ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mrkZRxD?d=n&ui=v64j8rk&e1=cതലകീഴായി തൂക്കിയിടാനാണ് പ്ലാൻ. ചോര വാർന്ന് വളരെ സാവധാനമേ മരിക്കൂ. പക്ഷേ -”
അടുത്ത നിമിഷം !
കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടു!
കെട്ടിടമാകെ ഒന്നു കുലുങ്ങി വിറച്ചു! രണ്ടു കോൺക്രീറ്റ് പില്ലറുകൾക്കിടയിലായി ഭിത്തി പൊട്ടിയടർന്ന് അകത്തേക്ക് പതിച്ചത് നിമിഷാർദ്ധം കൊണ്ടാണ്.
അതിനു മുകളിലൂടെ അകത്തേക്കിരച്ചു കയറി വന്ന ആ മഹീന്ദ്രാ ഡി ഐ ജീപ്പിന്റെ ചക്രങ്ങൾ നിലം തൊടുന്നില്ലായിരുന്നു! ചലനം നിലച്ചതും, ആ വാഹനം ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഒന്നു ഗർജ്ജിച്ചു!
അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ വിറങ്ങലിച്ചുപോയ ബാംഗ്ലൂർ സംഘം സമചിത്തത വീണ്ടെടുത്തപ്പോഴേക്കും, സോളമൻ പുറത്തേക്കൂളിയിട്ടിറങ്ങിക്കഴിഞ്ഞിരുന്നു.
പാന്റിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്ത് തിരിഞ്ഞ വിജയ് ആ കാഴ്ച്ച കണ്ടു... ജീവിതത്തിൽ അവസാനമായി താൻ കാണാൻ പോകുന്ന ആ കാഴ്ച്ച!
തിരുനെറ്റിക്കു നേരേ പാഞ്ഞു വരുന്ന ഒരു കൈമഴു! അതിന്റെ മൂർച്ചയുള്ള ഭാഗത്ത് പ്രതിഫലിച്ച ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം അവന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചുകളഞ്ഞു.
രണ്ടു കണ്ണുകൾക്കുമിടയിൽ കൃത്യമായി ആഴ്ന്നിറങ്ങിയ മഴു, ആ ചെറുപ്പക്കാരനെ തറപറ്റിച്ചതും, ഒരു നിമിഷാർദ്ധം പോലും നഷ്ടപ്പെടുത്താതെ ജീപ്പിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ സോളമൻ ഒരു കരിമ്പുലിയെപ്പോലെ ഗബ്രിയേലിന്റെ മേലേക്കു കുതിച്ചു.
വിൻസന്റിനെ ബന്ധിച്ചിരുന്ന മേശയുടെ മുകളിലേക്കാണ് ഇരുവരും ചെന്നു വീണത്. നിലത്തുറപ്പിച്ചിരുന്നതായിട്ടുപോലും ആ മേശ കടപുഴകി നിലം പതിച്ചു.
തലയുടെ പുറകുവശം, നിലത്തടിച്ചു വീണ ഗബ്രിയേലിന്റെ മുകളിലേക്ക് പറന്നിറങ്ങിയ സോളമൻ അവന്റെ കഴുത്തിൽ ഇറുക്കിപ്പിടിച്ചുകൊണ്ട് ഒരു വട്ടം നിലത്തുരുണ്ട് നിവർന്നു. അപ്പോഴേക്കും ബാലൻസ് വീണ്ടെടുത്ത ഗബ്രിയേൽ കുതിച്ചെഴുന്നേൽക്കാൻ ഒരുമ്പെട്ടെങ്കിലും സോളമന്റെ ഉരുക്കു കാൽമുട്ട് അവന്റെ അടിവയറ്റിലേക്ക് തറഞ്ഞിറങ്ങിയത് പെട്ടെന്നായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഗബ്രിയേലിന്റെ ചുണ്ടുകൾക്കിടയിലൂടെ രക്തമൊലിച്ചിറങ്ങി. അടുത്ത നിമിഷം...
“ലീവ് ഹിം!”
പുറകിൽ നിന്നും ആ ശബ്ദം കേട്ടതും സോളമൻ നിശ്ചലനായി.
