നോവൽ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1.5K views
6 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 പാർട്ട് 110 ജിഫ്ന നിസാർ 💐 പെട്ടന്നവർ എല്ലാവരേം ഒന്നിച്ചു കണ്ടതിന്റെ ഒരു പകപ്പുണ്ട് ഭവ്യക്ക്. അവളരെയും നോക്കുന്നില്ല.. കുറ്റബോധം കൊണ്ട് നോക്കാൻ കഴിയുന്നില്ല എന്നത് കൂടിയാണ് സത്യം. അവളെ നോവിക്കുന്ന ഒന്നും ആരും അവിടെ പറഞ്ഞില്ല. ഒരു നോട്ടം കൊണ്ട് പോലും കുറ്റപ്പെടുത്തി വേദനിപ്പിച്ചതുമില്ല. പിന്നി കീറി പോയൊരു ഹൃദയവും പേറിയാണ് അവളുടെ ഇരിപ്പെന്നുള്ളത് അവർക്കറിയാമല്ലോ. എങ്കിലും ചെയ്ത് കൂട്ടിയതും പറഞ്ഞു പോയതുമൊന്നും അവളത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല. അതിനുള്ള ശിക്ഷ കൂടിയാണ് താനിപ്പോൾ അനുഭവിക്കുന്നതെന്ന് അവൾക്കറിയാം. "ഒന്നിനെയും കുറിച്ചോർത്തു വേദനിക്കണ്ട.എല്ലാം ശെരിയാവും കുഞ്ഞേട്ടൻ ശെരിയാക്കും... നിന്റെ കൂടെയുണ്ട്.." അവളുമായി കൂടുതൽ എന്ത് സംസാരിച്ചാലും അതവളെ കൂടുതൽ വേദനിപ്പിക്കാൻ മാത്രമേ അപ്പോൾ ഉപകരിക്കൂ എന്നറിയാവുന്നത് കൊണ്ട് തന്നെ കാശി ഭവ്യയോട് അത്രയുമേ സംസാരോച്ചൊള്ളു. ആ കുറവ് കൂടി കാർത്തുവും മിയയും അമ്മുവും നികത്തി കഴിഞ്ഞു. അവർക്കൊപ്പം ഗായത്രിയും. തന്റെ അമ്മയ്‌ക്കൊപ്പവും ഏട്ടനൊപ്പവും ഗായത്രി അനുഭവിച്ചു തീർത്ത .. വേദനിപ്പിച്ച ആ ഇരുണ്ട കാലഘട്ടമാണ് അവളെ ചിരിച്ചു കളിച്ചു കണ്ടപ്പോൾ കാശ്ശിക്കും ശിവക്കും ഒരുപോലെ ഓർമ വന്നത്. അവളും മോളും.. പിന്നെ അവരുടെ നിസ്സഹായ അവസ്ഥയും. കുറച്ചൊന്നുമല്ല ആ കാഴ്ചകൾ അവരെയും നോവിച്ചിരുന്നത്. ഇന്നിപ്പോൾ നിറഞ്ഞ ചിരിയോടെ പ്രസരിപ്പോടെ..ആത്മ വിശ്വസത്തോടെ തെളിഞ്ഞു കത്തുന്നൊരു വിളക്ക് പോലൊരുവൾ. മനുഷ്യനെപ്പോഴും വിളക് തന്നെയാണ്... പ്രകാശം പരത്തുന്നവർ തന്നെയാണ്.. പക്ഷേ കൂടെ ഉള്ളവർ ചുറ്റും ആഞ്ഞടിക്കുന്ന കാറ്റയി മാറുമ്പോൾ അവർ പിന്നെങ്ങനെ കത്തും.. അണഞ്ഞു പോകുകയേ ഒള്ളു..പുകഞ്ഞു തീരുകയേ ഒള്ളു. അതുമല്ലങ്കിൽ എല്ലാവരും കൂടി അണച്ചു കളയുകയേ ഒള്ളു. ഗായത്രിയുടെയും കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.. കാശിയുടെ മടിയിലേക്ക് പറ്റി പിടിച്ചു കയറിയ കല്ലു മോൾക്ക് പോലും എന്തൊരു ഉന്മേഷം.. ഉത്സാഹം. അങ്ങനെ അവരെ കാണുമ്പോൾ കാശിക്കും.. എന്തായാലും രാജശേഖനും കുടുംബവും അവരെ നന്നായി തന്നെ സ്വീകരിച്ചു. അതിനിടയിൽ ഇടയ്ക്കിടെ കണ്ണുകൾ കൊണ്ടൊരു കള്ളത്തരം കാണിക്കുന്ന ശിവയും മിയയും. ചിരിച്ചും പറഞ്ഞും ഫുള്ള് എൻജോയ് ചെയ്യുന്നവൾക്ക് അവൻ നോക്കുമ്പോൾ മാത്രമൊരു പതർച്ച.. അവനാവട്ടെ.. അത്‌ നന്നായി ആസ്വദിക്കുകയും ച്ചെയ്തു. വിഷ്ണുവിന്റെ കേസിന്റെ കാര്യത്തെ കുറിച്ചും രാജശേഖരൻ കാശിയോട് പറയുന്നുണ്ട്. സ്വന്തം മകളെ ഒരുപാട് വേദനിപ്പിച്ചു എന്നതിന്റെ കണക്ക് തീർക്കാൻ ഒരിഞ്ചു പോലും വിട്ട് കൊടുക്കില്ലെന്ന് വാശിയുള്ളത് പോലെ അയാൾ അവന് പിറകെ തന്നെയുണ്ട്. "എന്റെ അമ്മയാണ്. എനിക്കറിയാം. പക്ഷേ അത് കൊണ്ട് മാത്രം അമ്മ ചെയ്ത തെറ്റ് അങ്ങനെ അല്ലാതെ ആകുന്നില്ലല്ലോ.. ഇന്നിപ്പോ അമ്മയെന്ന സെന്റിമെന്റസ് വെച്ചിട്ട് ഞാൻ ഇറക്കി കൊണ്ട് വന്നാൽ തന്നെയും ഇനിയും ഒരവസരം കിട്ടിയ ഇപ്പോഴേ ചെയ്തതൊക്കെ തന്നെ അമ്മയിനിയും ചെയ്യും.. അത് കൊണ്ട് ചെയ്ത തെറ്റിനുള്ള ശിക്ഷയാവും വരെയും അമ്മ അവിടെ തന്നെ കിടക്കട്ടെ.. മൂത്ത മകനോപ്പം കൂടി അമ്മയുടെ സ്വഭാവം അങ്ങേയറ്റം വഷളായി പോയിരുന്നു. അതൊന്ന് നേരെയാക്കാൻ ഞാനൊരു ദുർ ഗുണ പാഠശാലയിൽ കൊണ്ട് വിട്ടു എന്ന് കരുതി കൊള്ളാം ഞാൻ.. അങ്കിൾ അതോർത്തു കൊണ്ട് ടെൻഷൻ ആവണ്ട.. നിയമം അതിന്റെ വഴിക്ക് തന്നെ നടക്കട്ട്.. ബന്ധങ്ങളുടെ പേരിൽ അതങ്ങനെ വളച്ചു തിരിക്കണ്ട..." കാശി കർശനമായിട്ട് തന്നെ പറഞ്ഞു. അതോടെ രാജ ശേഖരനും അൽപ്പം ആശ്വാസം. സുഗന്ധിയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഗായത്രി കേസ് ഫയൽ ചെയ്തത്. അത്‌ അയാൾ പറഞ്ഞിട്ടാണ്. ഇനിയതിന്റെ പേരിൽ കാശിക്കൊരു മുഷിപ്പ് ഉണ്ടാവരുത് എന്ന് തന്നെയാണ് അയാൾക്കും. എത്രയായാലും അവന്റെ അമ്മയാണ്. ആരും കൂടെയില്ലാതെ.. കൂട്ടിനില്ലാതെ കുഞ്ഞിനേം കൊണ്ട് വലഞ്ഞ നാളുകളിൽ അവൻ കാണിച്ച സ്നേഹത്തെ കുറിച്ചും അലിവിനെ കുറിച്ചും അളവോട്ടും കുറയാതെ തന്നെ ഗായത്രി വീട്ടിൽ അവതരിപ്പിച്ചത് കൊണ്ട് അത്രയെങ്കിലും അവനോട് ചെയ്യണോ എന്നൊരു ചിന്തയിലാണ് അയാളത് ചോദിച്ചതും. കാശിയുടെ നിലപാടിൽ ആൾക്കും സമാധാനം തോന്നി.. വീണ്ടും അവരെന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് പുറത്ത് വീണ്ടുമൊരു കാർ വന്നു നിന്നത്. ഞാൻ നോക്കാം എന്ന് പറഞ്ഞു കൊണ്ട് ഗായത്രി തന്നെ ആദ്യം എഴുന്നേറ്റു പുറത്തേക്ക് നടന്നു. നീയാണോടി നാശം പിടിച്ചവളെ എന്റെ അമ്മക്കും ഏട്ടനും എതിരെ പരാതി കൊടുത്തത് "എന്നൊരു ചോദ്യത്തോടെ സിറ്റൗട്ടിലേക്ക് പാഞ്ഞു കയറി വരുന്ന കാവ്യ.. അവൾക്ക് പിറകെ തന്നെ ഇങ്ങനെ പിരി കയറ്റി വിട്ടത് ഞാനാണ് എന്നുള്ളൊരു വഷളൻ ചിരിയോടെ കാവ്യയുടെ ഉല്ലാസ്സും. ആദ്യമൊന്നു പകച്ചുപോയങ്കിലും നിമിഷങ്ങൾ കൊണ്ട് തന്നെ ഗായത്രി ആ പതർച്ച മറി കടന്നു. ആണെങ്കിൽ...?" കാവ്യയെ നോക്കി അവളൊരു ചിരിയോടെ നെഞ്ചിൽ കൈ കെട്ടി നിന്നു. "നോക്കണേ അവളുടെ ഒരു അഹങ്കാരം. ഇത്രേം നാള് ഞങ്ങടെ വീട്ടിലെ വേലക്കാരി അല്ലായിരുന്നോ ഡീ നീ.. എന്നിട്ടിപ്പോ ഒരവസരം കിട്ടിയപ്പോ നീ തിരിഞ്ഞ് കൊത്തുന്നു..നന്ദി ഇല്ലാത്തവൾ.." ഉള്ള ദേഷ്യത്തിനു കാവ്യക്കവളെ രണ്ടു കൊടുക്കണം എന്ന് തന്നെയാണ്. അതിന് വേണ്ടതൊക്കെ അവളിൽ ഇൻജെക്ട് ചെയ്ത് കൊടുത്തത് കൊണ്ട് തന്നെ അവൾക്ക് പിറകിൽ നിന്ന ഉല്ലാസ്സും അങ്ങനൊരു രംഗം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.. അവളെവിടെ.. ആ പിഴച്ചു പോയവള്.. ഊര് തെണ്ടി ഗർഭമുണ്ടാക്കി നാട് നീളെ കുടുംബം മൊത്തത്തിൽ പറയിപ്പിച്ചവളിപ്പോ സ്വന്തം അമ്മയ്ക്ക് നേരെയാണ്.. കൊന്ന് കളയണം നാശത്തിനെ.. " ഗായത്രിയുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കാവ്യ പിന്നെ ഭവ്യക്ക് നേരെയാണ് തെറി പറയാൻ തുടങ്ങിയത്. "ആരാത് പറയുന്നതെന്ന് നോക്കണേ... എന്റെ അച്ഛനെ കല്യാണപന്തലിൽ വെച്ച് അപമാനിച്ചു ആ മനുഷ്യന്റെ ജീവനെടുത്ത കാലൻ.. നീയാണോടി അമ്മയ്ക്ക് വേണ്ടി..." വല്ലാത്തൊരു പുച്ഛത്തോടെ.. പരിഹാസത്തോടെ അതും ചോദിച്ചു കൊണ്ട് അകത്തു നിന്നും ഇറങ്ങി വരുന്ന കാശി.. സിറ്റൗട്ടിലേക്ക് കയറിയ അതേ പോലെ തന്നെ.. കാവ്യ വേഗത്തിൽ പുറത്തെ പടിയിലേക്ക് ഇറങ്ങി നിന്നു. അവനെ ഒട്ടുമേ പ്രതീക്ഷിക്കാതെ അവിടെ കണ്ടതിന്റെ പകപ്പാണപ്പോൾ മുതൽ അവളുടെ മുഖം നിറയെ. അങ്ങോട്ട്‌ വന്നത് തന്നെ അബദ്ധമായല്ലോ എന്നൊരു ഭാവത്തിൽ ഉല്ലാസ്സും. "ഇപ്പൊ നീ സ്നേഹം പറഞ്ഞു വിളമ്പിയ നിന്റെ അമ്മയുണ്ടല്ലോ തെറ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ആ ശിക്ഷ.. അത് കിട്ടുക തന്നെ ചെയ്യും.. യാതൊരു തെറ്റും ചെയ്യാത്ത എന്റെ അച്ഛന് നി മരണശിക്ഷ വിധിച്ചില്ലേ.. അന്നൊന്നും തോന്നാത്ത കുറ്റബോധം നിനക്കിപ്പോഴും വേണ്ട.. ഇനിയിപ്പോ സഹിക്കാൻ വയ്യാത്ത വിധം കുറ്റബോധം ഉണ്ടെങ്കിൽ തന്നെയും നീ ചെന്നിറക്കി കൊണ്ട് പോരെ.. അതും നിന്റെ സ്വന്തം റിസ്ക്കിൽ.. അങ്ങനെ തെളിയിക്ക് നീ നിന്റെ അമ്മയോടുള്ള സ്നേഹം.. അല്ലാതെ ഇതൊരുമാതിരി..." ദേഷ്യത്തോടെ തന്നെ കാശി അവളെയും ഉല്ലാസിനെയും മാറി മാറി നോക്കി.. തീ പന്ദം പോലെ ജ്വലിച്ചു വന്നവർ എത്ര വേഗത്തിലാണ് ഐസ് കട്ടപോലെ തണുത്തുറഞ്ഞു പോയത്. കാശിക്കും ഗായത്രിക്കും പുറകിൽ ആ വീട്ടിലുള്ളവർ മുഴുവനും അണി നിരന്നപ്പോൾ, വരണ്ടയിരുന്നു എന്നും ഇറങ്ങി ഓടിയാലോ എന്നുമാണ് പിന്നെ കാവ്യക്കും ഉല്ലാസിനുമുള്ള തോന്നൽ. ഭവ്യ ഭാവഭേദം ഒന്നുമില്ലാതെ ചേച്ചിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. "കാവ്യേച്ചി ഒന്ന് നിന്നേ.. വീണ്ടും തന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പോകാൻ ഇറങ്ങുന്ന കാവ്യയ്ക്ക് നേരെ ഗായത്രി ഇറങ്ങി ചെന്നു. "ഇപ്പൊ നിങ്ങളുടെ അമ്മയും ഏട്ടന്നുമല്ലേ സ്റ്റേഷനിൽ.. അതവർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ തന്നെയാ.. അങ്ങനെ കുറ്റം ചെയ്തവരൊക്കെ ഇപ്പോഴും വെളിയിൽ ഇനിയും ബാക്കിയുണ്ട്.. പറയുന്നതിനൊപ്പം തന്നെ ഗായത്രിയുടെ കണ്ണുകൾ ഉല്ലാസിന്റെ നേരെയൊന്ന് പാളി വിളറി വെളുത്തു നിൽക്കുന്ന ആ മുഖം കാണെ ഗായത്രിക്കൊരു സംതൃപ്തിയാണ് തോന്നിയത്. ഇത് പോലൊരു ഭയത്തിൽ എത്ര പ്രാവശ്യം അവന് മുന്നിൽ താൻ വെന്തുരുകി നിന്നിട്ടുണ്ട് എന്നായിരുന്നു അപ്പോഴും അവളുടെ മനസ്സിൽ.. ഇനിയൊരു വട്ടം കൂടി കെട്ട്യോനെയും വലിച്ചു കൊണ്ടിങ്ങോട്ട് ഷോ കാണിക്കാൻ ചേച്ചി വന്നാൽ... അമ്മയ്ക്കും ഏട്ടനുമൊപ്പം ചേച്ചിയുടെ ഭർത്താവിനെ കൂടി ഞാൻ സ്റ്റേഷനിൽ കയറ്റും.. വെറുതെ പറയല്ല ഞാൻ..." ചോര വറ്റി വിറച്ചു വിയർത്തു നിൽക്കുന്ന ഉല്ലാസിന്റെ നേരെ വീണ്ടും ഗായത്രിയുടെ നോട്ടം എത്തി നിന്നു. പറയണം എന്നൊന്നും കരുതിയതല്ല.. പോകും മുൻപ് വെല്ലുവിളി പോലുള്ള അവന്റെയൊരു നോട്ടം.. പറയിപ്പിച്ചതാണ് തന്നെ കൊണ്ട്.. ഒരടി അവനും കൊടുക്കണമെന്ന് തോന്നി. എന്തായാലും പത്തി ഒന്ന് താഴ്ത്തി വെച്ചിട്ടുണ്ട്.. ഇത്‌ പോലൊരു തിരിച്ചടി അവന് അത്യാവശ്യമായിരുന്നു. ചേച്ചിക്ക് ഇപ്പൊ ഞാൻ പറഞ്ഞതിനെ പറ്റി കൂടുതൽ എന്തറിയണമെങ്കിലും ചേച്ചിയുടെ പ്രിയപ്പെട്ട കെട്ടിയനോട് ചോദിച്ചു നോക്കിയ മാത്രം മതി.. അല്ലേ ഉല്ലാസ് ചേട്ടാ... " വല്ലാത്തൊരു ചിരിയോടെ നോട്ടത്തോടെ ഗായത്രിയത് പറയുമ്പോൾ പൂർത്തിയായി എന്നൊരു ഭാവമാണ് ഉല്ലാസിനും. കാവ്യയുടെ ഒരു സ്വഭാവം വെച്ച് അവനെ കൊണ്ടത് അവൾ പറയിപ്പിക്കും എന്നതിൽ ഗായത്രിക്കും സംശയമൊന്നുമില്ലായിരുന്നു.. കാവ്യയുടെ നോട്ടവും അവന്റെ നേരെയാണപ്പോൾ മുതൽ.. വന്നതോന്നും നടന്നതുമില്ല.. എന്നാലോ ഇനിയങ്ങോട്ട് ലൈഫിൽ കട്ടപൊക കാണാൻ ഉള്ളത് മുഴുവനും കിട്ടുകയും ചെയ്തു എന്നത് പോലാണ് അവര് തിരിച്ചു പോകാൻ തുടങ്ങിയതും.. പിന്നെയവിടെ ഇരിക്കാൻ കാശിക്കും തോന്നിയില്ല. അത് വരെയുമുള്ള ഒരു ഊഷമളത പിന്നെ അവരുടെ സംസാരത്തിൽ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ് കാരണം. "ഒരാഴ്ച കൂടി ഈ കയ്യിങ്ങനെ തൂക്കി ഇട്ട് നടക്കണം.. കേസിന്റെ കാര്യത്തിൽ നല്ലൊരു ശ്രദ്ധ വേണം.. കാരണം ഏത് വിദേനയും രക്ഷപ്പെട്ടു പോകാൻ കഴിയുന്ന ആളാണ് വിഷ്ണു നാദ്.. ഇപ്രാവശ്യം അവൻ അങ്ങനൊരു തരികിട കൊണ്ട് രക്ഷപ്പെട്ടു പോയാൽ.. ഇനിയിത് പോലെ ഒതുക്കത്തിൽ അവനെ കിട്ടാൻ പാടാണ്.." കാശി ഓർമ്മിപ്പിച്ചു. നീ സമാധാനത്തോടെ റസ്റ്റ് എടുക്കെടാ.. ഇത് ഞാൻ നോക്കി കൊള്ളാം.. അവനുള്ളത് പിടിപ്പത് കൊടുക്കാതെ എനിക്കിനി ഒരു റസ്റ്റുമില്ലെന്ന് അവന്റെ തോളിൽ തട്ടി കൊണ്ട് രാജ ശേഖരൻ ഉറപ്പ് കൊടുക്കുകയും ചെയ്തു. "ഇതൊന്നും കണ്ട് നീ പേടിക്കണ്ട.. കൂടെ തെറ്റ് ചെയ്ത് നടന്നപ്പോൾ കാണിച്ച സ്നേഹമൊന്നും അവർക്കിനി നിന്നോടുണ്ടാവില്ല.. അത്‌ കൊണ്ട് ഇനിയവരുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെയാവും.." പോരും മുന്നേ കാശി ഭവ്യയോടായി പറഞ്ഞു.. അവൾ അവനെ നോക്കാതെ ഒന്ന് മൂളി കൊടുത്തു. "കാർത്തുവിന്റെ വീട്ടിലാ ഞാനിപ്പോ.. ഈ കയ്യും വെച്ച് നമ്മുടെ വീട്ടിലേക്ക് പോകാൻ കഴിയില്ല.. ഇപ്പൊ എന്റെ കൂടെ വരുന്നുണ്ടോ നീ.." അവൻ വീണ്ടും അവളുടെ അരികിലേക്ക് നിന്നിട്ട് ചോദിച്ചു. നിനക്കിവിടെ സുഖമാണോ എന്നൊരു കരുതൽ കൂടി അടക്കി പിടിച്ചൊരു ചോദ്യം. "ഞാൻ.. ഞാനിവിടെ നിന്നോളാ.." ഭവ്യക്കവന്റെ അരികിൽ നിൽക്കുമ്പോൾ കരച്ചിൽ വന്നു.. "ഒരാഴ്ച കൊണ്ടിത് ഓകെയാവും.. പിന്നെ ഞാൻ വീട്ടിലേക്ക് മാറും.. അങ്ങോട്ട് കൊണ്ട് പോകാം.. വിഷമിക്കണ്ട കേട്ടോ.. ഹാപ്പി ആയിരിക്.. എന്തേലും ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്ക്.." അവളെ മെല്ലെയൊന്ന് ചേർത്ത് പിടിച്ചു വിട്ടിട്ട് അവനോർമ്മിപ്പിച്ചു.. ആ കരുതലും സ്നേഹവും നൽകിയ നിറവിൽ.. നിർവൃതിയിൽ വീണ്ടും ഭവ്യക്ക് ശ്വാസം മുട്ടുന്നുണ്ട്.. അത് കണ്ട് നിൽക്കുന്നവർക്കും.. ❣️❣️ നാളെ രാവിലെ ഒന്നിങ്ങു വാ നീ. എനിക്കൊരിടം വരെയും പോകാനുണ്ട്.. " കാറിൽ നിന്നിറങ്ങി കാശി വീണ്ടും ശിവയുടെ നേരെ കുനിഞ്ഞു. ഈ കയ്യും വെച്ചോ.. ശിവ എന്തെങ്കിലും പറയും മുന്നേ കാർത്തുവിന്റെ ചോദ്യമെത്തി.. "അല്ലന്നേ.. ഈ കൈ ഞാൻ ഊരി നിന്നെ ഏല്പിക്കാം..