📔 കഥ

243K Posts • 2109M views
Suresh Malayanthery
1K views 9 hours ago
യക്ഷിക്കാവ് വളവിലെ യക്ഷി (116) സൂര്യൻ പൂർണ്ണമായി അസ്തമിച്ചു കഴിഞ്ഞപ്പോൾ ആറര മണിയായിക്കഴിഞ്ഞിരുന്നു. ശരത്ചന്ദ്ര പ്രസാദ്: മതി...മതി...ഇനി പോകാം... ഗോൾഡൻ വാലിയിൽ എത്തുമ്പോൾ തന്നെ എട്ട് മണിയാകും... വീട്ടിലെത്തുമ്പോൾ പന്ത്രണ്ട് മണിയും..." ശരത്: "എന്തായാലും dinner കൂടി കഴിച്ചിട്ട് പോയാൽ മതി... വീട്ടിൽ എത്തുമ്പോൾ ഒരു മണിയെങ്കിലുമാകും... പിന്നെ എന്തോന്ന് dinner... വീട്ടിലൊന്നും കാണത്തുമില്ല... പൊന്മുടിയിൽ വന്നത് കറങ്ങാനാ...ഇനി എന്ന് വരാനാ...എന്തായാലും കറങ്ങി കൊതി തീർന്നിട്ട് പോയാൽ മതി... dinner കഴിക്കുമ്പോൾ എട്ട് മണി... കഴിച്ചാലുടൻ ബുളളറ്റോടിക്കുന്നത് എന്തായാലും ബുദ്ധിമുട്ടാണ്...ഹെയർപിൻ വളവുകളാണ്...ഇറക്കമാണ്...അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞാൽ അസ്ഥി പോലും എണ്ണിയെടുക്കാൻ പററില്ല... ഉറക്കം വന്നാൽ പിന്നെ പറയുകയും വേണ്ട... നമുക്ക് ഓരോ ചായ കൂടി കുടിക്കുമ്പോൾ ഡിന്നറിൻ്റെ സമയമാകും...ഡിന്നർ കഴിഞ്ഞ് അല്പം വിശ്രമം... പൊന്മുടി suicide point നിലാവെളിച്ചത്തിൽ കാണണം...രാത്രി കാണാൻ കൊടൈക്കനാൽ suicide point നേക്കാൾ ഭയാനകമാണ്...ശരിക്കും തല കറങ്ങും...കൊടൈക്കനാലിൽ ഇപ്പോൾ ഇരുമ്പ് വേലി കെട്ടിയിരിക്കുകയാണ്... ഇവിടെയാണെങ്കിൾ വേലിയും ഇല്ല ഒരു കുന്തവും ഇല്ല...അടിപ്പൊളിയായിട്ട് കാണാം...അപ്പോൾ ഒമ്പത് മണി... അതോടെ നമുക്ക് മടങ്ങാം..." ശരത്ചന്ദ്ര പ്രസാദ്: "അതെന്താടാ... ഒമ്പത് മണിക്ക് ഒരു ചായ കൂടി ആയാലോ?" ശരത്: "എനിക്കൊരു കുഴപ്പവുമില്ല...ചായ എത്ര കിട്ടിയാലും ഞാൻ കുടിക്കും... പിന്നെ ഇങ്ങനത്തെ തണുപ്പ് കൂടി ആയാൽ ചായ എത്ര കിട്ടിയാലും ഒരു കുഴപ്പവുമില്ല..." ശരത്ചന്ദ്ര പ്രസാദ്: "എന്നാൽ ആദ്യം suicide point കാണാൻ പോകാം...എന്നിട്ടാകാം ചായ...അപ്പോ ഒമ്പത് മണിയാകും..." ശരത്: "നിങ്ങൾ പൊയ്ക്കോ... ഞാൻ ഒരു ചായയൊക്കെ കുടിച്ചിട്ട് വന്നോളാം... എനിക്ക് വിശന്നു തുടങ്ങി...ഹൈറേഞ്ചിലൊക്കെ കറങ്ങാൻ വന്നാൽ പെട്ടെന്ന് വിശക്കും..." ശരത്ചന്ദ്ര പ്രസാദ്: "നീ തീററി പണ്ടാരമല്ലേ... നിനക്ക് അല്ലേലും വിശക്കും..." ശരത്: "ഇത് ടൂറല്ലേ സാറേ...ഇപ്പോഴല്ലേ വിശക്കേണ്ടത്..." ശരത് ചന്ദ്രൻ: "എന്തായാലും ഒരു ചായ ആകാം...അങ്ങനത്തെ തണുപ്പല്ലേ...സമയവും പോകും..." അവർ റെസ്റ്റോറൻ്റിലേക്ക് നടന്നു... അകലെ നിന്നും ഒരു പെൺകുട്ടിയുടെ രൂപവും ശബ്ദവും അവരുടെ കാതുകളിൽ മുഴങ്ങി: "തേൻ നെല്ലിക്ക വേണോ... തേൻ നെല്ലിക്ക...തേനിലിട്ട തേൻ നെല്ലിക്ക..." ആ പെൺകുട്ടിയുടെ രൂപം അവരുടെ അടുത്തേക്ക് നടന്നടുത്തു... (തുടരും) #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
4 likes
13 shares
സമയം രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. മൂന്നാർ മലനിരകളെ തഴുകി എത്തുന്ന തണുത്ത കാറ്റിന് പോലും തെക്കേത്തല എസ്റ്റേറ്റിലെ ഗോഡൗണിനുള്ളിലെ ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ ഉണക്ക തേയിലയുടെയും ചണചാക്കിന്റെയും രൂക്ഷഗന്ധം തളം കെട്ടി നിൽക്കുന്നുണ്ട്. തൊഴിലാളികൾ ഒരേ താളത്തിൽ, ആയാസപ്പെട്ട് തേയില ചാക്കുകൾ ചുമലിലേറ്റി ലോറിയിലേക്ക് കയറ്റുകയാണ്. ഓരോ ചാക്ക് ലോറിയിലേക്ക് വീഴുമ്പോഴും വലിയ ശബ്ദത്തോടെ തേയിലപ്പൊടി പുക പോലെ അന്തരീക്ഷത്തിൽ പറന്നു നടന്നു. തൊഴിലാളികളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടുകൾ മുതുകോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. സൂപ്പർവൈസർ വർക്കി ചേട്ടൻ കഴുത്തിലെ തോർത്തുമുണ്ട് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഗോഡൗണിന്റെ വലിയ ഗേറ്റിന് അപ്പുറത്ത് നിന്ന് ഒരു ഇരമ്പൽ കേട്ടത്. ഒരു കറുത്ത ഥാർ മണ്ണിട്ട റോഡിലൂടെ പൊടി പറത്തിക്കൊണ്ട് അത് ചീറിപ്പാഞ്ഞു വരികയായിരുന്നു. ടയറുകൾ മണ്ണിൽ ഉരയുന്ന ശബ്ദത്തോടെ ഗോഡൗണിന് തൊട്ടുമുന്നിലായി അത് സഡൻ ബ്രേക്കിട്ടു. ആ ശബ്ദം കേട്ടതും ലോറിയിൽ ചാക്ക് കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ അറിയാതെ കൈയിലുള്ള പണി നിർത്തിപ്പോയി. എല്ലാവരും വശങ്ങളിലേക്ക് മാറി, ഭയത്തോടെ ആ ജീപ്പിലേക്ക് നോക്കി. ഗോഡൗണിലാകെ പെട്ടെന്ന് ഒരു നിശബ്ദത പരന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കെവിൻ പുറത്തേക്കിറങ്ങി. ആറടി പൊക്കമുള്ള, വെളുത്ത നിറമുള്ള ചെറുപ്പക്കാരൻ. കറുത്ത കൂളിംഗ് ഗ്ലാസ് ഊരി പോക്കറ്റിൽ വെക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. ഫുൾ സ്ലീവ് ഷർട്ടിന്റെ കൈകൾ മടക്കി വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം, എന്തോ പ്രശ്നത്തിനാണ് വരവെന്ന്. അവൻ നേരെ നടന്നത് വർക്കി ചേട്ടന്റെ അടുത്തേക്കാണ്. അവന്റെ ഓരോ ചുവടുവെപ്പിലും തെക്കേത്തല എസ്റ്റേറ്റിന്റെ മുതലാളി എന്ന അധികാരം നിഴലിക്കുന്നുണ്ടായിരുന്നു. കെവിനെ കണ്ടതും വർക്കി ചേട്ടൻ അറിയാതെ എഴുന്നേറ്റു പോയി. കൈയിലുള്ള പേന വിറയ്ക്കുന്നുണ്ടായിരുന്നു. "വർക്കിച്ചാ..." കെവിന്റെ ശബ്ദം പരുക്കനായിരുന്നു. അത് ഗോഡൗണിനുള്ളിൽ മുഴങ്ങി. "കുഞ്ഞേ..." വർക്കി ചേട്ടൻ തൊണ്ടയിൽ കുടുങ്ങിയ ശബ്ദത്തോടെ വിളിച്ചു. കെവിൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. പിന്നെ വർക്കിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു: "ഇന്നലെ പോയ ലോഡിൽ രണ്ട് ചാക്ക് കുറവുണ്ടെന്ന് പരാതി വന്നല്ലോ... ആരാ ഇവിടെ കണക്ക് നോക്കുന്നത്? വർക്കിച്ചൻ തന്നെയല്ലേ?" വർക്കി വിയർത്തു. അയാൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് തോർത്ത് മുണ്ട് ഒന്നുകൂടി നേരെയിട്ടു. "അത് കുഞ്ഞേേ... ഞാൻ... അത് പിന്നെ..." വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. "പുതിയ പയ്യൻ കണക്കെഴുതിയപ്പോൾ തെറ്റിയതാ സാറേ. അവനൊരു അബദ്ധം പറ്റിയതാ." "അബദ്ധമോ?" കെവിന്റെ പുരികം ഉയർന്നു. ചുണ്ടിൽ ഒരു പരിഹാസച്ചിരി മിന്നിമാഞ്ഞു. "കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തന്നെ ആണല്ലോ വർക്കിച്ചാ കേൾക്കുന്നത്? അബദ്ധം... തെറ്റ്... മാറിപ്പോയി..." കെവിൻ മെല്ലെ നടന്ന് അടുക്കി വെച്ചിരുന്ന തേയില ചാക്കുകളുടെ അടുത്തേക്ക് നീങ്ങി. അവന്റെ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വരുന്നത് ആ നടത്തത്തിൽ അറിയാമായിരുന്നു. പെട്ടെന്ന്, അവിടെ കൂട്ടിയിട്ടിരുന്ന ഒരു ചാക്കിൽ അവൻ ശക്തിയായി കൈ ചുരുട്ടി ഇടിച്ചു. ആ ഇടിയിൽ ചാക്കിനുള്ളിലെ തേയിലപ്പൊടി പുറത്തേക്ക് തെറിച്ചു. അവിടെ നിന്നിരുന്ന തൊഴിലാളികൾ പേടിച്ച് ഒന്നു പിന്നോട്ട് മാറി. കെവിൻ തിരിഞ്ഞ് വർക്കിയെ നോക്കി. ആ കണ്ണുകളിൽ ഇപ്പോൾ ദയയുടെ ഒരംശം പോലുമില്ലായിരുന്നു. "അവനെ ഇപ്പോൾ തന്നെ പറഞ്ഞു വിടണം. ഇനി മേലാൽ തെക്കേത്തല എസ്റ്റേറ്റിൻ്റെ പടി അവൻ ചവിട്ടരുത്.." കെവിൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. വർക്കി ചേട്ടൻ വെപ്രാളത്തോടെ അവന്റെ പിന്നാലെ ചെന്നു. "കുഞ്ഞേ അവൻ പാവമാ. വേറൊരു നിവൃത്തിയുമില്ലാത്ത കൊണ്ടാ ഈ പണിക്ക് വന്നത്. വീട്ടിൽ കഷ്ടപ്പാടാ... ക്ഷമിക്കണം." കെവിൻ നടത്തം നിർത്തി. അവൻ വർക്കിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ആ നോട്ടത്തിൽ വർക്കി ഉരുകിപ്പോകുമെന്ന് തോന്നി. "വർക്കിച്ചാ, ഈ സെന്റിമെൻസ് ഒക്കെ തന്റെ വീട്ടിൽ എടുത്താൽ മതി. ഇവിടെ ബിസിനസ്സാണ് നടക്കുന്നത്. പണി അറിയാത്തവൻ എനിക്ക് വേണ്ട. പറഞ്ഞത് കേട്ടാൽ മതി." അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ കെവിൻ ജീപ്പിലേക്ക് കയറി. ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം അവിടെ കൂടിനിന്നവരുടെ നെഞ്ചിലാണ് കൊണ്ടത്. നിമിഷനേരം കൊണ്ട് ആ കറുത്ത ഥാർ വന്ന വേഗത്തിൽ തന്നെ പാഞ്ഞു പോയി. പിറകിൽ പൊടിപടലങ്ങൾ മാത്രം ബാക്കി. തൊഴിലാളികൾ ഭയത്തോടെ പരസ്പരം നോക്കി. ആരും ഒന്നും മിണ്ടിയില്ല. ................................................. തെക്കേത്തല എസ്റ്റേറ്റിന്റെ കൂറ്റൻ ഇരുമ്പ് ഗേറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് കിതച്ചുകൊണ്ട് വന്നു നിന്നു. മുൻവശത്തെ വാതിലിലൂടെ നന്ദന ഇറങ്ങി. തണുത്ത കാറ്റ് അടിച്ചപ്പോൾ അവൾ അറിയാതെ ഷാൾ കൊണ്ട് പുതച്ചു. കയ്യിലൊരു നീല ഫയലും തോളിലൊരു പഴയ ലെതർ ബാഗും ഉണ്ടായിരുന്നു. ബസ് പോയതും അവിടെ വല്ലാത്തൊരു വിജനത അനുഭവപ്പെട്ടു. ചുറ്റും കോടമഞ്ഞ് പുതച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം. പെട്ടെന്നാണ് അവളുടെ പഴയ നോക്കിയ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ 'അമ്മ' എന്ന് തെളിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. "ഹലോ അമ്മാ..." മറുതലയ്ക്കൽ അമ്മയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. "മോളേ നന്ദൂ... നീ എത്തിയോ അവിടെ?" "എത്തി അമ്മാ. ഞാൻ ഗേറ്റിന്റെ മുന്നിലാ. വലിയ എസ്റ്റേറ്റ് ആണെന്നാ തോന്നുന്നേ. ..." നന്ദന ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "സൂക്ഷിക്കണം ട്ടോ. അറിയാത്ത സ്ഥലമല്ലേ... അവിടെ ചെന്നിട്ട് വേണം എനിക്ക് സമാധാനമാവാൻ. ഇവിടെ അച്ഛന് നെഞ്ചുവേദന കുറച്ചുണ്ട്. പിന്നെ... ആ മരുന്ന് തീരാറായി. അതുകൊണ്ട് ഈ ജോലിയെങ്കിലും..." അമ്മ പാതിവഴിയിൽ നിർത്തി. ആ വാക്കുകളിലെ നോവ് നന്ദനയുടെ നെഞ്ചിലാണ് കൊണ്ടത്. "അമ്മ പേടിക്കണ്ട." അവൾ ശബ്ദത്തിൽ പരമാവധി ധൈര്യം സംഭരിച്ചു. "എനിക്ക് ക്വാളിഫിക്കേഷൻ ഉണ്ടല്ലോ അമ്മാ. പിന്നെ ഇത്രയും ദൂരം വണ്ടി കയറി വന്നതല്ലേ, ജോലി കിട്ടാതെ ഞാൻ തിരിച്ചു വരില്ല. അമ്മ ധൈര്യമായിട്ടിരിക്ക്. ഞാൻ ഇവിടുത്തെ സാറിനെ കണ്ടിട്ട് വിളിക്കാം." അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലിട്ടു. സെക്യൂരിറ്റി ചേട്ടനോട് വഴി ചോദിച്ച് അവൾ ഉള്ളിലേക്ക് നടന്നു. ഇന്നലെ പെയ്ത മഴ കാരണം ടാറിട്ട റോഡിലെ കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. റോഡിന് ഇരുവശവും നിൽക്കുന്ന സിൽവർ ഓക്ക് മരങ്ങളിൽ നിന്ന് ഇലകൾ താഴേക്ക് വീണു കിടക്കുന്നു. നെഞ്ചിടിപ്പോടെയാണ് അവൾ നടന്നത്. ഈ ജോലി കിട്ടിയാലേ അച്ഛന്റെ മരുന്ന് വാങ്ങാൻ കഴിയൂ. അവൾ സർട്ടിഫിക്കറ്റുകൾ ഇരിക്കുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ചു. ദൂരെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു. നന്ദന തിരിഞ്ഞു നോക്കിയില്ല. അവൾ റോഡിന്റെ ഒരു വശത്തേക്ക് ഒതുങ്ങി നടന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന കെവിൻ അപ്പോൾ ബ്ലൂടൂത്തിൽ ആരോടോ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. മുന്നിലെ റോഡിലെ കുഴിയോ, വശത്ത് കൂടി നടക്കുന്ന പെൺകുട്ടിയെയോ അവൻ ശ്രദ്ധിച്ചതേയില്ല. വണ്ടി ഒരു വലിയ കുഴിയിലേക്ക് ഇറങ്ങി. ശബ്ദം കേട്ട് നന്ദന ഞെട്ടിത്തിരിഞ്ഞു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ബ്രൗൺ നിറമുള്ള ചെളിവെള്ളം, റോക്കറ്റ് പോലെ അവളുടെ നേരെ പാഞ്ഞു വന്നു. അവളുടെ വെളുത്ത ചുരിദാറിലും, മുഖത്തും, നെഞ്ചോട് ചേർത്തു പിടിച്ച ഫയലിലും എല്ലാം ചെളി വാരി വിതറിയ പോലെയായി. ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി. കണ്ണുകൾ ഇറുക്കിയടച്ചു. ചെളിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി. ഫയലിലെ പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് വെള്ളം ഇറങ്ങിയത് അവൾ ഭയത്തോടെ കണ്ടു. പക്ഷേ, ആ ജീപ്പ് നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. നന്ദനയുടെ ഉള്ളിൽ സങ്കടത്തേക്കാൾ വേഗത്തിൽ ദേഷ്യം ആളിക്കത്തി. "ഡാ നിർത്തെടാ വണ്ടി..." അവളുടെ ശബ്ദം എസ്റ്റേറ്റിൽ മുഴങ്ങി. ജീപ്പിന്റെ ചുവന്ന ബ്രേക്ക് ലൈറ്റ് തെളിഞ്ഞു. ടയറുകൾ സ്കിഡ് ചെയ്ത് വണ്ടി നിന്നു. റിവേഴ്സ് ഗിയറിന്റെ മുരൾച്ചയോടെ ജീപ്പ് വേഗത്തിൽ പിന്നോട്ട് വന്നു. അവളുടെ തൊട്ടടുത്ത് വന്ന് സഡൻ ബ്രേക്കിട്ടു. ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ്സ് മെല്ലെ താഴ്ന്നു. കെവിൻ തന്റെ കൂളിംഗ് ഗ്ലാസ്സ് ചൂണ്ടുവിരൽ കൊണ്ട് ഒന്ന് താഴ്ത്തി, പുരികം ചുളിച്ച് അവളെ അടിമുടി നോക്കി. ചെളിയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ടിട്ടും അവന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. "ആരാടി നിന്റെ എടാ?" കെവിന്റെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു. നന്ദന ഒട്ടും പതറാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി. "താൻ തന്നെയാടാ... താൻ തന്നെ! കണ്ണുപൊട്ടനാണോടോ താൻ? വഴിയിൽ കൂടെ മനുഷ്യർ നടക്കുന്നത് കണ്ടില്ലേ? അതോ വണ്ടി ഓടിക്കുമ്പോൾ കണ്ണ് വേറെ എവിടെയെങ്കിലും ആയിരുന്നോ?" കെവിൻ അവിശ്വസനീയതയോടെ അവളെ നോക്കി. തെക്കേത്തല എസ്റ്റേറ്റിൽ വെച്ച് അവനോട് ഇങ്ങനെ സംസാരിക്കാൻ ആർക്കും ധൈര്യം വന്നിട്ടില്ല. അവൻ ജീപ്പിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ആറടി പൊക്കമുള്ള അവന്റെ രൂപം അവളുടെ മുന്നിൽ ഒരു മല പോലെ നിന്നു. നന്ദന ഒന്ന് പകച്ചു, പക്ഷേ അവൾ ഒരടി പോലും പിന്നോട്ട് മാറിയില്ല. "നീയേതാടി?" കെവിൻ ഗർജിച്ചു. "ഈ എസ്റ്റേറ്റിലെ പണിക്കാർ ആരും എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാറില്ല. നിനക്ക് എന്നെ അറിയാഞ്ഞിട്ടാ..." "സംസാരിക്കില്ലായിരിക്കും!" നന്ദന ഇടയ്ക്ക് കയറി പറഞ്ഞു. "കാരണം അവർക്ക് തന്നെ പേടിയാവും. എനിക്ക് പേടിയില്ല. താൻ നോക്ക്..." അവൾ തന്റെ ചുരിദാറിലെ ചെളിപ്പാടുകൾ ചൂണ്ടിക്കാട്ടി. "എന്റെ വേഷം കണ്ടോ? എന്റെ സർട്ടിഫിക്കറ്റ് വരെ നനഞ്ഞു. ഒരു മനുഷ്യൻ വഴിയിൽ കൂടി നടക്കുമ്പോൾ മിനിമം മര്യാദയെങ്കിലും കാണിക്കണ്ടേ?" അവൾ ചെളി പറ്റിയ ഫയൽ അവന് നേരെ നീട്ടി. കെവിൻ അത് ഒന്ന് പാളി നോക്കി. എന്നിട്ട് ചുണ്ടുകോട്ടി ചിരിച്ചു. "ഓ... ഇതിനാണോ നീ ഈ കിടന്ന് കാറുന്നത്? കുറച്ച് ചെളിയല്ലേ തെറിച്ചുള്ളൂ..." അവൻ പോക്കറ്റിൽ നിന്ന് ബ്രൗൺ നിറമുള്ള ലെതർ പേഴ്സ് എടുത്തു. അതിൽ നിന്ന് പുത്തൻ രണ്ട് 500 രൂപ നോട്ടുകൾ വലിച്ചെടുത്തു. "ഇന്നാ പിടിച്ചോ..." അവൻ ആ നോട്ടുകൾ അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു. കാറ്റിൽ പറന്ന് അത് അവളുടെ കാലിനടിയിൽ പോയി വീണു. "ഇതുകൊണ്ട് ടൗണിൽ പോയി പുതിയ ഉടുപ്പും വാങ്ങി, ആ നനഞ്ഞ സർട്ടിഫിക്കറ്റിന്റെ കോപ്പിയും എടുത്ത് വീട്ടിൽ പോടി." നന്ദനയുടെ കണ്ണിൽ ദേഷ്യം ഇരച്ചുകയറി. അവളുടെ വിരലുകൾ മുഷ്ടി ചുരുട്ടി. അവൾ മെല്ലെ കുനിഞ്ഞ് ആ നോട്ടുകൾ കയ്യിലെടുത്തു. പക്ഷേ, അടുത്ത നിമിഷം സംഭവിച്ചത് കെവിൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. നന്ദന