#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _36
✍️ രചന - ജിഫ്ന നിസാർ 💜
സഹിക്ക തന്നെ.. അല്ലാതിപ്പോ എന്ത് ചെയ്യും ഓരോരോ മരണങ്ങൾ വന്നു തലയിൽ പതിക്കുകയല്ലേ.. വിട്ടൊഴിഞ്ഞു പോകില്ല.. എന്തൊക്കെ പറഞ്ഞാലും.. അട്ടയെ പോലെ.. "
സുഗന്ധി കാര്യമായി ആരോടോ അറിഞ്ഞു നിന്ന് കുറ്റം പറയുന്നതിനിടയിലേക്കാണ് ഭവ്യ ഇറങ്ങി ചെന്നത്.
ആരാ..
അവൾ അമ്മയുടെ അരികെ ചെന്നിരുന്നു കൊണ്ട് ചോദിച്ചു.
കാവ്യ മോള്..
സുഗന്ധി ശബ്ദം കുറച്ച് പറഞ്ഞു കൊണ്ട് വീണ്ടും സംസാരിക്കാൻ തന്നെ തിടുക്കം കാണിച്ചു.
ഉല്ലാസിന്റെ വീഴ്ചയെ പറ്റിയാണ് സംസാരിക്കുന്നത് മുഴുവനും.
ഗായത്രി അന്നവനെ തള്ളിയിട്ടത് കൊണ്ട് അവനിപ്പോ ജോലിക്കൊന്നും പോകാൻ വയ്യ.. നല്ല തല വേദന.. "എന്നൊക്കെയുള്ള പരിഭവങ്ങളാണ് കാവ്യ പറയുന്നത്.
സത്യത്തിൽ ആ പേരിൽ കുറച്ചു പണം തട്ടാനുള്ള അവളുടെ സൈക്കിളോടിക്കൽ മൂവ് മെന്റ് ആണ് അവിടെയപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
പൊതുവെ ജോലിക്ക് പോകാൻ നല്ല മടിയുള്ള കൂട്ടത്തിലാണ് അവളുടെ പ്രിയപ്പെട്ട ഉല്ലാസേട്ടൻ.
ഇതിപ്പോ വീണയിടം വിദ്യയാക്കുന്നു.
ഹോസ്പിറ്റൽ ചിലവ് അടക്കം വിഷ്ണു തന്നെയാണ് കൊടുത്തത്.
ഇനിയിപ്പോ ഒരാഴ്ച ജോലിക്കൊന്നും പോവണ്ട.. സ്റ്റിച് ഒക്കെ വെട്ടിയിട്ട് പതിയെ മതി എന്നും പറഞ്ഞു കൊണ്ട് അന്ന് പോരുമ്പോൾ തന്നെ അത്യാവശ്യം കനമുള്ളൊരു തുക കൊടുത്തു വിട്ടതാണ്.
അത് തീർന്നപ്പോൾ സ്റ്റിച് വെട്ടി കഴിഞ്ഞും പണിക് പോകാനുള്ള മടി കൊണ്ട് ഇല്ലാത്ത തലവേദന കൂടി കൂട്ട് വിളിച്ചതാണ് ഉല്ലാസ്.
അവനു വേണ്ടി കുട പിടിക്കാൻ അവന്റെ കാവ്യയും.
വിളിക്കുമ്പോൾ ഒക്കെയും അത്യാവശ്യം കാര്യമായി തന്നെ ഭാര്യയും ഭർത്താവും സുഗന്തിയെ എരി കേറ്റി വിടുന്നുണ്ട്.
കാവ്യക്ക് ആർത്തി ആണേൽ.. ഉല്ലാസിനത് പ്രതികാരം കൂടിയാണ്.
സുഗന്ധി എന്തായാലും ഈ പേരിൽ ഗായത്രിയോട് ചൊറിയും എന്നവനും ഉറപ്പുണ്ട്.
അവൾക്കത് തന്നെ കിട്ടണം എന്നൊരു ചിന്തയിലാണ് അവന്റെ ഉള്ളം തണുക്കുന്നത്.
