✍️ Novel

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.6K views
3 hours ago
#📙 നോവൽ - - കാശിയുടെ പെണ്ണ് 💐💐 🔻പാർട്ട് _127 (ലാസ്റ്റ് പാർട്ട് ) ✍️രചന - ജിഫ്ന നിസാർ 🥰 ഇനിയെന്താ ഏട്ടത്തിക്ക് പറയാൻ.. " തനിക്ക് മുന്നിലൂടെ കല്ലു മോളുടെ കയ്യും പിടിച്ചു ചിരിച്ചു കൊണ്ടെന്തോ പറഞ്ഞു നടന്നു വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ. മറ്റൊരു വിവാഹം വേണ്ട എന്നുള്ള അവളുടെ പ്രതിരോധതിന്റെ ഏറ്റവും അവസാനത്തെ എതിർപ്പാണ് അവിടെ അവസാനിച്ചു കഴിഞ്ഞത്. എന്നെ പോലെ എന്റെ മോളെ അംഗീകരിച്ചു കൊണ്ട് പോകാൻ വരുന്ന ആൾക്ക് കഴിയുന്നില്ലെങ്കിലോ എന്നുള്ള അവളുടെ ചോദ്യത്തിനും ആശങ്കക്കുമാണ് ആ കാഴ്ച ഉത്തരമായതും. കാരണം... കാശി എനിക്കൊന്ന് കാണണം നിന്നെ.. സംസാരിക്കാൻ ഉണ്ട്. നീ വരുമോ എന്ന് ചോദിച്ചപ്പോൾ എങ്ങോട് വരണം ഏട്ടത്തി എന്ന് തിരിച്ചു ചോദിച്ചവൻ പക്ഷേ വന്നത് അർജുനെയും കൂട്ടി. എന്നാൽ ഗായത്രി വിളിക്കും മുൻപ് അങ്ങനൊരു ആലോചനയേ കുറിച്ച് അവനോട് രാജശേഖരൻ പറഞ്ഞിരുന്നു. അർജുന്റെ ഫോട്ടോയും അഡ്രസ്സും അവന് അയച്ചു കൊടുക്കാനും അയാൾ മറന്നില്ല. ചുരുക്കത്തിൽ,ഗായത്രിയെ കാണാൻ വരും മുൻപ് കാശി അർജുനെ പോയി കണ്ട് അവനുമായി സംസാരിച്ചു. അതിനും മുൻപ് അവന്റെ ഓഫീസിലും പരിസരത്തുമെല്ലാം കാര്യമായി അന്വേഷണം നടത്തുകയും ചെയ്തു. എന്ത് കൊണ്ടും ഗായത്രിക്കും കല്ലു മോൾക്കും തുണയാവാൻ അർജുൻ യോഗ്യനാണ് എന്നുറപ്പിച്ചു. ആ ഉറപ്പിന്റെ ബലത്തിൽ... ഞാൻ ഗായു ഏട്ടത്തിയെ കാണാൻ പോകും വഴിയാണ്.എന്റെ കൂടെ വരുന്നോ.. എന്ന് ചോദിക്കുമ്പോൾ യാതൊരു മടിയുമില്ലാതെ തന്നെ അർജുൻ അവന്റെ കൂടെ ചെന്നു. അങ്ങോട്ടുള്ള ആ യാത്രയിൽ ഗായത്രിയേ കുറിച്ചും അവളുടെ മകളെ കുറിച്ചും തന്റെ ഏട്ടന്റെ കൂടെ അവരുടെ ജീവിതം എന്ത് മാത്രം ദുരിതങ്ങൾ സമ്മാനിച്ചു എന്നുമെല്ലാം ഒന്ന് പോലും വിട്ട് കളയാതെ കാശി അർജുനെ പറഞ്ഞു കേൾപ്പിച്ചു. രാജ ശേഖരൻ തന്നെ എല്ലാം അവനോട് പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും അർജുൻ ക്ഷമയോടെ കാശിയെ കേട്ടിരുന്നു. ജീവനെപ്പോലേ താൻ സ്നേഹിച്ചിട്ടും ആ സ്നേഹത്തിനോരു ചവറിന്റെ വില പോലും തരാതെ മാറ്റാർക്കൊപ്പമോ ഓടി പോയ ഭാര്യയേ കുറിച്ച് പറയുമ്പോൾ അവന്റെയും കണ്ണ് ചുവന്നു കലങ്ങിയിരുന്നു. പാതിയായവർ ഏൽപ്പിച്ച മുറിവ്.. അതിൽ പരസ്പരം മരുന്നാകാൻ അവർക്ക് കഴിയട്ടെ എന്ന് മാത്രമായിരുന്നു കാശിയുടെ ഉള്ളിൽ. എന്നാൽ ഉള്ളിലെ ടെൻഷനും ആശങ്കയുമൊക്കെ കാശിയിൽ ഇറക്കി വെച്ചോന്ന് ശ്വാസമെടുക്കാൻ വെമ്പി നിൽക്കുന്നവൾക്ക് മുന്നിലേക്ക് അവൻ അർജുന്റെ കയ്യും പിടിച്ചാണ് കയറി ചെന്നത്. വരുമ്പോൾ കല്ലു മോളെ കൂടി കൊണ്ട് വരണേ എന്ന് കാശി ഗായത്രിയോട് പ്രതേകിച്ചു പറഞ്ഞിരുന്നു. അതേതായാലും നന്നായി. അർജുന് ആ കുഞ്ഞിനോടുള്ള മനോഭാവം തെളിവുകൾ സഹിതം വളരെ കുറച്ച് നേരം കൊണ്ട് തന്നെ ഗായത്രിക്കു ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. വന്നപ്പോൾ മുതൽ അർജുൻ കല്ലു മോളോടാണ് കൂട്ടാവാൻ ശ്രമിച്ചത്. അവളോടാണ് കൂടുതൽ സംസാരിക്കാൻ ശ്രമിച്ചത്. അവളുടെ കയ്യിലാണ് സ്നേഹത്തോടെ ചേർത്ത് പിടിച്ചത്. അതവന്റെ അഭിനയമല്ല ഏട്ടത്തി.. അവന്റ കണ്ണിലുണ്ടത്. ആരൊക്കെ കൂടെ ഉണ്ടേലും ഒരു കുഞ്ഞിന് അതിന്റെ അച്ഛൻ കൂടെയുണ്ടാവും എന്നുള്ള ഉറപ്പുണ്ടല്ലോ.. അത് ഒരുപാട് വലുതാണ്.. " അർജുനോട് എന്തോ കൊഞ്ചി പറയുന്ന കല്ലു മോളെ നോക്കി അത് പറയുമ്പോൾ പ്രായപൂർത്തിയായി കഴിഞ്ഞ ശേഷവും അച്ഛൻ നഷ്ടം വന്നപ്പോൾ ഉള്ളുലഞ്ഞു പോയൊരു കുഞ്ഞി ചെക്കന്റെ മനസ്സായിരുന്നു കാശിക്ക്. ഏട്ടത്തിയെ കുറിച്ചെല്ലാം അർജുന് അറിയാം.. അവനെ കുറിച്ചെല്ലാം ഏട്ടത്തിക്കും അറിയാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. തത്കാലം അത് മതി.. പരസ്പരം ഒരു കൂട്ടാവാൻ ഇത്രേം അറിവൊക്കെ മതിയെന്നേ.. " കണ്ണിൽ ആശങ്കയും ഭയവുമൊക്കെ വിട്ടോഴിഞ്ഞങ്കിലും യാതൊരു ഭാവമാറ്റാവും ഇല്ലാതെ തന്നെ നോക്കുന്ന ഗായത്രിയേ അവനൊന്ന് കൂടി ചേർത്ത് പിടിച്ചു. "കഴിഞ്ഞു പോയതെല്ലാം പോയത് തന്നെയാണ്. ഇനി അതൊന്നും ഓർക്കണ്ടാ. ആ വിഴുപ്പ് ഭാണ്ഡത്തിന്റെ ഭാരം എന്റെ ഏട്ടത്തി കൊണ്ട് നടക്കേം വേണ്ട. ഞാനും അങ്കിളും പരമാവധി അന്വേഷണം നടത്തി അർജുൻ ഏട്ടത്തിക്ക് ഓകെയാവും എന്ന് മനസ്സിലായ ശേഷമാണ് ഇങ്ങനൊരു തീരുമാനം പറയുന്നത്. ഇനിയെല്ലാം നമ്മുക്ക് വിധിക്ക് വിട്ട് കൊടുക്കാം . ചിലപ്പോഴെല്ലാം അതും വേണ്ടി വരും. എന്തായാലും ഏട്ടത്തി നന്നായി ഇരിക്കണേ എന്ന് തന്നെയാണ് ഞങ്ങൾക്ക്. കല്ലു മോൾക്ക് അച്ഛൻ വേണം. ഏട്ടത്തിക്കൊരു തുണയും വേണം. അതിൽ കൂടുതലൊന്നും ഓർക്കേണ്ട. കേട്ടോ.. " കാശി അലിവോടെ ഗായത്രിയേ അവനിലേക്ക് ചേർത്ത് പിടിച്ചു. കല്ലു മോളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് റോഡിന്റെ ഇങ്ങേ സൈഡിൽ നിന്നും ചിരിയോടെ വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ അപ്പോഴും. ആ കുഞ്ഞ് മുഖത്ത് കാണുന്ന സന്തോഷം.. ചിരി.. അതിന്റെ തിളക്കം. അതായിരുന്നു അവളുടെ ഉള്ളിലെ തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായതും .. ♥️♥️ പഠിക്കാൻ എന്നും പറഞ്ഞോണ്ട് നീ കോളേജിൽ പോയത് ഇതിനായിരുന്നോടീ.. " കാശി കണ്ണുരുട്ടി കൊണ്ടത് ചോദിക്കുമ്പോൾ അമ്മു അവനെ നോക്കി മുഖം ചുളിച്ചു. "ഞാൻ.. എനിക്കൊന്നും അറിയില്ലായിരുന്നു.. പിന്നെ.. അറിയില്ലായിരുന്നു.. ഞാനങ്ങു വിശ്വസിച്ചു. അവളാ പറയുന്നത് തന്നെയാണ് സത്യം എന്നറിഞ്ഞിട്ടും കാശി വെറുതെ അവളെ ചൊടിപ്പിക്കുകയാണ്. അത്തറിഞ്ഞത് കൊണ്ട് തന്നെ ഒരു ചിരിയോടെയാണ് ശിവ അവരെ നോക്കുന്നത്. കാർത്തുവും ചിരിയോടെ ആ അരികിൽ തന്നെയുണ്ട്. സത്യം കാശ്യേട്ട.. അങ്ങേർക്ക് ഇങ്ങനൊരു പ്രേമം തലക്ക് പിടിച്ചു കിറുങ്ങി നടപ്പാണെന്ന് ഇവിടെ വന്നപ്പോഴാ സത്യമായും ഞാൻ അറിഞ്ഞത്.." അവരെല്ലാം തന്നെ തെറ്റ് ധരിച്ചു പോയോ എന്നൊരു കുഞ്ഞ് ആശങ്കയോടെയാണ് അമ്മു അവന്റെ കയ്യിൽ പിടിച്ചു കൊണ്ടത്തരം പറഞ്ഞത്. ചുമ്മാ നുണ പറയല്ലേ അമ്മൂസ്.. നീ പറഞ്ഞിട്ടാണ്.. അത് കൊണ്ട് മാത്രമാണ് ആ അമൽ അവന്റെ പേരെണ്ട്സിനെയും കൂട്ടി ഇങ്ങ് പെണ്ണ് കാണാൻ വന്നത്. എന്നിട്ട് അവളുടെ ഒരു അഭിനയം. ഒന്ന് നിർത്തേടി.. " കാശി ചിരി ഒതുക്കി പിടിച്ചു കൊണ്ടവളെ നോക്കി. അമ്മുവിന്റെ കോളേജിന്റെ ഓപ്പോസിറ്റ് സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന അമൽ പ്രഭാകരൻ.. അവൻ ഇന്നാ വീട്ടിൽ അവളെ പെണ്ണ് കാണാൻ വന്നതിന്റെ ബാക്കി കാര്യങ്ങളാണ് അവിടെ നടക്കുന്നത്. അങ്ങനൊരു ആലോചന വന്നപ്പോൾ തന്നെ.. അത് അമ്മുവിനെ അറിയിക്കാതെ അമലിനെ കുറിച്ച് ശിവയും കാശിയും നന്നായി അന്വേഷണം നടത്തിയിരുന്നു. ഇഷ്ടം അമലിന്റെ മാത്രമാണെന്ന് അവർക്കപ്പോൾ തന്നെ മനസ്സിലാവുകയും ചെയ്‌തു. കുറ്റം ഒന്നും പറയാനില്ലാത്ത ഒരു ചെരുപ്പക്കാരൻ. യാദൃശ്ചികമായി അമ്മുവിനെ കണ്ടൊരു ദിവസം തോന്നിയ ആകർഷണം. അതവന്റെ മനസ്സിൽ കൊണ്ടൂ. അവളോട് പറയുന്നതിനും മുൻപ് അതൊരു ആലോചനയായി മുന്നോട്ട് കൊണ്ട് പോയതും അവൻ തന്നെയാണ്. ഞാൻ സത്യം പറഞ്ഞതാ.. അയാളെ ഞാൻ കണ്ടിട്ട് കൂടിയില്ല ഏട്ടാ.. " അമ്മു വീണ്ടും കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. ഇപ്രാവശ്യം അവളുടെ സുന്ദരമായ കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. അതിൽ പിന്നെ കാശിയും കളി വിട്ടു കൊണ്ടവളെ അവനോട് ചേർത്ത് പിടിച്ചു. "ഏട്ടന്റെ മോൾക്കവനെ ഇഷ്ടമായോ.. അത് പറഞ്ഞേ..ഏട്ടനറിയാലോ എന്റെ മോള് മിടുക്കി കുട്ടിയാണ് എന്ന്.. കാശി ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ എത്ര പെട്ടന്നാണ് അവളുടെ മുഖത്തൊരു നാണചുവപ്പ് പടർന്നത്. അത് കാണെ കാശ്ശിയും ശിവയും പരസ്പരം നോക്കി.. മനസ്സ് നിറഞ്ഞൊരു തൃപ്തി ഉണ്ടായിരുന്നു ആ നോട്ടത്തിൽ.. 💜💜 ഇപ്പൊ ശിവ പറഞ്ഞ ഈ ഇഷ്ടത്തെ കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലന്നാണോ നിങ്ങള് കരുതിയത്.. ഏഹ്.." ചിരിയൊന്നുമില്ലാതെ ജോഷി അത് ചോദിക്കുമ്പോൾ അത് വരെയും അവനിൽ വേറിട്ട് കണ്ടിരുന്ന ഹൃദയം നിറഞ്ഞ സൗഹൃദമൊന്നും തന്നെ ശിവ ആ മുഖത്തു കണ്ടില്ല. അവന് മാത്രമല്ല. അവനരികിൽ നിൽക്കുന്ന ജോമോനും ഏറെക്കുറെ ആ ഭാവം തന്നെയാണ്. അത് തന്നെയാണ് ശിവയുടെ നെഞ്ചിടിപ് ഒരുപാട് കൂട്ടിയതും. ഒത്തിരി ആലോചനകൾക്ക് ശേഷം.. സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ഇനിയെല്ലാം തുറന്നു പറയാൻ അവനൊരു ദിവസം തിരഞ്ഞെടുത്തത്. അമ്മുവിന്റെ വിവാഹം കഴിഞ്ഞു ഉടനെ തന്നെ നിനക്കും നോക്കണം. വീട്ടിൽ ആളില്ലാതായി വീടുറങ്ങി പോകും എന്ന് അമ്മുവിന്റെ നിച്ഛയം ഉറപ്പിച്ച ദിവസം മുതൽ ശിവയുടെ അമ്മ പറയുന്നുണ്ട്. അന്നത്തെക്ക്അവൻ അകലം കണ്ടോന്ന് തുഴഞ്ഞു വെച്ചതാണ്. ഇന്നവൻ വീട്ടിലോട്ട് വരുമെന്നും ഇച്ചായൻമാരോട് തന്നൊടുള്ള ഇഷ്ടത്തിനെ കുറിച്ച് സംസാരിക്കുമെന്നും അറിയാവുന്ന മിത്രയുടെ അവസ്ഥ അതിനേക്കാൾ ദയനീയമാണ്. കുറച്ചു നേരം കൊണ്ടവൾ വിളിക്കാത്ത ദൈവങ്ങളില്ല. നേരാത്ത നേർച്ചകളില്ല.. പറയ്യ് ശിവ.. ജോഷി തനിക്കു മുന്നിൽ പകച്ചു നിൽക്കുന്നവനോട് ഗൗരവത്തോടെ തന്നെ ചോദിച്ചു. ജോഷി. ഞാൻ.. " ശിവ അവന്റെയാ നോട്ടം കണ്ടിട്ട് ഒന്ന് പതറി. ഞാനും ഇവനും എടുത്തോണ്ട് നടന്നു വളർത്തിയതാ ശിവ മിയയെ. അവളിലെ ചെറിയൊരു മാറ്റം പോലും ഞങ്ങൾക്ക് വളരെ പെട്ടന്ന് മനസ്സിലാവും. അങ്ങനെ ഉള്ള അവള്.. പ്രാണനെ പോലെ കൊണ്ട് നടക്കുന്നൊരു ഇഷ്ടമുണ്ടെന്ന് മനസ്സിലാക്കി എടുക്കാനാണോ പാട്.. എഹ്.. " ജോഷി നേർത്തൊരു ചിരിയോടെ അവന്റെ ചുമലിൽ ഒന്ന് തട്ടി കൊണ്ടത് പറയുമ്പോൾ ശിവയുടെ നെഞ്ചോന്ന് തുടിച്ചു. നെടുവീർപ്പോടെ.. സമാധാനത്തോടെ അവനൊന്ന് നീട്ടി ശ്വാസമെടുതു. പക്ഷേ ആ പ്രാണൻ. അതിവിടെ നിന്നിലാണ് അവൾ കൊണ്ടെൽപ്പിച്ചു തന്നതെന്നറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി പോയി.. കാരണം അങ്ങനൊന്നും ഞാനും ഇവനും പ്രതീക്ഷിക്കുന്നത് പോലുമില്ല. അത് പോലേയല്ലേ രണ്ടിന്റേം ഇവിടുത്തെ ആക്ട്.. " ജോഷി കളിയാക്കി കൊണ്ടത് പറയുമ്പോ ശിവയുടെ മുഖത്തും ചമ്മലാണ്. പറ്റി പോയതാണ് ഇച്ചായാ.. ക്ഷമിക്കണം. " തിരിച്ചു കിട്ടിയ ആത്മ വിശ്വാസത്തോടെ ശിവ ജോഷിയെ ഒന്നാഞ്ഞു പുണർന്നു വിട്ടു. കുറച്ചു നാളുകളായി അവന്റെ മനസ്സിൽ നീറി കൊണ്ടിരുന്ന വലിയൊരു പ്രശ്നത്തിലാണ് തീരുമാനം ആയിരിക്കുന്നത് ജോമോനും ചിരിയോടെ അവരെ തന്നെ നോക്കി അരികിലുണ്ട്. "എന്തായാലും പപ്പാ ഇപ്പൊ അറിയണ്ട കേട്ടോ.. അത് നിന്നെ ഇഷ്ടമാവില്ല എന്നത് കൊണ്ടല്ല.. അവരൊക്കെ പഴയ ആളുകളാണ്. ചിലതൊക്കെ അത്ര പെട്ടന്നൊന്നും അവർക്ക് അംഗീകരിച്ചു തരാൻ ആവില്ല. പക്ഷേ നമ്മുക്ക് നോക്കാം. ആരുടെ കൂടെ എന്നതിനേക്കാൾ ഞങ്ങളുടെ പെങ്ങൾ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്നതാ ഞങ്ങൾക്ക് പ്രധാനം. അവളുടെ ഇഷ്ടം നീയാണ്. നീ ഞങ്ങൾക്ക് യോഗ്യനുമാണ്. അത് കൊണ്ട് തന്നെ പപ്പയോടു പതിയെ കാര്യം പറഞ്ഞു മനസ്സിലാക്കാം. നീ ടെൻഷൻ ആവണ്ടാ.." ജോഷിയുടെ വാക്കുകൾ.. അതേ അഭിപ്രായം തന്നെയാണ് ജോമോനും എന്നുള്ളത് അവന്റെ മുഖത്തുള്ള ചിരി കണ്ടറിയാം. ഏതായാലും ഒരായുസ്സ് കൊണ്ട് കൊടുത്തു തീർക്കാൻ കഴിയാത്ത നന്ദിയോടെ ശിവ അവരെ രണ്ടു പേരെയും ഹൃദയം കൊണ്ട് പുണരുമ്പോൾ അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു ഫോണിൽ അതെല്ലാം കേട്ട് കൊണ്ടിരുന്ന മിയയുടെ കണ്ണുകളും നിർവൃതിയുടെ നിറഞ്ഞു തൂവി. കൂടപ്പിറപ്പുകളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടവളുടെ ഹൃദയവും നിറഞ്ഞ കവിഞ്ഞു.. ഇതൊന്നും ഇപ്പഴേ അവളോട് പറയരുത് കേട്ടോ ശിവ.. ഈ പേരിൽ അവളെ കുറച്ചു വട്ട് കളിപ്പിക്കാൻ ഉള്ളതാ..അവളുടെ ഒരു പ്രേമം.. അതും ഞങ്ങളെ കണ്ണും വെട്ടിച്ചു കൊണ്ട്.. കാണിച്ചു കൊടുക്കുന്നുണ്ട്.." അതോർത്തു കൊണ്ട് ജോമോന് അപ്പഴേ ചിരി വരുന്നുണ്ട്. ശിവക്കും. കാരണം അവനറിയാലോ അവളെല്ലാം കേട്ടു ബോധിച്ചു നിൽപ്പാണെന്ന്. എങ്കിലും അവനത് ചിരിയോടെ തന്നെ സമ്മതിച്ചു കൊടുക്കുകയും ചെയ്തു.. 💥💥 ഒക്കെ ഗയ്‌സ്.. അപ്പോഴെല്ലാം പറഞ്ഞത് പോലെ.. നിങ്ങളെ എനിക്ക് വിശ്വാസമുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ കഴിവിൽ വിശ്വസിച്ചു കൊണ്ടെനിക്ക് നിങ്ങളുടെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തരും എന്ന് തന്നെ ഞാൻ കരുതുന്നു.. " ഏറ്റവും പ്രൌഡിയോടെ തന്നെ കാശി ആ മീറ്റിംഗ് അവസാനിപ്പിച്ചു. അമ്പലപറമ്പിൽ അശോകന്റെ മരുമോൻ കൊള്ളാമല്ലോ എന്ന് വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൻ പറയിപ്പിച്ചു കഴിഞ്ഞതാണ്. അവന്റെയാ മിടുക്കിലും കഴിവിലും അശോകൻ കാണിച്ച വിശ്വാസം.. അത് വെറുതെ ആയില്ല. അവന്റ കഴിവിന്റെ പരമാവധി തന്നെ അവനവിടെ കാഴ്ച വെക്കുന്നുണ്ട്. അശോകനോട്‌ സഹകരിച്ച പോലെ തന്നെ ഓഫീസിലും മറ്റുള്ള സ്ഥാപനങ്ങളിലും ഉള്ളവർ കാശിയോട് സഹകരിക്കുന്നുമുണ്ട്. അതെല്ലാം അശോകന്റെ PA അപ്പപ്പോൾ തന്നെ അയാളെ അറിയിക്കുകയും ചെയ്യാറുണ്ട്. രണ്ടാഴ്ച കാശിയെ ഒപ്പം നിർത്തി അവൻ പഠിക്കേണ്ടതെല്ലാം കാണിച്ചു കൊടുത്തിട്ടാണ് അശോകനും തുളസിയും യാത്ര തിരിച്ചതും. ഒരുമാസം എന്ന് പറഞ്ഞു പോയവർ രണ്ടും മൂന്നും മാസം കഴിഞ്ഞാലും തിരിച്ചു വരുമെന്ന് കാശിക്കും ഉറപ്പൊന്നുമില്ല. അങ്ങോട്ട് വരും മുൻപ് ആ ബസ്സും അതിന്റെ ഡ്രൈവർ വേഷവും സീറ്റും മാത്രം കഫേർട്ട് സോൺ ആയി കണ്ടവനിന്ന് ആ ഓഫീസിൽ കൂടി അങ്ങനെ തോന്നും വിധമാണ്. തന്നെ കൊണ്ടിത് പറ്റുമോ എന്നൊരു ആശങ്ക അവിടെ ചെന്ന് കഴിഞ്ഞും ദിവസങ്ങളോളം അലട്ടി കൊണ്ടിരുന്ന പ്രശ്നം തന്നെയായിരുന്നു. ഇന്നിപ്പോൾ അതൊന്നുമില്ല. എന്തും എപ്പോഴും എങ്ങനെയും ചെയ്യാൻ തനിക്കു കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം അവനിലും വന്നു കഴിഞ്ഞു. അതിൽ ഏറ്റവും വലിയ റോൾ കാർത്തുവിനാണ്. കാരണം... അവനെ അതിന്റെ പേരിൽ കുറച്ചൊന്നുമല്ല അവൾ ആശ്വാസിപ്പിക്കേണ്ടി വന്നത്.. ഫോർമൽ ഷർട്ടിന്റെ മേലുള്ള കോട്ട് ഊരി മാറ്റി അത് തോളിൽ ഇട്ട് കൊണ്ടാണ് കാശി മീറ്റിംഗ്ഹാളിൽ നിന്നും പുറത്ത് കടന്നത്. നാല് മണിക്കന്റെ ഡ്യൂട്ടി തീരും കേട്ടോ "my love എന്നെഴുതി ചേർത്ത നമ്പറിൽ നിന്നും മെസ്സേജ് കണ്ടതും അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു. വരുമോ എന്നൊരു ചോദ്യമില്ല.. വരണം എന്നുള്ള ആക്ഞ്ഞയുമില്ല. വരില്ലേ എന്നുള്ള ആശങ്ക.. അതൊട്ടുമില്ല.. പകരം.. ആ നേരം.. താനവിടെ ഉണ്ടാവും എന്നുള്ള വിശ്വാസമായിരുന്നു ആ മെസ്സേജ്. കാശിക്ക് ഹൃദയം വിങ്ങി. അതവളോടുള്ള പ്രണയം കൊണ്ടാണ്.. ചുറു ചുറുക്കോടെയാണ് കാറിലേക്ക് കയറിയത്. അവളോരുവളുടെ ഓർമ.. അതൊരു ചിരിയായി ചുണ്ടിലപ്പോഴും ബാക്കിയുണ്ട്.. 