📙 നോവൽ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.2K views
3 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _112 ✍️ രചന - ജിഫ്ന നിസാർ 💐 ഒടുവിൽ എല്ലാം കൂടി ഒത്തു വന്നപ്പോൾ ഈ പറഞ്ഞു കൂട്ടിയ തെറ്റുകൾ മുഴുവനും താൻ തന്നെ ചെയ്‌തോ എന്നൊരു അങ്കലാപ്പായി പോയ്‌ വിഷ്ണുവിന് തന്നെ. രാജശേഖരന്റെ സ്പെഷ്യൽ റെക്കമെന്റെഷൻ.. അവനെ കുറിച്ച് കിട്ടാനുള്ളതെല്ലാം ഒന്ന് പോലും വിടാതെ ചികഞ്ഞെടുത്തു കൊണ്ടാണ് പോലീസ് അയാളോട് നീതി കാണിച്ചതും അവനോടുള്ള ദേഷ്യം തീർത്തതും. കണ്ടതും കേട്ടതുമായ മകന്റെ കേസ് കെട്ടുകൾ. സുഗന്ധിക്കും ഏറെക്കുറെ മതിയായ പോലാണ്. ചെയ്ത് പോയതെല്ലാം അബദ്ധമായിരുന്നു എന്നൊരു തോന്നൽ. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ അവരാകെ മടുത്തു പോയിരിക്കുന്നു.. കാശി പലപ്പോഴും ഓർമപ്പെടുത്തിയ മൂത്ത മകന്റെ നെറികെട്ട കളികൾ. അതാണിപ്പോൾ മറയേതുമില്ലാതെ അവർക്ക് മുന്നിൽ വെളിവായത്.. മൃഗങ്ങൾ പോലും തോറ്റു പോകുന്നത്ര ക്രൂരത. അതിലൊന്ന് പോലും അറിയാൻ കഴിയാതെ.. അറിയാൻ ശ്രമിക്കാതെ അവന്റെ കൂടെ കൂടിയ താനൊരു മനുഷ്യൻ തന്നെയാണോ എന്നവർക്ക് പോലും സംശയമാണ്. വിഷ്ണുവിന്റെ അമ്മ എന്നുള്ള പദവി ആ സ്റ്റേഷനിൽ വെച്ച് അവർക്കൊരു ഭാരമായത് പോലെ. മകളെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ കൂട്ട് നിന്നതിന്റെ കലിപ്പ് രാജ ശേഖരൻ സുഗന്ധിയോടും കാണിച്ചിട്ടുണ്ട്. സ്ത്രീധനപീഡനവും ഗാർഹിക പീഡനവും അടക്കം അവർക്കും പിടിപ്പത് തലയിലുണ്ട്. ചുരുക്കത്തിൽ അവർക്ക് വേണ്ടി ഹാജരാവാൻ വേണ്ടി പോലും നല്ലൊരു വക്കീൽ ഇല്ലെന്നുള്ള അവസ്ഥ. ഇത് വരെയും ചെയ്ത് കൂട്ടിയത് വെച്ചിട്ട് കാശിയെ അവരോന്നിനും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കാവ്യയും ഉല്ലാസ്സും എല്ലാം അറിയുമ്പോൾ വരുമെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.. രണ്ട് പേർക്കും. കരുതിയത് പോലെ തന്നെ അവര് വന്നു. വേണ്ടത് ചെയ്ത് തരാമെന്ന് വാക്കും പറഞ്ഞു കൊണ്ട് ഇറങ്ങി പോയവർ പിന്നെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും തിരികെ വന്നില്ല എന്നുള്ളത്.. പിന്നെയും നിരാശയിലേക്ക് തന്നെ തള്ളിയിട്ട് കഴിഞ്ഞു. ഗായത്രിയിട്ട് കൊടുത്ത തീ പൊരി ആളി കത്തി അവരതിന്റെ പിടിയിലാണെന്ന് അമ്മയും മോനും അറിഞ്ഞതുമില്ല.. 💥💥 ഇനിയാ വയ്യാത്ത കൈ അനക്കി വല്ലതും വരുത്തി വെച്ച നിങ്ങൾക്ക് തന്നെയാ കാശ്യേട്ട നഷ്ടം.. " കെറുവോടെ പറഞ്ഞിട്ട് അവനോടുള്ള പരിഭവത്തോടെ കാർത്തു തിരിഞ്ഞിരുന്നു. നിനക്കൊരു നഷ്ടവുമില്ലേ.. " അത്രമേൽ ഹൃദ്യമായൊരു ചോദ്യത്തോടെ കാശി ഒരു കൈ കൊണ്ടവളെ പുണർന്നു തന്നിലേക്ക് ചേർത്തു. "എനിക്കെന്ത്.. അല്ലേൽ തന്നെ ഞാൻ പറയുന്നത് വല്ലതും നിങ്ങള് കേൾക്കുവോ.." നീ പറയുന്നതെല്ലാം ഞാൻ കേൾക്കുന്നില്ലേ ന്റെ കുഞ്ഞാറ്റ കിളിയെ.. ഞാനെന്റെ വീട്ടിൽ പോലും പോകാതെ ഇത്രേം ദിവസം ഇവിടെ തന്നെ നിന്നത്... അതച്ഛന് വേണ്ടിയല്ലേ.. അവൻ പറയുന്നതിന്റെ ഇടയിലേക്ക് ഓടി കയറി കൊണ്ടവൾ മുഖം വീർപ്പിച്ചു. അല്ലല്ലോ.. അതെന്റെയീ കിളി കുഞ്ഞിന് വേണ്ടിയാ.അവിടെത്തിയ ഞാനീ ഓട്ട പാച്ചിലിൽ പെട്ടു പോകുമ്പോൾ ന്റെ പെണ്ണ് ഒറ്റക്കായി പോയാലോ ന്ന് കരുതിയാ... " എങ്കിൽ പിന്നെ കുറച്ചു ദിവസം കൂടി ഓടാതെ അടങ്ങി നിന്നൂടെ.. മുറിവൊക്കെ കരിഞ്ഞു.. പക്ഷേ കൈ.. " അവളവന്റെ കയ്യിൽ പിടിച്ചു. ഒരാഴ്ച കൊണ്ടിതും ഒക്കെയാവും എന്നവൾക്കും അറിയാം. പക്ഷേ അവന്റെയീ പാച്ചില് കാണുമ്പോ ഭയമാണ്.. നഷ്ടപ്പെടാൻ വയ്യാത്ത.. അങ്ങനൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഏതൊന്നിനോടും ഒരാൾക്ക് തോന്നുന്ന സ്നേഹം പൊതിഞ്ഞു കെട്ടിയ ഭയമായിരുന്നു അവൾക്കും. അതവനും അറിയാം. "എനിക്കറിയാം കാർത്തു.. പക്ഷേ അങ്ങനെ അടങ്ങിയിരിക്കാൻ പറ്റുമോ.. എനിക്ക്.അതിനാ വൃത്തികെട്ടവൻ സമ്മതിച്ചു തരുമോ.." ഇപ്രാവശ്യം അവന്റെ മുഖം മാറി.. മഹേഷ്‌ പിന്നെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ.." കാർത്തു ഹൃദയമിടിപ്പോടെ ചോദിച്ചു. അതിനവൻ ഉണ്ടാക്കിയ പ്രശ്നം തന്നെ തീർന്നില്ലല്ലോ.. ആ വെപ്രാളം അറിഞ്ഞിട്ട് അവളെ ഒന്നു കൂടി നെഞ്ചിലേക്കടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു. ഇനിയൊരു പ്രശ്നത്തിലും പോവല്ലേ.. അവന് അവന്റെ വഴി നമ്മുക്ക് നമ്മുക്ക് വഴി.. അത്രേം മതി. അത് വരെയുമുള്ള കുറുമ്പെല്ലാം വിട്ടൊഴിഞ്ഞിട്ട് വല്ലാത്തൊരു ഭയമുണ്ടവൾക്ക്. അത്രേം ഒള്ളു എനിക്കും. പക്ഷേ അവൻ നമ്മളെ വഴി നടക്കാൻ വിടില്ല കാർത്തു.. പക ഒളിപ്പിച്ചു കൊണ്ട് എവിടെയോ തക്കം പാർത്തിരിപ്പുണ്ട്. ഇനിയും ഒരവസരം അവന് കൊടുക്കാൻ പാടില്ല. അതൊരുപക്ഷെ.." വേണ്ട.. വേണ്ട.. പറയല്ലേ.." അവനെന്താണ് പറയാൻ വരുന്നതെന്നാറിഞതും കാർത്തു ആ വാ പൊതിഞ്ഞു പിടിച്ചു. ഇല്ല.. പറയുന്നില്ല.. പക്ഷേ ഞാൻ പറയാതിരുന്നത് കൊണ്ടൊ നീ കേൾക്കാതിരുന്നത് കൊണ്ടോ ഒന്നും നടക്കാതിരിക്കില്ല. മഹേഷിനെ കുറച്ചിപ്പോ കുറച്ചൊക്കെ നിനക്കും അറിയാമല്ലോ.. ഇപ്പൊ അവനായിട്ട് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. എന്നും കരുതി അവനൊതുങ്ങി പോയോന്നോ നന്നായി പോയെന്നോ ഇതിന് അർഥമില്ല.." കാശി ഒന്നു ശ്വാസമെടുത്തു.. തത്കാലികമായൊരു പരിഹാരമല്ല കാർത്തു വേണ്ടത്. എന്നേക്കുമായി അവനെന്ന ശത്രു ഇല്ലാതായാലേ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.. " താനീ തുറന്നു പറയുന്നതെല്ലാം അവളിൽ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടുന്നുണ്ടെന്ന് കാശിക്കറിയാം . പക്ഷേ പറയാതിരിക്കാനും കഴിയില്ല. എല്ലാം അവൾ അറിയേണ്ടത് തന്നെയാണ്.. പേടിക്കണ്ട.." അവനൊന്നു കൂടി അവളിലെ പിടി മുറുകി. "നേരിട്ട് അവനിനി ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ളത് ഞാൻ ചെയ്ത് കഴിഞ്ഞു. ഞാൻ അടുത്തില്ലാത്ത അവസരം നോക്കി നിനച്ഛനെ കൊല്ലാ കൊല ചെയ്തതിനുള്ളത് ഒട്ടും കുറയാതെ അവന് കൊടുത്തു തീർത്താൽ മാത്രമേ എന്റെ നെഞ്ചിലെ തീ അണയൂ..അതെന്റെ കടമ കൂടിയല്ലേ.." കാശി പല്ല് കടിച്ചു കൊണ്ടാണ് അത്രയും പറയുന്നത്.. എനിക്ക് പേടിയുണ്ട് കേട്ടോ.." കാർത്തു ഓർമ്മിപ്പിച്ചു.. ആ.. നന്നായി പോയ്‌.. സഹിച്ചോ.. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ കാശി നാഥൻ നിനക്ക് ചേരുന്ന ആളല്ല.. അവനില്ലാത്ത പോരായ്മകൾ ഒന്നുമില്ല.. അതും പോരാഞ്ഞു അമ്പലപറമ്പിൽ അശോകന്റെ പേഴ്സ്നൽ ഗുണ്ടയാണ് ഞാനെന്നൊക്കെ.. കേട്ടില്ലല്ലോ നീ.. അനുഭവിച്ചോ ട്ടാ.. " താൻ പറയുന്നത് ഇഷ്ടമാവുന്നില്ല എന്ന മട്ടിൽ വീർത്തു വരുന്ന ആ കവിളിൽ നുള്ളി നോവിച്ചു കൊണ്ടാണ് അവൻ പറയുന്നത്. അവനെ ഒന്നു തുറിച്ചു നോക്കി കൊണ്ട് ആ കൈ തട്ടി മാറ്റി കാർത്തു പോയി കിടക്കയിലിരുന്നു. ചുമ്മാ പറഞ്ഞതാ ന്റെ പൊന്നേ.. " പുന്നാരിച്ചു കൊണ്ടൊരു ചിരിയോടെ അവനും.. എന്നോട് മിണ്ടണ്ട.." കാർത്തു തിരിഞ്ഞിരുന്നു. അയ്യോ.. അങ്ങനൊന്നും പറഞ്ഞൂടാ.. നിന്നോട് മിണ്ടാൻ.. നിന്നേ തലോടാൻ മോഹിച്ചു നിൽപ്പാണ് ഞാൻ... " ബാക്കി അവൻ പാടും മുൻപ് ചിരിയോടെ കാർത്തു അവനെ കെട്ടിപിടിച്ചു. ഒരിത്തിരി നേരം തന്നോട് പിണങ്ങിയിരിക്കാൻ കൂടി വിടാത്ത അവളുടെയാ നിറഞ്ഞു തൂവുന്ന പ്രണയം.. കാശിയാ നെറുകയിൽ ചുണ്ട് ചേർത്തു. "പേടിക്കണ്ട.. ഞാനില്ലേൽ നീയുണ്ടാവില്ലെന്ന് എനിക്കിപ്പോ നന്നായി അറിയാം.. അതോർത്തു കൊണ്ട് തന്നെയാണ് എന്റെ ഓരോ ചുവടും.. ശത്രു നമ്മള് വിചാരിച്ചതിലും മിടുക്കനാണ്.. തിരിച്ചടി കൊടുക്കാൻ ഒരുങ്ങുമ്പോ നമ്മളും അതേ മിടുക്ക് കാണിക്കണം. ഇല്ലേൽ കുരുങ്ങി പോകും . അവനിനി ഒന്നും ചെയ്യാൻ കഴിയാത്ത വിധം പൂട്ടണം. അതിന് വേണ്ടിയാണ് ഞാനും നിന്റെ അച്ഛനും ശിവയുമൊക്കെ ശ്രമിക്കുന്നത്. കേട്ടോ.." അവളുടെയാ മനസറിഞ്ഞത് പോലെ സ്നേഹത്തോടെ കാശി പറഞ്ഞു കൊടുത്തു.. ഉള്ളിലെ ആശങ്കകൾ തീർത്തും വിട്ടു പോയില്ലേലും അവന്റെ ആ വാക്കുകൾ കാർത്തുവിന് ആശ്വാസമാകുക തന്നെ ചെയ്ത്.. അവർ സംസാരിക്കുന്നതിന്റെ ഇടയിലേക്കാണ് താഴെയുണ്ട് എന്ന് പറഞ്ഞു കൊണ്ടുള്ള ശിവയുടെ മെസ്സേജ്.. അതോടെ കാശ്ശിക്കൊപ്പം കാർത്തു കൂടി എഴുന്നേറ്റു. "മിയ വൈകുന്നേരമല്ലേ പോകുന്നത്.." മുറിയിൽ നിന്നിറങ്ങും മുൻപേ അവൻ ചോദിച്ചു. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "എങ്കിൽ രാവിലെ പോയാൽ മതിയെന്ന് പറയ്യ് നീ അവളോട്.ശിവ കൊണ്ട് വിടും.. അവർ തമ്മിൽ സംസാരിച്ചു കൊണ്ടൊരു തീരുമാനം എടുക്കട്ടെ.." സ്റ്റെപ്പിറങ്ങി കൊണ്ട് കാശി പറഞ്ഞു. അപ്പൊ ശിവേട്ടനും.." കാർത്തു അമ്പരപ്പോടെ അവനെ നോക്കി. കാശി കണ്ണൊന്നു ചിമ്മി ചിരിക്കുക മാത്രം ചെയ്തു. കാർത്തു അവന്റെ കയ്യിലൊന്ന് പിച്ചി.. ഇന്നലെ താൻ അത്രയ്ക്ക് പറഞ്ഞിട്ടും അപ്പൊ അതിനെ കുറിച്ചൊന്നും പറയാത്തത്തിനാണ് ആ പിച്ചെന്ന് കാശിക്കും മനസ്സിലായി. അവരിറങ്ങി ചെല്ലുമ്പോൾ താഴെ അശോകനൊപ്പം തുളസി കൂടിയുണ്ട്. ഞാനൂടെ വരാടാ കാശി.. " അവനെ കണ്ടതെ അശോകൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "ഏയ്.. അതിന്റെ ആവിശ്യമില്ല അശോകേട്ട.. ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു.." അവൻ ചിരിയോടെ തന്നെയാണ് പറയുന്നത്. കാർത്തു വിളിക്കുന്നപോലെ അച്ഛാ ന്ന് വിളിക്കെടാ എന്നൊക്കെ അശോകൻ കുറെ പ്രാവശ്യം അവനോട് പറഞ്ഞിരുന്നു. അശോകേട്ടൻ എന്നവൻ അറിയാതെ വിളിച്ചപ്പോഴൊക്കെ തിരുത്തി കൊടുത്തിരുന്നു. പക്ഷേ അങ്ങനെ അല്ലാത്ത ഒന്നും അവന് വഴങ്ങുന്നില്ല എന്നതായിരുന്നു സത്യം. എങ്കിൽ പിന്നെ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവരും കരുതി. "പോയിട്ട് വരാം.." എല്ലാവരോടുംമായി പറഞ്ഞിട്ട് അവനിറങ്ങി ചെല്ലുമ്പോഴേക്കും ശിവ അവനെ കാത്തെന്ന പോലെ നിൽക്കുന്നുണ്ട്. സൂക്ഷിച്ചു പോണം കേട്ടോ.. എന്തുണ്ടെലും വിളിക്ക്.. ഞാൻ കൂടെയുണ്ട്.. " കാരിലേക് കയറും മുൻപ് അശോകൻ അവനെ ഓർമ്മിപ്പിച്ചു. കാശി ചിരിയോടെ തലയാട്ടി.. 💥💥 പല്ല് കടിച്ചു കൊണ്ട് മഹേഷ്‌ കയ്യിലുള്ള ഫോൺ കിടക്കയിലേക്ക് നീട്ടി എറിഞ്ഞു. എന്നിട്ടും അടങ്ങാത്ത ദേഷ്യത്തോടെ അവനാ ചുവരിൽ ആഞ്ഞടിച്ചു. കരുതിയതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് തനിക്ക് മുന്നിലിപ്പോൾ. പല നമ്പറിൽ നിന്നും മാറി മാറി വിളിച്ചിട്ടും സ്റ്റീഫൻ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യുന്നില്ല. നാട്ടിലുള്ള കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്. ആ ഒരു ധൈര്യത്തിൽ തന്നെയാണ് പിടിച്ചു നിൽക്കുന്നതും. അന്ന് ഓടി പോന്നത് ചെന്നെയിലേക്കാണ്. അവിടെ നിന്നും ദുബായും വരെയും എത്തി. പക്ഷേ അതൊന്നുമല്ല ഇപ്പൊ മെയിൻ പ്രശ്നം. അത്രയൊക്കെ താൻ ചെയ്ത് കൂട്ടിയിട്ടും സ്വന്തം ജീവന് വില പറഞ്ഞിട്ടും ഇത് വരെയും തനിക്കെതിരെ അമ്പലപറമ്പിൽ അശോകൻ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. തന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ അന്വേഷിച്ചു ചെന്നിട്ടില്ല. ഒരു ഫോൺ കോൾ പോലും ചെയ്തിട്ടില്ല. അതിനർത്ഥം...! അതാണ്‌ മഹേഷിനെ ഭയപ്പെടുത്തുന്നത്.. ഏസി കൂട്ടിയിട്ട ആ മുറിയിൽ നിന്നിട്ട് പോലും അവനാകെ വിയർത്തു കുളിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം യാതൊരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയ്‌. ഓഫീസ് കാര്യം അടക്കം തന്റെ കൈ പിടിയിൽ ഒതുക്കിയിട്ടാണ് അശോകന് നേരെ ഇറങ്ങി പുറപ്പെട്ടത് തന്നെ. അതായത് അശോകന്റെ സ്വന്തം സ്ഥാപനം.. അത് തന്റെ പേരിലേക്ക് മാറ്റിയിട്ട് കൂടി അയാളൊരു നീക്ക് പോക്കും നടത്തുന്നില്ല. സത്യത്തിൽ ആ ശാന്തതയേ അവന് ഭയന്ന് തുടങ്ങീട്ട് കുറച്ചു ദിവസമായി. ഇനിയും മാറി നിന്നാൽ അവതാളത്തിലാവുന്ന ഓഫീസ് കാര്യങ്ങൾ. പക്ഷേ നാട്ടിലേക്ക് ചെന്നിറങ്ങിയാൽ എന്തുണ്ടാവും എന്ന് ഊഹിക്കാൻ പോലും ആവുന്നില്ല.. കാശി നാഥൻ അശോകന്റെ കൂടെയുണ്ട് എന്നത് മഹേഷിന്റെ ഭയത്തിന്റെ ആക്കം കൂട്ടി.. അവൻ തനിക്കെതിരെ അന്വേഷണവുമായി നടക്കാൻ തുടങ്ങിയതിന്റെ റിസൾട്.. അതപ്പോൾ മഹേഷിനെ മുൻപ്പൊന്നും ഇല്ലാത്ത വിധം വല്ലാതെ അസ്വസ്ഥതപ്പെടുത്തി... തുടരും.. പിന്നല്ല.. ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലെന്ന് ആരെങ്കിലും ഇവനോടൊന്ന് പറഞ്ഞു കൊടുക്കുവോ.. 😆 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
5.8K views
6 hours ago
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ നീയെൻ നീലാംബരി 🦋15 വാതിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടാണ് അഭി കണ്ണ് തുറക്കുന്നത്. ആരോ വാതിലിൽ ശക്തമായി മുട്ടുകയാണ്. അഭി ഫോൺ എടുത്തു സമയം നോക്കി. ഏകദേശം 8 മണി ആയിട്ടുണ്ട്. വീണ്ടും വാതിലിൽ മുട്ട് കേട്ടു. അവൻ എണീക്കാൻ ഒരുങ്ങിയതും അടുത്തൊരു ഞരക്കം. അഭിയുടെ കണ്ണുകൾ അങ്ങോട്ട് നീങ്ങി. കമഴ്ന്നു കിടന്ന് സുഖമായി ഉറങ്ങുന്നവളെ കണ്ടപ്പോഴാണ് ഇന്നലെ കല്യാണം കഴിഞ്ഞെന്ന കാര്യം അവനു ഓർമ വന്നത്. അപ്പോൾ ആ വാതിൽ കേൾക്കുന്ന മുട്ട് തനിക്കുള്ളതല്ല ഈ കിടക്കുന്നവൾക്കുള്ളതാണെന്ന് അഭി വേവലാതിയോടെ മനസ്സിലാക്കി. " അതേയ്.... കൊച്ചേ..... എണീറ്റെ.... " മധുവിനെ അഭി വേഗത്തിൽ വിളിച്ചു. " എണീക്ക് കൊച്ചേ..... " അവന്റെ വിളി കേട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ മധു സുഖമായി ഉറങ്ങി. " ഈശ്വര ഇതിന്റെ പേരെന്താണ്?? ഇന്നലെ ചോദിക്കാനും മറന്നല്ലോ..... " അഭി തലചൊറിഞ്ഞ് പിറുപിറുത്തു. " കിങ്ങിണിയോട് ചോദിച്ചാലോ " അഭി ഫോൺ എടുത്തു കിങ്ങിണിയുടെ നമ്പറിലേക്ക് വിളിച്ചു. അപ്പുറത് കിങ്ങിണി കാൾ എടുത്തു. " ഹലോ..... " നല്ല ഉറക്കപ്പിച്ചിലാണെന്ന് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു. " കിങ്ങിണി..... നിന്റെ ഏട്ടത്തിടെ പേരെന്താ.... " അഭി ഒരു ജാള്യതയോടെ ചോദിച്ചു. " പേര്....... " അത് പറഞ്ഞു പിന്നെ അപ്പുറത്തു നിന്നും ഒരു അനക്കവുമില്ല. " കിങ്ങിണി.....'' " ആ..... " അവൾ മൂളി. ആള് നല്ല ഉറക്കത്തിലാണെന്ന് അവനു മനസിലായി. " കിങ്ങിണി മോളെ ഏട്ടത്തിടെ പേര്  പറയെടി.... " അഭി രണ്ടു വിരൽ കൊണ്ട് നെറ്റിയിൽ ഉഴിഞ്ഞു. " ബാല.... " കിങ്ങിണി പിറുപിറുത്തു. " താങ്ക്സ്..."  " ബാലെ..... "  അഭി പ്രേത്യേക താളത്തിൽ അവൾക്കടുത്തേക്ക് ചെരിഞ്ഞു വിളിച്ചു. " എണീക്ക് ബാലെ.... " " പോ.... അച്ഛാ.... ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടെ. ഇന്ന് സ്കൂളില്ലല്ലോ.... " അതും പറഞ്ഞു മധു അപ്പുറത്തേക്ക് തല വച്ചു. അഭി ഒന്ന് പതറിപ്പോയി. അവളാ പറഞ്ഞത് കെട്ടിട്ടോ എന്തോ അവനു ആ നിമിഷം അവളോടൊരു വാത്സല്യം തോന്നി പോയി. അപ്പോഴേക്കും വാതിലിലുള്ള മുട്ട് ശക്തമായിരുന്നു. വാതിൽ പൊളിഞ്ഞു പോന്നേക്കുമോ എന്ന് പോലും അഭി ചിന്തിച്ചു. " ഡാ തുറക്കെടാ വാതിൽ..... " രേവതിയുടെ അലർച്ച പുറത്തുനിന്നും ഉയർന്നു. അപ്പോഴേക്കും മധു ഞെട്ടിയെണീറ്റു. " ആരാണാ വാതിൽ തല്ലി പൊളിക്കുന്നത്?" എണീറ്റിരുന്നു മുടി വാരി കെട്ടി മധു ഈർഷ്യയോടെ ചോദിച്ചു. " അമ്മായിമാരാണ്..... " അവൾ എണീറ്റത്തിന്റെ ആശ്വാസത്തിൽ ആയിരുന്നു അഭി. ഉറക്കം എണീറ്റപ്പോൾ അവളെയൊരു കൊച്ചു കുഞ്ഞിനെ പോലെ തോന്നിച്ചു. " ഓ..... അവർക്കുള്ള ചായേം വടേം ഞാൻ കൊടുത്തോളം.... " മധു കീഴ്ച്ചുണ്ട് സ്വന്തം പല്ല് കൊണ്ടു കടിച്ചു ചെറുതായി മുറിവാക്കി. ഇട്ടിരിക്കുന്ന ടോപ് ഒന്ന് അലങ്കോലമാക്കി.... അഭി അവൾ ചെയ്യുന്നത് അത്ഭുധത്തോടെ നോക്കി ഇരുന്നു. അവനെ കടന്നവൾ എന്നിട്ട് പോയി വാതിൽ തുറന്നു. ചുണ്ടിൽ മുറിവുമായി വല്ലത്ത ലാസ്യ ഭാവത്തിൽ മുന്നിൽ വന്നു നിൽക്കുന്നവളെ കണ്ടു രേവതിയും മീനാക്ഷിയും ഒന്ന് ഞെട്ടി പോയി. " എന്താ അമ്മായി ? " മധു പുച്ഛത്തോടെ ചോദിച്ചു. കുറഞ്ഞ ദിവസം കൊണ്ട് കിങ്ങിണി പറഞ്ഞതും അവൾ മനസ്സിലാക്കിയത് വച്ച് അവർ അണലിയേക്കാൾ വിഷമുള്ള ഐറ്റംസ് ആണെന്ന് മധു ഉറപ്പിച്ചിരുന്നു. നല്ലതിനല്ല ഈ വരവെന്നും അവൾക്ക് തോന്നി. രേവതി അകത്തേക്കൊന്ന് എത്തി നോക്കി. അവിടെ നടക്കുന്നതൊന്നും കാണാൻ വയ്യാത്തത് കൊണ്ട് അഭി കമഴ്ന്നു കിടക്കുകയായിരുന്നു.. " അമ്മായി മനുവിനെ ആണോ നോക്കുന്നത്. ഇപ്പോ വിളിക്കണ്ട ട്ടോ... പാവം നല്ല ക്ഷീണം കാണും. രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല..... " ഇത്തിരി നാണം കലർന്ന സ്വരത്തിൽ മധു നിലത്തേക്ക് നോക്കി പറഞ്ഞു. കമഴ്ന്നു കിടക്കുന്ന അഭി അത് കേട്ട് ഞെട്ടി പോയി. " ശേ....  നാണം കെട്ടവൻ..... " രേവതി പിറുപിറുത്തു. " ഏയ് മനുവിന് ഒരു നാണവുമില്ലെന്നേ.... നാണം മൊത്തം എനിക്കായിരുന്നു... " മധു നിലത്തു കളം വരച്ചു. രേവതി എല്ലാം കൂടെ കേട്ടിട്ട് പൊളിഞ്ഞു വരുന്നുണ്ടായിരുന്നു.. " വേഗം കുളിച്ചു അടുക്കളയിലോട്ട് വാ പണിയുണ്ട്... " ദേഷ്യത്തിൽ അതും പറഞ്ഞവർ നടന്നു. പിറകെ മീനാക്ഷിയും. " ബോബനും മോളിയിലേം പട്ടിക്ക് പോലും ഇത്ര ആത്മാർത്ഥ കാണില്ല... " പൊട്ടി വന്ന ചിരിയോടെ പറഞ്ഞു കൊണ്ടവൾ കതക്കടച്ചു. "  ബാലെ.... താൻ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്... " അഭി എണീറ്റ് വല്ലായ്മയോടെ ചോദിച്ചു. " അല്ല പിന്നെ.... അവരുടെ വായടപ്പിക്കാൻ തൽക്കാലത്തിന് അങ്ങനെ പറയുകയേ വഴിയുള്ളു.... " അതും പറഞ്ഞു മധു ബാത്‌റൂമിലേക്ക് കയറി. അപ്പോഴാണവൾ അവൻ തന്നെ വിളിച്ചതെന്താണെന്ന് ഓർക്കുന്നത് 'ബാല.....' ' അതെങ്ങനെ അഭിമന്യുവിന്?????' ആ സമയം അഭിയുടെ മനസും അവൾ അവരോട് തന്നെ കുറിച് പറയുമ്പോൾ പറഞ്ഞ ' മനു ' എന്ന പ്രയോഗത്തിൽ കുരുങ്ങി കിടക്കുകയായിരുന്നു. മധു ഫ്രഷ് ആയി കുളിച്ചിറങ്ങി. അബി ഫ്രഷ് ആവാൻ കയറിയതും മധു കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. ഒരു ക്രോപ് ടോപ്പും പലസോ പാന്റും ആണ് മധു ഇട്ടിരുന്നത്. മുഖത്തു കുറച്ചു പൌഡർ എടുത്തിട്ടു. മുടി നെറുകെ വകഞ്ഞു കുളി പിന്നലിട്ടു. കുറച്ചു നേരം കണ്ണാടിയിലേക് നോക്കി നിന്നു. ഇപ്പോൾ എന്തുകൊണ്ടോ സ്വന്തം പ്രതിബിംബത്തോട് പഴയ പുച്ഛമൊന്നും അവൾക്ക് തോന്നുന്നില്ലായിരുന്നു. തിരിഞ്ഞു പോകാൻ ഒരുങ്ങിയതും പുറകിൽ നിൽക്കുന്ന അഭിയുടെ നഗ്നമായ  ഈറൻ നെഞ്ചിൽ ഇടിച്ചവൾ നിന്നു. മധു മുഖമുയർത്തി നോക്കി. തല തുവർത്തി യാതൊരു ഭാവവിത്യസവുമിയില്ലാതെ അഭി നിൽക്കുകയാണ്. തോർത്തു സൈഡിലുള്ള ബിന്നിലേക്കിട്ട് അഭി മധുവിന്റെ ഇടുപ്പിൽ പിടിച്ചു ഒറ്റ കറക്കത്തിൽ കണ്ണാടിക്ക് മുന്നിലേക്ക് തിരിച്ചു. അങ്ങനൊരു പ്രവർത്തി പ്രതീക്ഷിക്കാതിരുന്ന മധു ഒന്ന് ഞെട്ടി പോയി. അഭി അവളുടെ പുറകിൽ അത്രയും അടുത്തായി വന്നു നിന്നു. അവന്റെ നിശ്വാസം അവളുടെ ശിരസ്സിൽ അടിക്കുന്നത് മധുവിന് തിരിച്ചറിയുന്നുണ്ടായിരുന്നു. സൈഡിലുള്ള സ്റ്റാൻഡിൽ വച്ചിരിക്കുന്ന പുതിയ സിന്ദൂരചെപ്പ് അവൻ കയ്യ് എത്തിച്ചു എടുത്തു. അത് പതുക്കെ തുറന്നു. ചൂണ്ടുവിരലും തള്ളവിരലും കൂട്ടി ഒരു നുള്ള് സിന്ദൂരം എടുത്തു മധുവിന്റെ നെറുകിലേക്കത് ചേർത്തു വരച്ചു. മധു കണ്ണാടിയൂലടവനെ അതിശയത്തോടെ നോക്കി.  