🌹മാലാഖ 🚩ഷാൻ 🥰കണ്ണൂർ 😘റീ എൻട്രി 💥
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mvQVDmk?d=n&ui=v64j8rk&e1=cമിശ്വ 58
രാജയുടെ ജീപ്പിലേക്ക് കയറിയിരിക്കുമ്പോഴും ആ ‘പാവം’ പെൺകുട്ടി എങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു. അയാൾ തന്നെയാണ് അവളുടെ ബാഗ് അകത്തെടുത്ത് വെയ്ക്കാൻ സഹായിച്ചത്. പാസ്സഞ്ചർ സീറ്റിലേക്ക് അവളെ പിടിച്ച് കയറ്റാൻ ശ്രമിച്ചപ്പോഴേക്കും അവൾ കയറി ഇരുന്നു കഴിഞ്ഞിരുന്നു.
വണ്ടി സ്റ്റാർട്ടായതും പെൺകുട്ടി പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ ഞെട്ടി അയാളെ നോക്കി.
"എവിടേയ്ക്കാ എന്നെ ?"
"ഹോഗനഹള്ളി അല്ലേ ?"
അയാൾ ചിരിച്ചു.
"വഴിയുണ്ടാക്കാം. ഞാൻ ഇന്ന് രാത്രി മൈസൂർ പോകുന്നുണ്ട്. അവിടെ നിന്നും ഒറ്റ ട്രെയിൻ കിട്ടും."
യുവതിയുടെ മുഖം തെളിഞ്ഞു.
"വലിയ ഉപകാരം അയ്യാ…"
അവൾ കൈ കൂപ്പി.
"അതൊക്കെ പോട്ടേ, ഇവിടെ എന്തിന്റെ ഇന്റർവ്യൂ ആയിരുന്നു ?"
വണ്ടി മുൻപോട്ടെടുത്തുകൊണ്ട് അയാൾ ആരാഞ്ഞു.
"ഇവിടെ… ഏതോ ഒരു നഴ്സിംഗ് ഹോമിൽ."
"എവിടെ ?"
പെട്ടെന്നായിരുന്നു അടുത്ത ചോദ്യം.
"വിജയപുര എന്നാണ് പറഞ്ഞത്. പക്ഷേ , എനിക്ക് പറഞ്ഞ് തന്ന അഡ്രസ്സ് തെറ്റാരുന്നു."
"അഡ്രസ്സ് നോക്കട്ടേ."
അയാൾ കൈ നീട്ടി.
"അഡ്രസ്സ്…"
മൃദുല പരുങ്ങി. അപ്പോഴേക്കും ജീപ്പ് സാമാന്യം നല്ല വേഗതയാർജ്ജിച്ചിരുന്നു.
"അഡ്രസ്സ് ബാഗിലാ അയ്യാ…"
“അതെയല്ലേ...” അയാളുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി മിന്നി മാഞ്ഞതുപോലെ തോന്ന് മൃദുലയ്ക്ക്.
“നീയൊന്നു പുറകോട്ടു തിരിഞ്ഞു നോക്കിക്കേ...” അയാൾ തന്റെ റിയർ വ്യൂ മിററിലേക്കു നോക്കിക്കൊണ്ടു അവളോടാവശ്യപ്പെട്ടു.
തേനീച്ചക്കൂടിളകി വരുന്നതുപോലെ ഒരു മുരൾച്ചാശബ്ദം കേൾക്കാനാരംഭിച്ചിരുന്നു.
ഞെട്ടി പുറകോട്ടു തിരിഞ്ഞു നോക്കിയ മൃദുല ചുണ്ടു കടിച്ചു.
പുറകിൽ ഒരു ചുവന്ന ലോറി പാഞ്ഞടുക്കുന്നുണ്ടായിരുന്നു. അതിന്റെ പുറകിലും മുകളിലുമായി നിലയുറപ്പിച്ചിരിക്കുന്ന കുറേയേറെ മനുഷ്യർ! എല്ലാവരും തന്നെ സായുധരായിരുന്നു!
