പ്രണയത്തിന്റെ കഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K views
19 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.9K views
19 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ്‌ നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
3.1K views
1 days ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
🦋💕ആമി 💕🦋
4.4K views
2 days ago
#💞 പ്രണയകഥകൾ സുൽത്താൻ 🥰😘😘ആമി 😘😘😘