അവളെ കണ്ണാടിയിലൂടെ തന്നെ മൊത്തത്തിൽ ഒന്ന് നോക്കി അഭി അകന്ന് മാറി. അലമാര തുറന്നു ഒരു oversized ടീഷർട്ട് എടുത്തു ധരിച്ചു . " ഇങ്ങനെ കാണുമ്പോൾ ബാലക്ക് വല്ലാത്ത ഐശ്വര്യം തോന്നുന്നു..... " കുഞ്ഞൊരു പുഞ്ചിരിയോടെ അഭി പറഞ്ഞു. മധു എന്ത് പറയണമെന്നറിയാതെ കുഴങ്ങി. " പോവാം? " മുടി ചീകി അഭി ചോദിച്ചു. മധു മൂളി. *************** " ഏട്ടത്തി...... 9 മണി കഴിഞ്ഞല്ലോ. അവളെ കാണുന്നില്ലല്ലോ... " മീനാക്ഷി ടെൻഷനോടെ പറഞ്ഞു. " വിളിക്കാൻ പോയപ്പോ നീ കണ്ടതല്ലേ അവളുടെ പെർഫോമൻസ്. എന്റെ തൊലി ഉരിഞ്ഞു പോയി.  ഇതുവരെ ഒരുപരിചയം പോലുമില്ലാത്ത അവർ രണ്ടുപേരും ഇത്രപെട്ടന്ന് ഇങ്ങനെ ഒക്കെ.... അവനിത്രയും മുട്ടി നിക്കുവായിരുന്നോ..... " രേവതി പിറുപിറുത്തു. " അവർ എന്തോ ചെയ്യട്ടെ.... അതൊന്നും നമ്മളെ ബാധിക്കില്ല.... " " ആര് പറഞ്ഞു ബാധിക്കില്ലെന്ന്. നീ ഒന്ന് ഓർത്തു നോക്ക് അവൾ എങ്ങാനും ഗർഭിണിയായാലുള്ള അവസ്ഥ. അവൻ ചത്തു തുലഞ്ഞാലും അവന്റെ ചോരയിൽ ഒന്ന് ഉണ്ടായാൽ അതിനും ഈ കണ്ട സ്വത്തിലൊക്കെ അധികാരം കാണും. അത് നമ്മളെ ബാധിക്കില്ലെന്നാണോ? " രേവതി പറഞ്ഞപ്പോഴാണ് മീനാക്ഷിയും അത് ചിന്തിക്കുന്നത്. അവൻ ഒന്ന് വേഗം മരിച്ചാൽ ഇതെല്ലാം തങ്ങളുടെ മക്കൾക്കാണെന്ന സന്തോഷത്തിൽ ആയിരുന്നല്ലോ അവർ. അവനൊരു കുഞ്ഞു പിറന്നാൽ എല്ലാ പ്ലാനും നശിക്കും. " അതിന് നമ്മൾ അനുവദിക്കരുത് എടത്തി.... " മീനാക്ഷി ആലോചനക്കൊടുവിൽ പറഞ്ഞൂ. " അതിനിപ്പോ നമുക്ക് എന്ത് ചെയ്യാൻ പറ്റും? " " നമുക്ക് ആലോചിക്കാം.... ഇപ്പോഴത്തെ പ്രശ്നം അതല്ലല്ലോ ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഏട്ടന്മാരും മക്കളും ഇപ്പൊ കഴിക്കാൻ വരും. എന്ത് ചെയ്യും... ആ മൂദേവി ആണെങ്കിൽ എഴുന്നേള്ളിയിട്ടില്ല.. ജാനിയെ പറഞ്ഞു വിടണ്ടായിരുന്നു.... " അത് കേട്ട് രേവതി പല്ലിരുമ്മി. അപ്പോഴാണ് അഭിയും മധുവും അടുക്കളയിലേക്ക് വരുന്നത് അവർ കാണുന്നത്. " ദാ..... അവള് വരുന്നുണ്ട്.. " മീനാക്ഷി പതുക്കെ പറഞ്ഞു. " വരട്ടെ.... " മധു പുഞ്ചിരിയോടെ അടുക്കളയിലേക്ക് കടന്നു. " മനു പൊക്കോ.... കഴിക്കാനാവുമ്പോൾ ഞാൻ വിളിക്കാം.... " കൊഞ്ചി കൊണ്ട് അഭിയുടെ ഡ്രെസ്സിൽ പിടിച്ചു മധു പറഞ്ഞു. അഭി ഒന്ന് വിളറി ചിരിച്ചു വേഗം ഹാളിലേക്ക് പോയി.  മധു ചുറ്റും നോക്കി. അടുക്കളയിൽ ഇന്ന് ഒരു ഇല അനങ്ങിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിലവൾക്ക് മനസിലായി. രണ്ടു ഭൂധനകൾ അവരുടെ സകല പവറും എടുത്തവളെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. " അമ്മായിമാർ രാവിലെ കഴിക്കാനൊന്നും ഉണ്ടാക്കാതെ എന്ത് നോക്കി നിൽക്കുകയാണ് ? " മധു കൗതുകത്തോടെ ചോദിച്ചു. " ഞങ്ങൾ ഉണ്ടാക്കാനോ? ഇങ്ങോട്ട് കയറി വന്നിട്ട് ഇന്നേവരെ ഞങ്ങൾ ഒരു വെള്ളം പോലും ചൂടാക്കിയിട്ടില്ല. നിന്റെ ഭർത്താവില്ലേ അവന്റെ തള്ള ഉണ്ടായിരുന്ന കാലം വരെ അവരാണ് എല്ലാം വച്ചുണ്ടാക്കിയിരുന്നത്. അവർ ചത്തു ഒടുങ്ങിയപ്പോൾ പിന്നെ ജോലിക്കാരിയെ വച്ചു. ഇന്നലെ അവൻ നിന്നെ കെട്ടി ഇങ്ങോട്ട് കൊണ്ടു വന്നത് കൊണ്ട് അവരെ ഞങ്ങൾ പറഞ്ഞു വിട്ടു. ഇനി ഇവിടെ വച്ചുണ്ടാക്കലും വൃത്തിയാക്കലും തുടങ്ങി എല്ലാം നീ ചെയ്യണം..... " അധികാര സ്വരത്തിൽ രേവതി മധുവിനോട് ആക്ഞ്ജാപിച്ചു. മധു കണ്ണുകൾ ചുരുക്കി അവരെ നോക്കി. അവളുടെ കണ്മുന്നിലൂടെ ഒരു കൗമരകാലത്തെ ഓർമ്മകൾ മുഴുവൻ ഒറ്റചിത്രം പോലെ കടന്നു പോയി. അമ്മാവന്റെ വീട്ടിൽ പാചകം ചെയ്തിരുന്ന അടിച്ചു തുടച്ചിരുന്ന അലക്കി വിരിച്ചിരുന്ന എല്ലും തോലുമായ ഒരു മധുബാല അവളുടെ നെഞ്ചിൽ ഒരു കനം പോലെ വന്നു കിടന്നു. " ഓ.... അങ്ങനെയാണോ ചിന്തിച്ചു വച്ചിരിക്കുന്നത്. അതിനുള്ള വെള്ളം അമ്മായിമാരങ്ങു വാങ്ങി വച്ചേക്ക്.... ഇവിടെ എന്റെ കഴുത്തിൽ താലി കെട്ടിയവൻ ഒഴികെ ഒരു പൂച്ചക്കുട്ടി പോലും എന്റെ കയ്യിൽ നിന്നൊരു തുള്ളി വെള്ളം കിട്ടുമെന്ന് കരുതണ്ട.... " എന്തോ മധുവിന് അങ്ങനെ പറയാനാണ് തോന്നിയത്.അവർക്കിടയിൽ ജീവിക്കുന്ന അഭിമന്യു സഹതാപം അർഹിക്കുന്നുണ്ടെന്നു മധുവിന്റെ ഉള്ളു പറയുന്നുണ്ടായിരുന്നു. അതും പറഞ്ഞു മധു ദേഷ്യത്തിൽ അകത്തേക്ക് പോയി റൂമിൽ കയറി വാതിൽ അടച്ചു. രേവതി മുഖത്ത് അടി കിട്ടിയ പോലെ വിളറിപ്പോയി. മീനാക്ഷിയും ഞെട്ടി പോയിരുന്നു. " അവള് പറഞ്ഞിട്ട് പോയത് കേട്ടില്ലേ... ഇനിയെന്ത് ചെയ്യും. " മീനാക്ഷി ചോദിച്ചു. " അവനില്ലേ ആ അഭിമന്യു അവനെ ഇങ്ങു വിളിക്ക്...." കനത്ത മുഖത്തോടെ രേവതി പറഞ്ഞു. തുടരും......
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.3K views
14 hours ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _44 ✍️ രചന - Aysha akbar മുറിയിലെത്തിയതും തൊണ്ട ക്കുഴിയിൽ തടഞ്ഞു വെച്ചിരുന്ന കണ്ണ് നീർ മുഴുവൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി ..... ആ വലിയ മുറിയിൽ അവൾക്ക് വല്ലാതെ ശ്വാസം മുട്ടി..... എന്നാൽ ഒരിക്കലും അവനെ തനിക്ക് കിട്ടില്ലെന്നതാണ് യാതാർഥ്യം.... അത് താനുൾ കൊണ്ടേ മതിയാവു എന്നവൾ സ്വയം ധൈര്യം പകർന്നു..... തലയിണയെ കൂട്ടി പ്പിടിച്ചു കൊണ്ടവൾ അറുത്ത് മാറ്റാൻ ശ്രമിക്കുന്നത് വർഷങ്ങളായി മനസ്സിൽ നട്ടു മുളപ്പിച്ചു വളർത്തി വലുതാക്കിയ ഒരു കൂറ്റൻ വൃക്ഷത്തെ യായിരുന്നു...... അങ്ങനെ കിടന്ന് എത്ര നേരം കരഞ്ഞു വെന്നറിയില്ല.... മിഥു.... ആ ഒരു വിളിയിലേക്ക് പെട്ടെന്ന് കണ്ണുകൾ തുറന്നപ്പോഴാണ് താനൊരു മയക്കത്തിലായിരുന്നു വെന്ന് അവൾ തിരിച്ചറിഞ്ഞത്........ തന്റെ മുടിയിൽ പതിയെ തലോടി കൊണ്ടിരിക്കുന്നത് പപ്പയാണ്.. എത്ര നേരമായി കിടക്കുന്നു.... വാ.... വന്നെഴുന്നേറ്റെന്തേങ്കിലും കഴിക്ക്....... പപ്പായത് പറഞ്ഞപ്പോഴാണ് ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് കണ്ണുകൾ നീങ്ങിയത്.... പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്..... ഏഴരക്കോ മറ്റോ കിടന്നതാണ്...... നേരം അർദ്ധ രാത്രി യായിട്ടും തന്റെ പപ്പാ ഉറങ്ങാതെ തനിക്ക് കൂട്ടിരിക്കുകയാണ്..... അവളുടെ നെഞ്ചോന്ന് പിടച്ചു....... കൊട്ടി പ്പിടഞ്ഞെഴുന്നേറ്റ് പപ്പാ യോടൊപ്പം താഴേക്ക് നടക്കുമ്പോൾ ഏട്ടനും അമ്മയും ടേബിളിനരികിൽ തന്നെയുണ്ട്....... തന്നേ ഓർത്താരും ഒന്നും കഴിച്ചു പോലും കാണില്ലെന്ന് അവൾക്കുറപ്പായിരുന്നു....... അമ്മയുടെ കണ്ണിലുമുണ്ട് വല്ലാത്തൊരു ദുഃഖം..... നിങ്ങളൊക്കെ കഴിച്ചതാണോ..... ഇല്ലെന്നറിയാമെങ്കിലും ടേബിളിലേക്കിരിക്കുമ്പോൾ അവളത് ചോദിച്ചിരുന്നു..... ഞങ്ങളൊക്കെ കഴിച്ചു.... നീ കഴിക്ക്...... ഏറെ സ്നേഹത്തോടെ അമ്മയത് പറയുമ്പോൾ അവൾ അവർക്ക് നേരെ മുഖമൊന്നു കൂർപ്പിച്ചു.... എന്നത്തേയും പോലെ അവളാ മുഖത്തൊരു പരിഭവം വരുത്തി...... കവിളുകൾ തുടുത്തു നിന്നു..... ഞാൻ കഴിക്കാതെ നിങ്ങള് കഴിക്കേ.... നല്ല കാര്യായി..... എല്ലാവരും ഇങ്ങോട്ടിരുന്നേ..... ഉള്ളിലെ ദുഃഖം സ്വയം കുഴിച്ചു മൂടി അവളാ പഴയ മിഥുവായി മാറാൻ നോക്കുമ്പോൾ ഉള്ളിലുള്ള നീലാംബരിയെ മറച്ചു പിടിക്കാൻ അവളേറെ പാട് പെട്ടിരുന്നു..... എത്രയൊക്കെ അവൾ പ്രയത്നിച്ചാലും അതാ കണ്ണുകളിൽ അവളെ സ്നേഹിക്കുന്നവർക്ക് കാണാനും കഴിഞ്ഞിരുന്നു..... എന്നാൽ അവളപ്പോഴും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു.... അവൾക്ക് വേണ്ടിയെന്ന പോൽ എല്ലാവരും ആ വലിയ ടേബിളിന് ചുറ്റുമിരുന്നു...... ഓരോരുത്തർക്കും അവള് തന്നേ ഭക്ഷണം വിളമ്പി..... മിഥു.... നിന്നേ കാണാൻ നാളെ ഒരു കൂട്ടര് വരുന്നുണ്ട്...... ഒരുരൂള വായിലേക്ക് വെക്കുമ്പോഴാണ് പ്രകാശത് പറഞ്ഞത്.... നെഞ്ച് പെട്ടെന്നൊന്നു കൊളുത്തി വലിച്ചു പോയിരുന്നവളുടെ..... ശെരി പപ്പാ...... പപ്പയുടെ ഇഷ്ടം...... തന്റെ അരികിലായി വെച്ചിരുന്ന പപ്പയുടെ കൈ ക്ക് മുകളിൽ കയ്യോന്ന് വെച്ച് ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി അവളത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിയുന്നു...... നെഞ്ച് പൊട്ടി പിളർന്നു ഹൃദയത്തിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു.... അപ്പോഴും അവൾ അവളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു..... അന്ന് രാത്രി മുഴുവൻ കരഞ് തന്നേ തീർത്തു.... ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ലവൾക്ക്.... കരഞ്ഞ തളർച്ചയോടെയുള്ള ഒരു മയക്കം മാത്രമായിരുന്നു കൂട്ടിനു..... ഈ യൊരു രാത്രി യോട് കൂടി എല്ലാം അവസാനിച്ചു വെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണമായിരുന്നവൾക്ക്........ തന്നേ ദേഷ്യം പിടിക്കാൻ വേണ്ടി ഓരോന്ന് പറയുമ്പോൾ ആ മുഖത്തോളിപ്പിച്ചു വെക്കാറുള്ള ചിരിയും കണ്ണുകളിലെ കുസൃതി യുമെല്ലാം മറക്കാൻ ശ്രമിക്കും തോറും അവളുടെയുള്ളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയായിരുന്നു.... പുലർച്ചെ യാണെന്ന് തോന്നുന്നു കണ്ണൊന്നു ചിമ്മിയത്....... അത് കൊണ്ട് തന്നേ എഴുന്നേൽക്കാൻ പത്തു മണി കഴിഞ്ഞിരുന്നു...... മുറിയുടെ വാതിൽ തുറന്ന് കോണിപ്പടികളിറങ്ങി താഴേക്ക് വരുമ്പോൾ തന്നെ കണ്ടിരുന്നു ആ വീട്ടിലുള്ള മാറ്റങ്ങളെ.... ഫങ്ക്ഷന് മാത്രം ഇടാറുള്ള ആ മെറൂൺ വെലവറ്റ് കാർപെറ്റ് ഹാളിലാകെ വിരിച്ചിട്ടുണ്ട്... എല്ലായിടവും വൃത്തി യാക്കാനും അലങ്കരിക്കാനും ജോലിക്കാരോടൊപ്പം വീട്ടിലുള്ള ഓരോരുത്തരും ഓടി നടക്കുന്നുണ്ട്...... ടേബിളിലും കോർണേഴ്‌സിലുമൊക്കെയായി ഫ്രഷ് ഫ്ലവേഴ്സ് വെച്ചിട്ടുണ്ട്.... അതിന്റെ സുഗന്ധം അവിടെയാകെ പരന്ന് കിടക്കുന്നുണ്ട്....... അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും വന്ന പല ബന്ധുക്കളും അവിടെയുണ്ട്..... ശെരിക്കും ഒരു പെണ്ണ് കാണൽ ചടങ്ങിനപ്പുറം മറ്റെന്തോ ആന്നെന്നു തോന്നി പ്പോയവൾക്ക്.... ശെരിക്കും. അങ്ങനെ തന്നെയായിരിക്കും..... കാരണം.... അച്ഛന് അത്രയേറെ ബോധിച്ച ആരെങ്കിലുമായിരിക്കും.... എനിക്കും ഇനി പ്രത്യേകിച്ചൊരു അഭിപ്രായമില്ലല്ലോ..... അത് കൊണ്ട് വരുന്ന ഈ പ്രൊപോസൽ തന്നേ ഉറപ്പിക്കാനാവും ഇതെല്ലാമെന്ന് അവൾക്ക് തോന്നി..... തലേന്നത്തെ കരച്ചിലിന്റെ ബാക്കിയെന്ന വണ്ണം കൺ പോളകളിൽ വീക്കം വന്നിരുന്നു.... മനസ്സിനെ കല്ലാക്കി എല്ലാത്തിനും നിന്ന് കൊടുക്കുക എന്നതേ ഇനി തനിക്ക് ചെയ്യാനുള്ളു .... മിഥു.... നീ എഴുന്നേറ്റോ... വാ.. വന്നെന്തെങ്കിലും കഴിച്ച് ഒരുങ്ങിക്കെ..... അവര് ഉച്ചയാവുമ്പോഴേക്കും എത്തുമെന്നാ പറഞ്ഞിട്ടുള്ളത്...... കോണിപ്പടികളിറങ്ങി വരുന്ന തന്നേ കണ്ടതും അമ്മയത് പറഞ്ഞപ്പോഴാണ് പതിയെ കിച്ചണിലേക്ക് നടന്നത്....... കിച്ചണിന്റെ ആ ഭാഗത്ത് കൂടി പോകുമ്പോൾ തന്നേ പല വിധ ഭക്ഷണങ്ങളുടെ മണമടിക്കുന്നുണ്ടായിരുന്നു......... മിഥു..... എന്തുറക്കമാ കല്യാണ പെണ്ണെ... ഞങ്ങളെത്ര നേരമായി വന്നിട്ട്..... കുശലം പറഞ്ഞു വന്ന ബന്ധുക്കൾക്കെല്ലാം ഒരു ചിരി പകരം കൊടുത്തവൾ...... പിന്നെ പതിയെ എടുത്ത് വെച്ച ഇടിയപ്പം ഒന്ന് നുള്ളി കഴിച്ചെന്നു വരുത്തി ...... ദേ...... സാരിയും ചുരിദാറും മിടിയുമൊക്കെയുണ്ട്..... നിനക്കെന്താ വേണ്ടതെന്നു വെച്ചാലിന്നിട്ടോട്ടെ എന്നാ പപ്പാ പറഞ്ഞിരിക്കുന്നത്...... സാരി മതിയല്ലേ.... പുതിയതായി തുന്നി കൊണ്ട് വന്ന ആ തുണിത്തരങ്ങളിൽ നിന്നും ഒരു മഞ്ഞ സാരി കയ്യിലെടുത്തു കൊണ്ട് അമ്മ തന്നോട് അഭിപ്രായം ചോദിക്കുമ്പോൾ അവളൊരു പുഞ്ചിരിയോടെ തലയാട്ടി.... അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുള്ള നിമിഷങ്ങളാണിതെല്ലാം.... അതിനു താനായി തടസ്സം നിൽക്കാൻ പാടില്ല...... എങ്കി എന്റെ പൊന്ന് മോളോരുങ്....പപ്പാ ഇപ്പൊ വിളിച്ചിരുന്നു പോലും.... അവരെത്താറായി എന്നാ പറഞ്ഞതെന്ന്..... അമ്മയതും പറഞ്ഞു കൊണ്ട് വാതിൽ ചാരി പുറത്തേക്കിറങ്ങുമ്പോൾ കസിൻസിൽ നാലഞ്ചു പേർ ആ മുറിയിലേക് വന്നിരുന്നു.... ഒരു കണക്കിന് അവർ വന്നത് നന്നായിയെന്ന് തോന്നി.... കാരണം ഒരുങ്ങാനൊന്നും വയ്യാത്ത വിധം ശരീരത്തിനാകെ യൊരു കുഴച്ചിലുണ്ട്..... സാരി പോലും സ്വയം ചുറ്റാതെ ഒരു പ്രതിമ കണക്കെ അവർക്ക് മുന്നിലേക്കവൾ ഇരുന്ന് കൊടുക്കുക മാത്രം ചെയ്തു.... വെള്ള ബ്ലൗസും മഞ്ഞ സാരിയും അവൾക്ക് വല്ലാതെ ചേരുന്നുണ്ടായിരുന്നു...... ഭംഗിയുള്ള ത്രെഡ് വർക്കുള്ള വളരെ വില കൂടിയൊരു തരം മെറ്റീരിയലായിരുന്നത്... . മിതമായ മേക്കപ്പിൽ തന്നേ അവളേറെ സുന്ദരിയായി മാറിയിരുന്നു....... അവൾ ഒരുങ്ങി യിറങ്ങി താഴേക്ക് ചെല്ലുമ്പോൾ എലാവരുടെയും കണ്ണുകൾ ഒരു നിമിഷം അവളിൽ കുരുങ്ങി...... പ്രകാശ് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു..... നിന്റെയാ കളക്ടർ വെറും പൊട്ടനാ... അല്ലെങ്കി നിന്നേ പ്പോലൊരു സുന്ദരിയെ വേണ്ടെന്ന് പറയുമോ..... മനീഷ് അവളുടെ കാതോരം അത് പറഞ്ഞതും അവൾ കണ്ണുരുട്ടി യൊന്നു നോക്കിയവനെ..... അവൻ ചെറുതായോന്ന് ചിരിച്ചു പോയിരുന്നു..... പുറത്ത് കാറ് വന്നു നിന്ന ശബ്ദം കേട്ടതും ഹാളിൽ നിൽക്കുകയായിരുന്ന വൾ പതിയെ അകത്തേക്ക് വലിഞ്ഞു...... നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട്...... കൈ കാലുകൾ വിറക്കുന്നുണ്ട്..... കണ്ണുകളിൽ മുഴുവൻ അവന്റെ മുഖമാണ്.... ഇനിയാ മുഖം എന്നന്നേക്കുമായി മറന്നു ആ സ്ഥാനത്ത് മറ്റൊരു മുഖം പ്രതിഷ്ടി ക്കേണ്ടതുണ്ട്...... വരു... വരു.... യാത്രയൊക്കെ സുഗമായിരുന്നില്ലേ..... പപ്പാ അവരെ ആനയിച്ചിരിത്തുന്നതും സംസാരിക്കുന്നതുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്....... മിഥു...ചെക്കൻ കിടു വാണല്ലോ.... പുറത്തേക്ക് തലയെത്തിച്ചു നോക്കി കസിൻസിലൊരുത്തി പറഞ്ഞതും പതിയെ ഒന്ന് ചിരിച്ചെന്ന് വരുത്തിയവൾ.... ബന്ധുക്കളിലോരോരുത്തരായി പുറത്തേക്ക് പോകുന്നതും അവരെ പരിചയപ്പൊയെടുന്നതുമെല്ലാം നോക്കി അവളാ സ്ലാബിനെ ചാരി നിന്നു..... മോളെ മിഥു..... അകത്തേക്ക് നീട്ടിയുള്ള പപ്പയുടെ ആ വിളി പ്രതീക്ഷിച്ചെന്ന വണ്ണം തന്നേ നിൽക്കുകയായിരുന്നവൾ.... അവൾ സാരിയുടെ തലപ്പ് കയ്യിലേക്ക് പിടിച്ചു കൊണ്ട് പതിയെ അങ്ങോട്ട് നടന്നു.... തന്റെ കുടുംബക്കാർ തന്നേ ഒത്തിരി പേരുണ്ടെന്നത് കൊണ്ട് തന്നെ അവരിലൊരാളായി ചേർന്നു നിന്നവൾ..... ദേ.... ഇതാണെന്റെ മകൾ.... മൈഥിലി.. ജേർണലിസ്റ്റാണ്...... പ്രകാശ് അവളെ പരിചയപ്പെടുത്തുമ്പോഴും അയാളുടെ ശബ്ധത്തിലെ സന്തോഷം മാത്രം മതിയായിരുന്നവൾക്ക്.... അവൾ നിർവികാരമായി അവൾക്ക് നേരെ മുമ്പിലെന്ന പോലുള്ള ആ ഫ്ലവർ വേസിൽ കണ്ണുകൾ പതിപ്പിച്ചു... മുഖമുയർത്തി നോക്കിയാൽ കണ്ണുകൾ നിറഞ്ഞു പോകുമോയെന്ന ഭയം കൊണ്ട് തന്നെയായായിരുന്നത്.... കാരണം തന്റെ പ്രാണ നാണ് പകരക്കാരൻ വരുന്നത്.... തന്നേ സംബന്ധിച് അതൊരു ചെറിയ കാര്യമല്ല...... ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി....... അവൾക്കെന്റെ മോനെ ഇഷ്ടപ്പെട്ടോ എന്നറിയാൻ മുഖത്തേക്കൊന്നു നോക്കിയാലല്ലേ പറ്റു..... ചിരിയോടെയുള്ള ആ ശബ്ദം കേട്ടതും അവളുടെ നെഞ്ചിലെന്തോ ഒന്നാളി...... തനിക്കത്ര മേൽ പരിചിത മാണാ ശബ്ദം..... ഇനി അത് തന്റെ തോന്നലാണോ...... അവൾ പെട്ടെന്ന് മിഴികളുയർത്തിയതും അത് പറഞ്ഞ ആളെ കണ്ട് അവൾ തറഞ്ഞു പോയിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
0 view
18 hours ago
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ MY DOCTOR ❤️46 സിറിയുടെ ബൈക്ക് മറിഞ്ഞു കിടക്കുന്നിടത്തു അഞ്ജുവിന്റെ ബാഗും അതിനുള്ളിലുള്ള ഫോണും കപിന്നെ Pയ്യിൽ പിടിച്ചു നിസ്സഹായതയോടെ ഏഥൻ നിന്നു. അവന്റെ തൊട്ടടുത്തു അതേ അവസ്ഥയിൽp വൈശാകും ആരോണും നിൽപ്പുണ്ടായിരുന്നു.  " അപ്പാ..... ഇനിയെന്ത് ചെയ്യും... " ഏഥന്റെ തോളിൽ കൈവച്ചു ആരോൺ ചോദിച്ചു. " അറിയില്ല.... " ഇടറുന്ന ശബ്ദത്തിൽ ഏഥൻ മറുപടി പറഞു. സത്യത്തിൽ അവർക്ക് മൂവർക്കും ഇനിയെന്ത് എന്നതിൽ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഏഥന്റെ സകല ശക്തിയും ചോർന്നു പോയ പോലെ തറഞ്ഞ് നിൽപ്പാണവൻ. പെട്ടന്നാണ് ഏഥന്റെ ഫോൺ റിങ് ചെയ്യുന്നത്.p ഏഥൻ ഫോൺ എടുത്തു നോക്കി. മെർലിൻ ആണ് വിളിക്കുന്നത്. ഏഥൻ ഇഷ്ടക്കേടോടെ കാൾ കട്ട്‌ ചെയ്തു. എന്നാൽ വീണ്ടും കാൾ വന്നു. തുടരെ തുടരെ കട്ട്‌ ചെയ്തിട്ടും കാൾ വന്നു കൊണ്ടേ ഇരുന്നു. അവസാനം നിവർത്തിയില്ലാതെ ഏഥൻ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. " ഹലോ.... " താല്പര്യമില്ലാതെ  ഏഥൻ പറഞ്ഞു. " ഏഥൻ...... കാമുകിയെയും മോനെയും അന്വേഷിച്ചു നടപ്പാണോ? " മെർലിന്റെ പുച്ഛത്തോടെയുള്ള ചോദ്യം കേട്ടതും ഏഥന്റെ ഉള്ളിലൂടെ ഒരാളൽ കടന്നു പോയി. " അത്... നിനക്ക് എങ്ങനെ? " " അവരെ കട്ടെടുത്തോണ്ട് വന്നത് ഞാനല്ലോ.... പിന്നെ എനിക്ക് അറിയാതിരിക്കില്ലല്ലോ.... " വലിയൊരു പൊട്ടിച്ചിരിയോടെ  മെർലിൻ പഞ്ഞതും വിശ്വസിക്കാനാവാതെ ഏഥൻ തളർന്നു പോയി " അവരെവിടെ മെർലിൻ.... എന്റെ മോൻ എവിടെ....? " ഏഥൻ അലർച്ചയോടെ ചോദിക്കുന്നത് കേട്ടതും വൈശാകും ആരോണും അലെർട് ആയി. " ലൊക്കേഷൻ ഞാൻ അയക്കാം.... പക്ഷെ നീ എത്തുന്നതിനു മുന്നേ അവരീ ലോകം വിട്ട് പോയി കാണും ഏഥൻ.... എന്നെ വേദനിപ്പിച്ചതിന് നിനക്കുള്ള ശിക്ഷ ആണെന്ന് കൂട്ടിക്കോ.... പിന്നെ നിന്റെ പെണ്ണിനെ ഇവിടെ കൊതിയോടെ കാത്തു നിൽക്കുന്ന മനുഷ്യചെന്നായ്ക്കൾക്ക് ഇട്ട് കൊടുക്കട്ടെ ഞാൻ.... നീ മാത്രം കണ്ടതും അറിഞ്ഞതുമൊക്കെ അവരും കൂടെ അറിയട്ടെ അല്ലെ ഏഥൻ." വീണ്ടും മെർലിന്റെ ക്രൂരമായ ചിരി......p " മെർലിൻ...... വേണ്ട മെർലിൻ.... നിനക്ക് വേണ്ടത് എന്നെയല്ലേ. ഞാൻ വരാം..... അവരെ അവരെ ഒന്നും ചെയ്യരുത് മെർലിൻ.... " ഏഥന്റെ നിയന്ത്രണം നഷ്ട്ടപെട്ടു. നിസ്സഹായതയും ദേഷ്യവും ഭയവും എല്ലാം കൂടെ ഏഥന്റെ സമനില തെറ്റിച്ചു. " ബൈ ഏഥൻ..... വേഗം വന്നാൽ അവരെ നിനക്ക് വേഗം കാണാം.... " ഇത് പറഞ്ഞു മെർലിൻ ഫോൺ കട്ട്‌ ചെയ്തു. സഹിക്കാനാവാത്ത സങ്കടത്തോടെ ഏഥൻ ആരോണിനെ പുണർന്നു.. ആരോൺ നിസ്സഹായനായി നിന്നു. കാര്യങ്ങൾ കൈവിട്ട് പോയെന്ന് അവർക്കും മനസിലായി. സിറിയുടെ അഞ്ജുവിന്റെയും അവസ്ഥ ആലോചിക്കെ അവർക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. " അവർക്കൊന്നും