✍ തുടർക്കഥ

🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.1K views
4 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mg39jeW?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 41. 🎫🎫🎫🎫🎫🎫🎫🎫 ആവണിയുടെ നിൽപ്പ് കണ്ടിട്ട് ആശാലതയ്ക്ക് അവളോട് സഹതാപം തോന്നി. അവളോട് അത്രയ്ക്ക് കടുപ്പിച്ചു പറയേണ്ടിയിരുന്നില്ലെന്ന് അവൾ ഓർത്തു. "ഞാൻ എന്താ ചേച്ചീ ചെയ്യേണ്ടിയിരുന്നത്. അശോകേട്ടൻ വന്ന് പറഞ്ഞത് എന്റെ പേരിൽ മാത്രമല്ല, എന്റെ അച്ഛന്റെയും അമ്മയുടെയും വരെ പേരിൽ പോലീസ് കേസ് ഉണ്ടാവുമെന്നാണ്. അതും അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം മുടക്കാൻ നോക്കുന്നതിന്റെ പേരിൽ. ചേച്ചിയ്ക്കറിയാല്ലോ അശോകേട്ടനെ.. ഞങ്ങൾക്കെതിരെ ഒന്നല്ല ചിലപ്പോൾ നൂറ്‌ കേസ് കൊണ്ട് വരാൻ അശോകേട്ടനെ കൊണ്ട് കഴിഞ്ഞേക്കും. എനിയ്ക്കെതിരെ മാത്രമായിരുന്നു കേസ് വരുന്നതെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അശോകേട്ടൻ പറഞ്ഞതൊന്നും വക വയ്ക്കില്ലായിരുന്നു. പക്‌ഷേ എന്റെ അച്ഛനും, അമ്മയും... അവരെന്തു തെറ്റ് ചെയ്തിട്ടാ പോലീസ് സ്റ്റേഷനും, കോടതിയുമൊക്കെ കേറി ഇറങ്ങേണ്ടി വരുന്നത്. അശോകേട്ടൻ ഒരു പോലീസുകാരനല്ലേ. മറ്റൊരാൾക്കെതിരെ ഒരു കേസ് എടുക്കുക എന്നൊക്കെ പറയുമ്പോ നിഷ്പ്രയാസം അശോകേട്ടന് അത് നടപ്പാക്കാൻ പറ്റുന്ന കാര്യമല്ലേ... ഞാൻ അശോകേട്ടന്റെ കാല് പിടിച്ചു പറഞ്ഞു നോക്കിയതാണ് കല്യാണം കഴിയും വരെ ഞാൻ ആശ ചേച്ചിയേ കാണാനേ ശ്രമിയ്ക്കില്ലെന്ന്. അക്കാര്യത്തിൽ പക്‌ഷേ ഒരു വിട്ടു വീഴ്ചയ്ക്കും അശോകേട്ടൻ തയ്യാറല്ലായിരുന്നു. അശോകേട്ടന് ആശ ചേച്ചിയുടെ കല്യാണം കഴിയും വരെ ഞാനീ നാട്ടിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.. ആല്ലെങ്കിൽ എന്റെ അച്ഛനും, അമ്മയുമൊക്കെ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥ.. എനിയ്ക്ക് അതിനേ കുറിച്ച് ചിന്തിയ്ക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങനെയാണ് ചേച്ചീ അശോകേട്ടൻ ആവശ്യപ്പെട്ട ദിവസം വരെ ഞാൻ വയനാട്ടിലുള്ള എന്റെ അമ്മയുടെ ഇളയ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നത്. പോകും മുമ്പ് അശോകേട്ടന്റെ നിർദേശമുണ്ടായിരുന്നു, അശോകേട്ടൻ പറയാതെ ഞാൻ തിരിച്ചു വന്നേക്കരുതെന്ന്." ആവണി പറഞ്ഞു നിർത്തിയിട്ട് ചുരീദാറിന്റെ ഷാളിന്റെ തുമ്പ് കൊണ്ട് തുളുമ്പാൻ തുടങ്ങിയ കണ്ണീർ തുടച്ചു. "ഞാൻ തിരിച്ചു വന്നപ്പോൾ എനിയ്ക്കറിയാമായിരുന്നു ചേച്ചി കല്യാണം കഴിഞ്ഞു പോയി കാണുമെന്ന്. ചേച്ചിയേ കാണാൻ എനിയ്ക്ക് അവിടേയ്ക്കും വരാൻ പറ്റില്ലല്ലോ. ഒരു തവണ ചേച്ചിയ്ക്ക് വേണ്ടി സംസാരിയ്ക്കാൻ ഞാൻ രതീഷേട്ടന്റെ വീട്ടിലേക്ക് പോയതല്ലേ.. അവരുടെയൊക്കെ മുഖത്ത് നോക്കാനുള്ള എന്റെ മടി ചേച്ചിയ്ക്ക് മനസിലാക്കാൻ പറ്റുമല്ലോ..." "സോറി.." പിന്നെയും നിറഞ്ഞു വന്ന അവളുടെ മിഴികൾ തുടച്ചു കൊടുത്തുകൊണ്ട് ആശാലത പറഞ്ഞു. അത്രയും ആൾക്കാർ ചുറ്റിനുമുണ്ടെന്ന് ബോധ്യമുണ്ടായതിനാൽ ആണ്, അല്ലായിരുന്നെങ്കിൽ ആശാലത അവളെ പിടിച്ചടുപ്പിച്ചു ആ മൂർദ്ധാവിൽ ഒറ്റ ഉമ്മ കൊടുക്കുമായിരുന്നു. പാവം.. ഇവൾ തനിയ്ക്ക് വേണ്ടി ആരുടെയൊക്കെ പടിവാതിൽക്കൽ പോയി.. എത്രയൊക്കെ ഭീഷണിയും, തെറി വാക്കുകളും കേട്ടു. "ചേച്ചി എന്നോട് സോറിയൊന്നും പറയണ്ട. ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ടും ചേച്ചിയ്ക്ക് രതീഷേട്ടനെ കല്യാണം കഴിയ്ക്കേണ്ടി വന്നല്ലോ... വിന്നിച്ചൻ മരിച്ചു പോയതൊക്കെ ഞാൻ പിന്നീടാണ് ചേച്ചീ അറിയുന്നത്.. അതൊക്കെ എങ്ങിനെ സഹിയ്ക്കാൻ പറ്റി ചേച്ചീ.. ചേച്ചിയ്ക്ക്.. അതിനുള്ള കരുത്തൊക്കെ ദൈവം തന്നിട്ടുണ്ടാവും. അല്ലേ.." "ഹും.." ആശാലത അവളെ നോക്കി പരിഹസിയ്ക്കും മട്ടിൽ ചുണ്ട് കോട്ടി. "ദൈവം തന്നു.. ദൈവം എനിയ്ക്ക് തരേണ്ടയിരുന്നത് എന്റെ വിന്നിച്ചന്റെ ജീവനായിരുന്നു. അത് തരാതെ വിന്നിച്ചന്റെ ഉയിര് എടുത്തും കൊണ്ട് പോയിട്ട് ആ ദുഃഖം സഹിയ്ക്കാനുള്ള കരുത്ത്‌ തന്നിട്ട് എന്ത് കാര്യം.. അവരുടെ കയ്യിൽ നിന്നും എന്റെ വിന്നിച്ചന്റെ ജീവൻ എന്നെ തിരിച്ചേൽപ്പിയ്ക്കാൻ നീയിപ്പറഞ്ഞ ദൈവത്തിനു ക ഴിഞ്ഞില്ലല്ലോ.