𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 1 months ago
#📙 നോവൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. അതുകൊണ്ട് ഇനി എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു താ കിഷോറേട്ട." മീരയ്ക്ക് ആകെ ഭയമായി തുടങ്ങി. "അതിനെ കുറിച്ച് തന്നെയാ ഞാൻ ഇത്രയും നേരം ഓർത്ത് കൊണ്ടിരുന്നത്. എങ്ങനെ നോക്കിയിട്ടും ഒരു പോംവഴി മാത്രമേ എന്റെ മനസ്സിൽ വരുന്നുള്ളു. അത് പക്ഷേ കുറച്ച് റിസ്ക് പിടിച്ചതാണ്.." കിഷോറിന്റ വാക്കുകൾ കേട്ടതും അതെന്താണെന്ന് അറിയാൻ മീരയ്ക്ക് തിടുക്കമായി. "എന്ത് വഴിയാ കിഷോറേട്ട. എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതാണോ?" "നിന്നെ കൊണ്ട് മാത്രമേ ചെയ്യാൻ പറ്റു. പക്ഷേ ശ്രീഹരിക്ക് ഒരു സംശയവും കൊടുക്കാതെ വേണം ചെയ്യാൻ." കിഷോർ പറഞ്ഞു. "കിഷോറേട്ടാ വേഗം കാര്യം പറയ്യ്." മീര ധൃതി പിടിച്ചു. "ശ്രീഹരിയുടെ ഫോൺ നീ ഇന്ന് തന്നെ എങ്ങനെയെങ്കിലും നശിപ്പിക്കണം. ഫോൺ നശിപ്പിക്കും മുൻപ് അവന്റെ ഗാലറിയിൽ നിന്ന് ആ ഫോട്ടോ ബാക്കപ്പ് ചെയ്യാൻ കഴിയാത്ത രീതിയിൽ ഡിലീറ്റ് ആക്കണം. അതുപോലെ വേണിയുമായുള്ള അവന്റെ വാട്സ്ആപ്പ് ചാറ്റും കളയണം. അല്ലെങ്കിൽ എല്ലാം കളഞ്ഞേക്ക്. പുതിയൊരു ഫോണിൽ അവന് വാട്സ്ആപ്പ് ചാറ്റും ഫോട്ടോസും ബാക്കപ്പ് ചെയ്യാൻ പറ്റരുത്." കിഷോർ പറഞ്ഞതൊക്കെ മീര മൂളികേട്ടു. "വാട്സ്ആപ്പ് ചാറ്റും ഫോട്ടോസുമൊക്കെ ബാക്കപ്പ് കിട്ടാതെ ഡിലീറ്റ് ആക്കുന്ന കാര്യം ഞാനേറ്റു. പക്ഷേ ഫോൺ എങ്ങനെയാ നശിപ്പിക്കുന്നത്? ശ്രീയേട്ടന് സംശയം തോന്നാത്ത രീതിയിൽ തന്നെ ഇതെല്ലാം ചെയ്യണ്ടേ. അതോർക്കുമ്പോഴാ എനിക്ക് ടെൻഷൻ." മീര പറഞ്ഞു. "ടെൻഷനടിച്ചിട്ടോ പേടിച്ചിട്ടോ ഒന്നും കാര്യമില്ല മീര. നീയിന്നു ഇത് ചെയ്തില്ലെങ്കിൽ താറുമാറാകാൻ പോകുന്നത് നിന്റെ ജീവിതം തന്നെയാണ്. എന്റെയോ ഇങ്ങനെയായി. ഇനി നിന്റെ കൂടി കോഞ്ഞാട്ട ആകേണ്ട എന്ന് കരുതിയാണ് ഞാൻ സ്നേഹം കൊണ്ട് ഇത്രയൊക്കെ പറഞ്ഞത്. നമ്മളിൽ ആർക്കെങ്കിലും ആഗ്രഹിച്ച ജീവിതം കിട്ടിയ മതിയെന്നെ ഞാൻ ഇപ്പോ കരുതുന്നുള്ളു." കിഷോർ ന്റെ ശബ്ദത്തിൽ നിരാശ നിറഞ്ഞിരുന്നു. "കിഷോറേട്ടൻ ഇനിയെന്ത് ചെയ്യും. വേണി അമ്പിനും വില്ലിനും അടുക്കാതിരിക്കുന്നത് കൊണ്ട് അവളെ മനസ്സ് മാറ്റാൻ എന്റെ മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല." മീരയ്ക്കും അവന്റെ അവസ്ഥയോർത്തു ദുഃഖം തോന്നി. "എന്തെങ്കിലുമൊക്കെ ബുദ്ധി പ്രയോഗിച്ചു നോക്കണം മീര. ഞാൻ ശ്രമിച്ചിട്ടും എനിക്കവളെ കിട്ടീലെങ്കി ഞാൻ പോട്ടെന്ന് വയ്ക്കും, അത്രന്നെ." "എല്ലാം ശരിയാവാനും