"മോള് വിഷമിക്കണ്ട.. വിഷ്ണു വരട്ടെ.. എന്തായാലും ഞാനും അവനും അങ്ങോട്ട് വരുന്നുണ്ട്.
തലവേദന കുറവില്ലെൽ നമ്മുക്ക് നല്ലൊരു ഡോക്ടറെ കാണിക്കാം.
തലയുടെ കാര്യമല്ലേ.. റിസ്ക് എടുക്കാൻ വയ്യല്ലോ..
തള്ളിയിട്ട് കൊല്ലാൻ നോക്കിയവൾക്ക് അത്ര വേവലാതി കാണില്ലേലും നമുക്കത് അങ്ങനെ വിട്ട് കളയാൻ ഒക്കുവോ..
നീ വേണ്ട സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കി അയച്ചിട്..
അത് കൊണ്ട് വന്നോളാം.. ഇനിയിപ്പോ അതിന് വേണ്ടി അവനിങ്ങനെ വയ്യാതെ ജോലിക്കൊന്നും നീ വിടല്ലേ.."
എന്നൊക്കെ പറഞ്ഞു കൊണ്ട് സുഗന്ധി മകളെ ആശ്വാസിപ്പിക്കുന്നുണ്ട്.
അപ്പോഴെല്ലാം അവരുടെ തിളച്ച നോട്ടം അടുക്കളയിൽ എന്തോ ജോലിയിൽ ആയിരുന്ന ഗായത്രിയിലേക്ക് പാളും.
ഭവ്യ അവരുടെ രണ്ട് പേരുടെയും സംസാരം എല്ലാം ശ്രദ്ധിച്ചു കൊണ്ടങ്ങനെ നിൽപ്പാണ്.
"എന്താമ്മ പ്രശ്നം.."
ആശ്വാസം കൊടുക്കല് കഴിഞ് സുഗന്ധി ഫോൺ വെച്ച ഉടനെ തന്നെ ഭവ്യ വീണ്ടും ചോദിച്ചു.
"അതിന്റെ കാര്യമൊന്നും പറയേണ്ട എന്നൊരു തുടക്കത്തോടെ വീണ്ടും സുഗന്ധി ഗായത്രിയെ പ്രാകി കൊണ്ടിരുന്നു.
"എന്തായാലും വൈകുന്നേരം വിഷ്ണു വന്നിട്ട് അവിടെ വരെയും ഒന്ന് പോണം.. ഇവിടെ വന്നപ്പോൾ ആ പൂതന കാരണം ഉണ്ടായതല്ലേ.. നമ്മുക്ക് അങ്ങനെ വിട്ട് കളയാൻ പറ്റുവോ.. എന്റെ വിഷ്ണു ആയത് കൊണ്ട്.. വേറെ വല്ലോരും ആണെങ്കിൽ.. എപ്പഴേ കൊന്ന് കളഞ്ഞേനെ..ഇവളെ.
അത് തന്നെ കാവ്യയും പറഞ്ഞു..
വിഷ്ണു ഏട്ടൻ ഉള്ളത് കൊണ്ട് അവർക്ക് ഭയമില്ല.ഉല്ലാസിന്റെ പരിക്ക് ഭേദമാകുവോളം ജോലിക്ക് വിടണ്ട എന്നൊക്കെ അവൻ വിളിച്ചു പറഞ്ഞു പോലും.
ഇങ്ങനെ കുടുംബസ്നേഹമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായത് നന്നായി..
ഇവനും മറ്റേ തെമ്മാടിയുടെ പോലെ ആയിരുന്നേൽ എന്താകുമായിരുന്നു ഈ കുടുംബത്തിന്റെ സ്ഥിതി..
എന്തായാലും ഒന്നിനെ നല്ലത് തന്ന് കൊണ്ട് ദൈവം എന്നോട് കരുണ കാണിച്ചല്ലോ.. അത് മതി.."
അങ്ങേയറ്റം ആശ്വാസത്തോടെ സുഗന്ധി പറഞ്ഞു നിർത്തിയതും അടുക്കളയിൽ നിൽക്കുന്ന ഗായത്രിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി നിറഞ്ഞു തൂവി.
"നിനക്ക് നാളെയും ക്ലാസ്സില്ലെ.."
