noval

ഷാൻ 🌹മാലാഖ 👍👍👍
846 views
4 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpxdV6X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -46💚🌺 കുട്ടി... ഭാമയുടെ അനിയത്തി ആണോ....... തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ നോക്കി അവൻ ചോദിച്ചു. അതേ...... മറുപടി നൽകിയ ശേഷം അവൾ തിരിഞ്ഞു നടന്നു...... അവൾ പോകുന്നതും നോക്കി അവൻ അങ്ങനേ ആ ബെഡിൽ ചാരിയിരുന്നു...... ❤️❤️ പതിയെ ഓരോ ദിവസങ്ങളായി കൊഴിഞ്ഞു തുടങ്ങി..... കാവ്യയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നുകൊണ്ടേയിരുന്നു. അതിനിടയിൽ അവൾ പാതിവഴിയിൽ നിർത്തിയ പഠനം തുടരുന്നതിലുള്ള ശ്രമങ്ങൾ നോക്കി തുടങ്ങി...... എല്ലാകാര്യങ്ങൾക്കും സപ്പോർട്ടായി ഭാമയും നന്ദനും അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു. അതവൾക്ക് നൽകുന്ന ധൈര്യം കുറച്ചൊന്നുമല്ലന്ന് അവൾക്കുമറിയാം..... അതുകൊണ്ട് തന്നെ വീണുപോയ ചുഴിയിൽ നിന്ന് ഉയർന്നുവരണമെന്ന് ഉള്ളിൽ വലുതല്ലെങ്കിലും ഒരു വാശി നിറഞ്ഞു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ കാവ്യ ആ വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിരുന്നു...... മഹിയുടെ മുറിയിൽ അന്ന് കയറിയതിന് ശേഷം ഇടക്കിടക്ക് വീണ്ടും കയറേണ്ടി വന്നു.... അത് അവനോടൊരു നല്ല സൗഹൃദം ഉണ്ടാക്കാൻ കാരണമായി....... താൻ അറിഞ്ഞതോ കേട്ടതോ ഒന്നുമല്ല മഹിയെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസ്സിലായിരുന്നു..... വീട്ടിൽ അമ്മയും അച്ഛനും മഹിയെക്കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ട്..... കാരണം ഭാമ ചേച്ചിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അന്ന് അത്രയ്ക്ക് ദേഷ്യമുണ്ടായിരുന്നു അവർക്ക്. പക്ഷേ ഇവിടെയിത്രയും പ്രശ്നങ്ങളുണ്ടായിട്ടും മഹിയെ കുറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ആരും ചെയ്തിട്ടില്ല. ജീവിതത്തിലേക്ക് അയാളെ തിരിച്ചു കൊണ്ടുവരണമെന്ന് മാത്രമേയുള്ളൂ.... അതാണ് ഈ വീട്ടിലെ മനുഷ്യരുടെ നന്മയും. ❤️ ഭാമേ....... അന്നൊരു ഒഴിവ് ദിവസമായിരുന്നു...... എല്ലാവരും വീട്ടിലുണ്ട്.... അപ്പോഴാണ് പുറത്ത് നിന്ന് നന്ദന്റ വിളി കേൾക്കുന്നത്...... ഭാമ ദേവകിയമ്മയ്ക്കൊപ്പം അടുക്കളയിൽ ചെറിയ ജോലിയിലായിരുന്നു..... നന്ദന്റെ വിളി കേട്ടതും അവൾ പെട്ടന്ന് തന്നെ ഇട്ടിരുന്ന ചുരിതാർ ടോപ്പിൽ കൈ തുടച്ച് ഹാളിലേക്കെത്തി...... എന്താ നന്ദേട്ടാ...... അവനടുത്തേക്ക് നടന്നു വന്നവൾ ചോദിച്ചതും കൈയിലൊന്നു ചുറ്റിപിടിച്ച് അമ്മയുടെ മുറിയിലേക്ക് കയറുന്ന റൂമിന്റെ കർട്ടന്റെ പിന്നിലേക്കവളെ കറക്കി തിരിച്ചു നിർത്തിയവൻ...... ഭാമ ഒരു നിമിഷമൊന്നു പേടിച്ചു പോയി...... എന്നാൽ നന്ദന്റെ മുഖത്തെ നൂറിരട്ടിയുള്ള സന്തോഷം കണ്ടപ്പോൾ ആ പേടി മാറി..... എന്താ നന്ദേട്ടാ..... എന്താ ഇത്രേം സന്തോഷം.... കരണം പറയാം അതിന് മുൻപേ ഒരു കുഞ്ഞ് സമ്മാനം തരാം.... അവൻ കർട്ടന് മറവിലൂടെ പുറത്തേക്കൊന്ന് എത്തി നോക്കി . ആരും വരുന്നില്ലെന്ന് കണ്ടതും അവൾക്ക് നേരെ മുഖമടുപ്പിച്ച് പെട്ടന്നാ അധരങ്ങളൊന്ന് കവർന്നു.... ഭാമ ഒരു നിമിഷമൊന്നു ഞെട്ടിപ്പോയി...... അവളുടെ കൈകളവന്റെ ഷർട്ടിലൊന്ന് മുറുകെ പിടിച്ചുപോയി..... രണ്ടോ മൂന്നോ നിമിഷങ്ങൾക്കുള്ളിൽ ആ അധരമൊന്നു നുണഞ്ഞ് അവൻ പിന്മാറി ഭാമ ഒരു നിമിഷം നിന്നുപോയ തന്റെ ശ്വാസത്തേ നീട്ടി ഉള്ളിലേക്കെടുത്തു. ഒന്ന് സ്വാബോധത്തിലേക്ക് വന്നപ്പോൾ അവിടെ ഭവമാറ്റമൊന്നുമില്ല സന്തോഷമാണ്..... അവൾ പെട്ടന്ന് തന്നെ ആ കൈത്തണ്ടയിലൊന്ന് തല്ലി...... എന്താ നന്ദേട്ടാ കാണിച്ചേ...... നമ്മുടെ മുറിയാണെന്നാണോ വിചാരം.... ആരേലും കണ്ടിരുന്നെങ്കിലോ? കർട്ടനൊന്ന് മാറ്റി ആരെങ്കിലും വരുന്നുണ്ടോ യെന്ന് നോക്കി അവൾ ചോദിച്ചു..... കണ്ടാലെന്താ എന്റെ ഭാര്യയല്ലേ...... അവനാ മൂക്കിലൊന്ന് പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു. അല്ലാ എന്താ എത്ര സന്തോഷം? കാര്യമുണ്ട്...... എന്റെ ഭാര്യക്കൊരു ജോലി കിട്ടി അതിന്റെ സന്തോഷം ... ഹേ.... ഭാമയുടെ നെറ്റി ചുളിഞ്ഞു .... ജോലിയോ? അവൻ അവളിൽ നിന്ന് പതിയെ കൈ അഴച്ച് തന്റെ പോക്കറ്റിൽ നിന്ന് ഒരു ലെറ്റർകവർ അവൾക്കെടുത്ത് നൽകി..... ഭാമ വിശ്വസിക്കാനാകാതെ മിഴിച്ചു നിൽക്കുകയാണ്. തുറന്നു നോക്ക്...... അവളുടെ കൈയിലേക്ക് അത് വച്ചുകൊടുത്തു കൊണ്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു.... അവൾ പരിഭ്രമത്തോടെ അത്‌ തുറന്ന് നോക്കി....... അടുത്തുള്ള താലൂക്ക് ഓഫീസിൽ ക്ലർക്ക് ആയിട്ടാണ് നിയമനം കിട്ടിയ ലെറ്റർ ആണ് രണ്ട് വർഷത്തോളമായി psc എഴുതുന്നു അതിൽ ഇപ്പോഴുള്ള രണ്ട് മൂന്ന് ലിസ്റ്റുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു...... അതിന് കാരണം നന്ദേട്ടന്റെ ഹെൽപ് തന്നെയാണ്... എന്നാലും പ്രധീക്ഷിച്ചിരുന്നില്ല കിട്ടുമെന്ന്..... അവൾ ആ ലെറ്ററിലേക്ക് തന്നെ നോക്കി നിന്നു. ശേഷം മുഖമുയർത്തി നന്ദനെ ഒന്ന് നോക്കി...... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... അയ്യേ...... എന്റെ ഭാമ കരയുവാ..... ഇത്രേം സന്തോഷമുള്ളൊരു കാര്യമായിട്ട്..... നന്ദനവളെ ഒന്ന് പുണർന്നുകൊണ്ട് ചോദിച്ചു.... ഞാൻ....... ഞാനൊട്ടും പ്രദീക്ഷിച്ചില്ല....... അതുകൊണ്ട് ഇരട്ടി സന്തോഷായില്ലേ...... അവൻ ചോദിച്ചു.... മ്മ്മ്..... എന്നാ വാ എല്ലാരോടും പറഞ്ഞേക്കാം..... അവൻ സന്തോഷത്തോടെ അവളെയും കൊണ്ട് ദേവകിയമ്മക്കരികിലേക്ക് നടന്നു. 💖💖💖 ഹലോ......ടാ സഞ്ചു...... നീ ഡ്യൂട്ടിയിലാണോ....... മ്മ്മ്മ് ഡ്യൂട്ടിയിലാ......... ഒരു സന്തോഷവാർത്തയുണ്ട്...... എന്താടാ...... അച്ഛനായാ നീ....... പോടാ.... അതൊന്നുമല്ല..... പിന്നെ...... ഭാമയ്ക്ക് ജോലികിട്ടി ക്ലർക്കായിട്ട്..... ആഹാ അടിപൊളി...... അപ്പോ ചിലവ് വേണം...... സഞ്ചു കളിയോടെ പറഞ്ഞു..... അതിനെന്താ തരാം.... നീയിങ്ങു പോര്..... ഡ്യൂട്ടി കഴിഞ്ഞിട്ട് ഇറങ്ങാടാ നല്ല തിരക്കാ.... ഹ്മ്മ്..... പിന്നെ നിന്നോട് ഒരു കാര്യം പറയാൻ വിട്ടു സഞ്ചു പറഞ്ഞു എന്താടാ..... എടാ ഇന്നലെ പല്ലവിയുടെ അച്ഛൻ വിളിച്ചിരുന്നു.... എന്നിട്ട്..... പെണ്ണുകാണാൻ ചെല്ലുന്ന കാര്യം ചോദിച്ചു ... എന്നിട്ടെന്ത്‌ തീരുമാനിച്ചു നന്ദൻ ചെറു ചിരിയോടെ ചോദിച്ചു? അമ്മയേയും നിന്നെയും കൂട്ടി അങ്ങ് ചെല്ലാം ന്ന് വിചാരിക്കുന്നു...... ആഹാ ഇത്രക്ക് ഇമ്പ്രൂവ്മെന്റ് ആയോ.... ആ കൊച്ചിനെ കണ്ണിനു നേരെ കാണുന്നത് കലിയാരുന്നല്ലോ നിനക്ക്..... ഓഹ് അതൊക്കെ എന്റെ അടവല്ലായിരുന്നോ.... പണ്ട് മുതലേ നെഞ്ചിൽ ചേർത്ത് വച്ചതല്ലെ അവളുടെ തന്തപ്പടിയുടെ സ്വഭാവം ശെരിയല്ലാത്തതുകൊണ്ടാ അവളെയും കുറച്ചുനാൾ മാറ്റി നിർത്തിയത്. പണ്ടത്തെയിഷ്ടം പോകുന്നെങ്കിൽ പോട്ടെന്ന് കരുതി. പക്ഷേ അവളുമെന്നേ വിട്ടില്ലല്ലോ..... ആ കുട്ടിപ്പിശാശ് വിളിച്ച് സ്വസ്ഥത തരാത്ത ഒരു ദിവസമില്ല. അവന്റെ സംസാരം കേട്ട് നന്ദൻ അറിയാതെ ചിരിച്ചുപോയി..... എന്തായാലും നിന്നെ ഇനി അധികം കന്യകനാക്കി നിർത്തുന്നില്ല പെട്ടന്ന് പെണ്ണുകാണാൻ പോയേക്കാം നീ ഡേറ്റ് പറഞ്ഞാൽ മതി.... നന്ദൻ പറഞ്ഞു ഒക്കെ..... ഇന്ന് ഡ്യൂട്ടി കഴിഞ്ഞു കലിങ്ങിൽ കാണാം.... ആഹ്ഹ് ശെരിന്നാ. 🦋🦋🦋🦋🦋 ഇത്രയും നോട്സ് ഒക്കെ എഴുതാനുണ്ടോ മഹി കാവ്യായോട് ചോദിച്ചു. പിന്നെ ഇല്ലാതെ b. Ed പഠിക്കുന്ന ഒരു കുട്ടിക്ക് നോട്സും ചാർട്ടും അസൈൻമെന്റ്സും ഒഴിഞ്ഞൊരു നേരം കാണില്ല..... കാവ്യ അവനെ നോക്കി പറഞ്ഞു. മഹിയെ നോക്കാനായി നിൽക്കുന്ന മനു അത്യാവശ്യമായി അവന്റെ വീട്ടിലേക്കു പോയിരിക്കുകയാണ് വൈകിട്ടേ മടങ്ങി വരൂ..... ഭാമയ്ക്ക് ജോലി കിട്ടിയ കാര്യങ്ങളൊക്കെ വന്ന് പറഞ്ഞ് എല്ലാവരും താഴേക്ക് പോയപ്പോൾ അവർക്കൊപ്പം റൂം വിട്ട് പോകാൻ നിന്ന തന്നെ കുറച്ച് നേരം ഇവിടിരിക്കുമോ എന്ന് ചോദിച്ച് പിടിച്ചു നിർത്തിയത് മഹിയാണ് . ഇപ്പൊ ഇടക്കൊക്കെ ആളോടും മനുവിനോടും വന്ന് മിണ്ടുന്നത് കൊണ്ട് തന്നെ നിരസിക്കാനായില്ല...... മഹിയേട്ടനോപ്പം കുറച്ച് നേരമവിടെ സംസാരിച്ചിരുന്നു. അപ്പോഴാണ് കുറച്ച് നോട്സ് കമ്പ്ലീറ്റ്‌ ചെയ്യാനുള്ള കാര്യം ഓർമവന്നത്. അതോടെ റൂമിലേക്ക് പോയി അതും എടുത്തുകൊണ്ടു വന്നു...... പെന്റിങ് ആയ നോട്സ് ഒത്തിരി ആയതിനാൽ മഹികൂടി എഴുതി തരാമെന്ന് പറഞ്ഞു....... ഒരുപാട് ഉള്ളത് കൊണ്ട് ആ ഹെൽപ് വേണ്ടന്ന് പറയാൻ തോന്നിയില്ല പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്ന് എഴുതി തുടങ്ങി. എഴുതി എഴുതി വന്ന് അവസാനം കാവ്യക്ക് മടുത്തു തുടങ്ങി...... എന്നാൽ മഹി എഴുത്ത് തന്നെയാണ്...... വളരെ ഭംഗിയുള്ള കൈയക്ഷരമാണവന്റെത് അതിലേക്ക് തന്നെയങ്ങനെ നോക്കിയിരുന്നു..... ശേഷം എപ്പോഴോ കണ്ണൊന്നു തെറ്റിയ നേരം അവനെയുമൊന്നു നോക്കിപ്പോയി...... നന്ദേട്ടനെ പ്പോലെതന്നെയാണ് മുഖ സാദൃശ്യം പൊക്കവും വണ്ണവും എല്ലാം ഏകദേശം ഒരുപോലെ.... ചെറിയൊരു വ്യത്യാസമേ ഉള്ളൂ നന്ദേട്ടന് താടിയും മീശയും ഒക്കെയുണ്ട് മഹിയേട്ടന് മീശ മാത്രം താടിയില്ല. അതാൾക്ക് പോലീസ് കാരെപ്പോലെ ഭംഗിയും കൊടുക്കുന്നുണ്ട്...... അവളങ്ങനെ മഹിയെ നോക്കിയിരുന്നപ്പോഴാണ് അവസാനപേജും എഴുതിക്കഴിഞ്ഞ് മഹി തലയുയർത്തി നോക്കുന്നത്. തന്നെ തന്നെ നോക്കിയിരിക്കുന്നവളെ കണ്ടതും അവനൊന്നു വിരൽ ഞൊടിച്ചു. ഇതേത് ലോകത്താ...... അവൻ ചിരിയോടെ ചോദിച്ചു? അവൾ പെട്ടന്ന് ഞെട്ടിയുണർന്നു..... ഏയ്യ്.... ഞാൻ ഇങ്ങനെ എന്തോ...... ഒന്ന് പരുങ്ങിക്കൊണ്ടവൾ മഹി എഴുതി തീർത്ത ബുക്കിലേക്ക് നോക്കി..... മഹിയേട്ടന്റെ കൈയക്ഷരം കാണാൻ നല്ല ഭംഗിയാട്ടോ..... ആണോ....... എന്റെ ഹാൻഡ്രൈറ്റിംഗ്ന് ആദ്യമായി കിട്ടുന്ന പ്രശംസയാ...... അതുകൊണ്ട് ഞാനത് വരവ് വച്ചിരിക്കുന്നു...... ഒരു ചിരിയോടെ അവൻ പറഞ്ഞ് തന്റെ വീലചെയറിലേക്ക് അവൻ ചാരിയിരുന്നു...... ശേഷം അവളെയൊന്ന് നോക്കി...... ഒരു സാധാ പെൺകുട്ടി...... ആർക്കും ഇഷ്ടം തോന്നുന്നത് പോലുള്ള പെരുമാറ്റവും രീതികളും അതവൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്..... എടുത്തുപറയാൻ പ്രത്യേകതകൾ ഒന്നുമില്ലെങ്കുലും വല്ലാത്തൊരു ആകർഷണീയതയുണ്ടവൾക്ക്. കാവ്യ...... മഹി പതിഞ്ഞ സ്വരത്തിലൊന്ന് വിളിച്ച് മ്മ്മ്മ്..... അവൾ ബുക്കിൽ നിന്നും മുഖമുയർത്തി നോക്കി..... തനിക്ക്.... തനിക്കെന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ? എനിക്കോ എന്തിന്? അവന്റെ യാ ചോദ്യത്തിൽ അവളൊന്ന് ഞെട്ടിക്കൊണ്ടവനെ നോക്കി...... ആദ്യം ഭാമയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി നാട്ടിൽ നിന്ന് പോയിരുന്നല്ലോ അപ്പോൾ...... അത്‌....... അവളൊന്ന് വിക്കി...... താൻ പറഞ്ഞോ എനിക്ക് ഫീലൊന്നു മാകില്ല..... വെറുതേ ചോദിച്ചതാ.... അതന്ന് ദേഷ്യം തോന്നിയിരുന്നു. കാരണം കല്യാണത്തിന്റെ അടുത്തുവരെ എത്തിയതിനു ശേഷം അത്‌ മുടങ്ങുമ്പോഴു ഉണ്ടാകുന്ന മാനസികാവസ്ഥ വളരെ വലുതാണല്ലോ.... അന്ന് ഭാമേച്ചിയെ അമ്മ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു...... കുറച്ചൊന്നുമല്ല എല്ലാവരും വിഷമിച്ചത് അപ്പോ മഹിയേട്ടനോട് ദേഷ്യം തോന്നിയിരുന്നു . ഇഷ്ടമല്ലായിരുന്നെങ്കിൽ അതാദ്യം പറയാമായിരുന്നില്ലേ എന്ന് തോന്നിപ്പോയി..... എന്നാ കുറച്ചു ദിവസമേ ദേഷ്യമൊക്കെ തോന്നിയുള്ളൂ..... പിന്നെയത് കുറഞ്ഞു കാരണം നന്ദേട്ടനായിരുന്നു....... മഹിയെട്ടൻ പിന്മാറിയതുകൊണ്ടല്ലേ നന്ദേട്ടൻ ഭാമചേച്ചിയെ വിവാഹം കഴിച്ചത് പിന്നീട് തോന്നി ഭാമ ചേച്ചിക്ക് ചേർന്നത് മഹിയേട്ടനെക്കൾ നന്ദേട്ടനായിരുന്നു എന്ന് മാഹിയെട്ടൻ പോയത് നന്നായി എന്ന്. അത്‌ കേട്ടപ്പോൾ മഹി അറിയാതൊന്ന് പുഞ്ചിരിച്ചു. ആ പറഞ്ഞത് കറക്റ്റാണ്....... എന്നേക്കാൾ നിന്റെ ചേച്ചിക്ക് ചേർന്നത് നന്ദൻ തന്നെയാണ്...... അവരെപ്പോലെ അവർക്ക് മാത്രേ ആകാൻ കഴിയൂ..... സ്നേഹിക്കാനും പ്രണയിക്കാനും ഒപ്പം ചേർത്തു പിടിക്കാനും എല്ലാം.... അന്ന് ഞാൻ തിരികെ പോകാതെ ഭാമയെ വിവാഹം കഴിച്ചിരുന്നെങ്കിലും അതൊരു ചതിയായേനെ.......... സത്യത്തിൽ ഇന്ന് ഈ ലോകത്ത് ആരോടെങ്കിലും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെങ്കിൽ അതവരോട് മാത്രമാണ്..... ദെയ്‌വം ചേർത്തുവച്ചതാണവരെ..... അവർ രണ്ടുപേരും ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിന്ന് ഇങ്ങനെ ജീവനോടെ യിരിക്കുന്നത്..... അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളിൽ നിന്ന് കയറിവരൻ കഴിഞ്ഞതും അവർ ഉള്ളത് കൊണ്ട് മാത്രമാണ്. അവന്റെ കണ്ണുകളൊന്ന് പിടച്ചു... മാഹിയെട്ടൻ മാത്രമല്ല..... ഞാനും ഇന്നിവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടെങ്കിൽ അത്‌ അവരുള്ളത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ എന്നെ ഇല്ലാതായേനെ ഞാൻ...... പറഞ്ഞു വരുമ്പോൾ എവിടെയൊക്കെയോ നമ്മൾ തുല്യ ദുഃഖമുള്ളവരാണ്...... അവൻ പറഞ്ഞു...... അവൾ മെല്ലെയൊന്ന് ചിരിച്ചു. ഭാമ പറഞ്ഞ് അവന്റെ കഥ മുഴുവൻ അവൾക്കും നന്ദൻ പറഞ്ഞ് കാവ്യയുടെ ജീവിതം അവനുമറിയാം. ജീവൻ...... മഹിയൊന്നു നിർത്തി ഇറങ്ങിയിട്ടില്ല നല്ല സ്ട്രോങ്ങ്‌ കേസ് അല്ലേ.... കിടക്കട്ടെ...... മെറിൻ........ അവളും ഒന്ന് നിർത്തി ജയിലിൽ തന്നെയാണ് കോടതി ശിക്ഷ വിധിച്ചിരുന്നു...... പിന്നെ ഒരു മാസം മുൻപ് നന്ദനെപ്പോഴോ പറയുന്നത് കേട്ടു ജയിലിൽ വച് വീഴുകയെന്തോ ചെയ്ത് അവൾ ഹോസ്പിറ്റലിലായെന്ന്..... അവളുടെ ഉള്ളിലുണ്ടായിരുന്ന കുഞ്ഞും പോയെന്ന്...... അവൻ സഞ്ചു വഴി അറിഞ്ഞതാണ്. അത്‌ കേട്ടപ്പോ ഒന്ന് നെഞ്ച് പിടഞ്ഞു..... എന്റതല്ലെങ്കിലും കുറേ നാൾ വിശ്വസിച്ചിരുന്നു അതെന്റെ കുഞ്ഞാണെന്ന് സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തിരുന്നു.......... പക്ഷേ........ ഇപ്പോൾ ജയിലിൽ തന്നെയാണ് ഇനിയുള്ള ജീവിതവും അവിടെ തന്നെയാണ് ചിലപ്പോ അതുകൊണ്ട് ആ കുഞ്ഞിനെ അവൾ സ്വയം നശിപ്പിച്ചതാണോയെന്നും അറിയില്ല.... എന്ത്‌ ചെയ്യാനും മടിക്കില്ല...... അവനൊരു നിശ്വാസത്തോടെ പറഞ്ഞുകൊണ്ട് വീൽചെയറിലേക്ക് ചാരിയിരുന്നു. ഞാനേറ്റവും കൂടുതൽ മറവിക്ക് വിട്ടുകൊടുക്കാനാഗ്രഹിക്കുന്ന ഒരധ്യായം. തുടരും. 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1.6K views
