കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ

Diya Samad
2.5K views
1 days ago
Part 45 അവനും മനസ്സിലായി തുടങ്ങിയിരുന്നു അവളെ സാധാരണ രീതിയിൽ പറഞ്ഞ ഇപ്പൊ ഈ കൂടെ ഇരുന്നുള്ള കഴിപ്പ് കാണില്ലായിരുന്നു അതാ അവൻ അങ്ങനെ പറഞ്ഞെ. അതൊക്കെ ആലോജിച്ച് അതെ ചിരിയോടെ അവനും കഴിച്ച് തുടങ്ങി!!!!! " വരുമ്പോൾ എന്തെങ്കിലും വേടിക്കണോ...? " : പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയിൽ തനിക്ക് പിന്നിൽ വരുന്നവളോട് കണ്ണൻ തിരക്കി. " വേണ്ട " : അവനെ നോക്കാതെ അവൾ അതിന് മറുപടി നൽകി. " ഹ്മ്മ് ഞാൻ എന്ന ഇറങ്ങുവാ, ഉച്ചക്ക് കഴിക്കാൻ ഞാൻ ചിലപ്പോഴെ കാണു. കതക് ഒക്കെ അടച്ചിട്ട് ഇരുന്നോ, അറിയാത്ത ആര് വന്നാലും ഒരു കാരണവശാലും തുറക്കാൻ നിക്കരുത്. ഇതിനകത്ത് തന്നെ ഇരുന്നാൽ മതി മനസ്സിലായോ....? " : ചെരുപ്പ് ഇടുന്നതിനു ഇടയിൽ കൊച്ച് കുട്ടിയോട് എന്ന പോലെ കർകശമായി അതും പറഞ്ഞ് അവളെ നോക്കി. അവന്റെ നോട്ടം കണ്ടതും അവൻ പറഞ്ഞതിനൊക്കെ അനുസരണയോടെ തലയാട്ടി. " ഹ്മ്മ് കയറി കതകടച്ചോ " : അതും പറഞ്ഞ് അവളെ ഒന്നും കൂടി നോക്കി മുറ്റത്ത് നിർത്തിയിരിക്കുന്ന സാബുവിന്റെ ഓട്ടോയിലേക്ക് കയറി. സാബുവും അവൾക്ക് ഒന്ന് തലയാട്ടി കാണിച്ച് കൊണ്ട് ഓട്ടോയും എടുത്ത് അവിടുന്ന് ഇറങ്ങി. അതൊന്ന് നോക്കി ആഞ്ഞ് ശ്വാസം വലിച്ച് വിട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി കതകടച്ചു. ഓരോന്ന് ആലോജിച്ച് നിന്നവൾ പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണന്റെ മുറിയിലേക്ക് പോയി. _____________________________________________ " എവിടെക്കാടാ....? " : ഓട്ടോ കുറച്ച് മുന്നോട്ട് പോയതും സാബു തിരക്കി. " ആനന്ദപുരി.... എനിക്ക് ഈ മുരളീധരൻ എന്ന വെക്തി ഇല്ലേ അദ്ദേഹത്തെ ഒന്ന് കാണണം. " : കണ്ണൻ ഗൗരവത്തോടെ പറഞ്ഞു. " ആഹാ മുതലാളിയെ കാണാൻ ആണോ, അല്ല എന്താടാ കാര്യം എന്തെങ്കിലും ആവിശ്യം ഉണ്ടോ " : സാബു ഉത്സാഹത്തോടെ ചോദിച്ചു. " കാര്യം ഉണ്ടോ എന്ന് ചോദിച്ച, ഹ്മ്മ് ചെറിയൊരു ആവിശ്യമുണ്ട. ഇതിപ്പോ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ ഞാൻ എന്ത് ചെയ്യുമ്പോഴും അവളെ കൂടി ഓർക്കണമല്ലോ.... ഇവിടുന്ന് പോകുന്നത് വരെ ചെയ്യാൻ കഴിയുന്നൊരു നല്ലൊരു ജോലി ഒപ്പിക്കണം. അദ്ദേഹത്തോട് പറഞ്ഞ എന്തെങ്കിലും സഹായം ചെയ്യാതെ ഇരിക്കില്ല എന്ന കേട്ടെ. അതാ വൈകിപ്പിക്കാതെ ഇന്ന് തന്നെ ഇറങ്ങിയേ. "  : സാബുവിന്റെ ഉത്സാഹം നോക്കിക്കൊണ്ട് കണ്ണൻ പറഞ്ഞു. " ഹാ അത് നീ കേട്ടത് നേര് തന്നെയാ, സഹായം ചോദിച്ച് അവിടെ ചെല്ലുന്ന ആരെയും മുതലാളി നിരാശപ്പെടുത്താറില്ല. ഈ നാട്ടിലെ എല്ലാവരുടെയും കാണാപെട്ട ദൈവം ആണ് അദ്ദേഹം, എന്തിന് എല്ലാരേയും പറയുന്നു ഈ ഞാൻ തന്നെ അതിന് വലിയൊരു ഉദാഹരണം അല്ലെ, വാപ്പ പോയതിന് ശേഷം എന്ത് ചെയ്യണം എവിടുന്ന് തുടങ്ങണം എന്ന് അറിയാതെ നെട്ടോട്ടം ഓടി നടന്ന് ജോലിക്കായി ഇവിടെ ഉള്ളവരുടെ ഒക്കെ കാലുപിടിച്ച് നടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, പിന്നെ എന്റെ അവസ്ഥയിൽ ദയ തോന്നി ആയിരിക്കണം കവലയിൽ ആ തുണികട നടത്തുന്ന സുധാകരേട്ടൻ ഇല്ലേ പുള്ളികാരനാണ് മുതലാളിയെ പോയി ഒന്ന് കാണാൻ പറഞ്ഞ്. എന്നിട്ടെന്തായി പോയെന്റെ മൂന്നിന്റെ അന്ന് ഓട്ടോ വീട്ടിൽ എത്തിയില്ലേ. അന്ന് പോയി കണ്ടപ്പോൾ കൈമടക്കിന് കുറച്ച് ക്യാഷ് തന്ന പറഞ്ഞയച്ചെ അപ്പോൾ ഞാനും കരുതി ഇതിൽ കൂടുതൽ സഹായം ഒന്നും അവിടെ നിന്ന് പ്രതീക്ഷിക്കണ്ട എന്ന് അപ്പോഴല്ലേ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ഈ ഓട്ടോ എനിക്ക് തന്നത്. " : സാബു ഓരോ സംഭവങ്ങളും ഓർത്ത് കൊണ്ട് പറഞ്ഞു. " അപ്പൊ ഓട്ടോയുടെ കാശ്...? " : ഇത്രെയും  കേട്ടിട്ട് കണ്ണൻ ചോദിച്ചത് അതാണ്. " അതല്ലേ രസം, ഞാനും ഇതിന്റെ പൈസ എങ്ങനെ കൊടുത്ത് വീട്ടും എന്നും ചിന്തിച്ച് ഓട്ടോയും കൊണ്ട് മുതലാളിയുടെ അടുത്തേക്ക് ചെന്ന്. ആകെ സമ്പാദ്യം എന്ന് പറയാൻ ആ വീട് മാത്രമല്ലേ ഉള്ളു, അത് വിക്കാനോ പണയപ്പെടുത്താനോ എനിക്ക് എന്തോ മനസ്സ് വന്നില്ല, അതാ ഓട്ടോ തിരിച്ച് നൽകാം എന്ന് കരുതിയെ പക്ഷെ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ആയിരുന്നു മുതലാളിയുടെ പ്രതികരണം. ഇതെനിക്ക് സൗജന്യം ആയിട്ട് തന്നതാണത്രേ, മുതലാളി നിൽക്കുന്ന നാട്ടിൽ ആരും ബുദ്ധിമുട്ടി ജീവിക്കാൻ പാടില്ലത്രേ. സത്യം പറയാലോ കണ്ണാ ഞാൻ അന്ന് ദൈവത്തെ കണ്ടത് ആ മനുഷ്യനിൽ ആണ്. അല്ലെങ്കിൽ സ്വാർത്ഥത നിറഞ്ഞ ഈ കാലത്ത് ആരെങ്കിലും സ്വന്തോ ബന്ധോം നോക്കാതെ ഇതുപോലെ ഒക്കെ സഹായിക്കുമോ. " : സാബു ഉള്ളിൽ നിറഞ്ഞ ആരാധനയോടെ പറഞ്ഞു. കണ്ണൻ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. " അദ്ദേഹം അങ്ങനെ ഒക്കെ പറഞ്ഞെന്ന് കരുതി എങ്ങനെ എന്തോ അത് കയ്യും നീട്ടി അങ്ങ് വേടിക്കാൻ തോന്നിയില്ല. മുതലാളി അങ്ങനെ പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ നല്ല മനസ്സ് അപ്പൊ അത് മുതലെടുക്കുകയല്ലല്ലോ ഞാൻ വേണ്ടത്. ആരും തിരിഞ്ഞ് നോക്കാതെ നിന്നിരുന്ന അവസ്ഥയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയും ചെയ്യ്ത് തന്ന വ്യക്തിയല്ലേ അതുകൊണ്ട് അന്ന് ഞാൻ പറഞ്ഞ് തത്കാലം ഓട്ടോ ഞാൻ കടത്തിന് എടുത്തോളാം ഓട്ടോ ഓടി കാശ് കിട്ടുമ്പോൾ തവണ തവണയായി വണ്ടിയുടെ പൈസ തിരിച്ച് തരുമ്പോൾ ഓട്ടോ എന്റെ പേരിൽ ആക്കി തന്ന മതി എന്ന്. അന്ന് അദ്ദേഹം അതിനെ ഒത്തിരി എതിർക്കാൻ നോക്കിയതാണെങ്കിലും എന്റെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായതും അദ്ദേഹവും അതിന് സമ്മതം മൂളി. അതിന് ശേഷം ആണ് ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് പോലും ഞാൻ എടുക്കുന്നത്. അങ്ങനെ കഴിഞ്ഞ വർഷം ആണ് ഈ വണ്ടി എന്റെ സ്വന്തം ആയത്. " : സാബു ഒരു അഭിമാനത്തോടെ പറഞ്ഞ് നിർത്തി. കണ്ണൻ സാബു പറഞ്ഞ് നിർത്തിയതും ഒന്ന് മൂളി കൊടുത്തു. എങ്കിലും അവന്റെ ചിന്ത മുഴുവൻ മുരളീധരൻ എന്ന വ്യക്തിയെ പറ്റിയും സാബു പറഞ്ഞത് ഒക്കെയും ആയിരുന്നു. പിന്നീട് സ്ഥലം എത്തുന്നത് വരെ അവർക്ക് ഇടയിൽ മൗനം തളം കെട്ടി. ഗൗരിയുടെ നിലവിലെ അവസ്ഥയെ കുറിച്ചും അവൾക്ക് കണ്ണനോട് ഉള്ള മനോഭാവത്തെ കുറിച്ചും ഒക്കെ സുബുവിന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവർക്ക് ഇടയാലേക്ക് കടന്ന് ചെല്ലാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഇരുപത് മിനിറ്റിനുള്ളിൽ അവർ ആനന്ദപുരിയിൽ എത്തിയെങ്കിലും മുരളീധരന്റെ വീട്ടിലേക്ക് പിന്നെയും കുറച്ച് ദൂരം കൂടി സഞ്ചരിക്കേണ്ടത് ഉണ്ടായിരുന്നു. അങ്ങനെ കൃത്യം അരമണിക്കൂറിൽ സാബുവിന്റെ ഓട്ടോ ആ വലിയ വീടിന്റെ ഗേറ്റിന് മുന്നിൽ കൊണ്ട് നിർത്തി. " ദാ ഇതാണ് മുതലാളിയുടെ വീട്, ഇതും കഴിഞ്ഞ് വേണം മില്ലിലേക്ക് പോകാൻ. ഇവിടുത്തെ സെക്യൂരിറ്റിയോട് മുതലാളി എവിടെയാണെന്ന് ചോദിച്ചിട്ട് പോകാം. അല്ലെങ്കിൽ ചുമ്മാ അവിടെ വരെ പോകണ്ടേയ്. " : സാബു ആദ്യം കണ്ണനെ നോക്കിയും പിന്നീട് സെക്യൂരിറ്റിക്ക് ആയി തിരഞ്ഞ് കൊണ്ട് പറഞ്ഞു. സാബു പറയുന്നത് ഒക്കെ കേൾക്കുന്നുണ്ട് എങ്കിലും കണ്ണന്റെ നോട്ടം മുഴുവൻ മുന്നിൽ കാണുന്ന വീട്ടിലേക്ക് ആയിരുന്നു. കമ്പി കൊണ്ടുള്ള ഡിസൈൻ തീർത്ത ഗേറ്റ് ആയത് കൊണ്ട് പുറത്ത് നിൽക്കുന്നവർക്ക് അകം മുഴുവൻ നല്ല വൃത്തിക്ക് തന്നെ കാണാൻ സാധിക്കും. മതിലുകൾക്കും അതികം നീളം ഒന്നും ഇല്ല. അധികം ആഡംബരം ഒന്നും വിളിച്ച് കാട്ടത്ത  വിധം നിർമിച്ച ആറ് സെന്റ് നിറഞ്ഞ് നിൽക്കുന്ന രണ്ട് നില വീട്. ഗേറ്റിൽ നിന്ന് വീട്ടിലേക്ക് ഒരു മിനിറ്റ് നടക്കാത്ത ദൂരമേ ഉള്ളു. ഗേറ്റിന് അടുത്ത് തന്നെ ചെറിയ ഒരു ഔട്ട്‌ ഹൌസ് ഉണ്ട്. അത് സെക്യൂരിറ്റിക്ക് ആയിരിക്കും എന്ന് അവൻ ഊഹിച്ചു. സാബുവിന്റെ ശബ്ദം ആണ് അവന്റെ ശ്രദ്ധ തിരിച്ചത്. " ചേട്ടാ മുതലാളി ഉണ്ടോ ഇവിടെ....? " : സാബു " ഇല്ല കുഞ്ഞേ ഒരു പത്ത് മിനിറ്റ് ആയി കാണും സർ കഴിച്ചിട്ട് മില്ലിലോട്ട് ഇറങ്ങിയിട്ട് " : സെക്യൂരിറ്റി " ആണോ എങ്കിൽ ശെരി ചേട്ടാ ഞങ്ങൾ അങ്ങോട്ട് പോയി കാണാം. ഇത് എന്റെ കൂട്ടുകാരൻ ആണ് ഇവനൊരു ജോലിക്ക് വേണ്ടി വന്നതാ " : സാബു കണ്ണനെ കാണിച്ച് കൊണ്ട് പറഞ്ഞു. " മോൻ വിഷമിക്കണ്ട ഇവിടുത്തെ സർ വിചാരിച്ച നടക്കാത്ത കാര്യം ഒന്നും ഇല്ല. നിങ്ങൾ എന്ന ചെല്ല് ഇവിടെ നിന്ന് ഇനി വൈകണ്ട " : സെക്യൂരിറ്റി ആദ്യം കണ്ണനോടും പിന്നെ രണ്ട് പേരോടായും പറഞ്ഞു. സെക്യൂരിറ്റിയോട് യാത്ര പറഞ്ഞ് സാബു ഓട്ടോ എടുത്തു. " അത് ഭാസ്കരേട്ടൻ, ഇവിടെ മുതലാളിക്ക് പൈസ കൊടുക്കാനും മറ്റും ഒക്കെ ആയി വന്ന് വന്ന് പരിചയത്തിൽ ആയതാണ്. എന്താ പറയാ ഒരു സാധു മനുഷ്യൻ. വീട്ടിൽ ഭാര്യയും ഒരു