നോവൽ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.3K views
14 hours ago
#📙 നോവൽ - മുറ ചെറുക്കൻ... 🔻 ഭാഗം _70 ✍️ രചന -Aysha akbar ജനലിലൂടെ സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ഇഷാനി കണ്ണുകൾ തുറന്നത്....... മുകളിൽ കാണുന്ന മരത്തിന്റെ മേൽക്കൂര അവളുടെ ഉള്ളിലൊരു തണുപ്പ് നിറച്ചു..... അല്ലെങ്കിലും ഇവിടെയുള്ള പുലരികൾക്ക് അല്പം സുഖം കൂടുതലാണ്...... എഴുന്നേല്‌ക്കുമ്പോൾ മുകളിലേ ഈ മേൽക്കൂര കണ്ടാൽ ഇവിടെയാണെന്ന ആനന്ദം ഉള്ളിലേക്കിരച്ചു കയറും.... കട്ടിലിൽ നിന്ന് ഉയരുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവും........ അവൾ കട്ടിലിൽ തന്നെ കിടന്നു മേൽക്കൂര കണ്ണ് നിറച്ചു കണ്ടു..... അവളുടെ കൈ അവളൊന്നു വലിച്ചപ്പോഴാണ് കയ്യിനു മുകളിൽ ഒരു തലയുടെ ഭാരം അവളറിഞ്ഞത്.... അവൾ പതിയെ യൊന്നു തല ചെരിച്ചു..... കണ്ണുകൾ ചിമ്മി കിടക്കുന്നവന്റെ സുഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു.... ഇപ്പൊ തങ്ങളിരുവർക്കും ഒരേ ഗന്ധമാണ്..... അതേ..... പ്രണയത്തിന്റെ ഗന്ധം..... അവളുടെ കണ്ണുകൾ തിളങ്ങി....... അവയിലൊരായിരം കൃഷ്ണ കിരീടപ്പൂക്കൾ ഒന്നിച്ചു പൂത്തു നിന്നു...... തന്നിലെ വേദനിക്കുന്ന ഹൃദയത്തെ ആദ്യമായി ഉൾ കണ്ണ് കൊണ്ട് കണ്ട് പിടിച്ചവനാണ്...... തന്റെ വേദ നകളിലേക്ക് പ്രണയത്തിന്റെ മരുന്ന് വെച്ചു സുഖപ്പെടുത്തി തന്ന വൈദ്യനാണ്..... തന്നിലെ കറ കളഞ്ഞ പ്രണയത്തിന്റെ അവകാശിയാണ്... അവൾ അവളുടെ കൈക്ക് മുകളിൽ കിടക്കുന്നവന്റെ മുടിയിൽ പതിയെ യൊന്നു തലോടി.... ഏറെ വാത്സല്യത്തോടേ.... തന്റെ ഹൃദയം ഒരമ്മയിലേക്ക് ചേക്കേറൂന്നത് ആദ്യമായി അവളറിഞ്ഞു.... ആ നെറ്റിയിൽ അവളൊനന്ന് ചുണ്ടമർത്തി...... ഉറക്കത്തിലും അതറിഞ്ഞെന്ന വണ്ണം അവനവളുടെ നഗ്നമായ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത് പിടിച്ചു....... ആദ്യം അവളൊന്നു പിടഞെങ്കിലും ഇടം കയ്യാലേ അവളെവനെ മാറോട് ചേർത്ത് പിടിച്ചു... ഒറ്റ രാത്രി കൊണ്ട് അവളുടെ ഹൃദയം ഒന്ന് കൂടി പക്ക്വമായത് പോലെ അവൾക്ക് സ്വയം തോന്നി..... ഒരു പക്ഷെ അവനിലെ അവകാശിയെ ഏറ്റ് വാങ്ങാൻ മനസ്സ് സ്വയം തയ്യാറായതാവാം..... അവളുടെ കവിളിണകൾ നാണം കൊണ്ടൊന്നു പൂത്തു...... ആരും കാണാനില്ലെങ്കിൽ കൂടി അവളതിനെ എന്തിനോ കടിച്ചു പിടിച്ചിരുന്നു........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ സത്യത്തിൽ ഇഷാനി സ്വപ്നം കണ്ടതിലും അപ്പുറം അപ്പുറമായിരുന്നു.... മീനുവും തനൂജാമ്മയും മുത്തശ്ശിയും അമ്മയും ഋതിനും ഗോപി മാമനും മമ്മയും സചുവേട്ടനും താനും......... സ്വർഗം എന്നത് എവിടെയാണെന്ന് അറിയുമോ....... അതേ...... അത് ഞങ്ങൾക്കിടയിലാണ്..... ഞങ്ങളെല്ലാവരും ഒരുമിച്ചു ഊണ് കഴിക്കുന്ന ആ മേശയിൽ........ കുശലം പറഞ്ഞു ഇളം കാറ്റേറ്റ് നന്ദ്യാർ വട്ട പൂക്കളെ കണ്ട് കൊണ്ടിരിക്കുന്ന ആ ഉമ്മറത്ത്...... താനും മീനുവും സ്വകാര്യം പറഞ്ഞിരിക്കുന്ന ആ മാഞ്ചോട്ടിൽ....... മമ്മയും താനും മീനുവും തനൂജാമ്മയും കളിച്ചു ചിരിച്ചു എണ്ണ തേച് വിസ്തരിച്ചു കുളിക്കുന്ന ആ കുളക്കടവിൽ... നാമം ജപിക്കുന്ന മുത്തശ്ശിക്കരികിലായിരുന്നു മീനുജും താനും കാലു തിരുമ്മി കൊടുക്കുമ്പോഴുള്ള ആ പിണ്ണ തൈലത്തിന്റെ ഗന്ധത്തിൽ..... കസേരയിൽ കാലു നീട്ടി കിടക്കുന്ന ഗോപി മാമന്റെ മുഖത്ത് തേക്കുന്ന നിറമുള്ള ആ പൊടികളിൽ..... കോണിപ്പടികൾ കയറി മുകളിലേക്കെത്തുമ്പോഴേക്കും പിറകിൽ നിന്ന് വന്നു അടി വയറ്റിൽ കെട്ട് പിണക്കുന്ന സച്ചുവേട്ടന്റെ ആ കൈകളിൽ.... നെറ്റിയിൽ വീണു കിടക്കുന്ന മൂടിയിഴകളെ വകഞ്ഞു മാറ്റിയുള്ള അവന്റെ ചുംബന ത്തിന്റെ ചൂടിൽ..... അതേ...... ഇതിലെല്ലാം താനാ സ്വർഗത്തെ കാണുന്നുണ്ട്........ ഇത്രയും ചെറിയ കാര്യങ്ങളിൽ സ്വർഗത്തെ കണ്ട് പിടിക്കാൻ കഴിയുമോയെന്ന് സംശയമുണ്ടാവാം...... മനസ്സിന്റെ നിറഞ്ഞ സന്തോഷം എവിടെയാണോ അവിടമാണ് സ്വർഗം.... ഇതിനും മുകളിലൊരു സന്തോഷമെന്ന് ഓർക്കാൻ കഴിയാത്ത വിധം സന്തോഷത്തെ താൻ ഇന്ന് അനുഭവിക്കുന്നുണ്ട്... എന്നാൽ ഇതിനും മുകളിൽ ഇനിയൊരു സന്തോഷം ഉണ്ടെന്ന് തനിക്ക് മനസ്സിലായത് ഒന്ന് തല ചുറ്റി വീണപ്പോഴായിരുന്നു..... തന്നെ എല്ലാവരും കൂടി താങ്ങി പ്പിടിച്ചു സച്ചുവേട്ടന്റെ ചികിത്സാ മുറിയിലേക് കിടത്തി .. സച്ചുവേട്ടൻ ആ സമയം അവിടെയില്ല .... എല്ലാവരും തന്റെ അടുത്ത് കൂടി നിന്നു...... തനൂജാമ്മയും മമ്മയും മുത്തശ്ശി യും എല്ലാം അടുത്ത് തന്നെയുണ്ട്...... മീനു വിന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.... കുട്ടിക്കല്പം കാറ്റ് കിട്ടട്ടെ.... അല്പമൊന്ന് മാറി നിൽക്കു.. എന്ന് പറഞ്ഞു കൊണ്ട് ഗോപി മാമനും വാതിൽ പടിയിൽ തന്നെയുണ്ട്...... കട്ടിലിൽ കിടക്കുന്ന തനിക്ക് പ്രത്യേകിച്ച് അസുഖമോന്നുമില്ലെങ്കിൽ കൂടി എന്തൊക്കെയോ ഒരു അവശത പോലെ....... എല്ലാവരും അല്പം പിറകിലേക്ക് മാറി ഡോക്ടർ തന്നെ പരിശോധിച്ച് തുടങ്ങി..... കയ്യിലെ നാഡി പിടിച്ചു നോക്കുന്ന ഡോക്ടറെ ഏറെ വിളർച്ച നിറഞ്ഞ കണ്ണുകളോടെ താനൊന്ന് നോക്കി........ ഇരു നിറമുള്ള വാലിട്ട് കണ്ണെഴുതി യ അവർ എന്നേ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..... ഏയ്.... ടെൻഷനാവനൊന്നുമില്ല..... യു ആർ ഗോയിങ് ടു ബി എ മദർ....... കൺഗ്രാജുലേഷൻ...... ഡോക്ടർ അത് പറഞ്ഞതും ഒരു നിമിഷം ഹൃദയമൊന്നു നിശ്ചലമായത് അവളറിഞ്ഞു....... ഹൃദയത്തിലേക്ക് പെട്ടെന്ന് ഇടിച്ചു കയറി വന്ന സുഖമുള്ള ആ ഭാരം തൊണ്ട ക്കുഴിയിലൊരു ശ്വാസ തടസ്സം സൃഷ്ടിച്ചത് പോലെ....... അവളുടെ കണ്ണുകൾ വേഗം നീണ്ടു പോയത് വാതിൽ പടിയിൽ നിൽക്കുന്നവരിലേക്കായിരുന്നു...... ഡോക്ടർ പലതും തന്നോട് ചോദിക്കുകയും പതിഞ്ഞ ശബ്ദത്തിൽ മറുപടി പറയുകയും ചെയ്യുന്നത് കൊണ്ട് തന്നെ ആരും അത് കേട്ടിട്ടുണ്ടായിരുന്നില്ലെന്നതാണ് ശെരി...... അത് കൊണ്ട് തന്നെ ഡോക്ടർ അവർക്ക് നേരെ നടന്നടുക്കുമ്പോൾ അവൾ തിളങ്ങുന്ന കണ്ണുകളാൽ അവരെ ഓരോരുത്തരെയും നോക്കി നിന്നു..... ഓരോ കണ്ണുകളിലെയും സന്തോഷം അവൾക് നേരിട്ട് കാണാനെന്ന പോൽ.... അപ്പോഴേക്കും കടയിൽ നിന്ന് ഓടി സച്ചുവും അങ്ങോട്ടെത്തിയിരുന്നു.... ആഗ്രഹിച്ച ആ നിമിഷം കൺ മുമ്പിൽ കാണുമ്പോൾ ഇഷാനിക്ക് ഹൃദയം തുളുമ്പുന്നത് പോലെ തോന്നി....... അവന്റെ കണ്ണുകൾ ആദ്യം നീണ്ടത് തന്നിലേക്കാണ്...... ആരും വെറീഡ് ആവേണ്ട..... ഇവിടേക്ക് പുതിയൊരാൾ വരാനുള്ള തയ്യാറെടുപ്പിലാ.... ഷീ ഈസ്‌ പ്രെഗ്നന്റ്........ ഓടി വന്ന അതേ കിതപ്പിൽ സച്ചു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ എല്ലാവരോടുമായി ഒരു ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു...... ഒരു നിമിഷം ആ കണ്ണുകൾ നിശ്ചലമായത് ഇഷാനിയറിഞ്ഞു...... എല്ലാവരുടെ കണ്ണുകളിലും ഒരേ വികാരം........ ഞെട്ടലോ സന്തോഷമോ കൂടി കുഴഞ്ഞ ഭാവം...... ഗോപി യുടേ ചുണ്ടുകൾ ഒന്ന് വിതുമ്പി പോകുന്നത് പോലെ ഇഷാനിക്ക് തോന്നി.... ആ കണ്ണുകളിൽ ഇത് വരെ താൻ കാണാത്തൊരു നീർ തിളക്കം ആദ്യമായി അവൾ കണ്ടു...... പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്തു അവർ ഡോക്ടറുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അയ്യോ ഇത്രയൊന്നും വേണ്ടെന്ന തരത്തിൽ ഡോക്ടറോന്ന് ചിരിച്ചു..... അല്ല ഡോക്ടറെ..... ഇത്രയും നല്ലൊരു കാര്യം പറഞ്ഞ നിങ്ങൾക്ക് ഇതിലേറെ വലുതെന്താണ് തരികയെന്നാ ഞാനാലോചിക്കുന്നത്.... അതും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഒരു ചിരിയോടെ അവിടെ നിന്ന് ഗോപി നടക്കുമ്പോൾ ഇഷാനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നിയിരുന്നു.... ഒരച്ചനെന്നാൽ എന്തെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചറിയാം..... തന്റെ മകൻ ആ സ്ഥാനത്തേക്ക് കടക്കുന്നതിലുള്ള സന്തോഷമോ തന്റെ ചോരയെ ഈ കയ്യിലൊന്നിട്ട് കൊഞ്ചിക്കാനുള്ള വാത്സല്യമൊ എന്തെല്ലാമോ കൂടി കലർന്നിരുന്നാ കണ്ണുകളിൽ..... ഗോപിയുടെ ആ ഭാവം എല്ലാവരിലും തീവ്രമായ ഒരു വികാരമുണർത്തി..... സച്ചുവിന്റെ നെഞ്ചിൽ അതൊന്ന് കൊളുത്തി വലിച്ചു..... അവൻ പതിയെ ഇഷാനിയിലേക്കൊന്ന് നോക്കി..... അവൾ എല്ലാവരുടെയും സന്തോഷം കണ്ടെന്ന പോൽ മതി മറന്ന് നിൽക്കുകയാണ്....... എല്ലാവരും കൂടി ഒരു നിമിഷം അവളുടെ ചുറ്റും നിന്നു..... അവൾ പതിയെ ഒന്നെഴുന്നേറ്റിരുന്നു.... മമ്മയും തനൂജാമ്മയും മുത്തശ്ശിയും മാറി മാറി ചുംബിച്ചു....... മീനു ഇറുക്കെ കെട്ടി പ്പിടിച്ചു...... സച്ചു മാത്രം കട്ടിലിനൊരു വശത്തങ്ങനെ നിൽക്കുകയാണ്........ അവളെ നോക്കി കൊതി തീരാത്തേയെന്ന വണ്ണം...... മമ്മക്ക് തന്നോടെന്തോക്കെയോ പറയണമെന്നുണ്ടെങ്കിൽ കൂടി സന്തോഷം കൊണ്ടൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു.... എല്ലാവരുടെയും സന്തോഷ പ്രകടനത്തിന് ശേഷം സച്ചുവേട്ടന് വേണ്ടിയെന്ന പോൽ എല്ലാവരും പുറത്തേക്ക് നിന്നു...... കട്ടിലിന്റെ കാലിൽ നിന്നും അവൻ പതിയെ നടന്നു അവൾ ക്കരികിലേക്കിരുന്നു....... ആ കണ്ണുകളിലേ സന്തോഷം ഇത് വരെ തനിക്ക് കിട്ടിയ എല്ലാത്തിനും മുകളിലായിരുന്നു...... എന്ത്‌ പറയണമെന്നറിയില്ലായിരുന്നവന്..... അവളുടെ കൈ പതിയെ എടുത്തവൻ ഒന്ന് ചുണ്ടമർത്തി.... തന്റെ കൈ പത്തി നനയുന്നത് അവളുമറിഞ്ഞു.... എന്തിനാ കരയുന്നത്...... ഭാഗ്യമുള്ള ഒരു ജന്മം ഈ ഭൂമിയിലേക്ക് വരാൻ പോകുകയാ..... സ്നേഹിക്കാൻ ചുറ്റും ഇത്ര പേര് കാത്തിരിക്കുന്നുണ്ടെന്ന് എങ്ങനെയാ ഒന്നറിയിക്കാ .. തന്റെ കൈക്ക് മുകളിൽ അമർന്ന അവന്റെ തലയൊന്നുയർത്തി പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ അവളത് ചോദിക്കുമ്പോൾ അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണ് നീർ അവന്റെ കയ്യിൽ നിന്നും പിടി വിട്ട് പോയിരുന്നു...... ഇരു കണ്ണുകളും നിറഞ്ഞൊഴുകി..... അവനവളെ ഇറുക്കെ പുണർന്നു........ കണ്ണ് നീരുപ്പ് കലർന്ന ആ ചിരിയിൽ നിന്നും ഒരു കുഞ്ഞു കൃഷ്ണ കിരീടപ്പൂവ് കണ്ണുകൾ തുറന്നിരുന്നു....... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.9K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _16 ✍️ രചന - ജിഫ്ന നിസാർ ❣️ അയാളെന്തിന് വന്നു... " ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം. "പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.." അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം. "ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?" ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്. "കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..." ഭവ്യാ.. അനാവശ്യം പറയരുത്.. അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു. "പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.." ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു. കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി. "എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല.. അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.." ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി. "ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി.. ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി. "നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.." ഗായത്രിക്ക് കണ്ണ് നിറഞ്ഞു. ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ.. അതെന്റെ ഗതികേട്.. " ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... " ഭവ്യ പ്ലീസ്.." കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു. "അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻ‌തൂക്കം കൊടുത്തിരുന്നു എങ്കിൽ...." ഗായത്രി വിങ്ങലോടെ പറഞ്ഞു.. ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. " ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു.. "അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.." ഭവ്യ ചുണ്ട് കോട്ടി.. അത് കള്ളകഥയൊന്നുമല്ല.. ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്. പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല. അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല. അച്ഛമ്മയാണ്. ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്. അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും. ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവനോടത്ര മാത്രം അനീതി ചെയ്തിട്ടും. അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല. എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും.. കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്. അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല. കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ❤‍🔥❤‍🔥 വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി... ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്.. തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്.. എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല. നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്.. മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്.. നാളുകളായി അവനെ അറിയുന്ന താരാട്ട്. അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി. ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി.. എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്.. പറ ശിവാ.. നീ കഴിച്ചോ ഡാ.. അതായിരുന്നു ആദ്യത്തെ ചോദ്യം. "കഴിക്കണം.. പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്. വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്. രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും. അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും. "സമയം ഒൻപത് കഴിഞ്ഞു കാശി..." ശിവ ഓർമ്മിപ്പിച്ചു. "അതിന്... "അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ.. "ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല.. കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല. "എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.." ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു. വെച്ചിട്ട് പോ ശിവാ.. "ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.." "ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്.. കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു. "അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം.. വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം. എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.." ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്.. എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല. ശിവാ.. ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി. പക്ഷേ അനക്കമില്ല.. "ശിവാ.. നീ പോയോ ഡാ.." ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്.. "തീർന്നോ.. ചിരിയോടെയുള്ള ശിവയുടെ ചോദ്യം. അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു. വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ.. എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി.. ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല.. ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു... ശിവാ.. അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി. കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി. എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.." ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. "ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം.. അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല.. കാശിയുടെ പതർച്ചയുള്ള സ്വരം. അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ.. ശിവ പെട്ടന്ന് ചോദിച്ചു. "എന്ന് ഞാൻ പറഞ്ഞില്ല.. കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്. ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ.. വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ.. ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്. "എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ.. വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി.. നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ.. കാശി അസഹിഷ്ണുത യോടെ ചോദിച്ചു. എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.." ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ.. കാശി ഈണത്തിൽ ചോദിച്ചു.. അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ.. ഏയ് ഒന്നുല്ല.. കാശിക്കൊരു കള്ളത്തരം. പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ.. മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ.. ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. "ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ.. വെച്ചിട്ട് പോടാ.. പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു. ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല. കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു. വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല. എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല. ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്. നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്. പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല. ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി. അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു. ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു.. അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു.. "പറഞ്ഞോ അശോകേട്ടാ.. അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം. പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ.. കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി.. തുടരും.. കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത്‌ പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❤️ #📔 കഥ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.5K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mVaNgD0?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 42. 🎫🎫🎫🎫🎫🎫🎫🎫 ആശാലത അമ്പരന്ന് തന്റെ മുൻപിൽ നിൽക്കുന്ന ആവണിയെ നോക്കി. തങ്ങൾക്കരികിലൂടെ അനേകം പേർ അനുസ്യൂതം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു നീങ്ങുന്നത് ഒരു നിഴൽ പോലെയാണ് ആശാലതയുടെ കണ്ണിൽ പെട്ടത്. ദൂരെയുള്ള റൈഡുകളിൽ നിന്നുള്ള വർണ്ണ വെളിച്ചം ആശാലതയുടെ മുഖത്ത് വീഴുകയും അടുത്ത നിമിഷം അത് കെട്ടു പോകുന്നതും ആവണി കണ്ടു. താൻ ചോദിച്ച ചോദ്യം ഇന്നോളം ആശ ചേച്ചിയുടെ മനസ്സിൽ തോന്നിയിട്ടില്ലാത്ത ഒന്നാണെന്ന് അവൾക്ക് തോന്നി. "നീ.. നീ എന്താ ആവണീ എന്നോട് പറഞ്ഞത്.." ആശാലത തന്റെ കൈ നീട്ടി അവളുടെ കൈത്തണ്ടയിൽ തൊട്ടു. ആശാലതയുടെ കൈ വിരൽ തുമ്പുകൾ വിറയുന്നുണ്ടായിരുന്നു. "ചേച്ചീ.. വിന്നിച്ചന്റെ മരണത്തിൽ ചേച്ചിയ്ക്ക് സംശയം രണ്ടേ രണ്ട് ആളുകൾക്ക് എതിരെ മാത്രമാണല്ലോ. അതിൽ ഒന്ന് ചേച്ചിയുടെ കൂടപ്പിറപ്പ്. മറ്റൊന്ന് ചേച്ചിയുടെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ... ഇവരെ രണ്ടു പേരെ കഴികെ ചേച്ചിയുടെ മനസിൽ വിന്നിച്ചൻ എന്ന മനുഷ്യന് ഇപ്പോഴും ഒരു ക്ളീൻ സർട്ടിഫിക്കറ്റ് ആണല്ലോ ഉള്ളത്. ഞാൻ പറഞ്ഞത് ശരിയല്ലേ.." ആവണി ചോദിച്ച ചോദ്യം ആശാലത കേട്ടെങ്കിലും അവൾക്കതിനു മറുപടി പറയാൻ നാവ്‌ ഉയർന്നില്ല. "നമ്മൾ കണ്ടതിനും കാണാത്തതിനും അപ്പുറം മറ്റൊരു കഥ ഇതിൽ ഒളിഞ്ഞിരിപ്പുണ്ടോ എന്നാണ് ഇപ്പോൾ എന്റെ സംശയം..." "നീ എന്താ ആവണീ ഉദ്ദേശിയ്ക്കുന്നത്. എന്നെ വെറുതേ ടെൻഷൻ പിടിപ്പിയ്ക്കാതെ നീ അത് എന്നോട് തുറന്ന് പറയ്‌.." ആശാലത അവളോട് കെഞ്ചും മട്ടിൽ പറഞ്ഞു. "എനിയ്ക്ക് തോന്നുന്നില്ല ചേച്ചീ വിന്നിച്ചന്റെ മരണത്തിനു പിന്നിൽ അശോകേട്ടനോ, ചേച്ചിയുടെ ഭർത്താവിനോ പങ്കുണ്ടെന്ന്.. അശോകേട്ടൻ ചേച്ചിയേ രതീഷേട്ടനെ കൊണ്ട് കല്യാണം കഴിപ്പിയ്ക്കണമെന്ന് വാശി പിടിച്ചിരിയ്ക്കാം. എന്ന് കരുതി ഒരു മനുഷ്യനേ കൊന്ന ശേഷം സ്വന്തം സഹോദരിയുടെ ജീവിതം വെടിപ്പാക്കി എടുക്കണം എന്നെങ്ങും അശോകേട്ടൻ മനസ്സിൽ കണ്ടിട്ടുണ്ടാവും എന്ന് എനിയ്ക്ക് തോന്നുന്നില്ല. പ്രത്യേകിച്ചും ഒരു സാധാരണക്കാരൻ ആണ് അശോകേട്ടൻ എങ്കിൽ വേണ്ടില്ല. ഇത് ഒരു ക്രൈം താൻ നടത്തിക്കഴിഞ്ഞാൽ അതിന്റെ അനന്തരഫലം എത്രത്തോളം ഭീകരമായിരിയ്ക്കുമെന്ന് അദ്ദേഹത്തിന് ആരെങ്കിലും പറഞ്ഞു കൊടുക്കണോ.. പ്രത്യേകിച്ചും, സമാധാനപരവും, സന്തോഷ പരവുമായി താൻ ഒരു കുടുംബ ജീവിതം നടത്തി പോരവേ... അപ്പോൾ ചേച്ചിയ്ക്ക് ചോദിയ്ക്കാം ആ പോലീസ് വേഷം തന്നെ ഒരു മറയും, സംരക്ഷണ കവചവും ആയി എടുത്തു കൂടെ എന്ന്. എടുക്കാം.. അങ്ങിനെ ആ പദവിയെ ചൂഷണം ചെയ്യുന്നവരും ഉണ്ടാകും. അത് പക്‌ഷേ താൽക്കാലികം മാത്രമായിരിയ്ക്കുമെന്ന് അശോകേട്ടന് കൃത്യമായ ബോധ്യം ഉണ്ടായിരിയ്ക്കും. അശോകേട്ടന് ചേച്ചിയേ രതീഷേട്ടനെ കൊണ്ട് കല്യാണം കഴിപ്പിച്ചേ തീരൂ എന്ന വാശിയൊന്നും ഇല്ലായിരുന്നു എന്ന് പറയാൻ വയ്യ. അതിന്റെ ഉത്തമോദാഹരണമായിരുന്നല്ലോ എന്റെ നാട് കടത്തൽ. എന്ന് കരുതി ഒരാളേ കൊന്നു കളയുക എന്നൊക്കെ വച്ചാൽ.. അത് ചേച്ചിയുടെ വെറും സംശയം ആണെന്നേ എനിയ്ക്ക് പറയാൻ പറ്റൂ. " ആശാലത തന്റെ കഴുത്തിൽ കിടന്ന ഷാളിന്റെ തുമ്പ് വിരലിൽ ചുറ്റി അഴിയ്ക്കാനും വീണ്ടും അതേ പോലെ കുടുക്കിടാനും തുടങ്ങി. "അതുപോലേ തന്നെ ഒരു മനുഷ്യനേ കൊന്നു കളഞ്ഞിട്ട് ചേച്ചിയെ സ്വന്തമാക്കിയതാണ് രതീഷേട്ടൻ എന്ന് ചേച്ചി ഇത്ര നാളും ആ വീട്ടിൽ താമസിച്ചിട്ട് എപ്പോഴെങ്കിലും ചേച്ചിയ്ക്ക് തോന്നിയിട്ടുണ്ടോ... ചേച്ചി ജീവിച്ചത് രതീഷേട്ടന്റെ കൂടെ മാത്രമല്ലല്ലോ.. അവിടെ അദ്ദേഹത്തിന്റെ അമ്മയില്ലാരുന്നോ.. അനുജത്തി ഇല്ലായിരുന്നോ... അവരിൽ ആരിലെങ്കിലും ഇത്രയ്ക്കും ദുഷ്ടത നിറഞ്ഞ ഒരു മാനസികാവസ്ഥ ചേച്ചിയ്ക്ക് എപ്പോഴെങ്കിലും അനുഭവപ്പെടാൻ ഇടയായിട്ടുണ്ടോ.. രതീഷേട്ടന്റെ മനസ്സിൽ എവിടെയെങ്കിലും ഒരു കൊലയാളി ഒളിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങൾ ജീവിച്ചു തുടങ്ങിയ ഏതെങ്കിലുമൊരു നിമിഷത്തിൽ എപ്പോഴെങ്കിലും ചേച്ചിയ്ക്ക് അത് അനുഭവപ്പെടാൻ കഴിയുമായിരുന്നു.. അങ്ങിനെ എന്തെങ്കിലും ഒരു പ്രവൃത്തി അറിയാതെയെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ടോ ചേച്ചീ.. ചേച്ചിയൊന്നു ചിന്തിച്ചു നോക്ക്.. എപ്പോഴെങ്കിലും.. ഒരു ചലനത്തിൽ കൂടിയെങ്കിലും..." ആവണി അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി. ആശാലതയുടെ നെഞ്ചിടിപ്പും അവളുടെ ശ്വാസഗതിയും ഏറി വരുന്നത് അവൾക്ക് കാണാമായിരുന്നു. ആശാലത പെട്ടന്ന് ആവണിയുടെ മുൻപിൽ നിന്ന് തിരിഞ്ഞു നിന്നു. ആശാലതയുടെ മനസ്സിലെ സംഘർഷികാവസ്ഥ എത്രത്തോളം വലുതായിരിയ്ക്കുമെന്ന് അവൾക്ക് ഊഹിയ്ക്കാൻ കഴിഞ്ഞു. അൽപ്പസമയത്തിന് ശേഷം ആവണി വന്ന് അവളുടെ തോളിൽ കൈ വച്ചു. "ചേച്ചീ..." അവൾ വിളിച്ചു. ആശാലത അവൾക്ക് നേരെ തിരിഞ്ഞു നിൽക്കാതെ തോളിന് മുകളിലൂടെ മുഖം ചെരിച്ചു അവളെ നോക്കി. "മറന്നു കളയാൻ പറ്റുമെങ്കിൽ മറന്നു കളഞ്ഞേക്കുക... ഒരു ഓർമതെറ്റ് പോലെ അതെല്ലാം മനസ്സിൽ നിന്ന് എടുത്തു കളയാൻ ചേച്ചിയ്ക്ക് കഴിഞ്ഞാൽ ചേച്ചിയുടെ മുൻപിൽ മികച്ചൊരു ജീവിതം ചേച്ചിയെ കാത്ത്‌ നിൽപ്പുണ്ട്.. തീരുമാനമെടുക്കേണ്ടവൾ ചേച്ചിയാണ്... ചേച്ചിയ്ക്ക് എന്നോട് തിരിച്ചു ചോദിയ്ക്കാൻ ഒരു ചോദ്യമുണ്ട്.. നാല് വർഷത്തോളം ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്ന സ്നേഹം പിഴുതെറിഞ്ഞു കളഞ്ഞേക്കാനാണ് നീ ഒറ്റ നിമിഷം കൊണ്ട് പറയുന്നതെന്ന്.. അതിന് എനിയ്ക്ക് തിരിച്ചു ചോദിയ്ക്കാൻ മറ്റൊരു ചോദ്യം കൂടിയുണ്ട്.. സ്വന്തം നിഴലിനോട് യുദ്ധം ചെയ്തു ചേച്ചി എന്ത് നേടും... ആർക്ക് വേണ്ടി ആരോടാണ് ചേച്ചി ഈ പോരാടുന്നത്.. ചേച്ചി പോരാടി ജയിച്ചിട്ട് ആരുടെ അടുത്തേയ്ക്ക് ചെല്ലും.. വിന്നിച്ചന്റെ അടുത്തേയ്ക്കോ.. ആ മനുഷ്യൻ മരണപ്പെട്ടു പോയി ചേച്ചീ.. അത് അറിയാതെ പറ്റിപ്പോയ ഒരപകട മരണമാണെന്ന് പോലീസ് കസ്റ്റഡിയിൽ ആയ ആ ഡ്രൈവർ പറഞ്ഞിട്ട് ചേച്ചി മാത്രം എന്ത് കൊണ്ട് അത് അംഗീകരിയ്ക്കുന്നില്ല ചേച്ചീ... ചേച്ചി അംഗീകരിച്ചേനെ.. എങ്ങിനെയെന്നോ.. ചേച്ചി അന്വേഷിച്ചു പോയില്ലേ നിങ്ങൾ രെജിസ്റ്റർ വിവാഹം കഴിഞ്ഞു കരിക്കോട്ട് താമസിയ്‌ക്കാൻ വേണ്ടി വാടക വീട് വിന്നിച്ചൻ എടുത്തിട്ടുണ്ടെന്ന് പറഞ്ഞത് സത്യമാണോ എന്ന് അന്വേഷിയ്ക്കാൻ.. ചേച്ചി ആ അന്വേഷണം അവിടെ നിർത്തരുതായിരുന്നു. ചേച്ചി ആ അന്വേഷണം അവിടെ നിർത്തിയതാണ് ചേച്ചി കാണിച്ച ഏറ്റവും വലിയ മണ്ടത്തരം. കരിക്കോട് നിന്ന് അധികം ദൂരത്തിലൊന്നും ആയിരുന്നില്ലല്ലോ ശക്തികുളങ്ങര.. ചേച്ചി അവിടെ വരെ പോയി വരാനുള്ള മനസ് കൂടി കാണിയ്ക്കേണ്ടിയിരുന്നു. ഏതൊക്കെയോ സ്ത്രീകൾ പറഞ്ഞല്ലേ ചേച്ചി അറിഞ്ഞത് ശക്തി കുളങ്ങരയിലുള്ള ഏതോ ഒരു പെൺകുട്ടിയുമായി വിന്നിച്ചന്റെ കെട്ട് ഉറപ്പിച്ചിരിയ്ക്കുകയാണെന്ന്... ആ കേട്ടത് ചേച്ചി എന്തുകൊണ്ട് തള്ളിക്കളഞ്ഞു..