𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 8 days ago
#📙 നോവൽ പെണ്ണ് 💐💐
പാർട്ട് 77
ജിഫ്ന നിസാർ 💐
എന്നിട്ട്.. എന്നിട്ടവൻ തിരികെ പോയോ.. "
വല്ലാത്തൊരു ഹൃദയമിടിപ്പോടെയാണ് വിഷ്ണുവിന്റെ ചോദ്യം.
പോയി.. പക്ഷേ എന്നും കരുതി ആശ്വസിക്കുകയൊന്നും വേണ്ട.. ഇതിപ്പോ ആ ശിവക്കൊരു മുറിവ് പറ്റിയത് കൊണ്ടാ അവനിപ്പോ തന്നെ തിരിച്ചു പോയത്.. അല്ലായിരുന്നെങ്കിൽ നീ വരും വരെയും അവനിവിടെതന്നെ ഇരുന്നേനെ.. "
സുഗന്ധി പറയുമ്പോൾ.. അതങ്ങനെ തന്നെയാവുമെന്ന് വിഷ്ണുവിനറിയാം.
അവനത് പ്രതീക്ഷിക്കുന്നതുമായിരുന്നു.
പക്ഷേ ഇത്രയും പെട്ടന്ന് കാശിക്കൊരു റിലീസ്.. അതവൻ പ്രതീക്ഷിക്കുന്നുന്നില്ല.
അതിന്റെയൊരു ഞെട്ടൽ അവനെ വിട്ട് പോയിട്ടുമില്ല.
അതാ അശോകന്റെ പണി തന്നെയാവും.
അവനെയിപ്പോ പുറത്തിറക്കിയത്.
ചുരുങ്ങിയത് ഈ പേരിൽ അവനിറങ്ങും മുന്നേ ശിവക്കൊഴിഞ്ഞു പോകാൻ കഴിയാത്ത വിധം അവന്റെ കഴുത്തിലിട്ട ആ കുരുക്ക് അതൊന്നു മുറുക്കെ കെട്ടാൻ കൂടി വിഷ്ണുവിന്റെ മനസ്സിലൊരു പ്ലാൻ ഉണ്ടായിരുന്നു.
അതെല്ലാം കൂടിയാണ് ഇപ്പൊ തകിടം മറിഞ്ഞത്.
ഇനിയിപ്പോ കാശിയുടെ റിലീസിന്റെ പേരിൽ ശിവയെ പിടിച്ചു നിർത്താൻ കഴിയില്ല.
അത് മാത്രമോ..?
സ്വന്തം നിഴൽ പോലെ അവന് വിശ്വസമുള്ള ശിവ.. അവനെ ഇങ്ങനൊരു കുരുക്കിൽ പെടുത്തി കളഞ്ഞതാണെന്ന് കണ്ടെത്താൻ കാശിക്ക് വല്ലാതെ ആലോചിച്ചു മിനക്കെടേണ്ട കാര്യമൊന്നുമില്ല.
അമ്മയോടവൻ പറഞ്ഞത് പോലെ തന്നെ ഇനിയൊരു വരവ് വരാനുണ്ട്.. തനിക്ക് നേരെ.
തത്കാലം ഒന്ന് മാറി നിന്നേക്കണം.
ആ കലി ഒടുങ്ങും വരെയും അവന് മുന്നലേക്ക് ചെന്ന് ചാടി കൊടുക്കുന്നത് വിഡ്ഢിത്തമാണ്.
ദേഷ്യം വന്നാൽ എതിരെ നില്കുന്നത് ആരായാലും അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കാൻ യാതൊരു മടിയുമില്ലാത്തവനാണ്.
എസി ഓൺ ചെയ്ത് വെച്ച കാറിലിരുന്നിട്ടും വിഷ്ണുവിനപ്പോൾ വിയർത്തു നനയുന്നുണ്ട്.
"അവളെവിടെ.. അവളെന്താ പറഞ്ഞേ.."
