Nova
646 views
17 days ago
Varun Adhitya :Love Unfolds❤‍🩹 Part 23 "സത്യം നിങ്ങളുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു." ആ വാക്കുകൾ സ്ക്രീനിൽ തെളിഞ്ഞുനിന്നു. മൂവരും കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല. ദേവികയുടെ കണ്ണുകൾ ആ ഫോട്ടോയിൽ പതിഞ്ഞിരുന്നു. മഴയുള്ള രാത്രി. താനും... വരുണും... ഏട്ടനും... പിന്നിൽ പാർക്ക് ചെയ്തിരുന്ന കറുത്ത കാർ. അവളുടെ നെഞ്ചിടിപ്പ് വേഗത്തിലായി. കാരണം ആ കാറിന്റെ സൈഡ് മിററിനരികിൽ നിന്നിരുന്ന ആളുടെ മുഖം... എവിടെയോ കണ്ടിട്ടുണ്ട്. വളരെ പരിചിതം. പക്ഷേ എവിടെ? "സൂം ചെയ്യ് " വരുൺ പെട്ടെന്ന് പറഞ്ഞു. അർജുൻ ഫോട്ടോ സൂം ചെയ്തു. പക്ഷേ ചിത്രം വർഷങ്ങൾ പഴക്കമുള്ളതായതിനാൽ വ്യക്തത കുറവായിരുന്നു. എന്നിരുന്നാലും ആളുടെ മുഖത്തിന്റെ പകുതി കാണാമായിരുന്നു. ദേവിക അറിയാതെ മുന്നോട്ട് ചാഞ്ഞു. അടുത്ത നിമിഷം അവളുടെ ശരീരം മരവിച്ചു. "ഇല്ല..." അവൾ അറിയാതെ പറഞ്ഞു. "എന്താ?" അർജുൻ അവളെ നോക്കി. ദേവികയുടെ മുഖം പൂർണമായും വിളറിയിരുന്നു. "ഞാൻ..." അവൾ വീണ്ടും ഫോട്ടോയിലേക്ക് നോക്കി. "ഞാൻ ഇയാളെ കണ്ടിട്ടുണ്ട്." മുറിയിലാകെ നിശബ്ദത. വരുണിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു. "എവിടെ?" ദേവിക കണ്ണുകൾ അടച്ചു. ഓർമ്മകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. ആദ്യമൊന്നും കിട്ടിയില്ല. പക്ഷേ കുറച്ച് സെക്കൻഡുകൾക്ക് ശേഷം ഒരു മുഖം. ഒരു ആശുപത്രി. വെളുത്ത കോറിഡോർ. തന്നെ നോക്കി നിൽക്കുന്ന ഒരാൾ. "Hospital..." അവൾ പതുക്കെ പറഞ്ഞു. "ആ ആക്‌സിഡന്റ്ന്  ശേഷം ഹോസ്പിറ്റലിൽ ." വരുണും അർജുനും ഒരുപോലെ ഞെട്ടി. "Are you sure?" അർജുൻ ചോദിച്ചു. "എനിക്ക്..." ദേവിക നെറ്റിയിൽ കൈവച്ചു. "പൂർണമായും ഓർമ്മയില്ല." "പക്ഷേ ഞാൻ ഇയാളെ കണ്ടിട്ടുണ്ട്." അവളുടെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു. അപ്പോഴാണ് വരുണിന്റെ ഫോൺ വീണ്ടും വൈബ്രേറ്റ്ചെയ്തത്. Unknown Number. അതേ നമ്പർ. മൂവരും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി. ഈ തവണ കോൾ അല്ല. ഒരു മെസേജ്. വരുൺ അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖം മുറുകി. "എന്താ?" ദേവിക ചോദിച്ചു. വരുണ് ഫോൺ അവൾക്ക് നേരെ തിരിച്ചു. സ്ക്രീനിൽ ഒരു ലൊക്കേഷൻ അതിന് താഴെ ഒരു വരി. "അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്." ദേവിക ലൊക്കേഷൻ നോക്കി. അവളുടെ ശ്വാസം നിലച്ചുപോയ പോലെ തോന്നി. കാരണം അത്... അവളുടെ പഴയ സ്കൂൾ ആയിരുന്നു. അതേ സ്കൂൾ. അവളും വരുണും പഠിച്ച സ്കൂൾ. ഏട്ടൻ പഠിച്ച സ്കൂൾ. "ഇത് എന്താ നടക്കുന്നത്?" അവൾ പതുക്കെ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. കാരണം അവർക്കും അറിയില്ലായിരുന്നു. --- അന്ന് വൈകുന്നേരം. സ്കൂൾ വർഷങ്ങൾക്കുമുമ്പേ നവീകരിച്ചിരുന്നെങ്കിലും പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും നിലനിന്നിരുന്നു. ദേവിക ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവിടെ വരികയാണ്. വിചിത്രമായൊരു വികാരം അവളുടെ ഉള്ളിൽ നിറഞ്ഞു. പരിചിതത്വം. അതേ സമയം അസ്വസ്ഥതയും. വരുണും അർജുനും അവളുടെ കൂടെയുണ്ടായിരുന്നു. "നമുക്ക് അകത്ത് പോകാം." അർജുൻ പറഞ്ഞു. മൂവരും പതുക്കെ അകത്തേക്ക് നടന്നു. പഴയ ബ്ലോക്കിന്റെ ഭാഗത്ത് എത്തിയപ്പോൾ ദേവികയുടെ ചുവടുകൾ മന്ദമായി. കാരണം... ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷേ ഓർമ്മകൾ ഇപ്പോഴും മൂടൽമഞ്ഞിനുള്ളിൽ തന്നെ. അപ്പോഴാണ് അവളുടെ ശ്രദ്ധ പഴയ മ്യൂസിക് റൂമിലേക്ക് പോയത്. ഡോർ അടഞ്ഞുകിടക്കുകയായിരുന്നു. പക്ഷേ അതിനരികിലെ മതിലിൽ ഇപ്പോഴും പഴയ ബോർഡ് ഉണ്ടായിരുന്നു. Music Club ദേവിക അറിയാതെ അവിടേക്ക് നടന്നു. അവളുടെ വിരലുകൾ ഡോറിൽ തൊട്ടു. അടുത്ത നിമിഷം ഒരു ഓർമ്മ മിന്നിപ്പോയി. ചിരികൾ. ഗിറ്റാർ ശബ്ദം. ഏട്ടൻ. വരുൺ. പിന്നെ ആരോ ദേഷ്യത്തോടെ സംസാരിക്കുന്നു. "നീ അവളിൽ നിന്ന് അകന്ന് നിൽക്കണം." ദേവിക പെട്ടെന്ന് പിന്നോട്ട് തെന്നി. "ദേവി!" വരുൺ ഉടനെ അവളുടെ കൈയിൽ പിടിച്ചു. അവൾ വേഗത്തിൽ ശ്വാസം എടുത്തു. "ഞാൻ..." അവൾ ചുമരിൽ ചാരി നിന്നു. "ഞാൻ എന്തോ ഓർത്തു." വരുണിന്റെ മുഖം മുറുകി. "എന്ത്?" ദേവിക അവനെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു. "ഏട്ടൻ അല്ല..." "മറ്റൊരാളാണ് അത് പറഞ്ഞത്." മുറിയിലാകെ നിശബ്ദത. "എന്ത്?" അർജുൻ ചോദിച്ചു. ദേവികയുടെ കണ്ണുകൾ വീണ്ടും ആ മ്യൂസിക് റൂമിലേക്ക് നീങ്ങി. "ആരോ ഒരാൾ..." "നമ്മളെ വേർപെടുത്താൻ ശ്രമിച്ചിരുന്നു." അവൾ പറയുന്നത് കേട്ട് വരുണിന്റെ മുഖം പതുക്കെ മാറി. കാരണം... അവൾ ഇപ്പോൾ ഓർത്തത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ആയിരുന്നു. ഒരു കാര്യം. ആ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിച്ചേക്കാവുന്ന ഒരു കാര്യം. അപ്പോഴാണ് മ്യൂസിക് റൂമിന്റെ അകത്ത് നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടത്. ഠാങ്! മൂവരും ഒരുപോലെ ഡോറിലേക്ക് തിരിഞ്ഞു. കാരണം... ആ റൂം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതിനകത്ത് ആരും ഉണ്ടാകാൻ സാധ്യതയില്ല.. ദേവിക അറിയാതെ വരുണിന്റെ കൈയിൽ മുറുകെ പിടിച്ചു. അവളുടെ ഹൃദയം ശക്തമായി ഇടിക്കുകയായിരുന്നു.