Part 14
ലെച്ചു പോകുന്നതും നോക്കിക്കൊണ്ട് വാതിലും അടച്ച് സരസ്വതി അടുക്കളയിലേക്ക് നടന്നു.
എന്നാൽ മുറിയിൽ എത്തിയ ലെച്ചു അവിടുത്തെ കാഴ്ച കണ്ട് അത്യധികം ദേഷ്യത്തോടെ ഗൗരിയുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് അവളുടെ മുടിയിൽ പിടിച്ച് ആഞ്ഞു തള്ളി നിലത്തിട്ടു.
___________________________________________
ചേച്ചിയുടെ മുറിയിൽ തുണികളും, പേപ്പറും, മുടിയും എല്ലാം അവിടെയും ഇവിടെയും ഒക്കെയായി ആകെ അലങ്കോലമായി കിടക്കുവാണ്.
അതെല്ലാം ഒതുക്കി തൂത്ത് തൊടച്ച് വന്നപ്പോഴേക്കും ഞാൻ ആകെ തളർന്ന് പോയിട്ട് ഉണ്ടായിരുന്നു.
ഈ അവസ്ഥയിൽ തനിക്ക് ഇനി ഹാൾ തുടക്കാൻ പോയിട്ട് നിൽക്കാൻ പോലും പറ്റില്ല എന്ന് മനസ്സിലായത് കൊണ്ട് പതിയെ അവിടെ ബെഡിൽ ഇരുന്ന് മുറി മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു.
അമ്മ പറയുമായിരുന്നു ' എന്റെ പൊന്നിന്റെ മുറിയ മുകളിൽ ' എന്ന്. വീണ്ടും അമ്മയുടെ ഓർമ്മകൾ എന്നിൽ അരിച്ചെത്തി.
പെട്ടന്നാണ് ആണ് മുടിയിൽ ആരോ പിടിച്ച് വലിച്ച് തന്നെ നിലത്ത് ഇട്ടത്. വേദന കൊണ്ട് നെറ്റി ചുളിഞ്ഞെങ്കിലും പതിയെ തല ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ചേച്ചിയെ കണ്ട് ഒന്ന് ഞെട്ടി.
സത്യത്തിൽ ചേച്ചി ഇപ്പോൾ വരില്ല എന്ന് ഓർത്ത് തന്നെയാ കട്ടിലിൽ ഇരുന്നത്. സാദാരണ ചേച്ചി കോളേജിൽ പോകുമ്പോ മുറി ഒതുക്കാൻ കേറുമ്പോൾ ഇതുപോലെ ക്ഷീണം വരുമ്പോൾ ഒക്കെ ഇവിടെ ഇരിക്കാറുണ്ട്, കോളേജ് കഴിഞ്ഞ് വൈകിട്ട് അല്ലെ വരു എന്ന് അറിയാവുന്നോണ്ട്.
ഇന്നും ആ ഒരു ധൈര്യത്തിൽ ഇരുന്നെയാ ചേച്ചി വരും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ഇനി എന്തൊക്കെ നടക്കും എന്ന് ഓർത്തതും എന്നിൽ പേടി നിറഞ്ഞു.
" ഡീ " അത്യധികം ദേഷ്യത്തോടെ ചേച്ചി വിളിച്ചതും നിറഞ്ഞ് വന്ന കണ്ണോടെ ഞാൻ മുഖം ഉയർത്തി നോക്കി.
" ആരോട് ചോദിച്ചിട്ട് ആടി നീ എന്റെ കട്ടിലിൽ ഇരുന്നത് ഏഹ്ഹ് ആരോട് ചോദിച്ചിട്ട് ആണെന്ന് " : എന്റെ കയ്യിൽ പിടിച്ച് വലിച്ച് എണീപ്പിച്ച് നിർത്തി കൊണ്ട് ചോദിച്ചു.
" അ.. അത് ചെ.. ചേച്ചി തറ തു... തുടച്ചപ്പോ ക്ഷീ... ക്ഷീണിച്ചോണ്ട്. " : ചേച്ചി പിടിച്ച കൈ നന്നായിട്ട് വേദനിക്കുന്നുണ്ടായിരുന്നു. അതിന് ഇടനിയിൽ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.
" എന്താ എന്താ ഇവിടെ ബഹളം. " : ബഹളം കേട്ടിട്ട് താഴെ നിന്ന് ചെറിയമ്മ അപ്പോഴേക്കും വന്നു.
" പറയടീ ആരോട് ചോദിച്ചിട്ട നീ എന്റെ ബെഡിൽ ഇരുന്നേ. " : കൈ വിട്ടിട്ട് കൈ മുട്ടിന് മുകളിൽ ആഞ്ഞ് അടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
എന്തോ ഒന്ന് പെരുത്ത് കേറിയത് പോലെ തോന്നി എനിക്ക്. എന്തോ വൈരാഗ്യം ഉള്ളത് പോലെ ആയിരുന്നു ചേച്ചിയുടെ പെരുമാറ്റം.
എന്നാൽ ഈ സമയം ലെച്ചു ശ്രീയോട് ഒത്ത് സമയം ചിലവ് അഴിക്കാൻ കഴിയാത്ത ദേഷ്യം ഗൗരിയിൽ തീർക്കുക ആയിരുന്നു.
" ലെച്ചു മതി അടങ്ങ്. " : ചെറിയമ്മ വന്ന് ചേച്ചിയെ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു. കൈയ്യിലെ കടപ്പ് അപ്പോഴും മാറിയിട്ടില്ല.
" എന്ത് അടങ്ങാൻ എന്ന അമ്മ പറയുന്നേ, അവളുടെ കോലം തന്നെ നോക്കിയേ ആകെ വിയർത്ത് നാറി എന്നിട്ട അവൾ എന്റെ ബെഡിൽ ഇരുന്നത്. അവൾ എന്ത് ധൈര്യം ഉണ്ടായിട്ട അങ്ങനെ ചെയ്തേ. അമ്മ മാറിക്കെ അവളുടെ ധൈര്യം ഞാൻ ഇല്ലാണ്ട് ആക്കിക്കോളാം. " : ചേച്ചി പറയുന്നത് കേട്ടതും നാണക്കേട് കൊണ്ടും വേദന കൊണ്ട് കണ്ണുനീർ നിർത്തതെ ഒഴുകി.
" ഡീ എന്ത് നോക്കി നിക്കുവാടീ അവിടെ താഴേക്ക് പോടീ. " : കലി അടങ്ങാതെ വീണ്ടും തന്റെ നേരെ വരുന്ന ചേച്ചിയെ പിടിച്ച് വെച്ച് കൊണ്ട് ചെറിയമ്മ ചീറി.
അത് കേട്ടതും പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ ബക്കറ്റും തുണിയും എടുത്ത് കൊണ്ട് താഴേക്ക് ഇറങ്ങി.
_____________________________________________
" എന്താ ലെച്ചു ഏഹ്ഹ് എന്താ നിനക്ക് " : ഗൗരി പോയെന്ന് കണ്ടതും സരസ്വതി ലെച്ചുവിന് നേരെ തിരിഞ്ഞു.
" എന്താന്ന് അമ്മക്ക് അറിയില്ലേ " : ലെച്ചു പല്ല് കടിച്ച് കൊണ്ട് ചോദിച്ചു.
" അതല്ല നീ ഇപ്പൊ എന്താ ചെയ്യാൻ പോയെ എന്ന് ആ ചെറുക്കൻ അന്ന് വന്ന് പറഞ്ഞിട്ട് പോയത് നീ മറന്നോ. " : സരസ്വതിയും അതെ ഭാവത്തിൽ തിരിച്ച് ചോദിച്ചു.
അത് കേട്ടതും ലെച്ചുവിന്റെ മുഖം ഒന്ന് അയഞ്ഞു.
" അത് ഞാൻ മറന്ന് പോയി. ആകെ തലവേദന എടുത്തിട്ട കേറി വന്നത് അതിന്റെ കൂടെ ആ നാശം എന്റെ ബെഡിൽ ഇരിക്കുന്നത് കൂടി കണ്ടപ്പോ എന്റെ ടെമ്പർ തെറ്റി പോയി അപ്പൊ ഒന്നും ഓർമ വന്നില്ലമ്മ. " : ലെച്ചു നെറ്റി തിരുമി കൊണ്ട് പറഞ്ഞു.
" ഹ്മ്മ് അച്ഛൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ നമ്മളുടെ ഭാഗത്ത് നിന്ന് ഒരു അപത്തവും ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ നഷ്ടം നമ്മുക്ക് തന്നെയാ. ഇനി എന്ത് ചെയ്യുമ്പോഴും അത് ഓർമ ഉണ്ടായിരിക്കണം.
ഹാ നീ എന്നാൽ കിടന്നോ ഞാൻ അങ്ങോട്ട് ചെല്ലട്ടെ സതീഷേട്ടൻ വരുമ്പോഴേക്കും ചോർ റെഡി ആക്കാനുള്ളതാ. " : സരസ്വതി അതും പറഞ്ഞ് നടക്കാൻ തുടങ്ങിയതും
" ഇന്നാ ഇതും കൂടി കൊണ്ട് പൊക്കോ. " : ബെഡിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റ് സരസ്വതിക്ക് നേരെ എറിഞ്ഞ് കൊണ്ട് പറഞ്ഞു.
അതും വേടിച്ച് മുറിയും അടച്ച് ഒന്ന് നിശ്വസിച്ച് കൊണ്ട് സരസ്വതി ഇറങ്ങി പോയി.
_________________________________________
ഈ നേരം ലെച്ചുവിന്റെ മനസ്സിൽ അവളുടെ ശ്രീയേട്ടൻ ആയിരുന്നു.
ലെച്ചു സെക്കന്റ് ഇയർ പഠിക്കുമ്പോഴാണ് കോളേജിന് അടുത്തുള്ള ചായ കടയിൽ വച്ച് ശ്രീ റാം എന്ന ശ്രീയെ കണ്ടുമുട്ടുന്നത്.
ആദ്യം ചെറു പുഞ്ചിരിയിൽ തുടങ്ങിയത് സൗഹൃദത്തിൽ എത്താൻ അതിക സമയം വേണ്ടി വന്നില്ല.
പിന്നീട് നമ്പർ കൈ മാറുകയും രാത്രിയിൽ ഉള്ള സംസാരം അതികരിക്കുകയും ചെയ്തു. അങ്ങനെയാണ് ശ്രീ കോളേജിന് അടുത്തുള്ള ഐ ടി കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത് എന്ന് അറിഞ്ഞത്..
വീട്ടിൽ അച്ഛൻ അമ്മ അനിയത്തി. അച്ഛൻ വേണു ഒരു കോൺട്രാക്ടർ ആണ്. അമ്മ അനില വീട്ടമ്മ അനിയത്തി ചെന്നൈയിൽ ബി ഡി എസ് പഠിക്കുന്നു.
എന്ത് കൊണ്ടും ഉയർന്ന കുടുംബം എന്ന് തോന്നിയതും ലെച്ചുവിന് ആണ് ശ്രീയോട് മോഹം തോന്നിയത്.
പതിയെ ശ്രീയുടെ മോഹങ്ങൾ ഒക്കെ അറിഞ്ഞ് വെച്ച് അവൻ ആഗ്രഹിച്ച പോലെ ഒരു പെൺകുട്ടി ആയി അവൻ മുന്നിൽ.
അതിൽ ശ്രീ വീഴുകയും ചെയ്തു. പതിയെ അവൻ തന്നെ അവളെ ഇഷ്ടം ആണെന്ന് പറയുകയും ചെയ്തു. ആദ്യം ലെച്ചു പുറമേക്ക് അത് എതിർത്ത് എങ്കിലും കുറച്ചു കഴിഞ്ഞതും അവളും തിരിച്ച് ഇഷ്ടം പറഞ്ഞു.
അങ്ങനെ ഒരു വർഷം കഴിയുന്നു അവർ പ്രണയിക്കാൻ തുടങ്ങിയിട്ട്. ശ്രീയുടെ വീട്ടിൽ എല്ലാവർക്കും അവരുടെ കാര്യം അറിയാം. ലെച്ചുവിന്റെ പടുത്തം കഴിഞ്ഞ് കല്യാണ ആലോചനയും ആയി വരാൻ ആണ് തീരുമാനം.
ശ്രീ ഒരു അമ്മക്കുട്ടി ആണ്. ശ്രീ കൂടെ ഉള്ളപ്പോൾ പലപ്പോഴും ശ്രീയുടെ അമ്മയും ആയിട്ട് സംസാരിച്ചിട്ടുണ്ട് എങ്കിലും. ശ്രീയിക്ക് അമ്മയോട് ഉള്ള സ്നേഹം ലെച്ചുവിന് അത്ര ഇഷ്ടം അല്ല.
പിന്നെ ഇടക് ഇടക് ഇതുപോലെ ഉള്ള കണ്ട് മുട്ടലുകളിൽ ലെച്ചുവിന് ശ്രീ കാശ് കൊടുക്കും അതാണ് അവളുടെ മുഖം തെളിയിക്കുന്നുന്നത്.
' കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ശെരി ആക്കി കൊടുക്കുന്നുണ്ട് എല്ലാർക്കും ' അതും ഓർത്ത് കൊണ്ട് ലെച്ചു കണ്ണടച്ചു.
_________________________________________
ചേച്ചിയുടെ അടുത്ത് നിന്ന് വന്ന് ഇനി വേറെ എവിടെയും തുടക്കാൻ ഇല്ലാത്തത് കൊണ്ട് മാറാൻ ഉള്ള തുണിയും എടുത്ത് കൊണ്ട് കുളിക്കാൻ കയറി.
അപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് കൊണ്ടേ ഇരുന്നു. ആകെ ഒരു വേദന തന്നെ കാർന്ന് തിന്നുന്നത് പോലെ.
ദേഹത്തേക്ക് വെള്ളം ഒഴിച്ചതും ചേച്ചി അടിച്ച ഭാഗം ആകെ ഒരു പൊകച്ചിൽ പോലെ. പിന്നെ അത് കാര്യമാകാതെ കുളിച്ച് ഇറങ്ങി.
തോർത്ത് വിരിച്ച് അകത്തേക്ക് കയറിയതും കണ്ടത് ചോർ ഉണ്ണുന്ന അച്ഛനെയും ചെറിയമ്മയെയും ആണ്.
അച്ഛനെ കണ്ടതും ഉള്ളിൽ നിന്ന് പേടി ഉയർന്ന് പൊങ്ങി. ശ്വാസ ഗതി ഒക്കെ തെറ്റുന്ന പോലെ.
അച്ഛന്റെ കണ്ണിൽ പെടുന്നതിന് മുന്നേ അടുക്കളയിലേക്ക് വലിഞ്ഞു. എന്തോ മുന്നിൽ പോയി നിൽക്കാൻ ധൈര്യം ഇല്ലാത്ത പോലെ.
അച്ഛൻ പോകുന്നത് വരെ എന്തൊക്കെയോ ചെയ്ത് അടുക്കളയിൽ തന്നെ പിടിച്ച് നിന്നു. കുറച്ച് കഴിഞ്ഞതും ചെറിയമ്മ വന്ന് അവർ കഴിച്ച പാത്രം കൂടി കൊണ്ട് വന്ന് ഇട്ടു.
പിന്നെ അതും കഴുകി വെച്ച് തനിക്ക് കഴിക്കാൻ ഉള്ളത് അവിടെ ഇരുന്ന് തന്നെ കഴിച്ച് അടുക്കള എല്ലാം ഒന്നും കൂടി ഒതുക്കി വെച്ച് ഹാളിൽ ചെന്ന് ചെറിയമ്മേടെ കാല് തിരുമി കൊടുത്തു.
ആവിശ്യം ഉണ്ടായിട്ട് അല്ല താൻ വെറുതെ ഇരിക്കാൻ പാടില്ല അതന്നെ. അമ്മമ്മ ഉണ്ടങ്കിൽ രണ്ട് പേരുടെയും കാല് തീരുമാനം. ചിലപ്പോഴൊക്കെ കൈ കടക്കും എന്നാലും നിർത്താൻ പറയില്ല.
ചിലപ്പോ വൈകിട്ട് എന്തെങ്കിലും പലഹാരം ഉണ്ടാക്കാണോ ഉണ്ടെങ്കിൽ ഈ തിരുമല് കാണില്ല.
തിരുമലും കഴിഞ്ഞ് എണീറ്റു പോയി തുണിയും പറക്കി മിറ്റവും അടിച്ച് വന്നപ്പോഴേക്കും നേരം സന്ധ്യ ആയി.
കയും മുഖവും ഒക്കെ കഴുകി വന്ന് വിളക്ക് വെച്ചപ്പോഴേക്കും ചേച്ചി ഇറങ്ങി വരുന്നത് കണ്ടു.
പ്രാർത്ഥന കഴിഞ്ഞ് അടുക്കളയിൽ പോയി രാത്രിതേക്ക് എല്ലാം ഒന്നും കൂടി എടുത്ത് വെച്ച് മുറിയിലേക്ക് പോയി പറക്കിയ തുണി എല്ലാം മടക്കി അവരവരുടെ മുറിയിൽ കൊണ്ട് വെച്ചു.
പിന്നെ വന്ന് ഭക്ഷണം എല്ലാം ഡൈനിംഗ് ഹാളിൽ കൊണ്ട് വെച്ച് മുറിയിലേക്ക് പോയി. അച്ഛനെ കാണാതെ ഇരിക്കാൻ ആണ് അങ്ങനെ ചെയ്തത് അല്ലേൽ താൻ ആണ് അവർക്ക് ഒക്കെ വിളമ്പി കൊടുക്കാറ്.
അച്ഛൻ വന്നതും അവർ കഴിക്കാൻ ഇടുന്നതും ഒക്കെ അറിഞ്ഞെങ്കിലും പുറത്തോട്ട് പോകാൻ കൂട്ടാക്കിയില്ല എന്തോ ഇന്നലത്തെ അച്ഛന്റെ ആ ഭാവം ഇപ്പോഴും കണ്ണിൽ നിന്ന് പോകാത്ത പോലെ.
ഇതിന് ഇടയിൽ അവരുടെ സംസാരത്തിൽ നിന്ന് അറിഞ്ഞു ചെറിയമ്മയെ അമ്മമ്മ വിളിച്ചെന്നും കല്യാണം കാര്യം പറഞ്ഞതും നാളെ തന്നെ വരാൻ എന്ന് പറഞ്ഞതും ഒക്കെ.
അവർ കഴിച്ച് എണീറ്റ് പോയത് അറിഞ്ഞതും പതിയെ ചെന്ന് അതൊക്കെ ഒതുക്കി അടുക്കളയും ഒതുക്കി ഇറങ്ങി. കഴിക്കാനും വേണ്ടി വിശപ്പ് ഒന്നും തോന്നിയതും ഇല്ല.
കിടക്കാൻ കയറിയതും ചെറിയമ്മ വന്ന് കതക് അടക്കണ്ട എന്നും പറഞ്ഞ് പോയി. അത് കേട്ടതും ഒന്ന് നിശ്വസിച്ച് കൊണ്ട് വാതിൽ ചാരി വെച്ച് വന്ന് കിടന്ന്.
തലയിണയിൽ മുഖം അമർത്താൻ കാത്തിരുന്ന പോലെ കണ്ണുനീർ ഒഴുകി കൂടി. ഇനി തന്റെ ജീവിതത്തിൽ എന്തൊക്കെയാ നടക്കാൻ പോകുന്നത് എന്ന് അറിയാതെ നെഞ്ചകം വിങ്ങി പോയി.
തുടരും........
#നോവൽ #തുടർകഥ #പ്രണയം #viral #trending
Part 13
എന്നാൽ വിളിച്ചത് ആരാണെന്ന് കണ്ടതും ലെച്ചു പല്ല് കടിച്ചു.
___________________________________________
' Amma❤️ ' calling
വീണ്ടും ഫോൺ ശബ്ധിച്ചതും നോക്കി കണ്ണ് ചിമ്മി കൊണ്ട് അവൻ ഫോൺ എടുത്തു.
അത് കണ്ടതും ലെച്ചു കെറുവിച്ച് കൊണ്ട് മുഖം തിരിച്ചു.
" ഹലോ അമ്മ "
" ഇല്ല എന്റെ കൂടെ ഉണ്ട് "
" ഞങ്ങളുടെ ഇവിടെ ബീച്ചിൻ സൈഡിൽ ഉണ്ട് "
" ആണോ അനുവും ഉണ്ടോ "
" ഏയ് ഇല്ലില്ല ഞാൻ വരാം "
" ഇല്ല അമ്മ താമസിക്കാതില്ല ഞങ്ങൾ ദാ ഇവിടുന്ന് തിരിക്കുക. നിങ്ങൾ റെഡി ആയിട്ട് നിക്ക്. "
" ഹ്മ്മ് ശെരി. ബൈ അമ്മ "
പുറത്തൊട്ട് നോക്കി ഇരുന്നെങ്കിലും ലെച്ചുവിന്റെ ശ്രദ്ധ മുഴുവൻ അവരുടെ സംസാരത്തിൽ ആയതിനാൽ അവസാനം അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖം പാടെ കെട്ട് പോയി.
ഫോൺ വെച്ചെന്ന് ഉറപ്പ് ആയതും അവൾ അവൻ അഭിമുഖം ആയി തിരിഞ്ഞ് ഇരുന്നു.
" എന്താ ശ്രീയേട്ടാ എന്തിനാ അമ്മ വിളിച്ചേ? നമ്മൾ ഇപ്പൊ തന്നെ ഇവിടുന്ന് പോകുവാണോ. " ഇരുണ്ട മുഖത്തോടെ തന്നെ അവൾ ചോദിച്ചു.
" അപ്പച്ചി ബിപി കുറഞ്ഞ് ഒന്ന് വീണ്. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ഹോസ്പിറ്റലിൽ നിന്ന് ഇപ്പൊ വീട്ടിൽ കൊണ്ട് വന്നതേ ഉള്ളു. അമ്മയ്ക്കും അനുവിനും അങ്ങോട്ട് ഒന്ന് പോണം എന്ന്. അച്ഛനും സ്ഥലത്ത് ഇല്ലാത്തത് അല്ലെ അതാ എന്നെ വിളിച്ചേ. " ശ്രീ കാര്യത്തോടെ പറഞ്ഞു.
" എന്നാലും നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത് അല്ലെ ഉള്ളു ശ്രീയേട്ടാ ഇപ്പൊ തന്ന തിരിച്ച് പോകുവാ എന്ന് പറഞ്ഞാൽ എങ്ങനാ. " : ലെച്ചു അവനെ പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി.
" നമ്മൾക്ക് ഇവിടെ ഒക്കെ ഇനിയും വരാലോ ലെച്ചു. അതുപോലെ ആണോ അമ്മ ഒരു ആവിശ്യത്തിന് വിളിക്കുമ്പോ. " : ശ്രീ
" ശ്രീയേട്ടന്റെ അമ്മക്ക് അറിയുന്നത് അല്ലെ ശ്രീയേട്ടൻ എന്റെ കൂടെ ആണെന്ന് പിന്നെന്തിനാ അവർ ഇപ്പൊ ഓരോ ആവിശ്യങ്ങൾക്ക് വിളിക്കുന്നെ. അപ്പച്ചിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ ശ്രീ വൈകിട്ട് ചെല്ലുമ്പോൾ കാണാൻ പോയാൽ പോരെ. " : ലെച്ചു പല്ലിറുമി കൊണ്ട് പറഞ്ഞു
" നിർത്ത് ലെച്ചു എന്റെ അമ്മക്ക് ഒരു ആവിശ്യം വരുമ്പോ എന്നെ അല്ലാതെ പിന്നെ വേറെ ആരെയാ വിളിക്കേണ്ടത് ഹേയ്. പിന്നെ എന്റെ അമ്മ നിന്റെയും അമ്മയാണ് അങ്ങനെയെ കാണാവൂ. " : ലെച്ചു ചോദിക്കുന്നത് കേട്ടതും ഉയർന്ന് വന്ന ദേഷ്യത്തോടെ അവൻ പറഞ്ഞു.
ശ്രീ ദേഷ്യപ്പെട്ടപ്പോൾ ആണ് താൻ ഇപ്പൊ എന്താ പറഞ്ഞെ എന്ന ബോധം ലെച്ചുവിന് വന്നത്. അവൾ പെട്ടന്ന് സങ്കടം വരുത്തി കൊണ്ട് പറഞ്ഞു.
