നോവൽ # പ്രണയകഥകൾ # തുടർക്കഥ

87 Posts • 305K views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _53 ✍️ രചന - ജിഫ്ന നിസാർ 💥 "അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാ കേൾക്കുന്ന ആളല്ല ഭവ്യ എന്നുള്ളത് ബിബി സാറിന് അറിയാമല്ലോ അല്ലേ?" വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഹാസമാണ്. ബിബിന് അത് മനസ്സിലാവുകയും ചെയ്തു. പക്ഷേ സഹിക്കുകയെ ഇപ്പോൾ നിവൃത്തിയൊള്ളു. വിഷ്ണുവിന് ഇത് കുറച്ചു കാശ് തടയുന്ന പരിപാടിയാണ്. പക്ഷേ തനിക്കിതിപ്പോ തന്റെ ജീവിതപ്രശ്നമായി മാറിയിക്കുന്നു. ഓരോ ദിവസവും ഭയമാണ്. ഭവ്യ എന്തെങ്കിലും ചെയ്ത് കൊണ്ട് താൻ ചെയ്തതെല്ലാം ചിത്ര അറിയുമോ എന്നുള്ളത്. ഊണിലും ഉറക്കത്തിലും സ്വസ്ഥതയില്ല. അത് കൊണ്ട് തന്നെ ഇത് എത്രയും പെട്ടന്ന് തീരാമോ അത്രയും ആശ്വാസം എന്നാണ് മനസ്സിൽ. അത് കൊണ്ട് തന്നെയാണ് ഇങ്ങോട്ട് വിഷ്ണുവിന്റെ വിളിയെ കാത്ത് നില്കാതെ കാര്യങ്ങളുടെ പുരോഗതി അറിയാൻ അങ്ങോട്ട് വിളിക്കുന്നത്. എന്നാലോ അവനൊരു അലസ മനോഭാവം. തനിക്ക് വാക്ക് തന്നു പോകുമ്പോൾ ഉണ്ടായിരുന്ന ആവേശമെല്ലാം ആറി തണുത്തത് പോലെ. അപ്പോൾ പിന്നെ ഇടയ്ക്കിടെ അതൊന്ന് ചൂടു പിടിപ്പിക്കാൻ ശ്രമിക്കുന്നത് ബിബിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ തെറ്റൊന്നും അല്ലല്ലോ. അതിനിടയിൽ വിഷ്ണുവിന്റെ മടുപ്പിക്കുന്ന വാക്കുകൾ. അറിയാം.. ഭവ്യക്ക് അത്രയും പെട്ടന്നൊന്നും കീഴടങ്ങി കൊടുക്കുന്ന സ്വഭാവമൊന്നുമല്ല. പക്ഷേ വിഷ്ണുവിന് അത് കുറച്ചു കൂടി എളുപ്പമാണ് എന്നായിരുന്നു തന്റെ ധാരണ. അതാണിപ്പോ ചോദ്യചിഹ്നം പോലെ മുന്നിൽ ഉയർന്നൊരു പ്രതിസന്ധി പോലെ നിൽക്കുന്നത്. "വിഷ്ണു വിചാരിച്ച നടക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. അത് കൊണ്ടല്ലേ ഇത് പോലൊരു ചീള് കേസിന് വിഷ്ണു പറഞ്ഞ കാശ് യാതൊരു വില പേശലും കൂടാതെ ഞാൻ വിട്ട് തന്നത്. എന്നിട്ടിപ്പോ.." ബിബിൻ നീരസത്തോടെ തന്നെ പറഞ്ഞു. "നമ്മുക്കാ എഗ്രിമെന്റ് ഒന്ന് തിരുത്തിയാലോ.." നിഗൂഢമായൊരു ചിരിയോടെ വിഷ്ണുവിന്റെ ചോദ്യം. ബിബിൻ അവനെ തുറിച്ചു നോക്കി. ഇനിയും കാശ് കൂട്ടി ചോദിക്കാനുള്ള അവന്റെ അടവെന്നാണ് അവന്റെയാ ഭാവം കണ്ടപ്പോൾ ബിബിന് തോന്നിയത്. "ഇത്രയും ചെറ്റത്തരം കാണിക്കരുത്.." ബിബിന്റെ സ്വരം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. വിഷ്ണു അത് കാണെ പൊട്ടി ചിരിക്കുകയാണ് ചെയ്തത്. "താനെന്താടോ മനുഷ്യനെ കളിയാക്കുന്നോ " ബിബിൻ വിഷ്ണുവിന്റെ നേരെ ചാടി എഴുന്നേറ്റു കൊണ്ട് ചെന്നു. "ഞാൻ ചെയ്യുന്നത് ചെറ്റത്തരം.. ബിബിൻ സാർ പിന്നെ ചെയ്തത് പുണ്യപ്രവർത്തനം ആണല്ലോ ല്ലേ..?" യാതൊരു കൂസലുമില്ലാത്ത വിഷ്ണുവിനെ കണ്ടപ്പോൾ കലി ഒതുങ്ങിയത് പോലെ ബിബിൻ വീണ്ടും ഇരുന്നിടത് തന്നെ പോയിരുന്നു. "എന്റെ പെങ്ങളെ കുറിച്ചേനിക്ക് ശെരിക്കും അറിയാവുന്നത് കൊണ്ടാ ഞാൻ ബിബിനെ സഹായിക്കാം എന്ന് കരുതിയത്. അത് എന്റെ ഔദാര്യം മാത്രമാണെന്ന് കരുതിയ മതി. ഇപ്പൊ ചെയ്ത് പോയ ഈ ചെറ്റത്തരം ബിബിൻ ജീവിതത്തിൽ ഒരിക്കലും മറക്കാതിരിക്കാൻ ഞാൻ ആ സഹായത്തിനൊരു വിലയും ഇട്ടു. എന്നും കരുതി ബിബിൻ പറയുന്ന നേരത്ത് എല്ലാം നടക്കണമെന്നൊന്നും വാശി പിടിക്കാൻ പറ്റുമോ സാറേ.." കസേരയിൽ ഒന്ന് കൂടി ചാരി ഇരുന്നു കൊണ്ട് അത്യാവശ്യം കളിയാക്കി കൊണ്ടുള്ള വിഷ്ണുവിന്റെ ചോദ്യം. ബിബിൻ ഉത്തരമില്ലാതെ മുഖം കുനിച്ചു. പെങ്ങളെക്കാൾ വലിയ നീരാളിയാണ് ആങ്ങള എന്നവൻ ആ നിമിഷം ഒന്ന് കൂടി അടിവരയിട്ട് ഉറപ്പിച്ചു. "ഭവ്യ എന്റെ പെങ്ങളാ സാറേ. ഞാനിത് പറഞ്ഞു കൊണ്ടൊരു കേസ് ഫയൽ ചെയ്താൽ എന്താവും ഉണ്ടാവുന്നതെന്ന് സാറിനും അറിയാമല്ലോ. തെളിവ് ഭവ്യയുടെ കയ്യിൽ ഇഷ്ടം പോലെ ഉണ്ട്. അപ്പോൾ പിന്നെ സാറിപ്പോ എനിക്ക് തരുന്ന പത്തു ലക്ഷം രൂപയുടെ അഹങ്കാരമാണോ സാറിന്റെ ജീവിതമാണോ വലുത്.. പറ.. ബിബിൻ സാറ് പറ.." വല്ലാത്തൊരു ചെഷ്ടകളോടെ അവനത് പറയുമ്പോൾ ആ മുഖം നോക്കിയൊന്ന് കൊടുക്കാൻ തോന്നിയ ത്വര ബിബിൻ വളരെ പണിപ്പെട്ടു കൊണ്ട് ഒതുക്കി പിടിച്ചു. "അപ്പൊ പറഞ്ഞു വന്നത്.. ഞാനിനി ഒരു പത്തു ലക്ഷം കൂടി കൂട്ടി ചോദിച്ചാലും ഇപ്പോൾ സാറിന് ചെയ്ത് തരുന്ന ഈ സഹായം.. അത് തന്നെയാ വലുത്. ആത്മാഭിമാനത്തിന് പലപ്പോഴും വിലയിടാൻ കഴിയില്ല ബിബിൻ സാറേ.." വിയർത്തു കുളിച്ച ശരീരത്തോടെ ഇനിയിപ്പോ എന്ത് വേണമെന്നറിയാതെ ബിബിൻ വിഷ്ണുവിന്റെ മുന്നിൽ മുഖം കുനിച്ചിരുന്നു. അത് തന്നെയായിരുന്നു വിഷ്ണുവിന്റെ ഉദ്ദേശവും. ഭവ്യയെ ഒന്ന് അടക്കി നിർത്തേണ്ടത് തന്റെ കൂടി ആവിശ്യമാണിപ്പോൾ. ബിബിൻ ഒറ്റ പൈസ തന്നില്ലേലും താനത് ചെയ്യാൻ ഉറപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ ആ പേരിൽ ബിബിൻറെ വെപ്രാളത്തെയും പരവേശത്തെയും ഒന്ന് കൂടി ചൂഷണം ചെയ്യാൻ കിട്ടിയ അവസരം.. അതവൻ വെറുതെ കളയാനും കരുതിയിട്ടില്ല. ചിത്ര അറിയും മുന്നേ ഇത് എങ്ങനെയെങ്കിലും ഒതുക്കി വിടണം എന്നതിനപ്പുറം ബിബിന്റെ മനസ്സിൽ ഇപ്പോൾ വേറൊന്നുമില്ല. അത് വിഷ്ണുവിന് നന്നായി അറിയുകയും ചെയ്യും. മൊത്തത്തിൽ എങ്ങനെ നോക്കിയാലും അവനീ കളിയിൽ ലാഭം തന്നെയാണ്. ഭവ്യയുടെ കൂടെ നിൽക്കുന്നു എന്നാ പേരിൽ ബിബിന്റെ കയ്യിൽ നിന്നും മാക്സിമം തട്ടി എടുക്കാനുള്ള വിഷ്ണുവിന്റെ ഗൂഢ തന്ത്രം അവനൊട്ട് മനസ്സിലായതുമില്ല. "ഞാൻ.. എന്നോട് ദേഷ്യമൊന്നും തോന്നല്ലേ വിഷ്ണു. ഇതെന്റെ അവസ്ഥയാണ്. പറഞ്ഞല്ലോ ഞാൻ. പറ്റി പോയതാ. ഇനിയൊരിക്കലും ഭവ്യയുമായി എനിക്കൊരു ബന്ധവും ഉണ്ടാവില്ല. സത്യം. ഇപ്പോഴുള്ള ഈ കുടുക്കിൽ നിന്നും വിഷ്ണു എന്നെയൊന്നു രക്ഷപ്പെടുത്തി തരണം. അതിനി കുറച്ചു സമയമെടുത്തു കൊണ്ടായാലും എനിക്ക് വിഷ്ണുവിനെ വിശ്വാസമാണ്. പറഞ്ഞതിലും കുറച്ചു കൂടി കാശ് കൂട്ടി തരാനും ഞാൻ റെഡിയാണ്. ഈ കാര്യത്തിൽ വിഷ്ണുവിന്റെ ഹെല്പ് എനിക്കിപ്പോ അത്രയും അത്യാവശ്യമാണ്.." വിഷ്ണുവിന്റെ വലിഞ്ഞു മുരുകിയ മുഖത്തേക്ക് നോക്കി ഒരു അനുനയം പോലെ ബിബിൻ അത്രയും പറഞ്ഞു തീർക്കുമ്പോൾ അത് തന്നെ പ്രതീക്ഷിക്കുന്നത് പോലൊരു ചിരിയുണ്ട് വിഷ്ണുവിന്റെ മുഖം മുഖം നിറയെ.. ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞു നിൽക്കുന്ന ചിരി.. 💥💥 ആർത്തു ചിരിക്കാൻ തോന്നിയ നിമിഷം. തന്റെയാ സന്തോഷം അശോകൻ അറിയാതിരിക്കാൻ മഹേഷ്‌ മുഖം തിരിച്ചിരുന്നു. വർഷങ്ങളായി താൻ ശ്രമിക്കുന്ന കാര്യത്തിന്റെ റിസൾട്ട് ആണിപ്പോ മുന്നിൽ വന്നിട്ട് അശോകൻ പറയുന്നത്. കാശിയെ അങ്ങേർക്കിപ്പോ മുടിഞ്ഞ സംശയമാണ്. കാശിയും താനും തമ്മിൽ ഇഷ്ടത്തിലാണ് എന്നുള്ള കാർത്തുവിന്റെ തുറന്നു പറച്ചിൽ അതൊന്ന് കൂടി കൂട്ടിയിട്ടുണ്ട്. ഇതും താൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് കൂടി വേണ്ടിയിട്ടൊരു മുഴം മുന്നേ എറിഞ്ഞു പോന്നിരുന്നു. മൊത്തത്തിൽ സംഭവം കളറായി തീർന്നിരിക്കുന്നു. "എനിക്കവനെ ആദ്യം മുതലേ സംശയമുണ്ടായിരുന്നു അങ്കിൾ. പിന്നെ പറയാഞ്ഞത് അങ്കിൾ സ്വയം മനസ്സിലാക്കട്ടെ എന്ന് കരുതിയിട്ടാണ്. സ്വന്തം കുടുംബം തന്നെ കൈ വിട്ട് കളഞ്ഞവന്റെ സ്വഭാവം അത്രയും കേമമായിരിക്കുമല്ലോ. അങ്കിൾ അത് മനസ്സിലാക്കാൻ ഒരിത്തിരി വൈകി. അതിന്റെയൊരു ഷോക്കാണ്. സാരമില്ല.. ശെരിയാവും. ഇപ്പോഴേങ്കിലും ഇതെല്ലാം അറിയാൻ കഴിഞ്ഞല്ലോ. അതിനാ ഫോട്ടോ നിമിത്തമായല്ലോ. അത്രയും കരുതിയ മതി.." മഹേഷ് കാര്യമായിട്ട് തന്നെ അശോകനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴെല്ലാം അവൻ ഉള്ളു കൊണ്ട് ഉറക്കെ ചിരികുകയായിരുന്നു. "എന്നാലും അവന്.. അവനെങ്ങനെ തോന്നി മഹി.. ഞാനെന്റെ മോനെ പോലെ കരുതിയതല്ലേ അവനെ. മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം നൽകിയിട്ടുണ്ട് ഞാനവന്.എന്നിട്ടും അവൻ.." അശോകന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി. മഹേഷ്‌ ഒന്നും മിണ്ടാതെ അയാളുടെ ആ തകർച്ച ആസ്വധിക്കുകയാണ്. മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം നിങ്ങൾ അവന് കൊടുത്തു. ആ സ്ഥാനം അവൻ അർഹിക്കുന്നില്ല.അതെനിക്ക് വേണം. എനിക്ക് മാത്രം.. അത് കൊണ്ട് തന്നെയാണ് എനിക്കിങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതും.. " ഉള്ള് കൊണ്ടവൻ അശോകന് വേണ്ടുന്ന മറുപടിയും കൊടുക്കുന്നുണ്ട്. "കാർത്തുവും ആയിട്ട് നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ തുറന്നു ചോദിച്ചപ്പോഴെങ്കിലും അവനത് എന്നോട് പറയമായിരുന്നു. എത്ര എളുപ്പമാണ് കള്ളം പറഞ്ഞു കൊണ്ടവൻ രക്ഷപ്പെട്ടത്. എനിക്കറിയാവുന്ന കാശി നാഥൻ അങ്ങനെ ആയിരുന്നില്ല.." അശോകൻ നിരാശയിൽ നെറ്റിയോന്ന് തടവി. അത് കണ്ടപ്പോൾ മഹേഷിന് പിന്നെയും ദേഷ്യം വന്നു. ഇത്രയ്ക്ക് ആയിട്ടും കാശി പുരാണം നിർത്താൻ ആയിട്ടില്ല ഇങ്ങേർക്ക്. പല്ല് കടിച്ചു കൊണ്ടവൻ ഓർത്തു. "മനുഷ്യരല്ലേ അങ്കിൾ. പണത്തിനും ഇപ്പൊ അങ്കിളിൻറെ സ്ഥാനമാനങ്ങളിലേക്കും എളുപ്പത്തിൽ കയറി പറ്റാൻ അവൻ കണ്ട് പിടിച്ചൊരു മാർഗം മാത്രമാവും കാർത്തു.. പെട്ടന്നൊന്നും അത് തകരാൻ അവൻ ആഗ്രഹിക്കുന്നുണ്ടാവില്ല. അതാവും അങ്കിൾ ചോദിച്ചപ്പോൾ കള്ളം പറഞ്ഞത്. കാശി നാഥന് ഇങ്ങനെയും കഴിയും.. അറിയും എന്നൊക്കെ അങ്കിൾ മനസ്സിലാക്കാൻ ഇതൊരു കാരണമാണെന്ന് കൂടി മനസ്സിലാക്കു..അവനത്രയേ അങ്കിളിനെ കണ്ടിട്ടുള്ളു. അങ്കിൾ കാണിച്ച സ്നേഹമൊന്നും അവന്റെ മനസ്സിലില്ല. ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനൊന്നും ചെയ്യില്ല ല്ലോ.." കാശിയോട് തോന്നുന്ന ദേഷ്യം മുഴുവനും മഹേഷിന്റെ വാക്കുകളിൽ വെറുപ്പായി മാറി. ആ വെറുപ്പിന്റെ വിഷം അവനത് പോലെ അശോകന്റെ മനസ്സിലേക്ക് വർഷിക്കാനും ആ അവസരം ഉപയോഗിച്ച് പിന്നെയും ഓരോന്നൊക്കെ പറഞ്ഞു കൊണ്ടെ ഇരുന്നു.. "കാർത്തു.. എനിക്കവളെ ഓർക്കുമ്പോൾ ടെൻഷനുണ്ട് മഹി. അവന്റെ കാര്യത്തിൽ അവൾ വല്ലാത്ത സീരിയസ് ആണെന്ന് എനിക്കിന്ന് മനസ്സിലായി.." അശോകൻ വേവലാതിയോടെ മഹേഷിന്റെ നേരെ നോക്കി. ഉള്ളിലെ പുച്ഛം ചുണ്ടിലെ ചിരിയിൽ പടരാതിരിക്കാൻ അവൻ അങ്ങേയറ്റം ശ്രമിച്ചു ആ നിമിഷം. "അതെനിക്ക് വിട് അങ്കിൾ.. കാശി നാഥൻ അവളിൽ ഉണ്ടാക്കിയ കപട സ്നേഹം തല്ലി പൊട്ടിച്ചു കളയാൻ എനിക്കൊരുപാട് സമയമൊന്നും വേണ്ട.. അങ്കിൾ കട്ട സപ്പോർട്ട് ആയിട്ടൊന്ന് എനിക്കൊപ്പം നിന്ന് തന്നാൽ മാത്രം മതി.. ബാക്കിയൊക്കെ ഞാനേറ്റു." നിഗൂഢമായൊരു ചിരിയോടെ മഹേഷ്‌ അശോകനെ നോക്കി വാക്ക് കൊടുത്തു.. 💥💥 നീയെന്താ പറഞ്ഞേ... " വല്ലാത്തൊരു ശ്വാസം മുട്ടലോടെ ചോദിച്ചു കൊണ്ട് കാശി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേൽക്കുന്നത് കണ്ടതും ശിവ അവനെ നോക്കി മുഖം ചിളിച്ചു. എന്താന്ന് കൈ കൊണ്ടവനോട് ആംഗ്യം കാണിച്ചു ചോദിച്ചു. കാശി പക്ഷേ അങ്ങേയറ്റം ആസ്വാസ്ഥതയോടെ നെറ്റിയിൽ കൈ കൊണ്ടമർത്തി. "എനിക്ക്... എനിക്ക് നിന്നോട് ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാനാണ് നമ്മുക്ക് തീരുമാനമെന്നും നീ അശോകേട്ടനോട്‌ പറഞ്ഞോ " കാശിയത് എടുത്തു ചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശത്തെ കുറിച്ച് ശിവക്ക് മനസ്സിലായത്. അതോടെ പിന്നെ ചോദ്യങ്ങളെല്ലാം മതിയാക്കി ഇനിയുള്ളത് അവരായി തന്നെ തീരുമാനം എടുക്കട്ടേ എന്നൊരു ധാരണയിൽ ശിവ കാശ്ശിയുടെ അരികിൽ നിന്നും എഴുന്നേറ്റു പോയി. "പറയാതെ പിന്നെ. കാശ്ശെയേട്ടൻ പറയുന്നതും നോക്കി ഇരുന്ന എനിക്ക് മൂക്കിൽ പല്ല് വരും. തത്കാലം അതിനൊന്നും എന്നെ കിട്ടില്ല. എനിക്ക് ജീവിക്കണം. നല്ല പ്രായത്തിൽ കാത്തിരിപ്പെന്ന് പറഞ്ഞു കൊണ്ട് ലൈഫ് തുലച്ചിട്ട് പിന്നെ പ്രായമാകുമ്പോ കെട്ടിയിട്ടെന്ത് കാര്യം. ലൈഫ് എൻജോയ് ചെയ്യാൻ പറ്റുവോ.. ഞാനതൊക്കെ ഓർത്തു." കാർത്തു അൽപ്പം ചൊടിയോടെ പറഞ്ഞു. കാശി തളർച്ചയോടെ തിണ്ണയിൽ തന്നെ ഇരുന്നു പോയി അവളുടെ വാക്കുകൾ കേട്ടപ്പോൾ. "നീ.. നീയെന്ത്‌ വിഡ്ഢിത്തമാണ് ചെയ്തതെന്ന് നിനക്കറിയുമോ.." പതിയെ.. ഉള്ളിലെ പതർച്ച മുഴുവനും വാക്കുകളിൽ നിറച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ കാർത്തുവിന്റെ ചിരി മാഞ്ഞു. അവൾക്കവന്റെ സ്വരത്തിലെ ആ വിങ്ങൽ മനസ്സിലായത് കൊണ്ടാണ്. "അങ്ങനെ.. അങ്ങനെ പറഞ്ഞില്ലേൽ നിങ്ങളെ എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി. അത് കൊണ്ടാ കാശ്യേട്ട ഞാൻ.." അവൾക്ക് കരച്ചിൽ വന്നു. കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കൊണ്ടൊന്നു ശ്വാസമെടുത്തു. "അശോകേട്ടൻ എന്ത് പറഞ്ഞു.. തണുത്ത അവന്റെ ചോദ്യം. അതിലൊരു നിസ്സഹായത നിറഞ്ഞു നിന്നിരുന്നു. "അച്ഛൻ ഹാപ്പിയാ കാശ്യേട്ടാ.. കാശ്യേട്ടൻ വെറുതെ ഓരോന്നും ഓർത്തു കൊണ്ട് ടെൻഷൻ ആവുകയാണ്. ഞാൻ പ്രതീക്ഷിച്ച എതിർപ്പൊന്നും അച്ഛനുണ്ടായില്ല . "അപ്പൊ നിന്റെ അച്ഛൻ എതിർക്കാൻ സാധ്യതയുണ്ടെന്ന് നിനക്കും അറിയാമായിരുന്നു. അല്ലേ.." അവന്റെ സ്വരത്തിനു പിന്നെയും മൂർച്ച കൂടി. "അറിയാമായിരുന്നു. പക്ഷേ ആ എതിർപ്പ് എങ്ങനെ ഇല്ലാതാക്കാനും എനിക്കറിയാം. അല്ലാതെ നിങ്ങളെ പോലെ കടപ്പാട് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞു കൊണ്ട് വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഇഷ്ടത്തെ വലിച്ചെറിഞ്ഞു കളയാനൊന്നും എന്നെ കിട്ടില്ല.. കാർത്തിക അശോകനൊരു ലൈഫ് ഉണ്ടേൽ അത് ഷെയർ ചെയ്യാൻ കാശി നാഥനും കൂടെ ഉണ്ടാവും.." കാർത്തുവിന് വെറുതെ ദേഷ്യം വരുന്നുണ്ട്. സങ്കടം വരുന്നുണ്ട്. അച്ഛനോട് പറഞ്ഞു എന്നറിയുമ്പോൾ.. അച്ഛന് വലിയൊരു എതിർപ്പൊന്നും ഇല്ലെന്നറിയുമ്പോൾ ഇങ്ങനൊരു തണുപ്പൻ മട്ടല്ല അവനിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നത്. ഇതിപ്പോ അവൻ പറയുന്നത് പോലെ ഇനി തന്നോട് അങ്ങനൊരു ഇഷ്ടം ശെരിക്കുമില്ലേ.? കടപ്പാട് എന്നൊക്കെ ആ ഇഷ്ടമില്ലായ്മക്ക് മറയാക്കി പറയുന്നതാണോ? നെഞ്ചുരുകാൻ പാകത്തിന് അതവളെ പൊള്ളിച്ചു കൊണ്ടിരുന്നു. അതോർക്കുവാൻ കൂടി കഴിയാത്ത വിധമൊരു തളർച്ച തോന്നി പോയി അവൾക്കും. കാശി നാഥനെ മെരുക്കാൻ ഏറ്റവും അവസാനവഴിയായിരുന്നു.. ഇത്. കാർത്തിക... കാശിയുടെ വിളി കേട്ടാണ് കാർത്തു ഞെട്ടിയത്. എന്താ.. ഉള്ളിലെ ദേഷ്യവും സങ്കടവും പേറി വല്ലാതെ കടുത്തു പോയിരിക്കുന്നു ആ വിളി കേൾക്കുന്നത്. കാശ്ശിക്കും അത് മനസ്സിലായി. "ശെരിക്കും നീയെന്താ നിന്റെ അച്ഛനോട് പറഞ്ഞത്.?" കാശി വീണ്ടും അത് ചോദിച്ചു കേട്ടതും കാർത്തു പിന്നെയും ദേഷ്യം വന്നു. നിങ്ങൾക്ക് ചെവി കേൾക്കില്ലേ കാശിയേട്ടാ. അതൊ മലയാളം പറയുന്നത് തിരിച്ചറിയാൻ കഴിയുന്നില്ലെ . " "ദേ കാർത്തിക.. കളി നിർത്തിക്കോ.. നിന്റെ ഇത് വരെയും കാണിച്ച തോന്ന്യവാസം പോലല്ല ഇത്. അമ്പലപറമ്പിൽ അശോകൻ എന്ന നിന്റെ അച്ഛനെ മാത്രമേ നിനക്കറിയൂ. ആ അച്ഛൻ പട്ടം മാറ്റി വെച്ചിട്ട് ഇറങ്ങുന്നൊരു അശോകനുണ്ട്. അയാളെ കുറിച്ച് നിനക്കൊന്നും ചിന്തിക്കാൻ കൂടി കഴിയില്ല.. ഇനിയാണ് ശെരിക്കും അങ്ങനെ ഒരാളെ ഞാനും നീയും കാണാൻ പോകുന്നത്.." കാശി ദേഷ്യത്തിലാണെന്ന് കണ്ടതും കാർത്തു പിന്നൊന്നും മിണ്ടിയില്ല. "ഇങ്ങനൊക്കെ വിളിച്ചു പറയും മുന്നേ നിനക്കെന്നോട് ഒന്ന് ചോതിക്കാൻ പാടില്ലായിരുന്നു.. അതെങ്ങനെ.. ഒന്നെന്നും പറഞ്ഞു കണ്ട എല്ലാ പിള്ളേര് കളിക്കും ഫുള്ള് സപ്പോർട്ട് അല്ലേ.. പിന്നെങ്ങനെ ശെരിയാവും.. മട്ടല് വെട്ടി അടിക്കേണ്ടത് നിന്നെയല്ല.. നിന്റെ വീട്ടുകാരെയാണ്.." കാശിക്ക് പിടി വിട്ട് പോകുന്നുണ്ട്. "ദേ.. എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.." "ഞാനാരേം ഒന്നും പറയുന്നില്ല.. ഇനി വരാനുള്ളത് ഒറ്റയ്ക്ക് അനുഭവികുമ്പോൾ മോൾക്ക് മനസ്സിലാവും ചെയ്ത് പോയ വിഡ്ഢിത്തത്തിന്റെ ആഴം.. അന്ന് കിടന്നു നിലവിളിച്ചിട്ടൊന്നും യാതൊരു കാര്യവും ഉണ്ടാവില്ല. അശോകേട്ടൻ നടത്തുമെന്ന് പറഞ്ഞാ അത് ചെയ്യും. ദൈവത്തിനു പോലും പലപ്പോഴും അങ്ങേരെ പിടിച്ചു നിർത്താൻ പറ്റില്ല.." കാശി അത്രയൊക്കെ പറയുന്നത് കേട്ടതും കാർത്തുവിനും ചെറുതായി ഭയം തോന്നി തുടങ്ങി. അച്ഛന്റെ കൂടെ ഒരു നിഴൽ പോലെ നടക്കുന്നവനാണ്. അച്ഛനെ നന്നായി അറിയാവുന്നവനാണ്.. അച്ഛനോട് ഒരുപാട് ഇഷ്ടമുള്ളവൻ. അങ്ങനെ ഒരുവൻ വെറുതെ അച്ഛനെ കുറിച്ച് ഇല്ലാത്തത് പറയില്ലല്ലോ.. "പക്ഷേ.. അച്ഛൻ എതിർത്തൊന്നും പറഞ്ഞില്ലല്ലോ.. പിന്നെന്താ പ്രശ്നം.." അവൾക്കപ്പോഴും അതായിരുന്നു ആശ്വാസം. "ആ എതിർപ്പില്ലാമയും കെട്ടിപിടിച്ചു ഇരിപ്പാണോ നീ.." അവനുറക്കെ ചോദിച്ചതും അവളൊന്നും മിണ്ടിയില്ല. "നിന്റെ അച്ഛന്റെ ആ ശാന്തതയെ ആണ് ഏറ്റവും ഭയക്കേണ്ടത്. പത്തു തലയുള്ള രാവണനെ പോലും കവച്ചു വെക്കും പോലെ ഇനി മുന്നോട് എന്ത് ചെയ്യണമെന്ന് ആലോചിച്ചു നോക്കി കാണും നിന്റെ പുന്നാര അച്ഛൻ.. " "ഇനി.. ഇനിയിപ്പോ എന്ത് ചെയ്യും.." അവനത്ര മാത്രം ഗൗരവത്തോടെ പറഞ്ഞു കേട്ടതും ചെയ്ത് പോയാതൊരു അബദ്ധമായോ എന്ന് കാർത്തുവിനും ആദ്യമായി തോന്നി പോയി. "എന്തെങ്കിലും ചെയ്യ് നീ.. നീയായിട്ട് ഉണ്ടാക്കി വെച്ച കെണിയല്ലേ.. അവളുടെ ഒരു ദിവ്യ പ്രേമം.. വരാനുള്ളത് കൈ നീട്ടി വാങ്ങിക്കോ.. എന്നിട്ട പരട്ട മഹേഷിനെയും കെട്ടി ജീവിതം അങ്ങോട്ട് തുലക്ക്. അവനെ കുറിച്ചുള്ള സകല നാറി തരങ്ങളും നിന്റെ അച്ഛന് മുന്നിൽ തുറന്നു കാണിക്കാനുള്ള ശ്രമത്തിലായിരുന്നെടി പുല്ലേ ഞാനും. ഏതാണ്ട് അതിന്റെയൊക്കെ അടുത്തെത്തി കഴിഞ്ഞതുമാണ്. അതൊക്കെയാണ്‌ ഒരൊറ്റ നിമിഷം കൊണ്ട് നിന്റെ ഒടുക്കത്തെ പ്രേമം കൊണ്ട് നീ ഇല്ലാതാക്കി കളഞ്ഞത്. ഇനിയിപ്പോ ഞാനെന്ത് പറഞ്ഞാലും നിന്റെ അച്ഛൻ വിശ്വാസിക്കില്ല. ആ ചെറ്റ മഹേഷ്‌ അവനെ കൊണ്ടാവും പോലൊക്കെ നിന്റെ അച്ഛനെ ചൂട് പിടിപ്പിക്കാൻ നോക്കുന്നുണ്ടാവുമിപ്പോ. നിനക്കിപ്പോ തൃപ്തിയായല്ലോ." കാശി ദേഷ്യം കൊണ്ട് തിളക്കുന്ന പോലായിരുന്നു. കാർത്തുവിനു കരച്ചിൽ വരുന്നുണ്ട്. ഇങ്ങനൊന്നും ആയിരുന്നില്ല ഈ തുറന്നു പറച്ചിൽ കൊണ്ടും ഈ വിളി കൊണ്ടും അവളുദ്ദേശിച്ചത്. ഇതിപ്പോ കാശി പറഞ്ഞത് വെച്ച് നോക്കുമ്പോൾ തനിക്കുള്ള കുഴി താൻ തന്നെ വെട്ടി കൊടുത്തത് പോലായി. ഇനിയിപ്പോ അതിലേക്ക് ചവിട്ടി വീഴ്ത്തി വെട്ടി മൂടുക മാത്രമേ ചെയ്യാനൊള്ളു. മഹേഷിന്റെ കാര്യത്തിൽ തനിക്കു താല്പര്യമില്ല എന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും ആ പ്രപ്പോസൽ അച്ഛൻ റിജേകട് ചെയ്തിരുന്നില്ല. കാശിയുടെ കാര്യം പറയുമ്പോൾ അച്ഛനത് മനസ്സിലാവുമെന്നും മഹേഷിനെ തനിക്കു അംഗീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യുമെന്നായിരുന്നു തന്റെ മനസ്സിലെ ആഗ്രഹം. "എനിക്ക്.. എനിക്ക് വയ്യ കാശ്യേട്ട ഇങ്ങനെ നീറാൻ.നിങ്ങൾക്ക് വേണ്ടിയല്ലേ.. നിങ്ങളോടൊപ്പം ചേരാൻ വേണ്ടിയല്ലേ.. ഇനിയും അത് മനസ്സിലാവുന്നില്ലേ.." എല്ലാ പിടിയും വിട്ടു കൊണ്ട് കാർത്തുവുറക്കെ കരഞ്ഞു തുടങ്ങിയതും ആ കണ്ണീർ മഴയിൽ കാശിയുടെ ദേഷ്യത്തിന്റെ തീ ജ്വാലകൾ അണഞ്ഞു പോയി. അവനൊന്ന് ശ്വാസം പിടിച്ചിരുന്നു. "കരയണ്ട.. ഞാൻ.. ഞാനൊന്ന് നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്.." തന്നെ സ്നേഹിച്ചു പോയി എന്നോരൊറ്റ കാരണം കൊണ്ടാ പെണ്ണ് പിടയുന്നത് അവനും സഹിക്കാൻ വയ്യ. അവളോടെന്നല്ല.. ആരോടും തുറന്നു പറഞ്ഞില്ലെങ്കിൽ കൂടിയും കാർത്തിക അശോകനെ കാശി നാഥൻ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ടല്ലോ.! അവളുടെ വേദനകളിൽ അവളെക്കാൾ പിടയുന്നുണ്ടല്ലോ. അപ്പോൾ പിന്നെ തനിക്കു വേണ്ടിയുള്ള ഈ കണ്ണുനീർ അവനെങ്ങനെ കാണാതിരിക്കാൻ കഴിയും. "പറയുന്നത് കേൾക്കേടി.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇനി കിടന്നു മോങ്ങി അത് കൂടി നിന്റെ അച്ഛനെ അറിയിക്ക്. കാര്യങ്ങൾ ഒന്ന് കൂടി ഫാസ്റ്റ് ആവട്ടെ.. അല്ല പിന്നെ.." അവന്റെ നോവ് ദേഷ്യമായിട്ടാണ് പുറത്ത് ചാടിയത്. കാശി ഒച്ചയിട്ടതും കാർത്തു കരച്ചിലൊതുക്കി. "എന്തായാലും നീയിത്രയൊക്കെ പറഞ്ഞു പിടിപ്പിച്ച സ്ഥിതിക്ക് നിന്റച്ഛൻ വെറുതെയിരിക്കില്ല. അനുഭവം കൊണ്ട് പറയുകയാണ്. വേറെ ആരെ നീ സ്വീകരിച്ചാലും മഹേഷിനെ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ചേർത്ത് വെക്കരുത്. അത്രത്തോളം മോശമാണ് അവൻ. നിന്റച്ഛന് അവന്റെ ഒറിജിനൽ ഉദ്ദേശം അറിയില്ല." കാശ്യേട്ടന് പറഞ്ഞൂടെ..അച്ഛനോട്. അവനെ കുറിച്ച് " കാർത്തു വിക്കി കൊണ്ട് പതിയെ ചോദിച്ചു. അവളുടെ ചൊടിയെല്ലാം എങ്ങോട്ടാ മാഞ്ഞു പോയത് പോലായിരുന്നു. മിണ്ടരുത് നീ... കാച്ചേട്ടന് പറഞ്ഞൂടെ ന്ന്. ഇനിയിപ്പോ കാച്ചേട്ടൻ ചെന്നങ്ങു പറഞ്ഞാ അങ്ങേരിപ്പോ വിശ്വസിക്കും. അതിനുള്ളത് നീ ചെയ്ത് വെച്ചിട്ടുണ്ടല്ലോ.. " അവനൊരു ചാട്ടം. അതോടെ അവൾ ക്ക് പിന്നെയും മിണ്ടാട്ടം മുട്ടി. "ഇനിയെങ്കിലും നീ ഞാൻ പറയുന്നത് കേൾക്കുമോ.." ഇത്തിരി നേരത്തെ മൗനത്തിനു ശേഷം കാശി ചോദിച്ചു. "മറക്കാൻ പറയാനാണേൽ അത് നടക്കില്ല. അങ്ങനിപ്പോ ഇതിനിടയിൽ കൂടി അങ്ങനൊരു കാര്യം പറയാൻ നോക്കണ്ട.." കാർത്തു കട്ടായം പോലെ പറഞ്ഞു കളഞ്ഞു. "അത് ഇനി നീയായിട്ട് ചെയ്യേണ്ടി വരില്ല. നിന്റച്ഛൻ ചെയ്‌തോളും." കാശി പുച്ഛത്തോടെ പറഞ്ഞു. "നോക്ക് കാർത്തിക.. ഇത് നീ വിചാരിക്കുന്നത് പോലെ സില്ലി മാറ്റർ ഒന്നുമല്ല. സീരിയസ് ആണ്. വളരെ സീരിയസ്. ഇനിയും നീ നിന്റെ ഇഷ്ടം പോലെ ചെയ്യാൻ തന്നെയാണ് തീരുമാനമെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല. എല്ലാം നിന്റെ വിധിയെന്ന് കരുതി ഞാനും സമാധാനിക്കും. അതല്ല. ഞാൻ പറയുന്നത് പോലെ നീ ചെയ്താൽ.. എന്റെ മാക്സിമം ഞാൻ ശ്രമിക്കാം.." എന്നെ സ്നേഹിക്കാനോ... " അവൻ പറയുന്നതിനിടെ കാർത്തു ചാടി കയറി ചോദിച്ചു. കാശി പല്ലുകൾ ഞെരിക്കുന്ന ശബ്ദമപ്പോൾ അവൾക്കാ ഫോണിൽ കൂടി കേൾക്കാനായി. "സോറി.. കാശ്യേട്ടൻ പറ.." ഇനിയുമാ ദേഷ്യം കൂട്ടണ്ടന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു. "വെച്ചിട്ട് പോ.. നീ. എന്നിട്ട് എന്താ ന്ന് വെച്ച ചെയ്‌തോ.. എന്നെ പ്രതീക്ഷിക്കണ്ടാ.. ഒരു ഹെല്പ് ചെയ്യാൻ നോക്കിയപ്പോൾ നിനക്ക് കുട്ടി കളി.." "ഇല്ല.. ഇനി ചോദിക്കില്ല.. കാശ്യേട്ടൻ പറയുന്നത് പോലെ ചെയ്യാം ഞാൻ.." " എന്നിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി മൗനം പാലിച്ചു. "പ്ലീസ്.." കാർത്തു കെഞ്ചി കൊണ്ടെന്ന പോലെ പറഞ്ഞു. "മഹേഷ്‌ നിന്നെ കല്യാണം കഴിക്കില്ല. അത് ഞാൻ ഉറപ്പ് തരാം.. എങ്ങനെ.. എപ്പോ എന്നൊന്നും ചോദിക്കരുത്. അതിനൊന്നും വ്യക്തമായൊരു ഉത്തരം എനിക്ക് പറയാൻ അറിയില്ല. പക്ഷേ ഒരുറപ്പ് തരാം ഞാൻ..അതിന് മുന്നേ അവരെ നീ വാശി പിടിപ്പിക്കരുത്. അവരുടെ ആവിശ്യം അംഗീകരിച്ചു കൊടുക്കുന്നത് പോലെ തന്നെ നിന്നെക്കണം. നീ കൂടി സഹകരിച്ചാലെ എനിക്കിത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ..ദയവ് ചെയ്ത് നീ നിന്റെ പരട്ട സ്വഭാവം ഒന്ന് കുറക്കാൻ നോക്കണം.. കാര്യങ്ങളെ കുറച്ചു കൂടി ഗൗരവത്തോടെ കാണാൻ ശ്രമിക്കണം.. മഹേഷിന്റെ ശെരികുമുള്ള ഉദ്ദേശം... അത് എന്തെന്ന് നിന്റെ കഴുത്തിൽ അവനൊരു കൊല കയർ മുറുക്കി കളയും മുൻപ് ഞാൻ നിന്റെ അച്ഛനെ അറിയിക്കും.. അത് പോരെ.." കാശിയുടെ ശബ്ദത്തിനു വല്ലാത്തൊരു ഉറപ്പുണ്ട്. അത്രമേൽ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രം പകർന്നു തരാൻ കഴിയുന്ന തരമൊരു ഉറപ്പ്. "പോരാ..." കാർത്തുവിന്റെ ശബ്ദവും ഉറച്ചു. "എനിക്കാ ഉറപ്പ് പോരാ കാശ്യേട്ട.. പ്രണയം എന്തെന്ന് അറിയുന്ന പ്രായം മുതൽ ഞാൻ മോഹിക്കുന്ന ആളാണ്‌ നിങ്ങൾ. നിങ്ങളുടെ കൂടെയല്ലാതെ എനിക്കൊരു ജീവിതം വേണ്ട. അതിന്റെ പേര് ജീവിതം എന്നല്ല. ഇഷ്ടമാണെന്നൊരു വാക്ക് പോലും എന്നോട് പറയാതെ ഞാനിത്രേം സ്നേഹിച്ചു പോയില്ലേ.. ഇത്രയും കാത്തിരുന്നില്ലേ. ആ സ്നേഹം കിട്ടാൻ ഇനിയും അത് തന്നെ തുടരും. എന്നാലും നിങ്ങളല്ലാതെ മറ്റൊരാൾ എനിക്ക് പാതിയാവില്ല. അങ്ങനൊന്ന് നടക്കുമെന്ന് തോന്നിയാൽ പിന്നെയാ നിമിഷം ഞാനെന്റെ ജീവൻ അവസാനിപ്പിച്ചു കളയും.. ഇതും ഉറപ്പാ. നിങ്ങളെ ഒരുപാട് സ്നേഹിച്ചു കൊണ്ട് തന്നെ ഞാൻ പറയുന്ന വാക്ക്. അതും കാശ്യേട്ടൻ മറക്കരുത്. എന്റെ അച്ഛനെന്നല്ല.. ഈ ലോകം മുഴുവനും എതിരെ നിന്നാലും കാർത്തിക കാശി നാഥനെ സ്നേഹിക്കും.. കാത്തിരിക്കും.. ഐ.. റിയലി ലവ് യൂ.." കണ്ണീർ നനവുള്ള.. എങ്കിലും ചങ്ക് തുളച്ചു കയറും വിധമുള്ള അവളുടെയാ ആ ഉറപ്പ്. ഒരക്ഷരം മിണ്ടാതെ കാശി വിറങലിച്ചു നിൽക്കെ തന്നെ കാർത്തു ഫോൺ കട്ട് ചെയ്തു.. തുടരും.. സഹായിക്കാൻ ചെന്ന ചെക്കനെ ആ പെണ്ണ് പ്രണയം കൊണ്ട് തളർത്തി കളഞ്ഞു ഗയ്‌സ്.. ലെ വായനക്കാർ :ഇനിയെന്താവും? ലെ jif:എന്തെങ്കിലും ആവണമല്ലോ..കഥ മുന്നോട്ട് പോണ്ടേ 🤣😆 ബല്ല്യ റിവ്യൂ ഇട്ടിട്ട് പോയ ഞാൻ നാളെ നേരത്തെ ബരാം 😆 റിപ്ലൈയും തരാം 🫣 ഇന്നലത്തെ കൂട്ടി ബല്ല്യ പാർട്ട് തന്നെയാ ഇന്നിട്ടത് 😎 ഇതിൽ ഏതെലും ഒന്ന് mustaa😍 റിവ്യൂ ഇട്ടിട്ട് പോണേ 🥰 സ്നേഹത്തോടെ.. #📔 കഥ #💞 പ്രണയകഥകൾ
196 likes
28 comments 29 shares
Diya Samad
2K views 1 days ago
Part 49 അപ്പോഴും അത് കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!! അവനോട് പഴയ പോലൊരു ഭയമോ പേടിയോ ഒന്നും അവളിൽ ഇപ്പോൾ ഇല്ല അതെല്ലാം കണ്ണൻ തന്നെ മാറ്റി എന്ന് പറയുന്നതാവും ശെരി. രാവിലെ കണ്ണൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവിശ്യമായ എന്തെങ്കിലും വേണമെങ്കിൽ പറയാനൊന്നും ഇപ്പൊ അവൾക്ക് അത്ര മടിയില്ല, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവനോട് അടുപ്പം കാണിക്കാനോ ഭർത്താവായി അംഗീകരിക്കാനോ ഒന്നും അവളുടെ മനസ്സ് പാകപ്പെട്ടിട്ടില്ല. കണ്ണന് പിന്നെ പ്രേതേകിച്ച് മാറ്റം ഒന്നും സംഭവിച്ചില്ല. ആഹാരം വിളമ്പി മാറി നിൽക്കുന്നവളെ പല കാരണങ്ങളും പറഞ്ഞ് ഒപ്പം ഇരുത്തുന്നതും, സന്ധ്യക്ക് വന്ന് കഴിഞ്ഞാൾ കട്ടനുമായിട്ട് വരുന്നവളെ അടുത്ത് പിടിച്ച് ഇരുത്തി സംസാരിക്കലും ഒക്കെയാണ് അവന്റെ പ്രധാന പണി. ഗൗരിക്ക് അവനോടും സാമിഭ്യം മാറ്റുക എന്നതാണ് അതിലെ പ്രധാന ഉദ്ദേശം. അതിൽ ഏറെ കുറെ അവൻ വിജയിക്കുകയും ചെയ്തു. ഇപ്പോൾ പിടിച്ച് ഇരുത്താതെ തന്നെ ഗൗരി അവനോപ്പം ഇരുന്ന് കഴിക്കുന്നുണ്ട്. കൂടാതെ സംസാരത്തിന്റെ സമയവും ദീർകിച്ച് വരുന്നുണ്ട്. മുരളീധരൻ എന്തെങ്കിലും കുഞ്ഞ് കുഞ്ഞ് ആവിശ്യങ്ങൾക്ക് വിളിക്കുന്നതല്ലാതെ കണ്ണന് ഇതുവരെ ജോലി ശെരി ആയില്ല. എങ്കിലും ചെയ്യുന്ന കുഞ്ഞ് പണിക്ക് പോലും അദ്ദേഹം അവന് കൂലി നൽകുന്നുണ്ടായിരുന്നു. പിന്നെ അതിനെല്ലാം സാബുവിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഓർത്ത് കണ്ണൻ ഒരു ബൈക്ക് വാടകക്ക് എടുത്തു. ഇപ്പൊ അതിലാണ് അവന്റെ പോക്കും വരവും. ഇതൊക്കെയാണ് ഈ ഒരാഴ്ച്ച കൊണ്ട് അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ. അങ്ങനെ ഇന്നാണ് ലെച്ചുവിനെ പെണ്ണ് കാണാനായി ശ്രീറാം വരുന്നത്. 11 മണിയോടെ അവർ എത്തും എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അതിന്റെ ഓട്ടത്തിലാണ് സതീഷനും സരസ്വതിയും ലതയും ഒക്കെ. ലെച്ചു പിന്നെ ഒരുങ്ങാൻ എന്ന പേരിൽ രാവിലെ മുറിയിൽ കയറി കതകടച്ചതാണ്. " എല്ലാം ഒതുങ്ങീല്ലേ സരസ്വതി...? സമയം ദേ ഇങ് അടുത്തു. അവർ ഇപ്പൊ ഇങ് എത്തും. " : അടുക്കളയിലേക്ക് വന്ന ലത മകളോട് ചോദിച്ചു. " ഹാ അമ്മേ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. ജ്യൂസ്‌ ഇപ്പൊ അടിക്കാം, പിന്നെ ചായക്കുള്ള പാല് അവര് എത്തുമ്പോൾ വെക്കാം. അവർക്കൊക്കെ എന്താ ഇഷ്ടം എന്നൊന്നും നമ്മൾക്ക് അറിയില്ലല്ലോ " : മുന്നിലിരിക്കുന്ന അഞ്ചോളം പ്ലേറ്റിലെ പലഹാരങ്ങൾ നോക്കി കൊണ്ട് സരസ്വതി മറുപടി കൊടുത്തു. " ഹ്മ്മ് ഒന്നിനും ഒരു കുറവും വരാൻ പാടില്ല, ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ നമ്മളെക്കാളും ഒക്കെ വലിയ നിലയിൽ നിൽക്കുന്നവരാ. അവരുടെ മുന്നിൽ നമ്മുടെ കൊച്ച് ഒരിക്കലും നിലകുറച്ച് നിൽക്കേണ്ടി വരരുത്. " : മുന്നിൽ ഇരിക്കുന്ന ഓരോന്നിലും കണ്ണോടിച്ച് കൊണ്ട് അവർ സരസ്വതിയോട് കാര്യമായി തന്നെ പറഞ്ഞു. " അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ. എന്റെ മോൾ അല്ലെ അവൾ ആ അവളെ ആരുടെയെങ്കിലും മുന്നിൽ തല ചെറുതാക്കാൻ ഞാൻ സമ്മതിക്കുമോ. അതുകൊണ്ടല്ലേ രാവിലെ തന്നെ സതീഷേട്ടനെ കൊണ്ട് ഈ കണ്ട പലഹാരങ്ങൾ മുഴുവൻ ഞാൻ വേടിപ്പിച്ചേ. "  : ലത പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു. " ഓഹ് എന്റെ സരസ്വതി ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല എല്ലാം ഒന്നും കൂടി ഓർമിപ്പിച്ചതാ. " : ലത മകളുടെ മുഖഭാവം കണ്ടതും പറഞ്ഞു. ' ഓ പിന്നെ എന്റെ മോൾടെ കാര്യം എന്നെ ആരെങ്കിലും ഓർമപ്പെടുത്തിയിട്ട് വേണ്ടേ എനിക്ക് അറിയാൻ. ' : ജ്യൂസ്‌ അടിക്കാനുള്ള ഓറഞ്ച് എടുത്ത് കൊണ്ട് സരസ്വതി ലത കേൾക്കാത്ത വിധം പിറുപിറുത്തു. " അല്ല സരസ്വതി ഉച്ചക്കത്തേക്ക് നീ എന്താ വേടിപ്പിച്ചേ....? " : ലത അടുക്കള മുഴുവൻ കണ്ണോടിച്ച് കൊണ്ട് ചോദിച്ചു. " അത് ബിരിയാണിയും സദ്യയും വെടിച്ചമ്മേ  വരുന്നവരിൽ ആരെങ്കിലും ചിക്കൻ കൂട്ടിയില്ലെങ്കിലോ എന്ന് കരുതിയിട്ട. " : ഓറഞ്ചിന്റെ ഇതളുകൾ മിക്സിയിലേക്ക് ഇട്ട് കൊണ്ട് സരസ്വതി മറുപടി നൽകി. " ഹ്മ്മ് അതെന്തായാലും നന്നായി. ഒന്നിനും ഒരു കുറവും വരാൻ പാടില്ല. അല്ല ലെച്ചു എവിടെ ഒരുങ്ങി കഴിഞ്ഞില്ലേ അവൾ ഇതുവരെ, സമയം ഇങ് അടുത്തു. നീ ഒന്ന് പോയി നോക്കിയേ. എന്നിട്ട് പെട്ടന്ന് റെഡി ആയി വരാൻ പറ അവളോട് " : ലത അല്പം ആദിയോടെ പറഞ്ഞു. " ഞാൻ റെഡി ആയി അമ്മാമ്മേ " : ലത പറഞ്ഞ് നിർത്തിയതും അടുക്കള വാതിക്കൽ നിന്ന് ലെച്ചുവിന്റെ ശബ്ദം വന്നു. അത് കേട്ടതും ലതയും സരസ്വതിയും ഒരു പോലെ തിരിഞ്ഞ് നോക്കി. അടുക്കള വാതിലിനോട് ചേർന്ന് ഒരു ഹാഫ് സാരീ ഉടുത്ത് നിൽക്കുന്നവളെ കണ്ടതും പതിയെ അവരുടെ രണ്ടു കണ്ണ് വിടർന്ന് വന്നു. " അമ്മേടെ പൊന്ന്, സുന്ദരി ആയിട്ടുണ്ട് അമ്മേടെ മോളെ കാണാൻ " : സരസ്വതി ലെച്ചുവിന് അടുത്ത് വന്ന് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " അതെ ഇന്ന് ഞങ്ങളുടെ ലെച്ചു കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്. ഇതിൽ എന്തായാലും നിന്റെ ചെറുക്കന്റെ വീട്ടുകാർ വീഴും. ഇന്ന് തന്നെ നിന്നെ അവർക്ക് കൊണ്ട് പോണം എന്നൊന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു. " : ലതയും അവരുടെ അടുത്ത് വന്ന് ചെറു കളിയോടെ കൊച്ചുമകളോട് പറഞ്ഞു. " ഒന്ന് പോ അമ്മമ്മേ കളിയാക്കാതെ " : ഒരു നാണത്തോടെ ലെച്ചു പറഞ്ഞു. " കണ്ടോ അമ്മേ അപ്പോഴേക്കും അവൾക്ക് നാണം ഇങ് വന്ന് " : സരസ്വതിയും ലതയോടൊപ്പം ചേർന്ന് അവളെ കളിയാക്കി. " അമ്മാ.... " : ഒരു ചിണുക്കത്തോടെ ലെച്ചു വിളിച്ചു. " നിന്ന് ചിണുങ്ങാതെ പെണ്ണെ, കെട്ടികാറായി ഇപ്പോഴും പെണ്ണിന്റെ ചിണുക്കം മാറിയിട്ടില്ല. ആ ചെക്കനും അവന്റെ വീട്ടുകാരും നമ്മളെ പറയു ഇങ്ങനെ കൊഞ്ചിച്ച് വളർത്തിയതിന്. " : മകളെ ചേർത്ത് പിടിച്ച് കൊണ്ട് സരസ്വതി ലതയോട് കളിയോടെ പറഞ്ഞു. " എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും പറയില്ല എന്നെ ഭയങ്കര ഇഷ്ടാ ഏട്ടൻ " : ചെറു നാണത്തോടെ ലെച്ചു പറഞ്ഞു. " അല്ലെങ്കിലും അവരോടൊക്കെ പോകാൻ പറ. നീ ഞങ്ങളുടെ കുഞ്ഞല്ലേ. പിന്നെ ഞങ്ങളുടെ ലെച്ചുട്ടിക്ക് ഇന്നൊരു സമ്മാനം ഉണ്ട് " : ആദ്യം ലെച്ചുവിനെ കൊഞ്ചിച്ച് കൊണ്ടും അവസാനം ഒരു ചിരിയോടെ പറഞ്ഞു. " എന്ത് സമ്മാനമാ അമ്മാമ്മേ " : ലെച്ചു ഒരു ആകാംഷയോടെ പറഞ്ഞു. " അതൊക്കെ ഉണ്ട് കുറച്ച് നേരം കൂടി കാത്തിരിക്ക് അപ്പൊ അറിയാം. " : ലത അവളുടെ ആകാംഷ നോക്കി ഒരു ചിരിയോടെ പറഞ്ഞു. " ശോ ഒന്ന് പറ അമ്മാമ്മേ, അല്ലെങ്കിൽ അമ്മ എങ്കിലും ഒന്ന് പറ " : ലെച്ചു ചിണുക്കത്തോടെ രണ്ടു പേരോടും ചോദിച്ചു. " അയ്യടാ ഇതേ സർപ്രൈസ അതൊക്കെ സമയം ആകുമ്പോ ഞങ്ങൾ തന്നെ പൊട്ടിക്കും " : സരസ്വതി അവളെ പുചിച്ച് കൊണ്ട് പറഞ്ഞു. " മോളെ മതി ഇവിടെ നിന്നത് നീ മുറിയിൽ പോയി ഇരുന്നോ ഇനി അവർ വന്നിട്ട് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ ആകെ വിയർത്ത് നാശമാകും. അവർ എത്താറായിട്ടുണ്ടാകും സമയം ആയില്ലേ. അല്ല നിന്നെ അവൻ വിളിച്ച് എവിടായി എന്നോ മറ്റോ പറഞ്ഞോ....? " : സരസ്വതി ഒരു സംശയത്തോടെ ലെച്ചുവിനോട് ചോദിച്ചു. " ഹാ അത് പറയാനാ ഞാൻ വന്നേ അമ്മ. ശ്രീയേട്ടൻ ഇപ്പൊ വിളിച്ചാർന്ന് അവർ ഇപ്പൊ ആ കവല എത്താറായി എന്ന്. വഴി ചോദിക്കാൻ വിളിച്ചതാ പിന്നെ ഇങ്ങോട്ട് കൊറേ ഊട് വഴി ഒക്കെ അല്ലെ അതോണ്ട് ഞാൻ അച്ഛനെ കവലയിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട് " : ലെച്ചു രണ്ട് പേരെയും നോക്കി കൊണ്ട് പറഞ്ഞു. " അയ്യോ ആണോ എന്നിട്ട് ഇപ്പോഴാണോ നീ പറയുന്നേ ഞാൻ ജ്യൂസൊ ചായയോ ഒന്നും ഇട്ടില്ല. അമ്മ ആ ചായ ഒന്ന് ഇട് ഞാൻ അപ്പോഴേക്കും ജ്യൂസ്‌ അടിക്കാം. ലെച്ചു നീ പോയി മുറിയിൽ ഇരിക്ക്. ഹാ പിന്നെ നിന്റെ മുറിയിൽ വേണ്ട ഇവിടെ താഴെ അമ്മേടെ മുറിയിൽ പോയി ഇരിക്ക്. അതാകുമ്പോൾ ചായ എടുത്തോണ്ട് പോകാൻ എളുപ്പം ആണല്ലോ. അല്ല നീ അവരെ വിളിക്കാൻ അച്ഛനെ പറഞ്ഞ് വിട്ടെന്ന് പറഞ്ഞില്ലേ....? അവർക്ക് അതിന് അച്ഛനെ അറിയോ....? " : ആദ്യം ഓരോന്നു ചെയ്യുന്ന വെപ്രാളത്തിൽ പറഞ്ഞിട്ട് അവസാനം ഒരു സംശയത്തോടെ ലെച്ചുവിനെ തിരിഞ്ഞ് നോക്കി കൊണ്ട് സരസ്വതി ചോദിച്ചു. " ഇല്ല അമ്മേ അച്ഛനെ അവർക്കൊന്നും അറിയില്ല ഞാൻ പിന്നെ ശ്രീയേട്ടൻ അച്ഛന്റെ ഒരു ഫോട്ടോ അയച്ച് കൊടുത്തിട്ടുണ്ട്. അവിടെ കവലയിൽ അച്ഛൻ നിൽപ്പുണ്ടാലോ അപ്പൊ കണ്ട മനസ്സിലായിക്കോളും " : ലെച്ചു വിശദീകരിച്ചു. " ഹ്മ്മ് ചെല്ലെന്ന നീ പോയി മുറിയിലിരുന്നോ ഞാൻ വന്ന് വിളിക്കാം നിന്നെ അപ്പൊ വന്ന മതി. " : സരസ്വതി മകളെ പറഞ്ഞയച്ചു. അതിന് ഒന്ന് തലയാട്ടി കൊണ്ട് ലെച്ചു അവിടെ നിന്നും തിരിഞ്ഞ് നടന്നു. " ലെച്ചു നീ ഞാൻ പറഞ്ഞ കാര്യം അവനോട് പറഞ്ഞാരുന്നോ....? " : പാല് തിളപ്പിക്കാൻ വെച്ചതിന് ഇടയിൽ എന്തോ ഓർത്ത പോലെ ലത ലെച്ചുവിനോട് ചോദിച്ചു. അവരുടെ ചോദ്യം കേട്ട് സംശയത്തോടെ സരസ്വതി ലെച്ചുവിനെയും ലതയെയും മാറി മാറി നോക്കി. " ഹാ അമ്മമ്മേ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ശ്രീയേട്ടൻ അതെല്ലാം നോക്കിക്കോളാം എന്ന പറഞ്ഞെ " : ലെച്ചു " ഹ്മ്മ് എന്ന നീ മുറിയിലേക്ക് പൊക്കോ " : ലത ഒരു സമാധാനത്തോടെ അതും പറഞ്ഞ് ചായ ഇടാനായി തിരിഞ്ഞു. ലെച്ചുവും രണ്ടാളെയും നോക്കി ഒന്ന് തലയാട്ടി കൊണ്ട് ലതയുടെ മുറിയിലേക്ക് കയറി. " അമ്മേ എന്താ എന്ത് കാര്യത്തെ കുറിച്ച ഇപ്പൊ പറഞ്ഞെ....? " : ലെച്ചു പോയതും സരസ്വതി ഒരു സംശയത്തോടെ ലതയോട് ചോദിച്ചു. " അതോ അത് മറ്റൊന്നും അല്ല സതീഷന് അറിയില്ലല്ലോ, അപ്പൊ അവിടുന്ന് ആരും വന്നിട്ട് അതിനെ കുറിച്ച് സംസാരിക്കല്ലേ എന്ന് ആ പയ്യനോട് പറയാൻ ഞാൻ ലെച്ചുവിനെ ഓർമിപ്പിച്ചാർന്ന്. അത് അവൾ പറഞ്ഞോ എന്ന് ചോദിച്ചേയെ " : അതും പറഞ്ഞ് തിളച്ച് വന്ന പാലിലേക്ക് തേയില പോടീ ഇട്ടു. " അത് നന്നായി അമ്മേ ഞാൻ ആ കാര്യം വിട്ടേ പോയതാർന്നു അമ്മ എങ്കിലും ഓർത്തല്ലോ. അല്ലെങ്കിലേ ഈ ബന്ധത്തോട് സതീഷേട്ടൻ അത്ര താല്പര്യം പോരാ ഇനി പ്രേമം കൂടി ആണെന്ന് അറിഞ്ഞ തീർന്ന്. ഈ കല്യാണം എങ്ങനെ എങ്കിലും ഒന്ന് നടന്ന് കിട്ടട്ടെ എന്നിട്ട് അറിഞ്ഞാലും സാരമില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ വിചാരിച്ചതൊന്നും നടക്കില്ല " : ഒരു നെടുവീർപ്പോടെ അതും പറഞ്ഞ് അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. ലത അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞതും പുറത്ത് വണ്ടികൾ വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. " അവർ വന്നെന്ന് തോന്നുന്ന് നമ്മൾക്ക് എന്ന അങ്ങോട്ട് പോകാം ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ ക്ഷണിച്ചിരുത്തിയിട്ട് വന്ന് ഒതുക്കാം. ലെച്ചു അവർ ഒക്കെ എത്തി എന്ന് തോന്നുന്ന് ഞങ്ങൾ അങ്ങോട്ട് പോയി അവരെ അകത്തേക്ക് ഇരുത്തട്ടെ. നിന്നെ അമ്മ വന്ന് വിളിക്കും അപ്പൊ ചായയും ആയി വന്ന മതി നീ " : ആദ്യം സരസ്വതിയോടും പിന്നെ ലെച്ചുവിനോടും പറഞ്ഞ് സരസ്വതിയെയും കൂടി അവർ ഹാളിലേക്ക് നടന്നു. തുടരും.......... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #പ്രണയം #viral #trending
72 likes
5 comments 18 shares
പരിണയം ❣️1 " ദേവാ.... " "എന്താണ് മാഷേ തന്റെ സംസാരത്തിൽ ഒരു ഇടർച്ച പോലെ. എന്തെങ്കിലും പ്രശ്നം ഉണ്ടോടോ.?" "ഏയ്‌ ഇല്ലാ ദേവാ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. " "കഴിഞ്ഞു പോയ നഷ്ടപ്രണയത്തെ കുറിച്ചാണോടോ. അത് വിടെടോ മാഷേ " "പിന്നെ.എനിക്ക് അതിനല്ലേ നേരം." "പിന്നെ? പിന്നെ എന്റെ പ്രിയപ്പെട്ടവൾക്ക് എന്താണ് സംഭവിച്ചത്.?" "ഒന്നുല്ലെടോ. തന്റെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞു. എന്നാണ് നാട്ടിലേക്ക്. നമുക്ക് ഒന്ന് കാണണ്ടേ "? "പിന്നെ കാണാതെ. വിവാഹം ഒന്നും ആയിട്ടില്ലെടോ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവിടെ വിശിഷ്ട അതിഥി താൻ ആയിരിക്കും.അത് അതിന്റെ വഴിക്ക് നടക്കും.അമ്മ അതിന്റെ പിന്നാലെ ആണ്. താനോ.? തനിക്ക് വീട്ടിൽ നിന്നും പ്രഷർ ഒന്നുല്ലേ.? ഇവിടെ ഞാൻ 25 കടന്നതും വീട്ടിൽ തുടങ്ങി കല്യാണം ആലോചന.30 തികയും മുൻപ് നടത്തുമെന്നാണ് തീരുമാനം. എനിക്ക് താല്പര്യം ഇല്ലെടോ. അവരെയും കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒന്നും പെണ്ണിനെ കിട്ടില്ലെടോ " "മ്മ്. ഞാൻ പിന്നെ അയക്കാം. കുറച്ചു തിരക്കുകൾ ഉണ്ട്. വർക്ക്‌ കഴിഞ്ഞു വന്നതല്ലേ. ദേവ് റസ്റ്റ്‌ എടുത്തോളൂ." ..................................... "അനൂവേച്ചി.അവർ എത്തിയിട്ടുണ്ട്. നീ ഇത് വരെ റെഡി ആയില്ലേ.?" പിന്നിൽ നിന്നും അനിയത്തിയായ അഭി വിളിച്ചതും ഓർമകളിൽ നിന്നും അനു സ്വബോധത്തിലേക്ക് തിരിച്ചു വന്നിരുന്നു. എല്ലാം തന്റെ ഓർമ്മകൾ ആണെന്ന് ഓർത്തപ്പോൾ ഒരു സങ്കടം അവളുടെ മുഖത്ത് നിഴലിച്ചു. "നിന്നെ ഞാൻ ഒരുക്കി നിർത്തിയിട്ടല്ലേ ചേച്ചി പോയെ.? പിന്നെ ഇപ്പൊ മുഖം എന്തേയ് വിളറി ഇരിക്കണേ. ആ ഐശ്വര്യമുള്ള മുഖം ഇപ്പൊ തന്നെ കുളമാക്കും.ചേച്ചിവന്നേ അവരെത്തി." ശ്രീലകത്തിൽ ശ്രീധരന്റെയും ദേവകിയുടെയും മക്കൾ ആണ് അനുഗ്രഹ എന്ന അനുവും അനുജത്തി അഭിനയ എന്ന അഭിയും. അഭിയുടെ ചെറുപ്പത്തിലേ മരണപെട്ടതാണ് ശ്രീധരൻ. പിന്നീട് അവരെ വളർത്തിയത് ദേവകി അമ്മ തനിച്ചാണ്. ............................................ മുറ്റത്തു കാറിന്റെ ശബ്ദം കേട്ടതും അഭി അനുവിന്റെ വീൽ ചെയറിൽ കൈകൾ മുറുക്കി കിച്ചണും ഹാളിനും ഇടയിലെ ഇടനാഴിയിലേക്ക് കൊണ്ട് പോയി. അവരെ സ്വീകരിച്ചു ഇരുത്തിയത് ദേവകിയുടെ സഹോദരൻ അശോകൻ ആണ്. "എന്റെ അനുവേച്ചി. ചെക്കൻ കൊള്ളാട്ടോ. എന്റെ ചേച്ചിപെണ്ണിന് നന്നായി ഇണങ്ങും." കാതോരം അഭിയുടെ പതുങ്ങിയ ശബ്ദം കേട്ടതും ആ വാക്കുകൾ ഒന്നും അനുവിനു സന്തോഷം നൽകുന്നതല്ലായിരുന്നു. "ദേവകി മോളെ വിളിക്ക്." ഏവരെയും സൽക്കരിച്ചു അശോകൻ ദേവകിയോടായി പറഞ്ഞതും അവർ അഭിയെ കണ്ണുകൾ കൊണ്ട് അരികിലേക്ക് വിളിച്ചു.അഭി അനുവിനെ അവർക്കരികിലേക്ക് കൊണ്ട് വന്നതും ബന്ധുക്കളിൽ പലരുടെയും മുഖം വാടുന്നത് അനു ശ്രദ്ധിച്ചിരുന്നു. എന്നാൽ പയ്യന്റെ മുഖത്ത് പുഞ്ചിരി കണ്ടതും അവൾക്ക് അതൊരു ആശ്വാസം ആയി തോന്നി. "ഇതാണ് പെൺകുട്ടി. അനുഗ്രഹ.പിജി കഴിഞ്ഞു ചെന്നൈയിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുകയാണ്. രണ്ടു കൊല്ലങ്ങൾക്ക് മുൻപ് തിരിച്ചുള്ള യാത്രയിൽ ഒരു ആക്‌സിഡന്റ്. ജീവൻ പോലും തിരിച്ചു കിട്ടുമെന്ന് വിചാരിച്ചതല്ല. എല്ലാം ശേഖരൻ പറഞ്ഞിട്ടുണ്ടാകുമല്ലോ " അടുത്ത് ഇരിക്കുന്ന ബ്രോക്കർ ശേഖരനെ ചൂണ്ടി അശോകൻ പറഞ്ഞതും ശേഖരൻ അതേയെന്ന് തലയാട്ടി. ദേവകി തന്നെ ആണ് അവർക്കുള്ള ചായയും പലഹാരങ്ങളും ടേബിളിൽ കൊണ്ട് വെച്ചത്. അല്പനേരത്തെ സംസാരത്തിനൊടുവിൽ അനുവിനും പയ്യനും സംസാരിക്കാൻ ആയി അവർ അവസരം കൊടുത്തിരുന്നു. വീൽ ചെയർ സ്വയം നീക്കി തന്റെ റൂമിലേക്ക് പോയവളുടെ പിന്നാലെ അയാളും നടന്നു. ജനാലക്കരികിൽ പുറത്തേക്ക് കണ്ണുകൾ പായിച്ചു ചിന്തയിൽ ഇരിക്കുന്നവൾക്കരികിൽ അയാൾ പോയിരുന്നു. "അനു...." പിന്നിൽ വിളി കേട്ടതും അവൾ പതിയെ പിന്നിലേക്ക് തല ചരിച്ചു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ അവനോട് അടുത്തുള്ള ചെയറിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും അവൻ അത് നിരസിക്കാതെ അവിടെ ഇരുന്നു. "എന്നെ അറിയാലോ. ഞാൻ അരവിന്ദ്." "മ്മ് അമ്മ പറഞ്ഞിരുന്നു." "താൻ വായിക്കും അല്ലെ.."? "ഏഹ്. എന്താ?" "ടോ താൻ വായിക്കുന്ന കൂട്ടത്തിൽ ആണോന്നു. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ആണല്ലോ." "മ്മ് ഇടക്ക് വായനശീലം ഉണ്ട്. വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ " "അത് നല്ലതാ. അല്ല തനിക്ക് ട്രീറ്റ്മെന്റ് ചെയ്തിട്ടും നടക്കാൻ ആവില്ലേ.?" അവളുടെ കാലുകളിൽ നോക്കി ചോദിക്കുന്നവനെ മറുപടി നൽകാൻ കഴിയാതെ അവൾ തന്റെ കാലുകളിലേക്ക് ഒന്ന് നോക്കി പോയി. "ട്രീറ്റ്മെന്റ് നടത്തിയാൽ എല്ലായ്‌പോഴും വിജയിക്കുമോ അരവിന്ദ്.? കാലുകൾ തളർന്നു പോയവൾക്ക് ഇനി ഇതിൽ കൂടുതൽ എന്ത് ട്രീറ്റ്മെന്റ് നൽകാൻ ആണെടോ." ശരീരത്തിനു ഒപ്പം മനസ്സ് കൂടി തനിക്ക് ഒപ്പം നിന്നാൽ മാത്രേ എന്തും നടക്കുകയുള്ളു. അത് ഡോക്ടർ പല തവണ പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ താൻ അതിന് ശ്രമിക്കുമ്പോഴെല്ലാം പരാജയം സംഭവിച്ചു പോകുന്നു. "ഓഹ് സോറി ടോ. തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. പിന്നെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായിട്ടോ.തന്റെ അഭിപ്രായം എന്താണെങ്കിലും ആലോചിച്ചു വിളിച്ചു അറിയിച്ചാൽ മതി. ഞാൻ എന്നാ ഇറങ്ങട്ടെ." അവളോടായി യാത്ര പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ ഒരു ഭാരം തങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു അനുവിന്. ഫോൺ എടുത്തു പഴയ ചാറ്റുകളിൽ കൂടി കണ്ണുകളോടിക്കുമ്പോൾ അവളുടെ മനസ്സിൽ അവനെവിടെ എന്നൊരു ചോദ്യം അവശേഷിച്ചു. ................................................ " അവർ കണ്ടിട്ട് മടങ്ങിയിട്ട് രണ്ടു ദിവസം ആയല്ലേ ഏട്ടാ. അവർ മറുപടി ഒന്നും പറഞ്ഞില്ലല്ലോ. നമുക്ക് താല്പര്യകുറവ് ഒന്നുല്ലെന്നു അറിയിച്ചതല്ലേ. " ആശങ്ക നിറഞ്ഞ അവരുടെ ചോദ്യം കേട്ടതും അശോകൻ അനുവിന്റെ റൂമിലേക്ക് ഒന്ന് പാളി നോക്കി. "അനു എവിടെ ദേവകി.?" "അഭി അവളെയും കൂട്ടി പുറത്തു നിൽപ്പുണ്ട്. എപ്പോഴും റൂമിൽ തന്നെ ഇരുന്നാൽ അവൾക്കും മടുപ്പാകില്ലേ.?" "ഹ്മ്മ്.പിന്നെ അവർ വിളിച്ചിരുന്നു." "എന്നിട്ട്?" അശോകന്റെ വാക്കുകൾ കേട്ടതും പ്രതീക്ഷയോടെ അയാളുടെ മറുപടി കേൾക്കാനായി ദേവകി കാതോർത്തു. "അവർ പറയുന്നതിലും തെറ്റില്ല ദേവി. അവളുടെ കുറവുകൾ നമുക്കും അറിയാവുന്നതല്ലേ. അവർക്ക് വേണ്ടത് പണമല്ലെന്ന്. നടക്കാൻ കഴിയാത്ത ഒരു മരുമകളെ നോക്കാൻ അല്ല മകനെ പെണ്ണ് കെട്ടിക്കുന്നതെന്ന്. മകന്റെ കാര്യങ്ങൾ നോക്കുവാനും വീട്ടുകാര്യങ്ങൾ നോക്കുവാനും കഴിവില്ലാത്ത പെണ്ണിന് ഇനി സർക്കാർ ജോലി ഉണ്ടെന്ന് പറഞ്ഞാൽ പോലും അവർക്ക് അതിന് താല്പര്യം ഇല്ലെന്ന്. അനുവിന് നല്ല സാലറി കിട്ടുന്ന ജോലി ആണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി ആണിത്.പയ്യന് പക്ഷെ അഭിപ്രായവ്യത്യാസം ഒന്നുല്ല. ആ പെങ്ങൾകുട്ടിക്കും അമ്മയ്ക്കും ആണ് പ്രശ്നം " പ്രതീക്ഷയോടെ നിന്നിരുന്ന ദേവകിയുടെ മുഖത്ത് നിരാശ പടർന്നതും അശോകൻ ഒന്നും പറയാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങി. എന്നാൽ എല്ലാം കേട്ടു പിന്നിൽ ഉണ്ടായിരുന്ന അനുവിന് യാതൊരു സങ്കടവും തോന്നിയില്ല. "അവരുടെ വീട്ടുകാര്യങ്ങൾ നോക്കുവാൻ ആണ് മരുമകൾ എങ്കിൽ എനിക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല അമ്മാവാ. എല്ലാം പറഞ്ഞിട്ടല്ലേ അവരെ ഇവിടേക്ക് ക്ഷണിച്ചത്.കാലുകൾ മാത്രേ അനുവിന്റെ തളർന്നിട്ടുള്ളു. മനസ്സ് ഇപ്പോഴും സ്ട്രോങ്ങ്‌ ആണ്. ഒരു വിവാഹം ഇല്ലെങ്കിൽ തന്നെ ജീവിക്കാൻ ഉള്ളത് വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്തിട്ടായാലും ഞാൻ സമ്പാദിക്കുന്നുണ്ട്. അല്ലെങ്കിലും എനിക്ക് ഇത് ഒന്നും ആഗ്രഹിക്കാൻ അവകാശമില്ലമ്മേ." "പിന്നെ... പിന്നെ നീ എന്ത് ഭാവിച്ചാണ് അനു. നിന്റെ വിവാഹം നടത്താതെ അഭിയുടെ വിവാഹം നടത്താൻ എനിക്ക് കഴിയില്ല. നിനക്ക് നിന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതിയല്ലോ. അഭിയുടെ കാര്യം നീ മറന്നു പോകുന്നു." ദേവകിയുടെ സംസാരം കേട്ടു ഇത്തവണ അനുവിന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. അല്ലെങ്കിലും വിവാഹം ആഗ്രഹിക്കാത്ത തനിക്ക് ഇത് ഒന്നും വിഷമം ഉളവാക്കുന്ന കാര്യമല്ല എന്നാൽ അഭി. അവളുടെ വിവാഹം അത് അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ. അഭിയുടെ മുഖത്ത് നോക്കിയതും അനുവിന് തന്റെ അവസ്ഥ ഓർത്തു വേദന തോന്നിയിരുന്നു. "എനിക്കും ആഗ്രഹം ഉണ്ട് അനുവേച്ചിയുടെ വിവാഹം നടത്താൻ. കാരണം മറ്റൊന്നുമല്ല. ഈ അവസ്ഥയിൽ അനുവേച്ചിയോട് ഉള്ള പ്രണയം പോലും മറന്നു ഉപേക്ഷിച്ചു പോയ ആ ഹരിയേക്കാൾ നല്ലൊരു ബന്ധം എന്റെ ചേച്ചിക്ക് കിട്ടണം അത്ര തന്നെ." താൻ മറവിയിലേക്ക് ഒതുക്കുവാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയുടെ പേര് കേട്ടതും അനു പതറി പോയിരുന്നു. ഒരു നാൾ തനിക്ക് എല്ലാമെല്ലാം ആയിരുന്നവൻ. "ഹരി..." തുടരണോ ബാക്കി കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
36 likes
2 comments 13 shares
മഹർ ഭാഗം 10 ഫിദയുടെ മുറിയിൽ സഫിയയും ഹസീനയും ഫിദയുടെ അടുത്ത് ഇരിക്കുകയാണ്... റാഷിക്ക അവളെ സപ്പോർട്ട് ചെയ്യും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല...ഹസീനയാണ്... അത് ഇന്ന് അമ്മായി വന്നസമയത്തും അവൻ അവളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചില്ലേ... സഫിയ പറഞ്ഞു... നിങ്ങൾ ഈ പറയുന്നത് പോലെ അവളെ ഉഭദ്രവിച്ചാലൊന്നും നൂറ റാഷിയെ വിട്ട് പോകും എന്ന് നിങ്ങൾ കരുതേണ്ട... റാഷിയെ കൊണ്ട് നൂറയെ ഡിവോഴ്സ് ചെയ്യിപ്പിക്കണം... അതിനുള്ള വഴികൾ ആണ് ഇനി നമ്മൾ ചെയ്യേണ്ടത്... ഫിദ അങ്ങനെ പറയുമ്പോൾ സഫിയയും ഹസീനയും ഒന്നും മനസ്സിലാകാതെ ഫിദയുടെ മുഖത്തേക്ക് നോക്കി.... നീ എന്താണ് ഉദ്ദേശിക്കുന്നത്... റാഷി നൂറയെ ഭാര്യയായി അഗീകരിച്ചില്ലങ്കിലും ദിവസങ്ങൾ കഴിയും തോറും റാഷി നൂറയെ അഗീകരിച്ചന്ന് വരാം... അത് കൊണ്ട് ഒരിക്കലും റാഷി നൂറയെ ഇഷ്ട്ടപെടരുത്... ഏതൊരു ആണിനും തന്റെ ഭാര്യക്ക് മറ്റൊരു പുരിഷനോട് രഹസ്യ ബന്ധം ഉണ്ട് എന്ന് അറിയുമ്പോൾ റാഷി നൂറയെ വെറുക്കും അങ്ങനെ ഒരു ബന്ധം നൂറക്ക് ഉണ്ട് എന്ന് നമ്മൾ റാഷിക്ക് മനസ്സിലാക്കി കൊടുക്കണം... ഫിദ നീ പറയുന്നത് ഒക്കെ എനിക്ക് മനസ്സിലാകും... പക്ഷെ അത് എങ്ങനെ നടത്തും... അതിനല്ലേ നമ്മുടെ അഫ്സൽ... അവന് അവളോട് ഒരു ചെയ്‌വ് ഉണ്ട്... അത് ഫിദ നീ കരുതും പോലെ അല്ല... അവന് ഏട്ടന്റെ ഭാര്യയോട് ഉള്ള ഒരു ഇഷ്ട്ടം ആണ്... അത് എനിക്ക് അറിയാം സഫിമ്മ... പക്ഷെ അവളെ ഒഴിവാക്കാൻ അവനെ നമുക്ക് കരുവാക്കിയേ പറ്റു... പിന്നെ നൂറയോട് നിങ്ങൾ രണ്ട് പേരും റാഷിയുടെ മുന്നിൽ വെച്ച് സ്നേഹത്തോടെ മാത്രമേ സംസാരിക്കാവു... അത് ഞാൻ ശ്രദ്ദിച്ചോള്ളാം... മോളെ എനിക്ക് എങ്ങനെ എങ്കിലും നീ റാഷിയുടെ ഭാര്യ ആയി കണ്ടാൽ മതി... ഫിദ സഫിയയുടെ കയ്യിൽ പിടിച്ചു... സ്വത്തിന് വേണ്ടി ആണ് ഉപ്പ റാഷിയെ കൊണ്ട് എന്നെ റാഷിയെ കൊണ്ട് ആദ്യം വിവാഹം ഉറപ്പിച്ചത് എങ്കിലും റാഷിയെ കണ്ടത് മുതൽ എന്റെ മനസ്സിൽ കയറി കൂടിയവനാ അവൻ അങ്ങനെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല ഞാൻ അവനെ... റാഷിയുടെ ഭാര്യയുടെ സ്ഥാനത് ഞാൻ വന്നിരിക്കും... അതിനുള്ള ഏത് തരം താഴ്ന്ന പണിയും ഞാൻ ചെയ്യും... വല്ലാത്ത വാശിയോട് ഫിദ അവരെ നോക്കി അത് പറയുമ്പോൾ അവരുടെ സംസാരം കേട്ട് പുറത്ത് ജനലിന്റെ മറവിൽ നിന്നിരുന്ന ഒരാൾ ഇരുട്ടിലേക്ക് ഓടി മറഞ്ഞു... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രാവിലെ അടുക്കള ജോലി ചെയ്യുമ്പോൾ എല്ലാം നൂറയുടെ ഉള്ളിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു... മനസ്സിന്റെ ഉള്ളിലെ പുഞ്ചിരി ആദരങ്ങളിലേക്ക് കൈ മാറാൻ അവൾ ഒന്ന് മടിച്ചു... ജോലി എല്ലാം കഴിഞ്ഞു നൂറ മുറിയിൽ എത്തുമ്പോൾ റാഷി എങ്ങോട്ടോ പോകാൻ നിൽക്കുകയായിരുന്നു... നൂറ ഒരു മൂലയിൽ ചുമരിൽ ചാരി നിന്നു... അലമാരയിൽ എന്തോ തിരയുന്ന ഇടയിൽ ആണ് റാഷി നൂറയെ കണ്ടത്... എന്റെ കറുപ്പ് ഷർട്ട് കണ്ടിരുന്നോ... ഒരു ഭാവ വിത്യയാസങ്ങൾ ഒന്നും ഇല്ലാതെ അവൻ അത് ചോദിക്കുമ്പോൾ അവൾക്ക് ആ ചോദ്യത്തിന് എന്തോ വല്ലാത്ത ഭംഗി തോന്നി അവൾ അവന്റെ മുന്നിലേക്ക് കയറി നിന്ന് അലമാര മുഴുവൻ ആ ഷർട്ടിനായി തിരഞ്ഞു... ജനലിലൂടെ വന്ന കാറ്റിനാൽ അവളുടെ തട്ടം റാഷിയുടെ മുഖത്തേക്ക് പാറി കൊണ്ടിരുന്നു... എടുത്ത് മാറ്റാൻ നോക്കിയെങ്കിലും എന്തോ അതിന് കഴിയാത്ത പോലെ അവൻ അങ്ങനെ തന്നെ നിന്നു... നല്ല മണമുള്ള അത്തറിന്റെ ഗന്ധം അവളുടെ ആ തട്ടത്തിൽ പൂശിയിട്ടുണ്ട്... അതിന്റെ മണം തന്നെ മത്ത് പഠിപ്പിക്കുന്നുണ്ട് എന്ന് തോന്നി അവന്... അതിന്റെ മണം ആസ്വദിക്കാൻ എന്നോണം അവൻ അവളുടെ അടുത്തേക്ക് നിന്ന് കണ്ണ് അടച്ചു നിന്നു.... ഇതാ ഷർട്ട്‌ എന്ന് പറഞ്ഞു തിരിഞ്ഞ നൂറ കാണുന്നത് തന്റെ തൊട്ടാരികിൽ നിൽക്കുന്ന റാഷിയെ ആണ്... റാഷി പെട്ടന്ന് കണ്ണ് തുറന്നതും വിടർന്ന മിഴിയോടെ തന്നെ നോക്കി നിൽക്കുന്ന നൂറയെ ആയിരുന്നു... രണ്ടു പേരുടെ കണ്ണുകൾ തമ്മിൽ കോരുത്തതും പിൻവലിക്കാൻ കഴിയാത്ത വിധം രണ്ട് പേരും അതിൽ മുഴുകി നിന്നു... ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടതും അവര് രണ്ടു പേരും മിഴികൾ മാറ്റി... ഫോണിലെ ഡിസ്പ്ലേയിൽ നിദയുടെ പേര് കണ്ടതും തന്റെ മുന്നിൽ നിൽക്കുന്നവളെ നോക്കാൻ ആവാതെ അവൻ ആ ഫോൺ ചെവിയോട് ചേർത്തു... നൂറയുടെ ഉള്ളിൽ വല്ലാത്ത ഒരു വേദന നിറഞ്ഞു.. എവിടെയാണ് റാഷിക്ക.. ഞാൻ എത്ര നേരം ആയി ഞാൻ കത്ത് നിൽക്കുന്നു... ദാ... വരുന്നു... പരിഭവം നിറഞ്ഞ നിദയുടെ വാക്കുകൾക്ക് അവൻ മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു... ഇത് വരെ കാണാത്ത ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്നവളെ കണ്ട് അവന്റെ മനസ്സ് ഉരുകി തീർന്നു... തുടരും....❣️ #നോവൽ #കഥ #📔 കഥ
28 likes
12 shares