പറ്റില്ല അപ്പാ..... " ഒരു ഉറപ്പുമില്ലെങ്കിലും വൈശാഖ് ഏഥനെ പിടിച്ചു പറഞ്ഞു. അപ്പോഴേക്കും ഏഥന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. ഏഥൻ നിറഞ്ഞ കണ്ണുകൾ ഷോൾഡറിൽ തുടച്ചു ഫോൺ എടുത്തു. " വണ്ടിയിൽ കയറ്.... " വേഗത്തിൽ പറഞ്ഞു ഏഥൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി. അവരും  കൂടെ കയറിയതും വണ്ടി അതിന്റെ മാക്സിമം സ്പീഡിൽ നീങ്ങി തുടങ്ങി. ****************** സിറിയുടെ ഡയലോഗ് കേട്ടതും തോമസ് അവന്റെയടുത്തേക്ക് വന്നു കരണം നോക്കി ഒറ്റയടി.... മുഖം ഒരുഭാഗത്തേക്ക് ചരിഞ്ഞു പോയി. മൊത്തത്തിൽ കറങ്ങുന്ന പോലെ തോന്നിയപ്പോൾ സിറി കണ്ണുകളടച്ചു. " ഏറി പോയാൽ ഒരു മണിക്കൂർ കൂടി നീ ജീവനോടെ കാണും.... എന്നിട്ടാണ് അവന്റെp കൊണയടി...... " സിറിയെ അടിച്ച കൈ കുടഞ്ഞു കൊണ്ട് തോമസ് പറഞ്ഞു. എന്നിട്ടയാൾ വീണ്ടും  അഞ്ജുവിനടുത്തേക്ക് വന്ന് മുട്ട് കുത്തിയിരുന്നു. നേരത്തെ അഴിച്ചതിന്റ ബാക്കിയായി കിടക്കുന്ന 3 ബട്ടൺ കൂടെ അയാൾ ഒറ്റ വലിക്ക് പൊട്ടിച്ചു കളഞ്ഞു. അഞ്ജു നിസ്സഹായതയോടെ ആർത്തു കരഞ്ഞു. അഞ്ജുവിന്റെ ഷർട്ട്‌ മുഴുവനായി കീറി അയാൾ നിലത്തേക്കെറിഞ്ഞു. ഉള്ളിൽ ഇട്ടിരിക്കുന്ന ബ്ലാക്ക് സ്പോർട്സ് ബ്രാ മാത്രം ധരിച്ചു അഞ്ജു നിസ്സഹായതയോടെ നിലവിളിച്ചു.. ഇനി സംഭവിക്കുന്നതൊന്നും കാണാനുള്ള ത്രാണിയില്ലെന്ന പോലെ അഞ്ജു നിറഞ്ഞൊഴുകുന്ന കണ്ണുകൾ മുറുക്കി ചിമ്മി. " എന്നാ ഒരു പെണ്ണാടി നീ..... ഇതൊക്കെ അനുഭവിക്കുന്ന ആ ഡോക്ടർടെ ഒരു ഭാഗ്യമേ...... " അവളെ അടിമുടി നോക്കി കൊതിയോടെ തോമസ് പറഞ്ഞു. " പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ... നിങ്ങൾക്ക് വേണ്ടത് എന്നെയല്ലേ.... ഞാൻ അല്ലേ നിങ്ങളെ അടിച്ചത്. നിങ്ങടെ മകനെ അടിച്ചത്. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷെ അവളെ വെറുതെ വിട്.. പ്ലീസ്...... " അഞ്ജു അനുഭവിക്കുന്നതൊന്നും കാണാനാവാതെ സിറി മാർട്ടിനെ നോക്കി അപേക്ഷ സ്വരത്തിൽ വെപ്രാളത്തോടെ പറഞ്ഞു. " നിന്റെ തന്തയുടെ കാമുകിയെ തൊട്ടതിന് നിനക്കെന്തിനാടാ ചെക്കാ ഇത്ര പൊള്ളുന്നത്. ഇനി തന്തയുടെയും മോന്റെയും സെറ്റപ്പ് ഇവളാണോ? " മാർട്ടിൻ പറയുന്നത് കെട്ട് എല്ലാവരും പൊട്ടി ചിരിച്ചു. സിറി അങ്ങേയറ്റം നിസ്സഹായതയോടെയും വെറുപ്പോടെയും അയാളെ തുറിച്ചു നോക്കി.അപ്പോഴും കൈകൾ മോചിപ്പിക്കാൻ അവനാൽ ആവും വിധം സിറി ശ്രമിക്കുകയായിരുന്നു. അത് അഴിഞ്ഞു കിട്ടിയാൽ അവിടെ ഒരുത്തനും ജീവനോടെ ഉണ്ടാവില്ലെന്ന് അവനുറപ്പിച്ചിരുന്നു.അഞ്ജുവിന്റെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകി. പെട്ടന്നാണ് പുറത്തു നിന്ന് അകത്തേക്ക് നടന്നു വരുന്ന ഹീൽസിന്റെ ഭയാനകമായ ശബ്ദം ചുറ്റിലും മുഴങ്ങുന്നത്. അത് പ്രതീക്ഷിച്ച പോലെ മാർട്ടിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. റെഡ് കളർ കുർത്തിയും ഒരു ബ്ലാക്ക് ജീൻസും ധരിച്ചു പകയിൽ തിളങ്ങുന്ന കണ്ണുകളോടെ മെർലിൻ അവർക്കടുത്തേക്ക് നടന്നു വന്നു. മെർലിന്റെ വികൃതമായ ചിരി കണ്ടതും സിറി സംശയത്തോടെ അവളെ ഉറ്റു നോക്കി. അവളെ കണ്ടതും തോമസും മറ്റുള്ളവരും ഒര ഭാഗത്തേക്ക് ഒതുങ്ങി നിന്നു. " അഞ്ജു..... " മെർലിൻ വിളിച്ചതും അഞ്ജു മുഖം ചുളിച്ചു കണ്ണുകൾ തുറന്നു. ഏഥന്റെ പ്രണയ ലാളനകളിൽ പൂത്തു നിൽക്കാറുള്ള ആ മുഖം കരഞ്ഞു ചുവന്നു വാടിയ പൂ പോലെ നിൽക്കുന്നു. ഒരു സ്പോർട്സ് ബ്രാ മാത്രം ധരിച്ചു ബാക്കി ശരീരത്തിന്റെ മുകൾ ഭാഗം മുഴുവൻ പുറത്തു കാണുന്ന വിധം നിസ്സഹായായി അവളിരിക്കുന്നു. ആ കാഴ്ച മെർലിന്റെ മനസ്സിനെ വല്ലാതെ കുളിരണിയിപ്പിച്ചു. " എന്തൊരു സുന്ദരിയാടി നീ...... അത് വച്ചെല്ലെടി നീ എന്റെ ഏഥനെ സ്വന്തമാക്കിയത്... " അവളുടെ കണ്ണീരൊഴുകുന്ന കവിളിൽ കുത്തിപിടിച്ചു വെറുപ്പോടെ മെർലിൻ പറഞ്ഞു. അഞ്ജു അവിശ്വാസത്തോടെ അവളെ തുറിച്ചു നോക്കി. സിറി എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഇരിക്കുകയായിരുന്നു. " നിന്റെ ഡോക്ടർ ഇല്ലേ.... അങ്ങേരിപ്പോ നിന്നെയും ദാ അങ്ങേരുടെ മകനെയും തിരക്കി നട്ടം തിരിയുന്നുണ്ടാവും അല്ലെ.... നമുക്കെ അവനെ ഒന്ന് വിളിക്കാം.... " മെർലിൻ ഫോൺ എടുത്തു ഏഥന്റെ നമ്പറിലേക്ക് കാൾ ചെയ്തു. ഏഥൻ കാൾ എടുത്തില്ല. അവൾ വീണ്ടും വീണ്ടും വിളിച്ചു. ഒടുക്കാം കാൾ എടുത്തതും മെർലിൻ ഫോൺ സ്പീക്കറിലിട്ടു. അവർ സംസാരിക്കുന്നത് മുഴുവനും ചുറ്റുമുള്ളവർ കേട്ടു. സിറിക്ക് അതൊരു തിരിച്ചറിവായിരുന്നു. മാർട്ടിൻ അയാൾ തനിക്ക് വേണ്ടിയല്ല ഇത് ചെയ്തതെന്നും അഞ്ജു ആയിരുന്നു അയാളുടെ ലക്ഷ്യം എന്ന തിരിച്ചറിവ്. " ചേട്ടായി...... ഇവളെ ഇവന്മാർക്കങ്ങു കൊടുക്കാന്നേ.... അവര് ചെയ്യുന്നതൊക്കെ നമ്മുടെ സിറി കുഞ് കണ്ട് ആസ്വദിക്കട്ടെ. നമുക്ക് അകത്തോട്ടിരിക്കാം.... " അതും പറഞ്ഞു സിറിയെയും അഞ്ജുവിനെയും നോക്കി വല്ലാത്തൊരു ചിരിയും ചിരിച്ചു മെർലിൻ അകത്തേക്ക് നടന്നു. " ഡാ...... തീർത്തിട്ട് വിളിക്ക്... എന്നിട്ട് ഇവരെയങ്ങു കർത്താവിന്റെ അടുത്തോട്ടു പറഞ്ഞയക്കാനുള്ളതാ....എന്റെ പെങ്ങൾക്ക് വേണ്ടി മാത്രമല്ല എന്റെ മോന് വേണ്ടിയും കൂടെ..... " മാർട്ടിനും മെർലിൻ പോയിടത്തേക്ക് നടന്നു. സിറി കയ്യിലുള്ള കെട്ടഴിക്കാൻ അവനാൽ ആവും വിധം ശ്രമിച്ചു കൊണ്ടിരുന്നു. തോമസ് കഴുകൻ കണ്ണുകളോടെ അഞ്ജുവിന്റെ ശരീരത്തെ കൊത്തി വലിച്ചു. " വേണ്ട.... അവളെ തൊട്ട് പോകരുത്.... " അനിയന്ത്രിതമായ ദേഷ്യത്തിൽ സിറി അലറി. " മിണ്ടാതിരിക്കെടാ ചെറുക്കാ.... അല്ലെങ്കിൽ വേണ്ട, ഷാനവാസേ... അവന്റെ വായിലോട്ട് ഒരു തുണി തിരുകിയെക്ക്.... " തോമസ് പറഞ്ഞതും കൂടെയുണ്ടായിരുന്നവരിൽ ഒരുവൻ സൈഡിൽ ഉണ്ടായിരുന്ന ടവലിൽ ഒന്നെടുത്തു സിറിക്ക് അടുത്തേക്ക് ചെന്നു. എത്ര എതിർത്തിട്ടും അയാൾ അതവന്റെ വായിലേക്ക് തിരുകി. അഞ്ജു എല്ലാം നഷ്ട്ടപെട്ടവളെ പോലെ തളർന്നിരുന്നു. ഏഥന്റെ മുഖം അവളുടെ ഉള്ളിലൂടെ കടന്നു പോയി. തന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ നിസ്സഹായനായി സിറിയെയും അവളൊന്ന് നോക്കി. തോമസ് ആർത്തിയോടെ അഞ്ചുവിനടുത്തെത്തി അവളുടെ ജീൻസ് പാന്റിന്റെ അരയിൽ പിടിച്ചു. " വേണ്ട..... പ്ലീസ്...... " അവസാന അപേക്ഷയെന്നോളം അഞ്ജു പറഞ്ഞു. ചുണ്ട് കോട്ടി ചിരിച്ചു അത് പിടിച്ചു താഴേക്ക് വലിക്കാൻ ഒരുങ്ങിയതും തോമസിന്റെ നടുപ്പുറം നോക്കി ഒരു ചവിട്ട് കിട്ടി അയാൾ മറിഞ്ഞു വീഴുന്നതും ഒരുമിച്ചായിരുന്നു. അഞ്ജു ഞെട്ടി പോയി. രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചടുത്തു നിന്നും മറ്റെന്തോ നടക്കുന്നു എന്ന പ്രതീക്ഷയോടെ അഞ്ജു മുഖമുയർത്തി. " സിദ്ധു...... " അവിശ്വാസത്തോടെ അഞ്ജു പറഞ്ഞു. അവളുടെ കോലം കണ്ടു സിദ്ധു ഞെട്ടി പോയി. അപ്പോഴേക്കും തോമസ് വേഗത്തിൽ എണീറ്റു വന്നവന്റെ മുഖം അടക്കിയടിച്ചു. സിദ്ധു ഒന്ന് പതറിയെങ്കിലും അവന്റെ കൂടെ വന്ന നാലഞ്ച് പിള്ളേർ തോമസിനും മറ്റു രണ്ടു പേർക്കും നേരെ ചാടി വീണിരുന്നു. സിദ്ധു ഓടി പോയി സിറിയുടെ കയ്യിലെ കെട്ടഴിച്ചു. സിറി നന്ദിയോടെ അവനെ നോക്കി. " ആ നായിന്റെ മോനേ എനിക്ക് വേണം.... " തോമസിനെ അടിക്കുന്ന രണ്ടു പയ്യൻമാരോടായി സിറി ഉറക്കെ പറഞ്ഞു. സിദ്ധു അഞ്ജുവിനടുത്തേക്ക് വന്നു കെട്ടഴിക്കാൻ ഒരുങ്ങിയതും അവന്റെ പുറകിൽ ഒരു ചവിട്ട് കിട്ടി അവൻ മുന്നിലേക്ക് വീണു പോയി. അത് മാർട്ടിൻ ആയിരുന്നു. അകത്തു മെർലിനുമായി സംസാരിക്കുന്നതിനിടക്ക് ബഹളം കേട്ട് ഇറങ്ങി വന്നതാണ്. സിദ്ധു പെട്ടന്ന് എണീറ്റ് രണ്ടും കൽപ്പിച്ചു നിന്നു. മുന്നിൽ നടക്കുന്നതെല്ലാം വല്ലാത്ത ഭയത്തോടെ അഞ്ജു കണ്ടു. എങ്ങനെയെങ്കിലും ഈ കേട്ടൊന്നഴിഞ്ഞിരുന്നെങ്കിൽ നെഞ്ചിനു കുറുകെ കൈകൾ  കൊണ്ടെങ്കിലും മറക്കാമായിരുന്നു എന്നവൾ ചിന്തിച്ചു. ജീവിതത്തിൽ ഇത്രയും അപമാനപെട്ട് ഇന്ന് വരെ അവൾക്ക് നിൽക്കേണ്ടി വന്നിട്ടില്ല. സിറി അവന്റെ സകല ദേഷ്യവും തോമസ്സിന് നേരെ തീർത്തു. അവന്റെ ഓരോ അടിയും അയാളുടെ സകല നാധികളെയും തളർത്തുന്ന വിധമായിരുന്നു. മുട്ടുക്കാൽ മടക്കി തോമസിന്റെ നാഭിക്ക് താഴെ എത്ര ചവിട്ട് ചവിയിട്ടിയെന്ന് സിറിക്ക് തന്നെ ഊഹമുണ്ടായിരുന്നില്ല. തോമസ് അലറി വിളിച്ചു. എത്ര കൊടുത്തിട്ടും കാലിയടങ്ങാതെ സിറി ഭ്രാന്തനെ പോലെ അയാളെ പ്രഹരിച്ചു കൊണ്ടിരുന്നു. അവന്റെ കണ്ണിൽ അഞ്ജുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും അതവനെ നോക്കിയ നിസ്സഹായമായ നോട്ടവും മാത്രമായിരുന്നു. അതവനെ ഭ്രാന്തു പിടിപ്പിച്ചു. ആ നേരം സിദ്ധുവും മാർട്ടിനും തമ്മിൽ നല്ല രീതിയിൽ അടി നടക്കുകയായിരുന്നു. സിദ്ധു കാര്യമായി തന്നെ മാർട്ടിന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടുന്നുണ്ട്. ഇതെല്ലാം വാതിലിനു മുന്നിൽ നിന്ന് മെർലിൻ കാണുന്നുണ്ടായിരുന്നു. കാര്യങ്ങൾ കൈവിട്ട് പോയെന്നവൾക്ക് തോന്നി തുടങ്ങി. അവൾ വല്ലാത്തൊരു വാശിയോടെ അഞ്ജുവിനെ തന്നെ നോക്കി നിന്നു. മനസ്സിൽ എന്തോ ഒന്ന് ഓർത്ത പോലെ പാന്റിന്റെ പോക്കറ്റിൽ നിന്നും മൂർച്ചയുള്ള ചെറിയൊരു കത്തിയവൾ വലിച്ചെടുത്തു.... തുടരും......... എടാ എന്റെ ഡിസ്പ്ലേയ്ക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. കഥ വൈകുവാണേൽ നിർത്തി പോയെന്നൊന്നും വിചാരിക്കരുത് ട്ടൊ.
