നോവൽ

കാന്താരി പ്രിൻസ്
1.3K കണ്ടവര്‍
11 മണിക്കൂർ
പിറ്റേന്ന് രാവിലെ തന്നെ ഉമ്മറത്ത് പതിവിലും നേരത്തെ സത്യൻ മാഷ് വന്നിരുന്നു. 👓 കയ്യിൽ പത്രമുണ്ടെങ്കിലും മാഷിന്റെ കണ്ണ് ആ പഴയ മതിലിന്റെ അരികിലേക്കായിരുന്നു. ആരെങ്കിലും കാണുമോ എന്ന് ഭയന്ന് മാഷ് ചുറ്റും നോക്കുന്നുമുണ്ട്. പെട്ടെന്ന് മതിലിന് മുകളിലേക്ക് രണ്ട് കൈകൾ വലിഞ്ഞു കയറി, പിന്നാലെ ആ കള്ളച്ചിരിയോടെ കാവ്യയുടെ മുഖം പൊന്തിവന്നു കയ്യിലൊരു ചെറിയ നീല മഷിക്യപ്പിയും പിടിച്ചിട്ടുണ്ട്. 😏 വിരൽ ചൂണ്ടി അവൾ മാഷിനെ നോക്കി കണ്ണുരുട്ടി.... കാവ്യ: എന്താ സത്യൻ മാഷേ... ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ? മഷി കയ്യിലുണ്ട്. ഇപ്പോൾ ആ ചിരി തരുമോ അതോ ഈ ഖദർ ഷർട്ട് ഞാൻ ഡിസൈൻ ചെയ്യണോ? 😏 ഹ്മ്മ്മ്... മാഷ് പതുക്കെ ചുറ്റും നോക്കി. മുറ്റത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, കണ്ണട പതുക്കെ മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ചു. എന്നിട്ട് തന്റെ ജീവിതത്തിൽ ഇന്നേവരെ ആർക്കും കൊടുക്കാത്ത ആ 'പ്രത്യേക' ചിരി... ചുണ്ടുകൾ പരമാവധി വിടർത്തി ഒരു വലിയ കള്ളച്ചിരി അവൾക്ക് നേരെ പാസ്സാക്കി! 😂 കാവ്യ അത് കണ്ടതും മതിലിന് മുകളിൽ ഇരുന്ന് വാപൊത്തി ചിരിക്കാൻ തുടങ്ങി. 🤣 കാവ്യ: അയ്യോ... മാഷേ... ഞാൻ പറഞ്ഞില്ലേ അധികം അങ്ങ് ഇളിക്കരുതെന്ന്........ഇതിപ്പോൾ ചിരിയല്ല, പണ്ട് ക്ലാസ്സിൽ കുട്ടികളെ പേടിപ്പിക്കുന്ന ആ പഴയ ഭൂതത്താന്റെ ഭാവം പോലെയുണ്ട്. എന്നാലും കുഴപ്പമില്ല... മാഷ് ശ്രമിച്ചല്ലോ, ഈ മഷിക്യപ്പി ഞാൻ തൽക്കാലം മാറ്റിവെക്കുന്നു. 😉✌️ സത്യൻ മാഷ്: (പത്രം കൊണ്ട് മുഖം മറച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ) മതിയെടി നിന്റെ പരിഹാസം... നീ കാരണം ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് പ്രാക്ടീസ് വരെ ചെയ്തു. ഇനി മര്യാദയ്ക്ക് അങ്ങോട്ട് ഇറങ്ങിപ്പോകാൻ നോക്ക്.🤨 കാവ്യ: ഇറങ്ങാം മാഷേ... പക്ഷേ ഈ ചിരിക്ക് ഒരു സമ്മാനം തരാൻ ഞാൻ വിചാരിച്ചിട്ടുണ്ട്. വൈകുന്നേരം മാഷ് സ്കൂൾ കഴിഞ്ഞു വരുമ്പോൾ വഴിയിലെ ആ വലിയ മാവിന്റെ ചുവട്ടിൽ നിൽക്കണം. വരാതിരുന്നാൽ ഉണ്ടല്ലോ... 😜 പറഞ്ഞു തീരുന്നതിന് മുൻപ് അവൾ കൊഞ്ഞനം കുത്തി മതിലിന് അപ്പുറത്തേക്ക് ഒരൊറ്റ ചാട്ടം 🏃🏻‍♀️ മാഷ് ആ വശത്തേക്ക് നോക്കി അറിയാതെ ഉള്ളിൽ നിന്ന് വീണ്ടും ചിരിച്ചുപോയി. അങ്ങനെ ദിവസങ്ങൾ പലതു കടന്നുപോയി. 🍃 ഓരോ ദിവസവും കാവ്യയുടെ പുതിയ പുതിയ കുസൃതികളും മാഷിന്റെ ആ കള്ളച്ചിരികളും കൊണ്ട് ആ ഗ്രാമത്തിലെ ആ പഴയ തറവാട്ടു മുറ്റം സജീവമായിരുന്നു. മാഷിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകളായിരുന്നു അത്. പക്ഷേ... വിധി എപ്പോഴും ഒരേപോലെ ആയിരിക്കില്ലല്ലോ. 🥺 കൃത്യം ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം. വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്ന മാഷ് ഉമ്മറത്ത് ഇരിക്കുകയായിരുന്നു. പതിവുപോലെ കാവ്യയുടെ ആ ചിരി കേൾക്കാൻ മാഷിന്റെ കാതുകൾ കൊതിച്ചു. പക്ഷേ മതിലിനപ്പുറം കടുത്ത നിശബ്ദതയായിരുന്നു. അപ്പോഴാണ് റോഡിലൂടെ പോയ അയൽക്കാരൻ വേണു സംസാരിക്കുന്നത് മാഷ് കേട്ടത്. വേണു: സത്യൻ മാഷേ... അറിഞ്ഞില്ലേ? നമ്മുടെ പറമ്പിലെ മാധവമേനോൻ കടം തീർക്കാൻ വേണ്ടി ആ വീടും സ്ഥലവും ഒക്കെ വിറ്റു. ഇനി അവർ ഇവിടെ നിൽക്കുന്നില്ല. കൽക്കട്ട എന്ന വലിയ ദേശത്തേക്ക് നാളെ നേരം വെളുക്കുമ്പോൾ അവർ വണ്ടികയറുകയാണ്. പാവങ്ങൾ... വലിയ വിഷമത്തിലാണ്. 😓 അത് കേട്ടതും സത്യൻ മാഷിന്റെ കയ്യിലിരുന്ന പത്രം നിലത്തേക്ക് വീണു 💔 മാഷിന്റെ നെഞ്ച് ഒന്നു പിടഞ്ഞു. കൽക്കട്ടയോ? ഇനി അവൾ ഈ ഗ്രാമത്തിൽ ഇല്ലേ? ആ മതിലിന് മുകളിൽ വലിഞ്ഞു കയറി ഇനി ആരും തന്നെ നോക്കി കള്ളച്ചിരി ചിരിക്കില്ലേ? മാഷിന്റെ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. 👓😭 അന്ന് രാത്രി വല്ലാത്തൊരു ഭാരത്തോടെ മാഷ് ഉമ്മറത്തിരിക്കുമ്പോൾ, ദാ വരുന്നു മതിലിനപ്പുറം നിന്ന് ഒരു പതുക്കെയുള്ള വിളി... പണ്ടത്തെ ആ ആവേശമില്ല ആ ശബ്ദത്തിൽ.... കാവ്യ പതുക്കെ മതിൽ ചാടി മാഷിന്റെ ഉമ്മറത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ ആ പഴയ മഷിക്യപ്പിയും പത്രവും ഒന്നുമില്ലായിരുന്നു. തല താഴ്ത്തി, കണ്ണുകൾ ചുവന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി അവൾ മാഷിന്റെ മുന്നിൽ വന്നു നിന്നു. 🥺💔 കാവ്യ: (ഇടറിയ സ്വരത്തിൽ) "മാഷേ..." 😭 മാഷ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. മാഷിന്റെ ഗൗരവമെല്ലാം എപ്പോഴോ ഉരുകിപ്പോയിരുന്നു. സത്യൻ മാഷ്: കാവ്യാ... ഞാൻ കേട്ടു... നീ... നീ എന്നെ വിട്ടു പോവുകയാണോ മോളേ? ഇനി ഈ ഗ്രാമത്തിൽ ഇല്ലേ?🥺 കാവ്യ മാഷിന്റെ ഖദർ ഷർട്ടിൽ പതുക്കെ പിടിച്ച് നെഞ്ചിലേക്ക് തല ചായ്ച്ചു പൊട്ടിക്കരഞ്ഞു. 🫂😭 കാവ്യ: എനിക്ക് പോകാൻ ഒട്ടും താല്പര്യമില്ല മാഷേ... അച്ഛന്റെ കടം തീർക്കാൻ വേണ്ടി സ്ഥലം വിറ്റുപോയി. നാളെ രാവിലെ ഞങ്ങൾ കൽക്കട്ടയിലേക്ക് പോകും. ആ വലിയ നഗരത്തിൽ എനിക്ക് ആരെയും അറിയില്ല മാഷേ... അവിടെ എനിക്ക് വേണ്ടി കാത്തുനിൽക്കാൻ ഈ മതിലുമില്ല, എന്റെ കുസൃതികൾ കണ്ട് പതുക്കെ ചിരിക്കുന്ന മാഷിന്റെ ആ നോട്ടവുമില്ല. 💔😭 മാഷ് അവളുടെ തലയിൽ പതുക്കെ തലോടി. മാഷിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ മുടിയിഴകളിലേക്ക് ഒലിച്ചിറങ്ങി. സത്യൻ മാഷ്: കാവ്യാ... നീ എവിടെ പോയാലും എന്റെ ഉള്ളിലെ ആ ചിരി നിനക്ക് മാത്രമുള്ളതായിരിക്കും. ഈ മതിലും ഉമ്മറവും നിന്റെ ആ കുസൃതികൾക്ക് വേണ്ടി ഇവിടെത്തന്നെ കാണും. നീ കരയരുത്.. സന്തോഷം ആയി ഇരിക്ക്......🥹💖 കാവ്യ പതുക്കെ തലയുയർത്തി മാഷിനെ നോക്കി. അവളുടെ ചുണ്ടിൽ സങ്കടത്തിനിടയിലും ഒരു ചെറിയ കള്ളച്ചിരി വരുത്താൻ അവൾ ശ്രമിച്ചു. കാവ്യ: മാഷേ... കൽക്കട്ടയിൽ ചെന്നാലും ഞാൻ മാഷിന് കത്തയക്കും. കത്ത് തുറക്കുമ്പോൾ അതിൽ ഒരു നീല മഷിയുടെ കറ ഉണ്ടാകും... അത് കാണുമ്പോൾ മാഷ് ഇവിടെയിരുന്ന് ചിരിക്കണം. എന്റെ ഓർമ്മയ്ക്കായി... ഈ മാഷിന്റെ കാവ്യ തരുന്ന അവസാനത്തെ കുസൃതിയായി അത് കരുതിക്കോ........ അവൾ പതുക്കെ പടിയിറങ്ങി നടന്നു. പണ്ടത്തെപ്പോലെ ഓടിയല്ല, വളരെ പതുക്കെ... കണ്ണീർ തുടച്ചുകൊണ്ട്. പടിക്കൽ എത്തി അവൾ തിരിഞ്ഞു നോക്കി ഒന്നുകൂടി പറഞ്ഞു. കാവ്യ: ഇനി ഞാൻ ഈ മതിൽ ചാടി വരില്ല മാഷേ... പക്ഷേ എന്റെ ഈ കുസൃതികൾക്ക് കാവൽ നിന്ന ആ നോട്ടം... അത് ഞാൻ എന്റെ കൂടെ കൊണ്ടുപോവുകയാണ്. ഹ്മ്മ്മ്........🥺💔 "അവൾ ആ ഇരുട്ടിലേക്ക് മറഞ്ഞുപോയി." സത്യൻ മാഷ് ആ പടിയിലേക്ക് നോക്കി തന്റെ കണ്ണട ഊരി തുടച്ചു. കാവ്യ പോയെങ്കിലും അവൾ തന്ന ആ ഓർമ്മകളുടെ മഷി മാഷിന്റെ മനസ്സിൽ ഒരിക്കലും മായാത്ത വിധം പടർന്നു കഴിഞ്ഞിരുന്നു... 🖤 പിറ്റേന്ന് രാവിലെ... നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ആ പഴയ തറവാട്ടു മുറ്റത്തേക്ക് വലിയൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. മോട്ടോറിന്റെ ആ ശബ്ദം കേട്ടതും സത്യൻ മാഷ് വല്ലാത്തൊരു പരിഭ്രമത്തോടെ ഉമ്മറത്തേക്ക് ഓടിവന്നു. 👓 മുറ്റത്ത് വണ്ടി വന്നു നിന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നും കാവ്യയുടെ അച്ഛനും അമ്മയും പതുക്കെ ഇറങ്ങി മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവരുടെ തൊട്ടുപിറകിലായി, തല താഴ്ത്തി കണ്ണീർ തുടച്ചുകൊണ്ട് കാവ്യയും ഉണ്ടായിരുന്നു. 🥺 അച്ഛൻ: സത്യൻ മാഷേ... ഞങ്ങൾ ഇറങ്ങുകയാണ്. കൽക്കട്ടയിലേക്കുള്ള വണ്ടി റെഡിയായി. പോകുന്നതിന് മുൻപ് മാഷിനോട് ഒന്ന് യാത്ര പറയാൻ വന്നതാണ്. ഈ നാട്ടിൽ ഞങ്ങൾക്ക് ആകെയുള്ള ഒരു ആശ്വാസം മാഷായിരുന്നു.😓 അമ്മയും മാഷിനെ നോക്കി കൈകൾ കൂപ്പി. അവരൊക്കെ സംസാരിക്കുമ്പോഴും കാവ്യ മാഷിന്റെ മുഖത്തേക്ക് നോക്കാതെ കരയുകയായിരുന്നു. അമ്മ: എന്നാൽ ഞങ്ങൾ പതുക്കെ വണ്ടിയിലേക്ക് കയറാം മാഷേ... നീ വന്നേക്കണേ മോളേ....... അച്ഛനും അമ്മയും യാത്ര പറഞ്ഞ് പതുക്കെ വണ്ടിയിലേക്ക് തിരികെ നടന്നു. മുറ്റത്ത് ഇപ്പോൾ സത്യൻ മാഷും കാവ്യയും മാത്രമായി. കാവ്യ പതുക്കെ മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ മൺകൊണ്ടുള്ള ഒരു കുഞ്ഞു കുടം ഉണ്ടായിരുന്നു. അവൾ അത് മാഷിന്റെ കയ്യിലേക്ക് നീട്ടി. അതിനുള്ളിൽ ചുവന്നു തുടുത്ത ഒത്തിരി കുന്നിക്കുരുക്കൾ ഉണ്ടായിരുന്നു 🍒🥺 കാവ്യ: (ഇടറിയ സ്വരത്തിൽ, കരച്ചിൽ അടക്കാനാവാതെ) മാഷേ... ഇത്... ഇത് ഞാൻ ചെറുപ്പം മുതൽ ഓരോന്നായി പെറുക്കി കൂട്ടിവെച്ചതാണ്. എന്റെ കയ്യിൽ മാഷിന് തരാൻ ഈ ഒരൊറ്റ സമ്പാദ്യം മാത്രമേയുള്ളൂ... 😭❤️ മാഷ് ആ മൺകുടം കയ്യിലേക്ക് വാങ്ങി. അതിലെ ഓരോ കുന്നിക്കുരുവിനും കാവ്യയുടെ ആ പഴയ കുസൃതികളുടെ രുചിയുണ്ടായിരുന്നു. കാവ്യ പതുക്കെ തിരിഞ്ഞു നടന്നു... അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. കാവ്യ: ഞാൻ... ഞാൻ... പോകുവാ മാഷേ...😭😟 അവൾ വണ്ടിയിലേക്ക് നടക്കാൻ തുടങ്ങിയതും സത്യൻ മാഷിന്റെ ഉള്ളം തകർന്നുപോയി. മാഷ് അറിയാതെ ഉറക്കെ വിളിച്ചു: "കാവ്യാ..." 😭 മാഷ് വേഗം അകത്തേക്ക് ഓടിപ്പോയി. ഒരു നിമിഷത്തിനകം മാഷിന്റെ ലൈബ്രറിയിൽ ഇരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകവുമായി മാഷ് തിരിച്ചെത്തി. അത് കാവ്യയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. 📖🥺 സത്യൻ മാഷ്: മോളേ... നീ അവിടെ ചെന്ന് ഇത് വായിക്കണം. ഇതിലെ ഓരോ വരിയിലും നിന്റെ ഈ മാഷിന്റെ നോട്ടവും ചിരിയും ഉണ്ടാകും.🥹 ആ പുസ്തകം കയ്യിൽ വാങ്ങിയതും കാവ്യയുടെ സങ്കടം അതിരുകടന്നു. അവൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടിവന്ന് സത്യൻ മാഷിനെ ആഞ്ഞു കെട്ടിപ്പിടിച്ചു 🫂😭 ആ കെട്ടിപ്പിടുത്തത്തിൽ ആ ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും വിരഹവും ഉണ്ടായിരുന്നു. മാഷിന്റെ ഖദർ ഷർട്ടിലേക്ക് അവളുടെ കണ്ണീർ പടർന്നു..... അവൾ പതുക്കെ പിടിവിട്ട്, തിരിഞ്ഞു നോക്കാതെ ഓടി വണ്ടിയിലേക്ക് കയറി. വണ്ടി പതുക്കെ മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങി ആ വളവു തിരിഞ്ഞു മറഞ്ഞു... 🚗💨 മാഷ് ആ മൺകുടത്തിലെ കുന്നിക്കുരുക്കളിലേക്ക് നോക്കി ഉമ്മറത്തിരുന്നു. കാവ്യ പോയി... പക്ഷേ അവൾ തന്ന ആ കുന്നിക്കുരുക്കളുടെ ചുവപ്പും പുസ്തകത്തിന്റെ മണവും മാഷിന്റെ മനസ്സിൽ എന്നും കാവ്യയുടെ ആ പഴയ കുസൃതിച്ചിരി നിറച്ചുക്കൊണ്ടേയിരിക്കും... 🖤 കാവ്യയും സത്യൻ മാഷും പിരിയുകയാണ്... ഇതിന്റെ ബാക്കി ഭാഗം നിങ്ങൾക്ക് വേണോ? നിങ്ങളുടെ അഭിപ്രായം താഴെ പറയണേ👇🏻 #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📙 നോവൽ #kanthariprince #💔 നീയില്ലാതെ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.4K കണ്ടവര്‍
18 മണിക്കൂർ
#📙 നോവൽ നേരം മൗനം പാലിച്ചു നിന്ന ബന്ധുക്കൾ ഓരോരുത്തരും ഓടി കൂടി.... "നന്ദേ.... കണ്ണ് തുറക്ക്..." ആരോഹി ഉച്ചത്തിൽ അലറി.... എടാ.. നന്ദേ... നിനക്ക് എന്താ പറ്റിയെ... അവൾ കരയുകയാണ്. അമ്മേ.. ഇത്തിരി വെള്ളം എടുത്തേ.. ആരോഹിക്ക് ആ നിമിഷം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി.... അതിനേക്കാൾ ഏറെ നന്ദ അനുഭവിച്ച ഒറ്റപ്പെടലുകൾക്ക് അവളും ഒരു കാരണക്കാരി ആയല്ലോ എന്നോർത്തായിരുന്നു...അവളുടെ സങ്കടത്തോടെയുള്ള വാക്കുകൾ... ഭാമ അപ്പോഴേക്കും അടുക്കളയിൽ നിന്ന് അൽപ്പം വെള്ളവുമായി വന്നു.. വെള്ളം മുഖത്ത് പതിച്ചെങ്കിലും കനം വെച്ച കൺപോളകൾ വലിച്ചു തുറക്കാൻ പരമാവധി ശ്രമിച്ച നന്ദ അമ്പേ പരാജയപ്പെട്ടു പോയി. അത്രയ്ക്ക് തളർന്ന് അവശയായിരുന്നു അവൾ അപ്പോൾ. കവിൾത്തടം വിങ്ങി പ്പൊട്ടുകയാണെന്ന് നന്ദയ്ക്ക് തോന്നി. അടഞ്ഞ കൺപോളകൾക്ക് മുകളിലൂടെ അവളുടെ കൃഷ്ണ മണികൾ ചലിക്കുന്നത് അഗ്നി ക്ക്‌ വ്യക്തമായി കാണാമായിരുന്നു. എന്തൊക്കെയോ പറയുവാനായി ചെറുതായി വിറക്കുന്ന അധരങ്ങളും വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടവും... അവന്റെ വിരൽപ്പാട് പതിഞ്ഞ കവിളിണകളും...... ഇനിയും കൺകോണിൽ ബാക്കിയായ കണ്ണീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി... "അഗ്നി.... ഡോക്ടറെ വിളിക്ക്..മോനെ.. നന്ദ മോൾക്ക് തീരെ പറ്റുന്നില്ല ട്ടോ." അംബികയുടെ സ്വരം... വല്ലാത്ത കനമുണ്ടായിരുന്നു ആ ശബ്ദത്തിന്.... നന്ദ പറഞ്ഞു അറിഞ്ഞ കാര്യങ്ങൾ കേട്ടത്തിലുള്ള അമർഷവും എന്നാൽ അവളോട് ഒരു കരുണയും ആ വാക്കുകളിൽ തെളിഞ്ഞു നിന്നു. അഗ്നി ഇടക്കിടെ ആരോഹിയെ തിരഞ്ഞു പിടിച്ചു നോക്കുന്നുണ്ട്... അവന്റെ ആ നോട്ടത്തെ നേരിടാനാകാതെ ആരോഹി തല കുനിച്ചു പിടിച്ച് ഇരിക്കുകയാണ് വിളിച്ചു പറഞ്ഞു ഏകദേശം പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഡോക്ടർ വന്നു.... അഗ്നിയെ മാത്രം റൂമിൽ നിർത്തി ബാക്കി ഉള്ള എല്ലാവരെയും പുറത്താക്കി കതക് അടച്ചു ഡോക്ടർ... അദ്ദേഹത്തിന്റെ നോട്ടം ആദ്യം പതിഞ്ഞത് അവളുടെ കവിളിലേക്കാണ്... "മിസ്റ്റർ അഗ്നി ദേവ്.... ഇതെന്താണ് വൈഫിന്റെ കവിളിൽ ഒരു പാട്....??" മറുപടി പറയാൻ അഗ്നി വല്ലാതെ വിഷമിച്ചു. ഒടുക്കം അവന് നടന്ന കാര്യങ്ങൾ മുഴുവനായി അല്ലെങ്കിലും കുറച്ചെങ്കിലും പറയേണ്ടി വന്നു. "താലി വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചാൽ തല്ലുകയാണോ വേണ്ടത്....? അല്ലെങ്കിൽ തന്നെ അതൊരു ലോഹമല്ലേ... നിങ്ങളെ പോലെ ഇത്രയും വെൽ എഡ്യൂക്കേറ്റഡ് ആയ ഒരാൾ ഇങ്ങനെ ബീഹെവ് ചെയ്താൽ പിന്നെ.... " ബാക്കി പറയാൻ കഴിയാത്തത് പോലെ ഡോക്ടർ രഞ്ജിത് അഗ്നി ദേവിനെ സൂക്ഷിച്ചു നോക്കി... "ബാക്കി ഉള്ളവരുടെ കാര്യം എനിക്ക് അറിയില്ല ഡോക്ടർ. പക്ഷേ ഞാൻ ഒരു താലി അവളുടെ കഴുത്തിൽ കെട്ടിയിട്ടുണ്ടെങ്കിൽ എന്റെ മരണം വരെ അത് അവിടെ ഉണ്ടാവണം അതെനിക്ക് നിർബന്ധമാണ്. അല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ. നന്ദക്ക് ബോധം വരുമ്പോൾ നിങ്ങൾ അവളോട് തന്നെ ചോദിക്ക് അവൾക്ക് പരാതി ഉണ്ടെങ്കിൽ നിങ്ങൾക്ക് എവിടെയാണെന്ന് വെച്ചാൽ കംപ്ലയിന്റ് ചെയ്യാം." കൈ കെട്ടി നന്തയെ നോക്കി നിന്നു കൊണ്ടാണ് അഗ്നി സംസാരിക്കുന്നത് "ഓവർ കോൺഫിഡൻസ് ആണോ...??" ഡോക്ടർ അഗ്നിയോടായി ചോദിച്ചു "അങ്ങനെ എങ്കിൽ അങ്ങനെ....." അഗ്നിയുടെ ആ മറുപടി ഡോക്ടർക്ക് അത്ര പിടിച്ചില്ല. പിന്നീട് ഇരുവരും അതിനെ പറ്റിയൊന്നും സംസാരിച്ചില്ല. "ഈ കുട്ടി ക്യാരിയിങ് ആണോ...?" "നോ.." "ഓക്കേ" "എപ്പോഴാണ് തല ചുറ്റി വീണത്....??" "ഒരു ട്വന്റി മിനിറ്റ്സ് ആയി കാണും..." "പിരിയഡ്‌സ് ഒക്കെ റെഗുലർ ആണോ...??". ഡോക്ടറുടെ ആ ചോദ്യത്തിൽ അറിയാതെ ഉമിനീർ ഇറക്കി പോയി അഗ്നി... "അത്.... അത് എനിക്ക് അറിയില്ല....'' "താനൊക്കെ എന്ത് ഭർത്താവാടോ....??" ഈ തവണ ഡോക്ടർക്കും ദേഷ്യം വന്നിരുന്നു. "ഡോക്ടർ പ്ലീസ്.... അവളെ ഒന്ന് നോക്കി വേണ്ട മെഡിസിൻ കൊടുക്ക്‌...." താഴ്മയായി അത് പറയുമ്പോൾ അഗ്നിയുടെ മനസ്സിൽ എന്താണെന്ന് അവന് തന്നെ ഊഹം ഉണ്ടായിരുന്നില്ല... " ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് നിങ്ങൾ ഈ കുട്ടിക്ക് ഭക്ഷണം ഒന്നും കൊടുക്കാറില്ലേ....??" ഡോക്ടറുടെ ആ ചോദ്യത്തിൽ അഗ്നി അവന്റെ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു. "കാര്യമായിട്ട് ചോദിച്ചതാണ്. അതിനു മിസ്റ്റർ അഗ്നി ദേവ് ഇങ്ങനെ റെസ് ആവണ്ട കാര്യം ഇല്ല..... ഈ കുട്ടി മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് മിനിമം മൂന്നു ദിവസം എങ്കിലും ആയിട്ടുണ്ടാകും." അവളുടെ വയറിലേക്ക് വിരൽ അമർത്തിയ ശേഷമാണു ഡോക്ടർ അത് പറഞ്ഞത്.. "ഇതിൽ ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് ഇമ്മീഡിയേറ്റ ആയിട്ട് ഈ കുട്ടിയെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം.... ടു ഡേയ്‌സ് അവിടെ ഒബ്സെർവഷനിൽ കിടക്കട്ടെ....? അത് ഒക്കെ അല്ലേ...." ഒടുക്കം നിവർത്തിയില്ലാതെ അഗ്നിക് അത് സമ്മതിച്ചു കൊടുക്കേണ്ടി വന്നു തുടരും
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K കണ്ടവര്‍
1 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 39 ✍️ രചന - ജിഫ്ന നിസാർ ❣️ അപ്പൊ പണി സ്റ്റീഫന്റെ വക തന്നെയാണ്.അല്ലേ മുരുകാ " ഇടതു കയ്യിലെ മുറിവിലേക്കൊന്നു നോക്കി വല്ലാത്തൊരു ചിരിയോടെ ഫോണിൽ സംസാരിക്കുന്ന കാശിയുടെ നേരെയാണ് ശിവയുടെ ശ്രദ്ധയത്രയും. കഴിഞ്ഞ മൂന്ന് ദിവസമായിട്ട് കാശി പലവട്ടം പലവിധത്തിൽ ഓടിച്ചു വിടാൻ നോക്കിയിട്ടും ശിവ അവന്റെ വീട്ടിൽ തന്നെയായിരുന്നു വിട്ട് പോകാതെ. പുറമെ കാണിക്കുന്ന കലിപ്പിനും അപ്പുറം ആ സമയം അവനൊരു താങ്ങും കൂട്ടും ഉള്ളു കൊണ്ട് കൊതിക്കുന്നുണ്ടെന്ന് ശിവക്കറിയാം. കാശി ഫോണിൽ തന്നെ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. ആരോ അറിഞ്ഞു കൊണ്ട് പണി തന്നതാണ് എന്നുള്ളത് അവനാ അപകടത്തിന് ശേഷം പറയുന്നുണ്ട്. ആദ്യത്തെ ദിവസത്തെ അസഹനീയവേദന ഒന്നോതുങ്ങിയ ശേഷം അതിന് പിന്നിലുള്ളവരെ കണ്ട് പിടിക്കണം എന്ന് തന്നെയായിരുന്നു അവന്റെ ഏറ്റവും വലിയൊരു വാശിയും. അശോകേട്ടൻ നോക്കി കൊള്ളും അതെല്ലാം..നീയിപ്പോ റസ്റ്റ്‌ എടുക്കെന്ന് അവനോട് അദ്ദേഹം തന്നെ പറഞ്ഞിട്ട് പോയതാണ്. പക്ഷേ തന്നെയും തന്റെ ലഹരിയെയും മുറിപ്പെടുത്തിയ ആളെ അത്ര പെട്ടന്ന് വെറുതെ വിടാൻ അവൻ കാശിനാഥൻ അല്ലായിരിക്കണം. തന്റെയും കാശിയുടെയും ഡ്രസ്സ്‌ അലക്കി വിരിച്ചിട്ട് പെട്ടന്നൊരു കുളിയും കഴിഞ്ഞു കൊണ്ട് ശിവ കയറി ചെല്ലുമ്പോൾ കാശി ഉമ്മറത്തു തന്നെയുണ്ട്. എന്തോ കാര്യമായ ആലോചനയിലാണ് പുള്ളി. തൊട്ടരികിൽ തന്നെ അവന്റെ ഫോണുമുണ്ട്. "ഇതെന്ത ഡാ നീയി തൃസന്ധ്യ നേരത്ത് ലൈറ്റ് ഇടാതെ ഇരിക്കുന്നത്. സകലലക്ഷണ കേടും നിന്റെ കയ്യിലുണ്ട്.ചുമ്മാതാണോ എപ്പഴും ഓരോ എടാ കൂടത്തിൽ പോയി പെടുന്നത്.." അതും പറഞ്ഞു കൊണ്ടാ ഉമ്മറത്തെ ലൈറ്റ് തെളിയിച്ചു കൊണ്ടാണ് ശിവ അങ്ങോട്ട് ഇറങ്ങി ചെന്നത് തന്നെ. പെട്ടന്നവന്റെ ശബ്ദം കെട്ടാ ഞെട്ടലിൽ കാശി ഒന്നവനെ തുറിച്ചു നോക്കി. "നിന്നെ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വന്നതാണോടാ.." ശിവയുടെ ചിരി കണ്ടതും കാശിക്ക് പിന്നെയും ദേഷ്യം വന്നു. "അവന്റെയൊരു ഒടുക്കത്തെ ഭരണം.. എന്റെ വീടിന്റെ പടി ചവിട്ടി പോകരുതെന്ന് എത്ര വട്ടം പറഞ്ഞു ഞാൻ നിന്നോട്.. മനുഷ്യനായ ഇച്ചിരി നാണം വേണം.. എന്നിട്ടവൻ കെട്ട്യോള് കളിക്കുന്നു.." "നീയൊന്ന് യെസ് മൂളിയ പിറ്റത്തെ നിമിഷം നിനക്ക് കെട്ടാൻ പെണ്ണിവിടെ പറന്നു വരും. അത് കൊണ്ട് മോനെന്നെ വിട്ട് പിടി..നിന്റെയീ കലിപ്പൊന്നും ഞാൻ താങ്ങില്ല.." ചിരിയോടെ പറഞ്ഞു കൊണ്ട് ശിവയും കാശിയുടെ അരികിലേക്കിരുന്നു.. "തൊട്ടടുത്ത നിമിഷം നീയിപ്പോ പറഞ്ഞ ആ പെണ്ണിന്റെ തന്തയും ഇവിടെ തന്നെ പറന്നു വരും.. എന്നെയും അവളെയും പൂളിയിട്ട് തിരിച്ചു പോകാൻ.." പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് കാശി വീണ്ടും മുഖം തിരിച്ചു. "നിനക്ക് നട്ടെല്ല് ഇല്ലാത്ത കാരണം ആ പെണ്ണിന്റെ പ്രണയം പൂവണിയിമെന്നൊരു മോഹം എനിക്കുമില്ല.. ആഹ്. അതിന്റെ വിധി.അപ്പൊ നീ അത് വിട്.. എന്നിട്ട് പറ.. ആരാ നേരത്തെ വിളിച്ചത്..?" "മുരുകൻ.. കാശി അവനെ നോക്കാതെ തന്നെ പറഞ്ഞു. "ഏത്. നമ്മുടെ കോളനിയിലെ.. " "മ്മ്.. "അവനെന്തിനാ നിന്നെ വിളിക്കുന്നത്.. നീ ഡ്രൈവ് പണി വിട്ട് ഗുണ്ടാ പണി തുടങ്ങിയോ.. "അവനെന്നെ അല്ല ശിവ.. ഞാൻ അവനെയാണ് വിളിച്ചത്.. ആ അപകടം ആരുടെയോ പ്ലാൻ ആണെന്ന് നിന്നോട് ഞാൻ അപ്പഴേ പറഞ്ഞില്ലേ.." കാശി ശിവക്ക് നേരെ തിരിഞ്ഞിരുന്നു. "അന്നത്തെ ബസ്സിലെ സിസിടിവി ദൃശ്യം ഞാൻ മുരുകന് അയച്ചു കൊടുത്തിരുന്നു. അതിൽ ക്ലിയറായി അവന്മാർ പതിഞ്ഞിട്ടുണ്ട്.. മുരുകൻ ആളെ തിരിച്ചറിഞ്ഞു. ഇവിടെങ്ങും ഉള്ളവരല്ല.. പക്ഷേ അവരെയിങ്ങോട്ട് ഇറക്കിയത് ഇവിടെ ഉള്ള ഒരാളാണ്.." വല്ലാത്തൊരു ചിരിയോടെ കാശി ശിവയെ നോക്കി. ശിവ അത് ആരെന്നുള്ള ഭാവത്തിൽ മുഖം ചുളിച്ചു. "സ്റ്റീഫൻ ജോർജ്.." കാശിയുടെ പല്ലിനിടയിൽ കൂടി ഞെരിഞ്ഞു കൊണ്ടാണ് ആ വാക്കുകൾ പുറത്ത് വന്നത്. "സ്റ്റീഫൻ ജോർജ്... അതിന് നീയും അയാളുമായി എന്താ ഇടപാട്.. സ്റ്റീഫനെ ശിവയും അറിയും. കാശി പറഞ്ഞിട്ടുണ്ട് അയാളെ കുറിച്ച്. "സ്റ്റീഫൻ ജോർജയും ഞാനുമായി ഒന്നുമില്ല. പക്ഷേ സ്റ്റീഫൻ ജോർജയും അശോകേട്ടനും തമ്മിൽ ഇടപാട് ഉണ്ടല്ലോ.. അശോകേട്ടനെ പൂട്ടാൻ സ്റ്റീഫന് ഒരാളെ കൂട്ട് വേണം. അതിന് എന്നെ ചൂണ്ടാൻ ഈ സ്റ്റീഫൻ ജോർജ് ഒന്ന് രണ്ടു പ്രാവശ്യം ശ്രമിച്ചു നോക്കിയതാ. അത് നടക്കാഞ്ഞപ്പോൾ വാസുദേവൻ ചേട്ടനുമായി ഒരു കൊമ്പോ ചെയ്യാൻ ശ്രമിച്ചു. അതും ഞാൻ കണ്ണും പൂട്ടി റിജേക്ട് ചെയ്തപ്പോൾ.. അയാൾക്ക് കിട്ടിയ ഐഡിയ ആയിരിക്കും ഇത്.. ഈ വെടക്കാക്കി തനിക്കാകുക എന്നുള്ള ഐഡിയ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. അവന്റെയൊരു പ്ലാൻ.." വീണ്ടുമാ മുറിവിൽ ഒന്ന് തലോടി കൊണ്ടത് പറയുമ്പോൾ കാശിയുടെ മുഖം ചുവന്നു പോയി. "അങ്ങേർക്ക് വട്ട് തന്നെ.. അമ്പല പറമ്പിൽ അശോകനെ തോൽപ്പിക്കാൻ അയാൾ കൂട്ട് കണ്ടെത്തിയ ആള് കൊള്ളാം. ഈ പറയപ്പെട്ട അശോകേട്ടനോടുള്ള പ്രേമം മൂത്തിട്ട് അങ്ങേരുടെ മോളുടെ സ്നേഹം പോലും വേണ്ടന്ന് വെച്ച് നടക്കുന്ന നിന്നെ.. നല്ല ബെസ്റ്റ് കൊമ്പോ.. നടന്നത് തന്നെ.." ശിവ തലയാട്ടി ചിരിച്ചു കൊണ്ടത് പറയുമ്പോൾ കാശി വീണ്ടും അവനെ തുറിച്ചു നോക്കി. സത്യത്തിൽ നീ എനിക്ക് കൂട്ട് വന്നതോ അതൊ ആ ഭ്രാന്തിയുടെ PR വർക്കിന് വന്നതോ.. ഇതിലേതാ സത്യം.. " കാശി കലിപ്പോടെ ചോദിച്ചു. "രണ്ടിനും കൂടി.." ശിവക്ക് വലിയ കൂസലൊന്നും ഇല്ല. കാർത്തുവിനോടിപ്പോൾ അത്യാവശ്യം സോഫ്റ്റ്‌ കോർണർ അവനുണ്ട് താനും. കഴിഞ്ഞു മൂന്ന് ദിവസം അവനും അറിയുന്നതാണ് ആ പെണ്ണിന്റെ സ്നേഹം.. അതിന്റെ ആഴം. ഇവന്റെ വിവരം അറിയാൻ എത്രയോ പ്രാവശ്യം ഫോണിൽ വിളിച്ചാലും ഒരിക്കൽ പോലും കാശി അതെടുത്തില്ല. പക്ഷേ തൊട്ടടുത്ത നിമിഷം യാതൊരു പരിഭവവും ഇല്ലാതെ അവൾ ശിവയെ വിളിക്കും. ചോദിക്കുന്നത് അവനെ.. കാശി നാഥനെ.. പറയുന്നത് അവനെ കുറിച്ച്.. ചിന്തിക്കുന്നതും സ്നേഹിക്കുന്നതും എല്ലാം അവനെ മാത്രം. എന്നിട്ടും ഇവന് മാത്രമെങ്ങനെ ഇങ്ങനെ.. ഇത്രയും നിസ്വാർത്ഥ പ്രണയം ഇന്നത്തെ കാലത്ത് മഷിയിട്ട് നോക്കിയാൽ പോലും കാണില്ല. അതും അവളെ പോലെയുള്ള എല്ലാം തികഞ്ഞ ഒരു പെണ്ണിൽ നിന്നും. പക്ഷേ.. ഇനിയൊരു വിളി കൊണ്ട്.. അല്ലെങ്കിൽ നോട്ടം കൊണ്ട് പോലും അവളോട് അടുത്താൽ.. പിന്നെ തനിക്കൊരു മടങ്ങി വരവുണ്ടാവില്ല എന്നുള്ള ഭയമായിരുന്നു അവനെന്ന് ശിവ പോലും അറിഞ്ഞില്ല. ചെറിയൊരു സൂചന കൊടുത്തു കൊണ്ട് പോലും കാശി അത് ആരെയും അറിച്ചതുമില്ല.. കാരണം മുന്നേയുള്ള ആ ചങ്ങലയിപ്പോ തന്റെ ഉള്ളിലെ പ്രണയത്തിനു മേൽ നിന്നും അഴിഞ്ഞു പോയിരിക്കുന്നു. ഇനിയത് പുറത്തെക്കിറങ്ങാൻ നേരിയൊരു നോട്ടം മതിയാവും.. അവളുടെയാ ചിരി മതിയാവും.. കാശി നാഥൻ ആ നിമിഷങ്ങളെ അപ്പോൾ വല്ലാതെ ഭയക്കുന്നുണ്ട്.. വല്ലാതെ... ❤‍🔥❤‍🔥 ഭവ്യയിൽ നിന്നും ഇത് പോലൊരു ആവിശ്യം.. അത് ബിബിയുടെ സ്വപ്നത്തിൽ പോലുമില്ല. അത് കൊണ്ട് തന്നെ അങ്ങനൊരു കാര്യം കേട്ട് രണ്ടു മൂന്ന് ദിവസം കഴിഞ്ഞും അതിന്റെയൊരു ഷോക്ക് അവനിൽ നിന്നും വിട്ട് മാറിയതുമില്ല. ചിത്രക്ക് പകരം ഭവ്യ.. അവനങ്ങനെ ചിന്തിക്കാൻ കൂടി വയ്യ. ചിത്രയോട് അവനും ഇഷ്ടം തന്നെയാണ്. മകൾ അവന്റെ ജീവനാണ്. എന്നിട്ടും പിന്നെ എന്തിനു അന്യ ഒരുത്തിയെ തേടി പോയെന്ന് ചോദിച്ചാൽ.. ഒരൊറ്റ ജീവിതമല്ലേ ഒള്ളു.. അത് പരമാവധി ആഘോഷമാക്കാൻ ഉള്ളതാണ് എന്നുള്ള ന്യായത്തെ അവൻ കൂട്ട് പിടിക്കും. അവന്റെ കാര്യത്തിൽ അത് അങ്ങനെ തന്നെയാണ്. കോടികളുടെ സ്വത്തുക്കൾ ഉള്ള വീട്ടിലെ ഒറ്റ മകൻ. പ്രായമായ അപ്പനും അമ്മയും.. ഒരുപാട് പ്രാർത്ഥനയും വഴിപാടും നടത്തിയിട്ടു കിട്ടിയ ആറ്റകനി. ജീവിതത്തിൽ അവൻ ആഗ്രഹിക്കുന്നതോന്നും നടക്കാതെ പോയിട്ടില്ല. കോളേജിൽ തന്നെ ജോലി മതിയെന്ന് തീരുമാനം എടുത്തത് ഉള്ളിലെ കോഴിത്തരം