കഥ,ത്രില്ലെർ,ഹൊറർ

𝓐𝓵𝓸𝓷𝓮 𝓲𝓷 𝓶𝔂𝓼𝓽𝓮𝓻𝔂 🍁🍂
1.9K കണ്ടവര്‍
17 ദിവസം
ρ𝘳𝓲ꪀᥴꫀ ꪮᠻ ᦔꪖ𝘳𝘬ꪀꫀ𝘴𝘴 🧛🏻 Part-5 സ്റ്റേഷനിൽ തന്റെ ക്യാപിനിൽ നിൽക്കുകയാണ് രാഹുലും മോഹനും. "സർ എന്താണ് പറഞ്ഞുവരുന്നത്. ഇത് എങ്ങാനും മീഡിയ അറിഞ്ഞാൽ പിന്നെ അവരിത് ഈ നാട്ടുമൊത്തം അറിയിക്കും ". "അതിനെന്താണ് മോഹൻ എല്ലാരും അറിയട്ടെ ". "സർ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. ഇത് നാട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ. ഒരു വലിയ കലാപം തന്നെ ഉണ്ടാകും". "അറിയാം മോഹൻ. പക്ഷെ എത്രനാൾ ഇത് ആരും അറിയാതെ നമ്മുക്ക് സൂക്ഷിക്കാൻ പറ്റും. ഒരു നാൾ ഇതെല്ലാവരും അറിയും ". "അതെ. എന്നാലും സർ എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല സർ. ഇന്നും ഇതൊക്കെ നിലനിൽക്കുന്നുണ്ടോ". "ഉണ്ട് മോഹൻ ഇന്നും പലസ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട്. നമ്മളിപ്പോൾ അന്വേഷിക്കേണ്ടത് ഇവിടെ ഇതൊക്കെ നടക്കുന്നുണ്ടേൽ അത് എവിടെയാണ് എന്നതാണ് ". "പിന്നെ മോഹൻ ഇതെല്ലാം എത്രയും ഫാസ്റ്റ് ആകണം. നമ്മുക്ക് സമയം വളരെ കുറവാണ്. അജയിയുടെ കാര്യം എന്തായി ". "സർ അയാൾ പറഞ്ഞതൊക്കെ സത്യമാണ്. അയാൾ അങ്ങനെ ഒരു പരാതി സ്റ്റേഷനിൽ കൊടുത്തിട്ടുണ്ട്". "ഒക്കെ. അജയിയെ വിളിച്ച് ഫോൺ എവിടെ നിന്നാണ് നഷ്ടപെട്ടത് എന്നും അത് നഷ്‌ടമായ കാര്യം ആർക്കൊക്കെ അറിയാം എന്നും അന്വേഷിക്കണം ". "ഓക്കെ സാർ ". മോഹൻ പുറത്തേക്ക് പോയി. രാഹുൽ തന്റെ ചെയറിൽ ഇരുന്ന് ഫയൽ നോക്കുമ്പോൾ ആണ് ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നത് രാഹുൽ അത് നോക്കിയപ്പോൾ അത് അന്ന് വന്ന നമ്പറിൽ നിന്ന് തന്നെയായിരുന്നു രാഹുൽ വേഗം അത് ഓപ്പൺ ചെയ്തു. " From now on, the real game is going to begin. Until now, it was just revenge for me, but now it's a challenge. I challenge you, can you beat me? 😆😆😆😆. You can never do it ". "Are you challenging me? I accept your challenge". രാഹുൽ ഉടനെ തന്നെ നമ്പറിന്റെ ലൊക്കേഷൻ അന്വേഷിച്ചു. ലാസ്റ്റ് ലൊക്കേഷൻ സ്റ്റേഷനിന്റെ തൊട്ട് അടുത്ത് നിന്ന് തന്നെയായിരുന്നു. രാഹുൽ പുറത്ത് ഇറങ്ങി എല്ലായിടവും നോക്കി ഒന്നും കണ്ടെത്താൻ പറ്റിയില്ല. മോഹനെ വിളിച്ച് പെട്ടന്നു തന്നെ അടുത്തുള്ള ഒരു കോഫി ഷോപ്പിലേക്ക് വരാൻ പറഞ്ഞു രാഹുൽ അങ്ങോട്ടേക്ക് പോയി. മോഹൻ വരുമ്പോൾ രാഹുൽ കോഫി ഷോപ്പിൽ അറ്റതയുള്ള ഒരു ചെയറിൽ ഇരിക്കുകയാണ് . ഇരിക്കുന്നത് അവിടെ ആണേലും മനസ്സ് ഇവിടെ അല്ലെന്ന് മോഹന് മനസിലായി. അതുകൊണ്ട് മോഹൻ രാഹുലിന്റെ ഓപ്പോസിറ്റ് ആയി ഇരുന്നിട്ട് രാഹുലിനെ തട്ടി വിളിച്ചു. അപ്പോഴാണ് രാഹുൽ മോഹൻ വന്നത് അറിഞ്ഞത്. "എന്താണ് സാർ ഇങ്ങോട്ട് വരാൻ പറഞ്ഞത് ". രാഹുൽ തന്റെ ഫോൺ മോഹന് നൽകി. മോഹൻ ആ മെസ്സേജ് നോക്കി അതിലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു സർ ഇത് ഇപ്പൊ വന്ന മെസ്സേജ് അല്ലെ. "യെസ് മോഹൻ ഇയാൾ നമ്മുടെ തൊട്ട് അടുത്ത് തന്നെ ഉണ്ട് നമ്മുക്ക് കൈ എത്തി പിടിക്കാൻ പറ്റുന്ന രീതിയിൽ പക്ഷെ പറ്റുന്നില്ല. ഈ മെസ്സേജ് അയക്കുമ്പോൾ അവൻ നമ്മുടെ സ്റ്റേഷന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു". "സർ എന്താണ് പറയുന്നേ സ്റ്റേഷന്റെ അടുത്തോ ". "യെസ് മോഹൻ ". "നമ്മുക്ക് അവിടെ ഉള്ള CCTV ഒന്ന് നോക്കിയാലോ ". "Mm മോഹൻ അത് സ്റ്റേഷനിൽ ആരോടേലും ഏല്പിക്ക്. എന്നിട്ട് നമ്മുക്ക് ഒരു സ്ഥലം വരെ പോകണം ". "ഓക്കേ സർ ". രാഹുലും മോഹനും കൂടെ രാഹുലിന്റെ പേർസണൽ കാറിൽ ആണ് പോവുന്നത്. രാഹുൽ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. രാഹുൽ ഡ്രൈവിങ്ങിൽ മാത്രം കോൺസ്ട്രേറ്റ് ചെയ്തിരിക്കുകയാണ്. കുറച്ചു കഴിഞ്ഞിട്ടും രാഹുൽ ഒന്നും പറയാത്തത് കണ്ടപ്പോ മോഹൻ അങ്ങോട്ട് സംസാരിച്ചു തുടങ്ങി. "സർ നമ്മൾ ഇത് എങ്ങോട്ടേക്കാണ് പോകുന്നത് ". "പറയാം