കാശി എടുത്തിട്ടടിച്ചത്തോടെ ഭവ്യ വല്ലതും തുറന്നു പറഞ്ഞോ എന്നുള്ളതാണ് വിഷ്ണുവിന്റെ ആ ചോദ്യത്തിനർഥം.
"ഓഓഓ.. അവളെ കാര്യമൊന്നും ഇപ്പൊ പറയേണ്ട.. ആ നാശം പിടിച്ചവൻ വന്നു രണ്ട് കൊടുത്തിട്ട് പോയേ പിന്നെ അവൾക്കൊരു വീണ്ടു വിചാരം.. അവൾക്കെതാണ്ടൊക്കെ
അവനോട് പറയാനുണ്ട്. അവളത് പറയും എന്നൊക്കെ.."
കാശ്യോടും ഭവ്യയോടും സുഗന്ധിക്ക് ഒരുപോലെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു..
വിഷ്ണുവിന്റെ ഉള്ളൊന്ന് നടുങ്ങി.
അവൾക്ക് കാശിയോട് പറയാനുള്ള കാര്യങ്ങൾ.
അതെന്താണെന്ന് അവനറിയാം.
അത് കൂടി കാശിനാഥൻ അറിഞ്ഞാ പിന്നെ തീർന്നു..
"അമ്മ വെച്ചേക്ക്.. ഞാൻ.. ഞാൻ അങ്ങോട്ട് വരാം.."
ഒട്ടൊരു പതർച്ചയോടെയാണ് അവനത് പറഞ്ഞത്.
അതോടൊപ്പം തന്നെ ഭവ്യയെ ഒന്ന് വിളിക്കണമെന്നും അവൻ തീരുമാനിച്ചു.
ബിബിന്റെ കൂടെയുള്ള അവളുടെ വിഡിയോ വെച്ച് അവളെ തടയാൻ കഴിയും എന്നുറപ്പുണ്ട്.
പക്ഷേ അപ്പോഴും യാതൊരു ഉറപ്പുമില്ലാത്ത കാര്യം.. അതവനാണ്. കാശി നാഥൻ.
ഒരറ്റത്തു നിന്നും കത്തി പടർന്നു തുടങ്ങിയാ കാട്ട് തീ പോലൊരുവൻ.
നല്ലൊരു പേമാരി തന്നെ വേണ്ടി വരും അവനൊന്നണയാൻ.
കനൽ കെടാൻ..
വിഷ്ണു കൈ കൊണ്ട് കാറിന്റെ സ്റ്റോയറിങ്ങിൽ ഒന്നടിച്ചു.
വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടാണ് സുഗന്ധി ഫോൺ വെച്ചത്.
ചെല്ലാമെന്ന് താൻ വാക്കും പറഞ്ഞു.
പക്ഷേ ഇപ്പൊ അങ്ങോട്ട് പോണത് റിസ്ക് തന്നെയാണ്.
മൂന്നോ നാലോ ദിവസം ദൂരെ എങ്ങോട്ടേലും മാറി നിന്നെക്കാം.
ഒടുവിൽ കൂട്ടിയും കിഴിച്ചുമുള്ള ആലോചനകൊടുവിൽ അവനാ തീരുമാനത്തിൽ എത്തി ചേർന്നു.
നിന്ന നിൽപ്പിൽ ഒരു ട്രിപ്പ് റിസ്ക് തന്നെയാണ്.
പക്ഷേ അതാണിപ്പോ തനിക്ക് കൂടുതൽ സേഫ്.
അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊന്നും തന്നെ കയ്യിൽ ഇല്ല.
ലീവും വിളിച്ചു പറഞ്ഞിട്ടില്ല..
എന്നാലും ഏറ്റവും ആദ്യം അവൻ ചെയ്തത് ആ ട്രിപ്പ് കൂടുതൽ എൻജോയ് ചെയ്യാൻ കൂടെ ആരെങ്കിലും കിട്ടുമോ എന്നുള്ള ചിന്തയിൽ കയ്യിലുള്ള ലേഡീസിൽ പലരുടെയും നമ്പറിൽ അവനൊരു ഹായ് വിട്ട് കാത്തിരിപ്പാണ്..
