𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 21 days ago
#📙 നോവൽ വെറുതെ ഇറങ്ങിയാതാണോ ഇങ്ങോട്ട്." വേണി ചോദിച്ചു. "ഹാ... വെറുതെ ഈ വഴി പോയപ്പോ കേറിന്നെ ഉള്ളു." മനസ്സിൽ ചില തന്ത്രങ്ങൾ നെയ്തു കൊണ്ടവൻ പറഞ്ഞു. "ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം." അവനെ അകത്തേക്ക് ഇരുത്തിയിട്ട് വേണി ജ്യൂസ് എടുക്കാനായി അടുക്കളയിലേക്ക് പോയി. ആ നേരം കൊണ്ട് കിഷോർ നേരെ പോയത് മുത്തശ്ശി ഉപയോഗിക്കുന്ന റൂമിലേക്കാണ്. വേണിയുടെ കല്യാണം പ്രമാണിച്ചു മുല്ലശ്ശേരിയിൽ നിന്നും ശ്രീമംഗലത്തേക്ക് വന്ന വേണിയുടെ അച്ഛൻ വാസുദേവന്റെ അമ്മ ദേവകി ഇതുവരെ തിരികെ പോയൊട്ടുണ്ടായിരുന്നില്ല. കുറച്ചു ദിവസം കൂടെ ശ്രീമംഗലത്ത് നിന്നിട്ട് വരാമെന്ന് അവർ പറഞ്ഞത് കൊണ്ടാണ് കിഷോർ അവരെ മുല്ലശ്ശേരിയിലേക്ക് കൂട്ടാത്തത്. അവൻ മുത്തശ്ശിയുടെ റൂമിൽ വന്ന് നോക്കുമ്പോ അവർ ഉച്ച ഭക്ഷണം കഴിഞ്ഞുള്ള മയക്കത്തിലായിരുന്നു. അത് കണ്ടതും കിഷോറിന്റെ കണ്ണുകൾ എന്തിനോ വേണ്ടി ചുറ്റിനും തിരഞ്ഞു. മുത്തശ്ശി ഇടയ്ക്കിടെ രാത്രി കഴിക്കാറുള്ള ഉറക്ക ഗുളികയിൽ അവന്റെ നോട്ടമുടക്കി. അതിൽ നിന്നും രണ്ട് ഗുളിക എടുത്തു കൈയ്യിൽ പിടിച്ചവൻ പതിയെ കിച്ചണിലേക്ക് പോയി. അവിടെ വേണി അവനുള്ള ജ്യൂസ് തയ്യാറാക്കുകയായിരുന്നു. ", ഇത് നീ തന്നെ കുടിച്ചോ വേണി. തണുപ്പ് തീരെ ഇല്ല. എനിക്ക് കുറച്ചു ഐസ് കട്ടയൊക്കെ ഇട്ട് ഇത്തിരി കൂടി മധുരം കുറച്ചു താ. . വേണി കൊടുത്ത ജ്യൂസ് ടേസ്റ്റ് നോക്കിയിട്ട് കിഷോർ പറഞ്ഞു. "കിഷോറേട്ടന് മധുരം ഇഷ്ടാണല്ലോന്ന് വിചാരിച്ചിട്ട ഞാൻ ഇതിൽ മധുരം കൂട്ടി ഇട്ടത്. "ഇത് നല്ലോണം കൂടിപ്പോയി വേണി. ഇത്രയും മധുരം വേണമെന്നില്ല. "എങ്കിൽ ഞാൻ വേറെ തരാം. വേണി ആ ജ്യൂസ് ഗ്ലാസ്‌ മാറ്റി വച്ചിട്ട് വേറെ എടുത്തു. അവൾ ഐസ് കട്ട എടുക്കാനായി ഫ്രിഡ്ജ് തുറക്കുന്ന ഗ്യാപ്പിൽ കിഷോർ ആ രണ്ട് ഉറക്ക ഗുളിക അവൾ മാറ്റി വച്ച ജൂസിലേക്ക് ഇട്ടു. ശേഷം സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കയും ചെയ്തു. വേണി ഇതൊന്നും ശ്രദ്ധിക്കാതെ അവനു നല്ല തണുപ്പിൽ വേറൊരു ജ്യൂസ് അൽപ്പം മധുരം കുറച്ചു എടുത്തു. "ഇത് പാകമാണ്... നല്ല ടേസ്റ്റ് ഉണ്ട് വേണി. കിഷോർ പറഞ്ഞു താങ്ക്യൂ... വേണി പുഞ്ചിരി തൂകി. "ആ ജ്യൂസ് വെറുതെ കളയണ്ട. നീ കുടിച്ചോ. നിനക്ക് എത്ര മധുരം കൂടിയാലും പ്രശ്നമില്ലല്ലോ. കിഷോർ പറഞ്ഞു. "ഹാ... എന്തിനാ ഉണ്ടാക്കിയത് വെറുതെ കളയുന്നത്. പറഞ്ഞു കൊണ്ട് വേണി മാറ്റി വച്ച ജ്യൂസ് എടുത്തു കുടിക്കാൻ തുടങ്ങി.. കൗശലം നിറഞ്ഞൊരു പുഞ്ചിരിയോടെ അവനാ കാഴ്ച രസത്തോടെ നോക്കി നിന്നു. ആ നിമിഷങ്ങളിൽ കിഷോറിന്റെ കണ്ണുകൾ കൊതിയോടെ അവളുടെ ഉടലിലൂടെ സഞ്ചരിച്ചു. കടഞ്ഞെടുത്ത ശില്പം പോലെയുള്ള അവളുടെ രൂപഭംഗി അവനെ അവളിലേക്ക് വല്ലാതെ ആകർഷിച്ചു. വേണി ജ്യൂസ് മുഴുവനും കുടിച്ച് തീരുന്നത് വരെ കിഷോർ ശ്വാസമടക്കി പിടിച്ചു അവളെ തന്നെ നോക്കി ഇരുന്നു. "വേണി... എനിക്ക് നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. നമുക്ക് മുകളിൽ പോയി ഇരിക്കാം. ഗ്ലാസ്‌ തിരിച്ചു കൊടുക്കുമ്പോ കിഷോർ പറഞ്ഞു. "എന്ത് കാര്യം? വേണി അത്ഭുതം കൂറി. "അതൊക്കെ ഉണ്ട്. നീ വാ. പറഞ്ഞിട്ട് അവൻ മുകളിലേക്ക് പോയി. ഗ്ലാസ്‌ രണ്ടും കഴുകി വച്ചിട്ട് വേണിയും പുറകെ പോയി. "എന്താ കിഷോറേട്ട ഇത്ര പ്രധാനപ്പെട്ട കാര്യം. മുകളിലെ സോപാനത്തിൽ വന്ന് ചാരി ഇരിക്കുന്ന കിഷോറിന് അരികിലായി വന്നിരുന്ന് കൊണ്ട് വേണി ചോദിച്ചു. "നിനക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യമാ?" "അതെന്ത് കാര്യാ... കൂടുതൽ സസ്പെൻസ് അടിപ്പിക്കാതെ കാര്യം പറയ്യ് കിഷോറേട്ട. വേണി വാശി പിടിച്ചു. അവളുടെ വാശി നിറഞ്ഞ മുഖത്തേക്ക് പ്രണയതോടെ നോക്കി കൊണ്ട് കിഷോർ പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്തു അവൾക്ക് നൽകി. "ഇത് പൊട്ടിച്ചു വായിച്ചു നോക്ക്. കിഷോർ പറഞ്ഞു. ആകാംക്ഷയോടെ വേണി അത് വാങ്ങി പൊട്ടിച്ചു തുറന്ന് നോക്കി. അതിലെ ഉള്ളടക്കം വായിച്ചു കഴിഞ്ഞതും അവളുടെ മുഖം വിടർന്നു. "കിഷോറേട്ട... ഇത്... ഇത് സത്യാണോ? എനിക്ക്... എനിക്ക് ജോലി കിട്ടിയോ? വേണിക്ക് ലക്ച്ചർ ആയി അവൾ പഠിച്ച കോളേജിൽ തന്നെ നിയമനം ലഭിച്ചതിന്റെ ഓഫിഷ്യൽ ലെറ്റർ ആയിരുന്നു അത്. "ഇനി മുതൽ നിനക്ക് നീ പഠിച്ച കോളേജിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സബ്ജെക്ട് തന്നെ പഠിപ്പിക്കാൻ തുടങ്ങാം. നിനക്ക് വേണ്ടി എനിക്ക് ഇതൊക്കെ അല്ലേ ചെയ്യാൻ കഴിയു. ഇടർച്ചയോടെ അവനത് പറയുമ്പോ വേണി കിഷോറിനെ സ്നേഹതോടെ നോക്കി. "ഒത്തിരി നന്ദിയുണ്ട് കിഷോറേട്ട. എന്നെ മനസ്സിലാക്കി എന്റെ ഒപ്പം ഇങ്ങനെ നിൽക്കുന്നതിനു. എനിക്ക്... എനിക്ക് ഒത്തിരി സന്തോഷായി. സത്യം പറഞ്ഞ ഒന്നും അങ്ങട്ട് വിശ്വസിക്കാൻ പറ്റണില്ല എനിക്ക്. കയ്യിലിരിക്കുന്ന ലെറ്ററിലേക്കും കിഷോറിന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി. "നിനക്ക് വേണ്ടി