𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
7 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _35 ✍️രചന - ജിഫ്ന നിസാർ 💜 എന്റെ പൊന്നു ചേട്ടാ ഒന്നിങ്ങോട്ട് കയറുമോ.. ഇപ്പൊ തന്നെ ചേട്ടൻ കാരണം നല്ലൊരു ബ്ലോക്ക് കഴിഞ്ഞതല്ലേ. ഇനിയും ഒന്നിനി താങ്ങില്ല " ഓട്ടോകാരൻ കാശിയെ നോക്കി ദയനീയമായി പറഞ്ഞു. "ഞാനാണോ.. ഞാനാണോടോ നേരത്തേ.. നീ കണ്ടായിരുന്നോ.. കാണാത്ത കാര്യം വല്ലതും വിളിച്ചു പറഞ്ഞാലുണ്ടല്ലോ.. അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും...." വല്ലാത്തൊരു ദേഷ്യതോടെ അവനാ ഓട്ടോകാരന്റെ നേരെയൊരു ചാട്ടം. "അല്ല.. ആ കാർകാരൻ.. ഞാൻ അറിയാതെ.." അവന്റെയാ ഭാവം കണ്ടതും ഓട്ടോ പയ്യന് ഭയം തോന്നി തുടങ്ങി. "മ്മ്..." അമർത്തി ഒരു മൂളലോടെ കാശി വീണ്ടും കാർത്തുവിനെ നോക്കി. "കാർത്തിക.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങിക്കെ.. അല്ലേൽ തന്നെ തല കത്തി നിൽക്കും പോലാ എന്റെ അവസ്ഥ.. അതിനിടക് വെറുതെ.. ഇതെനിക്ക് ഒറ്റയ്ക്ക് പോകാൻ ഉള്ളതെ ഒള്ളു.." അത് വരെയും താൻ അത്രയൊക്കെ പറഞ്ഞിട്ടും അനങ്ങാതെ ഓട്ടോയുടെ സൈഡിൽ പറയുന്നതൊന്നും അവളോടാണെന്നൊരു ഭാവം കൂടിയില്ലാതെ പറ്റി ചേർന്നിട്ടിക്കുന്നവളോട് അവനൊന്നു കൂടി പറഞ്ഞു നോക്കി. "ശിവേട്ടൻ ബസ്സെടുത്തു പോയിട്ട് അഞ്ചു മിനിട്ടായി.. അപ്പോൾ മാത്രം കാർത്തു അവനെ നോക്കി ചൊടിയോടെ പറഞ്ഞു. കാശി നോക്കുമ്പോൾ ശെരിയാണ്. ശിവ പോയിരിക്കുന്നു. എന്നോട് ഷൗറ്റ് ചെയ്യുന്നതിനിടെ കാശ്യേട്ടൻ കാണാഞ്ഞിട്ടാ " കാർത്തു അത് കൂടി പറയുമ്പോൾ കാശി അവളെ നോക്കി പല്ല് കടിച്ചു. കണ്ടിട്ടും അവളത് മനഃപൂർവം പറയാഞ്ഞതാണെന്ന് അവനും മനസിലായി. "ചോര പോണുണ്ട് ചേട്ടാ.. ഇനിയും നിന്നാ ചേട്ടന് തന്നെയാ കേട്..ഇങ്ങോട്ട് കയറിക്കേ. നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം" മെരുങ്ങാത്ത കൊമ്പനെ പോലെ അവനോരെ നിൽപ്പാണ്. കയ്യിലെ വേദന പോലും മൈന്റ് ചെയ്യുന്നില്ല. അവൻ പിന്നെയും കയറാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതും ഓട്ടോകാരൻ അനുനയം പോലെ പറഞ്ഞു. കാശിയെ നോക്കുമ്പോൾ അവരെ അവിടെ ഇറക്കി വിട്ട് കൊണ്ട് പോകാനും അവനത്ര ധൈര്യം പോരാ. ഒരു നെടുവീർപ്പോടെ കാശി ഓട്ടോയിലേക്ക് കയറുമ്പോൾ ഓട്ടോകാരനും കാർത്തുവിനും ഒരുപോലെ ആശ്വാസം തോന്നിയിരുന്നു. പിന്നൊരു നിമിഷം പോലും പാഴാക്കാതെ അവൻ ഓട്ടോ മുന്നോട്ട് എടുക്കുകയും ചെയ്തു. "അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ വിട്.." പിന്നിലേക്ക് ചാരി കൊണ്ട് കാശി വലതു കൈ കൊണ്ട് മുറിവേറ്റ കയ്യിന് ഒരു താങ്ങു കൊടുത്തു. അസഹനീയ വേദന തോന്നുന്നുണ്ട്. മുറിവ് അത്ര വലുതല്ല.