ട്വിസ്റ്റ്‌ കഥകൾ

ഷാൻ 🌹മാലാഖ 👍👍👍
1.5K views
19 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1kOpQa?d=n&ui=v64j8rk&e1=cമോളിങ്ങ് അടുത്ത് വാ... അയാൾ അരികിലേക്ക് ചെന്നു. അവൾ ഭയത്തോടെ പിന്നിലേക്ക് മാറി. പെട്ടന്നയാൾ അവളുടെ നീണ്ട മുടിയിൽ പിടിച്ചു വലിച്ചു... അയാളുടെ കരുത്തിന് മുമ്പിൽ തോറ്റു പോകുമെന്ന് തോന്നിയപ്പോൾ കിട്ടിയ ധൈര്യത്തിൽ അയാളെ തള്ളിമാറ്റി അവൾ പുറത്തെ മഴയിലേക്ക് ഓടിയിറങ്ങി. എങ്ങനെയെങ്കിലും അയലത്തെ വീട്ടിൽ എത്തണം... എന്നാൽമഴയിൽ തെന്നിക്കിടക്കുന്ന വഴിയിലൂടെ പ്രതീക്ഷിച്ച വേഗത്തിലോടാൻ അവൾക്കായില്ല. അയാൾ പിന്നാലെ തന്നെയുണ്ട്. അവൾ വീണ്ടും മുന്നോട്ട് ഓടിയതും വഴുതി വീണതും ഒരുമിച്ചായിരുന്നു.എന്നാൽ നിലത്തേക്ക് വീഴും മുൻപ് അവളെ കരുത്തുറ്റ രണ്ട് കരങ്ങൾ താങ്ങി. അവൾ ആരെന്നറിയാൻ മുഖമുയർത്തി നോക്കി.. എൽദോസ്... അയാൾ അവളെ പിന്നിലേക്ക് മാറ്റി നിർത്തി. ആരാടാ നീ...മോഹൻ അലറി. നാണമില്ലാത്ത നാ&*&& നീയൊരപ്പനാണോ...?? നീ ആരടാ ഇതൊക്കെ ചോദിക്കാൻ. മര്യാദക്ക് അവളെ ഇങ്ങോട്ട് വിട്. ഇല്ലെങ്കിൽ... എന്താടാ... നീയാണോ ഇപ്പോൾ ഇവളെ വച്ച് കൊണ്ടിരിക്കുന്നത്... ചോദിച്ചതും അയാൾ എൽദോസിന്റെ മുഖത്ത് അ ടിച്ചു ഒറ്റനിമിഷം... അവിടെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുൻപ് മോഹൻ തളർന്ന് നിലത്തു വീണ് കിടക്കുന്നതാണ് ദേവിക കണ്ടത്... മഴ ശമിച്ചു..... മരം പെയ്യുന്നതൊഴിച്ചാൽ പൂർണ്ണ നിശബ്ദത. പെട്ടന്ന് മോഹൻ ചാടി എഴുന്നേറ്റു. എടാ.... അയാൾ പാഞ്ഞുവന്ന് എൽദോസിനെ ആക്രമിച്ചു. മെലിഞ്ഞ ഒരു മനുഷ്യനാണ് മോഹനെങ്കിലും അയാൾക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. ആദ്യത്തെ ഒന്നുരണ്ടടി കൊണ്ടെങ്കിലും ബാക്കി എൽദോസ് തടഞ്ഞു... എൽദോസിന് മുൻപിൽ പിടിച്ചുനിൽക്കാൻ മോഹനനെ കൊണ്ടായില്ല. ഇങ്ങനൊരു തന്തയെ അയാൾ ആദ്യമായാണ് കാണുന്നത്. സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ വരെ കളയാൻ മടിയില്ലാത്ത മനുഷ്യരെ മാത്രമേ അയാൾ ഇതിന് മുൻപ് കണ്ടിട്ടുള്ളൂ... ശബ്ദം കേട്ട് അയൽവക്കത്തുള്ള ആളുകൾ അങ്ങോട്ടെത്തി. മോഹൻ അവശനായി നിലത്തേക്ക് വീണു. ദേവികയുടെ നിൽപ്പും കരച്ചിലും കണ്ടപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും ആളുകൾക്ക് കാര്യം മനസ്സിലായി. കൗസല്യചേച്ചി,ഓടിവന്ന് അവളെ പൊതിഞ്ഞു പിടിച്ചു... എൽദോസ് പെരുമാറി നിലത്തിട്ട മോഹനെ അയൽക്കാർ തിരിഞ്ഞു പോലും നോക്കിയില്ല ചേച്ചി.... ഞാനിവളെ കൊണ്ടുപോവുകയാ.... ദേവികയുടെ ജോലിസ്ഥലത്തിനടുത്ത് തന്നെയുള്ള വർക്കിംഗ് വുമൺസിന്റെ ഹോസ്റ്റലിലേക്ക് മാറ്റാം. അതാകുമ്പോൾ ആരെയും ഭയക്കേണ്ടല്ലോ... എത്രയെന്ന് വച്ചാ ഈ കുട്ടി എങ്ങനെ ഒറ്റയ്ക്ക് ഭയന്ന് ഭയന്ന് ജീവിക്കുന്നത്.. എൽദോസ് കൗസല്യ ചേച്ചിയോടും മറ്റ് ആൾക്കാരോടുമായി പറഞ്ഞു. ശരിയാ, മോനെ ഞങ്ങൾക്ക് വിശ്വാസമാ. മോനല്ലേ ദേവികക്ക് ജോലിയൊക്കെ ശരിയാക്കി കൊടുത്തത്, ദേവിക പറഞ്ഞിരുന്നു... ചെല്ല് മോളെ...എടുക്കാനുള്ളത് എന്താണെന്ന് വെച്ചാൽ എടുത്തുകൊണ്ട്പോകാൻ നോക്ക്. ഇനി ഇവിടെ നിൽക്കണ്ട. കൗസല്യ ചേച്ചി പറഞ്ഞു മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ട് തന്നെ അവൾ അവരൊക്കെ പറയുന്നതുപോലെ അനുസരിക്കാമെന്ന് വച്ചു. അവൾ വീടിനകത്തേക്ക് പോയി അവളുടേതായ കുറച്ചു വസ്ത്രങ്ങളും, അമ്മയുടെ കുറെ ഫോട്ടോകളും അമ്മയുടെ ഒന്ന് രണ്ട് വസ്ത്രങ്ങളും, പഠിക്കാനുള്ള ബുക്‌സും അവളെടുത്തു. എൽദോസിന് പിന്നാലെ പോയി അയാളുടെ വണ്ടിയിലേക്ക് കയറുമ്പോൾ അവൾ വീടിന് നേരെ ഒന്ന് നോക്കി. താനും അമ്മയും, തങ്ങളുടെ ഇല്ലായ്മകളിലും ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇടമാണിത്. തന്റെ അമ്മ അന്തിയുറങ്ങുന്ന ഇടം. അമ്മ തന്നെ നോക്കി മുറ്റത്ത് നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി. സ്വയമറിയാതെ അവൾ ഒന്ന് തേങ്ങിപ്പോയി... നോക്ക്.... ഇനിയുമിങ്ങനെ കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. ജീവിതമാണ് പകുതി വഴിയിൽ നമുക്ക് അവസാനിപ്പിച്ചു കളയാനൊന്നും പറ്റില്ലല്ലോ. മരണംവരെയും നമ്മൾ ജീവിച്ചേ പറ്റൂ... സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്ക്... നമ്മുടെ പ്രിയപ്പെട്ടവർ പോയ ഇടത്തേക്ക് തന്നെ നമ്മളും ഒരു ദിവസം ചെല്ലും.പിന്നെ എന്തിനാണ് വിഷമിക്കുന്നത്?? അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്ങനെയറിഞ്ഞു ഞാൻ അപകടത്തിലാണെന്ന്. അവൾ ചോദിച്ചു. രാവിലെ മുതൽ ഇടം നെഞ്ചിന് വല്ലാത്തൊരു ഭാരം തോന്നി. എന്തോ അനർത്ഥം സംഭവിക്കാൻ പോവുകയാണെന്ന് ഉള്ളം മന്ത്രിക്കുന്നതുപോലെ... കാരണമേതുമില്ലാതെ തന്റെ മുഖം എന്റെ മനസ്സിൽ തെളിയാൻ തുടങ്ങി വീട്ടിലിരുന്നിട്ട് ഇരിക്കപ്പൊറുതിയില്ലാതെ ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ്.... അവൾ ആലോചിക്കുകയായിരുന്നു. മനസ്സുകൾ തമ്മിലുള്ള ഒരു കണക്ഷനാണത്. അതിനെ നിർവചിക്കുക സാധ്യമല്ല. പ്രകൃതി നമ്മെക്കൊണ്ട് ചിലതൊക്കെ ചെയ്യിപ്പിക്കുന്നതാണ്. ഈ മനുഷ്യനപ്പോൾ വന്നില്ലായിരുന്നെങ്കിൽ, ആ കാട്ടാളന്റെ കൈകളിൽ പെട്ട് താൻ നശിച്ചുപോയേനെ... എൽദോസും അപ്പോൾ ആലോചിക്കുകയായിരുന്നു . ദേവിക ഒരിക്കലും അറിഞ്ഞിട്ടില്ല അവൾക്ക് ജോലി ശരിയാക്കി കൊടുത്തത് താനാണെന്ന്. എന്നിട്ടും അവൾ സ്വയം മനസ്സിലാക്കിയെടുത്തു. പറയാതെയും ചില മനുഷ്യർക്ക് ചിലതെല്ലാം മനസ്സിലാകും... എൽദോസ് നേരെ അയാളുടെ വീട്ടിലേക്കാണവളെ കൊണ്ടുപോയത്. അയാൾ പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങ്... അവൾ ഭയത്തോടെ അവന്റെ നേരെ നോക്കി. പേടിക്കേണ്ട. ഞാൻ തന്നെ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല. അമ്മച്ചി അകത്തുണ്ട്, അകത്തേക്ക് ചെന്നോളൂ അയാൾ പറഞ്ഞു.. അവൾ വാഹനത്തിൽ നിന്ന് ഇറങ്ങി... പൂമുഖത്തേക്ക് കയറിയപ്പോഴേക്കും അമ്മച്ചി വന്നു വാതിൽ തുറന്നു. അല്ല! ആരിത് ദേവിക മോളോ വരൂ.. ഇങ്ങോട്ട് കയറി വരൂ...അമ്മച്ചി അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കയറ്റി. അവളുടെ നനഞ്ഞു വിറക്കുന്ന ഉടലിലേക്ക് മേരി അനുകമ്പയോടെ നോക്കി.. പെട്ടെന്ന് അവർ അവളെ അകത്തേക്ക് കൊണ്ടുപോയി, അവളുടെ നനഞ്ഞ തല തുടച്ചു കൊടുത്തു, അവളുടെ മുഖവും കൈകളും തുടച്ചു. കോട്ടന്റെ ഒരു വസ്ത്രം എടുത്ത് അവളുടെ കൈകളിൽ കൊടുത്തു എന്റെ മോള് ഈ നനഞ്ഞതൊക്കെ മാറ്റി ഇത് ധരിക്ക്. ദാ.. ആ മുറിയിലേക്ക് പൊയ്ക്കോ. അമ്മച്ചി അപ്പോഴേക്കും ഇച്ചിരി ചൂട് കട്ടൻ എടുക്കാം. അമ്മച്ചി വേഗം അടുക്കളയിലേക്ക് നടന്നു. ദേവിക ചുറ്റിലും നോക്കി കൊട്ടാരസമാനമായ അകത്തളങ്ങൾ. അവൾ അമ്മച്ചി കാണിച്ച മുറിയിലേക്ക് കയറി. ആധുനിക സൗകര്യങ്ങളെല്ലാം നിറഞ്ഞ വലിയ മുറിയാണ്. അവൾ പരുങ്ങലോടെ ഒരുനിമിഷം നിന്നു പിന്നെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. നനഞ്ഞു കുതിർന്ന മുടി ഒന്നുകൂടി നന്നായി തുവർത്തി അഴിച്ചിട്ടു. അപ്പോഴേക്കും അമ്മച്ചി ഒരു ഗ്ലാസ് ചൂട് ചായയുമായി അങ്ങോട്ട് വന്നു മോളിതങ്ങോട്ട് കുടിച്ചേ... അവർ അവളുടെ നനഞ്ഞ വസ്ത്രങ്ങൾ കയ്യിലെടുത്തു. അയ്യോ..ഞാൻ എടുത്തോളാം. അവൾ പെട്ടെന്ന് അവരുടെ കയ്യിൽ നിന്നു വസ്ത്രങ്ങൾ വാങ്ങിച്ചു. മോള് ഒന്നുകൊണ്ടും പേടിക്കണ്ട കേട്ടോ, മോളെ നാളെ തന്നെ ഏതെങ്കിലും നല്ലൊരു ഹോസ്റ്റലിലേക്ക് മാറ്റാം.മോളിപ്പോൾ പഠിക്കുന്നുണ്ടല്ലോ അല്ലേ?? ഉവ്വ്, പ്രൈവറ്റ് ആയിട്ട് രജിസ്റ്റർ ചെയ്തിട്ട് ഞാൻ തനിയെയാണ് പഠിക്കുന്നത്. അത് മതി. പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തന്നെയാണെങ്കിലും പഠിക്കാവുന്നതേ ഉള്ളൂ... ഇവിടെ എന്റെ മോന് വായ തുറന്നാൽ മോളെക്കുറിച്ച് പറയാനേ നേരമുള്ളൂ.. എന്നാലും, മോള് പേടിക്കണ്ട കേട്ടോ, ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലെന്ന്, അവനത് അറിയാം.. മോൾക്ക് എന്നും നല്ലതേ വരൂ... ജോലിയൊക്കെ കിട്ടി, നല്ല ഒരാളെ പങ്കാളിയായി കിട്ടി, ഒത്തിരി കാലം സമാധാനത്തോടെ ജീവിക്കാൻ എന്റെ മോൾക്ക് കഴിയും. ദൈവം അത്ര കരുണയില്ലാത്തവനൊന്നുമല്ല മോളെ, നമുക്കായി എന്തെങ്കിലുമൊക്കെ കരുതിവച്ചിട്ടുണ്ടാകുമെന്നേ... നെഞ്ചിലെ ഭാരമെല്ലാം അലിഞ്ഞില്ലാതാവുന്നത് പോലെ അവൾക്ക് തോന്നി... തന്നെ കൊണ്ട് വിട്ടതിനുശേഷം എൽദോസിനെ പിന്നെ കണ്ടതേയില്ലല്ലോ എന്ന് അവൾ ഓർമിച്ചു രാത്രിയിൽ അവളെ നിർബന്ധിച്ച്‌ അമ്മച്ചി തനിക്കൊപ്പമിരുത്തി അത്താഴം കഴിപ്പിച്ചു. പെൺകുട്ടികൾ ഈ പ്രായത്തിൽ നന്നായി ഭക്ഷണം കഴിക്കണം കേട്ടോ... തീരെ വിശപ്പൊന്നും തോന്നിയിരുന്നില്ലെങ്കിലും അവൾ ഭക്ഷണം കഴിച്ചു. ഇനി മോള് പോയി കിടന്നോ... ഉം... അവൾ തല കുലുക്കി. ഒറ്റയ്ക്ക് ആ വലിയ മുറിയിൽ കിടക്കാൻ അവൾക്ക് ഭയം തോന്നി. ഇടിമുഴങ്ങുന്ന ചില രാത്രികളിൽ തന്റെ അമ്മ തന്നെ മെയ്യോട് ചേർത്ത് ചുമലിൽ തഴുകി ഉറക്കാറുണ്ടായിരുന്നു. അന്നും ഇന്നും ഇടിമുഴക്കം തനിക്ക് വല്ലാത്ത ഭയമാണ്. വിശാലമായ അത്യാഡംബരം നിറഞ്ഞ ആ വലിയ മുറിയിൽ അവൾ ഒറ്റയ്ക്കിരുന്നു... എത്രയൊക്കെ സമാധാനിക്കാൻ ശ്രമിച്ചാലും, ഒറ്റക്കിരിക്കുന്ന നേരം ഒരുപാട് ദുഃഖങ്ങൾ വന്ന് മനസ്സിനെ പൊതിയും..അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി.. പെട്ടെന്ന് ഒരു ശബ്ദം കേട്ടവൾ മുറിയുടെ വാതിലിന് നേരെ നോക്കി. അമ്മച്ചിയാണ് മോൾക്ക് തനിച്ചു കിടക്കാൻ ഭയമാണെമെങ്കിൽ ഇന്ന് അമ്മച്ചിയുടെ കൂടെ കിടന്നോ, വാ...അമ്മച്ചി അവൾക്ക് നേരെ കൈ നീട്ടി അവൾ എഴുന്നേറ്റ് അമ്മച്ചിയുടെ കൈപിടിച്ചു. അവർ അവളെ നേരെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി. മോൾ ഉറങ്ങിക്കോ... അമ്മച്ചിയുണ്ട് കാവൽ. അമ്മച്ചിയുടെ കൈകൾ പിഞ്ചുകുഞ്ഞിനെയെന്നവണ്ണം അവളുടെ ചുമലിനെ തഴുകിക്കൊണ്ടിരുന്നു. എല്ലാം മറന്ന് അവൾ സമാധാനത്തോടെ അന്നുറങ്ങി. രാവിലെ അമ്മച്ചി തട്ടി ഉണർത്തിയപ്പോഴാണ് അവളെഴുന്നേറ്റത്. അമ്മച്ചി കുളിച്ച് വസ്ത്രം മാറിയിരിക്കുന്നു. ആ മുഖത്ത് നിറയെ പുഞ്ചിരിയാണ്. ആ മുഖത്തേക്ക് അങ്ങനെ നോക്കിയിരിക്കാൻ തോന്നും. ഭൂമിയിലേക്കിറങ്ങിവന്ന മാലാഖയുടെ തേജസാണ് അമ്മച്ചിക്ക്. മോളെ എന്തൊരു ഉറക്കമാണിത്. ചെല്ല് പോയി ബ്രഷ് ചെയ്ത് കുളിച്ചു വന്നേ. അമ്മച്ചി കഴിക്കാൻ എടുത്ത് വയ്ക്കാം. ഉം... അവൾ തല കുലുക്കി. പിന്നെ പതിയെ എഴുന്നേറ്റ് അപ്പുറത്തെ മുറിയിലേക്ക് പോയി അമ്മച്ചിയോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് എൽദോസും കഴിക്കാനായി വന്നത്. പൂ പോലുള്ള ഇടിയപ്പവും, താറാവ് റോസ്റ്റും അമ്മച്ചി അവർക്കായി വിളമ്പി. എൽദോസിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് വല്ലാത്ത മടി തോന്നി. അയാളുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കാനും എന്തോ പോലെ... അതേ... ഇങ്ങനെ വെറുതെ പാത്രത്തിൽ വിരലിട്ടുകൊണ്ടിരുന്നാൽ പോരാ, എടുത്ത് കഴിക്കണം. അല്ലാതെ ഭക്ഷണം തനിയെ വായിലേക്ക് വന്നു കയറില്ല കേട്ടോ, എൽദോസ് അവളെ കളിയാക്കി. അവൾ അയാളെ ഒന്ന് നോക്കിയിട്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. എടാ...നീയാ കൊച്ചിനെ കളിയാക്കുവൊന്നും വേണ്ട. കേട്ടോ മോളെ, ഈ പോത്തുപോലെ വളർന്ന ചെറുക്കനുണ്ടല്ലോ ചില നേരങ്ങളിൽ അടുത്ത് വന്നിട്ട് അമ്മച്ചി എനിക്ക് ഭക്ഷണം വാരി തരാൻ പറയും, നാണമുണ്ടോഇവന്. ഞാൻ ഉരുള ഉരുട്ടി കൊടുക്കണം ഈ ചെറുക്കന്.എന്നിട്ടാ അവൻ മോളെ കളിയാക്കുന്നത്... അവൾക്ക് ചിരി വന്നു... ഭക്ഷണം കഴിച്ച് അവർ എഴുന്നേറ്റു. എടാ... കൊച്ചിനെ കൊണ്ടാക്ക്... മേരി പറഞ്ഞു. ശരി അമ്മച്ചി... അവൾ അവളുടെ സാധനങ്ങൾ ഒക്കെ എടുത്തു. എൽദോസിനോടൊപ്പം വണ്ടിയിലിരിക്കുമ്പോൾ എന്തുകൊണ്ടോ അവൾക്ക് വല്ലാത്ത വിഷമം വന്നു. വല്ലാത്തൊരു നിരാശ തന്നെ വന്നുകൂടുന്നതുപോലെ. എൽദോസ് ശ്രദ്ദയോടെ വണ്ടിയോടിക്കുകയാണ്, അയാൾ തന്നെയൊന്ന് നോക്കുന്നത് പോലുമില്ല. അവൾ അയാളുടെ മുഖത്തേക്ക് നോക്കി. ഒരുതരം തന്റേട ഭാവമാണ് അയാളുടെ മുഖത്ത്, പക്ഷേ ആ കണ്ണുകൾ നിറയെ നിഷ്കളങ്കത നിറഞ്ഞത് പോലെ, നീണ്ട മൂക്ക് അല്പം ചുവന്നിട്ടുണ്ട്, കട്ട മീശയും താടിയും. സംസാരിക്കുമ്പോൾചുവന്ന ചുണ്ടുകൾക്കിടയിൽ നിരയൊത്ത പല്ലുകൾ കാണാം. അയാളുടെ ചിരി കണ്ടാൽ മുഖത്തേക്ക് തന്നെ നോക്കിയിരിക്കാൻ തോന്നും. ഏത് സ്ത്രീക്കാണ് ഇതുപോലൊരു പുരുഷനെ മോഹിക്കാതിരിക്കാൻ തോന്നുക... അവൾ കണ്ണുകൾ പിൻവലിച്ചു... പാടില്ല താൻ ഒരിക്കലുംമോഹിക്കാൻ പാടില്ല. തന്നെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ട്. തനിക്ക് ഇദ്ദേഹത്തെ പോലൊരു മനുഷ്യനെ മോഹിക്കാനുള്ള യോഗ്യതയില്ല... എന്തിനെന്നറിയാതെ അവൾക്ക് വിഷമം വന്നു... എനിക്ക് നിങ്ങളെ സ്വന്തമാക്കാനുള്ള യോഗ്യതയുണ്ടായിരുന്നെങ്കിൽ മനുഷ്യ.. നിങ്ങളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലായിരുന്നു. അവൾ മനസ്സിൽ പറഞ്ഞു... ഒരൊറ്റ തവണയെങ്കിലും താൻ ഇഷ്ടം പറയുകയാണെങ്കിൽ, പിന്നെ തന്നെ ഞാനെവിടേക്കും വിടില്ലെടോ ഈ എൽദോസിന്റെ പെണ്ണായി ഞാൻ കൊണ്ടുപോകും.. തന്റെ ഏതാഗ്രഹങ്ങൾക്കും ഞാൻ കൂടെ നിൽക്കും. പക്ഷേ,ഒരിക്കലും താനവളെ നിർബന്ധിക്കില്ല. അമ്മച്ചി പറയാറുള്ളത് പോലെ സ്നേഹമൊരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ല. അത് സ്വയം വന്ന്ചേരാനുള്ളതാണ്... ഹോസ്റ്റലിന് മുന്നിൽ വാഹനം നിർത്തി അയാൾ അവളുടെ സാധനങ്ങൾ നിറച്ച ബാഗ് കയ്യിലെടുത്തു. ഇവിടെ തന്റെ എല്ലാ കാര്യങ്ങളും ഞാൻ സംസാരിച്ച്‌ ശരിയാക്കിയിട്ടുണ്ട്... അവർ അകത്തേക്ക് ചെന്നു. നിങ്ങൾ ഇവിടെ ഇരിക്ക് കേട്ടോ, മാഡം ഇപ്പോൾ വരും ഒരു സ്ത്രീ വന്ന് അവരോട് പറഞ്ഞു. ശരി... ദേവിക അയാളുടെ നേരേ നോക്കി. അയാൾ തന്നെ നോക്കുന്നത് പോലുമില്ല. അവൾക്ക് ദേഷ്യം തോന്നി. ആൻസി ചേച്ചി സുന്ദരിയല്ലേ?? അവൾ ചോദിച്ചു. എന്താ?? അയാൾ ചോദിച്ചു. ആൻസി ചേച്ചി സുന്ദരിയല്ലേ എന്ന്. ഏത് ആൻസി...?? അന്ന് ആൻസി ചേച്ചി പെണ്ണുകാണാനായി വന്നില്ലേ... അതിന് ഞാൻ പോയി കണ്ടില്ലല്ലോ.. അതെന്താ കാണാത്തത്?? അവൾ എളിക്ക് കൈകൊടുത്ത് നിന്ന് ചോദിച്ചു. തോന്നിയില്ല.. അതെന്താ തോന്നാത്തത്?? അറിഞ്ഞൂടാ... കൊച്ചുകുട്ടികളുടേതുപോലെ ശാഠ്യം നിറഞ്ഞു അവളുടെ മുഖം കണ്ടപ്പോൾ അയാൾക്ക് ചിരി പൊട്ടി. എന്തിനാ ചിരിക്കുന്നത്..?? അയാൾ പെട്ടന്ന് വായ പൊത്തി.. ഒറ്റ നിമിഷം, അവൾ അയാളെ മുറുകെ കെട്ടിപ്പിടിച്ചു. അയാൾ ഒരു നിമിഷം സ്തംഭിച്ച്നിന്നു.. അവളുടെ കൈകൾ മുറുകി, നീണ്ട നഖം തന്റെ ഉടലിൽ വേദന പടർത്തുന്നുണ്ട്. അവളുടെ ഉള്ളിൽ പുകഞ്ഞു നിന്ന എന്തൊക്കെയോ നൊമ്പരങ്ങൾ അണപ്പൊട്ടിയൊഴുകി... എനിക്ക് നീയേ ഉള്ളൂവെന്ന് പറയാതെ പറയുകയാണവൾ. പോകേണ്ടെന്ന് താനൊരു വട്ടം പോലും പറയാത്തതിലുള്ള പരിഭവവും, അടക്കിപ്പിടിച്ച സ്നേഹവും, ഒറ്റപ്പെടലിന്റെ നോവും... അല്ലെങ്കിലും അവൾക്ക് ഒന്നും പറയാൻ അറിയില്ല... എന്നുമെന്നും എല്ലാ ദുഃഖങ്ങളും അവൾ നെഞ്ചിലടക്കി പിടിച്ചിട്ടേയുള്ളൂ.. അവളുടെ കീരിപ്പല്ലുകൾ തന്റെ നെഞ്ചിൽ അമർത്തിയിട്ടുണ്ട്... കട്ടുറുമ്പ് കടിക്കും പോലെ തനിക്ക് നോവുന്നുണ്ട്... അയാൾ ഇരുകൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു. അവൾ മുഖമുയർത്തി അയാളെ നോക്കി. അയാൾ കണ്ണീരണിഞ്ഞ ആ മുഖം തന്റെ കൈകൾ കൊണ്ട് തുടച്ചു. പൊക്കിയെടുത്ത് അമ്മച്ചിയുടെ മുൻപിൽ കൊണ്ടുചെന്നു നിർത്തട്ടെ...അയാൾ അവളുടെ കാതോരം മെല്ലെ ചോദിച്ചു. എന്നിട്ടോ..??? എന്നിട്ട് പറയും... ദേ... ഈ പെണ്ണ് അമ്മച്ചിയുടെ പൊന്നുമോന്റെ നെഞ്ചിൽ കടിച്ചു, പിച്ചി,മാന്തി എന്ന്... അവൾക്ക് ചിരി വന്നു. അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. കൊണ്ടുപോകുവാ ഞാൻ എന്റേതായിട്ട്.... വാഹനത്തിലിരിക്കുമ്പോൾ അവൾ അയാളുടെ ചുമലിൽ തല ചേർത്തു... വഴിയരുകിലെ നിറഞ്ഞു പൂത്ത ചെമ്പക മരത്തിനരുകിൽ അയാൾ വാഹനം നിർത്തി. വെറുതെയാ ചെമ്പകച്ചുവട്ടിൽ അവരിരുന്നു. ഇനിയങ്ങോട്ട് അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി അയാളും ഉണ്ടാകും... സ്നേഹിക്കാൻ മാത്രമറിയുന്ന ഒരമ്മച്ചിയേയും അവൾക്ക് കിട്ടാൻ പോകുകയാണ്.... അവരുടെ സന്തോഷം കണ്ടിട്ടാവണം. മേഘങ്ങൾ ... നിറയെ മഴമുത്തുകളെ അവർക്ക് മേലേക്ക് കുടഞ്ഞിട്ടു.... 🦋🦋🦋🦋 ശുഭം. കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ
ഷാൻ 🌹മാലാഖ 👍👍👍
1.6K views
19 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlzOBP4k?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..20 -------------- പടച്ചോനെ അവളിനി ഡോക്ടറോട് എല്ലാം തുറന്ന് പറയുമോ... ഞങ്ങളിത് വരെ ഭാര്യ ഭർത്താവാമായി ജീവിച്ചിട്ടില്ല എന്നങ്ങാനും തുറന്ന് പറഞ്ഞാൽ.. ഇങ്ങനെയൊക്കെ വരാൻ കാരണക്കാരൻ ഞാനാണ് എന്ന് എല്ലാവരും അറിഞ്ഞാൽ അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും. അവളുടെ ഉപ്പ, ഉമ്മ.. എന്റെ ഉപ്പ, ഉമ്മാ.. എല്ലാരും ഇതറിഞ്ഞാലുള്ള അവസ്ഥ...ആകെ കുഴഞ്ഞു മറിഞ്ഞല്ലോ ദൈവമേ.... ഡോക്ടർ അവളുടെ അടുത്ത് വന്ന് അവളെ പതുക്കെ തട്ടിവിളിച്ചു.. "റസിയ... കണ്ണ് തുറക്ക്.." റസിയ മെല്ലെ മയക്കത്തിൽ നിന്നും ഉണർന്ന്..മിഴികൾ മെല്ലെ തുറന്നു ചുറ്റും നോക്കി... അവൾക്ക് ആരെയും മനസ്സിലാക്കാൻ പറ്റുന്നില്ല... കൺപോളകൾ വീണ്ടും.. വീണ്ടും അവളെ നിദ്രയിലേക്ക് തള്ളിയിട്ടു "മയക്കം ശെരിക്ക് വിട്ടുപോയിട്ടില്ല കോയഹാജി പറഞു.." "അതെ അവൾ മയക്കത്തിലാണ്. നിങ്ങൾ എല്ലാവരും ഒന്ന് അവളെ മാറിമാറി വിളിക്ക്. അവൾക്ക് നിങ്ങളെയൊക്കെ മനസ്സിലാകുന്നുണ്ടോ എന്ന് നോക്കട്ടെ..." ഡോക്ടർ പറഞ്ഞത് കെട്ട് എല്ലാവരും അവളെ... മാറി മാറി.. വിളിച്ചുകൊണ്ടിരുന്നു. "മോളെ.. മോളെ..." അവൾ കേൾക്കുന്നുണ്ട്. പക്ഷെ നാവ് അനക്കാൻ പറ്റുന്നില്ല ആകെ കുഴഞ്ഞുപോകും പോലെ...ശെരീരം ആകെകൂടി തളർന്നപോലെ ഒന്നിനും ഭരമില്ലാത്തത് പോലെ തോന്നിയവൾക്ക്.. അവൾ വീണ്ടും കണ്ണുകൾ അടച്ച് മയക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്നു. 🌹🌹 രണ്ട് ദിവസമായിട്ട് ആർക്കും ഉറക്കൊന്നും ഇല്ലായിരുന്നു...രാത്രി പകലാക്കി എല്ലാവരും അവൾക്ക് ചുറ്റും ഇരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം എല്ലാവരും അറിയാതെ ഉറങ്ങിപോയിരുന്നു... രാത്രി ഒരു രണ്ട് മണിയൊക്കെ ആയപ്പോൾ അവൾ ഉണർന്നു.. കട്ടിലിൽനിന്നും തനിയെ എണീറ്റ്...പതിയെ താഴേക്ക് കാലുകുത്തി റൂമിന്റെ വാതിൽ തുറന്ന് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടന്ന് താഴത്തെ നിലയിലേക്ക് കോണിസ്റ്റെപ്പുകൾ ഇറങ്ങി.. അവിടെ നിന്നും മുറ്റത്തേക്ക് ഒരോട്ടമായിരുന്നു. അവൾ ഓടുന്നത് കണ്ട ഹോസ്പിറ്റലിലെ വാച്ച്മാൻ അവളുടെ പിന്നാലെ ഓടി...അവളെ പിടിച്ചു...എന്നിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു.. അവൾ ഓടിവന്നത് ആരും അറിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം.. അയാൾ ആയാളുടെ മാറിലേക്ക് ബലം പ്രയോഗിച്ച് റസിയയെ അടുപ്പിച്ചുകൊണ്ടിരുന്നു. അവൾ കുതറി ഓടാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ..അയാൾ വിടുന്നില്ല...പരമാവതി ശക്തി ഉപയോഗിച്ചയാൾ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... റസിയ... നഖം കൊണ്ടയാളെ... ശരീരത്തിൽ മാന്താൻ തുടങ്ങി...അവൾ ഒച്ചയോടെ അലറുകയും ചെയ്യുന്നുണ്ട്. അപ്പോഴേക്കും സുബൈർ ഉറക്കിൽ നിന്നും ഞെട്ടി എഴുന്നേറ്റ്... കട്ടിലിൽ റസിയയെ നോക്കി..അവളെ കാണുന്നില്ലന്ന് കണ്ടതും. പെട്ടന്ന് ചാടി എഴുനേറ്റ് അവിടെ നിന്നും ഓടി താഴേക്ക് എത്തിയതും കണ്ടത്... മുറ്റത്തിന്റെ നടുഭാഗത്തായി അയാൾ റസിയയെ... എടാ........' വിട.......ഡാ..... അവളെ..... എന്താടാ....നീ....ഈ ചെയ്യുന്നത്...? " "ഞാൻ എന്ത് ചെയ്യാൻ.. നിങ്ങളല്ലേ....ഇവളെ ശ്രദ്ധിക്കാതിരുന്നത്. അവൾ പുറത്തേക്ക് ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു....അവൾ കുതറി ഓടിപോകാതിരിക്കാൻ ഞാൻ..അവളെ പിടിച്ചു വച്ചു. രക്ഷിച്ചതും പോരാ ശിക്ഷിക്കാൻ വരുന്നോ...' സുബൈർ അവളെ ബലം പ്രയോഗിച്ച് രണ്ട് കൈകൊണ്ടു അവളെ താങ്ങിയെടുത്ത്. അവരുടെ റൂമിൽ കൊണ്ട് പോയി കിടത്തി.... വീണ്ടും ഓടാൻ ശ്രമിച്ച അവളെ ഡോക്ടർ വന്ന് വീണ്ടും മയക്കി കിടത്തി... അവളുടെ അവസ്ഥ കണ്ട് പാവം അവളുടെ ഉപ്പ കുഴഞ്ഞു വീണു.. അവിടെ അടുത്തുള്ള കാർഡിയോ ഹോസ്പിറ്റലിൽ icu വിലാണ്..ഹംസക്ക ഇപ്പോൾ ഉള്ളത്.. പാവം അവളുടെ ഉമ്മ അങ്ങോട്ടും,ഇങ്ങോട്ടും ഓടി...ഓടി...തളർന്നു.. "ഉമ്മ നിങ്ങൾ ഇങ്ങനെ അങ്ങോട്ടും,ഇങ്ങോട്ടും ഓടെണ്ട... ഉപ്പാന്റെ അടുത്ത് നിന്നോളി.. ഇവിടെപ്പോ.. ഞങ്ങളൊക്കെ ഉണ്ടല്ലോ. എല്ലാം...ശെരിയാവും നമുക്ക് പ്രാർത്ഥിക്കാം. സുബൈർ ഉമ്മാനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു." കുറ്റബോധം അവനെ പിടിച്ചു കുലുക്കി.. എല്ലാം മറന്ന് അവളെ സ്വീകരിക്കണം. അവളെ ഇനിയും വേദനിപ്പിച്ചുകൂടാ.. എന്റെ പ്രിയപെട്ടവളുടെ സ്നേഹവും കരുതലും എനിക്ക് വേണം..അത് തിരിച്ചു അങ്ങോട്ടും കൊടുക്കണം.. ഇനി ഇവിടുന്ന് അങ്ങോട്ട്.ഭാര്യയും ഭർത്താവുമായി ജീവിക്കണം...അവൻ മനസ്സറിഞ് ഉള്ളുരുകി അവൾക്ക് വേണ്ടി കൈകൾ രണ്ടും മേൽപോട്ട് ഉയർത്തി പ്രാർത്ഥിച്ചു... "എല്ലാം വരുത്തിവെച്ചിട്ട് ഇങ്ങനെ മൂലയിൽ വന്നിരുന്ന് കരഞ്ഞിട്ടൊന്നും കാര്യമില്ല...സുബൈറെ.." "നിങ്ങൾ എന്താ..മനുഷ്യ ഇങ്ങനെ..ഒരു നല്ല വാക്ക് എന്നേലും നിങ്ങൾ അവനോട് പറഞ്ഞിട്ടുണ്ടോ..? "ആശ്വസിപ്പിച്ച്കൂടെ നിർത്തേണ്ട സമയത്തും ഇങ്ങനെ കുത്തി വേദനിപ്പിക്കുകയാണോ.വേണ്ടത്." "അതേടി നിന്റെ മോൻക്ക് അത്രയ്ക്കുണ്ട് ഗുണനിലവാരം....നിന്റെ മോന്റെ പണ്ടത്തെ വീരകൃത്യങ്ങൾ വല്ലതും അവൾ അറിഞ്ഞു കാണുo... ചില്ലറ..ഒന്നും അല്ലല്ലോ ചെയ്തത് കൂട്ടിയത്.." "ആളുകൾ ശ്രദ്ധിക്കുന്നു. ഒന്ന് മിണ്ടാതിരിക്കൂ മനുഷ്യ.." "എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട നീയും നിന്റെ മോനും. ഹംക്കുകൾ..." അതും പറഞ് തോളത്തെ തോർത്തെടുത്ത് രണ്ട് കുടയൽ കുടഞ്... കോയഹാജി... മുൻപോട്ട് നടന്നു. "സുബൈറെ.... ഉള്ളത്പറയ്.. ഉപ്പ പറഞ്ഞതിൽ എന്തെങ്കിലും പൊരുൾ ഉണ്ടോ...?" അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം നീയാണോ..? " നിന്റെ പഴയ കാര്യങ്ങൾ വല്ലതും അവൾ അറിഞ്ഞിരുന്നോ..? " തുടങ്ങി... ഉപ്പാന്റെ കഴിഞ്ഞ് ഇനി നിങ്ങൾ തുടങ്ങിക്കോ..? " 'എടാ.. മോനെ.. ഞാൻ..' "നിങ്ങൾക്കൊക്കെ എന്താ അറിയേണ്ടത് അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഞാൻ ആണോ എന്നല്ലേ... " "അതെ... ഞാനാണ്.. ഞാൻ മാത്രം.. മതിയോ " "നിന്നെ വേദനിപ്പിക്കാനും വിഷമിപ്പിക്കാനും ചോദിച്ചതല്ലഉമ്മാ..... ഉപ്പ അങ്ങിനെയൊക്കെ പറഞ്ഞപ്പോൾ അതിലെന്തോ..കാര്യം ഉണ്ടെന്ന് എനിക്കും തോന്നി..." "ഉപ്പാനോട് ദേഷ്യം ഒന്നും തോന്നരുത്.ഉപ്പാന്റെ സങ്കടം കൊണ്ടാ അങ്ങിനെയൊക്കെ പറയുന്നത്..." മ്മ്... " "മോൻ... വിഷമിക്കാതിരിക്ക്. ഞാൻ ഉപ്പാന്റെ അടുത്തേക്ക് ചെല്ലട്ടെ.." ❤️ ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുപോയി അതിനോടൊപ്പം റസിയയുടെ അസുഖവും കുറഞ്ഞു വന്നു... ഇപ്പോ ഏകദേശം പഴയ രൂപത്തിലോട്ട് തിരിച്ചു വന്നിട്ടുണ്ട് എല്ലാവരെയും. അവൾ തിരിച്ചറിയുന്നുണ്ട്.അവരോടൊക്കെ സംസാരിക്കുന്നുമുണ്ട്.. പക്ഷെ... സുബൈറിനെ കണ്ട ഭാവം നടിക്കുന്നില്ല. അവനോട് മിണ്ടുന്നില്ല. അവന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല. അതവനിൽ വല്ലാത്ത വേദന നിറച്ചു... ആരും കാണാതെ ബാത്‌റൂമിൽ കയറി കരഞ്ഞുകലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ.. മുഖം കഴുകി തിരിച്ചു കയറും. "ഉമ്മാ... ഉപ്പയെവിടെ.? " എല്ലാവിവരങ്ങളും അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ആമിനുത്ത വിവരിച്ചു.. ഉമ്മാ.. എനിക്ക് ഉപ്പാനെ കാണണം.. നമുക്ക് വീട്ടിലേക്ക് പോവാം.. ഉപ്പാക്കിപ്പോ കൊഴപ്പൊന്നും ഇല്ല.. മോളെ... കരീമും,നാസിയയും, ഉപ്പയും കൂടി ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. നീ...ഡിസ്ചാർജ് ആയതറിഞ്...പത്തു മിനിറ്റിനുള്ളിൽ എത്തും. "ഉമ്മാന്റെ കുട്ടി ഞങ്ങളെ കൂടെ..വീട്ടിലോട്ട് പോരല്ലേ.. ക്ഷീണവും ആരോഗ്യവുമൊക്കെ ശെരിയായതിന് ശേഷം സുബൈറിന്റെ വീട്ടിലേക്ക് പോകാം...." റസിയ എന്താണ് മറുപടി പറയുന്നത് എന്ന് കേൾക്കാൻ ഹൃദയമിടിപ്പോടെ കാത്തു നിൽക്കുകയാണ് സുബൈർ... "ഇല്ല.. ഉമ്മാ.. ഇപ്പൊ ഞാൻ അങ്ങോട്ടില്ല.. ഇക്കയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോവാണ്..." അത് കേട്ടതും സുബൈറിന്റെ മനസ്സിന് ഒരല്പം ആശ്വാസം തോന്നി....'പടച്ചോനെ അൽഹംദുലില്ലാഹ് ' "മോളെ...ദാ... അവരെത്തിയല്ലോ.." ഉപ്പാനെ കണ്ടതും ആ മാറിലേക്ക് ചാഞ്ഞുകൊണ്ടവൾ പൊട്ടികരഞ്ഞു... "മോളെ..ഉപ്പാന്റെ കുട്ടിക്ക് ഇപ്പോ..എങ്ങിനെയുണ്ട്.. ഹംസക്ക അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു..." "ഞാൻ ഹാപ്പിയാണ് ഉപ്പാ... നിങ്ങളിനി ഓരോന്ന് ഓർത്ത് വിഷമിക്കണ്ട എനിക്കിപ്പോ കൊഴപ്പൊന്നും ഇല്ല.." "എന്ത് തന്നെയായാലും നീ.. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വാ...എല്ലാം സുഖപെട്ടതിന് ശേഷം തിരിച്ചു പോകാം..." "ഹേയ്... ഞാനിപ്പോ അങ്ങോട്ടേക്ക് ഇല്ല.. ഏറിവന്നാൽ ഒരാഴ്ച്ച. അത് കഴിഞാൽ പിന്നേ ഞാൻ നമ്മുടെ വീട്ടിൽ തന്നെയായിരിക്കും.." അവർ എല്ലാവരും എത്തിയപ്പോൾ സുബൈർ പുറത്തേക്ക് പോയിരുന്നു... മോളെ ഡിസ്ചാർജ് ബില്ല് കിട്ടിയിട്ടുണ്ട് ഞാനും കരീമും അത് അടച്ചിട്ട് വരാം.... "ഇത്തുസെ...നസിയ അവളുടെ അടുത്തേക്കിരുന്നു കൊണ്ട് അവളുടെ കൈകൂട്ടിപിടിച്ചു കൊണ്ട് പൊട്ടികരഞ്ഞു." എന്തിനാ..പെണ്ണെ നീയിങ്ങനെ കരയുന്നത്. എനിക്കൊന്നുല്ല... കണ്ടില്ലെ ഞാനിപ്പോ സന്തോഷവാതിയാ.. "എന്നോട് പൊറുക്കണം ഇത്തുസിന്റെ ഈ ഒരവസ്ഥക്ക് ഞാനും കൂടി കാരണക്കാരി ആണല്ലോ എന്നോർക്കുമ്പോൾ.." പേടിയായിരുന്നു..എനിക്ക്. എന്റെ ഈ..ജീവിതം നഷ്ടപ്പെട്ടു പോകുമോ.. എന്നുള്ള പേടി.. ഇക്ക.. ഇന്നലെ എല്ലം എന്നോട് തുറന്നുപറഞ്ഞപ്പോൾ തന്നെ ഇത്തയുടെ അടുത്തേക്ക് ഓടിവന്ന്... മാപ്പ് പറയണം എന്ന് കരുതിയതാ ഞാൻ... പൊറുക്കില്ലേ എന്നോട്..." "ഡി... അയ്യേ... പൊട്ടിപെണ്ണ്.. എനിക്ക് നിന്നോട് ദേഷ്യമോ അതിന് കഴിയോ എനിക്ക്. കരയാതെ... അതുകൊണ്ടൊന്നും അല്ലടി...നീ വിഷമിക്കാതെ.." അവളുടെ കൈക്ക് രണ്ട് പിച്ച് കൊടുത്തു റസിയ തമാശ രൂപേണെ... ❤️ ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് അവൾ ഹോസ്പിറ്റലിൽ നിന്നും സുബൈറിന്റെ കൂടെ മടങ്ങി... അവളുടെ ഉമ്മയും ഉപ്പയും തിരിച്ചു അവരുടെ വീട്ടിലേക്കും മടങ്ങി... ആമിനോ...എനിക്ക് ഒരു സമാധാനവുമില്ല. "എന്റെ മോൾ ആരോടും ഒന്നും പറയാതെ എന്തോ മറക്കുന്നുണ്ട്... എത്ര ശ്രമിച്ചിട്ടും അവൾ പിടി തരുന്നില്ലല്ലോ റബ്ബേ..." "അങ്ങിനെയൊന്നും ഉണ്ടാവില്ല... ഉണ്ടെങ്കിൽ അവൾ തിരിച്ചു അങ്ങോട്ട് തന്നെ പോകുമോ..? " "നീ.. വീട്ടിലേക്ക് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ തന്ന മറുപടി നീയും കേട്ടതല്ലേ.. ഏറിവന്നാൽ ഒരാഴ്ച്ച അത് കഴിഞ്ഞാൽ പിന്നേ അവിടെത്തന്നെ ആയിരിക്കുമെന്ന്.. എന്താണ് അതിനർത്ഥം എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല..." മ്മ്... " "ഓരോന്നോർത്ത് വിഷമിക്കണ്ട... ഒന്നും ഉണ്ടാവില്ല.." ആമിനത്ത ഹംസക്കെയേ സമാധാനിപ്പിച്ചെങ്കിലും പാവത്തിന്റെ ഉള്ളവും തേങ്ങിക്കൊണ്ടിരിക്കുകയായിരുന്നു... (തുടരും..... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 👍👍👍
1.2K views
