#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡെഡ്ലി ബേക്കറി - ന്യൂയോർക്ക് ഡയറീസ് ( ഡെഡ്ലി ഇഡ്ഡലി തുടർച്ച, കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. ലണ്ടൻ നഗരത്തിന്റെ പുകമൂടിയ തെരുവുകളിൽ സ്കോട്ട്‌ലൻഡ് യാർഡിനെ പോലും സ്വന്തം വിരൽത്തുമ്പിൽ നിർത്തി വിജയം കൊയ്ത ശേഷമാണ് വേണുപ്പിള്ളയും നിസാറും അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിലേക്ക് ലാൻഡ് ചെയ്തത്. ടൈംസ് സ്ക്വയറിന്റെ തിളങ്ങുന്ന ലൈറ്റുകൾക്ക് താഴെ, ബ്രൂക്ലിനിലെ പഴയ ഒരു വ്യവസായ മേഖലയിലുള്ള നാലുനില കെട്ടിടം അവർ സ്വന്തമാക്കി. താഴത്തെ നിലയിൽ ആരും കൊതിക്കുന്ന റോയൽ ലുക്കിലുള്ള അമേരിക്കൻ ഡൈനർ ആരംഭിച്ചു: 'Pillai & Nisar's Empire Steakhouse & Burgers'. പുറത്ത് കൊടും തണുപ്പത്തും അറ്റാച്ച്കേസുകളും പിടിച്ചു നിൽക്കുന്ന വോൾ സ്ട്രീറ്റിലെ ബ്രോക്കർമാരും, മസിൽ പെരുപ്പിച്ച ബോഡിബിൽഡർമാരും, മാഫിയ തലവന്മാരും റെസ്റ്റോറന്റിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നു. കാരണം അവിടെ വിളമ്പിയിരുന്ന വിഭവങ്ങൾ സാധാരണ അമേരിക്കൻ ഫാസ്റ്റ് ഫുഡുകളെപ്പോലെ ആയിരുന്നില്ല. മോൺസ്റ്റർ ബ്രാക്കുസ് ബർഗർ സാദാ ബീഫ് പാറ്റിക്ക് പകരം ഒളിമ്പിക് റെസ്ലർമാരുടെയും അന്താരാഷ്ട്ര പവർലിഫ്റ്റർമാരുടെയും തുടയിലെ ഫ്രഷ് മാംസം പ്രത്യേക താപനിലയിൽ പുകച്ച് തയ്യറാക്കിയ പാറ്റി. അതിന് മുകളിൽ ഒഴിക്കുന്ന ചീസ് മനുഷ്യക്കണ്ണീരിലെ ഉപ്പുരസവും ബോൺ മാരോയും ചേർത്ത് കുറുക്കിയെടുത്ത അതീവ രഹസ്യ സോസ്! ഡാർക്ക് സ്ലാഷർ സ്റ്റീക്ക് പ്രൊഫഷണൽ ബോക്സർമാരുടെ കട്ടിയുള്ള മാംസപേശികൾ വൈൻ ചേർത്ത് വേവിച്ചെടുക്കുന്ന പ്രീമിയം സ്റ്റീക്ക്. കഴിക്കുന്ന നിമിഷം മുതൽ ശരീരത്തിലേക്ക് വൻ ഊർജ്ജവും മസ്തിഷ്കത്തിലേക്ക് അനിയന്ത്രിതമായ ഡോപാമൈനും പ്രവഹിക്കും. റെസ്റ്റോറന്റിന്റെ ബേസ്‌മെന്റ് ഉള്ളിലെ അത്യാധുനിക സൗണ്ട് പ്രൂഫ് കിച്ചണിൽ വേണുപ്പിള്ള തന്റെ വലിയ സ്റ്റീൽ വെട്ടുകത്തിക്ക് മൂർച്ച കൂട്ടുകയായിരുന്നു. ടേബിളിൽ ഇരുന്നു ഡോ. ഹാനിബാൾ ലക്റ്റർ വിലകൂടിയ റെഡ് വൈൻ നുണഞ്ഞു. "വേണു... ന്യൂയോർക്കുകാർക്ക് മാംസത്തിന്റെ വലിപ്പവും പ്രോട്ടീന്റെ അളവുമാണ് പ്രധാനം," ഹാനിബാൾ വൈൻ ഗ്ലാസ്സ് താഴെ വെച്ചു. "ഇവിടെയുള്ള കസ്റ്റമേഴ്സ് സാധാരണക്കാരല്ല. അതിന് അനുസരിച്ചുള്ള ഫ്രഷ് ഐറ്റംസ് സപ്ലൈ ചെയ്യാൻ നമ്മൾ പ്രൊക്യൂർമെന്റ് വിപുലീകരിക്കണം." തൊട്ടടുത്ത് നിന്ന നിസാർ തന്റെ ഐപാഡിൽ അമേരിക്കയിലെ പ്രൊക്യൂർമെന്റ് മാപ്പ് തുറന്നു. "വേണുച്ചേട്ടാ, ഹാനിബാൾ സാറിന്റെ കോൺടാക്റ്റ് വഴി മയാമിയിലെയും ലാസ് വേഗാസിലെയും പ്രൈവേറ്റ് ക്ലബ്ബുകളിൽ നിന്ന് റിട്ടയർ ചെയ്ത ബോക്സർമാരെയും ഫൈറ്റർമാരെയും കാണാതാകുന്ന കേസ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ ആരും നമ്മളിലേക്ക് എത്തത്തില്ല. ബ്രൂക്ലിൻ പോർട്ട് വഴി വരുന്ന കാർഗോകൾ നമ്മൾ നേരിട്ട് ലബോറട്ടറിയിലേക്ക് മാറ്റുന്നുണ്ട്." അടുക്കളയിൽ സഹായി ലൈല ഭീമാകാരമായ മിക്സറിലേക്ക് രക്തം കലർന്ന ചുവന്ന സോസ് ഒഴിച്ചുകൊണ്ടിരുന്നു. മാംസം അരയ്ക്കുന്ന കൂറ്റൻ ഇന്റസ്ട്രിയൽ ഗ്രൈൻഡറുകൾ ബേസ്‌മെന്റിൽ ഭയാനകമായി ഇരമ്പി. ……. എന്നാൽ, ഈ വൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ പോകുന്ന ആ പേമാരി ന്യൂയോർക്കിലേക്ക് അടുക്കുകയായിരുന്നു. ലണ്ടനിൽ, കഫേയുടെ ജനലിന് പുറത്ത് റെക്കോർഡറുമായി നിന്ന ആ നിഗൂഢ രൂപം വെറുമൊരു സാധാരണക്കാരനായിരുന്നില്ല! അയാൾ അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ ഏറ്റവും കടുപ്പക്കാരനായ ചീഫ് സീനിയർ അന്വേഷണ ഉദ്യോഗസ്ഥൻ ജയൻ പി പി ആയിരുന്നു! പാലച്ചുവട് ജംഗ്ഷനിലെ ഡെഡ്‌ലി ഇഡ്ഡലി കേസ് മുതൽ വേണുപ്പിള്ളയുടെയും നിസാറിന്റെയും ഓരോ നീക്കങ്ങളും അതീവ രഹസ്യമായി ട്രാക്ക് ചെയ്തത് ജയൻ ആയിരുന്നു. ലണ്ടൻ പോലീസിലെ ആർതറിനെ നിസാർ ബ്ലാക്ക് മെയിൽ ചെയ്ത വിവരവും, ലണ്ടൻ മോർച്ചറികളിൽ നിന്ന് ബോഡി മാറ്റിയതിന്റെ ഡിജിറ്റൽ തെളിവുകളും ജയൻ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞിരുന്നു. ടൈംസ് സ്ക്വയറിന് സമീപമുള്ള ഇന്റർപോളിന്റെ രഹസ്യ സേഫ് ഹൗസിൽ വെച്ച് ജയൻ തന്റെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി. സിഗരറ്റിന്റെ പുക ഉയർത്തിക്കൊണ്ട് അയാൾ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു: "പാലച്ചുവട്ടിൽ നിന്ന് തുടങ്ങിയ കൂട്ടുകെട്ടാണ്. വേണുപ്പിള്ളയുടെ പാചക തലച്ചോറും നിസാറിന്റെ ക്രൈം സിൻഡിക്കേറ്റും ഹാനിബാൾ ലക്റ്ററിന്റെ ഹീനമായ ബുദ്ധിയും ചേർന്നപ്പോൾ ഇതൊരു അന്താരാഷ്ട്ര മാഫിയ ആയി മാറി. പക്ഷേ, ഇത്തവണ അമേരിക്കൻ മണ്ണിൽ വെച്ച് ഇവരുടെ കഥ ഞാൻ അവസാനിപ്പിക്കും!" …….. അന്ന് അർദ്ധരാത്രി 2 മണി 'Pillai & Nisar's Empire Steakhouse' ൽ പാതിരാത്രിയിലെ തിരക്ക് ഒഴിഞ്ഞ സമയം. റെസ്റ്റോറന്റിൽ വേണുപ്പിള്ളയും നിസാറും ലൈലയും മാത്രം. പെട്ടെന്നാണ് കടയുടെ മുൻവശത്തെ ഗ്ലാസ് വാതിലുകൾ തകർന്നു വീണത്! തണുത്ത കാറ്റിനൊപ്പം കറുത്ത കോട്ടും തൊപ്പിയും ധരിച്ച ജയൻ ഒറ്റയ്ക്ക് അകത്തേക്ക് കടന്നുവന്നു. അയാളുടെ രണ്ട് കൈകളിലും അത്യാധുനികമായ ഓട്ടോമാറ്റിക് പിസ്റ്റളുകൾ ഉണ്ടായിരുന്നു. "വേണുപ്പിള്ള... നിസാർ... മൂവ് ആയാൽ നെഞ്ചു തുളയ്ക്കും!" ജയന്റെ ഗാംഭീര്യമുള്ള ശബ്ദം റെസ്റ്റോറന്റിൽ മുഴങ്ങി. വേണുപ്പിള്ള ഞെട്ടി വിറച്ചു കൈ തട്ടിൻ അടിയിലേക്ക് കൊണ്ടുപോയി വെട്ടുകത്തി എടുത്തു. "ആരാടാ നാറി നീ? ഈ ന്യൂയോർക്കിൽ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ നിന്റെ മാംസം അരച്ച് നാളത്തെ ബർഗറിലാക്കും ഞാൻ!" വേണുപ്പിള്ള അലറി. പക്ഷേ നിസാർ ശാന്തനായിരുന്നു. അവൻ പതുക്കെ മുന്നോട്ട് വന്നു. "വേണുച്ചേട്ടാ, വെട്ടുകത്തി താഴെയിട്. ഇവൻ ലണ്ടനിൽ നമ്മുടെ പുറകെ ഉണ്ടായിരുന്നു. ഇന്റർപോൾ ഏജന്റ് ജയൻ പി പി!" ജയൻ ചിരിയോടെ തൊപ്പി മാറ്റി. "കറക്റ്റ് ആണ് നിസാറേ. ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാർഡിലെ ആർതറിനെ നീ കാശു കൊടുത്തു വാങ്ങി. പക്ഷേ ജയനെ വാങ്ങാൻ ഈ ഭൂഗോളത്തിലെ ഒരു ബാങ്കിന്റെ പണത്തിനും കഴിയില്ല! നിങ്ങളുടെ ഹാനിബാൾ ലക്റ്ററെ ബ്രൂക്ലിൻ പോർട്ടിൽ വെച്ച് ഇന്റർപോൾ ടീം പിടിച്ചു കഴിഞ്ഞു. ഇനി നിങ്ങൾ രണ്ടുപേരും മാത്രം!" ജയൻ ഗൺ ലോഡ് ചെയ്തു മുന്നോട്ട് ആഞ്ഞു. പക്ഷേ, നിസാറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ശാന്തമായി ഒരു സിഗരറ്റ് കത്തിച്ചു. "ജയൻ സാറേ... ഈ റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചില്ല. നിങ്ങൾ ചവിട്ടി നിൽക്കുന്നത് ഒരു കെണിയിലാണ്!" നിസാർ തന്റെ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ റിമോട്ട് കണ്ട്രോൾ പുറത്തെടുത്തു. അതിലൊരു റെഡ് ബട്ടൺ അമർത്തി! പെട്ടെന്ന് ജയൻ നിന്ന തറയിലെ സ്റ്റീൽ പ്ലേറ്റ് വലിയ ശബ്ദത്തോടെ താഴേക്ക് തുറന്നു! "ആഹ്ഹ്ഹ്!" ജയൻ നിയന്ത്രണം വിട്ട് ബേസ്‌മെന്റിലെ ഇരുട്ടിലേക്ക് കൂപ്പുകുത്തി കനത്ത ഇരുട്ടിലേക്ക് വീണ ജയൻ വേദനയോടെ നിലത്തുനിന്ന് എഴുന്നേറ്റു. അവിടെ അന്തരീക്ഷത്തിൽ ചോരയുടെയും രാസവസ്തുക്കളുടെയും അതിരൂക്ഷമായ മണം നിറഞ്ഞുനിന്നിരുന്നു. ചുറ്റും കൂറ്റൻ ഇന്റസ്ട്രിയൽ മാംസം അരയ്ക്കുന്ന ഗ്രൈൻഡറുകൾ ഭയാനകമായ ശബ്ദത്തോടെ കറങ്ങുന്നു! ഇരുട്ടിൽ നിന്ന് രണ്ടു ഭീമാകാരമായ രൂപങ്ങൾ മുന്നോട്ട് വന്നു... ഹാനിബാൾ ലക്റ്ററും വേണുപ്പിള്ളയും! ജയൻ ഞെട്ടിപ്പോയി! "ലക്റ്റർ... നീ അറസ്റ്റിലായില്ലേ?" ഹാനിബാൾ ലക്റ്റർ ചിരിച്ചു. "ഇന്റർപോൾ ഏജന്റ് ജയൻ... നിന്റെ കമ്മ്യൂണിക്കേഷൻ സിസ്റ്റം അരമണിക്കൂർ മുൻപേ നിസാർ ഹാക്ക് ചെയ്തതാണ്. പുറത്ത് നിന്നെ സഹായിക്കാൻ ആരുമില്ല!" വേണുപ്പിള്ള തിളങ്ങുന്ന ഭീമാകാരമായ വെട്ടുകത്തിയുമായി മുന്നോട്ട് നടന്നു. "ഇന്റർപോളിന്റെ സീനിയർ ഏജന്റ് അല്ലേടാ നീ? നിന്റെ മസിലും കാൽസ്യവും കൂടിയ ഫ്രഷ് മാംസം കൊണ്ട് ഉണ്ടാക്കുന്ന സ്റ്റീക്കിന് ന്യൂയോർക്കിൽ നല്ല ഡിമാൻഡ് ആയിരിക്കും!" വേണുപ്പിള്ള ക്രൂരമായി ചിരിച്ചു. ജയൻ തോക്കെടുക്കാൻ നോക്കിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ തോക്ക് എവിടെയോ തെറിച്ചുപോയിരുന്നു. അയാൾ അടിയന്തിരമായി കൈകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ, ഹാനിബാൾ ലക്റ്റർ പിന്നിൽ നിന്ന് ജയന്റെ കഴുത്തിൽ ക്ലോറോഫോം അടങ്ങിയ തുണി അമർത്തി! നിമിഷങ്ങൾക്കകം ജയന്റെ ബോധം മറഞ്ഞു. അയാൾ തറയിലേക്ക് വീണു. നിസാർ ബേസ്‌മെന്റിലേക്ക് ഇറങ്ങി വന്നു. അവൻ ജയന്റെ അനക്കമില്ലാത്ത ശരീരത്തിലേക്ക് നോക്കി വിസ്കി ഗ്ലാസ്സ് ഉയർത്തി. "വേണുച്ചേട്ടാ... ഇവന്റെ ബോഡിയിൽ നിന്ന് സാധാരണ പാറ്റി ഉണ്ടാക്കിയാൽ പോരാ. സ്പെഷ്യൽ പ്രീമിയം ബർഗർ' എന്ന് പേരിട്ട് നാളെ വിഐപി