പ്രേതകഥ 😱😱

suresh Malayanthery
1K views
2 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (140) ഭയാനകമായ മഞ്ഞ് വീഴ്ച ഉണ്ടായതാണെന്ന് സബ് ഇൻസ്പെക്ടർ ഗോപിനാഥ് ഊഹിച്ചു. സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥും ആനന്ദനും സഞ്ചരിച്ച വാഹനം കണ്ടപ്പോൾ വന്ന ആംബുലൻസ് അടുത്ത ഹെയർപിൻ വളവിൽ നിർത്തി. സബ് ഇൻസ്പെക്ടർ ഗോപിനാഥ് സഞ്ചരിച്ച വാഹനം ആംബുലൻസിനടുത്ത് നിർത്തി. ആംബുലൻസിൽ നിന്നും ഒരു ഡോക്ടർ ചാടിയിറങ്ങി... "എന്താ...എന്തുണ്ടായി?" ആ ഡോക്ടർ ആകാംക്ഷയോടെ ചോദിച്ചു. സബ് ഇൻസ്പെക്ടർ ഗോപിനാഥ്: "ഭയാനകമായ മഞ്ഞ് വീഴ്ച ഉണ്ടായതാണ്... ഇവരുടെ ശരീരങ്ങൾ ഐസ് പോലെ ആയി മരവിച്ചു പോയി". ഡോക്ടർ: "സാരമില്ല... ഏത് മരവിച്ച അവസ്ഥയേയും അതി ജീവിക്കുന്ന അത്യാധുനിക freezer protection സംവിധാനങ്ങളുളള multy level 🎚️ ആംബുലൻസാണിത്...ഇതിലോട്ട് കിടത്തിയാൽ മതി...അല്പ നിമിഷത്തിനുളളിൽ ബോഡികൾ normal ആയിക്കോളും...hurry up..." അവർ എല്ലാവരും കൂടി ഹെഡ് ലൈററുകളുടെ അരണ്ട വെളിച്ചത്തിൽ ഡിറ്റക്ടീവ് ബാററൺബോസിനേയും, സബ് ഇൻസ്പെക്ടർ വേണുഗോപാലിനേയും എടുത്ത് ആംബുലൻസിൽ കിടത്തി... ആംബുലൻസിലെ freezer protection system ഓണാക്കിയതും ഡിറ്റക്ടീവ് ബാററൺബോസിൻ്റേയും സബ് ഇൻസ്പെക്ടർ വേണുഗോപാലിൻ്റേയും ശരീരത്തിൽ നിന്നും മഞ്ഞ് ഉരുകി വെളളമായി നിലത്ത് വീഴാൻ തുടങ്ങി... അവർ, അവർ രണ്ടു പേരുടേയും വസ്ത്രങ്ങൾ ഊരി മാററി. ആംബുലൻസും പോലീസ് വാഹനവും ആശുപത്രി ലക്ഷ്യമാക്കി നീങ്ങി... (തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🌸 ഓണം വൈബ്‌സ് സ്റ്റാറ്റസ് #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1.3K views
4 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡെഡ്ലി ബേക്കറി - ന്യൂയോർക്ക് ഡയറീസ് ( ഡെഡ്ലി ഇഡ്ഡലി തുടർച്ച, കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. ലണ്ടൻ നഗരത്തിന്റെ പുകമൂടിയ തെരുവുകളിൽ സ്കോട്ട്‌ലൻഡ് യാർഡിനെ പോലും സ്വന്തം വിരൽത്തുമ്പിൽ നിർത്തി വിജയം കൊയ്ത ശേഷമാണ് വേണുപ്പിള്ളയും നിസാറും അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിലേക്ക് ലാൻഡ് ചെയ്തത്. ടൈംസ് സ്ക്വയറിന്റെ തിളങ്ങുന്ന ലൈറ്റുകൾക്ക് താഴെ, ബ്രൂക്ലിനിലെ പഴയ ഒരു വ്യവസായ മേഖലയിലുള്ള നാലുനില കെട്ടിടം അവർ സ്വന്തമാക്കി. താഴത്തെ നിലയിൽ ആരും കൊതിക്കുന്ന റോയൽ ലുക്കിലുള്ള അമേരിക്കൻ ഡൈനർ ആരംഭിച്ചു: 'Pillai & Nisar's Empire Steakhouse & Burgers'. പുറത്ത് കൊടും തണുപ്പത്തും അറ്റാച്ച്കേസുകളും പിടിച്ചു നിൽക്കുന്ന വോൾ സ്ട്രീറ്റിലെ ബ്രോക്കർമാരും, മസിൽ പെരുപ്പിച്ച ബോഡിബിൽഡർമാരും, മാഫിയ തലവന്മാരും റെസ്റ്റോറന്റിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നു. കാരണം അവിടെ വിളമ്പിയിരുന്ന വിഭവങ്ങൾ സാധാരണ അമേരിക്കൻ ഫാസ്റ്റ് ഫുഡുകളെപ്പോലെ ആയിരുന്നില്ല. മോൺസ്റ്റർ ബ്രാക്കുസ് ബർഗർ സാദാ ബീഫ് പാറ്റിക്ക് പകരം ഒളിമ്പിക് റെസ്ലർമാരുടെയും അന്താരാഷ്ട്ര പവർലിഫ്റ്റർമാരുടെയും തുടയിലെ ഫ്രഷ് മാംസം പ്രത്യേക താപനിലയിൽ പുകച്ച് തയ്യറാക്കിയ പാറ്റി. അതിന് മുകളിൽ ഒഴിക്കുന്ന ചീസ് മനുഷ്യക്കണ്ണീരിലെ ഉപ്പുരസവും ബോൺ മാരോയും ചേർത്ത് കുറുക്കിയെടുത്ത അതീവ രഹസ്യ സോസ്! ഡാർക്ക് സ്ലാഷർ സ്റ്റീക്ക് പ്രൊഫഷണൽ ബോക്സർമാരുടെ കട്ടിയുള്ള മാംസപേശികൾ വൈൻ ചേർത്ത് വേവിച്ചെടുക്കുന്ന പ്രീമിയം സ്റ്റീക്ക്. കഴിക്കുന്ന നിമിഷം മുതൽ ശരീരത്തിലേക്ക് വൻ ഊർജ്ജവും മസ്തിഷ്കത്തിലേക്ക് അനിയന്ത്രിതമായ ഡോപാമൈനും പ്രവഹിക്കും. റെസ്റ്റോറന്റിന്റെ ബേസ്‌മെന്റ് ഉള്ളിലെ അത്യാധുനിക സൗണ്ട് പ്രൂഫ് കിച്ചണിൽ വേണുപ്പിള്ള തന്റെ വലിയ സ്റ്റീൽ വെട്ടുകത്തിക്ക് മൂർച്ച