#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _42
✍️ രചന - ജിഫ്ന നിസാർ 💐
പെട്ടന്നിത് കണ്ടപ്പോൾ.. എനിക്കറിയാമായിരുന്നു നീ.. "
കാശിയുടെ ചുണ്ടിലെ ചിരി കണ്ടപ്പോൾ അശോകേട്ടൻ ബാക്കി പറഞ്ഞില്ല.
ആത്മനിന്ദ നിറഞ്ഞ ആ ചിരി അയാൾ കാണാതിരിക്കാൻ വേണ്ടി തന്നെയാണ് കാശി തിരിഞ്ഞിരുന്നതും.
തന്നെ വിശ്വസമില്ലെന്ന് അയാൾ അൽപ്പം മുന്നേ തെളിയിച്ചു കഴിഞ്ഞു.
ഇനിയിപ്പോ എന്തൊക്കെ പറഞ്ഞാലും ആ വാക്കുകൾ ഏൽപ്പിച്ച മുറിവ് അത് പോലെ തന്നെ കാണും.
കാരണം ആദ്യമായി ഉള്ളിൽ നാമ്പിട്ട അവന്റെ പ്രണയത്തിനെ കൊന്നു കളഞ്ഞു കൊണ്ടാ വിശ്വാസത്തെ നേടി എടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
ചങ്ക് കുത്തി തുളക്കുന്ന അവളിലെ പ്രണയത്തിനൊരു പുൽകൊടിയുടെ വില പോലും കൊടുത്തില്ല.
അതിന്റെ ശിക്ഷയാവുമോ ഇനി.
ഒരേ സമയം അവനങ്ങനെ തോന്നി.
എല്ലാം അയാൾ അറിഞ്ഞതിന്റെ ആശ്വാസത്തിനൊപ്പം ഇനിയീ വിവരം അറിഞ്ഞത് കൊണ്ട് അയാൾ എടുക്കുന്ന തീരുമാനം.. അതവനെ വല്ലാതെ ആശങ്കപ്പെടുത്തി.
എല്ലാത്തിനും വലുത് അശോകന് കുടുംബം തന്നെയാണ്.
അത് അവനോളം ആർക്കറിയാം.
എങ്കിലും തുറന്നു ചോദിക്കാൻ കഴിയാത്ത ആ ചോദ്യം അവനുള്ളിൽ തന്നെ മരിച്ചു വീണു.
എന്നാലും ആരായിരിക്കും ഇത്രയും തെളിവ് കൊടുത്തു കൊണ്ട് അയാളെയും തന്നെയും തെറ്റി പിരിക്കാൻ ശ്രമിക്കുന്നത്..
അയാള ഫോട്ടോ കാണിച്ച നിമിഷം മുതൽ അവന്റെയുള്ളിൽ അതുമുണ്ട്.
ഉള്ളിലൊരു മുഖമുണ്ട്.
അത് തന്നെയാണോ എന്നുറപ്പിക്കണം ആദ്യം.
ആ ഓർമയിൽ തന്നെ അവന്റെ മുഖം വലിഞ്ഞു മുറുകി.
"എന്റെ ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി.
എത്രയും പെട്ടന്ന് അവരെ സേഫാക്കണം കാശി "
അശോകേട്ടനൊരു വല്ലായ്മയോടെ അവനെ നോക്കി.
ഒരു നിമിഷത്തേക്കെങ്കിലും അവനെ സംശയിച്ചതിൽ അയാൾക്ക് ചെറിയൊരു കുറ്റബോധമുണ്ട്.
കുറച്ചു കൂടി ഫ്രീ ആയിട്ട് വേണമായിരുന്നു അവനോട് ഈ കാര്യം ചോദിക്കാനെന്നും തോന്നി.
പക്ഷേ പെട്ടന്നീ ഫോട്ടോ കയ്യിൽ കിട്ടിയപ്പോൾ അതിൽ ചേർന്നിരിക്കുന്നവരെ കണ്ടപ്പോൾ ഉള്ളിലൂടെ പാഞ്ഞു പോയൊരു വികാരമുണ്ടയാൾക്ക്.
കാശിയെ അയാൾക്കിഷ്ടമാണ്.
എങ്കിലും സ്വന്തം മരുമകനായി സ്വീകരിക്കാൻ മാത്രം ആ ഇഷ്ടം അപ്പോഴും വളർന്നിട്ടില്ല.
