#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ റിപ്പർ വേണു - Chapter 7: The Football Killer ( Ripper Venu Series -കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………… കൊല്ലം നഗരത്തിൽ ആധുനിക വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികളെ വേട്ടയാടിയ മമ്മി കില്ലർ ഭീതി പതുക്കെ ഒടുങ്ങുകയായിരുന്നു. നഗരത്തിലെ സ്ത്രീകൾ ഭയം കാരണം വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തിയതോടെ വേണുവിന്റെ മനസ്സും ശാന്തമായി. തന്റെ ബ്രൗൺ ടേപ്പ് റോളുകൾ പെട്ടിയിലടച്ചു വെച്ച് അയാൾ വീണ്ടും കടയിലെ നിത്യജീവിതത്തിലേക്ക് മടങ്ങി. നഗരവാസികൾ കരുതിയത് ആ പരമ്പരക്കൊലയാളി എന്നെന്നേക്കുമായി ഒളിച്ചെന്നാണ്. എന്നാൽ, അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകളുടെ സീസൺ ആരംഭിച്ചതോടെ നഗരം വീണ്ടും കാൽപ്പന്തുകളിയുടെ ഭ്രാന്തമായ ആവേശത്തിലായി. എങ്ങും വലിയ ഫ്ലെക്സുകളും, കട്ടൗട്ടുകളും, തോരണങ്ങളും ഉയർന്നു. പുരുഷന്മാരും യുവാക്കളും രാത്രികാലങ്ങളിൽ ഉറക്കമിളച്ച് കളികാണാൻ ക്ലബ്ബുകളിലും വീടുകളിലും ഒത്തുകൂടി. ഗോളടിക്കുമ്പോൾ ഉയരുന്ന ആർപ്പുവിളികൾ അർദ്ധരാത്രികളിൽ നഗരത്തെ ഉണർത്തിക്കൊണ്ടിരുന്നു. …….. പക്ഷേ, ഈ ആവേശം വേണുവിന്റെ വീട്ടിൽ വലിയൊരു ആഭ്യന്തരയുദ്ധത്തിനാണ് വഴിതുറന്നത്. ഒരു ഞായറാഴ്ച രാത്രി കടുത്ത പോരാട്ടം നടക്കുന്ന ഒരു ലൈവ് ഫുട്ബോൾ മത്സരം ടിവിയിൽ കാണുകയായിരുന്നു വേണുവും മകൻ സജിത്തും. കളി ആവേശകരമായ എക്സ്ട്രാ ടൈമിലേക്ക് കടന്നപ്പോഴാണ് ലിവിംഗ് റൂമിലേക്ക് രാജലക്ഷ്മി ദേഷ്യത്തോടെ പാഞ്ഞുകയറിവന്നത്. അവൾ ഒട്ടും ദാക്ഷിണ്യമില്ലാതെ റിമോട്ട് പിടിച്ച വാങ്ങി ടിവി ഓഫ് ചെയ്തു. "ചേട്ടാ, നേരം എത്രയായി എന്ന് നോക്കിയേ? രാത്രി രണ്ട് മണി! നാളെ സജിത്തിന് കോളേജിൽ പോകേണ്ടതാ, ചേട്ടന് കട തുറക്കേണ്ടതാ. ഈ അർദ്ധരാത്രി ഇരുന്ന് കാണാൻ ഇതിനകത്ത് എന്താ ഇത്ര ഇരിക്കുന്നത്? മനുഷ്യന് ഉറങ്ങാൻ പറ്റുന്നില്ല. ഈ പന്തുകളി കണ്ട് ആർക്കെങ്കിലും കഞ്ഞി കുടിക്കാൻ വകയുണ്ടോ? നാളെ മുതൽ ഈ സമയത്ത് ടിവി വെച്ചാൽ ഞാൻ കേബിൾ കണക്ഷൻ അറുത്തു കളയും," രാജലക്ഷ്മി