അത്കേട്ട സ്ഥിതിയ്ക്കെങ്കിലും ചേച്ചിയ്ക്ക് ശക്തി കുളങ്ങര പോയി അത് സത്യമാണോ എന്ന് ഒന്ന് ഉറപ്പിച്ചിട്ട് പോരാൻ വയ്യായിരുന്നോ.. ആ കേട്ടതിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ ചേച്ചിയ്ക്ക് ഒരിയ്ക്കലും ഇങ്ങനെ തീ തിന്നു അവർക്കിടയിൽ ജീവിയ്‌ക്കേണ്ടി വരുമായിരുന്നില്ല. ചേച്ചി ആ അന്വേഷണം അവിടെ വച്ചു നിർത്തിയതോടെ ചേച്ചിയുടെ ജീവിതത്തിലേക്ക് കാലങ്ങളോളം അശാന്തിയുടെ കരിനിഴൽ വാരി വിതറുക കൂടിയാണ് ചെയ്തതെന്നോർക്കണം. " ആശാലത ഒരു ഞെട്ടലോടെ മുഖമുയർത്തി. "നീയിപ്പറഞ്ഞതിന്റെ അർത്ഥം വിന്നിച്ചൻ എന്നെ പറ്റിക്കുക ആയിരുന്നെന്നാണോ... അതിന് വിന്നിച്ചന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ആവണീ.. നിനക്കും അറിയാവുന്നതല്ലേ വിന്നിച്ചനെ.." "ചേച്ചിയെ പോലെ അല്ലെങ്കിലും എനിയ്ക്കും അറിയാം വിന്നിച്ചനെ.. പക്‌ഷേ മനുഷ്യനല്ലേ ചേച്ചീ.. വീട്ടുകാർ അംഗീകരിച്ച പെണ്ണ്.. വിദേശത്ത്‌ നഴ്‌സ്.. അതായത് ഉയർന്ന ശമ്പളമുള്ള ജോലി.. വിന്നിച്ചനും വിദേശത്തേയ്ക്ക് പറന്ന് സാമ്പത്തിക ഭദ്രതയുള്ള ഒരു ജീവിതം കെട്ടി പ്പടുക്കാനുള്ള വഴി.. ദാരിദ്ര്യത്തിന്റെ ലോകത്ത്‌ നിന്ന് തന്നെ രക്ഷപ്പെടുന്നത് എത്രയോ നല്ലതാണെന്ന് വിന്നിച്ചന് തോന്നിയിട്ടുണ്ടെങ്കിലോ..." "നാല് വർഷം ജീവന്റെ ജീവനായി കൊണ്ട് നടന്ന പ്രണയവും, ജീവിതവും ഒരു പൂ പറിയ്ക്കുന്ന ലാഘവത്തോടെ മനസ്സിൽ നിന്ന് പറിച്ച് മാറ്റിക്കളയാൻ വിന്നിച്ചന് കഴിയുമെന്നാണോ നീ പറയുന്നത്.." "എന്തോന്ന് പ്രണയം.. കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് മുൻപിൽ ആ പ്രണയമൊക്കെ ആരും മാറ്റി വച്ചു പോകും ചേച്ചീ.. പ്രത്യേകിച്ചും വിദേശത്ത്‌ ജോലിയുള്ള ഒരു നഴ്സിനെ കാട്ടി വിന്നിച്ചന്റെ മനസിനെ പ്രലോഭിപ്പിയ്ക്കാൻ അയാളുടെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ... പ്രണയത്തെക്കാൾ വലുതാണ് ജീവിതമെന്ന് മനസിലാക്കാൻ ആകാത്ത വിഡ്ഢിയൊന്നും ആയിരുന്നില്ലല്ലോ വിന്നിച്ചൻ.. ആണോ... അയാൾക്ക് ബൈക്കിന് ഒരു ലിറ്റർ പെട്രോൾ അടിയ്ക്കണമെങ്കിൽ ചേച്ചി കനിയണം.. കൊതി തീരെ വിന്നിച്ചന് എന്തെങ്കിലും ഹോട്ടൽ ഫുഡ്ഡ് കഴിയ്ക്കണമെങ്കിലും ചേച്ചി തന്നെ മനസ്സ് വയ്ക്കണം... വിന്നിച്ചന്റെ പോക്കറ്റിൽ രണ്ടോ നാലോ അഞ്ഞൂറിന്റെ നോട്ട് ഇരിയ്ക്കണമെങ്കിൽ ചേച്ചിയ്ക്ക് ശമ്പളം കിട്ടുന്ന ദിവസം വരെ കാത്തിരിയ്ക്കണം.. ദാരിദ്ര്യത്തിന്റെ മഹാ സാഗരത്തിൽ നിന്ന് തന്നെ ഒരാൾ സർവ്വ സൗഭാഗ്യങ്ങളുടെയും ഉത്തുംഗതയിലേക്ക് കൈ പിടിച്ചു കയറ്റാൻ വരുമ്പോൾ എന്തിന് താൻ അതിന് പുറം തിരിഞ്ഞു നിൽക്കണം എന്ന് വിന്നിച്ചന് തോന്നിയിട്ടുണ്ടെങ്കിലോ... തോന്നിയിട്ടുണ്ടെങ്കിലോ എന്നല്ല, തോന്നിയിരിയ്ക്കണം.." "ആവണീ.." ആശാലതമെല്ലെ വിളിച്ചു. "ഇതെല്ലാം നിന്റെ തോന്നലുകളല്ലേ. സത്യമാവണമെന്നില്ലല്ലോ." "ഇല്ല.. അത് ന്യായം. വിന്നിച്ചൻ മരണപ്പെട്ടതിനു പിന്നിൽ അശോകേട്ടന്റെയോ, രതീഷേട്ടന്റെയോ കയ്യുണ്ടെന്നുള്ളത് ചേച്ചിയുടെയും തോന്നലല്ലേ. അതും ശരിയാകണമെന്നില്ലല്ലോ.. ഉവ്വോ." ആവണിയുടെ ആ ചോദ്യത്തിന് ദീനമായുള്ള ഒരു നോട്ടമായിരുന്നു ആശാലതയുടെ മറുപടി. "ചേച്ചീ..ദേ, വൃന്ദ ചേച്ചി വരുന്നുണ്ട്.." ആവണി നടന്നു വരുന്ന വൃന്ദയെ നോക്കി ആശാലതയ്ക്ക് കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി. തിരക്കിലൂടെ അവർ നിൽക്കുന്ന ഇടത്തേയ്ക്ക് നടന്നു വന്ന് വൃന്ദ അവരോട് നമുക്ക് എന്തെങ്കിലും കുടിച്ചാലോ എന്ന് തിരക്കി. ''ദേ, അവിടെ നല്ല കരിമ്പിൻ ജ്യൂസ് ഉണ്ട്. " വൃന്ദ താൻ നടന്നു വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി. "ഇവളെ കൂട്ടി പോയിട്ട് വാ ഏട്ടത്തീ. ഞാനിവിടെ നിൽക്കാം." ആശാലത പറഞ്ഞു. "നിനക്ക് വേണ്ടെങ്കിൽ വേണ്ട ആശേ. അതിനെന്തിനാ നീ ഇവിടെ നിൽക്കുന്നത്.. ഞങ്ങളുടെ കൂടെ വാ. എന്നിട്ട് അവിടെ നിൽക്ക്." അവർ അവിടേയ്ക്ക് പോകും മുൻപേ ആവണിയുടെ അച്ഛൻ അവളെ തിരക്കി അവിടേയ്ക്ക് വന്നു. അദ്ദേഹത്തിന് കൂടി വൃന്ദ കരിമ്പിൻ ജ്യൂസ് മേടിച്ചു നൽകി. അതിന് ശേഷം ആവണി കൂട്ടുകാരിയോട് യാത്ര പറഞ്ഞു. "നീയെന്റെ മനസിലെ ഒരു അഗ്നിപർവതത്തിന് തീ കൊടുത്തിട്ടാ പോകുന്നത്..." ആരും കേൾക്കാതെ ആശാലത അവളോട് പറഞ്ഞു. "അത് പൊട്ടിത്തെറിച്ചു സർവ്വതും നശിച്ചു പോകും മുൻപേ ആ തീ ഞാൻ കെടുത്തിക്കോളാം ചേച്ചീ.. പോട്ടെ.. ഞാൻ വിളിയ്ക്കാം..." അവൾ ആശാലതയുടെ കയ്യിൽ തൊട്ടു. പിന്നെ അവൾ അച്ഛന്റെ കൂടെ തിരക്കിലേക്ക് നടന്നു പോയി. ആവണി എന്താണ് അങ്ങിനെ പറഞ്ഞതെന്നോ, അവളുടെ ഉദ്ദേശ്യം എന്തെന്നോ മാത്രം ആശാലതയ്ക്ക് മനസിലായില്ല. വൃന്ദ അവളെയും കൂട്ടി റൈഡുകൾ പ്രവൃത്തിയ്ക്കുന്ന സ്ഥലതേയ്ക്ക് ചെല്ലുമ്പോൾ അശോകനും, രതീഷും അടുത്തതിൽ കയറാൻ റെഡിയായി നിൽക്കുകയാണ്. രതീഷ് അവരെ വിളിച്ചെങ്കിലും പേടിയോടെ വൃന്ദ പിന്മാറിക്കളഞ്ഞു. ♦️ രാത്രി പതിനൊന്നു മണിയോടടുത്തു അവരെല്ലാം വീട്ടിൽ തിരിച്ചെത്തുമ്പോൾ. ഭാനുമതിയമ്മ ഉറങ്ങാതെ സിറ്റൗട്ടിൽ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. "അമ്മയോട് ആഹാരം കഴിച്ചിട്ട് കിടന്നോളാൻ ഞാൻ വിളിച്ചു പറഞ്ഞതല്ലേ. ഒറ്റയ്ക്ക് ദേ വന്നു പുറത്തിരിയ്ക്കുന്നു. നേരമിപ്പോൾ എത്രയായീന്ന് വല്ല അറിവുമുണ്ടോ അമ്മയ്ക്ക്.." അശോകൻ സിറ്റൗട്ടിലേക്ക് കയറുന്നതിനിടെ അമ്മയോട് തിരക്കി. "നേരം.. പിന്നേ.. നിങ്ങള് വരാതെ പോയിക്കിടന്നാൽ എനിക്കുറക്കം വരുവോടാ മക്കളേ." അവർ എല്ലാവരെയും നോക്കികൊണ്ട് ചോദിച്ചു. അശോകൻ തന്റെ തോളിൽ കിടന്ന് ഉറക്കമായ മോളേ കൊണ്ട് കിടത്താൻ ബെഡ് റൂമിലേക്ക് പോന്നു. "കഴിച്ചോ കുഞ്ഞുങ്ങളേ നിങ്ങൾ.." അശോകൻ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ പുറത്ത് നിന്ന് കഴിച്ചിട്ടേ വരൂ എന്ന് പറഞ്ഞതോർത്തിട്ട് അവർ തിരക്കി. "കഴിച്ചു. ഇത് അമ്മയ്ക്ക്." രതീഷ് തന്റെ കയ്യിൽ ഇരുന്ന പാർസൽ ഭാനുമതിയമ്മയ്ക്ക് നേരെ നീട്ടി. അവർ സന്തോഷത്തോടെ അത് കയ്യിൽ വാങ്ങി പിടിച്ചു. ആശാലത അവിടെ അൽപ്പസമയം നിൽക്കുക പോലും ചെയ്യാതെ അകത്തേയ്ക്ക് പോയപ്പോൾ അവൾക്ക് പിന്നാലേ രതീഷും ചെന്നു. അവർ സന്തോഷത്തിൽ ആണോ എന്ന് ശ്രദ്ധിച്ച ശേഷം ഭാനുമതിയമ്മ വൃന്ദയെ നോക്കി. "അവളുടെ മുഖമെന്താ മോളേ കടന്നൽ കൂത്തേറ്റത് പോലെ ഇരിയ്ക്കുന്നത്. രണ്ടും തമ്മിൽ എന്തെങ്കിലും സംസാരമുണ്ടായോ.." "ഹേയ്. സംസാരം ഒന്നുമില്ല. ഇപ്പോൾ ഏത് നേരവും ആശയുടെ മുഖം ആ രീതിയിലാണല്ലോ ഉള്ളത്.." "ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാണോ.. രണ്ടിനും ഇത്തിരി സന്തോഷമൊക്കെ ഉണ്ടായിക്കോട്ടെ എന്നും പറഞ്ഞാ അശോകൻ നിങ്ങളെ പുനലൂർക്ക് കൊണ്ട് പോയത്.. അവളുടെ മുഖം കണ്ടാൽ ആർക്കോ വേണ്ടി പോയിട്ട് വന്ന പോലുണ്ടല്ലോ." ഭാനുമതിയമ്മ സ്വയമെന്നോണം പറഞ്ഞു. തങ്ങൾ അവിടെ വച്ച് ആവണിയെ കണ്ട വിവരം വൃന്ദ അമ്മയെ അറിയിച്ചു. "അതിനി എന്തൊക്കെ നമ്മുടെ കൊച്ചിന്റെ ചെവിയിൽ ഓതി കൊടുത്തിട്ടായിരിയ്ക്കുമോ പോയേക്കുന്നത്. ആ അഹങ്കാരി പെണ്ണ് ഒറ്റ ഒരുത്തിയാ ഇവൾക്ക് വേണ്ട സർവ്വ വളവും വച്ച് കൊടുത്തത്. അശോകൻ അവളെ നാടുകടത്തിയതായിരുന്നല്ലോ. എന്നിട്ട് പിന്നേം അവൾ തിരിച്ചു വന്നോ..." "അമ്മേ.. പതുക്കെ. രതീഷ് അവിടെ നിൽപ്പുണ്ട്.." വൃന്ദ ഓർമിപ്പിച്ചു. "അശ്രീകരം പിടിച്ച പെണ്ണ്. പിന്നേം വന്നു കൂടിയേക്കുവാ എന്റെ കൊച്ചിന്റെ പിന്നാലേ അവളെ ജീവിയ്ക്കാൻ സമ്മതിയ്ക്കാതെ." ഭാനുമതിയമ്മയ്ക്ക് ആവണിയുടെ കാര്യം ഓർക്കേ ദേഷ്യം അടക്കാൻ ആയില്ല. (തുടരും ) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.4K views