സുഗന്ധി പെട്ടന്ന് ചോദിക്കുമ്പോൾ ഭവ്യ ഒന്ന് പതറി പോയി.
ക്ലാസ് ഇല്ലാഞ്ഞിട്ടല്ലല്ലോ.
ഒരുത്തനെ ഇട്ട് വട്ടം ചുറ്റക്കാൻ വേണ്ടി താൻ മനഃപൂർവം അങ്ങോട്ട് പോകാത്തതല്ലേ.
അവനെന്നെ തേച് പോണം ന്ന്..
ശെരിയാക്കി കൊടുക്കാം.
നല്ല അസ്സൽ കമ്പിയും സിമന്റും കൊണ്ട് ശെരിക്കും തേപ്പ് എങ്ങനെയെന്ന് ഞാൻ പഠിച്ചു കൊടുക്കും..
ഭവ്യയുടെ പല്ല് ഞെരിഞ്ഞു.
ടീ..
സുഗന്ധി അവളുടെ തുടയിലോരടി കൊടുത്തു.
"എന്താമ്മാ..!
ഭവ്യ വേദനയോടെ മുഖം ചുളിച്ചു.
"നിന്നോടാ ഞാൻ ചോദിച്ചത്.. ക്ലാസില്ലേ ന്ന്.."
എനിക്കൊരാഴ്ച.. സ്റ്റഡി ലീവാണ്.. എക്സാം വരുന്നുണ്ട്.. "
അലസമായുള്ള ആ ഉത്തരത്തോടെ സുഗന്ധി പിന്നൊന്നും ചോദിച്ചതുമില്ല.
കാവ്യയും ഉല്ലാസ്സും കൊളുത്തിയ തീ ഗായത്രിക്ക് മീതെ ആളി കത്തിക്കാൻ അവർ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയിട്ടും ഭവ്യ അവിടെ തന്നെ ഇരുന്നു.
കെണിയിൽ വീണത് പോലെ ഓടി പാഞ്ഞു നടക്കുന്ന ബിബി സാർ.. ആ ഓർമയിൽ പോലും അവളപ്പോഴും ചിരിക്കുകയാണ്.
തന്നെ ഒന്ന് കാണാൻ.. കണ്ടിട്ട് സംസാരിക്കാൻ അയാൾ നടത്തുന്ന പെടാപാട്.
ആ ടോം ആൻഡ് ജെറി കളിയെ.. അതിന്റെ ലഹരി യെ.. അവളും അപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി യിരിക്കുന്നു.
ഇപ്പോൾ അവൾക്കതൊരു ത്രില്ലാണ്..
ഹരം പിടിപ്പിക്കുന്ന ത്രില്ല്..
💜💜
ഡ്രൈവിംഗ് സീറ്റിനടുത്തു തന്നെ വെച്ച കാശിയുടെ ഫോൺ ബെല്ലടിക്കുന്നത് കണ്ടതും ശിവ അതെടുത്തു.
അശോകേട്ടനാണ് വിളിക്കുന്നത്.
എല്ലാം അറിഞ്ഞിട്ടുള്ള വിളിയാണ്.
ശിവക്കൊരു ടെൻഷൻ തോന്നി.
കാര്യം അയളങ്ങനെ ആരോടും പെട്ടന്ന് കയറി ദേഷ്യപെടുക ഒന്നുമില്ല.
ജോലികാരോടെല്ലാം മാന്യമായിട്ട് തന്നെയാണ് ഇടപെടുന്നത്.
എങ്കിലും ശിവക്ക് അയാളോട് സംസാരിക്കാൻ അത്രയും എളുപ്പമല്ല.
ഒരുപക്ഷെ.. യഥാർത്ഥ അശോകേട്ടൻ എന്താണെന്ന് കാശിയിൽ നിന്നും ചിലതൊക്കെ അറിഞ്ഞതിനു ശേഷമാവും അതങ്ങനെ ആയി പോയത്.
കാശി ഇല്ലാത്ത സ്ഥിതിക്ക് ഇനിയിപ്പോ ഫോൺ എടുക്കുകയെ നിവൃത്തിയൊള്ളു.