മോഹൻ കുറച്ചു ദൂരം കൂടെ ഒള്ളു ". "മ്മ് "മോഹൻ മൂളി കൊണ്ട് തല സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ഇരുന്നു. രാഹുൽ വിളിച്ചപ്പോഴാണ് മോഹൻ എണീക്കുന്നത്. "സോറി സർ ഉറങ്ങിപ്പോയി ". "അത് കുഴപ്പമില്ല. താൻ വായോ". മോഹൻ നോക്കുമ്പോൾ ഒരു വീടിന്റെ മുന്നിൽ ആണ് വന്നു നിൽക്കുന്നത്. ഒരു പഴയ ചെറിയ വീട്. മുറ്റത് ചെറിയൊരു പൂന്തോട്ടം. ഒരുപാട് പൂക്കൾ ഒന്നുമില്ലെങ്കിലും ഉള്ളതിനെ നല്ല രീതിയിൽ തന്നെ വെച്ചിട്ടുണ്ട് അതും സാധാരണ കാണുന്ന പൂക്കൾ അല്ല. "മോഹൻ തന്റെ ഉറക്കം കഴിഞ്ഞില്ലേ ". "അല്ല സർ ഞാൻ ഇവിടെ ഒക്കെ ഒന്ന് നോക്കുകയായിരുന്നു ". "എങ്കിൽ വായോ ". രാഹുൽ കാളിങ് ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞതും ഒരാൾ വന്നു വാതിൽ തുറന്നു.ഒരു ചെറുപ്പക്കാരൻ ഷോർട്സും സ്ലീവലസ് ടീഷർട്ടും ആണ് വേഷം ട്രിമ് ചെയ്ത താടിയും മീശയും കുറച്ച് വളർന്ന മുടി അത് ബാക്കിലേക് വൃത്തിയിൽ വാർന്നു വെച്ചിരിക്കുന്നു കഴുത്തിൽ കുരിശ് ഇന്റെ ഒരു മാല കൈയിൽ കുറച്ചു ബാൻഡ്‌സ് പക്ഷെ ഇതൊന്നുമല്ല അയാളുടെ കണ്ണുകൾ പച്ച കളർ. അതിന് എന്തൊക്കെയോ പ്രത്യേകത ഉള്ളത് പോലെ. "ഏയ് രാഹുൽ എത്ര നാളായി കണ്ടിട്ട് ". എന്ന് പറഞ്ഞുകൊണ്ട് അയാൾ രാഹുലിനെ ഹഗ്ഗ് ചെയ്തു.രാഹുലും അയാളെ തിരിച്ചു ഹഗ്ഗ് ചെയ്തു. "മോഹൻ ഇത് എന്റെ ഫ്രണ്ട് Raziel. എടാ ഇത് മോഹൻ എന്റെ കൂടെ വർക്ക്‌ ചെയുന്ന ആളാണ് ". മോഹനും razielum ഷേക്ക്‌ ഹാൻഡ് നൽകുന്നു. മോഹൻ നമ്മൾ ഇവിടെ വന്നത് എന്തിനാണ് എന്ന് വെച്ചാൽ ഇവൻ കുറച്ചു നാൾ നമ്മൾ അന്വേഷിക്കുന്നതിനെ കുറിച്ച് റിസർച്ച് ഒക്കെ ചെയ്തിരുന്നു അപ്പോൾ അതിനെ പറ്റി കൂടുതൽ അറിയാൻ ആണ്.ഇവൻ ലണ്ടനിൽ ആയിരുന്നു വേറെ എന്തോ റിസർച്ചിന്റെ ഭാകമായിട്ട് ഒരാഴ്ച്ചയായിട്ടൊള്ളു ഇവിടെ വന്നിട്ട്. ഇനി നമ്മുടെ കേസിൽ ഒരാളായിട്ട് ഇവനും ഉണ്ടാവും ഞാൻ കാര്യങ്ങൾ എല്ലാം ആദ്യമേ പറഞ്ഞിട്ടുണ്ട്. ഉള്ളിലേക്ക് കയറുന്നതിന്റെ ഒപ്പം മോഹനോട് രാഹുൽ എല്ലാം പറഞ്ഞു. അവർ മുകളിലെ റൂമിലേക്ക് ആണ് പോയത്. അത്യാവിശം വലിപ്പമുള്ള മുറി. ഉള്ളിൽ ഒരു സോഫയും രണ്ട് മൂന്ന് കസേരകളും ഒരു ടേബിൾ ഉം പിന്നെ ബുക്കിന്റെ ഷെൽഫുകൾ ആണ് അധികം. വളരെ നീറ്റ് ആയ റൂം നല്ല വെളിച്ചവും ശാന്തവും ആയ അന്തരീക്ഷവും. "ഇത് എന്റെ കുറച്ചു പുസ്തകങ്ങളുടെ ശേഖരണം ആണ് ഒരു ചെറിയ ലൈബ്രറി എന്നൊക്കെ പറയാം. നിങ്ങൾ അന്വേഷിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇവിടെ ഉള്ള ബുക്കിൽ ഉണ്ട് നിങ്ങൾ അത് നോക്ക് ഞാൻ ഇപ്പൊ വരാം ". എന്ന് പറഞ്ഞുകൊണ്ട് raziel പുറത്തേക്ക് പോയി. മോഹനും രാഹുലും ബുക്ക്‌ തിരയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും raziel രണ്ട് ഗ്ലാസ്സിൽ ജ്യൂസും ആയി വന്നു. അത് തന്നിട്ട് പിന്നെയും പുറത്തേക്ക് പോയി. അപ്പോഴേക്കും ആ ബുക്ക്‌ മോഹന് കിട്ടി. അത് നോക്കുമ്പോൾ raziel കുറച്ചു ഫയലും കൊണ്ടാണ് വന്നത്. "കിട്ടിയോ ". "കിട്ടി ". "ഇത് എന്റെ റിസർച്ചിന്റെ ഭാകമായിട്ടുള്ള ഇതിന്റെ ഫയൽ ആണ്". കൈയിലെ ഫയൽ കാണിച്ചു കൊണ്ട് പറഞ്ഞു. മോഹനോട് ബുക്കിൽ ഉള്ളത് നോക്കാൻ പറഞ്ഞു രാഹുൽ ആ ഫയലും എടുത്ത് അവിടെ കസേരയിൽ ഇരുന്നു നോക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം ഫയൽ ടേബിളിൽ വെച്ച് കസേരയിൽ ചാരി ഇരുന്നുകൊണ്ട് രാഹുൽ ചോദിച്ചു. "എന്ത് തോന്നുന്നു മോഹൻ ". "സർ എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല ". " നമ്മൾ അറിയാത്ത നമ്മുക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതുപോലെ ". തുടരും 𝓐𝓵𝓸𝓷𝓮 𝓲𝓷 𝓶𝔂𝓼𝓽𝓮𝓻𝔂🖤 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #ത്രില്ലർ കഥകൾ #📔 കഥ #💥ക്രൈം ത്രില്ലെർ 💥
Santhosh sasi 😍
1.1K കണ്ടവര്‍
28 ദിവസം