1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOO3R8X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌- 43🌺💚 ആ നിമിഷം തന്നെ നന്ദനും ഭാമയും തിരിഞ്ഞുനോക്കി.... കാവ്യ അവളുടെ കഴുത്തിൽ കിടന്ന ജീവൻ കെട്ടിയ താലിമാല അഴിച്ചവിടെ വച്ചു..... ഈ ഭാരമെനിക്കിനി വേണ്ടാ...... അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി ....... ആ നിമിഷം നന്ദനും ഭാമയ്ക്കും മനസ്സിലായി പ്രശ്നം അത്രയും ഗുരുതരമാണ്....... പക്ഷേ അവരൊന്നും ചോദിച്ചില്ല...... അവൾക്ക് പറയാനുള്ളത് അവളായി തന്നെ പോകുന്ന യാത്രയിൽ പറയുമെന്ന് അവർക്കുറപ്പായിരുന്നു. അവർ സിറ്റഔട്ട്‌ൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോൾ ജീവന്റെ അമ്മ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു..... കാർ ഗേറ്റ് കഴിഞ്ഞകന്നതും അവർ ജീവന്റെ ഫോണിലേക്ക് വിളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 യാത്രയിലുട നീളം കാവ്യ വളരെ സൈലന്റായിരുന്നു..... ഭാമയും നന്ദനുമത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. കുറച്ച് ദൂരം പിന്നിട്ടതും നേരം ഇരുട്ടിതുടങ്ങി. അരമണിക്കൂർ പിന്നിട്ടതും നന്ദൻ വലിയ തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്ത് വണ്ടി നിർത്തി....... ഇറങ്..... നന്ദൻ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..... ഭാമ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി ഏതോ ചിന്തയിലാണ്ടിരുന്ന കാവ്യയെ ഭാമയൊന്ന് കുലുക്കി വിളിച്ചതും അവളൊന്നു ഞെട്ടിയുണർന്നു..... വാ...... ഇറങ്... കോഫി കുടിക്കാം ...... അപ്പോഴാണ് അവൾ ആ റെസ്റ്റോറന്റ് ശ്രദ്ധിക്കുന്നത്. താനിത്രയും നേരം ഈ ലോകത്തേ അല്ലായിരുന്നു..... അവൾ ചിന്തിച്ചു... കാവ്യാ..... ഇറങ്.... എനിക്ക് വേണ്ട ചേച്ചി........ അത്‌ പറഞ്ഞാൽ പറ്റില്ല...... ഇറങ്...... ഭാമ നിർബന്ധം പറഞ്ഞതും കാവ്യ പിന്നൊന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നന്ദന് പിന്നാലെയായി ഇരുവരും നടന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് കയറി. ഒഴിഞ്ഞു കിടന്നൊരു ടേബിളിലേക്ക് മൂന്ന് പേരുമിരുന്നു...... നിമിഷങ്ങൾക്കകം ഓർഡർ എടുക്കാൻ ആള് വന്നതും എല്ലാവർക്കും ഓരോ കോഫിയും ഒന്നോ രണ്ടോ ചെറിയ സ്നാക്സും നന്ദൻ ഓർഡർ ചെയ്തു. കാവ്യ ഇപ്പോഴും ഏതോ ലോകത്തെന്ന പോലെ ഇരിക്കുകയാണ്..... ഭാമയും നന്ദനും അവളെ തന്നെ ശ്രദ്ധിച്ചു..... കാവ്യാ....... നന്ദന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും കാവ്യ ഞെട്ടലോടെ മുഖമുയർത്തി നോക്കി...... എന്താ മോളെ പറ്റിയെ..... എന്തായിരുന്നു പ്രശ്നം.... ജീവൻ എന്തിനാ നിന്നെ ഉപദ്രവിച്ചേ..... നന്ദൻ മുഖവുരയൊന്നും കൂടാതെ തന്നെ സംസാരിച്ചു. കാവ്യ ദീർഘമായൊന്ന് ശ്വാസമെടുത്തു..... ശേഷം ഇരുവരേയും നോക്കി പറഞ്ഞുതുടങ്ങി. 💚💚 കല്യാണം കഴിഞ്ഞ് ചെന്ന ആദ്യ ദിവസങ്ങൾ വളരെ സ്നേഹമായിരുന്നു..... പെട്ടന്നുള്ള വിവാഹമായതിനാൽ പരസ്പരം നന്നായി അടുത്തറിയണം എന്നൊക്കെ തീരുമാനിച്ചിരുന്നു ....... കുറച്ച് ദിവസം കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പോകാനും പറഞ്ഞിരുന്നു...... അതെല്ലാം എനിക്കും സന്തോഷമായിരുന്നു.... എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം ആകെ മാറി തുടങ്ങി...... അയാളുടെ മാത്രമല്ല അയാളുടെ വീട്ടുകാരുടെയും..... പ്രതേകിച്ച് അമ്മയുടെ...... പിന്നീട് ആദ്യദിവസങ്ങളിൽ ഞാൻ കണ്ടവരെ അല്ലാ ആരും...... അയാൾക്ക് ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.... ആദ്യമൊക്കെ ഞാൻ ക്ഷമിച്ചു.... എന്റെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു..... പക്ഷേ..... കാരണമെന്താണെന്ന് എനിക്കറിയില്ല...... എനിക്ക് മേലേ കുറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു..... അയാളുടെ അമ്മക്ക് ഞാൻ ഓർഡർ ഇടുമ്പോൾ ഓരോന്ന് ചെയ്യുന്നൊരു വേലക്കാരി പോലെയായി മാറി..... ഇനിയും ആ വീട്ടിൽ നിന്നാൽ ഇത് തന്നെ തുടരുമെന്നുള്ളത് കൊണ്ട് പഠിക്കാൻ പോകാമെന്ന് വിചാരിച്ചു..... പഠിക്കാൻ വിടുമെന്നവാക്ക് നേരത്തേ തന്നെ തന്നതാണല്ലോ. അതുകൊണ്ട് എന്നെ വിടുമെന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാൽ അത്‌ ഞാൻ ചോദിച്ച ദിവസം നീയിനി പഠിക്കാൻ പോകണ്ട എന്നായിരുന്നു അയാളുടെ മറുപടി...... പക്ഷെ അത്‌ ഞാൻ സമ്മതിച്ചു കൊടുത്തില്ല ഞാനന്ന് പൊട്ടിത്തെറിച്ചു...... പഠിക്കണമെന്ന് തന്നെ പറഞ്ഞു.... അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. അന്നയാളെന്നെ തല്ലാൻ കൈ പൊക്കി.... ഒന്ന് പിടിച്ചു മാറ്റാൻ പോലും നോക്കാതെ അയാളുടെ അമ്മയും..... ഞാൻ അപ്പോ തന്നെ വീട്ടിൽ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്...... കരഞ്ഞുപോയി ഞാൻ..... പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കണ്ടായിരുന്നു........ നീയിനി പഠിച്ചിട്ടെന്തിനാ..... അടങ്ങി വീട്ടിൽ നിൽക്കാൻ നോക്ക്..... ഇതിലും വലിയ ബന്ധമൊന്നും നിനക്ക് കിട്ടാനില്ല ...... അവനുമായി തല്ലിപ്പിരിഞ്ഞു വീട്ടിലേക്കു വന്നാൽ ഞാനിവിടെ കേറ്റില്ല..... നാട്ടുകാർക്ക്‌ മുന്നിൽ തലകുനിക്കാൻ ഞങ്ങൾക്ക് വയ്യ. ഇതായിരുന്നു എന്റെ അമ്മയുടെ മറുപടി..... ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി എന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും എന്റെ പെറ്റമ്മ ഒന്ന് നിന്നില്ലല്ലോ എന്നോർത്തപ്പോൾ ...... ഹൃദയം തകർന്നുപോയി..... പിന്നീട് ആരെയും വിളിക്കാൻ തോന്നിയില്ല...... എന്തുചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒന്നും മനസ്സിലേക്ക് വരുന്നില്ല. ആകെയൊരു ശൂന്യത മാത്രം. അതിനിടയിൽ എന്റെ ഫോണും അയാൾ എടുത്തു മാറ്റി..... ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാളുടെ ഫോൺ എന്റെ കൈയ്യിൽ കിട്ടുന്നത്.... ലോക്കഴിക്കുന്നത് ഒരിക്കൽ കണ്ടിട്ടുള്ളത് കൊണ്ട് അതോർമ്മിച്ച് ഞാൻ ഒന്ന് ശ്രമിച്ചു നോക്കി..... അപ്പോ തന്നെ അത്‌ ഓൺ ആകുകയും ചെയ്തു..... ആദ്യം അച്ഛനെ വിളിക്കാമെന്ന് കരുതി...... പിന്നെ വേണ്ടന്ന് വച്ച് ഭാമ ചേച്ചിയെ തന്നെ വിളിക്കാമെന്ന് കരുതി വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാളുടെ വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജു കൾ കാണുന്നത്...... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് വാട്ട്സാപ്പിലേക്ക് കയറാൻ തോന്നി കയറിയപ്പോൾ ആദ്യത്തേ കോൺടാക്റ്റിൽ നിന്ന് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു. അതിലെ dp പിക് കണ്ടപ്പോ ഒന്ന് ഞെട്ടി ഒരു പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ജീവൻ...... അറിയാതെ നെഞ്ചോന്നിടിച്ചു പോയി...... ആ പിക് ഒന്ന് സൂം ചെയ്തു നോക്കി...... കണ്ടിട്ട് മലയാളി അല്ലെന്ന് മനസ്സിലായി...... ഓസ്‌ട്രെലിയയിൽ അയാൾക്കൊപ്പം ജോലി ചെയ്യുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.... അവളാകണം. ഒന്നുകൂടി നോക്കിയ ശേഷം ആ ചാറ്റ് ഓപ്പണാക്കി നോക്കി...... വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടി പോയിരുന്നു...... അത്രയ്ക്ക് വൃത്തികെട്ട രീതിയിലുള്ള ചാറ്റ് കൂടാതെ കുറേ ഫോട്ടോസും വീഡിയോസും.... അതിൽ ഒന്ന് ആയാളും ആ പെണ്ണും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ. ചതിക്കുകയായിരുന്നു............. എനിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല..... പെട്ടന്നാണ് അയാളെന്റെ പുറകിലൂടെ വന്ന് കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത്. ഞാൻ ഞെട്ടിപ്പോയി ......... ആദ്യത്തെ പകപ്പ് മാറിയതും ഞാനയാളെ എതിർത്തു...... എനിക്കിപ്പോ എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞു എന്നാൽ അയാൾക്കൊരു പുച്ഛഭാവമായിരുന്നു..... അത്‌ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടു അയാളെ ഞാൻ പിടിച്ച് തള്ളി ഫോൺ തട്ടിപ്പറിച്ചെടുക്കാൻ നോക്കി..... ഒരു ഭ്രാന്തിയെ പ്പോലെയായിരുന്നു എന്റെ പ്രവർത്തി...... അന്നേരമാണ് അയാൾ തല്ലിയത്...... ഒരുപാട് തല്ലി...... ഒരു മാസത്തിനുള്ളിൽ അയാൾക്കൊപ്പം ഓസ്‌ട്രെലിയയിലേക്ക് എന്നെയും കൊണ്ടുപോകും അവിടെ എത്തിയാൽ നിനക്ക് ഈ വിലപോലും ഞാൻ തരില്ല...... നീ ഫോണിൽ കണ്ടത് അവളുമായി നിന്റെ മുന്നിൽ വച്ച് കാണിച്ച് തരും ഞാൻ..... അയാളുടെ ആ പ്രതികരണത്തിൽ പകച്ചുപോയി