💜💜 വൃത്തിയായി കൈയ്യൊക്കെ മടക്കി വെച്ച നെവി ബ്ലു കളർ ഷർട്ടും..ഓഫ് വൈറ്റ് ഫോർമൽ പാന്റും.. അടിപൊളി ലുക്കിൽ അവനങ്ങനെ തന്നെ കാത്ത് നിൽകുന്നത് കാണെ.... കാർത്തുവിനൊരു തിളക്കം. എങ്കിലും... ജീൻസും കാക്കി ഷർട്ടും തോളിലൊരു തോർത്തും.പിന്നെ അവന്റെ ഒടുക്കത്തെ ഗൗരവവും. ഇതിലും ഭംഗി ആ കാശിക്കു തന്നെയായിരുന്നു. അവനെ അങ്ങനെ കാണാനാണ് അവൾക്കെപ്പോഴും കൊതി.. തീരാത്തൊരു കൊതി. കാറിൽ ചാരി കൈ കെട്ടി നിൽക്കുന്ന കാശിക്ക് നേരെ കാർത്തു ഓടി വന്നു. പതിയെ വാ വീഴും.." ആ വരവ് കണ്ടതും ചിരിയോടെ അവനോർമ്മിപ്പിച്ചു. മീറ്റിംഗ് എങ്ങനുണ്ടായിരുന്നു.. " അവളാദ്യം തന്നെ അതാണ്‌ ചോദിച്ചത്. "കാശിനാഥനാണ് മാഡം.." അവനൊരു ഗൗരവത്തോടെ.. അവളെ നോക്കി. "അതേ.. ന്റെ കാശി നാഥൻ മുത്താണ്.." അവളവനെ കെട്ടിപ്പിടിക്കാൻ ആഞ്ഞു. ഹോസ്പിറ്റൽ ആണെടി.. കാറിലേക്ക് കയറിക്കെ നീ.. " തിരക്ക് കൂടിയ അവിടെ ഒന്ന് നോക്കി കൊണ്ട് അവൻ ഗൗരവത്തോടെ പറയുമ്പോൾ ആ മുഖം വീർത്തു. "എന്റെ ദൈവമേ.. ഈ സ്വഭാവം വെച്ചോണ്ട് ഇതെങ്ങനെ ഡോക്ടർ ആയെന്ന എനിക്ക്.. കാശിയുടെ ആത്മഗതം. പക്ഷേ അവനറിയാം.. ജോലി കാര്യം വരുമ്പോൾ കാർത്തിക അശോകൻ പക്കാ ആണെന്ന്. അവളിപ്പോൾ ആ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട് രണ്ടു മാസത്തോളമായി. "നിന്റച്ഛൻ വിളിച്ചിരുന്നോ." കാറിലേക്ക് കയറി ഇരുന്നു കൊണ്ട് കാശി ചോദിച്ചു. പിണക്കം വിടാതെ അവളൊന്ന് മൂളി. "അങ്ങേര് ഈ കൊല്ലം നാട്ടിൽ വരുന്നുണ്ടോ ആവോ..വല്ലോം പറഞ്ഞോ നിന്നോട്." അവനും മുഖം വീർപ്പിച്ചു. എത്രയൊക്കെ ആയാലും അശോകൻ വന്നിട്ട് ഇതെല്ലാം അയാളെ തിരികെ ഏല്പിച്ചിട്ട് സ്വസ്ഥമാകണം എന്ന് തന്നെയാണ് അവന്നപ്പോഴും. ശിവയാണ് ഇപ്പൊ കുഞ്ഞാറ്റ ബസ് അടക്കം ഉള്ളതെല്ലാം മാനേജ് ചെയ്ത് കൊണ്ട് പോണത്. അശോകനോട്‌ ചോദിച്ചിട്ട് ആ ഏരിയ മൊത്തത്തിൽ കാശി അവനെ ഏല്പിച്ചു കൊടുത്തതാണ്. പക്ഷേ അതറിയുന്ന അശോകൻ വരാൻ വൈകുന്നത് എന്നറിയാവുന്ന കാർത്തു അത് കേട്ട് പിണക്കം പോലും മറന്നിട്ട് ഉറക്കെ ചിരിച്ചു. കാശി അവളെ ഒന്ന് തുറിച്ചു നോക്കി. "അച്ഛനും മോളും കൂടി ചേർന്നുള്ള കള്ളത്തരം എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ.." മറുപടിയൊന്നും പറയാതെ കാർത്തു കാശിയുടെ തോളിലേക്ക് ചാഞ്ഞു.. അവനാ നെറുകയിൽ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. 💜💜 കാശി.. സ്റ്റേജിൽ നിന്നും ശിവ ഉറക്കെ വിളിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഇനിയും തീരാത്ത തിരക്കുകളുമായി ഓടി നടക്കുന്നവൻ തിരിഞ്ഞു നോക്കി. ഇപ്പൊ വരാം ശിവ. ഇത് കൂടിയൊന്ന്.. അവനൊരു ചിരിയോടെ മുണ്ടും മടക്കി കുത്തി വീണ്ടുമാ തിരക്കിലേക്ക് അലിഞ്ഞു ചേർന്നു. അമ്മുവിന്റെയും ശിവയുടെയും കല്യാണമാണ് അതങ്ങനെ ഒരു ദിവസം നടത്തിയാൽ മതിയെന്ന് അവന്റെ അമ്മയുടെ ആഗ്രഹമാണ്. മിയയുടെ കാര്യം കാശിയാണ് ശിവയുടെ വീട്ടിൽ അവതരിപ്പിച്ചത്. വിചാരിച്ചത് പോലെ തന്നെ.. അവർക്കവളെ ഒന്നങ്ങോട്ട് കിട്ടിയാൽ മതി എന്നുള്ളത്രയും ആവേശമാണ്. മിയയുടെ വീട്ടിൽ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഒരുപാട് പേരുടെ ഓമനയായിരുന്ന മിയക്ക് അന്യ ജാതിയിൽ നിന്നൊരു ചെക്കൻ.. അതും പ്രേമം. ഹാലിളകാൻ പഴമയുടെ പ്രൌഡി കെട്ടിപിടിച്ചു കഴിയുന്ന പുരാവസ്തു പ്രമാണിമാർക്ക് വേറെ വല്ലതും വേണോ.. അതാ തറവാട്ടിൽ അത്ര പെട്ടന്നൊന്നും ദഹിച്ചില്ല. പഴമക്കാരുടെ വാശിയും ദേഷ്യവും പിന്നെ വേണ്ടാത്ത കുറച്ചു കടും പിടുത്തങ്ങളും. ഐസക്കിനും റീനക്കും കാര്യമായ എതിർപ്പ് ഇല്ലാത്തത്തിനാലും ജാതിയും മതവും വിട്ട് ചിന്തിച്ചു നോക്കിയാൽ ശിവയോളം നല്ലൊരാളെ അവർക്ക് മകൾക്ക് സമ്മാനിക്കാൻ കഴിയില്ല എന്നുറപ്പുള്ളത് ക്കൊണ്ടും.. പിന്നെ അവളുടെ ഇച്ചായൻസ്‌ വാക്ക് പാലിക്കാൻ അഹോരാത്രം പ്രയക്നിച്ചത് കൊണ്ടും... അവർക്കവർ സ്വന്തമായി.. ഇന്ന് നീ കല്യാണചെക്കൻ മാത്രമാണ്.. അത് മാത്രം ആയാൽ മതി. ബാക്കി എല്ലാം ഞാൻ നോക്കി കൊള്ളാം എന്നും പറഞ്ഞു കൊണ്ട് ഒരാഴ്ച മുൻപ് ഓട്ടം തുടങ്ങിയതാണ് കാശി.. പലപ്പോഴും ശിവ അവനെ ശാസിച്ചു.. അത്രയും കഷ്ടപാട് തന്നെയാണ് അവന്. അശോകൻ തിരിച്ചു വന്നിട്ടുണ്ട്. പക്ഷേ അയാളെ പിന്നെയാ ഓഫീസിന്റെ പരിസരത്ത് പോലും കണ്ടിട്ടില്ല. ഒന്ന് രണ്ടു പ്രാവശ്യം കാശി അങ്ങോട്ട് ഓർമ്മിപ്പിച്ചപ്പോഴും അതൊക്കെ ഇനി നീ നോക്കിയ മതിയെടാ.. എനിക്കീ ട്രിപ്പ് പോയി ഹരം കയറി എന്നൊക്കെ പറഞ്ഞു കൊണ്ടയാൾ തീർത്തും ഒഴിഞ്ഞു മാറിയതോടെ.. ആ മനസ്സിൽ എന്താണെന്ന് തിരിച്ചറിവ് വന്ന അവൻ പിന്നെ എതിർപ്പൊന്നും പറയാതെ അതിന് നിന്നു കൊടുത്തു. അപ്പോഴേക്കും ബിസിനസ് തന്ത്രങ്ങളുടെ കിടപ്പ് വശം അശോകനേക്കാൾ നന്നായി കാശിയും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.. നാടടക്കി വിളിച്ചൊരു കല്യാണം. കാശ്ശിക് വേണ്ടപ്പെട്ടവരെ അവൻ തന്നെയാണ് വിളിച്ചത്. സ്വന്തം കല്യാണത്തിന് വിളിച്ചു കൂട്ടാൻ പറ്റാത്ത സങ്കടം കൂടി അവനങ്ങനെ തീർത്തു.. രാജശേഖരനും കുടുംബത്തിനും ഒപ്പം തന്നെയാണ് അർജുൻ വന്നത് എന്നുള്ളത് അവന് ഏറെ സന്തോഷം തോന്നിപ്പിച്ച കാഴ്ചയാണ്. കല്യാണം വരെയും എത്തിയില്ലേലും അർജുന്റെ കാര്യത്തിൽ ഗായത്രിയിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.. ഉല്ലാസിന്റെ കൂടെ സന്തോഷത്തോടെയാണ് കാവ്യ വന്നത്. കാശിയുടെ കൈ ചൂടറിഞ്ഞ ഉല്ലാസ് ഇനിയും ഒരു വട്ടം കൂടെ അതൊന്നും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് സ്വഭാവത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്ന് കാശി നേരിട്ടറിഞ്ഞ സത്യമാണ്. ഭവ്യക്കിനിയും പഠിക്കാൻ പോണമെന്നു പറഞ്ഞപ്പോൾ കാർത്തുവാണ് അവൾക്കിഷ്ടാമുള്ള കോഴ്സിനു കൊണ്ട് പോയി ചേർത്തതും.. അവളതിൽ തിരക്കിലാണ്. എങ്കിലും കല്യാണത്തിന് വന്നിട്ടുണ്ട്. വരണം എന്ന് ശിവ തന്നെയാണ് അവളെ ചെന്ന് കണ്ട് പറഞ്ഞത്. കഴിഞ്ഞു പോയതെല്ലാം ഒന്ന് പോലും വിടാതെ മനസ്സിൽ നിന്നും തൂത്തെറിഞ്ഞ ഭവ്യക്കവനോട് ഒരിത്തിരി പോലും ദേഷ്യമോ പരിഭവമോ ഇല്ല.. മൊത്തത്തിൽ എല്ലാത്തിനും എല്ലാവരും സന്തോഷത്തിലാണ്.. കാശ്യേട്ട... പിന്നിൽ നിന്നും അൽപ്പം ദേഷ്യം പുരണ്ട വിളി വന്നതോടെ കാശി തത്കാലം തിരക്കുകൾ മാറ്റി.. ഇളം മഞ്ഞ കളർ സാരിയിൽ അതീവ സുന്ദരിയായി.. കാർത്തു അവന് മുന്നിൽ മുഖം വീർപ്പിച്ചു നിന്നു. ആ സ്വഭാവത്തിന് മാത്രം അന്നും ഇന്നും പെണ്ണിന് യാതൊരു മാറ്റവുമില്ല. നീ കൊഞ്ചിച്ചു കുറെ കൂടി വഷളാക്കി എന്ന് തുളസിയും അശോകനും വരെയും പരാതി പറഞ്ഞു തുടങ്ങി.. സിറ്റി ഹോസ്പിറ്റലിൽ പേരെടുത്ത ഡോക്ടർ കാർത്തിക അശോകൻ കാശിക്ക് മുന്നിൽ നേഴ്‌സറി കുട്ടിയാണ്. ആ കുറുമ്പാണ് അവളിലെ ഭംഗി എന്നറിയാവുന്ന അവനും അതിനൊപ്പിച്ചു നിന്ന് കൊടുക്കും. കല്യാണത്തിന് ശേഷം വർഷം ഒന്ന് കഴിഞ്ഞിട്ടും കാണുന്നവർക്ക് അവരപ്പോഴും പ്രണയിതാക്കൾ മാത്രമാണെന്ന് തോന്നും വിധം... "ഇത്രേം സുന്ദരി ആയി ഒരുങ്ങിട്ട് ഈ മോന്ത ഇങ്ങനെ പിടിക്കാതെ ന്റെ കുഞ്ഞാറ്റ കിളി നീ.." കാശി ഇടം വലം നോക്കി കൊണ്ട് അവളോട് ചേർന്നു നിന്നു. പോ.. ഞാൻ മിണ്ടൂല.. അത് വെറുതെ.. ഞാനൊന്ന് ചേർന്നു നിന്ന അതിനേക്കാൾ സ്പീഡിൽ എന്നിലേക്ക് ചാഞ്ഞു വരുന്ന നീയോ.. " കാശി അവളെ കളിയാക്കി.. അത് തന്നെയാണ് സത്യം.. അടുപ്പിച്ചു ഒരു മണിക്കൂർ പോലും അവനോട് പിണങ്ങിയിരിക്കാൻ അവൾക്കപ്പോഴും കഴിയില്ല. "പറയ്യ്.. ഇന്നെന്താ പ്രശ്നം.." "എല്ലാവരും സ്റ്റെജിൽ കയറി ഫോട്ടോ എടുത്തു.. ഞാൻ മാത്രം ഇല്ല.." കൊച്ചു പിള്ളേരെ പോലുള്ള ആ പറച്ചിൽ കേട്ടിട്ട് കാശിക്ക് ചിരി വന്നു. "അതെന്തേ ന്റെ കുഞ്ഞാറ്റ കിളി പോവാഞ്ഞേ.." അവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുന്നതിനിടെ തന്നെ കാശി ചോദിച്ചു. "ഞാൻ ഒറ്റക്കോ.." കാർത്തു അവനെ തുറിച്ചു നോക്കി. "ഞാൻ ഉള്ളപ്പോഴോ.. വന്നേ.. നിനക്ക് വേണ്ടത്രേം ഫോട്ടോ എടുത്തിട്ട് തന്നെ ബാക്കി കാര്യം..." അവളോട് കൊഞ്ചി പറഞ്ഞു കൊണ്ടവൻ ശിവയുടെ അരികിലേക്ക് ചെന്നു.. സെറ്റല്ലേ ഡാ.. " കാർത്തുവിനോപ്പം തന്നെ കാശി ശിവയെയും കോർത്തു പിടിച്ചു.. ഹൃദയം നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അതിമനോഹരമായ ഒരു ഫ്രയിമിൽ അതങ്ങനെ പതിഞ്ഞു നിന്നു... ഏറ്റവും മനോഹരമായി തന്നെ... ഇനി തുടരില്ല കേട്ടോ.. പറഞ്ഞില്ല അറിഞ്ഞില്ല എന്നൊക്കെ നിങ്ങൾ പരാതി പറയും.. എനിക്കറിയാം.. പക്ഷേ ഒന്നോർത്തു നോക്കൂ.. എപ്പോഴും ഞാൻ പറയുന്നത് പോലെ തന്നെ ഇനിയിവിടെ പങ്ക് വെക്കാൻ വിശേഷങ്ങൾ ഒന്നുമില്ല. ശിവയുടെയും മിയയുടെയും ലൈഫിലൊരു ട്രാജഡി.. കാശ്ശിക്കും കാർത്തുവിനും കുഞ്ഞ്.. പിന്നെയും വലിച്ചു നീട്ടാൻ വേണ്ടി മാത്രം എഴുതുന്ന സീനുകൾ...ഇതൊക്കെ എഴുതി ഇനിയും വലിച്ചു നീട്ടാൻ എനിക്ക് തോന്നുന്നില്ല. ഇപ്പൊ തന്നെ കുറച്ചു ഓവറായോ എന്നാ എനിക്ക്.. വില്ലന്മാരെ ഇനിയീ പാർട്ടിൽ കൊണ്ട് വന്നിട്ടില്ല. സന്തോഷത്തോടെ തന്നെ പിരിയട്ടെ എന്ന് തോന്നിയിട്ടാണ്.. ആരെയും വിട്ട് പോയിട്ടില്ല എന്ന് കരുതുന്നു. ഇനി അങ്ങനെ ആരേലും ഉണ്ടേൽ നിങ്ങൾ നിങ്ങളുടെ ഭാവന പോലങ് ഊഹിച്ചോ ട്ടാ.. ഞാൻ ഉദ്ദേശിച്ചതിലും ഭംഗിയായി തന്നെ എനിക്കിത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷമുണ്ട്.. അതിനോടൊപ്പം തന്നെ കാശി ഇനി കൂടെയില്ല എന്നുള്ള സങ്കടവും ഉണ്ട്.. ലാസ്റ്റ് പാർട്ടാണ്.. പറ്റും പോലൊക്കെ റിവ്യൂ ഇടണം.. അതാണ് സന്തോഷം.. രണ്ടു കഥകൾ കൂടി തുടങ്ങി വെച്ചിട്ടുണ്ട്. അതിനൊപ്പവും ഉണ്ടാവും എന്ന് തന്നെ കരുതുന്നു.. സ്നേഹത്തോടെ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💜💜💜 #💞 പ്രണയകഥകൾ #📔 കഥ
അമ്പിളി 🌝
2.1K views
16 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋21 അഭിമന്യുവിന്റെ കൂടെ അവന്റെ കയ്യിൽ തൂങ്ങി മധു അവിടം മുഴുവൻ നടന്നു. ഇഷ്ട്ടപെട്ട ഒരുപാട് ഡ്രസ്സ്‌ എടുത്തു. അവൾക്കിഷ്ടപ്പെട്ടത് മാത്രമല്ല, അഭിക്ക് ഇഷ്ട്ടപെട്ടതും എടുത്തു. ചില ഡ്രസ്സ്‌ എടുത്തു അവളുടെ മേലെ വച്ചു നോക്കി ' ഇത് നിനക്ക് നന്നായി ചേരുമെന്ന്'  പറഞ്ഞു അഭി നാലഞ്ച് ടോപ്പുകൾ എടുത്തു വച്ചു.  രണ്ടു മൂന്നു കളറിൽ ജീൻസും കൊറച് ചുരിദാറും എല്ലാം എടുത്തു വച്ച് മൂന്ന് നാലു സാരിയും വാങ്ങി. Bill പേ ചെയ്യാൻ പോയപ്പോൾ അഭി കാർഡ് എടുത്തതും മധു അവനെ കൊടുക്കാൻ സമ്മതിച്ചില്ല.. " എന്റെ കയ്യിൽ കാശുണ്ട് മനു .. ഞാൻ കൊടുത്തോളം... " ഇതും പറഞ്ഞു മധു ചാടി കേറി പണം googlepay ചെയ്തു.  മൂന്ന് നാല് വലിയ കവർ ഡ്രസ്സ്‌ കണ്ട് രണ്ടു പേരും പരസ്പരം നോക്കി പോയി. മധു എല്ലാംകൂടി വാരി പെറുക്കി രണ്ടുകയ്യിലുമായി എടുത്തുകൊണ്ടു നടന്നു. " ഇങ് താ... കുറച്ചു ഞാൻ പിടിക്കാം...."എന്നും പറഞ്ഞു അഭി ഓടി വന്നവളുടെ കയ്യിൽ നിന്നും കുറച്ചു കവർ വാങ്ങി പിടിച്ചു. മധു നന്ദിയോടെ ഒന്നവനെ നോക്കി പുഞ്ചിരിച്ചു. എല്ലാം കൂടെ ബൈക്കിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു വച്ചു, അവളെയും കയറ്റി അവനും കയറി. ബൈക്ക് മുന്നോട്ട് പോയി തുടങ്ങിയതും മധു അവന്റെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു. " മനു... നമുക്ക് വേറെ എങ്ങോട്ടേലും പോയാലോ? "  അവൾ ഒറ്റകണ്ണ് ചിമ്മി ചിരിയോടെ റിക്വസ്റ്റ് ചെയ്തു. "എവിടേക്ക് പോവും?" " എനിക്കറിയില്ല... ഞാൻ ഇവിടെ ആദ്യമായിട്ടല്ലേ... എങ്ങോട്ട് വേണേലും പൊക്കോ. പക്ഷെ അവസാനം sunset കാണാൻ ബീച്ചിൽ കൊണ്ടുപോകണം.." മധു പറഞ്ഞു. " ബാല മോള് എന്തും പറഞ്ഞാ എന്നെ വിളിച്ചോണ്ട് വന്നത്?" അവൻ ബൈക്ക് സൈഡ് ഒതുക്കി തിരിഞ്ഞവളോട് ചോദിച്ചു. " ആവോ... ഞാൻ ഓർക്കുന്നില്ല.. " എന്താ ആ മുഖത്തെ നിഷ്കളങ്കത. അത് നോക്കി പിന്നവന് ഒന്നും പറയാൻ തോന്നിയില്ല. എത്ര നിഷ്കളങ്കമായാണ് മധു ഓരോ നിമിഷവും ആസ്വദിക്കുന്നത്.  റോഡിൽ കാണുന്ന ഓരോ കുഞ്ഞ് കാര്യങ്ങളും അത്രയും കൗതുകത്തോടെ നോക്കിയും കണ്ടും ചോദിച്ചറിഞ്ഞും അവളിരുന്നു. അഭിക്ക് അതൊക്കെ കാണുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. അഭി നേരെ അവളെയും കൊണ്ട് പോയത് അവിടെ  പുതുതായി ഉത്ഘാടനം കഴിഞ്ഞ മാളിലേക്ക് ആയിരുന്നു. മധു കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നു. ബാംഗ്ലൂരിൽ ഇങ്ങനെ ഒരുപാട് മാളുകൾ ഉള്ളതായി പലരും പറഞ്ഞു കേട്ടവൾക്ക് അറിയാം. പക്ഷെ ഇതുവരെ പോയിട്ടില്ല. രാവിലെ അവരുടെ നിരീക്ഷണ പരിധിയിൽ എവിടെ വേണേലും പോവാൻ അനുവാദമുണ്ടായിരുന്നു. പക്ഷെ അവൾക്ക് അതിനൊന്നുമുള്ള ആഗ്രഹമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ സ്വാതന്ത്ര്യത്തോടെ ഇതൊക്കെ കാണുമ്പോൾ മധുവിന് സന്തോഷം സഹിക്കാൻ വയ്യായിരുന്നു. അവിടെ കാണുന്ന കാര്യങ്ങൾക്കൊക്കെ ഇത്രത്തോളം കൗതുകപ്പെടാൻ ഉണ്ടോന്ന് പോലും അഭി ആലോചിച്ചു. ഇടക്കെപ്പോഴോ മധു ഓരോ വഴിക്ക് തിരിഞ്ഞു പോകുന്നത് കണ്ട് അഭി അവളുടെ കയ്യിൽ പിടിച്ചു. " വാ പൊളിച് നടന്ന് എവിടേം പോയി വീഴണ്ട.... എന്റെ കൂടെ വാ..." ഇങ്ങനെ പറഞ്ഞവൻ പിന്നെയാ കൈ വിട്ടില്ല. രണ്ടു പേരും എസ്‌കേലേറ്ററിന്റെ മുന്നിൽ എത്തി. അഭി അതിലേക്ക് കയറാൻ തുനിഞ്ഞതും അവന്റെ പുറകിൽ ബലം പിടുത്തം. താഴെ നിന്ന് മുകളിലേക്ക് ഒഴുകി നീങ്ങുന്ന എസ്‌കേലേറ്ററിലേക്ക് തുറിച്ചു നോക്കി നിൽക്കുകയാണ് മധു. പേടിയോടെ അവന്റെ കൈകളെ പുറകിലേക്ക് പിടിച്ചു വലിച്ച് നിൽപ്പാണ്. " എന്തേ? " അഭി സൗമ്യമായി ചോദിച്ചു. " ഞാനിതിലൊന്നും ഇത് വരെ കയറിയിട്ടില്ല... പേടിയാവുന്നു. " കുറച്ചു നാണക്കേടാണെങ്കിലും മധു സത്യം പറഞ്ഞു. "അത്രേ ഉള്ളോ... എന്റെ അടുത്തേക്ക് നിന്ന് കയ്യിൽ പിടിക്ക്..." അഭി അവളെ നേരെ നിർത്തി.  