"കാശി.. എന്ത് പറ്റിയെടാ.. എന്നൊരു ചോദ്യത്തോടെ തന്നെയാണ് തുടക്കം.
ശിവ ഒന്നാഞ്ഞു ശ്വാസമെടുത്തു.
"ശിവയാണ് അശോകേട്ടാ.."
അവന്റെ ശബ്ദം വല്ലാതെ പതിഞ്ഞു പോയിരിക്കുന്നു.
"അവനെവിടെ.. അവനെന്താ പറ്റിയെ.."
പെട്ടന്നാ ചോദ്യ തിന്റെ ഗതിമാറി.
വാക്കുകൾ കനം വെച്ചു.
"ആരോ കരുതി കൂട്ടി ഉള്ള പ്ലാൻ ആയിരുന്നു.. കാശിയുടെ കയ്യിൽ ചെറിയൊരു മുറിവ് പറ്റി.. അതൊന്ന് ഡ്രസ്സ് ചെയ്യിക്കാൻ വേണ്ടി അവൻ അവിടെ തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഇറങ്ങി
.. ഞാനാണ് ബസ്സിൽ"
അയാളുടെ ആ കടുപ്പം.
ശിവ പെട്ടന്ന് കാര്യം പറഞ്ഞു തീർത്തു.
കുറച്ചു നേരത്തെ മൗനം..
"തിരികെ പോകുമ്പോൾ അവൻ കയറും എന്ന് പറഞ്ഞിട്ടുണ്ട്. അത്രക്കൊന്നും ഇല്ല ബസ്സിന്...."
"അവന്റെ പരിക്ക്.. അതിനെ കുറിച്ച് പറഞ്ഞാൽ മതി ശിവ..എനിക്കതാ അറിയേണ്ടത്.."
വേണ്ടപെട്ട ആർക്കോ മുറിവേറ്റത് പോലൊരു നോവുണ്ടോ അയാളുടെ സ്വരത്തിൽ.. "
ശിവ അപ്പോഴും അതായിരുന്നു ചികഞ്ഞത്.
സൂക്ഷിച്ചു വാ "
എന്നും പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടാണ് ശിവ ശ്വാസം ശെരിക്കും വിട്ടത് പോലും.
കാശിയുടെ കയ്യിൽ ഫോണില്ലാന്നുള്ളത് അവനപ്പോഴാണ് അറിഞ്ഞത് തന്നെ.
ബസ് സ്റ്റാന്റിൽ എത്തിയിട്ടെന്ന് വിളിച്ചു നോക്കണം എന്ന് കരുതിയിരുന്നു.
ഇനിയിപ്പോ അത് നടക്കില്ല.
ഹോസ്പിറ്റലിൽ എന്തായോ എന്തോ.?
കാർത്തു കൂടി ഒപ്പമുള്ളതാണ്
രണ്ടും കൂടി അടിയുണ്ടാക്കി ഇനി വേറെ വല്ല മുറിവും ഉണ്ടായോ എന്നും ഭയക്കണം.
അവൾക്കൊന്ന് വിളിച്ചാലോ എന്നുള്ള ഓർമയിലാണ് ശിവ കാശിയുടെ ഫോണിൽ നിന്നും വിളിക്കാൻ ഒരുങ്ങിയത്.
പക്ഷേ കാർത്തിക എന്നാ പേരിലും കുഞ്ഞാറ്റ എന്നൊരു പേരിലും അതിൽ ആരുടേയും കൊണ്ടാക്ട് ഇല്ലായിരുന്നു.
പിന്നെയാണ് ഓർത്തത്... വെറും കയ്യോടെ ആ ഓട്ടോയിലേക്ക് ചാടി കയറുന്നവളുടെ കയ്യിലും ഫോണോന്നും ഇല്ലല്ലോ എന്നുള്ളത്.
അതോടെ ഇനിയിപ്പോ അവരുടെ വിവരം എങ്ങനെ അറിയും എന്നൊരു ചിന്തയായി അവന്റെ ഉള്ളം മുഴുവനും....
❤🔥❤🔥
വേദനയും ക്ഷീണവും..