" ഞ.. ഞാൻ അങ്ങനെയാണോ ശ്രീയേട്ടാ പറഞ്ഞെ. ഞാൻ വീട്ടിൽ കള്ളം പറഞ്ഞ് ക്ലാസും കട്ട് ചെയ്ത് വന്നത് എനിക്ക് ശ്രീയേട്ടന്റെ കൂടെ സമയം ചിലവഴിക്കാൻ വേണ്ടി അല്ലെ. എന്നിട്ട് ഇപ്പൊ പെട്ടന്ന് പോകുവാ എന്ന് കേട്ടപ്പോ എനിക്ക് സങ്കടം വന്നത് കൊണ്ട് പറഞ്ഞതല്ലേ. രണ്ട് ആഴ്ച്ച കൂടി കഴിഞ്ഞാൽ ക്ലാസ്സ് തീരും പിന്നെ ഇതുപോലെ ഒന്നും കാണാൻ കഴിയില്ലല്ലോ " : ലെച്ചു കണ്ണീർ വരുത്തി കൊണ്ട് പറഞ്ഞു.
" നോക്ക് ലെച്ചുട്ടിയെ, ഇത് അത്യാവിശം ആയത് കൊണ്ട് അല്ലെ. ക്ലാസ്സ് കഴിഞ്ഞാൽ എന്താ ഞാൻ വന്ന് പെണ്ണ് ചോദിക്കും നിന്റെ വീട്ടിൽ. നോക്കിയേ നമ്മളുടെ കല്യാണം കഴിഞ്ഞിട്ട് നമ്മുക്ക് ആരെയും പേടിക്കാതെ എവിടെയും എത്ര നേരം വേണം എങ്കിലും പോയി ഇരിക്കലോ. ഇപ്പൊ നമ്മൾക്ക് പോകാം എന്ന. " : അവൻ അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് സൗമ്യമായി പറഞ്ഞ് കൊടുത്ത്.
" ഹ്മ്മ് " : താല്പര്യം ഇല്ലെങ്കിലും അവൾ ഒന്ന് മൂളി.
അത് കേട്ടതും അവൻ വീണ്ടും അവൾക് ഒരു ദീർഘചുംബനം നൽകി കൊണ്ട് വണ്ടി എടുത്തു.
പിന്നെ അവർക്ക് ഇടയിൽ സംസാരം ഒന്നും നടന്നില്ല. ബസ് സ്റ്റോപ്പ് എത്തിയതും വണ്ടി ഒതുക്കി അവളെ ഒന്ന് പുണർന്ന് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അവൻ പോക്കറ്റിൽ നിന്ന് കുറച്ചു പൈസ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.
പൈസ കിട്ടിയതും അവളുടെ മുഖം ഒന്ന് തെളിഞ്ഞു.
" നീ ഇനി കോളേജിൽ കേറുന്നോ. " : ശ്രീ
" ഇല്ല വീട്ടിൽ പോകുവാ " : ലെച്ചു
" ശെരി ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം " : അതും പറഞ്ഞ് അവൻ പോയി
അത് കണ്ടതും എന്തെല്ലാമോ പിറുപിറുത്ത് കൊണ്ട് അവൾ ബസ്സ് സ്റ്റോപ്പിലേക്ക് കയറി.
____________________________________________
തുണി അലക്കി കഴിഞ്ഞപ്പോഴേക്കും വെയിലിന്റെ കാഠിന്യം കൂടി തുടങ്ങി. തുണി അലക്കിയത് കൊണ്ട് തന്നെ ഇട്ടിരുന്ന വസ്ത്രം ഒക്കെ നനഞ്ഞിട്ടുണ്ട്.
സാദാരണ കുളിക്കുന്നതിന് മുന്നേ ആണ് തുണി അലക്കാറ് ഇന്ന് ഇനി ഇപ്പൊ തറ ഒക്കെ കഴുകുമ്പോ മേൽ അപ്പടി അഴുക്കാകും.
അതുകൊണ്ട് തന്നെ ഇനി എന്തെങ്കിലും കഴിച്ചിട്ട് വീടും കഴുകി ഇറക്കിയിട്ടേ കുളി നടക്കു.
വിശന്നിട്ട് ആകെ വശം കെട്ടു. ഇന്നലെ രാവിലെ എന്തോ കഴിച്ചതാ. ഇപ്പൊ ഇതാ നേരത്തോട് നേരം ആയിട്ടുണ്ട്, അതൊന്ന് തിരക്കാൻ തനിക്ക് വേണ്ടപ്പെട്ട ആൾ ഉണ്ടായിരുന്നിട്ട് പോലും തന്നെ ഒന്ന് തിരിഞ്ഞ് നോക്കുന്നില്ലല്ലോ എന്ന് വീണ്ടും മനസ്സിൽ തികട്ടി വന്നു.
തുണി അലക്കി കൊണ്ട് ഇരുന്നപ്പോൾ അച്ഛൻ വന്നതും കഴിച്ചിട്ട് പോയതും ഒക്കെ താൻ അറിഞ്ഞതാണ്. തന്നെ തിരക്കി കാണുമോ? ഇല്ലാന്ന് തന്നെ മനസ്സ് മന്ത്രിച്ചതും അവൾക്ക് സ്വയം പുച്ഛം തോന്നി.
വിശപ്പിന്റെ കാഠിന്യം കൂടിയതും കയ്യും കഴുകി ഞാൻ അടുക്കളയിലേക്ക് കയറി.
അടുക്കള കിടക്കുന്ന കോലം കണ്ടതും അറിയാതെ ഒരു നിശ്വാസം തന്നിൽ നിന്ന് അടർന്ന് വീണു.
പച്ചക്കറി വേസ്റ്റും ആഹാരം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രം മുതൽ കഴിച്ച എച്ചിൽ പാത്രം വരെ ഉണ്ട് അടുക്കളയിൽ. ഇതെല്ലാം വൃത്തിയാക്കേണ്ടത് ഇനി തനിക്ക് ഉള്ള പണിയാണ്.
എന്തായാലും ഒരു തുള്ളി വെള്ളം പോലും ഉള്ളിൽ ചെല്ലാതെ തനിക്ക് ഇനി ഒരു അടി പോലും അനങ്ങാൻ കഴിയില്ല എന്ന് ഓർത്ത് കൊണ്ട് കഴിക്കാൻ പത്രം എടുത്തു കാസ്ട്രോൾ തുറന്നതും സങ്കടം ഒന്ന് ഏറി പോയി.
ആകെ രണ്ട് കുഞ്ഞ് ദോശയെ അതിൽ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് തന്റെ വിശപ്പ് ഒന്നും ആകില്ല. ദോശയുടെ മാവ് അവിടെ ഒന്നും കാണുന്നില്ല ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടാവും.
അത് ഇനി എടുത്ത് ദോശ ചുടാം എന്ന് വെച്ചാൽ ഇന്ന് ഇനി മുഴുവൻ പട്ടിണി കിടത്തും.
മകൾ ആയിട്ട് കാണണ്ട ഒരു മനുഷ്യ പരിഗണന എങ്കിലും തന്നുടെ എന്ന് ആ നിമിഷം ഞാൻ ആലോചിക്കാതെ ഇരുന്നില്ല.
കറി തുറന്ന് നോക്കിയതും ഉച്ചക്കത്തേക്ക് കൂടി ചേർത്ത് വെച്ചിട്ടുണ്ട്. ദോശയും കറിയും എടുത്ത് തിരിഞ്ഞതും കളയാൻ വെച്ച ഇന്നലത്തെ കുറച്ച് ചോർ ഇറുക്കുന്നത് കണ്ടു.
അത് കുറച്ച് എടുത്തതും പുളിച്ച നാറ്റം അടിച്ചെങ്കിലും വിശപ്പ് ഉള്ളത് കൊണ്ട് അത് ഗൗനിക്കാതെ പാത്രത്തിലേക്ക് എടുത്ത് ഇട്ട് നിലത്തേക്ക് ഇരുന്ന് കഴിച്ചു.
ആദ്യം ചോർ കഴിച്ച് തുടങ്ങി കെവിട്ടി വരുമ്പോ ദോശ കഴിച്ച് ആ കെവിട്ടൽ മാറ്റും. നല്ലത് പോലെ കറി ഒഴിച്ചാൽ ചെലപ്പോൾ കഴിക്കാൻ പറ്റിയെഞ്ഞേ പക്ഷെ ചെറിയമ്മ കണ്ട് കൊണ്ട് വന്നാൽ പിന്നെ ആ പേരും പറഞ്ഞ് പട്ടിണിക്ക് ഇടും.
എങ്ങനെ ഒക്കെയോ ഒരുവിധം കഴിച്ച് തീർത്ത് സിങ്കിൽ കിടക്കുന്ന പാത്രവും കഴുകി തീർത്ത് വേസ്റ്റും കളഞ്ഞ് തിരിച്ച് കെയറി വന്നപ്പോഴേക്കും ചെറിയമ്മ ഉണ്ട് അടുക്കളയിൽ.
" നീ ഇനി പോയി വീട് ഒക്കെ തുടച്ച് ഇട്ട്. ഹാ പിന്നെ കട്ടിലും അലമാരയും ഒക്കെ മാറ്റി എല്ലാ ഇടവും വൃത്തിക്ക് തന്നെ തുടക്കണം. കല്യാണം നടക്കേണ്ട വീട് അല്ലെ. " : എന്നെ കണ്ടതും ചെറിയമ്മ ഒരു പുച്ഛത്തോടെ അടുത്ത നിർദേശം തന്നു.
അത് കേട്ടതും തന്നിൽ തീർത്തും നിർവികാരത നിറഞ്ഞു. എല്ലാം വിധി പോലെ നടക്കട്ടെ. മനസ്സ് ആകെ മടുത്ത പോലെ.
കയ്യിൽ ഇരുന്ന പാത്രം അവിടെ കമത്തി. പുറത്ത് നിന്ന് ബക്കറ്റിൽ വെള്ളം പിടിച്ച് കൊണ്ട് വന്ന് തുടക്കാൻ ഉള്ള തുണിയും എടുത്ത് കൊണ്ട് ഹാളിലേക്ക് നടന്നു.
വീട് തുടക്കുന്നത് എല്ലാം ഞാൻ ആയത് കൊണ്ട് മോപ്പ് ഒന്നും ചെറിയമ്മ വാങ്ങിക്കില്ല. തുണി വെച്ച് തുടച്ചാലേ വൃത്തി ഉണ്ടാവത്തൊള് അത്രേ.
' അവരുടെ മോപ്പ് ഞാൻ ആണല്ലോ ' എനിക്ക് സ്വയം പുച്ഛം തോന്നി.
താഴെ ഉള്ള ഹാളും രണ്ട് മുറിയും ഡൈനിംഗ് ഏരിയയും ഒക്കെ തുടച്ച് വന്നപ്പോൾ തന്നെ നടു ഒരു പരുവം ആയി. ഇടക് വെള്ളം എടുത്തോണ്ട് വരലും പോകലും ഒക്കെ കൊണ്ട് ആകെ വശം കെട്ട്. ഒന്ന് ഇരുന്ന മതി എന്ന് ആയിട്ടുണ്ട്.
ഇരുന്ന ശെരിയാക്കത്തിലാ എന്ന് കണ്ട് വീണ്ടും വെള്ളം എടുത്ത് കൊണ്ട് മുകളിലേക്ക് കയറി. ബക്കറ്റിന്റെ വെയ്റ്റും ശരീര വേദനയും കൊണ്ട് ആകെ തളർന്ന് ചെറിയമ്മ കാണാത്ത വിധം സ്റ്റെപ്പിൽ ഇരുന്നു.
ക്ഷീണം അല്പം കുറഞ്ഞതും ബക്കറ്റും പൊക്കി കൊണ്ട് ചേച്ചിടെ മുറിയിലേക്ക് കയറി.
_________________________________________
അടുക്കളയിൽ ആകെ വശം കെട്ട് നില്കുവാണ് സരസ്വതി. ഗൗരി ഉള്ളത് കൊണ്ട് തന്നെ വർഷങ്ങൾ ആയി സരസ്വതി അടുക്കളയിൽ കയറിയിട്ട്.
അതിന്റെ എല്ലാ പോരായിമകളും ഉണ്ട്. രാവിലെ തന്നെ ഭക്ഷണത്തിനു എന്നും കഴിക്കുന്ന ഒരു രുചി ഇല്ലായിരുന്നു. പിന്നെ ആവിശ്യം അവരുടെ ആണെന്ന് ഓർക്കുമ്പോ എങ്ങനെ ഒക്കെയോ പിടിച്ച് നിൽക്കുന്നു.
എങ്ങനെയും ഒരു വേലക്കാരിയെ വെക്കണം എന്ന് അവർ തീരുമാനിച്ചു.
ഇടക് കൈ ചെറുതായിട്ട് ചൂട് തട്ടുമ്പോഴോ മുറിയുമ്പോഴോ അവർ ഗൗരിയെ നന്നായി പ്രാകുന്നും ഉണ്ട്.
എന്തെല്ലാമോ പിറുപിറുത്ത് ജോലി ചെയ്യുമ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.
' ഈ നേരത്ത് ഇത് ആരാണോ ആവോ. ' എന്നും ചിന്തിച്ച് അവർ പോയി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ട് ഒന്ന് അമ്പരന്നു.
" മോളെ ലെച്ചു നീ എന്താ ഈ നേരത്ത്. " : ആദ്യത്തെ അമ്പരപ്പ് മാറിയതും അവർ ചോദിച്ചു.
" അത് അമ്മ എനിക്ക് നല്ല തലവേദന ക്ലാസ്സിൽ ഇരുന്നിട്ട് ശെരി ആവുന്നില്ല അതാ ഞാൻ ഇങ് പോന്നത് " : ലെച്ചു അലസ്യമായി പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് കയറി.
" അയ്യോ എന്തോ പറ്റി നീ ഒന്നും കഴിച്ചില്ലേ നിക്ക് ഞാൻ കഴിക്കാൻ എടുക്കാം. " : സരസ്വതി
" വേണ്ട അമ്മ ഒന്ന് കിടന്ന മതി ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ. " അതും പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു.
അവൾ പോകുന്നതും നോക്കിക്കൊണ്ട് വാതിലും അടച്ച് സരസ്വതി അടുക്കളയിലേക്ക് നടന്നു.
എന്നാൽ മുറിയിൽ എത്തിയ ലെച്ചു അവിടുത്തെ കാഴ്ച കണ്ട് അത്യധികം ദേഷ്യത്തോടെ ഗൗരിയുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് അവളുടെ മുടിയിൽ പിടിച്ച് ആഞ്ഞു തള്ളി നിലത്തിട്ടു.
തുടരും.........
#നോവൽ #തുടർകഥ #പ്രണയം #viral #trending
Part 12
ലെച്ചു ചേച്ചിക്ക് എന്തൊക്കെയോ ദോഷം കാണുന്നു എന്ന് പറഞ്ഞ് പല അമ്പലങ്ങളിൽ നേർച്ചക്ക് പോയേക്കുവാ അമ്മമ്മ ഇപ്പോൾ. അതുകൊണ്ട് തന്നെ ഇവിടെ നടന്നത് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല.
എന്തായാലും തിരിച്ച് വരുമ്പോൾ സന്തോഷം ഉള്ള വാർത്ത തന്നെ ആയിരിക്കും. ഞാൻ എന്നാ ശല്യം അവരുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കും ആയി ഒഴിഞ്ഞ് പോകുവാണല്ലോ.
പഴയത് എല്ലാം ആലോജിച്ച് അവളുടെ കണ്ണ് എപ്പോഴോ അടഞ്ഞ് പോയി.
*********************************
പിറ്റേന്ന് ഡോറിൽ നിർത്തതെ ഉള്ള മുട്ടൽ കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്.
തലേന്ന് ഒരുപാട് കരഞ്ഞത് കൊണ്ട് ആയിരിക്കണം തലക്ക് ആകെ ഒരു മന്തത പോലെ. കണ്ണ് വലിച്ച് തുറന്നതും ചുറ്റും കാണുന്ന വെളിച്ചം കണ്ടതും ആകെ അന്തിച്ച് പോയി.
സാദാരണ സൂര്യൻ ഉദിക്കുന്നതിന് മുന്നേy താൻ എണീറ്റ് അടുക്കളയിൽ കേറുന്നതാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് തന്റെ ജീവിതത്തിന്റെ താളം തെറ്റി.
അവൾ ഒരു നിസംഗതയോടെ ഓർത്തു.
വീണ്ടും ഡോറിൽ മുട്ട് കേട്ടതും ഞെട്ടിപിടഞ്ഞ് എണീറ്റു വാതിൽ തുറന്നതും മുന്നിൽ ചെറിയമ്മ നിൽക്കുന്നു.
മുന്നിൽ എന്നെ കണ്ടതും അത് വരെ ടെൻഷൻ അടിച്ച് നിന്ന് മുഖത്ത് ആശ്വാസം പകരുന്നത് കണ്ടു.
താൻ വീണ്ടും കടുംകൈ കാണിച്ചോ എന്ന് സംശയം ആയിരിക്കാം. അത് പക്ഷെ ഒരിക്കലും എന്നെ ഓർത്തല്ല പകരം എന്നെ വിറ്റ് കിട്ടുന്ന കാശ് ഓർത്തിട്ടാണ് എന്ന സത്യം എന്നിൽ വേദന നിറച്ചു.
" എന്താരുന്നെടി ഇത്രേം നേരം നിനക് ഇതിന് അകത്ത് പണി. മനുഷ്യൻ എത്ര നേരം കൊണ്ട് വിളിക്കുവാ നിന്നെ. " : ആശ്വാസം വിട്ട് ഒഴിഞ്ഞതും പല്ല് കടിച്ച് കൊണ്ട് അവർ ചോദിച്ചു.
" അ..അത് ചെറിയമ്മേ ഞാൻ ഇന്നലെ തമാശിച്ച ഉറങ്ങിയേ അതാ വൈകിയെ. " : ചെറിയമ്മേടെ നോട്ടം കണ്ടതും തല താഴ്ത്തി പതിയെ ഞാൻ പറഞ്ഞു.
" ഓഹോ എവിടുന്നാ പുതിയ ഓരോ ശീലങ്ങൾ നിനക്. ഇന്നലെ വരെ നേരത്തും കാലത്തും അടുക്കളയിൽ കയറിയവളാ, എന്താടി നിന്റെ ആത്മഹത്യ ഭീഷണിയിൽ ഞങ്ങളെ എല്ലാരേയും പേടിപ്പിച്ച് നിർത്താം എന്ന് കരുതിയോ? " : ചെറിയമ്മ അടക്കാൻ ആകാത്ത രോഷത്തോടെ ചോദിച്ചു.
" എന്താ അമ്മേ രാവിലെ തന്നെ ബഹളം. " : അങ്ങോട്ടേക്ക് വന്ന ചേച്ചി കാര്യം അറിയാതെ ചോദിച്ചു.
കോളേജിലേക്ക് പോകാൻ റെഡി ആയി വന്ന ചേച്ചിയെ കണ്ടതും ഉള്ളിൽ എവിടെ ഒക്കെയോ സങ്കടം നിറയുന്നത് താൻ അറിഞ്ഞു.
" വന്ന് വന്ന് ഈ പെണ്ണ് എണീക്കുന്ന സമയം കണ്ടോ നീ, ഒരോ നാടകം കാണിച്ച് നമ്മളെ പേടിപ്പിച്ച് നിർത്താം എന്ന ഇവളുടെ വിചാരം. തള്ള ഇതൊക്കെ ആയിരിക്കും പഠിപ്പിച്ച് വെച്ചേക്കുന്നത്. " : ചെറിയമ്മ എന്റെ കയ്യിൽ അടിച്ച് കൊണ്ട് പറഞ്ഞു.
കയ്യിൽ കിട്ടിയ അടിയേക്കാൾ അമ്മയെ പറഞ്ഞത് കേട്ടതും എന്റെ കണ്ണ് താഞ്ഞേ നിരഞ്ഞു.
" ഓ തുടങ്ങി അവളുടെ ഒരു പൂങ്കണ്ണീർ എന്ത് പറഞ്ഞാലും ഇതും ഒഴുക്കി നിന്നാൽ മതിയല്ലോ. എന്തോ നോക്കി നിൽക്കുവാടി പോയി പണി ഒതുക്കടി " : എന്നെ അടുക്കള വശത്തോട്ട് തെള്ളി കൊണ്ട് ചെറിയമ്മ പറഞ്ഞു.
പുറം കൈ കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് ഞാൻ അടുക്കള പുറത്തേക്ക് ഇറങ്ങി. പുറത്ത് സ്റ്റാൻഡിൽ ഇട്ടേക്കുന്ന ബ്രഷ് എടുത്ത് പല്ല് തേക്കാൻ തുടങ്ങി.
എത്ര വേണേ പണി എടുപ്പിച്ചോട്ടെ തന്നെ എന്തും പറഞ്ഞോട്ടെ പക്ഷെ അമ്മയെ പറയുന്നതാ തനിക്ക് സഹിക്കാൻ കഴിയാത്തത്.
പലപ്പോഴും അത്രേം മോശം ആയിട്ട് വരെ അമ്മയെ ചിത്രീകരിക്കും. കോളേജിലെ പ്രശ്നം വന്നപ്പോ തന്നെ അമ്മയെ പോലെ ഞാനും ആണുങ്ങളെ വാശികരിക്കാൻ നടക്കുവാണോ എന്ന് വരെ ചോദിച്ചിട്ടുണ്ട് അമ്മമ്മ.
അമ്മയെ അച്ഛൻ സ്നേഹിച്ചതിന് ആണ് ആ പറച്ചിൽ ഒക്കെ. പക്ഷെ ഒന്നും അച്ഛന്റെ മുന്നിൽ വെച്ച് പറയാറ് ഇല്ല. വീണ്ടും അച്ഛന്റെ ഉള്ളിൽ അമ്മയുടെ ഓർമ പോലും വരാതെ ഇരിക്കാൻ ആയിരിക്കാം.
വീണ്ടും എന്തൊക്കെയോ ഉള്ളിൽ തികട്ടി വന്നതും എല്ലാം വിട്ട് കളഞ്ഞ് പല്ല് തേച്ച് അടുക്കളയിലേക്ക് കയറി.
സാദാരണ മുറ്റം തൂത്തിട്ടാണ് അടുക്കളയിൽ കയറാർ. ഇന്ന് ഇപ്പൊ ആകെ താമസിച്ച് അതും അല്ല ചേച്ചി പോകാൻ നിക്കുമ്പോൾ ചൂലും ആയി നിന്നു എന്ന് പറഞ്ഞ് ആയിരിക്കും ഇന്ന് ഇനി.
ഇനിയും കാട് കേറുന്ന ചിന്തകളെ ഒരു അറ്റത്തേക്ക് മാറ്റി രാവിലെ ഭക്ഷണം തയാറാക്കാൻ കയറി.
_________________________________________
ഗൗരി പോകുന്നതും നോക്കി പിറുപിറുത്ത് തിരിഞ്ഞതും സരസ്വതി കാണുന്നത് കോളേജിൽ പോകാൻ റെഡി ആയി നിൽക്കുന്ന ലെച്ചുവിനെയാണ്.
" അല്ല നീ എങ്ങോട്ടാ ഈ നേരത്ത്? " : അവർ തെല്ലും സംശയ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.
" അ.. അ.. അത് അമ്മേ എക്സാം ഒക്കെ വരുവല്ലേ എനിക്ക് ആണെങ്കിൽ ലൈബ്രറിയിൽ നിന്ന് കുറച്ച് നോട്സ് റെഫർ ചെയ്യാൻ ഉണ്ട്. എന്നും പോകുന്ന സമയം പോയാൽ അതിന് നേരം കാണില്ല. അതാ ഇന്ന് കുറച്ച് നേരത്തെ ഇറങ്ങാം എന്ന് കരുതിയെ. " : ലെച്ചു ആദ്യം ഒന്ന് പരുങ്ങി എങ്കിലും മുന്നേ തീരുമാനിച്ച മറുപടി അതെ പാടി പറഞ്ഞു.
" മോള് പോയി പഠിക്ക് ഇന്നലെ വരെ അവളെ പൊക്കി പറഞ്ഞവർ ഒക്കെ നിന്റെ പേര് പറയണം. രേവതിയുടെ മകളെക്കാൾ എന്ത് കൊണ്ടും കേമി സരസ്വതിയുടെ മകൾ ആണെന്ന് എല്ലാവരും പറയണം. " : ലെച്ചുവിന്റെ മറുപടി കേട്ടതും സരസ്വതി വല്ലാത്തൊരു ഉന്മാദത്തോടെ പറഞ്ഞു.
" അതൊക്കെ എല്ലാവരും പറയും അമ്മ നോക്കിക്കോ. അവൾക്ക് ആണെങ്കിൽ എന്റെ അത്രേം വിദ്യാഭ്യാസവും ഇല്ല പിന്നെ ഉള്ള ആട്ടം അത് കെട്ട് കഴിയുന്നത്തോടെ നിൽക്കേം ചെയ്യും. അപ്പൊ എല്ലാവരും അന്വേഷിക്കുന്നത് ഈ ലക്ഷ്മിയെ ആയിരിക്കും. " : ലെച്ചു ഒരു പുച്ഛത്തോടെ പറഞ്ഞു.
