𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1.9K views
8 hours ago
#📙 നോവൽ ചതിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ നിന്റെ രഹസ്യക്കാരന്റെ കൂടെ തന്നെ ഇങ്ങോട്ട് വരാൻ നിനക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരാ.. താലികെട്ട് ❤️ ഭാഗം 6 വായിക്കാം ( മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്) അവളുടെ കരണം അടി ച്ച് പൊളിക്കാനുള്ള ക്രോധത്തോടെ ശ്രീഹരി മുഷ്ടി ചുരുട്ടി കൊണ്ട് തനിക്ക് നേരെ വരുന്ന വേണിയെ നോക്കി. "ശ്രീയേട്ടന് ഇന്നലെ സുഖമില്ലെന്ന് പറഞ്ഞിരുന്നില്ലേ. പിന്നെ ഇന്ന് രാവിലെ അമ്പലത്തിലും കണ്ടില്ലല്ലോ. അതുകൊണ്ട് ഇവിടെ വരെ വന്നൊന്ന് നോക്കിയിട്ട് പോകാമെന്ന് കരുതി." അവനരികിൽ എത്തിയ വേണി ശ്രീഹരിയുടെ നെറ്റിയിലും കഴുത്തിലും കൈ വച്ച് നോക്കി. അവൾ നെറ്റിയിലും കഴുത്തിലും തൊട്ടപ്പോ അവന് തന്റെ ശരീരത്തിലൂടെ പുഴു ഇഴയുന്നതുപോലെ തോന്നി. അറപ്പോടെ ആ കൈകൾ ത ട്ടി മാറ്റാൻ ശ്രീഹരിയുടെ ഉള്ളം തുടിച്ചു. എങ്കിലും അവൻ സംയമനം പാലിച്ചു നിന്നു. "പനി ചൂട് ഒന്നുമില്ല." വേണി പറഞ്ഞു. "ഇന്നലെ കുറേസമയം വെയിൽ കൊണ്ടിരുന്നു. അതിന്റെ ഒരു തലവേദന ആയിരുന്നു. അതങ്ങു മാറി." ശ്രീഹരി അവളുടെ കൈ എടുത്തു മാറ്റിയിട്ടു അവളിൽ നിന്ന് അൽപ്പം അകന്ന് നിന്നു. "ഇന്ന് രാവിലെ ശ്രീയേട്ടനെയും മീരയെയും ഞാൻ കോളേജിന് മുന്നിൽ കണ്ടല്ലോ. അവൾ കരഞ്ഞു കൊണ്ട് പോകുന്നുണ്ടായിരുന്നല്ലോ. എന്താ പറ്റിയത്? അത് ചോദിക്കാൻ വേണ്ടി മീരയെ കോളേജ് മൊത്തം തിരഞ്ഞെങ്കിലും ഞാൻ കണ്ടില്ല." വേണി ചോദിച്ചു. പെട്ടെന്നുള്ള വേണിയുടെ ആ ചോദ്യത്തിൽ അവനൊന്ന് പതറി. "അത് ഞാൻ അവളെ എന്തോ പറഞ്ഞ് വഴക്ക് പറഞ്ഞപ്പോ കരഞ്ഞു കൊണ്ട് പോയതാ. എന്താ കാര്യമെന്നൊന്നും ഓർക്കുന്നില്ല." ശ്രീഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു. "ഓഹ്... അതായിരുന്നോ കാര്യം. ഞാൻ വിചാരിച്ചു വേറെന്തെങ്കിലും വല്യ പ്രശ്നം ഉണ്ടായി കാണുമെന്ന്." വേണി അത് കാര്യമാക്കാതെ വിട്ടു. "പിന്നെ... ശ്രീയേട്ടൻ ഇന്നലെ എന്ത് പറയാനായിരുന്നു വീട്ടിൽ വന്നത്. ഇന്നലെ ഫോണിലൂടെ അത് ചോദിക്കാൻ ഞാൻ വിട്ടു പോയി. എന്തെങ്കിലും അത്യാവശ്യ കാര്യമില്ലാതെ ശ്രീയേട്ടൻ വീട്ടിൽ വരില്ലല്ലോ." വേണി അവൻ തലേന്ന് വീട്ടിൽ വന്നതിനെ കുറിച്ച് ചോദിച്ചു. "അതൊരു പ്രധാനപ്പെട്ട കാര്യം പറയാൻ വന്നതായിരുന്നു. ഇനിയിപ്പോ അത് നിന്റെ പരീക്ഷ ഒക്കെ കഴിഞ്ഞ ശേഷം പറയാൻ ഞാൻ മതി അതുവരെ സർപ്രൈസ് ആയിട്ട് ഇരുന്നോട്ടെ." ശ്രീഹരിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. "സർപ്രൈസ് എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് എന്താണെന്ന് ചോദിക്കുന്നില്ല." വേണി പ്രണയത്തോടെ അവനെ നോക്കി. മുൻപൊക്കെ അവളുടെ ആ നോട്ടവും സാമീപ്യവും ശ്രീഹരിയിലും പ്രണയം നിറച്ചിരുന്നതാണ്. എന്നാൽ ഇന്ന് ആ സ്നേഹമെല്ലാം വെറുപ്പായി മാറിയിരിക്കുകയാണ്. "ശ്രീയേട്ടൻ ശരിക്കും എന്ത് സുന്ദരനാ. ഇങ്ങനെ കാണുമ്പോ കെട്ടിപി ടിച്ച് ഒരുമ്മ തരാൻ തോന്നുന്നു." വേണി അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു. "വേണി... ഞാനൊരു കാര്യം ചോദിച്ച നീ സത്യം പറയോ?" "ശ്രീയേട്ടനോട് ഞാൻ എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?" അവൾ പരിഭവത്തോടെ അവനെ നോക്കി. "നിന്റെ മുറച്ചെറുക്കൻ കിഷോർ എന്നേക്കാൾ സുന്ദരനല്ലേ. അവന്റേം നിന്റേം വീട്ടുകാർക്ക് നിങ്ങളെ തമ്മിൽ കെട്ടിക്കാൻ ആയിരുന്നല്ലോ ഇഷ്ടം. എന്നിട്ടും നീ എന്താ കിഷോറിനെ ഒഴിവാക്കി എന്നെ തിരഞ്ഞെടുത്തത്." ശ്രീഹരി ചോദിച്ചു. "കിഷോറേട്ടൻ കാണാൻ ആളൊരു സുന്ദരൻ തന്നെയാണ്. ഏത് പെൺകുട്ടിക്കും ക്രഷ് തോന്നുന്ന സൗന്ദര്യവുമുണ്ട്. പക്ഷേ എനിക്ക് കിഷോരറേട്ടനോട് കല്യാണം കഴിച്ച് ജീവിക്കാനുള്ള സ്നേഹമൊന്നും ചെറുപ്പം മുതലേ തോന്നിയിട്ടില്ല. അതുമല്ല ആള് ഭയങ്കര വൃത്തിക്കാരനും പട്ടാള ചിട്ടയുമൊക്കെ ആയിട്ട് ജീവിക്കുന്ന ടൈപ്പ് ആണ്. അതുകൊണ്ട് കിഷോറേട്ടനെ കെട്ടിയാൽ ഞാനും അതുപോലെയൊക്കെ പെരുമാറേണ്ടി വരും. പിന്നെ ആള് കുറച്ച് കെയറിങ് കൂടുതൽ കാണിക്കുന്ന സ്വാഭാവമാണ്. ഞാൻ എവിടെ പോകുന്നു എപ്പോ വരും എന്നൊക്കെ ചോദിച്ചറിയും. വൈകിയ വിളിക്കാൻ വരും. കോളേജ് ൽ ആയതിൽ പിന്നെ മിക്കപ്പോഴും കൊണ്ടാക്കും വിളിച്ചു കൊണ്ട് വരും. ടു വീലർ സേഫ് അല്ലെന്ന് പറഞ്ഞ് ഓടിക്കാൻ സമ്മതിക്കില്ല. കാർ മാത്രേ എടുക്കാവു. അങ്ങനെ കുറേ ഉണ്ട്. ചില സമയം അങ്ങനെയൊക്കെ ഒരാൾ കെയർ ചെയ്യുന്നത് എനിക്കിഷ്ടാ. പക്ഷേ ചില സമയം അതെനിക്ക് ബുദ്ധിമുട്ടും ആകാറുണ്ട്. അതുകൊണ്ട് കിഷോർ ഏട്ടനെ കെട്ടിയാൽ ഞാൻ ഇതൊക്കെ ലൈഫ് ലോങ്ങ്‌ സഹിക്കണ്ടേ. ശ്രീയേട്ടനെ കെട്ടിയാൽ എനിക്ക് അതൊന്നും സഹിക്കണ്ട. കാരണം ശ്രീയേട്ടനും എന്റെ അതേ സ്വഭാവമായത് കൊണ്ട് ഈ പ്രശ്നമൊന്നുമില്ല. എനിക്ക് എന്ത് ചെയ്യാനുള്ള ഫ്രീഡവും ഉണ്ട്. ഞാൻ എവിടെ പോകുന്നു എപ്പോ വരുന്നു എന്ത് ചെയ്യുന്നു എന്നൊന്നും 24 മണിക്കൂറും ശ്രീയേട്ടൻ അന്വേഷിക്കാറില്ലല്ലോ. എന്നെ എന്റെ ഇഷ്ടത്തിനു പാറി പറക്കാൻ വിടുന്നില്ലേ. അതൊക്കെ കൊണ്ടാ ഞാനീ ഹരികുട്ടനെ സ്നേഹിച്ചു പോയത്. അല്ലേലും ഒരേ വൈബ് ഉള്ള ആളുകൾ അല്ലെ കല്യാണം കഴിക്കേണ്ടത്. " ശ്രീഹരിയുടെ താടിക്ക് പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവൾ പറഞ്ഞു. "എന്നെ കെട്ടിയ ശേഷം ലൈഫ് ലോങ്ങ്‌ പൊട്ടനാക്കായിരുന്നു