വിൻസന്റ് സാവധാനം നിവർന്നു നിന്നു. തന്റെ കൈകാലുകളിൽ നിന്നും ആ ടേപ്പിന്റെ കഷണങ്ങൾ ഓരോന്നായി പറിച്ചെറിഞ്ഞുകൊണ്ട് വാൾട്ടറിനു നേരേ തിരിഞ്ഞ അവൻ മുൻപോട്ടൊന്നാഞ്ഞു. ഭയന്ന് അടിതെറ്റി പുറകോട്ടു വീണുപോയ വാൾട്ടറിന്റെ കൈയ്യിലുണ്ടായിരുന്ന ആ ഇലക്ട്രിക്ക് ഡ്രില്ലിങ്ങ് മെഷീൻ, ഉച്ചത്തിൽ ഒരു മുരൾച്ചയോടെ തെറിച്ചു പോയി.
പോത്തനു മുൻപിൽ കുനിഞ്ഞ വിൻസന്റ് അയാളുടെ കൈകൾ സ്വതന്ത്രമാക്കിക്കൊടുത്തു. അപ്പോഴേക്കും, ജെയിംസ് തന്റെ കൈകാലുകൾ സ്വയം വിടുവിച്ചെടുത്തുകഴിഞ്ഞിരുന്നു.
“[ENGLISH] വാൾട്ടറിന്റെ നിങ്ങൾക്കെടുക്കാം മിസ്റ്റർ പോത്തൻ... പക്ഷേ അവൻ...” ഗബ്രിയേലിനു നേരേ വിരൽ ചൂണ്ടിക്കൊണ്ട് വിൻസന്റ് തുടർന്നു. “[ENGLISH] അവൻ ചാകുന്നത് എന്റെ കൈയ്യിൽ കിടന്നായിരിക്കണം... ഞാൻ മുൻപ് പറഞ്ഞിരുന്നു...” വികാര വിക്ഷോഭത്താൽ അവന്റെ ചുണ്ടുകൾ വിറച്ചു.
അടുത്ത നിമിഷം, വാൾട്ടർ ഇരു കാലുകളും മുകളിലേക്കുയർത്തി ഒരു തികഞ്ഞ അഭ്യാസിയെപ്പോലെ ചാടിയെഴുന്നേറ്റു. പക്ഷേ, വിൻസന്റ് അയാളെ നിസ്സാരമായി ഒന്നു നോക്കിക്കൊണ്ട് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
“[ENGLISH] വാൾട്ട്... ഇതാണ് നിന്റെ യാത്രയുടെ അവസാനത്തെ സ്റ്റോപ്പ്!”
അതു കേട്ട ഭാവം പോലും നടിക്കാതെ മുൻപോട്ടു കുതിച്ചു വന്ന വാൾട്ടർ സെക്വേറ, വിൻസന്റിനു തൊട്ടരികിലെത്തിയതും, അവർക്കിടയിൽ മഹാമേരു പോലെ ഒരാൾ പ്രത്യക്ഷപ്പെട്ടു! അടുത്ത നിമിഷം, തന്റെ മാറിൽ, വലതുവശത്തായി, വാരിയെല്ലുകൾക്കു താഴെ അതിഭീകരമായൊരു താഢനമേറ്റ ആ മനുഷ്യൻ നിലത്തു നിന്നും ഉയർന്നു പൊങ്ങി പുറകോട്ടലച്ചു വീണു.
‘ലിവർ ഷോട്ട്’ എന്ന പേരിൽ കുപ്രസിദ്ധമായ, ജെയിംസിന്റെ അതിമാരക പഞ്ച്!
വായുവിൽ വെച്ചു തന്നെ വാൾട്ടർ ബോധരഹിതനായിക്കഴിഞ്ഞിരുന്നു.
