#📙 നോവൽ ഞായറാഴ്ച ദിവസം വന്നെത്തി. രാവിലെ പത്ത് മണിയോടെ ശ്രീഹരി അവന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം ശ്രീമംഗലത്ത് എത്തിച്ചേർന്നു.
താലികെട്ട് ❤️ ഭാഗം 7 വായിക്കാം (മുൻഭാഗം വായിക്കാത്തവർക്കായ് കമന്റിൽ കൊടുത്തിട്ടുണ്ട്)
അന്നത്തെ ദിവസം വേണി ഏറ്റവും നന്നായി ഒരുങ്ങി അവനായി കാത്തിരിക്കുകയായിരുന്നു. കിഷോറും അവന്റെ വീട്ടുകാരും ഒക്കെ നേരത്തെ തന്നെ തറവാട്ടിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.
മീരയുടെ വീട് ശ്രീഹരിയുടെ വീടിന്റെ അടുത്തായത് കൊണ്ട് അവളുടെ വീട്ടുകാരും ശ്രീഹരിക്ക് ഒപ്പം വന്നിട്ടുണ്ടായിരുന്നു. എന്നാൽ മീര മാത്രം വയറ് വേദന ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. വേണി അവളെ ഫോണിൽ വിളിച്ചപ്പോൾ പീരിയഡ്സ് ആയെന്ന് മീര വേണിയോട് കള്ളം പറഞ്ഞു. അവൾക്ക് പിരിയഡ്‌സ് ആയാൽ ഭയങ്കര വയറ് വേദനയും നടുവേദനയും ശർദ്ധിയും ഒക്കെ ആണെന്ന് വേണിക്ക് നന്നായി അറിയാം. അതുകൊണ്ട് അവൾ മീരയെ നിർബന്ധിക്കാൻ പോയില്ല.
ശ്രീഹരിയുടെ വീട്ടുകാരും വേണിയുടെ വീട്ടുകാരും കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അച്ഛന്റെയും അമ്മയുടെയും അരികിലായി വർദ്ധിച്ച സന്തോഷത്തോടെ വേണിയും ഇരിപ്പുണ്ട്.
ബന്ധുക്കളെ എല്ലാം സാക്ഷിയാക്കി ശ്രീഹരി അവളുടെ വിരലിലും അവൾ അവന്റെ വിരലിലും മോതിരം ഇട്ടു. ഈ കാഴ്ച കണ്ട് സങ്കടവും ദേഷ്യവുമൊക്കെ ഉള്ളിലടക്കി നിൽക്കുകയായിരുന്നു കിഷോർ.
അവസാന നിമിഷം തന്റെ പദ്ധതി വെള്ളത്തിൽ വരച്ച വര പോലെ ആയോ എന്നോർത്ത് അവൻ നിരാശപ്പെട്ടു. അപ്പോഴാണ് അവന്റെ ഫോണിലേക്ക് മീരയുടെ കാൾ വന്നത്. അവളുടെ കാൾ കണ്ടതും കിഷോർ പുറത്തേക്ക് ഇറങ്ങി ആളൊഴിഞ്ഞ സ്ഥലം നോക്കി നിന്നു.
"ഹലോ മീരാ... നീ എന്താ നിശ്ചയത്തിന് വരാത്തത്." കിഷോർ ചോദിച്ചു.
"ഞാൻ മനഃപൂർവം വരാത്തത് തന്നെയാ. ശ്രീയേട്ടൻ അവളോടൊപ്പം ചേർന്ന് നിൽക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. കിഷോറേട്ടന്റെ പണി ഒന്നും ഏറ്റില്ലല്ലോ. അതുകൊണ്ടല്ലേ ഇന്ന് അവരുടെ നിശ്ചയം കഴിഞ്ഞത്. ഇനി അധികം വൈകാതെ കല്യാണവും ഉണ്ടാവും. കല്യാണം കഴിഞ്ഞു അവർ എന്റെ കണ്മുന്നിൽ ഒരുമിച്ച് ജീവിക്കുന്നത് ഞാൻ കാണേണ്ടിയും വരും."
അത് പറയുമ്പോ അവളുടെ സ്വരം ഇടറി പോയിരുന്നു.
"അപ്പോ എന്റെ അവസ്ഥയോ... എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാൻ വേണിയെ നെഞ്ചിൽ കൊണ്ട് നടക്കുകയാണ്. ഞാൻ അത്രയ്ക്ക് ആശിക്കുകയും മോഹിക്കുകയും ചെയ്ത പെണ്ണിനെ വേറൊരുത്തൻ കെട്ടി കൊണ്ട് പോകുന്നത് എനിക്ക് സഹിക്കോ. ഇന്ന് ഈ നിശ്ചയം നടക്കരുതെന്ന് കരുതി ഞാനന്ന് അത്രയും റിസ്ക് എടുത്താണ് ആ പണി ഒപ്പിച്ചത്. എന്നിട്ടും ശ്രീഹരി എന്താ വേണിയെ സംശയിക്കാത്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല."