എന്നിട്ടാ പോണത് " അവൻ ചിരിച്ചു കൊണ്ടവളെ നോക്കി.. കാർത്തു മുഖം വീർപ്പിച്ചു കൊണ്ട് മിയയുടെ കയ്യും വലിച്ചു അകത്തേക്ക് കയറി പോകുന്നത് കാശ്ശിക്കൊപ്പം തന്നെ ശിവയും നോക്കിയിരുന്നു. പോകുന്ന പോക്കിൽ മിയ മാത്രം തിരിഞ്ഞു നോക്കിയതും കാശിയുടെ ചിരി ഒളിപ്പിച്ചു പിടിച്ച നോട്ടം ശിവക്ക് നേരെയായി. "മിയ കൊച്ചിന് രണ്ടു ഇച്ചായൻമാരുണ്ടെന്നാ ഞാൻ പറഞ്ഞു കേട്ടത്.. അടിക്കൊരു പഞവും ഉണ്ടാവില്ല ഡാ ശിവാ.." അതേ കള്ളത്തരത്തോടെ കാശി പറയുമ്പോൾ ശിവയൊന്ന് വിളറി പോയ്‌. "അതിനു.. ഞാൻ.. നീയെന്താ കാശി ഇങ്ങനൊക്കെ പറയുന്നേ.." ശിവ വെപ്രാളത്തോടെ കാശിയെ നോക്കി. "ഒന്നുമില്ലേ.." കാശി മുഖം ചുളിച്ചു. "അല്ലേടാ.. ഞാൻ.." ശിവ മുഖം കുനിച്ചു. "എന്റെ ഉള്ളിൽ ഞാൻ എനിക്ക് പോലും സമ്മതിച്ചു കൊടുക്കാത്ത ഒരു പ്രണയം.. അത് അതിന്റെ ആഴവും ആത്മാർത്ഥതയും അടക്കം കണ്ടെത്തി എനിക്ക് മുന്നിലേക്കിട്ട് തന്ന നിന്റെയാ മാജിക്ക് എനിക്കും അറിയാടാ.." കാശി കണ്ണ് ചിമ്മി കാണിച്ചു.. അതോടെ പിന്നെ ശിവാക്കൊന്നും പറയാനില്ലാത്ത പോലായി. "സ്നേഹിക്കണ്ട എന്നല്ലടാ. മിയ നല്ല കുട്ടിയാ.. നിന്നെ പോലെ തന്നെ.. കാശി പറഞ്ഞു കേട്ടപ്പോൾ ശിവക്ക് ചിരി വന്നു.. "അവളോട് സംസാരിക്ക് ആദ്യം.. ഇങ്ങനൊരു ഇഷ്ടം അവൾക്കും ഉണ്ടെങ്കിൽ മാത്രം ഇതിനി വളർത്തി വലുതാക്കിയ മതി.. ഇല്ലേൽ.. വല്ലാണ്ട് വേദനിക്കും..." കാശി മുന്നറിയിപ്പ് പോലാണ് പറയുന്നത്. അവൾക്കും നിന്നോട് ഇഷ്ടമുണ്ടെങ്കിൽ.. നമുക്ക് മുന്നിൽ പിന്നെന്ത് ഇച്ചായൻസ്.. ലോകം തന്നെ എതിര് നിന്നാലും ഞാനുണ്ടാകുമല്ലോ നിനക്കൊപ്പം.. " മനോഹരമായ ചിരിയോടെ കാശിയുടെ ഉറപ്പ്. പതിയെ ആ ചിരിയത്രയും ശിവയിലേക്കും പടർന്നു.. തുടരും.. ആരെയും നമ്മള് വിട്ടു കളയൂല ട്ടാ.. മറക്കേം ഇല്ല.. തേടി തിരഞ്ഞു പിടിച്ചു കൊടുത്തു തീർക്കും.. കാവ്യേച്ചീടെ ഉല്ലാസേട്ടൻ ന്തായോ ന്തോ 🤣🤣🤣 സ്നേഹത്തോടെ.. Jif❣️ #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
2.7K views
15 hours ago
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ നീയെൻ നീലാംബരി 🦋 14 റൂമിൽ എത്തിയിട്ടും മധുവിന്റെ കോപം അടങ്ങുന്നുണ്ടായിരുന്നില്ല. അവനിത്ര കാലം എങ്ങനെ കഴിച്ചെന്നത് അവളെ ബാധിക്കുന്നതേ അല്ല. പക്ഷെ അവർ തനിക്കത് വച്ച് നീട്ടിയത് അവളെ നന്നായി ബാധിച്ചിരുന്നു. ചെറുപ്പത്തിൽ അനുഭവിച്ചതോരൊന്നും തികട്ടി വരും പോലെ. കുറച്ചു നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോൾ അവൾക്കൊരാശ്വാസം തോന്നി. വെറുതെ ഒരു തോന്നലിൽ അഭിയുടെ ടേബിളിൽ ഇരിക്കുന്ന പുസ്തകങ്ങളൊക്കെ എടുത്തു നോക്കി. MT യുടെ മഞ്ഞും,നാലുകെട്ടും, KR മീരയുടെ ആരാച്ചാരും തുടങ്ങി ഒരുപാട് പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. " അഭിമന്യു വായിക്കുമെന്ന് തോന്നുന്നല്ലോ.... "  മഞ് കയ്യിലെടുത്തു വെറുതെ മറിച്ചു നോക്കുന്നതിനിടയിൽ അതിൽ നിന്നുമൊരു ഫോട്ടോ നിലത്തേക്ക് പാറി വീണു. മധു കുനിഞ്ഞത് എടുത്തു. പാട്ടുപാവാടയിട്ട സുന്ദരിയായൊരു ചിരിക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നത്. അത് എടുത്തവൾ ടേബിളിൽ വച്ചു ബാക്കി പുസ്തകങ്ങൾ നോക്കി തുടങ്ങി. " അവൾ നമ്മൾ വിചാരിച്ച പോലെയൊരാളാണെന്ന് തോന്നുന്നില്ല അമ്മേ..... നല്ല അഹങ്കാരിയാണ്.. " പാത്രം കഴുകി കൊണ്ടിരിക്കുന്ന അഭി കേൾക്കുംവിധം താര പറഞ്ഞു. " അതേ വല്യമ്മേ.... നിങ്ങൾക്കൊക്കെ അവൾ പുല്ല് വിലയല്ലേ തന്നത്. അല്ലെങ്കിൽ ഇന്ന് വരെ ഇവിടെ ഒരാണ് ഒരു പെണ്ണിന് വാരി കൊടുക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ.. മാളിക്കലെ ആണുങ്ങൾക്കൊക്കെ ഒരു അന്തസ്സില്ലെ... " വർഷയും അവളാൽ ആവും വിധം തീ ആളി കത്തിച്ചു. രേവതിക്ക് നല്ല ദേഷ്യം വരുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. " അവൾ ഏത് അഹങ്കാരിയാണെകിലും എന്റടുത്തു ഒരുതേങ്ങയും നടക്കില്ല... നാളെ മുതൽ അവള് ശരിക്കറിയും ഞാൻ ആരാണെന്ന്. ജാനിയോടും അമ്മാളുവിനോടും ഞാൻ ഇനി മുതൽ വരണ്ടാന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഈ നില്ക്കുന്നവനൊരു പെങ്കോന്തനായതുകൊണ്ട് അവളുടെ താളത്തിന് തുള്ളി, ആണുങ്ങളുടെ വില കളയാനായിട്ട്...... " " അത് എന്തായാലും നന്നായി ഏട്ടത്തി. ഇവിടുന്ന് തിന്നുന്നതിന് എന്തെങ്കിലും ഒരു ഉപകാരം വേണ്ടേ... " മീനാക്ഷി ആവേശത്തോടെ പറഞ്ഞു. ഇതെല്ലാം കേട്ട് യാതൊരു ഭാവ മാറ്റവുമില്ലാതെ അഭി പണികളൊക്കെ തീർത്തു. അവളോടെന്തായാലും അവരിങ്ങനെ ഒക്കെത്തന്നെയേ പെരുമാറുവെന്ന്  ആരും പറയാതെ അഭിക്ക് അറിയാമല്ലോ. പിന്നെയും അവരെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ കയ്യും മുഖവും കഴുകി അഭി റൂമിലേക്ക് നടന്നു . " റൂമിലേക്ക് പോകാനുള്ള അവന്റെ ഒരു ഉത്സാഹം നോക്ക്... " താരാ പറയുന്നത് കേട്ടെങ്കിലും അഭി തിരിഞ്ഞു നോക്കിയില്ല. റൂമിന് മുന്നിലെത്തിയതും അഭിയുടെ നെഞ്ചിടിപ്പ് കൂടി. അമ്മാതിരി ഡയലോഗ് അടിച്ചിട്ടല്ലേ അവന്റെ ഭാര്യ അവിടുന്ന് പോന്നത്. നെഞ്ചിൽ കൈവച്ചു ഒന്ന് സമാധാനിച്ചു അഭി അകത്തേക്ക് കടന്നു. മുടിയഴിച്ചിട്ട് കട്ടിൽ ചരിയിരുന്നു ബുക്ക്‌ വായിക്കുന്നവളെ കണ്ടപ്പോൾ അഭി ഒന്ന് നോക്കി പോയി. അവൻ കയറി വന്നതവൾ കണ്ടിട്ടില്ല. അഭി ഒന്ന് മുരടനക്കി. ബുക്കിൽ നിന്നും ആ കാപ്പി മിഴികൾ ഉയർത്തി മധു അഭിയെ നോക്കി. " എടൊ... സോറി... " " എന്തിന്? " മധുവിന്റെ മിഴികൾ വിടർന്നു. " അടുക്കളയിൽ വച്ചു നടന്നതിനൊക്കെ... " മധു ബുക്ക്‌ സൈഡിലേക്ക് വച്ചു നിവർന്നിരുന്നു. " അല്ല..... എന്നും താൻ ആ പാത്രത്തിൽ ആണോ ഭക്ഷണം കഴിക്കുന്നത്? " അഭി മൂളി. " താൻ വല്ല നായയോ പൂച്ചയോ മറ്റോ ആണോ അതുപോലെ വളഞ്ഞ പഴയ പാത്രത്തിൽ ഭക്ഷണം കഴിക്കാൻ. ഇത്രയും വലിയ വീട്ടിൽ വേറെ പ്ലേറ്റ് ഇല്ലാഞ്ഞിട്ടാവില്ലലോ അതിൽ തനിക്ക് ഭക്ഷണം തരുന്നത്...... " അഭി ഒന്നും മിണ്ടിയില്ല. " എടൊ തന്റെ വായിൽ എന്താ അമ്പഴങ്ങ എങ്ങാനും ആണോ? '' മധുവിന്റെ നീരസം അവളുടെ ശബ്ദത്തിലും തെളിഞ്ഞു. " അവർ അങ്ങനെ ചെയ്യുന്നതിന് ഞാൻ ഇപ്പൊ എന്താ ചെയ്യാ.... " " താൻ ഒന്നും ചെയ്യണ്ട.... പിന്നെ അവരെനിക്ക്  കഞ്ഞി തന്നതല്ലയെന്റെ പ്രശ്നം, ആ പാത്രത്തിൽ തന്നതാണ്. തനിക്ക് കുഴപ്പമില്ലെകിൽ താൻ എന്തേലും കാണിക്ക്. പക്ഷെ എന്നെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല..... " അവൾ അൽപ്പം കനപ്പിച്ചു പറഞ്ഞു. അഭി ഒന്നും മിണ്ടാതെ മരുന്ന് കഴിക്കാൻ ടേബിളിനടുത്തേക്ക് നടന്നു. പക്ഷെ ടേബിളിന് മുകളിൽ ഇരിക്കുന്ന ഫോട്ടോ കണ്ടതും അവന്റെ ചങ്ക് ഒന്ന് ആളിപ്പോയി. അവനോട് പറഞ്ഞിട്ട് കാര്യമില്ലന്ന് തോന്നി മധുവും ആ  വിഷയം അവസാനിപ്പിച്ചു. " അത് ആരാ? " ടേബിളിലുള്ള ഫോട്ടോയിലേക്ക് ഉറ്റു നോക്കി നിൽക്കുന്നവനോട് മധു ചോദിച്ചു. " നയന..... " ആ പേര് പറയുമ്പോൾ അഭിയുടെ ശബ്ദം ഒന്ന് വിറച്ചു. "  അഭിമന്യുവിന്റെ ex ആണോ?  " "ഹ്മ്മ്....." " എന്ത് പറ്റി പിരിയാൻ .... " ആ ചോദ്യം അവന്റെ മുഖത്തെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. ഒരുനിമിഷം ചോദിച്ചത് തെറ്റായിപോയോ എന്ന് പോലും മധു ചിന്തിച്ചു. കുറച്ചു നിശബ്ദതതക്ക് ശേഷം അഭി മധുവിനടുത്തേക്ക് വന്നിരുന്നു. അവനിരിക്കാനെന്നോണം മധു കുറച്ചു നീങ്ങി. " കാൻസർ ആണെന്നറിഞ്ഞതും അവൾ ബ്രേക്കപ്പ് പറഞ്ഞു. " അഭി നിസ്സാരമായി പറഞ്ഞു. പക്ഷെ അവന്റെ ഉള്ളു പൊള്ളുകയാണെന്ന് മധു തിരിച്ചറിഞ്ഞു. " ഓ...... " അവൾക്കെന്തു പറയണമെന്ന് മനസിലായില്ല. " എങ്ങനെയാ  തന്റെ അസുഖം അറിഞ്ഞത്. " " ഒരു ദിവസം ജെവല്ലറിയിലെ വർക്ക്‌ തീർത്തു നയനയെ കാണാൻ പോയതായിരുന്നു. ബീച്ചിൽ പോയി സംസാരിച്ചിരിക്കുന്നേരം എനിക്ക് വല്ലാതെ തലചുറ്റി. പിന്നീട് നടന്നതെന്താണെന്നൊന്നും അറിയില്ല. കണ്ണ് തുറന്നപോൾ ഞാൻ ഹോസ്പിറ്റലിലാണ്.  കുറച്ചു ദിവസം അവിടെ കിടന്നു. കൊറേ ടെസ്റ്റുകൾ ഒക്കെ ചെയ്തു. റിസൾട്ട്‌  വന്നപ്പോൾ സെക്കന്റ്‌ സ്റ്റേജ് Hodgkin's lymphoma എന്ന ബ്ലഡ്‌ കാൻസർ ആണ്.  എന്തോ ഭാഗ്യം കൊണ്ടാണ് ഇത്ര നേരെത്തെ അറിഞ്ഞതെന്നൊക്കെ ഡോക്ടർസ് പറഞ്ഞിരുന്നു. പക്ഷെ അത് അറിഞ്ഞതിൽ പിന്നെ നയന വിളിച്ചിട്ടില്ല...... " മധു ശ്രദ്ധയോടെ അവനെ കേട്ടിരുന്നു. സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷം ഏകാന്തതയിൽ ജീവിച്ച ആ രണ്ടുപേരുടെ ഉള്ളിലും ഉണ്ടായിരുന്നു. " തന്നെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ? " അഭി ചോദിച്ചത് കേട്ട് മധു എന്തോ പറയാൻ ഒരുങ്ങിയതും വാതിൽ ഒരു മുട്ട് കേട്ടു. " ആരാ ഈ നേരത്ത്? " സംശയത്തോടെ അഭി വാതിൽ തുറക്കാനായി എണീറ്റു. വാതിലിനു മുന്നിൽ നീട്ടി ചിരിച്ചുകൊണ്ട് കിങ്ങിണി നിൽക്കുന്നു. " എന്താടി ഈ നേരത്ത്? " അവളുടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്ത് അഭി ചോദിച്ചു. " ഇത് തരാൻ വന്നതാ... " പുറകിലേക്ക് പിടിച്ചിരുന്ന പാൽ ഗ്ലാസ്‌ അവനു നേരെ നീട്ടി കിങ്ങിണി പറഞ്ഞു. അത് കണ്ട് അഭിക്ക് ജാള്യത തോന്നി. അപ്പോഴേക്കും മധുവും എണീറ്റ് വന്നു. " ഏട്ടൻ അങ്ങോട്ട് പൊക്കോ, ഇത് ഞാൻ ഏട്ടത്തിടെ കയ്യിൽ കൊടുത്തോളം.... " അവൾ പറഞ്ഞതും രക്ഷപ്പെട്ടു എന്നപോലെ അഭി വേഗം അകത്തേക്ക് കയറി കട്ടിലിൽ കിടന്നു. " ഇതെന്താ കിങ്ങിണി.. " " ഇതാണ് ഫസ്റ്റ് നൈറ്റ്‌ പാൽ.... പകുതി ഏട്ടന് കൊടുക്ക് പകുതി ഏട്ടത്തിയും കുടിക്ക്...... പിന്നേയ്... " അഭിയെ ഒന്ന് നോക്കി കിങ്ങിണി ഒന്ന് ശബ്ദം താഴ്ത്തി. എന്തെ എന്നപോലെ മധു അവൾക്ക് നേരെ തല തഴ്ത്തി. " ഈ ഫസ്റ്റ് നൈറ്റ്‌ എന്നൊക്ക പറഞ്ഞാലേ വല്ല്യ ഒരു സംഭവം ആണെന്ന് എൻറെ കൂട്ടുകാരി അമേയ പറഞ്ഞിട്ടുണ്ട്. അവളുടെ ഏട്ടന്റെ ഫസ്റ്റ് നെറ്റിന്റെ അന്ന് ഏട്ടത്തി വല്ല്യ കരച്ചിലായിരുന്നെന്ന്. ഏട്ടത്തി കരയുന്നെന്ന് പറഞ്ഞിട്ടും വീട്ടിൽ ആരും പോയി നോക്കിയതുപോലും ഇല്ല. പിറ്റേന്ന് ഏട്ടത്തിയെ സമാധാനിപ്പിക്കേണ്ടതിന് പകരം എല്ലാവരും കളിയാക്കി അടക്കി