𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
4K views • 28 days ago
#📙 നോവൽ ഏട്ടനെ വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ല അച്ഛാ. എന്നെ നിർബന്ധിക്കരുത്... ആഗ്രഹിച്ചതോ കിട്ടിയില്ല... അതിനിടയിൽ ഇത് കൂടെ താങ്ങാൻ എന്നെ കൊണ്ടാവില്ല."
വേണി ഉറക്കെ കരഞ്ഞു പോയി.
"മോളേ... ഇത് നമ്മുടെ അഭിമാന പ്രശ്നമാണ്. ഇന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നിന്റെ കല്യാണം നടക്കണം. ഇല്ലെങ്കി നീ പിന്നെ ഈ അച്ഛനെ ജീവനോടെ കാണില്ല. നിന്റെ ഇഷ്ടം നടക്കട്ടെ എന്ന് കരുതിയാണ് താല്പര്യം ഇല്ലാതിരുന്നിട്ടും ഈ ചതിയന് നിന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ ഞാൻ സമ്മതിച്ചത്.
എന്നിട്ട് അവസാന നിമിഷം നിനക്ക് മേൽ ഏറ്റവും വൃത്തികെട്ട ആരോപണം ഉന്നയിച്ചിട്ടാണ് ഇവൻ നിന്റെ കൂട്ടുകാരിയെ താലി കെട്ടിയിരിക്കുന്നത്. അതിനുള്ള മറുപടി ഇവന് ഞാൻ കൊടുക്കുന്നുണ്ട്. അതെല്ലാം ഈ മണ്ഡപത്തിന് പുറത്ത് വച്ച് തീർക്കാനാ ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെ വച്ചൊരു സീൻ ഉണ്ടാക്കിയിട്ട് നമ്മൾ മാത്രം അറിഞ്ഞൊരു പ്രശ്നം നാട്ടുകാരെ കൂടെ അറിയിക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് നിന്റെ കല്യാണവും ഇപ്പോൾ ഇവിടെ വച്ച് തന്നെ നടക്കും."
വാസുദേവൻ തീരുമാനം എടുത്ത പോലെ പറഞ്ഞു.
"അമ്മാവാ... ഇത്രയ്ക്ക് വേണോ. വേണിയെ അവളുടെ ഇഷ്ടത്തിന് വിട്ടേക്ക്."
കിഷോർ വേദനയോടെ അദ്ദേഹത്തെ നോക്കി.
"ഇത് നമ്മുടെ അഭിമാന പ്രശ്നമാണ് മോനേ. നിനക്ക് കുട്ടിക്കാലം മുതലേ ഇവളെ ഇഷ്ടമുള്ളതല്ലേ. നിന്റെ കൈയ്യിൽ എന്റെ മോൾ സുരക്ഷിതയായിരിക്കും. ഇവനുമായി ഒരു ബന്ധത്തിനും പോകാതെ കൊറച്ചു നിർബന്ധിച്ചിട്ട് ആണെങ്കിലും നിനക്ക് മാത്രമേ വേണിയെ കെട്ടിച്ചു നൽകു എന്ന് തറപ്പിച്ചു പറയണമായിരുന്നു. എങ്കിൽ ഇന്ന് വേണിക്കും നമുക്കും ഇവിടെ ഇങ്ങനെ നാണംകെട്ട് നിൽക്കേണ്ടി വരില്ലായിരുന്നു."
വാസുദേവൻ നെഞ്ച് തിരുമ്മി.
"വേണിയെ എനിക്ക് അന്നും ഇന്നും ഇഷ്ടം തന്നെയാണ് അമ്മാവാ. പക്ഷേ അവളുടെ സമ്മതം ഇല്ലാതെ ഞാൻ വേണിയെ താലി കെട്ടില്ല."
തന്നെ ആരും സംശയിക്കരുതെന്ന് കരുതിയാണ് കിഷോർ അങ്ങനെ പറഞ്ഞത്.
അവന്റെ അഭിനയമൊക്കെ കണ്ട് ശ്രീഹരി പുച്ഛത്തോടെ ചിരിച്ചു.
"വേണി... മോളേ... നിന്നെ മോശമായി ഞങ്ങൾക്ക് മുന്നിൽ ചിത്രീകരിച്ച് മറ്റൊരുത്തിയെ കെട്ടിയ ഈ ചതിയന് വേണ്ടി പൂങ്കണ്ണീർ ഒഴുക്കി ജീവിതകാലം മൊത്തം ഇരിക്കാനാണോ നിന്റെ ഉദ്ദേശം. അങ്ങനെ ആണെങ്കിൽ ഈ അച്ഛനെ മോൾ മറന്നേക്ക്.
