✍️ Novel

𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.1K views
12 hours ago
#📙 നോവൽ ഓരോ നിമിഷവും കുറ്റബോധം കൊണ്ട് നീറിയും ബ്രെയിൻ ട്യൂമർ വീണ്ടും വരുമോ എന്നോർത്ത് പേടിച്ചും കഴിയണമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോൾ മീരയ്ക്ക് തന്റെ ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോ എന്നൊക്കെ തോന്നി. പക്ഷേ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതിനാൽ അവൾ ജീവിതത്തോട് പൊരുതാൻ തന്നെ തീരുമാനിച്ചു. എന്ത് ചെയ്തിട്ടാണെങ്കിലും ശ്രീഹരിയുടെ ഇഷ്ടം നേടി എടുത്ത് മരിക്കും വരെ അവന്റെ ഭാര്യയായി തന്നെ ജീവിക്കണമെന്ന് മീര ആഗ്രഹിച്ചു. അതുകൊണ്ട് വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത അവൾ ശ്രീഹരിയോടൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് അവനോടൊപ്പം ആ വീട്ടിൽ കഴിയാൻ മനസ്സിൽ തീരുമാനം എടുത്തു. ******* യാത്രാ ക്ഷീണത്തിൽ കുറച്ചു സമയം കിടന്ന് റസ്റ്റ്‌ എടുത്ത ശേഷം മീര അടുക്കളയിൽ പോയി എന്തെങ്കിലും ഉണ്ടാക്കാനുള്ള സാധനങ്ങൾ ഉണ്ടോന്നു നോക്കി. അത്യാവശ്യം പാചകം ചെയ്യാനുള്ള പല ചരക്ക് സാധനങ്ങളും പാത്രങ്ങളും അവിടെ ഉണ്ടായിരുന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ മീര പെട്ടെന്ന് തന്നെ കുറച്ചു ഉപ്പുമാവ് ഉണ്ടാക്കി എടുത്തു. ശ്രീഹരിക്കും കൂടെയാണ് അവൾ അത് ഉണ്ടാക്കിയത്. രണ്ട് പ്ളേറ്റിലായി ഉപ്പുമാവ് എടുത്ത ശേഷം മീര അത് ഹാളിൽ കൊണ്ട് വച്ചു. അപ്പോഴാണ് മുറിയുടെ വാതിൽ തുറന്ന് ശ്രീഹരി പുറത്തേക്ക് ഇറങ്ങിയത്. അവന്റെ ഒരുക്കം കണ്ടപ്പോൾ ശ്രീഹരി ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് അവൾക്ക് മനസ്സിലായി. "ശ്രീയേട്ടാ ഉപ്പുമാവ് കഴിച്ചിട്ട് പോകാം." അവന്റെ ദേഷ്യം കാര്യമാക്കാതെ മീര പറഞ്ഞു. അത് കേട്ട് ശ്രീഹരി ക്രോധത്തോടെ അവളെ നോക്കി. മീര പതറാതെ അവന്റെ നോട്ടത്തെ നേരിട്ടു. രണ്ടും കല്പിച്ചുള്ള അവളും നിൽപ്പും ഭാവവും ശ്രീഹരിയെ ചൊടിപ്പിച്ചു. ഉടനെ തന്നെ അവൻ മറുത്തൊന്നും പറയാതെ ഡൈനിംഗ് ടേബിളിന്റെ അരികിൽ വന്നിരുന്ന് അവൾ കൊണ്ട് വച്ച ഉപ്പുമാവ് എടുത്തു കഴിക്കാൻ തുടങ്ങി. "മുറിയിൽ എന്റെ കുറച്ചു ഡ്രസ്സുകൾ കിടപ്പുണ്ട്. അതൊക്കെ എടുത്തു കഴുകി ഇട്ടേക്ക്. പിന്നെ ഉച്ചക്ക് ഞാൻ കഴിക്കാൻ വരും. ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട്. അരിയും ഇവിടെ ഉണ്ട്. അതൊക്കെ എടുത്തു ചോറും ചിക്കൻ കറിയും ഉണ്ടാക്കി വയ്ക്ക്. ബാക്കി ജോലികൾ ഞാൻ വന്നിട്ട് പറയാം. ഏതായാലും നീയിവിടെ സുഖ വാസത്തിന് വന്നു. അപ്പോ പിന്നെ ഇവിടെ വെറുതെ തിന്ന് കുടിച്ച് ഇരിക്കാതെ ഈ വീട്ടിലെ ജോലിക്കാരിയെ പോലെ എന്റെ കാര്യങ്ങൾ നോക്കി നിൽക്ക്. നിന്റെ ട്രീറ്റ്മെന്റ് ന് ഞാൻ മുടക്കിയ പണം അങ്ങനെ എങ്കിലും എനിക്ക് വസൂൽ ആവട്ടെ. ശ്രീഹരിയുടെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ട് മീരയ്ക്ക് സമാധാനമാണ് തോന്നിയത്. ഒരു ജോലിക്കാരി ആയിട്ടെങ്കിലും ശ്രീഹരി തന്നെ കാണുന്നല്ലോ എന്നോർത്തയിരുന്നു അവൾ സമാധാനിച്ചത്. "ഞാൻ വേറെ ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട് ശ്രീയേട്ടാ. ഏഴെട്ട് ഓൺലൈൻ ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും കിട്ടാതിരിക്കില്ല. ഒരു ജോലി ശരിയായാൽ ശ്രീയേട്ടൻ എനിക്ക് വേണ്ടി മുടക്കിയ കാശ് ഞാൻ തന്ന് തീർത്തോളാം." മീര പറഞ്ഞതൊന്നും തന്നെ ബാധിക്കാത്തത് പോലെ ഇരുന്ന് ഉപ്പുമാവ് കഴിച്ചു കൊണ്ടിരുന്നു ശ്രീഹരി. "ഇവിടെ സാധനങ്ങൾ മിക്കതും ഇല്ല. ആവശ്യമുള്ളത് വാങ്ങി തന്നാലേ രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ കഴിയു." മീര വീണ്ടും പറഞ്ഞു. "ലിസ്റ്റ് തന്നാൽ ഞാൻ വൈകുന്നേരം വരുമ്പോ വാങ്ങികൊണ്ട് വരാം." ശ്രീഹരി മറുപടി നൽകി. "ഞാൻ വാട്സ്ആപ്പ് ൽ ലിസ്റ്റ് ഇട്ടേക്കാം." മീര ആവേശത്തോടെ പറഞ്ഞു "നിന്നെ ഞാൻ വാട്സ്ആപ്പ് ൽ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. അത് ഇനി മാറ്റാനും ഞാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഒരു പേപ്പറിൽ ആവശ്യമുള്ളത് എഴുതി തന്നാൽ മതി." കഴിപ്പ് മതിയാക്കി അവൻ എണീറ്റ് പോയി. മീര വിഷമത്തോടെ ആ പോക്ക് നോക്കി നിന്നു. ശ്രീഹരി അവളെ വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഒക്കെ നേരത്തെ ബ്ലോക്ക്‌ ചെയ്തതാണ്. ഈ അവസരത്തിൽ വാട്സ്ആപ്പ് ബ്ലോക്ക്‌ എങ്കിലും മാറ്റി എടുക്കാൻ പറ്റുമോന്ന് ശ്രമിച്ചു നോക്കിയതായിരുന്നു മീര. പക്ഷേ അത് ചീറ്റി പോയതിൽ അവൾക്ക് നല്ല വിഷമം തോന്നി. എങ്കിലും ഇത്രയൊക്കെ പുരോഗതി ഉണ്ടല്ലോ എന്നോർത്ത് മീര നെടുവീർപ്പിട്ടു. ശ്രീഹരി വില്ലേജ് ഓഫീസിൽ പോകാൻ ഇറങ്ങുമ്പോ മീര ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി അവന് നൽകി. അവളുടെ മുഖത്ത് പോലും നോക്കാതെ ലിസ്റ്റും വാങ്ങി വാതിലും ഉച്ചത്തിൽ അടച്ച് ശ്രീഹരി പുറത്തേക്ക് ഇറങ്ങി പോയി. അവൻ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് പോകുന്നത് മീര ജനലിൽ കൂടി നോക്കി നിന്നു. ശ്രീഹരി പോയി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കാറുമായി ദീപ്തിയും പോകുന്നത് മീര കണ്ടു. രണ്ട് പേരും ഒരേ ഓഫീസിൽ ആണെങ്കിലും അവർ ഒരുമിച്ചല്ല പോകുന്നത് എന്ന് കണ്ടതും മീരയ്ക്ക് നല്ല ആശ്വാസം തോന്നി. ******** "വേണി മിസ്സിന് ഒരു വിസിറ്ററുണ്ട്." സ്റ്റാഫ് റൂമിൽ അടുത്ത അവറിൽ ക്ലാസ്സിൽ പഠിപ്പിക്കാനുള്ള നോട്സ് prepare ചെയ്യുമ്പോഴാണ് പിയൂൺ ഔസേപ്പ് അവളോട് അത് വന്ന് പറയുന്നത്. ഈ സമയത്ത് തന്നെ കാണാൻ ആരായിരിക്കും കോളേജിൽ വന്നതെന്ന് ചിന്തിച്ചു