എന്നാൽ ലെച്ചു പറഞ്ഞത് കേട്ടതും സരസ്വതി പുളകം കൊണ്ടു.
" ശെരി അമ്മേ ഞാൻ എന്ന ഇറങ്ങുവാ " : ലെച്ചു പറഞ്ഞ് കൊണ്ട് ഹാളിലേക് നടന്നു
" അയ്യോ മോള് ഒന്നും കഴിച്ചില്ലല്ലോ. ആ നശിച്ചവൾ കാരണം എന്റെ കുഞ്ഞ് ഇന്ന് പട്ടിണി കിടക്കണവല്ലോ. നിക്ക് അമ്മ എന്തെങ്കിലും എടുത്ത് തരാം. " : അതും പറഞ്ഞ് അകത്തേക്ക് നടക്കാൻ തുണിഞ്ഞതും ലെച്ചു അത് തടഞ്ഞു.
" വേണ്ട അമ്മ ഇപ്പൊ തന്നെ താമസിച്ച് ഇനിയും നിന്ന ബസ്സ് പോകും. അച്ഛൻ തന്ന കുറച്ച് പൈസ എന്റെ കയ്യിൽ ഉണ്ട് ഞാൻ ക്യാന്റീനിൽ നിന്ന് എന്തെങ്കിലും കഴിച്ചോളാം. അല്ല അച്ഛൻ എവിടെ? " : അതും ചോദിച്ച് അവൾ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി.
" ഹാ മറക്കാതെ രാവിലെ തന്ന എന്തെങ്കിലും വേടിച്ച് കഴിക്കണേ മോളെ. ഇപ്പൊ തന്ന ഡയറ്റ് എന്ന് ഒക്കെ പറഞ്ഞ് ഒരു കോലം ആയിട്ടുണ്ട് അമ്മ ഇനി അതിന് പറയാൻ ബാക്കി ഒന്നും ഇല്ല, നിനക്ക് ഒന്നും അറിയണ്ടല്ലോ ഞാൻ അല്ലെ കേൾക്കുന്നത് അത്രേം.
ഹാ പിന്നെ അച്ഛന് രാവിലെ ഒരു ഓട്ടം വന്ന് അങ്ങോട്ട് പോയി. " : സരസ്വതി ഒരു കേറുവോടെ പറഞ്ഞു.
" ഇല്ലമ്മേ ഞാൻ കഴിച്ചോളാം ഒറപ്പ്. ഹാ പിന്നെ അമ്മമ്മ എന്ന വരുന്നേ. അവളുടെ കല്യാണത്തിന് മുന്നേ ഇങ് എത്തൂലെ? " : സരസ്വതിക്ക് ഉള്ള മറുപടിയും കൊടുത്ത് ചെരുപ്പിന്റെ വള്ളി കെട്ടുന്നതിന് ഇടയിൽ അവൾ ചോദിച്ചു.
" അറിയത്തില്ല മോളെ രണ്ട് ദിവസം മുന്നേ അല്ലെ വിളിച്ചെ അത് കൊണ്ട് അമ്മ കല്യാണ കാര്യം ഒന്നും അറിഞ്ഞില്ലല്ലോ. എന്തായാലും ഇനി വിളിക്കുമ്പോ പെട്ടന്ന് വരാൻ പറയണം. ബാക്കി നേർച്ച ഒക്കെ പിന്നെ ചെയ്യാല്ലോ. " : സരസ്വതി ഒരു നെടുവീർപ്പോടെ പറഞ്ഞു.
" ഹ്മ്മ് ശെരി അമ്മേ ഞാൻ എന്ന പോകുവാ. പിന്നെ ഗൗരിയുടെ മേൽ എപ്പോഴും അമ്മയുടെ ഒരു കണ്ണ് വേണം. അച്ഛന് പറഞ്ഞത് പോലെ അടുക്കളയിൽ അതികം പണിക്ക് ഒന്നും നിർത്തണ്ട. മൂർച്ച ഉള്ള സാധനങ്ങൾ ഒക്കെ ഉള്ളതല്ലേ. " : അതും പറഞ്ഞ് കൊണ്ട് ലെച്ചു പോകാൻ ഒരുങ്ങി.
" ഹ്മ്മ് ഞാൻ ശ്രദ്ധിച്ചോളാം. മോള് പോയിട്ട് വാ. " : അതും പറഞ്ഞ് അവളെ യാതയാക്കി.
ലെച്ചു ഗേറ്റ് കടന്ന് പോയതും അവർ ഉള്ളിലേക്ക് കയറി കതക് അടച്ചു. ഗൗരി ഉള്ളത് കൊണ്ട് ഇതുവരെ അടുക്കളയിൽ കയറേണ്ടി വന്നട്ടില്ല അത് ആലോജിച്ച് ഒരു മടുപ്പോടെ അടുക്കളയിലേക്ക് പോയി.
തിരിഞ്ഞ് നിന്ന് എന്തോ അരിയുന്നവളെ കണ്ടതും അത് അവിടെ വെപ്പിച്ച്. മുറ്റം അടിക്കാൻ പറഞ്ഞ് വിട്ട് സരസ്വതി ഓരോന്ന് ചെയ്യാൻ തുടങ്ങി.
__________________________________________
കറിക്കുള്ള പച്ചക്കറി അറിഞ്ഞ് കൊണ്ട് നിന്നപ്പോൾ ആണ് ' ഞാൻ പോയി മുറ്റം അടിച്ചോ ചെറിയമ്മ അത് ചെയ്തോളാം ' എന്ന് പറഞ്ഞത്.
ആദ്യം അത്ഭുതം തോന്നിയെങ്കിലും ചെറിയമ്മേടെ നോട്ടം തന്റെ കയ്യിൽ ഇരിക്കുന്ന കത്തിയിൽ ആണെന്ന് കണ്ടതും കാര്യം മനസ്സിലായതും താൻ മുറ്റം അടിക്കാൻ ഇറങ്ങി.
ആറ് സെന്റ് വസ്തുവിൽ നാല് സെന്റിൽ വീടും ബാക്കി രണ്ട് സെന്റ് വസ്തുവും ആണ് ഉള്ളത്. അതിൽ ഫ്രന്റിൽ വസ്തു കുറവാണ് ബാക്കിലാണ് അധികവും. അവിടെ താൻ കുറച്ച് പച്ചക്കറി ഒക്കെ നാട്ടിട്ടുണ്ട്.
അങ്ങനെ മിറ്റവും തൂത്ത് ചെടിക്ക് ഒക്കെ വെള്ളവും നഞ്ഞച്ച് അകത്ത് കയറിയതും ചെറിയമ്മ കറി വെച്ച് ദോശ ചുടുവാണ്. അത് കണ്ടതും ഒരു നിമിഷം താൻ ഒന്ന് നോക്കി.
തനിക്ക് നിർദേശം തരാനും പണി ഒക്കെ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നോക്കാനും മാത്രമേ സാധാരണ ചെറിയമ്മ അടുക്കളയിൽ വരാറുള്ളൂ.
ഇന്ന് ഇപ്പൊ കെയറി ഈ ജോലി ഒക്കെ ചെയ്യുന്നത് ഒരിക്കലും തന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലെന്ന് അറിയാം.
അതും ഓർത്ത് കൊണ്ട് ഒന്ന് നിശ്വസിച്ചതും ചെറിയമ്മ തന്നെ നോക്കിയതും ഒരുമിച്ചായിരുന്നു.
" ഹ്മ്മ് എന്തോ നോക്കി നിൽക്കുവാ നീ ഇവിടെ പൊയി ആ തുണി ഒക്കെ അലക്കി ഇട് എന്നിട്ട് വന്ന് ഈ തറ ഒക്കെ കഴുക് " : ചെറിയമ്മ അടുത്ത നിർദേശം തന്നു.
പതിയെ അതിന് ഒന്ന് തല കുലുക്കി അക്കത്ത് പോയി എല്ലാവരുടെയും തുണിയും എടുത്ത് അലക്കാൻ പോയി.
_________________________________________
"റിങ് റിങ് റിങ് "
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ചുംബനത്തിന്റെ അലസ്യം വിട്ട് മാറാതെ ഞെട്ടി കൊണ്ട് അവർ അകന്ന് മാറി.
എന്നാൽ വിളിച്ചത് ആരാണെന്ന് കണ്ടതും ലെച്ചു പല്ല് കടിച്ചു.
തുടരും...........
#നോവൽ #തുടർകഥ #പ്രണയം #viral #trending
Part 11
ഇപ്പോഴും തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടു വീണ്ടും കൊറേ ഉമ്മയും പറത്തി വിട്ട് താൻ സ്കൂളിലേക്ക് പോയി.
***********************
അന്ന് പതിവ് സമയം കഴിഞ്ഞിട്ടും അച്ഛൻ വിളിക്കാൻ വന്നില്ല. സ്കൂളിൽ ഞാനും ലെച്ചുവും ടീച്ചർമാരും മാത്രേ ഉള്ളു.
അച്ഛൻ വന്നാൽ വൈകി വന്നതിന് വഴക്ക് ഉണ്ടാകാൻ ഉള്ള ഭാവത്തിൽ ആണ് ഗൗരി. ലെച്ചു ആണെങ്കിൽ എന്തെല്ലാമോ പറഞ്ഞ് അവളെ കുറ്റപ്പെടുത്തുന്നുണ്ട്.
കുറച്ച് കഴിഞ്ഞതും ഞങ്ങളുടെ മലയാളം ടീച്ചർ വന്ന് വീട്ടിൽ കൊണ്ട് ആകാം എന്ന് പറഞ്ഞത് പിറകെ തന്നെ മാത്‍സ് ടീച്ചറും ഉണ്ട്.
അച്ഛൻ വിളിക്കാൻ വരും എന്ന് പറഞ്ഞപ്പോൾ അച്ഛൻ വിളിച്ച് പറഞ്ഞിട്ടുണ്ട് നിങ്ങളെ വീട്ടിൽ കൊണ്ട് ആകാൻ അച്ഛൻ തിരക്കിലാണെന്ന്.
അത് കേട്ടതും ഗൗരിയുടെ ഉള്ളം ഒരു കുന്നോളം പരിഭവം ഉണർന്നു. വീട്ടിൽ ചെന്ന് അമ്മയോട് പരാതി പറയാം എന്നാ ചിന്തയും അവൾ അവരോടൊപ്പം വീട്ടിലേക്ക് ചെന്നു.
വീടിന്റെ വഴി എത്തിയപ്പോൾ ഭയങ്കര ആൾക്കൂട്ടം കണ്ടതും ഗൗരിയും ലെച്ചുവും ഒന്ന് ശങ്കിച്ചു.
ഇനി വാവ വന്നതായിരിക്കോ, വാവയെ കാണാൻ ആണോ എല്ലാരും വന്നേ അതാണോ അച്ഛൻ വിളിക്കാൻ വരാഞ്ഞേ എന്ന് എല്ലാം കരുതി ടീച്ചറുടെ കൈ വിട്ട് വീട്ടിലേക്ക് ഓടി.
എന്നാൽ വീട്ടിലേക്ക് കയറിയതും കരച്ചിൽ ശബ്ദവും ചന്ദനത്തിന്റെ ഗന്ധവും ഉള്ളിലേക്ക് കേറി. അത് കാര്യമാക്കാതെ ഹാളിൽ കയറിയതും കാണുന്നത് വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ അമ്മയുടെ ശരീരം.
എന്താ എന്ന് മനസ്സിലാക്കാതെ ഒരു നിമിഷം എന്റെ കണ്ണ് തുറിച്ച് വന്നു. സിനിമയിൽ ഒക്കെ കാണുന്നത് പോലെ അമ്മ തന്നെ വിട്ട് പോയോ അതാണോ ഇങ്ങനെ കിടത്തിയേക്കുന്നെ എന്നൊക്കെ ഒരു നിമിഷം എന്റെ ഉള്ളം പുകഞ്ഞു. എന്നിട്ടും മനസ് സമ്മതിക്കാത്ത പോലെ.
പിറകിൽ വന്ന ലെച്ചുവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല. എന്തൊക്കെ ആണെങ്കിലും രേവതിയെ അവൾക്ക് നല്ല കാര്യം ആണ്.
"എന്താ പറ്റിയെ"
"ആ പെണ്ണ് മുകളിൽ നിന്ന് കാല് തടഞ്ഞ് വീണതാ. വയറ്റിൽ ആണേൽ കൊച്ച് ഉള്ളതാ. സതീശൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോഴാ ചോരയിൽ കുളിച്ച് കിടക്കുന്നവളെ കാണുന്നത്. പിന്നെ അയലത്തെ ആരെ ഒക്കെ വിളിച്ച് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ചോര ഒരുപാട് പോയതിനാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റീല."
ടീച്ചർ ആരോടോ ചോദിക്കുന്നതും അവിടെ നിന്നുള്ള മറുപടി കേട്ടതും തന്റെ ചെവി കൊട്ടി അടഞ്ഞത് പോലെ തോന്നി.
പിന്നെ ബാഗ് അവിടെ അഴിച്ചിട്ട് ഒരു കുതിപ്പോടെ അമ്മയുടെ അരികിലേക്ക് ചെന്നു.
"അമ്മ എണീക്ക് അമ്മ, എണീക്ക് എന്നെ പറ്റിക്കല്ലേ എണീക്ക് അമ്മ, എനിക്ക് പേടി ആകുന്നമ്മ" : കരഞ്ഞു കൊണ്ട് ഞാൻ അമ്മയെ തട്ടി വിളിച്ചു.
പിന്നെ എന്തോ ഓർത്ത പോലെ തന്റെ കണ്ണ് അമ്മയുടെ വയറ്റിലേക്ക് പോയി. ഇന്ന് രാവിലെ കണ്ടപ്പോഴും വീർത്ത് ഇരുന്ന വയർ ഇപ്പോൾ ചൊട്ടിയത് കണ്ടതും അവൾ ചുറ്റിനും നോക്കി. തന്റെ വാവ ഇനി ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ എന്ന് അറിയാൻ.
എന്നാൽ എങ്ങും കാണാത്തതിനാൽ താൻ വീണ്ടും അമ്മയിലേക്ക് തിരിഞ്ഞു.
"അമ്മ വാവ എവിടെ അമ്മ, അമ്മ എണീക്ക്, വാ.. വാ എവിടെ അമ്മ, അമ്മ ഞാൻ വന്നമ്മ, അമ്മ അല്ലെ എന്നെ കാത്തിരിക്കും എന്ന് പറഞ്ഞെ എണീക്ക്, എനിക്ക് വിശക്കുന്ന് അമ്മ, എ.. എ.. എണീക് അ.. അമ്മ പ്ലീ.. പ്ലീസ്." :
അത്രയും ദയനീയമായി ഒരു വാശിയോട് അമ്മയെ കുലുക്കി വിളിക്കുന്നത് കണ്ട് ചെറിയമ്മ ആണ് എന്നെ വന്ന് പിടിച്ച് മാറ്റിയെ.
അമ്മയുടെ ചെല്ല കുട്ടി ആയിരുന്ന എനിക്ക് അമ്മ തന്നെ വിട്ട് പോയി എന്നാ യാഥാർഥ്യം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല.
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു അമ്മയെ ആരൊക്കെയോ ചേർന്ന് കൊണ്ട് പോയപ്പോൾ തനിക്ക് അലറി കരയാൻ മാത്രമേ കഴിഞ്ഞുള്ളു.
കരഞ്ഞ് കരഞ്ഞ് താൻ എപ്പോഴോ ചെറിയമ്മേടെ മടിയിൽ കിടന്ന് ഉറങ്ങി പോയി. പിന്നെ രാത്രി കഞ്ഞി തരാൻ ചെറിയമ്മ തട്ടി വിളിച്ചപ്പോൾ ആണ് എണീറ്റത്.
സാദാരണ സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മയുടെ വക എന്തെങ്കിലും തരും. അമ്മയെ ഓർമ്മ വന്നതും വീണ്ടും കരയാൻ തുടങ്ങി അത് കണ്ടതും ചെറിയമ്മ എന്തെല്ലാമോ പറഞ്ഞ് തനിക്ക് കഞ്ഞി കോരി തന്നു.
കുറച്ച് കഴിഞ്ഞതും അച്ഛന്റെ ശബ്ദം കേട്ടതും ഞാൻ സങ്കടത്തോടെ ഹാളിലേക്ക് ചെന്നതും കാണുന്നത് ആകെ അലങ്കോലം ആയി കേറി വരുന്ന അച്ഛന്റെ രൂപം ആയിരുന്നു.
താൻ വീട്ടിൽ എത്തിയിട്ട് അച്ഛനെ ഇപ്പോഴാ കാണുന്നത്. എന്നാൽ ഇന്ന് തന്റെ മുന്നിൽ നിൽക്കുന്ന അച്ഛൻ താൻ ഇതുവരെ കണ്ടതിൽ നിന്ന് വളരെ ഏറെ വ്യത്യസ്ഥൻ ആണ്.
ആദ്യത്തേ പകപ്പ് മാറിയതും ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി എങ്കിലും അച്ഛൻ തന്നെ ഗൗനിക്കാതെ മുറിയിൽ കയറി കതക് അടച്ചു.
ഞാൻ അച്ഛന്റെ പിറകെ പോയി വാതിലിൽ കൊറേ തട്ടി വിളിച്ചു എങ്കിലും അച്ഛൻ വാതിൽ തുറന്നില്ല. തന്റെ കരച്ചിൽ കേട്ട് ചെറിയമ്മ വന്ന് എന്നെ ആശ്വസിപ്പിച്ച് കിടത്തി ഉറക്കി.
പിന്നീട് ഉള്ള ദിവസങ്ങൾ വളരെ ബുദ്ധിമുട്ടി തന്നെ മുന്നോട്ട് പോയി. അമ്മയെന്ന എന്ന തീരാ നഷ്ട്ടം ഞങ്ങളിൽ നന്നായി തന്നെ ബാധിച്ചു.
അമ്മ മരിച്ച് ഒരു മാസം കഴിഞ്ഞ് ആണ് ഞാൻ സ്കൂളിൽ പോയി തുടങ്ങുന്നത്. അപ്പോഴെല്ലാം എന്റെ കാര്യം എല്ലാം നോക്കുന്നത് ചെറിയമ്മ ആണ്.
അവധി ദിവസങ്ങളിൽ എന്നെ അച്ഛൻ ചെറിയമ്മേടെ വീട്ടിൽ ആകിയിട്ട് പോകും പിന്നെ രാത്രിയെ അച്ഛൻ തന്നെ കൂട്ടാൻ വരുള്ളൂ. പലപ്പോഴും ഞങ്ങൾക്ക് ഭക്ഷണം തരുന്നതും എല്ലാം ചെറിയമ്മ ആണ്.
അതിനാൽ തന്നെ അച്ഛൻ ആണ് അവിടുത്തേക്ക് വീട്ടു സാധനങ്ങൾ എത്തിച്ച് കൊടുക്കുന്നത്.
അമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞ ഒരു ദിവസം ഇപ്പൊ ഭക്ഷണം കഴിപ്പ് ഒക്കെ ചെറിയമ്മേടെ വീട്ടിൽ നിന്ന് ആണ്.
ഞങ്ങൾ ഒക്കെ ഭക്ഷണം കഴിച്ച് അവിടെ ഹാളിൽ ഒത്തു കൂടി ഇരിക്കുവാണ്. അച്ഛൻ എന്നെ ചേർത്ത് പിടിച്ച് ഇരിപ്പുണ്ട്.
"ഗൗരിക്ക് ഇപ്പൊ എല്ലാരും ഉണ്ട് അച്ഛൻ, അമ്മ ആയിട്ട് എന്റെ അമ്മ എല്ലാരും എനിക്ക് ആണ് ആരും ഇല്ലാതെ."
എനിക്ക് ദാഹിച്ചപ്പോ ചെറിയമ്മ വെള്ളം എടുത്ത് തന്നതിന് പിന്നാലെ ആണ് ലെച്ചു അത് പറഞ്ഞത്.
അത് കേട്ടതും എല്ലാവരും ഒരു നിമിഷം ഒന്ന് പകച്ചു.
"ലെച്ചു എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ"
സ്വബോധം വന്ന അമ്മമ്മയാണ് അത് ചോദിച്ചത്.
"സത്യം അല്ലെ ഞാൻ പറഞ്ഞെ രേവുമ്മ മരിച്ചിട്ടും അമ്മയെ പോലെ എന്റെ അമ്മയാണ് അവളുടെ എല്ലാ കാര്യവും നോക്കുന്നെ. എനിക്കോ..എനിക്ക് അച്ഛൻ ഇല്ലല്ലോ."
ഇപ്രാവശ്യം എല്ലാരിലും വേദന നിറച്ചെങ്കിലും സതീശൻ അത് ഉള്ളിൽ തന്നെ കൊണ്ടു.
"ആര് പറഞ്ഞു മോൾക്ക് അച്ഛൻ ഇല്ലെന്ന് ദേ ലെച്ചുവിന്റെ അച്ഛൻ ഇന്ന് മുതൽ ഞാനാണ്. മോള് എന്നെ അച്ഛാ എന്ന് വിളിച്ചോ മോൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും അച്ഛനോട് പറഞ്ഞ മതി."
എന്നെ അടർത്തി മാറ്റി ലെച്ചുവിനെ എടുത്തു കൊണ്ട് ആണ് അച്ഛൻ അത് പറഞ്ഞത്.
ഒരു ആവിശ്യ സമയത്ത് തന്നെയും തന്റെ മകളെയും ഒരു കുറവും കൂടാതെ നോക്കുന്നവളുടെ കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല എന്ന് ആ നിമിഷം അയാൾ ദൃഡനിശ്ചയം എടുത്തിരുന്നു.
"സതീശാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. ഇതിപ്പോ ഇത്രേം ആയ സ്ഥിതിക്ക് ഇനി വെച്ച് നീട്ടാതെ ഇപ്പൊ തന്ന പറയാം."
അമ്മമ്മ ഒരു മുഖവരയോടെ പറഞ്ഞു. അത് കേട്ടതും അച്ഛന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.
"മറ്റൊന്നും അല്ല നീ സരസ്വതിയെ കല്യാണം കഴിക്കണം."
പെട്ടന്ന് അങ്ങനെ ഒരു കാര്യം കേട്ടതും സതീശൻ ആകെ ഞെട്ടി തരിച്ച് നിന്നു. സരസ്വതി നോക്കിയതും അവർ മുഖം താഴ്ത്തി നിൽക്കുവാണ്.
എന്നാൽ എനിക്കും ലെച്ചുവിനും അത്ഭുതം ആയിരുന്നു ഒപ്പം സന്തോഷവും. അമ്മടെ അത്രേം ഇല്ലെങ്കിലും ചെറിയമ്മയെയും എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ലെച്ചുവിന് എന്നാൽ എന്തൊക്കെയോ കിട്ടിയ സന്തോഷം ആയിരുന്നു.
"അ.. അത് പിന്നെ അമ്മേ ഇനീയും ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ."
തെല്ലൊരു നേരത്തിനു ശേഷം അച്ഛന്റെ മറുപടി വന്നു.
"അതെന്താ വീണ്ടും കല്യാണം കഴിച്ചാൽ. നോക്ക് സതീശാ നിങ്ങൾ രണ്ടും ചെറുപ്പം അല്ലെ കൂടാതെ വളർന്ന് വരുന്നത് രണ്ട് പെൺകുട്ടികൾ ആണ്. ഗൗരിക്ക് ഒരു അമ്മയുടെ കരുതൽ വേണ്ട പ്രായം ആണ്.
അതെ പോലെ ഇപ്പൊ ലെച്ചു പറഞ്ഞ പോലെ അവളും ഒരു അച്ഛന്റെ വാത്സല്യം ആഗ്രഹിക്കുന്നുണ്ട്.
മാത്രം അല്ല ഇപ്പൊ തന്നെ നാട്ടുകാർ പലതും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നാളെ അതൊക്കെ നിങ്ങളെ മാത്രം അല്ല ഈ കുഞ്ഞുങ്ങളെ കൂടി ആണ് അത് ബാധിക്കുന്നത് എന്ന് ഓർമ വേണം."
പിന്നെയും എന്തൊക്കെയോ അച്ഛനോട് അമ്മ പറഞ്ഞു.
അച്ഛൻ ആലോചിക്കാം എന്നും പറഞ്ഞ് എന്നെയും കൊണ്ട് അവിടുന്ന് ഇറങ്ങി.
