Santhosh sasi 😍
3K views 5 months ago
രുദ്രദൃഷ്ടി ഭാഗം 32 മൃതദ്വീപിലേക്കുള്ള യാത്ര കേവലം ഒരു കടൽയാത്രയായിരുന്നില്ല അത് മരണത്തിന്റെ നിഴലുകളിലൂടെയുള്ള ഒരു പ്രയാണമോയിരുന്നു. ധനുഷും സംഘവും ഒരു പുരാതനമായ കപ്പലിൽ ദക്ഷിണ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീങ്ങി…. കപ്പൽ നീങ്ങുന്തോറും സമുദ്രത്തിലെ ജലം കറുത്ത നിറമായി മാറി. കാറ്റ് നിലച്ചു. പക്ഷേ കപ്പൽ അദൃശ്യമായ ഏതോ ശക്തിയാൽ മുന്നോട്ട് വലിക്കപ്പെട്ടു. മൈഥിലി കപ്പലിന്റെ ഒരു കോണിൽ ചങ്ങലയ്ക്കൽ ബന്ധിക്കപ്പെട്ടിരുന്നു. അവളുടെ ഉള്ളിലെ കാലനേമിയുടെ അംശം ഇടയ്ക്കിടെ അട്ടഹസിക്കുന്നുണ്ടായിരുന്നു… "ധനൂ.. അവൾക്ക് ശ്വാസം മുട്ടുന്നു" വേദ മൈഥിലിയുടെ നെറ്റിയിൽ ഔഷധജലം തളിച്ചുകൊണ്ട് പറഞ്ഞു….. "സൂക്ഷിക്കൂ വേദാ അത് മൈഥിലിയല്ല" ധനുഷ് മുന്നറിയിപ്പ് നൽകി….. അവന്റെ വജ്രദൃഷ്ടി മൈഥിലിയുടെ ശരീരത്തിന് ചുറ്റും കറുത്ത പാമ്പുകൾ പിണഞ്ഞു കിടക്കുന്നത് കാണുന്നുണ്ടായിരുന്നു…. അർദ്ധരാത്രിയായപ്പോൾ കപ്പലിന് ചുറ്റും വിചിത്രമായ ശബ്ദങ്ങൾ കേട്ടുതുടങ്ങി. വെള്ളത്തിനടിയിൽ നിന്ന് നീളമുള്ള വിളറിയ കൈകൾ കപ്പലിന്റെ വശങ്ങളിൽ പറ്റിപ്പിടിച്ചു. ജലപ്പിശാചുക്കൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ കടലിൽ മുങ്ങിമരിച്ച കപ്പൽയാത്രികരുടെ ആത്മാക്കളായിരുന്നു അവ….. നകുലൻ തന്റെ വില്ല് കുലച്ചു. "ഈ ശബ്ദങ്ങൾ... ഇവ ജീവനുള്ളവയല്ല. ഇവ വായുവിൽ അലിഞ്ഞുചേർന്ന നിലവിളികളാണ്".. അങ്ങനെ പറഞ്ഞു കൊണ്ട് അവൻ ശബ്ദവേധി അസ്ത്രങ്ങൾ ജലത്തിന് താഴേക്ക് തൊടുത്തുവിട്ടു. ഓരോ അമ്പും തറയ്ക്കുമ്പോൾ കടലിനടിയിൽ നിന്ന് കറുത്ത രക്തം പുറത്തുവന്നു…. സ്മശാന കാവൽക്കാരൻ കപ്പലിന്റെ അറ്റത്ത് നിന്ന് തന്റെ മന്ത്രം ജപിച്ചു. "മരിച്ചവർ മരിച്ചവരോട് ചേരട്ടെ" അവൻ തന്റെ കൈയ്യിലുള്ള ഭസ്മം കടലിലേക്ക് എറിഞ്ഞു. ആ ഭസ്മം തട്ടിയ പിശാചുക്കൾ ചാരമായി മാറി….. പെട്ടെന്ന് മൈഥിലിയുടെ ചങ്ങലകൾ തനിയെ പൊട്ടിത്തെറിച്ചു. അവളുടെ കണ്ണുകൾ ചുവന്ന കനലുകൾ പോലെ ജ്വലിച്ചു. അവൾ താരയ്ക്ക് നേരെ ഒരു അഗ്നിഗോളം തൊടുത്തുവിട്ടു. താര മിന്നൽ വേഗത്തിൽ അത് തടഞ്ഞെങ്കിലും മൈഥിലിയുടെ ശക്തി ഇപ്പോൾ പത്തിരട്ടിയായിരുന്നു….. "താക്കോൽ എന്റേതാണ്" മൈഥിലി അലറി. അവൾ കപ്പലിന്റെ പായയ്ക്ക് തീയിട്ടു… ധനുഷ് തന്റെ വജ്രദൃഷ്ടി കൊണ്ട് മൈഥിലിയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. "കാലനേമീ എന്റെ സുഹൃത്തിന്റെ ശരീരം വിട്ടുപോവുക"... ആ കപ്പൽ ഒരു തീരത്തേക്ക് അതിവേഗം ഇടിച്ചു കയറി… ആ കൂട്ടിയിടിയിൽ കപ്പൽ രണ്ടായി പിളരാൻ തുടങ്ങി. ഈ സമയം ഇരുട്ടിൽ ഒരു വലിയ ദ്വീപ് തെളിഞ്ഞുവന്നു. മൃതദ്വീപ്.. ആ ദ്വീപിൽ നിന്ന് ആയിരം ആത്മാക്കളുടെ വിലാപം കേൾക്കാമായിരുന്നു….. കപ്പൽ തകർന്ന് എല്ലാവരും ദ്വീപിന്റെ തീരത്തേക്ക് തെറിച്ചുവീണു. മൈഥിലി ആ ഇരുട്ടിൽ എവിടേക്കോ ഓടിമറഞ്ഞു. ദ്വീപിന്റെ മധ്യത്തിൽ ഒരു വലിയ ഗർത്തം കാണാമായിരുന്നു. അതിൽ നിന്ന് ചോരയുടെ ഗന്ധമുള്ള പുക ഉയരുന്നു…. "നമ്മൾ വൈകിപ്പോയി.. അവൾ താക്കോലുമായി ഗർത്തത്തിനടുത്തേക്ക് പോയിരിക്കുന്നു."...താര തളർച്ചയോടെ പറഞ്ഞു. വേദ തന്റെ കൈകൾ മണ്ണിൽ അമർത്തി. "ഈ ദ്വീപിൽ ഒരു ചെടി പോലും വളരുന്നില്ല. ഇവിടെ പ്രാണനില്ല മരണം മാത്രമേയുള്ളൂ. പക്ഷേ ദൂരെ ഒരു ഗുഹയ്ക്കുള്ളിൽ ഒരു വെളിച്ചം ഞാൻ കാണുന്നു.".... വേദ പറഞ്ഞു…. അവർ ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജടപിടിച്ച മുടിയുള്ള ശരീരം മുഴുവൻ അസ്ഥികൾ കൊണ്ട് അലങ്കരിച്ച ഒരു സന്യാസി ഇരിക്കുന്നത് കണ്ടു. അയാൾക്ക് മൂന്ന് കണ്ണുകളുണ്ടായിരുന്നു… അവ രക്തവർണ്ണമായിരുന്നു…. "സ്വാഗതം രുദ്രരക്ഷകരേ...താക്കോൽ ഗർത്തത്തിൽ വീണുകഴിഞ്ഞു. ഇനി രക്തഗർത്തം തുറക്കും. നിങ്ങൾക്ക് മൈഥിലിയെ വേണോ അതോ ലോകത്തെ വേണോ"... അയാൾ അട്ടഹസിക്കാൻ തുടങ്ങി….. തുടരും… ✍️സന്തോഷ്‌ ശശി…. #📙 നോവൽ #💞 പ്രണയകഥകൾ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ
10 likes
15 shares

More like this