“നല്ല ഐഡിയായായിരുന്നു മോളേ. പക്ഷേ, സീസീടീവീ ചതിച്ചു നിന്നെ.”
അവളെ നോക്കിയ രാജയുടെ കണ്ണുകൾ നന്നേ ചുരുങ്ങിയിരിക്കുന്നു.
"എന്താ അയ്യാ ? എനിക്കൊന്നും മനസ്സിലാകുന്നില്ല."
മൃദുല ഒരുവട്ടം കൂടി തന്റെ നിഷ്കളങ്ക സ്വരം പുറത്തെടുത്തു. പക്ഷേ–
"പ്ഫാ! പട്ടിക്കഴുവേറിക്ക മകളേ! ഞാനെന്താടീ പൊട്ടനാ ?"
അയാളുടെ ഭാവം മാറിയത് നിമിഷനേരം കൊണ്ടായിരുന്നു.
സെക്കന്റുകൾക്കുള്ളിൽ മൃദുല അപകടം മണത്തു. കൈ സീറ്റിന് പുറകിൽ തന്റെ ബാഗിൽ പിടുത്തമിട്ടു. പക്ഷേ തുടർന്നുണ്ടായത് അവൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
ജീപ്പ് സഡൻ ബ്രേക്കിട്ടത് നിമിഷാർദ്ധം കൊണ്ടാണ്!
ഇരിപ്പിടത്തിൽ നിന്നും തെറിച്ചുപോയ മൃദുല, മുൻപിലെ ഗ്ലാസിലിടിച്ച് പുറകോട്ട് വീണു.
അടുത്ത നിമിഷം മുൻപോട്ടാഞ്ഞ രാജ തന്റെ വലതുകൈ നിവർത്തി അവളുടെ മുഖമടച്ച് ആഞ്ഞൊരടിയായിരുന്നു. തുടർന്ന്, ഒരു കാളക്കൂറ്റനെപ്പോലെ മുക്കറയിട്ടുകൊണ്ട് സീറ്റിലേക്ക് കയറി നിന്ന അയാൾ, തന്റെ മുട്ടുകാൽ അവളുടെ നെഞ്ചിലമർത്തിക്കൊണ്ട് അവൾക്കഭിമുഖമായി തിരിഞ്ഞു.
"എവടെടീ ബാക്കിയുള്ള പട്ടികൾ ?"
ഉറക്കെ അലറുകയായിരുന്നു അയാൾ! "നിന്നെയൊക്കെ ഇന്നുച്ചയ്ക്ക് തന്നെ സ്പോട്ട് ചെയ്തതാ ഞാൻ… എന്നിട്ടാണ് അവളുടെ ഒരഭിനയം! ഞാനെന്താടീ ഇന്നലെ തുടങ്ങീതാണോ ഈ പരിപാടി ?"
അടുത്ത നിമിഷം!
തന്റെ കാലുകൾക്കിടയിൽ അതിശക്തമായിട്ടെന്തോ ഇറുക്കിപ്പിടിച്ചതുപോലെ രാജക്കനുഭവപ്പെട്ടു.
അമറിക്കൊണ്ട് പുറകോട്ട് മലർന്ന അയാളുടെ അടിനാഭിയിൽത്തന്നെ തന്റെ മുട്ടുകാലമർത്തിക്കൊണ്ടാണ് മൃദുല നിവർന്നത്!
ഇരു കൈകളും കാലുകൾക്കിടയിലമർത്തിക്കൊണ്ട് റോഡിലേക്ക് വീണ രാജ നിമിഷങ്ങൾക്കുള്ളിൽ ചാടിയെഴുന്നേറ്റു. പക്ഷെ, നിവർന്ന് നിന്നപ്പോഴേക്കും , തലമുടിക്കുത്തിനു പിടിച്ച് ജീപ്പിന്റെ ഫ്രെയിമുകളിലൊന്നിലേക്ക് വലിച്ചടുപ്പിച്ചിരുന്നു അവൾ.
