𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1.8K views
23 hours ago
#📙 നോവൽ .... ഒരു കാൾ ഉണ്ട്.... കോൺഫറൻസ് റൂമിന്റെ ചില്ലു വാതിൽ മെല്ലെ തുറന്നു കൊണ്ട് നടക്ഷ അകത്തേക്ക് കയറി ശേഷം അഗ്നിദേവിന്റെ അടുത്തേക്ക് വന്ന് അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.... അവന് മുൻപിലെ ഓവൽ ഷേപ്പ് ഉള്ള ടേബിളിൽ മറ്റു കമ്പനി റിപ്രെസെന്ററ്റീവ്സ് ഉണ്ട്...അവിടെ അർജന്റ് ആയൊരു മീറ്റിംഗ് നടക്കുകയായിരുന്നു ആ സമയം ''നടക്ഷ.... ആരായാലും തിരിച്ചു കോൺടാക്ട് ചെയ്യാം എന്ന് പറയു. " "സാർ... നന്ദയുടെ കോളേജിൽ നിന്നാണ്.." അവനിപ്പോൾ ഏകദേശം കാര്യം മനസിലായി.... അവൻ ചൂണ്ടു വിരൽ കൊണ്ട് നെറ്റിയിൽ ഒന്ന് പോറി... കുറച്ചു സമയം ഒന്ന് കണ്ണടച്ചിരുന്നു.. "അഗ്നിദേവ്.... ഈസ്‌ ദയർ എനി പ്രോബ്ലം....??" അവന്റെ അത്ര പന്തിയല്ലാത്ത ആ ഇരുപ്പും ഭവവും കണ്ടതും മുൻപിൽ ഇരുന്ന റിപ്രെസെന്ററ്റീവ്സിൽ ഒരാൾ ചോദിച്ചു "ഹേയ് നതിങ്...." അവൻ മുഖത്ത് പരമാവധി സ്വഭാവികത വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു പിന്നാവാൻ നേരെ നടക്ഷക്ക് നേരെ തിരിഞ്ഞു. "പ്രിൻസിപ്പൽ നോട്‌ പറയു വിതിൻ വൺ ഹൗർ ഞാൻ അവിടെ എത്താം എന്ന്...." "ഓക്കേ സാർ..." വന്നത് പോലെ ഫോണുമായി നടക്ഷ മടങ്ങി.... മീറ്റിംഗ് സാധാരണ പോലെ കണ്ടിന്യൂ ചെയ്തു... അത് അവസാനിച്ചതും ഉച്ചയായിരുന്നു... അവൻ നേരെ വണ്ടി എടുത്ത് കൊണ്ട് കോളേജിലേക്ക് പോയി അവിടെയാണ് അളകനന്ദ പഠിക്കുന്നത്... അളകനന്ദ മാത്രമല്ല അമ്പലപ്പാട്ട് വീട്ടിലെ ആരോഹിയും ജീവനും എല്ലാവരും പഠിക്കുന്നത് അവിടെയാണ്. അഗ്നി ഒറ്റക്കാണ് കോളേജിലേക്ക് പോയത്.... ലഞ്ച് ബ്രേക്ക്‌ ന്റെ സമയം ആയതിനാൽ കുട്ടികൾ പലരും അവിടവിടായി വട്ടം ചുറ്റി നടക്കുന്നുണ്ട്. അതിന്റെ ഇടയിലൂടെയാണ് അവന്റെ ബ്ലാക്ക് ബിഎംഡബ്ല്യൂ ഒരിരമ്പലോടെ കാർ പാർക്കിങ്ങിലേക്ക് ചെന്ന് നിൽക്കുന്നത്... കാറിൽ നിന്നിറങ്ങി ഓഫീസറും ലക്ഷ്യമാക്കി നടക്കുന്നവനെ അവിടെ നിൽക്കുന്ന ഓരോ പെൺകുട്ടികളും