നോവൽ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.7K views
10 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.3K views
11 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ്‌ നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
2.9K views
18 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.8K views
23 hours ago
#📙 നോവൽ വിരി മാറ്റി ദീപ്തിയുടെ ബെഡ്റൂമിലേക്ക് നോക്കിയ മീര അവിടെ അരങ്ങേറുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയി. ആ കാഴ്ചയിൽ ഹൃദയവും മനസ്സും ഒരുപോലെ തകർന്ന് പോയ അവൾക്ക് തന്റെ ശിരസ്സ് പൊട്ടിപിളരുന്നത് പോലെ തോന്നി. വല്ലാത്ത ആവേശത്തോടെ ദീപ്തിയെ വാരിപ്പുണർന്ന് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ശ്രീഹരിയെയാണ് മീര അവിടെ കണ്ടത്. ശ്രീഹരിക്ക് പൂർണ്ണമായും വിധേയയായി അവൻ നൽകുന്ന സുഖത്തിൽ പുളയുകയാണ് ദീപ്തി. ഇനിയൊരു നിമിഷം പോലും ആ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി മീരയ്ക്കില്ലായിരുന്നു. നനഞ്ഞ ഭിത്തിയിലേക്ക് ചാരി നിന്ന് വായ പൊത്തി കരഞ്ഞു മീര. ഏറെ നേരം അവളാ നിൽപ്പ് നിന്ന് കരഞ്ഞു. പിന്നെപ്പോഴോ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു പോയി മീര. കാൽ മുട്ടിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ അവൾ കരഞ്ഞു. ശ്രീഹരി പൂർണമായും മറ്റൊരു പെണ്ണിന്റെതായി മാറി കഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ അവൻ മറ്റൊരു പെണ്ണിനെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് മീര ഓർത്തു. ശ്രീഹരി ആദ്യമായും അവസാനമായും അറിയേണ്ട പെണ്ണ് അവന്റെ ഭാര്യയായ താനാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. എത്ര വെറുപ്പ് കാണിച്ചാലും ശ്രീഹരി തന്നെ മറന്ന് മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോകില്ലെന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഇന്ന് തകർന്നിരിക്കുന്നത്. താൻ ജീവനും കൈയ്യിൽ പിടിച്ച് മഴയിലൂടെ രാത്രി ഒറ്റയ്ക്ക് പേടിച്ചു വിറച്ചു വരുമ്പോ തനിക് താങ്ങായും തണലായും മാറേണ്ട ഭർത്താവ് മറ്റൊരു പെണ്ണിന്റെ കിടപ്പറയിൽ... മീരയുടെ തകർച്ച പൂർണ്ണമായ നിമിഷമായിരുന്നു അത്. വേണിയോട് താൻ ചെയ്ത ചതിക്ക് കാലം തനിക്ക് അധികം വൈകിപ്പിക്കാതെ തന്നെ കടുത്ത ശിക്ഷകൾ നൽകി പ്രഹരിച്ചിരിക്കുകയാണെന്ന് വേദനയോടെ മീര ചിന്തിച്ചു. "ഇത്രയൊക്കെ ശിക്ഷ എനിക്ക് തരണമായിരുന്നോ ഈശ്വരാ... ഇതൊക്കെ അനുഭവിക്കാൻ മാത്രമുള്ള വല്യ തെറ്റുകളാണോ ഞാൻ ചെയ്തത്." മീര ഏങ്ങി ഏങ്ങി കരഞ്ഞു. ബാഗ് മാറോട് അടക്കി പിടിച്ച് ആ പെരുമഴയത് ഇരുന്ന് അവൾ ഉറക്കെ കരഞ്ഞു. മഴയുടെ ഇരമ്പലിൽ അവളുടെ ശബ്ദം അലിഞ്ഞില്ലാതായി. മഴത്തുള്ളികൾ മീരയെ അടിമുടി നനച്ചു. അത് കാരണം അവളുടെ ശരീരം തണുത്തു മരവിച്ച പോലെയായി. പക്ഷേ അതൊന്നും മീര അറിയുന്നുണ്ടായിരുന്നില്ല. ശ്രീഹരിക്ക് എങ്ങനെ ഇത്രയും തരം താഴാൻ കഴിഞ്ഞെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. കണ്മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ അപ്പോഴേക്കും മീരയുടെ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലെ ദൃശ്യങ്ങൾ അത്രമേൽ അവളെ തളർത്തി. അപ്പോഴും അകത്ത് നിന്ന് അവരുടെ സീൽക്കാരങ്ങൾ അവളുടെ കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ മീര തന്റെ ചെവി പൊത്തിപ്പിടിച്ചു. ആ ഇരിപ്പിൽ തണുത്തു മരവിച്ചു പോയ മീര എപ്പോഴോ ബോധം കേട്ട് തറയിലേക്ക് മറിഞ്ഞു വീണു. ഇതൊന്നും അറിയാതെ ശ്രീഹരിയും ദീപ്തിയും തങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ദീപ്തി തളർച്ചയോടെ ശ്രീഹരിയുടെ നെഞ്ചിൽ തല വച്ച് കിടന്നു. അവനവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ശ്രീഹരി ആദ്യമായി അറിഞ്ഞ പെണ്ണാണ് ഇപ്പോ ദീപ്തി. ആ സ്നേഹം അവനിപ്പോ അവളോടുണ്ട്. ദീപ്തി ഒരിക്കൽ കെട്ടിയതാണെന്നും അതിലൊരു കുട്ടി ഉണ്ടെന്ന കാര്യവും ശ്രീഹരിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവന്റെ മനസ്സിലിപ്പോ അവളുമൊത്തൊരു ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ മീരയും കിഷോറും ചേർന്ന് അകറ്റി. ആ ചതി തിരിച്ചറിഞ്ഞപ്പോ മീരയെന്ന കുരുക്ക് കഴുത്തിന് ചുറ്റും പിടി മുറുക്കിയിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ട് ഇനിയെങ്കിലും സ്വസ്ഥതയോടെയും സമാധാനത്തോടെയും തനിക്കായി ഒരു കുടുംബം കെട്ടിപ്പെടുത്തി ജീവിക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹമുണ്ട്. ആ ജീവിതത്തിൽ മീര ആവരുത് തന്റെ ഭാര്യയായി എന്നവന് നിർബന്ധമുണ്ട്. അത്രയ്ക്ക് വെറുപ്പാണ് ശ്രീഹരിക്ക് അവളോട്. ഈ ജന്മം ആ വെറുപ്പ് മാറുകയുമില്ല. മീര സ്വയം ഒഴിഞ്ഞു പോകാതെ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മാത്രമാണ് അവനവളെ സഹിക്കുന്നത്. ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി ഇഴുകി ചേർന്ന് ശ്രീഹരിയും ദീപ്തിയും കിടന്നു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരിൽ അവർ സുഖമുള്ള ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. ******** അർദ്ധ രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് ശ്രീഹരി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോ അരികിൽ തന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന ദീപ്തിയെ കണ്ടപ്പോഴാണ് കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്. ശ്രീഹരി അവളെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം അവനെഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്തിട്ട് ഫോൺ എടുത്ത് സമയം നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞെന്ന് കണ്ടതും അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം താൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ എന്നും ഈ നേരത്തിനിടയ്ക്ക് മീര വന്ന് തന്നെ അന്വേഷിച്ചു കാണുമോ എന്നും താൻ ഇവിടെ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞു കാണുമോ എന്നൊക്കെ ഓർത്ത് ശ്രീഹരി ആശങ്കപ്പെട്ടു. അവൻ ഉടനെ തന്നെ ദീപ്തിയെ തട്ടി വിളിച്ചു.. "ദീപ്തി... ഞാൻ പോയി മീര വന്നോന്നു നോക്കട്ടെ. നീ വാതിൽ അടച്ചോ. ഉറക്ക ചടവിൽ നിന്നും കണ്ണ് തുറന്ന ദീപ്തിയോട് പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയി. പോകുമ്പോ അവൻ തന്നെ കെട്ടിപിടിച്ചു ഒരുമ്മ നൽകുമെന്ന് പ്രതീക്ഷിച്ച ദീപ്തിക്ക് ശ്രീഹരിയുടെ ആ പോക്ക് നിരാശ നൽകി. എങ്കിലും അവളത് കാര്യമാക്കാതെ കുറച്ചു സമയം മുൻപ് കഴിഞ്ഞു പോയ നിമിഷങ്ങൾ മനസ്സിലോർത്തു നിർവൃതി അടഞ്ഞു കൊണ്ട് തലയിണ കെട്ടിപിടിച്ചു കിടന്നു. ഇതേസമയം മുകളിലേക്ക് കയറി പോയ ശ്രീഹരി അവിടെ മീരയെ കാണാതെ വന്നപ്പോ ഞെട്ടിപ്പോയി. അർദ്ധ രാത്രി ഒരു മണി കഴിഞ്ഞിട്ടും മീര വീട്ടിൽ എത്തിയിട്ടില്ലാത്തത് കൊണ്ട് അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്നോർത്ത് അവൻ ഭയന്നു. വീട് മുഴുവനും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ശ്രീഹരി വീണ്ടും ദീപ്തിയുടെ അടുത്തേക്ക് പോയി. അവൻ പോയത് പോലെ മടങ്ങി വന്നത് കണ്ടപ്പോ ദീപ്തി പെട്ടെന്ന് ഒരു മാക്സി എടുത്ത് ധരിച്ചു കൊണ്ട് ശ്രീഹരിയുടെ അരികിലേക്ക് വന്നു. "എന്താ ഹരി എന്തെങ്കിലും പ്രശ്നമുണ്ടോ? ദീപ്തി ചോദിച്ചു. "മീര ഇതുവരെ എത്തിയിട്ടില്ല ദീപ്തി. സമയം രാത്രി 1 മണി കഴിഞ്ഞില്ലേ. ശ്രീഹരി പറഞ്ഞു "അവൾ ചിലപ്പോ നാട്ടിൽ പോയിട്ടുണ്ടാകും ഹരി. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ ആവണോ. "ഇല്ല ദീപ്തി അവൾ വീട്ടിലൊന്നും പോയിട്ടില്ല. എന്നോട് പറയാതെ പോവില്ല. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന സമയത്ത് മീര കുറേ തവണ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ പക്ഷേ എടുത്തില്ല. വരാൻ ലേറ്റ് ആയപ്പോ അവളെ കൂട്ടികൊണ്ട് വരാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു. ശ്രീഹരി ടെൻഷൻ അടിച്ചു തുടങ്ങിയെന്ന് ദീപ്തിക്ക് മനസ്സിലായി. സംഗതി ഗൗരവമുള്ളതാണെന്ന് അതോടെ അവൾക്കും ബോധ്യമായി. "രാത്രി ഈ മഴയത് അവളെ എവിടെ പോയി അന്വേഷിക്കും ഹരി? "അതാ എനിക്കും മനസ്സിലാകാത്തത്. മീരയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം എന്റെ തലയിൽ തന്നെ വന്ന് വീഴും. ഞങ്ങൾ തമ്മിലുള്ള പ്രശ്നം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീഹരിക്ക് അതോർത്തയിരുന്നു കൂടുതൽ പേടി. ഇത്രയും രാത്രി ആയത് കൊണ്ട് മീരയ്ക്ക് എന്തോ അപകടം പറ്റി കാണുമെന്ന് തന്നെ അവൻ കരുതി. തന്റെ ഫോണിലേക്ക് അവൾ വിളിച്ചത് സഹായത്തിനാകുമെന്ന് ശ്രീഹരി ഊഹിച്ചു. "ഹരി മീരയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയോ. ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അവളെ കാണാത്ത ടെൻഷനിൽ ഞാൻ സത്യം പറഞ്ഞ അതേ കുറിച്ച് ഓർത്തില്ല "എങ്കിൽ ഇപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്ക്. "ശരി.... ശ്രീഹരി അപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആ സമയം ഇരുവരും ദീപ്തിയുടെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ദീപ്തിയുടെ ബെഡ്‌റൂമിന്റെ പുറം ഭാഗത്ത്‌ നിന്ന് ഫോണിന്റെ റിങ്ടോൺ ശബ്ദം കേട്ടതും ശ്രീഹരിയും ദീപ്തിയും ഞെട്ടലോടെ പരസ്പരം നോക്കി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും മിടിക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നെത്തി. തന്റെ ബെഡ്‌റൂമിന് പുറത്ത് മഴയിൽ നനഞൊട്ടി അനക്കമറ്റ് കിടക്കുന്ന മീരയെ കണ്ട് ദീപ്തി വിറങ്ങലിച്ചു നിന്നുപോയി. ശ്രീഹരിയുടെ അവസ്ഥയും അത് തന്നെയായിരുന്നു. മഴവെള്ളം വീണു കൊണ്ടിരിക്കുന്ന തറയിൽ മീര കിടക്കാൻ കുറച്ചേറേ സമയമായതിനാൽ അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു. "ഹരി... മീര... മീര മരിച്ചു പോയോ?" അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. തുടരും