4 hours ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _10 ✍️ രചന - Aysha akbar ഇരുട്ട് മൂടി തുടങ്ങിയതും എന്തോ ഒരു ഉൾ ഭയം നിറഞ്ഞത് പോലെ ആനന്ദി യുടെ മുഖം മാറുന്നത് നാമം ജപിച്ചു കൊണ്ടിരുന്ന ദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അത് വരെയും ആ തിണ്ണയിലിരുന്നു അങ്ങോട്ടുമിങ്ങോട്ടും നോക്കിയും സ്വന്തമായി കൈ കൊണ്ടെന്തൊക്കെയോ കാണിച്ചും കളിപ്പാട്ടം കയിലെടുത്തുമൊക്കെ കളിച്ചിരുന്നവൾ..... ഭൂമിയിലേ ഇരുട്ടിനേക്കാൾ വലിയൊരു കൂരിരുട്ട് അവളുടെ മുഖത്ത് പടട്ടുമ്പോൾ ദേവീക്കെന്തോ ഒന്ന് നെഞ്ചിൽ കൊളുത്തി.... ഒരു പക്ഷെ അവൾ അവളുടെ അമ്മയെ ഓർക്കുകയായിരിക്കുമോ..... ഒറ്റപ്പെടലിന്റെ വേദനയിലുള്ള ഭയമാവില്ലേ അവൾക്ക്.... എത്ര അകന്നിരിക്കാൻ ശ്രമിക്കുമ്പോഴും മനസ്സവളിലേക്ക് തന്നേ ചാഞ്ഞു തുടങ്ങുന്നു..... അവളെ ചേർത്ത് പിടിച്ചു മടിയിലേക്കിരുത്തി ഇരു കൈകൾ കൊണ്ടും ചുറ്റി പ്പിടിച്ചവളുടെ ഭയം ഊതി കെടുത്തണമെന്നുണ്ടായിരുന്നു ദേവിക്ക്..... പക്ഷെ....... ഏത് നിമിഷവും അവരാ ബൈക്കിന്റെ ശബ്ദം പ്രതീക്ഷിച്ചു തന്നെയിരുന്നിരുന്നു.... അവർ മനസ്സിനെ സ്വയം പിടിച്ചു കെട്ടി..... അൽപ നേരം എന്തോ ഓർത്തു കൊണ്ടവിടെ തന്നെയിരുന്നവൾ പെട്ടെന്ന് തന്റെ കാൽ ക്കീഴിൽ വന്നു ചുരുണ്ടു കൂടിയിരുന്നതും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നേ ദേവിയോന്ന് ഞെട്ടിയിരുന്നു....... അവർ കാൽ ക്കീഴിലേക്കൊന്ന് നോക്കി.... ഭയത്തോടെ കൂനി ക്കൂടിയിരിക്കുന്നുണ്ടവൾ. ആ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന ദയനീയത ദേവി ക്കളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു..... കുഞ്ഞി ക്കൈകൾ കാൽമുട്ടിനോട് ചേർത്ത് വെച്ചിട്ടുണ്ട്...... ദേവിക്ക് നെഞ്ചിലെന്തോ ഒന്ന് കനത്തു നിന്നു..... മ്മ്......?എന്താ... അവർ അവൾക്ക് നേറെ പുരികമോന്നുയർത്തി അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി.... അവിടെ..... ഇരുട്ടിൽ..... ആരോ നോക്കുകയാ...ആനന്ദിക്ക് പേടിയാവാ...... അവൾ വിതുമ്പി കൊണ്ടത് പറയുമ്പോൾ ആ കുഞ്ഞു ശരീരം വല്ലാതെ വിറ ക്കുന്നുണ്ടായിരുന്നു.... ദേവിയിൽ വാത്സല്യത്തിന്റെ,കരുണയുടെ കെട്ട് പൊട്ടി.... ഒരു നിമിഷം അവളുടെ ഭയവും സങ്കടവുമെല്ലാം അവരിലേക്കും പടർന്നത് പോലെ തോന്നി.... ഇരുട്ടിനെ ഭയന്നു അമ്മയുടെ മാറിലേക്ക് ചായേണ്ട പ്രായമേ അവൾക്കുള്ളു..... അവർക്ക് വല്ലാത്തൊരു വേദന തോന്നി..... അവളെ എഴുന്നേൽപ്പിക്കാൻ മനസ്സ് തുനി ഞ്ഞ അതേ നിമിഷമാണ് ആ ബൈക്ക് മുറ്റത്തേക് വന്നു നിന്നത്.... അവർ ഒരു ഞെട്ടലോടെ അവളിൽ നിന്ന് പിൻ മാറി..... അവിടെയെങ്ങും ഒന്നുമില്ല..... പേടിക്കേണ്ട..... തന്റെ കാൽ ചുവട്ടിൽ കൂനി ക്കൂടിയിരിക്കുന്നവളോട് ഗൗരവത്തിൽ അത് പറയുമ്പോൾ അവരുടെ നെഞ്ച് വല്ലാതെ നനയുന്നുണ്ടായിരുന്നു..... ഈ കാഴ്ച കണ്ട് കൊണ്ട് കയറി വന്ന കിച്ചുവിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിഞ്ഞി മായുന്നത് ദേവി കണ്ടില്ലെന്ന് നടിച്ചു.... എന്നും വന്ന് കയറിയാൽ തന്നോടെന്തെങ്കിലും സംസാരിച് ഈ തിണ്ണയിലിരുന്നു വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞ് ക്ഷീണം മാറിയിട്ടേ അവൻ അകത്തേക്ക് കയറാറുള്ളു.... എന്നാലിന്ന് ആ മുഖത്ത് പരന്ന കാർ മേഘം എന്തിനെന്നു അവർക്കും വ്യക്‌തമായിരുന്നു.... ഈശ്വരാ.... രണ്ട് പേർക്കും ഇടയിൽ കിടന്നു തന്റെ നെഞ്ച് പൊട്ടി പിളരുവല്ലോ..... രണ്ട് പേരും അവരവരുടെ നിസ്സഹായതയിൽ മുങ്ങി താഴുന്നവരാണ്..... കണ്ണുകളിലെ ഭയം വിട്ട് മാറാതെ കസേരയുടെ കാലിലേക്ക് ചേർന്നിരിക്കുന്ന അവളെ നോക്കി നെഞ്ചത്ത് കൈ വെച്ചു കൊണ്ട് ഒരു വേദനയോടെയാണ വരത് ഓർത്തത് ..... അപ്പോഴും ആ കുഞ്ഞി കണ്ണുകളിലെ ഭയം വിട്ട് മാറിയിട്ടില്ലായിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാ സാറേ..... ചിര പരിചിതനെ പ്പോലെ അയാൾ മുമ്പിൽ നടക്കുമ്പോൾ വിറക്കുന്ന കാലുകളോടെ അവനും അയാൾക്ക് പിറകെ നടന്നു...... ഗേറ്റ് കഴിഞ്ഞ് ഒരു കമാനമുണ്ട്....... അതിനൊരു വാതിലും.... ആ വാതിലിൽ ഒന്ന് തട്ടി കൊണ്ട് ജോയി വിനയത്തോടെ നിന്നു.... ആരോഗ്യ ദൃഡനായ ഒരാൾ വന്ന് വാതിൽ തുറന്നതും ജോയി അയാളോട് ചിരിച്ചു...... അയാൾ തിരികെ ചിരിച്ചില്ലെങ്കിൽ കൂടി കയറാനുള്ള അനുമതി യെന്ന വണ്ണം അല്പം നീങ്ങി നിന്നു..... ജോയിയെ പരിചയമുള്ളത് കൊണ്ടാവും ഒരു പക്ഷെ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്.... ഇപ്പൊ കുറച്ചായി ഭയങ്കര സെക്യൂരിറ്റി യാ ഇവിടെ.... ആരൊക്കയോ ഇത് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നൊക്കെ യാ കേട്ട് കേൾവി...... പക്ഷെ അങ്ങനെയൊന്നും പൂട്ടി പ്പോകില്ലെന്നത് വേറൊരു ശെരി...... രാഷ്ട്രീയ ക്കാരും വ്യവസായികളും സിനിമാ താരങ്ങളുമടക്കം വലിയ വലിയ ആളുകളെല്ലാം ഇവിടെ വന്ന് പൊയ് കൊണ്ടിരിക്കുന്നുണ്ട്...... ജോയി അടക്കി പ്പിടിച്ചു കൊണ്ടത് പറയുമ്പോൾ സ്വന്തം തറവാടിനെ പറ്റി പറയുന്നത് പോലൊരു അഭിമാനം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു...... അവനയാളോട് വല്ലാത്തൊരു പുച്ഛം തോന്നി..... മറ്റെന്തോ ഒന്ന് കൂടി അവനയാളോട് ചോദിക്കണമെ ന്നുണ്ടായിരുന്നെങ്കിൽ കൂടി അപ്പോഴേക്കും ആ വലിയ മുറ്റം കടന്ന് വലിയൊരു വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടിരുന്നു.... അല്പം ഇരുട്ട് നിറഞ്ഞ ആ ആ വഴിയിൽ നടക്കാനെന്ന വണ്ണം ചെറിയൊരു വെട്ടം മാത്രമാണു ള്ളത്.... എന്നാൽ ആ ഇടനാഴി അവസാനിച്ചിടത് നിറഞ്ഞ വെളിച്ചത്തിൽ ഒരു വലിയ ദീവാനിയിൽ തടിച്ചുരുണ്ടൊരു സ്ത്രീ ഇരിക്കുന്നത് അഭി കണ്ടിരുന്നു......... യാര്........ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് നടന്നടുക്കുന്ന തങ്ങളുടെ മുഖം വ്യക്തമല്ലാത്തത് കൊണ്ടാവണം ഗാഭീര്യമുള്ള ശബ്ദത്തോടെ അവരത് ചോദിച്ചത്......... ഞാനാ.... ജോയി.. അവരുടെ അടുത്തേക്കെത്തിയതും ജോയി വിനയത്തോടെ അത് പറയുമ്പോൾ പരിചയ ഭാവം ആ മുഖത്തും നിറഞ്ഞു നിന്നു...... ജോയിയോ.... ഇപ്പൊ കുറച്ചായി നിന്നെയീ വഴി കാണാനില്ലല്ലോ.. നേരത്തെ കേട്ട തമിഴ് ചുവയുള്ള ആ ശബ്ദം ഒരു തനി മലയാളി ചുവയിലേക്ക് വന്നത് അഭിയെ തെല്ലോന്നമ്പരപ്പെടുത്തി ....... കൂടെ ആരാ.... മരപ്പണികളുള്ള ആ വലിയ തൂണിലേക്കും അശ്ലീല ചിത്രങ്ങൾ തൂക്കി വെച്ച ചുമരിലേക്കും അല്പം നീരസത്തോടെ നോക്കുന്ന അഭിയെ നോക്കിയാണ് അവരത് ചോദിച്ചത്...... അഭി പെട്ടെന്ന് മുഖം അവർക്ക് നേരെയൊന്ന് ചെരിച്ചു.. നാട്ടീന്നു വന്ന സാറാണ്.... ജോയി തന്നേ നോക്കി യത് പറയുമ്പോഴാണ് ഒരു നിമിഷം ആ സ്ത്രീയുടെ കണ്ണുകൾ തന്നിൽ തറഞ്ഞു നിന്നതേന്നു അഭിക്ക് തോന്നി..... തന്നേ പ്രത്യേക ഭാവത്തോടെ ഒന്ന് നോക്കി കൊണ്ടവർ ഒട്ടും വണ്ണമില്ലാത്ത ആ നീളൻ മുടിയിൽ ഒന്ന് കോതി.... ചായം കൊണ്ട് ചുമപ്പിച്ച ചുണ്ടുകളിൽ നാവൊന്നുരസി...... മാറിൽ കിടക്കുന്ന ആടയാഭരണങ്ങൾ ഒരു ശബ്ദത്തോടെ ഇളക്കി..... ഒരു പക്ഷെ തന്റെ അമ്മയോളം പ്രായമുള്ള ആ സ്ത്രീയിൽ നിന്നുള്ള സൃങ്കാര നോട്ടം അവനു വല്ലാത്തൊരു അസ്വസ്ഥത നൽകിയിരുന്നു .... അവൻ പെട്ടെന്ന് തന്നേ മുഖം തിരിച്ചു ... അതാ മുഖത്തൊരു നിരാശ പടർത്തിയത് തലയുയർത്തി നോക്കാതെ തന്നേ അവനു വ്യക്തമായിരുന്നു..... ഇങ്ങനെയൊരു സ്ഥലത്തേക്ക് വരേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...... അതിന്റെ എല്ലാ അസ്വസ്ഥത യും അവന്റെ മുഖത്ത് പ്രകടമായിരുന്നു...... ഏത് പൂവ് വേണം സാറിനു...... തന്റെ ശ്രദ്ധ പിടിച്ചു പറ്റാനെന്ന വണ്ണം അവരൊരു ആലസ്യ ഭാവത്തോടെ അത് ചോദിക്കുമ്പോൾ മനസ്സിലാവാതെയെന്ന വണ്ണം ഒരു സംശയത്തോടെയവൻ ജോയിയെ നോക്കി...... ഇങ്ക നിറയെ പൂവിറുക്ക്......റൊമ്പ അഴകാന പൂക്കൾ... വഷളൻ ചിരിയോടെ ആ സ്ത്രീ വീണ്ടും അവനോടായത് ചോദിക്കുമ്പോൾ ജോയി അവന്റെ കയ്യിലൊന്ന് തട്ടി..... ആരെയാ വേണ്ടതെന്നാ ചോദിക്കുന്നത്..... അയാൾ അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോഴും ആ സ്ത്രീ അതേ ചിരിയോടെ തങ്ങളെ നോക്കിയിരിക്കുക യാണ്‌...... അഭിക്ക് ആകെ ക്കൂടി ഈ ഭൂമി രണ്ടായി പിളർന്നെങ്കിലെന്ന് തോന്നി പ്പോയി..... സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു നിമിഷത്തിലാണ് താനിപ്പോ നിൽക്കുന്നത്.... വൈ....ശാലി...... അല്പം കനമുള്ള ശബ്ദത്തിൽ അവനത് പറഞ്ഞു നിർത്തിയപ്പോഴേക്കും ആ സ്ത്രീയുടെ മുഖം ചുളിയുന്നത് അവൻ കണ്ടു...... വൈശാലിയോ.... ചോദ്ധ്യത്തിൽ തന്നെയുണ്ടൊരു നീരസം... അതേ.... വൈശാലി.... അവനൊന്നു കൂടി ഉറപ്പിച്ചു കൊണ്ടത് പറയുമ്പോഴും അവരുടെ മുഖത്തെയാ ഇഷ്ട ക്കേട് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... വേറെ എത്രയോ നല്ല പൂക്കളുണ്ട്.... നല്ല മണമുള്ള ഗുണമുള്ള റേറ്റിന്റെ കാര്യത്തിൽ പേടിക്കേണ്ട.... അതും നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.... അവർ ഒതുക്കി പിടിച്ചൊരു ചിരിയോടെ അത് പറയുമ്പോൾ അഭിക്ക് പെരു വിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു..... ഒരു വേശ്യക്ക് വേണ്ടി വില പേശാൻ മാത്രം തരം താഴ്ന്നിട്ടില്ല അഭിമന്യു വെന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നവന് ... പക്ഷെ ആവശ്യം തന്റെതാണ്....... ഇന്നൊരു ദിവസം മാത്രമേ അവർ തന്നേ കാണുകയുള്ളു.... ജീവിതത്തിൽ ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത ഒരു വേശ്യയോട് താനെന്തിനു തന്നേ കുറിച് പറയണം..... എനിക്ക് വൈശാലി മതി..... നിങ്ങള് പറയുന്ന ക്യാഷ് തരും...... അവൻ ഉറച്ച വാക്കുകളോടെ അത് പറഞ്ഞതും ഇത്തവണ ആ സ്ത്രീയുടെ മുഖ ഭാവം തീർത്തും മാറിയിരുന്നു.... ആ മുഖത്ത് സംശയത്തോടൊപ്പം സന്തോഷവും തെളിഞ്ഞു നിന്നു.... അവർ തെളിഞ്ഞ മുഖത്തോടെ ജോയിയെ ഒന്ന് നോക്കി.... താൻ കൊണ്ട് വന്ന ആളാണെന്ന അഭിമാനത്തോടെ ജോയിയും അങ്ങനെ നിൽക്കുകയാണ്.... അവൾക്ക് വേണ്ടി പണം ചിലവാക്കാൻ അഭിക്ക് വല്ലാത്തൊരു ദേഷ്യം തോന്നുണ്ടായിരുന്നെങ്കിലും അത് ആനന്ദിക്ക് വേണ്ടിയാണെന്ന് അവൻ മനസ്സിനെ ധരിപ്പിച്ചു ...... അതിനേക്കാളേറെ അത് തന്റെ സ്വന്തം മനസ്സിന്റെ സ്വസ്ഥത ക്ക് വേണ്ടിയാണെന്ന് അവനറിയാമായിരുന്നു..... അഴക്..... ആ സ്ത്രീ ഉറക്കെയൊന്ന് വിളിച്ചപ്പോഴേക്കും ഉയരത്തിനൊത്ത വണ്ണമുള്ള ഒരാൾ അങ്ങോട്ട് വന്നിരുന്നു.... വാങ്ക സർ...... ആ സ്ത്രീ ഒന്ന് നോക്കിയപ്പോൾ നോട്ടത്തിനർത്ഥം മനസ്സിലായിയെന്ന വണ്ണം അയാൾ അവനോടതും പറഞ്ഞു കൊണ്ട് മുമ്പിലായി നടന്നു...... ആ സ്ത്രീയെയും ജോയിയെയും ഒന്ന് നോക്കി അവനും അയാൾക്ക് പിറകെ നടന്നു........ ഇരുട്ട് നിറഞ്ഞ ആ ഇട നാഴിയിലൂടെ അവർ നടക്കുമ്പോൾ പല തരം പൂക്കളുടെ സുഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു..... ആദ്യമായി അത്രയും നല്ല പൂക്കളുടെ ഗന്ധം അവനിൽ ഓക്കാനം വരുത്തി..... അവന്റെ മുഖം ചുളിഞ്ഞു.... അല്പം നടന്നു അവരെത്തിയത് ഒരു വലിയ മുറിയുടെ വാതിൽക്കലായിരുന്നു..... ചുറ്റുമുള്ള ഇരുട്ടിൽ ആ മുറിയിൽ മാത്രം വെളിച്ചം പരന്ന് കാണുന്നുണ്ട്...... അവിടെയുള്ള കട്ടിൽ തനിക്ക് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ മുറി വീട്ടിറങ്ങി പോകുമ്പോൾ അഭി അങ്ങനെ നിന്നു..... ഒരു മണവാളണേ പ്രതീക്ഷിച്ചെന്ന വണ്ണം ആ മുറി അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്...... പല നിറത്തിലുള്ള പൂമാലകൾ........ ചുമരിൽ തൂക്കിയിട്ട നഗ്നമായ ചിത്രങ്ങൾ... ആ മുറിയിൽ നിറഞ്ഞു നിന്ന ഗന്ധം അവനു തലക്കൊരു കനം നൽകിയിരുന്നു...... ആകെ ക്കൂടി തല ചുറ്റുന്നത് പോലെ തോന്നിയതും അവൻ പതിയെ ആ കട്ടിലിലേക്കൊന്നിരുന്നു.... തലക്ക് കൈ വെച്ചു കൊണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിറകിൽ ഒരു കാൽ പെരുമാറ്റം അവൻ കേട്ടത്........ ഒരു കൊലൂസിന്റെ ശബ്ദം അവനു നേർക്കടുത്തടുത്തു വരുന്നു..... അവന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങി..... അത് വരെ സ്വരു ക്കൂട്ടിയിരുന്ന ധൈര്യമെല്ലാം എങ്ങോ ചോർന്നു പോകും പോലെ.... അവളോട് പറയേണ്ടതെല്ലാം മറന്നു പോയത് പോലെ.... അവനൊരു ശ്വാസം ആഞ്ഞു വലിച്ചു...... ആ ട്രെയിനിലെ ഒരു ദിവസം അവന്റെ തലച്ചോർ ഓർമിപ്പിച്ചു.... നീലാംബര പ്പൂക്കളും നീലക്കൽ മൂക്കുത്തിയും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പൊങ്ങി വന്നത് പോലെ.... ഉയരുന്ന നെഞ്ചിടിപ്പ് അവൾ കേൾക്കുമൊയെന്ന് തോന്നിയത് കൊണ്ട് തന്നെയവൻ നെഞ്ചിൽ ഒന്ന് കൈ വെച്ചു.... അപ്പോഴേക്കും നീലാംബരത്തിന്റെ നിർവികരമായ ഗന്ധം ആ മുറിയിൽ പരന്നിട്ടുണ്ടായിരുന്നു........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.9K views