വേണിക്ക് കിഷോറേട്ടനെ ഭർത്താവായി കാണാനും സാധിക്കണേന്ന് ഞാൻ പ്രാർത്ഥിക്കാം." "എന്തായാലും നീ നിന്റെ ലൈഫ് സേഫ് ആക്കാൻ മറക്കണ്ട. ശ്രീഹരിയുടെ ഫോണിലുള്ള ഫോട്ടോ വേണി കണ്ടാൽ ഞാനും നീയും എല്ലാം സംശയത്തിന്റെ നിഴലിലാകും." കിഷോർ ഓർമിപ്പിച്ചു. "ഞാൻ എങ്ങനെയാ കിഷോറേട്ട ഫോൺ നശിപ്പിക്കുക?" മീര ചോദിച്ചു. "ഇതിനിപ്പോ ഞാൻ എന്ത് മറുപടിയാ പറയുക മീര. നിന്റെ അവിടുത്തെ സാഹചര്യം നിനക്കല്ലേ അറിയൂ. അതുകൊണ്ട് സിറ്റുവേഷൻ നോക്കിട്ട് ഏറ്റവും സേഫ് ആയ രീതിയിൽ ആർക്കും സംശയം വരാതെ എന്താ ചെയ്യാൻ പറ്റുന്നതെന്ന് വച്ചാ അത് ചെയ്യ്." "മ്മ്മ്... ഞാൻ നോക്കട്ടെ. എന്തെങ്കിലും സഹായം വേണ്ടി വന്ന ഞാൻ മറ്റേ നമ്പറിൽ വിളിക്കാം." അത് പറഞ്ഞിട്ട് മീര ഫോൺ കട്ട് ചെയ്ത് ആലോചനയോടെ മുറിയിലൂടെ നടന്നു. എത്ര ചിന്തിച്ചിട്ടും ശ്രീഹരിയുടെ ഫോൺ നശിപ്പിക്കാൻ ഒരു വഴി അവളുടെ മനസ്സിൽ തെളിഞ്ഞില്ല. ഒടുവിൽ മുറിക്ക് പുറത്ത് നിന്ന് ശ്രീക്കുട്ടിയുടെ വിളി വന്നപ്പോ ആലോചന മതിയാക്കി മീര അവളുടെ അടുത്തേക്ക് പോയി. പിന്നെ സന്ധ്യ സമയം വരെ ശ്രീഹരിയുടെ അനിയത്തിമാർക്കൊപ്പം ആയിരുന്നു അവൾ. അത് കാരണം പിന്നീട് അതേക്കുറിച്ച് ഓർക്കാൻ മീരയ്ക്ക് സമയം കിട്ടിയില്ല. സന്ധ്യയ്ക്ക് വിളക്ക് വച്ച് പ്രാർത്ഥിക്കാനുള്ള സമയമായപ്പോ ശ്രീക്കുട്ടിയും ശ്രീധന്യയും മേൽ കഴുകാനായി പോയി. ആ സമയത്താണ് ശ്രീഹരി കവലയിലേക്കൊന്ന് പോയി വരാമെന്ന് പറഞ്ഞ് കൊണ്ട് ശ്രീധന്യയുടെ സ്കൂട്ടറും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ഗേറ്റ് കടന്ന് ഇടവഴിയിലേക്ക് ഇറങ്ങി മുന്നോട്ട് പോകുമ്പോ പെട്ടെന്ന് വണ്ടി ഒന്ന് സ്‌കിഡ് ആവുകയും സ്കൂട്ടർ മറിയുകയും ചെയ്തു. ശ്രീഹരി ബാലൻസ് ചെയ്തെങ്കിലും വണ്ടിയും അവനും നിലത്ത് വീണു. അത് കണ്ടതും പരിഭ്രമത്തോടെ മീര അവന്റെ അടുത്തേക്ക് ചെന്നു. ശ്രീയേട്ടാ.... എന്തെങ്കിലും പറ്റിയോ? സ്കൂട്ടർ ഉയർത്തി വച്ച് സ്റ്റാൻഡ് ഇടുന്നവനെ നോക്കി അവൾ ചോദിച്ചു. "ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല. നീയിനി ഇത് പോയി അമ്മയോടും അവളുമാരോടൊന്നും പറയാൻ നിക്കണ്ട. ഇവിടെ ചരൽ ഉള്ളോണ്ട് ഇടയ്ക്കിടെ ഇങ്ങനെ പതിവുള്ളതാ. ശ്രീഹരി പറഞ്ഞത് കേട്ടിട്ടും മീര തലയാട്ടി. തിരിച്ചു വരാൻ വൈകോ? അവൾ ചോദിച്ചു. ഹാ... കുറച്ചു വൈകും. നീ നോക്കി ഇരിക്കണ്ട എന്നെ. ഉറക്കം വരുമ്പോ കിടന്നുറങ്ങിക്കോ. അത് പറഞ്ഞിട്ട് ശ്രീഹരി സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത് പോയി. അവന്റെ ഫോൺ എടുത്ത് നശിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നിരാശപ്പെട്ട് കൊണ്ട് മീര