ചിരിക്കുകയായിരുന്നു എന്ന്. പക്ഷെ അവൾക്ക് ദേഷ്യം വന്നു ഏട്ടനോട് ചോദിച്ചപ്പോ അവളുടെ തലക് ഒരു കിഴുക്ക് കൊടുത്തു വിട്ടങ്ങേര്..... " അവളുടെ കുഞ്ഞു വായിലെ വലിയ വർത്താനം കേട്ട് മധു തറഞ്ഞു നിന്നു. " ഞാൻ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ.... എന്റെ ഏട്ടൻ കാരണം ചേച്ചിക്ക് കരയേണ്ടി വരില്ല... ഇനി എങ്ങാനും കരയേണ്ടി വന്നാൽ എന്നെ വിളിച്ചാൽ മതി ട്ടോ.... ഞാൻ ഓടി വന്നോളാം. "  അവസാനം സ്നേഹത്തോടെ പറഞ്ഞു കിങ്ങിണി മധുവിന് നേരെ പാലുനീട്ടി. മധു അത് വാങ്ങി തലയാട്ടി.... " Happy First Night 🫣" ഇതും പറഞ്ഞു അവൾ തന്നെ കതക് ചാരി അവിടെനിന്നും പോയി. " എന്താ അവള് പറഞ്ഞത്? " " പറയാൻ കൊള്ളത്തില്ല.... " മധു ചിരിയടക്കി പറഞ്ഞു. " കൊള്ളത്തില്ലേ? " അഭി അവളെ സംശയത്തോടെ നോക്കി. " പാൽ വേണോ? " മധു ആ നോട്ടത്തെ പാടെ അവഗണിച്ചു ചോദിച്ചു. " വേണ്ട.... കുടിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്... " അവനത് പറഞ്ഞതും മധു ഒറ്റവലിക്കത് കുടിച്ചു തീർത്തു ഗ്ലാസ്‌ ടേബിളിൽ വച്ചു. എന്നിട്ട് അവൻ കിടക്കുന്നതിനപ്പുറത്തായി മധു കയറി കിടന്നു. ഒന്നും മിണ്ടാതെ ഇരുവരും നിമിഷങ്ങളോളം ആ കിടപ്പ് കിടന്നു. നേരത്തെ നന്നായി ഉറങ്ങിയതുകൊണ്ട്  രണ്ടുപേരെയും നിദ്രദേവി തിരിഞ്ഞു നോക്കിയില്ല. മധു അഭിക്ക് എതിർവശത്തേക്ക് തിരിഞ്ഞു കിടന്നു. അവൾ എന്തിനും തയ്യാറായിട്ടായിരുന്നു കിടക്കുന്നത്. ഒരു പെണ്ണിന്റെ കൂടെ കിടക്കുന്ന ആണിനുണ്ടാകുന്ന വികാരങ്ങൾ ഏത് തരത്തിൽ ആണെന്ന് അവൾക്ക് ഊഹിക്കാവുന്നതേ ഉള്ളല്ലോ. ദിവസം നാലും അഞ്ചും പേരുടെ വികാരങ്ങളെ അടക്കിയവൾക്ക് അഭി ഒരു വിഷയമേ അല്ലായിരുന്നു.  ഇനിയങ്ങോട്ട് അവനെ മാത്രം സഹിച്ചാൽ മതിയല്ലോ എന്ന ആശ്വാസമാണവൾക്ക്...... പതുക്കെ കറങ്ങുന്ന ഫാനിന്റെയും രണ്ടു പേരുടെ ശ്വാസോച്വാസത്തിന്റെയും ശബ്ദങ്ങൾ ഒഴികെ മറ്റൊന്നും കേൾക്കനുണ്ടായിരുന്നില്ല. അഭിയുടെ ചിന്തകൾ മറ്റേതോ വഴിക്കായിരുന്നു. നയന എന്ന ബിന്ദുവിൽ മാത്രം അത് കറങ്ങിക്കൊണ്ടിരുന്നു. അത്രത്തോളം അഭി അവളെ സ്നേഹിച്ചിരുന്നു. കാൻസർ ആണെന്ന് അറിഞ്ഞിട്ട് അവൾ പിന്നെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞത് കള്ളമാണ്. അവൾ വിളിച്ചിരുന്നു. പക്ഷെ പറഞ്ഞ കാര്യങ്ങൾ ഇന്നും ഹൃദയത്തിൽ തറച്ച കൂരമ്പു പോലെ രക്തം ഒഴിക്കികൊണ്ടിരിക്കുകയാണ്. ആ ഫോൺ കാൾ ആണ് അഭിയെ ജീവിക്കാനുള്ള,  പൊരുതാനുള്ള എല്ലാ ആവേശവും ആഗ്രഹവും എന്നെന്നേക്കുമായി ഇല്ലാതാക്കിയത്..... ഇന്നിപ്പോൾ അഭിക്ക് ഈ ജീവിതം പോലും വെറും ഭാരമാണ്. മധു അവനെ കല്യാണം കഴിക്കാൻ പണം വാങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അവളോടൊരു ചെറിയ നീരസം പോലും അവനില്ല. കാരണം അവനിനി അധികം നാളില്ലെന്ന തോന്നൽ അഭിയിൽ ശക്തമായി പിടിമുറുക്കിയിട്ടുണ്ട്. അങ്ങനെ ഉള്ളൊരാൾക്ക് കുറച്ചുകാലം മനസ്സ് തുറന്ന് സംസാരിക്കാണെങ്കിലും ഒരാളെ കിട്ടിയല്ലോ. അവളാണെങ്കിൽ ഒരുതരത്തിലും അപരിചിതത്വം കാണിക്കാതെ പെരുമാറുകയും ചെയ്യുന്നുണ്ട്. ഓരോന്നോർത്ത് അഭി ചെറുതായി മയക്കം പിടിച്ചു തുടങ്ങി. അഭിയിൽ നിന്നും  നേരിയ കൂർക്കംവലി കേട്ടതും മധു അതിശയിച്ചു പോയി. അവനെ കുറിച്ചുള്ള സകല മുൻദ്ധാരണകളെയും തെറ്റിച്ചുകൊണ്ട് അഭിമന്യു ഉറങ്ങി തുടങ്ങിയിരിക്കുന്നു. ആ നിമിഷം മുതൽ താൻ കണ്ടിട്ടുള്ള ആണുങ്ങളെപ്പോലെ അല്ലാത്തൊരുവനും ഭൂമിയിലുണ്ടെന്ന് മധു തിരിച്ചറിയുകയായിരുന്നു..... വേർതിരിച്ചു അറിയാനാവാത്ത ഭാവത്തിൽ അവനുനേരെ തിരിഞ്ഞു കിടന്ന് മധു അഭിയെ ഉറ്റു നോക്കി. പതിവ് സമയത്തും വെളിച്ചം അണയാത്ത മുറിയിലേക്ക് ഒന്ന് നോക്കി പല്ല് ഞെരിച്ചു സഞ്ജു വർഷയുടെ മുറിയിലേക്ക് നടന്നു. " അവന്റെയൊരു സമയം..." സഞ്ജു പിറുപിറുത്തു. തുടരും.......
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.3K views
20 hours ago
#📙 നോവൽ വേണിയെ ഒരുപാട് ഇഷ്ടമാണ്.! പതർച്ച കൂടാതെ മാധവ് പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപോയി. "സഹതാപമായിരിക്കും." വേണി നിസ്സംഗതയോടെ മാധവിനെ നോക്കി. "അല്ല വേണി... സ്കൂളിൽ പഠിക്കുമ്പോ മുതൽ നിന്നോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പോ ഞാനിത് തുറന്ന് പറഞ്ഞത് കോട്ടയത്തേക്ക് പോകുന്നത് കൊണ്ടാണ്. എന്റെ മനസ്സിലുള്ളത് വേണി അറിയണമെന്ന് തോന്നി. അല്ലാതെ താൻ തിരിച്ചെന്നെ ഇഷ്ടപ്പെടാൻ വേണ്ടി ഒന്നുമല്ല. പിന്നൊരു കാര്യം കൂടി സഹതാപത്തിന്റെ പുറത്ത് തന്നോട് ഇഷ്ടം തോന്നാൻ മാത്രം തന്റെ ലൈഫിൽ എന്ത് ട്രാജടിയാണ് അതിന് ഉണ്ടായത്. കിഷോർ ഒരു വൃത്തികെട്ടവൻ ആയത് കൊണ്ട് ഒരുപക്ഷെ വേണിയുടെയും ശ്രീഹരിയുടെയും കല്യാണം കഴിഞ്ഞിട്ടാണ് അവനീ ചെറ്റത്തരം കാണിച്ചതെങ്കിൽ ഇങ്ങനെയൊക്കെ തന്നെയല്ലേ സംഭവിക്കുക. അതുകൊണ്ട് തന്നെയും തന്റെ സ്നേഹത്തെയും ഒരു തരി പോലും വിശ്വസിക്കാത്ത ശ്രീഹരിയിൽ നിന്ന് രക്ഷപ്പെട്ടത് നല്ല കാര്യമല്ലേ. കല്യാണ ശേഷം ആയിരുന്നെങ്കിൽ ഡിവോഴ്സ് കേസുമായി കോടതി കേറി ഇറങ്ങേണ്ടി വന്നേനെ. എന്തായാലും അതുണ്ടായില്ലല്ലോ. അതുകൊണ്ട് എനിക്ക് ഇക്കാര്യത്തിൽ വേണിയോട് സഹതാപമല്ല തോന്നുന്നത്. താൻ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്നോർത്ത് ആശ്വാസമാണ്. മാധവ് ആത്മാർത്ഥമായിട്ടാണ് പറയുന്നതെന്ന് അവന്റെ സംസാരത്തിൽ നിന്നും വേണിക്ക് മനസ്സിലായി. എങ്കിലും അവൾ മൗനം പാലിച്ചു. "കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാലോ. അതുകൊണ്ട് അജി വിട്. പിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പേരിൽ ഞാനുമായുള്ള ഫ്രണ്ട് ഷിപ് ഒഴിവാക്കി കളയരുത്. എനിക്ക് എന്റെ മനസ്സിലെ ഇഷ്ടം ജസ്റ്റ്‌ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. യെസ് ഓർ നോ എന്നൊരു മറുപടി വേണിക്ക് പറയാം. എപ്പോ മറുപടി പറയണം എന്നതും തന്റെ ഇഷ്ടം. പക്ഷേ മറുപടി എന്ത് തന്നെയായാലും എന്നോടുള്ള ഫ്രണ്ട് ഷിപ് ഞാൻ ഇവിടുന്ന് പോയാലും ഉണ്ടായിരിക്കണം. . എനിക്ക് ആകെ കുറച്ചു ഫ്രണ്ട്സേ ഉള്ളു വേണി. ആ അവരെ നഷ്ടപ്പെടുത്തി കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞൂന്നു പറഞ്ഞ് എന്നോട് മിണ്ടാതിരിക്കരുത്." മാധവ് പറഞ്ഞു നിർത്തി. വേണി അവൻ പറഞ്ഞതെല്ലാം കേട്ട് മിണ്ടാതെ ഇരുന്നതേയുള്ളു. കാരണം അപ്പോ അവനോട് എന്ത് മറുപടി പറയണമെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു. മാധവ് തന്നോട് കാണിക്കുന്ന സ്നേഹം സത്യമാണോ കള്ളമാണോ അതോ അവന് തന്നോടുള്ള സഹതാപത്തിൽ നിന്ന് ഉരുതിരിഞ്ഞതാണോ എന്നറിയാതെ ഉഴറുകയായിരുന്നു വേണിയുടെ മനസ്സ്. "മാധവിനെ ഞാൻ അങ്ങനെയൊന്നും കണ്ടിട്ടില്ല. ഉടനെയൊന്നും ഒരു വിവാഹ ജീവിതത്തേ കുറിച്ചും ഞാൻ ചിന്തിച്ചിട്ടുമില്ല." വേണിയുടെ വാക്കുകൾ കേട്ട് മാധവ് പുഞ്ചിരി തൂകി. "അതൊന്നും സാരമില്ല വേണി. എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോ എന്നെ പരിഗണിക്കണമെന്ന് മനസ്സിൽ തോന്നിയ തുറന്ന് പറഞ്ഞേക്കണം. ഞാൻ ഏതായാലും ഫ്രീ ആയിരിക്കും." മാധവ് ചിരിച്ചു. "അത് നോക്കാം നമുക്ക്." വേണി പുഞ്ചിരിയോടെ അവനെ നോക്കി. ********** പിറ്റേ ദിവസം മാധവ് കോട്ടയത്തേക്ക് യാത്ര പുറപ്പെടാൻ അവനോട് യാത്ര പറയാനായി വേണി അവന്റെ വീട്ടിലേക്ക് ചെന്നു. പറയാതെയുള്ള അവളുടെ ആ ആഗമനം മാധവിന് സർപ്രൈസ് തന്നെ ആയിരുന്നു. വളരെ സന്തോഷത്തോടെ ആണ് അവന്റെ അമ്മ വേണിയെ വീട്ടിലേക്ക് സ്വീകരിച്ചത്. "വേണി എന്താ പറയാതെ വന്നത്?" മാധവ് അവളോട് ചോദിച്ചു. "രാവിലെ ഞാനൊന്ന് അമ്പലത്തിൽ പോയിരുന്നു. തിരിച്ചു വരുമ്പോ ഇങ്ങോട്ടൊന്നു കയറിട്ടു പോകാമെന്ന് കരുതി. ഞാൻ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ." വേണി പറഞ്ഞു. "വേണിയുടെ കാര്യം മാധവ് എപ്പഴും പറയും, സുഖല്ലേ മോൾക്ക്." മാധവിന്റെ അമ്മ ലക്ഷ്മി അടുത്തേക്ക് വന്ന് അവളുടെ കരങ്ങൾ കവർന്നു. വേണിയുടെ വരവിൽ അവർക്കും സന്തോഷം തോന്നി. മൂവരും ഒരുമിച്ചിരുന്നാണ് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചത്. മാധവിന്റെ അമ്മയും മാധവും മാത്രമാണ് അവിടെ താമസം. അച്ഛൻ നേരത്തെ മരിച്ചു പോയി. അവന്റെ അങ്കിൾ ഡോക്ടർ രാജേന്ദ്രൻ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണ് താമസം. മാധവിന്റെ അമ്മ കൃഷി വകുപ്പിലാണ് ജോലി ചെയ്യുന്നത്. റിട്ടയർ ചെയ്യാൻ ഒരു വർഷം കൂടിയുണ്ട്. അതുകൊണ്ട് അവരെ കൂടെ കൊണ്ട് പോകാൻ അവന് പറ്റില്ല. അതിന്റെ ഒരു വിഷമം മാധവിനുണ്ട്. അമ്മ റിട്ടയർ ആയി കഴിഞ്ഞാൽ അപ്പോ തന്നെ മാധവ് അവരെ കോട്ടയത്തേക്ക് കൊണ്ട് പോകും. "അമ്മ ഇവിടെ ഒറ്റയ്‌ക്കെ ഉള്ളു. വേണി സമയം കിട്ടുവാണേൽ ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഇറങ്ങ് ട്ടോ." മാധവ് കാറിൽ കയറുമ്പോ അവളോട് പറഞ്ഞു. "അമ്മയും കുറച്ചു മുൻപ് ഇത് തന്നെയാ എന്നോട് പറഞ്ഞത്. ഒഴിവുള്ളപ്പോൾ ഞാൻ വരുന്നുണ്ട്." വേണി അവരെ നിരാശപ്പെടുത്തിയില്ല. മാധവ് 11 മണിയോടെ പോയെങ്കിലും ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞാണ് വേണി മാധവിന്റെ വീട്ടിൽ നിന്നും പോയത്. സമയം കിട്ടുമ്പോൾ അവിടേക്ക് ഇടയ്ക്കൊക്കെ പോകാനും അവൾ മറന്നില്ല. ഒറ്റ നിലയിൽ പണി കഴിപ്പിച്ച മൂന്ന് ബെഡ്‌റൂംമും ഹാളും കിച്ചനും വർക് ഏരിയയും വരാന്തയും അടങ്ങുന്നതാണ് മാധവിന്റെ വീട്. വിശാലമായ മുറ്റത്തു വലിയൊരു പൂന്തോട്ടവും ഉണ്ട്. വേണിക്ക് ആ വീടും പരിസരവും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അവിടെ ചെന്നാൽ ലക്ഷ്മിയും വേണിയും കൂടുതലും പൂന്തോട്ടത്തിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ ആണ് ഇരിക്കുക. അവരവിടെ ഇരുന്ന് പഴയ കഥകളൊക്കെ പറഞ്ഞിരിക്കും. അങ്ങനെയുള്ള ഒരു സായാഹ്നത്തിലാണ് മാധവിന്റെ മുറിയിൽ നിന്നും അവന്റെ പഴയ പെട്ടി തുറന്ന് കുറച്ച് പഴക്കം ചെന്ന ഒരു ആൽബം എടുത്ത് മാധവിന്റെ കുഞ്ഞിലേ ഉള്ള ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തത്. വേണി അതൊക്കെ നോക്കി ഇരിക്കുമ്പോഴാണ് ഒരു കാൾ വന്നിട്ട് ലക്ഷ്മി എഴുന്നേറ്റു പോയത്. അതോടെ വേണി ഒറ്റയ്ക്കായി ആൽബം നോക്കൽ. അതിൽ തങ്ങളുടെ പഴയ സ്കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോയും മറ്റും കണ്ട് അവളിരുന്നു. അതിൽ ആൽബത്തിന്റെ അവസാന പേജുകളിൽ സ്കൂൾ കാലത്തുള്ള ഫോട്ടോസും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ട് അവളുടെ മിഴികൾ വിടർന്നു. ഗ്രൂപ്പ് ഫോട്ടോസിൽ നിന്നും തന്നെ മാത്രം വെട്ടി ഒട്ടിച്ച ഫോട്ടോകളും സ്കൂൾ കോളേജ് കാലത്ത് കലാതിലകമായ സമയത്ത് പത്രത്തിൽ വന്ന ഫോട്ടോകൾ പോലും മാധവ് വെട്ടി ഒട്ടിച്ചിരുന്നു. അതിന്റെ എല്ലാം പഴക്കം കണ്ടപ്പോൾ തന്നെ മാധവിന് തന്നോടുള്ള സ്നേഹം സത്യമാണെന്നും പവിത്രമാണെന്നും വേണിക്ക് മനസ്സിലായി. ആ ഓർമ്മയിൽ അവളുടെ ചൊടിയിൽ അഴകുള്ളൊരു പുഞ്ചിരി വിടർന്നു. ആൽബം കണ്ട് കഴിഞ്ഞപ്പോൾ വേണി പെട്ടിയിലുള്ള മറ്റ് ആൽബങ്ങളും മാധവിന്റെ പഴയ പുസ്തകങ്ങളുമൊക്കെ എടുത്തു നോക്കാൻ തുടങ്ങി. അപ്പോഴാണ് അവന്റെ കുറച്ചു പഴയ ഡയറികൾ വേണി കണ്ടത്. അതൊക്കെ സ്കൂൾ കാലത്തു പഠിച്ചിരുന്നപ്പോ എഴുതിയതാണെന്ന് കണ്ടതും വേണിക്ക് അതെല്ലാം വായിക്കാൻ ആകാംക്ഷ തോന്നി. അവിടെ വച്ച് വായിച്ചാൽ തീരില്ലെന്ന് അറിയാവുന്നത് കൊണ്ട് വേണി ആ ഡയറികൾ തന്റെ ബാഗിൽ സൂക്ഷിച്ചു. ********** ശ്രീഹരി ഇന്ന് വീട്ടിലേക്ക് പോകുമ്പോ എന്നെയും കൂടി കൊണ്ട് പോകുമോ? " ഓഫീസിൽ ഇരിക്കുകയായിരുന്ന ശ്രീഹരിയുടെ അടുത്തേക്ക് വന്ന ദീപ്തി ചോദിച്ചു. "എന്റെ കയ്യിൽ ബൈക്ക് ആണല്ലോ ഉള്ളത്." ശ്രീഹരി പറഞ്ഞു. "അതിനെന്താ... എനിക്ക് കാർ തന്നെ വേണോന്ന് നിർബന്ധം ഒന്നുമില്ല. അത് വീട്ടിൽ വെറുതെ കിടന്നാൽ നശിച്ചു പോകുമല്ലോ എന്ന് വിചാരിച്ച ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്. ഇന്ന് വണ്ടി സെർവീസിന് കൊടുത്തത് കൊണ്ടാ ഒരു ലിഫ്റ്റ് ചോദിച്ചത്." ദീപ്തി വിശദീകരിച്ചു. "ഓക്കേ... ദീപ്തി ഇറങ്ങുമ്പോ വിളിക്ക്. നമുക്ക് ഒരുമിച്ച് പോകാം. എന്തായാലും ഞാനും അങ്ങോട്ട്‌ തന്നെ ആണല്ലോ പോകുന്നത്." ശ്രീഹരി പറഞ്ഞത് കേട്ട് അവൾക്ക് സന്തോഷമായി. അങ്ങനെ വൈകുന്നേരം ഇരുവരും വില്ലേജ് ഓഫീസിൽ നിന്ന് ഒരുമിച്ചാണ് ഇറങ്ങിയത്. ശ്രീഹരിയുടെ ബൈക്കിന് പിന്നിലായി ദീപ്തി കയറി ഇരുന്നപ്പോൾ അവൻ വണ്ടി എടുത്തു. ഇടയ്ക്ക് ഏതോ ഇറക്കത്തിൽ വച്ച് ദീപ്തി സ്വയമറിയാതെ അവന്റെ തോളിൽ കൈ ചേർത്ത് വച്ചു. വീണ് പോകുമോ എന്ന പേടിയിലാണ് അവളങ്ങനെ ചെയ്തത്. അത് ശ്രീഹരിക്ക് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ട് അവനൊന്നും പറയാൻ പോയില്ല. ഇരുവരും വീടിനു മുന്നിൽ വന്നിറങ്ങുമ്പോ അവന്റെ വരവും കാത്ത് മുകളിലെ ബാൽക്കണിയിൽ മീര ഉണ്ടായിരുന്നു. ശ്രീഹരിയുടെ ബൈക്കിൽ അവനോട് ചേർന്നിരിക്കുന്ന ദീപ്തിയെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി. കാത്തിരിക്കൂ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.8K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ്.. 💐💐 🔻 പാർട്ട് _109 ✍️ രചന - ജിഫ്ന നിസാർ.. 💥 മിയാ.. പരിസരം പോലും മറന്നു കൊണ്ടുറക്കെ വിളിച്ചിട്ടാണ് കാർത്തു അവൾകരികിലേക്ക് ഓടി പാഞ്ഞു ചെന്നത്. മിയ അവൾക്കായി കൈ വിടർത്തി പിടിച്ചു കൊണ്ടൊരു ചിരിയോടെ നിന്ന് കൊടുത്തു..രണ്ടും കൂടി ഇറുകെ പുണർന്നു. അന്നത്തെയാ പ്രശ്നങ്ങൾക്ക് ശേഷം അവർ പിന്നെ ആദ്യമായി കാണുകയാണ്. ഇപ്രാവശ്യം മിയയുടെ വീട്ടുകാർക്കായിരുന്നു പ്രശ്നം. അതും അത്യാവശ്യം വലിയ പ്രശ്നം. കാർത്തുവിന്റെ തിരോധാനത്തെ തുടർന്ന് അശോകന്റെ സംശയങ്ങൾ മിയക്ക് നേരെയും നീണ്ടിരുന്നു. പിറ്റേന്ന് രാവിലെ തന്നെ മിയ അവളുടെ വീട്ടിലേക്ക് മാറിയെങ്കിലും.. അവൾക്കെന്തെക്കെയോ അറിയാമെന്നുള്ള ധാരണയിൽ ഉറച്ചു കൊണ്ട് അശോകൻ മിയയെ കാണാൻ അവളുടെ വീട്ടിലേക്ക് ചെന്നതോടെ കാര്യങ്ങൾ പ്രതികൂലമാവുകയാണ് ചെയ്തത്. അതും കാർത്തുവീനോടുള്ള ദേഷ്യം കൊണ്ട് മിയയെയും അവളുടെ വീട്ടുകാരെയും പോലും അതിഷേപിച്ച പോലുള്ള ഒരു സംസാരം.. കാർത്തു പോയതിനെ കുറിച്ചൊന്നും തനിക്കറിയില്ലെന്നുള്ള വാദത്തിൽ തന്നെ മിയ ഉറച്ചു നിന്നതോടെ അശോകന് പിന്നെ അത് വിശ്വസിക്കുകയെ നിവൃത്തിയൊള്ളു. അങ്ങനെ അല്ലെന്ന് തെളിയിക്കാൻ വേണ്ടുന്ന തെളിവുകളൊന്നും തന്നെ അശോകന്റെ കയ്യിലപ്പോൾ ഉണ്ടായിരുന്നില്ല. പക്ഷേ അതോടെ മിയയുടെ വീട്ടുകാർക്ക് അതൊരു മോശമായി തോന്നി. മനഃപൂർവം അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നത് പോലായി അവരാ കാര്യങ്ങളെ ഗ്രഹിച്ചത്. സ്വന്തം മകൾ ഒളിച്ചോടി പോയതിനെ മിയയുടെ തലയിൽ കെട്ടി വെക്കാൻ നോക്കിയ അശോകന്റെ നിലപാടിനോടുള്ള അസംതൃപ്തിയിൽ അവളുടെ വീട്ടുകാർ കടുത്ത ചില തീരുമാനങ്ങൾ എടുത്തപ്പോൾ പെട്ടു പോയത് അവളാണ്. ഇനി കാർത്തികയോട് യാതൊരു വിധ അടുപ്പവും വേണ്ടന്ന് അവർ കർശനമായി പറയുമ്പോൾ അത് എതിർക്കാനും അംഗീകരിച്ചു കൊടുക്കാനും കഴിയാതെ അവളതിനുള്ളിൽ കുരുങ്ങി പോയി. വീട്ടുകാരെയും തെറ്റ് പറയാൻ പറ്റില്ല. അത്രയും രൂക്ഷമായിട്ടാണ് അശോകൻ അങ്ങോട്ട്‌ വന്നതും അവരോട് സംസാരിച്ചതും. എന്തിന്റെ പേരിലായാലും അവളതിനെ ന്യായിക്കരിക്കാനും നിന്നില്ല. പക്ഷേ അത് പോലെ തന്നെയാണ് കാർത്തുവും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്. വർഷങ്ങളുടെ പഴക്കമുണ്ട് എന്നുള്ള അവകാശവാദതിനപ്പുറം അവരുടെ ഇടയിലെ ആത്മ ബന്ധം.. അതൊരിക്കലും... ആർക്ക് വേണ്ടിയും അറുത്തു മാറ്റാനും കഴിയില്ല. അത് കൊണ്ട് തന്നെ അവരെ ഒന്ന് കാര്യങ്ങൾ പറഞ്ഞു തിരുത്തും മുന്നേ പ്രശ്നം പിന്നെയും വലുതാക്കാൻ വയ്യാത്തത് കൊണ്ടാണ് മിയ കാർത്തുവിനെ കാണാനും ഫോൺ വിളിക്കാൻ കൂടിയും ശ്രമിക്കാതിരുന്നത്. "നിന്റെ ഹിറ്റ്ലർ ഡാഡിക്ക് എന്നോടിപ്പോഴും ദേഷ്യം ഉണ്ടാവോ ഡീ.." മിയ മറ്റാരും കേൾക്കാതെ ആ ഇറുകെ പുണർന്നു നിൽക്കുന്നതിനിടെ തന്നെ ചോദിച്ചു. "ഇല്ലെന്ന് തോന്നുന്നു.. ഇനിയിപ്പോ എല്ലാം നിന്റെ ഭാഗ്യം പോലിരിക്കും.." കാർത്തുവിന്റെ ചിരിക്കപ്പോൾ കള്ളത്തരം. "ഹോ.. എന്റെ കർത്താവെ..ഇത്രേം തിളക്കത്തിൽ നിന്നെയൊന്നു ചിരിച്ചു കണ്ടല്ലോ.. എനിക്കിനി ചത്താലും വേണ്ടില്ല..." മിയ ചിരിയോടെ തന്നെയാണ് പറയുന്നത്. "പിന്നെ.. നിന്നെ ഞാനിപ്പോ ചാവാൻ വിടുന്നുണ്ട്.." കാർത്തു അവളുടെ കവിളിൽ നുള്ളി. "ഇനിയെങ്കിലും ഞങ്ങളെ കൂടി കുറച്ചു മൈന്റ് ചെയ്യാ ട്ടാ.." അവരതേ നിൽപ്പിൽ തന്നെ ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടിട്ട് കാശി അൽപ്പമുറക്കെ തന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് രണ്ടാളും അവരുടെ കാര്യം ഓർത്തത് തന്നെ.. "ആരൊക്കെയാ ഗസ്റ്റ്‌.. അല്ല.. നിന്റെ കെട്ട്യോന്റെ കൈ ക്കെന്ത് പറ്റി..." ശിവയുടെ കുടുംബത്തെയൊക്കെ മിയ അപ്പോഴാണ് കണ്ടത്. അതിനിടയിൽ തന്നെ കാശിയുടെ തലയിലെ കെട്ടും കയ്യിലെ കെട്ടും. അവൾ കാർത്തുവിനെ ചുഴിഞ്ഞു നോക്കി. "സത്യം പറയെടി.. നീയാ ചെക്കനെ എടുത്തിട്ട് പെരുമാറിയോ?" കാർത്തുവിന് ചിരി വന്നു. "അതൊക്കെ വല്ല്യ കഥയാ.. ഞാൻ സൗകര്യം പോലെ പറഞ്ഞു തരുന്നുണ്ട്..." കാർത്തു ഉറപ്പ് കൊടുത്തതും മിയ അവർക്കടുത്തേക്ക് ചെന്നു. മിയയുടെ ആശങ്കകളെ അസ്ഥാനത്താക്കി വളരെ നന്നായി തന്നെ അശോകനും തുളസിയും അവളെ സ്വീകരിച്ചു.. സത്കരിച്ചു. "അന്നത്തെയാ ടെൻഷനിൽ പറ്റി പോയതാണ് മോളെ.. അത് കഴിഞ്ഞു മോളുടെ വീട് വരെയും വരണമെന്നും അന്ന് നടന്നതിനോക്കെ ഒരു ക്ഷമ പറയണമെന്നുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതിന് പറ്റിയൊരു സാഹചര്യത്തിലൊന്നും ആയിരുന്നില്ല പിന്നെ.. എന്തായാലും ഞാൻ ഒരൂസം വരുന്നുണ്ട്.." ആത്മാർത്ഥമായിട്ട് തന്നെയാണ് അശോകൻ പറയുന്നതെന്ന് അയാളുടെ മുഖം കണ്ടാലേ അറിയാം. അപ്പോൾ മാത്രമാണ് കാർത്തുവിന് ഒരാശ്വാസം തോന്നിയത്. അവൾക്ക് മാത്രമല്ല.. കാശിക്കും. അവൾ തനിക്കൊരു ഹെല്പ് ചെയ്തു.. തന്റെ ജീവനും ജീവിതവും തിരിച്ചു കിട്ടാൻ പാകത്തിന് ഒരു സഹായം.. അവൾ സഹായിച്ചില്ലായിരുന്നെങ്കിൽ.. അവനത് ഓർക്കാൻ കൂടിയപ്പോൾ പ്രയാസമാണ്. പക്ഷേ അതിന്റെ പേരിൽ അവൾക്കൊരു ബുദ്ധിമുട്ടോ സങ്കടമോ ഉണ്ടാവരുത് എന്ന് തന്നെയാണ് അവനും. അത് കൊണ്ട് തന്നെ യാതൊരു മുൻപരിചയവും ഇല്ലാത്ത പോലാണ് അവൻ അവളോട് മിണ്ടിയതൊക്കെ. അവന്റെ ഉദ്ദേശം മനസ്സിലായത് കൊണ്ട് തന്നെ മിയയും അവനൊപ്പം അതിന് സഹകരിച്ചു നിന്ന് കൊടുത്തു.. അവരുടെ ആ അഭിനയങ്ങൾ കാണുമ്പോൾ കാർത്തുവിനു ചിരി വരുന്നുണ്ട്. എങ്കിലും കാശി കരുതിയത് പോലെ തന്നെ.. മിയയുടെ നന്മ കരുതി തന്റെ അച്ഛന് ഇനിയും മിയയോട് ഒരു നീരസമൊന്നും തോന്നാത്തിരിക്കാൻ വേണ്ടി അവളും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. കാർത്തുവിന്റെ കൂട്ടുകാരി മിയയുടെ ഹെല്പ്പിനെ കുറിച്ച് കാശി പറഞ്ഞത് കൊണ്ട് വളരെ പെട്ടന്ന് തന്നെ ശിവക്കും ആളെ പിടി കിട്ടി. ആദ്യമായയിട്ടമാണ് അവൻ അവളെ കാണുന്നത്. അവളോട് സംസാരിക്കുമ്പോൾ ആ പരിചയമില്ലായ്മ അവനൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷേ കാശിയുടെ ഫ്രണ്ട്.. അതും കാർത്തു പറഞ്ഞു കൊടുത്തു അറിവിൽ അവർ തമ്മിലുള്ള കൂട്ട് വളരെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആ പരിഗണന വെച്ചിട്ട് തന്നെയാണ് മിയ അവനോട് മിണ്ടുന്നതെല്ലാം. അറിയാത്തവരോട് പോലും അങ്ങോട്ട് ഇടിച്ചു കയറി സൗഹൃദമുണ്ടാക്കാൻ മിടുക്കിയായ മിയ എത്ര പെട്ടന്നാണ് അമ്മുവുമായി കൂട്ടായത്. ശിവയുടെ അമ്മയെ വരെയും അവൾ സംസാരിച്ചു കയ്യിലെടുത്തു. ആശ്ചര്യത്തോടെയാണ് ശിവ അവളെ നോക്കുന്നത്.. വേഗം തിരിച്ചു പോകാൻ വന്നവർ പിന്നെ അന്നവിടെ നിന്നും പോകാനിറങ്ങുന്നത് ഉച്ചക്ക് ശേഷമാണ്.. "ഭവ്യയെ രാജനങ്കിൾ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട് ശിവ.. എനിക്കൊന്ന് പോയ്‌ കാണണം എന്നുണ്ട്.. നീ ഫ്രീ ആകുമ്പോ ഒന്നിറങ്.." അവർ പോകാനിറങ്ങിയിട്ടാണ് കാശിയത് പറഞ്ഞത്. വിവരങ്ങളെല്ലാം ഗായത്രി അപ്പപ്പോൾ അവനെ അറിയിക്കുന്നുണ്ട്. പോലീസ് പിന്നെയും അവളെ തേടി ചെന്നതും ചോദ്യം ചെയ്തതും ഭവ്യ കേസിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനം എടുത്തതുമെല്ലാം ഗായത്രിയും പിന്നെ കാശിയും കൂടെയുണ്ടന്നുള്ള ധൈര്യത്തിൽ തന്നെയാണ്.. "എങ്കിൽ നമ്മുക്കിങ്ങനെ തന്നെ അങ്ങ് പോയാലോ.. എനിക്കും ആ കുട്ടിയെ ഒന്ന് കാണണം ന്നുണ്ട്." ശിവയുടെ അമ്മ കൂടി അത് പറഞ്ഞപ്പോൾ അത് വേണമോ എന്നായിരുന്നു അവന്റെ മനസ്സിൽ. ഈ കാര്യത്തിൽ അവൻ പറയുന്നതാണ് തീരുമാനം എന്നാ പോലെയാണ് കാശിയുടെ നിൽപ്പ്. എങ്കിൽ നമ്മുക്ക് എല്ലാർക്കും കൂടി പോയാലോ.. " കാർത്തു കൂടി ചോദിച്ചു. മിയ പിറ്റേന്നാണ് തിരിച്ചു പോകുന്നത്. എങ്കിൽ അവൾ കൂടി പോരട്ടെ എന്ന് അമ്മുവും പറഞ്ഞതോടെ ശിവ കാശ്ശിയെ നോക്കി അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു. എങ്കിലും അവന്റെ മനസ്സിനൊരു തൃപ്തി പോരായിരുന്നു. കാശിക്കത് മനസ്സിലായി. എത്രയൊക്കെ വേണ്ടന്ന് വെച്ചാലും അന്നാ ഹോട്ടൽ മുറിയിൽ വെച്ച് അവൻ അനുഭവിച്ചത്.. അത്‌ അത്രയും പെട്ടന്നൊന്നും ശിവക്ക് മറന്നു കളയാൻ കഴിയില്ലെന്ന് അവനും ഉറപ്പായിരുന്നു. അറിഞ്ഞു കൊണ്ടല്ലങ്കിൽ കൂടിയും അതിനൊരു കാരണകാരനായി എന്നോർക്കുമ്പോൾ കാശിക്കും കടുത്ത മനസ്താപമുണ്ട്. താനായിട്ട് തന്നെ അതിനൊരു പരിഹാരം കാണുമെന്നും അവനുറപ്പിച്ചു കഴിഞ്ഞതാണ്. എന്തായാലും വളരെ പെട്ടന്ന് തന്നെ അവർ പോകാനിറങ്ങി.. എല്ലാർക്കും കൂടി പോകേണ്ടതല്ലേ.. അവിടെയുള്ള വല്ല്യ കാർ എടുത്തിട്ട് പോകാൻ അശോകൻ പറഞ്ഞെങ്കിലും അത് തന്നെ മതിയെന്ന് ശിവ പറഞ്ഞപ്പോൾ കാശിയും അത് അംഗീകരിച്ചു. "രണ്ടാളും ഓസ്‌ക്കാറിനോരു അപേക്ഷ കൊടുത്തിട്ടേക്കൂ കേട്ടോ.. എന്തൊരു ഒടുക്കത്തെ അഭിനയമായിരുന്നു.." വീട്ടിൽ നിന്നിറങ്ങിയതേ കാർത്തു കാശിയെയും മിയയെയും കളിയാക്കി കൊണ്ട് പറഞ്ഞു. "അല്ലാതെ പിന്നെ.. നിന്റെ അച്ഛനോരു പൊടിക്ക് അടങ്ങിയെന്ന് കരുതി.. അങ്ങേര് ഇപ്പോഴും ഹിറ്റ്‌ലർ തന്നെയാടി.. അറിഞ്ഞു കൊണ്ട് അങ്ങോട്ട് കയറി തല വെച്ച് കൊടുക്കാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല.. അല്ലേ കാശ്യേട്ട.." മിയ കാശിയെ കൂട്ടി കൊണ്ടാണ് കാർത്തുവിനുള്ള മറുപടി കൊടുത്തത്.. "പിന്നല്ല... കാശി ചിരിയോടെ തന്നെ അത് സമ്മതിച്ചു കൊടുത്തു.. അപ്പോൾ പിന്നെ അതെന്തായിരുന്നു എന്നറിയണം ശിവയുടെ അമ്മയ്ക്കും അമ്മുന്നും. ഒടുവിൽ കാർത്തു തന്നെ കാര്യം വിശദീകരിച്ചു പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തിലാണ് മിയയുടെ ഇരിപ്പ്.. കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ആ മുഖം.. ശിവ ഇടയ്ക്കിടെ മിററിൽ കൂടി അവളെ നോക്കുന്നുണ്ട്.. നോക്കി കൊണ്ടിരിക്കെ തന്നെ അവന് വല്ലാത്തൊരു കൗതുകം തോന്നി തുടങ്ങി.. ആ ചിരിച്ചു കൊണ്ടുള്ള സംസാരം.. കുറുമ്പോളിപ്പിച്ചു പിടിച്ച നോട്ടങ്ങൾ. അതിനേക്കാൾ... പ്രിയപ്പെട്ടവർക്ക് വേണ്ടി സ്വന്തം ജീവൻ കളഞ്ഞും കൂടെ നിൽക്കാനുള്ള അവളുടെ മനസ്സ്.. "എന്നാലും എന്റെ മോളെ.. അശോകനെ പോലെ ഒരാളോട്.. അതും ആ വീട്ടിൽ നിന്നു കൊണ്ട്.. സമ്മതിച്ചു തന്നിരിക്കുന്നു നിന്നെ ഞാൻ.. എവിടുന്ന് കിട്ടി ഇത്രയും ധൈര്യം.