20 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlB4N3Da?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ ❤️ ഭാഗം: 31 ****** കയ്യിൽ അഞ്ചു കാശില്ലാതെ അവൾ തുണികടയിൽ എങ്ങിനെ പോവാനാണ് അത് അവൾ തന്നെയാണോ എന്ന് എങ്ങിനെ അറിയും അമീറിന്റെ മനസ്സിൽ പലതും മിന്നിമാഞ്ഞുകൊണ്ടിരുന്നു. ഞാൻ നിന്നെ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്ന് നിനക്കറിയോ പെണ്ണെ... നീ പോയതിൽ പിന്നെ.. എന്റെ മനസ്സ് ഉരുകി തീർന്നോണ്ടിരിക്ക.. അതുവല്ലതും നീ അറിയുന്നുണ്ടോ... അവൻ...ഓരോന്ന് ഓർത്ത് ഉമ്മറ പടിയിൽതന്നെ അങ്ങെനെ ഇരുന്നു.. എന്ത് പറ്റി... അമീറെ...ഉമ്മൂമ്മ തിരക്കി ഏയ്‌ ഒന്നുല്ല ഉമ്മൂമ്മ... ഇന്ന് ടൗണിലുള്ള തുണികടയിൽ നിന്ന് നാസറിക്കയുടെ മോൾ ആയിശുവിനെ കണ്ടന്ന് ആണോ...? അത് സത്യം ആയിരിക്കുമോ..?? അറിയില്ല...ഞാനും അതുതന്നയാ ഓർത്തോണ്ടിരിക്കുന്നത്.. സത്യമാണേൽ മനസിന് ആശ്വാസവും സന്തോഷവും ആയിരുന്നു.. അവൾക്ക് ഒന്നും സംഭവിക്കാതെ ജീവിച്ചിരിപ്പുണ്ടല്ലോ... അമീറെ. എന്ന നമ്മൾ പോയ്‌ ഒന്ന് അന്വേഷിക്കണോ.. ആരോട് അന്വേഷിക്കാൻ അവളവിടെ ഡ്രസ്സ്‌ എടുക്കാൻ പോയതായിരിക്കില്ലേ.. അവൾ ആണങ്കിൽ..' അങ്ങിനെ എത്ര ആളുകൾ ദിവസം വന്നുപോകുന്ന കടയാണ്...അവളെ ആര് ശ്രദ്ധിക്കാനാ...നമ്മൾ ആരോട് പോയി ചോദിക്കും. മ്മ്... അതും ശെരിയാ.. പടച്ചവൻ അവളെ നമ്മുടെ കണ്മുന്നിൽ എത്തിക്കാതിരിക്കില്ല... മ്മ്.... എന്നാലും അവൾ... എന്തിന് ഇങ്ങനെ... എല്ലാം...ഞാനവളോട് തുറന്ന് പറഞ്ഞതായിരുന്നില്ലേ... എന്നിട്ടും...എന്നെ സമർത്ഥമായി...പറ്റിച്ചുകൊണ്ട് എങ്ങിനെ അവൾക്ക് ഇവിടെനിന്നും പടി ഇറങ്ങിപോകാൻ തോന്നി.... എന്റെ ജീവനാണ് നീയെന്ന് അവളോട് എത്രപ്രാവശ്യം പറഞ്ഞതാ...ഞാൻ.. എന്നിട്ടും...അവന്റെ മിഴികളിൽ നിന്നും രണ്ട് തുള്ളി അടർന്നു വീണു.. ഇനി എവിടെ പോയി കണ്ട് പിടിക്കും...ആരോട് ചോദിക്കും...എത്ര നാൾ ഇങ്ങനെ..ഇരുണ്ട വീഥിയിലൂടെ കടന്ന് പോവും...ഇനി കണ്ടാൽ തന്നെ അവൾക്ക് എന്റേതായി മാറുവാൻ കഴിയുമോ..അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ അമീറിന്റെ മനസ്സിൽ കിടന്ന് പിടഞ്ഞുകൊണ്ടിരുന്നു. **---**---** ആയിശുവിനെ കൊണ്ട് അഞ്ചു...വാങ്ങിച്ച ഡ്രെസ്സുകളൊക്കെ മാറ്റി മാറ്റി ഉടുപ്പിച്ചു. എന്ത് ഭംഗിയാ ആയിശു നീ...ഓരോ ചുരിദാർ അണിയുമ്പോഴും നിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല ഒന്ന്... പൊ..അഞ്ചു... സത്യം.... എന്റെ ആയിഷുവിന് കണ്ണു തട്ടാത്തിരിക്കട്ടെ.. മ്മ്.... അവൾ അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു ദേ....ഡി...ഞാനിപ്പോൾ വരാം നാളെ ഒരു വിശേഷം ഉണ്ട് അമ്മയോട് ഒരു കാര്യം ചോദിച്ചിട്ട് വരാം.... മ്മ്.... അവൾ പോയതിന് ശേഷം ആയിശു...ജനൽ പഴുതിലൂടെ താഴേക്ക് നോക്കി...അവളുടെ മനസ്സിലേക്ക് അമീറിന്റെ മുഖം നിറഞ്ഞു നിന്നു.. അമീർ വിഷമിക്കുന്നുണ്ടോ..ആവോ. എന്നോട് ക്ഷമിക്കു ഇക്കാ.. എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു... ആ...കാട്ടാളൻ കുടിയിരിക്കുന്ന വീട്ടിൽ എനിക്ക് ഒരു നിമിഷം പോലും നിക്കാൻ കഴിയില്ലായിരുന്നു. എന്നെ അവരാരും മനസ്സറിഞ്ഞു സ്നേഹിച്ചിട്ടില്ല ഉണ്ടായിരുന്നെങ്കിൽ അവന്റെ കള്ള കഥ കേട്ട് അവരൊന്നും തന്നെ എന്നെ അവിശ്വസിക്കില്ലായിരുന്നു എങ്ങിനെയൊക്കെ ആയാലും എച്ചിൽ പാത്രം കഴുകുന്നവൾക്ക് ആ...വിലയെ കാണു.... അവളുടെ മനം പൊട്ടി കണ്ണിൽ നിന്നും നീരുറവയായി പുറത്തേക്ക് ഒഴുകി.. എങ്കിലും ഇക്കയുടെ സ്നേഹം അത്‌ സത്യമായിരുന്നു എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂടെ കൂട്ടും എന്നെനിക്ക് വിശ്വാസവും ഉണ്ടായിരുന്നു. പക്ഷെ.... അതോടെ ഇക്കയുടെ സമാധാനം നഷ്ടപെടും. ഞാൻ കാരണം എന്നെ സ്നേഹിച്ചത് കാരണം ഇക്കയെ ആരും വെറുക്കാൻ പാടില്ല...ഇക്കയോടുള്ള എന്റെ സ്നേഹം അതെന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും... എടൊ... അഞ്ചു അവളുടെ തോളിൽ തട്ടി.. ഡോ.. താനിവിടെയൊന്നും അല്ലേ. ഞാൻ എത്ര തട്ടിവിളിച്ചു... ആയിശു കണ്ണുകൾ വേഗം തുടച്ചുകൊണ്ട് അഞ്ചുവിനെ നോക്കി.... എന്താ...ആയിശു നീ...കരയാണോ....? അവൾ അഞ്ചുവിനെ കെട്ടിപിടിച്ചു കരഞ്ഞു.. അഞ്ചു അവളുടെ പുറത്ത് പതിയെ തടവി. എന്ത് പറ്റിയെടാ..നിനക്ക്... അഞ്ചു... ഈ ഭൂമിയിൽ അഭിനയിക്കാതെ എന്നെ സ്നേഹിച്ചിട്ടുള്ളത് എന്റെ ഇക്കയാണ്... ബാക്കി ഉള്ളവരുടെതൊക്കെ വെറും നാട്ട്യങ്ങൾമാത്രമായിരുന്നു.. എന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.. പാവം... ഞാനില്ലാതെ എന്നെകാണാതെ ആ ഉള്ളം വല്ലാതെ എരിയുന്നുണ്ടാകും. അത്രക്ക് ജീവനാ ഞാനാ...ആ..പാവത്തിനെ... പക്ഷെ.. അവന്റെ വീട്ടുകാർക്ക് വേണ്ടിയിരുന്നത് കൂലിയില്ലാത്ത ഒരു ജോലിക്കാരിയെ ആയിരുന്നു. അതവർ വേണ്ടുവോളം മുതലാക്കുകയും ചെയ്തു.. സാരല്ലടാ...കരയല്ലേ... നിനക്കിനി ഞങ്ങളൊക്കെ ഇല്ലേ...ഇനിമുതൽ ഈ....വീട്ടിലെ ഒരംഗം തന്നെയാണ്..നീയും... കണ്ണു തുടക്ക്.. ഞാൻ ഒന്ന് ചോദിക്കട്ടെ. എന്റെ ആയിശുട്ടിയോട് ആരാണ്...ഈ...ഇക്കാ... അഞ്ചുവിന്റെ ചോദ്യത്തിന് മുന്നിൽ അവളുടെ മുഖത്ത് നാണം വിരിഞ്ഞു..എങ്കിലും മിഴികളിൽ നിന്നും ഉതിർന്ന് ചാടുന്ന മിഴിനീർ മുത്തുകളെ ഷാളിന്റെ അറ്റം കൊണ്ട് തുടച്ച് മാറ്റികൊണ്ട് അവൾ തുടർന്നു. ഞാൻ ജോലി ചെയ്തിരുന്ന വീട്ടിലെ...അവരുടെ മോളുടെ മകനാണ്...അമീർ അവൻക്ക് എന്നെ ഇഷ്ടമായിരുന്നു... തിരിച്ചു എനിക്കും. അവനെ പിരിയേണ്ടി വന്നതിലാണ് എനിക്ക് സങ്കടം. ആയിശു,.. സങ്കടപെടാതെ നമുക്ക് ഒരു കാര്യം ചെയ്യാം.. രാഹുലിനെയും അഖിലിനെയും പറഞ്ഞയച്ചുകൊണ്ട് അമീറിനെ വിളിപ്പിക്കാം നീ ഇവിടെ ഉണ്ടെന്ന് അറിയുമ്പോൾ അവന്റെ മനസൊന്നു തണുക്കും അവനെ കണ്ടാൽ നിന്റെ മനസ്സും..ഞാനവരെ പറഞ്ഞയക്കട്ടെ... അയ്യോ... വേണ്ട... വേണ്ട.. ആരെയും അറിയിക്കണ്ട. അവൻ സന്തോഷത്തോടെ അവിടെ കഴിയട്ടെ. താൻ എന്താടോ പറയുന്നത് തന്നെ കാണാതെ അവന്റെ മനം ഉരുകുന്നുണ്ടാവില്ലേ... പിന്നെ അവൻക്ക് എവിടുന്ന് സന്തോഷം കിട്ടാനാ... ഉരുകുന്നുണ്ടാവും എങ്കിലും...വേണ്ട.. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ അവൻതന്നെ മാറ്റിയെടുത്തോളും.. മ്മ്.... വേണ്ടങ്കിൽ...വേണ്ട.. നീ..സമാധാനായിട്ടിരിക്ക്. അഞ്ചു എനിക്കൊരു സഹായം ചെയ്യുമോ.. എന്താടാ... സത്യമാണോയെന്നറിയില്ല എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അവർ പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി അത്‌ ഉള്ളതാണോ എന്നറിയണം അതിന് നിന്റെ സഹായം എനിക്ക് വേണം. ചോദിക്കാനുണ്ടൊ ആയിശു...തീർച്ചയായും. ഞാൻ എന്റെ ഉമ്മയുടെ അടുത്ത് പോകണമെന്ന് കരുതിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്...പക്ഷെ... അതിങ്ങനെയൊക്കെ ആയിപോയ് എനിക്ക് കണ്ട് പിടിക്കണം. എന്തിന്...എന്നെ അവരെ ഏൽപ്പിച്ചുയെന്ന് ചോദിക്കണം.... അതിന് എനിക്ക് നിന്റെ സഹായം വേണം. സമാധാനപ്പെട്.. ആയിശു... നമുക്കെല്ലാം കണ്ട് പിടിക്കാം... നിന്നെ വളർത്താൻ കഴിയാത്ത എന്തെങ്കിലും സാഹചര്യം അവർക്കുണ്ടായിട്ടുണ്ടാകും സങ്കടപെടല്ലേ.. അഞ്ചു ഓരോന്ന് പറഞ്ഞവളെ ആശ്വാസിപ്പിച്ചുകൊണ്ട് ഗോവണി ഇറങ്ങി.. അവളുടെ അമ്മമാരുടെ അടുത്തേക്ക് ആയിശുവിനെ കൊണ്ട് പോയി.. **---**--** ഇലകൾ കൊഴിയും വേഗത്തിൽ ഓരോ ദിവസവും കടന്നു പോയികൊണ്ടിരുന്നു.. അവർ ആയിശുവിനെ അവരുടെ അഞ്ചുവിനെ പോലെത്തന്നെ സ്നേഹിച്ചും, ചേർത്തു പിടിച്ചുകൊണ്ടും അവരുടെ കൂടെ ചേർത്തു. ഇത് വരെ കിട്ടാത്ത സ്നേഹവും,അനുഭൂതിയും സന്തോഷവും..ആയിശുവിന് അവരിൽ നിന്നും ആവോളം കിട്ടുന്നുണ്ടായിരുന്നു.. അവരുടെ അച്ഛന്മാരും അതിന് കോട്ടം ഒന്നും വരുതിയില്ല... അമീർ...ദുബായിലേക്കൊന്നും പോകാതെ നാട്ടിൽതന്നെ ചുറ്റിതിരിഞ്ഞു നടന്നു... ആയിശുവിന്റെ ഓർമകളുമായ് ****----**** എടി... ആയിശു... നീയിത്വരെ..ഒരുങ്ങിയില്ലേ.. വേഗം വേണം.. ഞാൻ വരുന്നില്ല..അഞ്ചു.. അത് പറ്റില്ല... നമുക്ക് ഒന്നിച്ച് പോയി വേഗം വരാമെന്നെ അഞ്ചു അവളുടെ കൈപിടിച്ച് വലിച്ച് കൊണ്ട് പോയി.... നമ്മളെവിടെക്കാ... പോകുന്നത് അതേലും ഒന്ന് പറ. ഇന്ന് എന്റെ ബർത്തഡേ ആണെന്ന് അറിയാല്ലോ.. മ്മ്... അറിയാം.. അമ്മമ്മാർക്കൊരു ആഗ്രഹം "മണ്ണാർ മലയിലുള്ള ഒരു അഗതി മന്ദിരം" ഇന്നത്തെ ഉച്ചഊണ് നമുക്ക് അവിടെ കൊണ്ട് പോയ്‌ കൊടുക്കണമെന്ന്. എന്റെ പിറന്നാൾ കേക്ക് മുറിച്ച് അവർക്കൊപ്പം ആഘോഷിക്കാമെന്ന്.. അവരെയൊക്കെ കാണുമ്പോൾ നമുക്ക് ഒരു നേരം നമ്മുടെ സങ്കടവും മറക്കാം..അവർക്കത് സന്തോഷവും ആവും. ചെല്ല് ഇനിയെങ്കിലും ചെന്ന് ഒരുങ്ങാൻ നോക്ക്.. എടി... മണ്ണാർമല എന്റെ നാടാണ് അവിടേക്കാണ് എനിക്ക് പോകാനുള്ളത് അവിടെയാ എന്റെ ഉമ്മയുള്ളത്.. ആയിഷുവിന്റെ മനസ്സ് തുള്ളിച്ചാടി.... ആണോ... എന്റെ മൊഞ്ചത്തി.. അവളെ കവിളിൽ പിടിച്ചു നുള്ളിക്കൊണ്ട് അഞ്ചു സന്തോഷം പ്രകടിപ്പിച്ചു. പെട്ടന്ന് തന്നെ ആയിശു സന്തോഷത്തോടെ വേഷം മാറി അവർക്കൊപ്പം കാറിൽ കയറി...അവളുടെ മനസ്സിൽ പ്രതീക്ഷകൾ ഓടി നടക്കാൻ തുടങ്ങി. അവൾക്ക് ഒട്ടും പരിചയമില്ലാത്തിടം ജനിച്ചത് അവിടെയാണന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ...ഒന്നര വയസ്സിൽ അവർ ഇങ്ങോട്ട് താമസം മാറിയില്ലേ.... അവൾ കാഴ്ച്ചകളൊക്കെ നന്നായി തന്നെ ആസ്വദിച്ചു.. ദാ.... ആ...വളവു കഴിഞ്ഞാൽ ഉടൻ കാണുന്നതാ...അവരുടെ ഡ്രൈവർ വിനോദ് അവരെ നോക്കികൊണ്ട് പറഞ്ഞു. കാർ...കണ്ടതും പാറാവു കാരൻ ഗൈറ്റ് തുറന്ന് കൊടുത്തു.. അവിടെ ഒരു സൈഡിലായി കാർ ഒതുക്കി നിർത്തി... അതിൽ നിന്നും അവർ ഓരോരുത്തരായി ഇറങ്ങി. ഒരു പത്തുനാല്പത് വയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ അവരുടെ അടുത്തേക്ക് വന്ന് അവരെല്ലാവരെയും അഗതി മന്ദിരത്തിന്റെ നീണ്ടഹാളിലേക്ക് കൂട്ടി കൊണ്ടുപോയി.. പിഞ്ചു കുട്ടികൾ മുതൽ വൃദ്ധർ ആയവർവരെ ഉണ്ടവിടെ... എല്ലാവരും ഒരുമിച്ചു ഹാപ്പി ബർത്ത് ഡേ..പാടി അഞ്ചുവിനെ വരവേറ്റു.. മൗനമൂകയായി അവിടെ ഒരാൾ മാറിനിൽക്കുന്നത് ആയിശുവിന്റെ കണ്ണിൽപെട്ടു അവൾ അവരുടെ അടുത്തേക്ക് ചെന്നു.. എന്ത്...പറ്റി... എന്തിനാ ഇങ്ങനെ മാറി നിൽക്കുന്നത് എന്താ മുഖത്തൊരു സങ്കടം. വായൊ..അവരുടെ കരംപിടിച്ച് ഒഴിഞ്ഞൊരു കസേരയിൽ അവരെ കൊടുന്നിരുത്തി ആയിശു... എന്താ..പേര്..? 'ആമിന' എത്രയായി ഇവിടെ വന്നിട്ട് പത്തൊപത് വർഷം കഴിഞ്ഞു മോളെ.. മ്മ്.." എന്തുപറ്റി.. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ ഉമ്മ..കരയണ്ടാട്ടോ.. അവൾ..മെലിഞൊട്ടിയ അവരുടെ കവിളിൽ പതിയെ തലോടി.. അവരുടെ കവിളിൽ..ചുണ്ടുകൾ ചേർത്തു... അവർ ആയിശുവിന്റെ കയ്യിൽ സ്നേഹത്തോടെ മുറുക്കി പിടിച്ചു.. അപ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ആയിശുവിന് എന്തൊ..ഒരടുപ്പം അവരോടു തോന്നി അവളാ..ഉമ്മയുടെ അരികിൽ തന്നെ ഇരുന്ന് അവരെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു..സ്വന്തം ഉമ്മയാണെന്ന് അറിയാതെ ( തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 👍👍👍
1.2K views
20 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mR0xkJQ?d=n&ui=v64j8rk&e1=cമിശ്വ - 27 ചോട്ടു സാവധാനം എഴുന്നേറ്റു നിന്നു. അവന്റെ മുഖത്ത് നിസംഗതയായിരുന്നു. പരമാവധി ആയിക്കഴിഞ്ഞിരിക്കുന്നു. ഇതിൽക്കൂടുതൽ എന്തുവരാൻ ? എന്ന ഭാവം. ഭൂമി പിളർന്നു വിഴുങ്ങിയിടത്തു നിന്നും എഴുന്നേറ്റു വന്നവനാണ്‌ താൻ. ഇനി ഭയപ്പെടാനോ ഓടാനോ ഒരുക്കമല്ല. കോളേജ് കോമ്പൗണ്ടിലേക്ക് കയറി വന്ന ബുള്ളറ്റിൽ നിന്നും സച്ചുവേട്ടൻ ഇറങ്ങുന്നത് കണ്ടപ്പോൾ സാവധാനം അവൻ വെളിച്ചത്തിലേക്കിറങ്ങി നിന്നു. "ഇഞ്ഞു വന്നേടാ കുട്ടാ... ഇതാരൊക്കെയാ വന്നേക്കുന്നേന്ന് നോക്കിക്കേ " ചെറുചിരിയോടെ പറഞ്ഞ ബേബിച്ചായന്റെ മുഖം, ചോട്ടുവിന്റെ ഒറ്റ നോട്ടത്തിൽ വിളറിപ്പോയി. "എന്റെ പൊന്നു മോനേ, സച്ചുവേട്ടനോടൊന്നും മത്സരിച്ച് നിൽക്കാനുള്ള പ്രായോം ആവതും ഒന്നും മ്മക്കില്ല. എങ്ങനേലും ജീവിച്ചു പൊക്കോട്ടെ." ചോട്ടു അയാളെ ശ്രദ്ധിച്ചതേയില്ല. അവന്റെ നോട്ടം സച്ചുവിന്റെ മുഖത്തേക്ക് മാത്രമായിരുന്നു. സച്ചുവേട്ടൻ കൈമാടി വിളിച്ചപ്പോൾ അവൻ നെഞ്ചും വിരിച്ച് മുൻപോട്ട് ചുവടുകൾ വെച്ചു. അവനെ അടിമുടി നോക്കി നിന്ന സച്ചുവേട്ടൻ, അവന്റെ ഭാവവിത്യാസങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന് കണ്ട പേടിത്തൊണ്ടൻ കന്നഡചെറുക്കൻ അല്ല ഇത് എന്ന് അയാൾ ഒറ്റ നോട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞു. "ഓടുന്നില്ലേഡാ " നേരിയ പരിഹാസച്ചിരിയോടെ സച്ചുവേട്ടൻ ചോദിച്ചു. ചോട്ടു ഒന്നും മിണ്ടിയില്ല. "ഒന്ന്കൂടി ഓടി നോക്കെടാ... അല്ലെങ്കിൽ ഒരു സുഖമില്ല." അയാൾ വീണ്ടും പറഞ്ഞു. ചോട്ടുവിന്റെ ചുണ്ടിലൊരു പരിഹാസച്ചിരി വിരിഞ്ഞു. പക്ഷേ അടുത്ത നിമിഷം തന്നെ അവന്റെ ഭാവം അതീവ ഗൗരമായി മാറി. സച്ചുവേട്ടനു പുറകിലായി, ഒമ്നിയിൽ നിന്നും ഏതാനും ചെറുപ്പക്കാർ പുറത്തേക്കിറങ്ങി. മിക്കവരും തന്നെ സായുധരായിരുന്നു. എന്നാൽ അലക്ഷ്യമായി അവരെ ഒന്നു നോക്കിയതല്ലാതെ, ഒരു ചെറിയ ഭാവഭേദം പോലുമില്ലാതെ ചോട്ടു സച്ചുവേട്ടനെ അഭിമുഖീകരിച്ചു. ഒരൽപ്പം അയാൾക്കരികിലേക്കു നീങ്ങി നിന്നുകൊണ്ടാണ്‌ അവനാ ചോദ്യമെറിഞ്ഞത്. "തരുൺ പോയോ ?" സച്ചുവേട്ടൻ സാവധാനം ബുള്ളറ്റിലേക്ക് ചാരി നിന്നു. "നീ സത്യത്തിൽ ഒന്നും അറിഞ്ഞിട്ടില്ല. അല്ലേ ചോട്ടൂ ?" "എന്ത് ? " ചോട്ടുവിന്റെ നെറ്റിയിൽ ചുളിവുകൾ വീണു. "അല്ല. ആ താർ കൊണ്ടുപോയത്... അത് നിന്റെ വർക്കായിരുന്നോ... അതിനും മാത്രമുള്ള ധൈര്യോക്കെ നിനക്കുണ്ടോ ? " "നിങ്ങക്കെന്ത് തോന്നുന്നു ?" അവൻ കൈ മാറിൽ കെട്ടി. സച്ചുവേട്ടൻ ഒന്നും പറയാതെ ആലോചനയിലാണ്ടു നിന്നു. "അതൊന്നും ഇനി നോക്കണ്ട. നിങ്ങള് നിങ്ങടെ പണിയെടുത്തോ. എനിക്കിനി ഓടാനൊന്നും വയ്യ! കൊല്ലുകയോ തിന്നുകയോ... എന്തു വേണെങ്കി ആയിക്കോളൂ." "സത്യത്തിൽ ഇനി ഞങ്ങക്ക് പണിയൊന്നുമില്ല. നീ പണ്ടേ ചത്തു കഴിഞ്ഞു. ഇനീം കൊല്ലേണ്ട കാര്യമില്ല." അയാൾ കുലുങ്ങി ചിരിച്ചു. "സ്വാമി, തരുൺ, പിന്നെ അവന്റെ അമ്മാവൻ തെണ്ടി... എല്ലാരും കരുതിയേക്കുന്നത് നീ തട്ടിപ്പോയെന്നാ. എനിക്കിനി നിന്നെ തട്ടി അതിന്റേം കൂടെ പുലിവാല് പിടിക്കേണ്ട യാതൊരു ആവശ്യോമില്ല." അയാൾ ചുണ്ട് വിടർത്തി ചിരിച്ചു. "പിന്നെ സ്വാമി ഒരു കാര്യം പറഞ്ഞിട്ട് ഞാൻ ചെയ്തില്ല എന്നൊരു വിഷമം ഉണ്ടാവും. അതിലൊന്നും വല്ല്യ കാര്യമില്ല. ഒരുത്തൻ മറ്റൊരുത്തനെ വഞ്ചിക്കുന്നു, അവനെ വേറൊരുത്തൻ മൂഞ്ചിക്കുന്നു... അതൊക്കെ ഈ ബിസിനസ്സിൽ സാധാരണയാണ് " അയാൾ പറഞ്ഞു നിർത്തി. "സത്യത്തിൽ ഇതൊക്കെ മണ്ടത്തരമാണ് " ചോട്ടുവിന്റെ ശബ്ദം പതിഞ്ഞിരുന്നു. "എന്ത് ?" "നമ്മൾ ഈ കാണിച്ചു കൊണ്ട് നടക്കുന്നതൊക്കെ. നിന്ന നിൽപ്പിൽ ഭൂമി വിഴുങ്ങിയ ഒരുത്തനാണ്‌ ഞാൻ. നിങ്ങളും കണ്ടതല്ലേ ? എന്നട്ടും ചത്തില്ലല്ലോ... അത് കൊണ്ട് തന്നെ ഞാനിപ്പോ ഒന്നിനെ കുറിച്ചും ചിന്തിച്ച് തലപുണ്ണാക്കാറില്ല!" "അത് പറഞ്ഞപ്പോഴാ ഓർമ്മ വന്നത് " സച്ചുവേട്ടൻ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഷർട്ടിന്റെ ബട്ടനുകൾ അഴിച്ചു മാറ്റി. "ഇത് കണ്ടൊ നീ ? " അയാൾ ഇടതു തോളിന് താഴെയായി ഉള്ള ബാൻഡെജിന്റെ കെട്ട് കാണിച്ചു കൊണ്ട് ചോദിച്ചു. "എന്തായാലും നിന്നെ ജീവിതത്തിൽ ഞാൻ മറക്കില്ല! പത്തു പതിനഞ്ചു