അത് കൊണ്ട് ആ ഫോട്ടോ ആദ്യം കണ്ടപ്പോൾ താൻ കൊടുത്ത സ്വതന്ത്ര്യം അവൻ ദുരുപയോഗം ചെയ്തു എന്ന് തന്നെയാണ് തോന്നിയത്.
ആ ഒരു ദേഷ്യം തന്നെയാണ് അവനോട് കാണിച്ചതും.
പക്ഷേ കാർത്തികയോട് അങ്ങനൊരു ഇഷ്ടമില്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ മാത്രം അവൻ ആളല്ലെന്നും അശോകന്റെ മകൾ എന്നതിൽ കവിഞ്ഞൊരു ബന്ധവും അവർ തമ്മിൽ ഇല്ലെന്നും അവൻ തന്നെ പറഞ്ഞു കേട്ടപ്പോൾ തോന്നിയ ആശ്വാസം..അത് ചെറിതൊന്നുമല്ല.
കാശിനാഥൻ കള്ളം പറയില്ല.
അതയാൾക്ക് ഉറപ്പാണ്.
ഇനിയിപ്പോ കാർത്തുവിനോട് അവന് അങ്ങനൊരു ഇഷ്ടം ഉണ്ടെങ്കിൽ... അവളെ സ്വന്തമായി വേണമെന്ന് അവൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഈ ലോകം തന്നെ മുഴുവനും എതിര് നിന്നാലും.. ജീവൻ കൊടുക്കേണ്ടി വന്നാലും അവനാ ഇഷ്ടത്തെ കൈ വിടുകയുമില്ല.
അതും അയാൾക്കറിയാം.
"നീയൊന്നും വിചാരിക്കരുത് കാശി. പെട്ടന്നിതൊക്കെ കണ്ടപ്പോൾ.. അതിന്റെയൊരു ടെൻഷൻ ഞാൻ.. നിനക്കെന്നെ മനസിലാവുമല്ലോ. അല്ലേ."
തനിക്ക് മുഖം തരാതെ അപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുന്ന കാശിയുടെ കയ്യിൽ പിടിച്ചു കൊണ്ടത് അശോകൻ പറഞ്ഞത് അങ്ങേയറ്റം ആത്മാർത്ഥ മായിട്ട് തന്നെയാണ്.
"ഏയ്.. ഇല്ല അശോകേട്ടാ.. ഞാൻ.. ഞാനെന്ത് വിചാരിക്കാൻ.
എനിക്കറിയാലോ.."
വിളറിയ ചിരിയോടെ അത്രയൊക്കെ പറഞ്ഞിട്ടും ആദ്യത്തെ പോലൊരു മാനസികവസ്ഥയിൽ അവനയാളെ കാണാൻ പറ്റുന്നില്ല.
ഇടപെടാൻ പറ്റുന്നില്ല.
അകൽച്ചയുടെ അദൃശ്യമായൊരു വേലി കെട്ടി തിരിച്ചത് പോലെ..
"നമ്മുക്ക്.. നമ്മുക്കെന്നാൽ തിരിച്ചു പോയാലോ.. ഇനിയൊന്നുമില്ലല്ലോ.."
കാശി അതിനെ കുറിച്ചൊന്നും ഇനിയും പറയാൻ താല്പര്യമില്ല എന്നുള്ള ഭാവത്തിൽ പറഞ്ഞപ്പോൾ ഒന്നു മൂളി കൊണ്ട് അശോകൻ തിരികെ സീറ്റിലേക്ക് ചാരി.
ഉള്ളിലെ വിങ്ങുന്ന നോവ് ഒന്നിറക്കി വെക്കാൻ അവനും അയാളിൽ നിന്നും ഒളിച്ചോടി പോകണമായിരുന്നു അപ്പോൾ..
തിരികെ കാറോടിക്കുമ്പോൾ അത് മാത്രമായിരുന്നു കാശിയുടെ മനസ്സിൽ.
എന്നാൽ... ഇത് വരെയും ഇല്ലാത്ത വിധം ശത്രുക്കൾ തന്റെ കുടുംബത്തെ കൂടി ഇതിൽ ഉൾപെടുത്താൻ ശ്രമിക്കുമ്പോൾ എത്രയും പെട്ടന്ന് മകളെയാ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എടുക്കാനുള്ള വഴികളാണ് അശോകന്റെ മനസ്സിൽ
അതിനായാൾ കണ്ടു വച്ചൊരു വഴിയുണ്ട്.
