നോവൽ #തുടർകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
0 view
7 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 114 ✍️ രചന - ജിഫ്ന നിസാർ ❣️ അളിയനിപ്പോ ഇവിടെന്താ കാര്യം.. " തീർത്തും പരുക്കമായാ ആ ചോദ്യം കേട്ടിട്ടും അശോകൻ തിരിഞ്ഞു പോലും നോക്കിയില്ല. വന്ന കാര്യം നടത്തി എടുത്തൊരു സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അയാളാ മുറിയിൽ കൂടി ചുറ്റും നോക്കി. മഹേഷിന്റെ മുറിയിലാണ്. ദീപ ചായ എടുക്കാനെന്ന് പറഞ്ഞു തിരിഞ്ഞ ആ നിമിഷം തന്നെ അശോകൻ കയറി പോന്നതാണ്. അയാളെ തിരഞ്ഞ് കൊണ്ട് അകത്തേക്ക് കയറിയ തമ്പി ഒട്ടൊരു പരവേശത്തോടെ അവിടെങ്ങും കാണാതെ തിരഞ്ഞെത്തുമ്പോൾ അശോകനെ ആ മുറിയിൽ കണ്ടതിന്റെ പകപ്പ് അയാൾക്കും നന്നായിയുണ്ട്. ഈ വീട്ടിൽ എനിക്ക് ഇന്നയിടത് കയറാം ഇറങ്ങാം എന്നൊന്നും ഇല്ലല്ലോ അളിയ.. ഇത് വരെയും ഇല്ലായിരുന്നു.. ഇനിയും ഉണ്ടാവില്ല.. കാരണം ഒരുകണക്കിന് ഇതേന്റേം കൂടിയല്ലേ.. പ്ലാൻ വരച്ചതും പ്ലോട്ട് നോക്കിയതും തമ്പി അളിയനും ദീപയും ആണേലും തറയിടൽ തൊട്ട് ഈ കാണുന്ന പരുവത്തിൽ ആക്കി എടുക്കാൻ വേണ്ട കാശ് മുടക്കിയത് ഞാൻ തന്നെയാണ്. പഴയകാര്യങ്ങളൊക്കെ ഇത്രയും പെട്ടന്ന് മറന്നു പോകുന്ന ശീലം അത്ര നല്ലതല്ല കേട്ടോ അളിയാ.. ഞാനാണേൽ ചെയ്തതും കൊടുത്തതും എനിക്കിങ്ങോട്ട് കിട്ടിയതുമെല്ലാം അണുവിടെ കുറയാതെ ഓർത്തു വെക്കും.. വല്ലപ്പോഴും കൊടുത്തു തീർക്കേണ്ടി വന്ന ഒട്ടും കുറയാൻ പാടില്ലല്ലോ. അതിനാ.. " ആ മുറിയിലുള്ള മേശയിൽ ഭംഗിയായി ഫ്രെയിം ചെയ്ത് വെച്ച മഹേഷിന്റെ ഫോട്ടോ കയ്യിലെടുത്തു കൊണ്ട് അതിലൊന്ന് തലോടി കൊണ്ടുള്ള ആ വാക്കുകൾ. അതിനുള്ളിലെ ധ്വനി ശെരിക്കും മനസ്സിലായത് പോലെ തമ്പി ഒന്ന് വിറച്ചു. അവരെ തേടി അങ്ങോട്ട്‌ വന്ന ദീപയുടെയും മുഖം പേടി തട്ടിയത് പോലെ വിളറി വെളുത്തു.. "മോൻ വിളിക്കുമ്പോൾ പറഞ്ഞേക്ക് തമ്പി അളിയാ.. അമ്പലപറമ്പിൽ അശോകൻ ജീവനോടെ ഉണ്ടെന്നും ഇങ്ങോട്ട് വന്നിരുന്നു എന്നും.. മറ്റെല്ലാം മാറ്റി വെച്ച് അവനെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെ ആണെന്നും.." ലാസ്റ്റ് പറഞ്ഞത് അത്യാവശ്യം കനത്തിൽ ആയത് കൊണ്ട് തന്നെ തബി അയാളെ പകച്ചു നോക്കി. കയ്യിലുള്ള ഫോട്ടോ അമർത്തി മേശയിൽ വെച്ച് കൊണ്ടയാൾ തിരിഞ്ഞു നടന്നു. ചായ കുടിച്ചിട്ട്.." പിറകിൽ നിന്നും വിക്കി വിറച്ചു കൊണ്ട് ദീപാ പറഞ്ഞു കേട്ടപ്പോൾ കത്തും പോലൊരു നോട്ടം കൊണ്ടവരെ കൂടുതൽ വിറപ്പിച്ചു നിർത്തി അശോകൻ.. കുടിച്ചതും തിന്നതുമൊക്കെ കുറച്ചു കൂടി പോയി.. ഇനി അതിനെല്ലാമുള്ള പരിഹാരമാണ്.. അതുടനെ ഉണ്ടാവും.. മകനോട് കൂടി പറഞ്ഞേക്ക്... " കടുപ്പത്തിൽ... അത്രയും പറഞ്ഞു കൊണ്ടയാൾ വന്നത് പോലെ തന്നെ ഇറങ്ങി പോകുമ്പോൾ തമ്പിയും ദീപയും പരസ്പരം പകപ്പോടെ നോക്കി നിന്നു. ❣️❣️ കാശി ഓർമിപ്പിച്ചത് പോലെ തന്നെ..ഏഴ് മണിക്ക് മുന്നേ ശിവ എത്തുമ്പോൾ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മിയയുടെ കൂടെ കാർത്തുവും കാശിയും കൂടി പുറത്തുണ്ട്. വൈകിയോ ഞാൻ.. എന്നൊരു ചോദ്യത്തോടെ ചിരിച്ചു കൊണ്ടിറങ്ങി വന്ന ശിവക്ക് നേരെയാണ് മിയയുടെ കണ്ണുകൾ. അന്നോളം ആരിലും കാണാത്തൊരു ഭംഗി അവളാ ചിരിയിൽ കണ്ടു മുട്ടി.. നേവി ബ്ലു കളർ ഷർട്ടും മുണ്ടും.. നെറ്റിയിൽ ചന്ദന കുറിയൊക്കെയായി ചെക്കൻ ചെത്തു ലുക്കിലാണ്.. തലേന്ന് പാതിരാ വരെയും ആലോചിച്ചു നോക്കിയിട്ടും ഉറപ്പ് വരാത്തൊരു കാര്യം.. അവളുടെ മനസിൽ വീണ്ടുമങ്ങനെ തെന്നി കളിച്ചു.. ഗുഡ്മോർണിംഗ്.. അവൾക്ക് വേണ്ടി മാത്രമെന്നത് പോലൊരു പറച്ചിലും ചിരിയും.. ഗുഡ്മോർണിംഗ്.. പതറച്ചയെതുമില്ലാതെ അവളും പറഞ്ഞു.. അപ്പോഴേക്കും അകത്തു നിന്നും അശോകനും തുളസിയും ഇറങ്ങി വന്നു.. മോളിനി എന്നാ ഇങ്ങോട്ടെക്ക്.. " തുളസി സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു. ഇനി ഇടയ്ക്കിടെ വരും.. അല്ലെടോ.. " കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കാശി പറയുമ്പോൾ അതിലെ അർഥമറിഞ്ഞത് കൊണ്ടാണ് അവൾക്കൊരു ചമ്മല് തോന്നിയത്.. ബാഗിങ് താ.. " അവൾക്കുള്ള അതേ ചമ്മൽ ശിവക്കും തോന്നി. അവിടെ നിന്നും മുഖമൊളിപ്പിച്ചു പിടിക്കാൻ വേണ്ടി മിയയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിയിട്ട് അവനാ കാറിലേക്ക് തന്നെ തിരികെ കയറിയിരുന്നു. പോയിട്ട് വരാം.. " അവളൊരിക്കൽ കൂടി എല്ലാവരോടുമായി യാത്ര ചോദിച്ചു. ലീവുള്ളപ്പോൾ ഒരൂസം പറയ്യ്.. നമ്മുക്ക് നിന്റെ വീട്ടിലൊന്നു പോകണം.. " അശോകൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അത്‌ എന്തിനെന്ന് അവർക്കെല്ലാം മനസിലായി. അതൊന്നും വേണ്ട അങ്കിൾ.. അതെല്ലാം കഴിഞ്ഞു പോയില്ലേ.. അതെല്ലാവരും വിട്ടു കളഞ്ഞു... " മിയ തണുപ്പ് നിറഞ്ഞ മനസോടെ അയാളോട് ചേർന്ന് നിന്നത് പറയുമ്പോൾ അവളെക്കാൾ ആശ്വാസം തോന്നിയത് കാശിക്കും കാർത്തുവിനും തന്നെയാണ്. അതവരുടെ നല്ല മനസ്സ്.. പക്ഷേ എനിക്ക് പറ്റി പോയൊരു തെറ്റ്.. അത് ഞാൻ തന്നെ തിരുത്തേണ്ടേ മോളെ.. അന്നത്തെ എന്റെ മാനസികവസ്ഥ അത്ര മോശമായിരുന്നു.. എല്ലാം കൂടി പിടി വിട്ടു പോയപ്പോൾ പറ്റി പോയൊരു പിഴവ്.. അത് തിരുത്തിയില്ലേൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. " അത്രയും ആത്മാർത്ഥമായിട്ട് അയാളത് പറയുമ്പോൾ മിയക്ക് ഉള്ളിലൊരു കുത്തൽ അനുഭവപ്പെട്ടു. കാശിക്കും.. അവരുടെ ആ മനസ്സ് അശോകനും മനസ്സിലായി. എന്തെന്നാൽ... അന്നങ്ങനെ ഒരു സാഹസം കാണിക്കാൻ അവർക്കൊപ്പം മിയ കൂടി ചേർന്നിരുന്നു എന്നും.. കൊന്ന് കളഞ്ഞാൽ പോലും അവളൊരിക്കലും അവളുടെ സൗഹൃദത്തെ ഒറ്റി കൊടുക്കില്ലെന്നും അയാൾക്കപ്പോൾ വളരെ നന്നായി തന്നെ അറിയാമായിരുന്നു. പോയിട്ട് വാ.. അശോകൻ മിയയുടെ കയ്യിലെ പിടി വിട്ട് കൊണ്ട് ചിരിയോടെ തന്നെ അവളുടെ കവിളിൽ തട്ടി.. മിയ ചിരിയോടെ എല്ലാവരെയും ഒന്ന് കൂടി നോക്കിയിട്ട് കാറിന് നേരെ ചെന്നു. ശിവ തുറന്നു കൊടുത്ത ഡോറിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറും മുന്നേ അവൾ കാർത്തുവിനെ നോക്കി. അശോകനും തുളസിയും അവിടെ നിൽക്കുന്നത് കൊണ്ട് അവർക്കൊന്നും പിന്നെ മിണ്ടാനും വയ്യ. കാർത്തു ഒന്ന് കണ്ണടച്ച് കാണിച്ചു.. വിരൽ ഉയർത്തി അവൾക്ക് ധൈര്യം പകർന്നു... ചിരിയോടെ തന്നെയാണ് മിയ കാറിലേക്ക് കയറിയത്.. പോയാലോ.. ശിവ അവളെ നോക്കി ചോദിച്ചു. അവളൊന്നു മൂളിയതും അവനത് അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് റോഡിലേക്കിറങ്ങി.. എന്ത് പറഞ്ഞിട്ട് സംസാരിച്ചു തുടങ്ങും എന്നൊരു ആശങ്കയുണ്ട് ഇരുവർക്കും. പക്ഷേ ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടങ്ങൾ തമ്മിലിടയുമ്പോൾ ഒളിപ്പിച്ചു പിടിക്കുന്ന ചിരിക്ക് പോലും എന്തൊരു ഭംഗി.. വിശക്കുന്നുണ്ടോ.. കഴിച്ചിട്ട് പോണോ.. " ഒടുവിൽ ടൗണിലേക്ക് കയറിയതും ശിവ തന്നെയാണ് ആദ്യം മിണ്ടി തുടങ്ങിയത്. വേണ്ട.. കഴിച്ചതാണ്.. തുളസിയാന്റി നേരത്തെ തന്നെ എല്ലാം ഉണ്ടാക്കി തന്നിരുന്നു.. " മിയ നേർത്തൊരു ചിരിയോടെ പറഞ്ഞു. "ശിവ...ശിവേട്ടൻ... കഴിച്ചോ.." വിക്കി കൊണ്ട് ചോദിക്കുന്നവളെ അവൻ അത്ഭുതത്തോടെയാണ് നോക്കിയത്.. അല്ല.. കാർത്തു അങ്ങനല്ലേ വിളിക്കുന്നത്.. അത് കൊണ്ടാണ് ഞാൻ.. " അവന്റെ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലൊരു ചമ്മലോടെ മിയ മുഖം ചുളിച്ചു.. കുഞ്ഞാറ്റ കാശിയുടെ പെണ്ണാ.. അവൾക്കെന്നോട് അങ്ങനൊരു ഇഷ്ടമാണ്.. ഇയാളാ വിളിയൊക്കെ അത് പോലെ തുടരുമ്പോൾ അതേ ഇഷ്ടം തന്നെയാണോ ഇനി ഇയാൾക്കും എന്നോട്.. " മുന്നോട്ട് നടക്കാൻ ഒരു വഴി തെളിഞ്ഞു കണ്ടതും ശിവ മനോഹരമായ ഒരു ചിരിയോടെ അവളെ മുഖം തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു. അല്ല.. അതിപ്പോ ഞാൻ.. എനിക്ക്.. " ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെയൊരു മൊട്ട് പൂവായി വിരിയാൻ ഒരുങ്ങുന്നുണ്ട്. പക്ഷേ മിയക്ക് അതെങ്ങനെ അവനോട് പറയണമെന്നറിയില്ലായിരുന്നു.. ടെൻഷനൊന്നും വേണ്ട ടോ.. നന്നായി ആലോചിച്ചു കൊണ്ടൊരു തീരുമാനം എടുത്താൽ മതി.. ഇതിപ്പോ കാശിയും കാർത്തുവും ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തത് കൊണ്ട് ഞാൻ കൂടെ വന്നതാ..എനിക്കറിയാം.. താൻ ഒട്ടും.. ഞാൻ ഒക്കെയാണ്... അവനത് പറഞ്ഞു തീരും മുൻപ് മിയ ചാടി കയറി പറയുമ്പോൾ ശിവക്ക് ചിരി വന്നു പോയി. അവൾക്കും... അപരിചിതർ എന്നതിൽ നിന്നും ഏറ്റവും അടുപ്പമുള്ളവരിലേക്കുള്ള പരിണാമം.. അത് സംസാരത്തിൽ കൂടി തന്നെയാണെന്ന് അടിവരയിട്ട് ഉറപ്പിച്ച നിമിഷങ്ങൾ. കാറോടി തീർക്കുന്ന ദൂരതിനൊപ്പം തന്നെ അവരിലും അകലത്തിന്റെ ദൂരം കുറഞ്ഞു.. കോളേജിനെ കുറിച്ചും എക്സമിനെ കുറിച്ചും അത്‌ കഴിഞ്ഞിട്ടുള്ള പ്ലാനിനെ കുറച്ചുമൊക്കെ ശിവ അവളോട് ചോദിച്ചു.. അവനറിയേണ്ടതെല്ലാം അവൾ കൃത്യമായിട്ട് പറഞ്ഞും കൊടുത്തു.. "മിയയാണല്ലേ കാശ്ശിക്കും കാർത്തുവിനും വയനാട്ടിൽ പോകാനുള്ള റെക്കമെന്റെഷൻ ചെയ്ത് കൊടുത്തത്.. കുറെയേറെ സംസാരങ്ങൾക്ക് ശേഷമാണ് ശിവ അത് ചോദിച്ചത്. അത്.. അവരുടെ ആ സ്നേഹം പിരിക്കാൻ തോന്നിയില്ല.. കാർത്തു കാശ്യേട്ടനെ അത്രേം..." ശിവയുടെ ഹൃദയം തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മിയക്ക് ബാക്കി പറയാനും കഴിയുന്നില്ല.. തനിക്ക് ഭയം തോന്നാഞ്ഞതെന്തേ..? അവനൊരു കൗതുകത്തോടെ ചോദിച്ചു.. എനിക്കറിയില്ല..അവരോന്നായി കാണാൻ ഞാനത്രേം ആഗ്രഹിക്കുന്നുണ്ടായിരുന്നു.. അത് കൊണ്ടാവും.." ഇതിനേക്കാൾ ഭീകരമായിരിക്കും ചിലപ്പോൾ നമ്മുടെ കാര്യം വരുമ്പോൾ.. അപ്പോഴും ഈ ധൈര്യം കാണുമോ.. " അവനൊരു ചിരിയോടെ ചോദിക്കുമ്പോൾ മിയ ഉത്തരമൊന്നും പറഞ്ഞില്ല.. അവനെ നോക്കി ചിരികുക മാത്രം ചെയ്തു.. പക്ഷേ ശിവക്കവൾ പറയാതെ തന്നെ ആ ഉത്തരം അറിയാമായിരുന്നു.. അത് തന്നെയാവും അവനെ അവളിലേക്ക് ചേർത്ത് വെച്ചതും.. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ ഏറ്റെടുക്കുന്ന ആ റിസ്ക് പിടിച്ച സ്നേഹം. അത് സ്വന്തമായി വേണമെന്ന് തന്നെ അവനുള്ളം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ശിവേട്ടനും കുറെ ഏറെ സഹിച്ചിട്ടുണ്ടെന്ന് കാർത്തു എന്നോടും പറഞ്ഞിരുന്നു.. " മിയ അവനെ ഓർമ്മിപ്പിച്ചു.. അവരോന്നായി കാണാൻ ഞാനും അത്രയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.. കണ്ണ് ചിമ്മി കൊണ്ടവനും പറഞ്ഞു. ഇനി.. ഇനി നമ്മൾ ഒരുമിക്കാൻ അവർ ആഗ്രഹിക്കുന്നു.. അത്.. അതൊന്ന് നടത്തി കൊടുത്താലോ.. ഏറ്റവും മൃദുവായി ശിവ അവന്റെ പ്രണയം പറയുമ്പോൾ.. അതൊന്ന് കേൾക്കാൻ കൊതിയോടെ കാത്തിരുന്നവളുടെ കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് നിറം ഏറെ ചന്തം പടർത്തി കൊണ്ടങ്ങനെ വിരിഞ്ഞു നിന്നു.... തുടരും.. അവരങ്ങനെ സെറ്റ്.. ഇനിയാ പെണ്ണിന്റെ വീട്ടിൽ അറിയുമ്പോഴാണ് 🤣🤣🤣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ..നിങ്ങളുടെ സ്വന്തം jif🥰 #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
0 view
16 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋16 മുറ്റത്തുള്ള ഗാർഡനിലെ ചെടികളൊക്കെ നോക്കി ഒരു ലയത്തിൽ നടക്കുകയാണ് അഭി. എന്തൊക്കെ ചിന്തകളാണ് ഉള്ളിലെന്ന് ഒരു ബോധവുമില്ല.അവനങ്ങനെ ഓരോന്ന് ഓർത്തു... ' ഒരു നാണവുമില്ലാതെ ബാലക്ക് അമ്മായിമ്മാരോട് അങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയുന്നു. പറഞ്ഞു കഴിഞ്ഞ് തന്നെ ഫേസ് ചെയ്യാനും അവൾക്കൊരു മടിയുമില്ല. വല്ലാത്തൊരു പെണ്ണ് തന്നെ...... അതുപോലെ എന്തിനാണ് ഞാൻ അവൾക്കാ സിന്ദൂരം തൊട്ടുകൊടുത്തത്. അങ്ങനൊന്ന് ചെയ്യണമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. പക്ഷെ ചെയ്തു. ആ നേരത്തെ ഓരോ തോന്നൽ......' " ഏട്ടാ..... രാവിലെ ഏട്ടൻ വിളിച്ചിരുന്നോ. കാൾ ഹിസ്റ്ററി നോക്കിയ്യപ്പോൾ കണ്ടല്ലോ...." ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു ഉമ്മറപ്പടിയിൽ ഫോണുമായി വന്നിരുന്നു കിങ്ങിണി ചോദിക്കുന്നത് കേട്ടാണ് അഭി സ്വന്തം ചിന്തകളിൽ നിന്നും പുറത്ത് വന്നത്. " വിളിച്ചിരുന്നു..... അത് ബാലേടെ പേരറിയാൻ.... " അൽപ്പം ചമ്മലോടെയാണെങ്കിലും അഭി സത്യം പറഞ്ഞു അവൾക്കരികിൽ വന്നിരുന്നു. " ബാലയോ? " കിങ്ങിണി പുരികം ചുളിച്ചു. " ആടീ.... നിന്റെ ഏട്ടത്തി..... " "ഓ.... അങ്ങനാണോ ഞാൻ പേര് പറഞ്ഞു തന്നത്. ഏട്ടത്തിടെ പേര് ബാലയല്ല. മധുബാലയാണ്." അഭി ശരിക്കും എന്നപോലെ കിങ്ങിണിയെ നോക്കി. പക്ഷെ ബാല എന്ന് വിളിച്ചപ്പോൾ അവൾക്കൊരു എതിർപ്പും ഉണ്ടായിരുന്നില്ലല്ലോ എന്ന് ചിന്തിച്ചു. " ഡാ..... " ഉമ്മറവാതിൽക്കൽ വന്നു കർണപടം പൊട്ടുന്ന ശബ്ദത്തിൽ മീനാക്ഷിയുടെ അലർച്ച കേട്ട് അഭിയും കിങ്ങിണിയും ഒരുപോലെ ഞെട്ടി. " എന്താണെന്റെ മേമേ..... ഇവിടാർക്കും ചെവി കേൾക്കാത്തതില്ലല്ലോ ഇങ്ങനെ കിടന്ന് അലറാൻ..... " കിങ്ങിണി അലോസരത്തോടെ പറഞ്ഞു. മീനാക്ഷി അൽപ്പം ദേഷ്യത്തിൽ ഉമ്മറത്തേക്കിറങ്ങി വന്നു. " അതിന് ഞാൻ നിന്നെയല്ലല്ലോ വിളിച്ചത്. ഈ നിൽക്കുന്നവനെയല്ലേ... " " ആരെയായാലും ഇത്രേം ശബ്ദം വേണോ ? " " നീ നിന്റെ കാര്യം നോക്ക് കിങ്ങിണി.... ഡാ അടുക്കളയിലേക്ക് വാ കുറച്ചു പണികളുണ്ട്.. " ആദ്യം കിങ്ങിണിക്ക് നേരെയും പിന്നെ അഭിക്ക് നേരെയും തിരിഞ്ഞു മീനാക്ഷി പറഞ്ഞു. അഭി ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി. അത് കണ്ടതും കിങ്ങിണിയെ ഒന്ന് ഇരുത്തി നോക്കി മീനാക്ഷി അടുക്കളയിലേക്ക് പോയി. " എന്റെ പൊന്നു അഭിയേട്ട.... എന്തിനാ ഇതൊക്കെ ഇങ്ങനെ ക്ഷമിക്കുന്നതും സഹിക്കുന്നതും.... അഭിയേട്ടൻ പ്രതികരിക്കുന്നില്ല എന്നാ ഒറ്റ കാരണം കൊണ്ടാണ് ഇവരെല്ലാം നിങ്ങടെ മെക്കിട്ട് കേറുന്നത്. എന്റെ അഭിയേട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. നമ്മുടെ മുത്തശ്ശൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും തലയെടുപ്പും aura യും എന്റെ ഏട്ടനായിരുന്നില്ലേ.... ഇവിടെ ഒരാളും ഏട്ടന്റെ മുഖത്ത് നോക്കി എതിർത്തൊരു വാക്ക് പറയാൻ ധൈര്യം കാണിച്ചിരുന്നൊ?  പിന്നെ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ. " നിറഞ്ഞ കണ്ണുകളോടെ എണീറ്റ് അവനോട് ചേർന്ന് നിന്ന് കിങ്ങിണി പറഞ്ഞു. " അതൊക്കെ വിടെന്റെ കിങ്ങിണി പെണ്ണെ.... അവരെ കൊണ്ടൊക്കെ പറ്റും വിധം എന്താന്ന് വച്ചാൽ ചെയ്യട്ടെ ഡീ.... ഇനി എത്രയെന്നു വച്ചാ..... " അഭി നിസ്സാരമായി പറയുന്നത് കേട്ട് കിങ്ങിണി അവനെ ഉറ്റു നോക്കി. " നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല..... എന്തേലും കാണിക്ക് " നിറക്കണ്ണുകൾ തുടച്ചു ദേഷ്യത്തിൽ കിങ്ങിണി അകത്തേക്ക് കയറി പോയി. ആ പോയവൾക്ക് മാത്രമേ ഈ വീട്ടിൽ ഒരു തരി സ്നേഹം തന്നോടുള്ളൂ എന്ന് അഭിക്കറിയാം. അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. പെട്ടന്ന് അഭിക്ക് തലവേദനിച്ചു തുടങ്ങി. ചെറിയൊരു വേദന പോലെ. പൊടുന്നനെ വേദനയുടെ അളവ് കൂടി കൂടി വന്നു കൊണ്ടിരുന്നു. അഭി കണ്ണുകളടച്ചു തലയിൽ കൈവച്ചു. തല മുഴുവൻ പൊളിഞ്ഞു പോകുന്ന വേദന. കണ്ണിൽ ഇരുട്ട് കയറും പോലെ വേദനിക്കുന്നു. അഭി നിലത്തേക്കിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു തല രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു. അപ്പോഴാണ് അവൻ അത് ഓർക്കുന്നത്. ഇന്നലെ രാത്രി മരുന്ന് കഴിച്ചിട്ടില്ല...... മരുന്ന് കഴിക്കാൻ പോയപ്പോഴാണ് നയനയുടെ ഫോട്ടോ കാണുന്നതും അതിനെക്കുറിച്ചു ബാലയോട് സംസാരിക്കുന്നതും. അതിനിടക്ക് മരുന്ന് മറന്നു പോയി. അഭിയുടെ കണ്ണുകൾ വേദനകൊണ്ട് നിറഞ്ഞു തുടങ്ങി. " ഡാ..... അടുക്കളയിലേക്ക് വരാൻ പറഞ്ഞിട്ട് നീ ഇവിടെ എന്ത് കാണിക്കുകയാണ്. " വേഗത്തിൽ നടന്നു വന്നു രേവതി അവനു നേരെ ആക്രോശിച്ചു. " അമ്മായി തല വേദനിക്കുന്നു.... " അഭി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. " വേദനിക്കും എന്തെങ്കിലും ഒരു പണി പറഞ്ഞാൽ പിന്നെ തലയും മറ്റുപലതും വേദനിക്കും. നീ ഉടായിപ്പ് നിർത്തി മര്യാദക്ക് അടുക്കളയിലേക്ക് വാ..... " അഭി നിസ്സഹായതയോടെ തലയുയർത്തി നോക്കുമ്പോൾ തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന രേവതിയെ കണ്ടതും അവന്റെ ഹൃദയം വിങ്ങി. "മരുന്ന് കഴിക്കണം.... എന്നിട്ട് വരാം....." " നീയിപ്പോ എങ്ങും പോകുന്നില്ല. ഈ കള്ള തലവേദനക്കുള്ള മരുന്ന് പണികളൊക്കെ തീർത്തിട്ട് കഴിച്ചാൽ മതി. മര്യാദക്ക് അടുക്കളയിലേക്ക് വന്നോ.... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.... " ഒരു മനസാക്ഷിയുമില്ലാതെ രേവതി ആക്ഞാപിച്ചു. തല പൊട്ടി പിളരുന്ന വേദനയിലും അഭി പതുക്കെ എണീറ്റു. വേച്ചു വേച്ചു അഭി അടുക്കളയിലെത്തി. അടുക്കള തിണ്ണയിൽ ഒരു വലിയ പാത്രത്തിൽ എന്തോ പൊടി ഇരിപ്പുണ്ട്. ഗ്യാസ് സ്റ്റോവിൽ വെള്ളം തിളക്കുന്നത് കാണാം. അഭി വേദനയോടെ അതിലേക്ക് നോക്കി. " ദാ.... ആ വെള്ളം ഒഴിച്ച് ഗോതമ്പു പൊടി നന്നായി അങ്ങ് കുഴച്ചെടുക്ക്. എന്നിട്ട് ചപ്പാത്തി ഉണ്ടാക്ക്. നിന്റെ കെട്ടിലമ്മക്ക് ഒരു പണിയും ചെയ്യാൻ പറ്റില്ലെന്ന്. അവൾക്ക് പറ്റാത്തതൊക്കെ നിന്നെ കൊണ്ട് ചെയ്യിക്കാൻ ഞങ്ങൾക്കറിയാം. വേഗം ആവട്ടെ നേരം ഒരുപാടായി.... " രേവതിയുടെ ഡയലോഗ് കേട്ട് ഒരക്ഷരം എതിർത്തു പറയാതെ അഭി പതുക്കെ തിളയ്ക്കുന്ന വെള്ളത്തിനടുത്തേക്ക് ചെന്ന്. പത്രത്തിന്റെ പിടിയിൽ പിടിച്ചു. ആ നേരം രേവതി മീനാക്ഷിയെ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ മീനാക്ഷി ഗൂഢമായോന്ന് ചിരിച്ചു അഭിക്കടുത്തേക്ക് നീങ്ങി നിന്നു. വിറക്കുന്നു കൈകളോടെ ആ വെള്ളം ഗോതമ്പു പൊടിയിലേക്ക് ഒഴിക്കാനൊരുങ്ങിയതും മീനാക്ഷി അഭിയുടെ തോളിൽ ഒരു തട്ട് കൊടുത്തതും ഒരുമിച്ചയായിരുന്നു. അഭിയുടെ കയ്യിൽ നിന്നും തെന്നി പത്രത്തിലെ വെള്ളം മുഴുവൻ അഭിയുടെ ദേഹത്തേക്ക് വീണു. " ആ...... അമ്മേ...... " തിളച്ച വെള്ളം ശരീരത്തിലേക്ക് വീണതും അഭി തുള്ളിക്കൊണ്ട് ആർത്തു. അവന്റെ വയറിന്റെ ഭാഗം മുഴുവനും വെള്ളം വീണു നഞ്ഞിരുന്നു. ആ നനവിൽ നിന്നും ചൂട് ആവി പൊങ്ങി ഉയർന്നു. ദേഹം പൊള്ളുന്ന വേദനയിൽ അഭി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ചുമരിലേക്ക് ചാരി. ഇടതടവില്ലാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. മരിച്ചു പോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി. മീനാക്ഷി വേഗം പിന്നോട്ട് നിന്നു. രേവതി ചുണ്ടുകോട്ടി എന്തോ മനോഹരമായ കാഴ്ച കാണും പോലെയത് നോക്കി ചിരിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അഭിയുടെ ശബ്‌ദം കേട്ട് ഭക്ഷണം കഴിക്കാൻ ഹാളിലേക്ക് വരികയായിരുന്ന മാധവനും വരുണും താരയും വർഷയും ഓടി വന്നു. വന്നവർ കാണുന്നത് നനഞ്ഞ വസ്ത്രത്തിൽ വയറിൽ പിടിച്ചു ചുമരോട് ചാരി കണ്ണടച്ച് നിൽക്കുന്ന അഭിയെയാണ് ആ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ട്. വേദന കൊണ്ട് ആ മുഖം ചുളിഞ്ഞു പോകുന്നുണ്ട്. " എന്താ.... എന്ത് പറ്റി.? " മാധവൻ ഉയർന്ന ശബ്ദത്തിൽ ചോദിച്ചതും രേവതി അയാൾക്കരികിലേക്ക് ഓടി ചെന്നു. " അഭി ചപ്പാത്തിക്ക് മാവ് കുഴക്കാൻ ഒരുങ്ങുകയായിരുന്നു. തീരെ ശ്രദ്ധയില്ലവന് ചെറിയ ചൂടുള്ള വെള്ളമായിരുന്നു. അത് മേലേക്ക് മറിഞ്ഞു. അതാണ് സംഭവം. " " ഓ..... അത്രയേ ഉള്ളോ.... ഇവന്റെ നിലവിളി കേട്ടപ്പോൾ ഞങൾ എന്തോ വലുതാണെന്ന് വിചാരിച്ചു. " താര പുച്ഛത്തോടെ പറഞ്ഞു. " അഭി പോയി നനഞ്ഞ ഡ്രസ്സ്‌ മാറ്. ഇത്ര നിസ്സാര കാര്യത്തിന് കണ്ണീരോഴുക്കാൻ നീ എന്താ പെണ്ണാണോ... " മാധവൻ പറഞ്ഞു. " അവൻ ശരിക്കും പെണ്ണുങ്ങളെക്കാൾ കഷ്ട്ടമാണ് വല്ല്യച്ഛ.....  അതുകൊണ്ടല്ലേ ഏത് നേരവും ഈ അടുക്കളയിൽ കിടന്നു കറങ്ങുന്നത്. " വരുണിന്റ വകയായിരുന്നു ആ ഡയലോഗ്. പൊളിച്ചടുക്കുന്ന തലവേദന ചുട്ടുപൊള്ളുന്ന ശരീരം നീറുന്ന മനസ്സ്..... അഭി ഇറുക്കിയടച്ച കണ്ണുകൾ തുറന്നു ആരെയും നോക്കാതെ വേഗത്തിൽ റൂമിലേക്ക് നടന്നു.. അവൻ പോകുന്നത് തൃപ്തിയോടെ രേവതിയും മീനാക്ഷിയും നോക്കി നിന്നു. " അവൾ എത്രത്തോളം അനുസരണക്കേട് കാണിക്കുന്നോ അത്രത്തോളം ഇവൻ അനുഭവിക്കും.... " ആരും കേൾക്കാതെ സ്വകാര്യം പോലെ രേവതി മീനാക്ഷിയുടെ കാതിൽ പറഞ്ഞു. ****************** അവരോടുള്ള ദേഷ്യത്തിന് മധു നേരെ ചെന്ന് റൂമിൽ കയറി വാതിൽ അടച്ചു. അവരുടെ ഒരു ഡയലോഗും അവൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടായിരുന്നില്ല. അമ്മവീട്ടിൽ ചായപ്പിൽ ഒറ്റക്ക് കിടന്നുറങ്ങി പുലർച്ചെ എണീറ്റ് മുഴുവൻ പണിയും തീർത്തു ഭയഭക്തി ബഹുമാനത്തിൽ ജീവിച്ചിരുന്ന ഒരു കാലം അവൾക്കുണ്ടായിരുന്നത് കൊണ്ടാവണം ഇതൊന്നും കേട്ടിട്ട് മിണ്ടാതിരിക്കാൻ വയ്യ. ആദ്യ ദിവസങ്ങൾ കൊണ്ട് തന്നെ മടുത്തു പോയി. എങ്ങനെയെങ്കിലും ഒരു വർഷം തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നു അവളുടെ ചിന്തകളിൽ മുഴുവൻ. എങ്ങനെയായിരിക്കും അഭിമന്യു ഇവിടെ ജീവിക്കുന്നതെന്ന് അവൾ ഓർത്തു. മുഴുവൻ സ്വത്തിന്റെയും അവകാശിയായിട്ടും അത് തിരിച്ചറിയാതെ ഒരുപറ്റം സർപ്പങ്ങളുടെ കൂടെയുള്ള വലത്തൊരു ജീവിതമാണ് അവന്റേത്....മധു ഓരോന്ന് ചിന്തിച്ചു അഭിയുടെ ടേബിളിനടുത്തെത്തി. വെറുതെയൊരു തോന്നലിൽ വലിപ്പ് തുറന്നു. അതിൽ കിടക്കുന്ന മരുന്നിന്റെ പാക്കറ്റുകൾ കണ്ടവളുടെ കണ്ണ് മിഴിഞ്ഞു.അത്രത്തോളം ഉണ്ടായിരുന്നു. അതിൽ തന്നെ കിടക്കുന്ന ഫയൽ എടുത്തു മറിച്ചു നോക്കി. പ്ലസ്ടു സയൻസ് ആയിരുന്നത് കൊണ്ടും മെഡിക്കൽ  ഫീൽഡിനോട് ഒരുപാട് തൽപ്പര്യം ഉണ്ടായിരുന്നത് കൊണ്ടും മധു അതിൽ നിന്ന് ചിലതൊക്കെ ഊഹിച്ചെടുത്തു. എന്നിട്ടൊരു നെടുവീർപ്പോടെ ഫയൽ അതിൽ തന്നെ വച്ചു.  പിന്നെയവളുടെ ശ്രദ്ധ പോയത് അടുക്കി വച്ചിരിക്കുന്ന ബുക്കിന്റെ മുകളിൽ കാണുന്ന നയനയുടെ ഫോട്ടോയിലേക്കാണ്. ആ മുഖം കണ്ടാൽ അസുഖം അറിഞ്ഞിട്ട് ഒരാളെ ഉപേക്ഷിച്ചു പോവാൻ മാത്രം മനസ്സുള്ള ഒരാളാണെണെന്ന് ഒരിക്കലും പറയില്ല എന്നവൾ ഓർത്തു. അഭിമന്യു ആ കുട്ടിയെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നവൾ ഊഹിച്ചു. ഇന്നലെയവളെ കുറിച് പറയുമ്പോൾ അത്രയും വേദന ആ കണ്ണുകളിൽ മധു കണ്ടതാണ്.... എങ്ങനെയായിരിക്കും മനു അവളെ പ്രണയിച്ചിട്ടുണ്ടാവുക.... അല്ല എങ്ങനെയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പ്രണയിക്കുന്നത്. ഒരിക്കലും ഒരാൾക്കും മറ്റൊരാളെ ആത്മാർത്ഥമായി പ്രണയിക്കാൻ കഴിയില്ലെന്ന് തന്നെ മധു  വിശ്വസിക്കുന്നു. കഴിയുമായിരുന്നെങ്കിൽ തന്നെ പോലുള്ളവരുടെ അടുത്തേക്ക് ഇവന്മാരൊക്കെ വരുമായിരുന്നോ..... ഇനി മനുവും അങ്ങനെ ആയിരിക്കുമോ.... ആവോ..... " എന്റെ ദൈവമേ.... എന്തൊക്കെ ചിന്തിച്ചു ത്തുടങ്ങിയാലും ചെന്നവസാനിക്കുന്നത് മനുവിലാണല്ലോ..... ഇനിയൊരു വർഷത്തേക്ക് ഞാൻ അവനിൽ ചുറ്റി കറങ്ങി കൊണ്ടിരിക്കുമെന്ന് തോന്നുന്നു. "  ഒരു നെടുവീർപ്പോടെ ഓർത്തു നിൽക്കുമ്പോഴാണ് വാതിൽ തുറന്നു  അഭി വേഗത്തിൽ അകത്തേക്ക് വരുന്നതും കട്ടിലിലേക്ക് കയറി കിടക്കുന്നതും. മധു അവനെ തന്നെ നോക്കി. അഭി മുഖം തലയിണയിൽ പൂഴ്ത്തി ചുരുണ്ട് കിടക്കുകയാണ്. മധു തിരിഞ്ഞു പോകാൻ ഒരുങ്ങിയതും ഒരു നേർത്ത തേങ്ങൽ കേട്ട് അവൾ അവിടെ തന്നെ നിന്നു. ചരുണ്ട് കിടക്കുന്ന അഭിയുടെ ശരീരം പ്രേത്യേക താളത്തിൽ അനങ്ങുന്നത് കണ്ടപ്പോഴാണ് അവൻ കരയുകയാണെന്ന് മധു തിരിച്ചറിയുന്നത്. ഒരു ഞെട്ടലോടെ അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു. തുടരും....... ഫോൺ ഡിസ്പ്ലേ ശരിയായിട്ടില്ല ട്ടൊ 🥲
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.1K views
