നോവൽ # പ്രണയകഥകൾ # തുടർക്കഥ
88 Posts • 291K views
#📙 നോവൽ -മുറ ചെറുക്കൻ...... 🔻 ഭാഗം_55 ✍️ രചന - Aysha akbar അവളെവിടെ......പറയെടി അവളെവിടെ രവി ദേഷ്യത്തോടെ അത്‌ ചോദിക്കുമ്പോൾ പറയാൻ പോയിട്ട് ശ്വാസമെടുക്കാൻ പോലും ഗായത്രിക്ക് കഴിയില്ലെന്ന് അയാൾക്ക് തന്നെ അറിയാമായിരുന്നു....... എങ്കിലും അയാൾ ചോദിച്ചു കൊണ്ടേയിരുന്നു..... ഗായത്രി ശ്വാസം കിട്ടാതെ ഒന്ന് പിടഞ്ഞു..... ഓഹ്... അവളെ നീ അങ്ങോട്ട് പറഞ്ഞയച്ചു കാണുമല്ലേ....... രവി വീണ്ടും അത്‌ ചോദിക്കുമ്പോൾ ആ കൈ ഒന്ന് കൂടി ഗായത്രിയുടെ കഴുത്തിലമർന്നു...... ശ്വാസമെടുക്കാൻ കഴിയാതെ പിടയുന്ന ഗായത്രിയെ അയാൾ ദേഷ്യത്തോടെ പിറകിലേക്കൊരൊറ്റ തള്ളലായിരുന്നു....... അവർ ചുമരിൽ പോയി തടഞ്ഞു നിന്നു.... ശ്വാസമെടുക്കാൻ കഴിയാതെ അവർ കഴുത്തിൽ കൈ വെച്ചു കിതച്ചു..... എന്റെ അനുവാദമില്ലാതെ ഇത്രയൊക്കെ ചെയ്യാനായോ നീ...... എങ്കി കേട്ടോ...... ഈ പതിനഞ്ചാം തീയതി ആ നന്ദി കെട്ടവളുടെ വിവാഹമാണ്....... വരാൻ എന്റെ സുഹൃത്ത് രാജീവിന്റെ മകൻ.......വൈശാഖ്.... രവി അവൾക്ക് നേരെ നിന്നത് പറയുമ്പോൾ ഇഷാനി അതിന് സമ്മതിക്കില്ലെന്ന വ്യക്തമായ ബോധം ഗായത്രിക്കുണ്ടായിരുന്നു..... ഇനിയും അവിടെ നടക്കേണ്ടി വരുന്ന യുദ്ധത്തെ കുറിച്ചോർത്തു അവരുടെ നെഞ്ചോന്ന് പിടച്ചു....... എന്റെ വീട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങുകയാണ്..... പക്ഷെ അതൊന്നും കാണാൻ നീ യിവിടെ യുണ്ടാകില്ലെന്ന മാത്രം.... രവി പുച്ഛത്തോടെ അത്‌ പറയുമ്പോൾ ഗായത്രി മനസ്സിലാകാത്തത് പോൽ അയാളെ നോക്കി..... നീ എങ്ങോട്ടാണോ അവളെ പറഞ്ഞയച്ചത്.... അവിടെ പോയി നീയവളെ കൂട്ടി കൊണ്ട് വരണം..... എന്തായാലും വിവാഹത്തിന്റെ തലേന്ന് അവളിവിടെ യുണ്ടാകും.... അവളെ എങ്ങനെ കൂട്ടി കൊണ്ട് വരണമെന്ന് എനിക്കറിയാം..... എന്നാൽ നീയായിട്ട് കൂട്ടി കൊണ്ട് വരികയാണെന്നെങ്കിൽ മാത്രം അമ്മയെന്ന സ്ഥാനത്ത് നീയുണ്ടാകും.... അല്ലെങ്കിൽ ഇനി രവിക്ക് ഇങ്ങനെയൊരു ഭാര്യയേയില്ല......... രവി പുച്ഛത്തോടെ അതിലേറെ ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഗായത്രി നിർവികാരയായി അങ്ങനെയിരുന്നു..... കാരണം....... വല്ലാത്തൊരു കുരുക്കാണ് അയാൾ തന്നിലിട്ട് മുറുക്കിയിരിക്കുന്നതെന്ന് ഗായത്രിക്കറിയാമായിരുന്നു..... അവളെയെങ്ങനെ താൻ കൂട്ടി കൊണ്ട് വരും....എല്ലാം അറിഞ്ഞു കൊണ്ട്..... ഇനി കൊണ്ട് വന്നില്ലെങ്കിൽ തനിക്ക് ജീവിതമുണ്ടോ.. അതാലോചിക്കും തോറും അവർക്ക് വല്ലാത്തൊരു ഭയം തോന്നി.... ഇന്ന് വരെ സഹിച്ചതും താൻ പാടേ മാറിയതുമെല്ലാം ഈയൊരു താലി നില നിർത്താൻ വേണ്ടിയായിരുന്നു..... അവരാകെ ആശയ ക്കുഴപ്പത്തിലായിരുന്നു.... ഞാൻ തിരിച്ചു വരുമ്പോഴേക്കും നിന്നെയിവിടെ കണ്ട് പോകരുത്..... അതും പറഞ്ഞു കൊണ്ട് രവിയിറങ്ങുമ്പോൾ ഗായത്രി അങ്ങനെയിരുന്നു...... ഉള്ളിൽ വല്ലാത്തൊരു വീർപ്പു മുട്ടലുണ്ട്........ ഇവിടെ കാണരുതെന്ന് പറഞ്ഞിട്ട് ഇനി ഇവിടെ കണ്ടാൽ രവിയേട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് തനിക്കറിയില്ല.... അതിനേക്കാൾ ഒന്നുമില്ലാത്തവളായി വീട്ടുകാർക്കിടയിലേക്ക് കടന്ന് ചെല്ലുന്നത് അവർക്കോർക്കാൻ കൂടി ഇഷ്ടമായിരുന്നില്ല.......... എങ്കിലും അവർ ധൃതിയിൽ സാധനങ്ങളെടുത്ത് ബാഗിൽ വെച്ചു തുടങ്ങി.... കാരണം വരുമ്പോൾ ഇവിടെ കാണാരുതെന്ന് പറഞ്ഞതാണ്...... ഇനി കണ്ടാൽ അടിച്ചിറക്കാൻ അയാൾ മടിക്കില്ല..... ജോലിക്കാരുടെ യൊക്കെ മുമ്പിൽ വെച്ചു നാണം കെട്ടിറങ്ങി പോകാൻ അവർ തയ്യാറായിരുന്നില്ല.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നേരം അല്പം ഇരുട്ടിയിട്ടാണ് അന്ന് സച്ചു വീട്ടിലേക്ക് കയറി വന്നത്..... നിലത്തു വീണു കിടക്കുന്ന നന്ദ്യാർ വട്ട പൂക്കളിൽ ചവിട്ടി അവനകത്തേക്ക് കയറുമ്പോൾ പാടത്തു നിന്നും ഉറക്കെയുള്ള തവളകളുടെ കരച്ചിൽ കേൾക്കാമായിരുന്നു..... എന്നും നേരത്തെ വരാൻ നോക്കുന്നതാണ് .... ഇന്ന് കടയിൽ തിരക്ക് കൂടുതലായിരുന്നു.... മാത്രവുമല്ല സിബി ഇന്ന് ലീവുമാണ്...... നീ വേഗം പോയി മേല് കഴുകി വാ...... ഭക്ഷണം കഴിക്കാം..... അവനെ കണ്ട പാടേ തനൂജ പറഞ്ഞത് അതായിരുന്നു..... എന്തിനാ എന്നേ കാത്ത് നിന്നത്..... നേരം വൈകിയില്ലേ കഴിച്ചു കൂടായിരുന്നോ നിങ്ങക്ക്..... അവനത് പറഞ്ഞതും തനൂജ അവനെയൊന്ന് നോക്കി..... ഞങ്ങടെ കാര്യം പോട്ടെ.... ഇഷാനി മരുന്നൊക്കെ കഴിക്കുന്നതല്ലേ.... അതാ ഞാൻ നിന്നോട് വേഗം കഴിക്കാൻ വരാന്ന് പറഞ്ഞത്..... തനൂജ അത്‌ പറയുമ്പോൾ സച്ചു വിന്റെ കണ്ണുകൾ ഒന്ന് മുറുകി.... ഇത്ര നേരമായിട്ടും അവള് കഴിച്ചിട്ടില്ലെന്നോ..... ചോദിക്കുമ്പോൾ അവന് ദേഷ്യം വന്നിരുന്നു.... ഒത്തിരി പറഞ്ഞതാ സച്ചു.... ആ കുട്ടി കേൾക്കണ്ടേ... നീ വരട്ടെയെന്ന് പറഞ്ഞിരിക്കുവായിരുന്നു..... തനൂജ പരിഭവത്തോടെ അത്‌ പറയുമ്പോൾ മുകളിലേക്ക് കയറാനൊരുങ്ങിയ വൻ പാതി വെച്ചു തിരികെ താഴെക്കിറങ്ങി.... അമ്മ കഴിക്കാനെടുത്തു വെച്ചോ.... ഞാനിതാ വരുന്നു... അതും പറഞ്ഞു കൊണ്ടവൻ നേരെ അവളെ കിടത്തിയ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ അവനിലല്പം ഗൗരവം നിറഞ്ഞു നിന്നിരുന്നു..... സച്ചു മുറിയിലേക് ചെല്ലുമ്പോൾ ഇഷാനി എഴുന്നേറ്റിരുന്നിട്ടുണ്ട്..... അവൻ വന്ന ബൈക്കിന്റെ ശബ്ദം കേട്ടുവെന്ന വണ്ണം ആ കണ്ണുകൾ വിടർന്നിട്ടുണ്ട്...... അവളെ കണ്ടതും ഉള്ളിലെ പരിഭവമെല്ലാം നീങ്ങി ആകെ ക്കൂടി ഒരു തണുപ്പ് പടർന്നത് അവനറിഞ്ഞു..... എങ്കിലും മുഖത്തെ ഗൗരവ ഭാവം കഷ്ടപ്പെട്ട് തന്നെ അവൻ പിടിച്ചു നിർത്തി... നീ ഭക്ഷണം കഴിച്ചോ.... കനത്തിലുള്ള ആ ശബ്ദം പതിവിന് വിപരീതമായത് കൊണ്ട് തന്നെ ആ കണ്ണിലെ തിളക്കമോന്ന് മങ്ങിയത് അവനറിഞ്ഞു .. അവൾ ഇല്ലെന്ന അർത്ഥത്തിൽ പതിയെ യൊന്നു തല ചലിപ്പിച്ചു... അതെന്താ..... മരുന്ന് കഴിക്കുന്നതാണ് സമയത്തിന് ആഹാരം കഴിക്കണമെന്ന് ഞാനൊരു നൂറ് തവണ പറഞ്ഞിട്ടുള്ളതല്ലേ.... അത്‌ പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ഒന്ന് കൂടി ഉയർന്നിരുന്നു..... അവൻ വഴക്ക് പറഞ്ഞതും അവൾക്ക് സങ്കടം വന്നു..... ചുവന്ന ചുണ്ടുകൾ ഒന്ന് വിറച്ചു..... എനിക്ക്..... ഒറ്റക്ക് കഴിക്കാൻ വയ്യെന്ന് തോന്നി...... അവൾ അവന്റെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്..... അല്ലെങ്കിലും നീ ഒറ്റക്കിവിടെയിരുന്ന് തന്നെയല്ലേ കഴിക്കാറുള്ളത്... അവനത് ചോദിക്കുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... അപ്പൊ..... അപ്പോ കൂടെ ഇയാളുണ്ടാവാറുണ്ടല്ലോ.. അവൾ അവനെ നോക്കിയത് പറയുമ്പോൾ ആ മുഖത്ത് പരിഭവങ്ങൾ മിഞ്ഞി മാഞ്ഞിരുന്നു...... അവൻ കണ്ണിമ വെട്ടാതെ അവളെ യൊന്നു നോക്കി.... അവളുടെ നിഷ്കളങ്ക മായ വാക്കുകൾ അവനിലും ഒരു കുഞ്ഞു പുഞ്ചിരി നൽകിയിരുന്നു..... പക്ഷെ അപ്പോഴും അവൻ മുഖത്തെ ഗൗരവത്തെ മുറുകെ പിടിച്ചു..... അവൾ ഇടം കണ്ണാൽ അവനെയൊന്നു നോക്കി.... കൈ രണ്ടും മാറോടു പിണച്ചു കെട്ടി അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്.... അവൻ ശബ്ദമുയർത്തിയതിലുള്ള സങ്കടത്തെക്കാൾ അത്‌ താൻ കഴിക്കാത്തതിനാണെന്ന സത്യം അവളുടെ ഹൃദയത്തിൽ ഒരു കുളിര് നിറച്ചിരുന്നു..... തന്നെ കുറിച് തന്നെക്കാൾ നന്നായി ചിന്തിക്കുന്നവർക്കിടയിലാണല്ലോ താൻ..... അവളുടെ ഉള്ളിൽ ഒരു ആന്ദനം മൊട്ടിട്ടു.... അവൻ പതിയെ ഒന്നവൾക്കടുത്തേക്ക് ചാഞ്ഞു നിന്നു..... തൊടിയിൽ പൂത്തു നിൽക്കുന്ന കൃഷണ കിരീടത്തെയും നന്ദ്യാർ വട്ട പൂക്കളെയും തഴുകി വന്നൊരു കാറ്റ് അവർക്കിടയിൽ നിറഞ്ഞു നിന്നു..... തന്നോട് ചേർന്നു നിൽക്കുന്നവന്റെ ചുടു നിശ്വാസം അവളുടെ കവിളിലൊന്ന് പതിച്ചു...... അവൾ വിടർന്ന കണ്ണുകളിലെ കൃഷ്ണ മണികൾ അവന് നേരെയൊന്ന് നീക്കി..... ആ മിഴികൾ തമ്മിലൊന്ന് കൊരുത്തു...... പിടിച്ചെടുക്കാൻ കഴിയാത്ത വിധം ആ കണ്ണുകൾ പരസ്പരം ചേർന്നു നിൽക്കുമ്പോൾ മിനുസമേറിയ അവളുടെ ചെമ്പൻ മുടിയിഴകൾ അവന്റെ മുഖത്തുരസി..... അവൻ ബലമേറിയ കൈകൾ കൊണ്ട് പതിയെ അവളെ കോരിയെടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ അവളുടെ ശ്വാസം ഒന്നിടിച്ചു നിന്നു.... പതിയെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഈ ലോകം മുഴുവൻ ഒന്നുമല്ലാതായത് പോലെ തോന്നിയവൾക്ക്..... അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങിയിരിക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു.... അതൊരു വേള തനിക്ക് വേണ്ടിയാണ് മിടിക്കുന്നതെന്ന് അവൾക് തോന്നി പ്പോയി ...... അവന്റെ ശരീരത്തിന്റെ ചൂടിലേക്ക് അവൾ പറ്റി ച്ചേർന്നു..... വിയർപ്പ് കലർന്ന ആ പെർഫ്യൂമിന്റെ ഗന്ധം അവൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങി..... അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി കിടക്കുമ്പോൾ അവനും മിഴികളൊന്ന് താഴ്ത്തി.... മിഴികൾ തമ്മിൽ കൊരുത്ത ആ നിമിഷം അവൾക്കുള്ളിൽ നിറഞ്ഞ ആ പുഞ്ചിരിയെ മറച്ചു പിടിക്കാനെന്ന വണ്ണം അവൾ ഒന്ന് കൂടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നു... അവന്റെ ചുണ്ടിലും തെളിഞ്ഞു നിന്നിരുന്നൊരു കള്ള ചിരി...... അവളുടെ വിരലുകൾ അവന്റെ ഷർട്ടിന്റെ ബട്ടനിലമരുമ്പോൾ അവനൊന്നു കൂടി അവളെ മുറുകെ പ്പിടിച്ചു..... നേരെ അവൻ അവളെ കൊണ്ട് പോയിരുത്തിയത് ടേബിളിലേക്കായിരുന്നു.... തനൂജ ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്... മീനുവും മുത്തശ്ശിയും ഇരുന്നിട്ടുണ്ട്..... അവൻ അവിടെയുള്ള ഒഴിഞ്ഞ കസേരയിലേക്ക് അവളെ ഇരുത്തുമ്പോൾ മൂന്ന് പേരും ഒരു അത്ഭുതത്തോടെ അവരെ നോക്കി..... ഇഷാനിക്ക് ആകെ ക്കൂടിയൊരു ചമ്മൽ തോന്നിയിരുന്നു..... അവൾ പെട്ടെന്ന് തലയൊന്ന് താഴ്ത്തി.... സച്ചു വിന്റെ മുഖത്തും ആ ചമ്മൽ ഉണ്ടെങ്കിൽ കൂടി അവൻ ഗൗരവത്തെ കൂട്ട് പിടിച്ചു..... തനൂജയും മുത്തശ്ശിയും ചുണ്ടിൽ വിരിഞ്ഞ ചിരി അടക്കി പിടിക്കുമ്പോൾ മീനു മാത്രം അല്പം ശബ്ദത്തിൽ ചിരിച്ചു...... ഞാനിവള് വിളിച്ച കാര്യം പറഞ്ഞപ്പോൾ നിനക്കല്ലേ ഇവളെ അറിയില്ലാന്ന് പറഞ്ഞത്..... മീനു സച്ചുവിനെ ചൂഴ്ന്നൊന്ന് നോക്കി ഒരു പുച്ഛത്തോടെ അത്‌ പറയുമ്പോൾ സച്ചു അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.... ആ കണ്ണുകളിൽ നിറഞ്ഞ കുസൃതി ഒരു ഗൗരവം കൊണ്ടവൻ മറച്ചു പിടിച്ചിട്ടുണ്ട്..... ഇഷാനി ചിരി കൂട്ടി പ്പിടിച്ചിരിക്കുകയാണ്..... കേട്ടോ ഇഷാനി.... അന്ന് നീ ഫോൺ വിളിച്ചത് പറഞ്ഞപ്പോൾ ഇവന് നിന്നേ അറി..... അന്നെന്നേ കാണാൻ അവിടെ വന്നിരുന്നു...... മീനു ഇഷാനിയോടത് പറഞ്ഞു മുഴുവനാക്കും മുന്പേ സ്വകാര്യമെന്നോണം അല്പം ശബ്ദം താഴ്ത്തി ഇഷാനിയത് പറയുമ്പോൾ പ്രണയം കൊണ്ടവളുടെ കണ്ണുകളെറേ വിടർന്നിരുന്നു.... മീനു ഒരു ഞെട്ടലോടെ സച്ചുവിനെ നോക്കി... അവന്റെ കണ്ണുകളിൽ ഒരു കുസൃതി ചിരിയുണ്ട്..... എടാ ഭയങ്കരാ..... മീനു അതും പറഞ്ഞു കൊണ്ട് അവനെ ചൂഴ്ന്നു നോക്കുമ്പോൾ അവിടമാകെ ഒരു കൂട്ട ചിരി യുയർന്നിരുന്നു....... അപ്പോഴാണ് ആ മുറ്റത്തൊരു കാറ് വന്നു നിന്നത്..... അവരുടെ പുഞ്ചിരിക്കിടയിലേക്ക് കടന്ന് വന്ന ആ ശബ്ദം അവർ കേട്ടിരുന്നില്ലന്നേരം.... എല്ലാവരും മനസ്സറിഞ്ഞു സന്തോഷിക്കുന്ന തിരക്കിലായിരുന്നു...... (തുടരും) കഴുത്തിലെ പിടി വിട്ടിട്ടുണ്ട്..... ഇനി ചോദിക്കരുത്.....😌 Aysha Akbar #📔 കഥ
343 likes
16 comments 61 shares
Sridev
94K views
ജീവിതം നമ്മെ അദ്ഭുതപെടുത്തുന്നത് ചില മനുഷ്യരുടെ കടന്നു വരവിലൂടെയാണ്. #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ .. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ
1661 likes
475 shares
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _26 ✍️ രചന - Aniprasad. തന്റെ കണ്മുമ്പിൽ നിന്നൊരു ചെകുത്താൻ തന്റെ തിളങ്ങുന്ന ഉളിപ്പല്ലുകൾ കാട്ടി അട്ടഹസിയ്ക്കും പോലെയാണ് ഗൗരിയ്ക്ക് തോന്നിയത്. വെള്ളത്തിനടിയിൽ നിന്നുയർന്നുവന്ന എസ്തപ്പാൻ കയ്യുയർത്തി, തന്റെ മുഖത്തേക്ക് വീണുകിടന്ന മുടി വെള്ളത്തോടൊപ്പം പിന്നിലേക്ക് ഒതുക്കി വച്ചു. അതിന് ശേഷം അവൻ ആറ്റു വെള്ളം വകഞ്ഞു മാറ്റി മുങ്ങാം കുഴിയിട്ട് വന്ന് ഗൗരിയ്ക്ക് തൊട്ടു മുൻപിൽ ഉയർന്നു വന്നു. അവൾ ഭയന്നു പിന്നിലേക്ക് മാറിയപ്പോൾ അവൻ അത് ആസ്വദിയ്ക്കുന്ന മട്ടിൽ ഉറക്കെ ചിരിച്ചു. എസ്തപ്പാന്റെ കൊലച്ചിരി തൊട്ടടുത്ത കടവിൽ ഇരുന്നു ചൂണ്ട വീശിയെറിഞ്ഞ മണിയന്റെ കാതുകളിലേക്ക് എത്തി. അവൻ പെട്ടന്ന് ചിരി കേട്ടത് എവിടെ നിന്നെന്നറിയാൻ ചെവി വട്ടം പിടിച്ചു. താഴെ കൊയ്‌പ്പള്ളി കടവിൽ ഗൗരി ഉണ്ടെന്ന ചിന്തയിൽ അവൻ അവിടേയ്ക്ക് കാതോർത്തതും അവന്റെ ചൂണ്ടയിൽ ഒരു വാക കൊത്തി. പിന്നെ ഒച്ചയൊന്നും കേൾക്കാതായതോടെ മണിയൻ ആ ചിരി ചിലപ്പോൾ തനിയ്ക്ക് തോന്നിയതാവാം എന്ന ചിന്തയിൽ ശ്രദ്ധ ചൂണ്ടയിലേക്ക് കേന്ദ്രീകരിച്ചു. ഗൗരി പകുതി കരയിലും അവളുടെ മാറിന് കീഴേയ്ക്ക് വെള്ളത്തിലുമായി വീണുകിടക്കുമ്പോൾ എസ്തപ്പാൻ അവൾക്ക് നേരെ കൈ നീട്ടി. "വാ.. എണീറ്റ് വാ...