അതിൽ തന്നെയാണ് പിടി മുറുക്കി കൊണ്ടാ ആലോചനയൊക്കെയും മുന്നോട്ട് പോയതും..
❤🔥❤🔥
ബിബിച്ചായന് എന്തെങ്കിലും പ്രശ്നമുണ്ടോ..? "
അരികിൽ വന്നിരുന്നു കൊണ്ടത് ചിത്ര ചോദിക്കുമ്പോൾ അവനൊന്ന് ഞെട്ടി.
"എന്താ.."
അവന്റെയാ ഭാവമാറ്റം കണ്ടിട്ട് ചിത്ര ബിബിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു.
"അതെന്താ.. നീ അങ്ങനെ ചോദിക്കാൻ.."
ഉള്ളിലെ വിറയൽ ശബ്ദത്തിൽ പടരാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു കൊണ്ടാണ് ചോദിക്കുന്നത്.
"അല്ല.. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. വല്ലാത്തൊരു മാറ്റം ഉള്ളത് പോലെ.. പഴയ പോലൊന്നും അല്ലാത്ത പോലെ.."
ചിത്ര നിഷ്കളങ്കമായൊരു ചിരിയോടെ അത് പറയുമ്പോൾ ബിബിയുടെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ തോന്നി.
തന്നോടവൾക്ക് നിറയെ ഇഷ്ടമുണ്ട്.
ബിബിൻ ജോർജ് തന്നെയാണ് അവളുടെ ലോകം എന്നൊക്കെ പറയാൻ മാത്രമുള്ള ഇഷ്ടം.
താൻ അവളെയും മോളെയും അൽപ്പം പോലും ശ്രദ്ധിക്കുന്നില്ല.
ഭക്ഷണവും വസ്ത്രവും പാർപ്പിടവും പിന്നെ വല്ലപ്പോഴും അവൾക്ക് മാത്രം കൊടുക്കുന്ന ഭർത്താവിന്റെ സാന്നിധ്യവും സഹകരണവും.
അതിൽ കൂടുതൽ പരിഗണന ഒന്നുമില്ല.
അത്രയുമേ അവളും മോളും തന്റെ മനസ്സിലൊള്ളൂ.
അത്രയൊക്കെയേ ആഗ്രഹിക്കാൻ പാടുള്ളു എന്നൊരു തോന്നൽ അവളിലും ഉള്ളത് കൊണ്ടാണ്.. അധികം പരാതികളോ പരിഭവങ്ങളോ ഒന്നുമില്ല.
കിട്ടുന്നത് കൊണ്ട് സംതൃപ്തിയാണവൾ.
മോളും അതേ..
ചിത്രയോടും തന്റെ അപ്പനോടും അമ്മയോടും ഉള്ളതിന്റെ ഒരംശം പോലും അടുപ്പം കുഞ്ഞിനും തന്നോടില്ല.
താൻ അതൊന്നും അൽപ്പം പോലും കാര്യത്തിലോടുത്തിരുന്നില്ല.
അടുത്തേക്ക് അടുപ്പം കാണിച്ചു വന്നില്ലേൽ അതും സൗകര്യം എന്ന് കരുതി..
തന്റെ സന്തോഷം.. തന്റെ എൻജോയ്മെന്റ്.
ഇതിൽ കൂടുതൽ ഒന്നിനും പ്രാധാന്യം കൊടുത്തില്ല.
ഭവ്യ അടക്കം തനിക്ക് വളഞ്ഞവരോട് അവരുടെ ഇഷ്ടം പോലെ സംസാരിക്കാൻ രാത്രിയിൽ കുറഞ്ഞ അളവിൽ അവൾക്ക് ഉറക്ക് ഗുളിക പൊടിച്ച് കൊടുക്കുമ്പോൾ അൽപ്പം പോലും കുറ്റബോധം തോന്നിയില്ല.
ഈ ജീവിതം തന്നെ അവൾക്ക് കൊടുക്കുന്ന ഔദാര്യം എന്നുള്ളതാണ് തന്റെ മനസ്സിൽ.
"എന്താ പറ്റിയെ.. എന്നോട് പറയോ.."
അപേക്ഷിക്കുന്നത് പോലെ ചിത്ര വീണ്ടും അവനെ നോക്കി.
അന്നാദ്യമായി ചെയ്തു കൂട്ടുന്ന അനീതിക്കെതിരെ അവന്റെ മനസാക്ഷി ചോദ്യമുയർത്തി.
ഉള്ളിൽ കുറ്റബോധം തിര തല്ലി..