കണ്ണ് എടുക്കാതെ നോക്കുന്നുണ്ടായിരുന്നു എന്നാൽ അവൻ ആണെങ്കിലും ചുറ്റുപാടുമുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ ധൃതിയിൽ നടക്കുകയായിരുന്നു. ഇടക്കിടെ അവന്റെ കണ്ണുകൾ വാച്ചിലേക്ക് നീളുന്നുണ്ടായിരുന്നു.... മുഖത്തെ അമർഷം പരമാവധി കുറച്ചു കൊണ്ട് അഗ്നി പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് കയറിയെങ്കിലും അവിടുത്തെ ഗ്ലാസ്‌ വാളിൽ ചാരി യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന മൂന്നെണ്ണത്തിനെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു. "ഹാ... മിസ്റ്റർ അഗ്നി ദേവ്..... ഞാൻ എന്തിനാണ് വിളിപ്പിച്ചതെന്ന് മനസ്സിലായോ..?? നിങ്ങൾ ഈ കുട്ടികളെ എന്തിനാണ് ഇങ്ങോട്ട് പറഞ്ഞയക്കുന്നത്...?" അഗ്നി മുഖം ചുളിച് അയാളെ നോക്കി... "പഠിക്കാൻ തന്നെ വരുന്നതാണോ ഇവർ. ഇത്രയും നാൾ കൂടെ പഠിക്കുന്ന കുട്ടികൾക്ക് നേരെ ആയിരുന്നു പ്രശ്നങ്ങൾ.... എന്നാൽ ഇത്തവണ അത് അദ്ധ്യാപകന് നേരെ ആയിരുന്നു. ഇതിൽ നിങ്ങൾക്ക് എന്ത് അസ്‌പ്ലൈനേഷൻ ആണ് തരാൻ ഉള്ളത്....??" പ്രിൻസിപ്പൽ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. മറുഭാഗത്തു ഒരു അദ്ധ്യാപകൻ നിൽക്കുന്നുണ്ട്. അഗ്നി ഒന്ന് നോക്കിയപ്പോൾ അത്ര തെളിച്ചം ഇല്ലാത്തത് എങ്കിലും ഒരു പുഞ്ചിരി കൊടുക്കാൻ ശ്രമിച്ചു അയാൾ... "സാർ ഇപ്പോഴും ഇവരുണ്ടാക്കിയ പ്രശ്നം എന്താണെന്ന് പൂർണ്ണമായി പറഞ്ഞില്ലല്ലോ...??". "ഞാൻ പറയാം ദേവേട്ടാ...." പ്രിൻസിപ്പൽ നെ മറികടന്നു കൊണ്ട് അളകനന്ദ സംസാരിച്ചു തുടങ്ങി "അളകനന്ദ" ഒരു അലറൽ പോലെ പ്രിൻസിപ്പൽ ന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. അഗ്നി വന്നിട്ട് നന്തയെ ഒന്ന് കൂർപ്പിച്ചു നോക്കി....അവന്റെ ദേഷ്യം ആ മുഖത്ത് പ്രതിഭലിച്ചു നിന്നു. അത് മനസിലായതും അവൾ മുഖം കുനിച്ചു നിന്നു... "അഗ്നിദേവ് ഈ നിൽക്കുന്നത് ശ്രീരാഗ് ഇവിടുത്തെ ലൈബ്രറേറിയൻ ആണ്. ഇന്ന് ഉച്ചക്ക് ഇവർ മൂന്നുപേരും കൂടി ലൈബ്രറിയിൽ ബുക്ക്‌ എടുക്കാൻ പോയി ശേഷം അതിനിടയിൽ സംഭവിച്ചത് എന്താണെന്ന് ഇരു കൂട്ടരും പറയുന്നില്ല. പക്ഷേ ഈ നിൽക്കുന്ന അളകനന്ദ ശ്രീരാഗ് സാറിനെ തല്ലുന്നത് അവിടെ ഉണ്ടായിരുന്ന എല്ലാ കുട്ടികളും കണ്ടു. ഇത്ര നാളും ഞാൻ ഇവർ മൂന്നു പേരും ചേർന്നു ഉണ്ടാക്കിയ ഒരു പ്രശ്നത്തിനും ആക്ഷൻ എടുക്കാത്തത് അളകനന്ദ ഒരു ബ്രില്ലിന്റ് സ്റ്റുഡന്റ് ആയതു കൊണ്ടും കോളേജിന്റെ റാങ്ക് പ്രതീക്ഷ ആയതു കൊണ്ടും... പിന്നെ ഞാൻ പറയണ്ടല്ലോ നിങ്ങൾ ഇടക്കിടെ തരുന്ന ഡോണഷൻസ്.... പക്ഷേ ഈ തവണ ഞാൻ ഇതൊന്നും മുഖ വിലക്കെടുക്കാൻ പോകുന്നില്ല.... ഞാനും ഒരു അദ്ധ്യാപകൻ ആണ്.... പണക്കൊഴുപ്പിന്റെ പേരിൽ നാളെ ഇവരുടെ കൈ എനിക്ക് നേരെ നീളില്ലന്ന് ആരു കണ്ടു... അത് കൊണ്ട് എനിക്ക് എന്തായാലും ആക്ഷൻ എടുത്തേ പറ്റു. മൂന്നു പേർക്കും സസ്പെന്ഷൻ വരുന്ന 15 ദിവസത്തേക്ക്. സൊ അതൊന്നു ഇൻഫോം ചെയ്യാൻ കൂടിയാണ് ഞാൻ അഗ്നിദേവിനെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് നിങ്ങളുടെ തിരക്കൊക്കെ എനിക്ക് അറിയാം.... പക്ഷേ എന്ത് ചെയ്യാനാ ഇതുപോലെ തല തെറിച്ച കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നവർക്കാണ് ബുദ്ധിമുട്ട്....." പ്രിൻസിപ്പൽ അത്രയും പറഞ്ഞു നിർത്തിയതും അഗ്നിയുടെ മിഴികൾ അവർ മൂന്നു പേർക്കും നേരെ തിരിഞ്ഞു "ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോ....??!" അഗ്നിയുടെ നോട്ടം നന്ദയുടെയും ആരോഹിയുടെയും ജീവന്റെയും നേർക്ക് ആയിരുന്നു... ആരോഹിയും ജീവനും നന്തയെ നോക്കുന്നുണ്ട് ''ഇല്ല ഒന്നും പറയാൻ ഇല്ല..... വി ആർ റിയലി സോറി. " അൽപ്പം കടുത്ത സ്വരത്തിൽ നന്ദാ പറഞ്ഞു "ഇനി സാറിന് എന്തേലും പറയാൻ ഉണ്ടോ...??" അഗ്നിയുടെ നോട്ടം ശ്രീരാഗ് സാറിന് നേർക്ക് നീണ്ടു.. ഭാഗം 2 ഇനി സാറിന് എന്തേലും പറയാൻ ഉണ്ടോ...??" അഗ്നിയുടെ നോട്ടം ശ്രീരാഗ് സാറിന് നേർക്ക് നീണ്ടു "കുട്ടികൾ തിരിച്ചു കൊണ്ടു വന്ന് ചില ബുക്സ് റക്കിൽ തിരികെ വെക്കാൻ ഞാൻ പോയപ്പോൾ ഈ ജീവനും അളകനന്ദയും കൂടി ലൈബ്രറിയുടെ ഒരു