#സ്റ്റോറി
1 Post • 100 views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _34 ✍️ രചന - Aniprasad. ശ്വാസം മുട്ടി റെയ്ച്ചലിന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി വരുന്നത് കണ്ടതോടെ ജോസപ്പേട്ടൻ വന്ന് കാരിരുമ്പിന്റെ കരുത്താർന്ന, എസ്തപ്പാന്റെ കൈകളിൽ പിടിച്ചു. "വിട്.. വിടെടാ പട്ടീ അവളെ.. ഞങ്ങളെ ഇത്രയും ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ലേടാ... അതിനും വേണ്ടി എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത്...ഒരു കൂട്ടം മനുഷ്യരുടെ കൊലക്കത്തിയിൽ നിന്നും നിനക്ക് ജീവനൂതി തന്നതിനാണോടാ നീ അവളെ കൊല്ലാൻ നോക്കുന്നത്... അവള് ചത്ത്‌ പോകുമെടാ ചെകുത്താനെ..." ജോസപ്പേട്ടൻ അവന്റെ കയ്യിൽ അടിച്ചപ്പോൾ ഒരു കൈകൊണ്ട് എസ്തപ്പാൻ അയാളെ കുടഞ്ഞെറിഞ്ഞു. ജോസപ്പേട്ടൻ തെറിച്ചു നിലത്തേയ്ക്ക് വീണു. എസ്തപ്പാൻ ഒരു കൈകൊണ്ട് റെയ്ച്ചലിനെ തൂക്കിയെടുത്ത്‌ ജോസപ്പേട്ടന്റെ അടുത്തേയ്ക്ക് ഇട്ടു. നടു ഇടിച്ചു സിമന്റ് തറയിലേക്ക് വീണ റെയ്ച്ചലിൽ നിന്നും "ഹഗ് "എന്നൊരു ശബ്ദമുണ്ടായി. റെയ്ച്ചൽ ഇരു കൈകളും കഴുത്തിൽ കോർത്ത്‌ പിടിച്ചു കൊണ്ട് ചുമയ്ക്കാൻ തുടങ്ങിയപ്പോൾ ജോസപ്പേട്ടൻ അവരെ ഇരുകയ്യാലും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എസ്തപ്പാന്റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി. "ഇനി നിന്നെ ഈ വീട്ടിൽ ഞാൻ കണ്ട് പോകരുത്... പത്ത്‌ മിനിറ്റ് സമയം തരും നിനക്ക് ഞാൻ അതിനുള്ളിൽ നിന്റെ സർവ്വ കൂടും, കുടുക്കയും എടുത്തു കൊണ്ട് നീ സ്ഥലം വിട്ടോണം." അയാൾ പല്ലുകൾ ഞെരിച്ചു കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ എസ്തപ്പാനെ നോക്കി. അവനാകട്ടെ, അപ്പറയുന്നതൊന്നും തന്നോടല്ലെന്ന മട്ടിൽ ഒരു ബീഡിയെടുത്ത്‌ ചുണ്ടിൽ വച്ചു കടിച്ചു പിടിച്ചു. എസ്തപ്പാൻ ബീഡിയ്ക്ക് തുമ്പിൽ തീ പിടിപ്പിയ്ക്കും മുമ്പേ ഒരുകാൽ വളച്ചു മറ്റേ കാൽ മുട്ട് നിലത്തു കുത്തി അവരുടെ അടുത്തേയ്ക്കിരുന്നു. റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ വരിഞ്ഞു പിടിച്ചു. എസ്തപ്പാൻ തന്റെ ചുണ്ടത്തിരുന്ന ബീഡി ജോസപ്പെട്ടൻറെ മുഖത്തേയ്ക്ക് തുപ്പി. തന്റെ മുഖത്ത് വന്ന് തട്ടിയ ബീഡി ഒരു കൈകൊണ്ട് ജോസപ്പേട്ടൻ തട്ടി കളഞ്ഞു. "എവിടെ പോകാൻ... എസ്തപ്പാൻ എവിടെയും പോണില്ല.. ഈ വീട് വിട്ട് തൽക്കാലം എസ്തപ്പാൻ എങ്ങോട്ടുമില്ല.. എനിയ്ക്ക് മതിയായി എന്ന് തോന്നുന്നത് വരെ ഞാനിവിടെ കാണും.. ഈ വീട്ടിൽ... നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ട് ജോസപ്പേ.. അത് മറന്നു പോയി. അല്ലേ.. ഗൗരിയെന്ന കരാർ... നിങ്ങളുടെ മകളുടെ ജീവന്റെ വിലയായി അവളുടെ ജീവൻ കൊണ്ട് പിഴയൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് കാണണ്ടേ... അതിന് വേണ്ടിയല്ലേ ഈ ഭൂമിയിൽ ഇത്ര നാളും നിങ്ങൾ കാത്ത്‌ കാത്തിരുന്നത്." എസ്തപ്പാൻ അവരെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു. "വേണ്ട..." ജോസപ്പേട്ടൻ അവനെ നോക്കി കയ്യെടുത്തു തൊഴുതു. "ഞങ്ങൾ പറഞ്ഞ വാക്ക് ഞങ്ങളായിട്ട് തന്നെ തിരിച്ചെടുത്തു.ഞങ്ങൾക്ക് വേണ്ടി നീ ആരെയും കൊല്ലേണ്ടതില്ല. ഞങ്ങൾക്ക് ആരോടും പ്രതികാരമില്ല.. ഇനിയും ഞങ്ങളെ ഉപദ്രവിയ്ക്കാതെ ഒന്ന് പോയി തരുവോ ഈ വീട്ടിൽ നിന്ന്.. നിന്റെ കാല് പിടിയ്ക്കാം ഞാൻ.." "ഇവനോടൊന്നും കെഞ്ചാൻ നിൽക്കേണ്ട ഒരു കാര്യവുമില്ല. നമുക്ക് പോലീസിൽ ചെന്ന് പറയാം.. അവർ വന്നു കൊണ്ട് പൊക്കോളും ഇവനെ.. അല്ലെങ്കിൽ ഇവനെ തിരഞ്ഞു നടക്കുന്ന ആ പിള്ളേരെ അറിയിച്ചാലും മതി. അവര് നോക്കിക്കോളും ഇവന്റെ കാര്യം.ജീവനോടിവൻ മറുകര കാണില്ല." തന്നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയവനോടുള്ള സർവ്വ വെറുപ്പും അവരുടെ വാക്കുകളിലുണ്ടായിരുന്നു. എസ്തപ്പാൻ മിന്നൽ പോലെ വലതു കൈ ചുരുട്ടി അവരുടെ മുഖത്തിടിയ്ക്കാൻ കൊണ്ട് വന്നപ്പോൾ ജോസപ്പേട്ടൻ തടഞ്ഞു. "ഒന്നും ചെയ്യല്ലേ.. അവള് ചത്തു പോകും...ഞാൻ നിങ്ങടെ കാല് പിടിയ്ക്കാം." അയാൾ വിലപിച്ചു. "പോലീസ്.. നിന്റെ ഏത് പോലീസിനെ വരുത്തിയാടീ നീ എസ്തപ്പാനെ ഇവിടുന്ന് കെട്ടു കെട്ടിയ്ക്കാൻ പോകുന്നത്.. നിന്റെ നിലവിളി കേട്ട് ഇവിടെ പോലീസ് വന്നാൽ ഒറ്റ ദിവസത്തിൽ കൂടുതൽ എസ്തപ്പാന് ലോക്കപ്പിൽ കിടക്കേണ്ടി വരില്ല. അത് കഴിഞ്ഞു ഞാൻ ഇറങ്ങി വരുന്നത് രണ്ടിനെയും വരിഞ്ഞു കെട്ടി കല്ലാറിന്റെ അടിയിലെ ചെളിയിലേക്ക് ചവുട്ടി താഴ്ത്താൻ വേണ്ടിയാകും. അത് നീയൊന്നും എന്നേ കൊണ്ട് ചെയ്യിപ്പിയ്ക്കരുത്..." അവന്റെ കണ്ണിൽ നിന്നൊരു തീഗോളം വന്ന് മുഖത്തിടിയ്ക്കും പോലെ ജോസപ്പേട്ടന് തോന്നി. "നിങ്ങൾക്ക് ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചിരിയ്ക്കും. ഗൗരിയുടെ ജീവന് പകരം നിങ്ങൾ എനിയ്ക്ക് തരാമെന്നേറ്റ പണം നിങ്ങളും എനിക്ക് തന്നിരിക്കണം. കേട്ടല്ലോ..." ആയിരം ചെകുത്താന്മാർ ഒന്നിച്ച് ചേർന്നൊരു ഒറ്റ രൂപമെടുത്ത മനുഷ്യനാണ് തന്റെ മുൻപിൽ ഇരിയ്ക്കുന്നതെന്ന് ജോസപ്പേട്ടന് തോന്നി. രുധിരം നുണഞ്ഞട്ടും, നുണഞ്ഞിട്ടും കൊതിയടങ്ങാത്തത് പോലെ അവന്റെമുഖം വിറയ്ക്കുന്നു. "ഒരു തവണ... ഒരൊറ്റ തവണ കൂടി എസ്തപ്പാൻ പറയുകയാ... എസ്തപ്പാനോട് വാക്ക് വ്യത്യാസം കാണിച്ചിട്ടുണ്ടെങ്കിൽ... എസ്തപ്പാനെ ഒറ്റി കൊടുത്തു രക്ഷപ്പെട്ടു കളയാം എന്ന് മനസിലെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ....ഓർത്തോ.. അത് മരണത്തിലേക്കുള്ള നിന്റെയൊക്കെ യാത്രയുടെ ആദ്യ പടിയാ... എന്റെ ജീവനെടുക്കാൻ ആളെയും കൂട്ടി എനിയ്ക്ക് പിന്നാലേ വേട്ട നായയെ പോലെ പാഞ്ഞു വന്ന അവനൊരു കാമുകിയില്ലേ.. ആ റോബിച്ചൻ എന്ന തെണ്ടിയ്ക്ക്... അവള് നശിച്ചു വെണ്ണീർ അടിഞ്ഞു മുട്ടുകാലിൽ ഇഴഞ്ഞു അവന്റെ മുമ്പിൽ ചെല്ലുമ്പോ അവന്റെ നെഞ്ച് പൊട്ടണം ആ കാഴ്ച കണ്ടിട്ട്.. അവളുടെമാനത്തിന് വിലയിട്ടെടുത്തിട്ട് ഒരു ചണ്ടിയാക്കി അവളെ ഞാനവന്റെ മുമ്പിലേക്കിടും. അതുകഴിഞ്ഞു മതി എനിയ്ക്കാ കഴുവേറിയുടെ ജീവൻ... എസ്തപ്പാന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര വീഴ്ത്താൻ അവനൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് എസ്തപ്പാൻ അവന് കൊടുക്കുന്നത് മരണ ശിക്ഷയാ. അതിൽ കുറഞ്ഞൊന്നും എസ്തപ്പാന്റെ നിഘണ്ടുവിൽ ഇല്ല.." എസ്തപ്പാന്റെ മുഖത്ത്‌ വിടരുന്ന ചിരിക്ക് മരണത്തിന്റെ വരണ്ട ഗന്ധമുണ്ടായിരുന്നു. അവനൊന്ന് ചലിക്കുമ്പോൾ തന്നെ റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ മുറുകെ പിടിക്കും. "ദുർബുദ്ധിയൊന്നും തോന്നാതിരുന്നാൽ കുറച്ച് കാലം കൂടി ജീവിച്ചിരിയ്ക്കാം.. എനിയ്ക്കല്ല.. നിങ്ങൾക്ക്." എസ്തപ്പാൻ അവർക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു. തന്റെ മുൻപിൽ ഒരു മഹാ മേരു വളർന്ന് നിൽക്കുന്നത് പോലെ ജോസപ്പേട്ടന് തോന്നി. ഇവൻ ഇനിയും ഓരോ മനുഷ്യന്റെ ജീവനെടുക്കാൻ ഉള്ള ഒരുക്കമാണെന്നോർക്കേ അയാളിൽ അടിമുടിയൊരു വിറയലുണ്ടായി. ♦️ "ഹെന്റീശോയെ.. നീയീ പറയുന്നത് നേരാണോടാ റോബിച്ചാ.. ആ ഇത്തിരിപോന്ന ചെക്കനെ ആ മുതു കാലൻ വെള്ളത്തിലിട്ടു കൊന്നതാണോ... എന്നിട്ടെന്താടാ ആരും ഈ വിവരം പോലീസിനോട് പറയാതിരുന്നത്... അവരും എഴുതി തള്ളിയോ ആ ചെക്കൻ കാല് വഴുതി വെള്ളത്തിൽ പോയതാണെന്ന്.." മകൻ പറയുന്നത് കേട്ട് പൊന്നമ്മ നെഞ്ചത്ത് കൈ വച്ചു. "പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചുള്ള മരണമെന്നാണ്. പായലും ചെളിയും ശ്വാസകോശത്തിൽ വരെ അടിഞ്ഞിട്ടുണ്ട്." "എങ്കിൽ പിന്നെ എങ്ങിനാടാ മോനേ അവൻ കൊന്നതാണെന്ന് പറയുന്നത്.. അതിന് ആ കാലൻ നിങ്ങളെ പേടിച്ച് നാടുവിട്ട് പോയതല്ലേ." "എവിടെ പോയാലും, ഏത് കുത്തൊഴുക്കിലും കല്ലാർ നീന്തിക്കടന്ന് അവനിവിടെ വരാമല്ലോ..." "എന്നാലുംമോനെ..." "അത് തന്നെയാകും നടന്നത് അമ്മച്ചീ. അമ്മച്ചി ഈ വിവരം പുറത്ത് ആരോടും പറയരുത്. ജെസ്സിയേ വെളിയിലെക്കെങ്ങും വിടരുത്.. അമ്മച്ചിയും ഒന്ന് സൂക്ഷിച്ചോണം..." "ഞങ്ങൾ എന്തിനാ മോനേ സൂക്ഷിയ്ക്കുന്നത്.. അവന് ഞങ്ങളോടും പകയുണ്ടോ..ഞങ്ങൾഅവനോട് എന്ത് തെറ്റ് ചെയ്തെടാഞങ്ങളോട്പക തോന്നാൻ.... ഇനി അത് ഉണ്ടെങ്കിൽതന്നെ എന്തിന്.." "അമ്മച്ചിയോടോ, ജെസ്സിയോടോ അല്ല അവന് പക.. അവിനിവിടം വിട്ടു പോകേണ്ടി വന്നത്ഞങ്ങളെല്ലാവരും ചേർന്ന് ആക്രമിയ്ക്കാൻ മുതിർന്നതിൽ പിന്നെയല്ലേ.. അതിന് മുമ്പിട്ട് നിന്നത് തന്നെ ഞാനും ബെന്നിച്ചനും, മുരളിയും, രവിയും ആണല്ലോ... പീലിപ്പോസ് മുതലാളി കൊണ്ട് വന്നവരെല്ലാം തിരികെ പോയില്ലേ. അവരെയൊന്നും അവന് അറിയാനും പാടില്ലല്ലോ.. അപ്പോൾ സ്വാഭാവികമായും അവൻ തിരിയുക ഞങ്ങൾക്ക് നേരെ ആയിരിയ്ക്കില്ലേ." "മതി.. നിർത്ത്‌.. കേട്ടിട്ട് അമ്മച്ചിക്ക് പേടിയാവുന്നല്ലോടാ. വാ മോനേ.. നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം. വേണ്ടുന്ന പോലൊരു പരാതി കൊടുത്താൽ അവര് നോക്കിക്കോളും അവന്റെ കാര്യം.. നമ്മളെന്തിനാ അവനെ പേടിച്ച് ജീവിയ്ക്കുന്നത്.. എവിടുന്നോ അഭയം തേടി നമ്മുടെ മണ്ണിലേക്ക് എത്തിയതല്ലേ അവൻ.. ഇപ്പൊ തന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോകാമെടാ." "അവിടെ ചെന്നാൽ നമ്മൾ എന്തു പരാതിയാ അമ്മച്ചീ കൊടുക്കുക. ഇവിടെ നമ്മുടെ നാട്ടിലേ ഇല്ലാത്ത ഒരുത്തൻ.. അവൻ എന്നെങ്കിലും വന്ന് ആക്രമിയ്ക്കുമെന്ന പേടി കൊണ്ടുള്ള പെറ്റിഷൻ.. പോലീസുകാർ വന്ന് ഇവിടെ നമ്മൾക്ക് കാവലിരിയ്ക്കുമോ അമ്മച്ചീ.. അവരും നമ്മളോട് പറയും സൂക്ഷിച്ചോളാനും, എന്തെങ്കിലും ആവശ്യം വന്നാൽ വിളിയ്ക്കാനും. വേണമെങ്കിൽ ഇതൊക്കെ നമ്മുടെ തോന്നലാണ് എന്നും പറഞ്ഞു മടക്കി അയയ്ക്കാനും മതി." "ഹെന്റെ കർത്താവേ.. ഉള്ള മനഃസമാധാനം കൂടി പോയല്ലോ.. അവരെവിടെ മോനേ നിന്റെ കൂട്ടുകാർ.." "അവരും വീട്ടിൽ എല്ലാവരോടും പറഞ്ഞു വച്ചിട്ടുണ്ട്.. ഒന്നും ഉണ്ടായിട്ടല്ല അമ്മച്ചീ..നമ്മുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് കരുതി പറഞ്ഞെന്ന് മാത്രം... പേടിയ്ക്കാനൊന്നുമില്ല. ജനങ്ങളോടെല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. അവനെ എവിടെ വച്ച് ആര് കാണുന്നോ അപ്പോഴേ പരസ്പരം അറിയിച്ചേക്കണം എന്ന്.. ഇനി അവനീ കൊടുവത്തൂർ കാല് കുത്തിയാൽ പിന്നെ അവന്റെ ജീവിതത്തിൽ ഒരു സൂര്യോദയം ഇല്ല." ഒരു പിശറൻകാറ്റ് തന്റെ കാതിനു ചുറ്റും ചൂളം കുത്തും പോലെ പൊന്നമ്മയ്ക്ക് തോന്നി. കിഴക്കൻ മാനം കറുക്കുന്നതും, മഴക്കാറ്റടിയ്ക്കുന്നതും ഒക്കെ ഒരു ഭീതിയോടെയാണ് പൊന്നമ്മ നോക്കി കണ്ടത്. ♦️ മഴ തോർന്നെങ്കിലും മാനത്ത്‌ കരിമ്പുക അടിഞ്ഞത് പോലെ കാർമേഘങ്ങൾ ചിതറി കിടപ്പുണ്ട്. ഏഴുമണി ആകും മുമ്പേ നേരം ഇരുട്ടിയ പ്രതീതിയായിക്കഴിഞ്ഞു. കൊടുവത്തൂരിന് ഉള്ള അവസാന കടത്തും കഴിഞ്ഞതോടെ ലോപ്പസ് കടത്ത്‌ വള്ളം ഇലഞ്ഞി