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _115 ✍️ രചന -ജിഫ്ന നിസാർ 💥 അല്ല.. അതങ്ങനെ വെറുതെ വന്നതാവില്ല " മഹേഷ്‌ ഉറപ്പിച്ചു പറയുമ്പോൾ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയത് പോലൊരു കുളിരോടെ തമ്പി ദീപയെ നോക്കി. മനസ്സിൽ അങ്ങനൊരു സംശയം അയാൾക്കുമുണ്ട്. അതിപ്പോൾ മഹേഷ്‌ ഉറപ്പിച്ചു പറയുക കൂടി ചെയ്തതോട് കൂടി ബലമുള്ളതായി മാറി. എന്റെ മുറിയിൽ നിന്നെന്തെങ്കിലും മിസ്സായിട്ടുണ്ടോ.. അതൊന്ന് നോക്കിക്കേ.. " മഹേഷിന്റെ വാക്കുകളിലും വെപ്രാളമുണ്ട്. ഇല്ലെടാ.. ഒന്നും എടുത്തിട്ടൊന്നുമില്ല. അതൊക്കെ ഞാൻ ആള് പോയ ഉടനെ തന്നെ നോക്കിയിരുന്നു.. അതുമല്ല ഇവിടിന്നിറങ്ങി പോകുമ്പോഴും അശോകന്റെ കയ്യിലൊന്നുമില്ല. അതൊക്കെ ഞാൻ ശ്രദ്ധിച്ചു.. " തമ്പി അൽപ്പം ആശ്വാസത്തോടെ തന്നെ പറഞ്ഞു. ലാപ്പൊക്കെ എടുത്തു നോക്കിയോ.. ഇല്ലെടാ.. ഞാൻ വരുമ്പോ ഇവിടെ വെറുതെ നോക്കി നിൽപ്പായിരുന്നു. ഇനിയിപ്പോ നമ്മള് കരുതും പോലെ ഒന്നുമുണ്ടാവില്ല.. നീ ഇവിടുണ്ടോ എന്നറിയാൻ വെറുതെ വന്നത് തന്നെ ആണെങ്കിലോ.. എനിക്കങ്ങനെ തോന്നുന്നു.. " തമ്പി സ്വയം ആശ്വാസം കണ്ടെത്തും പോലെയാണ് അത് പറഞ്ഞത്. അതങ്ങനെ അല്ലെന്ന് അപ്പോഴും മനസ്സിൽ തോന്നിയിട്ടും ഇനിയവരെ കൂടുതൽ ടെൻഷനാക്കേണ്ടന്ന് കരുതി മഹേഷ്‌ പിന്നൊന്നും പറഞ്ഞില്ല. നിന്റെ ജാമ്യത്തിന്റെ കാര്യം എന്തായി മഹി ." ദീപ തമ്പിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. അതിന് അമ്മേടെ ആങ്ങള എന്റെ പേരിലോരു കേസ് കൊടുത്തു കിട്ടണ്ടേ.. എങ്കിൽ എപ്പോ മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ അവിടെ പറന്നെത്തിയേനെ .ഇതിപ്പോ ഇത്രയൊക്കെ ആയിട്ടും മൂപ്പര് കേസൊന്നും കൊടുത്തിട്ടില്ല.. ഇതിപ്പോ എത്ര ദിവസമായി ഇങ്ങനെ ഒളിച്ചു കളി.. കമ്പനി കാര്യങ്ങളൊക്കെ ഏകദേശം അവതാളത്തിലായത് പോലാണ്. ഇനിയും അധികദിവസം എനിക്കിങ്ങനെ തന്നെ മാറി നിൽക്കേണ്ടി വന്ന അതൊക്കെ എപ്പോ പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് ചോദിച്ച മതി.. ഇതിപ്പോ അശോകന്റെ കയ്യിൽ നിന്നും തട്ടി എടുത്തിട്ടും അതൊന്ന് നേരെചൊവ്വേ അനുഭവിക്കാൻ യോഗമില്ലെന്നത് പോലെയാണ്. " മഹേഷിന്റെ സ്വരത്തിൽ നിരാശ തിങ്ങി നിറഞ്ഞു.. ഒന്നും വേണ്ടായിരുന്നു.." ദീപയും അതേ നിരാശയിൽ തന്നെ പറഞ്ഞു. എന്ത് വേണ്ടന്ന്.. ഇതൊക്കെ ഇന്നോ നാളെയോ തീരുന്ന കേസാണ്.. പിന്നെ കയ്യിൽ വന്നു ചേരുന്നത് കോടികളാണ്.. ഞാനൊ നീയോ നമ്മുടെ മോനോ ഒരായുസ്സ് മുഴുവനും ഓടി പാഞ്ഞു നടന്നു അധ്വാനിച്ചാലും അതിന്റെ പാതി പോലും ഉണ്ടാക്കി എടുക്കാൻ പറ്റില്ല.. അപ്പഴാ.. " ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നൊരു മട്ടിൽ ദീപയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചെന്ന പോലെ വാങ്ങിയിട്ട് തമ്പി അവരെ നോക്കി കണ്ണുരുട്ടി.. കൈ പിടിയിൽ ഒതുങ്ങി കിട്ടിയതൊന്നും കൈ വിട്ടു കളയാൻ അയാളോരുക്കമല്ല. അന്നും.. ഇനിയെന്നും. "നീ വെറുതെ അതുമിതും ആലോചിച്ചു കൊണ്ട് വെറുതെ ടെൻഷൻ ആവാതെടാ. നിന്റമ്മ അങ്ങനെ പലതും പറയും.. മറുവശം അവളുടെ ആങ്ങളയല്ലേ.. ആ കൂറ് കാണാതിരിക്കില്ലല്ലോ. എന്നെക്കാളും നിന്നെക്കാളും നിന്റമ്മക്ക് എന്നും വലുത് അവരൊക്കെ തന്നെയാ.." ദീപയെ നോക്കി പല്ലുറുമ്മി കൊണ്ടാണ് അയാളത് പറയുന്നത്. നാവിൽ തുമ്പിൽ വന്നു പെട്ടൊരു മറുപടി ഉണ്ടായിട്ടും ദീപ അപ്പോൾ ഒന്നും മിണ്ടിയില്ല.. സ്വന്തം ആങ്ങളയോട് കാണിക്കാത്ത സ്നേഹം അവരെയപ്പോൾ കളിയാക്കി ചിരിക്കും പോലായിരുന്നു. തുടക്കത്തിൽ തന്നെ അശോകേട്ടനൊരു സൂചന കൊടുത്തിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും വരില്ലായിരുന്നു എന്നവർ വീണ്ടും വീണ്ടും ഓർക്കുന്നുണ്ട്. പരിതപിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ നീചമായ പ്രവർത്തനങ്ങളെ ആദ്യം തന്നെ തടയിടാൻ കഴിഞ്ഞത് കൊണ്ട്.. അതിന് ആത്മാർത്ഥമായി ശ്രമിക്കാഞ്ഞത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇങ്ങനെ ഈ വിധം വളർന്നു പോയതെന്ന് അവർക്കറിയാം. അച്ഛന്റെ പാതയിൽ തന്നെ മകനും. അവനെങ്കിലും അശോകേട്ടനോട് കാണിക്കുന്ന സ്നേഹത്തിൽ വഞ്ചനയില്ലെന്ന് തന്നെയാണ് താനും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് അവന് കാർത്തുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണും പൂട്ടി അതിന് സമ്മതിച്ചു കൊണ്ടവന്റെ കൂടെ നിന്നു കൊടുത്തതും. പക്ഷേ അച്ഛന് കൂടി വേണ്ടിയാണ് മകനെന്ന പോലായി കാര്യങ്ങൾ.. ദീപാ ഒരു നെടുവീർപ്പോടെ ഭർത്താവിനെ ഒന്ന് നോക്കി. ഇനിയും അവിടെ നിന്നാൽ അവരോട് വല്ലതും പറയുമെന്നും അത് പിന്നെ വലിയൊരു വഴക്കാവുമെന്നും കരുതി തന്നെയാണ് അവരവിടെ നിന്നും ഇറങ്ങി പോയത്.. "നീയിങ് നാട്ടിൽ വാടാ മോനെ .. നിനക്കെതിരെ കളിക്കൊരുങ്ങും മുൻപ് അവനെ.. ആ അശോകനെ ഞാനങ്ങു തീർത്തു കളയും.. പിന്നെ അവനുള്ളതെല്ലാം നിന്റെ കയ്യിലല്ലേ.. കേസും കൂട്ടവുമൊന്നും ഇല്ലാതെ എന്നെ നീ രക്ഷപ്പെടുത്തി എടുകുമല്ലോ.." ദീപ പോയ വഴിയേ നോക്കി അതീവ രഹസ്യം പോലെ തമ്പി അത് പറയുമ്പോൾ അത് വരെയും ആറി തണുത്ത മഹേഷിന്റെ ഉള്ളിൽ പിന്നെ കൂടുതൽ മികവോടെ പിന്നെയുള്ള പ്ലാനുകൾ നടത്തുന്ന തിരക്കിലായിരുന്നു.. 💥💥 വിളിക്കാം... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശിവ പറയുമ്പോൾ മിയക്കുമുണ്ടൊരു ചിരിയൊക്കെ. വിളിക്കണം.. അത് പറഞ്ഞു കൊണ്ടവൾ നോട്ടം തെറ്റിച്ചു. എങ്കിലുമാ ചിരി അത് പോലെ തന്നെയുണ്ട്. ശിവക്കും.. തത്കാലം ആരും അറിയണ്ട... അവനോർമിപ്പിച്ചു. എനിക്കറിയാം.. അവനൊട്ടും പ്രതീക്ഷിക്കാതെ മിയ പതിയെ ആ കയ്യിലൊന്ന് തൊട്ടു കൊണ്ടാണത് പറയുന്നത്. അവളാ കൈകൾ പിൻവലിച്ചു മാറും മുന്നേ ശിവയാ വിരൽ കോർത്തെടുത്തു. മുറുകെ പിടിച്ചു. നമ്മള് പെട്ടന്നെത്തിയ പോലെ. ല്ലേ.. " മണിക്കൂറുകൾ നീണ്ട യാത്ര വളരെ പെട്ടന്ന് അവസാനിച്ചത് പോലൊരു തോന്നലോടെ അവനത് പറയുമ്പോൾ അതേ ചിന്ത മനസ്സിൽ തോന്നിയ മിയയും അത് തലയാട്ടി കാണിച്ചു. എക്സാമിന് മുന്നേ ഇനി ലീവ്ണ്ടാവുമോ.. " മ്മ്.. വീട്ടിലോട്ട് പോകാതെ കുഞ്ഞാറ്റയുടെ വീട്ടിലെക്ക് പോരാമോ..? " കള്ളത്തരം നിറഞ്ഞൊരു ആവിശ്യം.. അത്‌ വേണോ.. കള്ളത്തരം കൂടിയ വീട്ടിൽ പെട്ടന്ന് സീനാവും. എക്സാം കഴിയും വരെയും ഇങ്ങനെ പോട്ടെ.. അവനെക്കാൾ കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ചിരിയപ്പോൾ അവൾക്കാണ്. എങ്കിൽ വേണ്ട അല്ലേ.. ഇടയ്ക്കിടെ ഇങ്ങോട്ട് വായോ.. ഇവിടെ കുറച്ചു കൂടി സേഫാണ് " അവൾ അനുവാദം കൊടുത്തു.. നമ്മളെന്തെ കാണാനും മിണ്ടാനും ഇത്രേം വൈകിയേ...? " ശിവ അവളെ നോക്കി.. കണ്ടില്ലേലും മിണ്ടിയില്ലേലും കാശ്യേട്ടന്റെ കൂടെയുള്ള ശിവേട്ടനെ കുറിച്ച് കാർത്തു എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി തവണ.. പക്ഷേ അന്നൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. ആ ശിവേട്ടനിങ്ങനെ എന്റെ കൈ പിടിയിൽ ഒതുങ്ങി വരുമെന്ന്.. " അവൻ പിടിച്ചു വെച്ച കയ്യിലേക്കൊന്നു നോക്കി മിയ കുറുമ്പോടെ പറയുമ്പോൾ ശിവ തലയാട്ടി ചിരിക്കുന്നുണ്ട്.. കുഞ്ഞാറ്റയുടെ കുറുമ്പുള്ള കൂട്ടുകാരി കൊച്ചിനെ കാശി പറഞ്ഞിട്ടാ ഞാനും അറിഞ്ഞത്. അന്നവർ ഒരുമിച്ച് ജീവിക്കാൻ ഇയാളെടുത്ത റിസ്ക്കിനെ കുറിച്ചവൻ പറഞ്ഞ നിമിഷം തന്നെ ഞാനോർത്തിരുന്നു.. നേരിട്ട് കണ്ടാൽ എന്നെങ്കിലും ഒരു താങ്ക്സ് പറയണമെന്ന്.. " ശിവ അവളുടെ കയ്യിലെ പിടി ഒന്ന് ക്കൂടി മുറുക്കി.. എങ്കിലത് ഇപ്പൊ പറഞ്ഞേക്ക്.. എന്ത്.. ആ താങ്ക്സ്.. അതിനി വേണമെന്നില്ല.. അതെന്തേ.. ഇനി പറയേണ്ടത് അതല്ല.. പിന്നെന്താ.. അവൻ ഉദ്ദേശിക്കുന്നതെല്ലാം നന്നായി മനസ്സിലായിട്ടും മിയ ചോദിച്ചു.. പറയും.. ഇപ്പോഴല്ല.. " അവൾക്കതറിയാം എന്നതവനും അറിയാലോ.. പതിയെ പതിയെ.. ഏറ്റവും അടുപ്പമുള്ള ആരോടോ എന്നത് പോലെയാണ് മിയ അവനോട് യാത്ര പറഞ്ഞത്. ഞാനെടുത്തോളാം. " തനിക്കു പിറകെ ഇറങ്ങി ഡിക്കിയിൽ നിന്നും ബാഗ് എടുക്കാൻ തുടങ്ങിയവനോട് മിയ പതിയെ പറഞ്ഞു. എങ്കിലും അവന്റെയാ പരിഗണന.. അതവളെ വല്ലാതെ സന്തോഷമാക്കുക തന്നെ ചെയ്തു.. സ്നേഹമെന്നാൽ പരിഗണന തന്നെയാണല്ലോ.. നീയെന്നെ വേദനിപ്പിക്കില്ലെന്നും കൈ വിടില്ലെന്നുമുള്ള വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടിയല്ലേ 💐💐 കെട്ടഴിച്ചു മാറ്റി എന്നും കരുതി പെട്ടന്ന് ഭാരമുള്ളതൊന്നും എടുക്കരുത്.. കേട്ടോ.. പിന്നത് വീണ്ടും പണിയാകും " ഡോക്ടർ പറയുമ്പോൾ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ കാശിയുടെ നോട്ടം അവനോട് ചേർന്ന് നിൽക്കുന്ന കാർത്തുവിന്റെ നേരെയാണ്. അവളാകട്ടെ ചമ്മലോടെ നോക്കിയതാ ചെറുപ്പക്കാരൻ ഡോക്ടറേയും കണ്ടിട്ടുണ്ട്. അയാൾക്കത് അവന്റെ നോട്ടത്തിന്റെ അർഥം വെടിപ്പായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്നൊരു ചിരിയോടെയാണ് ആളുടെ നിൽപ്പ്. കുറച്ചു ദിവസം ഫിസിയോ ചെയ്യേണ്ടി വരും. എങ്കിലേ പഴയ പോലൊരു ബലം കിട്ടൂ.. ഇവിടെ ഓപ്പോസിറ്റ് തന്നെ അത് ചെയ്യുന്നോരു സ്ഥാപനമുണ്ട്.. ഞാനങ്ങോട്ട് റഫർ ചെയ്യട്ടെ.. ഷീട്ട് എഴുതുന്നതിനിടെ ഡോക്ടർ കാശിയെ നോക്കി. സോറി.. എന്റെ വൈഫ് ഡോക്ടറാണ്.. ആള് ചെയ്‌തോളും.. " അവൻ ചിരിയോടെ തന്നെ പറഞ്ഞു. അതിൽ പിന്നെ അത് ചെയ്യേണ്ട രീതികളെ കുറച്ചായി ഡോക്ടറുടെ സംസാരം. അതെല്ലാം പറയുന്നത് മൊത്തം കാർത്തുവിനോടാണ്.. കാശിയും അവളെ മാത്രമാണ് നോക്കുന്നത്. അര മണിക്കൂർ കൊണ്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.. മനുഷ്യൻ ചമ്മി നാശമായി.. " പുറത്തിറങ്ങിയതെ കാർത്തു അവനെ നോക്കി പറഞ്ഞു കൊണ്ടൊരു പിച്ചു കൊടുത്തു. ഞാനെന്ത് ചെയ്ത്.. അവനതെ ചിരിയോടെ തന്നെ ചോദിച്ചു. വയ്യാത്ത കയ്യും വെച്ചിനി നിങ്ങളെന്തെലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നോ.. എന്നിട്ടാണ്.. " ഗൗരവത്തോടെ പറയണമെന്ന് കരുതിയിരുന്നെങ്കിലും അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി.. കാശി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾക്കൊപ്പം നടന്നു. ഞാനോടിക്കണോ.. കയ്യിലൊന്ന് തടവി കൊണ്ടവൻ കാർത്തുവിനെ നോക്കി. മിണ്ടാതെ ഇരുന്നോളണം. അല്ലേൽ തന്നെ ആ കെട്ടഴിച്ചപ്പോ മുതൽ എനിക്കൊരു സമാധാനവുമില്ല.. അപ്പഴാണ്. കണ്ണുരുട്ടി കൊണ്ടത് പറയുമ്പോഴും അവളുടെ മുഖവും മങ്ങി പോയിരുന്നു. ഇത് നല്ല കൂത്ത്.. പിന്നെന്റെ കൈ എന്നുമിങ്ങനെ കെട്ടി പൂട്ടി ഇടണമെന്നാണോ നിനക്ക്..? നിനക്കൊരു കണ്ണീ ചോര ഇല്ലെടി.. ദുഷ്ടെ " അതേ ഭാവത്തിൽ പറഞ്ഞു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോഴും അവനറിയാമായിരുന്നു അവളെന്താണ് ഉദ്ദേശിച്ചതെന്നും ആ മനസ്സ് പിടയുന്നത് എന്തിനാണെന്നും. എന്നാണോ ഞാനിപ്പോ പറഞ്ഞത്.. അവനാ പറഞ്ഞത് അവൾക്കും ഒട്ടും പിടിച്ചിട്ടില്ല. അല്ലേ... അല്ല. ഇനിയിപ്പോ തുടങ്ങില്ലേ മഹേഷ്‌.. അവനോടുള്ള പ്രതികാരം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഓടല്.. അയാള് കൊടും ക്രിമിനൽ ആണെന്ന് നിങ്ങള് തന്നെയല്ലേ പറയാറ്. അങ്ങനെ ഒരാൾക്ക് പിറകെ പോകുമ്പോ എനിക്ക് പിന്നെ പേടിയല്ലാതെ സന്തോഷം തോന്നില്ലല്ലോ.. " അവനോടുള്ള പരിഭവം കലർന്നൊരു ദേഷ്യത്തോടെ തന്നെയാണ് അവളാ കാർ മുന്നോട്ടെടുത്തത്. പതിയെ പോടീ.. " കാശി ഓർമിപ്പിച്ചു. ആ.. എന്തായാലും മഹേഷിന്റെ കൈ കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇങ്ങനാ.. അതാവുമ്പോ ഒപ്പം മരിക്കാലോ.. കണ്ട് കൊണ്ട് മരിക്കാലോ " വാശി പോലെ കാർത്തുവിന്റെ കാലുകൾ ആക്സലേറ്ററിൽ അമർന്നു. കാശി പിന്നൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടാ സീറ്റിലേക്ക് ചാരി കിടന്നു.. കുറച്ചു ദൂരം അങ്ങനെ പോയെങ്കിലും വെറുതെ ആ ചിരിയിലേക്കൊന്ന് നോക്കിയ അതേ നിമിഷം തന്നെ അവൾ സ്പീഡ് കുറച്ചു.. എന്തേയ്‌.. നിനക്കിപ്പോ ഒരുമിച്ച് മരിക്കണ്ടെ.. " അവനതേ ഭാവത്തിൽ ചോദിച്ചു. "എനിക്ക്.. എനിക്ക് സ്നേഹിച്ചു മതിയായില്ല.. കൊതി തീർന്നില്ല.