ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml6bMkjv?d=n&ui=v64j8rk&e1=cമിശ്വ 56 പ്രത്യേക അറിയിപ്പ്. മിശ്വയുടെ ഈ എപ്പിസോഡ് നോൺ ലീനിയർ നരേറ്റീവ് ശൈലിയിലാണ്‌. ഒരു പരീക്ഷണം. നടന്ന ഓർഡറിലല്ല നമ്മൾ സംഭവങ്ങൾ വിശദീകരിക്കുക. പക്ഷേ, അവസാനം എല്ലാം ഒരുമിച്ചാകുകയും, ക്ലിയറാകുകയും ചെയ്തോളും. ആരും കൺഫ്യൂഷനടിക്കണ്ട. പക്ഷേ, ഹെഡിങ്ങിൽ എഴുതിയിരിക്കുന്ന ടൈം ശ്രദ്ധിക്കണേ. ഭാവിയിൽ ഒരു ഫുൾ നോവലെറ്റ് ഇങ്ങനെ എഴുതാനുള്ള പ്ലാനുണ്ട്. വിജയിക്കുമോ എന്നറിയണമല്ലോ. വിജയപുര – മനോഹർ കമ്മത്ത് ലോഡ്ജ്. അതേ ദിവസം - സമയം 4:20 പി. എം. ഏകദേശം 30 പേർ വരുന്ന തന്റെ സംഘത്തോടൊപ്പം, ലോഡ്ജ് കോമ്പൗണ്ടിലേക്ക് കയറിയ രാജയ്യയെ കണ്ടതും, ആ പരിസരത്തുണ്ടായിരുന്ന സകലരും ജീവനുംകൊണ്ടോടി മറഞ്ഞു. "സുകൂ!" മുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാജയ്യയുടെ ആദ്യത്തെ ആജ്ഞ. "ക്യാമറ!" അത് കേൾക്കാൻ നിന്നതുപോലെ, ഏതാനും അനുചരന്മാർ ഓടി ലോഡ്ജിന്റെ റീസപ്ഷനിലേക്ക് കയറി അപ്രത്യക്ഷരായി. അയാൾ തമ്പാക്ക് പോലെ എന്തോ ഒരു വസ്തു എടുത്ത് വായിലിട്ടു. കടിച്ചമർത്തി, നന്നായൊന്നു ഈമ്പിക്കുടിച്ചതിനു ശേഷം തിരിഞ്ഞു തന്റെ വിശ്വസ്തനായ സുകുമാറിനെ നോക്കി. "വെറും അഞ്ച് പേരോ ? വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ സുകൂ." "പൊറത്തുന്ന് സപ്പോർട്ട് കാണും അയ്യാ… ക്യാമറ വരട്ടെ." "ഹ്മ്മ്മ്… രണ്ടുമൂന്ന് ദിവസമായിട്ട് കഷ്ടകാലമാണല്ലോടാ." അയാളുടെ ചുണ്ടിന്റെ കോണിലെവിടെയോ ഒരു ചിരി മിന്നിമറഞ്ഞു. അധികം വൈകിയില്ല. ഒരു യുവാവ് ഓടി രാജയ്യയുടെ അടുത്തെത്തി. അയാളുടെ കയ്യിലെ ഫോൺ സ്‌ക്രീനിൽ തത്സമയ CCTV ദൃശ്യങ്ങൾ തെളിഞ്ഞിരുന്നു. "രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്." ആ ചെറുപ്പക്കാരൻ സ്ക്രീനിലേക്ക് ചൂണ്ടി. "കണ്ടോ, ആദ്യം ഒരാൾ മാത്രം… " "ഇങ്ങു താടാ." രാജയ്യ അവനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. മുൻപോട്ട് കുറേ ദൂരം സ്ക്രോൾ ചെയ്ത അയാൾ പെട്ടെന്ന് എന്തോ കണ്ട് സ്ക്രീനിലേക്ക് ശ്രദ്ധിച്ചു. "ഇതാരാടാ ഇവരൊക്കെ ?" അയാൾ സ്ക്രീൻ, സുകുവിനെ കാണിച്ചുകൊണ്ട് ചോദിച്ചു. "ഒരു പിടിയുമില്ല അയ്യാ… ഏതോ ഹൈ സെറ്റപ്പ് പാർട്ടി ആണ്. തോക്കും വണ്ടിയുമൊക്കെ കണ്ടോ." "ഉം… സ്കോഡ ഹർഷന്റെയാണ്." അയാൾ പിറുപിറുത്തു. മുഖം അതീവ ഗൗരവമാർജ്ജിച്ചിരുന്നു. "ഇത് ചില്ലറകളിയല്ലല്ലോടാ…" "അല്ല അയ്യാ… മറ്റേ വണ്ടികൾക്കൊക്കെ മൈസൂർ നമ്പർ ആണ്… ആകെയൊരു പെശക് ഫീൽ ഉണ്ട്." "ഉം…" രാജയ്യ നന്നായി വിടർന്നൊരു ചിരി ചിരിച്ചു. "ആ പെണ്ണിന്റെ പേരെന്താരുന്നു ? കല്ലഹള്ളിക്കാരീടെ…?" "മിശ്വ!" "ആ, മിശ്വ! അവളെയങ്ങ് വിട്ടുകൊടുത്ത് നമുക്ക് പ്രശ്നം സോൾവ് ആക്കിയാലോ മക്കളേ ?" അയാളത് പറഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും, എല്ലാവരും ആർത്ത് ചിരിക്കാനാരംഭിച്ചിരുന്നു. "എന്തായാലും… ഇന്നത്തോടെ അവളുടെ കാര്യം ഞാൻ തീർപ്പാക്കും. വന്നദിവസം തൊട്ട് എന്നെയിട്ട് ചുറ്റിക്കുകയാണ്. കഴുവേറിക്കമകൾ!" അയാൾ പല്ലിരുമ്മിക്കൊണ്ട് തന്റെ വാഹനത്തിലേക്ക് നടന്നു. പോക്കറ്റിൽ ഫോൺ അടിക്കുന്നുണ്ടായിരുന്നു. "ഹലോ!" അയാൾ തമ്പാക്ക് തുപ്പിക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു. "അയ്യാ… ഞാനാ." അപ്പുറത്ത് നിന്നും പരിചിത സ്വരം കേട്ടതും അയാളുടെ മുഖം തെളിഞ്ഞു. "ഡോക്ടർ ഇന്ദ്രാണിമോൾ പറയൂ!" "രാജയ്യാ… ഒരു ചെറിയ പ്രശ്നമുണ്ട്." "പുതിയ പ്രശ്നങ്ങൾ തൽക്കാലം എടുക്കുന്നില്ല. ഇവിടെ ഇപ്പൊ ആവശ്യത്തിന് പ്രശ്നങ്ങളുണ്ട്." "അയ്യാ, ഒരു ടീം ഇറങ്ങിയിട്ടുണ്ട്…" ഇന്ദ്രാണിയുടെ സ്വരത്തിൽ ജാഗ്രത നിഴലിച്ചു. "ആ… അത് ഞാനറിഞ്ഞു." "മൈസൂർ നിന്നാ, കുറച്ചധികം പേരുണ്ട്.” "ഉം… അതും ഞാനറിഞ്ഞു. നിന്നോടിതാരാ പറഞ്ഞെ ?" "അവന്മാര് ഇത്ര നേരം, ‘മായ’ യിലുണ്ടാരുന്നു അയ്യാ. 10 മിനിറ്റ് ആയുള്ളൂ അവിടെ നിന്നിറങ്ങിയിട്ട്." രാജയ്യയുടെ നെറ്റി ചുളിഞ്ഞു. "നമ്മുടെ മായയിലോ ?” "ആം… പ്രഭു ഇപ്പൊ എന്നെ വിളിച്ചു വെച്ചതേയുള്ളൂ." "ഛേ! എന്നിട്ടെന്താ ആ പട്ടികൾ അവരെ പിടിച്ച് നിർത്താതിരുന്നേ ?" "അവിടെ ആരുമില്ലായിരുന്നു അയ്യാ… പിന്നെ ഇവരുടെ കയ്യിലൊക്കെ നല്ല ഗൺസ് ഉണ്ടെന്നാണ്-" "മതി!" രാജ ഫോൺ കട്ട്‌ ചെയ്തു. തിരിഞ്ഞു സുകുവിനെ നോക്കി. "കൃത്യം ഒരു മണിക്കൂർ സമയം ഞാൻ തരും! അതിന്റെയുള്ളിൽ എനിക്കീ മുഴുവൻ പേരെയും കിട്ടിയിരിക്കണം! മനസ്സിലായോ ? ഒരുത്തനെയെങ്കിലും ജീവനോടെ വെക്കുകയും വേണം! നേരേ മായയിലേക്ക് വിട്ടോ." അയാൾ ഉറക്കെ ഒന്ന് ചുമച്ചാൽ പോലും അതൊരു ആജ്ഞയായി സ്വീകരിക്കാൻ നടക്കുന്ന ആ സംഘം, ആയുധങ്ങളേന്തിയ കൈകളുയർത്തി ആ കല്പന ശിരസ്സാവഹിച്ചു. "അയ്യ എവിടെ പോകുന്നു ?" സുകുവിന് നേരിയ പന്തികേട് തോന്നി. "നിങ്ങള് വിട്ടൊ. എന്നെ നോക്കണ്ട." "അയ്യാ! ഒറ്റയ്ക്ക് നടക്കണ്ട ഇനി. ഇതൊന്ന് തീരുമാനമാകട്ടെ." "പോടാ പട്ടീ!" കാർക്കിച്ചൊരു തുപ്പ് കൊടുത്തുകൊണ്ട് ആസിഡ് രാജ തന്റെ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. "എത്രയും പെട്ടെന്ന് പണി കഴിച്ച് വന്നാൽ, ഇന്നുരാത്രി മുഴുവൻ നമ്മുടെ ഡാൻസുകാരി അധിനിയെ നിങ്ങക്ക് വിട്ട് തരും ഞാൻ!" “ആഹഹ!" കൂട്ടാളികൾക്ക് സന്തോഷമായി. "പുതിയ കുട്ടികളെ കണ്ടുപിടിക്കണം… കുറച്ച് കാലമായി." പിറുപിറുത്തുകൊണ്ട് ജീപ്പിലേക്ക് കയറിയ അയാൾ, അതിനുള്ളലുണ്ടായിരുന്ന ബാക്കിയുള്ളവരെയെല്ലാം ഇറക്കിവിട്ടു. "നിങ്ങളൊക്കെ ലോറിയിൽ പോയാൽ മതി. ഞാൻ വേറെ വഴിക്കാ. എനിക്കേ… നമ്മുടെ മിശ്വമോളെ ശരിക്കൊന്ന് ചോദ്യം ചെയ്യണം." അയാൾ പല്ലിളിച്ചുകൊണ്ട് ചിരിച്ചു. “ഇന്നത്തോടെ അവളടെ കത്തിക്കൽ കഴിഞ്ഞു.” പുറകേ വന്ന സുകുവിന്റെ കണ്ണുകൾ മിഴിഞ്ഞു. “അവളേം തീർക്കുവാണോ അയ്യാ ?” “അവളിത്രേം മെനഞ്ഞതു മതി. അതൊക്കെപ്പോട്ടെ നമ്മുടെ വീരേന്ദ്ര ഉണ്ടോ നമ്മുടെ കൂടെ ?