മോളും. ഏതാണ്ട് ഒരു എട്ട് ഒൻപത് വർഷങ്ങൾക്ക് മുൻപ് നമ്മടെ കവലയിൽ സ്വന്തം ആയിട്ട് കട ഒക്കെ ഉള്ള ആളായിരുന്നു ഭാസ്കരേട്ടൻ, അത്ര വലുത് ഒന്നും അല്ലെങ്കിലും അവർക്ക് സുഗമായി കഴിഞ്ഞ് പോകാൻ ഉള്ള വരുമാനം അതിൽ നിന്ന് ലഭിക്കുമായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ ആ ഇടക്ക് ആണ് നല്ല ഒരു മഴയും കാറ്റും ഒക്കെ, പിന്നെ പറയണ്ടല്ലോ ആ കാറ്റത്ത് അടുത്ത് നിന്നിരുന്ന മരം ഓടിഞ്ഞ് ചേട്ടന്റെ കടയിലേക്ക് വീണു. അതോടെ കഷ്ടത്തിലായതാ ചേട്ടൻ, കട നന്നാക്കാനെന്ന പേരിൽ കടവും പ്രാരാപ്തങ്ങളും പക്ഷെ ഒന്നും പഴയത് പോലെ ആയില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് കടക്കാരനുമായി. ഭാസ്കരൻ ചേട്ടന്റെ അവസ്ഥ മനസ്സിലാക്കി മുതലാളിടെ അച്ഛനാണ് അന്ന് സെക്യൂരിറ്റി ആയിട്ട് ജോലി കൊടുത്തത്. അതിന് മുന്നേ അവിടെ അങ്ങനെ സെക്യൂരിറ്റി ഒന്നും ഇല്ലായിരുന്നു. ഇപ്പൊ പിന്നെ ചേട്ടന്റെ മോൾടെ കോളേജ് അഡ്മിഷൻ എടുത്ത് കൊടുത്തതും അവളുടെ വിദ്യാഭ്യാസ ചിലവ് ഒക്കെ നോക്കുന്നതും ഒക്കെ മുതലാളി തന്നെയാ. ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ ആണെന്നോ മുതലാളി കാരണം ഇന്ന് നന്നായി ജീവിക്കുന്നത്. " : ഓട്ടോ മില്ലിലേക്ക് കയറ്റി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി സാബു ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. " ആ ചേട്ടന്റെ മോൾ ഏത് കോളേജിൽ ആണ് പഠിക്കുന്നെ എന്ന് അറിയോ....? " : സാബുവിന് പിന്നാലെ ഓട്ടോയിൽ നിന്ന് ഇറങ്ങി കൊണ്ട് കണ്ണൻ തിരക്കി. " അത് ടൗണിൽ ഉള്ള ഏതോ വലിയ കോളേജിൽ ആണ് പേര് എനിക്ക് അങ്ങോട്ട് ഓർമ വരുന്നില്ല, മുതലാളീടെ മോനും അതെ കോളേജിൽ തന്നെയാണെന്ന് അറിയാം. " : മുന്നോട്ട് നടന്ന് കൊണ്ട് സാബു പറഞ്ഞു. " ഹ്മ്മ് ആ കുട്ടിയുടെ പേര് എന്താ...? " : സാബുവിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് കണ്ണൻ തിരക്കി. " നന്ദന " ആ പേര് കേട്ടതും കണ്ണൻ ഒരു നിമിഷം നിന്നിടത്ത് തന്നെ നിന്ന് പോയി. തുടരും...... #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
കുണ്ടനടിച്ചാലോ?