എന്നിട്ടവൻ എങ്ങനെ അതിൽ കയറണമെന്ന് പറഞ്ഞു കൊടുത്തു. മധു അഭിയോടൊപ്പം അതുപോലെ തന്നെ എസ്‌കേലേറ്ററിൽ കയറി. അത് മുകളിലേക്ക് ഒഴുകി നീങ്ങുമ്പോൾ എന്തൊക്കെയോ നേടിയെടുത്തൊരു ഭാവമായിരുന്നു മധുവിന്. അങ്ങനെ കാണാത്തതും കേൾക്കാത്തതുമായ പലതും മധു അതിശയത്തോടെ കണ്ടു. ഒരു നേരം പോലും അഭി അവളുടെ കൈ വിട്ടിരുന്നില്ല. ഉച്ചക്ക് പുറത്തു നിന്ന് ഫുഡും കഴിച്ചു രണ്ടുപേരും. മധു വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിക്കൻ ബിരിയാണി കഴിച്ചു. അഭിക്ക് ഭക്ഷണത്തിൽ നിയന്ത്രണം ഉള്ളത്കൊണ്ട് അവൻ ചോറാണ് പറഞ്ഞത്. പുറത്തിന്ന് കഴിക്കാൻ പാടില്ലെങ്കിലും മധു ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ടോ എന്തോ അഭിയും നന്നായി കഴിച്ചു. ശേഷം മധു പറഞ്ഞത് പോലെ ബീച്ചിലേക്ക് പോയി. വൈകുന്നേരം ആകുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ബീച്ചിൽ വല്ല്യ തിരക്കില്ലായിരുന്നു.  മധു വെയിലേറ്റ് തിളങ്ങുന്ന പൊടി മണലിലേക്ക് ഇഷ്ടത്തോടെ കാലെടുത്തു  വച്ചു. " മനൂ...... " മണലിലൂടെ കുറച്ചു നേരം ചെരിപ്പില്ലാതെ നടന്നതിന് ശേഷം മധു അഭിയിരിക്കുന്നിടത്തേക്ക് ചെന്ന് വിളിച്ചു. ഫോണിൽ വെറുതെ റീൽ കണ്ടോണ്ടിരുന്ന അഭി തലയുയർത്തി. മധു അഭിയുടെ അടുത്തേക്കിരുന്നു. " താങ്ക്സ്...." അത് പറയുമ്പോൾ മധുവിന്റെ കണ്ണുകളിൽ അത്രയും ആത്മാർത്ഥ ഉണ്ടായിരുന്നു. " എന്തിന്? " അഭി ഫോൺ പോക്കറ്റിലേക്ക് വച്ച് അതിശയത്തോടെ ചോദിച്ചു. " ആദ്യമായി ബീച് കാണിച്ചു തന്നതിന്....." അഭി ശരിക്കും ഞെട്ടി. ഈ പ്രായം വരെയവൾ ബീച് കണ്ടിട്ടില്ലേ എന്നോർത്തായിരുന്നത്. അവനെന്തോ പറയാൻ തുടങ്ങിയതും മധു ചാടി എണീറ്റ് അവന്റെ കയ്യിൽ പിടിച്ചു. " വാ.... അതിലൂടെ നടക്കാം... " കടലിലേക്ക് ചൂണ്ടി മധു പറഞ്ഞുകൊണ്ട് അവനെ വലിച്ചു. അഭി എണീറ്റ് ബാക്കിലെ മണൽ തട്ടി, അപ്പോഴേക്കും മധു കടലിലേക്ക് നടന്നിരുന്നു. നല്ല ചൂടുകാറ്റടിക്കുന്ന കടൽ തീരെത്തൂടെ നടക്കുമ്പോൾ അഭി ചിന്തിച്ചിരുന്നത് മധുവിനെ കുറിച്ചായിരുന്നു. പാറി പറക്കുന്ന സാരി ഒതുക്കി പിടിച്ചു അവനോടൊട്ടി നടക്കുന്ന അപരിചിതയായ ഒരു പെൺകുട്ടി. എത്ര പെട്ടന്നാണ് അവൾ തനിക്കൊരു സുഹൃത്തും സംരക്ഷണ വലയവുമായത്. എന്ത് കാരണം കൊണ്ടായാലും അവളീ ജീവിതത്തിലേക്ക് വന്നത് നന്നായെന്നവന് തോന്നി. ഇപ്പോൾ ജീവിതത്തിൽ  വെളിച്ചമുള്ള പോലൊരു തോന്നൽ. " മനു... ഇങ്ങോട്ടിരിക്കാം... " നടന്നു നടന്നു ഒരുപാട് ദൂരം പിന്നിട്ടപ്പോൾ അൽപ്പം തണൽ ഉള്ളിടത്തായി കാണുന്ന സിമന്റ്‌ ബെഞ്ചിലേക്ക് ചൂണ്ടി മധു പറഞ്ഞു. രണ്ടു പേരും അങ്ങോട്ടിരുന്നു. " മനൂന് ഐസ് ക്രീം വേണോ?" മധു ചോദിച്ചു. " വേണ്ട.... കഴിക്കാൻ പാടില്ല..." " എന്നാൽ ഞാനൊരെണ്ണം മേടിച്ചിട്ട് വരാം..'' ഇതും പറഞ്ഞവൾ എണീറ്റ് കുറച്ചു മാറി കാണുന്ന ഐസ്ക്രീം ഷോപ്പിലേക്ക് നടന്നു. അഭി അവൾ പോകുന്നതൊന്ന് നോക്കി കടലിലേക്ക് മിഴികളൂന്നി ഇരുന്നു. അവന്റെ മനസിപ്പോൾ ആ സാഗരം പോലെയാണ്. ഒരറ്റം തിരകൾ ആർത്തിരമ്പുമ്പോഴും മറ്റൊരറ്റം വളരെ ശാന്തമായി കിടക്കുകയായിരുന്നു. " ആ... ആരിത് അഭിമന്യുവോ.... " പരിചിതമായൊരു സ്ത്രീ സ്വരം കേട്ട് അഭി കടലിൽ നിന്നും മിഴികൾ പിൻവലിച്ചു. മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അഭി ഇരുന്നിടത്തു നിന്ന് അറിയാതെ എണീറ്റ് പോയി. " നയന..... " അഭി അതിശയത്തോടെ പറഞ്ഞു. അത് കേട്ടതും നയന അവനെ പുച്ഛത്തോടെ നോക്കി. അവളുടെ കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരികളും അതേ ഭാവത്തിൽ ആയിരുന്നു നിന്നിരുന്നത്. " നീ ഇപ്പോഴും ജീവനോടെ തന്നയുണ്ടോ... ഞാൻ വിചാരിച്ചു മരിച്ചുകാണുമെന്ന്...." നയനയുടെ വാക്കുകളിൽ  അത്രത്തോളം വെറുപ്പുണ്ടായിരുന്നു. അഭി നിസ്സഹായതയോടെ ഒന്ന് ചിരിച്ചു. " ഭാഗ്യം അന്നേ രക്ഷപെട്ട് ഓടിയത്... അല്ലെങ്കി നിന്നേം നോക്കി ജീവിതം തീർന്നേനെ.. " അഭി അവൾ പറയുന്നത് കേട്ട് സ്ഥിരമായുള്ള ചിരിയോടെ തന്നെ നിന്നു. ആ നേരം അഭിയേട്ടാ എന്നും വിളിച്ചു കൊഞ്ചലോടെ പിന്നാലെ നടന്നിരുന്നൊരു നയനയായിരുന്നു അവന്റെ ഉള്ള് നിറയെ. അവനെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിക്കാൻ പഠിപ്പിച്ച സ്വപ്നം കാണാൻ പഠിപ്പിച്ച അവന്റെ നയന. ഒരു രോഗിയാവുന്നതിന്റെ തൊട്ട് മുന്നേവരെ അവന്റെ ശബ്ദം കേൾക്കാതെ എണീക്കാതിരുന്നവൾ.... അവന്റെ ചുംബനമില്ലാതെ ഉറങ്ങാതിരുന്നവൾ.... അവളാണീ മുന്നിൽ നിൽക്കുന്നതെന്ന് അവിശ്വസനീയമായിരുന്നു അഭിക്ക്. " ഇതറിഞ്ഞപ്പോ തന്നെ ഞങ്ങള് നിന്നോട് പറഞ്ഞതല്ലേ നിർത്തുന്നതായിരിക്കും നല്ലതെന്ന്... ആ വാക്ക് കേട്ടത്കൊണ്ട് ഇപ്പോൾ ഉപകാരപ്പെട്ടില്ലേ.... നോക്കവന്റെ കോലം.... മെലിഞ്ഞു കുറ്റി മുടിയൊക്കെയായി... ആര് കണ്ടാലും ഒരു രോഗിയാണെന്ന് പറഞ്ഞു പോകുന്ന പോലെ..." നയനയുടെ ഒരു കൂട്ടുകാരി പറഞ്ഞ് കൊണ്ട് നയനയുടെ തോളിലേക്ക് കൈചേർത്തു. " സത്യം.... " നയന പറഞ്ഞു. അഭിക്ക് അവരുടെ സംസാരം കേട്ട് നിൽക്കാനുള്ള ശേഷിയില്ലായിരുന്നു. ഒന്ന് തെളിഞ്ഞു തുടങ്ങിയ മനസ്സിനെ വീണ്ടുമവർ കീറിമുറിച്ചു തുടങ്ങിയിരുന്നു. "ഒരു കണക്കിന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇവിടെ വരാൻ തോന്നിയത് നന്നായി... അത്കൊണ്ട് നിന്നെയൊന്നു കാണാൻ പറ്റി. വീട്ടിലേക്ക് ഫ്രൂട്ട് ഒക്കെയായിട്ട് വരണമെന്ന് വിചാരിച്ചതാ പിന്നെന്തോ മൂഡ് വന്നില്ല. ഇന്ന് കണ്ടത് നന്നായി ഇനിപ്പോ കാണാൻ പറ്റോ എന്നൊന്നും അറിയില്ലല്ലോ..." നയന വീണ്ടും വാക്കുകൾ കൊണ്ട് അവന്റെ മുറിവിന്റെ ആഴം കൂട്ടി. "നീ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലേ...?" അത്രയും കേട്ടപ്പോൾ നിരാശ്ശയോടെ അഭി ചോദിച്ചു പോയി. " ഹാ... അത് നല്ലൊരു ചോദ്യമാണ് അഭിമന്യു.... ഉത്തരം വളരെ സിംപിൾ ആണ്. നിന്നെ സ്നേഹിച്ചിരുന്നതിനേക്കാൾ നിന്റെ പണത്തെ ഞാൻ സ്നേഹിച്ചിരുന്നു. നിന്റെ കുടുംബപേരിനെ സ്നേഹിച്ചിരുന്നു. എന്തിന് നിന്റെ ശരീര സൗന്ദര്യത്തെ പോലും സ്നേഹിച്ചിരുന്നു. പക്ഷെ ഇതിലപ്പുറം എനിക്കെന്റെ ജീവിതം വലുതായിരുന്നത്കൊണ്ടാണ് അന്നെല്ലാം അവസാനിപ്പിച്ചതും.." അവൾ വല്ലാത്ത വെറിയോടെ പറഞ്ഞു. അഭിക്ക് സങ്കടം സഹിക്കാൻ പറ്റാത്ത പോലെ തോന്നി. എന്ത് പ്രശ്ങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന പണ്ടത്തെ അഭിയായിരുന്നില്ലവൻ. ഒന്നിനെയും നേരിടാൻ വയ്യാത്ത... ജീവിതം തന്നെ മടുത്തുപോയ ഒരു സാധു മനുഷ്യനായിരുന്നു. "നിന്റെ ജീവിതം തീർന്നെടാ... ആ നിനക്ക് എന്നെപോലൊരു പെണ്ണിനെ വേണമെന്ന് ചിന്തിക്കാനുള്ള അർഹതയെങ്കിലും ഉണ്ടോ?" അവൾ അഭിക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു. അത് കേട്ടതും അവളുടെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു. അഭിയുടെ തല താഴ്ന്നു പോയി. " ആരാ മനു ഇതൊക്കെ? "പെട്ടന്ന് ആ മധുരമുള്ള ശബ്ദത്തോടൊപ്പം ഒരു ഐസ്ക്രീം പിടിച്ച മെലിഞ്ഞ കൈ അഭിയുടെ കൈകുഴയിലൂടെ കടന്നു അവനെ ചേർത്തു പിടിച്ചിരുന്നു. തുടരും..... എവിടെയാണ് dears 🫂🫂... മിസ്സ്‌ ചെയ്തോ.
butterfly
1.5K views
17 hours ago
AI indicator
🥀🥀ഒരു കോൺട്രാക്ട് കല്യാണം🥀🥀5️⃣3️⃣ ഞാൻ... ഞാൻ.. എന്തിനാ അയാളെ അങ്ങെനെ വിളിച്ചത്?? കർത്താവെ ഞാൻ.. ഞാൻ അയാളെ സ്നേഹിക്കുന്നില്ലേ??? ഞാൻ അയാളെ ആഗ്രഹിക്കുന്നില്ലേ?? പക്ഷെ ശ്രീ കുട്ടി പറഞ്ഞത് കർത്താവെ ഞാൻ കാരണം അയാൾ... അവൾ ഒന്നും ആലോചിക്കാതെ തന്റെ ഫോൺ എടുത്തു.. എന്നിട്ട് അതിൽ ശ്രീ എന്ന് സേവ് ചെയ്ത നമ്പർ എടുത്തിട്ട് കോൾ ബട്ടൺ പ്രെസ്സ് ചെയ്തു... പക്ഷെ അവൻ കോൾ അറ്റൻഡ് ചെയ്തില്ല.... ഇവ നിരാശയോടെ ആ ഫോൺ കട്ടിലിലേക്ക് ഇട്ടു... എന്നിട്ട് വെറുതെ മുകളിലേക്ക് നോക്കി കിടക്കുമ്പോഴാണ് ആരോ ഡോർ കനോക് ചെയ്യുന്ന ശബ്ദം കേട്ടത്... ഡോർ തുറന്നു നോക്കുമ്പോൾ ശ്രീ കുട്ടി ആയിരുന്നു.... കൂടെ അനൂപും ഉണ്ടായിരുന്നു... എന്താ?? ഇവ ചോദിച്ചു.... ഞങ്ങൾ ഒന്ന് അകത്തേക്ക് വന്നോട്ടെ?? മ്മ്.. വാ.. ഇവ സത്യത്തിൽ സോറി പറയാനാ ഞാൻ വന്നത്... അനൂപേട്ടൻ പറഞ്ഞപ്പോഴാ എനിക്ക് സത്യാവസ്ഥ ബോധ്യം വന്നത്.... പിന്നെ അരുണി പിരി കേറ്റിയപ്പോൾ ഞാനും അതിൽ വീണുപോയി... അത് കൊണ്ട അമ്മയെ തള്ളിയിട്ടത് കണ്ടു എന്നൊക്കെ പറഞ്ഞത്താ...ഞാൻ..... എന്നോട് ക്ഷമിക്കണം.... പണ്ടേ ഞാനും ശ്രീയേട്ടനും ആണ് കൂട്ട്... ഏട്ടന് സങ്കടം വന്നാൽ എനിക്ക് സഹിക്കില്ല.... അത് കൊണ്ട എന്റെ ഏട്ടനെ കരയിച്ച ആളോട് എനിക്ക് അത്രക്ക് ദേഷ്യം തോന്നിയത്... സോറിയെട... ഇനി നമ്മൾ ഫ്രണ്ട്സ് ആണൂ ട്ടോ... ശ്രീ കുട്ടി അവൾക്ക് നേരെ കൈ നീട്ടി.... ഇവ ഒന്നും ആലോചിക്കാതെ ആ കൈയിൽ തന്റെ കൈ ചേർത്തു... പിന്നെ ഇവ നാളെ അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ പൂജ ഉണ്ട്‌... പൂജ.... എനിക്ക് അതിനെ കുറിച്ചൊന്നും.... അറിയില്ല അല്ലെ.... ഞാൻ എല്ലാം പഠിപ്പിക്കാം കേട്ടോ... അതും പറഞ്ഞു ശ്രീ കുട്ടി അവളെയും കൊണ്ട് താഴേക്ക് നടന്നു.... ഹാളിൽ ചെല്ലുമ്പോൾ അവരുടെ വരവ് കണ്ട് രാഘവനും സരസ്വതി യും ഞെട്ടി പോയി... എടാ അനൂ ഇവിടെ എന്താ സംഭവിച്ചത്??? ഞാൻ ഇപ്പോൾ എന്താ കണ്ടത്?? കണ്ടതൊക്കെ സത്യം തന്നെ... ഇങ്ങനെ ഒന്നു ആക്കി എടുക്കാൻ പെട്ട പാട്... ആഹാ... എന്റെ പണി കഴിഞ്ഞു ഞാൻ എന്നാൽ ഇറങ്ങുവാ... അനൂപ് പറഞ്ഞു... എന്താടാ ധൃതി??? നാളെ രാവിലെ പോകാൻ ഉള്ളതല്ലേ....?? അത് ശരിയാ.... എടാ കൃത്യം നാലു മണിക്ക് തന്നെ എത്തിയേക്കണേ.... ശരി അമ്മ... അതും പറഞ്ഞു അനൂപ് തന്റെ വീട്ടിലേക്ക് പോയി... ശ്രീ കുട്ടിയുടെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ നേരം സന്ധ്യ ആയിരുന്നു... ഇവ റൂമിലേക്ക് വന്നു ആദ്യം തന്റെ ഫോൺ ആണ് എടുത്തു നോക്കിയത്... ശ്രീയുടെ കോളുകൾ ഒന്നും കാണാതെ വന്നപ്പോൾ അവൾക്ക് വല്ലാത്ത നിരാശ ആണ് തോന്നിയത്.... ഞാൻ അങ്ങോട്ട് വിളിച്ചതല്ലേ തിരക്കാണെങ്കിൽ കാണുമ്പോൾ ഒന്നു തിരികെ വിളിച്ചാൽ എന്താ?? അവൾക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു... അവൾ ആ ഫോൺ നെറ്റ് ഓഫ്‌ കട്ടിലേക്ക് ഇട്ടു എന്നിട്ട് താഴേക്ക് പോയി... 🥀🥀തുടരും 🥀🥀 "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #💞 നിനക്കായ് #പ്രതിലിപി കഥകൾ## #📙 നോവൽ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _127 ✍️ രചന - ജിഫ്ന നിസാർ.. 💥 ഒരു മാസം.. അത്രയും നാളത്തെ കാര്യമല്ലേ ഡാ.. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യൂ.. " ഗൂഢമായൊരു ചിരിയോടെയാണ് അശോകൻ പറയുന്നത്. അയാൾക്കൊപ്പിച്ചു തുളസിയും. എന്തായാലും തനിക്കൊന്നുമില്ല.. ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും ടീമിലില്ല എന്നൊരു ഭാവത്തിലാണ് കാർത്തുവിന്റെ നിൽപ്പ്. ഒക്കെക്കൂടി കാശിയാകെ ധർമ്മസങ്കടത്തിൽ പെട്ടത് പോലെയാണ്. ചെയ്യാമെന്ന് പറയാനും ചെയ്യില്ലെന്ന് പറയാനും വയ്യ. കാര്യം അത്ര നിസാരവുമല്ല. ഒരു മാസം എന്നൊക്കെ പറയുമ്പോൾ.. അശോകനും തുളസിയും കൂടിയൊരു ട്രിപ്പ്‌.. വെറുമൊരു ട്രിപ്പ്‌ അല്ലത്. എണ്ണം പറഞ്ഞ വിദേശ രാജ്യങ്ങളിൽ കൂടിയൊക്കെ ഒന്ന് വിസിറ്റ് ചെയ്തു വരാൻ അയാൾക്കുള്ള മോഹം. പക്ഷേ എന്ന് തിരികെ വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രശ്നം അതല്ല.. അത്രയും ദിവസം അയാളുടെ ബിസിനസ് സാമ്രാജ്യം ആരെ ഏല്പിക്കും എന്നതാണ്. ഒടുവിൽ കാശിക്കാണ് അതിന്റെ ഇൻചാർജ് വന്നു ചേർന്നതും. അവനെ കൊണ്ടത് കഴിയുമോ എന്ന് തുളസിക്കൊരു സംശയമുണ്ടായിരുന്നു. ഇത് വരെയും ബിസിനസ് മേഖലയിലൊന്നും ജോലി ചെയ്യാത്ത കാശിയുടെ കാര്യത്തിൽ അവരുടെ ആ ആശങ്ക ന്യായവുമാണ്. പക്ഷേ അശോകന് ഉറപ്പുണ്ട്.. വളരെ പെട്ടന്ന് തന്നെ അവനത് പഠിച്ചേടുക്കുമെന്ന്. കാശിനാഥൻ എന്താണെന്നും എങ്ങനെ ആണെന്നും അയാളോളം അറിഞ്ഞത് വേറെ ആരുണ്ട്.! അത് കൊണ്ട് തന്നെ ആ കാര്യത്തിൽ അശോകന് ആശങ്ക ലവലേശം പോലുമില്ല. അതുമല്ല.. ഒരുപാട് പ്രാവശ്യം.. ഒരുപാട് രീതിയിൽ പറഞ്ഞു നോക്കിയിട്ടും കാശി അനുകൂലമായൊരു മൂളൽ പോലും കൊടുക്കാത്ത ഒരു കാര്യം.. അതവന്റെ കയ്യിലെക്ക് ഏല്പിക്കാൻ ഇതിനോളം നല്ലൊരു സാഹചര്യം ഇനി വരാനുമില്ല. തിരക്കുകളും ഓട്ടവും.. ഒന്ന് വിശ്രമിക്കാൻ അയാളും കൊതിച്ചു പോകുന്നുണ്ട്. എല്ലാം മഹേഷിന് ഏല്പിച്ചു കൊടുത്തു കൊണ്ടൊന്നു സ്വസ്ഥമാകണം എന്നുള്ള പ്ലാൻ.. അത് പല വഴിക്കായി ചിതറി പോയിരിക്കുന്നു. ഇനിയിപ്പോ കാശിയെ തന്റെ വഴിയിൽ കൊണ്ട് വരാനുള്ള അയാളുടെ ഐഡിയ കൂടിയാണ് ഈ യാത്രക്ക് പിന്നിൽ.. പക്ഷേ അശോകേട്ടാ. ഞാൻ എങ്ങനെ.. അതും ഇത്രയും വലിയൊരു കാര്യം. എനിക്കിതിൽ യാതൊരു പരിചയവും ഇല്ലെന്ന് നിങ്ങൾക്കറിയാലോ.. എന്നിട്ടും.. എനിക്കിത് ശെരിയാവും എന്ന് തോന്നില്ല. " കാശി അവന്റെ എതിർപ്പ് തുറന്നു പറയുക തന്നെ ചെയ്തു. പക്ഷേ ആദ്യത്തെ പോലൊരു കടുപ്പമില്ലതിനും. കാരണം എല്ലാത്തിൽ നിന്നും ഒന്നൊഴിഞ്ഞു ഫ്രീ ആക്കാൻ കൊതിക്കുന്ന അശോകന്റെ മനസ്സ്. അതവന് അറിയാമല്ലോ. അവനും കാണുന്നതാണ് അയാളുടെ ആ ഓട്ടം.. അതിൽ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹം.. അതൊരു നിസ്സാരതയല്ല. പക്ഷേ അതൊന്നുമല്ല അവന്റെ പ്രശ്നം. താനാ വലിയ ബിസിനസ് സാമ്രാജ്യം എങ്ങനെ മാനേജ് ചെയ്യുമെന്നാണ്. "അതിന് നീ ഒറ്റക്കല്ലല്ലോ.. അവിടെ എത്രയോ സ്റ്റാഫ് ഉണ്ട്.. അതും എക്സ്പീരിയൻസ് ഉള്ളവർ തന്നെ.