“ അയാൾ ലോറിയിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു. “ഇല്ലയ്യാ...” “ഉം...” ഒന്നിരുത്തി മൂളിക്കൊണ്ട് രാജയ്യ ജീപ്പ് സ്റ്റാർട്ട് ചെയ്തു. സുകു വിഷണ്ണനായി നോക്കി നില്ക്കുന്നത് കാണാമായിരുന്നു. രാജയ്യ വീരേന്ദ്രയെ അന്വേഷിക്കുന്നതിന്‌ ഒരേയൊരർത്ഥമേയുള്ളൂ. ആരെയോ ആസിഡ് വീപ്പയിൽ താഴ്ത്താനുണ്ട്. “പാവം...” അയാളുടെ മനസ്സിൽ മിശ്വയുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖം തെളിഞ്ഞു. 'മായ' നൈറ്റ്‌ ക്ലബ്‌– അതേ ദിവസം - സമയം 2:30 പി. എം. ഒരു ചുവന്ന സുസുകി സ്വിഫ്റ്റ് കോമ്പൗണ്ടിലേക്ക് കയറിയത് എല്ലാവരും ശ്രദ്ധിച്ചു. "മാനേജരാണ്‌. പ്രഭു സർ." ബാറിലെ വൈറ്റെർ മൃദുലയുടെ അടുത്തേക്ക് കുനിഞ്ഞുകൊണ്ട് മന്ത്രിച്ചു. "ഈ സമയത്ത് ക്ലബ്‌ തുറക്കാൻ പെർമിഷൻ ഇല്ല മാഡം." "ഓ… അതൊന്നും സാരമില്ല. ഞാൻ സംസാരിച്ചോളാം." അവൾ നിസ്സാരഭാവത്തിൽ ചിരിച്ചുകൊണ്ട് തന്റെ ബിയർ ബോട്ടിൽ ചുണ്ടോട് ചേർത്ത് ഒരു സിപ്പെടുത്തു. "എസ്ക്യൂസ്‌ മീ!" ബാറിനകത്തേക്ക് കയറിവന്ന ആ മലയാളി യുവാവ് അമ്പരന്ന് പോയി. "എന്തായിവിടെ നടക്കുന്നത് ? ആരാണ് നിങ്ങളൊക്കെ ?" മറുപടിയുണ്ടായില്ല. പകരം ബാർ കൌണ്ടറിന്റെ ഏറ്റവും അങ്ങേയറ്റത്ത് ഒരു സ്റ്റൂളിലിരുന്ന മൃദുല, അവനോട് തന്റെ അടുത്തേക്കു വരാൻ ആംഗ്യം കാണിച്ചു. "പ്രഭു അല്ലേ ?" "മാഡം…" ആ ചെറുപ്പക്കാരൻ ഒരൊറ്റക്കുതിപ്പിന് അവൾക്കരികിലെത്തി. "… ലീഗലി നമുക്ക് ഈ സമയത്ത് ബാർ ഓപ്പറേറ്റ് ചെയ്യാൻ പാടില്ല മാഡം." "ഓ.. അത് കുഴപ്പമില്ല പ്രഭു…" മൃദുല ചിരിച്ചുകൊണ്ട് അവന്റെ കവിളിലൊന്നു തലോടി. "ലീഗൽ ആയിട്ടുള്ള യാതൊരേർപ്പാടിനും ഞങ്ങൾക്ക് താൽപ്പര്യമില്ല." മൃദുലയുടെ ചിരി പക്ഷേ, മാനേജരെ അശേഷം തൃപ്തനാക്കിയില്ല. "സോറി മാഡം… സഹകരിക്കണം. അല്ലെങ്കിൽ, എനിക്ക് ബലം പ്രയോഗിച്ചിട്ടാണെങ്കിലും നിങ്ങളെ ഇവിടെ നിന്നും ഇറക്കി വിടേണ്ടതായി വരും." "ആഹാ…!" രവി തലചെരിച്ചു. രവി മാത്രമല്ല. നിമിഷാർദ്ധം കൊണ്ട്, കുറച്ചധികം പേരുടെ നോട്ടപ്പുള്ളിയായി മാറി മാനേജർ. "മോനേ… ചക്കരേ… വേണ്ടടാ…" സച്ചുവേട്ടൻ മുന്നറിയിപ്പ് കൊടുത്തു. "വെറുതേ ഈ അന്യനാട്ടിൽ കെടന്ന് ചാവണോ നിനക്ക് ?" ഒരു മലയാളി