𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1.2K views
9 hours ago
#📙 നോവൽ മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വേണി അഴിഞ്ഞു കിടക്കുന്ന ബ്ലൗസിന്റെ ഹുക്കുകൾ ശ്രദ്ധിച്ചത്. അത് കണ്ടതും അവൾ ബ്ലൗസ് കൂട്ടിപ്പിടിച്ച് കൊണ്ട് ഞെട്ടലോടെ ബെഡിൽ നിന്നെഴുന്നേറ്റു.. താലികെട്ട് ഭാഗം 3 വായിക്കാം 👇 (മുൻഭാഗം വായിക്കാത്തവർക്കായ് കമന്റിൽ കൊടുത്തിട്ടുണ്ട്) താലികെട്ട് ❤️ ഭാഗം 3 പുതപ്പ് മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വേണി താൻ ധരിച്ചിരുന്ന ബ്ലൗസിന്റെ ഹുക്കുകൾ അഴിഞ്ഞു കിടക്കുന്നത് കണ്ടത്. അത് കണ്ടതും അവൾ പെട്ടെന്ന് ബ്ലൗസ് കൂട്ടിപ്പിടിച്ച് കൊണ്ട് ഞെട്ടലോടെ ബെഡിൽ നിന്നെഴുന്നേറ്റു. "എന്റീശ്വരാ... ഞാനിങ്ങനെ ആയിരുന്നോ കിടന്ന് ഉറങ്ങിയിരുന്നത്? എന്റെ ഈ കിടപ്പ് കിഷോറേട്ടൻ കണ്ട് കാണുമോ? എന്നെ ഇങ്ങനെ കണ്ടിട്ട് ഏട്ടൻ ആയിരിക്കോ എന്നെ പുതപ്പ് കൊണ്ട് പുതച്ചിട്ടുണ്ടാവുക? അങ്ങനെയാണെങ്കിൽ അയ്യേ... ഛെ... ഞാനിനി എങ്ങനെയാ കിഷോറേട്ടന്റെ മുഖത്ത് നോക്കാ? എന്നാലും ഇത്രയും ടൈറ്റ് ആയ ബ്ലൗസിന്റെ ഹുക്ക് എങ്ങനെയാ ഊരി പോയത്?" ഹുക്കുകൾ ഇട്ട ശേഷം ദാവണി തുമ്പ് മാ.റിലൂടെ ഇടുമ്പോ വേണി ചിന്തിച്ചത് അതാണ്. കിഷോർ തന്നോട് മോശമായി പെരുമാറില്ല എന്നുറപ്പുള്ളത് കൊണ്ട് വേറെ മോശമായ ചിന്തകളൊന്നും അവളുടെ മനസ്സിലേക്ക് കടന്ന് വന്നില്ല. അതിനാൽ താൻ ഹുക്ക് ഇടുമ്പോ അത് കൊളുത്തിനുള്ളിൽ ശരിക്കും വീണിട്ടുണ്ടാവില്ല എന്നോർത്ത് സമാധാനിച്ചു കൊണ്ട് വേണി കട്ടിലിന്റെ അടിയിൽ കിടന്ന തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്ത് കൊണ്ട് താഴേക്ക് പോയി. തുണികൾ കഴുകാൻ വാഷിംഗ് മെഷീനിൽ ഇട്ട ശേഷം വേണി അംബികയുടെ അടുത്തേക്ക് പോയി "ഹാ... നീ എണീറ്റോ. നിനക്കുള്ള ചോറും കറികളും ഞാൻ മേശപ്പുറത്ത് വിളമ്പി വച്ചിട്ടുണ്ട്. പോയി എടുത്ത് കഴിക്ക്." അംബിക അവളെ കണ്ടതും പറഞ്ഞു. "മ്മ്മ് കഴിക്കാം. കിഷോറേട്ടൻ എപ്പഴാ പോയത്?" അവൾ വെറുതെ ചോദിച്ചു. "നീ ഉറങ്ങാൻ പോയത് കൊണ്ട് അവൻ ഊണ് കഴിച്ചിട്ട് അപ്പോ തന്നെ പോയി." അംബികയുടെ മറുപടിയിൽ നിന്നും കിഷോർ താൻ ഉറങ്ങാൻ പോയതിന് പിന്നാലെ അവന്റെ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന് അവൾ കരുതി. "പിന്നെ... നേരത്തെ ശ്രീഹരി