𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
9K views • 21 days ago
#📙 നോവൽ മുണ്ടും ഉടുത്ത് അണിഞ്ഞൊരുങ്ങി പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറി വന്ന മീരയെ കണ്ടതും ശ്രീഹരി അന്തംവിട്ട് പോയി. ആ വേഷത്തിൽ അവൾ കാണാൻ അതിമനോഹരിയായിരുന്നു. ഒരു നിമിഷം അവന്റെ കണ്ണുകൾ മീരയിൽ തങ്ങി നിന്നു.
"ഈ വാതിൽ അടച്ചേക്ക് മോളെ. പിന്നെ രാവിലെ എടുപിടീന്ന് എണീറ്റ് വരാൻ നിക്കണ്ട. മെല്ലെ എണീറ്റ മതി." ശ്രീലത അവളോട് പറഞ്ഞു.
അത് കേട്ടതും മീര തലയാട്ടി കൊണ്ട് പാൽ ഗ്ലാസ് മേശപ്പുറത്ത് വച്ച ശേഷം വാതിൽ അടച്ച് കുറ്റി ഇട്ടു.
"എന്നോട് ദേഷ്യമൊന്നും തോന്നല്ലേ ശ്രീയേട്ടാ. ഇതൊക്കെ അമ്മേം അനിയത്തിമാരും കൂടെ ഒപ്പിച്ച പണിയ. ഞാൻ വേണ്ടെന്ന് ആവുന്നത് പറഞ്ഞു നോക്കിയതാ. വെറുതെ വേഷം കെട്ടാണെന്ന് നമുക്കല്ലേ അറിയൂ."
മീര നെടുവീർപ്പിട്ടു.
"അതൊന്നും സാരമില്ല മീര. ചടങ്ങൊക്കെ അതുപോലെ തന്നെ നടന്നോട്ടെ. കാരണം ഇനി ഒരുമിച്ച് ജീവിക്കേണ്ടത് നമ്മളല്ലേ. അതുകൊണ്ട് നീയാ പാൽ ഇങ്ങേടുത്തു താ." പാതി തമാശയായും പാതി കാര്യമായിട്ടുമാണ് അവനത് പറഞ്ഞത്.
എന്നാൽ ശ്രീഹരിയുടെ വാക്കുകൾ കേട്ട് മീര ആകെ കൺഫ്യൂഷൻ ആയി. അവൻ തന്നെ കളിയാക്കി പറഞ്ഞതാണോ എന്ന് പോലും അവളോർത്തു.
"ശ്രീയേട്ടൻ എന്നെ കളിയാക്കിയതാണോ?" മീര ചോദിച്ചു.
"ഞാൻ എന്തിനാ നിന്നെ കളിയാക്കുന്നെ മീര. ഞാൻ കാര്യമായിട്ട് പറഞ്ഞതാ. ഇന്ന് രാവിലെ മുതൽ നീയെന്റെ ഭാര്യ അല്ലെ. മാനസികമായി നിന്നെ ഭാര്യയായി എന്റെ മനസ്സ് അംഗീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അത് വിജയിച്ച് കഴിഞ്ഞാൽ എല്ലാ അർത്ഥത്തിലും നമുക്ക് ഭാര്യാ ഭർത്താക്കന്മാരായി സമാധാനവും സന്തോഷവുമുള്ള ജീവിതം നയിക്കാം. അതിന് നീ കുറച്ചു കാത്തിരിക്കണമെന്നേയുള്ളു. അപ്പോ നമ്മുടെ നല്ലൊരു ജീവിതത്തിന്റെ തുടക്കമായ ഇന്ന് മധുരമിട്ട് പാല് കുടിച്ച് തന്നെ ആവട്ടെ."
ശ്രീഹരി ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞത്.
അവന്റെ വാക്കുകൾ മീരയെ ഒത്തിരി സന്തോഷിപ്പിച്ചു.
അവൾ നിറഞ്ഞ ചിരിയോടെ പാൽ എടുത്ത് ശ്രീഹരിക്ക് നൽകി. അവനത് പകുതി കുടിച്ചിട്ട് ബാക്കി മീരയ്ക്ക് നൽകി. സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയുമാണ് അവളത് വാങ്ങി കുടിച്ചത്.
പാല് കുടിച്ചതിന് ശേഷം മീര കട്ടിലിന്റെ അടിയിൽ നേരത്തെ കൊണ്ട് വച്ചിരുന്ന പരമ്പ് എടുത്ത് നിലത്തേക്ക് വിരിക്കാൻ ഒരുങ്ങി.
"നീയിതെന്താ മീര കാണിക്കുന്നേ. നീ നിലത്ത് കിടക്കാൻ പോവാണോ." ശ്രീഹരി അത്ഭുതത്തോടെ ചോദിച്ചു.
"അതെ... ശ്രീയേട്ടന് ഒരു ബുദ്ധിമുട്ട് ആവണ്ടല്ലോ എന്ന് കരുതി. എന്നെ എല്ലാ രീതിയിലും അസെപ്റ്റ് ചെയ്യാൻ പറ്റുമ്പോ നമുക്ക് ഒരുമിച്ച് കിടന്ന മതിയല്ലോ." മീര നിഷ്കളങ്കതയോടെ പറഞ്ഞു.
"അതൊന്നും വേണ്ട. നീ ഇവിടെ കട്ടിലിൽ എന്റെ അരികിൽ തന്നെ കിടന്നോ. വെറുതെ നിലത്ത് കിടന്ന് തണുപ്പ് കൊള്ളണ്ട. പിന്നെ എനിക്ക് നിന്നോട് ഒരു ഭാര്യയോടെന്ന പോലെയുള്ള സ്നേഹവും അടുപ്പവും തോന്നണമെങ്കിൽ നീ എപ്പോഴും എന്റെ അരികിൽ തന്നെ വേണം. ഇങ്ങനെ എല്ലാത്തിൽ നിന്നും അകന്ന് ഒഴിഞ്ഞു മാറി നിന്നാൽ എനിക്ക് എങ്ങനെയാ നിന്നോട് അടുപ്പമുണ്ടാവുക."
ശ്രീഹരി ചോദിച്ചു.
"ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചു കൂടിയില്ല." അത്ര മാത്രം പറഞ്ഞു കൊണ്ട് ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ അവൾ പരമ്പ് കട്ടിലിന്റെ അടിയിൽ വച്ചിട്ട് പോയി കട്ടിലിൽ കയറി കിടന്നു.
ഭിത്തിയോട് ചേർന്നാണ് മീര കിടന്നത്. ഇപ്പുറത്തെ അറ്റത്ത് ശ്രീഹരിയും കിടന്നു. അവൻ കിടന്നപ്പോൾ മീര കൈ എത്തിച്ചു ലൈറ്റ് ഓഫ് ആക്കി.
ഇരുവർക്കും സംസാരിക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്ന് നടന്നത് ഉൾപ്പെടെ തങ്ങളുടെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങൾ ഓർത്തു നെടുവീർപ്പ് ഇട്ട് കൊണ്ട് അവർ രണ്ടാളും ചിന്തകളിൽ മുഴുകി നിശബ്ദം കിടന്നു.
അർദ്ധ രാത്രി കഴിഞ്ഞ ഏതോ സമയം ശ്രീഹരി ഉറക്കം പിടിച്ചു. അവന്റെ നേരിയ ശ്വാസം താളം കേട്ട് കിടന്നവൾക്ക് അവൻ ഉറങ്ങിയെന്ന് ഉറപ്പായി. അവൾ കിടക്കുന്ന ഭാഗത്തേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് അവൻ.
മീര മെല്ലെ ഭിത്തിക്ക് നേരെ കിടന്ന ശേഷം ശ്രീഹരിയെ ഉണർത്താതെ അവന്റെ ഇടത് കരം എടുത്ത് തന്റെ നഗ്നമായ വയറ്റിൽ വച്ചു. ശേഷം ആ കയ്യുടെ ചൂടേറ്റ് മീരയും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
*******
രാവിലെ ആദ്യം ഉണർന്നത് ശ്രീഹരിയാണ്. കണ്ണ് തുറന്ന അവൻ ആദ്യം കണ്ടത് മീരയുടെ വയറിൽ അമർന്നിരിക്കുന്ന തന്റെ കരമാണ്. ഉറക്കത്തിൽ എപ്പോഴോ സംഭവിച്ച അബദ്ധമാകുമെന്ന് കരുതി ശ്രീഹരി പെട്ടെന്ന് അവളുടെ വയറ്റിൽ നിന്നും കൈ എടുത്തു.