വേറൊരു മലയാളിയെ ലോകത്തെവിടെ കണ്ടാലും തിരിച്ചറിയും. "അണ്ണാ… ഞാൻ പറയട്ടേ–" മലയാളം കേട്ടതിന്റെ ആശ്വാസത്തിൽ പ്രഭു ഓടി സച്ചുവേട്ടനരികിലെത്തി. "നാട്ടിൽ എവിടെയാ വീട് ?" സച്ചുവേട്ടൻ അവന്റെ തലമുടിയിൽ ഒന്ന് തലോടി. "തൃശ്ശൂർ ആണ് സർ. എന്നെ കുഴപ്പിക്കരുത്. പ്ലീസ്." അവൻ കൈകൾ കൂപ്പി. "എന്റെ ജോലി പോകും അതാ." സച്ചുവേട്ടൻ ചോട്ടുവിനെ നോക്കി. ചോട്ടു മൃദുലയെയും. "ബാർ തുറക്കാനല്ലേ പ്രശ്നമുള്ളൂ. ഞങ്ങൾ ഹോട്ടലിൽ ഒരു മുറി എടുത്താലോ?" മൃദുല സ്റ്റൂളിൽ നിന്നിറങ്ങി. "ഇനി അതും ലീഗൽ അല്ലെന്ന് പറയുമോ ?" "ആയ്ക്കോട്ടെ മാഡം. നമുക്ക് ഹോട്ടലിലേക്ക് പോകാം." അവൻ ഭവ്യതയോടെ നടന്നുചെന്ന് ബാറിന്റെ ഗ്ലാസ്സ് ഡോർ തുറന്നുപിടിച്ചു. "വെറുതേ റൂം പറ്റില്ല…" ചോട്ടു ഇടപെട്ടു. "ബോർ ആണ്. ഞങ്ങൾക്ക് എന്തെങ്കിലും നേരംപോക്ക് വേണം. ഇല്ലെടാ സച്ചുവേട്ടാ ?" "എന്ത് സൗകര്യം വേണമെങ്കിലും ചെയ്തു തരാം സർ." പ്രഭുവിന്റെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി. "ഇവിടെ ഒരു കലാവതി അക്കയില്ലേ ?" ചോദ്യം മൃദുലയുടേതായിരുന്നു. പ്രഭു ഞെട്ടിത്തിരിഞ്ഞു. "അക്കയെ അറിയുമോ ?" "അറിയില്ല…കേട്ടിട്ടുണ്ട്...” “എന്താ മാഡം ? എന്തെങ്കിലും പ്രശ്നം ?" പ്രഭുവിന്റെ നെറ്റിയിൽ നെടുനീളത്തിൽ ചുളിവുകൾ. "പ്രശ്നമൊന്നുമില്ല." മൃദുല നടന്ന് ചോട്ടുവിന് പുറകിലെത്തി. "ഇവരൊക്കെ പുറം നാട്ടിൽ നിന്ന് വന്നതാണ് . ചെറിയ ഒരു എന്റർടൈൻമെന്റ് കൊടുക്കാനാണ് ഭായ്." ചോട്ടുവിന്റെ തോളിലൂടെ കൈയ്യിട്ടുകൊണ്ടാണവൾ തുടർന്നത്. "യൂ നോ… ഇവരു മൂന്നാലു പേർ നമ്മുടെ ടീമിൽ പുതിയ ആൾക്കാരാണ്." പ്രഭു പോക്കറ്റിൽ നിന്നും ഫോണെടുത്തു. "ഞാൻ രാജയ്യയെ വിളിച്ച് തരാം മാഡം." "അതാരാ ?" മൃദുലയുടെ കണ്ണുകൾ ചെറുതായി. "അദ്ദേഹത്തിന്റെയാണ് ഈ സ്ഥാപനം… പുള്ളിക്കാരൻ ഗേൾസ്ന്റെ ഫോട്ടോസ് വാട്സാപ്പ് ചെയ്തു തരും. നിങ്ങൾ സെലക്റ്റ് ചെയ്ത് വിളിച്ചാൽ മതി. ഇവിടെ എത്തിച്ച് തരും." "കൊള്ളാമല്ലോ." സച്ചുവേട്ടന്റെ മുഖം