കൂട്ടുകയായിരുന്നു. ടേബിളിൽ ഇരുന്നു ഡോ. ഹാനിബാൾ ലക്റ്റർ വിലകൂടിയ റെഡ് വൈൻ നുണഞ്ഞു. "വേണു... ന്യൂയോർക്കുകാർക്ക് മാംസത്തിന്റെ വലിപ്പവും പ്രോട്ടീന്റെ അളവുമാണ് പ്രധാനം," ഹാനിബാൾ വൈൻ ഗ്ലാസ്സ് താഴെ വെച്ചു. "ഇവിടെയുള്ള കസ്റ്റമേഴ്സ് സാധാരണക്കാരല്ല. അതിന് അനുസരിച്ചുള്ള ഫ്രഷ് ഐറ്റംസ് സപ്ലൈ ചെയ്യാൻ നമ്മൾ പ്രൊക്യൂർമെന്റ് വിപുലീകരിക്കണം." തൊട്ടടുത്ത് നിന്ന നിസാർ തന്റെ ഐപാഡിൽ അമേരിക്കയിലെ പ്രൊക്യൂർമെന്റ് മാപ്പ് തുറന്നു. "വേണുച്ചേട്ടാ, ഹാനിബാൾ സാറിന്റെ കോൺടാക്റ്റ് വഴി മയാമിയിലെയും ലാസ് വേഗാസിലെയും പ്രൈവേറ്റ് ക്ലബ്ബുകളിൽ നിന്ന് റിട്ടയർ ചെയ്ത ബോക്സർമാരെയും ഫൈറ്റർമാരെയും കാണാതാകുന്ന കേസ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ ആരും നമ്മളിലേക്ക് എത്തത്തില്ല. ബ്രൂക്ലിൻ പോർട്ട് വഴി വരുന്ന കാർഗോകൾ നമ്മൾ നേരിട്ട് ലബോറട്ടറിയിലേക്ക് മാറ്റുന്നുണ്ട്." അടുക്കളയിൽ സഹായി ലൈല ഭീമാകാരമായ മിക്സറിലേക്ക് രക്തം കലർന്ന ചുവന്ന സോസ് ഒഴിച്ചുകൊണ്ടിരുന്നു. മാംസം അരയ്ക്കുന്ന കൂറ്റൻ ഇന്റസ്ട്രിയൽ ഗ്രൈൻഡറുകൾ ബേസ്‌മെന്റിൽ ഭയാനകമായി ഇരമ്പി. ……. എന്നാൽ, ഈ വൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ പോകുന്ന ആ പേമാരി ന്യൂയോർക്കിലേക്ക് അടുക്കുകയായിരുന്നു. ലണ്ടനിൽ, കഫേയുടെ ജനലിന് പുറത്ത് റെക്കോർഡറുമായി നിന്ന ആ നിഗൂഢ രൂപം വെറുമൊരു സാധാരണക്കാരനായിരുന്നില്ല! അയാൾ അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ ഏറ്റവും കടുപ്പക്കാരനായ ചീഫ് സീനിയർ അന്വേഷണ ഉദ്യോഗസ്ഥൻ ജയൻ പി പി ആയിരുന്നു! പാലച്ചുവട് ജംഗ്ഷനിലെ ഡെഡ്‌ലി ഇഡ്ഡലി കേസ് മുതൽ വേണുപ്പിള്ളയുടെയും നിസാറിന്റെയും ഓരോ നീക്കങ്ങളും അതീവ രഹസ്യമായി ട്രാക്ക് ചെയ്തത് ജയൻ ആയിരുന്നു. ലണ്ടൻ പോലീസിലെ ആർതറിനെ നിസാർ ബ്ലാക്ക് മെയിൽ ചെയ്ത വിവരവും, ലണ്ടൻ മോർച്ചറികളിൽ നിന്ന് ബോഡി മാറ്റിയതിന്റെ ഡിജിറ്റൽ തെളിവുകളും ജയൻ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞിരുന്നു. ടൈംസ് സ്ക്വയറിന് സമീപമുള്ള ഇന്റർപോളിന്റെ രഹസ്യ സേഫ് ഹൗസിൽ വെച്ച് ജയൻ തന്റെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി. സിഗരറ്റിന്റെ പുക ഉയർത്തിക്കൊണ്ട് അയാൾ തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു: "പാലച്ചുവട്ടിൽ നിന്ന് തുടങ്ങിയ കൂട്ടുകെട്ടാണ്. വേണുപ്പിള്ളയുടെ പാചക തലച്ചോറും നിസാറിന്റെ ക്രൈം സിൻഡിക്കേറ്റും ഹാനിബാൾ ലക്റ്ററിന്റെ ഹീനമായ ബുദ്ധിയും ചേർന്നപ്പോൾ ഇതൊരു അന്താരാഷ്ട്ര മാഫിയ ആയി മാറി. പക്ഷേ, ഇത്തവണ അമേരിക്കൻ മണ്ണിൽ വെച്ച് ഇവരുടെ കഥ ഞാൻ അവസാനിപ്പിക്കും!" …….. അന്ന് അർദ്ധരാത്രി 2 മണി 'Pillai & Nisar's Empire Steakhouse' ൽ പാതിരാത്രിയിലെ തിരക്ക് ഒഴിഞ്ഞ സമയം. റെസ്റ്റോറന്റിൽ വേണുപ്പിള്ളയും നിസാറും ലൈലയും മാത്രം. പെട്ടെന്നാണ് കടയുടെ മുൻവശത്തെ ഗ്ലാസ് വാതിലുകൾ തകർന്നു വീണത്! തണുത്ത കാറ്റിനൊപ്പം കറുത്ത കോട്ടും തൊപ്പിയും ധരിച്ച ജയൻ ഒറ്റയ്ക്ക് അകത്തേക്ക് കടന്നുവന്നു. അയാളുടെ രണ്ട് കൈകളിലും അത്യാധുനികമായ ഓട്ടോമാറ്റിക് പിസ്റ്റളുകൾ ഉണ്ടായിരുന്നു. "വേണുപ്പിള്ള... നിസാർ... മൂവ് ആയാൽ നെഞ്ചു തുളയ്ക്കും!" ജയന്റെ ഗാംഭീര്യമുള്ള ശബ്ദം റെസ്റ്റോറന്റിൽ മുഴങ്ങി. വേണുപ്പിള്ള ഞെട്ടി വിറച്ചു കൈ തട്ടിൻ അടിയിലേക്ക് കൊണ്ടുപോയി വെട്ടുകത്തി എടുത്തു. "ആരാടാ നാറി നീ? ഈ ന്യൂയോർക്കിൽ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ നിന്റെ മാംസം അരച്ച് നാളത്തെ ബർഗറിലാക്കും ഞാൻ!" വേണുപ്പിള്ള അലറി. പക്ഷേ നിസാർ ശാന്തനായിരുന്നു. അവൻ പതുക്കെ മുന്നോട്ട് വന്നു. "വേണുച്ചേട്ടാ, വെട്ടുകത്തി താഴെയിട്. ഇവൻ ലണ്ടനിൽ നമ്മുടെ പുറകെ ഉണ്ടായിരുന്നു. ഇന്റർപോൾ ഏജന്റ് ജയൻ പി പി!" ജയൻ ചിരിയോടെ തൊപ്പി മാറ്റി. "കറക്റ്റ് ആണ് നിസാറേ. ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാർഡിലെ ആർതറിനെ നീ കാശു കൊടുത്തു വാങ്ങി. പക്ഷേ ജയനെ വാങ്ങാൻ ഈ ഭൂഗോളത്തിലെ ഒരു ബാങ്കിന്റെ പണത്തിനും കഴിയില്ല! നിങ്ങളുടെ ഹാനിബാൾ ലക്റ്ററെ ബ്രൂക്ലിൻ പോർട്ടിൽ വെച്ച് ഇന്റർപോൾ ടീം പിടിച്ചു കഴിഞ്ഞു. ഇനി നിങ്ങൾ രണ്ടുപേരും മാത്രം!" ജയൻ ഗൺ ലോഡ് ചെയ്തു മുന്നോട്ട് ആഞ്ഞു. പക്ഷേ, നിസാറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ശാന്തമായി ഒരു സിഗരറ്റ് കത്തിച്ചു. "ജയൻ സാറേ... ഈ റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചില്ല. നിങ്ങൾ ചവിട്ടി നിൽക്കുന്നത് ഒരു കെണിയിലാണ്!" നിസാർ തന്റെ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ റിമോട്ട് കണ്ട്രോൾ പുറത്തെടുത്തു. അതിലൊരു റെഡ് ബട്ടൺ അമർത്തി! പെട്ടെന്ന് ജയൻ നിന്ന തറയിലെ സ്റ്റീൽ പ്ലേറ്റ് വലിയ ശബ്ദത്തോടെ താഴേക്ക് തുറന്നു! "ആഹ്ഹ്ഹ്!" ജയൻ നിയന്ത്രണം വിട്ട് ബേസ്‌മെന്റിലെ ഇരുട്ടിലേക്ക് കൂപ്പുകുത്തി കനത്ത ഇരുട്ടിലേക്ക് വീണ ജയൻ വേദനയോടെ നിലത്തുനിന്ന് എഴുന്നേറ്റു. അവിടെ അന്തരീക്ഷത്തിൽ ചോരയുടെയും രാസവസ്തുക്കളുടെയും അതിരൂക്ഷമായ മണം നിറഞ്ഞുനിന്നിരുന്നു. ചുറ്റും കൂറ്റൻ ഇന്റസ്ട്രിയൽ മാംസം അരയ്ക്കുന്ന ഗ്രൈൻഡറുകൾ ഭയാനകമായ ശബ്ദത്തോടെ കറങ്ങുന്നു! ഇരുട്ടിൽ നിന്ന് രണ്ടു ഭീമാകാരമായ രൂപങ്ങൾ മുന്നോട്ട് വന്നു... ഹാനിബാൾ ലക്റ്ററും വേണുപ്പിള്ളയും! ജയൻ ഞെട്ടിപ്പോയി! "ലക്റ്റർ... നീ അറസ്റ്റിലായില്ലേ?" ഹാനിബാൾ ലക്റ്റർ ചിരിച്ചു. "ഇന്റർപോൾ ഏജന്റ് ജയൻ... നിന്റെ കമ്മ്യൂണിക്കേഷൻ സിസ്റ്റം അരമണിക്കൂർ മുൻപേ നിസാർ ഹാക്ക് ചെയ്തതാണ്. പുറത്ത് നിന്നെ സഹായിക്കാൻ ആരുമില്ല!" വേണുപ്പിള്ള തിളങ്ങുന്ന ഭീമാകാരമായ വെട്ടുകത്തിയുമായി മുന്നോട്ട് നടന്നു. "ഇന്റർപോളിന്റെ സീനിയർ ഏജന്റ് അല്ലേടാ നീ? നിന്റെ മസിലും കാൽസ്യവും കൂടിയ ഫ്രഷ് മാംസം കൊണ്ട് ഉണ്ടാക്കുന്ന സ്റ്റീക്കിന് ന്യൂയോർക്കിൽ നല്ല ഡിമാൻഡ് ആയിരിക്കും!" വേണുപ്പിള്ള ക്രൂരമായി ചിരിച്ചു. ജയൻ തോക്കെടുക്കാൻ നോക്കിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ തോക്ക് എവിടെയോ തെറിച്ചുപോയിരുന്നു. അയാൾ അടിയന്തിരമായി കൈകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ, ഹാനിബാൾ ലക്റ്റർ പിന്നിൽ നിന്ന് ജയന്റെ കഴുത്തിൽ ക്ലോറോഫോം അടങ്ങിയ തുണി അമർത്തി! നിമിഷങ്ങൾക്കകം ജയന്റെ ബോധം മറഞ്ഞു. അയാൾ തറയിലേക്ക് വീണു. നിസാർ ബേസ്‌മെന്റിലേക്ക് ഇറങ്ങി വന്നു. അവൻ ജയന്റെ അനക്കമില്ലാത്ത ശരീരത്തിലേക്ക് നോക്കി വിസ്കി ഗ്ലാസ്സ് ഉയർത്തി. "വേണുച്ചേട്ടാ... ഇവന്റെ ബോഡിയിൽ നിന്ന് സാധാരണ പാറ്റി ഉണ്ടാക്കിയാൽ പോരാ. സ്പെഷ്യൽ പ്രീമിയം ബർഗർ' എന്ന് പേരിട്ട് നാളെ വിഐപി കസ്റ്റമേഴ്സിന് കൊടുക്കണം!" "അത് ഞാൻ ഏറ്റെടാ നിസാറേ!" വേണുപ്പിള്ള വെട്ടുകത്തി വായുവിൽ വീശി. "ഇവന്റെ അസ്ഥികൾ ഉണക്കിപ്പൊടിച്ച് ബർഗറിന്റെ മുകളിലെ സ്പെഷ്യൽ ടോപ്പിംഗ് ആക്കാം!" ഹാനിബാൾ ലക്റ്ററും വേണുപ്പിള്ളയും ചേർന്ന് ജയന്റെ ശരീരം ഭീമാകാരമായ ഇന്റസ്ട്രിയൽ ഫ്ലെഷ് ഗ്രൈൻഡറിലേക്ക് എറിഞ്ഞു! രാക്ഷസീയമായ ശബ്ദത്തോടെ ഗ്രൈൻഡർ കറങ്ങി. ഇന്റർപോളിന്റെ ഏറ്റവും മിടുക്കനായ ഏജന്റ് ജയന്റെ കഥ അങ്ങനെ ബ്രൂക്ലിനിലെ ആ രഹസ്യ ബേസ്‌മെന്റിൽ വെച്ച് ചോരയിൽ അവസാനിച്ചു! പിറ്റേന്ന് രാവിലെ. 