കാശിക്ക് എവിടെയെങ്കിലും നീണ്ടു നിവർന്നു കിടന്ന് ഒന്നുറങ്ങാൻ അതിയായ മോഹം തോന്നി.
കസേരയിൽ അൽപ്പം ചാഞ്ഞിരിഞ്ഞു കൊണ്ടവൻ പിറകിലെ ചുവരിലേക്ക് ചാരി കണ്ണുകൾ ഇറുകെ അടച്ചു.
പക്ഷേ നെഞ്ച് തുളച്ചു കൊണ്ടൊരുത്തി ചേർത്ത് പിടിച്ചതോർമ്മ വന്നതും അവനൊന്ന് കുളിർന്ന് പോയി.
എത്രയൊക്കെ അവഗണന കൊടുത്തിട്ടും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉള്ളം നോവിച്ചിട്ടും ഈ പെണ്ണിത് വിട്ട് പോകുന്നില്ലല്ലോ എന്നായിരുന്നു അവന്റെ ചിന്ത.
പക്ഷേ അവനങ്ങനെ ചിന്തിയിൽ അലിയും മുന്നേ തന്നെ കാർത്തു തിരികെ വന്നു.
"ഇതിട്ട് നോക്കിക്കേ..."
വന്നതിനൊപ്പം തന്നെ അവൾ കയ്യിലെ കവർ അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു.
വെയില് കൊണ്ടത് കാരണം ചുവന്നു പോയ മുഖം.. വിയർപ്പു തുള്ളികൾ മൊട്ടിട്ട് നിൽക്കുന്ന ഭംഗി.
ധൃതിയിൽ വന്നിട്ടാവും..കിതപ്പുമുണ്ട്.
പോയൊരു ഗ്ലാസ് വെള്ളേമെടുത്തു കുടിച്ചേ നീ.. "
സ്വയമറിയാതെ പറഞ്ഞു പോയതാണ് കാശി.
പക്ഷേ അവളുടെ വിടർന്നു പോയ കണ്ണുകൾ കണ്ടപ്പോൾ താനാ ചെയ്തതൊരു അബദ്ധമായിരുന്നു എന്നതവൻ തിരിച്ചറിഞ്ഞു.
ഇങ്ങ് താ.. "
പ്രണയം തുടിക്കുന്ന ആ നോട്ടം വന്നു കൊണ്ടതും അവൻ പിന്നെ കലിപ്പിട്ട് തുടങ്ങി.
അങ്ങനെ ആണല്ലോ അവനാ നിമിഷങ്ങളിൽ പിടിച്ചു നിൽക്കുന്നത്.
"ഓഓഓ.. തൊടങ്ങി.."
അവന്റെ സ്വരം മാറി തുടങ്ങിയതും കാർത്തു മുഖം വീർപ്പിച്ചു കൊണ്ടാ കവർ തുറന്നു അതിലുള്ള ഷർട്ട് എടുത്തു നീട്ടി.
കാശി അതും അവളെയും മാറി മാറി നോക്കി.
"കൊള്ളില്ലേ..
അവന്റെ നോട്ടം കണ്ടിട്ടവൾ ചോദിച്ചു.
"ഫാഷൻ പരേഡിന് പോകാനൊന്നും അല്ലല്ലോ.. ഇതൊക്കെ മതി.."
ഉത്തരവും അവൾ തന്നെ പറഞ്ഞിട്ട്
അവന്റെ കയ്യിൽ നിന്നുമത് പിടിച്ചു വാങ്ങി.. അവൾ തന്നെയാണ് ബട്ടൺ വേർപ്പെടുത്തി കൊണ്ടത് ഇടാൻ വേണ്ടി കൊടുത്തത്.
"പതിയെ.. മുറിവ് വേദനിക്കും.."
അവനെക്കാൾ സൂക്ഷ്മതയോടെ അവളത് കാശിയെ അണിയിച്ചു.
ബട്ടൺ പിടിച്ചിടാൻ അവനൊരുങ്ങും മുന്നേ കാർത്തു അത് കൂടി ചെയ്തു തുടങ്ങി.
അവന്റെ മുഖത്തേക്ക് തന്നെയാണ് അപ്പോഴവളുടെ നോട്ടം.