രുദ്രദൃഷ്ടി ഭാഗം 36 അവസാനം ഭാഗം കാശിയുടെ ആകാശം പവിത്രമായ നീലിമയിലേക്ക് മടങ്ങി. നഗരം വീണ്ടും മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായി. മഠത്തിന്റെ തിണ്ണയിൽ ഇരുന്നുകൊണ്ട് ഇന്ദ്രജിത്ത് തന്റെ മകന്റെയും മറ്റ് യോദ്ധാക്കളുടെയും ഹൃദയമിടിപ്പ് ശ്രദ്ധിച്ചു. അവർ ഇപ്പോൾ കേവലം യോദ്ധാക്കളല്ല ലോകത്തിന്റെ സ്പന്ദനമറിയുന്ന കാവൽക്കാരാണ്….. "സമയമായി രുദ്രാവതീ" ഇന്ദ്രജിത്ത് പതുക്കെ എഴുന്നേറ്റു. കാഴ്ചയില്ലെങ്കിലും അവന്റെ മുഖത്ത് അവാച്യമായ ഒരു ശാന്തിയുണ്ടായിരുന്നു…… ധനുഷും വേദയും നകുലനും മൈഥിലിയും താരയും കാലനും ഇന്ദ്രജിത്തിന്റെ പാദങ്ങളിൽ നമസ്കരിച്ചു. ധനുഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. "അച്ഛാ അങ്ങില്ലാതെ ഞങ്ങൾക്ക് എങ്ങനെ ഈ ധർമ്മം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും".... ഇന്ദ്രജിത്ത് മകന്റെ തോളിൽ കൈവെച്ചു…. "കാഴ്ചയല്ല ധനൂ പ്രധാനം ഉള്ളിലെ വെളിച്ചമാണ്. നിന്റെ വജ്രദൃഷ്ടി സത്യത്തിന് നേരെ തിരിക്കുക. വേദയുടെ കരുണ നിനക്ക് തണലാകും. മറ്റ് യോദ്ധാക്കൾ നിന്റെ കൈകളാകും. ഞാൻ നിന്റെ ഉള്ളിലെ ജ്ഞാനമായി എന്നും ഉണ്ടാകും.".. അവർ മഠം വിട്ടിറങ്ങിയപ്പോൾ കാശിയിലെ സ്മശാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആത്മാക്കൾ നിശബ്ദരായി പുറത്തുവന്നു… ഭയപ്പെടുത്താനല്ല മറിച്ച് തങ്ങളെ ഇത്രയും കാലം കാത്ത ആ മഹായോഗിക്ക് വിട നൽകാൻ. കാശിയിലെ നായ്ക്കൾ പോലും ഓരിയിടാതെ അവരെ അനുഗമിച്ചു… ജനങ്ങൾ കണ്ണീരോടെ അവർക്ക് വിട നൽകി… ഇന്ദ്രജിത്തും രുദ്രാവതിയും ഗംഗയുടെ തീരത്തുകൂടി വടക്കോട്ട് നടന്നു. ഓരോ ചുവടിലും അവരുടെ ഭൗതിക രൂപം പതുക്കെ നേർത്തു നേർത്തു വരുന്നത് യോദ്ധാക്കൾ കണ്ടു. അവർ ഹിമാലയത്തിന്റെ താഴ്വരയിലെത്തിയപ്പോൾ ഒരു വലിയ മഞ്ഞ് വീഴ്ചയുണ്ടായി… ഹിമാലയത്തിന്റെ മുകൾത്തട്ടിൽ, കൈലാസത്തിന്റെ നിഴൽ വീഴുന്ന ഒരിടത്ത് അവർ നിന്നു. രുദ്രാവതിയുടെ രൂപം പതുക്കെ ഒരു ജലധാരയായി മാറി അന്തരീക്ഷത്തിൽ ലയിച്ചു. ഇന്ദ്രജിത്ത് തന്റെ ശൂലം ആ മണ്ണിൽ കുത്തി. ആ നിമിഷം അവന്റെ ശരീരത്തിൽ നിന്ന് ഒരു സ്വർണ്ണ പ്രകാശം ആകാശത്തേക്ക് ഉയർന്നു. അവൻ ഇപ്പോൾ അന്ധനല്ല. പ്രപഞ്ചം മുഴുവൻ അവന്റെ കണ്ണുകൾക്കുള്ളിലായിരുന്നു. "ഹര ഹര മഹാദേവ്" എന്ന അവന്റെ അവസാനത്തെ ഗർജ്ജനം ഹിമാലയത്തിൽ പ്രതിധ്വനിച്ചു…. യോദ്ധാക്കൾ താഴെ നിന്ന് നോക്കുമ്പോൾ ഹിമാലയത്തിന്റെ മുകളിൽ രണ്ട് പുതിയ നക്ഷത്രങ്ങൾ ഉദിച്ചുനിൽക്കുന്നത് അവർ കണ്ടു. ഒന്ന് സ്വർണ്ണനിറത്തിലും മറ്റൊന്ന് ഗംഗയുടെ നീലിമയിലും…. കാശിയിൽ തിരിച്ചെത്തിയ ധനുഷ് മഠത്തിന്റെ മുകളിൽ ഇന്ദ്രജിത്തിന്റെ ശൂലം സ്ഥാപിച്ചു. നകുലനും മൈഥിലിയും താരയും കാലനും അവന് ചുറ്റും കാവൽ നിന്നു… "ഇനി നമ്മുടെ ഊഴമാണ്" ധനുഷ് പ്രഖ്യാപിച്ചു…അവന്റെ വജ്രദൃഷ്ടി ജ്വലിച്ചു… ദൂരെ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ ഒരു വ്യക്തി തന്റെ രക്ഷക്ക് വേണ്ടി കരയുമ്പോൾ അല്ലെങ്കിൽ ഒരു അസുരശക്തി തലപൊക്കുമ്പോൾ ആ ശൂലത്തിൽ നിന്ന് ഒരു കിലുക്കം കേൾക്കും. അന്ന് രാത്രിയിൽ കാശിയുടെ തെരുവുകളിൽ ധനുഷും സംഘവും നിഴലുകളെപ്പോലെ ഇറങ്ങും… തിന്മയുള്ളിടത്തോളം കാലം രുദ്രരക്ഷകർ ഉണ്ടാകും. ജ്ഞാനം മരിക്കില്ല അത് വെളിച്ചമായി തലമുറകളിലൂടെ പടർന്നുകൊണ്ടേയിരിക്കും… ശുഭം… രുദ്രദൃഷ്ടി എന്ന എന്റെ ഈ കഥ ഇവിടെ അവസാനിക്കുന്നു… എന്റെ ഈ കഥയോടൊപ്പം സഞ്ചരിച്ച എല്ലാ വായനക്കാർക്കും നന്ദി.. സ്നേഹത്തോടെ ✍️സന്തോഷ്‌ ശശി…. #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ
Santhosh sasi 😍
2.7K കണ്ടവര്‍
1 മാസം