എനിയ്ക്ക് വേണ്ട ദൈവം എനിയ്ക്ക് വാരി ക്കോരി തന്ന ഈ സുഖവും സന്തോഷവും ഒന്നും.. അതെല്ലാം ദൈവം തിരികെ കൊണ്ട് പൊയ്ക്കോട്ടെ.. തിരികെ എനിയ്ക്ക് തന്നില്ലെങ്കിലും വിന്നിച്ചന്റെ അമ്മച്ചിയ്ക്കും, അപ്പച്ചനും, സഹോദരിയ്ക്കും ആ ജീവിതം തിരികെ കൊടുത്താൽ മതിയായിരുന്നു.. അവരുടെ കഷ്ടപ്പാടും ദുരിതവും ഇരട്ടിപ്പിച്ചതല്ലേ വിന്നിച്ചന്റെ ജീവനെടുത്തിട്ട് അവർ ചെയ്തത്." ആശാലതയുടെ കണ്ണിൽ പകയുടെ ഒരു തുള്ളി വീണ് തിളങ്ങി. "അവർ ചെയ്തോ.. ആര് ചെയ്തെന്നാ ചേച്ചി പറയുന്നത്. വിന്നിച്ചൻ മരിച്ചത് ഒരു അപകടമരണമല്ലായിരുന്നോ ചേച്ചീ.. ഞാൻ അ ങ്ങിനെയാണല്ലോ അറിഞ്ഞത്.." ആശാലത പറയുന്നത് കേട്ടിട്ട് ആവണിയുടെ നെറ്റി ചുളിഞ്ഞു. അവൾക്ക് അത് അത്രത്തോളം അങ്ങോട്ട് പിടി കിട്ടിയതുമില്ല. "എന്ത് അപകടം.. അതൊരു അപകടമാണെന്ന് വരുത്തി തീർത്തു.." "വരുത്തി തീർത്തോ.. ആര്.. ആരാ ചേച്ചീ ആ ദുഷ്ടത്തരം ചെയ്തത്.. എന്നിട്ട് അവരെ പോലീസ് പിടികൂടിയില്ലേ.." "ആരായിരിയ്ക്കും അത് ചെയ്യേണ്ടിയിരുന്നത്.. ആർക്കാണ് വിന്നിച്ചൻ ഇല്ലാതായാലുള്ള ലാഭമുണ്ടാവുക... അറിയില്ലേ നിനക്ക്.." "ചേച്ചീ.." ആവണി അതൊന്നും വിശ്വസിയ്ക്കാൻ പറ്റാത്ത രീതിയിൽ വിളിച്ചു. "അ.. അശോകേട്ടൻ ആണോ ചേച്ചീ.. സത്യമാണോ.. ഹെന്റെ ദൈവമേ.." ആവണി നെഞ്ചിൽ കൈവച്ചു. "അശോകേട്ടനാണോ, അതോ രതീഷേട്ടനാണോ... രണ്ടിൽ ആരാണെന്നുറപ്പിച്ചാൽ മതി. അതല്ലെങ്കിൽ ഒരാളുടെ സഹായത്തോടെ മറ്റേ ആൾ.. അല്ലാതെഎല്ലാവരും കരുതും പോലെ അതൊരു വെറും അപകടമല്ല.. വരുത്തി തീർത്ത അപകടം. ഒരു മനുഷ്യനേ ബോധ പൂർവ്വം ഇല്ലാതാക്കാൻ നടത്തിയ അപകടം... വിന്നിച്ചൻ അതിൽ വീണുപോയി." "ചേച്ചിയ്ക്ക് എങ്ങിനെയാ ആ സംശയമുണ്ടായത്.. അവരാരെങ്കിലും പറഞ്ഞോ ചേച്ചിയോട് അവർ ചെയ്തതാണ് ഇതെന്ന്." "അവർ ചെയ്തതാണെന്ന് എന്തിന് പറയണം... ഇത് ചെയ്തേക്കും എന്ന് മുമ്പേ അവർ എനിയ്ക്ക് സൂചന തന്നിട്ടുള്ളതല്ലേ..." "പക്‌ഷേ അപകടം ആയതിനാൽ പോലീസ് അന്വേഷിയ്ക്കില്ലേ ഇത് എങ്ങിനെ നടന്നെന്ന്. അപകടം വരുത്തിവച്ച വാഹനത്തിന്റെ ആ ഡ്രൈവറെ പോലീസുകാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടാവുമല്ലോ.