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.6K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 111 ✍️ രചന - ജിഫ്ന നിസാർ ❣️ ഡീ... കാർത്തു വന്നു വിളിക്കുമ്പോൾ ഞെട്ടിയത് പോലെ മിയ അവളെ തുറിച്ചു നോക്കി. "നീ ഇനിയും ഫ്രെഷായി കിടന്നില്ലേ.." കാർത്തു മുഖം ചുളിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മിയക്കൊരു അവൾ ചെയ്തത് പോലെ തന്നെ മുഖം ചുളിച്ചിട്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു. സാധാരണ പുറത്തൊക്കെ പോയി വന്നാൽ ഫ്രഷാവാതെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാത്തവളാണ്. ഇന്നിപ്പോ ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെയുള്ള ഈ കിടപ്പ്. "എന്താണിത്ര ഗഹനമായ ചിന്ത..എന്തോ ഉടായിപ്പ് ഉണ്ടെന്ന് തോന്നുന്നു..എന്നോട് കൂടി പറയ്യ്.." അവളുടെ മുഖം കണ്ടിട്ടൊരു കുറുമ്പോടെ കാർത്തുവും ആ അരികിലക്കിരുന്നു കൊണ്ട് ചോദിച്ചു. "ശിവയെ കുറിച്ചെന്താ നിന്റെ അഭിപ്രായം.." യാതൊരു മുഖവുരയും ഇല്ലാതെ തികച്ചും സ്വഭാവികമെന്നത് പോലത് ചോദിക്കാനായിരുന്നു മിയയുടെ മനസ്സിലെങ്കിലും മുന്നിലിരുന്ന കാർത്തുവിനും മനസ്സിലാവും വിധമൊരു പിടപ്പുണ്ടാ കണ്ണുകൾക്ക്. ശിവ... ആ.. നിന്റെ കണവന്റെയാ ചങ്ക്.. സ്വീറ്റ് ശിവേട്ടൻ.. " മിയ കണ്ണ് ചിമ്മി.. "ഓ.. ശിവേട്ടൻ..മൂപ്പർക്കെന്താ.." "മൂപ്പര്ക്കൊന്നൂല്ല.. ആളെങ്ങനെ.. നീയത് പറ മോളെ കുഞ്ഞാറ്റ കിളി.." മിയ അവളുടെ താടിയിൽ പിടിച്ചൊന്നോമനിച്ചു. "അതെന്തിന് നീ ചോദിക്കുന്നു.." ഗായത്രിയുടെ വീട്ടിൽ വെച്ചും പിന്നെയുള്ള ഓരോ നിമിഷത്തിലും താൻ നോട്ടമിട്ട ഒരു കണ്ണിൽ കണ്ണിൽ നോക്കി കളിയുടെ ഓർമയിൽ പൊട്ടി വന്നൊരു ചിരി കടിച്ചമർത്തി കൊണ്ട് കാർത്തു ഗൗരവത്തോടെ മിയയെ നോക്കി. "മര്യാദക്ക് ചോദിച്ചതിന് ഉത്തരം പറയെടി.." ക്ഷമ കെട്ടത് പോലൊരു ചാട്ടം.. അതിനെ കുറിച്ചെന്ത് പറയാൻ..അതൊരു മാണിക്യമല്ലേ.. ഡി. സ്നേഹിച്ചു കൊല്ലുന്ന മാണിക്യം..ആ വീട്ടിലുള്ളവർ മൊത്തം അങ്ങനെ തന്നെ..അല്ല.. അതിപ്പോ ഇന്ന് നീയും അറിഞ്ഞതല്ലേ.. പിന്നെന്താ ഇങ്ങനൊരു ടോക്ക്." കാർത്തു അവളെ കൂർപ്പിച്ചു നോക്കി.. "അത്.... താളത്തിൽ പറഞ്ഞു കൊണ്ട് മിയ കാർത്തുവിന്റെ തോളിലേക്ക് ചാരി.. മ്മ്.. പറയ്യ്.. ആ മാണിക്യത്തിനെ ഞാൻ എന്റെയാക്കിയാലോ ന്നാ.. എങ്ങനുണ്ടാവും.."കള്ളത്തരതിനൊപ്പം പ്രണയം കൂടി നിറച്ചിട്ടൊരു ഭാവത്തിൽ മിയ പറയുമ്പോൾ അതൊക്കെ തന്നെ പ്രതീക്ഷിക്കുന്നു എന്നത് പോലൊരു ഭാവത്തിലാണ് കാർത്തുവും. നീയെന്നതാ ഒന്നും മിണ്ടാതെ..." ചിരിയോടെയിരിക്കുന്ന കാർത്തുവിനെ നോക്കി മിയ ചൊടിയോടെ ചോദിച്ചു. "ഞാനെന്ത് മിണ്ടാൻ.. അല്ല.. ഇനിയിപ്പോ ആരെന്തു മിണ്ടിയിട്ടും യാതൊരു കാര്യവുമില്ല..ശിവേട്ടൻ നിന്റെ ചങ്കിൽ കേറി കൊളുത്തിയെങ്കിൽ സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു എതിർപ്പ് പറഞ്ഞാലും നീ അങ്ങേരെ വിട്ടു പോവൂല." കാർത്തുവൊരു ചിരിയോടെ മിയയെ നോക്കി.. അല്ല അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ.. അല്ലേ.." മിയക്കും ചിരി വന്നു പോയ്‌.. "പക്ഷേ നിന്റെ വീട്ടിൽ...അതാണെനിക്ക് സംശയം " എതിർക്കുമെന്ന് ഉറപ്പല്ലേ. പ്രതേകിച്ചു നിന്റെ കെയ്റോഫിൽ ഉള്ളൊരു ബന്ധം ആവുമ്പോൾ.." മിയക്ക് സംശയങ്ങളൊന്നും തന്നെയില്ല.. "ആഹ്...അപ്പോഴാണ് ശെരിക്കുമുള്ള കഥ ആരംഭിക്കുന്നതും.. നീ എന്ത് ചെയ്യും.. വീട്ടുകാർക്കൊപ്പം നിൽക്കുമോ അതോ സ്നേഹിച്ച ആൾക്കൊപ്പം നിൽക്കുമോ.. അതിനെ കുറിച്ച് കൂടി നീ ആലോചിച്ചു നോക്ക് കുറച്ചു നേരം കൂടി കിടന്നിട്ട്..എന്നിട്ട് പോകാം ബാക്കി ദൂരം.." തന്റെയാ ചോദ്യത്തിന് കാര്യമായ ഉത്തരം ഒന്നും തരാതിരിക്കുന്നവളോട് കാർത്തു വീണ്ടും പറഞ്ഞു. "അതായത്.. ഞാനിത് ഇപ്പൊ പറഞ്ഞത്...നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റ്‌ ഉണ്ടാവും.. ട്രാജഡി ഉണ്ടാവും.. സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാവും..ശിവേട്ടൻ നിന്റെ കൂടെ നിന്നാൽ ഇതെല്ലാം ഒക്കെയാണ്.. അല്ലെങ്കിൽ.. നീ പെട്ടു പോകും.. രണ്ടിനും നടുവിൽ ചക്ര ശ്വാസം വലിച്ചു കൊണ്ട്.." അങ്ങനൊരു അവസ്ഥയിൽ കൂടി കടന്ന് പോയത് കൊണ്ടാവും.. കാർത്തു ആ ചിന്തയിൽ പോലും അസഹിഷ്ണുത പ്രകടിപ്പിച്ചതും. "എനിക്കറിയാ ഡീ. അനുഭവിച്ചിട്ടില്ല ഞാൻ ആ ഫീൽ.. പക്ഷേ കണ്ട പരിചയമുണ്ടല്ലോ ആവോളം.. നിന്നേ.. നിന്റെ ഉരുക്കങ്ങളെ.. എനിക്ക് മുന്നിൽ ആയിരുന്നല്ലോ നിന്റെ പ്രണയയുദ്ധം നടന്നത്.അന്നൊക്കെ നിന്റെയാ കാശിനാഥനെ ഞാനെത്ര പ്രാകി.. ഇന്നിപ്പോ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് തന്നെ കുറ്റബോധം.. എന്തൊരു മനുഷ്യനാടി അങ്ങേര്..അന്ന് നിന്നെ ഒരു നോട്ടം കൊണ്ട് പോലും പരിഗണന തരാത്ത അങ്ങേര് തന്നെയാണോ ഇന്ന്.. നിന്നോടുള്ള കരുതലും ആ കെയറിങ്ങും കാണുമ്പോ.. ഞാൻ തന്നെ വണ്ടറടിച്ചു പോയി.. മിയ പറയുമ്പോൾ കാർത്തു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. "എങ്ങനുണ്ട് നിന്റെ ലൈഫ്... അതിനെ കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല.. നീ പറഞ്ഞതുമില്ല.." മിയ ഓർമിപ്പിച്ചു. ആ ഒരൊറ്റ ചോദ്യം.. എത്ര പെട്ടന്നാണ് കാർത്തുവിന്റെ കവിളുകളിൽ ചുവപ്പ് പടർന്നത്.. ഓ ഇനിയിപ്പോ പറയണമെന്നില്ല മിസ്സിസ് കാശി നാഥൻ.. അതിന്റെ ഉത്തരമിങ്ങനെ താങ്കളുടെ കവിളിലും കണ്ണിലുംദേ ചുവന്നു വിങ്ങി ചുവന്നു കിടപ്പുണ്ട്.. " മിയ അറിഞ്ഞു കളിയാക്കി വിടുന്നുണ്ട്. സ്നേഹിച്ചോ... ജീവിച്ചോ.. നീ സഹിച്ചത് വെച്ച് നോക്കുമ്പോ അങ്ങേര് നിന്നേ ഇങ്ങനൊന്നും കൊണ്ട് നടന്ന പോരാ.. പക്ഷേ അതിനിടയിൽ മെയിൻ എക്സാം വരുന്നുണ്ട്..അത്‌ മറക്കണ്ടാ കേട്ടോ.. ഇത്രേം നാള് കഷ്ടപ്പെട്ടതൊക്കെയും വെറുതെയാവും.. മിയ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണ് കാർത്തു അതിനെ കുറിച്ച് ഓർത്തത് തന്നെ.. "എങ്കിൽ നീ വിട്ടോ.. ഞാനൊന്ന് കുളിച്ചിട്ട് കിടക്കാൻ നോക്കട്ടെ.. രാവിലെ മുതല് തുടങ്ങിയ യാത്രകളാണ്.." മിയ കുളിക്കാനുള്ള തയ്യാറെടുപ്പോടെ എഴുന്നേറ്റു. "ഞാനിന്നിവിടെ കിടക്കണോ ഡീ.." ഓ.. വേണ്ടായേ. വെറുതെയാ ചെക്കന്റെ പ്രാക്ക് എനിക്ക് വാങ്ങിച്ചു തരാതെ കുഞ്ഞാറ്റ കിളി ചെല്ല്.. അത്..പറയുമ്പോൾ മിയക്കും കേൾക്കുമ്പോൾ കർത്തുവിനും ഒരുപോലെ കള്ളത്തരമുണ്ടായിരുന്നു.. 💥💥 ഏട്ടനുറങ്ങിയോ...? അമ്മു പുറത്തേക്കിറങ്ങി ചെന്നപ്പോൾ മാത്രമാണ് ശിവ പുറത്തെ ഇരുട്ടിൽ നിന്നും കണ്ണുകൾ പിൻവലിച്ചവളെ നോക്കിയത്. എന്തേ.. അവളെ വാത്സല്യത്തോടെ വലിച്ചു ചേർത്ത് തനിക്കരികിലെക്കിരുത്തി കൊണ്ടവൻ ചോദിച്ചു. ഒന്നുല്ല... അത് വെറുതെ.. ന്തൊ ണ്ട് അമ്മൂസിനു എട്ടനോട് പറയാൻ.. അത് പറയ്യ് " അവനൊരു ചിരിയോടെ അവളുടെ വിരലുകൾ മടക്കിയും നിവർത്തിയും തഴുകുന്നുണ്ട്. ആ ചേച്ചി കൊള്ളാം ല്ലേ.. അവളേത് ചേച്ചിയുടെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമായും അവൻ മനസ്സിലാക്കി. ഇടനെഞ്ചിൽ കൂടിയൊരു തണുപ്പിഴഞ്ഞു കയറുന്നുണ്ട്.. "ഏട്ടാ.. കുഞ്ഞാറ്റ ചേച്ചിയുടെ ഫ്രണ്ട്.. മിയ ചേച്ചി.." അമ്മു അവന് മനസ്സിലാവാൻ വേണ്ടി അൽപ്പം വിശദീകരിച്ചു തന്നെ പറഞ്ഞു. "എന്തായിപ്പോ പെട്ടന്ന് ആ ചേച്ചിക്കൊരു കൊള്ളിക്കൽ.." ശിവ ചിരിയോടെ ചോദിച്ചു. "ഞാനൊരു കാര്യം പറഞ്ഞ ഏട്ടൻ അമ്മയോട് ചോദിക്കുമോ.. ചോദിക്കണോ.. അയ്യോ.. ഈ ഏട്ടൻ.. അമ്മു അവന്റെ കയ്യിലൊന്നു പിച്ചി. "ശരി.. ഞാനെന്ത് ചെയ്യണം.. നീ അത് പറഞ്ഞു ത. അത് പോലെ ചെയ്യാം.." ഏട്ടൻ ചോദിക്കരുത്.. ഇല്ല.. ചോദിക്കില്ല.. മിയയുടെ കാര്യം അവരുടെ ഇടയിലെന്തോ സംസാരത്തിനു വഴിവെച്ചെന്നവനും മനസിലായി.. അതെന്തെന്നറിയാൻ ഒരു കുഞ്ഞ് കൗതുകം.. ആ ചേച്ചിയെ ഉണ്ടല്ലോ.. നമ്മുടെ ജീവേട്ടൻ ല്ലേ.. അമ്മയുടെ ഡിയറസ്റ് ഫ്രണ്ട് മോളി ആന്റിയുടെ സൽ പുത്രൻ.. അങ്ങേർക്ക് ആലോചിച്ചു നോക്കിയാലോ എന്ന്.. " അങ്ങേയറ്റം നിഷ്കളങ്കത വാരിക്കോരി വിതറി അമ്മു അത് പറയുമ്പോൾ ശിവ ഞെട്ടി.. ദൈവമേ.. വിടരും മുൻപേ കൊഴയാനാണോ തന്റെ പ്രണയത്തിന്റെ വിധി.. നെഞ്ചോന്ന് തടവുന്നതിനൊപ്പം തന്നെ അവന്റെ ഉള്ളിലാ കള്ളനോട്ടമാണ് നിറയുന്നത്.. ഈ അമ്മയുടെ ഒരു കാര്യം.. സ്വന്തം മകനോരുവനിവിടെ പുര നിറഞ്ഞു നിൽപ്പുണ്ട്.. അതിനൊരു തീരുമാനമാക്കാതെ വല്ലോർക്കും പെണ്ണുണ്ടാക്കാൻ നടക്കുന്നു.. അതും മകൻ ആദ്യമായി പ്രണയത്തിന്റെ തണുപ്പറിഞ്ഞ ജീവിതത്തിൽ കൂടെ വേണമെന്ന് ആദ്യമായി തോന്നിയ അതേ പെൺകുട്ടിയെ.. അവന് വല്ലാതെ ദേഷ്യം വന്നു. എന്താ ഏട്ടാ.. അവന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി ഇരിക്കുന്നവൾക്കുമൊരു കള്ളച്ചിരിയുണ്ട്. ഒന്നുല്ല.. ശിവ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു. ഞാനെന്ന ഒരു കാര്യം കൂടി പറയട്ടെ.." അമ്മു വീണ്ടുമവന്റെ തോളിലേക്ക് ചാഞ്ഞു.. പറയങ്ങോട്ട്.. അവനു ആദ്യത്തെ അത്ര താല്പര്യമില്ല ഇപ്രാവശ്യം. "നല്ലൊരു കൊച്ച്.. അതിനെ ന്റെ മോന് ആലോചിച്ചു നോക്കിയാലോ ന്നാ അമ്മ ശെരിക്കും പറഞ്ഞത്.." ഗൂഡമായൊരു ചിരിയോടെ അമ്മു അവനെ നോക്കി. ഏഹ്.. പെട്ടന്നത് കേട്ടതിന്റെ ആവേശത്തിൽ ശിവ വെട്ടി തിരിഞ്ഞു നോക്കി. സത്യമാണോടി.. അല്ലാതെ പിന്നെ... ശോ.. അതൂടെ കേട്ടപ്പോൾ അവന് നാണം.. ഗായേച്ചിയുടെ വീട്ടിൽ വെച്ച് നടന്ന കണ്ണിൽ കണ്ണിൽ നോക്കി കളി അമ്മേം കണ്ട് കാണോ ഏട്ടാ ഇനി.. " കണ്ട് കാണോ.." ശിവ മുഖം ചുളിചച്ചു കൊണ്ടവളെ നോക്കി.. പറഞ്ഞു കഴിഞ്ഞിട്ടാണ് അവനത്തിലെ അപകടം മനസ്സിലായതും... അവൾക് മുന്നിൽ ചമ്മി പോയതിന്റെ വല്ലായ്മ മറച്ചു പിടിച്ചു കൊണ്ട് അവനൊരു കള്ള ദേഷ്യത്തിൽ അവളെ തല്ലാൻ വേണ്ടി കൈ ഉയർത്തി എങ്കിലും.. അത് മുൻകൂട്ടി കണ്ടത് പോലെ അമ്മു അകത്തേക്ക് ഓടി.. അമ്മ കണ്ടോ ന്നറിയില്ല. പക്ഷേ ഞാൻ നല്ലത് പോലെ കണ്ടിരുന്നു കേട്ടോ.." പോകും മുൻപ് വാതിലിൽ നിന്ന് കൊണ്ടവൾ വിളിച്ചു പറയുന്നത് കേൾക്കെ അവന്റെ മുഖമൊന്നു വിളറി.. ശോ.. മുഖം ചുളിച്ചു കൊണ്ടവൻ തലയിലൊന്ന് തടവി... 