എന്നെ ജീവനോടെ കാണണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ മാത്രം നീ കിഷോറിനെ വിവാഹം കഴിക്കാൻ സമ്മതിക്കണം."
വാസുദേവൻ മകളെ നോക്കി.
"എന്റെ ജീവിതം മൊത്തം തകർന്ന് ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു നിൽക്കുകയാണ് ഞാൻ. ആത്മ. ഹത്യാ ചെയ്യാനുള്ള ധൈര്യം ഇല്ലാത്ത കൊണ്ട് മാത്രം ആണ് ഇതെല്ലാം കണ്ടും കേട്ടും മനസ്സ് തകർന്ന് എനിക്കിങ്ങനെ നിൽക്കേണ്ടി വരുന്നത്. അല്ലെങ്കിലും ഇനി ഞാൻ ചാകുന്നതും ജീവിച്ചിരിക്കുന്നതുമൊക്കെ ഒരു പോലെയാ. അതുകൊണ്ട് അച്ഛന്റെ ഇഷ്ടമെങ്കിലും നടക്കട്ടെ."
ദുർബലമായ സ്വരത്തിൽ വേണി പറഞ്ഞു.
അവളുടെ മറുപടി കേട്ടതും കിഷോറിന്റെ ഹൃദയം സന്തോഷം കൊണ്ട് കുതിച്ചു ചാടി. വളരെ പണിപ്പെട്ടാണ് അവൻ തന്റെ ഉള്ളിലെ സന്തോഷം മുഖത്ത് കാണിക്കാതെ നിന്നത്.
"കിഷോറേ... നീ ആവശ്യപ്പെട്ടത് പോലെ വേണിയുടെ സമ്മതം കിട്ടിക്കഴിഞ്ഞു. ഇനി താലി കെട്ടിക്കോ. ഒരു മിനിറ്റ് കൂടിയേ ഉള്ളു മുഹൂർത്തം." വാസുദേവൻ തിടുക്കം കൂട്ടി.
കിഷോർ തലയാട്ടി സമ്മതം പറഞ്ഞു.
നിമിഷങ്ങൾക്കകം കതിർ മണ്ഡപത്തിൽ കിഷോറും വേണിയും ഇരുന്നു.
നേരത്തെ ശ്രീഹരിക്ക് വേണിയെ അണിയിക്കാൻ നൽകിയ താലി വാസുദേവൻ തന്നെ കിഷോറിനെ ഏല്പിച്ചു. അവനത് കൈനീട്ടി വാങ്ങി.
അങ്ങനെ നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ കിഷോർ വേണിയെ താലി കെട്ടി. കിഷോർ താലി കെട്ടുമ്പോൾ വേണി മിഴികൾ ഇറുക്കി അടച്ചു കളഞ്ഞു. ശ്രീഹരിക്ക് പകരം മറ്റൊരാൾ ആ സ്ഥാനത്തിരുന്ന് താലി കെട്ടുന്നത് അവൾക്ക് ചിന്തിക്കാൻ കൂടി കഴിയാത്തതായിരുന്നു. അത് കാണാനുള്ള ശക്തി സത്യത്തിൽ വേണിക്ക് ഉണ്ടായിരുന്നില്ല.
താലികെട്ട് കഴിഞ്ഞതും കിഷോർ ഒരു നുള്ള് കുങ്കുമം താലത്തിൽ നിന്നും മോതിര വിരലിൽ തൊട്ടെടുത്ത് വേണിയുടെ സീമന്ത രേഖയിൽ ചാർത്തി.
അതിനുശേഷം വാസുദേവൻ വേണിയുടെ വലം കൈ കിഷോറിന്റെ വലം കയ്യോട് ചേർത്ത് വച്ച് കന്യാദാനം നടത്തി. അത് കഴിഞ്ഞപ്പോൾ കിഷോറിന്റെ കൈപിടിച്ച് കൊണ്ട് വേണി അവർ ഇരുവരും 7 തവണ ഹോമകുണ്ഡം വലം വച്ച് വന്നു.
ചടങ്ങുകൾ കഴിഞ്ഞതും വാസുദേവൻ പിന്തിരിഞ്ഞു ശ്രീഹരിയും കരണം നോക്കി ഒരെണ്ണം കൊടുത്തു. പെട്ടെന്നായത് കൊണ്ട് ശ്രീഹരിക്ക് തടുക്കാനും കഴിഞ്ഞില്ല. അവൻ നിലതെറ്റി വീഴാനായി പോയി.