ഞാൻ....... അവളുണ്ടെങ്കിൽ പിന്നെന്തിനാ എന്നെ ചതിച്ച് എന്റെ വീട്ടുകാരെ ചതിച്ച് എന്നെ നീ വിവാഹം കഴിച്ചതെന്ന് ഞാൻ അലറി ചോദിച്ചു...... അതിനും അയാളൊരു പുച്ഛ ചിരിയായിരുന്നു. നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽ പൊടിയിടാൻ എനിക്കൊരു കല്യാണം വേണമായിരുന്നു..... അതായിരുന്നു അയാളുടെ മറുപടി. ഞാൻ തകർന്നു പോയി..... അയാളുടെ അമ്മ എല്ലാമറിഞ്ഞിട്ടും മിണ്ടാതെ നിന്നു...... രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല. അയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പുറത്തുപോയാലും അപ്പൊത്തന്നെ വരും അയാൾ വന്നുകഴിഞ്ഞാൽ ആ മുറിയിലേക്ക് ഞാൻ പോകില്ല. ഇന്ന് അലമാര ലോക് ചെയ്യാൻ അയാൾ മറന്നു അതിൽ മുഴുവൻ തിരഞ്ഞപ്പോഴാണ് എന്റെ ഫോൺ കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വിളിച്ചു...... അയാൾ വരുന്നതിനു മുൻപ് തന്നെ കട്ട് ചെയ്തു. ഇങ്ങനെ തുടർന്നിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ..... കാവ്യ വലിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുനിർത്തി. നന്ദനും ഭാമയും അവൾ പറഞ്ഞതും അനുഭവിച്ചതുമായുള്ള കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു..... അതുകൊണ്ടാ പോകാൻ നേരം താലിമാലയൂരി ഞാനവിടെ വച്ചത്....... എനിക്കിനി പറ്റില്ല ഏട്ടാ...... അത്രയ്ക്ക് അനുഭവിച്ചു...... മറ്റൊരു പെണ്ണുമായുള്ള രംഗങ്ങൾ ഞാൻതന്നെ കാണുമ്പോഴുള്ള എന്റെ അവസ്ഥ....... അവളുടെ കണ്ണുനിറഞ്ഞു...... ഭാമ അവളെ ചേർത്തു പിടിച്ചു...... കാവ്യ ധൈര്യമായിരിക്ക്...... ഈ ചതിക്കവന് മാപ്പില്ല. അവന് മാത്രമല്ല അവന്റെ കുടുംബത്തിനും ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..... മോള് കോഫി കുടിക്ക്. അവളെ സമാധാനിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... നന്ദനെ കാവ്യക്ക് ഒരുപാട് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ്...... അതുകൊണ്ട് തന്നെ ഏട്ടനെ അവൾക്ക് വിശ്വാസവുമാണ്..... ഇപ്പോൾ ഒത്തിരി ധൈര്യം കൈവന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..... അവൾ ആശ്വാസത്തോടെ കോഫി കുടിച്ചു. നന്ദൻ കോഫി കുടിച്ചു കഴിഞ്ഞതും അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ബില്ലടക്കാനായി ചെന്നു ശേഷം പുറത്തേക്കിറങ്ങി ഫോൺ എടുത്ത് സഞ്ജുവിനെ ഡയൽ ചെയ്തു. ഭാമയും കാവ്യയും വരുമ്പോൾ അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അവരെ കണ്ടതും അവൻ സംഭാഷണം അവസാനിച്ചു കാറിലേക്ക് കയറി...... ഒരു അര മണിക്കൂറിനുള്ളിൽ അവർ വീട്ടിലെത്തി...... ദേവകിയമ്മ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഇറങ്ങി വരുന്ന കാവ്യയെ കണ്ടതും അവരൊന്നു ചിരിച്ചു...... ആഹാ..... ആരാ ഇത് കാവ്യ മോളോ...... ഈ കുഞ്ഞിനെ കൂട്ടാൻ പോയതാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ...... അമ്മ നന്ദനെ നോക്കി പറഞ്ഞു. ജീവൻ വന്നില്ലേ മോളെ..... കാര്യമറിയാതെ യാണ് അമ്മ ചോദിച്ചതെന്ന് അറിയാവുന്നുള്ളത് കൊണ്ട് അവൾ ഇല്ലന്ന് തലയാട്ടി ..... ഭാമ അവളെയും വിളിച്ച് അകത്തേക്ക് നടന്നു.... അവർ മുകളിലേക്കുള്ള സ്റ്റെപ് കയറിയതും ഹാളിലേക്ക് കയറിയ നന്ദനെ ദേവകിയമ്മ നോക്കി..... ആ കുട്ടി ഒത്തിരി ക്ഷീണിച്ചു പോയല്ലേടാ...... മ്മ്മ്മ്....... നന്ദൻ ഒന്നു മൂളി..... അവൾ കുറച്ച് ദിവസം ഇവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു എന്ത് പറ്റി കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെ ഇങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
saaaf
3.8K views
3 days ago
രഹസ്യ മുറി Part -1 കോഴിക്കോട് നഗരത്തിലെ തിരക്കുള്ള ഒരു രാത്രിയായിരുന്നു അത്. നഗരമധ്യത്തിലുള്ള ഒരു വലിയ അപ്പാർട്ട്‌മെന്റിലിരുന്ന് ഇന്റീരിയർ ഡിസൈനറായ ഫിദ തന്റെ പുതിയ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു. പ്രോജക്റ്റ് പൂർത്തിയാകാത്തതിനാൽ ഓഫീസ് സമയം കഴിഞ്ഞും അവൾ അവിടെത്തന്നെ തുടരുകയായിരുന്നു. രാത്രി ഏകദേശം 10:30 ആയപ്പോൾ അവൾ ഓഫീസിൽ നിന്നിറങ്ങി. പത്ത് മിനിറ്റ് നടന്നാൽ അവളുടെ ഫ്ലാറ്റിലെത്താം. പുറത്തിറങ്ങിയതും കറന്റ് പോയി. അതേസമയം ശക്തമായ കാറ്റ് വീശാൻ തുടങ്ങി. ഇടിയും മിന്നലുമൊക്കെയായി ഉടനെ ഒരു കനത്ത മഴ പെയ്യാൻ പോകുന്നുവെന്ന് തോന്നിപ്പിച്ചു. അവൾ നടത്തത്തിന്റെ വേഗത കൂട്ടി. മഴ പെയ്യുന്നതിന് മുമ്പ് മുറിയിലെത്തണം, അവളുടെ കയ്യിൽ കുടയുണ്ടായിരുന്നില്ല. കുറച്ചു ദൂരം നടന്നപ്പോൾ ആരോ തന്റെ പിന്നാലെയുള്ളതുപോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞു നോക്കി. ആരുമില്ല. അവൾ വീണ്ടും വേഗത്തിൽ നടന്നു. എന്നിട്ടും ആ തോന്നൽ മാറിയില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ. എങ്ങനെയൊക്കെയോ ഭയന്നുകൊണ്ട് അവൾ തന്റെ ഫ്ലാറ്റിലെത്തി. എന്നിട്ടും ഒരു വിചിത്രമായ പേടി അവളുടെ ഉള്ളിൽ ബാക്കിയായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടനെ അവൾ ഫ്രഷ് ആയി ആഹാരം കഴിച്ച് തന്റെ പ്രോജക്റ്റ് ജോലി തുടരാനായി ഇരുന്നു. കോടികൾ വിലമതിക്കുന്ന വലിയൊരു പ്രോജക്റ്റായിരുന്നു അത്. അവളുടെ കരിയറിനെയും കമ്പനിയുടെ ഭാവിയെയും തന്നെ മാറ്റാൻ ശേഷിയുള്ള ഒന്ന്. ഒരു തൊഴിലിനേക്കാൾ ഉപരി ഡിസൈനിംഗ് അവളുടെ ഒരു പാഷനായിരുന്നു. കുറെ നേരം ജോലി ചെയ്ത ശേഷം ലാപ്ടോപ്പ് ചാർജ് ചെയ്യാൻ എഴുന്നേറ്റപ്പോഴേക്കും വീണ്ടും കറന്റ് പോയി. ഫോണിലെ ടോർച്ച് തെളിച്ച് സമയം നോക്കി—അർദ്ധരാത്രി പന്ത്രണ്ട് മണിയായിരിക്കുന്നു. അവൾ ബെഡ് വിരിച്ച് ഉറങ്ങാൻ തയ്യാറെടുത്തു. പെട്ടെന്ന്— കോളിംഗ് ബെൽ മുഴങ്ങി. സമയം അർദ്ധരാത്രിയാണ്. കറന്റുമില്ല. നേരത്തെ ആരോ തന്നെ പിന്തുടരുന്നത് പോലെ തോന്നിയ കാര്യവും അവൾ ഓർത്തു. അവളുടെ ഉള്ളിൽ പേടി പടർന്നു. ബെൽ വീണ്ടും അടിച്ചു. അവൾ മെല്ലെ വാതിൽ തുറന്ന് ചുറ്റും നോക്കി. ആരുമില്ല. അവളുടെ പേടി കൂടി. ഒന്നുകൂടി ചുറ്റും നോക്കി വാതിൽ അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണിൽ ഒരുകാര്യം ഉടക്കിയത്... ഒരു പെട്ടി. വൃത്തിയായി പൊതിഞ്ഞ ഒരു പെട്ടി. അവൾ അത് എടുത്ത് പരിശോധിച്ചു. പേരോ മേൽവിലാസമോ അയച്ച ആളുടെ വിവരങ്ങളോ ഒന്നുമില്ല. പേടിയുണ്ടായിരുന്നെങ്കിലും അവൾ ആ പെട്ടിയുമായി മുറിക്കുള്ളിലേക്ക് കയറി. ആ സമയത്ത് കറന്റ് തിരിച്ചു വന്നു. അവൾ പതുക്കെ ആ പെട്ടി തുറന്നു. അതിനുള്ളിൽ ഉണ്ടായിരുന്നത്: * പഴയൊരു സ്കെച്ച് ബുക്ക് * ഒരു ചെറിയ പെൻഡ്രൈവ് * കറുത്ത കല്ല് പതിപ്പിച്ച ഒരു മോതിരം ആ സ്കെച്ച് ബുക്ക് മറിച്ചു നോക്കിയ ഫിദ ഞെട്ടിപ്പോയി. അവൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അതേ മുറിയുടെ ഡിസൈൻ പ്ലാൻ ആയിരുന്നു അതിൽ—ഓരോ അളവുകളും കൃത്യമായി യോജിക്കുന്നു. അതെ... അത് അവളുടെ മുറി തന്നെയായിരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. ഹാളും ബെഡ്റൂമും തമ്മിലുള്ള ചുവരിനിടയിൽ ഒരു ചെറിയ രഹസ്യമുറി കൂടി ആ ഡിസൈനിൽ ചേർത്തിട്ടുണ്ട്. അവൾ ലാപ്ടോപ്പിൽ പെൻഡ്രൈവ് ഇട്ടു. ഒരു വീഡിയോ പ്ലേ ആയി. ഇരുട്ടത്ത് ആരോ ആ ഫ്ലാറ്റിലെ ചുവരിനുള്ളിൽ എന്തോ ഒളിപ്പിച്ചു വെക്കുന്നു. പെട്ടെന്ന് ആ വീഡിയോ അവസാനിച്ചു. അന്ന് രാത്രി തന്നെ അവൾ ആ ഭിത്തിയിൽ തട്ടി നോക്കി. ഒരു ഭാഗത്ത് മാത്രം ശബ്ദത്തിൽ മാറ്റമുണ്ടായിരുന്നു. അവൾ വീണ്ടും തട്ടി നോക്കി. ആ ചുവരിനുള്ളിൽ വിടവുണ്ടെന്ന് (hollow) അവൾക്ക് മനസ്സിലായി. സ്കെച്ച് ബുക്കിൽ കണ്ടതുപോലെ അവിടെ എന്തോ ഉണ്ടെന്ന് അവൾക്കുറപ്പായി. പക്ഷേ അത് തുറക്കാൻ യാതൊരു വഴിയും അവൾക്ക് കണ്ടെത്താനായില്ല. എന്തോ ഒരു രഹസ്യസംവിധാനം അവിടെ ഉറപ്പായും ഉണ്ടാകുമെന്ന് അവൾക്ക് തോന്നി. നേരം ഒരുപാട് വൈകിയതിനാൽ ബാക്കി കാര്യങ്ങൾ നാളെ പരിശോധിക്കാമെന്ന് കരുതി അവൾ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് വീണ്ടും ലൈറ്റുകൾ അണഞ്ഞു. കറന്റ് പോയിരിക്കുന്നു. ഭയം വീണ്ടും തിരിച്ചെത്തി. ഒരു സിനിമയിൽ സംഭവിക്കുന്നത് പോലെയാണ് തനിക്ക് ചുറ്റും കാര്യങ്ങൾ നടക്കുന്നതെന്ന് അവൾക്ക് തോന്നി. ആകെ പേടിച്ചരണ്ട അവൾ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു. തുടരും..... Please like and support ❤️ #📙 നോവൽ #📖 കുട്ടി കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.3K views
