#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _16
✍️ രചന - ജിഫ്ന നിസാർ ❣️
അയാളെന്തിന് വന്നു... "
ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം.
"പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.."
അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം.
"ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?"
ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്.
"കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..."
ഭവ്യാ.. അനാവശ്യം പറയരുത്..
അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു.
"പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.."
ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു.
കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി.
"എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല..
അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.."
ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി.
"ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി..
ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി.
"നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.."
ഗായത്രിക്ക് കണ്ണ് നിറഞ്ഞു.
ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ..
അതെന്റെ ഗതികേട്.. "
ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... "
ഭവ്യ പ്ലീസ്.."
കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു.
"അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻതൂക്കം കൊടുത്തിരുന്നു എങ്കിൽ...."
ഗായത്രി വിങ്ങലോടെ പറഞ്ഞു..
ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. "
ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു..
"അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.."
ഭവ്യ ചുണ്ട് കോട്ടി..
അത് കള്ളകഥയൊന്നുമല്ല..
ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്.
പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല.
അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല.
അച്ഛമ്മയാണ്.
ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്.
അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും.
ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അവനോടത്ര മാത്രം അനീതി ചെയ്തിട്ടും.
അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല.
എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും..
കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്.
അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല.
കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്..
❤🔥❤🔥
വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി...
ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്..
തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്..
എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല.
നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്..
മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്..
നാളുകളായി അവനെ അറിയുന്ന താരാട്ട്.
അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി.
ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി..
എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്..
പറ ശിവാ..
നീ കഴിച്ചോ ഡാ..
അതായിരുന്നു ആദ്യത്തെ ചോദ്യം.
"കഴിക്കണം..
പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്.
വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്.
രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും.
അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും.
"സമയം ഒൻപത് കഴിഞ്ഞു കാശി..."
ശിവ ഓർമ്മിപ്പിച്ചു.
"അതിന്...
"അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ..
"ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല..
കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല.
"എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.."
ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു.
വെച്ചിട്ട് പോ ശിവാ..
"ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.."
"ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്..
കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു.
"അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം..
വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം.
എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.."
ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്..
എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല.
ശിവാ..
ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി.
പക്ഷേ അനക്കമില്ല..
"ശിവാ.. നീ പോയോ ഡാ.."
ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്..
"തീർന്നോ..
ചിരിയോടെയുള്ള ശിവയുടെ ചോദ്യം.
അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു.
വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ..
എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി..
ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല..
ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു...
ശിവാ..
അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി.
കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി.
എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.."
ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.
"ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം..
അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല..
കാശിയുടെ പതർച്ചയുള്ള സ്വരം.
അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ..
ശിവ പെട്ടന്ന് ചോദിച്ചു.
"എന്ന് ഞാൻ പറഞ്ഞില്ല..
കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്.
ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ..
വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ..
ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.
"എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ..
വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി..
നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ..
കാശി അസഹിഷ്ണുത യോടെ ചോദിച്ചു.
എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.."
ശിവ കളിയാക്കി കൊണ്ട് ചോദിച്ചു.
വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ..
കാശി ഈണത്തിൽ ചോദിച്ചു..
അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ..
ഏയ് ഒന്നുല്ല..
കാശിക്കൊരു കള്ളത്തരം.
പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ..
മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ..
ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
"ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ..
വെച്ചിട്ട് പോടാ..
പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു.
ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല.
കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു.
വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല.
എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല.
ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്.
നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്.
പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല.
ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു.
പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി.
അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു.
ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു..
അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു..
"പറഞ്ഞോ അശോകേട്ടാ..
അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം.
പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ..
കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി..
തുടരും..
കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത് പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❤️
#📔 കഥ #💞 പ്രണയകഥകൾ