ജീവിച്ചു മതിയായില്ല.." അവളൊരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു പോയത് അവനും കണ്ടിരുന്നു. എനിക്കും.. ഗിയറിൽ വെച്ച കയ്യിൽ അവനും കൈ ചേർത്ത് വെച്ചു. എന്നിട്ടാണോ അവന്റെ പിന്നാലെ..വീണ്ടും. അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നമ്മക്ക് സമാധാനമായി ജീവിച്ചൂടെ.. കാത്തുവിന് വീണ്ടും സങ്കടം വന്നു. അവളുടെ സ്വരത്തിൽ അപേക്ഷ കൂടി വന്നു ചേർന്നു.. ഞാനിപ്പോ അവന്റെ പിറകെ പോയില്ലേൽ അവൻ നമ്മുക്ക് പിറകെ വരും. നമ്മുടെ സ്വപ്നങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടവൻ ജയിക്കും.. അതിന് അവനൊരു അവസരം കൊടുക്കണോ ഞാൻ.. വേണോ.. അവൻ കാർത്തുവിനെ നോക്കി. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല.. നമ്മളല്ല കുഞ്ഞാറ്റെ.. ഇനി തോൽക്കാൻ പോണത് അവനാ.. അത് പക്ഷേ മരണം കൊണ്ടല്ല.. അത്ര പെട്ടന്ന് മരിക്കേണ്ടവനല്ലല്ലോ അവൻ.. ചെയ്ത് കൂട്ടിയത് വെച്ച് നോക്കിയാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവൻ.. അങ്ങനൊരു വിധിയിലേക്ക് അവനെ ഞാൻ കൊണ്ടെത്തിക്കും.. എന്നിട്ടേ ഞാൻ അവനെ നിയമത്തിനു വിട്ട് കൊടുക്കൂ.. അതുറപ്പാണ്.. " വല്ലാത്തൊരു കാഠിന്യം നിറഞ്ഞു നിൽക്കുന്ന അവന്റെയാ വാക്കുകൾ. കാർത്തുവിന്റെ ഹൃദയമിടിപ്പൊരുപാട് കൂട്ടാൻ അത് ധാരാളമായിരുന്നു.. തുടരും.. ലാഗ് ആയി തുടങ്ങിയോ..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 💥💥 #📔 കഥ #💞 പ്രണയകഥകൾ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.9K views
3 days ago
#📙 നോവൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഗംഗയ്ക്കു ആകെ ഒരു ബുദ്ധിമുട്ട് പോലെ..പിന്നിൽ കേറി ഇരുന്ന് പോകാനും മടി. അവനാണെങ്കിൽ മുന്നോട്ട് നോക്കി ഇരിക്കുകയാണ്. ഗംഗ പതിയെ നടന്നു ചെന്നിട് അവന്റെ പിറകിലായി കയറി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ട് എടുത്തതും പെട്ടന്ന് അവൾ അവന്റെ തോളിൽ വലം കൈ അമർത്തി അനന്തേട്ടാ പതുക്കെ പോയാൽ മതി ട്ടോ... എനിക്ക് ബൈക്കിലെ യാത്ര അത്രയ്ക്ക് വശമില്ല. ഗംഗ അല്പം മുന്നോട്ട് ആഞ്ഞു അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ ബൈക്കിന്റെ വേഗത അല്പം കുറച്ചു കൊണ്ട് ഇത്തിരി മുൻപോട്ട് ആഞ്ഞു ഇരുന്നു. മെയിൻ റോഡ് കഴിഞ്ഞു ഇത്തിരി പോയ ശേഷം വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി.. ഇരു വശവും ചെമ്പരത്തി വേലി തീർത്ത ആ വഴിയിലൂടെ പോകുമ്പോൾ അവിടെവിടെയായ് വീടുകളൊക്കെ കണ്ടു. വഴിയോരത്തു കാലികളെ വെറുതെ മേയാൻ വിട്ടേക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഇത്തിരി പേടി തോന്നി. എങ്ങാനും വണ്ടിയുടെ കുറുകെ ചാടിയാൽ എന്താകും അവസ്ഥ... അതോർത്തപ്പോൾ അവൾക്ക് ശരീരം വിറച്ചു. ചില കാലികളുടെ കൊമ്പും കുലുക്കിയുള്ള ഓട്ടം കണ്ടാൽ പേടിച്ചു മൂത്രംഒഴിച്ച് പോകുമല്ലോ എന്ന് അവളോർത്തു. കുണ്ടും കുഴിയും നിറഞ്ഞ പാത പിന്നിട്ട ഒരു മലയടി വാരത്തു വണ്ടി വന്നു നിന്നു. അമ്പലം ഉണ്ടോ എന്ന് ചുറ്റിനും നോക്കി. പക്ഷെ എങ്ങും കാണാതെ വന്നപ്പോൾ ഗംഗ യുടെ നെറ്റി ചുളിഞ്ഞു. ഇറങ്ങു...... അവളുടെ നോട്ടം കണ്ടു കൊണ്ട് അനന്തൻ പറഞ്ഞു... അമ്പലത്തിൽ എത്തിയോ... അവൾ ഊർന്നിറങ്ങുമ്പോൾ അവനോട് ചോദിച്ചു ഹമ്..... ഒന്ന് മൂളിയ ശേഷം അനന്തൻ ബൈക്ക് ന്റെ ചാവി ഊരി എടുത്തിട്ട് പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു അടിവാരവും കഴിഞ്ഞു അവർ നേരെ ഇറങ്ങി ചെന്നത് ഒരു ചെറിയ ഇടവഴിയിൽ ആയിരുന്നു. അവിടെ നിന്നും ഒരു ചെറിയ കയറ്റം. പച്ചപുല്ല് പുതച്ച ആ ചരുവിലൂടെ കയറിയ ശേഷം നാലഞ്ച് പടികൾ പിന്നിട്ടു മുകളിൽ എത്തിയപ്പോൾ ഗംഗയെ നന്നായിട്ട് കിതച്ചു. ഇനി ഒരുപാട് ദൂരം ഉണ്ടോ അനദേട്ടാ.. കിടപ്പടക്കിക്കൊണ്ട് ഗംഗ അനന്തനെ നോക്കി. ദെ.. ആ കാണുന്നതാണ് അമ്മൻ കോവിൽ. അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗംഗ നോക്കി.. ഒരു പാറ യുടെ മുകളിലായി കാണുന്ന ചെറിയൊരു കോവിൽ നാലഞ്ച് ആളുകൾ നിൽക്കുന്നത് അവൾ കണ്ടു.. ഇവിടെയാണ് ഭദ്രകാളി അമ്മന്റെ മൂലസ്ഥാനം.. അമ്മ പറഞ്ഞത് ഉപദേവതയെ പ്രതിഷ്ഠിച്ച അമ്പലത്തിന്റെ കാര്യമാണ്.. ഇവിട തൊഴുതു പ്രാർത്ഥിച്ചിട്ട് അവിടേക്ക് പോകാം.. മ്മ്..... അണച്ചു കൊണ്ടവൾ മൂളി. പിന്നെയും പാതകൾ താണ്ടി നടന്നു പോയപ്പോൾ അവൾ ഓർത്തത്, ഇതുതന്നെയല്ലേ തന്റെ ജീവിതം എന്നായിരുന്നു. ദുർഘടങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് അവൾ ചിന്തിച്ചു. അപ്പോഴേക്കും അവർ ഏറ്റവും മുകളിലായി അമ്പലത്തിന്റെ മുൻവശത്ത് എത്തിയിരുന്നു. വളരെ ചെറിയ ഒരു കോവിലാണ്. പലവിധത്തിലുള്ള ധാരാളം ചെടികൾ ചുറ്റിനും പൂത്തുനിൽക്കുന്നു. തണുപ്പും കുളിരും സുഗന്ധപൂരിതവുമായ ഒരു അന്തരീക്ഷം. ഏതൊക്കെയോ പക്ഷികളുടെ പാട്ടും കുറുകലും, ഒപ്പം അകലെ എവിടെയോ ഒഴുകുന്ന അരുവിയിൽ നിന്നുതിരുന്ന കള കളാരവം... വളരെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശം.. ഒപ്പം ഭക്തി സാന്ദ്രമായ അന്തരീക്ഷം. ചന്ദനത്തിന്റെയും പനിനീരിന്റെയും മഞ്ഞൾപൊടിയുടെയും ചെമ്പകപ്പൂവിന്റെയും ഒക്കെ മാസ്മരിക സുഗന്ധം നിറഞ്ഞ ക്ഷേത്രങ്കണത്തിലേക്ക് അനന്ദന്റെ പിന്നാലെ കയറുമ്പോൾ , ഈ നാടുവിട്ടൊരിക്കലും പോകാൻ തനിക്കിടെ ഉണ്ടാവരുത് എന്നാണ് അവൾ ആദ്യമായി പ്രാർത്ഥിച്ചത്.. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന ഭദ്രകാളി സങ്കല്പമായിരുന്നു ആ ക്ഷേത്രത്തിൽ കുടികൊണ്ടത്. ഉഗ്രരൂപണിയായ ശ്രീഭദ്രയെ ആയിരുന്നു ഗംഗ ഓർത്തതെങ്കിൽ ഈ ക്ഷേത്രത്തിൽ, മക്കളുടെ മുൻപിൽ സകല ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊണ്ട് വാത്സല്യ വരദായിനിയായ ഭദ്രകാളിആയിരുന്നു കറുത്ത രൂപമായിരുന്നു. ശരിക്കും ഒരു അമ്മ ഇരിക്കുന്ന പോലെ അവൾക്ക് തോന്നി... ആ മടിത്തട്ടിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് തന്റെ സങ്കടം മുഴുവനും ഇറക്കി വെച്ചോട്ടെ എന്നും, അമ്മയുടെ വലം കൈകൊണ്ട് തന്റെ നെറുകയിൽ ഒന്ന് തലോടി തന്നെ അശ്വസിപ്പിക്കാമോ എന്നുമാണ് അവൾ അമ്മൻ കോവിലിലെ അമ്മയോട് പ്രാർത്ഥിച്ചത്. മിഴികൾ നിറഞ്ഞു തൂവിയത് അറിയാതെ അവൾ ആ വിഗ്രഹത്തിൽ നോക്കി തന്റെ സങ്കടം പറയുകയാണ്. ആരുമില്ല..... എനിയ്ക്ക് ആരുമില്ല...പെറ്റമ്മ പോലും ആട്ടി പായിച്ചു, താൻ പറയുന്ന ഒരു വാക്ക് കേൾക്കാൻ പോലും കൂട്ടാക്കാതെ താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് തിരക്കാതെ തന്റെ അച്ഛനും, കൂടപ്പിറപ്പും ഒക്കെ അകലെ തന്റെ നാട്ടിൽ ഉണ്ട്. ജീവിതത്തിൽ അങ്ങോളം കൂടെ കാണുമെന്ന കരുതിയവന്റെ പേകൂത്തുകൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. മാതൃത്വത്തിന്റെ ചൂട് അറിയും മുന്നേ തന്റെ കുഞ്ഞും വേർപ്പെട്ട് പോയി.. അവളുടെ അധരം വിറയ്ക്കുകയാണ്.... അവൾ വീണ്ടും ശ്രീ കോവിലിൽ ഇരിയ്ക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. ഗംഗ..... അനന്തൻ വിളിച്ചതും അവൾ ഞെട്ടി മുഖം തിരിച്ചു നോക്കി. പ്രദക്ഷിണം വയ്ക്കാൻ വരൂ... അവൻ മുന്നോട്ടു നടന്നു... പിന്നാലെ ഗംഗയും.. ഒരുതവണ ചുറ്റിപ്രദക്ഷിണം വെച്ച ശേഷമാണ് അനന്തൻ കാട്ടുപൂക്കൾ കൊണ്ട് കോർത്ത ഒരു മാല വാങ്ങി ഗംഗയുടെ കയ്യിൽ കൊടുക്കുന്നത്. ഇത് നടയ്ക്കു വെച്ച് തന്റെ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക.. ഉറപ്പായും ദേവി സാധിപ്പിച്ചു തന്നിരിക്കും.. അവൻ പറയുന്നത് കേട്ട് അവൾ തലകുലുക്കി. ഇനി ഒരു ചതിക്കുഴിയിലും എന്നെ വീഴ്ത്തരുത്,,, എനിക്ക് കാവൽ ആയിട്ട് എന്റെ അമ്മ എന്നും ഉണ്ടായിരിക്കണം, അമ്മയുടെ ഇരു കണ്ണുകളും എന്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണം,, നാളത്തെ ജോലി എനിക്ക് അനുയോജ്യമായതാണെങ്കിൽ മാത്രം മതി,,,അല്ലെങ്കിൽ അമ്മ അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞേക്കണം. ഇനിയും കണ്ണുനീര് കുടിയ്ക്കുവാൻ എനിക്ക് പറ്റില്ല,,, അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു.... അതായിരുന്നു അവൾ ആ ദേവിഅമ്മയെ നോക്കി പ്രാർത്ഥിച്ചത്.. പിന്നീട് കൺമുമ്പിൽ വെച്ച് തന്നെ തിരുമേനി ആ മാല ഭദ്രകാളി അമ്മയെ ചാർത്തുകയും ചെയ്തു. വീണ്ടും മൂന്നുപ്രദക്ഷിണം കൂടിവെച്ച ശേഷം അനന്തനോടൊപ്പം ഗംഗ കോവിലിന്റെ പുറത്തേക്ക് ഇറങ്ങി. അപ്പോളേക്കും ഇത്തിരി പ്രായം ചെന്ന ഒരു സ്ത്രീയവരുടെ അടുത്തേക്ക് നടന്നു വന്നു. പാറിപ്പറന്ന മുടിയിഴകളും, ഇത്തിരി പുറത്തേക്ക് തുറിച്ചു നിൽക്കുന്ന ചുവന്ന മിഴികളും, അല്പം ഉന്തിയ ദന്ത നിരകളും,, അലസമായി വാരിവലിച്ചു കൊടുത്തിരിക്കുന്ന ഒരു പട്ട്ചേലയും ആയിരുന്നു അവരുടേത്.. അവരെ കണ്ടപ്പോൾ ഗംഗയ്ക്ക് ചെറുതായി ഭയം തോന്നി. അനന്തൻ റെ അരികിലേക്ക് ഇത്തിരി നീങ്ങി നിന്നപ്പോൾ അവൻ എന്താണെന്ന് അർത്ഥത്തിൽ ഗംഗയെ നോക്കി. സ്ത്രീയെ കണ്ടുകൊണ്ടാണെന്ന് അനന്തന് ബോധ്യമായി. ഇത് കാളികുട്ടിയമ്മ... ഇവിടെയാണ് ഈ അമ്മയുടെ വാസം...പാവമാ.. പേടിക്കണ്ട... അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഗംഗയോട് പറഞ്ഞു. കയ്യിലിരുന്ന് ചെറിയൊരു മുല്ലപ്പൂ മാല അവർ അനന്തന് കൊടുത്തിട്ട് ഗംഗയെ ചൂണ്ടി അത് ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടു. അവ്യക്തമായ രീതിയിൽ ന്തോ പറഞ്ഞു കൊണ്ട് അവർ പിന്നെയും ഗംഗയെ നോക്കി. അനന്തന് ചെറിയ മടി പോലെ തോന്നി. ഉൻ പൊണ്ടാട്ടി.... അവർ ചോദിച്ചതും അനന്തൻ അല്ലെന്ന് നിഷേധ രൂപേണ തലകുലുക്കി.. പെട്ടെന്ന് അവർ കോവിലിലേക്ക് വിരൽ ചൂണ്ടിയിട്ട് അനന്തനോട് നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ ആംഗ്യത്തിൽ പറയുന്നുണ്ട്. അനന്തനും ഗംഗയും ആകെ വല്ലായ്മയുടെ നിൽക്കുകയാണ്,, വീണ്ടും വീണ്ടും അവർ പൂ ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ അനന്തൻ ഗംഗയുടെ മുടി ചുരുളിലേക്ക് അത് തിരുകി വെച്ചു.. പെട്ടന്ന് അവർ അവിടെ തൂങ്ങിയാടുന്ന മണിയിൽ പിടിച്ച് ഉറക്കെ അതു മുഴക്കി ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവരെ രണ്ടാളെയും അനുഗ്രഹിച്ചുകൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി പോയി തുടരും.