ആ നോട്ടുകൾ കൈവെള്ളയിൽ വെച്ച് ചുരുട്ടിക്കൂട്ടി. എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്ന്, അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് അത് ബലമായി തിരുകി വെച്ചു. "പണം കൊണ്ട് എല്ലാം തീർക്കാം എന്നാണോടോ നിന്റെ വിചാരം?" നന്ദനയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "മര്യാദ എന്നൊരു സാധനമുണ്ട്. അത് മാർക്കറ്റിൽ നിന്ന് കാശ് കൊടുത്ത് വാങ്ങാൻ കിട്ടില്ല. അത് ഉണ്ടാവണം, ഇവിടെ..." അവൾ സ്വന്തം നെഞ്ചിൽ തൊട്ടു കാണിച്ചു. കെവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "എടി... എന്റെ ദേഹത്ത് തൊടാൻ മാത്രം വളർന്നോ നീ?" അവൻ കൈ ഓങ്ങി. നന്ദന അനങ്ങിയില്ല. അവൾ തലയുയർത്തി നിന്നു. "തൊട്... തൊടാൻ ധൈര്യമുണ്ടെങ്കിൽ തൊട്. തനിക്ക് പണമുണ്ടെന്ന അഹങ്കാരം മാത്രമേ ഉള്ളൂ തലയിൽ. വിവരം വട്ടപ്പൂജ്യം." കെവിൻ കൈ താഴ്ത്തി. അവന്റെ പല്ലുകൾ ഞെരിഞ്ഞു. "ദേ. നീയേതാടീ എന്നെ ഉപദേശിക്കാൻ" "ഞാൻ ഇവിടുത്തെ ഓഫീസിൽ നല്ല അന്തസ്സായി ജോലി നോക്കാൻ വന്നതാ. അല്ലാതെ തന്നെപ്പോലെ വഴീപ്പോവുന്ന പാവങ്ങളെ ദ്രോഹിക്കാനല്ല." അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. കെവിന് അത് സഹിച്ചില്ല. ഒരു പെണ്ണ്, അതും ജോലിയന്വേഷിച്ചു വന്നവൾ തന്നെ പരസ്യമായി അപമാനിച്ചിട്ട് പോകുന്നു! "നിൽക്കെടി അവിടെ." അവന്റെ ശബ്ദത്തിൽ അധികാരത്തിന്റെ കടുപ്പമുണ്ടായിരുന്നു. നന്ദന നിന്നു. "ജോലി വേണം അല്ലേ നിനക്ക്? എന്നാ നീ ഓഫീസിലേക്ക് ചെല്ല്. നിനക്ക് ആര് ജോലി തരുമെന്ന് ഞാനും ഒന്ന് കാണട്ടെ." അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. നന്ദന നോക്കി നിൽക്കെ അവൻ ആരെയോ വിളിച്ചു. "ശശാങ്കാ, ഞാനാ കെവിൻ. ഓഫീസിലേക്ക് ഇപ്പോൾ ഒരുത്തി വരും. ചെളിയിൽ കുളിച്ച ഒരു കോലം..." അപ്പുറത്ത് നിന്ന് എന്തോ പറഞ്ഞത് കേട്ട് “മമ്മിയല്ല ആര് പറഞ്ഞാലും വേണ്ടില്ല” അവൻ നന്ദനയെ നോക്കി പുച്ഛത്തോടെ ചിരിച്ചു. "...അവളെ ഗേറ്റിന് പുറത്താക്കണം. അവൾക്ക് അവിടെ ജോലി കൊടുക്കാൻ പാടില്ല. ഇന്റർവ്യൂവിന് പോലും ഇരുത്തണ്ട. കേട്ടല്ലോ?" മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു. "ഇനി നീ ചെല്ല്. ഈ കെവിൻ വിചാരിക്കാതെ ഇവിടെ ഒരില പോലും അനങ്ങില്ല." നന്ദന മരവിച്ചു പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അച്ഛന്റെ മുഖം മനസ്സിലേക്ക് ഓടി വന്നു. പക്ഷേ അവൾ കരഞ്ഞില്ല. കെവിന്റെ മുന്നിൽ കരയരുതെന്ന് അവൾക്ക് വാശിയുണ്ടായിരുന്നു. കെവിൻ കൂളിംഗ് ഗ്ലാസ്സ് തിരികെ വെച്ചു. ജീപ്പിൽ കയറി ഡോർ വലിച്ചടച്ചു. വണ്ടി പൊടി പറത്തിക്കൊണ്ട് പാഞ്ഞുപോയി. നന്ദന ആ പോക്ക് നോക്കി നിന്നു. അവളുടെ കവിളിലൂടെ ഒരു തുള്ളി കണ്ണീർ താഴേക്ക് വീണു. അവൾ അത് കൈകൊണ്ട് തുടച്ചു മാറ്റി. "അഹങ്കാരി.... കാണിച്ചു തരാം ഞാൻ..." അവൾ ഫയലിലെ ചെളി കൈകൊണ്ട് തട്ടിക്കളഞ്ഞു. എന്നിട്ട് ദൃഢനിശ്ചയത്തോടെ ഓഫീസിലേക്ക് നടന്നു. തെക്കേത്തല എസ്റ്റേറ്റ് ഓഫീസിന്റെ ഗ്ലാസ് വാതിൽ തള്ളിത്തുറന്ന് നന്ദന അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറിയതും എയർകണ്ടീഷണറിലെ തണുപ്പ് അവളെ പൊതിഞ്ഞു. പക്ഷേ അവളുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ തണുപ്പിന് കഴിയില്ലായിരുന്നു. ചെളി പുരണ്ട വേഷവുമായി വരുന്ന അവളെ കണ്ട് ഓഫീസിലെ മറ്റു സ്റ്റാഫുകൾ അത്ഭുതത്തോടെ തലയുയർത്തി നോക്കി. ചിലർ പരസ്പരം എന്തൊക്കെയോ മന്ത്രിച്ചു. നന്ദന അതൊന്നും ശ്രദ്ധിച്ചില്ല. അവൾ നേരെ ചെന്നത് മാനേജർ ശശാങ്കന്റെ ക്യാബിനിലേക്കാണ്. കറങ്ങുന്ന കസേരയിൽ ചാരിയിരുന്ന് ഫയൽ നോക്കുകയായിരുന്ന ശശാങ്കൻ, മുന്നിൽ വന്നു നിന്ന രൂപം കണ്ട് ഞെട്ടി. ചെളിയിൽ കുളിച്ച ചുരിദാറും, നനഞ്ഞ ഫയലും... അയാൾ മൂക്കിലെ കണ്ണട ഒന്ന് താഴ്ത്തി വെച്ചു. "ആഹാ... സാർ പറഞ്ഞ ആള് വന്നല്ലോ!" ശശാങ്കൻ കസേരയിൽ നിന്നെഴുന്നേൽക്കാതെ തന്നെ പറഞ്ഞു. "അറിയാലോ..