#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _101 ✍️ രചന - ജിഫ്ന നിസാർ ❣️ "വരുന്നുണ്ടോ നീ എന്റെ കൂടെ " തന്റെ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്നവളുടെ പുറത്ത് പതിയെ തഴുകി കൊണ്ടുള്ള ആ ചോദ്യം. കേട്ടതിനി ശെരിയല്ലേ എന്നൊരു ഭാവത്തിൽ ഗായത്രി അയാളെ മുഖമുയർത്തി നോക്കി. "ഇവനെ കുറിച്ചെനിക്ക് നന്നായി അറിയാം.. അതറിഞ്ഞിട്ട് തന്നെയാണ് ഇവനെ ഞാൻ എന്റെ കുടുംബത്തിൽ കയറ്റില്ലെന്ന് വാശി പിടിച്ചത്.. പക്ഷേ അവനൊപ്പം നീ ചേർന്ന് എന്നെ തോല്പിക്കാൻ വേണ്ടി ഒളിച്ചോടി പോയിട്ടും പോലീസ് സ്റ്റേഷനിൽ വന്നിട്ട് നിന്നെ ഞാൻ കൂടെ വിളിച്ചത്..നിനക്കൊരു തെറ്റ് പറ്റി.. എന്നാലും അതിന്റെ പേരിൽ ഇവനെ പോലെ ഒരുത്തന്റെ കൂടെ നീ നരകിച്ചു തീരാതിരിക്കാൻ വേണ്ടിയാണ്. പക്ഷേ..." അയാളുടെ മുഖത്തൊരു കടുപ്പം നിറഞ്ഞതോടെ ഗായത്രി കുറ്റബോധത്തോടെ മുഖം കുനിച്ചു. വിഷ്ണുവിന്റെ മുഖത്തപ്പോഴും വല്ലാത്തൊരു പുച്ഛം തന്നെയാണ്. "നിനക്കിതൊക്കെ അനുഭവിക്കാൻ യോഗം കാണും. അത്രയും കരുതിയ മതി ഇനി. അല്ലാതിപ്പോ എന്ത് ചെയ്യും.. എല്ലാം സംഭവിച്ചു പോയില്ലേ.. ഇനിയും അതൊന്ന് തിരുത്തി നോക്കാം.. ഇതിന് മുന്നേ തന്നെ ഞാൻ അതാഗ്രഹിക്കുന്നുണ്ടായിരുന്നു. നിന്നെ വന്നൊന്ന് കാണാൻ. പക്ഷേ നിന്നോടുള്ള വാശിയേക്കാൾ ഇവനോടുള്ള ദേഷ്യവും വെറുപ്പും കൊണ്ട് എനിക്കതിനു കഴിഞ്ഞില്ല. എന്നും കരുതി ഇനിയും ഇവിടെ ഇവന് മുന്നിൽ നിന്നെയും നിന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാൻ എനിക്ക്.. എനിക്ക് കഴിയോ.." വേദന വിങ്ങിയ മകളുടെ മുഖത്ത് അരുമയോടെ തഴുകി കൊണ്ട് രാജശേഖരൻ പറയുമ്പോൾ വിഷ്ണുവിന് ഗൂഢമായൊരു ചിരിയാണ്. "വരുന്നോ നീ..." അവന്റെയാ കൂസലില്ലാത്ത മുഖത്തേക്ക് നോക്കി അയാൾ ഒരിക്കൽ കൂടി ഗായത്രിയോട് ചോദിച്ചു. "മ്മ്..." വിഷ്ണുവിന്റെ നേരെ നോക്കുമ്പോൾ വല്ലാത്തൊരു ഭയം തോന്നും. പക്ഷേ ഇനിയും ഇത് പോലൊരു തീരുമാനമെടുക്കാൻ തനിക്ക് പറ്റിയില്ലേൽ അയാളുടെ ചോരയിൽ പിറന്ന കുഞ്ഞിനെ അടക്കം തനിക്കൊപ്പം ഇല്ലായ്മ ചെയ്യും ഈ ദുഷ്ടൻ. മരിക്കാൻ ഭയമൊന്നുമില്ല. അത് അവനോടൊപ്പം ജീവിച്ചു തുടങ്ങിയതിൽ പിന്നെ കിട്ടിയ വരമാണ്. ജീവിതത്തിനോട് വല്ലാത്ത മടുപ്പും