തന്റെ തലക്ക് ചുറ്റും നക്ഷത്രങ്ങൾ ചിതറി വീണതുപോലെ തോന്നി രാജയ്ക്ക്.
പുറകിൽ ലോറിയുടെ ബ്രേക്കുകൾ അലറുന്ന ശബ്ദം മുഴങ്ങി. ഒപ്പം ചാടിയിറങ്ങുന്ന ഗുണ്ടകളുടെ ആക്രോശത്താലും ആ പ്രദേശം മുഖരിതമായി.
രാജയ്ക്ക് എത്ര ശ്രമിച്ചിട്ടും എഴുന്നേറ്റു നില്ക്കാൻ സാധിക്കുന്നില്ല. കണ്ണുകളുടെ കാഴ്ച്ച നഷ്ടപ്പെട്ടതുപോലെ. അടുത്ത നിമിഷം തന്റെ മൂക്കിന് നേരെ പാഞ്ഞു വരുന്ന ഒരു കൈമുഷ്ടി കണ്ടു അയാൾ. അതോടൊപ്പം, തന്റെ തലയുടെ പുറകിൽ, അവളുടെ ഇടതുകൈ താങ്ങിപ്പിടിച്ചതായും അയാൾക്കാനുഭവപ്പെട്ടു.
ഒരു ട്രക്ക് വന്നിടിച്ചതുപോലെ!
വായിൽ നിന്നും മൂക്കിൽ നിന്നും പൂക്കുല പോലെ രക്തം ചിതറിത്തെറിപ്പിച്ചുകൊണ്ട് ആ ഭീകരൻ ഉറക്കെ അമറി.
വലിയ വെട്ടുകത്തികളുമായി ജീപ്പിനെ സമീപിച്ച തന്റെ അനുചരന്മാർ ഒരു നിമിഷം ആ കാഴ്ച്ച കണ്ട് സ്തംഭിച്ചു പോയി.
ഇത് തന്റെ കൈപ്പിടിയിൽ നിൽക്കുന്ന ഏർപ്പാടല്ല എന്ന് തിരിച്ചറിഞ്ഞതും, രാജ തിരിഞ്ഞോടി. രണ്ട് കെട്ടിടങ്ങൾക്കിടയിലുള്ള ഗല്ലി പോലുള്ള ഒരു പ്രദേശത്തേക്കോടിക്കയറിയ അയാൾ, പോകുന്ന വഴിയിലെല്ലാം രക്തം ചിതറിത്തെറിക്കുന്നത് കാണാമായിരുന്നു.
“കൊല്ലടാ അവളെ! ബാക്കി വെക്കല്ലെടാ!” എന്നുറക്കെ അലറി നിലവിളിക്കുന്നുമുണ്ടായിരുന്നു അയാൾ.
അലറിപ്പാഞ്ഞു വന്ന ഗുണ്ടകളിൽ മുൻപിൽത്തന്നെയുണ്ടായിരുന്നവനെ, തന്റെ ഇടതുകാൽ ചുഴറ്റി അടിച്ചു നിലത്തേക്കു വീഴിച്ച മൃദുല, ആ ഇരിപ്പിൽത്തന്നെ ഒന്നു മലക്കം മറിഞ്ഞു ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിലെത്തി.
സ്റ്റാർട്ടായതും, ആക്സിലറേറ്റർ പരമാവധി താഴേക്കു ചവിട്ടിയമർത്തിയ അവൾ, അങ്ങനെ തന്നെ ഫസ്റ്റ് ഗിയറിലേക്കിട്ടു വണ്ടി ഇടത്തേക്കു വെട്ടിച്ചു.
കൂട്ടാളികളെ ഇരുവശത്തേക്കും ചിതറിത്തെറിപ്പിച്ചുകൊണ്ട് ആ വാഹനം, തന്റെ നേർക്കാണ് പാഞ്ഞുവരുന്നതെന്നു തിരിച്ചറിഞ്ഞ രാജ ഓട്ടമാരംഭിച്ചു. ഒപ്പം പോക്കറ്റിൽ നിന്നും എന്തോ പുറത്തെടുക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു അയാൾ.