കൊണ്ട് തന്നെയാണ്. ചിത്ര എന്ന അവന്റെ ഭാര്യ അവന്റെ അമ്മയുടെ സെലക്ഷനാണ്. അമ്മയുടെ കൂട്ടുകാരിയുടെ മകൾ. ദാരിദ്രകുടുംബമാണ് അവരുടേത്. ഒന്നിച്ചു കളിച്ചു വളർന്ന കൂട്ടുകാരിയുടെ മകളെ അമ്മ മകന് വേണ്ടി ചോദിച്ചു. അവരത് സന്തോഷത്തോടെ സമ്മതിച്ചു. അവർക്കത് സ്വപ്നം പോലെ തന്നെ ആണല്ലോ. അതീവ സുന്ദരിയായ ചിത്ര.. വേണ്ടന്ന് വെക്കാൻ ബിബിനും തോന്നിയില്ല. അല്ലെങ്കിൽ തന്നെ അവളെ പോലെയുള്ള ഒന്നിനെ തന്നെയാണ് തന്റെ ചുറ്റി കളി മുന്നോട്ട് കൊണ്ട് പോകാൻ ഏറ്റവും നല്ല ഓപ്ഷൻ എന്ന് കൂടി കണക്ക് കൂട്ടിയ ബിബി ചിത്രയുടെ പാതിയായി. സ്നേഹിക്കാൻ മാത്രമറിയാം അവൾക്. അതിൽ കൂടുതൽ കഴിവൊന്നും ഇല്ല. ആ വീടിന്റെ മകളായി.. ബിബിയുടെ ഭാര്യയായി ഒതുങ്ങി നിന്നോളും. അതിൽ കൂടുതൽ ആഗ്രഹങ്ങൾ അവൾക്കുമില്ല. ബിബിയോട് സ്നേഹം കലർന്ന ഒരു തരം ബഹുമാനവും ആരാധനയുമാണ്. അവൾക്കപ്പോഴും ഉള്ളത്. ഒരിക്കലും തനിക്കു എത്തി പെടാൻ കഴിയാത്ത ദൂരമായിരിക്കും അവനിലേക്ക്. എന്നിട്ടും തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്നവർ.. അങ്ങനെ തന്നെയാണ് ബിബിൻ അവർക്ക് മുന്നിൽ. അത്രയും സ്നേഹനിധി. വെറുതെ പോലും അവളോ അവളുടെ വീട്ടുകാരോ തന്നെ സംശയിക്കില്ല എന്നുള്ള ബിബിന്റെ ഓവർ കോൺഫിഡന്റ്. അവന്റെ പരിധിവിട്ടുള്ള ചുറ്റി കളികൾ. അതൊന്നും ആരെയും അറിയിക്കാതെ കൊണ്ട് പോകാനുള്ള ബിബിന്റെ കഴിവ് ആപരം തന്നെയാണ്. വീട്ടിലും നാട്ടിലും നല്ല കുട്ടി ഇമേജിനൊപ്പം ചിത്രയുടെ സ്നേഹനിധിയായ ഭർത്താവിന്റെ റോൾ കൂടി അവനിൽ ഭദ്രമാണ്. പിടിക്കപെടാനുള്ള അവസരങ്ങളെ അവനും മുൻകൂട്ടി കാണാൻ കഴിയും പോലാണ്. അങ്ങനെ ഉള്ളവരെ ആദ്യം തന്നെ ലിസ്റ്റിൽ കയറ്റില്ല. തന്നിലേക്ക് ചായവ് ഉള്ളവരെ വളക്കാൻ ഏറ്റവും ആദ്യം അവൻ പ്രയോഗിക്കുന്ന ആയുധവും ചിത്ര തന്നെയാണ്. അവൻ ഒരുപാട് സ്നേഹിച്ചിട്ടും അവനെ തിരികെ സ്നേഹിയിക്കാത്തവൾ എന്നാണ് തന്റെ വലയിൽ പെടുന്നവരോട് ബിബിൻ പറയുന്ന ന്യായം. കേൾക്കുന്നവർ ചിത്രയേ നിന്ന നിൽപ്പിൽ പഴിച്ചു പോവും വിധം അവനത് പറഞ്ഞു ഫലിപ്പിക്കും. അങ്ങനെ ഉള്ളപ്പോൾ ബിബിൻ സ്നേഹം തേടി പുറത്ത് പോകുന്നത് തെറ്റാല്ലെന്ന് അവരെ കൊണ്ട് തന്നെ അവൻ പറയിപ്പിക്കും.. ഇത് വരെയും ഒറ്റ പ്രാവശ്യം പോലും പിഴക്കാത്ത ഐഡിയ.. ഇപ്രാവശ്യം ഭവ്യ അത് തെറ്റിച്ചു. . അത് തന്നെയാണ് അവനുള്ള ഷോക്കും. ഇങ്ങനൊരു വെല്ലുവിളി അവനാദ്യം നേരിടുകയാണ്. അതിന്റെയൊരു പകപ്പും ചളിപ്പും അവനും നല്ലോണമുണ്ട്. ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ അവർക്ക് സ്വന്തമായുണ്ട്. അതിലൊന്നും പെടാതെ.. അപ്പൻ നിർബന്ധിച്ചു പറഞ്ഞിട്ടും പിടി കൊടുക്കാതെ ഇങ്ങനെ ഒരു ജോലി തന്നെ തിരഞ്ഞെടുത്തത് ഇതൊക്കെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. ലക്ഷങ്ങൾ കെട്ടി വെച്ചിട്ട് ഈ കോളേജിൽ തന്നെ കയറുമ്പോൾ ഉള്ളിൽ ഉദ്ദേശിച്ചത് ഇങ്ങനെയൊക്കെയുള്ള കളർഫുൾ ജീവിതം തന്നെയാണ്. അത് പക്ഷേ ഇത്രയും ഭീകരമായി പാളി പോകുന്നത് ഇത് ആദ്യം. വിട്ട് പോകുന്നില്ല എന്ന് തോന്നുന്നവർക്ക് എറിഞ്ഞു കൊടുക്കാൻ അക്കൗണ്ടിൽ ഇഷ്ടം പോലെയുള്ള കാശ് ഇത് വരെയും അവനെ എവിടെയും കുടുക്കി കളഞ്ഞിട്ടില്ല. ഈ നാശം പിടിച്ചവൾക്ക് പണവും വേണ്ടത്രേ. പത്തു ലക്ഷം വരെയും ഓഫർ ചെയ്തിട്ടും അവൾക്ക് വേണ്ടന്ന്. അവൾക്ക് ഭാര്യ ആയാൽ മതിയെന്ന്. ബിബിക്ക് അതോർക്കുമ്പോൾ തന്നെ അവളെ ഞെരടി കൊല്ലാനുള്ള ദേഷ്യം തോന്നുന്നുണ്ട്. കാത്ത് കാത്തിരുന്നു കാണുമ്പോൾ താൻ കൊടുക്കുന്ന രണ്ടോ മൂന്നോ ലക്ഷം കാണുമ്പോൾ അവളതിൽ വീണു പോകുമെന്ന് അവനും ഉറച്ചു വിശ്വസിച്ചു. പക്ഷേ അവളതിലൊന്നും വീണില്ലെന്ന് മാത്രമല്ല.. അതിനേക്കാൾ വലിയൊരു കെണിയിൽ തന്നെ വീഴ്ത്തി കളയുകയും ചെയ്തു. അവളുടെ ഔദാര്യം പോലെ ഒരാഴ്ചത്തെ സാവകാശം തന്നിട്ടുണ്ട്. അതിനുള്ളിൽ അവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ലേൽ അവളായിട്ട് തന്നെ എല്ലാം ചിത്രയയോട് പറയുമെന്നും യാതൊരു സംശയങ്ങൾക്കും ഇട കൊടുക്കാത്ത ഒരുപാട് വിഡിയോ തെളിവുകൾ അടക്കം അവളിൽ ഭദ്രമാണെന്നും പറഞ്ഞിട്ടുണ്ട്. എല്ലാം കൂടി ഓർത്തിട്ട് ബിബിക്ക് എന്താ വേണ്ടതെന്നൊരു രൂപവും കിട്ടുന്നില്ല. തന്നോടൊപ്പം തന്നെ തന്റെ കുടുംബം ചിത്രയെയും സ്നേഹിക്കുന്നുണ്ട്. അവൾക്ക് വരുന്ന സങ്കടങ്ങളെ അവർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അവളെ ഉപേക്ഷിച്ചു കളയുക എന്നതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ്. അതോടൊപ്പം ചിലപ്പോൾ താനുമാ കുടുംബത്തിൽ നിന്നും പുറത്ത് പോയേക്കാം. കുറെയേറെ ആലോചനകൾക്ക് ശേഷം.. ഏറ്റവും ആദ്യത്തെ പിടി വള്ളി പോലെ ബിബിയുടെ മനസ്സിൽ വിഷ്ണുവിന്റെ മുഖം തെളിഞ്ഞു. കാശ്നോടുള്ള ആർത്തി തീരാത്ത ഭവ്യ യുടെ വല്യേട്ടനെ കുറിച്ച് ബിബിനറിയാം. അതോടെ അവനിൽ ആളി കത്തി കൊണ്ടിരുന്ന തീ അൽപ്പം അണഞ്ഞു കഴിഞ്ഞിരുന്നു.. തുടരും.. നല്ല ബെസ്റ്റ് കൊമ്പോ ല്ലേ.. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ന്നും പറയും പോലെ.. വായിച്ചു പോകുമ്പോ വല്ലോം പറയുന്നേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.1K കണ്ടവര്‍
1 ദിവസം
#📙 നോവൽ - നീലാംബരം.. 🔻 ഭാഗം _7 ✍️ രചന - Aysha akbar പറഞ്ഞ വാക്കുകളോർത്ത് അഭിയുടെ നെഞ്ച് നീറി പ്പുകയുകയായിരുന്നു..... ഉള്ളിലാകെയൊരു എരിച്ചിൽ തോന്നിയവന്....... എത്ര ഇരുന്നിട്ടും ഇരിപ്പ് കിട്ടാത്തത് പോലെ.... പറഞ്ഞ വാക്കിന്റെ വേദന കേട്ടവരേക്കാളേറെ തന്നേ ചുട്ടെരിക്കുന്നുണ്ട്.... മോളിവിടി യിരിക്ക്.... അഭിയിപ്പോ വരാം.... ആനന്ദിയെ മുറിയിലിരുത്തി അവൻ നേരെ അമ്മയുടെ അടുത്തേക്കാണ് പോയത്....... ഞാൻ... ഞാൻ അറിയാതെ പറഞ്ഞു പോയതാ അമ്മേ.... അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു...... മാപ്പ്........ മുറിയിലേക്ക് കയറിയ ഉടനെ കട്ടിലിൽ ചെരിഞ്ഞു കിടക്കുക യായിരുന്നു ദേവിയുടെ അരികിലേക്ക് കിടന്നു അവരെ പിറകിൽ നിന്നും ചുറ്റി പ്പിടിച്ചു കൊണ്ടതും പറഞ്ഞവൻ കരയുമ്പോൾ ദേവി കിടന്നിടത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു...... അമ്മേ.... ഞാൻ...... തന്നോടൊപ്പം എഴുന്നേറ്റിരുന്നു കൊണ്ട് പറയാൻ പോലും വാക്കുകൾ കിട്ടാതെ വിതുമ്പുന്നവനോട് അവരുടെ അമ്മ മനസ്സിന് ഒരലിവ് തോന്നിയിരുന്നു.... എങ്കിലും അവർ മുഖത്തെ ഗൗരവം പിടി വിട്ടില്ല..... എന്നോടല്ല മാപ്പും കോപ്പുമൊന്നും പറയേണ്ടത്..... നിൻറെ വാക്കുകൾ ഹൃദയത്തിൽ മുറിവ് തീർത്തോരു പാവം പെണ്ണുണ്ട്.... ഒരു കുഞ്ഞിനെ ചുമക്കാൻ അവളുടെ ശരീരത്തിന് കഴിയില്ലെങ്കിലും മനസ്സ് കൊണ്ടെല്ലാവരെയും ചുമക്കാൻ ശേഷിയുള്ളൊരു പെണ്ണ്...... അവളുടെ ഉള്ള് എത്ര നീറിയിട്ടുണ്ടെന്ന് ഊഹിക്കാൻ പറ്റുമോ നിനക്ക്....... അതിനോട് ക്ഷമ ചോദിക്ക് നീ...... അല്ലാതെയിനി എന്റെ മുന്നിൽ കണ്ട് പോകരുത് നിന്നേ..... ദേവി കനത്തിൽ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു ..... താനങ്ങനെ പറഞ്ഞ ആ നിമിഷം അനങ്ങാൻ പോലും കഴിയാതെയെന്ന വണ്ണം മരവിച്ചു നിൽക്കുന്ന കവിയുടെ ചിത്രം അവന്റെ മനസ്സോർമിപ്പിച്ചു..... അവന്റെ കാലുകൾ യാന്ത്രി കമായി ചലിച്ചത് ഏട്ടന്റെ മുറിയിലേക്കായിരുന്നു..... അവളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പോലും അവനറിയില്ലായിരുന്നു..... പാതി ചാരി കിടക്കുന്ന വാതിലൂടെ അവൻ കണ്ടിരുന്നു കട്ടിലിൽ കിടക്കുന്നവളെ....... ചെരിഞ്ഞു കിടക്കുന്ന അവൾ പൊട്ടി ക്കരയുകയാണെന്ന് പിറകിൽ നിന്ന് തന്നേ വ്യക്തമാണ്...... അവന്റെ നെഞ്ച് വല്ലാതെ നീറി..... ഏ..... ഏട്ടത്തി.... അവൻ വിളിച്ചതും കട്ടിലിൽ കിടന്നവൾ പെട്ടെന്ന് എഴുന്നേറ്റു കട്ടിലിരുന്നപ്പോഴേക്കും വാതിൽ കടന്ന് അവനാ മുറിയിലേക്കെത്തിയിരുന്നു.... അവൻ കാണാതിരിക്കാൻ അവൾ ധൃതി പ്പെട്ടു കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു...... അത് കാണും തോറും അഭിയുടെ നെഞ്ച് പൊട്ടി പ്പിളരുന്നുണ്ടായിരുന്നു..... അവൻ പെട്ടെന്ന് തന്നേ കട്ടിലിനോരം ആ തറയിലിരുന്നു പോയി...... നീട്ടി വെച്ച അവളുടെ കാലിൽ അവന്റെ കൈ പതിഞ്ഞപ്പോഴാണ് കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടിരുന്നവൾ പെട്ടെന്ന് മുഖമൊന്നുയർത്തിയത്...... ഏട്ടത്തി..... സോറി.... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ....... ഇടറുന്ന വാക്കുകളാൽ അവനത് പറഞ്ഞു നിർത്തുമ്പോൾ ആ മിഴികൾ അനുസരണയിലല്ലാതെ ഒഴുകുന്നുണ്ടായിരുന്നു.... നീയെന്താ അഭി കാണിക്കുന്നത്...... അവളതും ചോദിച്ചു കൊണ്ട് പെട്ടെന്ന് കാലുകൾ പിറകിലേക്ക് വലിച്ചു..... കവിക്കും തിരിച്ചവനോടെന്ത് പറയണമെന്നറിയില്ലായിരുന്നു........ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി ഏട്ടത്തി...... സോറി..... അവൻ കൈ രണ്ടും കൂപ്പി കൊണ്ട് അവളുടെ മുമ്പിൽ നിന്ന് പൊട്ടി കരയുമ്പോൾ പാട് പെട്ട് കണ്ണ് നീരിനെ അവളും അടക്കി നിർത്താൻ ശ്രമിച്ചു....... സാര..മില്ല.....അഭി...... കരയേണ്ട..... എനിക്ക് വിഷമമൊന്നുമില്ല...... അവൾ മുഖത്തൊരു പുഞ്ചിരി വരുത്തി തീർത്തു കൊണ്ടത് പറയാൻ ശ്രമിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തൂവി കൊണ്ടേയിരുന്നിരുന്നു...... ഏട്ടത്തിയെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല ഞാൻ... അപ്പോഴത്തെ മാനസികാവസ്ഥ യിൽ പറഞ്ഞു പോയതാ....... സോറി..... അവൻ വീണ്ടും അവൾക്ക് നേരെ മുഖമുയർത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ പറഞ്ഞു വിതുമ്പുമ്പോൾ കവിക്കവനോട് വല്ലാത്തൊരു അനുകമ്പ തോന്നിയിരുന്നു..... അഭി..... അവൾ നനവുള്ള ശബ്ദത്തോടെ വിളിച്ചതും അവൻ അവൾക്ക് നേരെ മുഖമൊന്നുയർത്തി..... നിന്നെക്കാൾ ഒരു വയസ്സിനിളയതാണ് ഞാൻ..... എന്നിട്ടും ഏട്ടത്തി എന്നല്ലാതെ നീയെന്നെ വിളിച്ചിട്ടില്ല..... ആ പരിഗണന നീയെനിക്കെന്നും തന്നിട്ടുമുണ്ട്....... ആ നിന്നെ എനിക്ക് മനസ്സിലാകും..... നിന്റെ മാനസികാവസ്ഥ യും എനിക്ക് മനസ്സിലാകും...... കവി വളരേ ഭംഗിയോടെ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉലയുന്ന ഹൃദയത്തിന്റെ ആക്കം കൂടിയത് പോലെ തോന്നി അഭിക്ക്..... എന്നേ.....എന്നേ ആരും മനസ്സിലാകുന്നില്ല ഏട്ടത്തി..... ഏട്ടൻ പോലും.... ഏട്ടനിൽ നിന്ന് ഞാൻ അങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിട്ടില്ല...... അതാ ഞാൻ പെട്ടെന്ന്.... പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ അവനൊന്നു വിതുമ്പി....... അഭി..... ഏട്ടന്റെ അവസ്ഥ നീയും മനസ്സിലാക്കണം ..... ഏട്ടന്റെയുള്ളിൽ നീറുന്ന ഒരു കനലിനെ കൊണ്ടാണ് നീയീ പടി കടന്ന് വന്നത്...... നിന്റെ കൈ പിടിച്ചൊരു പെണ്ണായിരുന്നെങ്കിൽ ഏട്ടൻ ഒന്നും ചോദിക്കാതെ വിവാഹം നടത്തി തരുമായിരുന്നു.... പക്ഷെ ഇതൊരു കുഞ്ഞായി പോയതാണ് ഏട്ടന്റെ വേദനക്ക് കാരണം.... അല്ലാതെ നിന്നേ മനസ്സിലാവാന്നിട്ടല്ല.... അതിന്റെ കൂടെ നാട്ടുകാരുടെ കുത്തു വാക്കുകളും കൂടി സഹിച്ചിട്ടുണ്ടാവില്ല..... കവി അത് പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകളിൽ ഒരു തരം നിർവികാരത നിറഞ്ഞു നിന്നു...... അഭി തറയിലിരുന്ന് തന്നേ കട്ടിലിലേക്ക് ചാരി തലയൊന്ന് വെച്ചു..... അവന്റെയുള്ളിൽ സ്നേഹ പറഞ്ഞ വാക്കുകളും ഏട്ടൻ പറഞ്ഞ വാക്കുകളുമെല്ലാം തിങ്ങി നിറഞ്ഞു....... തൊണ്ട ക്കുഴിയിൽ എന്തോ ഒന്ന് കനത്ത് നിന്നു..... എല്ലാവരും പറയുന്നു അവളെന്റെ കുഞ്ഞാണെന്ന്....... എന്നോടൊരു ചോദ്യം പോലും ചോദിക്കാതെ.... സ്നേഹ പോലും.... അവൻ അതും പറഞ്ഞോന്നു തല കുടയുമ്പോൾ കവിക്കവനെ നല്ലവണ്ണം മനസ്സിലാകുന്നുണ്ടായിരുന്നു.... അതിന് അവരെയും കുറ്റം പറയാൻ പറ്റില്ല അഭി...... കവി അത് പറഞ്ഞതും അവൻ ഞെട്ടലോടെ അവളെ നോക്കി.... അവളിൽ നിന്ന് കൂടി താനത് പ്രതീക്ഷിക്കുന്നില്ലെന്ന വണ്ണം അവന്റെ മുഖത്തൊരു നോവ് പരന്നു ..... നീ തന്നെയോന്നോർത്ത് നോക്ക്.... പ്ലസ് ടു വിനപ്പുറം നീ പഠിച്ചല്ലാം പുറത്ത് നിന്നാണ്...... നമ്മുടെ നാട്ടി ൽ നിന്ന് പുറത്ത് പോയി പഠിച്ച ചുരുക്കം പേരിലൊരാളാണ് നീ.... മാത്രവുമല്ല..... ആ കുഞ്ഞിന് നിന്റെ ചായ യുണ്ട് അഭി..... കവി അത് പറഞ്ഞതും അഭിക്ക് ദേഷ്യമോ സങ്കടമോ വരുന്നതെന്നറിയില്ല...... അവന്റെ കണ്ണുകൾ ചുരുങ്ങി..... ചുണ്ടുകൾ വിറച്ചു.... ഓഹോ.... അപ്പൊ ഏട്ടത്തിയും..... അവനത് ചോദിച്ചു കൊണ്ട് പല്ലുകൾ ഞെരിച്ചു...... അവളെന്റെ കൂടെ വന്നത് കൊണ്ടുള്ള തോന്നലായി ക്കൂടെ അത്....... തികച്ചും യാദൃശ്ചികം.... അങ്ങനെ യെ ആവു.....