💥💥
തന്റെ മുറിവ് ക്ളീൻ ചെയ്തു കെട്ടുന്നതും നോക്കി കൈകൾ നെഞ്ചിൽ കെട്ടി കനത്തൊരു ഭാവത്തിൽ നിൽക്കുന്ന കാശിയുടെ നേരെയാണ് ശിവയുടെ ശ്രദ്ധയത്രയും.
അവന്റെയാ കല്ലിച്ച ഭാവം.
അതാണിപ്പോ ശിവയെ ആശങ്കപ്പെടുത്തുന്നത്.
കുഞ്ഞാറ്റയുടെ കല്യാണമാണെന്ന് പറഞ്ഞ നിമിഷം.. നല്ല വേഗത്തിൽ പോകുകയായിരുന്ന ബൈക്ക് അവന്റെ കയ്യിൽ നിന്നൊന്ന് പാളി എതിരെയുള്ള ഓട്ടോക്ക് നേരെ പാഞ്ഞു.
എന്തോ ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിഞ്ഞു പോയത്.
അതിൽ പിന്നെ അവനൊരാക്ഷരം മിണ്ടിയിട്ടില്ല.
ശിവ കല്യാണത്തിനെ കുറിച്ച് പറഞ്ഞതെല്ലാം കേട്ട് ബൈക്ക് ഓടിക്കുമ്പോഴും ആ മുഖത്തുള്ള കടുപ്പം ശിവയാ സൈഡ് മിററിൽ കൂടി കാണുന്നുണ്ട്.
ശിവയുടെ നെറ്റിയിലെ മുറിവിന് സ്റ്റിച് ഒന്നുമില്ല.
ഒന്നോ രണ്ടോ ഗുളികയും അത്യാവശ്യം വലിയൊരു വെച്ച് കെട്ടുമായി കാശി മുന്നിലും ശിവ പിന്നിലൂമായി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.
താഴെ എത്തി ബൈക്കിൽ കയറാൻ ആഞ്ഞാ കാശിയെ ശിവ കയ്യിൽ പിടിച്ചു നിർത്തി.
എന്താ നിന്റെ ഉദ്ദേശം.. ആ പെണ്ണിനെ കൊലക്ക് കൊടുക്കാൻ തന്നെയാണോ..? "
അത് വരെയുമുള്ള ക്ഷമ വിട്ട് കൊണ്ട് അത്യാവശ്യം കലിപ്പിൽ ശിവ ചോദിച്ചു.
പാർക്കിംഗ് ഏരിയയിലെ ആൾക്കൂട്ടത്തിന് നേരെയാണ് കാശിയുടെ നോട്ടം പോയത്.
കയിലുള്ള മരുന്ന് കവർ ബൈക്കിൽ തൂക്കി ശിവ കാശിയുടെ കയ്യും പിടിച്ചു കൊണ്ട് അവിടെ കുറച്ചു മാറിയുള്ള ഒരു മരത്തിനു കീഴെയുള്ള ഇരുപ്പിടത്തിലേക്ക് നടന്നു.
എതിർപ്പൊന്നും പറയാതെ കാശിയും അവന്റെ കൂടെ നടന്നു.
"പറയ്യ്.. എന്താ നിന്റെ ഉദ്ദേശം.. ആ പെണ്ണത്രേം സ്നേഹം കാണിച്ചിട്ടും ഇപ്പഴും അതിനോട് അൽപ്പം പോലും സ്നേഹം തിരിച്ചു തോന്നുന്നില്ലേ നിനക്ക്.. ഏഹ്.."
കല്ലിനു കാറ്റ് പിടിച്ചത് പോലുള്ള ആ നിൽപ്പ്.. ശിവക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട്.