രുദ്രദൃഷ്ടി ഭാഗം 35 രക്തഗർത്തത്തിന്റെ ആഴങ്ങളിൽ കാലനേമിയുടെ ആ പരിഹാസം മുഴങ്ങിക്കൊണ്ടിരുന്നു. കാശി അപകടത്തിലാണെന്ന വാർത്ത ധനുഷിനെ തളർത്തിയില്ല, പകരം അവനിൽ ഒരു പുതിയ സംഹാരരൂപി ഉണർന്നു… രക്തഗർത്തം വിറയ്ക്കാൻ തുടങ്ങി. കാലനേമി തന്റെ ചുവന്ന മാംസരൂപം വെടിഞ്ഞ് ഒരു പുകപടലമായി ആകാശത്തേക്ക് ഉയർന്നു…. "നമുക്ക് ഉടൻ കാശിയിൽ എത്തണം" ധനുഷ് അലറി… പക്ഷേ മൃതദ്വീപിൽ നിന്ന് കാശിയിലേക്ക് ദിവസങ്ങളുടെ ദൂരമുണ്ട്. ഈ സമയം താര തന്റെ മിന്നൽപ്പിണരുകൾ വായുവിൽ വിരിച്ചു…. "എന്റെ ശക്തിയും മൈഥിലിയുടെ പുതിയ നീല അഗ്നിയും ചേർത്താൽ നമുക്ക് ഒരു കാലദ്വാരം സൃഷ്ടിക്കാം. പക്ഷേ അത് നമ്മുടെ പ്രാണനെ തളർത്തും."... യോദ്ധാക്കൾ ഒന്നിച്ച് കൈകൾ കോർത്തു. വായുവിൽ ഒരു നീല പ്രകാശവലയം രൂപപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ അവർ മൃതദ്വീപിൽ നിന്ന് കാശിയുടെ മണ്ണിൽ എത്തിച്ചേർന്നു…. കാശിയിലെ തെരുവുകൾ ശവപ്പറമ്പ് പോലെയായിരുന്നു. അദൃശ്യരായ ഛായാ സൈനികർ ജനങ്ങളെ ആക്രമിക്കുന്നു. അവർക്ക് രൂപമില്ല വെറും കറുത്ത നിഴലുകൾ മാത്രം. സാധാരണ ആയുധങ്ങൾ അവർക്ക് ഏൽക്കുന്നില്ല…. മഠത്തിന് മുന്നിൽ കാഴ്ചയില്ലാത്ത ഇന്ദ്രജിത്ത് തന്റെ ശൂലം മുറുകെപ്പിടിച്ച് നിൽക്കുന്നു. രുദ്രാവതി തന്റെ ഗംഗാജലം മന്ത്രം ജപിച്ച് മഠത്തിന് ചുറ്റും തളിച്ചു. ആ ജലരേഖ കടക്കാൻ നിഴലുകൾക്ക് കഴിയുന്നില്ലായിരുന്നു…. "ഇന്ദ്രജിത്ത്... അവർ മതിൽ തകർക്കാൻ ശ്രമിക്കുകയാണ്" രുദ്രാവതി ഭയത്തോടെ പറഞ്ഞു….. പെട്ടെന്ന് ആകാശത്തുനിന്ന് കറുത്ത മഴ പെയ്യാൻ തുടങ്ങി. ആ മഴത്തുള്ളികൾ ഓരോന്നും ചെറിയ പ്രാണികളായി മാറി രുദ്രാവതിയുടെ സുരക്ഷാവലയം തുരന്നു. മഠത്തിനുള്ളിലേക്ക് നിഴലുകൾ ഇഴഞ്ഞുകയറി….. അന്ധനായ ഇന്ദ്രജിത്ത് തന്റെ കേൾവിശക്തി കേന്ദ്രീകരിച്ചു. നിഴലുകളുടെ ചലനം വായുവിൽ ഉണ്ടാക്കുന്ന ചെറിയ കമ്പനങ്ങൾ അവൻ തിരിച്ചറിഞ്ഞു. അവൻ തന്റെ ശൂലം വായുവിൽ വീശിയപ്പോൾ ഒരു നിഴൽരൂപം ചിതറിപ്പോയി. പക്ഷേ ആയിരക്കണക്കിന് നിഴലുകൾ അവനെ വളഞ്ഞു. അവർ ഇന്ദ്രജിത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് അവന്റെ ജീവൻ വലിച്ചെടുക്കാൻ തുടങ്ങി…. "അച്ഛാ" ധനുഷിന്റെ ശബ്ദം മുഴങ്ങി. ധനുഷും സംഘവും മഠത്തിന്റെ മുറ്റത്തേക്ക് പറന്നിറങ്ങി. ധനുഷിന്റെ വജ്രദൃഷ്ടി ഇപ്പോൾ നീലനിറത്തിൽ ജ്വലിക്കുകയായിരുന്നു. അവൻ ആ വെളിച്ചം നഗരത്തിന് മുകളിലേക്ക് തൊടുത്തുവിട്ടു. ആ പ്രകാശത്തിൽ നിഴലുകൾക്ക് മറഞ്ഞിരിക്കാൻ ഇടമില്ലാതായി…. നകുലൻ തന്റെ വില്ലിൽ നിന്ന് പ്രകാശ അസ്ത്രങ്ങൾ തൊടുത്തു. മൈഥിലി തന്റെ പുതിയ പ്രാണാഗ്നി കൊണ്ട് നിഴലുകളെ ഭസ്മമാക്കി. കാലൻ തന്റെ അസ്ഥിദണ്ഡ് നിലത്ത് കുത്തി…. "ഈ നിഴലുകൾക്ക് ആത്മാവില്ല ഇവ കാലനേമിയുടെ ശ്വാസമാണ്.. ആ ശ്വാസം നാം തടയണം".... കാലൻ പറഞ്ഞു.. കാലനേമി കാശിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവൻ തന്റെ രൂപം ഭീമാകാരമാക്കി…. "ഇന്ദ്രജിത്ത്.. നിന്റെ കണ്ണുകൾ നീ തന്നു. ഇനി നിന്റെ മകന്റെ വജ്രദൃഷ്ടി എനിക്ക് വേണം"... കാലനേമി മഠത്തിന് നേരെ തന്റെ കൂറ്റൻ കൈകൾ താഴ്ത്തി. ആ കൈകൾ ഇന്ദ്രജിത്തിന് നേരെയാണ് വന്നത്. എന്നാൽ ഇന്ദ്രജിത്ത് പതുക്കെ പുഞ്ചിരിച്ചു…. "കാലനേമീ... നീ ഒരു കാര്യം മറന്നു. കണ്ണ് പോയപ്പോൾ എനിക്ക് ലഭിച്ചത് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ കാഴ്ചയാണ്"... ഇന്ദ്രജിത്ത് തന്റെ കൈകൾ ആകാശത്തേക്ക് ഉയർത്തി. അവന്റെ ശരീരത്തിൽ നിന്ന് സ്വർണ്ണനിറത്തിലുള്ള രശ്മികൾ പുറപ്പെട്ടു. അവൻ ധനുഷിന്റെ വജ്രദൃഷ്ടിയുമായി തന്റെ ജ്ഞാനത്തെ ബന്ധിപ്പിച്ചു. അച്ഛനും മകനും ഒരേ മനസ്സാായി മാറി…. ധനുഷിന്റെ ശൂലം ഇപ്പോൾ ഒരു സ്വർണ്ണ നാഗത്തെപ്പോലെ തിളങ്ങി. അവൻ അത് കാലനേമിയുടെ നെറ്റിക്ക് നേരെ എറിഞ്ഞു. ആ ശൂലം അസുരന്റെ തല തുളച്ച് പുറത്തുവന്നു. കാലനേമി ഒരു വലിയ ഗർജ്ജനത്തോടെ കാശിയിലെ ഗംഗയിൽ വീണു…. യുദ്ധം അവസാനിച്ചു. നിഴലുകൾ മാഞ്ഞുപോയി. കാശിയിൽ വീണ്ടും സൂര്യപ്രകാശം പരന്നു. പക്ഷേ ഇന്ദ്രജിത്ത് തളർന്നു താഴെ വീണു. അവന്റെ ശരീരം വളരെ ദുർബലമായിരുന്നു…. "ധനൂ... വേദാ... എന്റെ ദൗത്യം തീരാറായി" ഇന്ദ്രജിത്ത് മന്ത്രിച്ചു. "രുദ്രരക്ഷകർ ഇനി നിങ്ങളാണ്. ലോകം നിങ്ങളെ തേടും. ഈ മഠം ഇനി സത്യത്തിന്റെ കാവൽപ്പുരയാകട്ടെ.".... ഇന്ദ്രജിത്ത് രുദ്രാവതിയുടെ കൈ പിടിച്ചു. "നമുക്ക് കൈലാസത്തിലേക്ക് മടങ്ങാം രുദ്രാവതീ. ബാക്കി ഇവർ നോക്കിക്കൊള്ളും."... തുടരും…. ✍️സന്തോഷ്‌ ശശി…. #💞 പ്രണയകഥകൾ #📙 നോവൽ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ
Santhosh sasi 😍
2.8K കണ്ടവര്‍
1 മാസം
രുദ്രദൃഷ്ടി ഭാഗം 34 രക്തപുഷ്പത്തിനുള്ളിൽ നിന്ന് പുറത്തുവന്ന കാലനേമിയുടെ രൂപം കണ്ട യോദ്ധാക്കൾ ഒരു നിമിഷം തറഞ്ഞുനിന്നു. ചർമ്മമില്ലാത്ത ആ ചുവന്ന രൂപത്തിൽ നിന്ന് പുറപ്പെട്ട ചൂട് രക്തനദിയെപ്പോലും തിളപ്പിച്ചു. കാലനേമി തന്റെ പുതിയ കൈകൾ നോക്കി ഭീകരമായി ചിരിച്ചു….. "ആയിരം വർഷത്തെ കാത്തിരിപ്പ്".. കാലനേമിയുടെ ശബ്ദം ഗുഹയുടെ ഭിത്തികളെ വിറപ്പിച്ചു. അവൻ തന്റെ കൈ വീശിയപ്പോൾ മൈഥിലി ദൂരേക്ക് തെറിച്ചുവീണു. അവളുടെ ശരീരത്തിലെ അഗ്നി ചൈതന്യം കാലനേമി പൂർണ്ണമായി വലിച്ചെടുത്തിരുന്നു… മൈഥിലി തളർന്നു കിടന്നു. "ധനൂ... എന്റെ ഉള്ളിലെ അഗ്നി... അവൻ കൊണ്ടുപോയി..." അവൾ വിക്കി പറഞ്ഞു…. അസ്ഥിഭൈരവൻ പതുക്കെ കാലനേമിക്ക് മുന്നിൽ മുട്ടുകുത്തി… "പ്രഭു രുദ്രരക്ഷകരുടെ രക്തം ഇപ്പോൾ അങ്ങേയ്ക്ക് മുന്നിലുണ്ട്. അവരെ ബലികൊടുത്ത് അങ്ങയുടെ ചർമ്മം വീണ്ടെടുക്കൂ"... അസ്ഥിഭൈരവൻ തന്റെ കയ്യിലുണ്ടായിരുന്ന അസ്ഥിമാല വായുവിൽ എറിഞ്ഞു. അവ വായുവിൽ വെച്ച് കൂർത്ത അമ്പുകളായി മാറി ധനുഷിനെ വളഞ്ഞു. ആ അമ്പുകൾ ശരീരത്തിൽ തറച്ചാൽ അത് ആത്മാവിനെ മരവിപ്പിക്കും…. താര തന്റെ മിന്നൽപ്പിണരുകൾ കൊണ്ട് ആ അമ്പുകളെ തകർക്കാൻ ശ്രമിച്ചു. നകുലൻ തന്റെ വില്ല് കുലച്ച് അസ്ഥിഭൈരവന്റെ തല ലക്ഷ്യമാക്കി അമ്പ് വിട്ടു. പക്ഷേ അസ്ഥിഭൈരവന്റെ ശരീരം വെറും അസ്ഥികൾ മാത്രമായതുകൊണ്ട് അമ്പുകൾ അവന്റെ ശരീരത്തിലൂടെ തുളച്ചുപോയി ഒരു പരിക്കും ഏല്പിച്ചില്ല. വേദ മൈഥിലിയുടെ അരികിലേക്ക് ഇഴഞ്ഞുചെന്നു… "മൈഥിലീ നിന്റെ അഗ്നി അവൻ കൊണ്ടുപോയിരിക്കാം പക്ഷേ നിന്റെ രക്തത്തിൽ ഇന്നും അഗ്നിയുണ്ട്. ഞാൻ എന്റെ പ്രാണശക്തി നൽകി നിന്റെ ഉള്ളിലെ ആ കനലിനെ വീണ്ടും ജ്വലിപ്പിക്കാം."... വേദ തന്റെ കൈകൾ മൈഥിലിയുടെ ഹൃദയത്തിന് മുകളിൽ വെച്ചു. വേദയുടെ പച്ചപ്പും മൈഥിലിയുടെ അവശേഷിച്ച ചൂടും തമ്മിൽ കലർന്നപ്പോൾ ഒരു അപൂർവ്വമായ നീല അഗ്നി രൂപപ്പെട്ടു…. കാലനേമി ധനുഷിനെ കഴുത്തിന് പിടിച്ചുയർത്തി…. "നിന്റെ അച്ഛന്റെ ജ്ഞാനദൃഷ്ടി എനിക്ക് വേണം.. അത് നൽകിയാൽ നിന്നെ ഞാൻ എന്റെ സേവകനാക്കാം.".... ധനുഷിന്റെ വജ്രദൃഷ്ടി ഇപ്പോൾ കറുത്ത പുകയാൽ മൂടപ്പെട്ടിരുന്നു. അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടി. പക്ഷേ കാശിയിലെ മഠത്തിൽ ഇരുന്ന ഇന്ദ്രജിത്ത് തന്റെ മുന്നിലെ മണലിൽ ഒരു മന്ത്രം വരച്ചു…. "ധനൂ നീ വെളിച്ചമല്ല നീ ആ വെളിച്ചത്തെ താങ്ങുന്ന ആകാശമാണ്.. നിന്റെ വജ്രദൃഷ്ടിയെ ഹൃദയത്തിലേക്ക് കേന്ദ്രീകരിക്കൂ" ഇന്ദ്രജിത്തിന്റെ ശബ്ദം ധനുഷിന്റെ മനസ്സിനുള്ളിൽ മുഴങ്ങി….. ധനുഷ് തന്റെ കണ്ണുകൾ അടച്ചു. അവൻ തന്റെ വജ്രശോഭ കണ്ണുകളിൽ നിന്ന് മാറ്റി തന്റെ ഹൃദയത്തിലേക്ക് തിരിച്ചു. അവന്റെ ശരീരം മുഴുവൻ നീലക്കല്ല് പോലെ തിളങ്ങാൻ തുടങ്ങി. അവൻ കാലനേമിയുടെ കൈകളിൽ നിന്ന് കുതറിമാറി…. മൈഥിലി എഴുന്നേറ്റു. അവളുടെ കയ്യിൽ ഇപ്പോൾ ആ പഴയ ചുവന്ന അഗ്നിയല്ല പകരം വേദ നൽകിയ പച്ചപ്പും പ്രാണനും ചേർന്ന പ്രാണാഗ്നി ആയിരുന്നു. അവൾ ആ അഗ്നി കാലനേമിക്ക് നേരെ എറിഞ്ഞു. അസുരന്റെ ചുവന്ന മാംസത്തിൽ ആ പച്ചത്തീ പടർന്നപ്പോൾ അവൻ വേദനകൊണ്ട് അലറി… "ഇതെന്ത് മായയാണ്.. പ്രകൃതിക്ക് എന്നെ പൊള്ളിക്കാൻ കഴിയില്ല".... കാലൻ സ്മശാന കാവൽക്കാരൻ ഈ അവസരം ഉപയോഗിച്ച് തന്റെ അസ്ഥിദണ്ഡുകൊണ്ട് അസ്ഥിഭൈരവനെ തകർത്തു. അസ്ഥിഭൈരവൻ വെറും വെണ്ണീറായി മാറി… കാലനേമി തന്റെ പരാജയം മണത്തു. അവൻ ഗർത്തത്തിന്റെ ഭിത്തികൾ തകർക്കാൻ തുടങ്ങി… "നിങ്ങൾ എന്നെ ഇവിടെ തടഞ്ഞേക്കാം, പക്ഷേ കാശിയിൽ നിങ്ങളുടെ അച്ഛന്റെ അരികിൽ ഞാൻ എന്റെ ഛായാ സൈന്യത്തെ അയച്ചു കഴിഞ്ഞു. ഈ നിമിഷം കാശി കത്തിയമരുകയാണ്" ധനുഷും കൂട്ടരും ഞെട്ടിപ്പോയി. തങ്ങൾ ഇവിടെ യുദ്ധം ചെയ്യുമ്പോൾ കാശി അപകടത്തിലാണ്... തുടരും…. ✍️സന്തോഷ്‌ ശശി…. #📔 കഥ #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📙 നോവൽ #💞 പ്രണയകഥകൾ