അയാളെ ചോദ്യം ചെയ്ത പോലീസുകാർക്ക് അതൊരു കൊലപാതകമാണെങ്കിൽ അത് കണ്ട് പിടിയ്ക്കാൻ പറ്റില്ലേ.." "ആദ്യം അയാൾ പോലീസിന് കൊടുത്ത മൊഴി ഉറങ്ങി പോയെന്നാണ്. പിന്നീട്കൂടുതൽ ചോദിച്ചപ്പോൾ അത് മാറി വണ്ടിയുടെ ബ്രേക്ക് പോയെന്ന മറ്റൊരു മൊഴി.." "അങ്ങിനെ നിമിഷത്തിന് നിമിഷത്തിന് മൊഴി മാറ്റി പറയാൻ പറ്റുവോ ചേച്ചീ.. പോലീസുകാർ അയാൾ പറയുന്നതങ്ങോട്ട് കണ്ണും പൂട്ടി വിശ്വസിയ്ക്കുമോ." "എന്താ വിശ്വസിച്ചാല്. ഇഷ്ടം പോലെ പൈസ വാരി എറിയാനുണ്ടെങ്കിൽ ഏത് മൊഴിയാ തിരുത്തപ്പെടാൻ പറ്റാത്തത്.. എവിടെയൊക്കെ പണം കെട്ടണോ അവിടൊക്കെ പണം കെട്ടി ആസൂത്രിതമായ ആകൊലപാതകം യാദൃശ്ചികമായ ഒരു അപകടമരണമാക്കി മാറ്റി." "ചേച്ചീ, വിന്നിച്ചനെ കുറിച്ച് അത്ര നല്ല കാര്യമൊന്നുമല്ലല്ലോ അവസാനം കേട്ടിരുന്നത്.. മറ്റൊരു വിവാഹത്തിന് വിന്നിച്ചൻ താല്പരനായിരുന്നെന്നോ മറ്റോ..." "ആര് പറഞ്ഞതാടീ അതൊക്കെ.. അതെല്ലാം വെറും കേട്ടറിവ് അല്ലേ.. വിന്നിച്ചൻ നമ്മളോട് പറഞ്ഞിട്ടുണ്ടോ അങ്ങിനെ.. ഇല്ലല്ലോ.. ഒരു സൂചനയെങ്കിലും വിന്നിച്ചന്റെ സസംസാരത്തിലോ പ്രവൃത്തിയിലോ ഉണ്ടായിട്ടുണ്ടോ.. അതും ഇല്ലല്ലോ.. ബാക്കിയെല്ലാം ആരുടെയോ സൃഷ്ടികളായിരുന്നു എന്ന് വേണം കരുതാൻ... എന്നെ വഞ്ചിയ്ക്കണമെന്ന മോഹം വിന്നിച്ചന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നെടീ... അത് ഉറപ്പാ എനിയ്ക്ക്..." "എന്തുറപ്പാ അതിന് ചേച്ചിയ്ക്ക് കിട്ടിയിട്ടുള്ളത്.. ഒന്നോ രണ്ടോ ആൾക്കാരല്ലല്ലോ ചേച്ചീ അങ്ങിനെ പറഞ്ഞിട്ടുള്ളത്. അപ്പോൾ അതിൽ എന്തെങ്കിലും ഒരു സത്യമുണ്ടെങ്കിലോ." "ഒരു സത്യവുമില്ല ആവണീ.. ഞാനത് കണ്ടറിഞ്ഞ കാര്യമാണ്... അങ്ങനൊരു കാര്യം വിന്നിച്ചന്റെ വീട്ടുകാർക്ക് പോലും അറിയാത്ത സാഹചര്യത്തിൽ ആരോ പുലമ്പുന്ന എന്തോ കള്ളത്തരങ്ങൾക്കാണോ നമ്മൾ കാത് കൊടുക്കേണ്ടത്... കല്യാണം കഴിഞ്ഞു വിന്നിച്ചൻ എന്നെയും കൂട്ടി താമസിയ്‌ക്കാൻ കരിക്കോട് ഒരു വീടെടുത്തിട്ടുണ്ടെന്ന് പറഞ്ഞില്ലേ... ഞാൻ അവിടെ പോയി