തുടർന്നെന്താണ് വേണ്ടതെന്ന് പോത്തന് പറയേണ്ടി വന്നില്ല. സോളമൻ ആ ജീപ്പ് സ്റ്റാർട്ട് ചെയ്ത് റിവേഴ്സെടുത്ത് പുറത്തേക്കിറക്കി. പോത്തൻ രൂപേഷിനെ താങ്ങിയെഴുന്നേൽപ്പിച്ചുകൊണ്ട് അതിനെ പിൻതുടർന്നു. വാൾട്ടറിന്റെ കാലിൽ പിടിച്ചു വലിച്ചിഴച്ചുകൊണ്ട് ജെയിംസും അവരെ അനുഗമിച്ചു. വിൻസന്റ് മാത്രം ഒരു ശിലാപ്രതിമ പോലെ അവിടെത്തന്നെ നിലയുറപ്പിച്ചു.
കോമ്പൗണ്ടിലേക്കിറങ്ങിയതും, ഒരു കോഴിക്കുഞ്ഞിനെയെന്നപോലെ ആ മനുഷ്യന്റെ കഴുത്തിൽ പിടിച്ചുയർത്തി ജീപ്പിനു പുറകിലേക്കിട്ടു ജെയിംസ്. തുടർന്ന് അയാളുടെ പോക്കറ്റിൽ തന്നെയുണ്ടായിരുന്ന ടേപ്പുകളുപയോഗിച്ച് വാൾട്ടറിനെ ബന്ധനസ്ഥനാക്കിയതിനുശേഷം മാത്രമാണ് ജെയിംസ് രൂപേഷിനു നേരേ തിരിഞ്ഞത്.
“ചാവില്ലടാ കോപ്പേ!” രൂപേഷ് കുലുങ്ങിച്ചിരിച്ചുകൊണ്ട് തന്റെ സുഹൃത്തിനെ നോക്കി. “ഡീപ് വൂണ്ട് ഒന്നുമല്ല. അങ്ങനെയങ്ങ് തീരണ ജാതിയാണോടാ നമ്മള് ?”
പക്ഷേ പോത്തനും ജെയിംസും ആ തമാശ ഉൾക്കൊള്ളാനാകുന്ന അവസ്ഥയിലല്ലായിരുന്നു. പല്ലുകൾ കടിച്ചമർത്തി നില കൊണ്ട ഇരുവരുടേയും മുഖഭാവം ഭയാനകമായിരുന്നു.
ഏതാണ്ട് പതിനഞ്ചു മിനിട്ടുകൾക്കു ശേഷം, വിൻസന്റ് വെളിയിലിറങ്ങി വന്നു.
രക്തത്തിൽ കുളിച്ചിരുന്നു അയാളുടെ ശരീരം. പക്ഷേ അയാൾ തികച്ചും ശാന്തനായിരുന്നു. വലിയൊരു കണക്കു തീർത്ത ആശ്വാസം ആ മുഖത്ത് പ്രതിഫലിച്ചു. യാതൊന്നും സംസാരിക്കാതെ അയാൾ നടന്നിറങ്ങി വന്ന് ജീപ്പിന്റെ പുറകിലെ സീറ്റുകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.
“പൂവാം?” സോളമൻ പോത്തനെ നോക്കി.
തല കുലുക്കിക്കൊണ്ട് വാഹനത്തിൽ കടന്നിരുന്ന പോത്തന്റെ അർത്ഥഗർഭമായ നോട്ടം കണ്ടതും സോളമന്റെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.
ഏതാണ്ട് രണ്ടര മണിക്കൂറുകൾക്കു ശേഷം കൂത്താട്ടുകുളത്ത്, പോത്തന്റെ മോട്ടോർ ഷെഡ്ഡിനുള്ളിൽ...
മുകളിൽ കുറുകേ പണിതിരുന്ന രണ്ട് കോൺക്രീറ്റ് ബീമുകളിലേക്ക് ഓരോ പ്ലാസ്റ്റിക്ക് കയറുകളിട്ട്, അതിന്റെ അരണ്ടറ്റത്തും ഓരോ കുടുക്കുകളിട്ട് നിർത്തിയതിനു ശേഷം പോത്തൻ ആംഗ്യം കാണിച്ചു.