കൊല്ലായിട്ട് ഈ പണീം കൊണ്ടു നടക്കുവാ. ഇഷ്ടം പോലെ വെട്ട് കിട്ടീട്ടുണ്ട്. ഒരു പ്രാവശ്യം, തൃശ്ശൂര്‌ കുന്ദംകുളത്ത് ഒരു വർക്കിനു പോയിട്ട് ചറപറേന്ന് ആറ് കുത്ത് കിട്ടിയിട്ടുണ്ട്. പക്ഷേ…” അയാൾ ചിരിച്ചു. “ആദ്യായിട്ടാണ് ഒരു വെടി കൊള്ളുന്നത്." ചോട്ടു ആ ഓർമ്മയിൽ ഒന്നു മുഖം ചുളിച്ചു. "ഉണ്ട അവിടെ തന്നെ ഇരിപ്പുണ്ട് കേട്ടോ. പുറത്തെടുത്തിട്ടില്ല. ഓരോർമ്മക്ക്. അര ഇഞ്ച് മാറിയിരുന്നേൽ പണി പാളിയേനേന്നാ ഡോക്ടർ പറഞ്ഞത് " ചോട്ടു നിശബ്ദനായിരുന്നു. "ആ തോക്കെവിടെ ?" സച്ചു ചോദിച്ചപ്പോൾ ആർക്കറിയാം എന്ന അർത്ഥത്തിൽ ചോട്ടു കൈ മലർത്തി കാണിച്ചു. "അപ്പൊ ചോട്ടൂ... എന്താ നമ്മടെ അടുത്ത പരിപാടി ?" "എന്തായാലും വേഗമായിക്കോട്ടെ. എനിക്കിനി പ്രത്യേകിച്ച് തയ്യാറെടുക്കാനൊന്നുമില്ല." ചോട്ടു നിസാരമട്ടിൽ പറഞ്ഞു. "നിന്നോട് ഞാൻ പറഞ്ഞല്ലോ... നിന്റെ തട്ടേണ്ട യാതൊരു ആവശ്യവുമില്ല ഇവിടെ. ഇരുചെവി അറിയാതെ നിനക്ക് ബോർഡർ കടന്ന് രക്ഷപ്പെട്ട് പോകാവുന്നതേ ഉള്ളു " അയാൾ പുഞ്ചിരിച്ചു. " പക്ഷേ… പകരം ഞാൻ എന്ത് ചെയ്യേണ്ടി വരും ?" ചോട്ടു ചോദിച്ചതും സച്ചു പൊട്ടിച്ചിരിക്കാനാരംഭിച്ചു. "അപ്പൊ നിനക്കറിയാം!" "ഫ്രീ ആയിട്ട് ഇവിടെ ഒന്നും കിട്ടില്ല എന്നൊക്കെ മനസ്സിലാക്കാനുള്ള ലോകപരിചയം ഒക്കെ എനിക്കായിട്ടുണ്ട് സച്ചുവേട്ടാ..." അവനൊരു പുച്ഛഭാവത്തോടെയാണ് പറഞ്ഞത്. " നീ ലോകത്തിലെ മൊത്തം കാര്യം വിട്. തൽക്കാലം ഇവിടത്തെ കാര്യം ചിന്തിക്കാം നമുക്ക്. എന്താ ഉള്ളെ നിന്റെ കയ്യിൽ ?" അയാൾ ചോദിക്കേണ്ട താമസം, അരയിൽ കെട്ടി വെച്ച ബാഗ് അഴിച്ചു മാറ്റി ചോട്ടു മുൻപോട്ടെറിഞ്ഞു കൊടുത്തു. "നാല് ലക്ഷം ഉണ്ടായിരുന്നു... കുറച്ച് വെള്ളം കേറി കേടായിട്ടുണ്ട്., എന്നാലും ചുരുങ്ങിയത് ഒരു മൂന്ന് മൂന്നര ലക്ഷം രൂപ ഉണ്ടാവും. ഇത് മാത്രമേ ഉളളൂ എന്റെ കയ്യിൽ." "ഇത് തരുണിന്റെ അല്ലേ ?" ആ ബാഗ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടാണ് സച്ചു ചോദിച്ചത്. "ആരുടെ ആയാൽ നിങ്ങക്കെന്താ ?" ചോട്ടുവിന്റെ മുഖം കനത്തു. സച്ചുവേട്ടൻ ആ ബാഗ് തുറന്ന് ഉള്ളിലേക്ക് നോക്കി. ശേഷം ചോട്ടുവിന്റെ നേർക്ക് തന്നെ നീട്ടി. " എടാ, നിന്നെ കൊല്ലാതെ വിടുന്നതിനുള്ള കൂലിയാണ്‌. അതുകൊണ്ട് നീ എനിക്ക് തരുന്നതെന്തായാലും. അതിനു നിന്റെ ജീവന്റെ വില ഉണ്ടാകണം. ഈ വക നക്കാപ്പിച്ച ഒന്നും പോര മോനേ!" ചോട്ടുവിന് മനസ്സിലായില്ല. “ഇതല്ലാതെ എന്റെ കയ്യിൽ...” “നീയിങ്ങു വന്നേ.” അയാൾ അവന്റെ തോളിൽ കയ്യിട്ട് വിളിച്ചു മാറ്റി കഞ്ഞിപുരയുടെ പിറകിലേക്ക് നടന്നു. അവിടെയുള്ള ഒരു ബെഞ്ചിൽ ചെന്നിരുന്നതിനു ശേഷം അയാൾ ചോട്ടുവിനോടും ഇരിക്കാൻ ആംഗ്യം കാണിച്ചു. അപ്പോഴേക്കും ബേബിച്ചായൻ എവിടെയൊക്കെയോ പരതി ഏതാനും ലൈറ്റുകൾ ഓണാക്കിയിരുന്നു. കഞ്ഞിപ്പുരയുടെ പരിസരത്തായി ഏതാനും റ്റ്യൂബ്‌ലൈറ്റുകൾ തെളിഞ്ഞു. എന്തോ വലിയൊരു കഥ പറയാനുള്ള ഒരുക്കത്തിലായിരുന്നു സച്ചുവേട്ടൻ. അയാൾ സാവധാനം അവന്റെ നേർക്ക് തിരിഞ്ഞു. "നിനക്കറിയോ ചോട്ടൂ... ഇവിടെ കരിപ്പൂർ എന്നൊരു എയർപോർട്ട് ഉണ്ട്. കേട്ടിട്ടുണ്ടോ ?" "ഇല്ല." "എന്നാ അങ്ങനെ ഒരെണ്ണം ഉണ്ട്. നീയറിഞ്ഞിരിക്കണം. കാരണം...“ ഒന്നു നിർത്തിയതിനു ശേഷമാണ്‌ അയാൾ തുടർന്നത്. “ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിനും ഈ ഒരു എയർപോർട്ടിനും വലിയൊരു കണക്ഷൻ ഉണ്ട്.” ചോട്ടുവിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “പെട്ടെന്നു കാശുണ്ടാക്കാനുള്ള എന്തോ ഉഡായിപ്പ് വിദ്യയാണ്‌...” “എന്താടാ ? ഒന്ന് ഒഴുക്കില്പ്പെട്ടപ്പൊഴേക്കും, നിനക്ക് കാശിനോടുള്ള ആർത്തി മാറിയോ ?” “ഒക്കെ വെറുതെയാ സച്ചുവേട്ടാ...” “ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ.” “പറഞ്ഞോളൂ... ഞാൻ എങ്ങോട്ടും പോകുന്നില്ല ഹേ. ഇനി അഥവാ ഓടി രക്ഷപ്പെടണോന്നു വിചാരിച്ചാ നിങ്ങളു വിടുവോ ?” “എടാ ^&**രേ! ഞങ്ങടെ ഒരു ഊഹക്കണക്ക് പറയുവാണെങ്കിൽ ഈ കരിപ്പൂർ എയർപോർട്ടിൽ ഡെയിലി പതിനഞ്ച് കിലോയോളം ഗോൾഡ് കള്ളക്കടത്ത് വരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും മാത്രം!" ചോട്ടു അയാളെ ഉറ്റുനോക്കി ഇരിക്കുകയാണ്. "ആഴ്ച്ചയിൽ ഒരിക്കൽ കസ്റ്റംസ് ഒരാളെ പിടിക്കും. യൂ നോ... ജസ്റ്റ്‌ ഫോർ പ്രഹസനം. അത് മാത്രം പുറംലോകം അറിയും.” ചോട്ടുവിന് കാര്യങ്ങൾ ഏകദേശം മനസ്സിലായി വരുന്നുണ്ടായിരുന്നു. അവന്റെ നെറ്റിയിൽ നീളത്തിൽ ചുളിവുകൾ പ്രത്യക്ഷമായി. " 15 കിലോന്നൊക്കെ വെറും ഊഹക്കണക്ക് മാത്രമാണ്‌ കേട്ടോ. സത്യത്തിൽ എത്രയോ വിമാനങ്ങൾ ഡെയിലി വന്നിറങ്ങുന്നതാണ് മാൻ... എന്തോരം ഗോൾഡ് കടത്തുന്നുണ്ടാകും." ചോട്ടു ആലോചനയോടെ തലകുലുക്കി. "ഇനി ഈ ഗോൾഡ് വന്നാലോ ? ഇത് പച്ചക്കറി പോലത്തെ സാധനം ഒന്നുമല്ലല്ലോ… കിലോ കണക്കിന് വാങ്ങാൻ നിസ്സാരക്കാർക്ക് പറ്റുവോ ? അവിടെയാണ് തരുണിന്റെ അമ്മാവനെ പോലുള്ളവർ കടന്നു വരുന്നത്." സച്ചു പറഞ്ഞു നിർത്തി. "ഇതെല്ലാം ഞാൻ മുൻപേ കണക്ക് കൂട്ടിയെടുത്തതാ." ചോട്ടു പറഞ്ഞപ്പോൾ സച്ചു അമർത്തി മൂളി. "ഉം... അപ്പൊ നീ തന്നെയാണ് താർ -" "അല്ല! വേറെ ആർക്കിട്ട് പണിതാലും തരുണിനോട് ഞാൻ അങ്ങനെ ചെയ്യില്ല. അവനെങ്കിലും അത് മനസ്സിലാകുമെന്നു ഞാൻ കരുതി.“ ചോട്ടുവിന്റെ മുഖത്ത് വേദന പ്രകടമായി. "എനിവേ... ഇതൊന്നുമല്ല എന്റെ വിഷയം." സച്ചു തുടർന്നു. "അങ്ങ് താഴെ അടിവാരത്ത് ഒരു വർക്ക് ഷോപ്പ് ഉണ്ട്." സച്ചു പറഞ്ഞതും അന്നത്തെ ദിവസം ആദ്യമായി ചോട്ടുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു! സച്ചുവേട്ടൻ ഇരുന്നിടത്ത് ഇരുന്ന് അവനെ ചൂഴ്ന്ന് നോക്കുകയാണ്. അയാളുടെ മുഖത്തും ഒരു കള്ളച്ചിരി മിന്നിയിരുന്നു. "സച്ചുവേട്ടന് ലൊക്കേഷൻ അറിയില്ല എന്നെനിക്ക് വിശ്വാസം വരുന്നില്ല. കാരണം നിങ്ങൾ ഒരു മഹാ -" "ഡയലോഗ് ഒന്നും വേണ്ട മൈ**!" അയാൾ ഇടക്ക് കയറി. "കാലം കൊറേ ആയി. ഇതും തപ്പി നടക്കാൻ തൊടങ്ങീട്ട്. ഒന്ന് മെനക്കെട്ടിറങ്ങിയാൽ നടന്നേനേ. പക്ഷേ വല്യ കളികൾ കളിക്കാൻ പറ്റുന്ന സാഹചര്യമല്ല. സ്വാമിയണ്ണൻ ആള് പെശകാണ്!" നോക്കിയിരിക്കെ ചോട്ടുവിന്റെ മുഖം തെളിഞ്ഞു വരുന്നത് വ്യക്തമായിരുന്നു. പെട്ടെന്ന് അവന്റെ തലച്ചോറിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ മിന്നിമറയുന്നത് മുഖത്ത് പ്രതിഫലിച്ചു. “എന്താ ചോട്ടൂ... കൂടെ നില്ക്കുന്നോ ?” അവന്റെ മുഖത്ത് ഒരു ചെറുചിരി വിടർന്നു. “നിന്നെ തട്ടിക്കളയാതിരിക്കാൻ വേണ്ടി അല്ല... എന്തായാലും നിന്നെ ഞാൻ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ല. അജ്ജാതി ഉരുളു പൊട്ടിയിട്ട് ചാകാത്ത നിന്നെ ഞാൻ കൈ വെച്ചാൽ, ചെലപ്പൊ ഞാൻ നാളെ ഒറക്കത്തീന്ന് എണീക്കൂല്ല.” സച്ചുവേട്ടൻ ചിരിയോടെ തുടർന്നു. “പക്ഷേ, നീ കൂടെയുണ്ടെങ്കിൽ നമുക്കൊരു ചെറിയ കളി കളിച്ചു നോക്കാം.” “ആഴ്ച്ചയിൽ, മാമന്റെ ഒരു വണ്ടി മൈസൂരു നിന്നും ഇങ്ങോട്ടു വരുന്നുണ്ട്.” ചോട്ടു സാവധാനം ഓർത്തെടുത്തു. ”അങ്ങനെയാണ്‌ ആ വർക്ക്ഷോപ്പിലെ മനുഷ്യൻ പറഞ്ഞത്. എന്റെ ഊഹം ശരിയാണെങ്കിൽപുത്തൻ വണ്ടിയാരിക്കും. ഈ താർ പോലെ.” “അതിങ്ങോട്ടു വരുമ്പൊ അല്ല, തിരിച്ചു പോകുമ്പൊ നമുക്കു കേറി അടിക്കണം. എങ്കിലേ കാര്യമുള്ളൂ. പക്ഷേ, ഏതിനും നീ വിചാരിക്കണം. ആ വർക്ക്ഷോപ്പ് ലൊക്കേഷൻ നിനക്കേ അറിയൂ.” "മൈസൂർ മാമനേയും മോളേം കുത്തുപാള എടുപ്പിക്കാൻ ആണെങ്കിൽ രണ്ടു വട്ടം നിങ്ങൾ എന്നോട് ചോദിക്കേണ്ട കാര്യമില്ല. ഞാൻ റെഡി! ലൊക്കേഷൻ എനിക്കറിയാം. അത് പോലെ നിങ്ങൾ ഇതിനകത്ത് ഇടപെടുകയും വേണ്ട. ഞാൻ തന്നെ എല്ലാം എല്ലാം ഡീൽ ചെയ്തോളാം. ഒരൊറ്റ കോൾ മതി. നാട്ടീന്നു പിള്ളേർ ഇറങ്ങും. നിങ്ങൾ ഒരു ലോക്കൽ സപ്പോർട്ട് തന്നാ മതി." ചോട്ടു പറഞ്ഞു നിർത്തിയതും സച്ചുവേട്ടന്റെ മുഖം വലിഞ്ഞു മുറുകി. "അങ്ങനെ നീ എന്നെ ഒരു *** ആക്കാമെന്ന് വിചാരിക്കണ്ട! ആകെ വേണ്ടത് ആ ലൊക്കേഷൻ ആണ്. അത് തരിക, നീ നിന്റെ തടി കയ്ച്ചിലാക്കുക. അത്രേ വേണ്ടൂ!" സച്ചുവേട്ടന്റെ സ്വരം കനത്തു. "അത് മതിയാകാതെ വരും സച്ചുവേട്ടാ." ചോട്ടു എഴുന്നേറ്റ് നിന്നു. "ഒരു ഗോൾഡ് വണ്ടി, വർക്ക്ഷോപ്പിൽ നിന്നും ആൾട്ടറേഷൻ കഴിഞ്ഞു വരുന്ന വഴിക്ക് നമുക്ക് പിടിക്കണം! എനിക്കതിന്റെ പങ്കോന്നും വേണ്ട. ആ ഒരോപ്പറേഷനിൽ ഞാനും കൂടെ ഉണ്ടാകണം. അത്രേ ഉള്ളു. ചോട്ടൂനെ ഒഴിവാക്കാനായിരുന്നല്ലോ മാമന്റേം മോൾടേം കളി. ചോട്ടു അങ്ങനെ പെട്ടന്നൊന്നും ഒഴിവായി പോകില്ല എന്ന് എനിക്ക് കാണിച്ചു കൊടുക്കണം! അങ്ങനാണെങ്കിൽ ഞാൻ റെഡി!“ ചോട്ടു ഹസ്തദാനത്തിനായി കൈ നീട്ടി. ഒപ്പം അവൻ തന്റെ വലതുകാലുയർത്തി സച്ചുവേട്ടനിരിക്കുന്ന ബെഞ്ചിനു മുകളിലേക്ക് കയറ്റി വെക്കുകയും ചെയ്തു. ”നിനക്കിതെന്നാടാ മൈ%^&** പറ്റിയെ ? ആ ഒഴുക്കില്പ്പെട്ട് പോണ വഴിക്ക് തലേല്‌ വല്ല കരിങ്കല്ലും വന്നു വീണോ ?“ സച്ചുവേട്ടന്റെ അമ്പരപ്പാണ്‌ ആ ചോദ്യമായി വെളിയിൽ വന്നത്. തുടരും 🌹🌹🌹കണ്ണൂർകാരൻ 🌹🌹🌹 #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 👍👍👍
1.4K views
21 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1B8A1a?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 45 🎫🎫🎫🎫🎫🎫🎫🎫 ഡെർലസ് ഭ്രാന്തെടുത്ത അവസ്ഥയിൽ ആയെന്ന് കണ്ടതോടെ ഡെറിക്സൻ അവനെ പിടിച്ചു നിർത്താൻ നോക്കിയെങ്കിലും അനിയന്റെ കരുത്തിന് മുൻപിൽ ചേട്ടന്റെ കൈകൾക്ക് ബലം പോരാതെ വന്നു. "ഡർലസ്സേ.. അവളെ ഒന്നും ചെയ്യല്ലേടാ..." തന്റെ കയ്യിൽ കിടന്ന് കുതറുന്ന അനിയനെ നോക്കി പറഞ്ഞ ശേഷം ആവണിയ്ക്ക് നേരെ മുഖം തിരിച്ചു അവൻ അലറി. "ഇറങ്ങിപ്പോടീ പട്ടിച്ചീ, ജീവൻ വേണോങ്കിൽ. അല്ലേൽ എന്റനിയൻ ഇവിടിട്ട് നിന്നെ ചവിട്ടിക്കൂട്ടും..പോ പുറത്ത്." ഡെറിക്സൻ പറയുന്നതൊന്നും ആവണിയുടെ കാതിൽ വീഴുന്നില്ലായിരുന്നു. അവൾ കുറച്ചു മുൻപ് ഡെർലസിന്റെ നാവിൻ തുമ്പിൽ നിന്നൂർന്നു വീണ മഹാ രഹസ്യം കേട്ട് നടുങ്ങി നിൽക്കുകയായിരുന്നു. അപ്പോഴാണ് എന്താടാ ഇവിടൊരു ബഹളം എന്നും ചോദിച്ചു കൊണ്ട് മാർഗരറ്റ് അവിടേയ്ക്ക് വന്നത്. അതോടെ ഡെർലസ് അവർക്ക് നേരെ തിരിഞ്ഞു. "മമ്മീ, ഈ തെണ്ടിച്ചിനമ്മുടെ ജസീന്ത മോളേ കാണാനൊന്നും വന്നതല്ല. ഇവള് അവന്റെ ആളാ.. ആ വിൻസന്റിന്റെ... ഇവള് നമ്മുടെ പെങ്കൊച്ചിന്റെ ജീവിതം തകർക്കാൻ വന്നവളാ മമ്മീ... വിടരുത് അവളെ. ജീവനോടെ അവളെ ഇവിടെ നിന്ന് പുറത്ത് വിടരുത്..." അതൊക്കെ മാർഗരറ്റിനോട് പറയുമ്പോഴും അവൻ ചേട്ടന്റെ കൈപ്പിടിയിൽ നിന്ന് മുക്തനാകാൻ കുതറുകയും, പിടയുകയും ചെയ്യുന്നുണ്ടായിരുന്നു. മാർഗരറ്റ് ആവണിയുടെ അടുത്തേയ്ക്ക് വന്നിട്ട് അവളുടെ നീണ്ട മുടിക്കുത്തിൽ പിടിച്ചു മുഖമുയർത്തി. "എന്റെ മോൻ പറഞ്ഞത് നേരാണൊടി.. എടീ ആണോന്ന്.. നീ ഇനിയും ആ എമ്പോക്കിയുടെ ഓർമ്മകൾ എന്റെ കൊച്ചിന്റെജീവിതത്തിലേക്ക് കുത്തി തിരുകി കയറ്റാൻ വന്നതാണോടീ... എങ്കിലു നീയിവിടുന്നു ജീവനോടെ പോവില്ല.. നാടൊട്ടുക്ക് പെണ്ണ് പിടിച്ചു നടന്ന അവൻ വന്ന് എന്റെ മോടെ ജീവിതം കോഞ്ഞാട്ടയാക്കാൻ നോക്കിയതിനു അവടെ നട്ടെല്ലുള്ള ആങ്ങളമാർ കൊടുത്ത ശിക്ഷ കണ്ടല്ലോ.. നിന്നെയും വെറുതേ വിടില്ലായിരുന്നു.. നീയൊരു പെണ്ണായിപ്പോയി.. ഇറങ്ങി പോടീ എന്റെ വീട്ടീന്ന്.." മാർഗരറ്റ് അവളുടെ മുടിയിലെ പിടി വിടാതെ പിന്നോട്ട് വലിച്ചു കൊണ്ട് പോയി സിറ്റൗട്ടിലേക്ക് തള്ളി. ഓട്ടോയ്ക്കുള്ളിൽ ഇരുന്നു കൊണ്ട് ഡ്രൈവർ ആവണി അകത്തേയ്ക്ക് കയറിപ്പോയി അൽപ്പസമയത്തിന് ശേഷം ഉച്ചത്തിലുള്ള സംസാരം കേട്ട് പുറത്തിറങ്ങി നിന്ന് ശ്രദ്ധിച്ചു. അവിടെന്തോ വാക്ക് തർക്കവും, പടക്കം പൊട്ടും പോലെ അടിയുടെ ശബ്ദവും കേട്ട് ഗേറ്റിൽ പിടിച്ചു കൊണ്ട് ഡ്രൈവർ, അകത്തേയ്ക്ക് ചെല്ലണോ എന്ന സന്ദേഹത്തോടെ അൽപ്പ സമയം നിന്നു. ഏതോ ആണ് ചീറിക്കടിയ്ക്കും പോലെ മറ്റാരോടോ സംസാരിയ്ക്കുന്ന ഒച്ച കേൾക്കാം. അതിനാകട്ടെ തന്റെ ഓട്ടോയിൽ വന്നിറങ്ങിയ പെൺകുട്ടി മറുപടി കൊടുക്കുന്ന ശബ്ദം കേൾക്കാനുമില്ല. അയാൾ എന്തും വരട്ടെ എന്ന് ചിന്തിച്ചുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി ചെന്നു. മാർഗരറ്റ് അപ്പോഴാണ് ആവണിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചു വലിച്ചു കൊണ്ട് വെളിയിലേക്ക് വരുന്നത്.. ഓട്ടോ ഡ്രൈവർ ഓടി സിറ്റൗട്ടിലേക്ക് കയറിച്ചെന്നു. "ഹേയ്.. നിങ്ങളിത് എന്താ സ്ത്രീയേ കാണിയ്ക്കുന്നത്.. അതൊരു മനുഷ്യ ജീവിയല്ലേ..." അവൻ അവരെ തടയാൻ നോക്കുമ്പോൾ മാർഗരറ്റ് അവളെ അവന്റെ നേർക്ക് തള്ളി വിട്ടു. ''നീയാരുന്നോ എവിടോ കിടന്ന ഈ നെറികെട്ടവളെ പിടിച്ചു ഇങ്ങോട്ട്കൊണ്ട് വന്നത്.. ദാ കിടക്കുന്നു.. ജീവൻ വേണമെങ്കിൽ രണ്ടെണ്ണവും ഇറങ്ങി പൊയ്ക്കോ. അല്ലെങ്കിൽ... " തന്റെ നേർക്ക് വന്ന ആവണിയെ ഡ്രൈവർ ബലമായി അവിടെ പിടിച്ചു നിർത്തി.. "അല്ലെങ്കിൽ എന്തോ ചെയ്യും സ്ത്രീയെ നിങ്ങൾ. ഞാനും ഈ ശക്തികുളങ്ങരയിൽ തന്നെ വളർന്ന് ജീവിയ്ക്കുന്നവനാ.. വീട്ടിൽ കയറി വന്ന ഒരു പാവം പെങ്കൊച്ചിനോട് ഈ വിധം കാണിച്ച നിങ്ങടെ പ്രവൃത്തിയ്ക്ക് പറയുന്ന ഒരു പേരുണ്ട്. പച്ച മലയാളത്തിൽ അതെന്നെ കൊണ്ട് വിളിച്ചു പറയിയ്ക്കല്ലേ. മര്യാദയില്ലാത്ത വർഗ്ഗം.." "അതേടാ.. മാർഗരറ്റിനും മക്കൾക്കും ഒട്ടും മര്യാദയില്ലെന്ന് ഈ മുക്കാട് മുഴുവൻ അറിയാവുന്ന കാര്യമാ. ഇവള് വല്യ മര്യാദക്കാരിയാണെങ്കിൽ നിന്റെ വീട്ടിൽ കൊണ്ട് പോയി പൊറുപ്പിയ്ക്കേടാ അവളെ. ഇതുപോലുള്ള തെണ്ടിച്ചികൾക്ക് കയറി നിരങ്ങാനുള്ളതല്ല എന്റെ വീട്.. അവനൊരു മര്യാദക്കാരിയെയും കൊണ്ട് വന്നിരിക്കുന്നു. എന്റെ മക്കളിറങ്ങി വന്നാലുണ്ടല്ലോ..." "നിങ്ങടെ മക്കള് ആരാ പെണ്ണുമ്പുള്ളേ.. കടുവയോ പുലിയോ വല്ലതും ആണോ... ആണെങ്കിൽ അത് ഈ വീട്ടിനുള്ളിലേ ചിലവാകുകയുള്ളൂ.. പുറത്തോട്ട് വന്ന് വല്ലവന്റെയും മെക്കിട്ട് കേറിയാൽ അതിനപ്പുറം തിരിച്ചു വാങ്ങിച്ചോണ്ട് അമ്മച്ചിയ്ക്ക് കൊണ്ട് തരും ആൺമക്കൾ.." 