കിഷോർ തലയ്ക്കടിച്ചു.
"കിഷോറേട്ടൻ അന്ന് എന്ത് പണിയ ഒപ്പിച്ചത്. ഞാൻ എത്ര തവണ ചോദിച്ചതാ. ഇനിയെങ്കിലും അന്ന് എന്താ ചെയ്തതെന്ന് പറയ്യ്." മീര കെഞ്ചി.
"അന്ന് ശ്രീഹരി ഇവിടെ വേണിയെ കാണാൻ വരുന്ന സമയത്ത് നല്ല ഉറക്കമായിരുന്നു. അവൻ മുറ്റത്തു ബൈക്ക് കൊണ്ട് നിർത്തുന്നത് മുകളിലെ വരാന്തയിൽ ഇരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പോ തന്നെ ഞാൻ വേണിയുടെ അരികിലേക്ക് പോയി എന്റെ ഷർട്ടും പാന്റും ഊരി മാറ്റിയിട്ട് ഒരു പുതപ്പെടുത്ത് അവളെ പുതച്ചു കിടന്നു.
ഉറങ്ങി കഴിഞ്ഞ ആന കുത്തിയാൽ പോലും അറിയാത്ത സൈസ് ആണ് വേണിയെന്ന് നിനക്ക് അറിയാലോ മീരാ. അതുകൊണ്ട് ഞാൻ മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ എളുപ്പത്തിൽ നടന്നു.
ഞാൻ വേണിയുടെ അടുത്ത് കിടന്നിട്ട് തുടയ്ക്ക് മുകളിലേക്ക് അവളുടെ പാവാട പൊക്കി വച്ചു. എന്നിട്ട് ബ്ലൗസ് ന്റെ രണ്ട് ഹുക്കും വിടർത്തി അവളുടെ നഗ്നത കാണുന്ന രീതിയിൽ പുതപ്പ് കൊണ്ട് പുതച്ചു.
ആ കോലത്തിൽ ഞങ്ങളെ കണ്ടാൽ ആർക്കായാലും പരിപാടി കഴിഞ്ഞ് ഡ്രസ്സ് ഒന്നും ഇല്ലാതെ കിടക്കുക ആണെന്നെ തോന്നു. അന്നവൻ ഞങ്ങളെ അങ്ങനെ കിടക്കുന്നത് കണ്ടിട്ട് അപ്പോ തന്നെ ഇവിടെ നിന്നറങ്ങി പോയി. അത്രയൊക്കെ കണ്ട് പോയവൻ എന്ത് ഉദ്ദേശത്തിലാ ഇപ്പോ നിശ്ചയം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്ന് എനിക്കറിയില്ല."
കിഷോർ നടന്നതെല്ലാം അവളോട് പറഞ്ഞു.
"കിഷോറേട്ടന് വേണിയെ ഇഷ്ടമുള്ള കാര്യം ശ്രീയേട്ടന് അറിയാമല്ലോ. അതുകൊണ്ട് അന്ന് ഒരുപക്ഷെ നിങ്ങളെ രണ്ടാളെയും തെറ്റിദ്ധരിച്ചു അങ്ങനെ പോയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഇതൊക്കെ കിഷോറേട്ടന്റെ പ്ലാൻ ആണെന്ന് തോന്നിയിട്ടുണ്ടെങ്കിലോ?"
മീര തന്റെ സംശയം പറഞ്ഞു.
"അങ്ങനെ വരാൻ വഴിയുണ്ടോ? ശ്രീഹരിക്ക് എന്നെ സംശയമുണ്ടെങ്കിൽ അതും പറഞ്ഞ് എന്നോട് കൊമ്പ് കോർക്കാൻ വരേണ്ടതല്ലേ. പക്ഷേ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ.
ഞങ്ങൾ തമ്മിൽ രഹസ്യ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഞാൻ ശ്രമിച്ചത്. അതവൻ വിശ്വസിച്ചിട്ടുണ്ടെന്നാണ് എന്റെ ഉറപ്പ്. എന്നിട്ടും ശ്രീഹരി നിശ്ചയം വരെ കാര്യങ്ങൾ എത്തിച്ചത് എന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത്. ഇനിയിപ്പോ വേണിയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാൻ ആണോ എന്നാണ് എന്റെ സംശയം."
"ഹേയ്... ശ്രീയേട്ടൻ ആ ടൈപ്പ് ഒന്നുമല്ല."