കൊണ്ട് വിസിറ്റിംഗ് ഏരിയയിൽ വന്ന വേണി മീരയുടെ അമ്മയെ അവിടെ കണ്ട് അത്ഭുതപ്പെട്ടു. "ആന്റി എന്താ ഇവിടെ?" വേണി അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു. അവൾ അവിടെ പ്രതീക്ഷിച്ചത് മാധവിനെ ആയിരുന്നു. അത് തെറ്റിയതിന്റെ ഒരു നിരാശയും വേണിയുടെ ഉള്ളിൽ ഉണ്ടായിരുന്നു. "ഞാൻ മോൾക്കിത് കൊണ്ട് തരാൻ വന്നതാ." കയ്യിൽ ഇരുന്ന ആഭരണങ്ങൾ അടങ്ങിയ കവർ പത്മിനി വേണിക്ക് നൽകി. "ഇതെന്താ." വേണി ചോദിച്ചു. "ഇതിൽ നീ മീരയ്ക്ക് കല്യാണ സമയത്ത് ഇടാൻ നൽകിയ ആഭരണങ്ങളാണ്. ആ പ്രശ്നങ്ങൾക്കിടയിൽ അവൾക്കിത് മോളേ തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞില്ല. പിന്നെ അസുഖവും ഹോസ്പിറ്റലിൽ വാസവും ട്രീറ്റ്മെന്റ് ഒക്കെ ആയി ഒന്നൊന്നര വർഷം കടന്ന് പോയത് പോലും അറിഞ്ഞില്ല. മോളെ നേരിട്ട് വന്ന് കണ്ട് ഇത് തരാൻ അവൾക്ക് ബുദ്ധിമുട്ട് ആയത് കൊണ്ടാണ് മീര ഇത് എന്നെ ഏൽപ്പിച്ചത്." പത്മിനി പറഞ്ഞു. "സത്യത്തിൽ ഞാനിത് മീരയ്ക്ക് ആയിട്ട് വാങ്ങിയത് ആയിരുന്നു. അതുകൊണ്ടാണ് അവളിത് അർഹിക്കുന്നില്ല എന്നറിഞ്ഞിട്ടും ഇത് തിരിച്ചു ചോദിക്കാതിരുന്നത്. പക്ഷേ ഇപ്പോ ആന്റി ആയിട്ട് ഇത് തിരിച്ചു കൊണ്ട് വന്ന സ്ഥിതിക്ക് എനിക്ക് സന്തോഷമേയുള്ളു. അർഹത ഇല്ലാത്ത ആളുകളുടെ കയ്യിൽ നമ്മൾ സ്നേഹ സമ്മാനങ്ങൾ നൽകേണ്ട ആവശ്യമില്ലല്ലോ." വേണിയുടെ കൊള്ളിച്ചുള്ള പറച്ചിൽ കേട്ട് പത്മിനി ഹൃദയം നൊന്തു. എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി അവർ നിന്നു. "മീര മോളോട് ചെയ്ത തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കയ മോളേ. അതിനല്ലേ എനിക്ക് കഴിയു. നിന്റെ ആത്മാർത്ഥ സ്നേഹവും സൗഹൃദവും അവൾ അർഹിക്കുന്നില്ല. അതാ ഇങ്ങനെയൊക്കെ ഉണ്ടായത്. എവിടെ ഇരുന്നാലും ആരുടെ കൂടെ ആയാലും മോൾ നന്നായെ വരു. മോളേ മനസ്സിലാക്കുന്ന കാപട്യമില്ലാതെ സ്നേഹിക്കുന്ന ഒരാളെ തന്നെ മോൾക്ക് കിട്ടുകയും ചെയ്യും.". പത്മിനി ഇടർച്ചയോടെ പറഞ്ഞു . "കഴിഞ്ഞത് കഴിഞ്ഞു. ഞാനിപ്പോ അതെക്കുറിച്ച് ഓർക്കാറില്ല." "അങ്ങനെ തന്നെയാ വേണ്ടത്. മോൾക്ക് ക്ലാസ്സിൽ പോകാൻ സമയമായി കാണില്ലേ. ഞാൻ എന്നാ ചെല്ലട്ടെ. ഇത് തരാനായിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്." പറഞ്ഞിട്ട് പത്മിനി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു. അവർ കണ്ണിൽ നിന്ന് മറഞ്ഞതും വേണി സ്റ്റാഫ് റൂമിലേക്ക് പോന്നു. *********** വാക്കർ ഉപയോഗിച്ച് മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയിട്ടുണ്ട് കിഷോർ. പക്ഷേ കോളേജിൽ പോയി തുടങ്ങണമെങ്കിൽ ഇനിയും 3 മാസം കൂടി കഴിയണം. വീട്ടിൽ വെറുതെ ഇരുന്ന് അവൻ ഇപ്പോ തന്നെ മടുത്തിരുന്നു. ആ കൂടെ വേണി കൂടെ കൈവിട്ട് പോയത് കിഷോറിനെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നു. അതിന് കാരണമായത് മീരയുടെ കുമ്പസാരമാണെന്നൊക്കെ അവൻ അറിഞ്ഞതാണ്. അത് കേട്ടപ്പോൾ മുതൽ മീരയെ വിളിച്ചു ചീത്ത പറയാൻ തരിക്കുകയാണ് അവന്റെ നാവ്. എന്നാൽ അവളുടെ ട്രീറ്റ്മെന്റ് കഴിയാത്തത് കൊണ്ടാണ് കിഷോർ അങ്ങനെ ചെയ്യാതിരുന്നത്. എന്നാൽ ഇന്ന് മീര ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ശ്രീഹരിയെ അന്വേഷിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പോയെന്ന് അമ്മയിൽ നിന്ന് അറിഞ്ഞപ്പോ തൊട്ട് വെരുകിനെ പോലെ നടക്കുകയാണ് കിഷോർ. അവന്റെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്ന് പോയി. കാത്തിരിക്കൂ
അമ്പിളി 🌝
5.3K views
22 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി 🦋12 അഭിയുടെ കൈകളിൽ ആടുന്ന തലിമാല നമ്പൂതിരി പറഞ്ഞു കൊടുത്ത വിധമവൻ  മധുവിന്റെ കഴുത്തിലേക്ക് ചേർത്ത് പിൻകഴുത്തിലായി കൊളുത്തിട്ടു. എന്ത് കൊണ്ടോ മധു കണ്ണുകൾ അടച്ചു പോയി. സീമന്ത രേഖയിൽ ഒരു സ്പർശം അറിഞ്ഞപ്പോഴാണ് മധു കണ്ണുകൾ തുറക്കുന്നത്.  കുങ്കുമം കൊണ്ടവിടെ ചുവപ്പിച്ചു അഭി കൈ പിൻവലിച്ചിരുന്നു. അവളുടെ മുഖത്തേക്ക് പോലും അഭി നോക്കുന്നുണ്ടായിരുന്നില്ല. ഉള്ളു വേവുന്നത് അവനു മാത്രമല്ലെ അറിയാവുന്നുള്ളു. നമ്പൂതിരി നീട്ടിയ തുളസിമാലകളും അവർ പരസ്പരം അണിയിച്ചു. " ഇനി വധുവിന്റെ കൈ വരന്റെ കയ്യിലേക്ക് ഏൽപ്പിക്കേണ്ടതാണ്. കുട്ടിയുടെ അച്ഛൻ???"  നമ്പൂതിരി ചുറ്റും നോക്കി ചോദിച്ചു. " സജീവേട്ടാ......  വായോ.... " ആരെങ്കിലും എന്തെങ്കിലും പറയും മുൻപേ കുറച്ചു മാറി നിൽക്കുന്ന സജീവനെ കൈകൊണ്ട് മധു മാടി വിളിച്ചു. സജീവൻ പകച്ചു പോയി. ചുറ്റുമുള്ളവർ മുഴുവൻ അയാളെ തന്നെ തുറിച്ചു നോക്കുകയായിരുന്നു. ഒന്ന് മടിച്ചെങ്കിലും സജീവൻ അവർക്കടുത്തേക്ക് ചെന്നു. നമ്പൂതിരി പറഞ്ഞതനുസരിച് മധുവിന്റെ കയ്യ് അഭിയുടെ കൈകളിൽ ഏൽപ്പിച്ചു. അയാളുടെ തൊണ്ടയിൽ ഒരു ഗദ്ഗധം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. സ്വന്തം മകളെ കൈപിടിച്ചു കൊടുക്കുന്ന ഒരച്ഛനെ പോലെ അയാളുടെ കണ്ണുകൾ നിറഞ്ഞു. മധു മനോഹരമായി പുഞ്ചിരിച്ചു. ആ കൈകൾ വിടാതെ അഗ്നിയെ മൂന്നു വട്ടം അവർ വലം വച്ചു. ഇരുവരും മാധവന്റെയും മഹാദേവന്റെയും കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു. ഒടുവിൽ സജീവന്റെ കാലിലും വീണു. മധുവിനയാളോട് ഉള്ള സ്നേഹം അഭിയെ അത്ഭുതപെടുത്തി. അയാളുടെ കണ്ണുകളിലും അതിയായ വാത്സല്യം കാണാമായിരുന്നു. ചടങ്ങുകളൊക്കെ തീർന്ന് അവർ അമ്പലത്തിന് പുറത്തിറങ്ങി. സഞ്ജുവും വരുണും കൂടെ മധുവിന്റെയും അഭിയുടെയും കുറച്ചു ഫോട്ടോകൾ എടുത്തു. പെൺകുട്ടികൾ മൂന്നു പേരും കണ്ടു നിൽക്കുകയായിരുന്നു. " ഏട്ടത്തി.... എന്റെ ഏട്ടൻ ഒരു പാവമാണ്..... മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുപാട് ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. വിഷമിപ്പിക്കല്ലേ ട്ടോ അതിനെ..... "  ഭക്ഷണം ഒരുക്കിയിരിക്കുന്നിടത്തേക്ക് നടക്കുമ്പോൾ ഓടിവന്നു മധുവിന്റെ കയ്യിൽ തൂങ്ങി കിങ്ങിണി പറഞ്ഞു. മധു നിസ്സഹായതയോടെ തലയാട്ടി. അപ്പോഴേക്കും രേവതി വിളിച്ചതും അത്പോലെ കിങ്ങിണി തിരിച്ചോടി പോയി. " കിങ്ങിണി എന്താ പറഞ്ഞെ? " അവൾക്കൊപ്പം നടന്നു കൊണ്ട് അഭി ചോദിച്ചു. " സീക്രെട് " ഒറ്റകണ്ണിറുക്കി പുഞ്ചിരിയോടെ മധു പറഞ്ഞു. പക്ഷെ ഉള്ളിലൊരു വല്ലാത്ത അരക്ഷിതാവസ്ഥ രൂപപ്പെടുന്നതവൾ തിരിച്ചറിഞ്ഞു. ക്ഷേത്ര ഊട്ടുപുരയിൽ പായസം അടങ്ങിയ നല്ല സദ്യ തന്നെ ഉണ്ടായിരുന്നു. അവരെ  കൂടാതെ പുറത്ത് നിന്നും കുറച്ചാളുകൾ ഭക്ഷണം കഴിക്കാൻ ഉണ്ട്. എല്ലാവരും അവർക്കടുത്തേക്ക് വന്നു ആശംസകൾ അറിയിച്ചിട്ടാണ് പോയത്. ഒരുപാട് കലങ്ങൾക്ക് ശേഷം സദ്യ കഴിക്കാൻ കിട്ടിയിട്ടും മധുവിനത് ഇറങ്ങുന്നുണ്ടായിരുന്നില്ല. അഭിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. പെട്ടന്ന് മധുവിന്റെ മൊബൈലിലേക്കൊരു നോട്ടിഫിക്കേഷൻ വന്നു. എന്തോ ഒരു തോന്നലിൽ മധു മൊബൈൽ കയ്യിലെടുത്തു നോക്കി. 25 ലക്ഷം ക്രെഡിറ്റഡ്.... മെസ്സേജ് കണ്ടവളുടെ കണ്ണ് മിഴിഞ്ഞു. " പണം ക്രെഡിറ്റ്‌ ആയി കാണും അല്ലെ? "  നേരിയ പുച്ഛത്തോടെ അഭി ചോദിക്കുന്നത് കേട്ടതും മധു ഞെട്ടി പോയി. പെട്ടന്ന് ആ ഞെട്ടൽ അതിജീവിച്ചവൾ അഭിയെ സൂക്ഷിച്ചു നോക്കി. എന്തൊക്കെയോ അവനറിയാമെന്നവൾക്ക് തോന്നി. " ഹ്മ്മ്.... " മധു മൂളി. " എങ്ങനെ അറിയാം. " " എന്നെ പോലെ ഒരാളെ യാതൊരു പരിചയവും ഇല്ലാത്തൊരു വ്യക്തി വിവാഹം കഴിക്കാൻ സമ്മതിക്കണമെങ്കിൽ അതിനു പുറകിൽ സഹതാപമോ പ്രണയമോ ആയിരിക്കില്ല പണം മാത്രം ആയിരിക്കുമെന്ന് ഊഹിക്കാനുള്ള മിനിമം കോമൺ സെൻസ് എനിക്കുണ്ട്. " യാതൊരു ഭവമാറ്റാവുമില്ലാതെ അഭി പറഞ്ഞു. മധു ചുണ്ട് കോട്ടി ചിരിച്ചു. " അഭിമന്യുവിന്റെ ജഡ്ജിമെന്റ് എപ്പോഴും ശരിയായിരിക്കണം എന്നുണ്ടോ. സഹതാപം പ്രണയം പണം ഇത് മൂന്നുമല്ലാത്ത കാരണങ്ങളും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വിവാഹം കഴിക്കാൻ ഉണ്ടായിക്കൂടെ? " അവളുടെ കാപ്പി കൃഷ്ണമണികളിൽ ഒരു കടലിരമ്പുന്നുണ്ടെന്നവന് തോന്നി. അഭി ഒന്നും മറുപടിപറയാതെ എണീറ്റു. അപ്പോഴേക്കും ഓരോരുത്തരായി എണീറ്റ് തുടങ്ങിയിരുന്നു. മധുവും എണീറ്റ് കൈകഴുകി. വന്ന പോലെ തന്നെ അവരെല്ലാം തിരിച്ചു പോയി. നേരെത്തെത് പോലെ അഭി അവളെയെടുത്തു ബൈക്കിന് പുറകിൽ ഇരുത്തി. രണ്ടു പേരുടെയും തുളസീമലകൾ മധുവിന്റെ കയ്യിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു. മാളികൽ ചെന്നു കയറിയപ്പോൾ ആരും വീട്ടു മുറ്റത്തുണ്ടായിരുന്നില്ല. അഭിക്ക് നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. സജീവൻ മുറ്റത്തുള്ള കാറിൽ ചാരി നിൽപ്പുണ്ട്. അയാളൊരു ദയനീയ ഭാവത്തിൽ അവരെ നോക്കി ഗേറ്റിനടുത്തേക്ക് തിരിഞ്ഞു നടന്നു. മധുവിനെ ബൈക്കിൽ നിന്നും ഇറക്കി വച്ചു, രണ്ടുപേരും ഉമ്മറത്തേക്ക് നടന്നു. നിലവിളക്കുമായി സ്വീകരിക്കാൻ ആരും വരില്ലെന്ന് അഭിക്ക് ഉറപ്പായിരുന്നു. " കയറി വാ..... " അവളുടെ കയ്യിൽ പിടിച്ചവൻ അകത്തേക്ക് കയറി. ഒരു നെടുവീർപ്പോടെ അവൾ അവനൊപ്പം വലതുകാൽ വച്ചകത്തേക്ക് കടന്നു. സ്റ്റൈറിന്റെ മുകളിൽ നിന്നും കിങ്ങിണി അവരെ എത്തി നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടു മധു കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു. കിങ്ങിണി ചുണ്ടുകൾ കൊണ്ട് sorry എന്ന് പറഞ്ഞു മുകളിലേക്കോടി. " വാടോ.... " അത് കണ്ട് അഭി അവളെ വിളിച്ചു. അവന്റെ പുറകിലായി നടന്നു മധു അഭിയുടെ റൂമിലേക്ക് കയറി. അവനെക്കൊണ്ടാവും വിധം വൃത്തിയാക്കിയിട്ടിരുന്നെങ്കിലും റൂമിനൊരു ഒതുക്കം ഉണ്ടായിരുന്നില്ല. അതിൽ ഒരു ചെറിയ ജാള്യത തോന്നിയെങ്കിലും അഭി അത് അവഗണിച്ചു. മധു ചുറ്റുപാടും കണ്ണോടിച്ചു. ഇത്രയും ഭംഗിയും വലിപ്പവുമുള്ള ഈ വീട്ടിൽ ഇങ്ങനൊരു മുറി ഉണ്ടെന്നുള്ളത് അവൾക്ക് വിശ്വസിക്കാൻ ആയില്ല. കയറി വരുമ്പോൾ കാണുന്ന സിറ്റൗട്ടും ഹാളും ഗസ്റ്റ് ഏരിയയും ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം മനോഹരവും വൃത്തിയുള്ളതുമാണ്. എന്തിനേറെ അവൾ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് അടക്കം ഇതിനേക്കാൾ വൃത്തിയുണ്ട്. ഇതിപ്പോൾ ഒരു ഒതുക്കമില്ലാതെ ഓരോന്ന്  അവിടിവിടായി കിടക്കുന്നു. ഇന്റീരിയർ ഒക്കെ മാറാല പിടിച്ചതായി കാണാം. മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..... മധു ചുമരിലുള്ള അലമാരയിലുള്ള കണ്ണാടിയുടെ മുന്നിലേക്ക് പോയി. വലിയ സിന്ദൂരം തൊട്ടു, സെറ്റ്  സാരിയുടുത്തു , മുല്ലപ്പൂ ചൂടി, താലിയണിഞ്ഞു നിൽക്കുന്ന തന്നെ കണ്ടവൾ അതിശയിച്ചു പോയി. അവളുടെ അമ്മയെ പറിച്ചു വച്ചത് പോലെയായിരുന്നവൾ. ഇത്രയും ഭംഗി തനിക്കുണ്ടായിരുന്നോ എന്ന് പോലും മധു ഓർത്തു. മധുവിന്റെ ഓരോ ഭാവങ്ങളും നോക്കി ഒന്ന് മന്ദഹസിച്ചുകൊണ്ട് അഭി പുറത്തേക്കിറങ്ങി. *************** ക്ഷേത്രത്തിൽ നിന്നും എത്തിയുടനെ എല്ലാവരും അവനവന്റെ റൂമിലേക്ക് പോയി. ആർക്കും അവരെ വിളക്ക് കൊടുത്തു സ്വീകരിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. മഹാദേവൻ മീനാക്ഷിയോട് സൂചിപ്പിച്ചെങ്കിലും അവർ കേട്ട ഭാവം നടിച്ചില്ല. രേവതി കിങ്ങിണിയെ പോലും ശാസിച്ചു മുകളിലേക്ക് കൊണ്ട് പോയി. മാധവൻ അപ്പോൾ തന്നെ കാർ എടുത്ത് ജ്വല്ലറിലേക്ക് പോയിരുന്നു. വർഷ നേരെ റൂമിലേക്കെത്തി ദേഷ്യത്തിൽ കയ്യിലുള്ള ഫോൺ കിടക്കയിലെക്കെറിഞ്ഞു. ആരോടോ ഉള്ള ദേഷ്യത്തിലവൾ സാരിയുടെ പീന്ന് ഊരിയെറിഞ്ഞ് സാരിയും വലിച്ചൂരി. മുടി വാരി