'ഇവള് പോയില്ലേ'എന്ന് ചോദിച്ചുകൊണ്ട് അപ്പോഴാണ് ഡെർലസ് ഇറങ്ങി പുറത്തേയ്ക്ക് വരുന്നത്... "ഇവനാണോ മമ്മീ ഇവളെ പോയി കെട്ടി എഴുന്നള്ളിച്ചു ഇങ്ങോട്ട് വിട്ടത്." അവൻ മാർഗരറ്റിനെ നോക്കി ചോദിച്ചു. "ആണെടാ.. ഞാൻ തന്നെയാ കൊണ്ട് വന്നത്. അതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ.. ആരെങ്കിലും യാത്രക്കാർ വന്ന് എവിടേക്കെങ്കിലും ഓട്ടം പോകണമെന്ന് പറയുമ്പോ അവരെ അവിടെ കൊണ്ട് വിടേണ്ട ചുമതലയുള്ളവരാ ഡ്രൈവർ മാർ.. മേലനങ്ങാതെ വീട്ടിനുള്ളിലിരുന്ന് മറ്റുള്ളവന്റെ വിയർപ്പിന്റെ അദ്ധ്വാനം പറ്റുന്ന നിനക്കൊന്നും അത് പറഞ്ഞാൽ മനസിലാകില്ല. നല്ല കൊന്ന തെങ്ങിന്റെ വലിപ്പത്തിലുള്ള തണ്ടും തടിയും ഉണ്ടല്ലോടാ നിനക്ക്.. പക്‌ഷേ നാണമെന്ന് പറയുന്നത് നിന്റെ ഏഴയലത്ത്‌ കൂടി പോയിട്ടില്ല. അത് ലവലേശമെങ്കിലും അമ്മച്ചിയ്ക്കും മക്കൾക്കും ഉണ്ടായിരുന്നെങ്കിൽ ഈ പെണ്ണിന്റെ മുഖത്ത്‌ നീയൊന്നും കൈ നീട്ടി അടിയ്ക്കില്ലായിരുന്നു.. പെണ്ണിന്റെ മുഖത്തടിച്ചിട്ട് നിന്ന് ശൂരത്വം വിളമ്പുന്നകണ്ടില്ലേ.. വൃത്തികെട്ട ജന്മങ്ങൾ.." തനിയ്ക്കൊപ്പം, തന്റെ ഓട്ടോയിൽ യാത്ര ചെയ്തു വന്ന പെൺകുട്ടിയ്ക്കാണ് ഈ വിധം മർദനംഏറ്റതെന്ന് കണ്ടിട്ട് ഓട്ടോ ഡ്രൈവർക്ക് ദേഷ്യം അടക്കാൻ ആയില്ല. "പെണ്ണിന്റെ മാത്രമല്ലെടാ,, ആണിന്റെയും മുഖത്തടിയ്ക്കാൻ ഈ ഡെർലസിനു അറിയാം. കാണണോ നിനക്ക് അത്..." ഡെർലസ് കോട്ടൺ ഷർട്ടിന്റെ കൈ തെറുത്ത്‌ മുകളിലേക്ക് വച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോ അവനെ പിന്നിൽ നിന്ന് മാർഗരറ്റ് പിടിച്ചുനിർത്തി. "അത്രയ്ക്ക് തന്റേടമുള്ളവനാണെങ്കിൽ ഒന്ന് തൊട്ടു നോക്കെടാ ആണും പെണ്ണും കെട്ടവനേ... നീയെന്നെ കൂട്ടം ചേർന്ന് ഇവിടിട്ട് തല്ലിയാൽ ഈ ജന്മത്ത്‌ നീ ഈ വീടിന്റെ മതിൽ കെട്ടിനു വെളി കാണില്ല.. എനിയ്ക്ക് നിന്റെ വീട്ടിലേക്ക് വരേണ്ട കാര്യമില്ല.. പക്‌ഷേ നിനക്ക് വെളിയിൽ വരാതെ ജീവിയ്ക്കാൻ പറ്റില്ലല്ലോ.. അവിടെ വച്ചു തരും ഞാൻ.. പലിശ ചേർത്തല്ല, പലിശയും പിഴപ്പലിശയും ചേർത്ത്.. ധൈര്യമുണ്ടെങ്കിൽ നീയെന്നെ ഒന്ന് തല്ലി നോക്കെടാ..." "വാ ഇങ്ങോട്ട്.. ആ നാശങ്ങൾ ഇറങ്ങി പോട്ടെ.. കൊച്ചുങ്ങൾ തിരിച്ചെത്താൻ നേരമായി.. എന്തെങ്കിലും ഒരു കാര്യം ജസീന്തയുടെ കെട്ടിയോന്റെ ചെവിയിൽ കിട്ടിയാൽ അതുമതി ഇനി നമ്മുടെ കൊച്ചിന്റെ ജീവിതം കുട്ടി ചോറാകാൻ..." മാർഗരറ്റ് പെട്ടന്ന് മകനെ വീട്ടിനുള്ളിലേക്ക് വലിച്ചു കയറ്റിയിട്ട് വാതിലടച്ചു ഓടാoബൽ ഇട്ടു. ഓട്ടോ ഡ്രൈവർ വന്ന് ആവണിയുടെ മുഖത്തേയ്ക്ക് നോക്കി. "ആ ചെകുത്താന്റെ കൈക്ക് അഞ്ച് വിരൽ ആയിപ്പോയത് നിന്റെ ഭാഗ്യം.. ആറോ ഏഴോ വിരലുണ്ടായിരുന്നെങ്കിൽ അതുകൂടി നിന്റെ കവിളിൽ കിടന്നേനെ കൊച്ചേ.." "മതി പാടിയത്. അടി കിട്ടിയത് എനിയ്ക്കല്ലേ. ഞാൻ സഹിച്ചു.. നിങ്ങൾക്ക് ഒരഞ്ചു മിനിറ്റ് മുൻപ് അങ്ങോട്ടൊന്ന് വരാൻ തോന്നിയില്ലല്ലോ.." ഓട്ടോ ഡ്രൈവർക്ക് പിന്നാലേ പുറത്തേയ്ക്ക് നടക്കുമ്പോൾ ഒരു പരിഭവം പോലെ ആവണി പറഞ്ഞു. ഓട്ടോ ഡ്രൈവർ അവിടെ തിരിഞ്ഞു നിന്നു. "അതിന് കൊച്ചേ നീ ആ വീട്ടിലേക്ക് കയറി ചെന്നിട്ട് അഞ്ച് മിനിറ്റ് തികഞ്ഞില്ലല്ലോ. അതിന് മുമ്പ് നിനക്ക് അവന്മാർ സമ്മാനം തന്നില്ലേ.. അതുമല്ല,ഞാനറിഞ്ഞോ നീ വല്ലവന്റെയും കയ്യിൽ നിന്ന് വാങ്ങിച്ചു കെട്ടാനാ എന്റെ ഓട്ടോയിൽ നിന്ന് ഇറങ്ങി പോയതെന്ന്. ഇവിടെ കിടന്നോ, പത്തു മിനിറ്റിനുള്ളിൽ തിരിച്ചുവന്നേക്കാം എന്നും പറഞ്ഞു പോകുമ്പോ നിനക്ക് എന്തോരം ഗമയാരുന്നു. ഞാൻ കരുതിയത് നീ കേറി ചെന്നപ്പോൾ നിന്നെ ആ വീട്ടുകാർ എന്തെങ്കിലുമൊക്കെ തിന്നാനും, കുടിയ്ക്കാനും തന്നു സൽക്കരിച്ചോണ്ട് ഇരിയ്ക്കയാണെന്നാ. ഒരിത്തിരി വെള്ളമെങ്കിലും കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നോർത്ത്‌ ഞാൻ ഓട്ടോയിൽ ഇരിയ്ക്കുമ്പോഴാ അവിടെ അടി ശബ്ദവും ഉച്ചത്തിലുള്ള സംസാരവും കേൾക്കുന്നത്. അവിടെ വന്നപ്പോഴല്ലേ ഞാൻ കാര്യം മനസ്സിലാക്കുന്നത്.. രണ്ടോ മൂന്നോ ബസ് മാറിക്കയറി എന്റെ ഓട്ടോയും വിളിച്ചു, ലോകമായ ലോകം മുഴുവൻ ചുറ്റി ഈ വീട് കണ്ടു പിടിച്ചു വന്നത് അടി ഇരന്ന് വാങ്ങാനാണെന്ന്... ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ കൊച്ചേ നിനക്ക്.അവന്മാരെ പോലുള്ള രണ്ട് കാള കൂറ്റൻ മാരോട് പിടിച്ചു നിൽക്കാനുള്ള ശേഷിയുണ്ടെങ്കിൽ വേണ്ടില്ലായിരുന്നു.." "മതി കളിയാക്കിയത്.. അത്രയ്ക്ക് തന്റേടമുള്ള ആളായിരുന്നെങ്കിൽ എന്താ കേറിവന്ന് അവനൊന്ന് കൊടുക്കാതെ വിട്ടത്.. അവിടെ നിന്ന് വല്യ വായിലേ പ്രസംഗിയ്ക്കുന്നത് കേട്ടല്ലോ എന്നെ ഇവിടിട്ട് തൊട്ടാൽ പുറത്തിട്ടു നിന്നെ കീച്ചിക്കളയും എന്ന്.." "എന്റെ കൊച്ചേ അതൊക്കെ ഒരു നമ്പരല്ലേ. ഞാൻ ആ തന്റേടം അവിടെ കാണിച്ചതുകൊണ്ടല്ലേ അവന്റെ തള്ള അവനെ പിടിച്ചു വീട്ടിനുള്ളിലാക്കി പൂട്ടിയത്. അല്ലായിരുന്നെങ്കിൽ നിനക്ക് കൊണ്ടോണം ഞാനും വാങ്ങിച്ചു കെട്ടിക്കൊണ്ട് പോരേണ്ടി വന്നേനെ.. ഞാൻ അവന്മാരെ പുറത്തിട്ട് എന്തോ ചെയ്യാനാ.. അവന്മാരെ ഞാനെന്തെങ്കിലും ചെയ്‌താൽ പുറത്ത് വച്ചു അവന്മാർ എന്റെ വണ്ടിയ്ക്കിട്ട് ചിലപ്പോൾ പണി തന്നെന്നിരിയ്ക്കും. ഞാനീ ഓട്ടോ ഓടിച്ചാണേ ഒരു കുടുംബം പുലർത്തി പോരുന്നത്." അയാൾ വന്ന് ഓട്ടോയുടെ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു. "നിങ്ങൾക്ക് അറിയാമോ അവന്മാരെ... നേരിട്ട് പരിചയമുള്ളവരാണോ.." ശക്തി കുളങ്ങരയിൽ ആർക്കാ ഈ തെമ്മാടികളെ അറിയാത്തത്. ഇവന്മാരുടെ അപ്പൻ ഡിക്രൂസ് ഹാർബറിൽ പിരിവിടുത്ത്‌ ജീവിയ്ക്കുന്നവനായിരുന്നു. അവിടുത്തെ ഒന്നാന്തരം ഒരു ഗുണ്ടയും. എന്നിട്ടെന്താ അവസാനം സർവ്വ ഗുണ്ടകൾക്കും ഉണ്ടാകുന്ന ഗതി തന്നെ അയാൾക്കും കിട്ടി. ഒരു ദിവസം രാത്രി ഹാർബറിൽ വച്ചു ഡിക്രൂസിനെ ആരോ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അതിന് ശേഷം ഇവന്മാര് രണ്ടും ചേർന്ന് അപ്പന്റെ കുലത്തൊഴിലിന് അനന്തരാവകാശം ചമയാൻ നോക്കിയെങ്കിലും ഹാർബറിലെ പിള്ളേർ സമ്മതിച്ചില്ല.. കൈവിട്ട് പോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന്‌അവർക്കറിയാം. അതിലുപരി ബോട്ടിൽ പോയി രാപ്പകലില്ലാതെ കിടന്ന് കഷ്ടപ്പെടുന്നത് ഇവന്മാരെ തീറ്റിയ്ക്കാനല്ലെന്ന് അവർക്ക് അറിയരുതോ. ഒന്നോ രണ്ടോ വർഷം മുമ്പ് വരെ കുറച്ച് അടിപിടിയും നാറ്റ കേസുകളും ഒക്കെയായി ഇവന്മാരെ ശക്തി കുളങ്ങരയിൽ കാണാമായിരുന്നു. ഇപ്പോൾ എന്തോ... വെള്ളമടിയും, പെണ്ണ് കേസും ഒന്നും കളഞ്ഞിട്ടില്ലെങ്കിലും രണ്ടും കുറച്ചൊക്കെ ഒതുങ്ങി ജീവിയ്ക്കുവാ. ഇവന്മാരുടെ മടയിലേക്കാണ് നീ പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു മുന്നറിയിപ്പെങ്കിലും ഞാൻ നിനക്ക് തന്ന് വിട്ടേനേ.. സാരമില്ല.. പോയേക്കാം.. കൊച്ചിനെ ഞാൻ ശക്തികുളങ്ങര ഇറക്കിയാൽ പോരെ.. അവിടെ നിന്നാൽ കായംകുളത്തു നിന്നും കൊല്ലം വഴി പോകുന്ന പുനലൂർ ബസ്ബസ് കിട്ടും. അതില്കയറി കുന്നിക്കോട്ട് ഇറങ്ങി നാട്ടിലേക്ക് പോകാമല്ലോ.. " "ശരി ചേട്ടാ.. സന്തോഷം..." അവളയാൾക്ക് നന്ദി പറഞ്ഞു. ആവണി ചുരീദാറിന്റെ ഷാൾ തലയിലൂടെ മൂടി ഇരു കവിളുകളും കാണാത്ത വിധം ചുറ്റി അതിന്റെ ഒരു തുമ്പ് പിന്നിലേക്ക് ഇട്ടു. ഓട്ടോ ഓടി ശക്തി കുളങ്ങരയിൽ എത്തി ആവണി അയാൾക്ക് പൈസ കൊടുത്തു കൊണ്ട് നിൽക്കുമ്പോൾ ഒരു പുനലൂർ ഫാസ്റ്റ് പാസഞ്ചർ സ്റ്റോപ്പിൽ കൊണ്ട് നിർത്തി ആളിറക്കാൻ തുടങ്ങി. ആവണി ആ ബസിലേക്ക് കയറാൻ അതിന്റെ അടുത്തേയ്ക്ക് നടന്നു ചെന്നു. ♦️ രാത്രി.. ആഹാരം കഴിഞ്ഞ ശേഷം ആശാലത നേരത്തെ ബെഡ് റൂമിലേക്ക് കയറി പോന്നു. അവൾക്ക് ബെഡിൽ ഇരുന്നു കൊണ്ട് തന്റെ ജീവിതത്തിൽ വിവാഹാനന്തരം സംഭവിച്ച ഓരോ കാര്യങ്ങളെയും കുറിച്ചോർക്കുമ്പോൾ അത്ഭുതം തോന്നി. ജീവിതം.. ഇതുപോലൊരു ജീവിതമായിരുന്നോ തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നത്... അന്യ ഒരു വീടും, സിനിമയിലും, കഥകളിലും ഒക്കെ താൻ കണ്ട ജീവിതവുമായി ഇതിന് പുലബന്ധം പോലുമില്ലല്ലോ. തന്റെ കഴുത്തിൽ താലി ചാർത്തിയ ഒരു പുരുഷനുമായി എത്രയോ നാൾ ഒരു വീട്ടിൽ കഴിയേണ്ടി വന്നു.. ഇതിനെയും ജീവിതമെന്ന പേരിട്ടാണോ വിളിയ്ക്കേണ്ടത്.. നാളെ.. നാളത്തെ ഒറ്റ പകൽ കൂടി മാത്രമേ രതീഷേട്ടൻ ഈ വീട്ടിൽ ഉണ്ടാകുകയുള്ളൂ എന്നോർക്കവേ അവൾക്ക് നെഞ്ചിൽ വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഇനി ഒരു പക്‌ഷേ രതീഷേട്ടൻ തിരിച്ചു വരുന്നത് താൻ ഈ വീട്ടിൽ നിന്ന് മടുത്ത്‌ ആവണീശ്വരത്തേയ്ക്ക് മടങ്ങിപ്പോയി എന്നറിയിയ്ക്കുമ്പോൾ മാത്രമായിരിക്കും. ആശാലത ചിന്തിച്ചിരിയ്ക്കെ രതീഷ് അവിടേയ്ക്ക് കടന്നു വന്നു. "നീ കിടന്നില്ലേ ആശേ.." അവൻ തിരക്കി. "ഇല്ല രതീഷേട്ടൻ കിടക്കുന്നില്ലേ.." "ഞാൻ പൊയ്ക്കോളാം. ഇവിടെ റൂമിൽ വെളിച്ചവും, വാതിൽ തുറന്നും കിടക്കുന്നത് കണ്ടിട്ട് നോക്കിയതാ. സാധാരണ നീ റൂമിനുള്ളിൽ കടന്നാലുടൻ വാതിലടച്ചു ഓടാമ്പൽ ഇടുകയല്ലേ പതിവ്." അവൻ തിരിഞ്ഞു പുറത്തേയ്ക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൾ അവനെ പിന്നിൽ നിന്ന് വിളിച്ചു. "എന്താ ആശേ." അവൻ അവിടെ തിരിഞ്ഞു നിന്നു. "ഇവിടെ കിടക്കാമല്ലോ രതീഷേട്ടന്..". അവൾ എണീറ്റ് നിന്നിട്ട് താനിരുന്ന ബെഡ് ചൂണ്ടിക്കാട്ടി. രതീഷ് അവളെ നോക്കി ചുണ്ടിന്റെ ഒരു വശം മാത്രം കൊണ്ട് ചിരിച്ചു. "അപ്പോൾ ആശ എവിടെ കിടക്കും." അവൻ തിരക്കി. "നമ്മൾ ആവണീശ്വരത്ത്‌വച്ചു ഒരൊറ്റ റൂമിലല്ലേ കഴിഞ്ഞത് രതീഷേട്ടാ." അവൾ മടിച്ച് മടിച്ച് പറഞ്ഞു. "അത് അവിടെ.അവിടെ ആർക്കും അറിയില്ലല്ലോ നമുക്കിടയിലെ വിള്ളൽ വലുതാണെന്ന്.. ഏതായാലും അതിവിടെ വേണ്ട. ഞാനിവിടെ കട്ടിലിലുംതാൻ നിലത്തും.. ഈ രാത്രി മുഴുവൻ ഉറങ്ങാതെ കിടക്കാൻ ആശക്ക് ആ ഒറ്റ കാരണം പോരെ. തൽക്കാലം അത് വേണ്ട. ആശാലതയുടെ ജീവിതത്തിലെ ഒറ്റ രാത്രിയുടെ സൗജന്യം ഞാനെന്തായാലും സ്വീകരിയ്ക്കുന്നില്ല." അവൻ അത്രയും പറഞ്ഞിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങിപ്പോയി. (തുടരും) തീർക്കാൻ പറ്റിയില്ല. കണ്ണൂർകാരൻ 🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ 🌹മാലാഖ 👍👍👍
1.7K views
21 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpxdV6X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -46💚🌺 കുട്ടി... ഭാമയുടെ അനിയത്തി ആണോ....... തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ നോക്കി അവൻ ചോദിച്ചു. അതേ...... മറുപടി നൽകിയ ശേഷം അവൾ തിരിഞ്ഞു നടന്നു...... അവൾ പോകുന്നതും നോക്കി അവൻ അങ്ങനേ ആ ബെഡിൽ ചാരിയിരുന്നു...... ❤️❤️ പതിയെ ഓരോ ദിവസങ്ങളായി കൊഴിഞ്ഞു തുടങ്ങി..... കാവ്യയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നുകൊണ്ടേയിരുന്നു. അതിനിടയിൽ അവൾ പാതിവഴിയിൽ നിർത്തിയ പഠനം തുടരുന്നതിലുള്ള ശ്രമങ്ങൾ നോക്കി തുടങ്ങി...... എല്ലാകാര്യങ്ങൾക്കും സപ്പോർട്ടായി ഭാമയും നന്ദനും അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു. അതവൾക്ക് നൽകുന്ന ധൈര്യം കുറച്ചൊന്നുമല്ലന്ന് അവൾക്കുമറിയാം..... അതുകൊണ്ട് തന്നെ വീണുപോയ ചുഴിയിൽ നിന്ന് ഉയർന്നുവരണമെന്ന് ഉള്ളിൽ വലുതല്ലെങ്കിലും ഒരു വാശി നിറഞ്ഞു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ കാവ്യ ആ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്നു...... മഹിയുടെ മുറിയിൽ അന്ന് കയറിയതിന് ശേഷം ഇടക്കിടക്ക് വീണ്ടും കയറേണ്ടി വന്നു.... അത് അവനോടൊരു നല്ല സൗഹൃദം ഉണ്ടാക്കാൻ കാരണമായി....... താൻ അറിഞ്ഞതോ കേട്ടതോ ഒന്നുമല്ല മഹിയെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസ്സിലായിരുന്നു..... വീട്ടിൽ അമ്മയും അച്ഛനും മഹിയെക്കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ട്..... കാരണം ഭാമ ചേച്ചിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അന്ന് അത്രയ്ക്ക് ദേഷ്യമുണ്ടായിരുന്നു അവർക്ക്. പക്ഷേ ഇവിടെയിത്രയും പ്രശ്നങ്ങളുണ്ടായിട്ടും മഹിയെ കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ആരും ചെയ്തിട്ടില്ല. ജീവിതത്തിലേക്ക് അയാളെ തിരിച്ചു കൊണ്ടുവരണമെന്ന് മാത്രമേയുള്ളൂ.... അതാണ് ഈ വീട്ടിലെ മനുഷ്യരുടെ നന്മയും. ❤️ ഭാമേ....... അന്നൊരു ഒഴിവ് ദിവസമായിരുന്നു...... എല്ലാവരും വീട്ടിലുണ്ട്.... അപ്പോഴാണ് പുറത്ത് നിന്ന് നന്ദന്റ വിളി കേൾക്കുന്നത്...... ഭാമ ദേവകിയമ്മയ്ക്കൊപ്പം അടുക്കളയിൽ ചെറിയ ജോലിയിലായിരുന്നു..... നന്ദന്റെ വിളി കേട്ടതും അവൾ പെട്ടന്ന് തന്നെ ഇട്ടിരുന്ന ചുരിതാർ ടോപ്പിൽ കൈ തുടച്ച് ഹാളിലേക്കെത്തി...... എന്താ നന്ദേട്ടാ...... അവനടുത്തേക്ക് നടന്നു വന്നവൾ ചോദിച്ചതും കൈയിലൊന്നു ചുറ്റിപിടിച്ച് അമ്മയുടെ മുറിയിലേക്ക് കയറുന്ന റൂമിന്റെ കർട്ടന്റെ പിന്നിലേക്കവളെ കറക്കി തിരിച്ചു നിർത്തിയവൻ...... ഭാമ ഒരു നിമിഷമൊന്നു പേടിച്ചു പോയി...... എന്നാൽ നന്ദന്റെ മുഖത്തെ നൂറിരട്ടിയുള്ള സന്തോഷം കണ്ടപ്പോൾ ആ പേടി മാറി..... എന്താ നന്ദേട്ടാ..... എന്താ ഇത്രേം സന്തോഷം.... കരണം പറയാം അതിന് മുൻപേ ഒരു കുഞ്ഞ് സമ്മാനം തരാം.... അവൻ കർട്ടന് മറവിലൂടെ പുറത്തേക്കൊന്ന് എത്തി നോക്കി . ആരും വരുന്നില്ലെന്ന് കണ്ടതും അവൾക്ക് നേരെ മുഖമടുപ്പിച്ച് പെട്ടന്നാ അധരങ്ങളൊന്ന് കവർന്നു.... ഭാമ ഒരു നിമിഷമൊന്നു ഞെട്ടിപ്പോയി...... അവളുടെ കൈകളവന്റെ ഷർട്ടിലൊന്ന് മുറുകെ പിടിച്ചുപോയി..... രണ്ടോ മൂന്നോ നിമിഷങ്ങൾക്കുള്ളിൽ ആ അധരമൊന്നു നുണഞ്ഞ് അവൻ പിന്മാറി ഭാമ ഒരു നിമിഷം നിന്നുപോയ തന്റെ ശ്വാസത്തേ നീട്ടി ഉള്ളിലേക്കെടുത്തു. ഒന്ന് സ്വാബോധത്തിലേക്ക് വന്നപ്പോൾ അവിടെ ഭവമാറ്റമൊന്നുമില്ല സന്തോഷമാണ്..... അവൾ പെട്ടന്ന് തന്നെ ആ കൈത്തണ്ടയിലൊന്ന് തല്ലി...... എന്താ നന്ദേട്ടാ കാണിച്ചേ...... നമ്മുടെ മുറിയാണെന്നാണോ വിചാരം.... ആരേലും കണ്ടിരുന്നെങ്കിലോ? കർട്ടനൊന്ന് മാറ്റി ആരെങ്കിലും വരുന്നുണ്ടോ യെന്ന് നോക്കി അവൾ ചോദിച്ചു..... കണ്ടാലെന്താ എന്റെ ഭാര്യയല്ലേ...... അവനാ മൂക്കിലൊന്ന് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. അല്ലാ എന്താ എത്ര സന്തോഷം? കാര്യമുണ്ട്...... എന്റെ ഭാര്യക്കൊരു ജോലി കിട്ടി അതിന്റെ സന്തോഷം ... ഹേ.... ഭാമയുടെ നെറ്റി ചുളിഞ്ഞു .... ജോലിയോ? അവൻ അവളിൽ നിന്ന് പതിയെ കൈ അഴച്ച് തന്റെ പോക്കറ്റിൽ നിന്ന് ഒരു ലെറ്റർകവർ അവൾക്കെടുത്ത് നൽകി..... ഭാമ വിശ്വസിക്കാനാകാതെ മിഴിച്ചു നിൽക്കുകയാണ്. തുറന്നു നോക്ക്...... അവളുടെ കൈയിലേക്ക് അത് വച്ചുകൊടുത്തു കൊണ്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു.... അവൾ പരിഭ്രമത്തോടെ അത്‌ തുറന്ന് നോക്കി....... അടുത്തുള്ള താലൂക്ക് ഓഫീസിൽ ക്ലർക്ക് ആയിട്ടാണ് നിയമനം കിട്ടിയ ലെറ്റർ ആണ് രണ്ട് വർഷത്തോളമായി psc എഴുതുന്നു അതിൽ ഇപ്പോഴുള്ള രണ്ട് മൂന്ന് ലിസ്റ്റുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു...... അതിന് കാരണം നന്ദേട്ടന്റെ ഹെൽപ് തന്നെയാണ്... എന്നാലും പ്രധീക്ഷിച്ചിരുന്നില്ല കിട്ടുമെന്ന്..... അവൾ ആ ലെറ്ററിലേക്ക് തന്നെ നോക്കി നിന്നു. ശേഷം മുഖമുയർത്തി നന്ദനെ ഒന്ന് നോക്കി...... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... അയ്യേ...... എന്റെ ഭാമ കരയുവാ..... ഇത്രേം സന്തോഷമുള്ളൊരു കാര്യമായിട്ട്..... നന്ദനവളെ ഒന്ന് പുണർന്നുകൊണ്ട് ചോദിച്ചു.... ഞാൻ....... ഞാനൊട്ടും പ്രദീക്ഷിച്ചില്ല....... അതുകൊണ്ട് ഇരട്ടി സന്തോഷായില്ലേ...... അവൻ ചോദിച്ചു.... മ്മ്മ്..... എന്നാ വാ എല്ലാരോടും പറഞ്ഞേക്കാം..... അവൻ സന്തോഷത്തോടെ അവളെയും കൊണ്ട് ദേവകിയമ്മക്കരികിലേക്ക് നടന്നു. 💖💖💖 ഹലോ......ടാ സഞ്ചു...... നീ ഡ്യൂട്ടിയിലാണോ....... മ്മ്മ്മ് ഡ്യൂട്ടിയിലാ......... ഒരു സന്തോഷവാർത്തയുണ്ട്...... എന്താടാ...... അച്ഛനായാ നീ....... പോടാ.... അതൊന്നുമല്ല..... പിന്നെ...... ഭാമയ്ക്ക് ജോലികിട്ടി ക്ലർക്കായിട്ട്..... ആഹാ അടിപൊളി...... അപ്പോ ചിലവ് വേണം...... സഞ്ചു കളിയോടെ പറഞ്ഞു..... അതിനെന്താ തരാം.... നീയിങ്ങു പോര്..... ഡ്യൂട്ടി കഴിഞ്ഞിട്ട് ഇറങ്ങാടാ നല്ല തിരക്കാ.... ഹ്മ്മ്..... പിന്നെ നിന്നോട് ഒരു കാര്യം പറയാൻ വിട്ടു സഞ്ചു പറഞ്ഞു എന്താടാ..... എടാ ഇന്നലെ പല്ലവിയുടെ അച്ഛൻ വിളിച്ചിരുന്നു.... എന്നിട്ട്..... പെണ്ണുകാണാൻ ചെല്ലുന്ന കാര്യം ചോദിച്ചു ... എന്നിട്ടെന്ത്‌ തീരുമാനിച്ചു നന്ദൻ ചെറു ചിരിയോടെ ചോദിച്ചു? അമ്മയേയും നിന്നെയും കൂട്ടി അങ്ങ് ചെല്ലാം ന്ന് വിചാരിക്കുന്നു...... ആഹാ ഇത്രക്ക് ഇമ്പ്രൂവ്മെന്റ് ആയോ.... ആ കൊച്ചിനെ കണ്ണിനു നേരെ കാണുന്നത് കലിയാരുന്നല്ലോ നിനക്ക്..... ഓഹ് അതൊക്കെ എന്റെ അടവല്ലായിരുന്നോ.... പണ്ട് മുതലേ നെഞ്ചിൽ ചേർത്ത് വച്ചതല്ലെ അവളുടെ തന്തപ്പടിയുടെ സ്വഭാവം ശെരിയല്ലാത്തതുകൊണ്ടാ അവളെയും കുറച്ചുനാൾ മാറ്റി നിർത്തിയത്. പണ്ടത്തെയിഷ്ടം പോകുന്നെങ്കിൽ പോട്ടെന്ന് കരുതി. പക്ഷേ അവളുമെന്നേ വിട്ടില്ലല്ലോ..... ആ കുട്ടിപ്പിശാശ് വിളിച്ച് സ്വസ്ഥത തരാത്ത ഒരു ദിവസമില്ല. അവന്റെ സംസാരം കേട്ട് നന്ദൻ അറിയാതെ ചിരിച്ചുപോയി..... എന്തായാലും നിന്നെ ഇനി അധികം കന്യകനാക്കി നിർത്തുന്നില്ല പെട്ടന്ന് പെണ്ണുകാണാൻ പോയേക്കാം നീ ഡേറ്റ് പറഞ്ഞാൽ മതി.... നന്ദൻ പറഞ്ഞു ഒക്കെ..... ഇന്ന് ഡ്യൂട്ടി കഴിഞ്ഞു കലിങ്ങിൽ കാണാം.... ആഹ്ഹ് ശെരിന്നാ. 🦋🦋🦋🦋🦋 ഇത്രയും നോട്സ് ഒക്കെ എഴുതാനുണ്ടോ മഹി കാവ്യായോട് ചോദിച്ചു. പിന്നെ ഇല്ലാതെ b. Ed പഠിക്കുന്ന ഒരു കുട്ടിക്ക് നോട്സും ചാർട്ടും അസൈൻമെന്റ്സും ഒഴിഞ്ഞൊരു നേരം കാണില്ല..... കാവ്യ അവനെ നോക്കി പറഞ്ഞു. മഹിയെ നോക്കാനായി നിൽക്കുന്ന മനു അത്യാവശ്യമായി അവന്റെ വീട്ടിലേക്കു പോയിരിക്കുകയാണ് വൈകിട്ടേ മടങ്ങി വരൂ..... ഭാമയ്ക്ക് ജോലി കിട്ടിയ കാര്യങ്ങളൊക്കെ വന്ന് പറഞ്ഞ് എല്ലാവരും താഴേക്ക് പോയപ്പോൾ അവർക്കൊപ്പം റൂം വിട്ട് പോകാൻ നിന്ന തന്നെ കുറച്ച് നേരം ഇവിടിരിക്കുമോ എന്ന് ചോദിച്ച് പിടിച്ചു നിർത്തിയത് മഹിയാണ് . ഇപ്പൊ ഇടക്കൊക്കെ ആളോടും മനുവിനോടും വന്ന് മിണ്ടുന്നത് കൊണ്ട് തന്നെ നിരസിക്കാനായില്ല...... മഹിയേട്ടനോപ്പം കുറച്ച് നേരമവിടെ സംസാരിച്ചിരുന്നു. അപ്പോഴാണ് കുറച്ച് നോട്സ് കമ്പ്ലീറ്റ്‌ ചെയ്യാനുള്ള കാര്യം ഓർമവന്നത്. അതോടെ റൂമിലേക്ക് പോയി അതും എടുത്തുകൊണ്ടു വന്നു...... പെന്റിങ് ആയ നോട്സ് ഒത്തിരി ആയതിനാൽ മഹികൂടി എഴുതി തരാമെന്ന് പറഞ്ഞു....... ഒരുപാട് ഉള്ളത് കൊണ്ട് ആ ഹെൽപ് വേണ്ടന്ന് പറയാൻ തോന്നിയില്ല പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്ന് എഴുതി തുടങ്ങി. എഴുതി എഴുതി വന്ന് അവസാനം കാവ്യക്ക് മടുത്തു തുടങ്ങി...... എന്നാൽ മഹി എഴുത്ത് തന്നെയാണ്...... വളരെ ഭംഗിയുള്ള കൈയക്ഷരമാണവന്റെത് അതിലേക്ക് തന്നെയങ്ങനെ നോക്കിയിരുന്നു..... ശേഷം എപ്പോഴോ കണ്ണൊന്നു തെറ്റിയ നേരം അവനെയുമൊന്നു നോക്കിപ്പോയി...... നന്ദേട്ടനെ പ്പോലെതന്നെയാണ് മുഖ സാദൃശ്യം പൊക്കവും വണ്ണവും എല്ലാം ഏകദേശം ഒരുപോലെ.... ചെറിയൊരു വ്യത്യാസമേ ഉള്ളൂ നന്ദേട്ടന് താടിയും മീശയും ഒക്കെയുണ്ട് മഹിയേട്ടന് മീശ മാത്രം താടിയില്ല. അതാൾക്ക് പോലീസ് കാരെപ്പോലെ ഭംഗിയും കൊടുക്കുന്നുണ്ട്...... അവളങ്ങനെ മഹിയെ നോക്കിയിരുന്നപ്പോഴാണ് അവസാനപേജും എഴുതിക്കഴിഞ്ഞ് മഹി തലയുയർത്തി നോക്കുന്നത്. തന്നെ തന്നെ നോക്കിയിരിക്കുന്നവളെ കണ്ടതും അവനൊന്നു വിരൽ ഞൊടിച്ചു. ഇതേത് ലോകത്താ...... അവൻ ചിരിയോടെ ചോദിച്ചു? അവൾ പെട്ടന്ന് ഞെട്ടിയുണർന്നു..... ഏയ്യ്.... ഞാൻ ഇങ്ങനെ എന്തോ...... ഒന്ന് പരുങ്ങിക്കൊണ്ടവൾ മഹി എഴുതി തീർത്ത ബുക്കിലേക്ക് നോക്കി..... മഹിയേട്ടന്റെ കൈയക്ഷരം കാണാൻ നല്ല ഭംഗിയാട്ടോ..... ആണോ....... എന്റെ ഹാൻഡ്രൈറ്റിംഗ്ന് ആദ്യമായി കിട്ടുന്ന പ്രശംസയാ...... അതുകൊണ്ട് ഞാനത് വരവ് വച്ചിരിക്കുന്നു...... ഒരു ചിരിയോടെ അവൻ പറഞ്ഞ് തന്റെ വീലചെയറിലേക്ക് അവൻ ചാരിയിരുന്നു...... ശേഷം അവളെയൊന്ന് നോക്കി...... ഒരു സാധാ പെൺകുട്ടി...... ആർക്കും ഇഷ്ടം തോന്നുന്നത് പോലുള്ള പെരുമാറ്റവും രീതികളും അതവൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്..... എടുത്തുപറയാൻ പ്രത്യേകതകൾ ഒന്നുമില്ലെങ്കുലും വല്ലാത്തൊരു ആകർഷണീയതയുണ്ടവൾക്ക്. കാവ്യ...... മഹി പതിഞ്ഞ സ്വരത്തിലൊന്ന് വിളിച്ച് മ്മ്മ്മ്..... അവൾ ബുക്കിൽ നിന്നും മുഖമുയർത്തി നോക്കി..... തനിക്ക്.... തനിക്കെന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ? എനിക്കോ എന്തിന്? അവന്റെ യാ ചോദ്യത്തിൽ അവളൊന്ന് ഞെട്ടിക്കൊണ്ടവനെ നോക്കി...... ആദ്യം ഭാമയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി നാട്ടിൽ നിന്ന് പോയിരുന്നല്ലോ അപ്പോൾ...... അത്‌....... അവളൊന്ന് വിക്കി...... താൻ പറഞ്ഞോ എനിക്ക് ഫീലൊന്നു മാകില്ല..... വെറുതേ ചോദിച്ചതാ.... അതന്ന് ദേഷ്യം തോന്നിയിരുന്നു. കാരണം കല്യാണത്തിന്റെ അടുത്തുവരെ എത്തിയതിനു ശേഷം അത്‌ മുടങ്ങുമ്പോഴു ഉണ്ടാകുന്ന മാനസികാവസ്ഥ വളരെ വലുതാണല്ലോ.... അന്ന് ഭാമേച്ചിയെ അമ്മ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു...... കുറച്ചൊന്നുമല്ല എല്ലാവരും വിഷമിച്ചത് അപ്പോ മഹിയേട്ടനോട് ദേഷ്യം തോന്നിയിരുന്നു . ഇഷ്ടമല്ലായിരുന്നെങ്കിൽ അതാദ്യം പറയാമായിരുന്നില്ലേ എന്ന് തോന്നിപ്പോയി..... എന്നാ കുറച്ചു ദിവസമേ ദേഷ്യമൊക്കെ തോന്നിയുള്ളൂ..... പിന്നെയത് കുറഞ്ഞു കാരണം നന്ദേട്ടനായിരുന്നു....... മഹിയെട്ടൻ പിന്മാറിയതുകൊണ്ടല്ലേ നന്ദേട്ടൻ ഭാമചേച്ചിയെ വിവാഹം കഴിച്ചത് പിന്നീട് തോന്നി ഭാമ ചേച്ചിക്ക് ചേർന്നത് മഹിയേട്ടനെക്കൾ നന്ദേട്ടനായിരുന്നു എന്ന് മാഹിയെട്ടൻ പോയത് നന്നായി എന്ന്. അത്‌ കേട്ടപ്പോൾ മഹി അറിയാതൊന്ന് പുഞ്ചിരിച്ചു. ആ പറഞ്ഞത് കറക്റ്റാണ്....... എന്നേക്കാൾ നിന്റെ ചേച്ചിക്ക് ചേർന്നത് നന്ദൻ തന്നെയാണ്...... അവരെപ്പോലെ അവർക്ക് മാത്രേ ആകാൻ കഴിയൂ..... സ്നേഹിക്കാനും പ്രണയിക്കാനും ഒപ്പം ചേർത്തു പിടിക്കാനും എല്ലാം.... അന്ന് ഞാൻ തിരികെ പോകാതെ ഭാമയെ വിവാഹം കഴിച്ചിരുന്നെങ്കിലും അതൊരു ചതിയായേനെ.......... സത്യത്തിൽ ഇന്ന് ഈ ലോകത്ത് ആരോടെങ്കിലും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെങ്കിൽ അതവരോട് മാത്രമാണ്..... ദെയ്‌വം ചേർത്തുവച്ചതാണവരെ..... അവർ രണ്ടുപേരും ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിന്ന് ഇങ്ങനെ ജീവനോടെ യിരിക്കുന്നത്..... അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളിൽ നിന്ന് കയറിവരൻ കഴിഞ്ഞതും അവർ ഉള്ളത് കൊണ്ട് മാത്രമാണ്. അവന്റെ കണ്ണുകളൊന്ന് പിടച്ചു... മാഹിയെട്ടൻ മാത്രമല്ല..... ഞാനും ഇന്നിവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടെങ്കിൽ അത്‌ അവരുള്ളത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ എന്നെ ഇല്ലാതായേനെ ഞാൻ...... പറഞ്ഞു വരുമ്പോൾ എവിടെയൊക്കെയോ നമ്മൾ തുല്യ ദുഃഖമുള്ളവരാണ്...... അവൻ പറഞ്ഞു...... അവൾ മെല്ലെയൊന്ന് ചിരിച്ചു. ഭാമ പറഞ്ഞ് അവന്റെ കഥ മുഴുവൻ അവൾക്കും നന്ദൻ പറഞ്ഞ് കാവ്യയുടെ ജീവിതം അവനുമറിയാം. ജീവൻ...... മഹിയൊന്നു നിർത്തി ഇറങ്ങിയിട്ടില്ല നല്ല സ്ട്രോങ്ങ്‌ കേസ് അല്ലേ.... കിടക്കട്ടെ...... മെറിൻ........ അവളും ഒന്ന് നിർത്തി ജയിലിൽ തന്നെയാണ് കോടതി ശിക്ഷ വിധിച്ചിരുന്നു...... പിന്നെ ഒരു മാസം മുൻപ് നന്ദനെപ്പോഴോ പറയുന്നത് കേട്ടു ജയിലിൽ വച് വീഴുകയെന്തോ ചെയ്ത് അവൾ ഹോസ്പിറ്റലിലായെന്ന്..... അവളുടെ ഉള്ളിലുണ്ടായിരുന്ന കുഞ്ഞും പോയെന്ന്...... അവൻ സഞ്ചു വഴി അറിഞ്ഞതാണ്. അത്‌ കേട്ടപ്പോ ഒന്ന് നെഞ്ച് പിടഞ്ഞു..... എന്റതല്ലെങ്കിലും കുറേ നാൾ വിശ്വസിച്ചിരുന്നു അതെന്റെ കുഞ്ഞാണെന്ന് സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തിരുന്നു.......... പക്ഷേ........ ഇപ്പോൾ ജയിലിൽ തന്നെയാണ് ഇനിയുള്ള ജീവിതവും അവിടെ തന്നെയാണ് ചിലപ്പോ അതുകൊണ്ട് ആ കുഞ്ഞിനെ അവൾ സ്വയം നശിപ്പിച്ചതാണോയെന്നും അറിയില്ല.... എന്ത്‌ ചെയ്യാനും മടിക്കില്ല...... അവനൊരു നിശ്വാസത്തോടെ പറഞ്ഞുകൊണ്ട് വീൽചെയറിലേക്ക് ചാരിയിരുന്നു. ഞാനേറ്റവും കൂടുതൽ മറവിക്ക് വിട്ടുകൊടുക്കാനാഗ്രഹിക്കുന്ന ഒരധ്യായം. തുടരും. 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 👍👍👍
1.8K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpAB6Bk?d=n&ui=v64j8rk&e1=cഇനിയിപ്പോ കരഞ്ഞിട്ടെന്താ മോഹനാ കാര്യം, കുടുംബത്തെക്കുറിച്ച് അന്വേഷിക്കാതെ അവിടെയും ഇവിടെയും പോയാൽ വീട്ടിൽ നടക്കുന്ന വല്ല കാര്യങ്ങളും അറിയാനൊക്കുമോ..?? കൗസല്യ ചേച്ചി ചോദിച്ചു. തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന മോഹനന്റെ കൈകളുടെ മുറുക്കം ദേവികയെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. അവൾ ബലമായി അച്ഛനിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിച്ചു. എന്നാൽ അയാൾ ഒന്നുകൂടി മകളെ മുറുകെ പിടിക്കുകയാണ് ചെയ്തത്. വിട്....എന്നെ വിടാൻ അവൾ ശബ്ദമുയർത്തി. അയാൾ അവളുടെ പിടുത്തം വിട്ടു. അയാളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ കള്ളക്കണ്ണുനീരൊഴുക്കാൻ... ദേവിക വെറുപ്പോടെ ചോദിച്ചു മോളെ ഞാൻ അറിഞ്ഞില്ല. അവൾ പുച്ഛത്തോടെ അകത്തേക്ക് കയറി പോയി. ഞാൻ ഇറങ്ങുവാ മോഹന, കൗസല്യ ചേച്ചി പറഞ്ഞു. അയാൾ നിറകണ്ണുകളോടെ തലയാട്ടി. കൗസല്യ ചേച്ചി പോയതും അയാൾ അകത്തേക്ക് കയറി. മീര മരിച്ചതിൽ അയാൾക്ക് തെല്ലും വിഷമം തോന്നിയില്ല. അല്ലെങ്കിലും കൂടെ കൊണ്ടുവന്നു പൊറുപ്പിച്ച ആദ്യത്തെ ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പോഴേക്കും തനിക്ക് അവളോടുള്ള ഇഷ്ടമൊക്കെ പോയിരുന്നു. താൻ കുട്ടിക്കാലം മുതൽ ആരുടെയും നിയന്ത്രണത്തിൽ നിൽക്കാതെ സകല സ്വാതന്ത്ര്യത്തോടെയുമാണ് ജീവിച്ചത്.തോന്നുമ്പോൾ തോന്നുന്ന ഇടത്തേക്ക് പോകും ഇടയ്ക്ക് വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ വീടും പരിസരവുമൊക്കെ വൃത്തിയായി കിടക്കുമല്ലോ എന്ന് കരുതിയാണ് മീരയെ ഇറക്കി വിടാതിരുന്നത്.പിന്നെ ഇടയ്ക്ക് തനിക്കൊരു പെണ്ണിന്റെ ചൂടും കിട്ടുമല്ലോ എന്ന് കരുതി.. ഏതായാലും മീര ചത്തത് നന്നായി, മീരയെക്കാൾ പതിന്മടങ്ങ് സുന്ദരിയായ ഒരു മകളെയല്ലേ അവൾ തനിക്ക് തന്നിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ഇവളിത്തിരി മൂക്കാൻ വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു.അയാൾ ചിരിച്ചു. പിന്നീടങ്ങോട്ട് അയാളുടെ അഭിനയമായിരുന്നു. മീര മരിച്ചതോടെ അയാൾക്ക് കുറ്റബോധം തോന്നി എന്നും, അയാൾ പുതിയ ഒരു മനുഷ്യനായി എന്നും അയാൾ അയൽക്കാരെയൊക്കെ വിശ്വസിപ്പിച്ചു. അതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. മകളുടെ കാര്യങ്ങൾക്ക് അയാൾ ഏറെ മുൻതൂക്കം നൽകി. പക്ഷെ,ദേവികക്ക് എന്തോ അയാളെ തീരെ ഇഷ്ടമില്ലായിരുന്നു. ഇരുൾ പടരുമ്പോൾത്തന്നെ അവൾ മുറിയിൽ കയറി വാതിൽ അടയ്ക്കും. അയാൾ അവളെ ഒരു തരത്തിലും ശല്യം ചെയ്തിരുന്നില്ല. ഒരു ദിവസം അവൾ ടൗണിലേക്ക് പോയപ്പോൾ വഴിയിൽ വച്ച് എൽദോസിനെ കാണുകയുണ്ടായി. ഇനി തുടർന്ന് പഠിക്കാൻ പോകുന്നില്ലേ?? അയാൾ ചോദിച്ചു. ഇല്ല. ആ മോഹമൊക്കെ ഞാൻ ഉപേക്ഷിച്ചു. അവൾ പറഞ്ഞു പാടില്ല. തന്റെ ആഗ്രഹമല്ലേ ഇനിയും പഠിക്കണമെന്ന്, പണത്തിന്റെ കാര്യമോർത്ത് താൻ വിഷമിക്കണ്ട. നോക്കൂ ചേട്ടാ...എനിക്ക് ആകെ സ്വന്തമെന്ന് പറയാൻ ഒരല്പം ആത്മാഭിമാനം മാത്രമേയുള്ളൂ. എനിക്ക് ആരോഗ്യമുണ്ടല്ലോ, ജോലിയെടുക്കാൻ എനിക്ക് മടിയുമില്ല. ഞാൻ എന്തെങ്കിലുമൊരു ജോലി സമ്പാദിച്ച്, എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം. എന്നെ ഓർത്ത് ആരും വിഷമിക്കണ്ട. എനിക്ക് അതൊന്നും ഇഷ്ടമല്ല. കുട്ടീ...ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. എനിക്കറിയാം ചേട്ടാ, എന്റമ്മ മരിച്ചപ്പോൾ ചേട്ടൻ അവിടെ വന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഒക്കെ എപ്പോഴോ ഞാൻ കണ്ടിരുന്നു. എന്റെ യോഗ്യത എന്താണെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അരുതാത്തതൊന്നും ഞാൻ ഒരിക്കലും മോഹിച്ചിട്ടില്ല. എന്നെക്കൊണ്ട് അതിനാവില്ല.. ഞാനതിന് കുട്ടിയെ ഒന്നിനും നിർബന്ധിച്ചില്ലല്ലോ. ഇപ്പോഴെന്താ ടൗണിലേക്ക് ഇറങ്ങിയത്?? അയാൾ ചോദിച്ചു. ഏതെങ്കിലും സ്ഥാപനത്തിൽ സ്റ്റാഫ് ആയിട്ട് വേക്കൻസി ഉണ്ടോ എന്ന് അറിയാൻ വേണ്ടി ഇറങ്ങിയതാണ്. അല്ല! നമ്മുടെ ജംഗ്ഷനിലുള്ള ബാങ്കിൽ ഒരു വേക്കൻസി ഉണ്ടെന്ന് അറിഞ്ഞിരുന്നല്ലോ, ഒന്നു പോയി ചോദിക്കാൻ മേലായിരുന്നോ?? അയാൾ ചോദിച്ചു അവിടെ വേക്കൻസി ഉണ്ടോ?? ഉണ്ടെന്ന് കഴിഞ്ഞദിവസം ആരോ പറയുന്നത് കേട്ടു, കൃത്യമായി അറിയില്ല കുട്ടി പോയി ഒന്ന് ചോദിച്ചു നോക്കൂ.. ശരി... അവൾ മുന്നോട്ടു നടന്നു. അയാൾ ഒരു നിമിഷം അവളുടെ പോക്ക് നോക്കി നിന്നു. ദേവിക വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ആ കണ്ണുകളിലെ ദുഃഖഭാവം ഇപ്പോഴും മാഞ്ഞിട്ടില്ല.. അയാൾ പെട്ടെന്ന് ഫോൺ എടുത്തു. എടാ...