ഗൗരവമാർജ്ജിച്ചത് മൃദുല ശ്രദ്ധിച്ചിരുന്നു. അവൾക്ക് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. കറങ്ങി തിരിഞ്ഞ് തങ്ങൾ നേരെ അയാളുടെ വായിലേക്ക് തന്നെയാണ് വന്നു കയറിയത്! "സ്ഥലം വിടാം. സ്ഥലം വിടാം." സച്ചുവേട്ടൻ മന്ത്രിച്ചു. "ഉം…" മൃദുല തലകുലുക്കി. എല്ലാവരുടെയും ഭാവമാറ്റം പ്രഭു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "എന്താ ? എന്തെങ്കിലും പ്രശ്നമുണ്ടോ മാഡം ?" ആ ചെറുപ്പക്കാരന്റെ നോട്ടം ആ സംഘാംഗംളിലോരോരുത്തരിലൂടെയും ഒന്ന് കടന്നുപോയി. "എന്ത് പ്രശ്നം." മൃദുല ചിരിച്ചു. "രാജയ്യാവേ വിളിക്കട്ടെ ?" അവൻ ചോദിച്ചു. "തൽക്കാലം വേണ്ട. ഞങ്ങൾ പറയാം. " സച്ചുവേട്ടനാണ് മറുപടി പറഞ്ഞത്. കൂടുതലൊന്നും സംസാരിക്കാതെ അയാൾ പുറത്തേക്കിറങ്ങുകയും ചെയ്തു. പ്രഭുവിന്റെ മുഖത്ത് വല്ലാത്തൊരു ഭാവം കടന്നുവന്നിരിക്കുന്നു. "ഞങ്ങൾ പോട്ടേ പ്രഭൂ. പെട്ടെന്നൊരത്യാവശ്യം. പിന്നൊരിക്കലാവാം." മൃദുല അവനെ നോക്കി ഒരു കണ്ണിറുക്കി. സംഘം വെളിയിലെത്തി അവരവരുടെ വാഹനങ്ങളിലേക്ക് കയറിയപ്പോഴേക്കും പ്രഭു ആരെയോ ഫോൺ ചെയ്യുന്നത് കാണാമായിരുന്നു. "നിങ്ങൾ മലയാളത്താന്മാർക്ക് ഒടുക്കത്തെ ബുദ്ധിയാണ്. അല്ലേ ?" മൃദുല ഒരു ചെറുചിരിയോടെ സച്ചുവേട്ടനെ നോക്കി. "നിമിഷ നേരം കൊണ്ട് പ്രഭുവിന് കാര്യം മനസ്സിലായി." സച്ചുവേട്ടൻ ആലോചനയോടെ തലകുലുക്കി. "ഇനി ഇവിടെ നിന്നാൽ ശരിയാകില്ല." "അവരെ ഇങ്ങോട്ട് വരുത്തിയാലല്ലേ പ്രശ്നമുള്ളൂ ? അങ്ങോട്ട്‌ കേറി അടിച്ചാലോ ? അവന്മാര് ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന നേരത്ത്." ചോദ്യം ഭഗത്തിന്റെതായിരുന്നു. "ഈ രാജയ്യ എന്നു പറയുന്നവൻ വീണാൽ പിന്നെ ബാക്കി ഒക്കെ വെറും ചീട്ടുകൊട്ടാരം. പാമ്പ് രാജവെമ്പാലയായാലും തല വെട്ടിയിട്ടാൽ പിന്നെ എന്ത് പേടിക്കാൻ ?" മൃദുല ചോട്ടുവിന്റെ കണ്ണുകളിലേക്കൊന്നാഴ്ന്നു നോക്കി. “പറയാനെളുപ്പമാണ്‌. പക്ഷേ ഞാനറിഞ്ഞിടത്തോളം, വിജയപുരയിലിട്ട് അയാളെ പൂട്ടണമെങ്കിൽ എളുപ്പമായിരിക്കില്ല.” “ ഞാനൊന്നു ട്രൈ ചെയ്തു നോക്കട്ടെ. ഉറപ്പില്ല. പക്ഷേ, നമ്മുടെ കൈമരുങ്ങിൽ അവനെ എത്തിക്കാൻ ഒരു വഴിയുണ്ട്.” രവി ഫോണെടുത്ത് വാട്ട്സാപ്പിൽ ആരെയോ തിരഞ്ഞു തുടങ്ങി. ബസ് സ്റ്റേഷൻ റോഡ്. വിജയപുര. - അതേ ദിവസം - സമയം 6:30 പി. എം. ഒരു മിലിറ്ററി വാഹനം പോലെ പെയിന്റ് ചെയ്തിരുന്ന ഒരു പഴയ ജീപ്പ്, ബസ് സ്റ്റാൻഡിന്റെ വാതിൽക്കൽ നിരനിരയായി കിടന്ന ഓട്ടോകൾക്ക് പുറകിലായി പാർക്ക്‌ ചെയ്തതും, ഏതാനും ഓട്ടോ തൊഴിലാളികൾ ഓടിയരികിലെത്തി. "രാജയ്യാ…" മുൻപിൽത്തന്നെ നിന്നിരുന്ന ഡ്രൈവറുടെ സ്വരം വിറച്ചു. "അവനെവിടെ ? വീരേന്ദ്ര ?" രാജയ്യ വാഹനം ഓഫാക്കിക്കൊണ്ട് ചോദിച്ചു. "എവിടെപ്പോയെന്നറിയില്ല അയ്യാ. ഇന്ന് വന്നില്ല. രാവിലെ ആ അംശിയുടെ ബോഡി കൊണ്ട് പോയതാ.' "ഉം…" അയാൾ ഒന്ന് മുരണ്ടു. "പാവം അയ്യാ. അംശിക്കെന്തുപറ്റിയതാ ? നല്ല കുട്ടിയാരുന്നു. പെട്ടെന്നിങ്ങനെയുണ്ടാകാൻ…" ഒരു ഓട്ടൊക്കാരന്‌ സങ്കടം സഹിക്കുന്നില്ല. "നെഗളിപ്പ്! അല്ലാണ്ടെന്താ ?" അയാൾ ആക്രോംശിച്ചു. "അല്ലാതെ... ആ ******ന് എന്ത് കുറവുണ്ടായിട്ടാ അവടെ ?" “വീരേന്ദ്രയെ വിളിക്കട്ടെ അയ്യാ ?” “വേണ്ട! ഇവിടെയില്ലെങ്കിൽ അവനെ ഇന്നിനി നോക്കണ്ട. കഞ്ചാവും വലിച്ചു കിറുങ്ങി നടപ്പുണ്ടാകും.” ഓട്ടോക്കാർ ചിരിച്ചു. അപ്പോഴാണ് ഒരു ലൈൻ ബസ്, സ്റ്റാൻഡിൽ നിന്നും വെളിയിലേക്കിറങ്ങിയത്. ഓട്ടോ സ്റ്റാൻഡിനടുത്തെത്തിയതും അതിന്റെ ചലനം നിലച്ചത് രാജയ്യയുടെ ശ്രദ്ധയാകർഷിച്ചു. ബസിനുള്ളിൽ എന്തോ ബഹളം നടക്കുകയാണ്‌. എല്ലാവരുടെയും നോട്ടം അവിടേക്കായി. ഒരു ചെറുപ്പക്കാരി പെൺകുട്ടിയാണ്. "ഇതല്ല എന്റെ ബസ് !" ഉറക്കെ അലറിവിളിക്കുകയാണാ യുവതി. "പിന്നെ എന്തോർത്താ വന്ന് കേറിയത്‌ ?" കണ്ടക്ടർ ക്രൂദ്ധനായി അവളെ തള്ളി വെളിയിലാക്കാൻ ഉള്ള തത്രപ്പാടിലാണ്. "ഇറങ്ങിക്കോളും ഓരോന്ന് കുറ്റീം പറിച്ച്..." രാജയ്യ ചാടി ജീപ്പിൽ നിന്നും വെളിയിലിറങ്ങി. അയാളുടെ കണ്ണുകൾ ഒരു നിധി