പിന്നെ എന്റെ മാനേജർ.. അവരെല്ലാം നിന്നെ ഹെല്പ് ചെയ്യും. എന്നോട് എങ്ങനെ ആണോ അങ്ങനെ തന്നെയാവും ഇനി മുതൽ നിന്നോടും. ഞാനെല്ലാം വിശദമായിട്ട് തന്നെ അവരോട് പറഞ്ഞു കഴിഞ്ഞു. ഇനി നീയങ്ങോട്ട് ചെന്നാൽ മതി.. കാര്യമായ ജോലിയൊന്നും ഇല്ലെടാ.. എല്ലാത്തിനും നിന്റെ ഒരു മേൽനോട്ടം മാത്രം മതിയാവും. പിന്നെ അതൊന്നും ചെയ്ത് നിനക്കൊരു പരിചയവുമില്ല എന്നൊന്നും പറയേണ്ട.. എന്റെ കൂടെ ഉണ്ടായിരുന്ന ടൈമിലും ബസ് ട്രാൻസ്പോർട്ട് ഏരിയ മൊത്തം നീയല്ലേ കൊണ്ട് നടന്നിരുന്നത്. എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ പോലെ.. എനിക്കൊരിക്കലും ഒന്നും പറഞ്ഞു തരാനില്ലാത്ത വിധം പെർഫെക്ട് ആയിട്ട് തന്നെ.. അപ്പോൾ ഇതും നിന്നെ കൊണ്ട് പറ്റും കാശിനാഥ.. നീയൊന്ന് ട്രൈ ചെയ്ത് നോക്കെടാ.. എനിക്ക് നിന്നെ എന്നോളം വിശ്വാസമാണ്. എന്റെ ശേഷം ഞാനായിട്ട് നീയുണ്ടാവും.. എനിക്കുറപ്പുണ്ട്.." അതീവ സ്നേഹത്തോടെ അശോകൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ടാണത് പറയുന്നത്. കേൾക്കുന്ന ആർക്കും അത് തള്ളി കളയാൻ കഴിയാത്ത വിധത്തിൽ സ്നേഹം നിറഞ്ഞൊരു ആക്ഞ്ഞ കൂടി അതിൽ നിറഞ്ഞു നിൽപ്പുണ്ട്. ഞാനെന്ത് വേണം എന്നൊരു നോട്ടം അവൻ കാര്ത്തുവിന് നേരെ നോക്കി. അവളൊന്നും മിണ്ടാതെ കൈ വിരൽ ഉയർത്തി കാണിക്കുക മാത്രം ചെയ്തു. കാരണം കാശ്ശിക് ഇഷ്ടമല്ലങ്കിൽ പോലും അശോകൻ അത്രയും കാര്യമായി പറയുമ്പോൾ അതെങ്ങനെ കണ്ടില്ലെന്ന് നടിക്കും എന്നത് തന്നെയായിരുന്നു അവളുടെ മനസിലും. അതല്ലങ്കിൽ ഒരിക്കലും കാശ്ശിക്കിഷ്ടമില്ലാത്തൊരു കാര്യം ചെയ്യാൻ അവൾ കൂട്ട് നിൽക്കില്ല. "നീ ടെൻഷൻ ആവാതെടോ.. കാശി. എല്ലാം നിനക്കൊന്ന് പരിചയപ്പെടുത്തിയിട്ട് മാത്രമേ ഞാൻ പോകൂ അത് പോരെ.." കാശിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അശോകൻ ചിരിയോടെ പറയുമ്പോൾ അവനും ചിരിക്കുക മാത്രം ചെയ്തു. എങ്കിലും എതിർപ്പൊന്നും പറഞ്ഞില്ലല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നു അയാൾക്ക്. 💜💜 നിന്റച്ഛൻ നൈസ് ആയിട്ടെനിക്കൊരു പണി തന്നതാടി കുഞ്ഞാറ്റ കിളി.. " അന്ന് രാത്രി കിടക്കുമ്പോൾ കാർത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്റെ മനസ്സിൽ തോന്നിയത് കാശി തുറന്നു പറഞ്ഞു. "അതെനിക്കറിയാലോ.." അവൾക്കും ഒരു കുറുമ്പ്.. "എന്നിട്ടാണോടീ പിശാച്ചെ അപ്പൊ ഒന്നും മിണ്ടാതെ നിന്നത് നീ.." അവൻ കണ്ണുരുട്ടി. "നിങ്ങളെ പോലെ തന്നെ എന്റച്ഛനേം എനിക്കൊരുപാട് ഇഷ്ടമാണെന്റെ കാശി നാഥാ." അതിലുണ്ടായിരുന്നു എല്ലാം. "അച്ഛനും മോളും കണക്കാ. രണ്ടും എനിക്കെങ്ങനെ പണി തരാം എന്നോർത്ത് നടപ്പാണ്.. അവനൊരു ചൊടിയോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്നും അകന്നിരുന്നു. "സ്നേഹം കൊണ്ടല്ലേ മുത്തേ.." കാർത്തു അവനിലേക്ക് തന്നെ പറ്റി ക്കൂടി. "എന്നെ കൊണ്ട് പറ്റും ന്ന് തോന്നുന്നില്ല ടീ.. റിസ്ക്കാണ്.." അവനൊരു നെടുവീർപ്പോടെ പറഞ്ഞു. "റിസ്ക് എടുത്തവരെ ലൈഫിൽ വിജയിച്ചിട്ടുള്ളു.. അവളോർമ്മിപ്പിച്ചു. ഒടുക്കം എല്ലാം കുളമായി എന്നെ കുറ്റം പറഞ്ഞാലാണ്.. അച്ഛനും മോളും എന്റെ തനി കൊണം കാണുന്നത്.." കാർത്തു ഒന്നും പറയാതെ ഗൂഡമായൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അതല്ലെടി.. എനിക്കൊരു സംശയം.. " കാശി അവളുടെ മുഖം പിടിച്ചിയർത്തി കൊണ്ട് പറഞ്ഞു. എന്ത്.. നമ്മളല്ലേ ശെരിക്കും ഹണിമൂൺ ട്രിപ്പ്‌ പോണ്ടത്.. ഇതിപ്പോ നമ്മുക്ക് പകരം നിന്റച്ഛനും അമ്മയും പോണതാണോ. അതോ മോളെ ലോകം ചുറ്റി കാണിക്കാത്ത കെറുവ് അങ്ങേര് എന്നോട് കാണിക്കുന്നതാണോ.. ഒരു മാതിരി മധുരപ്രതികാരം എന്നൊക്കെ പറയാറില്ലേ.. അത് പോലെ.. " ഇത്പ്പോ ഒരു സംശയം എന്ന് പറഞ്ഞിട്ട് ഒത്തിരി ആയല്ലോ.. " കാർത്തുവിന് അപ്പോഴും ചിരിയാണ്. അത് കണ്ടിട്ട് അവനും ചിരി വന്നു.. "നിനക്കങ്ങനെ വല്ല മധുരപ്രതികാരവുമുണ്ടോ.. ഇനി.." കാശി ഒന്ന് കൂടി മുറുക്കത്തോടെ അവളെ പുണർന്നു കൊണ്ടൊരു ഈണത്തിൽ ചോദിച്ചു. "ഉണ്ടെങ്കിൽ... ഉണ്ടെങ്കിൽ പറഞ്ഞോ.. നിന്റച്ഛൻ ഹണിമൂൺ കഴിഞ്ഞു വന്നിട്ട് ഞാൻ നിന്നെ കൊണ്ടോവാം.." അതുടനെ നടക്കുമെന്ന് തോന്നുന്നില്ല.. കാർത്തു കള്ളത്തരത്തോടെ അവനെ നോക്കി. അതെന്താണാവോ.. അച്ഛൻ പെട്ടന്നൊന്നും നിങ്ങളെ ഇനി ഫ്രീ ആക്കില്ലെന്റെ കാശി നാഥാ.. ഇതന്റെ മോന് അറിഞ്ഞു കിട്ടിയ ട്രാപ്പാ.. " അവളവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തിയാണ് പറയുന്നത്. "പിന്നെ.. ട്രാപ്പ്. കോപ്പാണ്. അങ്ങേര് നാട്ടിൽ കാലു കുത്തുന്ന ആ നിമിഷം ഞാൻ എസ്‌കേപ്പ് ആവും.. എനിക്കാ ബസ് മതി.. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കിട്ടുന്ന സുഖം.. സമാധാനം. അതൊന്നും വേറെ എവിടെയും കിട്ടില്ല.." കാശി അവന്റെ മനസ്സിലുള്ളത് പറഞ്ഞു. അതിന് കാർത്തു മറുപടി പറഞ്ഞതുമില്ല. അച്ഛന്റെ മനസ്സിൽ എന്താണെന്ന് അവൾക്കറിയാം.. നല്ലത് പോലെ അറിയാം.. ഇനിയെല്ലാം വരും പോലെ വരട്ടെ എന്നായിരുന്നു അവൾക്കുള്ളിലും. അച്ഛനും കാശിയേട്ടനും വേദനിക്കരുത്.. ബുദ്ധിമുട്ട് ആവരുത്.. അത്രയുമേ അവൾകൊള്ളു.. 💜💜 എനിക്ക് പറ്റാഞ്ഞിട്ടാ അച്ഛാ.. അത് പറയുമ്പോൾ ഗായത്രിക്ക് കരച്ചിൽ വന്നു. കല്ലു മോൾക്ക് മേൽ അവളുടെ കൈകൾ ബലത്തിൽ മുറുകി. വളരെ കുറച്ചു നാളുകളായി താൻ അനുഭവിക്കുന്ന സമാധാനം. സന്തോഷം.. അതെല്ലാം അവസാനിക്കാൻ പോകുകയാണോ എന്നൊരു ഭയം അവൾക്കുള്ളിൽ ചിറകടിച്ചു തുടങ്ങി. മാലിനിയുടെ മകന്റെ കാര്യം.. അതിനെ കുറിച്ച് അവരുടെ ഇടയിലൊരു സംസാരം നടന്നു കഴിഞ്ഞതാണ്. അർജുനെ കുറിച്ച് രാജശേഖരൻ നന്നായി അന്വേഷിച്ചു നോക്കിയതുമാണ്. തെറ്റൊന്നും പറയാനില്ലാത്ത.. തന്റേതല്ലാത്ത കാരണം കൊണ്ട് ഒറ്റപ്പെട്ട വേദനിക്കുന്ന ഒരു ചെറുപ്പക്കാരൻ. തന്റെ മകൾക്കവൻ ഒക്കെയാണ് എന്നുറപ്പായ ശേഷമാണ് അയാളാ കാര്യം അവളോട് പറയുന്നത് തന്നെ. പ്രതീക്ഷിച്ചത് പോലെ തന്നെ അവളത് എതിർത്തു. "ഒരിക്കൽ ഒരു തെറ്റ് പറ്റി.എന്നും കരുതി ജീവിതം മുഴുവനും ഇങ്ങനെ അതോർത്തു കൊണ്ട് ഉരുകി തീരാൻ നിന്നെ ഞാൻ വിടുമെന്നാണോ " രാജാശേഖരൻ അവളെ അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. "അച്ഛനറിയില്ല ഞാൻ അനുഭവിച്ചതൊന്നും " ഓർക്കാൻ പോലും ഭയമുള്ള ആ ഇരുണ്ട കാലം അവൾക്കുള്ളിലൂടെ ഒരു മിന്നലായി പാഞ്ഞു.. "അങ്ങനല്ല ഗായൂ.. അച്ഛനറിയില്ലായിരുന്നു.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നറിയാം. അതുണ്ടാവും എന്നും അറിയാം.. ആ അറിവ് കൊണ്ട് തന്നെയാണല്ലോ ഞാൻ അവനെ എതിർത്തത്.." അത് പറയുമ്പോൾ അപ്പോഴും അയാളുടെ മുഖം കടുത്തു.. "പക്ഷേ ഇത്രയും നീയാ വീട്ടിൽ അനുഭവിച്ചത് അച്ഛൻ അറിഞ്ഞില്ല.. അറിഞ്ഞ ആ നിമിഷം മുതൽ അതിനൊരു മാറ്റം വന്നില്ലേ.. അച്ഛൻ നിന്റെ കൂടെ നിന്നില്ലേ.. അവന്റെ കൈയിൽ നിന്നും നിന്റെ ജീവിതവും ജീവനും ഞാൻ തിരികെ മേടിച് തന്നില്ലേ. ഇന്നിപ്പോ അവന്റെ ഭാര്യ പദവി പോലും നിനക്കില്ല.. നിയമപരമായി തന്നെ അച്ഛൻ അതും നിന്നിൽ നിന്നും വേർപ്പെടുത്തി തീരുമാനമാക്കി തന്നില്ലേ.. ഇനി നീ എനിക്കൊരു ചാൻസ് താ.. നിന്റെ ജീവിതത്തിനെ കുറിച്ച് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അതെല്ലാം നടന്നു കാണാൻ ഇപ്പോഴും എനിക്കടക്കം ഈ വീട്ടിൽ എല്ലാവരും കൊതിക്കുന്നുണ്ട്. അർജുൻ നല്ല ആളാണ്‌.. ഇന്നോ നാളെയോ കെട്ടണം എന്നല്ല അച്ഛൻ പറയുന്നത്. നിന്റെ മനസ്സ് എന്ന് അവനെ അംഗീകരിക്കാൻ പാകപ്പെടുന്നോ അന്ന്.. അത് വരെയും അവനെ നീയും നിന്നെ അവനും അറിയാൻ ശ്രമിക്ക്.. നല്ല കൂട്ട്ക്കാരായിരിക്കാൻ ശ്രമിക്ക്..അത്രയുമേ ഇപ്പൊ വേണ്ടൂ.. നിന്റെ മനസിലൊരു മുറിവുണ്ട്.. അച്ഛനും അമ്മയ്ക്കും ഒരു പരിധി വരെയുംമേ അതിന് കൂട്ടിരിക്കാൻ കഴിയൂ.. പക്ഷേ എനിക്കുറപ്പുണ്ട് ഗായൂ.. നിന്റെയാ മുറിവിന് മരുന്നാവാൻ അർജുന് സാധിക്കുമെന്ന്.." രാജ ശേഖരൻ അവളെ പറഞ്ഞു മനസിലാക്കി.. "ഞാൻ.. എന്റെ മോള്.. അവളില്ലാതെ എനിക്ക് വയ്യ..ഞാനില്ലാതെ അവൾക്കും. ഞങ്ങൾക്ക് ഞങ്ങൾ മാത്രമായിരുന്നു..ജീവിതത്തിൽ ഒരു സുഖവും അറിയാത്ത കുഞ്ഞാ അച്ഛാ എന്റെ മോള്.. അച്ഛൻ ഉണ്ടായിട്ടും ഇല്ലാത്ത പോലെ.. അവരുടെ ക്രൂരത മുഴുവനും സഹിച്ചു കൊണ്ട്.. ഇവിടെ വന്ന ശേഷമാണ് എന്റെ കുഞ്ഞോന്ന് ചിരിച്ചു കണ്ടത്. അവൾക്ക് ഞാനല്ലാതെ ആരാ വേറെ.. എന്റെ കുഞ്ഞിന് അമ്മ കൂടി വേണ്ടന്നാണോ.." ഗായത്രി മകളെ നെഞ്ചോട് ചേർത്ത് കൊണ്ട് വിങ്ങി കരഞ്ഞു.. "എന്നാണോ കുഞ്ഞേ അച്ഛൻ പറഞ്ഞത്.." നെഞ്ച് വിങ്ങിയൊരു ചിരിയോടെ അയാൾ മകളെ ഒന്ന് കൂടി അണച്ചു പിടിച്ചു. "അർജുന്.. നിന്നെക്കാൾ നിന്റെ മോളെയാണ് വേണ്ടത്..അതവൻ എന്നോട് പറയേം ചെയ്തു.." ഒട്ടൊരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ പറയുമ്പോൾ ഗായത്രി അയാളെ പകച്ചു നോക്കി. "സത്യം.. ജന്മം നൽകാതെയും അച്ഛനാവും.. അമ്മയാവും.അതിന് നല്ലൊരു മനസ്സ് മതി.. നിനക്കത് മനസ്സിലാവും.. അർജുൻ അച്ഛന്റെ സെലക്ഷനാണ്.. എന്റെ മക്കൾക്ക് ഞാനെപ്പോഴും ബെസ്റ്റ് തന്നെയേ നൽകൂ.. " അയാൾ വീണ്ടും ഉറപ്പ് പറഞ്ഞു. "എനിക്ക്.. എനിക്ക് കാശ്യോടൊന്നു സംസാരിക്കണം.." ഏറ്റവും ഒടുവിൽ ഗായത്രി വീർപ്പുമുട്ടലോടെ പറഞ്ഞു. രാജ ശേഖരൻ തലയാട്ടി സമ്മതിച്ചു. കാരണം വിഷ്ണു എന്നൊരു ഏട്ടന്റെ പറ്റില്ലല്ലോ കാശി അവന്റെ ഏട്ടത്തിയേ എഴുതി ചേർത്തത്. അവൾ അവനു ശെരിക്കും ഏട്ടത്തി തന്നെയാണ്. കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്. അതയാൾക്കും നന്നായി അറിയാമല്ലോ..! തുടരും.. അച്ഛൻ... അച്ഛൻ.. അച്ഛൻ... അതിൽ കൂടുതൽ ഇന്നൊന്നും പറയാനില്ല.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 🥰🥰 #💞 പ്രണയകഥകൾ #📔 കഥ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.5K views
1 days ago
#📙 നോവൽ മിത്രയെ ഇഷ്ടമാണ്... കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്." അവളുടെ കൈകൾ കവർന്ന് കൊണ്ട് അഖിൽ അത് പറയുമ്പോ മിത്ര ഞെട്ടലോടെ അവനെ നോക്കി. അവൾ കൈകൾ പിന്നോട്ട് വലിക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല. "അഖിൽ... എന്റെ കയ്യീന്ന് വിട്." മിത്ര നീരസത്തോടെ പറഞ്ഞു. അവളുടെ ആ പ്രതികരണം അഖിൽ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പതർച്ചയോടെ മിത്രയെ നോക്കിയിട്ട് അവനവളുടെ കയ്യിൽ നിന്നും പിടിവിട്ടു. "അഖിൽ ഇപ്പോ ഈ കാണിച്ചത് ഇനിയെങ്കിലും ആവർത്തിച്ചേക്കരുത്. ഞാൻ അഖിലിനെ അങ്ങനെ കണ്ടിട്ടില്ല. താൻ എനിക്കൊരു സഹപ്രവർത്തകൻ മാത്രമാണ്." മിത്രയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. അവളുടെ മറുപടി കേട്ട് അഖിലിന് ആകെ നാണക്കേട് തോന്നി. തനിക്ക് മിത്രയോട് തോന്നിയ ഇഷ്ടം അവൾക്കും തിരിച്ചു തന്നോട് ഉണ്ടാവുമെന്നാണ് അഖിൽ കരുതിയത്. അതുകൊണ്ട് താൻ ഇഷ്ടമാണെന്ന് പറയുമ്പോ മിത്ര അത് കേട്ട് സന്തോഷിക്കുമെന്നും തിരിച്ച് തന്നോട് അവളും ഇഷ്ടം പറയും എന്നൊക്കെ ആയിരുന്നു അഖിൽ ധരിച്ചു വച്ചിരുന്നത്. പക്ഷേ കാര്യങ്ങൾ അതിന് വിപരീതമായി നടന്നപ്പോ അവൻ ശരിക്കും പകച്ചു പോയി. "ഐആം സോറി മിത്ര... എനിക്ക് തന്നോട് തോന്നിയ പോലൊരു ഇഷ്ടം ഇങ്ങോട്ടും ഉണ്ടാവുമെന്ന് കരുതി പറഞ്ഞു പോയതാ. വീട്ടിൽ അമ്മ കല്യാണം ആലോചിച്ചു തുടങ്ങി. അപ്പോ എനിക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നേരത്തെ തന്നെ പറഞ്ഞേക്കണമെന്ന് പറഞ്ഞപ്പോ പെട്ടെന്ന് മനസ്സിൽ വന്നത് തന്റെ മുഖമാണ്. അതാ ഞാൻ അങ്ങനെ പറഞ്ഞത്. സോറി മിത്ര.... ഞാൻ ഇങ്ങനെ എടുത്തു ചാടി പ്രവർത്തിക്കരുതായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റി പോയതാ. ഞാൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് കരുതിയ മതി. ഐആം റിയലി സോറി." അഖിൽ ആത്മാർത്ഥമായിട്ടാണ് ക്ഷമാപണം നടത്തിയത്. "അത് സാരമില്ല അഖിൽ..." മിത്ര പതിയെ പറഞ്ഞു. "ഞാനൊരു കാര്യം ചോദിച്ച ഒന്നും വിചാരിക്കരുത് മിത്ര. തനിക്ക് 27 വയസ്സായില്ലേ. എന്നിട്ടും ഇതുവരെ എന്താ വിവാഹം കഴിക്കാത്തത്. നമ്മുടെ ബാങ്കിൽ തന്റെ age ഉള്ള ലേഡീസ് മിക്കവരും കല്യാണം കഴിഞ്ഞവരോ എൻഗേജ്മെന്റ് കഴിഞ്ഞവരോ ആണ്. ഈ കൂട്ടത്തിൽ പെടാത്തത് മിത്ര മാത്രമാ." അഖിൽ പറഞ്ഞത് കേട്ട് മിത്ര ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "കോളേജിൽ പഠിക്കുമ്പോ ഒരു അഫയർ ഉണ്ടായിരുന്നു എനിക്ക്. അത് ബ്രേക്ക്‌അപ്പ് ആയി പോയെങ്കിലും എനിക്കിത് വരെ ആളെ മറക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് ഒരു വിവാഹത്തേ കുറിച്ച് ചിന്തിക്കാത്തത്. മനസ്സിൽ ഒരാളെ വച്ചിട്ട് മറ്റൊരാളോട് സ്നേഹം അഭിനയിക്കുന്നത് ചതിയല്ലേ." മിത്രയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ പറയുന്നതിലും ശരിയുണ്ടെന്ന് അവന് തോന്നി. "ഇപ്പഴും കോളേജ് കാലത്തെ റിലേഷനും ആലോചിച്ചു ഇരുന്ന് ലൈഫ് കളയാതെ എല്ലാം മറന്നിട്ട് പറ്റിയ ഒരാളെ കണ്ട് പിടിച്ചു കല്യാണം കഴിക്കാനേ ഞാൻ പറയു." അഖിൽ പറഞ്ഞു. "അതിന് ശ്രമിക്കുന്നുണ്ട് ഞാൻ." മിത്ര പുഞ്ചിരിച്ചു. ആ സംഭാഷണം അധികം നീട്ടി കൊണ്ട് പോകാൻ അവൾക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. "മഴ കുറച്ചു കുറഞ്ഞില്ലേ. നമുക്കിനി പൊയ്ക്കൂടേ." മിത്ര ചോദിച്ചു. അത് കേട്ട് അഖിൽ പുറത്തേക്കൊന്ന് നോക്കി. റോഡ് കുറച്ചൊക്കെ കാണാൻ പറ്റുന്ന അവസ്ഥയിൽ ആണെന്ന് കണ്ടതും അഖിൽ കാർ സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങുമ്പോ മിത്ര പഴയ പോലെ സീറ്റിലേക്ക് ചാരി പുറത്തേക്ക് നോക്കി ഇരുന്നു. അഖിൽ ഇടയ്ക്കിടെ അവളെ നോക്കി നോക്കിയാണ് വണ്ടി ഓടിച്ചത്. ********** മഴ ആയത് കൊണ്ട് വൈകുന്നേരം നാല് മണി ആയപ്പോഴാണ് അവർ ട്രിവാൻഡ്രം എത്തിയത്. മിത്രയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം അഖിൽ അവന്റെ വീട്ടിലേക്ക് പോയി. മിത്ര വരുമ്പോ വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ടായിരുന്നില്ല. അമ്മ ജോലിക്ക് പോയതിനാൽ 6 മണി ആകും എത്താൻ. മാളു കോളേജ് കഴിഞ്ഞു ട്യൂഷൻ കൂടെ പോയിട്ട് എത്തുമ്പോ അഞ്ചര ആകും. വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് മിത്ര അഖിലിനെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തിയില്ല. അവനും അതിനോട് താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് അവളെ വീട്ടിൽ ഇറക്കിയ ഉടനെ തന്നെ അഖിൽ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. താക്കോൽ സ്ഥിരം വയ്ക്കുന്നിടത്തു ഉണ്ടായിരുന്നതിനാൽ അതെടുത്തു വാതിൽ തുറന്ന് മിത്ര അകത്തേക്ക് കയറി. മേൽ കഴുകി ഡ്രസ്സ്‌ ഒക്കെ മാറി അവളൊരു ചായ ഇട്ട് കുടിച്ച് കൊണ്ടിരിക്കുമ്പോ മാളു വന്നു. അവൾ വന്ന് കുറച്ചു കഴിഞ്ഞപ്പോൾ വിമലയും എത്തി. അതോടെ ആ വീട് അമ്മയുടെയും രണ്ട് മക്കളുടെയും ചിരികളികൾ കൊണ്ട് ബഹളമയമായി മാറി. മിത്രയ്ക്ക് ട്രാൻസ്ഫർ കിട്ടിയത് വിമലയ്ക്ക് സന്തോഷം നൽകുന്ന വാർത്തയായിരുന്നു. മക്കൾ എപ്പോഴും കണ്മുന്നിൽ ഉണ്ടായിരിക്കണം എന്നതാണ് അവരുടെ ആഗ്രഹം. ******** പിറ്റേന്ന് രാവിലെ സ്റ്റാച്യു ഉള്ള എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചിൽ മിത്ര എത്തി. ഇനി മുതൽ അവൾക്ക് ജോലി ചെയ്യേണ്ടത് സ്റ്റാച്യു ബ്രാഞ്ചിൽ ആണ്. രാവിലെ ജോലിക്ക് ജോയിൻ ചെയ്തപ്പോ തന്നെ അവളുടെ മനസ്സിൽ വന്നത് രാഹുലിന്റെ മുഖമാണ്. അവൾ ജോലി ചെയ്യുന്ന ബാങ്കിന് തൊട്ടടുത്തു തന്നെയാണ് അവനും ജോലി ചെയ്യുന്നത്. ഒരേ സ്ഥല പരിധിക്കുള്ളിൽ ജോലി ചെയ്യുന്നത് കൊണ്ട് തമ്മിൽ കാണാനുള്ള ചാൻസ് കൂടുതലാണെന്ന് മിത്ര ചിന്തിച്ചു. അതവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്ന കാര്യമാണ്. ******** ഒരാഴ്ച കടന്ന് പോയി. ഈ ദിവസങ്ങളിൽ ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ മിത്ര വെറുതെ അടുത്തൂടെ പോകുന്ന വണ്ടികളെയും നടന്ന് പോകുന്ന ആളുകളെയുമൊക്കെ ശ്രദ്ധിക്കും. ആ കൂട്ടത്തിൽ എവിടെയെങ്കിലും രാഹുൽ ഉണ്ടെങ്കിൽ ഒരു നോക്ക് കാണാലോ എന്ന ചിന്തയിലാണ് അവളങ്ങനെ നോക്കുന്നത്. കാറിലാണ് മിത്രയുടെ ബാങ്കിലേക്ക് ഉള്ള യാത്ര. ഈ പുതിയ കാർ അവൾ എടുത്തിട്ട് കഷ്ടിച്ച് ഒരു വർഷം ആവേ ഉള്ളു. സ്കൂട്ടർ എടുക്കാനായിരുന്നു മിത്രയ്ക്ക് ഇഷ്ടം. പക്ഷേ വിമലയ്ക്ക് അവൾ സ്കൂട്ടർ ഓടിക്കുന്നത് പേടിയായത് കൊണ്ട് അതെടുക്കാൻ സമ്മതിച്ചില്ല. പകരം കാർ എടുത്താൽ മതിയെന്ന് വിമല തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് മിത്ര കാർ വാങ്ങുന്നത്. ഇടയ്ക്കൊക്കെ കൊല്ലത്തേക്ക് അതിൽ പോവുകയും വരുകയും ചെയ്യും. അവൾ ഇല്ലാത്തപ്പോ മാളു അത്യാവശ്യം കാർ എടുത്തു കുറച്ചു ദൂരമൊക്കെ ഓടിക്കും. തിരുവനന്തപുരത്തേക്ക് സ്ഥല മാറ്റം കിട്ടിയപ്പോ ദിവസവും ബസ്സിൽ ഉന്തിത്തള്ളി പോകാൻ മടിച്ചാണ് മിത്ര കാർ എടുത്തു ബാങ്കിൽ പോയി തുടങ്ങിയത്. വെയിലും മഴയും കൊള്ളാതെ പോകാൻ അത് തന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നാതിരുന്നില്ല. ******* ഒരു ദിവസം രാവിലെ പതിവ് പോലെ മിത്ര കാർ ഓടിച്ച് ബാങ്കിലേക്ക് വരുമ്പോഴാണ് പെട്ടെന്ന് അവളുടെ കാറിന് മുൻപിൽ കൂടി പോയ ഒരു പ്രൈവറ്റ് ബസ്സ്, മുന്നിലുള്ള വണ്ടിയെ ഓവർ ടേക്ക് ചെയ്ത് പോകുന്നതിനിടെ ഒരു ബൈക്കിനെ തട്ടി വീഴ്ത്തിയത്. അതോടെ അവിടെ ആകെ ബ്ലോക്കായി. ഓഫീസ് ടൈം ആയതിനാൽ റോഡ് മൊത്തം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മിത്ര കാർ സൈടാക്കി നിർത്തിയിട്ട് വണ്ടിയിൽ നിന്നിറങ്ങി ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക് ചെന്നു. കാത്തിരിക്കൂ....
𝄟⃝✍️ ഇഫാർ 𝄟⃝🌷
2.7K views
6 days ago
💔എഗ്രിമെന്റ് 💘 മാര്യേജ് 💔                                           𝄟⃝✍️ ഇഫാർ 𝄟⃝🌷 Part 15 "ഓയ് വാധ്യരെ.... " സഞ്ജു പതിവ് പോലെ കോളേജിലേക്ക് പോകുമ്പോൾ പിറകിൽ നിന്നും വിളി കേട്ടത്.... അവൻ തിരിഞ്ഞു പോലും നോക്കാതെ പോയി... പിന്നിൽ അടക്കിപിടിച്ച ചിരി കേട്ട് മൗനി തിരിഞ്ഞു നോക്കി... പ്രണവ്.... "വാധ്യർ ഇന്നും തിരിഞ്ഞു നോക്കിയില്ല അല്ലേ... ആക്കി ചിരിച്ചു അവൻ." "എന്താണ് മോനെ ഒരു ആക്കിചിരി... ഇവിടിപ്പോ ചിരിക്കാൻ മാത്രം എന്താണാവോ... മൗനി മുഖം ചുളിച്ചു..." "അല്ല ഡെയിലി പിറകെ നടക്കുന്നെ കാണാം തിരിച്ചു ആണെങ്കിൽ ഒടുക്കത്തെ അവോയ്ഡ്... ഒരു പ്രേമം കരിഞ്ഞ സ്മെൽ അടിക്കുന്ന പോലെ... തോന്നിയത് ആവും അല്ലേ ദീദി..." "കരിഞ്ഞ മണമല്ല മോനെ.... അസ്സൽ പ്രണയം പൂവിട്ട മണമാ..." പ്രണവിന് അവളെ കളി കണ്ടു സംശയം തോന്നിയിരുന്നുവെങ്കിലും മൗനി സമ്മതിക്കുന്നു അവൻ കരുതിയിരുന്നില്ല. അവൻ വായും പൊളിച്ചു നിന്നു... "വാ പൂട്ടെടാ പ്രാണി... അത് പറഞ്ഞു താടിക്ക് ഒരു തട്ട് കൊടുത്തു..." "വല്യേട്ടനോട് ദീദിക്ക് പ്രേമം ആണോ..." "പ്രണയം വിടർന്നുകഴിഞ്ഞാൽ പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുക,​തൊണ്ടയിടറുക,​കൈകൾ വിയർക്കുക,​തീവൃമായ ആഹ്ലാദം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും എന്ന കേട്ടിട്ടുള്ളെ... അങ്ങനെ ആണെങ്കിൽ എനിക്ക് നിന്റെ വല്യേട്ടനോട് അസ്ഥിക്ക് പിടിച്ച പ്രണയം ആണ് മുത്തേ... എന്നും പറഞ്ഞു അവന്റെ രണ്ട് കവിളും വലിച്ചു പിടിച്ചു വിട്ടു..." "സത്യം.... അവന്റെ കണ്ണുകൾ വിടർന്നു..." "സത്യം.... പക്ഷെ അങ്ങേര് മൈന്റ് ആക്കുന്നില്ലെടാ... അവളിൽ നിരാശ പടർന്നു." "നമുക്ക് പിടിച്ചു ഒടിച്ചു കുപ്പിയിൽ ആക്കന്നെ... ഞാൻ ഉണ്ടാവും കൂട്ടിന്... അവൻ അവളുടെ കയ്യിൽ പിടിച്ചു ആഹ്ലാദത്തോടെ പറഞ്ഞു." "നിനക്ക് എന്താടാ ഇത്ര സന്തോഷം.... പിറകിൽ എന്തോ ഉണ്ടല്ലോ..." മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share 🔥 "ഞങ്ങളെ വല്യേട്ടൻ ഇങ്ങനെ ഒന്നും അല്ലാരുന്നു... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ആയി ഈ വീട്ടിൽ വലിയ സന്തോഷത്തിൽ ആയിരുന്നു എല്ലാരും. കല്യാണം ഉറപ്പിച്ച ശേഷം ആണ് ഇങ്ങനെ ആരോടും മിണ്ടാതെ ഗൗരവത്തിൽ... എല്ലാരോടും ദേഷ്യം പോലെ ഒക്കെ... ഒന്ന് ചിരിച്ചിട്ട് പോലും പിന്നെ ആരും കണ്ടിട്ടില്ല... പ്രണവിന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു..." "നമുക്ക് അങ്ങേരെ പഴയ പോലെ ആക്കന്നെ... നിന്റെ പഴയ വല്യേട്ടനെ തിരിച്ചു തന്നിരിക്കും ഞാൻ..." അവൻ കണ്ണ് തുടച്ചു... "മൗനിചേച്ചിക്ക് പറ്റും... ഞാനും ഉണ്ടാവും കൂടെ.." "നോക്കാം.... അവൻ പോയ വഴിയേ നോക്കി അവൾ പറഞ്ഞു... " "നീ ഇറങ്ങുന്നില്ലേ മൗനി.... അതോ ഇന്നും പോകുന്നില്ലേ കോളേജിൽ....പ്രസാദ് അങ്ങോട്ട് വന്നു പറഞ്ഞു... "പ്രസാദ് മാറ്റിയിറങ്ങിയിട്ട് തന്നെ വന്നത്... "ഫൈവ് മിനുറ്റ് അങ്കിൾ.... അത് പറഞ്ഞു അവൾ അകത്തേക്ക് ഓടി..." ഒരു ബാഗ് എടുത്തു വരുന്നത് കണ്ടു... വേഷം ഇട്ടത് തന്നെ ആണ്.. ഒരു പാന്റ് ഷർട്ട് ആയിരുന്നു... ഒരുക്കം എന്ന് പറയാൻ ഒന്നും കണ്ടില്ല... "സഞ്ജുനോട് പറഞ്ഞിരുന്നോ കോളേജിൽ പോകുന്നെ.... പ്രസാദ് അവളോട് ചോദിച്ചു." "പറയാൻ വിളിച്ചിരുന്നു കേൾക്കാൻ നിന്നില്ല... ഇനി വന്നിട്ട് പറയാം.." അവൾ പ്രസാദിന്റെ കൂടെ കാറിൽ കയറി. കോളേജിന് മുന്നിൽ എത്തിതും അവൾ ചുറ്റും നോക്കി... അവൾ പ്രസാദിനെ നോക്കി.... "അങ്കിൾ ഞാൻ അന്ന് ഗിരിയേട്ടന്റെ കൂടെ വന്നത് ഈ കോളേജിൽ ആണ്... അത് പൊളിച്ചു....കേറും മുന്പേ ഫ്രെണ്ട്സിനെ കിട്ടിയില്ലെങ്കിലും ശത്രുക്കൾ ഉറപ്പായി... അവൾ ചെറു ചിരിയോടെ പറഞ്ഞു..." അയാൾ അപ്പോൾ ആലോചിച്ചത് മൗനിക്ക് അപ്പോൾ ഇത് സഞ്ജുന്റെ കോളേജ് ആണെന്ന് അറിയില്ലേ എന്നായിരുന്നു. അവർ അത്ര പോലും പരസ്പരം സംസാരിക്കാറില്ലേ... അയാളിൽ ഒരു ദീർഘ നിശ്വാസം ഉതിർന്നു അയാൾ സഞ്ജുന്റെ കാര്യം പറയാൻ പോകുമ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത്... "ഹെലോ പ്രസാദ്...." " ഹരി..." "മൗനി ഇത് ഹരി.... ഇവിടുത്തെ പ്രിൻസിപൽ സാർ ആണ്... എന്റെ ഫ്രണ്ടും ആണ്." "മോർണിംഗ് സാർ... "മൗനി വേഗം പറഞ്ഞു പ്രസാദ്ന്റെ പ്രായം ആണ് അയാൾക്കും... അയാളെ അന്ന് തല്ലുമ്പോൾ സംസാരിച്ചത് അവൾക്ക് ഓർമ വന്നു... "ഇത് ആണോ നിന്റെ മരുമകൾ.... " "മരുമകൾ അല്ല മകൾ തന്നെ ആണ്... മൗനിയെ ചേർത്ത് പിടിച്ചു പറഞ്ഞു... അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു...." "പിന്നെ അന്നത്തെ പോലെ ഒരു ഇഷ്യു ഉണ്ടാകാൻ പാടില്ല.. ഞാൻ സ്ട്രിക്ട് ആണ്... അന്ന് തന്റെ ഭാഗത്ത്‌ ന്യായം ഉള്ളോണ്ട പ്രോബ്ലം ആക്കാഞ്ഞത്... ഇവിടെ റൂൾസ് എല്ലാർക്കും ബാധകം ആണ്...അയാൾ ഗൗരവത്തോടെ പറഞ്ഞു..." മൗനി പ്രസാദിനെ നോക്കി... അയാൾ കണ്ണടച്ച് കാണിച്ചു... "എന്ന അച്ഛനും മകളും അങ്ങോട്ട് ചെല്ല് ക്ലാസ്സ്‌ തുടങ്ങാറായി...അത് പറഞ്ഞു പുഞ്ചിരിയോടെ അയാൾ പോയി..." മൗനിയെയും കൂട്ടി അയാൾ ക്ലാസ്സ്‌ ഒക്കെ കാണിച്ചു കൊടുത്തു... "എന്താവശ്യം ഉണ്ടായാലും വിളിക്കണം പറഞ്ഞു പോയി..." അവൾക്ക് ആദ്യ ദിവസം ആയോണ്ടുള്ള ടെൻഷൻ ഉണ്ടായിരുന്നു. അവൾ സങ്കോജത്തോടെ അകത്തേക്ക് കേറിയത്... അവളെ കണ്ടതും സംസാരമുഖം ആയിരുന്ന ക്ലാസ്സ്‌ ഒരു നിമിഷം സൈലന്റ് ആയി... അവൾ എല്ലാരേം  ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നോക്കി... ലാസ്റ്റ് ബെഞ്ചിൽ ബോയ്സിന്റെ അടുത്ത് സീറ്റ് കണ്ടു... ആ റോയിൽ രണ്ട് പേരെ ഉള്ളൂ... അവൾ അങ്ങോട്ട് ചെന്നു... അടുത്തെത്തിയപ്പോൾ അതിൽ ഒരാളെ കണ്ടു അവൾക്ക് അത്ഭുതവും സന്തോഷം തോന്നി... നിവിൻ.... "ഹായ് നിവിൻ.... "അവൾ കൈ കൊടുത്തു "ഹായ്.... ഇനി കണ്ടുമുട്ടുമെന്ന് കരുതിയെ ഇല്ല... "അവനും സന്തോഷം തോന്നി. അവൾ അവിടെ ഇരുന്നു... പെട്ടന്ന് അവൾ സംശയത്തോടെ നിവിനെ നോക്കി... "സഞ്ജു അപ്പോൾ ഇവിടെ ആണോ പഠിപ്പിക്കുന്നെ...." "ബെസ്റ്റ് കെട്ടിയോൾ.... അത് അറിയില്ലേ നിനക്ക്... നിവിന്ന് അത്ഭുതം തോന്നി..." "അത്... ഞാൻ പരിജയപെട്ടു വരുന്നേ ഉള്ളൂ... അവൾക്ക് എന്തോ ചമ്മൽ തോന്നി... ഒന്നും ഇത് വരെ അന്വേഷിച്ചിട്ട് പോലും ഇല്ല...." ഗുഡ്മോർണിംഗ് സർ.... കൊറസ് പോലെ പറഞ്ഞു എല്ലാവരും എഴുന്നേറ്റു. മൗനിയും... സഞ്ജുവിനെ കണ്ടു അവൾ ഞെട്ടലോടെയും അത്ഭുതത്തോടെയും സന്തോഷത്തോടെയും നോക്കിയേ.... മനസ്സിൽ ലഡു പൊട്ടിയെന്ന ഭാവം ആയിരുന്നു അവൾക്ക്... തന്നെ തന്നെ നോക്കി നിൽക്കുന്ന മൗനിയെ കണ്ടു അവനും ഒന്ന് ഞെട്ടി... അവളുടെ മുഖത്ത് തന്നെ കണ്ടപ്പോൾ ഉണ്ടായ തിളക്കവും പ്രണയം വിടർന്ന കണ്ണുകളും അവനിൽ അസ്വസ്ഥത പടർത്തി.... "sit down "അവൻ പെട്ടന്ന് തന്നെ മുഖത്ത് ഗൗരവം പടർത്തി... അവൾ അത് കേട്ടത് പോലും ഇല്ലായിരുന്നു... എല്ലാരേം നോട്ടം അവളിൽ എത്തി... sit down ഉറക്കെ പറഞ്ഞു കയ്യിലെ പുസ്തകം ടേബിളിൽ അടിച്ചു... അവൾ ഒരു പകപ്പോടെ അവനെ നോക്കി. sit down ... അവന്റെ ഘനഗംഭീരം ആയ സൗണ്ടിൽ അവളെ കിളികൾ മൊത്തം പോയിരുന്നു.. അവൾ ഇരുന്നു... അവൾ അവനെ കണ്ണെടുക്കാതെ നോക്കി അവന്റെ നോട്ടം പിന്നെ ആ ഭാഗത്തു പോലും ഉണ്ടായില്ല... സഞ്ചുവിനും താൻ ഈ കോളേജിൽ ആണെന്ന് അറിയില്ലെന്ന് ആ ഞെട്ടലിൽ അവൾക്ക് മനസ്സിലായിരുന്നു. മുഖത്ത് ഗൗരവവും കർക്കശക്കാരനും ആയ ഒരു അധ്യാപകൻ ആണ് സഞ്ജു എന്ന് കുറച്ചു നേരം കൊണ്ടു തന്നെ അവൾക്ക് മനസ്സിലായി... നവിനോട് എന്തോ ചോദ്യം ചോദിച്ചു... അവൻ കിട്ടാതെ തല താഴ്ത്തി... കോട്ട പൊട്ടിക്കുന്ന പോലെ എന്തൊക്കെ പറയുന്നതും 100 പ്രാവശ്യം ഇമ്പോസിഷ്യൻ കൊടുത്തു... മൗനിയുടെ കിളികൾ പാതിയും പോയതോണ്ട് അവൾ എല്ലാം നോക്കിനിന്നെ ഉള്ളൂ... വെറുതെ അല്ല ഹിറ്റ്ലർ എന്ന് വിളിക്കുന്നെ എന്ന് അവൾക്ക് മനസ്സിലായി.... ക്ലാസ്സ്‌ കഴിഞ്ഞതും അവൻ പോയി... ഒരു നോട്ടം പോലും മൗനിക്ക് നേരെ വന്നില്ല.. അവൾ അവന്റെ പിറകെ ഇറങ്ങി... "ഓയ് വാധ്യരേ...." സഞ്ജു ഞെട്ടി പകച്ചു അവളെ നോക്കി.. അവൾ വീണ്ടും വിളിക്കും മുന്നേ അവളുടെ അടുത്ത് അവൻ എത്തിയിരുന്നു. "കാൾ മി സാർ.... പരിജയം ബന്ധം ഒക്കെ പുറത്ത് മൗനിക സാൻവി നിരഞ്ജൻ ..." അവളെ രൂക്ഷമായി നോക്കി കടുപ്പിച്ചു പറഞ്ഞു അവൻ പോയി... വല്ലാത്തൊരു സങ്കടം അവളെ പൊതിഞ്ഞു... വാടിയ മുഖത്തോടെ ക്ലാസ്സിലേക്ക് പോയത്... എല്ലാവരും അവളുടെ പോക്ക് കണ്ടു അവളെ നോക്കി നില്കുന്നുന്നത് കണ്ടു. അവൾ നവീന്റെ അടുത്ത് പോയി ഇരുന്നു. അവളെ സങ്കടം നിറഞ്ഞ മുഖം കണ്ടു അവന്ന് എന്തൊക്കെ സംശയം തോന്നിയിരുന്നു... അവൻ പക്ഷെ ഒന്നും ചോദിച്ചില്ല... അവൻ കുറെ പേരെ പരിജയപെടുത്തി കൊടുത്തു... സഞ്ജുവിന്റെ വൈഫ്‌ ആണെന്ന് ആരോടും പറഞ്ഞില്ല... കോളേജ് കഴിഞ്ഞു പുറത്ത് ഇറങ്ങി.... "എങ്ങനെ പോകുന്നെ മൗനി.... "(നിവി) "രാവിലെ അങ്കിൾ കൊണ്ടു വിട്ടത്... സഞ്ജുവുണ്ടല്ലോ കൂടെ പോകാം...." "എന്ന വാ  പാർക്കിങ്ങിൽ ഉണ്ടാവും. ഞാൻ കാണിച്ചു തരാം പറഞ്ഞു പാർക്കിങ്ങിലേക്ക് പോയി..." സഞ്ജുന്റെ ബൈക്ക് അവൾ കണ്ടു... "ദാ ഹിറ്റ്ലർ... "അവൻ കൈ ചൂണ്ടി.... സഞ്ജു വരുന്നത് അവൾ കണ്ടു... "എന്ന പിന്നെ ഞാൻ പോട്ടെ... ബസ്സിന് ടൈം ആയി പറഞ്ഞു അവൻ പോയി..." അവൾ സഞ്ജുന്റെ അടുത്തേക്ക് പോയി. "സഞ്ജു.... "അവൾ വിളിച്ചു... "ഞാൻ ടാക്സി വിളിച്ചിട്ടുണ്ട്... "അത് പറഞ്ഞു ഒരു കാറിന് നേരെ കൈ ചൂണ്ടി. എനിക്ക് പരിജയം ഉള്ള ആളാണ്‌. വീട്ടിൽ കൊണ്ടു വിടും... "ഒന്നിച്ചു പോകാലോ.... സഞ്ജു വീട്ടിലേക്ക് അല്ലേ...." അവൻ അതിന്ന് മറുപടി പറയാതെ അവന്റെ ബൈക്കിന്ന് നേരെ നടന്നു... "സഞ്ജു ഞാനും ഉണ്ട്.... എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണേ "പറഞ്ഞു ഒരു പെൺകുട്ടി അടുത്തേക്ക് പോകുന്നത് അവൾ കണ്ടു... സഞ്ജുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നത് അവൾ കണ്ടു... ഇതിന്ന് ചിരിക്കാനും അറിയോ... മൗനി സഞ്ജുനെ തന്നെ നോക്കി നിന്നു... അവളെ പാസ്സ് ചെയ്തു പോയിട്ടും ഒരു നോട്ടം പോലും അവളെ നേർക്ക് ഉണ്ടായിരുന്നില്ല... അതിനേക്കാൾ സങ്കടം തോന്നിയത് സഞ്ജുന്റെ കൂടെ ഇരുന്നവൾ അവനോട് ചേർന്ന് ഇരുന്നു തോളിൽ കൈ വെച്ചു ഇരുന്നത് ആയിരുന്നു... ചിരിച്ചു സംസാരിച്ചോണ്ട് അവർ ഗെറ്റ്‌ കടന്നു പോകുന്നത് വരെ അവളുടെ മിഴികൾ അവരെ പിന്തുടർന്നിരുന്നു... അവന്റെ അവഗണനയിൽ ആദ്യമായി നെഞ്ചിൽ ഒരു നീറ്റൽ പടരുന്നതും കണ്ണുകൾ നനവൂറുന്നതും അവൾ അറിഞ്ഞു.... എന്നെ പറ്റി ചിന്തയുണ്ടല്ലോ അതോണ്ടാണല്ലോ ടാക്സി ഏർപ്പാടാക്കിയത് വേദനക്കിടയിലും അവൾ സമാധാനിക്കാൻ ശ്രമിച്ചു....                                  ..... തുടരും മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ 🔥
𝄟⃝✍️ ഇഫാർ 𝄟⃝🌷
2.7K views
8 days ago
