നോവൽ #തുടർകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.8K കണ്ടവര്‍
1 ദിവസം
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.2K കണ്ടവര്‍
1 ദിവസം
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ്‌ നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
0 കണ്ടവര്‍
1 ദിവസം
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.2K കണ്ടവര്‍
1 ദിവസം
#📙 നോവൽ വിരി മാറ്റി ദീപ്തിയുടെ ബെഡ്റൂമിലേക്ക് നോക്കിയ മീര അവിടെ അരങ്ങേറുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയി. ആ കാഴ്ചയിൽ ഹൃദയവും മനസ്സും ഒരുപോലെ തകർന്ന് പോയ അവൾക്ക് തന്റെ ശിരസ്സ് പൊട്ടിപിളരുന്നത് പോലെ തോന്നി. വല്ലാത്ത ആവേശത്തോടെ ദീപ്തിയെ വാരിപ്പുണർന്ന് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ശ്രീഹരിയെയാണ് മീര അവിടെ കണ്ടത്. ശ്രീഹരിക്ക് പൂർണ്ണമായും വിധേയയായി അവൻ നൽകുന്ന സുഖത്തിൽ പുളയുകയാണ് ദീപ്തി. ഇനിയൊരു നിമിഷം പോലും ആ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി മീരയ്ക്കില്ലായിരുന്നു. നനഞ്ഞ ഭിത്തിയിലേക്ക് ചാരി നിന്ന് വായ പൊത്തി കരഞ്ഞു മീര. ഏറെ നേരം അവളാ നിൽപ്പ് നിന്ന് കരഞ്ഞു. പിന്നെപ്പോഴോ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു പോയി മീര. കാൽ മുട്ടിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ അവൾ കരഞ്ഞു. ശ്രീഹരി പൂർണമായും മറ്റൊരു പെണ്ണിന്റെതായി മാറി കഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ അവൻ മറ്റൊരു പെണ്ണിനെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് മീര ഓർത്തു. ശ്രീഹരി ആദ്യമായും അവസാനമായും അറിയേണ്ട പെണ്ണ് അവന്റെ ഭാര്യയായ താനാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. എത്ര വെറുപ്പ് കാണിച്ചാലും ശ്രീഹരി തന്നെ മറന്ന് മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോകില്ലെന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഇന്ന് തകർന്നിരിക്കുന്നത്. താൻ ജീവനും കൈയ്യിൽ പിടിച്ച് മഴയിലൂടെ രാത്രി ഒറ്റയ്ക്ക് പേടിച്ചു വിറച്ചു വരുമ്പോ തനിക് താങ്ങായും തണലായും മാറേണ്ട ഭർത്താവ് മറ്റൊരു പെണ്ണിന്റെ കിടപ്പറയിൽ... മീരയുടെ തകർച്ച പൂർണ്ണമായ നിമിഷമായിരുന്നു അത്. വേണിയോട് താൻ ചെയ്ത ചതിക്ക് കാലം തനിക്ക് അധികം വൈകിപ്പിക്കാതെ തന്നെ കടുത്ത ശിക്ഷകൾ നൽകി പ്രഹരിച്ചിരിക്കുകയാണെന്ന് വേദനയോടെ മീര ചിന്തിച്ചു. "ഇത്രയൊക്കെ ശിക്ഷ എനിക്ക് തരണമായിരുന്നോ ഈശ്വരാ... ഇതൊക്കെ അനുഭവിക്കാൻ മാത്രമുള്ള വല്യ തെറ്റുകളാണോ ഞാൻ ചെയ്തത്." മീര ഏങ്ങി ഏങ്ങി കരഞ്ഞു. ബാഗ് മാറോട് അടക്കി പിടിച്ച് ആ പെരുമഴയത് ഇരുന്ന് അവൾ ഉറക്കെ കരഞ്ഞു. മഴയുടെ ഇരമ്പലിൽ അവളുടെ ശബ്ദം അലിഞ്ഞില്ലാതായി. മഴത്തുള്ളികൾ മീരയെ അടിമുടി നനച്ചു. അത് കാരണം അവളുടെ ശരീരം തണുത്തു മരവിച്ച പോലെയായി. പക്ഷേ അതൊന്നും മീര അറിയുന്നുണ്ടായിരുന്നില്ല. ശ്രീഹരിക്ക് എങ്ങനെ ഇത്രയും തരം താഴാൻ കഴിഞ്ഞെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. കണ്മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ അപ്പോഴേക്കും മീരയുടെ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലെ ദൃശ്യങ്ങൾ അത്രമേൽ അവളെ തളർത്തി. അപ്പോഴും അകത്ത് നിന്ന് അവരുടെ സീൽക്കാരങ്ങൾ അവളുടെ കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ മീര തന്റെ ചെവി പൊത്തിപ്പിടിച്ചു. ആ ഇരിപ്പിൽ തണുത്തു മരവിച്ചു പോയ മീര എപ്പോഴോ ബോധം കേട്ട് തറയിലേക്ക് മറിഞ്ഞു വീണു. ഇതൊന്നും അറിയാതെ ശ്രീഹരിയും ദീപ്തിയും തങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ദീപ്തി തളർച്ചയോടെ ശ്രീഹരിയുടെ നെഞ്ചിൽ തല വച്ച് കിടന്നു. അവനവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ശ്രീഹരി ആദ്യമായി അറിഞ്ഞ പെണ്ണാണ് ഇപ്പോ ദീപ്തി. ആ സ്നേഹം അവനിപ്പോ അവളോടുണ്ട്. ദീപ്തി ഒരിക്കൽ കെട്ടിയതാണെന്നും അതിലൊരു കുട്ടി ഉണ്ടെന്ന കാര്യവും ശ്രീഹരിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവന്റെ മനസ്സിലിപ്പോ അവളുമൊത്തൊരു ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ മീരയും കിഷോറും ചേർന്ന് അകറ്റി. ആ ചതി തിരിച്ചറിഞ്ഞപ്പോ മീരയെന്ന കുരുക്ക് കഴുത്തിന് ചുറ്റും പിടി മുറുക്കിയിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ട് ഇനിയെങ്കിലും സ്വസ്ഥതയോടെയും സമാധാനത്തോടെയും തനിക്കായി ഒരു കുടുംബം കെട്ടിപ്പെടുത്തി ജീവിക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹമുണ്ട്. ആ ജീവിതത്തിൽ മീര ആവരുത് തന്റെ ഭാര്യയായി എന്നവന് നിർബന്ധമുണ്ട്. അത്രയ്ക്ക് വെറുപ്പാണ് ശ്രീഹരിക്ക് അവളോട്. ഈ ജന്മം ആ വെറുപ്പ് മാറുകയുമില്ല. മീര സ്വയം ഒഴിഞ്ഞു പോകാതെ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മാത്രമാണ് അവനവളെ സഹിക്കുന്നത്. ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി ഇഴുകി ചേർന്ന് ശ്രീഹരിയും ദീപ്തിയും കിടന്നു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരിൽ അവർ സുഖമുള്ള ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. ******** അർദ്ധ രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് ശ്രീഹരി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോ അരികിൽ തന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന ദീപ്തിയെ കണ്ടപ്പോഴാണ് കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്. ശ്രീഹരി അവളെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം അവനെഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്തിട്ട് ഫോൺ എടുത്ത് സമയം നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞെന്ന് കണ്ടതും അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം താൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ എന്നും ഈ നേരത്തിനിടയ്ക്ക് മീര വന്ന് തന്നെ അന്വേഷിച്ചു കാണുമോ എന്നും താൻ ഇവിടെ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞു കാണുമോ എന്നൊക്കെ ഓർത്ത് ശ്രീഹരി ആശങ്കപ്പെട്ടു. അവൻ ഉടനെ തന്നെ ദീപ്തിയെ തട്ടി വിളിച്ചു.. "ദീപ്തി... ഞാൻ പോയി മീര വന്നോന്നു നോക്കട്ടെ. നീ വാതിൽ അടച്ചോ. ഉറക്ക ചടവിൽ നിന്നും കണ്ണ് തുറന്ന ദീപ്തിയോട് പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയി. പോകുമ്പോ അവൻ തന്നെ കെട്ടിപിടിച്ചു ഒരുമ്മ നൽകുമെന്ന് പ്രതീക്ഷിച്ച ദീപ്തിക്ക് ശ്രീഹരിയുടെ ആ പോക്ക് നിരാശ നൽകി. എങ്കിലും അവളത് കാര്യമാക്കാതെ കുറച്ചു സമയം മുൻപ് കഴിഞ്ഞു പോയ നിമിഷങ്ങൾ മനസ്സിലോർത്തു നിർവൃതി അടഞ്ഞു കൊണ്ട് തലയിണ കെട്ടിപിടിച്ചു കിടന്നു. ഇതേസമയം മുകളിലേക്ക് കയറി പോയ ശ്രീഹരി അവിടെ മീരയെ കാണാതെ വന്നപ്പോ ഞെട്ടിപ്പോയി. അർദ്ധ രാത്രി ഒരു മണി കഴിഞ്ഞിട്ടും മീര വീട്ടിൽ എത്തിയിട്ടില്ലാത്തത് കൊണ്ട് അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്നോർത്ത് അവൻ ഭയന്നു. വീട് മുഴുവനും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ശ്രീഹരി വീണ്ടും ദീപ്തിയുടെ അടുത്തേക്ക് പോയി. അവൻ പോയത് പോലെ മടങ്ങി വന്നത് കണ്ടപ്പോ ദീപ്തി പെട്ടെന്ന് ഒരു മാക്സി എടുത്ത് ധരിച്ചു കൊണ്ട് ശ്രീഹരിയുടെ അരികിലേക്ക് വന്നു. "എന്താ ഹരി എന്തെങ്കിലും പ്രശ്നമുണ്ടോ? ദീപ്തി ചോദിച്ചു. "മീര ഇതുവരെ എത്തിയിട്ടില്ല ദീപ്തി. സമയം രാത്രി 1 മണി കഴിഞ്ഞില്ലേ. ശ്രീഹരി പറഞ്ഞു "അവൾ ചിലപ്പോ നാട്ടിൽ പോയിട്ടുണ്ടാകും ഹരി. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ ആവണോ. "ഇല്ല ദീപ്തി അവൾ വീട്ടിലൊന്നും പോയിട്ടില്ല. എന്നോട് പറയാതെ പോവില്ല. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന സമയത്ത് മീര കുറേ തവണ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ പക്ഷേ എടുത്തില്ല. വരാൻ ലേറ്റ് ആയപ്പോ അവളെ കൂട്ടികൊണ്ട് വരാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു. ശ്രീഹരി ടെൻഷൻ അടിച്ചു തുടങ്ങിയെന്ന് ദീപ്തിക്ക് മനസ്സിലായി. സംഗതി ഗൗരവമുള്ളതാണെന്ന് അതോടെ അവൾക്കും ബോധ്യമായി. "രാത്രി ഈ മഴയത് അവളെ എവിടെ പോയി അന്വേഷിക്കും ഹരി? "അതാ എനിക്കും മനസ്സിലാകാത്തത്. മീരയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം എന്റെ തലയിൽ തന്നെ വന്ന് വീഴും. ഞങ്ങൾ തമ്മിലുള്ള പ്രശ്നം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീഹരിക്ക് അതോർത്തയിരുന്നു കൂടുതൽ പേടി. ഇത്രയും രാത്രി ആയത് കൊണ്ട് മീരയ്ക്ക് എന്തോ അപകടം പറ്റി കാണുമെന്ന് തന്നെ അവൻ കരുതി. തന്റെ ഫോണിലേക്ക് അവൾ വിളിച്ചത് സഹായത്തിനാകുമെന്ന് ശ്രീഹരി ഊഹിച്ചു. "ഹരി മീരയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയോ. ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അവളെ കാണാത്ത ടെൻഷനിൽ ഞാൻ സത്യം പറഞ്ഞ അതേ കുറിച്ച് ഓർത്തില്ല "എങ്കിൽ ഇപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്ക്. "ശരി.... ശ്രീഹരി അപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആ സമയം ഇരുവരും ദീപ്തിയുടെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ദീപ്തിയുടെ ബെഡ്‌റൂമിന്റെ പുറം ഭാഗത്ത്‌ നിന്ന് ഫോണിന്റെ റിങ്ടോൺ ശബ്ദം കേട്ടതും ശ്രീഹരിയും ദീപ്തിയും ഞെട്ടലോടെ പരസ്പരം നോക്കി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും മിടിക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നെത്തി. തന്റെ ബെഡ്‌റൂമിന് പുറത്ത് മഴയിൽ നനഞൊട്ടി അനക്കമറ്റ് കിടക്കുന്ന മീരയെ കണ്ട് ദീപ്തി വിറങ്ങലിച്ചു നിന്നുപോയി. ശ്രീഹരിയുടെ അവസ്ഥയും അത് തന്നെയായിരുന്നു. മഴവെള്ളം വീണു കൊണ്ടിരിക്കുന്ന തറയിൽ മീര കിടക്കാൻ കുറച്ചേറേ സമയമായതിനാൽ അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു. "ഹരി... മീര... മീര മരിച്ചു പോയോ?" അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. തുടരും
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.1K കണ്ടവര്‍
4 ദിവസം
#📙 നോവൽ പെണ്ണ് 💐💐 പാർട്ട് 83 ജിഫ്ന നിസാർ ❣️ ആ നാടന്ന് വരെയും കാണാത്ത.. ആഘോഷിക്കാത്ത വിധമായിരിക്കണം മകളുടെ വിവാഹമെന്ന് വാശിയുണ്ടായിരുന്ന അശോകന് ഒടുവിൽ അതൊരു കനത്ത അടിയായി തീർന്നിരിക്കുന്നു. കാർത്തു കാശിയുടെ കൂടെ പോയത് ഇനിയാ നാട്ടിൽ അറിയാൻ ആരും ബാക്കിയില്ല. അവനൊപ്പമാണെങ്കിൽ അവൾ സേഫായിരിക്കും.. കാശി നാഥൻ നല്ല ചെക്കനാണെന്ന് തന്നെയാണ് അവരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതോടൊപ്പം തന്നെ കാശിയുടെ പേരിൽ അന്നാ വന്ന കേസ്.. അത് പോലും അശോകനും മഹേഷും ചേർന്ന് നടത്തിയ കെണിയാണെന്ന് കൂടി നാട്ടിൽ പറഞ്ഞു പരന്നു തുടങ്ങി. അശോകന് അയാളുടെ ഫോഴ്സ് മുഴുവനും ഉപയോഗിച്ച് തിരഞ്ഞിട്ടും കാശിയും കാർത്തുവും ഒറ്റ രാത്രിയുടെ മറവിൽ എവിടെ പോയോളിച്ചെന്ന് കണ്ടു പിടിക്കാൻ പോയിട്ട്.. അതിനെ കുറിച്ചൊരു സൂചന പോലും കിട്ടിയില്ല. അതയാളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നതും. തനിക്കു കഴിയാത്തതൊന്നുമില്ലെന്നുള്ള ഹുങ്ക് കൂടിയാണ് തീർന്നു കിട്ടിയിരിക്കുന്നത്. കാശിയുടെ വീട്ടിലും അശോകൻ അന്വേഷണം നടത്തിയിട്ടുണ്ട്. അവന്റെ ബുള്ളറ്റ് കാശ്ശിയുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിൽ പോലീസുമായി ചെന്ന് അശോകൻ അന്വേഷണം നടത്തിയെങ്കിലും പോയതിനെ കുറിച്ചൊരു തുമ്പും കിട്ടിയതുമില്ല. പിന്നെയുള്ളൊരു സാധ്യത ശിവയാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്റ്റരുടെ സാന്നിധ്യത്തിൽ ചോദിച്ചിട്ട് പോലും കാശി എങ്ങോട് പോയെന്ന് അവനറിയില്ലെന്നും തലേന്ന് രാത്രിയിൽ വിളിച്ചപ്പോൾ പോലും ഇങ്ങനൊരു പൊക്കിനെ കുറിച്ചവൻ പറഞ്ഞിട്ടില്ലെന്നുമുള്ള വാദത്തിൽ നിന്നും അണുവിടെ വിടാതെ തന്നെ ശിവ ഉറച്ചു നിൽക്കുകയും ചെയ്തതോടെ അശോകന് മുന്നിൽ ആ വഴിയും അടഞ്ഞു കഴിഞ്ഞിരുന്നു. അന്നത്തെ ദിവസം വൈകുന്നേരമായിട്ടും കാര്യങ്ങൾക്കൊരു നീക്കുപോക്കുണ്ടായിട്ടിയില്ല. അതിന്റെയൊരു ക്ഷീണവും ദേഷ്യവും അയാളിൽ നല്ലത് പോലുണ്ട്. 💥💥 സത്യമാണോ അമ്മേ..? " വിഷ്ണുവിന്റെ സ്വരത്തിൽ സന്തോഷം വിങ്ങി. "അല്ലാതെ പിന്നെ ഇങ്ങനൊരു നുണ നിന്നോട് വിളിച്ചു പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ വിച്ചു.." അശോകന്റെ മകളെയും കൊണ്ട് കാശി ഒളിച്ചോടി പോയ കഥ.. തിടുക്കത്തിൽ തന്നെ അവർ മകനേ വിളിച്ചറിയിച്ചതാണ്. സുഗന്ധിയുടെ വാക്കുകൾക്കും ഒരു സന്തോഷത്തിന്റെ രുചിയുണ്ട്. ശോ... ഭവ്യയുടെയും ശിവയുടെയും കാര്യത്തിൽ ഇനിയെന്ത് ചെയ്യുമെന്ന് കരുതി ഒരു റേൻജ് കിട്ടാതെ നിന്നിടത് നിന്നും വളരെ വലിയൊരു സാധ്യതയാണ് മുന്നിൽ തുറന്നു കിട്ടിയിരിക്കുന്നത്. ബിബിനെ അത്ര പെട്ടന്നൊന്നും പറഞ്ഞു പറ്റിക്കാൻ പറ്റില്ല. ഭവ്യ അവന് മുന്നിൽ ഇനിയൊരിക്കലും ഒരു തടസ്സമാവില്ലെന്നുള്ള ഉറപ്പിന് മേലെയാണ് കാശിനാഥൻ അവന്റെ ദേഷ്യം കൊണ്ട് താണ്ഡവമാടിയത്. വിഷ്ണുവിന്റെ മനസ്സിൽ സ്വാഭാവികമായും ആ വാർത്ത കേട്ടതും ആഹ്ലാദം നുരഞ്ഞു പൊന്തി. അശോകന്റെ മകളുടെ കല്യാണതലേന്ന്.. അവൾക്കൊപ്പം ഒളിച്ചോടി പോയവൻ. അവനെയിനി കണ്ട് കിട്ടിയാൽ അശോകൻ വിധിക്കുന്ന ശിക്ഷ. സ്വന്തം അനുജനാണ് ആ ക്രൂരതയെ ഏറ്റു വാങ്ങേണ്ടതെന്ന് പോലും ഓർക്കാതെ വിഷ്ണു സന്തോഷിക്കുകയാണ്. കാരണം അവനറിയാം അശോകനെ. ശത്രുക്കളോട് അശോകൻ കാണിക്കുന്ന രീതികളെ. അശോകന്റെ കൂടെ ആയിരുന്നത് കൊണ്ടാണ് വിഷ്ണുവിന്റെ പകയുടെ തീ ജ്വാലകൾ അത്രയും വേഗത്തിൽ കാശിയുടെ നേരെ നീളാഞ്ഞത്. ഒരിക്കൽ കാശിക്ക് വേണ്ടി അശോകൻ അവനെ വിലക്കിയിട്ടുമുണ്ട്. കർശനമായിട്ട് തന്നെ. അവനാ ദേഷ്യം കൂടി അശോകനോടുണ്ട്. ഇതിപ്പോ അവന്റെ രണ്ടു ശത്രുക്കൾക്കും ഒരുപോലെ പണി കിട്ടിയിരിക്കുന്നു. അയാളുടെ കൂടെ വിശ്വാസ്ഥനായി നടന്നിട്ടോടുവിൽ മകളെ തട്ടി എടുത്തു കൊണ്ട് പോയി ആദ്യം കാശിനാഥൻ അശോകന്നിട്ട് നല്ലസ്സല് പണി കൊടുത്തു. നാട്ടിൽ അയാൾക്കിപ്പോ തല ഉയർത്തി നടക്കാൻ പറ്റാത്ത കോലത്തിൽ ആയിക്കാണും. അമ്പലപറമ്പിൽ അശോകന്റെ പതിക്ക് തന്നെയാണ് കാശി നാഥന്റെ അടി ചെന്ന് കൊണ്ടത്. അതയാൾ ഒരിക്കലും മറക്കില്ല. അവനെവിടെ പോയോളിച്ചാലും അൽപ്പം റിസ്ക് എടുക്കേണ്ടി വന്നാലും അശോകൻ അവനെ അതികം വൈകാതെ തന്നെ കണ്ടു പിടിക്കുമെന്ന് വിഷ്ണുവിന് ഉറപ്പുണ്ട്. അങ്ങനെ കണ്ട് കിട്ടിയാൽ.. കൊടുത്ത പണിക്ക് മറുപണി പണിയുന്ന അശോകൻ.. ആഹാ.. പൊളിക്കും. രണ്ടും കൂടി ചേർന്ന് നിന്നപ്പോൾ ഉണ്ടായിരുന്ന ഉഷാറൊന്നും തന്നെ ഇനി അകന്നു നിൽക്കുന്നവർക്കുണ്ടാവില്ല. അതവരെ രണ്ടു പേരെയും കാര്യമായി തന്നെ ബാധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. എല്ലാം കൂടി അവന് വല്ലാത്തൊരു ഉഷാറു തോന്നി. കാശി നാഥൻ നാട്ടിൽ തിരികെ എത്തും മുന്നേ തനിക്കു ചെയ്ത് തീർക്കാൻ കുറച്ചു കൂടി കാര്യങ്ങളുണ്ടെന്ന് വിഷ്ണുവിനറിയാം. അതിന്റെയൊരു തിടുക്കമുണ്ടവനും. "പെട്ടന്ന് എണീറ്റ് റെഡിയായിക്കോ.. നമ്മൾ തിരിച്ചു പോവാണ്.." തനിക്ക് മേലെയുള്ള ബ്ളാങ്കറ്റ് എടുത്തു മാറ്റി അടുത്ത് കിടക്കുന്നവളോട് പറഞ്ഞിട്ട് അവൻ എഴുന്നേറ്റു. "ഒരാഴ്ച എന്നല്ലേ വന്നപ്പോ പറഞ്ഞത്.." കൂടെ ഉള്ളവൾക്ക് അവനിൽ നിന്നും ഊറ്റി എടുക്കാൻ കരുതിയത്രയും കാശ് കിട്ടില്ലേ എന്നൊരു ആശങ്കയുണ്ടെന്ന് അവളുടെയാ ചോദ്യം കേട്ടാലേ അറിയാം. "ഞാനങ്ങനെ അങ്ങനെ പലതും പറഞ്ഞു കാണും..അതൊന്നും ഓർത്തിരിക്കല്ലല്ല എന്റെ ജോലി.ഇപ്പൊ നീ ഞാൻ പറയുന്നത് കേൾക്ക്.. പത്തു മിനിറ്റ് കൊണ്ട് ഞാൻ റൂം വെക്കേറ്റ് ചെയ്യും.. എനിക്ക് പോകേണ്ടത് അത്യാവശ്യമാണ്.. അപ്പോഴേക്കും റെഡിയായി വന്നാ ഞാനെന്റെ കൂടെ കൊണ്ട് പോകും.." ഇനിയൊന്നും പറയാനില്ലാത്ത പോലെ അത്രയും പറഞ്ഞു കൊണ്ടവൻ തിടുക്കത്തിൽ തന്നെ ബാത്റൂമിലേക്ക് കയറി പോകുകയും ചെയ്തു.. 💥💥 മിയ... കാശി പറഞ്ഞ ആ പേര് ഒരിക്കൽ കൂടി ആവർത്തിച്ചു പറയുമ്പോൾ കാർത്തുവിന്റെ കണ്ണുകൾ മിഴിഞ്ഞത് പോലായിരുന്നു. "നിന്റെ അരികിലേക്ക് വരും മുൻപ് അവളെന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. അമ്പലപറമ്പിൽ അശോകന്റെ മകളെ കുറിച്ചല്ല.. അന്നവൾ വന്നിട്ടെന്നോട് പറഞ്ഞു തന്നത് മുഴുവനും കാശിനാഥന്റെ പ്രണയിനി കാർത്തുവിനെ കുറിച്ചാണ്. അവനില്ലാതെ അവൾക്കൊട്ടും വയ്യെന്ന് പറയുമ്പോൾ നിന്റെ കൂട്ടുകാരി കരയുന്നുണ്ടായിരുന്നു.." നേർത്തൊരു ചിരിയോടെ അവനത് പറയുമ്പോൾ കാർത്തുവിന്റെ കണ്ണുകളും നിറഞ്ഞു. വിതുമ്പി പോയ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവൾ തിരിഞ്ഞ് നിൽക്കുമ്പോൾ കാശി അവളെ പിന്നിൽ നിന്നും തന്നിലേക്കാടാക്കി പിടിച്ചു. അവന്റെ സമ്മതത്തോടെയുള്ള ആദ്യചേർത്ത് പിടിക്കൽ.. ഇത് വരെയും വാശിയോടെ അവൾ അവനിലേക്കിടിച്ചു കയറുകയായിരുന്നല്ലോ പതിവുകൾ.. കാർത്തു എതിർപ്പൊന്നും കാണിക്കാതെ അവനോട് ചേർന്ന് നിന്നു. കൈകൾ കൊണ്ടവളുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ടവനും ആ തോളിൽ മുഖം ചേർത്ത് വെച്ചു. "മഹേഷിന്റെ താലി സ്വീകരിക്കേണ്ടി വന്നാ സ്വയം ജീവിതം അവസാനിപ്പിക്കാൻ കാത്തിരിക്കുന്ന കാർത്തുവിനെ കുറിച്ചും.. എനിക്ക് വേണ്ടി... ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ.. ഞാൻ ജാമ്യം കിട്ടി പുറത്തിറങ്ങാൻ സ്വയം ജീവൻ പോലും കൊടുക്കാൻ തയ്യാറായ അവളുടെ കൂട്ടുകാരിയെ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ.. ഈ ജന്മം മുഴുവനും കാശി നാഥന് സമാധാനം എന്നൊന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞു.. അത്രയും... അത്രയും... ഈ കാർത്തിക തമ്പുരാട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.. " പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കിക്കെ അവന്റെ സ്വരം നേർത്തു പോയി.. കാർത്തുവിനെ അവന് നേരെ തിരിച്ചു നിർത്തി. മിയയെ ഓർത്തു കൊണ്ടായിരിക്കും.. അവളുടെ കണ്ണുനീരപ്പോൾ കവിൾ നനച്ചു തുടങ്ങിയിരുന്നു.. "ഇനിയീ കൂട്ടുകാരി പെണ്ണിന്റെ കണ്ണ് നിറക്കില്ലെന്നും കാശി നാഥൻ അവളെ അവന്റെ ജീവനോട് കോർത്തു ഉരുക്കി ചേർത്തോളാമെന്നും ഞാനവൾക് വാക്ക് കൊടുത്തിട്ടുണ്ട് കാർത്തു.." ഒരു കൈ കൊണ്ടവളെ ഇടുപ്പിൽ ചേർത്ത് പിടിച്ചു ആ കണ്ണുനീർ തുടച്ചു കൊണ്ടവൻ പതിയെ പറഞ്ഞു. "അവളുടെ.. കസിൻ ബ്രോ വയനാട്ടിൽ ഉണ്ടെന്ന് പറഞ്ഞതും.. അയാളോട് നമ്മുക്ക് കാര്യം പറഞ്ഞിട്ടുണ്ട്.. ഇങ്ങോട്ട് വന്നാൽ അയാൾ നമ്മളെ എങ്ങനെ വേണേലും ഹെല്പ് ചെയ്യുമെന്നും അവളാണ് പറഞ്ഞത്." അവനാ പറഞ്ഞപ്പോഴും മിയയെ കുറിച്ച് ഇങ്ങനൊന്നും ഒരിക്കലും താൻ മുന്നേ ആലോചിച്ചു നോക്കിട്ടില്ലല്ലോ എന്നായിരുന്നു കാർത്തുവിന്റെ മനസിലപ്പോൾ. കാശിയെ കുറിച്ചെന്ത് പറഞ്ഞാലും അവസാനം അതിന്റെ പേരിൽ ദേഷ്യം കാണിക്കുന്നവൾ.. അവൾ തനിക്ക് വേണ്ടി നേരിട്ടവനെ കാണാൻ പോയിരിക്കുന്നു.. സംസാരിച്ചു കൊണ്ടവന്റെ തീരുമാനം മാറ്റിയിരിക്കുന്നു. "നിന്നോടവൾക്ക് എന്തൊരു ഇഷ്ടമാണ് കാർത്തു.. അത്രേം നന്നായ് അവളെന്റെ മുന്നിലാ ഇഷ്ടം അവതരിപ്പിച്ചു.. നിനക്ക് വേണ്ടി വാദിച്ചും കരഞ്ഞും എന്നെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചും..ആ പെണ്ണ് കാണിച്ചതത്രയും നിന്നോടുള്ള സ്നേഹമായിരുന്നു. അവനാ നിമിഷങ്ങളെ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്. "അപ്പൊ.. അപ്പൊ അവള് പറഞ്ഞിട്ടാണോ കാശ്യേട്ടൻ വന്നേ..." കാർത്തു കുഞ്ഞൊരു പരിഭവത്തോടെയാണ് ചോദിക്കുന്നത്. "ആണോ.. ആ ചോദ്യം ഒന്ന് കൂടി ചോദിച്ചു കൊണ്ടവനാ കണ്ണിലേക്കു നോക്കി. "പ്രണയം എന്തെന്നറിയുന്ന നാൾ മുതൽ ഞാൻ നിങ്ങളെ പിറകെയില്ലേ.. എന്റെ ഇഷ്ടം പറയുന്നില്ലേ.. കാണിക്കുന്നില്ലേ.. എന്നിട്ടൊരു തവണ പോലും ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നെയൊന്നു നോക്കിയിട്ട് കൂടിയില്ല.. എന്നോടൊന്നും മിണ്ടിയില്ല.. ഞാനെന്റെ പ്രണയം നിറച്ചു നൽകിയ ഗിഫ്റ്റ് ഒന്നും മനസ്സോടെ സ്വീകരിച്ചിട്ടില്ല.. നല്ലൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. മഹേഷ്‌.. മഹേഷെന്നെ കല്യാണം കഴിക്കാൻ പോകുന്നു എന്നറിയിച്ചപ്പോൾ പോലും... അപ്പഴും ഇഷ്ടം പറഞ്ഞില്ല.. കൂടെ ണ്ടാവും.. ന്നും പറഞ്ഞില്ല.. അവന്റെ താലിയിൽ നിന്നും രക്ഷപ്പെടുത്തി തരാം എന്ന് പറഞ്ഞപ്പോഴും ഞാൻ.. ഞാനെത്ര കൊതിച്ചെന്നോ.. അങ്ങനൊരു.. വാക്ക് കേൾക്കാൻ.." ഇടറി കൊണ്ടവളുടെ വാക്കുകൾ പലയിടത്തും മുറിഞ്ഞു. അവളുടെ പ്രണയത്തിന്റെ പരിഭവം.. അവനത്ര മേൽ ഇഷ്ടത്തോടെ ആ മുഖത്തേക്ക് നോക്കി. "നമ്മുക്കൊരാളോട് ഒരുപാട് ഇഷ്ടം തോന്നിയാലും അവർ നമ്മൾ കാരണം സങ്കടപ്പെടരുതെന്നും.. ലൈഫിൽ കഷ്ടപെടരുതെന്നും ആഗ്രഹിക്കും പെണ്ണേ...അതും.. അതും സ്നേഹമാണ്.. സ്നേഹത്തിന്റെ ഏറ്റവും പീക്ക് ലെവൽ.." നന്നേ പതിഞ്ഞു പോയ ആ വാക്കുകൾ. അവന്റെ പ്രണയത്തിന്റെ മറുപടി.. അതിനൊപ്പം തന്നെ അവളുടെ നെറ്റിയിൽ അമർന്നു പോയ ആ ചുണ്ടുകളുടെ തണുപ്പ്. അവളാ നെഞ്ചിലേക്ക് തന്നെ മുഖമൊളിപ്പിച്ചു പിടിച്ചു. രണ്ടും കൈകൾ കൊണ്ടും അവനവളെ ചേർത്ത് പിടിച്ചു. "ഞാൻ നിന്നെ സ്നേഹിച്ചില്ലെന്ന് പറയരുത്.. കാർത്തിക അശോകൻ എന്നെ സ്നേഹിച്ചു പോയതിനേക്കാൾ ഒരായിരമിരട്ടി കാശിനാഥൻ അവളേം സ്നേഹിച്ചിരുന്നു.. മോഹിച്ചിരുന്നു.." അവളെ കോരി തരിപ്പിച്ച ആ വാക്കുകൾ. കാർത്തു മുഖമുയർത്തി അവനെ നോക്കി. എത്രയോ നാളുകൾ കൊണ്ടവൾ കേൾക്കാൻ കൊതിച്ച ആ വാക്കുകൾ. അതവന്റെ ഹൃദയമിടിപ്പോളം ചേർന്നു നിന്ന് കൊണ്ട് കേൾക്കാൻ കഴിഞ്ഞതിന്റെ നിർവൃതി കാർത്തുവിന്റെ മുഖത്തങ്ങനെ നിറഞ്ഞു നിൽപ്പുണ്ടപ്പഴും. "സ്നേഹിച്ചിരുന്നു ഞാനും.. പക്ഷെ അതൊന്നും ഒരിക്കലും നിനക്ക് മനസ്സിലാവും വിധം പ്രകടമാക്കിയിട്ടില്ല കാർത്തു..ഞാൻ.അന്നെന്റെ അവസ്ഥ അങ്ങനായിരുന്നു. അതും.. അതും എന്റെ സ്നേഹമായിരുന്നെടി.." നേർത്തൊരു ചിരിയോടെ അവനവളുടെ കവിളിൽ കൈകൾ ചേർത്തു. "എന്നേക്കാൾ നല്ലൊരാളെ നീ അർഹിക്കുന്നുണ്ടെന്ന് തോന്നി എനിക്ക്. ഒന്ന് കൊണ്ടും നിനക്കൊപ്പം ചേർന്നു നിൽക്കാൻ അർഹതയില്ലാഞ്ഞിട്ടും പിന്നെയും നീ എനിക്ക് പിറകെ വന്നപ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു. അത് നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നു. നിന്റെ അച്ഛനോടുള്ള കടപ്പാട് കൊണ്ടായിരുന്നു. പക്ഷെ എത്രയൊക്കെ എന്റെ പിറകെ നടന്നു കൊണ്ട് നീ വെറുപ്പിച്ചാലും ഒരു പരിധിയിൽ കൂടുതൽ നിന്നോടെനിക്ക് ദേഷ്യം കാണിക്കാൻ പറ്റിയിരുന്നില്ല. നീ വേദനിക്കുമ്പോൾ അതിനേക്കാൾ കൂടുതൽ ഞാനയായിരുന്നു വേദനിച്ചത്.. നിന്റെ പ്രണയം നിറച്ചുള്ള ഓരോ നോട്ടങ്ങളെയും വാക്കുകളെയും വേദനയോടെ തന്നെയായിരുന്നു അവഗണിച്ചത്. മനഃപൂർവം ഞാൻ നിന്നിലെക്കെന്റെ കണ്ണും ഹൃദയവും അടച്ചു പിടിച്ചാലും അതെന്നെയും പിടിച്ചുലച്ചിരുന്നു..പലപ്പോഴും. ചില നേരത്തേ നിന്റെ പ്രണയം നിറഞ്ഞ നോട്ടം... ചിരി.. വാക്കുകൾ.. അതിൽ നിന്നൊക്കെ തിരിഞ്ഞു നടക്കാൻ ഞാനെത്ര ബുദ്ധിമുട്ടിയിട്ടുണ്ടന്നോ.. നീ നന്നായി കാണാനല്ലേ എന്നങ്ങു കരുതി അതെല്ലാം സഹിക്കും..ക്ഷമിക്കും. പക്ഷെ.. രാത്രി.. രാത്രിയിൽ എന്റെ ഹൃദയമെന്നെ ചതിക്കും. വിട്ടു പോവാതെ ഇട നെഞ്ചിലങ്ങനെ പറ്റി പിടിച്ചു കൊണ്ടെന്നെ ഒന്നുറങ്ങാൻ പോലും വിടാതെ.. നീയും നിന്റെ പ്രണയവും. മര്യാദക്കൊന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാതെ ഞാൻ.." പിടിച്ചു നിൽക്കാൻ വയ്യെന്ന പോലെ അവനവളുടെ നെറ്റിയിൽ വീണ്ടും ഉമ്മ വെച്ചു. അവനവന്റെ സ്നേഹം അടക്കി പിടിക്കാൻ കഴിയുന്നില്ലെന്ന പോലെ.. ഇട തടവില്ലാതെ പിന്നെയും അവനാ ചുംബനത്തിന്റെ ചൂടറിയിച്ചു.. അവളുടെ നെറ്റിയിൽ.. നെറുകയിൽ.. പിന്നെ അടഞ്ഞു പോയ ആ കണ്ണുകൾക്ക് മീതെയും. സ്നേഹം മാത്രം നിറഞ്ഞ സ്നേഹചുംബനങ്ങൾ. "ഞാനെന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വിട്ടു കളഞ്ഞു കൊണ്ട് സ്നേഹിച്ചവരെല്ലാം എനിക്ക് മുട്ടൻ പണി തന്ന ചരിത്രമേ ഒള്ളു. ഇപ്പഴിതെ നീയും.കാശിനാഥന്റെ ഏറ്റവും വലിയ മോഹമായിരുന്നിട്ടും വിട്ട് കളയാൻ നോക്കിയിട്ടും..ഇപ്പോഴെന്റെ ഭാര്യയായി എനിക്ക് മുട്ടൻ പണി തന്നെ തന്നിരിക്കുന്നു... കള്ളച്ചിരിയോടെ അവൻ നോക്കുമ്പോൾ അവളവനെ കണ്ണുരുട്ടി നോക്കുക്കുന്നുണ്ട്. മിയ വന്നു പറഞ്ഞില്ലേലും ഞാൻ വരുമായിരുന്നു.. നിന്നെ മഹേഷിന്റെ താലിയിൽ നിന്നും രക്ഷപ്പെടുത്തി ഞാനെന്റെ സ്വന്തമാക്കി തീർക്കുകയും ചെയ്യുമായിരുന്നു.കാരണം നീ.. നീ എനിക്കെന്റെ ജീവനാണ്.." നീ ആഗ്രഹിച്ച പോലൊരു ലവർ ആവാൻ എനിക്ക് പറ്റിയില്ല. എന്റെ സാഹചര്യങ്ങൾ അങ്ങനായിരുന്നു.പക്ഷെ.. നീ ആഗ്രഹിക്കുന്ന. പോലൊരു ഭർത്താവായിരിക്കാൻ ഞാൻ ശ്രമിക്കാം..ശ്രദ്ധിക്കാം. അതും പറഞ്ഞു കൊണ്ടവൻ അവളെ അടക്കി പിടിച്ചു. "മുന്നേ നീയാ ഹോസ്പിറ്റലിൽ പനി പിടിച്ചു കിടന്നന്ന് ആ നേഴ്സിനോട് പറഞ്ഞിരുന്നില്ലേ സ്നേഹനിധിയായ നിന്റെ കെട്ട്യോൻ കാശിനാഥനെ കുറിച്ച്.. അത് പോലെ... അത് പോലെ ആയേക്കാം ഞാൻ..അത് മതിയാവില്ലേ.. അടക്കി പിടിച്ചൊരു ചിരിയോടെ അവനത് പറയുമ്പോൾ കാർത്തു അവനെ മിഴിച്ചു നോക്കി. അവളെ ഏറെ മോഹിപ്പിക്കുന്നൊരു ചിരിയുണ്ടായിരുന്നു അവനപ്പോൾ.. തുടരും.. പ്രണയം എഴുതി തുടങ്ങിയ ഞാൻ പിന്നെ ഫോമിലാവും.🫣 അതിനൊപ്പിച്ചു നിങ്ങള് കൂടിയൊന്ന് കട്ടക്ക് കൂടെ നിന്ന് തന്നാ.. നമ്മുക്കിത് വേണേൽ ഇനി ഡെയിലി രണ്ടു പാർട്ട് വീതമാക്കാൻ പറ്റും 😎 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K കണ്ടവര്‍
4 ദിവസം