ഉച്ചിയിൽ കെട്ടി. പെട്ടന്ന് പുറകിലുള്ള വാതിൽ തുറന്ന് അടഞ്ഞതും അവളൊന്നു ഞെട്ടി. പക്ഷെ തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് അവൾക്ക്  അറിയാം. സഞ്ജു വന്നവളെ പുറകിൽ നിന്നും നഗ്നമായ വയറിലൂടെ മുറുകെ പുണർന്നു. വർഷയുടെ മുഖം വലിഞ്ഞു മുറുകി ഇരിക്കുകയായിരുന്നു. " എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്. നേരത്തെ ഈ സ്നേഹമൊന്നും കണ്ടില്ലല്ലോ...... " മധുവിനെ അവൻ എങ്ങനെ നോക്കിയതെന്ന് കണ്ടത് കൊണ്ടുള്ള ദേഷ്യത്തിൽ വർഷ പറഞ്ഞു. " എല്ലാവരുടെയും ഇടയിൽനിന്ന് എങ്ങനെ സ്നേഹിക്കാനാണെടി... ലോകത്തിന് മൊത്തം നീയെന്റെ പെങ്ങളല്ലേ.... ഇങ്ങനെ സ്നേഹിക്കണമെങ്കിൽ നിന്നെ ഒന്ന് ഒറ്റക്ക് കിട്ടീട്ട് വേണ്ടേ.. " പറയുന്നതിനൊപ്പം അവളുടെ ശരീരത്തിൽ  അവന്റെ കൈകൾ മുറുകി തുടങ്ങി. " ഓ.... പിന്നെ... നല്ലൊരു ഡ്രസ്സ്‌ ഇട്ട് വരുമ്പോൾ കോംപ്ലിമെന്റ് ചെയ്‌തെന്ന് വച്ചെന്താ.. " " sorry.... അപ്പൊ ചെയ്യാത്തതിന് പകരം ഇപ്പൊ കോംപ്ലിമെന്റ് ചെയ്യട്ടെ? " വല്ലാത്തൊരു ശബ്ദത്തിൽ സഞ്ജു ചോദിച്ചു. വർഷ ഒന്നും മിണ്ടിയില്ല. അവനറിയാം അവളുടെ ഉള്ളിലിപ്പോൾ എന്താണെന്നും അതെങ്ങനെ മാറ്റിയ്യെടുക്കണമെന്നും. അരക്കെട്ടിൽ പിടിച്ചവളെ വേഗത്തിൽ അവൻ തിരിച്ചു നിർത്തി. പാവാട കുത്തിൽ മുറുക്കി പിടിച്ചതും വർഷ വിരലിൽ കുത്തി ഉയർന്നു. പാവാട കുത്തിലെ പിടി മുറുക്കി ഒന്ന് കൂടവൻ വർഷയെ അടുത്തേക്ക് വലിച്ചു. അവളൊന്നു എങ്ങി പോയി. എന്തെങ്കിലും പറയും മുന്നേ സഞ്ജുവിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ഒന്നാകെ വിഴുങ്ങിയിരുന്നു. " ആരെങ്കിലും വരും സഞ്ജുവേട്ട.... ബാക്കി രാത്രി... " അവന്റെ ചുണ്ടുകളും കൈകളും സഞ്ചാര പാത മാറ്റി തുടങ്ങിയപ്പോൾ അവനിൽ നിന്നും കുതറികൊണ്ടവൾ പറഞ്ഞു. " ആയിക്കോട്ടെ...... പരിഭവം മാറിയോ... " സഞ്ജു പതുക്കെ ചോദിച്ചതും അവൾ മൂളി. " നല്ല സുന്ദരി ആയിരുന്നു ഇന്ന് നീ.... " അവളെ സന്തോഷിപ്പിക്കാണെന്നോണം അതും കൂടി പറഞ്ഞവൻ റൂമിൽ നിന്നും ഇറങ്ങുമ്പോൾ വർഷ നാണത്തോടെ പുഞ്ചിരിക്കുകയായിരുന്നു. സഞ്ജു ഒരു ചിരിയോടെ ഉലഞ്ഞു പോയ മുടി നേരെയാക്കി താഴെക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി. അഭി അവന്റെ റൂം ഉള്ള ഭാഗത്തു നിന്നും നടന്നു വരുന്നതവൻ കണ്ടതും ഒന്ന് നിന്നു. അഭി മുറ്റത്തേക്കിറങ്ങി പോയി. സഞ്ജുവിന്റെ ചുണ്ടിലൊരു ഗൂഢമായ ചിരി വിരിഞ്ഞു. അല്ലെങ്കിലും അവൻ അങ്ങനെയാണല്ലോ. പെണ്ണ് എന്ന് പറയുന്നത് അവന്റെ ഏറ്റവും വലിയ  വീക്നെസ് ആണ്. അതുകൊണ്ടല്ലേ സ്വന്തം ചെറിയച്ഛന്റെ മോളുമായി പോലും അവനീ വഴി വിട്ട ബന്ധം. പെണ്ണുങ്ങളെ വാക്ചാധുര്യം കൊണ്ട് മയക്കിയെടുക്കാൻ സഞ്ജുവിനൊരു പ്രേത്യേക കഴിവുണ്ടെന്നു വേണമെങ്കിൽ പറയാം. അവൻ അഭിയുടെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അനുവാദം ചോദിക്കാതെ സഞ്ജു അകത്തു കടന്നു. റൂമിലൂടെ മുഴുവൻ കണ്ണോടിച്ചു നടക്കുന്ന പെൺരൂപത്തെ കണ്ടു സഞ്ജു വെള്ളമിറക്കി. രാവിലെ അവളെ ആ കോലത്തിൽ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണീ കൊതി. തന്റെ കൈകളിൽ ഞെരിഞ്ഞുടയുമ്പോൾ അവളുടെ ഭാവങ്ങൾ എങ്ങനെയായിരിക്കുമെന്ന് സഞ്ജു ഓർത്തു. അവനു വല്ലാത്ത ആവേശം തോന്നി. മുല്ലപ്പൂ ചൂടിയ മുടി മുഴുവൻ വാരി മുന്നിലേക്കിട്ടതിനാൽ ആ പിന്നഴകിലൂടവന്റെ കണ്ണുകൾ അലഞ്ഞു. മധു ഓരോന്നും നോക്കി തിരിഞ്ഞതും തന്നെ ആർത്തിയോടെ നോക്കുന്ന സഞ്ജുവിനെകണ്ടവൾ പകച്ചു..... തുടരും......
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K views
23 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 പാർട്ട് 108 ജിഫ്ന നിസാർ 💥 വയ്യാതെ പോയതിനൊക്കെ വഴക്കുണ്ടാക്കാൻ കാത്ത് നിന്ന കാർത്തുവിന്റെ അരികിലേക്ക് പാടെ വാടി തകർന്ന് കൊണ്ടാണ് കാശി തിരികെ വന്ന് കയറിയത്.. "അവന് വയ്യ കുഞ്ഞാറ്റെ .."എന്ന് മാത്രം പറഞ്ഞിട്ട് ശിവ കാശിയെ അവിടെയാക്കി തിരിച്ചു പോകുകയും ചെയ്തു. വന്നതേ കയറി കിടന്നവന്റെ അരികിലേക്ക് അവന്റെ സങ്കടവും ദേഷ്യവുമെല്ലാം ഉൾകൊള്ളാൻ പാകത്തിന് തന്നെയാണ് കാർത്തു ചെന്നതും. വേദനക്കുന്നുണ്ടൊ എന്നവൾ അലിവോടെ ചോദിച്ചു കൊണ്ടാ കൈയ്യിലും നെറ്റിയിലും തലോടി. ഇല്ലെന്നവൻ തലയാട്ടി കാണിച്ചു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും വിഷ്ണു ചെയ്തതോന്നും തന്നെ അവന് വിട്ട് കളയാൻ വയ്യ. ഉൾകൊള്ളാൻ ഒട്ടും വയ്യ. കയ്യിൽ വന്നു ചേരുന്ന കുറച്ചു കാശിനു വേണ്ടി തന്റെ സഹോദരൻ ഇത്രയും നീചമായി ചിന്തിച്ചു കൂട്ടി അതിന് വേണ്ടി ഓരോന്നും ചെയ്തത് അവന്റെ ഉള്ളിലങ്ങനെ തിളച്ചു മറിഞ്ഞു.. അതിനൊപ്പം തന്നെ ഭവ്യയുടെ അവസ്ഥ. തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടും തനിക്കാ വേദന കാണാൻ വയ്യ. ഇതിനെല്ലാം അമ്മയുടെ ഒത്തശാ കൂടിയുണ്ടെന്നുള്ള അറിവ്. അതെല്ലാമവന് സഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്. "കഴിക്കാൻ വേണോ.. വിശക്കുന്നുണ്ടൊ?.." കാർത്തു വിടാതെ അവനെ മലർത്തി കിടത്താൻ ശ്രമിച്ചു. വല്ലാണ്ട് ബലം പിടിക്കാതെ അവൻ അവളെ അനുസരിക്കുകയും ചെയ്തു. എന്തിനാ ഈ കണ്ണിങ്ങനെ നിറച്ചു വേദനിക്കുന്ന.. ന്റെ കാശിയെട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല.. തെറ്റ് ചെയ്തവർ വേദനിക്കട്ടെ.. അവർക്ക് മതി ശിക്ഷ.. " ചുവന്നു കലങ്ങി കിടക്കുന്ന അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ അത്രയും വേദന അവൾക്കും തോന്നി. ആ രണ്ടു കവിളിലും കൈ ചേർത്ത് വെച്ച് കൊണ്ടാ നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ടവൾ പറയുമ്പോൾ കാശി കാർത്തുവിനെ പിടിച്ചു വലിച്ചു കൊണ്ടവന്റെ അരികിലേക്ക് കിടത്തി. ഉള്ളൂലക്കുന്ന സങ്കടങ്ങളിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് അവനത്ര മാത്രം കരുതലോടെ.. സ്നേഹത്തോടെ ഒരു ആശ്വാസം ലഭിക്കുന്നത്. ശിവക്ക് ശേഷം..