ജെയിംസും വിൻസന്റും ഒരുമിച്ചാണ് വാൾട്ടറെ പൊക്കിയെടുത്ത് ആ ഷെഡ്ഡിനുള്ളിലേക്കു കയറ്റിക്കൊണ്ടുവന്നത്. അപ്പോഴേക്കും സ്വബോധം തിരികെ കിട്ടിയിരുന്ന വാൾട്ടർ വല്ലാതെ കുതറുന്നുണ്ടായിരുന്നു. പക്ഷേ ബലിഷ്ഠമായ നാലു കൈകൾക്കുള്ളിൽ കിടന്ന് നിസ്സഹായനായി പിടയാനല്ലാതെ അയാൾക്ക് മറ്റൊന്നിനുമാകുമായിരുന്നില്ല.
പോത്തൻ അയാളെ നേരേ നിർത്തി, കൈകളിൽ കുടുക്കിട്ട് മുകളിലേക്ക് വലിച്ചു മുറുക്കിയതിനുശേഷം, അയാളുടെ വായ്ക്കുള്ളിലേക്ക് പഴന്തുണി തിരുകി, ഒരു തോർത്തുപയോഗിച്ച് തലയ്ക്കു പുറകിലേക്ക് മുറുക്കി കെട്ടി. പത്തു കിലോ തൂക്കമുള്ള ഇരുമ്പു കട്ടികൾ നാലെണ്ണം കൊണ്ടുവന്നിരുന്നു അവർ. നാല് ചെറിയ പുതപ്പുകളും.
ഇനിയെന്താണ് നടക്കാൻ പോകുന്നതെന്നു തിരിച്ചറിഞ്ഞ വാൾട്ടറിന്റെ കണ്ണുകൾ തുറിച്ചു വന്നു. പക്ഷേ ഒരു നേരിയ ഞെരക്കം പുറപ്പെടുവിക്കാൻ പോലും അശക്തനായിരുന്നു അയാൾ.
“തീർന്നില്ല...” പോത്തൻ അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.
തിരികെ കയറി വന്ന ഡി. വൈ. എസ്. പി. ധിലീഷ് പോത്തന്റെ ഇടതു കൈയ്യിൽ ഒരു ബക്കറ്റുണ്ടായിരുന്നു. വലതു കൈയ്യിൽ ഒരു ഫണലും.
(അവസാനിച്ചു)
പോസ്റ്റ് സ്ക്രിപ്റ്റ് :-
ഓപ്പറേഷൻ ബ്ലൂ ഐസ്:
സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ ഡ്രഗ് ഹണ്ട് എന്നറിയപ്പെട്ട ‘ഓപ്പറേഷൻ ബ്ലൂ ഐസ്’ ലൂടെ പുറത്തു വെളിപ്പെടുത്താനാവാത്തത്ര വലിയ അളവിൽ എം ഡി എം എ, എൽ എസ് ഡി, തുടങ്ങിയ സിന്തറ്റിക്ക് മയക്കു മരുന്നുകളും, ഏതാണ്ട് അര ക്വിന്റലോളം വരുന്ന കഞ്ചാവു പോലുള്ള മയക്കുമരുന്നുകളും പിടികൂടുകയുണ്ടായി. യാസിർ ഹുസൈനിൽ നിന്നും കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് ഒരേ സമയം 22 കേന്ദ്രങ്ങളിലായി നടത്തിയ വേട്ട ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടു നിന്നു. മുന്നൂറിലധികം അറസ്റ്റുകൾ രേഖപ്പെടുത്തി. ഓപ്പറേഷൻ ബ്ലൂ ഐസിന്റെ ഉപജ്ഞാതാവായ ക്രൈം ബ്രാഞ്ച് എസ്. പി. വേണുഗോപന്റെ ബുദ്ധിപരമായ ഇടപെടലുകളിലൂടെ.... (ബാക്കി വാർത്ത കേൾക്കാൻ ശേഷിയില്ലാതെ കഥാകൃത്ത് ടീ വീ ഓഫാക്കുകയാണ്.)