വരുണിന്റെ കണ്ണുകൾ ഡോറിൽ പതിഞ്ഞു. "പിന്നിലേക്ക് നിൽക്ക്." അവൻ പതുക്കെ പറഞ്ഞു. ദേവികയും അർജുനും ഒരു ചുവട് പിന്നോട്ട് മാറി. വരുൺ പതുക്കെ ഡോറിനരികിലേക്ക് നടന്നു. മുറ്റത്ത് കാറ്റ് ശക്തമായി വീശി. പഴയ ജനൽച്ചില്ലുകൾ ചെറുതായി കിലുങ്ങി. ആ അന്തരീക്ഷം തന്നെ അസ്വസ്ഥത നിറഞ്ഞതായിരുന്നു. വരുൺ ഡോറിന്റെ ഹാൻഡിലിൽ കൈവച്ചു. അടുത്ത നിമിഷം ഡോർ പതുക്കെ തുറന്നു. ക്രീച്ച്... പഴയ ഇരുമ്പിന്റെ ശബ്ദം അവിടെ മുഴങ്ങി. അകത്ത് പൊടിപിടിച്ച ബെഞ്ചുകളും തകർന്ന മ്യൂസിക് സ്റ്റാൻഡുകളും മാത്രം. ആദ്യനോട്ടത്തിൽ ആരും ഇല്ല. പക്ഷേ... റൂമിന്റെ നടുവിൽ നിലത്ത് എന്തോ കിടക്കുന്നത് കാണാമായിരുന്നു. അർജുൻ ടോർച്ച് ഓൺ ചെയ്തു. വെളിച്ചം നേരെ അതിലേക്ക് വീണു. ദേവികയുടെ കണ്ണുകൾ വിടർന്നു. അത് ഒരു പഴയ ഡയറിയായിരുന്നു. കറുത്ത ലെതർ കവർ. പൊടി നിറഞ്ഞ അവസ്ഥ. ആരോ വർഷങ്ങളായി തൊടാത്തത് പോലെ. "ഇത് ഇവിടെ എങ്ങനെ?" വരുൺ പതുക്കെ ചോദിച്ചു. അർജുനും അതേ ചിന്തയിലായിരുന്നു. കാരണം കഴിഞ്ഞ ആഴ്ചയും അവൻ ഈ ഭാഗത്ത് വന്നിരുന്നു. അപ്പോൾ ഈ ഡയറി അവിടെ ഉണ്ടായിരുന്നില്ല. അതായത്... ആരോ അടുത്തിടെ ഇവിടെ വന്നിട്ടുണ്ട്. ദേവികയുടെ ശ്രദ്ധ ഡയറിയിൽ മാത്രമായിരുന്നു. എന്തുകൊണ്ടോ അത് കാണുമ്പോൾ അവളുടെ നെഞ്ചിൽ ഒരു വിചിത്രമായ ഭാരം തോന്നി. അവൾ പതുക്കെ മുന്നോട്ട് നടന്നു. ഡയറി എടുത്തു. പൊടിപിടിച്ച കവറിൽ വിരലുകൾ കൊണ്ട് തുടച്ചപ്പോൾ ചെറിയ അക്ഷരങ്ങൾ തെളിഞ്ഞു. അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു. കാരണം അതിൽ എഴുതിയിരുന്നത്— "A.R." ദേവികയുടെ കൈകൾ വിറച്ചു. "എന്താ?" വരുൺ ചോദിച്ചു. അവൾ മറുപടി പറഞ്ഞില്ല. കണ്ണുകൾ ആ അക്ഷരങ്ങളിൽ തന്നെ പതിഞ്ഞിരുന്നു. A.R. ആദർശ് രാമചന്ദ്രൻ ഏട്ടന്റെ ഇനിഷ്യൽ. "ഇത്..." അവളുടെ ശബ്ദം ചെറുതായി വിറച്ചു. "ഏട്ടന്റെ ഡയറി ആയിരിക്കാം." മുറിയിലാകെ നിശബ്ദത വീണു. വരുണിന്റെ മുഖവും മാറി. കാരണം ആദർശ് ഡയറി എഴുതുന്ന ആളായിരുന്നു. പക്ഷേ അപകടത്തിന് ശേഷം അത് ഒരിക്കലും കണ്ടെത്തിയിരുന്നില്ല. "Open it." അർജുൻ പറഞ്ഞു. ദേവിക പതുക്കെ ഡയറി തുറന്നു. ആദ്യത്തെ കുറച്ചു പേജുകൾ ശൂന്യമായിരുന്നു. പിന്നെ ചില പഴയ കുറിപ്പുകൾ. സ്കൂൾ മത്സരങ്ങൾ. സുഹൃത്തുക്കൾ. ദൈനംദിന കാര്യങ്ങൾ. അവൾ പേജുകൾ മറിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്... ഒരു പേജിൽ അവളുടെ വിരലുകൾ നിശ്ചലമായി. കാരണം അവിടെ എഴുതിയിരുന്നത് അവളുടെ പേരായിരുന്നു. "ദേവു" ആ വാക്ക് കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. താഴെ എഴുതിയിരുന്നത് "അവൾക്ക് ഒന്നും അറിയില്ല. പക്ഷേ അവൾ ചിരിക്കുന്ന ഓരോ തവണയും എനിക്ക് പേടി കൂടുകയാണ്." ദേവികയുടെ നെറ്റി ചുളിഞ്ഞു. "പേടിയോ?" അവൾ പതുക്കെ വായിച്ചു. അടുത്ത വരിയിലേക്ക് കണ്ണുകൾ നീങ്ങി. "അയാൾ  വീണ്ടും തിരിച്ചുവന്നു." മൂവരും ഒരുപോലെ നിശ്ചലമായി. "അയാൾ?" വരുൺ പതുക്കെ ചോദിച്ചു. ദേവിക അടുത്ത വരി വായിച്ചു. "വർഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും ഞങ്ങളുടെ ജീവിതത്തിൽ എത്താൻ  ശ്രമിക്കുന്നു." അവളുടെ ഹൃദയമിടിപ്പ് കൂടി. കാരണം... ഈ ഡയറി അപകടത്തിന് മുമ്പുള്ളതാണ്. അതായത് ആരോ ഒരാൾ വർഷങ്ങൾക്ക് മുമ്പേ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. "Next page." അർജുൻ പറഞ്ഞു. ദേവിക പതുക്കെ പേജ് മറിച്ചു. അടുത്ത പേജ് പകുതി കീറിയിരുന്നു. ആരോ മനപ്പൂർവ്വം കീറിയെടുത്തത് പോലെ. പക്ഷേ ശേഷിച്ച ഭാഗത്ത് ഒരു വാചകം ഇപ്പോഴും വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. "ആ രാത്രി ഞാൻ അയാളെ കണ്ടു.അയാള് അച്ഛനുമായി  ഒറ്റയ്ക്ക് സംസാരിക്കുന്നത്..." വാചകം അവിടെ അവസാനിച്ചു. പേജ് കീറിയിരുന്നു. ദേവികയുടെ വിരലുകൾ മുറുകി. "ആരാണ് അയാൾ?" അവൾ സ്വയം ചോദിച്ചു. അതേസമയം ഡയറിയുടെ പുറകിൽ നിന്ന് ഒരു ചെറിയ ഫോട്ടോ നിലത്തേക്ക് വീണു. മൂവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അർജുൻ അത് എടുത്തു. അവൻ്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് വരുൺ അവന്റെ കൈയിൽ നിന്ന് ഫോട്ടോ വാങ്ങി. അടുത്ത നിമിഷം അവന്റെയും മുഖം മാറി. ദേവിക ആകാംക്ഷയോടെ ഫോട്ടോയിലേക്ക് നോക്കി. അവളുടെ ശ്വാസം പെട്ടെന്ന് നിലച്ചു. കാരണം ഫോട്ടോയിൽ ഉണ്ടായിരുന്നത്— ചെറിയ പ്രായത്തിലുള്ള താനും... വരുണും. ഏട്ടനും പിന്നെ നാലാമത് ഒരാളും അപകടത്തിന് മുമ്പ് ആദർശ് ഡയറിയിൽ എഴുതിയത് ഒരുപക്ഷേ അയാളെ കുറിച്ചായിരിക്കാം . “അയാളെ  വിശ്വസിക്കരുത്" ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്ന ആ വാക്കുകൾ കണ്ട നിമിഷം ദേവികയുടെ ഹൃദയം ശക്തമായി ഇടിച്ചു. മുറിയിലാകെ നിശബ്ദത പടർന്നു. ആരും ഒന്നും മിണ്ടിയില്ല. കാരണം... ആദർശ് അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ടാവും. വളരെ ശക്തമായ ഒരു കാരണം. ദേവിക വീണ്ടും ഫോട്ടോയിലേക്ക് നോക്കി. നാലാമതായി നിൽക്കുന്ന ആ പയ്യൻ. മുഖത്ത് ഒരു പുഞ്ചിരി. ആദ്യം കാണുമ്പോൾ സാധാരണ ഒരു സുഹൃത്ത് പോലെ തോന്നും. പക്ഷേ ഇപ്പോൾ... ആ ചിരിയിൽ എന്തോ അസ്വസ്ഥത തോന്നി. "ഇയാൾ ആരാ?" അവൾ പതുക്കെ ചോദിച്ചു. അർജുനും വരുണും പരസ്പരം ഒന്ന് നോക്കി. ആ നോട്ടം ദേവിക ശ്രദ്ധിച്ചു. "നിങ്ങൾക്ക് അറിയാമല്ലേ?" അവളുടെ ശബ്ദം മുറുകി. വരുൺ ഒരു നെടുവീർപ്പ് വിട്ടു. "അറിയാം." "അപ്പോൾ പറയൂ." ഈ തവണ ദേവികയുടെ ക്ഷമ തീരാറായിരുന്നു. "എല്ലാവരും എന്തോ ഒളിപ്പിക്കുകയാണ്." "എന്നിട്ട് ഞാൻ മാത്രം ഇരുട്ടിൽ നിൽക്കണം." വരുണ് കുറച്ചു നിമിഷങ്ങൾ മിണ്ടാതെ നിന്നു. പിന്നെ ഫോട്ടോ കൈയിലെടുത്തു. അവന്റെ കണ്ണുകൾ ആ നാലാമത്തെ മുഖത്തിൽ തങ്ങി. വർഷങ്ങൾക്കിപ്പുറവും ആ മുഖം അവന് മറക്കാൻ കഴിഞ്ഞിരുന്നില്ല. "അവന്റെ പേര്..." അവൻ പതുക്കെ പറഞ്ഞു. "...റിഷാൻ." മുറിയിലാകെ വീണ്ടും നിശബ്ദത. ദേവിക ആ പേര് മനസ്സിൽ ആവർത്തിച്ചു. റിഷാൻ. ഒന്നും ഓർമ്മ വരുന്നില്ല. പക്ഷേ എന്തുകൊണ്ടോ ആ പേര് കേൾക്കുമ്പോൾ ഉള്ളിൽ ഒരു അസ്വസ്ഥത തോന്നുന്നു. "അവൻ ഞങ്ങളുടെ സീനിയർ ആയിരുന്നു." അർജുൻ തുടർന്നു. "സ്കൂളിൽ എല്ലാവർക്കും അറിയാവുന്ന ആളായിരുന്നു." "അവനും ഇതുമായി എന്താ ബന്ധം" ദേവിക ചോദിച്ചു . "അറിയില്ല" ആ മറുപടി ദേവികയെ കൂടുതൽ നിരാശയിലാക്കി. "വീണ്ടും അതേ ഡയലോഗ്" അവൾ ദേഷ്യത്തോടെ ചിരിച്ചു. "ആർക്കും ഒന്നും അറിയില്ല ." അവളുടെ ശബ്ദം വിറച്ചിരുന്നു. "ഇന്ന്എനിക്ക് സത്യം അറിയണം." മുറിയിലാകെ കുറച്ച് നിമിഷങ്ങൾ നിശബ്ദത പടർന്നു. പിന്നെ അർജുൻ ഡയറിയുടെ അവസാന ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി. പല പേജുകളും കീറിയിരുന്നു. ചിലത് വെള്ളം വീണ് മങ്ങിയിരുന്നു. പക്ഷേ അവസാനത്തോട് അടുക്കുന്ന ഒരു പേജിൽ ചില വാക്കുകൾ ഇപ്പോഴും വായിക്കാൻ കഴിയുമായിരുന്നു. അർജുന്റെ കണ്ണുകൾ പെട്ടെന്ന് ചെറുതായി വിടർന്നു. "വരുൺ..." അവൻ പതുക്കെ വിളിച്ചു. വരുൺ അടുത്തേക്ക് ചെന്നു. ദേവികയും. ആ പേജിൽ എഴുതിയിരുന്നത് "അവളോട്പറയണോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല." "പക്ഷേ റിഷാൻ വീണ്ടും അവളെ പിന്തുടരുന്നു." "ഇന്ന് ഞാൻ അവനെ വോൺ ചെയ്തു." "അവൻ ചിരിച്ചു." "അവന്റെ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് ആദ്യമായി പേടി തോന്നി." ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു. അവൾ അറിയാതെ അടുത്ത വരിയിലേക്ക് നോക്കി. അത് പകുതി മാഞ്ഞിരുന്നു. പക്ഷേ ചില വാക്കുകൾ ഇപ്പോഴും വ്യക്തമായിരുന്നു. "...ആ രാത്രിയിൽ ഞാൻ അവനെ കണ്ടാൽ..." "... ദേവുവിനെ അവനിൽ നിന്ന് അകറ്റണം..." വാചകം അവിടെ അവസാനിച്ചു. മഷി പടർന്നിരുന്നു. അവളുടെ വിരലുകൾ വിറച്ചു. "ഏട്ടൻ..." അവൾ അറിയാതെ പിറുപിറുത്തു. ആ നിമിഷം അവളുടെ തലക്കുള്ളിലൂടെ ഒരു ഓർമ്മ മിന്നിപ്പോയി. മഴ. സ്കൂൾ ഗേറ്റ്. ദേഷ്യത്തോടെ നിൽക്കുന്ന ആദർശ്. അവന്റെ മുന്നിൽ മറ്റൊരാൾ. മുഖം വ്യക്തമല്ല. പക്ഷേ അവൻ ചിരിക്കുന്നു. ഒരു വിചിത്രമായ ചിരി. "ദേവു എന്റെ സുഹൃത്താണ്." ആ ശബ്ദം. "നിനക്ക് എന്നെ തടയാൻ പറ്റില്ല." "അവളുടെ അടുത്ത് നിന്ന് മാറിനിൽക്ക്." ആദർശിന്റെ ശബ്ദം. പിന്നെ ഒരു തള്ള്. ആരോ ദേഷ്യത്തോടെ മുന്നോട്ട് വരുന്നു. "ആഹ്!" പെട്ടെന്ന് തലയിൽ വേദന കുത്തിയതും ദേവിക പിന്നിലേക്ക് തെന്നി. വരുണ് ഉടനെ അവളുടെ തോളിൽ പിടിച്ചു. "ദേവി!" അവൾ വേഗത്തിൽ ശ്വാസം എടുത്തു. മുഖം വിളറിയിരുന്നു. "ഞാൻ അവനെ കണ്ടിട്ടുണ്ട്..." അവൾ വിറയുന്ന ശബ്ദത്തിൽ പറഞ്ഞു. വരുണിന്റെയും അർജുന്റെയും മുഖം മാറി. "ആരെ?" "റിഷാൻ." മുറിയിലാകെ നിശബ്ദത വീണു. "എനിക്ക് ഓർമ്മ വരുന്നു." അവൾ പതുക്കെ പറഞ്ഞു. "ഏട്ടന് അവനെ ഇഷ്ടമായിരുന്നില്ല." "ഒട്ടും." അപ്പോഴാണ് അർജുന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. മൂവരും ഒരുപോലെ അങ്ങോട്ട് നോക്കി. ഈ തവണ unknown message അല്ല. ഒരു ഫോട്ടോ പുതിയ ഫോട്ടോ അയച്ച നമ്പർ unknown. അർജുൻ അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി. "എന്താ?" വരുൺ ചോദിച്ചു. അർജുൻ പതുക്കെ ഫോൺ അവർക്ക് നേരെ തിരിച്ചു. ദേവികയുടെ കണ്ണുകൾ സ്ക്രീനിലേക്ക് നീങ്ങി. അവളുടെ ശ്വാസം നിലച്ചു. കാരണം... അത് ഇപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു. ഈ മ്യൂസിക് റൂമിന് പുറത്തുനിന്ന് എടുത്തത്. ഫോട്ടോയിൽ താനും... വരുണും... അർജുനും... നിൽക്കുന്നു. അതിന് താഴെ ഒരു വരി മാത്രം. "നിങ്ങൾ സത്യത്തോട് വളരെ അടുത്തെത്തി." മൂവരുടെയും ശരീരത്തിലൂടെ ഒരേ സമയം ഒരു തണുപ്പ് പാഞ്ഞു. കാരണം... അത് അയച്ചയാൾ ഇപ്പോഴും എവിടെയോ അടുത്തുണ്ട്. അവരെ നോക്കിക്കൊണ്ടിരിക്കുന്നു. തുടരും... #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ📖 #തുടർക്കഥ