കാശി പക്ഷേ ആ നോട്ടം താങ്ങാൻ ശേഷിയില്ലാത്ത പോലെ മുഖം തിരിച്ചു നിന്നു.
"തീർന്നു.."
അവന്റെ മുഖം കണ്ടതും കാർത്തുവിന്റെ സ്വരത്തിലും കടുപ്പം നിറഞ്ഞു.
പോവല്ലേ ഇനി..
കാർത്തു ചോദിച്ചു.
അപ്പോഴാണ് ശിവയെ വിളിക്കണമെന്ന് തോന്നി കാശി ഫോണിന്റെ കാര്യം ഓർത്തത്.
ചേ..
നെറ്റിയിൽ ഇടിച്ചു കൊണ്ടവൻ പറയുന്നത് കേട്ടിട്ടാണ് കാർത്തു തിരിഞ്ഞു നോക്കിയത്.
"എന്താ...
നിന്റെ ഫോണുണ്ടൊ.."
"ഇല്ല.. അത് ബാഗിൽ."
അവന്റെ കൂർത്ത നോട്ടം കണ്ടതും കാർത്തു വേറെങ്ങോ നോക്കി.
"ഞാനിവിടുന്ന് കയറാം ന്നാ കരുതിയെ.. ഇനിയിപ്പോ അത് നടക്കില്ലലോ.. നിനക്ക് നാളെ എക്സാം ഇല്ലേ.."
കാശി അത് ചോദിച്ച പ്പോഴാണ് കാർത്തു അത് ഓർത്തത് തന്നെ.
"വാ..."
ഒരു നെടുവീർപ്പോടെ അത് പറഞ്ഞിട്ടവൻ മുന്നേ നടന്നു.
പിറകെ അവളും.
ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്ന് നിന്നിട്ട് കാശി അവിടെ കണ്ട ഒരാളുടെ കയ്യിൽ നിന്നും ഫോൺ ചോദിച്ചു വാങ്ങി.
അവന്റെ ഫോണിൽ തന്നെയാണ് വിളിച്ചത്.
"ശിവാ.. "
ഒരൊറ്റ വിളി കൊണ്ട് അവനാളെ മനസിലായി.
പിന്നെയങ്ങോട്ട് ഒരുപാട് ചോദ്യങ്ങളായിരുന്നു ഒരു ശ്വാസത്തിനുള്ളിൽ.
"കുഴപ്പമില്ല എന്നൊരൊറ്റ വാക്കിൽ കാശി അതിന്റെ ഉത്തരമൊതുക്കി.
ഇന്നിനി തിരികെ ഓട്ടം വേണ്ട.. ഞാൻ അങ്ങോട്ട് വരാം. കാർത്തികയ്ക്ക് എക്സാം ഉണ്ട്.. ഞാൻ വന്നിട്ട് ഒരുമിച്ചു പോരാം. അത് വരെയും അവിടെ വെയിറ്റ് ചെയ്യാനും പറഞ്ഞു കൊണ്ടവൻ ധൃതി കാണിച്ചു..
അശോകേട്ടൻ വിളിച്ചത് ശിവ പറയുമ്പോൾ കാശിയുടെ കണ്ണുകൾ കാർത്തുവിന് നേരെയായിരുന്നു.
ഒരു നിമിഷം പോലും വെറുതെ കളയാതെ വായിനോക്കി നിൽപ്പുണ്ട്.. തൊട്ടരികെ തന്നെ.
കൂടുതൽ ഒന്നും പറയാതെ കാശി ഫോൺ കട്ട് ചെയ്തു കൊണ്ട് അയാൾക് തന്നെ നീട്ടിയിട്ട് താങ്ക്സ് പറഞ്ഞു.
വാ..
ഹോസ്പിറ്റലിന്റെ മുറ്റത്തെ തിരക്കിലേക്ക് ഇറങ്ങി നടക്കുമ്പോൾ അറിയാതെ തന്നെ അവൻ കാർത്തുവിന്റെ കയ്യിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു.
ആ ഗേറ്റിന്റെ അരികിൽ നിന്നും തന്നെ ഓട്ടോ കിട്ടി.