അന്വേഷിച്ചു. വിന്നിച്ചൻ മറ്റൊരു കല്യാണം കഴിച്ചിട്ട് എന്നെ കയ്യൊഴിയാനായിരുന്നു പ്ലാനെങ്കിൽ കരിക്കോട് റെന്റിന് വീടെടുത്തു വലിയ അഡ്വാൻസ് തുക നൽകേണ്ട കാര്യമുണ്ടായിരുന്നോ..." "ചേച്ചി അവിടെ പോയി കണ്ടോ ആ വീട്..." "കണ്ടു. ആ വീടിന്റെ ഉടമയുമായി സംസാരിക്കുകയും ചെയ്തു. അയാളോടും വിന്നിച്ചൻ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. അയാൾ വിന്നിച്ചന് എന്ത് സഹായം ചെയ്തു കൊടുക്കാനും തയ്യാറായിരുന്നു. ആ വിന്നിച്ചനാണോ എന്നെ പറഞ്ഞു പറ്റിയ്ക്കുകയായിരുന്നെന്നു അവരെല്ലാം പറഞ്ഞത്.." ആശാലത അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലെന്ന വിധത്തിൽ തലയാട്ടി. ആശാലത അതെല്ലാം ഒരിയ്ക്കൽ കൂടി കണ്മുമ്പിൽ കണ്ടു. താൻ ഓഫീസിലേക്ക് പോകയാണെന്ന് പറഞ്ഞു അന്ന് ബസിൽ വന്ന് കരിക്കോട് ഇറങ്ങിയത്. അവിടെ നിന്ന് ഓട്ടോ വിളിച്ചു വിന്നിച്ചൻ എടുത്ത വാടകവീട്ടിലേക്ക് പോയത്. ആ വീടിന്റെ അടുത്ത്‌ താമസിയ്‌ക്കുന്ന വീട്ടുടമസ്ഥനുമായി സംസാരിച്ചത്... ''ചേച്ചീ.. ചേച്ചി അവിടെ വരെ അന്വേഷിച്ചു പോയ സ്ഥിതിയ്ക്ക് മറ്റൊന്ന് കൂടി ചെയ്യേണ്ടിയിരുന്നു... എല്ലാവരും പറഞ്ഞത് പോലെ വിന്നിച്ചൻ കല്യാണം കഴിയ്ക്കാൻ പോകുന്ന ഒരു പെണ്ണ് കൊല്ലത്ത്‌ ഉണ്ടായിരുന്നോ എന്ന്... " ആവണി പറയുന്നത് കേട്ട് ആശാലത അവളെ മുഖമുയർത്തി നോക്കി. അപ്പോഴാണ് ആശാലതയും അങ്ങിനെ ഒരു സാധ്യതയെ പറ്റി ചിന്തിയ്ക്കുന്നത്. "ആശ ചേച്ചി വിന്നിച്ചന്റെ വീടന്വേഷിച്ചു ചെല്ലുമ്പോഴല്ലേ വിന്നിച്ചനെ കുറിച്ച് ഏതോ സ്ത്രീ പറഞ്ഞു ആദ്യമായി ഇങ്ങനെ കേൾക്കുന്നത്.. വിന്നിച്ചൻ അങ്ങിനെ ഒരു ബന്ധത്തിലേക്ക് പോകുന്നുണ്ടെങ്കിൽ അത് എവിടെയാ, ആരാ എന്നൊക്കെ അറിയാതിരിയ്ക്കുമോ." "ശക്തി കുളങ്ങര എന്നാ അവർ സ്ഥലം പറഞ്ഞത്. ആ പെൺകുട്ടിയുടെ പേര് ജസീന്ത. അയർലൻറ്റിൽ നഴ്‌സ് ആണെന്നും ആ കല്യാണത്തോടെ വിന്നിച്ചന്റെ കുടുംബം രക്ഷപ്പെടുമെന്നും അവർ പറഞ്ഞിരുന്നു." "ശക്തി കുളങ്ങര.. അവിടല്ലേ ചേച്ചീ ഒരു ഹാർബർ ഉള്ളത്.." "അതേ. പക്‌ഷേ അവർ പറഞ്ഞ സ്ഥലം ശക്തികുളങ്ങരയിൽ..." ആ സ്ഥലപ്പേര് ഓർത്തെടുക്കും മട്ടിൽ നിന്നിട്ട് ആശാലത അത് ആവണിയ്ക്ക് പറഞ്ഞു കൊടുത്തു. "അവിടെ പോയി അന്വേഷിച്ചാൽ ഒരു പക്‌ഷേ സത്യം അറിയാൻ കഴിഞ്ഞേക്കും. അല്ലേ ചേച്ചീ..." "അന്വേഷിയ്ക്കാനോ.. അവിടെ എന്ത് അന്വേഷിയ്ക്കാൻ..." ആശാലതയുടെ മുഖം മുറുകി. "വേണ്ട.. വിട്ടു കളഞ്ഞേക്ക് അത്...ഞാനിപ്പോൾ ഒരു വിധം ഒന്ന് പിടിച്ചു നിന്ന് പോകയാ.. നമ്മൾ അന്വേഷിച്ചിട്ട് അവിടെ അങ്ങനൊരു പെൺകുട്ടിയോ, അവളുടെ വീട്ടുകാരോ ഇല്ലെന്നാണ് അറിയുന്നതെങ്കിൽ... എനിയ്ക്കറിയില്ല പിന്നെ ഞാൻ എന്തൊക്കെയാണ് ചെയ്തു പോകുന്നതെന്ന്. ഇപ്പോൾ ഞാനും എല്ലാ കുറ്റവും എന്റെ വിന്നിച്ചന്റെ ചുമലിൽ കൊണ്ട് വച്ചിട്ട് എന്റെ സഹോദരനെയും, ഭർത്താവിനെയുമൊക്കെ ഒന്ന് സ്നേഹിക്കാനും അംഗീകരിയ്ക്കാനും ശ്രമിച്ചു കൊണ്ടിരിയ്ക്കയാ... നൂറ്‌ തവണ ഞാൻ മനസ്സിൽ കരുതിയതാ വിന്നിച്ചന്റെ അമ്മച്ചിയേ കൊണ്ട് ഉയർന്ന പോലീസ് അധികാരികൾക്കും, ആഭ്യന്തര വകുപ്പിനുമൊക്കെ പരാതികൾ കൊടുപ്പിച്ചു വിന്നിച്ചന്റെ മരണത്തിന്റെ യഥാർത്ഥ പ്രതികളെ കണ്ടെത്തിയ്ക്കണം എന്ന്... ഒരു പക്‌ഷേ നീയൊ,ഞാനോ അന്വേഷിച്ചു ചെല്ലുമ്പോൾ അവിടെ അങ്ങനൊരു കുടുംബമോ, പെൺകുട്ടിയോ, അല്ലെങ്കിൽ അത് പോലൊരു ബന്ധം കൊതിച്ചു വിന്നിച്ചനോ പോയിട്ടില്ലെന്നാണ് തെളിയുന്നതെങ്കിൽ ചിലപ്പോൾ പിന്നെ ഞാൻ ക്ഷമിച്ചെന്നു വരില്ല.. അതുകൊണ്ടാ ഞാൻ പറഞ്ഞത് വേണ്ടെന്ന്." "ചേച്ചിയ്ക്ക് വേണ്ടെങ്കിൽ വേണ്ട.. നമ്മളാരും അതിന് പിന്നാലേ പോകുന്നില്ലെന്നും വയ്ക്കാം. എങ്കിലും ഞാനൊന്ന് ചോദിച്ചോട്ടെ ചേച്ചിയോട്.. നമ്മൾ അവിടേയ്ക്ക് അന്വേഷിച്ചു പോയെന്ന് തന്നെ ഇരിയ്ക്കട്ടെ.. അവിടെ ചെല്ല്മ്പോൾ അങ്ങിനെയൊരു വീടുണ്ട്... ആ വീട്ടിൽ ജസീന്ത എന്നൊരു പെൺകുട്ടിയുണ്ട്.. അവൾ അയർ ലാന്റിൽ ജോലിചെയ്തിട്ട് നാട്ടിൽ വന്നിട്ടുണ്ടായിരുന്നു.. അവൾക്ക് വിന്നിച്ചനുമായികല്യാണം പറഞ്ഞുറപ്പിച്ചു വച്ചിരുന്നതുമാണ്... ഇങ്ങനെയാണ് നമ്മൾ അവിടെ ചെല്ലുമ്പോൾ കേൾക്കുന്നതെങ്കിൽ ചേച്ചി എന്ത് ചെയ്യും." ശാന്തമായി ചോദിച്ചു കൊണ്ട് ആവണി, ആശാലതയെ നോക്കി. ചാട്ടുളി പോലെയാണ് ആ ചോദ്യം വന്നു തന്നെ ചുറ്റിയതെന്ന് ഓർക്കേ ആശാലത നടുങ്ങിപ്പോയി. അവളുടെ ചിന്തകളിലോ, ഓർമകളിലോ ഒന്നുമില്ലാത്തൊരു ചോദ്യമായിരുന്നു അത്. (തുടരും) അനുപല്ലവി എവിടെന്ന് ചോദിയ്ക്കണ്ട. നാളെ. 