ആ ശ്രമത്തിനിടയിൽ ഒരുവട്ടം മുഖമടച്ചു കമിഴ്ന്നു വീഴുകയുമുണ്ടായി. ഭയപ്പാടോടെ ഞെട്ടിതിരിഞ്ഞു നോക്കിയ അയാൾ പക്ഷേ അമ്പരന്നു.
മൃദുല ജീപ്പിന്റെ വേഗത കുറച്ചിരിക്കുന്നു.
അവൾ താടിയും തടവിക്കൊണ്ട് ആ ഡ്രൈവിങ്ങ് സീറ്റിൽ, അയാളെത്തന്നെ വീക്ഷിച്ചുകൊണ്ടിരിപ്പാണ്.
ചാടിയെഴുന്നേറ്റ അയാൾ വീണ്ടും പോക്കറ്റിൽ കയ്യിട്ടു.പെട്ടെന്നാണയാൾക്ക് തന്റെ കയ്യിലെന്തോ തടഞ്ഞതുപോലെ തോന്നിയത്.
ഓട്ടം നിർത്തി അയാൾ. തിരിഞ്ഞ് അവളെ നോക്കിയ അയാളുടെ മുഖത്ത് വികൃതമായൊരു ചിരി വിടർന്നു. പോക്കറ്റിൽ നിന്നും പിൻവലിച്ച അയാളുടെ വലതുകയ്യിൽ, ഒരു ചെറിയ തോക്കുണ്ടായിരുന്നു.
വായിൽ നിറഞ്ഞുവന്ന ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് രാജ ആ റീവോൾവറിന്റെ സേഫ്റ്റി വിടുവിച്ചിട്ടു. കുഴൽ നേരെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ്സിനു നേരേ ചൂണ്ടപ്പെട്ടു.
മൃദുലക്ക് യാതൊരു കൂസലുമില്ലായിരുന്നു. അവൾ ആ നിന്ന നിൽപ്പിൽ അയാളെ നോക്കി തല ചെരിച്ച് ഇടതു കണ്ണൊന്നിറുക്കി.
അടുത്ത നിമിഷം!
തന്റെ ഇടതുവശത്തു നിന്നും പാഞ്ഞടുത്ത ഒരു ടൊയോട്ട ഫോർച്യുണർ ചെറുതായൊന്നു സ്പർശിച്ചതേയുള്ളൂ. പറന്ന് പോയ രാജ, ഒരു ടെലിഫോൺ പോസ്റ്റിലിടിച്ച് തിരികെ റോഡിലേക്ക് വീണു!
പാസ്സഞ്ചർ സീറ്റിൽ നിന്നും നേരെ ഡോറിന് മുകളിലൂടെ കുതിച്ച് ബോണറ്റിലേക്ക് കയറിയ ഭഗത് ഒരൊറ്റ ചാട്ടത്തിന് രാജയുടെ മുഖത്താണ് ലാൻഡ് ചെയ്തത്. അവന്റെ മടക്കിയ മുട്ടുകാൽ അയാളുടെ മുൻനിരയിലെ പല്ലുകളെയെല്ലാം വേരോടെ പിഴുതെറിഞ്ഞുകൊണ്ട്, തൊണ്ടക്കുഴി വരെ എത്തി.
കാൽ പിൻവലിച്ചതും അവന്റെ മുടിക്കുത്തിന് പിടിച്ച് മുകളിലേക്ക് ചുഴറ്റിയുയർത്തി ആ ചെറുപ്പക്കാരൻ.
ഒരു ആർത്തനാദത്തോടെ വണ്ടിയുടെ ബമ്പറിൽ തലയിടിച്ച് വീണ അയാളുടെ കാലുകൾക്കിടയിൽ തന്റെ ഷൂ ചവിട്ടിയമർത്തിക്കൊണ്ട് ഭഗത് വണ്ടി പുറകോട്ടെടുക്കാൻ ആംഗ്യം കാട്ടി.