മരണത്തിനോട് തീരാത്തൊരു ആസക്തിയും. "എങ്കിൽ കുഞ്ഞിനെ വാങ്ങിക്ക്.." അവളുടെ സമ്മതം കിട്ടിയതും പിന്നെ രാജശേഖരന്റെ ആവിശ്യം അതായിരുന്നു. അതോടെ വിഷ്ണുവിന്റെ ചിരിക്ക് കൂടുതൽ തിളക്കമേറി. "അതാണ് നിങ്ങളുടെ മകൾ.. അവൾ മാത്രനാണ് നിങ്ങൾക്ക് സ്വന്തം.. ഇത് എന്റെ കുഞ്ഞാ.. ഇവളെവിടെ വളരണമെന്ന് ഞാനാ തീരുമാനിക്കുന്നത്.." അന്ന് വരെയും പുഴുത്തൊരു പട്ടിയെ പോലെ അവൻ അറച്ച് കണ്ടിരുന്ന ആ കുഞിനെ വെച്ചവൻ അധികാരം കാണിക്കുന്നത് കണ്ടപ്പോൾ അങ്ങനൊരു നിമിഷം ഒരുപാട് കൊതിച്ചിരുന്നു ഗായത്രിയിലെ അമ്മ മനം പിടഞ്ഞു പോയി. വിഷ്ണുവിന്റെ ഇറുകെയുള്ള പിടിത്തം.. നന്നായി ഭയവും വേദനയും തോന്നുന്നുണ്ട് കല്ലു മോൾക്കെന്ന് ആ കുഞ്ഞ് മുഖം കണ്ടാലേ അറിയാം. പക്ഷേ കരഞ്ഞാൽ വിഷ്ണു അടിക്കുമെന്ന് കരുതിയാവും അതെല്ലാം ഉള്ളിലൊതുക്കി പിടിക്കാൻ ആ കുരുന്നെന്നോ പഠിച്ചിരിക്കുന്നു..! "ചെല്ല്.. കുഞ്ഞിനെ വാങ്ങിക്ക് ഗായൂ.." രാജ ശേഖരൻ വീണ്ടും ആവിശ്യപ്പെട്ടു. അയാൾ അവന്റെ വാക്കുകൾക്കൊരു വിലയും കൊടുത്തില്ല. ആ വാക്കുകൾ പോലെ തന്നെ മുഖത്തുമുണ്ട് വല്ലാത്തൊരു തിടുക്കവും കടുപ്പവും. ഇനിയും ഇത് പോലെ തന്നെ നിന്നാൽ അവർ രണ്ടും തമ്മിലടിയാവും എന്നറിയാവുന്നത് കൊണ്ടാണ് ഗായത്രി വിഷ്ണുവിന്റെ അരികിലേക്ക് ചെന്നത്. "മോളെ... മോളെ തരൂ.. പ്ലീസ്.. " അങ്ങേയറ്റം താഴ്മയോടെ അവൾ അപേക്ഷിക്കുന്നത് അവർ തമ്മിലൊരു വഴക്ക് ഒഴിഞ്ഞു കിട്ടാൻ വേണ്ടി തന്നെയാണ്. "ഞാനും മോളും നിങ്ങൾക്കൊരു തടസ്സമാണെന്ന് എപ്പോഴും പറഞ്ഞിരുന്നില്ലേ.. ഇറങ്ങി പോയികൂടെ എന്നെന്നോട് ഓരോ ദിവസവും ചോദിച്ചിരുന്നില്ലെ..എങ്കിലേ നിങ്ങൾക്കോരു സ്വസ്ഥത ഉണ്ടാവൂ എന്നെന്നോട് എപ്പോഴും പറഞ്ഞിരുന്നില്ലേ.." അവൾ അവനെ നോക്കി.. വിഷ്ണുവിന്റെ മുഖത്തുള്ള ഭാവം. അതപ്പോൾ ഏതെന്ന് അവൾക്ക് പോലും മനസിലായില്ല. എന്നാൽ അവൾക്ക് പിന്നിൽ നിന്നിരുന്ന രാജശേഖരന്റെ മുഖത്ത് വല്ലാത്തൊരു നോവ് നിറഞ്ഞു. തന്റെ മകളുടെ ഗതികേട് നിറഞ്ഞ ആ വാക്കുകൾ ഓർത്തിട്ട്. "അന്നൊക്കെ എനിക്ക്... എനിക്കിറങ്ങി പോകണം എന്ന് തന്നെയായിരുന്നു. പക്ഷേ പോകാനൊരിടവും കൊണ്ട് പോകാൻ ഒരാളും ഇല്ലായിരുന്നു. ഇന്നിപ്പോ എന്റെ..വീട്ടിലേക്ക് എന്റെ അച്ഛൻ.. " അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകളിലേക്ക് വിഷ്ണു വല്ലാത്തൊരു വെറിയോടെ നോക്കി. "പോയിക്കൊള്ളാം.. ഇനിയൊരിക്കലും ഒന്നിനും വേണ്ടി നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരില്ല.. നിങ്ങൾക്കും എനിക്കും വേണ്ടിയല്ല..ദേ ഈ കുഞ്ഞിന് വേണ്ടി.." ഗായത്രി അവന് മുന്നിലേക്ക് കൈ നീട്ടി. ആ കൈകളിലേക്ക് ചാടി കയറാൻ കല്ലു മോൾക്ക് ധൃതി ആണെങ്കിലും വിഷ്ണു അവളെ ഒന്ന് കൂടി അടക്കി പിടിച്ചു. "കുഞ്ഞിനെ കൊടുക്കെടാ.." രാജ ശേഖരൻ ഗായത്രിയുടെ അരികിലേക്ക് ചെന്നിട്ടു ഗൗരവത്തോടെ പറഞ്ഞു. വേണമെങ്കിൽ അവനിട്ടു രണ്ടു കൊടുക്കാനും അയാളെ കൊണ്ട് പറ്റുമെന്ന് പോലെയാണ് ആ നിൽപ്പും നോട്ടവും. അതവനും അറിയാം. "പ്ലീസ്.. ഞാനും മോളും ഒഴിഞ്ഞു പൊയ്ക്കോളാം.." അത് പറയുന്നതാണ് അവനേറ്റവും സന്തോഷമെന്ന പോലെ.. ഒരു പ്രലോഭനം പോലെ ഗായത്രി അത് തന്നെ വീണ്ടും പറഞ്ഞു. "രക്ഷപ്പെട്ടു പോകുവാണോ നീ.." ക്രൂരത നിറഞ്ഞൊരു ചിരിയോടെ വിഷ്ണു അവളെ ചൂഴ്ന്ന് നോക്കി. "ആണെങ്കിൽ..." അവൾക്ക് വേണ്ടി അവളുടെ അച്ഛനാണ് സംസാരിച്ചത്. "ആണെങ്കിലും അല്ലെങ്കിലും അത് നടക്കില്ല.. കാരണം ദേ ഇവള് കാരണം അകത്തു ജീവിക്കുമോ മരികുമോ എന്നറിയാതെ ഒരുത്തി കിടപ്പുണ്ട്.എന്റെ കൂടപ്പിറപ്പ്. അതിനൊരു തീരുമാനം ആയിട്ട് ഇവൾ പോയാൽ മതി.. ഒന്നല്ലങ്കിൽ നിങ്ങളുടെ കൂടെ അല്ലെങ്കിൽ സെൻട്രൽ ജയിലിൽ.." അവനൊരു താളത്തിൽ പറഞ്ഞതും ഗായത്രി വിറച്ചു കൊണ്ടവനെ നോക്കി. അതെ സമയം തന്നെയാണ് അവർ നിൽക്കുന്നതിന്റെ ഇടതു സൈഡിൽ നിന്നും കുറച്ചു മാറിയുള്ള ഐ സി യു വിന്റെ ഡോർ തുറന്നു കൊണ്ട് ഭവ്യയെ നോക്കിയിരുന്നു ഡോക്ടർ പുറത്തേക്കിറങ്ങി വന്നത്. മ്ലാനത നിറഞ്ഞ അയാളുടെ മുഖം.. വിഷ്ണുവിനൊപ്പം തന്നെ ഗായത്രിയും അയാളെ തുറിച്ചു നോക്കി. റിയലി സോറി.. പതിയെ അയാൾ പറഞ്ഞ ആ വാക്കുകൾ. അത്രയും മതിയായിരുന്നു... ഗായത്രിയൊന്നാകെ ആ വാക്കുകൾ ഏകിയ നടുക്കത്തിൽ വിറക്കുമ്പോൾ കാര്യങ്ങളെല്ലാം താൻ ഉദ്ദേശിച്ചത് പോലെ നടന്നൊരു തൃപ്തിയുണ്ടായിരുന്നു വിഷ്ണുവിന്റെ മുഖം നിറയെ... ❣️❣️ ആരാ കാർത്തിക.. ഡോക്ടർ ധൃതിയിൽ വന്നിട്ടത് ചോദിക്കുമ്പോൾ കാർത്തു ഓടും പോലെ ആ മുന്നിൽ ചെന്നു നിന്നു. വിറയലോടെ തന്നെ അവൾ അയാളെ നോക്കി. "കാശിനാഥന് ബോധം