പിന്നെ എന്തിനാ കുട്ടി ഇങ്ങോട്ട് വന്നത്." നന്ദന മുന്നിലെ കസേരയുടെ അരികിൽ പിടിച്ച് നിന്നു. "സാർ പ്ലീസ്... മുൻവിധിയോടെ പെരുമാറരുത്. എന്റെ ഈ അവസ്ഥയ്ക്ക് കാരണം നിങ്ങളുടെ ആ സാർ തന്നെയാണ്. ഈ സർട്ടിഫിക്കറ്റ് ഒന്ന് നോക്കണം..." അവൾ നനഞ്ഞ ഫയൽ മേശപ്പുറത്തേക്ക് വെച്ചു. "എനിക്ക് എക്സ്പീരിയൻസ് ഉണ്ട്. എം.കോം റാങ്ക് ഹോൾഡറാണ് ഞാൻ. ടാക്സേഷനിൽ ഡിപ്ലോമയും ഉണ്ട്. യോഗ്യത നോക്കിയല്ലേ ജോലി തരേണ്ടത്?" ശശാങ്കൻ ആ ഫയലിലേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. അയാൾ കൈകൊണ്ട് 'പോകൂ' എന്ന ആംഗ്യം കാണിച്ചു. "യോഗ്യതയൊക്കെ ഉണ്ടാവാം കുട്ടിക്ക്. അതൊന്നും ഞാൻ ഇല്ലെന്ന് പറയുന്നില്ല. പക്ഷേ, ഇവിടെ നിയമം കെവിൻ സാറാണ്. സാർ 'നോ' എന്ന് പറഞ്ഞാൽ പിന്നെ അതിനൊരു അപ്പീൽ ഇല്ല. വെറുതെ സമയം കളയണ്ട. പൊയ്ക്കോ." നന്ദനയുടെ ക്ഷമ നശിച്ചു. "അതിന് അയാൾ ആരാ? ഈ കമ്പനിയുടെ എം.ഡി ഒരു മാഡമല്ലേ. അവരല്ലേ കാര്യങ്ങൾ തീരുമാനിക്കേണ്ടത്? എനിക്ക് അവരെ കാണണം." ശശാങ്കൻ പരിഹാസത്തോടെ ചിരിച്ചു. "എം.ഡി ഇവിടെ വരാറില്ല കുട്ടി. പേരിനൊരു എം.ഡി ഉണ്ടെന്നേ ഉള്ളൂ. കാര്യങ്ങൾ നോക്കുന്നത് കെവിൻ സാറാണ്. മര്യാദയ്ക്ക് പോകുന്നതാണ് നിനക്ക് നല്ലത്." ശശാങ്കൻ തിരികെ ഫയലിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ നന്ദന പിന്മാറാൻ തയ്യാറല്ലായിരുന്നു. അവൾ ശശാങ്കന്റെ മുന്നിലെ കസേര വലിച്ചിട്ട് അതിൽ കയറി ഇരുന്നു. ശശാങ്കൻ ഞെട്ടിപ്പോയി. "എങ്കിൽ ഞാൻ പോകുന്നില്ല." അവൾ കൈകെട്ടി ഇരുന്നു. "എന്നെ ഇന്റർവ്യൂ ചെയ്യാതെ, എന്റെ യോഗ്യത പരിശോധിക്കാതെ ഞാൻ ഇവിടുന്ന് ഇറങ്ങില്ല." ശശാങ്കൻ ദേഷ്യത്തോടെ എഴുന്നേറ്റു. "കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? എനിക്ക് സെക്യൂരിറ്റിയെ വിളിക്കേണ്ടി വരും." അയാൾ ഫോണിലേക്ക് കൈ നീട്ടി. അപ്പോഴാണ് ഓഫീസിന്റെ ഉൾവശത്തെ വലിയ തേക്കും തടിയിലുള്ള വാതിൽ തുറന്നത്. ഗാംഭീര്യമുള്ള ഒരു സ്ത്രീ അവിടെ വന്നു നിന്നു. ഓഫ് വൈറ്റ് നിറമുള്ള കോട്ടൺ സാരിയാണ് വേഷം. നരച്ച മുടി ഒതുക്കി വെച്ചിരിക്കുന്നു. കഴുത്തിൽ ലളിതമായ ഒരു സ്വർണ്ണ മാല മാത്രം. പക്ഷേ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. അത് ത്രേസ്യാമ്മ ആയിരുന്നു. കെവിന്റെ മമ്മി. "എന്താ ശശാങ്കാ ഇവിടെ ഒരു ബഹളം?" ആ ശബ്ദം കേട്ടതും ശശാങ്കൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. ഫോൺ താഴെ വെച്ചു. അയാളുടെ മുഖത്ത് പെട്ടെന്ന് ഭയം നിഴലിച്ചു. ത്രേസ്യാമ്മ മെല്ലെ നടന്ന് അവരുടെ അടുത്തേക്ക് വന്നു. "മേഡം... അത്..." ശശാങ്കൻ വരുത്തി. "ഒന്നുമില്ല മേഡം. ഈ കുട്ടി..." ത്രേസ്യാമ്മയുടെ കണ്ണുകൾ നന്ദനയുടെ മേൽ പതിഞ്ഞു. ചെളി പുരണ്ട വേഷവും, വാശിയുള്ള മുഖവും അവർ ശ്രദ്ധിച്ചു. "ആരാ ഈ കുട്ടി? എന്താ ദേഹത്തൊക്കെ ചെളി?" നന്ദന കസേരയിൽ നിന്നെഴുന്നേറ്റു. അവൾ ത്രേസ്യാമ്മയെ ബഹുമാനത്തോടെ നോക്കി, പക്ഷേ സത്യം മറച്ചു വെച്ചില്ല. "എന്റെ പേര് നന്ദന. ഇന്റർവ്യൂവിന് വന്നതാ മേഡം. പുറത്തു വെച്ച് ഇവിടുത്തെ സാറ് വണ്ടി കൊണ്ട് ചെളി തെറിപ്പിച്ചതാണ് ഇത്. മാപ്പ് പറയുന്നതിന് പകരം എന്റെ മുഖത്തേക്ക് പണം എറിഞ്ഞു തന്നു. എന്നിട്ട് എന്നെ ജോലിക്ക് എടുക്കരുതെന്ന് വാശിയും." ത്രേസ്യാമ്മയുടെ മുഖം മാറി. ആ കണ്ണുകളിൽ വിഷമം പടരുന്നത് നന്ദന കണ്ടു. അവർ ശശാങ്കനെ രൂക്ഷമായി