അതും അശോകൻ അറിഞ്ഞു കഴിഞ്ഞാ.. എനിക്ക് ഓർക്കുമ്പോൾ തന്നെ കൈയ്യും കാലും വിറക്കുന്നു.." സുജാത ആ വിറയൽ അപ്പോഴും അനുഭവിക്കുന്നത് പോലൊരു മുഖഭാവത്തിൽ പറയുമ്പോൾ മിയ അവരെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിച്ചു.. 'അതിപ്പോ.. അങ്ങനൊക്കെ ചോദിച്ചാ എന്താ പറയാ.. ഒന്ന് എനിക്കുറപ്പുണ്ടായിരുന്നു..കാശിനാഥന് കാർത്തു ഇല്ലാതെയും ജീവിക്കാൻ കഴിയും..പക്ഷേ എനിക്കറിയാവുന്ന കാർത്തുവിന് കാശി നാഥൻ ഇല്ലാതെ.. ആ ആളോട് ചേരാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല.. ഞാൻ കാണുന്നതല്ലേ അവളുടെ ഉള്ള് പിടയുന്നത്.. എനിക്കറിയാവുന്നതല്ലേ അവൾക്ക് കാശ്യേട്ടനോടുള്ള സ്നേഹം.. അതൊന്നു സെറ്റാവാൻ.. മഹേഷിനെ പോലൊരു ക്രിമിനൽ ഇവളേ കൊല്ലാതിരിക്കാൻ അത്രയെങ്കിലും ചെയ്യണ്ടേ ഞാൻ.. ഇവള്. ഇവളെന്റെ കൂട്ടുകാരി അല്ലേ..വേറൊന്നും ഓർത്തില്ലമ്മേ ഞാൻ.." അത്രമേൽ സ്നേഹത്തോടെ.. തന്റെ അമ്മയുടെ തോളിൽ ചാരി ഇരിക്കുന്നവളെ കാണുമ്പോൾ ശിവയുടെ ഉള്ളിലും വല്ലാത്തൊരു നിർവൃതി നിറയുന്നുണ്ട്. അവനന്നോളം അറിഞ്ഞിട്ടില്ലാത്ത വിധമൊരു കുളിര്.. വീണ്ടും അവരെന്തൊക്കെയോ പറയുന്നുണ്ട്.. ചിരിക്കുന്നുണ്ട്.. പക്ഷേ ശിവയുടെ കണ്ണുകൾ ഒട്ടും അനുസരണയില്ലാത്ത വിധം മിയയെ തേടി പോകുന്നു.. ഇടയിൽ എപ്പഴോ അവളുമാ നോട്ടത്തിൽ കുരുങ്ങി.. നേർത്തൊരു ചിരിയോടെ അവൾതന്നെ നോട്ടം പിന്മാറ്റിയെങ്കിലും പിന്നെ ശിവയെ പോലെ തന്നെ.. അവളുടെ കണ്ണുകൾക്കും ഒട്ടും അനുസരണ ഉണ്ടായിരുന്നില്ല... തുടരും.. ന്നാലും ഒരാള് വരുന്നു ന്ന് കേട്ടപ്പോ ന്തൊക്കെയാണ് നിങ്ങള് ചിന്തിച്ചു കൂട്ടിയത്.. അയ്യേ.. മോശം.. മോശം.. മോ..... ശം 😁 റിവ്യൂ ഇട്ടിട്ട് പോണേ.. #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.8K views
1 days ago
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _43 ✍️ രചന - Aysha akbar താൻ ആ വീട്ടിലേക്ക് വന്ന സമയമെല്ലാം പുറത്ത് മൈഥിലി ഞങ്ങൾക്ക് വേണ്ടി അലയുകയായിരുന്നു..... ചങ്കുറപ്പുള്ള ഒരാളും അവളുടെ കൂടെ നിൽക്കാൻ ഉണ്ടായിരുന്നില്ലെന്നതാണ് ശെരി....... എന്നാൽ നീണ്ട അവളുടെ പരിശ്രമങ്ങൾക്ക് നടുവിലാണ് നീ കളക്ടറായി ചാർജെ‌ടുക്കുന്നതും ആരെയും ഭയക്കാതെ എല്ലാം മുമ്പിൽ നിന്ന് ചെയ്യുന്നതും .... നിന്റെ മനസ്സിൽ വൈശാലിയുടെ മാത്രം കണ്ണു നീരായിരുന്നെങ്കിൽ അവളുടെ ഹൃദയത്തിൽ ഞങ്ങളെല്ലാവരുമായിരുന്നു....... ജമീലക്ക യുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു..... തന്റെ നിയോഗമായിരുന്നു അവരെ സംരക്ഷിക്കുക എന്നതെന്നാണ് താൻ വിശ്വസിച്ചിരുന്നത്.... എന്നാൽ അങ്ങനെയല്ല.... എല്ലാം ചെയ്തത് അവളായിരുന്നു.... അവളെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ നിയോഗം..... അഭിക്ക് മനസ്സ് വല്ലാതെ വിങ്ങുന്നത് പോലെ തോന്നി....... അവള് നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളോട് നീ കാണിച്ച കരുണ ന്ന് കൊണ്ട് മാത്രമായിരുന്നു.. എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ മുന്നിട്ട് വന്ന ആ ചങ്കൂറ്റത്തെ യായിരുന്നു..... അതിനവളെ തെറ്റ് പറയാൻ കഴിയില്ല.... കാരണം..... അത്രത്തോളം അവളതിന് വേണ്ടി കഷ്ട പ്പെട്ടിരുന്നല്ലോ..... ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭിക്കാകെ ക്കൂടി വല്ലാതായി പ്പോയിരുന്നു.... അവനാ കസേരയിലേക്കിരുന്നു..... തല സ്വയം താങ്ങാൻ കഴിയുന്നില്ലെന്ന വണ്ണം അവൻ കൈ കൊണ്ട് താങ്ങി പ്പിടിച്ചു..... നിഷ്കളങ്കത നിറഞ്ഞ ആ തവിട്ട് നിറ മിഴികൾ അവന്റെയുള്ളിൽ നിറഞ്ഞു നിന്നു.... അവളുടെ മിഴികളിലെ തിളക്കം തന്റെ തോന്നലായിരുന്നില്ല അതവരുടെ ഹൃദയത്തിന്റെ വെളിച്ചമാണെന്ന് ഒരു നിമിഷം തോന്നി പ്പോയവന്.... അവളെന്ന പെണ്ണിനോട് അതിരറ്റ ഒരാരാധന മനസ്സിൽ നിറഞ്ഞു നിന്നിരുന്നപ്പോൾ........ അവൾ അടിക്കടി ഇവിടെയും വരാറുണ്ട്...... ഞങ്ങളെ കാണാറുണ്ട്.... ജമീലക്ക അതും കൂടി പറഞ്ഞു നിർത്തിയതും അഭി ശെരിക്കും ഞെട്ടിയിരുന്നു..... താൻ പോലുമറിയാതെ അവൾ തന്റെ ചുറ്റുമുണ്ടായിരുന്നു.... കണ്ണ് തുറന്ന് നോക്കാതിരുന്നത് താനായിരുന്നു.... അതിനെങ്ങനെ.... ചുറ്റുമുള്ളവരെ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത വിധം മനസ്സ് ഇടുങ്ങി പ്പോയിരുന്നില്ലേ.... ശെരിയാണ്........ നിന്നോടുള്ള ഇഷ്ടത്തെ കുറിച് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് അവളോടെല്ലാം തുറന്ന് പറഞ്ഞത്..... നീ ഇവിടെ നിന്ന് പോകാൻ തുടങ്ങുമ്പോൾ ആ ട്രെയിനിൽ അവൾ കയറിയതും നീല സാരിയുടുത്തതും എല്ലാം ഞാൻ പറഞ്ഞത് പ്രകാരമായിരുന്നു .... കാരണം...... നീയവളെ ശ്രദ്ധിക്കുക മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു..... അവളെ ഇഷ്ടപ്പെടാത്തിരിക്കാൻ ഒരു സാധ്യത യുമില്ലായിരുന്നു..... അവളെ നീ ശ്രദ്ധിക്കാൻ ഞാൻ നോക്കിയിട്ട് ഈ ഒരോറ്റ വഴിയേ യുണ്ടായിരുന്നുള്ളൂ ..... നീ പോകുന്നിടത്തെല്ലാം അവളുണ്ടായിരുന്നെങ്കിൽ കൂടി നിന്റെ മുമ്പിൽ വരാൻ അവൾ മടിച്ചിരുന്നു..... നിന്നേ സംബന്ധിച്ച് നീ വലിയ ഐ ഏ എസ്സ്കാരനായിരിക്കാം..... പക്ഷെ അവൾക്ക് മുമ്പിൽ നീ വെറുമൊരു ഐ ഏ എസ് കാരനാണ്...... സ്വത്തോ പണമോ കുടുംബ മഹിമയോ ഒന്നുമില്ലാത്ത വെറുമൊരു ഐ ഏ എസ്സ്കാരൻ ...... എന്നിട്ടും അവൾ നിന്നേ ഇഷ്ടപ്പെട്ടത് ഞങ്ങളെ രക്ഷിച്ചു എന്ന ഒറ്റ കാരണത്തിൽ നിന്നായിരുന്നു.... അവൾക്ക് നിന്നോടിടപഴകാൻ ഒരവസരം ഞാനായി ഉണ്ടാക്കി കൊടുത്തത് തന്നെയാണ്....... ഒറ്റക്കിങ്ങനെ നടക്കുന്നത് കണ്ടപ്പോ സഹിച്ചില്ല..... വൈശാലിയെ ഓർത്തു ഒറ്റപ്പെടുന്നത് അവൾക്കിഷ്ടപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നില്ല..... ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ശബ്ദം വല്ലാതെ ഇടറിയിരുന്നു.... ആ കണ്ണുകൾ ഒന്ന് നനഞ്ഞു..... അഭി കണ്ണുകൾ ഇറുക്കെ ചിമ്മി അങ്ങനെയിരിക്കുക യാണ്‌..... സാറേ..... വിറക്കുന്ന ജമീലക്കയുടെ വിളിയിലേക്ക് അഭി തലയൊന്നുയർത്തി..... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു...... ഞങ്ങൾക്ക് വേണ്ടി പ്രയത്നിച്ച ഞങ്ങളുടെ കണ്ണ് നീര് കണ്ട രണ്ട് പേർ ഒരുമിക്കണമെന്നത് എന്റെ സ്വാർത്ഥത യായി ക്കൂട്ടി ക്കോളു...... മൈഥിലി യെ പറ്റി ഒന്നും പറയരുത്...... അത്രയേറെ വലിയവളാണവൾ.... വൈശാലി എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് എനിക്കവളും ... നിങ്ങൾ രണ്ട് പേരും ഒരുമിച്ചാൽ ഈ സമൂഹത്തിനു വേണ്ടി ഒത്തിരി ചെയ്യാൻ കഴിയുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്...... പക്ഷെ ഒരാളുടെ മനസ്സിലെ ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ..... അവളിനി സാറിന്റെ മുമ്പിൽ വരില്ല.... ഞാൻ പറഞ്ഞോളാം അവളോട്........ അത്രയും പറഞ്ഞു കൊണ്ട് ജമീലക്ക അവിടെ നിന്നും നടക്കുമ്പോൾ അഭി നിറഞ്ഞ കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ അങ്ങനെ നിന്നു പോയി...... അവളെ കുറിച്ചുള്ള ചിത്രം ഏറെ വിശാലമാകും തോറും താനെന്നത് വളരേ നിസ്സാരമായ ഒന്നായി മാറുകയാണ്..... അവൾ വെറുമൊരു പെണ്ണല്ല....... അവളോളം കരുണയുള്ളൊരു പെണ്ണിനെ ഇന്നോളം ഞാൻ കണ്ടിട്ടുമില്ല...... അവനാകെ ക്കൂടി പിടി വിട്ട് പോകുന്നൊരു അവസ്ഥയിലായിരുന്നു..... അവൾക്ക് മുമ്പിൽ ഒന്നുമല്ലാതിരുന്ന തന്നേ അവൾ പ്രണയിച്ചു തുടങ്ങി യെങ്കിൽ കേവലം ഒരു പെണ്ണിന്റെ ആകർഷണമായി കണക്കാക്കിയ വിഡ്ഢി താനായിരുന്നു.... അവളുടെ സ്വപ്നം നിറവേറ്റാൻ കൂട്ട് നിന്നവനോടുള്ള ഒരു ബഹുമാനം മാത്രമായിരുന്നത്...... അത്രയും ഒരു പക്ഷെ അവളാ കാര്യത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നിരിക്കാം.... കഷ്ട പ്പെട്ടിരുന്നിരിക്കാം..... താൻ ചെയ്ത കാര്യങ്ങൾക്കെല്ലാം ചൂട്ട് പിടിച്ചു മുമ്പിൽ നടക്കാൻ അവളുണ്ടായിരിന്നു.... പക്ഷെ താനറിഞ്ഞില്ലെന്ന് മാത്രം...... തന്റെ വീട്ടിലും അവൾ അവൾക്കായി നിന്നതാവാം..... തന്റെ വീട്ടുകാരോടും മറച്ചു വെക്കാമായിരുന്ന സത്യം അവളായി തന്നേ പറഞ്ഞതോർത്തു ഇപ്പോളേറെ അവളോടൊരു സ്നേഹം തോന്നുന്നുണ്ട്...... തന്റെ മുമ്പിൽ താൻ കണ്ട നിഷ്കളങ്ക യായ ആ പെണ്ണിനോട് അതിരറ്റ ആരാധന തോന്നുന്നുണ്ടിപ്പോൾ തനിക്കും.... കാരണം അവരുടെ വിമോചനം തന്റെയും ആഗ്രഹമായിരുന്നു.... അതിന് വഴി കാണിച്ചത് അവളാണെങ്കിൽ അവളോട് തനിക്കും പേരറിയാത്തൊരു വികാരം തോന്നുന്നുണ്ട്.... ഒരു പക്ഷെ അവൾക്ക് തന്നോട് തോന്നിയത് പോലെ........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നിങ്ങൾ രണ്ട് പേരും എവിടെയായിരുന്നു ഇന്നലേ........ പ്രകാശ് അത് ചോദിക്കുമ്പോഴും മനീശിന്റെ പിറകിലായി വന്ന മൈഥിലി യുടെ കയ്യിലൊന്ന് പിടിച്ചിരുന്നു.... ദിവസങ്ങൾക്ക് ശേഷം കാണുന്നതിന്റെ സന്തോഷവും സങ്കടവുമെല്ലാം അയാളിൽ തങ്ങി നിന്നിരുന്നു..... ഞങ്ങൾ എസ്റ്റേറ്റ് വരെ പോയിരിക്കുവായിരുന്നു.... സൂപ്പർ മാർക്കറ്റിൽ നിന്ന് പോകാനിറങ്ങിയപ്പോഴാണ് ഇവളെ കണ്ടത്..... അപ്പൊ വിട്ടാൽ പിന്നെ പെങ്ങളെ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചു കൈയ്യോടെ കൂടെ കൊണ്ട് പോയതാ ..... മനീഷ് അതും പറഞ്ഞു മൈഥിലി യെ നോക്കുമ്പോൾ മൈഥിലി യുടെ മുഖമാകെ മങ്ങി യിരിപ്പായിരുന്നു.... എപ്പോഴും ചിരിച്ചു കാണുന്ന ആ മുഖത്തെ നോവ് പ്രകാശിന്റെ യുള്ളിൽ വല്ലാത്തൊരു വേദന തീർത്തിരുന്നു..... അവളൊന്നും മിണ്ടുന്നില്ലെന്ന് മാത്രമല്ല തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത വിധം ശ്രദ്ധ മറ്റെവിടെയോ ആണെന്ന് തോന്നി പ്പോയി അയാൾക്ക്.... അഭിമന്യു വന്നിരുന്നു ഇവിടെ..... പെട്ടെന്ന് പ്രകാശത് പറഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു തിളക്കം വന്നു..... അവൾ ഏറെ പ്രതീക്ഷയോടെ പ്രകാശിനെ നോക്കി..... അവളുടെ കണ്ണുകളിലെ തിളക്കം എന്നത്തേതിലും പകരമായി അയാളുടെ മനസ്സിനെ വേദനിപ്പിച്ചു.... ഇനി താൻ പറയുന്നത് അവളുടെ ഹൃദയത്തെ കീറി മുറിക്കുമായിരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടയായിരുന്നത്.... പക്ഷെ പറയാതിതിരിക്കുന്നതെങ്ങനെ..... എന്നേ... എന്നേ ചോദിച്ചാണോ വന്നത്.... എന്താ പറഞ്ഞത്.... അവളുടെ ശബ്ദത്തിൽ ഏറെ ആവേശം കലർന്നിരുന്നു..... അത്....... മൈഥിലി യെ ചോദിച്ചു അവനിനിയിങ്ങോട്ട് വരില്ലെന്ന് പറഞ്ഞു..... പ്രകാശ് ഏറെ വേദനയോടെ അത് പറഞ്ഞു നിർത്തുമ്പോൾ അവനൊരിക്കലും അവളിലേക്ക് ചേരില്ലെന്ന പൂർണ ബോധ്യമുണ്ടായിരുന്നു.... അവളവനെ മനസ്സിൽ നിന്ന് എങ്ങനെയെങ്കിലും പറിച്ചു കളയട്ടെ എന്ന് തന്നേ അയാൾ വിചാരിച്ചു..... അത് കേട്ടതും ഒരു നിമിഷം വിടർന്ന കണ്ണുകളിൽ മറ്റെന്തൊക്കെയോ ഭാവം കലർന്നു.... ഒരു നിമിഷം പിടക്കുന്ന ആ കൃഷ്ണ മണികൾ പോലും നിശ്ചലമായത് പോലെ...... പ്രകാശിന്റെ കയ്യിൽ പിടിച്ചിരുന്ന ആ പിടി അവൾ പോലുമറിയാതെ അയഞ്ഞു.... കൂടെ കൂട്ടാമെന്ന് വാക്ക് പറയാൻ അവന് തോന്നിയ തന്നോടുള്ള ആ ഇഷ്ടം താനാരാണെന്ന് അറിഞ്ഞപ്പോൾ നീങ്ങി പ്പോയോ.... അവൾക്കൂറക്കെ കരയാൻ തോന്നി..... പക്ഷെ തന്നേ സ്നേഹിക്കുന്ന മുഖങ്ങളാണ് ചുറ്റും.... അവർക്ക് വേണ്ടി യെങ്കിലും കരയാൻ പാടില്ല...... ഞാൻ.... ഞാൻ തോറ്റു പോയി പപ്പാ.....പപ്പാ തന്ന സമയം കഴിഞ്ഞിട്ടും ഞാൻ തോറ്റു പോയി..... ഒരു ചിരിയുടെ അകമ്പടിയോടെ അത് പറയുന്നവനെ പ്രകാശ് ഉറ്റ് നോക്കി.... അവളുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണ് നീര് അയാളുടെ നെഞ്ചിനെ വല്ലാതെ മുറി വേൽപ്പിച്ചു.... എന്താ... ലോകത്ത് അവൻ മാത്രമേയുള്ളു ആണായിട്ട്.... പോകാൻ പറ....നിനക്കവനെക്കാൾ നല്ല പയ്യനെ ഏട്ടൻ കണ്ട് പിടിച്ചു തരും..... അവളുടെ കണ്ണ് നീര് കണ്ടെന്ന വണ്ണം മനീഷതും പറഞ്ഞപ്പോഴേക്കും അവളെ ചേർത്ത് പിടിച്ചിരുന്നു..... താങ്ങാനൊരു തോള് കിട്ടിയെന്ന വണ്ണം അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു പോയിരുന്നു...... ശെരിയാണ്.....അവനെക്കാൾ യോഗ്യനെ തനിക്ക് വേണ്ടി കണ്ട് പിടിക്കാൻ ഇവർക്ക് കഴിയും....... പക്ഷെ അതവനാവില്ലല്ലോ.... തന്റെ ഹൃദയം അവന് നൽകിയ ആ സ്ഥാനമാവില്ലല്ലോ..... ഒരു പൊട്ടി കരച്ചിലോടെ അവൾ അവനിൽ നിന്നടർന്നു മാറുമ്പോൾ കണ്ണുകൾ നിറച്ചു നിൽക്കുന്ന പപ്പയെയും ഏട്ടനെയുമാണ് കാണുന്നത്... അവൾക്കേറെ വേദന തോന്നി.... തന്റെ ഒരു കാര്യത്തിനും ഇന്നേ വരെ എതിര് പറയാത്തവരാണ്.... അവരുടെ കണ്ണ് നിറക്കുന്ന ഒന്നും താനും ഇത് വരെ ചെയ്തിട്ടില്ല.... പക്ഷേ..... ഇന്ന് താൻ കാരണം എല്ലാവരും വേദനിക്കുന്നുണ്ട്.... പപ്പ പറഞ്ഞത് പോലെ നമുക്ക് മറ്റൊരാളെ നോക്കാം..... അതിലും കിടിലനൊരു ഐ ഏ എസ്സുകാരനോ ഐ പി എസ്സുകാരനോ അങ്ങനെ പപ്പക്കിഷ്ടമുള്ള ആരായാലും എനിക്ക് സന്തോഷമേയുള്ളൂ..... ഇതും പറഞ് ഞാനിനി ആരെയും വേദനിപ്പിക്കില്ല..... ഇതിവിടെ തീർന്നു..... പതിഞ്ഞൊരു പുഞ്ചിരിയോടെ അതും പറഞ്ഞവൾ മുറിയിലേക് നടക്കുമ്പോൾ അവളുടെ ഹൃദയം അലമുറയിട്ട് കരയുന്നത് അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..... അവനെ മറക്കാൻ ഈ ജന്മം കഴിയില്ലെങ്കിൽ കൂടി ഒരു പരിധിയിൽ കൂടുതൽ നമ്മുടെ സന്തോങ്ങൾക്ക് വേണ്ടി നമ്മളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത്.... ഇനിയുള്ള കാലം പ്രണയമെന്നോർത്ത് ചേർത്ത് പിടിക്കാൻ അവന്റെ കൂടെയുള്ള കുറച്ചു നല്ല നിമിഷങ്ങളുണ്ട് .... അത് മതിയായിരുന്നുവൾക്ക്...... മനീഷേ.... എത്രയും പെട്ടെന്ന് അവനെക്കാൻ യോഗ്യനായ ഒരുവൻ അവളുടെ കഴുത്തിൽ താലി കെട്ടണം...... പറ്റുമെങ്കിൽ നാളെ തന്നേ..... പ്രകാശ് അതും പറഞ്ഞു കൊണ്ട് മുറിയിലേക് നടക്കുമ്പോൾ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അയാളുടെ നെഞ്ച് വിങ്ങി യിരുന്നു...... അഭിയുടെ മുഖം ഓർക്കും തോറും മനീഷിന് കലി വരുന്നുണ്ടായിരുന്നു..... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.6K views
1 days ago
#📙 നോവൽ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ശ്രീഹരിയെ അന്വേഷിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പോയെന്ന് അമ്മയിൽ നിന്ന് അറിഞ്ഞപ്പോ തൊട്ട് വെരുകിനെ പോലെ നടക്കുകയാണ് കിഷോർ. അവന്റെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്ന് പോയി. "എന്റെ വേണിയെ എന്നിൽ നിന്നകറ്റിയിട്ട് അവൾ അവന്റെ കൂടെ സുഖിച്ച് ജീവിക്കുന്നു. എല്ലാ നഷ്ടവും എനിക്ക് മാത്രം..." ദേഷ്യത്തോടെ പിറു പിറുത്തു കൊണ്ട് കിഷോർ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ******** മീര ഉച്ചക്ക് ശ്രീഹരിക്ക് കഴിക്കാനുള്ള ഊണ് തയ്യാറാക്കിയിട്ട് മുറിയിൽ വന്ന് ഇത്തിരി നേരം കിടന്ന് വിശ്രമിക്കുമ്പോഴാണ് അവളുടെ മൊബൈൽ ബെൽ അടിക്കാൻ തുടങ്ങിയത്. മീര കയ്യെത്തിച്ച് ഫോൺ എടുത്തു നോക്കി. ഡിസ്പ്ലേയിൽ കിഷോറിന്റെ പേര് കണ്ടതും ആ കാൾ എടുക്കണോ വേണ്ടയോ എന്നൊരു നിമിഷം അവൾ ചിന്തിച്ചു. അപ്പോഴേക്കും കാൾ കട്ടാവുകയും വീണ്ടും റിങ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതോടെ പകുതി മനസ്സോടെ മീര കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു. "ഹലോ..." "ഹലോ..." "മീര അല്ലെ ഇത്." കിഷോർ ചോദിച്ചു. "ഹാ... ഞാനാ... കിഷോറേട്ടൻ എന്താ വിളിച്ചത്?" മീര ചോദിച്ചു. "നിന്നെ ഞാൻ കുറേ നാളായി വിളിക്കണമെന്ന് കരുതി ഇരിക്കുകയായിരുന്നു. പിന്നെ നിന്റെ ട്രീറ്റ്മെന്റ് കഴിയട്ടെ എന്ന് കരുതിയാ ഇത്രയും ദിവസം വിളിക്കാതിരുന്നത്. അർത്ഥം വച്ചുള്ള അവന്റെ പറച്ചിൽ കേട്ടതും മീരയുടെ മിഴികൾ കൂർത്തു. "എന്തായാലും ഈ വിളി ഞാൻ കുറച്ചു മുന്നേ തന്നെ പ്രതീക്ഷിച്ചതാ. മീരയ്ക്ക് അവൻ അപ്പോൾ വിളിക്കാനുള്ള കാരണം ഊഹിക്കാൻ കഴിഞ്ഞു. "എന്തിനാടി എരണം കെട്ടവളെ എന്റെ ജീവിതം നീ തുലച്ചത്. എന്റെ ജീവിതം നായ നക്കിയ പോലെ ആക്കിയിട്ട് നീ നിന്റെ മറ്റവനൊപ്പം പോയി സുഖിച്ചു ജീവിക്കാൻ തുടങ്ങിയില്ലേ." കിഷോർ ന്റെ സ്വരത്തിൽ ദേഷ്യത്തെക്കാൾ അധികരിച്ചു നിന്നത് സങ്കടമായിരുന്നു. "ഒരു ദുർബല നിമിഷത്തിൽ മനസ്സിലെ ആധിയും കുറ്റബോധവും ഒന്നും സഹിക്കാൻ കഴിയാതെ വന്നപ്പോ ഞാനെന്റെ അമ്മയോട് ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചതാ കിഷോറേട്ട. അത് ശ്രീയേട്ടനും വേണിയും കേൾക്കാനിട വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല. ഇതൊന്നും ഒരിക്കലും ആരും അറിയരുതെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അവർ എല്ലാം കേട്ടുകൊണ്ട് വന്നത് എല്ലാം എല്ലാരും അറിയാൻ ഇടവരുത്തി. അല്ലേലും വേണിയോടും ശ്രീയേട്ടനോടും നമ്മൾ ചെയ്ത ക്രൂരത കാരണമാണ് നമ്മളിന്ന് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് ഇനിയെങ്കിലും നമ്മൾ ആർക്കും ദ്രോഹം ചെയ്യാതെ നല്ലപോലെ ജീവിക്കാൻ നോക്കണം. മീര പറഞ്ഞതൊക്കെ കേട്ട് കിഷോറിന് കലി കയറി. "വേണി മനസ്സോടെ എന്റെ ഭാര്യ ആയി ഒരു ദിവസമെങ്കിലും അവളുടെ കൂടെ എല്ലാ അർത്ഥത്തിലും ഒരുമിച്ച് ജീവിച്ചിട്ടാണ് എല്ലാം എല്ലാവരും അറിഞ്ഞിരുന്നതെങ്കിൽ കൂടിയും ഞാൻ ഇത്രയ്ക്ക് സങ്കടപ്പെടില്ലായിരുന്നു. ഒരു ദിവസമെങ്കിലും അവളെന്റെ ഭാര്യയായി കൂടെ ഉണ്ടായിരുന്നല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചേനെ. പക്ഷേ നീ കാരണം എല്ലാം ഇല്ലാതായില്ലേ. ഒക്കെ ചെയ്ത് വച്ചിട്ട് നീ ശ്രീഹരിക്കൊപ്പം ഇപ്പഴും ജീവിക്കുന്നില്ലേ. കിഷോർ അവന്റെ സങ്കടം പറഞ്ഞു. "ശ്രീയേട്ടൻ എന്നെ വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയതാ കിഷോറേട്ട. ഞാനാ നാണമില്ലാതെ പിന്നാലെ വന്ന് ഇവിടെ നിൽക്കുന്നത്. "കുറച്ചു കാലം നീ കൂടെ നിക്കുമ്പോ ശ്രീഹരി പഴയതൊക്കെ മറന്നോളും. കാരണം എല്ലാ രീതിയിലും നീ അവന്റെ ഭാര്യയായി കഴിഞ്ഞില്ലേ. അതുകൊണ്ട് ശ്രീഹരി നിന്നെ ഒരിക്കലും ഡിവോഴ്സ് ചെയ്യില്ല. അപ്പോഴും നഷ്ടം എനിക്ക് തന്നെയാ. "ഇതൊക്കെ കിഷോറേട്ടന്റെ ചിന്തിച്ചു കൂട്ടി വച്ചേക്കുന്നതല്ലേ. നമ്മൾ വേണിയോടും ശ്രീയേട്ടനോടും ചെയ്തതൊക്കെ അറിയുന്നതിന് മുൻപ് കുറച്ചു മാസങ്ങൾ ഞാനും ശ്രീയേട്ടനും ഒരുമിച്ച് ഒരു വീട്ടിൽ ഒരു മുറിയിൽ കഴിഞ്ഞിരുന്നതാണല്ലോ. അന്നൊന്നും ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചിരുന്നില്ല. ശ്രീയേട്ടന് എന്നെ എല്ലാ അർത്ഥത്തിലും ഭാര്യയായി സ്വീകരിക്കാൻ കുറച്ചു സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ച നിമിഷത്തിലാണ് എനിക്ക് സുഖമില്ലാതാകുന്നത്. അത് കാരണം എല്ലാ രീതിയിലും ശ്രീയേട്ടന്റെ സ്വന്തമാകാൻ എനിക്ക് കഴിഞ്ഞില്ല. ഇനി ഒരിക്കലും അതിന് കഴിയുമെന്നും തോന്നുന്നില്ല. ശ്രീയേട്ടനിപ്പോ എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. എനിക്ക് വിട്ട് പോകാൻ കഴിയാത്തത് കൊണ്ട് മാത്രം ഞാൻ നാണംകെട്ടും ഇവിടെ നിൽക്കുന്നു. എത്ര നാൾ ഇവിടെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ല. ശ്രീയേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി പോലും പൊട്ടിച്ചു എടുത്തു. ഒഫീഷ്യൽ രേഖകളിൽ മാത്രമേ എനിക്ക് ശ്രീയേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞുള്ളൂ. കിഷോറേട്ടൻ പറഞ്ഞത് പോലെ ഒരു ദിവസമെങ്കിലും ശ്രീയേട്ടന്റെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ ഓർമ്മയിൽ ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുമായിരുന്നു. അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി. "നമ്മുടെ രണ്ടാൾടേം ജീവിതം തകർന്നുവല്ലേ മീര. കിഷോർ ദുർബല സ്വരത്തിൽ ചോദിച്ചു. "കിഷോറേട്ടൻ വേണിയെ മറന്നേക്ക്. ഇനി ഒരിക്കലും അവളെ ഏട്ടന് കിട്ടില്ല. അതുകൊണ്ട് ഇനിയും വെറുതെ കിട്ടാത്തതിന്റെ പുറകെ പോകാതെ വേറെ ഏതെങ്കിലും പെൺകുട്ടിയെ കല്യാണം കഴിച്ചു ജീവിക്ക്. മീര ഉപദേശം നൽകി. അത് കേട്ടതും കിഷോറിന്റെ നെഞ്ച് നീറി. "ഇനിയെനിക്ക് ഒരിക്കലും ഒരു കുടുംബ ജീവിതം നയിക്കാൻ കഴിയില്ല മീര. ഞാൻ... ഞാൻ ഇപ്പോ ഒരു impotent ആണ്. ഈ ആക്‌സിഡന്റ് എന്റെ ജീവിതം തന്നെ തകർത്തു മീര. ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല. അവൻ പറഞ്ഞത് കേട്ട് മീര ഞെട്ടിപ്പോയി. "കിഷോറേട്ടൻ പറഞ്ഞതൊക്കെ സത്യാണോ? "മ്മ്മ്മ്... ഇങ്ങനെയൊരു കാര്യം ആരെങ്കിലും കള്ളം പറയുമോ? "ശോ... ഇത്രയും വലിയ ശിക്ഷ വേണായിരുന്നോ ഈശ്വരാ... മീര വിതുമ്പി പോയി. "ശരി മീര... ഞാൻ വയ്ക്കുവാ... എന്തേലും ഹെല്പ് വേണ്ടി വന്ന വിളിക്കാൻ മടിക്കേണ്ട. കൂടുതൽ സംസാരിക്കാൻ ശക്തി ഇല്ലാത്തതിനാൽ കിഷോർ വേഗം കാൾ അവസാനിപ്പിച്ചു. മീര ഫോണും കയ്യിൽ പിടിച്ച് അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ മരവിച്ച പോലെ ഒരേ ഇരിപ്പായിരുന്നു. ******** "ലഡ്ഡു എടുത്തോ വേണി..." ഒരു പാക്കറ്റ് ലഡ്ഡു വേണിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ മാധവ് പറഞ്ഞു. "എന്താ മാധവ് ലഡ്ഡു ഒക്കെ ആയിട്ട്. എന്തെങ്കിലും ഹാപ്പി ന്യൂസ്‌ ഉണ്ടോ? ഒരു ചുവന്ന ലഡ്ഡു എടുത്തു കടിച്ചു കൊണ്ട് വേണി തിരക്കി. "വരുന്ന തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യണം. ജോലി കിട്ടിയ സന്തോഷം അറിയിക്കാൻ വരുമ്പോ വെറും കൈയ്യോടെ എങ്ങനെയാ വരുക,. അതുകൊണ്ടാ ലഡ്ഡു വാങ്ങി വന്നേ. മാധവ് ചിരിച്ചു. "Congrats മാധവ്... വേണി ആത്മാർത്ഥമായി പറഞ്ഞു. "താങ്ക്സ് വേണി. താൻ ഫ്രീ ആണെങ്കിൽ നമുക്കൊന്ന് പുറത്ത് പോയി വന്നാലോ. മാധവ് ചോദിച്ചു. "അതിനെന്താ പോകാലോ.. ഒരു 10 മിനിറ്റ് ഞാൻ വേഗം റെഡിയായി വരാം. പറഞ്ഞിട്ടവൾ വേഗം അകത്തേക്ക് പോയി. പുറത്ത് പോകാമോന്ന് ചോദിച്ച ഉടനെ അവൾ സമ്മതിച്ചത് മാധവിനെ ഒത്തിരി സന്തോഷപ്പെടുത്തി. ഒരു ചുവന്ന അനാർക്കലി ധരിച്ചു മുടി വിടർത്തി ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വച്ച് സിമ്പിൾ ആയി ഒന്നൊരുങ്ങി വേണി വേഗം തിരിച്ചു വന്നു. മാധവ് ഒരു നിമിഷം കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. സിമ്പിൾ മുക്കിലും വേണി എത്ര മനോഹരി ആണെന്ന് അവനോർത്തു. മാധവ് അവളെയും കൊണ്ട് ബീച്ച്ലേക്കാണ് പോയത്. രണ്ട് ഐസ്ക്രീംമും വാങ്ങി ആഞ്ഞടിക്കുന്ന തിരമാലകൾ നോക്കി അവർ പൂഴി മണ്ണിൽ ഇരുന്നു. "മാധവ് ഞായറാഴ്ച ആണോ കോട്ടയത്തേക്ക് പോകുന്നത്. വേണി സംസാരത്തിന് തുടക്കമിട്ടു. "ഇല്ലെടോ... നാളെ പോകും. അവിടെ താമസ സൗകര്യമൊക്കെ റെഡി ആക്കണ്ടേ. അതുകൊണ്ട് കുറച്ചു നേരത്തെ പോയി എല്ലാം ശരിയാക്കാമെന്ന് കരുതി. മാധവ് പറഞ്ഞു. "ഹാ... അതേതായാലും നന്നായി. ഇനിയിപ്പോ എന്തെങ്കിലും ആവശ്യം വന്നാൽ നേരെ കോട്ടയത്തേക്ക് വന്ന മതിയല്ലോ. മാധവ് അവിടെ ഉള്ളത് കൊണ്ട് വി ഐ പികൾക്ക് കിട്ടുന്ന ചികിത്സ തന്നെ കിട്ടില്ലേ. വേണി തമാശയായി ചോദിച്ചു. "അത് പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ. വേണിക്ക് എപ്പോ വേണോ അങ്ങോട്ട്‌ വരാം. ആശുപത്രി ആവശ്യങ്ങൾ മാത്രം അല്ല വേറെന്ത് കാര്യത്തിനും ഏത് രാത്രിയും മടിക്കാതെ എന്നെ വിളിക്കാം തനിക്ക്. മാധവ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. വേണി അതിന് മറുപടിയായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. കുറച്ചു സമയം ഇരുവരും നിശബ്ദരായി ഇരുന്ന് ഐസ്ക്രീം കഴിച്ചു കൊണ്ട് കടലിലേക്ക് നോക്കി ഇരുന്നു. "വേണി... എനിക്ക് തന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു. അത് താൻ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തോ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് ഇതൊന്ന് തന്നോട് പറഞ്ഞിട്ട് പോകണമെന്ന് തോന്നി. പറയാതെ പോയാൽ എനിക്കൊരു സമാധാനം കിട്ടില്ല. മാധവ് ന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു. "എന്താ മാധവ്?" അവന്റെ സംസാരം കേട്ട് വേണി വിസ്മയത്തോടെ അവനെ നോക്കി. "എനിക്ക് വേണിയെ ഒരുപാട് ഇഷ്ടമാണ്." പതർച്ച കൂടാതെ മാധവ് പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപോയി. "സഹതാപമായിരിക്കും." വേണി നിസ്സംഗതയോടെ മാധവിനെ നോക്കി. കാത്തിരിക്കൂ
അമ്പിളി 🌝
5.5K views
23 days ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️ 21      " ആരെടാ അത് ? വേഗം പറഞ്ഞോ " നീലിമ പുരികമുയർത്തി എഥനെ കൂർപ്പിച്ചു നോക്കി. അഞ്ജുവിനെ ആദ്യമായി കണ്ടതും , ചെളി തെറിപ്പിച്ചതും , അവളെ കാണാൻ പോയതും അവസാനമായി ഹോസ്പിറ്റലിൽ വച്ച് കണ്ടതും വള്ളി പുള്ളി തെറ്റാതെ ഏഥൻ ഇരുവരോടും പറഞ്ഞു. അവന്റെ കഥ കേട്ട് നവീനും നീലിമയും ഞെട്ടി കിളി പോയ പോലെ ഇരുന്നു. " നാലാമത്തെ കാഴ്ചയിൽ നീ ആ കൊച്ചിനെ കേറി കിസ്സടിച്ചെന്നോ? unbeliveble  ഏഥൻ ...." പറന്നു പോയ കിളികളെ തിരിച്ചു വിളിക്കാതെ താടിക്കു കൈ കുത്തി നീലിമ പറഞ്ഞു. നവീനും അവനിൽ നിന്നും ഇത്ര പെട്ടന്ന് ഇങ്ങനൊരു പ്രോഗ്രസ്സ് പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാൾക്കും ശരിക്കും അതൊരു ഷോക് ആയിരുന്നു. " അറിയില്ല നീലു ..... എനിക്കെന്തോ.... അഞ്ജുവിനോട് വല്ലാത്തൊരു ആത്മബദ്ധം തോന്നുന്നു.അവളെ അടുത്ത് കണ്ടപ്പോൾ എനിക്കെന്നെ തന്നെ നഷ്ട്ടപ്പെടുന്ന പോലെ.നിങ്ങൾക്കെന്നെ അറിയാത്തതല്ലല്ലോ , ഞാൻ ഇന്നുവരെ ഒരു പെണ്ണിനോട് ഇങ്ങനെ പെരുമാറിയതായി നിങ്ങൾക്കറിയാമോ?"   " ഇല്ല ഏഥൻ .... അത് തന്നെയാണ് ഞങ്ങളെ അത്ഭുതപെടുത്തുന്നതും . 18 വര്ഷങ്ങൾക്ക് ശേഷം നിന്നിൽ വീണ്ടുമൊരു പ്രണയം പൂത്തിരിക്കുന്നു ഡിയർ ...." സന്തോഷം അടക്കാനാവാതെ നീലിമ അവനെ ചേർത്ത് പിടിച്ചു. ഏഥൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.  " എല്ലാം പറഞ്ഞോ അവളോട് " നവീൻ ചോദിച്ചു. " ഇല്ല സൺ‌ഡേ ഡേറ്റിനു വിളിച്ചിട്ടുണ്ട്... എല്ലാം തുറന്നു പറയണം .... എങ്ങനെ എടുക്കുമെന്നോ , പ്രതികരിക്കുമെന്നോ അറിയില്ല. എങ്കിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ പോലെ ."  ഏഥനു വേണ്ടി നീലിമ മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു......  അവൻ ഒരാളെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് എത്രത്തോളം ആത്മാർത്ഥമായിട്ടായിരിക്കുമെന്ന് നീലുവിന് നന്നായറിയാം. ഇനിയൊരു കൂട്ട് ഏഥൻ അർഹിക്കുന്നുണ്ട്. അവനെ സ്നേഹിക്കാനും അവനു സ്നേഹിക്കാനും മാത്രമായൊരാൾ. " ഏഥൻ നീ ......"  " നീ പറഞ്ഞു വരുന്നതെന്താണെന്നു മനസിലായി നവീൻ. തീരുമാനിച്ചിട്ടില്ല ഒന്നും. ആദ്യം അഞ്ജുവിന്റെ തീരുമാനം അറിയട്ടെ. എന്നിട്ട് വേണം......................"  നവീനെ പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ ഒരു നെടുവീർപ്പോടെ ഏഥൻ വേഗത്തിൽ പറഞ്ഞു.  " എന്തായാലും ഒരു പെണ്ണെന്ന നിലയിൽ ഞാൻ ഒരു കാര്യം പറയാം , ആ കൊച്ചു നിന്നെ ശരിക്കും സ്നേഹിക്കുന്നുണ്ട്. " നീലിമ ആത്മവിശ്വാസത്തോടെ പറഞ്ഞു. അവളുടെ വാക്കുകൾ കൂടിയായപ്പോൾ ഏഥൻറെ ടെൻഷനിൽ കുറച്ചു അയവു വന്നു. അഞ്ജുവിനെ നഷ്ട്ടപെടരുതേ എന്നവന്റെ ഹൃദയം അലമുറയിട്ടു പറയുന്നുണ്ടായിരുന്നു. ******************* കുളിച്ചിട്ടു ഉണങ്ങാത്തതു കൊണ്ട് മുന്നിൽ നിന്നും മാത്രം മുകളിലേക്ക് കുറച്ചു എടുത്ത് ബൺ ചെയ്ത മുടിയോടെ, മുന്നിലെ രണ്ടു ബട്ടൺ തുറന്നിട്ട മസ്റ്റാർഡ് യെല്ലോ കളർ ഷർട്ടും ബ്ലാക്ക് ബാഗ്ഗി പാന്റും ധരിച്ചു നടന്നു വരുന്ന സിറിയെ പ്രാക്ടിസിനു വന്ന പെൺകുട്ടികൾ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നതു കണ്ടു അഞ്ജുവിനു ചിരി വന്നു പോയി. അത്ര നേരമുണ്ടായിരുന്ന ബഹളങ്ങളൊക്കെയും ആ ഒരുവന്റെ വരവിൽ അപ്രത്യക്ഷമായ പോലെ .  " എന്തൊരു ഹോട്ട് ആണല്ലേ...." " സൂപ്പർ ഹോട്ട് " അവൾക്കു അപ്പുറം കുറച്ചു മാറി രണ്ടു പെൺകുട്ടികൾ തമ്മിൽ പറയുന്നത് കേട്ടവൾ വാ പൊത്തി കുലുങ്ങി ചിരിച്ചു. അഞ്ചു രാവിലെ 7 അര ആയപ്പോഴേക്കും ഹോസ്റ്റലിൽ നിന്നിറങ്ങിയിരുന്നു. കോളേജ് ഹാളിലെത്തി സിറിക്ക് മെസ്സേജ് അയച്ചിട്ടു. ഹാളിൽ മുഴുവൻ പ്രാക്ടീസ് ചെയ്യാൻ എത്തിയ കുട്ടികൾ ആയിരുന്നു.  പരിചയമുള്ളവരോടൊക്കെ മിണ്ടി ഇരിക്കുന്ന നേരത്താണ് സാക്ഷാൽ സിറിയസ് സിയോണിന്റെ എൻട്രി.  സിറി അവൾക്കടുത്തേക്കു നടന്നെത്തി. '' എന്തെ? " വാ പൊത്തി ചിരിക്കുന്നവളെ നോക്കി സിറി ചോദിച്ചു. " ഒന്നൂല്ല .... വീട്ടിൽ പോയിട്ട് അപ്പനോടൊന്നു ഉഴിഞ്ഞിട്ടു തരാൻ പറഞ്ഞോ."  അവൾ പറയുന്നത് മനസിലാവാതെ അവൻ മിഴിച്ചു നോക്കി. " ഒന്നുല്ലപ്പാ...." അവൾ കൈകൂപ്പി. സിറി അവളെ അടിമുടി നോക്കി. ഇതുവരെ അഞ്ചു ഉപയോഗിക്കാത്ത രീതിയിലുള്ള ടോപ്പായിരുന്നു ജീൻസിന്റെ കൂടെയവൾ ധരിച്ചിരുന്നത് കഴുത്തു മുഴുവൻ മൂടുന്ന വിധത്തിലുള്ള  ഒരു ഹൈ നെക്ക് ഫുൾ സ്ലീവ് ടീഷർട് .  അവന്റെ നോട്ടം കണ്ടതും അഞ്ചു കഴുത്തു ഒന്നുകൂടെ വലിച്ചിട്ടു. ഇന്നലെ ഒരുവന്റെ സ്നേഹത്തിന്റെ അടയാളം കഴുത്തിൽ അപ്പാടെ പതിഞ്ഞിരിക്കുകയാണെന്നു അവൾക്കു മാത്രമല്ലെ അറിയൂ......  രാത്രി ചെന്ന് കുളി ഒക്കെ കഴിഞ്ഞു ഐഷുവിനെ വിളിച്ചു നടന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കണ്ണാടിയിൽ നീണ്ട കഴുത്തിലായി ചുവന്ന പാട് തെളിഞ്ഞു കാണുന്നത് അഞ്ചു ശ്രദ്ധിച്ചത്. അപ്പോഴാണവൾ മറ്റൊന്ന് കൂടി ഓർത്തത്. മനസിൽ നിന്നും മഹേഷ് തന്നിട്ട് പോയ ടെൻഷൻ ഒക്കെ ഇല്ലാതായിരിക്കുന്നു. ആ ദിവസം രാവിലെ അത്രത്തോളം മോശമായിട്ടായിരുന്നു തുടങ്ങിയത്. പക്ഷെ അവസാനിച്ചതോ അതിനേക്കാൾ മനോഹരമായിട്ടും. " ചുണ്ട് വഴി ഡോക്ടർ എന്റെ ഭാരങ്ങളെല്ലാം വലിച്ചെടുത്തെന്നു തോനുന്നു..." വെറുതെ അവൾ ചിന്തിച്ചു പോയി. അത്രത്തോളം തീവ്രമായിരുന്നല്ലോ ആ ചുംബനം. അതിന്റെ ഓർമ്മ പോലും അവളെ തരളിതയാക്കി . ഹിക്കിയുടെ കാര്യം ഐഷുവിനോട് പറഞ്ഞപ്പോൾ അവളുടെ ഐഡിയ ആണ് ഇങ്ങനൊരു ടോപ് ഇട്ടാൽ മതിയെന്നത്.  ടീഷർട്ടും അവളുടേത്‌ തന്നെയാണ്. " you look beautiful " അവളെ അടിമുടി നോക്കി സിറി പറഞ്ഞു. " താങ്ക്യൂ " അൽപ്പം ചമ്മലോടെ അഞ്ചു പറഞ്ഞു. ചുറ്റിലുള്ളവരെല്ലാം അവരെ തന്നെ നോക്കുകയാണെന്നു സിറിക്ക് മനസിലായി. " what..............." ചുറ്റു പുറവും നോക്കി ഇരുകൈകളും ചോദ്യഭാവേനെ ഉയർത്തി സിറി ഉറക്കെ ചോദിച്ചു. ആ ശബ്ദത്തിൽ എല്ലാവരും വേഗം അവനവന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. അവനൊരു പ്രേത്യേക aura ഉള്ളത് പോലെ അവൾക്കു തോന്നി . " oww മാസ്സ് തന്നെ നീ ....." അഞ്ചു അവനെ പൊക്കിയടിച്ചു. അവൻ ഒറ്റകണ്ണിറുക്കി കാണിച്ചു. തിരിച്ചവൾ  കൈ കൊണ്ട് അടി എന്ന് കാണിച്ചതും രണ്ടു പേരും ചിരിച്ചു പോയിരുന്നു. അവിടുള്ള തിരക്കിൽ നിന്ന് തന്നെ അവിടെ വച്ചൊരു പ്രാക്ടീസ് ബുദ്ധിമുട്ടാണെന്ന് മനസിലാക്കി സിറി അഞ്ജുവിനെയും കൂട്ടി ഹാളിനു പുറത്തിറങ്ങി. ക്യാമ്പസ്സിന് ഏറ്റവും പുറകിലായി വലിയൊരു ചീനി മരത്തിനു ചുവട്ടിലേക്കവളെ കൊണ്ട് പോയി അവിടെയും ഒന്ന് രണ്ടു ടീം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഹാളിനെക്കാൾ ബെറ്റർ ആയിരുന്നു.  ശാന്തമായ ആ അന്തരീക്ഷം അഞ്ജുവിനും ഇഷ്ട്ടാമായി. കുറച്ചു നേരത്തെ പഠിപ്പിക്കലിൽ നിന്നും അഞ്ജുവിനു ഡാൻസിന്റെ ABCD അറിയില്ലെന്നവന് ബോധ്യമായി. പക്ഷെ അസാധ്യ മെയ് വഴക്കമായിരുന്നു അഞ്ജുവിന് . അത് കൊണ്ട് തന്നെ പതുക്കെ പതുക്കെ അവൾ സ്റ്റെപ്പുകൾ പഠിച്ചു തുടങ്ങി. പക്ഷെ സിറിയുടെ ഡാൻസിലെ വൈധക്ത്യം അഞ്ജുവിനെ ഞെട്ടിച്ചു കളഞ്ഞു. കാറ്റിൽ കുഞ്ഞു ഓളങ്ങളോട് കൂടി ഒഴുകുന്ന പുഴ പോലെ അവന്റെ ഡാൻസ് അവൾക്കു തോന്നി. അത്രയും ഭംഗി ആയിരുന്നത്. തുടരും...... ഞാൻ വാക്ക് പാലിച്ചിട്ടുണ്ട്.... ഇനിയെനിക്ക് കമന്റ്സ് വേണം 🫣
അമ്പിളി 🌝
5K views