വന്നിട്ടുണ്ട്.. കുട്ടിയെ കാണാൻ ബഹളം കൂട്ടുന്നു.. പ്ലീസ് കം.." അവളോടത് പറഞ്ഞു കൊണ്ടിരിക്കെ തന്നെ അയാൾ വാതിൽ തുറന്നു. മറ്റാരെയും നോക്കാതെ.. അവളോടി അകത്തു കയറി.. ഡോക്ടർക്ക് പുറകെ നടക്കുമ്പോഴും വിറയലൊതുങ്ങിയില്ല.. കണ്ണുകൾ തോർന്നില്ല. പക്ഷേ ഉള്ളിൽ അത് വരെയും എരിഞ്ഞു കൊണ്ടിരുന്ന ആ അക്നി ഗോളം... അതിപ്പോഴില്ല. വെള്ളമൊഴിച്ചു കെടുത്തിയത് പോലൊരു തണുപ്പുണ്ട്. കാശി നാഥൻ കണ്ണ് തുറന്നു.. അവളെ കാണാൻ ആവിശ്യപ്പെട്ടു.. അവക്കത്രയും മതിയായിരുന്നു.. ഡോക്ടർക്ക് പിറകെ വലിയൊരു കർട്ടന് ഉള്ളിലേക്ക് കയറുമ്പോൾ അവനെ കാണാനുള്ള മോഹം തീവ്രമായി. "കാശിയേട്ടാ... കണ്മുന്നിൽ അവനെ കാണാൻ കഴിഞ്ഞതും കൂടെയുള്ള ഡോക്ടറെ പോലും തള്ളി മാറ്റി അവളൊരു കുതിപ്പായിരുന്നു.. അവനരികിലേക്ക്. ആ ശബ്ദം കേട്ടതും അവനും തല ചെരിച്ചു നോക്കി. അതി ഭയങ്കരമായ വേദന കൊണ്ടവന്റെ മുഖം ചുളിഞ്ഞു.. കണ്ണുകൾ നിറഞ്ഞു. പക്ഷേയാ ചുണ്ടുകളിൽ ചിരിയാണ്.. ഒന്നും പറയാതെ....ഒരക്ഷരം മിണ്ടാതെ.. കണ്ണ് നീരോടെ രണ്ടാളും പരസ്പരം നോക്കി. "തന്റെ കാർത്തുവിനെ കണ്ടപ്പോ ഒക്കെയായില്ലേ.." ഡോക്ടറൊരു ചിരിയോടെ അവനെ പരിശോധിക്കാൻ കുനിഞ്ഞ് നിന്നു. കാശി ഒന്നും പറഞ്ഞില്ല. അവന്റെ നെറ്റിയിൽ വരിഞ്ഞു കെട്ടിയ മുറിവിൽ അപ്പോഴും ചോര കിനിഞ്ഞു കിടപ്പുണ്ട്. മുഖത്ത് വേറെയും മുറിവുകൾ. വലതു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.. പ്രത്യക്ഷത്തിൽ കാണുന്ന ആ പരിക്കുകൾ. കാർത്തുവിന്റെ ഉള്ളം പിടഞ്ഞു.. അവനെക്കാൾ വേദന അവൾക്കായിരുന്നു. "അശോകേട്ടൻ...സേഫാല്ലേ..ഡീ.." അത് ചോദിക്കുമ്പോൾ പാതിയിൽ മുറിഞ്ഞു പോകുന്നുണ്ടവന്റെ വാക്കുകൾ. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "നിനക്കോ..." അവന്റെ മുറിവും വേദനയുമൊന്നും അവനറിയുന്നേ ഇല്ലായിരുന്നു എന്ന് തോന്നും വിധമുള്ള ചോദ്യങ്ങൾ. "സംസാരിക്കണ്ട കാശി.. തന്റെ തലയിലെ മുറിവ്.. അത് അത്യാവശ്യം വലുപ്പമുള്ളതാ.. സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് വേദനിക്കും.. ഇന്നും നാളെയും ശ്രദ്ധിച്ചാൽ മതിയാവും..പിന്നെ പതിയെ ഒക്കെയാവും..