അല്ലേ വേണി നിന്റെ ഉദ്ദേശം. നിന്നെ ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്നെങ്കിൽ നിന്റെ ചതി എനിക്ക് നേരത്തെ മനസ്സിലാകുമായിരുന്നു. നിന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിന് നീ എനിക്ക് എട്ടിന്റെ പണി തന്നെ തന്നു. സത്യത്തിൽ നീയെന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചത് നിന്നെ തോന്നിയത് പോലെ കെട്ടഴിച്ചു വിടുന്ന ഒരു പെൺ കോന്തൻ ഭർത്താവിനെ കിട്ടാൻ വേണ്ടിയിട്ട് മാത്രം ആയിരുന്നു അല്ലെ. ഞാൻ ആകുമ്പോ നിനക്ക് ഇപ്പോ നടക്കുന്ന ത് പോലെ തന്നെ തുടരാൻ കഴിയുമല്ലോ. എന്തായാലും രണ്ട് വള്ളത്തിൽ കാല് ചവിട്ടിയുള്ള നിന്റെ നിൽപ്പ് ഞാൻ ഉടനെ അവസാനിപ്പിക്കുന്നുണ്ട്." ശ്രീഹരി മനസ്സിൽ പറഞ്ഞു. "എങ്കിൽ ഞാൻ പോട്ടെ ശ്രീയേട്ടാ... ഇനി എക്സാം കഴിഞ്ഞു നേരിൽ കാണാം." അത് പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ അമർത്തി ഒന്ന് ചും ബിച്ച ശേഷം കള്ളച്ചിരിയോടെ അവൾ അവിടുന്ന് ഓടിപ്പോയി. "എന്നാലും എന്റെ വേണി... നീ ഒരു വേശ്യയെക്കാൾ അധംപതിച്ച് പോകുമെന്ന് ഞാൻ വിചാരിച്ചില്ല." ശ്രീഹരിയുടെ ഹൃദയം തേങ്ങി. അപ്പോഴാണ് അതുവഴി മീര നടന്ന് വന്നത്. അവനെ കണ്ടതും അവൾ മുഖം കുനിച്ചു അവിടെ നിന്നും പോയി. "മീരാ..." അവളെ കണ്ടതും അവൻ വിളിച്ചു. പക്ഷേ അവന്റെ വിളി കേട്ടപ്പോൾ മീര നിൽക്കാതെ ഓടി പോവുകയാണ് ചെയ്തത്. ആ സമയം അവൾ രാവിലെ പറഞ്ഞ വാക്കുകളാണ് ശ്രീഹരിയുടെ കാതുകളിൽ മുഴങ്ങിയത്. ❤️❤️❤️❤️ ഒരാഴ്ച കഴിഞ്ഞപ്പോൾ വേണിയുടെ എക്സാം എല്ലാം കഴിഞ്ഞിരുന്നു. ഇനി ഉള്ളത് കോളേജിൽ നിന്നുള്ള ടൂർ ആണ്. അത് രണ്ടാഴ്ച കൂടി കഴിഞ്ഞിട്ടാണ്. അതിനിടയിൽ ശ്രീഹരിയുടെ വീട്ടിൽ നിന്നും തങ്ങൾ വരുന്ന ഞായറാഴ്ച നിശ്ചയത്തിന് വരുന്നുണ്ടെന്ന് ശ്രീമംഗലത്തു അറിയിച്ചു. ആ വാർത്ത കേട്ടതോടെ വേണി സന്തോഷത്താൽ മതി മറന്നു. ശ്രീഹരി ഒളിപ്പിച്ചു വച്ച സർപ്രൈസ് കൂടി നിശ്ചയത്തിന്റെ അന്ന് അറിയാൻ കഴിയുമല്ലോ എന്നോർത്ത് അവൾ ആ ദിവസത്തിനായി കാത്തിരുന്നു. പക്ഷേ ആ വാർത്ത കിഷോറിനെയും മീരയെയും ഞെട്ടിച്ചു. തങ്ങളുടെ ശ്രമങ്ങളൊക്കെ വിഫലമായോ എന്നോർത്ത് അവർ ഇരുവരും നിരാശരായി. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞായറാഴ്ച ദിവസം വന്നെത്തി. രാവിലെ പത്ത് മണിയോടെ ശ്രീഹരി അവന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം ശ്രീമംഗലത്ത്‌ എത്തിച്ചേർന്നു. അന്നത്തെ ദിവസം വേണി ഏറ്റവും നന്നായി തന്നെ ഒരുങ്ങി അവനായി കാത്തിരിക്കുകയായിരുന്നു. കിഷോറും അവന്റെ വീട്ടുകാരും ഒക്കെ നേരത്തെ തന്നെ തറവാട്ടിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. തുടരും