വിൻസന്റ്:-
ഒബോറോയുടെ കുറ്റസമ്മതവുമായി പോത്തനും കൂട്ടരും ഗവണ്മെന്റ് പ്ലീഡറെ സമീപിക്കുകയുണ്ടായി. കേസിൽ അവന്റെ ഇടപെടലുകളും സഹായങ്ങളുമെല്ലാം വിശദീകരിച്ച് പരമാവധി ശ്രമിച്ചെങ്കിലും, ജഡ്ജി അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ഗുരുതരമായ പല കുറ്റകൃത്യങ്ങളും പോത്തനും സംഘവും മറച്ചു വെക്കുന്നുണ്ട് എന്ന് സംശയിച്ച ന്യായപീഠം അദേഹത്തിനെക്കൊണ്ട് സാധിക്കുന്നത്രയും വലിയ ശിക്ഷ വിധിക്കുകയാണുണ്ടായത്. അഞ്ചു വർഷത്തേക്കു കൂടി നമ്മുടെ ആഫ്രിക്കൻ സുഹൃത്ത് ഇൻഡ്യയിലുണ്ടാകും. ജയിലിലായിരിക്കുമെന്നു മാത്രം.
ഗബ്രിയേലും അവനുമായുണ്ടായ പ്രശ്നമെന്താണെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. മറ്റൊരു കഥയിൽ അത് വ്യക്തമാകുമെന്നു കരുതാം.
സോളമൻ:-
സോളമൻ നല്ലൊരു ജീവിതം തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതാണ്. നിലവിലുള്ള കേസുകളിൽ ഗുരുതരമായതെല്ലാം ഒത്തുതീർപ്പാകാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. അപ്പോഴാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കേസിൽ പിടിയിലാകുന്നത്. തമിഴ്നാട്ടിൽ നിന്നും വേഷം മാറി ഇവിടെയെത്തിയ പൊലീസ് സംഘം അയാളെ പൊക്കിക്കൊണ്ടു പോയി, അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയതിനു ശേഷം മാത്രമാണ് പോത്തനും സംഘവും വിവരമറിയുന്നത്. കൊഡൈക്കനാലിനടുത്ത് പൂണ്ടി ഗ്രാമത്തിൽ വെച്ചു നടന്ന കൊള്ളിയാൻ ബാബുവിന്റെ കൊലപാതകമായിരുന്നു കേസ്.
അല്ലിമോൾ:-
കുഞ്ഞിന്റെ അസുഖമെല്ലാം ഭേദമായി വരുന്നു. ഇപ്പോൾ ദിവസത്തിൽ ഒരു ഇഞ്ചക്ഷൻ മാത്രം മതി. ചില ഭക്ഷണങ്ങൾ കഴിക്കാനുള്ള നിയന്ത്രണങ്ങളൊഴിച്ചാൽ, അല്ലിമോൾ ഹാപ്പിയാണ്. പക്ഷേ,
ഫോസ്റ്റർ പാരന്റിങ്ങിനു വേണ്ടി പോത്തൻ കൊടുത്ത പേപ്പറുകളെല്ലാംതന്നെ നിരസിക്കപ്പെട്ടു. അയാളുടെ സർവ്വീസ് റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ, അല്ലിമോളെയെന്നല്ല ഒരു പൂച്ചക്കുഞ്ഞിനെ വളർത്താൻ പോലും ഏൽപ്പിക്കാനാവില്ല എന്നായിരുന്നു CWC വിധിച്ചത്. പക്ഷേ അപ്പോഴേക്കും ഡിപ്പാർട്ട്മെന്റിൽ നല്ലൊരു പേരെടുത്തു കഴിഞ്ഞിരുന്ന പോത്തനു വേണ്ടി മധ്യ മേഖല ഡി ഐ ജി ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ മുൻപോട്ടു വന്നതിനെ തുടർന്ന് ഒരു പ്രത്യേക കമ്മറ്റിയെ വെച്ച് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
ജെയിംസും ഷൈനിയും:-
സുഖമായി ജീവിക്കുന്നു. കൂടുതലൊന്നും പറയാനില്ല.
രൂപേഷ്:-
മൂത്ത സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി, ഏതാനും മാസത്തേക്ക് അമേരിക്കൻ സന്ദർശനത്തിലാണ് രൂപേഷ്. കേരളാ പൊലീസിൽ നിന്നും വിരമിച്ച് ഒരു കൺസൾട്ടന്റ് ആയി തുടരാനാണ് താൽപ്പര്യം. അതിനുവേണ്ടിയുള്ള പേപ്പർ വർക്കുകൾ പുരോഗമിക്കുന്നു.