2.8K views
1 months ago
#കഥ #സാഹിത്യം #എഴുത്ത് #resotho ഭാഗം - 2 നയ്ക്കുട്ടി ലൂക്കെയേ കിട്ടാനായി അജിൻ ഒരുപാട് പിന്നീട് ശ്രമിച്ചു.പലരോടും വിളിച്ചു അന്വേഷിച്ചു. ആർക്കും കണ്ടതായി വിവരം കിട്ടിയില്ല. ഉച്ചക്ക് കഴിച്ചാൽ പിന്നെ വൈകീട്ട് കിട്ടിയില്ലെങ്കിൽ കുരയാണ്. ബീഗിൾ പപ്പി ആണെങ്കിലും കുരക്കും സൗണ്ടിനും ഒരു കുറവും ഇല്ല.നല്ല വികൃതിയാണ്. ഇങ്ങനെ ഓരോ ഓർമകളിലൂടെ അജിൻ കണ്ണടിച്ചു. എന്ത് പ്രയോജനം. അവസാനത്തെ വഴി ആയിരുന്നു പരസ്യം ഒട്ടിക്കൽ. അതും ചെയ്തു.കിട്ടിയാൽ ആരെങ്കിലും തരുമോ അതോ അവർ തന്നെ കൊണ്ട് പോകുമോ. തന്റെ നയ്ക്കുട്ടിയെ കുറിച്ചുള്ള അമിത ചിന്തയിൽ അജിൻ മുഴുകി. "അവസാനം ഒന്നുകൂടെ ശ്രമിക്കാം.ഇനി കണ്ട് കിട്ടുന്നവർക്ക് പതിനായിരം എന്ന് പോസ്റ്റർ കൊടുക്കാം" അജിൻ ഉടനെ തന്നെ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടു, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചു. ഇതേ സമയം റബ്ബർ ഷീറ്റ് ഉണക്കുന്ന ആ പഴയ ഗോഡൗണിനുള്ളിൽ പാതി ഇരുട്ടായിരുന്നു. അലുമിനിയം പാത്രത്തിൽ ഇറച്ചി വെന്തു തുടങ്ങുന്ന മണം ഉയർന്നതോടെ കൂട്ടിലടക്കപ്പെട്ട നായ്ക്കളുടെ കരച്ചിൽ കൂടി. വിശപ്പുകൊണ്ടല്ല, ഭയം കൊണ്ടാണ് അവ കരയുന്നത് എന്ന് തോന്നിപ്പിക്കും വിധം ദയനീയമായിരുന്നു ആ ശബ്ദങ്ങൾ. ​അജിന്റെ പ്രിയപ്പെട്ട ലൂക്കാ ആ കൂട്ടിലുണ്ടായിരുന്നു. തന്റെ യജമാനന്റെ ഗന്ധമില്ലാത്ത, അപരിചിതമായ ആ അന്തരീക്ഷത്തിൽ അവൻ തളർന്നു കിടന്നു.വെന്ത ഇറച്ചി അവൻ ഓരോ നായ്ക്കൾക്കും കൊടുത്തു.എല്ലാവർക്കും വിശപ്പ് ഉണ്ടായിരുന്നു. നായ്ക്കൾ കഴിക്കുന്ന സമയത്ത് സിബിന്റെ കണ്ണുകൾ ആദ്യം കൊണ്ട് വന്ന നായയിലേക്ക് തിരിഞ്ഞു.. Dachshund വിഭാഗത്തിൽ പെടുന്ന നായയായിരുന്നു അത്. സിബിൻ കയ്യിൽ ഒതുങ്ങുന്നവയെ മാത്രമേ എടുക്കു. എന്നിട്ട് എന്നിട്ട് തന്റെ ഫോൺ എടുത്തു. ആ നായയുടെ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് പരസ്യത്തിൽ കണ്ട നമ്പറിൽ മെസ്സേജ് അയച്ചു " ഇതാണോ നിങ്ങളുടെ നായ നിങ്ങളുടെ നായയെ എനിക്ക്‌ കിട്ടിയിട്ട് ഉണ്ട്. "എന്നാൽ നിങ്ങൾ പരസ്യം കൊടുത്ത തുകയേക്കാൾ അതികം നൽകുകയാണെങ്കിൽ ഞാൻ തരാം" അതെ കുറച്ചു ദിവസം ആയി ഇതാണ് സിബിന്റെ ജോലി. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പെറ്റ് വളർത്തുന്നവരിൽ ഏറ്റവും അതിനോട് സ്നേഹവും ലാളനയും ഉള്ള ആളുകളുടെ പട്ടികളെ മോഷ്ടിക്കുക.. ആദ്യം ഇതൊരു തമാശ ആയിരുന്നു. എന്നാൽ പിന്നീട് പലരും പത്രത്തിലും മറ്റും പണം നൽകി പട്ടിക്കായി പരസ്യം കൊടുക്കുമ്പോൾ ഉയർന്ന വിലക്ക് അവർക്ക് തന്നെ വിൽക്കുക.. അതിന് പറ്റിയ അത്ര സ്നേഹമുള്ള ഉടമകളിൽ നിന്ന് തന്നെയാണ് സിബിൻ മോഷണം നടത്തുന്നത്. എന്നാൽ ഇത്തരത്തിൽ പരസ്യം വരാത്ത പട്ടികളെ അവൻ തന്നെ കൊല്ലുന്നതാണ് പതിവ്. അങ്ങനെ അതിന്റെ മുതലാളി സമ്മതം കൊടുത്തതോടെ dachshund ഉം ആയി അവൻ വണ്ടിയെടുത്തു.. ഇനി ആ പരിസരത്തേക്ക് വരണ്ട.. ദിവസത്തിൽ ഒരിക്കലേ അവൻ ഭക്ഷണം കൊടുക്കു.. അങ്ങനെ തീറ്റ കിട്ടാതെ ക്ഷീണിക്കുന്ന നായ്ക്കൾ അവനോട് കയർക്കാൻ നിക്കില്ല. കൊണ്ട് വരുന്ന ഭക്ഷണത്തിൽ ആകും ശ്രദ്ധ. ഇങ്ങനെ നിരവധി എണ്ണതിനെ സ്വന്തം ഉടമകൾക്ക് അവൻ വിറ്റിട്ടുണ്ട്.എന്നാൽ അവരാകട്ടെ അവനെ നല്ല മനുഷ്യൻ ആയി കാണുകയും ചെയ്യും. എന്നാൽ അവൻ അറിഞ്ഞില്ല. അവനുള്ള ശവക്കുഴി അവൻ തന്നെ തോണ്ടുകയാണെന്ന്. രണ്ട് ദിവസം കടന്ന് പോയി അജിന്റെ ഫോണിലേക്ക് നായയെ കുറിച് ആരും വിളിച്ചില്ല.അവൻ അതിനെ കാത്തു ഇരിന്നു.ഇതേ സമയം സിബിൻ ആരും അന്യോഷിച്ചു വരാത്ത ഒരു നായയെ കാലുകൾ കെട്ടി. ഉൾകാട്ടിലേക്ക് എറിയുകയായിരുന്നു. അതിനെ കൊണ്ട് ഒരു ഉപയോഗവും ഇല്ല. ഇത്തരത്തിൽ കളയുന്ന നായ്ക്കൾ ഒന്നെങ്കിൽ പന്നികളുടെ കുത്തു കൊണ്ട് ചാവും അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കും. ഇതിലൊന്നാണ് പതിവ്.അടുത്ത നായയെ എടുക്കാൻ വേണ്ടി സിബിൻ വീണ്ടും റബ്ബർ എസ്റ്റേറ്റിലേക്ക് പോയി.എന്നത്തേയും പോലെ നായ്ക്കൾ കുരച്ചു. വേണ്ട ഒന്നിനെ കൂടോടെ എടുത്തിട്ട് തിരിച്ചു നടക്കുന്നതിനിടയെ ആണ് അവൻ അത് ശ്രദ്ധിച്ചത്. പുതുതായി കൊണ്ട് വന്ന ബീഗിൾ കുഴഞ്ഞു കിടക്കുന്നു..കൂടു താഴെ വച് അവൻ അതിനെ നോക്കി.. കിടന്നു ശ്വാസം വലിക്കുന്നു വേറെ അനക്കം ഒന്നും ഇല്ല. എന്തോ അസുഖം ബാധിച്ചതാണ്. അവൻ സ്വയം പറഞ്ഞു. ഇനി ഇതിനെ കൊണ്ട് ഉപകാരം ഇല്ല.