കാർത്തു ഇത് പോലെയൊക്കെ അവൻ മാത്രമേ പറഞ്ഞിട്ടുള്ളു. നെഞ്ച് നീറുന്നത്.. ഉള്ള് കടയുന്നത്.. എല്ലാം അവൻ മാത്രമേ അറിഞ്ഞിട്ടുള്ളു. അവളോടുള്ള അടങ്ങാത്ത പ്രണയത്തോടെ തന്നെ അവനാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ചുട്ട് പൊള്ളുന്നാ ഹൃദയതിനല്പം ആശ്വാസം ലഭിച്ചത് പോലൊരു കുളിർമ. വയ്യാത്ത കൈ അനക്കാതെ.. നെറ്റിയിലെ മുറിവ് ഒട്ടുമേ വേദനിക്കാതെ അവൾ അവനെ ഒതുക്കി പിടിച്ചു.. അവനാഗ്രഹിക്കുന്ന പോലെ.. 💥💥 നീ ഇങ്ങനെ കരയാതെ അനി .. നോക്കിക്കേ.. എനിക്കിപ്പോ ഒന്നുല്ല.. " പ്രഭാകാരൻ അയാളെ കൊണ്ട് കഴിയുന്ന പോലെ അനിലയെ സമാധാനിപ്പിച്ചു. അപ്പോഴും നടുക്കം വിട്ട് പോകാതെ അയാൾക്ക് മുന്നിൽ അവളുണ്ട്. അനില.. ഗിരിയുടെ ഭാര്യ.. അന്നത്തെ ആ ദിവസം ഓർക്കുമ്പോൾ അവൾക്കപ്പോഴും നടുക്കമാണ്. വീണ്ടും വീണ്ടും വായിച്ച വിഷ്ണുവിന്റെ മെസ്സേജ്.. "ഒന്നുമില്ല.. എനിക്ക് നിന്നെയൊന്നു സ്നേഹിക്കാൻ.. അത്രയേ വേണ്ടൂ.. കുറച്ചു നാളായി ഉള്ള മോഹം.. അത് തുറന്നു പറഞ്ഞു.. നിനക്ക് വേണമെങ്കിലും ഇല്ലേലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.. എനിക്കത്രമാത്രം ഇഷ്ടമുള്ളത് കൊണ്ടല്ലേ അനി..." തേൻ പുരട്ടിയ അവന്റെ പ്രലോഭനം. കൊടിയ പാപമാണ്. അറിഞ്ഞു കൊണ്ട് അതിലേക്കാണ് അവൻ തന്നെ ക്ഷണിക്കുന്നത് വിട്ടിട്ട് തിരികെ നടക്കാൻ കഴിയാത്ത പോലൊരു മാന്ത്രികമായ ആവിശ്യം. ആദ്യമൊക്കെ അടുക്കാതെ മാറി നിന്നെങ്കിലും പിന്നെ പിന്നെ താനും അതിലേക്ക് വീണു പോയി.. ഉള്ളിൽ ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ കുറെ പുതിയ മോഹങ്ങൾ കൂടി മുളപൊട്ടി. മരിച്ചു പോയ പ്രിയപ്പെട്ടവനെ മറന്നു.. കുഞ്ഞി മക്കളെ മറന്നു.. പിടിക്കപെട്ടാൽ ചാർത്തി കിട്ടുന്ന വൃത്തിക്കെട്ട ആ പേരിനെ.. പദവിയെ മറന്നു..നിരന്തരം വിളിച്ചും പറഞ്ഞും വിഷ്ണു തന്നെ അങ്ങനെ ആക്കി എടുത്തു.. അതവന്റെ മിടുക്ക്. ഒടുവിൽ അവൻ വിളിക്കുന്നയിടത്തേക്ക് പോകാൻ തീരുമാനം എടുത്തു.. അത് തന്റെ തെറ്റ്.. അതവനോട് പറയാൻ മാത്രം സൗകര്യം കിട്ടിയില്ല.. അതിനു മുന്നേ.. അനില വിറയലോടെ ബാഗിൽ പിടി മുറുക്കി.. എല്ലാം അറിഞ്ഞപ്പോൾ.. അന്ന്.. വളരെ മുന്നേ തന്നെ.. ആ കട തുടങ്ങിയാ ആദ്യനാളുകളിൽ തന്നെ.. വിഷ്ണുവിന്റെ പോയ്‌ മുഖത്തെ കുറിച്ചും.. വൃത്തികെട്ട ഉദ്ദേശത്തെ കുറിച്ചും മുന്നറിയിപ്പ് തന്നൊരാൾ.. പ്രഭാകരൻ.. അയാളെ തിരഞ്ഞോടി വന്നതാണവൾ. എന്നാൽ അന്ന് ഗിരിയുടെ മരണം പോലും വിഷ്ണുവിന്റെ വാക്കുകൾ ഏറ്റുള്ള മുറിവ് കൊണ്ടാണെന്നും തനിക്ക് പറ്റിയ അപകടത്തിലും വിഷ്ണുവിന്റെ പങ്കിനെ കുറിച്ചുമെല്ലാം പ്രഭാകരൻ വീണ്ടും പറയുമ്പോൾ അത് അങ്ങനെ തന്നെയാണെന്ന് അനിലയും വിശ്വസിച്ചു..ഉറപ്പിച്ചു. അപ്പോൾ മാത്രമായിരുന്നു.. താൻ ചെന്ന് ചാടി കൊടുക്കാൻ തുനിഞ്ഞ ആ കുഴിയുടെ ആഴം അവൾക്ക് മുന്നിൽ കൂടുതൽ വെളിവായതും. "അവനെതിരെ നമ്മൾക്കും ഒരു പെറ്റിഷൻ കൊടുത്താലോ മോളെ. ഈ കൂട്ടത്തിൽ എന്റെ ഗിരിക്കും നീതി കിട്ടട്ടെ എന്ന് പ്രഭാകരൻ തന്റെ ആവിശ്യം പറഞ്ഞപ്പോൾ അനില വീണ്ടും ഞെട്ടി. വേണ്ട.. വേണ്ട പ്രഭാകരേട്ടാ .. ന്തായാലും ഗിരിയേട്ടൻ പോയ്‌.. ഇനിയിപ്പോ എന്തൊക്കെ ചെയ്താലും ആ ആളെ നിക്ക് തിരിച്ചു കിട്ടില്ലല്ലോ. ഇനിയിതിന്റെ പേരിൽ പുതിയൊരു പ്രശ്നം.. എനിക്ക് വയ്യ.. പേടിയാ.. " അനില പതറി കൊണ്ടാണ് പറയുന്നത്. ഇനിയതിന്റെ കൂടെ പോയാൽ താനും അവനും തമ്മിലുള്ള...പിടിക്കപ്പെടാനുള്ള സാധ്യത കൂടിയുണ്ട്. അവൾക്കത് ഓർക്കാൻ കൂടി കഴിഞ്ഞില്ല. പറ്റി പോയ്‌.. അരുതാത്ത ഒന്നും നടന്നിട്ടില്ല. പക്ഷേ നടക്കുമായിരുന്നു. അങ്ങോട്ട് തന്നെയാണ് അവൻ തന്നെ കൂടെ കൊണ്ട് പോയിരുന്നത്. തല നാഴിരക്ക് രക്ഷപ്പെട്ടു പോന്നതാണ്. ഇന്നിപ്പോ അതോർക്കുമ്പോൾ കുറ്റബോധം കൊണ്ട് ഉള്ളും ഉയിരും നീറുന്നു.. ഇത്രയും അതപതിച്ചു പോയല്ലോ താൻ എന്നോർത്ത് സ്വയം ലജ്ജ തോന്നുന്നു.. എന്തിന്റെ പേരിലായാലും ഇനിയും അതിലെക്കൊരു തിരിച്ചു പോക്കില്ലെന്ന് കൂടി അവളാ നിമിഷം ഉറപ്പിച്ചു കഴിഞ്ഞു.. 💥💥 രണ്ടു ദിവസങ്ങൾക്കിപ്പുറം.. വീട്ടുകാരെ കൂട്ടി കാശിയെ കാണാൻ അശോകന്റെ വീട്ടിലേക്ക് ചെന്നതാണ് ശിവ. അങ്ങോട്ട്... അതിനി എന്തിന്റെ പേരിലായാലും കയറി ചെല്ലാനൊരു മടുപ്പുണ്ടവനും. അതവർ ഒന്നും പറഞ്ഞിട്ടല്ല. ചെല്ലുമ്പോൾ നന്നായി തന്നെ സ്വീകരിക്കും.. പക്ഷേ എന്തോ ഒരു... ഒരു വല്ലായ്മ. കാശി അങ്ങോട്ടേക്ക് വന്ന് പെട്ടിട്ട് ഒരാഴ്ച്ചയായി. അതിനിടക്ക് ശിവ ആകെ അങ്ങോട്ട് പോയത് രണ്ടോ മൂന്നോ തവണ മാത്രം. ഇതിപ്പോ അമ്മയ്ക്കും അമ്മൂനും അവനെ കാണാതെ വയ്യെന്നായി. താൻ കൂടെ വന്നില്ലേലും അങ്ങോട്ട് പോകുമെന്ന് പറഞ്ഞവർക്കൊപ്പം പോന്നതാണ് അവൻ. ഇത് വരെയും കാര്യങ്ങളൊന്നും തന്നെ മുഴുവനും അറിയാത്ത അവർ, വിഷ്ണുവിന്റെ അറസ്റ്റൊട് കൂടി ഇനിയൊന്നും അറിയാൻ ബാക്കിയില്ലാത്ത പോലാണ്. അപ്പോൾ മുതലാണ് അവനെ കാണാനുള്ള ആഗ്രഹവും തീവ്രമായത്. കണ്ടേ ഒക്കൂ എന്ന് വാശി പിടിച്ചു തുടങ്ങിയത്. "അല്ലാ.. ആരാത്.. കയറി വാ.. വാ.ശിവ ." കോളിങ് ബെല്ലടിച്ചു കാത്തു നിൽക്കുമ്പോഴും വരരുതായിരുന്നു എന്ന് തന്നെയായിരുന്ന ശിവക്ക് തുളസിയുടെ ആ ക്ഷണം.. അത്‌ കേട്ടപ്പോൾ തോന്നിയ ആശ്വാസം. വീട്ടുകാരെ കൂട്ടി കൊണ്ട് വന്നതൊക്കെ അവർക്കിഷ്ടമാവുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു അവന്. ബന്ധമുള്ളത് കാശ്ശിയുമായിട്ടാണ്. അശോകന്റെ കുടുംബത്തിന് താൻ തീർത്തും അന്യനാണ്. പക്ഷേ അവരുടെ ഹൃദയം നിറച്ചു കൊണ്ടുള്ള ആ സ്വീകരണം. തുളസിയും അശോകേട്ടനും. കാശിനാഥന് പ്രിയപ്പെട്ടതൊക്കെ അവർക്കും പ്രിയപ്പെട്ടത് തന്നെയാണ് എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ചവർ.. ശിവക്കൊപ്പം അവന്റമ്മയ്ക്കും അമ്മൂനും കൂടി വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു.. അപ്പോൾ മുതൽ.. 