20 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 44 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 വിഷ്ണു.. വലിഞ്ഞു മുറുകിയ മുഖത്തോടെ തനിക്ക് നേരെ സ്വയം പരിചയപ്പെടുത്തി കൊണ്ട് കൈ നീട്ടിയവന്റെ നേരെ തിരിച്ചും കൈ നീട്ടുബോൾ അത് വരെയും ഉള്ളിൽ സംഭരിച്ചു വെച്ച ധൈര്യം മുഴുവനും ചോർന്നു പോയത് പോലെ ബിബിൻ വല്ലാതെ വിറക്കുന്നുണ്ട്. ഇരിക്ക് ബിബിൻ.." അവന്റെയാ വിറയലും പതർച്ചയുമെല്ലാം അത് പോലെ തന്നെ മനസ്സിലാക്കി വല്ലാത്തൊരു ഗൗരവത്തോടെ വിഷ്ണു ബിബിൻ ഇരുന്നതിന്റെ നേരെ എതിരെ ഇരുന്നു. അവന്റെയാ നോട്ടവും ഭാവവും കാണുമ്പോൾ അവനെ താൻ വിളിച്ചു വരുത്തിയത് തന്നെ അബദ്ധമായോ എന്നായിരുന്നു അപ്പോൾ ബിബിന്റെ മനസ്സിലും. വടി കൊടുത്തു അടി വാങ്ങിയത് പോലൊരു അവസ്ഥ. താൻ കുരുങ്ങി കിടക്കുന്ന കെണിയിൽ നിന്നും എത്രയും പെട്ടന്ന് പുറത്ത് കടക്കണമെന്ന് മാത്രമാണ് അവന്റെ മനസ്സിൽ. ചിത്രയിൽ നിന്നും സംശയങ്ങളുടെ കനൽ തന്റെ അപ്പന്റെയും അമ്മയുടെയും മനസ്സുകളിലെക്ക് നീറി ആളി പടർന്നു പിടിക്കും മുന്നേ ഇതിൽ നിന്നും ഊരണം. ഇല്ലെങ്കിൽ തനിക്കത് അപകടമാണ്. ലീവെടുത്തു വീട്ടിലിരുന്നത് കൊണ്ടൊന്നും ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല. ഭവ്യയാണെങ്കിൽ ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ തന്നെ നിൽക്കുകയാണ്. പതിനഞ്ചു ലക്ഷം രൂപ പറഞ്ഞിട്ട് പോലും അവൾക്കത് വേണ്ട. ബിബിൻ ജോർജ്ജിന്റെ ഭാര്യ പദവി ലക്ഷ്യം വെച്ചത് സ്നേഹം കൊണ്ടൊന്നുമല്ലെന്ന് അവനുമിപ്പോൾ നന്നായി മനസ്സിലായി. ചിത്രയെയും കുഞ്ഞിനെയും ഒഴിവാക്കി കളയുകയുകയൊന്നും വേണ്ട എന്നുള്ള അവളുടെ ഔദാര്യം കൂടി കേട്ടപ്പോൾ ഒറ്റയടിക്ക് കൊല്ലാനുള്ളത്രേം കലിയാണ് വന്നതും. "പറയ്യ് ബിബിൻ. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞല്ലേ വിളിച്ചത്. എനിക്ക് പോയിട്ടും കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു.." അത് പറയുമ്പോൾ വീണ്ടും വിഷ്ണുവിന്റെ മുഖം കടുത്തു. നോട്ടം കൊണ്ട് പോലും അവൻ തന്നെ അളക്കുന്നുണ്ടെന്ന് തോന്നി ബിബിനപ്പോൾ. താൻ പറയുന്നതിനും മുൻപ് ഭവ്യ ഇവനോട് എല്ലാം പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയവും അവനപ്പോൾ ഇല്ലാതില്ല. അത്രക്കുണ്ട് ആ മുഖത്തുള്ള കനം. അവളുടെ കാര്യമായത് കൊണ്ട് ഉറപ്പ് പറയാനും വയ്യ. ജയിക്കാൻ വേണ്ടി എന്തും ചെയ്യും എന്നൊരു ഭാവത്തിലാണ് അവളുടെ ചെയ്തികൾ എല്ലാമിപ്പോൾ. എന്തായാലും വിളിച്ചു വരുത്തിയ സ്ഥിതിക്ക് ഇനിയിപ്പോ തനിക്കത് പറയാതെയും വയ്യ. അല്ലെങ്കിൽ ഇനി വിഷ്ണു അത് പറയിപ്പിച്ചിട്ടേ തന്നെ ഇവിടുന്ന് വിടൂ എന്ന് പോലും ബിബിന് തോന്നി. ഭവ്യ പഠിക്കുന്ന കോളേജിലെ മാഷാണ് ഞാൻ.. " ചെറിയൊരു പതർച്ചയോടെ തന്നെ ബിബിൻ പറഞ്ഞു വെച്ചു. "മ്മ്.." കനമുള്ള ഒരു മൂളൽ.. "എനിക്കൊരു പ്രശ്നം.. അതിൽ നിന്നൊന്ന് എന്നെ ഹെല്പ് ചെയ്യാൻ വിഷ്ണുവിന് കഴിയും എന്നെനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ് ഞാൻ.." അവന്റെയാ താല്പര്യമില്ലായ്മയിൽ നീരസം തോന്നിയെങ്കിലും ആവിശ്യം തന്റെ ആയത് കൊണ്ടും എതിരെയുള്ള ആള് ചില്ലറക്കാരൻ അല്ലെന്നുള്ള തിരിച്ചറിവ് കൊണ്ടും ബിബിൻ അതങ്ങ് ഉള്ളിൽ തന്നെ ഒതുക്കി. "ഭവ്യയെ കണക്ട് ചെയ്യുന്നതാണോ ആ പ്രശ്നം.." രൂക്ഷതയോടെയുള്ള ആ ചോദ്യം. താൻ കരുതിയതിലും ഭയങ്കരനാണ് മുന്നിലെന്ന് അതോടെ ബിബിൻ മനസ്സിലാക്കി. അതവന്റെ ടെൻഷൻ ഒന്നു കൂടി കൂട്ടുകയും ചെയ്തു. "ഞാൻ പറഞ്ഞല്ലോ ബിബിൻ സാർ.. എനിക്ക് പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ടെന്ന്.. സോ..." ബിബിൻ എന്തോ ആലോചണയോടെ ഇരുന്നതും വിഷ്ണു വീണ്ടും ഓർമ്മിപ്പിച്ചു. പറയാനുള്ളത് പെട്ടന്ന് പറഞ്ഞിട്ട് പോ എന്നൊരു ധ്വനിയല്ലാതെ പെങ്ങളെ കുറിച്ചെന്തോ പറയാനുണ്ട് എന്ന് കേട്ടിട്ടും ഒരു ആങ്ങളക്ക് തോന്നുന്ന യാതൊരു വിധവികാരങ്ങളും ആകുലതകളൊന്നും തന്നെ അവനിലപ്പോൾ ഇല്ലെന്ന് കണ്ടതും ബിബിനും അൽപ്പം ധൈര്യമായി. അതോടെ പതിയെ അവനെല്ലാം പറഞ്ഞു തുടങ്ങി. ഭവ്യയെ പരിചയപെട്ടത് മുതൽ അവളുമായി റിലേഷൻ ഷിപ്പ് ഉണ്ടാക്കിയത് മുതൽ.. എത്രത്തോളം ലളിതമായത് പറയാൻ കഴിയുമോ അത്രയും ലളിതമായിട്ടാണ് അവനാ അവിഹിതം വിഷ്ണുവിന്റെ മുന്നിൽ തുറന്നു വെച്ചത്. "ഇതിലിപ്പോ ഞാനെന്ത് ചെയ്യും ബിബിൻ സാറേ.. പഠനം തീരാതെ അവളെ കല്യാണം കഴിപ്പിക്കുന്ന പ്ലാൻ ഒന്നും തത്കാലം എനിക്കില്ല.അവളോടുള്ള ഇഷ്ടം ആത്മാർത്മാണെങ്കിൽ ബിബിൻസാർ വെയിറ്റ് ചെയ്യേണ്ടി വരും.." വിഷ്ണു അവനെക്കാൾ ലളിതമായി പ്രതിവിധി പറഞ്ഞു കൊടുക്കുമ്പോൾ ബിബിൻ വീണ്ടും വിയർത്തു. "ഞാൻ.. ഞാൻ ഓൾറെഡി മാരീഡ് ആണ് ഒരു.. ഒരു മോളും ഉണ്ട്.." അറച്ചറച്ചു കൊണ്ടത് പറയുമ്പോൾ വിഷ്ണു അവനെ ഒന്ന് തുറിച്ചു നോക്കി. "ആക്ച്വലി... ആ ഇഷ്ടം.. അതങ്ങ് സംഭവിച്ചു പോയതാണ്.സ്നേഹത്തിനു കണ്ണില്ല എന്നൊക്കെ പറയാറില്ലേ അത് പോലെ.ഫാമിലി ലൈഫിൽ ഉണ്ടായിരുന്ന കുറച്ചു പ്രശ്നങ്ങൾ.. അതിനിടയിൽ എന്റെ അതേ കൺസെപ്റ്റ് ഉള്ളൊരു പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ ഞാൻ.. എനിക്കിപ്പോ അതിൽ നല്ല കുറ്റബോധമുണ്ട്. ഭവ്യക്ക് വേണ്ട കാശ് സെറ്റിൽമെന്റ് ചെയ്യാൻ ഞാൻ റെഡിയാണ്. പക്ഷേ അവൾക്കത് വേണ്ടന്ന്. എന്റെ.. എന്റെ ലൈഫിൽ ഒരു സ്‌പേസ് മതിയെന്ന്." ഭവ്യയോടുള്ള ദേഷ്യമപ്പോൾ വാക്കുകളിൽ പ്രകടമാക്കാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു. വിഷ്ണു അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണ്. "സത്യത്തിൽ.. ഈ പ്രേമനാടകം ബിബിൻ സാറിന് മടുത്തു.ഇനി ഒതുക്കത്തിൽ ഭവ്യയെ ഒഴിവാക്കി വിടാനുള്ള സൈക്കിലൊടിക്കൽ മൂവ്മെന്റാണ് ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്..അങ്ങനല്ലേ.." ക്രൂരമായൊരു ചിരിയോടെ വിഷ്ണു ചോദിക്കുമ്പോൾ ബിബിന്റെ മുഖത്തെ ചോര വറ്റി.. വിളറി വെളുത് പോയി. "നോ. അങ്ങനല്ല.. ചിത്രയും കുഞ്ഞും എന്റെ ലൈഫിൽ ഇല്ലായിരുന്നു എങ്കിൽ.. തീർച്ചയായും ഭവ്യയെ ഞാനെന്റെ ലൈഫ് ഷെയർ ചെയ്യാൻ കൂടെ കൂട്ടും..അവളെ എനിക്ക്..." "എങ്കിലാ ചിത്രയെയും കുഞ്ഞിനേയും അങ്ങ് ഒഴിവാക്കി കളഞ്ഞിട്ട് ലൈഫ് എൻജോയ് ചെയ്യൂ സാറേ.. ലൈഫ് എന്നൊക്കെ പറയുന്നത് ഒന്നല്ലേ ഒള്ളു.. അത് മാക്സിമം അടിച്ചു പൊളിക്കണ്ടേ.." "ഏയ്‌.. അത്.. അത് പറ്റില്ല.." വിയർത്തു പോയ മുഖം തുടച്ചു കൊണ്ട് ബിബിൻ വെപ്രാളത്തോടെ പറഞ്ഞു. "ശെരി.. സാറിന് താല്പര്യമില്ല എങ്കിൽ വേണ്ട.. നമുക്കത് വിടാം. എന്നിട്ട പറയ്യ്.. ഇതിൽ ഞാനെന്താ ഇനി ചെയ്യേണ്ടത്.." വിഷ്ണു ബിബിനെ നോക്കി ചിരിച്ചു. അതൊരു കൊലചിരി പോലാണ് ബിബിന് തോന്നിയത്.. "ആഹ് പിന്നേയ്..ഭവ്യയെ പറഞ്ഞു മനസിലാക്കുക എന്നൊന്നും പറഞ്ഞേക്കരുത്.. വാശിയും ദേഷ്യവും അൽപ്പം.. അല്ല.. ആവിശ്യത്തിലും കൂടുതൽ ഉള്ള ആളാണ്‌ ഭവ്യ..അത് കൊണ്ട് അങ്ങനൊരു ടാക്സ് ഏറ്റെടുക്കാൻ സത്യമായും എനിക്ക് താല്പര്യമില്ല." വിഷ്ണു തന്നെ ഓർമ്മിപ്പിച്ചു. "എനിക്കറിയാം.. ഈ കാര്യം ഞാൻ അവളോട് ഒരുപാട് പ്രാവശ്യം പറഞ്ഞു മടുത്തു പോയതാണ്. അവൾ പറയുമ്പോലെ എനിക്കൊരിക്കലും അവളെ എന്റെ ലൈഫിൽ കൂട്ടാൻ പറ്റില്ല. പക്ഷേ അതവൾക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല.." ബിബിൻ അസ്വസ്ഥ തയോടെ നെറ്റി തടവി. "ഭവ്യയെ ഞാൻ സാറിന്റെ ലൈഫിൽ നിന്നും മാറ്റി തരും.. പകരം എനിക്കെന്ത് കിട്ടും.. അതിനെ കുറിച്ച് പറ..എനിക്കതാ അറിയേണ്ടത്.." തികച്ചും ലാഘവത്തോടെ ഉള്ള ആ ആവിശ്യം.. അതോടെ അത് വരെയുമുള്ള അസ്വസ്ഥത മാറി ബിബിന്റെ മുഖവും തെളിഞ്ഞു.. ഒന്ന് കൂടി ഉഷാറായി കൊണ്ടവൻ വിഷ്ണുവിന്റെ നേരെ നോക്കി... ❤‍🔥❤‍🔥 "ഹാ.. ഞാൻ പറയാം തുളസി.." വന്നതേ തനിക്ക് പിറകെ കൂടിയേ തുളസിയെ നോക്കി കൊണ്ട് അശോകൻ ഒരു ചിരിയോടെ പറഞ്ഞു. "പറയാ പറയാ ന്നും പറഞ്ഞോണ്ടിപ്പോൾ എത്ര നേരമായി.. ഇത്രേം സസ്പെൻസ് ഇടാതെ അങ്ങോട്ട് പറഞ്ഞൂടെ നിങ്ങൾക്ക്.. ഇതിപ്പോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാതെ.." തുളസി പരിഭവത്തോടെ അശോകന്റെ കയ്യിലൊരു നുള്ള് കൊടുത്തു. "നീയിങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല തുളസി.. ഇത് ഏതോ ശത്രുക്കൾ പണി തന്നതാ.." ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി കിടക്കയിലേക്ക് കിടന്നു കൊണ്ട് അശോകൻ ആശ്വാസത്തോടെ തന്നെ പറഞ്ഞു. "എന്നുവെച്ചാൽ... "എന്നുവെച്ചാൽ കൂടുതൽ ഒന്നുമില്ല. കാശിനാഥന് നമ്മുക്ക് മോളോട് അങ്ങനൊരു ഇഷ്ടമില്ല. നമ്മൾ ഭയന്നത് പോലെ അവനും അവളും നമ്മൾ അറിയാതെ ഒരു ഇഷ്ടത്തെ വളർത്തിയിട്ടുമില്ല.അത്ര തന്നെ.." അശോകൻ ചിരിയോടെ അവരെയും തനിക്കരികിലെക്ക് പിടിച്ചിരുത്തി. "പിന്നെ ആ ഫോട്ടോ..അതെന്താ..?" "ഫോട്ടോയിൽ ഉള്ളതൊക്കെ സത്യം തന്നെ.. പക്ഷേ അതിലൊന്നും പ്രേമം കലർന്നില്ല.. അങ്ങനൊരു ചതി കാശി നമ്മളോട് ചെയ്യുവോ. എത്ര നാളായി അവൻ എന്റെ കൂടെ.. വിശ്വാസം എന്നൊരു വാക്ക് അവനെ കണ്ടു പഠിക്കണം." "എന്നിട്ടാണോ ഇത് കണ്ടപ്പോൾ മുതൽ.. നിങ്ങൾ ഇത്രയും ടെൻഷൻ അടിച്ചത്.." തുളസി അയാളെ കളിയാക്കി. "അതിപ്പോ പെട്ടന്ന് കണ്ടപ്പോൾ.. അത് പോലെ ഉള്ളതാണല്ലോ ഫോട്ടോ മുഴുവനും. പക്ഷേ അങ്ങനൊന്നും ഇല്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ അവൻ വളർന്നിട്ടില്ലെന്നും അവൾ എന്റെ മകളാണ് എന്നൊരു പരിഗണന മാത്രമേ അവളോടുള്ളു എന്നും അവൻ പറഞ്ഞു കേൾക്കും വരെയും എനിക്കു ഒരു ടെൻഷൻ ഉണ്ടായിരുന്നു. അതിപ്പോ കാശിയോട് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. കുട്ടികളല്ലേ.. ഇപ്പോഴത്തെ കാലവും" അശോകൻ ആശ്വാസത്തോടെ പറഞ്ഞു. അതേ ആശ്വാസമപ്പോൾ തുളസിയുടെ മുഖത്തുമുണ്ട്. "എന്നാലും ഇതിപ്പോ ആരായിരിക്കും ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് ഇത്രേം ഫോട്ടോ ഒപ്പിച്ചത്.." "ആരായാലും അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് തുളസി.എന്റെ മകളുടെ ലൈഫ് വെച്ചിട്ടാണവർ കളിക്കുന്നത്.. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ അവന് കിട്ടിയിരിക്കും.." അത് പറയുമ്പോൾ അശോകന്റെ മുഖം കടുത്തു. "ഇനിയധികം നീട്ടി കൊണ്ട് പോണ്ട തുളസി.. മോളെ പെട്ടന്ന് സേഫ് ആക്കണം. ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി.." അശോകൻ തുളസിയെ നോക്കി സാവധാനം പറഞ്ഞു. "നിങ്ങളെന്താ പറഞ്ഞു വരുന്നത്..? "മഹിയെ വിളിക്കണം. മക്കളുടെ വിവാഹം നടത്തണം. എത്രയും പെട്ടന്ന് തന്നെ. അവളെ സേഫ് ആക്കിയാലേ എനിക്കിനി ഒരു സമാധാനം കിട്ടൂ.." "ഇതിപ്പോ ആരോ എന്തോ വിവരക്കേട് ചെയ്തു എന്ന് വെച്ച്.. ഇത്രയും പെട്ടന്ന്.. അത് വേണോ അശോകേട്ടാ.. വേണം തുളസി.. എന്റെ മനസ്സ് പറയുന്നു അതാണ് നല്ലത് എന്ന്. പിന്നെയിപ്പോ പുറത്തേക്ക് ഒന്നുമല്ലല്ലോ.. മഹിയും നമ്മുടെ മോനല്ലേ.. നമ്മളത് പറഞ്ഞു വെച്ചതുമാണല്ലോ .മഹിക്കും തിടുക്കമുണ്ടായിട്ടും മോളുടെ പഠനം തീരട്ടെ എന്നായിരുന്നു നമ്മുക്ക് പ്ലാൻ. നമ്മുക്ക് വേണ്ടിയല്ലേ അവരത് അംഗീകരിച്ചതും. അതിപ്പോ ഏറെക്കുറെ തീർന്നു. എക്സാം ഇനിയും മൂന്ന് മാസം കഴിഞ്ഞല്ലേ ഉള്ളത്. അതിപ്പോ കല്യാണത്തിന് ശേഷം പോയി അറ്റന്റ് ചെയ്താലും മതിയല്ലോ..ഞാൻ എന്തായാലും മഹിയെ വിളിക്കുന്നുണ്ട് " എല്ലാം തീരുമാനം എടുത്തത് പോലൊരു ഉറപ്പുണ്ട് അശോകനും. പെട്ടന്നൊരു കല്യാണം എന്ന് കേട്ടതിന്റെ പകപ്പ് ഉണ്ടേലും അയാൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തുളസിക്കും തോന്നി. "അവൾ സമ്മതിച്ചു തരുമോ എന്നാ എനിക്ക്..' തുളസി ആശങ്കയോടെ പറഞ്ഞു. ഒന്നാമത് മഹിയുടെ കാര്യം പറയുന്നത് തന്നെ കലിപ്പുള്ള ആളാണവൾ. അവളോടിപ്പോ വിവാഹത്തിന്റെ കാര്യം പറയുന്നത് കൊണ്ട് പ്രതേകിച്ചു ഒന്നും നടക്കില്ല എന്നൊരു തോന്നൽ. അവളെന്റെ മോളാണ് തുളസി.. ഞാൻ പറഞ്ഞാൽ എന്റെ മോളത് കേൾക്കും. നല്ലതല്ലാത്ത ഒന്നും അച്ഛൻ അവൾക്ക് കൊടുക്കില്ല എന്നെന്റെ മോൾക്കറിയാം.." അശോകന്റെ ആത്മവിശ്വാസം.. അതിപ്പോ തുളസികും അറിയാം. പക്ഷേ എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട് അവർക്കത് കേട്ടപ്പോൾ മുതൽ.. "അവൾ ഇനി ഇങ്ങനൊരു ഫോട്ടോയുടെ കാര്യം അറിയണ്ട കേട്ടോ.