കുറച്ചു ദിവസം കഴിഞ്ഞതും അച്ഛൻ സമ്മതം അറിയിച്ചു. ഒരു മാസത്തിന് ഉള്ളിൽ തന്നെ കല്യാണവും കഴിഞ്ഞു. ചെറിയമ്മ താമസിച്ചിരുന്ന വീട് വാടകക്ക് ആയിരുന്നതിനാൽ അത് ഒഴിഞ്ഞ് അമ്മമ്മയും ഞങ്ങളുടെ കൂടെ ആയി താമസം.
കല്യാണം കഴിഞ്ഞതിനു ശേഷം ആന്റി എന്നതിന് പകരം അമ്മ എന്ന് ആക്കി വിളി. ആദ്യം ഒക്കെ മുന്നത്തെ പോലെ തന്ന എന്നോട് നല്ല സ്നേഹം ആയിരുന്നു. പതിയെ പതിയെ അതൊക്കെ കുറഞ്ഞ് വന്നു.
അമ്മമ്മ തന്നെയാ ആ വിളി ഒക്കെ മാറ്റിച്ചത് ചെറിയമ്മ എന്നും ലെച്ചുവിനെ ചേച്ചി എന്നും വിളിക്കാൻ പറഞ്ഞ് തന്നു.
അച്ഛൻ ഒരിക്കൽ അങ്ങനെ വിളിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ ' അവൾക്ക് അവളുടെ അമ്മടെ സ്ഥാനം വേറെ ആർക്കും കൊടുക്കാൻ കഴിയില്ല എന്ന് ' അമ്മമ്മ അങ്ങനെ മറുപടി കൊടുത്തു. പിന്നെ അച്ഛൻ അതിനെ പറ്റി അതികം ചോദിച്ചില്ല.
ചെറിയ ചെറിയ സഹായത്തിനു എന്നാ പേരിൽ അടുക്കളയിൽ കയറ്റി തുടങ്ങിയത് പിന്നീട് അടുക്കള പണി മുഴുവൻ തനിക്ക് തന്നു. കൂടെ ഇരുന്ന് കഴിക്കാൻ തനിക്ക് വിലക്ക് ആയിരുന്നു. അവർ ഒക്കെ കഴിച്ചതിനു ശേഷം അടുക്കളയിൽ ഇരുന്ന് കഴിക്കാഞ്ഞേ തനിക്ക് അനുവാദം ഉണ്ടായിരുന്നുള്ളു.
ഇതൊക്കെ അച്ഛനോട് പറയും എന്ന് ഒരു ദിവസം പറഞ്ഞപ്പോൾ "നീ പറഞ്ഞ നിന്റെ പഠിപ്പ് ഇതോടെ അവസാനിപ്പിക്കും എന്ന് കൂടാതെ നിനക്ക് ഭക്ഷണം തരണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും" എന്ന് ആയിരുന്നു ചെറിയമ്മേടെ മറുപടി.
അതോടെ അച്ഛനോട് പറയാം എന്നതിൽ നിന്ന് താൻ പിന്നോട്ട് വലിഞ്ഞു. അതിന് ആകാം കൂട്ടാൻ എന്നോണം അച്ഛൻ ദൂരെ ഓട്ടം ഉള്ള ദിവസങ്ങളിൽ വീട്ടിലെ പണി മുഴുവൻ എടുപ്പിക്കും.
ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയതും അത്രേം ദൂരം ഒന്ന് വിട്ട് പഠിപ്പിക്കണ്ട എന്നാ പേരിൽ അമ്മമ്മയും ചെറിയമ്മയും കൊറേ തടയാൻ നോക്കി. മെറിറ്റിൽ കിട്ടിയത് കൊണ്ട് അച്ഛൻ പോകാൻ പറഞ്ഞു. കൂടാതെ ലെച്ചുവിനും അവിടെ തന്നെ അഡ്മിഷൻ എടുത്തു കൊടുത്തു.
കോളേജിൽ പോകണം എങ്കിൽ പോലും രാവിലത്തെയും ഉച്ചക്കത്തെയും എല്ലാം ഭക്ഷണം ഉണ്ടാക്കിയാൽ മാത്രേ പോകാൻ കഴിയുള്ളു. അല്ലെങ്കിൽ ചെറിയമ്മ എന്തെങ്കിലും അടവ് എടുത്ത് തന്നെ അവിടെ നിർത്തും.
എന്നാൽ അതിനും അതികം ആയിസ് ഇല്ലായിരുന്നു "കോളേജിൽ താൻ പോകുന്നത് പഠിക്കാൻ അല്ല പ്രേമിക്കാൻ ആണ് പലപ്പോഴും ക്ലാസ്സിൽ വരാതെ അവനും ആയിട്ട് കറക്കം ആണ്" എന്നൊക്കെ ലെച്ചു കള്ളകഥ അച്ഛനോട് പറഞ്ഞ്.
അതിന് തെളിവ് എന്ന വണ്ണം ഒരു കള്ള പ്രേമലേഖനവും അച്ഛനെ ഏൽപ്പിച്ചു. അതോടെ അച്ഛൻ പഠിത്തം നിർത്തിച്ചു. ആകെ നാല് മാസമേ താൻ കോളേജിൽ പോയിട്ട് ഉണ്ടായിരുന്നുള്ളു.
ഞാൻ അല്ല അച്ഛാ എന്ന് കെഞ്ചി പറഞ്ഞിട്ട് പോലും അച്ഛൻ ചെവി കൊണ്ടില്ല. അന്നാണ് തനിക്ക് മനസ്സിലായത് തന്നെക്കാൾ വലുത് അച്ഛന് ലെച്ചു ആണെന്ന്.
പിന്നീട് താൻ ഈ വീട്ടിൽ ഒതുങ്ങി കൂടി. അച്ഛന് കഴിക്കാൻ മാത്രം വീട്ടിൽ വരുന്നത് കൊണ്ട് തന്റെ അവസ്ഥ പഴയതിലും കഷ്ടം ആയി കൊണ്ട് ഇരുന്നു.
ലെച്ചുവിന് തന്നെ കണ്ണെടുത്താൽ കണ്ടുടാ അതിന് കാരണം തനിക്ക് ഇന്നും അറിയില്ല. തനിക്ക് അച്ഛൻ എന്ത് കൊണ്ട് വന്നാലും അവൾ അത് വാശി പിടിച്ച് വേടിക്കും. അതിന് എന്തെങ്കിലും മുട്ടപോക്ക് ഞാൻ ചെറിയമ്മ അച്ഛനോട് പറയും.
തനിക്ക് പതിനെട്ടു വയസ് ആയപ്പോൾ അച്ഛൻ വാങ്ങി തന്ന ഫോൺ ഞാൻ കാമുകനെ വിളിക്കും എന്ന് പറഞ്ഞ് ലെച്ചു അത് എടുത്തു. എന്നിട്ട് അവളുടെ ഫോൺ ചെറിയമ്മക്കും നൽകി.
താൻ ഇന്ന് ധരിക്കുന്ന വസ്ത്രം പോലും അവളുടെ പഴേ വസ്ത്രങ്ങൾ ആണ്.
ലെച്ചുവിന് മുകളിലെ മുറി കൊടുത്തിട്ട്. അമ്മമ്മക്ക് തന്നെയാ കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ് തന്നെ അമ്മമ്മയുടെ കൂടെയ കിടത്തിയേക്കുന്നെ.
ലെച്ചു ചേച്ചിക്ക് എന്തൊക്കെയോ ദോഷം കാണുന്നു എന്ന് പറഞ്ഞ് പല നേർച്ചക്ക് പോയേക്കുവാ അമ്മമ്മ ഇപ്പോൾ. അതുകൊണ്ട് തന്നെ ഇവിടെ നടന്നത് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല.
എന്തായാലും തിരിച്ച് വരുമ്പോൾ സന്തോഷം ഉള്ള വാർത്ത തന്നെ ആയിരിക്കും. ഞാൻ എന്നാ ശല്യം അവരുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കും ആയി ഒഴിഞ്ഞ് പോകുവാണല്ലോ.
പഴയത് എല്ലാം ആലോജിച്ച് അവളുടെ കണ്ണ് എപ്പോഴോ അടഞ്ഞ് പോയി.
തുടരും.....
പ്രതിലിപി ഉണ്ടെങ്കിൽ അതിലും കൂടി ഒന്ന് support ചെയ്യണേ 🙂🙏❤️🫂
#നോവൽ #തുടർകഥ #പ്രണയം #viral #love
പാർട്ട് 10
എന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അച്ഛന് ലെച്ചു ചേച്ചിയെ നല്ലൊരാൾക്ക് കെട്ടിച്ച് കൊടുക്കാൻ എന്നൊക്കെ പറഞ്ഞു അച്ഛൻ. അപ്പൊ ഞാനോ അമ്മ, ഞാൻ അല്ലെ അച്ഛന്റെ സ്വന്തം മോള്.
എന്നെ അല്ലെ അച്ഛൻ ഒത്തിരി സ്നേഹിക്കേണ്ടത്. എന്നെയും നല്ല ആൾക്ക് അല്ലെ കെട്ടിച്ച് കൊടുക്കേണ്ടത്. "
ഒരുപാട് ചോദ്യങ്ങൾ അമ്മയോട് ചോദിച്ച് കൊണ്ട് അവളുടെ ഓർമ്മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. താനും അമ്മയും അച്ഛനും ഉള്ള സ്വർഗം പോലുള്ള നാളുകൾ, തനിക്ക് അമ്മയെ നഷ്ടപ്പെട്ട ആ ദിവസം എല്ലാം അവളുടെ ഓർമയിൽ വന്നെത്തി.
*********************
അച്ഛൻ സതീശനും അമ്മ രേവതിക്കും പിറന്ന ഒരേ ഒരു കണ്മണി ആണ് ഗൗരിനന്ദ എന്നാ എല്ലാവരുടെയും ഗൗരി. സതീഷനും രേവതിയും അനാഥരാണ്.
രണ്ട് പേരും ഒരേ അനാഥാലയത്തിൽ വളർന്നവരാണ്. കൗമാര പ്രായത്തിലാണ് സതീശൻ രേവതിയോട് പ്രണയം തോന്നുന്നത്. അന്ന് സതീശന് പതിനെഴും രേവതിക്ക് പതിനാലും ആണ് പ്രായം.
അനാഥാലയത്തിന്റെ റൂൾ പ്രകാരം പതിനേട്ട് തികഞ്ഞ ആൺകുട്ടികൾ അനാഥാലയം വിട്ട് പോകണം. ഇനി പെൺകുട്ടികൾ ആണെങ്കിൽ സ്പോൺസർ വന്നാൽ തുടർന്ന് പഠിക്കാം അല്ലെങ്കിൽ കെട്ടിച്ച് വിടും.
പതിനേട്ട് കഴിഞ്ഞതും സതീശൻ അനാഥാലയം വിട്ട് ഇറങ്ങി, സ്പോൺസർ ആരും ഇല്ലാത്തതിനാൽ കൊച്ചു കൊച്ചു ജോലി ഒക്കെ ചെയ്ത് കിട്ടിയ സമ്പാദ്യം കൂടി വെച്ച് ഒരു ഓട്ടോ എടുത്തു.
അങ്ങനെ രേവതിക്ക് പതിനേട്ട് ആയതും അയാൾ തന്നെ അനാഥാലയത്തിൽ തങ്ങളുടെ പ്രണയം അറിയിക്കുകയും അവളെ കിട്ടുകയും ചെയ്തു. സതീശനെ അവർക്ക് അറിയുന്നതിനാൽ മറ്റ് എതിർപ്പുകൾ ഒന്നും ഇല്ലായിരുന്നു.
അങ്ങനെ രേവതിയെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മറി അവർ അവരുടെ ജീവിതം തുടങ്ങി.
ബന്ധുക്കളോ അതികം സമ്പദ്യങ്ങളോ ഇല്ലാതെ അവർ ആ കുഞ്ഞ് വീട്ടിൽ അത്യധികം സന്തോഷത്തിൽ ജീവിച്ചു.
എങ്കിലും സ്വന്തം ആയിട്ടൊരു വീട് എന്നാ സ്വപ്നം അവരിൽ ഉടലെടുത്തതും ലോൺ എടുത്തും അനാഥാലയത്തിൽ നിന്ന് രേവതിക്ക് കല്യാണത്തിന് നൽകിയ അഞ്ച് പവൻ സ്വർണം പണയം വെച്ചും, അവരുടെ രണ്ട് ആളുടെയും പേരിൽ ഒരു വീട് വാങ്ങി.
ഒരു ഇരു നില വീട് താഴെ രണ്ട് മുറിയും മുകളിൽ ഒരെണ്ണവും, ഒരു ഹാളും, സിറ്റ് ഔട്ടും, ഡൈനിംഗ് ഏരിയയും, അടുക്കളയും ഉള്ള അവരുടെ സ്വർഗം.
ലോൺ അടക്കാൻ ഉള്ള സതീശന്റെ ഓട്ടം കണ്ട് വിഷമം വന്ന് രേവതി അടുത്തുള്ള പിള്ളേർക്ക് നൃത്തം പഠിപ്പിക്കാൻ തുടങ്ങി.
ചെറുപ്പത്തിൽ അനാഥാലയത്തിൽ വെച്ച് പഠിച്ചച്ചതാണ് രേവതി നൃത്തം.
നല്ല മെയ്‌വഴക്കം ഉള്ള ശരീരം ആണ് രേവതിക്ക്. കാണാൻ ഇരുനിറം. ഇടുപ്പൊളം മുടി. അനാഥാലയത്തിന് പുറത്ത് ഉള്ള ലോകം അറിയാത്ത നിഷ്കളങ്കയായ പെൺകൊടി.
രേവതിയുടെ നൃത്തം കണ്ട് പലരും പ്രോഗ്രാമിന് വിളിക്കുനുണ്ട് എങ്കിലും സതീശന് താല്പര്യം ഇല്ലാത്തതിനാൽ ആഗ്രഹം ഉണ്ടായിരുന്നിട്ട് പോലും രേവതി ആ അവസരങ്ങൾ വേണ്ടെന്ന് വെച്ചു.
ഇടക്ക് അയാൾ പണയത്തിൽ വെച്ച രേവതിയുടെ സ്വർണം എടുത്ത് നൽകി. അത് വിറ്റ് ലോൺ അടക്ക് എന്ന് രേവതി പല ആവർത്തി പറഞ്ഞെങ്കിലും സതീശൻ അത് ചെവി കൊണ്ടില്ല.
അങ്ങനെ സന്തുഷ്ടമായി മുന്നോട്ട് പോകുമ്പോഴാണ് അവരുടെ ഇടയിലേക്ക് ഗൗരി വരവ് അറിയിച്ചത്. അതോടെ അവരുടെ സന്തോഷം ഇരട്ടി ആയി. അനാഥർ ആയിരുന്നവർക്ക് ഇന്ന് സ്വന്തം ആയി ഒരാൾ വരുന്നതിന്റെ സന്തോഷം.
പിന്നെ അവരുടെ കത്തിരുപ്പ് തങ്ങളുടെ പോന്നോമനക്ക് വേണ്ടി ആയിരുന്നു. സതീശൻ രാപ്പകൽ ഇല്ലാതെ കഷ്ട്ടപെട്ടു തങ്ങളുടെ കുഞ്ഞിന് വേണ്ടി.
രേവതിയെ അതിൽ പിന്നെ പഠിപ്പിക്കാൻ വിട്ടിട്ടില്ല. അവളെ കൈവെള്ളയിൽ പൊതിഞ്ഞ് ആണ് സതീശൻ കൊണ്ട് നടന്നത്.
രാവിലെ നേരത്തെ എണീറ്റ് രാത്രി വരെ വേണ്ടുന്ന ഭക്ഷണം ഉണ്ടാകാൻ സഹായിച്ചിട്ട് ആണ് സതീശൻ ജോലിക്ക് പോകാറ് പോലും.
രേവതി തന്റെ ഭർത്തവിന്റെ ഉള്ളിലെ അച്ഛനെ ആരാധനയോടെ നോക്കി കണ്ടു. അവളുടെ ഗർഭകാലം എത്രത്തോളം മനോഹരം ആകാമോ അത്രയും അയാൾ ചെയ്തു. അവളോടൊപ്പം അയാളും ഗർഭം ധരിച്ച പ്രതീതി ആയിരുന്നു.
ദിവസങ്ങളുടെ കത്തിരുപ്പിന് ഒടുവിൽ അവർ അവരുടെ മാലാഖ കുഞ്ഞിഞ്ഞെ വരവേറ്റു. അവർ അവൾക്ക് ഗൗരി നന്ദ എന്ന പേര് നൽകി ഹൃദയത്തിൽ ഏറ്റി.
കുഞ്ഞ് ഗൗരിയെ കൊഞ്ചിച്ചും അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നിറവേറ്റിയും അവർ തീർത്തും മറ്റൊരു മനുഷ്യർ ആവുകയായിരുന്നു.
***********************************
ഗൗരി ഓർക്കുകയായിരുന്നു തന്റെ ആഗ്രഹങ്ങൾ നടത്തി തരാൻ മത്സരിക്കുന്ന അമ്മയും അച്ഛനും, സാമ്പത്തികം കുറവ് ആയിരുന്നു എങ്കിലും സ്വർഗം തന്നെ ആയിരുന്നു തങ്ങളുടെ ഈ വീട്.
എനിക്ക് അഞ്ച് വയസ് ഉള്ളപ്പോഴാണ് അമ്മ വീണ്ടും കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയത്. എത്ര വെട്ടം താൻ നൃത്തം ചെയ്യുന്ന അമ്മയെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നോ.
അത് കണ്ടിട്ടാണ് തനിക്കും നൃത്തം പഠിക്കണം എന്നാ മോഹം ഉദിച്ചത്. അതിന് തുടക്കം ഇട്ടത് തന്റെ അമ്മയും. അങ്ങനെ അഞ്ചാം വയസ്സിൽ താൻ ആദ്യ നൃത്ത ചുവട് വെച്ചു.
എന്തെല്ലാം അമ്മ പഠിപ്പിക്കുന്നുവോ അതൊക്കെ വൈകിട്ട് അച്ഛന് മുന്നിൽ താൻ കളിച്ച് കാണിക്കും, അപ്പൊ അച്ഛൻ തന്നെ വാരി എടുത്ത് കവിളിൽ മുത്തം തന്ന് പോക്കറ്റിൽ നിന്ന് ഒരു മുട്ടായി എടുത്ത് തരും. ഇതെല്ലാം നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന അമ്മ.
ഇതെല്ലാം ഉള്ളിൽ കണ്ടത് പോലെ അവളുടെ ഹൃദയ ഭാരം വർധിച്ചു.
പിന്നെയും വർഷങ്ങൾ കടന്ന് പോയി. തനിക്ക് ഒൻപത് വയസ് ഉള്ളപ്പോഴാണ് ചെറിയമ്മയും ലെച്ചു ചേച്ചിയും, ലെച്ചു ചേച്ചിടെ അച്ഛനും ആയി പിരിഞ്ഞ് ചെറിയമ്മേടെ വീട്ടിൽ നിൽക്കാൻ വരുന്നത്.
ഞങ്ങളുടെ വീടിനോട് ചേർന്നുള്ള വീടാണ് ചെറിയമ്മയുടെ വീട്. ചെറിയമ്മയ്ക്ക് ആകെ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു, ലളിതാമ്മ.
ചെറിയമ്മ വന്നതോടെ അമ്മയ്ക്ക് ഒരു കൂട്ടുകാരിയെ കിട്ടിയ പ്രതീതി ആയിരുന്നു. തിരിച്ചും അതെ.
ഇവിടെ വന്നതിൽ പിന്നെ ചേച്ചിയും എന്റെ സ്കൂളിൽ ചേർന്നു.
പിന്നെ സ്കൂളിലോട്ട് ഉള്ള പോകും വരവും എല്ലാം ഒരുമിച്ചായി.
ചേച്ചിക്ക് ആദ്യം ഒക്കെ എന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു പിന്നെ പിന്നെ എന്താ കാരണം എന്ന് അറിയില്ല എന്നെ ഒന്നിനും കൂടെ കൂട്ടില്ല, ക്ലാസ്സിലും മറ്റ് കുട്ടികളോട് മിണ്ടും എന്നോട് മിണ്ടില്ല.
അമ്മയോട് പറഞ്ഞപ്പോ അതൊക്കെ അവൾ ഒരു തമാശക്ക് ചെയ്യുന്നതാണ് എന്ന് പറയും.
അമ്മക്ക് ചേച്ചി സ്വന്തം മോളെ പോലെ ആണ്. തിരിച്ച് അവിടെയും അമ്മാമയ്ക്കും ചെറിയമ്മക്കും ഒക്കെ എന്നെയും വലിയ കാര്യം ആണ്.
അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ അച്ഛൻ അമ്മയെ കെട്ടിപിടിച്ച് നിൽക്കുന്നത് കാണുന്നത്.
എന്നെ കണ്ടതും അച്ഛൻ എന്നെ വാരി എടുത്ത് വട്ടം കറക്കി എന്നിട്ട് ചോദിച്ചു ' എന്റെ മോൾക്ക് ഒരു സമ്മാനം തരട്ടെ എന്ന്'
അത് കേട്ടതും ആവേശത്തോടെ തല ആട്ടി ഞാൻ. അപ്പോഴേക്കും അച്ഛൻ എന്നെ അമ്മയുടെ അടുത്ത് പിടിച്ച് നിർത്തി എന്നിട്ട് എന്നോട് പറഞ്ഞു " ദാ അമ്മേടെ വയറ്റിൽ മോൾടെ അനിയനോ അനിയത്തിയോ ഉണ്ട് "
അത് കേട്ടതും എന്റെ മുഖം കൗതുകം കൊണ്ട് വിടർന്നു.
" ആണോ അമ്മേ, അമ്മേടെ വയറ്റിൽ വാവ ഉണ്ടോ "
" ഉണ്ടല്ലോ ചക്കരെ, എന്റെ മോള് ഒരു ചേച്ചി ആകാൻ പോകുവാ "
അത് കേട്ടതും എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ക്ലാസ്സിൽ എല്ലാരും അവരുടെ അനിയനെയും അനിയത്തിയേയും പറ്റി പറയുമ്പോ ഞാൻ എനിക്കും അതുപോലെ വേണം എന്ന് പറഞ്ഞ് ഒത്തിരി വാശി പിടിച്ചിട്ടുണ്ട്.
കുറച്ച് കഴിഞ്ഞതും അമ്മ ചെറിയമ്മയോടും അമ്മമ്മയോടും ഒക്കെ കാര്യം പറഞ്ഞു. അപ്പൊ ചേച്ചി എന്നെ ഒരു നോട്ടം നോക്കി ഇന്നും അതിന് അർത്ഥം എന്തെന്ന് എനിക്ക് അറിയില്ല.
പിന്നെയും ദിവസങ്ങൾ ഓടി മറഞ്ഞു. ഇപ്പൊ പിന്നെ അമ്മ നൃത്തം പഠിപ്പിക്കുന്നത് നിർത്തിയില്ല. അമ്മ ഒരെടുത്ത് ഇരുന്ന് പഠിപ്പിക്കും. ഒരു സഹോദരിയെ പോലെ ചെറിയമ്മ എപ്പോഴും അമ്മയുടെ ഒപ്പം ഉണ്ടായിരുന്നു.
അമ്മക്ക് വയ്യാത്തപ്പോ എന്റെ എല്ലാ കാര്യവും നോക്കിയതും ചെറിയമ്മ തന്നെയാ.
ക്ലാസ്സിൽ ഒക്കെ എല്ലാരോടും പറഞ്ഞു ഞാനും ഒരു ചേച്ചി ആകാൻ പോകുന്ന കാര്യം.
അച്ഛൻ അമ്മയെ താഴത്ത് വെക്കാതെയാ നോക്കിക്കൊണ്ട് ഇരുന്നേ. രാത്രി ഞാനും അച്ഛനും അമ്മേടെ വീർത്ത വയറിന് ഉള്ളിൽ ഉള്ള ജീവനോടെ ഒത്തിരി സംസാരിക്കുമായിരുന്നു. അമ്മേടെ കാല് തിരുമ്മി കൊടുക്കും. അങ്ങനെ അച്ഛൻ ചെയ്യുന്നത് ഒക്കെ ഞാനും ചെയ്യാൻ തുടങ്ങി.
" അമ്മ എപ്പോഴാ വാവ വരുന്നേ " : ഒരു ദിവസം സ്കൂളിൽ പോകാൻ നിൽക്കുമ്പോഴാണ് താൻ അങ്ങനെ ചോദിച്ചത്.
അത് കേട്ടതും അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി ചിരിച്ചിട്ട് എന്നോട് പറഞ്ഞു.