💥💥 ഇപ്പൊ വന്നേക്കാം അമ്മേ.. " ഫോൺ വെച്ച് കഴിഞ്ഞതും കാർത്തു കള്ളത്തരത്തോടെ കാശിയെ നോക്കി. മ്മ്ഹ്ഹ്.. അവളുടെ നോട്ടം കണ്ടിട്ട് അവനൊന്നു പുരികം പൊക്കി കൊണ്ട് ചോദിച്ചു. "താഴേക്ക് ചെല്ലാൻ.. അമ്മയാണ് വിളിച്ചത്.." അവൾക്കതെ ചിരി തന്നെയാണ്. "ആരെങ്കിലും ഗസ്റ്റ്‌ ഉണ്ടോ.. അവന്റെ മുഖം ചുളിഞ്ഞു. "പിന്നേയ്.. ഉണ്ടുണ്ട്.." അവളവനെ എഴുന്നേൽപ്പിച്ചു കൊണ്ട് തുറന്നിട്ട ഷർട്ടിന്റെ ബട്ടണിട്ട് കൊടുത്തു. "ആരാണാവോ.. ഞാൻ വരണോ.." കാശി കുട്ടികളെ പോലെ ഒന്ന് ചൂനുങ്ങി. അവൾക്ക് മുന്നിൽ മാത്രം.. അവനെന്തേന്ത്‌ ഭാവങ്ങളാണന്നോ..! "പിന്നെ..വേണ്ടേ..കാശ്യേട്ടൻ തീർച്ചയായും വരണം.. കാമുകി കാണാൻ വന്നിട്ട് പോകണ്ടിരുന്ന മോശമായി പോകില്ലേ.. " "കാമുകിയോ.. അവനവളെ തുറിച്ചു നോക്കി. "ആഹ്.. നിങ്ങടെ കാമുകി.. അമ്മൂസ്.. കാശ്യേട്ടന്റെ സ്വന്തം കുമ്മൂസ്..കാശ്വേട്ടൻ കൈ വിട്ടാ മരിച്ചു കളയും ന്നും പറഞ്ഞോണ്ട് ഒന്നര കാലിൽ നിന്ന നിങ്ങളുടെ സ്വന്തം.. അമ്മൂസ്.. ന്തേയ്‌.. കാണണ്ടേ.." അവളാ കവിളിൽ നുള്ളി കള്ളത്തരത്തോടെ തന്നെ പറഞ്ഞു. കാര്യം മനസ്സിലായ പോലെ കാശിയൊന്ന് തലയാട്ടി ചിരിച്ചു. "ഒന്നും മറന്നിട്ടില്ല.. ല്ലേ.. അവനൊരു താളത്തിൽ ചോദിച്ചു. ഇല്ലാ.." ആവിശ്യം വരുമ്പോ എനിക്കിട്ട് കുത്താൻ സ്റ്റോക്ക് ചെയ്തു വെച്ചേക്കുവാണോ " "അതേ.. അത് ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു സീക്രട്ട് രഹസ്യമാണ്.. ചുമ്മാതൊന്നും അല്ലല്ലോ.. അന്നീ കുമ്മൂസിന്റെ പേരിൽ എന്നെ എത്ര വേദനിപ്പിച്ചു.. എന്തൊക്കെ പറഞ്ഞു.. ഒടുക്കം സഹിക്കാൻ വയ്യാതെ ഞാൻ അവളെ പോയ്‌ കാണേണ്ടി വന്നു.." കാർത്തു വെറുതെ മുഖം വീർപ്പിച്ചു. "അതിനുള്ളത് കൂടി കാശിനാഥൻ നിന്നെയിപ്പോ സ്നേഹിച്ചു കടം വീട്ടുന്നില്ലെടി പൊണ്ടാട്ടി..ഇനിയും അതിങ്ങനെ കുത്തി പറയാതെ.." അവനവളുടെ ഇടുപ്പിൽ കയ്യിട്ടു പിടിച്ചു കൊണ്ട് അടുത്തേക്ക് നിർത്തി. "നിന്റെ കാശ്യേട്ടന് ഒരു കാമുകിയെ ഒള്ളു.. അന്നും ഇന്നും.ഇനി എന്നും..അവളെ നിന്റെ കാശ്യേട്ടൻ സ്വന്തമാക്കിയും കഴിഞ്ഞു.. കേട്ടോ.." കവിളിലൊരു നുള്ള് അവൾക്കും കൊടുത്തു കൊണ്ടവൻ താഴേക്ക് പോകാൻ ധൃതി കാണിച്ചു. അവരെയൊക്കെ കാണാൻ അവന് അത്ര ആഗ്രഹമുണ്ടായിരുന്നു. പതിയെ പോ.. അവരവിടെ തന്നെ ഉണ്ട്.. നിങ്ങളെ കാണാതെ എങ്ങും പോകില്ല.. " സ്റ്റെപ്പ് ഓടിയിറങ്ങുന്നവനെ നോക്കി പിന്നിൽ നിന്നും കാർത്തു ഓർമ്മിപ്പിച്ചു.. "അമ്മേ..." അതൊന്നും കേൾക്കാതെ ധൃതിയിലിറങ്ങി ചെന്നവൻ ആദ്യം കണ്ടതും അവരെ തന്നെയാണ്. ശിവ പറഞ്ഞു കൊടുത്തതിലും വലിയ പരിക്കുകളോടെ കാശി മുന്നിൽ ചെന്ന് നിൽകുമ്പോൾ അവരുടെ രൂക്ഷമായ നോട്ടം ശിവക്ക് നേരെയാണ്. "ഇതാണോ നീ പറഞ്ഞ ചെറിയ മുറിവുകൾ എന്നായിരുന്നു അതിനർഥം.. "വച്ചു കെട്ട് കണ്ട് പേടിക്കേണ്ട അമ്മേ.. രണ്ടൂസം കൊണ്ടിത് അഴിക്കാനാവും ന്നാ എന്റെ ഡോക്ടർ ഭാര്യ പറഞ്ഞത്.." കാർത്തുവിനെ കൂടി ഒന്ന് പാളി നോക്കി കുസൃതിയോടെയാണ് കാശി പറയുന്നത്. അവളാണ് മുറിവ് ക്ളീൻ ചെയ്തു മാറ്റി കെട്ടി കൊടുക്കുന്നത്. അമ്മു കൂടി വന്നിട്ട് അവനോട് ഒട്ടി നിൽക്കുന്നതും മുറിവൊക്കെ നോക്കി തലോടി നിറയെ വർത്താനം പറയുന്നതുമെല്ലാം കാർത്തു ചിരിയോടെയാണ് നോക്കി നിൽക്കുന്നത്. പക്ഷേ കാശി നോക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും.. കാശിയോടുള്ള സ്നേഹമവർ കാർത്തുവിലേക്കും പകർന്നു കൊടുക്കുന്നുണ്ട്. ആദ്യം കണ്ട ചെറിയൊരു പരിചയം ഉണ്ടായിരുന്ന അമ്മുവും കാര്ത്തുവും.. പിന്നെ അവരുടേയാ വരവോടെ അത് അൽപ്പം കൂടി അടുക്കുകയും ചെയ്തു. അതിഥികളായി വന്നവരുടെ വയറും മനസ്സും ഒരുപോലെ നിറക്കാനുള്ള ശ്രമത്തിലായിരുന്നു തുളസി. അശോകനും അവർക്കടുത്തേക്കിരുന്നു കൊണ്ട് നന്നായി സംസാരിച്ചു. ശിവ അത്ഭുതത്തോടെ കാശിയെ ആണ് നോക്കിയത്. അങ്ങനൊരു അശോകേട്ടനെ അവരപ്പോൾ മാത്രമാണ് അടുത്തറിഞ്ഞതും. സന്തോഷം നിറഞ്ഞ ആ കൂടി ചേരലിലേക്ക് അന്ന് മറ്റൊരു അതിഥി കൂടി വന്ന് ചേർന്നു.. . അവരോട്ടും പ്രതീക്ഷിക്കാതെ.. പുതിയൊരു വഴിതിരിവ് പോലെ...ഒരാൾ. തുടരും.... ന്നാലും പ്പോ അതാരാ ന്നാ 😎 കലാശകൊട്ടു തുടങ്ങും മുൻപ് പറഞ്ഞു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അതാണിപ്പോ കാണുന്നത്. അല്ലാതെ വലിച്ചു നീട്ടി വിടുന്നില്ല ന്ന് 😆 റിവ്യൂ ഇട്ടിട്ട് പോണേ. ടൈം ഒന്നും നോക്കണ്ട ട്ടോ.. മുടങ്ങാതെ എത്തിക്കാൻ പറ്റണെ ന്ന് മാത്രമാണ് ഇന്റെ മനസ്സിലിപ്പോ.. അത്രേം കിടന്നു പോയി.. 🥴 പനിയൊക്കെ വന്നത് പോലെ പോയി.. പക്ഷേ കൂടെ കൊണ്ട് വന്നവരെ.. അതായത് തലവേദന ചുമ മേല് വേദന ഇജ്ജാതി വൃത്തികെട്ട സാധനങ്ങളെ പഹയൻ പോയപ്പോ കൂടെ കൊണ്ടോവാൻ മറന്നെന്ന് തോന്നുന്നു 😬😬😬 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.6K views
1 days ago
#📙 നോവൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വാതിൽ തുറന്നത് സുന്ദരിയായ ഒരു യുവതിയായിരുന്നു. ശ്രീഹരിക്ക് പകരം കണ്മുന്നിൽ അപരിചിതയായ യുവതിയെ കണ്ടതും മീര ഒന്നും ഞെട്ടി. "ആരാ മനസ്സിലായില്ല..." അതിരാവിലെ ബാഗും തൂക്കി മുന്നിൽ വന്ന് നിൽക്കുന്ന വെളുത്തു മെലിഞ്ഞ മീരയെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി ആ യുവതി. "ഇ... ഇ... ഇവിടെ അല്ലെ ശ്രീഹരി താമസിക്കുന്നത്?" മീര ഞെട്ടൽ പുറത്ത് കാണിക്കാതെ ചോദിച്ചു. "അതേ... പക്ഷേ ശ്രീഹരി മുകളിലാണ് താമസം. ഇവിടെ ഗ്രൗണ്ട് ഫ്ലോറിൽ ഞാനാ താമസിക്കുന്നത്. എന്റെ പേര് ദീപ്തി. ഇയാൾ ശ്രീഹരിയുടെ ആരാണ്?" ദീപ്തി ചോദിച്ചു. "ഞാൻ ശ്രീഹരിയുടെ വൈഫ്‌ ആണ്, പേര് മീര. നാട്ടിൽ നിന്നും വരുകയാ." മീര പതറി പതറി ഉത്തരം പറഞ്ഞു. "ഞാനും ശ്രീഹരിയും ഒരേ വില്ലേജ് ഓഫീസിലാണ് വർക്ക്‌ ചെയ്യുന്നത്. ആൾ മുകളിലുണ്ടാകും. ദാ അവിടെയാണ് സ്റ്റെപ്." ദീപ്തിയുടെ മറുപടി മീരയ്ക്ക് ആശ്വാസമേകി. "ഞാനെന്നാ മുകളിലേക്ക് പൊയ്ക്കോട്ടേ. നമുക്ക് പിന്നീട് പരിചയപ്പെടാം. ഞാൻ ദൂര യാത്ര ചെയ്ത് ക്ഷീണിച്ച് വരുകയാണ്." മീരയുടെ വാക്കുകൾക്ക് ദീപ്തി പുഞ്ചിരിയോടെ തലയാട്ടി. "പൊയ്ക്കോളൂ... ബാഗ് എടുത്തു വയ്ക്കാൻ ഞാൻ സഹായിക്കണോ?" ദീപ്തി ചോദിച്ചു. "വേണ്ട... ഞാൻ ശ്രീയേട്ടനോട് പറഞ്ഞോളാം. ഏട്ടൻ എടുത്തു വച്ചോളും." "എങ്കിൽ ശരി... നമുക്ക് പിന്നീട് കാണാം." ദീപ്തി വാതിൽ അടച്ച് അകത്തേക്ക് പോയതും മീര തന്നെ രണ്ട് തവണയായി തന്റെ ബാഗുകളും പെട്ടികളും മുകളിൽ കൊണ്ട് വച്ചു. അതിന് ശേഷമാണ് അവൾ കോളിങ് ബെൽ അടിച്ചത്. മൂന്ന് തവണ ബെൽ അടിച്ചപ്പോഴാണ് ശ്രീഹരി വന്ന് വാതിൽ തുറന്നത്. ദീപ്തി ആയിരിക്കും ബെൽ അടിക്കുന്നതെന്നാണ് അവൻ കരുതിയത്. എന്നാൽ വാതിൽ തുറന്ന ശ്രീഹരി മുന്നിൽ മീരയെ കണ്ട് ഞെട്ടി പോയി. അവളുടെ ഈ വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. "ആരോട് ചോദിച്ചിട്ടാടി നീ ഇങ്ങോട്ട് കെട്ടിയെടുത്തത്? ഇവിടേം വന്ന് എന്നെ നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം? ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ. ഇല്ലെങ്കിൽ കഴുത്തിന് പിടിച്ചു പുറത്താക്കും ഞാൻ." ശ്രീഹരി ദേഷ്യത്തിൽ അവളെ നോക്കി. "അങ്ങനെ പോകാനല്ല ഞാൻ ഇങ്ങോട്ട് വന്നത്. ഇനി മുതൽ ശ്രീയേട്ടന്റെ കൂടെ ഈ വീട്ടിൽ ഞാനും ഉണ്ടാകും. അത്ര എളുപ്പത്തിൽ എന്നെ ഒഴിവാക്കാൻ നോക്കണ്ട. അങ്ങനെ ഒഴിഞ്ഞു പോകാനല്ല ഞാൻ ഇക്കണ്ട പാട് പെട്ട് നിങ്ങളെ ഭാര്യ ആയതും ഇപ്പോ ഈ അഡ്രസ് കണ്ട് പിടിച്ച് ഇവിടെ എത്തിയതും." മീരയും വിട്ട് കൊടുത്തില്ല. അവളുടെ മറുപടി ശ്രീഹരിയുടെ ക്രോധം ഇരട്ടിപ്പിച്ചു. ആ നിമിഷം തന്നെ മീരയെ കഴുത്തിന് പിടിച്ചു പുറത്ത് തള്ളി വാതിലടയ്ക്കാൻ അവന്റെ കൈ തരിച്ചു. പക്ഷേ അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ അവിടെ വച്ചൊരു സീൻ ഉണ്ടാക്കി നാട്ടുകാരെയും ഒരേ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ദീപ്തിയെ ഒന്നും പ്രശ്നം അറിയിക്കണ്ട എന്ന് വച്ച് ശ്രീഹരി തത്കാലം മൗനം പാലിച്ചു. അവളെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ശ്രീഹരി മുറിയിലേക്ക് കയറി പോയി. ആ അവസരം മുതലെടുത്ത മീര അപ്പോൾ തന്നെ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് വച്ച് മുൻ വാതിൽ അടച്ചു. "അതേ... എന്നെ ഇവിടുന്ന് ഓടിക്കാമെന്ന് ശ്രീയേട്ടൻ വിചാരിക്കണ്ട. അങ്ങനെ പോകാൻ വന്നവളല്ല ഞാൻ. പിന്നെ എന്നെ അടിച്ചോ ഭീഷണിപ്പെടുത്തിയോ ഡിവോഴ്സ് ന് സമ്മതിപ്പിക്കാമെന്നും കരുതണ്ട. അങ്ങനെ ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും. സർക്കാർ ജോലി ഉള്ളത് കൊണ്ട് ഇങ്ങനെ വല്ല കേസും വന്നാൽ നിങ്ങൾക്ക് തന്നെയാ ശ്രീയേട്ടാ പ്രശ്നം. കെട്ടിക്കാൻ രണ്ട് പെങ്ങന്മാരും വീട്ടിലുണ്ട്. ഞാൻ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം തന്നെ ശ്രീയേട്ടനോടുള്ള എന്റെ ഭ്രാന്ത് പിടിച്ച സ്നേഹം കാരണമാണ്. അതുകൊണ്ട് നിങ്ങളെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. നിങ്ങളും എന്നെ ഉപേക്ഷിച്ചു കളയമെന്ന് വിചാരിക്കരുത്. കഴിഞ്ഞു പോയതൊക്കെ മറന്ന് നമുക്ക് ഇവിടെ പുതിയൊരു ജീവിതം തുടങ്ങാം. ശ്രീയേട്ടനോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ ഉടനെ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്. അതുകൊണ്ട് ഞാൻ ചെയ്തതും പറഞ്ഞതുമൊക്കെ ഓർത്ത് എനിക്ക് ശ്രീയേട്ടനോടുള്ള സ്നേഹം കാണാതെ പോകരുത്." ശ്രീഹരിയെ വെല്ലുവിളിക്കുന്നത് പോലെയാണ് മീര സംസാരിച്ചു തുടങ്ങിയതെങ്കിലും അവസാനം എത്തിയപ്പോ അവളുടെ സ്വരം ഇടറുക തന്നെ ചെയ്തു. "നീ രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ നീ ഒരു കാര്യം ഓർത്ത് വച്ചോ എന്റെ ഭാര്യയായി ജീവിക്കാമെന്ന നിന്റെ മോഹം മനസ്സിലിരിക്കത്തെ ഉള്ളു. മരിക്കും വരെ നിന്നെ ഞാനെന്റെ ഭാര്യയായി കാണില്ല. പിന്നെ ആഗ്രഹം തോന്നി ഏതെങ്കിലും വേശ്യകൾക്കൊപ്പം കിടക്ക പങ്കിട്ടാലും നിന്നെ തേടി ശ്രീഹരി വരില്ല. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നെ. ഇപ്പോ നിനക്കെന്നോട് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് നീ പറയുന്നല്ലോ. അത് വെറുപ്പാക്കി മാറ്റാൻ എനിക്കറിയാം. ഇപ്പോ എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ച നീ ഒരുദിവസം എന്നെ വെറുത്തു കൊണ്ട് എല്ലാം ഉപേക്ഷിച്ചു ഇവിടുന്ന് ഇറങ്ങി പോകും. അതിനായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും. എന്റെ ജീവിതം തകർത്തതിന് ഞാൻ തരുന്ന ശിക്ഷയാണ്‌ മീര. നിനക്ക് വേണമെങ്കിൽ ഈ നിമിഷം തിരിച്ചു പോകാം. അങ്ങനെ അല്ല ഇവിടെ നിൽക്കാനാണ് നിന്റെ തീരുമാനം എങ്കിൽ ഓരോ നിമിഷവും നീ ഇഞ്ചിഞ്ചായി വേദനിക്കും, വേദനിപ്പിക്കും ഞാൻ." ശ്രീഹരിയുടെ കണ്ണിലും മുഖത്തും അവളോടുള്ള പകയും വൈരാഗ്യവും തെളിഞ്ഞു. അവന്റെ വാക്കുകൾക്ക് മുന്നിൽ മീര ഉത്തരമില്ലാതെ നിന്നു. അവളുടെ മറുപടി പ്രതീക്ഷിക്കാത്തത് പോലെ ശ്രീഹരി തന്റെ മുറിയുടെ വാതിൽ അടച്ചു പൂട്ടി. കുറച്ചു സമയം അടഞ്ഞു കിടക്കുന്ന