#📙 നോവൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഗംഗയ്ക്കു ആകെ ഒരു ബുദ്ധിമുട്ട് പോലെ..പിന്നിൽ കേറി ഇരുന്ന് പോകാനും മടി. അവനാണെങ്കിൽ മുന്നോട്ട് നോക്കി ഇരിക്കുകയാണ്. ഗംഗ പതിയെ നടന്നു ചെന്നിട് അവന്റെ പിറകിലായി കയറി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ട് എടുത്തതും പെട്ടന്ന് അവൾ അവന്റെ തോളിൽ വലം കൈ അമർത്തി അനന്തേട്ടാ പതുക്കെ പോയാൽ മതി ട്ടോ... എനിക്ക് ബൈക്കിലെ യാത്ര അത്രയ്ക്ക് വശമില്ല. ഗംഗ അല്പം മുന്നോട്ട് ആഞ്ഞു അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ ബൈക്കിന്റെ വേഗത അല്പം കുറച്ചു കൊണ്ട് ഇത്തിരി മുൻപോട്ട് ആഞ്ഞു ഇരുന്നു. മെയിൻ റോഡ് കഴിഞ്ഞു ഇത്തിരി പോയ ശേഷം വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി.. ഇരു വശവും ചെമ്പരത്തി വേലി തീർത്ത ആ വഴിയിലൂടെ പോകുമ്പോൾ അവിടെവിടെയായ് വീടുകളൊക്കെ കണ്ടു. വഴിയോരത്തു കാലികളെ വെറുതെ മേയാൻ വിട്ടേക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഇത്തിരി പേടി തോന്നി. എങ്ങാനും വണ്ടിയുടെ കുറുകെ ചാടിയാൽ എന്താകും അവസ്ഥ... അതോർത്തപ്പോൾ അവൾക്ക് ശരീരം വിറച്ചു. ചില കാലികളുടെ കൊമ്പും കുലുക്കിയുള്ള ഓട്ടം കണ്ടാൽ പേടിച്ചു മൂത്രംഒഴിച്ച് പോകുമല്ലോ എന്ന് അവളോർത്തു. കുണ്ടും കുഴിയും നിറഞ്ഞ പാത പിന്നിട്ട ഒരു മലയടി വാരത്തു വണ്ടി വന്നു നിന്നു. അമ്പലം ഉണ്ടോ എന്ന് ചുറ്റിനും നോക്കി. പക്ഷെ എങ്ങും കാണാതെ വന്നപ്പോൾ ഗംഗ യുടെ നെറ്റി ചുളിഞ്ഞു. ഇറങ്ങു...... അവളുടെ നോട്ടം കണ്ടു കൊണ്ട് അനന്തൻ പറഞ്ഞു... അമ്പലത്തിൽ എത്തിയോ... അവൾ ഊർന്നിറങ്ങുമ്പോൾ അവനോട് ചോദിച്ചു ഹമ്..... ഒന്ന് മൂളിയ ശേഷം അനന്തൻ ബൈക്ക് ന്റെ ചാവി ഊരി എടുത്തിട്ട് പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു അടിവാരവും കഴിഞ്ഞു അവർ നേരെ ഇറങ്ങി ചെന്നത് ഒരു ചെറിയ ഇടവഴിയിൽ ആയിരുന്നു. അവിടെ നിന്നും ഒരു ചെറിയ കയറ്റം. പച്ചപുല്ല് പുതച്ച ആ ചരുവിലൂടെ കയറിയ ശേഷം നാലഞ്ച് പടികൾ പിന്നിട്ടു മുകളിൽ എത്തിയപ്പോൾ ഗംഗയെ നന്നായിട്ട് കിതച്ചു. ഇനി ഒരുപാട് ദൂരം ഉണ്ടോ അനദേട്ടാ.. കിടപ്പടക്കിക്കൊണ്ട് ഗംഗ അനന്തനെ നോക്കി. ദെ.. ആ കാണുന്നതാണ് അമ്മൻ കോവിൽ. അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗംഗ നോക്കി.. ഒരു പാറ യുടെ മുകളിലായി കാണുന്ന ചെറിയൊരു കോവിൽ നാലഞ്ച് ആളുകൾ നിൽക്കുന്നത് അവൾ കണ്ടു.. ഇവിടെയാണ് ഭദ്രകാളി അമ്മന്റെ മൂലസ്ഥാനം.. അമ്മ പറഞ്ഞത് ഉപദേവതയെ പ്രതിഷ്ഠിച്ച അമ്പലത്തിന്റെ കാര്യമാണ്.. ഇവിട തൊഴുതു പ്രാർത്ഥിച്ചിട്ട് അവിടേക്ക് പോകാം.. മ്മ്..... അണച്ചു കൊണ്ടവൾ മൂളി. പിന്നെയും പാതകൾ താണ്ടി നടന്നു പോയപ്പോൾ അവൾ ഓർത്തത്, ഇതുതന്നെയല്ലേ തന്റെ ജീവിതം എന്നായിരുന്നു. ദുർഘടങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് അവൾ ചിന്തിച്ചു. അപ്പോഴേക്കും അവർ ഏറ്റവും മുകളിലായി അമ്പലത്തിന്റെ മുൻവശത്ത് എത്തിയിരുന്നു. വളരെ ചെറിയ ഒരു കോവിലാണ്. പലവിധത്തിലുള്ള ധാരാളം ചെടികൾ ചുറ്റിനും പൂത്തുനിൽക്കുന്നു. തണുപ്പും കുളിരും സുഗന്ധപൂരിതവുമായ ഒരു അന്തരീക്ഷം. ഏതൊക്കെയോ പക്ഷികളുടെ പാട്ടും കുറുകലും, ഒപ്പം അകലെ എവിടെയോ ഒഴുകുന്ന അരുവിയിൽ നിന്നുതിരുന്ന കള കളാരവം... വളരെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശം.. ഒപ്പം ഭക്തി സാന്ദ്രമായ അന്തരീക്ഷം. ചന്ദനത്തിന്റെയും പനിനീരിന്റെയും മഞ്ഞൾപൊടിയുടെയും ചെമ്പകപ്പൂവിന്റെയും ഒക്കെ മാസ്മരിക സുഗന്ധം നിറഞ്ഞ ക്ഷേത്രങ്കണത്തിലേക്ക് അനന്ദന്റെ പിന്നാലെ കയറുമ്പോൾ , ഈ നാടുവിട്ടൊരിക്കലും പോകാൻ തനിക്കിടെ ഉണ്ടാവരുത് എന്നാണ് അവൾ ആദ്യമായി പ്രാർത്ഥിച്ചത്.. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന ഭദ്രകാളി സങ്കല്പമായിരുന്നു ആ ക്ഷേത്രത്തിൽ കുടികൊണ്ടത്. ഉഗ്രരൂപണിയായ ശ്രീഭദ്രയെ ആയിരുന്നു ഗംഗ ഓർത്തതെങ്കിൽ ഈ ക്ഷേത്രത്തിൽ, മക്കളുടെ മുൻപിൽ സകല ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊണ്ട് വാത്സല്യ വരദായിനിയായ ഭദ്രകാളിആയിരുന്നു കറുത്ത രൂപമായിരുന്നു. ശരിക്കും ഒരു അമ്മ ഇരിക്കുന്ന പോലെ അവൾക്ക് തോന്നി... ആ മടിത്തട്ടിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് തന്റെ സങ്കടം മുഴുവനും ഇറക്കി വെച്ചോട്ടെ എന്നും, അമ്മയുടെ വലം കൈകൊണ്ട് തന്റെ നെറുകയിൽ ഒന്ന് തലോടി തന്നെ അശ്വസിപ്പിക്കാമോ എന്നുമാണ് അവൾ അമ്മൻ കോവിലിലെ അമ്മയോട് പ്രാർത്ഥിച്ചത്. മിഴികൾ നിറഞ്ഞു തൂവിയത് അറിയാതെ അവൾ ആ വിഗ്രഹത്തിൽ നോക്കി തന്റെ സങ്കടം പറയുകയാണ്. ആരുമില്ല..... എനിയ്ക്ക് ആരുമില്ല...പെറ്റമ്മ പോലും ആട്ടി പായിച്ചു, താൻ പറയുന്ന ഒരു വാക്ക് കേൾക്കാൻ പോലും കൂട്ടാക്കാതെ താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് തിരക്കാതെ തന്റെ അച്ഛനും, കൂടപ്പിറപ്പും ഒക്കെ അകലെ തന്റെ നാട്ടിൽ ഉണ്ട്. ജീവിതത്തിൽ അങ്ങോളം കൂടെ കാണുമെന്ന കരുതിയവന്റെ പേകൂത്തുകൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. മാതൃത്വത്തിന്റെ ചൂട് അറിയും മുന്നേ തന്റെ കുഞ്ഞും വേർപ്പെട്ട് പോയി.. അവളുടെ അധരം വിറയ്ക്കുകയാണ്.... അവൾ വീണ്ടും ശ്രീ കോവിലിൽ ഇരിയ്ക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. ഗംഗ..... അനന്തൻ വിളിച്ചതും അവൾ ഞെട്ടി മുഖം തിരിച്ചു നോക്കി. പ്രദക്ഷിണം വയ്ക്കാൻ വരൂ... അവൻ മുന്നോട്ടു നടന്നു... പിന്നാലെ ഗംഗയും.. ഒരുതവണ ചുറ്റിപ്രദക്ഷിണം വെച്ച ശേഷമാണ് അനന്തൻ കാട്ടുപൂക്കൾ കൊണ്ട് കോർത്ത ഒരു മാല വാങ്ങി ഗംഗയുടെ കയ്യിൽ കൊടുക്കുന്നത്. ഇത് നടയ്ക്കു വെച്ച് തന്റെ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക.. ഉറപ്പായും ദേവി സാധിപ്പിച്ചു തന്നിരിക്കും.. അവൻ പറയുന്നത് കേട്ട് അവൾ തലകുലുക്കി. ഇനി ഒരു ചതിക്കുഴിയിലും എന്നെ വീഴ്ത്തരുത്,,, എനിക്ക് കാവൽ ആയിട്ട് എന്റെ അമ്മ എന്നും ഉണ്ടായിരിക്കണം, അമ്മയുടെ ഇരു കണ്ണുകളും എന്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണം,, നാളത്തെ ജോലി എനിക്ക് അനുയോജ്യമായതാണെങ്കിൽ മാത്രം മതി,,,അല്ലെങ്കിൽ അമ്മ അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞേക്കണം. ഇനിയും കണ്ണുനീര് കുടിയ്ക്കുവാൻ എനിക്ക് പറ്റില്ല,,, അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു.... അതായിരുന്നു അവൾ ആ ദേവിഅമ്മയെ നോക്കി പ്രാർത്ഥിച്ചത്.. പിന്നീട് കൺമുമ്പിൽ വെച്ച് തന്നെ തിരുമേനി ആ മാല ഭദ്രകാളി അമ്മയെ ചാർത്തുകയും ചെയ്തു. വീണ്ടും മൂന്നുപ്രദക്ഷിണം കൂടിവെച്ച ശേഷം അനന്തനോടൊപ്പം ഗംഗ കോവിലിന്റെ പുറത്തേക്ക് ഇറങ്ങി. അപ്പോളേക്കും ഇത്തിരി പ്രായം ചെന്ന ഒരു സ്ത്രീയവരുടെ അടുത്തേക്ക് നടന്നു വന്നു. പാറിപ്പറന്ന മുടിയിഴകളും, ഇത്തിരി പുറത്തേക്ക് തുറിച്ചു നിൽക്കുന്ന ചുവന്ന മിഴികളും, അല്പം ഉന്തിയ ദന്ത നിരകളും,, അലസമായി വാരിവലിച്ചു കൊടുത്തിരിക്കുന്ന ഒരു പട്ട്ചേലയും ആയിരുന്നു അവരുടേത്.. അവരെ കണ്ടപ്പോൾ ഗംഗയ്ക്ക് ചെറുതായി ഭയം തോന്നി. അനന്തൻ റെ അരികിലേക്ക് ഇത്തിരി നീങ്ങി നിന്നപ്പോൾ അവൻ എന്താണെന്ന് അർത്ഥത്തിൽ ഗംഗയെ നോക്കി. സ്ത്രീയെ കണ്ടുകൊണ്ടാണെന്ന് അനന്തന് ബോധ്യമായി. ഇത് കാളികുട്ടിയമ്മ... ഇവിടെയാണ് ഈ അമ്മയുടെ വാസം...പാവമാ.. പേടിക്കണ്ട... അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഗംഗയോട് പറഞ്ഞു. കയ്യിലിരുന്ന് ചെറിയൊരു മുല്ലപ്പൂ മാല അവർ അനന്തന് കൊടുത്തിട്ട് ഗംഗയെ ചൂണ്ടി അത് ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടു. അവ്യക്തമായ രീതിയിൽ ന്തോ പറഞ്ഞു കൊണ്ട് അവർ പിന്നെയും ഗംഗയെ നോക്കി. അനന്തന് ചെറിയ മടി പോലെ തോന്നി. ഉൻ പൊണ്ടാട്ടി.... അവർ ചോദിച്ചതും അനന്തൻ അല്ലെന്ന് നിഷേധ രൂപേണ തലകുലുക്കി.. പെട്ടെന്ന് അവർ കോവിലിലേക്ക് വിരൽ ചൂണ്ടിയിട്ട് അനന്തനോട് നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ ആംഗ്യത്തിൽ പറയുന്നുണ്ട്. അനന്തനും ഗംഗയും ആകെ വല്ലായ്മയുടെ നിൽക്കുകയാണ്,, വീണ്ടും വീണ്ടും അവർ പൂ ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ അനന്തൻ ഗംഗയുടെ മുടി ചുരുളിലേക്ക് അത് തിരുകി വെച്ചു.. പെട്ടന്ന് അവർ അവിടെ തൂങ്ങിയാടുന്ന മണിയിൽ പിടിച്ച് ഉറക്കെ അതു മുഴക്കി ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവരെ രണ്ടാളെയും അനുഗ്രഹിച്ചുകൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി പോയി തുടരും.