💥💥 ഇതെന്താണ്.. ഇത്രേം പെട്ടന്നുറങ്ങിയോ.. താൻ ചെന്ന് കിടന്നിട്ടും കണ്ണടച്ച് അനങ്ങാതെ കിടക്കുന്ന കാശിയെ നോക്കി കാർത്തു ഒരു ചിരിയോടെ ചോദിച്ചു.. പക്ഷേ അവനൊരു അനക്കവുമില്ല. കാശ്യേട്ടാ.. കാർത്തു കുലുക്കി വിളിച്ചു. എന്തോന്നെഡീ.. അവിടേം ഇവിടേം ചുറ്റി തിരിഞ്ഞ് നടഞ്ഞിട്ടിപോ മനുഷ്യനെ ഉറങ്ങാനും വിടില്ലേ.. ചുമ്മാ ഇരിക്ക്.. " അവനൊന്നു കണ്ണുരുട്ടി.. ആദ്യമൊന്നു ഞെട്ടി പോയെങ്കിലും പിന്നെ അവന്റെയാ പിണക്കം മനസ്സിലായപ്പോഴേക്കും അവൾക്ക് ചിരി പൊട്ടി പോയിരുന്നു. ദൈവമേ.. എന്തോരു കുശുമ്പ് ആണെന്ന് നോക്കണേ.. അങ്ങനിപ്പോ പിണങ്ങേണ്ട.. എണീറ്റെ അങ്ങോട്ട്.. " പറയുന്നതിനൊപ്പം തന്നെ അവളവനെ ഇക്കിളിയിട്ട് വശം കെടുത്തി.. മതിയെടി.. കൈ.." ഒരു കൈ കൊണ്ടവളെ അടക്കി പിടിച്ചു കാശി ഓർമ്മിപ്പിച്ചു. അതോടെ കാർത്തുവും അൽപ്പം അടങ്ങി.. മിയെടെ അടുത്ത് പോയതിനാണോ ഈ പിണക്കം.. അവള് നമ്മുക്ക് ഗസ്റ്റ്‌ അല്ലേ കാശ്വേട്ടാ.. " എഴുന്നേറ്റ് കട്ടിൽ റെസ്റ്റിലേക്ക് ചാരി ഇരുന്നവന്റെ നെഞ്ചിലെക്കൊട്ടി ചെന്നു കൊണ്ടവൾ ചോദിക്കുമ്പോൾ കാശിക്കൊരു കള്ളചിരിയുണ്ട്. പക്ഷേ ഞാൻ നിന്റെ കെട്ട്യോൻ അല്ലേ.. അത് കൊണ്ട് ഫസ്റ്റ് ഞാൻ മതി.. " അവനതേ കുറുമ്പോടെ തന്നെ പറഞ്ഞു. ഹോ.. എന്തൊക്കെ കേൾക്കാൻ കിടക്കുന്നു എന്റെ ജന്മം..എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. എനിക്ക് നിന്നെ ഇഷ്ടമേ അല്ല.. ഇങ്ങനെയെയെങ്ങാനും എന്നെ നോക്കിയ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടികും എന്നൊക്കെ വീരവാദം പറഞ്ഞോണ്ട് നടന്ന ആളാണിതെന്ന് ആരേലും കണ്ട പറയുവോ.. " കാർത്തു അവനെ അറിഞ്ഞു കളിയാക്കി. "ആ. അങ്ങനെ വഴിയേ പോണോരുടെ സർട്ടിഫിക്കറ്റ് അല്ലേലും ആർക് വേണം.. നീ പറയില്ലേ.. എനിക്കത് മതി.." "ആഹാ.. അങ്ങനിപ്പോ ഞാനും പറയുന്നില്ല.. നിങ്ങളെയ്.... ഒടുക്കത്തെ ജാഡ കാണിച്ചിട്ട് എന്റെ കുറെ നല്ല നിമിഷങ്ങളെ നശിപ്പിച്ച മൂരാച്ചിയാണ്.. ഇന്നിപ്പോ സ്നേഹം കൊണ്ട് മൂടുന്നുണ്ട് എന്നൊക്കെ ആണേലും അന്നത്തെ ആ നഷ്ടങ്ങൾ അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.. അപ്പൊ പിന്നെ ഞാനിത് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.. അനുഭവിച്ചോ.." വേദനിപ്പിക്കാനായി തന്നെ പറഞ്ഞു കഴിഞ്ഞു അവളവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. എന്നിട്ടും അവനൊന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. കാരണം അവളാ പറഞ്ഞത് തന്നെയാണ് സത്യമെന്ന് അവനും അറിയാമല്ലോ. ഇനി തിരികെ വേണമെന്ന് എത്രയൊക്കെ ആഗ്രഹിച്ചാലും വാശി പിടിച്ചാലും നേടി എടുക്കാൻ കഴിയാത്തത്.. അന്നതായിരുന്നു തന്റെ ശരി.. ഇന്നിതും.. അന്നത്തെ അതേ ഇഷ്ടം.. അത് പോലെ തന്നെ ഇന്നും ഇവളോടുണ്ട്.. പിന്നേയ്.. മിയ എന്നോടൊരു കാര്യം പറഞ്ഞു.. കാർത്തു അവന് മുന്നിലേക്കായി നേരെയിരുന്നു കൊണ്ട് ആവേശത്തിൽ പറഞ്ഞു. അതെന്തേന്ന് ചെറിയൊരു ഊഹം ഉണ്ടായിരുന്നിട്ടും അവളുടെ ആ ആവേശം കണ്ടപ്പോൾ അവളായിട്ട് പറയട്ടെ എന്ന് കരുതി കാശി എന്തെന്ന് ചോദിച്ചു. മിയക്കൊരിഷ്ടം.. കാർത്തു അത്യാവശ്യം സസ്പെൻസ് ഇട്ട് കൊണ്ട് തന്നെയാണ് പറയുന്നത്. അവനും അതിനൊപ്പിച്ചു ബാലൻസ് ചെയ്ത്..നിന്ന് കൊടുത്തു. ശിവേട്ടൻ.. ശിവേട്ടനോട് അവൾക്ക് പ്രണയമാണ് കാശ്യേട്ടാ.. " ഒടുവിൽ വല്ലാത്തൊരു ഇഷ്ടത്തോടെ കാർത്തു കാശിയെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. തുടരും... ഇനിയൊരു ഒളിച്ചോട്ടത്തിനു കൂടി നോം സാധ്യത കാണുന്നു.. 😆 നിങ്ങൾക്ക് തോന്നിയോ അത് 😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ
mazhamizhi
1.7K views
5 days ago
പെയ്തിട്ടും തോരാതെ.. Part -2 മഴ മിഴി അവൾ പറഞ്ഞു വരുന്നത് എന്താണെന്നു വൈഗയ്ക്ക് മനസ്സിലായി. പലപ്പോഴും അവൾ ഇങ്ങനെ ഡയറക്റ്റ് ആയി പറയാതെ തന്നെ ഇൻ ഡയറക്റ്റ് ആയി പലതും പറഞ്ഞു തന്നെ കുത്തി നോവിക്കും. ചിലപ്പോൾ അനാഥയെന്നു വിളിക്കും മറ്റു ചിലപ്പോൾ ദാരിദ്ര വാസിയെന്നും . വേറെ ചിലപ്പോൾ തന്റെ അനിയനെ കൂടിചേർത്തു ആക്ഷേപിച്ചു കളയും. അത് കേൾക്കുമ്പോൾ ഹൃദയത്തിലാകെ ഒരു പെരു മഴക്കാലമാണ്.. ഇന്നൂടി ഇതൊക്കെ കേട്ടാൽ മതിയല്ലോ? വൈഗ സ്വയം ഉള്ളിൽ ആശ്വസിപ്പിച്ചു കൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരി തൂകി.. തിരിച്ചു പുച്ഛത്തിൽ വരദയും പുഞ്ചിരിച്ചു.. അവളുടെ പുച്ഛം കലർന്ന അതെ നോട്ടവും പുഞ്ചിരിയും ബാക്കി ഉള്ളവരിലും കാണെ എല്ലാം ഒരേ ജനുസ്സെന്ന് ഓർത്തു വൈഗ ഒരിക്കൽ കൂടി എല്ലാവരെയും നോക്കി മനോഹരമായി പുഞ്ചിരി നൽകി കൊണ്ട് കയ്യിൽ ഇരുന്ന ചെക്ക് അവർക്ക് അരികിൽ ഉള്ള ടേബിളിൽ വെച്ച് കൊണ്ട് തിരിഞ്ഞു ശിവരാമ വർമ്മയെയും അനിത വർമ്മയെയും നോക്കി പറഞ്ഞു. "എനിക്ക് ഇവിടെ നിന്നും ഒന്നും വേണ്ട.." അർഹത പെടാത്തത് ഒന്നും ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല.. അങ്ങനെ ആഗ്രഹിച്ച ഒന്നായിരുന്നു സാറിന്റെ മകനെന്ന് ഞാൻ തിരിച്ചു അറിഞ്ഞപ്പോഴേ അത് തിരുത്തി.. "ഇനി എനിക്ക് ഈ കുടുംബത്തിൽ ആരുമായിട്ടും യാതൊരു ബന്ധവും ഇല്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല.ഞാൻ ഉറപ്പ് നൽകുന്നു." അവൾ നിർവികരമായ മുഖത്തോടെ പറഞ്ഞു കൊണ്ട് പോകാൻ തിരിഞ്ഞു. ആ നേരം മൂവരുടെയും മുഖം വിളറി വെളുത്തു പോയി. അവൾ തന്റെ ട്രോളിയും വലിച്ചു മെയിൻ ഡോറിനു അടുത്തേക്ക് നീങ്ങി.. പെട്ടന്ന് വരദാ ടേബിളിൽ ഇരുന്ന ചെക്കുമായി അവൾക്ക് അടുത്തേക്ക് ഓടി വന്നവളെ പിടിച്ചു നിർത്തി. "ഇത് വെച്ചോ ഏട്ടത്തി.." "ഏട്ടത്തിയ്ക്ക് ആവിശ്യം വരും." ""ഈ കുടുംബത്തു ഉള്ളവർ ഇവിടുത്തെ ജോലിക്കാർക്ക് ഇവിടെ നിന്നും പിരിഞ്ഞു പോകുമ്പോൾ ആവിശ്യമുള്ള വേദൻസ് നൽകാറുണ്ട്... " അതു അവരുടെ അവകാശം ആണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാ ഞങ്ങൾ അതുകൊണ്ട് ഏട്ടത്തി ഇത് കൊണ്ട് പോണം. "എനിക്ക് അതിന്റെ ആവിശ്യമില്ല വരദാ.'" "ദയവായി എന്നെ പോകാൻ അനുവദിക്കു." ആ നേരം വൈഗയ്ക്ക് അവിടെ ഇനിയും തുടർന്നാൽ വീണ്ടും ഇതുപോലെ അപമാനത്താൽ താൻ ഉരുകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. എത്രയും വേഗം അവിടെ നിന്നും ഒന്ന് പുറത്ത് കടന്നാൽ മതിയെന്നു മാത്രം ആയി അവളുടെ ചിന്ത. അവൾ പെട്ടന്ന് തന്റെ ട്രോളി ഉരുട്ടി പുറത്തേക്ക് നടന്നതും വിടാൻ ഭാവം ഇല്ലാത്ത പോലെ അല്പം പരിഹാസത്തോടെ വരദ പറഞ്ഞു. ഏട്ടത്തി ചെക്ക് വേണ്ടെന്നു പറഞ്ഞത്.. ഈ ബാഗിൽ വിലപിടിപ്പുള്ള വല്ലതും കരുതിയിട്ടാണോ? ചേട്ടന്റെ മുറിയിൽ വിലപിടിപ്പുള്ള പലതും ഉണ്ട്. അതിന്നു വല്ലതും അടിച്ചു മാറ്റി വെച്ചോ? അത് കേൾക്കെ അതുവരെ ശാന്തമായിരുന്ന വൈഗയുടെ മുഖം ഇരുണ്ടു വന്നു. അവൾ തിരിഞ്ഞു വരദയെ നോക്കി. എനിക്ക് അതിന്റെ ആവിശ്യം ഇല്ല വരദേ. നിനക്ക് അത്ര സംശയം ആണെങ്കിൽ ദാ എന്റെ ബാഗ് ചെക് ചെയ്തോ. തന്റെ ട്രോളി ബാഗ് അല്പം ദേഷ്യത്തിൽ അവൾക്ക് നേരെ ഉരുട്ടി വിട്ടു കൊണ്ട് വൈഗ പറഞ്ഞതും അവളൊന്നു ഞെട്ടി. എന്താ ചെക് ചെയ്യുന്നില്ലേ.? വൈഗയുടെ സ്വരം കടുത്തു. "ഹും നോക്കു…. "അവൾക്ക് അടുത്തേക്ക് ചെന്നു വൈഗ അഞ്ജപിച്ചതും എല്ലാവരും ഞെട്ടി അവളുടെ ആ ഭാവത്തിലേക്ക് നോക്കി. . . . തുടർന്നു വായിക്കാൻ ....👇 https://aksharacheppuofficial.blogspot.com/2026/08/part-2.html #💞 പ്രണയകഥകൾ #💔 നീയില്ലാതെ #👨‍👩‍👧‍👦 കുടുംബം #❤ സ്നേഹം മാത്രം 🤗 #📙 നോവൽ
mazhamizhi
1.8K views
5 days ago
©Copy right 2026 mazhamizhi. All Rights Reserved By. മഴ മിഴി.....✍️ Part-1 കാതടപ്പിക്കുന്ന ഇടിയോടു കൂടിയുള്ള വേനൽ മഴ പുറത്തു തകർത്തു പെയ്യുമ്പോൾ വൈഗ തന്റെ മുറിയിൽ ലെഗ്ഗെജ് പായ്ക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. ഇടയ്ക്കിടെ കേൾക്കുന്ന അത്യുഗ്രമായ ഇടിയോ മിന്നാലോ ആ നേരം അവളെ ഭയപ്പെടുത്തിയില്ല.അതിലും ഉച്ചതിലൊരു സ്ഫോടനം തന്നെ അവളുടെ ഹൃദയത്തിൽ നടക്കുന്നുണ്ടായിരുന്നു..അവൾ തന്റെ ലഗ്ഗെജ് പായ്ക്ക് ചെയ്തു കൊണ്ട് തിരിഞ്ഞു നടന്നു ചെന്നു മുന്നിലെ ടേബിളിൽ ഇരിക്കുന്ന ഫയൽ തുറന്നു അൽപനേരം അതിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു. പിന്നെ അരികിൽ ഇരുന്ന പേനയുടെ ക്യാപ് അടർത്തി മാറ്റി ആ വിവാഹമോചനാ കരാറിൽ ഒപ്പിടുമ്പോൾ അവളുടെ കൈകൾ വിറച്ചു..ഒപ്പിട്ടു തീർന്നതും ആ വിറയൽ അവളുടെ ശരീരമെറ്റെടുത്തു കഴിഞ്ഞിരുന്നു.. വീഴാതെ ഇരിക്കാനായി അവൾ മേശയുടെ അരികിൽ അമർത്തി പിടിച്ചു നിന്നു.. എത്രയൊക്കെ കരയരുതെന്നു കരുതിയിട്ടും അവളുടെ കവിളിൽ കൂടി കണ്ണുനീർ ചാലിട്ടൊഴുകി.അപ്പോഴും പുറത്തു അതിശക്തമായ മഴ തുടരുകയാണ്. അൽപനേരം കൂടി വൈഗ ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു നിന്നിട്ട് തന്റെ ലെഗ്ഗെജും വലിച്ചു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്നു. മുന്നിലെ നീണ്ട ഇടനാഴിയിൽ കൂടി തന്റെ ട്രോളിയും വലിച്ചു താഴേക്ക് വരും മുന്നേ തന്റെ ഭർത്താവിന്റെ അനുജത്തിയായ വരദയുടെ സംസാരം അവളുടെ കാതിൽ പതിഞ്ഞു. "അമ്മേ ….പപ്പാ…. ." ഇന്ന് ഉറപ്പായും ഏട്ടത്തി എന്റെ ഏട്ടന്റെ ലൈഫിൽ നിന്നും ശെരിക്കും പോകുമോ? “”പോകും…പോകാതെ പറ്റില്ലവൾക്ക് .” ഇന്നത്തോടെ അവളും ഈ വീടുമായുള്ള കരാർ തീരുകയാണ്. അല്ലെ മോള് കണ്ടോ അവളിപ്പോൾ തന്നെ പെട്ടിം പ്രമാണവും എടുത്തു ഇറങ്ങി വരുന്നത് കാണാം. അവൾ അഭിമാനം ഉള്ളവളാണ്…അഭിമാനം കളഞ്ഞു കുളിച്ചു അവൾ ഇനി ഇവിടെ നിൽക്കില്ല. ശിവരാമ വർമ്മ ഗൗരവത്തിൽ പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ഇനി ഒരു പക്ഷെ അവൾ പോകാൻ വിസമ്മതിക്കുമോ എന്ന ഭയം നിറഞ്ഞു നിന്നു. "എനിക്ക് തോന്നുന്നില്ല പപ്പാ.." ഏട്ടത്തി ഇത്രേം ആഡംബരപൂർണമായ ഒരു ജീവിതം കളഞ്ഞു പോകുമെന്ന്.. ദാരിദ്രവാസിയായി വളർന്നവൾക്ക് സ്വപ്നം കാണാൻ പറ്റുന്ന ഇടമാണോ ഇത്.. അപ്പോൾ പിന്നെ ഇത്രേം കാലം കിട്ടിയ സുഖ സൗകര്യങ്ങളൊക്കെ ഉപേക്ഷിച്ചു ഏട്ടത്തി പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ തന്നെ ഏട്ടത്തിയോട് എത്ര വെട്ടം പറഞ്ഞതാ ആ ഡിവോഴ്സ് പെറ്റിഷനിൽ ഒന്ന് ഒപ്പിട്ടു തന്നിട്ട് ഇറങ്ങി പോകാൻ. എന്നിട്ടു ഏട്ടത്തി കേട്ടോ? അങ്ങനെയുള്ള ഏട്ടത്തി അത്ര പെട്ടന്ന് അങ്ങനെയങ്ങു ഇറങ്ങി പോകുമെന്ന് പപ്പ കരുതരുത്. ഏട്ടത്തിയ്ക്ക് ഇവിടുത്തെ സുഖലോലുപമായ ജീവിതം അങ്ങ് സുഖിച്ചു പോയിക്കാണും.... . . . . തുടർന്നു വായിക്കാൻ https://aksharacheppuofficial.blogspot.com/2026/08/part-1.html#more #💞 പ്രണയകഥകൾ #📙 നോവൽ #❤ സ്നേഹം മാത്രം 🤗 #👨‍👩‍👧‍👦 കുടുംബം #💔 നീയില്ലാതെ
Meri
1.9K views
6 days ago