മരത്തിൽ ബന്ധിച്ച ശേഷം തന്റെ മാടത്തിലേക്ക് പോന്നു. മഴയായതു കൊണ്ട് സ്ഥിരമായി പോയി വരുന്നവരെല്ലാം നേരത്തെ കൊടുവത്തൂരിന്മടങ്ങി പോന്നിട്ടുണ്ട്. ലോപ്പസ് തന്റെ കസേരയിലേക്ക് ഇരുന്ന ശേഷം ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ട് ഭദ്രമായി മടിയിൽ വച്ചിരുന്ന മദ്യക്കുപ്പി എടുത്തു തറയിലേക്ക് വച്ചു. കാറ്റടിച്ചപ്പോൾ മെഴുകുതിരി കെട്ടു പോയതിനു കാറ്റിനെ ഒരു പച്ച തെറി പറഞ്ഞും കൊണ്ട് അയാൾ വീണ്ടും മെഴുകുതിരി തെളിച്ചു. കുടിയ്ക്കാൻ വച്ചിരുന്ന കുപ്പിവെള്ളം തുറന്ന് അയാൾ ഒരു കവിൾ വെള്ളം വായിലൊഴിച്ചു കുലുക്കൊഴിച്ചു തുപ്പി. പിന്നെ മദ്യക്കുപ്പി കയ്യിലെടുത്തു അതിന്റെ അടപ്പിന് മീതെ കൈപ്പത്തി കൊണ്ട് രണ്ട് തട്ട് തട്ടിയ ശേഷം തുറന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചു. "ഉച്ച ആകുമ്പോ തുടങ്ങുന്ന പരവേശമാ പുള്ളേ നിന്നെ ഒരിത്തിരി ഉള്ളിലെത്തിയ്ക്കാൻ.ഇന്ന്‌ മഴയായതു കൊണ്ട് കുറച്ച് നേരത്തെ പറ്റി." അയാൾ ഗ്ലാസ് എടുത്ത്‌ ചുണ്ടോട് ചേർത്തതും ടാർപ്പാളിന്റെ പുറത്ത് മഴതുള്ളികൾ വീഴുന്ന ഒച്ച കേട്ട് തുടങ്ങി. "ങാ.. വീണ്ടും തൊടങ്ങിയോ... ഇനി രാത്രി മുഴുവൻ മഴയായിരിയ്ക്കും." അയാൾ തന്നത്താൻ പറഞ്ഞു കൊണ്ട് ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി. അടുത്തത് ഒഴിയ്ക്കാനായി കുപ്പിയെടുത്തു തുറക്കുമ്പോൾ ലോപ്പസിന് തോന്നി വാതിൽക്കൽ ആരോ ഒരാൾ നിൽപ്പുണ്ടെന്ന്... വാതിൽക്കൽ നിൽക്കുന്ന രൂപത്തിന് വെളിയിൽ മഴ പെയ്യുന്നനിടെ ചെറുമിന്നലുകളും കാണാം.. വാതിലടഞ്ഞു നിൽക്കുന്ന മനുഷ്യന്റെ മുഖം മെഴുകുതിരി വെളിച്ചത്തിൽ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. "ആരാ.. എന്ത് വേണം. മഴ നനയാതിരിയ്ക്കാനാണെങ്കിൽ അകത്തേയ്ക് കയറിനിന്നോ.അതോ അക്കരയ്ക്ക് പോകാനാണോ. അക്കരക്കാണെങ്കിൽ ഈ മഴയത്തു പോകാൻ പറ്റില്ല. മഴ പോരാത്തതിന് ഇരുട്ടും. വേണെങ്കിൽ ഇവിടെ കിടന്നോ. രാവിലെ ആദ്യത്തെ പോക്കിന് അക്കരെ എത്തിക്കാം." ലോപ്പസ് അടുത്തത് ഒഴിയ്ക്കാനുള്ള ശ്രമമായി. "ലോപ്പസേട്ടാ.. ഇത് ഞാനാ..." തീ മിന്നൽ പോലൊരു ശബ്ദം തന്നെ വന്ന് ചുറ്റിയതായി തോന്നിയിട്ട് ലോപ്പസിന്റെ കൈ വിറച്ചു. മദ്യക്കുപ്പി മാറ്റിവച്ചിട്ട് ലോപ്പസ് കസേരയിൽ നിന്നെണീറ്റു. പുറത്ത് നിന്നയാൾ ലോപ്പസിന് തന്നെ കാണാൻ വേണ്ടി മെഴുകുതിരി വെളിച്ചത്തിലേക്ക് നീങ്ങി നിന്നു. ആറോ ഏഴോ വർഷങ്ങൾക്ക് ശേഷംകരുണന്റെ മുഖം കണ്മുമ്പിൽ കണ്ട് ലോപ്പസ് അമ്പരന്നു പോയി. (തുടരും) #📔 കഥ
102 likes
7 comments 31 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Wzvm7M?d=n&ui=v64j8rk&e1=c14 താൻ ഞായറാഴ്ച തിരികെ പോവുകയാണെന്ന് ആമിയോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മൂമ്മ പുതിയൊരു കാര്യവുമായി വന്നത്. വരുന്ന ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതു കൊണ്ട് അന്ന് എല്ലാവരോടും തറവാട്ടിലേക്ക് എത്തണമെന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു. ജാനകിയുടെ വീട്ടിലും സോമൻ കൊച്ചച്ചന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ഹരിയോട് പറ്റുമെങ്കിൽ വരണമെന്ന് പറയാൻ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ടു എല്ലാവരെയും കൂടി കാണേണ്ട ആവശ്യമെന്നു പറഞ്ഞില്ല . എല്ലാവരോടും എത്തണമെന്ന് മാത്രം പറഞ്ഞു.അവരെല്ലാം വന്നു ഞായറാഴ്ച തിരികെ പോകുമ്പോൾ ആ കൂടെ ദേവനോടും ആമിയോടും തിരികെ പൊയ്ക്കോളാനും പറഞ്ഞു. ഞായറാഴ്ച തിരികെ പോകാനായിരുന്നു ദേവന്റെ പ്ലാനെങ്കിലും ആമി തിരികെ പോകുന്നില്ലാത്തതിനാൽ അപ്പച്ചിയും മറ്റും വരുമ്പോൾ എല്ലാവരോടുമായി തങ്ങൾ പിരിയാൻ തീരുമാനിച്ച കാര്യം പറയാമെന്നു കരുതി അവൾ ഇരുന്നു. എല്ലാവരും കൂടി വരുന്നത് കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ആമിയും അടുക്കള പണിക്കും വീട് വൃത്തിയാക്കാനുമൊക്കെ കൂടി. ഉച്ച ആയപ്പോഴേക്കും രണ്ടു കാറുകളിലായി എല്ലാവരും എത്തി. അമ്മൂമ്മ പ്രത്യേകം പറഞ്ഞിരുന്ന കൊണ്ട് തിരക്കുകളൊക്കെ മാറ്റി വച്ചു ഹരിയും എത്തി.ജാനകിയും രവിയും ഹരിയും വന്നപ്പോഴേ ദേവനോടും ആമിയോടും വിശേഷങ്ങൾ ചോദിച്ചെങ്കിലും ബാക്കി ആരും അവരെ കണ്ട ഭാവം പോലും നടിച്ചില്ല. എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒരു ചെറിയ വിശ്രമവും കഴിഞ്ഞു ചായ കുടിക്കാൻ നേരം ആയപ്പോഴാണ് അമ്മൂമ്മയും വന്നത്. അമ്മൂമ്മക്ക്‌ എന്താവും പറയാനുള്ളത് എന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. " ഞാൻ എല്ലവരോടും കൂടി വരാൻ പറഞ്ഞത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ? എനിക്ക് പ്രായമായി.. ഇപ്പോൾ വയ്യാതെയും ആയി.. ഇനിയിപ്പോ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.. അതു കൊണ്ട് തരാനുള്ളതൊക്കെ എല്ലവർക്കും തരാമെന്നു വച്ചാണ് എല്ലാവരെയും വിളിപ്പിച്ചത്.. വിൽപത്രം ആകിയിട്ടില്ല.. പക്ഷെ ആർക്കൊക്കെ എന്ത് എന്ന് തീരുമാനിക്കാമല്ലോ?" അത് കേട്ടതോടു കൂടി ഗീതയുടെ മുഖം തെളിഞ്ഞു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതാണ്. ജാനകിയെ കെട്ടിച്ചു വിട്ടത് ആയതുകൊണ്ട് വീടും പറമ്പുമൊക്കെ മകനായ തന്റെ ഭർത്താവിന് ആകുമെന്ന് അവർ കണക്കുകൂട്ടി. അമ്മൂമ്മ ആദ്യം ജാനകിക്കു ഭാഗമായി കൊടുക്കാനിരിക്കുന്ന സ്വത്തുക്കൾ ഏതൊക്കെയെന്നു പറഞ്ഞു. അതിൽ വീടും പറമ്പും ഇല്ലായിരുന്നു എന്ന് കേട്ടപ്പോൾ ഗീതക്ക് സന്തോഷമായി.. അപ്പോൾ അത് തങ്ങൾക്കു തന്നെ.. സ്വത്തിനോട് പണ്ടേ വലിയ ആർത്തിയൊന്നും ഇല്ലാത്ത ജാനകിക്കും രവിശങ്കറിനും കിട്ടിയതിൽ തൃപ്തി ആയിരുന്നു. " ഇനി സോമനു ഭാഗം വച്ചിരിക്കുന്ന വസ്തുവകകൾ " "അല്ലമ്മേ .. ഇനി ബാക്കിയുള്ളതെല്ലാം സോമൻ ചേട്ടന് ഉള്ളതല്ലേ? പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ?" ഗീത ഇടയ്ക്കു കയറി ചോദിച്ചു " ഉണ്ട്.. ബാക്കി ഉള്ളതൊക്കെ സോമന് ഉള്ളതാണ്.. പക്ഷെ ഈ വീടും അതിരിക്കുന്ന 10 സെന്റ് സ്ഥലവും ഒഴിച്ച്.. അതു ഞാൻ ആമിക്കാണ് കൊടുക്കാൻ പോകുന്നത്" അത് കേട്ടതും ഗീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " ആമിക്കോ..? ഇവിടുത്തെ സ്വത്തുക്കളിൽ അവൾക്കെന്താണ് അവകാശം? അച്ഛൻ എവിടുന്നോ കൊണ്ട് വന്നതാണ് അവളെ.. ഇവിടെ നിർത്തിയപ്പോഴും.. പഠിപ്പിച്ചപ്പോഴും.. കല്യാണം നടത്തിയപ്പോഴും ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ ഈ വീട് ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" " ഈ വീടു എന്റെയാണ് ഗീതേ .. അത് ഞാൻ എനിക്കിഷ്ടം ഉള്ളവർക്ക് കൊടുക്കും.. അതിനു ആരുടെയും അനുവാദം എനിക്ക് ആവശ്യമില്ല" " 'അമ്മ എല്ലാം അമ്മയുടെ മാത്രം ഇഷ്ടത്തിനാണെങ്കിൽ പിന്നെ ഇനി ഒരു കാര്യത്തിനും 'അമ്മ ഞങ്ങളെ വിളിക്കരുത്" ഗീത പറഞ്ഞത് കേട്ട് സാവിത്രി ദേവി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അല്ലെങ്കിലും ഏതു കാര്യത്തിനാണ് നിങ്ങൾ വരാറ്? സോമന് എറണാകുളത്തേക്കു ജോലി മാറ്റം കിട്ടിയതിനു ശേഷം എത്ര പ്രാവശ്യം നിങ്ങൾ എന്നെ കാണാൻ വന്നിട്ടുണ്ട്? മാധവേട്ടന്റെ മരണ ശേഷം ഞാൻ ഒറ്റക്കായിട്ടും നിങ്ങൾ വന്നിട്ടുണ്ടോ? അന്നൊക്കെ എന്നെ സ്വന്തം അമ്മൂമ്മയെ പോലെ സ്നേഹിച്ചതും നോക്കിയതും ഇവളാണ്.. എന്നെ നോക്കാൻ വേണ്ടിയാണു ഡിഗ്രി ക്കു ശേഷം ഇവൾ പഠനം പോലും നിർത്തിയത്. അതൊക്കെ പോട്ടെ.. എനിക്ക് ഹാർട്ട് അറ്റാക്ക് ആയി ഹോസ്‌പിറ്റലിൽ ആയി എന്നു അറിഞ്ഞിട്ടു പോലും നീയോ നിന്റെ ഭർത്താവോ ഒന്ന് വന്നോ?ആമി ഇവിടുന്നു കല്യാണം കഴിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇവിടെ പിന്നെ ഒറ്റക്കാണെന്നു നിങ്ങൾക്കറിയില്ലേ? പ്രായമായ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം മകനില്ലേ ? എന്നെ നിങ്ങളുടെ കൂടെ വിളിക്കാനോ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ നിൽക്കുമെന്നോ നിങ്ങൾ അന്വേഷിച്ചോ? ഞാൻ ഇവിടുന്നു വരില്ലന്നു പറഞ്ഞത് കൊണ്ട് ജാനകിയും രവിയും ആണ് എനിക്ക് ഹോം നഴ്സിനെ ആക്കി തന്നത്" ഒന്നിനും ഗീതക്ക് മറുപടി ഇല്ലായിരുന്നു. " ഇത്ര നാളും നിങ്ങളുടെ സഹായം ഇല്ലാതെ ആണ് ഞാൻ കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെ ആയിക്കോട്ടെ. ഇതാണ് എന്റെ തീരുമാനം. ഇങ്ങനെയാണ് നടക്കാൻ പോവുന്നത്. അത് പറയാൻ നിങ്ങളെ വിളിപ്പിച്ചു എന്ന് മാത്രം" അതും പറഞ്ഞു അമ്മൂമ്മ എഴുനേറ്റു അകത്തേക്ക് പോയി. 'അമ്മ പോയ്കഴിഞ്ഞതും ഗീത ആമിയുടെ നേരെ ചീറി " തട്ടിയും മുട്ടിയും നിന്ന് നീ ഈ വീട് അടിച്ചെടുത്തു അല്ലെ?" അമ്മൂമ്മ പറഞ്ഞതൊക്ക കേട്ട് ആകെ ഞെട്ടി നിന്ന ആമി ഗീതയുടെ കുറ്റപ്പെടുത്തൽ കൂടി കേട്ടപ്പോൾ വല്ലാതായി " ഗീതേച്ചി എന്തിനാണ് അവളെ പറയുന്നത്? അമ്മയുടെ തീരുമാനം അല്ലെ ?" ജാനകി ആമിയുടെ പക്ഷം ചേർന്നു . ഇപ്പോൾ അവളെ എന്ത് പറഞ്ഞാലും അവളെ സപ്പോർട് ചെയ്യാൻ ആളുണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി ഗീത അകത്തേക്ക് പോയി. ജാനകിയുടെ വീട്ടിൽ അവൾക്കു കിട്ടുന്ന പരിഗണന കണ്ടപ്പോഴേ ആമിക്കിട്ടു നല്ല ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചു ഇരുന്നതാണ്. പക്ഷെ അവസരം ഒന്നും ഒത്തു വന്നില്ല. ഇതിപ്പോ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്.. അവൾക്കു എന്തായാലും ഈ വീട് കിട്ടാൻ പാടില്ല. അമ്മയെ നിര്ബന്ധിപിച്ചു സമ്മതിപ്പിക്കാനൊന്നും കഴിയില്ല.. ജാനകിയും ആമിക്കും ഒപ്പം ഉണ്ട്. പിന്നെയുള്ള വഴി എല്ലാവരും ആമിയെ വെറുക്കുക എന്നതാണ്.. അങ്ങനെ വന്നാൽ പിന്നെ ജാനകി അവളെ നന്ദനത്തിൽ നിന്നും 'അമ്മ ഇവിടെ നിന്നും പുറത്താക്കും. അതിനു എന്തെങ്കിലും ചെയ്യണം. സാവിത്രി അമ്മയുടെ തീരുമാനത്തിന് പ്രതിഷേധം എന്നോണം സോമനും ഗീതയും അപ്പുവും അന്ന് തന്നെ അവിടെ നിന്നു മടങ്ങി. ഗീത ആതിയെയും നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. അതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും വഴക്കാവും എന്നോർത്ത് ജാനകിയും ഹരിയും മിണ്ടിയില്ല. പോകുന്ന വഴിയും വീട്ടിലെത്തിയിട്ടുമെല്ലാം ആമിയെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഗീത. എല്ലാവരും ഉറങ്ങിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആമി. പഴയ ഓർമ്മകൾ എന്ന് പറഞ്ഞു ഹരിയും ദേവനും ഇന്ന് ഒരുമിച്ചു അവരുടെ മുറിയിൽ കിടന്നു. ആമി അവളുടെ പഴയ മുറിയിലും..നാളെ എല്ലാവരോടും എല്ലാം എങ്ങനെ പറയും എന്ന് ഒരു ഊഹവുമില്ല. ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ അവൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.. ഓരോരോ ചിന്തകളിൽ മുഴങ്ങി. തോളിൽ ആരുടെയോ കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി " അമ്മൂമ്മ.. അമ്മൂമ്മ ഉറങ്ങിയില്ലേ?" " നീ ഉറങ്ങിയില്ലേ?" " എനിക്ക് ഉറക്കം വന്നില്ല.." " അതെന്താ?? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് പണ്ടത്തെ പോലെ സന്തോഷം ഒന്നുമില്ല.. എപ്പോളും ഒരു ചിന്തയും മറ്റും.. ഇത് വരെ ഞാൻ ചോദിച്ചില്ലന്നെ ഉള്ളു.. ഇനിയിപ്പോ നാളെ നീ പോകുവല്ലേ? എന്താ നീയും ദേവനും തമ്മിൽ വല്ല പ്രശ്നവുമുണ്ടോ?? എന്ത് പറയണമെന്ന് ആമി ആലോചിച്ചു. പിന്നെ അമ്മൂമ്മയോടു ഇപ്പോൾ തന്നെ എല്ലാം പറയാമെന്നു വച്ചു . " ഞാൻ അവരോടൊപ്പം പോകുന്നില്ല" "അതെന്താ? എന്നെ പറ്റി ഓർത്തിട്ടാണോ? അതിനു എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ? പോരാത്തതിന് ദിവ്യയും ഉണ്ട്" " അതല്ല അമ്മൂമ്മേ.. " " പിന്നെന്താ ? നീയും ദേവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ അമ്മൂമ്മയെ നോക്കി. ഉള്ളിൽ അടക്കി പിടിച്ചിരുന്ന വിഷമമൊക്കെ പുറത്തേക്കു വന്നു. കരഞ്ഞു കൊണ്ട് അവൾ കല്യാണം കഴിഞ്ഞു ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അമ്മൂമ്മയോടു പറഞ്ഞു. എല്ലാം അമ്മൂമ്മ ശ്രദ്ധയോടും ക്ഷമയോടും കേട്ടിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷം അവളോട് ചോദിച്ചു " അപ്പോൾ നിങ്ങൾ പിരിയാൻ തന്നെ തീരുമാനിച്ചോ?" "ദേവേട്ടന് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ് അമ്മൂമ്മേ ?" "ഹമ്മ് .. ഞാൻ ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം തരണമെന്നില്ല. നീ സ്വയം ആലോചിച്ചാൽ മതി" " ദേവന് നിന്നോട് വെറുപ്പാണെന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവൻ നിന്നോട് എപ്പോഴെങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?" അമ്മൂമ്മ ഒന്ന് നിർത്തി അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുവാണ് "ഇതിനെല്ലാം ഉത്തരം ഇല്ല എന്ന് ആണെങ്കിൽ പിന്നെ അവനു നിന്നോട് ദേഷ്യമാണെന്നു നീ എങ്ങനെ ഉറപ്പിച്ചു?" " അത് ദേവേട്ടൻ തന്നെ പറഞ്ഞു..." "അവൻ പറഞ്ഞുന്നു വച്ച് അങ്ങനെ തന്നെ ആവണം എന്നില്ലാലോ..ഞാൻ നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാണ് .. അവൻ നിന്നെ നോക്കുന്ന നോട്ടം കണ്ടാൽ അറിയാം.. അവനു നിന്നോട് നിറയെ സ്നേഹമാണെന്നു" " ആണോ അമ്മൂമ്മേ?" അവളുടെ ഉത്സാഹം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കും അവനോടു നല്ല സ്നേഹം ഉണ്ടെന്നു അവർക്കു മനസിലായി. " ദേവന് അവന്റെ മുത്തശ്ശന്റെ സ്വഭാവം ആണ്.. സ്നേഹമൊന്നും പുറത്തു അങ്ങനെ കാണിക്കില്ല.. അസുരന്റെ സ്വഭാവം പോലെ.." " പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ദേവേട്ടൻ എന്നോട് പിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞത്?" " അത് നീയായിട്ടു തന്നെ കണ്ടുപിടിക്കണം..മോളെ.. നിനക്കു രണ്ടു വഴികളുണ്ട്.. ഒന്നുകിൽ നീ ദേവന്റെ കൂടെ തിരികെ പോണം.. ക്ഷമയോടെ അവന്റെ കൂടെ നിന്ന് അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി അവനെ നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം... അല്ലെങ്കിൽ എല്ലാം നിങ്ങൾ തീരുമാനിച്ച പോലെ ഇവിടം കൊണ്ട് അവസാനിപ്പിക്കണം.. രണ്ടായാലും അമ്മൂമ്മ നിന്റെ കൂടെ ഉണ്ട്..നിനക്ക് ധൈര്യമായി ഈ വീട്ടിൽ തന്നെ തുടരാം.. ഇതിനി നിന്റെ പേരിൽ ആവാൻ പോവുകയല്ലേ ?എന്താണ് വേണ്ടതെന്നു നീ ആലോചിച്ചു ഒരു തീരുമാനമെടുക്കു .. അമ്മൂമ്മ കിടക്കാൻ പോകുന്നു" അമ്മൂമ്മ പോയി കഴിഞ്ഞും കുറെ നേരം കൂടെ ആമി അവിടെ തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. തീരെ മനസ്സിലെങ്കിലും ദേവനും തന്റെ ഡ്രെസ്സും മറ്റും പാക്ക് ചെയ്തു. ആമിയെ അവിടെയെങ്ങും കണ്ടേ ഇല്ല.. അവൾ വരുന്നില്ലാത്തതു കൊണ്ട് ഒന്നും പാക്ക് ചെയ്യണ്ടല്ലോ.. പക്ഷെ അവൾ ഇത് വരെ തിരികെ വരുന്നില്ലാന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല. അമ്മയോടും അച്ഛനോടും എല്ലാം പറയണമെന്നല്ലേ അവൾ പറഞ്ഞിരുന്നത്? എല്ലാരും എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ആകെ കൂടെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അവനു.. ഹരിയോടെങ്കിലും എല്ലാം പറഞ്ഞാലോ എന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഹരി മുറിയിലേക്ക് കയറി വന്നത് " ആ.. നിന്റെ പാക്കിങ് കഴിഞ്ഞില്ലേ.. ഞങ്ങളെല്ലാം ഇറങ്ങി.. വേഗം വാ" അതും പറഞ്ഞു അവൻ പോയി. ദേവൻ തന്റെ ബാഗും എടുത്തു ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും പോകാൻ തയ്യാറായി ഉണ്ടായിരുന്നു. അമ്മൂമ്മയും അവരെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. " ആഹ്.. നീ ഇറങ്ങിയോ??