𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.6K views
1 days ago
#📙 നോവൽ ശ്രീഹരി നിനക്കുള്ളത് തന്നെയാണ്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അവനിനി ഒരിക്കലും പ്രതികാരം ചെയ്യാൻ വേണ്ടി ആയാൽ പോലും അവളെ കെട്ടി സ്വന്തം ജീവിതം കൂടി തകർക്കാൻ ശ്രമിക്കില്ല. അതുകൊണ്ട് നിന്റെ ശ്രീഹരിയെ നിനക്ക് തന്നെ കിട്ടും. എന്റെ വേണിയെ ഞാനും സ്വന്തമാക്കും. കിഷോർ ഉറക്കെ ചിരിച്ചു. താലികെട്ട് ❤️ ഭാഗം 12 വായിക്കാം (മുൻഭാഗം വായിക്കാത്തവർക്കായ് കമന്റിൽ കൊടുത്തിട്ടുണ്ട്) "ശ്രീയേട്ടൻ ആ ഫോട്ടോ കണ്ട സ്ഥിതിക്ക് ഇനി എന്തായാലും പ്രതികാരം ചെയ്യാൻ പോലും അവളെ കല്യാണം കഴിക്കില്ല എന്ന് ഉറപ്പല്ലേ." മീര ചോദിച്ചു. "അതെന്ത് ചോദ്യമാ മീര. ഇനി ഇത്തിരി എങ്കിലും ഉളുപ്പുണ്ടെങ്കിൽ അവനതിന് തയ്യാറാവില്ല. അങ്ങനെയാണ് എനിക്ക് തോന്നുന്നത്." കിഷോർ നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു. അവനുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച ശേഷം മീര വേണിയുടെ അരികിലേക്ക് പോയി അവളെ വസ്ത്രം ധരിപ്പിച്ച് പുതപ്പിച്ചു കിടത്തി. "എന്നോട് ക്ഷമിക്ക് വേണി. നിന്നെക്കാൾ മുൻപേ ശ്രീയേട്ടനെ സ്നേഹിച്ചത് ഞാനാ. അതുകൊണ്ട് ശ്രീയേട്ടനെ എനിക്ക് തന്നെ വേണം." മീരയുടെ മുഖത്ത് വാശി നിറഞ്ഞു. പിറ്റേ ദിവസം രാവിലെ സാധാരണ പോലെ ഉറക്കമുണർന്ന വേണി മൊബൈൽ എടുത്ത് ശ്രീഹരിക്കൊരു ഗുഡ് മോർണിംഗ് അയച്ചു. അവൾ ഉണരുമ്പോൾ മീര അരികിൽ ഉണ്ടായിരുന്നില്ല. മീര കുളി കഴിഞ്ഞ് ബാൽക്കണിയിൽ നിന്ന് മുടി വിടർത്തി ഇടുകയായിരുന്നു. അതുകൊണ്ട് വേണി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. അവൾ ഫ്രഷ് ആയി തിരികെ വരുമ്പോഴും മീര ബാത്‌റൂമിൽ തന്നെയായിരുന്നു. അതുകൊണ്ട് വേണി മൊബൈലും എടുത്ത് ബെഡിലേക്ക് ഇരുന്ന് ശ്രീഹരി മെസ്സേജ് കണ്ടിട്ടുണ്ടോ എന്ന് നോക്കി. അവൻ മെസ്സേജ് സീൻ ആക്കിയിട്ടും റിപ്ലൈ ഇട്ടിട്ടില്ല എന്ന് കണ്ടപ്പോൾ അവൾ ശ്രീഹരിയുടെ ഫോണിലേക്ക് വിളിച്ചു. പക്ഷേ റിങ് ചെയ്ത് നിന്നതല്ലാതെ അവൻ ഫോൺ എടുത്തില്ല. ഈ അടുത്തിടെയായി മെസ്സേജ് കണ്ടാൽ റിപ്ലൈ തരാതെയും വിളിച്ചാൽ ഫോൺ എടുക്കാതെയുമുള്ള അവന്റെ പെരുമാറ്റം വേണിയെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ പുതിയ ജോലിക്ക് കയറുന്നതിന്റെ തിരക്കിലാകാം അവനെന്ന് കരുതി അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. ഇതേസമയം