#📙 നോവൽ അടുത്തേക്ക് വന്നതും വിഷ്ണു സങ്കടത്തോടെ ആ പെൺകുട്ടിയെ ഒന്ന് നോക്കി.
ഒപ്പം മുരളി മാഷ് ഒന്നും വരുത്തരുത് എന്നൊരു പ്രാർത്ഥനയും.
പോകാം...
അവൻ ചോദിച്ചതും അവൾ തലകുലുക്കി.
ഇവിടുന്ന് ഒരുപാട് ദൂരമുണ്ടോ വീട്ടിലേക്ക്?
പത്തിരുപത് മിനിറ്റ് എടുക്കും നമുക്ക് ഒരു ഓട്ടോയ്ക്ക് പോകാം.
പറഞ്ഞുകൊണ്ട് വിഷ്ണു ഓട്ടോ സ്റ്റാൻഡിലേക്ക് അവളെയുമായി നടന്നു.
ഓട്ടോയിലേക്ക് കയറുന്നതിനു തൊട്ടു മുന്നേയാണ് അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തത്.
ഒരല്പം ഭയത്തോടെ നെഞ്ചിടിപ്പോടെ ആയിരുന്നു അവൻ ഫോൺ എടുത്തു നോക്കിയത്..
അരുണിന്റെ പേര് തെളിഞ്ഞു വന്നതും ദൈവമേ അരുതാത്തതൊന്നും കേൾക്കുവാൻ ഇട വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആൻസർ ബട്ടണിൽ അവൻ പ്രസ് ചെയ്തു.
ഹലോ അരുണേ...
ആ വിഷ്ണു... മാഷ്,, മാഷ് പോയെടോ
ങ്ങെ....?
മ്മ്...... അതെ.
ഇനിയിപ്പോ എന്ത് ചെയ്യും?
എനിക്കൊരു പിടുത്തവും കിട്ടുന്നില്ല.. സതി ടീച്ചർ ആണെങ്കിൽ ആകെ ബഹളമാണ്.
ശോ... നിങ്ങൾ ഇനി കോട്ടയത്തേക്ക് പോകാൻ ആണോടാ.
മ്മ്... ഇങ്ങനെ ഒരു മരണം ആയതുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യാതെ പറ്റില്ലായിരിക്കും.
ആഹ്....
വിഷ്ണു നീ ഒരു കാര്യം ചെയ്യാമോ നീ മാഷിന്റെ വീട്ടിലേക്ക് പൊയ്ക്കോളാമോ അവിടെ വേണ്ട കാര്യങ്ങളൊക്കെ തുടങ്ങു. ഞാന് കണ്ണനോടും വൈശാഖിനോടും ഒക്കെ വിളിച്ച് ഒന്ന് പറയട്ടെ കേട്ടോ.
ആഹ്...
വിഷ്ണു ഫോണ് കട്ട് ചെയ്ത്.
എന്താ വിഷ്ണു ചേട്ടാ എന്തുപറ്റി മുഖമൊക്കെ വല്ലാണ്ട് ആയല്ലോ..
വിഷ്ണുവിന്റെ ഭാവമാറ്റം കണ്ട് ഗംഗ അവനെ നോക്കി.
എടൊ.... ഒരു പ്രശ്നമുണ്ടായി. ഇനിയിപ്പോ എന്ത് ചെയ്യും എന്നുള്ള കൺഫ്യൂഷനിൽ ആണല്ലോ ഞാൻ.
എന്താ...
അത് കേട്ടതും ഗംഗയ്ക്കു വല്ലാത്ത ഭയം തോന്നി.
അത് പിന്നെ മുരളി മാഷ്...മാഷ് പോയെടോ.
വിഷ്ണു പറഞ്ഞതും ഗംഗ അവന്റെ മുഖത്തേക്ക് നോക്കി.
എല്ലാം നഷ്ടപ്പെട്ടവളെ പോലെയുള്ള അവളുടെ ആ നിസ്സഹായാവസ്ഥ അത് കണ്ടതും വിഷ്ണുവിനും ഏറെ സങ്കടമായി.
നമുക്ക് മാഷിന്റെ വീട്ടിലേക്ക് പോകാം. അവിടെ മറ്റാരുമില്ല.
മ്മ്....
അവൾ തല കുലുക്കി.
വിഷ്ണുവിനോടൊപ്പം ഓട്ടോറിക്ഷയിൽ പോകുമ്പോൾ എനിക്ക് പലപ്പോഴും കരച്ചിൽ വരുന്നുണ്ട്. എന്നാലും തനിക്ക് ഇങ്ങനെയൊരു വിധി ആണല്ലോ ഈശ്വരൻ ഒരുക്കിയത്. എന്തെങ്കിലും തെറ്റ് ചെയ്തവൾ ആയിരുന്നെങ്കിൽ വേണ്ടില്ല, ഒരിക്കൽ പോലും അറിഞ്ഞുകൊണ്ട് ആർക്കും ഒരു വേദന പോലും നൽകാത്ത തനിക്ക്.... എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം. ഏതെങ്കിലും മാർഗത്തിലൂടെ തന്റെ ജീവിതം നിനക്ക് തിരിച്ചെടുക്കുവാൻ പറ്റില്ലേ എന്ന് ഗംഗ ദൈവത്തോട് ചോദിക്കുകയാണ്.