നീയിങ്ങനെ വാടിയ താമരത്തണ്ട് പോലെ വെള്ളത്തിൽ വീണുകിടക്കുന്നത് കാണുന്നതിനേക്കാൾ എനിയ്ക്കിഷ്ട്ടം കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി ചിരിയ്ക്കുന്ന ആമ്പൽ പൂവിനെ പോലെ പിടയുന്നതാണ്.. എണീറ്റ് വാടീ.." എസ്തപ്പാൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ഒരുകുമ്പിൾ ആറ്റു വെള്ളം കോരി അവളുടെ വെണ്ണ പോലെ വെളുത്ത മാറിന് മീതെ ഒഴിച്ചു. "ഛീ.. മാറി നിൽക്കെടാ നായേ.." ഗൗരി ചീറിക്കൊണ്ട് ചാടി എണീൽക്കുമ്പോൾ അവന്റെ നോട്ടം അവളുടെ നെഞ്ചളവുകളിലേക്ക് വഴുതി വീണു. അത് മനസ്സിലാക്കിയ അവൾതന്റെ കയ്യുയർത്തി മാറിന് മീതെ കൈപ്പത്തി വച്ചു മറച്ചു.. അവൻ അവൾക്ക് പിന്നിലെ വിജനതയിലേക്ക് നോക്കി. ഇളം കാറ്റിൽ മരച്ചില്ലകൾ മെല്ലെ ഉലയുന്ന ഒച്ച ഒഴിച്ചാൽ സർവം നിശബ്ദം.ഒരു മനുഷ്യന്റെ കാലൊച്ചയോ ശ്വാസനിശ്വാസങ്ങളോ എങ്ങും കേൾക്കാനില്ല. "എനിയ്ക്ക് നിന്നെ എന്തിഷ്ടമാണെന്നറിയോ.. ഞാൻ നോക്കിയ്ക്കോളാമെടീ നിന്നെ. ഒരു കുറവും വരാതെ നിന്നെ ഞാൻ പൊന്നു പോലെ നോക്കിയ്ക്കോളാം.. നീയൊന്ന് സമ്മതം മൂളിയാൽ മതി.നീ എന്റെ കൂടെ പോരുന്നോ.. അതോ ഞാൻ നിന്റെ വീട്ടിലേക്ക് വരണോ.." അവന്റെ കണ്ണുകളിൽ തന്നോടുള്ള ആസക്തി നിറയുന്നത് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞു. അവൻ കൈനീട്ടി അവളുടെ ചൊടികളിൽ തഴുകാൻ നേരം അവൾ ആ കൈ തട്ടി മാറ്റിയിട്ട് എണീറ്റ് നിന്നു. "തൊട്ടു പോകരുതെന്നെ... നിന്റെയാ വൃത്തികെട്ട കൈകൊണ്ട് എന്നേ തൊട്ടാലുണ്ടല്ലോ..." ഗൗരി അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പല്ലുകൾ ഞെരിച്ചു. "തൊട്ടാൽ നീ എന്ത് ചെയ്യുവെടീ.. പൊന്നൊന്നും അല്ലല്ലോ നിന്റെ ഈ ശരീരം ഞാൻ തൊട്ടാലുടൻ ഉരുകിപ്പോകാൻ.." തനിയ്ക്ക് നേരെ ചൂണ്ടപ്പെട്ട അവളുടെ വിരലിൽ അവൻ പിടിച്ചതും അവൾ കൈ കുതറിച്ചെടുത്ത്‌ അവന്റെ മുഖത്ത്‌ ഒറ്റയടി അടിച്ചു. "തെമ്മാടിത്തരം പറയുന്നോടാ തെണ്ടീ.. നീ വിരൽ ഞൊടിയ്ക്കുമ്പോ നിന്റെ കൂടെ ഇറങ്ങിപോരുന്ന പെണ്ണിന്റെ ഗണത്തിൽ നീയെന്നെ കൂട്ടുന്നോ, മനുഷ്യകുലത്തിൽ പിറക്കാത്തവനെ." പടക്കം പൊട്ടുന്ന ഒച്ചയിലാണ് എസ്തപ്പാന്റെ കവിളത്ത്‌ അടി വീണത്. 'എടീ. "എന്ന് വിളിച്ചുകൊണ്ട് എസ്തപ്പാൻ അവളുടെ കയ്യിൽ പിടിയ്ക്കാൻ തുനിഞ്ഞതും ഗൗരി തിരിഞ്ഞു കരയിലേക്ക് കയറി ഓടാൻ തുനിഞ്ഞു. അവളുടെ ഉയർത്തിയ വലതു കാൽ വണ്ണയിൽ പിടിച്ച അവൻ അവളെ പിന്നോട്ട് വലിച്ചെങ്കിലും ഗൗരി കാൽ കൊണ്ട് അവനെ ശക്തമായി പിന്നോട്ട് തള്ളി. ഗൗരിയുടെ കാലിലെ പിടി വിട്ട് അവൻ വെള്ളത്തിലേക്ക് മറിഞ്ഞപ്പോൾ ഗൗരി 'മണിയാ'.. എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് തുണികൾ അലമ്പി പിഴിയുന്ന കല്ലിൽ വച്ചിരുന്ന നനഞ്ഞ ബെഡ് ഷീറ്റ് എടുത്ത്‌ കഴുത്തിലൂടെ ചുറ്റി പുതച്ചു. ചൂണ്ടയിൽ ഇര കോർത്തുകൊണ്ടിരുന്ന മണിയന് ആ വിളി ഒരപകടസൂചന പോലെ തോന്നിയിട്ട് കയ്യിൽ ചൂണ്ടയുമായി അവൻ തറയിലൂടെ പറന്ന് ഗൗരിയുടെ മുമ്പിലെത്തി. "എന്താ ചേച്ചീ. എന്തിനാ നിലവിളിച്ചത്.." അവൻ അവളോട്‌ ചോദിച്ചതിനൊപ്പം അവൾക്ക് പിന്നിൽ കല്ലാറിന്റെ ഓളങ്ങളിൽ നിന്ന് എസ്തപ്പാൻ ഉയർന്നു വരുന്നത് അവന്റെ കണ്ണിൽ പെട്ടു. "ചേച്ചീ.. അയാള്.." അവൻ ഭീതിയോടെ എസ്തപ്പാന് നേരെ വിരൽ ചൂണ്ടി. "അയാള് ചേച്ചിയേ ഉപദ്രവിച്ചോ ചേച്ചീ.." അവൻ ചോദിയ്ക്കും മുമ്പേ തുണികൾ കഴുകി വച്ചിരുന്ന ബക്കറ്റ് എടുത്ത ശേഷം അവൾ അവനോട് പോകാം എന്ന് പറഞ്ഞു. എസ്തപ്പാൻഓടി വന്ന് അവളുടെ മുമ്പിലേക്ക് കയറി നിന്നു. "എസ്തപ്പാന്റെ മുഖത്തടിച്ചിട്ട് നീയിവിടുന്നു ഒരടി മുമ്പോട്ട് വയ്ക്കുവോടീ.. എങ്കിൽ നിന്നെ പെണ്ണാണെന്ന് ഞാൻ സമ്മതിച്ചു തരാം. അവൻ മിന്നൽ പോലെ ഗൗരിയുടെ മുഖത്തടിയ്ക്കാൻ കൈ വീശിയതും തന്റെ കയ്യിലിരുന്ന ചൂണ്ട മണിയൻ എസ്തപ്പാന് നേരെ വീശി. തങ്കൂസിന്റെതുമ്പത്ത്‌ കെട്ടിയിരുന്ന വാകയെപിടിയ്ക്കുന്ന ചൂണ്ട എസ്തപ്പാന്റെ ചെവിയുടെ മുകൾ ഭാഗത്ത്‌ കൊരുത്തു നിന്നു. "ഒരടി നീ മുമ്പോട്ട് വയ്ക്കരുത്. വച്ചാൽ നിന്റെ കാത് ഞാനീ ചൂണ്ട കൊണ്ട് വലിച്ചു പറിക്കും.." കോപം കൊണ്ട് മണിയൻ മുരണ്ടു.അവൻ ചൂണ്ടയിൽ പിടിച്ചു വലിച്ചപ്പോൾ കാത് പറിഞ്ഞു പോകുന്ന വേദനയിൽ എസ്തപ്പാൻ അലറി. "ചലിയ്ക്കരുതെന്ന് പറഞ്ഞാൽ ചലിയ്ക്കരുത് അവിടെ നിന്ന്.." എസ്തപ്പാൻ നിന്ന് തിരിയുന്നതിനൊപ്പം മണിയനും അവനെ ചുറ്റി നടന്നുകൊണ്ടിരുന്നു. എസ്തപ്പാന്റെ കാതിനും, മണിയന്റെ കൈക്കും ഇടയിലായുള്ള ചൂണ്ട വള്ളി അൽപ്പം പോലും ലൂസ് ആകാത്തതിനാൽ എസ്തപ്പാതന്റെ കാതിൽ മുള്ളാണി കൊണ്ട് കുത്തുന്ന വേദനയുണ്ടായി. "ചേച്ചി പൊക്കോ.. അയാളത് പൊട്ടിച്ചു കളയുന്നതിനു മുമ്പ് ചേച്ചി വീട്ടിലേക്ക് പൊക്കോ.. അയാള് ചേച്ചിയേ ഒന്നും ചെയ്യില്ല.. അയാളിവിടുന്നു ചലിച്ചാൽ അയാൾക്കീ ജീവിതത്തിൽ ഇനി ഇടത്തെ ചെവി കാണില്ല." അവൻ ഗൗരിയോട് പിന്നോട്ട് നടന്നോളാൻ ഒരു കൈകൊണ്ട് ആംഗ്യം കാണിച്ചു. "മോനേ നീ..." ഗൗരിയ്ക്ക് അവനെ ആ രാക്ഷസന്റെ മുൻപിൽ വിട്ടിട്ട് പോരാൻ മനസ്സില്ലായിരുന്നു. പക മൂത്ത അവൻ മണിയനെ ഉപദ്രവിയ്ക്കുകയോ, അപായപ്പെടുത്തുകയോ വരെ ചെയ്‌തെന്നിരിയ്ക്കും.. "ചേച്ചീ.. പറയുന്നത് കേൾക്ക്. എന്നേ നോക്കണ്ട.. ചേച്ചി വീട്ടിലേക്ക് പോ.." അവൻ ഒച്ചയുയർത്തി പറഞ്ഞു. എസ്തപ്പാന്റെ കാത് തുളച്ചു കയറിയ ചൂണ്ടയിലൂടെ ചോര തുള്ളികൾ അങ്ങിങ്ങായി ഇറ്റ് നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. ഗൗരി രണ്ടോ നാലോ അടി തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടന്നതും 'ചേച്ചീ'എന്നൊരു നിലവിളി കേട്ടു. അവൾ തിരിഞ്ഞു നോക്കുമ്പോൾ ചൂണ്ട വള്ളിയിൽ കൈ ചുറ്റി പ്പിടിച്ചു എസ്തപ്പാൻ മണിയനെ തന്നോട് വലിച്ചടുപ്പിച്ചു നിർത്തി കഴുത്തിൽ കുത്തിപ്പിടിയ്ക്കുകയാണ്. അവന്റെ കയ്യിൽ നിന്ന് വിടുതൽ കിട്ടാനായി മണിയൻ കുതറുകയും പിടയുകയും ഒക്കെ ചെയ്യുന്നെങ്കിലും അതെല്ലാം എസ്തപ്പാന്റെ കരുത്തിനു മുൻപിൽ നിഷ്ഫലമായിരുന്നു. ഗൗരിയുടെ മുഖത്തേയ്ക്ക് പകയോടെ നോക്കി കൊണ്ട് എസ്തപ്പാൻ, മണിയന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു മേലോട്ടുയർത്തിയ ശേഷം അവന്റെ പുറം നിലത്തേയ്ക്ക് ഒറ്റ അടിയടിച്ചു. ആ കാഴ്ച കണ്ടു ഗൗരി അലറി കരഞ്ഞു പോയി. അവൾ ഇരു കാതുകളും പൊത്തി അലറി വിളിച്ചു കൊണ്ട് നോക്കുമ്പോൾ ദൂരെ കൂടി ദിവാകരൻ നടന്നു പോകുന്നകാഴ്ച കണ്ടു. "ഓടി വരണേ.. ദിവാകരേട്ടാ ഒന്നോടി വായോ.." അയാളെ നോക്കി ഗൗരി അലറി വിളിച്ചു. ദൂരെ നിന്നും ഒരാൾ രൂപം ഓടി വരുന്നത് കണ്ടതോടെ എസ്തപ്പാൻ പിന്നിലേക്ക് നടന്ന് ആറ്റിലേക്കിറങ്ങി. അവൻ അവിടെ നിന്നുകൊണ്ട് ഗൗരി ഓടി മണിയന്റെ അടുത്തേയ്ക്ക് വരുന്ന കാഴ്ച കണ്ടു.. "തീർന്നിട്ടില്ലെടീ.. തുടങ്ങിയിട്ടേയുള്ളൂ... നിന്റെ തൊട്ട് പിന്നാലെയുണ്ട് ഞാൻ.." അവൻ പിന്നിലേക്ക് നടന്നു തന്നെ ആറ്റു വെള്ളത്തിലേക്ക് മുങ്ങിപ്പോകുന്നത് ഗൗരി നോക്കി നിന്നു. അവന്റെ ശരീരവും, അവസാനം ശിരസ്സും വെള്ളത്തിൽ ആണ്ടു പോകുന്നു. പിന്നെ അവൻ മുങ്ങാം കുഴിയിട്ടു നീന്തി പോകുന്ന ദിശയിലുള്ള വെള്ളം രണ്ട് ഭാഗത്തേക്കായി മുറിഞ്ഞൊഴുകി പൊയ്ക്കൊണ്ടിരുന്നു. എസ്തപ്പാൻ പറഞ്ഞ വാചകങ്ങൾ അപ്പോഴും ഗൗരിയുടെ ചെവിയ്ക്കുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. 'തുടങ്ങിയിട്ടേ ഉള്ളൂ'എന്ന്. എന്താണ് അവൻ അപ്പറഞ്ഞതിന്റെ അർത്ഥം എന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല. മണിയൻ ഇരുകൈകളും പിന്നിലേക്ക് കുത്തി നിലത്തേയ്ക്ക് എണീറ്റിരിയ്ക്കുണ്ടായിരുന്നു. ഗൗരി അവന്റെ അടുത്തേയ്ക്കിരുന്ന ശേഷം അവന്റെ ഷർട്ടിന്റെപിന്നിൽ പറ്റിപ്പിടിച്ചിരുന്ന ഇലകളൊക്കെ തട്ടി കളഞ്ഞു. അവൻ വലതു കൈകൊണ്ട് ഇടതു കൈമുട്ട് പിടിച്ചു തിരിച്ച് നോക്കുന്നത് കണ്ടപ്പോൾ ഗൗരി അങ്ങോട്ട് ശ്രദ്ധിച്ചു. അവിടം നിലത്തിടിച്ചു പൊട്ടി ചോര വരുന്നുണ്ടായിരുന്നു. തന്റെ തോളിൽ കിടന്ന നനഞ്ഞ തോർത്ത്‌ കൊണ്ട് ഗൗരി മുറിവിന് ചുറ്റിനും തുടച്ചു കൊടുത്തു. അവന്റെ അവസ്ഥ കണ്ട് അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. ഗൗരിയുടെ നിലവിളി കേട്ട ദിവാകരൻഓടി അവർക്കടുത്തേയ്ക്ക് വന്നു. "ഇവന് ഇതെന്തോ പറ്റി ഗൗരീ.. ഇവനെന്താ മരത്തിൽ നിന്നെങ്ങാനും നിലത്ത്‌ വീണോ." മണിയന്റെ കിടപ്പ് കണ്ടപ്പോൾ ദിവാകരന് അങ്ങിനെയാണ് തോന്നിയത്. "ദിവാകരേട്ടാ. ഞാൻ തുണി അലക്കി കഴിഞ്ഞു കുളിച്ച് കൊണ്ട് നിൽക്കുമ്പോൾ അയാളിവിടെയ്ക്ക് വന്നു.' ഗൗരി അയാളെ നോക്കികണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. "അയാളോ.. ആര്..' "ആ എസ്തപ്പാൻ..." "എന്നിട്ട് അവനെവിടെ.." ദിവാകരൻ അവരുടെ അടുത്ത്‌ നിന്നും ചാടി എണീറ്റ് നാല് പാടും നോക്കി. "അയാളിവിടില്ല പോയി ദിവാകരേട്ടാ.." "എങ്ങോട്ട്.. അവൻ ആ വഴിയൊന്നും വന്നില്ലല്ലോ.." "ആറ്റിലേക്ക് ഇറങ്ങി വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ട് പോയി.." "അവനിവിടെനിങ്ങൾ വരുന്നതും കാത്തിരുന്നതാണോ.. അതോ അവൻ നീരാടാൻ വേണ്ടി വന്നതാണോ.." "അറിയില്ല ദിവാകരേട്ടാ. ഞാൻ കുളിച്ച് കൊണ്ട് നിൽക്കുമ്പോ വലിയൊരു പാറ വന്ന് വെള്ളത്തിൽ വീഴുമ്പോലെ തോന്നിയപ്പോൾ പേടിച്ച് ഞാൻ കരയ്ക്ക് കയറാൻ തുടങ്ങിയതാ." ഗൗരി അയാളോട് നടന്ന സംഭവമെല്ലാം പറഞ്ഞു "അവൻ ഈ പാവത്തിനെ ഉപദ്രവിച്ചോ മോളേ... അവന്റെ ചെവിയിൽ കൊരുത്ത ചൂണ്ട ആ തൊണ്ട കുഴിയിൽ കൊരുത്തിരുന്നെങ്കിൽ കാലന്റെ ശല്യം തീർന്നു കിട്ടിയേനെ." ദിവാകരൻ അവന്റെ അടുത്തേയ്ക്ക് ഇരുന്ന് കയ്യും കാലുമൊക്കെ പിടിച്ചു നോക്കി. "ഇതങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. പോലീസിൽ കേസ് കൊടുക്കണം മോളേ അല്ലെങ്കിൽ ഇവിടെ ആരെ കൈവച്ചാലും ഒരു കുഴപ്പവുമില്ലെന്ന് കരുതി ഇനി അവൻ മാറ്റാരെയെങ്കിലും കടന്നുപിടിച്ചെന്നിരിയ്ക്കും. ഇത് മുളയിലേ നുള്ളി കളയണം. ഇവിടുത്തെ മണ്ണിന്റെയും മനുഷ്യന്റെയും മനഃസമാധാനo