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.3K കണ്ടവര്‍
8 ദിവസം
#📙 നോവൽ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ശ്രീഹരിയെ അന്വേഷിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പോയെന്ന് അമ്മയിൽ നിന്ന് അറിഞ്ഞപ്പോ തൊട്ട് വെരുകിനെ പോലെ നടക്കുകയാണ് കിഷോർ. അവന്റെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്ന് പോയി. "എന്റെ വേണിയെ എന്നിൽ നിന്നകറ്റിയിട്ട് അവൾ അവന്റെ കൂടെ സുഖിച്ച് ജീവിക്കുന്നു. എല്ലാ നഷ്ടവും എനിക്ക് മാത്രം..." ദേഷ്യത്തോടെ പിറു പിറുത്തു കൊണ്ട് കിഷോർ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ******** മീര ഉച്ചക്ക് ശ്രീഹരിക്ക് കഴിക്കാനുള്ള ഊണ് തയ്യാറാക്കിയിട്ട് മുറിയിൽ വന്ന് ഇത്തിരി നേരം കിടന്ന് വിശ്രമിക്കുമ്പോഴാണ് അവളുടെ മൊബൈൽ ബെൽ അടിക്കാൻ തുടങ്ങിയത്. മീര കയ്യെത്തിച്ച് ഫോൺ എടുത്തു നോക്കി. ഡിസ്പ്ലേയിൽ കിഷോറിന്റെ പേര് കണ്ടതും ആ കാൾ എടുക്കണോ വേണ്ടയോ എന്നൊരു നിമിഷം അവൾ ചിന്തിച്ചു. അപ്പോഴേക്കും കാൾ കട്ടാവുകയും വീണ്ടും റിങ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതോടെ പകുതി മനസ്സോടെ മീര കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു. "ഹലോ..." "ഹലോ..." "മീര അല്ലെ ഇത്." കിഷോർ ചോദിച്ചു. "ഹാ... ഞാനാ... കിഷോറേട്ടൻ എന്താ വിളിച്ചത്?" മീര ചോദിച്ചു. "നിന്നെ ഞാൻ കുറേ നാളായി വിളിക്കണമെന്ന് കരുതി ഇരിക്കുകയായിരുന്നു. പിന്നെ നിന്റെ ട്രീറ്റ്മെന്റ് കഴിയട്ടെ എന്ന് കരുതിയാ ഇത്രയും ദിവസം വിളിക്കാതിരുന്നത്. അർത്ഥം വച്ചുള്ള അവന്റെ പറച്ചിൽ കേട്ടതും മീരയുടെ മിഴികൾ കൂർത്തു. "എന്തായാലും ഈ വിളി ഞാൻ കുറച്ചു മുന്നേ തന്നെ പ്രതീക്ഷിച്ചതാ. മീരയ്ക്ക് അവൻ അപ്പോൾ വിളിക്കാനുള്ള കാരണം ഊഹിക്കാൻ കഴിഞ്ഞു. "എന്തിനാടി എരണം കെട്ടവളെ എന്റെ ജീവിതം നീ തുലച്ചത്. എന്റെ ജീവിതം നായ നക്കിയ പോലെ ആക്കിയിട്ട് നീ നിന്റെ മറ്റവനൊപ്പം പോയി സുഖിച്ചു ജീവിക്കാൻ തുടങ്ങിയില്ലേ." കിഷോർ ന്റെ സ്വരത്തിൽ ദേഷ്യത്തെക്കാൾ അധികരിച്ചു നിന്നത് സങ്കടമായിരുന്നു. "ഒരു ദുർബല നിമിഷത്തിൽ മനസ്സിലെ ആധിയും കുറ്റബോധവും ഒന്നും സഹിക്കാൻ കഴിയാതെ വന്നപ്പോ ഞാനെന്റെ അമ്മയോട് ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചതാ കിഷോറേട്ട. അത് ശ്രീയേട്ടനും വേണിയും കേൾക്കാനിട വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല. ഇതൊന്നും ഒരിക്കലും ആരും അറിയരുതെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അവർ എല്ലാം കേട്ടുകൊണ്ട് വന്നത് എല്ലാം എല്ലാരും അറിയാൻ ഇടവരുത്തി. അല്ലേലും വേണിയോടും ശ്രീയേട്ടനോടും നമ്മൾ ചെയ്ത ക്രൂരത കാരണമാണ് നമ്മളിന്ന് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് ഇനിയെങ്കിലും നമ്മൾ ആർക്കും ദ്രോഹം ചെയ്യാതെ നല്ലപോലെ ജീവിക്കാൻ നോക്കണം. മീര പറഞ്ഞതൊക്കെ കേട്ട് കിഷോറിന് കലി കയറി. "വേണി മനസ്സോടെ എന്റെ ഭാര്യ ആയി ഒരു ദിവസമെങ്കിലും അവളുടെ കൂടെ എല്ലാ അർത്ഥത്തിലും ഒരുമിച്ച് ജീവിച്ചിട്ടാണ് എല്ലാം എല്ലാവരും അറിഞ്ഞിരുന്നതെങ്കിൽ കൂടിയും ഞാൻ ഇത്രയ്ക്ക് സങ്കടപ്പെടില്ലായിരുന്നു. ഒരു ദിവസമെങ്കിലും അവളെന്റെ ഭാര്യയായി കൂടെ ഉണ്ടായിരുന്നല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചേനെ. പക്ഷേ നീ കാരണം എല്ലാം ഇല്ലാതായില്ലേ. ഒക്കെ ചെയ്ത് വച്ചിട്ട് നീ ശ്രീഹരിക്കൊപ്പം ഇപ്പഴും ജീവിക്കുന്നില്ലേ. കിഷോർ അവന്റെ സങ്കടം പറഞ്ഞു. "ശ്രീയേട്ടൻ എന്നെ വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയതാ കിഷോറേട്ട. ഞാനാ നാണമില്ലാതെ പിന്നാലെ വന്ന് ഇവിടെ നിൽക്കുന്നത്. "കുറച്ചു കാലം നീ കൂടെ നിക്കുമ്പോ ശ്രീഹരി പഴയതൊക്കെ മറന്നോളും. കാരണം എല്ലാ രീതിയിലും നീ അവന്റെ ഭാര്യയായി കഴിഞ്ഞില്ലേ. അതുകൊണ്ട് ശ്രീഹരി നിന്നെ ഒരിക്കലും ഡിവോഴ്സ് ചെയ്യില്ല. അപ്പോഴും നഷ്ടം എനിക്ക് തന്നെയാ. "ഇതൊക്കെ കിഷോറേട്ടന്റെ ചിന്തിച്ചു കൂട്ടി വച്ചേക്കുന്നതല്ലേ. നമ്മൾ വേണിയോടും ശ്രീയേട്ടനോടും ചെയ്തതൊക്കെ അറിയുന്നതിന് മുൻപ് കുറച്ചു മാസങ്ങൾ ഞാനും ശ്രീയേട്ടനും ഒരുമിച്ച് ഒരു വീട്ടിൽ ഒരു മുറിയിൽ കഴിഞ്ഞിരുന്നതാണല്ലോ. അന്നൊന്നും ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചിരുന്നില്ല. ശ്രീയേട്ടന് എന്നെ എല്ലാ അർത്ഥത്തിലും ഭാര്യയായി സ്വീകരിക്കാൻ കുറച്ചു സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ച നിമിഷത്തിലാണ് എനിക്ക് സുഖമില്ലാതാകുന്നത്. അത് കാരണം എല്ലാ രീതിയിലും ശ്രീയേട്ടന്റെ സ്വന്തമാകാൻ എനിക്ക് കഴിഞ്ഞില്ല. ഇനി ഒരിക്കലും അതിന് കഴിയുമെന്നും തോന്നുന്നില്ല. ശ്രീയേട്ടനിപ്പോ എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. എനിക്ക് വിട്ട് പോകാൻ കഴിയാത്തത് കൊണ്ട് മാത്രം ഞാൻ നാണംകെട്ടും ഇവിടെ നിൽക്കുന്നു. എത്ര നാൾ ഇവിടെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ല. ശ്രീയേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി പോലും പൊട്ടിച്ചു എടുത്തു. ഒഫീഷ്യൽ രേഖകളിൽ മാത്രമേ എനിക്ക് ശ്രീയേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞുള്ളൂ. കിഷോറേട്ടൻ പറഞ്ഞത് പോലെ ഒരു ദിവസമെങ്കിലും ശ്രീയേട്ടന്റെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ ഓർമ്മയിൽ ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുമായിരുന്നു. അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി. "നമ്മുടെ രണ്ടാൾടേം ജീവിതം തകർന്നുവല്ലേ മീര. കിഷോർ ദുർബല സ്വരത്തിൽ ചോദിച്ചു. "കിഷോറേട്ടൻ വേണിയെ മറന്നേക്ക്. ഇനി ഒരിക്കലും അവളെ ഏട്ടന് കിട്ടില്ല. അതുകൊണ്ട് ഇനിയും വെറുതെ കിട്ടാത്തതിന്റെ പുറകെ പോകാതെ വേറെ ഏതെങ്കിലും പെൺകുട്ടിയെ കല്യാണം കഴിച്ചു ജീവിക്ക്. മീര ഉപദേശം നൽകി. അത് കേട്ടതും കിഷോറിന്റെ നെഞ്ച് നീറി. "ഇനിയെനിക്ക് ഒരിക്കലും ഒരു കുടുംബ ജീവിതം നയിക്കാൻ കഴിയില്ല മീര. ഞാൻ... ഞാൻ ഇപ്പോ ഒരു impotent ആണ്. ഈ ആക്‌സിഡന്റ് എന്റെ ജീവിതം തന്നെ തകർത്തു മീര. ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല. അവൻ പറഞ്ഞത് കേട്ട് മീര ഞെട്ടിപ്പോയി. "കിഷോറേട്ടൻ പറഞ്ഞതൊക്കെ സത്യാണോ? "മ്മ്മ്മ്... ഇങ്ങനെയൊരു കാര്യം ആരെങ്കിലും കള്ളം പറയുമോ? "ശോ... ഇത്രയും വലിയ ശിക്ഷ വേണായിരുന്നോ ഈശ്വരാ... മീര വിതുമ്പി പോയി. "ശരി മീര... ഞാൻ വയ്ക്കുവാ... എന്തേലും ഹെല്പ് വേണ്ടി വന്ന വിളിക്കാൻ മടിക്കേണ്ട. കൂടുതൽ സംസാരിക്കാൻ ശക്തി ഇല്ലാത്തതിനാൽ കിഷോർ വേഗം കാൾ അവസാനിപ്പിച്ചു. മീര ഫോണും കയ്യിൽ പിടിച്ച് അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ മരവിച്ച പോലെ ഒരേ ഇരിപ്പായിരുന്നു. ******** "ലഡ്ഡു എടുത്തോ വേണി..." ഒരു പാക്കറ്റ് ലഡ്ഡു വേണിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ മാധവ് പറഞ്ഞു. "എന്താ മാധവ് ലഡ്ഡു ഒക്കെ ആയിട്ട്. എന്തെങ്കിലും ഹാപ്പി ന്യൂസ്‌ ഉണ്ടോ? ഒരു ചുവന്ന ലഡ്ഡു എടുത്തു കടിച്ചു കൊണ്ട് വേണി തിരക്കി. "വരുന്ന തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യണം. ജോലി കിട്ടിയ സന്തോഷം അറിയിക്കാൻ വരുമ്പോ വെറും കൈയ്യോടെ എങ്ങനെയാ വരുക,. അതുകൊണ്ടാ ലഡ്ഡു വാങ്ങി വന്നേ. മാധവ് ചിരിച്ചു. "Congrats മാധവ്... വേണി ആത്മാർത്ഥമായി പറഞ്ഞു. "താങ്ക്സ് വേണി. താൻ ഫ്രീ ആണെങ്കിൽ നമുക്കൊന്ന് പുറത്ത് പോയി വന്നാലോ. മാധവ് ചോദിച്ചു. "അതിനെന്താ പോകാലോ.. ഒരു 10 മിനിറ്റ് ഞാൻ വേഗം റെഡിയായി വരാം. പറഞ്ഞിട്ടവൾ വേഗം അകത്തേക്ക് പോയി. പുറത്ത് പോകാമോന്ന് ചോദിച്ച ഉടനെ അവൾ സമ്മതിച്ചത് മാധവിനെ ഒത്തിരി സന്തോഷപ്പെടുത്തി. ഒരു ചുവന്ന അനാർക്കലി ധരിച്ചു മുടി വിടർത്തി ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വച്ച് സിമ്പിൾ ആയി ഒന്നൊരുങ്ങി വേണി വേഗം തിരിച്ചു വന്നു. മാധവ് ഒരു നിമിഷം കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. സിമ്പിൾ മുക്കിലും വേണി എത്ര മനോഹരി ആണെന്ന് അവനോർത്തു. മാധവ് അവളെയും കൊണ്ട് ബീച്ച്ലേക്കാണ് പോയത്. രണ്ട് ഐസ്ക്രീംമും വാങ്ങി ആഞ്ഞടിക്കുന്ന തിരമാലകൾ നോക്കി അവർ പൂഴി മണ്ണിൽ ഇരുന്നു. "മാധവ് ഞായറാഴ്ച ആണോ കോട്ടയത്തേക്ക് പോകുന്നത്. വേണി സംസാരത്തിന് തുടക്കമിട്ടു. "ഇല്ലെടോ... നാളെ പോകും. അവിടെ താമസ സൗകര്യമൊക്കെ റെഡി ആക്കണ്ടേ. അതുകൊണ്ട് കുറച്ചു നേരത്തെ പോയി എല്ലാം ശരിയാക്കാമെന്ന് കരുതി. മാധവ് പറഞ്ഞു. "ഹാ... അതേതായാലും നന്നായി. ഇനിയിപ്പോ എന്തെങ്കിലും ആവശ്യം വന്നാൽ നേരെ കോട്ടയത്തേക്ക് വന്ന മതിയല്ലോ. മാധവ് അവിടെ ഉള്ളത് കൊണ്ട് വി ഐ പികൾക്ക് കിട്ടുന്ന ചികിത്സ തന്നെ കിട്ടില്ലേ. വേണി തമാശയായി ചോദിച്ചു. "അത് പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ. വേണിക്ക് എപ്പോ വേണോ അങ്ങോട്ട്‌ വരാം. ആശുപത്രി ആവശ്യങ്ങൾ മാത്രം അല്ല വേറെന്ത് കാര്യത്തിനും ഏത് രാത്രിയും മടിക്കാതെ എന്നെ വിളിക്കാം തനിക്ക്. മാധവ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. വേണി അതിന് മറുപടിയായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. കുറച്ചു സമയം ഇരുവരും നിശബ്ദരായി ഇരുന്ന് ഐസ്ക്രീം കഴിച്ചു കൊണ്ട് കടലിലേക്ക് നോക്കി ഇരുന്നു. "വേണി... എനിക്ക് തന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു. അത് താൻ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തോ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് ഇതൊന്ന് തന്നോട് പറഞ്ഞിട്ട് പോകണമെന്ന് തോന്നി. പറയാതെ പോയാൽ എനിക്കൊരു സമാധാനം കിട്ടില്ല. മാധവ് ന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു. "എന്താ മാധവ്?" അവന്റെ സംസാരം കേട്ട് വേണി വിസ്മയത്തോടെ അവനെ നോക്കി. "എനിക്ക് വേണിയെ ഒരുപാട് ഇഷ്ടമാണ്." പതർച്ച കൂടാതെ മാധവ് പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപോയി. "സഹതാപമായിരിക്കും." വേണി നിസ്സംഗതയോടെ മാധവിനെ നോക്കി. കാത്തിരിക്കൂ
Aksharathalukal അക്ഷരത്താളുകൾ
3.1K കണ്ടവര്‍
17 ദിവസം
സീതേ............ ഭൂമി കുലുങ്ങുമാർ അവന്റെ ശബ്ദം അലയടിച്ചു.... ഏത് രാമന്റെ കോട്ടയിൽ പോയി ഒളിച്ചാലും ഞാൻ നിന്നെ കണ്ടെത്തിയിരിക്കും....നീ എവിടെ പോയി ഒളിച്ചാലും എന്നിൽ തന്നെ വന്നു ചേരും.. ഞാൻ നൽകിയ മുറിവുകളും വേദനകളും അല്ലെ നീ അറിഞ്ഞിട്ടുള്ളു....ഞാൻ നിന്നെ വേദനിപ്പിച്ചതിനേക്കാൾ കൂടുതൽ വന്യമായിരിക്കും എന്റെ സ്നേഹം... അതും നിനക്കു താങ്ങാൻ കഴിയുന്നതിനപ്പുറം ആണ്.. 😈😈😈 ✨✨✨✨✨✨✨✨✨✨✨ മോനെ..... ഞാൻ...... ***ച്ചീ........ പന്ന കഴു &%%₹&&**മോനെ താൻ എന്താടോ കരുതിയെ.. സഹതാപത്തിന്റെ പുറത്തു മാത്രമാണ് ഞാൻ തന്റെ മോളെ വിവാഹം കഴിച്ചതാണെന്നോ... എന്നാൽ തനിക് തെറ്റി... അവൻ ഒന്ന് ക്രൂരമായി ചിരിച്ചുകൊണ്ട് അടുത്ത് നിന്ന അവളുടെ മുടിക്കുത്തിൽ പിടിച്ചുകൊണ്ടു അയാൾക് നേരേ അലറി.... അവന്റെ വെളിപ്പെടുത്താൽ കേട്ട് ഇരുവരും ഞെട്ടി..... അവൾ അവൻ പിടിച്ചുവെച്ച മുടിയിൽ കൈ ചേർത്തുവെച്ചു അവനെ നോക്കി കണ്ണുകൾ നിറഞ്ഞു..... അവന്റെ പിടിയിൽ മുടി പറിഞ്ഞു പോകുമോന്ന് പോലും തോന്നിപോയി ആ പാവം പെണ്ണിന്.... വിട്........ Plz...... വിട്...... വിടാടി &&%₹മോളെ....... ഇയാളോടാ എനിക്ക് സംസാരിക്കാൻ ഉള്ളത്.. അവളുടെ മുടിയിൽ ഒന്നുംകൂടെ പിടി മുറുക്കി കൊണ്ടു പറഞ്ഞു.... ആഹ്ഹ്..... ആ പാവം പെണ്ണിന് സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.... ആ അച്ഛന് ഒന്ന് ചെയ്യാൻ സാധിച്ചിരുന്നില്ല. എല്ലാം നോക്കി നിൽക്കനെ കഴിഞ്ഞുള്ളു... അല്ലെങ്കിൽ ആ ശരീരത്തിന് അവനെ പോലുള്ളവനെ എതിർക്കാൻ ശേഷി ഇല്ലാ... താൻ ഇനി അനുഭവിക്കാൻ പോകുന്നതേ ഉള്ളു.. എന്റെ അച്ഛൻ തന്റെ മുമ്പിൽ ചങ്കു പോട്ടി തന്നോട് യാജിച്ചില്ലേ.. അതുപോലെ സ്വന്തം മകൾക് വേണ്ടി താനും എന്റെ കാൽകിഴിൽ യാചിച്ചു വരും 😡😈.... താൻ എന്റെ അച്ഛനോട് ചെയ്ത എല്ലാ തെറ്റുകളും തന്റെ മകളുടെ ജീവിതം ആയിരിക്കും എന്റെ കിഴിൽ കിടക്കേണ്ടി വരുന്നത്..... ***അച്ഛനാൽ ചെയുന്ന പാപം മക്കളാൽ തീർക്കുമെന്ന് കേട്ടിട്ടില്ലേ ** അതുപോലെ താൻ കാരണം എന്റെ അച്ഛൻ ചങ്കു പൊട്ടിയാണ് മരിച്ചത്.... അതുപോലെ തന്റെ മകളുടെ വേദനകൾ കണ്ടു സഹിക്യ വയ്യാതെ.......ഒന്ന് നിർത്തികൊണ്ട് അവളെ ഒന്നുംകൂടെ മുടിയിൽ ചുട്ടിപിടിച്ചുകൊണ്ട് ഇരുകവിളിലും മാറി മാറി അടിച്ചു.... അങ്ങനെ തന്നെ ഞാൻ പെട്ടന്ന് മരിക്കാൻ സമ്മതിക്കുമോ 😈........... 💞💞💞💞💞💞💞💞💞 ആ മുറിയിൽ അവളെ കടിച്ചു കിറുമ്പോഴും... ആ മുറിക് പുറത്തു നിന്നിരുന്ന അച്ഛന് തടയാൻ കഴിയാതെ ഇതെല്ലാം നോക്കി നിൽക്കണേ സാധിച്ചുള്ളൂ..... വേണ്ടാ...... Plz.....എന്നേ ഒന്നും ചെയ്യല്ലേ.... അവൾ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. അവളിലെ എതിർപ്പിനെ പോലും വകവെയ്കാതെ അവളിലേക്കു ആഴ്ന്നിറങ്ങി....അവനിൽ യാതൊരു ദയയും കൂടാതെ തന്നിലുണ്ടായ എല്ലാം പകയും അവളിൽ തീർത്തു കൊണ്ടിരുന്നു.... അവന്റെ തീവ്രത നേരിടാൻ കഴിയാതെ ആർത്തു കരഞ്ഞു...... അവളിലെ സ്ത്രിയിലേക്ക് കൂടുതൽ ആഴത്തിൽ വേദനിപ്പിച്ചുകൊണ്ട് അവളിൽ ആഴ്ന്ന് ഇറങ്ങി..... ആ പാവം പെണ്ണിന് അവനെ തടയാനുള്ള ശക്തി ഇല്ലാതെ അവന്റെ എല്ലാം പകയും ഏറ്റുവാങ്ങേണ്ടി വന്നു..... അത്യാധികം വേദനയോടെ..... സ്വന്തം മകളുടെ അലറിയുള്ള കരച്ചിലുകൾ ഒരു വാതിലിനപ്പുറം ഇരുന്നു കേൾക്കുന്ന ആ പിതാവിനെ സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറം ആയിരുന്നു... ഒരിക്കലും ഒരു പിതാവിനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്ന് അയാൾ മനമുരുകി പ്രാർത്ഥിച്ചു.... അതോടൊപ്പം തന്നെ ആ വാതിലിൽ മുട്ടി തന്റെ മക്കളെ ഒന്നും ചെയ്യല്ലേ എന്നും യാചിക്കുവായിരുന്നു...... ചങ്ക് തകർന്നുകൊണ്ട് ആ പിതാവ് അവിടെ തന്നെ കിടന്നു.... ✨✨✨✨✨✨✨✨✨✨✨✨ നിന്നെ ഞാൻ മോചിതയാക്കുന്നു സീതേ.... എന്റെ പക തീർക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായിരുന്നു നീ.. നിന്റെ അച്ഛൻ മരിച്ചതോടെ അതു തീർന്നു...ഇനി നിനക്ക് നിന്റെ ജീവിതം തുടങ്ങാം അതൊരിക്കലും ഞാൻ തടസമാകില്ല... അവളെ ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ടവൻ പറഞ്ഞു....ഇനി ഒരിക്കലും കാണാൻ ഇടവരാതിരിക്കട്ടെ..... അവന്റെ വാക്കുകൾ ഒരു ഇടുത്തി പോലെയാണ് കേട്ടത്.. അല്ലെങ്കിലും താൻ ഇതൊക്കെ നേരത്തെ മുൻകൂട്ടിയതായിരുന്നു പക്ഷെ ഒരുപാട് നേരത്തെ ആയിപോയി..... ഇതാ നിനക്കുവേണ്ടിയുള്ള ഡിവോഴ്സ് പേപ്പർ... നീയും കൂടെ ഒപ്പിട്ടാൽ ഒരുമിച്ച് കോർട്ടിൽ നൽകാം..... അവൾ എന്ത് പറയണമെന്ന് അറിയില്ല.. രണ്ടുമാസം അദ്ദേഹത്തിന്റെ എല്ലാ ക്രൂരതയും ഏറ്റുവാങ്ങി.. അതു കണ്ടു കൊണ്ടാണ് അച്ഛൻ മരിക്കുന്നതുപോലും.... അവൾ വിറയന്ന കൈകളാൽ അവൻ നീട്ടിയ പേപ്പറിൽ ഒപ്പിട്ടു... മുന്നേ അവൻ പറഞ്ഞിരുന്നു... ഞാൻ എപ്പോ നിനക്കു ഡിവോഴ്സ് നൽകുന്നുവോ അന്ന് ഒരു എതിർപ്പും കൂടാതെ അതിൽ ഒപ്പിട്ടേക്കണം.... ഈ രണ്ടു മാസം കൊണ്ടു അറിഞ്ഞതാണ് താൻ അവനിലെ രാക്ഷസ ഭാവം.. ഇനിയും എതിർത്താൽ ഒരു പക്ഷെ തന്നെ ജീവനോടെ............................ മോളെ.... അച്ഛൻ പറയുന്നത് കേൾക്... അച്ഛനും കൂടെ ഇല്ലാതായാൽ പിന്നെ മോള് ഒറ്റയ്ക്കു അതോർക്കും തോറും അച്ഛനിൽ ആധി ആണ്... വയ്യാത്ത അച്ഛനെ ഞാൻ അങ്ങെനെ അച്ഛാ ഈ വീട്ടിൽ ഒറ്റയ്ക്കു ഇട്ടിട്ട് പോകുന്നെ... എന്റെ കാര്യം ഒന്നും മോള് ഓർക്കണ്ട... അച്ഛൻ ഒരുപാട് ക്രൂരതകൾ ചെയ്തതിന്റെ ഫലം ആയിട്ടായിരിക്കും ഈ കിടപ്പ്... അന്നൊക്കെ ചെയുന്ന തെറ്റിന്റെ കണക്കുക്കൾ സൂക്ഷിക്കാറില്ലലോ... വ്യാപ്തിയും ആഴവും അളക്കില്ല.......ഇതുപോലെ അല്ലെ ആരെങ്കിലും വഴിയാൽ ചതിക്ക പെട്ടാൽ അല്ലെ അന്ന് ചെയ്ത തെറ്റുകൾ ഓർമയിലേക് വരൂ... അയാളുടെ കണ്ണിൽ തന്റെ കാൽ പിടിച്ചു അപേക്ഷിക്കുന്ന ഒരു 15 വയസുകാരനെ ഓർമവന്നു.... തന്റെ പ്രവർത്തിയിൽ അവന്റെ അച്ഛൻ മരിക്കുമ്പോഴും അവന്റെ കണ്ണിൽ കനൽ ആയിരുന്നു പകയുടെ തീകനൽ.... അയാൾ ഒരു നിമിഷം ആ കണ്ണുകൾ മുറുകി അടച്ചു തുറന്നു ഈ കഥയുടെ ലിങ്ക് ഇവിടെ ഉണ്ടേ ♥️ https://share.aksharathalukal.in/s/54793/view ഇതുപോലെയുള്ള നിരവധി കഥകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ വായിക്കാനും... നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി പണം സമ്പാദിക്കുവാനും ഇന്ന് തന്നെ അക്ഷരത്താളുകൾ ഡൗൺലോഡ് ചെയ്യാൻ മറക്കല്ലേ #💞 പ്രണയകഥകൾ #💖 മഴയും പ്രണയവും #📙 നോവൽ #😍 ആദ്യ പ്രണയം #📔 കഥ
സുദിനം
2.5K കണ്ടവര്‍
19 ദിവസം