ഗംഗ.....
വിഷ്ണു അവളുടെ ഇടത് കൈയിൽ ഒന്ന് തോണ്ടിയതും ഞെട്ടി മുഖമുയർത്തി.
ഇതാണ് വീട്.
അവൻ പറഞ്ഞപ്പോഴാണ് ഓട്ടോറിക്ഷ നിർത്തിയിരിക്കുന്ന വിവരം പോലും അവൾ അറിഞ്ഞത്.
കുറച്ച് ആളുകൾ ഒക്കെ അവിടെയായി ചുറ്റിപ്പറ്റി നിൽപ്പുണ്ട്. മുൻവശത്തെ ലൈറ്റ് മാത്രമേ തെളിഞ്ഞുകിടപ്പുള്ളൂ.
റോഡിനോട് ചേർന്ന് ഒരു വഴി വിളക്കുണ്ട്. അതിന്റെ പ്രകാശവും ഒത്തിരി അവിടെയൊക്കെ പടർന്നിരിക്കുന്നു.
ഓട്ടോക്കാരൻ ചേട്ടന് കാശ് കൊടുത്ത ശേഷം വിഷ്ണു ഗംഗയെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ആരാത്....
നമ്മുടെ വിഷ്ണുവാണ്. ശാരദ ചേച്ചിടേ.
ആരൊക്കെ തമ്മിൽ പറയുന്നത് കേൾക്കുന്നുണ്ട്.
മോനെ.... നമ്മുടെ മാഷ്.
. ഒരാൾ വന്നിട്ട് വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു കരഞ്ഞു.
എന്ത് ചെയ്യാനാ ജോസപ്പേട്ടാ... പാവം മാഷ്. ഒക്കെ വിധി.. അല്ലാണ്ട് എന്താ പറയാനാ
വിഷ്ണു അയാളെ ആശ്വസിപ്പിക്കുന്നുണ്ട്.
വീടിന്റെ താക്കോൽ എടുത്തിട്ട് മെയിൻ ഡോർ തുറന്നതും അകത്തേക്ക് കയറി എല്ലാ ലൈറ്റുകളും ഓണ്‍ ചെയ്തതും ഒക്കെ വിഷ്ണു ആയിരുന്നു.
ഒപ്പം തന്നെ ഫോൺ എടുത്ത് പന്തൽ ഇടുന്ന ആളുകളെ വിളിക്കുന്നു ഒക്കെ ഉണ്ടവൻ.
ഇതാരാണ് മോനെ...?
വിഷ്ണുവിനെ നോക്കി ഒരുവൻ ചോദിച്ചത് ഗംഗ കണ്ടു.
മുരളി മാഷിന് വേണ്ടപ്പെട്ട ഒരു കുട്ടിയായിരുന്നു. മാഷിനെ കാണാൻ വേണ്ടി വന്നതാ.
ഓഹ്...
മാഷിന്റെ ആരോ ആണെന്ന് അറിഞ്ഞതും അയാൾ ഗംഗയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചും.
ഇനിയിപ്പോ ബോഡി നാളെ കൊണ്ടിരിക്കുകയുള്ളോ ആവോ.. ശോ പാവം മാഷ്.. എന്തൊരു കഷ്ടമായിപ്പോയി.
ആളുകൾ ഓരോരുത്തരായി അവിടെയാകെ നിറഞ്ഞു. അതിൽനിന്നും ഗംഗയ്ക്ക് വ്യക്തമായിരുന്നു മാഷിന് ഈ നാട്ടിലുള്ള പ്രാധാന്യം അത് എത്രത്തോളം ആണെന്നുള്ളത്..
വസുനെ അറിയിച്ചോ ആവോ...
വിഷ്ണു,, വസുന്റെ നമ്പർ അറിയോ നിനക്ക്.?
ഇല്ല.. സതിയേച്ചി വന്നാലേ ചോദിക്കാൻ പറ്റു.
ഹമ്.... എന്താണെന്ന് വെച്ചാൽ ചെയ്യ്. ഇനി ആ ചെക്കൻ വരാണ്ട് എങ്ങന.. ആകെ കൂടി ഒരെണ്ണം ഉള്ളത്, കൊള്ളി വെയ്ക്കാൻ എങ്കിലുംമൊന്നും എത്തിയാൽ മതിയായിരുന്നു.
വിഷ്ണുവിന്റെ അടുത്തേക്ക് വന്നൊരാൾ പറഞ്ഞു.
തുടരും