" എന്റെ ഗൗരി കുട്ടിയേ നീ ഇത് ഇപ്പൊ എത്രാമത്തെ തവണയാ ഈ ചോദിക്കുന്നെ. വാവ വരാറായി ഇനി ഒരു ഒരു മാസം കൂടി ഈ ചേച്ചി കാത്തിരുന്ന മതി അപ്പോഴേക്കും വാവ ഇങ് വരും. "
അമ്മ ദോശ വായിലേക്ക് വെച്ച് തന്ന് കൊണ്ട് പറഞ്ഞു
" വേണ്ട അമ്മ മതി "
" കഴിച്ചില്ലെങ്കിൽ വാവ വരുമ്പോ എടുക്കാൻ ആരോഗ്യം വേണ്ടേ "
" ആണോ അച്ചേ എനിക്ക് വാവയെ എടുക്കാൻ തരോ "
" പിന്നല്ലാതെ എന്റെ മോൾക്ക് അല്ലാതെ ആർക്കാ എടുക്കാൻ കൊടുക്കുന്നെ "
പിന്നെയും എന്തൊക്കെയോ പറഞ്ഞ് അമ്മ തന്നെ കഴിപ്പിച്ച് സ്കൂളിൽ പോകാൻ റെഡി ആക്കി.
" ഇന്ന് പോണോ അമ്മ " : അമ്മയോട് ചിണുങ്ങി കൊണ്ട് ചോദിച്ചു.
" അയ്യടാ വേഗം ചെല്ല് ക്ലാസ്സ് തുടങ്ങാറായി. അച്ഛൻ അവിടെ പുറത്ത് കാത്ത് നിൽക്കുവാ " : അമ്മ അല്പം ഗൗരവത്തോടെ പറഞ്ഞു.
" ഹും " മുഖവും വീർപ്പിച്ച് കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.
" അച്ഛാ ഞാൻ ഇന്ന് പോണോ അച്ഛാ നാളെ പോകാം പ്ലീച് " : അമ്മേടെ അടുത്ത് നടക്കാത്ത പല അടവും താൻ അച്ഛനോടാണ് എടുക്കാർ.
ഇവിടേം അത് തന്ന സംഭവിച്ചു. അച്ഛൻ ഏറ്റിട്ടുണ്ട്.
" എങ്കിൽ ഇവളെ ഇന്ന് വിടണ്ട രേവു. നാളെ മുതൽ പോട്ടെ " : അച്ഛൻ ചെറു പുഞ്ചിരിയോടെ അമ്മയോട് കാര്യം അവതരിപ്പിച്ചു.
" ദെയ് മനുഷ്യ കൊച്ചിന്റെ തളത്തിന് ഒത്ത് തുള്ളാതെ അവളെ സ്കൂളിൽ കൊണ്ട് ആകു ഇപ്പൊ തന്ന സമയം വൈകി " : അമ്മ തെല്ലും ഗൗരവത്തിൽ പറഞ്ഞു.
അത് കേട്ടതും മുഖവും വീർപ്പിച്ച് ഓട്ടോയിൽ കയറി ഇരുന്നു.
അത് കണ്ടതും അച്ഛന് അമ്മയുടെ കയ്യിൽ നിന്ന് ബാഗും വേടിച്ച് എനിക്ക് അടുത്ത് വെച്ച് തന്നു.
" അമ്മേടെ പൊന്ന് പോയി പഠിച്ചിട്ട് വാ അമ്മ കാത്തിരിക്കും " : എന്നും പറഞ്ഞ് അമ്മ തനിക്ക് ഉമ്മയും തന്ന് നൂന്ന് നിന്നു.
" ശെരി സതീഷേട്ടാ വൈകിട്ട് നേരത്തെ വരണേ "
" ഹാ രേവു അതികം പണി ഒന്നും ചെയ്യാൻ നിക്കണ്ട ഒക്കെ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട് പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. "
എന്നും പറഞ്ഞ് അച്ഛൻ വണ്ടി എടുത്തു. താൻ അപ്പോഴേക്കും അമ്മയ്ക്ക് കൊറേ ഫ്ലൈ കിസ്സും കൊടുത്ത്.
അപ്പുറത്ത് ലെച്ചു ചേച്ചിയെ വിളിക്കാൻ നിർത്തിയപ്പോഴും താൻ തിരിഞ്ഞ് അമ്മയെ നോക്കി. ഇപ്പോഴും തങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു വീണ്ടും കൊറേ ഉമ്മയും പറത്തി വിട്ട് താൻ സ്കൂളിലേക്ക് പോയി.
എന്നാൽ താൻ അപ്പൊ അറിഞ്ഞില്ല ഇനി തനിക്ക് അമ്മയെ കാണാൻ കഴിയില്ല എന്നോ ഇനി തന്റെ ജീവിതം തന്നെ മാറാൻ പോകുവാണെന്നോ ഒന്നും.
തുടരും......
#നോവൽ #തുടർകഥ #പ്രണയം #viral #trending
Part 9
" കല്യാണം കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടേക്ക് ഉള്ള വരവും പോക്കും ഒന്നും വേണ്ട. എന്ത് തന്നെ ആണെങ്കിലും നിന്റെ വിധി ആണെന്ന് കരുതിയാൽ മതി. അത് കൊണ്ട് അവൻ പറയണത് കേട്ട് നിന്ന നിനക്ക് കൊള്ളാം.
അല്ലാതെ എന്തെങ്കിലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് ഇങ്ങോട്ട് വരാം എന്നുള്ള വിചാരം മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക് കല്യാണം കഴിഞ്ഞ നീയും ഈ വീട്ടിൽ ഉള്ളവരും ആയിട്ട് ഉള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും.
പിന്നെ ഒരു ആവിശ്യത്തിനും ഞങ്ങളെ നോക്കണ്ട മനസ്സിലായല്ലോ. ഇനി ഇങ്ങോട്ട് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എല്ലാം എടുത്ത് വെച്ചേരെ ഹ്മ്മ് പൊക്കോ. " : അയാൾ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് സെറ്റിയിൽ വന്ന് ഇരുന്നു.
***********************
എല്ലാം കേട്ടതും ഉടഞ്ഞ മനസ്സോടെ അതിലും അതികം ഭയത്തോടെ ഗൗരി മുറിയിലേക്ക് കേറി കതക് അടച്ചു. അപ്പോഴേക്കും അവളുടെ കണ്ണുകൾ പെയ്തിരുന്നു.
കരച്ചിൽ ചീള് പുറത്ത് വന്നതും അവൾ ഭയത്തോടെ കൈ കൊണ്ട് വായ മൂടി. എന്നിട്ട് ചുറ്റും കണ്ണോടിച്ചു.
സ്റ്റാൻഡിൽ അവളുടെ ഷാൾ കണ്ടതും പെട്ടന്ന് അത് എടുത്ത് വായിൽ തിരുകി കേറ്റി സർവ ശക്തിയും എടുത്തു അലറി കരഞ്ഞ് കൊണ്ട് അവൾ ആ കട്ടിലിന് താഴെ ഇരുന്നു.
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു. കരച്ചിൽ ഒന്ന് ശമനം വന്നതും അവൾ വായിൽ നിന്ന് ഷാൾ എടുത്ത് മാറ്റി പതിയെ എണീറ്റ് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു.
കണ്ണാടിക്ക് മുന്നിൽ കാണുന്ന തന്റെ പ്രതിഭിമ്പത്തിൽ തീർത്തും നിർവികരതയോടെ നോക്കി നിന്നു.
മുടി ഒക്കെ ആകെ അലങ്കോലം ആയി കിടപ്പുണ്ട്, ഇന്ന് മുഴുവൻ കരഞ്ഞതിന്റെ ആവാം കണ്ണൊക്കെ ആകെ ചുമന്ന് ചീർത്ത് ഇരിപ്പുണ്ട്, കവിളും തടിത്ത് ഇരിപ്പുണ്ട്.
അവൾ മൊത്തത്തിൽ ഒന്ന് നോക്കി ഇന്ന് ഒരു ദിവസം കൊണ്ട് ആകെ ക്ഷീണം പിടിച്ചത് പോലെ. അല്ലെങ്കിലും ഇന്ന് ഒരു ദിവസം കൊണ്ട് അല്ലെ തന്റെ ജീവിതം ആകെ മാറി മറിഞ്ഞത് അവൾ വേദനയോടെ ഓർത്തു.
രാവിലെ എന്തോ കഴിച്ചതാണ് പിന്നെ ഈ നിമിഷം വരെ ഒരു തുള്ളി വെള്ളം ഉള്ളിൽ ചെന്നിട്ടില്ല. അല്ലെങ്കിൽ വിശപ്പും ദാഹവും എല്ലാം കെട്ട് പോയത് പോലെ.
അവളുടെ കണ്ണ് കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന അമ്മയുടെ ഫോട്ടോയിൽ പതിഞ്ഞതും ചുണ്ട് വീണ്ടും വിതുമ്പി തുടങ്ങി.
അവൾ ആ ഫോട്ടോ കയ്യിൽ എടുത്ത് നിറഞ്ഞ് ഒഴുകുന്ന കണ്ണീരോടെ തന്നെ ബെഡിൽ വന്ന് ഇരുന്നു.
" അ... അമ്മ " : ഒരു മകളുടെ അത്രയും ദയനീയതയോടെ അവൾ വിളിച്ചു. തന്റെ അമ്മയുടെ സംരക്ഷണം അവൾ അത്രയും ആഗ്രഹിച്ചിരുന്നു.
ഒരു പക്ഷെ അമ്മ ഉണ്ടായിരുന്നു എങ്കിൽ തന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആകില്ല എന്നുള്ള തിരിച്ചറിവ് ആയിരിക്കാം ചുറ്റും ആരൊക്കെ ഉണ്ടെങ്കിലും അമ്മ ഇല്ലെങ്കിൽ നാം തീർത്തും അനാഥരാണ് എന്ന് അവൾ ഏറെ വേദനയോടെ ഓർത്തു.
"" അ.. അമ്മ എ.. എ.. എന്തിനാ എ.. എന്നെ തനിച്ച് അ.. ആക്കി പൊ... പോയെ. അ.. അമ്മയ്ക്ക് എ...എന്നെ വേ..വേണ്ടായിരുന്നോ... എ.. എന്നെ അ.. അ.. അച്ഛനും വേണ്ട അമ്മ. അ.. അ.. അച്ഛൻ എ.. എന്നെ കൊ.. കൊ.. കൊല്ലും എന്ന് പ.. പറഞ്ഞ് അമ്മ. "
വിതുമ്പി കൊണ്ട് അമ്മയോട് പരാതി പറഞ്ഞ് തുടങ്ങിയവൾ. സതീശൻ പറഞ്ഞ ഓരോ വാക്കുകളും ഓർത്ത് പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ അമ്മയുടെ ഫോട്ടോ നെഞ്ചിൽ അടക്കി പിടിച്ച് കൊണ്ട് പൊട്ടി കരഞ്ഞു.
***********************************
ഇതേ സമയം സതീശന്റെ ഭാവ പകർച്ച കണ്ട പകപ്പിൽ നിന്ന് ഇതുവരെ മുക്തി നേടാതെ നിൽക്കുകയാണ് സരസ്വതിയും ലേച്ചുവും.
ഗൗരിയോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞ സതീഷനും കാണുന്നത് ആകെ പകച്ച് നിൽക്കുന്നവരെയാണ്. അയാൾ ഒരു ആസ്വസ്ഥതയോടെ വന്ന് സെറ്റിയിൽ ഇരുന്നു.
അല്പം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാതെ വന്നതും അയാളെ അവരെ രണ്ടു പേരെയും വിളിച്ചു.
" സരസു, മോളെ ലെച്ചു "
ആ വിളി കേട്ടതും ലെച്ചുവും സരസ്വതിയും അയാളെ നോക്കി. കുറച്ച് മുന്നേ തങ്ങൾ കണ്ട ആളെ അല്ല അയാൾ ഇപ്പൊ തീർത്തും ശാന്തം.
ഗൗരി നിന്നിടം നോക്കിയതും അവിടം ശൂന്യം ആയിരുന്നു. ഇനി തങ്ങൾ സ്വപ്നം കണ്ടതാണോ എന്ന് വരെ ഒരു നിമിഷം അവർ ചിന്തിച്ചു.
" സരസു "
താൻ വിളിച്ചിട്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നവരെ കണ്ടതും അയാൾ വീണ്ടും വിളിച്ചു.
" എ.. എന്താ സതീഷേട്ടാ " : അവർ ഒരു പതർച്ചയോടെ വിളി കേട്ടു.
അല്പം മുൻപ് സതീഷനിൽ കണ്ട ഭാവം അവരിൽ ചെറിയ പേടി ഉടലെടുത്തിട്ടുണ്ട്. ലെച്ചുവിനെ നോക്കിയതും അവിടെയും ഇതേ അവസ്ഥ തന്നെയാണ്.
" നീ എന്താ സരസ്വതി എന്നെ ഇങ്ങനെ നോക്കുന്നെ? " : അവരുടെ പതറി ഉള്ള നോട്ടം കണ്ട് അയാൾ സഹികെട്ട് ഏർഷ്യത്തോടെ തന്നെ ചോദിച്ചു.
" അ.. അത് പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും. നേരത്തെ എന്തൊക്കെയാ ഇവിടെ നടന്നെ, നിങ്ങൾ എന്തൊക്കെയാ സതീഷേട്ടാ ആ പെണ്ണിനോട് വിളിച്ച് കൂവിയെ. അത് കേട്ടതിന്റെ വിറയൽ ഇപ്പോഴും എന്നിൽ നിന്ന് മാറിയിട്ടില്ല. " :
അവർ സൗമ്യതയോടെ ചോദിച്ച് കൊണ്ട് അയാളുടെ അടുത്ത് ഇരുന്നു. അത് കണ്ട് ലെച്ചുവും അവർക്ക് ഓപ്പോസിറ് ഉള്ള നേരത്തെ സരസ്വതി ഇരുന്ന സെറ്റിയിൽ ഇരുന്നു. ( കുട്ടിക്ക് അല്പം പേടി തട്ടിയിട്ടുണ്ടന്നെ )
" അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ അവളെ ഒന്ന് പേടിപ്പിക്കാൻ. സമാധാനത്തിൽ പറഞ്ഞ അവൾ കേൾക്കും എന്ന് തോന്നുന്നില്ല അല്ലെങ്കിൽ ഉച്ചക്ക് പറഞ്ഞത് അവൾക്ക് മനസ്സിലാക്കേണ്ടത് അല്ലെ.
ഇതാകുമ്പോ പേടിയോടെ ആണെങ്കിലും ഇനി വേണ്ടത്ത പണിക്ക് നിക്കില്ല. നമ്മൾ എന്തിനും കൂടെ കാണും എന്നാ ധൈര്യം ആയിരിക്കും അവൾക്ക് അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ. " : അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞ് നിർത്തി.
എന്നാൽ അയാൾ അറിഞ്ഞില്ല തന്റെ ആ പ്രവർത്തി കൊണ്ട് തന്റെ സ്വന്തം ചോര എന്നെന്നേക്കുമായി തന്നിൽ നിന്ന് അകന്നു എന്ന്. തന്നിലെ അച്ഛനെ അവളിലെ മകൾക്ക് ഇനി പേടിയോടെ അല്ലാതെ നോക്കാൻ കഴിയില്ല എന്ന്.
തന്റെ മകൾക്ക് സ്വന്തം എന്ന് പറയാൻ താനേ ഉള്ളു എന്നും അവൾ പറഞ്ഞത് പോലെ ഏത് ഒരു അവസ്ഥയിലും താങ്ങും തണലും ആയിട്ട് താൻ കാണും എന്ന അവളുടെ ധൈര്യം ആണ് താൻ ഇല്ലാതെ ആക്കിയതും.
കാലം എന്നെങ്കിലും ഒക്കെ ഇതിന് ഉള്ള തീർച്ചടി തെരും എന്ന് അറിയാതെ അയാൾ ആ നിമിഷം കിട്ടാൻ പോകുന്ന പണം ഓർത്ത് സന്തോഷിച്ചു.
എന്നാൽ അയാൾ പറഞ്ഞത് കേട്ടപ്പോഴാണ് സരസ്വതിക്കും ലെച്ചുവിനും ആശ്വാസം ആയത്.
" എന്തേ നി പേടിച്ച് പോയോ . മോളെ ലെച്ചു ഇങ്ങ് വാ അച്ഛൻ ചുമ്മാ അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ, മോൾ പേടിച്ച് പോയോ. " : അയാൾ അത്യധികം വാത്സല്യത്തോടെ ലെച്ചുവിനെ വിളിച്ച് അടുത്ത് ഇരുത്തി.
തന്റെ ഭാവം കണ്ട് പകച്ച് ഇരുന്ന മകളെ ആശ്വസിപ്പിക്കുമ്പോൾ അയാൾ തന്റെ വാക്കുകൾ കൊണ്ട് ഹൃദയമിടിപ്പ് നിന്ന മറ്റൊരു മകളെ കണ്ടില്ല.
പിന്നെയും അവർ എന്തൊക്കെയോ മിണ്ടിയും പറഞ്ഞും കളിച്ച് ചിരിച്ച് കിടക്കാൻ പോയി.
അന്ന് സരസ്വതിയും ലെച്ചുവും അത്യധികം സന്തോഷത്തിൽ ആയിരുന്നു.
അത് കണ്ണന്റെ കയ്യിൽ നിന്ന് കിട്ടുന്ന പണം ഓർത്ത് ആണോ അതോ സതീശന്റെ ഗൗരിയോടെ ഉള്ള ഇന്നത്തെ മനോഭാവം കൊണ്ട് ആണോ എന്ന് വേർതിരിക്കാൻ കഴിഞ്ഞില്ല.
റൂമിൽ എത്തിയ ലെച്ചു ഡോർ അടച്ച് ഫോണിൽ
SREE❤️
എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്ത് ബെഡിലേക്ക് വീണു.
********************************
ഏറെ നേരം കരഞ്ഞതിന്റെ ആശ്വാസത്തിൽ ഗൗരി മുഖം അമർത്തി തുടച്ച് കൊണ്ട് വീണ്ടും അമ്മയോട് പരാതി പറയാൻ തുടങ്ങി.
" അമ്മ..... അമ്മ അറിഞ്ഞോ അച്ഛൻ എന്നെ കൊ... കൊല്ലും എന്ന് പറഞ്ഞ് അമ്മ. ഞാൻ...ഞാൻ അച്ഛന്റെ മകൾ അല്ലെ അമ്മ. എന്നെ അച്ഛൻ ഒട്ടും ഇഷ്ടം അല്ല. എനിക്ക് ഇപ്പൊ ആരും ഇല്ല അമ്മ. എനിക്ക് എനിക്ക് ജീവിക്കാഞ്ഞേ തോന്നണില്ലമ്മ. എന്നെ കൂടെ കൊണ്ട് പോയി കൂടായിരുന്നോ.
ഈ... ഈ ഞായറാഴ്ച എന്റെ കല്യാണം ആണമ്മ അയാളും ആയിട്ടാ ആ കള്ള് കുടിയനും ആയിട്ട്. എനിക്ക് പേടിയാ അയാളെ. അയാൾ എല്ലാരേയും തല്ലും അടിക്കും ഒക്കെ ചെയ്യും.
അ... അച്ഛൻ എന്നെ അയാൾക്ക് കെട്ടിച്ച് കൊടുക്കാൻ പോകുവാ. അയാൾക്ക് എന്നെ കെട്ടിച്ച് കൊടുക്കുവാണേൽ അയാൾ അച്ഛൻ പൈസ കൊടുക്കാന്ന് പറഞ്ഞു. അത്... അതുകൊണ്ട് അച്ഛൻ സമ്മതിച്ച് അമ്മേ.
ലെച്ചു ചേച്ചി ആയിരുന്നു എങ്കിൽ അച്ഛൻ സമ്മതിക്കുവായിരുന്നോ? ഇല്ല എനിക്ക് അറിയാം. അച്ഛന് എന്നെക്കാളും ഇഷ്ടം ലെച്ചു ചേച്ചിയെയാ. പിന്നെ ലെച്ചു ചേച്ചിക്ക് അ... അമ്മ ഉണ്ടല്ലോ. എ.. എനിക്ക് അല്ലെ ഇപ്പൊ ആരും ഇല്ലാതെ. "
ആദ്യം ആദ്യം കാര്യമായി പറഞ്ഞവൾ അവസാനം എത്തിയപ്പോൾ സ്വരം ഇടറി പോയി.
പിന്നെയും ഇന്ന് നടന്ന ഓരോ കാര്യങ്ങൾ എണ്ണി പെറുക്കി അവൾ അമ്മയോട് പറഞ്ഞു.
രാവിലെ സരസ്വതി തല്ലിയത്തും, ഉച്ചക്ക് അച്ഛൻ പറഞ്ഞതും, ആത്മഹത്യക്ക് ശ്രെമിച്ചതും, കണ്ണൻ പറഞ്ഞതും തല്ലിയത്തും ഒക്കെ.
" പിന്നെ ഇല്ലേ അമ്മ അയാൾ എന്നിട്ട് പറയുവാ ഞാൻ അയാളെ കെട്ടാതെ ഇനീം ആത്മത്യ ചെയ്യാൻ ശ്രെമിച്ച അയാൾ അച്ഛനെ കൊല്ലും എന്ന്, എനിക്ക് അറിയാം അയാൾ പറഞ്ഞ അത് പോലെ ചെയ്യും.
ഞാൻ അമ്മയോട് പറഞ്ഞട്ടില്ല ആ കുടിയൻ റോഡിൽ വെച്ചിട്ട് ഒക്കെ എന്തോരം ആളുകളെ അടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഒന്ന് കാണണം കണ്ണും മുഖവും ചുമന്ന് താടിയും മുടിയും ഒക്കെ ആയിട്ട് മുഖത്ത് നോക്കാൻ തന്ന പേടിയാകുന്നു.
അത് പോലെയാ ഇന്ന് എന്നോടും പറഞ്ഞെ എനിക്ക് പേടിയായി. അച്ഛൻ ഒക്കെ കണ്ടോണ്ട് നിന്നതെ ഉള്ള അയാളെ ഒന്നും പറഞ്ഞില്ല. അയാൾ എന്നെ അടിച്ചിട്ടും ഒന്നും പറഞ്ഞില്ല. ഞാൻ എന്തിനാ ഇങ്ങനെ ചെയ്തേ എന്ന് പോലും ചോദിച്ചില്ല അച്ഛൻ.
പക്ഷേ ഇല്ലേ അമ്മ അയാൾ പറഞ്ഞതിനേക്കാളും അഅച്ഛൻ എ.. എന്നെ കൊല്ലും എന്ന് പറഞ്ഞതാ എ.. എനിക്ക് വെഷമമായേ. ഞാൻ അയാളെ കെട്ടണം എന്നും കല്യാണം കഴിഞ്ഞ എനിക്ക് അച്ഛനും ആയിട്ട് ഒരു ബന്ധവും പാടില്ല എന്നും ഒക്കെ പറഞ്ഞു അച്ഛൻ.
എന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അച്ഛന് ലെച്ചു ചേച്ചിയെ നല്ലൊരാൾക്ക് കെട്ടിച്ച് കൊടുക്കാൻ എന്നൊക്കെ പറഞ്ഞു അച്ഛൻ. അപ്പൊ ഞാനോ അമ്മ, ഞാൻ അല്ലെ അച്ഛന്റെ സ്വന്തം മോള്.
എന്നെ അല്ലെ അച്ഛൻ ഒത്തിരി സ്നേഹിക്കേണ്ടത്. എന്നെയും നല്ല ആൾക്ക് അല്ലെ കെട്ടിച്ച് കൊടുക്കേണ്ടത്. "
ഒരുപാട് ചോദ്യങ്ങൾ അമ്മയോട് ചോദിച്ച് കൊണ്ട് അവളുടെ ഓർമ്മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. താനും അമ്മയും അച്ഛനും ഉള്ള സ്വർഗം പോലുള്ള നാളുകൾ, തനിക്ക് അമ്മയെ നഷ്ടപ്പെട്ട ആ ദിവസം എല്ലാം അവളുടെ ഓർമയിൽ വന്നെത്തി.
തുടരും.....
#നോവൽ #തുടർകഥ #പ്രണയം #viral #trending
Part 8
" അ.. അച്ഛാ " : ഗൗരി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
അവളുടെ വിളി കേട്ടതും അവരുടെ ശ്രദ്ധ അവളിലേക്ക് ആയി
" ഹാ ഗൗരി ഇവിടെ വന്ന് ഇരിക്ക് എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. " : സതീശൻ തന്റെ അടുത്ത് തട്ടി കൊണ്ട് പറഞ്ഞു.
ഇത് കേട്ടതും ലെച്ചുവിന്റെ മുഖം കടുത്തു. എന്നാൽ ഗൗരിയിൽ അതിശയം ആണ് സൃഷ്ടിച്ചത് കാരണം അച്ഛൻ തന്നെ ഒന്ന് അടുത്ത് പിടിച്ച് ഇരുത്തിയിട്ട് വർഷങ്ങൾ ആയി.
**********************
" ഗൗരി വാ വന്ന് ഇരിക്ക് " : എന്തോ ആലോജിച്ച് നിൽക്കുന്നവളെ സതീശൻ ഒരിക്കൽ കൂടി വിളിച്ചു.
ആ വിളി കേട്ടതും ഗൗരി സ്വബോധത്തിൽ വന്നു.
" വേണ്ട അച്ച്.. അച്ഛാ ഞാൻ ഇവിടെ നിന്നോളം. " : സതീശനെ ഒന്ന് നോക്കി അവൾ തല താഴ്ത്തി. നോക്കിയില്ലെങ്കിലും അറിയാം ലെച്ചുവിന്റെയും സരസ്വതിയുടെയും കണ്ണ് തന്നിൽ ആയിരിക്കും എന്നും തന്റെ മറുപടിയിൽ സന്തോഷിക്കുന്നുണ്ടാവും എന്നും.
" അതെന്താ നിന്റെ അച്ഛൻ അല്ലെ വിളിക്കുന്നെ നിനക്ക് എന്താ അദ്ദേഹത്തിന്റെ അടുത്ത് ഒന്ന് ഇരുന്നാല്. നിനക്ക് ഒക്കെ വേണ്ടി അല്ലെ ആ മനുഷ്യൻ രാപ്പകൽ ഇല്ലാതെ ഇങ്ങനെ നെട്ടോട്ടം ഓടുന്നെ. അതെങ്ങനാ തന്തത്തെയോട് അല്പം എങ്കിലും സ്നേഹം ഉണ്ടാകണം, അതൊക്കെ എന്റെ ലെച്ചു മോളെ കണ്ട് പടിക്ക് അവൾക്ക് സതീഷേട്ടൻ കഴിഞ്ഞിട്ടേ ഈ ഞാൻ പോലും ഉള്ളു. " :
ഗൗരിയുടെ മറുപടിയിൽ സന്തോഷം ഉണ്ടെങ്കിലും സതീശനെ കേൾപ്പിക്കാൻ വേണ്ടി ഗൗരിയെ താറ്റിയും ലെച്ചുവിനെ പൊക്കിയും പറഞ്ഞു.
സരസ്വതി പറഞ്ഞത് കേട്ടതും ലെച്ചു ഒന്നും കൂടി സതീശനോട് ഒട്ടി ഇരുന്നു.
ഗൗരിക്ക് ഇതിലും കൂടുതൽ കേട്ട് ശീലം ഉള്ളതിനാൽ അതികം വിഷമം തോന്നിയില്ല എങ്കിൽ പോലും അവൾ അയാൾക്ക് അടുത്ത് ഇരിക്കാൻ കൂട്ടാക്കിയില്ല.
ഇരിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഇരുന്നാല് ഉണ്ടാകുന്ന ഭവിശ്യത്ത് ഓർത്ത് അവൾ മിണ്ടാതെ മതിലിൽ ചാരി നിന്നു.
എന്നാൽ അവരുടെ മറുപടിയും ഗൗരിയുടെ അലസ്യ ഭാവവും സതീശന്റെ ഉള്ളിൽ ലെച്ചുവിനോട് അകമഴിഞ്ഞ സ്നേഹവും ഗൗരിയോട് അല്പം നീരസവും ഉടലെടുത്തു.
" എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ഗൗരി. അറിയാല്ലോ നിന്റെ കല്യാണ കാര്യം തന്നെയാ. " : സതീശൻ
അത് കേട്ടതും അവൾ പതിയെ തല അനക്കി. അറിയാം വർഷങ്ങൾക്ക് തന്നോട് അച്ഛൻ സംസാരിക്കാൻ വന്നത് ഇതിന് ആയിരിക്കും എന്ന് എന്ത് കേൾക്കാനും അവൾ മനസ് കൊണ്ട് തയാറെടുത്തു.
" നോക്ക് ഗൗരി, എനിക്ക് ജീവൻ ഉണ്ടെങ്കിലും നിന്റെയും കണ്ണന്റെയും കല്യാണം ഞാൻ നടത്തിയിരിക്കും. നിന്റെ എന്തെങ്കിലും ആഗ്രഹം ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ.
ഭക്ഷണത്തിനു ഭക്ഷണം, വസ്ത്രത്തിന് വസ്ത്രം വെടിച്ച് തീർന്നില്ലേ.
എട്ടിലും പതിനൊന്നിലും ഒക്കെ നിന്റെ ഇഷ്ട സ്കൂളിൽ തന്നെയല്ലേ ഞാൻ ചേർത്തെ. കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോഴും അതെ, ഇവിടുന്ന് ഇരുപത് കിലോ മീറ്റർ ദൂരം ഉണ്ടായിട്ടും നിന്നോട് ഞാൻ പോകണ്ട എന്ന് വല്ലതും പറഞ്ഞോ ഇവളെ ഒന്ന് ചോദിക്ക പോലും ചെയ്യാതെ നീ പഠിക്കുന്ന കോളേജിൽ അല്ലെ ചേർത്തെ. " :
അടുത്ത് ഇരിക്കുന്ന ലെച്ചുവിനെ ചേർത്ത് പിടിച് കൊണ്ട് അയാൾ പറഞ്ഞു.
ഗൗരിയുടെ ഉള്ളിൽ എന്നാൽ അച്ഛൻ തന്നെ വളർത്തിയ കണക്ക് പറയുവാണോ എന്നാ വേദന ആയിരുന്നു.
" എന്നിട്ടോ എന്തായി അവിടെ ചെന്ന് ഏതോ ചെറുക്കന്റെ കൂടി പ്രേമിച്ച് നടന്നേക്കുന്നു. അത് നാട്ടുകാർ അറിഞ്ഞാൽ എന്താകും ഞങ്ങളുടെ അവസ്ഥ.
' സതീശന്റെ ഇളയെ മകൾ പഠിക്കാൻ വിട്ടടുത്ത് കണ്ട ചെറുക്കൻ മാരുടെ ഒപ്പം ഉല്ലസിക്കുവാണെന്ന് ' അവർക്ക് പറഞ്ഞ് നടക്കാൻ ഒരു കഥ.
അപ്പോൾ അപ്പോൾ മാത്രം അല്ലെ ഞാൻ നിന്റെ ഇഷ്ടത്തിൻ എതിര് നിന്നട്ടുള്ളു. അതും നിനക്ക് വേണ്ടി നിന്നെ നാട്ടുകാർ അതും ഇതും പറയാതെ ഇരിക്കാൻ വേണ്ടി.
എന്നിട്ടും രാഘവൻ മാഷ് വന്ന് നിന്നെ അമ്പലനടയിൽ നൃത്തം ചെയ്യാൻ വിടണം എന്ന് പറഞ്ഞപ്പോഴും നിന്നെ ഞങ്ങൾ തടഞ്ഞോ, ഇല്ലല്ലോ അതും നിന്റെ ഇഷ്ടത്തിന് അല്ലെ വിട്ടേ.
പിന്നെ ഇപ്പൊ ഞങ്ങൾ ഒരു ആവിശ്യം പറഞ്ഞപ്പോ നിനക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ വയ്യ, അവൾ ആത്മഹത്യ ശ്രമം നടത്തിയേക്കുന്നു. " :
സതീശൻ ഒരു ആദ്യം കാര്യം ആയിട്ടും അവസാനം ഏർഷ്യത്തോടെ പറഞ്ഞ് നിർത്തി.
ഗൗരി അപ്പോഴും മുഖം ഉയർത്തി നോക്കിയില്ല. അറിയാം അച്ഛൻ പറയാൻ പോകുന്നത് തന്നെ മുറി പെടുത്തുന്ന കാര്യങ്ങൾ ആണെന്ന്. അത് എന്ത് തന്നെ ആയാലും കേൾക്കാൻ പ്രാപ്ത്തി ആയിട്ട് ആണ് അവൾ വന്നത്.
എല്ലാം തനിക്ക് വേണ്ടി ആണത്രേ അവൾക്ക് സ്വയം പുച്ഛം തോന്നി.
" കണ്ണൻ നല്ലവനാ പിന്നെ കുറച്ച് അടിപിടിയും കള്ളും ഒക്കെ ഉണ്ടന്ന് ഉള്ളു. ആണുങ്ങൾ ആയ അങ്ങനെ ഒക്കെ സർവ്വ സാദാരണമാ അതൊക്കെ പെണ്ണുങ്ങൾ വേണം കണ്ടില്ലെന്ന് നടിക്കാൻ.
ചെലപ്പോ കല്യാണം കഴിയുമ്പോ അവൻ നന്നാകുമായിരിക്കും അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും.
ഇനി അതൊക്കെ പോട്ടെ നിനക്ക് വേറെ ആലോചന നോക്കിയാൽ തന്ന അവർ നിന്നെ കുറിച്ച് അന്വേഷിച്ചാൽ എന്താ അവർ കേൾക്കാൻ പോകുന്നെ ' പഠിക്കാൻ വിട്ടപ്പോ പ്രേമിച്ച് നടന്ന കഥയല്ലേ, അത് കൊണ്ട് പടുത്തം നിർത്തി ഇപ്പൊ വീട്ടിൽ ഇരുപ്പ് ആണെന്ന് അല്ലെ " അതോടെ അവരും കയ്യൊഴിയും.
ഇനി നിനക്ക് വേറെ വല്ല ആലോചന നോക്കാൻ ആണെങ്കിൽ തന്നെ എന്ത് വിദ്യാഭ്യാസം ഉണ്ട് നിനക്ക്. ഇപ്പോഴത്തെ ആൺപിള്ളേർക്ക് പഠിത്തം ഉള്ള പെൺപിള്ളേരെയാ വേണ്ടത്.
ഇനി നിന്നെ കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലും വന്നാൽ തന്നെ കല്യാണം ആകുമ്പോ എന്തൊക്കെ ചിലവ സ്ത്രീധനം വേറെയും.
ഇവിടെ ഇപ്പൊ കണ്ണൻ നിന്നെ കണ്ട് ഇഷ്ടായിട്ട് ഇങ്ങോട്ട് ചോദിച്ച് വന്നതല്ലേ പോരാതെ അവന് സ്ത്രീധനം ഒന്നും വേണ്ട നിന്നെ മാത്രം മതി എന്നും. " : സതീശൻ ഒരു ഉത്സാഹത്തോടെ പറഞ്ഞു ഗൗരിയെ നോക്കി.
അവൾ തീർത്തും നിർവികരത്തോടെ കേട്ടു നിന്നു.
" എനിക്ക് നിന്നെ കൂടാതെ ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം ഗൗരി, അവളെ പിന്നെ നിന്നെ പോലെ കെട്ടിച്ച് വിടാൻ ഒക്കത്തില്ല. ഒന്നും ഇല്ലെങ്കിലും അവൾക്ക് ഡിഗ്രി ഒക്കെ ഉള്ളത് അല്ലെ അപ്പൊ ആലോചന വരുന്നത് ചെറുത് ഒന്നും ആയിരിക്കില്ല. അപ്പൊ പിന്നെ വെറും കൈയ്യോടെ വിടാൻ ഒന്നും പറ്റത്തില്ലല്ലോ.
അവർ ചോദിക്കുന്നത് ഒക്കെ കൊടുക്കാൻ എന്നെ കൊണ്ട് ആകണം എന്നും ഇല്ല. നിനക്ക് തന്നെ അറിയുന്നതല്ലേ ഞാൻ ഈ ഓട്ടോ ഒടിച്ച് കിട്ടണത് ഇതുവരെ ഈ വീടിന് വേണ്ടി എടുത്ത ലോണിന് അടച്ചോണ്ട് ഇരുന്നെയാ, അത് കൊണ്ട് തന്നെ മിച്ച്ചം എന്ന് പറയാനായിട്ട് ഒന്നും ഇല്ല.
ഇതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാ കണ്ണൻ നിന്നെ കെട്ടാൻ സമ്മതിച്ചേ. നിന്നെ മാത്രം മതി എന്നാ അവന് പറഞ്ഞെ പിന്നെ അമ്പലത്തിൽ വെച്ച് ചെറിയ ഒരു താലി കെട്ടും. പകരം കുറച്ച് തുക ഞങ്ങൾക്ക് തരാം എന്നും അവൻ ഏറ്റിട്ടുണ്ട്. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ എനിക്ക് അത് സ്വീകരിച്ചേ പറ്റു.
എന്തായാലും നിന്റെ കഴിഞ്ഞ ഉടനെ ലെച്ചുവിനും ഒരാളെ നോക്കണം. അപ്പൊ അച്ഛൻ പറഞ്ഞ് വന്നത്. " : അയാൾ പറഞ്ഞ് കൊണ്ട് ഇരുന്നത് ഒരു നിമിഷം ഒന്ന് നിർത്തി. എന്നിട്ട് പതിയെ അവിടെ എണീറ്റ് ഗൗരിക്ക് മുന്നിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" എന്തൊക്കെ സംഭവിച്ചാലും ഈ കല്യാണം നടന്നിരിക്കണം ഗൗരി അത് ഇപ്പൊ എന്റെ കൂടി ആവിശ്യം ആണ്, അതിന് എന്തെങ്കിലും തടസം നീ നിന്നാൽ പിന്നെ നീ മകൾ ആണെന്ന കാര്യം ഞാൻ മറക്കും, ഇരു ചെവി അറിയാതെ കൊന്ന് കെട്ടി തൂകും നിന്നെ ഞാൻ മനസ്സിലായോ. " : അയാൾ മുറുകിയ സ്വരത്തിൽ പറഞ്ഞു.
എന്നാൽ അയാൾ പറഞ്ഞ് കേട്ട് ആകെ ഞെട്ടി തരിച്ച് ഇരിക്കുവാണ് സരസ്വതിയും ലെച്ചുവും ഗൗരിയും.
സരസ്വതിയും ലെച്ചുവും ഭയത്തോടെ ഇരുന്നിടത്ത് നിന്ന് എണീറ്റു. അവരും ആദ്യമായിട്ട് ആണ് സതീശന്റെ അങ്ങനെ ഒരു ഭാവം കാണുന്നത് അതിന്റെ ഒരു നടുക്കം ഇരുവരിലും ഉണ്ട്.
ദേഷ്യപ്പെടും എങ്കിലും ഒരു പരിധിയിൽ കവിഞ്ഞ് ദേഷ്യപ്പെട്ട് ഇന്ന് വരെ കണ്ടിട്ടില്ല. ആ അയാൾ ആണ് സ്വന്തം മകൾക്ക് നേരെ ഭീഷണി മുഴക്കുന്നത്.
അല്ലെങ്കിലും മനുഷ്യൻ എന്ന് പണത്തിനെ സ്നേഹിച്ച് തുടങ്ങുന്നോ അന്ന് സ്വന്തം രക്തം പോലും മറക്കും.
ഗൗരി എന്നാൽ സ്വന്തം അച്ഛന്റെ ആ ഭാവത്തിൽ ആകെ തരിച്ച് നില്കുവാൻ ഒന്ന് ശ്വാസം എടുക്കുവാൻ പോലും അവൾ ഭയന്നു. ഒരു പക്ഷെ കണ്ണനെക്കൾ ഏറെ ആ നിമിഷം അവൾ സ്വന്തം അച്ഛനോട് ഉള്ള ഭയം മുന്നിട്ട് നിന്നു.
തനിക്ക് ജന്മം നൽകിയ, തനിക്ക് ഈ ജന്മത്തിൽ സ്വന്തം എന്ന് പറയാൻ കഴിയുന്ന ഏക വക്തിയാണ് തന്റെ ജീവൻ എടുക്കും എന്ന് പറയുന്നത്, എന്ന് ഓർക്കേ അവളുടെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി.
പൊട്ടി വന്ന കരച്ചിൽ അവളുടെ തൊണ്ട കുഴിയിൽ പിടിച്ച് നിന്നു.
" പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ ഈ ഞായറാഴ്ച ആണ് നിന്റെ കല്യാണം അതും കണ്ണന്റെ ഒപ്പം. അത് എന്തായാലും നടന്നിരിക്കണം മനസ്സിലായോ.... മനസ്സിലായോന്ന്? " : അയാൾ അതെ ഭാവത്തോടെ അവളോട് ചോദിച്ചു.
അവൾ ഭയത്തോടെ തല മനസ്സിലായി എന്ന വണ്ണം തല അനക്കി.
" ഹ്മ്മ് എന്നാ പൊക്കോ. " : സതീശൻ ഗൗരവത്തിൽ ഒന്ന് മൂളി.
അത് കേട്ടതും ആരെയും മുഖം ഉയർത്തി നോക്കാൻ പോലും നിൽക്കാതെ അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു. സ്വന്തം അച്ഛന്റെ ആ ഭവ പകർച്ച അവളെ അത്രത്തോളം തകർത്തു.
ഇനി ഒരിക്കലും ഭയത്തോടെ അല്ലാതെ ആ മുഖത്തേക്ക് നോക്കാത്ത വണ്ണം അവളിലെ മകൾ ആ നിമിഷം മരിച്ചു വീണു.
" ഒന്ന് നിന്നെ " : സതീശൻ പിന്നിൽ നിന്ന് വിളിച്ചു.
അത് കേട്ടതും പിടിച്ച് കെട്ടിയത് പോലെ അവൾ അവിടെ നിന്നു. എന്നാൽ തിരിഞ്ഞ് നോക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല.
" കല്യാണം കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടേക്ക് ഉള്ള വരവും പോക്കും ഒന്നും വേണ്ട. എന്ത് തന്നെ ആണെങ്കിലും നിന്റെ വിധി ആണെന്ന് കരുതിയാൽ മതി. അത് കൊണ്ട് അവൻ പറയണത് കേട്ട് നിന്ന നിനക്ക് കൊള്ളാം.
അല്ലാതെ എന്തെങ്കിലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് ഇങ്ങോട്ട് വരാം എന്നുള്ള വിചാരം മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക് കല്യാണം കഴിഞ്ഞ നീയും ഈ വീട്ടിൽ ഉള്ളവരും ആയിട്ട് ഉള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും.
പിന്നെ ഒരു ആവിശ്യത്തിനും ഞങ്ങളെ നോക്കണ്ട മനസ്സിലായല്ലോ. ഇനി ഇങ്ങോട്ട് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എല്ലാം എടുത്ത് വെച്ചേരെ ഹ്മ്മ് പൊക്കോ. " : അയാൾ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് സെറ്റിയിൽ വന്ന് ഇരുന്നു.
തുടരും....
#viral #പ്രണയം #നോവൽ #തുടർകഥ #trending
Part 7
" ശോ എനിക്ക് നിന്നെ കണ്ടിട്ട് പാവം തോന്നുന്ന് കേട്ടോ ഹാ പറഞ്ഞിട്ട് എന്താ നിന്റെ വിധി ഇതാണ്. ഹാ പിന്നെ നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ. " :
അങ്ങേ അറ്റം വാക്കുകൾ കൊണ്ട് അവളെ വേദനിപ്പിച്ച് ലെച്ചു മുറി വിട്ട് പുറത്തേക്ക് കടക്കാൻ നിന്നതും, പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് വന്ന് മേശയുടെ മുകളിൽ ഇരിക്കുന്ന കത്രികയും എടുത്ത് മുറിക്ക് പുറത്തേക്ക് പാഞ്ഞു.
അപ്പോഴും ഒരു അക്ഷരം പോലും മിണ്ടാൻ കഴിയാതെ കണ്ണ് ഒക്കെ നീറി പുകഞ്ഞ് ഗൗരി അവിടെ നിന്നു.
***************************
" നിങ്ങൾ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ മനുഷ്യ " : സരസ്വതി കയ്യിൽ വിളിച്ച് കുലുക്കിയപ്പോഴാണ് സതീശൻ ഓർമയിൽ നിന്ന് തിരികെ എത്തിയത്.
" എ.. എന്താ ഞാൻ കേട്ടില്ല. എന്താ നീ പറഞ്ഞെ ഞാൻ കുറച്ച് മുന്നേ നടന്നതൊക്കെ ഓർത്ത് പോയി. " സതീശൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
" ഞാൻ ഇവൾക്ക് സ്വർണം വാങ്ങുന്ന കാര്യം പറയുവായിരുന്നു. ഹാ എന്തായാലും ആ ചെറുക്കൻ കൃത്യ സമയത്ത് തന്നെ വന്നത് നന്നായി ഇല്ലായിരുന്നേൽ ആ പെണ്ണ് വല്ല കടുംകൈയും ചെയ്തേനെ.
അത് മാത്രോ ആ ചെറുക്കൻ തെരാന്ന് പൈസയും പോയെഞ്ഞേ. ഒന്നും രണ്ടും വല്ലതും ആണോ ലക്ഷങ്ങൾ അല്ലായിരുന്നോ. അത് എങ്ങനാ നിങ്ങളുടെ ആ നശിച്ച വിത്ത് ഞങ്ങൾക്ക് ഒരു നല്ലത് വരാൻ സമ്മതിക്കില്ല. " : സരസ്വതി അവസാനം പതിഞ്ഞ സ്വരത്തിൽ അല്പം ഈർഷ്യത്തോടെ തന്നെ പറഞ്ഞ് നിർത്തി.
( അവർ ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നപ്പോഴാണ് കണ്ണൻ വന്നത്. പെട്ടന്ന് അവനെ ആ സമയത്ത് കണ്ടതും അവർ ഒന്ന് അന്തിച്ച് പോയെങ്കിലും ഇനി കല്യാണം വേണ്ട എന്ന് പറഞ്ഞ് തന്ന പണം തിരികെ വേടിക്കാൻ വന്നതാണോ എന്ന് ഭയന്നു. എന്നാൽ അവന് ഗൗരിയോട് തനിച്ച് സംസാരിക്കണം എന്നെ അവൻ പറഞ്ഞുള്ളു. അവളെ ഹാളിലേക്ക് വിളിപ്പിക്കാൻ നിന്നതും അത് തടഞ്ഞ് അവളുടെ മുറി ഏതെന്ന് ചോദിച്ചു അങ്ങോട്ട് പോയതാണ് അവൻ. )
" എന്നാലും ഗൗരി ആത്മഹത്യക്ക് ഒക്കെ ശ്രെമിക്കും എന്ന് ഞാൻ കരുതീല. " സതീശൻ എന്തോ ആലോജനയിൽ പറഞ്ഞു.
അത് കേട്ടതും അതുവരെ പ്രകാശിച്ച് ഇരുന്ന സരസ്വതിയുടെയും ലെച്ചുവിന്റെയും മുഖം പാടെ കെട്ട് പോയി.
അവർ പരസ്പരം ഒന്ന് നോക്കി.
" അ.. അച്ഛാ " : ലെച്ചു പതിയെ സതീഷന് അടുത്ത് ഇരുന്ന് കൊണ്ട് പതിയെ വിളിച്ചു.
" ഹാ എന്തേലും ആകട്ടെ. അറിയാലോ ഇനി ഒരാഴ്ച കൂടിയേ ഉള്ളു കല്യാണത്തിന് അവളുടെ മേലെ എപ്പോഴും ഒരു കണ്ണ് വേണം. ഇനി അവളെ വീടിന് പുറത്തോ അടുക്കളയിലോ ഒന്നും കേറ്റാൻ നിക്കണ്ട. നമ്മളുടെ കണ്ണ് തെറ്റിയാൽ ഇനീം അവൾക്ക് വല്ലതും ചെയ്യാൻ തോന്നിയാലോ.
മോളെ ലെച്ചു നീ അവളുടെ മുറി ഒന്ന് പരിശോധിക്കണം എന്തേലും മൂർച്ച ഉള്ള വസ്തുക്കൾ കണ്ട അത് ഒക്കെ എടുത്ത് മാറ്റിക്കോ. ഹാ പിന്നെ അവൾക്ക് ഒന്ന് പറഞ്ഞ് കൊടുത്തേക്ക് അവളുടെ കെട്ട് കാരണം ഈ കുടുംബം കെറുവാണ് ഇനി അവൾ ആയിട്ട് അത് നശിപ്പിക്കരുത് എന്ന്.
ഹാ എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങുവാ ഉച്ചക്ക് വന്നത് അല്ലെ ഇപ്പൊ സമയം 4 ആയി ഓട്ടം ഉള്ളതാ. " : അത്രേം പറഞ്ഞ് കൊണ്ട് സതീശൻ ഇറങ്ങി.
" ഞാൻ കരുതി അയാൾക്ക് ഇനി അവൾ മരിക്കാൻ ശ്രെമിച്ചോണ്ട് പുത്രി സ്നേഹം പൊട്ടി മുളച്ച് എന്ന്. " :
ഓട്ടോ പോകുന്ന ശബ്ദം കേട്ടതും സരസ്വതി വാതിൽ അടച്ച് ലെച്ചുവിനോട് പറഞ്ഞ് കൊണ്ട് സെറ്റിയിൽ ഇരുന്നു.