Part 19 C അന്തമില്ലാത്ത വരികൾ - സഖിയുടെ സഖാവ് - അവർ അകന്നുപോകുന്നത് നോക്കിനിന്ന ലക്ഷ്മിയുടെ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ നിറഞ്ഞു. പിന്നെ അവൾ പതിയെ ആ താൾ തുറക്കാനായി കൈ ഉയർത്തി… ആ താളുകളിലേക്ക് ലക്ഷ്മിയുടെ കണ്ണുകൾ പതിഞ്ഞ നിമിഷം… അവളുടെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു വെള്ള നിറത്തിലുള്ള ആ പേജിൽ, ചുവന്ന മഷിയിൽ എഴുതിയിരുന്ന വാക്കുകൾ… എന്നിലെ വസന്തം വിരിയിപ്പിക്കുന്ന വാകപ്പൂക്കളാണ് സഖി നീ എനിക്ക്…”. ആ ഒരു വരി മാത്രം മതിയായിരുന്നു അവളുടെ മനസ്സിൽ വീണ്ടും ആ പരിചിതമായ വികാരം നിറയാൻ. അവളുടെ വിരലുകൾ മെല്ലെ ആ അക്ഷരങ്ങളെ തഴുകി. അത് വെറും ഒരു വരിയല്ലായിരുന്നു… തന്റെ സഖാവ് ഹൃദയത്തിൽ നിന്ന് അയച്ച മറ്റൊരു സന്ദേശം പോലെ അവൾക്ക് തോന്നി. അവൾ പെട്ടെന്ന് എന്തോ ഓർത്തതുപോലെ മുഖമുയർത്തി നോക്കി. പക്ഷേ… ആ രണ്ട് കുട്ടികളും അപ്പോഴേക്കും അവിടെ നിന്ന് അപ്രത്യക്ഷരായിരുന്നു. ഒരു നിമിഷം അവൾ ചുറ്റും നോക്കി. തന്റെ സഖാവിനെ കണ്ടെത്താനുള്ള ഏറ്റവും വലിയ തെളിവായിരുന്നു ആ രണ്ട് മുഖങ്ങൾ… ആരായിരുന്നു അവർ? എവിടെ നിന്നാണ് വന്നത്? ആ താൾ തനിക്ക് കൈമാറാൻ അവരെ അയച്ചത് ആരാണ്? ചോദ്യങ്ങൾ ഒരുപാട് അവളുടെ മനസ്സിൽ നിറഞ്ഞു. അവൾ വീണ്ടും വീണ്ടും ചുറ്റും കണ്ണോടിച്ചു. പക്ഷേ… നിരാശയായിരുന്നു ഫലം. ആ രണ്ട് മുഖങ്ങളും എവിടെയും ഉണ്ടായിരുന്നില്ല. കയ്യിൽ പിടിച്ചിരുന്ന ആ താളിലേക്ക് അവൾ വീണ്ടും നോക്കി. അക്ഷരങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന ആ സ്നേഹവും കരുതലും മാത്രം അവൾക്ക് കൂട്ടായി നിന്നു. ഇതെല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന അവന്റെ ചുണ്ടിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു. അവൾ ആ വരികൾ വായിക്കുന്നതും… ആ അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതും കണ്ടപ്പോൾ, അവന്റെ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്തൊരു സന്തോഷം നിറഞ്ഞു. കുറച്ചുനേരം കൂടി അവളെ നോക്കി നിന്ന ശേഷം, അവൻ പതിയെ മുന്നോട്ട് നടക്കാനായി തിരിഞ്ഞു. അപ്പോഴാണ്… “ദേവേട്ടാ…” പിറകിൽ നിന്ന് ഒരു വിളി ഉയർന്നത്. ആ പരിചിതമായ ശബ്ദം കേട്ട നിമിഷം അവൻ ചുവടുകൾ നിർത്തി. പതിയെ തിരിഞ്ഞുനോക്കി. aആരാണ് വിളിച്ചത് ലക്ഷ്മി സത്യം അറിഞ്ഞോ part 19 D വായിക്കൂ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #തുടർകഥ
krishnamritham
10.9K views
26 days ago
ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും “ ”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുൻപിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രെ,ഭീരുത്വം“ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എഴുതിപോകുമെന്ന ഭയം രാജലക്ഷ്മിയെ കൊണ്ടെത്തിച്ചത് മരണത്തിലേക്കാണ്. അവരുടെ അവസാന നോവലാണ് ”ഞാനെന്ന ഭാവം “. ഇത്രെയേറെ ദുഖവും വിഷാദവും ഒരു മനുഷ്യന്റെ ഉള്ളിലെങ്ങനെ എന്ന തോന്നലാണ് ആ നോവൽ വായിച്ച് കഴിയുമ്പോൾ ബാക്കിയാവുക. ആഖ്യാനശൈലിയിലെ വ്യത്യാസവും കഥകളുടെ പ്രമേയവുമൊക്കെ വായനയോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കും. ദുഖമാണെങ്കിലും രാജലക്ഷ്മിയുടെ കൃതികളും, എഴുത്തുകാരിയും എന്നോട് ചേർന്നിരിക്കും എന്നും. വളരെ കുറച്ച് കൃതികൾ മാത്രമേ ഉള്ളൂ നമുക്ക് രാജലക്ഷ്മി എന്ന എഴുത്തുകാരിയെ അറിയാൻ. മലയാള സാഹിത്യത്തിലെ ഈ അക്ഷര തേജസ്സിനെ മറന്നുപോകാതെ, വായനയിൽ കൂടെ കൂട്ടണം ❤️ #📙 നോവൽ #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃 ഗുഡ് നൈറ്റ്🥰 Krishnamritham❤️
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.5K views
1 months ago
#📙 നോവൽ കരയാതെ കിടക്കാൻ അല്ലേ പറഞ്ഞത്.. ഇനി എന്റെ വീട്ടുകാരെ കൂടി അറിയിച്ചേ അടങ്ങു.. അനന്തന്റെ ശബ്ദം പിന്നെയും മുഴങ്ങിയതും ഗംഗ ശ്വാസം പിടിച്ചു കിടന്നു.. കരയണ്ട.... നിന്നെ സേഫ് ആയിട്ടുള്ള ഒരിടത്തു ഞാൻ എത്തിക്കാം... പോരെ. ഹമ്..... അവൻ ചോദിച്ചതും ഗംഗ പതിയെ മൂളി. ഉറങ്ങിക്കോ... ഞാൻ വെളുപ്പിനെ പോകും കേട്ടോ.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ. ഉവ്വ്‌... പിന്നീട് അനന്തൻ ഒന്നും പറഞ്ഞില്ല. ഏറി വരുന്ന ശ്വാസ നിശ്വാസങ്ങൾ കേട്ടപ്പോൾ അവൻ ഉറങ്ങിയെന്ന് ഗംഗ ക്ക് തോന്നി. പാവം ഒരു ചെറുപ്പക്കാരൻ... താൻ മൂലം ഈ പാവത്തിന് യാതൊരു കുഴപ്പവും ഉണ്ടാകല്ലേ എന്ന് അവൾ ഒരുപാട് പ്രാർത്ഥിച്ചു *****. വെളുപ്പിനെ അനന്തൻ അലാറത്തിന്റെ ശബ്ദം കേട്ട് കണ്ണു തുറന്ന്. എഴുന്നേറ്റ് മുണ്ടും മുറുക്കി ഉടുത്തു നോക്കിയപ്പോൾ ഗംഗ യും കട്ടിലിൽ നിന്നും ചാടിപിരണ്ടു വരുന്നുണ്ട്. നേരം ഒന്നുമായില്ല.. താൻ കിടന്നോ. അവൻ പറഞ്ഞു. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി പോയി. തണുപ്പ് അടിച്ചു കേറിയതും അവൾ ചുരുണ്ടു koodi അവന്റെ പായും തലയിണയും മടക്കി ഗംഗ എടുത്തു വെച്ച്. അപ്പോളേക്കും അനന്തൻ പല്ല് തേച്ചിട്ട് കേറി വരുന്നുണ്ട്. ഒരു തോർത്തും എടുത്തു തോളിൽ ഇട്ടുകൊണ്ട് അനന്തൻ കുളിക്കാൻ കേറിയതും ഗംഗ തരിച്ചുഇരുന്നു. യ്യോ.... എങ്ങനെ ഈ തണുപ്പത്തു കുളിക്കും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവളെ വിറച്ചു. അനന്തൻ പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും ഗംഗ കട്ടിലിൽ ഇരിപ്പുണ്ട്. താൻ കിടന്നില്ലേ...നേരം ഒന്നും ആയില്ല.? നനഞ്ഞ തോർത്ത്‌ പുതച്ചുകൊണ്ട് വന്നു അവൻ ഗംഗയെ നോക്കി ചോദിച്ചു.. ഈ തണുപ്പത്തു എങ്ങനെ കുളിക്കും. അവൾ പതിയെ ചോദിച്ചു. അതൊക്കെ നമ്മുടെ ശീലമാടോ ഹമ്... അവൾ ചെറുതായ് പുഞ്ചിരി തൂകി. അനന്തൻഅലമാര തുറന്നു ഒരു ഷർട്ട്‌ എടുത്തു ധരിക്കാൻ തുടങ്ങിയതും ഗംഗ മുഖം താഴ്ത്തി ഇരുന്നു. താൻ കിടന്നോ കേട്ടോ.. അവൻ പറഞ്ഞപ്പോൾ അവൾ പിന്നീട് അവനെ നോക്കിയത്. ആള് ഒരു കാവി മുണ്ടും, ഷർട്ടും ധരിച്ചു പേഴ്സ് എടുത്തു പൈസ എണ്ണി ക്കൊണ്ട് അവളോടായി പറഞ്ഞു.. ഒപ്പം തലേ ദിവസം എഴുതിയ ലിസ്റ്റ് എടുത്തു പോക്കറ്റിൽ ഇട്ടു വിഷമിക്കുവൊന്നും വേണ്ട.. ലീനമ്മ നല്ലൊരു സിസ്റ്റർ ആണ്. വിശ്വസിക്കാം.. അവിടെ അടുത്ത് ഒരു സ്കൂൾ ഉണ്ട്. തനിക്കു ചിലപ്പോൾ അവിടെ ഒരു ജോലിയും കൂടി കിട്ടിയാൽ സെറ്റ് ആയില്ലേ. ഐഡഡ്‌ സ്കൂൾ ആണോ.. അതോ.. ഇംഗ്ലീഷ് മീഡിയം... Un Aided അല്ലേ. ഹമ്.. അതെ... ഇങ്ങോട്ട് പോലീസും കോപ്പും ഒന്നും വരരുത്. അത് മാത്രം ഒള്ളു... വന്നാൽ എനിക്ക് നാണക്കേടാ.. പിന്നെ ഇന്നലെ തന്റെ വീട്ടുകാര് പറഞ്ഞത് ഇനി താനും ആയിട്ട് യാതൊരു ബന്ധവും ഇല്ലന്ന് അല്ലേ. അതെ... അപ്പൊ പിന്നെ കുഴപ്പമില്ല ടോ...ഇവിടെ എല്ലാരോടും നോക്കീം കണ്ടും പറഞ്ഞാൽ മതി.. ഞാൻ പോയിട്ട് നേരത്തെ വരും. റെഡി ആയി നിന്നാൽ മതി കെട്ടോ. ഹമ്.. അവന്റെ വാക്കുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം പോലെ അവൾക്ക് തോന്നി. വൈകാതെ തന്നെ അനന്തൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. വെളിയിൽ അവന്റെ ലോറി സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു. എന്റെ ദൈവമേ... എങ്ങനെയെങ്കിലും ആ കോൺവെന്റിൽ താമസിക്കുവാൻ ഒരു സൗകര്യം കിട്ടിയാൽ മതിയായിരുന്നു. അവിടെയാകുമ്പോൾ വേറെ കുഴപ്പങ്ങളൊന്നും കാണില്ല. പിന്നെ വേറൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ വിശാൽ എന്തെങ്കിലും പ്രശ്നം ആയിട്ട് വരുമോന്നാണ്.. കാരണം ലീഗലി താൻ അയാളുടെ ഭാര്യയാണ്. ആകെ കൂടിയുള്ള കച്ചിത്തുരുമ്പ്, അയാൾക്ക് എതിരെ താൻ കേസ് കൊടുത്തത് ആണ്. അത്രമാത്രം തന്നെ ഉപദ്രവിച്ചു എന്നതിന്റെ തെളിവ് ഉണ്ടല്ലോ.. ഹോസ്പിറ്റലിലേ ഡോക്ടർ ക്ക് അറിയാം കാര്യങ്ങൾ.. അങ്ങനെയെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ വിശാൽ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാലും തനിക്ക് നേരിടാൻ പറ്റും.. അതിനു മുൻപ് ഈ വീട്ടിൽ നിന്നും ഇറങ്ങണം, ഇവിടുത്തെ എല്ലാവരുടെയും ധാരണ താൻ അനന്തൻ സ്നേഹിക്കുന്നവളാണ് എന്നാണ്.. പല കാര്യങ്ങൾ ഓർത്തുകൊണ്ട് വെറുതെ കിടന്നു.. പിന്നീട് അവൾ ഉറങ്ങിയതേയില്ല.. അഞ്ചു മണിയായപ്പോൾ എവിടെയോ അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ടു. ഒപ്പം അമ്മ വാതിൽ തുറക്കുന്ന ശബ്ദവും. അപ്പുറത്ത് മുറിയിൽ നിന്നും ആരോ കുളിക്കുന്നുണ്ട്. അമ്മയാകുമെന്ന് അവൾ ഊഹിച്ചു. ഇത്തിരി നേരം കഴിഞ്ഞതും മണികിലുക്കം പോലെ.. ഓം ഗം ഗണപതയെ നമ.. എന്തൊക്കെയോ ശ്ലോകങ്ങൾ ഉമ ഉറക്കെ ചൊല്ലുന്നുണ്ട്. ഗംഗ വാതിൽ തുറന്ന് നോക്കിയപ്പോൾ ഹാളിൽ തന്നെയുള്ള ഒരു ചെറിയ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്ന ഉമയെ ആയിരുന്നു കണ്ടത്. ചന്ദനത്തിരിയുടെ സുഗന്ധം അവിടെയാകേ പരന്നു നിന്നു.. മുറ്റത്തേക്ക് നോക്കിയപ്പോൾ അരിപ്പൊടി കൊണ്ട് കോലം ഇട്ടിരിക്കുന്നതും അവൾ കണ്ടു. ആഹ്... മോളെ കാലത്ത് എണീറ്റോ.. നേരമൊന്നും ആയിട്ടില്ല പോയി കിടന്നോ... ഇവിടെ സൂര്യൻ വരണമെങ്കിൽ 9 മണിയാവും.. പുഞ്ചിരിയോടെ ഉമ പറഞ്ഞു. ഞാൻ വീട്ടിലും ഈ നേരത്തു ഉണരുന്നതാണ്... അതെയോ.... ഉറക്കം വരുന്നില്ലെങ്കിൽ മോള് വാ.. അമ്മ കാപ്പി തരാം ട്ടോ. അവരോടൊപ്പം ഉമ അടുക്കളയിലേക്ക് പോയി. പെട്ടെന്നായിരുന്നു സൈക്കിൾ ബെല്ലടിച്ചുകൊണ്ട് മുറ്റത്ത് വന്ന് നിന്നത്. ഒപ്പം അക്കാ എന്നൊരു നീട്ടി വിളിയൊച്ച. പാല് കൊണ്ട് വന്നതാ... മണിക്കുട്ടൻ. മോളിവിടെ നിൽക്ക്.. ഞാനിപ്പോ വരാം. അവരോരു ഓട്ട് മുന്തയുമെടുത്ത് പുറത്തേക്കിറങ്ങിപ്പോയി.. ഗംഗ നോക്കിയപ്പോൾ ദോശമാവ് പൊളിച്ചു പൊന്തി പാകമായി ഇരിക്കുന്നത് കണ്ടു. തൊട്ടപ്പുറത്തായി തുവരപ്പരിപ്പും തക്കാളിയും കത്രികയും ഒക്കെ എടുത്ത് വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ട്. നമ്മുടെ വീടിന്റെ നാലഞ്ച് അപ്പുറത്തുള്ള പയ്യനാണ്. ഇവന്റെ വീട്ടിൽന്നാണ് പാല് വാങ്ങുന്നെ. അവർ പാല് ഒരു പാത്രത്തിൽ ഒഴിച്ച് വെച്ചു. മോളിരിയ്ക്കു... നമ്മൾക്ക് കോഫി കുടിക്കാം കേട്ടോ. അവർ ഗ്യാസ് സ്റ്റോവ് ഓൺ ചെയ്ത് പാല് അടുപ്പത്തു വെച്ചു. നിമിഷനേരം കൊണ്ട് നല്ല അസ്സൽ ഒരു കോഫി ഉണ്ടാക്കി അവർ ഗംഗയ്ക്ക് കൊടുത്തു. അത് മേടിച്ചു കുടിച്ചതും ഗംഗയ്ക്കു ഒരുപാട് ഇഷ്ടം തോന്നിപോയി. കൊള്ളാമോ മോളെ.. ഹമ്... നന്നായിട്ടുണ്ട്.. അമ്മയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട് കേട്ടോ. ഓഹ്.... അങ്ങനെയൊന്നുമില്ല കൊച്ചേ... വല്യ തരക്കേടില്ലാതെ വയ്ക്കും അത്രേയുള്ളൂ.. അവരും ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു. മോളെ... എന്തായാലും എന്റെ മോൻ നിന്നെ സ്നേഹിച്ചു, വിളിച്ചിറക്കിക്കൊണ്ട് വന്നു... ഇനി ഇവിടുത്തെ കുറച്ച് ആളുകളെ ഒക്കെ വിളിച്ച് നമുക്ക് ചടങ്ങ് നടത്തണ്ടേ.. ഇല്ലെങ്കിൽ നാട്ടുകാരുടെ സ്വഭാവം വെച്ച് എന്തെങ്കിലും വേണ്ടാത്ത വർത്താനങ്ങൾ പറയും.. നല്ലൊരു മുഹൂർത്തം കുറിപ്പിയ്ക്കാം അമ്മ... മീനാക്ഷിയമ്മൻ കോവിലിൽ വെച്ചു താലി കെട്ടു നടത്തം.... അവർ പറഞ്ഞത് കേട്ട് ഗംഗ സ്തംഭിച്ചു ഇരുന്നു തുടരും സ്വന്തം മിത്ര