അവൾക്കത് വല്ലാത്ത ഷോക്ക് ആവും.. കാശി എടുത്തത് പോലെ അത്രയും സിമ്പിൾ ആയിട്ട് അവൾക്കത് അസെപ്റ്റ് ചെയ്യാൻ കഴിയില്ല. അശോകൻ ഓർമ്മിപ്പിച്ചു. "കാശി.. അവനെന്താ പറഞ്ഞേ.. അവനത് ഫീൽ ചെയ്‌തോ.." തുളസി ആകാംഷയോടെ ചോദിച്ചു. "ഏയ്..അവൻ മിടുക്കാനല്ലേ തുളസി.. എല്ലാം അതിന്റെതായ രീതിയിൽ മനസ്സിലാക്കാനും അത് പോലെ പ്രവർത്തിക്കാനും അവന് കഴിയും.." അശോകൻ ചിരിയോടെ പറഞ്ഞു. "എന്തായാലും ഇതാരാ ചെയ്തതെന്ന് അവൻ കണ്ടു പിടിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന് വേണ്ടി അല്ലേലും എനിക്ക് വേണ്ടി അവനത് ചെയ്യും.." അത്രയും ഉറപ്പോടെ അശോകൻ പറഞ്ഞു. മോളെ വിളിക്കണം.. പെട്ടന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.. അശോകൻ തന്റെ തീരുമാനം ഒന്ന് കൂടി ഉറപ്പിച്ചു.. ആ തീരുമാനം ഓർത്തു കൊണ്ട് ഉരുകി തീരുന്നവനെ അയാളപ്പോൾ അറിഞ്ഞതേ ഇല്ല.. തുടരും.. ഇതിനേക്കാൾ ഈ കഥ ഫാസ്റ്റ് ആയിട്ട് പറയാൻ എനിക്ക് കഴിയില്ല കേട്ടോ. ഇതിൽ skip ചെയ്യാനായി ഇനിയൊന്നുമില്ല. സഹകരിക്കണേ.. പിന്നേയ്.. ന്റെ കാശിക്ക് ഉശിരില്ല എന്ന് പറഞ്ഞവരൊക്കെ ഇവിടെ തന്നെ കാണണേ.. നമ്മളൊരു വരവ് കൂടി വരേണ്ടി വരും പിള്ളേച്ചാ.. 🤣 റിവ്യൂ ഇട്ടിട്ട് പോണം.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.5K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _43 ✍️ രചന - ജിഫ്ന നിസാർ 💜 ഒറ്റ നോട്ടം കൊണ്ട് തന്നെ വിഷ്ണുവിന്റെ കണ്ണിലെ കലിയും പകയും ഗായത്രി മനസ്സിലാക്കി. ആ വെപ്രാളത്തിൽ തന്നെയാണ് അവൾ ബൈക്കിൽ നിന്നും ചാടി ഇറങ്ങിയത്. പക്ഷേ ഭയമായിരുന്നു..കാലുകൾ നിലത്തുറക്കാതെ അവൾ വീണു പോയിട്ടും നെഞ്ചിൽ കൈകൾ കെട്ടി വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്ന വിഷ്ണു നിന്നിടത്തു നിന്നും അനങ്ങിയില്ല. ശേ.. എന്തായിത് ഗായത്രി.. നോക്കിയിട്ട് ഇറങ്ങണ്ടേ.." ശിവ വീണു കിടക്കുന്നവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. വിഷ്ണുവേട്ടൻ " ഗായത്രി ഭയത്തോടെ അതാണ് പറഞ്ഞത്. ശിവ ഇനിയവനെ കണ്ടില്ലേ എന്നായിരുന്നു അവളുടെ മനസ്സിൽ. അവന്റെ മുഖത്തൊരു ഭാവമാറ്റവുമില്ല. അതാണ് ആ സംശയം. "ആ.. വിഷ്ണു വേട്ടൻ അവിടെ നിന്നോളും.എങ്ങോട്ടും ഓടി പോവില്ല.. താനിപ്പോ എണീക്ക്." ശിവ വീണ്ടും അവളെ നോക്കി കൊണ്ട് പറഞ്ഞു. ഗായത്രിയുടെ നോട്ടം വീണ്ടും വിഷ്ണുവിന്റെ നേരെ നീങ്ങി. നിലത്തു മടങ്ങി കുത്തിയ കാലിന്റെ വേദന പോലും വക വെക്കാതെ.. ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണ്ടും വിഷ്ണുവിന് പ്രകോപനം ഉണ്ടാക്കാതെ അവൾ നിലത്തു നിന്നും പതിയെ എഴുന്നേറ്റു. കാൽ ഉറപ്പിച്ചു നിൽക്കുമ്പോൾ സൂചി കുത്തുന്നത് പോലൊരു വേദന തോന്നിയിട്ടും അത് അവഗണിച്ചു കൊണ്ടവൾ കല്ലു മോളെ വാരി എടുത്തു. "ഇനി.. ഇനി ഇവിടെ നിൽക്കണ്ട.. പോയിക്കോ ശിവ.." വിഷ്ണുവിന്റെ ശിക്ഷയിൽ നിന്നും അവനെ രക്ഷപ്പെടുത്തി എടുക്കാനുള്ളൊരു വ്യഗ്രതയോടെ ഗായത്രി ധൃതിയിൽ പറഞ്ഞു. "അവനെ നീ പെട്ടന്ന് പറഞ്ഞു വിടണ്ട.. അകത്തേക്ക് കൂട്ടിക്കോ.. ഒരു റൗണ്ട് കൂടിയൊക്കെ പോകാനുള്ള ആരോഗ്യമുണ്ടല്ലോ രണ്ടിനും.." ശബ്ദം കുറച്ചാണെങ്കിലും അവളാ പറഞ്ഞത് കേട്ടിട്ടുണ്ട് എന്നത് പോലെ നിന്നിടത്തു നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു വിഷ്ണു. "അകത്തേക്ക് ചെന്നിട്ടു ഈ കുഞ്ഞിന് മരുന്ന് കൊടുത്തേക്ക്.. ആദ്യം." വിഷ്ണുവിനെയും അവന്റെ സംസാരത്തെയും പാടെ അവഗണിച്ചു കൊണ്ടാണ് ശിവയുടെ വാക്കുകൾ. അത്ര പറഞ്ഞു കൊണ്ടവൻ ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്തു. പക്ഷേ തിരിച്ചു പോകും മുന്നേ വിഷ്ണു അവന് മുന്നിലേക്ക് കയറി നിന്നു. "കൂട്ടുകാരൻ ഇവളുടെ സ്ഥിരം കസ്റ്റമർ ആണ്.അവനാണോ നിന്നെയും ഇവളെയും തമ്മിൽ മുട്ടിച്ചു തന്നത്.. ഏഹ്.." വല്ലാത്തൊരു വഷളൻ ഭാവത്തിൽ വിഷ്ണു ശിവയോട് ചോദിച്ചു. "സ്വന്തം അനിയനെയും ഭാര്യയെയും നിങ്ങൾക്ക് വിശ്വാസമില്ലായിരിക്കും.പക്ഷേ ഞാൻ അങ്ങനല്ല വിഷ്ണു സാറേ " സ്വതവേ ഉള്ള ചിരിയോടെ തന്നെയാണ് ശിവ അവനുള്ള മറുപടി കൊടുത്തത്. "എന്റെ വീട്ടിൽ കയറി വന്നിട്ട് എന്നോട് നീ തറുതല പറയുന്നോടാ നാ..*&%₹#. അതും ഈ പിഴച്ചവളെ മുന്നിൽ ആളാവാൻ വേണ്ടി." കൈ നിവർത്തി ശിവയുടെ കവിൾ ലക്ഷ്യമാക്കി വിഷ്ണു ആഞ്ഞടിച്ചു. പക്ഷേ അങ്ങനൊരു സീൻ മുൻകൂട്ടി കണ്ടത് പോലെ ഗായത്രി അവന് മുന്നിലേക്ക് കയറി നിന്നു കൊണ്ടാ അടി ഏറ്റു വാങ്ങി. ഒരുനേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്ത നന്ദി.. തന്നെയും തന്റെ കുഞ്ഞിനേയും ഒരു മനുഷ്യജീവികളായി പരിഗണന നൽകിയ നന്ദി.. അതവൾ അങ്ങനെ തീർത്തു. മുഖം ഒരു ഭാഗത്തേക്ക് കോടി പോയി.. തല ഒന്നാകെ തരിച്ചു. വീണു പോകാതിരിക്കാൻ ശിവ തന്നെയാണ് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചത്. അതോടെ വിഷ്ണുവിന്റെ കലി കൂടുതൽ ആളി കത്തി. അവനൊട്ടും പ്രതീക്ഷിക്കാതെ ഗായത്രി വിഷ്ണുവിനെ തള്ളി മാറ്റി. "പെട്ടന്ന് പോ ശിവാ.." കെഞ്ചും പോലെ അവൾ ശിവയെ നോക്കി. താഴെ വീണു കിടക്കുന്നവൻ എണീറ്റാൽ ശിവയെ വീണ്ടും ഉപദ്രവിക്കുമെന്ന് കരുതി ഗായത്രി ഉറക്കെ കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോൾ.. തന്റെ പേരിൽ അവളിനിയും തല്ല് കൊള്ളാതിരിക്കാൻ ശിവ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു. "അകത്തേക്ക് പോയിക്കോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്.. ഞാൻ കാശിയുടെ അരികിലുണ്ടാവും..". ധൃതിയിൽ അതും പറഞ്ഞു കൊണ്ടവൻ വെറുപ്പോടെ വിഷ്ണുവിന്റെ നേരെയൊന്ന് നോക്കി. അവൻ ഗേറ്റ് കടന്ന് പോയിട്ടാണ് ഗായത്രി ശ്വാസമെടുത്തത്. നിലത്തു നിന്നും എഴുന്നേൽക്കുന്നവന്റെ മുഖത്തെ പൈശാചികത. ഇനിയിവിടെ നടക്കാൻ സാധ്യതയുള്ളതിനെ കുറിച്ചൊരു മുൻധാരണ കിട്ടിയിട്ടും അതിൽ നിന്നും ശിവയെ രക്ഷപ്പെടുത്തി എടുത്തല്ലോ എന്നുള്ളതായിരുന്നു ഗായത്രിയുടെ മനസ്സിലെ ഏക ആശ്വാസം. കരച്ചിൽ പോലുമില്ലാതെ ഭയന്നു വിറക്കുന്ന കല്ലുമോളെയും നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ വിധിയും ശിക്ഷയും കാത്ത് ഗായത്രി വിഷ്ണുവിന്റെ മുന്നിൽ തല കുനിച്ചു നിന്നു. 💜💜 ഞാനെങ്ങാനും ആയിരുന്നങ്കിൽ അവന്റെ മുഖത്തൊന്നു കൊടുത്തിട്ട് പോടാ പുല്ലേ എന്നും പറഞ്ഞു കൊണ്ട് നല്ല അന്തസായി ഇറങ്ങി പൊന്നേനെ.. ഇതൊരുമാതിരി... ലോകത്ത് വേറെ ആണ്പിള്ളേര് ഇല്ലാത്ത പോലെ..എന്തൊരു ജാഡആണ്..ഡീ അവന്. എന്തിനാ അല്ലേലും ആ ജാഡ നാഥനെ പറയുന്നത്. ഇത്രയൊക്കെ അവോയ്ഡ് ചെയ്തിട്ടും വീണ്ടും പൊന്നേ പൊരുളെ എന്നും വിളിച്ചോണ്ട് അവന് മുന്നിലേക്ക് ഒലിപ്പിച്ചു ചെല്ലുന്ന നിന്നെ പറഞ്ഞാൽ മതി.." മിയ ദേഷ്യത്തോടെ വിറക്കുന്നുണ്ടെന്ന് തോന്നി കാർത്തുവിന്. എന്നിട്ടും അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു. "എന്തേയ്.. നിന്റെ നാക്കിറങ്ങിയോ.. നിനക്കൊന്നും പറയാനില്ലേ ഇപ്പോ.. " മിയ അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ട് ചോദിച്ചു. അതിന് നീ അല്ലല്ലോ മിയ ഞാൻ.. നീ പറയും പോലൊന്നും എനിക്ക് പറ്റില്ല.. ഞാൻ.. ഞാനവനെ.. " സ്നേഹിക്കുന്നു എന്നായിരിക്കും " മിയ ചുണ്ട് കോട്ടി കൊണ്ട് ചോദിച്ചു. "നിന്റെ സ്നേഹം അവന് വെറും പിണ്ണാക്ക് പോലാവും. അതല്ലേ ഇത്രയൊക്കെ പിറകെ നടന്നിട്ടും തിരിഞ്ഞു പോലും നോക്കാത്തത്.എന്തായാലും ഇത്‌ കുറച്ചു കൂടുതലാ കാർത്തു.. നിനക്കിത് വർക്കാവും ന്ന് എനിക്ക് തോന്നുന്നില്ല. ഒരു ദിവസം മാത്രമാണോ..ഒരു ലൈഫ് മുഴുവനും ആണെടി.. അത് മുഴുവനും നീയിങ്ങനെ സ്നേഹം സ്നേഹം ന്നും പറഞ്ഞോണ്ട് നടക്കുമോ.. ഇനിയിപ്പോ നിന്റെ ഫോർസ് കൊണ്ടവൻ നിന്നെ സ്വീകരിച്ചു എന്ന് തന്നെ വെക്ക്.. ജീവിതം മുഴുവനും നീയിങ്ങനെ അവന്റെ പിറകെ.. എനിക്കത് ഓർക്കാൻ കൂടി വയ്യ കാർത്തു. ഇനിയെങ്കിലും നീ പ്രാക്ടീക്കലായി ചിന്തിക്ക്.. ചിന്തിച്ച് കൊണ്ടൊരു തീരുമാനമെടുക്ക് " എന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന കാർത്തുവിനെ കാണുമ്പോൾ മിയയുടെ കലി മാറി പകരം സഹതാപം നിറയുന്നുണ്ട്. പക്ഷേ അവളുടെയാ സമർപ്പണം കാണുമ്പോൾ ഭയമാണ്. വർഷങ്ങളോളം പിറകെ നടന്നു കൊണ്ട് പ്രണയം പറഞ്ഞിട്ടും പ്രകടിപ്പിച്ചിട്ടും അതിൽ അൽപ്പം പോലും തിരികെ കിട്ടിയില്ലെങ്കിൽ അതാ പ്രണയത്തിന്റെ പരാജയമാണ്. അവളുടെ ആത്മാർത്ഥ പ്രണയത്തിന് അപമാനമാണ്. അവന് മുറിവ് പറ്റിയ ദിവസങ്ങളിൽ അവനെക്കാൾ വേദന സഹിച്ചോരുത്തി പിടഞ്ഞത് അവളും കണ്ടതാണ്. ഫ്രീ ആയി കിട്ടുന്ന ഓരോ മണിക്കൂർ ഇടവിട്ടും അവന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ട് കാശിയുടെ വിശേഷങ്ങൾ അറിയുന്നവളെ.. ആശ്വാസിക്കുന്നവളെ അടുത്തറിഞ്ഞതാണ്. കാശിനാഥനെന്ന പേരിനെ പോലും പ്രണയിക്കുന്നവളാണ്. ഇന്നിപ്പോൾ അവൾ വിളിച്ചിട്ട് കോൾ പോകുന്നില്ല. അവൻ ബിസി ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് കാർത്തു പിൻവാങ്ങി എങ്കിലും അതങ്ങനെ അല്ലെന്ന് തോന്നി മിയ സ്വന്തം ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്നു. പക്ഷേ വീണ്ടും കാർത്തുവിന്റെ നമ്പറിൽ വിളിക്കുമ്പോൾ കണക്ട് ആവുന്നില്ല. അതിനർത്ഥം അവൻ മനഃപൂർവം അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു വെച്ചു എന്നാണ്. അതോടെ മിയയുടെ നില തെറ്റി. സത്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും കാർത്തു അപ്പോഴും അവനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറയുന്നില്ല എന്നതാണ് മിയയെ ഏറെ ചൊടിപ്പിച്ചതും. നിനക്ക് ഒന്നും പറയാനില്ലേ കാർത്തു.. " സഹികെട്ടു കൊണ്ട് മിയ വീണ്ടും ചോദിച്ചു. ഇല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ കരച്ചിൽ പുറത്ത് ചാടാതിരിക്കാൻ കാർത്തു ചുണ്ടുകൾ കൂട്ടി പിടിച്ചു.. ❤‍🔥❤‍🔥 നേരത്തെ കുറിച്ചും കാലത്തെ കുറിച്ചും ഒന്നും അറിയാതെ കിടക്കയിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്നവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയില്ല. പക്ഷേ ഉള്ളിൽ അവൻ അനുഭവിക്കുന്ന സംഘർഷം.. അതങ്ങനെ കണ്ണിൽ നീറി നനഞ്ഞു കിടന്നു. ഇതിത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അശോകേട്ടൻ ചെയ്യുന്ന അടുത്ത സ്റ്റെപ്പ് എന്താവുമെന്ന് കാശ്ശിക്കറിയാം. ആ മൗനത്തിൽ നിന്നു തന്നെ അവനത് പിടിച്ചെടുത്തു കഴിഞ്ഞു. എന്നെന്നേക്കുമായി തനിക്കവളെ നഷ്ടപ്പെടാൻ പോകുന്നു. ആ ഓർമയിൽ പോലും അവന് വേദനിച്ചു. പ്രണയം പറഞ്ഞിട്ടില്ല.. ഒരു നോട്ടം കൊണ്ടൊ ചിരി കൊണ്ടൊ പോലും അവൾ തന്റെ പ്രാണൻ ആണെന്ന് അറിയിച്ചു കൊടുത്തിട്ടില്ല. എന്നെങ്കിലും ഇത്‌ പോലൊരു നിമിഷം വന്നു ചേരുമെന്നും അന്ന് താൻ ഒരുപാട് വേദനിക്കേണ്ടി വരുമെന്നും അറിയാമായിരുന്നു. ഇത് വരെയും അവൾ പറഞ്ഞിട്ട് പോയ ഓരോ വാക്കും പ്രണയം ചാലിച്ച ഓരോ നോട്ടവും അവനെയപ്പോൾ കൊത്തി പറിച്ചു. പിറന്നാൾ മധുരമെന്ന് പറഞ്ഞു കൊണ്ടവൾ ഒരിക്കൽ ചുംബനം കൊണ്ട് പൊള്ളിച്ച ചുണ്ടുകൾ.. അതിലിപ്പോഴും അവളുടെ ചുണ്ടിന്റെ ചൂടുണ്ടെന്ന് തോന്നി. അപ്പോഴെല്ലാം ഹൃദയം പോലും വിങ്ങി വിറച്ചു കൊണ്ടവൻ ആ കട്ടിലിൽ തനിച്ച് കിടന്നു. ആരും... ആരുമില്ലാതെ.. തുടരും.. ചില ഇഷ്ടങ്ങളുണ്ടങ്ങനെ... ഇഷ്ടപെടരുത് എന്നറിയാമായിരുന്നിട്ടും അറിയാതെ ഇഷ്ടപ്പെട്ടു പോയത്.. നെഞ്ചിൽ അടക്കി പിടിക്കാൻ ശ്രമിക്കും. പിന്നെ ആ ഇഷ്ടത്തിന്റെ ചുഴിയിൽ പെട്ടു പോയി നമ്മൾക്ക് നമ്മളെ പോലും നഷ്ടപ്പെട്ടു പോകുന്നത് പോലോരിഷ്ടം.. വല്ലാത്ത നോവാണത്... ല്ലെ 😢 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം_9 ✍️ രചന - Aysha akbar കേട്ടത് തന്റെ തോന്നലാവണേ യെന്നവൻ ആത്മാർത്ഥ മായി ആഗ്രഹിച്ചു..... ഇതും വലുതായാൽ ഇനി ഈ പണിക്കൊക്കെ തന്നേ ഇറങ്ങും....... അയാൾ വീണ്ടും ആ പറയുന്നത് തന്റെ ആനന്ദിയെ കുറിച്ചാണെന്ന് മനസ്സിലാക്കും തോറും ഒരു കത്തിയെടുത്തു ഹൃദയത്തിൽ വരഞ്ഞത് പോലെ തോന്നിയിരുന്നു അഭിക്ക്......... നെഞ്ചിൽ ശ്വാസം കുരുങ്ങി നിൽക്കുന്നുണ്ട്...... അയാളുടെ മുഖം അടിച്ചു പൊളിക്കാനാണ് തോന്നിയത്...... പക്ഷെ തനിക്കായാളെ ഇനിയും ആവശ്യമുണ്ട്..... ഉള്ളിൽ വിരിഞ്ഞു നിന്നിരുന്ന നീലാം ബര പ്പൂക്കൾ വാടി ക്കരിഞ്ഞു... ഏട്ടത്തി പറഞ്ഞത് പോലെ അവൾക്ക് ശക്തമായൊരു കാരണമുണ്ടാകുമെന്ന് ഈ നിമിഷം വരെയും മനസ്സ് പ്രതീക്ഷിച്ചിരുന്നു എന്നതിപ്പോഴാണ് മനസ്സിലാവുന്നത്....... അതൊരു പക്ഷെ അവളെ കണ്ട ആ ദിവസത്തെ ഓർമകളിൽ നിന്നാവാം... അങ്ങനെയൊരു കാരണം ഉണ്ടായിരുന്നെങ്കിലെന്ന് പോലും ആഗ്രഹിക്കത്തക്ക എന്തോ ഒരു ചായ്‌വ് തനിക്കവളോട് തോന്നിയിട്ടുണ്ടോ..... മനസ്സ് ചോദ്യങ്ങൾ കൊണ്ടവനെ വീർപ്പൂ മുട്ടിച്ചു... ചേട്ടാ.... എനിക്ക്.. എനിക്കവരെയൊന്ന് കാണണം....... കണ്ടേ പറ്റു...... അവൻ അത് പറയാൻ തന്നേ ഇത്തിരി പ്രയാസപ്പെട്ടു..... വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു.... ശരീരം ആകെ തളർന്നിട്ടുണ്ട്...... സാറോന്ന് ഫ്രഷ് ആവ്.... അപ്പോഴേക്കും ഇരുട്ടും...... ഒന്നിരുട്ടിയിട്ട് പോകാം.... അതാ നല്ലത്...... അയാൾ അടക്കി പ്പിടിച്ചു കൊണ്ട് അവനോടത് പറയുമ്പോൾ അവൻ അയാൾക്ക് നേരെ നാല്പതു രൂപ നീട്ടി...... വേണ്ടാ...... എല്ലാം കോടി ഒരുമിച്ചു തന്നാൽ മതി.... ഞാൻ കുറച്ചു കഴിഞ്ഞ് വരാം... അയാൾ ഏറെ അടുപ്പമുള്ള ഒരാളെ പോലെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും നടക്കുമ്പോഴും കാലെടുത്തു വെക്കാൻ പോലും കഴിയാതെ അഭിയങ്ങനെ നിൽക്കുകയായിരുന്നു........ ഉള്ളിലെ ഭാരം കൊണ്ടവന് കാലുകൾ എടുത്ത് വെക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..... എങ്ങനെയോ അവനൊരു മുറിയെടുത്തു.... ആ മുറിയിലെത്തിയതും വാതിൽ അടച്ചു കൊണ്ട് കട്ടിലിലേക്ക് വീണു പോയിരുന്നവൻ...... വെറുതെയല്ല അവൾ ആനന്ദിയെ ഉപേക്ഷിച്ചു പോയത്..... ഇങ്ങനെ നടക്കുന്ന വളുമാർക്ക് മക്കളെല്ലാം അധികപ്പറ്റ് തന്നെയായിരിക്കും..... ഓർക്കും തോറും അവനു ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ഏട്ടത്തി പറഞ്ഞതാണ് ശെരി..... അവൾക്ക് കുഞ്ഞിനെ വളർത്താൻ അർഹതയില്ല..... ഇനി തനിക്കവളെ കാണുകയും വേണ്ടാ..... തിരിച്ചു പോകുകയാണ്..... ഉള്ളിൽ അവളോടുള്ള ദേഷ്യം നിറഞ്ഞു നിൽക്കുമ്പോൾ ആ മുഖം കാണാൻ പോലും അവനു തോന്നിയിരുന്നില്ല...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉറക്കത്തിൽ നിന്നേഴുന്നേറ്റ ആനന്ദി കണ്ണുകൾ തിരുമ്മി കൊണ്ട് പുറത്തേക്ക് വരുമ്പോൾ ഉമ്മറത്തിരിക്കുക യായിരുന്നു കവിയും ദേവിയും അവളിലേക്ക് തിരിഞ്ഞു...... അഭി...... അവൻ ഇവിടെയില്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടുകൾ പിളരാൻ തുടങ്ങിയപ്പോഴേക്കും ദേവി ഇരുന്നിടത്ത് നിന്നെഴുന്നേറ്റിരുന്നു.... അഭി....അഭി വരും.... മോള് കരയേണ്ട..... അവളുടെ തോളിൽ പതിയെ ഒന്ന് തൊട്ട് കൊണ്ട് ദേവിയത് പറയുമ്പോൾ അവരുടെ ഹൃദയം വാത്സല്യം കൊണ്ട് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..... പക്ഷെ പരിധിയിൽ കവിഞ് അവളോട്‌ അടുപ്പം കാണിച്ചാൽ വേദനിക്കുന്ന മറ്റു രണ്ട് ഹൃദങ്ങൾ ആ വീട്ടിലുള്ളത് കൊണ്ട് മാത്രം അവരതിനെ പിടിച്ചു വെച്ചു...... വിശക്കുന്നില്ലേ.... കഴിക്കാൻ ഭക്ഷണം തരട്ടെ....... ദേവി അവളോടത് ചോദിക്കുമ്പോൾ അവൾ അത്ഭുതത്തോടെ അവരെയൊന്നു നോക്കി... ഇങ്ങനെയൊരു സംസാരം അവരിൽ നിന്നിത് വരെ കണ്ടിട്ടില്ലാത്തതിന്റെ എല്ലാ അത്ഭുതവും ആ നോട്ടത്തിൽ കലർന്നിരുന്നു...... അവർ ഒരു പാത്രത്തിൽ കഴിക്കാനുള്ളതെടുത്തു കൊണ്ട് വന്നു കൊണ്ട് അവളുടെ കയ്യിൽ കൊടുത്തു...... എല്ലാം നോക്കി ഒരു കാഴ്ച ക്കാരിയെ പോൽ കവി നിൽക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ളിന്റെയുള്ളിൽ കലങ്ങി മറിയുന്നത് ദേവിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു....... ആനന്ദി പാത്രം കയ്യിലേക്ക് പിടിച്ചു കൊണ്ട് ആ ഉമ്മറത്തെ നിലത്തു തന്നേ ചമ്രം പടിഞ്ഞിരുന്നപ്പോൾ എന്തോ ഒരു വേദന വന്നു തിങ്ങി നിറഞ്ഞത് പോലെ തോന്നി ദേവിക്ക്...... കവിയുടെ ഉള്ളിലും അവളെ ചേർത് പിടിച്ചു കൊഞ്ചിക്കാനാണ് ആഗ്രഹമെങ്കിലും രണ്ട് പേരും കിച്ചു വിനെ മാത്രം ഓർത്താണ് അകന്ന് നിൽക്കുന്നതെന്ന് ഇരുവർക്കും അറിയാമായിരുന്നു.... അയ്യോ.... നിലത്തിരിക്കേണ്ട. ദേ..... ഈ തിണ്ണയിലേക്കിരുന്നോ.... ദേവി അപരിചിതരോടെന്ന പോലെ പറയാൻ ശ്രമിക്കുമ്പോഴും അതിൽ ഇറ്റി നിൽക്കുന്ന വാത്സല്യത്തിന്റെ സഹാനുഭൂതിയുടെ കരുണയുടെ കണങ്ങൾ കവിക്ക് വ്യക്തമായി കാണുന്നുണ്ടയായിരുന്നു.... അമ്മായിയമ്മ യാണെങ്കിൽ കൂടി അമ്മയെ പോലെ തന്നേ സ്നേഹിച്ചവരാണ്..... കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ തന്നേ കുറ്റപ്പെടുത്തുന്നവരുടെയൊക്കെ മുമ്പിൽ തന്നേ ചേർത്ത് പിടിച്ചവരാണ്.... ആ നെഞ്ചിലെ കരുണയുടെ കൂട് തന്നെക്കാൾ നന്നായി മാറ്റാർക്കറിയും..... ഇതും ഒരു മുഖം മൂടിയാണ്.... തന്നേ വേദനിപ്പിക്കാതിരിക്കാൻ. പ്രത്യേകിച്ച് കിച്ചുവെട്ടനെ.. ദേവി പറഞ്ഞത് കേട്ടെന്ന വണ്ണം ആനന്ദി മുഖമുയർത്തി അവരെ യൊന്നു നോക്കി...... പിന്നേ പതിയെ പാത്രവുമെടുത്തു എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് ദേവി ആ പാത്രം കയ്യിലേക്ക് വാങ്ങിയിരുന്നു.... കുഞ്ഞാണവൾ...... ഒരമ്മയുടെ ചൂടിൽ വളരേണ്ട പ്രായ മാണ്..... ആരെന്നറിയാത്ത ആളുകളുടെ ഇടയിൽ കഴിയുന്ന ആ കുഞ്ഞിന്റെ മാനസികാവസ്ഥ ദേവിയെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിയുന്നു..... തിണ്ണയിൽ കയറാൻ അവൾ ശ്രമിക്കുമ്പോൾ അവൾക്കതിന് കഴിയാതെ വന്നതും പാത്രം അവിടെ വെച്ചു ദേവി അവളുടെ അരക്കെട്ടിൽ പിടിച്ചൊന്നുയർത്തി..... മൃദുലമായ ആ കുഞ്ഞു ശരീരത്തിന്റെ ചൂടിൽ ദേവിയുടെ ഉള്ളൊന്ന് കുളിർത്തു..... അവളുടെ കുഞ്ഞി കണ്ണുകളിലുമുണ്ടൊരു തിളക്കം........ ദേവീക്കവളെ കണ്ട് കൊതി തീരാത്തത് പോലെ....... ശെരിക്കും ഇത് അഭിയുടെ കുഞ് തന്നെയാണെന്ന് മനസ്സ് പറയും പോലെ..... രക്തത്തിന്റെ മണം ഹൃദയത്തിനറിയും പോലെ...... അതിനെല്ലാം മേലെ അത് താൻ ആഗ്രഹിക്കുന്നത് കൊണ്ടാണോ..... അവളെ തന്നേ നോക്കിയിരുന്നാണ് ചിന്തിച്ചു കൂട്ടുന്നതെന്ന ഓർമ വന്നതും മുഖമുയർത്തി കവിയെ നോക്കാൻ അവർക്കേറെ പ്രയാസം തോന്നി...... അത് മനസ്സിലാക്കിയെന്ന വണ്ണം കവി പതിയെ അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയിരുന്നു..... ദേവിയുടെ ഉള്ള് വല്ലാത്തൊരു അസ്വസ്ഥതയെ പേറി.... എന്ത് ചെയ്യും താൻ.... എന്നേ ഏൽപ്പിച്ചു പോയ ഇവളെ തനിക്ക് നോക്കാതിരിക്കാൻ കഴിയുമോ...... ഇത് കാണുമ്പോൾ അവർക്ക് വേദനിക്കുകയും ചെയ്യും..... ഈശ്വരാ വല്ലാത്ത പരീക്ഷണം തന്നേ...... വല്ലാത്തൊരു ഭാരത്തോടെ അതും ഓർത്തു കൊണ്ട് ദേവി നോക്കിയത് ആ കുഞ്ഞു മുഖത്തേക്കായിരുന്നു..... ഒരു വറ്റും താഴെ പോകരുതെന്ന വണ്ണം ഏറെ സൂക്ഷ്മതയോടെ കഴിക്കുന്ന അവളെ കാൺകെ മറ്റ് ചിന്തകളെല്ലം അവരിൽ നിന്നാ നിമിഷം നീങ്ങി പ്പോയിരുന്നു ..... അഭി അത്രയേറെ നെഞ്ചോട് ചേർത്ത് നോക്കുന്നവളാണ്..... അവനെ പോലെ കണ്ട് സ്നേഹിക്കാൻ പറഞ്ഞു തന്നേ ഏൽപ്പിച്ചു പോയതാണ്....... അതിനേക്കാളേറെ ഈ കുഞ്ഞിന്റെ മുഖം കണ്ട് എങ്ങനെ അതിനെ കണ്ടില്ലെന്ന് നടിക്കും...... അവരുടെ ഉള്ളിൽ ഭാരങ്ങൾ തിങ്ങി നിറഞ്ഞിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാതിലിൽ ശക്തിയായുള്ള മുട്ട് കേട്ടാണ് അഭി ദീർഘമായ ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്....... അവൻ ചുറ്റുമോന്ന് നോക്കി.... താൻ കിടക്കുന്ന സ്ഥലവും സന്ദർഭവും അവനൊന്നോർത്തെടുക്കാൻ ശ്രമിച്ചു..... അവസാനം അവൻ ചിന്തിച്ച ചിന്തകളിലേക്ക് കൂടി തിരിച്ചെത്തിയപ്പോഴാണ് അവൻ ഇരുന്നിടത് നിന്നെഴുന്നേറ്റത്...... ചിന്തകൾക്കൊടുവിൽ എപ്പോഴോ ഉറങ്ങി പ്പോയി ..... അതും മരണം പോലൊരുറക്കം....... അപ്പോഴും വാതിലിൽ തുടരേയുള്ള മുട്ട് കേൾക്കാം.... അവൻ വാതിലൊന്ന് തുറന്നു....... നേരത്തെ കണ്ട ഓട്ടോ ചേട്ടനാണ്...... തന്നേ കണ്ടതും ബീഡി ക്കറയുള്ള ആ പല്ലുകൾ കാട്ടി അയാൾ ചിരിച്ചു..... അഭിക്ക് തിരിച്ചു ചിരിക്കാനേറേ പ്രയാസം തോന്നി.. കാരണം.... അയാൾ പറഞ്ഞ വാക്കുകളോരൊന്നും ഇപ്പോഴും നെഞ്ചിൽ കിടക്കുന്നുണ്ട്...... സാറിത് വരെ ഡ്രസ്സോന്നും മാറ്റിയില്ലേ... പോകണ്ടേ നമുക്ക്..... നോക്കിയേ ഇരുട്ടി തുടങ്ങി.... അയാൾ ഏറെ അടുപ്പക്കാരനെ പോലെ യത് പറയുമ്പോൾ അഭി ഒരു നിമിഷം ഞാൻ വരുന്നില്ലെന്ന് പറയാൻ തുടങ്ങി...... പക്ഷെ എന്തോ അവളെയൊന്ന് കാണണമെന്ന് മനസ്സ് പറയും പോലെ...... തന്നേ കാണുമ്പോൾ ഭയന്നു വിറക്കുന്ന അവളുടെ ദയനീയത തനിക്കൊന്നസ്വാധിക്കണം... താൻ തോറ്റു പോകാതെ അവളെ തേടിയിവിടം വരെയെത്തിയതിൽ അവളെ അത്ഭുതപ്പെടുത്തണം..... മുഖത്ത് നോക്കി നാല് ചീത്ത വിളിക്കണം..... ഞാൻ... ഞാൻ ദേ... ഇപ്പൊ വരാം..... നിങ്ങളൊന്നു വെയിറ്റ് ചെയ്.... അതും പറഞ്ഞു കൊണ്ടവൻ വാതിലടച്ചു..... ബാത്റൂമിലേക്ക് കയറി നന്നായോന്ന് കുളിച്ചു.... തണുത്ത വെള്ളം തല വഴി വന്ന് വീഴുമ്പോൾ ഉള്ളിലാകെ എരിയും പോലെ തോന്നിയവന്.. ബാഗിൽ നിന്നും ഒരു കറുപ്പ് ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ടു..... ഈറൻ മാറാത്ത മുടി ഒരു വശത്തേക്ക് ചീകിയൊതുക്കി വെച്ചു...... കയ്യിലൊരു വാച്ചും കെട്ടി..... ചെയ്യുന്നതെല്ലാം യാന്ദ്രികമാണെന്ന് അവനറിയാമായിരുന്നു... പോകാം....... അതും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി വന്നവനെ അയാളോന്ന് നോക്കി...... കറുപ്പ് ഷർട്ടിൽ അവൻ വളരേ സുന്ദരനായിരുന്നു.... ഭംഗിയുള്ള മുഖത്ത് നിറഞ്ഞു നിന്ന ഗൗരവം അവന്റെ പൗരുഷം എടുത്ത് കാട്ടി...... നേരത്തെ കണ്ടിരുന്ന ഒരു നിഷ്കളങ്കമായ ഭാവം ഇപ്പോഴവന്നിലില്ലാ..... നിങ്ങടെ പേരെന്താണെന്നാ പറഞ്ഞത്...... അവൻ പിറകിലേക്കൊന്ന് തിരിഞ്ഞു കൊണ്ടത് ചോദിക്കുമ്പോഴാണ് അവനെ തന്നേ നോക്കി നിന്നിരുന്ന അയാൾ അവന്റെ ചോദ്യത്തിലേക്ക് തിരിച്ചു വന്നത്....... എന്റെ പേര് ജോയീന്നാ സാറേ...... അയാൾ ചിരിയോടെ പറയുമ്പോഴും അഭി അയാളിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല.... ലോഡ്ജിൽ നിന്ന് പുറത്തേക്ക് കടന്നപ്പോഴാണ് ഇരുട്ടി തുടങ്ങിയത് അവൻ തന്നെയറിഞ്ഞത് ..... ചുവന്ന വട്ട പ്പൊട്ട് തൊട്ട ആകാശം സ്വർണ നിറത്താൽ തിളങ്ങുന്നുണ്ട് .... കിളികൾ കൂടണയാൻ ധൃതി കൂട്ടുന്നു..... ലോഡ്ജിന്റെ മുമ്പിൽ കാണുന്ന വലിയൊരു മരത്തിൽ കൂട്ടമായി കൊക്കുകളിരിക്കുന്നുണ്ട്.... അവ ഉച്ചത്തിൽ ശബ്ദമുണ്ടാക്കൂമ്പോൾ അഭി അങ്ങോട്ടൊന്ന് നോക്കി....... നഗരത്തിൽ ഇരുട്ടി തുടങ്ങിയതിന്റെ ഭംഗി യെന്നോണം കടകളിൽ വെളിച്ചം പടരാൻ തുടങ്ങിയിട്ടുണ്ട് ..... ഒരു തരം സുഖമുള്ള തണുപ്പ് എല്ലാവരെയും കെട്ടി പ്പിടിച്ചു കൊണ്ടവിടെ കറങ്ങി നടന്നു...... ഒത്തിരി പോകാനുണ്ടോ ഇവിടെ നിന്ന്....... അഭി യത് ചോദിക്കുമ്പോൾ വാക്കുകളിൽ ഒരു നീരസം പ്രകടമായിരുന്നു.... ഇല്ലാ... കുറച്ചു തന്നെയേയുള്ളു ..... സാറിവിടെ ആദ്യമായിട്ടാണോ....... ജോയിയുടെ ചോദ്യത്തിന് അവൻ വെറുതെയൊന്ന് മൂളി...... ഇത്ര ഇരുട്ടാൻ കാത്ത് നിൽക്കേണ്ടിയിരുന്നില്ല..... അഭി ഉള്ളിൽ നിറഞ്ഞൊരു അസ്വസ്ഥതയോടെ അത് പറയുമ്പോൾ ഇരുട്ടിന്റെ മറവിൽ പതുങ്ങി പോകുന്ന ഒരു മോശക്കാരനെ പോലെ അവൻ സ്വയം വിലയിരുത്തിയിരുന്നു ... തനിക്ക് മറ്റൊന്നിനും വേണ്ടിയല്ലല്ലോ....അവളെ കണ്ട് രണ്ട് ചീത്ത പറയാനല്ലേ..... അതിന് വെളിച്ചമുള്ള സമയത്തായിരുന്നു പോകേണ്ടത്........ ഇങ്ങനെ പതുങ്ങി കള്ളന്മാരെ പോലെ പോകേണ്ട കാര്യമില്ലായിരുന്നു.... അവനൊരു നിരാശ തോന്നി........ അതിന് പകലങ്ങോട്ട് പോയിട്ട് വലിയ കാര്യമില്ല സാറേ..... പകലതൊരു പൂക്കടയാണ്..... വിചാരിച്ച ആളുകളെയൊന്നും അപ്പൊ കിട്ടിയെന്ന് വരില്ല..... അയാളോരു ചിരിയോടെ അത് പറയുമ്പോൾ അയാൾ അവിടത്തെ സ്ഥിരം ആളാണെന്ന് അഭിക്ക് മനസ്സിലായി.. അവനയാളോട് തന്നെയൊരു അറപ്പ് തോന്നിയിരുന്നു...... നഗരത്തിന്റെ തിരക്കിൽ നിന്നും ഉള്ളിലേക്കൊരു വഴി തിരിഞ്ഞതും കത്തി നിൽക്കുന്ന വെട്ടങ്ങൾ കുറയുന്നത് അഭി ശ്രദ്ധിച്ചു.......... ഒറ്റപ്പെട്ട വീടുകളും കടകളും മാത്രമേ ആ വഴിയിലുണ്ടായിരുന്നുള്ളു.... പക്ഷെ റോഡെല്ലാം നല്ല രീതിയിൽ തന്നെയായിരുന്നു..... എന്നാൽ കുറച്ചു കൂടി പോയതും മറ്റൊരു ഊട് വഴിയിലൂടെ കയറിയപ്പോഴാണ് ആകെ ക്കൂടി ആ വണ്ടിയൊന്ന് കുലുങ്ങിയത് .... അവനാകെയൊന്ന് ആടിയുലഞ്ഞു..... അത് കഴിഞ്ഞ ഉടനെ നേരെയൊന്നിരുന്ന ആ സമയത്ത് വീണ്ടും വീണ്ടും ആ വണ്ടി ഉലഞ്ഞു കൊണ്ടേയിരുന്നു.... എന്താടോ ഇത്..... അഭിയത് ചോദിക്കുമ്പോൾ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നിരുന്നു..... റോഡ് മുഴുവൻ ഉരുളൻ കല്ലാ സാറേ..... പിടിച്ചിരുന്നോ.... ദേ നോക്കിയെ അപ്പുറം പുഴയാണ്...... അയാൾ അത് പറഞ്ഞപ്പോഴാണ് അഭി പുറത്തേക്കൊന്ന് നോക്കിയത്....... വണ്ടി പോയി കൊണ്ടിരിക്കുന്ന ആ ഉയർന്ന ഭാഗത്തിന്റെ തൊട്ടരികിൽ ഒന്ന് താഴ്ന്നു കൊണ്ട് വെള്ളം ഇഴുകുന്നുണ്ട്.. നിലാവിൽ തട്ടി വെള്ള തുള്ളികൾ വെട്ടി തിളങ്ങുന്നത് അവൻ കണ്ടു........ ഇത് തോടാണോ പുഴയാണോ..... ഒട്ടും വീതിയിലല്ലാതെ ഒരു കൈ തോട് പോലെയുള്ള ആ വെള്ളത്തിലേക്ക് നോക്കിയാണ് അവനത് ചോദിച്ചത്...... പുഴ തന്നാ സാറേ..... ഇവിടം കുറച്ചു വീതി കുറവാ..... ഇത് മെയിൻ റോഡിലേക്കെത്തുന്ന ആ ഭാഗം മുതൽ നല്ല വീതിയുണ്ട്..... ഇപ്പൊ ഇങ്ങനെയാണെങ്കിലും മഴ പെയ്താൽ പിന്നേ ഈ വഴിയൊന്നും പോകാൻ പറ്റില്ല.... എല്ലാം വെള്ളം മൂടിയിട്ടുണ്ടാകും....... അയാളത് പറയുമ്പോഴും താൻ സഞ്ചരിക്കുന്നതിന്റെ എതിർ വശത്തേക്കൊഴുകുന്ന ആ വെള്ളത്തിലായിരുന്നു അവന്റെ കണ്ണുകൾ.... തന്റെ മനസ്സും ഇത് പോലൊരു ഒഴുക്കിനെതിരെ ശക്തിയായി നീങ്ങി കൊണ്ടിരിക്കുകയാണല്ലോ... റോഡിനെക്കാൾ അല്പം താഴ്ചയിലുള്ള ആ പുഴയുടെ മറു വശത്തും ഇത് പോലെ ഉയർന്നൊരു തിട്ട് കാണുന്നുണ്ട്...... ഇത് പോലെ ഒരു പാത തന്നെയായിരിക്കാം അതെന്ന് അവനു തോന്നി........ അവൻ ഇപ്പുറത്തേക്ക് തല ചെരിച്ചു നോക്കി.... ആ റോഡിന്റെ ഒരു വശം പുഴയാണെങ്കിൽ മറു വശത്തു ഉയർന്ന ഒരു കുന്നായി തോന്നിയവന്.. അത് മരങ്ങളാൽ മൂടപ്പെട്ടത് പോലെ..... അധികമൊന്നും ആവഴിയിലൂടെ പോകേണ്ടി വന്നില്ല...... വലിയൊരു ഗേറ്റിനു മുമ്പിൽ ആ വണ്ടി ചെന്ന് നിന്നതും അത് വരെയില്ലാത്ത വണ്ണം അഭിയുടെ ഹൃദയം മിടിച്ചു തുടങ്ങിയിരുന്നു .... (തുടരും ) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 👍👍👍
1.9K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mke5ZOp?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..19 ---------------- റസിയ റൂമിലേക്ക് കയറി അകത്ത് നിന്നും ലോക്കിട്ടു... ഒഹ്.. നീയെത്തിയോ.? " ഹാ...പിന്നേ.... ഞാനിവിടെ നിന്റെ കൂടെ കട്ടിലിൽ കിടക്കുന്നത് കൊണ്ട് തനിക്ക് വിരോധം ഒന്നും ഇല്ലല്ലോ..? " അവനത് പറഞ്ഞതും റസിയ ഒന്നുകൂടെ അവനെ നോക്കി.. 'എനിക്കെന്ത് വിരോധം സന്തോഷമേ ഒള്ളു..' മ്മ്...' എങ്കിൽ പിന്നേ നാളെ കാണാം.. ഗുഡ് നൈറ്റ്‌...' ഇയാളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ ഇട്ട് കളിപ്പിക്കുന്നതിലും ഇല്ലേ... ഒരു പരിധി... ദുബായ് റൂമിൽ ഉള്ള അബുക്ക മിനിഞ്ഞാന്ന് വിളിച്ച് ഒരുപാട് സംസാരിച്ച കൂട്ടത്തിൽ പറഞ്ഞുവല്ലോ... ഓരോന്ന് പറഞ്ഞു അവനെ ഞങ്ങൾ നാട്ടിലേക്ക് വിടുന്നുണ്ട്. ബാക്കിയിനി നിന്റെ കൈകളിലാണ് എന്ന്. ഇങ്ങനെ.. ഒന്നും പറയാതെ ബെഡിലേക്ക് വീണുറങ്ങുന്നവനെ ഞാനിനി എന്തോന്ന് ശെരിയാക്കാനാ.. മ്മ്ഹ്... നോക്കട്ടെ.. എന്നിട്ടും മാറാൻ ഉള്ള ഭാവം ഇല്ലേൽ നസീറ പറഞ്ഞ പോലെ ഞാൻ എന്റെ പണിനോക്കി പോവും... ഉറപ്പ്... സുബൈറിനെ നോക്കി മുറുമുറുത്തുകൊണ്ട് അവൾ പുതപെടുത്ത് വിരിച്ചുകൊണ്ട് തറയിൽ കിടന്നു... പ്രധിഷേധമെന്നോണം. അങ്ങിനെ ഓരോ ദിവസവും പ്രതീക്ഷയോടെ അവൾ കാത്തിരുന്നു.. ഒരു ദിവസം പോലും അവൻ അവളോട് ചോദിച്ചില്ല നീ എന്താ തറയിൽ കിടക്കുന്നത് എന്ന്.. അതവളിൽ വല്ലാത്ത വിഷമം സൃഷ്ടിച്ചു കൊണ്ടിരുന്നു.. എങ്കിലും എന്നത്തെയും പോലെ....അവൾ കാത്തിരുന്നു... അവൻ അവളുടേതാകുന്ന.. നിമിഷത്തിന് വേണ്ടി...അങ്ങിനെ ദിവസങ്ങൾ കടന്ന് പോയികൊണ്ടിരുന്നു. അതിനിടയിൽ നസിയയുംകരീമും ആയുള്ള വിവാഹവും കഴിഞ്ഞു...വളരെ ആഘോഷമായി കൊണ്ട് തന്നെ. റസിയയുടെ പ്രതീക്ഷികകളല്ലാം നഷ്ടപ്പെട്ടു തുടങ്ങി.. ഓരോ ദിവസവും അവൾ ഉരുകി കൊണ്ടിരുന്നു.. കല്ലിയാണം കഴിഞ്ഞ് രണ്ട് മൂന്ന് മാസങ്ങൾ കഴിയുന്നത് വരെ നസിയക്ക് സ്വഭാവത്തിനൊന്നും വലിയ മാറ്റം ഉണ്ടായിരുന്നില്ല.. പതിയെ... പതിയെ... അവൾ മാറാൻ തുടങ്ങി. റസിയ അങ്ങോട്ട് ചെല്ലുന്നതേ അവൾക്കിഷ്ട്ടമില്ലതായി. കാര്യം മറ്റൊന്നും അല്ല അവളുടെ കാര്യങ്ങൾ എല്ലാ അറിയുന്നത് അവൾക്കാണല്ലോ.. അത് കരീമും വീട്ടുകാരും അറിയുമോ..അറിഞ്ഞാൽ അവളുടെ ബന്ധം തകരുമോ... കരീമിന്റെ സ്നേഹത്തിൽ വിള്ളൽ വീഴുമോ എന്നുള്ള ഭയം അവളെ അലട്ടി കൊണ്ടിരുന്നു.. ഹാ.. സുഖവും,സൗകര്യം എല്ലാം കൂടുമ്പോൾ ചിലർ ഇങ്ങനെയൊക്കെ ആകുമായിരിക്കും. റസിയ മനസ്സിൽ പറഞ്ഞു... സുബൈറിന്റെ പെരുമാറ്റവും, നസിയയുടെ പെട്ടന്നുള്ള സ്വഭാവ മാറ്റവും എല്ലാം അവളുടെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. സങ്കടങ്ങൾ എല്ലാം പറഞ്ഞിരുന്നത് കൂട്ടുകാരി നസീറയോടായിരുന്നു. സുബൈർ വന്നതിൽ പിന്നെ അവളെ കണ്ടിട്ടും ഇല്ലാ. കളിയില്ല,ചിരിയില്ല.. ആരോടും ഒന്നും മിണ്ടാതെ..ഒരു മൂലയിൽ അവൾ ഒതുങ്ങി കൂടി.. 'സൈനു... സൈനു...' എന്താ..ആയിഷുമ്മോ.. എന്തിനാ..ഇങ്ങനെ അലറി വിളിക്കുന്നത്..? " 'റസിയ മോളെ ഇവിടെ ഒന്നും കാണുന്നില്ല..' 'അവൾക്ക് എന്തൊക്കെയോ വിഷമം ഉണ്ട്.പഴയ റസിയയെ അല്ല ഇപ്പൊ.' 'അവൾ മുകളിൽ അവരുടെ റൂമിൽ കാണും നിങ്ങളോരോന്ന് പറഞ് എന്നെ പേടിപ്പിക്കല്ലി... സുബൈറിനെ വിളിച്ച് ചോദിച്ചോ... അവളവിടെ ഉണ്ടോന്ന്..' 'ഇല്ലാ... അവനാ ഇപ്പൊ എന്നോട് മോളെ എവിടെ എന്ന് ചോദിച്ചത്.' അവർ എല്ലാവരും ഓടിനടന്ന് എല്ലായിടത്തും നോക്കി.... എവിടെയും റസിയയെ കണ്ടില്ല.. പടച്ചോനെ..എന്റെ മോൾ എവിടെപ്പോയി.. സൈനുത്ത കരയാൻ തുടങ്ങി. 'ഒന്ന് പതുക്കെ കരയിഉമ്മ നാട്ടുക്കാർ ഓടിവരും.' 'ഒന്നുപോടാ...അവിടുന്ന് എവിടേലും പോയി ഒന്ന് അനേഷിക്കടാ... ചെല്ല്...' 'നിങ്ങളിങ്ങനെ കരയാൻ ഒന്നുല്ല..അവൾ ഇവിടെ അടുത്ത് എവിടേലും പോയതാവും...' 'ഉമ്മ...ആരോ.. വന്നിട്ടുണ്ട് ബെല്ലെടിക്കുന്നു. ചിലപ്പോ..അവളാകും.. ഞാൻ പോയിനോക്കട്ടെ അവളാണേൽ രണ്ട് വർത്താനം പറഞ്ഞിട്ടു തന്നെ കാര്യം..' സുബൈർ വേഗത്തിൽ ചെന്ന് വാതിൽ തുറന്നു.. അവർക്കറിയാത്ത ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്... ആരാ...? മനസ്സിലായില്ല...' 'ഇവിടുത്തെ മോളാണന്ന് തോന്നുന്നു... ഞങ്ങളെ വീട്ടിൽ ഉണ്ട്..' 'നിങ്ങൾ..ആരാ.. അത് ആദ്യം പറ.' സുബൈർ ദേഷ്യത്തോടെ ചോദിച്ചു. 'ഞാൻ..മയമാലി ഹാജിയുടെ കോർട്ടേസിൽ പുതുതായി വന്ന താമസക്കാരനാ... എന്റെ ഭാര്യയാ പറഞ്ഞത് ഇവിടുത്തെ കുട്ടിയാണന്ന്..' 'അവൾ... ആ.. കുട്ടിയെ... നേരത്തെ കണ്ടിട്ടുണ്ടെന്ന്...' 'അവളെന്തിനാ..അവിടെ വന്നിരിക്കുന്നത്... ഇങ്ങോട്ട് വരാൻ പറ അവളോട്...' 'അതിന്.. ഇക്കാ... അതൊന്നും...മിണ്ടുന്നില്ല... നിങ്ങൾ എന്റെ കൂടെ..വാ.. അപ്പോഴേ..അറിയൂ..' സുബൈറും സൈനുമ്മയും അവരുടെ കൂടെ പോയി. മുടിയെല്ലാം അഴിച്ചിട്ട് കണ്ണുരുട്ടി എല്ലാവരെയും നോക്കുകയാണ് റസിയ എന്തോ..കണ്ട് ഭയന്ന് പോലെ..ബാക്കിലോട്ട് നീങ്ങിയിരിക്കാൻ ശ്രമിക്കുന്നുമുണ്ട്.. റസി.... മോളെ എന്ത് പറ്റി...നിനക്ക്.? " അവളുടെ കൈ ചോദിച്ചുകൊണ്ട് സൈനുത്ത കരയുകയാണ്.. അവൾ അവരെ നോക്കുന്നത് പോലുമില്ല.. അനങ്ങാതെ ഇരിക്കുകയാണ് അവൾ അവളുടെ കൈരണ്ടും കൂട്ടിപിടിച്ചുകൊണ്ടു കണ്ണുരുട്ടി നോക്കുകയാണ്.. അവരാരും എത്ര ശ്രമിച്ചിട്ടും അവൾ അവിടെ നിന്നും എണീക്കാൻ കൂട്ടാക്കിയില്ല.. സുബൈർ വേഗം അവരുടെ കാറും കൊണ്ട് വന്ന്..അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു.. ഡോക്ടർ അവളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 'എന്താ..ഡോക്ടർ എന്താ..അവൾക്ക് പറ്റിയത്.. 'സുബൈർ വിഷമത്തോടെ ചോദിച്ചു... അവളിപ്പോ.. വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ചിലരുടെ മനസ്സിന് അഘാതമായി മുറിവേൽക്കുമ്പോൾ' അല്ലങ്കിൽ പെട്ടന്നുണ്ടാകുന്ന ഷോക്കിൽ'..എല്ലാം സംഭവിച്ചു പോകുന്ന ഒരവസ്ഥയാണിത്. വിഷാദത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് അവളിപ്പോ..ഉള്ളത്.. ചെറിയ,ചെറിയ സൂചനകൾ ഉണ്ടായിക്കാണും.. ഇതിന് മുൻപ് പക്ഷെ നിങ്ങളാരും അത് ശ്രദ്ധിച്ചു കാണില്ല.. നമുക്ക് ഒരു പ്രശ്നം വരുമ്പോ ചേർത്ത് പിടിക്കാൻ ആളില്ലാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥകളിലേക്ക് ഇവർ ചെന്നെത്തുന്നത്.. ഇതിന്റെ മരുന്ന് ശെരിക്കും സ്നേഹമാണ്. അവരെ നമ്മോടൊപ്പം സ്നേഹത്തോടെ കേൾക്കാൻ ശ്രമിക്കണം അവൾ ഒറ്റക്കല്ല കൂട്ടിനു സ്നേഹ നിധികളായ നിങ്ങളൊക്കെ ഉണ്ടെന്ന് അവൾക്ക് ബോധ്പ്പെടണം.. പക്ഷെ ഒരു കാരണവും ഇല്ലാതെ പെട്ടെന്നൊരാൾ ഈ അവസ്ഥയിൽ എത്തില്ല.. അതിനർത്ഥം.. അവൾ മറ്റാരെയും അറിയിക്കാതെ എത്രയോ വേദന സ്വയം തിന്നു കഴിഞ്ഞു... ഇനി ആ വേദന താങ്ങാനുള്ള കഴിവ് മനസ്സിനും ശരീരത്തിനും ഒരുപോലെ നഷ്ടപ്പെട്ടു..കഴിഞ്ഞിരിക്കുന്നു... ഡോക്ടർ.. ഇനി എന്താ ചെയ്യാ...അസുഖം മാറില്ലേ..? " വീട്ടിൽ എങ്ങിനെയാ നിങ്ങൾ രണ്ട് പേരും പരസ്പരം എല്ലാം തുറന്നു പറയാറില്ലേ... അതോ..ഒന്നും ആരോടും തുറന്ന് പറയാതെ എല്ലാം ഉള്ളിൽ ഒതുകുന്ന ആളാണോ..? " 'അത്... പിന്നെ...' 'എന്താ... നിങ്ങൾക്കൊന്നും പറയാൻ ഇല്ലേ.. നിങ്ങൾ തമ്മിൽ ഒന്നും സംസാരിക്കാറില്ലെ.. അവളുടെ സങ്കടങ്ങൾ കേൾക്കാറില്ലേ... അവളെ ആശ്വാസിപ്പിക്കാറില്ലേ..' അതോ.. കുറ്റങ്ങൾ മാത്രം നോക്കി പഴിചാരുന്നവനാണോ..? " അവൻ.. ഡോക്ടറുടെ മുന്നിൽ ഇരുന്ന് പൊട്ടികരഞ്ഞു... ഇനിയിങ്ങനെ ഇരുന്ന് കരിഞ്ഞിട്ടന്താ.. പേടിക്കണ്ട..ഒരാഴ്ച ഇവിടെ കിടത്തി ചികിൽസിക്കണം. മെഡിസിൻ കൊടുത്ത് നോക്കാം. മാറ്റം വരും. സുബൈറിന്റെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. 'ഡോക്ടർ അവൾക്ക് ഞങളുടെ വീട്ടിൽ ഒരു കുറവും വരുത്തിയിട്ടില്ല. സ്വന്തം മോളായിട്ടു തന്നെയാണ് ഞങ്ങളവളെ നോക്കിയിരുന്നതും, സ്നേഹിച്ചിരുന്നതും. എന്നിട്ടും അവൾക്കിങ്ങനെ ഒരവസ്ഥ എങ്ങിനെ വന്നു...' നിങ്ങൾ എന്തൊക്കെ പറഞ്ഞാലും,അവളുടെ മനസ്സിന്...താങ്ങാൻ കഴിയാത്ത എന്തോ..ഒരു വിഷമം അവൾക്ക് ഉണ്ടായിടുണ്ട്.. അല്ലാതെ ഇങ്ങനെ വരാൻ സാധ്യത ഇല്ല.. ഡോക്ടറുടെ സംസാരം കേട്ടപ്പോൾ കോയഹാജിയും സൈനുത്തയും സുബൈറിനെ നോക്കി.. അവർ ഡോക്ടർ റൂമിന് വെളിയിലിറങ്ങി.. സൈനുത്ത കസേരയിൽ ഇരുന്ന് തേങ്ങികൊണ്ടിരുന്നു.. 'നീ.. ഇങ്ങനെ ഇവിടെ ഇരുന്ന് മോങ്ങാതെ നിന്റെ മോനോട് പോയി ചോദിക്ക്...ആ.. കുട്ടിയുടെ ഇപ്പോഴത്തെ..ഈ.. അവസ്ഥക്ക് കാരണം നിന്റെ മോൻ തന്നെയാകും...ഒരു സംശയവും വേണ്ട...' 'അവൻ ആകെ തളർന്നിരിക്ക.. അതിനിടയിൽ.. ഓരോന്ന് പറഞ്ഞവന്റെ മനസ്സ് വേദനിപ്പിക്കാതെ.. സമാധാനം കൊടുക്കേണ്ട സമയത്ത് കുറ്റപ്പെടുത്താൻ നോക്കുകയല്ല.. വേണ്ടത്..' 'ഇത്രയൊക്കെ സംഭവിച്ചിട്ടും നിനക്കൊന്നും മനസ്സിക്കുന്നില്ലേൽ എന്റെ അടുത്തുന്ന് എണീറ്റ് പോവാ നിനക്ക് നല്ലത്. ഹോസ്പിറ്റൽ ആണ് എന്നൊന്നും ഞാൻ നോക്കൂല ഒന്നും തരും ഞാൻ ഹംക്കേ..' വിവരങ്ങൾ അറിഞ്ഞുകൊണ്ട് ഹംസക്കയും ആമിനുമ്മയും ഓടി വന്നു. 'എവിടെ.. എന്റെ മോൾ അവൾക്ക് എന്താ പറ്റിയത്...' "വരി... ഇങ്ങോട്ടിരിക്കി അവൾക്കൊന്നുല്ല.. സമാധാനയിട്ടിരിക്കി ' അവിടെ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ഹംസക്കയേ പിടിച്ചിരുത്തി കോയഹാജി... 'എനിക്കെന്റെ മോളെ കാണണം...' ഉപ്പ... വാ ഞാൻ കാണിച്ചുതരാം സുബൈർ അവർ രണ്ട് പേരെയും കൊണ്ട് അവൾ കിടക്കുന്ന റൂമിലോട്ട് കൊണ്ട് പോയി... ഉണർത്തണ്ട അവൾ നല്ല മയക്കത്തിലാ സിസ്റ്റർ വന്ന് പറഞ്ഞു. ആമിനുമ്മ അവൾക്കരികിൽ സ്റ്റൂൾ ഇട്ടിരുന്നു...എന്നിട്ട് പതുക്കെ തലയിൽ തലോടികൊണ്ടിരുന്നു. അത് കണ്ടപ്പോൾ സുബൈറിന്റെ മനസ്സ് വിങ്ങി പൊട്ടി..ആദ്യമായി അവൾക്ക് വേണ്ടി അവന്റെ കണ്ണിൽ നിന്നും നീരുറവ പൊടിഞ്ഞു.. റബ്ബേ... ഞാൻ കാരണം ആണ് അവൾക്കിങ്ങനെ ഒരവസ്ഥ വന്നതെന്ന് എല്ലാവരും അറിഞ്ഞാൽ. എനിക്ക് ഓർക്കാൻ കൂടി വെയ്യ... പടച്ചവനെ അവളെ പഴയത് പോലെ എനിക്ക് തിരിച്ചു തരണേ...അവളെ എനിക്ക് വേണം.. 🍁🍁🍁🍁🍁🍁🍁 ഡോക്ടർ റസിയ മയക്കത്തിൽ നിന്നും ഉണർന്നിട്ടുണ്ട്.. ദാ...വരുന്നു.. എനിക്ക് അവളോട് അൽപം സംസാരിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ...' റബ്ബേ... അവളിനി ഡോക്ടറോട് എല്ലാം തുറന്ന് പറയുമോ ഞങ്ങൾ ഇത് വരെ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചിട്ടെ..ഇല്ലന്ന് പറഞാൽ അവളുടെ ഉപ്പ..ഉമ്മാ... എന്റെ ഉപ്പ.. ഉമ്മാ..അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും... എല്ലാം കുഴഞ് മറിഞ്ഞല്ലോ..ദൈവമേ.. സുബൈറിന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.. (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹 #📙 നോവൽ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ഷാൻ 🌹മാലാഖ 👍👍👍
2.2K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/medqwnX?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 44 🎫🎫🎫🎫🎫🎫🎫🎫 നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ട് പോയ മകനും മരുമകളും അടുത്ത ദിവസം ഉച്ചയോടെ തിരികെ വരുന്നത് കണ്ട് രുഗ്മിണി അമ്പരന്ന് പോയി. അവർ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഗേറ്റിന് പുറത്ത് രതീഷിന്റെ കാറിന്റെ ഒച്ച കേൾക്കുന്നത്. പതിനൊന്ന് മണിയോടടുത്ത നേരത്ത്‌ മുറ്റത്ത്‌ നിന്നു റോസ ചെടികളുടെ ചുവടിളക്കി വളമിട്ടുകൊണ്ട് നിന്ന ലളിതയ്ക്ക് സഹായിയായി നിൽക്കുകയായിരുന്ന മൃദുല ചെന്ന് സഹോദരന്റെ കാർ കയറി വരാനായി ഗേറ്റ് തുറന്ന് കൊടുത്തു. രതീഷ് കാർ അകത്തേയ്ക്ക് കയറ്റിയപ്പോൾ സൈഡിൽ ഇരുന്ന ആശാലതയുടെ മുഖത്തേയ്ക്ക് അവൾ കാണാത്ത വിധം മൃദുല ഒളികണ്ണിട്ട് നോക്കി. ആശാലതയുടെ മുഖത്ത്‌ എന്തോ ചിന്തിച്ചിരിയ്ക്കുന്ന ഭാവമാണെന്ന് കണ്ടതോടെ അപ്പോൾ തന്നെ മൃദുല നോട്ടം മാറ്റുകയും ചെയ്തു. രതീഷ് കാർ ഓടിച്ചുകൊണ്ട് ചെന്ന് ഷെഡ്‌ഡിൽ കയറ്റിയിട്ടിട്ട് ഇറങ്ങി വരുമ്പോഴേയ്ക്കും മൃദുലയും അവരുടെ അടുത്തേയ്ക്ക് വന്നു. "ഇന്ന്‌ വെള്ളിയല്ലേ.. ഇവൾക്കിന്ന് ക്ലാസ് ഇല്ലായിരുന്നോ അമ്മേ.." ആശാലത രുഗ്മിണിയോട് ചോദിച്ചപ്പോൾ അവർ അമ്പരന്ന് അവളെ നോക്കി. മൃദുലയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. അവൾ വെറുതേ ഇരിയ്ക്കുമ്പോഴൊക്കെ ഓർക്കാറുള്ളതാണ്, ആശേട്ടത്തി തന്റെ അടുത്തേയ്ക്ക് വരുന്നതും, സ്കൂളിലെ വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നതും. എന്നാൽ അതൊക്കെ വെറും ഓർമ്മകൾ മാത്രം ആയി അവശേഷിയ്ക്കുകയെ ഉള്ളൂ എന്ന് തന്നോട് ഇതുവരെയുള്ള ആശാലതയുടെ പെരുമാറ്റത്തിൽ നിന്നും അവൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. "എടീ നിനക്കിന്നു ക്ലാസ് ഇല്ലായിരുന്നോ എന്ന്.." ആശാലത അവളോട് ചോദ്യം ആവർത്തിച്ചു. "ഇല്ല ഏട്ടത്തീ. സ്ട്രൈക്ക്.." മൃദുല സന്തോഷത്തോടെ പറഞ്ഞു. "പറക്കോട് വഴി വരുമ്പോ നിന്റെ അതേ യുണിഫോം ഇട്ട കുട്ടികൾ പോകുന്നത് കണ്ടപ്പോഴേ ഞാൻ രതീഷേട്ടനോട് പറഞ്ഞതാ, മിദു വീട്ടിൽ കാണുമെന്ന്. അല്ലേ രതീഷേട്ടാ." അവൾ തിരിഞ്ഞു രതീഷിനെ നോക്കി. രതീഷ് വന്ന് അമ്മയുടെ അടുത്ത്‌ ഒരു ചെയറിലേക്ക് ഇരുന്നു. ആശാലത ബാഗുകൾ രണ്ടും ഇരു കയ്യിലും തൂക്കി അകത്തേയ്ക്ക് കയറിപ്പോയി. മൃദുല പുറത്തിറങ്ങി നിന്ന് വെയിൽ കണ്ണിലടിയ്ക്കാതിരിയ്ക്കാൻ കൈപ്പത്തി നെറ്റിയ്ക്ക് മുകളിൽ വച്ചുകൊണ്ട് ആകാശത്തേയ്ക്ക് മുഖം മലർത്തി നോക്കി. അൽപ്പസമയം നോക്കി നിന്നിട്ട് അവൾ ഒന്നും കാണുന്നില്ലല്ലോ എന്ന് പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്ക് കയറി വന്നു. "എന്താടീ നീ മുറ്റത്തിറങ്ങി പോയി മാനത്തേക്ക് നോക്കി നിന്നിട്ട് വന്നത്.. മാനതെന്താ ട്രെയിൻ ഓടുന്നോ " രതീഷ് കാറിന്റെ ചാവി ടീപ്പോയുടെ മേലേക്ക് വച്ചുകൊണ്ട് ചോദിച്ചു. "ആകാശത്തൂടെ ട്രെയിനും ബോട്ടും ഒന്നും ഓടുന്നുണ്ടോന്ന് നോക്കിയതല്ല ഞാൻ... ഇപ്പൊ ഇവിടെ നടന്ന അത്ഭുതം രതീഷേട്ടൻ കണ്ടില്ലേ.. അതുകൊണ്ട് ആകാശത്തൂടെ വെള്ളക്കാക്ക മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കിയതാ ഞാൻ." "ഇവിടെ നടന്ന അത്ഭുതമോ. എന്ത് അത്ഭുതം.." രുഗ്മിണി വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി മടിയിൽ വച്ചു. "അമ്മ കാണാഞ്ഞിട്ടൊന്നും അല്ല. ഞാൻ കണ്ടല്ലോ അമ്മ അമ്പരന്ന് ഏട്ടത്തിയെ നോക്കുന്നത്.. ഏട്ടത്തി എന്നോട് ചോദിച്ചത് കേട്ടില്ലേ രണ്ടാളും.. ഇന്ന്‌ നിനക്ക് ക്‌ളാസില്ലേ എന്ന്.. അതും രണ്ട് വട്ടം ചോദിച്ചു." "ഓ.. അതാണോ വല്യ കാര്യം.. ആശ വന്നപ്പോൾ നീ മുറ്റത്ത്‌ നിൽക്കുന്നത് അവൾ കണ്ടു. സാധാരണ സ്കൂളുള്ള ദിവസം നിന്നെ ഇവിടെ കാണാറുള്ളതല്ലല്ലോ. അത് കൊണ്ട് ചോദിച്ചതാടീ പൊട്ടീ." "പിന്നേ.. എനിയ്ക്കത് വല്യ കാര്യം തന്നാ. ആശേട്ടത്തി പറഞ്ഞല്ലോ വരുന്ന വഴി എന്റെ സ്കൂളിലെ പിള്ളേർ ക്‌ളാസില്ലാതെ മടങ്ങി പോകുന്നത് കണ്ടെന്ന്. അപ്പോൾ ആശേട്ടത്തിയ്ക്ക് അറിയാവുന്നതല്ലേ ഇന്ന്‌ സ്ട്രൈക്ക് ആണെന്ന്. എന്നിട്ടുമെന്നോട് അങ്ങിനെ ചോദിച്ചത് എന്നോട് മിണ്ടണം എന്ന് കരുതിയല്ലേ അമ്മേ.." "അതിനിപ്പോ എന്താ മോളേ... നിന്നോട് അവൾ അങ്ങിനെ ചോദിച്ചത് നിനക്കിഷ്ടായില്ലേ.." "അല്ലമ്മേ. എന്നാലും ഏട്ടത്തി എന്നോട് അങ്ങിനെ ചോദിച്ചല്ലോ. ഏട്ടത്തി ഈയിടെയൊന്നും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാറില്ലായിരുന്നല്ലോ..." "ആ.. നിന്റെ ആ പരാതി മാറിയല്ലോ അല്ലേ.." മൃദുല അതിന് മറുപടി പറയാതെ സന്തോഷത്തോടെ തല കുലുക്കി കൊണ്ട് ലളിതയെ സഹായിയ്ക്കാനായി അവളുടെ അടുത്തേയ്ക്ക് പോന്നു. മൃദുല അടുത്ത് നിന്ന് പോയതോടെ രുഗ്മിണി തന്റെ അടുത്തിരിയ്ക്കുന്ന മകന് നേരെ തിരിഞ്ഞു. "മിദു പറഞ്ഞത് കേട്ടോടാ നീ.. ഇവിടുന്ന് പോയപ്പോൾ ഉള്ള ആശയല്ലല്ലോ മോനേ തിരിച്ചു വന്നത്.. അവളുടെ ആ സ്വഭാവത്തിന് എന്തോ ഒരിത്തിരി അയവ് വന്നിട്ടുള്ളത് പോലെ തോന്നുന്നു. നീ ശ്രദ്ധിച്ചോ..." "എന്ത് ശ്രദ്ധിയ്ക്കാൻ അമ്മേ.. അവളുടെ കൂടെ ഇരുപത്തിനാല് മണിയ്ക്കൂറും കഴിഞ്ഞിട്ടും ഞാൻ കാണാത്ത മാറ്റമാണോ നിങ്ങൾ കാണുന്നത്.. അവളുടെ സ്വഭാവത്തിന് ഒരയവും വന്നിട്ടില്ല.." "അല്ലെടാ മോനേ.. ഇവിടുന്ന് പോകുമ്പോഴുള്ള ആശയല്ലെടാ തിരികെ വന്നത്.." "അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിയ്ക്കട്ടെ. അധികസമയമൊന്നും വേണ്ടമ്മേഅവൾക്ക് അവളുടെതനി ഗുണം പുറത്തെടുക്കാൻ... അല്ലെങ്കിൽ അമ്മ കണ്ടോ.. അമ്മയുടെ മരുമകൾ തന്റെ മൂശേട്ട സ്വഭാവം താനീ ജന്മത്ത്‌ ഉപേക്ഷിയ്ക്കാൻ പോകുന്നില്ലെന്ന് അമ്മയ്ക്ക് മുമ്പിൽ തെളിയിച്ചു തരും.. കൂടിപ്പോയാൽ അരമണിയ്ക്കൂർ. അവൾക്ക് അത്ര സമയം തന്നെ ധാരാളമാ ഓരോ മുഖം മൂടികൾ എടുത്ത്‌ മുഖത്ത്‌ അണിയാൻ.അതിനൊക്കെ സമ്മതിച്ചു കൊടുക്കണം അമ്മയുടെ മരുമോളെ.." മകൻ പറയുന്നത് കേട്ട് രുഗ്മിണി രണ്ട് നിമിഷം ചിന്തിച്ചിരുന്നു. "രണ്ട് ദിവസം കൂടി ആശയുടെ വീട്ടിൽ നിന്നിട്ട് പോന്നാൽ പോരായിരുന്നോ മോനേ.. അവരുമായിട്ടൊക്കെ ഇടപഴകി ചെറിയൊരു മാറ്റം വന്നു തുടങ്ങിയതായിരുന്നു അവൾക്ക്..." "ഞാൻ പറഞ്ഞതാ അമ്മേ അവളോട് വേണെങ്കിൽ അവിടെ നിന്നോളാൻ..." "അവിടെ നിന്നോളാനോ.. ആശ മാത്രമോ.. എന്നിട്ട് നീ എങ്ങോട്ട് പോണ്.. നിനക്കും കുറച്ച് ദിവസം അവിടെ നിൽക്കാൻ വയ്യാരുന്നോ." "ഞാൻ മറ്റന്നാൾ ദുബൈക്ക് പോവാണ്... അവിടെ നിന്നും അൻസാരി വിളിച്ചിട്ടുണ്ടായിരുന്നു." അവൻ ബിസിനസ്സ് സംബന്ധമായി തനിയ്ക്കവിടെ അത്യാവശ്യമായി ചെല്ലേണ്ട കാര്യം അമ്മയെ അറിയിച്ചു. "നീ ഒറ്റയ്ക്കോ.. ആശമോളില്ലേടാനിന്റെ കൂടെ..അവളെ കൂടി കൂട്ടിക്കൊണ്ട് പോ മോനേ. നിന്റെ കൂടെ കണ്ടില്ലേ അവൾ ആവണീശ്വരത്തേയ്ക്ക് വന്നത്.." "അതുപോലാണോ അമ്മേ ഇത്. ആവണീശ്വരത്ത്‌ അവളുടെ സ്വന്തം വീടാ. അവിടുള്ളത് അവളുടെ അമ്മയും സഹോദരനും മറ്റു ബന്ധുക്കളുമാ.. അതുപോലല്ല ദുബൈ. അവൾക്ക് ദുബൈ എന്ന് കേൾക്കുന്നതേ കലിയാ. അപ്പോഴാണോ എന്റെ കൂടെ അങ്ങോട്ട് വരുന്നത്." "നീ അവളോട് പറയ്‌ നിന്റെ കൂടെ വരാൻ. വന്നേ പറ്റൂ എന്നൊന്ന് ശാഡ്യം പിടിച്ചു നോക്ക്.അവൾ അനുസരിയ്ക്കുമോ എന്നൊന്ന് അറിയണ്ടേ മോനേ." "ഇതൊക്കെ കുറെ കഴിഞ്ഞതാ അമ്മേ.. ഇണങ്ങിയും, പിണങ്ങിയും, നിരാഹാരം ഇരുന്നും, മൗന വൃതം ആചരിച്ചുമൊക്കെ ഞാൻ കുറെ നോക്കിയതാ.എന്നിട്ടും അവളുടെ മുമ്പിൽ എനിയ്ക്ക് അടിയറവ് പറയാനേ കഴിഞ്ഞിരുന്നുള്ളൂ. അവൾ എന്നെ അനുസരിയ്ക്കുക എന്ന് വച്ചാൽ എനിയ്ക്ക് മുമ്പിൽ അവൾ കീഴടങ്ങുക എന്നാ അർത്ഥമാക്കിയിരിയ്ക്കുന്നത്.. ഇനി വയ്യ.. അവളെ അവളുടെ വഴിയ്ക്ക് വിട്ടിരുന്നാൽ അവളും ഹാപ്പി.. ഞാനും ഹാപ്പി. അവളിൽ ഞാനൊരു മാറ്റം പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ പോരെ എനിയ്ക്ക് നിരാശ തോന്നാൻ.. ഞാനിപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞു.അവളുടെ ഈ മുരട്ട് സ്വഭാവവുമായി ജീവിതത്തിന്റെ ഏതറ്റം വരെയും പോകാൻ എന്റെ മനസ്സും തയ്യാറാണ്." മകന്റെ മനസ്സിലെ നിരാശയുടെ നിലയില്ലാക്കയത്തിന്റെആഴം എത്രത്തോളമുണ്ടെന്ന് അവന്റെ വാക്കുകൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. "നിന്റെ കൂട്ടുകാരെല്ലാം കാത്തിരിയ്ക്കയല്ലേ മോനേ നീ ആശയുമായി ചെല്ലുന്നത് കാണാൻ..." "അവരോട് ഞാനെന്തെങ്കിലും കള്ളം പറഞ്ഞോളാം അമ്മേ. ആവശ്യ സമയത്ത്‌ ഉപകരിയ്ക്കാനായി നൂറ്‌ കണക്കിന് കള്ളങ്ങൾ ഓരോ മനുഷ്യരും മനസ്സിൽ സൂക്ഷിയ്ക്കാറില്ലേ. അതിൽ നിന്ന് ഏറ്റവും വിശ്വസനീയമായ ഒരു കള്ളമെടുത്ത്‌ ഞാൻ അവരുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തോളാം." "നിങ്ങൾ എവിടൊക്കെ പോയി എന്ന് അവർ തിരക്കില്ലേ മോനേ." "ലണ്ടൻ.. സ്വിറ്റ്സർലൻഡ്.. സൗത്ത് ആഫ്രിക്ക... അങ്ങിനെ കിടക്കയല്ലേ അമ്മേ രാജ്യങ്ങൾ... വേണമെങ്കിൽ ഞാൻ അതിന്റെ കൂടെ ഒന്നോ രണ്ടോ കൂട്ടി പറഞ്ഞോളാം. പോരെ.. അമ്മ വരുന്നുണ്ടോ അങ്ങോട്ട്.. അമ്മയ്ക്കും മിദുവിനും ഒരാഴ്ച വേണമെങ്കിൽ അവിടെ നിന്നിട്ട് പോരാമല്ലോ..." "ആശയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ടോ.. പോടാ അവിടുന്ന്. ഞാനും മിദുവും ഒക്കെ അവിടെ കൊതി തീരെ നിന്നിട്ടുള്ളവരല്ലേടാ...ഇനി വേണ്ട. അല്ലെങ്കിൽ അവൾക്ക് വെക്കേഷൻ ആകട്ടെ.." "അതിനെന്തിനാ അമ്മേ വെക്കേഷൻ വരെ കാക്കുന്നത്..അവൾക്ക് ടീച്ചേഴ്‌സ് ഓൺ ലൈൻ ക്ലാസ് കൊടുത്തോളുമല്ലോ..ഒന്ന് കൂടി പോയിട്ട് വരാം അമ്മേ.. ആശയ്ക്ക് കൂട്ട് ഇവിടെ ലളിത ചേച്ചിയില്ലേ.. അവൾക്കും അതാമ്മേ സന്തോഷം...കുറെ ബാധകൾഒഴിഞ്ഞു പോയ സന്തോഷത്തോടെ അവളിവിടെ നിന്നോളും." "വേണ്ട. നീ പോയിട്ട് വാ.എന്നിട്ട് എല്ലാം ശരിയാക്കി പെട്ടന്നിങ്ങു പോന്നേക്കാൻ നോക്ക്... അതുമതി." രതീഷ് അതിന് മറുപടിയേതും പറയാതെ എണീറ്റ് തന്റെ റൂമിലേക്ക് പോന്നു. ♦️ ജസീന്തയും വിൽസനും തിരിച്ചെത്തും മുമ്പ് അവർക്കുള്ള ഊണ് ഒരുക്കികൊണ്ട് അടുക്കളയിൽ നിൽക്കുകയാണ് മാർഗരറ്റ്. മകളും, ഭർത്താവും തിരിച്ചു നാളെ അയർലണ്ടിലേക്ക് പോകയായതിനാൽ ഇന്ന്‌ വിഭവ സമൃദ്ധമായ ഉച്ചയൂണ് ആണ് വീട്ടിൽ. ജസീന്ത വിൽസനെയും കൂട്ടി കാവനാട് ഉള്ള അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയിരിയ്ക്കുകയാണ്. സഹോദരി നാളെ മടങ്ങി പോകുന്നതിന്റെ സങ്കടത്തിൽ ഡെർലസും, ഡെറിക്സണും അൽപ്പം മദ്യ ലഹരിയിൽ ഡെർലസിന്റെ റൂമിൽ ഇരുന്നു ടിവി കാണുന്നു. ജസീന്തയെന്ന് വച്ചാൽ ആ സഹോദരങ്ങൾക്ക് ജീവനാണ്..ജീവനെന്ന് പറഞ്ഞാൽപോരാ, ജീവന്റെ ജീവനാണ്.. മാർഗരറ്റ് എന്ന അവരുടെ മമ്മി ഇടയ്ക്കെങ്കിലും പറയും പോത്ത്‌ പോലെ വളർന്ന നിനക്ക് രണ്ടെണ്ണത്തിനും മേലനങ്ങാതെ തിന്നാനുള്ള ഒരു ഉപാധി കൂടിയാണ് ജസീന്ത എന്ന്. അതെന്തായാലും ജസീന്തയ്ക്ക് തന്റെ കൂടപ്പിറപ്പുകൾക്കുള്ളതിനേക്കാൾ സ്നേഹമാണ് അവരോടുള്ളതും. നല്ല നെമ്മീൻ കഷ്ണങ്ങൾ അരപ്പും കുരുമുളകും തേച്ച് പിടിപ്പിച്ചത് എണ്ണയിൽ വറുത്തു കോരിയത് ഒരുപാത്രത്തിൽ എടുത്ത്‌ആൺമക്കൾക്ക് മുമ്പിൽ കൊണ്ട് വച്ചിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് മാർഗരറ്റ്, കോളിങ് ബെൽ അടിക്കുന്ന ഒച്ച കേട്ടത്. അവർ ചെന്ന് വാതിൽ തുറന്ന് നോക്കുമ്പോൾ വെളിയിൽ ഇരു നിറമുള്ള നിറ കതിര് പോലൊരു സുന്ദരി പെണ്ണ് നിൽക്കുന്നു. "ജസീന്ത ചേച്ചിയുടെ വീടല്ലേ ഇത്.." ആവണി ചോദിയ്ക്കുന്നത് കേട്ട് മാർഗരറ്റിന്റെ നെറ്റി ചുളിഞ്ഞു. "ആരാ.."അവർ തിരക്കി. "എനിയ്ക്ക് ജസീന്ത ചേച്ചിയെ ഒന്ന് കാണണമായിരുന്നു. ഇവിടുണ്ടോ ചേച്ചി.." "ആദ്യം നിങ്ങ ആരാന്നു പറ കൊച്ചേ.." "എന്റെ പേര് ആവണി..." "ആണിയോ..." "ആണിയല്ല, ആവണി.." "നെന്റെ വീട് എവിടാ.." "മയ്യനാട്.." താൻ കുരയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാൽ അവർക്ക് ആ സ്ഥലം അറിയില്ലെങ്കിലോ എന്ന് കരുതിയാണ് ആവണി അങ്ങിനെ പറഞ്ഞത്. മാർഗരറ്റ് അവളെ അടിമുടി നോക്കികൊണ്ട് അകത്തേയ്ക്ക് കയറി ഇരുന്നോളാൻ പറഞ്ഞു. അതിന് ശേഷം അവർ ആൺമക്കളുടെ അടുത്തേയ്ക്ക് ചെന്ന് ജസീന്തയെ കാണാൻ ഒരു പെണ്ണ് വന്നു നിൽക്കുന്നെന്നും, അവളുടെ വീട് മയ്യനാട് ആണെന്നും പറഞ്ഞു. "മയ്യനാടോ.. അവിടല്ലേ മമ്മീ ആ പട്ടിയുടെ വീട്. നമ്മുടെ ജസീന്ത മോളേ ചതിയ്ക്കാൻ വന്ന ആ തെണ്ടിയുടെ നാട്. അവന്റെ ആരെങ്കിലും ആണോ മമ്മീ ഈ വന്ന പെണ്ണ്.." ഡെറിക്സൻ ഇരുന്നിടത്ത്‌ നിന്ന് എണീറ്റപ്പോൾ ഡെർലസും അവനൊപ്പം എണീറ്റു. "അവന്റെ വീട്ടുകാരുടെ വക്കാലത്തും കൊണ്ട്നമ്മുടെ ജസീന്ത മോടെ ജീവിതം തകർക്കാൻ വന്നവളാ അവളെങ്കിൽ അവളീ വീട്ടിൽ നിന്ന് ജീവനോടെ പുറത്തിറങ്ങില്ല." ഡെറിക്സൻ മദ്യ ലഹരിയിൽ പല്ലുകൾ കോർത്ത്‌ കടിച്ചു. ഒരേ ഉയരത്തിൽ, ആകാരത്തിൽ രണ്ട് മനുഷ്യർ തന്റെ മുമ്പിലേക്ക് വരുന്നത് കണ്ട് ആവണിയ്ക്ക് മനസ്സിൽ ഒരു പേടി തോന്നി.എങ്കിലും കുറച്ച് മുമ്പ് തനിയ്ക്ക് വാതിൽ തുറന്ന് തന്നത് ഒരു സ്ത്രീയാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് ആശ്വാസം തോന്നി. "എന്തിനാ പെണ്ണേ നീ ഞങ്ങടെ ജസീന്ത മോളേ കാണുന്നത്.." ഒട്ടും മയമില്ലാത്ത സ്വരത്തിൽ ഡെറിക്സൻ ചോദിച്ചു. "എനിയ്ക്കൊന്നു സംസാരിയ്ക്കണം ചേച്ചിയോട്.." "ചേച്ചി ഇവിടില്ല. ചേച്ചിയോട് പറയാനുള്ളത് നീ ഞങ്ങളോട് പറഞ്ഞാൽ മതി. ചേച്ചി വരുമ്പോ ഞങ്ങള് പറഞ്ഞോളാം." ഡെറിക്സൻ തള്ളവിരലും, ചൂണ്ട് വിരലും കൊണ്ട് മീശത്തുമ്പ് താഴേയ്ക്ക് ഒതുക്കി വച്ചു. "എനിയ്ക്ക്.. ഒന്ന് നേരിട്ട് കാണണമായിരുന്നു." മനസ്സിലെ പേടി പുറത്ത് കാണിയ്ക്കാതെ ആവണി പറഞ്ഞു. "നെന്റെ വീട് മയ്യനാട്ട് എവിടാ പെണ്ണേ.." ഡെർലസ് തിരക്കി. "മയ്യനാട്..." പെട്ടന്നൊരുത്തരം ആവണിയുടെ നാവിലേക്ക് വന്നില്ല. "നിനക്ക് മയ്യനാട്ട് കാരൻ ഒരു വിൻസന്റിനെ അറിയോടീ... അവൻ ചത്ത്‌ പോയി..അവനെ ആരോ വണ്ടിയിടിച്ചു കൊന്നു. അറിയോ നിനക്ക്.." "അറിയും." ആവണി മെല്ലെ പറഞ്ഞു. "മതിയെടീ തെണ്ടിച്ചീ.. എണീക്കെടീ അവിടുന്ന്. നീ മയ്യനാട്ടുന്നു വന്നതാണ് എന്ന് പറഞ്ഞപ്പോഴേ എനിയ്ക്ക് കത്തിയതാ...നീ ഞങ്ങടെ ജസീന്ത മോടെ ജീവിതം കുളം തോണ്ടാൻ വന്നവളല്ലെടീ പട്ടിച്ചീ." ഡെർലസ് ആവണിയെ പിടിച്ചുയർത്തി അവളുടെ കവിളിൽ പടക്കം പൊട്ടുന്ന ഒച്ചയിൽ ഒരടി അടിച്ചു. നില തെറ്റി വീഴാൻ പോയ ആവണി സോഫയുടെ തലയിൽ പിടിച്ചു നിന്നപ്പോൾ ഡെർലസ് അവളെ ചവിട്ടാനായി കാലുയർത്തി. പിന്നിൽ നിന്ന ഡെറിക്സൻ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ ആ ചവിട്ട് ആവണിയുടെ വയറ്റിൽ തന്നെ കൊണ്ടേനെ. "കൊല്ലുവെടീ നിന്നെ. ഞങ്ങടെ ജസീന്ത മോടെ ജീവിതം തൊലയ്ക്കാൻ വന്നിട്ടുണ്ടെങ്കിൽ ഏത് പട്ടിയായാലും ഞങ്ങൾ അവനെ കൊന്നിരിയ്ക്കും.. ഏതോ ഒരുത്തിയെ പ്രേമിച്ചിട്ട് ഞങ്ങടെ കൊച്ചിന്റെ ജീവിതം നശിപ്പിയ്ക്കാൻ നോക്കിയ ആ നായിന്റെ മോന്റെ നെഞ്ചത്തൂടെ ഞങ്ങൾ വണ്ടി കയറ്റി ഇറക്കിയത് പോലെ നിന്നെയും കൊല്ലും.. ഇറങ്ങിപ്പോടീ നോക്കി നിൽക്കാതെ.." ഡെർലസ് വീണ്ടും അവളുടെ മുഖത്തടിയ്ക്കാൻകൈ വീശിയപ്പോൾ ആവണി പിന്നോട്ട് മാറി ഭിത്തിയിൽ തട്ടി നിന്നു. (തുടരും) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