കണ്ടെത്തിയതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. ആ പെൺകുട്ടി പുറത്തേക്കിറങ്ങിയതും ബസ് വിട്ടുപോയതും ഒരുമിച്ചായിരുന്നു. വീഴാനായി വേച്ചുപോയി അവൾ. അടുത്ത് നിന്നിരുന്ന ഓട്ടോ സഹോദരങ്ങളാണ് അവളെ പിടിച്ച് നിർത്തിയത്. സങ്കടം സഹിക്കാനാകാതെ വിതുമ്പുന്നുണ്ടായിരുന്നു അവൾ. "എന്തുപറ്റി മോളേ ?" ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് രാജയ്യ അവൾക്കരികിലെത്തിക്കഴിഞ്ഞു. “ബസ് മാറിപ്പോയി...” ആ കുട്ടി, കരച്ചിലിനിടയിൽ, അയാളെ ശ്രദ്ധിക്കാതെ തന്റെ ബാഗും തോളിലേറ്റി തിരിഞ്ഞുനടന്നു. ഒരു നിമിഷനേരത്തേക്കാണെങ്കില്പ്പോലും, ആ നടപ്പൊന്നു നോക്കി നിൽക്കാതിരിക്കാനായില്ല രാജയ്യക്ക്. നാടൻ വേഷവിധാനങ്ങളാണ്‌. പക്ഷെ, അവളുടെ അഴകളവുകൾ ഒരു ഗ്രീക്കു ദേവതയെ തോൽപ്പിക്കും വിധമായിരുന്നു. തോളൊപ്പം വെച്ചു മുറിച്ച മുടി മാത്രമാണ്‌ അവളുടെ ആ ഗ്രാമീണസൗന്ദര്യത്തിനൊരു അപവാദമായിരുന്നത്. പെട്ടെന്നു സ്ഥലകാലബോധം വീണ്ടെടുത്ത രാജയ്യ അവൾക്കു പുറകേ ഓടിയെത്തി. “മോളെവിടുന്നാ ?” അവൾ ഞെട്ടിപ്പോയി. “ങേ ?” “മോളെവിടുന്നാ വരുന്നേന്നു ചോദിച്ചതാ.” “ഞാൻ... ഹോഗനഹള്ളി... ഇവിടെ ഒരു ഇന്റർവ്യൂവിനു വന്നതാ.” “അതെയോ ?” അയാളുടെ കണ്ണുകൾ വിടർന്നു. “എന്നിട്ടെന്തുപറ്റി ?” മറുപടിയുണ്ടായില്ല. ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. “മോളേ... കരയല്ലേ.” അയാൾ അവളുടെ തോളിൽ പിടിച്ച് തനിക്കഭിമുഖമായി തിരിച്ചു നിർത്തി. “എന്റെ മോളുടെ പ്രായാ നിനക്ക്. അതുകൊണ്ടാ ഞാൻ ഓടി വന്നെ. എന്തോ പ്രശ്നൊണ്ടെന്നെനിക്കു മനസ്സിലായി.” അവൾ കർചീഫുകൊണ്ട് കണ്ണുകൾ തുടച്ചു. “എന്താ മോളുടെ പേര്‌ ?” അവളുടെ മറുപടി ഒരു തേങ്ങലിൽ മുങ്ങിപ്പോയി. അയാൾക്ക് മനസിലായില്ല. “എന്താ പറഞ്ഞെ മോളേ ?” “മൃദുല... മൃദുലാന്നാ എന്റെ പേര്‌.” “ആഹാ! മിടുക്കിയാണല്ലോ.” അയാൾ അവളുടെ താടി പിടിച്ചുയർത്തി. കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
29 likes
3 comments 7 shares

More like this