17 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _45 ✍️ രചന - Aysha akbar കണ്ണുകൾ മിഴിച്ചു തന്നേ നോക്കി യവളെ കണ്ടതും അതേ പുഞ്ചിരിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു ദേവി....... ഒരു നിമിഷം നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ അവൾക്കേറെ പ്രയാസം തോന്നി...... സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത അവസ്ഥയിലായിരുന്നെങ്കിൽ കൂടി അവളോടി ചെന്ന് അവരെ കെട്ടി പ്പിടിച്ചത് പെട്ടെന്നായിരുന്നു.... നഷ്ടപ്പെട്ടെന്ന് കരുതിയതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോൽ ഹൃദയം വല്ലാതെ പിടച്ചു ...... അവരുടെ മൃദുലമായ ശരീരത്തിൽ അവൾ ചുറ്റി പ്പിടിച്ചതും അവരും തിരികെയവളെ ചേർത്ത് പിടിച്ച പ്പോഴാണ് ഇത് സ്വപ്നമല്ലെന്ന് അവൾക്ക് പോലും പൂർണ ബോധ്യമായത്....... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... നിറഞ്ഞ സന്തോഷത്തിൽ നിന്നും വരുന്ന കണ്ണ് നീരിനെ നമ്മളെത്ര ശ്രമിച്ചാലും പിടിച്ചു നിർത്താൻ കഴിയില്ല...... ആയ്.. കരയുകയാണോ.... ഈ കരച്ചില് കാണാനാണോടാ ഒറ്റ രാത്രി കൊണ്ട് ഞങ്ങളെ വിളിച്ചു വരുത്തിയത്..... തന്നേ ചുറ്റി പിടിച്ചു കരയുന്നവളെ അടർത്തി മാറ്റി അപ്പുറത്തെ സോഫയിലേക്ക് നോക്കി ദേവിയത് ചോദിച്ചത് അവളുടെ കണ്ണുകളും അവനിലേക്കൊന്ന് നീങ്ങാൻ വേണ്ടി തന്നെയായിരുന്നു..... നനഞ്ഞ കൺ പീലികൾ അവൾ പതിയെ അവനിലേക്കൊന്ന് നീക്കി..... ഒരു ബ്ലാക്ക് ഷർട്ടും വൈറ്റ് കളർ പാന്റ് മിട്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി തന്നേ നോക്കിയിരിക്കുന്നവനെ കാൻകെ അവളുടെ ഹൃദയമിടിപ്പ് ശക്തിയായി..... ഗൗരവം നിറഞ്ഞ ആ മുഖത്ത് ആരോരും കാണാതെ തനിക്കായി കാത്ത് വെച്ചൊരു പുഞ്ചിരിയുണ്ട്..... കണ്ണുകളിൽ സധാ നിറഞ്ഞു നിൽക്കുന്ന കുസൃതി യും..... ആ കണ്ണുകൾ ഒരു നിമിഷം അവളെ കുരുക്കിയത് പോലെ തോന്നിയവൾക്ക്.... ഒരായിരം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമൊപ്പം ആ മിഴികളിൽ തന്നോടൊരു പ്രത്യേക ഭാവം കൂടി അവൾ കണ്ടിരുന്നു...... നീലു..... ഞങ്ങളെ അഭിയെ ഇഷ്ടപ്പെട്ടോ.... പെട്ടെന്ന് കൈകളിൽ പിടിച്ചു കൊണ്ട് ആനന്ദിയത് ചോദിച്ചപ്പോഴാണ് അവനിൽ നിന്നും അവൾ കണ്ണുകളൊന്ന് നീക്കിയത്...... അവൾ ആനന്ദിക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്ന് കൊണ്ടവളെ കെട്ടി പ്പിടിച്ചു..... കവിളുകളിൽ അമർത്തി ചുംബിച്ചു..... അപ്പോഴേക്കും കവിയും എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നിരുന്നു..... കല്യാണം എത്ര പെട്ടെന്ന് നടത്തിയാലും ഞങ്ങൾക്ക് സന്തോഷ മേയുള്ളു..... കിച്ചു പുഞ്ചിരിയോടെ പ്രകാശിനോടത് പറയുമ്പോൾ മൈഥിലി ക്കൊരു നിമിഷം സന്തോഷം കൊണ്ടവളുടെ ഹൃദയം പൊട്ടി പ്പോകുമോ യെന്ന് തോന്നി പ്പോയിരുന്നു..... ചുറ്റുമുള്ളവരെല്ലാം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നേ തനിക്കേറെ പ്രിയപ്പെട്ടവരായതാണ്..... എന്നാൽ അവരെയൊന്നും ഇനി കാണാൻ പോലും കഴിയില്ലെന്ന് കരുതിയ സ്ഥാനത്താണ് ഇനിയെന്നും തന്റെ കൂടെയുണ്ടെന്ന പോലവരെ തിരിച്ചു കിട്ടിയിരിക്കുന്നത്..... തന്റെ ഹൃദയത്തിലേ സന്തോഷത്തിന്റെ ആഴം അളക്കാൻ കഴിയുമോ..... അവൾക്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പും പോലെ തോന്നി...... അവളൊരു നിമിഷം പപ്പയെ നോക്കി...... ഞാൻ....ഞാൻ വിവാഹത്തിന് തീയതി കുറിച്ചോട്ടെ..... പ്രകാശ് അവളെ നോക്കിയത് ചോദിച്ചതും അവളോടി ചെന്നയാളെ കെട്ടി പിടിച്ചിരുന്നു...... അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... നിന്റെ സന്തോഷമല്ലേ മോളെ ഞങ്ങൾക്ക് വലുത്.... അതിലും വലിയ എന്ത്‌ സമ്പത്താണ് എനിക്കുള്ളത്........ പ്രകാശതും പറഞ്ഞു കൊണ്ട് അവളുടെ മുടിയിലൂടേ ഒന്ന് തലോടി....... പിന്നെ അഭിമന്യു..... അവനെ പോലൊരു മരുമകനെ കിട്ടുക എന്നത് എന്റെയും ഭാഗ്യ മല്ലേ........ അഭിയെ നോക്കി പുഞ്ചിരിയോടെ പ്രകാശതും കൂടി പറഞ്ഞതും ഒരു നിമിഷം മൈഥിലി യുടെ മിഴികളും അവനിലേക്കൊന്ന് നീങ്ങി........ അല്ല സർ...... സാറിന്റെ മകളെ സ്വീകരിക്കാൻ അർഹതയുണ്ടോ യെന്ന് എനിക്കിപ്പോഴും സംശയമാണ്......... പക്ഷെ അവളെ പോലൊരു പെണ്ണിനെ വിട്ട് കളയാൻ മനസ്സ് വരാത്തത് കൊണ്ടാണ് ഇന്നലെ രാത്രി തന്നേ സാറിനെ ഞാൻ വിളിച്ചത്...... അഭി പ്രകാശിനോടായത് പറയുമ്പോഴും കണ്ണുകൾ തന്നിലേക്ക് നീങ്ങുന്നതവളറിയൂന്നുണ്ടായിരുന്നു.... ആ കണ്ണുകളിൽ ഇത് വരെ കാണാത്തൊരു തരം ഭാവമുണ്ട്..... ഒരു തരം ആരാധനയാണതെന്ന് തോന്നി പ്പോയവൾക്ക്.. അവന്റെ കണ്ണുകളിലെ ഭാവം അവളിലേക്കൊരു തിളക്കം പകർന്നു.... എന്റെ മകൾ മൈഥിലി ക്ക് വേണ്ടി യീ പടി കയറില്ലെന്ന് പറഞ്ഞു പോയത് താൻ തന്നെയല്ലായിരുന്നോ... അഭി പറഞ്ഞു നിർത്തുയതിന് മറു ചോദ്യമെന്നോണം പ്രകാശത് ചോദിക്കുമ്പോൾ തന്റെ മകളെ കുറിച് അത്രയും വലിയ വാക്കുകൾ പറഞ്ഞു കേട്ടതിലുള്ള ഒരച്ഛന്റെ നിറഞ്ഞ അഭിമാനമുണ്ടായിരുന്നാ മുഖത്ത്....... അഭിയൊരു നിമിഷം അയാളെ നോക്കി... അതിനു ഞാൻ ചോദിച്ചു വന്നത് സാറിന്റെ മകൾ മൈഥിലി യെ യല്ലല്ലോ..... അഭി പ്രകാശിന് നേരെയത് പറയുമ്പോൾ അയാൾ സംശയത്തൊടെ അവനെ നോക്കി .... എന്റെ നീലാംബരിയെ യാണ്‌.... അതിന് ബാക്കിയെന്നോണം അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തോടെ അവനത് പറഞ്ഞതും ഒരു നിമിഷം അവൾക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നിയിരുന്നു.... കുസൃതി നിറഞ്ഞ ആ കണ്ണുകളെ തനിക്ക് നേരിടാൻ കഴിയില്ലെന്ന വണ്ണം അവൾ പതിയെ തലയൊന്ന് കുനിച്ചു..... പ്രകാശ് അത് മനസ്സിലാക്കിയെന്ന വണ്ണം അവനെ നോക്കുമ്പോഴും അതറിയുന്നവരുടെയെല്ലാം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..... അതായിരുന്നു ഞങ്ങൾക്കിടയിലെ അവളുടെ പേര്..... മനസ്സിലാകാതെ നിൽക്കുന്നവർക്കായി ദേവിയൊരു ചിരിയോടെ അത് പറഞ്ഞതും പ്രകാശ് കണ്ണുകൾ തുറിപ്പിച്ചെന്ന പോൽ മൈഥിലി യെ യൊന്നു നോക്കി..... അവളൊരു ചമ്മലോടെ അങ്ങനെ നിന്ന് പോയിരുന്നു.... എങ്കി വരു..... ഇനി കഴിച്ചിട്ടാവാം സംസാരം..... രാധിക അത് പറഞ്ഞതും എല്ലാവരും കഴിക്കാൻ എഴുന്നേറ്റു..... മിഥു.... നീയും ഇരുന്നോ.... പ്രകാശത് പറഞ്ഞതും അഭിയുടെ തൊട്ടടുത്തായുള്ള കസേരയിലേക്ക് അവളുമിരുന്നു..... അതേ..... ഇനി ഇതാണ് തന്റെ സ്ഥാനമെന്ന തിരിച്ചറിവിന് പോലും വല്ലാത്തൊരു ഭംഗി യുണ്ടായിരുന്നു..... അവൾ തല ചെരിച്ചവനെ യൊന്നു നോക്കി..... അവനും നോക്കിയെന്ന് തോന്നിയ ആ നിമിഷം അവൾ പെട്ടെന്ന് കണ്ണ് വെട്ടിച്ചു..... മുഖത്ത് നോക്കാനുള്ള ധൈര്യം ഇപ്പോഴില്ലെന്നതാണ് ശെരി..... കള്ളം പറഞ്ഞു കൂടെ കൂടിയവളാണ്..... തന്നേ കുറിച് താനായി പറഞ്ഞു അവനറിയേണ്ടതായിരുന്നു.... അതിനു മുന്പേ പിടിക്കപ്പെട്ടു...... അവൾ കണ്ണുകൾ വെട്ടിച്ച അതേ നിമിഷം അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി പറ്റി പിടിച്ചിരുന്നു..... ഒരുമിച്ചിരുന്നു കഴിക്കുന്ന നിമിഷങ്ങളിൽ പല വിധ സംസാരങ്ങളും ഉണ്ടായെങ്കിൽ കൂടി അവളൊന്നും കേട്ടിരുന്നില്ല..... പരസ്പരം രണ്ട് വീട്ടുകാരും അവരെ കുറിച് പറയുമ്പോഴും പരിചയപ്പെടുമ്പോഴുമൊന്നും തന്നേ അവളവിടെ യുണ്ടായിരുന്നില്ല....... ഇന്നീ നടക്കുന്നത് സത്യമാണെന്ന് വിശ്വസിക്കാൻ പോലും കഴിയാതെ യിരിക്കുക യായിരുന്നവൾ..... പണ്ട് കഥകളിലൊക്കെ കാണും പോലെ ഒരു മാന്ത്രിക മോതിരം കയ്യിലിട്ട് സ്വപ്ന ലോകത്ത് കൂടെ സഞ്ചരിക്കുകയാണോ താനെന്നവൾക്ക് സംശയം തോന്നി പ്പോയി..... അപ്പോഴും തന്റെ അരികിലായി ചേർന്നിരിക്കുന്ന ആ ഗന്ധം അത് യാഥാർഥ്യമാണെന്ന സത്യത്തെ വിളിച്ചോതുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിരവളെ പൊതിഞ്ഞു പിടിച്ചിരുന്നു...... വിവാഹ തീയതി കുറിച്ചിട്ടാണ് അവരിറങ്ങിയത്.... ഒരു മാസത്തെ സമയമുണ്ട് വിവാഹത്തിന്...... താലി കെട്ട് അഭിയേട്ടന്റെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ്..... അത് കഴിഞ്ഞ് ഇവിടെ വന്ന് പപ്പയുടെ ആളുകൾക്കൊരു ഫങ്ക്ഷൻ ..... പിന്നെ നീലാംബരത്തിൽ മറ്റൊരു പരിപാടി..... അങ്ങനെ നീണ്ടു പോകുന്നു വിവാഹത്തിന്റെ ചിത്ര രേഖ...... അപ്പോഴും താനൊരു അപ്പൂപ്പൻ താടി യായി ആകാശത്തിലൂടെ ചുറ്റി നടക്കുകയാണ്..... ഒട്ടും ഭാരമില്ലാതെ..... ഉയർച്ചകളെയോ താഴ്ചകളെയോ ഭയക്കാതെ.... അങ്ങനെയങ്ങനെ ..... കാരണം താനിപ്പോ ഉള്ളത് ഭൂമിയിലല്ല..... ഭൂമിയെക്കാൾ വിശാലമായ ഒരു വന്റെ ഹൃദയത്തിലാണ്...... അവിടേക്ക് കയറി പറ്റുക എന്നത് വളരേ ദുർഘടമായിരുന്നു.... പാതിക്ക് വെച്ച് വീണു പോയി എന്ന് തന്നേ കരുതിയ നേരത്താണ് ഏതോ കൈകൾ വന്ന് താങ്ങി അവനിലേക്ക് തന്നേ ചേർത്ത് വെച്ചത്...... ആരായിരിക്കുമത്...... ഇത്ര പെട്ടെന്ന് അവന്റെ മനസ്സ് മാറി അവന് താനൊരു മാലാഖ യായി തോന്നിയതെങ്ങനെയാണ് ... എന്തായിരിക്കും അതിന് പിന്നിലെ കാരണം..... എവിടെ നിന്നോ ഒരു നീലാംബര പൂക്കളുടെ ഗന്ധം അവളെ തഴുകി കടന്ന് പോയത് അവളറിഞ്ഞിരുന്നില്ല..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.5K views