നോക്കി. "ശശാങ്കാ, കെവിൻ പറഞ്ഞതാണോ ഇവളെ ഇറക്കി വിടാൻ?" ശശാങ്കൻ തല കുനിച്ചു. "അതേ മേഡം..." ഓഫീസിൽ വലിയൊരു നിശബ്ദത പരന്നു. എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി നിന്നു. ത്രേസ്യാമ്മ നന്ദനയുടെ അടുത്തേക്ക് വന്നു. "മോളേ..." അവരുടെ ശബ്ദം മയപ്പെട്ടു. "ഈ കമ്പനിയുടെ ഉടമസ്ഥൻ അവനല്ല, ഞാനാണ്. ഈ കസേരയിൽ ആര് ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്." നന്ദന അതിശയത്തോടെ അവരെ നോക്കി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50730/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
12 likes
16 shares
saaaf
1K views 11 hours ago
രഹസ്യ മുറി Part-3 കോടികൾ വിലമതിക്കുന്ന കള്ളപ്പണക്കെട്ടുകളും... കുറെ വിദേശ രേഖകളും. കാര്യങ്ങളെല്ലാം ഇപ്പോൾ ഫിദയ്ക്ക് വ്യക്തമാകാൻ തുടങ്ങിയിരിക്കുന്നു...മറ്റൊരു വോയിസ് റെക്കോർഡിംഗ് കൂടി കണ്ടപ്പോൾ അവൾ അത് തുറന്നു. "നീ ഇത് കണ്ടെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല..." ശാന്തമായ ഒരു ശബ്ദം പറഞ്ഞു. "മുൻപുണ്ടായിരുന്ന ഡിസൈനറും നിന്നെപ്പോലെ തന്നെയായിരുന്നു. അവൾക്കും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..." ആ ശബ്ദം ഫിദയ്ക്ക് പരിചയമുള്ളതായി തോന്നി. ആ പഴയ സ്കെച്ച് ബുക്ക് അവിടെ പണ്ട് ജോലി ചെയ്തിരുന്ന, പിന്നീട് മരിച്ച മറ്റൊരു ഡിസൈനറുടേതായിരുന്നു. ആ ഫോൺ മറ്റൊരാളുടേതും. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. അവർ രണ്ടുപേരും ഫിദ ഇപ്പോൾ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്, അവൾ ഇപ്പോൾ താമസിക്കുന്ന അതേ മുറിയിലാണ് അവരും താമസിച്ചിരുന്നത്. കത്തിൽ പറഞ്ഞിരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഫിദ എല്ലാ രേഖകളും പരിശോധിച്ചു. കത്തിൽ വിവരിച്ചതിനേക്കാൾ വളരെ വലുതാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. കോഴിക്കോട്ടെ ഏറ്റവും വലിയ ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനങ്ങളിലൊന്നിന്റെ മറവിൽ ഇത്രയും വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്തുതന്നെയായാലും സത്യം പുറത്തുകൊണ്ടുവരുമെന്ന് അവൾ തീരുമാനിച്ചു. പിറ്റേന്ന് ഫിദ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്ത് നേരത്തെ ഇറങ്ങി. മുറിയിലെത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് അവൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരികെ മുറിയിലെത്തിയ ശേഷം അവൾ ജോലി തുടർന്നു. അന്നും കനത്ത മഴയായിരുന്നു. രാത്രി ഏകദേശം 11:30-ഓടെ ജോലി നിർത്തി ആഹാരം കഴിച്ച് അവൾ കിടക്കാൻ ഒരുങ്ങി. പെട്ടെന്ന്— കറന്റ് പോയി. ഇതിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അവൾക്ക് ഇത്രയും പേടി തോന്നിയിട്ടില്ല. അതിന് കാരണം—അവൾ നൽകിയ പരാതിയായിരുന്നു. മുമ്പ് ഈ സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. അവളുടെ മരണത്തിന് പിന്നിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരും, സമൂഹത്തിലെ സ്വാധീനമുള്ള വ്യക്തികളും, പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെട്ട ഒരു സംഘമാണെന്ന് ഫിദയ്ക്ക് അറിയാമായിരുന്നു. അതിനുശേഷം ഈ കേസിനെക്കുറിച്ച് അന്വേഷിച്ച സാറ എന്ന മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. ഇപ്പോൾ താൻ പരാതി നൽകിയ വിവരം അവർ അറിഞ്ഞാൽ താനും അപകടത്തിലാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അപ്പോഴാണ്—വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടത്. ഫോണിലെ വെളിച്ചം