പ്രിയപ്പെട്ടവൾ
2.6K views
15 days ago
❤️‍🔥 The women who destroyed Him ❤️‍🔥 Part 19 ആ രാത്രി... മുംബൈ നഗരം ഉറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ആധിഷയുടെ പെന്റ്ഹൗസിൽ മാത്രം ഒരു മുറിയിൽ വെളിച്ചം അണഞ്ഞിരുന്നില്ല. ദിവസം മുഴുവൻ നടന്ന കോൺക്ലേവിലെ സംഭവങ്ങൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. "രാഘവ് റാവുവിന്റെ മകളാണോ? നിന്റെ അച്ഛൻ അസാധാരണ മനുഷ്യനായിരുന്നു..." ആ വാക്കുകൾ വർഷങ്ങളായി അടച്ചുവെച്ച മുറിവുകൾ വീണ്ടും തുറന്നിരുന്നു. അവൾ പതുക്കെ ബെഡ്റൂമിൽ നിന്ന് സ്റ്റഡി റൂമിലേക്ക് നടന്നു. ആ മുറിയിലേക്ക് അവൾ വളരെ അപൂർവമായേ വരാറുള്ളൂ. അവിടെ ഒരു വലിയ പുസ്തക അലമാരയും, പഴയ മരമേശയും, ഒരു ഇരുമ്പ് ലോക്കറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ ലോക്കറിന്റെ മുന്നിൽ മുട്ടുകുത്തി. വർഷങ്ങളായി സൂക്ഷിച്ചിരുന്ന ഒരു പഴയ താക്കോൽ എടുത്ത് ലോക്കർ തുറന്നു. അതിനുള്ളിൽ വിലപിടിപ്പുള്ള ആഭരണങ്ങളോ രേഖകളോ ഉണ്ടായിരുന്നില്ല. ഒരു പഴയ തവിട്ടുനിറമുള്ള ലെതർ ഡയറി. ചില പഴയ ഫോട്ടോകൾ. ഒരു കമ്പനിയുടെ ഐഡി കാർഡ്. അച്ഛൻ ഉപയോഗിച്ചിരുന്ന പേന. അവൾ വളരെ ശ്രദ്ധയോടെ ആ ഡയറി കൈകളിലെടുത്തു. പൊടിപിടിച്ചിരുന്ന കവർ പതുക്കെ തുടച്ചു. വിരലുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. "അച്ഛാ..." അറിയാതെ ആ വാക്ക് അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു. അവൾ ഡയറി തുറന്നു. ആദ്യ പേജിൽ മനോഹരമായ കൈയക്ഷരത്തിൽ എഴുതിയിരുന്നു. "രാഘവ് റാവു." അതിന് താഴെ... "ഒരു കമ്പനി കെട്ടിപ്പടുക്കുന്നത് എളുപ്പമാണ്... പക്ഷേ വിശ്വാസം കെട്ടിപ്പടുക്കാൻ ഒരു ജീവിതം തന്നെ വേണം." ആധിഷയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അടുത്ത പേജ് മറിച്ചു. അവിടെ അച്ഛന്റെ കുറിപ്പുകൾ. പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള ആശയങ്ങൾ. ജീവനക്കാരുടെ പേരുകൾ. ഓരോരുത്തരുടെയും കുടുംബപ്രശ്നങ്ങൾ വരെ അദ്ദേഹം എഴുതി വച്ചിരുന്നു. അവൾ ചെറുതായി പുഞ്ചിരിച്ചു. "എല്ലാവരെയും സ്വന്തം കുടുംബം പോലെ കണ്ടിരുന്നു..." അവൾ മനസ്സിൽ പറഞ്ഞു. ─── അടുത്ത പേജിൽ ഒരു ചെറിയ കുറിപ്പ്. "ആധിഷ ഇന്ന് ആദ്യമായി ഓഫീസിൽ വന്നു. എല്ലാവരോടും കൈകൊടുത്ത് പരിചയപ്പെട്ടു. ഒരു ദിവസം ഈ കമ്പനി അവളുടെ കൈകളിലായിരിക്കും." അവളുടെ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർത്തുള്ളി ഡയറിയിലേക്ക് വീണു. അവൾ കണ്ണുകൾ അടച്ചു. ഓർമ്മകൾ അവളെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി. ─── ഫ്ലാഷ്ബാക്ക് പതിനാറ് വയസ്സുള്ള ആധിഷ. റാവു ഇൻഡസ്ട്രീസിന്റെ ഹെഡ്ഓഫീസ്. ഓഫീസിലെ ജീവനക്കാർ അവളെ കണ്ടാൽ സ്നേഹത്തോടെ പുഞ്ചിരിക്കും. "ആധിഷ വന്നല്ലോ..." ഒരാൾ പറഞ്ഞു. അച്ഛൻ അവളെ തന്റെ ക്യാബിനിലേക്ക് വിളിച്ചു. "വാ... ഇത് നിന്റെ കസേര ആണ്. " ─── അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. "എന്റെ കസേരയോ?" "അതെ.ഒരു ദിവസം നീ ഇവിടെ ഇരിക്കും. ഈ കമ്പനി നയിക്കും." ആധിഷ പൊട്ടിച്ചിരിച്ചു. "എനിക്ക് ബിസിനസ് ഒന്നും അറിയില്ല." രാഘവ് റാവു അവളുടെ തലയിൽ കൈവച്ചു. "അറിയാം പക്ഷെ... നീ തോൽക്കാൻ പഠിക്കാത്ത ഒരു കുട്ടിയാണ്." അച്ഛന്റെയും മകളുടെയും ചിരി ആ മുറിയിൽ മുഴങ്ങി. പക്ഷേ.. ആ ഓർമ്മ പെട്ടെന്ന് മാറി. അതേ ഓഫീസ്... ജീവനക്കാർ കരയുന്നു. കമ്പനിയുടെ പേര് ബോർഡിൽ നിന്ന് എടുത്തുമാറ്റുന്നു. ബാങ്ക് ഉദ്യോഗസ്ഥർ രേഖകൾ പിടിച്ചെടുക്കുന്നു. അച്ഛൻ കസേരയിൽ ഇരിക്കുന്നു. മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത നിശബ്ദത. "അച്ഛാ... നമുക്ക് എല്ലാം തിരികെ നേടാം." പതിനാറുകാരിയായ ആധിഷ കരഞ്ഞുകൊണ്ട് പറഞ്ഞു. രാഘവ് റാവു അവളുടെ കൈ മുറുകെ പിടിച്ചു. "ഇല്ല മോളേ... എനിക്ക് ഇനി കഴിയില്ല പക്ഷേ... നിനക്ക് കഴിയും... ഒരിക്കലും... ഒരിക്കലും ആരോടും പ്രതികാരം ചെയ്യാൻ ജീവിക്കരുത്. അത് നിന്നെ ദുർബലയാക്കും... എന്റെ സ്വപ്നം... നീ പൂർത്തിയാക്കണം.. ഒരിക്കൽ... റാവു എന്ന പേര് വീണ്ടും ഉയരണം." ആ വാക്കുകൾ പറഞ്ഞ് അദ്ദേഹം അവളെ ചേർത്ത് പിടിച്ചു. ─── ആധിഷ പെട്ടെന്ന് കണ്ണുകൾ തുറന്നു. അവളുടെ കൈ ഇപ്പോഴും ഡയറിയുടെ മുകളിൽ തന്നെയായിരുന്നു. മുറി മുഴുവൻ നിശബ്ദം. പുറത്ത് മഴ പെയ്യുന്നു. അവൾ ഡയറിയുടെ അവസാന പേജ് തുറന്നു. അവിടെ ഒരു വാചകം മാത്രം. "നീ എന്നെക്കാൾ വലിയ നേതാവാകും." ആധിഷയുടെ ചുണ്ടുകൾ വിറച്ചു. "ഞാൻ വാക്ക് പാലിക്കും അച്ഛാ... നിങ്ങളുടെ സ്വപ്നം ഞാൻ പൂർത്തിയാക്കും. റാവു എന്ന പേര് വീണ്ടും ഉയർത്തും." അവൾ ഡയറി നെഞ്ചോട് ചേർത്തുപിടിച്ചു. ആ രാത്രിയിൽ.. ആദ്യമായി... അവൾ കരഞ്ഞു. വർഷങ്ങളായി അടക്കിവെച്ച കണ്ണുനീർ നിശബ്ദമായി ഒഴുകി. She never chased revenge… she only chased the dream her father left in her hands. 