തലയിണയിൽ മുഖം അമർത്തി കിടക്കുകയായിരുന്നു ശ്രീഹരി. അവന്റെ കണ്ണുകൾ കരഞ്ഞു കരഞ്ഞു ചുവന്നു വിങ്ങി ഇരിപ്പുണ്ടായിരുന്നു. വേണി തന്നോട് ചെയ്ത് കൊണ്ടിരിക്കുന്ന ചതി ഓർത്ത് തലേന്ന് രാത്രി മുതൽ അവൻ കരച്ചിൽ തന്നെയായിരുന്നു. ആത്മാർത്ഥമായി സ്നേഹിച്ചവർ ചതിക്കുകയാണെന്ന് തിരിച്ചറിയുമ്പോ ആരായാലും ഒന്ന് പതറി പോകും. അത് തന്നെയാണ് ശ്രീഹരിക്കും സംഭവിച്ചത്. എത്ര തന്നെ സങ്കടം ഉള്ളിലൊതുക്കാൻ ശ്രമിച്ചിട്ടും തലേന്ന് രാത്രി മീര വേണിയുടെ വാട്സ്ആപ്പ് ൽ കിഷോറിന് എന്ന വ്യാജേന ശ്രീഹരിക്ക് അയച്ച വേണിയുടെ ന്യൂഡ് ഫോട്ടോ കൂടി കണ്ടപ്പോൾ അവൻ മൊത്തത്തിൽ തകർന്ന് പോയി. ഇത് വേണിയോടുള്ള ശ്രീഹരിയുടെ പക വർദ്ധിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ വേണി എത്ര വിളിച്ചിട്ടും അവൻ കാൾ എടുത്തില്ല. ശ്രീഹരിയുടെ ആ അവഗണന എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചിട്ടും അവളെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ട്രിപ്പ്‌ മൂഡിൽ ആ വിഷമം വേണിയെ അത്ര കണ്ട് ബാധിച്ചില്ലെങ്കിലും ട്രിപ്പിന്റെ അവസാന ദിവസമായപ്പോ അവൾ ഡൌൺ ആവാൻ തുടങ്ങിയിരുന്നു. ശ്രീഹരി വിളിച്ചിട്ട് എടുക്കുന്നില്ല മെസ്സേജ് കണ്ടിട്ട് റിപ്ലൈ ചെയ്യുന്നില്ല എന്നൊക്കെ വേണി മീരയോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ മീരയ്ക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവുമൊക്കെ തോന്നി. അങ്ങനെ അഞ്ചാറു ദിവസത്തെ ട്രിപ്പ്‌ കഴിഞ്ഞ് എല്ലാവരും തിരികെ കോളേജിൽ എത്തിച്ചേർന്നു. രാത്രി ഒത്തിരി വൈകിയാണ് അവർ എത്തിയത്. വേണിയെ കൂട്ടാൻ കിഷോറും മീരയെ കൂട്ടാൻ ശ്രീഹരിയും കോളേജിൽ വന്നിട്ടുണ്ടായിരുന്നു. അവനെ നേരിൽ കാണുമ്പോ തന്റെ കാൾ എടുക്കാത്ത എന്താണെന്നും മെസ്സേജ് ന് റിപ്ലൈ ചെയ്യാത്തത് എന്താണെന്നും ചോദിക്കണമെന്ന് വേണി തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ മീരയെ കൊണ്ട് പോകാൻ വന്ന ശ്രീഹരിയെ കണ്ടപ്പോൾ അവൾ അവനടുത്തേക്ക് ഓടി ചെന്നു. "ശ്രീയേട്ടാ.... ഞാൻ എത്ര തവണ ഫോൺ വിളിക്കേം മെസ്സേജ് അയക്കേം ചെയ്തു. എന്നിട്ടെന്താ ഫോൺ എടുക്കാത്തത്. എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?" വേണിയുടെ ശബ്ദം സങ്കടം കൊണ്ട് വിങ്ങിപ്പോയി. "നീ വിളിക്കുമ്പോ ഒക്കെ ഞാൻ ഓരോ തിരക്കിലായിരുന്നു വേണി. പിന്നീട് ഞാൻ ഫ്രീ ആയ ശേഷം രണ്ട് തവണ നിന്നെ തിരിച്ചു വിളിച്ചപ്പോഴും ഔട്ട്‌ ഓഫ് കവറേജ് ഏരിയ ആയിരുന്നു. നീ ട്രിപ്പിൽ ആയിരുന്നത് കൊണ്ട് കറക്റ്റ് റേഞ്ച് കിട്ടുന്നുണ്ടാവില്ലെന്ന് ഞാൻ വിചാരിച്ചു. പിന്നെ വില്ലേജ് ഓഫീസിൽ ജോയിൻ ചെയ്തതിന്റെതായ തിരക്കുകളൊക്കെ ഉണ്ട് മതി അതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് ശ്വാസം വിടാൻ സമയം പോലും കിട്ടുന്നില്ല. ഇതൊക്കെ നിനക്ക് പറഞ്ഞ മനസ്സിലാവുമോ എന്ന് പോലും എനിക്കറിയില്ല. ഇതിന്റെ ഇടയിൽ കല്യാണത്തിന്റെ ആവശ്യങ്ങൾക്ക് ഓടാനും ഞാനല്ലേ ഉള്ളു." ഉള്ളിലെ വെറുപ്പ് പരമാവധി പുറത്ത് കാണിക്കാതെ സ്വരം മയപ്പെടുത്തി അവൻ മറുപടി നൽകി. "അത്ര തിരക്കായിരുന്നെങ്കിൽ ഒരു msg എങ്കിലും ഇടാമായിരുന്നു." അവൾ പരിഭവിച്ചു. "നീ എന്റെ കോലം കാണുന്നില്ലേ വേണി. നിന്റെ msg കണ്ട് റിപ്ലൈ തരാൻ തുടങ്ങുമ്പോ ആയിരിക്കും എന്തെങ്കിലും അത്യാവശ്യം വരുന്നത്. ഉടനെ തന്നെ അതിനായി പോകും. അത് കാരണം ഇക്കാര്യം മറന്ന് പോവും." ശ്രീഹരി ന്യായീകരിച്ചു. "Mmmhh ... സാരമില്ല... ശ്രീയേട്ടന്റെ റിപ്ലൈ കാണാതിരുന്നപ്പോൾ ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോയി. ഒരു msg എങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ ഇത്ര വിഷമിക്കില്ലായിരുന്നു." വേണി പറഞ്ഞു. "തത്കാലം അതൊന്നും ഓർത്ത് വിഷമിക്കാൻ നിൽക്കാതെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്ക്. കല്യാണം ഇങ്ങ് അടുക്കാറായില്ലേ. നന്നായി ഒരുങ്ങി ചിരിച്ച മുഖത്തോടെ വേണം നീ പന്തലിലേക്ക് വരാൻ." അവൻ പറഞ്ഞു "അത് പിന്നെ ഞാൻ അങ്ങനെ അല്ലെ വരു. " വേണി പുഞ്ചിരിച്ചു. ശ്രീഹരി അങ്ങനെയൊക്കെ പറഞ്ഞത് കേട്ടപ്പോൾ അവന് തന്നോട് ഇഷ്ടക്കേടോ പിണക്കമോ ഇല്ലെന്ന് കണ്ടപ്പോൾ അവൾക്ക് സമാധാനമായി. "എന്നാ ഞങ്ങള് പോട്ടെ വേണി. എനിക്ക് നാളെ നേരത്തെ പോകാനുണ്ട്." ശ്രീഹരി പറഞ്ഞു. "ആഹ് ശ്രീയേട്ടൻ പൊക്കോ." അവന്റെ അരികിൽ നിന്നും പിരിയാൻ മനസ്സ് വരാതെ അവൾ ശ്രീഹരിയെ തന്നെ നോക്കി നിന്നു. കിഷോറിനോടും വേണിയോടും പോവുകയാണെന്ന് പറഞ്ഞിട്ട് മീര അവന്റെ പിന്നിൽ കയറിയിരുന്നു. ശ്രീഹരി ഇരുവരെയും നോക്കി തലയിട്ടിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ബൈക്ക് ചലിക്കാൻ തുടങ്ങിയപ്പോൾ ഒരു സേഫ്റ്റിക്ക് എന്നോണം മീര അവന്റെ തോളിനു പിന്നിൽ കൈ വച്ചു. വേണി അത് കൃത്യമായി കാണുകയും ചെയ്തു. എന്തോ ആ കാഴ്ച അവളിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തി. തുടരും