നമുക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ഇപ്പോൾ അങ്ങോട്ട് വരും . നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ഉണ്ട്. അവിടെ ഒരു വേക്കൻസി ഉണ്ടെന്ന് നീ പറഞ്ഞിരുന്നില്ലേ പറ്റുമെങ്കിൽ ആ കുട്ടിയെ നിർത്തണം. അതിനിപ്പോ എന്താടാ, നീ ഒരു കാര്യം പറഞ്ഞാൽ പിന്നെ ഞാൻ കേൾക്കാതിരിക്കുമോ, അതൊക്കെ നമുക്ക് ശരിയാക്കാം. അപ്പുറത്ത് നിന്നും മറുപടി വന്നു ഓക്കേടാ...എൽദോസ് കാൾ കട്ടാക്കി. ഇല്ലാ ദേവിക...നിന്നെ അങ്ങനെ വിട്ടു കളയില്ല ഈ എൽദോസ്. ഇനി നിനക്കെന്നെ വേണ്ട എന്ന് നീ തീർത്തു പറയുകയാണെങ്കിൽകൂടി, നിനക്ക് ഒരു ദോഷവും ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ സന്തോഷമായിരിക്കണം എന്നും. ഏതെങ്കിലും ചെറിയ സ്ഥാപനത്തിൽ സ്റ്റാഫ് ആയി ജോലി ചെയ്യുന്നതിനേക്കാൾ അന്തസ്സാണ് ഒരു ബാങ്കിൽ ജോലി ചെയ്യുന്നത്. 💚💚💚💚💚 രണ്ടുമൂന്നു ദിവസങ്ങൾക്ക് ശേഷം ദേവിക ബാങ്കിൽ ജോലിക്കായി പോയി തുടങ്ങി ജോലിക്ക് പോയി കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ, അവൾ സ്വയം പഠനവും തുടങ്ങി. ദിവസങ്ങൾ കടന്നുപോയി. പക്ഷേ അമ്മയെ മാത്രം അവൾക്ക് മറക്കാൻ കഴിഞ്ഞില്ല. എപ്പോഴും അമ്മയുടെ ഓർമ്മകളാണ്... നേരം പുലരുമ്പോൾ തുടങ്ങി, ഉറങ്ങാൻ കിടക്കുമ്പോൾ വരെ അമ്മ ഇങ്ങനെ മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും. ജോലി ചെയ്യുന്നുണ്ട്...പഠിക്കുന്നുണ്ട്... അതൊക്കെ ശരിയാണ്. പക്ഷേ അപ്പോഴെല്ലാം അമ്മ തന്റെയരികിൽ തന്നെയുണ്ടെന്ന് അവൾക്ക് തോന്നും. ഒരു തരത്തിൽ നോക്കിയാൽ അവൾക്കത് ആശ്വാസമായിരുന്നു. മറ്റാരും സ്നേഹിക്കാനും പരിഗണിക്കാനും അവളുടെ ജീവിതത്തിലുണ്ടായിരുന്നില്ല. അവളുടെ എല്ലാമെല്ലാമായിരുന്നു അമ്മ. അച്ഛൻ എന്നൊരാൾ ഉണ്ടെന്നല്ലാതെ ഒരിക്കൽപോലും സ്നേഹത്തോടെ അടുത്തിരിക്കുകയോ, കൊഞ്ചിക്കുകയും ഒന്നും ചെയ്തിട്ടില്ല. പഠിക്കുന്ന കാലത്ത് ഒരു പത്തു രൂപ മുടക്കി ഒരു പേന പോലും വാങ്ങിച്ചു തന്നിട്ടില്ല. എല്ലാം അമ്മ പണിയെടുത്താണ് ഉണ്ടാക്കിയിരുന്നത്. അയൽവക്കത്തുള്ള കുട്ടികളുടെ പഴയ ബാഗും പുസ്തകങ്ങളും ഉപയോഗിച്ചാണ് താൻ പഠിച്ചത്. പുതിയത് വേണമെന്ന് തനിക്ക് ആശയില്ലായിരുന്നു കാരണം പുതിയത് വാങ്ങണമെങ്കിൽ തന്റെ അമ്മ അത്രയും കൂടി കഷ്ടപ്പെടണമായിരുന്നു. ഉള്ള പരിമിതികളിൽ വളരാൻ താൻ ശീലിച്ചിരുന്നു. അമ്മ പോയതോടെ തനിക്ക് എല്ലാമെല്ലാം നഷ്ടമായിരിക്കുകയാണ്. ഇതിനേക്കാൾ വലിയ നഷ്ടമൊന്നും തന്റെ ജീവിതത്തിലിനിയൊരിക്കലും സംഭവിക്കാൻ പോകുന്നില്ലല്ലോ. 🍀🍀🍀🍀🍀 എൽദോസ് അമ്മച്ചിയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി വരുന്ന വഴിക്കാണ്, ദേവിക ബസ് കയറാനായി നിൽക്കുന്നത് കണ്ടത്. അയാൾ വണ്ടി നിർത്തി. ദേവിക അയാളെ നോക്കി ഒന്ന് ചിരിച്ചു. ബസ് കാത്തുനിൽക്കുകയായിരിക്കും?? അതെ. അമ്മച്ചി...ഇതാണ് ദേവിക... അയാൾ പറഞ്ഞു. ഡോർ തുറന്ന് മേരി ഇറങ്ങി... ദേവിക അമ്മച്ചിയെ നോക്കി നിന്നുപോയി. എന്തൊരു ശാന്തത നിറഞ്ഞ മുഖം. കണ്ണുകളിൽ സ്നേഹം വഴിഞ്ഞൊഴുകുന്നു... മേരി അവളുടെ നിറുകയിൽ തലോടി... ചോദ്യങ്ങളില്ല പറച്ചിലുകളില്ല.. ദേവിക പതിയെ കണ്ണുകളടച്ചു. തന്റെ അമ്മയുടെ കൈകൾ തന്നെ തഴുകുന്നത് പോലെ... മേരി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. ആരുമില്ലെന്ന് കരുതണ്ട കേട്ടോ അമ്മച്ചിയുണ്ട്... ഭൂമിയിലെ എല്ലാത്തിനെയും സ്നേഹിക്കാൻ മാത്രം അറിയുന്ന കുഞ്ഞല്ലേ ഇതിനെ കരുതിയില്ലെങ്കിൽ ഉടയ തമ്പുരാൻ പൊറുക്കുവേല... അമ്മച്ചിയുടെ കൈകൾ അവളെ പൊതിഞ്ഞു. അതേ ഇത് പൊതുവഴിയാ... ഇങ്ങ് വരുന്നുണ്ടോ എൽദോസ് ചോദിച്ചു. ഒന്ന് പോടാ ചെറുക്കാ.. ഞാൻ പോട്ടെ മോളെ... അവൾ തലയാട്ടി... അവർ വണ്ടിയിൽ കയറി. വണ്ടി പോകുന്നത് അവൾ നോക്കിനിന്നു. അല്പസമയം മീരയമ്മ തന്റെ കൂടെ ഉള്ളത് പോലെ തോന്നി... ചില സ്ത്രീകൾ അങ്ങനെയാണ് അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.... 💚💚💚💚 അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു... ദേവിക അടുപ്പത്തിരുന്ന ചൂട് കഞ്ഞി വാങ്ങി വച്ചു. അവൾ ഭക്ഷണം ഉണ്ടാക്കി വയ്ക്കാറുണ്ടെങ്കിലും അച്ഛന് എടുത്തു കൊടുക്കാറൊന്നുമില്ല. എങ്കിലും ഒരു പരാതിയും ഇല്ലാതെമോഹൻ എടുത്ത് കഴിക്കാറുണ്ട്. കൂടാതെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും മോഹനൻ വാങ്ങിക്കൊണ്ടു വരാറുണ്ട്. അച്ഛൻ നേരത്തെ ഇങ്ങനെയായിരുന്നെങ്കിൽ തന്റെ അമ്മ എത്രത്തോളം സന്തോഷകരമായി ജീവിക്കുമായിരുന്നു എന്ന് അവൾക്ക് തോന്നി. അവൾ അല്പം കഞ്ഞി എടുത്ത് കുടിച്ചു. പാത്രം കഴുകി വെച്ചിട്ട് തിരിഞ്ഞപ്പോഴാണ് അച്ഛൻ തന്നെ നോക്കി നിൽക്കുന്നത് അവൾ ശ്രദ്ദിച്ചത്. മോൾ ഭക്ഷണം കഴിക്കുകയാണോ?? അയാൾ ചോദിച്ചു ഉം... അവൾ അയാളെ കടന്നു മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും അയാൾ അവളെ വട്ടം പിടിച്ചു. നീ സുന്ദരിയാ മോളെ... മീരയേക്കാൾ... വിട്... അവൾ ദേഷ്യത്തോടെ പറഞ്ഞു. നീ വളർന്ന് വരാൻ നോക്കിയിരിക്കുവായിരുന്നു ഞാൻ. എന്തായിത്...??ഞാൻ നിങ്ങളുടെ മകളാണ്.. നോക്ക് മോളെ, നമ്മൾ ഒരു വിത്ത് നട്ട് നനച്ച് പരിപാലിച്ച് കൊണ്ടു നടന്നിട്ട് അതിൽ നിന്നുള്ള വിളവ് ആരാണ് എടുക്കേണ്ടത്?? ആരാണ് അതിന്റെ അവകാശി?? വിത്ത് നട്ട ആൾക്കല്ലേ മോളെ അവകാശം. അയാൾ ഉറക്കെ ചിരിച്ചു. അവൾ പൊടുന്നനെ സർവ്വ ശക്തിയുമെടുത്ത് കുതറി മാറി.. മാറിപ്പൊക്കോ ഇല്ലെങ്കിൽ ഞാൻ ഉറക്കെ കരയും.. ആളുകളൊക്കെ ഓടിവരും... അത് ഈ കൊ.ലമഴയിൽ ആരാണ്നിന്റെ ശബ്ദം കേൾക്കുന്നത്... അയാൾ ഉറക്കെ ചിരിച്ചു. 💜💜💜💜💜 തുടരും. അടുത്ത ഭാഗം ഏഴുമണിക്ക് ഇടാം ട്ടോ കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
ഷാൻ 🌹മാലാഖ 👍👍👍
1.9K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mgkygdV?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ ❤️ ഭാഗം: 30 --------------- പിടയുന്ന മനസ്സുമായി അമീർ അവരുടെ കൂടെ പോയി..മൂന്നാല് ദിവസം അന്വേഷണം കാര്യങ്ങളൊക്കെ ആയി അങ്ങനെകടന്നുപ്പോയ് എന്ത് ചെയ്യണം..എവിടെപ്പോയ് അന്വേഷിക്കണം എന്നറിയാതെ അമീർ ആകെ കുഴഞ്ഞു... എന്റെ പെണ്ണെ..നീയില്ലാതെ എനിക്ക് പറ്റുന്നില്ല... ഇനി മുന്നോട്ടുള്ള എന്റെ ജീവിതം...ദു:ഖകരംതന്നെ എന്നാലും നീയെന്റെ മനസ്സറിയാതെ പോയല്ലോ. ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ആരും അറിയാതെ നിന്നെ എവിടേലും.. സുരക്ഷിതം ഉള്ളിടത്ത്.. എത്തിക്കുമായിരുന്നല്ലോ അമീറിന്റെ ഖൽബകം ഉരുകികൊണ്ടിരുന്നു.. ഇതൊന്നും അറിയാതെ നസീം അമീറിന്റെ വീട്ടിലേക്ക് വരികയും...ആയിശുവിന്റെ ഉമ്മാന്റെ അടുത്ത് പോയതും., ആയിശു അവന്റെ ഉപ്പാടെ പെങ്ങളുടെ മകൾ ആണന്നുള്ള വിവരവും അമീറിനെ അറിയിച്ചു. രണ്ട് ദിവസം മുന്നേ ആയിഷുവിനെ കാണാൻ ഇല്ലന്നും ഞങ്ങൾ അന്വേഷണത്തിലാണ് എന്നുള്ളതും അമീർ നസീമിനെ അറിയിച്ചു.. നസീം അതറിഞ്ഞപ്പോൾ അവനത്‌ വല്ലാത്തെ ഷോക്കായി... എന്ത്...?? അവളെ കാണാനില്ലന്നൊ..! റബ്ബേ... ഞാനിനി ആ പാവത്തിനോട് എന്ത് പറയും... എന്റെ സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം...തകർന്നന്നൊ.. അവളെവിടെ...?? എങ്ങിനെ ഒന്ന് കണ്ട് പിടിക്കും... അവളെന്തിന് ഇങ്ങനെ ചെയ്തു...ഞാനാണെങ്കിൽ നാളെ തിരിച്ച് പോവുകയാണല്ലോ ന്റെ..റബ്ബേ...ഞാൻ അവളിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങുമ്പോഴൊക്കെ ഓരോകാരണങ്ങൾ കൊണ്ടവളെ എന്നിൽ നിന്നും അകത്തി കളയുന്നു.... എനിക്ക് വിധിച്ചവളല്ലേ ആയിശു...അവളെ എനിക്ക് കിട്ടില്ലേ.... എന്നേക്കാൾ ഏറെ അവളെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരു ഉമ്മയുണ്ടവിടെ...അവരോട് ഞാൻ എന്ത് സമാധാനം പറയും എനിക്കറിയുന്നില്ലല്ലോ നസീം..അവൻ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. **----**---** രണ്ട് മൂന്ന് ദിവസത്തിനു ശേഷം ആയിശു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി. എങ്ങോട്ട് പോകും എന്നുള്ള മാനസികാവസ്ഥയിൽ നിൽക്കുമ്പോൾ രാഹുലും അഖിലും അവൾക്ക് കൂട്ടായി എത്തി...അവളുടെ കദന കഥകൾ അറിഞ്ഞപ്പോൾ മനസ്സലിവ് തോന്നിയവർ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. അമ്മേ... രണ്ട് ദിവസത്തെ ചുറ്റലൊക്കെ കഴിഞ്ഞ് ദേ...ഒരു മൊഞ്ചുള്ള കുട്ടിയുമായി കയറി വന്നേക്കുന്നു...രണ്ട് മഹാന്മാരും കൂടി... രാഹുലിന്റെ പെങ്ങൾ ഉമ്മറത്ത് നിന്നുകൊണ്ട് അകത്തേക്ക് നോക്കികൊണ്ട് വിളിച്ചു പറഞ്ഞു... അമ്മേ.....ചെറിയമ്മേ... ഒന്ന്...വേഗം...വാ... ആയിശു... അമ്മമാർ രണ്ട് പേരും പാവം ആണുട്ടോ.... കാണുന്നത് പോലെ ഒന്നും അല്ല...അവരെന്തേലും പറഞ്ഞ അത് കാര്യമാക്കുകയും..വേണ്ട അഞ്ചു... മിണ്ടാതിരുന്നോ.. രാഹുൽ വിലക്കി. ദേ....വരുന്നുണ്ട്... അമ്മമാർ രണ്ട് പെരും. ഇനി അവർ തീരുമാനിക്കട്ടെ... അഞ്ചു അവരെ നോക്കികൊണ്ട് പറഞ്ഞു. രാഹുലെ... എന്താ...ഇത്.. ആരാ...ഇവൾ. അമ്മക്ക് കണ്ണു കാണാൻ വയ്യാതായൊ... ഇത് നമ്മുടെ അഖിലല്ലേ.. അവനെ എനിക്കറിയാം ഈ....കുട്ടി ഏതാ... എന്ന ചോദിച്ചത്... ആയിശു.. അവരെ രണ്ട് പേരെയും.. ദയനീയതയോടെ നോക്കി. അത്...അമ്മേ... ഞങ്ങൾ അകത്തേക്കൊന്ന് കയറിക്കോട്ടെ...എന്നിട്ട് പറയാം...വെറുതെ ഓരോന്ന് ചോദിച്ചു പറഞ്ഞും..ഒച്ച വെച്ച് നാട്ടുക്കാരെ മൊത്തം അറിയിക്കാതെ... വേണ്ട നിങ്ങളൊന്നും പറയണ്ട അച്ഛനും ചെറിയച്ഛനും ഇങ്ങ് വരട്ടെ വെച്ചിട്ടുണ്ട് ഞാൻ... ഏതാ... കൊച്ചേ....നീ.. എന്ത് ധൈര്യത്തിലാ..കുട്ടി. നീ...ഇവരുടെ കൂടെ.. ഇറങ്ങി പുറപ്പെട്ടത്... നിന്റെ വീട്ടിൽ ചോദിക്കാനും പറയാനൊന്നും..ആരുല്ലേ.. നിന്നെ കയറൂരി വിട്ടിരിക്കാണോ..? " അഖിലിന്റെ അമ്മ ആയിഷുവിന് നേരെ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടിരുന്നു... എന്താ...അമ്മ... കാര്യം അറിയാതെ ചുമ്മാ.. ആ...കൂട്ടിയെ.. വേദനിപ്പിക്കുന്നത് എന്നാ പിന്നേ നിങ്ങൾ പറ ആരാ..ഇവൾ. എന്തിനാ..ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നത്... നടന്ന കഥകളല്ലാം അവർരണ്ടുപേരും കൂടെ അമ്മമാരോട് വിവരിച്ചു. അവർക്ക് രണ്ട് പേർക്കും ആയിശുവിനോട് സഹതാപം തോന്നി മോൾക്ക്...അനിഷ്ടകേട് ഒന്നും ഇല്ലങ്കിൽ ഇവിടെ താമസിക്കാം...വേലക്കാരി ആയിട്ടല്ല...ഞങ്ങളുടെ അഞ്ജലിമോൾക്ക് ഒരു കൂട്ടായി.. ആയിഷുവിന്റെ സന്തോഷം കണ്ണീരായി...പുറത്തേക്ക് ഒഴുകി...അവരോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ലായിരുന്നു അവൾക്ക്... അഞ്ജലി ആയിഷുവിനെയും കൊണ്ട് അകത്തേക്ക് ഓടി.. വാ... ആയിശു.. അഞ്ചു..മുകളിലത്തെ നിലയിലുള്ള അവളുടെ റൂമിലേക്ക് അവളെയും കൂട്ടിയിട്ട്..പോയി. അഞ്ചു.. എനിക്കൊന്നു കുളിക്കണമായിരുന്നു. രണ്ട് ദിവസായി...മനസ്സും ശെരിരവും ചൂട് പിടിച്ചു കിടക്കുന്നു... ഷവറിലേക്ക് ഇറങ്ങിനിന്ന്... എനിക്കെന്നെ ഒന്ന് തണുപ്പിക്കണം.. പക്ഷെ...വേറെ മാറ്റിയെടുക്കാൻ ഡ്രസ്സില്ല എല്ലാം നഷ്ടപ്പെട്ടു... ഇത്താക്ക് എന്റെ ചുരിദാർ എടുത്ത് തരാം പക്ഷെ.... വലിപ്പം കൊണ്ട് ഒക്കില്ലല്ലോ ഞാൻ തടിയും ഉയരവും ഒന്നും ഇല്ലാത്തെ ആളല്ലേ... ഇനി എന്ത് ചെയ്യും. ആയിശു അഞ്ജുവിനോട് ചോദിച്ചു... വിഷമിക്കാതെ... ഞങ്ങൾക്ക് ടൗണിൽ വലിയ ഒരു തുണിക്കടയുണ്ട് അച്ഛനെ വിളിച്ചിട്ട് ഞാൻ കാര്യം പറയട്ടെ... അയ്യോ... അതൊന്നും വേണ്ട പിന്നേ താനങ്ങെനെ വേഷം മാറും... മ്മ്.. താനൊന്ന് ഒന്ന് വിശ്രമിക്ക് ഞാനിപ്പോ...വരാം... അമ്മാ... അമ്മാ... അഞ്ചു ഗോവണി ഇറങ്ങി അമ്മയുടെ അടുത്തേക്ക് പോയി എന്താ..അഞ്ചു.. ആ...കുട്ടിക്ക് ഒന്ന് വേഷം മാറണമെന്ന് അതിന്റെ കയ്യിൽ ആണേൽ ഒന്നും ഇല്ലാ... അമ്മ അച്ഛനെ വിളിച്ചു കാര്യം പറ എന്നിട്ട് ഒന്നോ രണ്ടോ കൂട്ട് ഡ്രസ്സ്‌ കാർ ഡ്രൈവർ സുധീശന്റെ കയ്യിൽ കൊടുത്തു വിടാൻ പറ. മ്മ്.." ഞാനിപ്പോൾ തന്നെ വിളിച്ച്..പറയാം... മോൾ അവളുടെ അടുത്തേക്ക് ചെല്ല്... ******** ഇല്ലിക്കൽ തറവാട്ടിൽ കൃഷ്ണനുണ്ണിയുടെയും ഗൗമതി അമ്മയുടെയും മക്കളായ...ദേവന്റെയും ഇന്ത്രന്റെയും മക്കളാണ് രാഹുലും അഖിലും അവരുടെ അമ്മമാർ ദേവയാനി എന്ന ദേവൂ... ഉണ്ണിമായ എന്ന മായ ദേവന്റെയും ദേവായനിയുടെയും മക്കളാണ് രാഹുലും അഞ്ജലിയും ഇന്ത്രന്റെയും ഉണ്ണിമായയുടെയും മകനാണ് അഖിൽ... ടൗണിൽ വലിയ ഒരു തുണികട നടത്തുകയാണ് ഇവർ... ദേവയാനി ദേവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... എടി...ദേവൂ.. എന്ത് കണ്ടിട്ടാ നിങ്ങളാ..കുട്ടിയെ അവിടെ താമസിപ്പിച്ചേക്കുന്നത്... ആരാ എന്താ എന്ന് പോലും അറിയാതെ... അതൊരു പാവം കുട്ടിയാ അതിന്റെ അവസ്ഥ അങ്ങെനയാ...ഏട്ടാ.. എനിക്കൊന്നും കേൾക്കണ്ട അവൾ പറഞ്ഞ കള്ളങ്ങളൊക്കെ വാ തൊടാതെ വിഴുങ്ങിയോ.. എവിടെനിന്നാണോ... അവളെ കിട്ടിയത് അവിടെത്തന്നെ കൊണ്ട് പോയി ആക്കാൻ പറ... അവരോട് രണ്ട് പേരോടും. എന്താ...ഏട്ടാ.. ഒരു പാവം കുട്ടിയാ..അത്. അച്ചനും അമ്മയും ഇല്ലാത്ത ഒരു കുഞാണ്. അതൊന്നും നമ്മൾ നോക്കേണ്ട ആവശ്യമില്ലാ അങ്ങനത്തവരെ താമസിപ്പിക്കാൻ ഇപ്പൊൾ ഒരുപാട് ഇടങ്ങൾ ഉണ്ടല്ലോ.. അഞ്ചുമോൾ നല്ല സന്തോഷത്തിലാ.. അവളെ വിടുമെന്ന് തോന്നുന്നില്ല... വെറുതെ ഓരോ ഭ്രാന്ത് പറയല്ലേ.. നമുക്ക് ഒരു പരിചയവും ഇല്ലാത്ത കുട്ടിയെ അവിടെ താമസിപ്പിക്ക എന്ന് പറയുമ്പോൾ...അത്‌ മാത്രമോ. പ്രായമായ രണ്ടു ആൺകുട്ടികൾ ഉള്ള വീടാ വെറുതേ...ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ..വേണ്ടി.. ആരേലും ചോദിച്ചാ അഞ്ചുന്റെ ഫ്രണ്ടാന്ന് പറയാം...പാവല്ലേ..ഏട്ടാ.. അതിന്റെ സങ്കടം കണ്ടപ്പോ എനിക്കങ്ങനെ പറയാനാ തോന്നിയത്... ദേവൂ...നിനക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ. നിങ്ങൾക്ക് ആ വിഷമം അറിയാതോണ്ടാ.. ഞാനത് നല്ലവണ്ണം അനുഭവിച്ചവളാ അനാഥയായി വളർന്നവർക്കേ അവരുടെ വേദന അറിയു... മ്മ്... ഓക്കേ.. ചിണുങ്ങണ്ട ഒരു കാര്യം ചെയ്യ് ആ കുട്ടിയേയും കൂട്ടീട്ട് കടയിൽ വാ...അവൾക്ക് ഇഷ്ടം ഉള്ളത് എടുത്തോട്ടെ. അതല്ലേ നല്ലത് മോളെയും കൂട്ടിക്കോ...രാഹുലിനോട് വണ്ടി എടുക്കാൻ പറ.. ശെരി...ഏട്ടാ.. ദേവൂവിന്റെ മനസ്സൊന്ന് ആശ്വാ,സത്താൽവിടർന്നു മുഖത്ത് പുഞ്ചിരി വിരിഞ്ഞു. മോളെ അഞ്ചു... നമ്മളോട് കടയിലോട്ട് ചെല്ലാൻ.. രാഹുലിനെയും കൂട്ടി.. ആ...കുട്ടിക്ക് ഇഷ്ടം മുള്ളത് എടുത്തോട്ടെയെന്നാ. അച്ഛൻ പറയുന്നത്... എന്നാ..അങ്ങിനെ ചെയ്യാം..അമ്മ.. അത്‌ തന്നെയാ നല്ലതും... പിന്നെ ആരേലും ആ കുട്ടിനെ കണ്ട് ചോദിച്ചാ..നിന്റെ കൂട്ടുകാരിയാണെന്ന് പറഞ്ഞേക്ക്.. അതൊക്കെ ഞാൻ ഏറ്റു ഇത്ത ഇതൊന്ന് ഇട്ടുനോക്കിയേ... ഇച്ചിരി ടൈറ്റ് ഉണ്ടാകും സാരല്ല...കുറച്ചു സമയത്തിന് അല്ലേ...വേഗം വാഷിങ് റൂമിൽ പോയി..ഡ്രസ്സ്‌ മാറ്റിവാ... ഒരിടം വരെ പോകാനുണ്ട്. ഹേയ്... ഞാനില്ല എങ്ങോട്ടും പേടിക്കണ്ട... ഞങ്ങളില്ലേ... അഞ്ചുവിനോപ്പം അവരുടെ നിർബന്ധപ്രകാരം.. രാഹുലിനെയും കൂട്ടി അവർ തുണിക്കടയിൽ പോയി അവൾക്ക് വേണ്ടുന്ന ഡ്രെസ്സല്ലാം..വാങ്ങിച്ചുകൊണ്ട് അവര് തിരിച്ചു..വീട്ടിൽ എത്തി അഞ്ചു... അപ്പുറത്തെ വീട്ടിലെ ആ...ജാനകി വരുന്നുണ്ട് ആയിശുവിനോട് പുറത്തിറങ്ങല്ലേ..പറ. അവൾ അറിഞ്ഞാൽ പിന്നേ നാട് മൊത്തം അറിഞ്ഞത് പോലെയാ... മ്മ്. പറയാം..അമ്മേ അഞ്ചു ആയിഷുവിന്റെ അടുത്തേക്ക് നടന്നു... ***--*** എടാ..അമീറെ നിങ്ങളെ വീട്ടിലെ ആ..പെങ്കൊച്ചിനെ കണ്ട് കിട്ടിയോ... അയൽക്കാരൻ നാസർ അവനോട് വന്നിട്ട് ചോദിച്ചു.. ഇല്ലാ.... ഒരറിവും..ഇല്ലക്കാ.. വളരെ വിഷമത്തോടെ അമീർ മറുപടി നൽകി.. മ്മ്.. എന്റെ മോൾ ഇന്നലെ ടൗണിലുള്ള ഒരു തുണികടയിൽ പോയപ്പോൾ..ആയിശുവിനെ പോലെ ഒരു കുട്ടിയെ അവിടെ കണ്ടന്ന് പറയുന്നു. അവളുടെ കൂടെ രണ്ടൊ..മൂന്നോ പേരും ഉണ്ടെന്നൊക്കെയാ അവൾ പറഞ്ഞത് ദൂരെ നിന്ന് കണ്ടത് കൊണ്ട് അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ലത്രേ.. ഹേയ്... അത് ആയിശു ആയിരിക്കില്ല.. അതറിയില്ല..അവിടെ കണ്ടന്ന് പറഞ്ഞപ്പോ...ഞാൻ ഇവിടെ വന്നു സൂചിപ്പിച്ചു എന്നൊള്ളു.. ഞാൻ നാളെ..പോയി അന്വേഷിക്കാം. പോയി നോക്ക്. ശെരി.. മ്മ്.. കയ്യിൽ അഞ്ചു കാശില്ലാതെ തുണികടയിൽ അവൾ എങ്ങിനെ പോകും... അത് അവൾ തന്നെയാണോ എന്ന് അറിയാൻ എന്താ ഒരു വഴി. അമീറിന്റെ മനസ്സിൽ പലതും മിന്നി മാഞ്ഞുകൊണ്ടിരുന്നു. (തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 👍👍👍