"എനിക്ക്.. എനിക്കെന്തോ സുഖമില്ല.. മൂന്നാലു ദിവസമായി വല്ലാത്ത തലവേദന ഉണ്ട്.. അതാവും.."
ബിബിൻ വിളറിയ ചിരിയോടെ ചിത്രയേ നോക്കി.
നുണ പറയുന്നതിന്റെ വിമ്മിഷ്ടം ആദ്യമായി അവന്റെ മുഖത്തു തെളിഞ്ഞു.
എണ്ണമില്ലാത്ത നുണകൾ പറഞ്ഞു കൊണ്ട് താൻ ആഗ്രഹിക്കുന്നവരെ തന്റെ വരുതിയിൽ കൊണ്ട് വരാൻ മിടുക്കനായ ബിബിൻ ജോർജ് ഉള്ളിലിരുന്നു കൊണ്ടവനെ കളിയാക്കി ചിരിച്ചു.
"നമ്മുക്കൊരു ഡോക്ടറെ കണ്ടാലോ.. എനിക്കുമുണ്ട് തലക്കൊരു പെരുപ്പ്.. കുറെയായി തുടങ്ങിയിട്ട്.. രാത്രി കിടക്കുന്നതേ ഓർമ്മയുള്ളൂ. രാവിലെ എണീക്കുമ്പോൾ തലക്കൊരു കനമാണ്.. ഞാനും ഒരു ഡോക്ടറെ കാണാൻ കരുതിയിരുന്നു.
നമ്മുക്ക് ഇനി ഒന്നിച്ചു പോയി നോക്കിയാലോ.."
ചിത്രയുടെ ആ പറച്ചിൽ.
ബിബി വിയർത്തു പോയി.
താൻ കൊടുത്ത ഉറക്ക് ഗുളിക സമ്മാനിച്ചതാവും അവൾക്കീ പ്രശ്നമെല്ലാം.
ഒരു ഡോക്ടറെ കാണുമ്പോൾ ഇതൊക്കെ പുറത്ത് വരാൻ പിന്നെ അധികസമയമൊന്നും വേണ്ട..
അവന് വല്ലാത്ത പരവേശം തോന്നി.
"പോയാലോ.."
അവൻ മറുപടിയൊന്നും പറയാഞ്ഞത് കൊണ്ട് ചിത്ര ഒന്നുകൂടി ചോദിച്ചു
പോകാം..
സമ്മതിച്ചു കൊടുക്കുകയേ അവനപ്പോൾ വഴിയുള്ളു.
"എനിക്കൊരു ഗ്ലാസ് കട്ടൻ എടുത്തിട്ട് വാ.."അവളെ തനിക്കരികിൽ നിന്നും മാറ്റാൻ വേണ്ടിയാണ് അവനത് പറഞ്ഞത്.
പക്ഷേ കുറെ നാളുകൾക്ക് ശേഷം അവനത്രയും തന്നോട് സംസാരിച്ചതിന്റെ നിറവിലായിരുന്നു ചിത്ര അവിടെ നിന്നും ഉത്സാഹത്തോടെ എഴുന്നേറ്റ് പോയത്..
❤🔥❤🔥
ആർത്തിയോടെ കഞ്ഞി കുടിക്കുന്ന കല്ലു മോളെ നോക്കുമ്പോൾ ശിവയുടെ ഉള്ളു നൊന്തു.
പനിയുടെ അവശതയിലും അതിന്റെ വിശപ്പാണത്.
"ഒരു പ്ളേറ്റ് കൂടി പറയട്ടെ.."
അവർക്കിലേക്ക് വന്നു കൊണ്ട് ശിവ ചോദിച്ചു.
"അയ്യോ.. വേണ്ട.. ശിവ. മോൾക്കിത് മതി.."
ഗായത്രി വെപ്രാളത്തോടെ പറഞ്ഞു.
"താനും കൂടി കഴിക്ക്.. ഇനിയിപ്പോ വീട്ടിൽ പോയി ഉണ്ടാക്കിയിട്ട് വേണ്ടേ.."
അതും പറഞ്ഞു കൊണ്ടവൻ അവളുടെ അനുവാദം കാത്ത് നിൽക്കാതെ തന്നെ ഒരു പാത്രം കഞ്ഞി കൂടി പറഞ്ഞു.
ഗായത്രി വല്ലായ്മയോടെ നോക്കുന്നത് അവനപ്പോൾ കണ്ടില്ലെന്ന് നടിച്ചു.