അങ്ങനെ മാത്രം..... അഭി ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ കവിയും അവനു പിറകെ യൊന്നെഴുന്നേറ്റു..... ആയിരിക്കാം..... അത് യാദൃശ്ചികം എന്ന് തന്നേ വെച്ചോ........ കവിയത് പറഞ്ഞതും പുറത്തേക്ക് നടക്കാനൊരുങ്ങിയ വന്റെ കാലുകൾ നിശ്ചലമായി... അവളുടെ ബാക്കി വാക്കുകൾക്കുള്ള ചോദ്യത്തോടെ അവനങ്ങനെ നിന്നു..... അവളെ കുറിച് നീ പറഞ്ഞ കഥയും വിശ്വാസ യോഗ്യമല്ല അഭി.... അങ്ങനെ സ്വന്തം കുട്ടിയെ ഒരു പരിചയവുമില്ലാത്ത ഒരാളെ ഏൽപ്പിച്ചു ഒരമ്മ പോകുമോ... കവി അതും കൂടി ചോദിക്കുമ്പോൾ അഭിക്ക് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... ആർക്കും തന്നേ മനസ്സിലാക്കാൻ കഴിയാത്തതെന്ത് കൊണ്ടെന്ന് അവനറിയുന്നില്ലായിരുന്നു...... അങ്ങനെ പോകുന്ന അമ്മമാരുണ്ടെന്ന് രണ്ട് ദിവസം മുമ്പാ ഞാനും അറിഞ്ഞത്.... മറ്റുള്ളവർ വിശ്വസിക്കാൻ പാകത്തിൽ പറയാൻ ഇത് ഞാൻ കെട്ടി ചമ്മച്ച കഥയല്ല.... ആയിരുന്നെങ്കിൽ എല്ലാവരും വിശ്വസിക്കുന്ന നല്ലോരു കഥ ഞാൻ പറഞ്ഞേനെ....... അഭി അല്പം അമർഷത്തോടെ തന്നേ അത് പറഞ്ഞു നിർത്തുമ്പോൾ കവി അവനെയൊന്ന് നോക്കി..... അങ്ങനെ നീ പുതിയൊരു കഥ മെനഞ്ഞെടുക്കുന്നതിനു പകരം ഈ കഥയുടെ യഥാർത്ഥ പിന്നാമ്പുറം കണ്ട് പിടിക്കുന്നതല്ലേ നല്ലത്...... കവി അത് പറഞ്ഞതും അവൻ കണ്ണുകൾ വിടർത്തി സംശയത്തോടെ അവളെ നോക്കി..... അങ്ങനെ ഒരമ്മ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ തക്ക ഒരു കാരണം തീർച്ചയായും അവൾക്കുണ്ടാവും...... അതിന് നിന്നേ തിരഞ്ഞെടുത്തതിനും..... കവിയുടെ ഉറച്ച വാക്കുകളിൽ ഒരു നിമിഷം അഭിയുടെ ഹൃദയം കുരുങ്ങി നിന്നു....... നിന്റെ ഭൂത കാലത്തിന്റെ മറവികളിലെവിടെയെങ്കിലും അവളുണ്ടോ എന്ന് ആദ്യം നീയൊന്ന് തിരഞ്ഞു നോക്കണം. അവൾക്ക് നിന്നേ മുന്നേ അറിയാമെന്നു എന്റെ മനസ്സ് പറയുന്നു അഭി...... കവി അത് പറയുമ്പോൾ എന്തിനോ അഭിയുടെ ഹൃദയത്തിൽ ഒരു നടുക്കം തോന്നി...... അവൻ ചിന്തകളുടെ ഭാരത്തിൽ തലക്കൊന്ന് കൈ വെച്ചു.....കണ്ണുകൾ ഇറുക്കെ ചിമ്മി തന്റെ കാലഘട്ടങ്ങളോരോന്നും അവനോർത്തെടുക്കാൻ ശ്രമിച്ചു...... നീലാം ബര പൂക്കളുടെ നിർവികാരമായ ഗന്ധം ഓർമകളിലെവിടെയും പടരാതെ യെന്ന വണ്ണം ആ ട്രെയിനിൽ മാത്രം ഒതുങ്ങി നിന്നു.... കവി അവനെ തന്നേ നോക്കി നിൽക്കുകയാണ്... അവൻ പതിയെ കണ്ണുകളൊന്ന് തുറന്നു..... നിരാശ നിറഞ്ഞ ആ കണ്ണുകളിൽ നിന്ന് തന്നേ അവന്റെ ഉത്തരം കവിക്ക് മനസ്സിലായിരുന്നു...... എനിക്ക്.... എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ല ഏട്ടത്തി..... അവനതും പറഞ്ഞു കൊണ്ട് വീണ്ടുമാ കട്ടിലിലേക്കിരുന്നു..... മനസ്സിലെ അസ്വസ്ഥത മുഖത്ത് തെളിഞ്ഞു കാണാം....... ഏയ്..... ഇങ്ങനെ ടെൻഷനാവുന്നതെന്തിനാ... റിസൾട്ട്‌ വന്നാൽ പോലീസോ കളക്ടറോ ഒക്കെയാവേണ്ട ആളാണോ ഈ ചെറിയ കാര്യത്തിന് ഇങ്ങനെ വേവലാതി പ്പെടുന്നത്... കവി പതിഞ്ഞൊരു പുഞ്ചിരിയോടെ അത് പറഞ്ഞു കൊണ്ട് അവന്റെ തോളിലൊന്ന് കൈ വെച്ചു...... സത്യമായിട്ടും എനിക്കറിയില്ല ഏട്ടത്തി അവളെന്തിന് എന്നേ തിരഞ്ഞെടുത്തു വെന്ന്....... അഭിയത് പറയുമ്പോൾ ഉള്ളിലെ അസ്വസ്ഥത മുഖത്ത് പ്രകടമായിരുന്നു.... എവിടെ നിന്ന് തുടങ്ങിയോ അവിടേ പോയി നീ തിരയണം അഭി...... അവളെന്തിനു നിന്ന് ഏൽപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം വേണം നിന്റെ കയ്യിൽ.... തീർച്ചയായും അതിന് ശക്തമായ ഒരുത്തരം കാണും.... കവിയത് പറയുമ്പോൾ ആ കണ്ണുകളിൽ എന്തോ ഒരു വിശ്വാസം തിളങ്ങി നിന്നിരുന്നു.... അഭി അവിശ്വസനീയമായി അവളെ നോക്കി.... ഇനി അതല്ല....... ഒരമ്മയുടെ കടമകളറിയാത്ത അനുകമ്പ യില്ലാത്ത ഒരുത്തിയാണ് അവളെങ്കിൽ കുഞ്ഞിനെ തിരിച്ചെടുക്കാൻ നീയവളോട് കെഞ്ചരുത്.. കാരണം അവൾക്കതിനു അർഹതയില്ല...... നമ്മൾ നാല് പേരുള്ള ഈ വീട്ടിൽ അവളൊരാള് നമ്മൾക്ക് അധികമാവില്ല..... അതാണ്‌ നിയോഗമെങ്കിൽ അവളിവിടെ വളർന്നോട്ടെ...... ഉറച്ച ശബ്ദത്തോടെയെന്ന വണ്ണം അവളതും പറഞ്ഞു നിർത്തുമ്പോൾ അഭിയുടെ മുമ്പിൽ പുതിയ ചിന്തകൾ വഴി കാണിച്ചിരുന്നു..... ശെരിയാണ്..... താൻ തുടങ്ങേണ്ടത് അവളിൽ നിന്നാണ്...... വളരേ പക്വത യോടെ അത്രയും പറഞ്ഞവളെ അഭി ആരാധനയോടെ ഒന്ന് നോക്കി...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അമ്മേ...... ഞാൻ..... ഞാനൊരു യാത്ര പോകുകയാണ്...... ആനന്ദിയെ ഏൽപ്പിക്കാൻ എനിക്ക് അമ്മയെ യുള്ളൂ...... എന്റെ അമ്മക്ക് സ്നേഹിക്കാൻ മാത്രമേ അറിയാവു എന്നെനിക്ക് നല്ല ബോധ്യമുണ്ട്..... എനിക്ക് പകരമായി ഞാനായി കണ്ട് അവളെ അമ്മ നോക്കണം...... അമ്മയുടെ കൈ രണ്ടും കൂട്ടി പ്പിടിച്ചു അഭിയത് പറയുമ്പോൾ തന്റെ കുഞ്ഞിനെ യോർത്ത് ദേവിയുടെ ഉള്ള് നീറിയെങ്കിലും മൗനം കൊണ്ട് മാത്രം അവനൊരു സമ്മതം എഴുതി കൊടുത്തവർ ...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ആനന്ദി എണീക്കുമ്പോൾ അഭിയെ കാണില്ല കേട്ടോ.... അപ്പൊ വിഷമിക്കരുത്...... ആനന്ദിയോടത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി പോകുന്നത് അഭി കണ്ടു.... ഏയ്.... കരയല്ലേ..... ആനന്ദിയുടെ അമ്മയെ കണ്ട് പിടിക്കാൻ പറ്റുമോയെന്ന് നോക്കാനല്ലേ അഭി പോകുന്നത്....... അത് പറഞ്ഞിട്ടൊന്നും അവളുടെ സങ്കടം ഒതുങ്ങിയിരുന്നില്ല...... പിന്നെ തനിക്കാരെന്ന ചോദ്യം അവളിൽ നിറഞ്ഞു നിന്നു..... ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചുറക്കിയിട്ടാണ് അഭി ഇറങ്ങിയത്..... ഇറങ്ങും മുൻപ് തന്നേ ഏട്ടന്റെ ബൈക്ക് മുറ്റത് നിൽക്കുന്നത് അവൻ കണ്ടിരുന്നു...... പോയി മാപ്പ് പറഞ്ഞാ കാലിലേക്ക് വീഴണമെന്നുണ്ടെങ്കിൽ കൂടി ഏട്ടത്തി പറഞ്ഞത് പോലെ പറയാനൊരു ശക്തമായ കഥ തനിക്ക് വേണം..... ആ കഥയിലേക്കുള്ള യാത്രയിലേക്കാണ് താൻ പോകുന്നത്..... അഭി..... മുറ്റത്തേക്കിറങ്ങിയതും കവി പിറകിൽ നിന്നവനെ വിളിച്ചു കൊണ്ട് അവനടുത്തേക്കൊടി ചെന്നു....... കുറച്ചു പൈസ അവളവന്റെ കയ്യിലേക്ക് ചുരുട്ടി വെച്ചു കൊടുക്കുമ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.... വേണ്ട ഏട്ടത്തി.... എന്റെ കയ്യിലുണ്ട്..... പറയുമ്പോൾ അവന്റെ സ്വരം ഏറെ ഇടറിയിരുന്നു...... ദൂരെ യാത്രക്കല്ലേ.....ആവശ്യം വരും........ ഏട്ടൻ തന്നതാ........ കവി പതിഞ്ഞൊരു പുഞ്ചിരിയോടെ അതും കൂടി പറയുമ്പോൾ ഏട്ടനെന്ന ആ വാക്ക് കൊണ്ട് തന്നേ അവന്റെ ഹൃദയം മുറിഞ്ഞിരുന്നു...... ജന വാതിലിലൂടെ മറഞ്ഞു നിന്ന് ഏട്ടൻ തന്നേ നോക്കുന്നുണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നേ നിറഞ്ഞ കണ്ണുകൾ വെട്ടിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നിരുന്നു...... അപ്പോഴും കയ്യിലെ പൈസ അവൻ മുറുക്കെ പ്പിടിച്ചു.... അതേ.......ഒരുപാട് ഉത്തരങ്ങൾ തേടിയുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്....... ഒരു പക്ഷെ തന്റെ നിയോഗത്തിലേക്കുള്ള യാത്ര...... നീലാംബര പൂക്കളുടെ ഗന്ധമുള്ള അവളെ തേടിയുള്ള യാത്ര......... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.8K കണ്ടവര്‍
2 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _38 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 "കൈക്ക് വയ്യാതെ ഒറ്റയ്ക്ക് നീയിനി എന്ത് ചെയ്യുമെടാ മോനെ..?" തുളസിയുടെ സ്വരത്തിലൊരു വല്ലായ്മയുണ്ട്. അവന്റെ കൈ വിരലിൽ നീര് വന്നു ചീർത്ത് തടിച്ചിട്ടുണ്ട്. കൈ മുറിവ് പറ്റിയതാണെന്നും നന്നായി സൂക്ഷിച്ചു നടന്നില്ലേൽ അത് പിന്നെ പണിയാകുമെന്നുമൊക്കെ ശിവ പിറകെ നടന്നു പറഞ്ഞിട്ടും അവനെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞിട്ടൊതുക്കി നിർത്തി, അന്നത്തെ ദിവസം മുഴുവനും ബസ്സിന്റെ കാര്യങ്ങൾക്കും മറ്റുമായി വർക്ക്ഷോപ്പിൽ കൂടി ഓടി പാഞ്ഞു നടന്നതിന്റെ അനന്തര ഫലമാണത്. രാത്രിയിലാണ് പിന്നെ വീട്ടിലേക്ക് വന്നു കയറിയത്. ശിവ കൊണ്ട് വിടുകയായിരുന്നു. കൂടെ നിൽക്കാമെന്ന് പറഞ്ഞൊരുങ്ങിയവനെ നിർബന്ധിച്ചു പറഞ്ഞു വിട്ടു. കാശിനാഥൻ ആരുമില്ലാത്തവനാണെന്ന് വീണ്ടും വീണ്ടും സ്വയം പറഞ്ഞു പഠിച്ചു. വേദനക്ക് വെച്ചിരുന്ന ഇൻജെക്ഷന്റെ പവർ തീർന്നത്തോടെ അത്യാവശ്യം കുത്തി കടച്ചിലോടെ തന്നെ കൈ വേദന വീണ്ടും തുടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് വേണം ഗുളിക കഴിക്കാൻ. വന്നതേ വല്ലാത്ത ക്ഷീണത്തോടെ കയറി കിടന്നതാണ്. പക്ഷേ അതിന് തടസ്സമായി കൊണ്ടങ്ങോട്ട് അശോകേട്ടനും തുളസി ചേച്ചിയും വന്നു കയറുമ്പോൾ ആ വരവ് അവനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അതിന്റെയൊരു അമ്പരപ്പുണ്ട് മുഖം നിറയെ. അശോകേട്ടൻ ഒന്നും പറയാതെ നോക്കിയിരിക്കുന്നെങ്കിൽ തുളസി ചേച്ചി അരികിൽ വന്നിരുന്നു കൊണ്ട് കൈ പിടിച്ചു നോക്കുകയും അവരെ കൊണ്ടാവും പോലൊക്കെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. "സഹായത്തിനു വല്ലവരെയും നിർത്തണോ ഡാ കാശി..?" പൊതുവെ ഉള്ളൊരു ഗൗരവത്തോടെ തന്നെ അശോകേട്ടൻ ചോദിച്ചു. വേണ്ടന്നവൻ പെട്ടന്ന് പറഞ്ഞു. സ്വന്തബന്ധങ്ങൾ ഒരുപാടുണ്ട്. പക്ഷേ ഒരാവിശ്വാത്തിനു ഉപകരിക്കില്ല. ഇനിയിപ്പോ കാശിനാഥനു സഹായത്തിനു തത്കാലം ആരെയും വേണ്ടാന്നൊരു വാശി.. "അല്ലാതെ പിന്നെ ഈ കൈ വെച്ച് നീ എന്ത് ചെയ്യുമെടാ മോനെ.. നോക്കിക്കേ.. ഇപ്പൊ തന്നെ നല്ല നീരുണ്ട്. ഇനിയിത് അനക്കി വേറെ വല്ല ജോലിയും ചെയ്താലും അത് കൂടുകയേ ചെയ്യൂ.. അത് കൊണ്ട് ആരെങ്കിലും സഹായത്തിനു നിർത്തുന്നതാ അശോകേട്ടാ നല്ലത്. ഇവൻ പറയുന്നതൊന്നും തത്കാലം നമ്മുക്ക് കേൾക്കണ്ടാ.." തുളസി ചേച്ചി അവനെക്കാൾ വാശിയിലാണ്. പക്ഷേ ആ വാശിയിലത്രയും നിറഞ്ഞു നില്കുന്നത് അവനോടുള്ള സ്നേഹമാണ്. കരുതലാണ്. "അതാ കാശി നല്ലത്. ഒറ്റക്കിവിടെ നീയിപ്പോ എന്ത് ചെയ്യാനാണ്. ബസ്സിറങ്ങാൻ എന്തായാലും മൂന്നാലു ദിവസമെടുക്കും.." "രണ്ടു ദിവസം എന്നാണല്ലോ എന്നോട് പറഞ്ഞത്.. " അവരത്രയും പറഞ്ഞതിൽ നിന്നും അത് മാത്രം കേട്ടത് പോലെയുള്ള അവന്റെ മറുചോദ്യം. "അത് നീ അയാളോട് ഭീക്ഷണിപ്പെടുത്തി പറയിപ്പിച്ചതല്ലേ.. അയാളെന്നെ വിളിച്ചിരുന്നു. മൂന്നോ നാലോ ദിവസം എന്തായാലും വേണം. കൂടിയെങ്കിലേ ഒള്ളു. അത്രയും പരിക്കുണ്ട് ബസ്സിന്‌. പ്രതേകിച്ചു മുൻഭാഗം ആകുമ്പോൾ ടൈം എടുക്കും. പക്ഷേ നിന്നോടത് പറഞ്ഞിട്ട് കേൾക്കുന്നില്ല.. പെട്ടന്ന് റെഡിയാക്കി കിട്ടണം എന്ന് പറഞ്ഞിട്ടവനെ ഭീക്ഷണിപ്പെടുത്തി എന്നൊക്കെ എന്നെ വിളിച്ചു പറഞ്ഞു." അതോടെ കാശുയുടെ മുഖം മാറി. ഇനിയിപ്പോ മൂന്നാല് ദിവസത്തെ മടുപ്പ് അവനപ്പഴേ മുന്നിൽ കണ്ടത് പോലൊരു മുഷിപ്പ്. അത് വയ്യാഞ്ഞിട്ടാണ് ചോദിക്കുന്ന കാശ് തന്നേക്കാം.. പക്ഷേ എനിക്കെന്റെ വണ്ടി രണ്ടു ദിവസം കൊണ്ടിറക്കി കിട്ടണമെന്ന് അൽപ്പം കർശനമായി തന്നെ പറഞ്ഞതും. അയാൾ അശോകേട്ടനെ വിളിക്കുമെന്ന് ആരറിഞ്ഞു.. അവനപ്പോൾ വെറുതെ ദേഷ്യം വരുന്നുണ്ട്. "ഈ ചെക്കന്റെ ഒരു കാര്യം.. ഒരു നാല് ദിവസം വീട്ടിൽ അടങ്ങി ഇരിക്കാൻ വയ്യേ നിനക്ക്.." തുളസി ചേച്ചി വീണ്ടുമവന്റെ നേരെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. ഇവർക്കൊക്കെ ഇങ്ങനെ പറയാം. ഉള്ളിലെ ഒറ്റപ്പെടലും സങ്കടവും മടുപ്പിക്കുന്ന തന്റെ ഏക്കാന്തതയും മാറ്റാൻ താനാ ഡ്രൈവിങ് എന്നതിനെ ലഹരിയാക്കി കൊണ്ട് നടക്കുന്നതിനെ കുറിച്ചിവർക്ക് വല്ലതും അറിയാവോ..? കാശിക്ക് നല്ലത് പോലെ ഡ്രൈവ് ചെയ്യാനറിയാം.. അവനത് ഒരുപാട് ഇഷ്ടമാണ് എന്നതിനും പുറമെ.. അതവന്റെ ആശ്രയം കൂടിയാണെന്ന് മനസ്സിലാക്കിയവർ വളരെ കുറവാണല്ലോ. റോഡിലെക്ക് കയറുമ്പോൾ മുതൽ ആ സ്റ്റിയറിങും താനും അഗാധപ്രണയയത്തിലാവുകയാണ്. മുന്നോട്ട് കുതിക്കാൻ ഒരു വഴി കാണുന്നുണ്ട് എന്നത് മാത്രം ശ്രദ്ധിക്കും. അതിനിടയിൽ വന്നു പോകുന്ന ട്രാഫിക് തിരക്കുകളും അക്ഷമയുടെ അടയാളങ്ങളായ ഹോൺ വിളികളും ഇടക്കിടെ ഉണ്ടായി പോകുന്ന വഴക്കുകളുമെല്ലാം അൽപ്പമൊക്കെ തന്നെ അലോസരപ്പെടുത്താറുണ്ട് എന്നത് സത്യം തന്നെ.. പക്ഷേ ഇത് വരെയും മടുപ്പിച്ചിട്ടില്ല. മൈലുകൾ താണ്ടി മുന്നോട്ട് കുതിക്കുമ്പോൾ വിജയത്തിന്റെ ലഹരിയാണ് സിരകളിൽ പടരുന്നത്. നമ്മളെ സന്തോഷമാക്കി നിർത്തുന്ന എന്തിനോടും നമുക്കൊടുങ്ങാത്ത സ്നേഹമുണ്ടാവുമല്ലോ.. അടുപ്പമുണ്ടാവുമല്ലോ. അത് പോലൊരിഷ്ടം. "നാല് ദിവസം ആയാലും അഞ്ചു ദിവസം ആയാലും കൈ ശെരിക്കും മാറിയിട്ട് നീയിനി പോയ മതി. വെറുതെ പണി ഇരന്നു വാങ്ങരുത്.. കേട്ടോ.. അശോകേട്ടൻ കാര്യമായിട്ട് തന്നെ പറഞ്ഞു കേട്ടപ്പോഴും ഉള്ളിലെ നീരസം മുഖത്തു കാണിക്കാതെ അവനൊന്ന് മൂളി. "ഞാൻ എന്തായാലും ആരെയെങ്കിലും ഒന്നു വിളിച്ചു നോക്കട്ടെ.. ഈ അവസ്ഥയിൽ നിന്നെയിവിടെ ഒറ്റയ്ക്ക് വിട്ടിട്ട് പോയാൽ അത് പിന്നെ എനിക്കാണ് സമാധാനം തരാത്തത്.." അതും പറഞ്ഞു കൊണ്ടയാൾ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു. "ആരേം.. വിളിക്കണ്ട..