Santhosh sasi 😍
3.6K കണ്ടവര്‍
2 മാസം
രുദ്രദൃഷ്ടി ഭാഗം 33 ആ രക്തവർണ്ണമായ കണ്ണുകളുള്ള സന്യാസിയുടെ ചിരി ഗുഹയ്ക്കുള്ളിൽ ഭയാനകമായി പ്രതിധ്വനിച്ചു. മൈഥിലി അപ്രത്യക്ഷയായതും രക്തഗർത്തം തുറക്കാൻ തുടങ്ങുന്നതും ധനുഷിനെ കഠിനമായ സമ്മർദ്ദത്തിലാക്കി… സന്യാസി പതുക്കെ എഴുന്നേറ്റു. അയാളുടെ ഓരോ ചലനത്തിലും അസ്ഥികൾ കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു…. "ഞാൻ അസ്ഥിഭൈരവൻ.. ഈ ദ്വീപിന്റെ കാവൽക്കാരൻ. കാലനേമിയുടെ ആത്മാവ് മൈഥിലിയെയും കൊണ്ട് രക്തഗർത്തത്തിന്റെ താഴത്തെ തട്ടിലെത്തിക്കഴിഞ്ഞു. അവിടെയുള്ള രക്തപുഷ്പം വിരിഞ്ഞാൽ കാലനേമിക്ക് പുനർജന്മം ലഭിക്കും. പിന്നെ മൈഥിലി എന്ന പെൺകുട്ടി ഈ ലോകത്തുണ്ടാവില്ല."... അയാൾ ഉച്ചത്തിൽ അലറി…. ധനുഷും സംഘവും ഗർത്തത്തിന് താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ഗർത്തത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന പടവുകൾ വഴുതുന്നതായിരുന്നു. ചുവരുകളിൽ നിന്ന് ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നു. താഴെ എത്തിയപ്പോൾ അവർ കണ്ടത് ഒരു രക്തനദിയാണ്. ആ നദിയിൽ നിന്ന് പാതി വെന്ത രൂപങ്ങൾ തല പുറത്തേക്കിട്ട് അവരെ നോക്കി കരയുന്നുണ്ടായിരുന്നു…. "ധനൂ നോക്കൂ" താര വിരൽ ചൂണ്ടി… നദിയുടെ മധ്യത്തിൽ ഒരു പീഠത്തിൽ മൈഥിലി ബോധരഹിതയായി കിടക്കുന്നു. അവളുടെ നെറ്റിയിൽ ആ കറുത്ത താക്കോൽ തറഞ്ഞുനിൽക്കുകയാണ്. താക്കോലിലൂടെ മൈഥിലിയുടെ ജീവരക്തം താഴെയുള്ള ഒരു കറുത്ത മൊട്ടിലേക്ക് ഒഴുകുന്നു. ആ മൊട്ടാണ് രക്തപുഷ്പം.. പെട്ടെന്ന് രക്തനദിയിൽ നിന്ന് ആയിരം കൈകളുള്ള ഒരു രാക്ഷസൻ ഉയർന്നു വന്നു… രുദ്രഭക്ഷകൻ.. അവൻ തന്റെ കൈകൾ കൊണ്ട് നകുലനെയും കാലനെയും വായുവിൽ ഉയർത്തി…. "നകുലാ ശബ്ദം നോക്കണ്ട അവന്റെ ഹൃദയത്തിന്റെ താളം മുറിക്കൂ" ധനുഷ് അലറി…. നകുലൻ വായുവിൽ കിടന്നുതന്നെ തന്റെ വില്ല് കുലച്ചു. അവൻ അയച്ച ശബ്ദവേധി അസ്ത്രങ്ങൾ രാക്ഷസന്റെ ചെവികളിൽ തറച്ചു. രാക്ഷസൻ നിലവിളിയോടെ അവരെ താഴെയിട്ടു. താര തന്റെ മിന്നൽ പിണരുകൾ കൊണ്ട് രാക്ഷസന്റെ കണ്ണുകൾ തളർത്തി. കാലൻ തന്റെ ശവമന്ത്രങ്ങൾ ചൊല്ലി രക്തനദിയിലെ ആത്മാക്കളെ രാക്ഷസനെതിരെ തിരിച്ചു….. ധനുഷ് തന്റെ വജ്രദൃഷ്ടി ഉണർത്തി മൈഥിലിയുടെ അടുത്തേക്ക് കുതിച്ചു. പക്ഷേ അസ്ഥിഭൈരവൻ അവന്റെ വഴി തടഞ്ഞു…. "നിനക്ക് മൈഥിലിയെ വേണോ അതോ ലോകത്തെയോ.. അവളെ രക്ഷിച്ചാൽ രക്തപുഷ്പം വിരിയും ലോകം നശിക്കും. അവളെ അവിടെ ഉപേക്ഷിച്ചാൽ ലോകം രക്ഷപ്പെടും.".... അസ്ഥിഭൈരവൻ അലറി.. വേദ മുന്നോട്ട് വന്നു. "പ്രകൃതിയിൽ ഒരു ജീവനെ ബലികൊടുത്ത് ലോകത്തെ രക്ഷിക്കാൻ കഴിയില്ല.. ധനൂ നീ മൈഥിലിയെ രക്ഷിക്കൂ... രക്തപുഷ്പത്തെ ഞാൻ നേരിടാം".... വേദ തന്റെ ഔഷധശക്തിയാൽ രക്തനദിക്ക് മുകളിൽ പച്ചപ്പിന്റെ ഒരു പാലം തീർത്തു. ധനുഷ് ആ പാലത്തിലൂടെ ഓടി മൈഥിലിയുടെ അരികിലെത്തി. അവൻ ആ കറുത്ത താക്കോലിൽ പിടിച്ചു. അത് തീ പോലെ പൊള്ളുന്നതായിരുന്നു….. ധനുഷ് തന്റെ വജ്രദൃഷ്ടിയിലെ ഊർജ്ജം മുഴുവൻ കൈകളിലേക്ക് ആവാഹിച്ചു. താക്കോൽ പൊട്ടിത്തെറിച്ചു. മൈഥിലി പതുക്കെ കണ്ണ് തുറന്നു. അവളുടെ കണ്ണുകളിൽ നിന്ന് ആ കറുത്ത നിഴൽ ഒഴിഞ്ഞുപോയി….. പക്ഷേ ആ താക്കോൽ പൊട്ടിയപ്പോൾ ഉണ്ടായ ഊർജ്ജം രക്തപുഷ്പത്തിലേക്ക് പടർന്നു. പുഷ്പം വിരിയാൻ തുടങ്ങി.. ഗർത്തം മുഴുവൻ കുലുങ്ങി. കാശിയിലെ മഠത്തിലിരുന്ന ഇന്ദ്രജിത്തിന് ആ കുലുക്കം അനുഭവപ്പെട്ടു… "അവൻ ഉണരുന്നു..." ഇന്ദ്രജിത്ത് മന്ത്രിച്ചു. രക്തപുഷ്പത്തിനുള്ളിൽ നിന്ന് ചർമ്മമില്ലാത്ത ചുവന്ന മാംസപേശികൾ മാത്രമുള്ള ഒരു രൂപം പതുക്കെ പുറത്തുവന്നു. കാലനേമി പുനർജനിച്ചിരിക്കുന്നു.. അവന് മൈഥിലിയുടെ അഗ്നിശക്തിയും ഇന്ദ്രജിത്തിന്റെ വംശത്തിന്റെ രക്തവീര്യവുമുണ്ടായിരുന്നു… തുടരും…. ✍️സന്തോഷ്‌ ശശി…. #📔 കഥ #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ #📙 നോവൽ
