നോവൽ #തുടർകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.9K കണ്ടവര്‍
19 മണിക്കൂർ
#📙 നോവൽ - മുറി ചെറുക്കൻ..... 🔻 ഭാഗം _72 ✍️ രചന -Aysha akbar ആശുപത്രി യുടെ മണം രവിയുടെ ജീവിതത്തിൽ ഒരോ ദിവസവും പിടി മുറുക്കി കൊണ്ടിരുന്നു...... ടെസ്റ്റുകളും റിപ്പോർട്ടുകളും മരുന്നുകളുമായി പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു...... തോൽക്കാൻ മനസ്സില്ലാതെ പൊരുതി കൊണ്ടിരിക്കുമ്പോഴും അയാൾ തനിച്ചായിരുന്നു.... ജോലിക്കാർ ശമ്പളത്തിന് വേണ്ടി മാത്രം ചെയ്യുന്ന കാര്യങ്ങളല്ലാതെ മാനസികമായി അയാൾ ഒറ്റക്കായിരുന്നു.... ഒരു ഞണ്ടിന്റെ പിടുത്തം പോലെ മനസ്സിലെ ആ പിടുത്തം മുറുകി കൊണ്ടിരുന്നു...... ആകെ ക്കൂടി നിറഞ്ഞ ശൂന്യത അയാളുടെ ശരീരത്തെ യും മനസ്സിനെയും ഒരു പോലെ തളർത്തി ഉടലിലും ഉയിരിലും ഒരു പോലെ വേദന നിറച്ചു..... അഹങ്കാരവും വാശിയുമെല്ലാം എങ്ങോ നീങ്ങി പോകുന്നത് അയാളറിയുന്നുണ്ടായിരുന്നില്ല... പകരം അഹങ്കാരത്തിന്റെ അറ്റത്ത് വെച്ചു നഷ്ടപ്പെ ടുത്തി കളഞ്ഞ കുടുംബത്തേയോർക്കുമ്പോൾ ഒരു നീറ്റൽ മാത്രം മനസ്സിൽ ബാക്കിയായി..... അവൻ പറഞ്ഞത് പോലെ അവനിലേക്ക് തന്നെ സഹായത്തിനു ചെന്നാലോ എന്ന് മനസ്സ് ആലോചിച്ചു തുടങ്ങിയിരിക്കുന്നു... അപ്പോഴും ഉള്ളിലെ ഏതോ ഒരു കോണിൽ നിന്ന് ആരോ തന്നെ മനഃപൂർവം പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു..... എന്നാൽ ഇത് പോലെ കൂടുതൽ ദൂരം തനിക്ക് മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു... ഉള്ളാകെ നീറി പ്പുകയുന്നുണ്ട്...... ആകെ ക്കൂടി കത്തി കരിഞ്ഞു പോയൊരു ഹൃദയം മാത്രം ബാക്കിയുള്ളത് പോലെ.... അതിലെ ചാരത്തിലിപ്പോഴും അഹങ്കാരവും അഭിമാനവും ബാക്കിയുള്ളത് പോലെ...... അതിങ്ങനെ നീറി പുകഞ്ഞു കൊണ്ടിരിക്കുകയാണ്.... അവിടം വരെയൊന്നു പോയാൽ മനസ്സിനും ശരീരത്തിനും മരുന്നുണ്ടെന്ന് അപ്പോഴും അയാളുടെ ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇഷാനി ആ ഉമ്മറത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്നു..... വീർത്ത വയറിൽ പതിയെ യൊന്നു തടവി...... ഓർമ്മ വെച്ചത് മുതൽ തന്റെ ജീവിതം ഒരേ ദിശയിലാണ് ഒഴുകിയിരുന്നത്.... ഒരു മാറ്റവുമില്ലാതെ.... എപ്പോഴും സങ്കടങ്ങളും അവഗണനയും മാത്രം...... തന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളിലായി തരം തിരിക്കാൻ തനിക്ക് കഴിയും.... അവനെ കാണുന്നതിന് മുന്പും.... അവനെ കണ്ട ശേഷവും...... അവനെ കാണും മുമ്പ് എന്തിനെന്നറിയാത്ത നിർവികാരമായൊരു ജീവിതമായിരുന്നു..... ഒരോ ദിവസവും വെറുതെ അങ്ങനെ തള്ളി നീക്കി..... നിറം മങ്ങിയ ബാല്യവും കൗമാരവും....... ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒതുക്കി വെച്ചു ഒരു കൂട്ടിൽ കഴിഞ്ഞു.... ഓർക്കുമ്പോൾ തൊണ്ടക്കുഴിയിൽ എന്തോ ഒരു വിങ്ങൽ മുറുക്കിയത് പോലെ..... എന്നാൽ അവനെ കണ്ട ശേഷമോ...... ഓർത്തപ്പോൾ തന്നെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..... അടക്കി പ്പിടിച്ചു വെച്ചിരുന്ന സ്വപ്നങ്ങളെയെല്ലാം കൂടു തുറന്ന് വിട്ടത് അവനാണ്....... ചെറിയ കാര്യങ്ങളിൽ പോലും ഇത്ര മേൽ സന്തോഷം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു...... ഓരോ മാറ്റങ്ങളിലും തനിക്ക് കിട്ടുന്നത് പുതിയ പുതിയ സന്തോഷങ്ങളാണ്...... ഉള്ളിൽ വിരിഞ്ഞു തുടങ്ങിയ തന്റെ ജീവനെ കാത്താണ് ചുറ്റുമുള്ള ഓരോരുത്തരുമിരിക്കുന്നത്....... മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ പോലും ഇടമില്ലാത്ത വണ്ണം സന്തോഷം തന്നെ വരിഞ്ഞു മുറുക്കുകയാണ്.... ഇത് വരെ അനുഭവിച്ച സങ്കടങ്ങൾക്ക് പകരമായി വിധി തനിക്ക് വെച്ചു നീട്ടുകയായിരിക്കും ഈ നിമിഷങ്ങളൊരു പക്ഷെ..... ആലോചന യിലാണ്ടിരിക്കുമ്പോഴാണ് ഒരു പാത്രത്തിൽ നേന്ത്രപ്പഴം പുഴുങ്ങിയതുമായി തനൂജാമ്മ വന്നത്...... ഇത് മുഴുവൻ കഴിക്കണം..... ഇന്നലത്തെ പോലെ കാണിക്കരുത്..... തനൂജ സ്നേഹത്തോടെ താക്കീത് നൽകി അവിടെ നിന്ന് പോകുമ്പോൾ ഇഷാനി ഒരു ചെറു ചിരിയോടെ അങ്ങനെയിരുന്നു....... ശർക്കരയിട്ട് പുഴുങ്ങിയ നേന്ത്ര ക്കായയെക്കാൾ മധുരമുണ്ടായിരുന്നു അമ്മയുടെ ആ വാക്കുകൾക്കെന്ന് അവൾക്ക് തോന്നി.... മമ്മയും ഇപ്പൊ ഇടയ്ക്കിടെ വരാറുണ്ട്.... വരാനോരിടം കിട്ടിയ സന്തോഷം ആ മുഖത്തും താൻ കാണുന്നുണ്ട്..... എന്തൊക്കെ ആട്ടും തുപ്പും സഹിച്ചാലും പപ്പയുടെ കാല് കീഴിൽ കിടക്കേണ്ടിയിരുന്നല്ലോ ഇത്രയും നാളും.... ഇപ്പൊ അങ്ങനെയല്ല....വല്ലാതെ മനസ്സ് മുട്ടുമ്പോൾ ഓടി വന്ന് തന്റെ സങ്കടം ഒന്നിറക്കി വെക്കാൻ ഒരിടമുണ്ട്..... അങ്ങനെയൊരിടം എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്........ എന്നേ കാണുമ്പോൾ മമ്മക്ക് വല്ലാത്ത കുറ്റ ബോധമുണ്ട്.... ആ കണ്ണുകളിൽ മൂടി കെട്ടിയ ദുഖത്തിന്റെ പാളി എനിക്ക് മാത്രമായി കാണാൻ കഴിയാറുണ്ട്...... കഴിഞ്ഞ തവണ വന്നപ്പോൾ ഇനി പ്രസവത്തിന്റെ സമയത്തേക്കേ വരൂ വെന്ന് പറഞ്ഞാണ് പോയത്..... ഋതിനും അവിടെ നല്ല തിരക്കാണ്... ചിന്തകളെ കീറി മുറിച്ചത് മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിന്റെ ശബ്ദമായിരുന്നു.. അവളുടെ കണ്ണുകൾ വിടർന്നു..... അധരങ്ങൾ ഒരു പുഞ്ചിരിയെ കൈ മാറി.... അവനെ കാത്ത് തന്നെയാണ് ഇവിടെ ഇരിക്കുന്നതും....... അവളെ കണ്ട പാടേ അവൻ കണ്ണുകൾ രണ്ടുമോന്ന് കൂട്ടി ചിമ്മി കാണിച്ചു...... അവളൊരു ചിരിയോടെ കാലു തിണ്ണയിൽ നിന്നിറക്കി വെച്ചതും പെട്ടെന്ന് എന്തോ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയിരുന്നവൾക്ക്..... അസഹനീയമായ ഒരു വേദന കടന്ന് പിടിച്ചത് പോലെ... എന്തിനാ ഈ തണുപ്പും കൊണ്ട് ഉറക്കമിളച്ചിരിക്കുന്നത് ... നേരത്തെ കിടക്കണമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.... അതിന് വേണ്ടിയാ വൈകുമെന്ന് വിളിച്ചു പറഞ്ഞത് തന്നെ..... അവനൊരു ശാസനയോടെ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ഇഷാനി ഒന്നും മിണ്ടിയില്ല.... അവൾ കാലുകൾ എങ്ങനെ മുന്നോട്ട് വെക്കുമെന്ന ചിന്തയിലായിരുന്നു..... എന്തേ..... വേദന വരുന്നുണ്ടോ..... അവളുടെ നിർത്തം കണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ഇടം കയ്യാലേ അവനെയോന്ന് തട്ടി...... ഇപ്പൊ ഇങ്ങനെയാണ്...... വേദന വരുന്നുണ്ടോ വേദന വരുന്നുണ്ടോ എന്ന് വെറുതെ ചോദിച്ചു കൊണ്ടേയിരിക്കും....... അവൾ തല്ലിയതും അവനൊന്നു ചിരിച്ചു...... കാല് അനക്കാൻ പറ്റുന്നില്ല സച്ചുവേട്ടാ...... എന്തോ ഒന്ന് ഉരുണ്ടു കയറും പോലെ...... അവളത് പറഞ്ഞതും കയ്യിലുള്ള കവർ അവിടെ വെച്ചു കൊണ്ട് അവൻ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തു...... ആ.... മുന്നത്തെ പോലെയല്ലട്ടോ....... നല്ല വെയ്റ്റുണ്ട് നടു വെട്ടി വീഴുവോ ഞാൻ...... അവളെ എടുത്ത് നടക്കും വഴി അവനത് ചോദിക്കുമ്പോൾ വേദനകിടയിലും അവളൊന്നു. ചിരിച്ചു.... അവളുടെ മിനിസമുള്ള മുടിയിഴകൾ പാതിരാ കാറ്റിൽ പാറി ക്കളിച്ചു.... അവർക്കിടയിലേക്ക് നൂണ്ട് കയറാൻ നോക്കുന്ന നിലാവിനെ പോലും തടഞ്ഞെന്ന വണ്ണം അവളവനിലേക്ക് പറ്റി ചേർന്നു..... മുറിയിലെത്തി കട്ടിലിൽ അവളെ ഇരുത്തി അവളുടെ നീര് വന്ന കാലിലവൻ ഉഴിഞ്ഞു കൊണ്ടിരുന്നു...... അവൻ ഉഴിഞിറക്കുന്നതനുസരിച്ചു അവൾ വേദന കൊണ്ട് കണ്ണുകൾ കൂട്ടി ചിമ്മി........ ഒരു വേള സച്ചുവിന്റെ ഹൃദയവും ഒന്ന് വേദനിച്ചു..... പ്രസവിക്കുന്ന ഓരോ സ്ത്രീക്കുമുള്ളത് ഒരു നിയോഗമാണ്..... എന്തൊക്കെ യാഥനകൾ സഹിച്ചും പുതിയൊരു ജന്മത്തെ ഭൂമിയിലേക്ക് കൊണ്ട് വരണമെന്നുള്ള നിയോഗം..... പ്രപഞ്ച ത്തിൽ മറ്റാർക്കും കഴിയാത്ത ഒരത്ഭുത സിദ്ധി യാണത്......... അതിനു നമ്മളടക്കം ഈ പ്രപഞ്ചം മുഴുവൻ അവർക്ക് കൂട്ട് നിന്നേ മതിയാവു..... ഏറെ നേരം അവനങ്ങനെ കാലിൽ ഉഴിഞ്ഞു കൊണ്ടിരുന്നു...... എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണു പോയി...... അവളുറങ്ങിയെന്ന് ഉറപ്പായിട്ടാണ് തലയിണ ശെരിയാക്കി വെച്ചു കൊടുത്ത് അവളെ പുതപ്പിച്ചു അവനവൾക്കരികിലേക്ക് കിടന്നത്........ ഒന്നുറങ്ങിയ ആ ഉറക്കത്തിൽ അവൾ ഞെട്ടിയെഴുന്നേറ്റു..... സച്ചുവേട്ടാ.... വേദനിക്കുന്നു...... ആ ഒരു ശബ്ദത്തിൽ തന്നെ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു....... പെട്ടെന്ന് തന്നെ ആ വീടുമുണർന്നു..... എല്ലാവരും കൂടി ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ അവളോടൊപ്പം അവരും കരയുന്നുണ്ടായിരുന്നു.... അവളുടെ കരച്ചിൽ അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു...... ആശുപത്രി വരാന്തയിൽ മിടിക്കുന്ന ഹൃദയത്തോടെ അവനങ്ങനെ നിൽക്കുമ്പോൾ അവിടെ നിൽക്കുന്നവരെല്ലാം തന്നെ ഉരുകുന്നു ണ്ടായിരുന്നു........ ഇഷാനി പ്രസവിച്ചിട്ടുണ്ട്.... ആൺ കുട്ടിയാണ്...... ഒടുവിൽ ലേബർ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് അത് പറഞ്ഞപ്പോഴാണ് അവരെ എന്തിനാണ് മാലാഖമാരെന്ന് പറയുന്നതെന്ന് അവന് മനസ്സിലായത്..... ഒരു നിമിഷം എല്ലാവരും ഒന്ന് സ്ഥബ്ദരായിരുന്നു...... സന്തോഷത്തിന്റെ ഏറ്റവും മൂർദ്ധന്യാ വസ്ഥ ഒരു നിർവികരതയാണ്..... അത്രയും സന്തോഷത്തെ ഏറ്റെടുക്കാൻ മനസ്സോരു നിമിശത്തേക്ക് പാകപ്പെട്ടേ മതിയാവു...... തനൂജയും മുത്തശ്ശിയും സന്തോഷത്തോടെ പരസ്പരം മുഖത്തൊട് മുഖം നോക്കി...... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..... ആകാശത്തു നിന്ന് നിലാവ് മാഞ്ഞു തുടങ്ങുന്ന ആ നിമിഷം അതവരിലേക്ക് കയ്മാറ്റം ചെയ്യപ്പെട്ടത് പോലെ അവരെല്ലാം തിളങ്ങി...... മീനു സന്തോഷം കൊണ്ട് കൈകൾ രണ്ടും കുടഞ്ഞു..... ഗോപി യുടെ കണ്ണുകൾ എന്തിനോ ഒന്ന് നിറഞ്ഞു.... അയാൾ ചുണ്ടുകൾ കൂട്ടി പ്പിടിച്ചു..... സച്ചു ഇരു കൈകളും മുഖത്ത് വെച്ചു കൊണ്ട് കസേരയിലേക്ക് ഒറ്റയിരിപ്പായിരുന്നു...... കരയുകയാണോ എന്ന് ചോദിച്ചാൽ അല്ല..... പക്ഷെ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്...... എല്ലാവരും വന്ന് അവന്റെ തോളിൽ പിടിച്ചു..... എനിക്ക് കിട്ടിയത് പോലൊരു മകനാവട്ടെ നിനക്കും...... തലയൊന്നുയർത്തിയ സച്ചുവിനെ നോക്കി ഗോപി യത് പറയുമ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റ് ഗോപിയെ കെട്ടി പിടിച്ചിരുന്നു....... പുതിയൊരു സ്ഥാനത്തേക്ക് കടക്കുമ്പോൾ തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ലൊരു അനുഗ്രഹമാണ് അച്ഛനിൽ നിന്ന് കിട്ടിയിരിക്കുന്നത്..... നീ എനിക്ക് നല്ലൊരു മകനാണെന്ന് പറയാതെ പറയുന്ന ആ നിമിഷം മറ്റെന്തിനേക്കാളും അവന് വിലപ്പെട്ടതായിരുന്നു..... കുഞ്ഞിനെ കയ്യിൽ തന്നപ്പോഴും പഞ്ഞി കെട്ട് പോലുള്ള ആ ശരീരം അവൻ തന്നോട് ചേർത്ത് വെച്ചു..... ഇഷാനിയെ മുറിയിലേക് മാറ്റിയ ശേഷം അവരുടെ വരവിനായി അവളും കാത്തിരിക്കുകയായിരുന്നു...... അവൾ എല്ലാവരുടെയും മുഖത്തെ നിറഞ്ഞ സന്തോഷം ഒപ്പിയെടുത്തു...... സച്ചുവിന്റെ കണ്ണുകളിലെ തിളക്കം മാത്രം മതിയായിരുന്നു അത് വരെയുള്ള വേദനകളെ മറക്കാൻ....... അവൻ അവളുടെ അരികിലേക്ക് വന്നിരുന്നു...... മിനുസമുള്ള കയ്യിൽ ഒന്ന് തലോടി....... ആ നെറ്റിയിൽ പതിയെ ഒന്ന് ചുണ്ടമർത്തുമ്പോൾ അവന്റെ കൺ കോണിലെവിടെയോ ഒരു നീർ തുള്ളി സ്ഥാനം പിടിച്ചിരുന്നു........ അവൾ അവന്റെ കവിളിൽ പതിയെ ഒന്ന് തലോടി..... അവരുടെ സന്തോഷം അവർ നിശബ്ദമായി പങ്കു വെച്ചു...... എല്ലാവരും കുഞ്ഞിനെ നോക്കി മനസ്സ് നിറക്കുമ്പോൾ അവൻ അവൾക്കരികിൽ തന്നെയിരുന്നു...... തന്റെ സന്തോഷങ്ങൾക്ക് കാരണക്കാരിയായ അവളിൽ അവന്നങ്ങനെ പറ്റി പിടിച്ചിരുന്നു...... മീനുവും അമ്മയും മുത്തശ്ശിയുമെല്ലാം കുഞ്ഞിനെ കൊഞ്ചിച് തുടങ്ങിയിരുന്നു..... കണ്ണുകൾ തുറന്ന് അവനൊന്നു കാണാൻ അവർ കാത്തിരുന്നു...... അവൻ കണ്ണുകൾ തുറക്കുന്ന ചുരുങ്ങിയ ആ സമയങ്ങൾ എല്ലാവരും ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു.... വീണ്ടും അവനുറക്കത്തിലേക്ക് വഴുതി വീണാൽ ആ മിനുസമുള്ള കയ്യിൽ തൊട്ടും തലോടിയും എല്ലാവരും അവന് ചുറ്റുമിരിക്കും.... അധികം വൈകാതെ തന്നെ മാളുവും ആദർഷും വന്നിരുന്നു....... അതിന് പിറകെ മമ്മയും ഋതിനും.... എല്ലാവരുടെയും കണ്ണുകളിലെ ആനന്ദം ഇഷാനിയെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നു..... അവൾ നിറഞ്ഞ മനസ്സോടെ എല്ലാം കണ്ടങ്ങനെ കിടന്നു....... അപ്പോഴും അവളുടെ കൈ വിരലു കളിൽ വിരൽ കോർത്തു അവൻ കൂടെ തന്നെയുണ്ടായിരുന്നു....... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
5.6K കണ്ടവര്‍
1 ദിവസം
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _19 ✍️രചന - ജിഫ്ന നിസാർ ❤‍🔥❤‍🔥 "ഇനിയും നിന്നോട് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ നകൂലാ.. വെറും മനുഷ്യനല്ലേ " അശോകന്റെ മുഖത്ത് പതിവിനെക്കാൾ ഗൗരവം. നകുലൻ അയാൾക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു. അവൻ വല്ലാതെ വിയർത്തു പോയിരിക്കുന്നു. തന്നെ ഇനി കാത്തിരിക്കുന്ന വിധി.. അതിനെ കുറിച്ചവന്നപ്പോൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവം. അമ്പലപറമ്പിൽ അശോകനാണ് മുന്നിൽ.. അയാളെ ചതിച്ചു കൊണ്ടാണ് താനിപ്പോൾ നിൽക്കുന്നത്. അതയാൾ തെളിവുകൾ സഹിതം കണ്ടു പിടിച്ചു കഴിഞ്ഞു. അതും എല്ലാം ഫ്രീഡവും നൽകി കൂടെ നിർത്തിയിട്ടും താൻ അയാളോട് ചെയ്യാൻ പാടില്ലാത്തൊരു തെറ്റ് തന്നെയാണ്. തുടക്കത്തിൽ തന്നെ അയാളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ തന്റെ കാര്യത്തിൽ ചെറിയൊരു ഇളവ് കിട്ടിയേനെ. ഇനിയിപ്പോ അത് കൂടി പ്രതീക്ഷിക്കരുത്. കൂടെ നടന്നു കൊണ്ട് ചതിച്ചു എന്നൊരു മാരകമായ കുറ്റം ചെയ്തവരോട് അശോകൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാവുന്ന താൻ കുറഞ്ഞപക്ഷം അങ്ങനൊരു വിഡ്ഢിത്തം ചെയ്യരുതായിരുന്നു. ഇനി അതോർത്തു കൊണ്ട് വേദനിക്കാം.. അശോകൻ വിധിക്കുന്ന ശിക്ഷ ഏറ്റു വാങ്ങാം എന്നല്ലാതെ തനിക് മുന്നിൽ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല. നകുലനപ്പോൾ മുഖമുയർത്തി നോക്കാൻ കൂടി ധൈര്യമില്ല. "നിനക്ക് ഞാനൊരു അവസരം തന്നതല്ലേ നകുലാ.. ഇനിയിങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് എന്നോട് നീ പറഞ്ഞതുമാണ്. എന്നിട്ടും ഞാനറിയാതെ എന്റെ ബിസിനസ് ഡീൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ ഇനി ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും.. ഒത്തു കിട്ടിയാൽ ഇനിയൊരു ദിവസം നീ എന്നെ കൊള്ളാനും മടിക്കില്ലല്ലോ." ശാന്തമായി ചിരിയോടെയാണ് പറയുന്നത്.. ആ ചിരിയെയും ശാന്തതയെയുമാണ് ഭയക്കേണ്ടതും. അമ്പലപറമ്പിൽ അശോകൻ നല്ലവനാണ്. നല്ലവനെന്നാൽ വളരെ നല്ലവൻ. നാട്ടുകാർക്ക് പ്രിയപ്പെട്ട അശോകേട്ടൻ. ആർക്കും എന്ത് സഹായവും ചെയ്യാൻ അയാൾക്കൊരു മടിയുമില്ല. നാടിനും നാട്ടുകാർക്കും വേണ്ടി അവരുടെ അശോകേട്ടൻ ചെയ്തു കൂട്ടിയ നന്മകൾക്ക് കണക്കില്ല. പക്ഷേ ചതി...വഞ്ചന..ഇതൊന്നും അയാൾ വെച്ചു പൊറുപ്പിക്കില്ല. അതയാളോട് ചെയ്തത് കൂടുതൽ അടുപ്പമുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷ എന്നതാണ് മൂപ്പരുടെ പോളിസി.. സ്നേഹിച്ചാൽ നക്കി കൊല്ലും വെറുത്താൽ ഞെക്കി കൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുള്ളവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണമാണയാൾ. നകുലൻ അയാളുടെ PA ആയിരുന്നു.. "ഇനി നകുലൻ ആരോടും ഒരു തെറ്റും ചെയ്യരുത്.. കേട്ടോ വിനൂ.." ഗൗരവത്തോടെ കൂടെ ഉള്ള ആളോട് അതോർമ്മിപ്പിച്ചു കൊണ്ടയാൾ നകുലനെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഭയം കൊണ്ട് നകുലൻ വിറച്ചു തുടങ്ങിയിരുന്നു.... ❤‍🔥❤‍🔥 ഇതെന്തിനാ ന്ന് മനസ്സില്ലായോ നിനക്ക്..? കൈ കുടഞ്ഞു കൊണ്ടവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാശി ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു. അടി കിട്ടിയ മുഖത്തിന്റെ ഒരു വശം കുഴിഞ്ഞു പോയത് പോലാണ് അത് ഏറ്റു വാങ്ങിയവന് തോന്നിയത്. വാ തുറന്നു പറയെടാ.. " കാശി ഒന്ന് കൂടി അവനിലുള്ള പിടി മുറുകി. ആയി.. ആയി.. " പറഞ്ഞതിനൊപ്പം അവന്റെ വായിൽ ചോര ചുവച്ചു. കാശിയുടെ നേരെ അവൻ ദയനീയമായി നോക്കി. അവരുടെ നേരെ നോക്കി അവിടെ തന്നെയുള്ള മറ്റൊരാളും ഭയന്ന് കൊണ്ട് നിൽപ്പുണ്ട്. "ആയാ മതി.." കാശി അവന്റെ മേലുള്ള പിടി വിട്ടതും അവൻ കൈകൾ അവനു നേരെ കൂപ്പി. "കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ.. ഒന്ന് നോക്കുന്നത് തെറ്റാണ് എന്നൊന്നും ഞാൻ പറയുന്നില്ല... ഈ പ്രായത്തിൽ അങ്ങനെ നോക്കാൻ തോന്നിയില്ലേ അത് പേടിക്കണം.. എന്നും കരുതി ഒരുമാതിരി കൊത്തി പറിക്കുമ്പോലെ നോക്കിയിട്ട് വീട്ടിൽ പറഞ്ഞു ശീലിച്ചത് പറഞ്ഞാ.ഇത് പോലിരിക്കും...നിനക്കൊക്കെ വായിൽ നാക്കുണ്ടെന്ന് കരുതി അവരെ നോക്കി എന്ത് വൃത്തി കേടും വിളിച്ചു പറയരുത്.. പറഞ്ഞാ.. ഇത് പോലെ മുഖം പൊളിയും.." പല്ല് കടിച്ചു കൊണ്ട് കാശി വീണ്ടും അടുത്തേക്ക് ചെന്നതും അവന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ ഭയത്തോടെ പിന്നിലേക്ക് മാറി. അവനെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് കാശി പിന്തിരിഞ്ഞു. "നീ ഇവന്റെ ആരാണാവോ..?" റോഡിലെക്ക് കയറും വഴി കടയിൽ നിൽക്കുന്ന മറ്റവനെ നോക്കി കാശി ചോദിച്ചു. "ഞാൻ.. ഞാനവന്റെ കൂട്ടുകാരൻ..! അത് പറഞ്ഞാൽ അടി കിട്ടുമോ എന്നൊരു ഭയ മുണ്ടവനും.. കഷ്ടം..ബെസ്റ്റ് കൂട്ടുകാരൻ..അവനടി കിട്ടുന്നത് കണ്ട് നിന്ന നീ.. കൂട്ടുകാരൻ. ആ വാക്കിന്റെ അർഥം അറിയുമോടാ ചെറ്റേ നിനക്ക്.. ഒരു കൂട്ടുകാരൻമാർ വന്നേക്കുന്നു.." പുച്ഛത്തോടെ അതൊന്നു കൂടി പറഞ്ഞിട്ട് കാശി അവരിൽ നിന്നും തിരിച്ചു പോന്നു. "എന്തിനാ ഇപ്പൊ ഇത്രേം തിരക്കിട് പോയത്.." അവൻ കയറിയിരുന്നതേ കാർത്തു അത് ചോദിക്കാൻ കാത്തിരുന്നത് പോലെ ചോദിച്ചു. "ബാലൻസ് വാങ്ങിയില്ലായിരുന്നു.." കടുത്ത മുഖത്തോടെ തന്നെ അവൻ മറുപടി കൊടുത്തു. "ഓ.. അതിന് വേണ്ടിയൊക്കെ പിന്നെയും പോയോ.. എന്തൊരു പിശുക്കനാ കാശിയേട്ടാ നിങ്ങള്...."കാർത്തു മുഖം ചുളിച്ചു. "അതേ...ഞാൻ പിശുക്കൻ തന്നെയാണ്. നല്ലത് പോലെ അധ്വാനിച്ചുണ്ടാക്കുന്ന കാശിന് ഓരോ ചില്ലറക്കും എനിക്ക് വിലയുണ്ട്. കോടികൾ കൊണ്ട് അമ്മാനമാടുന്ന അച്ഛന്റെ മകളല്ലേ നീ.. നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല.. ഇപ്പൊ മനസ്സിലായില്ലേ ഞാനും നീയും തമ്മിലുള്ള വ്യത്യാസം..ഇനിയെങ്കിലും എന്നെയൊന്നു വിട്ട് പിടി.. എന്നിട്ട് കൊള്ളാവുന്ന.. പിശുക്കില്ലാത്ത വല്ല ചെക്കന്മാരെയും കെട്ടി ലൈഫ് എൻജോയ് ചെയ്യ്.." കാർ മുന്നോട്ടെടുക്കെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു. "ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ..? കാർത്തു അമ്പരപ്പോടെ അവനെ നോക്കി. "എപ്പോഴും പറയുന്നുണ്ട്.. നിന്റെ പേട്ട തലയിൽ കയറാത്തത് എന്റെ കുറ്റമാണോ..?" അവനവളോട് ഒച്ചയിട്ടു. "എന്നെ നേരിട്ട് കണ്ടാൽ അപ്പൊ ദേഷ്യം കൊണ്ട് വെറുപ്പിച്ചു കൊല്ലാമെന്ന് നിങ്ങൾക് വല്ല നേർച്ചയുമുണ്ടോ കാശിയേട്ടാ..? കാർത്തു അസഹ്യതയോടെ ചോദിച്ചു. കാണുമ്പോ കാണുമ്പോ എന്റെ ചോര ഊറ്റി കുടിക്കുമെന്ന് അപ്പൊ നിനക്ക് നേർച്ചയുണ്ടായിട്ടാവും..അല്ലേ?" അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി.. അതെനിക്ക് നിങ്ങളോട് ഇഷ്ടം കൊണ്ടല്ലേ..?" പിന്നെ...വായി നോക്കി ഇരിക്കുന്നതല്ലേ പ്രണയം.." "അല്ല.. അതല്ല പ്രണയം.. എനിക്കറിയാം.. ശെരിക്കും അറിയാം.. പക്ഷേ എന്റെ പ്രണയം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നിങ്ങലെനിക്കൊരു അവസരം തരുന്നില്ലല്ലോ.." അത് പറയുമ്പോൾ കള്ളത്തരം നിറഞ്ഞ അവളുടെ നേരെ നോക്കാതെ കാശി മുഖം തിരിച്ചിരുന്നു.. "നിങ്ങള് ബാലൻസ് വാങ്ങിക്കാൻ പോയതൊന്നുമല്ലെന്ന് എനിക്കറിയാം കാശിയേട്ടാ.." അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാർത്തുവത് പറയുമ്പോൾ കാശി അവളെ നോക്കി. "അവരെന്നെ നോക്കി പറയുന്നത് ഞാനും കേട്ടിരുന്നു.. " വീണ്ടുമവളുടെ കണ്ണിൽ പ്രണയം പൂത്തുലഞ്ഞു. "ഓ.. അപ്പൊ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ വായിൽ നാക്കില്ലാത്തത് പോലെ തിരിച്ചു പോന്ന നിനക്കായിരുന്നു ആദ്യം തല്ല് കിട്ടേണ്ടത്..എനിക്ക് തെറ്റ് പറ്റി" കാശി പല്ല് കടിച്ചു കൊണ്ടവളെ നോക്കി. "എനിക്ക് വേണ്ടിയെന്റെ കാശ്യേട്ടൻ പറയുമെന്ന് എനിക്കറിയാലോ" കാർത്തു അവനെ നോക്കി കണ്ണിറുക്കി ഉമ്മ വെക്കും പോലെ കാണിച്ചു. കാശി അവളിൽ നിന്നും വീണ്ടും മുഖം തിരിച്ചു. "എനിക്ക് വേണ്ടിയല്ലേ അവനെ പോയി അടിച്ചത്..?" സ്വയം വിശ്വാസിപ്പിക്കാൻ വേണ്ടിയാണോ അവളാ ചോദ്യം ചോദിച്ചതെന്ന് പോലും കാശിക്കപ്പോൾ തോന്നി. ദേഷ്യമില്ലാതെ.. ശാന്തമായി കൊണ്ട് അവനവളെ നോക്കി. പനിയുടെ അവശതയിലും തന്നോടുള്ള പ്രണയം പൂത്തു നിൽക്കുന്ന അവളുടെ മുഖവും കണ്ണുകളും. ഉള്ളിലൂടെ എന്തോ ഒരു നോവ് പാഞ്ഞു പോകുന്നത് പോലെ തോന്നിയതും ഒന്ന് തല കുടഞ്ഞിട്ട് അവൻ നോട്ടം മാറ്റി.. "അല്ലേ... ഉത്തരമറിഞ്ഞേ തീരൂ എന്നൊരു വാശി പോലെ അവളത് വീണ്ടും ചോദിച്ചു. "അല്ല.. നിനക്ക് പകരം അവരുടെ വാക്കുകൾക്ക് ഇരയായത് മറ്റേത് പെണ്ണായിരുന്നാലും ഞാനിങ്ങനെ തന്നെ ചെയ്യും.." അവളെ നോക്കാതെ ദേഷ്യപ്പെടാതെ കാശി പറയുമ്പോൾ കാർത്തുവിന്റെ മുഖം വാടി പോയി. "ഞാനെന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ.. എനിക്കെന്തോരും ഇഷ്ടമാണെന്നോ.. അതറിയുന്നില്ലേ.രണ്ടു ദിവസം പനി പിടിച്ചു കിടന്നിട്ട് വിളിക്കാൻ പറ്റാഞ്ഞപ്പോ എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നത് പോലായിരുന്നു.. രണ്ടു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാത്ത ഞാനെങ്ങനെ കാശ്യേട്ട.. നിങ്ങളെ..." കാർത്തുവിന് കരച്ചിൽ വരുന്നുണ്ട്. അതവനും അറിയുന്നുണ്ട്. എന്നിട്ടും ഒരക്ഷരം മിണ്ടാതെ അവളെ നോക്കാതെ.. അവൻ മൗനത്തെ കൂട്ട് പിടിച്ചു. "ഞാനിങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നത് ലോകത്തിലെ അവസാനത്തെ ആൾ നിങ്ങളായത് കൊണ്ടല്ല.. എന്റെ മനസ്സിൽ ഇനിയാരോടും. ഒരിറ്റി ഇഷ്ടം പോലും തോന്നാത്ത വിധം നിങ്ങളെന്റെ ഉള്ളിലുറച്ചു പോയി.. ഞാനെന്റെ സ്വന്തമാണെന്ന് കരുതി പോയി.. സെൽഫ് റെസ്‌പെക്ട് പോലുമില്ലാതെ ഇങ്ങനെ വീണ്ടും വീണ്ടും ഞാൻ.." താൻ കരയുന്നതവൻ കാണാതിരിക്കാൻ കാർത്തു മുഖം തിരിച്ചിരുന്നു. കാശിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.. "കരയല്ലേ.. പതിയെ അത് പറയുമ്പോഴും അവനവളെ നോക്കിയില്ല. "കരയും.. നിങ്ങൾക്കെന്താ.. കരഞ്ഞങ് തീരട്ടെ.. കാശ്യേട്ടന് വേണ്ടങ്കിൽ എനിക്കും എന്നെ വേണ്ട.." ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവന്റെ മുഖം മാറി തുടങ്ങി. "നിനക്ക് നല്ല പനിയുണ്ട് കാർത്തിക.. കരയല്ലേ.. തല വേദനിക്കും.. നമ്മുക്ക് ഇനിയും കുറച്ചു ദൂരം പോകാനുണ്ട്.. പറയുന്നത് കേൾക്ക്" കരയില്ല.. പക്ഷേ എന്നോടൊന്ന് പറയുവോ.. വെറുതെ.. എന്റെ ഒരു സമാധാനത്തിനു.. എന്നെ ഇഷ്ടമാണെന്ന്.. പറയോ.. " അപേക്ഷിക്കുന്നു... കാശിക്ക് ശ്വാസം വിലങ്ങി. അടക്കി പിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി തീരുമോ എന്നുള്ള ഭയം അവന്റെ കണ്ണുകളിൽ പടർന്നു. "എനിക്ക്.. എനിക്കിഷ്ടമല്ലല്ലോ..പിന്നെങ്ങനെ ഞാനത് പറയും" അങ്ങേയറ്റം പതിഞ്ഞ അവന്റെ സ്വരം.. അപ്പോഴും അവനവളെ നോക്കിയില്ല. നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശെരി. "വെറുതെ പറയുവാ.. എനിക്കറിയാം.." നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടാ തോളിൽ മുഖം ചേർത്ത് വെച്ചു. അവളെ പിടിച്ചു മാറ്റണമെന്നുണ്ടായിട്ടും ആ കണ്ണുനീർ തുള്ളികളുടെ ചൂട്.. അതിനാവാതെ കാശി തളർന്നു പോയി. "എന്നീക്ക് കാർത്തിക.. എനിക്ക്.. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല..പ്ലീസ് എണീക്ക് ദുർബലമായ സ്വരത്തിൽ അവനത് പറഞ്ഞിട്ടും അവളനങ്ങിയില്ല. അവളിലെ പനിയും പ്രണയവും അവനെ ഒരുപോലെ പൊള്ളിച്ചു. കുറച്ചു നേരം കൂടി കാശി അതേ ഇരുപ്പ് തുടർന്നു. വളരെ പതിയെ ആണവൻ കാറോടിക്കുന്നത്. പതിനൊന്നു മണിയൊക്കെ ആയത് കൊണ്ടാവും.. റോഡിലും വലിയൊരു തിരക്കില്ല. തട്ടി മാറ്റാൻ കഴിയാത്ത നിസ്സഹായതയോടെ കാശി അതേ ഇരുപ്പിൽ വല്ലാത്ത അസ്വസ്ത്ഥനാണ്. കാർത്തിക.. പ്ലീസ്.. കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടും അവളകന്നു മാറുന്നില്ലെന്ന് കണ്ടതും കാശി റോഡിനോരം ചേർന്ന് കാറോതുക്കി. വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു. ഹൃദയമിടിപ്പ് വല്ലാതെ കൂടി. കാർത്തിക.. സ്വരത്തിന് പോലും വിറയൽ. അപ്പോഴും അവൾക്കനക്കമൊന്നുമില്ല. കാർത്തിക.. എണീറ്റെ.. അവനൊന്ന് കൂടി തട്ടി വിളിച്ചു കൊണ്ടവളെ തന്നിൽനിന്നും അടർത്തി മാറ്റിയതും ബോധമില്ലാതെ കാർത്തുവിന്റെ ദേഹം കുഴഞ്ഞു പോയത് പോലായിരുന്നു. കാർത്തു.. ഡീ.. നെഞ്ചിടിപ്പോടെ അവനവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാ കവിളിൽ തട്ടി വിളിച്ചു. തീ പോലെ പൊള്ളുന്ന പനിയുണ്ടപ്പഴും.. കാശിക്ക് കയ്യും കാലും വിറച്ചു.. എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ അവൻ പകച്ചുപോയി. ഹോസ്പിറ്റലിൽ എത്തിക്കണം.. എത്രയും വേഗം.. ഹൃദയം മുന്നറിയിപ്പ് കൊടുത്തത് പോലൊരു ഊർജ്ജം.. താമര തണ്ട് പോലെ ഉലഞ്ഞു പോയാ പെണ്ണിനെ കരുതലോടെ അവളിരിക്കുന്ന സീറ്റിലേക്ക് ചാരി കിടത്തി.. അവൾക്ക് സീറ്റ് ബെൽറ്റിട്ട് കൊടുക്കാൻ വേണ്ടി അവൻ മുന്നോട്ടാഞ്ഞു കൊണ്ടവൾക്ക് നേരെ ഉയർന്നു. എന്നെ.. എന്നെയൊന്നു സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമാണീ കാശിനാഥനെ.. ശ്വാസമടക്കി പിടിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി സീറ്റ് ബെൽറ്റ് മുറുക്കി കൊടുക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്നു കൊണ്ടവളപ്പോഴും അങ്ങനെ കേഴുന്നുണ്ടെന്ന് തോന്നി അവന്. നിനക്ക്... നിനക്ക് വേണ്ടിയല്ലേ. നീ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ കാർത്തു ഞാൻ.. " പതിയെ.. ആ കവിളിൽ രണ്ടു കയ്യും ചേർത്തു വെച്ചത് പറയുമ്പോൾ അവന്റെ സ്വരമിടറി. കണ്ണ് നിറഞ്ഞു... തുടരും.. ചെക്കൻ തേച്ചു ഗയ്‌സ്.. 😢 ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ.. 😬 എന്നാ ഞാനങ്ങോട്ട്... റിവ്യൂ ഇട്ടേച്ചും പോണേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
17K കണ്ടവര്‍
15 ദിവസം
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _65 ✍️ രചന - Aysha akbar മുത്തശ്ശിയടക്കം ആ വീട്ടിലുള്ളവർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു.... സത്യ മാണോ എന്ന തരത്തിൽ എല്ലാവരും അവരെ നോക്കി.... ഒരു വേള അവൻ വെറുതെ പറയുകയാണെന്ന് പോലും കരുതി പ്പോയിരുന്നെല്ലാവരും..... ഇഷാനി യുടെ കണ്ണുകളിൽ ഒരു പ്രത്യേക വികാരം പരന്നു....... തെളിഞ്ഞ മുഖത്തോടെ അവൾ അവനെയൊന്ന് നോക്കി....... അവന്റെ കയ്യിന്റെ ചൂടിൽ അവനിലേക്ക് ചേർന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള സന്ദർഭമെന്തെന്ന് പോലും അവൾ മറന്ന് പോയിരുന്നു..... ഇന്നലെ തന്നെയും കൂട്ടി രജിസ്റ്റർ ഓഫീസിൽ പോയി സൈൻ ചെയ്തപ്പോൾ അത് വെറുമൊരു ഒപ്പായാണ് തോന്നിയത്... പപ്പാ തന്നെ കൂട്ടി കൊണ്ട് പോകുന്നതിന് മുന്നോടി യായുള്ള അവന്റെ മുൻ കരുതലാണെന്നേ തോന്നിയുള്ളു..... പക്ഷെ ഇന്നിങ്ങനെ ചേർന്നു നിൽക്കുമ്പോഴാണ് ആ ഒപ്പിന്റെ വില മനസ്സിലാകുന്നത്...... അതേ...... താനവന്റെ ഭാര്യ യാണ്‌...... അവന്റെ പാതിയായി കഴിഞ്ഞിരിക്കുന്നു...... സച്ചു വിന്റെ ശ്രദ്ധ രവിയിലും അനിൽ സാറിലുമൊക്കെയായി തറഞ്ഞു നിൽക്കുമ്പോഴും ഇഷാനിയുടെ മനസ്സ് സന്തോഷം കൊണ്ട് പിടി വിട്ടൊരപ്പൂപ്പൻ താടി പോലെ പാറി നടന്നു....... രവി ആകെ ക്കൂടി ഞെട്ടി വിറങ്ങലിച്ചു പോയിരുന്നു..... ഇങ്ങനെയൊരു നീക്കം അവരിൽ നിന്ന് താൻ പ്രതീക്ഷിച്ചിട്ടില്ലെന്നതാണ് ശെരി........ തന്റെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്താൻ മാത്രം ധൈര്യം ഗായത്രിക്കുണ്ടാകുമെന്ന് താൻ കരുതിയിട്ടില്ല.... അല്ലെങ്കിലും ഗായത്രി മാറി പ്പോയി എന്നതാണല്ലോ തനിക്ക് കിട്ടിയ ഏറ്റവും വലിയ അടി..... അതറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്പേ ഇഷാനിയെ കൂട്ടി കൊണ്ട് പോകാനുള്ള തന്ത്രങ്ങൾ താൻ മെനയുമായിരുന്നു..... താൻ വരുന്നതും കാത്തു തന്റെ കാലു പിടിച്ചു കരയാൻ കാത്തു നിൽക്കുന്ന ഗായത്രിയെ പ്രതീക്ഷിച്ചു വന്നതാണ് തെറ്റ് പറ്റിയത്..... മാത്രവുമല്ല..... അവനെ താൻ കുറച്ചു കണ്ടു.... പോരായിരുന്നോ...... പോയ ബുദ്ധി ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്ക് തോന്നി..... അല്ലെങ്കിലൊരു പക്ഷെ ഇവർ പറയുന്നത് കള്ളമാകുമോയെന്ന് അയാൾക്ക് തോന്നി....... ഇല്ലാ...... അതൊരിക്കലും നടക്കില്ല......പച്ച കള്ളമാണ് പറയുന്നത്....... രവി ദേഷ്യത്തോടെ അലറുമ്പോൾ സച്ചു ഇഷാനിയിൽ പിടിച്ചിരുന്ന പിടിയൊന്ന് വിട്ട് കൊണ്ട് അകത്തു പോയി തന്റെ കയ്യിലുള്ള തെളിവുകൾ എടുത്ത് വന്ന് അനിലിന് നേരേ നീട്ടി....... ശെരിയാണ് സർ...... ദേ ഗോട്ട് മാരീഡ്....... അനിൽ അതൊന്നു നോക്കിയ ശേഷം രവിയെ നോക്കി യത് പറയുമ്പോൾ രവി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ..... എന്റെ സമ്മതമില്ലാതെ ഇത് നടക്കില്ല...... രവി വീണ്ടും ശൗര്യത്തോടെ അത് പറയുമ്പോൾ സച്ചു പുച്ഛത്തോടെ യൊന്നു ചിരിച്ചു..... നടന്നു കഴിഞ്ഞു സാർ........ പ്രായ പൂർത്തിയായ ഞങ്ങൾ രണ്ട് പേർ സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കുന്നതിനു മറ്റൊരാളുടെ സമ്മതത്തിന്റെ ആവശ്യവുമില്ല.... സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് പറയുമ്പോൾ ഇനിയെന്ത് ചെയ്യണമെന്ന ചിന്തയോടെ നിൽക്കുന്ന മേനോനെ നോക്കി രവി തന്റെ ദേഷ്യം പങ്കു വെച്ചു..... നിങ്ങൾ കേസ് ഫയൽ ചെയ്യൂ...... കോടതി മുഖേന കാര്യങ്ങൾ നോക്കാം.... അല്ലാതെ എനിക്കിനി ഇതിലൊന്നും ചെയ്യാന്നില്ല... അപ്പൊ ഒക്കെ..... അനിൽ രവിക്ക് നേരേ നിന്ന് കൊണ്ടത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ രവി ആ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അങ്ങനെ യിരിക്കുകയാണ്....... കഴുത്തിന്റെയും കയ്യിന്റെയും വേദന കൂടി ക്കൂടി വരുന്നത് അയാളറിഞ്ഞു..... ഇത് വരെയുള്ളത് പോലെയല്ല..... വല്ലാത്തൊരു വേദന പിടി മുറുക്കുന്നുണ്ട്. ഒരു പക്ഷെ ശ്വാസം പോലും എടുക്കാൻ കഴിയാതെയെന്ന വണ്ണം...... അയാളുടെ മുഖം ഒന്ന് കൂടി ചുളിഞ്ഞു വന്നു.... ഇതല്ല ഇതിനേക്കാൾ നെറി കെട്ട കളി താൻ കളിക്കുമെന്ന് ഇവളുടെ ദേഹത്തു കണ്ട മുറി പ്പാടുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..... അത്ര ദയയില്ലാത്ത ഒരു മനുഷ്യന് ഏതറ്റം വരെയും പോകാമല്ലോ...... അത് കൊണ്ട് തന്നെയാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിഞ്ഞത്...... സച്ചു രവിക്ക് നേരേ തിരിഞ്ഞു കൊണ്ടത് പറയുമ്പോൾ അയാൾ ദേഷ്യം കൊണ്ട് കസേരയുടെ കാലിൽ പിടുത്തം മുറുക്കി........ എന്ത് നോക്കി നിൽക്കുവാഡോ...... പോകാം........ രവി ദേഷ്യത്തോടെ മേനോന് നേരേ അലറുമ്പോൾ മേനോൻ പെട്ടെന്ന് വന്ന് രവിയെ പിടിച്ചു...... എല്ലാവരും ഒരു നിമിഷം രവിയെ നോക്കി..... രവിയും ചുറ്റുമോന്ന് നോക്കി...... ഗായത്രിയെ നോക്കി അയാൾ പല്ലുകൾ ഞെരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിർവികാരത തളം കെട്ടി നിന്നിരുന്നു....... ഇതോടെ എല്ലാം തീർന്നെന്ന് നീ കരുതേണ്ടടാ....... മേനോൻ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു നടക്കുന്നതിനിടക്ക് രവി സച്ചുവിന് നേരെ ദേഷ്യത്തോടെ അത് പറയുമ്പോൾ സച്ചു വൊന്ന് ചിരിച്ചു... അതാണെനിക്കും പറയാനുള്ളത്..... ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധമെല്ലാം തീർന്നെന്ന് കരുതരുത്..... പുതിയ ബന്ധം തുടങ്ങിയിട്ടേയുള്ളൂ.... എന്താണെന്നറിയുമോ..... സച്ചു ഗൗരവത്തിൽ ഒരു ചെറു പുഞ്ചിരി ചാലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ രവി ചുവന്ന കണ്ണുകൾ ചുരുക്കി അവനെ നോക്കി.... മരുമോനെന്ന ബന്ധമല്ല.... ഞാൻ തനിക്ക് തന്ന സമ്മാനത്തിന്റെ കടം...... തിരിഞ്ഞു നിൽക്കുന്ന കയ്യിലേക്കും കഴുത്തിലേക്കും നോക്കി സച്ചുവത് പറയുമ്പോൾ അവന്റെ കണ്ണുകൾ കൂർത്തിരുന്നു...... ഈ യൊരു സമ്മാനത്തിന് പകരമായി താനിനിയും എന്നേ തേടി വന്നേ മതിയാവൂ...... വന്നിരിക്കും...... സച്ചു ചിരിയോടെ അതും പറഞ് കൊണ്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി രവിയെ നോക്കുമ്പോൾ രവി പുച്ഛത്തോടെ അവിടെ നിന്നിറങ്ങി..... എന്തിനാണ് വരുന്നതെന്ന് നിനക്ക് ഞാൻ കാണിച്ചു തരാമെടാ..... മുറ്റത്ത് നിന്ന് അതും പറഞ്ഞു കൊണ്ട് നീട്ടി തുപ്പി അയാൾ കാറിൽ കയറി പോകുമ്പോഴും സച്ചു അതേ ചിരിയോടെ അയാളെ നോക്കി നിന്നു..... ഇഷാനി വേഗം വന്ന് പിറകിൽ അവന്റെ തോളിലൊന്ന് ചാരി നിന്നതും അവൻ തലയൊന്ന് ചെരിച്ചവളെ നോക്കി....... പേടിച്ചോ..... വിടർന്ന കണ്ണുകളിൽ നോക്കി അവനത് ചോദിക്കുമ്പോൾ അവളില്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി...... അവൻ അവളുടെ കൈ വിരലുകൾ പതിയെ തന്റെ കൈ കുമ്പിളിലേക്ക് മടക്കി പ്പിടിച്ചു..... അവന്റെ ചൂട് വിരലുകളിലെന്ന പോലെ ഹൃദയത്തിലേക്കും ഒന്ന് പടർന്നു... സച്ചു എല്ലാവരെയും ഒന്ന് നോക്കി...... എല്ലാവരുടെയും കണ്ണുകളിൽ ഒരേ ആശ്വാസം തളം കെട്ടി നിൽക്കുന്നത് അവനറിഞ്ഞു... എന്നാൽ ഗായത്രിയിൽ മാത്രം എന്തോ ഒരു ഉൾ ഭയം ബാക്കിയുണ്ട്..... അതൊരു പക്ഷെ രവി പിള്ളയെന്ന വ്യക്തിയെ കുറിച് വ്യക്തമായ ബോധമുള്ളത് കൊണ്ടായിരിക്കാം....... അപ്പച്ചി എന്തിനാ പേടിക്കുന്നത്..... അയാൾ ഇനിയും വരുമെന്നാണോ.... സച്ചു ഗായത്രിയെ നോക്കിയത് ചോദിക്കുമ്പോൾ അവർ അതേയെന്ന തരത്തിൽ തലയാട്ടി..... അയാൾ ഇത് കൊണ്ട് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല സച്ചു..... നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണ്ടേ....... കൊല്ലാനും മടിക്കില്ല അയാൾ..... ഗായത്രി വേവലാതിയോടെ അത് പറയുമ്പോൾ ഏല്ലാവരിലും ഒരു ഭയം നിറഞ്ഞു....... അപ്പച്ചി പേടിക്കുന്നത് ശെരിയാണ്..... അയാളിനിയും വരിക തന്നെ ചെയ്യും..... പക്ഷെ അത് അപ്പച്ചി പേടിക്കുന്നത് പോലെ പകരം വീട്ടലിനല്ല.... സച്ചു ചിരിയോടെ അത് പറയുമ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി....... അയാളുടെ ശരീരത്തിൽ ഞാനിട്ട ആ ലോക്ക് അഴിക്കാൻ ഞാൻ തന്നെ വേണം..... ലോകത്തെവിടെ പോയാലും അയാളുടെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല...... രവി പിള്ളക്ക് പൂർണ ആരോഗ്യം വീണ്ടു കിട്ടണമെങ്കിൽ ഈ ഞാൻ വിചാരിക്കണം...... അതിവിടെ നിന്നിറങ്ങുമ്പോൾ അയാൾക്കറിയില്ല..... ഇനിയറിഞ്ഞോളും..... സച്ചു ഗൗരവം കയ്യടക്കി കൊണ്ടത് പറയുമ്പോൾ നോട്ടം ദൂരേക്കെങ്ങോ നീണ്ടു പോയിരുന്നു..... ഇത്തവണ ഗായത്രിയുടെ കണ്ണുകൾ അല്പമൊന്നു തെളിഞ്ഞു..... അപ്പോഴും അതിൽ ബാക്കി നിൽക്കുന്ന നിസ്സംഗത ഇഷാനിയെ നോവിക്കുന്നുണ്ടായിരുന്നു...... എനിക്ക് വേണ്ടി മമ്മ..... അവളതും പറഞ്ഞൊന്ന് വിതുമ്പുമ്പോൾ ഗായത്രി അവളെ ചേർത്ത് പിടിച്ചു..... നിനക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണം ഇഷാനി...... പിന്നേ ........ ഇതിന് കാരണം നീയല്ല.... ഞാൻ തന്നെയാ..... ഇത്രത്തോളം അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നത് കൊണ്ടാണിതൊക്കെ..... മുന്പേ പ്രതി കരിക്കണമായിരുന്നു..... പ്രതികരിക്കാൻ വൈകി പോയി... ഇപ്പോഴെങ്കിലും ഞാൻ ഞാനായിട്ട് തീരാനും കാരണം നീയാണ് കുട്ടി...... ഗായത്രി അതും പറഞ്ഞേറേ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടുമ്പോൾ അതിൽ കറ കലരാത്ത അമ്മയെ കണ്ടിരുന്നു...... അവളാ നെഞ്ചിലേക്ക് ചാഞ്ഞു..... ഗായത്രി അവളുടെ മുടിയിഴകളിൽ പതിയെ തലോടി.... അല്ലാ അതൊക്കെ പോട്ടെ...... കല്യാണമൊക്കെ എപ്പോ സംഭവിച്ചു...... കാർന്നോമ്മാര് മുഹൂർത്തം കുറിപ്പിച്ചു ഇവിടെയിരിക്കുന്നതിനിടക്ക് ഇതെന്താ പ്പോ കൂത്ത്.... മുത്തശ്ശി സച്ചു വിനെ ചൂഴ്ന്നു നോക്കി കൊണ്ടത് ചോദിക്കുമ്പോൾ സച്ചു വൊന്ന് ചിരിച്ചു...... അതിനു മുത്തശ്ശി എന്നേ കുറ്റം പറയല്ലേ......ആ ബുദ്ധി ഒന്നാം സാക്ഷിയുടേതാണ്..... ദേ കിടക്കുന്നു.......... നിലത്തു തിണ്ണയിൽ ചാരിയിരിക്കുന്ന ഗോപിയെ നോക്കി സച്ചുവത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അമ്പര പ്പോടെ ഗോപിയിലേക്ക് തിരിഞ്ഞു.... ഓഹോ.... അപ്പൊ അച്ഛനും മോനും കൂടി കളിച്ചതാണല്ലെ...... മുത്തശ്ശി അത് ചോദിക്കുമ്പോൾ ഗോപിയൊരു ചമ്മിയ ചിരി ചിരിച്ചു....... എല്ലാവരുടെയും കണ്ണുകളിൽ ഒരു പോലെ ചിരി പടർന്നു..... എങ്കി ഞങ്ങളുടെ വീട്ടിലെ വിവാഹം നാളെയാണ്..... എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ നോക്കിക്കോളൂ...... ഈ കാലും വെച്ചു കൊണ്ട് ഒന്നാം സാക്ഷിക്ക് കൂടുതലൊന്നും ചെയ്യാൻ പറ്റില്ല എന്തായാലും..... മുത്തശ്ശി ഗോപി യേ കളിയാക്കി കൊണ്ടത് പറഞ്ഞതും എല്ലാവരിലും ചിരി നിറഞ്ഞു കണ്ടിരുന്നു...... കണ്ണുകളിൽ ആനന്ദം തുളുമ്പി..... സച്ചു ഇഷാനിയെ നോക്കി..... അവളുടെ വിടർന്ന കണ്ണുകളിൽ ഒരായിരം കൃഷ്ണ കിരീട പ്പൂക്കൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത് അവന് കാണാമായിരുന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
🌹ഷാൻ റീ എൻട്രി💋 തിരുമ്പി വന്തിട്ടെന്നു സൊല്ല്
4.6K കണ്ടവര്‍
19 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6M5MlWw?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ ❤️ ഭാഗം: 18 ********** ലൈലക്ക് മറുപടി ഒന്നും കൊടുക്കാതെ അമാന ഉമ്മറ കോലായിലേക്ക് തിരിഞ്ഞു നടന്നു... ഉമ്മറത്ത് എത്തിയതും അമാനയുടെ ഫോൺ ശബ്‌ദിച്ചു... റബ്ബേ... അമീർ ഇക്കയാണല്ലോ വിളിക്കുന്നത്...ഇനി ആയിശുവിന് വല്ലതും' ഭയപ്പെടുത്തുന്ന വാർത്തയൊന്നും ആവരുതേ.. എന്ന് പ്രാർത്ഥിച്ചുകൊണ്ടവൾ ഫോൺ എടുത്തു.. വിറയാർന്ന കൈകളോടെ... ഇക്കാ... എന്താ..ന്താ...അവിടുത്തെ വർത്താനം.. പേടിച്ചുകൊണ്ടവൾ ചോദിച്ചു ആയിശുവിന് ബോധം തെളിഞ്ഞു അവൾ ചെറിയ രൂപത്തിലൊക്കെ സംസാരിക്കുന്നുണ്ട്.. ആണോ...?.. ഇക്കാ... അതെ..മോളെ റബ്ബ് പ്രാർത്ഥന കേട്ടു... എന്നാ ശെരി...ഞാൻ വെക്കുവാ...ഡോക്ടർ വിളിക്കുന്നുണ്ട്..അങ്ങോട്ട് ചെല്ലട്ടെ.... ഓക്ക..ഇക്കാ... "അൽഹംദുലില്ലാഹ് " അവൾ അല്ലാഹുവിനെ സ്തുതിച്ചു. എന്തോന്നാടി....അവൻ പറയുന്നത്...എന്തിനാ അവനിപ്പോ..വിളിച്ചത്.. ഉമ്മാ....ആയുശുവിന് ബോധംവീണു...ആ സന്തോഷ വാർത്ത അറിയിക്കാൻ വേണ്ടിയാ..ഇക്ക...വിളിച്ചത്. അതിന് അവൻ ഇങ്ങനെ തുള്ളിച്ചാടുന്നത് എന്തിനാ.. ഹോ.... ഇനി അവളെ ഇങ്ങോട്ട് തന്നെ കെട്ടിയടക്കുമോ...? ആവോ..? ഒന്ന്..മിണ്ടാതിരിക്കുന്നുണ്ടോ... അവളെ.... ഈ...കോലത്തിൽ ആക്കിയതും.. പോരാ... അമാന......." എന്നെ ഉച്ചത്തിൽ വിളിച്ചു പേടിപ്പിക്കൊന്നും വേണ്ട....നിങ്ങൾ അവരുടെ അടുത്ത് പോയി എന്തോ...പറഞ്ഞു ഭീഷണി പെടുത്തിയിട്ടുണ്ട്... അതെനിക്ക് നല്ല ഉറപ്പുണ്ട്.. ഞാൻ എന്ത് പറഞ്ഞു... എന്നാ... നീ...ഈ... പറയുന്നത്. ഉമ്മ.... എന്തിനാ...അവരുടെ റൂമിൽ പോയത്....അവളുടെ ഉമ്മയുമായി സംസാരിച്ചത്. അത്‌..പറ... ഇവളിതെങ്ങിനെ കണ്ടു.. ഞാൻ..ഞാ....ൻ..എന്ത് പറയാൻ. നിന്ന് പരുങ്ങണ്ട.. ഞാൻ ആരോടും പറയാൻ ഒന്നും പോകുന്നില്ല...പെറ്റ തള്ളയായിപ്പോയില്ലേ.... ആര്..എന്തൊക്കെ പറഞ്ഞാലും തള്ളയില്ലാതെ... അവളെ ഇവിടെ താമസിപ്പിക്കാൻ ഒന്നും പറ്റില്ല... അതിനെ കുറിച്ചോർത്തു ഉമ്മ തല പുണ്ണാക്കണ്ട... അത് ഉമ്മാമ്മയും ഉപ്പാപ്പയും തീരുമാനിച്ചു കൊള്ളും. *.--*--*-* ആയിശു.... മോളെ...പോലീസ്... sir...വരുന്നുണ്ട്... സംസാരിക്കാൻ കഴിയുമല്ലോ..ലേ... അരികത്ത് വന്ന് നിന്നുകൊണ്ട് വിമല സിസ്റ്റർ ചോദിച്ചു... അവൾ പാതികൂമ്പി അടയുന്ന കണ്ണുകളോടെ...തലയാട്ടി... ഇങ്ങോട്ട് ഇരിക്കാം... Sir...ആയിശുവിന്റെ കട്ടിലിന് അരികിലായ് ചെയർ ഇട്ട് കൊടുത്തു സിസ്റ്റർ മ്.... ചെയറിൽ ഇരുന്ന് കൊണ്ട് എസ് ഐ മനോഹരൻ സർ ചോദ്യങ്ങൾ തുടങ്ങി... മോളെ...പേരെന്താ...? ആയിശു.... നിങ്ങൾ ഉമ്മയും മോളും കൂടി ആത്മഹത്യക്ക് ശ്രമിച്ചതാണോ....? അല്ല... എന്നവൾ തലയാട്ടി.. പിന്നേ....എങ്ങിനെ... മാരകമായ വിഷം നിങ്ങളുടെ ഉള്ളിൽ ചെന്നു.... അറിയില്ല...സർ... ഓർത്തു നോക്ക് ഫുഡിൽ ചേർത്തു കഴിച്ചതല്ലെ.... പാതി മയങ്ങി പോകുന്ന കണ്ണുകളോടെ...തെല്ലു ഭയപ്പാടോടെ...അദ്ദേഹത്തിനെ നോക്കി..ആയിശു. നിങ്ങൾ അവിടെ ജോലിക്ക് നിൽക്കുന്നവരാണോ...? അതെ... എന്നവൾ തലയാട്ടി ആ....വീട്ടുക്കാരുടെ പെരുമാറ്റം നിങ്ങളോട് എങ്ങിനെയാ... പീഡിപ്പിക്കുന്ന തരത്തിൽ വല്ലതും.... എന്നെയും ഉമ്മയെയും അവർകൊക്കെ ഭയങ്കര ഇഷ്ടമാണ്... ഒരു ജോലിക്കാരിയായി അവര് എന്നെ കണ്ടിട്ടില്ല.... ശബളം ഒക്കെ കറക്ടിനു തരുന്നവരാണോ...? അതൊ...കുറെ ചോദിക്കുമ്പോഴാണോ.. നൽകുക... ശമ്പളം... വാങ്ങിക്കാറില്ലായിരുന്നു... ഞങ്ങൾ.. പിന്നെ....ചുമ്മാതാണോ ജോലിയെടുത്തു കൊടുക്കുന്നത്... അല്ല... Sir.... എനിക്ക് വിവാഹമൊക്കെ ആയിക്കഴിയുമ്പോൾ ഒന്നിച്ച് തന്നാൽ മതിയെന്ന് ഉമ്മ പറഞ്ഞതാ..അവരോട്. മ്മ്....ശെരി... എത്ര...വർഷായി... അവരുടെ വീട്ടിൽ..ജോലിക്ക് കയറിയിട്ട്.... അഞ്ചു വർഷം..കഴിഞ്ഞു. മ്മ്.... ബാക്കി ചിലവോക്കെ... താമസം, ഫുഡ്‌,ഡ്രസ്സ്‌... ഹോസ്പിറ്റൽ...അങ്ങിനെ.... എല്ലാം... അവര് തന്നെയാണ്. മ്മ്..... ഉമ്മാക്ക് പ്രത്യകിച്ചു എന്തേലും ടെൻഷൻ ഉണ്ടായിരുന്നോ...? ഉമ്മ...അങ്ങിനെ അധികം എന്നോട് സംസാരിക്കാറില്ല.. അതുകൊണ്ട് തന്നെ ഒന്നും അറിയില്ല.... ഒക്കെ....ഞാൻ...വീണ്ടും വരും...റസ്റ്റ്‌ എടുക്ക്. സിസ്റ്റർ എനിക്ക് കുറച്ച് വെള്ളം വേണമായിരുന്നു...തൊണ്ട വല്ലാതെ വരണ്ടുണങ്ങിയിരിക്കുന്നു... മോളെ വീട്ടുകാരോട് പറയാം...ട്ടോ.. ഡോക്ടർ.... എനിക്ക് എന്റെ ഉമ്മാനെ കാണണം ഉമ്മാനെ...വീട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്....മോൾ റസ്റ്റ്‌ എടുക്ക്... സിസ്റ്റർ... ആയിഷുവിനെ.. മെല്ലെ താങ്ങിയിരുത്തി.. എനിക്ക് ശെരീരം ആശകലം വേദനിക്കുന്നു... നല്ല ക്ഷീണവും ഉണ്ട് സാരല്ല...പതിയെ എല്ലാം ഒക്കെ ആവും ആരുടെയൊക്കെയോ പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ട്. അത്രയും മാരകമായ വിഷം ഉള്ളിൽ ചെന്നിട്ടും...മോൾ രക്ഷപെട്ടില്ലേ... അമീറിന്റെ ഉമൂമ്മ ചെറു ചൂടുള്ള വെള്ളം അവരെ ഏൽപിച്ചു... അവളത് അവരുടെ കയ്യിൽ നിന്നും വാങ്ങി കുടിച്ചു. പിന്നെയ് ആരാ... അമീർ.....? ഞാൻ ജോലിക്ക് നിൽക്കുന്ന വീട്ടിലെ പയ്യനാ... അയാൾ കുറെ നേരമായ് കയറി കാണട്ടെ എന്ന് ചോദിക്കുന്നു...വരാൻ പറയട്ടെ ഞാൻ... വേണ്ട.... എനിക്ക് ആരെയും കാണണ്ടാ...എനിക്ക് ആരോടും സംസാരിക്കേണ്ട. സിസ്റ്ററുടെ സഹായത്തോടെ അവൾ... പതുക്കെ ബെഡിൽ ചാഞ്ഞിരുന്നു.. വേണ്ടങ്കിൽ... വേണ്ട..ഞാൻ അവരോട് പറഞ്ഞോളാം.... മ്ഹ്... അവൾ മൂളി ഞാൻ....കാരണം...അവിടെ ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട....ഇവിടുന്ന് അവിടെ എത്തിയാൽ ഉടനെ ഉമ്മാനോട്... പറഞ് അവടെ നിന്നും വേറെ എവിടേലും പോണം. പ്രണയം എന്ന് പറയാൻ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും.. എന്തോ...മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.... ആ... വീട്ടിൽ ഇനിനിന്നാൽ അത്‌ കൂടുതലാവുകയൊള്ളു.. അവൾ ഒറ്റക്ക് കിടന്ന് ഓരോന്ന് ആലോചിച്ചു കരഞ്ഞു.. ഒന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ..ഇന്നൊരു ദിവസം ഇവിടെ കിടന്നിട്ട് നാളെ തന്നെ റൂമിലേക്ക് മാറ്റും. ആണോ....? എനിക്ക് എത്രയും പെട്ടന്ന് ഇവിടെ...നിന്നും..വീട്ടിൽ എത്തണം.. എന്റെ ഉമ്മാക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ...സിസ്റ്റർ... ഹേയ്.. ഇല്ല...ഉമ്മയെ കുറിച്ച് മോളിപ്പോ ഓർക്കണ്ട. കിടന്നോ... എന്തിനാ എന്റെ ഉമ്മ...വേഗം....വീട്ടിലോട്ട് പോയത്....എന്റെ കൂടെ ഇവിടെ വേണ്ടതല്ലേ... അല്ലെങ്കിലും ഉമ്മ അങ്ങിനെയാ....എന്നോട് വലിയ ഇഷ്ടം ഒന്നുല്ല.. എന്നാലും ഉമ്മ... ഉമ്മതന്നെയല്ലേ... ഈ...ഭൂമിയിൽ എനിക്ക് ആകെ ഉള്ള സ്വത്ത്. ദൈവമേ... ഈ...കുഞ്ഞിനോട് ഞാൻ എങ്ങിനെ പറയും നിന്റെ ഉമ്മ മരിച്ചുപോയന്ന്. പറയാതിരിക്കാനും വയ്യല്ലോ....ഇന്നൊരു ദിവസം കഴിയട്ടെ...സാവധാനം അവളോട് കാര്യങ്ങൾ പറയാം. *-------*-----* മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ആയിശുവിനെ റൂമിലേക്ക് മാറ്റി.... മോളെ.... നീ....ഞങ്ങളെയല്ലാം പേടിപ്പിച്ചു കളഞ്ഞല്ലോ... ഇനി ഒന്നും ഓർക്കണ്ട... മോളുടെ കൂടെ ഞങ്ങളൊക്കെ ഉണ്ട്.... അമീർ വാതിൽക്കൽ വന്ന് അവളെ എത്തിനോക്കി... അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട് കണ്ണുകൾ... പാതി അടയുന്നുണ്ട്...മുഖം വാടി തളർന്നിട്ടുണ്ട്.... അവൾ ആരുടെ മുഖത്തേക്കും നോക്കുന്നുണ്ടായിരുന്നില്ല.. സങ്കടങ്ങൾ കണ്ണീരായി.. ചെന്നിയിലൂടെ താഴേക്ക് അരിച്ചിറങ്ങി.... മോളെ...