റോഡിലേക്ക് തലയടിച്ചു വീണ രാജ ബോധരഹിതനായിരുന്നു.
മൃദുല അടുത്തേക്കെത്തിയപ്പോഴേക്കും മറ്റേ ഫോർച്യുണറും അവിടേക്കെത്തി ബ്രേക്ക് ചെയ്തു.
ഏതാണ്ട് പത്തോളം വരുന്ന ഗുണ്ടകൾ അലറിപ്പാഞ്ഞു വരുന്നത് മിററിലൂടെ കണ്ട മൃദുല തിരിഞ്ഞു നോക്കിക്കൊണ്ട് ജീപ്പിൽനിന്നും പുറത്തേക്കിറങ്ങി.
ഈ സമയം, ഫോർച്ചൂണറുകളുടെ ‘സകൈ റൂഫുകൾ’ തുറക്കപ്പെട്ടു. ഒന്നിൽ ഒരു എകെ-47, മറ്റേതിൽ INSAS!
ആകാശത്തേക്കു ചൂണ്ടിയുള്ള വാർണിങ്ങ് ഷോട്ടുകളിൽത്തന്നെ രാജയുടെ അനുചരന്മാർ ചിതറിയോടിക്കളഞ്ഞു. ധൈര്യം സംഭരിച്ചു മുൻപോട്ടോടിവന്നത് ഒന്നോ രണ്ടോ പേർ മാത്രം.
“അയ്യാ! ചതിച്ചല്ലോ അയ്യാ!”
ഉറക്കെ നിലവിളിച്ചുകൊണ്ട് രാജയുടെ ശരീരം ലക്ഷ്യമാക്കി ഓടിയ അവരെല്ലാവരും ലക്ഷ്യസ്ഥാനതെത്താനാകാതെ സ്തംഭിച്ചുനിന്നു.
കാരണം, വഴിമുടക്കിയെന്നോണം ഭഗത് നിൽക്കുന്നുണ്ടായിരുന്നു. അവൻ നിലത്തുകുത്തിപ്പിടിച്ചു നിന്നിരുന്നത് ഒരു മെഷീൻ ഗണ്ണാണെന്ന തിരിച്ചറിവായിരുന്നിരിക്കണം അതിനു കാരണം.
“ബാ...” അവരെ കൈയ്യാട്ടി വിളിച്ചുകൊണ്ട്, ഭഗത് ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു.
“ഡേയ്!!” ചൂണ്ടുവിരൽ ഉയർത്തി തനിക്കരികിലെത്തിയ ഒരുത്തന്റെ ചെന്നിയിൽത്തന്നെ ഒന്നു കൊടുത്തു അവൻ! തെറിച്ചു നിലം തൊടുന്നതിനു മുൻപ് നെഞ്ചിൻകൂടു കലങ്ങിപ്പോകത്തക്കവണ്ണം ഒരു കിക്കും!
രണ്ടാമത്തവൻ പിന്നെ അനങ്ങിയില്ല. ആരും പിന്നെ അവനെ ശ്രദ്ധിച്ചതുമില്ല.
“തരുൺ!” മൃദുല വിളിച്ചു.
ഡോർ തുറന്ന് വെളിയിലേക്കിറങ്ങി വന്ന അവന്റെ കയ്യിൽ ഒരു ചെറിയ പിസ്റ്റളുണ്ടായിരുന്നു.
“ഒരൊറ്റ വെടിക്ക് കൊന്നാൽ, പന്നീ! അതേ തോക്കുകൊണ്ട് നിന്നെ ഞാനും കൊല്ലും!” ഭഗത് മുറുമുറുത്തു.
“ഓരോ ഇഞ്ചായിട്ട് ആസിഡിൽ മുക്കുവാണ് വേണ്ടത്. പക്ഷേ, ഇവിടെ അതിനുള്ള സെറ്റപ്പില്ല നമുക്ക്. വീട്ടിലേക്ക് കൊണ്ടുപോകണ്ടി വരും.” മൃദുലയിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
“അങ്ങനെ ചെയ്താൽ വേറെ പ്രശ്നങ്ങളുണ്ടാകും.”