വാതിൽക്കലേക്ക് നോക്കി നിന്നിട്ട് മീര തൊട്ടടുത്ത മുറിയിലേക്ക് കയറി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു. അവൾക്കാ നിമിഷം ഉറക്കെയൊന്ന് പൊട്ടി കരയാനാണ് തോന്നിയത്. മുഖം പൊത്തി അവൾ ഏങ്ങി ഏങ്ങി കരഞ്ഞു. താനും കിഷോറും കൂടി ചെയ്ത് കൂട്ടിയ കാര്യങ്ങൾ ഓർക്കവേ ഒന്നും വേണ്ടായിരുന്നു എന്ന് പോലും മീരയ്ക്ക് തോന്നി. അങ്ങനെയൊക്കെ ചെയ്ത കാരണം എല്ലാരേം വെറുപ്പും പരിഹാസവും ഏറ്റ് വാങ്ങി താനൊരു രോഗിയാവുക മാത്രമാണ് ചെയ്തത് എന്നോർക്കവേ മീരയുടെ ഹൃദയ വേദന കൂടി. പക്ഷേ ഇത്രയൊക്കെ സഹിക്കേണ്ടി വന്നതിനാൽ ഇനി ശ്രീഹരിയെ കൂടി നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല. എന്ത് ചെയ്തിട്ടാണെങ്കിലും അവന്റെ വെറുപ്പ് മാറ്റി എടുത്ത് നല്ല പോലെ ജീവിക്കണമെന്നാണ് മീര ആഗ്രഹിക്കുന്നത്. പക്ഷേ ശ്രീഹരി തന്നെ ഓടിക്കാൻ എന്തൊക്കെ പ്രവർത്തികൾ ചെയ്യുമെന്ന് ഓർത്ത് അവൾക്ക് നല്ല ആധി ഉണ്ടായിരുന്നു. ചെയ്ത് പോയ തെറ്റുകൾക്ക് ഇത്രയും വലിയ ശിക്ഷ കിട്ടുമെന്ന് മീര സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോ ഓർക്കുമ്പോ അവൾക്ക് തന്നെ അത്ഭുതം തോന്നും വേണിയോട് തനിക്കെങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ കഴിഞ്ഞെന്ന് ഓർത്ത്. ഇനി താൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം കൊണ്ട് നീറിയും ഈ അസുഖം വീണ്ടും വരുമോ എന്നോർത്ത് പേടിച്ചു പേടിച്ചു കഴിയണമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോൾ മീരയ്ക്ക് ആ നിമിഷം തന്നെ ജീവിതം പോലും അവസാനിപ്പിച്ചു കളഞ്ഞാലോ എന്നൊക്കെ തോന്നി. കാത്തിരിക്കൂ
Meri
2.3K views
21 days ago
part 2 A Part 2 A അന്തമില്ലാത്ത വരികൾ - സഖിയുടെ സഖാവ് - പുറത്ത് കോരിച്ചൊരിയുന്ന മഴ… മരച്ചില്ലകളെ തഴുകി താഴേക്ക് പതിക്കുന്ന മഴത്തുള്ളികളുടെ ടപ് ടപ് ശബ്ദം അവളുടെ മനസ്സിനെ എവിടെയോ കൊണ്ടുപോയിരുന്നു. ക്ലാസിൽ കയറി ഇരുന്നിട്ടും അവളുടെ നോട്ടം പുറത്തേക്ക്, മഴയുടെ സംഗീതത്തിലായിരുന്നു. അപ്പോഴാണ് റാഷിദ് സാർ ക്ലാസിലേക്ക് കടന്നുവന്നത്. ഓഡിറ്റോറിയത്തിൽ ഫ്രഷേഴ്‌സ് ഡേ പരിപാടി നടക്കുന്നുണ്ട്. എല്ലാവരും അങ്ങോട്ട് പോകണം.” അതും പറഞ്ഞ് റാഷിദ് സാർ ക്ലാസിൽ നിന്ന് പുറത്തേക്ക് നടന്നു. വാ… നമുക്കും ഓഡിറ്റോറിയത്തിലേക്ക് പോകാം.”നിയാ ലക്ഷ്മിയുടെ കൈയിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു. മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും, ലക്ഷ്മി നിയയ്ക്കൊപ്പം ഓഡിറ്റോറിയത്തിലേക്ക് നടന്നു. ഓഡിറ്റോറിയം നിറയെ വിദ്യാർത്ഥികളായിരുന്നു. സ്റ്റേജിനു മുന്നിലായി എല്ലാവരും ഇരിപ്പിടങ്ങൾ കണ്ടെത്തി. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സ്റ്റേജിലേക്ക് കയറി മൈക്ക് കൈയിലെടുത്തത്. എങ്ങനെയുണ്ട് എല്ലാവർക്കും? പരിപാടി തുടങ്ങാൻ തയ്യാറല്ലേ?” ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവർക്കും ഫ്രഷേഴ്സ് ഡേ പരിപാടിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.” നമ്മൾ ചെറിയൊരു പരിപാടിയാണ് ഇന്ന് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് അരുൺ. ഞാൻ സെക്കൻഡ് ഇയർ ബി.കോം വിദ്യാർത്ഥിയാണ്.” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. ആദ്യം ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ആ ചേട്ടനെ തന്നെ സ്റ്റേജിലേക്ക് ക്ഷണിക്കാം. വാ മോനെ… വാ…” അത് കേട്ടതും എല്ലാവരുടെയും നോട്ടം ഒരേസമയം ലാസ്റ്റ് ബെഞ്ചിലേക്ക് നീങ്ങി. അവൻ ശാന്തമായി എഴുന്നേറ്റ് നേരെ സ്റ്റേജിലേക്ക് നടന്നു കയറി. അരുൺ കയ്യിലുണ്ടായിരുന്ന മൈക്ക് അവന് നേരെ നീട്ടി. സ്വയം ഒന്ന് പരിചയപ്പെടുത്തിക്കോ…” എന്ന് പറഞ്ഞ് അരുൺ സ്റ്റേജിന്റെ സൈഡിൽ വെച്ചിരുന്ന ടേബിളിനരികിലേക്ക് മാറിനിന്നു. എന്റെ പേര് അഭിരാം. വീട് കോട്ടയം. ഞാൻ ഫസ്റ്റ് ഇയർ മലയാളം വിദ്യാർത്ഥിയാണ്.”ആത്മവിശ്വാസത്തോടെ അവൻ സ്വയം പരിചയപ്പെടുത്തി. ഇനി ഇതിൽ നിന്ന് ഒരു ലോട്ട് എടുക്കൂ,” എന്ന് പറഞ്ഞുകൊണ്ട് അരുൺ ഒരു ബൗൾ അവന് നേരെ നീട്ടി. തുടരും പാർട്ട് 2 ബി #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #prathilipi
krishnamritham
8.4K views
22 days ago
ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും “ ”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുൻപിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രെ,ഭീരുത്വം“ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എഴുതിപോകുമെന്ന ഭയം രാജലക്ഷ്മിയെ കൊണ്ടെത്തിച്ചത് മരണത്തിലേക്കാണ്. അവരുടെ അവസാന നോവലാണ് ”ഞാനെന്ന ഭാവം “. ഇത്രെയേറെ ദുഖവും വിഷാദവും ഒരു മനുഷ്യന്റെ ഉള്ളിലെങ്ങനെ എന്ന തോന്നലാണ് ആ നോവൽ വായിച്ച് കഴിയുമ്പോൾ ബാക്കിയാവുക. ആഖ്യാനശൈലിയിലെ വ്യത്യാസവും കഥകളുടെ പ്രമേയവുമൊക്കെ വായനയോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കും. ദുഖമാണെങ്കിലും രാജലക്ഷ്മിയുടെ കൃതികളും, എഴുത്തുകാരിയും എന്നോട് ചേർന്നിരിക്കും എന്നും. വളരെ കുറച്ച് കൃതികൾ മാത്രമേ ഉള്ളൂ നമുക്ക് രാജലക്ഷ്മി എന്ന എഴുത്തുകാരിയെ അറിയാൻ. മലയാള സാഹിത്യത്തിലെ ഈ അക്ഷര തേജസ്സിനെ മറന്നുപോകാതെ, വായനയിൽ കൂടെ കൂട്ടണം ❤️ #📙 നോവൽ #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃 ഗുഡ് നൈറ്റ്🥰 Krishnamritham❤️
suni
2.5K views
28 days ago
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/4EZbVoNaD4b വായിക്കൂ... അറിയാതെ ❤️ #💖 മഴയും പ്രണയവും #📙 നോവൽ #💞 പ്രണയകഥകൾ #pratilipi Malayalam #story