ആമി എവിടെ?" അതിനു എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനും ഇല്ല. ഒരു പക്ഷെ എല്ലാ കാര്യങ്ങളും താനായിട്ടു തന്നെ എല്ലാവരോടും പറഞ്ഞോട്ടെ എന്ന് കരുതി മനഃപൂർവം മാറി നിൽക്കുന്നത് ആവാമെന്ന് അവനു തോന്നി. ആമിയെ വിട്ടിട്ടു പോവുന്നതിന്റെ മനോവേദനയുടെ പുറത്താണ് ഇനി ഇതും കൂടി.. എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞല്ലേ പറ്റൂ .. അപ്പോൾ പറയുക തന്നെ.. " അത് .. ആമി.." " ആമി?" " ഞാനിവിടെ ഉണ്ട് അപ്പച്ചി" അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ ഞെട്ടി പോയി. പോകാൻ തയ്യാറായി കയ്യിൽ ഒരു ബാഗുമായി ആമി. അവൾ ദേവനെ നോക്കിയേ ഇല്ല. " ഇറങ്ങാറായപ്പോഴാ പുറകിലത്തെ അയയിൽ എന്റെ കുറച്ചു തുണി വിരിച്ചിട്ട കാര്യം ഓർത്തത്. അതും കൂടി എടുത്തു വയ്ക്കാൻ പോയപ്പോൾ ലേറ്റ് അയി. " അതും പറഞ്ഞു അവൾ മുന വച്ച് ദേവന്റെ മുഖത്തേക്ക് നോക്കി. അവനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് . അവൾ അമ്മൂമ്മയുടെ അടുത്ത് ചെന്നു.. ഒന്നു കണ്ണിറുക്കി കാണിച്ചു.. അമ്മൂമ്മ തിരിച്ചും.. "ഞാൻ പോയിട്ട് വരട്ടെ അമ്മൂമ്മേ" അമ്മൂമ്മ അവളെ നോക്കി നല്ല ഒരു ചിരി പാസാക്കി. " പോയി വാ മോളെ " അവൾ തന്നെയാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ബാക്കി ഓരോരുത്തരും അമ്മൂമ്മയോടു യാത്ര പറഞ്ഞു ഇറങ്ങി . എല്ലവരും ഇറങ്ങിയിട്ടും പന്തം കണ്ട പെരുച്ചാഴിയെപോലെ അവിടെ തന്നെ നിൽക്കുന്ന ദേവനെ ഹരി വിളിച്ചു " ഡാ .. നീ വരുനില്ലെ?" " ആ .. വരുന്നു" അമ്മൂമ്മയുടെ അടുത്തെത്തി വല്ലാത്ത ഒരു ഭാവത്തോടെ അവരെ നോക്കി "ഞാൻ പോട്ടെ" അവർ വാത്സല്യപൂർവ്വം അവനെ തലോടി " എല്ലം ശരിയാവും.. മോന് പോയിട്ട് വാ" ആമി അമ്മൂമ്മയോടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് ദേവന് മനസിലായി.അവളുടെ മനസ്സ് മാറാൻ എന്താണ് കാരണമെന്നു ആലോചിച്ചു കൊണ്ട് അവനും ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും പലപ്പോഴും ദേവന്റെ നോട്ടം തന്നെ തേടി വരുന്നത് അറിഞ്ഞിട്ടും അവൾ അത് മൈൻഡ് ചെയ്യാൻ പോയില്ല. ഞാൻ സ്നേഹത്തോടെ അങ്ങോട്ട് വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ.. ഇനീപ്പോ എന്റടുത്തോട്ടു വാ.. വീട്ടിലെത്തിയപ്പോഴും അവൾ ദേവനെ അവഗണിച്ചു തന്നെ നടന്നു. ജാനകിയോടൊപ്പം ഓരോരോ കാര്യങ്ങളുമായി അവൾ തിരക്കായി തന്നെ ഇരുന്നു. രാത്രി എല്ലാം ഒതുക്കി മുറിയിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നു. അവനെ പാടെ അവഗണിച്ചു അവൾ മേലുകഴുകാൻ കയറി. ആമിയോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവുമായി ദേവൻ ഇരുന്നു. കുറച്ചു നേരമായുള്ള അവളുടെ പെരുമാറ്റം അവനു മനസിലാവുന്നുണ്ടായിരുന്നില്ല . മേല്കഴുകി വന്നു പതിവ് പോലെ കിടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു തന്നേ തന്നെ ശ്രദ്ധിക്കുന്ന ദേവനെ അവൾ ഒന്ന് നോക്കി. എന്തോ കളഞ്ഞു പോയ ആരെയോ പോലുള്ള അവന്റെ ഇരിപ്പു കണ്ടപ്പോൾ അവൾക്കു ഉള്ളിൽ ചിരി പൊട്ടി. ഒന്നും കൂടി അവനെ ഒന്ന് ചുറ്റിക്കാമെന്നു അവൾ ഓർത്തു " എന്താ ആലോചിക്കുന്നേ? ഞാൻ നിങ്ങളെ വിട്ടു പോവാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ തിരിച്ചു വന്നതെന്നാണോ?" അവൻ ഒന്നും മിണ്ടിയില്ല.പക്ഷെ അവളുടെ ഉള്ളിൽ എന്താണെന്നു അറിയാനുള്ള ആകാംഷ അവന്റെ കണ്ണിൽ വ്യക്തമായിരുന്നു. " നിങ്ങളെ കൂടെ സന്തോഷിച്ചു താമസിക്കാൻ ഒന്നുമല്ല വന്നത്. ഒരു വാശിപ്പുറത്തു എന്റെ ജീവിതം തന്നെ നശിപിച്ചതല്ലേ നിങ്ങൾ? ഞാൻ ചുമ്മാ കയ്യും വീശി അങ്ങ് പോയാൽ പിന്നെ നിങ്ങൾ സുഖിച്ചു ജീവിക്കില്ലേ? അങ്ങനിപ്പോ വേണ്ട..എന്റെ ജീവിതം ഇങ്ങനെ ആക്കിയിട്ടു നിങ്ങൾ മാത്രം സുഖിക്കണ്ട.. നിങ്ങളുടെ കൂടെ ജീവിച്ചു തന്നെ ഞാൻ നിങ്ങൾ എന്നോട് ചെയ്തതിനൊക്കെ പ്രതികാരം ചെയ്യും.അതിനാ ഞാൻ തിരിച്ചു വന്നത്" അതും പറഞ്ഞു അവൾ കയറി കിടക്കാൻ തുടങ്ങി. കിടക്കുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞു " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" തുടരും.. [ദേവനെ നന്നാക്കക്കാൻ ആമി എന്താണ് ചെയ്യാൻ പോകുന്നതെന്നും അത് കൊണ്ട് ദേവൻ നന്നാവുമോ എന്നുമൊക്കെ നമുക്ക് കാത്തിരുന്ന് കാണാട്ടോ .. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
23 likes
2 comments 11 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aaaAxJb?d=n&ui=v64j8rk&e1=cമന്ത്രകോടി:പാർട്ട്‌ -13🌺💚 നന്ദൻ ചാഞ്ഞു നിന്ന പേരക്കൊമ്പിൽ നിന്നും ഒരു പേരക്ക എത്തി പറിച്ച് അരികിൽ നിന്നവൾക്ക് നൽകി...... അത് കിട്ടേണ്ട താമസം പല്ലവിയത് കടിക്കാ നാഞ്ഞു...... കഴുകിയിട്ട് കഴിക്ക് പല്ലവി..... നന്ദനൊരു ശാസനയോടെ പറഞ്ഞു....... ഭാമ ആ കാഴ്ചകൾ കണ്ടെങ്കിലും ആ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാതെ...... അവൾ കുറച്ച് മുന്നോട്ട് നടന്നു..... ഒരരികിലായ് പൂത്തു നിന്ന മുക്കുറ്റി കണ്ടതും അവളാ പൂക്കൾക്കടുത്തേക്ക് തിരിഞ്ഞു....... ഒരു ഓരം പിടിച്ച് നിറയെ പൂത്ത് കിടപ്പുണ്ട്. കാണാൻ നല്ല ഭംഗിയുണ്ട്...... അതങ്ങനെ നോക്കി നിൽക്കുമ്പോഴാണ് നന്ദൻ അരികിലേക്ക് വന്നു നിന്നത്....... ഭാമയൊന്ന് തിരിഞ്ഞവനെ നോക്കിയതും നന്നായ് പഴുത്തൊരു മഞ്ഞ നിറമുള്ള പേരക്ക ഒരു കുഞ്ഞ് ചിരിയോടെ അവൾക്ക് നേരെയവൻ നീട്ടി...... 💚 ഭാമ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി....... വാങ്ങിക്കെടോ തനിക്ക് വേണ്ടി പറിച്ചതാ ഒരു കുഞ്ഞു ചിരിയോടെ തനിക്ക് നേരെ നീട്ടി പറഞ്ഞതും അവളാ പേരക്ക വാങ്ങി...... നന്ദേട്ടാ...... പിന്നിൽ നിന്നും പല്ലവി ഉറക്കെ വിളിച്ചു.... എന്താ ....... നന്ദൻ പെട്ടന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു...... ഇങ്ങ് വന്നേ..... ആ ചാമ്പയ്‌ക്ക മരത്തിൽ നിന്ന് കൂടി കുറച്ച് പറിച്ചു തരോ...... എന്റെ ഫേവറേറ്റ് ആണ് പ്ലീസ്...... ആഹ്ഹ് വരുവാ....... ഭാമയ്ക്കരികിൽ നിന്നവൻ അവൾക്കടുത്തേക്ക് ചെന്നു....... തന്റെരികിൽ വന്നവനെ ഓരോ കാരണങ്ങൾ പറഞ്ഞു വിളിക്കുന്ന പല്ലവിയെ ഓർത്ത് ആ നിമിഷം മനസ്സിലൊരു കുശുമ്പ് വരാതിരുന്നില്ല ഭാമയ്ക്ക്....... പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ പച്ചക്കറികൾ നട്ടിരിക്കുന്ന ഭാഗത്തേക്ക്‌ അവൾ നടന്നു........ കുറച്ചകലെ നിന്ന് നന്ദന്റെയും പല്ലവിയുടെയും ശബ്ദം കേൾക്കാം പല്ലവി ഓരോ കാര്യങ്ങൾ പറഞ്ഞും കാണിച്ചും നന്ദന് പിന്നാലെ നടക്കുകയാണ്..... എപ്പോഴും ബഹളങ്ങളൊന്നുമില്ലാതെ ശാന്തനായ് നടക്കുന്ന നന്ദനെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ഇപ്പോഴാണ് പല്ലവിയും നന്ദനും നിൽക്കുന്നിടത്തേക്കു നോക്കി ഭാമ ആലോചിച്ചു..... നന്ദൻ പല്ലവിയുടെ ഓരോ പ്രവർത്തികളും ആസ്വദിക്കുന്നുണ്ട് ......... ഭാമ മെല്ലെ തിരിഞ്ഞു നടന്നു......... നന്ദനവൾ ഒത്തിരി പ്രിയപ്പെട്ടവളാണ്.... അപ്രധീക്ഷിതമായി അവർക്കിടയിലേക്ക് വന്നതായതു കൊണ്ടാകാം നന്ദനും പല്ലവിയും ഒരുപോലെ തന്നോട് അടുക്കാത്തതും കൂടെ ചേർക്കാത്തതും. അവളൊരു നെടുവീർപ്പോടെ ഓർത്തു..... ശേഷം കടുത്ത ചുവപ്പ് നിറം കൊണ്ട് പരന്നു കിടക്കുന്ന ചീരയിലകളെ നോക്കിയവൾ നിന്നു..... എന്നാൽ നന്ദൻ അകലെ നിന്നും ഇടക്കിടക്ക് ഭാമയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവൾക്കടുത്തേക്ക് പോകണമെന്നുണ്ട്..... താൻ വിളിച്ചത് കൊണ്ടാണ് അവളും തൊടിയിലേക്ക് വന്നത്. എന്നിട്ടിപ്പോ....... ഭാമയ്ക്ക് വിഷമമായിക്കാണുമോ?? ഒരു വല്ലായ്മയോടെ അവൻ ആലോചിച്ചു.... ശേഷം പല്ലവിയേയും കൊണ്ട് പിടിച്ച പിടിയാലെ അവൾക്കടുത്തേക്ക് ചെന്നു. പിന്നീട് അവളെയും കൂടെ ക്കൂട്ടിക്കൊണ്ട് തന്നെ പറമ്പിലെ ഓരോ ഭാഗത്തേക്കും നടന്നു........ ഏറെ നേരം തൊടിയിൽ ചുറ്റിക്കറങ്ങി ഒരു നേരമെത്തിയാണ് മൂവരും വീട്ടിലേക്ക് ചെന്നത്....... ❤️❤️ വൈകുന്നേരമായപ്പോൾ നന്ദൻ ലൈബ്രറിയിലേക്ക് പോകാനിറങ്ങിയിരുന്നു. കൂടെ പല്ലവിയും.... നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടാണ് ഭാമ ഉമ്മറത്തേക്കു വന്നത്. അപ്പോഴേക്കും വണ്ടി മുറ്റവും കഴിഞ്ഞ് ചെമ്പരത്തി വേലിക്കലേക്ക് എത്തിയിരുന്നു. അവർ പോയതും അമ്മ ഉമ്മറപ്പടിയിൽ നിന്ന് അമ്മ അകത്തേക്ക് കയറി.... അവരെങ്ങോട്ട് പോയതാ അമ്മേ..... പുറകിൽ പല്ലവി ഇരിക്കുന്നത് കണ്ടുകൊണ്ട് അവൾ ചോദിച്ചു. ലൈബ്രറിയിൽ പോയതാ മോളെ....... കല്യാണത്തിരക്കുകളിൽ പെട്ട് അവനങ്ങോട്ട് പോകാൻ പറ്റാത്തിരിക്കുകയായിരുന്നല്ലൊ... പിന്നെ പല്ലവി മോൾക്ക് ഏതൊക്കെയൊ ബുക്ക്‌ എടുക്കണ മെന്ന്.... അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ അകത്തു നിന്നും ഓടി വന്ന് കയറിയതാ.... പണ്ടുമുതലേ അവളിവിടെ വന്ന് നിൽക്കുന്നതല്ലേ..... ലൈബ്രറിയിൽ കുറേ കൂട്ടുകാര് പിള്ളേരുണ്ട്.... അവരെയൊക്കെ കണ്ടിട്ട് കൂടി വരാന്ന് പറയുന്നുണ്ടായിരുന്നു ...... ആഹ്ഹ്...... ഭാമയത് കേട്ട് മൂളി.... മഴ വരുന്നുണ്ട് രണ്ടും നേരത്തേ ഇങ്ങ് വന്നാൽ മതിയായിരുന്നു...... അമ്മ അത് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി ശേഷം അവർ പോയ വഴിയേ ഒന്ന് നോക്കി അവളും അകത്തേക്ക് നടന്നു. തിരിച്ച് മുറിയിലെത്തുമ്പോൾ വല്ലാത്തൊരു മൂകത തോന്നിയവൾക്ക്...... വൈകിട്ട് കുളിച്ച ശേഷം അവളൊരു പഴയ കോട്ടൺ സാരിയാണ് എടുത്തണിഞ്ഞത് ആ സാരിയുടെ പ്ലീറ്റ് കുത്താത്ത മുന്താണി തോളിലേക്ക് മാടി വച്ചു കൊണ്ട് നന്ദന്റ കുഞ്ഞു ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകമെടുത്ത് വായിക്കാനായി കസേരയിലേക്കിരുന്നു....... കുറച്ച് നേരം കഴിഞ്ഞതും ഇരുളടഞ്ഞ കാർമേഘം പുറത്ത് പെയ്തു തുടങ്ങി...... കൂടെ കാറ്റും ....... നല്ല ശബ്ദത്തോടെ ജനൽപ്പാളികൾ തുറന്നടഞ്ഞതും അവളങ്ങോട്ടേക്ക് ചെന്ന് ജനൽപ്പാളികൾ കുറ്റി വച്ചു...... കുറച്ച് നേരമിരുന്ന് വായിച്ചു. പെട്ടന്ന് കരണ്ട് പോയതും ബുക്കടച്ചു വച്ച് താഴേക്കിറങ്ങി ചെന്നു..... ആറുമണി ആകാറായത് കൊണ്ട് തന്നെ മഴയുടെ മൂടലിൽ പുറത്ത് ഇരുട്ട് വീണു തുടങ്ങി...... നേരെ അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോ അവിടെ വിളക്കൊരുക്കുന്ന തിരക്കിലാണ്...... തന്നെ കണ്ടപ്പോ അമ്മയൊന്ന് ചിരിച്ചു..... പുറത്തേ വേലിക്കൽ നിൽക്കുന്ന ചെമ്പരത്തി മരത്തിലെ ചെടികളിൽ നിന്ന് അടർത്തിയ പൂക്കൾ കൊണ്ട് അമ്മയത് നന്നായി ഒരുക്കിയിട്ടുണ്ട്...... കുറച്ച് നേരം അമ്മക്കൊപ്പം കൂടി..... താനാ വിളക്ക് ഉമ്മറത്ത് കയറി വരുന്നതിന് മുന്നിലായി വയ്ക്കുമ്പോഴായിരുന്ന പുറത്ത് പോയവർ തിരിച്ചു വരുന്നത് കണ്ടത് രണ്ടുപേരും നന്നായ് നനഞ്ഞിട്ടുണ്ട്...... വണ്ടി ഒരു സൈഡിലേക്ക് നിർത്തിയതും പല്ലവിചാടിയിറങ്ങി പ്പടികളോടിക്കയറിയിരുന്നു. രണ്ട് കൈകൊണ്ടും മാറിലേക്ക് പൊതിഞ്ഞു പിടിച്ച കുറച്ച് പുസ്തകങ്ങളുമുണ്ടായിരുന്നു കൈയ്യിൽ...... വണ്ടി സ്റ്റാന്റിട്ടു വച്ച് മുണ്ടൊന്നു കൂട്ടി പിടിച്ച് നന്ദനും ഉമ്മറത്തേക്ക് ഓടികയറി...... മുഴുവൻ നനഞ്ഞാണ് വരവ്......... ഭാമ വിളക്കിന് മുന്നിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ അകത്തേക്ക് കയറിയ പല്ലവിയെയും കയറി വരുന്ന നന്ദനേയും നോക്കി.... മുന്നിൽ ഭാമയെ കണ്ടതും നന്ദനൊരു നിമിഷമാപ്പടിയിൽ നിന്നു. ഒരു കോട്ടൺ സാരി ചുറ്റി നെറ്റിയിലൊരു ഭസ്മക്കുറിയും ചാർത്തി വിളക്കിന്റെ സ്വർണം വെളിച്ചത്തിൽ തന്നെ മുഖമുയർത്തി നോക്കുന്നവളിൽ ഒരു നിമിഷം നന്ദന്റെ കണ്ണിടഞ്ഞു. ഏടത്തി ഒരു ടൗവൽ എടുത്തു തരോ........ പല്ലവി ചോദിച്ചതും... ഭാമ വിളക്കൊന്നു തൊട്ട് തൊഴുത് എഴുന്നേറ്റു..... ഭാമേ എനിക്ക് കൂടി ഒരെണ്ണം എടുക്കുമോ ....... പല്ലവിയുടെ വിളിയിൽ അവളിൽ നിന്നും കണ്ണുമാറ്റി പതിയെ ഉമ്മറത്തേക്ക് കയറിക്കൊണ്ട് ഭാമയെ നോക്കി യവൻ ചോദിച്ചു. ഭാമ അകത്തു ചെന്നു രണ്ട് പേർക്കുമായുള്ള ടൗവലുമായി തിരിച്ചു വന്നു..... അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തിയിരുന്നു ......... മഴ നനഞ്ഞു വന്നത് കൊണ്ട് ഇരുവരെയും ചെറിയ രീതിയിൽ അമ്മ ശകാരിക്കുന്നുമുണ്ട്.. എവിടേലും കേറി നിന്നൂടായിരുന്നോ മഴ തോരും വരെ..... നന്ദനോടായി ചോദിച്ചു..... അവൻ പല്ലവിയെ ഒന്ന് നോക്കി..... അവളുടെ ഒറ്റ നിർബന്ധത്തിലാ എവിടെയും നിർത്താതെ ഓടിച്ചിങ്ങ് വന്നത്..... ചെല്ല് രണ്ടുപേരും ചെന്ന് ഡ്രെസ്സ് മാറ്റ്...... ഭാമ നൽകിയ ടവൽ വാങ്ങി തല തോർത്തിക്കൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഇരുവരോടും അമ്മ പറഞ്ഞു...... പുറത്ത് മഴ കുറച്ച് കൂടി ഊർജ്ജത്തോടെ പെയ്യാൻ തുടങ്ങിയിരുന്നു ....... നന്ദൻ പെട്ടന്ന് തന്നെ റൂമിൽ ചെന്ന് ഈറൻ മാറി ഇറങ്ങി വന്നു....... അപ്പോഴേക്കും അമ്മ ഇരുവർക്കുമായുള്ള കാപ്പി ഇട്ടിരുന്നു....... ഭാമയാണ് അത് ഇരു ഗ്ലാസുകളിലേക്ക് പകർന്നു നൽകിയത്. രാത്രി കഴിക്കാനുള്ള ചപ്പാത്തിയും കറിയുമുണ്ടക്കാൻ ഭാമയും അമ്മയും അടുക്കളയിലേക്കു പോകുമ്പോൾ നന്ദനും എന്തെങ്കിലും സഹായിക്കാനായി ചെല്ലണമെന്നുണ്ടായിരുന്നു പക്ഷേ ഒരുത്തി തന്നെ ഇടം വലം വിടാതെ വാ തോരാതെ സംസാരിക്കുകയല്ലേ..... പാചകത്തിനിടയിൽ ഭാമയും അമ്മയും ഓരോ കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല....... അമ്മയോട് സംസാരിച്ചു നിന്നപ്പോഴേക്കും നേരത്തേ മനസ്സിലുണ്ടായിരുന്ന എല്ലാ മൂടി ക്കെട്ടലുകളും മാറിയിരുന്നു..... കഴിച്ചു കഴിഞ്ഞ് അടുക്കളയൊതുക്കാൻ അവളും കൂടെ ക്കൂടി നന്ദനും പല്ലവിയും മറ്റന്നാൾ പല്ലവി കയറാൻ പോകുന്ന പുതിയ ജോലിയുടെ സംസാരത്തിലാണ്...... അടുക്കളയൊതുക്കി വരുമ്പോൾ കണ്ടിരുന്നുവെങ്കിലും അവിടെ തിരിയാതെ അവൾ നേരെ മുറിയിലേക്ക് നടന്നു രണ്ടും ചെന്ന് കിടന്നേ....... അമ്മ ഷുഗറിന്റെയും പ്രഷറിന്റെയും മരുന്നുകൾ കഴിക്കാനുള്ള ചൂടുവെള്ളവുമായി റൂമിലേക്ക്‌ പോകുന്ന വഴിയേ പറഞ്ഞു...... പോകുവാ ദേവൂമ്മ..... പല്ലവി പറഞ്ഞു കൊണ്ട് എഴുന്നേറ്റു....... ഭാമ നേരത്തേ റൂമിലെത്തിയിരുന്നു...... ബാത്‌റൂമിൽ പോയെന്നു ഫ്രഷ് ആയ ശേഷം കിടക്ക നന്നായൊന്നു വിരിച് അതിലേക്ക് അന്ന് കിടന്നതു പോലെ ചുവര് ചേർന്നു കിടന്നു ........ പല്ലവി ഉള്ളത് കൊണ്ട് നന്ദൻ ഇപ്പോഴൊന്നും വരില്ലായിരിക്കും...... അവളൊരു ആലോചനയോടെ കിടന്നു...... അപ്പോ തന്നെയാണ് നന്ദൻ വന്ന് വാതിൽ തുറന്നതും....... ഭാമ കട്ടിലിൽ ഒരറ്റത്തായി കിടക്കുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അവൻ വാതിലടച്ചു. ബാത്‌റൂമിലൊന്ന് പോയി വന്ന് അവൾക്കരികിലായ് കിടന്നു........ ശേഷം ഭാമയെ നോക്കി..... ഇപ്പോ കിടന്നതേയുള്ളവൾ ഉറങ്ങിയില്ല. ഭാമേ...... എന്തോ ചോദിക്കാനെന്നോണം അവൻ വിളിച്ചു. താൻ ഉറങ്ങിയോ? ഭാമ പതിയെ തിരിഞ്ഞു കിടന്നു........ ഇല്ലാ.....എന്താ നന്ദേട്ടാ...... തനിക്ക് വിഷമായോ ടോ ഇന്ന്..... എന്തിന്..... ഭാമ നെറ്റി ചുളിച്ചു..... അത് പല്ലവി...... അവള് ഹെർട്ട് ചെയ്യുമ്പോലെ എന്തെങ്കിലും........ അവനൊന്നു നിർത്തി....... പരസ്പരം മനസ്സിലാക്കാൻ സമയം വേണമെന്ന് ഇരുവരും സ്വയം തീരുമാനിച്ചതാണ്. പക്ഷേ..... ഇന്ന് മാറ്റി നിർത്തപെട്ടത് പോലെ അവൾക്ക് തോന്നിയോ എന്ന ചിന്ത മനസ്സിനെ അസ്വസ്ഥതമാക്കാൻ തുടങ്ങിയത് കൊണ്ടാണ് ചോദിച്ചത്........ എന്നെ വിഷമിപ്പിക്കാൻ മാത്രം പല്ലവിയൊന്നും പറഞ്ഞില്ലല്ലൊ....... അവൾ ഈ വീട്ടിലേതു തന്നെയല്ലേ....... എല്ലാവരോടും ആ സ്വാതന്ത്ര്യവും അവൾക്കുണ്ട്...... ഞാൻ വന്നിട്ട് കുറച്ച് ദിവസമാകുന്ന മല്ലേയായുള്ളൂ..... അടുത്തിടപെഴുകി വരാൻ സമയമെടുക്കുമായിരിക്കും ...... അതൊന്നും ഓർത്ത് വിഷമിക്കുന്ന ആളല്ല ഞാൻ...... ഭാമ പറഞ്ഞു....... ഭാമയതിനെ തെറ്റായ് എടുത്തില്ല എന്ന സമാധാനത്തോടെ നന്ദൻ അവളെ ത്തന്നെ നോക്കി ക്കിടന്നു...... നന്ദേട്ടൻ ഇതെന്താ ചോദിച്ചത്..... തന്നോടിത് ചോദിക്കണമെന്നുണ്ടായിരുന്നു ചോദിച്ചു..... അത്രേയുള്ളൂ....... നാളെ മുതൽ താൻ ട്യൂഷൻ സെന്ററിൽ പോകുന്നുണ്ടോ? ഹ്മ്മ്മ് പോണം.... എന്റെ പൊഷൻസ് പെന്റിങ്ങാണ്...... ഭാമ പറഞ്ഞു..... ഞാൻ മറ്റന്നാൾ മുതലേ വരൂ..... താൻ അമ്മയുടെ കൂടെ നാളെ ചെല്ല് കേട്ടോ..... ഹ്മ്മ്മ്....... ഒന്ന് മൂളുകൊണ്ട് ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി ഭാമ തിരിഞ്ഞു കിടന്ന് കണ്ണുകളടച്ചു...... കുറച്ച് നേരം കഴിഞ്ഞതും പെയ്തു നിന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി....... പതിയെ നന്ദനും കണ്ണുകളടച്ചു... 💚💚💚💚💚💚 പിറ്റേന്ന് രാവിലെ ഭാമ എഴുന്നേറ്റു അമ്മയ്‌ക്കൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകാമെന്നു കരുതി വേഗം റെഡിയാകുമ്പോഴായിരുന്നു മുറ്റത്തൊരു പോലീസ് ജീപ്പ് ഒരിരപ്പോടെ വന്നു നിന്നത്. തുടരും.💚🌺 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
31 likes
3 comments 13 shares