"മഹേഷിന്റെ താലിയിൽ നിന്നും രക്ഷപ്പെടുത്തി കൊടുക്കാമെന്ന് അവൾക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.. അത് ഞാൻ പാലിക്കും ശിവ..കാർത്തിക ഒരിക്കലും മഹേഷിന്റെ ഭാര്യയാവില്ല."
നന്നേ പതിഞ്ഞു പോയൊരു സ്വരം..
ഒടിഞ്ഞു തൂങ്ങിയത് പോലെ അവന്റെ തല നെഞ്ചിൽ തട്ടി നിൽക്കുന്നു.
വീട്ടിൽ നിന്നും ദേഷ്യം കൊണ്ട് താണ്ഡവമാടിയ കാശിനാഥനെ അല്ലായിരുന്നു അവനപ്പോൾ.
"ഒലക്ക..
മഹേഷ് അവളെ കെട്ടാതെ നീ രക്ഷപ്പെടുത്തി കൊടുക്കും.. സമ്മതിച്ചു.എന്നിട്ട്.. ബാക്കി പറയ്യ് നീ.."
ശിവ പല്ല് കടിച്ചു കൊണ്ടവനെ നോക്കി.
"പിന്നെ.. പിന്നെ എന്ത് വേണമെന്ന്.. അവള് തീരുമാനം എടുത്തോട്ടെ.. അതിലൊന്നും എനിക്കൊന്നും ചെയ്യാനില്ല.."
അലസമായിരുന്നു കാശിയുടെ ഉത്തരം.
ശിവ ഒരു നിമിഷം ശ്വാസം പിടിച്ചു കൊണ്ടവനെ നോക്കി നിന്നു.
"ഇനിയെങ്കിലും ഈ അഭിനയം ഒന്ന് നിർത്തെടാ ശവമേ.. നെഞ്ച് കത്തുന്നില്ലേ നിന്റെ.. ശ്വാസം മുട്ടുന്നില്ലേ നിനക്ക്..അവളേം നെഞ്ചിൽ ചേർത്ത് കൊണ്ട് ആരുമില്ലാത്തൊരു ലോകത്തേക്ക് ഓടി പോയി നിന്റെ പ്രണയം മുഴുവനും അറിയിച്ചു കൊടുക്കാൻ തോന്നുന്നില്ലേ നിനക്ക്.. എന്നിട്ടും ഇങ്ങനെ കടിച്ചു പിടിച്ചു സ്വയം എരിഞ്ഞു നിൽക്കാതെ നീ...നീ ആ പെണ്ണിനെ ഒന്ന് ചേർത്ത് പിടിക്കെടാ..
ശിവ പറഞ്ഞു കൊണ്ട് കാശിയുടെ അരികിലേക്കിരുന്നു.
കാശിക്കൊന്നും പറയാനില്ല.
അടക്കി പിടിച്ചൊരു വേദന കെട്ട് വിട്ടിറങ്ങാൻ പാകത്തിന് അവനുള്ളിൽ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.
ശിവക്കാ മുഖം കണ്ടാലേ അത് അറിയാൻ കഴിയും.
"മഹേഷിൽ നിന്നൊരു രക്ഷ എന്നവൾ പറയുമ്പോൾ അതവൾക്ക് നിന്നിലേക്കൊരു സ്ഥാനം എന്നത് കൂടിയാണ് ശിവ.
മറ്റൊന്നും കൊണ്ടാ പെണ്ണ് ഒക്കെയാവില്ല.
മഹേഷിൽ നിന്നും നീ അവളെ ഇപ്പൊ തത്കാലം രക്ഷപ്പെടുത്തി വിട്ടാലും അതിനെത്ര ആയുസ്സുണ്ട്.
അശോകനെയും മഹേഷിനെയും എന്നേക്കാൾ അറിയുന്നവനല്ലേ നീ..
അവരവളെ വെറുതെ വിടുമോ..
കണ്ട് കിട്ടിയാ അവരാ പെണ്ണിനെ എന്തെല്ലാം ചെയ്യുമെന്ന് നിനക്കൂഹിക്കാൻ കഴിയില്ലേ..
അത്രയൊക്കെ അനുഭവിക്കാൻ അവളെന്താ തെറ്റ് ചെയ്തത്..
ഈ നിമിഷം അവൾ അനുഭവിക്കുന്ന വേദന... ടെൻഷൻ.. അതൊന്നും എനിക്കോ നിനക്കോ മനസ്സിലാവില്ലടാ..
ഇനിയിപ്പോ അശോകനെയും മഹേഷിയും ചെറുത്തു നിന്നാലും മറ്റൊരു ജീവിതം അവൾ തിരഞ്ഞെടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡാ..
നിന്നെയല്ലാതെ അവളിപ്പോ വേറൊന്നും മോഹിക്കുന്നില്ല കാശി.
അത്രത്തോളം സ്നേഹമാണ് അവൾക്ക് നിന്നോടുള്ളത്.
അത്രതന്നെ സ്നേഹം
നിനക്കവളോടുമുണ്ട്..ഇല്ലേ.."
ഇപ്രാവശ്യം അവനാ പറഞ്ഞത് കാശി നിഷേധിച്ചില്ല.
തല കുനിഞ്ഞു കൊണ്ടുള്ള അതേ ഇരുപ്പ്.
ശിവയുടെ നെഞ്ച് കൂടിയാണപ്പോൾ കടയുന്നത്.
അവൻ കാശിയുടെ ചുമലിൽ കൈയിട്ട് പിടിച്ചു.
"ആർക്ക് വേണ്ടിയാഡാ കാശി ഇനിയും നീയാ സ്നേഹത്തിന് നേരെ കണ്ണും മനസ്സും അടച്ചു പിടിക്കുന്നത്.
അവരുടെയൊക്കെ ഒറിജിനൽ മുഖം നീ അറിഞ്ഞില്ലേ.
ഇത്രയും വലിയൊരു കെണിയിൽ നീ പെട്ടിട്ടു കൂടി വന്നൊന്ന് കാണുക കൂടി ചെയ്യാത്തവരോട്.. നീ കുടുങ്ങി കിടക്കുന്ന ആ സമയം സ്വന്തം മകളുടെ ലൈഫ് നോക്കി നിന്ന അവരോട്..നിനക്കിനിയും എന്തിനാടാ ഒരു സെന്റിമെന്റൽ..
നിന്നോട് കാണിക്കാത്ത കരുണയും കടപ്പാടും നീ എന്തിനാ കാശി അയാളോട് കാണിക്കുന്നത്..
നീ ചെന്ന് വിളിച്ചാൽ ഏത് നരകത്തിലോട്ട് പോലും ഇറങ്ങി കൂടെ വരുന്നോരു പെണ്ണില്ലേ നിനക്ക്..സ്വന്തമായി.
വിളിച്ചോണ്ട് പോ കാശി...
എന്നിട്ട് പോയി സ്നേഹിച്ചു കൊണ്ട് ഒരുമിച്ചു ജീവിച്ചു തുടങ്ങ് നീ.
മറ്റുള്ളവരെ ഓർത്തു കൊണ്ടിത്ര നാളും നീ നിന്റെ ആഗ്രഹങ്ങളെ ഒക്കെയും അടക്കി വെച്ചില്ലേ..
ഇനിയെങ്കിലും നീ നിന്നെ കൂടി പരിഗണിക്.. ഒന്ന് ഞാൻ നിനക്കുറപ്പ് തരാം.. ഈ ലോകത്തിലെ ആരും ഇപ്പൊ കാർത്തികയോളം നിന്നെ സ്നേഹിക്കുന്നില്ല.. അർഹിക്കുന്നില്ല.."
ശിവയുടെ കൈകൾ കാശിയിൽ മുറുകി..
ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നവന്റെ കലങ്ങി ചുവന്നു കിടക്കുന്ന കണ്ണിലെ ഭാവങ്ങൾ..
അതപ്പോൾ വല്ലാതെ...ആർദ്രമായിരുന്നു.
അവനൊളിപ്പിച്ചു പിടിച്ച സ്നേഹത്തിന്റെ ആർദ്രത...
💥💥
ഞാനിന്ന് വന്നത് നിന്റെ അച്ഛനും അമ്മയ്ക്കുമൊന്നും ഇഷ്ടമായില്ലെന്ന് തോന്നുന്നു.. "
കാർത്തുവിനോടത് പറയുമ്പോൾ മിയയുടെ മുഖം ചുളിഞ്ഞു.
"വിട്ടേക്ക് മിയ.. നീ അത് കാര്യമാക്കണ്ട.. നീ കാരണം അവരുടെ പ്ലാൻ വല്ലതും നടക്കാതെ പോകുമോ എന്നുള്ള ഭയമാണ് അവരുടെ ആ ഇഷ്ടകേട്.."
യാതൊരു ഉഷാറുമില്ലാതെ കാർത്തുവിന്റെ തണുത്തു പോയൊരു പ്രതികരണം.
മിയ അവളെ അലിവോടെ നോക്കി.
"എന്തൊരു കോലമണേടി ഇത്.. ഒരുമാതിരി അസുഖം പിടിച്ചത് പോലെ.."
മിയ കാർത്തുവിന്റെ അരികിൽ വന്നിരുന്നു കൊണ്ടത് പറയുമ്പോൾ വീണ്ടും കാർത്തുവിന്റെ കണ്ണ് നിറഞ്ഞു.
"ഞാൻ.. ഞാനവന്റെ കയ്യിൽ പെട്ടു പോകുമോ മിയ.."
അങ്ങേയറ്റം ദയനീയമായ ആ ചോദ്യം.
മിയക്കവളെ എന്ത് പറഞ്ഞു കൊണ്ട് ആശ്വാസിപ്പിക്കണമെന്നറിയാതെ ഇരുന്നു പോയി.
"കാശ്യേട്ടൻ വരും മിയ.. എന്നോട് വാക്ക് പറഞ്ഞതാ. അത് തെറ്റിക്കില്ല..വരും.. എന്നെ രക്ഷിക്കും.. എനിക്കറിയാം.. എന്നോടിഷ്ടമില്ലന്നൊക്കെ വെറുതെ പറയുന്നതാ.."
മിയ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും സ്വയമൊരു ആശ്വാസം പകരുന്നത് പോലെ കാർത്തു തന്നെ പറഞ്ഞു.
"പക്ഷേ.. അവനിപ്പോഴും ജയിലിൽ തന്നെയാണെന്നല്ലേ കാർത്തു നീ പറഞ്ഞത്.. പിന്നെങ്ങനെ.."
മിയയുടെ ആ ചോദ്യം.
കാർത്തു അവളെ നോക്കാതെ മുഖം കുനിച്ചിരുന്നു.
പുറത്തെ കല്യാണബഹളങ്ങൾ ആ മുറിയിലേക്കും അലച്ചു വരുന്നുണ്ട്.
മിയ നെടുവീർപ്പോടെ കാർത്തുവിനെ നോക്കി.
"നിന്നോട് ഞാനൊരു കാര്യം പറയട്ടെ ഡീ.."
അൽപ്പനേരത്തിനു ശേഷം മിയ ചോദിക്കുമ്പോൾ കാർത്തു അവളെ നോക്കി.
എല്ലാം മറക്കെന്നാണോ. "
"നിനക്ക് കാശിയെ എത്രത്തോളം ഇഷ്ടമാണെന്ന് അവനറിഞ്ഞില്ലേലും എനിക്കറിയാം കാർത്തു. ആ ഞാൻ നിന്നോടങ്ങനെ ഒരു വിഡ്ഢിത്തം പറയുമോ.. പറഞ്ഞാൽ തന്നെ നിനക്ക് ജീവനുള്ള കാലത്തോളം അത് നടക്കില്ലെന്നുള്ളതും എനിക്കറിയാലോ.. ഇതതൊന്നുമല്ലെടി.."