💔എഗ്രിമെന്റ് 💘 മാര്യേജ് 💔                                           𝄟⃝✍️ ഇഫാർ 𝄟⃝🌷 പാർട്ട്‌ 13 ഗിരി... തല്ല് ആസ്വദിച്ചു നിൽക്കുന്നുണ്ട്... പ്രിൻസിപ്പൾ അവളോട് എന്തൊക്കെ സംസാരിക്കുന്നുണ്ട്... അവൾ ശബ്ദം എടുക്കുന്നുണ്ട്. അയാൾക്ക് എന്തോ ഫോണിൽ കാണിച്ചു കൊടുക്കുന്നുണ്ട്.  പിന്നെ തലയാട്ടി സമ്മതിച്ചു അടികിട്ടി വീണുകിടക്കുന്നവരെ നോക്കി കൈ ചൂണ്ടി എന്തൊക്കെ ഭീക്ഷണി പോലെ പറഞ്ഞു അവൾ ബൈക്കിൽ കേറി ഗിരീടെ കൂടെ പോയി... അവൾ ആയിരുന്നു ബൈക്ക് ഓടിച്ചത്... അവളെ മുന്നിൽ പോകാൻ മടിച്ചത് കൊണ്ടു സഞ്ജു ദൂരെ നിന്ന് നോക്കിയേ ഉള്ളൂ എല്ലാം... എന്ന അപർണ്ണ നോക്കിത് മൊത്തം സഞ്ജുനെ ആണ്... കണ്ണെടുക്കാതെ മൗനിയെ നോക്കുന്നതും അവൾ കോളേജ് ഗേറ്റ് കടന്നു പോകുന്നത് വരെ സഞ്ജുവിന്റെ മിഴികൾ അവളെ പിറകെ ആണെന്നും അവൾ കണ്ടു... ഗിരിയുടെ മുഖം അവൾ കണ്ടിരുന്നില്ല... പൊതുവെ തല്ലിനും വഴക്കിനും ഒന്നും പോകാത്ത ടൈപ്പ് ആണ് സഞ്ജു . ഓവർ സ്മാർട്ട് കാണിക്കുന്ന പെൺകുട്ടികളെയും മോഡേൺ ആയുള്ളവരെയും ഇഷ്ടം അല്ല... അങ്ങനെ ഉള്ള സഞ്ജു കണ്ണെടുക്കാതെ അവളെ നോക്കി നിന്നത് അവളിൽ അസ്വസ്ഥത തോന്നിപ്പിച്ചു... രണ്ടാളും ഇന്ന് വേറെ വേറെ വഴിയിൽ ആണ്... എന്നാലും മറ്റൊരാളെ ആവാനും ഇഷ്ടപ്പെടുന്നില്ല... ഒരിക്കൽ പ്രാണൻ കൊടുത്തു സ്നേഹിച്ചവനാണ്. തനുവിനെ വിവാഹം കഴിച്ചില്ലാരുന്നെങ്കിൽ എന്റെ സ്വന്തം ആകുമായിരുന്നു. അങ്ങനെ എങ്കിൽ എന്റെ വിധിയും മാറിയേനെ... സഞ്ജു പോകുന്നതും നോക്കി അവൾ ഓരോന്ന് ആലോചിച്ചു നിന്നു...                   🍁🌷🍁🌷🍁 സഞ്ജു കോളേജിൽ നിന്നും ലച്ചുനെ കൂട്ടി നേരെ അവരുടെ വീട്ടിലേക്ക് പോയത്. ഗിരി കണ്ണനെ കൂട്ടി അവിടെ ഉണ്ടായിരുന്നു "കോളേജിൽ എന്താ സംഭവം... നീയെങ്ങനെ അവളുടെ കൂടെ എത്തിയത്." "കണ്ണനെ വീട്ടിൽ ആക്കാൻ പോയതാ.. അപ്പോൾ നിന്റെ അച്ഛൻ ആണ് പറഞ്ഞത് അങ്ങേർക്ക് എവിടെയോ പോകാനുണ്ട്. അർജന്റ് ആണ്. മൗനിക്ക് പുറത്ത് പോകണം അവളെ കൂടെ പോകോന്ന്... പറ്റില്ലെന്ന് എങ്ങനെ പറയാ ആകെ സഹായത്തിനു ഉള്ളത് നിന്റെ അച്ഛൻ ആണ്. അതോണ്ട് ഓഫീസിൽ ലീവ് പറഞ്ഞു മൗനിയുടെ കൂടെ പോയി... നീ ഇന്നലെ ഫൻക്ഷൻ പോയില്ലേ... ആ ഹോട്ടലിൽ ആയിരുന്നു പോയത്. ആരോടൊക്കെയോ എന്തൊക്കെയോ പറഞ്ഞു cctv വിഷ്വൽസ് വാങ്ങി നോക്കുന്നത് കണ്ടു... നീയിന്നലെ അവൾ കുടിച്ചു വെളിവില്ലാതെ പ്രശ്നം ഉണ്ടാക്കി വോമിറ്റ് ചെയ്തു പറഞ്ഞപ്പോ ഞാനും വെറുത്ത് പോയതാ അവളെ... ഇഷ്ടം ഉണ്ടായിട്ടല്ല കൂടെ പോയതും... പക്ഷെ ആ വിഷ്വൽസ് കണ്ടപ്പോ ഞെട്ടി പോയി. ഡാൻസ് കളിക്കുമ്പോ അവളെ ഇടുപ്പിൽ കേറി പിടിച്ചു സന്ദീപ്.. അവൾ അപ്പൊ തന്നെ അവനിട്ടു പൊട്ടിച്ചു... അതിന്ന് പകരം അവൾ അറിയാതെ അവൾ കുടിക്കുന്ന ബിയറിൽ ആ സന്ദീപ് എന്തോ ആൽക്കഹോൾ മിക്സ് ചെയ്തതാ... നേരെ അവന്റെ ഡീറ്റെയിൽസ് എടുത്തു.  കോളേജിലേക്ക് വരുന്നു ഞാനും കരുതിയില്ല. നിന്റെ കോളേജ് കണ്ടു ഞാനും ഞെട്ടി പോയി... പിന്നെ അവൾക്ക് അറിയില്ല തോന്നുന്നു നിന്റെ കോളേജ് ആണെന്ന്...ഇടക്കിടക്ക് ഏതോ ഒരു ദീ എന്നൊരു തെണ്ടിയെ വിളിക്കുന്നുണ്ടായിരുന്നു... അവൻ പറയുന്നത് കേട്ടു.... രണ്ടു പൊട്ടിച്ചോടി ബാക്കിയുള്ളത് അവൻ നോക്കികൊള്ളുന്നു.... സംഭവം ഏതായാലും കളർ ആയി.എനിക്ക് ഇഷ്ടം ആയി... പെൺകുട്ടികൾ ആയ ഇങ്ങനെ വേണം.... ഗിരി ഒരു ആരാധനയോടെ പറഞ്ഞു... സഞ്ജുന്റെ മുഖത്ത് പുച്ഛം തന്നെ ആയിരുന്നു..." "അവൾക്ക് എന്നോട് പറയാരുന്നു എന്റെ കൂടെ അല്ലേ വന്നത്... പിന്നെ ഇത് പോലീസിൽ കബ്ലൈൻഡ് കൊടുത്ത പോരാരുന്നോ... തോന്നിയ പോലെ ചെയ്യാൻ അവളെ നാടണോ ഇത്... എന്തെങ്കിലും പറ്റിയ ഞാനും കൂടിയ സമാധാനം പറയേണ്ടത്... അതെങ്ങനെയാ സ്വന്തം അമ്മയെ പോലും വേദനിപ്പിച്ചു കല്യാണം കഴിച്ചവളാ വല്ലാത്തൊരു പെണ്ണ് തന്നെ..." ദേഷ്യത്തോടെ അത് പറഞ്ഞു സഞ്ജു പോയി...                  🍁🌷🍁🌷🍁🌷 രാത്രി ലേറ്റ് ആയ അന്നും സഞ്ജു കേറി വന്നത്... മൗനിക ഉറങ്ങിയിട്ടുണ്ട്... അവനും ഫ്രഷ് ആയി വന്നു കിടന്നു... ഒന്ന് കണ്ണ് അടച്ചതും അവന്റെ കയ്യിൽ ആരോ തലോടുന്ന പോലെ തോന്നി അവൻ കണ്ണ് തുറന്നത്... റൂമിൽ ഡിം ലൈറ്റ് ഉണ്ട്.. മൗനികയുടെ കൈ അവന്റെ കയ്യിന്നു മുകളിലൂടെ അരിച്ചു കയറുന്നത് കണ്ടു ആദ്യം അവനിൽ ഞെട്ടൽ ഉണ്ടായെങ്കിലും പിന്നീട് അത് ദേഷ്യം വെറുപ്പ് ഒക്കെ ആയി... അവൾ കുമ്പിട്ട് കിടന്നിട്ട് ഉള്ളേ... മുടിയും കൂടി വീണു മുഖം ഒന്നും കാണുന്നു ഇല്ല.... അവൻ കൈ തട്ടിമാറ്റി... കുറച്ചു കഴിഞ്ഞു കയ്യിൽ വീണ്ടും പിടിച്ചു... പെട്ടന്ന് ആയിരുന്നു അവന്റെ അടുത്തേക്ക് കിടന്നു കഴുത്തിൽ മുഖം പൂഴ്ത്തി കെട്ടിപിടിച്ചു കിടന്നത്.... അവന്റെ ശരീരത്തിലൂടെ വിറയൽ പടർന്നു കയറി... ആദ്യത്തെ പകപ്പ് മാറി... അവന്റെ മനസ്സിൽ പ്രണയം പറഞ്ഞത് നിരസിച്ചോണ്ട് അവനെ പ്രലോബിച്ചു കൂടെ കിടക്കാൻ നോക്കുന്നെ എന്നായിരുന്നു തോന്നിയത്... ദേഷ്യപ്പുറത് പറഞ്ഞത് എങ്കിലും അവളെ സ്വഭാവം അങ്ങനെ തന്നെ ആണല്ലോ ഓർത്തു മനസ്സിൽ ഉണ്ടായ കുറ്റബോധം മൊത്തം പോയിരുന്നു... അവൻ വെറുപ്പോടെ അവളെ തള്ളിമാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു...   അവൾ അപ്പോഴും മുഖം ഉയർത്താതെ മുഖം കുമ്പിട്ട് തന്നെ കിടന്നിട്ട് ഉള്ളേ... രണ്ടു കയ്യും ബെഡിൽ ബെഡ് ഷീറ്റിൽ ചുഴറ്റി മുറുക്കെ പിടിച്ചിട്ടുണ്ട്. അവനിൽ ദേഷ്യം വെറുപ്പും ഒക്കെ കൊണ്ടു വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു.. മൗനിക... അലർച്ചയോടെയുള്ള വിളി ആയിരുന്നു അത്... അവൾ തിരിഞ്ഞു കിടന്നു അവനെ നോക്കി... കണ്ണുകൾ ശരിക്കും തുറക്കാതെ വല്ലാത്തൊരു നോട്ടം ആയിരുന്നു തിരിച്ചു കിട്ടിയേ... ഡ്രസ്സ്‌ ആണേൽ ബനിയൻ മുകളിലേക്ക് കയറികിടന്ന ഉള്ളത്... വയറും നാഭിചുഴിയും ഒക്കെ കാണുന്നുണ്ട്... അവളുടെ കിടപ്പും നോട്ടം കണ്ടു കുടിച്ചിട്ട് ബോധം ഇല്ലാതെ കിടന്ന പോലെ അവന്ന് തോന്നിയത്.. "എന്താ നിന്റെ ഉദ്ദേശം... "അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു എഴുന്നേൽപ്പിച്ചു അവൻ... അവളെ തോളിൽ പിടിച്ചു ഉലച് ആയിരുന്നു ചോദ്യം... "സ... ഞ്ജു... ഞാൻ... എനിക്ക്... സോറി..." "സോറി... ഇതിലും ഭേദം പോയി ചാകെടി പറഞ്ഞു ബെഡിലേക്ക് തന്നെ തള്ളിയിട്ട് അരിശത്തോടെ ബാൽക്കണിയിലേക്ക് പോയി.." അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു ദേഷ്യം തീർക്കാൻ ശ്രമിച്ചു... അപ്പോഴാ ഫോൺ റിങ് ചെയ്യുന്നേ കേട്ടത്... ആദ്യം എടുക്കുവാൻ പോയില്ല... വീണ്ടും വിളിച്ചതും ടൈം ലേറ്റ് ആയോണ്ട് അർജന്റ് കാൾ ആയിരിക്കും കരുതി അവൻ പോയി എടുത്തു... ബെഡിലേക്ക് നോട്ടം പോയത് പോലും ഇല്ല... അറിയാത്ത നമ്പർ ആണ്... "സഞ്ജയ്‌.... ഞാൻ ദിവിൻ ആണ്...." ഒരു ഹലോ പോലും പറയാതെ വെപ്രാളത്തോടെ പറഞ്ഞു.... "ആരാ മനസ്സിലായില്ല..." "ഞാൻ ദിവിൻ.... ദിവിൻ ശർമ്മ... വാമിക ആന്റിയുടെ സഹോദരന്റെ മകൻ... മൗനികയുമായി വിവാഹം ഉറപ്പിച്ച ആൾ ...." അപ്പോഴാണ് സഞ്ജയ്ക്കും ആളെ തിരിഞ്ഞത്... "മൗനികക്ക് തീരെ സുഖം ഇല്ല തോന്നുന്നു. ഞാൻ ഒരു പത്തിരുപതു പ്രാവശ്യം വിളിച്ചിരുന്നു..." അവളെ അസുഖം ***** ആണ് പറയാൻ അവന്റെ നാവ് തരിച്ചു... "സഞ്ജയ്‌..... കേൾക്കുന്നുണ്ടോ..." Mmm അവൻ ഒന്ന് മൂളി... അവൾക്ക് രാവിലെ മുതൽ ചെറിയ തലവേദന ഉണ്ടായിരുന്നു... ഇന്നലെ കുറച്ചു കുടിച്ചപ്പോ തൊട്ട് ഉള്ളതാ... വൈകുന്നേരം ആയപ്പോൾ മുതൽ നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു... അവൾക്ക് മൈഗ്രൻ ഉള്ളതാ... പിന്നെ വിളിച്ചിട്ട് എടുത്തു ഇല്ല...  ഫോൺ എടുക്കാഞ്ഞപ്പോ ഒരു സംശയം. മെൻസസ് പീരിയഡ്   ആണെങ്കിൽ നല്ല വേദന ഉണ്ടാകും അവൾക്ക് ... മൈഗ്രേന്‍ ഓറയാണ് ഏറ്റവും പേടി എനിക്ക്... പേടിച്ചിട്ടാ തന്നെ വിളിച്ചേ... ഒന്ന് ശ്രദ്ധിക്കണേ അവളെ... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം... അവന്റെ ശബ്ദത്തിലെ വാത്സല്യവും അവളോടുള്ള ഇഷ്ടവും കെയറിങ് ഒക്കെ സഞ്ജുവിന്ന് മനസ്സിലായി. അവൾക്ക് പ്രശ്നം ഒന്നും ഇല്ല ഉറക്കം ആണ്. അതോണ്ട് ആകും... ടെൻഷൻ ആകണ്ട... അവൻ പറഞ്ഞു... അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു... അവൾ കുറച്ചു മുൻപ് കാണിച്ചതൊക്കെ അവന്ന് ഓർമ വന്നു. അവനിൽ  വെറുപ്പ് നിറഞ്ഞതും ദിവിന്റെ വാക്കുകളും ഒക്കെ കൂടി അസ്വസ്ഥത തോന്നി.... ദിവിൻ എന്ത് പേടി ആണെന്ന് പറഞ്ഞത്... അത് ഒന്നൂടി ഓർത്തു ഗൂഗിൾ അടിച്ചു നോക്കി.... ഡീറ്റെയിൽസ് വായിച്ചതും അവന്റെ മുഖം ചുളിഞ്ഞു... സംശയത്തോടെ റൂമിലേക്ക് പോയി.. ലൈറ്റ് ഇട്ടു അവൻ... മൗനിക ബെഡിൽ മുഖം തലയിണയിൽ പൂഴ്ത്തി അമർത്തി തന്നെ കിടക്കുന്നെ... അവളെ അടുത്തേക്ക് പോകാൻ പോയതും.... ഫോൺ വൈബ്രെറ്റ് സൗണ്ട് കേട്ട് അവൻ നോക്കി.ദീ ആണ് വിളിക്കുന്നെ... കാൾ കട്ട് ആയി ഇരുപത്തിഅഞ്ചു മിസ്സ്‌ കാൾ... എന്ന് കണ്ടു... Wp വീഡിയോ കാൾ ആയി വീണ്ടും കാൾ വന്നു... ദീ എന്ന് സേവ് ചെയ്തേ... അതിൽ ദിവിന്റെ ഒന്നിച്ചു ഉള്ള സെൽഫി പിക് കണ്ടു... അവളുടെ ദീ... ദിവിൻ ആണോ... ഞെട്ടലോടെ ഓർത്തു... ഇത്രയും പരസ്പരം അടുപ്പം ഉള്ള ഇവൾ എന്തിന്ന് ഇവനെ ചതിച്ചു എന്നെ വിവാഹം കഴിച്ചു. അന്ന് ദിവിൻ നിറമിഴിയോടെ സങ്കടത്തോടെ അവളെ നോക്കി പോയത് ഓർമ വന്നു സഞ്ജുവിന്ന്... രണ്ടാൾക്കും പരസ്പരം ഇഷ്ടം ആണ്.... എന്നിട്ടും എന്തിന്ന് അവനെ വിവാഹം കഴിക്കാൻ ഇഷ്ടപെടാതെ.... ഒരുപാട് സംശയങ്ങൾ അവന്ന് തോന്നി.                                 .... തുടരും മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share 🔥 #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
𝄟⃝✍️ ഇഫാർ 𝄟⃝🌷
2.4K views
11 days ago
💔എഗ്രിമെന്റ് 💘 മാര്യേജ് 💔                                           𝄟⃝✍️ ഇഫാർ 𝄟⃝🌷 Part 9 "നിനക്ക് ഈ പ്രണയത്തെ പറ്റി എന്താ അഭിപ്രായം ദീ...." "നീ ആരെയെങ്കിലും പ്രണയിച്ച മുട്ടുകാൽ തല്ലിയൊടിച്ചു ഞാൻ ഇവിടെ കൊണ്ടു വന്നു ജീവിതകാലം മുഴുവൻ ഞാൻ പൊന്നു പോലെ നോക്കും നിന്നെ... അതാണ്‌ എന്റെ പ്രണയം... അങ്ങനെയെ എന്റെ പ്രണയം ഉണ്ടാകു..." "കോപ്പ് ഞാൻ ഒന്നും ചോദിച്ചില്ല.... മൗനി ഫോൺ കട്ട്‌ ചെയ്തു..." "ഈ തെണ്ടിയോട് ചോദിച്ച എന്നെ തല്ലികൊല്ലാൻ ആളില്ലാഞ്ഞിട്ട... അവൾ സ്വയം തലക്ക് അടിച്ചു..." ഈ പെണ്ണ് എനിക്ക് പണിയാക്കോ... അവനും ഒരു ചിരിയോടെ ചെയറിലേക്ക് ചാരി ഇരുന്നു അവളുടെ ഫോട്ടോയിലേക്ക് നോക്കി ... അവൾക്ക് സഞ്ജുവിനോട് അങ്ങനെ ഒന്നും തോന്നല്ലേ അവൻ പ്രാർത്ഥിക്കുവാനും മറന്നില്ല...                   🍁🌷🍁🌷🍁🌷 സഞ്ജു... അവനെന്ന ലോകത്തിൽ മുഴുകി ഇരിക്കുകയായിരുന്നു അവൾ... അവന്റെ മുഖം ... ഏറെ ഇഷ്ടം ആയത് അവന്റെ പുഞ്ചിരിക്കുമ്പോൾ ഉള്ള താടിക്കുഴി ആയിരുന്നു... ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ളു... താടി ഉള്ളോണ്ട് കാണുന്നില്ല. ഇവന്ന് താടി വടിച്ചോടെ.. അവന്റെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു... സഞ്ജുവിനെ തേടി മിഴികൾ ഇടക്കിടക്ക് ഗേറ്റിലേക്ക് പോയികൊണ്ടിരുന്നു... ഒന്ന് കാണുവാൻ....മിണ്ടുവാൻ....വല്ലാത്ത മോഹം... ആദ്യം ആയാണ് ഇങ്ങനെ അവളോർത്തു... ഇതാണോ പ്രണയം.... ഒറ്റ നോട്ടത്തിൽ പ്രണയം ഉണ്ടാകുമോ... അതോ തന്റെ ഭർത്താവ് എന്ന കാരണം കൊണ്ടോ... അവനെ ഓർക്കും തോറും അവളുടെ കവിളുകൾ ചുവന്നു വന്നു... മിഴികൾ പ്രണയത്തോടെ തിളങ്ങി.... ഹൃദയതാളം തെറ്റുന്നത് അറിഞ്ഞു... എന്നെ ഇഷ്ടം ആകുമോ....ഇപ്പോഴും മനസ്സിൽ അപർണ്ണ ഉണ്ടാകുമോ... വെറുമൊരു ഈഗോ പുറത്ത് പരസ്പരം ഒന്നാകാൻ കഴിയാതെ നിൽക്കുന്നവർ ആണോ അവർ... അപർണ ആ പേര് ഓർത്തപ്പോൾ  തന്നെ അത്രയും നേരം ഉണ്ടായ സന്തോഷം മൊത്തം പോയി മുഖം മ്ലാനമായി.... വീണ്ടും ദീ യെ വിളിക്കാൻ ഫോൺ എടുത്തതും ഇക്കാര്യം ചോദിച്ച അപ്പൊ അവിടുന്ന് കേറി ഇങ്ങോട്ട് പോരും.. എന്നെ കൊണ്ടു പോകും...അറിയുന്നൊണ്ട് ഫോൺ അവിടെ തന്നെ വെച്ചു... റൂമിൽ ഇരുന്നു ബോർ അടിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങി... ഗിരിയേട്ടൻ മോനെ ആക്കി പോയിട്ടുണ്ട്. അവന്റെ കളിയും ചിരിയും ഒക്കെ കേട്ടപ്പോൾ തന്നെ മൗനിയുടെ ചുണ്ടിൽ ചിരി വിടർന്നു... മൗനികക്ക് കണ്ണനെ എടുത്തു നടക്കലും കളിപ്പിക്കലും ആണ് ഇപ്പൊ പ്രധാനപണി.. യാമിനിക്ക് അനന്യക്ക് തൊടാൻ പോലും കൊടുക്കില്ല....അവരും ചിരിയോടെ അത് നോക്കിനിൽക്കും.. അവർ ആയി അടുത്തില്ലെങ്കിലും കണ്ണനോട് കൂടുതൽ അടുത്തു.                     🍁🌷🍁🌷🍁🌷 വൈകുന്നേരം സഞ്ജു വരുന്നത് കണ്ടതും അവൾ വേഗം പുറത്ത് പോയി നിന്നു... അവനെ നോക്കി പുഞ്ചിരിച്ചു...സഞ്ജു കണ്ടെങ്കിലും മൈന്റ് ആക്കിയില്ല. അവൾക്ക് സങ്കടം തോന്നിയെങ്കിലും സഞ്ജുവുമായി അധികം അടുപ്പം ഇല്ലല്ലോ എന്നോർത്തു സമാധാനിച്ചു... അവളുടെ മിഴികൾ അവനെ മാത്രം തേടി കൊണ്ടിരുന്നു.... അവനെ മാത്രം അവൾ കണ്ടുള്ളു അതായിരുന്നു സത്യം... ഇത് വരെ അറിയാത്ത വികാരത്തിൽ ആയിരുന്നു അവൾ... ആദ്യ പ്രണയം... ഒരുപാട് പേര് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷേ ഒരാളോടും തിരിച്ചു അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല... സഞ്ജു... അവനിൽ അടിക്ട് ആയ പോലൊരു ഫീൽ.... രാത്രി അവൻ ഉറങ്ങുമ്പോൾ ഉറങ്ങാതെ അവനെയും നോക്കി ഇരുന്നു ഒന്ന് തൊടുവാൻ... ആ നെഞ്ചോരം ചേർന്ന് കിടക്കുവാൻ കൊതിച്ച മനസ്സിനെയും ശരീരത്തെയും അവൾ ഒരു വിധം പിടിച്ചു നിർത്തി.. ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ മുന്പോട്ടും നടന്നു... അവൾ അടുക്കാൻ ശ്രമിക്കും തോറും സഞ്ജു ദൂരേക്ക് അകന്നുകൊണ്ടിരുന്നു. സഞ്ജു ഒന്നും മിണ്ടാറില്ല... അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം നിർത്തും... വായ് നോട്ടം അവളും നിർത്തിയില്ല... അവൻ കാണാതെ അവനെ നോക്കി ഇരിക്കും... അവന്റെ റൂമും അതിലെ സാധങ്ങൾ അവൾക്ക് പ്രിയപ്പെട്ടതായി മാറി... ഓരോ വാക്കിലും നോക്കിലും അവൻ മാത്രം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു....                 