23 hours ago
#📙 നോവൽ ബൈക്കിൽ അവനോട് ചേർന്നിരുന്ന് വരുന്ന ദീപ്തിയെ കണ്ടതും മീരയുടെ മുഖം വലിഞ്ഞു മുറുകി. ആ നിമിഷം അവളുടെ മനസ്സിലേക്ക് കടന്ന് വന്നത് കോളേജ് ടൂർ കഴിഞ്ഞു വന്ന ദിവസം വേണിയുടെ മുന്നിൽ വച്ച് താൻ ശ്രീഹരിയുടെ ബൈക്കിൽ അവനോട് ചേർന്നിരുന്ന് പോയതാണ്. അന്ന് ആ കാഴ്ച കണ്ട് വേണി എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ ഇരട്ടിയാണ് ഇന്ന് ഇപ്പോൾ ഈ നിമിഷം താൻ അനുഭവിക്കുന്നതെന്ന് വേദനയോടെ മീര ചിന്തിച്ചു. തന്റെ ഭർത്താവിന്മേൽ ആ പെണ്ണ് അധികാരം സ്ഥാപിക്കുമോ എന്നൊരു ഭയം മീരയുടെ ഉള്ളിൽ നിറഞ്ഞു. ആ കാഴ്ച്ച കണ്ട് നിൽക്കാൻ ത്രാണി ഇല്ലാതെ മീര അകത്തേക്ക് കയറി പോയി. അത് കണ്ടതും ശ്രീഹരിയുടെ ചുണ്ടിൽ പ്രതികാരം നിറഞ്ഞൊരു പുഞ്ചിരി വിടർന്നു മറഞ്ഞു. "ദീപ്തി ഇവിടെ ഒറ്റയ്ക്കാണോ താമസം?" ബൈക്ക് സ്റ്റാൻഡ് ഇട്ട് ഇറങ്ങുമ്പോ അവൻ ചോദിച്ചു. "അതേ... നാട്ടിലേക്ക് ട്രാൻസ്ഫർന് ശ്രമിക്കുന്നുണ്ട്. എപ്പോ കിട്ടുമെന്ന് അറിയില്ല. ഉടനെ ശരിയാക്കാം എന്നൊക്കെയാ പറയുന്നത്. ദീപ്തി പറഞ്ഞു. "ദീപ്തി മാരീഡ് ആണോ?" ശ്രീഹരി ചോദിച്ചു. "എന്റെ ഹസ്ബൻഡ് മരിച്ചു പോയി ശ്രീഹരി. അദ്ദേഹത്തിന്റെ ജോലിയാണ് എനിക്ക് ലഭിച്ചത്. 18 ആം വയസ്സിൽ ആയിരുന്നു എന്റെ വിവാഹം അജിയേട്ടനുമായി കഴിഞ്ഞത്. എന്നേക്കാൾ 14 വയസിനു മൂത്തത് ആയിരുന്നു. കല്യാണം കഴിഞ്ഞു 1 വർഷം കഴിഞ്ഞപ്പോ കുട്ടിയായി. എനിക്ക് 22 വയസ്സുള്ളപ്പോ അദ്ദേഹം ഹാർട്ട് അറ്റാക് വന്ന് മരിച്ചു. അദ്ദേഹം ഒരു ഹാർട്ട് പേഷ്യന്റ് ആയിരുന്നു. അത് മറച്ചു വച്ചായിരുന്നു വിവാഹം നടത്തിയത്. അദ്ദേഹം മരിക്കുമ്പോൾ മോൾക്ക് 3 വയസ്സായിരുന്നു പ്രായം. ഇപ്പോൾ അവൾക്ക് ഏഴ് വയസ്സുണ്ട്. ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയിട്ട് 2 വർഷം ആയെ ഉള്ളു. മോൾ നാട്ടിൽ എന്റെ അമ്മയുടെ കൂടെയാണ് താമസം. അടിക്കടിയുള്ള ട്രാൻസ്ഫർ മോൾടെ സ്കൂൾ വിദ്യാഭ്യാസത്തേ ബാധിക്കണ്ടല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടാത്തത്. അത് പോരാതെ ഇവിടെ കൊണ്ട് വന്ന് നിർത്തിയ ആരെങ്കിലും മോളെ നോക്കാൻ കൂടെ വേണം. എന്റെ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടും വന്ന് നിൽക്കില്ല. അതൊക്കെ കാരണം മോൾ അവിടേം ഞാൻ ഇവിടേം ആയി." ദീപ്തിയുടെ കഥ കേട്ടപ്പോൾ ശ്രീഹരിക്ക് അവളോട് എന്ത് പറയണമെന്ന് തന്നെ അറിയാതെയായി. "സോറി ദീപ്തി. എനിക്കൊന്നും അറിയില്ലായിരുന്നു. തന്നെ കണ്ടാൽ കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ല. വെറുതെ വീട്ടിലെ വിശേഷം അറിയാൻ ജസ്റ്റ്‌ ചോദിച്ചതാ ഞാൻ." ശ്രീഹരി ബദ്ധപ്പെട്ട് മറുപടി നൽകി. "അതൊന്നും സാരമില്ല... ശ്രീഹരി ഈ ഓഫീസിലേക്ക് വന്നപ്പോൾ മുതൽ ആരോടും അധികം സംസാരത്തിന് നിൽക്കാതെ ജോലി ചെയ്ത് പോകുവായിരുന്നല്ലോ. അങ്ങനെ ഉള്ളപ്പോൾ എന്റെ കാര്യമൊക്കെ എങ്ങനെ അറിയാനാണ്. ഇവിടെ ഞാൻ താമസിക്കുന്ന വീടിനു മുകളിൽ റെന്റിനു വന്ന് നിൽക്കാൻ തുടങ്ങിയിട്ട് കൂടി എന്നോട് നേരെചൊവ്വേ മിണ്ടിയിട്ടില്ലല്ലോ. ആരോടും കൂടുതൽ മിണ്ടാൻ താല്പര്യം ഇല്ലാത്ത ആളാണെന്നു തോന്നിയത് കൊണ്ടാണ് ഞാനും ഇത്രയും നാൾ വലിയ സംസാരത്തിനൊന്നും വരാതിരുന്നത്. ഇന്ന് പക്ഷേ വണ്ടി കിട്ടാത്തത് കൊണ്ട് എനിക്ക് ശ്രീഹരിയോട് ലിഫ്റ്റ് ചോദിക്കാൻ സംസാരിക്കേണ്ടി വന്നു. ഇങ്ങനെ ആരോടും മിണ്ടാതെ സ്വന്തം കാര്യം നോക്കി നടക്കല്ല്ട്ടോ. നമുക്ക് ചുറ്റുമുള്ളവരോടും ഒന്ന് ചിരിച്ചു കാണിക്കുകയും മിണ്ടുകയും ഒക്കേ വേണം. എന്നാലേ നമുക്കൊരു അത്യാവശ്യം വന്നാൽ ആരെങ്കിലും സഹായിക്കാൻ ഉണ്ടാവു. ദീപ്തി പാതി കളിയായും കാര്യമായിട്ടുമാണ് അത് പറഞ്ഞത്. "സത്യത്തിൽ ഞാൻ എല്ലാവരോടും മനഃപൂർവം മിണ്ടാത്തതാണ് ദീപ്തി. ഞാൻ മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്റെ സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കി തീർത്തത്." ശ്രീഹരിയുടെ മുഖത്ത് സങ്കടം നിറഞ്ഞു. "അതിന് മാത്രം എന്ത് പറ്റി ശ്രീഹരിക്ക്? വൈഫും ആയിട്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ? ദീപ്തി ചോദിച്ചു. "ഹാ.... അവൾ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണവും അവൾ ഒരുത്തൻ മാത്രമാണ്." ശ്രീഹരി നെടുവീർപ്പിട്ടു. "എന്നോട് ഷെയർ ചെയ്യാൻ പറ്റുന്നതാണെങ്കി പറയു. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ." ദീപ്തി പറഞ്ഞു "അതൊക്കെ പറയാൻ തുടങ്ങിയ ഇപ്പോ ഒന്നും തീരില്ല. അതുകൊണ്ട് വേറൊരു ദിവസം പറയാം ഞാൻ. ഇപ്പോ ഞാൻ പോയിട്ട് കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും കഴിക്കട്ടെ." ശ്രീഹരി മുകളിലേക്ക് പോകാൻ തുടങ്ങി. "അതേ... നാളെ രാവിലെ കൂടി എനിക്ക് ലിഫ്റ്റ് തരേണ്ടി വരും. ബുദ്ധിമുട്ട് ആവോ." ദീപ്തി പറഞ്ഞു. "ഏയ്‌... എനിക്കൊരു ബുദ്ധിമുട്ടും ഇല്ല... ദീപ്തിക്ക് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി." പറഞ്ഞിട്ട് ശ്രീഹരി മുകളിലേക്ക് പോയി. അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഹാളിലെ സോഫയിൽ മീര ഇരിപ്പുണ്ടായിരുന്നു. ശ്രീഹരി പക്ഷേ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിൽ കയറി വാതിൽ അടച്ചു. അവനോട് ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നതിനെ കുറിച്ച് ചോദിക്കാൻ കാത്തിരുന്ന മീര ഇളിഭ്യയായി പോയി. എങ്കിലും വിട്ട് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. ശ്രീഹരി ഫ്രഷ് ആയി വരുന്നതും കാത്ത് അവൾ അവിടെ തന്നെ ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു ശ്രീഹരി കുളിച്ചു ഡ്രസ്സ്‌ മാറി വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോൾ കാറ്റു പോലെ മീര അവന്റെ അടുത്തേക്ക് ചെന്നു. 'എന്താ ശ്രീയേട്ടന്റെ ഉദ്ദേശം? അവൾ ചോദിച്ചു. "എന്ത് ഉദ്ദേശം?" "ശ്രീയേട്ടൻ എന്തിനാ ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നത്. "എന്റെ ബൈക്കിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ കയറ്റും. അത് ചോദിക്കാൻ നീയാരാ?" ശ്രീഹരി കോപിച്ചു. "ഞാൻ ഭാര്യയായി ഉള്ളപ്പോ നിങ്ങളെ വണ്ടിക്ക് പിന്നിൽ ഒരുത്തിയെയും കയറ്റണ്ട. എനിക്കത് ഇഷ്ടമല്ല. മീര ഒച്ച ഉയർത്തി. "നിന്റെ ഇഷ്ടം നോക്കിയല്ല ഞാൻ ജീവിക്കുന്നത്. പിന്നെ നിന്നെ ഞാനെന്റെ ഭാര്യ ആയിട്ടല്ല വേലക്കാരി ആയിട്ടാ കാണുന്നത്. അതുകൊണ്ട് വേലക്കാരി ആ സ്ഥാനത്ത് നിന്നാൽ മതി. ഉടമസ്ഥനെ ഭരിക്കാൻ വരണ്ട.' "എന്നോട് പ്രതികാരം വീട്ടാൻ കണ്ടെത്തിയ വഴിയാണ് ഇതെങ്കിൽ ഭയങ്കര ചീപ്പായി പോയെന്നെ എനിക്ക് പറയാൻ ഉള്ളു. ശ്രീയേട്ടൻ തന്നെ സ്വന്തം വില കളയരുത്. മീര ചൊടിച്ചു. "എന്റെ ജീവിതം തന്നെ നശിപ്പിച്ചിട്ട് എന്റെ മുന്നിൽ നിന്ന് ഇങ്ങനെ പ്രസങ്ങിക്കാൻ നാണമില്ലേ നിനക്ക്. ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ഞാൻ ഇനിയും ദീപ്തിയെ എന്റെ ബൈക്കിൽ കയറ്റും. ഞാൻ അവളുടെ കാറിലും കയറും. ചിലപ്പോൾ അതിനപ്പുറവും ചെയ്യും ഞാൻ. ഇതൊന്നും കണ്ട് നിക്കാൻ പറ്റില്ലെങ്കിൽ ആ മേശ വലിപ്പിലുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് ഇവിടുന്ന് ഇറങ്ങി പോടീ. കുറച്ചെങ്കിലും നാണവും മാനവും ബാക്കി ഉണ്ടെങ്കിൽ നീ അങ്ങനെ എങ്കിലും ചെയ്ത് എനിക്ക് സ്വസ്ഥത താ. അത്രേം പറഞ്ഞിട്ട് ശ്രീഹരി മുറിയിലേക്ക് തന്നെ കയറി പോയി. മീര മുഖം പൊത്തി കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്കും പോയി. രാത്രി 9 മണി കഴിഞ്ഞപ്പോൾ ശ്രീഹരി ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിരുന്ന അത്താഴം എടുത്തു കഴിച്ചിട്ട് പോയി കിടന്നു. 