തുടർക്കഥ📖

51 Posts • 200K views
Diya Samad
2K views 1 days ago
Part 49 അപ്പോഴും അത് കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!! അവനോട് പഴയ പോലൊരു ഭയമോ പേടിയോ ഒന്നും അവളിൽ ഇപ്പോൾ ഇല്ല അതെല്ലാം കണ്ണൻ തന്നെ മാറ്റി എന്ന് പറയുന്നതാവും ശെരി. രാവിലെ കണ്ണൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവിശ്യമായ എന്തെങ്കിലും വേണമെങ്കിൽ പറയാനൊന്നും ഇപ്പൊ അവൾക്ക് അത്ര മടിയില്ല, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവനോട് അടുപ്പം കാണിക്കാനോ ഭർത്താവായി അംഗീകരിക്കാനോ ഒന്നും അവളുടെ മനസ്സ് പാകപ്പെട്ടിട്ടില്ല. കണ്ണന് പിന്നെ പ്രേതേകിച്ച് മാറ്റം ഒന്നും സംഭവിച്ചില്ല. ആഹാരം വിളമ്പി മാറി നിൽക്കുന്നവളെ പല കാരണങ്ങളും പറഞ്ഞ് ഒപ്പം ഇരുത്തുന്നതും, സന്ധ്യക്ക് വന്ന് കഴിഞ്ഞാൾ കട്ടനുമായിട്ട് വരുന്നവളെ അടുത്ത് പിടിച്ച് ഇരുത്തി സംസാരിക്കലും ഒക്കെയാണ് അവന്റെ പ്രധാന പണി. ഗൗരിക്ക് അവനോടും സാമിഭ്യം മാറ്റുക എന്നതാണ് അതിലെ പ്രധാന ഉദ്ദേശം. അതിൽ ഏറെ കുറെ അവൻ വിജയിക്കുകയും ചെയ്തു. ഇപ്പോൾ പിടിച്ച് ഇരുത്താതെ തന്നെ ഗൗരി അവനോപ്പം ഇരുന്ന് കഴിക്കുന്നുണ്ട്. കൂടാതെ സംസാരത്തിന്റെ സമയവും ദീർകിച്ച് വരുന്നുണ്ട്. മുരളീധരൻ എന്തെങ്കിലും കുഞ്ഞ് കുഞ്ഞ് ആവിശ്യങ്ങൾക്ക് വിളിക്കുന്നതല്ലാതെ കണ്ണന് ഇതുവരെ ജോലി ശെരി ആയില്ല. എങ്കിലും ചെയ്യുന്ന കുഞ്ഞ് പണിക്ക് പോലും അദ്ദേഹം അവന് കൂലി നൽകുന്നുണ്ടായിരുന്നു. പിന്നെ അതിനെല്ലാം സാബുവിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഓർത്ത് കണ്ണൻ ഒരു ബൈക്ക് വാടകക്ക് എടുത്തു. ഇപ്പൊ അതിലാണ് അവന്റെ പോക്കും വരവും. ഇതൊക്കെയാണ് ഈ ഒരാഴ്ച്ച കൊണ്ട് അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ. അങ്ങനെ ഇന്നാണ് ലെച്ചുവിനെ പെണ്ണ് കാണാനായി ശ്രീറാം വരുന്നത്. 11 മണിയോടെ അവർ എത്തും എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അതിന്റെ ഓട്ടത്തിലാണ് സതീഷനും സരസ്വതിയും ലതയും ഒക്കെ. ലെച്ചു പിന്നെ ഒരുങ്ങാൻ എന്ന പേരിൽ രാവിലെ മുറിയിൽ കയറി കതകടച്ചതാണ്. " എല്ലാം ഒതുങ്ങീല്ലേ സരസ്വതി...? സമയം ദേ ഇങ് അടുത്തു. അവർ ഇപ്പൊ ഇങ് എത്തും. " : അടുക്കളയിലേക്ക് വന്ന ലത മകളോട് ചോദിച്ചു. " ഹാ അമ്മേ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. ജ്യൂസ്‌ ഇപ്പൊ അടിക്കാം, പിന്നെ ചായക്കുള്ള പാല് അവര് എത്തുമ്പോൾ വെക്കാം. അവർക്കൊക്കെ എന്താ ഇഷ്ടം എന്നൊന്നും നമ്മൾക്ക് അറിയില്ലല്ലോ " : മുന്നിലിരിക്കുന്ന അഞ്ചോളം പ്ലേറ്റിലെ പലഹാരങ്ങൾ നോക്കി കൊണ്ട് സരസ്വതി മറുപടി കൊടുത്തു. " ഹ്മ്മ് ഒന്നിനും ഒരു കുറവും വരാൻ പാടില്ല, ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ നമ്മളെക്കാളും ഒക്കെ വലിയ നിലയിൽ നിൽക്കുന്നവരാ. അവരുടെ മുന്നിൽ നമ്മുടെ കൊച്ച് ഒരിക്കലും നിലകുറച്ച് നിൽക്കേണ്ടി വരരുത്. " : മുന്നിൽ ഇരിക്കുന്ന ഓരോന്നിലും കണ്ണോടിച്ച് കൊണ്ട് അവർ സരസ്വതിയോട് കാര്യമായി തന്നെ പറഞ്ഞു. " അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ. എന്റെ മോൾ അല്ലെ അവൾ ആ അവളെ ആരുടെയെങ്കിലും മുന്നിൽ തല ചെറുതാക്കാൻ ഞാൻ സമ്മതിക്കുമോ. അതുകൊണ്ടല്ലേ രാവിലെ തന്നെ സതീഷേട്ടനെ കൊണ്ട് ഈ കണ്ട പലഹാരങ്ങൾ മുഴുവൻ ഞാൻ വേടിപ്പിച്ചേ. "  : ലത പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു. " ഓഹ് എന്റെ സരസ്വതി ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല എല്ലാം ഒന്നും കൂടി ഓർമിപ്പിച്ചതാ. " : ലത മകളുടെ മുഖഭാവം കണ്ടതും പറഞ്ഞു. ' ഓ പിന്നെ എന്റെ മോൾടെ കാര്യം എന്നെ ആരെങ്കിലും ഓർമപ്പെടുത്തിയിട്ട് വേണ്ടേ എനിക്ക് അറിയാൻ. ' : ജ്യൂസ്‌ അടിക്കാനുള്ള ഓറഞ്ച് എടുത്ത് കൊണ്ട് സരസ്വതി ലത കേൾക്കാത്ത വിധം പിറുപിറുത്തു. " അല്ല സരസ്വതി ഉച്ചക്കത്തേക്ക് നീ എന്താ വേടിപ്പിച്ചേ....? " : ലത അടുക്കള മുഴുവൻ കണ്ണോടിച്ച് കൊണ്ട് ചോദിച്ചു. " അത് ബിരിയാണിയും സദ്യയും വെടിച്ചമ്മേ  വരുന്നവരിൽ ആരെങ്കിലും ചിക്കൻ കൂട്ടിയില്ലെങ്കിലോ എന്ന് കരുതിയിട്ട. " : ഓറഞ്ചിന്റെ ഇതളുകൾ മിക്സിയിലേക്ക് ഇട്ട് കൊണ്ട് സരസ്വതി മറുപടി നൽകി. " ഹ്മ്മ് അതെന്തായാലും നന്നായി. ഒന്നിനും ഒരു കുറവും വരാൻ പാടില്ല. അല്ല ലെച്ചു എവിടെ ഒരുങ്ങി കഴിഞ്ഞില്ലേ അവൾ ഇതുവരെ, സമയം ഇങ് അടുത്തു. നീ ഒന്ന് പോയി നോക്കിയേ. എന്നിട്ട് പെട്ടന്ന് റെഡി ആയി വരാൻ പറ അവളോട് " : ലത അല്പം ആദിയോടെ പറഞ്ഞു. " ഞാൻ റെഡി ആയി അമ്മാമ്മേ " : ലത പറഞ്ഞ് നിർത്തിയതും അടുക്കള വാതിക്കൽ നിന്ന് ലെച്ചുവിന്റെ ശബ്ദം വന്നു. അത് കേട്ടതും ലതയും സരസ്വതിയും ഒരു പോലെ തിരിഞ്ഞ് നോക്കി. അടുക്കള വാതിലിനോട് ചേർന്ന് ഒരു ഹാഫ് സാരീ ഉടുത്ത് നിൽക്കുന്നവളെ കണ്ടതും പതിയെ അവരുടെ രണ്ടു കണ്ണ് വിടർന്ന് വന്നു. " അമ്മേടെ പൊന്ന്, സുന്ദരി ആയിട്ടുണ്ട് അമ്മേടെ മോളെ കാണാൻ " : സരസ്വതി ലെച്ചുവിന് അടുത്ത് വന്ന് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " അതെ ഇന്ന് ഞങ്ങളുടെ ലെച്ചു കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്. ഇതിൽ എന്തായാലും നിന്റെ ചെറുക്കന്റെ വീട്ടുകാർ വീഴും. ഇന്ന് തന്നെ നിന്നെ അവർക്ക് കൊണ്ട് പോണം എന്നൊന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു. " : ലതയും അവരുടെ അടുത്ത് വന്ന് ചെറു കളിയോടെ കൊച്ചുമകളോട് പറഞ്ഞു. " ഒന്ന് പോ അമ്മമ്മേ കളിയാക്കാതെ " : ഒരു നാണത്തോടെ ലെച്ചു പറഞ്ഞു. " കണ്ടോ അമ്മേ അപ്പോഴേക്കും അവൾക്ക് നാണം ഇങ് വന്ന് " : സരസ്വതിയും ലതയോടൊപ്പം ചേർന്ന് അവളെ കളിയാക്കി. " അമ്മാ.... " : ഒരു ചിണുക്കത്തോടെ ലെച്ചു വിളിച്ചു. " നിന്ന് ചിണുങ്ങാതെ പെണ്ണെ, കെട്ടികാറായി ഇപ്പോഴും പെണ്ണിന്റെ ചിണുക്കം മാറിയിട്ടില്ല. ആ ചെക്കനും അവന്റെ വീട്ടുകാരും നമ്മളെ പറയു ഇങ്ങനെ കൊഞ്ചിച്ച് വളർത്തിയതിന്. " : മകളെ ചേർത്ത് പിടിച്ച് കൊണ്ട് സരസ്വതി ലതയോട് കളിയോടെ പറഞ്ഞു. " എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും പറയില്ല എന്നെ ഭയങ്കര ഇഷ്ടാ ഏട്ടൻ " : ചെറു നാണത്തോടെ ലെച്ചു പറഞ്ഞു. " അല്ലെങ്കിലും അവരോടൊക്കെ പോകാൻ പറ. നീ ഞങ്ങളുടെ കുഞ്ഞല്ലേ. പിന്നെ ഞങ്ങളുടെ ലെച്ചുട്ടിക്ക് ഇന്നൊരു സമ്മാനം ഉണ്ട് " : ആദ്യം ലെച്ചുവിനെ കൊഞ്ചിച്ച് കൊണ്ടും അവസാനം ഒരു ചിരിയോടെ പറഞ്ഞു. " എന്ത് സമ്മാനമാ അമ്മാമ്മേ " : ലെച്ചു ഒരു ആകാംഷയോടെ പറഞ്ഞു. " അതൊക്കെ ഉണ്ട് കുറച്ച് നേരം കൂടി കാത്തിരിക്ക് അപ്പൊ അറിയാം. " : ലത അവളുടെ ആകാംഷ നോക്കി ഒരു ചിരിയോടെ പറഞ്ഞു. " ശോ ഒന്ന് പറ അമ്മാമ്മേ, അല്ലെങ്കിൽ അമ്മ എങ്കിലും ഒന്ന് പറ " : ലെച്ചു ചിണുക്കത്തോടെ രണ്ടു പേരോടും ചോദിച്ചു. " അയ്യടാ ഇതേ സർപ്രൈസ അതൊക്കെ സമയം ആകുമ്പോ ഞങ്ങൾ തന്നെ പൊട്ടിക്കും " : സരസ്വതി അവളെ പുചിച്ച് കൊണ്ട് പറഞ്ഞു. " മോളെ മതി ഇവിടെ നിന്നത് നീ മുറിയിൽ പോയി ഇരുന്നോ ഇനി അവർ വന്നിട്ട് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ ആകെ വിയർത്ത് നാശമാകും. അവർ എത്താറായിട്ടുണ്ടാകും സമയം ആയില്ലേ. അല്ല നിന്നെ അവൻ വിളിച്ച് എവിടായി എന്നോ മറ്റോ പറഞ്ഞോ....? " : സരസ്വതി ഒരു സംശയത്തോടെ ലെച്ചുവിനോട് ചോദിച്ചു. " ഹാ അത് പറയാനാ ഞാൻ വന്നേ അമ്മ. ശ്രീയേട്ടൻ ഇപ്പൊ വിളിച്ചാർന്ന് അവർ ഇപ്പൊ ആ കവല എത്താറായി എന്ന്. വഴി ചോദിക്കാൻ വിളിച്ചതാ പിന്നെ ഇങ്ങോട്ട് കൊറേ ഊട് വഴി ഒക്കെ അല്ലെ അതോണ്ട് ഞാൻ അച്ഛനെ കവലയിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട് " : ലെച്ചു രണ്ട് പേരെയും നോക്കി കൊണ്ട് പറഞ്ഞു. " അയ്യോ ആണോ എന്നിട്ട് ഇപ്പോഴാണോ നീ പറയുന്നേ ഞാൻ ജ്യൂസൊ ചായയോ ഒന്നും ഇട്ടില്ല. അമ്മ ആ ചായ ഒന്ന് ഇട് ഞാൻ അപ്പോഴേക്കും ജ്യൂസ്‌ അടിക്കാം. ലെച്ചു നീ പോയി മുറിയിൽ ഇരിക്ക്. ഹാ പിന്നെ നിന്റെ മുറിയിൽ വേണ്ട ഇവിടെ താഴെ അമ്മേടെ മുറിയിൽ പോയി ഇരിക്ക്. അതാകുമ്പോൾ ചായ എടുത്തോണ്ട് പോകാൻ എളുപ്പം ആണല്ലോ. അല്ല നീ അവരെ വിളിക്കാൻ അച്ഛനെ പറഞ്ഞ് വിട്ടെന്ന് പറഞ്ഞില്ലേ....? അവർക്ക് അതിന് അച്ഛനെ അറിയോ....? " : ആദ്യം ഓരോന്നു ചെയ്യുന്ന വെപ്രാളത്തിൽ പറഞ്ഞിട്ട് അവസാനം ഒരു സംശയത്തോടെ ലെച്ചുവിനെ തിരിഞ്ഞ് നോക്കി കൊണ്ട് സരസ്വതി ചോദിച്ചു. " ഇല്ല അമ്മേ അച്ഛനെ അവർക്കൊന്നും അറിയില്ല ഞാൻ പിന്നെ ശ്രീയേട്ടൻ അച്ഛന്റെ ഒരു ഫോട്ടോ അയച്ച് കൊടുത്തിട്ടുണ്ട്. അവിടെ കവലയിൽ അച്ഛൻ നിൽപ്പുണ്ടാലോ അപ്പൊ കണ്ട മനസ്സിലായിക്കോളും " : ലെച്ചു വിശദീകരിച്ചു. " ഹ്മ്മ് ചെല്ലെന്ന നീ പോയി മുറിയിലിരുന്നോ ഞാൻ വന്ന് വിളിക്കാം നിന്നെ അപ്പൊ വന്ന മതി. " : സരസ്വതി മകളെ പറഞ്ഞയച്ചു. അതിന് ഒന്ന് തലയാട്ടി കൊണ്ട് ലെച്ചു അവിടെ നിന്നും തിരിഞ്ഞ് നടന്നു. " ലെച്ചു നീ ഞാൻ പറഞ്ഞ കാര്യം അവനോട് പറഞ്ഞാരുന്നോ....? " : പാല് തിളപ്പിക്കാൻ വെച്ചതിന് ഇടയിൽ എന്തോ ഓർത്ത പോലെ ലത ലെച്ചുവിനോട് ചോദിച്ചു. അവരുടെ ചോദ്യം കേട്ട് സംശയത്തോടെ സരസ്വതി ലെച്ചുവിനെയും ലതയെയും മാറി മാറി നോക്കി. " ഹാ അമ്മമ്മേ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ശ്രീയേട്ടൻ അതെല്ലാം നോക്കിക്കോളാം എന്ന പറഞ്ഞെ " : ലെച്ചു " ഹ്മ്മ് എന്ന നീ മുറിയിലേക്ക് പൊക്കോ " : ലത ഒരു സമാധാനത്തോടെ അതും പറഞ്ഞ് ചായ ഇടാനായി തിരിഞ്ഞു. ലെച്ചുവും രണ്ടാളെയും നോക്കി ഒന്ന് തലയാട്ടി കൊണ്ട് ലതയുടെ മുറിയിലേക്ക് കയറി. " അമ്മേ എന്താ എന്ത് കാര്യത്തെ കുറിച്ച ഇപ്പൊ പറഞ്ഞെ....? " : ലെച്ചു പോയതും സരസ്വതി ഒരു സംശയത്തോടെ ലതയോട് ചോദിച്ചു. " അതോ അത് മറ്റൊന്നും അല്ല സതീഷന് അറിയില്ലല്ലോ, അപ്പൊ അവിടുന്ന് ആരും വന്നിട്ട് അതിനെ കുറിച്ച് സംസാരിക്കല്ലേ എന്ന് ആ പയ്യനോട് പറയാൻ ഞാൻ ലെച്ചുവിനെ ഓർമിപ്പിച്ചാർന്ന്. അത് അവൾ പറഞ്ഞോ എന്ന് ചോദിച്ചേയെ " : അതും പറഞ്ഞ് തിളച്ച് വന്ന പാലിലേക്ക് തേയില പോടീ ഇട്ടു. " അത് നന്നായി അമ്മേ ഞാൻ ആ കാര്യം വിട്ടേ പോയതാർന്നു അമ്മ എങ്കിലും ഓർത്തല്ലോ. അല്ലെങ്കിലേ ഈ ബന്ധത്തോട് സതീഷേട്ടൻ അത്ര താല്പര്യം പോരാ ഇനി പ്രേമം കൂടി ആണെന്ന് അറിഞ്ഞ തീർന്ന്. ഈ കല്യാണം എങ്ങനെ എങ്കിലും