ഇവിടേക്ക് വന്നിരുന്നു. നിന്നെ കാണാൻ മുകളിലേക്ക് കയറി വന്നവൻ ഏതോ അത്യാവശ്യ കോൾ വന്നെന്ന് പറഞ്ഞ് അപ്പോ തന്നെ തിരിച്ച് പോയിരുന്നു." അംബിക ആലോചനയോടെ പറഞ്ഞു. "അതെന്താ ശ്രീയേട്ടൻ എന്നെ കാണാൻ വന്നിട്ട് കാണാതെ പോയത്." വേണി ചോദിച്ചു. "അത് എനിക്കെങ്ങനെ അറിയാം. നീ തന്നെ വിളിച്ചു ചോദിക്ക്." അംബിക അതത്ര കാര്യമാക്കാതെ താൻ ചെയ്ത് കൊണ്ടിരുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടെ വേണി ആലോചനയോടെ ഊണ് മേശയ്ക്ക് അരികിലേക്ക് പോയി. അവളുടെ ചിന്ത മുഴുവൻ ശ്രീഹരിയെ കുറിച്ചായിരുന്നു. കിഷോർ പോയതിന് ശേഷമായിരിക്കും അവൻ വന്നിട്ടുണ്ടാവുക എന്ന് വേണി കരുതി. ഒരുപക്ഷെ തന്റെ ബ്ലൗസ്ന്റെ ഹുക്ക് തുറന്ന് കിടക്കുന്നത് കണ്ട് ശ്രീഹരി ആയിരിക്കും തന്റെ പുതപ്പിച്ചിട്ട് പോയതെന്ന് അവൾ കണക്ക് കൂട്ടി. അങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കടന്നു വന്നപ്പോൾ തന്നെ വേണിയുടെ മുഖം നാണത്താൽ ചുവന്നു പോയി. "ഛെ... ശ്രീയേട്ടൻ എന്ത് കരുതി കാണും. എന്നാലും ഞാനിങ്ങനെ കിടക്കുന്നത് കണ്ടിട്ട് എന്നെ ഒന്ന് വിളിച്ചുണർത്താൻ പോലും നിൽക്കാതെ പൊയ്ക്കളഞ്ഞല്ലോ." ഊണ് കഴിക്കുമ്പോഴൊക്കെ അവൾ ചിന്തിച്ചത് അതേ കുറിച്ചാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞതും വേണി പാത്രം കഴുകി വച്ചിട്ട് നേരെ മുറിയിലേക്ക് പോയി ബെഡിൽ ചെന്ന് കിടന്നു. ആ കിടപ്പിൽ തന്നെ തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി എടുത്തിട്ട് അവൾ ശ്രീഹരിയുടെ നമ്പറിലേക്ക് വിളിച്ചു. നാലഞ്ചു തവണ അടുപ്പിച്ചു വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. സാധാരണ അവളുടെ കാൾ കണ്ടാൽ ശ്രീഹരി എടുക്കാതിരിക്കില്ല. തിരക്കാണെങ്കിലും ഫോൺ എടുത്ത് അത് അവൻ പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പതിവിന് വിപരീതമായി ശ്രീഹരി ഫോൺ എടുക്കാതിരുന്നത് വേണിയെ അമ്പരപ്പിച്ചു. "ഈ ശ്രീയേട്ടൻ എന്താ ഫോൺ എടുക്കാത്തത്?" അവൾ വീണ്ടും അവന്റെ നമ്പർ ൽ വിളിച്ചു. ഇതേസമയം മൊബൈലും കൈയ്യിൽ പിടിച്ച് വേണിയുടെ കാൾ വരുന്നത് നോക്കിയിരിക്കുകയായിരുന്നു ശ്രീഹരി. അവളുടെ കോൾ എടുക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു അവൻ. ഒട്ടൊരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ ശ്രീഹരി കാൾ എടുക്കാൻ തീരുമാനിച്ചു. തന്റെ മുന്നിൽ ഇത്രയും നാൾ സ്നേഹം അഭിനയിച്ച അവൾക്ക് മുന്നിൽ ഇനി താനും അഭിനയിക്കാമെന്ന് അവൻ മനസ്സിലുറപ്പിച്ചു. "ഹലോ... ശ്രീയേട്ടാ... ഞാൻ എത്ര തവണ വിളിച്ചു. എന്താ ഫോൺ എടുക്കാത്തത്?" ശ്രീഹരി കാൾ എടുത്തതും വെപ്രാളത്തോടെ വേണി ചോദിച്ചു. "ഫോൺ സൈലന്റ് ആയിരുന്നു വേണി അതാണ് ഞാൻ കാൾ കേൾക്കാത്തത്." അവൻ മറുപടി പറഞ്ഞു. "ശ്രീയേട്ടന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്? സുഖമില്ലേ?" അവളുടെ സ്വരത്തിൽ ആധി നിറഞ്ഞു. "നല്ല തലവേദനയുണ്ടായിരുന്നു. അതുകാരണം ഇത്രയും നേരം ഉറങ്ങുവായിരുന്നു. ഇപ്പോഴാ എണീറ്റെ. എണീറ്റ് ഫോൺ നോക്കിയതും കണ്ടത് നിന്റെ കോൾ ആണ്." കരഞ്ഞു കരഞ്ഞു അവന്റെ ശബ്ദമെല്ലാം അടഞ്ഞു പോയിരുന്നു. അതുകൊണ്ടാണ് ശ്രീഹരിയുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നത്. "അപ്പോ ഇന്ന് വർക്ക്‌ ഷോപ്പിൽ പോയില്ലേ?" "രാവിലെ പോയിരുന്നു." "ശ്രീയേട്ടൻ ഇങ്ങോട്ട് വന്നിരുന്നുവെന്ന് അമ്മ പറഞ്ഞല്ലോ. എന്നിട്ട് എന്താ എന്നെ കാണാതെ പോയത്?" അവൾ പെട്ടെന്ന് ചോദിച്ചു. വേണിയുടെ ചോദ്യം കേട്ടതും അവന്റെ ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുകയും കണ്ണുകൾ കോപം കൊണ്ട് ചുവക്കുകയും ചെയ്തു. എങ്കിലും അവൻ പരമാവധി തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു. കാരണം വേണിയും കിഷോറും ഒരുമിച്ച് കിടക്കുന്നത് താൻ കണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് അവളാ ചോദ്യം ചോദിച്ചതെന്ന് ശ്രീഹരി കരുതി. "ഞാൻ വന്നപ്പോ നീ നല്ല ഉറക്കമായിരുന്നു. നിന്റെ കിടപ്പ് കണ്ടപ്പോൾ വിളിച്ചുണർത്തി ശല്യപ്പെടുത്തണ്ട എന്ന് കരുതി. അങ്ങനെയായിരുന്നു അവിടുത്തെ കാഴ്ച." ശ്രീഹരി മനഃപൂർവം കൊള്ളിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്. പക്ഷേ അവന്റെ മറുപടി കേട്ട് വേണി ആകെ നാണിച്ചു പോയി. "ഉറങ്ങി കഴിഞ്ഞ പിന്നെ ആന കുത്തിയാലും ഞാൻ അറിയില്ലെന്ന് ശ്രീയേട്ടന് അറിയില്ലേ. അതുകൊണ്ട് ഉറക്കത്തിൽ എന്റെ ബ്ലൗസ് ന്റെ ഹുക്ക് അഴിഞ്ഞു പോയതൊന്നും ഞാൻ അറിഞ്ഞില്ല. എന്തായാലും കണ്ടത് മറന്നേക്ക് ട്ടോ." വേണി ചമ്മലോടെ പറഞ്ഞു. "മറക്കാൻ തന്നെയാ വേണി ഞാനും ശ്രമിക്കുന്നത്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാഴ്ചയായിരുന്നല്ലോ അത്. എന്തായാലും അപ്പോ അവിടെ വന്നത് കൊണ്ട് എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റി." ശ്രീഹരി ദേഷ്യത്തോടെ പല്ലുകൾ കടിച്ചമർത്തി. "അയ്യേ... ഈ ശ്രീയേട്ടന് ഒരു നാണവും ഇല്ലല്ലോ. എന്തൊക്കെയാ ഈ പറയണേ." വേണി നാണിച്ചു പോയി. "ഞാനൊന്നും കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല എന്നാണ് നിന്റെ വിചാരമെന്ന് എനിക്കറിയാം വേണി. തത്കാലം അത് അങ്ങനെ തന്നെ നിന്നോട്ടെ. എന്നെ ചതിച്ചതിന് നിനക്കും അവനും നല്ലൊരു മുട്ടൻ പണി ഞാൻ തരുന്നുണ്ട്. വീട്ടിൽ ഒരുത്തനെ വച്ചുകൊണ്ട് ഇരിക്കുന്ന നീ എന്തിനാണ് അവനെ തന്നെ കെട്ടാതെ എന്നെ കൂടി നിന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചത്." ശ്രീഹരി മനസ്സിലാണ് അത് പറഞ്ഞത്. "ശ്രീയേട്ടന് തലവേദനയാണെന്നല്ലേ പറഞ്ഞത്. തത്കാലം റസ്റ്റ്‌ എടുത്തോ. നാളെ എനിക്ക് എക്സാം തുടങ്ങുകയാണ്. അതുകൊണ്ട് നാളെ രാവിലെ ഞാൻ അമ്പലത്തിൽ വരുന്നുണ്ട്. ശ്രീയേട്ടന് തലവേദന കുറവുണ്ടെങ്കി ഏട്ടനും പോര് ട്ടോ. നാളെ കഴിഞ്ഞ ഇനി രണ്ടാഴ്ച കഴിഞ്ഞിട്ടേ ഞാൻ ശ്രീയേട്ടനെ കാണാൻ വരു. എക്സാം കഴിയുന്നത് വരെ കുറച്ച് ഏകാഗ്രത കിട്ടിക്കോട്ടേ എന്ന് കരുതിയ. അല്ലെങ്കിൽ ഞാൻ എപ്പോഴും ഈ ആളെ തന്നെ ഓർത്തിരുന്നു ഒന്നും പഠിക്കില്ല." വേണി ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ ആരെയാ ഓർത്ത് കൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം." ശ്രീഹരി മനസ്സിൽ പറഞ്ഞു. "ഞാൻ നോക്കട്ടെ... പറ്റുമെങ്കി വരാം." അവൻ പറഞ്ഞു. "എന്നാ ശരി... ഗുഡ് നൈറ്റ്‌ ഉമ്മാ." അത് പറഞ്ഞു കൊണ്ട് വേണി ഫോൺ വച്ചു. "നാളെ എന്റെ പട്ടി വരും നിന്നെ കാണാൻ." ശ്രീഹരി കയ്യിലിരുന്ന ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. ഇതേസമയം മുല്ലശ്ശേരി തറവാട്ടിലെ തന്റെ മുറിയിൽ ലാപ്ടോപ് ന് മുന്നിൽ ഇരിക്കുകയായിരുന്ന കിഷോർ താനും വേണിയും ചേർന്ന് കിടക്കുന്ന ഫോട്ടോയും അവൾ ഒറ്റയ്ക്ക് കിടക്കുന്നതുമൊക്കെ സൂം ചെയ്ത് കാണുകയായിരുന്നു. ആ ഫോട്ടോകൾ അവന് എത്ര കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അവന്റെ മൊബൈലിൽ മീര എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നും കാൾ വന്നത്. മീരയാണ് വിളിക്കുന്നതെന്ന് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ കാൾ എടുത്തു. തുടരും