#📙 നോവൽ എന്റേം വേണിടേം കല്യാണം ആയത് കൊണ്ട് അത് മുടക്കാൻ ആണോ കല്യാണ തലേന്ന് തന്നെ നീ ഇങ്ങനെയൊക്കെ ചെയ്തത്? നീ ആത്മ. ഹ. ത്യാ ചെയ്താലും ഇല്ലെങ്കിലും നാളെ അല്ലെങ്കിൽ മറ്റൊരു ദിവസം ഞങ്ങളുടെ കല്യാണം നടക്കുക തന്നെ ചെയ്യില്ലേ? എന്നിട്ടും എന്തിനാണ് മീര നീ ആത്മ, ഹ. ത്യ ചെയ്യാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.?
താലികെട്ട് ❤️ ഭാഗം 15 വായിക്കാം (മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്)
ശ്രീഹരിയുടെ ചോദ്യം കേട്ട് മീര ഒന്ന് ഞെട്ടി. അവൻ എന്ത് മനസ്സിൽ കണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് അവൾക്ക് അറിയില്ലെങ്കിലും ശ്രീഹരി ആ ചോദിച്ച ചോദ്യത്തിന് നന്നായി ആലോചിച്ച് കൃത്യമായൊരു ഉത്തരം നൽകണമെന്ന് തന്നെ മീര കണക്ക് കൂട്ടി.
"ആത്മഹത്യ ചെയ്യണമെന്നൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിരുന്നില്ല ശ്രീയേട്ടാ. പരസ്പരം സ്നേഹിക്കുന്ന നിങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ... വേണി... വേണി... ശ്രീയേട്ടനെ..."
പറഞ്ഞു വന്നത് പാതിയിൽ നിർത്തി മീര അവനെ നോക്കി.
"എന്താ പറയാനുള്ളതെന്ന് വച്ച ഒന്ന് വേഗം പറയ്യ് മീര." വേണിയെ കുറിച്ച് അവൾക്കെന്താ പറയാനുള്ളതെന്ന് അറിയാൻ ശ്രീഹരിക്ക് ആകാംക്ഷയായി.
"വേണി നിങ്ങളെ ചതിക്കുകയാണ് ശ്രീയേട്ടാ. അവൾക്ക് കിഷോറേട്ടനുമായി രഹസ്യ ബന്ധമുണ്ട്. ഇന്ന് റിസപ്ഷനിടിയ്ക്ക് ബാത്‌റൂമിലേക്ക് പോകാനായി വേണി അവളുടെ മുറിയിലേക്ക് പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും വേണിയെ താഴേക്ക് കാണാതായപ്പോ ഞാൻ പോയി നോക്കിയപ്പോ കണ്ടത് അവളും കിഷോറേട്ടനും കൂടി കെട്ടിപിടിച്ചു നിൽക്കുന്നതാണ്. ഞാനാ കാഴ്ച കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.
അവർ തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നെങ്കിൽ അവർക്ക് തന്നെ കല്യാണം കഴിച്ചൂടായിരുന്നോ എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവരുടെ സംഭാഷണത്തിൽ നിന്നും വേണിക്ക് കിഷോറേട്ടനെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെന്നും ശ്രീയേട്ടനുമായുള്ള കല്യാണ ശേഷവും കിഷോറേട്ടനുമായുള്ള ബന്ധം മുന്നോട്ട് തുടർന്ന് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞത്.
ശ്രീയേട്ടനെ വേണി ഇത്രയും കാലം ചതിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു. എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. വേണി ഇങ്ങനെയൊരു പെണ്ണ് ആയിരുന്നുവെന്ന് പോലും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.
പക്ഷേ കല്യാണ തലേന്ന് ഇങ്ങനെയൊരു കാര്യം ഞാൻ ആരോടെങ്കിലും പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഒരാളോടും ഇക്കാര്യം പറയാതിരുന്നത്. ശ്രീയേട്ടനോട് പറഞ്ഞാൽ ഒരുപക്ഷെ ഏട്ടനോടുള്ള ഇഷ്ടം കൊണ്ട് ഏട്ടനെ എനിക്ക് സ്വന്തമാക്കാൻ ഞാൻ നുണ പറയുന്നതാണെന്ന് വിചാരിക്കില്ലേ. അതുകൊണ്ടാ ഞാൻ എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയത്.
പക്ഷേ ശ്രീയേട്ടനെ അറിഞ്ഞും കൊണ്ട് ഒരു ചതി കുഴിയിലേക്ക് തള്ളി വിടാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ സൂയി. സൈഡ് ചെയ്താൽ തൊട്ട് അയല്പക്കം ആയത് കൊണ്ട് അതിന്റെ പേരിലെങ്കിലും നിങ്ങടെ കല്യാണം മുടങ്ങുമല്ലോ എന്ന് മാത്രമേ ഞാൻ പിന്നെ ചിന്തിച്ചുള്ളൂ. ഇതല്ലാതെ എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ശ്രീയേട്ടാ.
ഞാനീ പറഞ്ഞതൊക്കെ ശ്രീയേട്ടൻ വിശ്വസിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ശ്രീയേട്ടന്റെ ഈ ചോദ്യത്തിന് മറുപടിയായി എനിക്ക് ഇതേ പറയാനുള്ളു. "
അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി. എങ്ങലടികൾ പുറത്തേക്ക് കേൾക്കാതിരിക്കാനായി അവൾ കൈ കൊണ്ട് വായ അമർത്തി പിടിച്ചു.
ഒപ്പം ശ്രീഹരിയിൽ നിന്നുണ്ടാകാൻ പോകുന്ന പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ജിജ്ഞാസയും മീരയിൽ നിറഞ്ഞു നിന്നു.
"എന്റെ ജീവിതം രക്ഷിക്കാൻ വേണ്ടി നീ ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കാൻ ശ്രമിക്കരുതായിരുന്നു മീര. ഞാനിപ്പോ നിന്നെ കണ്ടില്ലെങ്കിൽ എന്താകുമായിരുന്നു."
അവൾ കിണറ്റിലേക്ക് വീഴുന്ന രംഗമോർത്തതും ശ്രീഹരിക്ക് തന്റെ നെഞ്ചിലൊരു ഭാരം കയറ്റി വച്ചത് പോലെ തോന്നി.
"നിങ്ങടെ കല്യാണം മുടക്കാൻ ഇതല്ലാതെ മറ്റ് വഴിയൊന്നും എന്റെ മനസ്സിൽ വന്നില്ല ശ്രീയേട്ടാ. ഞാൻ കണ്ട കാര്യം പറഞ്ഞാലും ആരും വിശ്വസിക്കില്ലല്ലോ. ശ്രീയേട്ടനും എന്നെ തെറ്റിദ്ധരിക്കില്ലേ?" മീര എങ്ങലടിച്ചു.
"നിന്നെ ഞാൻ തെറ്റിദ്ധരിക്കില്ല മീര. വേണിയും കിഷോറും തമ്മിൽ ബന്ധമുണ്ടെന്നും അവൾ എന്നെ വർഷങ്ങളായി ചതിക്കുകയായിരുന്നുവെന്നും ഞങ്ങളുടെ നിശ്ചയത്തിന് മുൻപേ തന്നെ ഞാൻ അറിഞ്ഞതാണ്.
ഒരു ദിവസം വേണിയെ കാണാൻ ശ്രീമംഗലത്ത് പോയ ഞാൻ കാണുന്നത് ഉടുതുണി ഇല്ലാതെ അവളുടെ റൂമിൽ കെട്ടിപിടിച്ചു കിടക്കുന്ന കിഷോറിനെയും വേണിയെയും ആണ്.
എനിക്കൊന്നും അറിയില്ലെന്നാണ് അവളുടെ വിചാരം. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് ഞാൻ വിചാരിച്ചു."
ശ്രീഹരി പറഞ്ഞു നിർത്തുമ്പോൾ മീര ആകാംക്ഷയോടെ അവനെ നോക്കി. അവന്റെ മനസ്സിൽ എന്താണെന്ന് ഊഹിക്കാൻ അപ്പോഴും അവൾക്ക് സാധിച്ചില്ല.
"അപ്പോ ശ്രീയേട്ടൻ വേണിയുടെ ചതി തിരിച്ചറിഞ്ഞിട്ടും മനഃപൂർവം സ്വന്തം ജീവിതം തുലയ്ക്കാൻ വേണ്ടിയാണോ ആരോടും ഒന്നും പറയാതെ അവളെ തന്നെ കല്യാണം കഴിക്കാൻ റെഡിയായി നിന്നത്?"
മീര മുഖത്ത് ക്രോധം വരുത്തി.
"എന്നെ വഞ്ചിച്ചവൾക്ക് തിരിച്ചൊരു പണി കൊടുക്കാതെ എനിക്ക് മിണ്ടാതെ പോകാൻ പറ്റുമോ മീര. ഇത്രയും വർഷം എന്നെ വിഡ്ഢിയാക്കിയതിന് എട്ടിന്റെ പണി തന്നെ ഞാൻ കൊടുക്കും."