24 days ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️ 19     നാണത്തോടെ മുഖം തിരിച്ചു പുഞ്ചിരിക്കുന്നവളെ ആരാധനയോടെ അവൻ നോക്കി.....  ഏഥൻറെ ജീവിതത്തിലെ രണ്ടാമത്തെ പെണ്ണ് .... ആദ്യപ്രണയവും ഇതും തമ്മിൽ കടലും കരയും വ്യത്യാസം ഉണ്ടെന്നു ഏഥൻ ഓർത്തു.  ഏഥൻ അഞ്ജുവിന്റെ താടി തുമ്പിൽ പിടിച്ചു മുഖം അവനു നേരെ കൊണ്ട് വന്നു. അവളുടെ സ്വതവേ വിടർന്ന മിഴികൾ ഒന്ന് തിളങ്ങി.  " എനിക്കീ പെണ്ണിനോട് ഒത്തിരി പറയാനുണ്ട്. ഈ പ്രായത്തിൽ അതെല്ലാം നീ എങ്ങനെ ഉൾകൊള്ളുമെന്ന് എനിക്കറിയില്ല.... എല്ലാം കേട്ട് കഴിഞ്ഞു മാത്രം എന്റെ കൂടെ ഒരു ജീവിതം വേണോ എന്ന് തീരുമാനിച്ചാൽ മതി.... നിർബന്ധിക്കില്ല ഞാൻ ഒന്നിനും ..."   തിളങ്ങി നിന്ന കണ്ണുകൾ സംശയത്താൽ ചുരുങ്ങി. " ഡോക്ടർ സർ വല്ല ഇന്റർനാഷണൽ ക്രിമിനൽ ആണെന്നെങ്ങാനും പറഞ്ഞു കളയുമോ? "  കൗതുകത്തോടവൾ ചോദിച്ചു. ചോദ്യം കേട്ടതും ഏഥൻ പൊട്ടി ചിരിച്ചു.   " അതായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ....." ചിരി നിർത്താതെ ഏഥൻ പറഞ്ഞു.  അഞ്ചു  കുറുമ്പോടെ അവൻ താടി തുമ്പിൽ പിടിച്ചിരിക്കുന്ന കൈ തട്ടി മാറ്റി.  ആ കുറുമ്പ് കണ്ടതും ഏഥൻ ചിരി നിർത്തി. ചുണ്ടിലപ്പോഴും കുഞ്ഞൊരു ചിരി മായാതെ നിന്നിരുന്നു. " വാ ... ഇവിടിരിക്ക്.." അവളെ തോളിൽ പിടിച്ചവൻ  രോഗികളിരിക്കുന്ന കസേരയിലേക്കിരുത്തി.  ഏഥൻ അവന്റെ കസേരയിൽ പോയിരുന്നു. ടേബിളിലുള്ള ചീട്ടിൽ ഒന്നെടുത്തു . അഞ്ജനയുടെ പേരും വയസും അതാതു സ്ഥലത്തു എഴുതി ചേർത്തു.  രോഗ വിവരങ്ങളും കാര്യങ്ങളും എഴുതി ചേർത്ത് മരുന്ന് കൂടെ എഴുതി. മുഖമുയർത്തി നോക്കിയപ്പോഴും അഞ്ജുവിന്റെ മുഖം പരിഭവത്തോടെ തന്നെ ഇരിക്കുന്നു. ഏഥൻ കയ്യുയർത്തി അവളുടെ കവിളിൽ ഒന്ന് കുത്തി . " ഞാൻ മരുന്നെഴുതിയിട്ടുണ്ട്. ഇന്ന് തൊട്ട് 5 ദിവസം മുടങ്ങാതെ കഴിക്കണം.. മരുന്ന് നിർത്തി 5 ദിവസത്തിനുള്ളിൽ പീരിയഡ്‌സ് വരും , പീരിയഡ്‌സ് വന്നിട്ട് 4 ദിവസം കഴിഞ്ഞു എന്നെ വന്നു കാണിക്കണം... പിന്നെ ഹെൽത്തി ഫുഡ് കഴിക്കണം, ടെൻഷൻ കുറക്കണം , ദിവസവും വ്യായാമം ശീലമാക്കണം....... ഓക്കേ .."  ഗൗരവത്തോടെ പറയുന്നത് കേട്ട് അനുസരണയോടെ അവൾ തലയാട്ടി. ആ നേരം അവളൊരു കൊച്ചു കുട്ടിയെ പോലെ തോന്നിച്ചു. ഏഥൻ ടേബിളിലുള്ള ഫോൺ എടുത്ത് പോക്കറ്റിലേക്കിട്ട് കസേരയിൽ നിന്ന് എണീറ്റു. മരുന്നെഴുതിയ കുറിപ്പടി കയ്യിലെടുത്തു.  " വായോ.... ഞാൻ ഹോസ്റ്റലിൽ കൊണ്ടുവിടാം. "  അഞ്ചു കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. ഏഥൻ അവളെ തന്നെ നോക്കി നിന്നു . വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു പരിഭവിക്കുന്ന പെൺകുട്ടി അവനെ ആശയക്കുഴപ്പത്തിലാക്കി . അവളോടിനി എന്ത് പറയണമെന്നോ ചെയ്യണമെന്നോ അവനു മനസിലാകുന്നുണ്ടായിരുന്നില്ല. പിണക്കങ്ങൾ തീർക്കാനെല്ലാം അവൻ മറന്നു പോയിരുന്നു. " ഞാൻ ചിരിച്ചതാണോ ഈ പിണക്കത്തിന് കാരണം. " അവൻ ആരാഞ്ഞു. " എനിക്കാരോടും പിണക്കമൊന്നും ഇല്ല ..."  അവളുടെ സ്വഭാവത്തിൽ അവൾക്കു തന്നെ അതിശയം തോന്നി. പിണങ്ങാനും ഇണങ്ങാനും വീണ്ടുമെനിക്കൊരാൾ.... " ശോ....." ഏഥനിൽ നിന്നും അറിയാത്തൊരു നെടുവീർപ്പുതിർന്നു. അവൻ പതുക്കെ അവളിരിക്കുന്നതിനടുത്തായി മുട്ട് കുത്തി ഇരുന്നു . അഞ്ജുവിന്റെ കൈകൾ കൂട്ടി പിടിച്ചു.... " ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ താനൊരു പൊട്ടി യക്ഷിയാണെന്നു തോന്നിയെനിക്ക് ....അതാ ഞാൻ അങ്ങനെ..... പിന്നെ തോന്നി കണ്ട ഓൺലൈൻ കഥകളൊക്കെ വായിച്ചു കിളി പോയതായിരിക്കുമെന്ന്...." അവൻ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു.  അഞ്ജുവിന്റെ മുഖത്തെ പരിഭവം മാറി അവിടൊരു ജാള്യതയിൽ പൊതിഞ്ഞ ചിരി വിരിഞ്ഞു... " ഇടക്ക് വായിച്ച കഥകളിലൊന്നിൽ നായകൻ അങ്ങനെ ആയിരുന്നു..." അഞ്ചു  പറഞ്ഞു.  " വെറുതെ അല്ല."  ഏഥൻ അവിടെ നിന്നെണീറ്റു. അവളും അവനൊപ്പം എണീറ്റു . റൂമിൽ നിന്നും പുറത്തിറങ്ങി ഇരുവരും ഫർമസിയ്ക്ക് നേരെ നടന്നു. multispeciality ഹോസ്പിറ്റൽ ആയതു കൊണ്ട് തന്നെ അതൊരു വലിയ ഫർമസി ആയിരുന്നു.അതാവശ്യം നല്ല തിരക്കും ഉണ്ടവിടെ ...... ഏഥൻ അഞ്ജുവിനെ നോക്കി ഇവിടെ നിൽക്കെന്നു കണ്ണ് കൊണ്ട് കാണിച്ചു ഫർമസിക്കുള്ളിലേക്കു പോയി. ഏഥൻ തിരിച്ചു വരുന്ന വരെ അവൾ അവിടെ ഇട്ടിരിക്കുന്ന ചെയറിൽ പോയിരുന്നു. മനസ് നിറയെ ആ നേരം ഏഥനായിരുന്നു. എങ്ങനെയൊക്കെയോ കണ്ടു മുട്ടി ഇന്ന് അവൾക്കു ഏറെ പ്രിയപ്പെട്ടവനായി മാറിയ ഏഥൻ.  " എത്ര പെട്ടന്നാണ് ദൈവമേ... അയാൾ എനിക്ക് എന്തെല്ലാമൊക്കെയൊ ആയി മാറി കൊണ്ടിരിക്കുന്നത്. ഞാൻ ആ മനുഷ്യനെ അർഹിക്കുന്നുണ്ടോ? മറ്റൊരാളുടെ വധുവാകാൻ പോകുന്ന ഞാൻ.... അയാളുടെ സ്റ്റാറ്റസിന് ഒരു തരത്തിലും യോജിക്കാത്ത ഞാൻ.....  ചേരില്ലെന്നറിഞ്ഞിട്ടും മോഹം തോന്നി പോവുകയാണല്ലോ ....." അഞ്ചു മനസ്സിലോർത്തു. ഓരോന്നോർത്തിരിക്കെ ഏഥൻ വരുന്നത് കണ്ടവൾ എണീറ്റു. കയ്യിൽ മരുന്നുമായി വന്നു അവൻ അത് അഞ്ജുവിനു നേരെ നീട്ടി. പുഞ്ചിരിയോടെ അത് വാങ്ങിയവൾ ബാഗിലേക്കു വച്ചു .  " പറഞ്ഞതൊന്നും മറക്കരുത് കേട്ടോ...." ഏഥൻ ഓർമിപ്പിച്ചു. "ഇല്ല" " ക്യാഷ്‌ എത്രയായി?" അഞ്ചു ചോദിച്ചു  " ഞാൻ കൊടുത്തിട്ടുണ്ട് ..." " ഏയ്... വേണ്ട... എത്രയായെന്നു പറയൂ ...." അഞ്ജുവിന് വെപ്രാളം തോന്നി. ആരുടെ കയ്യിൽ നിന്നും ഒരു ഔദാര്യവും വാങ്ങുന്നതവൾക്ക് പണ്ട് മുതലേ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. ആത്മാഭിമാനം ഉയർത്തി പിടിക്കുന്നവളോട് ഏഥനു ബഹുമാനം തോന്നി. " പറഞ്ഞില്ലെങ്കിൽ ഞാൻ ഫർമസിയിൽ പോയി ചോദിക്കും ...."  " വേണ്ട ..... ഞാൻ പറയാം . " അവളതു തരാതെ പോകില്ലെന്നവന് ഉറപ്പായി. " ഫീ അടക്കം  1200 രൂപ .." ഏഥൻ കൈ കെട്ടി നിന്ന് പറഞ്ഞു.  " നമ്പർ? "  " 957458****"  അഞ്ചു ഏഥൻ പറഞ്ഞ നമ്പർ ഫോൺ എടുത്തു ഡയല് ചെയ്തു . അപ്പോൾ തന്നെ സേവ് ചെയ്തു വച്ചു. my doctor❤️!! നേരേ ഗൂഗിൾ പേ എടുത്തു 1200 രൂപ അവന്റെ നമ്പറിലേക്കു അയച്ചു. എന്നിട്ടവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. " രണ്ടു കടം കൂടെ ഡോക്ടറോടെനിക്കുണ്ട് "  അവൾ പറഞ്ഞു , ഏഥൻ സംശയ ഭാവത്തിൽ അവളെ നോക്കി  " ഒന്ന് ഡ്രെസ്സ് വാങ്ങി തന്നതിന്റെ മറ്റൊന്ന് കാറിൽ കല്ലെറിഞ്ഞതിന്റെ."   ആ ദിവസം ഓർക്കേ കുളിരു കോരുന്നത് പോലെ ഏഥന് തോന്നി .  " ഡ്രെസ്സിന്റെ കടം അവിടെ നിൽക്കട്ടെ... അതിനു പകരമെന്നോണം വേറൊരു ഡ്രസ്സ് എനിക്ക് കിട്ടിയിരുന്നു. സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാൻ..." അവളുടെ കാതോരം പതുക്കെ പറഞ്ഞവൻ. അഞ്ചു ആശ്ചര്യത്തോടെ അവനെ നോക്കി.  ആ പറഞ്ഞത് അന്ന് താൻ ഇട്ട കാറിൽ മറന്നു വച്ച തന്റെ ഡ്രസ്സ് ആൾ സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്ന് തന്നെ അല്ലെ.. വേറൊരു ഡ്രെസ്സും ഞാൻ കൊടുത്തിട്ടില്ലല്ലോ  .  സംശയം തോന്നി അഞ്ജുവിന് . " പിന്നെ കാർ , അതിന്റെ കടം വീട്ടാമെന്നേ ...... സമയമുണ്ടല്ലോ .." അവൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു ഒറ്റകണ്ണിറുക്കി കാണിച്ചു. ഏഥൻറെ ചെയ്തികൾ അവളിൽ നാണം വിതച്ചു. അവൾ പതർച്ചയോടെ ചുറ്റും നോക്കി.ഏഥൻ പക്ഷെ  ലോകത്തുള്ള ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന പോലെ ആണ് നിൽപ്പ് . " പോകാം..." ചുറ്റും കണ്ണുകളാലൊരു ഓട്ട പ്രദിക്ഷണം വച്ചവൾ പെട്ടന്ന് ചോദിച്ചു. ഏഥൻ അവളുടെ കയ്യിൽ പിടിച്ചു. അവളുമായി ഹോസ്പിറ്റലിന് പുറത്തേക്കു നടന്നു. ചുറ്റുമുള്ള പലരുടെയും നോട്ടം തങ്ങളിലേക്കാണെന്നു അഞ്ചു വ്യക്തമായി കണ്ടു. മൊറട്ടു സിംഗിൾ ആയ ഏഥൻ ഡോക്ടർ അധികാരത്തോടെ ഒരുവളെ പിടിച്ചു നടക്കുന്നത് എല്ലാവര്ക്കും പുതുമയുള്ള കാര്യമാണല്ലോ. ഏഥനെ വായിനോക്കി നടക്കുന്ന പല ലേഡീസ് സ്റ്റാഫുകളും അഞ്ജുവിനെ അസൂയയോടെ നോക്കി.  ചിലർ പെങ്ങളായിരിക്കുമെന്നു പോലും ആശ്വസിക്കാനായി തമ്മിൽ പറഞ്ഞു. ഹോസ്പിറ്റൽ എൻട്രൻസിൽ അവൾ നിർത്തി ഏഥൻ കാർ എടുക്കാനായി പോയി. തലയുയർത്തി വരുന്ന കൊമ്പന്റെ പ്രൗഢിയോടെ കറുത്ത നിറത്തിലുള്ള ഡോക്ടർ സിംബൽ പതിച്ച ലാൻഡ്‌റോവർ ഡിഫൻഡർ അവൾക്കു മുന്നിൽ വന്നു നിന്നു. അതിന്റെ വിന്ഡോ ഗ്ലാസ് അടക്കം കറുപ്പ് നിറത്തിൽ ആയിരുന്നു.ആ കാറിനെ പകൽ വെളിച്ചത്തിൽ കണ്ടു അഞ്ജുവിന്റെ കണ്ണ് മിഴിഞ്ഞു.  അത്രയും തലയെടുപ്പുള്ള ഏഥൻ ഡോക്ടർക്ക് ചേർന്ന ഇതിലും നല്ലൊരു കാർ ഇല്ലെന്നു അഞ്ജുവിനു തോന്നി.  അവൾക്കു മുന്നിൽ കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു വന്നു. അവൾ അതിൽ കയറി ഇരുന്നു.  ഏഥൻറെ കാർ ഹോസ്പിറ്റൽ ഗേറ്റ് കടന്നു മെയിൻ റോഡിലൂടെ കുതിച്ചു. ഏഥൻ വെറുതെ ഏതൊക്കെയോ അവളോട് ചോദിച്ചു കൊണ്ടിരുന്നു. ഇത്ര കാലം ഇല്ലാത്തൊരു ആവേശം അവനിൽ നിറഞ്ഞു നിന്നിരുന്നു. അഞ്ജുവും അവന്റെ ചോദ്യങ്ങൾക്കും വാക്കുകൾക്കും നല്ലൊരു കേൾവിക്കാരിയായി .  ഒരുപാടു കാലം മിണ്ടാനാരുമില്ലാതെ സംസാരിക്കുന്ന ഒരാളെ പോലെ എഥനെ അവൾക് തോന്നി. അവനെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഹോസ്റ്റലിനടുത്തു റോഡിലായി ഏഥൻറെ കാർ ചെന്ന് നിന്നു. " ഞായറാഴ്ച ഞാൻ വരും..." വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി, അവളുടെ സീറ്റ് ബെൽറ്റ് ഊരി കൊണ്ട് ഏഥൻ പറഞ്ഞു. " വരണം...." ഏഥൻ സന്തോഷത്തോടെ അവളെ നോക്കി. പെട്ടന്നവളുടെ രണ്ടു കവിളും കൈകളിൽ കോരി എടുത്തു, നോട്ടം തന്റെ ചുണ്ടുകളിൽ ആണെന്ന് കണ്ടതും അഞ്ജുവിനു അവന്റെ മനസ്സിൽ എന്താണെന്നു മനസിലായി.  അവൾ കണ്ണുകൾ പതുക്കെ അടച്ചു . ഏഥൻറെ വലത്തേ കൈ മുഖത്തു നിന്നും അവളുടെ തോളിലേക്കിറങ്ങി . തോളിൽ അമർന്നു. ചുണ്ടിൽ ഉമ്മ കിട്ടുന്നതും പ്രതീക്ഷിച്ചിരുന്ന അഞ്ജുവിനെ ഞെട്ടിച്ചു കൊണ്ട് ഏഥൻറെ ചുണ്ടുകൾ അവളുടെ നീണ്ട കഴുത്തിലായി അമർന്നു. അഞ്ജുവിൽ നിന്നും അവൾ  പോലുമറിയാതെ ഒരു ശീൽക്കാരം ഉയർന്നു. അത് ഏഥൻറെ ചുണ്ടുകളുടെ ആക്കം കൂട്ടി . ഒരു 5 നിമിഷം ഏഥൻ ആ കഴുത്തിൽ നിന്നും അവന്റെ ചുണ്ടുകളെ വേർപെടുത്തി.  അഞ്ചു തളർന്നു പോയിരുന്നു. ചുംബനം അവസാനിച്ചെന്ന് മനസ്സിലായതും അവൾ കണ്ണുകൾ തുറന്നു. കണ്ണുകളിൽ ചുവപ്പു കലർന്നിരുന്നു.  ഏഥൻറെ നോട്ടം അവളുടെ തളർച്ചയെ കൂട്ടി . അത്രയും തുളച്ചു കയറുന്ന നോട്ടം. " പോകുന്നില്ലേ...." കുറച്ചു നേരമായിട്ടും അവനെ തന്നെ ഉറ്റു നോക്കിയിരിക്കുന്നവളെ നോക്കി ഏഥൻ കാറ്റു പോലെ ചോദിച്ചു. അവൻ ആകെ വശം കെട്ടു പോയിരുന്നു. അഞ്ചു ഒന്നും പറയാതെ വേഗത്തിൽ ഡോർ തുറന്നു ഇറങ്ങി പോയി. ഏഥൻ അവൾ പോകുന്നത് കൊട്ടിയിടിക്കുന്ന ഹൃദയത്തോടെ നോക്കി നിന്നു. ഒരു ഉമ്മ പോലും വെക്കാൻ ചിന്തിക്കാത്തവൻ അവളുടെ കവിളുകളിൽ വെറുതെ പിടിച്ചതായിരുന്നു. പക്ഷെ നീണ്ടു മെലിഞ്ഞ , ഞരമ്പുകൾ തെളിഞ്ഞു കാണുന്ന കഴുത്തു അവനെ ആ നേരം വല്ലാതെ ഭ്രാന്തു പിടിപ്പിച്ചു പോയിരുന്നു. ഇനി ഒരിക്കലും ആ യക്ഷിയെ തനിക്കു നഷ്ട്ടപെടരുതെന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളോടുള്ള പ്രണയം കൊണ്ടവന് ശ്വാസം മുട്ടുന്ന പോലെ തോന്നി...... തുടരും........ റൊമാൻസ് ഓവർ ആവുന്നുണ്ടെങ്കിൽ പറയണേ...... കുറക്കാം.
krishnamritham
10.1K views
24 days ago
ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും “ ”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുൻപിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രെ,ഭീരുത്വം“ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എഴുതിപോകുമെന്ന ഭയം രാജലക്ഷ്മിയെ കൊണ്ടെത്തിച്ചത് മരണത്തിലേക്കാണ്. അവരുടെ അവസാന നോവലാണ് ”ഞാനെന്ന ഭാവം “. ഇത്രെയേറെ ദുഖവും വിഷാദവും ഒരു മനുഷ്യന്റെ ഉള്ളിലെങ്ങനെ എന്ന തോന്നലാണ് ആ നോവൽ വായിച്ച് കഴിയുമ്പോൾ ബാക്കിയാവുക. ആഖ്യാനശൈലിയിലെ വ്യത്യാസവും കഥകളുടെ പ്രമേയവുമൊക്കെ വായനയോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കും. ദുഖമാണെങ്കിലും രാജലക്ഷ്മിയുടെ കൃതികളും, എഴുത്തുകാരിയും എന്നോട് ചേർന്നിരിക്കും എന്നും. വളരെ കുറച്ച് കൃതികൾ മാത്രമേ ഉള്ളൂ നമുക്ക് രാജലക്ഷ്മി എന്ന എഴുത്തുകാരിയെ അറിയാൻ. മലയാള സാഹിത്യത്തിലെ ഈ അക്ഷര തേജസ്സിനെ മറന്നുപോകാതെ, വായനയിൽ കൂടെ കൂട്ടണം ❤️ #📙 നോവൽ #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃 ഗുഡ് നൈറ്റ്🥰 Krishnamritham❤️