'Pillai & Nisar's Empire Steakhouse' ന് മുന്നിൽ ജനക്കൂട്ടം ഇരച്ചുകയറി. ന്യൂയോർക്കിലെ പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകൾ: "ന്യൂയോർക്കിൽ വിപ്ലവം സൃഷ്ടിച്ച് സ്പെഷ്യൽ മോൺസ്റ്റർ ബർഗർ'! രുചിയിൽ പുതിയ ചരിത്രം കുറിച്ചു ഉടമകളായ വേണുപ്പിള്ളയും നിസാറും!" റെസ്റ്റോറന്റിന്റെ വിഐപി ക്യാബിനിലിരുന്ന് നിസാർ അടുത്ത സിഗരറ്റ് കത്തിച്ചു. വേണുപ്പിള്ള പുതിയ സ്റ്റീക്ക് പ്ലേറ്റുമായി തഞ്ചത്തിൽ നടന്നു വന്നു. പെട്ടെന്ന്, നിസാറിന്റെ സാറ്റലൈറ്റ് ഫോൺ റിംഗ് ചെയ്തു. ഫോണിൽ തെളിഞ്ഞത് ഒരു വിദേശ നമ്പറായിരുന്നു—ദുബായ് ഷെയ്ഖിന്റെ അതീവ രഹസ്യ ഓഫീസ്!* നിസാർ ഫോൺ അറ്റൻഡ് ചെയ്തു. അപ്പുറത്തുനിന്ന് ഗൗരവമുള്ള ഒരു അറബിക് ശബ്ദം കേട്ടു: "മിസ്റ്റർ നിസാർ... നിങ്ങളുടെ ബർഗറുകളുടെയും ഇഡ്ഡലിയുടെയും കഥ ഞങ്ങൾ അറിഞ്ഞു. ബുർജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഞങ്ങൾക്ക് ഒരു പുതിയ ഫ്രാഞ്ചൈസി വേണം! പ്രതി വർഷം 10 ബില്യൺ ഡോളർ ഇൻവെസ്റ്റ്‌മെന്റ്. അതിനുള്ള ആളുകളെ ഞാൻ എത്തിക്കാം!" നിസാർ വേണുപ്പിള്ളയെയും ഹാനിബാളിനെയും നോക്കി ചിരിച്ചു. "ഡീൽ ഉറപ്പിച്ചു ഷെയ്ഖ് ഹബീബി! അടുത്ത സ്റ്റോപ്പ്... ദുബായ്*!" “ കൊള്ളാം ഇനി അറേബ്യൻ ഐറ്റംസ് ഹ ഹ ഹ “ വേണു പിള്ള അട്ടഹസിച്ചു ലാബിലെ ഭീമാകാരമായ മാംസം അരയ്ക്കുന്ന ഗ്രൈൻഡറുകൾ കൂടുതൽ ഉച്ചത്തിൽ കറങ്ങാൻ തുടങ്ങി. ലോകം മുഴുവൻ വിഴുങ്ങാൻ പോകുന്ന 'പിള്ളേച്ചൻ ആൻഡ് നിസാർ സിൻഡിക്കേറ്റ്' അങ്ങനെ അടുത്ത ദുബായിലേക്ക് പടരുകയായിരുന്നു! ……… തുടരും
suresh Malayanthery
1.3K views
6 days ago
അസ്ഥിക്കൂടങ്ങളുടെ നാട് (244) വക്കീൽ: "പിന്നെ എങ്ങനെ ഇയാൾ നിങ്ങളുടെ ഡാഡിയാകും?" കുട്ടികൾ: "ഇതാണ് ഞങ്ങളുടെ ഡാഡി..." വക്കീൽ: "പിന്നെ ഈ ഡാഡിയല്ലേ കുറച്ച് നേരത്തെ നിങ്ങൾ മരിച്ചു എന്ന് പറഞ്ഞത്?" കുട്ടികൾ: "അതെ..." വക്കീൽ: "note the point your honour...ഈ കുട്ടികൾ കോടതിയുടെ മുമ്പിൽ സാക്ഷി പറയുകയാണ് ഇവരുടെ ഡാഡിയായ അവറാച്ചൻ മരിച്ചു എന്ന്...ഈ കുട്ടികളെ കൂടുതൽ വിസ്തരിക്കാൻ ബഹുമാനപ്പെട്ട കോടതി അനുവാദം തരണം..." ജഡ്ജി: "you can proceed..." വക്കീൽ: "നിങ്ങളുടെ ഡാഡിയുടെ പേരെന്താണ്? കുട്ടികൾ: "അവറാച്ചൻ ഡാഡി..." വക്കീൽ: "അപ്പോൾ അവറാച്ചൻ എന്ന ഡാഡിയാണ് മരിച്ചതല്ലേ?" കുട്ടികൾ: "അതെ..." വക്കീൽ: "അപ്പോൾ ഈ നില്ക്കുന്നത് നിങ്ങളുടെ ഡാഡിയല്ല...ശരിയല്ലേ?" കുട്ടികൾ: "ഇതാണ് ഞങ്ങളുടെ ഡാഡി..." വക്കീൽ ഗർജ്ജിച്ചു: "ഛെ...ഈ ഡാഡിയല്ലേ മരിച്ചു എന്ന് നിങ്ങൾ തന്നെ പറഞ്ഞത്?" കുട്ടികൾ: "അതെ..." വക്കീൽ വീണ്ടും ഗർജ്ജിച്ചു: "മരിച്ചു പോയ ഡാഡി എങ്ങനെ തിരിച്ചു വരും?" ജഡ്ജി: "Order... Order... വാദി ഭാഗം കുഞ്ഞ് കുട്ടികളോട് സൗമ്യമായും, ലളിതമായും, വാത്സല്യത്തോടും പെരുമാറണം..." "കുട്ടികൾ: "മരിച്ചു പോയവർ തിരിച്ചു വന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്... ഇതാണ് ഞങ്ങളുടെ ഡാഡി..." വക്കീൽ അലറി: "മരിച്ച ആൾ തിരിച്ചു വരില്ല... ഇത് നിങ്ങളുടെ അവറാച്ചൻ ഡാഡിയല്ല..." "പാറപ്പുറത്ത് തമ്പി: "എൻ്റെ പൊന്ന് മക്കൾ എന്നെ തിരിച്ചറിഞ്ഞു... that's all your honour..." വക്കീൽ: "i object your honour..." (To be continued) #🧟 പ്രേതകഥകൾ! #📙 നോവൽ #📸 ഓണം ഫോട്ടോഷൂട്ട് 💛 #👑 ഓണം എസ്തെറ്റിക് ലുക്ക് ✨ #🌸 ഓണം വൈബ്‌സ് സ്റ്റാറ്റസ്
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.5K views