ശിവ... ശിവ വരും.." കാശി പെട്ടന്ന് പറഞ്ഞു. എന്തോ അവനങ്ങനെ തോന്നി. അതിപ്പോൾ അശോകേട്ടന്റെ മുന്നിൽ നുണ പറഞ്ഞതൊന്നും അല്ല. തന്നെയിവിടെ വിട്ടിട്ട് പോയവൻ തിരികെ ഇങ്ങോട്ട് തന്നെ വരുമെന്നൊരു തോന്നൽ. "ചുമ്മാ പറയല്ലല്ലോ.." തുളസി ചേച്ചി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. "അല്ല ചേച്ചി.. അവൻ വരും.." കാശി ചിരിയോടെ പറഞ്ഞു. അശോകേട്ടന് വീണ്ടും എന്തൊക്കെയോ തന്നോട് പറയാനും ചോദിക്കാനുമുണ്ടെന്ന് കാശിക്ക് തോന്നി. പക്ഷേ തുളസി ചേച്ചി കൂടെ ഉണ്ടാവുമ്പോൾ അത്രയങ്ങോട്ട് വെട്ടി തുറന്നു കൊണ്ടയാൾക്ക് ഒന്നും മിണ്ടാനും വയ്യ. പിന്നെയും വേറെ ഏതൊക്കെയോ വിഷയങ്ങളിൽ കൂടി അവരുടെ വാക്കുകൾ കടന്നു പോയി. അപ്പോഴൊന്നും ഇന്ന് ഉച്ച വരെയും തന്റെ കൂടെ ഉണ്ടായിരുന്ന മകളെ കുറിച്ച് ഇവരൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു കാശിയുടെ മനസ്സിൽ. തന്റെ കൂടെ പോന്നതൊന്നും അവളായിട്ട് ഇവരോട് പറഞ്ഞില്ലേൽ പിന്നെ ഇനിയത് താനായി ചെയ്യുന്നില്ല എന്നൊരു മനസായിരുന്നു അപ്പോൾ അവനും. കുറച്ചു നേരം കൂടിയിരുന്നു അവനോട് വർത്താനം പറഞ്ഞു കൊണ്ടിരുന്നവർ പിന്നെ പോകാനിറങ്ങി. അതേ നിമിഷം തന്നെയാണ് ശിവയുടെ ബൈക്ക് കാശിയുടെ വീട്ടു മുറ്റത്തേക്ക് കയറി വരികയും ചെയ്തത്. കാശി ചിരിയോടെ നോക്കുമ്പോൾ തുളസി ചേച്ചിയുടെ മുഖത്തും ആശ്വാസത്തിന്റെ ചിരിയുണ്ട്. തന്നെ ഇവിടെ ഒറ്റയ്ക്ക് വിറ്റിട്ട് പോകേണ്ടി വരുമോ എന്നുള്ള അവരുടെ ആശങ്ക വിട്ടൊഴിഞ്ഞ മുഖം കാണുമ്പോൾ കാശി വെറുതെ അവന്റെ അമ്മയെ ഓർത്തു പോയ്. പെട്ടന്ന് തന്നെ തലയൊന്ന് കുടഞ്ഞു കൊണ്ടവൻ ആ ചിന്തയെ ഉള്ളിൽ നിന്നും തൂത്തു മാറ്റി. കയ്യിൽ ഒരു പൊതിയുമായി അങ്ങോട്ട് വന്ന ശിവ പെട്ടന്നവിടെ അവരെ കണ്ടതിന്റെ പകപ്പിലാണ്. ഇവിടെ ഉണ്ടാവണം കേട്ടോ എന്ന് മാത്രം അവനോട് പറഞ്ഞു കൊണ്ട് അശോകേട്ടൻ പോയി കാറിൽ കയറി. അയാൾക്ക് പിറകിൽ വന്ന തുളസിയും അവനെ നോക്കിയൊന്ന് ചിരിച്ചു. അതിൽ കൂടുതൽ പരിചയമൊന്നും അവർ തമ്മിലില്ല. കാശി പറഞ്ഞു കൊടുത്തൊരു സ്നേഹനിധിയായ സ്ത്രീയാണ് അവനു തുളസി. എന്താടാ നിന്റെ അമ്മായിയപ്പനും അമ്മായി അമ്മയും ഈ നട്ടപാതിരാക്ക് ഇതിലെ കറങ്ങി നടക്കുന്നത്. മരുമോന്റെ മുറിവ് വിശേഷം അറിയാനാവും അല്ലേ.." അവരങ്ങു പോയതും ശിവ ചിരിയോടെ കാശിയുടെ അരികിലേക്ക് ചെന്നു. "ദേ ശിവാ അനാവശ്യം പറയല്ലേ കേട്ടോ.." കാശി അവനു നേരെ ചിറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. ഞാൻ ഉള്ളത് പറഞ്ഞതാ.." പിന്നെ ഉള്ളത്.. ആ പെണ്ണിന് ഭ്രാന്താ. അതിൽ തൂങ്ങി അവനും." പിറു പിറുത്തു കൊണ്ട് കാശി തിരിഞ്ഞു നടന്നു. "അതേ ഭ്രാന്ത് തന്നെ. നിന്നോടുള്ള സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു. അതവൾ തുറന്നു കാണിക്കുന്നുണ്ട്. പറയുന്നുണ്ട്. നിന്നെ പോലെ ആർക്കൊക്കെയോ വേണ്ടി എല്ലാം ഉള്ളിൽ കെട്ടി പൂട്ടി വെച്ച് നടക്കുന്നില്ല.." ഇത് പിന്നേം പിന്നേം പറയാനാണോടാ നീയിങ്ങോട്ട് തന്നെ കെട്ടിയെടുത് വന്നത്.. പോയിട്ട് ഒരു മണിക്കൂർ ആയില്ലല്ലോ.." ഇത് കൂടി പറയാൻ തന്നെ തിരികെ വന്നതാ ഞാൻ. കാരണം നിന്നെയിവിടെ ഒറ്റയ്ക്ക് വിടരുതെന്ന് പറഞ്ഞു കൊണ്ടാ പെണ്ണ് നാലോ അഞ്ചോ വട്ടമായി എന്നെ വിളിക്കുന്നു.. ഇത്രയൊക്കെ സ്നേഹം അത് കാണിച്ചിട്ടും എങ്ങനെ പറ്റുന്നു.. ഇങ്ങനെ കണ്ണ് ചിമ്മി ഇരുട്ടാക്കാൻ.. ഞാനെങ്ങാനും ആയിരുന്നേൽ..." കാശിയുടെ നോട്ടം കണ്ടതും ശിവ പറയാൻ വന്നത് മുഴുവനാക്കിയില്ല. "അവളെയും കൊലക്ക് കൊടുത്തിട്ട് അവളുടെ അപ്പന്റെ കൈ കൊണ്ട് ചത്ത്‌ തുലഞ്ഞേനെ. വേറെയൊന്നും വരാനില്ല.." അത്രയും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും കയറി പോയി. കാശിയുടെ മാനസികവസ്ഥ പരിഗണിച്ചു കൊണ്ടാണ് ശിവ പിന്നെ ആ വിഷയത്തിൽ കൂടുതലൊന്നും പറയാഞ്ഞത്. പക്ഷേ കാർത്തുവിനെ കുറിച്ചപ്പോൾ പറയാതെയും വയ്യ. അത്ര മാത്രം പറഞ്ഞിട്ടുണ്ടാവും അവൾ അവനെ ശ്രദ്ധിക്കണമെന്ന്.. ആദ്യമൊക്കെ കാർത്തികയുടെ വെറുമൊരു തമാശ എന്നായിരുന്നു അവനും കാശിയോടുള്ള ഇഷ്ടത്തിനെ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല.. അവൾക്കവൻ ആരാണെന്നറിയാവുന്നത് പോലാണ്. അവളുടെ മനസ്സിൽ കാശിയോടുള്ള ഇഷ്ടത്തിന്റെ ഓളവും തിരയും കണ്ടറിയുന്നത് പോലാണ്. കഴിക്കാനുള്ളത് കൊണ്ടാണ് ശിവ വന്നത്. തിരികെ പോകാൻ കാശി അവനോട് ഒരുപാട് പറഞ്ഞിട്ടും ഇന്ന് ഞാൻ നിന്റെ കൂടെയാണ് എന്നൊരൊറ്റ വാക്കിൽ ശിവ അന്നവിടെ കൂടുകയും ചെയ്തു. 💜💜 മൂന്നാലു ദിവസങ്ങൾക്കിപ്പുറം ഭവ്യയെ നേരിൽ കണ്ടപ്പോൾ ബിബിക്ക് ശ്വാസം നേരെ വീണത് പോലൊരു ഫീലായിരുന്നു. അത് വരെയും അവനെ ചൂഴ്ന്ന് നിന്നിരുന്നൊരു പ്രശ്നം. ഭവ്യ കൂടി വിചാരിച്ചാൽ മാത്രം പരിഹരിക്കാൻ കഴിയുന്ന ഗുരുതരപ്രശ്നം. നിങ്ങൾക്കെന്ത് പറ്റി ബിബിയേട്ടാ എന്ന് ചിത്ര പോലും സംശയങ്ങൾ ചോദിക്കും വിധം ബിബിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത നിറഞ്ഞിരുന്നു ഈ നാല് നാൾ കൊണ്ട്. ഭവ്യ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യാഞ്ഞതോടെ..തീർത്തും അവളിലേക്കുള്ള വഴി അടഞ്ഞു പോയത് പോലായിരുന്നു. ബിബിക്കാണെങ്കിൽ അതൊന്ന് പറഞ്ഞു തീർക്കാതെ യാതൊരു സമാധാനവുന്നില്ല. താൻ കണ്ടറിഞ്ഞ ഭവ്യ അല്ല അവൾ ശെരിക്കുമെന്ന് മനസ്സിലായത് മുതൽ തീയിലിറങ്ങി നിൽക്കുന്നത് പോലൊരു പൊള്ളലാണ് അവനും. അവളിൽ നിന്നും എത്രയും പെട്ടന്ന് രക്ഷപ്പെട്ടു പോകാനൊരു തോന്നൽ. വെപ്രാളം.. ചിത്ര അറിഞ്ഞാൽ. അവളുടെയും തന്റെയും കുടുംബം അറിഞ്ഞാൽ. കൂട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ.. പഠിപ്പിക്കുന്ന കോളേജിൽ സഹ പ്രവർത്തകരും കുട്ടികളും അറിഞ്ഞാൽ. ഭവ്യയോട് ബന്ധം കൂടുമ്പോൾ മനഃപൂർവം ഓർക്കാഞ്ഞത് പോലും അവന്റെ മനസ്സിൽ മികവോടെ തെളിഞ്ഞു നിൽക്കുന്നുണ്ട് ഈ കഴിഞ്ഞു പോയ ദിവസങ്ങളിൽ ഒക്കെയും. അവനതിൽ നിന്നൊരു മോചനം വേണമായിരുന്നു. അതിനവൾ തിരികെ കോളേജിൽ വരണമായിരുന്നു. അതറിഞ്ഞത് പോലെ തന്നെ..നാല് ദിവസങ്ങൾക്ക് ശേഷമാണ് ഭവ്യ തിരികെ ചെന്നതും. "വന്നേ.. എനിക്ക് നിന്നോട് സംസാരിക്കാൻ.." ബിബി പറഞ്ഞു തീർക്കും മുന്നേ ഭവ്യ അവന്റെ കൈ കുടഞ്ഞു മാറ്റി. "ആരെങ്കിലും കാണും സാറേ.." വികൃതമായൊരു ചിരിയോടെ അവളത് പറയുമ്പോൾ ബിബിയുടെ മുഖം വിളറി. "നിനക്ക്.. നിനക്കെന്ത് വേണം.. അത് പറ.. ഞാനത് തരാം. എനിക്കീ പ്രഷർ സഹിക്കാൻ വയ്യ.." അവളോട് ഇടയാൻ നിൽക്കാതെ ബിബി പെട്ടന്ന് പറഞ്ഞു. "വേണ്ടത് പറയട്ടെ ഞാൻ.. അവളുടെ കണ്ണിലെ കൗശലം.. അത് തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാണ് ബിബിയുടെ ഉള്ളിലൊരു അപായമണി മുഴങ്ങി. "എത്ര ലക്ഷം.. അത് പറയ്യ്.. "എനിക്ക് ലക്ഷങ്ങളൊന്നും വേണ്ട.. സാറിനെ ഞാൻ അങ്ങനെ ബുദ്ധി മുട്ടുക്കുമോ.. ഇല്ലേയില്ല. ഞാൻ ആവിശ്യപ്പെടുന്നത് സാറിന് ഏറ്റവും എളുപ്പമാണ്.." "കാര്യം പറയ്യ്.. "എനിക്ക് സാറിന്റെ ഭാര്യയാവണം.. ഭവ്യ ബിബിൻ ആവണം.. അത് മാത്രം മതി..! അവന്റെ കണ്ണിലെക്കൂറ്റു നോക്കി കല്ലു പോലുറച്ച വാക്കുകൾ.. എന്നിട്ട് നിങ്ങളുടെ കോടി കണക്കിന് സ്വത്തുക്കളുടെ..കൂടി അവകാശം വേണം എന്നുള്ളത് അവളപ്പോഴും പറയാതെ ഉള്ളിൽ ഒളിപ്പിച്ചു പിടിച്ചു.. തുടരും.. അടിപൊളി.. ഉള്ള ഭാര്യയെ ലവനിനി എന്ത് ചെയ്യും ന്നാ ഞാൻ ആലോചിച്ചു നോക്കുന്നെ 🤔 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.3K കണ്ടവര്‍
3 ദിവസം
#📙 നോവൽ അവന്റെ മണം അവളെ പൊതിഞ്ഞു. ഷോക്ക് അടിച്ചത് പോലെ അവൾ കണ്ണുകൾ വലിച്ചു തുറന്നു. ഇരു കൈകളും അവന്റെ നെഞ്ചിൽ ഊന്നി സർവ്വ ശക്തിയുമെടുത്തു അവനെ പിന്നോട്ട് തള്ളാൻ നന്ദ ശ്രമിച്ചു അമ്പേ പരാജയപ്പെട്ടു പോയവൾ പിന്നീട് ഒന്നും ചിന്തിക്കാതെ അഗ്നിയുടെ നെഞ്ചിലേക്ക് മുഖം അമർത്തി ആഞ്ഞൊന്ന് കടിച്ചു വിട്ടു. അഗ്നിയുടെ കൈ ചെറുതായൊന്നു അയഞ്ഞ നിമിഷം തന്നെ അവൾ ഉരുണ്ടു പിരണ്ട് കട്ടിലിൽ നിന്ന് വേഗം എഴുനേറ്റു.... നെഞ്ചിൽ നിന്ന് ഊർന്നു പോയ ദവണി തുമ്പെടുത് എടുപ്പിലേക്ക് കുത്തി ഒരു യുദ്ധത്തിന് തയ്യാറെടുക്കുമ്പോലെ നിന്നു. നന്ദയുടെ പ്രതീക്ഷ തെറ്റിക്കാതെ പിന്നാലെ അവനും ചെന്നു. "ദേവേട്ടാ.... പ്ലീസ്‌.... ഞാൻ എല്ലാം പറയാം...." അത് പറയുമ്പോൾ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു നന്ദ "ഇനി നീ ഒന്നും പറയണ്ട... എനിക്കൊന്നും കേൾക്കുകയും വേണ്ട..... നീ ഒരുത്തി കാരണം ഇല്ലാണ്ട് ആയി പോയത് ഞങ്ങൾ രണ്ട് പേരുടെ സ്വപ്‌നങ്ങൾ ആണ്.... എന്നേ വിശ്വസിച്ചു... എന്നേ സ്നേഹിച്ചു എന്റെ കൂടെ ഒറു ജീവിതം സ്വപ്നം കണ്ട് ഇരുന്നവളോട് ഞാൻ എന്ത് മറുപടി പറയും....?" അഗ്നിയുടെ നാവിൽ നിന്ന് അങ്ങനൊരു സംസാരം കേട്ടതും അടി കൊണ്ടത് പോലെ നിന്നു പോയവൾ... "ഞാൻ.... ഞാൻ...." എന്തൊക്കെയോ പറയാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയവൾ പൊടുന്നനെ മുഖം പൊത്തി ഒറ്റ കരച്ചിൽ ആയിരുന്നു..... പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ നന്ദ കരച്ചിൽ നിർത്തി. "എല്ലാ പ്രശ്നങ്ങൾക്കും തുടക്കം നിങ്ങൾ ഒറ്റ ഒരാൾ ആണ്. ഞാൻ എത്ര സമാധാനത്തോടെ ജീവിച്ചതാണ് ഇവിടെ. നിങ്ങൾ പറയാതെ എങ്ങനെ എന്റെ അമ്മ അറിഞ്ഞു ഞാൻ ഇവിടെ കോളേജിൽ തല്ലുണ്ടാക്കിയ കാര്യം..?? നിങ്ങൾ കള്ള് കുടിക്കുന്ന വീഡിയോ എന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ആയെന്ന് മനസ്സിലാക്കിയ നിമിഷം നിങ്ങൾ അതെല്ലാം എന്റെ വീട്ടിൽ അറിയിച്ചു...... അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾക്ക് രണ്ട് പേർക്കും ഇത്രയും നഷ്ടങ്ങൾ ഉണ്ടാകുമായിരുന്നോ...??" ആ രാത്രി എങ്ങനൊക്കെയോ കടന്നു പോയി.... പിറ്റേന്ന് പുലർച്ചെ കരഞ്ഞു വീർത്ത കൺ പോളകളുമായിട്ടാണ് നന്ദ എഴുന്നേറ്റത്. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു ആ സമയം തുറന്നിട്ട ബാൽക്കണി വഴി നേർത്ത തണുപ്പ് റൂമിലേക്ക് വ്യാപിക്കുന്നുണ്ട്. ഇരുട്ട് പൂർണ്ണമായും വിട്ടുമാറിയിട്ടില്ല..... ഇനിയും പുലരാൻ മടിച്ചു നിൽക്കുന്ന പ്രകൃതിയെ നോക്കി നിന്നവളെ പെട്ടന്നാണ് ഒരു കൈ വന്ന് പുണർന്നത്.... ഞെട്ടി പിടഞ്ഞു മാറും മുൻപേ അഗ്നിയുടെ കൈകൾ അവളെ വരിഞ്ഞു മുറുക്കിയിരുന്നു..... കാതോരം അവന്റെ ശ്വാസചൂട്..... ആ തണുപ്പിലും അവളെ വെട്ടി വിയർത്തു.... തള്ളി മാറ്റാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ കൈകളുടെ മുറുക്കം കൂടി കൊണ്ടിരുന്നു..,.. എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് നന്ദ തല വെട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴുത്തിലേക്ക് പൂഴ്ന്നു പോയ അവന്റെ മുഖവും കഴുത്തിടുക്കിൽ അനുഭവപ്പെടുന്ന ഉമിനീരിന്റെ ചൂടും... ചലിക്കാൻ മറന്നത് പോലെ നിന്നു പോയി നന്ദ.... അമ്മേ......" അവളിൽ നിന്ന് നേർത്തൊരെങ്ങൽ പുറത്തു വന്നു....ബദ്ധപ്പെട്ട് കണ്ണ് തുറക്കാൻ ശ്രമിച്ചവൾ.... അവളുടെ കൈ പോയത് കഴുത്തിലേക്കാണ്..... ബാൽക്കാനിയിലെ സോഫയിൽ എപ്പോൾ വന്നിരുന്നെന്നു ഒരു നിശ്ചയവും അവൾക്ക് ഉണ്ടായിരുന്നില്ല..... അകത്തൊരുവൻ സുഖ ഉറക്കത്തിലാണ്. ഇത്തിരി മുൻപ് കണ്ടു മറന്നത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാൻ അവൾക്ക് അൽപ്പം സമയം കൂടി വേണ്ടി വന്നു അവൻ ഉണരും മുൻപ് തന്നെ അവൾ കൈയിൽ കിട്ടിയ സാധനങ്ങളുമായി അവൾ മുൻപ് കിടന്ന റൂമിലേക്ക് പോയി. അവിടെ ചെന്നു കിടന്ന പാടെ നന്ദ ഉറങ്ങി. അൽപ്പം താമസിച്ചായിരുന്നു അന്ന് അവൾ എഴുന്നേറ്റത്. എഴുനേറ്റ് തഴേ ചെന്നപ്പോൾ തന്നെ മുത്തശ്ശി അവർ രണ്ടു പേരെയും ക്ഷേത്രത്തിലേക്ക് അയച്ചു. ഭാമയാണ് നന്തയെ സാരി ഉടുപ്പിച്ചത്. അഗ്നിയുടെ ബുള്ളറ്റിൽ അവനോട് ചേർന്നിരുന്ന ഒരു യാത്ര.... അവളുടെ വിദൂര സ്വപ്നത്തിൽ പോലും അങ്ങനെയൊന്ന് ഇല്ലായിരുന്നു. ക്ഷേത്രത്തിൽ എത്തിയവരെ കാത്ത് ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു അഥിതി ഉണ്ടായിരുന്നു അവിടെ. "ദേവാ......" അഗ്നിയെ കണ്ടതും നിറഞ്ഞ കണ്ണുകളും ആയൊരുവൾ ഓടി വന്നവനെ പുണർന്നു. കാര്യങ്ങൾ എല്ലാം നന്ദക് മനസ്സിലായി വരാൻ അൽപ്പം സമയം എടുത്തു. അഗ്നി ഇന്നലെ പറഞ്ഞ പെൺകുട്ടി... അത് ഇവൾ ആയിരിക്കുമോ....?? നന്ദ മനസ്സിൽ ഓർത്തു. പിന്നെ പതിയെ അവരെ നോക്കാതെ നന്ദ ക്ഷേത്രത്തിനു ഉള്ളിലേക്ക് നടന്നു. നന്ദക്ക് കണ്ണുകൾ നീറി പുകയുന്നുണ്ടായിരുന്നു. ഒന്നും ചിന്തിക്കാതെ പകയുടെ പേരിൽ എടുത്താ തീരുമാനം എത്ര പേരെയാണ് വിഷമിപ്പിച്ചത്.... ഈ പറയുന്ന തനിക്കു പോലും ഈ തീരുമാനം കൊണ്ട് സന്തോഷം ഇല്ല..... മുൻപ് എത്ര സന്തോഷത്തോടെ ജീവിച്ചതായിരുന്നു ഞാൻ.... നന്ദ മനസ്സിൽ ഓർത്തു അവൾ തൊഴുതിറങ്ങി പിന്നെയും ഒരുപാട് നേരം കഴിഞ്ഞാണ് അഗ്നിയും ആ പെൺകുട്ടിയും തൊഴുതു ഇറങ്ങി വന്നത്. ആ കാഴ്ച കാണാൻ കഴിയാത്തത് പോലെ നന്ദ മുഖം തിരിച്ചു നിന്നു. നന്ദക് ജീവിതത്തിൽ ആദ്യമായി കുറ്റബോധം തോന്നിയ നിമിഷം അതായിരുന്നു.... എപ്പോഴും മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് കാരണം ആകണമെന്ന് കരുതിയവൾ ഇന്നിതാ അവളെ പോലൊരു പെൺകുട്ടിയുടെ ജീവിത കാലം മുഴുവനും ഉള്ള സങ്കടത്തിനു കാരണമായി മാറിയിരിക്കുന്നു "പോട്ടെ പാറു....," അഗ്നി ആ പെൺകുട്ടിയുടെ കൈ പിടിച്ചു യാത്ര പറയുന്ന സമയത്തായിരുന്നു നന്ദയുടെ മിഴികൾ അവരെ തേടി ചെന്നത്. പെട്ടന്ന് അഗ്നിയെയും അവൻ പിടിച്ചിരിക്കുന്ന ആ പെൺകുട്ടിയുടെ കൈകളിലേക്കും മാറി മറി നോക്കിയ നന്തക്ക് കണ്ണ് നിറഞ്ഞു വരുന്നത് പോലെ തോന്നി... അമ്പലപ്പട്ടെ കുടുംബ ക്ഷേത്രം ആയിരുന്നു അത്. അവനൊപ്പം ബുള്ളറ്റിൽ ചുറ്റി വന്നത് കൊണ്ട് അൽപ്പം ദൂരം ഉണ്ടായിരുന്നു. ഇടവഴിയിൽ കൂടി നേരെ നടന്നാൽ അമ്പലപ്പാട്ട് എത്താൻ ആകെ അഞ്ചു മിനിറ്റ് ഉള്ളു. ആരോഹിക്കും ജീവനും ഒപ്പം നന്ദ തൊഴാൻ വരുമ്പോൾ അവർ കൂടുതലും ആ ഇടവഴിയിലൂടെയാണ് വരാറ്.... പിന്നൊന്നും ചിന്തിക്കാതെ നന്ദ നേരെ ആ വഴിയിലൂടെ നടന്നു... എന്നും കളി പറഞ്ഞു പോകുന്ന വഴിയിലൂടെ തനിച്ചുള്ള ആ യാത്രയിൽ നന്ദക് സ്വയം നഷ്ടമായതു പോലെ തോന്നി.... ആരോഹിയും ജീവനും താനും.... ആ പഴയ സൗഹൃദം ഇനി ഒരിക്കലും ഉണ്ടാവില്ലേ എന്ന് പോലും അവൾ ചിന്തിച്ചു അത്ര നേരവും പിടിച്ചു വെച്ച കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.... വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഉമ്മറത്തു ആരും ഇല്ലാതിരുന്നത് കൊണ്ട് അവൾക്ക് നല്ല ആശ്വാസം തോന്നി.... ആരോടും മറുപടി പറയണ്ടല്ലോ.... നന്ദ നേരെ പോയത് അവളുടെ റൂമിലേക്കാണ്..... സാരി ഉടുത്തു ശീലമില്ലാത്തതു കൊണ്ട് തന്നെ ആദ്യം അത് വലിച്ചൂരി കട്ടിലിലേക്ക് എറിഞ്ഞവൾ ഭിത്തിയിൽ വലിയ കണ്ണാടിയിൽ സ്വന്തം ബിംബം കണ്ടതും അൽപ്പം നേരം നോക്കി നിന്നു പോയി.... രണ്ട് ദിവസം കൊണ്ട് എന്തൊക്ക മറ്റങ്ങളാണ് തനിക് സംഭവിച്ചിരിക്കുന്നത് നെറ്റിയിലെ സിന്ദൂര ചുവപ്പും ബ്ലൗസിനു മുകളിലൂടെ താഴെക്കിറങ്ങി കിടക്കുന്ന ആലിലതാലിയിൽ മിഴികൾ എത്തി നിന്നതും അവൾക്ക് സ്വയം നിന്ദ തോന്നി... മറ്റാരുടെയോ സ്വന്തമായിരുന്നതിനെ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന രക്ഷസിയെ പോലവൾക്ക് സ്വന്തം പ്രതിബിബം തോന്നി. തുടരും
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
4.7K കണ്ടവര്‍
8 ദിവസം
#📙 നോവൽ മുഖം കുനിച്ചാണ് നിൽപ്പ്.. അഗ്നി അവൾടെടുത്തേക്ക് ഓരോ ചുവടു വെക്കുന്നത് അനുസരിച്ചു അവൾ അനന്ദന്റെ പിന്നിലേക്ക് ഒളിച്ചു കൊണ്ടേ യിരുന്നു അഗ്നി നടന്നു വന്ന് നന്തയെ കൈ തുടയിൽ പിടിച്ചു കൊണ്ട് അനന്ദന്റെ പിന്നിൽ നിന്ന് വലിച്ചു മുന്നിലേക്ക് നീക്കി നിർത്തി "മുഖത്ത് നോക്ക് നന്ദ" കുനിച്ചു പിടിച്ചു നിൽക്കുന്ന നന്ദയുടെ മുഖത്തേക്ക് നോക്കിയാണ് അഗ്നിയത് പറഞ്ഞത്.. അവന്റ ദേഷ്യം ഇരച്ചു കയറി അവന്റെ നോട്ടത്തെ നേരിടാൻ ആകാത്തത് പോലെ അവളുടെ ശിരസ് വീണ്ടും താഴ്ന്നു... അഗ്നിയോടുള്ള ദേഷ്യത്തിന്റെ പേരിൽ നന്ദ ഇങ്ങനൊരു കാര്യം എല്ലാവരുടെയും മുൻപിൽ വെച്ച് പറഞ്ഞത് ആരോഹിക്ക് ഒട്ടും പിടിച്ചില്ല. ആരോഹിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. നന്ദ മെല്ലെ മുഖം ഉയർത്തി. അവളുടെ ചുണ്ടിൽ അവന് മാത്രം കാണാൻ കഴിയുന്ന തരത്തിൽ ഒരു പരിഹാസ ചിരി വിടർന്നു. അഗ്നിയുടെ കൈകൾ അവളുടെ കൈത്തുടയിൽ കൂടുതൽ അമർന്നു... വേദന കൊണ്ട് നന്ദയുടെ നെറ്റി ചുളിഞ്ഞെങ്കിലും തീരുമാനം മാറ്റില്ലന്നത് പോലെ നന്ദയുടെ കണ്ണുകൾ അത്രയും തീക്ഷണതയോടെ അവനെ നോക്കി. "ദേവേട്ടൻ.... ദേവേട്ടൻ എന്നേ ഒഴിവാക്കാൻ നോക്കുകയാണോ.... ആരൊക്കെ എതിർത്താലും എന്നേ വിവാഹം കഴിക്കുമെന്ന് എനിക്ക് ഉറപ്പ് തന്നിട്ട് ഇപ്പോൾ.... ഇപ്പോൾ എന്നേ ഒഴിവാക്കാൻ ശ്രമിക്കുകയാണോ....." നന്ദയത് പറഞ്ഞു നിർത്തിയതും അവളുടെ കൈയിൽ പിടിച്ചിരുന്ന അഗ്നിയുടെ കൈകൾ അവളിൽ നിന്ന് അകന്നു. "അഗ്നി.....എന്തൊക്കെയാ ഈ കേൾക്കുന്നത്.....?? നിങ്ങൾ തമ്മിൽ...." ബാക്കി പറയാൻ കഴിയാത്തത് പോലെ അംബിക പാതിയിൽ നിർത്തി "മുത്തശ്ശി... ഇവൾ പറയുന്നത് മുഴുവനും കള്ളമാണ്.... ഇങ്ങനൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല..... ഞാൻ ഇവളെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. ഇതു ചീറ്റിംഗ് ആണ് ഞാൻ ഇവളെ കൊണ്ട് പറയിപ്പിക്കാം ഇവൾ ഈ പറഞ്ഞത് നുണയാണെന്ന്...." അഗ്നി പറയുന്നത് കേട്ടതും നന്ദയുടെ മുഖഭാവം മാറി... ദേവേട്ടാ... ഇങ്ങനെ ഒന്നും പറയല്ലെ.. പ്ലീസ്.. നന്ദയുടെ കണ്ണ് നിറഞ്ഞു.. നിയ്ക്ക് ദേവേട്ടൻ മതി.. ഏട്ടൻ മാത്രം മതി.. "അത് നിങ്ങൾ രണ്ട് പേരും മാത്രം പരസ്പരം തീരുമാനിച്ചാൽ മതിയോ.....?? ഏഹ്... അവളുടെ അച്ഛനും അമ്മയ്ക്കും അവളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ യാതൊരു അവകാശവും ഇല്ലേ...??" ലക്ഷ്മി ആയിരുന്നു അത് പറഞ്ഞത് "തീർച്ചയായും ഉണ്ട് അപ്പച്ചി..." അഗ്നി അവന്റെ ഭാഗം പറഞ്ഞു "എങ്കിൽ കേട്ടോളു... ഈ നിൽക്കുന്ന നന്തയെ എന്തായാലും അഗ്നിക്ക് തരാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല... എന്റെ ഒരു ഫ്രണ്ട് ന്റെ മകൻ ഉണ്ട് ഹരൻ അവനുമായി ഞങ്ങൾ കാര്യങ്ങൾ നന്ദയുടെ കാര്യം ഏകദേശം തീരുമാനിച്ചു ഉറപ്പിച്ചതാണ് അവളുടെ സ്റ്റഡീസ് കഴിഞ്ഞു മാരേജ് ഫിക്സ് ചെയ്യാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്." ലക്ഷ്മി പറഞ്ഞു കേട്ട കാര്യങ്ങൾ നന്ദക്കും പുതിയ അറിവ് ആയിരുന്നു. അവളുടെ മുഖം കോപത്താൽ ചുവന്നു. "അത് അമ്മ മാത്രം അങ്ങനെ തീരുമാനിച്ചാൽ മതിയോ....??" നന്ദ തിരിച്ചു ചോദിച്ചു ലക്ഷ്മിയോട് "തല്ക്കാലം നിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനും നിന്റെ അച്ഛനും ആണ്.നീ അത് അനുസരിച്ചാൽ മാത്രം മതി, ഞങളുടെ മുൻപിൽ വെച്ചു തർക്കുത്തരം കാണിക്കാൻ ഭാവം ഉണ്ടെങ്കിൽ നിന്നെ ജീവനോടെ ക.... ബാക്കി പറയാതെ ലക്ഷ്മി നിർത്തി നന്ദക്ക് തല പുകഞ്ഞു. "എന്നാൽ എല്ലാവരും കേൾക്കാൻ തന്നെ പറയുകയാണ്... ഈ നിൽക്കുന്ന ദേവേട്ടനെ അല്ലാതെ മാറ്റാരെയേലും കൊണ്ട് എന്നേ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചാൽ.... പിന്നൊരാളും എന്നേ ജീവനോടെ കാണില്ല.....കാവിലമ്മ ആണേൽ സത്യം സത്യം സത്യം " അതും പറഞ് നന്ദ വേഗം മുകളിലേക്കുള്ള പടികൾ ഓടി കയറി.... അഗ്നി അവളുടെ പിന്നാലെ ചെന്നെങ്കിലും അതിനും മുൻപേ നന്ദ കതക് വലിച്ചടച്ചു... നന്ദ.... എടി... വാതിൽ തുറക്കടി പുല്ലെ .. അവൻ മുരണ്ടു കൊണ്ട് കതകിൽ ആഞ്ഞു ചവിട്ടി ആ സമയം അവൾക്കുള്ളിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് നന്ദക്കും വല്ല്യ നിശ്ചയം ഇല്ലായിരുന്നു. വിചാരിച്ച രീതിയിൽ അല്ല കാര്യങ്ങൾ ഒന്നും സംഭവിച്ചത്. "ഇനിയിപ്പോൾ തുടങ്ങി വെച്ചത് എങ്ങനെയേലും അവസാനിപ്പിക്കണം. ദേവേട്ടനെ വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിക്കാൻ കൂടി വയ്യ.... ഒരു നിമിഷം ഹരനെ ഓർത്തപ്പോൾ ശെരിക്കും മരിച്ചു കളയാൻ തന്നെ സ്വയം തോന്നി....." രണ്ടായാലും ഇനി മുന്നോട്ടുള്ള ജീവിതം അത്ര സുഖകരമാവില്ലന്ന് അവൾക്ക് മനസ്സിൽ ഇരുന്നാരോ പറയും പോലെ തോന്നി... അതേ സമയം പുറത്തെ വാതിലിൽ തട്ടുന്നവരുടെ എണ്ണം കൂടി.... കരഞ്ഞു കൊണ്ടുള്ള മുത്തശ്ശിയുടെ സ്വരം.... നന്ദയുടെ കണ്ണുകളും നിറഞ്ഞു പോയി.. താൻ കാണിച്ചു കൂട്ടിയത് മുഴുവൻ അബദ്ധം ആയീ പോയീന്നു അവൾക്ക് തോന്നി..ന്നാലും അമ്മ പറയുന്നത് അനുസരിക്കാൻ വയ്യ.. ഒരിക്കലും തന്നെക്കൊണ്ട് ആവില്ല... തുടരും. സ്വന്തം കാശി
🦋 Mithra 🦋
6.4K കണ്ടവര്‍
25 ദിവസം
അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദത്തിനൊപ്പം വീണയുടെ കിതപ്പും കേൾക്കാമായിരുന്നു...... രാവിലെ മുതൽ തുടങ്ങിയ ഓട്ടമാണ്, രണ്ട് കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം, അച്ഛനും അമ്മയ്ക്കും വിഷ്ണുവിനും ഭക്ഷണം നൽകണം, ഒപ്പം വീട്ടുജോലികളും. വിയർത്തു കുളിച്ചു നിൽക്കുന്ന വീണയുടെ അടുത്തേക്ക് വിഷ്ണു ദേഷ്യത്തോടെ കയറിവന്നു. ​"എടി വീണേ, നീ ഒന്ന് നോക്കിയേ.. ഈ ഷർട്ട് പോലും നേരെ തേക്കാൻ നിനക്ക് അറിയില്ലേ? ഇതിലും ഭേദം ഞാൻ തന്നെ അങ്ങ് ചെയ്യുന്നതായിരുന്നു. ശരിക്കും നിന്നെയാണോ എന്റെ ജീവിതത്തിലേക്ക് പറഞ്ഞുവിട്ടത്?" ​വീണ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, വിഷ്ണു പരിഹാസത്തോടെ തുടർന്നു. ​"ഇവിടെ നിന്ന് കരയാതെ വല്ലതും പോയി എടുത്ത് തിന്നാൻ നോക്ക്, അതല്ലേ നിനക്ക് അറിയാവുന്ന ഒരേയൊരു പണി? എന്റെ ജീവിതം തന്നെ നീ നശിപ്പിച്ചു നാട്ടുകാരുടെ മുന്നിലിറങ്ങുമ്പോൾ കൂടെ കൊണ്ട് നടക്കാൻ പോലും എനിക്ക് നാണക്കേടാണ്. ഒരു ഡ്രസ്സ് ഇട്ടാൽ പോലും നിനക്ക് ചേരില്ല ഒരു വീപ്പക്കുട്ടി നടന്നു വരുന്നത് പോലെയുണ്ട്." ​ഈ സമയം വിഷ്ണുവിന്റെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് വന്നു..... കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറായി നിൽക്കുകയാണ്. ​അമ്മ ചോദിച്ചു, "എന്താടാ രാവിലെ തന്നെ ഒരു ബഹളം? നീ എന്തിനാ മോളെ ഇങ്ങനെ വഴക്ക് പറയുന്നത്?" ​വിഷ്ണു ദേഷ്യത്തിൽ പറഞ്ഞു, "അമ്മയ്ക്കറിയില്ലേ ഇവളുടെ കാര്യം? ഒന്ന് നോക്കിയേ, ആ പഴയ വീണയാണോ ഇത്? വണ്ണം വെച്ച് ആകെ ഒരു കോലമായിരിക്കുന്നു. ഓഫീസിലെ പ്രോഗ്രാമിന് കൂടെ കൊണ്ടുപോകാൻ പോലും പറ്റില്ല." ​കുട്ടികൾ വിഷമത്തോടെ അമ്മയെ നോക്കി മൂത്ത മകൾ ഗൗരി പതുക്കെ പറഞ്ഞു, "അമ്മേ, വിഷമിക്കണ്ട കേട്ടോ, ഞങ്ങളുടെ അമ്മ സൂപ്പറാ." ​വിഷ്ണു കുട്ടികളോടും ദേഷ്യപ്പെട്ടു. "നിങ്ങൾ പോയി വണ്ടിയിൽ കയറാൻ നോക്ക്, കൂടുതൽ വർത്തമാനം ഒന്നും വേണ്ട." ​അല്പം കഴിഞ്ഞ് വിഷ്ണു ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അയൽവാസി യാമിനി ജിമ്മിൽ നിന്ന് വരുന്നത് കണ്ടു. അവൾ വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഇരിക്കുന്നത്, വിഷ്ണുവിന്റെ കണ്ണുകളിൽ ഒരു തിളക്കം വന്നു. ​യാമിനി ചിരിച്ചു കൊണ്ട് ചോദിച്ചു, "ഹായ് വിഷ്ണു, ഗുഡ് മോർണിംഗ്! എന്താ ഒരു വല്ലായ്മ?" ​വിഷ്ണു മറുപടി നൽകി, "ഏയ്, ഒന്നുമില്ല യാമിനി, നീയിങ്ങനെ എങ്ങനെയാ ബോഡി മെയിന്റൈൻ ചെയ്യുന്നത്? കണ്ടാൽ തന്നെ ഒരു ഭംഗിയുണ്ട്." ​യാമിനി വീണയെ നോക്കി പരിഹാസത്തോടെ പറഞ്ഞു, "അതിനൊക്കെ ഒരു ശ്രദ്ധ വേണം വിഷ്ണു, വീണയെ പോലെ എപ്പോഴും അടുക്കളയിൽ ഇരുന്നാൽ മതിയോ? ജിമ്മിലൊക്കെ ഒന്ന് വരണമെന്ന് ഞാൻ വീണയോട് എപ്പോഴും പറയാറുണ്ട്."