ഷാൻ 🌹മാലാഖ 👍👍👍
15K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpA78Zp?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -45🌺💚 പിറ്റേന്ന് രാവിലെ തന്നെ കാവ്യയുടെ വീട്ടിൽ നിന്ന് അച്ഛനുമമ്മയുമെത്തിയിരുന്നു...... അവിടുത്തെ കാര്യങ്ങളെല്ലാം കാവ്യയുടെ അച്ഛനായ വേണുവിനോട് നന്ദൻ പറഞ്ഞിരുന്നു..... രാവിലെ അച്ഛനെ കണ്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി ....... അവൾ ഓടി വന്നാ നെഞ്ചിലേക്ക് ചാഞ്ഞു. കൂടെ അമ്മയുണ്ടെങ്കിലും അവളവരെ ശ്രെദ്ധിക്കാൻ പോയില്ല...... എന്താ മോളെ ഉണ്ടായേ......... എന്താ സംഭവിച്ചേ...... അയാളവളെ ചേർത്തു നിർത്തി ചോദിച്ചു. എന്നെക്കൊണ്ട്..... എന്നെക്കൊണ്ട് പറ്റാത്തതുകൊണ്ടാ അച്ഛാ ഇറങ്ങി വന്നത്...... അത്രയ്ക്ക് ദുഷ്ടനാ അയാൾ...... പുറമേ കാണുന്നവനല്ല ........ എന്നെ ഒത്തിരി ഉപദ്രവിച്ചു.... കുറേ സ്ത്രീകളുമായി ബന്ധവുമുണ്ട്..... അതൊക്കെ കണ്ടുപിടിച്ചപ്പോഴാ എന്നെ...... അവൾ വിതുമ്പി പോയി..... മോൾക്കത്‌ തോന്നിതുടങ്ങിയപ്പോഴേ എന്നെ വിളിക്കാരുന്നില്ലേ...... വിളിച്ചതാ....... അയാളൊരു ദുഷ്ടനാണെ ന്നറിഞ്ഞപ്പോ തന്നെ വീട്ടിലേക്ക് ഞാൻ വിളിച്ചതാ..... ഈ അമ്മയാ ഫോൺ എടുത്തത് . ഇതൊക്കെയാ ജീവിതം ഇങ്ങനെ ഒക്കെയാ ജീവിതം നിനക്ക് താഴെയൊരു പെൺകുട്ടി കൂടി ഉള്ളതാ എന്നൊക്കെ പറഞ്ഞ് എന്നെ ഒന്ന് കേൾക്കാൻ പോലും തയ്യാറാകാതെ അച്ഛന് ഒന്ന് ഫോൺ പോലും തരാതെ കട്ട് ചെയ്തത് ഈ അമ്മയാ.... പിന്നെ..... എനിക്ക് വീട്ടിലേക്ക് വിളിക്കാൻ തോന്നിയില്ല...... അവൾ വിങ്ങി കരഞ്ഞു...... അയാൾ തിരിഞ്ഞ് തനിക്കരികിൽ നിൽക്കുന്ന ശാരദയെ ഒന്ന് നോക്കി...... കാവ്യ ഈ പറഞ്ഞതൊക്കെ നേരാണോ ശാരദേ..... അയാൾ ദേഷ്യത്തോടെ ചോദിച്ചു..... അവരുടെ ഉള്ളൊന്ന് വിറച്ചെങ്കിലും അത്‌ പുറത്ത് കാണിക്കാതെ അയാളുടെ മുഖത്തേക്ക് നോക്കിയവർ..... അവള്.... അവള് വിളിച്ചതൊക്കെ നേരാ...... അവർ വിക്കി വിക്കിയാണ് തുടങ്ങിയതെങ്കിലും മനസ്സിൽ കുറച്ച് ധൈര്യം കൊണ്ടുവന്നു. ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്.... ചെറിയ ചെറിയ വഴക്കുകൂടുമ്പോ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞ് അവിടെ അടിയും ഉണ്ടാക്കി ഇറങ്ങി വരാൻ ഞാനിവളെ പ്രോത്സാഹിപ്പിക്കാണോ? ചില്ലറ ചിലവൊന്നും നടത്തിയല്ലലോ കെട്ടിച്ചു വിട്ടത്..... ഇവൾക്ക് താഴെയും ഒരു പൊങ്കൊച്ച് കൂടിയില്ലേ ..... അവളുടെ ഭാവി നോക്കണ്ടേ..... നാളെ ഇവള് ബന്ധം മുറിഞ്ഞു വീട്ടിൽ വന്ന് നിന്നാ അവൾക്കൊരു നല്ല ആലോചന വരുവോ പെൺപിള്ളേരായാൽ ക്ഷമിക്കണം അത്രേ ഞാൻ പറഞ്ഞു കൊടുത്തൊള്ളൂ. അല്ലാതെ വിളിച്ചു സങ്കടം പറഞ്ഞാലുടനെ അവിടെ ചെന്ന് പ്രശ്നം പരിഹരിക്കാതെ കെട്ടിയ താലിയും പെട്ടിച്ച് വീട്ടിലേക്ക് കൊണ്ട് വരുകയല്ല വേണ്ടത്. ചിലർക്ക് അതിനൊക്കെ സപ്പോർട് കൊടുക്കാൻ നല്ല മിടുക്കാ..... കെട്ടിയവനെ കളഞ്ഞു വീട്ടിൽ വന്ന് നിൽക്കുമ്പോ നാട്ടുകാർക്ക് ഉത്തരം കൊടുക്കേണ്ടത് നമ്മളാ..... അവർ കലിയോടെ എന്നാൽ അതിലും വെറുപ്പോടെ ഭാമയേയും നന്ദനേയും നോക്കി പറഞ്ഞു..... നിമിഷ നേരം കൊണ്ട് വേണുവിന്റെ കൈപത്തി അവരുടെ കവിളിൽ പതിഞ്ഞു.... നീയൊരു അമ്മ തന്നെയാണോ ടീ..... ഇവളെ പ്രസവിച്ചത് നീതന്നെയാണോ....... അടികൊണ്ട് ഒരു വശത്തേക്ക് ചരിഞ്ഞ അവരുടെ മുഖത്തേക്ക് നോക്കി അയാൾ കലിയോടെ ചോദിച്ചു...... പെറ്റമ്മയുടെ വാക്കുകൾ കേട്ടതും കാവ്യയുടെ മിഴികൾ കവിഞ്ഞൊഴുകി....... നീ ഒറ്റയൊരുത്തിയാ ..... ഈ ആലോചന കൊണ്ട് വന്നത് നീ ഒറ്റ ഒരുത്തിയാ പിടിവാശി കാണിച്ച് ഇപ്പോ കല്യാണം നടത്തി അതിന്റെ ജീവിതം ഇങ്ങനെയാക്കിയത്...... ഇനി അവളെ കൊലക്ക് കൊടുക്കുക കൂടി ചെയ്താലേ നീ അടുങ്ങു അല്ലേ..... അയാൾ അവരെ നോക്കി അലറി..... അയാളെ വിറച്ചു...... ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള ആളാണ്..... അച്ഛനെ ഇതുവരെയും ഇങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല..... അതുകൊണ്ട് തന്നെ കാവ്യയും ഭാമയും പെട്ടന്ന് തന്നെ അച്ഛനരികിലേക്ക് ചെന്നു..... നന്ദനും അയാൾക്കരികിലേക്ക് ചെന്ന് ഒന്നും ചേർത്ത് പിടിച്ച് സോഫയിലേക്ക് കൊണ്ടിരുത്തി...... കുട്ടികളുടെ ജീവിതം ഇല്ലാണ്ടാക്കുന്ന ഇവളെയൊക്കെ എങ്ങനെയാ അമ്മയെന്നു വിളിക്കുന്നത്..... അയാൾ ആ സോഫയിൽ ഇരുന്നുകൊണ്ട് അവർക്ക് നേരെ ആരാഞ്ഞു...... ശാരദ പിന്നീട് ഒന്നും മിണ്ടിയില്ല..... കിട്ടിയ അടിയുടെ പവറും അത്രക്കുണ്ടായിരുന്നു.... ഒരുവേള അയാൾക്കൊപ്പം വരേണ്ടിയിരുന്നില്ല എന്നുപോലും ചിന്തിച്ചു പോയി. നന്ദാ..... ഇനി..... എന്താ ചെയ്യേണ്ടത്? അയാൾ ഒരു വിറയലോടെ ചോദിച്ചു..... കാവ്യക്ക് അവിടെ തുടർന്ന് ജീവിക്കാൻ താല്പര്യമില്ലച്ഛാ..... കൂടാതെ അവൾ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോ വല്ലാത്തൊരു മൈൻഡ് ഉള്ള യാളാണ് ജീവൻ..... മാത്രമല്ല അയാളുടെ കുടുംബവും. പുറമെ നല്ലൊരു മനുഷ്യൻ എന്ന ഇമേജിൽ ജീവിക്കുന്നു..... കാവ്യയുടെ തീരുമാന പ്രകാരം നിയമപരമായി നീങ്ങാൻ തന്നെയാണ് വിചാരിക്കുന്നത്. ഇനിയൊരിക്കലും ഒരു പെൺകുട്ടിയോടും അവനിങ്ങനെ ചെയ്യരുത്..... ഡിവോഴ്സിന്റെ കാര്യങ്ങളെല്ലാം പതിയെ നീക്കാം.... പിന്നെ അതുവരെ അവളിവിടെ ഞങ്ങളോടൊപ്പം നിൽക്കട്ടെ എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്..... മോനേ അത്...... ഒന്നും പറയണ്ടച്ഛാ എന്റെ കൂടെയല്ലേ.... അവളിവിടെ നിൽക്കട്ടെ..... അവളുടെ മനസ്സ് ഒന്ന് ഓക്കേ ആകട്ടെ....... ഭാമ പെട്ടന്ന് പറഞ്ഞു. പറ്റില്ല..... പെട്ടന്നാണ് ശരാധയുടെ ശബ്ദമവിടെ കേട്ടത്..... എല്ലാവരും അവരെ ഉറ്റുനോക്കി..... അത്‌ നീയാണോ തീരുമാനിക്കുന്നത് അവരുടെയാ എതിർപ്പ് കണ്ട് വേണു ചോദിച്ചു. അവർ മിണ്ടിയില്ല..... അവളിവിടെ നിൽക്കും..... അയാൾ അവിടെ ഇരുന്നുകൊണ്ട് തന്നെ കാവ്യയെ അരികിൽ വിളിച്ചു..... അവൾ അച്ഛനരികിലേക്ക് വന്നിരുന്നു..... അച്ഛന്റെ കുഞ്ഞ് ഒന്നുകൊണ്ടും പേടിക്കണ്ട...... അച്ഛനുണ്ട്..... ഭാമയും നന്ദനും എല്ലാരുമുണ്ട്..... എന്റെ കുഞ്ഞിനെ തട്ടിക്കളിക്കാൻ ആർക്കും കൊടുക്കില്ല...... അവൾ ആ മുഖത്തേക്ക് നോക്കി വിങ്ങികരഞ്ഞു.... അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..... അയാൾ അവളുടെ മുടിയിഴയിൽ മെല്ലെ തലോടി..... മോളുടെ ബുക്കും പുസ്തകവും എല്ലാം വീട്ടിൽ നിന്ന് കൊണ്ട് വരാൻ പറയാം കേട്ടോ....... മ്മ്മ്..... അവളൊന്ന് മൂളി..... ശാരദയെല്ലാം കണ്ടു നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല..... എടുത്തു ചാടണ്ടായിരുന്നു..... അവരുടെ മനസ്സിലും ആരോ ഇരുന്ന് പറയും പോലെ ...... എന്നാലും നന്ദനോടും ഭാമയോടുമുള്ള വാശി മനസ്സിൽ മുന്നിട്ട് നിന്നു. കുറച്ച് നേരം കൂടി കഴിഞ്ഞതും അയാൾ പോകാനെഴുന്നേറ്റു കൂടെ ശാരദയും..... നന്ദനുമായി കുറച്ച് നേരം മാറിനിന്ന് സംസാരിച്ചിട്ട്‌ കൂടിയാണ് അയാൾ ഇറങ്ങിയത്. അച്ഛനോടൊപ്പം സംസാരിച്ച് കഴിഞ്ഞപ്പോൾ കാവ്യക്ക് കുറച്ച് കൂടി ആശ്വാസമായി...... 🦋🦋🦋 പിറ്റേ ദിവസം തന്നെ കാവ്യയുടെ പ്രശ്നത്തിൽ പോലീസിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കാര്യങ്ങൾക്കും കാവ്യക്ക് പിന്തുണയുമായി കൂടെ ഉണ്ടായിരുന്നത് ഭാമയും നന്ദനും തന്നെയായിരുന്നു....... ഗാർഹീക പീഡനവും മാനസിക പീഡനവും എല്ലാം കൂടി ചേർത്ത് ജാമ്യം പോലും കിട്ടാത്ത വകുപ്പ് ചുമത്തി,....... എല്ലാ സഹായങ്ങൾക്കും സഞ്ചു കൂടി ഉണ്ടായിരുന്നു...... ഡിവോഴ്സ് ഫയൽ ചെയ്യാൻ ആറു മാസം വേണമെന്നുള്ളത് കൊണ്ട് അക്കാര്യങ്ങളെല്ലാം പതിയെ മാത്രമേ നീങ്ങാൻ കഴിയൂ എന്ന് വക്കീൽ പറഞ്ഞിരുന്നു. ❤️❤️❤️ പതിയെ ദിവസങ്ങളോരോന്നും കടന്ന് പോകാൻ തുടങ്ങി...... കാവ്യയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു..... ജീവനെ അറസ്റ്റ് ചെയ്തു. സ്റ്റേഷൻ കേസ്,കോടതി അങ്ങനെ പോയി തുടങ്ങി കാവ്യയുടെ ദിവസങ്ങൾ....... എത്ര കേറി ഇറങ്ങിയാലും അവനെ വെറുതേ വിടരുത് എന്നത് അവളുടെ തീരുമാനം തന്നെയായിരുന്നു. ❤️ അങ്ങനെയിരിക്കേ കേസിന്റെ കാര്യങ്ങൾക്കെല്ലാം പോയി തളർന്നു കയറി വന്നിന്നൊരു ദിവസം ഭാമയുടെ മുറിയിലേക്ക് ചെല്ലുമ്പോഴാണ് അടുത്ത മുറിയിൽ നിന്ന് ഒരു വിളിയൊച്ച കേൾക്കുന്നത്...... അതെന്താണെന്നറിയാൻ പെട്ടന്നാ മുറിയിലേക്ക് കയറി ചെല്ലുമ്പോഴായിരുന്നു കട്ടിലിന്റെ ഒരു വശത്തു നിന്നും താഴേക്ക് വീഴാനായി പോകുന്ന മഹിയെ കാണുന്നത്. അവൾ പെട്ടന്ന് തന്നെ ഓടി അവനരികിലേക്കെത്തി ഒരു വശത്തു നിന്നും തന്റെ നെഞ്ചിലേക്ക് അവനെ സപ്പോർട്ട് ചെയ്ത് പിടിച്ചു. ശേഷം അവൾ പതിയെ ഒരു തലയിണ നേരെ വച്ച് അതിലേക്കവനെ ചാരിയിരുത്തി....... മഹി നെഞ്ചിലേക്ക് കൈ വച് ഒരു നിമിഷമൊന്നു ശ്വാസമൊന്നാഞ്ഞുവലിച്ചു...... എന്ത് പറ്റിയതാ.....ഓക്കെ യാണോ....... അവനെ നോക്കി അവൾ ചോദിച്ചു. ഓക്കേ യാ...... മനു ഫ്രഷ് ആകാൻ കയറിപ്പോ ഒറ്റക്കൊന്ന് നിവർന്നിരിക്കാൻ നോക്കിയതാ പെട്ടന്ന് ബാലൻസ് കിട്ടിയില്ല...... തന്നെ നോക്കി നിന്നവളോടായി അവൻ പറഞ്ഞു...... ഹ്മ്മ്.... ഇരുവരും ആദ്യമായാണ് ഇങ്ങനെ കാണുന്നത്...... മഹി ഈ വീട്ടിൽ ഉണ്ടെന്നറിയാം എന്നല്ലാതെ അവനെ മുറിയിൽ ചെന്നവൾ കണ്ടിട്ടില്ലായിരുന്നു. അതുപോലെ തന്നെ അവനും കാവ്യ ഈ വീട്ടിൽ നിൽക്കുന്നു എന്നല്ലാതെ അവളെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഇരുവരും പരസ്പരമൊന്നു നോക്കി..... ഞാൻ പൊക്കോട്ടെ....... ഹ്മ്മ്.... അവൻ പൊക്കോ യെന്ന് തല കുലുക്കി..... കുട്ടി... ഭാമയുടെ അനിയത്തി ആണോ....... തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ നോക്കി അവൻ ചോദിച്ചു. അതേ...... തുടരും. കണ്ണൂർകാരൻ 👍👍👍👍 #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📝 ഞാൻ എഴുതിയ വരികൾ
Naji__Rinu
2.6K views
18 days ago
പ്രതികാരത്തിൽ 💟💞💞💞 നിന്നൊരു ലവ് 💟💞 written by 📝:—-Naji__rinu പാർട്ട്:-29 ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 ചവിട്ടി തുള്ളി പോയ്ക്കോ ബട്ട് ഇന്ന് എക്സ്ട്രാ പണി ചെയ്യാതെ നിന്റെ ക്യാബിൻ വിട്ട് പോവരുത്…വർക്ക് മിസിസ് നിയ ഇമ്രാൻ മെയിൽ ചെയും….. എന്ത് 😱….?????? മിസിസോ…. നിങ്ങളെ നികാഹ് വല്ലതും കയിഞ്ഞുവോ…… ഇവൾ എന്തായാലും എന്റെ വുഡ്ബി ആയി കയിഞ്ഞു….. നിനക്കു അതല്ലേ അറിയേണ്ടത്….. നേരെ വാഷ്റൂമിൽ ചെന്ന് മുഖം വൃത്തിയാക്കിയേക്കു കരഞ്ഞോണ്ട് കണ്ട എല്ലാവരും ചോദ്യം ചോദിച്ചു കുയക്കും …. എന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം സാർ നിയയുടെ കാര്യം നോക്കിക്കോ…. …….,,,,… സാർ… എന്തിനാ ആ പാവത്തിനെ വെറുതെ…. ഞാൻ സത്യം തുറന്നു പറഞ്ഞാലോ…. വേണ്ട… ഇത് വരെ ഞാൻ കട്ടപ്പെട്ടത് വെറുതെ ആവും അവൾ വരും എന്റെ മുന്നിൽ വരും അവളെ വരുത്തിക്കാൻ എനിക്കറിയാം നീ കട്ടക്കു കൂടെ നിന്ന മതി…. സാർ അവളു വല്ല കടും കയും ചെയ്താൽ….. ഇല്ല അതവൾ ഒരിക്കലും ചെയ്യില ഒരു തവണ അതിൽ നിന്നും രക്ഷപെട്ടത … അപ്പോ മുമ്പ് അഫയർ ഉള്ളതൊണ്ടാണോ അവൾക്ക് സാർ ന്റെ പ്രൊപ്പോസല് അക്സെപ്റ്റ് ചെയ്യാൻ മടി…… ആയിരുന്നു…. അവളെ ലൈഫ് ഒത്തിരി ട്രോമകൾ നിറഞ്ഞതാ അതൊന്നും എനിക്കും അവൾക്കും അല്ലാതെ ആർക്കും അറിയില്ല..,. അവളെ എന്നോളം ആരും മനസ്സിലാക്കിയിട്ടില്ല …. പിന്നെന്ത സാർ അവൾ യെസ് പറയാത്തത്….. അവളെ ലൈഫിൽ നടന്ന ചീത്ത സംഭവങ്ങൾ അവളെ എന്നിൽ നിന്നും പിന്തിരിപ്പിക്കുക ആണ്…..ഞാൻ എല്ലാം അറിഞ്ഞോണ്ട് അവളെ സ്വീകരിക്കാൻ തയ്യാറായതാ….. അവളെ വീടു വരെ വേഷം മാറി അവളെ ഫാമിലിക്ക് ഒപ്പം ഞാൻ പോയി അവളെ ഇഷ്ടം നേടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്….. അവൾ അതൊക്കെ തട്ടി കളിച്ചപ്പോ ഞാൻ റിവേഞ്ച് ചെയ്യാൻ തിരുമാനിച്ചതാ… ഇനി ലക്ഷ്യം കാണാതെ ഞാൻ ഈ ഗെയിം അവസാനിപ്പിക്കില്ല…. #📙 നോവൽ