ശ്രീഹരിയുടെ ഞരമ്പുകൾ ക്രോധത്താൽ വലിഞ്ഞു മുറുകി.
"അവൾക്ക് പണി കൊടുക്കാൻ വേണ്ടിയാണോ എല്ലാം അറിഞ്ഞുകൊണ്ട് അവളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.?"
മീര അവന്റെ മനസ്സറിയാൻ ശ്രമിച്ചു.
"അവളോട് പ്രതികാരം ചെയ്യാനും പണി കൊടുക്കാനും വേണ്ടി തന്നെയാണ് മീര ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇങ്ങനെ നിൽക്കുന്നത്. നാളത്തെ ദിവസത്തിനായി ആണ് എന്റെ കാത്തിരിപ്പ്. നാളത്തെ ദിവസം വേണിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആക്കി മാറ്റും ഞാൻ. അതിനായി ഞാൻ മനസ്സിൽ ചില പദ്ധതികൾ തയ്യാറാക്കി വച്ചിട്ടുണ്ട്. ഞാൻ എന്ത് തീരുമാനിച്ചാലും നീ എന്റെ കൂടെ നിൽക്കില്ലേ മീര." ശ്രീഹരി അപ്പോഴും അവന്റെ തീരുമാനം അവളോട് പറഞ്ഞില്ല.
"ഞാൻ കൂടെയുണ്ടാവും ശ്രീയേട്ടാ. ശ്രീയേട്ടൻ അവളുടെ മുന്നിൽ വിഡ്ഢിയായി പോകരുതെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. ഇനിയിപ്പോ എല്ലാം ശ്രീയേട്ടന് നേരത്തെ തന്നെ അറിയുന്ന സ്ഥിതിക്ക് ഞാൻ ടെൻഷൻ അടിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് വേണിയുടെ കാര്യത്തിൽ ശ്രീയേട്ടൻ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെ ഉണ്ടാകും."
അവന്റെ തീരുമാനം എന്താണെന്ന് അറിയാൻ കഴിയാത്ത നിരാശ മറച്ചു വച്ചു കൊണ്ട് മീര പറഞ്ഞു.
"മ്മ്മ്ഹഹ്ഹ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ മീര." അവളെ ആകെ മൊത്തം ഉഴിഞ്ഞു കൊണ്ട് ശ്രീഹരി ചോദിച്ചു.
കിണറ്റിനുള്ളിലേക്കുള്ള വീഴ്ച്ചയിൽ മീരയ്ക്ക് എന്തെങ്കിലും പറ്റിയോന്ന് അറിയാനാണ് അവനത് ചോദിച്ചതും അവളെ നോക്കിയതും.
പക്ഷേ മാറ് മറച്ചു കിടക്കുന്ന ദാവണി ഇല്ലാതെ വെറും ബ്ലൗസ് ലും പാവാടയിലും അവന്റെ മുന്നിൽ ഭിത്തിയോട് ചാരി ഇരിക്കുകയായിരുന്ന മീര ശ്രീഹരിയുടെ ആ നോട്ടത്തിന് മുന്നിൽ ചൂളിപ്പോയി. വിഹല്വതയോടെ അവൾ മുഖം കുനിച്ചതും മീരയുടെ മനസ്സ് വായിച്ചത് പോലെ ശ്രീഹരി പെട്ടെന്ന് അവന്റെ ഷർട്ട് കൊണ്ട് അവളെ പുതപ്പിച്ചു.
"വേഗം അകത്ത് പോയി തല തൂവർത്തിക്കോ. നടന്നതൊന്നും ആരും അറിയണ്ട. നിനക്ക് എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ തോന്നുന്നെങ്കിൽ പറഞ്ഞാൽ മതി. ഞാൻ കൊണ്ട് പോകാം ഡോക്ടർടെ അടുത്ത്."
ശ്രീഹരി അലിവോടെ അവളെ നോക്കി.
"ഇപ്പോ കുഴപ്പമൊന്നുമില്ല ശ്രീയേട്ടാ. വയ്യായ്ക തോന്നിയ ഞാൻ പറയാം."
മീര മെല്ലെ പറഞ്ഞു.
"വേണിയുടെ കാര്യത്തിൽ എന്താ ശ്രീയേട്ടന്റെ തീരുമാനം. അത് മാത്രം പറഞ്ഞില്ലല്ലോ." മീരയുടെ ചോദ്യം കേട്ട് ശ്രീഹരി അവളെ ഒന്ന് നോക്കി.
തുടരും