" അങ്ങനെ അവൾക്ക് വേണ്ടി മുളക്കുന്നത് ഒക്കെ കരിയിക്കാൻ ഈ ലക്ഷ്മിക്ക് അറിയാം. " : വല്ലാത്തൊരു പകയോടെ ലെച്ചു പറഞ്ഞു.
അത് കണ്ടതും സരസ്വതി ഒന്ന് നിശ്വസിച്ചു.
" ഞാൻ അതല്ല ആലോജിക്കുന്നെ ഇനി അടുക്കള പണി ഒക്കെ എടുക്കണമല്ലോ എന്നാ. " : സരസ്വതി ഒരു വല്ലായ്മയോടെ പറഞ്ഞു.
" സാരമില്ല അമ്മ കുറച്ച് ദിവസത്തേക്ക് അല്ലെ അത് കഴിഞ്ഞ് പണം കിട്ടിയതിനു ശേഷം നമ്മൾക്ക് ഒരു വേലക്കാരിയെ വെക്കാന്നെ " : ലെച്ചു അമ്മയ്ക്ക് ആശ്വാസം നൽകി.
" ഹ്മ്മ്... ഞാൻ എന്നാ കുറച്ച് നേരം ടീവി കാണട്ടെ " : സരസ്വതി അതും പറഞ്ഞ് ടീവി ഇട്ടു. അത് കണ്ടതും ലെച്ചു പതിയെ അവളുടെ മുറിയിലേക്ക് വലിഞ്ഞു.
**************
എന്നാൽ ഇതേ സമയം ഗൗരി മുറിയിൽ ഒരു അടി പോലും ചലിക്കാതെ അവരൊക്കെ മുറി വിട്ട് പോകുമ്പോൾ എങ്ങനെ ആണോ അതെ പാടിയാണ് നിൽപ്പ്.
അവളുടെ ഉള്ളിൽ അല്പം മുൻപ് കേട്ടതൊക്കെ വീണ്ടും വീണ്ടും ഓടി എത്തി.
* " ഇവൾ ഒരുത്തി കാരണം മനുഷ്യന്റെ പാതി സമാധാനം നഷ്ടം ആയിരിക്കുവാ,
ഗൗരി നീ ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും. ഇനി അതല്ല ഇതുപോലെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ഇറങ്ങിക്കോണം ഇവിടുന്ന് ഇങ്ങനെ ഒരു മകൾ ഇല്ലെന്ന് വെക്കും ഞാൻ. ഇത്രേം നാളും വളർത്തിയേന്റെ പ്രത്യുപകാരം ആയിട്ട് കരുതിക്കോളാം. : *
* " നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ " *
* " ഇനി നീ ഇതുപോലെ എന്തെങ്കിലും കാണിച്ചാൽ പിന്നെ നിന്റെ തന്തയെ അങ്ങ് മറന്നേക്ക്. ഇനീം നിനക്ക് ചാകണം എന്ന് ആണെങ്കിലും തന്തയെ കൂടി സമ്മാനം ആയിട്ട് തന്ന് അയക്കും ഞാൻ. അയാൾക്ക് നീ മകൾ ആണെന്ന് ഉള്ള കാര്യം മറന്ന് പോയി എങ്കിലും നിനക്ക് ഉള്ളിൽ അയാൾ ഇപ്പോഴും ഉടയാത്ത അച്ഛൻ വിഗ്രഹം അല്ലയോ. അപ്പൊ മിസ്സ് ഗൗരി അച്ഛന് ദീർഘായിസ് വേണം എങ്കിൽ നമ്മളുടെ കല്യാണം വരെ കുരുത്തതാകേട് ഒന്നും കാണിക്കാതെ നല്ല കുട്ടി ആയിട്ട് ഇരിക്കണം കല്യാണം കഴിഞ്ഞ് നിന്നെ അടക്കി നിർത്താൻ എനിക്ക് അറിയാം. " *
അവസാനം കണ്ണൻ ഒരു മുരളിച്ചയോടെ പറഞ്ഞത് ഇപ്പോഴും ഒരു മൂളക്കം പോലെ അവളുടെ ചെവിയിൽ അലയടിച്ചു. ഭയം കൊണ്ട് അവൾക്ക് ശരീരം തകരുന്ന പോലെ തോന്നി.
പതിയെ അവൾ വേച്ച് വേച്ച് കട്ടിലിലേക്ക് കിടന്ന് തലയിണയിൽ മുഖം അമർത്തി ശബ്ദം വരാത്ത രീതിയിൽ ആർത്ത് കരഞ്ഞു.
അല്പം കഴിഞ്ഞതും അത് ഒരു നേർത്ത തേങ്ങൽ ആയി പതിയെ അത് ഒരു നിശ്വാസത്തോടെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
***************
" ഗൗരി എവിടെ? " : രാത്രി കഴിക്കാൻ ഇരുന്നപ്പോൾ സതീശൻ ആണ് അത് ചോദിച്ചത്.
താൻ വന്നിട്ട് ഇതുവരെ ഗൗരിയെ കാണാത്തത് കൊണ്ട് അയാൾ തിരക്കി. സാദാരണ ഈ ഭക്ഷണം ഒക്കെ വിളമ്പുന്നത് അവളാണല്ലോ.
" അവൾ ഉറങ്ങുവാ. എന്താ സതീഷേട്ടാ കാര്യം. " : സരസ്വതി
" ഉറക്കവോ? ഈ സമയത്ത് അങ്ങനെ ഒരു പതിവ് ഗൗരിക്ക് ഇല്ലാത്തത് ആണല്ലോ? " സതീശൻ ഒരു സംശയ ഭാവത്തോടെ സരസ്വതിയെ നോക്കി.
" അറിയില്ല സതീഷേട്ടാ ഞാൻ കുറച്ച് മുന്നേ പോയി നോക്കിയപ്പോൾ നല്ല ഉറക്കം ആണ്. " : സരസ്വതി
" ഹ്മ്മ് നീ എന്തായാലും കഴിച്ചിട്ട് അവളെ ഒന്ന് വിളിക്ക് എനിക്ക് അവളോട് സംസാരിക്കാൻ ഉണ്ട്. ലെച്ചു നീ ഞാൻ പറഞ്ഞത് ചെയ്തോ. " : ആദ്യം സരസ്വതിയോടും പിന്നീട് ലെച്ചുവിലേക്ക് തിരിഞ്ഞ് കൊണ്ട് ചോദിച്ച്.
" ഹാ അച്ഛാ ഞാൻ മുറി ഒക്കെ പരിശോദിച്ചു വേറെ ഒന്നും കണ്ട് കിട്ടിയില്ല. പിന്നെ അവൾ ഉറക്കം ആയോണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. " : ലെച്ചു
" ഹ്മ്മ് സാരമില്ല ഇനി ഞാൻ സംസാരിച്ചോളാം. " : സതീശൻ ഒരു ഗൗരവത്തോടെ പറഞ്ഞു.
അയാളുടെ സംസാരം കേട്ട് സരസ്വതിയും ലെച്ചുവും പരസ്പരം നോക്കി. കാരണം ഇതുവരെ അങ്ങനെ ഒരു സംസാരം ഇല്ലാത്തത് ആണ്. പിന്നെ കല്യാണം കാര്യം ആയിരിക്കും എന്ന് കരുതി നിശ്വസിച്ചു.
**************
" ഡീ എണീക്ക് അങ്ങോട്ട് " : സരസ്വതി ഗൗരിയുടെ കൈയിൽ തല്ലി കൊണ്ട് വിളിച്ചു.
അടിച്ചതിന്റെ വേദന കാരണമോ അവരുടെ ശബ്ദം കാരണമോ അവൾ പതിയെ കണ്ണ് ചിമ്മി തുറന്നു. മുന്നിൽ സരസ്വതിയെ കണ്ടതും അവൾ ചാടി പിടഞ്ഞ് എണീറ്റു.
" എന്ത ചെറിയമ്മേ? " : അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
" അയ്യോ തമ്പുരാട്ടിക്ക് ഉറക്കത്തീന്ന് വിളിച്ചത് പിടിച്ചില്ലായിരിക്കും. എപ്പോ കയറിയതാടീ നീ ഈ മുറിയിൽ, ഇപ്പൊ സമയം 10 ആയി. " : സരസ്വതി പല്ല് കടിച്ചു.
അത് കേട്ടതും അവൾ ആകെ ഞെട്ടി പോയി. താൻ ഉച്ചക്ക് കയറിയത ഈ മുറിയിലേക്ക്. ദൈവമെ പണി ഒന്നും നടന്നില്ലല്ലോ. അവൾ തലക്ക് കൈ കൊടുത്ത് കൊണ്ട് കട്ടിലിൽ നിന്ന് എണീറ്റു.
" അ.. അത് പി.. പിന്നെ ചെറിയമ്മേ ഞ.. ഞാൻ അ.. അറിയാതെ ഉറങ്ങി പോയി. " : അവൾ പേടിയോടെ വിക്കി വിക്കി പറഞ്ഞു.
കാരണം പണി എടുത്തില്ലെങ്കിൽ സരസ്വതി എങ്ങനെ ശിക്ഷിക്കും എന്ന് അവൾക്ക് നന്നായി അറിയാം.
" ഓ മതി നിന്റെ ന്യായീകരണം നിന്നെ ദേ സതീഷേട്ടൻ വിളിക്കുനുണ്ട് നിന്ന് കുണുങ്ങാതെ അങ്ങോട്ട് വാ. " : സരസ്വതി അവളുടെ മുഖം ആകമാനം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
കരഞ്ഞത് കൊണ്ട് ആയിരിക്കും കണ്ണും മുഖവും ഒക്കെ ചീർത്ത് ഇരിക്കുന്നു. അവളെ ഒന്ന് പുച്ചിച്ച് വിട്ട് സരസ്വതി മുറി വിട്ട് ഇറങ്ങി.
അവർ പോയതും അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് സ്വയം നോക്കി മുടി ഒന്ന് ഒതുക്കി വെച്ച് സ്റ്റാൻഡിൽ കിടന്ന ഷാൾ കഴുത്തതിലൂടെ ഇട്ട് മുറി വിട്ട് ഇറങ്ങി. വാഷ് ബേസിനിൽ നിന്ന് മുഖവും കഴുകി അവൾ നേരെ ഹാളിലേക്ക് നടന്നു.
അവിടെ ചെന്നതും കണ്ടു സരസ്വതി ഒരു സെറ്റിയിലും സതീശനോട് ഒട്ടി ലെച്ചു മറ്റൊരു സെറ്റിയിലും ഇരിപ്പുണ്ട്. ആ കാഴ്ച്ച അവളുടെ ഉള്ളിൽ ചെറിയ വേദന സൃഷ്ടിച്ചെങ്കിലും അതിപ്പോ സ്ഥിരം ആയത് കൊണ്ട് അവൾ അതിനെ കാര്യം ആക്കിയില്ല.
" അ.. അച്ഛാ " : ഗൗരി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
അവളുടെ വിളി കേട്ടതും അവരുടെ ശ്രദ്ധ അവളിലേക്ക് ആയി
" ഹാ ഗൗരി ഇവിടെ വന്ന് ഇരിക്ക് എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. " : സതീശൻ തന്റെ അടുത്ത് തട്ടി കൊണ്ട് പറഞ്ഞു.
ഇത് കേട്ടതും ലെച്ചുവിന്റെ മുഖം കടുത്തു. എന്നാൽ ഗൗരിയിൽ അതിശയം ആണ് സൃഷ്ടിച്ചത് കാരണം അച്ഛൻ തന്നെ ഒന്ന് അടുത്ത് പിടിച്ച് ഇരുത്തിയിട്ട് വർഷങ്ങൾ ആയി.
തുടരും.....
#നോവൽ #തുടർകഥ #പ്രണയം #viral #മലയാളം
Part 6
കണ്ണൻ ഗൗരിയുടെ അടുത്തേക്ക് നടക്കുന്നതും അവളുടെ അടുത്ത് മുട്ട് കുത്തി ഇരിക്കുന്നതും അവളുടെ ചെവിയിൽ എന്തോ പറയുന്നതും അത് കേട്ട് അവൾ ഞെട്ടുന്നതും അവർ കണ്ടും. അത് എന്താ എന്ന് അറിയാൻ സരസ്വതിയും ലെച്ചുവും കാത് കോർപ്പിച്ചു എങ്കിലും കേൾക്കാൻ സാധിച്ചില്ല.
പെട്ടന്ന് അവൻ അവിടുന്ന് എണീറ്റ് അവർക്ക് നേരെ തിരിഞ്ഞ് പിന്നീട് പറയുന്നത് കേട്ട് സരസ്വതിയും ലെച്ചുവും ഞെട്ടി നിന്നെങ്കിൽ സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി.
******* ********* ********* *******
" ഞാൻ അപ്പോഴേ പറഞ്ഞില്ലേ മനുഷ്യ ആ ചെറുക്കന്റെ കയ്യിൽ ഇനീം പണം കാണും എന്ന് ഇപ്പൊ മനസ്സിലായില്ലേ ഹാ പെണ്ണ് ഒരു കടുംകൈ കാണിച്ചെങ്കിൽ എന്താ നമ്മൾക്ക് അത് വീണ്ടും ഉപകാരം ആയില്ലയോ. " : സരസ്വതി അടക്കാൻ ആകാത്ത സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ഇരുന്നു.
ഇതേ സമയം സതീശൻ അല്പം മുൻപ് അരങ്ങേരിയത് ഓർത്തു.
ഗൗരിയോടെ എന്തോ പറഞ്ഞ് ഞങ്ങൾക്ക് നേരെ തിരിഞ്ഞവൻ രൂക്ഷമായ നോട്ടത്തോടെ തെല്ലുറക്കെ പറഞ്ഞു.
" ഈ നിമിഷം എങ്കിൽ ഈ നിമിഷം ഇവളെ കെട്ടാൻ എനിക്ക് ഒരു മടിയും ഇല്ല പക്ഷെ എനിക്ക് ചെയ്ത് തീർക്കാൻ കുറച്ച് പണി ഉണ്ടായി പോയി അതുകൊണ്ട്... അതുകൊണ്ട് മാത്രം എന്റെ ഇവളുടെയും കെട്ട് ഞായറാഴ്ച വരെ നീട്ടി കൊണ്ട് പോകേണ്ടി വന്നത് പക്ഷെ അവൾ അതിന് ഇടക്ക് വീണ്ടും ഇതുപോലെ വല്ലതും ചെയ്‌താൽ??? " : അവൻ ഒരു ചോദ്യ ഭാവത്തോടെ പറഞ്ഞ് നിർത്തി അപ്പോഴും നോട്ടം മുന്നിൽ ഉള്ളവർക്ക് നേരെ രൂക്ഷം ആയിരുന്നു.
" ഏയ് ഇല്ലില്ല ഇനി ഇവൾ ഇങ്ങനെ ഒന്നും ചെയ്യാതെ ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങൾ ഇവിടെ ഉണ്ടല്ലോ. " : അവസാനം തന്നെയും ലെച്ചുവിനെയും ചൂണ്ടി സരസ്വതി പറഞ്ഞു.
" ഓ നിങ്ങൾ ഇവിടെ ഉണ്ടായിട്ട് ആണല്ലോ ഇന്ന് ഇവൾ ഇങ്ങനെ ഒക്കെ ചെയ്തത്. ഇനി ഇങ്ങനെ ഒന്ന് ചെയ്യാൻ ഇവൾ മുത്തിരില്ല എന്നാൽ പോലും കെട്ട് കഴിയുന്നത് വരെ നിങ്ങളുടെ കണ്ണ് ഇവളിൽ ഉണ്ടായിരിക്കണം മനസ്സിലായോ. " :
ആദ്യം ഒരു പുച്ചത്തോടെ പറഞ്ഞവൻ അവസാനം എത്തിയപ്പോൾ ഒരു ഭീഷണി ആയതും അവന് മുന്നിൽ നിന്നവർ അറിയാതെ തന്നെ സമ്മതം എന്നോണം തല അനക്കി.
" ഹ്മ്മ് " : അവരെ കടുപ്പിച്ച് ഒന്ന് നോക്കി മൂളി കൊണ്ട് അവന് മുറിക്ക് പുറത്തേക്ക് കടക്കാൻ തിരിഞ്ഞവൻ പിന്നെ എന്തോ ഓർത്ത പോലെ വീണ്ടും അവർക്ക് നേരെ തന്നെ തിരിഞ്ഞു.
" നിങ്ങൾക്ക് ഞാൻ അഞ്ച് ലക്ഷം അല്ലെ തെരാം എന്ന് പറഞ്ഞെ എന്നാൽ ഞാൻ മൊത്തം ഏട്ട് ലക്ഷം തരാം അത് നാളെയോ മറ്റന്നാളോ ആയിട്ട് അല്ല, എന്റെയും ഗൗരിയുടെയും കല്യാണത്തിന്റെ അന്ന്. ഇവൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തന്നാൽ അന്ന് നിങ്ങൾക്ക് ആ പണം ഞാൻ തരും. " : അവന് മുന്നിൽ നിൽക്കുന്നവരെ കണ്ണ് ചുരുക്കി നോക്കി കൊണ്ട് പറഞ്ഞ് നിർത്തി
അവന് പറയുന്നത് കേട്ട് ആകെ ഞെട്ടി നിൽക്കുകയാണ് സതീഷനും സരസ്വതിയും ലെച്ചുവും.
സരസ്വതി അവനോട് ഇനീം പണം ചോദിക്കാൻ പറഞ്ഞപ്പോഴും ചോദിച്ചാലും വല്ല അഞ്ചോ പത്തോ കിട്ടും എന്നെ പ്രദീക്ഷിച്ചോൽ, എന്നാൽ ഇപ്പൊ തങ്ങൾ ചോദിക്കാതെ തന്നെ മൂന്ന് ലക്ഷം കൂടി അവന് തങ്ങൾക്ക് തെരാൻ പോകുവാണെന്ന്.
അത് ഓർത്തതും സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി. തന്റെ മകൾക്ക് അവന് ഇട്ട വെലയാണ് ഈ ഏട്ട് ലക്ഷം എന്നതോ അയാളെ തെല്ലും ബാധിച്ചില്ല.
" ഈ ഞായറാഴ്ച തന്നെ നിന്റെയും ഗൗരിയുടെയും കല്യാണം നടക്കും. അവൾക്ക് ഇനി ഒരു പോറൽ പോലും സംഭവിക്കാതെ നിന്നെ ഏൽപ്പിച്ചോളാം " : ഇതുവരെ ഞെട്ടൽ വിട്ട് മാറാതെ നിൽക്കുന്ന ഭാര്യയെയും മകളെയും നോക്കി കൊണ്ട് സതീശൻ അവന് ഒറപ്പ് നൽകി.
അപ്പോഴും അയാളുടെ കണ്ണുകൾ ഗൗരിയെ തേടി എത്തിയില്ല.
" ഹ്മ്മ് " : അയാൾ പറഞ്ഞ് നിർത്തിയതും അവൻ ഒരു പുച്ചത്തോടെ മൂളിക്കൊണ്ട് അവിടെ കണ്ട മേശക്ക് മുകളിൽ കത്രിക വെച്ചിട്ട് വാതിലിന് അരികിലേക്ക് നടന്നു.
വാതിൽ പടിയിൽ എത്തിയതും അവൻ ഒന്ന് നിന്ന് അവന്റെ മിഴികൾ ഗൗരിയിൽ എത്തി. ഇപ്പോഴും അവൻ രഹസ്യം പോലെ പറഞ്ഞത് കേട്ട് തറയിൽ കൂഞ്ഞി കൂടി ഇരിക്കുവാണ് അവൾ. ഇവിടെ മറ്റുള്ളവർ പറഞ്ഞത് അവൾ കേട്ടോ എന്ന് സംശയം ആണ്.
അത് കണ്ടതും അവന്റെ കണ്ണ് ഒന്ന് കൂർത്തു ചുണ്ടിൽ വിരിഞ്ഞ ഭാവം എന്തെന്ന് വ്യെക്തം അല്ല.
" പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ ഈ ഞായറാഴ്ച എന്റെയും ഗൗരിയുടെയും കല്യാണം കഴിയുന്നത്തോട് കൂടി അവൾക്ക് ഈ വീടും ആയിട്ട് ഉള്ള സകല ബന്ധവും അവസാനിക്കും. പിന്നെ ഇവിടുന്ന് ഒരാൾ പോലും ഒരു ബന്ധത്തിന്റെ പേരും പറഞ്ഞ് എന്നെയോ അവളെയോ തേടി വരാൻ പാടില്ല അത് ഇനി അവൾക്ക് എന്ത് സംഭവിച്ചാൽ പോലും. ഇതൊക്കെ ഒറപ്പിച്ചിട്ട് വേണം പണം എണ്ണി വേടിക്കാൻ. " : കണ്ണൻ
അത് കേട്ടതും താഴെ മുഖം കുനിച്ച് ഒന്നൂടെ മുഖം കുനിഞ്ഞ് പോയി, വിതുമ്പി വന്ന ചുണ്ട് കടിച്ച് പിടിച്ചു അവളിൽ തന്നെ നോട്ടം ഇട്ടവൻ അത് വെക്തമായി കാണുകയും ചെയ്തു.
" ഏയ്യ് ഇല്ലില്ല ഞങ്ങൾ ആരും അവളെ തിരക്കി വരില്ല നീ കൊണ്ട് പോയി വളർത്തുകയോ കൊല്ലുകയോ എന്താന്ന് വെച്ചാൽ ആയിക്കോ. "
അവൻ പറഞ്ഞ് നിർത്തിയതും ഇനി അവൻ എങ്ങാനും പണം തേരാതെ ഇരിക്കുമോ എന്ന് ഭയന്ന് പെട്ടന്ന് വായിൽ വന്നതൊക്കെ സരസ്വതി ചാടി കയറി പറഞ്ഞു.
ലെച്ചു കയ്യിൽ പിടിച്ച് അമർത്തിയപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ഓർമ്മ വന്നത്. അവർ പതിയെ തല ചെരിച്ച് സതീശനെ നോക്കിയപ്പോൾ അവിടെ ഇതേ ഭാവം ആണ്. അത് കണ്ടപ്പോഴാണ് അവർക്ക് ആശ്വാസം ആയത്.
" ഹ്മ്മ് പറഞ്ഞത് മറക്കണ്ട ഇവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല. " : സരസ്വതിയുടെ മറുപടി കേട്ടതും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഒരു മുന്നറിപ്പ് കൂടി കൊടുത്ത് അവൻ അവിടെ നിന്നും ഇറങ്ങി.
അവൻ അവിടം വിട്ട് പോയി എന്ന് ഉറപ്പായതും സരസ്വതി ഗൗരിക്ക് നേരെ പാഞ്ഞടുത്തു അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചു അവളെ എണീപ്പിച്ചു.
" ച്ചീ എവിടുന്ന് കിട്ടിയടീ നിനക്ക് ചാവാനും വേണ്ടി ധൈര്യം അല്ല എന്ത് കണ്ടിട്ടാ ചാവാൻ നോക്കിയേ അല്ലേലും ഞങ്ങൾക്ക് നല്ലത് ഒന്നും വന്ന് ചേരുന്നത് പണ്ടേ നിനക്ക് പിടിക്കാതില്ലല്ലോ. ശെരിയാക്കി തെരാടി നിനക്ക് അവൾക്ക് ചാവണം പോലും. " : എന്നും പറഞ്ഞ് സരസ്വതി അവളെ അടിക്കാൻ കൈ ഓങ്ങിയതും പിന്നിൽ നിന്ന് സതീശന്റെ വിളി വന്നു.
" സരസ്വതി "
എന്നാൽ ആ വിളി കേട്ടതും സരസ്വതിയും ലെച്ചുവും ആകെ ഞെട്ടി നിന്നു. അതിന് കാരണം സതീശൻ ഗൗരിക്ക് വേണ്ടി വിളിച്ചത് കൊണ്ട് ആയിരുന്നു.
ഇനി അയാളുടെ മനസ്സിൽ ഗൗരിക്ക് വേണ്ടി സഹതാപം വല്ലതും മുളച്ചോ എന്ന ചിന്ത തന്നെ അവരെ ആസ്വസ്ഥരാക്കി.
ഗൗരിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു തനിക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം അച്ഛൻ ചെറിയമ്മയെ എതിർത്തിരിക്കുന്നു.
എവിടെ ഒക്കെയോ ഒരു കുഞ്ഞു സന്തോഷം പൊട്ടി മുളക്കുന്നത് അവൾ അറിഞ്ഞു.