🖤 ________ പിറ്റേന്ന് രാവിലെ. ഗവൺമെന്റ് മെഗാ പ്രോജക്ടിന്റെ സൈറ്റ് ഇൻസ്പെക്ഷൻ കഴിഞ്ഞ് എല്ലാവരും പതിയെ മടങ്ങുകയായിരുന്നു. മഴ പെയ്തതിനാൽ വായുവിൽ നല്ല തണുപ്പുണ്ടായിരുന്നു. മിക്ക ഉദ്യോഗസ്ഥരും കാറുകളിൽ കയറി പോയി. കുറച്ച് ജീവനക്കാർ മാത്രം ഫയലുകൾ ക്രമപ്പെടുത്തുകയായിരുന്നു. ആധിഷ ഒരു ഫയൽ അടച്ച് മീരക്ക് കൈമാറി. "ബാക്കി റിപ്പോർട്ടുകൾ വൈകുന്നേരത്തിനുള്ളിൽ റെഡി ആക്കണം." "ശരി മാഡം." മീര തലകുനിച്ചു. ആധിഷ ഒറ്റക്ക് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. അവളുടെ മനസ്സിൽ ഇപ്പോഴും കഴിഞ്ഞ രാത്രിയിലെ അച്ഛന്റെ ഡയറിയായിരുന്നു. ഓരോ പേജും... ഓരോ വാക്കും... ഇപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൾ കാറിന്റെ വാതിൽ തുറക്കാൻ പോകുമ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്. "ആധിഷ." അവൾ പതുക്കെ തിരിഞ്ഞു. വിഹാൻ. കുറച്ച് അകലെ നിൽക്കുകയായിരുന്നു. മുഖത്ത് പതിവ് ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ... ഇന്ന് അവന്റെ കണ്ണുകളിൽ മറ്റെന്തോ ഉണ്ടായിരുന്നു. "ഒരു മിനിറ്റ് സംസാരിക്കാമോ?" ആധിഷ വാച്ചിലേക്ക് നോക്കി. "അഞ്ച് മിനിറ്റ് അതിൽ കൂടുതൽ എനിക്ക് സമയമില്ല." വിഹാൻ ചെറുതായി തലകുലുക്കി. "മതി." രണ്ടുപേരും പാർക്കിംഗിന്റെ ഒരു മൂലയിലേക്ക് നടന്നു. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കുറച്ച് നിമിഷങ്ങൾ... ഇരുവരും ഒന്നും പറഞ്ഞില്ല. ആ നിശബ്ദത ആദ്യം ഭേദിച്ചത് വിഹാനായിരുന്നു. "ഇന്നലത്തെ കോൺക്ലേവിൽ... ആ ബിസിനസുകാരൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു." ആധിഷയുടെ മുഖം പതിയെ ഗൗരവമായി. "അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല." "അറിയാം." വിഹാൻ ശാന്തമായി പറഞ്ഞു. "പക്ഷേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്." ആധിഷ ഒന്നും പറഞ്ഞില്ല. വിഹാൻ ഒരു നിമിഷം ശ്വാസം വിട്ടു. അവന്റെ ജീവിതത്തിൽ ആദ്യമായാണ്... ഒരു വാക്ക് പറയാൻ ഇത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. "ഞാൻ..." അവൻ വീണ്ടും നിർത്തി. " എനിക്ക് നിന്റെ അച്ഛനെ വ്യക്തിപരമായി അറിയില്ല. ആ സംഭവങ്ങൾ നടന്നപ്പോൾ... ആ തീരുമാനങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല." ആധിഷ അവനെ ശ്രദ്ധയോടെ നോക്കി. "എങ്കിലും..." വിഹാൻ പതുക്കെ പറഞ്ഞു. "ചില തെറ്റുകൾ നമ്മൾ ചെയ്തില്ലെങ്കിലും..." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. "അതിന്റെ ഭാരം നമ്മൾ വഹിക്കേണ്ടി വരും." ആ വാക്കുകൾ കേട്ട് ആധിഷയുടെ മുഖത്ത് ആശയക്കുഴപ്പം നിറഞ്ഞു. "എന്താണ് ഉദ്ദേശിക്കുന്നത്?" വിഹാൻ ചചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "ഒന്നുമില്ല. ഒരു ചിന്ത മാത്രം." "അല്ല." ആധിഷ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "നീ എന്തോ പറയാൻ ശ്രമിക്കുന്നു. പക്ഷേ പകുതിയിൽ നിർത്തുകയാണ് എന്തിനാണ്?" വിഹാന് മറുപടി പറയാനായില്ല അവൻ പറയാൻ ആഗ്രഹിച്ച സത്യം... ഇപ്പോഴും സമയമായിരുന്നില്ല അത് പറയാൻ. ദേവ് കുടുംബത്തിന്റെ ഒരു പഴയ ബിസിനസ് തീരുമാനം... റാവു ഇൻഡസ്ട്രീസിന്റെ തകർച്ചയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അവൻ അറിഞ്ഞിരുന്നു. പക്ഷേ... സമ്പൂർണ സത്യം ഇനിയും അവന്റെ കൈയിലുണ്ടായിരുന്നില്ല. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ അവളെ വീണ്ടും വേദനിപ്പിക്കാൻ അവൻ ആഗ്രഹിച്ചില്ല. "എനിക്ക്... നിന്നോട് ഒരു മാപ്പ് പറയണമെന്നുണ്ടായിരുന്നു." വിഹാൻ ഒടുവിൽ പറഞ്ഞു. ആധിഷയുടെ പുരികം ചുളിഞ്ഞു. "മാപ്പോ? എന്തിനാണ്?" "എനിക്ക് അറിയില്ല പക്ഷേ... എന്റെ കുടുംബത്തിന്റെ പേരുമായി ബന്ധപ്പെട്ട്... നിന്റെ കുടുംബത്തിന് വേദനയുണ്ടായിട്ടുണ്ടെങ്കിൽ... അതിൽ എനിക്ക് ഖേദമുണ്ട്." ആധിഷ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. കാറ്റ് പതുക്കെ വീശി. മഴയുടെ മണം വായുവിൽ നിറഞ്ഞു. "വിഹാൻ..." അവൾ ആദ്യമായി അവന്റെ പേര് വിളിച്ചു. "നീ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്... എന്തിനാണ് മാപ്പ് പറയുന്നത്?" വിഹാൻ അവളെ നോക്കി. "കാരണം...ചില ബന്ധങ്ങൾ... രക്തത്തേക്കാൾ വലിയ ഉത്തരവാദിത്തങ്ങൾ കൊണ്ടുവരും." ആധിഷയ്ക്ക് ഒന്നും മനസ്സിലായില്ല. "എനിക്ക് നിന്റെ വാക്കുകളുടെ അർത്ഥം മനസ്സിലാകുന്നില്ല." "ഒരുപക്ഷേ..." വിഹാൻ പതുക്കെ പറഞ്ഞു. "ഒരു ദിവസം മനസ്സിലാകും." അത്ര പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു. ആധിഷ അവിടെത്തന്നെ നിന്നു. അവളുടെ മനസ്സിൽ നൂറുകണക്കിന് ചോദ്യങ്ങൾ ഉയർന്നു. 'അവൻ എന്താണ് മറക്കുന്നത്...? എന്തുകൊണ്ടാണ് ഇന്ന് ഇങ്ങനെ സംസാരിച്ചത്...? ദേവ് കുടുംബവും... എന്റെ കുടുംബവും... എനിക്ക് അറിയാത്ത എന്ത് സത്യമാണ് ഉള്ളത്...?' വിഹാൻ ദൂരേക്ക് നടന്നുപോകുന്നത് അവൾ നോക്കി. ഇന്നുവരെ... അവൾ വിഹാൻ ദേവിനെ ഒരു എതിരാളിയായി മാത്രമാണ് കണ്ടിരുന്നത്. പക്ഷേ... ഇന്ന്... അവൻ പറഞ്ഞ ആ മാപ്പ്... അവളുടെ മനസ്സിൽ ഒരു പുതിയ വാതിൽ തുറന്നിരുന്നു. ഉത്തരങ്ങളില്ലാത്ത... പക്ഷേ അവഗണിക്കാൻ കഴിയാത്ത... ഒരു വലിയ രഹസ്യത്തിലേക്കുള്ള വാതിൽ. To Be Continued... 🖤 #📔 കഥ #📙 നോവൽ #നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം