￰കല....

♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.3K views
17 days ago
പാർട്ട് 1 മഴയുള്ള രാത്രി വൃദ്ധസദനത്തിലെ ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ മെല്ലെ തട്ടിക്കൊണ്ടിരുന്നു. ഓരോ തുള്ളിയും മണ്ണിലേക്ക് പതിക്കുമ്പോൾ, ചാരുവിന്റെ മനസ്സിൽ വർഷങ്ങൾക്കുമുമ്പ് മണ്ണടിഞ്ഞുപോയ ഓർമ്മകൾ വീണ്ടും മുളച്ചുവരികയായിരുന്നു. പുറത്ത് മഴ തകർത്തുപെയ്യുകയായിരുന്നു... പക്ഷേ, അതിലും ശക്തമായി പെയ്യുന്നത് അവളുടെ മനസ്സിലായിരുന്നു. ജനലഴികളിലൂടെ പുറത്തേക്ക് കണ്ണുനട്ടിരിക്കുമ്പോൾ, അറിയാതെ അവളുടെ ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്കൊരു യാത്ര തുടങ്ങി... ആ രാത്രി... ആകാശം ഇടിമിന്നലുകളാൽ നിറഞ്ഞിരുന്നു. മഴ കാരണം റോഡിലൂടെ ഒന്നും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥ. സ്റ്റിയറിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർ ഓടിക്കുകയായിരുന്നു കൃഷ്ണ രാജ്. പെട്ടെന്നായിരുന്നു... മദ്യലഹരിയിൽ ആടിയുലഞ്ഞ് റോഡിന് കുറുകെ ഓടിക്കയറിയ ഒരു മനുഷ്യൻ കാറിന്റെ ഹെഡ്‌ലൈറ്റിന് മുന്നിലേക്ക് വീണത്. "ദൈവമേ...!" ബ്രേക്ക് മുഴുവൻ ശക്തിയിലും അമർത്തിയെങ്കിലും, സമയം അവനെ തോൽപ്പിച്ചിരുന്നു. ഒരു വലിയ ശബ്ദത്തോടെ കാർ അയാളെ തട്ടി. ശരീരം റോഡിലേക്ക് തെറിച്ചുവീണു. കൃഷ്ണ രാജിന്റെ ഹൃദയം നിലച്ചുപോയതുപോലെ തോന്നി. ഒരു നിമിഷം പോലും ചിന്തിച്ചില്ല. കാറിൽ നിന്ന് ചാടിയിറങ്ങി അയാളുടെ അടുത്തേക്ക് ഓടി. ശരീരമാകെ രക്തം... നെറ്റി പൊട്ടി ചോര ഒഴുകുന്നു... കൈകളിലും കാലുകളിലും ഗുരുതരമായ മുറിവുകൾ... "ചേട്ടാ... കേൾക്കുന്നുണ്ടോ...?" മറുപടി ഇല്ല. വിറയുന്ന കൈകളോടെ അയാളെ എടുത്ത് കാറിൽ കിടത്തി നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. അത്യാഹിത വിഭാഗത്തിന്റെ വാതിൽ തുറന്നതും ഡോക്ടർമാർ അയാളെ അകത്തേക്ക് കൊണ്ടുപോയി. പുറത്ത്... രക്തം പുരണ്ട സ്വന്തം കൈകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു കൃഷ്ണ രാജ്. "എന്റെ ഒരു നിമിഷത്തെ അശ്രദ്ധ... ഒരു കുടുംബത്തിന്റെ ജീവിതം തകർക്കുമോ...?" ആ ചിന്ത അവന്റെ നെഞ്ച് കീറുകയായിരുന്നു. അൽപസമയത്തിനകം ഡോക്ടർമാർ പുറത്തുവന്നു. "രോഗിയുടെ നില ഗുരുതരമാണ്. ഉടൻ ശസ്ത്രക്രിയ വേണം." ഒപ്പിടേണ്ട രേഖകൾ കൃഷ്ണ രാജിന്റെ മുന്നിലേക്ക് നീട്ടി. ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ ഒപ്പുവെച്ചു. ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടഞ്ഞു. ആ വാതിലിന് മുന്നിൽ... മണിക്കൂറുകൾ... ഓരോ നിമിഷവും ഓരോ യുഗം പോലെ കടന്നുപോയി. ഒടുവിൽ... വാതിൽ തുറന്നു. ഡോക്ടർ പുറത്തുവന്നു. "ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു..." ആ വാക്ക് കേട്ടപ്പോൾ കൃഷ്ണ രാജിന്റെ നെഞ്ചിലിരുന്ന ഭാരം അല്പം കുറഞ്ഞു. എന്നാൽ... ഡോക്ടർ വീണ്ടും തുടർന്നു. "പക്ഷേ... നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല." കൃഷ്ണ രാജിന്റെ കണ്ണുകൾ ഡോക്ടറുടെ മുഖത്ത് തറച്ചുനിന്നു. "ഇനി... അരയ്ക്ക് താഴേക്ക് അദ്ദേഹത്തിന് ചലനശേഷി ഉണ്ടാകില്ല." ആ വാക്കുകൾ കേട്ട നിമിഷം... അവന്റെ ലോകം നിശ്ചലമായി. കാലുകൾ തളർന്ന് അടുത്തുള്ള കസേരയിലേക്ക് അവൻ ഇരുന്നുപോയി. കണ്ണുകളിൽ നിന്ന് കണ്ണുനീർ അറിയാതെ ഒഴുകി. "എന്റെ തെറ്റ്... ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു..." അപ്പോഴേക്കും ആശുപത്രിയിൽ നിന്ന് ചാരുവിന്റെ ഫോണിലേക്ക് വിളി എത്തിയിരുന്നു. "രോഗിയുടെ ബന്ധുക്കളാണോ...? ഉടൻ ആശുപത്രിയിലേക്ക് വരണം." ആ വാർത്ത കേട്ട നിമിഷം ചാരുവിന്റെ കൈകൾ വിറച്ചു. "അമ്മേ... അച്ഛന് അപകടം..." അതിനപ്പുറം ഒന്നും പറയാൻ അവൾക്കായില്ല. ഇരുവരും ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ആശുപത്രിയുടെ ഇടനാഴിയിൽ... തലകുനിച്ച് ഇരിക്കുന്ന ഒരു യുവാവിനെ അവർ കണ്ടു. രക്തക്കറ പുരണ്ട ഷർട്ട്... മുഖത്ത് കുറ്റബോധം... കണ്ണുകളിൽ തകർന്നുപോയ ഒരു മനുഷ്യന്റെ നിസ്സഹായത... അവനായിരുന്നു... കൃഷ്ണ രാജ്. ചാരു ഒന്നും മനസ്സിലാകാതെ അവന്റെ അടുത്തേക്ക് ഓടി. "എന്റെ അച്ഛൻ എവിടെയാണ്...?" വിറയുന്ന ശബ്ദം... കൃഷ്ണ രാജ് തല ഉയർത്തി നോക്കി. ആ കണ്ണുകളെ നേരിടാനുള്ള ധൈര്യം അവനില്ലായിരുന്നു. അതേസമയം ഡോക്ടർ അവരുടെ അടുത്തെത്തി. "ഓപ്പറേഷൻ കഴിഞ്ഞു..." പ്രതീക്ഷയോടെ നിന്നിരുന്ന ചാരുവിന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി അദ്ദേഹം പതിയെ പറഞ്ഞു. "ജീവന് അപകടമില്ല... പക്ഷേ ഇനി അരയ്ക്ക് താഴേക്ക് അദ്ദേഹത്തിന് ചലനശേഷിയുണ്ടാകില്ല." ആ നിമിഷം... ചാരുവിന്റെ ലോകം തകർന്നുവീണു. "അച്ഛാ..." എന്നൊരു നിലവിളിയോടെ അവൾ അമ്മയുടെ നെഞ്ചിലേക്ക് വീണു. ആശുപത്രിയുടെ ഇടനാഴി മുഴുവൻ അവരുടെ കരച്ചിലിൽ നിറഞ്ഞു. അൽപം അകലെ... തലകുനിച്ച് നിൽക്കുകയായിരുന്നു കൃഷ്ണ രാജ്. അവന്റെ ചുണ്ടുകൾ വിറച്ചു. "എന്നോട്... ക്ഷമിക്കണം..." ആരും മറുപടി പറഞ്ഞില്ല. അവൻ അതിന് അർഹനല്ലെന്ന് അവനും അറിയാമായിരുന്നു. എന്നാൽ... ആ കുടുംബത്തെ ആ അവസ്ഥയിൽ തനിച്ചാക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. ഡോക്ടർമാർ പറയുന്ന ഓരോ കാര്യവും കേട്ടത് അവനായിരുന്നു. മരുന്നുകൾ വാങ്ങാൻ ഓടിയത് അവനായിരുന്നു. ആശുപത്രിയിലെ എല്ലാ നടപടിക്രമങ്ങൾക്കും മുന്നിൽ നിന്നതും അവനായിരുന്നു. ഒരു വാക്കുപോലും സ്വന്തം ഭാഗം ന്യായീകരിക്കാൻ അവൻ ശ്രമിച്ചില്ല. കാരണം... ആ ദിവസം മുതൽ... ആ കുടുംബത്തിന്റെ കണ്ണുനീരിൽ തന്റെ ജീവിതവും ബന്ധിക്കപ്പെട്ടുവെന്ന് കൃഷ്ണ രാജ് മനസ്സിലാക്കിയിരുന്നു.. വായിച്ചു പോകുന്നവർ ന്തേലും ഒന്ന് പറഞ്ഞിട്ട് പോണേ.... 😌 #💞 നിനക്കായ് #📙 നോവൽ #￰കല.... #❤ സ്നേഹം മാത്രം 🤗 #story തുടരും... Lachu✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.7K views
25 days ago
പാർട്ട്‌-20 അപരിചിത അവസാന ഭാഗം മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കോടതിയുടെ പടികൾ ഇറങ്ങി നടന്ന ദേവപ്രിയയുടെ കാലുകൾക്ക് ദിശയില്ലായിരുന്നു. കയ്യിൽ പഴയ ഫയൽ... നെഞ്ചിൽ ആയിരം മുറിവുകൾ... മനസ്സിൽ ഒരേയൊരു ചോദ്യം... "ഇനി ഞാൻ എവിടേക്ക് പോകും...?" അവൾ മുന്നോട്ട് നടന്നു. പെട്ടെന്ന്... പിന്നിൽ നിന്ന് ഒരു ശബ്ദം. "ദേവപ്രിയ..." അവൾ പതിയെ തിരിഞ്ഞു. അഭിറാം... അവളുടെ പിന്നിൽ തന്നെ നിൽക്കുകയായിരുന്നു. അവൻ അടുത്തേക്ക് വന്നു. ഒരു നിമിഷം പോലും ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ... അവളുടെ കൈകളിലേക്ക് തന്റെ കൈ ചേർത്തുവച്ചു. "ഇനി ഒറ്റയ്ക്ക് നടക്കണ്ട." ദേവപ്രിയ കണ്ണുനീർ തുടച്ചു. "എനിക്ക് ഇനി ആരുമില്ല അഭിറാം..." "എന്നെ കാത്തിരിക്കാൻ ഒരു വീടില്ല..." "ഒരു കുഞ്ഞില്ല..." "ഒരു ജീവിതമില്ല..." അഭിറാം ചെറുതായി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും കണ്ണുനീർ ഉണ്ടായിരുന്നു. "എനിക്കും ആരുമില്ല ദേവപ്രിയ..." "എന്റെ ഭാര്യയും..." "എന്റെ മകനും..." "ഇന്ന് ഓർമ്മകളിൽ മാത്രമാണ്." "വീട്ടുകാർ ഉണ്ടെങ്കിലും..." "സ്വന്തമെന്ന് വിളിക്കാൻ എനിക്ക് ആരുമില്ല." അവൻ ഒരു നിമിഷം നിർത്തി. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "നമ്മൾ രണ്ടുപേരും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്..." "പക്ഷേ..." "ജീവിതം നമ്മളെ ഇനിയും ഉപേക്ഷിച്ചിട്ടില്ല." "എന്റെ കൂടെ പോരുന്നോ...?" "സഹതാപം കൊണ്ടല്ല..." "പ്രണയം എന്ന വാക്ക് പറഞ്ഞ് നിന്നെ വീണ്ടും സ്വപ്നം കാണിക്കാനുമല്ല..." "നിന്നെ മനസ്സിലാക്കിയ ഒരാളായി..." "നിന്റെ കൈ ഒരിക്കലും വിടാതെ കൂടെ നടക്കാൻ..." "നമുക്ക് ഇനി ആരുമില്ലല്ലോ..." "ഇനി... നമുക്ക് നമ്മൾ മാത്രം മതി..." ആ വാക്കുകൾ കേട്ട നിമിഷം... ദേവപ്രിയ പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ... വേദനയുടെതായിരുന്നില്ല. വർഷങ്ങൾക്കുശേഷം... സ്വന്തമെന്ന് വിളിക്കാൻ ഒരാളെ കണ്ടെത്തിയ ഒരു മനസ്സിന്റെ കരച്ചിലായിരുന്നു അത്. അവൾ പതിയെ അഭിറാമിന്റെ കൈ മുറുകെ പിടിച്ചു. "ഈ പ്രാവശ്യം..." "കൈവിടില്ലല്ലോ...?" അഭിറാം അവളുടെ കണ്ണുകളിലേക്ക് നോക്കി. "മരണം പോലും നമ്മളെ വേർപെടുത്തുന്നതുവരെ..." "ഞാൻ നിന്റെ കൂടെയുണ്ടാകും." ആറ് മാസങ്ങൾക്ക് ശേഷം... ദേവപ്രിയ വീണ്ടും ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. മുഖത്ത് പഴയ വേദനയുടെ നിഴലുകൾ ഇപ്പോഴും ഉണ്ടായിരുന്നു. പക്ഷേ... ആ നിഴലുകൾക്ക് ഇടയിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങിയിരുന്നു. ആ പുഞ്ചിരിക്കു കാരണം... അഭിറാമായിരുന്നു. ഓരോ രാവിലെയും... "ഭക്ഷണം കഴിച്ചോ...?" എന്ന് ചോദിക്കുന്ന ഒരാൾ. ക്ഷീണിച്ച് വരുമ്പോൾ... ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഒരാൾ. കരയുമ്പോൾ... മിണ്ടാതെ കൂടെയിരിക്കുന്ന ഒരാൾ. അത്രയേ അവൾക്ക് വേണ്ടിയിരുന്നുള്ളൂ. ഒരു വൈകുന്നേരം... രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയ അതേ ബസ് സ്റ്റോപ്പിൽ നിന്നു. അതേ മഴ... അതേ കാറ്റ്... അതേ വഴി... ദേവപ്രിയ അഭിറാമിന്റെ തോളിലേക്ക് തലചായച്ചു. "അറിയാമോ..." "ഒരിക്കൽ ഞാൻ ഈ വഴിയിലൂടെ നടന്നത്..." "എല്ലാം നഷ്ടപ്പെട്ടവളായിട്ടായിരുന്നു." "ഇന്ന്..." "എന്റെ കൂടെ എന്റെ ലോകമുണ്ട്." അഭിറാം അവളുടെ കൈ മുറുകെ പിടിച്ചു. "ജീവിതം ചിലപ്പോൾ വൈകിയാണ് നീതി നൽകുന്നത്..." "പക്ഷേ..." "തരാതെ വിടില്ല." ദേവപ്രിയ ആകാശത്തേക്ക് നോക്കി. അച്ഛനെ ഓർത്തു. അമ്മയെ ഓർത്തു. നിലയെ ഓർത്തു. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അത് സങ്കടത്തിന്റെ കണ്ണുനീരല്ലായിരുന്നു. പ്രതീക്ഷയുടെ കണ്ണുനീരായിരുന്നു. അവസാനം... "ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ തകർക്കാനാണ്... ചിലർ വരുന്നത് നമ്മളെ വീണ്ടും ജീവിക്കാൻ പഠിപ്പിക്കാനാണ്..." "ഒരു അഭി ദേവപ്രിയയുടെ ജീവിതം തകർത്തു... മറ്റൊരു അഭി ആ ജീവിതത്തെ വീണ്ടും പുനർജനിപ്പിച്ചു." "ഒരിക്കൽ ഒറ്റപ്പെട്ട രണ്ട് ആത്മാക്കൾ... ഒടുവിൽ പരസ്പരം സ്വന്തമായി." #❤ സ്നേഹം മാത്രം 🤗 #story #￰കല.... #📙 നോവൽ #💞 നിനക്കായ് അവസാനിച്ചു ❤️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.5K views
25 days ago
അപരിചിത പാർട്ട് 19 ബസ്സിൽ നിശ്ശബ്ദത നിറഞ്ഞിരുന്നു. ദേവപ്രിയയുടെ കഥ അവസാനിച്ചിരുന്നു. അവൾ പറഞ്ഞ ഓരോ വാക്കും കേട്ട് യാത്രക്കാർ പോലും മിണ്ടാതെയിരുന്നു. ആരും അവളെ ആശ്വസിപ്പിച്ചില്ല... കാരണം... ചില വേദനകൾക്ക് ആശ്വാസവാക്കുകളില്ല. അഭിറാം മാത്രം അവളെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ ഒരു തുള്ളി പ്രതീക്ഷ പോലും ബാക്കിയില്ലെന്ന് അവന് മനസ്സിലായി. ബസ് കോടതി ജംഗ്ഷനിൽ എത്തി നിന്നു. ദേവപ്രിയ പതിയെ എഴുന്നേറ്റു. കയ്യിലുണ്ടായിരുന്ന പഴകിയ ഫയൽ നെഞ്ചോട് ചേർത്തുപിടിച്ചു. അതിലുണ്ടായിരുന്നത്... അവളുടെ മകളുടെ ജനന സർട്ടിഫിക്കറ്റ്... കുറച്ച് ഫോട്ടോകൾ... കുഞ്ഞ് ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോൾ റെക്കോർഡ് ചെയ്ത ഒരു ചെറിയ ഓഡിയോ... അത്രയേ ഉണ്ടായിരുന്നുള്ളൂ അവളുടെ സമ്പാദ്യം. ബസ്സിൽ നിന്ന് ഇറങ്ങാൻ നേരം അഭിറാം ചോദിച്ചു. ;ഞാനും കൂടെ വരട്ടേ...? ദേവപ്രിയ ചെറുതായി നോക്കി. ;എന്തിനാ...? "ഒറ്റയ്ക്ക് പോകരുത്." അവൾ ഒന്നും പറഞ്ഞില്ല. നടന്നുതുടങ്ങി. അഭിറാമും അവളുടെ പിന്നാലെ നടന്നു. കോടതിക്കുള്ളിൽ... അവളുടെ ഹൃദയം ശക്തമായി ഇടിക്കുകയായിരുന്നു. അപ്പുറത്ത്... അഭിജിത്തും കുടുംബവും അഭിഭാഷകനൊപ്പം ഇരിക്കുന്നു. ദേവപ്രിയയുടെ കണ്ണുകൾ ഒരാളെ മാത്രം തിരഞ്ഞു. നില... കുറച്ച് അകലെ... സ്കൂൾ യൂണിഫോമിട്ട് ഇരിക്കുകയായിരുന്നു അവളുടെ കുഞ്ഞ്. എത്ര മാസങ്ങൾക്ക് ശേഷമാണ് അവളെ കാണുന്നത്. നില... വിളിക്കാൻ ശ്രമിച്ചു. പക്ഷേ... ശബ്ദം പുറത്തുവന്നില്ല. കുഞ്ഞും അമ്മയെ കണ്ടു. കുറച്ച് നിമിഷം അവൾ നോക്കി നിന്നു. പിന്നെ... അവളെ അവിടുന്ന് മാറ്റിക്കൊണ്ടുപോയി. ആ കാഴ്ച... ദേവപ്രിയയുടെ ഹൃദയം കീറിമുറിച്ചു. അൽപസമയത്തിനകം വിധി വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുഞ്ഞിന്റെ കസ്റ്റഡി മാറ്റേണ്ടതില്ലെന്നും, പിന്നീട് സാഹചര്യങ്ങൾ മാറിയാൽ വീണ്ടും അപേക്ഷിക്കാമെന്നും കോടതി അറിയിച്ചു. ആ വാക്കുകൾ കേട്ടപ്പോൾ... ദേവപ്രിയയുടെ കാലുകൾ തളർന്നു. അവൾ പ്രതീക്ഷിച്ചിരുന്നത്... ഒരിക്കലെങ്കിലും മകളെ കെട്ടിപ്പിടിക്കാൻ കിട്ടുന്ന ഒരു അവസരമായിരുന്നു. പക്ഷേ... അന്ന് പോലും വിധി അവളുടെ പക്ഷത്തായില്ല. കോടതി പടികൾ ഇറങ്ങുമ്പോൾ... അവളുടെ കൈയിലുണ്ടായിരുന്ന ഫയൽ താഴെ വീണു. ഫോട്ടോകൾ എല്ലാം കാറ്റിൽ പറന്നു. കുഞ്ഞിന്റെ ഒരു ചെറിയ ഫോട്ടോ... അഭിറാം എടുത്ത് അവൾക്ക് കൊടുത്തു. അത് വാങ്ങിയ ദേവപ്രിയ പൊട്ടിക്കരഞ്ഞു. ഞാൻ തോറ്റു... ;ഒരു അമ്മ തോറ്റു... ഇനി എവിടേക്കാണ് ഞാൻ പോകേണ്ടത്...? അവളുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാർ പോലും തിരിഞ്ഞുനോക്കി. പക്ഷേ... അവളെ ചേർത്തുപിടിക്കാൻ ആരുമുണ്ടായിരുന്നില്ല. കുറച്ച് നേരം കഴിഞ്ഞ്... കോടതിയുടെ പുറത്തെ ഒരു ബെഞ്ചിൽ രണ്ടുപേരും ഇരുന്നു. ദേവപ്രിയ കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അഭിറാം പതുക്കെ സംസാരിച്ചത്. ദേവപ്രിയ... നീ നിന്റെ കഥ പറഞ്ഞു... ഇനി എന്റെ കഥ കേൾക്കുമോ...? അവൾ മിണ്ടാതെ തലയാട്ടി. ഞാനും ഒരിക്കൽ ഒരു ഭർത്താവായിരുന്നു... ഒരു അച്ഛനായിരുന്നു... ദേവപ്രിയ അവനെ നോക്കി. എന്റെ ഭാര്യ... മീര... ;എന്റെ മകൻ... ആദവ്... അവരായിരുന്നു എന്റെ ലോകം. അവന്റെ ശബ്ദം ഇടറി. ഒരു ദിവസം... അവരെ കൂട്ടി യാത്ര പോകുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ഞാനായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ... ഒരു അപകടം... എന്റെ മുന്നിൽവെച്ച്... എന്റെ ലോകം അവസാനിച്ചു. അവന്റെ കണ്ണുനീർ ആദ്യമായി പുറത്തുവന്നു. ആ അപകടത്തിന് ശേഷം... എന്നെ ക്ഷമിക്കാൻ എനിക്കായില്ല. വീട്ടുകാർക്കും എന്നെ പഴയപോലെ കാണാൻ കഴിഞ്ഞില്ല. ഞാൻ തന്നെയാണ് എല്ലാവരിൽ നിന്നും അകന്നത്. ഇപ്പോൾ... എന്നെ കാത്തിരിക്കാൻ ആരുമില്ല വീട്ടിലേക്ക് മടങ്ങിയാൽ... ;എന്നെ കാത്തിരിക്കുന്നത് നാല് ചുവരുകൾ മാത്രം ദേവപ്രിയ പതിയെ അവന്റെ കൈയിൽ കൈവച്ചു. ആദ്യമായാണ്... അവൾ മറ്റൊരാളുടെ വേദന മനസ്സിലാക്കുന്നത്. ആകാശത്ത് മഴ പെയ്യാൻ തുടങ്ങി. രണ്ടുപേരും മൗനമായി ആ മഴയിലേക്ക് നോക്കിയിരുന്നു. ഒരാൾക്ക് നഷ്ടമായത് മകൾ... മറ്റൊരാൾക്ക് നഷ്ടമായത് ഭാര്യയും മകനും... രണ്ടുപേരും ജീവിച്ചിരുന്നത്... ഓർമ്മകൾ മാത്രം കൂട്ടുപിടിച്ചായിരുന്നു. ആ മഴയിൽ... അവരുടെ ജീവിതം പുതിയൊരു വഴിയിലേക്ക് തിരിയാൻ പോകുകയായിരുന്നു. #💞 നിനക്കായ് #📙 നോവൽ #￰കല.... #story #❤ സ്നേഹം മാത്രം 🤗 തുടരും... – ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.2K views
25 days ago
അപരിചിത പാർട്ട് 18 "അഭിറാം..." വിറയുന്ന കൈകളോടെ ദേവപ്രിയ ആ റിപ്പോർട്ട് അവന് നേരെ നീട്ടി. "നമ്മൾ... അച്ഛനും അമ്മയും ആകാൻ പോകുന്നു." ഒരു നിമിഷം... അഭിറാമിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞു. പക്ഷേ അത് അധികനേരം നീണ്ടുനിന്നില്ല. അവന്റെ അമ്മയുടെ മുഖം മാത്രം കടുത്തു. "ഇപ്പോൾ കുഞ്ഞൊന്നും വേണ്ട." "ആദ്യം ഈ വീട്ടിലെ കാര്യങ്ങൾ പഠിക്കട്ടെ." ആ വാക്കുകൾ ദേവപ്രിയയുടെ മനസ്സിൽ ചെറിയൊരു മുറിവായി. പക്ഷേ അവൾ പ്രതീക്ഷ വിട്ടില്ല. "കുഞ്ഞ് ജനിച്ചാൽ എല്ലാം ശരിയാകും..." അവൾ വീണ്ടും വീണ്ടും സ്വയം പറഞ്ഞു. മാസങ്ങൾ കടന്നുപോയി. ഗർഭിണിയായിരുന്നിട്ടും ദേവപ്രിയയ്ക്ക് വിശ്രമമില്ലായിരുന്നു. വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെ ചെയ്തു. ക്ഷീണം പറഞ്ഞാൽ... "ഞങ്ങളും കുട്ടികളെ പ്രസവിച്ചതാണ്." എന്നായിരുന്നു മറുപടി. അഭിറാം എല്ലാം കണ്ടു. പക്ഷേ... അവൻ പഴയ അഭിറാം ആയിരുന്നില്ല. നിശ്ശബ്ദതയാണ് അവന്റെ മറുപടി. ആ നിശ്ശബ്ദത... ഓരോ ദിവസവും ദേവപ്രിയയെ ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ... ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിനെ ആദ്യമായി നെഞ്ചോട് ചേർത്ത നിമിഷം... ദേവപ്രിയ കരഞ്ഞു. "എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം..." അവൾ കുഞ്ഞിന്റെ നെറ്റിയിൽ മുത്തമിട്ടു. ആ കുഞ്ഞിന് അവൾ ഒരു പേര് നൽകി. "നില." ആ കുഞ്ഞായിരുന്നു... അവളുടെ ജീവൻ. അവളുടെ പ്രതീക്ഷ. അവളുടെ ലോകം. പക്ഷേ... പ്രസവത്തിന് ശേഷം ദേവപ്രിയയുടെ ആരോഗ്യനില മോശമായി. ഉറക്കമില്ലാത്ത രാത്രികൾ... തുടർച്ചയായ അപമാനങ്ങൾ... ആരും മനസ്സിലാക്കാത്ത ഏകാന്തത... അവളെ പതിയെ തകർത്തു. ഒരു ദിവസം... നില തുടർച്ചയായി കരയുകയായിരുന്നു. രണ്ട് ദിവസമായി ഉറങ്ങാത്ത ദേവപ്രിയ കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ്... അവൾക്ക് തല കറങ്ങി. കുഞ്ഞിനെ മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും... കൈകൾക്ക് ശക്തിയില്ലായിരുന്നു. അവൾ ബോധംകെട്ട് നിലത്തേക്ക് വീണു. കുഞ്ഞും അവളുടെ കൈയിൽ നിന്ന് വഴുതി താഴെ വീണു. ഭാഗ്യത്തിന്... കട്ടിലിന്റെ അരികിലായതിനാൽ കുഞ്ഞിന് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചത്. പക്ഷേ... ആ ശബ്ദം കേട്ട് ഓടിയെത്തിയ അഭിറാമിന്റെ അമ്മ നിലവിളിച്ചു. "കുഞ്ഞിനെ കൊല്ലാൻ നോക്കിയല്ലേ നീ!" ദേവപ്രിയ അപ്പോഴും പൂർണബോധത്തിലായിരുന്നില്ല. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. "ഞാൻ... ഞാൻ മനപ്പൂർവമല്ല..." ആരും കേട്ടില്ല. ആ ദിവസത്തിന് ശേഷം... നിലയെ ദേവപ്രിയയുടെ കൈകളിൽ കൊടുത്തില്ല. കുഞ്ഞ് കരഞ്ഞാലും... അമ്മയെ കാണാൻ കൈ നീട്ടിയാലും... അവളെ അടുത്തേക്ക് വിടില്ല. "നിനക്ക് കുഞ്ഞിനെ നോക്കാൻ യോഗ്യതയില്ല." ആ വാക്ക്... ദേവപ്രിയയെ ജീവനോടെ കൊല്ലുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ... അഭിറാമിന്റെ കുടുംബം കോടതിയെ സമീപിച്ചു. "ദേവപ്രിയയുടെ മാനസികാവസ്ഥ സ്ഥിരമല്ല." "കുഞ്ഞിന്റെ സുരക്ഷയ്ക്ക് അവളെ അകറ്റണം." ദേവപ്രിയ വിശ്വസിക്കാനായില്ല. ഒരിക്കൽ... "ജീവിതം മുഴുവൻ കൂടെയുണ്ടാകും" എന്ന് പറഞ്ഞ മനുഷ്യൻ... ഇന്ന് കോടതിയിൽ അവൾക്കെതിരെ നിൽക്കുകയായിരുന്നു. അവൾ അവസാനമായി അഭിറാമിനോട് ചോദിച്ചു. "ഞാൻ മനപ്പൂർവം ചെയ്തതാണെന്ന് നിനക്കും വിശ്വാസമുണ്ടോ?" അഭിറാം കണ്ണുകൾ താഴ്ത്തി. മറുപടി പറഞ്ഞില്ല. ആ നിശ്ശബ്ദത... അവളുടെ ജീവിതത്തിന്റെ അവസാന പ്രതീക്ഷയും തകർത്തു. കോടതിയുടെ ഇടക്കാല ഉത്തരവ് വന്നു. നില... അഭിറാമിന്റെ കുടുംബത്തോടൊപ്പം. ദേവപ്രിയയ്ക്ക്... കുഞ്ഞിനെ കാണാൻ പോലും അനുമതിയില്ല. ആ ഉത്തരവ് കേട്ട നിമിഷം... അവളുടെ ലോകം അവസാനിച്ചു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ... കുഞ്ഞിന്റെ ചെറിയ കളിപ്പാവയെ നെഞ്ചോട് ചേർത്ത് ദേവപ്രിയ പൊട്ടിക്കരഞ്ഞു. "നിലേ..." "അമ്മ നിന്നെ കൊണ്ടുപോകാൻ വരും..." "അമ്മ തോൽക്കില്ല..." പക്ഷേ... അവളുടെ ശബ്ദം കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. കയ്യിൽ കോടതി ഫയലും... ഹൃദയത്തിൽ ആയിരം മുറിവുകളുമായി... ഒരു കുഞ്ഞിനെ തിരികെ നേടാനുള്ള പോരാട്ടം അന്നാണ് ആരംഭിച്ചത്. അതേ പോരാട്ടമാണ്... കുറച്ച് മാസങ്ങൾക്കുശേഷം... അവളെ ആ ബസ് യാത്രയിലേക്ക് കൊണ്ടുപോകാൻ പോകുന്നത്. തുടരും... #❤ സ്നേഹം മാത്രം 🤗 #story #￰കല.... #📙 നോവൽ #💞 നിനക്കായ് – ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
6.7K views
25 days ago