ഉപയോഗിച്ച് ഫിദ പതുക്കെ തിരിഞ്ഞു നോക്കി. വാതിലിനടുത്ത് ഒരു നിഴൽ നിൽക്കുന്നു. അത് ആ ഫ്ലാറ്റിന്റെ ഉടമയായിരുന്നു. അവൻ തനിച്ചായിരുന്നില്ല, പിന്നിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. "നീ എല്ലാം കണ്ടെത്തി... അല്ലേ?" ഒരു ക്രൂരമായ ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന്—അവൻ അവളുടെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തു. പിറ്റേന്ന് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഫിദയെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഫിദയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ ആരെയും കണ്ടില്ല, ഹാൾ മുഴുവൻ അലങ്കോലമായി കിടക്കുകയായിരുന്നു. തലേദിവസം രാത്രി ആ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത് അദ്ദേഹം ഓർത്തു. സംശയം തോന്നിയ അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അടുത്ത ദിവസം പത്രത്തിന്റെ ഒരു മൂലയിൽ ഫിദയുടെ തിരോധാന വാർത്ത വന്നു. ദിവസങ്ങൾ കടന്നുപോയി. അവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം—കോഴിക്കോട് നഗരം ഞെട്ടിപ്പിക്കുന്ന ഒരു വാർത്താ റിപ്പോർട്ട് കേട്ടാണ് ഉണർന്നത്. പ്രമുഖമായ ഒരു ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനത്തിന്റെ തട്ടിപ്പുകൾ പുറത്തായിരിക്കുന്നു. മയക്കുമരുന്ന്, ഭൂമാഫിയ... സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മറ്റുള്ളവരെ തട്ടിക്കൊണ്ടുപോയതാണെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നിൽ സ്ഥാപന ഉടമയും ചില പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും രാഷ്ട്രീയക്കാരും ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എല്ലാ തെളിവുകളും ഫ്ലാറ്റിലെ രഹസ്യ മുറിക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ സത്യം പുറത്തുവരാൻ കാരണം—ഫിദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആയിരുന്നു. ആ വീഡിയോയിൽ അവൾ എല്ലാം വ്യക്തമായി വിവരിക്കുകയും തെളിവുകളെല്ലാം കാണിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലുടനീളം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വൈകാതെ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി. അതേസമയം, ഫിദയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. വീഡിയോ അപ്‌ലോഡ് ചെയ്ത ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് അവളുടെ ഫ്ലാറ്റ് തന്നെയായിരുന്നു. എന്നാൽ അവിടെ നിന്ന് അവളുടെ ഫോൺ മാത്രമാണ് ലഭിച്ചത്. പിന്നീട്, അവൾ കാണാതായ അതേ ദിവസം തന്നെയാണ് ആ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് കണ്ടെത്തി. അത് ഓട്ടോമാറ്റിക്കായി പോസ്റ്റ് ആകാൻ ഷെഡ്യൂൾ ചെയ്തിരിക്കുകയായിരുന്നു. അന്ന് രാത്രി— ഒരു പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നു. "സാർ... ഞാൻ സാറയാണ്..." "എനിക്ക് ഈ കേസിനെക്കുറിച്ച് സംസാരിക്കണം. ഫിദയെ അവർ എവിടെയാണ് കൊണ്ടുപോയിരിക്കുന്നതെന്ന് എനിക്കറിയാം." സമയം രാത്രി 10 മണി. നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ഒരു സ്ഥലം—ഒരു ചെറിയ കാട് പിടിച്ച പ്രദേശം. ദൂരെയായി ഒരു പഴയ ഷെഡ് കാണാം. സാറയും പോലീസ് സംഘവും അവിടെ എത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജനലിലൂടെ അകത്തേക്ക് നോക്കി. അകത്ത്— ഫിദ. ഒരു കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു അവൾ. #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
15 likes
2 comments 8 shares