ഉപ്പൂപ്പ അവിടെ ഒറ്റക്കാ ലൈല അവിടെ ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...ഉപ്പാന്റെ ചുറ്റ് വട്ടങ്ങളൊന്നും അവൾക്കറിയില്ല... ഞാൻ വീട്ടിലോട്ട് പോട്ടെ..ട്ടൊ...നിന്റെ കൂടെ ഇവിടെ ജാസി ഉണ്ട്... അവളുടെ അടുത്ത് ചെന്ന് മൂർദ്ധാവിൽ ഒരു ഉമ്മ വെച്ചുകൊണ്ട് അവളോട് യാത്ര പറഞ്ഞു ഉമ്മൂമ്മ.. മ്മ്... എന്നവൾ തലയാട്ടി... പിന്നേ.... ഉമ്മൂമ്മ... ഉമ്മയോട് എനിക്ക് ഇപ്പൊ കൊഴപ്പൊന്നും ഇല്ലന്ന് പറയണം...കേട്ടോ... ചിലപ്പോൾ വിഷമിച്ചിരിപ്പാവും..പാവം. എന്ത്...പറയണം എന്നറിയാതെ അവർ പരസ്പരം നോക്കി.. മാമി....ഞങ്ങൾ പോയി വരാം...അമീർ ആയിശുവിനെ ഒന്ന് നോക്കി അവൾ കാണാത്ത ഭാവം നടിച്ച് അപ്പുറത്തേക്ക് തല ചെരിച്ചു കിടന്നു.. അവന്റെ രണ്ട് മിഴികളിലും നനവ് പൊടിയുന്നുണ്ടായിരുന്നു. വീണ്ടും അവൻ ഒന്നുടെ അവളെ നോക്കി കൊണ്ട് പുറത്ത് നിന്നും അവരുടെ വാതിൽ ചാരി.. എന്നാലും...അവളന്താ.... എന്നെ ഒന്ന് നോക്കാത്തെ.. ആത്മഹത്യക്ക് ശ്രമിച്ചതിലുള്ള കുറ്റബോധമാണോ അതൊ...എന്നോട് വെറുപ്പ് ആണോ...? ഞാൻ അവളോട് ഇത് വരെ എന്റെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ലല്ലോ....അവൾ എന്നെ ഏത് രൂപത്തിലാണ് കണ്ടിരുന്നത് എന്ന് എനിക്കറിയില്ല... എന്നാലും എന്നെ ഒന്ന് നോക്കാമായിരുന്നു. ഡ്രൈവിങ്ങിന്റെ ഇടയിൽ അവനോരോന്ന് ഓർത്തിരുന്നു...നിറഞ്ഞു തുളുമ്പുന്ന മിഴികൾ തുടച്ചുമാറ്റികൊണ്ട് *----*---* ദേ... ഉമ്മാ....അവരെത്തി... അമാന.. .ഉമ്മറത്ത് നിന്നും അകത്തേക്ക് നോക്കികൊണ്ട് വിളിച്ചു പറഞ്ഞു.... ആര്....? ഇക്കയും,ഉമ്മൂമ്മയും... മ്മ്... അല്ല... രണ്ട് ദിവസം അവടെ പോയി പെറ്റുകിടക്കാൻ മാത്രം നിങ്ങളെ...ആരാ...അവൾ. ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ.... മൂന്നാല് ദിവസങ്ങൾക്ക് മുന്നേ....കൂട്ടുക്കാരന്റെ വീട്ടിലേക്ക് പോയ അവൻക്ക് എന്റെ കാര്യങ്ങൾ ചോദിക്കാനോ... അന്വേഷിക്കാനോ..നേരല്ലാ. ഏതോ...ഒരുത്തിയെ ശുശ്രൂഷിക്കാൻ പോയേക്കുന്നു.. നാണമില്ലാത്തവൻ. അല്ല.... ഞാനൊന്ന് ചോദിക്കട്ടെ ഉമ്മാ... നാളെ ഇനി ഇങ്ങോട്ട് തന്നെയാണോ...അവളെ കൊണ്ടുവരുന്നത്.... അത് ശെരിയാണോ...? ഇങ്ങോട്ട് അല്ലാതെ എങ്ങോട്ട് കൊണ്ട് പോകും അവളെ വീട് ഇതല്ലേ... ഓഹോ... ഇതെപ്പോഴാ അവളുടെ വീടായത്. ലൈല... മിണ്ടാതിരിക്ക് നീ....പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്നുണ്ടെന്ന് കരുതി. അതിര് കടക്കല്ലേ... നാലഞ്ചു വർഷായിട്ട് ഞങ്ങളെ പൊന്നുപോലെ നോക്കിയത്...ആയിശുമോളും അവളുടെ ഉമ്മയും കൂടിയാ... അതിനിടയിൽ നിനക്ക് ഞങ്ങളെ ഒന്ന് വന്ന് കാണാൻ പോലും സമയം ഉണ്ടായിരുന്നോ...? " ഒരഞ്ചിന്റെ പൈസ... ഇതുവരെ കാശായി അവരുടെ കയ്യിൽ കൊടുത്തിട്ടില്ല.. അവര് ചോദിച്ചിട്ടും ഇല്ല.. അന്ന് മുതലുള്ള കണക്ക് അവൾ ചോദിച്ചാൽ.. ഈ..വീടും പുരിയിടവും അവളുടെ പേരിൽ എഴുതി കൊടുക്കേണ്ടി വരും.. അതുകൊണ്ട് അഹങ്കാരം പറയാതെ കേറിപ്പോ... അകത്ത്.. കോയഹാജി അത് പറഞ്ഞപ്പോൾ ലൈലയുടെ മിണ്ടാട്ടം മുട്ടി...തിരിച്ചൊന്നും പറയാനാകാതെ... അകത്തേക്ക് ഉൾ വലിഞ്ഞു.. ഉമ്മാക്ക് ഒരു ഡോസ് കൊടുക്കണമെന്ന് കരുതിയതാ... ഉപ്പാപ്പ കലക്കി. അമാന ഉപ്പൂപ്പയുടെ കൈപിടിച്ച് കുലുക്കി. മ്മ്... നിന്റെ ഉമ്മാക്ക് അഹങ്കാരം മൂത്ത് ഭ്രാന്തായതാ.. അമീർ...അകത്തേക്ക് കടന്ന് കുളിച്ച് ഫ്രഷാവാൻവേണ്ടി ഒരു..തോർത്തും മുണ്ടും എടുത്ത് കുളക്കടവിലേക്ക് പോകാനിറങ്ങി... നേരം ഇരുട്ടി തുടങ്ങീട്ടുണ്ട് ഈ...സമയം കുളക്കടവിലേക്ക് പോവണോ... അകത്തു നിന്ന് കുളിച്ചാൽ പോരെ... വല്ല..ഇഴജന്തുക്കളും ഉണ്ടാകും...ന്റെ..കുട്ടി. അതൊന്നും ഇല്ല ന്റെ' ഉമ്മൂമ്മ... ഞാൻ വേഗം പോയി വരാം.. അവൻ...കുളക്കടവിലേക്ക് എത്തിയതും...അമീർ എന്നൊരു വിളിക്കേട്ടു...അവൻ ചുറ്റും നോക്കി ആരെയും കാണാനില്ല... അവൻ...ഒന്നും നോക്കാതെ കുളപ്പടവുകൾ ഓരോന്നായി ഇറങ്ങി.. വീണ്ടും...അമീർ... എന്ന നാമം മുഴുങ്ങി കേട്ടു എനിക്ക്... തോന്നുകയാണോ ഇവിടെയിപ്പോ..ആരാ എന്റെ പേര് വിളിച്ചു കളിക്കാൻ... വീണ്ടും...ചുറ്റും നിരീക്ഷിച്ചു കൊണ്ട്...കുളത്തിലേക്കിറങ്ങി. ചുറ്റു നിന്നും എന്തൊക്കെയോ അപശബദം കേൾക്കുന്നതായി അവന് തോന്നി..വീണ്ടും.. അവന്റെ കാത്തുകളിൽ അമീർ എന്ന നാമം മുഴങ്ങി... യ്യോ...... " ഇനി....ആയിശുവിന്റെ ഉമ്മാന്റെ പ്രേതം വല്ലതും ആണോ...? പിന്നേ...അവനൊന്നും ചിന്തിച്ചില്ല....കുളപടവിലെ സ്റ്റെപ്പുകൾ ചാടി കടന്ന്... ഉമ്മറതെത്തി. ഒന്നും അറിയാത്ത ഭാവത്തിൽ പതിയെ അവൻ... ഉമ്മറത്തെ വാതിലിലൂടെ അകത്തേക്ക് കയറി. ഇത് കണ്ട് അമാന അപ്പുറത്തെ വാതിലിന്റെ മറവിൽ നിന്നുകൊണ്ട് കൈപൊത്തി ചിരിച്ചു. (തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
15.5K കണ്ടവര്‍
19 ദിവസം
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _62 ✍️ രചന - Aysha akbar ഇറങ്ങിയ പാടേ മുഖത്തെ കൂളിങ് ഗ്ലാസ്സ് അഴിച്ചു കൊണ്ടയാൾ ചുറ്റും നോക്കുമ്പോൾ ഒരു തരം നീരസം നിറഞ്ഞിരുന്നാ മുഖത്ത്..... കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും മേനോൻ കൂടിയിറങ്ങുമ്പോൾ രണ്ട് പേരുടെയും മുഖത്ത് വിരിഞ്ഞിരുന്ന പുച്ഛം ഇരുവരും ഒരു ചിരിയാലെ കൈ മാറി........ മുത്തശ്ശി ക്ക് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിയുന്നില്ലായിരുന്നു...... അവരുടെ ശ്വാസം അപ്പാടെ വിലങ്ങി നിൽക്കുകയാണ്..... വരുമെന്ന് പ്രതീക്ഷിച്ചിരിക്കുക യായിരുന്നെങ്കിൽ കൂടി ഉള്ളാലെ ഒരു ഭയം..... അപ്പോഴാണ് അകത്തു നിന്നും തനൂജ പുറത്തേക്ക് വന്നത്....... പെട്ടെന്ന് രവിയെ കണ്ടതും അവരും ഭയന്നു പോയിരുന്നു...... അതി വേഗത്തിൽ അവർ അകത്തേക്കോടി ഗായത്രിയോട് വിവരം പറയുമ്പോൾ ഒരു നിമിഷം ഗായത്രിയും എന്ത് ചെയ്യണമെന്നറിയാതെ നിശ്ചല യായി പ്പോയിരുന്നു..... അതിനാദ്യത്തെ കാര്യം സച്ചു ഇവിടെയില്ലെന്നുള്ളത് തന്നെയാണ്....... ഏട്ടനെവിടെ..... ഗായത്രി യത് ചോദിക്കുമ്പോൾ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു..... കുളക്കടവിലേക്ക് പോയിട്ടുണ്ട്..... ഞാൻ വിളിക്കാം...... തനൂജ അത് പറഞ്ഞു തിരിയുമ്പോൾ ഗായത്രി അവരുടെ കയ്യിലൊന്ന് പിടിച്ചു...... അതിനും മുന്നേ സച്ചുവിനോട് വേഗം വരാൻ പറയണം...... നമ്മളെ കൊണ്ടൊന്നും ഒതുങ്ങുന്ന ആളല്ല അയാള് ... ഗായത്രി അമർത്തി പിടിച്ച ശബ്ദത്തിലത് പറയുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... ഗായത്രി അതേ പിടപ്പോടെ തന്നെ ഉമ്മറത്തേക്ക് നടന്നു....... രവി ഉമ്മറത്തേക്ക് കയറുമ്പോൾ മുത്തശ്ശി യാന്ത്രികമായി ഇരുന്നിടത് നിന്നെഴുന്നേറ്റ് പോയിരുന്നു...... ഹലോ....... നമ്മൾ തമ്മിൽ കണ്ടിട്ട് കാലം കുറേയായി...... ഏറെ ഗൗരവമുള്ള ശബ്ദത്തിൽ രവിയത് പറയുമ്പോൾ മുത്തശ്ശി യാന്ത്രികമായി തലയൊന്ന് കുലുക്കിയിരുന്നു...... ഇരി...ക്കു.... ഉള്ളിലെ പരിഭ്രമ ത്തിൽ നിന്ന് തന്നെ മുത്തശ്ശിയത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞൊരു പരിഹാസം അവർക്ക് വ്യക്തമായിരുന്നു.... ഞാൻ വന്നത് ഇഷാനിയെ കൊണ്ട് പോകാനാണ്..... അവളെവിടെ..... രവി തികഞ്ഞ ഗർവോടെ അത് ചോദിക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് അവർക്കറിയില്ലാ യിരുന്നു...... അപ്പോഴേക്കും ഗായത്രി ഉമ്മറത്തേക്കെത്തിയിരുന്നു... ഗായത്രി യേ കണ്ടതും രവി പുച്ഛത്തോടെ തലയൊന്ന് ചെരിച്ചു...... മ്മ്.......? എന്ത് വേണം......? ഉള്ളിലെ പരിഭ്രമത്തെ മറച്ചു പിടിച്ചു കൊണ്ട് വലിയൊരു ഗൗരവത്തെ കൂട്ട് പിടിച്ചു കൊണ്ടായിരുന്നു ഗായത്രിയത് ചോദിച്ചത്....... ഹു ആർ യൂ......? രവി തീർത്തും അപരിചിതരെന്ന വണ്ണം ഗായത്രിയോടത് ചോദിക്കുമ്പോൾ അവർ ഉള്ളാലെ ഒന്ന് പതറിയെങ്കിലും മുഖത്തെ ഗൗരവത്തെ അവർ വിട്ട് കളഞ്ഞിരുന്നില്ല....... ഞാൻ ഗായത്രി ദേവി...... ഇതെന്റെ വീടാണ്...... നിങ്ങളാരാണ്...എന്തിനു വന്നുവെന്നാണ് ഞാൻ ചോദിച്ചത്.......... ഗായത്രി മുഖത്തേറേ പുച്ഛം നിറച്ചു കൊണ്ട് രവിയോടത് ചോദിക്കുമ്പോൾ രവിയാകെ ഞെട്ടി പ്പോയിരുന്നു.... അവരുടെയാ ശബ്ദം ആ വലിയ കോലായിൽ മുഴങ്ങി കേട്ടു..... നേരമേറേ കഴിഞ്ഞിട്ടും നിലക്കാത്ത പ്രതി ധ്വനി നില നിൽക്കാൻ തക്ക കനമുണ്ടായിരുന്നാ വാക്കുകൾക്ക്...... മേനോനും ഒരു ഞെട്ടലോടെയാണ് രവിയെ നോക്കിയത്...... തന്റെ ചോദ്യത്തിൽ അവൾ പാടേ അലിഞ്ഞു കരഞ്ഞു തന്റെ കാലു പിടിക്കുമെന്ന് കണക്ക് കൂട്ടിയിരുന്ന രവിക്ക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു ഗായത്രിയുടെ വാക്കുകൾ...... അവരുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ആത്മാഭിമാനം രവിയെ ശെരിക്കും ഭയപ്പെടുത്തിയിരുന്നു....... ഞാൻ രവി പിള്ള..... എന്റെ മകൾ ഇഷാനി യേ കൊണ്ട് പോകാൻ വന്നതാണ്...... അതിനി ആരൊക്കെ കിടന്നു ചത്താലും ഞാൻ കൊണ്ട് പോയിരിക്കും...... നിറഞ്ഞു വന്ന ഞെട്ടലിനെ പാടേ മറച്ചു പിടിച്ചു കൊണ്ടൊരു പരിഹാസ ചിരിയോടെ രവിയത് പറയുമ്പോൾ ഗായത്രിയുടെ ഉള്ളം വിറച്ചു തുടങ്ങിയിരുന്നു....... ഇഷാനിയുടെ പേര് പറയുമ്പോൾ അവർ തളരുമെന്ന് രവിക്കും അറിയുന്നത് കൊണ്ട് തന്നെ ആ ചുണ്ടിൽ ഗുഡ്ഢമായൊരു ചിരി വിരിഞ്ഞിരുന്നു..... അതിന് ഇഷാനി നിങ്ങളുടെ മകളാണെന്നതിന് വല്ല തെളിവൂമുണ്ടോ..... അവൾ നിങ്ങളുടെ മകളല്ലെന്ന് ഞാൻ പറഞ്ഞാലോ....... മറ്റൊന്നും അയാളോട് തിരികെ പറയാനില്ലെന്ന് തോന്നിയ സമയത്താണ് ഗായത്രി ഗൗരവത്തോടെ അത് പറഞ്ഞത്....... അങ്ങനെയൊന്നു രവി പ്രതീക്ഷിച്ചിട്ടേയില്ലാത്തത് കൊണ്ട് തന്നെ അയാളുടെ കണ്ണുകൾ ചുവന്നു..... അയാൾക്കും തിരികെ പറയാൻ ഒന്നുമില്ലാതെ വിധം ഗായത്രി അയാളെ തടയിട്ട് വെച്ചിരുന്നു..... അയാളുടെ വലിപ്പം കുറഞ്ഞ കണ്ണുകൾ ഒന്ന് കൂടി ചുരുങ്ങി....... കയ്യിൽ തിങ്ങി നിറഞ്ഞ രോമ കൂപങ്ങൾ വിറച്ചു.... അതിലേറെ ഗായത്രിയുടെ ചുണ്ടിലെ വിജയ ച്ചിരി അയാളെ വല്ലാതെ അസ്വസ്ഥമാക്കി....... എടീ..... ആരെ കണ്ടിട്ടാടി നീയീ നെഗളിക്കുന്നത്...... രവി അതും ചോദിച്ചു കൊണ്ട് ഗായത്രി യുടെ കഴുത്തിൽ കയറി പിടിച്ചത് പെട്ടെന്നായിരുന്നു........ പെട്ടെന്നത് പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ട് തന്നെ ഗായത്രിയുടെ കണ്ണുകൾ തുറിച്ചു വന്നിരുന്നു......... മുത്തശ്ശി വന്ന് രവിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടൊന്നും ആ കയ് അയഞ്ഞിരുന്നില്ല..... അയാളുടെ കൈ കഴുത്തിൽ മുറുകുന്നതോടൊപ്പം കണ്ണുകളിൽ അവരോടുള്ള അഗ്നി ആളി കത്തുന്നുണ്ടായിരുന്നു..... ഗായത്രിക്ക് ശ്വാസമെടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു....... ശ്വാസം തന്നിൽ നിന്ന് വിട്ടകലുമോ എന്ന് തോന്നിയ ആ നിമിശമാണ് രവിയുടെ കൈ തട്ടി മാറ്റാൻ തക്ക കഴിവുള്ള ഒരു കൈ വന്ന് രവിയെ ആകെ ക്കൂടി തള്ളി മാറ്റിയത്........ ആകെ ഉലഞ്ഞു പോയ ഗായത്രിയെ പെട്ടെന്ന് അയാളാ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ തന്റെ കൂടെ പിറപ്പിന്റെ കൈ കൾക്കുള്ളിൽ താൻ സുരക്ഷിതയാണെന്ന തോന്നലിലാവണം അവരുടെ ശ്വാസം നേരെ വീണിരുന്നു....... പാതി മാത്രം തൂവർത്തിയ മുടി തുമ്പിൽ നിന്ന് വെള്ളം ഗായത്രിയുടെ മുഖത്തേക്കിറ്റ് വീണു..... തണുപ്പുള്ള ആ കൈകൾക്കുള്ളിൽ അവർക്കേറെ ആശ്വാസം തോന്നി..... അതേ സമയം ഇത്ര യേറെ തന്നെ താങ്ങാൻ കഴിവുള്ള ഹൃദയത്തെ കണ്ടില്ലെന്ന് നടിച്ചതിൽ അതിയായ കുറ്റ ബോധവും ആ നിമിഷം അവരെ വേട്ടയാടി...... പിറകിലേക്ക് ഒന്ന് വേച്ചു പോയ രവി ദേഷ്യത്തോടെ തലയുയർത്തുമ്പോൾ മുമ്പിൽ നിൽക്കുന്ന ഗോപിയെ കണ്ട് അയാൾ ദേഷ്യത്തോടെ യൊന്നു നോക്കി....... തല്ലാനും കൊല്ലാനുമല്ല കൈ പിടിച്ചു തന്നത്..... സ്നേഹത്തോടെ സന്തോഷത്തോടെ അവൾക്ക് പാതിയാവാനാണ്.... അതിന് പറ്റില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അവൾക്കിനി തന്റെ ആവശ്യമില്ല...... രവിക്ക് പോകാം....... ഗോപി ദേഷ്യത്തോടെ രവിക്ക് നേരെ നിന്നത് പറയുമ്പോൾ ആ വാക്കുകൾ അവിടെ ഉയർന്നു കേട്ടു....... അത് തന്റെ കർണ്ണ നാളത്തിലൂടെ ഉള്ളിലേക്ക് കയറി തലച്ചോറിൽ ഒരു പ്രഹരം തീർത്തത് പോലെ തോന്നി പ്പോയി രവിക്ക്..... അങ്ങനെയൊരു മാറ്റം ഗായത്രിയിൽ നിന്ന് അയാൾ പ്രതീക്ഷിച്ചിട്ടില്ല.... താനുപേക്ഷി ക്കുമെന്ന് പറയുമ്പോൾ കരഞ്ഞു കൊണ്ട് തന്റെ കാൽ കീഴിൽ കിടക്കുമെന്നാണ് കരുതിയത്...... വീണ്ടും വീണ്ടും അവളെ ചവിട്ടി മെതിക്കാൻ മനസ്സ് തയ്യാറായി കഴിഞ്ഞിരുന്നു.... പക്ഷെ ഇങ്ങനെയൊന്നു തന്റെ ചിന്തകളിൽ നിന്നോത്തിരി വിദൂരത്താണ്...... രവി ഞെട്ടലോടെ ഗായത്രിയെ നോക്കി.... കളഞ്ഞു പോയതെന്തോ ആ കണ്ണുകളിൽ കത്തി നിൽക്കുന്നത് രവിയറിയുന്നുണ്ടായിരുന്നു....... അത്രയേറെ അകന്ന് നിന്നവർ ഇത്ര പെട്ടെന്ന് ഇഴുകി ചേർന്നതിന്റെ കാരണം മനസ്സിലാകാതെ രവി അമ്പരന്നു..... അതിലേറെ ഗായത്രിയെ ഇങ്ങോട്ട് വിട്ടതിൽ അയാൾക്ക് ഖേദം തോന്നി.... അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളോരിക്കലും മാറുമായിരുന്നില്ല........ രവിക്ക് ദേഷ്യം കൊണ്ട് നിൽപ്പുറക്കുന്നില്ലായിരുന്നു...... അതിന് ആർക്ക് വേണം ഇവളെ..... ഈ &₹#*&₹ മോളെന്റെ ജീവിതത്തിലേക്ക് വന്ന് കയറിയ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ നാശം....... രവി ജയം വിട്ട് കൊടുക്കില്ലെന്ന വണ്ണം ഗർവോടെ അത് പറയുമ്പോൾ ഗോപി കൈ മുഷ്ടി ചുരുട്ടി....... തനൂജ വേണ്ടെന്ന തരത്തിൽ ദയനീയമായി അയാളുടെ കയ്യിലൊന്ന് പിടിച്ചു...... ഞാൻ വന്നതെന്റെ മോളെ കൊണ്ട് പോകാനാണ്..... ഇഷാനി....... രവിയതും പറഞ്ഞു കൊണ്ടുറക്കെ അലറി വിളിക്കുമ്പോൾ മുറിയിൽ മീനുവിനോടൊപ്പം ഇരിക്കുകയായിരുന്ന ഇഷാനി ഞെട്ടിയെഴുന്നേറ്റു....... അവളുടെ കണ്ണുകൾ ചുരുങ്ങി..... കാലുകൾ വിറച്ചു...... ശ്വാസമെടുക്കാൻ കഴിയാതെയെന്ന വണ്ണം അവളുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു....... അതേ..... ഭയന്ന നിമിഷം വന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു........ ഏത് നിമിഷവും അയാൾ തന്റെ കയ്യകലത്തിലേക് എത്തുമെന്ന് അവൾക്കറിയാമായിരുന്നു..... നിറ കണ്ണുകളോടെ ഇഷാനി മീനുവിനെ നോക്കി.... അവളിലുമുണ്ടാ പരിഭ്രമം.... നീ പേടിക്കേണ്ട..... സച്ചുവേട്ടനും അച്ഛനുമൊക്കെയുണ്ടല്ലോ ഇവിടെ...... മീനു ഇഷാനിയുടെ തോളിൽ കൈ വെച്ചു ആശ്വസിപ്പിക്കുമ്പോഴും രണ്ട് പേരിലും ഒരേ ഭയം തളം കെട്ടി നിന്നിരുന്നു...... വിറക്കുന്ന ചുവടുകൾ മുമ്പോട്ട് വേച്ചു കൊണ്ടവർ പുറത്തേക്ക് നടന്നു...... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
15.4K കണ്ടവര്‍
21 ദിവസം