"അങ്ങനെ ആണെങ്കിൽ എന്റെ ബലമായ സംശയം ഞാനും അവളും കൂടി അവനെ ചതിച്ചതിനു വേണിയെ കല്യാണം കഴിച്ചു പ്രതികാരം വീട്ടനായിരിക്കും ശ്രീഹരിയുടെ പദ്ധതി."
കിഷോർ പറഞ്ഞു.
"അയ്യോ... പ്രതികാരം ചെയ്യാനാണെങ്കി പോലും അവർ തമ്മിലുള്ള കല്യാണം നടക്കാൻ പാടില്ല. കല്യാണ ശേഷം എപ്പോഴായാലും അവൾ നിരപരാധി ആണ് തെറ്റൊന്നും ചെയ്തിട്ടില്ല എല്ലാം കിഷോറേട്ടന്റെ പ്ലാൻ ആണെന്ന് അറിഞ്ഞാൽ അതോടെ കഥ മാറും. അതുകൊണ്ട് ഈ കല്യാണം ഒരു കാരണവശാലും നടക്കാൻ പാടില്ല."
മീര പറഞ്ഞത് ശരിയാണെന്ന് കിഷോറിനും തോന്നി.
"നീ പറഞ്ഞത് ശരിയാണ്. ശ്രീഹരിക്ക് പ്രതികാരം ചെയ്യാനായിട്ട് പോലും അവളെ കെട്ടാൻ തോന്നരുത്. അതിനായി കുറച്ചൂടെ കടുത്ത രീതിയിൽ എന്തെങ്കിലും ചെയ്യണം."
കിഷോർ താടി ഉഴിഞ്ഞു.
"എന്തെങ്കിലും ഐഡിയ കിട്ടുമോന്ന് ഞാനൊന്ന് നോക്കട്ടെ. അവിടുത്തെ കാര്യങ്ങൾ എന്തായി." മീര ചോദിച്ചു.
"മോതിരം മാറൽ കഴിഞ്ഞു. ഇനി കല്യാണം എന്നത്തേക്കാണെന്ന് തീരുമാനിക്കാൻ മാത്രേ ഉള്ളു." കിഷോർ പറഞ്ഞു.
"മ്മ്മ് ശരി... കല്യാണത്തിന്റെ ഡേറ്റ് കുറച്ച് പതുക്കെ ആയിരുന്നെങ്കിൽ മതിയായിരുന്നു."
"അത് അങ്ങനെയെ ഉണ്ടാവു. ശ്രീഹരിക്ക് ജോലി ആവാതെ കല്യാണം നടത്തില്ലെന്ന് അമ്മാവൻ നേരത്തെ പറഞ്ഞിട്ടുണ്ട്."
"അങ്ങനെ ആണെങ്കിൽ നമുക്ക് പ്ലാൻ ചെയ്യാൻ കുറച്ച് സാവകാശം കിട്ടും." മീര ആശ്വസിച്ചു.
"എങ്കിൽ ശരി... നീ വച്ചോ. ഞാൻ വിളിച്ചോളാം."
കിഷോർ കാൾ കട്ടാക്കിയിട്ട് അകത്തേക്ക് പോയി.
അവിടെ മോതിരം മാറൽ കഴിഞ്ഞിരുന്നതിനാൽ വിവാഹ തീയതിയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു നടന്ന് കൊണ്ടിരുന്നത്. കിഷോർ വേണിയുടെ അച്ഛന്റെ അടുത്തായി ചെന്നിരുന്നു ചർച്ചകളിൽ പങ്കെടുത്തു.
"എല്ലാവരോടുമായി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു." ശ്രീഹരി എല്ലാവരെയും നോക്കി കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു.
അവന്റെ വാക്കുകൾ കേട്ട് അവിടെ ഉണ്ടായിരുന്നവർ ശ്രീഹരിക്ക് എന്താ പറയാനുള്ളതെന്ന് കേൾക്കാനായി കാതോർത്തു.
"ശ്രീഹരിക്ക് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ." വാസുദേവൻ പറഞ്ഞു.
"ഇത്രയും ദിവസം ഇക്കാര്യം ഞാൻ ആരോടും പറയാതിരുന്നത് ഈ ദിവസം തന്നെ അത് പറയാമെന്നു കരുതിയാണ്." അത്രയും പറഞ്ഞു കൊണ്ട് അവൻ കിഷോറിനെയും വേണിയെയും ഒന്ന് നോക്കി.
അവന്റെ ആ നോട്ടത്തിൽ കിഷോർ പെട്ടെന്ന് പകച്ചു പോയി. എല്ലാവരുടെയും മുന്നിൽ വച്ച് തനിക്ക് വേണിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് അവൻ നാണംകെടുത്തി കളയൂ എന്നോർത്തു കിഷോർ ആശങ്കപ്പെട്ടു.
തുടരും