കളയാനായിട്ട് അവനിനി ഈ കരയിൽ വേണ്ട.." അവർ രണ്ട് പേരും ചേർന്ന് മണിയനെ പതിയെ എണീൽപ്പിച്ചു നിർത്തി. അവന്റെ നടുവിന് നന്നായി വേദന തോന്നിയെങ്കിലും അവർ അറിയാതിരിയ്ക്കാനായി അവൻ കടിച്ചു പിടിച്ചു നിന്നു. ദിവാകരൻ അവരെ രണ്ട് പേരെയും ഗോപിയാശാന്റെ അടുത്തെത്തിച്ചിട്ട് മടങ്ങി പോകും മുമ്പേ ആരൊക്കെയോ വിവരങ്ങൾ അറിഞ്ഞിരുന്നു. "താമസിപ്പിയ്ക്കല്ലേ ആശാനേ.. ഇപ്പോൾ തന്നെ ഗൗരിയേ കൊണ്ടു പോയി അവനെതിരെ പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും ഓരോ പരാതി കൊടുപ്പിയ്ക്ക്. അല്ലെങ്കിൽ നിങ്ങടെ മോളേ കയറിപ്പിടിച്ച അവൻ നാളെ ഈ റോഡിലൂടെ തലയും പൊക്കി പ്പിടിച്ചു നിങ്ങടെ മുമ്പിലൂടെ നടക്കുന്നത് നിങ്ങൾക്ക് കാണേണ്ടി വരും.." കാര്യം അറിഞ്ഞു വന്നവരെല്ലാം ഒരേ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ചിലർക്കൊക്കെ അവനെ പേടിയുള്ളവരും ഉണ്ടായിരുന്നു. അവർക്ക് അവനെതിരെ കേസ് കൊടുത്തുകഴിഞ്ഞാൽ അവന് ഗൗരിയോട് പക കൂടുകില്ലേ എന്ന അഭിപ്രായം ഉള്ളവരായിരുന്നു. "നമുക്ക് പീലിപ്പോസ് മുതലാളിയോട് പറയാം.. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പീലിപ്പോസ് മുതലാളിയുടെ സഹായം കിട്ടും.." അത് ശരിയാണെന്ന് ഗോപിയാശാനും തോന്നി.എന്തിനും ഏതിനും പീലിപ്പോസ് മുതലാളിയുടെ ഒരു സഹായമുള്ളത് നല്ലതാണ്. ♦️ റോബിച്ചനും, മുരളിയും കൊടുവത്തൂർ കടത്തിറങ്ങിയപ്പോൾ അവരെയും കാത്ത്‌ ബെന്നിച്ചനും, രവികുമാറും കടവിൽ നിൽപ്പുണ്ട്. രാവിലെ മുപ്പതോളം കുലകളുമായി വിപണിയിലേക്ക് പോയതാണ് റോബിച്ചനും കൂട്ടുകാരനും. "ഇവന്മാർ ഇതെങ്ങോട്ട് പോകാൻ നിൽക്കുവാടാ റോബിച്ചാ.. നമ്മള് വരുന്നോന്നു ചോദിച്ചപ്പോ നിങ്ങള് പോയിട്ട് വരാൻ പറഞ്ഞവന്മാരല്ലേ.." റോബിച്ചനും രവികുമാറും നടന്ന് ബെന്നിച്ചന്റെ അടുത്തേയ്ക്ക് വന്നു. "എന്താടാ മുഖം വല്ലാതിരിയ്ക്കുന്നെ.. ആരെങ്കിലുമായിട്ട് നീ പോട്ടി ഇട്ടോ.." റോബിച്ചൻ വന്ന് കൂട്ടുകാരന്റെ തോളത്ത്‌ തട്ടി. "റോബിച്ചാ. ഒരു പ്രശ്നമുണ്ടല്ലോടാ.. ലവൻ സംഗതി ആകെ അലമ്പാക്കി ഇട്ടിരിയ്ക്കുവാ... എന്നിട്ടവൻ മുങ്ങി." "ആരുടെ കാര്യമാ നീ പറയുന്നെ. തെളിച്ചു പറയെടാ. എനിയ്ക്കൊന്നും മനസിലാകുന്നില്ലല്ലോ." റോബിച്ചൻ കൂട്ടുകാരെ മാറി മാറി നോക്കി. ബെന്നിച്ചൻ അറിയിച്ച കാര്യം കേട്ടതോടെ റോബിന്റെ മുഖം ഇരുണ്ടു. "എന്നിട്ട് ജീവനോടെ ഇവിടെ വാഴാൻ വിട്ടുകളഞ്ഞോ നായിന്റെ മോനേ.." "ദിവാകരേട്ടൻ ഓടി ചെല്ലുമ്പോഴേയ്ക്കും അവൻ മുങ്ങിക്കളഞ്ഞു. പക്‌ഷേ അവൻ അവിടെ നിന്നിരുന്നെങ്കിലും ദിവാകരേട്ടനെ കൊണ്ട് ഒറ്റയ്ക്ക് അവനെ നേരിടാൻ പറ്റില്ലല്ലോ.ഇതിൽ വേറൊരു പ്രശ്നം കൂടിയുണ്ടെടാ റോബിച്ചാ.." "എന്തുപ്രശ്നം." "നിന്നെ അവൻ വെല്ലുവിളിച്ചിട്ടില്ലേ.. നീ അവന്റെ ഒളിയിടം പീലിപ്പോസ് മുതലാളിയ്ക്ക് കാട്ടിക്കൊടുത്തതിന്. അവന്റെ ആക്രമണം ഇനി നിന്റെ നേർക്കാവും അടുത്തത്... അതിന് മുമ്പേ നമുക്കവനെ പൂട്ടണം... എപ്പോഴാ അവൻ പതിയിരുന്നു ആക്രമിയ്ക്കുന്നതെന്ന് പറയാൻ പറ്റില്ല." "വാ.." റോബിച്ചൻ അവരെയും കൂട്ടി ഗോപിയാശാന്റെ കടയിലേക്ക് ചെല്ലുമ്പോൾ ഗോപിയാശാൻ ഗൗരിയെയും കൂട്ടി പീലിപ്പോസ് മുതലാളിയെ കാണാൻ പോകാൻ ഇറങ്ങുകയാണ്. (തുടരും) #📔 കഥ
72 likes
4 comments 16 shares