7 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ The Flesh Roots - Climax ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. ലക്ഷക്കണക്കിന് ഇരകളുടെ ആക്രോശങ്ങളും ഒന്നുചേർന്ന ആ ഭീമൻ മാംസതരംഗം തറവാട്ടുപറമ്പിന്റെ തറക്കല്ലുകളെപ്പോലും ഉലച്ചുകൊണ്ട് ഇരച്ചുകയറി. കിണറിന്റെ വായ്‌വട്ടത്തിൽ നിന്ന് ഉയർന്നുവന്ന ഹരിഹരന്റെയും സന്ധ്യയുടെയും വികൃതമായ മാംസരൂപങ്ങൾ ഭീകരമായി അലറി. വായുവിൽ അഴുകിയ ചോരയുടെയും രാസവസ്തുക്കളുടെയും കടുപ്പമേറിയ ദുർഗന്ധം നിറഞ്ഞു. "സിദ്ധാർത്ഥ്, വേണ്ട! അതൊരു കെണിയാണ്! ആഴങ്ങളിലേക്ക് ഇറങ്ങിയാൽ നിനക്ക് തിരികെ വരാനാകില്ല!" മേജർ വിക്രം അലറിയെങ്കിലും, തിരിഞ്ഞുനോക്കാതെ സിദ്ധാർത്ഥ് ആറ്റോമിക് ക്രയോ-ഇംപ്ലോഷൻ ചാർജ് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. അയാളുടെ കണ്ണുകളിൽ തികഞ്ഞ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും തിളങ്ങിനിൽപ്പുണ്ടായിരുന്നു. "സോറി സർ ഈ ഭീകരത ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ഇതാണ് ഒരേയൊരു വഴി നിങ്ങൾ തിരിച്ചു പോകു സർ!" സിദ്ധാർത്ഥ് തന്റെ ബെൽറ്റിൽ ഉറപ്പിച്ചിരുന്ന എമർജൻസി ടൈറ്റാനിയം ഗ്രൂപ്പ്-റാപ്പലിംഗ് കേബിളിന്റെ ഹൂക്ക് കിണറിന്റെ അരികിലെ കട്ടി കൂടിയ കരിങ്കൽ മതിൽ ലക്ഷ്യമാക്കി വിക്ഷേപിച്ചു. ഹൂക്ക് പാറയിൽ ആഴത്തിൽ തറഞ്ഞുനിന്നു. "നോ... സിദ്ധാർത്ഥ്!" ഡോ. അനിതയുടെ നിലവിളി വായുവിൽ അലിഞ്ഞുപോയി. വിക്രം ഒട്ടും സമയം കളയാതെ അനിതയുടെ കൈ പിടിച്ച് വലിച്ച്, തങ്ങളിലേക്ക് പാഞ്ഞടുത്ത മാംസവള്ളികളെ ക്രയോ-പിസ്റ്റൾ കൊണ്ട് തണുപ്പിച്ചുപൊട്ടിച്ച് ഹെലികോപ്റ്ററിൽ നിന്ന് താഴ്ത്തിയിട്ട വടത്തിലേക്ക് ഓടിയടുത്തു. "ടീം ആൽഫ, വിഡ്രോ ചെയ്യൂ! ഇമ്മീഡിയറ്റ് എവാക്യുവേഷൻ! ആകാശത്തുനിന്ന് കവറിംഗ് ഫയർ നൽകൂ!" മേജറുടെ അടിയന്തിര കൽപ്പന കേട്ട് ബാക്കിയുള്ള കമാൻഡോകൾ വടത്തിൽ മുറുകെപ്പിടിച്ചു. ഹെലികോപ്റ്റർ സർവ്വ ശക്തിയുമെടുത്ത് ഉയർന്നപ്പൊങ്ങി. ഹെലി-ഗണ്ണർമാർ താഴേക്ക് തുടരെത്തുടരെ ലിക്വിഡ് നൈട്രജൻ റോക്കറ്റുകൾ തൊടുത്തുവിട്ടുകൊണ്ടിരുന്നു. കിണറ്റിനുള്ളിൽ, ശൂന്യതയിലേക്കുള്ള ആ ചാട്ടത്തിൽ സിദ്ധാർത്ഥ് തന്റെ ബോംബ് ഡിസ്പോസൽ സൂട്ടിന്റെ മുഴുവൻ ക്രയോ-ത്രസ്റ്ററുകളും ഓൺ ചെയ്തു. വായുവിൽ വെച്ച് തനിക്ക് നേരെ പാഞ്ഞടുത്ത മൂർച്ചയേറിയ മാംസ വള്ളികളെ അയാൾ കൈയ്യിലിരുന്ന ക്രയോ-ബ്ലാസ്റ്റർ കൊണ്ട് ഫ്രീസ് ചെയ്ത് തകർത്തെറിഞ്ഞു. കിണറിന്റെ ആഴങ്ങളിലേക്ക് പോകുന്തോറും അന്തരീക്ഷം കൂടുതൽ കട്ടിയുള്ളതും, പ്രകാശത്തെപ്പോലും വിഴുങ്ങുന്നതുമായ കറുത്ത കോശങ്ങളാൽ നിർമ്മിതമായിരുന്നു. അതിൻ്റെ ഭിത്തികളിൽ സ്പന്ദിക്കുന്നത് കേവലം വേരുകളായിരുന്നില്ല; തൃത്താലയിലും പട്ടാമ്പയിലും വിഴുങ്ങപ്പെട്ട, ജീവൻ നഷ്ടപ്പെട്ട ലക്ഷകണക്കിന് മനുഷ്യരുടെ ശവങ്ങൾ അലിഞ്ഞുചേർന്ന വികൃതമായ രൂപങ്ങളായിരുന്നു. കിണറിന്റെ അടിത്തട്ടിൽ, മൈനസ് ഡിഗ്രി തണുപ്പിലും തിളച്ചുമറിയുന്ന ഒരു ഭീമൻ മാംസക്കണ്ണിയും അതിന്റെ നടുവിൽ ഹൃദയം പോലെ സ്പന്ദിക്കുന്ന കറുത്ത മാതൃവേരിന്റെ കേന്ദ്രവും സിദ്ധാർത്ഥ് കണ്ടു. അതിൽ നിന്ന് ചോര പോലെയുള്ള ദ്രാവകം ചീറ്റിക്കൊണ്ടിരുന്നു. "നിന്റെ തണുപ്പിന് ഞങ്ങളുടെ ചൂടിനെ അണയ്ക്കാനാവില്ല, കമാൻഡോ... നീയും ഇനി ഇതിന്റെ ഭാഗമാകും!" ആ മാംസക്കട്ടിയിൽ നിന്ന് ഹരിഹരന്റെയും അലിയുടെയും മറ്റ് അനേകം ഇരകളുടെയും ഒരേസമയത്തുള്ള ഭയാനകമായ ശബ്ദം മുഴങ്ങി. കട്ടിയുള്ള മാംസ വേരുകൾ സിദ്ധാർത്ഥിന്റെ ക്രയോ-സൂട്ട് തുളച്ച് ഉള്ളിലേക്ക് കയറാൻ തുടങ്ങി. കടുത്ത വേദനയാൽ അയാൾ അലറി. സൂട്ടിന്റെ പ്രഷർ റീഡിംഗ് വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങിയതും, സിദ്ധാർത്ഥ് തന്റെ കൈയ്യിലിരുന്ന ആറ്റോമിക് ക്രയോ-ചാർജിന്റെ ടൈമർ വെറും മൂന്ന് സെക്കന്റിലേക്ക് സെറ്റ് ചെയ്തു. "ഇത് തൃത്താലയിലെയും പട്ടാമ്പിയിലെയും നിരപരാധികൾക്ക് വേണ്ടി!" സിദ്ധാർത്ഥ് രക്തം തുപ്പിക്കൊണ്ട് പുഞ്ചിരിച്ചു. അയാൾ തന്റെ ആത്മവീര്യം വീണ്ടെടുത്ത്, കൈയ്യിലുള്ള കെമിക്കൽ ചാർജ് മാതൃവേരിന്റെ ഏറ്റവും ആഴമുള്ള, സ്പന്ദിക്കുന്ന പിളർപ്പിലേക്ക് ആഞ്ഞു കുത്തിയിറക്കി! തൊട്ടടുത്ത നിമിഷം, തോളിലെ ആട്ടോമാറ്റിക് വിഞ്ച് ഓൺ ചെയ്തുകൊണ്ട് അയാൾ ഗ്രൂപ്പ്-റാപ്പലിംഗ് കേബിളിൽ മുറുകെപ്പിടിച്ചു. വിഞ്ച് മോട്ടോർ സർവ്വ ശക്തിയുമെടുത്ത് അയാളെ മുകളിലേക്ക് വലിച്ചുകയറ്റാൻ തുടങ്ങി. “ബൂം...!” കിണറിന്റെ ആഴങ്ങളിൽ വലിയൊരു ശബ്ദമില്ലാത്ത, എന്നാൽ സർവ്വതിനെയും തണുപ്പിച്ചുറയ്ക്കുന്ന അതിഭീകരമായ ഒരു ഇംപ്ലോഷൻ അവിടെ നടന്നു. മൈനസ് 200 ഡിഗ്രിക്ക് താഴെയുള്ള അതികഠിനമായ രാസതണുപ്പ് ഒരു നീല പ്രകാശഗോളമായി മാതൃവേരിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് പടർന്നു. കോശവിഭജനം നടത്തിയിരുന്ന ആ മാംസശൃംഖലയുടെ തന്മാത്രാ ഘടന മുഴുവൻ ആ നിമിഷത്തിൽ തണുത്തുറഞ്ഞു തകർന്നു. ആകാശത്തുനിന്ന് നോക്കുകയായിരുന്ന വിക്രമിനും അനിതയ്ക്കും കണ്ടത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു. തൃത്താലയിലും പട്ടാമ്പിയി ലും പടർന്നുപിടിച്ചിരുന്ന ഭീമൻ കറുത്ത വേരുകൾ പെട്ടെന്ന് നീലനിറമായി തണുത്തുറഞ്ഞു. തുടർന്ന് അവ കരിഞ്ഞുണങ്ങിയ മരച്ചില്ലകൾ പോലെ ഒടിഞ്ഞു വീഴാനും, വെളുത്ത ചാരമായി അന്തരീക്ഷത്തിൽ പൊടിഞ്ഞുപോകാനും തുടങ്ങി. ഭൂമിയെ വിറപ്പിച്ചിരുന്ന ആ ഭീതിയുടെ കറുത്ത മാംസ ശൃംഖല നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായി. സ്ഫോടനത്തിന്റെ പ്രത്യാഘാതത്തിൽ കിണറ്റിനുള്ളിൽ നിന്ന് വൻതോതിൽ തണുത്ത വായു മുകളിലേക്ക് ചീറ്റിയടിച്ചെങ്കിലും, കരിഞ്ഞ പുകയ്ക്കിടയിലൂടെ, കേബിളിൽ തൂങ്ങി പരിക്കുകളോടെ സിദ്ധാർത്ഥ് കിണറിന്റെ വായ്‌വട്ടത്തിലേക്ക് ഉയർന്നുവന്നു. "സിദ്ധാർത്ഥ്...! ഹെലി-പൈലറ്റ്, താഴേക്ക് ഇറക്കൂ! ക്വിക്ക്!" വിക്രം സന്തോഷത്തോടെ അലറി. ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിറക്കിയ ലിഫ്റ്റ് കേബിളിൽ സിദ്ധാർത്ഥിനെ വിക്രമും കമാൻഡോകളും ചേർന്ന് സുരക്ഷിതമായി മുകളിലേക്ക് വലിച്ചെടുത്തു. ഉടൻ തന്നെ അനിത സിദ്ധാർത്ഥിന്റെ ഫസ്റ്റ് എയ്ഡ് പ്രാഥമിക ചികിത്സകൾ ആരംഭിച്ചു. "ഡോക്ടർ... നമ്മൾ ഇത് തടഞ്ഞു... ഇത് ഇനി പുറത്തേക്ക് പടരില്ല..." സിദ്ധാർത്ഥ് ക്ഷീണത്തോടെ പറഞ്ഞു. ……. ആറു മാസങ്ങൾക്ക് ശേഷം... തൃത്താലയിലും പട്ടാമ്പിയും നിശ്ശബ്ദത മാത്രമായിരുന്നു ബാക്കി. ആ രണ്ട് പ്രദേശങ്ങളിലെയും മുഴുവൻ മനുഷ്യരും ആ ഭീകര ജീവിക്ക് ഇരയായി ജീവൻ വെടിഞ്ഞിരുന്നു. ഒരാൾ പോലും അവിടെ ജീവനോടെ ശേഷിച്ചില്ല. അവിടുത്തെ എല്ലാ വീടുകളും വഴികളും വിജനവും നിർജ്ജനവുമായിരുന്നു. എന്നാൽ, സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും കഠിന പരിശ്രമത്തിലൂടെ അവിടെ അടക്കം ചെയ്ത മാംസവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുകയും, വിനാശകാരിയായ ആ ഭീകരത പുറത്തേക്ക് വ്യാപിക്കുന്നത് പൂർണ്ണമായും തടയപ്പെടുകയും ചെയ്തു. തൃത്താലയിലെയും പട്ടാമ്പിയിലെയും മണ്ണിൽ രാസമാലിന്യങ്ങൾ നീക്കം ചെയ്ത് പ്രകൃതി പുതിയ പച്ചപ്പുകൾക്ക് തുടക്കമിട്ടു. ആ രണ്ട് ഗ്രാമങ്ങളുടെയും അതിർത്തിയിൽ, കൊല്ലപ്പെട്ട ലക്ഷകണക്കിന് നിരപരാധികളുടെ ഓർമ്മയ്ക്കായി സർക്കാർ ഒരു വലിയ സ്മാരകം ഉയർത്തി. ആ സ്മാരകത്തിന് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് മേജർ വിക്രമും ഡോ. അനിതയും ക്യാപ്റ്റൻ സിദ്ധാർത്ഥും നിന്നു. "നമുക്ക് അവിടുത്തെ ആളുകളെ രക്ഷിക്കാൻ കഴിഞ്ഞില്ല... പക്ഷേ അവരുടെ ത്യാഗം കാരണം ഈ ലോകത്തെ മുഴുവൻ വിഴുങ്ങുമായിരുന്ന ഒരു ഭീകര ദുരന്തത്തെ ഇവിടെത്തന്നെ അവസാനിപ്പിക്കാൻ നമുക്ക് കഴിഞ്ഞു," വിക്രം വിതുമ്പുന്ന ശബ്ദത്തോടെ പറഞ്ഞു. "അതെ മേജർ, ഇവിടുത്തെ മനുഷ്യർ ഇല്ലാതായെങ്കിലും അവരുടെ ഓർമ്മകളും, ഈ ഭീകരതയെ ഇല്ലാതാക്കാൻ സിദ്ധാർത്ഥ് നടത്തിയ പോരാട്ടവും ലോകം എന്നും ഓർക്കും. ഈ മണ്ണിൽ ഇനി പുതിയൊരു പുലരി ഉണ്ടാകും," അനിത ശാന്തമായി പറഞ്ഞു. അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ, മരിച്ചുപോയ ലക്ഷക്കണക്കിന് ആത്മാക്കൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് അവർ നടന്നു നീങ്ങി. ……… End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.1K views