അങ്ങനെ അജിന്റെ നയയെയും മറ്റൊരു പ്ലാസ്റ്റിക് കൂട്ടിൽ ആക്കി അവൻ വണ്ടിയിൽ വച്ചു. ബൈക്കിന്റെ രണ്ട് സൈഡിലും രണ്ട് കൂടുകൾ.ആദ്യം മരിച്ചതിനെ വലിച്ചെറിയാം എന്ന് കരുതി അവൻ കാട് ലക്ഷ്യമാക്കി നീങ്ങി..കാട്ടിൽ എത്തിയപ്പോൾ നല്ല കാറ്റ്...അവൻ കുഴഞ്ഞു കിടക്കുന്ന ബീഗിളിനെ എടുത്ത് ഉൾ വനത്തിലേക്ക് നടന്നു. എന്നിട്ട് പെട്ടി ഉൾപ്പെടെ അവിടെ വച്ചു. തിരിച്ചു പോയി.. അവൻ പോയി എന്ന് ഉറപ്പാക്കിയാതും.. ലൂക്കാ നാല് സൈഡും നന്നായി നോക്കി.. ഉറപ്പായപ്പോൾ എണീറ്റ് നിന്നു.. കാറ്റ് ശക്തം ആയി വീശി.അത് മരിച്ചെന്നു കരുതിയ സിബിനു തെറ്റി. അജിൻ നയ്ക്കുട്ടിയെ കാണാതെ ആയപ്പോഴും തിരിച്ചു വരുമെന്ന് ഒരാഴ്ചയോളം കാത്തിരുന്നത് വെറുതെയല്ല.ലൂക്കാ അത്ര ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉളള നായയാണ്. നല്ല ഗ്രാണ ശക്തി ഉള്ള ബീഗിൾ ഒരു വേട്ട നായ വിഭാഗത്തിൽ പേടുന്നവയും കൂടിയാണ്.ലൂക്കാ പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി.നിഷ്പ്രയാസം. എന്നിട്ട് സുര്യനെ നോക്കി നടക്കാൻ തുടങ്ങി..കുറേ ദൂരം പിന്നിട്ടു. നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാൽ ഒരുപാട് നടന്നപ്പോൾ ക്ഷീണിച്ചു. ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അങ്ങനെ ലൂക്കാ മയങ്ങി. എന്നാൽ അതികം വൈകാതെ എണീച്ചു.. ഒരുശക്തമായ ഗന്ധം ആണ് അവനെ എണീപ്പിച്ചത്. ഒരുമനുഷ്യന്റെ ഗന്ധം.ലൂക്കാ മണം പിടിച്ചു അയാളിലേക്ക് നടന്ന് അടുത്തു. ഒരു പൊട്ടി പൊളിഞ്ഞ ഇഷ്ട്ടികകൾ ചിതറി കിടക്കുന്ന ഒരു പഴയ ചർച്ചിനുള്ളിൽ ഒരു സ്ത്രീ.മണം പിടിച്ചു അടുത്ത് എത്തിയപ്പോൾ ആണ് ലൂക്കാ ശ്രദ്ധിക്കുന്നത്. ആ മനുഷ്യന് അനക്കമില്ല. ആ സ്ത്രീക്ക് അനക്കം ഇല്ല.. ചോര വാർന്നു കിടക്കുകയായിരുന്ന സ്ത്രീ. അവൻ അതിനെ നോക്കി നിന്നു. അവളുടെ രക്തം കഴുത്തിൽ നിന്ന് ചുവന്ന് ഒഴുകി കൊണ്ടേ ഇരുന്നു ( തുടരും)
Vijay's Whims
4.7K views
4 months ago
https://dcink.in/readers-ink/a-malayalam-short-story-written-by-vijay-p-joy DC ink ൽ ഒരു ചെറിയ കഥ കൂടി... വായിക്കണേ #കഥ #ഓർമ്മ #ചരിത്രം #ജീവിത പാഠങ്ങൾ