ഹെൽത്ത്‌ ഈസ് വെൽത്ത് എന്ന് കേട്ടിട്ടില്ലേ? നമ്മൾ നമ്മളെത്തന്നെ ഒന്ന് നോക്കിയില്ലെങ്കിൽ പിന്നെ ആര് നോക്കും? അല്ലേ?" വീണ അരികിൽ വന്ന് പതുക്കെ പറഞ്ഞു, "എനിക്ക് കുട്ടികളെ നോക്കണം യാമിനി, പിന്നെ ഈ വീട്ടു കാര്യങ്ങളും അതിന്റെ ഇടയിൽ ഇതിനൊന്നും സമയം കിട്ടാറില്ല." ​വിഷ്ണു ഉടനെ ഇടപെട്ടു, "അതൊക്കെ വെറും ഒഴികഴിവുകളാണ് നിനക്ക് മടിയാണ്, മടിയുള്ളവർക്ക് നൂറു കാരണങ്ങൾ പറയാനുണ്ടാകും..... നീ പോയി നിന്റെ കാര്യം നോക്ക് യാമിനി, ഇവൾ ഇങ്ങനെ തന്നെ കിടന്നോളും." അതാണ് സത്യം നീ ആദ്യം യാമിനിയെ കണ്ട് പഠിക്ക്." ​വൈകുന്നേരം ഓഫീസിലെ ഒരു പാർട്ടി ഉണ്ടായിരുന്നു.... എല്ലാവരും തങ്ങളുടെ പങ്കാളികളുമായി വരണം. വിഷ്ണുവിന് വീണയെ കൂടെ കൊണ്ടുപോകാൻ മടിയായിരുന്നു..... അവൻ വീട്ടിലെത്തിയപ്പോൾ വീണ ഒരു സാരിയൊക്കെ ഉടുത്ത് തയ്യാറായിരുന്നു. ​"വിഷ്ണു... നമ്മൾ പാർട്ടിക്ക് പോകുകയല്ലേ? ഞാൻ റെഡിയാണ്." വീണ പ്രതീക്ഷയോടെ ചോദിച്ചു. ​വിഷ്ണു അവളെ അടിമുടി ഒന്ന് നോക്കി. "നീ ഈ കോലത്തിലാണോ വരുന്നത്? ഈ സാരി ഉടുക്കുമ്പോൾ നിന്റെ വയറൊക്കെ ചാടി നിൽക്കുന്നത് കണ്ടില്ലേ? ശരിക്കും എനിക്ക് നാണക്കേടാണ് വീണേ, നിന്നെ എന്റെ ഭാര്യാണെന്ന് പരിചയപ്പെടുത്താൻ പോലും എനിക്ക് പറ്റില്ല." ​വിഷ്ണു വീണയോട് പറഞ്ഞു, "നീ റെഡി ആയിക്കോ, പക്ഷെ പാർട്ടിയുടെ അവിടം വരെ വരണ്ട വഴിയിൽ എവിടെയെങ്കിലും നിന്നെ ഞാൻ ഇറക്കാം. ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്തെങ്കിലും മറുപടി പറഞ്ഞു കൊള്ളാം നിന്നെ എന്റെ കൂടെ ആരും കാണണ്ട." ​വീണയുടെ ഹൃദയം തകരുകയായിരുന്നു. "വിഷ്ണു, നിങ്ങൾക്കെന്നെ ഇത്രയും വെറുപ്പാണോ? എന്റെ സൗന്ദര്യമോ ശരീരമോ കണ്ടിട്ടല്ലല്ലോ എന്നെ സ്നേഹിച്ചത് എന്ന് പണ്ട് പറഞ്ഞിരുന്നല്ലോ?" ​വിഷ്ണു പുച്ഛത്തോടെ പറഞ്ഞു, "അതൊക്കെ പണ്ട് ഇപ്പോൾ നിന്നെ കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. നീ ഇങ്ങനെ ഒരു തോൽവിയായി പോകുമെന്ന് ഞാൻ കരുതിയില്ല." ​അന്ന് വൈകുന്നേരം വിഷ്ണു യാമിനിയെയും കൂട്ടി പാർട്ടിക്ക് പോയി..... വീണയെ വീട്ടിൽ നിന്നും കുറച്ചകലെ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു. മഴ പെയ്യാൻ തുടങ്ങുകയായിരുന്നു വീണ അവിടെ ഇരുന്നു കരഞ്ഞു. "ദൈവമേ... ഞാൻ എന്ത് തെറ്റാണ് ചെയ്തത്? എന്റെ ഭർത്താവിന് വേണ്ടി, കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?" അല്പം കഴിഞ്ഞ് വിഷ്ണുവിന്റെ അച്ഛനും അമ്മയും കാറിൽ അങ്ങോട്ടേക്ക് വരുന്നത് കണ്ടു അവർ മരുമകളെ അവിടെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ​അമ്മ ഓടിവന്ന് അവളെ ചേർത്തുപിടിച്ചു. "മോളെ, നീ ഇവിടെ എന്താ ചെയ്യുന്നത്? വിഷ്ണു എവിടെ?" ​കരച്ചിലടക്കി വീണ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു വിഷ്ണുവിന്റെ അച്ഛൻ ദേഷ്യം കൊണ്ട് വിറച്ചു..... അവർ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. ​രാത്രി വിഷ്ണു തിരിച്ചെത്തിയപ്പോൾ അച്ഛനും അമ്മയും ഹാളിൽ കാത്തിരിപ്പുണ്ടായിരുന്നു..... വിഷ്ണു ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു, "എന്താ എല്ലാവരും ഇങ്ങനെ ഇരിക്കുന്നത്?" ​"വിഷ്ണു... നീ എവിടെയായിരുന്നു ഇത്രയും നേരം?" അച്ഛൻ ചോദിച്ചു. ​വിഷ്ണു പരുങ്ങി. "അച്ഛാ... അത്... ഞാൻ ഓഫീസിലെ പാർട്ടിക്ക്..." ​"നിന്റെ കൂടെ നിന്റെ ഭാര്യ ഉണ്ടായിരുന്നോ?" അമ്മ ചോദിച്ചു. ​"അമ്മേ... അവൾക്ക് സുഖമില്ലായിരുന്നു, അതുകൊണ്ട് ഞാൻ അവളെ..." വിഷ്ണു നുണ പറയാൻ ശ്രമിച്ചു. ​"നിർത്തടാ നിന്റെ കള്ളം!" അമ്മ എഴുന്നേറ്റു നിന്ന് വിഷ്ണുവിന്റെ കരണത്ത് ഒന്ന് കൊടുത്തു. "സ്വന്തം ഭാര്യയെ ഈ മഴയത്ത് ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചിട്ട് നീ ആഘോഷിക്കാൻ പോയല്ലേടാ? നിനക്ക് നാണമില്ലേ? പ്രസവം കഴിഞ്ഞാൽ ഒരു സ്ത്രീയുടെ ശരീരം മാറും വിഷ്ണൂ, നിന്റെ രണ്ട് മക്കളെ ഗർഭം ചുമന്നതാണ് ഈ ശരീരം. അവർക്ക് ജന്മം നൽകാൻ അവൾ അനുഭവിച്ച വേദന നിനക്ക് അറിയാമോ? നിന്റെ മക്കളെ വളർത്താൻ സ്വന്തം ഉറക്കവും വിശപ്പും കളഞ്ഞതുകൊണ്ടാണ് അവൾക്ക് വ്യായാമം ചെയ്യാൻ സമയം കിട്ടാത്തത്." ​അമ്മ എഴുന്നേറ്റു നിന്ന് വിഷ്ണുവിന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു, "നിനക്ക് ഞങ്ങൾ അറിയാത്ത ഒരു സ്വഭാവം ഉണ്ടല്ലേടാ? നീ എന്തിനാ എന്റെ മോളെ ഇങ്ങനെ വേദനിപ്പിക്കുന്നത്?" ​വിഷ്ണു പുച്ഛത്തോടെ പറഞ്ഞു, "അവളുടെ തടി കണ്ടില്ലേ അമ്മേ? ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും?" ​അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു. "എടാ വിഷ്ണൂ, ഒരു പ്രസവം കഴിഞ്ഞാൽ സ്ത്രീകളുടെ ശരീരത്തിന് മാറ്റം വരും..... വയർ ചാടും, വണ്ണം വെക്കും അത് നിന്റെ രണ്ടു മക്കളെ പ്രസവിച്ചത് കൊണ്ടാണ്. ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകും നിന്റെ മക്കളെ വളർത്താൻ വേണ്ടിയാണ് അവൾ ജോലിക്ക് പോലും പോകാതെ ഈ വീട്ടിൽ നിൽക്കുന്നത്. എന്നിട്ടാണോടാ നീ അവളെ പരിഹസിക്കുന്നത്? ഒരു പെണ്ണിന്റെ ശരീരം മാറുമ്പോൾ അവളുടെ മനസ്സിനെ സ്നേഹിക്കാനാണ് ഒരു ഭർത്താവ് പഠിക്കേണ്ടത്." ​അച്ഛൻ തുടർന്നു, "നിനക്ക് ഇവളെ വേണ്ടെങ്കിൽ അത് തുറന്നു പറയണം എന്റെ മരുമകൾക്ക് അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് സുരക്ഷിതമായി നിൽക്കാൻ അറിയാം, നിന്റെ ഈ ക്രൂരത ഇനി ഇവിടെ നടക്കില്ല." ​വിഷ്ണു ഒന്നും മിണ്ടാതെ നിന്നു അമ്മ വീണ്ടും പറഞ്ഞു, "നീ ഇന്ന് യാമിനിയെ കൂട്ടി പാർട്ടിക്ക് പോയത് ഞങ്ങൾ അറിഞ്ഞു. നിനക്ക് പുറമെയുള്ള സൗന്ദര്യം മാത്രമേ കാണാൻ കഴിയുന്നുള്ളൂ, പക്ഷെ നിനക്ക് വേണ്ടി ജീവിക്കുന്ന ഇവളുടെ മനസ്സ് നീ കണ്ടില്ല." "ഹോർമോൺ മാറ്റങ്ങൾ കൊണ്ടും കുടുംബത്തിന് വേണ്ടിയുള്ള ഓട്ടം കൊണ്ടും ഒരു പെണ്ണിന്റെ ശരീരം മാറുമ്പോൾ അവളെ ചേർത്തുപിടിക്കേണ്ടത് ഭർത്താവാണ്. അല്ലാതെ മറ്റൊരു പെണ്ണിന്റെ സൗന്ദര്യവുമായി അവളെ താരതമ്യം ചെയ്യുകയല്ല വേണ്ടത്. നിന്റെ ഈ രണ്ടു മക്കളും വളർന്നു വലുതാകുമ്പോൾ അമ്മയെ നീ അപമാനിച്ചത് അവർ അറിഞ്ഞാൽ നിന്നെ അവർ വെറുക്കില്ലേ?" വിഷ്ണുവിന്റെ തല താഴ്ന്നുപോയി. തന്റെ രണ്ടു മക്കൾ അരികിൽ വന്ന് തന്നെ നോക്കുന്നത് അവൻ കണ്ടു. അവരുടെ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹമല്ല, മറിച്ച് ഒരുതരം പേടിയും അമർഷവുമാണ് കണ്ടത്. വീണ പതുക്കെ വിഷ്ണുവിന്റെ അരികിലേക്ക് വന്നു അവൾ കരയുകയായിരുന്നു. "വിഷ്ണു, എനിക്ക് വേറെ ഒന്നും വേണ്ട, പണ്ട് നിങ്ങൾ എന്നെ സ്നേഹിച്ചത് പോലെ ഇപ്പോഴും സ്നേഹിച്ചാൽ മതി. ഞാൻ തടി കുറയ്ക്കാൻ ശ്രമിക്കാം, പക്ഷെ എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തരുത്." ​വീണയുടെ വാക്കുകൾ വിഷ്ണുവിന്റെ ഉള്ളിൽ കൊണ്ടു അവൻ ആദ്യമായി തന്റെ തെറ്റ് തിരിച്ചറിഞ്ഞു, സ്വയം വെറുപ്പ് തോന്നി. ​വിഷ്ണു പതുക്കെ വീണയുടെ അരികിൽ വന്ന് അവളുടെ കൈകൾ പിടിച്ചു. "വീണ... എന്നോട് ക്ഷമിക്കണം, ഞാൻ വെറും സ്വാർത്ഥനായിപ്പോയി. നിന്റെ കഷ്ടപ്പാടുകൾ കാണാതെ നിന്റെ ശരീരത്തെ മാത്രമാണ് ഞാൻ നോക്കിയത്. ഇനി ഒരിക്കലും നിന്റെ കണ്ണുകൾ നിറയില്ല എനിക്ക് നീ എങ്ങനെയാണോ അങ്ങനെ തന്നെ മതി." ​അമ്മയും അച്ഛനും അത് കണ്ടപ്പോൾ ആശ്വസിച്ചു.... വിഷ്ണു വീണയെ ചേർത്തുപിടിച്ചു. ഒരു സ്ത്രീയുടെ ശരീരം മാതൃത്വത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും മാറുന്നത് സ്വാഭാവികമാണ്...... ആ മാറ്റങ്ങളെ പരിഹസിക്കാതെ, അവളുടെ ത്യാഗങ്ങളെ മാനിക്കാനും ആത്മബന്ധത്തിന് പ്രാധാന്യം നൽകാനുമാണ് ഓരോ ഭർത്താവും ശ്രദ്ധിക്കേണ്ടത്..... ബാഹ്യസൗന്ദര്യം കാലത്തിനനുസരിച്ച് മാഞ്ഞുപോകാം, എന്നാൽ ഒരാളുടെ മനസ്സും അവർ നിങ്ങൾക്കായി നൽകിയ ത്യാഗങ്ങളും എന്നെന്നും നിലനിൽക്കുന്നു. പങ്കാളിയുടെ ശാരീരിക മാറ്റങ്ങളെ അംഗീകരിക്കുകയും ആത്മബന്ധത്തിന് മുൻഗണന നൽകുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ സ്നേഹം നിലനിൽക്കുന്നത്. #📙 നോവൽ #📔 കഥ #❤️അമ്മ
ബാൻ ഇനി 6ഡേയ്‌സ് 😂😂😂
6.8K കണ്ടവര്‍
26 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml14rMkv?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 43. 🎫🎫🎫🎫🎫🎫🎫🎫 രാത്രി കുറച്ചു സമയം സിറ്റൗട്ടിൽ അശോകനോടും അമ്മയോടും ഒപ്പം സംസാരിച്ചിരുന്നതിനു ശേഷമാണ് രതീഷ് ഉറങ്ങാനായി ബെഡ് റൂമിലേക്ക് വരുന്നത്. അവൻ വരുമ്പോൾ ആശാലത ബെഡിൽ എന്തോ ചിന്തിച്ചിട്ടെന്ന മട്ടിൽ നിലത്തേയ്ക്ക് മിഴികൾ നട്ട് ഇരിയ്ക്കുകയാണ്. അവളുടെ ചിന്തകളിൽ നിറയെ ആവണി അൽപ്പം മുമ്പ് അവളോട് പങ്കു വച്ച സംശയങ്ങളായിരുന്നു. ഇപ്പോൾ തന്നെ ആവണി പറഞ്ഞകാര്യങ്ങൾ ഒരു നൂറ്‌ തവണയിൽ കൂടുതലെങ്കിലും അവൾ മനസിലിട്ട് കിള്ളിക്കിഴിച്ചു വിശകലനം ചെയ്തു കഴിഞ്ഞു. എവിടെയും അവൾക്ക് മറ്റുള്ളവർ സൂചിപ്പിച്ചത് പോലെ വിൻസന്റ് എന്ന ക്യാരക്റ്ററിന് മേൽ ഒരു സൂചിക്കുത്ത്‌ പോലും കരിനിഴൽ വീണുകിടക്കുന്നതായി കാണാൻ കഴിഞ്ഞില്ല. പിന്നെ ആവണി കൂടി എന്ത് കൊണ്ട് അങ്ങനൊരു സംശയംതനിയ്ക്ക് മുൻപിൽ ഉന്നയിച്ചു എന്നുമാത്രം അവൾക്ക് മനസിലായതും ഇല്ല. വാതിൽ തുറന്നടയുന്ന ശബ്ദം കേട്ട് ആശാലത മുഖമുയർത്തി നോക്കി ബെഡ് റൂമിന്റെ വാതിലടച്ചു ഓടാമ്പൽ ഇട്ട ശേഷം വാതിലിൽ ചാരി അവളെ നോക്കി നിൽക്കുകയാണ് രതീഷ്. ഇടയ്ക്കിടെ അവന്റെ നോട്ടം നിലത്ത്‌ വിരിച്ചിട്ടിരിയ്ക്കുന്ന കിടക്കയിലേക്കും പോകുന്നുണ്ട്. നിലത്ത്‌ ഒരു ബ്ലാങ്കറ്റ് നിവർത്തിയിട്ട ശേഷം അതിന്മേൽ ഒന്നോ രണ്ടോ ബെഡ് ഷീറ്റ് ഭംഗിയായി വിരിച്ചിരിയ്ക്കുന്നു. ഒരു തലയിണയും, പുതപ്പും അവിടെ തന്നെ വേറേ വച്ചിട്ടും ഉണ്ട്. രതീഷിനെ കണ്ട് ആശാലത ബെഡിൽ നിന്ന് എണീറ്റു. "രതീഷേട്ടൻ ഇവിടെ കിടന്നോ. ഞാൻ താഴെ കിടന്നോളാം.." അവൻ ഉറങ്ങാൻ വന്നതാണെന്ന് കണ്ട് ആശാലത പറഞ്ഞു. "ഈ വീട്ടിൽ വേറേ ബെഡ് റൂമില്ലേ.. താനെന്തിനാ നിലത്ത്‌ കിടക്കുന്നത്.. ഞാൻ പോയി മറ്റേതെങ്കിലും റൂമിൽ കിടന്നോളാം." രതീഷ് മുൻപോട്ട് വരാതെ അവിടെ തന്നെ നിന്നുകൊണ്ട് പറഞ്ഞു. "വേറേ ഒരു ബെഡ് റൂമുണ്ട് രതീഷേട്ടാ. അത് പക്‌ഷേ വൃത്തിയാക്കിയെടുക്കാൻ രണ്ട് മണിയ്ക്കൂർ സമയമെടുക്കും.." "അത് സാരമില്ല.കുറച്ച് ജോലി ചെയ്യണമെന്നെല്ലാ ഉള്ളോ. ഞാനത് വൃത്തിയാക്കി എടുത്തോളാം. ഇന്ന് ഒറ്റ രാത്രി കഴിഞ്ഞാൽപോരല്ലോ നമുക്ക് ഇവിടെ. നാല് ദിവസം കഴിയാനുള്ളതല്ലേ." "രതീഷേട്ടന് ഇവിടെ, ഈ കട്ടിലിൽ കിടക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..." ആശാലത ബെഡിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു. "എനിയ്ക്കൊരു ബുദ്ധിമുട്ടുമില്ല. ആശയ്ക്ക് പക്‌ഷേ അങ്ങനെയല്ലല്ലോ.. ഒരേ റൂമിൽ അന്തിയുറങ്ങി ആശയ്ക്ക് ശീലമുണ്ടോ.