ഒന്ന് നടന്ന് കിട്ടട്ടെ എന്നിട്ട് അറിഞ്ഞാലും സാരമില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ വിചാരിച്ചതൊന്നും നടക്കില്ല " : ഒരു നെടുവീർപ്പോടെ അതും പറഞ്ഞ് അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. ലത അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞതും പുറത്ത് വണ്ടികൾ വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. " അവർ വന്നെന്ന് തോന്നുന്ന് നമ്മൾക്ക് എന്ന അങ്ങോട്ട് പോകാം ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ ക്ഷണിച്ചിരുത്തിയിട്ട് വന്ന് ഒതുക്കാം. ലെച്ചു അവർ ഒക്കെ എത്തി എന്ന് തോന്നുന്ന് ഞങ്ങൾ അങ്ങോട്ട് പോയി അവരെ അകത്തേക്ക് ഇരുത്തട്ടെ. നിന്നെ അമ്മ വന്ന് വിളിക്കും അപ്പൊ ചായയും ആയി വന്ന മതി നീ " : ആദ്യം സരസ്വതിയോടും പിന്നെ ലെച്ചുവിനോടും പറഞ്ഞ് സരസ്വതിയെയും കൂടി അവർ ഹാളിലേക്ക് നടന്നു. തുടരും.......... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #പ്രണയം #viral #trending
72 likes
5 comments 18 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1BEkXp?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -54💚🌺അവസാനഭാഗം. എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. 🦋🦋🦋🦋🦋🦋 ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ഒരുങ്ങി ഇറങ്ങി കാറിലേക്ക് കയറി. നന്ദൻ ഭാമക്കടുത്തേക്ക് ചെന്ന് പോവുകയാണെന്ന് ഒന്നുകൂടി പറഞ്ഞതിന് ശേഷമാണ് ഇറങ്ങി വന്നത്. ഒപ്പം അവളും ഉമ്മറം വരെ വന്നു. രണ്ട് മാസം ആകുന്നേ ഉള്ളൂ ഭാമയ്ക്ക് ശർദ്ധിൽ ഒന്നും വലിയ രീതിക്കില്ലെങ്കിലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർ. അതുകൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും അവൾ വരാത്തത്. എല്ലാവരും കാറിലേക്ക് കയറുമ്പോൾ വെറുതേ എന്തെങ്കിലും സംസാരിച്ചിരിക്കുന്ന രണ്ടുപേർ അടുത്തിരുന്നിട്ടും പരസ്പരം നോക്കാതെ മൗനത്തിലാണ്...... എന്നാൽ രാവിലെ നടന്ന അവരുടെ മാത്രമായ നിമിഷങ്ങളെയോർത്ത് രണ്ട് പേർക്കും നാണത്തിൽ കുതിർന്നൊരു ചിരി വരുന്നുമുണ്ട്. അത്‌ മറ്റാരും കാണാതെ മനോഹരമായത് മറക്കുന്നുമുണ്ടവർ. 🌼 സിറ്റിയിലെ അത്യാവശ്യം വലിയൊരു ഷോപ്പിംഗ് മാളിലേക്കാണ് അവർ ചെന്നത്. അവർ ചെന്നിറങ്ങിയ സമയം തന്നെ പല്ലവിയും സഞ്ചുവും മറ്റെല്ലാവരും അവിടെ എത്തിയിരുന്നു. എല്ലാവർക്കും ഡ്രസ്സ് എടുത്ത് ഫുഡ്‌ ഒക്കെ കഴിച്ച് അത്യാവശ്യം വൈകി തന്നെയാണ് അവർ വീട്ടിലേക്കെത്തിയത്. 🌼 നന്ദൻ റൂമിലേക്ക്‌ വന്ന് ഡ്രെസ്സ് മാറ്റി ഒന്ന് കുളിച്ചിറങ്ങുമ്പോൾ ഭാമയും മുറിയിലേക്ക് വന്നിരുന്നു..... കഴിച്ചിട്ടാണോ നന്ദേട്ടാ വന്നേ...... അവൾ പിന്നിൽ നിന്ന് ചോദിച്ചു. ആഹ്ഹ് ഞാനവരുടെ കൂടെ പുറത്തു നിന്നും കഴിച്ചെടോ. ഹമ്....... അപ്പോ ഞാൻ പോയി കഴിച്ചിട്ട് വരട്ടെ...... പെട്ടന്നൊരു വാടിയ മുഖത്തോടെ അവൾ ചോദിച്ചു. കാവ്യ എല്ലാവരും പുറത്തുനിന്ന് കഴിച്ചെന്നു പറഞ്ഞപ്പോൾ ചെറിയൊരു പ്രധീക്ഷയുണ്ടായിരുന്നു നന്ദേട്ടൻ ഇവിടെ വന്ന് തനിക്കൊപ്പമേ കഴിക്കുകയുള്ളൂ എന്ന്. പക്ഷേ ഇപ്പോ കഴിച്ചിട്ട് വന്നെന്ന് കേട്ടപ്പോ എന്തോ ഒരു കുഞ്ഞ് സങ്കടം പോലെ...... എന്നാ ഞാൻ കഴിച്ചിട്ട് വരാം..... മെല്ലെ മുഖം തിരിക്കാതെ പറഞ്ഞുകൊണ്ടവൾ പുറത്തേക്കിറങ്ങാൻ വന്നതും..... ഭാമേ....... ഒന്നിങ്ങു വന്നേ....... പിന്നിൽ നിന്നും നന്ദന്റെ വിളികേട്ടവൾ തിരിഞ്ഞു ........ എന്താ നന്ദേട്ടാ...... ഇങ്ങ് വാ...... അവൻ വിളിച്ചതും അവൾ അടുത്തേക്ക് ചെന്നു. തങ്ങൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സുകളുടെ കവർ മാറ്റി വച്ചിരുന്ന കൂട്ടത്തിൽ നിന്നും അവനൊരു കുഞ്ഞ് പാഴ്‌സൽ കവർ എടുത്തു. ആ നിമിഷം തന്നെ അവിടെ മസാല ദോശയുടെയും ചട്നിയുടെയുമൊക്കെ ഒരു മണം പരന്നു..... ഇത്..... ഇതെന്താ...... തുറന്നു നോക്ക്...... ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ പറഞ്ഞു. കൈയിലേക്ക് ആ ഭക്ഷണത്തിന്റെ ചൂട് പറ്റിയപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു അതെന്താണെന്ന്..... അവളത് മുറിയിലെ കുഞ്ഞ് ടേബിലേക്ക് കൊണ്ട് വച്ച് തുറന്നു നോക്കിയതും അവളുടെ കണ്ണൊന്നു വിടർന്നു. മസാല ദോശയും കൂടെ ചട്നി സാമ്പാർ അത് കണ്ടതും അവളുടെ വായിൽ വെള്ളമൂറി... ആയെടുത്ത് വച്ച കവറിൽ വീണ്ടുമൊരു പൊതി കൂടി ഉണ്ടായിരുന്നു. അവൾ മറ്റെന്തോ ആണെന്ന് കരുതി അതും ഒന്ന് തുറന്നു നോക്കി..... അതിലും മസാല ദോശതന്നെ യായിരുന്നു. നന്ദൻ ഒരു ചെയർ കൂടി എടുത്തുകൊണ്ടു വന്ന് ആ ടേബിളിന്റെ അരികിൽ ഇട്ടു. എന്റെ ഭാമക്കുട്ടി ഇവിടെ കഴിക്കാതിരിക്കുമ്പോ എങ്ങനെയാ ഞാൻ കഴിക്കണേ...... അവൻ അവളേയും അടുത്തു കിടന്ന കസേരയിലേക്ക് പിടിച്ചിരുത്തി ആ താടിത്തുമ്പിലൊന്ന് പിടിച്ചുകൊണ്ട് ചോദിച്ചു. അവളവനെ നോക്കിയൊന്നു ചിരിച്ചു. ആ നിമിഷം നന്ദൻ രണ്ട് പേർക്കുമുന്നിലും ഭക്ഷണം കഴിക്കാനുള്ള രീതിയിൽ നീക്കി വച്ചു. ശേഷം അവന്റെ മുന്നിലിരുന്നതിൽ നിന്നും കുറച്ചെടുത്ത് അവൾക്ക് നേരെ നീട്ടി....... കഴിക്ക്....... നമ്മുടെ കുഞ്ഞ് വാവക്ക് കൂടി കിട്ടട്ടെ....... അവൻ പറഞ്ഞതും അവൾ മെല്ലെ വയറിലേക്ക് കൈവച്ചു...... അത് കഴിച്ചു കഴിയുന്നത് വരെ നന്ദൻ വാരി കൊടുത്തിരുന്നു. അത്രമേൽ സന്തോഷത്തോടെ അവളും 🌼🌼🌼🌼🌼🌼🌼 രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞു ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടേയും കല്യാണം....... പത്തിനും പതിനൊന്നിനുമിടയിലുള്ള നല്ല മുഹൂർത്തത്തിലാണ് താലികെട്ടൽ ചില്ലി റെഡ് കളർ സാരിയിൽ വളരെ സുന്ദരിയായി ഒരുങ്ങി നിൽക്കുകയാണ് പല്ലവി. അവൾക്കടുത്ത് തന്നെ ഒരു കസവ് മുണ്ട് തോളിലൂടെ മൂടി പോലീസിന്റെയാ തലയെടുപ്പോടെ തന്നെ എന്നാൽ ചുണ്ടിലൊരു പുഞ്ചിരിയോടെ നിൽപ്പുണ്ട് സഞ്ചു. അവനടുത്തായി തന്നെ നന്ദനും ഭാമയും കാവ്യയും പിന്നെ ഒരു സ്റ്റിക്കിൽ മുറുകെ പിടിച്ച് മഹിയും നിൽപ്പുണ്ട്. അവന്റെ വലത് കൈയിൽ നന്നായി തന്നെ കാവ്യ സപ്പോർട്ട് ചെയ്ത് പിടിച്ചിട്ടുണ്ട് ...... ഏകദേശം ഒരാഴ്ചയായിക്കാണും മഹി എഴുന്നേറ്റ് നിന്നു തുടങ്ങിയിട്ട്. നന്നായി നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ഏതിലെങ്കിലും സപ്പോർട് ചെയ്ത് ഇങ്ങനെ നിൽക്കാൻ അവനെക്കൊണ്ട് കഴിയുന്നുണ്ട്. ഇപ്പോ അമ്പലത്തിൽ വന്നത് മുതൽ വീൽചെയറിൽ ഇരിക്കുകയായിരുന്നു . ഇപ്പോ താലികെട്ട് കാണാൻ വേണ്ടി കാവ്യ അവനടുത്തേക്ക് ചെന്ന് കൊണ്ട് വന്നതാണ്. ഒരേ നിറത്തിൽ വരുന്ന സാരിയും ഷർട്ടും മുണ്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. അതുപോലെ തന്നെയായിരുന്നു നന്ദന്റെയും ഭമയുടേയും ഡ്രസ്സ് ഒരേ നിറം. ഭാമ അധികം വലിപ്പം വച്ച് തുടങ്ങാത്ത വയറിൽ ഇടക്കിടക്ക് കൈവയ്ക്കുന്നുണ്ട്. അതിപ്പോൾ അവൾക്കൊരു ശീലമാണ്. കുറച്ച് നേരം കഴിഞ്ഞതും താലികെട്ടാനുള്ള മുഹൂർത്തമായി.....നിറദീപങ്ങൾക്കുള്ളിൽ തിളങ്ങുന്ന ദെയ്ങ്ങളെ സാക്ഷിയാക്കി സഞ്ചു പല്ലവിയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. ഉച്ചക്കുള്ള വിവാഹ സദ്യ കഴിക്കലും വൈകിട്ടത്തെ ഫങ്ക്ഷനും അടുക്കള കാണൽ ചടങ്ങുകളും എല്ലാം കഴിഞ്ഞ് അന്ന് ഏറെ വൈകിയാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തിയത് . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോ മഹിയുടെ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിച്ചു. ട്രീറ്റ്മെന്റിന്റെ അവസാന ഘട്ടമാണിത്....... കാവ്യക്കും മഹിക്കും ഇപ്പോ പൂർണമായുള്ള കോൺഫിഡൻസ് ഉണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങായി നിന്ന് നേടാൻ പോകുന്ന വിജയം. അതിന്റെ സന്തോഷവുമുണ്ട് ഇരുവരിലും. 🌼🌼🌼🌼🌼 ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടെയും ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുന്നത്. സഞ്ചുവിന്റെ ലീവിന്റെ പ്രശ്നം കൊണ്ടാണ് അത്‌ ഒന്നര മാസം വരെ നീണ്ടു പോയത്. എന്തായാലും അത്‌ നന്നായെന്ന് വിചാരിക്കുന്ന രണ്ടു പേർ കൂടി ഉണ്ട് മഹിയും കാവ്യയും. ഒന്നര മാസം കൊണ്ട് മഹിയും തറയിൽ കാലുറപ്പിച്ചു നടന്നു തുടങ്ങി...... ഒരു മാസം കൂടി കഴിഞ്ഞാൽ ജോലിക്ക് ജോയിൻ ചെയ്യണം എന്നാണ് അവന്റെ തീരുമാനം. അതുകൊണ്ട് അതിന് മുൻപേ ഒരു യാത്രക്ക് തയ്യറെടുക്കാനിരിക്കുക യായിരുന്നു ഇരുവരും . ആ സമയമാണ് നന്ദൻ എങ്ങനെ ഒരു ഐഡിയ മുന്നോട്ട് വച്ചത്. സഞ്ചുവിനും പല്ലവിക്കും ഒപ്പം മഹിയേട്ടനും കാവ്യയും കൂടി പോട്ടെ........ ആ അഭിപ്രായത്തിൽ എല്ലാവർക്കും സമ്മതവുമായിരുന്നു. ഇന്ന് അതിന്റെ പാക്കിങ്ങിലാണ് മഹിയും കാവ്യയും. നീ റെഡിയായില്ലേ കാവ്യാ........ കഴിഞ്ഞു മഹിയേട്ടാ....... ഇനി ലഗേജ്‌ എല്ലാം എടുത്ത് വണ്ടിയിൽ വച്ചാൽ മതി..... ഹ്മ്മ്...... സഞ്ചുവും പല്ലവിയും പുറത്ത് കാറിൽ വെയ്റ്റ് ചെയ്യുന്നുണ്ട്. മഹി പറഞ്ഞുകൊണ്ട് അവരുടെ ലഗേജ്‌ എടുത്തു...... എന്തൊരു വെയ്റ്റ് ആണിതിന് പെട്ടിയുടെ വെയ്റ്റ് കണ്ട് താഴെ വച്ചുകൊണ്ടവൻ ചോദിച്ചു. അത്രക്കൊന്നും ഇല്ല. ഒന്ന് പോയേ മഹിയേട്ടാ..... എന്താ നീ ഇതിനകത്ത് നിറച്ചേക്കുന്നെ...... മഹി ചോദിച്ചുകൊണ്ട് അവളെ നോക്കി. എന്റേം മഹിയേട്ടന്റേം ഡ്രെസ്സ്,പെർഫ്യും, നമ്മുടെ നൈറ്റ്‌ ഡ്രസ്സ്‌ അതൊക്കെയേ ഉള്ളൂ....... നൈറ്റ്‌ ഡ്രെസ്സ് ഒന്നും വേണ്ടീരുന്നില്ല കാവു..... അത്‌ കേട്ടതും അവളൊന്ന് ഒറ്റപ്പുരിഗമുയർത്തി അവനെ നോക്കി...... പിന്നെ നൈറ്റ്‌ ഡ്രെസ്സ് ഇല്ലാതെ നടക്കോ നമ്മൾ. അവൾ തിരിച്ചു ചോദിച്ചു. അത്‌ കേട്ടതും അവൻ ഒന്ന് വശപ്പിശകോടെ ചിരിച്ചു. ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നമുക്കെന്തിനാ ടാ നൈറ്റ്‌ ഡ്രെസ്സ് അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു..... ദേ മഹിയേട്ടാ...... വന്നുവന്ന് ഒരു നാണവുമില്ല...... അവനൊന്നു വെളുക്കെ ചിരിച്ചു. ശേഷം വീണ്ടുമെന്തോ പറയാൻ തുടങ്ങുമ്പോഴാണ് നീട്ടിയൊരു ഹോൺ കേട്ടത് പുറത്ത് നിന്ന്....... അതോടെ പറയാൻ വന്നത് പറയാതെ ഇരുവരും പുറത്തേക്കിറങ്ങി. ഉമ്മറത്ത് തന്നെ നന്ദനും ഭാമയും അമ്മയും നിൽപ്പുണ്ട്. കുറച്ച് പുറത്തേക്കുന്തിയ വയറിൽ തൊട്ടുകൊണ്ടാണ് ഭാമയുടെ നിൽപ്പ്. അവൾക്കടുത്ത് ചിരിയോടെ നന്ദനും. കുറച്ച് നേരത്തിനൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഹണിമൂണിനായി അവർ പ്ലാൻ ചെയ്തിരിക്കുന്ന പ്ലെയ്സ് ലക്ഷദ്വീപ് ആയിരുന്നു. അതൊക്കെ തിരഞ്ഞെടുത്തത് പല്ലവിയും കാവ്യയും ചേർന്നാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ഫ്ലൈറ്റ് യാത്ര സുഖകരമായിരുന്നു. അവിടെ അത്യാവശ്യം നല്ലോരു റിസോട്ടും ബുക്ക്‌ ചെയ്തിരുന്നു. രാത്രിയാണ് മുറിയിലെത്തിയത് അത്യാവശ്യം ക്ഷീണം ഇരു കൂട്ടർക്കും ഉണ്ടായിരുന്നു. നന്നായി ഉറങ്ങി ഒന്ന് റസ്റ് എടുത്ത് പിറ്റേന്നാണ് അവർ പുറത്തേക്കിറങ്ങിയത്...... ആകാശ നീല നിറമുള്ള ആഴങ്ങൾ കുറവുള്ള വെളുത്ത മണൽ തരികൾ നിറഞ്ഞ തനിക്കുള്ളിലൊളിച്ച അത്ഭുതങ്ങളെ തുറന്ന പുസ്തകങ്ങൾ പോലെ കാട്ടിതരുന്ന നീല സാഗരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായൊരു ദ്വീപ്. കുറെ യേറെ കാഴ്ചകൾ കണ്ട് വൈകിട്ട് വളരെ സന്തോഷത്തോടെയാണ് ഫുഡ്‌ കഴിച്ച് എല്ലാവരും തിരികെ റൂമിലേക്കെതിയത്. നിശയുടെ ഭംഗി കൂടി വന്നപ്പോൾ സഞ്ചുവും പല്ലവിയും ഇരുവരുടെയും നല്ല നിമിഷങ്ങൾ അപ്പുറത്തെ റൂമിൽ ആസ്വദിച്ചു തുടങ്ങിയിരുന്നു. എന്നാൽ തുടക്കം കുറിക്കാൻ കഴിയാതെ ഒന്ന് ഒളിച്ച് കളിക്കുകയായിരുന്നു മഹിയും കാവ്യയും. കാവ്യക്കാകെയൊരു വെപ്രാളമാണ്....... ഇന്നുവരെ കാണാത്ത മഹിയുടെ മറ്റൊരു ഭാവം അവന്റെ കണ്ണുകളിൽ കണ്ട വെപ്രാളം. കാവ്യാ....... റിസോട്ടിലെ തങ്ങളുടെ മുറിയലെ ബാൽക്കണിയിൽ കടൽക്കാറ്റേറ്റ് നിൽന്നിരുന്ന കാവ്യയുടെ പിന്നിലൂടെ പുണർന്ന് ഒരു പതിഞ്ഞ ശബ്ദത്തിൽ അവനവളെ വിളിച്ചു...... കാതിനരികിൽ മുത്തമിട്ട് കൊണ്ടുള്ള വിളിയായതിനാൽ അവളൊന്ന് കുളിർന്നു കൊണ്ട് തല വെട്ടിച്ചു......... ഇങ്ങനെ നിന്നാൽ മതിയോ...... കിടക്കണ്ടേ....... ഹ്മ്മ്...... കുറച്ച് കൂടി കഴിഞ്ഞിട്ട്....... അതെന്താ...... കുറച്ച് കൂടി കഴിയണേ...... ഉദരത്തിൽ ചുറ്റിയിരുന്ന കൈകളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചുകൊണ്ടവൻ ചോദിച്ചു...... മ്ച്ചും..... ഒന്നൂല്ല......... ഒന്ന് പിടഞ്ഞുകൊണ്ടവൾ മാറാൻ തുടങ്ങിയതും അവൻ കൈകളാൽ അവളെ കോരിയെടുത്തു....... മഹ്...... മഹിയേട്ടാ..... താഴെ നിർത്തിക്കെ..... മഹിയത് കേട്ടതായി ഭാവിക്കട്ടെ അവളേയും കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു...... മഹിയേട്ടാ..... താഴെ നിർത്താൻ...... നടക്കാറായെങ്കിലും കുറച്ച് നാൾ കൂടി വെയ്റ്റ് ഒന്നും എടുക്കരുത് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മറന്നോ........ അതിന് നിനക്ക് വെയ്റ്റ് ഉണ്ടെങ്കിലല്ലേ ഞാനത് ഓർക്കേണ്ടതുള്ളൂ...... അവനൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ കട്ടിലിലേക്ക് കിടത്തി...... അവനും അവൾക്കരികിലേക്ക് കിടന്നു..... സ്നേഹിക്കാം.... കാതരമായി മെല്ലെ അവൻ അവൾക്കടുത്തേക്ക് കിടന്നു ചോദിച്ചു. അവൾക്ക് എന്ത് പറയണമെന്നറിയാത്തൊരു പരിഭ്രമം. റൂമിലെ മെയിൻ ലൈറ്റ് അണച്ച് ടേബിൾ ലൈറ്റ് ഓൺ ചെയ്തവൻ...... ആ ലൈറ്റിന്റെ സ്വർണവെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു........ നിമിഷങ്ങൾ കഴിഞ്ഞു തുടങ്ങിയതും സമ്മതം ചോദിച്ചു വശം കെടുത്തി സമ്മതിപ്പിച്ചവൻ. അതോടെ ചുംബനങ്ങളുടെ മഞ്ഞു വീഴ്ചകൾ ആരംഭിച്ചു........ ഇന്നുവരെ കാത്തിരുന്നൊരു നിമിഷം....... ഇരുവരും പരസ്പരം കൊതിച്ചൊരു നിമിഷം..... മഹിയുടെ ചുംബനങ്ങൾ അതിരുകടന്നു....... എപ്പോഴും അവൾക്ക് നൽകുന്ന മൃതു ചുംബനങ്ങളിൽ നിന്നവ വന്യമായി..... അധരങ്ങൾ പരസ്പരം കോർത്തിണങ്ങി. നെറുകയിലൂടെ നാസികയിലൂടെ കവിളുകളിലൂടെ ഒഴുകി ഒഴുകി കഴുത്തിലൂടെ മാറിലൂടെ വയറിലൂടെ മഹിയുടെ കൈ ഒഴുകി നടന്നു....... അവന്റെ കരാലാളനകളിൽ കാവ്യ കുറുകി പിടഞ്ഞു....... എപ്പോഴോ വസ്ത്രങ്ങളകന്നു....... മൃദു ഭാവനകൾ വന്യമായി........... കിതപ്പുകളും, ശ്വാസനിശ്വാസങ്ങളും ആ മുറിക്കുള്ളിൽ മാത്രമൊതുങ്ങി....... പുറത്തേ തണുപ്പേറിയ കാറ്റ് അങ്ങകലെയുള്ള നീലക്കടലിന്റെ സമ്മാനമായിരുന്നു അവർ അത്‌ കൊണ്ട് കരയേ ഏൽപ്പിച്ചു....... അവയാ പ്രദേശമങ്ങനെ കുളിരണിയിച്ചു കൊണ്ടിരുന്നു....... എപ്പോഴോ കിതപ്പടങ്ങി ആ മാറിലേക്ക് മുഖം താഴ്ത്തിയവൻ വീഴുമ്പോൾ ഇത്രനാൾ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം കെട്ടടങ്ങിയ ആത്മ സംതൃപ്തിയിലായിരുന്നു ഇരുവരും...... എപ്പോഴോ പരസ്പരം മുഖത്തേക്ക് നോക്കിയവർ ചിരിച്ചു...... അതിൽ എല്ലാമുണ്ടായിരുന്നു എല്ലാം............. സന്തോഷം സങ്കടം പ്രണയം സ്നേഹം വാത്സല്യം അങ്ങനെയെല്ലാം....... ഈ ജന്മം മുഴുവൻ ഇവയെല്ലാം അവരിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങളാണ്. കരണം......ആദ്യ ജീവിതത്തിലെ നഷ്ടങ്ങളിൽ നിന്ന് കരകയറി കൃത്യമായ കൈകളിലാണ് ഇരുവരും വന്ന് ചേർന്നത്. യഥാർത്ഥ ജീവിതമെന്താണെന്ന് മനസ്സിലാക്കിയതും ഇവിടെനിന്നാണ്........ 🌼🌼🌼🌼🌼🌼🌼 ഈ നിമിഷം വീട്ടിൽ നന്ദന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് ഭാമ........ നാല് മാസങ്ങൾ പിന്നിട്ടതേയുള്ളൂ. കാത്തിരിപ്പാണിരുവരും കൈയിലേക്ക് കിട്ടുന്ന കുഞ്ഞതിഥിക്ക് വേണ്ടി....... ആ സന്തോഷത്തിൽ തന്നെയാണവർ ഉണരുന്നതും ഉറങ്ങുന്നതും....... ഉറങ്ങിയിട്ടില്ലെങ്കിലും കണ്ണടച്ച് കിടക്കുകയാണ്........ നന്ദൻ മെല്ലെയാ വയറിലേക്ക് തഴുകി..... ഭാമ അറിയുന്നുണ്ടായിരുന്നു ആ തലോടൽ..... അവൻ കണ്ണ് തുറക്കാതെ തന്നെ അവളുടെ നെറ്റിമേൽ ഒന്ന് ചുംബിച്ചു...... എന്നും അത്‌ പതിവാണ്........ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുന്നതിനു മുൻപൊരു ചുംബനം....... അതിൽ എല്ലാമുണ്ട് ...... എല്ലാം....... ഈ ജീവിതത്തിലേക്ക് വന്നതിനും ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാകുന്നതിനും,ഒന്നായി നിക്കുന്നതിനും എല്ലാം. ഇതുപോലെ മുന്നോട്ട് ജീവിക്കട്ടേയല്ലേ....സമാധാനത്തോടെ സന്തോഷത്തോടെ............ തല്ക്കാലം എല്ലാവരോടും വിടപറയാം...... അവസാനിച്ചു 💚🌺 എല്ലാവർക്കും ഒത്തിരി താങ്ക്സ്.... കഴിയുമെങ്കിൽ രണ്ട് വരി കുറിക്കണേ.....🩷✨ കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
72 likes
19 comments 13 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mR7v51v?d=n&ui=v64j8rk&e1=cമിശ്വ - 35 രാത്രി. അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ മെർലിനിലെ റൂം നമ്പർ 27. ആ സ്യൂട്ട് റൂമിനുള്ളിലെ സോഫയിൽ, ചാരി കിടക്കുകയാണ് സച്ചുവേട്ടൻ. ചുറ്റും അയാളുടെ ആജ്ഞാനുവർത്തികളായ ആറ് പേർ. എതിർവശത്ത് , ബെഡിൽ ചോട്ടുവും അവന്റെ മൂന്ന് കൂട്ടാളികളും. മുറിയുടെ നടുക്കായുള്ള ഒരു കോഫി ടേബിളിൽ ആ കറുത്ത ഇരുമ്പു പെട്ടി തുറന്നു വെച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ചോട്ടുവിലാണ്. അനുയായികളിലൊരാൾ, തന്റെ അരയിൽ നിന്നും ഒരു മദ്യക്കുപ്പി എടുത്തതും, സച്ചുവേട്ടനും ചോട്ടുവും ഒരേ പോലെ അയാളെ തടഞ്ഞു. “ഇതൊരു തീരുമാനമായിട്ട് മതി അതൊക്കെ. ചോട്ടൂ... നീ സംസാരിക്ക്. നിന്റെയാണല്ലോ പ്ലാനിങ്ങൊക്കെ." സച്ചുവേട്ടൻ അവന്റെ ശ്രദ്ധയാകർഷിച്ചു. മറുപടിയെന്നോണം, മുൻപോട്ടാഞ്ഞ ചോട്ടു, ആ പെട്ടിക്കുള്ളിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു ബെഡിലേക്കിരുന്നു. അതീവ സൂക്ഷ്മതയോടെ അതിന്റെ മാഗസിൻ ഉള്ളിലേക്ക് തിരുകി കയറ്റിയതിനു ശേഷം, അവൻ അതൊന്നു കോക്ക് ചെയ്തുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി. "ആദ്യമേ എല്ലാരോടുമായി ഞാൻ ഒരു കാര്യം പറയാം…” അതീവ ഗൗരവത്തിലാണവൻ തുടർന്നത്. “ചോട്ടു, ഇനി ഇല്ല. അവൻ ചത്തു. ആ ഉരുൾപൊട്ടലിൽ!" എല്ലാവരും അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്റെ പേര് ഭഗത്! എന്നെ ഇനി അങ്ങനെ വിളിച്ചാൽ മതി!" ഉറച്ച സ്വരത്തിലാണ് അവൻ അത് ആവശ്യപ്പെട്ടത്. "ഇനി കാര്യത്തിലേക്ക്, ആഴ്ച്ചയിൽ ഒരിക്കലാണ് നമ്മുടെ ശേഖർ ജി യുടെ ഗോൾഡ് റൺ. വാങ്ങിയിട്ട് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പഴക്കമുള്ള ഒരു പുത്തൻ പുതിയ വാഹനത്തിലാണ്, അവർ ഇവിടെ നിന്നും ഗോൾഡ് കയറ്റിക്കൊണ്ടുപോകുക. എന്റെ ഊഹം ശരിയാണെങ്കിൽ, പുതിയ വാഹനങ്ങളുടെ പേപ്പർ വർക്ക്‌ എല്ലാം പക്കാ ആയിരിക്കും. ചെക്കിങ് കുറയും. അതായിരിക്കും കാരണം." എല്ലാവരും തലകുലുക്കി. "അടിവാരത്തുള്ള അവരുടെ ഗാരേജിൽ നിന്നും , വണ്ടിയിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ, പിന്നേ നമുക്ക് മൈസൂർ വരെയുള്ള 100-150 കിലോമീറ്റർ യാത്രയിൽ, എവിടെ വെച്ച് വേണമെങ്കിലും അവരെ അടിച്ചിടാം. കാരണം, ആ വണ്ടി നേരിട്ട് ആരും പ്രൊട്ടക്ഷൻ ഇല്ല. ആകെ ഡ്രൈവറും ഒരു സഹായിയും മാത്രമേ കാണൂ. അവർ ഒരിക്കലും ഒരു ആക്രമണം പ്രതീക്ഷിച്ചല്ല വരുന്നത്. കാരണം, കേരളത്തിൽ വെച്ച് ആ വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇവിടെ ഒരു സ്വാമിയണ്ണൻ ഉണ്ട്. ആ ഒരു ധൈര്യത്തിലാണ് പന്ത്രണ്ടും പതിനഞ്ചും കോടി ഒക്കെ വരുന്നത് ഈ ഇടപാട് അവന്മാര് ഇത്ര കൂൾ ആയിട്ട് നടത്തുന്നത്. പക്ഷേ... ഈ സ്വാമിയണ്ണന്റെ, വളരേ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് ദാ ഈ കിടക്കുന്ന സച്ചുവേട്ടൻ. അതുകൊണ്ട് തന്നെ, നമുക്ക് അധികം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ പരിപാടി നടത്താൻ പറ്റും. എല്ലാം ഭംഗിയായിട്ട് നടന്നാൽ , മിനിമം 12 കോടി വില വരുന്ന ഒരു വണ്ടി നമുക്ക് സ്വന്തം!" ഒരു വിടർന്ന പുഞ്ചിരിയോടെയാണ്‌ അവനത് പറഞ്ഞവസാനിപ്പിച്ചതെങ്കിലും, സച്ചുവേട്ടന്റെ കൂടെയുള്ള എല്ലാവരും നേരിയ ഭയപ്പാടിലാണെന്ന് ചോട്ടുവിനു മനസ്സിലായി. "നിങ്ങൾക്കൊക്കെ നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരിക്കും. പക്ഷേ , എനിക്കും ദാ ഇവന്മാർക്കും അങ്ങനെ ഒന്നുമില്ല. രണ്ടും കല്പിച്ചാണ് ഞങ്ങൾ. അതുകൊണ്ട് , താൽപ്പര്യമില്ലാത്തവർ പിരിഞ്ഞു പൊയ്ക്കോളൂ. എന്തു തന്നെയായാലും , ഈ സംഭവം ഞങ്ങൾ ചെയ്തിരിക്കും. അതിപ്പോ , നിങ്ങളുടെ കൂടെയായാലും ഒറ്റയ്ക്കായാലും." "പ്ലാൻ പറയൂ." സച്ചുവേട്ടൻ ഇടപെട്ടു. അയാളുടെ സ്വരം നന്നേ ഗൗരവം പ്രാപിച്ചിരുന്നു. "പ്ലാൻ..." ചോട്ടു