“എന്തായാലും വേഗം തീരുമാനിക്ക്!” രവി തിടുക്കം കൂട്ടി. “അടുത്ത ടീം വരും ഇപ്പൊ.”
ആ പറഞ്ഞതിനു മറുപടിയെന്നോണം, രവിയുടെ കൈയ്യിലെ തോക്ക് വാങ്ങിയെടുത്ത് മൃദുല, ലോറിയുടെ ഇന്ധനടാങ്കിനു നേരേ ചൂണ്ടി.
അടുത്ത നിമിഷം!
അതിശക്തമായ ഒരു സ്ഫോടനത്തിൽ ആ പരിസരമാകെ കുലുങ്ങി വിറച്ചു.
ലോറിയുടെ കാബിൻ, വേർപെട്ട് ആകാശത്തേക്കുയർന്നു പോകുന്നത് കണ്ടു.
അതു താഴെ നിലത്തു വീണപ്പോഴേക്കും, ആ പരിസരമാകെ തീയാളിപ്പടർന്നുകഴിഞ്ഞിരുന്നു.
“അടുത്ത ടീം വരുമ്പൊ ഇതങ്ങ് ആദ്യമേ ചെയ്താൽ മതി.” മൃദുല തോക്ക് തിരികെ കൊടുത്തുകൊണ്ട് ചിരിച്ചു.
ഈ സമയം, അംബാന്റെ ചില പ്രവർത്തികൾ എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു. റോഡരികിൽ വീണു കിടന്നിരുന്ന ഒരു കാലി ബിയർക്കുപ്പിയെടുത്തുകൊണ്ട്, ആ ഗലിയ്ക്കുള്ളിലേക്കു കയറിയ അവൻ, അവിടെ ചാരി വെച്ചിരുന്ന ഒരു മോട്ടോർസൈക്കിളിന്റെ പെട്രോൾ റ്റ്യൂബ് ഊരി, ആ കുപ്പിയിലേക്ക് ശേഖരിക്കാനാരംഭിച്ചു.
“ആ... അത് ഞങ്ങൾ കല്ലഹള്ളിക്കാരുടെ ഒരു സംഭവമാണ്. ഇപ്പൊ കാണിച്ചു തരാം.” ഭഗത്തിനാവേശമായി.
കുപ്പിയിൽ പെട്രോൾ നിറച്ചു നിവർന്ന അവൻ, അതിനുള്ളിലേക്ക്, ഒരു തുണിക്കഷണം ചുരുട്ടി തിരിപോലെയാക്കി കുത്തി നിറച്ചു.
“പന്നിയെ നിവർത്തി നിർത്ത്!”
അവൻ ആംഗ്യം കാട്ടിക്കൊണ്ടു പറഞ്ഞു.
രവിയും കൂട്ടരും മുൻപോട്ടു വന്ന്, രാജയുടെ തടിച്ച ശരീരം താങ്ങിപ്പിടിച്ചുയർത്തി ഫോർച്ചൂണറിന്റെ ബോണറ്റിലേക്ക് മലർത്തിക്കിടത്തി.
അപ്പോഴേക്കും, ബാക്കിയുള്ള ‘കല്ലഹള്ളി’ക്കാരെല്ലാവരും ചേർന്ന് വലിയ വടം പോലുള്ള ഒരു കയറും സംഘടിപ്പിച്ചുകൊണ്ടു സ്ഥലത്തെത്തിക്കഴിഞ്ഞിരുന്നു.
കയർ, രാജയുടെ കൈകൾക്കിടയിലൂടെ കോർത്ത് നെഞ്ചിൽ വട്ടത്തിൽ ഒരു കെട്ടിട്ട്, മറ്റേ അറ്റം ആ ടെലഫോൺ പോസ്റ്റിന്റെ മുകളിലേക്കെറിഞ്ഞു ചുറ്റിയെടുത്തു അവർ.