സംസാരിക്കാനും തനിയെ എണീക്കാനുമൊക്കെ പറ്റും." ഡോക്ടർ അവന്റെ അവസ്ഥ അറിഞ്ഞത് പോലെ പറഞ്ഞു. "കണ്ട് കഴിഞ്ഞെങ്കിൽ ഇനി തന്റെ കാർത്തുവിനെ ഞാൻ പുറത്തോട്ട് നിർത്തട്ടെ.. ഇവിടെ അങ്ങനെ ആരെയും കയറ്റി വിടാത്തതാണ്.. പിന്നെ തന്റെ അവസ്ഥ കണ്ടപ്പോൾ.. ഞാൻ എന്റെ റിസ്ക്കിൽ ചെയ്തതാ.. അത് കൊണ്ടെനിക്ക് അതിന്റെ പേരിൽ പണി തരരുത്.." പാതി കളിയായും പാതി കാര്യമായും അയാളത് പറയുമ്പോൾ കാർത്തുവിനെ ഒന്ന് നോക്കി അവളുടെ കയ്യിലെ പിടിയൊന്ന് മുറുക്കി കൊണ്ടവൻ പിന്നെ അവളുടെ കയ്യിലെ പിടി വിട്ടു. കണ്ണുകൾ കൊണ്ട് മാത്രം പോയി കൊള്ളാൻ ആംഗ്യം കാണിച്ചു. അപ്പോൾ പോലും വേദന കൊണ്ടവന്റെ മുഖം ചുളിയുന്നു. പോകാനൊട്ടും ഇഷ്ടമില്ലാഞ്ഞിട്ടും അവളിറങ്ങിയത് ഡോക്ടർ പറഞ്ഞത് പോലെ അയാൾക്കൊരു ബുദ്ധിമുട്ട് ആവാതിരിക്കാനും .. പിന്നെ കാശി വീണ്ടും തന്നോട് മിണ്ടി അവന് വേദനിക്കാതിരിക്കാനും കൂടി വേണ്ടിയാണ്. വാതിൽ തുറന്നു കൊണ്ടിറങ്ങി വരുന്നവൾക്ക് നേരെ ശിവയും അശോകനും തുളസിയുമെല്ലാം ആകാംഷയോടെ നോക്കുന്നുണ്ട്. കണ്ണ് നിറച്ചു കൊണ്ടിറങ്ങി വന്നവൾ ആർത്തലച്ചു കരയാനൊരിടമാണ് തിരഞ്ഞത്. സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നവൾക്ക് പോലും തീർച്ചയില്ലാത്തൊരു വികാരമവളെ പൊതിഞ്ഞു നിൽക്കുന്നുണ്ട്. അവന്... " തുളസി എന്തോ ധൃതിയിൽ ചോദിക്കാൻ വന്നതും അശോകൻ നോട്ടം കൊണ്ടവരെ തടഞ്ഞു. ശേഷമയാൾ കാർത്തുവിന്റെ അരികിലേക്ക് ചെന്നിട്ടവളെ തോളിൽ ചേർത്ത് കൊണ്ട് തന്റെ നെഞ്ചിലെക്കണച്ചു പിടിക്കുമ്പോൾ അത് വരെയും വിങ്ങി പൊട്ടി നിന്ന സങ്കടങ്ങളുടെ പെരും മഴയത്തിറങ്ങി നിന്നത് പോലൊരു അവസ്ഥയിലാണ് അശോകൻ. എങ്കിലും അയാൾക്കുള്ളിൽ വല്ലാത്തൊരു സമാധാനം നിറയുന്നുണ്ടായിരുന്നു അപ്പോൾ മുതൽ.. തുടരും.. ഒരു മ....രണം.. അത് ഒഴിവാക്കാൻ ആവില്ലായിരുന്നു. 😖 കാശിയെ തൊട്ട വീട്ടിൽ വന്നു കൊട്ടാൻ ബളഹം കൂട്ടുന്ന കുറെ ആളുകൾ ഉണ്ടാവുമ്പോൾ അതിനെനിക് ധൈര്യം പോരാ.. അല്ലാതെ ഫയം കൊണ്ടൊന്നുമല്ല 🫣 ന്തായാലും ഒരു രണ്ടൂസം കൂടി ഇങ്ങനൊക്കെ ക്ഷമിക്കണം. തിരക്കിൽ നിന്നും ഞാൻ ഊരി പോരുന്നത് വരെയും മാത്രം 🥰 ന്നട്ട് വേണം വേറൊരു കഥ കൂടി തുടങ്ങാൻ 😁 ന്നട്ട് വേണം ഇടയ്ക്കിടെ ഇങ്ങനെ മുങ്ങാൻ 🤣 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
117 likes
16 comments 19 shares

More like this