മാറി കിടക്കുന്ന സാരി തുമ്പിന്റെ ഇടയിലൂടെ ദൃശ്യമായ ഭംഗിയിൽ ഒരു നിമിഷം അവന്റെ കണ്ണുകൾ ഉടക്കി.
ഒതുങ്ങിയ വയറും കുഞ്ഞ് പു. ക്കിൾ ചുഴിയും വെളുത്ത വയറിനെ ആലിംഗനം ചെയ്ത് കിടക്കുന്ന സ്വർണ്ണ അരഞ്ഞാണവും മീരയുടെ ശരീര ഭംഗി എടുത്തു കാട്ടുന്നുണ്ട്. കുറച്ചു നിമിഷത്തേക്ക് മറ്റെല്ലാം മറന്ന ശ്രീഹരി അവളുടെ വയറ്റിൽ തന്നെ നോട്ടമുറപ്പിച്ചു കിടന്നു. പിന്നീട് പെട്ടെന്ന് എന്തോ ഓർമ്മ വന്നപോലെ അവൻ തല കുടഞ്ഞു കൊണ്ട് എഴുന്നേറ്റു. ശേഷം പുതപ്പ് കൊണ്ട് മീരയെ ശ്രീഹരി നന്നായി പുതപ്പിക്കുകയും ചെയ്തു.
ശ്രീഹരി തന്നെ നോക്കി കിടന്നതും അരികിൽ നിന്ന് എഴുന്നേറ്റു പോയതുമൊക്കെ മീര അറിയുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്കിടെ അവനറിയാതെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
താനൊന്ന് മനസ്സ് വച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ശ്രീഹരിയെ വളച്ചെടുക്കാമെന്ന് മീര മനസ്സിൽ കണക്ക് കൂട്ടി.
(മീരയ്ക്ക് മാത്രം പണി കിട്ടുന്നില്ല അവൾ ജയിച്ചു നിൽക്കുന്നു എന്ന് പരാതി കണ്ടു. മീരയ്ക്കുള്ള പണി വരുന്നുണ്ട്. അതിന് കുറച്ചു പാർട്ട് കൂടെ കഴിയണം. പക്ഷേ എട്ടിന്റെ പണി തന്നെയാണ്. പിന്നെ ഹാപ്പി ആൻഡ് സാറ്റിസ്‌ഫയിങ് ആയിട്ടുള്ള എൻഡിങ് ആയിരിക്കും സ്റ്റോറിക്ക്.)
*******
ശ്രീഹരി കുളിച്ചു റെഡിയായി വില്ലേജ് ഓഫീസിലേക്ക് പോകാനിറങ്ങി. ശ്രീധന്യയ്ക്കും ശ്രീക്കുട്ടിക്കും വെക്കേഷൻ ആയത് കൊണ്ട് സ്കൂളിൽ പോകാനില്ല. ശ്രീലത അടുക്കളയിൽ ഓരോ പണികളിൽ ആണ്.
ശ്രീഹരി ജോലിക്ക് പോകുന്നത് വരെ അടുക്കളയിൽ അമ്മയെ സഹായിച്ചു നിന്ന മീര കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.
മുറിയിൽ കയറി കതകടച്ച ശേഷം അവൾ വേഗം പോയി ഫോൺ എടുത്ത് വേണിയുടെ നമ്പറിലേക്ക് കാൾ ചെയ്തു. അവളെ പിണക്കാതെ കൂടെ നിർത്തണമെന്ന് മീരയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ഉറ്റ സുഹൃത്തായ താൻ അവളെ വിളിക്കാത്തതിന്റെ പേരിൽ തന്നെ സംശയിക്കാനിട വരുമെന്ന് മീര ചിന്തിച്ചു.
വേണിയുടെ ഫോണിലേക്ക് വിളിച്ച ശേഷം ഫോൺ ചെവിയോട് ചേർക്കുമ്പോ അവളുടെ ഹൃദയം അതിദ്രുതം മിടിച്ചു. വേണി കാൾ എടുത്തു തന്നോട് ദേഷ്യപ്പെടുമോ അതോ പിണങ്ങിയിട്ടുണ്ടാകുമോ എന്നൊക്കെ ഓർത്ത് മീര പരിഭ്രമിച്ചു.
മൂന്ന് റിങ്ങിനുള്ളിൽ തന്നെ മറുപ്പുറത്തു നിന്ന് കാൾ എടുത്തു.
"വേണി...." കരച്ചിലിന്റെ അകമ്പടിയോടെ മീര വിളിച്ചു.
"നിനക്ക് ഇപ്പഴെങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ മീര." ഒരു പൊട്ടിക്കരച്ചിലിനൊപ്പം വേണി ചോദിച്ചു.
"ഇന്നലെ മുതൽ നിന്നോട് സംസാരിക്കാൻ വീർപ്പു മുട്ടി നടക്കുകയായിരുന്നു ഞാൻ. അടുത്ത് ആരും ഇല്ലാത്തപ്പോ അല്ലേ നിന്നെ വിളിക്കാൻ പറ്റു. ഇവിടെ എല്ലാവരും നിന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാ വേണി. പക്ഷേ എനിക്ക്... എനിക്ക് നിന്നെ വിശ്വാസ.
ഇന്നലെ വൈകുന്നേരം നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ഞാൻ കിഷോർ ഏട്ടനെ വിളിച്ചു നോക്കി."
മീര പറഞ്ഞു.
"കിഷോറേട്ടൻ എല്ലാം പറഞ്ഞില്ലേ." വേണിയുടെ ശബ്ദം അടഞ്ഞു പോയി.
"പറഞ്ഞു.... നീ താലി ഊരി കൊടുത്തതിൽ കിഷോറേട്ടന് നല്ല സങ്കടമുണ്ടെന്ന് തോന്നുന്നു. എങ്കിലും നീ ചെയ്തതാണ് ശരി വേണി. പക്ഷേ എനിക്ക് നിന്റെ അത്ര ധൈര്യം ഇല്ലാതായി പോയെടി. ഇന്നലെ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ശ്രീയേട്ടൻ താലി കെട്ടിയപ്പോ സത്യത്തിൽ ഞാനാകെ ഞെട്ടിപ്പകച്ചു പോയി. എന്ത് ചെയ്യണമെന്നറിയാതെ മരവിച്ച ഒരവസ്ഥയിലായിരുന്നു ഞാൻ."
മീര നിഷ്കളങ്കമായി പറഞ്ഞു.
"നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും മീര. ഞാനും അങ്ങനെയൊരു അവസ്ഥയിൽ തന്നെയായിരുന്നല്ലോ. പക്ഷേ ശ്രീയേട്ടന് എന്താ പറ്റിയതെന്നാ എനിക്ക് മനസ്സിലാകാത്തത്. ഇന്നലെ മണ്ഡപത്തിൽ വച്ച് ശ്രീയേട്ടൻ കാണിച്ചു തന്ന ഫോട്ടോയുടെ സത്യാവസ്ഥയെ കുറിച്ച് എനിക്കറിയണം മീര."
വേണിയുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.
"ഇന്നലെ അതിനെക്കുറിച്ച് ശ്രീയേട്ടൻ ആരോടും ഒന്നും പറഞ്ഞില്ല വേണി. എനിക്ക് ചോദിക്കാനും പേടി ആയിരുന്നു. ഇവിടെ എന്റെ വീട്ടുകാരും ശ്രീയേട്ടന്റെ വീട്ടുകാരും കൂടി എന്നെ ശ്രീയേട്ടന്റെ ഭാര്യയാക്കി കഴിഞ്ഞു. നിന്റെ അത്ര ധൈര്യം ഉണ്ടായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോയേനെ ഞാൻ. നിന്നെ വന്ന് കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് വേണി. പക്ഷേ ഞാൻ അങ്ങോട്ട് വന്നാൽ അവിടെ ഉള്ള എല്ലാരും ശ്രീയേട്ടനോടുള്ള ദേഷ്യം എന്നോട് തീർക്കുമോന്ന പേടിയുണ്ട് എനിക്ക്."
"തത്കാലം നീ ഇങ്ങോട്ട് വരണ്ട മീര. ഇവിടെ എല്ലാർക്കും നിന്നോട് നല്ല ദേഷ്യമുണ്ട്. നീയും ശ്രീയേട്ടനും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്ന രീതിയിലാണ് ഇവിടുത്തെ സംസാരം." വേണിയുടെ വാക്കുകൾ കേട്ട് മീരയുടെ നെഞ്ചിലൊരു കൊളുത്തു വീണു.
"നീയും അങ്ങനെ വിശ്വസിക്കുന്നുണ്ടോ വേണി."
ഉദ്വേഗത്തോടെ മീര ചോദിച്ചു.
തുടരും
120 likes
3 comments • 102 shares