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _61 ✍️ രചന - Aysha akbar നനവ് നിറഞ്ഞു നിന്നൊരു രാത്രി......... ആ നനവിനിടയിലും ആശ്വാസം പരന്ന് കണ്ട ചില ഹൃദയങ്ങൾ.... ഗായത്രി ഇഷാനിയെ തന്നെ നോക്കി....... പെൺ കുട്ടികളെന്ന് വെച്ചാൽ ജീവനായിരുന്ന താനവളെ അത്രയേറെ അകറ്റാൻ കാരണം അയാള് തന്നെയാണ്..... എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞാലും പെൺ കുട്ടികളെന്ന് പറഞ്ഞാൽ വില കുറച്ചു കാണുന്ന ആളുകളിൽ പെട്ട ഒരാള് തന്നെയായിരുന്നു രവിയേട്ടൻ....... എപ്പോഴോ താനും അയാളുടെ കൂടെ ഒഴുകി പ്പോയി ....... ആ കുത്തൊഴുക്കിൽ എന്റെ മോൾക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ചൊന്നും ഓർക്കാൻ പോലും അനുവദിക്കാതെയെന്ന വണ്ണം തന്റെ തലച്ചോറിനെ അയാൾ പൂട്ടി വെച്ചിരിക്കുക യായിരുന്നുവോ....... ഇഷാനിയെ നോക്കും തോറും അവരുടെ ഹൃദയം നീറി പ്പുകഞ്ഞു....... ഗോപിയേട്ടൻ പറഞ്ഞതാണ് ശെരി...... അവളോട് ക്ഷമാപണമെന്ന പോൽ തനിക്കവളോട് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതവൻ തന്നെയാണ്.... അവർ സച്ചുവിനെയൊന്ന് നോക്കി..... ഇത്ര കാലം കിട്ടാതെ പോയ സ്നേഹവും പരിഗണനയുമെല്ലം അവൾക്ക് ജീവിത കാലം മുഴുവൻ കിട്ടുമെന്ന് അവർക്ക് വുക്തമായിരുന്നു..... ഇങ്ങ് വാ....... സച്ചുവിനോട് ചേർന്നു നിൽക്കുന്ന ഇഷാനിയെ നോക്കി ഗായത്രി യൊന്നു വിളിച്ചു...... അവൾ പെട്ടെന്ന് തലയൊന്നുയർത്തി സച്ചുവിനെ നോക്കി..... പോയി വാ എന്ന തരത്തിൽ സച്ചു കണ്ണുകളൊന്നു ചലിപ്പിക്കുമ്പോൾ അവൾ പതിയെ ഗായത്രിക്കടുത്തേക്ക് നടന്നു..... തന്നോട് അവൾക്കുള്ള അകൽച്ചയുടെ ആഴം അറിയും തോറും അവരുടെ നെഞ്ച് നീറുന്നുണ്ടായിരുന്നു........ എല്ലാവരും ഒരു നിമിഷം അവരെ തന്നെ നോക്കിയിരിക്കുകയാണ്...... ഗായത്രി യുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് നെറ്റിയിൽ കിടക്കുന്ന മുറിപ്പാടിലായിരുന്നു...... വെളുത്ത മുഖത്ത് കരി നിലിച്ചു കാണുന്ന ആ പാടവരുടെ ഹൃദയത്തിൽ മുറിവ് തീർത്തു...... താനെന്ന അമ്മയുടെ പരാജയം തന്നെയാണ് അവൾക്കിത്രയേറെ വേദനിക്കാൻ കാരണമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു........ ഇഷാനി അവരുടെ സമീപ നത്തിലുള്ള അപരിചിതത്വത്തിൽ അങ്ങനെ നിൽക്കുകയാണ്....... മമ്മ......... ഒരിക്കൽ പോലും നിന്നേ അറിയാൻ ശ്രമിച്ചിട്ടില്ല..... എപ്പോഴും കുറ്റപ്പെടുത്തി യിട്ടേയുള്ളു....... അത് പറഞ്ഞപ്പോഴേക്കും അവരൊന്നു വിതുമ്പി.... എല്ലാവരും നിറ കണ്ണുകളോടെ അവരെ നോക്കി നിൽക്കുകയാണ്..... എന്നാൽ ഇഷാനിക്ക് വലിയ വേദനയൊന്നും തോന്നിയില്ല ..... കാരണം...... താൻ ചെറുപ്പം മുതൽ അനുഭവിച്ച വേദനകൾ വെച്ചു നോക്കുമ്പോൾ ഇതൊന്നുമല്ലെന്ന് അവൾക്ക് തോന്നി...... അത് അവരുടെ കുറ്റ ബോധത്തിന്റെ ഈ ചൂടിനെക്കാൾ പതി ൻ മടങ് വലുതായിരുന്നു..... എല്ലാവരും എല്ലാം ഉണ്ടായിട്ടും ആരുമില്ലാത്തവളെ പോലെയുള്ള രാജകീയ തടവ് അതി കഠിനമായിരുന്നു ...... ഇഷാനി ഒന്നും മിണ്ടാതെ അങ്ങനെ നിന്നു....... മമ്മയായിട്ട് നിന്നേ ഇവന്റെ അടുത്ത് നിന്ന് കൊണ്ട് പോകില്ല...... പോരെ........ ഗായത്രി അവളുടെ കവിളിലൊന്ന് തൊട്ട് കൊണ്ട് സച്ചുവിനെ നോക്കി ഇഷാനിയോടത് പറഞ്ഞതും അത് വരെ നിർവികാരമായിരുന്ന മിഴികളിൽ പെട്ടെന്ന് സന്തോഷം അല തല്ലി..... അവളുടെ കണ്ണുകൾ വിടർന്നു....... അവൾ സത്യമാണോ എന്ന തരത്തിൽ ഒന്ന് കൂടി ഗായത്രിയെ നോക്കി.... അവൾക്ക് മറുപടിയെന്ന വണ്ണം ഗായത്രി അവളെ ചേർത്ത് പിടിച്ചൊന്ന് പുഞ്ചിരിച്ചു..... അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടോയെന്തോ നിറഞ്ഞു വന്നു...... കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകളിലേക്ക് അവളുടെ സന്തോഷം പരന്നു..... അവൾ പെട്ടെന്ന് സച്ചുവിനെയൊന്ന് നോക്കി..... മുഖത്ത് കാണുന്ന ആ ഗൗരവത്തിനിടയിൽ ഒളിച്ചു വെക്കാൻ പാട് പെടുന്നൊരു സന്തോഷം ഇഷാനിയിലൊരു പുഞ്ചിരി നിറച്ചിരുന്നു....... ഗായത്രി പതിയെ എഴുന്നേറ്റ് സച്ചുവിനരികിലേക്കൊന്നു നടന്നു.... ഇത്ര വയസ്സ് വരെ എന്റെ മോളോന്നും ആവശ്യപ്പെട്ടിട്ടില്ല.... അവളുടെ ഇഷ്ടങ്ങളൊന്നും ആരും ചെവി കൊണ്ടിരുന്നില്ലെന്നതാവും ശെരി..... ആദ്യമായി അവള് വാശി പിടിച്ചത് നിനക്ക് വേണ്ടിയാ...... ഗായത്രി അത് പറഞ്ഞതും സച്ചു കേട്ടെന്ന പോലങ്ങനെ നിന്നു..... ഉള്ളിൽ നുരഞ്ഞു പൊന്തുന്നൊരു ആനന്ദം പുറത്തേക്ക് വരാതെ അവൻ കടിഞ്ഞാണിട്ടു പിടിച്ചു........ അതിലെന്തായാലും അവളെ തെറ്റ് പറയാൻ കഴിയില്ല......ഇനിയെങ്കിലും അവള് സ്നേഹം അറിയട്ടെ..... സച്ചുവിന്റെ കയ്യിലൊന്ന് കൊട്ടി കൊണ്ട് ഗായത്രിയത് പറയുമ്പോൾ ആ വാക്കുകൾക്ക് ഏറെ ആത്മാർഥത യുണ്ടായിരുന്നു...... സച്ചു പതിഞ്ഞൊരു പുഞ്ചിരി അവർക്ക് തിരികെ നൽകി...... അതാണ്‌ ശെരി.... ഇപ്പോഴാണ് നീയെന്റെ പെങ്ങളായത്....നഷ്ടപ്പെട്ടു പോയിരുന്ന വിവേകം തിരിച്ചു കിട്ടിയത് ...... അവളുടെ ജീവിതം അവൾക്ക് സന്തോഷ മുള്ളിടത് കഴിയട്ടെ..... ഗോപി യത് പറയുമ്പോൾ ഗായത്രിയുടെ കണ്ണുകളിൽ ഒരു ആശങ്ക നിറഞ്ഞു കണ്ടിരുന്നു..... പക്ഷെ ഏട്ടാ.... ഞാനായി കൊണ്ട് ചെന്നില്ലെങ്കിൽ അവളെ കൂട്ടാൻ അയാള് നേരിട്ട് വരുമെന്നാ പറഞ്ഞിട്ടുള്ളത്........ നാളെ കഴിഞ്ഞാൽ അയാൾ എന്തായാലും വരും....... അവിടെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നുണ്ട്..... ഗായത്രി ആശങ്കയോടെ അത് പറയുമ്പോൾ ഇഷാനിയുടെ കണ്ണുകളിലും ഒരു ഭയം നിഴലിച്ചു.... അവൾ സച്ചുവിനെ യൊന്നു നോക്കി..... അതോർത്തു ആരും പേടിക്കേണ്ട..... ഇങ്ങോട്ട് വന്നിട്ട് ഇവളെ കൊണ്ട് പോകണമെങ്കിൽ അയാളിനിയൊരു ജന്മം കൂടി എടുക്കേണ്ടി വരും..... സച്ചു പുച്ഛത്തോടെ അത് പറയുമ്പോഴും ഗായത്രിയുടെ മുഖം തെളിഞ്ഞിരുന്നില്ല...... നീ വിചാരിക്കുന്നത് പോലെയല്ല സച്ചു..... അയാൾക്ക് പണവും പിടിപാടുമുണ്ട്..... എന്ത് ചെയ്യാനും അയാൾ മടിക്കില്ല..... ഗായത്രി അതും കൂടി പറയുമ്പോൾ സച്ചുവിന്റെ കണ്ണുകൾ കൂർത്തു..... അയാൾ വരട്ടെ .... അപ്പോഴല്ലേ..... അതും പറഞ്ഞ് കൊണ്ട് അവൻ ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തിയിരുന്നു...... നിറഞ്ഞ സന്തോഷത്തിനിടയിലും രവിയെന്ന ഒരു കരി നിഴൽ എല്ലാവരിലും വീണു കിടക്കുന്നുണ്ടായിരുന്നു...... അവിടന്നങ്ങോട്ട് സന്തോഷത്തിന്റെ കൊടു മുടിയിലായിരുന്നു ഇഷാനി....... ഈ മുടി ആകെ കെട്ടാണല്ലോ..... തനൂജ അതും പറഞ്ഞു ഇഷാനിയുടെ കൂട്ടി പിണഞ്ഞു കിടക്കുന്ന മുടിയിൽ എണ്ണ തേക്കാൻ നിൽക്കുമ്പോഴാണ് ഗായത്രി അങ്ങോട്ട് വരുന്നത്....... ഗായത്രി ഇഷാനിയെ യൊന്നു നോക്കി...... അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന സന്തോഷം അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു....... തനൂജയോട് അവളെത്ര മാത്രം അടുത്താണെന്ന് അവർക്ക് വ്യക്തമായിരുന്നു.... അവരുടെ ഉള്ളിലെ അമ്മക്കൊരു നിമിഷം തനൂജയായിരുന്നെങ്കിലെന്ന് കൊതി തോന്നി പ്പോയി...... ഗായത്രി പതിഞ്ഞൊരു പുഞ്ചിരിയോടെ അവരെ നോക്കി നിൽക്കുമ്പോൾ അവരുടെ ഉള്ളിലൊളിപ്പിച്ച വേദന തനൂജക്കും മനസ്സിലായിരുന്നു... ദേ.... നിന്റെ മോൾടെ തലയിലെ കെട്ട് മാറ്റാൻ എനിക്കെങ്ങും വയ്യ...... നീ തന്നെ എണ്ണ തേച് കൊടുക്ക്...... തനൂജ പെട്ടെന്നതും പറഞ്ഞു കൊണ്ട് എണ്ണ കുപ്പി ഗായത്രിയുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ ഇഷാനിയും ഗായത്രിയും ഒരു പോലെ ഞെട്ടിയിരുന്നു..... ഗായത്രി ദയനീയമായി തനൂജയെ നോക്കി... താനും ഒരമ്മയാണല്ലോ എന്ന തരത്തിൽ തനൂജ അവർക്ക് നേറെ കണ്ണുകൾ ചിമ്മി കാണിക്കുമ്പോൾ മിഴികൾ കൊണ്ട് ഗായത്രി ഒരായിരം തവണ നന്ദി പറഞ്ഞിരുന്നു..... ഗായത്രി ഇഷാനിയെ യൊന്നു നോക്കി..... അവൾ സത്യമാണോ എന്ന തരത്തിൽ മിഴിച്ചിരിക്കുകയാണ്.... ഗായത്രി എണ്ണ കയ്യിലേക്കെടുത്ത് അവളുടെ മുടിയിൽ പുരട്ടുമ്പോൾ രണ്ട് പേരുടെയും മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു...... ഒന്നിൽ കുറ്റബോധത്തിന്റെ ഭാവമായിരുന്നെങ്കിൽ മറ്റൊന്നിൽ നിറഞ്ഞ ആനന്ദമായിരുന്നു....... ഇഷാനിക്കും ഗായത്രിക്കും ഇടയിലെ വിടവ് നികത്താൻ ഓരോ കാര്യത്തിലും തനൂജ ശ്രമിച്ചു കൊണ്ടേയിരുന്നു..... ഇത് വരെ കൊടുക്കാൻ കഴിയാത്ത സ്നേഹം കൊടുക്കാൻ ഇനിയും മടിച്ചു നിൽക്കരുത് ഗായത്രി..... തനൂജ ഗായത്രിയുടെ തോളിൽ പതിയെ കൈ വെച്ചത് പറയുമ്പോൾ ഗായത്രി അവരെയൊന്നു നോക്കി...... ഞാൻ കൊടുക്കാതെ പോയ സ്നേഹം മുഴുവൻ കൊടുക്കാൻ അവൾക്കീ ജീവിത കാലം മുഴുവൻ ഏട്ടത്തിയുണ്ടല്ലോ എന്നോർക്കുമ്പഴാണ് എനിക്കേറ്റവും സമാധാനം...... അതും പറഞ്ഞു ഗായത്രി തനൂജയെ കെട്ടി പിടിച്ചതും തനൂജ യുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... ഒരു നിമിഷം അപ്പുറത് നിന്ന് ഒരു പുഞ്ചിരി യോടെ ഗോപി അവരെ നോക്കി നിന്നു.... പൊട്ടി പ്പോയ സ്നേഹബന്ധങ്ങൾ വിളക്കി ചേർക്കുന്നത് എത്ര മനോഹരമാണെന്ന് അയാളോർത്തിരുന്ന ന്നേരം...... ആകെ ക്കൂടി ആ വരാന്തയിൽ സന്തോഷം ഒന്ന് ചേർന്നു..... ചിരിയും സംസാരങ്ങളുമായി നിമിഷങ്ങൾക്കേറെ ഭംഗി കൂടി...... ചെറു നോട്ടങ്ങൾ കൊണ്ട് സച്ചു തന്റെ പ്രണയം അവളിലേക്ക് കൈ മാറുന്ന തിരക്കിലായിരുന്നപ്പോൾ.. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദിവസം കൂടുതൽ നീങ്ങി പോയില്ല..... രണ്ട് രാത്രി കഴിഞ്ഞ ആ പകലിൽ ഒരു കാറ് ചീറി പ്പാഞ്ഞു കൊണ്ട് ആ മുറ്റത്തേക്ക് വന്നു നിന്നു..... അതിൽ നിന്നും രവിയിറങ്ങുമ്പോൾ ഉമ്മറത്തിരുന്നിരുന്ന മുത്തശ്ശി ഒന്ന് കൂടി നോക്കി... വർഷങ്ങൾക്ക് ശേഷം മരുമകൻ വന്ന സന്തോഷമായിരുന്നില്ല അവരിൽ നിറഞ്ഞത്..... മറിച്.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയമായിരുന്നു........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
14K കണ്ടവര്‍
21 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 3 ✍️ രചന - ജിഫ്ന നിസാർ. ❣️ അവിടെയിട്ട് തന്നെ ബൈക്ക് ഒന്ന് ഹോൺ മുഴക്കിയിട്ടാണ് കാശി അത് സ്റ്റാന്റിലിട്ട് ഇറങ്ങി വീടിന് നേരെ നടന്നത്. വീടെന്നൊന്നും അതിനെ പറഞ്ഞൂടാ. കൊട്ടാരം പോലെ.. വിരിഞ്ഞു നിൽക്കുന്നു. അത്രയും പ്രൗടി യുണ്ട്. ആ നാട്ടിലെ ഒരു രാജാവ് തന്നെയാ ഈ അശോകൻ. കാർത്തിക.. എന്ന് ഭംഗിയിൽ എഴുതി തൂക്കിയ കോളിങ് ബെല്ലിന് പകരമായി വെച്ച മണിക്ക് താഴെ കാശി കൈ വെക്കും മുന്നേ അവന് മുന്നിലാ വാതിൽ തുറക്കപ്പെട്ടു. ഓരോത്ത മനുഷ്യൻ.. വെള്ളഷർട്ടും മുണ്ടും.. കയ്യിലും കഴുത്തിലും കട്ടിയുള്ള ആഭരണങ്ങളുടെ തിളക്കം. അൻപതു വയസ് പിന്നിട്ട് പോന്നിട്ടും ഇപ്പഴും തീവ്രത നിറഞ്ഞ ആ നോട്ടം തന്നെയാണ് അയാളുടെ പൗരുഷം. ഭംഗിയുള്ള ആ ചിരി കണ്ടാൽ.. എതിരെ നിൽക്കുന്ന ശത്രു.. അവനിനി അയാൾക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്നാലും എത്രയൊക്കെ സ്നേഹം കൊടുത്ത് കൊണ്ട് നടന്നവനാണെന്ന് പറഞ്ഞാലും അതൊന്നും തന്നെ ഓർക്കാതെ ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ പോലും മടിയില്ലാത്ത മനസ്സുറപ്പുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്.. ആ ചിരിയും മനോഭാവവും മനോബലവും തന്നെയായിരുന്നു അയാളുടെ പ്രധാന ആയുധവും. അശോകൻ കൈ വെക്കാത്ത ബിസിനസ് മേഖലയില്ല... എന്ന് തന്നെ പറയാം. എല്ലാത്തിനും അയാളുടെ കൂടെ കാശിയാണ്. പക്ഷേ അവനിഷ്ടം ആ ബസ്സും അതിന്റെ ഡ്രൈവിംഗ് സീറ്റുമാണ്. അതയാൾക്ക് അറിയുകയും ചെയ്യും. എങ്കിലും ചിലപ്പോൾ കാശിക്ക് മാത്രം തീർക്കാൻ കഴിയുന്ന ഡീൽ ഉണ്ടാവുമ്പോൾ ഇരട്ടി പൈസ കൊടുത്തു കൊണ്ട് അയാളവനെ വിളിക്കും. ഇന്നല്പം വൈകിയോ കാശി..? " മുഴങ്ങി നിൽക്കുന്ന സ്വരം. അടുത്ത് വന്നു നിൽകുമ്പോൾ അയാൾ വല്ലാത്തൊരു പരിമളം പരത്തുന്നുണ്ട്. "ലേശം.." കാശി ഒന്ന് കൂടി വാച്ചിലേക്ക് നോക്കി. അഞ്ചു മിനിറ്റ് കൂടിയുണ്ട്. വാസുദേവൻ വിളിച്ചിട്ട് അങ്ങോട്ട് പോയതും സ്റ്റീഫനെ കണ്ടതുമൊന്നും അവൻ അയാളോട് പറഞ്ഞില്ല. സ്റ്റാന്റിൽ പുതിയ പെർമിഷൻ കിട്ടിയ ബസ്സിന്‌ കുറച്ചു തിളപ്പുണ്ടെന്ന് മണി പറഞ്ഞു.. ഉണ്ടോ.. " ആ ചോദ്യം.. തീക്ഷ്‌ണത നിറഞ്ഞ നോട്ടം. "ചുമ്മാ അശോകേട്ടാ.. അതൊന്നും മൈന്റ് ചെയ്യേണ്ട.. അതുമല്ല അവർ നമ്മുടെ റൂട്ട് അല്ല.." അവന് ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. ഒപ്പം ഈ മണിയേട്ടനിത് എന്തിന്റെ കേടാണെന്ന് തോന്നുകയും ചെയ്തു. അശോകന്റെ PA ആണ് മണിയൻ പിള്ള എന്ന മണിയേട്ടൻ. "അവൻ പറഞ്ഞത് കൊണ്ട് ചോദിച്ചു ന്ന് മാത്രം.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർത്തേക്ക്. എങ്ങനെ വേണോ അങ്ങനെ.. ബാക്കി ഞാൻ നോക്കി കൊള്ളാം..കേട്ടോ" അത് പറഞ്ഞിട്ട് അയാൾ അവിടെയുള്ള കസേരയിലിരുന്നു. ഞാൻ സെറ്റാക്കാം അശോകേട്ടാ.. അത്‌ പറഞ്ഞിട്ട് കാശി തിരിഞ്ഞിറങ്ങി.. "ഹാ. പോവല്ലേ... നിക്ക്." തുളസി.. അവനോടാത് പറഞ്ഞിട്ട് അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. അയാളുടെ ഭാര്യയെ ആണ്. ഒന്നോ രണ്ടോ നിമിഷങ്ങൾ കൊണ്ട് ആള് വന്നു. തീർത്തും സൗമ്യത നിറഞ്ഞൊരു പാവം വീട്ടമ്മ.. ചിരി പോലും ലളിതമാണ്. ഓലീവ് കളർ ഷിഫോൺ സാരി വൃത്തിയിൽ ഉടുത്തിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന വിധമുള്ള ആഭരണങ്ങൾ പേര് പോലെ തന്നെ നൈർമല്യമായൊരു സ്ത്രീ. ചുരുക്കത്തിൽ അശോകന്റെ നേർവിപരീതം പോലെ അയാളുടെ ഭാര്യ. "നീയെന്താ കാശി ഇന്നലെ വരാഞ്ഞത്.. കുഞ്ഞാറ്റ അത് തന്നെ പറയുന്നുണ്ടായിരുന്നു. അവൾക്കത് വിഷമമായി.." അവനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന സ്വരം.. "ഞാൻ.. ഒന്നുല്ല ചേച്ചി.. എനിക്ക്.. എനിക്കൊരിടം വരെയും പോകാനുണ്ടായിരുന്നു. തിരിച്ചെത്താൻ ഒരുപാട് വൈകി.. അതാണ്‌.. " വായിൽ തോന്നിയ ഒരു നുണ അവരോട് പറയുമ്പോൾ അവനതിന്റെ കുറ്റബോധമുണ്ട്. കാരണം അത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നവരാണ്. പിന്നെ വരാതിരിക്കാനും നുണ പറയാനും ഒരൊറ്റ കാരണമുള്ളത്.. അതും അവളാണ്. അവരിപ്പോൾ പറഞ്ഞ കുഞ്ഞാറ്റ. അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും ജീവിതം.. ജീവൻ. എല്ലാം അവളാണ്. കല്യാണത്തിന് ശേഷം നീണ്ട കുറെയേറെ വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് ദൈവം കൊടുത്ത നിധിയാണ് കാർത്തികയെന്ന കുഞ്ഞാറ്റ. തനിക്ക് മുന്നിൽ നിൽക്കുന്ന ഈ രണ്ടുപേരുടെയും ശ്വാസം പോലും ആ കുഞ്ഞാറ്റയിലാണ് കണക്ട് ചെയ്തിരിക്കുന്നത് എന്ന് കാശിക്ക് തോന്നിയിരുന്നു പലപ്പോഴും. അവൾക്കിഷ്ടമില്ലാത്തതൊന്നും ഈ വീട്ടിൽ നടക്കുകയില്ല.. എന്തിന്..അവരാരും ചിന്തിക്കുക കൂടിയില്ല.. ആ അവളുടെ ഇഷ്ടമാണ് താനെന്ന് ഇവർക്കാർക്കും അറിയുകയുമില്ല. അങ്ങനെയൊരു ഇഷ്ടം കാർത്തിക മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവളെ പറഞ്ഞുതിരുത്താൻ താൻ തന്നെ കൊണ്ടാവും പോലൊക്കെ ശ്രമിക്കുന്നുണ്ട്. "ഈ ലോകത്തിലെ എന്തുവേണമെങ്കിലും കാശിയെട്ടൻ എന്നോട് പറയ്. കണ്ണും പൂട്ടി ഞാൻ അതനുസരിക്കും..പക്ഷേ ഈ ഒരു കാര്യം.. ഇതുമാത്രം ഞാൻ അനുസരിക്കില്ല.കാരണം എനിക്ക് ഇയാളെ അത്രയും ഇഷ്ടമാണ്..ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നത്രയും ഇഷ്ടം.." വെല്ലുവിളി പോലയോ വാശി പോലെയൊക്കെ അവളന്ന് പറഞ്ഞു തീർത്ത വാക്കുകൾ.. പരമാവധി അവൾക്ക് മുന്നിൽ എത്തിപ്പെടാതിരിക്കാനും അവളുടെ വഴികളിൽ തടസ്സമാവാതിരിക്കാനും താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതെല്ലാം ഒരു ഹരമാണ്.. കാരണങ്ങളൊക്കെ വളരെ വിധക്തമായി അവളുണ്ടാക്കും. അശോകേട്ടന്റെ ധൈര്യവും തുളസി ചേച്ചിയുടെ ലാളിത്യവും നൈർമല്യവും അതുപോലെതന്നെ അവൾക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നും.. കോഴിക്കോടുള്ള ഏതോ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ്.. ഒരു വർഷം കൂടി കഴിഞ്ഞാൽ എന്റെ കുഞ്ഞാറ്റ ഡോക്ടറാണെന്ന് അശോകേട്ടൻ സന്തോഷത്തോടുകൂടി തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.. ഒരു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കാശിയേട്ടന്റെ സ്വന്തമാകുമെന്ന് കുഞ്ഞാറ്റയും തന്നോട് പറഞ്ഞിട്ടുണ്ട്.. ഇതുപോലൊരു പ്രതിസന്ധിക്കിടയിൽ താൻ നീറുകയാണ് താനെന്ന് അശോകേട്ടനോ തുളസി ചേച്ചിയോ ഒരിക്കലും അറിഞ്ഞിട്ടില്ല.. നേർക്ക് നേർ ഒരു നൂറാളുകൾ വന്നാൽ പോലും അവരെ അടിച്ചിടാനുള്ള തന്റെടവും ധൈര്യവും ഉള്ള തനിക്ക് ഈ കാര്യം അവർക്ക് മുന്നിൽ നിന്ന് പറയാൻ ചങ്കുറപ്പുമില്ല.. ഇന്നലെ ഈ പറയപ്പെട്ട കുഞ്ഞാറ്റയുടെ പിറന്നാളായിരുന്നു.. അശോകേട്ടന്റെ പ്രിയപ്പെട്ട ആൾ എന്ന നിലയിൽ തനിക്കൊരു പ്രത്യേക ക്ഷണവും ഉണ്ടായിരുന്നു. ഈ വീട്ടിലെ എന്ത് പ്രധാനപ്പെട്ട ചടങ്ങുകൾക്കും തനിക്ക് അങ്ങനെയൊരു ക്ഷണം ഉണ്ടാവാറുള്ളതാണ്. എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ താൻ അതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രമിച്ചാലും അശോകേട്ടനും തുളസി ചേച്ചിയും അത് അംഗീകരിച്ചു തരാറില്ല.. ഇന്നലെയും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കുഞ്ഞാറ്റയുടെ പിറന്നാൾ ആണെന്നും ഇവിടെ ഫംഗ്ഷൻ ഉണ്ടെന്നും തനിക്ക് അതിന് ക്ഷണം ഉണ്ടെന്നും മനസ്സിലായിട്ട് തന്നെ മനപ്പൂർവം വരാതിരുന്നതാണ്. ദൂരെയൊരു ട്രിപ്പ് പിടിച്ചു. ഇടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്.. കൂട്ടുക്കാരനൊരു ട്രാവൽ എജാൻസിയുണ്ട്. അവന്റെ വണ്ടിയിൽ പോവാറുണ്ട്. ഇന്നലെ പോയത് മനഃപൂർവമാണ്. അവളുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള മടി കൊണ്ടാണ്. എനിക്ക് തന്നെ ഇഷ്ടമില്ലെന്നും താൻ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും എന്നെക്കൊണ്ട് കഴിയില്ലെന്നും എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്തതിനുള്ള ദേഷ്യമാണ്.. വാങ്ങിക്ക് കാശി.." കയിലൊന്ന് തൊട്ട് തുളസി ചേച്ചി വിളിച്ചപ്പോഴാണ് കാശി ഞെട്ടിയത്. ലഡുവാണ്.. കൂടെയൊരു കേക്കിന്റെ കഷ്ണവും. ഇന്നലെ തനിക് വേണ്ടി മാറ്റി വെച്ചതാവും. ഒരു കഷ്ണം മതി ചേച്ചി.. ഇല്ലെങ്കിൽ രാവിലെ തന്നെ പണി കിട്ടും.. " കാശി ചിരിയോടെ പറയുമ്പോൾ അവരാ ലഡു നെടുകെ പിളർന്നു കൊണ്ടവന് നേരെ നീട്ടി. അത്ര പോലും വേണ്ടാഞ്ഞിട്ടും ഇനിയുമത് നിരസിക്കാൻ വയ്യെന്നത് പോലെ കാശിയത് വാങ്ങിച്ചു. "ഞാൻ പോയ്ക്കോട്ടെ ന്നാ.." അവനത് വായിലേക്കിട്ട് കൊണ്ട് വാച്ചിലേക്ക് നോക്കി. "നിക്കെടാ.. കുഞ്ഞാറ്റ കൂടി നിന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.. അവൾക്കിന്ന് മുതൽ ക്ലാസ് ഉണ്ടല്ലോ. ഇന്നലെ വൈകുന്നേരം തിരിച്ചു പോണ്ടതല്ലേ.. അപ്പഴാ അവൾക്കൊരു തലവേദന.. അപ്പൊ പിന്നെ ഇന്നേക്ക് നീട്ടിയതാ.." തുളസി ചേച്ചി ചിരിയോടെ പറയുമ്പോൾ കാശി തിരിഞ്ഞ് നിന്നിട്ട് പല്ല് കടിച്ചു. ചുമ്മാതാ.. ഇങ്ങോട്ട് വന്നപ്പോൾ തന്നെ ആ പിശാചിന്റെ മനസ്സിലുണ്ടാവും തിരിച്ചു പോകുന്നത് ഇങ്ങനെ ആയിരിക്കും ന്ന്. അതുമല്ലെങ്കിൽ ഇങ്ങനെയേ പോകൂ ന്ന്. ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ല. കഷ്ടകാലത്തിനു കോഴിക്കോട് അവളുടെ കോളേജിനടുത്തു വരെയുമാണ് തനിക്കുള്ള ഫസ്റ്റ് ട്രിപ്പ്. അതിൽ പോയാൽ അവൾക് കൃത്യമായി അവിടിറങ്ങാം. ഇനിയിപ്പോ ഇതിനു വേണ്ടിയാണോ അവളാ കോളേജിൽ തന്നെ വാശി പിടിച്ചു പോയി ചേർന്നതെന്ന് പോലും കാശിക്ക് പലപ്പോഴായിട്ടുള്ള സംശയമാണ്. അതിനെന്താ ചേച്ചി മോളെ വിളിചോളൂ. " മനസ്സിലുള്ള അസ്വസ്ഥത പുറമെ കാണിക്കാതെ കാശി ചിരിച്ചു കൊണ്ട് പറഞ്ഞു. "മോളെ.. കുഞ്ഞാറ്റേ.. ദേ.. കാശി വന്നിട്ടുണ്ട്.. നീ റെഡിയായോ.." അവിടെ തന്നെ നിന്നു കൊണ്ടവർ ഉറക്കെ വിളിച്ചു. "മഹി കൊണ്ട് വിടാമെന്ന് പറഞ്ഞതാ ആ പെണ്ണിനോട്.. പക്ഷേ അവള് സമ്മതിച്ചു തരണ്ടേ.. അവൾക്ക് അവന്റെ കൂടെ പോവണ്ട ന്ന്.." അത് പറയുമ്പോൾ അൽപ്പം നിരാശയിൽ തുളസിയുടെ മുഖം മങ്ങി പോയെങ്കിലും മകളോടുള്ള വാത്സല്യം ഒട്ടും കുറവില്ല. അശോകേട്ടന്റെ പെങ്ങളുടെ മകനാണ് ഈ പറയുന്ന മഹി.. മഹേഷ്‌ തമ്പി. പഠനമൊക്കെ കഴിഞ്ഞു അശോകേട്ടന്റെ ഏതൊക്കെയോ ബിസിനസ് നോക്കി നടത്തുകയാണ് അവൻ. കാശിയെ പോലെ തന്നെ അശോകേട്ടന്റെ പ്രിയപെട്ടവൻ. ഈ പറയപ്പെട്ട മഹിയെ കൊണ്ട് കാർത്തികയെ കല്യാണം കഴിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട് അവർക്കെല്ലാം. കാർത്തികക്കൊഴിച്ചു ബാക്കി എല്ലാത്തിനും അതിൽ പൂർണ്ണ സമ്മതവുമാണ്. "മഹി മിടുക്കനാണ്. എനിക്ക് ശേഷം എന്റെ സ്ഥാനം അലങ്കരിക്കാൻ എന്ത് കൊണ്ടും യോഗ്യൻ.. എന്റെ മകളെ അവൻ നന്നായിട്ട് നോക്കും..കാശി. അത്രയുമേ ഞാൻ നോക്കുന്നുള്ളു. ഡോക്ടറും എഞ്ചിനിയറും എം ൽ എ യുമൊക്കെ വേണമെങ്കിൽ എന്റെ മോൾക്ക് കിട്ടും.. പക്ഷേ അവളെ അവളായിട്ട് തന്നെ അംഗീകരിച്ചു കൊടുക്കുന്ന ഒരാൾ വേണം.. എന്റെ കുഞ്ഞാറ്റയെ എന്നിൽ നിന്നും അടർത്തി മാറ്റില്ലെന്ന് എനിക്കുറപ്പുള്ള ഒരാൾ.മഹി അതിൽ ബെസ്റ്റ് ഓപ്ഷൻ ആണ്.പിന്നെ അവൾക്കൊരു ചെറിയ ഇഷ്ടകേടുണ്ട്.. അതിപ്പോ ഞാൻ കാര്യമാകുന്നില്ല..അവളിപ്പോ പഠിക്കുകയല്ലേ. അതിനിടയിൽ അങ്ങനൊരു ഇഷ്ടമൊന്നും ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്.. പഠനമൊക്കെ തീർന്നിട്ട് കല്യാണത്തിന് സമയമാകുമ്പോൾ മഹി തന്നെ അതെല്ലാം മാറ്റി എടുത്തോളും.. അവൻ മിടുക്കനാണ്" എന്നൊക്കെയാണ് അശോകേട്ടന്റെ മനസ്സിൽ. അതൊക്കെ തന്നോട് പറഞ്ഞിട്ടുമുണ്ട്...പലപ്പോഴും. പക്ഷേ പുന്നാര മോള് ഈ കാശ്ശിനാഥിനെ വയസ്സറിച്ച നാള് മുതൽ പ്രണയം കൊണ്ട് മൂടുകയാണെന്ന് അയാളുണ്ടോ അറിയുന്നു.? ഇനിയിപ്പോ അറിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ...! കാശിക്കത് ഓർക്കാൻ കൂടി വയ്യായിരുന്നു. പിന്നെ മഹി കാർത്തികയെ സ്വീകരിക്കുന്ന കാര്യം. അവനത് ഒട്ടും താല്പര്യമുള്ള കാര്യമൊന്നുമല്ല. അത് കാർത്തികയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. പകരം മഹേഷിന് അശോകൻ അറിയാത്തൊരു മുഖമുണ്ടെന്ന് അവനറിയാവുന്നത് കൊണ്ടാണ്. പക്ഷേ അതിനെ കുറിച്ചൊന്നും അവൻ അശോകനോട്‌ പറഞ്ഞിട്ടുമില്ല. അതവരുടെ കുടുംബകാര്യം. അതവർ തന്നെ പരിഹരിക്കട്ടെ എന്നൊരു ചിന്ത മാത്രമാണതിന് പിന്നിൽ. ഗുഡ്മോർണിംഗ് കാശിയേട്ടാ.. " മാധുര്യം നിറഞ്ഞൊരു ശബ്ദം. അശോകേട്ടനും തുളസി ചേച്ചിക്കും ഒന്നും തോന്നരുതെന്ന് കരുതിയാണ്.. അത് കരുതി മാത്രമാണ് കാശി ചിരിയോടെ തിരിഞ്ഞത്. കയ്യിൽ അത്യാവശ്യം വലിയൊരു ബാഗുമായി ചിരിയോടെ.. അതിനേക്കാൾ തന്നോടുള്ള പ്രണയം മുഴുവനും കണ്ണിൽ നിറച്ചു കൊണ്ടവൾ... കാർത്തിക.. അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും കുഞ്ഞാറ്റ.. തുടരും.. ഇഷ്ടമാവുന്നുണ്ടല്ലോ ല്ലേ 🥰 നായികയും എത്തിയിട്ടുണ്ട്. ഇനിയിപ്പോ ഉഷാറാവും. അപ്പൊ കൂടെ കൂടുവല്ലേ.. റിവ്യൂ കൊണ്ടൊന്നു ചേർത്ത് പിടിച്ചാൽ മാത്രം മതിയാവും.. ഞാൻ നല്ല കുട്ടിയായി ഡെയിലി ഇട്ടോളും 😀 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
14.5K കണ്ടവര്‍
22 ദിവസം
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _60 ✍️ രചന - Aysha akbar അമ്മേ..... ഞങ്ങൾ നാളെ തിരികെ പോകും........ ഉള്ള ധൈര്യമെല്ലാം മനസ്സിലേക്ക് ആവാഹിച്ചെടുത്ത് ഗായത്രിയത് പറയുമ്പോൾ മുത്തശ്ശി ഞെട്ടലോടെ അവരെ നോക്കി....... മീനുവും തനൂജയും ഗോപിയും ഒരു പോലെ ഗായത്രിയിലേക്ക് തിരിഞ്ഞു...... ആരുടേയും മുഖത്ത് നോക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ കൂടി മുഖത്ത് ഏറെ ഗൗരവം നിറച്ചു കൊണ്ട് തന്നെയവരിരുന്നു.... ഇനിയും അവളെ അങ്ങോട്ട് കൊണ്ട് പോകുകയോ..... നീയീ ജന്മത്ത് നന്നാവില്ല..... മുത്തശ്ശി ദേഷ്യത്തോടെ അതും പറഞ്ഞ് മുഖം തിരിച്ചു...... അവൾക്കൊരു... വിവാഹം ശെരിയായിട്ടുണ്ട്...... രവിയേട്ടന്റെ ഫ്രണ്ടിന്റെ മകനാണ്........ അതും കൂടി ഗായത്രി പറഞ്ഞു തീർത്തപ്പോഴേക്കും അവരേറേ വിയർത്തിരുന്നു...... ഇപ്പൊ അത്‌ മാത്രം പറഞ്ഞു ഇവിടെ നിന്ന് പോയി അവിടെ ചെന്ന ശേഷം വിവാഹ ത്തിന്റെ കാര്യം പറയാമെന്നായിരുന്നു ഗായത്രി കണക്ക് കൂട്ടിയത്....... എങ്ങനെയെങ്കിലും അവളെ കൊണ്ട് അവർക്ക് പോയേ മതിയാവുമായിരുന്നുള്ളൂ...... ആ വിവാഹത്തിന് അവൾക്ക് സമ്മതമാണോ...... ഗായത്രി പറഞ്ഞത് മുത്തശ്ശിയെ നോക്കിയാണെങ്കിലും അപ്പുറത്ത് നിന്ന് ശബ്ദം ഉയർന്നത് ഗോപിയുടേതായിരുന്നു..... ഒരു നിമിഷം ഗായത്രി ഒന്ന് ഞെട്ടി......... എല്ലാ കാര്യവും എല്ലാവർക്കും അറിയുന്നത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഒരുത്തരത്തിന്റെ ആവശ്യം അവിടെയുണ്ടായായിരുന്നില്ല...... നിന്നോടാ ചോദിച്ചത്...... ആ വിവാഹത്തിന് ഇഷാനിക്ക് സമ്മതമാണോ എന്ന്....... ഗായത്രി ഒന്നും മിണ്ടാതെ അങ്ങനെയിരിക്കുമ്പോഴാണ് ഗോപിയുടെ സ്വരം ഒന്ന് കൂടിയുയർന്നത്..... എപ്പോഴും ശാന്തമായി കാണുന്ന ഗോപിയുടെ ആ മുഖം മീനുവിനെയും വാതിലിനപ്പുറത്തായി നിന്നിരുന്ന ഇഷാനി യെയും അമ്പരപ്പിച്ചു....... ഇഷാനി അവൾക്കടുത്തായി നിൽക്കുന്ന സച്ചുവിനെയൊന്ന് നോക്കി.... അവന്റെ മുഖം എറേ തെളിഞെന്ന പോൽ നിൽക്കുന്നുണ്ട്.... അവർക്കിടയിലേക്ക് കടന്ന് ചെല്ലാതെ സച്ചു അവിടെ തന്നെ നിന്നു...... കൂടെ ഇഷാനിയും....... കുട്ടികൾ പക്വത യില്ലായ്മ കൊണ്ട് പലതിനും വാശി പിടിക്കും...... എല്ലാം സാധിച്ചു കൊടുക്കാൻ പറ്റില്ലല്ലോ..... അവരുടെ ഭാവിയെ കുറിച് അവരെക്കാൾ നമ്മളല്ലേ ചിന്തിക്കേണ്ടത്....... ഗായത്രി അല്പം ഗൗരവത്തോടെ തന്നെയത് പറയുമ്പോൾ ഗോപി ഇരുന്നിടത്ത് നിന്നുമൊന്നെഴുന്നേറ്റു...... അങ്ങനെ ചിന്തിച്ചു ചിന്തിച്ചത് കൊണ്ടാവും അതിനെ തല്ലി കൊല്ലാനാക്കി യത് അല്ലെ........ ആ ചിന്തിക്കലിൽ അതിന്റെ ജീവനങ് പോയിരുന്നെങ്കിലോ.... ഗോപി ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ തനൂജ ആശങ്കയോടെ അയാളുടെ കയ്യിലോന്ന് പിടിച്ചു....... ഗായത്രി ക്ക് തിരികെയെന്ത് പറയണമെന്നറിയില്ലായിരുന്നു........ എപ്പോഴും ദേഷ്യം വരാത്ത ആളുകൾക്ക് വല്ലപ്പോഴും വരുന്ന ദേഷ്യം അല്പം കൂടുതലായിരിക്കും...... ഗോപിയേട്ടൻ ആകെ രണ്ട് മൂന്ന് തവണയേ അങ്ങനെ ദേഷ്യം വന്ന് താൻ കണ്ടിട്ടുള്ളുവെന്ന് ഗായത്രി യോർത്തു..... ഇവിടെ നിന്ന് നിനക്ക് അവളെ കൊണ്ട് പോകണമെങ്കിൽ അതവളുടെ സമ്മതത്തോടെ കൂടിയായിരിക്കണം..... അല്ലാതെ അവളെ കൊണ്ട് ഈ വീടിന്റെ പടി നീ ചവിട്ടില്ല....... ഗോപി ദേഷ്യത്തോടെ ശബ്ദമുയർത്തി അതും കൂടി പറയുമ്പോൾ വഴക്കുണ്ടാക്കുന്നത് തടയാനെന്ന വണ്ണം തനൂജ അയാളുടെ കൈ പിടിച്ചതിനെ അയാൾ അതേ ദേഷ്യത്തോടെ തന്നെ തട്ടി മാറ്റി...... ഇഷാനി സച്ചുവിന്റെ കൈ തണ്ടയിലൊന്ന് കയ്യമർത്തി..... അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞിരുന്നപ്പോൾ...... ഗായത്രി ക്ക് ദേഷ്യമോ സങ്കടമോ ആശങ്കയോ വന്നതെന്നറിയില്ല........ ഇവിടെ നിന്ന് അവളെ കൊണ്ട് പോകാൻ പറ്റില്ലെന്ന് ഉറപ്പായതും അവരുടെ ഭാവം പെട്ടെന്ന് മാറിയിരുന്നു...... അത് വരെ ഉള്ളിൽ അടക്കി പിടിച്ചിരുന്ന കണ്ണു നീർ അണ പൊട്ടിയോഴുകി...... വിടേണ്ട..... എങ്ങും വിടേണ്ട അവളെ..... ഇവിടെ തന്നെ നിർത്തിക്കോ...... അവളെ നിങ്ങളെല്ലാവരും മരുമകളായി സ്വീകരിക്കുമായിരിക്കും..... പക്ഷെ അത് കഴിഞ്ഞാൽ എന്റെ അവസ്ഥയെന്തെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ......... ഗായത്രി ഒരു പൊട്ടി കരച്ചിലോടെ അതും പറഞ്ഞു നിർത്തുമ്പോൾ വികാരങ്ങളുടെ വേലിയേറ്റം അവരുടെ ശബ്ദത്തിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... ഒരു നീമിഷം എല്ലാവരും ഒന്ന് സ്ഥബ്ദതരായി..... അവളെ ഞാനായിട്ട് അങ്ങെത്തിച്ചില്ലെങ്കിൽ എനിക്കാ വീട്ടിൽ യാതൊരു സ്ഥാനവുമില്ലെന്നാ പറഞ്ഞിരിക്കുന്നത്..... ഞാനയാളുടെ ഭാര്യ യല്ലെന്നും...... ഗായത്രി അതും കൂടി പറഞപ്പോഴേക്കും പൊട്ടി കരഞ്ഞു കൊണ്ട് അവരാ തിണ്ണയിലിരുന്നു പോയിരുന്നു....... ഗായത്രി യുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റത്തിൽ എല്ലാവരും ഒന്ന് തറഞ്ഞു പോയി...... ഗായത്രി എങ്ങലടിച്ചു കൊണ്ട് കരയുകയാണ്.... മീനുവിനും വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു..... ഗോപി ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം പതിയെ ഗായത്രിക്കടുത്തേക്ക് വന്നു....... തല താഴ്ത്തിയിരിക്കുന്ന അവരുടെ തോളിൽ പതിയെ യൊന്നു കൈ വെച്ചതും ഗായത്രി മുഖമുയർത്തി ഗോപിയെ നോക്കി....... നിന്നെ രവിക്ക് വിവാഹം ചെയ്ത് കൊടുത്തു അവനോടൊപ്പം അയക്കുമ്പോൾ നിന്റെ കയ്യിലൊരു സാധനം തന്നു വിട്ടിരുന്നു.... എന്താണെന്ന് അറിയുമോ നിനക്ക്........ ഗോപി പതിഞ്ഞ ശബ്ദത്തിൽ ഗായത്രിയോടത് ചോദിക്കുമ്പോൾ ഗായത്രി മനസ്സിലാകാത്ത വണ്ണം ഗോപിയെ നോക്കി..... അപ്പോഴും പിടിച്ചു നിർത്തിയ കരച്ചിലിന്റെ ബാക്കിയെന്നോണം അവരുടെ തൊണ്ടയിൽ നിന്നൊരു തേങ്ങൽ ഉയരുന്നുണ്ടായിരുന്നു... ആത്മാഭിമാനം........ആർക്ക് മുമ്പിലും പണയം വെക്കാത്ത അതായിരുന്നു ഇവിടെ നിന്ന് പോകുമ്പോഴുള്ള നിന്റെ ഏറ്റവും വലിയ സമ്പത്ത് ..... ഗോപി അത് പറഞ്ഞു നിർത്തുമ്പോൾ ഗായത്രിയുടെ കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു..... ചുണ്ടുകൾ വുതുങ്ങി.... പിന്നെയെപ്പോഴാ അതെന്റെ ഗായത്രിക്കടുത്ത് നിന്ന് കളഞ്ഞു പോയത്...... ഗോപി അതും കൂടി ചോദിക്കുമ്പോൾ ഗായത്രിയുടെ തൊണ്ടയിൽ നിന്ന് വലിയൊരു ശബ്ദത്തിൽ കരച്ചിൽ പുറത്തേക്ക് വന്നു....... വർഷങ്ങൾ തന്നെ മാറ്റിയത് അവരുടെ മനസ്സിൽ തെളിഞ്ഞു കണ്ടു..... ഓരോ കാര്യങ്ങളിലും താൻ ഒതുങ്ങി പോയത്..... അവരുടെ സ്റ്റാറ്റസിനു ചേരില്ലെന്ന് പറഞ് കുത്തി നോവിക്കുമ്പോൾ എപ്പോഴോ സ്വയം വലിഞ്ഞു പോയി..... അവരുടെ ചിന്തക്കനുസരിച് നിൽക്കാൻ കഴിയുമെന്ന് വരുത്തി തീർക്കാൻ അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നു....... ഏതോ ഒരു പോയിന്റിൽ തനിക്ക് തന്നെ തന്നെ നഷ്ടമായി..... എല്ലാം അവർക്കറിയാമായിരുന്നു........ വർഷങ്ങൾ ഒരു സെക്കന്റ്‌ കൊണ്ട് അവരുടെ കൺ മുന്നിലൂടെ നീങ്ങി പ്പോയി...... നിന്നേ ഉപേക്ഷിക്കുമെന്ന് പറയാൻ അവനൊരു അവസരം നീ കൊടുക്കരുതായിരുന്നു..... കാരണം എന്തുമായ്ക്കൂട്ടെ.....സ്വന്തം ചോരയെ ഒരു കാരണയുമില്ലാതെ ഇങ്ങനെ തല്ലി ചതച്ച അവനെ നീയായി വേണ്ടെന്ന് വെക്കണമായിരുന്നു..... അതായിരുന്നു ഞാൻ നിന്നിൽ നിന്ന് പ്രതീക്ഷിച്ചത്...... ഗോപി പുച്ഛത്തോടെ അത് പറയുമ്പോൾ ഗായത്രി നിർവികാരയായി അങ്ങനെയിരുന്നു..... ആകേ ക്കൂടി ഈ ലോകം തന്റെ മുമ്പിൽ ചുരുങ്ങിയത് അവരറിഞ്ഞു...... ഗോപി പറയുന്നത് നൂറു ശതമാനം ശെരിയെന്ന പോലൊരു ഗൗരവത്തോടെ മുത്തശ്ശിയും നിന്നു..... ഗായത്രി ഉള്ളിലെ തേങ്ങൽ അടക്കി പിടിച്ചൊരു മൗനത്തിലങ്ങനെ യിരുന്നു...... ജീവിതം അവർക്ക് മുന്നിലൊരു ചോദ്യമായി കൊഞ്ഞനം കുത്തും പോലെ........ എല്ലാവരുടെയും മുമ്പിൽ അപമാനിതയായി നിന്ന സങ്കടം വേറെ....... പിന്നേ..... അവൻ വേണ്ടെന്ന് പറഞ്ഞാൽ പിന്നെയും പട്ടിയെ പോലെ അവിടെ കടിച്ചു തൂങ്ങി നിൽക്കാൻ നീ അനാഥ യൊന്നുമല്ലല്ലലോ..... നിനക്ക് ഞങ്ങളെല്ലാവരുമില്ലേ..... ഗായത്രിയുടെ മനസ്സറിഞ്ഞെന്ന വണ്ണം ഗോപിയത് പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു...... ഗായത്രി നിറ കണ്ണുകൾ പെട്ടെന്ന് ഗോപിക്ക് നേരെയുയർത്തി..... നീ ഒന്നുമില്ലാത്തവളായി തിരികെ വന്നാൽ ഈ വീടിന്റെ വാതിൽ നിനക്ക് മുമ്പിൽ അടയുമെന്ന് നീ കരുതിയോ.. ഗോപി അതും കൂടി ചോദിക്കുമ്പോൾ ഗായത്രിയുടെ ചുണ്ടുകൾ വിതുമ്പി.... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവരുടെ കണ്ണ് നിറഞ്ഞൊഴുകിയതെന്നറിയില്ല... തകർന്നിരിക്കുന്ന ഒരാൾക് കിട്ടാവുന്ന ഏറ്റവും വലിയ മരുന്നാണ് ഏട്ടൻ തന്നത്......... കൂടെയുണ്ടെന്ന ആ ഒരു വാക്ക്...... വർഷങ്ങളെത്ര കഴിഞ്ഞാലും നീയെനിക്ക് എന്റെ സിൻഡ്രല്ല തന്നെയാ........ മാറ്റം നിനക്കെ യുള്ളൂ ഗായത്രി... ഞങ്ങൾക്കില്ല......... ഗോപി അതും കൂടി പറഞ്ഞതും ക്ഷമാപണ സ്വരത്തിൽ കൈ രണ്ടും കൂപ്പി കൊണ്ട് ഗായത്രി അലറി കരയുമ്പോൾ അധികം പിടിച്ചു നിൽക്കാൻ ഗോപിക്കും കഴിഞ്ഞിരുന്നില്ല..... അയാൾ തന്റെ ചോരയെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു....... ഗായത്രി ഇരു കൈകൾ കൊണ്ട് അയാളെ ചുറ്റി പിടിച്ചിരുന്നു...... എപ്പോഴോ മറന്നു പോയ ആ ബന്ധത്തിന്റെ സുഖം അവർ വീണ്ടും അനുഭവിച്ചു തുടങ്ങുകയായിരുന്നു..... ലൂസായി കിടക്കുന്ന ആ ഷർട്ടിലെ ഗന്ധം ഗായത്രിയെ വർഷങ്ങൾ പിറകിലേക്ക് കൊണ്ട് പോയത് പോലെ ..... ആ കാഴ്‌ച കണ്ട് നിന്ന ആർക്കും കണ്ണുകൾ തുടക്കാതിരിക്കാൻ കഴിഞിരുന്നില്ല..... മുത്തശി സന്തോഷ ത്താൽ അവരെ തന്നെ നോക്കി നിന്നു.... തനൂജ ക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു കഴിഞ്ഞിരുന്നു...... മീനു നിറഞ്ഞൊരു ചിരിയോടെ തനൂജയെ കെട്ടി പ്പിടിച്ചു....... സച്ചു വിന്റെ മനസ്സിലും വല്ലാത്തൊരു കുളിര് നിറഞ്ഞിരുന്നു..... അച്ഛന് ഒരു പൂർണത കിട്ടിയത് പോലെ അവന് തോന്നി...... എപ്പോഴും പെങ്ങളെന്ന സ്ഥാനത്തിന്റെ ശൂന്യതയും അവരുടെ അകൽച്ച കൊണ്ടുള്ള വേദനയും അച്ഛന്റെ ഉള്ളിലുള്ളത് താൻ മനസ്സിലാക്കിയിട്ടുണ്ട്...... ഇപ്പോഴാണ് അതെല്ലാം നീങ്ങി സന്തോഷത്തിനു പൂർണത വന്നത് പോലെ അവന് തോന്നിയത് ..... ഇഷാനി വിശ്വസിക്കാൻ കഴിയാതെയെന്ന വണ്ണം സച്ചുവിന്റെ കൈ തണ്ടയി ൽ പിടുത്തം മുറുക്കിയതും അവൻ ഇടത് കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചിരുന്നു....... കരച്ചിലൊന്നുതുങ്ങി ഗായത്രി പതിയെ തലയൊന്നുയർത്തിയപ്പോൾ മനസ്സ് ഒട്ടും ഭാരമില്ലാതായത് അവളറിഞ്ഞു...... അഹങ്കാരത്തോടൊപ്പം തന്നെ തന്റെ ഉള്ളിലെ വിങ്ങലെല്ലാം നീങ്ങി പോയത് അവരറിഞ്ഞു...... ആ അഹങ്കാരവും ദുരഭിമാനവുമായിരുന്നു തന്റെ വിങ്ങലെന്ന് അപ്പോഴാണവർ തിരിച്ചറിഞ്ഞിരുന്നതും ..... പഴയ ഗായത്രിയാവാൻ തന്റെ മുമ്പിൽ തടസ്സങ്ങളേതുമില്ലെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു..... അതിനു താൻ മാത്രം വിചാരിച്ചാൽ മതിയെന്നും..... ഇത്ര കാലം ഇവരിൽ നിന്നകന്നു നിന്നതിനു അഹങ്കരിച്ചതുമെല്ലാം ഓർത്തു ഗായത്രിക്ക് കുറ്റബോധം കൊണ്ട് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല...... ഗോപിയേട്ടാ........ ചെയ്തതിനെല്ലാം എങ്ങനെ മാപ്പ് പറയാണമെന്ന് എനിക്കറിയില്ല.... അതും പറഞ്ഞു കൊണ്ട് അവർ വീണ്ടും കൈ കൂപ്പുമ്പോൾ ഗോപി ആ കൈ കൂട്ടി പ്പിടിച്ചു..... എന്നോട് നീ മാപ്പൊന്നും പറയേണ്ട ആവശ്യമില്ല..... എന്നോട് നീ പ്രത്യേകിച്ച് തെറ്റൊന്നും ചെയ്തിട്ടില്ല.... പക്ഷെ നീ തെറ്റ് ചെയ്തത് ദേ..... അവളോടാണ്...... ഗോപി അതും പറഞ്ഞു കൊണ്ട് വാതിൽ പടിയിലേക്ക് ചൂണ്ടുമ്പോൾ ഗായത്രിയുടെ കണ്ണുകൾ അങ്ങോട്ട് പതിഞ്ഞു...... അതേ..... താൻ പ്രസവിച്ച അവള് തന്നെയായിരിക്കും ഏറ്റവും കൂടുതൽ അനുഭവിച്ചതെന്ന് അവർക്കും തോന്നിയിരുന്നു...... ഇഷാനി നിർവികാര യായി അങ്ങനെ നിന്നു...... ചെയ്ത് തെറ്റിന് പ്രതി ഫലമായെങ്കിലും നീയവളുടെ ഇഷ്ടം നടത്തി കൊടുക്കണമെന്നേ ഞാൻ പറയു..... അത്ര പാവമാ അവള്....... ഗോപി ഇഷാനിയെ നോക്കി യതും കൂടി പറയുമ്പോൾ ഗായത്രിയുടെ ഹൃദയം വല്ലാതെ കൊളുത്തി വലിച്ചു....... ഇഷാനിക്ക് സന്തോഷം കൊണ്ട് കണ്ണൊന്നു നനഞ്ഞു..... സച്ചു ഒരു തരം ആരാഥനയോടെയാണ് അച്ഛനെന്ന ആ മനുഷ്യനെ നോക്കിയത്......... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
14K കണ്ടവര്‍
22 ദിവസം
#📙 നോവൽ- മുറ ചെറുക്കൻ..... 🔻 ഭാഗം _59 ✍️ രചന - Aysha akbar അപ്പോഴാണ് മുറ്റത്ത് ആ ബുള്ളറ്റ് വന്ന് നിന്നത്.... ഇഷാനിയുടെ കണ്ണുകൾ വല്ലാതെ വിടർന്നു..... അവളുടെ ഹൃദയം വല്ലാതെ മിടിച്ചു...... അവൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു വശത്തേക്ക് ചീകി വെച്ച അവന്റെ മുടിയൊന്നിളകി...... കാലു കഴുകി അകത്തേക്ക് കയറുമ്പോൾ തന്നെ അവന്റെ കണ്ണുകൾ പതിഞ്ഞത് തിണ്ണയിലായിരിക്കുന്ന ഗായത്രിയിലായിരുന്നു.... ഇതെന്ത് പുതുമ യെന്ന തരത്തിൽ സച്ചു മുത്തശ്ശിയെ ഒന്ന് നോക്കുമ്പോൾ അവർക്ക് ചിരി വന്നിരുന്നു..... അവന്റെ കണ്ണുകൾ പെട്ടെന്ന് അവളിലേക്ക് നീണ്ടതും വിടർന്ന കണ്ണുകളിലെ പ്രകാശം പെട്ടെന്നവനിലൊരു പ്രണയത്തിന്റെ മിന്നൽ തീർത്തു..... നിമിഷ നേരം കൊണ്ടാ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു....... അവനാ തിണ്ണയിൽ അവൾക്കടുത്തായിരിക്കുമ്പോൾ ഗായത്രി അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അവനെ കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ തിളക്കം ഇത് വരെ കണ്ടതിൽ നിന്നേറേ വ്യത്യസ്തമായി അവർക്ക് തോന്നി...... ഇത്രയും സന്തോഷ വതിയായി താനവളെ കണ്ടിട്ടേയില്ല...... അവനൊരു വൈദ്യന്റെ ഭാവത്തോടെ മുറിവിലെല്ലാം പതിയെ ഒന്ന് തൊട്ടു നോക്കുമ്പോൾ ആ കണ്ണുകളിൽ ഒരു വേദന പടരുന്നത് ഗായത്രിക്ക് കാണാമായിരുന്നു...... കഴിച്ചോ കുടിച്ചോ എന്നുള്ള അവന്റെ അന്ന്വേഷണ ങ്ങളിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..... അവൻ കൂടെയുള്ള നിമിഷങ്ങൾ അവൾക്ക് നൽകുന്ന ആനന്ദം ഗായത്രിയുടെ കണ്ണുകൾ അവരറിയാതെ ഒപ്പിയ്യെടുക്കുന്നുണ്ടായിരുന്നു....... പണത്തിനും പ്രതാപത്തിനും മേലെ അവളെ പൊന്ന് പോലെ നോക്കാൻ കഴിയുന്ന സ്നേഹമുള്ള അവനെയാണ് അവൾ ആഗ്രഹിച്ചത്..... അതിൽ അവളെ തെറ്റ് പറയാൻ പറ്റില്ലെന്ന് ഇതിനോടകം ഗായത്രിക്ക് മനസ്സിലായിരുന്നു..... കാരണം..... അവളെ ഇന്ന് വരെ ആരും ഇത്രത്തോളം സ്നേഹിച്ചിട്ടില്ല..... ഈ താൻ പോലും..... പക്ഷെ.... രവിയേട്ടൻ...... ഓർക്കും തോറും അവളുടെ ഹൃദയമൊന്നു പിടച്ചു...... അപ്പോഴാണ് ഗോപിയും തനൂജയും കൂടി ഉമ്മറത്തേക്ക് വന്നത്.... തിണ്ണയിലിരിക്കുന്ന ഗായത്രിയെ കണ്ട് അവരും ഒന്നമ്പരന്ന് പോയിരുന്നു.... ഗോപിയുടെ നെഞ്ചിലെന്തോ ഒന്ന് വിങ്ങിയത് പോലെ...... അത്‌ മനസ്സിലായെങ്കിലും കണ്ടില്ലെന്ന് നടിച്ചിരുന്നു ഗായത്രി..... കാരണം..... പെട്ടെന്നങ് അവരിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയാത്തോരു ദൂരം അവരിലേക്കുള്ളത് പോലെ തോന്നിയിരുന്നവർക്ക്..... മനസ്സ് ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടി എന്തോ ഒന്ന് തടഞ്ഞു നിർത്തും പോലെ...... അവർ ദൂരെ ആ വയലലകളിലേക്ക് കണ്ണുകൾ നട്ടങ്ങനെയിരുന്നു.... അവിടെ നിന്നും വരുന്ന ഇളം തെന്നൽ തന്റെയുള്ളിലെ വിങ്ങലിനെ പേറി പോകുമെന്ന് വെറുതെ തോന്നിയിരുന്നവർക്...... ദിവസങ്ങൾ അവർക്കിടയിൽ കുറച്ചു കൂടി കടന്നു പോയി.... ഇഷാനി പൂർണമായും ഭേദമായി തുടങ്ങി..... തന്റെ വീടിന്റെ സുഖം ഗായത്രിയിൽ പടർന്നു പിടിക്കുന്ന അതേ സമയം തന്നെ അത്‌ പൂർണമായും അനുഭവിക്കാൻ കഴിയാത്ത തരത്തിൽ പതിനഞ്ചാം തീയതി അവരെ വരിഞ്ഞു മുറുക്കി..... അതാണ്‌ തനിക്ക് തന്ന അവസാന തീയതി..... ഇത് വരെ താനെന്താണ് പോകാത്തതെന്ന സംശയം എല്ലാവരിലുമുണ്ടെങ്കിൽ കൂടി ആരും ചോദിച്ചിട്ടില്ല.... പറയാനെന്തോ വല്ലാത്തൊരു ഭയം തോന്നുകയാണ് തനിക്ക്..... അവരുടെയെല്ലാം മുമ്പിൽ അഹങ്കരിച്ച താൻ ഒന്നുമില്ലാത്തവളായി നിൽക്കുമ്പോൾ അവരിൽ നിറയുന്ന പുച്ഛം തനിക്ക് സഹിക്കാൻ പറ്റില്ല...... എല്ലാം തന്റെ തെറ്റാണെന്ന് അവർ കുറ്റപ്പെടുത്തുമെന്ന കാര്യത്തിലും സംശയമില്ല .. ഗായത്രിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു..... എല്ലാവരോടും സംസാരിക്കാൻ തോന്നുമ്പോഴും എന്തോ ഒന്ന് ഉള്ളിൽ നിന്ന് പിടിച്ചു നിർത്തുന്നത് പോലെ..... ഏട്ടത്തി പലപ്പോഴും സംസാരിക്കാൻ ശ്രമിക്കുമ്പോഴും എന്തോ ഒന്ന് തന്നെ പുറകിലേക്ക് വലിക്കുന്നു..... പിന്നേ മുൻപത്തെ പോലെ തനിക്ക് അവരോടൊന്നും ഇട പഴകാൻ താല്പര്യമില്ലെന്ന് തോന്നിയിട്ടാവും ആരും കൂടുതലൊന്നും പറയാനും വരാത്തത്.... എന്നാൽ മീനു മാത്രം ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞു തന്റെ അടുത്തേക്ക് വരുന്നുണ്ട്.... അവൾ എല്ലാവരെക്കാളും കൂടുതൽ തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഗായത്രിക്ക് തോന്നി..... ദേ.... നോക്ക് അപ്പച്ചി...... എന്റെ ഡാൻസിന്റെ ഫോട്ടോസാ...... ഒരു ആൽബം കയ്യിലെടുത്തു കൊണ്ടവൾ തനിക്കടുത്ത് വന്നിരുന്നത് പറയുമ്പോൾ തങ്ങൾക്കോടിയിൽ ഒട്ടും അകലമില്ലാത്തത് ഗായത്രി യറിഞ്ഞു...... എങ്കിലും മനസ്സ് തുറന്ന് അവളോടും സംസാരിക്കാൻ കഴിയാത്ത വിധം എന്തോ ഒന്ന് തന്നെ ഭയപ്പെടുത്തും പോലെ...... അവരാ ആൽബം മറിച്ചു നോക്കുമ്പോൾ മീനു വാ തോരാതെ വിശേഷങ്ങൾ പറയുന്നുണ്ട്...... അവളിൽ ശെരിക്കും ഗായത്രിക്ക് അവരെ തന്നെ കാണുന്നുണ്ടായിരുന്നു.... ഇഷാനി തന്നെ പോലെയേ യല്ല.... ഒന്നിനും ധൈര്യമില്ലാ.... ഏറെ പതിഞ്ഞൊരു പ്രകൃതമാണ്..... എന്നാൽ തന്റെ കുട്ടിക്കാലം തനിക്ക് കാണുന്നത് മീനുവിലാണ്..... അവർക്കവളോട് വല്ലാത്ത സ്നേഹം തോന്നുന്നു എങ്കിലും പ്രകടിപ്പിക്കാൻ കഴിയാത്ത വിധം അവർ അവരിലേക്ക് ചുരുങ്ങി പോയിരുന്നു.... അവരുടെ വേദന കളിലേക്ക് ഒതുങ്ങി പോയിരുന്നു...... എന്നാൽ മീനു ഗായത്രിയോട് അത്രയേറെ അടുത്ത് പെരുമാറുന്നത് നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു ഇഷാനി..... താൻ പോലും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല..... അതിനുള്ള സ്വാതന്ത്ര്യമോ സമയമോ മമ്മ തന്നിരുന്നില്ലെന്നതായിരുന്നു ശെരി...... ഇഷാനി ഏറെ ആഗ്രഹത്തോടെ അവരെ നോക്കിയിരുന്നു...... ഉള്ളിൽ നിന്നെത്തോ ഒന്ന് തികട്ടി വരുന്നുണ്ടായിരുന്നവൾക്ക്.... ആ സമയത്താണ് ഗായത്രി യുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്......... ഇനി അഞ്ചു ദിവസം കൂടിയേ നിനക്കുള്ളു..... രവിയുടെ ആ മെസ്സേജ് വായിച്ചത് തല കറങ്ങുന്നത് പോലെ തോന്നി ഗായത്രിക്ക്..... മീനു സംസാരിക്കുന്നുണ്ടെങ്കിലും ഒന്നും കേൾക്കുന്നില്ലായിരുന്നവർക്ക്...... രവിയേട്ടന്റെ മനസ്സ് മാരുമെന്ന് ചെറിയൊരു പ്രതീക്ഷ തനിക്കുണ്ടായിരുന്നു..... എന്നാൽ വന്നിട്ട് ഇത്ര ദിവസമായി ഒന്ന് വിളിച്ചിട്ടോ മെസേജ് അയച്ചിട്ടോ ഇല്ലാത്ത ആൾ ഇങ്ങനെയൊരു മെസ്സേജ് അയച്ചിട്ടുണ്ടെങ്കിൽ അയാളുടെ മനസ്സോരിക്കലും മാറില്ലെന്ന് ഗായത്രിക്കുറപ്പായിരുന്നു..... അവർക്ക് കൈ കാലുകൾ കുഴയും പോലെ തോന്നി.......... അപ്പച്ചി പോകും മുമ്പ് നമുക്കൊന്ന് കൂടി അമ്പലത്തിൽ പോകണം.. എന്തോ പറഞ്ഞതിനിടക് മീനു അത്‌ പറഞ്ഞത് ഗായത്രിയുടെ ചെവി കേട്ടിരുന്നു.... ഇനി സമയമുണ്ടാകുമെന്ന് തോന്നുന്നില്ല.... നാളെ ഞങ്ങൾ തിരിച്ചു പോകും..... ഈ വരുന്ന പതിഞ്ചാം തീയതി ഇഷാനിയുടെ മാര്യേജ് ആണ്...... ഗായത്രി പെട്ടെന്നത് പറഞ്ഞത് യാന്ത്രികമായി തന്നെയായിരുന്നു..... വീണ്ടും അവർ അവരുടെ ജീവിതത്തിൽ കുരുങ്ങി പോയിരുന്നു..... മീനുവും ഇഷാനിയും ഒരു പോലെ ഞെട്ടി.... എപ്പോഴോ അവരിൽ നന്മയുണ്ടെന്ന് തോന്നിയ മീനു അവരെ മനസ്സിലാകാതെ നോക്കിയിരുന്നു..... ഇഷാനി ക്ക് ആകെ ക്കൂടി ഒരു ഇരമ്പൽ തോന്നി...... അവളുടെ ചുണ്ടുകൾ വിതുമ്പി... ഗായത്രി അവളെ തന്നെ നോക്കിയിരിക്കുന്നെന്ന് തോന്നിയതും നിറഞ്ഞ കണ്ണുകൾ മറച്ചു കൊണ്ട് അവൾ വേഗം അവിടെ നിന്ന് മുറിയിലേക്ക് പോയിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 സച്ചു വന്നിട്ടും പുറത്തെവിടെയും ഇഷാനിയെ കാണാനിട്ടാണ് ആ മുറിയിലേക് നടന്നത്......... അവളിവിടെയുണ്ടെങ്കിലും അപ്പച്ചി കൂടെയുള്ളത് കൊണ്ട് തങ്ങൾക്കെന്ന് പറയാൻ കൂടുതൽ സമയമൊന്നും ഇപ്പോൾ കിട്ടാറില്ലെന്നതാണ് ശെരി.... മുറിവൊക്കെ മാറി ചികിത്സാ മുറിയിൽ നിന്നും അവൾ മറ്റൊരു മുറിയിലേക് പോയ ശേഷം കാണുമ്പോഴുള്ള ചിരിയിലും ചെറു സംസാരങ്ങളിലുമൊതുങ്ങാറാണ് പതിവ്..... ഒന്ന് കൂട്ടി പ്പിടിച്ചവളെ നെഞ്ചോട് ചേർക്കാൻ തോന്നുമ്പോഴൊക്കെയും ആഗ്രഹത്തെ അടക്കി നിർത്തും..... അവളുടെ മുറിയിലേക് കയറി ചെല്ലാനുള്ള പ്രയാസം കാരണം സച്ചു ഒന്ന് ആലോചിച്ചു നിന്നു.... അതിന് കാരണം അപ്പച്ചിയിവിടെ ഉണ്ട് എന്നത് കൂടിയായിരുന്നു...... ചാരി കിടന്നിരുന്ന വാതിലിൽ അവനൊന്നു മുട്ടിയതും ഇഷാനി വേഗം വന്നു വാതിൽ തുറന്നിരുന്നു..... അവൻ അവളെയൊന്ന് നോക്കി..... കരഞ്ഞത് പോൽ ആ കണ്ണും മുഖവും ചുവന്നിരുന്നു...... എന്താ വയ്യെ...... അവനത് ചോദിച്ചപ്പോഴേക്കും ഉള്ളിൽ പിടിച്ചു വെച്ചിരുന്ന കണ്ണ് നീർ അവളുടെ കവിളിലൂടെ ചാലിട്ടോഴുകി..... ഏയ്.... എന്താ.... സച്ചു ചോദിച്ച പ്പോഴേക്കും അവന്റെ രോമം നിറഞ്ഞ കൈ തണ്ടയിൽ പിടിച്ചവൾ മുറിക്കുള്ളിലേക്ക് വലിച്ചിരുന്നു..... പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തി അവന് മനസ്സിലായപ്പോഴേക്കും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണിരുന്നു......... ഉള്ളിൽ തികട്ടി നിൽക്കുന്ന സങ്കടം മുഴുവൻ അവൾ കണ്ണ് നീരായി പുറത്തേക്ക് വിടുമ്പോൾ ഗായത്രി എങ്ങാൻ കണ്ട് വരുമെന്ന തോന്നലിൽ അവൻ വാതിലൊന്നടച്ചു..... ഇനി പറ.......എന്താ പുതിയ പ്രശ്നം....... ഞാൻ ഞാനെങ്ങോട്ടും പോകുന്നില്ല സച്ചുവെട്ടാ..... എന്നേ..... എന്നേ പറഞ്ഞു വിടല്ലേ....... ഇഷാനി തേങ്ങലടക്കി പിടിച്ചു കൊണ്ടത് പറയുമ്പോൾ സച്ചു അവളുടെ മുഖമൊന്നു കൈ കുമ്പിളിലെടുത്തു..... ആരാ എന്റടുത്തു നിന്ന് നിന്നേ കൊണ്ട് പോവാ.... അവനതും ചോദിച്ചു കൊണ്ട് തുടുത്ത കവിളിലേ കണ്ണ് നീർ ചാലിൽ പറ്റി പിടിച്ചു കിടന്ന മുടിയിഴ യൊന്നു നീക്കി......... പതിനഞ്ചാം തീയതി..... എന്റെ വിവാഹമാണ് പോലും....... അത്‌ പറഞ്ഞപ്പോഴേക്കും അവൾ വീണ്ടും വിതുമ്പിയിരുന്നു..... എന്നാര് പറഞ്ഞു........ സച്ചു അത്‌ ചോദിക്കുമ്പോൾ ശബ്ദം ഏറെ ഗൗരവമേറിയിരുന്നു...... മമ്മ....പറഞ്ഞു...... ഇഷാനി അത്‌ പറയുമ്പോൾ ആ മുഖമേറേ ചുവന്നു.... സച്ചുവിന് ദേഷ്യം വന്നെങ്കിലും അവൻ ഒതുക്കി പിടിച്ചു..... കാരണം മുമ്പിൽ നിന്ന് കരയുന്നവളെ ആശ്വാസിപ്പിക്കേണ്ടത് താനാണെന്ന് അവനറിയാമായിരുന്നു..... തനിക്ക് വേണ്ടി ഒത്തിരി വേദനിച്ചവളാണ്.... ഇനിയും അവളെ നോവിക്കാൻ തനിക്ക് കഴിയില്ല...... പതിനഞ്ചാം തീയതി അല്ല.... പതിനാലാം തീയതി യാണ്‌ വിവാഹം....... സച്ചു ഏറെ ശാന്തമായി അത്‌ പറയുമ്പോൾ ഇഷാനി ഞെട്ടലോടെ അവനെയൊന്ന് നോക്കി..... അവളുടെ കണ്ണുകൾ പുറത്തേക്ക് ചാടുമെന്ന വണ്ണം തുറിച്ചു വന്നു.... അപ്പൊ അവനും ഇതേ കുറിച്ചറിയാമായിരുന്നോ എന്ന ചോദ്ധ്യത്തോടെ അവളുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി........ പക്ഷെ അത്‌ നിന്റെ മാത്രമല്ല.... നമ്മുടെയാണ്..... സച്ചിൻ കൃഷ്ണ ഇഷാനി യുടെ ഈ കഴുത്തിൽ താലി കെട്ടും.... പോരെ..... സച്ചു വവളുടെ കഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന നീല ഞെരമ്പുകളിൽ നോക്കിയത് പറഞ്ഞതും അത്‌ വരെ ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന വിങ്ങൽ ഞൊടിയിടയിൽ എങ്ങോ മാഞ്ഞു പോയി... ആ കണ്ണുകൾ സത്യമാണോ എന്ന അർത്ഥത്തിലൊന്ന് ചുളിക്കുമ്പോൾ അവൻ മുഖം പതിയെ യൊന്നു താഴ്ത്തി ചുണ്ടുകൾ കൊണ്ട് അവളുടെ കവിളിലൊന്നുരസി.... അതവൾക്കുള്ള മറുപടി യായിരുന്നു.... നാണം കൊണ്ടവളാകെ പൂത്തുലഞ്ഞു... അത്ര നേരം കരഞ്ഞു ചുവന്ന കവിളുകൾ നാണത്തിന്റെ കുങ്കുമത്തിന് വഴി മാറി...... നിന്റെ തന്തക്ക് എന്ത് ചെയ്യാൻ പറ്റുമോ അതയാള് ചെയ്യട്ടെ...... സച്ചു അത് പറഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആശങ്ക കൾക്കിട യിലും അവളിൽ പ്രതീക്ഷ മൊട്ടിട്ടിരുന്നു....... അപ്പോഴും സച്ചു വല്ലാത്തൊരു ദേഷ്യത്തോടെ യാണ്‌ ഗായത്രിയെ കുറിച്ചോ ർത്തത്.... ഇത്രയൊക്കെ യായിട്ടും ഈ പെണ്ണിനെ കുറിച്ചോർക്കാത്ത അവരോട് അവന് വല്ലാത്ത ദേഷ്യം വന്നിരുന്നു..... അവരോട് രണ്ട് പറയണമെന്ന് തന്നെ അവൻ കണക്ക് കൂട്ടുമ്പോൾ ഗായത്രി എല്ലാവർക്കു മുമ്പിലും ഇതൊന്ന് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു......... എങ്ങനെയെങ്കിലും അവർക്ക് അവളെ കൊണ്ട് പോകണമായിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