"കയറിക്കോ..
കാർത്തുവിനോട് പറഞ്ഞിട്ടവൻ നീങ്ങി നിന്നു.
ബസ് സ്റ്റാന്റ്.. എന്ന് കടുപ്പത്തിൽ പറഞ്ഞു കൊണ്ടവനും കയറിയിരുന്നു.
ഇത്തിരിയോളം നൽകുന്ന ആ പരിഗണന കൊണ്ട് പോലും നിറഞ്ഞു കവിഞ്ഞാണ് അവന്റെ അരികിൽ ഇരിക്കുന്നവളുടെ ഉള്ളം.
അതറിഞ്ഞിട്ടും അവൻ നോട്ടത്തിൽ പോലും
സ്നേഹം കാണിച്ചില്ല.
എന്തായാലും ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ തന്നെ അവർക്ക് പോകാനുള്ള ബസ് എത്തിയിട്ടുണ്ട്.
പോകാൻ റെഡിയായി നിൽക്കുന്ന ബസ്സിലെക്ക് ആദ്യം കാർത്തുവിനെ കയറ്റി പിറകെ അവനും കയറി.
ഇവിടിരുന്നോ..
ആദ്യം കണ്ട സീറ്റിന് നേരെ തന്നെ കാർത്തു കൈ ചൂണ്ടി.
"അറ്റത്തിരുന്ന കൈ തട്ടും.."
അവന്റെ കൂർത്ത നോട്ടം കണ്ടതും കാർത്തു പരിഭവം പോലെ പറഞ്ഞു.
പിന്നൊന്നും പറയാതെ കാശി കയറിയിരുന്നു.
സ്വപ്നനിമിഷം പോലെ അവൾ അവന്റെ അരികിലും.
വലിയ തിരക്കൊന്നുമില്ല.
എന്നാലും കാർത്തുവിന് മാറി ഇരിക്കാൻ സീറ്റുമില്ല.
ഉണ്ടെങ്കിൽ തീർച്ചയായും അവനത് പറഞ്ഞു ചെയ്യിക്കുമെന്ന് അവൾക്കറിയാം.
തൊട്ടരികിലെ ഗന്ധം..സാന്നിധ്യം..
അവൾ വല്ലാത്തൊരു നിറവിലാണ്.
അവളെ നോകാതിരിക്കാൻ വാശി പോലെ സൈഡിൽ നോക്കിയിരിക്കുന്നവൻ.
കാറ്റിന്റെ തലോടൽ.. ക്ഷീണം.. നേർത്ത സ്വരതിലുള്ള പാട്ടുകൾ.
പതിയെ സുഖകരമായ ഒരുറക്കം അവനെ കീഴ്പ്പെടുത്തി കളഞ്ഞു.
എത്രയൊക്കെ ശ്രമിച്ചിട്ടും അവനാ ഉറക്കത്തിന്റെ പ്രലോഭനത്തിൽ വീണു പോയി.
പതിയെ.. പതിയെ.. കാർത്തുവിന്റെ തോളിൽ മുഖം ചേർത്ത് വെച്ച് കൊണ്ടവൻ സ്വസ്ഥമായ ഉറക്കതിലേക്ക് ആഴ്ന്ന് പോകുകയും ചെയ്തു.
കൈ കൊണ്ടവനെ ചുറ്റി പിടിച്ചു കൊണ്ടാ ദേഹം തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾക്കുറക്കെ കരയാൻ തോന്നിയത് ഉള്ളിലെ സന്തോഷതിന്റെ ഭാരം കൊണ്ടായിരുന്നു..
തുടരും..
പതിയെ.. പറ്റിയെ.. ഒരു പൂ വിരിയുന്നത്രേം ഭംഗിയോടെ പ്രണയത്തിലലിഞ്ഞു പോകണം.
അതൊരു സുഖമുള്ള ലഹരിയല്ലേ..
ആണ്.. ആണ് 🥰
ന്നട്ടാരേലും കണ്ട് പിടിച്ചു രണ്ട് കിട്ടിയ ആ ലഹരി അവിടെ തന്നെ തീരണം..
ആഹാ.. അന്തസ്സ് 😆
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