Santhosh sasi 😍
3K കണ്ടവര്‍
2 മാസം
ഭദ്രകാളീപഥം ഭാഗം 16 കൈലാസയാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ അവർക്ക് ഗ്രാമത്തിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണമായിരുന്നു. എന്നാൽ അവരുടെ പോരാട്ടം അവസാനിച്ചിരുന്നില്ല. ഇത്തവണ ശത്രു പുറത്തല്ല, മറിച്ച് മനുഷ്യരുടെ ഉള്ളിലെ സ്വാർത്ഥതയിലും അഹങ്കാരത്തിലുമായിരുന്നു…. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഭദ്ര കണ്ടത് ദാരുണമായ ഒരു കാഴ്ചയാണ്. ഗ്രാമവാസികൾക്കിടയിൽ പെട്ടെന്നുണ്ടായ ഒരു തർക്കം വലിയൊരു കലാപമായി മാറിയിരിക്കുന്നു. അയൽഗ്രാമങ്ങൾ തമ്മിൽ വെള്ളത്തിനും ഭൂമിക്കും വേണ്ടി പരസ്പരം പോരടിക്കുന്നു. ഈ വിദ്വേഷത്തിന് പിന്നിൽ കലി എന്ന അതിശക്തമായ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം ഭദ്ര തിരിച്ചറിഞ്ഞു…. മനുഷ്യരുടെ മനസ്സിൽ വിഷം നിറച്ച് അവരെക്കൊണ്ട് തന്നെ ലോകത്തെ നശിപ്പിക്കാനായിരുന്നു കലിയുടെ നീക്കം. വാളെടുത്ത് പോരാടാൻ കഴിയാത്ത ശത്രുവായതുകൊണ്ട് ഭദ്രയും ശിശുപാലനും ആകെ കുഴങ്ങി…. ശിശുപാലൻ തന്റെ വില്ല് താഴെ വെച്ചു… "ഭദ്രേ ആയുധം കൊണ്ട് ഈ യുദ്ധം ജയിക്കാനാവില്ല. സ്നേഹം കൊണ്ടും അറിവ് കൊണ്ടും മാത്രമേ മനുഷ്യരുടെ ഉള്ളിലെ ഇരുട്ടിനെ മാറ്റാൻ കഴിയൂ.".... ഭദ്ര തന്റെ സ്വർണ്ണദണ്ഡ് ഉയർത്തിപ്പിടിച്ചു. അതിൽ നിന്ന് പ്രവഹിച്ച ദിവ്യപ്രകാശം ഗ്രാമത്തിലാകെ പടർന്നു. അവൾ ഒരു വലിയ സഭ വിളിച്ചുകൂട്ടി. അവിടെ വെച്ച് അവൾ തന്റെ പോരാട്ടങ്ങളുടെ കഥകൾ പറഞ്ഞു… ദാരിദ്ര്യത്തിൽ നിന്ന് ദേവി ചൈതന്യത്തിലേക്കുള്ള തന്റെ യാത്ര. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ദൈവമുണ്ടെന്നും, അത് തിരിച്ചറിയുമ്പോഴാണ് ലോകത്ത് സമാധാനം ഉണ്ടാവുകയെന്നും അവൾ അവരെ ബോധ്യപ്പെടുത്തി….. മനുഷ്യർ പരസ്പരം കെട്ടിപ്പിടിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തതോടെ കലിയുടെ ശക്തി ക്ഷയിച്ചു. ഭൗതികമായ ആയുധങ്ങളേക്കാൾ വലിയ ആയുധം വാക്കുകളും സത്യവുമാണെന്ന് ഭദ്ര തെളിയിച്ചു…. പെട്ടെന്ന്, ആകാശത്ത് നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. രുദ്രൻ വീണ്ടും ദൃശ്യമായി. "ഭദ്രേ.. നീ ഇന്ന് പൂർണ്ണത നേടിയിരിക്കുന്നു. യുദ്ധത്തിലൂടെ മാത്രമല്ല, ബോധത്തിലൂടെയും ലോകത്തെ മാറ്റാം എന്ന് നീ തെളിയിച്ചു. ഇനി നീ ഈ ഗ്രാമത്തിന്റെ രാജ്ഞിയല്ല, മറിച്ച് പ്രപഞ്ചത്തിന്റെ ധർമ്മപാലികആണ്.".... വർഷങ്ങൾ കടന്നുപോയി. ഭദ്രയും ശിശുപാലനും പ്രായമായെങ്കിലും അവരുടെ ചൈതന്യം ഒട്ടും കുറഞ്ഞില്ല. അവർക്ക് ചുറ്റും ഒരു പുതിയ തലമുറ വളർന്നുവന്നു. ഭദ്രയുടെ ഉടവാൾ ഇന്നും ആ കാളിക്ഷേത്രത്തിൽ ജ്വലിച്ചു നിൽക്കുന്നു… അനീതിയുടെ കാലത്ത് അത് വീണ്ടും ഉയരുമെന്ന വിശ്വാസത്തിൽ. ഭദ്രയുടെ കഥ ഒരു നാടൻ പാട്ടായി, കവിതയായി, പുരാണമായി തലമുറകളിലേക്ക് പടർന്നു. ഒരു സാധാരണ പെൺകുട്ടിക്ക് തന്റെ നിശ്ചയദാർഢ്യം കൊണ്ട് എന്ത് നേടാമെന്നതിന് ഉദാഹരണമായി അവൾ ചരിത്രത്തിൽ ഇടംപിടിച്ചു….. ശുഭം….. ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയിൽ നിന്ന് തുടങ്ങി, ദേവീ ചൈതന്യത്തിലൂടെയും പോരാട്ടങ്ങളിലൂടെയും കടന്ന്, സ്നേഹത്തിന്റെ വിജയത്തിൽ അവസാനിച്ച ഈ തുടർക്കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു….. സ്നേഹത്തോടെ.. ✍️സന്തോഷ്‌ ശശി… #📙 നോവൽ #💞 പ്രണയകഥകൾ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ
Santhosh sasi 😍
3K കണ്ടവര്‍
3 മാസം