എന്നാൽ ആ സന്തോഷത്തിന് നീർ കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളു.
" നീ എന്തൊക്കെയാ സരസ്വതി ഈ കാണിക്കുന്നേ കണ്ണൻ പറഞ്ഞിട്ട് പോയത് നീയും കേട്ടത് അല്ലെ അവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല എന്ന് എന്നിട്ട് നീ ഇപ്പൊ എന്താ ചെയ്യാൻ പോയെ എന്ന് വല്ല ബോധവും ഉണ്ടോ. "
അത് കേട്ടപ്പോൾ സത്യത്തിൽ സമാധാനത്തിനു പകരം ആധി ആണ് സരസ്വതിക്കും ലെച്ചുവിനും തോന്നിയത്.
അല്പം മുൻപ് അവൻ പറഞ്ഞിട്ട് പോയതേ ഉള്ളു തന്റെ എടുത്ത് ചട്ടം കൊണ്ട് ലക്ഷങ്ങൾ ആണ് ഇപ്പോൾ നഷ്ടം ആകാൻ പോയത്. സരസ്വതി പതിയെ ഗൗരിയുടെ മുടിക്കത്തിൽ നിന്ന് കൈ എടുത്തു.
" ഇവൾ ഒരുത്തി കാരണം മനുഷ്യന്റെ പാതി സമാധാനം നഷ്ടം ആയിരിക്കുവാ ഇനി ബാക്കി ഉള്ളത് നീ കൂടി ഇല്ലാണ്ടാക്ക്. കണ്ണൻ ഇപ്പൊ ഇവളെ കാണാൻ വന്നില്ലായിരുന്നു എങ്കിൽ എന്തായേഞ്ഞേ. മനുഷ്യൻ ഒന്ന് കര കയറി വരുവാ അപ്പോഴാ ഓരോന്ന് ഒപ്പിച്ചോണ്ട് വരുന്നത്.
ഗൗരി നീ ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും. ഇനി അതല്ല ഇതുപോലെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ഇറങ്ങിക്കോണം ഇവിടുന്ന് ഇങ്ങനെ ഒരു മകൾ ഇല്ലെന്ന് വെക്കും ഞാൻ. ഇത്രേം നാളും വളർത്തിയേന്റെ പ്രത്യുപകാരം ആയിട്ട് കരുതിക്കോളാം.
ഇനി നിങ്ങളോട് കൂടിയ പറയുന്നേ ഓരോന്ന് എടുത്ത് ചാടി ചെയ്തിട്ട് അവസാനം വന്ന് കേറിയ മഹാലക്ഷ്മിയേ അടിച്ച് എറക്കാൻ നിൽക്കണ്ട. അവൻ പറഞ്ഞതൊക്കെ എപ്പോഴും ഓർമയിൽ ഉണ്ടാവണം ഇല്ലെങ്കിൽ അവൻ എന്തൊക്കെ ചെയ്യും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ. "
ആദ്യം ഗൗരിയോട് അത്യധികം ദേഷ്യത്തോടെയും പിന്നീട് സരസ്വതിയ്ക്കും ലെച്ചുവിനും ഒരു മുന്നറിയിപ്പും നൽകി കൊണ്ട് സതീശൻ പുറത്തേക്ക് നടന്നു.
അത് കണ്ടതും സരസ്വതിയും ലെച്ചുവും പരസ്പരം ഒന്ന് നോക്കി നെടുവീർപ്പ് ഇട്ട് പിന്നീട് തകർന്ന് നിൽക്കുന്ന ഗൗരിയെ കണ്ട് ഒരു ആത്മസംതൃപ്തിയോടെ അവളെ നോക്കി.
" ഡീ പെണ്ണെ ഇനി മേലിൽ ഇമ്മാതിരി പരുപാടി നീ കാണിച്ചാൽ ഇതുവരെ നീ അനുഭവിച്ചത് ആയിരിക്കില്ല നീ ഇനി അനുഭവിക്കാൻ പോകുന്നെ. നിന്നെ ആ തെമ്മാടിക്ക് കെട്ടിച്ച് കൊടുത്തിട്ട് വേണം അവൻ തരുന്ന പണം കൊണ്ട് എനിക്ക് എന്റെ മോളെ രാജകുമാരി ആക്കി അവളുടെ രാജകുമാരൻ നൽകാൻ. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് എതിരായി നീ പ്രവർത്തിച്ചാൽ അപ്പൊ ബാക്കി. " : ഒരു ഭീഷണിയോടെ പറഞ്ഞ് കൊണ്ട് സരസ്വതിയും സതീശന് പിന്നാലെ പോയി.
" ശോ എനിക്ക് നിന്നെ കണ്ടിട്ട് പാവം തോന്നുന്ന് കേട്ടോ ഹാ പറഞ്ഞിട്ട് എന്താ നിന്റെ വിധി ഇതാണ്. ഹാ പിന്നെ നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ. " :
അങ്ങേ അറ്റം വാക്കുകൾ കൊണ്ട് അവളെ വേദനിപ്പിച്ച് ലെച്ചു മുറി വിട്ട് പുറത്തേക്ക് കടക്കാൻ നിന്നതും, പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് വന്ന് മേശയുടെ മുകളിൽ ഇരിക്കുന്ന കത്രികയും എടുത്ത് മുറിക്ക് പുറത്തേക്ക് പാഞ്ഞു.
അപ്പോഴും ഒരു അക്ഷരം പോലും മിണ്ടാൻ കഴിയാതെ കണ്ണ് ഒക്കെ നീറി പുകഞ്ഞ് ഗൗരി അവിടെ നിന്നു.
തുടരും...
#നോവൽ #തുടർകഥ #viral #പ്രണയം #trending
Part 5
കത്രികയുടെ മുർച്ച ഉള്ള ഭാഗം അവൾ തന്റെ ഇടത് കൈ പത്തിക്ക് താഴെ വെച്ചു. ആ കാഴ്ച്ച കാണാൻ വയ്യാതെ കണ്ണ് ഇറുക്കി അടച്ച് കയ്യിൽ ആഞ്ഞ് വരയാൻ നിന്നതും ഡോറിൽ ആരോ കൊട്ടി.
ഗൗരി ഞെട്ടി കണ്ണ് തുറന്നു. വീണ്ടും നിർത്തതെ ഉള്ള തട്ടൽ കേട്ടാണ് അവൾ ബോധത്തിൽ വന്നത്. പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രാമിച്ചവൽ മുഖം ഒന്ന് അമർത്തി തുടച്ച്, കത്രിക വലത് കൈയിൽ പുറത്ത് കാണാത്ത രീതിയിൽ മറച്ച് പിടിച്ച് അവൾ വാതൽ തുറന്നു.
വാതൽ തുറന്നതും ഒട്ടും പ്രതീക്ഷിക്കാത്തെ ആളെ മുന്നിൽ കണ്ടതും ഗൗരി ആകെ ഞെട്ടി നിന്നു. അത് ശെരി എന്ന് തോന്നും വിധം അവളുടെ ശരീരം വിറക്കാൻ തുടങ്ങി.
**************************
മുന്നിൽ നിൽക്കന്നവനെ കണ്ട് ആകെ ഞെട്ടി തരിച്ച് നിന്ന ഗൗരിയുടെ അധരങ്ങൾ മെല്ലെ അവന്റെ പേര് ഉച്ചറിച്ചു.
" കണ്ണൻ "
ഒരു നിമിഷം ഭയം കൊണ്ട് അവളുടെ ഇമ ചിമ്മാൻ പോലും മറന്നു പോയി.
" ഹ്മ്മ് "
അവന് കടുപ്പിച്ച് ഒന്ന് മൂളിയതും ഇരു പകപ്പോടെ അവനെ നോക്കി.
" എനിക്ക് നിന്നോട് അല്പം സംസാരിക്കണം. " : കണ്ണൻ
അത് കേട്ടതും ഒന്ന് പകച്ചെങ്കിലും തല കുനിച്ച് അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.
അത് കണ്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞ് പോയി.
" നീ ഇത് എങ്ങോട്ടാ "
അവന്റെ ഗാഭീര്യം നിറഞ്ഞ സ്വരം കേട്ടതും അവൾ പിടിച് കെട്ടിയത് പോലെ അവിടെ നിന്നു. പിന്നെ മെല്ലെ തല ഉയർത്തി നോക്കി.
അത് കണ്ടതും അവന് പിരികം ഉയർത്തി നോക്കി.
" അ... അ... അത് അത് പി.. പിന്നെ ഞ.. ഞാ... ഞാൻ "
അവൾക്ക് ഭയം കൊണ്ടും വെപ്രാളം കൊണ്ടും എന്താ പറയേണ്ടേ എന്ന് അറിയില്ലായിരുന്നു.
അത് കണ്ടതും അവൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി.
" എനിക്ക് നിന്നോട് തനിയെ ഒന്ന് സംസാരിക്കണം പുറത്ത് വേണ്ട ഇവിടെ മതി. ഹ്മ്മ് അകത്തോട്ട് കേറ് "
ആദ്യം കാര്യം പോലെയും പിന്നെ ഒരു നിർദേശം പോലെ പറഞ്ഞ് അവൻ അവളെ മറി കടന്ന് മുറിയിലേക്ക് പ്രവേശിച്ചു.
അവന്റെ വാക്കുകൾ കേട്ടതും അല്പം മുൻപ് അവളിൽ നിന്ന് അകന്ന വിറയൽ പൂർവ്വ അധികം ശക്തിയോടെ തിരിച്ചു വന്ന്. ഒപ്പം അവൻ അവളെയും കടന്ന് മുറിയിലേക്ക് കയറിയതും താൻ ഇപ്പൊ തകർന്ന് വീഴും എന്നാ അവസ്ഥ ആയിട്ട് ഉണ്ട് ഗൗരി. അത്രക്ക് ഭയം ആണ് അവൾക്ക് അവനെ.
അതിന്റെ അടയാളം എന്നോണം അവളുടെ വലത് കൈ കത്രികയിൽ അമർന്ന് ഞെരി പിരി കൊണ്ടു. പുറത്ത് അച്ഛനും ചെറിയമ്മയും ലെച്ചു ചേച്ചിയും ഉണ്ടെന്ന ധൈര്യത്തിൽ അവൾ പതിയെ തിരിഞ്ഞ് മുറിയിൽക്ക് പ്രവേശിച്ചു.
അവൾ നോക്കുമ്പോ അവൻ തന്റെ മുറി മുഴുവൻ ആകമാനം നിരീക്ഷിക്കുകയാണ്.
കാവി മുണ്ടും കറുപ്പ് ഷർട്ടും ആണ് അവന്റെ വേഷം. തോൽ ഒപ്പം വരെ ഇല്ലെങ്കിലും കാട് പിടിച്ചത് പോലെ മുടി ഉണ്ട് കൂടാതെ താടിയും. ഇരു നിറം ആണ് അവൻ, കുഞ്ഞി കണ്ണും അത് പലപ്പോഴും നേരിയ ചുവപ്പിൽ കാണപ്പെടും ദേഷ്യം വരുമ്പോഴാണോ മദ്യപാനം കൊണ്ട് ആണോ എന്ന് അറിയില്ല.
മീശയും താടിയും കാരണം ചുണ്ട് കാണാൻ കഴിയില്ല. ഷർട്ടിന്റെ ബട്ടൻസ് ആദ്യ രണ്ടെണ്ണം എപ്പോഴും തുറന്ന് കിടപ്പുണ്ടാവും. കൈ രണ്ടും മുകളിലേക്ക് തെരുത്ത് വെച്ച്ചിട്ടുണ്ടാവും. ചുരുക്കി പറഞ്ഞ അസ്സൽ ഒരു തെമ്മാടി ലുക്ക്.
അവൻ അവൾക്ക് പുറം തിരിഞ്ഞ് നിൽക്കുക ആണെങ്കിലും ഇതൊക്കെ മുൻപ് എപ്പോഴെക്കൊയോ നോക്കി വെച്ചതാണ് അവൾ.
പൊടുന്നനെ അവന്റെ നോട്ടം തന്നിൽ നീളുന്നത് അറിഞ്ഞതും വീണ്ടും മുഖം കുനിഞ് പോയി. അല്പം നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാഞ്ഞിട്ട് പതിയെ തല പൊന്തിച്ച് നോക്കിയതും, തന്നിൽ തന്നെ ഉറ്റു നോക്കി നിൽക്കുന്ന മിഴികളെ ആണ് കണ്ടത്.
തിന്നില്ല കൂർപ്പിച്ചു വെച്ച മിഴകൾ പെട്ടന്ന് തന്നെ ദേഷ്യം നിറയുന്നത് ചുവപ്പ് പടരുന്നതും മുഖം വലിഞ്ഞ് മുറുകുന്നതും കൂടി കണ്ടതോടെ വർദ്ധിക്കുന്നു ഹൃദയ മിടിപ്പോടെ ഗൗരി മുഖം താഴ്ത്തി കളഞ്ഞു.
അവൻ ഒരു കുത്തിപ്പോടെ അവളിലേക്ക് പാഞ്ഞ് അടുത്തു അവളുടെ ഇടത് കൈയ്യിലെ കത്രിക പിടിച്ച് വാങ്ങി വലത് കൈ പിടിച്ച് നോക്കിയിട്ട്.
" എന്താടീ ഇത് ഏഹ് എന്താന്ന് "
അതൊരു അലർച്ച ആയിരുന്നു. അവൾ ഞെട്ടലോടെ മിഴകൾ ഉയർത്തി നോക്കി അവന്റെ വലിഞ്ഞ് മുറുകിയ മുഖം അത്രേം അടുത്ത് കണ്ടതും അവൾടെ ശരീരം വിറക്കാൻ തുടങ്ങി.
" നിന്നോട് ചോദിച്ചത് കെട്ടില്ലെടി ഇത് എന്താന്ന് "
അവൻ വീണ്ടും അലറിയതും ഗൗരിയുടെ കണ്ണ് നിറയാൻ തുടങ്ങി.
അവന്റെ അലർച്ച കേട്ടിട്ട് സതീഷനും സരസ്വതിയും ലെച്ചുവും ഒക്കെ മുറിയിലേക്ക് വന്ന്.
" എന്താ...എന്താ കണ്ണാ പ്രശ്നം " : സതീശൻ മുന്നിൽ നിൽക്കുന്ന കണ്ണനെയും അവൻ കൈ പിടിച്ച് വെച്ചേക്കുന്ന ഗൗരിയെയും നോക്കി ചോദിച്ചു.
" എ.. എന്താ ഈ പെണ്ണ് വല്ല വേണ്ടദീനവും പറഞ്ഞോ, അങ്ങനെ എന്തേലും പറഞ്ഞെങ്കിൽ നീ അത് കാര്യം ആകണ്ട. ഇവിടെ തീരുമാനം എടുക്കുന്നത് ഞാനും സതീഷേട്ടനും ആണ് " : സരസ്വതി
ഗൗരി ഇനി എങ്ങാനും കല്യാണത്തിന് സമ്മതം അല്ല എന്ന് വല്ലതും പറഞ്ഞോ എന്ന പേടിയോടെ ആണ് അവർ ചാടി കേറി പറഞ്ഞത് കൂടാതെ ഗൗരിയെ നോക്കി പല്ല് കടിക്കാനും അവർ മറന്നില്ല. ലെച്ചുവിലും അതെ ഭാവം ആണ്.
അച്ഛനും ചെറിയമ്മയും ഒക്കെ കയറി വന്നത് ഗൗരിയിൽ നേരിയ ആശ്വാസം ഉണ്ടാക്കിയെങ്കിലും. സരസ്വതിയുടെ വാക്കുകൾ കേട്ടതും തല കുനിച്ച് കണ്ണീർ വാർത്തു.
കൂടാതെ താൻ ചെയ്യാൻ പോയത് ഇയാൾ എങ്ങാനും അറിഞ്ഞിട്ട് ഉണ്ടാവുമോ എന്നാ പേടിയും, ഇനി അത് ആണെങ്കിൽ കൂടി അച്ഛനോടോ ചെറിയമ്മയോടോ പറഞ്ഞാൽ താൻ അനുഭവിക്കേണ്ടി വരുന്നത് ഓർത്ത് അവളുടെ ശരീരം കിടു കിടെ വിറച്ചു.
" ചോദിക്ക് മോളോട് തന്നെ ചോദിച്ച് നോക്ക് എന്തിനാ ആത്മത്യ ചെയ്യാൻ ശ്രെമിച്ചേ എന്ന് " : ദേഷ്യം വിട്ട് മാറാതെ തന്നെ അവൻ പറഞ്ഞു.
എന്നാൽ കണ്ണൻ പറയുന്നത് കേട്ട് ആകെ ഞെട്ടി തരിച്ച് നിൽക്കുവാണ് സതീഷനും സരസ്വതിയും ലെച്ചുവും ഒക്കെ. അവർ ഒരിക്കലും ഗൗരിയിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.
" അ... ആത്മത്യയോ?? " : ഇപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ ലെച്ചു ആണ് ചോദിച്ചത്.
" പറയടീ എന്തിനാ ഏഹ്ഹ് എന്തിനാ നീ ഇത് ചെയ്തേ എന്ന് " : ലെച്ചുവിന്റെ ചോദ്യം പൂർണമായി അവഗണിച്ച് കൊണ്ട് ഗൗരിയുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് വീണ്ടും ചോദിച്ചു.
അവൻ പിടിച്ചിരിക്കുന്ന കയ്യിൽ കത്രികയുടെ അഗ്ര ഭാഗം കൊണ്ട് പൊറിയിട്ടുണ്ട് അങ്ങനെ ആയിരിക്കും അവൻ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് കണ്ട് പിടിച്ചിട്ട് ഉണ്ടാവുക എന്ന് അവൾക്ക് മനസ്സിലായി.
പേടി കൊണ്ടും ഭയം കൊണ്ടും ഒരു അക്ഷരം മിണ്ടാൻ പോയിട്ട് മുഖം ഉയർത്താനോ കാഴ്ചയെ മറക്കുന്ന കണ്ണീർ തുടക്കാനോ അവളെ കൊണ്ട് സാധിച്ചില്ല.
" ഒരു കാര്യം ഒന്നിൽ കൂടുതൽ തവണ ചോദിക്കുന്നതോ പറയുന്നതോ എനിക്ക് ഇഷ്ടമല്ല ഗൗരി. പ്ഫാ പറയടീ എന്തിനാ നീ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചേ പറയാൻ " : അവൻ ക്ഷമ നശിച്ചത് പോലെ അവളുടെ കൈമുട്ടിൽ പിടിച്ച് അമർത്തി കൊണ്ട് അലറി.
എന്നാൽ ഇത്തവണ ഗൗരി മാത്രം അല്ല അവൾക്ക് ചുറ്റും നിന്നവരും അവന്റെ അലർച്ചയിൽ ഭയന്നു.
ഗൗരി പതിയെ തല ഉയർത്തി കണ്ണീരോടെ തന്റെ അച്ഛനെ നോക്കി. ' ഇല്ല തനിക്ക് വേണ്ടി ആ നാവ് ഉയരില്ല ' അവൾക്ക് സ്വയം ഉത്തരം കിട്ടി. അവൾ പതിയെ അച്ഛനിൽ നിന്ന് നോട്ടം തന്നെ പിടിച്ച് ഇരിക്കുന്നവനിലേക്ക് നീണ്ടു. അവൾക്ക് കൈ നോവുന്നുണ്ടായിരുന്നു.
" പറയാൻ " അവളുടെ നോട്ടം കണ്ടതും അവൻ പതിയെ അവൾക്ക് കേൾക്കാൻ ഭാഗത്തിന് പല്ലിറുമി.
" എ... എ.. എനിക്ക് എനിക്ക് ഈ... ഈ ക.. കല്യാണം വേ... വേണ്ട " : ഇടറുന്ന സ്വരത്തോടെ എങ്ങലിച്ച് അവൾ ഏങ്ങനെ ഒക്കെയോ പറഞ്ഞ് നിർത്തി.
അടുത്ത നിമിഷം മുഖം അടിച്ച് കിട്ടിയ അടിയുടെ ആഘാദത്തിൽ അവൾ നിലത്തേക്ക് വീണു. കവിൾ പറിഞ്ഞ് പോയത് പോലെ തോന്നി അവൾക്ക്. രാവിലെ സരസ്വതി അടിച്ചതും ഇപ്പൊ അവന്റെ കയ്യിൽ നിന്ന് കിട്ടിയതും കൂടി ആയതും അവൾക്ക് കവിൾ ആകെ പുകഞ്ഞ് തുടങ്ങി.
" അതിന് ആണോ നീ ജീവൻ കളയാൻ നോക്കിയേ ഏഹ്ഹ് ആണോന്ന് എങ്കിൽ നീ കേട്ടോ നീ ഇപ്പൊ കളയാൻ നോക്കിയ ഈ ജീവൻ ഇല്ലേ അത് ഇനി എനിക്ക് സ്വന്തം ആണ്. ഇതുവരെ നിന്നെ കെട്ടണം എന്നാ മോഹവും ആഗ്രഹവും മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാൽ ദാ ഈ നിമിഷം മുതൽ അത് എന്റെ വാശി ആണെന്ന് കൂട്ടിക്കോ. നിന്റെ കഴുത്തിൽ ഒരു താലി വീഴുനുണ്ടെങ്കിൽ അത് ദാ എന്റെ ഈ കയ്യിൽ നിന്ന് ആയിരിക്കും. "
അവന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പതിയെ അവൻ അവളിലേക്ക് നടന്ന് അടുത്ത് അവൾക്ക് അടുത്ത് ഒരു കാൽ മുട്ട് കുത്തി ഇരുന്നു തല അവളുടെ ചെവിക്ക് അടുത്തേക്ക് കൊണ്ട് വന്ന്.
അതുവരെ അവൻ പറയുന്നത് കേട്ട് ഒരു അക്ഷരം മിണ്ടാൻ കഴിയാതെ നിൽപ്പായിരുന്നു സതീഷനും സരസ്വതിയും ലെച്ചുവും.
സതീഷനിൽ തന്റെ മകൾ ജീവൻ ഒടുക്കാൻ ശ്രെമിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത നടുക്കത്തിൽ ആയിരുന്നു. ഉള്ളിൽ എവിടെ ഒക്കെയോ ഒരു പോകാച്ചിൽ പോലെ അനുഭവപ്പെട്ടു അയാൾക്ക്. അതുകൊണ്ട് തന്നെ പിന്നെ അവൻ പറഞ്ഞതൊന്നും അയാൾ വെക്തമായി കേട്ടില്ല. ഗൗരിയെ അടിക്കുന്ന ശബ്ദം കേട്ട് ആണ് അയാൾ ബോധത്തിൽ വന്നത്. എന്നിരുന്നാൽ പോലും അയാൾ ഒന്ന് തടയാൻ ശ്രമിച്ചില്ല, അവനോടുള്ള ഭയം കൊണ്ട് തന്നെ അയാൾ സ്വന്തം മകളെ അവൻ ബലി കൊടുത്തു.
എന്നാൽ സരസ്വതിയും ലെച്ചുവും ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവിടെ നടക്കുന്നത് ഒരു സിനിമ കാണുന്ന ലാഘവത്തിൽ കണ്ടു.
ഗൗരിയെ തങ്ങളുടെ മുന്നിൽ വെച്ച് അതും കല്യാണത്തിന് മുന്നേ പോലും അടിക്കാൻ ധൈര്യം കാണിച്ചവൻ കല്യാണം കഴിഞ്ഞ് അവർ ഒറ്റക്ക് ഉള്ളപ്പോ എന്തൊക്കെ ചെയ്യും എന്ന് ഓർത്ത് ലെച്ചുവിൽ കുളിര് കേറി.
കണ്ണൻ ഗൗരിയുടെ അടുത്തേക്ക് നടക്കുന്നതും അവളുടെ അടുത്ത് മുട്ട് കുത്തി ഇരിക്കുന്നതും അവളുടെ ചെവിയിൽ എന്തോ പറയുന്നതും അത് കേട്ട് അവൾ ഞെട്ടുന്നതും അവർ കണ്ടും. അത് എന്താ എന്ന് അറിയാൻ സരസ്വതിയും ലെച്ചുവും കാത് കോർപ്പിച്ചു എങ്കിലും കേൾക്കാൻ സാധിച്ചില്ല.
പെട്ടന്ന് അവൻ അവിടുന്ന് എണീറ്റ് അവർക്ക് നേരെ തിരിഞ്ഞ് പിന്നീട് പറയുന്നത് കേട്ട് സരസ്വതിയും ലെച്ചുവും ഞെട്ടി നിന്നെങ്കിൽ സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി.
തുടരും....
#viral #പ്രണയം #pranayam #നോവൽ #തുടർകഥ