തുടർന്ന് മൂന്നു നാലുപേർ ചേർന്ന് ആ നരാധമനെ വലിച്ചുയർത്തിയതും, അയാൾ ഞെരങ്ങാനും മൂളാനും ആരംഭിച്ചു.
മുൻപോട്ടു വന്ന അംബാൻ, യാതൊരു ഭാവഭേദങ്ങളുമില്ലാതെ ആ തുണിക്കഷണത്തിന് തീകൊടുത്തു. എന്നിട്ട് ആ കുപ്പി, രാജയുടെ പാന്റിന്റെ മുൻഭാഗം വലിച്ചുപിടിച്ച് ഉള്ളിലേക്ക് തിരുകിക്കയറ്റിവെച്ച് ടൈറ്റ് ചെയ്തു. പെട്രോളിന്റെ രൂക്ഷഗന്ധം നിറഞ്ഞു അവിടെ.
തീജ്വാല തന്റെ വയറിൽ മുട്ടിയതും രാജ അലറിനിലവിളിക്കാനാരംഭിച്ചു. അപ്പോഴേക്കും, ബാക്കിയെല്ലാവരും ചേർന്ന് അയാളെ അത്യാവശ്യം ഉയരത്തിലേക്ക് വലിച്ചുയർത്തിക്കഴിഞ്ഞിരുന്നു. കയറിന്റെ മറ്റേ അറ്റം, സമീപത്തുണ്ടായിരുന്ന ഒരു മരക്കുറ്റിയിലേക്ക് ചേർത്ത് കെട്ടിയുറപ്പിച്ചു രവി.
രാജയുടെ താഴെ ചെന്നു നിന്ന ഭഗതിന്റെ മുഖത്ത് വികൃതമായൊരു ചിരിയുണ്ടായിരുന്നു. അവൻ കൈയ്യെത്തിച്ച് ആ തോക്കിന്റെ പാത്തികൊണ്ട് കുപ്പിയിൽ പതിയെ ഒന്നു മുട്ടി.
“ചെയ്യരുത്...പ്ലീസ്...” രാജ പുളഞ്ഞു കരഞ്ഞു.
“ഇത്രയും ഒപ്പിച്ചിട്ട് ഇനി ചെയ്യാതിരിക്കുന്നതെങ്ങനെയാണ് രാജയ്യാ ?” ഭഗത്തിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.
“പ്ലീസ്... നിങ്ങൾ എന്തു ചോദിച്ചാലും ഞാൻ-” അയാളുടെ നിലവിളി ഒരു ചുമയിൽ മുങ്ങിപ്പോയി.
അടുത്ത നിമിഷം, നിലത്തു നിന്നും ഒരൊറ്റക്കുതിപ്പായിരുന്നു ഭഗത്ത്.
വായുവിൽ ഒരു വലയം വെച്ചു താഴെയെത്തിയപ്പോഴേക്കും, രാജയുടെ പാന്റിനുള്ളിൽ ആ കുപ്പി പൊട്ടിച്ചിതറിക്കഴിഞ്ഞിരുന്നു.
ആകാശം മുട്ടെ ഉയർന്ന തീജ്വാല!
പച്ചയ്ക്കു കത്തുന്ന ഒരുവന്റെ ദീനരോദനം!
അതിഭീകരമായിരുന്നു ആ കാഴ്ച്ച. പക്ഷേ, അവിടെ നിന്നിരുന്നവരിൽ ഒരാൾക്കുപോലും അതു കണ്ടുനിൽക്കാൻ പ്രയാസം തോന്നിയില്ല.
ആദ്യത്തെ ആളൽ അവസാനിച്ചതും, തീയൊതുങ്ങി. പക്ഷേ, കെട്ടില്ല. അതു തന്നെയായിരുന്നു അവർക്കു വേണ്ടതും.
ഇനി പെട്രോൾ കൊണ്ടല്ല കത്തേണ്ടത്. രാജ തന്നെ വിറകാവണം! എങ്കിലേ എല്ലാം പൂർത്തിയാകൂ!
തുടരും 🥰🥰🥰
കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