10 മണിക്കാണ് മീര കഴിക്കാൻ വന്നത്. ശ്രീഹരി കഴിച്ചു വച്ച പാത്രം കൂടി എടുത്തു കഴുകി വച്ചിട്ട് അവളും പോയി കിടന്നു. ആ രാത്രി മീരയ്ക്ക് ഉറക്കം വന്നതേയില്ല. ശ്രീഹരി തന്നെ പ്രകോപിപ്പിക്കാൻ ആയിരിക്കും ദീപ്തിയെ ബൈക്കിൽ കയറ്റിയതെന്നും അവർ തമ്മിൽ അരുതാത്ത ബന്ധമൊന്നും ഉണ്ടാവില്ല എന്നൊക്കെ ഓർത്ത് സമാധാനിക്കാൻ അവൾ ശ്രമിച്ചു. ശ്രീഹരി ഇനി തന്നെ പുറത്താക്കാൻ വേണ്ടി ഇതുപോലെ ഉള്ള എന്തൊക്കെ ചെയ്താലും അവനോട് അതിന്റെ പേരിൽ അടികൂടാതെ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണമെന്ന് മീര തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ ചെയ്താൽ അവന് തന്നോടുള്ള വെറുപ്പ് മാറിയാലോ എന്നൊക്കെ അവൾ ആശിച്ചു. കുറേ നാൾ ശ്രീഹരിയുടെ കാര്യത്തിലൊന്നും ഇടപെടാതെ അവന്റെ കാര്യങ്ങൾ മുടക്കം കൂടാതെ ചെയ്ത് പോന്നാൽ അവന്റെ മനസ്സ് അലിയുമെന്ന് മീര ചിന്തിച്ചു. അതിനാൽ പിറ്റേ ദിവസം രാവിലെ ശ്രീഹരി ദീപ്തിയെ കൂടി കൊണ്ട് പോകുന്നത് കണ്ടിട്ടും മീര പ്രതികരിക്കാൻ നിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ശ്രീഹരി ബൈക്ക് എടുക്കാതെ ദീപ്തിക്കൊപ്പം തന്നെ ഓഫീസിൽ പോകാനും വരാനും ആരംഭിച്ചു. അത് അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെടാൻ കാരണമായി. ദീപ്തിയുമായി സൗഹൃദത്തിൽ ആയതിനാൽ ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചുള്ള യാത്രയിൽ ശ്രീഹരി തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ദീപ്തിയോട് തുറന്ന് പറഞ്ഞു. തുടരും
Salora
655 views
1 days ago
AI indicator
പാർട്ട്‌ 2 എവിടേക്കാ…?” “വീട്ടിലേക്ക്.” “എന്റെ സ്കൂട്ടി ഇടിച്ചിട്ടോ…?” “ഇൻഷുറൻസ് ഉണ്ടാവില്ലേ…?” മാളവിക ഒരു നിമിഷം അവനെ തുറിച്ചുനോക്കി. “സോറി പറയാൻ അറിയില്ലേ…?” “ഇല്ല.” “എന്ത്…?” “അറിയില്ലെന്ന്.” അവന്റെ മറുപടി ശാന്തമായിരുന്നു. പക്ഷേ അതിലെ അഹങ്കാരം അവളുടെ ദേഷ്യം ഇരട്ടിയാക്കി. “കാശുണ്ടെങ്കിൽ എന്തും ചെയ്യാമെന്നാണോ വിചാരം…?” അവൻ മറുപടി പറഞ്ഞില്ല. കാറിന്റെ ഡോർ തുറക്കാൻ നോക്കി. മാളവിക വീണ്ടും തടഞ്ഞു. “ഒരു മിനിറ്റ്.” ഇത്തവണ അയാൾ അവളുടെ മുഖത്തേക്ക് നേരെ നോക്കി. ആ നോട്ടത്തിൽ ദേഷ്യമില്ല… ചിരിയില്ല… ഒന്നുമില്ല. “എന്താ…?” “ആദ്യം ഒരു സോറി.” “പറഞ്ഞില്ലെങ്കിൽ…?” “ഞാൻ പോലീസിനെ വിളിക്കും.” “വിളിക്ക്.” “ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.” “ഫോണും നിന്റേതല്ലേ… വിളിക്ക്.” അവൾ ശരിക്കും ഫോൺ എടുത്തു. അത് കണ്ടപ്പോൾ അയാൾ ഒരു ദീർഘനിശ്വാസമെടുത്തു. പതിയെ സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു. ഒറ്റക്കൈ കൊണ്ട് സ്കൂട്ടി ഉയർത്തി സ്റ്റാൻഡിലിട്ടു. മാളവിക ഒന്നും പറഞ്ഞില്ല. അവൻ പോക്കറ്റിൽ നിന്ന് പഴ്‌സ് എടുത്തു. രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ പുറത്തെടുത്ത് അവൾക്ക് നേരെ നീട്ടി. “മിറർ മാറ്റാം”q മാളവിക ആ പണം വാങ്ങിയില്ല. “എനിക്ക് നിങ്ങളുടെ പണം വേണ്ട.” “പിന്നെ…?” “ഒരു സോറി.” ആദ്യമായി അയാളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. പരിഹാസം നിറഞ്ഞ ചിരി. “സോറി കൊണ്ട് മിറർ ഒട്ടുമോ…?” “അത് മര്യാദയാണ്.” “അങ്ങനെയൊരു മര്യാദ എനിക്ക് അറിയില്ല.” അത്രയും പറഞ്ഞ് പണം വീണ്ടും പേഴ്‌സിലിട്ടു. കാറിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു. “ഡോ…!” മാളവിക വീണ്ടും വിളിച്ചു. ഇത്തവണ അയാൾ ഗ്ലാസ് താഴ്ത്തി. “പേര് എന്താ…?” രണ്ട് നിമിഷം നിശ്ശബ്ദത. ശേഷം വളരെ ശാന്തമായി പറഞ്ഞു. “അതറിയേണ്ട ആവശ്യം നിനക്കില്ല.” #തുടർ കഥ 📚 #പ്രണയം
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.3K views
1 days ago
#📙 നോവൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഗംഗയ്ക്കു ആകെ ഒരു ബുദ്ധിമുട്ട് പോലെ..പിന്നിൽ കേറി ഇരുന്ന് പോകാനും മടി. അവനാണെങ്കിൽ മുന്നോട്ട് നോക്കി ഇരിക്കുകയാണ്. ഗംഗ പതിയെ നടന്നു ചെന്നിട് അവന്റെ പിറകിലായി കയറി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ട് എടുത്തതും പെട്ടന്ന് അവൾ അവന്റെ തോളിൽ വലം കൈ അമർത്തി അനന്തേട്ടാ പതുക്കെ പോയാൽ മതി ട്ടോ... എനിക്ക് ബൈക്കിലെ യാത്ര അത്രയ്ക്ക് വശമില്ല. ഗംഗ അല്പം മുന്നോട്ട് ആഞ്ഞു അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ ബൈക്കിന്റെ വേഗത അല്പം കുറച്ചു കൊണ്ട് ഇത്തിരി മുൻപോട്ട് ആഞ്ഞു ഇരുന്നു. മെയിൻ റോഡ് കഴിഞ്ഞു ഇത്തിരി പോയ ശേഷം വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി.. ഇരു വശവും ചെമ്പരത്തി വേലി തീർത്ത ആ വഴിയിലൂടെ പോകുമ്പോൾ അവിടെവിടെയായ് വീടുകളൊക്കെ കണ്ടു. വഴിയോരത്തു കാലികളെ വെറുതെ മേയാൻ വിട്ടേക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഇത്തിരി പേടി തോന്നി. എങ്ങാനും വണ്ടിയുടെ കുറുകെ ചാടിയാൽ എന്താകും അവസ്ഥ... അതോർത്തപ്പോൾ അവൾക്ക് ശരീരം വിറച്ചു. ചില കാലികളുടെ കൊമ്പും കുലുക്കിയുള്ള ഓട്ടം കണ്ടാൽ പേടിച്ചു മൂത്രംഒഴിച്ച് പോകുമല്ലോ എന്ന് അവളോർത്തു. കുണ്ടും കുഴിയും നിറഞ്ഞ പാത പിന്നിട്ട ഒരു മലയടി വാരത്തു വണ്ടി വന്നു നിന്നു. അമ്പലം ഉണ്ടോ എന്ന് ചുറ്റിനും നോക്കി. പക്ഷെ എങ്ങും കാണാതെ വന്നപ്പോൾ ഗംഗ യുടെ നെറ്റി ചുളിഞ്ഞു. ഇറങ്ങു...... അവളുടെ നോട്ടം കണ്ടു കൊണ്ട് അനന്തൻ പറഞ്ഞു... അമ്പലത്തിൽ എത്തിയോ... അവൾ ഊർന്നിറങ്ങുമ്പോൾ അവനോട് ചോദിച്ചു ഹമ്..... ഒന്ന് മൂളിയ ശേഷം അനന്തൻ ബൈക്ക് ന്റെ ചാവി ഊരി എടുത്തിട്ട് പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു അടിവാരവും കഴിഞ്ഞു അവർ നേരെ ഇറങ്ങി ചെന്നത് ഒരു ചെറിയ ഇടവഴിയിൽ ആയിരുന്നു. അവിടെ നിന്നും ഒരു ചെറിയ കയറ്റം. പച്ചപുല്ല് പുതച്ച ആ ചരുവിലൂടെ കയറിയ ശേഷം നാലഞ്ച് പടികൾ പിന്നിട്ടു മുകളിൽ എത്തിയപ്പോൾ ഗംഗയെ നന്നായിട്ട് കിതച്ചു. ഇനി ഒരുപാട് ദൂരം ഉണ്ടോ അനദേട്ടാ.. കിടപ്പടക്കിക്കൊണ്ട് ഗംഗ അനന്തനെ നോക്കി. ദെ.. ആ കാണുന്നതാണ് അമ്മൻ കോവിൽ. അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗംഗ നോക്കി.. ഒരു പാറ യുടെ മുകളിലായി കാണുന്ന ചെറിയൊരു കോവിൽ നാലഞ്ച് ആളുകൾ നിൽക്കുന്നത് അവൾ കണ്ടു.. ഇവിടെയാണ് ഭദ്രകാളി അമ്മന്റെ മൂലസ്ഥാനം.. അമ്മ പറഞ്ഞത് ഉപദേവതയെ പ്രതിഷ്ഠിച്ച അമ്പലത്തിന്റെ കാര്യമാണ്.. ഇവിട തൊഴുതു പ്രാർത്ഥിച്ചിട്ട് അവിടേക്ക് പോകാം.. മ്മ്..... അണച്ചു കൊണ്ടവൾ മൂളി. പിന്നെയും പാതകൾ താണ്ടി നടന്നു പോയപ്പോൾ അവൾ ഓർത്തത്, ഇതുതന്നെയല്ലേ തന്റെ ജീവിതം എന്നായിരുന്നു. ദുർഘടങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് അവൾ ചിന്തിച്ചു. അപ്പോഴേക്കും അവർ ഏറ്റവും മുകളിലായി അമ്പലത്തിന്റെ മുൻവശത്ത് എത്തിയിരുന്നു. വളരെ ചെറിയ ഒരു കോവിലാണ്. പലവിധത്തിലുള്ള ധാരാളം ചെടികൾ ചുറ്റിനും പൂത്തുനിൽക്കുന്നു. തണുപ്പും കുളിരും സുഗന്ധപൂരിതവുമായ ഒരു അന്തരീക്ഷം. ഏതൊക്കെയോ പക്ഷികളുടെ പാട്ടും കുറുകലും, ഒപ്പം അകലെ എവിടെയോ ഒഴുകുന്ന അരുവിയിൽ നിന്നുതിരുന്ന കള കളാരവം... വളരെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശം.. ഒപ്പം ഭക്തി സാന്ദ്രമായ അന്തരീക്ഷം. ചന്ദനത്തിന്റെയും പനിനീരിന്റെയും മഞ്ഞൾപൊടിയുടെയും ചെമ്പകപ്പൂവിന്റെയും ഒക്കെ മാസ്മരിക സുഗന്ധം നിറഞ്ഞ ക്ഷേത്രങ്കണത്തിലേക്ക് അനന്ദന്റെ പിന്നാലെ കയറുമ്പോൾ , ഈ നാടുവിട്ടൊരിക്കലും പോകാൻ തനിക്കിടെ ഉണ്ടാവരുത് എന്നാണ് അവൾ ആദ്യമായി പ്രാർത്ഥിച്ചത്.. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന ഭദ്രകാളി സങ്കല്പമായിരുന്നു ആ ക്ഷേത്രത്തിൽ കുടികൊണ്ടത്. ഉഗ്രരൂപണിയായ ശ്രീഭദ്രയെ ആയിരുന്നു ഗംഗ ഓർത്തതെങ്കിൽ ഈ ക്ഷേത്രത്തിൽ, മക്കളുടെ മുൻപിൽ സകല ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊണ്ട് വാത്സല്യ വരദായിനിയായ ഭദ്രകാളിആയിരുന്നു കറുത്ത രൂപമായിരുന്നു. ശരിക്കും ഒരു അമ്മ ഇരിക്കുന്ന പോലെ അവൾക്ക് തോന്നി... ആ മടിത്തട്ടിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് തന്റെ സങ്കടം മുഴുവനും ഇറക്കി വെച്ചോട്ടെ എന്നും, അമ്മയുടെ വലം കൈകൊണ്ട് തന്റെ നെറുകയിൽ ഒന്ന് തലോടി തന്നെ അശ്വസിപ്പിക്കാമോ എന്നുമാണ് അവൾ അമ്മൻ കോവിലിലെ അമ്മയോട് പ്രാർത്ഥിച്ചത്. മിഴികൾ നിറഞ്ഞു തൂവിയത് അറിയാതെ അവൾ ആ വിഗ്രഹത്തിൽ നോക്കി തന്റെ സങ്കടം പറയുകയാണ്. ആരുമില്ല..... എനിയ്ക്ക് ആരുമില്ല...പെറ്റമ്മ പോലും ആട്ടി പായിച്ചു, താൻ പറയുന്ന ഒരു വാക്ക് കേൾക്കാൻ പോലും കൂട്ടാക്കാതെ താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് തിരക്കാതെ തന്റെ അച്ഛനും, കൂടപ്പിറപ്പും ഒക്കെ അകലെ തന്റെ നാട്ടിൽ ഉണ്ട്. ജീവിതത്തിൽ അങ്ങോളം കൂടെ കാണുമെന്ന കരുതിയവന്റെ പേകൂത്തുകൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. മാതൃത്വത്തിന്റെ ചൂട് അറിയും മുന്നേ തന്റെ കുഞ്ഞും വേർപ്പെട്ട് പോയി.. അവളുടെ അധരം വിറയ്ക്കുകയാണ്.... അവൾ വീണ്ടും ശ്രീ കോവിലിൽ ഇരിയ്ക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. ഗംഗ..... അനന്തൻ വിളിച്ചതും അവൾ ഞെട്ടി മുഖം തിരിച്ചു നോക്കി. പ്രദക്ഷിണം വയ്ക്കാൻ വരൂ... അവൻ മുന്നോട്ടു നടന്നു... പിന്നാലെ ഗംഗയും.. ഒരുതവണ ചുറ്റിപ്രദക്ഷിണം വെച്ച ശേഷമാണ് അനന്തൻ കാട്ടുപൂക്കൾ കൊണ്ട് കോർത്ത ഒരു മാല വാങ്ങി ഗംഗയുടെ കയ്യിൽ കൊടുക്കുന്നത്. ഇത് നടയ്ക്കു വെച്ച് തന്റെ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക.. ഉറപ്പായും ദേവി സാധിപ്പിച്ചു തന്നിരിക്കും.. അവൻ പറയുന്നത് കേട്ട് അവൾ തലകുലുക്കി. ഇനി ഒരു ചതിക്കുഴിയിലും എന്നെ വീഴ്ത്തരുത്,,, എനിക്ക് കാവൽ ആയിട്ട് എന്റെ അമ്മ എന്നും ഉണ്ടായിരിക്കണം, അമ്മയുടെ ഇരു കണ്ണുകളും എന്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണം,, നാളത്തെ ജോലി എനിക്ക് അനുയോജ്യമായതാണെങ്കിൽ മാത്രം മതി,,,അല്ലെങ്കിൽ അമ്മ അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞേക്കണം. ഇനിയും കണ്ണുനീര് കുടിയ്ക്കുവാൻ എനിക്ക് പറ്റില്ല,,, അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു.... അതായിരുന്നു അവൾ ആ ദേവിഅമ്മയെ നോക്കി പ്രാർത്ഥിച്ചത്.. പിന്നീട് കൺമുമ്പിൽ വെച്ച് തന്നെ തിരുമേനി ആ മാല ഭദ്രകാളി അമ്മയെ ചാർത്തുകയും ചെയ്തു. വീണ്ടും മൂന്നുപ്രദക്ഷിണം കൂടിവെച്ച ശേഷം അനന്തനോടൊപ്പം ഗംഗ കോവിലിന്റെ പുറത്തേക്ക് ഇറങ്ങി. അപ്പോളേക്കും ഇത്തിരി പ്രായം ചെന്ന ഒരു സ്ത്രീയവരുടെ അടുത്തേക്ക് നടന്നു വന്നു. പാറിപ്പറന്ന മുടിയിഴകളും, ഇത്തിരി പുറത്തേക്ക് തുറിച്ചു നിൽക്കുന്ന ചുവന്ന മിഴികളും, അല്പം ഉന്തിയ ദന്ത നിരകളും,, അലസമായി വാരിവലിച്ചു കൊടുത്തിരിക്കുന്ന ഒരു പട്ട്ചേലയും ആയിരുന്നു അവരുടേത്.. അവരെ കണ്ടപ്പോൾ ഗംഗയ്ക്ക് ചെറുതായി ഭയം തോന്നി. അനന്തൻ റെ അരികിലേക്ക് ഇത്തിരി നീങ്ങി നിന്നപ്പോൾ അവൻ എന്താണെന്ന് അർത്ഥത്തിൽ ഗംഗയെ നോക്കി. സ്ത്രീയെ കണ്ടുകൊണ്ടാണെന്ന് അനന്തന് ബോധ്യമായി. ഇത് കാളികുട്ടിയമ്മ... ഇവിടെയാണ് ഈ അമ്മയുടെ വാസം...പാവമാ.. പേടിക്കണ്ട... അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഗംഗയോട് പറഞ്ഞു. കയ്യിലിരുന്ന് ചെറിയൊരു മുല്ലപ്പൂ മാല അവർ അനന്തന് കൊടുത്തിട്ട് ഗംഗയെ ചൂണ്ടി അത് ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടു. അവ്യക്തമായ രീതിയിൽ ന്തോ പറഞ്ഞു കൊണ്ട് അവർ പിന്നെയും ഗംഗയെ നോക്കി. അനന്തന് ചെറിയ മടി പോലെ തോന്നി. ഉൻ പൊണ്ടാട്ടി.... അവർ ചോദിച്ചതും അനന്തൻ അല്ലെന്ന് നിഷേധ രൂപേണ തലകുലുക്കി.. പെട്ടെന്ന് അവർ കോവിലിലേക്ക് വിരൽ ചൂണ്ടിയിട്ട് അനന്തനോട് നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ ആംഗ്യത്തിൽ പറയുന്നുണ്ട്. അനന്തനും ഗംഗയും ആകെ വല്ലായ്മയുടെ നിൽക്കുകയാണ്,, വീണ്ടും വീണ്ടും അവർ പൂ ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ അനന്തൻ ഗംഗയുടെ മുടി ചുരുളിലേക്ക് അത് തിരുകി വെച്ചു.. പെട്ടന്ന് അവർ അവിടെ തൂങ്ങിയാടുന്ന മണിയിൽ പിടിച്ച് ഉറക്കെ അതു മുഴക്കി ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവരെ രണ്ടാളെയും അനുഗ്രഹിച്ചുകൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി പോയി തുടരും.
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 113 ✍️ രചന - ജിഫ്‌ന നിസാർ 💥 ഏഹ്.. അതിപ്പോ എന്തിനാവും " അത് വരെയും തന്നെക്കാൾ വലിയൊരു ധൈര്യശാലി ഇനിയീ ലോകത്ത് തന്നെയില്ലെന്ന മട്ടിൽ നിന്നിരുന്ന മിയ കാശി പറഞ്ഞതറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു പരവേശത്തിലാണ്. കാർത്തുവിന് ചിരി വരുന്നുണ്ട് അവളുടെ മുഖം കാണുമ്പോൾ. പക്ഷേ മുൻ അനുഭവങ്ങൾ വെച്ചിട്ട് അവളെങ്ങനെ എരിതീയിൽ നിൽക്കുമ്പോൾ ചിരിച്ചു പോയാൽ അത്‌ തനിക്കത്ര നല്ലതിനാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവളത് കടിച്ചോതുക്കി. "എന്തായാലും നീ ശിവേട്ടനെ ഒന്ന് കാണെടി.. മൂപ്പർക്കിനി എന്താ പറയാനുള്ളതെന്നറിയാലോ.. അങ്ങനെ ഉള്ളത് കൊണ്ടാവും കാശ്യേട്ടൻ നിന്നോട് രാവിലെ പോയാൽ മതിയെന്ന് പറഞ്ഞത്.. എന്തായാലും ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ആൾക്ക് നല്ല മാറ്റം ഉണ്ടെന്ന് തോന്നുന്നു.. അല്ലേൽ ഇതിത്ര വേഗത്തിലൊരു പുരോഗതി ഉണ്ടാവില്ലല്ലോ " കാർത്തു അവളെ ആശ്വാസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവൾ പറയുന്ന ഓരോ വാക്കും മിയക്ക് കൂടുതൽ ടെൻഷൻ നൽകുകയാണ് ചെയ്യുന്നത്.. ഈ പണിക്ക് ഇറങ്ങേണ്ടായിരുന്നു എന്ന് പോലും തോന്നി പോയ്‌.. റിയലി സോറി ഡീ.. " കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മിയ പറയുമ്പോൾ കാർത്തു അവളെ കണ്ണ് മിഴിച്ചു നോക്കി. എന്തിന്.. നീ എന്നോട് എന്ത് ചെയ്തു.. " ഇതിപ്പോ ചെയ്തതിനല്ല.." മിയക്കൊരു വല്ലാത്ത ചിരി.. പിന്നെ..." ഇത് കുറെ മുന്നേ ചെയ്ത് പോയൊരു തെറ്റിനാ " മിയ കണ്ണ് ചിമ്മി കാണിച്ചു. കാര്യം തെളിയിച്ചു പറയെടി. കാർത്തു അവളുടെ കൈയിൽ ഒരടി കൊടുത്തു. മിഷൻ കാശി നാഥൻ.. അന്ന് ഞാൻ നിന്നോട് എന്തൊക്കെ പറഞ്ഞിരുന്നു. മറക്കാനും വെറുക്കാനും വിട്ടു കളയാനുമൊക്കെ എത്ര ഫോഴ്‌സ് ചെയ്ത് വെറുപ്പിച്ചു.. പക്ഷേ ഇന്ന്.. ഇന്ന് എനിക്കറിയാം കാർത്തു അന്നത്തെ നിന്റെ മനസ്സ്..അവസ്ഥ.. ഇതിപ്പോ ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ട് പോലുമില്ല. എന്നിട്ടും.. ഞാനത്.. എങ്ങനാ നിന്നോട് പറയുന്നേ.. " അവളോടത് പറയുമ്പോൾ പോലും മിയയുടെ മുഖം ചുവന്നു. അങ്ങനിപ്പോ നി കഷ്ടപ്പെട്ടത് പറയണ്ട ട്ടോ .." കാർത്തു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചിരിച്ചു.. ഇന്നിനി ഹോസ്റ്റലിൽ ചെന്നില്ലേൽ നിന്റെ അപ്പൻ പ്രശ്നമുണ്ടാകുമോ ഡീ.. " കാർത്തു സംശയത്തോടെ മിയയെ നോക്കി. എനിക്കറിയില്ല.." പ്രണയത്തിനു മാത്രം നൽകാൻ കഴിയുന്നൊരു ധൈര്യം അപ്പോൾ മുതൽ മിയയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിൽപ്പുണ്ട്.. കാർത്തുവിനത് വളരെ പെട്ടന്ന് തന്നെ മനസിലായി.. 💥💥 നീ കയറുന്നില്ലേ.. " കാശി കാറിൽ നിന്നിറങ്ങും മുൻപ് ശിവയോട് ചോദിച്ചു. ഇല്ലെടാ.. നേരം വൈകി.." അതോ അവളുണ്ടായിട്ടോ.." കാശി ചിരിയോടെ ചോദിച്ചു. പോടാ.. അതൊന്നുമല്ല.." ചിരിച്ചു കൊണ്ട് ശിവ കാശിയെ നോക്കാതെ മുഖം തിരിച്ചു. കഴിച്ചിട്ട് പോകാ.. ഡാ.ഇനിയിപ്പോ വീട്ടിൽ ചെന്നിട്ടു വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോ.. " കാശി ഒന്ന് കൂടി പറഞ്ഞു. അതിപ്പോ ഇവിടെ ആയാലും അങ്ങനല്ലേ.. ഉറങ്ങിയവരെ ഉണർത്തണ്ടേ.. " അതിന് ഞാൻ തിരികെ വരാതെ ഉറക്കം വരാത്തൊരാൾ ഇവിടുണ്ട്.. " കാശിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. അതാരാണെന്ന് അവൻ പറഞ്ഞില്ലേലും ശിവക്ക് മനസ്സിലായി. ഹൃദയം നിറഞ്ഞൊരു ചിരിയപ്പോൾ അവനിലുമുണ്ട്. "രാവിലെ വരാൻ മറക്കണ്ട നീ.. ഞാൻ മിയയിട് പറയാൻ കാർത്തുവിനെ ഏല്പിച്ചിട്ടുണ്ട്. പുറത്തേക്കിഎങ്ങും വഴി കാശി ഓർമ്മിപ്പിച്ചു. വേണോ ഡാ.. എനിക്കെന്തോ.. ഇത് സെറ്റാവില്ല എന്നൊരു തോന്നൽ.. അവരൊക്കെ വല്ല്യ ആളുകൾ.." ശിവ ചടപ്പോടെ മുഖം ചുളിച്ചു. ചുമ്മാ നീയൊന്ന് പോയി നോക്ക് ശിവ.. പറ്റില്ലേൽ നമ്മുക്ക് വിട്ടു കളയാം..