ആക്രോശിച്ചു. വേണു ഒന്നും മിണ്ടിയില്ല. അയാളുടെ വിരലുകൾ സോഫയുടെ കൈപ്പിടിയിൽ അമർന്നു, നഖങ്ങൾ ലെതറിലേക്ക് ആഴ്ന്നിറങ്ങി. അയാളുടെ കൺപീലികൾ ക്രോധം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. സജിത്ത് പേടിയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. "അമ്മേ, കളി തീരാൻ ഇനി ഇരുപത് മിനിറ്റ് കൂടിയേ ഉള്ളൂ, പെനാൽറ്റി ഷൂട്ടൗട്ട് ആണ്, പ്ലീസ്..." സജിത്ത് കെഞ്ചി. "ഒരു മിനിറ്റ് പോലും പറ്റില്ല. പോയി കിടന്നുറങ്ങാൻ നോക്ക് രണ്ടുപേരും! നേരം വെളുക്കുവോളം ഈ കോപ്രായം കാണാൻ ഞാൻ സമ്മതിക്കില്ല," രാജലക്ഷ്മി റിമോട്ടും കൊണ്ട് തന്റെ മുറിയിലേക്ക് പോയി വാതിൽ ശക്തമായി അടച്ചു. വേണു കസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റു. പുരുഷന്മാരുടെ ഒരേയൊരു ആശ്വാസങ്ങളെയും ആവേശങ്ങളെയും വിലമതിക്കാത്ത, അവരെ സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കുന്ന സ്ത്രീകളുടെ ഈ അഹങ്കാരവും സ്വേച്ഛാധിപത്യവും അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. "പുരുഷന്മാരുടെ നെഞ്ചിൽ ചവിട്ടി തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ നോക്കുന്ന ഇത്തരം പെണ്ണുങ്ങൾ ജീവിക്കാൻ യോഗ്യരല്ല. കളിയോടുള്ള ആവേശം എന്താണെന്ന് ഞാൻ ഈ നഗരത്തിന് കാണിച്ചു കൊടുക്കാം. എന്റെ സ്വാതന്ത്ര്യത്തിന് മേൽ കൈവെക്കാൻ ആരെയും ഞാൻ അനുവദിക്കില്ല," വേണുവിന്റെ ഉള്ളിലെ രാക്ഷസൻ പുതിയൊരു ഭാവത്തിൽ ഉണർന്നു. ഭാര്യയോടുള്ള വിചിത്രമായ സംരക്ഷണ മനോഭാവം ഇത്തവണയും അവളെ നേരിട്ട് ഉപദ്രവിക്കുന്നതിൽ നിന്ന് വേണുവിനെ തടഞ്ഞു. പക്ഷേ, സ്വന്തം ഭർത്താവിനെയോ മക്കളെയോ ഫുട്ബോൾ കാണാൻ അനുവദിക്കാതെ ഭരിക്കുന്ന നഗരത്തിലെ മറ്റ് സ്ത്രീകളെ വേട്ടയാടാൻ അയാൾ തീരുമാനിച്ചു. ……… അടുത്ത ദിവസം രാവിലെ വേണു തന്റെ വാനുമായി തമിഴ് നാട്ടിലെ വലിയൊരു സ്പോർട്സ് ഹോൾസെയിൽ കടയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ജീവനക്കാരൻ അയാളെ അത്ഭുതത്തോടെയാണ് നോക്കിയത്. "എന്താ സാർ, ഇത്രയും വലിയ ഓർഡർ? ക്ലബ്ബുകളിലേക്ക് കൊടുക്കാനാണോ?" അവൻ ചോദിച്ചു. "അതെ നാട്ടിൽ, ഒരു ലോക്കൽ ടൂർണമെന്റ് നടത്തുന്നുണ്ട്. കട്ടിയുള്ള നല്ല ഒന്നാന്തരം ലെതർ ഫുട്ബോളുകൾ വേണം. വലിപ്പമുള്ള പന്തുകൾ നോക്കി എടുത്തു തന്നേക്ക്," വേണു തികച്ചും ശാന്തനായി പറഞ്ഞു. അയാൾ വാനിന്റെ പിൻഭാഗം നിറയെ കട്ടിയുള്ള ബ്രൗൺ, ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളിലുള്ള ലെതർ ഫുട്ബോളുകൾ വാങ്ങി നിറച്ചു. മറ്റൊരു കടയിൽ നിന്ന് മൂർച്ചയുള്ള വലിയ ഹാൻഡ്-സോയും ചർമ്മം തുളച്ചു കയറുന്ന കട്ടിയുള്ള തയ്യൽ സൂചികളും, നൈലോൺ നൂലുകളും അയാൾ വാങ്ങി കൂട്ടി. പന്തുകളിയുടെ ആവേശത്തെ കൊല്ലുന്നവർക്ക് പന്തുകൊണ്ട് തന്നെ മറുപടി നൽകാൻ റിപ്പർ വേണു ഒരു വലിയ ഡെത്ത്-ഗ്രൗണ്ട് ഒരുക്കുകയായിരുന്നു. ……… ഇത്തവണ തന്റെ ഇരകളെ കണ്ടെത്താൻ വേണു ആശ്രയിച്ചത് സോഷ്യൽ മീഡിയയെ ആയിരുന്നു. ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും വിവിധ ഫുട്ബോൾ ഫാൻസ് ഗ്രൂപ്പുകളിലും പ്രാദേശിക പേജുകളിലും കയറി, "ഭർത്താവ് കളികാണാൻ സമയം കളയുന്നു", "വീട്ടിൽ പന്തുകളി കാരണം സമാധാനമില്ല, ഞാൻ ഇന്ന് ടിവി ഓഫ് ചെയ്തു" എന്നൊക്കെ പറഞ്ഞ് വലിയ അഭിമാനത്തോടെ ട്രോളുകളും പരാതികളും കമന്റുകളും പോസ്റ്റ് ചെയ്യുന്ന സ്ത്രീകളെ അയാൾ നിരീക്ഷിക്കാൻ തുടങ്ങി. അവരുടെ പ്രൊഫൈലുകൾ തിരഞ്ഞ് ലൊക്കേഷനും വീട്ടുപേരും റൂട്ടും അയാൾ തന്റെ രഹസ്യ ഡയറിയിൽ കൃത്യമായി കുറിച്ചുവെച്ചു. ……….. തന്റെ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് ഫുട്ബോൾ കാണുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത സ്ത്രീയായിരുന്നു സുരഭി. ഫേസ്ബുക്കിലെ ഒരു ട്രോൾ ഗ്രൂപ്പിൽ, "ഈ പന്തുകളി കാരണം പുരുഷന്മാർക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്, ഇന്നലെ ഭർത്താവ് കളി കാണാതിരിക്കാൻ ടിവിയുടെ പ്ലഗ് ഞാൻ ഊരി കിണറ്റിലിട്ടു" എന്ന് അവൾ വലിയ അഹങ്കാരത്തോടെ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് കണ്ട നിമിഷം വേണുവിന്റെ ഡയറിയിൽ അവളുടെ പേര് ചുവന്ന മഷിയാൽ കുറിക്കപ്പെട്ടു. അന്ന് രാത്രി ഗതികെട്ട സുരഭിയുടെ ഭർത്താവ് കളി കാണാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അവൾ വലിയ വഴക്കുണ്ടാക്കി അവനെ തടഞ്ഞു വെച്ചു. ഒടുവിൽ നിരാശയോടെ ഭർത്താവ് മുറിയിൽ പോയി കിടന്നുറങ്ങി. അർദ്ധരാത്രി കഴിഞ്ഞ് വീടിന്റെ ഉമ്മറത്തിരുന്ന് ഫോണിൽ തന്റെ പോസ്റ്റിന് കിട്ടുന്ന ലൈക്കുകൾ നോക്കുകയായിരുന്നു സുരഭി. പെട്ടെന്ന് മുൻവാതിൽ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു. കള്ളനാണെന്ന് കരുതി അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും കട്ടിയുള്ള സർജിക്കൽ ഗ്ലൗസ് ധരിച്ച, മുഖംമൂടി വെച്ച വേണു അവളുടെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. അവൾ നിലവിളിക്കാൻ ആയുമ്പോഴേക്കും ക്ലോറോഫോം അടിച്ച തുണി അവളുടെ മൂക്കിലേക്ക് ആഞ്ഞമർന്നു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ അവൾ ബോധരഹിതയായി തറയിലേക്ക് വീണു. വേണു അവളെ തോളിലിട്ട് വാനിലേക്ക് മാറ്റി. പഴയ ഇഷ്ടികച്ചൂളയുടെ ഗോഡൗണിൽ സുരഭി കണ്ണുതുറന്നു. കട്ടിയുള്ള കയറുകളാൽ ഒരു ഇരുമ്പ് കസേരയിൽ അവളെ കെട്ടിയിട്ടിരുന്നു. മുന്നിൽ തിളങ്ങുന്ന ലൈറ്റുകളുടെ വെളിച്ചത്തിൽ, ഒരു വലിയ ലെതർ ഫുട്ബോളും മൂർച്ചയുള്ള ഹാൻഡ്-സോയും പിടിച്ചു നിൽക്കുന്ന വേണു. "നിനക്ക് ഫുട്ബോൾ കാണുന്നത് വലിയ അലർജിയാണല്ലേ പെണ്ണേ? സോഷ്യൽ മീഡിയയിൽ വലിയ ആളാകാൻ പോസ്റ്റും ഇട്ടു നടക്കുന്നു! നിന്റെ ഭർത്താവിനെ നീ ഒരു കളി കാണാൻ പോലും സമ്മതിക്കില്ല, അല്ലേ?" വേണുവിന്റെ ശബ്ദം ഗോഡൗണിൽ പ്രതിധ്വനിച്ചു. അവൾ ഭയന്ന് കണ്ണീരൊഴുക്കി നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വേണുവിന്റെ ഉള്ളിൽ കാരുണ്യത്തിന്റെ ഒരു തുള്ളി പോലും ബാക്കിയുണ്ടായിരുന്നില്ല. അയാൾ കയ്യിലെ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഒരു പുതിയ ലെതർ ഫുട്ബോളിന്റെ മുകൾഭാഗം വട്ടത്തിൽ കൃത്യമായി മുറിച്ചു മാറ്റി, അതിന്റെ ഉള്ളിലെ ബ്ലാഡർ വലിച്ചൂരി പുറത്തെടുത്തു. പന്തിന്റെ ഉള്ളിൽ ഇപ്പോൾ ഒരു മനുഷ്യത്തല കയറാൻ പാകത്തിലുള്ള ശൂന്യതയായിരുന്നു. തുടർന്ന് ഭീകരമായ രീതിയിൽ അവളുടെ കഴുത്തിലേക്ക് അയാൾ ആ ഹാൻഡ്-സോ ഇറക്കി. എല്ലുകൾ അരിയുന്ന ശബ്ദം ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു. വേർപെട്ട അവളുടെ തല മുറിച്ചുവെച്ച ആ ഫുട്ബോളിനുള്ളിലേക്ക് അയാൾ ബലമായി ഇറക്കിവെച്ചു. പിന്നീട് കട്ടിയുള്ള നൈലോൺ നൂലുകൾ ഉപയോഗിച്ച് പന്തിന്റെ അരികുകളും അവളുടെ കഴുത്തിലെ ചർമ്മവും ചേർത്ത് അയാൾ തുന്നിക്കെട്ടി! ചോരയൊഴുകുന്ന ആ ഭീകരമായ ഫുട്ബോൾ തലയിലേക്ക് നോക്കി വേണു ക്രൂരമായി അട്ടഹസിച്ചു. "ഇനി നീയും ഈ കളിയുടെ ഭാഗമാണ്! ഹ ഹ ഹ" എന്ന് പറഞ്ഞുകൊണ്ട് വേണു തന്റെ വലതുകാൽ പുറകോട്ടു വെച്ച്, ആ ഫുട്ബോൾ തലയിലേക്ക് ആഞ്ഞൊരു കിക്ക് കൊടുത്തു. ഗോഡൗണിന്റെ ചുവരിലിടിച്ച് ആ തല ചോര തെറിപ്പിച്ചുകൊണ്ട് ദൂരേക്ക് തെറിച്ചു വീണു. ………. ഇൻസ്റ്റാഗ്രാമിൽ സ്വന്തം മകൻ ഫുട്ബോൾ ജേഴ്‌സിയിട്ട് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ, "കളി കണ്ട് സമയം കളയേണ്ട, നാളെ മുതൽ ടിവി കണക്ഷൻ കട്ട് ചെയ്യും" എന്ന് താഴെ കമന്റിട്ട ലീലയായിരുന്നു അടുത്ത ലക്ഷ്യം. പറഞ്ഞതുപോലെ തന്നെ മകൻ അർദ്ധരാത്രിയിൽ ഫുട്ബോൾ കളി കാണുന്നത് കണ്ട് ടിവിയുടെ കേബിൾ വയർ ലീല കത്രിക വെച്ച് മുറിച്ചു കളഞ്ഞിരുന്നു. അവരുടെ മകൾ രേഖയും 11 പേര് പന്തിന്റെ പുറകെ ഓടുന്ന മണ്ടൻ കളി കാണുന്ന മണ്ടൻ എന്ന് ആ പോസ്റ്റിൽ കമന്റ്‌ ഇട്ടിരുന്നു അവരുടെ സോഷ്യൽ മീഡിയ കമന്റിലൂടെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കിയ വേണു, അന്ന് രാത്രി എല്ലാവരും ഉറങ്ങിയ ശേഷം വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി. അമ്മയെയും മകളെയും ഒരേപോലെ ക്ലോറോഫോം അടിച്ച് അയാൾ വാനിലേക്ക് കടത്തി. ഗോഡൗണിലെ ഇരുട്ടിൽ രണ്ടുപേരും ബോധം വീണപ്പോൾ കണ്ടത് തങ്ങളുടെ മുന്നിലിരിക്കുന്ന രണ്ട് പുതിയ ഫുട്ബോളുകളാണ്. "ആണുങ്ങളുടെ ആഗ്രഹങ്ങൾക്ക് വില കൽപ്പിക്കാത്ത വംശമേ... നിങ്ങളുടെ ഭരണം എന്റെ നാടിന് വേണ്ട," വേണു അലറി. അവിടെ മറ്റൊരു ഇരട്ടക്കുരുതി നടന്നു. രണ്ടുപേരുടെയും തലകൾ അയാൾ ഹാൻഡ്-സോ ഉപയോഗിച്ച് അറുത്തെടുത്തു. രണ്ട് ഫുട്ബോളുകൾ മുറിച്ച് അതിനുള്ളിലേക്ക് ആ തലകൾ കയറ്റി വെച്ച് സൂചികൊണ്ട് വലിച്ച് തുന്നി. അതിനുശേഷം ഗോഡൗണിന്റെ ഒരറ്റത്ത് പെനാൽറ്റി മാർക്ക് പോലെ ഒരു വര വരച്ച് വേണു ആ രണ്ട് തലകളും മാറി മാറി ചുവരിലേക്ക് തൊഴിച്ചു കളിച്ചു. ചോര ചുവരുകളാകെ പടർന്നു പിടിച്ചു. അവശിഷ്ടങ്ങൾ അയാൾ വാനിലേക്ക് മാറ്റി. ………. നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലിലെ വാർഡനായിരുന്ന രഞ്ജിനി, കുട്ടികൾ രാത്രിയിൽ ഫുട്ബോൾ കാണുന്നത് കർശനമായി വിലക്കിയിരുന്നു. അതിനെക്കുറിച്ച് അവൾ തന്റെ സുഹൃത്തായ അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ "രാത്രി കളി കാണാൻ നോക്കിയ പിള്ളേരുടെ ഫോൺ ഞാൻ വാങ്ങി വെച്ചു, നന്നായി എന്ന് അഞ്ജനയും കമന്റ് ചെയ്തു" എന്ന് എഴുതിയിരുന്നു. ആണുങ്ങളെ മാത്രമല്ല, കളിയെ സ്നേഹിക്കുന്ന ആരെ തടഞ്ഞാലും വേണുവിന് അത് സഹിക്കില്ലായിരുന്നു. ഒരു ശനിയാഴ്ച രാത്രി ഇരുവരും ഒരുമിച്ച് രഞ്ജിനിയുടെ ക്വാർട്ടേഴ്സിൽ ഇരുന്ന് സംസാരിക്കുമ്പോൾ വേണു ജനൽ വഴി അകത്തുകയറി രണ്ടുപേരെയും കീഴ്‌പ്പെടുത്തി. ഗോഡൗണിലെ മേശപ്പുറത്ത് രണ്ടുപേരെയും അടുത്തടുത്തായി അയാൾ കിടത്തി. വേണു വാനിൽ നിന്ന് വീണ്ടും രണ്ട് പുതിയ ഫുട്ബോളുകൾ പുറത്തെടുത്തു. "കളിയുടെ ആവേശം നശിപ്പിക്കുന്ന നിങ്ങളൊക്കെ എന്തിനാണ് ജീവിച്ചിരിക്കുന്നത്?" വേണു ചോദിച്ചു. അവിടെയും ക്രൂരത ആവർത്തിച്ചു. ഇരുവരുടെയും തലകൾ മുറിച്ചെടുത്ത് ഫുട്ബോളുകൾക്കുള്ളിൽ തുന്നിവെച്ചു. വേണു ആ രണ്ട് പന്തുകളും ഗോഡൗണിന്റെ തറയിലൂടെ ഡ്രിബിൾ ചെയ്ത് നീങ്ങി, ഒടുവിൽ ശക്തമായി ചുവരിലേക്ക് തൊടുത്തു. ചോരയും മാംസവും കലർന്ന ആ മൃതദേഹങ്ങൾ വാനിലേക്ക് കയറ്റി. ……….. തന്റെ ഭർത്താവ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഫുട്ബോൾ മാച്ച് കാണാൻ വലിയ സ്ക്രീൻ വെച്ചതിന് പോലീസിൽ പരാതി നൽകിയ സ്ത്രീയായിരുന്നു ദീപ. അവൾ ഇൻസ്റ്റാഗ്രാമിൽ "ശല്യക്കാരായ ആണുങ്ങളുടെ കളി ഇന്ന് പോലീസിനെക്കൊണ്ട് നിർത്തിച്ചു" എന്ന് സ്റ്റാറ്റസ് ഇട്ടിരുന്നു. വേണു അവളുടെ റൂട്ട് കൃത്യമായി പഠിച്ചു. സ്കൂൾ കഴിഞ്ഞ് വൈകുന്നേരം ഒഴിഞ്ഞ വഴിയിലൂടെ നടന്നു വരികയായിരുന്ന ദീപയെ വേണു തന്റെ വെള്ള വാനിലേക്ക് വലിച്ചിട്ടു. ഗോഡൗണിലെ ഇരുട്ടിൽ അവൾ ജീവനായി യാചിച്ചെങ്കിലും വേണുവിന്റെ കണ്ണ് തെളിഞ്ഞില്ല. അയാൾ ഒരു കറുത്ത ലെതർ ഫുട്ബോൾ എടുത്തു. "നിനക്ക് പോലീസിനെ വിളിക്കണം അല്ലേടീ?" വേണു ആക്രോശിച്ചു. അവളുടെ തലയറുത്ത് ആ കറുത്ത പന്തിനുള്ളിലാക്കി തുന്നിക്കെട്ടി. വേണു