"അയ്യോ മോനേ..." ശ്രീഹരിയുടെ അമ്മ നെഞ്ചിൽ കൈ വച്ച് കൊണ്ട് അവനെ വീഴാതെ താങ്ങി പിടിച്ചു.
വാസുദേവൻ ഉടനെ തന്നെ ശ്രീഹരിക്ക് അടുത്ത അടി നൽകാൻ തുനിഞ്ഞു. വിനീതും ഒപ്പം ചേർന്ന് അവനെ തല്ലാൻ തയ്യാറായി വന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വേണി നിലത്തേക്ക് കുഴഞ്ഞു വീണത്. എന്നാൽ അവൾ ശിരസ്സിടിച്ചു താഴെ വീഴും മുൻപേ കിഷോറിന്റെ കൈകൾ വേണിയെ താങ്ങി.
ഈയൊരു നിമിഷം അവൻ മുൻപേ പ്രതീക്ഷിച്ചതായിരുന്നു. അതുകൊണ്ടാണ് അവൾ വീഴുമ്പോഴേക്കും പിടിക്കാൻ അവന് കഴിഞ്ഞത്.
കിഷോറിന്റെ നെഞ്ചോട് ചേർന്ന് ബോധമറ്റ് വേണി കിടന്നു.
"അമ്മാവാ... വിനീതേട്ട... ശ്രീഹരിയോടുള്ള പ്രതികാരമൊക്കെ നമുക്ക് പിന്നെയാവാം. നമുക്ക് ഇപ്പോൾ തന്നെ വേണിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം."
കിഷോർ രംഗം കൂടുതൽ വഷളാവാതിരിക്കാൻ ശ്രദ്ധിച്ചു.
വേണി വീണത് കണ്ടതോടെ വിനീതും വാസുദേവനും അങ്ങോട്ട് ശ്രദ്ധ തിരിച്ചു.
ഇതിനിടെ അതോ വെള്ളം കൊണ്ട് കൊടുത്തു. പക്ഷേ വെള്ളം മുഖത്ത് തളിച്ചിട്ടും വേണിക്ക് ബോധം തെളിഞ്ഞില്ല.
"വിനീതേട്ട... വേഗം വണ്ടി ഇറക്ക്. നമുക്ക് ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാം. വേണിക്ക് പ്രെഷർ കുറഞ്ഞു കാണും."
കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ വേണിയെ കൈകളിൽ കോരി എടുത്തു കൊണ്ട് കിഷോർ പുറത്തേക്കോടി.
ഈ കാഴ്ചകളൊക്കെ കണ്ട് നിർവികരതയോടെ നിൽക്കുകയായിരുന്നു. പക്ഷേ വാടികരിഞ്ഞ റോസാ പൂ പോലെ ബോധമറ്റ് കിഷോറിന്റെ നെഞ്ചിൽ കിടക്കുന്നവളെ കണ്ടപ്പോൾ അവന്റെ ഹൃദയമൊന്ന് പിടഞ്ഞിരുന്നു. എന്നാൽ ആ നിമിഷം അവൾ തന്നോട് ചെയ്ത ചതി ഓർത്തപ്പോൾ ശ്രീഹരിക്ക് വേണിയോട് ഒരിറ്റ് സഹതാപവും തോന്നിയില്ല.
"ഇനിയിപ്പോ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമ്മൾ എന്തിനാ ഇവിടെ നിൽക്കുന്നെ. നമുക്ക് വീട്ടിലേക്ക് പോകാം."
ശ്രീഹരി തന്റെ അമ്മയെയും അനിയത്തിമാരെയും മീരയുടെ അച്ഛനെയും അമ്മയെയും കൂട്ടി മീരയുടെ കൈപിടിച്ച് പുറത്തേക്ക് നനടന്നു.
അവരെ അവിടെ തടഞ്ഞു വയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല.
കാരണം വേണിക്കൊപ്പം അവളുടെ ഏട്ടൻ വിനീതും അച്ഛനും അമ്മയും ഒക്കെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു.
വേണിയെ കുറിച് ശ്രീഹരി പറഞ്ഞ കാര്യങ്ങൾ ആകെ കേട്ടത് ശ്രീഹരിയുടെയും വേണിയുടെയും വീട്ടുകാർ മാത്രമാണ്. അതുകൊണ്ട് മറ്റാർക്കും പെട്ടെന്നുള്ള ഈ കോലാഹലങ്ങളുടെ യഥാർത്ഥ കാരണം അറിയാൻ കഴിഞ്ഞില്ല.
തുടരും
68 likes
6 comments • 50 shares