മിയ കുറച്ചു കൂടി കാർത്തുവിന്റെ അരികിലേക്കിരുന്നു.
"മ്മ്.. പറയ്യ്.."
കാർത്തു മുഖമൊന്നു തുടച്ചു കൊണ്ടവൾക്ക് സമ്മതം കൊടുത്തു.
"എന്റെയൊരു കസിൻ ഉണ്ട്.. ആള് വയനാട്ടിൽ ആണ്.. വയനാട്ടിൽ എന്ന് പറയുമ്പോൾ അവിടൊരു ഉള്ള് ഏരിയ.. ആൾക്ക് അവിടെ അത്യാവശ്യം പിടിപ്പാട് ഒക്കെയുണ്ട്. എന്നുവെച്ചാൽ... അവരുടെ പെർമിഷൻ ഇല്ലാതെ പുറത്ത് നിന്നുള്ള ആർക്കും അങ്ങോട്ട് കടന്ന് ചെല്ലാൻ പറ്റില്ല..
പുള്ളിയോട് ഞാൻ നിന്റെ കാര്യം പറഞ്ഞു.
നിന്റെ അവസ്ഥയെല്ലാം.
ആള് നമ്മളെ ഹെല്പ് ചെയ്യാം എന്നേറ്റു.
നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
പിന്നെ പുറത്താരും അറിയാതെ അവൻ നോക്കി കൊള്ളും. ഞാൻ ആലോചിച്ചു നോക്കിയപ്പോ അത് കൊള്ളാം എന്നെനിക്ക് തോന്നുന്നു.
നീ സേഫാകും.
നിന്റെ കാശി നാഥൻ പുറത്തിറങ്ങും വരെയും നിനക്ക് ടൈം കിട്ടും.."
മിയ അത് പറയുമ്പോൾ കാർത്തുവിന്റെ മുഖത്തും നേർത്ത പ്രതീക്ഷയുടെ വെളിച്ചം പരന്നു.
"അതോടെ മിയക്കും ആവേശമായി.
"പക്ഷേ.. അച്ഛനെയും മഹേഷിനെയും വെട്ടിച്ചു കൊണ്ട് എങ്ങനെ അവിടെത്തും..?"
കാർത്തു അറിയാതെ തന്നെ ചോദിച്ചു പോയി.
മഹേഷുമായുള്ള കല്യാണത്തിൽ നിന്നും രക്ഷപ്പെട്ടു പോകാൻ അവളത്ര മേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
"നമ്മുക്ക് മുന്നിൽ തീരെ ടൈം ഇല്ലല്ലോ മിയ.. നാളത്തെ ഒരു ദിവസം മാത്രം.. നാളെ കൊണ്ട് എന്ത് ചെയ്യാനാ ഇനി.."
കാർത്തു നിരാശയിൽ മിയയെ നോക്കി.
നമ്മുക്ക് ശ്രമിച്ചു നോക്കടി. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ ജസ്റ്റ് ഒന്ന് ശ്രമിച്ചു നോക്കുന്നത്.നാളെ ഉച്ചക്ക് ശേഷം ഇവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് പോകും എന്നല്ലേ നീ പറഞ്ഞത്. അങ്ങനെയെങ്കിൽ തിരിച്ചു വരുന്ന വഴി... നമ്മുക്ക് മുങ്ങാം.അതിനുള്ള പ്ലാൻ റെഡിയാക്കിയാലോ..? "
കാർത്തു മിയയെ മിഴിച്ചു നോക്കി കൊണ്ടങ്ങനെ ഇരുന്നു പോയി..
തുടരും..
എജ്ജാതി പ്ലാൻ ല്ലേ..
ഇരട്ടി പണി കിട്ടാഞ്ഞ ഓലെ ഫാഗ്യം..
വേറൊന്നും ഇനിക്കിപ്പോ പറയാനില്ല 🫣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif💐💐
24 likes
4 shares