17.1K കണ്ടവര്‍
29 ദിവസം
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _56 ✍️ രചന - Aysha akbar കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ഈ നേരത്ത് ആരെന്ന ചോദ്യം എല്ലാവരിലും നിറഞ്ഞു നിന്നിരുന്നു..... സുഖമില്ലാത്ത ആരെങ്കിലുമാവും.... ഞാൻ നോക്കട്ടെ..... അതും പറഞ്ഞു കൊണ്ട് കൈ കഴുകി സച്ചു എഴുന്നേറ്റു...... വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന ഗായത്രിയെ കണ്ട് സച്ചുവൊന്ന് ഞെട്ടി... അപ്പോഴേക്കും ഇഷാനിയുടെ മുറിവുകൾ അവന്റെ മനസ്സോർമിപ്പിച്ചിരുന്നു.... അവന്റെ പേശികൾ വലിഞ്ഞു മുറുകി.... പപ്പക്കും മമ്മിക്കും ഒട്ടും ഇഷ്ടമില്ലാതെ കിട്ടിയൊരു ഗിഫ്റ്റാണ് ഞാൻ.... റിട്ടേൺ ചെയ്യാനാണോ റീപ്ലേസ് ചെയ്യാനോ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ എന്നേ അവരത് ചെയ്യുമായിരുന്നു.... എന്ന ഇഷാനിയുടെ വാക്കുകളാണ് അവന്റെ കാതിൽ അലയടിച്ചത്..... സച്ചു വിനെ കണ്ടതും ഗായത്രിയുടെ മുഖവും വരിഞ്ഞു മുറുകി..... മാനസികമായി ആകെ ക്കൂടി തകർന്ന അവസ്ഥയിലായിരുന്നു ഗായത്രി .... എല്ലാത്തിനും കാരണം മുന്നിൽ നില്ക്കുന്നവനാണെന്ന തിരിച്ചറിവിൽ അവർക്ക് ദേഷ്യം വന്നിരുന്നു..... മ്മ്......?എന്ത്‌ വേണം....? സച്ചു അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.... എന്റെ വീട്ടിലേക്ക് ഞാനെന്തിന് വന്നു വെന്ന് ചോദിക്കാൻ നീ യാരാ..... ഗായത്രി ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ കേവലം ദേഷ്യം മാത്രമായിരുന്നില്ല അത്‌... മറിച്ചു അഹങ്കരിക്കാനും പൊങ്ങച്ചം കാണിക്കാനും തനിക്കിപ്പോ ഒന്നുമില്ലെന്ന തിരിച്ചറിവ് കൂടിയായിരുന്നു.... ഈ വീട്ടിലും കൂടി സ്ഥാനമില്ലെങ്കിൽ തനിക്ക് പോകാനൊരിടമില്ലെന്ന പൂർണ ബോധ്യ മായിരുന്നു.... അത്‌ കൊണ്ട് തന്നെയാണ് തനിക്കും ഇവിടെ അവകാശനുണ്ടെന്ന് അവർ സ്വയം വരുത്തി തീർക്കാൻ ശ്രമിച്ചത്..... മുത്തശ്ശി........ സച്ചു ഗായത്രിക്ക് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ലെങ്കിൽ കൂടി അവൻ അകത്തേക്ക് നോക്കിയൊന്ന് വിളിച്ചു.... ആരാടാ... രോഗി കൾ വല്ലവരും തന്നെയാണോ.... ഉടുത്തിരുന്ന നേര്യതിന്റെ തുമ്പിൽ കയ്യൊന്ന് തുടച്ചു അതും ചോദിച്ചു കൊണ്ടായിരുന്നു മുത്തശ്ശി പുറത്തേക്ക് വന്നത്...... മ്മ്...... രോഗി തന്നെയാ..... പക്ഷെ ഈ രോഗത്തിനുള്ള മരുന്ന് എന്റെ കയ്യിലില്ലെന്ന് മാത്രം..... സച്ചു ഗായത്രിയെ ഒന്ന് നോക്കി അതും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോകുമ്പോൾ ഗായത്രി അവനെ കണ്ണുരുട്ടി യോന്ന് നോക്കി.... അപ്പോഴാണ് മുത്തശ്ശി ഗായത്രിയെ കാണുന്നത്.... മ്മ്.... എന്താ..... അത്‌ ചോദിക്കുമ്പോൾ മുത്തശിയുടെ സ്വരത്തിനും ഒരു കടുപ്പമുണ്ടായിരുന്നു.... അവൾ വന്നത് ഇഷാനിയെ കൊണ്ട് പോകാനാണെങ്കിൽ വേണ്ടാ എന്നൊരു അർത്ഥം കൂടി അതിനുണ്ടായിരുന്നു..... അത്‌ കേട്ടതും ഗായത്രിക്ക് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല.... ഇത് വരെയില്ലാത്തൊരു വിങ്ങൽ. .. അതെന്താ എനിക്കെന്റെ വീട്ടിലേക്ക് വെറുതെ വന്നു കൂടെ..... ഗായത്രി അത്‌ ചോദിക്കുമ്പോൾ വാക്കുകളിൽ ദേഷ്യവും സങ്കടവും ഒരു പോലെ കലർന്നിരുന്നു..... അങ്ങനെ ഒന്ന് പതിവില്ലല്ലോ...അത്‌ കൊണ്ട് ചോദിച്ചതാ.... എന്തായാലും കയറി വാ.... മുത്തശ്ശി അതും പറഞ് കൊണ്ട് അകത്തേക്ക് കയറുമ്പോൾ ഗായത്രിയും കൂടെ കയറി...... സച്ചു അപ്പോഴേക്കും ഇഷാനിയെ എടുത്ത് മുറിയിലേക് നടന്നിരുന്നു.... ആരാ വന്നത്...... അവളെ കട്ടിലിലേക്കിരുതത്തുമ്പോഴാണ് അവളത് ചോദിച്ചത്..... അവനൊന്നും മിണ്ടിയില്ല.... പകരം തലയിണയൊന്നു ശെരിയാക്കി വെച്ചു കൊടുത്തവൻ.... അപ്പോഴേക്കും അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി.... ഒരു പക്ഷെ തന്നെ കൂട്ടാൻ വേണ്ടി വന്നവരാണോ എന്നവൾക്ക് ഭയം തോന്നി.... അവൾ കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കി.... ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ഭയം അവന് വ്യക്തമായിരുന്നു..... അപ്പോഴേക്കും ഗായത്രി ആ മുറിയിലേക് കടന്ന് വന്നിരുന്നു..... ഗായത്രി യേ കണ്ടതും ഇഷാനി യുടെ ശ്വാസമിടിപ്പ് കൂടി.... അവൾ ദയനീയമായി സച്ചു വിനെ നോക്കി..... നിന്റെ സമ്മതമില്ലാതെ ആരും നിന്നെയെങ്ങും കൊണ്ട് പോകില്ലിവിടെ നിന്ന്..... പോരെ.... സച്ചു അവളോടായതു പറയുമ്പോൾ ഗായത്രിയെ ഒന്നമർത്തി നോക്കിയിരുന്നു...... ഗായത്രി അതറിഞ്ഞിട്ടും കണ്ടില്ലെന്ന് വെച്ചു..... നിനക്കിപ്പോ എങ്ങനെയുണ്ട്...... കുഴപ്പമില്ല.... ഗൗരവത്തിൽ ഗായത്രി ഇഷാനിയോടായത് ചോദിക്കുമ്പോൾ അവൾ പതിയെ മറുപടി പറഞ്ഞു.. ഗായത്രി സച്ചുവിനെ നോക്കി ഒന്നമർത്തി മൂളി കൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും ഇഷാനിയുടെ കണ്ണുകൾ ചുരുങ്ങി തന്നെയിരുന്നു..... സച്ചു അവളെയൊന്ന് നോക്കി.... ഏറെ ദയനീയത നിറഞ്ഞ ആ മുഖമോർത്ത് അവന് വല്ലാത്തൊരു സാഹതാപം തോന്നി.... ഇത്രയേറെ പാവം പിടിച്ചൊരു പെണ്ണിനെ താനിത് വരെ കണ്ടിട്ടേയില്ല.... അവളുടെ സാഹചര്യവും മോശമായ പേരന്റിങ്ങും അവളെ അങ്ങനെ യാക്കി തീർത്തതാവാം..... എങ്കിലും അവൾ മാറാൻ ശ്രമിച്ചത് തനിക്ക് വേണ്ടിയാണ്....... ഉറങ്ങിക്കോ.... ഒന്നും ആലോചിക്കേണ്ട.... അവൻ കണ്ണുകൾ രണ്ടും ചിമ്മി ഒരു ചെറു പുഞ്ചിരിയോടെ അവളോടായത് പറയുമ്പോൾ അവളിലും ചെറിയൊരു ചിരി പടർന്നു..... അവൻ പുതപ്പ് അവൾക്ക് മേൽ വലിച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു അവിടെ നിന്നിറങ്ങുമ്പോഴും ഗായത്രിയുടെ വരവിന്റെ ലക്ഷ്യം എന്താവുമെന്ന ആശങ്ക അവനിലുമുണ്ടായിയുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മുകളിലേ നീളൻ വരാന്തയിൽ ആ കൈവരിക്കടുത്തായി തണുത്ത കാറ്റേറ്റ് നിൽക്കുമ്പോഴായിരുന്നു പിറകിലൊരു ആളനക്കം അവനറിഞ്ഞത്...... വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം അവിടമാകേ പരന്നപ്പോൾ തന്നെ ആളാരാണെന്ന് അവന് മനസ്സിലായിരുന്നു....... അത്‌ കൊണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കിയില്ല...... സച്ചു...... ഗായത്രി അല്പം ഗൗരവത്തോടെ തന്നെ വിളിച്ചതും ഇത് വരെ കേട്ട് ശീലമില്ലാത്ത ശബ്ദത്തിൽ അതേറേ അരോചകമായി അവന് തോന്നി.... അതിനോട്ടും ആത്മാർത്ഥതയില്ലായിരുന്നത് കൊണ്ടാവാം ഒരു പക്ഷെ..... മ്മ്......? അവൻ ചോദ്യ ഭാവത്തിൽ അവർക്ക് നേരെ തിരിഞ്ഞു ...... അവിടുത്തെ അവസ്ഥയൊക്കെ അറിയുന്നതല്ലേ..... എന്റെ മുമ്പിൽ മറ്റു വഴികളൊന്നുമില്ല.... അവളെ പറഞ്ഞു മനസ്സിലാക്കാൻ...... നിനക്കല്ലാതെ മറ്റാർക്കും കഴിയുമെന്ന്..... തോന്നുന്നില്ല....... ഗായത്രി അത്രയും പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുമ്പിൽ താഴ്ന്നു കൊടുക്കാനുള്ള പ്രയാസം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു..... അപ്പോഴും ആവശ്യം തന്റെതാണെന്ന തിരിച്ചറിവാവാം അവരെ അതിന് പ്രാപ്തയാക്കിയത്...... സച്ചുവിന് ആകെ ക്കൂടി ദേഷ്യം വന്നിരുന്നു..... അതെന്താ എനിക്ക് മാത്രമേ പറ്റുവെന്ന്.... നിങ്ങൾക്ക് പറ്റില്ലേ.... നിങ്ങൾ അമ്മയല്ലേ.... നിങ്ങളല്ലേ അവളെ പ്രസവിച്ചത്.... സച്ചു പുച്ഛത്തോടെ അത്‌ ചോദിക്കുമ്പോൾ നിറഞ്ഞു വന്ന അമർഷം ഗായത്രിയുടെ മുഖത്ത് പ്രകടമായിരുന്നു വെങ്കിലും അവർ സ്വയം നിയന്ത്രച്ചു..... ഓഹ്.... പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാവില്ലലോ അല്ലെ... പണത്തിനും പൊങ്ങച്ചത്തിനും നടുവിൽ പഠിപ്പില്ലാത്ത മകൾ നിങ്ങൾക്കൊരു കുറച്ചിലായിരുന്നല്ലോ അല്ലെ......... എന്റെ നിവൃത്തി കേട് കൊണ്ട് നിന്നോട് പറഞ്ഞെന്ന് വേച്ചു നീ വല്ലാതെയങ് നെഗളിക്കേണ്ട..... അവൻ ദേഷ്യത്തോടെ അത്‌ ചോദിക്കുമ്പോൾ ഉള്ളിലെ ദേഷ്യം കടിച്ചു പിടിക്കാൻ കഴിയാതെ തന്നെയായിരുന്നു ഗായത്രി തിരിച്ചത് ചോദിച്ചത്...... സച്ചു ഗായത്രിയെ യൊന്നു നോക്കി..... ദേഷ്യം കൊണ്ടവർ അടി മുടി വിറക്കുന്നുണ്ട്...... ഒരമ്മയുടെ കടമ നിങ്ങൾ ചെയ്തിരുന്നെങ്കിൽ ഈ നിവൃത്തി കേടൊരിക്കലും നിങ്ങൾക്ക് വരില്ലായിരുന്നു..... സച്ചു പുച്ഛത്തോടെ അത്‌ പറഞ്ഞത് അല്പം ശബ്ധം ഉയർത്തി തന്നെയായിരുന്നു...... ഗായത്രി ഒരു നിമിഷമൊന്ന് പതറി പ്പോയി...... സ്നേഹത്തോടെ അവളെ പറഞ്ഞു തിരുത്തേണ്ടിടത്തും കൈ പിടിച്ചു മുന്നിലേക്ക് നടത്തേണ്ടതിനും പകരം നിങ്ങളവളെ പുച്ഛത്തോടെ ചവിട്ടി താഴ്ത്തി..... മനസ്സറിഞ്ഞു കൂടെ നിൽക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവളിങ്ങനെയാവില്ലായിരുന്നു....... നിങ്ങൾ അവൾക്കൊരു നല്ല അമ്മയായിരുന്നു വെങ്കിൽ എന്റെ മുമ്പിൽ ഇങ്ങനെ യാചിക്കേണ്ടി വരില്ലായിരുന്നു...... മിനിമം അവളുടെ സ്വന്തം കാര്യങ്ങൾ ക്കെങ്കിലും അവൾ പ്രാപ്തയാകുമായിരുന്നു...... അതിനേക്കാൾ......ഇത്രയും അവൾ വേദനിക്കേണ്ടി വരില്ലായിരുന്നു.... സച്ചു നനഞ്ഞൊരു ശബ്ദത്തോടെ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ഗായത്രി ക്ക് തിരികെ പറയാൻ വാക്കുകളുണ്ടായിരുന്നില്ല..... പിന്നേ....... നിങ്ങളെന്ത്‌ ഉദ്ദേശത്തിലാണ് വന്നതെന്നെനിക്കറിയില്ല.... ചിലപ്പോൾ നിങ്ങളുടെ ഭർത്താവെന്ന് പറയുന്ന ആ പൊങ്ങച്ചക്കാരൻ നാറി പറഞ്ഞു വിട്ടതാവും..... അയാൾക്കുള്ളത് ഞാൻ വേറെ കരുതി വെച്ചിട്ടുണ്ട്..... അയാളെന്നല്ല അയാളുടെ തന്ത വന്നാലും അവളുടെ സമ്മതമില്ലാതെ അവളെ യാരും ഈ പടി കടത്തില്ല...... പറഞ്ഞേക്കാം..... സച്ചു ഗായത്രി യേ അമർത്തിയൊന്ന് നോക്കി അതും പറഞ്ഞവിടെ നിന്ന് നടക്കുമ്പോൾ ഗായത്രി അങ്ങനെ നിന്നു..... അവന്റെ വാക്കുകൾക്ക് അത്ര മേൽ ഗാഭീര്യമുണ്ട്...... അതിലേറെ പറഞ്ഞത് പ്രാവർത്തികമാക്കാൻ തക്ക ധൈര്യമുണ്ട്..... എന്താണ് ചെയ്യേണ്ടതെന്നറിയില്ല..... തെറ്റ് തന്റെ ഭാഗത്തുമുണ്ടെന്നറിയാം.... പക്ഷെ തനിക്ക് അതായിരുന്നു ശെരി...... അവർ പതിയെ ഇഷാനി കിടക്കുന്ന മുറിയിലേക്കൊന്ന് നടന്നു.... പാതി ചാരി വെച്ച വാതിൽ അവരൊന്നു തുറന്നു.... കണ്ണുകൾ പൂട്ടി യൂറങ്ങുന്നവളെ നോക്കി നിൽക്കെ അവരുടെ നെഞ്ചോന്ന് പിടച്ചു..... ഉണങ്ങി തുടങ്ങിയ അവളുടെ മുറിവുകൾ അവരുടെ ഹൃദയത്തിൽ ഒരു വേദന തീർത്തു..... പക്ഷെ അപ്പോഴും താനാരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് അവർക്കറിയില്ലായിരുന്നു..... അവളുടെ ഇഷ്ടം നേടി കൊടുത്താൽ തനിക്ക് നഷ്ടമാകുന്നത് തന്റെ താലിയാണ്.... ഇനി താനായി കൊണ്ട് പോയില്ലെങ്കിലും അയാൾ അവളെ കൊണ്ട് പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്..... അറിയുന്നില്ല.... ഒന്നും അറിയുന്നില്ല...... ഗായത്രി ആകെ യൊരു മരവിച്ച അവസ്ഥയിലായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഹേയ് സിൻഡ്രല്ല.... കട്ടിലിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ആ വിളിയവൾ കേട്ടത്..... ഇഷാനിയുടെ കണ്ണുകൾ വിടർന്നു...... എന്ത് പറ്റിയെന്റെ മോൾക്ക്..... ഗോപി ഓടി വന്നവളുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ടാണത് ചോദിച്ചത്.... അവളുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് മാറി..... ഇത് വരെ എന്ത് പറ്റിയാലും ഇനിയങ്ങോട്ടൊന്നും പറ്റില്ല..... പോരെ....... അവളുടെ ഭാവ മാറ്റം അറിഞ്ഞെന്ന വണ്ണം ഗോപിയതും പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിലൊന്ന് ചുണ്ടമർത്തുമ്പോൾ അതവൾക്ക് കിട്ടിയ ധൈര്യമായി രുന്നു.... അയാളുടെ വാത്സല്യത്തിന് ഒരച്ഛന്റെ കരുതലുണ്ടായിരുന്നു.... അവളുടെ കണ്ണുകൾ വീണ്ടും തെളിഞ്ഞു...... അപ്പോഴേക്കും തനൂജയും സച്ചുവും മീനു വും അങ്ങോട്ട് വന്നിരുന്നു..... ദേ..... ഇവന് വേണ്ടിയാണോ നീ ഇത്രയും തല്ല് കൊണ്ടത്.... കുറച്ചു കൂടി പ്പോയി..... ഇത്ര തല്ല് കൊണ്ട് നേടിയെടുക്കാനുള്ള തൊന്നുമില്ല ഇവൻ.... ഗോപി അല്പം പുച്ഛം കലർത്തി സച്ചുവിനെ നോക്കിയത് പറയുമ്പോൾ സച്ചു മുഖത്തൊരു കപട ദേഷ്യമണി ഞ്ഞു ഗോപിയെ തറപ്പിച്ചു നോക്കി.... എല്ലാവരിലും അതൊരു ചിരിയുടെ മേമ്പോടി വിതറി...... ഏറെ നിഷ്കളങ്കമായി ഇഷാനിയും ചിരിച്ചു...... ഗോപി അവളെയൊന്ന് നോക്കി.... ഇവിടെ ഇവളുള്ളിടത്തോളം എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ നോക്കണം കേട്ടോടാ..... ഗോപി ഇഷാനിയുടെ തോളിലേക്ക് കയ്യിട്ട് സച്ചുവിനെ നോക്കിയത് പറയുമ്പോൾ ഒരു നിമിഷം സച്ചുവിന്റെയും ഇഷാനിയുടെയും നെഞ്ചോന്ന് പിടച്ചു...... മിഴികൾ തമ്മിൽ ഏറെ വാചാലമായി.... നൂറ് വട്ടം സമ്മതമെന്ന് അവനവളോട് പറയാതെ പറഞ്ഞു...... ഇഷാനിയുടെ കണ്ണുകളും ആ വാക്കിനെ മനസ്സിൽ പതിപ്പിച്ചു..... ഇപ്പൊ ഓക്കെ ആണോ സിൻഡ്രല്ല..... ഗോപി അതും ചോദിച്ചു കൊണ്ടൊരു ചിരിയോടെ കണ്ണുകൾ നേരെ വെട്ടിച്ചത് വാതിൽ പടിയിൽ നിൽക്കുന്ന ഗായത്രിയിലേക്കായിരുന്നു........ ഒരു നിമിഷം സിൻഡ്രല്ല എന്ന ഗോപിയുടെ വിളി ഹൃദയത്തിൽ തറഞ്ഞത് പോലെ നിൽക്കുക യായിരുന്നു ഗായത്രി........... (തുടരും) Eid mubarak all ❤️ Aysha Akbar #📔 കഥ