8 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ The Flesh Roots - Chapter 7 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന്റെ കട്ടി കൂടിയ റിൻഫോഴ്സ്ഡ് ഗ്ലാസിലൂടെ താഴേക്ക് നോക്കിയ മേജർ വിക്രമിന്റെയും ഡോ. അനിതയുടെയും നെഞ്ചകം ഭയം കൊണ്ട് പിടഞ്ഞു. ഒരു കാലത്ത് പച്ചപ്പുനിറഞ്ഞ മനോഹരമായ തൃത്താല ഗ്രാമം ഇപ്പോൾ ഒരു കൂറ്റൻ പരപോഷി ജീവിയുടെ അഴുകിയ ശരീരം പോലെയാണ് അന്തരീക്ഷത്തിൽ കാണപ്പെട്ടത്. കെട്ടിടങ്ങളും മരങ്ങളും വഴികളും വയലുകളും വരെ അസ്ഥികൾ പോലെ ഒടിഞ്ഞുതകർന്ന് കറുത്ത മാംസവള്ളികളാൽ മൂടപ്പെട്ടിരുന്നു. തുടക്കത്തിൽ സാറ്റലൈറ്റ് സാങ്കേതികവിദ്യയോ ഹെലികോപ്റ്ററിലെ സ്കാനറുകളോ ഒന്നും തന്നെ ഈ ഭീമൻ മാംസശൃംഖലയുടെ യഥാർത്ഥ മാതൃവേര് എവിടെയാണെന്ന് കാട്ടിത്തന്നില്ല. താഴെ തൃത്താലയും പട്ടാമ്പിയും ഒരുപോലെ മാംസക്കടലായി മൂടപ്പെട്ടു കിടക്കുക മാത്രമാണ് ചെയ്തത്. "സാറ്റലൈറ്റ് സ്കാനറുകൾ പൂർണ്ണമായും ഫെയിലിയറാണ്, സർ," കൈത്തണ്ടയിലെ സ്ക്രീൻ ഓഫ് ചെയ്തുകൊണ്ട് ക്യാപ്റ്റൻ സിദ്ധാർത്ഥ് പറഞ്ഞു. "ടെക്നോളജി വെച്ച് ഇതിന്റെ ഹൃദയം കണ്ടെത്താനാകില്ല. നമ്മൾ തന്നെ നേരിട്ട് ഇറങ്ങി ഇതിന്റെ ഉറവിടം തെരഞ്ഞുപിടിക്കണം!" ഹെലികോപ്റ്ററിൽ നിന്നുകൊണ്ട് തൃത്താല ഗ്രാമത്തിന്റെ ഭൂപ്രകൃതിയും കറുത്ത വേരുകളുടെ പടർച്ചയും സ്വന്തം കണ്ണുകൾ കൊണ്ട് സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു മേജർ വിക്രമും അനിതയും സിദ്ധാർത്ഥും. പെട്ടെന്ന്, ഗ്രാമത്തിന് നടുവിലൂടെ മണ്ണിൽ പടർന്നിരിക്കുന്ന വേരുകളുടെ സ്വാഭാവികമായ വളർച്ചാരീതി മേജർ വിക്രം ശ്രദ്ധിച്ചു. "സിദ്ധാർത്ഥ്, അവിടുത്തെ വേരുകളുടെ ഒഴുക്ക് ശ്രദ്ധിക്കൂ!" വിക്രം താഴേക്ക് വിരൽ ചൂണ്ടി. "മറ്റ് ഭാഗങ്ങളിലെല്ലാം വേരുകൾ മുന്നോട്ട് പടരുകയാണ്... പക്ഷേ ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു പ്രത്യേക പറമ്പിൽ നിന്ന് മാത്രമാണ് ഏറ്റവും കട്ടി കൂടിയ, രക്തം സ്പന്ദിക്കുന്ന പ്രധാന മാംസ ഞരമ്പുകൾ എട്ടുവശങ്ങളിലേക്കും ചീറ്റുന്നത്! വേരുകൾ പടരുന്നതല്ല, അവിടെ നിന്ന് പുറപ്പെടുകയാണ്!" അനിത തന്റെ ബൈനോക്കുലറിലൂടെ ആ ഭാഗത്തെ മാംസ നാളികളുടെ വലിപ്പവും സ്പന്ദന വേഗതയും സൂക്ഷ്മമായി അളന്നു: "അതെ മേജർ! അത് തൃത്താലയിലെ ഒരു പഴയ തറവാട്ടുപറമ്പാണ്! നമ്മൾ സ്വയം കണ്ടെത്തിയിരിക്കുന്നു... എല്ലാ കറുത്ത വേരുകളുടെയും പ്രധാന ഉറവിടവും മാതൃവേരും ആ പറമ്പിന്റെ അടിത്തട്ടിൽ തന്നെയുണ്ട്!" "ദെൻ ദാറ്റ്സ് അവർ ടാർഗെറ്റ്, സർ," സിദ്ധാർത്ഥിന്റെ ശബ്ദത്തിൽ തികഞ്ഞ അച്ചടക്കവും ഉറച്ച നിശ്ചയദാർഢ്യവും തിളങ്ങി. "ടീം ആൽഫ, പ്രെപ്പയർ ഫോർ റാപ്പലിംഗ് ഡെപ്ലോയ്മെന്റ്! സ്പെഷ്യൽ ക്രയോ-ചാർജുകൾ ലോക്ക് ചെയ്യൂ!" സിദ്ധാർത്ഥ് അലറി. ഹെലികോപ്റ്റർ തറവാട്ടുപറമ്പിന് മുകളിലെ വായുവിൽ നിശ്ചലമായി നിന്നപ്പോൾ, താഴെ നിന്ന് ഭീകരമായ മാംസവള്ളികൾ ഹെലികോപ്റ്ററിന്റെ ഫാനുകളെ ലക്ഷ്യമാക്കി പാമ്പുകളെപ്പോലെ ചീറ്റിയുയർന്നു! "ഹെലി-ഗണ്ണേഴ്സ്, ക്രയോ-റോക്കറ്റുകൾ ഫയർ ചെയ്യൂ!" വിക്ഷേപിച്ച ലിക്വിഡ് നൈട്രജൻ റോക്കറ്റുകൾ മാംസവള്ളികളിൽ പതിച്ച് അവയെ തണുപ്പിച്ച് പൊട്ടിച്ചെറിഞ്ഞു. "നൗ! ഗോ! ഗോ! ഗോ!" സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ കമാൻഡോകളും മേജർ വിക്രമും അനിതയും വടത്തിലൂടെ പറമ്പിലേക്ക് ചാടിയിറങ്ങി. പറമ്പിലെ മണ്ണും കരിങ്കൽ പാതകളും ചോരയൊലിക്കുന്ന മാംസപാളികളാൽ മൂടപ്പെട്ടിരുന്നു. ഓരോ അടി വെയ്ക്കുമ്പോഴും കാൽക്കീഴിലെ ഭൂമി ഒരു ഭീമൻ തലച്ചോറ് പോലെ ശ്വാസമെടുക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു. മണ്ണിലെ മാംസ ഞരമ്പുകൾ കൂടുതൽ കട്ടിയാകുന്ന ദിശ സ്വന്തം നിരീക്ഷണത്തിലൂടെ പിന്തുടർന്ന് അവർ പറമ്പിന്റെ ഏറ്റവും ഒടുവിലുള്ള കറുത്ത മാംസവള്ളികളാൽ അടയ്ക്കപ്പെട്ട വലിയൊരു പൊട്ടക്കിണറിന് മുന്നിലെത്തി. "ഇതാണ് സ്രോതസ്സ്! ഈ കിണറ്റിനുള്ളിലാണ് ഇതിന്റെ യഥാർത്ഥ ഹൃദയം," സിദ്ധാർത്ഥ് തന്റെ ബോംബ് ഡിസ്പോസൽ പായ്ക്കിൽ നിന്ന് 'ആറ്റോമിക് ക്രയോ-ഇംപ്ലോഷൻ ചാർജ്' പുറത്തെടുത്തു. "ഇതിന്റെ കോറിനെ സാധാരണ സ്ഫോടനങ്ങൾ നശിപ്പിക്കില്ല. പക്ഷേ ഈ കെമിക്കൽ ചാർജ് ഇതിന്റെ ഹൃദയത്തെ പൂജ്യത്തിന് താഴെ 200 ഡിഗ്രിയിൽ തണുപ്പിച്ച് സ്ഫോടനം നടത്തി തകർത്തുകളയും." എന്നാൽ, ബോംബ് സജ്ജമാക്കാൻ ഒരുങ്ങവേ, ആകാശത്തെ വിറപ്പിച്ചുകൊണ്ട് ഒരു ഭീകര ശബ്ദമുണ്ടായി. കിണറിന്റെ വായ്‌വട്ടത്തിലെ മാംസ മൂടി തകർന്ന് ഉള്ളിൽ നിന്ന് ആ മാംസ ഹൃദയം മുകളിലേക്ക് ഉയർന്നു വന്നു! അതിൽ നിന്ന് ഉയർന്നുവന്നത് കേവലം നാഡീവ്യൂഹമായിരുന്നില്ല... സന്ധ്യ എന്ന പെൺകുട്ടിയുടെ അഴുകിയ മുഖവും, അതിനോട് ചേർന്ന് അലിയുടെ രൂപവും, ഏറ്റവും മുന്നിൽ ഡി.വൈ.എസ്.പി. ഹരിഹരന്റെ വികൃതമായ ശരീരവും ഒരൊറ്റ മാംസ ശൃംഖലയായി മുകളിലേക്ക് തള്ളിവന്നു! "നിങ്ങൾ... വൈകിപ്പോയി കമാൻഡോസ്..." ഹരിഹരന്റെയും സന്ധ്യയുടെയും ആയിരക്കണക്കിന് മറ്റ് ഇരകളുടെയും ശബ്ദങ്ങൾ ഒരേസമയം കൂട്ടിക്കലർന്ന് ആ ഭീമൻ വായകളിൽ നിന്ന് പുറത്തുവന്നു. തൊട്ടടുത്ത നിമിഷം, കിണറ്റിൽ നിന്ന് കൂറ്റൻ മാംസ ശാഖകൾ പുറത്തേക്ക് ചീറ്റി കമാൻഡോകൾക്ക് നേരെ പാഞ്ഞടുത്തു. രണ്ട് കമാൻഡോകളുടെ ബയോ-സൂട്ട് തുളച്ച് വേരുകൾ ഉള്ളിലേക്ക് കയറി. അവർ നിമിഷങ്ങൾക്കുള്ളിൽ ആ മാംസ ജീവിയുടെ ഭാഗമായി മാറി തങ്ങളുടെ സ്വന്തം സഹപ്രവർത്തകർക്ക് നേരെ തോക്കുകൾ തിരിച്ചു! "സിദ്ധാർത്ഥ്! അത് നമ്മളുടെ ആളുകളെത്തന്നെ ആയുധമാക്കുന്നു!" വിക്രം അലറി. "എല്ലാവരും പിന്നോട്ട്! ക്രയോ-ഷീൽഡ്സ് ആക്റ്റിവേറ്റ് ചെയ്യൂ!" സിദ്ധാർത്ഥ് കൈയ്യിലെ ഹൈ-മൊബിലിറ്റി ക്രയോ-ഗണ്ണിൽ നിന്ന് മാംസ ഹൃദയത്തിന് നേരെ വെടിയുതിർത്തു. വെടിയുണ്ടകൾ പതിച്ച ഭാഗങ്ങളിൽ മാംസം തണുത്തുറഞ്ഞു പൊടിഞ്ഞു വീണെങ്കിലും, കിണറിന്റെ അടിത്തട്ടിൽ നിന്ന് കൂടുതൽ മാംസവള്ളികൾ സിദ്ധാർത്ഥിന്റെ ടീമിനെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. ഡോ. അനിത ചുറ്റുമുള്ള കോശവിഭജനം നിരീക്ഷിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു: "ക്യാപ്റ്റൻ! പുറത്തുനിന്ന് എത്ര തണുപ്പിച്ചാലും കാര്യമില്ല! നമ്മൾ കണ്ടെത്തിയ ഈ മാതൃവേരിന്റെ അടിത്തട്ടിലേക്ക് നേരിട്ട് ഇറങ്ങി ആഴത്തിൽ ഈ കെമിക്കൽ ചാർജ് സ്ഫോടനം നടത്തിയാൽ മാത്രമേ ഇത് പൂർണ്ണമായി നിലയ്ക്കൂ!" കേവലം മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, സിദ്ധാർത്ഥ് ആ ദൗത്യം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. അയാൾ തന്റെ ബെൽറ്റിൽ കൈവശമുള്ള മുഴുവൻ ആറ്റോമിക് ക്രയോ-ചാർജുകളും സജ്ജമാക്കി. "മേജർ! അനിതയെയും കൊണ്ട് ഹെലികോപ്റ്ററിലേക്ക് റിട്രീറ്റ് ചെയ്യൂ! ഈ മാതൃവേര് ഞാൻ നേരിട്ട് കിണറ്റിൽ ഇറങ്ങി സ്ഫോടനം നടത്താം!" സിദ്ധാർത്ഥ് തന്റെ ഗ്രനേഡ് ലോഞ്ചർ ലോക്ക് ചെയ്തു. "നോ ക്യാപ്റ്റൻ! ഇറ്റ്സ് എ സൂയിസൈഡ് മിഷൻ!" അനിത നിലവിളിച്ചു. "ഇതല്ലാതെ മറ്റ് വഴിയില്ല, ഡോക്ടർ! ദിസ് ഈസ് അവര് ഓൺലി ചാന്സ്!" സിദ്ധാർത്ഥിന്റെ കണ്ണുകളിൽ തികഞ്ഞ ദൃഢനിശ്ചയം ജ്വലിച്ചു. പട്ടാമ്പിയിൽ നിന്ന് ഇരച്ചെത്തിയ ആയിരക്കണക്കിന് മനുഷ്യമുഖങ്ങളുള്ള ഭീമൻ മാംസ തരംഗം അപ്പോഴേക്കും തറവാട്ടുപറമ്പിന്റെ അതിർത്തികൾ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സിദ്ധാർത്ഥ് തന്റെ അവസാന പോരാട്ടത്തിന് സജ്ജനായി കിണറിന്റെ അരികിലേക്ക് ചുവടുകൾ വെച്ചു... ……… തുടരും