ആൽബി (ആൽബർട്ട് സാമുവൽ)
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി ഇപ്പോൾ വിശ്രമത്തിലാണ്. ആദ്യ കുറച്ചു ദിവസങ്ങളിൽ ഭാര്യ കൂടെയുണ്ടായിരുന്നെങ്കിലും, അത് അധിക കാലം നീണ്ടുനിന്നില്ല. എൽസി മാഡം പറഞ്ഞതുപോലെ, “ആ പെണ്ണെങ്ങും അവനോട് ക്ഷമിക്കാൻ പോണില്ലന്നേ!”
മരിയ
ഓപ്പറേഷൻ ബ്ലൂ ഐസ് എന്ന ഭീകര മയക്കുമരുന്നു വേട്ടയെപ്പറ്റി വന്ന വാർത്തകളിൽ എവിടെയും മരിയയുടെ പേരുണ്ടായിരുന്നില്ല. പക്ഷേ അന്ന് എ. സീ. പി. ആയിരുന്ന മരിയ ഇപ്പോൾ ഡിസ്ട്രിക്റ്റ് പൊലീസ് കമ്മീഷണറാണ്. താൽക്കാലികമായ ലൈം ലൈറ്റ് കൊണ്ട് പ്രയോജനമില്ല എന്ന സത്യം അവർ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
മാഗിയാന്റി:-
അവിചാരിതമായി ഈ കഥയിലേക്ക് കടന്നു വന്ന് എല്ലാമെല്ലാമായി മാറിയ ആന്റിയുമായി പോത്തൻ മറ്റൊരു കഥയിൽ തിരികെ വരുമെന്നു പ്രതീക്ഷിക്കാം. മുൻപൊരധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, ആന്റിയുടെ ഹെൽപ്പർ സുധയുടെ ജീവിതത്തിൽ ഒരു വലിയ പ്രശ്നമുണ്ട്. അതൊന്നു സോൾവ് ചെയ്യാൻ നാലു ക്രൈം ബ്രാഞ്ചുകാർ ഇറങ്ങിത്തിരിക്കുന്നുണ്ട് ഉടനേ. ആ കഥയിൽ നമുക്ക് ആന്റിയുടെ ഭൂതകാലം കാണാം.
ഡിവൈ. എസ്. പി. ധിലീഷ് പോത്തൻ:-
ബാംഗ്ലൂരിൽ നിന്നെത്തിയ ആറു പേരടങ്ങുന്ന സംഘത്തിന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ആർക്കും കൃത്യമായ ഒരു ചിത്രം കിട്ടിയിട്ടില്ല. മനുഷ്യാവകാശ വിരുദ്ധമായതെന്തോ സംഭവിച്ചിരിക്കാം എന്ന ധാരണയിൽ, ഒരു പ്രത്യേക അന്വേഷണ കമ്മീഷൻ ഈ കേസ് അന്വേഷിക്കുകയാണിപ്പോൾ. സ്വഭാവികമായും, അന്വേഷണവിധേയമായി സസ്പെൻഷനിലാണ് പോത്തൻ. പക്ഷേ “മത്തായിക്ക് മൈരാണ്!” എന്ന് പോത്തൻ ഈ വിഷയത്തിൽ പ്രതികരിച്ചതായിട്ടറിയുന്നു.
ഒരു കൊച്ചെറക്കന്റെ ഫോണിൽ വന്ന മെസേജീന്ന് തുടങ്ങീതല്ലേ ? ഇത്രയൊക്കെ എത്തിച്ചില്ലേ ?
ഇനിയെന്നെക്കൊണ്ട് പറ്റൂലാ. വയ്യാ . മടുത്തൂ...
എന്നാലും ആരും പിരിഞ്ഞു പോവല്ലേ. ഉടനേ അടുത്ത കഥയുമായി വരാം.
കണ്ണൂർകാരൻ 🌹🌹🌹🌹
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!