5 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOKze6D?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..15 ========= 'നീ ശെരിക്കൊന്ന് ആലോചിക്ക് എന്നിട്ട് എടുത്താൽ മതി തീരുമാനം..' മ്മ്.. " റസിയ നസിയയെയും കൂട്ടി വീട്ടിലേക്ക് നടന്നു. എടി.. നീയിത് ആരോടും പറയില്ലന്ന് എനിക്ക് വാക്ക് തരണം... അവളെ കയ്യിൽ പിടിച്ച് സത്യം ചെയ്യിച്ചിട്ടാണ്..അവൾ അകത്തേക്ക് കയറിപോയത്. നസീറയോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ മനസ്സിന് ഒരല്പം ആശ്വാസം കിട്ടിയത് പോലെ തോന്നിയവൾക്ക്. ആരും അറിയരുത് എന്ന് നസീറയോട് നിർബന്ധപൂർവ്വം പറഞ്ഞിട്ടാണ് അവർ പിരിഞ്ഞത്..റസിയ അകത്തേക്ക് കടന്നതും ആമിനുമ്മയെ ചേർത്തു പിടിച്ച് ആശ്വാസിപ്പിച്ചു. നസീറ... ഉമ്മ... വിചാരിച്ചത് പോലെ ഒന്നും ഇല്ല ഉമ്മാ.." ആണോ മോളെ..? പിന്നെന്താ.. ഇവളിങ്ങനെ..? " "അതേയ്.. അവൾക്ക് അവൻ പെട്ടന്ന് ഗൾഫിലേക്ക് പോയ വിഷമം ആണ്.." ഉമ്മയോട് അങ്ങിനെ പറഞ്ഞെങ്കിലും നെസിയുടെ ഹൃദയം തേങ്ങി.. അവൾക്ക് വാക്ക് കൊടുത്ത് പോയില്ലേ.. ഉമ്മ വിഷമിക്കണ്ടാട്ടോ എല്ലാ. ശെരിയാവും..എന്നാ ഞാനിറങ്ങി റസിയയോട് പറഞ്ഞോളൂട്ടാ... "ഹാവു.. എപ്പോഴാ മനോസ്സൊന്ന് തണുത്തത്." ദിവസങ്ങൾ വീണ്ടും കടന്നുപോയി കൊണ്ടിരുന്നു.. സൈനുത്ത ഇന്ന് അവളെ അങ്ങോട്ട് കൂട്ടീട്ട് പോകാൻ വരുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു..ആ സമയം മുതൽ അവൾ അസ്വസ്ഥയാണ്.. 'പോകാൻ മനസ്സുണ്ടായിട്ടല്ല. പോകാതിരുന്നാൽ.. എല്ലാവരുടെ ചോദ്യത്തിനും ഉത്തരം പറഞ്ഞു മടക്കും...' എല്ലാമെന്റെ വിധിയെന്ന് കരുതി പോകുകതന്നെ. ഓരോകാരണങ്ങൾ പറഞ്ഞുകൊണ്ട്. രണ്ട് മാസം പിടിച്ചു നിന്നു...ഇനി എന്ത് പറയും... റസിയ സ്വയം പറഞ്ഞു... ഹംസക്ക മുറ്റത്ത്‌. ബാക്കിലോട്ട് കൈയും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. ഇടയ്ക്കു നെഞ്ച് തടവുന്നുമുണ്ട്. "നിങ്ങൾക്കെന്താ.. പറ്റിയത്...?" സുഖമില്ലായ്മ വല്ലതും ഉണ്ടോ..?! ഹേയ്.. " ഞാനിത്തിരി കാറ്റ് കൊള്ളൂകയാ..' "വല്ലാത്തൊരു ചൂട് നെഞ്ചിനകത്ത്... നീ.. നമ്മുടെ മോളെ ശ്രദ്ധിച്ചോ...?" അവളുടെ മുഖത്തിനൊരു പ്രസന്നത ഇല്ലാ... എനിക്കെന്തൊക്കെയോ.. സംശയങ്ങൾ തോന്നുന്നു. അവൾ നമ്മൾ വിഷമിക്കും എന്ന് കരുതി മറച്ചുപിടിക്കുകയാണോ എന്ന്... "ഹേയ്... അങ്ങിനെയൊന്നും. ഇല്ലാ.... എന്തേലും ഉണ്ടെങ്കിൽ മോൾ അങ്ങോട്ട് പോവോ..?" ആമിനാത്ത.. ഹംസക്കയേ സമാധാനിപ്പിച്ചു... നമുക്ക് നമ്മുടെ മോളുടെ സന്തോഷമാണ് വലുത് അങ്ങിനെ ഒന്ന് അവൾക്ക് അവിടെ കിട്ടുന്നില്ലേൽ.. പിന്നേ... പിന്നെ.. എന്തിനാ. വീണ്ടും...അങ്ങോട്ടേക്ക്.! "വെറുതേ..ഓരോന്ന് ചിന്തിച്ച് കൂട്ടി.. അസുഖം വരുത്തി വെക്കണ്ട. അവൾക്ക് അവൻ അടുത്തില്ലാത്ത വിഷമമാണ്..അല്ലാത്ത കൊഴപ്പങ്ങൾ ഒന്നും ഇല്ലന്നെ... കുറച്ച് കഴിയുമ്പോ.. അതങ്ങ് ശെരിയായിക്കോളും.." "എന്റെ കുട്ടി ഒരിക്കലും കണ്ണീർകുടിക്കാനി- ടവരരുത്.എനിക്കത്രയെ ഒള്ളു... "തോളിൽനിന്ന് തോർത്തെടുത്ത് നിറഞ്ഞു വന്ന മിഴിനീർ തുടച്ചുകൊണ്ട് ഹംസക്ക പറഞ്ഞു... ഇതെല്ലാം അകത്തിരുന്ന്‌ റസിയ കേൾക്കുന്നുണ്ടായിരുന്നു.. നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് അവൾ ഡ്രെസ്സുകൾ ഓരോന്നായി മടക്കി വെച്ചു. അരമണിക്കൂറിനു ശേഷം സൈനുമ്മ...കാറുമായി എത്തി... അവരുടെ ഉപ്പയോടും ഉമ്മയോടും യാത്ര പറഞവൾ... സൈനുമ്മയുടെ കൂടെ സുബൈറിന്റെ വീട്ടിലേക്ക് യാത്രയായി... നേരം ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു. സൈനുമ്മയും റസിയയും വീട്ടിൽ എത്തി. രണ്ട് മാസം നിന്നപ്പോഴേക്കും റൂമിൽ പലരും താമസം തുടങ്ങിയിരുന്നു.. ചൂലെടുത്ത് മാറാലയും പൊടിയും എല്ലാം അടിച്ചു വൃത്തിയാക്കി... തറ മോപ്പ് എടുത്ത് തുടച്ച് കട്ടിലിനടിയിലെ സാധനങ്ങൾ ഓരോന്നും എടുത്ത് അവപൊടി തട്ടി അങ്ങോട്ട് തന്നെ വെച്ചു. പാതിപൊട്ടിപൊളിഞ്ഞ ഒരു പഴയ ഒരു സൂട്ട്കേഴ്സ് പെട്ടി കട്ടിലിനടിയിൽ കണ്ടതും പ്രയാസപ്പെട്ടത്..നീക്കി.. നീക്കി എടുത്തു.. പഴയ ബുക്കുകളും പേപ്പേഴ്സും അതിൽനിന്നും താഴേക്ക് വീണു..കൊണ്ടിരുന്നു. എന്തിനാ ഇത്രയും പഴയ പെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നത് . ആഹ്... പഴയ ഓർമ്മക്ക് വല്ലതും എടുത്ത് വെച്ചതാവും... എന്തായാലും തുറന്ന് നോക്കാം പുരാതനവസ്തു വല്ലതും ഇരിപ്പുണ്ടോ. ആവോ.. വല്ല പാറ്റയോ.. കൂറയോ.. ചിലപ്പോ പാമ്പും ഉണ്ടാവും കണ്ടിട്ട് അങ്ങിനെയാ തോന്നുന്നത്.. ആകെക്കൂടി ഒരു ഒതുക്കം ഇല്ലാതെ വാരിവലിച്ചു വെച്ചിരിക്കുന്നു.. ഒരു കാര്യത്തിലും ഒരു അടക്കവും ചിട്ടയും ഇല്ലാ.. പെട്ടി തുറന്നതും അവൾ തുമ്മാൻ തുടങ്ങി.. ആച്ചിം... ആച്ചിം.. അപ്പടി പൊടിയാണല്ലോ. എല്ലാം ഒന്ന് തട്ടികൊട്ടി വെക്കാം.. ഓരോന്നും എടുത്ത് പൊടി തട്ടി അടക്കിവെച്ചു. അതിനിടയിൽ നിന്നും സുബൈറിന്റെ ഒരു പഴയഡയറി കിട്ടി..അവൾക്ക്. കുറച്ച് പഴയ ഡയറി ആണേലും ഇതിൽ പൊടിയൊന്നും ഇല്ലല്ലോ. ഇക്ക..ഇടക്ക് എടുത്ത് നോക്കിയിട്ടുണ്ടാകും. എന്നാലും ഇതെങ്ങിനെ ഈ പഴയ പെട്ടിക്കുള്ളിൽ വന്നു.. എന്ന് സ്വയം പറഞ്ഞ്. അവൾ അതിലെ ഓരോ താളുകളും മറിച്ചുനോക്കി... ~~~~~~~~~~~~~~~~~~~~~~~~~ 1/2... ഒരുപാട് ദിവസത്തെ കാത്തിരിപ്പിനു ശേഷം അവളെന്നോട് തിരിച്ചും ഇഷ്ടം അറിയിച്ചു.. മനസ്സ് ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ... --------- അവൾ വീണ്ടും അടുത്ത ഏട് മറിച്ചു.... 2/2.... കോളേജിന്റെ വരാന്തകളിൽ ചിരിച്ചും കളിച്ചും പരസ്പരം പ്രണയം പങ്കുവെച്ചു.. ----------- 3/2... ഇന്നവൾ എന്നോട് ഒരു പാട് നേരം സംസാരിച്ചു. അവളുടെ വീട്ടുകാരെ കുറിച്ചും അവളുടെ ഇഷ്ടങ്ങളെ കുറിച്ചും. --------- 4/2... ഓരോ ദിവസവും അവളെന്നിൽ നിറഞ്ഞുനിന്നു.. എന്റെ ഹൃദയം കവർന്നുകൊണ്ട്. എന്റെ എല്ലാം എല്ലാമായി അവളിന്ന് മാറി കഴിഞ്ഞു എന്റെ.. മുംതു... --------- 3/3 അവളുടെ ഭർത്താവില്ലാത്ത സമയം നോക്കി ഞാനവളുടെ അടുത്ത് ചെന്നു..അവളാകെ മാറിയിരിക്കുന്നു..എന്റെ ജീവനായിരുന്ന ആ..പഴയ മുംതാസെഅല്ല..അവൾ പൂർണ്ണമായും നാസറിക്കക്ക് സ്വന്തമായിരിക്കുന്നു.. അവളെ ഇനി കാണാൻ വരരുത് എന്നും അവളുടെ ജീവിതം തകർക്കരുത് എന്നും പറഞ് പൊട്ടി കരഞ്ഞു..പിന്നേ ഞാൻ അങ്ങോട്ട് പോയിട്ടില്ല. അവൾ എന്നെ മറന്നെന്നു കരുതി എനിക്കവളെ മറക്കാൻ പറ്റില്ല.. ഇന്നും എന്റെ നെഞ്ചിൽ അവളുണ്ട് അവളുടെ ഓർമകളുണ്ട് എനിക്കതുമതി.. --------- ഓരോ ഏഡിലും അവന്റെ പ്രണയത്തുള്ളിക്കളെ അവൻ വരച്ചുവെച്ചത് കണ്ടവളുടെ ഹൃദയം പിടഞ്ഞുകൊണ്ടിരുന്നു.. ഓരോ ഏടുകളും അവൾ മിഴിനീരോടെ വായിച്ചു തീർത്തു... അവരുടെ പ്രണയം വളർന്നതും ഏതോ സാഹചര്യത്തിൽ അവർ ഒന്നയതും.. അവൾ ഗർഭിണിയായതും അവസാനം അവന്റെ കുഞ്ഞിനെ ഒരു മരുന്നിന്റെ ബലത്തിൽ ഇല്ലാതാക്കി അവളുടെ അമ്മായിയുടെ മോനെ വിവാഹം കഴിച്ചവൾ അവനുമൊത്ത് ഗൾഫിലേക്ക് ചേക്കേറിയതടക്കം അവന്റെ ഹൃദയമായിരുന്ന ഡയറിതാളുകളിൽ അവൻ കുതിക്കുറിച്ചു വെച്ചിട്ടുണ്ട്...മൂന്നാലു താളുകൾ കൂടി വായിക്കാനുണ്ട് പക്ഷെ അതുകൂടി വായിക്കാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല. അവൾ ബെഡിൽ തളർന്നിരുന്നു... 'റസിയാ... മോളെ....' "ഓഹ്... ഉമ്മ... വിളിക്കുന്നു...' അവളാകെ തളർന്നു പോയത് പോലെ തോന്നി. ശെരീരാമാകെ ബലം കുറഞ്ഞത് പോലെ... ഉമ്മ താഴെ നിന്നും വിളിക്കുന്നത് കെട്ടവൾ എണീക്കാൻ ശ്രമിച്ചു.. എണീക്കാൻ കഴിയുന്നില്ല...ബെഡിലേക്ക് തന്നെ വീണ് പോകുന്നു..പതുക്കേ എണീറ്റ്.. ബാത്‌റൂമിൽ കയറി മുഖമൊക്കെ കഴുകി... എങ്ങിനെയൊക്കെയോ. അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി.. "നീ.. എന്തെടുക്കുവായിരുന്നു ഞാൻ എത്ര വിളിച്ചു.." അത്.. ഉമ്മാ.. ഞാൻ അവൾക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. 'വാ....ചോറ് കഴിക്കാം.' അവൾ മേശകരികിൽ വന്നിരുന്നു... കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.... കഴിക്കുന്ന ഓരോ വറ്റും തൊണ്ടകുഴിയിൽ അടഞ്ഞു നിൽക്കുന്നത് പോലെ തോന്നി അവൾക്ക്.. മനസ്സ് മുഴുവനും ഡയറിയിലെ വരികളായിരുന്നു.. കഴിയുന്ന പോലെ പാത്രങ്ങളല്ലാം എടുത്ത് വെച്ച് ആർക്കും സംശയം തോന്നാത്ത രൂപത്തിൽ അവൾ മുകളിലേക്ക് സ്റ്റെപ്പുകൾ കയറിപ്പോയി.. "എഡി...സൈനോ. ഇയ്യ്..മോളെ ശ്രദ്ധിച്ചോ. വന്നത് മുതൽ അവൾക്കൊരു ഉഷാറില്ല...' "അതെ.. എനിക്കും തോന്നി... എന്താണാവോ.. നമ്മുടെ മോൻ..' അവൻ അവൾക്ക് വിളിക്കലുണ്ടോ..?" ' ചോദിച്ചോ... ഇയ്യ്‌...