10.2K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOO3R8X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌- 43🌺💚 ആ നിമിഷം തന്നെ നന്ദനും ഭാമയും തിരിഞ്ഞുനോക്കി.... കാവ്യ അവളുടെ കഴുത്തിൽ കിടന്ന ജീവൻ കെട്ടിയ താലിമാല അഴിച്ചവിടെ വച്ചു..... ഈ ഭാരമെനിക്കിനി വേണ്ടാ...... അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി ....... ആ നിമിഷം നന്ദനും ഭാമയ്ക്കും മനസ്സിലായി പ്രശ്നം അത്രയും ഗുരുതരമാണ്....... പക്ഷേ അവരൊന്നും ചോദിച്ചില്ല...... അവൾക്ക് പറയാനുള്ളത് അവളായി തന്നെ പോകുന്ന യാത്രയിൽ പറയുമെന്ന് അവർക്കുറപ്പായിരുന്നു. അവർ സിറ്റഔട്ട്‌ൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോൾ ജീവന്റെ അമ്മ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു..... കാർ ഗേറ്റ് കഴിഞ്ഞകന്നതും അവർ ജീവന്റെ ഫോണിലേക്ക് വിളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 യാത്രയിലുട നീളം കാവ്യ വളരെ സൈലന്റായിരുന്നു..... ഭാമയും നന്ദനുമത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. കുറച്ച് ദൂരം പിന്നിട്ടതും നേരം ഇരുട്ടിതുടങ്ങി. അരമണിക്കൂർ പിന്നിട്ടതും നന്ദൻ വലിയ തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്ത് വണ്ടി നിർത്തി....... ഇറങ്..... നന്ദൻ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..... ഭാമ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി ഏതോ ചിന്തയിലാണ്ടിരുന്ന കാവ്യയെ ഭാമയൊന്ന് കുലുക്കി വിളിച്ചതും അവളൊന്നു ഞെട്ടിയുണർന്നു..... വാ...... ഇറങ്... കോഫി കുടിക്കാം ...... അപ്പോഴാണ് അവൾ ആ റെസ്റ്റോറന്റ് ശ്രദ്ധിക്കുന്നത്. താനിത്രയും നേരം ഈ ലോകത്തേ അല്ലായിരുന്നു..... അവൾ ചിന്തിച്ചു... കാവ്യാ..... ഇറങ്.... എനിക്ക് വേണ്ട ചേച്ചി........ അത്‌ പറഞ്ഞാൽ പറ്റില്ല...... ഇറങ്...... ഭാമ നിർബന്ധം പറഞ്ഞതും കാവ്യ പിന്നൊന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നന്ദന് പിന്നാലെയായി ഇരുവരും നടന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് കയറി. ഒഴിഞ്ഞു കിടന്നൊരു ടേബിളിലേക്ക് മൂന്ന് പേരുമിരുന്നു...... നിമിഷങ്ങൾക്കകം ഓർഡർ എടുക്കാൻ ആള് വന്നതും എല്ലാവർക്കും ഓരോ കോഫിയും ഒന്നോ രണ്ടോ ചെറിയ സ്നാക്സും നന്ദൻ ഓർഡർ ചെയ്തു. കാവ്യ ഇപ്പോഴും ഏതോ ലോകത്തെന്ന പോലെ ഇരിക്കുകയാണ്..... ഭാമയും നന്ദനും അവളെ തന്നെ ശ്രദ്ധിച്ചു..... കാവ്യാ....... നന്ദന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും കാവ്യ ഞെട്ടലോടെ മുഖമുയർത്തി നോക്കി...... എന്താ മോളെ പറ്റിയെ..... എന്തായിരുന്നു പ്രശ്നം.... ജീവൻ എന്തിനാ നിന്നെ ഉപദ്രവിച്ചേ..... നന്ദൻ മുഖവുരയൊന്നും കൂടാതെ തന്നെ സംസാരിച്ചു. കാവ്യ ദീർഘമായൊന്ന് ശ്വാസമെടുത്തു..... ശേഷം ഇരുവരേയും നോക്കി പറഞ്ഞുതുടങ്ങി. 💚💚 കല്യാണം കഴിഞ്ഞ് ചെന്ന ആദ്യ ദിവസങ്ങൾ വളരെ സ്നേഹമായിരുന്നു..... പെട്ടന്നുള്ള വിവാഹമായതിനാൽ പരസ്പരം നന്നായി അടുത്തറിയണം എന്നൊക്കെ തീരുമാനിച്ചിരുന്നു ....... കുറച്ച് ദിവസം കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പോകാനും പറഞ്ഞിരുന്നു...... അതെല്ലാം എനിക്കും സന്തോഷമായിരുന്നു.... എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം ആകെ മാറി തുടങ്ങി...... അയാളുടെ മാത്രമല്ല അയാളുടെ വീട്ടുകാരുടെയും..... പ്രതേകിച്ച് അമ്മയുടെ...... പിന്നീട് ആദ്യദിവസങ്ങളിൽ ഞാൻ കണ്ടവരെ അല്ലാ ആരും...... അയാൾക്ക് ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.... ആദ്യമൊക്കെ ഞാൻ ക്ഷമിച്ചു.... എന്റെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു..... പക്ഷേ..... കാരണമെന്താണെന്ന് എനിക്കറിയില്ല...... എനിക്ക് മേലേ കുറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു..... അയാളുടെ അമ്മക്ക് ഞാൻ ഓർഡർ ഇടുമ്പോൾ ഓരോന്ന് ചെയ്യുന്നൊരു വേലക്കാരി പോലെയായി മാറി..... ഇനിയും ആ വീട്ടിൽ നിന്നാൽ ഇത് തന്നെ തുടരുമെന്നുള്ളത് കൊണ്ട് പഠിക്കാൻ പോകാമെന്ന് വിചാരിച്ചു..... പഠിക്കാൻ വിടുമെന്നവാക്ക് നേരത്തേ തന്നെ തന്നതാണല്ലോ. അതുകൊണ്ട് എന്നെ വിടുമെന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാൽ അത്‌ ഞാൻ ചോദിച്ച ദിവസം നീയിനി പഠിക്കാൻ പോകണ്ട എന്നായിരുന്നു അയാളുടെ മറുപടി...... പക്ഷെ അത്‌ ഞാൻ സമ്മതിച്ചു കൊടുത്തില്ല ഞാനന്ന് പൊട്ടിത്തെറിച്ചു...... പഠിക്കണമെന്ന് തന്നെ പറഞ്ഞു.... അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. അന്നയാളെന്നെ തല്ലാൻ കൈ പൊക്കി.... ഒന്ന് പിടിച്ചു മാറ്റാൻ പോലും നോക്കാതെ അയാളുടെ അമ്മയും..... ഞാൻ അപ്പോ തന്നെ വീട്ടിൽ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്...... കരഞ്ഞുപോയി ഞാൻ..... പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കണ്ടായിരുന്നു........ നീയിനി പഠിച്ചിട്ടെന്തിനാ..... അടങ്ങി വീട്ടിൽ നിൽക്കാൻ നോക്ക്..... ഇതിലും വലിയ ബന്ധമൊന്നും നിനക്ക് കിട്ടാനില്ല ...... അവനുമായി തല്ലിപ്പിരിഞ്ഞു വീട്ടിലേക്കു വന്നാൽ ഞാനിവിടെ കേറ്റില്ല..... നാട്ടുകാർക്ക്‌ മുന്നിൽ തലകുനിക്കാൻ ഞങ്ങൾക്ക് വയ്യ. ഇതായിരുന്നു എന്റെ അമ്മയുടെ മറുപടി..... ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി എന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും എന്റെ പെറ്റമ്മ ഒന്ന് നിന്നില്ലല്ലോ എന്നോർത്തപ്പോൾ ...... ഹൃദയം തകർന്നുപോയി..... പിന്നീട് ആരെയും വിളിക്കാൻ തോന്നിയില്ല...... എന്തുചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒന്നും മനസ്സിലേക്ക് വരുന്നില്ല. ആകെയൊരു ശൂന്യത മാത്രം. അതിനിടയിൽ എന്റെ ഫോണും അയാൾ എടുത്തു മാറ്റി..... ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാളുടെ ഫോൺ എന്റെ കൈയ്യിൽ കിട്ടുന്നത്.... ലോക്കഴിക്കുന്നത് ഒരിക്കൽ കണ്ടിട്ടുള്ളത് കൊണ്ട് അതോർമ്മിച്ച് ഞാൻ ഒന്ന് ശ്രമിച്ചു നോക്കി..... അപ്പോ തന്നെ അത്‌ ഓൺ ആകുകയും ചെയ്തു..... ആദ്യം അച്ഛനെ വിളിക്കാമെന്ന് കരുതി...... പിന്നെ വേണ്ടന്ന് വച്ച് ഭാമ ചേച്ചിയെ തന്നെ വിളിക്കാമെന്ന് കരുതി വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാളുടെ വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജു കൾ കാണുന്നത്...... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് വാട്ട്സാപ്പിലേക്ക് കയറാൻ തോന്നി കയറിയപ്പോൾ ആദ്യത്തേ കോൺടാക്റ്റിൽ നിന്ന് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു. അതിലെ dp പിക് കണ്ടപ്പോ ഒന്ന് ഞെട്ടി ഒരു പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ജീവൻ...... അറിയാതെ നെഞ്ചോന്നിടിച്ചു പോയി...... ആ പിക് ഒന്ന് സൂം ചെയ്തു നോക്കി...... കണ്ടിട്ട് മലയാളി അല്ലെന്ന് മനസ്സിലായി...... ഓസ്‌ട്രെലിയയിൽ അയാൾക്കൊപ്പം ജോലി ചെയ്യുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.... അവളാകണം. ഒന്നുകൂടി നോക്കിയ ശേഷം ആ ചാറ്റ് ഓപ്പണാക്കി നോക്കി...... വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടി പോയിരുന്നു...... അത്രയ്ക്ക് വൃത്തികെട്ട രീതിയിലുള്ള ചാറ്റ് കൂടാതെ കുറേ ഫോട്ടോസും വീഡിയോസും.... അതിൽ ഒന്ന് ആയാളും ആ പെണ്ണും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ. ചതിക്കുകയായിരുന്നു............. എനിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല..... പെട്ടന്നാണ് അയാളെന്റെ പുറകിലൂടെ വന്ന് കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത്. ഞാൻ ഞെട്ടിപ്പോയി ......... ആദ്യത്തെ പകപ്പ് മാറിയതും ഞാനയാളെ എതിർത്തു...... എനിക്കിപ്പോ എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞു എന്നാൽ അയാൾക്കൊരു പുച്ഛഭാവമായിരുന്നു..... അത്‌ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടു അയാളെ ഞാൻ പിടിച്ച് തള്ളി ഫോൺ തട്ടിപ്പറിച്ചെടുക്കാൻ നോക്കി..... ഒരു ഭ്രാന്തിയെ പ്പോലെയായിരുന്നു എന്റെ പ്രവർത്തി...... അന്നേരമാണ് അയാൾ തല്ലിയത്...... ഒരുപാട് തല്ലി...... ഒരു മാസത്തിനുള്ളിൽ അയാൾക്കൊപ്പം ഓസ്‌ട്രെലിയയിലേക്ക് എന്നെയും കൊണ്ടുപോകും അവിടെ എത്തിയാൽ നിനക്ക് ഈ വിലപോലും ഞാൻ തരില്ല...... നീ ഫോണിൽ കണ്ടത് അവളുമായി നിന്റെ മുന്നിൽ വച്ച് കാണിച്ച് തരും ഞാൻ..... അയാളുടെ ആ പ്രതികരണത്തിൽ പകച്ചുപോയി ഞാൻ....... അവളുണ്ടെങ്കിൽ പിന്നെന്തിനാ എന്നെ ചതിച്ച് എന്റെ വീട്ടുകാരെ ചതിച്ച് എന്നെ നീ വിവാഹം കഴിച്ചതെന്ന് ഞാൻ അലറി ചോദിച്ചു...... അതിനും അയാളൊരു പുച്ഛ ചിരിയായിരുന്നു. നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽ പൊടിയിടാൻ എനിക്കൊരു കല്യാണം വേണമായിരുന്നു..... അതായിരുന്നു അയാളുടെ മറുപടി. ഞാൻ തകർന്നു പോയി..... അയാളുടെ അമ്മ എല്ലാമറിഞ്ഞിട്ടും മിണ്ടാതെ നിന്നു...... രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല. അയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പുറത്തുപോയാലും അപ്പൊത്തന്നെ വരും അയാൾ വന്നുകഴിഞ്ഞാൽ ആ മുറിയിലേക്ക് ഞാൻ പോകില്ല. ഇന്ന് അലമാര ലോക് ചെയ്യാൻ അയാൾ മറന്നു അതിൽ മുഴുവൻ തിരഞ്ഞപ്പോഴാണ് എന്റെ ഫോൺ കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വിളിച്ചു...... അയാൾ വരുന്നതിനു മുൻപ് തന്നെ കട്ട് ചെയ്തു. ഇങ്ങനെ തുടർന്നിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ..... കാവ്യ വലിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുനിർത്തി. നന്ദനും ഭാമയും അവൾ പറഞ്ഞതും അനുഭവിച്ചതുമായുള്ള കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു..... അതുകൊണ്ടാ പോകാൻ നേരം താലിമാലയൂരി ഞാനവിടെ വച്ചത്....... എനിക്കിനി പറ്റില്ല ഏട്ടാ...... അത്രയ്ക്ക് അനുഭവിച്ചു...... മറ്റൊരു പെണ്ണുമായുള്ള രംഗങ്ങൾ ഞാൻതന്നെ കാണുമ്പോഴുള്ള എന്റെ അവസ്ഥ....... അവളുടെ കണ്ണുനിറഞ്ഞു...... ഭാമ അവളെ ചേർത്തു പിടിച്ചു...... കാവ്യ ധൈര്യമായിരിക്ക്...... ഈ ചതിക്കവന് മാപ്പില്ല. അവന് മാത്രമല്ല അവന്റെ കുടുംബത്തിനും ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..... മോള് കോഫി കുടിക്ക്. അവളെ സമാധാനിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... നന്ദനെ കാവ്യക്ക് ഒരുപാട് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ്...... അതുകൊണ്ട് തന്നെ ഏട്ടനെ അവൾക്ക് വിശ്വാസവുമാണ്..... ഇപ്പോൾ ഒത്തിരി ധൈര്യം കൈവന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..... അവൾ ആശ്വാസത്തോടെ കോഫി കുടിച്ചു. നന്ദൻ കോഫി കുടിച്ചു കഴിഞ്ഞതും അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ബില്ലടക്കാനായി ചെന്നു ശേഷം പുറത്തേക്കിറങ്ങി ഫോൺ എടുത്ത് സഞ്ജുവിനെ ഡയൽ ചെയ്തു. ഭാമയും കാവ്യയും വരുമ്പോൾ അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അവരെ കണ്ടതും അവൻ സംഭാഷണം അവസാനിച്ചു കാറിലേക്ക് കയറി...... ഒരു അര മണിക്കൂറിനുള്ളിൽ അവർ വീട്ടിലെത്തി...... ദേവകിയമ്മ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഇറങ്ങി വരുന്ന കാവ്യയെ കണ്ടതും അവരൊന്നു ചിരിച്ചു...... ആഹാ..... ആരാ ഇത് കാവ്യ മോളോ...... ഈ കുഞ്ഞിനെ കൂട്ടാൻ പോയതാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ...... അമ്മ നന്ദനെ നോക്കി പറഞ്ഞു. ജീവൻ വന്നില്ലേ മോളെ..... കാര്യമറിയാതെ യാണ് അമ്മ ചോദിച്ചതെന്ന് അറിയാവുന്നുള്ളത് കൊണ്ട് അവൾ ഇല്ലന്ന് തലയാട്ടി ..... ഭാമ അവളെയും വിളിച്ച് അകത്തേക്ക് നടന്നു.... അവർ മുകളിലേക്കുള്ള സ്റ്റെപ് കയറിയതും ഹാളിലേക്ക് കയറിയ നന്ദനെ ദേവകിയമ്മ നോക്കി..... ആ കുട്ടി ഒത്തിരി ക്ഷീണിച്ചു പോയല്ലേടാ...... മ്മ്മ്മ്....... നന്ദൻ ഒന്നു മൂളി..... അവൾ കുറച്ച് ദിവസം ഇവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു എന്ത് പറ്റി കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെ ഇങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