Suresh Malayanthery
1K views 1 months ago
യക്ഷിക്കാവ് വളവിലെ യക്ഷി (129) സബ് ഇൻസ്പെക്ടർ ഗോപിനാഥും സംഘവും പോലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പോലീസ് ആസ്ഥാനത്ത് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തര യോഗം കൂടി. കൊലപാതകം നടന്നതിനെപ്പററി അഗാധമായ ചർച്ച നടന്നു. സമുമിതയുടെ മാതാപിതാക്കളിൽ നിന്നും സുമിത അവരുടെ ജോലിക്ക് നിന്നു എന്നതല്ലാതെ സുമിതയും വിവേകും തമ്മിലുള്ള യാതൊരു ബന്ധവും അവർക്കറിയില്ലായിരുന്നു. കൊലപാതകം നടത്തിയത് വിവേകാണെന്നുളള പൂർണ്ണ വിവരങ്ങൾ, വിവേക് ആശുപത്രി നടയിൽ നിന്നും വിശ്വംഭരൻ്റെ കണ്ണ് വെട്ടിച്ച് സുമിതയുമായി കടന്നു കളഞ്ഞതടക്കമുളള വിവരങ്ങൾ ഡോക്ടർമാർ ചോദിച്ച് മനസ്സിലാക്കി ആഡിയോ തെളിവെടുത്തിരുന്നു. ആ തെളിവിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കമ്മീഷണർ എത്രയും വേഗം വിവേകിനെ കണ്ടുപിടിക്കാനുളള നിർദ്ദേശം നൽകി. കേരളത്തിൽ മാത്രമല്ല, ലോകത്തെങ്ങും വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു. മററു രാജ്യങ്ങളിൽ നിന്നും പ്രധാനമന്ത്രിമാർ സംഭവത്തെ അപലപിക്കയും എത്രയും വേഗം കൊലയാളിയെ കണ്ടെത്താനുളള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവേക് വനമേഖലയിലൂടെ കടന്നു കളയാനുളള സാധ്യത കണക്കിലെടുത്ത് വിവേകിനെ പിടികൂടാൻ വനമേഖല അരിച്ചു പെറുക്കാൻ പോലീസ് സേനയെ നിയമിച്ചു. പോലീസ് സേന വനത്തിനുളളിലേക്ക് ഇരച്ചു കയറി... (തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
10 likes
9 shares

More like this