എങ്കിലും രക്തം കുറച്ചധികം പോയത് കൊണ്ടായിരിക്കും തലക്കൊരു ചുറ്റലും തോന്നുന്നുണ്ട്. "എന്ത് പറ്റി.." അവനെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന കാർത്തു കാശിയുടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു. അവൻ കണ്ണ് തുറക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല. ചേട്ടാ.. ആ കടയിൽ നിന്നോരു കുപ്പി വെള്ളം വാങ്ങിച്ചു തരുമോ." കാർത്തുവിന്റെ ചോദ്യം കേട്ടിട്ട് കാശി കണ്ണ് തുറക്കും മുന്നേ ഓട്ടോ കാരൻ ഓട്ടോ നിർത്തി. അവനെന്തേലും പറയും മുന്നേ ഇറങ്ങി പോകുകയും ചെയ്തു. "രക്തം പോയതല്ലേ കാശ്യേട്ട.. വെള്ളം കുടിച്ചില്ലേ തല ചുറ്റും.. പിന്നെ പണിയാകും.." കാർത്തു പറഞ്ഞത് കേട്ടിട്ടും അവനൊന്നും മിണ്ടിയില്ല. അവൾ കൂടെ വന്നത് അപ്പോഴും അംഗീകരിച്ചു കൊടുക്കാൻ പറ്റാഞ്ഞിട്ടോ അതൊ ബസ്സിന്റെ കേട് പാട് ഓർത്തു കൊണ്ടൊ.. എന്തായാലും അവന്റെ മുഖം ഒട്ടും തെളിവില്ല. അതിനൊപ്പം കൂടി കൂടി വരുന്ന കയ്യിന്റെ വേദനയും. ഇതെല്ലാം അറിയാവുന്നത് കൊണ്ടായിരിക്കും.. അന്നത്തെ അവന്റെ ദേഷ്യത്തിനോട് അവൾക്കൊരു പരിഭവവും തോന്നിയില്ല. ഉള്ളിലൊരു പിടച്ചിൽ മാത്രം.. അവന്റെ വേദന അവളെയും നോവിക്കുന്നുണ്ട്.. അത് പോലൊരു ഭാവം. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഓട്ടോ പയ്യൻ വെള്ളവുമായി വന്നു. "ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ഇനിയെത്ര പോണം.." അത് വാങ്ങിച്ചു കൊണ്ട് കാർത്തു തന്നെയാണ് ചോദിക്കുന്നത്. "പത്തു മിനിറ്റ് പോകേണ്ടി വരും.." എങ്കിൽ അടുത്തുള്ള നല്ലൊരു ഹോസ്പിറ്റലിൽ നിർത്തിക്കോളൂ ട്ടോ.. " കുപ്പിയുടെ അടപ്പ് തുറന്നു കൊണ്ടവൾ അവനു നേരെ നീട്ടി കൊണ്ട് പറയുമ്പോൾ അവളുടെയാ വാദം എതിർക്കാൻ തോന്നിയിട്ടും.. കയ്യിന്റെ വേദന സഹിക്കാൻ വയ്യെന്നത് പോലെ അവൻ പിന്നൊന്നും പറയാതെ ആ വെള്ളം വാങ്ങി കുടിച്ചു. കാർത്തു അലിവോടെ അവനെയും നോക്കി ഇരിപ്പാണ്. മുറിവേറ്റ കയ്യിൽ അവളിടക്കിടെ തഴുകി തലോടി വിടുന്നുണ്ട്. അപ്പോഴെല്ലാം ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞോളിക്കുന്നതറിഞ്ഞു കൊണ്ട് തന്നെ കാശി കണ്ണ് തുറന്നില്ല. ഒടുവിൽ ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഓട്ടോ ചെന്ന് കയറി.. കാശി കൈ താങ്ങി പിടിച്ചു കൊണ്ടാണ് പുറത്തേക്കിറങ്ങിയത്. അവനു നല്ല വേദന ഉണ്ടെന്ന് അവൾക്ക് മനസിലായി. ഓട്ടോ കാശ് കൊടുത്തു കൊണ്ട് നടക്കുന്നവനെ താങ്ങി കൊണ്ട് അവളും ഒപ്പം നടന്നു. "വീൽ ചെയർ വേണോ..