ശ്രീഹരി കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു. അവൻ കണ്ണിൽ നിന്നും മറഞ്ഞതും അവൾ പിന്തിരിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് നിലത്തും നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം മീര കേട്ടത്. വേണി കാളിങ് എന്ന് കണ്ടതും അവളുടെ ഹൃദയം കുതിച്ചു ചാടി. റിങ് ചെയ്ത് തീരുന്നത് വരെ മീര കാൾ എടുക്കാതെ ഫോൺ എടുത്ത് കയ്യിൽ പിടിച്ചു നിന്നു. നാല് തവണ വേണിയുടെ നമ്പർ ൽ നിന്ന് കാൾ വന്നു. മീര അതൊന്നും എടുത്തില്ല. കാൾ എടുക്കാതായപ്പോ വാട്സ്ആപ്പ് ൽ തുരുതുരെ മെസ്സേജ് വരാൻ തുടങ്ങി. കിഷോർ വിളിച്ച സമയത്ത് തന്നെ ശ്രീഹരിയേ ചുറ്റി പറ്റി നിന്ന് അവന്റെ ഫോണിന്റെ പാസ്സ് വേർഡ് മനസ്സിലാക്കി വച്ചിരുന്ന മീര അത് എന്റർ ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്യാതെ തന്നെ മുകളിലെ നോട്ടിഫിക്കേഷൻ ബാറിൽ നിന്നും അവൾ വേണി അയച്ച മെസ്സേജുകൾ വായിച്ചു നോക്കി. "എനിക്ക് നിങ്ങളെ അത്യാവശ്യമായി നാളെ തന്നെ കാണണം. ഇന്ന് മണ്ഡപത്തിൽ വച്ച് കാണിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എനിക്കറിഞ്ഞേ പറ്റു. ആ ഫോട്ടോയും ഡീറ്റെയിൽസ് ഒക്കെ എനിക്ക് വിശദമായൊന്ന് നോക്കണം. അതിന് നാളെ എപ്പോ കാണാൻ പറ്റും? ഒരു തെറ്റും ചെയ്യാതെയാണ് ഞാൻ ക്രൂശിക്കപ്പെടുന്നത്. അതുകൊണ്ട് എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം." ഇതായിരുന്നു വേണിയുടെ മെസ്സേജ്. മീര അപ്പോൾ തന്നെ വേണിയുടെ ചാറ്റ് മെസ്സേജ് സീൻ ആക്കാതെ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അതിനുശേഷം വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ഓഫ് ആക്കി കളഞ്ഞു. ഇനി ശ്രീഹരി പുതിയ ഫോണിൽ വാട്സ്ആപ്പ് എടുത്താലും പഴയ ചാറ്റുകൾ കിട്ടില്ല. വാട്സ്ആപ്പ് സെറ്റ് ആക്കിയിട്ടു മീര ശ്രീഹരിയുടെ ഫോണിലെ ഗാലറിയിൽ ഉണ്ടായിരുന്ന ഫോട്ടോയും ഡിലീറ്റ് ചെയ്തു. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ഇനി ചെയ്യേണ്ടത് ഫോൺ നശിപ്പിക്കുക എന്നത് മാത്രമാണ്. അത് കൂടി ചെയ്താലേ തങ്ങളെ ആർക്കും സംശയം തോന്നാത്തിരിക്കു എന്നവൾക്ക് അറിയാം. ഫോൺ കിണറ്റിൽ ഇട്ടാലോ എന്ന് മീര ഓർത്തു. പക്ഷേ ഫോൺ എവിടെയും കാണാതെ വന്നാൽ അത് തന്നെ സംശയിക്കാൻ കാരണമായാലോ എന്ന് കരുതി അവളത് വേണ്ടെന്ന് വച്ചു. മീര ആ ഇടവഴിയിൽ തന്നെ നിന്ന് കൊണ്ട് ഫോൺ എങ്ങനെ നശിപ്പിക്കാമെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു വണ്ടിയുടെ വെളിച്ചം അവളുടെ കണ്ണിലേക്ക് അടിച്ചത്. തുടരും
76 likes
2 comments 40 shares

More like this