നാളെ കാണാം ❤️ അദ്ധ്യായം 1 — പുതിയ ക്ലാസ്, പുതിയ കഥ "ടാ... ബെൽ അടിക്കും. ഓടെടാ!" ആദ്യം ഓടിയത് അരുൺ. പിന്നെ കാർത്തിക്. ഏറ്റവും അവസാനം ബാഗ് ഒരു തോളിലിട്ട് അലസമായി നടന്നുവന്നത് റിയാൻ. "നീ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരത്തെ വന്നിട്ടുണ്ടോ?" കാർത്തിക് ചോദിച്ചു. "എനിക്ക് വൈകിയല്ല... സ്കൂൾ നേരത്തെയാ തുറന്നത്." "അത് നല്ല ഡയലോഗ്. പ്രിൻസിപ്പലിനോട് പറഞ്ഞിട്ട് വാ." മൂവരും ചിരിച്ചുകൊണ്ട് പ്ലസ് വൺ ബ്ലോക്കിന്റെ മുന്നിലൂടെ പ്ലസ് ടു ക്ലാസിലേക്ക് കയറി. ആദ്യ ദിവസം. പുതിയ ക്ലാസ്. പുതിയ ടീച്ചർ. പുതിയ സീറ്റുകൾ. പക്ഷേ പഴയ സൗഹൃദം. റിയാൻ വാതിൽക്കൽ നിൽക്കുമ്പോഴാണ് അരുൺ കൈകൊണ്ട് ഒന്ന് തട്ടി. "ടാ... ലെഫ്റ്റ് നോക്ക്." റിയാൻ നോക്കി. ക്ലാസിന്റെ ജനലരികിലെ ബെഞ്ചിൽ ഒരു പെൺകുട്ടി ഇരിക്കുകയായിരുന്നു. വെള്ള യൂണിഫോം. നീല റിബൺ. മുന്നിൽ തുറന്ന പുസ്തകം. പക്ഷേ വായിക്കുന്നതിനേക്കാൾ ക്ലാസിലെ എല്ലാവരെയും ശ്രദ്ധിക്കുകയായിരുന്നു. "ആരാ?" "അറിയില്ല. പുതിയ അഡ്മിഷനാണെന്ന് കേട്ടു." "ഓ..." അത്രയേ പറഞ്ഞുള്ളൂ. പക്ഷേ ഒരു സെക്കൻഡ് അവളുടെ കണ്ണുകൾ റിയാന്റെ കണ്ണുകളുമായി കൂട്ടിമുട്ടി. അവൾ ഉടനെ നോട്ടം മാറ്റി. റിയാനും അങ്ങനെ തന്നെ. "ഹലോ... ക്ലാസിൽ കയറുന്നുണ്ടോ, സിനിമ ഷൂട്ടിങ്ങാണോ?" പിന്നിൽ നിന്ന ടീച്ചറുടെ ശബ്ദം കേട്ടതോടെ എല്ലാവരും ചിരിച്ചുകൊണ്ട് സീറ്റിലിരുന്നു. --- "ഗുഡ് മോണിംഗ്." "ഗുഡ് മോണിംഗ് മാം." "ഇത് നിങ്ങളുടെ പ്ലസ് ടു വർഷമാണ്. പഠനവും ആഘോഷവും ഒരുപോലെ പ്രധാനമാണ്. പക്ഷേ ആദ്യം പരിചയപ്പെടാം." ഓരോരുത്തരും എഴുന്നേറ്റ് പേര് പറഞ്ഞു. "റിയാൻ." "കാർത്തിക്." "അരുൺ." അങ്ങനെ എല്ലാവരും കഴിഞ്ഞപ്പോൾ ജനലരികിലെ പെൺകുട്ടി എഴുന്നേറ്റു. "റിയ." റിയാൻ അറിയാതെ തല ഉയർത്തി. "അച്ഛന് ട്രാൻസ്ഫർ കിട്ടിയതുകൊണ്ട് ഈ സ്കൂളിലേക്കാണ് വന്നത്." "വെൽക്കം റിയ." ക്ലാസ് കൈയടിച്ചു. റിയ ചെറുതായി ചിരിച്ചു. --- ആദ്യ പിരീഡ് കഴിഞ്ഞതും ക്ലാസ് ശബ്ദം കൊണ്ട് നിറഞ്ഞു. "ടാ... ക്രിക്കറ്റ് ടീം റെഡിയാക്കണം." "ഫെസ്റ്റ് ഈ വർഷം പൊളിക്കണം." "ടൂർ പോകുമോ?" "ഇത്തവണ ഉറപ്പാണ്." സംസാരങ്ങൾ പറന്നു നടന്നു. അപ്പോഴാണ് കാർത്തിക് റിയാനെ നോക്കിയത്. "പുതിയ കുട്ടിയോട് പോയി സംസാരിക്കില്ലേ?" "എന്തിനാ?" "അല്ല... പേര് നല്ല കോമ്പിനേഷൻ അല്ലേ." "എന്ത് കോമ്പിനേഷൻ?" "'റിയാൻ... റിയ'." അരുൺ പൊട്ടിച്ചിരിച്ചു. "ഡേയ്... ആദ്യ ദിവസം തന്നെ ഷിപ്പ് തുടങ്ങി." "രണ്ടും വായ അടക്കൂ." റിയാൻ ചിരിച്ചെങ്കിലും ചെവിയുടെ അറ്റം വരെ ചുവന്നിരുന്നു. --- ലഞ്ച് ബ്രേക്ക്. സ്കൂളിന്റെ പിന്നിലെ വലിയ മഴമരം. അവിടെയാണ് മുഴുവൻ ഗ്യാങ്ങും ഇരിക്കുന്നത്. അന്ന് പക്ഷേ പുതിയൊരു കാഴ്ച. റിയ ഒറ്റയ്ക്കിരുന്നു ടിഫിൻ തുറക്കുകയായിരുന്നു. "ടാ... പോയി വിളിക്കാം." "നീ പോ." "ഇല്ല, നീ." അവസാനം കാർത്തിക് തന്നെ എഴുന്നേറ്റു. "ഹായ്... ഞങ്ങളോടൊപ്പം ഇരിക്കുമോ?" റിയ ഒന്ന് മടിച്ചു. "ഞാൻ പുതിയ ആളല്ലേ..." "അതുകൊണ്ടല്ലേ വിളിക്കുന്നത്." അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. അഞ്ച് മിനിറ്റിനുള്ളിൽ എല്ലാവരും പരിചയമായി. "ഞാൻ അരുൺ." "ഞാൻ കാർത്തിക്." "ഞാൻ ദിയ." "ഞാൻ മീര." അവസാനം റിയാൻ. "റിയാൻ." റിയ ചിരിച്ചു. "നിന്റെ പേര് കേട്ടപ്പോൾ ഞാൻ വിചാരിച്ചു... ആരോ സിനിമാ ഹീറോ ആയിരിക്കുമെന്ന്." "ഇപ്പോൾ കണ്ടിട്ട്?" "സിനിമയിൽ കോമഡി ഫ്രണ്ട് ആകാൻ ചാൻസുണ്ട്." മുഴുവൻ ഗ്രൂപ്പും പൊട്ടിച്ചിരിച്ചു. "ഇവൾ ആളെ വിടില്ല ടാ..." കാർത്തിക് പറഞ്ഞു. റിയാൻ ആദ്യമായി തോറ്റ ഭാവത്തിൽ ചിരിച്ചു. --- വൈകുന്നേരം അവസാന ബെൽ. എല്ലാവരും ബാഗ് എടുത്ത് പുറത്തേക്ക്. സ്കൂൾ ഗേറ്റിനരികിൽ ബസുകൾ നിരന്നു. റിയാൻ കൂട്ടുകാരോടൊപ്പം നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം. "എക്സ്ക്യൂസ് മീ..." തിരിഞ്ഞു. റിയ. "ഒരു ഹെൽപ്പ് വേണം." "പറയൂ." "കെമിസ്ട്രിയുടെ നോട്ട് ഇന്നത്തെത് മിസ് ആയി. ഫോട്ടോ അയച്ചുതരാമോ?" "തരാം." "നമ്പർ?" റിയാൻ മൊബൈൽ എടുത്തു. രണ്ടുപേരും നമ്പർ സേവ് ചെയ്തു. റിയ അവന്റെ പേര് ടൈപ്പ് ചെയ്തു. Ryan 😒 "അയ്യോ... ഈ ഇമോജി എന്താ?" "ആദ്യ ഇംപ്രഷൻ." "അതൊന്ന് മാറും." "കാണാം." "ഉറപ്പായിട്ടും." റിയ ചിരിച്ചു. "നാളെ കാണാം." അവൾ ബസിലേക്ക് ഓടിക്കയറി. ബസ് പതുക്കെ നീങ്ങുമ്പോൾ ജനൽവഴി അവൾ വീണ്ടും കൈവീശി. റിയാൻ ഫോൺ തുറന്നു. ഒരു പുതിയ WhatsApp നോട്ടിഫിക്കേഷൻ. Riya 😊 "Hi... Chemistry notes മറക്കല്ലേ." റിയാൻ മറുപടി ടൈപ്പ് ചെയ്തു. "Notes അയക്കും..." രണ്ട് സെക്കൻഡ് ആലോചിച്ചു. വീണ്ടും ഒരു വരി കൂടി ചേർത്തു. "By the way... ആ 😒 ഇമോജി അധികനാൾ ഉണ്ടാവില്ല." Seen. Typing... Typing... വീണ്ടും നിർത്തി. അഞ്ച് സെക്കൻഡിന് ശേഷം ഒരു മറുപടി മാത്രം വന്നു. "അത് നാളെ തീരുമാനിക്കാം... 😄" "നാളെ കാണാം", എന്ന രചന തുടർച്ചയായി പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/du7xCEPD64b #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #༺♉ജ്യോതിഷം♉༻ #📋 കവിതകള്‍
അമ്പിളി 🌝
6K കണ്ടവര്‍
22 ദിവസം
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെന്റെ നീലാംബരി 🦋 3   അമ്മമ്മ ഉള്ള കാലം വരെ അമ്മായിയും അമ്മാവനും എത്ര നന്നായിട്ടായിരുന്നു ബാലയെ നോക്കിയിരുന്നത്. അവളുടെ പതിനഞ്ചു വയസിൽ അമ്മമ്മ നഷ്ടപെട്ടത് മുതൽ അവിടെ തുടങ്ങുകയായിരുന്നു ആ പെൺകുട്ടിയുടെ കഷ്ട്ടകാലവും. അത്രയും കാലം പൊന്നു പോലെ നോക്കിയിരുന്ന ആളുകളുടെ മറ്റൊരു മുഖം അവളെ ഭയപ്പെടുത്തി.അടുക്കള ചായ്പ്പിലെ ഇരുട്ട് മുറിയിലേക്കവൾ മാറ്റപ്പെട്ടു. രാവിലെ വീട്ടുപണി മുഴവൻ ഒതുക്കിയായിരുന്നു ബാല സ്കൂളിൽ പോയി കൊണ്ടിരുന്നത്. പ്ലസ്ടു കഴിഞ്ഞതും ബാലയെ അമ്മാവന്റെ മകൾ ജിഷക്കൊപ്പം കമ്പ്യൂട്ടർ കോഴ്‌സിന് ചേർത്തു. പ്ലസ്ടു നല്ല മാർക്കോടെ പാസ്സായപ്പോൾ മെഡിക്കൽ എൻട്രൻസ് എഴുതണമെന്നു പേടിച്ചു പിടിച്ചെങ്കിലും അമ്മാവനോടവൾ പറഞ്ഞു നോക്കി. അതിനു മറുപടിയായി തിരിച്ചു കിട്ടിയത് തീക്ഷ്ണമായൊരു നോട്ടമായിരുന്നു. ആ നോട്ടത്തിലവൾ അവൾ പേടിച്ചു പോയി. അവർ ചേർത്തതിന് എങ്കിലും പോകാമെന്ന് ചിന്തിച്ചു 1 വർഷത്തെ കമ്പ്യൂട്ടർ കോഴ്സ് ചെയ്‌തു. കോഴ്‌സ് കഴിഞ്ഞു രണ്ടുപേരും ചെറിയൊരു സ്ഥാപനത്തിൽ ജോലിക്കു കയറി. അന്ന് മുതൽ ബാലക്ക് വല്ലാത്തൊരു ആവേശമായിരുന്നു . സ്വന്തമായി പണം ആയി തുടങ്ങിയതും ജിഷയുടെ പഴയ വസ്ത്രങ്ങൾക്ക് പകരം പുത്തൻ വസ്ത്രങ്ങൾ അവൾ ഉപയോഗിച്ച് തുടങ്ങി. അമ്മായിയുടെ പെരുമാറ്റത്തിലും കുറച്ചു മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങി. അങ്ങനെ ജീവിതത്തിൽ അവസാനമായി സന്തോഷിച്ച ഒരു വർഷം.  ജിഷക്കൊരു കല്യാണാലോചന വന്നു. ഏതോ വലിയ വീട്ടിലെ പയ്യൻ.വീട്ടിൽ എല്ലാവര്ക്കും സമ്മതം. പെണ്ണ് കണ്ടു പോയതിന്റെ പിറ്റേ ദിവസമാണ് ജിഷയുടെ ഏട്ടനും അമ്മാവന്റെ മൂത്തമകനുമായ,  ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന  ജിഷ്‌ണു ഏട്ടൻ ബാലയുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ പോകുന്ന ആ കാര്യം എല്ലാവർക്കും മുന്നിൽ വച്ച് അവതരിപ്പിക്കുന്നത്. ബാലക്ക് ബാംഗ്ലൂരിൽ അക്കൗണ്ടന്റ് ആയി അവനൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും അടുത്താഴ്ച ജോയിൻ ചെയ്യണം എന്നും.  ആ ഒരാഴ്ച ബാല നിലത്തായിരുന്നില്ല എന്ന് പറയാം. അത്രത്തോളം അവൾ സന്തോഷിച്ചു. പുതിയ ലോകം പുതിയ ജീവിതം എല്ലാം അവൾ സ്വപ്നം കണ്ടു തുടങ്ങി. ജിഷ്ണു ഏട്ടനെ ദൈവം അയച്ചതാണെന്നു തന്നെയവൾ വിശ്വസിച്ചു.  ഒരാഴ്ചക്ക് ശേഷം ജിഷ്ണു ഏട്ടനൊപ്പം മധുബാല ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി. ഏതോ ഒരു സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ജിഷ്ണു അവളെ ഒരിടത്തിരുത്തി വെള്ളം വാങ്ങി വരാമെന്നു പറഞ്ഞു പോയതാണ്. പക്ഷെ വന്നത് ജിഷ്ണു ആയിരുന്നില്ല . രാജപ്പൻ ആയിരുന്നു. മുറുക്കി കറപിടിപ്പിച്ച ചുവന്ന പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടയാൾ ബാലക്കരികിൽ ഇരുന്നു. അവൾക്ക് ഒട്ടും അറിയാത്ത ഭാഷയിൽ എന്തോ ചോദിച്ചു. ബാല ഭയന്നു വിറച്ചു. ജിഷ്ണുവിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നോർത്തു സകല ദൈവങ്ങളെയും മനമുരുകി വിളിച്ചു കണ്ണുകൾ കൊണ്ടവിടം മുഴുവൻ തേടി.. പക്ഷെ ജിഷ്ണു വന്നില്ല.... പിന്നീടിന്നു വരെ അവൾ ജിഷ്ണുവിനെ കണ്ടിട്ടില്ല.  രാജപ്പൻ കയ്യിൽ കയറി പിടിച്ചതും ഭയത്തോടെ ബാല എണീറ്റ് ഓടാൻ ശ്രമിച്ചു. പക്ഷെ മുഖത്തൊരു ടൗവൽ വന്ന് അമർന്നതും അവളുടെ ബോധം മറഞ്ഞവൾ രാജപ്പന്റെ കയ്യിലേക്ക് വീണു.  കണ്ണ് തുറക്കുന്നതിവിടെ , ഈ വേശ്യാലയത്തിൽ ആണ്. അവളെ തുറിച്ചു നോക്കി ഇരിക്കുന്ന അക്കയെ കണ്ടതും പരിഭ്രാന്തിയോടെ രക്ഷിക്കണേ... എന്നവൾ അലറി വിളിച്ചവരുടെ കാൽകീഴിയിൽ വീണു.  അന്നുമുതൽ അവളിവിടെ പെട്ടുപോയ ഒരുപാടു പെൺകുട്ടികളിൽ ഒരുവളാണ് . ശരീരം വിറ്റു പണമുണ്ടാക്കുന്ന വേശ്യയാണ് ...... ആദ്യമെല്ലാം ഭയമായിരുന്നു .... ഭയം പിന്നെ വെറുപ്പിലേക്കും വെറുപ്പ് പിന്നെ നിര്വികാരതയിലേക്കും വഴി മാറി.  അങ്ങനെയവൾ ആ ചുവന്ന തെരുവിലെ അറിയപ്പെടുന്ന ഒരുവളായി മാറി. രാത്രി അവസാനിച്ചു പുലരുമ്പോഴേക്കും പലരുടെയും കാമം തീർക്കുന്ന, ആയിരങ്ങൾ സമ്പാദിക്കുന്ന മധുവായി മാറി.  