കാശ്യേട്ടാ. അവന്റെ തളർച്ച കണ്ടിട്ട് കാർത്തു ചോദിച്ചു. സ്റ്റെക്ച്ചർ എടുത്തോ നീ.." ചോദിച്ചത്തിനു അതേ നിമിഷം തന്നെ ദേഷ്യത്തോടെയുള്ള മറുപടി കിട്ടിയതോടെ അവൾ പിന്നൊന്നും മിണ്ടിയില്ല. അവന്റെ ചോര പുരണ്ട കയ്യുമായി അകത്തേക്ക് ചെന്നതേ പിന്നെ ഒരു ബഹളമായിരുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചവരോട് കാർത്തു തന്നെയാണ് എല്ലാം പറയുന്നത്. "അല്ലേലും ബസ് ഡ്രൈവർ മാർക്ക് അൽപ്പം ഹുങ്ക് കൂടുതലാ..ചെറിയ വണ്ടികാരെ ഒന്നും അവന്മാർക്ക് കണ്ണിൽ പിടിക്കില്ല.. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്നൊരു പതിവ് ഡയലോഗ് ഉണ്ട്..തറവാട്ടിൽ നിന്നും കൊണ്ട് വന്നതാ റോഡ് എന്നതാ ഭാവം.. ഇടക്കൊന്ന്...ഇത്‌ പോലെ ആരെങ്കിലും.." കാശി കേൾക്കുന്നില്ലെന്ന് കരുതി ഒരു നേഴ്സ് പറഞ്ഞു തുടങ്ങിയതും അവനൊന്നു വെട്ടി തിരിഞ്ഞ് നോക്കി. ആ കണ്ണിലെ കനൽ.. അവരാ നിമിഷം ദഹിച്ചത് പോലിരിന്നു പോയി. "സ്റ്റിച് ഇടേണ്ടി വരും.. അത്യാവശ്യം വലിയ മുറിവ് തന്നെയാണ്. നിങ്ങൾ പോലീസിൽ ഇൻഫോ ചെയ്‌തോ.. ഇത് വെറുതെ വിടേണ്ട കാര്യമാണോ.." ഡോക്ടർ കാശിയുടെ മുറിവ് പരിശോധന നടത്തി കൊണ്ട് തന്നെ ചോദിച്ചു. "ഇതിന് പോലീസ്സൊന്നും വേണ്ട.. ഞാൻ മതി.. തത്കാലം നിങ്ങളിതൊന്ന് കുത്തി കെട്ടി വിടുവോ.." കാശി അസഹിഷ്ണുതയോടെ ചോദിച്ചു. അതല്ലേലും കർത്തുവിനും ഉറപ്പാണ്. ഇനിയവന്മാർക്ക് എണീറ്റ് നടക്കാൻ പോലും ആവാതുണ്ടാവില്ല.. അത് പോലെ അവരിൽ കാശിനാഥൻ കേറി മേയുമെന്ന്. അവനു മുറിവേറ്റത് ഒരുപക്ഷെ അവൻ സഹിക്കുമായിരിക്കും. ക്ഷമിക്കുമായിരിക്കും. പക്ഷേ.. അവൻ തന്റെ ജീവ ശ്വാസം പോലെ കൊണ്ട് നടക്കുന്ന ആ ബസ്സ്.. അതിന്റെ തകർന്ന് പോയ മുൻവശം. അതൊരിക്കലും അവനു സഹിക്കാൻ കഴിയില്ല. പൊറുക്കാനും. അതാവും അവന്റെ ഏറ്റവും വലിയ വേദനയും. ഷർട്ട് അഴിക്കൂ സ്റ്റിച് ഇടാനുണ്ട്... " കാർത്തുവീനോടാണ് ആ നേഴ്സ് പറഞ്ഞത്. അവളത് കേട്ടിട്ട് അവനെ ഒന്നു നോക്കി. ആ കൂർത്ത നോട്ടം കണ്ടതും ഇപ്പോൾ താനാ ഷർട്ട് അഴിക്കാൻ ചെന്നാൽ അവൻ തന്റെ ജീവനെടുക്കും എന്നവൾക്ക് തോന്നി. "പേഷ്യന്റ് മാത്രം നിന്നാ പോരെ ഇവിടെ.." യാതൊരു മയവും ഇല്ലാത്ത അവന്റെ ചോദ്യം. അവൾക്ക് മുന്നിൽ വെച്ച് ഷർട്ട് ഊരാൻ അവനുള്ള മടിയായിരുന്നു ആ ചോദ്യം. "പെട്ടന്ന് വേണം.. ദേ രക്തം പോണുണ്ട്.." അവന്റെയാ ചോദ്യം കേൾക്കാഞ്ഞിട്ടോ.. അതൊ കാർത്തു കെട്ടിയ ഷാൾ അഴിച്ചത് മുതൽ വീണ്ടും കയ്യിൽ നിന്നും രക്തം വരുന്നത് കണ്ടിട്ടോ അവരൽപം ധൃതി കാണിച്ചു. അതോടെ കാശി കാർത്തുവിനെ ഒന്നാമർത്തി നോക്കി കൊണ്ട് ബട്ടൺ ഊരി തുടങ്ങി. പക്ഷേ കൈ അനങ്ങിയ നിമിഷം തന്നെ വേദന കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു. എങ്കിലും വാശി പോലെ ബട്ടൺ അഴിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ കൈ കെട്ടി നിന്നവൾ അവൻ കൊന്നാലും വേണ്ടില്ല ആ വേദന കണ്ട് നിന്ന് സഹിക്കാൻ വയ്യെന്നത് പോലെ അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നും ഊരി തുടങ്ങി. "ശ്വാസം വിട്ടോ.. ഇല്ലെങ്കിൽ തട്ടി പോകും.." അവന്റെ ഇരുപ്പ് കണ്ടിട്ട് കാർത്തു കളിയോടെ പതിയെ പറഞ്ഞിട്ടും കാശിക്കൊരു ഭാവമാറ്റവുമില്ല. കാർത്തു ശ്രദ്ധയോടെ അവന്റെ ഷർട്ട് ഊരി എടുത്തു. ഇന്നർ ബനിയനൊക്കെ ഇട്ട് അപ്പോഴും ചെക്കനൊരു വല്ലാത്ത ചന്തമുണ്ട്.. അപ്പോഴേക്കും ഡോക്ടർ മുറിവ് ഡ്രസ്സ് ചെയ്യാനുള്ള ഒരുക്കത്തിൽ അങ്ങോട്ട് വന്നു. "ചെറിയൊരു വേദന കാണും കേട്ടോ.." മുറിവിനരികിൽ ഇൻജെക്ഷൻ വെക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു. അതിനും അവൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെയാ കല്ലിച്ച ഭാവം കണ്ടിട്ട് ഡോക്ടറും പിന്നൊന്നും പറയുന്നില്ല. കാശി പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അത്രയും വേദന തോന്നുന്നുണ്ട്. തൊട്ടടുത്ത നിമിഷം.. അവനൊട്ടും പ്രതീക്ഷിക്കാതെ കാർത്തു അവനോട് ചേർന്നു നിന്നു. പതിയെ അവന്റെ മുഖം പിടിച്ചു തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് നിൽകുമ്പോൾ അവന്റെയാ വേദനക്ക് ആശ്വാസമാവുക എന്നതിൽ കവിഞ്ഞൊന്നും അവളുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ അതോടെ വേദന മറന്നവന്റെ ശ്വാസം നിലച്ചത് പോലായിരുന്നു. തന്നെ മാത്രം നിറച്ചു വെച്ചഅവളുടെ ഹൃദയം താളം.. അത്രയും അരികെ.. അവളുടെ കരുതലിന്റെ മാർഥവം.മൃദുലത. കവിളിൽ ചേർത്ത് തന്നെ അടക്കി പിടിച്ചു നിൽക്കുന്ന ആ കൈകളുടെ നേർത്ത ചൂട്.. ഒട്ടും പ്രതീക്ഷിക്കാതൊരു നിമിഷം. മുറിവ് സ്റ്റിച് ഇട്ട് തീരുവോളം അവനൊരു മായ ലോകത്തിലെത്തി ചേർന്നത് പോലായിരുന്നു. ഒരു കുഞ്ഞിനെ പോലെ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്നവൾ ഡോക്ടറോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. "കുട്ടി ഡോക്ടർ ആണോ എന്നവർ തിരിച്ചു ചോദിക്കുമ്പോൾ അവൾ അതേ എന്നൊക്കെ പറയുന്നുണ്ട്. അതോടെ സ്വബോധത്തിലേക്ക് തിരികെ വന്നവൻ പിടഞ്ഞു മാറി. "തീർന്നെടൊ.. താനിപ്പോ ആണോ വേദന അറിഞ്ഞത്.." അവന്റെയാ പിടച്ചിൽ കണ്ടിട്ട് ഡോക്ടർ ചിരിയോടെ ചോദിച്ചു കൊണ്ട് അയാളുടെ കയ്യിലെ ഗ്ലൗസ് ഊരി മാറ്റുന്നുണ്ട്. സത്യമായിരുന്നു. അവളിൽ നിന്നും അകന്നു മാറിയ നിമിഷം മുതൽ അവനു വീണ്ടും കുത്തി കടഞ്ഞു വേദന തോന്നി. സ്റ്റിച് ഇട്ട് തീർന്നെന്നറിഞ്ഞതും കാശി പിന്നെ ഷർട്ട് തിരഞ്ഞു. ഇന്നർ ബനിയനും ചോര പടന്നിട്ടിട്ടുണ്ട്. "അതിനി ഇടേണ്ട കാശിയേട്ടാ.. പുതിയത് വാങ്ങിക്കാം.. നമ്മുക്ക്. ഇനിയും അതിട്ടാൽ മുറിവിൽ ഇൻഫെക്ഷൻ ആവും..' കാർത്തു ഓർമിപ്പിച്ചു. അതോടെ പിന്നെ അവനാ ശ്രമം ഉപേക്ഷിച്ചു. അവളുടെയാ വാക്കിൽ തന്നോടുള്ള കരുതലിനെ കണ്ടില്ലെന്ന് നടിക്കാൻ അവനപ്പോൾ കഴിയുന്നില്ല.. കാരണം അത് പോലൊരു കരുതലും സ്നേഹവും അവനോടാരെങ്കിലും കാണിച്ചിട്ട് കുറെ നാളായി.. കാശി അവിടെ ഇരിക്കാതെ എഴുന്നേറ്റു. "പുറത്തേക്ക് ഇരുന്നോളൂ.. ഞാനീ മെഡിസിൻ വാങ്ങിച്ചിട്ട് വരാം.." അവന്റെ നോട്ടം കണ്ടതും കാർത്തു പറഞ്ഞു. അവൾക്ക് മുന്നിലേക്ക് തന്റെ പേഴ്സ് എടുത്തു വെച്ച് കൊണ്ടവൻ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. അവനവിടെ ചെന്നിരുന്നു അൽപ്പം കഴിഞ്ഞപ്പഴേക്കും കാർത്തു ഇറങ്ങി വരുകയും ചെയ്തു. "വേദന കുറഞ്ഞോ.." വന്നതേ അവൾ അതാണ് ചോദിച്ചത്. "ഇൻജെഷൻ എടുത്തതല്ലേ.. ഇപ്പൊ മാറും കേട്ടോ.." അവൻ എന്തെങ്കിലും പറയും മുൻപ് അവള് തന്നെ ഉത്തരവും പറഞ്ഞു. അവന്റെ അരികിലുള്ള കസേരയിലേക്ക് കയ്യിലുള്ള കവർ വെച്ചിട്ട് അവൾ വീണ്ടും തിരിഞ്ഞ് നടന്നു. എവിടെ പോകുന്നുണെന്ന് അവനു ചോദിക്കാൻ പോലും സമയം കിട്ടിയില്ല. അത്രയും ധൃതിയിലാണ് പോക്ക്. കയ്യിലൊരു ഗ്ലാസ്‌ വെള്ളവുമായി ഉടനെ തന്നെ തിരികെ വരുകയും ചെയ്തു. ഇത് കുടിച്ചേ.. " പറഞ്ഞതിനോപം അവനത് നിഷേധിക്കാൻ കഴിയും മുന്നേ അവളത് ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു. അപ്പോഴെല്ലാം ആ നോട്ടത്തിൽ തന്നോടുള്ള കരുതൽ മാത്രമാണ് കാശി കണ്ടത്. "ഇവിടിരിക്കണെ.. ഞാൻ പോയിട്ടൊരു ഷർട്ട് വാങ്ങിച്ചു വരാം.. ഈ കയ്യും വെച്ച് ഇനി വെയില് കൂടി കൊള്ളേണ്ട..പനിയെങ്ങാനും പിടിച്ചാൽ പിന്നെ മുറിവ് പഴുക്കാൻ അത് മതിയാവും..ഇപ്പൊ വരാം ഞാൻ" പറച്ചിലും പോക്കും കഴിഞ്ഞു. പോകും വഴി അവന്റെ പേഴ്‌സും കയ്യിലെടുത്തു.. കാശിക്ക് ആ അവസ്ഥയിലും ചിരി വന്നു അവളെയാ വെപ്രാളം കണ്ടിട്ട്. തുടരും.. അവളുടെ അപ്പന്റെ ചിരി ഒരെണ്ണം വരാനുണ്ട്.. അത് വരും വരെയും അവനിരുന്നു ചിരിക്കട്ടെ 😬 അല്ല പിന്നെ.. കൊള്ളാവോ.. റിവ്യൂ ഇടണേ.. അപ്പഴേ.. ഡെയിലി ഇടാനൊരു ത്രില്ല് വരൂ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