🍁🌷🍁🌷🍁🌷മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share 🔥                 ഒരാഴ്ച കൊണ്ടു അവളുടെ ശീലങ്ങളും സ്വഭാവം മാറിയില്ലെങ്കിലും അവരിൽ ഒരാളായി മാറിയിരുന്നു മൗനിയും... അവൾക്ക് ആ വീട്ടിൽ ഏറ്റവും അടുപ്പം പ്രണവിനോടും ആധുവിനോടും ആയിരുന്നു... പകൽ സമയം കണ്ണനോടൊപ്പവും ചിലവഴിച്ചു... രാത്രി അച്ഛൻ വരുമ്പോൾ അവൾക്ക് ഒരു കവർ കൊടുത്തു.... നിന്റെ ദീ കൊടുത്തയച്ചതാ... ഓഫീസ് അഡ്രെസ്സിൽ ആണ് വന്നത്.അതും പറഞ്ഞു അവളെ കയ്യിൽ കൊടുത്തു... എല്ലാരും ആകാംഷയോടെ അത് നോക്കിയത്... വന്നപ്പോൾ തൊട്ട് അവളുടെ സംസാരത്തിൽ നിറഞ്ഞു നിന്ന ആളാണ്‌ ദീ... അവരുടെ സംസാരവും ചാറ്റും കാണാറുള്ളൊണ്ട് അവർക്ക് ഏറെ പരിചിതവും ആയി മാറിയിരുന്നു അവൻ. കവർ തുറന്നു പിടിച്ചു അന്തം വിട്ടു നിൽക്കുന്ന അവളെ എല്ലാരും നോക്കി.. അവൾ മുഖം വീർപ്പിച്ചു അവിടെയുള്ള സോഫയിൽ ഇരുന്നു ഫോൺ എടുത്തു കാൾ ചെയ്തു ദീ എന്നും പറഞ്ഞു ഒറ്റ അലർച്ച ആയിരുന്നു.... എല്ലാവരും ഞെട്ടലോടെ നോക്കി അവളെ. ഫോൺ കട്ട്‌ ആയ പോലെ അവൾ വിളിച്ചോണ്ട് ഇരുന്നു... പ്രണവ് പോയി ആ പേപ്പർ വാങ്ങി വായിച്ചു... അവൻ മാത്രമേ അവളോട് അങ്ങനെ അധികാരം എടുക്കൽ ഉള്ളൂ... പലപ്പോഴും തല്ല് ചെയ്യുന്ന പോലും കാണാം അവർ തമ്മിൽ... പ്രണവ് പൊട്ടിച്ചിരിച്ചോണ്ട് അവളെയും പേപ്പറും നോക്കുന്നുണ്ട്... അവൾ ആണെങ്കിൽ കലിപ്പിൽ അവനെ നോക്കി പല്ല് കടിക്കുന്നു.... പ്രണവ് അവസാനം ഇരുന്നും നിന്നും അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്... അവൾ അവന്റെ പുറത്ത് ഒരടി കൊടുത്തു ... അവൻ അവളെയും തിരിച്ചു അടിച്ചു ... പിന്നെ രണ്ടും കൂടി പൊരിഞ്ഞ അടി ആയതും അച്ഛൻ പോയി പിടിച്ചു വെച്ചു... ഒന്ന് എന്നെ രക്ഷിക്ക് അങ്കിൾ... ഞാൻ സത്യം ആയിട്ടും ഇനി ഒരു കുരുത്തകേട് ചെയ്യൂല... പ്രസാദിന്റെ കയ്യും പിടിച്ചു കരയുന്ന പോലെ പറയുന്ന അവളെ എല്ലാരും അത്ഭുതത്തോടെ നോക്കി... അയാളും ചിരി കടിച്ചു പിടിച്ച ഇരിക്കുന്നെ എന്ന് എല്ലാരും ശ്രദ്ധിച്ചു... സഞ്ജുവും ഉണ്ടായിരുന്നു അവിടെ... അവനിലും ആകാംഷ ഉണ്ടായിരുന്നു ആ പേപ്പറിൽ എന്താണെന്ന്.... ആരോടും ചോദിക്കാൻ വയ്യ... അവളോട് മിണ്ടലും ഇല്ല... അമ്മ മെല്ലേ പ്രണവിനോട് കാര്യം എന്താ ചോദിച്ചു... ദീദിക്ക് ഡൽഹിയിലെ കോളേജിൽ അഡ്മിഷൻ റെഡിയാക്കിയ പേപ്പർ ആണ്...പഠിക്കുന്നത് കണ്ണെടുത്ത കണ്ടു കൂടാ...കുഴിമടിച്ചിയാ... കോളേജിൽ പോകാതിരിക്കാൻ വേണ്ടിയാ ദീ വിളിച്ചിട്ടും ഡൽഹിക്ക് തിരിച്ചു പോകാതെ ഇവിടെ നിൽക്കുന്നെ പോലും. അവൻ ചിരി കടിച്ചമർത്തി പറഞ്ഞു... ഇതിന്നായിരുന്നോ ഈ പ്രഹസനം മൊത്തം... അവളും ഒരു ദീയും... എങ്ങനെ എങ്കിലും ഇവിടുന്ന് പോയിരുന്നു വെങ്കിൽ ഞാൻ രക്ഷപ്പെട്ടനെ... മെല്ലേ പിറു പിറുത്തു കൊണ്ടു സഞ്ജു മുകളിലേക്ക് പോയി.                 🍁🌷🍁🌷🍁🌷 രാത്രി ഉറങ്ങുക പോലും ചെയ്യാതെ റൂമിലൂടെ നടക്കുന്ന മൗനിയെ സഞ്ജുവും കാണുന്നുണ്ടായിരുന്നു... രാവിലെ എഴുന്നേൽക്കുമ്പോൾ അവനെ നോക്കി ഇരിക്കുന്ന മൗനിയെ കണ്ടു അവന്ന് അത്ഭുതം തോന്നി... വന്ന അന്ന് തൊട്ട് ഞാൻ പോകാറാകുമ്പോൾ മാത്രം ആണ് കണ്ണ് തുറക്കുക... അല്ലെങ്കിൽ അനന്യ കോഫി എടുത്തു വരണം... അങ്ങനെ ഉള്ള ഇവൾ എപ്പോ എഴുന്നേറ്റു.... ഇനി ഉറങ്ങിയില്ലേ.. പഠിക്കാൻ പോകുന്നത് ഇനി അന്തരാഷ്ട്ര പ്രശ്നം വല്ലോം ആണോ എന്ന് പോലും അവൻ ചിന്തിച്ചു പോയി.... സഞ്ജു പതിവ് പോലെ മൈന്റ് ആക്കാതെ പോകാൻ നോക്കിതും മൗനി വിളിച്ചു.... "സഞ്ജു...." അവൻ തിരിഞ്ഞു നോക്കി... "ഞാൻ നാളെ ഇവിടുന്നു പോകും..." അവൾ മെല്ലെ പറഞ്ഞു... സഞ്ജുന്റെ മുഖത്ത് സന്തോഷം വിടരുന്നത് കണ്ടു അവൾക്ക് ഉള്ളിൽ  നോവുണർന്നു... "എനിക്ക്.... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു... അവൾ വിക്കലോടെ പറഞ്ഞു...." അവൻ അവളെ നോക്കി... കയ്യൊക്കെ വിറക്കുന്ന പോലെ പരസ്പരം തിരുകുന്നുണ്ട്.... മുഖത്ത് എല്ലാം പുലർകാലം ആയിട്ടും വിയർപ്പ് പൊടിഞ്ഞിരിക്കുന്നു... ചുണ്ടുകൾ പോലും വിറകൊള്ളുന്നു... കണ്ണുകൾ ഒരിടത് നിൽക്കാതെ പലയിടത്തും ഓടുന്നു... "എന്താ കാര്യം.".. കുറച്ചു ഗൗരവത്തിൽ ആയിരുന്നു സഞ്ജു ചോദിച്ചത്... "എനിക്ക്.... എനിക്ക് ഇഷ്ടം ആണ്...." "എന്താ..." സഞ്ജു ഒരു ഞെട്ടലോടെ അവളെ നോക്കിത്... എനിക്ക് സഞ്ജുനെ ഇഷ്ടം ആണ്.... എനിക്കിവിടുന്നു പോകണ്ട... എനിക്ക് സഞ്ജുന്റെ ഭാര്യയായി ഇവിടെ കഴിഞ്ഞ മതി... ഐ ലവ് യൂ....അവൾ കണ്ണും പൂട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു....                                     ..... തുടരും മുഴുവൻ പാർട്ടും വായിക്കുവാൻ 👉🏼👉🏼 💔എഗ്രിമെന്റ് 💘 മാര്യേജ് 💔COMPLETED STORY 🔥 https://malayalam.pratilipi.com/series/ton0qvmsdrvz?language=malayalam&utm_source=android&utm_medium=content_share 🔥 #📙 നോവൽ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.5K views
12 days ago
#📙 നോവൽ മാറാനുള്ള ഡ്രെസ്സും ഡിവോഴ്സ് പേപ്പർസ് വച്ചിരിക്കുന്ന ഫയലും എടുത്ത് കൊണ്ട് ശ്രീഹരി ഹോസ്പിറ്റലിലേക്ക് പോയി. അവൻ റൂമിൽ എത്തുമ്പോ മീര ബെഡിൽ എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് തളം കെട്ടി നിൽക്കുന്ന വിഷാദം കണ്ടപ്പോ ശ്രീഹരിക്ക് ഒരു വല്ലായ്മ തോന്നി. എങ്കിലും ഒരു തരി സഹതാപം പോലും അവൾ അർഹിക്കുന്നില്ല എന്ന കാര്യവും അവനപ്പോൾ ഓർത്തു. തന്റെ ജീവിതം ഇങ്ങനെ ആയി പോകാൻ കാരണക്കാരി ആയവളാണ് മീര എന്ന ചിന്ത ശ്രീഹരിക്ക് അവളോട് തോന്നിയ ഇത്തിരി സഹതാപം പോലും ഇല്ലാതാക്കി. "സമയം പോലെ ഒപ്പിട്ട് വച്ചോ." ഫയൽ മേശപ്പുറത്ത് വച്ചിട്ട് ശ്രീഹരി അവളെ നോക്കി. താൻ ഡിവോഴ്സ് ന് സമ്മതം പറഞ്ഞ ഉടനെ തന്നെ അവനീ പേപ്പറുകളും കൊണ്ട് വരുമെന്ന് മീര പ്രതീക്ഷിച്ചില്ല. അതിനാൽ അവൾ ഒരു നിമിഷം ഞെട്ടലോടെ അവനെ നോക്കി. "നിന്റെ മനസ്സ് മാറുന്നതിനു മുൻപ് ഒപ്പിട്ട് വാങ്ങണ്ടേ. ഇന്ന് ഡിവോഴ്സ് തരാമെന്ന് പറഞ്ഞ നീ നാളെ ചിലപ്പോ വാക്ക് മാറ്റിയാലോ." ശ്രീഹരി ആ പറഞ്ഞതിന് മീര മറുപടി ഒന്നും പറഞ്ഞില്ല. പകരം അവൾ ഫയലിൽ നിന്നും പേപ്പറുകൾ എടുത്ത് ശ്രീഹരി മാർക്ക്‌ ചെയ്ത സ്ഥലത്ത് സൈൻ ചെയ്തു. "ഞാൻ പോയി നിനക്കുള്ള ഭക്ഷണം വാങ്ങി വരാം." മീര സൈൻ ചെയ്യുന്നത് കണ്ട് സന്തോഷത്തോടെ അവനിറങ്ങി പോയി. മീര വേണ്ടെന്ന് പറഞ്ഞില്ല. കാരണം അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. തലേന്ന് ഉച്ച മുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല അവൾ. തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തപ്പോ ആ കൂട്ടത്തിൽ ദീപ്തിയും ശ്രീഹരിയും ഒരുമിച്ചുള്ള രംഗങ്ങൾ കൂടി അവളുടെ മനസ്സിലേക്ക് കടന്ന് വന്നു. അസ്വസ്ഥതയോടെ മീര മുഖം വെട്ടിച്ചു. താൻ മരിക്കുന്ന വരെ ഈ രംഗം മനസ്സിൽ നിന്നും പോകില്ലെന്നവൾ ഓർത്തു. എത്രയൊക്കെ അത് ഓർക്കേണ്ട എന്ന് വിചാരിച്ചാലും ആ കാഴ്ച്ച അവളുടെ ഉള്ളുലച്ചു കൊണ്ട് മനസ്സിലേക്ക് കടന്ന് വരും. അതോടെ മീര അസ്വസ്ഥയാകാൻ തുടങ്ങും. ശ്രീഹരി അപ്പവും കടല കറിയുമാണ് അവൾക്ക് വാങ്ങി കൊണ്ട് വന്നത്. മീര സാവധാനം അതെടുത്തു കഴിക്കാൻ തുടങ്ങി. ആ ദിവസം മൊത്തം ശ്രീഹരി ഹോസ്പിറ്റലിൽ മീരയ്ക്കൊപ്പം ചിലവഴിച്ചു. ഇരുവരും പരസ്പരം എന്തെങ്കിലും മിണ്ടുകയോ പറയുകയോ ചെയ്തില്ല. ശ്രീഹരിയും ഒത്തുള്ള തന്റെ ജീവിതം അവസാനിച്ചുവെന്ന സത്യം മനസ്സിനെ പറഞ്ഞ് അംഗീകരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. പിറ്റേന്ന് ഡോക്ടർ റൗണ്ട്സിന് വന്നപ്പോ മീരയ്ക്ക് നല്ല പനി ഉണ്ടായിരുന്നു. അത് കാരണം മൂന്നു ദിവസം കൂടി അഡ്മിറ്റ്‌ ചെയ്ത് പനി ഒക്കെ ഒന്ന് കുറഞ്ഞ ശേഷമാണ് ഡിസ്ചാർജ് നൽകിയത്. ശ്രീഹരി അവളേം കൂട്ടി ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്ന് ഒരാഴ്ചയോളം മീര പുറത്തേക്ക് ഇറങ്ങിയില്ല. കൂടുതൽ സമയവും മുറിയിൽ തന്നെ ചിലവഴിച്ചു. എങ്കിലും തന്റെ ആരോഗ്യം കണക്കിലെടുത്ത്‌ അവൾ ഭക്ഷണം സമയത്തിന് ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചു. ശ്രീഹരി തനിക്കുള്ളത് സ്വന്തമായി ഉണ്ടാക്കി കഴിക്കുകയോ അല്ലെങ്കിൽ ദീപ്തി ഉണ്ടാക്കുന്നത് പോയി കഴിക്കുകയാ ചെയ്ത് പോന്നു. ****** ഒരാഴ്ച കഴിഞ്ഞപ്പോ പഴയ പോലെ ആരോഗ്യം വീണ്ടെടുത്ത മീര ശ്രീഹരിയോട് യാത്ര പറഞ്ഞ് അവിടേക്ക് ഒരു ടാക്സി വിളിച്ചു വന്നത് പോലെ തന്നെ തിരികെ സ്വന്തം വീട്ടിലേക്ക് പോയി. ബന്ധം പിരിയാനുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടാണ് മകൾ വന്നിരിക്കുന്നതെന്ന് അറിഞ്ഞ മീരയുടെ അമ്മ പത്മിനി അവൾ ശരിയായ തീരുമാനം എടുത്തല്ലോ എന്ന് കരുതി ആശ്വസിച്ചു. മീര വീട്ടിലെത്തിയ പിറ്റേ ദിവസമാണ് അന്ന് അവൾ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ പാസ്സ് ആയെന്നും അവൾക്ക് ജോലി കിട്ടിയെന്നുമുള്ള കൺഫേംമേഷൻ മെയിൽ വന്നത്. ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു കച്ചിത്തുരുമ്പ് ആയിരുന്നു മീരയ്ക്ക് ആ ജോലി. ശ്രീഹരിയുടെ അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അവൾ ആത്മഹത്യയെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക പ്രതീക്ഷ ആയിരുന്നു അവൻ. അത് നഷ്ടപ്പെട്ടപ്പോ അവൾക്ക് മുന്നിൽ അവശേഷിച്ചത് ഒരു ശൂന്യത മാത്രമായിരുന്നു. എന്നാൽ ജോലി കിട്ടിയപ്പോ ഇനിയും തനിക്ക് എന്തൊക്കെയോ നേടാനുണ്ട് എന്നൊരു ആത്മവിശ്വാസം അവളിൽ ഉടലെടുത്തു. ******* ദിവസങ്ങൾ മാറ്റമില്ലാതെ ഓടി മറഞ്ഞു കൊണ്ടിരുന്നു. മ്യൂച്ചൽ ഡിവോഴ്സ് പെറ്റിഷൻ ആയിരുന്നെങ്കിലും കൗൺസിലിംഗ് സെക്ഷനും മറ്റുമായി ഒരു വർഷത്തോളം നീണ്ടു പോയ ശേഷമാണ് ശ്രീഹരിക്കും മീരയ്ക്കും ഡിവോഴ്സ് അനുവദിച്ചു കിട്ടിയത്. അവസാന ദിവസവും മീര ഒറ്റയ്ക്കാണ് കോടതിയിൽ വന്നത്. എന്നാൽ അന്ന് അവർക്ക് ഡിവോഴ്സ് കിട്ടുന്ന ദിവസമായത് കൊണ്ട് ശ്രീഹരിക്ക് ഒപ്പം ഇത്തവണ ദീപ്തിയും വന്നിരുന്നു. മീര അവളെ കണ്ടെങ്കിലും കണ്ട ഭാവം കാണിച്ചില്ല. എല്ലാം കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചു അവൾ വീട്ടിലേക്ക് പോയി. ******* ഈ ഒരു വർഷം വേണിയുടെയും മാധവിന്റെയും ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയിരുന്നു. തമ്മിൽ തമ്മിൽ ഇഷ്ടമാവുകയും ഒന്നിച്ചു ചേരാൻ മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാലും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹ നിശ്ചയം നടത്താമെന്ന ആലോചനയിലാണ് ഇപ്പോ അവർ. രണ്ട് വർഷത്തിനു ശേഷം കല്യാണം മതി എന്ന തീരുമാനമാണ് ഇരുവർക്കും. അപ്പോ കുറച്ചു കൂടി പക്വത വരുമല്ലോ എന്നാണ് അവർ ചിന്തിച്ചത്. മാത്രമല്ല പരസ്പരം മനസ്സിലാക്കാൻ കൂടുതൽ സമയവും കിട്ടും. ********* മീരയെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാൻ വേണി അവളുടെ വീട്ടിൽ വന്നു. "എന്റെയും മാധവിന്റെയും നിശ്ചയത്തിന് നീ വരണം." മീരയുടെ കൈയ്യിൽ പിടിച്ചു വേണി പറഞ്ഞു. "എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ വേണി നിനക്ക്?" നിറ കണ്ണുകളോടെ മീര ചോദിച്ചു. "നീയും കൂടി കാരണമാണ് നല്ല മനസ്സുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ എനിക്ക് ജീവിത പങ്കാളിയായി കിട്ടുന്നത്. അതുകൊണ്ട് നിന്നോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. കിഷോറിനോടും ഇല്ല. അതുകൊണ്ട് കിഷോറിനേം ഞാൻ നിശ്ചയത്തിന് വിളിക്കുന്നുണ്ട്." വേണി സന്തോഷത്തോടെ പറഞ്ഞു "ശ്രീയേട്ടനെ വിളിക്കുന്നില്ലേ?" "നാട്ടിൽ ഇല്ലാത്തോണ്ട് ഫോണിൽ വിളിച്ചു ക്ഷണിച്ചിരുന്നു. വരാൻ നോക്കാമെന്നു പറഞ്ഞു." "എന്റെ പ്രാർത്ഥന ഉണ്ടാവും വേണി നിനക്ക്. പക്ഷേ ഞാൻ വരുന്നില്ല നിശ്ചയത്തിന്. ചെയ്തു പോയ തെറ്റുകൾ ഇപ്പോഴും മനസ്സിനെ കാർന്ന് തിന്നുന്നുണ്ട്. അതിന്റെ കുറ്റബോധം മായാതെ മനസ്സിൽ കിടക്കുന്നത് കൊണ്ട് നിന്റെ നിശ്ചയത്തിന് വരാനോ ആരെയും ഫേസ് ചെയ്യാനോ എനിക്ക് കഴിയില്ല." മീര വിഷമത്തോടെ വേണിയെ നോക്കി. "വരുന്നതും വരാത്തത്തും നിന്റെ ഇഷ്ടം. വിളിക്കണമെന്ന് തോന്നിയത് കൊണ്ട് ഇവിടെ വരെ വന്ന് വിളിച്ചു. വിവാഹം 2 വർഷം കഴിഞ്ഞേ കാണു. അന്നും വരും ഞാൻ ക്ഷണിക്കാൻ." പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു. മീര നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പോകുന്നത് നോക്കി നിന്നു. ********* നന്ദവനം ഓഡിറ്റോറിയത്തിൽ വച്ച് ചിങ്ങം പത്തിന് വേണിയുടെയും മാധവിന്റെയും വിവാഹ നിശ്ചയം നടന്നു. കിഷോറും മീരയും ശ്രീഹരിയും അതിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ അവരുടെ വരവ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ വന്നില്ലെങ്കിലും മൂവരും വേണിക്ക് ഫോണിൽ മെസ്സേജ് അയച്ച് ആശംസകൾ നേർന്നിരുന്നു. അങ്ങനെ ആ ചടങ്ങ് കഴിഞ്ഞ് മാധവും വേണിയും വീണ്ടും അവരുടേതായ തിരക്കുകളിൽ മുഴുകി. ********* ആരോഗ്യം ശരിയായി പഴയ പോലെ നടക്കാൻ കഴിയാൻ തുടങ്ങിയപ്പോ മുതൽ കിഷോർ വീണ്ടും പഴയ പോലെ കോളേജിൽ പോയി തുടങ്ങിയിരുന്നു. അവിടെ വച്ച് വേണിയെ ഫേസ് ചെയ്യേണ്ടി വരുന്നത് അവനൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു. ഇടയ്ക്ക് മാധവ് അവളെ കാണാൻ കോളേജിൽ വരുന്നതും വേണിയെ കാറിൽ കയറ്റി അവൻ കൊണ്ട് പോകുന്നത് കാണുമ്പോഴൊക്കെ കിഷോർ വല്ലാതെ അസ്വസ്ഥനാകും. തനിക്ക് ഇനിയൊരിക്കലും കിട്ടാത്ത കനിയാണ് വേണി എന്ന് കിഷോർ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മനസ്സിന് ആ സത്യം ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. വേണിയെ നഷ്ടമായത് ഓർത്ത് നീറി പുകയുന്ന മനസ്സുമായിട്ടാണ് കിഷോർ ഓരോ ദിവസവും തള്ളി നീക്കിയത്. ******** ഈ ദിവസങ്ങളിൽ ശ്രീഹരി ദീപ്തിയും ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. പക്ഷേ അവർ തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ദീപ്തിയുടെ വീട്ടിലോ അവർ ജോലി ചെയ്യുന്ന ഓഫീസിലോ ആർക്കും അറിയില്ലായിരുന്നു. ദീപ്തി ഇക്കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാണ്. ശ്രീഹരി ഇക്കാര്യത്തിൽ സ്വന്തം വീട്ടിൽ സമ്മതം ചോദിക്കുന്നില്ല. അവന്റെ ഇഷ്ടം എന്തായാലും വീട്ടുകാർ അംഗീകരിക്കും എന്നൊരു വിശ്വാസം അവനുണ്ട്. ഒരു ശനിയാഴ്ച ദിവസം ഹാഫ് ഡേ ലീവ് എടുത്ത് ദീപ്തി വീട്ടിലേക്ക് വണ്ടി കയറി. തിങ്കളാഴ്ചയെ അവളിനി എത്തു. അനുകൂലമായൊരു മറുപടി പ്രതീക്ഷിച്ച് ശ്രീഹരി ദീപ്തിയുടെ വരവിനായി കാത്തിരുന്നു. തുടരും