രുദ്രദൃഷ്ടി ഭാഗം 32 മൃതദ്വീപിലേക്കുള്ള യാത്ര കേവലം ഒരു കടൽയാത്രയായിരുന്നില്ല അത് മരണത്തിന്റെ നിഴലുകളിലൂടെയുള്ള ഒരു പ്രയാണമോയിരുന്നു. ധനുഷും സംഘവും ഒരു പുരാതനമായ കപ്പലിൽ ദക്ഷിണ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീങ്ങി…. കപ്പൽ നീങ്ങുന്തോറും സമുദ്രത്തിലെ ജലം കറുത്ത നിറമായി മാറി. കാറ്റ് നിലച്ചു. പക്ഷേ കപ്പൽ അദൃശ്യമായ ഏതോ ശക്തിയാൽ മുന്നോട്ട് വലിക്കപ്പെട്ടു. മൈഥിലി കപ്പലിന്റെ ഒരു കോണിൽ ചങ്ങലയ്ക്കൽ ബന്ധിക്കപ്പെട്ടിരുന്നു. അവളുടെ ഉള്ളിലെ കാലനേമിയുടെ അംശം ഇടയ്ക്കിടെ അട്ടഹസിക്കുന്നുണ്ടായിരുന്നു… "ധനൂ.. അവൾക്ക് ശ്വാസം മുട്ടുന്നു" വേദ മൈഥിലിയുടെ നെറ്റിയിൽ ഔഷധജലം തളിച്ചുകൊണ്ട് പറഞ്ഞു….. "സൂക്ഷിക്കൂ വേദാ അത് മൈഥിലിയല്ല" ധനുഷ് മുന്നറിയിപ്പ് നൽകി….. അവന്റെ വജ്രദൃഷ്ടി മൈഥിലിയുടെ ശരീരത്തിന് ചുറ്റും കറുത്ത പാമ്പുകൾ പിണഞ്ഞു കിടക്കുന്നത് കാണുന്നുണ്ടായിരുന്നു…. അർദ്ധരാത്രിയായപ്പോൾ കപ്പലിന് ചുറ്റും വിചിത്രമായ ശബ്ദങ്ങൾ കേട്ടുതുടങ്ങി. വെള്ളത്തിനടിയിൽ നിന്ന് നീളമുള്ള വിളറിയ കൈകൾ കപ്പലിന്റെ വശങ്ങളിൽ പറ്റിപ്പിടിച്ചു. ജലപ്പിശാചുക്കൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ കടലിൽ മുങ്ങിമരിച്ച കപ്പൽയാത്രികരുടെ ആത്മാക്കളായിരുന്നു അവ….. നകുലൻ തന്റെ വില്ല് കുലച്ചു. "ഈ ശബ്ദങ്ങൾ... ഇവ ജീവനുള്ളവയല്ല. ഇവ വായുവിൽ അലിഞ്ഞുചേർന്ന നിലവിളികളാണ്".. അങ്ങനെ പറഞ്ഞു കൊണ്ട് അവൻ ശബ്ദവേധി അസ്ത്രങ്ങൾ ജലത്തിന് താഴേക്ക് തൊടുത്തുവിട്ടു. ഓരോ അമ്പും തറയ്ക്കുമ്പോൾ കടലിനടിയിൽ നിന്ന് കറുത്ത രക്തം പുറത്തുവന്നു…. സ്മശാന കാവൽക്കാരൻ കപ്പലിന്റെ അറ്റത്ത് നിന്ന് തന്റെ മന്ത്രം ജപിച്ചു. "മരിച്ചവർ മരിച്ചവരോട് ചേരട്ടെ" അവൻ തന്റെ കൈയ്യിലുള്ള ഭസ്മം കടലിലേക്ക് എറിഞ്ഞു. ആ ഭസ്മം തട്ടിയ പിശാചുക്കൾ ചാരമായി മാറി….. പെട്ടെന്ന് മൈഥിലിയുടെ ചങ്ങലകൾ തനിയെ പൊട്ടിത്തെറിച്ചു. അവളുടെ കണ്ണുകൾ ചുവന്ന കനലുകൾ പോലെ ജ്വലിച്ചു. അവൾ താരയ്ക്ക് നേരെ ഒരു അഗ്നിഗോളം തൊടുത്തുവിട്ടു. താര മിന്നൽ വേഗത്തിൽ അത് തടഞ്ഞെങ്കിലും മൈഥിലിയുടെ ശക്തി ഇപ്പോൾ പത്തിരട്ടിയായിരുന്നു….. "താക്കോൽ എന്റേതാണ്" മൈഥിലി അലറി. അവൾ കപ്പലിന്റെ പായയ്ക്ക് തീയിട്ടു… ധനുഷ് തന്റെ വജ്രദൃഷ്ടി കൊണ്ട് മൈഥിലിയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. "കാലനേമീ എന്റെ സുഹൃത്തിന്റെ ശരീരം വിട്ടുപോവുക"... ആ കപ്പൽ ഒരു തീരത്തേക്ക് അതിവേഗം ഇടിച്ചു കയറി… ആ കൂട്ടിയിടിയിൽ കപ്പൽ രണ്ടായി പിളരാൻ തുടങ്ങി. ഈ സമയം ഇരുട്ടിൽ ഒരു വലിയ ദ്വീപ് തെളിഞ്ഞുവന്നു. മൃതദ്വീപ്.. ആ ദ്വീപിൽ നിന്ന് ആയിരം ആത്മാക്കളുടെ വിലാപം കേൾക്കാമായിരുന്നു….. കപ്പൽ തകർന്ന് എല്ലാവരും ദ്വീപിന്റെ തീരത്തേക്ക് തെറിച്ചുവീണു. മൈഥിലി ആ ഇരുട്ടിൽ എവിടേക്കോ ഓടിമറഞ്ഞു. ദ്വീപിന്റെ മധ്യത്തിൽ ഒരു വലിയ ഗർത്തം കാണാമായിരുന്നു. അതിൽ നിന്ന് ചോരയുടെ ഗന്ധമുള്ള പുക ഉയരുന്നു…. "നമ്മൾ വൈകിപ്പോയി.. അവൾ താക്കോലുമായി ഗർത്തത്തിനടുത്തേക്ക് പോയിരിക്കുന്നു."...താര തളർച്ചയോടെ പറഞ്ഞു. വേദ തന്റെ കൈകൾ മണ്ണിൽ അമർത്തി. "ഈ ദ്വീപിൽ ഒരു ചെടി പോലും വളരുന്നില്ല. ഇവിടെ പ്രാണനില്ല മരണം മാത്രമേയുള്ളൂ. പക്ഷേ ദൂരെ ഒരു ഗുഹയ്ക്കുള്ളിൽ ഒരു വെളിച്ചം ഞാൻ കാണുന്നു.".... വേദ പറഞ്ഞു…. അവർ ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജടപിടിച്ച മുടിയുള്ള ശരീരം മുഴുവൻ അസ്ഥികൾ കൊണ്ട് അലങ്കരിച്ച ഒരു സന്യാസി ഇരിക്കുന്നത് കണ്ടു. അയാൾക്ക് മൂന്ന് കണ്ണുകളുണ്ടായിരുന്നു… അവ രക്തവർണ്ണമായിരുന്നു…. "സ്വാഗതം രുദ്രരക്ഷകരേ...താക്കോൽ ഗർത്തത്തിൽ വീണുകഴിഞ്ഞു. ഇനി രക്തഗർത്തം തുറക്കും. നിങ്ങൾക്ക് മൈഥിലിയെ വേണോ അതോ ലോകത്തെ വേണോ"... അയാൾ അട്ടഹസിക്കാൻ തുടങ്ങി….. തുടരും… ✍️സന്തോഷ്‌ ശശി…. #📙 നോവൽ #💞 പ്രണയകഥകൾ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