ചിരിച്ചു. "നാളെ പുലർച്ചെ മുതൽ , ഗാരേജിന്റെ പുറത്ത് നമ്മുടെ പയ്യന്മാർ ഉണ്ടാകണം. പരിചയക്കാരൻ ആരും വേണ്ടാ. പ്രശാന്തോ ദേവയോ, നിന്നോളും. കർണാടക റെജിസ്ട്രേഷൻ വാഹനങ്ങൾ ആണ് നമ്മുടെ നോട്ടം. പുലർച്ചെ 4 മണി മുതൽ ഉള്ള സമയത്ത് ആ ഗാരേജിലേക്ക് കയറിപ്പോകുന്ന വാഹനങ്ങൾ നമ്മൾ നോട്ടമിടുന്നു. വണ്ടി തിരികെ പോന്നാൽ, നമ്മുടെ പയ്യന്മാർ അവർക്കു സംശയം തോന്നാതെ പുറകെ ഫോളോ ചെയ്യുന്നു. ഒപ്പം നമ്മളെ വിവരമറിയിക്കുന്നു. പക്ഷേ... ഒരു വലിയ പ്രശ്നമുണ്ട്.” എല്ലാവരും ഒരുപോലെ മുഖമുയർത്തി. “അവന്മാരുടെ തിരിച്ചുള്ള യാത്ര പട്ടാപ്പകൽ ആണ്. അത് നമുക്കൊരു തടസ്സമാകും. കാരണം, ഈ ടൈമിൽ വയനാട് ചുരം ബിസി ആയിരിക്കും. ടൂറിസ്റ്റ് സീസൺ അല്ലേ. ചുരത്തിൽ വെച്ചൊന്നും ഒരറ്റാക്ക് നമുക്കു ചിന്തിക്കാനേ പറ്റില്ല." “അതൊരു വലിയ ഇഷ്യൂ ആണെന്നെനിക്കു തോന്നുന്നില്ല.” സച്ചുവേട്ടൻ ഇടപെട്ടു. “അവർ പോകുന്നത് മുത്തങ്ങ ബന്ദിപ്പൂർ വനത്തിലൂടെ ആണെന്നാണ് പണ്ട് സ്വാമിയണ്ണൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ, യാതൊരു ടെൻഷനും വേണ്ട. ഇഷ്ടം പോലെ ഓപ്ഷൻസ് ഉണ്ട്. ഒരു പട്ടിക്കാളി പോലും ഉണ്ടാകില്ല റോഡിൽ. പക്ഷേ ആക്ഷൻ പെട്ടെന്നായിരിക്കണം. മാക്സിമം 10 മിനിറ്റ്. അതിനുള്ളിൽ വണ്ടി നമ്മുടെ കയ്യിലായിരിക്കണം. പിന്നെ, നേരെ അവിടുന്ന് തിരിച്ചു സുൽത്താൻ ബത്തേരി പിടിച്ചാൽ മതി. അവിടെ എത്തിക്കിട്ടിയാൽ, പിന്നെ ബാക്കി ഞാൻ ഏറ്റു." "ഓക്കേ " ചോട്ടു തുടർന്നു. "അപ്പൊ അങ്ങനെ തീരുമാനിക്കാം. എന്നല്ല, തീരുമാനിച്ചു കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ ഒരുപാട് ചർച്ചകളുടെ ആവശ്യമില്ല. ആലോചിച്ചാൽ, ഒരന്തമില്ല. ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല എന്നു കേട്ടിട്ടില്ലേ ? ഇത് നമ്മൾ ഒരുപാട് ചർച്ച ചെയ്താൽ, പയ്യെ പയ്യെ ധൈര്യം ചോർന്നു പോകും. നിങ്ങള് വിട്ടൊ. ഞാൻ വിളിക്കാം. ആദ്യം വണ്ടി വരട്ടെ. എന്നിട്ടാണല്ലോ ബാക്കി." അവൻ ചിരിച്ചു. "പോകാൻ വരട്ടെ. " ദേവ കയ്യുയർത്തി. "വണ്ടി പിടിച്ച്, അത് നിങ്ങളെ ഏൽപ്പിച്ചാൽ പിന്നെ? ബാക്കി കൂടി പറയൂ." "ബാക്കിയെന്താ, അത് വിറ്റു ക്യാഷ് ആക്കണം." സച്ചുവേട്ടൻ ചുമലുകളുയർത്തി. "അത് താൻ ചെയ്യും ?" ദേവ അയാളെ ചുഴിഞ്ഞു നോക്കി. "നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്തോളൂ. എനിക്ക് വിഷയമല്ല. " സച്ചുവേട്ടൻ ഉറക്കെ ചിരിച്ചു . "ഇത് അരീം പച്ചക്കറിയുമൊന്നുമല്ല. ഇത്രയും വലിയ ക്വാണ്ടിറ്റി വിറ്റൊഴിവാക്കണമെങ്കിൽ, അജ്ജാതി കണക്ഷൻസ് വേണം." “നിങ്ങൾക്ക് എവിടെയാണ്‌ കണക്ഷൻസ് ?” “കൂടുതൽ ചികയല്ലേ മോനേ... നിനക്ക് കുഞ്ഞു കളിക്കാൻ പറ്റുന്ന പാർട്ടിയല്ല ഞാൻ.” സച്ചുവേട്ടന്റെ ഭാവം മാറി. “ഞാൻ വേറൊന്നും കൊണ്ടു ചോദിച്ചതല്ല.” ദേവയുടേയും സ്വരമുയർന്നു. “സാധനം നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞാൽ , പിന്നെ, ഞങ്ങളെ ആവശ്യമില്ലല്ലോ. എല്ലാം കഴിയുമ്പോ, നിങ്ങൾ പതുക്കെ ഞങ്ങളെയങ്ങ് -" "പൊന്നു സഹോദരാ... " സച്ചുവേട്ടൻ ഇടക്കു കയറി. "ഇത് മുദ്രപ്പത്രത്തിൽ എഴുതി തരാൻ പറ്റുന്ന കേസാണോ ? ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് നടക്കണം. പറ്റില്ലെങ്കിൽ പറഞ്ഞേക്കൂ. നമുക്കിതു വിട്ടേക്കാം. മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്. ഇല്ലെങ്കി വേറേ വഴി നോക്കാനും ഞങ്ങക്കറിയാം. " വളരെ പെട്ടെന്നു തന്നെ മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു. ഒടുവിൽ സച്ചുവേട്ടൻ തന്നെ തുടർന്നു. "നിങ്ങൾ അങ്ങനെയൊക്കെ ചിന്തിച്ചാൽ, ഈ നിൽക്കുന്ന ചോട്ടു, സോറി - ഭഗത് ഇപ്പൊ ജീവിച്ചിരിക്കേണ്ടവനല്ല. അവനെ തട്ടിക്കളയാൻ നടന്നവരാ ഈ നിക്കുന്ന എല്ലാരും. എന്നിട്ടും, അവൻ ഞങ്ങളെ വിശ്വസിച്ച് ഇറങ്ങിയില്ലേ ? അതൊക്കെത്തന്നെയേ പറ്റുകയുള്ളൂ ഈ ബിസിനസ്സിൽ. ഒരു പരസ്പരവിശ്വാസം. അത്ര തന്നെ." ദേവ ഒരു ദീർഘാനിശ്വാസത്തോടെ കൂട്ടുകാരെ നോക്കി. ചോട്ടു അവനോട് ഇരിക്കാൻ ആംഗ്യം കാട്ടി. സച്ചുവേട്ടനും കൂട്ടരും എഴുന്നേറ്റു. "അപ്പൊ നിങ്ങൾ ആലോചിച്ച് വേണ്ട പോലെ തീരുമാനിക്കൂ. ആവശ്യമില്ലാത്ത ചുറ്റിക്കളിക്ക് നിൽക്കരുത്. ആളാരാന്നറിയാതെ ചുമ്മാ പോണോനോടും വരുന്നോനോടും കേറി ഒടക്കരുത്. നിങ്ങടെ നാടല്ല ഇത്. ഒരുപാട് ദൂരെയാണ്. മറക്കണ്ട." സച്ചുവേട്ടൻ അർത്ഥം വെച്ചൊന്നു പറഞ്ഞിട്ട് പുറത്തേക്കു നടന്നു. അയാളുടെ അനുയായികളൊക്കെ അനുഗമിച്ചു. “ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.” സച്ചുവേട്ടൻ തിരിഞ്ഞു നിന്നു. “ഇത് ചെയ്യാൻ തന്നെയാണ്‌ നമ്മുടെ തീരുമാനമെങ്കിൽ, ഏർപ്പാട് കഴിഞ്ഞാലുടൻ, ഗോൾഡ് വണ്ടിയിലുള്ളവന്മാർ തീർന്നിരിക്കണം! ഇല്ലെങ്കിൽ കളി ഇതൊന്നുമാകില്ല. അവന്മാർ ജീവനോടെ രക്ഷപ്പെട്ടാൽ, ഒരൊറ്റ ഫോൺ കോൾ മതി എല്ലാം തകിടം മറിയാൻ. നേരത്തോടു നേരം കഴിയാതെ, വണ്ടി മിസ്സായ വിവരം സ്വാമിയണ്ണൻ അറിയാൻ ഇടവരരുത്. അങ്ങനെ ഉണ്ടായാൽ, ഇതിൽ ഇടപെട്ട എല്ലാ അവന്മാരുടെയും ചാക്കാലയാണ്‌! ഭഗത്! നിന്നോടാണ്‌ ഞാനത് പറഞ്ഞത്. ആ വണ്ടിയിലുള്ളത് സാക്ഷാൽ തരുൺ ആണെങ്കില്പ്പോലും നിന്റെ കൈ വിറയ്ക്കാൻ പാടില്ല!” ചോട്ടുവിന്റെ മുഖം മുറുകി വന്നത് അശേഷം വകവെയ്ക്കാതെ സച്ചുവേട്ടനും കൂട്ടരും തിടുക്കത്തിൽ മുറിവിട്ട് പുറത്തേക്കിറങ്ങിപ്പോയി. പ്രശാന്ത് എന്തോ പറയാനാഞ്ഞതാണ്. പക്ഷെ ചോട്ടു കൈ ചുണ്ടിൽ മുട്ടിച്ചു. "ശ്ശ് ശ്ശ്!" ജനലിലൂടെ താഴേക്കു നോക്കി, സച്ചുവേട്ടനും ടീമും അവരുടെ വാഹനത്തിൽ കയറി സ്ഥലം വിട്ടു എന്നുറപ്പു വരുത്തി ചോട്ടു. അടുത്ത നിമിഷം, അവന്റെ ഭാവം മാറി. തിടുക്കത്തിൽ, തന്റെ തന്റെ ഫോണും പേഴ്സുമെല്ലാം എടുത്ത് പോക്കറ്റിൽ താഴ്ത്തി. കൂട്ടുകാരോടും അത് തന്നെ ചെയ്തോളാൻ ആംഗ്യം കാണിച്ചു. റൂമിനു വെളിയിലെത്തിയിട്ടേ അവൻ പിന്നെ വായ് തുറന്നുള്ളൂ. "ആ മുറിയ്ക്കകത്ത് വെച്ച് വായ് അധികം തുറക്കണ്ട." "അതെന്ത് ? " ദേവ ഞെട്ടി. "വാടാ !" ചോട്ടു തിടുക്കത്തിൽ താഴേക്ക് നടന്നു. "എന്താടാ ?" ദേവ വീണ്ടും ചോദിച്ചു. താഴെ എത്തി, റോഡ് ക്രോസ്സ് ചെയ്തതും ചോട്ടു അവർക്ക് നേരെ തിരിഞ്ഞു. "ആ ഹോട്ടൽ മൊത്തം അയാളുടെ സെറ്റപ്പ് ആണ്. അവിടെ ഇരുന്നോണ്ട് ചുമ്മാ വല്ലതും വിളിച്ചുപറഞ്ഞാൽ… ഭിത്തിക്കു വരേ കണ്ണും കാതുമൊക്കെ ഉണ്ടാകും ചെലപ്പൊ." ചോട്ടു വിശദമാക്കിക്കൊടുത്തു. "വളരേ സൂക്ഷിച്ചു മാത്രം ഇടപെടണം. ഒരുപാട് അപകടങ്ങൾ ഉണ്ട് ഇതിൽ." റോഡിന്‌ എതിർ വശത്തായി ഏതാണ്ട് 200 മീറ്റർ അകലെ, ധാരാളം ദീപങ്ങളാൽ അലങ്കൃതമായൊരു മനോഹരമായ കഫെ ഉണ്ടായിരുന്നു. അവിടേക്കാണ് ചോട്ടു കൂട്ടുകാരെയും കൂട്ടി നടന്നത്. വയനാടിന്റെ രാത്രി ഭംഗി, എത്ര ആസ്വദിച്ചിട്ടും മതിയാവാത്ത പോലെ അവർ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു. രോമകൂപങ്ങൾ തുളച്ച് ഉള്ളിലേക്കിറങ്ങിപ്പോകുന്ന തരം നൂൽ മഴ പെയ്യുന്നുണ്ടായിരുന്നു. അവർക്കതൊക്കെ പുതിയ അനുഭവമാണ്‌. നിമിഷ നേരം കൊണ്ട് കൈകാലുകൾ തണുത്തു മരവിച്ചു അവരുടെ. ഭക്ഷണം ഓർഡർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മേശപ്പുറത്തിരുന്ന ദേവയുടെ ഫോൺ റിങ്ങ് ചെയ്യുന്നത് ചോട്ടുവിന്റെ ശ്രദ്ധയാകർഷിച്ചത്. സ്‌ക്രീനിൽ, തരുൺ കാളിങ്ങ്... എന്ന് വ്യക്തമായി കാണാമായിരുന്നു. ഏറെ നാളുകൾക്കു ശേഷം തരുണിന്റെ ചിത്രം കണ്ടപ്പോൾ, അവന്റെ ഉള്ളിൽ ഒരു പിടച്ചിലനുഭവപ്പെട്ടു. മുഖത്ത് പുച്ഛമായിരുന്നു. കട്ട്‌ ചെയ്യാനൊരുങ്ങിയ അവനെ ചോട്ടു തടഞ്ഞു. "എടുക്കൂ. അവന് പറയാനുള്ളത് കേൾക്കൂ. എന്റെ കാര്യം പറയണ്ട." "വേണോ ?" "വേണം " അവന്റെ സ്വരം താഴ്ന്നിരുന്നു. "അവന് സുഖമാണോ എന്ന് ചോദിക്കൂ. ഇപ്പോഴും ആ പെണ്ണിന്റെ മടിയിൽ തന്നെയാണോ ഉള്ളതെന്ന് ചോദിക്കൂ..." “നിന്റെ അന്വേഷണം പറയണോ %^&രേ ?” ദേവ പല്ലുകൾ കടിച്ചമർത്തി. കാൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി. "നിനക്കിപ്പോഴും തരുൺ നിന്നെ ഒഴിവാക്കിയതാണെന്ന് മനസ്സിലായിട്ടില്ലല്ലേ ?" അംബാന്റെ ചോദ്യത്തിൽ ആശ്ഛര്യ ഭാവം. ചോട്ടു മറുപടിയൊന്നും പറഞ്ഞില്ല. പകരം വേദന പുരണ്ട ഒരു ചെറു ചിരിയോടു കൂടി, തന്റെ ഭക്ഷണം കഴിക്കൽ തുടർന്നു. "ഹോട്ടലിൽ മാത്രമല്ല. ഇവിടെയും ഉണ്ട് അയാളുടെ ആളുകൾ " രഹസ്യമായിട്ടാണ് അംബാൻ അത് പറഞ്ഞത്. കഫെയുടെ ഇരുണ്ട മൂലകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്ന കണ്ണുകൾ ചോട്ടുവും തിരിച്ചറിഞ്ഞിരുന്നു. അഞ്ച് മിനിട്ടുകളോളം നീണ്ടു, ദേവയുടെ സംസാരം. തിരികെ കയറി വന്ന അവന്റെ മുഖത്ത്, ആശയകുഴപ്പം നിഴലിച്ചു. "എന്ത്‌ പറ്റീഡാ ? അവനെന്തു പറഞ്ഞു ?" ചോട്ടു പുരികം ചുളിച്ചു. "അവൻ... ബാംഗ്ലൂരിലാണ്... ഏതോ ബാറിൽ. ആ പെണ്ണിനെ അന്വേഷിച്ചുള്ള കറക്കമാണ് ഇപ്പോഴും... ആ മിശ്വയെ." ചോട്ടുവിന് തന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നി. "നീയെന്ത് പറഞ്ഞു ? " "വയനാട്ടിൽ ഒരു ജോബ് വേക്കൻസി ഉണ്ടെന്നു പറഞ്ഞു." ദേവ ചിരിച്ചു. “എന്റെ കാര്യം വല്ലതും പറഞ്ഞോ അവൻ ?” “ഒരു ചതി പറ്റി എന്നു മാത്രം പറഞ്ഞു. വല്ലാത്ത സങ്കടമുണ്ടായിരുന്നു അവന്റെ സ്വരത്തിൽ... നിന്നോട് വേണ്ട വിധത്തിൽ ഒന്നു സംസാരിക്കാൻ പറ്റിയില്ലത്രേ... ഇനി ഒരവസരം കിട്ടില്ലല്ലോ... എന്നൊക്കെയാണ്‌ കക്ഷിയുടെ സങ്കടം.” “അവനൊക്കെ നമ്മളാര്‌ ? ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടിക്കളിക്കനൊരു പാവ. അത്രേയുള്ളൂ.അവനും കൊള്ളാം അവന്റെ തന്തേം കൊള്ളാം.” പ്രശാന്ത് ഒരു ആത്മഗതം പോലെയാണത് പറഞ്ഞത്. "നാല് പേരും കൂടി ഒരിടത്തിരുന്നെ. എനിക്കൊരു കാര്യം പറയാനുണ്ട്." അതീവ ഗൗരവത്തിലാണ് അംബാൻ. ചോട്ടു ഇരുന്നിരുന്ന വട്ടമേശയുടെ നാല് കസേരകളിലായി ആ സംഘം ഇരിപ്പുറപ്പിച്ചു. അംബാൻ അല്പം മുൻപോട്ടാഞ്ഞ് ഇരുന്നു. ബാക്കി മൂന്ന് പേരും അവനരികിലേക്ക് മുഖമടുപ്പിച്ചു. "നമ്മൾ , ഈ വണ്ടി പിടിച്ചിട്ട്, അത് ശരിക്കും ആ സച്ചൂന്ന് പറയുന്നവനെ ഏൽപ്പിക്കുകയാണോ ?" ചോട്ടുവിന്റെ മുഖത്ത് അതി ഗൂഢമായൊരു പുഞ്ചിരി വിടർന്നു. "ഈ ഓപ്പറേഷൻ കഴിയുമ്പോ, സച്ചൂന്ന് പറയുന്നവൻ ഈ ഭൂമുഖത്തുണ്ടാവാൻ പാടില്ല മക്കളേ!" തുടരും കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
25 likes
1 comment 7 shares