അപരിചിത പാർട്ട് 17 ദിവസങ്ങൾ പതിയെ കടന്നുപോയി... ദേവപ്രിയയും അഭിറാമും തമ്മിലുള്ള അകലം കുറഞ്ഞു. അഭിറാം അവളെ ഒരിക്കലും നിർബന്ധിച്ചില്ല. അവൾക്ക് സമയം കൊടുത്തു... അവളുടെ മൗനത്തെ ബഹുമാനിച്ചു... അവളുടെ വേദനയെ മനസ്സിലാക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെയാകാം... വർഷങ്ങൾക്കുശേഷം ആദ്യമായി ദേവപ്രിയ ഒരാളെ വിശ്വസിക്കാൻ തുടങ്ങിയത്. ഒരു വൈകുന്നേരം... പള്ളിയുടെ മുറ്റത്ത് ഇരിക്കുകയായിരുന്നു ദേവപ്രിയ. അച്ഛന്റെ കല്ലറയ്ക്ക് മുന്നിൽ കുറച്ച് പൂക്കൾ വെച്ച് തിരിഞ്ഞുനടക്കുമ്പോഴാണ് അഭിറാം അവളുടെ മുന്നിലേക്ക് വന്നത്. "ഒരു കാര്യം പറയാനുണ്ട്..." ദേവപ്രിയ അവനെ നോക്കി. "പറയൂ..." അഭിറാം കുറച്ച് നിമിഷങ്ങൾ ഒന്നും പറഞ്ഞില്ല. പിന്നെ ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞു. "എനിക്ക് നിന്നെ ഇഷ്ടമാണ്, ദേവപ്രിയ." "സഹതാപം കൊണ്ടല്ല..." "നിന്റെ ഭൂതകാലം അറിഞ്ഞിട്ടുമല്ല..." "നീയെന്ന മനുഷ്യനെ മനസ്സിലാക്കിയതുകൊണ്ടാണ്." ദേവപ്രിയയുടെ കണ്ണുകൾ നിറഞ്ഞു. "അഭിറാം..." "എനിക്ക് പേടിയാണ്." "ഞാൻ വിശ്വസിച്ചവർ എല്ലാവരും എന്നെ വിട്ടുപോയവരാണ്." അഭിറാം പതിയെ അവളുടെ കൈകൾ ചേർത്ത് പിടിച്ചു. "ഞാൻ പോവില്ല." "ജീവിതം മുഴുവൻ നിന്റെ കൂടെയുണ്ടാകും." ആ വാക്കുകൾ... വർഷങ്ങളായി സ്നേഹത്തിന് വേണ്ടി കൊതിച്ചിരുന്ന ഒരു മനസ്സിനെ സ്പർശിക്കാൻ അത്രയും മതിയായിരുന്നു. അന്ന്... ദേവപ്രിയ ആദ്യമായി തന്റെ ജീവിതത്തിലേക്ക് ഒരാളെ ക്ഷണിച്ചു. ദേവപ്രിയയുടെ അമ്മയ്ക്കും ആദ്യം എതിർപ്പുണ്ടായിരുന്നു. "മോളേ..." "ഒരാളെ വിശ്വസിക്കുന്നതിന് മുമ്പ് നൂറു തവണ ആലോചിക്കണം." ദേവപ്രിയ ചിരിച്ചു. "അമ്മേ..." "അദ്ദേഹം നല്ല ആളാണ്." "എന്നെ ഒരിക്കലും കരയിക്കില്ല." അമ്മ മകളുടെ സന്തോഷം കണ്ടപ്പോൾ... മറുത്തുനിൽക്കാൻ കഴിഞ്ഞില്ല. പള്ളിയിലെ അച്ചനും അന്വേഷണം നടത്തി. അഭിറാമിന്റെ കുടുംബം വലിയ സമ്പന്നരായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന പേരും. പുറമേ നോക്കുമ്പോൾ... ആ കുടുംബത്തിൽ ഒരു കുറവും ആരും കാണുമായിരുന്നില്ല. ഒടുവിൽ... അമ്മയും അച്ചനും സമ്മതിച്ചു. വിവാഹം വളരെ ലളിതമായിരുന്നു. പള്ളിയിലെ ചെറിയ പ്രാർത്ഥനാ ഹാളിൽ... അച്ഛന്റെ ചിത്രത്തിന് മുന്നിൽ ഒരു മെഴുകുതിരി തെളിച്ച്... ദേവപ്രിയ മനസ്സിൽ പറഞ്ഞു. "അച്ഛാ... ഞാൻ ഒരാളെ വിശ്വസിക്കുകയാണ്. ഈ പ്രാവശ്യം എന്റെ തിരഞ്ഞെടുപ്പ് തെറ്റാകരുതേ..." അന്നത്തെ അവളുടെ പ്രാർത്ഥന... വിധി കേട്ടില്ല. വിവാഹത്തിന്റെ ആദ്യ ദിവസങ്ങൾ... എല്ലാം മനോഹരമായിരുന്നു. അഭിറാം പഴയതുപോലെ തന്നെ സ്നേഹിച്ചു. കൂടെ യാത്രകൾ... ചെറിയ സമ്മാനങ്ങൾ... ഒരുപാട് സ്വപ്നങ്ങൾ... ദേവപ്രിയ മനസ്സിൽ കരുതി... "ഇനി എന്റെ ജീവിതത്തിലും സന്തോഷം വന്നിരിക്കുന്നു." പക്ഷേ... ആ സന്തോഷത്തിന് ആയുസ്സ് വളരെ കുറവായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം... അഭിറാം മാറാൻ തുടങ്ങി. ജോലിയിൽ നിന്ന് വൈകി വരും. ദേവപ്രിയ സംസാരിക്കാൻ ശ്രമിച്ചാൽ... "ഒരുപാട് ചോദ്യം ചെയ്യണ്ട." എന്നൊരു മറുപടി മാത്രം. അവൾ അതെല്ലാം ജോലിയുടെ സമ്മർദ്ദമാണെന്ന് കരുതി. പക്ഷേ... അത് തുടക്കമായിരുന്നു. ഒരു ദിവസം... അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അഭിറാമിന്റെ അമ്മ പറഞ്ഞു. "ഞങ്ങളുടെ വീട്ടിലെ മരുമകൾ എന്ന നിലയ്ക്ക് കുറച്ച് രീതികൾ പഠിക്കണം." ദേവപ്രിയ ചിരിച്ചുകൊണ്ട് കേട്ടു. അടുത്ത ദിവസം... "നിന്റെ വീട്ടിൽ ആരും നിന്നെ ഒന്നും പഠിപ്പിച്ചില്ലേ?" അതിനടുത്ത ദിവസം... "ഇത്രയും കഷ്ടപ്പെട്ട് വളർത്തിയതിന്റെ സംസ്കാരം ഇതാണോ?" വാക്കുകൾ ഓരോ ദിവസവും മൂർച്ചയേറി. അഭിറാം എല്ലാം കേട്ടിട്ടും... ഒന്നും പറഞ്ഞില്ല. ദേവപ്രിയ രാത്രിയിൽ ചോദിച്ചു. "അഭിറാം..." "അമ്മ അങ്ങനെ സംസാരിക്കുമ്പോൾ എനിക്ക് വിഷമമാകുന്നുണ്ട്." അഭിറാം ഫോണിൽ നിന്ന് കണ്ണുയർത്താതെ പറഞ്ഞു. "നിനക്ക് തോന്നുന്നതായിരിക്കും." ആ മറുപടി... അവളുടെ ഹൃദയത്തിൽ ആദ്യ വിള്ളൽ വീഴ്ത്തി. ദിവസങ്ങൾ വീണ്ടും കടന്നുപോയി. വീട്ടിലെ ഓരോ കാര്യത്തിലും കുറ്റം ദേവപ്രിയയുടേത്. ഉപ്പ് കൂടിയാൽ അവളുടെ തെറ്റ്. ചായ മധുരം കുറഞ്ഞാൽ അവളുടെ തെറ്റ്. അഭിറാം വൈകിയെത്തിയാലും... അവളുടെ തെറ്റ്. ഒരിക്കൽ... വീട്ടിലെ എല്ലാവരുടെയും മുന്നിൽ അഭിറാമിന്റെ അമ്മ പറഞ്ഞു. "ഈ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവന്നതല്ല..." "ദുരിതമാണ് വന്നത്." ആ വാക്ക് കേട്ട് ദേവപ്രിയയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അഭിറാമിനെ നോക്കി. ഒരിക്കൽ എങ്കിലും... അവൻ തന്റെ കൂടെ നിൽക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ... അഭിറാം നിശ്ശബ്ദനായി നിന്നു. ആ നിശ്ശബ്ദത... ഏതൊരു ശകാരത്തേക്കാളും അവളെ വേദനിപ്പിച്ചു. ആ രാത്രി... മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് ദേവപ്രിയ കരയുകയായിരുന്നു. അപ്പോഴാണ് അവൾ തന്റെ ഗർഭപരിശോധനാ റിപ്പോർട്ട് വീണ്ടും എടുത്തുനോക്കിയത്. അതിൽ വ്യക്തമായി എഴുതിയിരുന്നു... "Positive." അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. "അഭിറാമിനോട് പറഞ്ഞാൽ... എല്ലാം മാറുമോ...? ഈ കുഞ്ഞ് നമ്മുടെ ജീവിതത്തിൽ വീണ്ടും സന്തോഷം കൊണ്ടുവരുമോ...?" ആ പ്രതീക്ഷയോടെ... റിപ്പോർട്ട് നെഞ്ചോട് ചേർത്തുപിടിച്ച് അവൾ കണ്ണുകളടച്ചു. പക്ഷേ... ആ കുഞ്ഞിന്റെ ജനനം... അവളുടെ ജീവിതത്തെ രക്ഷിക്കാനല്ല... അതിനെ പൂർണമായും മാറ്റിമറിക്കാനാണ് പോകുന്നതെന്ന്... അവൾ അപ്പോഴും അറിഞ്ഞിരുന്നില്ല. #💞 നിനക്കായ് #📙 നോവൽ #￰കല.... #❤ സ്നേഹം മാത്രം 🤗 #story തുടരും... ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.2K views
25 days ago
അപരിചിത പാർട്ട് 16 ആ ചെറിയ കുറിപ്പ്... ദേവപ്രിയയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണർത്തിയിരുന്നു. അത് ആരാണ് അയച്ചത്...? എന്തിനാണ് അയച്ചത്...? അഭിറാമാണോ...? അതോ മറ്റാരെങ്കിലും...? അവൾ പലതവണ ആ കുറിപ്പ് വായിച്ചു. പക്ഷേ... ഉത്തരം മാത്രം കിട്ടിയില്ല. അവസാനം അത് ഡയറിയുടെ ഇടയിൽ സൂക്ഷിച്ച് അവൾ വീണ്ടും ജോലിയിലേക്ക് മടങ്ങി. അന്ന് വൈകുന്നേരം... ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ദേവപ്രിയ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ആകാശം കറുത്ത മേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അൽപ്പസമയത്തിനകം മഴ തുടങ്ങി. ആളുകൾ ഓരോരുത്തരും ഓടി അടുത്തുള്ള കടകളിലേക്ക് കയറി. ദേവപ്രിയ മാത്രം ബസ് ഷെഡിന്റെ ഒരു മൂലയിൽ നിന്നു. അവളുടെ കൈയിൽ കുടയില്ലായിരുന്നു. കുറച്ച് നിമിഷങ്ങൾക്കുശേഷം... ഒരു കറുത്ത കാർ അവളുടെ മുന്നിൽ വന്ന് നിന്നു. ഗ്ലാസ് പതിയെ താഴ്ന്നു. അകത്ത്... അഭിറാമായിരുന്നു. "ദേവപ്രിയ..." അവൾ ഒന്ന് ഞെട്ടി. "ഇവിടെ നിൽക്കാതെ കയറിക്കോളൂ." "വേണ്ട..." "ഞാൻ ബസിൽ പോകാം." "ഈ മഴയിൽ...?" "സാരമില്ല." അഭിറാം കാറിൽ നിന്ന് ഇറങ്ങി. "ഇനി അഞ്ച് മിനിറ്റിനുള്ളിൽ മഴ കൂടി ശക്തമാകും." "നിങ്ങൾക്ക് ജലദോഷം വന്നാൽ ആശുപത്രിയിൽ ചികിത്സിക്കാൻ വീണ്ടും ഞാൻ തന്നെ വരേണ്ടിവരും." ആ വാക്ക് കേട്ട് ദേവപ്രിയ അറിയാതെ ചിരിച്ചു. "ശരി..." അവൾ മടിച്ചുകൊണ്ട് കാറിൽ കയറി. യാത്ര തുടങ്ങി. കാറിനുള്ളിൽ നിശ്ശബ്ദത. പുറത്ത് മഴ താളമിട്ട് പെയ്യുന്നു. എഫ്‌.എമ്മിൽ പഴയൊരു പ്രണയഗാനം പതുക്കെ കേൾക്കാം. ആദ്യം സംസാരിച്ചത് അഭിറാമായിരുന്നു. "നിനക്ക് മഴ ഇഷ്ടമാണോ...?" ദേവപ്രിയ ജനലിന് പുറത്തേക്ക് നോക്കി. "ഒരുപാട്..." "എന്തുകൊണ്ട്...?" "മഴ പെയ്യുമ്പോൾ..." "ആരും കണ്ണുനീർ തിരിച്ചറിയില്ല." ആ മറുപടി കേട്ടപ്പോൾ അഭിറാം ഒന്നും പറഞ്ഞില്ല. അവൾ പറയുന്ന ഓരോ വാക്കിലും എത്രയോ വർഷങ്ങളുടെ വേദന ഒളിഞ്ഞിരിക്കുന്നുവെന്ന് അവന് മനസ്സിലായിരുന്നു. "ഒരു കാര്യം ചോദിക്കട്ടെ...?" അഭിറാം പതുക്കെ ചോദിച്ചു. "ഹും..." "നീ ഒരിക്കലും നിനക്ക് വേണ്ടി ജീവിച്ചിട്ടുണ്ടോ...?" ദേവപ്രിയ ചെറുതായി ചിരിച്ചു. "ആ ചോദ്യം എനിക്ക് പുതുതാണ്." "എന്താ...?" "ചെറുപ്പം മുതൽ..." "ആദ്യം അച്ഛന് വേണ്ടി..." "പിന്നെ അമ്മയ്ക്ക് വേണ്ടി..." "ഇപ്പോൾ രോഗികൾക്ക് വേണ്ടി..." "എനിക്ക് വേണ്ടി ജീവിക്കാൻ സമയം കിട്ടിയിട്ടില്ല." അഭിറാം സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന കൈ മുറുകെ പിടിച്ചു. അവളുടെ ജീവിതം എത്രയോ തവണ തകർന്നിട്ടുണ്ടെന്ന് ആ വാക്കുകൾ പറഞ്ഞുതന്നു. കാർ പള്ളിയുടെ മുന്നിൽ എത്തി. ദേവപ്രിയ ഇറങ്ങാൻ വാതിൽ തുറന്നു. "താങ്ക്സ്..." അഭിറാം പുഞ്ചിരിച്ചു. "നന്ദി പറഞ്ഞാൽ ഒരു സൗഹൃദം തുടങ്ങില്ല." ദേവപ്രിയ അവനെ നോക്കി. "സൗഹൃദം...?" "അതെ..." "അതിന് നിനക്ക് എതിർപ്പുണ്ടോ...?" ദേവപ്രിയ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പതുക്കെ പറഞ്ഞു. "എനിക്ക് ആളുകളെ വിശ്വസിക്കാൻ കുറച്ച് സമയമെടുക്കും." അഭിറാം ചിരിച്ചു. "ഞാൻ കാത്തിരിക്കാം." ആ വാക്കുകൾ കേട്ടപ്പോൾ... ദേവപ്രിയയുടെ മനസ്സിൽ എന്തോ ഒരു മാറ്റം സംഭവിച്ചു. പക്ഷേ... അത് അവൾ പുറത്തുകാണിച്ചില്ല. ദിവസങ്ങൾ കടന്നുപോയി. അഭിറാം ഇടയ്ക്കിടെ ആശുപത്രിയിലേക്ക് വരാൻ തുടങ്ങി. പരിശോധനയ്ക്കെന്ന പേരിൽ... പക്ഷേ... അവനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ചികിത്സയല്ലായിരുന്നു. ദേവപ്രിയയെ ഒരിക്കൽ കാണണം എന്ന ആഗ്രഹമായിരുന്നു. അവൻ ഒരിക്കലും അവളുടെ ജോലിക്ക് തടസ്സമായില്ല. സംസാരിക്കാൻ നിർബന്ധിച്ചില്ല. ദൂരെയിരുന്ന് ഒരു പുഞ്ചിരി മാത്രം സമ്മാനിക്കും. അത് മതി... ദേവപ്രിയയുടെ തിരക്കേറിയ ദിവസത്തിൽ ഒരു ചെറിയ സമാധാനം എത്താൻ. ഒരു ദിവസം വൈകുന്നേരം... ദേവപ്രിയയുടെ ഡ്യൂട്ടി കഴിഞ്ഞപ്പോൾ ആശുപത്രി ഗേറ്റിന് മുന്നിൽ അഭിറാം കാത്തുനിൽക്കുകയായിരുന്നു. "ഇന്ന് ഒരു കോഫി കുടിക്കാൻ വരാമോ...?" അവൾ ഉടനെ ഇല്ലെന്ന് പറയാൻ ശ്രമിച്ചു. പക്ഷേ... എന്തുകൊണ്ടോ ആ വാക്ക് പുറത്തുവന്നില്ല. "പത്ത് മിനിറ്റ് മാത്രം." അഭിറാം പറഞ്ഞു. "അതിനപ്പുറം ഞാൻ ബുദ്ധിമുട്ടിക്കില്ല." അവൾ സമ്മതിച്ചു. ആദ്യമായാണ് അവർ ആശുപത്രിക്ക് പുറത്തുവെച്ച് ഒരുമിച്ച് ഇരിക്കുന്നത്. കോഫി ഷോപ്പിന്റെ ജനലരികിൽ ഇരുന്ന് മഴ നോക്കുകയായിരുന്നു രണ്ടുപേരും. "ദേവപ്രിയ..." "ഹും..." "നിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നം എന്താണ്...?" അവൾ ഒരു നിമിഷം പോലും ആലോചിച്ചില്ല. "അമ്മയെ സന്തോഷത്തോടെ ജീവിക്കുന്നത് കാണണം." "അതിന് ശേഷം...?" അവൾ പുഞ്ചിരിച്ചു. "അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല." അഭിറാം അവളെ നോക്കി. "അപ്പോൾ..." "ആ ജീവിതത്തിൽ എനിക്ക് ഒരു സ്ഥാനം കിട്ടുമോ...?" ആ ചോദ്യം കേട്ട നിമിഷം... ദേവപ്രിയയുടെ കൈയിലെ കോഫിക്കപ്പ് ചെറുതായി വിറച്ചു. അവൾ പതുക്കെ അഭിറാമിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ കളിയില്ലായിരുന്നു. ആദ്യമായി... അവിടെ സത്യസന്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദേവപ്രിയയുടെ ചുണ്ടുകൾ പതുക്കെ അനങ്ങി. "അഭിറാം..." "എനിക്ക് പ്രണയിക്കാൻ പേടിയാണ്..." "കാരണം..." "എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ച പലരെയും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്." അഭിറാം മൃദുവായി പുഞ്ചിരിച്ചു. "ഞാൻ നിന്നോട് ഇന്ന് മറുപടി ചോദിക്കുന്നില്ല." "നീ തയ്യാറാകുന്ന ദിവസം മാത്രം പറഞ്ഞാൽ മതി." അവളുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായിട്ടാണ്... ഒരാൾ അവളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. പക്ഷേ... അവർ അറിയാതെ... കോഫി ഷോപ്പിന് പുറത്തുനിന്ന് ഒരാൾ അവരുടെ ഓരോ നിമിഷവും മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ആ ചിത്രങ്ങൾ... അധികം വൈകാതെ... ദേവപ്രിയയുടെ ജീവിതത്തെ വീണ്ടും തകർക്കാൻ പോകുന്ന ആയുധമാകുമെന്ന്... അവരിൽ ആരും അറിഞ്ഞിരുന്നില്ല. തുടരും... #❤ സ്നേഹം മാത്രം 🤗 #📙 നോവൽ #💞 നിനക്കായ് #￰കല.... #story ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
3.3K views
26 days ago
അപരിചിത പാർട്ട് 15 രാത്രി ഏറെ വൈകിയിരുന്നു. അഭിറാമിന്റെ മുറിയിൽ നിശ്ശബ്ദത നിറഞ്ഞുനിന്നു. മകന്റെ കൈയിലെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുകയായിരുന്നു അമ്മ. വർഷങ്ങളായി മനസ്സിൽ പൂട്ടിവെച്ച ഓർമ്മകൾ ഓരോന്നായി തിരികെ വന്നു. "അമ്മേ..." അഭിറാം പതുക്കെ വിളിച്ചു. "ആരാണ് ശരിക്കും ദേവപ്രിയ...?" "എന്തിനാണ് അവളുടെ ഫോട്ടോ നമ്മുടെ വീട്ടിൽ...?" "എന്തിനാണ് അവളുടെ പഠനത്തിനായി ഇത്ര വർഷം നമ്മൾ പണം കൊടുത്തത്...?" ഒന്നിനു പിന്നാലെ ഒന്നായി ചോദ്യങ്ങൾ. അഭിറാമിന്റെ അമ്മ ദീർഘനിശ്വാസം വിട്ടു. "ഇനി നിന്നോട് മറച്ചുവെച്ചിട്ട് കാര്യമില്ല..." അവർ കട്ടിലിലിരുന്നു. അഭിറാമും അവരുടെ അരികിൽ ഇരുന്നു. "ഇത് ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്..." "അന്ന് നിന്റെ അച്ഛന്റെ കമ്പനിയിൽ ഒരു ഡ്രൈവർ ജോലി ചെയ്തിരുന്നു." "പേര്... സുരേന്ദ്രൻ." അഭിറാം ശ്രദ്ധയോടെ കേട്ടിരുന്നു. "വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു." "നിന്റെ അച്ഛന് ഏറ്റവും കൂടുതൽ വിശ്വാസമുണ്ടായിരുന്ന ആളും." "ഒരു ദിവസം..." "ബിസിനസുമായി ബന്ധപ്പെട്ട കുറച്ച് പ്രധാനപ്പെട്ട രേഖകൾ കൊണ്ടുവരാൻ നിന്റെ അച്ഛൻ സുരേന്ദ്രനെ അയച്ചു." "പക്ഷേ..." "തിരിച്ചുവരുന്ന വഴിയിൽ ഒരു വലിയ അപകടം." അഭിറാമിന്റെ നെഞ്ചിലൂടെ ഒരു വിറയൽ കടന്നുപോയി. "ആ അപകടത്തിലാണ് സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റത്." "മാസങ്ങളോളം കിടപ്പിലായി." "ജോലിയും നഷ്ടമായി." "കുടുംബം കടത്തിലായി." "ആ മനുഷ്യന്റെ ജീവിതം മുഴുവൻ മാറി." അഭിറാം കുറച്ചു നേരം മിണ്ടിയില്ല. "ആ സുരേന്ദ്രൻ..." "ദേവപ്രിയയുടെ അച്ഛനാണോ...?" അമ്മ പതിയെ തലയാട്ടി. "അതെ..." "നിന്റെ അച്ഛൻ ആ സംഭവത്തിന് ശേഷം ഒരുപാട് കുറ്റബോധത്തിലായിരുന്നു." "കാരണം..." "അദ്ദേഹം അയച്ച ജോലിക്കിടയിലാണ് ആ അപകടം നടന്നത്." "സഹായിക്കാൻ ശ്രമിച്ചു." "പക്ഷേ..." "അപ്പോഴേക്കും ദേവപ്രിയയുടെ അച്ഛന്റെ ബന്ധുക്കൾ അവരെ വീട്ടിൽ നിന്ന് അകറ്റിയിരുന്നു." "പിന്നീട് അവർ എവിടെയാണെന്ന് പോലും അറിയാതെ പോയി." അഭിറാം കണ്ണടച്ച് ഇരുന്നു. അമ്മ വീണ്ടും തുടർന്നു. "വർഷങ്ങൾക്ക് ശേഷം..." "പള്ളിയിലെ അച്ചൻ വഴി നിന്റെ അച്ഛൻ അവരെ കണ്ടെത്തി." "അപ്പോഴേക്കും സുരേന്ദ്രൻ ജീവിച്ചിരുന്നില്ല." "ദേവപ്രിയ പഠിക്കാൻ മിടുക്കിയാണെന്ന് അച്ചൻ പറഞ്ഞു." "അപ്പോൾ നിന്റെ അച്ഛൻ ഒരു തീരുമാനമെടുത്തു." "ആ കുഞ്ഞിന്റെ പഠനം ഒരിക്കലും മുടങ്ങരുത്." "പക്ഷേ..." "അത് ദാനമായി കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല." "അവൾ ഒരിക്കലും കടക്കാരിയാണെന്ന് തോന്നരുത്." "അതുകൊണ്ടാണ്..." "ആരും അറിയാതെ..." "ഓരോ വർഷവും പഠനത്തിനുള്ള പണം പള്ളിയിലെ അച്ചന് കൈമാറിയത്." അഭിറാമിന്റെ കണ്ണുകൾ നിറഞ്ഞു. "അപ്പോൾ..." "ദേവപ്രിയയ്ക്ക് ഒന്നും അറിയില്ലല്ലോ..." "ഇല്ല." "അവളുടെ അമ്മയ്ക്ക് മാത്രം അറിയാം." "അച്ഛന് അറിയാമായിരുന്നോ...?" അഭിറാം ചോദിച്ചു. അമ്മയുടെ മുഖം പെട്ടെന്ന് മങ്ങി. "അറിയാമായിരുന്നു..." "അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഒരു വാക്ക് പറഞ്ഞിരുന്നു." "എന്ത് വാക്ക്...?" അമ്മയുടെ ശബ്ദം ഇടറി. "ഒരു ദിവസം ദേവപ്രിയയ്ക്ക് സത്യം അറിയുമ്പോൾ... അവൾക്ക് നമ്മളോട് ഒരു ബാധ്യതയും തോന്നരുത്. അത് നമ്മുടെ കടമ മാത്രമായിരുന്നു..." ആ വാക്കുകൾ കേട്ടപ്പോൾ അഭിറാം തലകുനിച്ചു. അച്ഛനെക്കുറിച്ചുള്ള അഭിമാനം അവന്റെ മനസ്സിൽ നിറഞ്ഞു. അതേസമയം... ദേവപ്രിയയ്ക്ക് ഒന്നും അറിയില്ലായിരുന്നു. അവൾ പതിവുപോലെ ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അമ്മ അവൾക്ക് പ്രഭാതഭക്ഷണം വിളമ്പി. പക്ഷേ... രണ്ടുപേരും അധികം സംസാരിച്ചില്ല. ഇന്നലത്തെ സംഭവത്തിന്റെ ഭാരം ഇപ്പോഴും അവരുടെ ഇടയിൽ ഉണ്ടായിരുന്നു. "അമ്മേ..." വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ദേവപ്രിയ പറഞ്ഞു. "ഒരു ദിവസം സത്യം പറയാൻ തോന്നുമ്പോൾ..." "ഞാൻ ചോദിക്കാതെ തന്നെ പറഞ്ഞാൽ മതി." അമ്മയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. അവൾ മകളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. ആശുപത്രിയിൽ എത്തിയപ്പോൾ... ദേവപ്രിയയുടെ ശ്രദ്ധ മുഴുവൻ ജോലിയിലായിരുന്നു. ഉച്ചയോടെ... റിസപ്ഷനിൽ നിന്ന് ഒരു പാർസൽ അവൾക്ക് ലഭിച്ചു. അതിൽ അയച്ച ആളുടെ പേരില്ല. അകത്ത് ഒരു ചെറിയ പുസ്തകവും... ഒരു കുറിപ്പും മാത്രം. ദേവപ്രിയ ആ കുറിപ്പ് പതിയെ തുറന്നു. അതിൽ എഴുതിയിരുന്നത്... "ചില മനുഷ്യരെ ജീവിതം വൈകിയാണ് പരിചയപ്പെടുത്തുന്നത്... പക്ഷേ... അവർ വൈകി വന്നാലും... ശരിയായ സമയത്തായിരിക്കും." – ഒരു സുഹൃത്ത് ദേവപ്രിയ ചുറ്റും നോക്കി. ആരാണ് അയച്ചത്...? അപ്പോഴാണ്... ആശുപത്രിയുടെ മറുവശത്ത് നിന്ന് അഭിറാം അവളെ നോക്കിനിൽക്കുന്നത് അവൾ കണ്ടത്. അവൻ ഒന്നും പറഞ്ഞില്ല. ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ദേവപ്രിയയുടെ കൈയിലിരുന്ന കുറിപ്പിലേക്ക് അവളുടെ കണ്ണുകൾ വീണ്ടും പോയി. അത് അഭിറാമാണോ അയച്ചത്...? അതോ... ഇനിയും അവൾ അറിയാത്ത മറ്റാരെങ്കിലും...? #story #❤ സ്നേഹം മാത്രം 🤗 #￰കല.... #📙 നോവൽ #💞 നിനക്കായ് തുടരും... ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.4K views
26 days ago
അപരിചിത #💞 നിനക്കായ് #📙 നോവൽ #￰കല.... #❤ സ്നേഹം മാത്രം 🤗 #story പാർട്ട് 14 ദേവപ്രിയയുടെ ചോദ്യം കേട്ടിട്ടും... അച്ചൻ കുറച്ച് നേരം ഒന്നും പറഞ്ഞില്ല. പള്ളിയുടെ മുറ്റത്ത് വീണുകിടക്കുന്ന ഉണങ്ങിയ ഇലകളിലേക്ക് നോക്കി അദ്ദേഹം ദീർഘനിശ്വാസം വിട്ടു. "മോളേ..." "ചില സത്യങ്ങൾ നേരത്തെ അറിഞ്ഞാൽ..." "അത് ജീവിതത്തെ തകർക്കും." "ശരിയായ സമയത്ത് അറിഞ്ഞാൽ..." "അത് ജീവിതത്തെ മാറ്റും." ദേവപ്രിയയുടെ കണ്ണുകൾ നിറഞ്ഞു. "എനിക്ക് ഇനി ഒന്നും മറച്ചുവെക്കരുത് അച്ചാ." "എന്റെ ജീവിതത്തെക്കുറിച്ചുള്ള സത്യം അറിയാൻ എനിക്ക് അവകാശമുണ്ട്." അച്ചൻ അവളുടെ മുഖത്തേക്ക് നോക്കി. ആ കുഞ്ഞ് വളർന്നിരിക്കുന്നു... ഇനി സത്യങ്ങൾ താങ്ങാനുള്ള പ്രായമായിരിക്കുന്നു. എന്നാലും... പറയാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. "ഞാൻ നിനക്ക് വാക്ക് തന്നിരുന്നു." "ആ വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയില്ല." ദേവപ്രിയയുടെ നെഞ്ച് പിടഞ്ഞു. "ആർക്കാണ് അച്ചാ വാക്ക് കൊടുത്തത്?" അച്ചൻ പതിയെ മറുപടി പറഞ്ഞു. "നിന്റെ അമ്മയ്ക്ക്..." അതേസമയം... അമ്മ പള്ളിയിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്കിരുന്നു പഴയ ആൽബം നോക്കുകയായിരുന്നു. ഓരോ ചിത്രത്തിലും ഓരോ ഓർമ്മകൾ. അച്ഛന്റെ ചിരി... ചെറിയ ദേവപ്രിയ... അവരുടെ സന്തോഷമുള്ള ദിവസങ്ങൾ... പെട്ടെന്ന് ഒരു പഴയ കവർ ആൽബത്തിനിടയിൽ നിന്ന് താഴെ വീണു. അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്... അയാളുടെ കൈയിൽ കുഞ്ഞായ ദേവപ്രിയ. അമ്മ ആ ഫോട്ടോ കണ്ടതും കണ്ണുകൾ നിറഞ്ഞു. "ഇത്ര വർഷം കഴിഞ്ഞിട്ടും..." "നിങ്ങൾ നിങ്ങളുടെ വാക്ക് പാലിക്കുകയാണ്..." അവൾ പതുക്കെ പറഞ്ഞു. ആ ഫോട്ടോ വീണ്ടും കവറിനുള്ളിൽ ഒളിപ്പിച്ചു. അപ്പോഴാണ്... വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ദേവപ്രിയയായിരുന്നു. "അമ്മേ..." അവളുടെ ശബ്ദം കേട്ടതും അമ്മ വേഗം ആ കവർ അലമാരയിലേക്ക് മാറ്റിവച്ചു. ആ ചെറിയ പ്രവൃത്തി ദേവപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടു. "എന്താ ഒളിപ്പിച്ചത്?" "ഒന്നുമില്ല മോളേ." "അമ്മ കള്ളം പറയുകയാണ്." അമ്മയുടെ മുഖം മാറി. "എന്താ സംഭവിച്ചത്?" ദേവപ്രിയ എല്ലാം പറഞ്ഞു. ആശുപത്രിയിൽ വലിയമ്മ വന്നതും... അവർ പറഞ്ഞ കാര്യങ്ങളും... പഠനച്ചെലവിനെക്കുറിച്ചുള്ള സത്യവും... എല്ലാം. അമ്മ കുറേ നേരം തല താഴ്ത്തിയിരുന്നു. ഒരു വാക്കുപോലും പറഞ്ഞില്ല. "അമ്മേ..." "വലിയമ്മ പറഞ്ഞത് സത്യമാണോ?" കണ്ണുനീരോടെ അമ്മ തലയാട്ടി. ദേവപ്രിയയുടെ കാലുകൾ തളർന്നു. "അതായത്..." "എന്റെ പഠനത്തിന് പണം കൊടുത്തത് മറ്റാരോ ആണോ?" അമ്മ പതിയെ പറഞ്ഞു. "അതെ." "ആരാണ്?" ആ ചോദ്യം കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. "ആ പേര് ഇപ്പോൾ പറയാൻ എനിക്ക് കഴിയില്ല." "എന്തുകൊണ്ട്?" "ഞാൻ ഒരാൾക്ക് വാക്ക് കൊടുത്തതാണ്." ദേവപ്രിയയുടെ ക്ഷമ നശിച്ചു. "എല്ലാവരും എനിക്ക് വാക്കിന്റെ കഥയാണ് പറയുന്നത്." "പക്ഷേ..." "എന്റെ ജീവിതത്തെക്കുറിച്ച് അറിയേണ്ടത് ഞാൻ അല്ലേ?" അമ്മ അവളുടെ കൈ പിടിച്ചു. "ക്ഷമിക്കണം മോളേ..." "ഒരു ദിവസം എല്ലാം നീ അറിയും." "പക്ഷേ..." "ആ ദിവസം ഇന്ന് അല്ല." ദേവപ്രിയ പതിയെ കൈ വിടുവിച്ചു. അവളുടെ കണ്ണുകളിൽ നിരാശ മാത്രമായിരുന്നു. ആ രാത്രി... ഉറങ്ങാൻ കഴിയാതെ അവൾ പുറത്തേക്കിറങ്ങി. പള്ളിയുടെ മുറ്റത്ത് ഒരു ബെഞ്ചിൽ ഇരുന്നു. കൈയിൽ പഴയ ഡയറി. അവൾ എഴുതാൻ തുടങ്ങി. "അച്ഛാ... എന്റെ ജീവിതത്തിൽ ഞാൻ അറിയാത്ത എത്ര കഥകളാണ് ഇനിയും ബാക്കിയുള്ളത്...? എന്നെ ഇത്രയും സ്നേഹിച്ച ആ മനുഷ്യൻ ആരാണ്...? എന്തിനാണ് എല്ലാവരും അയാളുടെ പേര് എന്നിൽ നിന്ന് മറച്ചുവെക്കുന്നത്...? ഞാൻ ശരിക്കും ആരുടെ കടക്കാരിയാണ് അച്ഛാ...?" അവൾ എഴുത്ത് നിർത്തി. കണ്ണുനീർ ഡയറിയുടെ താളുകളിലേക്ക് വീണു. അതേസമയം... നഗരത്തിന്റെ മറുവശത്ത്... അഭിറാം തന്റെ മുറിയിലിരുന്നു ഒരു പഴയ ഫയൽ തുറക്കുകയായിരുന്നു. അതിൽ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകളല്ല ഉണ്ടായിരുന്നത്. പഴയ ചില രേഖകളും... ഒരു ചെറിയ ഫോട്ടോയും. ആ ഫോട്ടോയിൽ... പത്ത് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി. സ്കൂൾ യൂണിഫോമിൽ... കയ്യിൽ ട്രോഫി പിടിച്ച് ചിരിക്കുന്നു. ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്നത്... "ദേവപ്രിയ – ജില്ലാ തല ഒന്നാം റാങ്ക്." അഭിറാം ആ ഫോട്ടോയിലേക്ക് കുറച്ചുനേരം നോക്കി. പിന്നെ പതുക്കെ പറഞ്ഞു. "അമ്മേ..." "നിങ്ങൾ പറഞ്ഞ പെൺകുട്ടി..." "ഇപ്പോൾ എന്റെ മുന്നിലുണ്ട്." അപ്പോഴാണ് മുറിയുടെ വാതിൽ തുറന്നത്. അകത്തേക്ക് വന്നത്... അഭിറാമിന്റെ അമ്മയായിരുന്നു. മകന്റെ കൈയിലുള്ള ഫോട്ടോ കണ്ടതും അവർ ഞെട്ടി. "അഭി..." "നീ... ആ പെൺകുട്ടിയെ കണ്ടോ...?" അഭിറാം പതിയെ തലയാട്ടി. "അതെ അമ്മേ..." "ഞാൻ കണ്ടു..." "പക്ഷേ..." "അവൾക്ക് നമ്മളെക്കുറിച്ച് ഒന്നും അറിയില്ല." അഭിറാമിന്റെ അമ്മ കണ്ണുകൾ അടച്ചു. വർഷങ്ങളായി മറച്ചുവെച്ച സത്യം... വിധി പതിയെ പുറത്തുകൊണ്ടുവരാൻ തുടങ്ങിയിരുന്നു. തുടരും... ലച്ചു ✍️
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.8K views
26 days ago
അപരിചിത പാർട്ട് 13 "വ... വലിയമ്മ..." ദേവപ്രിയയുടെ ശബ്ദം വിറച്ചു. വർഷങ്ങൾക്ക് മുമ്പ് മറന്നെന്ന് കരുതിയ ഓർമ്മകൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് മനസ്സിലേക്ക് തിരികെയെത്തി. വിശപ്പിന്റെ വേദന... അടിയുടെ പാടുകൾ... അപമാനങ്ങൾ... സ്കൂളിൽ പോകാൻ കഴിയാതെ ചൂലും പാത്രവും കൈയിൽ പിടിച്ച് നടന്ന ദിവസങ്ങൾ... എല്ലാം അവളുടെ കണ്ണുകൾക്ക് മുന്നിലൂടെ മിന്നിമറഞ്ഞു. വലിയമ്മ മാത്രം ഒരു മാറ്റവും വന്നിട്ടില്ലാത്ത പോലെ നിന്നു. മുഖത്ത് അതേ ധാർഷ്ട്യം. അതേ അഹങ്കാരം. "എന്താ... കണ്ടപ്പോൾ പേടിച്ചോ?" ദേവപ്രിയ മറുപടി പറഞ്ഞില്ല. അവൾ ചുറ്റും നോക്കി. ആശുപത്രിയിൽ രോഗികളും ജീവനക്കാരും ഉണ്ടായിരുന്നു. അവൾക്ക് ഒരു പ്രശ്നവും അവിടെ ഉണ്ടാക്കാൻ താൽപര്യമില്ലായിരുന്നു. "എന്തിനാണ് വന്നത്?" വളരെ ശാന്തമായി അവൾ ചോദിച്ചു. വലിയമ്മ ഒന്ന് ചിരിച്ചു. "കൊള്ളാം..." "ഇപ്പോൾ സംസാരിക്കാൻ ഒക്കെ പഠിച്ചല്ലോ." "അന്ന് എന്റെ മുന്നിൽ വിറച്ചുനിന്നിരുന്ന കുട്ടി ഇത്ര വലുതായെന്ന് അറിഞ്ഞില്ല." ദേവപ്രിയ ആഴത്തിൽ ശ്വാസം വിട്ടു. "എനിക്ക് ഡ്യൂട്ടിയുണ്ട്." "പറയാനുള്ളത് വേഗം പറയൂ." വലിയമ്മയുടെ മുഖം പെട്ടെന്ന് ഗൗരവമായി. "നിന്റെ അമ്മ എവിടെയുണ്ട്?" "അതറിയേണ്ട ആവശ്യം നിങ്ങൾക്കില്ല." "ദേവപ്രിയ..." "ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാൽ മതി." ദേവപ്രിയയുടെ ശബ്ദം ഇത്തവണ കടുപ്പമായിരുന്നു. വർഷങ്ങളോളം മിണ്ടാതിരുന്ന ആ പെൺകുട്ടി ഇപ്പോൾ പഴയ ദേവപ്രിയയല്ലായിരുന്നു. അത് വലിയമ്മയ്ക്കും മനസ്സിലായി. "നിന്റെ അമ്മയോട് എനിക്ക് സംസാരിക്കണം." "എന്തിനാണ്?" "അതൊക്കെ ഉണ്ട്." "ഇത്ര വർഷം അന്വേഷിക്കാത്തവർക്ക് ഇപ്പോൾ എന്ത് ആവശ്യമാ?" ആ ചോദ്യം കേട്ടപ്പോൾ വലിയമ്മ കുറച്ച് നേരം മിണ്ടാതെ നിന്നു. പിന്നെ പതുക്കെ പറഞ്ഞു. "നിന്റെ അപ്പൂപ്പന്റെ പേരിലുണ്ടായിരുന്ന കുറച്ച് സ്ഥലം..." ദേവപ്രിയ ഇടയിൽ കയറി. "അതിന്?" "അതിൽ ഒരു പങ്ക് നിന്റെ അച്ഛന്റെ പേരിലുണ്ട്." ദേവപ്രിയ അത്ഭുതപ്പെട്ടു. വലിയമ്മ തുടർന്നു. "ഇപ്പോൾ അത് വിൽക്കാനാണ് തീരുമാനിച്ചത്." "അതിന് നിന്റെ അമ്മയുടെ ഒപ്പ് വേണം." അത്രയും കേട്ടപ്പോൾ ദേവപ്രിയയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. "വാഹ്..." "ജീവിച്ചിരുന്നപ്പോൾ എന്റെ അച്ഛന് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാത്തവർ..." "മരിച്ചിട്ട് ഇത്ര വർഷമായപ്പോൾ ഒപ്പ് വാങ്ങാൻ വന്നിരിക്കുന്നു." വലിയമ്മയ്ക്ക് മറുപടി ഉണ്ടായില്ല. ദേവപ്രിയയുടെ കണ്ണുകൾ ചുവന്നിരുന്നു. "അന്ന് ഞങ്ങൾ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ..." "ഒരു ഗ്ലാസ് വെള്ളം പോലും ആരും തന്നില്ല." "ഇന്ന് എന്ത് മുഖം കൊണ്ടാണ് നിങ്ങൾ എന്റെ മുന്നിൽ വന്നത്?" റിസപ്ഷനിൽ നിന്നവർ എല്ലാം ഇവരെ ശ്രദ്ധിക്കാൻ തുടങ്ങി. വലിയമ്മ പതുക്കെ പറഞ്ഞു. "ഇത് ആശുപത്രിയാണ്." "ഒന്ന് പതുക്കെ സംസാരിക്ക്." ദേവപ്രിയ ചിരിച്ചു. "അപ്പോൾ നിങ്ങൾക്കും നാണക്കേട് അറിയാമല്ലേ?" ആ വാക്കുകൾ വലിയമ്മയുടെ മുഖം താഴ്ത്തി. കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല. പിന്നെ ദേവപ്രിയ തന്നെ സംസാരിച്ചു. "അമ്മ നിങ്ങളെ കാണില്ല." "ഒപ്പിടുകയും ഇല്ല." "ഇനി ഒരിക്കലും ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുത്." അതും പറഞ്ഞ് അവൾ തിരിഞ്ഞുനടക്കാൻ തുടങ്ങി. "ദേവപ്രിയ..." വലിയമ്മ ഉറക്കെ വിളിച്ചു. അവൾ തിരിഞ്ഞു. "നിന്റെ അമ്മയ്ക്ക് സത്യം അറിയാമോ?" ദേവപ്രിയയുടെ നെറ്റി ചുളിഞ്ഞു. "എന്ത് സത്യം?" വലിയമ്മയുടെ മുഖത്ത് ഒരു വിചിത്രമായ പുഞ്ചിരി വിരിഞ്ഞു. "അത് നിനക്ക് അറിയില്ല അല്ലേ..." "നിന്റെ പഠനത്തിന് ഇത്ര വർഷം പണം കൊടുത്തത് പള്ളിയിലെ അച്ചനല്ല." ദേവപ്രിയയുടെ ഹൃദയം ഒന്ന് പിടഞ്ഞു. "എന്താണ് പറഞ്ഞത്?" "അതെ..." "നിന്റെ പഠനത്തിന് പിന്നിൽ വേറൊരാളുണ്ട്." "അത് ആരാണെന്ന് നിന്റെ അമ്മയ്ക്ക് അറിയാം." ദേവപ്രിയ ഞെട്ടി. അവൾ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ്... വലിയമ്മ പതുക്കെ പുറത്തേക്ക് നടന്നു. "സമയം വരുമ്പോൾ എല്ലാം നീ അറിയും..." എന്ന് മാത്രം പറഞ്ഞ് അവൾ കാറിൽ കയറി പോയി. ഡ്യൂട്ടി കഴിഞ്ഞിട്ടും ദേവപ്രിയയ്ക്ക് മനസ്സമാധാനം ഉണ്ടായില്ല. ആ രാത്രി അവൾ നേരെ പള്ളിയിലേക്കാണ് പോയത്. അച്ചൻ പതിവുപോലെ പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ദേവപ്രിയയെ കണ്ടതും അദ്ദേഹം ചോദിച്ചു. "എന്താ മോളേ... മുഖം വല്ലാതെയാണല്ലോ?" മറുപടി പറയാതെ അവൾ ചോദിച്ചു. "അച്ചാ..." "എന്റെ പഠനത്തിന് പണം കൊടുത്തത് ശരിക്കും ആരായിരുന്നു?" ആ ചോദ്യം കേട്ട നിമിഷം... അച്ചന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. അദ്ദേഹം കുറച്ച് നിമിഷങ്ങൾ ഒന്നും പറഞ്ഞില്ല. പിന്നെ ആകാശത്തേക്ക് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു. "ഇത്ര പെട്ടെന്ന് ഈ ചോദ്യം വരുമെന്ന് ഞാൻ കരുതിയില്ല മോളേ..." ആ മറുപടി കേട്ടതോടെ... ദേവപ്രിയയുടെ ഹൃദയമിടിപ്പ് വേഗത്തിലായി. അപ്പോൾ... വലിയമ്മ പറഞ്ഞത് സത്യമാണോ...? തുടരും... ലച്ചു ✍️ #story #❤ സ്നേഹം മാത്രം 🤗 #￰കല.... #📙 നോവൽ #💞 നിനക്കായ്
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.4K views
26 days ago
അപരിചിത പാർട്ട് 12 ആ സ്ത്രീയുടെ കണ്ണുകൾ ദേവപ്രിയയുടെ മേൽ തന്നെ പതിഞ്ഞിരുന്നു. ആശുപത്രിയുടെ ഗേറ്റിലൂടെ പുറത്തേക്ക് നടന്ന് പോകുന്ന ദേവപ്രിയയെ നോക്കി അവൾ പുഞ്ചിരിച്ചു. പക്ഷേ... ആ പുഞ്ചിരിയിൽ സ്നേഹമുണ്ടായിരുന്നില്ല. പകരം... വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പക മാത്രമായിരുന്നു. "നിന്നെ ഞാൻ മറന്നിട്ടില്ല ദേവപ്രിയ..." അവൾ പതിയെ സ്വയം പറഞ്ഞു. ഒന്നും അറിയാതെ ദേവപ്രിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കയ്യിൽ അച്ചൻ നൽകിയിരുന്ന പഴയ ഡയറി. അത് തുറന്ന് നോക്കുമ്പോഴൊക്കെ അവൾക്ക് ഒരു ധൈര്യം കിട്ടുമായിരുന്നു. അന്ന് രാത്രിയും വീട്ടിലെത്തിയ ശേഷം അവൾ ഡയറിയിൽ എഴുതി. "അച്ഛാ... ഇന്ന് എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ മനുഷ്യൻ വന്നു. അഭിറാം... എന്തുകൊണ്ടോ ആ പേരിൽ ഒരു അടുപ്പം തോന്നുന്നു. പക്ഷേ... ഇനി ആരെയും എന്റെ ജീവിതത്തോട് ചേർത്തുവയ്ക്കാൻ എനിക്ക് പേടിയാണ്. കാരണം... ഞാൻ സ്നേഹിച്ചവരൊക്കെ എന്നിൽ നിന്ന് അകന്നുപോയവരാണ്..." ഡയറി അടയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. മറുദിവസം രാവിലെ... ആശുപത്രിയിൽ എത്തിയ ദേവപ്രിയയെ സീനിയർ ഡോക്ടർ വിളിച്ചു. "ദേവപ്രിയ..." "യെസ് സാർ." "ഇന്നുമുതൽ ഐ.സി.യുവിലേക്കാണ് നിന്റെ ഡ്യൂട്ടി." "ഓക്കേ സാർ." അവൾ സന്തോഷത്തോടെ സമ്മതിച്ചു. കാരണം... കൂടുതൽ പഠിക്കാനുള്ള അവസരമായിരുന്നു അത്. അതിനിടെ... അഭിറാം വീട്ടിലെത്തി. വീടിന് മുന്നിൽ കാറുകൾ നിരന്നു കിടക്കുന്നു. വേലക്കാരും ജീവനക്കാരും ഓടിനടക്കുന്നു. പുറമേ നോക്കിയാൽ... അത് ഒരു കൊട്ടാരമായിരുന്നു. പക്ഷേ... ആ വീടിനകത്ത് സമാധാനമില്ലായിരുന്നു. അഭിറാം അകത്തേക്ക് കയറുമ്പോൾ തന്നെ വലിയ ഹാളിൽ ഇരുന്ന ഒരാൾ ചോദിച്ചു. "ഇപ്പോൾ ഓർമ്മയുണ്ടോ ഈ വീട്ടിലേക്കുള്ള വഴി?" അത് അഭിറാമിന്റെ അച്ഛനായിരുന്നു. മുഖത്ത് ഗൗരവം മാത്രം. "ഹോസ്പിറ്റലിൽ കിടന്നത് മതി." "നാളെ മുതൽ ഓഫീസിൽ വരണം." അഭിറാം ഒന്നും മിണ്ടിയില്ല. "ഞാൻ പറയുന്നത് കേട്ടോ?" "കേട്ടു." "പിന്നെ?" "എനിക്ക് കുറച്ച് ദിവസം വിശ്രമം വേണം." ആ മറുപടി കേട്ടതും അദ്ദേഹത്തിന്റെ മുഖം കടുത്തു. "നിന്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഈ വീട്ടിൽ നിനക്കില്ല." അഭിറാം ചിരിച്ചു. "അച്ഛാ... ഈ വീട്ടിൽ എനിക്ക് ഒരു അവകാശം എപ്പോഴെങ്കിലും ഉണ്ടായിരുന്നോ?" ആ ചോദ്യം കേട്ട് ഹാൾ മുഴുവൻ നിശ്ശബ്ദമായി. അഭിറാം പതിയെ മുകളിലേക്ക് നടന്നു. അവന്റെ മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം ആ വീട്ടിലെ നിശ്ശബ്ദതയെ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു. അന്ന് രാത്രി... അഭിറാമിന് ഉറങ്ങാൻ കഴിഞ്ഞില്ല. അവന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞത് ദേവപ്രിയയുടെ മുഖമായിരുന്നു. "എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ മറന്നുപോയി..." അവൾ പറഞ്ഞ ആ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. "നീ ആരാണ് ദേവപ്രിയ...?" "എന്ത് വേദനയാണ് നിന്റെ ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത്...?" അവൻ സ്വയം ചോദിച്ചു. അതേസമയം... ആശുപത്രിയിൽ പുതിയ ഡ്യൂട്ടി തുടങ്ങി. ഐ.സി.യുവിലെ തിരക്കുകൾക്കിടയിൽ ദേവപ്രിയ ഓടിനടക്കുകയായിരുന്നു. പെട്ടെന്നാണ് റിസപ്ഷനിൽ നിന്ന് ഒരു ഫോൺ വന്നത്. "ദേവപ്രിയ... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്." അവൾ അത്ഭുതപ്പെട്ടു. "എന്നെയോ...?" "അതെ." പുറത്തേക്ക് ഇറങ്ങി വന്ന ദേവപ്രിയ... റിസപ്ഷനിൽ ഇരിക്കുന്ന ആ സ്ത്രീയെ കണ്ട നിമിഷം... അവളുടെ മുഖത്തെ നിറം മങ്ങി. കൈകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ ഭയം നിറഞ്ഞു. "നീ..." ദേവപ്രിയയുടെ ചുണ്ടുകൾ വിറച്ചു. ആ സ്ത്രീ പതുക്കെ എഴുന്നേറ്റു. അവളുടെ മുഖത്ത് ഒരു തണുത്ത പുഞ്ചിരി. "എന്താ ദേവപ്രിയ... ഇത്ര പെട്ടെന്ന് എന്നെ മറന്നോ...?" ദേവപ്രിയയ്ക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. കാരണം... അവളുടെ മുന്നിൽ നിൽക്കുന്നത്... വർഷങ്ങൾക്ക് മുൻപ് അവളുടെ ബാല്യം നരകമാക്കിയ... അച്ഛന്റെ തറവാട്ടിലെ വലിയമ്മയായിരുന്നു. അവൾ വീണ്ടും എന്തിനാണ് വന്നത്...? ദേവപ്രിയയുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്...? തുടരും... ലച്ചു ✍️ #💞 നിനക്കായ് #📙 നോവൽ #￰കല.... #❤ സ്നേഹം മാത്രം 🤗 #story