മിയ നല്ല കുട്ടിയ.. അവളെ മാത്രം നോക്ക്.. അവൾ നിനക്ക് ഒക്കെ ആവുമെങ്കിൽ ബാക്കി ഒക്കെ നിന്റെ വഴിയേ താനെ സെറ്റായി കൊള്ളും..ഇല്ലേൽ അവളുണ്ടാക്കി കൊള്ളും.." കാശ്ശിയൊരു ചിരിയോടെ പറഞ്ഞിട്ടും ശിവയുടെ മുഖത്തെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അത് മിയയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവനപ്പോൾ അനുഭവിക്കുന്ന ആ ഫീൽ.. അതിന്റെ ആഴം.. അതെല്ലാം ശിവ പറയാതെ തന്നെ കാശിക്കറിയാൻ കഴിയുമല്ലോ. പോയി നോക്കടാ.. എന്ന് മാത്രം പറഞ്ഞു കൊണ്ടവൻ കാറിന്റെ ഡോർ അടച്ചു കൊണ്ട് തിരിഞ്ഞു. അപ്പോഴേക്കും മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് കാർത്തുവങ്ങോട്ട് ഇറങ്ങി വരുന്നുണ്ട്. "കാശി.. അവളെ നോക്കി ചിരിയോടെ നിൽക്കുന്ന കാശി ശിവ വിളിച്ചത് കേട്ടപ്പോൾ അവനെ നോക്കി. എന്താടാ.. അവന്റെ മുഖം കണ്ടപ്പോൾ എന്തോ പറയാനുണ്ടെന്ന് മനസ്സിലായത് കൊണ്ട് കാശി കുറച്ചു കൂടി ശിവയുടെ അരികിലേക്ക് നീങ്ങിനിന്ന് കൊണ്ട് ചോദിച്ചു. എടാ... അമ്മയെ ഇറക്കാൻ എന്തേലും..." കാശിയുടെ നോട്ടം കണ്ടപ്പോൾ ശിവ മുഴുവനും പറഞ്ഞില്ല. നിന്റമ്മ വീട്ടിലില്ലേ... " കാശി കടുപ്പത്തിൽ ചോദിച്ചു. ശിവ ഒന്നും മിണ്ടാതെ അവനെ നോക്കുക മാത്രം ചെയ്തു. അങ്ങനെ വീട്ടിൽ അല്ലാത്തവർ എവിടെ ആണേലും അതിപ്പോ അവരുടെ കൂടി കയ്യിലിരിപ്പ് കൊണ്ടാണ്.. അതൊന്ന് തീരട്ടെ.. അഹങ്കാരം ഒരു പൊടിക്ക് കുറഞ്ഞിട്ടു അമ്മയാവട്ടെ ശിവ.. അപ്പൊ ഞാൻ പോകും.. " തീരുമാനിച്ചുറപ്പിച്ചത് പോലുള്ള അവന്റെ വാക്കുകൾ. അത് മതിയെന്ന പോലെ ശിവ തലയാട്ടി. ഇറങ്ങുന്നില്ലേ ശിവേട്ട.. " കാർത്തു കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ശിവയോട് ചോദിച്ചു. അവൾ ചേർന്ന് നിന്ന ആ നിമിഷം തന്നെ കാശിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചു. ഇല്ല കുഞ്ഞാറ്റെ.. പോട്ടെ..നേരം പോയ്‌.. " ശിവയാ കാഴ്ച കണ്ട തൃപ്തിയോടെയാണ് മറുപടി പറഞ്ഞതും. അവരങ്ങനെ ഒരുമിച്ച് ചേർന്ന് നിൽക്കുന്നത് കാണാൻ അവനത്ര മാത്രം കൊതിച്ചു പോയിരുന്നല്ലോ. "നിന്റെ കൂട്ടുകാരി കൊച്ചുറങ്ങിയോ " ശിവയൊരു കള്ളചിരിയോടെ ചോദിച്ചു. കാശിയെ കൂടി നോക്കി അതേ കള്ളത്തരത്തോടെ തന്നെയാണ് കാർത്തു അതേ എന്ന് മൂളിയതും. "എങ്കിൽ വിട്ടോ ഡാ.. നാളെ ഏഴിന് മുന്നേ പോര്.. എങ്കിലേ സമയത്ത് മിയക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്യാൻ പറ്റൂ.." കാശ് ഓർമ്മിപ്പിച്ചു.. ശിവ അത് സമ്മതിച്ചു കൊണ്ട് തന്നെയാണ് തിരികെ പോയതും.. 💥💥 അശോകനെന്താ ഈ വഴിയേ... " അയാളെ അവിടെ വീട്ടിൽ കണ്ട ടെൻഷൻ മുഴുവനുമുണ്ട് തമ്പിയുടെ മുഖം നിറയെ. അന്ന്.. കാർത്തു കാശിയുടെ കൂടെ പോയെന്നറിഞ്ഞ അന്ന്.. അന്നാണ് അവർ അവസാനമായി കണ്ടത്. അന്ന് ആവിശ്യത്തിലും കൂടുതൽ ബഹളം ഉണ്ടാക്കിയിട്ട് തന്നെയാണ് തമ്പി ഇറങ്ങി പോന്നതും. മഹേഷേന്ന മകൻ ഒരു മനുഷ്യന് വേണ്ട യാതൊരു ക്വാലിറ്റിയും ഇല്ലാതായി പോകാൻ കാരണം അയാളുടെ പക മുറ്റിയ മനസും അതിൽ നിന്നും മകനിലേക്ക് ഒഴുകിയ വിഷം നിറഞ്ഞു നിൽക്കുന്ന ഉപദേശങ്ങളും തന്നെയാണ്. എന്തും.. ഇഷ്ടം തോന്നുന്ന താല്പര്യം തോന്നുന്ന എന്തും സ്വന്തമായി കിട്ടണം എന്നുള്ള സ്വാർത്ഥത അയാളിൽ പണ്ട് മുതൽ തന്നെയുണ്ട്. തനിക്കല്ലാതെ മറ്റൊരാൾക്കും യാതൊരു വിധത്തിലുമുള്ള ഉയർച്ച ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന.. പ്രാർത്ഥന നടത്തുന്ന ക്രൂരത നിറഞ്ഞ അയാളിലെ അതേ മനസ്സ് തന്നെ മകനിലേക്കും വെച്ച് മാറി.. പഠിച്ചു പാസായി വന്നപ്പോൾ അച്ഛനെക്കാൾ കേമനായി തന്നെ ആ കാര്യത്തിൽ മഹേഷേന്ന മകൻ വളർന്നു. അതിന് വേണ്ടി അവനിനി ചെയ്തു കൂട്ടാനൊന്നും ബാക്കിയില്ല എന്നാ പോലാണ്. തമ്പി അളിയൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.. ഞാൻ ആദ്യമായാണോ ഇവിടെ വരുന്നേ.. " ആ മുഖത്തെ പതർച്ചയും വെപ്രാളവും കണ്ടപ്പോൾ തന്നെ അയാൾക്കെല്ലാം അറിയാമെന്നുള്ളത് അശോകന് ഉറപ്പായി. അയാളതപ്പോൾ നന്നായി ആസ്വദിച്ചു കൊണ്ടാണ് പറഞ്ഞതും. മഹി ഇവിടില്ല.. " അശോകന്റെ ചോദ്യം കേട്ടതായി പോലും ഗൗനിക്കാതെ തമ്പി കടുപ്പത്തിൽ പറഞ്ഞപ്പോഴും അശോകൻ ചിരിക്കുക മാത്രം ചെയ്തു.. "അവനില്ലെന്ന് എനിക്കറിയാലോ.. അവനെവിടെ പോയെന്നും എന്തിനു പോയെന്നും കൂടി എനിക്കറിയാം അളിയാ.." അതേ ചിരിയോടെ തന്നെ അശോകൻ പറയുമ്പോൾ തമ്പിയുടെ മുഖം വിളറി വെളുത്തു.. ദീപയില്ലേ... ആ പറഞ്ഞതിന്റെ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നത് പോലെ ചോദിച്ചു കൊണ്ട് അശോകൻ അകത്തേക്ക് കയറി.. തമ്പിയുടെ നെഞ്ചിടിപ്പേറി.. അശോകന്റെ ആ വരവ്.. അതങ്ങനെ ഒരു വെറും വരവല്ലെന്ന് അയാൾക്കുള്ളിൽ നിന്നുമൊരു മുന്നറിയിപ്പ് ഉയർന്നു കേൾക്കുന്നുണ്ട്. എരിതീയിൽ എന്നത് പോലെയാണ് പിന്നെയുള്ള അയാളുടെ അവസ്ഥ.. അകത്തേക്ക് കയറി ചെല്ലാനും അവിടെ നിൽക്കാനും വയ്യാ.അകത്തേക്ക് ചെല്ലാൻ അയാൾക്ക് നല്ലത് പോലെ ഭയമുണ്ട്.. അശോകൻ ചോദിക്കുന്ന ചോദ്യങ്ങൾ. നോക്കിയും കണ്ടും വേണം എല്ലാം ചെയ്യാനെന്ന് മഹിയുടെ കർശന നിർദ്ദേശങ്ങളുണ്ട് അയാൾക്കും ദീപക്കും. അപ്പോഴേക്കും ശബ്ദം കേട്ടിട്ട് ഇറങ്ങി വന്ന ദീപാ തൊട്ട് മുമ്പിൽ ചിരിയോടെ നിൽക്കുന്ന സഹോദരനെ കണ്ടപ്പോൾ വല്ലാതെ പകച്ചുപോയി. "എപ്പോ.. വന്നു.." ആ നോട്ടവും ചിരിയും കാണെ.. ദീപ ചോദിച്ചു. നിനക്കെന്താ ദീപേ.. വിക്കും തുടങ്ങിയോ.. " എന്നലാ ഭയത്തെ തീർത്തും അവഗണിച്ചു കൊണ്ട് അശോകൻ ചിരിയോടെ തന്നെ ചോദിച്ചു. ഏയ്.. ഒന്നുല്ല..ഇരിക്ക്.. ഞാൻ ചായ എടുക്കാം.. " ആ മുന്നിൽ.. വല്ലാത്തൊരു ശൗര്യം നിറഞ്ഞു നിൽക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കാൻ വയ്യാതെ രക്ഷപ്പെട്ടു പോകാനുള്ള ത്വരയോടെ ദീപ തിടുക്കത്തിൽ തിരിഞ്ഞ് നടക്കുമ്പോൾ അശോകന്റെ ചുണ്ടിലെ ചിരിക്ക് പുച്ഛത്തിന്റെ ചുവയുണ്ടായിരുന്നു.. തീരുമാനിച്ചുറപ്പിച്ച ഒരുപാട് കാര്യങ്ങളുടെ കനമുണ്ടായിരുന്നു... തുടരും... നമ്മളവസാനത്തിനു ആരംഭം കുറിച്ച് കഴിഞ്ഞു.. ഇത് തീർന്നിട്ട് സ്വസ്ഥമായിട്ട് ഇടണോ അതോ തീരും മുന്നേ തുടങ്ങി വെക്കണോ പുതിയ കഥ എന്നൊരു കൺഫ്യൂഷൻ ഉണ്ട് കേട്ടോ എനിക്ക്.. എന്തായാലും ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കണം 😁 റിവ്യൂ ഇട്ടിട്ട് പോണേ. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
priya
2.5K views
4 days ago
"വെള്ളം ചൂടായിട്ടുണ്ട്... കുഴമ്പെടുക്കട്ടെ ചൂട് പിടിക്കാം.." മുറി വാതിക്കൽ വന്ന് തിരക്കിയ കൊച്ചു പെൺകുട്ടിയെ രാമകൃഷ്ണൻ ഒന്ന് തിരിഞ്ഞു നോക്കി. വാതിൽ പടിയിൽ തന്നെ നിൽക്കുകയാണവൾ. അകത്തേക്ക് കയറി വന്നോളൂ കുട്ടി..!!! അദ്ദേഹം കൈ കാട്ടി അകത്തേക്ക് വിളിച്ചു.. ഒന്ന് സങ്കോചിച്ചു നിന്നെങ്കിലും പിന്നെ അവളും അകത്തേക്ക് കയറി.. ഒരു പത്തിരുപതു മിനിറ്റ് കഴിഞ്ഞ് ചൂട് പിടിക്കാം.. വെള്ളം അടപ്പത്തു തന്നെ കിടക്കട്ടെ.. ഹ്മ്മ്.. രാമകൃഷ്ണൻ പറഞ്ഞതും അവൾ തലയാട്ടി.. നാളെ തൊട്ട് ഇവിടുത്തെ ഈ ബാത്‌റൂമിൽ നിന്ന് ചൂട് വെള്ളം എടുത്തോളൂട്ടോ.. ഹീറ്റർ ഓൺ ആക്കിയാൽ നല്ല തിളച്ച വെള്ളം കിട്ടും.. അദ്ദേഹം പറഞ്ഞതും അവൾ അതിനും തലയാട്ടി. പേര് ഞാൻ മറന്നൂ... പണ്ടത്തെ പോലെ തീരെ ഓർമ്മ നിക്കണില്ല.. വേഗം മറക്കും എല്ലാം. അദ്ദേഹം ഒരു നേർത്ത ചിരിയോടെ പറഞ്ഞതും ഉള്ളിലെ നേരിയ ഒരു പരിഭ്രമത്തിന്റെ അവശേഷിപ്പും മായ്ച്ചു കളഞ്ഞ് അവളും തിരിച്ചു ചിരിച്ചു. ആവണി.. എങ്ങനെയാ...?? ""ആവണി.."" Story name : സ്നേഹസാന്ദ്രം 🍃 Writer name : കൃഷ്ണപ്രിയ പ്രാണപ്രിയ സ്റ്റോറി ലിങ്ക് : https://pratilipi.app.link/V5X44dgcr5b #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