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാൻ ആ റൂം വൃത്തിയാക്കി അവിടെ കിടന്നോളാം എന്ന്.." ആശാലത അതിനെന്തെങ്കിലും മറുപടി പറയും മുമ്പേ മേശപ്പുറത്തിരുന്ന, രതീഷിന്റെ മൊബൈൽ ബെല്ലടിച്ചു തുടങ്ങി. രതീഷ് ചെന്ന് ഫോണെടുത്തു ഡിസ്‌പ്ലെയിലേക്ക് നോക്കിയ ശേഷം കോൾ അറ്റന്റ് ചെയ്തു. "പറയെടാ. എന്താ ഈ നേരത്ത്.." രതീഷഫോണിലൂടെ സംസാരിയ്ക്കുന്നത് നിലത്ത്‌ വിരിച്ച കിടക്കയിൽ ആശാലത നോക്കിയിരുന്നു. അവന്റെ മുഖത്തും കണ്ണുകളിലും വിവിധ ഭാവങ്ങൾ മാറി മാറി വരുന്നത് കണ്ടപ്പോൾ ആശാലതയ്ക്ക് തോന്നി മറുവശത്ത്‌ നിന്നും ഫോണിലൂടെ സംസാരിയ്ക്കുന്ന ആൾ അത്യന്തം ഗൗരവമേറിയ എന്തോകാര്യമാണ് അവനോട് സംസാരിയ്ക്കുന്നതെന്ന്. "നിനക്ക് അവിടെ എന്തായിരുന്നെടാ കഴുതേ പണി... ഞാൻ വീട്ടിലില്ല. ആശാലതയുടെ വീട്ടിലാ. ഞാൻ നോക്കട്ടെ. നാളെയോ മറ്റന്നാളോ ഞാനിവിടെ നിന്ന് കയറി വരാൻ നോക്കാം.. ഇത്രനാളും അവിടെ നിന്ന നീ തലയ്ക്കുള്ളിൽ കളിമണ്ണ് വാരി നിറച്ചും കൊണ്ട് നിന്നതാണോടാ... ഫോൺ വയ്ക്ക്. നമുക്ക് പിന്നീട് സംസാരിയ്ക്കാം. അല്ലെങ്കിൽ അൻസാരിയുണ്ടോ നിന്റെ അടുത്ത്. ഉണ്ടെങ്കിൽ ഫോൺ അവന്റെ കയ്യിലേക്ക് കൊടുക്ക്‌ നീയാണോടാ ഇനിയുള്ള കാലം അവിടെല്ലാം നോക്കി നടത്താൻ പോകുന്നത്.. വിഡ്ഢി." രതീഷ് രോഷത്തോടെ ഫോൺ വച്ച ശേഷം കൈകൾ കൂട്ടി തിരുമ്മുന്നത് ആശാലത കണ്ടു. അവൾ നോക്കിയിരിയ്ക്കെ രതീഷ് ഫോണെടുത്ത്‌ മാറ്റാർക്കോകോൾ ചെയ്തു സംസാരിയ്ക്കാൻ തുടങ്ങി. അഞ്ചോ പത്തോ മിനിറ്റ് നേരം ആ സംസാരം നീണ്ടു നിന്നു. അവസാനം അയാളോട് താൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞവസാനിപ്പിച്ച രതീഷ് കോൾ കട്ട് ചെയ്തു. അവൻ ആരോടാണ് സംസാരിച്ചതെന്ന് തന്നോട് ഇപ്പോൾ പറയും എന്ന വിശ്വാസത്തിൽ അൽപ്പ സമയം ആശാലത കാത്ത്‌ നിന്നെങ്കിലും രതീഷ് "ലൈറ്റ് ഓഫ്‌ആക്കിയേക്കട്ടെ ആശേ 'എന്നാണ് അവളോട് ചോദിച്ചത്. "ആരായിരുന്നു രതീഷേട്ടാ വിളിച്ചത്.." രതീഷ് ആരോടും ഇത്ര ക്ഷോഭിച്ചു സംസാരിച്ചു കണ്ടിട്ടില്ലാത്തതിനാലും, അവന്റെ മുഖത്തെ സമ്മർദ ഭാവവും കണ്ട് ആശാലത തിരക്കി. "സുദർശൻ..." "ദുബൈയിൽ നിന്ന് വിളിച്ചതാണോ... സുദർശനെ അല്ലേ രതീഷേട്ടൻ ബിസിനസുകൾ എല്ലാം നോക്കാൻ ഏൽപ്പിച്ചിട്ടുള്ളത്.." "ഉം.. അങ്ങനൊരു വിഡ്ഢിത്തം ഞാൻ കാണിച്ച് പോയി. എനിയ്ക്കവനിൽ അത്രയ്ക്ക് വലിയ ആത്മവിശ്വാസം ഒന്നും ഇല്ലാഞ്ഞിട്ടും എല്ലാത്തിനും അൻസാരിയുണ്ടല്ലോ അവനൊരു കൂട്ടും, വഴികാട്ടിയും എന്നൊരു ആത്മവിശ്വാസം എനിയ്ക്കുണ്ടായിരുന്നു. അതും പോയി കിട്ടി. നീ കിടന്നോ ആശേ.. ഇതൊന്നും നിന്നെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.." ഒരു പാട് അർത്ഥമുള്ള ഒരു വാചകമാണ് രതീഷ് അവസാനം പറഞ്ഞു നിർത്തിയതെന്ന് ആശാലതയ്ക്ക് തോന്നി. തന്നെ ബാധിയ്ക്കുന്ന കാര്യമല്ല ഇതൊന്നും എന്ന് വച്ചാൽ താനത് അന്വേഷിയ്ക്കേണ്ട ആവശ്യമില്ല എന്ന് കൂടി അതിനൊരു അർത്ഥമുണ്ടല്ലോ. "ഞാൻ ചിലപ്പോൾ നാളെ കഴിഞ്ഞോ അല്ലെങ്കിൽ അതിനടുത്ത ദിവസമോ ദുബൈക്ക് പോകും... പോയാൽ ചിലപ്പോൾ തിരിച്ചു വരാൻ താമസിയ്‌ക്കും.." അവൻ ആശാലത കേൾക്കാനാണ് അത് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്തെന്ന് അറിയാൻ അവളുടെ മുഖത്തേയ്ക്ക് നോക്കുക ഉണ്ടായില്ല. "പെട്ടന്നെന്താ രതീഷേട്ടാ ഇങ്ങനൊരു യാത്ര..." ആശാലത ഉദ്വേഗത്തോടെ തിരക്കി. "ഞാൻ അവിടെ എത്തേണ്ട ചില ആവശ്യങ്ങളുണ്ട്.. ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങൾ.. അതൊക്കെ ശരിയാക്കി മടങ്ങി വരാൻ ചിലപ്പോൾ കുറച്ച് സമയം എടുത്തേക്കും.." "ഒരാഴ്ച സമയമെടുക്കുവോ രതീഷേട്ടാ..." ആശാലതയുടെ ചോദ്യം കേട്ട് അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. അവന്റെ ചുണ്ടുകളിൽ ഒരു പരിഹാസം ഊറികൂടുന്നത് അവൾക്ക് കാണാൻ കഴിഞ്ഞു. "അതല്ല രതീഷേട്ടാ ഞാൻ ചോദിച്ചത്.. രതീഷേട്ടൻ വരാൻ ഒരാഴ്ച വൈകുമെങ്കിൽ അത് കഴിഞ്ഞു നമുക്ക് രണ്ട് പേർക്കും കൂടി കൊടുമണിലേക്ക് പോയാൽ മതിയല്ലോ... അതാ ഞാൻ..." "ഓ.. എന്ന്... അല്ലേ.. ഞാൻകരുതി ഒരാഴ്ചയിൽ കൂടുതൽ ആശാലതയ്ക്ക് എന്നെ കാണാതിരിയ്ക്കാൻ പറ്റില്ലെന്ന്കരുതി ചോദിച്ചതാണെന്ന്" അവൻ തന്നെ പരിഹസിയ്ക്കയാണെന്ന് അവൾക്ക് മനസിലായി. "ഒരാഴ്ചയല്ല, ചിലപ്പോൾ ഒരു മാസം എടുത്തേയ്ക്കാം.. അല്ലെങ്കിൽ ഒരു വർഷം വരെ അത് നീണ്ടു പോയെന്നും വരാം. അത് വരെയും ആശയ്ക്ക് ഇവിടെ നിൽക്കണമെങ്കിൽ ഇവിടെ നിൽക്കാം.. അതല്ല കൊടുമണിൽ പോയി നമ്മുടെ വീട്ടിൽ നിൽക്കണമെങ്കിൽ അവിടെ നിൽക്കാം. എല്ലാം ആശാലതയുടെ ഇഷ്ടം... അതുമാത്രം ഇക്കാര്യത്തിലും മാറ്റമില്ല." രതീഷ് ബെഡിലേക്ക് കിടന്ന ശേഷം അവൾക്കെതിരായി തിരിഞ്ഞു കിടന്നു. ആശാലത കിടക്കയിൽ തന്നെകാൽ മുട്ടുകളിലേക്ക് മുഖം ചേർത്തുവച്ചിരുന്നു. രതീഷ് പോവുകയാണെന്ന ആ വാർത്ത അവളുടെ മനസിനെ ചെറുതായെങ്കിലും അസ്വസ്ഥ പെടുത്തുന്നുണ്ടായിരുന്നു. എവിടെയോ, മനസിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നും താൻ പോലും അറിയാതെ മഞ്ഞുരുകി തുടങ്ങിയതായിരുന്നു.. പക്‌ഷേ... ഒരു മനുഷ്യന്റെ സാമീപ്യവും, അവന്റെ ഓർമകളും മറ്റൊരു മനുഷ്യനിൽ എത്രത്തോളം മാറ്റത്തിന്റെ സ്വാധീനം ചെലുത്തുമോ അതൊക്കെ തന്നിലും ഉടലെടുത്തു തുടങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴാണ് ആശാലത തിരിച്ചറിയുന്നത്. അവൾ ഉറങ്ങാതെ, മനസ്സിൽ നിന്ന് അവന്റെ മുഖം വടിച്ചെറിയാതെ അങ്ങിനെ തന്നെ ഒരേ ഇരിപ്പിരുന്നു. രാത്രി ഏറെ വൈകുവോളം. ♦️ ശക്തി കുളങ്ങരയിൽ ബസ് ഇറങ്ങിയ ശേഷം ആവണി നേരെ ഓട്ടോ സ്റ്റാന്റിലേക്കാണ് ചെന്നത്. പത്ത്‌ മണിയോടടുത്ത നേരമായതിനാൽ ഓട്ടോകൾ മിക്കതും ഓട്ടം പോയിരിയ്ക്കയാണ്. പതിനൊന്നോ പന്ത്രണ്ടോ ഒക്കെയാവും ഇനി സ്റ്റാന്റിൽ ഓട്ടോയുടെ നിര നീണ്ടു തുടങ്ങാൻ. ആവണി അവിടെ കിടന്ന രണ്ട് ഓട്ടോകളിൽ മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്നു. നാൽപ്പത് വയസ്സ് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അതിന്റെ ഡ്രൈവർ. ഓട്ടോയ്ക്ക് പിന്നിലിരുന്നു പത്രം ഓടിച്ചു നോക്കികൊണ്ടിരുന്ന അയാൾ ഒരു പെൺകുട്ടി ഓട്ടം പോകാൻ വന്നു നിൽക്കുന്നത് കണ്ട് പുറത്തേയ്ക്ക് ഇറങ്ങി നിന്നു. "മുക്കാട് വരെ പോകണം..." ആവണി പറഞ്ഞു. "കൊണ്ട് വിട്ടാൽ മതിയോ കൊച്ചേ.." അയാൾ തന്റെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. അയാളുടെ കൊച്ചേ വിളി ആവണിയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആ നീരസം അവൾ പുറമെ കാണിച്ചില്ല. "അവിടെ താമസമില്ല. അഞ്ച് മിനിറ്റ്. അതിൽ കൂടുതൽ വേണ്ട." ആവണി ഓട്ടോയിലേക്ക് കയറിയിരുന്നുകൊണ്ട് പറഞ്ഞു. "അഞ്ച് മിനിറ്റിൽ കൂടുതൽ ഒരു സെക്കന്റ് ഞാനവിടെ നിൽക്കില്ല.. എനിയ്ക്ക് വന്നിട്ട് വേറേ ഓട്ടമുള്ളതാണേ." അവൻ പറയുന്നത് കേട്ടെങ്കിലും ആവണി മറുപടിയൊന്നും പറഞ്ഞില്ല. അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആവണി ഓട്ടോയിൽ കയറിയിട്ടുണ്ടോ എന്ന സംശയത്താലാണ് അവൻ തിരിഞ്ഞു നോക്കിയത്. യാത്രക്കാരി വണ്ടിയിലുണ്ടെന്ന് കണ്ടപ്പോൾ അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. ആവണിയ്ക്ക് അപരിചിതമായ ഏതൊക്കെയോ വഴികളിലൂടെ ഓടി ഓട്ടോ വീണ്ടും കുറെ കടകളൊക്കെ കണ്ടു തുടങ്ങുന്ന ഇടത്തേയ്ക്ക് വന്നു. "മുക്കാട് എവിടെയാ പോകേണ്ടത്.." ഡ്രൈവർ ചോദിച്ചു. "അവിടൊരു ചർച്ച് ഉണ്ടല്ലോ. അതിന് മുമ്പിലേക്ക് വിട്." "ഇവിടെ ചർച്ച് ഒന്നല്ല വലുതും ചെറുതുമായി മൂന്നെണ്ണമുണ്ട്. അതിൽ ഏത് ചർച്ചിലേക്കാ പോകേണ്ടത്.." അയാൾ ഓട്ടോ വേഗം കുറച്ച് കൊണ്ട് ചോദിച്ചു. "ഹോളി ഫാമിലി റോമൻ കത്തോലിക്കാ ചർച്ച്." ആവണി പറഞ്ഞത് കേട്ടതും രണ്ടായി റോഡ് പിരിയുന്ന ഇടത്ത്‌ നിന്നും ഇടത്തേയ്ക്കുള്ള വഴിയേ അയാൾ ഓട്ടോ ഓടിച്ചു. ദൂരെ നിന്നേ പള്ളിയുടെ ഗോപുരം അവൾക്ക് കാണാമായിരുന്നു. മെയിൻ റോഡിൽ നിന്ന് നൂറ്‌ മീറ്ററോളം ഉള്ളിലേക്ക് മാറി തലയെടുപ്പുള്ള ഒരു കൊമ്പനെ പോലെ വെളുത്ത ചായം തേച്ച നിരവധി കൊത്തുപണികളിൽ തീർത്ത മനോഹരമായ ഒരു ആരാധനാലയം. അടഞ്ഞ ഗേറ്റിനുള്ളിൽ നിശബ്ദതയുടെ ലാസ്യത. "അതാ പള്ളി.. പള്ളി കാണാൻ വന്നതാണെങ്കിൽ പെട്ടന്ന് പോയിട്ട് വരുക..." അവൻ പള്ളിയ്ക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു. ആവണി ഓട്ടോയ്ക്കുള്ളിൽ ഇരുന്നു കൊണ്ട് ചുറ്റിനും നോക്കി. അവിടവിടെയായി ഒന്നോ രണ്ടോ കടകൾ കാണാനുണ്ട്. "ഞാൻ ഇവിടെ ഒരു വീട് അന്വേഷിച്ചു വന്നതാ... അത് ഇവിടെ എവിടെയോ..." അവൾ അങ്ങോട്ടും ഇങ്ങോട്ടും വിരൽ ചൂണ്ടി. "ആഹാ.. എവിടാണ് വീടെന്ന് ഒരറിവും ഇല്ലാതാണോ എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വന്നത്.. അറിയില്ലെങ്കിൽ ഇറങ്ങി ചെന്ന് ആ കടയിൽ അന്വേഷിയ്ക്ക്.." ആവണി ഓട്ടോയിൽ നിന്നിറങ്ങി കടയിലേക്ക് ചെല്ലുമ്പോൾ അവൾക്ക് പിന്നാലേ അവനും ഇറങ്ങി ചെന്നു. അവൾ കടയിൽ ഇരുന്ന മധ്യവയസ്കനായ ആളോട് ഇവിടെ അടുത്തെങ്ങോ ജസീന്ത എന്ന് പേരുള്ള ഒരു നഴ്‌സ് താമസിയ്‌ക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. മധ്യവയസ്കനായ ആൾ കടയിൽ തന്നോട് സംസാരിച്ചിരുന്ന മറ്റൊരാളുടെ മുഖത്തേയ്ക്ക് നോക്കി ജെറോമേ 'അങ്ങനൊരു പേരുള്ള പെങ്കൊച്ച് ഇവിടെ അടുത്തെങ്ങാനും ഉണ്ടോ 'എന്ന് ചോദിച്ചു. "പേര് ജസീന്തയാണോ എന്ന് എനിയ്ക്കറിയത്തില്ല. ഒരു നഴ്സ് ഉണ്ട്. ഉപാസനയിലാ ജോലിചെയ്യുന്നത്. അവരെയാണോ ഉദേശിച്ചത്.." "അല്ല ചേട്ടാ.. ജസീന്ത എന്ന് പറയുന്ന പെൺകുട്ടി അയർലൻറ്റിൽ ആണ് ജോലിചെയ്യുന്നത്... അവരുടെ വീട് ഇവിടെ ഏതോ ഭാഗമാണ് പറഞ്ഞിട്ടുള്ളത്." "ഇവിടെങ്ങും ആ പേരിൽ അയർലൻറ്റിൽ ജോലിയുള്ള നഴ്‌സ് ഉള്ളതായി അറിയില്ല." കടയിൽ നിന്നയാൾ പുറത്തേയ്ക്ക് ഇറങ്ങി വന്ന് മറ്റൊരു വഴി ചൂണ്ടിക്കാട്ടി. "അവിടൊക്കെ താമസിയ്‌ക്കുന്നവരിൽ ഒരുപാട് ആൾക്കാർ വിദേശത്ത്‌ ജോലിയുള്ളവർ ഉണ്ട്. നിങ്ങൾ ഇപ്പറഞ്ഞ ആൾ അവിടാണോ എന്നൊന്ന് തിരക്കി നോക്ക്." അയാൾ പറഞ്ഞു. "വാ.. വണ്ടിയിൽ കയറ്. എവിടെങ്കിലും ആരെയെങ്കിലും അന്വേഷിയ്ക്കാൻ ഇറങ്ങി തിരിയ്ക്കുമ്പോ അവരുടെ വീട് എവിടാണെന്നുള്ള കാര്യം ശരിയ്ക്കും ഒന്ന് തിരക്കിയിട്ട് വേണം ചാടി പുറപ്പെടാൻ." അവർ ഓട്ടോയ്‌ക്കടുത്തേയ്ക്ക് നടന്നു വരവേ ആരോ ഒരാൾ എന്തോ വാങ്ങാനായി ആ കടയിലേക്ക് കയറി ചെന്നു. ആവണി വന്ന് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കയറിയിരുന്നതും തങ്ങൾ അന്വേഷിച്ചു പോയ കടയിലെ ആൾ പുറത്തിറങ്ങി നിന്ന് കയ്യടിയ്ക്കുന്ന ഒച്ച അവർ കേട്ടു. "ദേ കൊച്ചേ.. തന്നെയാ വിളിയ്ക്കുന്നത് ഇറങ്ങി ചെന്ന് എന്താന്നു ചോദിച്ചിട്ട് വാ.." ഓട്ടോ ഡ്രൈവർ ഇനി താൻ അങ്ങോട്ടില്ല എന്ന ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. ആവണി ഓട്ടോയിൽ നിന്നിറങ്ങി വീണ്ടും കടയിയ്ക്ക് മുമ്പിലേക്ക് ചെന്നു. "മോളേ, ആ അന്വേഷിച്ചു വന്ന പെണ്ണിന്റെ പേര് എന്തെന്നാ പറഞ്ഞത്.." അയാൾ തിരക്കി. "ജസീന്ത.." "ങാ, ആൾ അത് തന്നെ പീറ്ററച്ചായാ. നമ്മുടെ ഡെന്നീസിന്റെ പെങ്ങള് പെണ്ണാ.. ഈ അടുത്ത ദിവസമാ അതിന്റെ കെട്ട് കഴിഞ്ഞതെന്ന് തോന്നുന്നു." "എവിടാ അവരുടെ വീടെന്ന് ഒന്ന് പറഞ്ഞു തരുവോ.. എനിയ്ക്ക് അവരെ ഒന്നുകാണാനായിരുന്നു." കടയിൽ സാധനം വാങ്ങാൻ വന്നയാൾ ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്ന് ഡ്രൈവറോട് ഡെന്നീസിന്റെ വീട്ടിലേക്ക് പോകാനുള്ള വഴി പറഞ്ഞു കൊടുത്തു.. ഡെന്നീസിന്റെയോ, ഡെർലസ്സിന്റെയോ വീട് ഏതാണെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. അവന്മാരെ ഇരട്ട പെറ്റതാ. " ആവണി അയാൾക്ക് നന്ദി പറഞ്ഞു. അയാൾ അവർക്ക് വഴി പറഞ്ഞു കൊടുത്ത ശേഷം തിരികെ പോന്നു. (തുടരും)കണ്ണൂർകാരൻ 💋💋💋💋💋 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
𝄟⃝✍️ ഇഫാർ 𝄟⃝🌷
3.9K കണ്ടവര്‍
27 ദിവസം
★ *പ്രതിലിപി പ്രീമിയം' കഥ* ★ *തന്നെ മറന്നുപോയ ഭർത്താവിനെയും മരിച്ചു പോയെന്ന് കരുതിയ കുഞ്ഞിനേയും നേടിയെടുക്കാൻ ശ്രമിക്കുന്നവളുടെ പ്രണയകഥ 🔥🔥...* ഈ കഥ പ്രതിലിപി ആപ്പിൽ വായിക്കൂ *_താലി ബന്ധനം_* 290581 പേർ ഏറെ ഇഷ്ടത്തോടെ വായിച്ച കഥ https://pratilipi.app.link/I6qfUg2Ss2b #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ ☝ ☝ ☝ *ഇപ്പോൾത്തന്നെ വായിക്കാൻ ക്ലിക്ക് ചെയ്യൂ…*