"മോളെ ഇങ്ങ് താ.. എന്നിട്ട് താനത് കഴിക്ക്.."
കല്ലു മോൾക്ക് കഞ്ഞി കൊടുത്തു കഴിഞ്ഞതും ശിവ വീണ്ടും അവരുടെ അരികിൽ ചെന്ന് കൊണ്ട് പറഞ്ഞു.
പറയുന്നതിനൊപ്പം തന്നെ ശിവ ടേബിളിൽ നിന്നും കുഞ്ഞിനെ വാരി എടുത്തു.
വിശപ്പ് മാറിയപ്പോൾ അവളൽപ്പം ഉഷാറായിരുന്നു.
തന്നോട് ഇണക്കമില്ലാതെ ചിണുങ്ങി കരയുന്നാ കുഞ്ഞിനെ കൊണ്ടവൻ പുറത്തേക്ക് നടന്നു.
അതിനിടയിൽ തന്നെ കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നത് കേൾക്കെ ഗായത്രി അതിശയത്തോടെ അവനെ നോക്കി.
വർഷങ്ങൾക്ക് ശേഷം... തന്നോട് അൽപ്പം കരുണ കാണിച്ച മറ്റൊരുവൻ..
കരുതൽ കാണിച്ചവൻ...
ശിവ പോയ വഴിയേ നോക്കുമ്പോൾ ഗായത്രിക്ക് കണ്ണ് നിറഞ്ഞു.
നന്ദിയോടെ അവളുടെ ഹൃദയം നിറഞ്ഞു കവിഞ്ഞു.
കണ്ണീരുപ്പ് കൂടി കലർത്തി കൊണ്ടാ കഞ്ഞി വളരെ പെട്ടന്ന് തന്നെ കോരി കുടിച്ച് കൊണ്ടവൾ ചെല്ലുമ്പോൾ ശിവ കുഞ്ഞിനെ ഇണക്കി കഴിഞ്ഞിരുന്നു.
"തീർന്നോ.. പോയാലോ ഇനി.."
അവളെ കണ്ടതും ശിവ ചോദിച്ചു.
അവൾ തലയാട്ടി..
എന്നാൽ വാ.."
കുഞ്ഞിനേയും കൊണ്ട് ശിവ മുന്നോട്ട് നടന്നു.
"മോളെ ഞാനെടുക്കാം ശിവ.."
അവനൊപ്പം ധൃതിയിൽ നടന്നു ചെന്ന് കൊണ്ട് ഗായത്രി പറഞ്ഞു.
"കുഴപ്പമില്ല.. ദേ അവിടം വരെയും അല്ലേ.."
നിർത്തിയിട്ട ബൈക്ക് ചൂണ്ടി കൊണ്ടവൻ പറഞ്ഞു.
ഗായത്രി പിന്നെന്ത് പറയണമെന്നറിയാതെ അവനൊപ്പം തന്നെ നടന്നു.
ബൈക്കിന്റെ അരികിലെത്തിയതും ശിവ കുഞ്ഞിനെ കൊടുത്തു.
"ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി ശിവ.."
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യവേ ഗായത്രി പറഞ്ഞു.
ബസ്സ് ഇറങ്ങിയാലും നടക്കേണ്ടി വരും.
എന്നാലും പിന്നെയും ശിവയെ ബുദ്ധിമുട്ടിക്കാൻ തോന്നാതെയാണ് അവളത് പറഞ്ഞത്.
"അത് നമ്മുക്ക് നോക്കാം.. ഇപ്പൊ നീ കയറിയിരിക്ക്.. കുഞ്ഞ് വെയിൽ കൊള്ളുന്നു.."
ശിവ പറഞ്ഞു.
കല്ലു മോളെ നടുവിലിരുത്തി കൊണ്ട് ഗായത്രിയും കയറി.
ശിവ പക്ഷേ ബസ് സ്റ്റോപ്പിൽ നിർത്തിയില്ല.
അവനത് ചെയ്യുമെന്ന് അവൾക്കും തോന്നിയില്ല.
എങ്ങോട്ടോ പോകാൻ ധൃതിയിലിറങ്ങി വന്ന വിഷ്ണുവിന്റെ മുന്നിലേക്കാണ് അവരങ്ങനെ ചെന്ന് നിന്നത്..
തുടരും..
സുഭാഷ്.. സുഭാഷ്..
എന്നാലും ലവനെങ്ങോട്ടാ ഇത്രയും ധൃതി യിൽ ന്നാ ഇനിക്ക്.. 😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