അവളോട്.' "അവൻ വിളിക്കാതിരിക്കൊ..?" ഞാൻ ചോദിച്ചില്ല. പക്ഷെ.. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട്.. " "നിന്റെ മോനല്ലേ അപ്പൊ..അതും അതിനപ്പുറവും ചെയ്യും.." റസിയ വീണ്ടും.. ഉള്ളം നീറികൊണ്ട് തന്നെ ഡയറിയിലെ താളുകൾ മറിക്കാൻ തുടങ്ങി.. ഗൾഫിലേക്ക് പോകാൻ താല്പര്യം ഇല്ലാത്തവൻ അവളെ കാണാൻ വേണ്ടി ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതും.. അവളെ കാണാൻ ചെന്നതും അവനെ അവൾ ഇറക്കിവിട്ടതും.. അവന്റെ ജീവിതത്തിലേക്ക് കയറിവരുന്ന റസിയ‌െ കുറിച്ചും, അവളെ ഭാര്യയായി കാണാൻ കഴിയില്ലെന്നും, അവനുമായുള്ള ബന്ധം വേർപിരിഞ് അവൾ മറ്റൊരു വിവാഹം കഴിക്കാതെ ഇനി നാട്ടിലേക്കില്ലെന്നും ആ...താളുകളിൽ എഴുതിച്ചേർത്തിട്ടാണവൻ ഗൾഫിലേക്ക് തിരിച്ചിട്ടുള്ളത്... എല്ലാം വായിച്ചുകഴിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ.. മനസ്സും ശരീരവും ഒരു പോലെ പിടഞ്ഞു...ഡയറിയിലെ ഓരോ വാക്കും അവളുടെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു... "ന്റെ... റബ്ബേ..." ഇക്കയുടെ ജീവത്തിൽ ഇങ്ങനെയൊരു കഥയുള്ളതായി അറിഞ്ഞില്ല..എല്ലാം മറച്ചു വെച്ചുകൊണ്ട് ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. എല്ലാവരുംകൂടി.. ഇക്കയെ ശെരിയാക്കി എടുക്കാനുള്ള ഒരു പരീക്ഷണ വസ്തുവായിട്ടാണ്. എല്ലാവരും കൂടി അവരുടെ ഭാര്യയായി എന്നെകൊണ്ട് ഈ..വേഷം കെട്ടിച്ചത്.. അല്ലേ...വേണ്ടായിരുന്നു ഞങ്ങളെ എല്ലാവരും കൂടി പറ്റിക്കണ്ടായിരുന്നു.. ഇക്കാനെ മറന്നുപോയവളെ എന്തിനാണ് വീണ്ടും ഹൃദയത്തിൽ താലോലിച്ചു നടക്കുന്നത്. ഇക്കാക്ക് എന്നെ സ്നേഹിച്ചുകൂടെ. ഞാൻ തരുമല്ലോ... ഇക്ക ആഗ്രഹിക്കുന്ന രൂപത്തിലുള്ള പ്രണയവും, കരുതലും.. എല്ലാം... ' അഹ്..' അത് എനിക്ക് മാത്രം തോന്നിയിട്ട് കാര്യം ഇല്ലല്ലോ അങ്ങേർക്ക് കൂടി തോന്നണ്ടേ... ഡയറി ഭദ്രമായി കാബോർഡിലേക്ക് എടുത്ത് വെച്ചു...അവൾ ബെഡിൽ വന്ന് കിടന്നു.. ഓരോന്ന് ഓർത്തുകൊണ്ട് (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
5.5K views
1 months ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 Deadly Fish Curry ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. സിജിയുടെ പഴയ തറവാട്ടു വീടിന്റെ വരാന്തയിൽ അന്നൊരു ശനിയാഴ്ച വൈകുന്നേരം നല്ല മഴക്കാറുള്ള അന്തരീക്ഷമായിരുന്നു. സുഹൃത്തുക്കൾ ആയ ആദർശും, വേണുവും, സജിത്തും, ബിജുവും കുറെ നാളുകൾക്ക് ശേഷമാണ് സിജിയുടെ വീട്ടിൽ ഒത്തുകൂടുന്നത്. വരാന്തയിൽ ഇരുന്ന് പഴയ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് സിജി അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്, "ഇന്ന് രാത്രി ആരും പുറത്തുനിന്ന് ഭക്ഷണം കഴിക്കണ്ട, ഞാൻ ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കുന്നുണ്ട്." "സിജി ഉണ്ടാക്കിയാൽ പിന്നെ പറയാനുണ്ടോ, ഞങ്ങൾ റെഡി!" ബിജു ആവേശത്തോടെ വിളിച്ചു പറഞ്ഞു. അടുക്കളയിൽ സിജി വലിയ തിരക്കിലായിരുന്നു. മീൻ മാർക്കറ്റിൽ നിന്ന് കിട്ടിയ നല്ല ഫ്രഷ് നെയ്മീൻ മുറിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഒക്കെ വഴറ്റി, നല്ല നാടൻ കുടംപുളി ഇട്ട ഒരു ഉഗ്രൻ മീൻ കറി. അപ്പോൾ ആണ് സിജി ഒരു കാര്യം ശ്രദ്ധിച്ചത് കറിയിൽ ചേർക്കാൻ ഫിഷ് മസാല തീർന്നുപോയിരിക്കുന്നു. അവൾ വേഗം അടുക്കളയിലെ പഴയ മരത്തിന്റെ അലമാരയുടെ മുകൾ തട്ടിൽ തപ്പി. അവിടെ ഒരു ചെറിയ കുപ്പിയിൽ ഇത്തിരി പൊടി ഇരിക്കുന്നത് കണ്ടു. ഇരുട്ടത്ത് ആ കുപ്പി തുറന്നു നോക്കിയപ്പോൾ ഫിഷ് മസാല പോലെ അവൾക്ക് തോന്നി . "ഭാഗ്യം, ഇത്തിരി ഇരിപ്പുണ്ടല്ലോ," എന്ന് കരുതി അവൾ ആ പൊടി മുഴുവൻ വാരി കറിയിലേക്ക് ഇട്ടു. നല്ലപോലെ ഇളക്കി കറി വറ്റിച്ചെടുത്തു. …… രാത്രി എട്ടു മണിയായപ്പോൾ മേശപ്പുറത്ത് വിഭവങ്ങൾ നിരന്നു. ചോറും, പപ്പടവും, സിജിയുടെ ആ 'സ്പെഷ്യൽ' മീൻ കറിയും. ചട്ടി തുറന്നപ്പോൾ തന്നെ വീടാകെ മണം പടർന്നു. "ഇതിന്റെ ലുക്ക് തന്നെ ഒരു പ്രത്യേക വൈബാണല്ലോ സിജി," ആദർശ് പറഞ്ഞു. അവൻ ഒരു വലിയ കഷ്ണം മീനും ചാറും കൂട്ടി ചോറ് കഴിക്കാൻ തുടങ്ങി. വേണുവും സജിത്തും ബിജുവും ഒട്ടും പിന്നിലായില്ല. ആ എരിവും പുളിയും ഫിഷ് മസാലയുടെ രുചിയും അവരെ മറ്റൊരു ലോകത്തെത്തിച്ചു. "ഇത്രയും ടേസ്റ്റുള്ള മീൻ കറി ഞാൻ അടുത്തൊന്നും കഴിച്ചിട്ടില്ല," സജിത്ത് കൈ നക്കിക്കൊണ്ട് പറഞ്ഞു. സിജി സന്തോഷത്തോടെ അവർക്ക് വീണ്ടും വീണ്ടും വിളമ്പിക്കൊടുത്തു. പാത്രം കാലിയായപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. ……. ഭക്ഷണം കഴിഞ്ഞ് ഏകദേശം അരമണിക്കൂർ കഴിഞ്ഞു. എല്ലാവരും ഹാളിൽ ഇരുന്നു ഒരു സിനിമ കാണാൻ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് ബിജുവിന്റെ മുഖം ഒന്ന് മാറിയത്. അവൻ പെട്ടെന്ന് ടീവി റിമോട്ട് താഴെയിട്ടു. അവന്റെ വയറ്റിൽ നിന്ന് ഒരു വിചിത്രമായ 'ഗുളു ഗുളു' ശബ്ദം പുറത്തുവന്നു. "എടാ... എനിക്കൊരു ഡൗട്ട്. ഒരു ചെറിയ വയർ സ്തംഭനം പോലെ," എന്ന് ബിജു പറഞ്ഞു തീരുന്നതിന് മുൻപേ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. അവൻ ഒരു സെക്കൻഡ് പോലും കളയാതെ ബാത്റൂമിലേക്ക് പാഞ്ഞു. വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് ബാക്കിയുള്ളവർ ചിരിച്ചു. "അവന് മീൻ അധികമായെന്ന് തോന്നുന്നു," വേണു കളിയാക്കി. പക്ഷേ അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ആദർശ് പെട്ടെന്ന് എഴുന്നേറ്റു. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. "സിജി... ഈ വീട്ടിൽ വേറെ ബാത്റൂം ഉണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് അവൻ രണ്ടാമത്തെ ബാത്റൂമിലേക്ക് ഒരു പ്രത്യേക താളത്തിൽ ഓടിപ്പോയി. ഹാളിൽ ഇപ്പോൾ സജിത്തും വേണുവും മാത്രം. രണ്ടുപേരും പരസ്പരമൊന്നു നോക്കി. രണ്ടുപേരുടെയും അവസ്ഥ പരിതാപകരമാണ്. വീടിന് ആകെ രണ്ട് ബാത്റൂമേ ഉള്ളൂ, അത് രണ്ടും ഇപ്പോൾ ബുക്ക്ഡ് ആണ്! "ബിജൂ... ഇറങ്ങെടാ! ചതിക്കല്ലേടാ!" സജിത്ത് ബാത്റൂം വാതിലിൽ പോയി ഇടിച്ച് നിലവിളിച്ചു. "എന്റെ സജിത്തേ, എനിക്ക് എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയാണ്, നീ പോയി വേറെ വല്ല വഴിയും നോക്ക്!" അകത്തുനിന്ന് ബിജുവിന്റെ ദയനീയമായ കരച്ചിൽ. വേണുവാകട്ടെ, സിങ്കിന് അടുത്തുകൂടി ഒരു മാതിരി വിറച്ചു നടക്കുകയാണ്. "സിജി... നീ ആ കറിയിൽ വല്ല ആസിഡും ചേർത്തോ? എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നു!" ഈ സമയം സിജി ആകെ പേടിച്ച് അടുക്കളയിൽ നിന്ന് ആ മരുന്ന് കുപ്പി എടുത്തുകൊണ്ടുവന്നു. "അയ്യോ! ഞാൻ കായമാണെന്ന് കരുതി ഇട്ടത് വല്യമ്മച്ചിയുടെ പഴയ വയറിളക്കി മരുന്നായിരുന്നു! ആ കുപ്പിയുടെ പുറത്ത് എഴുതിയത് ഇപ്പോഴാണ് ഞാൻ കണ്ടത്!" ഇത് കേട്ടതും സജിത്തും വേണുവും തകർന്നു പോയി. "വയറിളക്കി മരുന്നോ?! അതും ആ മീൻ കറിയിൽ?!" സജിത്ത് അലറി. അടുത്ത നിമിഷം അവന്റെ നിയന്ത്രണം വിട്ടു. അവൻ പറമ്പിലെ കാട് പിടിച്ചു കിടക്കുന്നയിടത്തേക്ക് ഓടി. വേണു ആകട്ടെ, ബാത്റൂമിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥന തുടങ്ങി. ….. അന്ന് രാത്രി ആ വീട് ഒരു നരകമായി മാറി. ബാത്റൂമിൽ നിന്ന് ഒരാൾ പുറത്തിറങ്ങുമ്പോൾ അടുത്ത ആൾ അങ്ങോട്ട് ഒരു ടോം ആൻഡ് ജെറിസ്റ്റൈലിൽ ചാടി വീഴുന്നു. ഇടയ്ക്ക് കറന്റ് പോയപ്പോൾ ഉണ്ടായ ബഹളം പറയുകയും വേണ്ട. നാലുപേരും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയിടിച്ചു, വീണു, ഒടുവിൽ തളർന്ന് എവിടെയൊക്കെയോ കിടന്നു. പിറ്റേന്ന് രാവിലെ നാലുപേരും വരാന്തയിൽ വരിവരിയായി ഇരിക്കുന്നത് കാണാമായിരുന്നുമുഖത്ത് ചോരയില്ല, ആകെ തളർന്നു പോയിരിക്കുന്നു. “ എല്ലാവർക്കും ഓരോ ഗ്ലാസ്‌ കഞ്ഞി എടുക്കട്ടെ “ സിജി അവർക്ക് ഓരോ ഗ്ലാസ് കഞ്ഞിവെള്ളവുമായി വന്നു. " സാരമില്ലടാ ഇന്ന് ഉച്ചക്ക് നല്ല ആവോലി കറി ഉണ്ടാക്കാം. ഞാൻ ശ്രദ്ധിച്ചു ഉണ്ടാക്കാം നിങ്ങൾ അത് കഴിച്ചിട്ടേ പോകാവൂ " അവൾ പറഞ്ഞു നാലുപേരും ഒരേപോലെ തലയാട്ടി "വേണ്ട സിജി, ഇനി അടുത്ത പത്ത് ജന്മത്തിൽ പോലും ഞങ്ങൾ മീൻ കഴിക്കില്ല!" അന്ന് തുടങ്ങിയതാണ് ആ സുഹൃത്തുക്കളുടെ മീൻ കറിയോടുള്ള ആ പേടി. സിജിയുടെ ആ അബദ്ധംഅവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡാർക്ക് സർപ്രൈസ് ആയി ഇന്നും അവശേഷിക്കുന്നു. ……… End