നിന്റെ സന്തോഷത്തിനു വേണ്ടി ഞാൻ ന്തും ചെയ്യും. Because i love u so much." കിഷോർ അത് പറഞ്ഞതും പൊട്ടിക്കരഞ്ഞു കൊണ്ട് വേണി അവനെ ഇറുക്കി കെട്ടിപിടിച്ചു. "ഞാൻ കാരണം ഒത്തിരി നാണം കെടുകയും വിഷമിക്കുകയും ചെയ്തിട്ടും എങ്ങനെയാ കിഷോറേട്ടന് എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണേ. കിഷോറേട്ടൻ എനിക്ക് നൽകുന്ന സ്നേഹത്തിനു ഞാൻ എന്താ പകരം തരാ. അവളുടെ ചോദ്യം കേട്ടതും കിഷോറിന്റെ മിഴികൾ വിടർന്നു. താൻ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങൾ വരുന്നത് പോലെ അവന് തോന്നി. "എനിക്ക് നിന്നെ തന്നൂടെ വേണി. പൊന്നുപോലെ സന്തോഷതോടെ നോക്കില്ലേ നിന്നെ ഞാൻ. ഈ കണ്ണ് നിറയാൻ ഇട വരുത്തില്ല ഞാൻ. എന്റെ ശ്വാസം നിലയ്ക്കും വരെ നിന്റെ നിഴലായി ഞാൻ ഉണ്ടാവും കൂടെ. എപ്പോഴെങ്കിലും നിന്റെ മനസ്സ് മാറുമെങ്കിൽ കാത്തിരുന്നോട്ടെ ഞാൻ നിനക്കായി. എന്തായാലും എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരു പെണ്ണ് ഉണ്ടാവില്ല വേണി. പറയുമ്പോ കിഷോറിന്റെ കണ്ണുകൾ നിറഞ്ഞു. വേണി അത് കണ്ടു. ആ കാഴ്ച അവളുടെ മനസ്സിനെ നോവിച്ചു. "കാത്തിരുന്നോ കിഷോറേട്ട... അല്ലേലും കുറച്ചു നാൾ മുന്നേ തൊട്ടേ ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും കിഷോറേട്ടനെ പോലെ ഒരാൾക്കും എന്നെ സ്നേഹിക്കാൻ കഴിയില്ല. ഇതുപോലെ ഒരാണും അവൻ സ്നേഹിക്കുന്നവൾക്ക് എല്ലാ രീതിയിലും താങ്ങും തണലുമായി നിൽക്കില്ല. അതുകൊണ്ട് എന്റെ ഹൃദയവും മനസ്സും മുഴുവനായും കിഷോറേട്ടനെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞാൽ ആ നിമിഷം എന്റെ കഴുത്തിൽ കിഷോറേട്ടന് താലി കെട്ടാം." വേണിയുടെ വാക്കുകൾ കേട്ട് അവിശ്വസനീയതയോടെ കിഷോർ അവളെ നോക്കി. താൻ ആഗ്രഹിച്ച വാക്കുകൾ വേണിയിൽ നിന്ന് കേട്ടപ്പോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവന്. "പൂർണ്ണ മനസ്സോടെ നീ എന്റെ ഭാര്യയാകുന്ന നിമിഷത്തിനായിട്ടാണ് വേണി ഇനിയെന്റെ കാത്തിരിപ്പ്." സന്തോഷത്തോടെ കിഷോർ പറഞ്ഞു. അത് കേട്ട് വേണി പുഞ്ചിരിയോടെ അവനെ നോക്കി. കുറച്ചു സമയം കൂടെ അവർ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവിടെ തന്നെ ഇരുന്നു. സംസാരത്തിനിടയിൽ എപ്പോഴോ ഉറക്ക ഗുളികയുടെ എഫക്ട് കാരണം വേണി കിഷോറിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് ഉറങ്ങി പോയി. തുടരും
71 likes
8 comments 26 shares

More like this