കോർണറിൽ... തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ഞാൻ കൃത്യമായി കണ്ടില്ലാ.... പക്ഷേ അത്ര നല്ലതല്ലായിരുന്നു അവരുടെയാ നിൽപ്പ്.... ഞാൻ അത് ചോദ്യം ചെയ്തതും അളകനന്ദ എന്നേ കൈയുയർത്തി തല്ലുകയായിരുന്നു അതാണ് ശെരിക്കും സംഭവിച്ചത്." "ദേവേട്ടാ.... ഇയാൾ പറയുന്നത്...." അളകാനന്ദ അത്രയും പറഞ്ഞു വന്നപ്പോൾ തന്നെ ദേവൻ കൈയുയർത്തി അവളെ തടഞ്ഞു. "ഞാൻ ആദ്യം തന്നെ ചോദിച്ചിരുന്നു നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോന്ന്....?? അപ്പോൾ ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്....." ദേവൻ അവർ മൂവർക്കും നേരെ നോക്കിയതും ഒന്നും പറയാൻ കഴിയാത്തതു പോലെ അവർ തല കുനിച്ചു.... നന്ദയുടെ അധരങ്ങൾ വിറച്ചു പോയി.... കണ്ണിൽ നിന്ന് അറിയാതെ ഒരു തുള്ളി കവിളിലേക്ക് ഇറങ്ങി.... ആരും കാണാതെ നന്ദാ അത് തുടച്ചു മാറ്റി. "ലൈബ്രറിയിൽ സിസിടിവി ഇല്ലേ...??" പ്രിൻസിപ്പൽ നോടായി അഗ്നി അത് ചോദിച്ചത് "ഉണ്ട്..." ''നിങ്ങൾ അത് ചെക്ക് ചെയ്തോ...? " "ചെയ്തു... എന്തോ ടെക്നിക്കൽ എറർ ആണെന്ന് തോന്നുന്നു... ഇവർ ലൈബ്രറിയിലേക്ക് കയറുന്നതിനു തൊട്ട് മുൻപുള്ള വിശ്വൽസ് വരെ ഉണ്ട്... പിന്നീട് ഗ്രേൻസ് ആണ് സ്‌ക്രീനിൽ കാണുന്നത്..." മറുപടിയായി അഗ്നിയിൽ നിന്നൊരു മൂളൽ ഉയർന്നു. "വിതിൻ 10 മിനുട്സിൽ സസ്പെന്ഷൻ ലെറ്റർ നിങ്ങളുടെ കൈയിൽ കിട്ടും അതിനു ശേഷം മൂന്ന് എണ്ണത്തിനെയും ഈ കോമ്പൗണ്ട് ൽ കണ്ടു പോകരുത്. അണ്ടർസ്റ്റാൻഡ്....??" മറുപടിയായി ഒന്ന് മൂളി കൊണ്ട് അവർ മൂന്നു പേരും പ്രിൻസിപ്പൽ റൂമിനു പുറത്തേക്ക് ഇറങ്ങി. പരസ്പരം ഒന്നും മിണ്ടാതെ നിൽക്കുവാണ് അവർ മൂന്നു പേരും അതിന്റെ പ്രധാന കാരണം അഗ്നി കൂടെ ഉള്ളതാണ്... "ഇങ്ങേർ എന്താണ് പോകാതെ ഇവിടെ തന്നെ നിൽക്കുന്നത്...??" ശബ്ദം അൽപ്പം താഴ്ത്തി ആരോഹിയുടെ ചെവിയിലായി നന്ദാ അത് ചോദിച്ച നേരം ജീവൻ അവളുടെ കാലിൽ മെല്ല ചവിട്ടി.... നന്ദക്ക് അത് അൽപ്പം വേദനിച്ചു "ആഹ്... എന്താടാ...." അവളുടെ ശബ്ദം അൽപ്പം ഉയർന്നു പോയിരുന്നു. അവൻ കണ്ണ് കൊണ്ട് അഗ്നിയെ കാണിച്ചു കൊടുത്തു... അഗ്നിയുടെ നോട്ടം ഇപ്പോഴും നന്ദയുടെ നേർക്ക് ആണ് "ദേവേട്ടൻ വേണമെങ്കിൽ ഓഫീസിൽ പൊയ്ക്കോളൂ... ഞങ്ങൾ വീട്ടിലേക്ക് പൊക്കോളാം..." ആവശ്യത്തിൽ അധികം വിനയം മുഖത്ത് വരുത്തി നന്ദാ പറഞ്ഞിട്ടും അവന്റെ മിഴികൾ നന്ദയിൽ നിന്ന് തെല്ലിട മാറിയില്ല.... അവന്റെ ആ നോട്ടം കൂടുതൽ നേരിടാനാകാതെ അവൾ ദൃഷ്ടി മറ്റെങ്ങോ പായിച്ചു. ഭാഗം 3 അപ്പോഴേക്കും അവർ വീണ്ടും പ്രിൻസിപ്പൽ റൂമിനകത്തേക്ക് വിളിപ്പിക്കപ്പെട്ടു അവർ മൂവർക്കുമായി സസ്പെന്ഷൻ ഓർഡർ കൊടുത്തു പ്രിൻസിപ്പൽ. "പത്തു മിനിറ്റ് ഞാൻ വെയിറ്റ് ചെയ്യും അതിനുള്ളിൽ വന്നിരിക്കണം" അഗ്നി പറയുന്നത് അവർ മൂന്നു പേരും കേൾക്കുന്നുണ്ടെങ്കിലും അവൻ പറയുന്നത് നന്ദയോടാണ്. അതിനു അത്ര ശ്രദ്ധ കൊടുക്കാത്തത് പോലെ നന്ദാ നിന്നു "ആരോഹി ജീവൻ.... നിങ്ങൾ എങ്ങനെയാ വന്നത്...??" "ഞങ്ങൾ മൂന്നു പേരും ജീവന്റെ ബൈക്കിൽ..... " പെട്ടന്നുള്ള അഗ്നിയുടെ ചോദ്യം ആയിരുന്നതിനാൽ മറുതൊന്നും ആലോചിക്കാതെ അവനോടുള്ള പേടി കൊണ്ട് എടുത്ത് ചാടി ഒരു മറുപടി പറഞ്ഞത് ആരോഹിയായിരുന്നു. "ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് ബൈക്കിൽ മൂന്ന് പേരും കൂടി കോളേജിൽ പോകരുതെന്ന്...." അഗ്നിയുടെ ആ മറുപടിയിൽ അബദ്ധം പിണഞ്ഞത് പോലെ ആരോഹി നാവു കടിച്ചതും ജീവനും നന്ദയും ആരോഹിയെ ദഹിപ്പിക്കുന്നത് പോലൊരു നോട്ടം നോക്കി. "നിങ്ങൾ രണ്ട് പേരും വീട്ടിലേക്ക് പൊക്കൊളു. അളകനന്ദ ബാഗും എടുത്ത് പാർക്കിങ്ങിലേക്ക് വാ..." "ഞാൻ ഇവരുടെ കൂടെ പൊക്കോളാം ദേവേട്ടാ..." "നിന്റെ ചെവിക്ക് എന്തേലും കുഴപ്പമുണ്ടോ....? വരുന്നോ എന്നല്ല ഞാൻ ചോദിച്ചത്. വരാൻ ആണ് പറഞ്ഞത്.. വിതിൻ 10 മിനിറ്റ്സ്." അതും പറഞ്ഞു ഇടം വലം നോക്കാതെ അഗ്നി പാർക്കിങ്ങിലേക്ക് നടന്നു. "എന്നാലും അഗ്നിയേട്ടൻ നിന്നെ മാത്രം എന്തിനായിരിക്കും സെപ്പറേറ്റ് വിളിപ്പിച്ചത്...??" ആരോഹിയായിരുന്നു സംശയം ഉന്നയിച്ചത് "സംശയം എന്താ.... കഴിഞ്ഞാ പ്രാവശ്യവും പ്രശനം ഉണ്ടായപ്പോൾ ഇങ്ങനെ അല്ലായിരുന്നോ... അത് മാത്രമല്ല നന്ദു ന്റെ ഗാർഡിയൻ അഗ്നിയേട്ടൻ അല്ലേ...?? അത് കൊണ്ടാവും..." ആരോഹിയുടെ സംശയത്തിനുള്ള മറുപടി വളരെ സിമ്പിൾ ആയി ജീവൻ പറഞ്ഞു കൊടുത്തു. നന്ദാ അപ്പോഴും എന്തൊക്കെയോ ചിന്തകളിൽ ആയിരുന്നു "നമുക്കൊരു കാര്യം ചെയ്താലോ...??" കുറച്ചു നേരത്തേ ആലോചനക്ക് ശേഷം നന്ദാ സംസാരിച്ചു തുടങ്ങി "ജീവാ.... നമുക്ക് മൂന്നു പേർക്കും കൂടി ബാക്ക് വഴി വീട്ടിൽ പോകാം.... കുറച്ചു നേരം ആ അഗ്നിപർവ്വതം എന്നേ നോക്കി അവിടെ തന്നെ നിക്കട്ടെ... ഒന്നുല്ലേലും ഇവിടുത്തെ തരുണിമണികൾക്ക് ഒരു നയന സുഖം എങ്കിലും ഉണ്ടാകുമല്ലോ.... എങ്ങനുണ്ട് എന്റെ ഐഡിയ....??" "കൊള്ളാം മോളെ സൂപ്പർ.... പക്ഷേ നമ്മൾ വീട്ടിൽ ചെല്ലുമ്പോൾ പിടി വീഴില്ലേ....??" ആരോഹിയായിരുന്നു അത് പറഞ്ഞത് "അത് സാരമില്ല.... നമ്മൾ മുത്തശ്ശിയെ ചുറ്റിപറ്റി നിന്നാൽ മതി... അപ്പോൾ അഗ്നിയേട്ടൻ ഒന്നും ചോദിക്കാനും പറയാനും വരില്ല..." അതിനും പരിഹാരം കണ്ടുപിടിച്ചു നന്ദാ "എങ്കിൽ ബാ പോകാം..." ജീവന്റെ ബൈക്കി അവർ മൂന്നു പേരും കൂടി കോളേജിന്റെ പിന്നിലെ വഴിയിൽ കൂടി പോ കുമ്പോഴായിരുന്നു പകുതി വഴിയിൽ അഗ്നിയുടെ ബ്ലാക്ക് ബിഎംഡബ്ല്യൂ റോഡിനു കുറുകെ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. അപകടം മണത്തത് പോലെ ജീവൻ വണ്ടി നിർത്തി. കോളേജിന് പിന്നിലൂടെയുള്ള വഴി ആയതിനാൽ കുട്ടികൾ മാത്രമാണ് ആ വഴി കൂടുതൽ ഉപയോഗിക്കുന്നത്. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞാ സമയം ആയതിനാൽ കുട്ടികളും അവിടെയെങ്ങും ഉണ്ടായിരുന്നില്ല... "വീട്ടിൽ വന്നിട്ട് കാണാം..." എന്ന് പറഞ്ഞു കൊണ്ട് നന്ദാ ബാഗും കൈയിലെടുത്തു നേരെ നിർത്തിയിട്ടിരുന്ന അഗ്നിയുടെ കാറിനടുത്തേക്ക് നടന്നു ചെന്നു ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ തന്നെ ഫ്രണ്ട് ഡോർ തുറന്നു അവിടേക്ക് ഇരുന്നു. അഗ്നി വണ്ടിയും എടുത്ത് പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ ആ സമയം ആരോഹിക്കും ജീവനും കഴിഞ്ഞുള്ളു. തുടരും