കസ്റ്റമേഴ്സിന് കൊടുക്കണം!" "അത് ഞാൻ ഏറ്റെടാ നിസാറേ!" വേണുപ്പിള്ള വെട്ടുകത്തി വായുവിൽ വീശി. "ഇവന്റെ അസ്ഥികൾ ഉണക്കിപ്പൊടിച്ച് ബർഗറിന്റെ മുകളിലെ സ്പെഷ്യൽ ടോപ്പിംഗ് ആക്കാം!" ഹാനിബാൾ ലക്റ്ററും വേണുപ്പിള്ളയും ചേർന്ന് ജയന്റെ ശരീരം ഭീമാകാരമായ ഇന്റസ്ട്രിയൽ ഫ്ലെഷ് ഗ്രൈൻഡറിലേക്ക് എറിഞ്ഞു! രാക്ഷസീയമായ ശബ്ദത്തോടെ ഗ്രൈൻഡർ കറങ്ങി. ഇന്റർപോളിന്റെ ഏറ്റവും മിടുക്കനായ ഏജന്റ് ജയന്റെ കഥ അങ്ങനെ ബ്രൂക്ലിനിലെ ആ രഹസ്യ ബേസ്‌മെന്റിൽ വെച്ച് ചോരയിൽ അവസാനിച്ചു! പിറ്റേന്ന് രാവിലെ. 'Pillai & Nisar's Empire Steakhouse' ന് മുന്നിൽ ജനക്കൂട്ടം ഇരച്ചുകയറി. ന്യൂയോർക്കിലെ പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകൾ: "ന്യൂയോർക്കിൽ വിപ്ലവം സൃഷ്ടിച്ച് സ്പെഷ്യൽ മോൺസ്റ്റർ ബർഗർ'! രുചിയിൽ പുതിയ ചരിത്രം കുറിച്ചു ഉടമകളായ വേണുപ്പിള്ളയും നിസാറും!" റെസ്റ്റോറന്റിന്റെ വിഐപി ക്യാബിനിലിരുന്ന് നിസാർ അടുത്ത സിഗരറ്റ് കത്തിച്ചു. വേണുപ്പിള്ള പുതിയ സ്റ്റീക്ക് പ്ലേറ്റുമായി തഞ്ചത്തിൽ നടന്നു വന്നു. പെട്ടെന്ന്, നിസാറിന്റെ സാറ്റലൈറ്റ് ഫോൺ റിംഗ് ചെയ്തു. ഫോണിൽ തെളിഞ്ഞത് ഒരു വിദേശ നമ്പറായിരുന്നു—ദുബായ് ഷെയ്ഖിന്റെ അതീവ രഹസ്യ ഓഫീസ്!* നിസാർ ഫോൺ അറ്റൻഡ് ചെയ്തു. അപ്പുറത്തുനിന്ന് ഗൗരവമുള്ള ഒരു അറബിക് ശബ്ദം കേട്ടു: "മിസ്റ്റർ നിസാർ... നിങ്ങളുടെ ബർഗറുകളുടെയും ഇഡ്ഡലിയുടെയും കഥ ഞങ്ങൾ അറിഞ്ഞു. ബുർജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഞങ്ങൾക്ക് ഒരു പുതിയ ഫ്രാഞ്ചൈസി വേണം! പ്രതി വർഷം 10 ബില്യൺ ഡോളർ ഇൻവെസ്റ്റ്‌മെന്റ്. അതിനുള്ള ആളുകളെ ഞാൻ എത്തിക്കാം!" നിസാർ വേണുപ്പിള്ളയെയും ഹാനിബാളിനെയും നോക്കി ചിരിച്ചു. "ഡീൽ ഉറപ്പിച്ചു ഷെയ്ഖ് ഹബീബി! അടുത്ത സ്റ്റോപ്പ്... ദുബായ്*!" “ കൊള്ളാം ഇനി അറേബ്യൻ ഐറ്റംസ് ഹ ഹ ഹ “ വേണു പിള്ള അട്ടഹസിച്ചു ലാബിലെ ഭീമാകാരമായ മാംസം അരയ്ക്കുന്ന ഗ്രൈൻഡറുകൾ കൂടുതൽ ഉച്ചത്തിൽ കറങ്ങാൻ തുടങ്ങി. ലോകം മുഴുവൻ വിഴുങ്ങാൻ പോകുന്ന 'പിള്ളേച്ചൻ ആൻഡ് നിസാർ സിൻഡിക്കേറ്റ്' അങ്ങനെ അടുത്ത ദുബായിലേക്ക് പടരുകയായിരുന്നു! ……… തുടരും
7 shares

More like this