അമ്പിളി 🌝
7.6K views
1 months ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋1  വർഷങ്ങൾ  പഴക്കം തോന്നിക്കുന്ന പ്രേതാലയം പോലെയുള്ള മൂന്നു നില കെട്ടിടത്തിലേക്കവൾ പതുക്കെ കയറി. ബാംഗ്ലൂരിന്റെ മധ്യത്തിലായുള്ള വൃത്തിഹീനമായ ആ തെരുവിലെ അടുപ്പിച്ചു പണിതു വച്ച നിരവധി കെട്ടിടങ്ങൾക്കിടയിലുള്ള ഈ കെട്ടിടവും അതിന്റെ ദുർബലത വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറമെ കാണുന്ന പഴക്കമൊന്നും അതിനകത്തു ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരുപാടു അലങ്കാരപ്പണികൾ ചെയ്ത അതിനകം മുഴുവൻ ഒരു മഞ്ഞ വെളിച്ചമായിരുന്നു. അവളെ പോലെ അണിഞ്ഞൊരുങ്ങിയ ഒരുപാടു സുന്ദരികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. കുറച്ചു പുരുഷന്മാരെയും അവിടിവിടായി കാണാം. അപ്പോഴാണവൾ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയത്.സമയം 7 കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ഇവിടം പുരുഷകേസരികളെ കൊണ്ട് നിറയും. തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും പല കോലത്തിലുള്ള പുരുഷന്മാർ.  ചിലർ പക്കാ സാധാരണക്കാരായിരിക്കും മറ്റു ചിലരോ വല്ല ബിസിനെസ്സ്കാരോ വലിയ ഉദ്യോഗസ്ഥരോ അങ്ങനെ പല മേഖലയിലുള്ള പ്രമുഖന്മാരായിരിക്കും.സ്ത്രീജനങ്ങൾ പലരും ഒരുങ്ങി ഇറങ്ങി തുടങ്ങി . കാശുകാരെ ചാക്കിട്ടു പിടിക്കാനാണ് നേരത്തെ ഉള്ള ഈ ഒരുക്കം.പ്രമുഖൻമാരെ കണ്ടു പിടിച്ചു അവർക്കു നമ്മളെ ബോധിച്ചു കൂടെ വന്നാൽ പൂത്ത കാശു കിട്ടും. പ്രായം കുറഞ്ഞവരോടാണ് അങ്ങനെയുള്ളവർക്ക് പ്രിയം. അത് കൊണ്ട് 25 നു താഴെ ഉള്ളവർ മിക്കവരും താഴേക്ക് വരാറില്ല . ആവശ്യക്കാർ അവർക്കടുത്തെത്തും. ഇറങ്ങി വന്നിരിക്കുന്ന സ്ത്രീജനങ്ങൾ മിക്കവാറും 25 കഴിഞ്ഞവരും സൗന്ദര്യം കുറഞ്ഞവരും ആയിരിക്കും. പല സ്ത്രീകളും പല ഭാഷക്കാരാണ്. കൂടുതലും കന്നഡ സംസാരിക്കുന്നവർ. പിന്നെ തമിഴിൻമാർ . കുറച്ചു മലയാളികളും. പരസ്പര അടിസ്ഥാനപരമായ സംസാരങ്ങൾ പോലും ആ സ്ത്രീകൾക്കിടയിൽ ഇല്ലെന്ന് എല്ലാവരുടെയും മുഖത്തെ നിർവികാരത കാണിച്ചു തരുന്നുണ്ടായിരുന്നു. അവരിലെ പലരെയും നോക്കി പരിചയത്തോടെ ചിരിച്ചു കൊണ്ടവൾ മുകളിലേക്കുള്ള സ്റ്റെപ് കയറി. മുകളിലെ നിലയിലുള്ള നാലാമത്തെ മുറിക്കു മുന്നിലെത്തി. തോളിലുള്ള കറുപ്പ് ലെതർ ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി. അനേകം ചെറിയ മുറികളിൽ ആ മുറി അവളുടേതായിരുന്നു. ലൈറ്റിട്ടു.ചെരുപ്പഴിച്ചു ഒരു ഓരത്തേക്കു നീക്കിയിട്ട് ബാഗ് കട്ടിലിലേക്കിട്ടു. രണ്ടു പേർക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ ആയിരുന്നത് . ചുറ്റും കൊതുകുവലയിട്ട് മൂടിയിട്ടുണ്ട്.  ബാഗു തുറന്നു ഫോൺ എടുത്തു ബ്ലൂടൂത്ത് ഓൺ ചെയ്തു. ഭിത്തിക്കറ്റത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓൺ ചെയ്തു , ഫോണുമായി കണക്ട് ആക്കി.  സ്പീക്കർ ടേബിളിലേക്ക് വച്ച് ഫോണിൽ " ധം മാരെ ധം.........." എന്ന പഴയ ഹിന്ദി സോങ് പ്ലേയ് ചെയ്ത ഫോണും ടേബിളിൽ വചു. പാട്ട് നല്ല ശബ്ദത്തിൽ പാടി തുടങ്ങി. അതിനൊപ്പം കൈകൾ കൊണ്ടും ഇടുപ്പ് കൊണ്ടും കാലു കൊണ്ടും ചുവടുകൾ വച്ചവൾ ധരിച്ചിരിക്കുന്ന ചുവന്ന സാരിയുടെ പിന്നഴിച്ചു. സാരി വലിച്ചൂരി ബാത്രൂം ഡോറിനു സൈഡിൽ ഉള്ള ബിന്നിലേക്കിട്ടു. അപ്പോഴും ശരീരം പാട്ടിനൊപ്പം ആടി കൊണ്ടിരുന്നു. ഇട്ടിരിക്കുന്ന ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും ഊരി ബിന്നിലേക്കെറിഞ്ഞു. ബാത്രൂം ഡോർ ലക്ഷ്യമാക്കി നൃത്ത ചുവടുകളോടെ അതിനകത്തേക്ക് കയറി.  കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പാട്ട് മാറിയിരുന്നു. മുട്ടൊപ്പം എത്തുന്ന ടവൽ കൊണ്ട് കച്ച കെട്ടി ഈറൻ മുടി ഉച്ചിയിൽ കെട്ടിവച്ചു അവൾ പുറത്തിറങ്ങി. മുറിയിലുള്ള വലിയ അലമാരയുടെ വാതിലിലുള്ള വലിയ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.  കണ്ണാടിയിൽ കാണുന്ന സൗന്ദര്യ ധാമത്തെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ടവൾ  അലമാര തുറന്നു വസ്ത്രങ്ങളെടുത്തു. അടി വസ്ത്രങ്ങൾ ധരിച്ചു . പിങ്ക് അടിപാവാടയും അതേ കളർ ബ്ലൗസും ധരിച്ചു . അതിനു മുകളിലായി പിങ്ക് കളർ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു. ഈറൻ മുടി അഴിച്ചു നന്നായി തുടച്ചു വെള്ളം കളഞ്ഞു വിടർത്തി ഇട്ടു. മുഖത്തായി കുഞ്ഞു മേക്കപ്പ് ചെയ്തു. ഒരു കറുത്ത പൊട്ട് വച്ചു.  കടും ചുവപ്പു ലിപ്സ്റ്റിക്ക് കൂടെ ഇട്ട് മേക്കപ്പ് അവസാനിപ്പിച്ചു.  വീണ്ടും കണ്ണാടിയിൽ നോക്കി . 24 വയസ്സിന്റെ എല്ലാ സൗന്ദര്യവും തുളുമ്പി നിൽക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം പോലെ അവൾ ഉദിച്ചു നിന്നു. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടങ്ങളും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി..അത് തന്നെയാണല്ലോ രാത്രിയിൽ തന്നെ മാത്രം ചോദിച്ചു പലരും വരുന്നതിന്റെ കാരണവും...ഇടുപ്പ് മുഴുവൻ കാണും വിധത്തിൽ ഉടുത്ത സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു അറിയാമായിരുന്നു..... അതിലേക്ക് ഒന്ന് കൂടി നോക്കി ഇടുപ്പ് വരെയുള്ള മുടിയെടുത്തു മുന്നിലേക്കിട്ടവൾ. അവൾക്ക് മറ്റുള്ളവരെ പോലെ താഴെ പോയി നിൽക്കേണ്ടി വരാറില്ല .. ആവശ്യക്കാർ അവളെ തേടി വന്നോളും. അന്നത്തെ ആദ്യത്തെ കസ്റ്റമർക്കു വേണ്ടി കാത്തിരിക്കുകയെന്നോണം മൊബൈൽ എടുത്തവൾ ബെഡിലേക്കിരുന്നു. " മധു............" വാതിൽ തുറന്നു മെലിഞ്ഞു നീളം കുറഞ്ഞൊരു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു വിളിച്ചു. അവളും ഒരുക്കമെല്ലാം കഴിഞ്ഞു സാരി ഉടുത്താണ് നിൽക്കുന്നത്. " എന്നെടി....." മധു സംശയത്തോടെ ചോദിച്ചു. " ഉന്നെ അക്ക കൂപ്പിട്ടു കിട്ടേ ഇറുക്ക്(നിന്നെ ചേച്ചി വിളിച്ചു കൊണ്ടിരിക്കുകയാണ്.)"  അവൾ അൽപ്പം കടുപ്പത്തിൽ പറഞ്ഞു. " എതുക്ക്....( എന്തിന്) ??" മധു കട്ടിലിൽ നിന്നെണീറ്റു ചോദിച്ചു. " എനക് എപ്പടി മ്മ തെരിയും. നീയേ പോയി കേള്...( എനിക്ക് എങ്ങനെ അറിയാം നീ തന്നെ പോയി ചോദിച്ചു നോക്ക്.)"  കടുപ്പത്തിൽ പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി പോയി. മധു വേഗത്തിൽ എണീറ്റ് ചെരുപ്പിട്ടു. വാതിൽ ചാരി താഴേക്ക് നടന്നു.  അക്ക എന്തിനാവും വിളിപ്പിച്ചിട്ടുണ്ടാവുക എന്നായിരുന്നു മധുവിന്റെ  മനസ്സ് മുഴുവൻ. സാദാരണ ആരെയും അക്ക വിളിപ്പിക്കാറില്ല . എന്തെങ്കിലും ഉടായിപ്പു കാണിച്ചു പിടിച്ചാലോ അല്ലെങ്കിൽ സമ്പാദിച്ച പണത്തിന്റെ പങ്കു എത്തിച്ചില്ലെങ്കിലോ ആണ് അവർ വിളിപ്പിക്കാറുള്ളു. ഇതിപ്പോൾ അവൾ ദിവസവും കറക്റ്റ് ആയിട്ട് പണം എത്തിക്കാറുള്ളതാണ്. വേറെ ഉടായിപ്പൊന്നും കാണിച്ചിട്ടും ഇല്ല...... ആശയകുഴപ്പത്തോടെ അവൾ അക്കയുടെ മുറിക്ക് മുന്നിലെത്തി. ഉള്ളിലുള്ള സംസാരത്തിൽ അക്കയും അക്കയുടെ വിശ്വസ്ഥൻ സെൽവനും അല്ലാതെ മറ്റാരൊക്കെയോ അകത്തുണ്ടെന്നവൾക്കു മനസിലായി. മധു വാതിലിൽ രണ്ടു പ്രാവശ്യം മുട്ടി. " അകത്തേക്ക് വാ...." ഗാംഭീര്യമുള്ള പെൺശബ്ദം കേട്ടതും മധു അകത്തേക്ക് കയറി. അവിടുള്ള മറ്റു മുറികളെക്കാൾ വലിയൊരു മുറിയായിരുന്നത്. ac അടക്കം എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. അവർ വിളിപ്പിക്കുമ്പോഴല്ലാതെ മറ്റാർക്കും അങ്ങോട്ട് പ്രവേശനം അനുവദിക്കില്ല . കയറി ചെല്ലുന്നിടത്തായി ഇട്ടിരിക്കുന്ന സോഫയിൽ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു അഭിമുഖമായി വലിയൊരു കസേരയിൽ രാജ്ഞിയെ പോലെ അക്ക ഇരിക്കുന്നു. വെളുത്തു തടിച്ചു നന്നായി മേക്കപ്പ് ചെയ്തു നീളൻ മുടി പിന്നിയിട്ട് വയറു മുഴുവൻ പുറത്തു കാണിക്കും വിധം സാരി ധരിചിരിക്കുന്ന ആ നാൽപതുകാരിയെ കണ്ടാൽ വലിയ ഏതോ വീട്ടിലെ ആണെന്ന് തോന്നും. അത്രത്തോളം പ്രൗഢി ഉണ്ടായിരുന്നവർക്ക്. അക്ക എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരു മലയാളിയാണ്. അവരുടെ അമ്മ നടത്തിക്കൊണ്ടിരുന്ന സ്ഥാപനം അമ്മയുടെ കാല ശേഷം അവർ ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ എത്തിപ്പെടുന്ന മലയാളി പെൺകുട്ടികളോട് അവർക്ക് ഒരു ചായ്‌വ് കൂടുതൽ ആണ്. അക്ക  ഇരിക്കുന്ന കസേരക്ക് പുറകിലായി ഭവ്യതയോടെ സെൽവൻ നിൽപ്പുണ്ട്. മധു സോഫയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഒരാളെ അവൾക്ക് മനസിലായി. അത് രാജപ്പൻ ആണ്. വേശ്യാലയത്തിലേക്ക് പുതിയ പെൺ കുട്ടികളെ എത്തിക്കുന്ന ബ്രോക്കർ. അയാൾ തന്നെയാണ് മധുവിനെയും ഇവിടെ എത്തിച്ചത്. അയാളൊരു തമിഴൻ ആണ്. എന്നാൽ അയാളുടെ കൂടെ ഇരിക്കുന്ന ആളെ അവൾ ആദ്യമായ് കാണുകയാണ്. ധരിച്ചിരിക്കുന്ന വേഷവും രൂപവും അയാളെ ഒരു മലയാളിയെ പോലെ തോന്നിച്ചു. ഏകദേശം 50 വയസോളം തോന്നിക്കുന്ന ആ അപരിചിതന്റെ കണ്ണുകൾ ആ സൗന്ദര്യ ദേവതയെ കണ്ടതും ഒന്ന് തിളങ്ങി.ഇരുവരും അവളെ നോക്കി ചിരിച്ചു.  തിരിച്ചും ഒരു ചിരി നൽകി കൊണ്ടവൾ അക്കയെ നോക്കി. " മധു ............ ഇതാണ് സജീവൻ. ഇയാൾ നമുക്ക്‌ ഉപകാരമുള്ള ഒരു കാര്യവുമായി വന്നതാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് നിന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്..." അക്ക മുന്നിലിരുന്ന് ചിരിക്കുന്ന ആളെ നോക്കി പറഞ്ഞു. " ആമ..... മധു. ഇവനാലെ നമ്മ എല്ലാവരും പെരിയ പണക്കാരാവാപൊറോം ...( അതേ .. മധു , ഇയാളെ കൊണ്ട് നമ്മളെല്ലാവരും വലിയ പണക്കാരാവാൻ പോവുകയാണ്.) മുറിയൻ മലയാളം കൂട്ടി കലർത്തി തമിഴിൽ പറഞ്ഞു കൊണ്ട് രാജപ്പൻ ചുവപ്പു കറ പിടിച്ച ആ വൃത്തികെട്ട പല്ലു കാട്ടി ചിരിച്ചു.  മധുവിനതു കണ്ടു ഓക്കാനിക്കാൻ തോന്നി.  " ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്...." അക്കയെ നോക്കി സംശയത്തോടെ അവൾ ചോദിച്ചു. അക്ക എണീറ്റ് വന്നവളുടെ കയ്യിൽ പിടിച്ചു. " സജീവൻ മലയാളിയാണ്. അയാൾ ചില കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് സമ്മതമാണ്. നിനക്ക് കൂടെ സമ്മതമാണെങ്കിൽ നിന്റെയും എന്റെയും ജീവിതം മാറി മറിയും മധു ." അൽപ്പം താഴ്ന്ന സ്വരത്തിൽ അക്ക പറയുന്നത് കേട്ട് മധു ഞെട്ടി പോയി. ആജ്ഞാപിച്ചും അടിച്ചേൽപ്പിച്ചും ഉപദ്രവിച്ചും മാത്രം ശീലമുള്ള സ്ത്രീയാണ് തന്റെ മുന്നിൽ ഇത്രയും താഴ്ന്നു സംസാരിക്കുന്നത്. അപ്പോൾ എന്തോ വലിയ കാര്യമാണ് താൻ കേൾക്കാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായി. ഇത് പറഞ്ഞവർ കസേരയിലേക്ക് തന്നെ പോയിരുന്നു. " സോഫയിലേക്കിരിക്ക് മധു." അക്ക പറഞ്ഞതും മധു സജീവന്റെ അപ്പുറം കുറച്ചു അകലമിട്ടിരുന്നു. " കുഞ്ഞേ.... ഞാൻ ഒരു തറവാട്ടിലെ കാര്യസ്ഥനാണ്. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്നൊരു തറവാടാണ്. മാളിക്കൽ തറവാടെന്നു പറയും. അവിടെ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും ഒക്കെ ആയി 10 ഓളം ആളുകൾ ഉണ്ട്. അവിടുത്തെ കാരണവർക്ക് ഒരു മോൾ ഉണ്ടായിരുന്നു. ലക്ഷ്‌മി..... അവർ മരിച്ചിട്ടിപ്പോ വർഷം രണ്ടായി. അവർക്കൊരു മകനുണ്ട് അഭിമന്യു. അവന് കുറച്ചു സീരിയസ് ആയൊരു രോഗം പിടിപെട്ടിട്ടുണ്ട്. ചികിത്സ തുടങ്ങിയിട്ടിപ്പോൾ 6 മാസം ആയി. ഡോക്ടർ അവനു വിധിച്ച ആയുസ്സ് ഏറി പോയാൽ ഇനി ഒരു വർഷം ആണ്............"  സജീവൻ പറയുന്നതൊന്ന് നിർത്തി. മധു ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഇരുന്നു.  സജീവൻ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " അഭിമോന് ആ ഒരു വർഷത്തേക്ക് ഭാര്യയായി ഒരു പെൺകുട്ടിയെ വേണം. അവന്റെ അമ്മാവന്മാർ പറഞ്ഞേൽപ്പിച്ചതാണെന്നെ . എന്തോ സ്വത്തിന്റെ ഭാഗം വെക്കൽ ഒക്കെ നടക്കണമെങ്കിൽ അബിമോൻ കല്യാണം കഴിക്കണം എന്നാണത്രെ. ഒരുപാടു അന്വേഷങ്ങൾക്കൊടുവിലാണ് ഞാൻ രാജപ്പ വഴി ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിയുന്നത്. മോൾ അഭിമോനെ കല്യാണം കഴിക്കാൻ തയാറാണോ? "  ആ ചോദ്യത്തോടെ അയാൾ പറഞ്ഞു നിർത്തിയതും അവിശ്വാസത്തോടെ അവൾ ചുറ്റുമുള്ളവരെ നോക്കി.  അക്ക ആകാംഷയോടെ അവളെ നോക്കിയിരുന്നു.  അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. ഇതായിരിക്കും അയാൾ പറയാൻ പോകുന്നതെന്ന് അവൾ സ്വപനത്തിൽ പോലും ചിന്തിച്ചിരുന്നില്ല.  " സജീവൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ മധു?" അവൾ ഒന്നും പറയാതിരിക്കുന്നത് കണ്ടതും അക്ക ഉറക്കെ ചോദിച്ചു. " മനസിലായി....." വെപ്രാളത്തോടെ മധു പറഞ്ഞു. " അപ്പൊ നീ അതിനു തയ്യാറല്ലേ? "  അക്കയുടെ ചോദ്യത്തിനൊപ്പം ആ മുറിയിലുണ്ടായിരുന്നവരുടെ നോട്ടം മുഴുവൻ തന്നിലാണെന്ന് കണ്ടതും മധുവിന് തല കറങ്ങുന്നത് പോലെ തോന്നി. " എനിക്ക് പറ്റില്ല..." തല താഴ്ത്തി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.  സജീവന്റെ മുഖം വാടി. അക്ക അവിശ്വാസത്തോടെ ഇരുന്നു.  " സജീവണ്ണാ.... ഉങ്കളോടെ ഓഫർ അവ കിട്ടെ സൊല്ലവേ ഇല്ലേ.... അത് സൊല്ലി പാർ അവ കണ്ടിപ്പ ഒത്തുക്കുവേ...( സജീവണ്ണാ.... നിങ്ങളുടെ ഓഫർ അവളോട് പറഞ്ഞില്ലല്ലോ. അത് പറയു , അവൾ സമ്മതിക്കും.)"  രാജപ്പൻ താടി ചൊരിഞ്ഞു നിസ്സാരമായി പറഞ്ഞു. അത് കേട്ടതും സജീവൻ ഒന്ന് ചിരിച്ചു. " 50 ലക്ഷം നിനക്ക്. 50 ലക്ഷം അക്കക്ക് . 50 ലക്ഷം രാജപ്പന്....."  സജീവൻ പറഞ്ഞത് കേട്ടതും മധുവിന്റെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു. അക്കയും രാജപ്പനും അത് കണ്ട് ചുണ്ടുകോട്ടി ചിരിച്ചു. തുടരും........ രണ്ടാമത്തെ സ്റ്റോറി തുടങ്ങി വച്ചിട്ടുണ്ടേ... സപ്പോർട്ട് ചെയ്യണം 🫂