മധുവിന്റെ കണ്ണുകൾ നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു.അത് തടുത്തു നിർത്താതെ അവൾ ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു. 2 വർഷത്തോളമായി അവൾ കരഞ്ഞിട്ട് പോലും ഇല്ല .... തന്റെ ജീവിതത്തെ വീണ്ടും ഒരിക്കൽ കൂടെ ഓർക്കാൻ അവൾ ഭയ പെട്ടു.  അവൾക്കിന്നും അറിയില്ല അമ്മാവനും അമ്മായിയും അറിഞ്ഞു കൊണ്ടാണോ ജിഷ്ണു ഏട്ടൻ അവളെ രാജപ്പക്ക് വിറ്റിട്ടുണ്ടാകുക എന്ന്. അതറിഞ്ഞിട്ടും കാര്യമൊന്നും ഇല്ലല്ലോ, ഇനി ആഗ്രഹിച്ചാലും അറിയാനും പോകുന്നില്ല. കിട്ടുന്നതിൽ പാതി അക്കക്ക് കൊടുത്താൽ ഡ്രെസ്സിനും മേക്കപ്പിനും ഉള്ളത് മാറ്റി വച്ച് ബാക്കി അവൾ എല്ലാ വെള്ളിയാഴ്ചയും ബാങ്കിൽ കൊണ്ട് പോയിടും. അങ്ങനെ വലിയൊരു സംഖ്യ അവളുടെ പേരിലുണ്ട്. ആ ബാങ്കിലേക്കല്ലാതെ മറ്റെങ്ങും മധു പോവാറില്ല. ടൗണിൽ ഒക്കെ പോവാമെങ്കിലും ഇവിടടുത്തുള്ള കടയിൽ നിന്നും ആവശ്യമുള്ളത് വാങ്ങി വക്കും . പകൽ മുഴുവൻ ഉറങ്ങി തീർക്കും..............  പൊടുന്നനെ വാതിലിൽ ഒരു മുട്ട് കേട്ടു. അഴിഞ്ഞു ഉലഞ്ഞ സാരി നേരെയിട്ട് , കണ്ണുകൾ അമർത്തി തുടച്ചു വേഗത്തിൽ അവൾ വാതിൽ തുറന്നു. അവളെ അടിമുടി നോക്കി വശ്യമായ ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന മധ്യവയസ്‌കനെ ഒരു മടുപ്പോടെ അവൾ നോക്കി. എന്നിട്ട് തിരിച്ചു റൂമിലേക്ക് കയറി. അയാളും അവൾക്കു പുറകെ കയറി വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. വികാര തള്ളിച്ചയോടെ അയാൾ പുറം തിരിഞ്ഞു നിൽക്കുന്ന മധുവിനെ പുറകിൽ നിന്നും പുണർന്നു, കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി. വേഗത്തിൽ അവളുടെ സാരിയുടെ പിന്നഴിച്ചു. ആവേശത്തോടെ ആ സാരി അവളിൽ നിന്നും അടർന്നു വീണു. സ്ഥിരം നിർവികാരതയോടെ പ്രതിമപോലവൾ അയാൾക്ക് മുന്നിൽ നിന്നു.  *********************** " നിങ്ങളപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചോ? " കോപത്തോടെ രേവതി അലറി. " അലറണ്ട....മാളിക്കൽ വന്നു കേറിയ പെണ്ണിന്റെ ശബ്ദം പതുക്കെ മതി. ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണവും ഉണ്ടാവും. നിന്നോട് മുൻകൂട്ടി പറഞ്ഞത് എന്റെ ഔദാര്യം....."  അലമാരയിൽ തേച്ചു മടക്കി വെച്ചതിൽ നിന്നും ഒരു മെറൂൺ ഷർട്ട് എടുത്തിട്ട് അതിന്റെ ബട്ടൺ ഇടുന്നതിനിടക്ക് രേവതിയെ നോക്കി മാധവൻ പുച്ഛത്തോടെ പറഞ്ഞു. അത് കേട്ടതും രേവതി ഒന്ന് അടങ്ങി. സാരി തുമ്പിൽ പിടിച്ചു വലിച്ചു അസ്വസ്ഥതയോടെ അവർ വിശാലമായ ആ കട്ടിലിലേക്കിരുന്നു. " അവനിവിടെ ഉള്ളത് തന്നെ ഒരു അധികപ്പറ്റാണ്. അപ്പോഴാണ് ആ സൂക്കേടുകാരനെ പെണ്ണും കൂടി കെട്ടിക്കുന്നത്." രേവതി പിറുപിറുത്തു. " നീ എന്തൊക്കെ പറഞ്ഞാലും അഭിയുടെ കല്യാണം ബുധനാഴ്ച കുടുംബക്ഷേത്രത്തിൽ വച്ച് നടക്കും...... അവന്റെ കല്യാണപെണ് നാളെ രാവിലെ ഇവിടെയെത്തും.... പുറം പണിക്കാരോട് ആ ഗസ്റ്റ് house ഒന്ന് ശരിയാക്കിയിടാൻ പറ." മാധവൻ കണ്ണാടി നോക്കി തല ചീകി.  മുഖം കടന്നൽ കുത്തിയ പോലിരിക്കുന്ന രേവതിയെ കണ്ടയാൾ പുച്ഛിച്ചു ചിരിച്ചു.അവനോടുള്ള സ്നേഹം കൊണ്ടല്ല അയാളീ കല്യാണം നടത്താൻ പോകുന്നതെന്ന് രേവതിക്കറിയില്ലല്ലോ. അത്രയും വലിയൊരു രഹസ്യം ആ വീട്ടിലെ പെണ്ണുങ്ങൾ അറിയാതെ അവിടുള്ള പുരുഷന്മാർ സൂക്ഷിക്കുന്നുണ്ട്......  " അഭിയേക്കാളും മാസം കൊണ്ട് മൂത്തത് നമ്മുടെ സഞ്ജുവല്ലേ? ഈ വരുന്ന ചിങ്ങത്തിൽ അവന് ഇരുപത്തേഴു തികയും. അഭിക്ക് 27 ആവണമെങ്കിൽ മകരം വരണം... എന്നിട്ട് ആദ്യം അവന്റെ കല്യാണം. നമ്മുടെ മോനെ കുറിച്ചു നിങ്ങൾക്ക് ഒരു ബോധവുമില്ല."  രേവതി പരിഭവത്തോടെ പറഞ്ഞു. " സഞ്ജുവിന്റെ സമ്മതം കൂടി കിട്ടിയിട്ടാണ് ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തത്. പിന്നെ സഞ്ജുവിനെ പോലാണോ അഭി. ഇന്നോ നാളെയോ എന്ന് ഉറപ്പില്ലാത്തവനല്ലേ.... അവനൊരു പെണ്ണ് കെട്ടുന്നതിന് നിനക്കെന്താ. കഴിഞ്ഞ തവണ സർജെറിക്ക് ശേഷം അഭിയെ നോക്കാൻ വന്നവന് ഒരു മാസത്തിന് അൻപതിനായിരം രൂപയാണ് ഞാൻ എണ്ണി കൊടുത്തത്. നിന്നെ കൊണ്ടൊന്നും നോക്കാൻ പറ്റില്ലെന്നല്ലേ പറഞ്ഞത്. ഇനി ഒരു സർജറിയും കൂടെ ഉണ്ട് അതിനു ഇത്രയും ക്യാഷ് കൊടുത്തൊന്നും ആളെ വെക്കാൻ പറ്റില്ല. കല്യാണം കഴിഞാവുമ്പോൾ പിന്നെ എല്ലാം അവൾ നോക്കിക്കോളും.."  മാധവൻ അത് പറഞ്ഞതും രേവതിയുടെ മുഖം ഒന്ന് തെളിഞ്ഞു. ഇരുത്തി ആലോചിച്ചപ്പോൾ ശരിയാണ് . രേവതിക്കെന്തായാലും അവനെ നോക്കാൻ പറ്റില്ല. മാധവന്റെ അനിയൻ മഹാദേവന്റെ ഭാര്യ മീനാക്ഷിയും നോക്കാൻ പോണില്ല. അപ്പൊ പിന്നെ പണം കൊടുത്തൊരാളെ വെക്കുന്നതിനു പകരം അവൻ മരിക്കും വരെ അവനെ നോക്കാൻ ഫ്രീ ആയിട്ടൊരാളാവും.... അങ്ങനെയാണെങ്കിൽ അടുക്കള ജോലിക്കാരിയെയും അകം വൃത്തിയാക്കാൻ വരുന്ന പെണ്ണിനെയും കൂടി പറഞ്ഞു വിടാം എന്നും കൂടെ അവരുടെ വൃത്തികെട്ട മനസ്സിൽ തോന്നി.  ഭാര്യയുടെ മുഖം തെളിഞ്ഞതും അയാൾ ഉള്ളാലെ ചിരിച്ചു.  " ഭക്ഷണം എടുത്തു വെക്കാം വരൂ....." ഇതും പറഞ്ഞു രേവതി പുഞ്ചിരിയോടെ റൂമിൽ നിന്നും ഇറങ്ങി പോയി. ഡ്രസിങ്  എല്ലാം പെർഫെക്റ്റ് അല്ലേയെന്ന് കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി ഉറപ്പു വരുത്തി മാധവൻ രേവതി പോയ വഴിയേ നടന്നു.  അതൊരു വലിയ ഹാൾ ആയിരുന്നു . പത്തുപേർക്കിരുന്നു കഴിക്കാവുന്ന അത്രയും വലിയ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു മാധവൻ ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്നു.  രേവതിയും മീനാക്ഷിയും അഭിമന്യുവും ഒഴികെ ആ വീട്ടിലെ മുഴുവൻ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു.  മാധവന്റെ മൂന്ന് മക്കൾ മൂത്തവൻ സഞ്ജയ് എന്ന സഞ്ജു ,  രണ്ടാമത്തവൾ സിത്താര എന്ന താര മൂന്നാമത്തവൾ സാദ്ധ്യ എന്ന കിങ്ങിണി.  അച്ഛനെ കണ്ടതും മൂന്ന് പേരും ബഹുമാനത്തോടെ ചിരിച്ചു. അവർക്ക് പുഞ്ചിരി നൽകി കൊണ്ടയാൾ മറ്റുള്ളവരെ നോക്കി.  മഹാദേവനും മൂത്തമകൻ വരുണും ഇളയമകൾ വർഷയും .....  മഹാദേവന്റെ മുഖത്തെ ഭാവം മാധവന് വേർതിരിച്ചറിയാൻ ആയില്ല.... ചുറ്റും നടുക്കുന്ന കാര്യങ്ങളിൽ അയാൾക്ക് മാത്രമാണല്ലോ എതിർപ്പ് മുഴുവൻ... വരുണും വർഷയും അയാളെ നോക്കി ബഹുമത്തോടെ ചിരിച്ചു.  എല്ലാവർക്കുമുള്ള ഭക്ഷണവുമായി ജോലിക്കാരിക്കൊപ്പം രേവതിയും മീനാക്ഷിയും വന്നു. ഒൻപത് പ്ലേറ്റ് വച്ച് അതിൽ എല്ലാവര്ക്കും ആവശ്യാനുസരണം അപ്പം വെച്ച് സൈഡിലായി മുട്ടക്കറിയും ഒഴിച്ച് കൊടുത്തു. രേവതിയും മീനാക്ഷിയും കൂടി അവർക്കൊപ്പം ഇരുന്നു. എല്ലാവരും കഴിച്ചു തുടങ്ങി. മഹാദേവന്റെയും കിങ്ങിണിയുടെയും കണ്ണുകൾ ഡൈനിങ്ങ് റൂമിലേക്കുള്ള വാതിലിൽ ആരെയോ തേടും പോലെ ഉടക്കി നിന്നു.....  കഴിച്ചു തീരാനായിട്ടും പ്രതീക്ഷിച്ചയാളെ കാണാതെ കിങ്ങിണിയുടെ മുഖം വാടി.  " അച്ഛാ.... സജീവൻ നാളെ എത്തുമല്ലോ അല്ലെ  ? " ഓഫീസിലേക്ക് പോകാനുള്ള ഫോർമൽ വെയറിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന സഞ്ജു മുഖമുയർത്തി ചോദിച്ചു. രേവതിയും മഹാദേവനും വരുണും ഒഴികെ ബാക്കി ഉള്ളവരെല്ലാം ആകാംഷയോടെ മാധവനെ നോക്കി. " ആ................. നാളെ രാവിലെ ആ കുട്ടിയുമായി എത്തും. ബുധനാഴ്ച രാവിലെ 11 മണിക്ക് കുടുംബ ക്ഷേത്രത്തിൽ വച്ച് താലി കെട്ട്... "  അത് കേട്ടതും എല്ലാവരും ഞെട്ടലോടെ മാധവനെ നോക്കി. കൂടുതൽ ഞെട്ടൽ താരയിലായിരുന്നു. അഭിക്ക് കല്യാണം നടത്തണമെന്നും പെൺ അന്വേഷിക്കുന്നു എന്നും അമ്മ പറഞ്ഞു രണ്ടാഴ്ച മുന്നേ അറിഞ്ഞിരുന്നെങ്കിലും ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് അവൾ ഓർത്തിരുന്നില്ല. അവനെ പോലെ ആയുസ് കുറിക്കപ്പെട്ട ഒരാൾക്ക് പെണ്ണ് കിട്ടുന്നത് തന്നെ ഞെരുക്കമായിരിക്കും എന്നാണ് വിചാരിച്ചത്...... ഇത്രപെട്ടെന്ന് കിട്ടിയെങ്കിൽ ഏതെങ്കിലും ചേരിയിലുള്ളതോ മറ്റോ ആയിരിക്കും എന്നവൾ ഓർത്തു. എന്തൊക്കെ ആയാലും തന്നെക്കാൾ സൗന്ദര്യം ഉള്ളൊരാളെ അവനു കിട്ടില്ലെന്നവൾക്ക് ഉറപ്പാണ്. പഠിച്ചപണി പലതും നോക്കിയിട്ടും 'ഒരു പെങ്ങളെ പോലെ മാത്രം ഞാൻ നിന്നെ കണ്ടിട്ടുള്ളു ' എന്ന് പറഞ്ഞു അവൻ ആട്ടി ഓടിച്ചു വിട്ടതിന്നും അവളുടെ മനസ്സിൽ ഒരു നെരിപ്പോടായി കിടപ്പുണ്ട്. ഒന്നോർക്കുമ്പോൾ അത് നന്നായി, ഇല്ലെങ്കിൽ ഒരു രോഗിയെ നോക്കി തന്റെ ജീവിതം തീർന്നേനെ... ഡൈനിങ്ങ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടെല്ലാവരും അങ്ങോട്ട് നോക്കി.  അകത്തേക്ക് കയറി വരുന്നയാളെ കണ്ടതും താര പുച്ഛത്തോടെ ചിരിച്ചു. കുഞ്ഞൊരു പുഞ്ചിരിയോടെ ആരുടേയും മുഖത്തേക്ക് നോക്കാതെ അവൻ അകത്തേക്ക് കയറി വന്നു. അഭിമന്യു..................... തുടരും......................