ആ പന്ത് എടുത്ത് മുകളിലേക്ക് എറിഞ്ഞ് തലകൊണ്ട് ഹെഡ്ഡിങ് ചെയ്തു കളിച്ചു. ഒടുവിൽ വാനിലേക്ക് ആ പന്തും മാറ്റി. ……….. . നഗരത്തിലെ പ്രധാന ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പോസ്റ്റിനുള്ളിലും, നഗരചതുരത്തിലും ഫുട്ബോളുകൾക്കുള്ളിൽ തുന്നിവെച്ച നിലയിൽ ആറ് സ്ത്രീകളുടെ തലകൾ പൊലീസ് കണ്ടെടുത്തു. ചോര മരവിപ്പിക്കുന്ന ഈ ഫുട്ബോൾ കൊലപാതകങ്ങൾകേരളത്തെയാകെ നടുക്കി. മാധ്യമങ്ങൾ കില്ലർക്ക് ദി ഫുട്ബോൾ കില്ലർ എന്ന് പേരിട്ടു. ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധർ പന്തുകൾ പരിശോധിച്ചെങ്കിലും കട്ടിയുള്ള സർജിക്കൽ ഗ്ലൗസ് ഉപയോഗിച്ചതിനാൽ ഒരു വിരലടയാളം പോലും കിട്ടിയില്ല. എന്നാൽ എല്ലാ പന്തുകളും ഒരേ കടയിൽ നിന്നാണ് വാങ്ങിയതെന്ന് സുരേഷ് മനസ്സിലാക്കി കൊല്ലം നഗരത്തിലെ സ്പോർട്സ് കടകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.എന്നാൽ ഒരു ലീഡും കിട്ടിയില്ല …….. ഒരു ദിവസം വൈകുന്നേരം വേണു തികച്ചും ശാന്തനായി വീട്ടിലെത്തി. ലിവിംഗ് റൂമിൽ രാജലക്ഷ്മിയും സജിത്തും ഉണ്ടായിരുന്നു. ടിവി ഓഫ് ആയിരുന്നു. സജിത്ത് അപ്പോഴും റൂമിൽ കളി കാണാൻ പറ്റാത്ത വിഷമത്തിൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു. വേണു പതുക്കെ രാജലക്ഷ്മിയുടെ അരികിലേക്ക് ചെന്ന് അവളുടെ തോളിൽ കൈവെച്ചു. അയാളുടെ കൈകളുടെ അസ്വാഭാവികമായ തണുപ്പ് അവളിൽ ഒരു വിറയലുണ്ടാക്കി. "രാജീ... നീ നഗരത്തിലെ പുതിയ വാർത്തകൾ അറിഞ്ഞില്ലേ? ആണുങ്ങളെ ഫുട്ബോൾ കാണാൻ അനുവദിക്കാത്ത പെണ്ണുങ്ങളെ മാത്രമാണ് ഒരു സൈക്കോ കൊലയാളി ലക്ഷ്യം വെക്കുന്നത്. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ളവരെ തിരഞ്ഞുപിടിച്ചാണ് അവൻ കൊലപ്പെടുത്തുന്നത്! അവരുടെ തലയറുത്ത് ഫുട്ബോളിനുള്ളിലാക്കി അവൻ ചവിട്ടിക്കളിക്കുകയാണത്രേ! ഇതിനകം ആറ് സ്ത്രീകളുടെ തലകളാണ് നഗരത്തിൽ നിന്ന് കിട്ടിയത്," വേണു മരണത്തിന്റെ തണുപ്പുള്ള ശബ്ദത്തിൽ പറഞ്ഞു. രാജലക്ഷ്മിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. കഴിഞ്ഞ ദിവസം രാത്രി ടിവി ഓഫ് ചെയ്തതും, കേബിൾ അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും അവൾക്ക് ഓർമ്മവന്നു. പുറത്തുള്ള കൊലയാളി തന്നെയും ലക്ഷ്യം വെക്കുമോ എന്ന ഭയം അവളുടെ ശരീരത്തെ തളർത്തി. "അയ്യോ ചേട്ടാ... ഞാൻ അതറിയാതെ..." അവൾ പേടിച്ചുവിറച്ചു. "സാരമില്ല, നീ എന്റെ ഭാര്യയല്ലേ. നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് ഇനി സജിത്തോ ഞാനോ രാത്രി ഇരുന്ന് കളി കാണുമ്പോൾ നീ അത് തടയാൻ നിൽക്കരുത്. ആ കൊലയാളി നമ്മുടെ വീടും നിരീക്ഷിക്കുന്നുണ്ടാകും. ഇനി നീ തടയാൻ നോക്കിയാൽ ദൈവം തമ്പുരാൻ വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല," വേണു ഒരൊറ്റ മുന്നറിയിപ്പിൽ അവളുടെ ആധിപത്യം അവസാനിപ്പിച്ചു. പേടിച്ചുപോയ രാജലക്ഷ്മി ഉടൻ തന്നെ ഓടിച്ചെന്ന് ടിവി ഓൺ ചെയ്ത് റിമോട്ട് വേണുവിന്റെ കയ്യിൽ കൊടുത്തു. അച്ഛന്റെ ഈ പെരുമാറ്റത്തിലും സംസാരത്തിലും സജിത്തിന് വീണ്ടും എന്തോ വലിയ പൊരുത്തക്കേട് തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടാതെ അച്ഛന്റെ മുഖത്തേക്ക് നോക്കിനിന്നു. ……. അടുത്ത ദിവസം രാവിലെ വേണു തന്റെ ഇലക്ട്രോണിക്‌സ് കടയുടെ മുന്നിലിരുന്ന് ചായ കുടിക്കുമ്പോൾ പുറത്ത് ഇൻസ്പെക്ടർ സുരേഷിന്റെ വണ്ടി വന്ന് നിന്നു. സുരേഷ് വണ്ടിയിൽ നിന്നിറങ്ങി വേണുവിന്റെ കടയിലേക്ക് നടന്നു വന്നു. "വേണു ,. ഈ ഭാഗത്ത് സംശയകരമായി എന്തെങ്കിലും കണ്ടോ?" സുരേഷ് ചോദിച്ചു. "ഇല്ല സർ, ഞാൻ രാത്രി നേരത്തെ കട പൂട്ടി പോകുന്നതാ. നഗരത്തിൽ ഇപ്പോഴത്തെ അവസ്ഥ മോശമാണല്ലേ," വേണു തികച്ചും സാധാരണക്കാരനായി അഭിനയിച്ചു. തെളിവുകളൊന്നുമില്ലാത്തതിനാൽ സുരേഷ് അവിടെനിന്ന് മടങ്ങി. വേണു കടയുടെ കർട്ടൻ പതുക്കെ നീക്കി പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു. തന്റെ സ്വന്തം വീട്ടിലെ തടസ്സങ്ങൾ അയാൾ മാറ്റിക്കഴിഞ്ഞു. നഗരത്തിലെ സ്ത്രീകൾ ഇപ്പോൾ പുരുഷന്മാരെ ഫുട്ബോൾ കാണാൻ സന്തോഷത്തോടെ അനുവദിക്കുന്നുണ്ട്. …….. ടൂൾ ബോക്സിലെ മൂർച്ചയുള്ള ഹാൻഡ്-സോയിലേക്കും വാനിൽ ബാക്കിയുള്ള ഫുട്ബോളുകളിലേക്കും നോക്കി അയാൾ മനസ്സിൽ പറഞ്ഞു: "കളി ഇനിയും തീർന്നിട്ടില്ല... അടുത്ത ഇരകൾക്കായി വിസിൽ മുഴങ്ങാൻ സമയമായി. ……. End
6 shares

More like this