😁😁 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4K views
8 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6vjZ1ZG?d=n&ui=v64j8rk&e1=cമിശ്വ 20 തലേ ദിവസം രാത്രി, ആർത്തലച്ചു പെയ്യുന്ന മഴയിൽ, മെയിൻ റോഡിലൂടെ കുതിച്ചു പാഞ്ഞു വന്നുകൊണ്ടിരിക്കുന്ന ഒരു സോമാറ്റോ ഡെലിവറി ബൈക്കിന് മുന്നിലേക്ക് ചാടി വീണ ചോട്ടു, ഒരൊറ്റ തള്ളിന് അതിലിരുന്നവനെ സൈഡിലേക്ക് മറിച്ചിട്ടു. നിമിഷങ്ങൾക്കുള്ളിൽ ആ ബൈക്ക് കടന്നെടുത്ത അവൻ, അതിലേക്ക് കയറി ഇരുന്നതും ഗിയർ മാറ്റി ആ ഹോണ്ട ബൈക്ക് മുൻപോട്ടെടുത്തതും ഞൊടിയിടയിലാണ്. പെരുമ്മഴയത്ത്, ചീറിപ്പാഞ്ഞു പോകുന്ന തന്റെ ബൈക്കിനെ അന്തം വിട്ട് നോക്കി നിൽക്കുകയാണ് സൊമാറ്റോ പയ്യൻ! പെട്ടെന്നാണ് അവനത് കണ്ടത്. ബൈക്കിനു പിറകേയായി കൊലവിളിയുമായി ഒരു സംഘം ഗുണ്ടകൾ ഓടിയടുക്കുന്നു! കോരിച്ചൊരിയുന്ന മഴയിൽ, ആ പയ്യൻ അടുത്ത് കണ്ട കടയുടെ തിണ്ണയിലേക്ക് ഓടിക്കയറിയതും ആ റോഡിലേക്ക് ഒരു റ്റാറ്റ സുമോ പാഞ്ഞു വന്ന് നിന്നതും ഒരുമിച്ചായിരുന്നു! ഗുണ്ടകൾ സുമോയിൽ ചാടിക്കയറിയ സെക്കന്റിൽ തന്നെ, ആ വാഹനം ഒരു അസ്ത്രം കണക്കെ ഡെലിവറി ബൈക്കിനെ ലക്ഷ്യം വെച്ച് കൊണ്ട് ഇറക്കമിറങ്ങി താഴോട്ട് കുതിച്ചു. നിമിഷങ്ങൾക്കകം ആ റ്റാറ്റാ സുമോ ചോട്ടുവിനൊപ്പം എത്തി. ഏതാനും മീറ്ററുകൾ മാത്രം അകലത്തിൽ തന്റെ മരണം നേരിൽ കണ്ട ചോട്ടു, പെട്ടെന്ന് വണ്ടി ഇടത്തോട്ട് വെട്ടിച്ച് നേരെ എതിർ വശത്തേക്ക് തിരിഞ്ഞു. പക്ഷേ, അപ്പോഴേക്കും ഗുണ്ടകളിൽ ഒരുവൻ സുമോയിൽ നിന്നും ചാടിയിറങ്ങി ചോട്ടുവിന്റെ ബൈക്കിൽ പിടുത്തമിട്ടിരുന്നു! ചോട്ടുവിന് വണ്ടി അനക്കാൻ പോലും സാധിച്ചില്ല. അടുത്ത നിമിഷം, ബൈക്കിൽ നിന്നും ചാടിയിറങ്ങിയ ആ യുവാവ്, താൻ ധരിച്ചിരുന്ന ടീഷർട്ട് വലിച്ചുയർത്തിയതും, അരയിൽ സൂക്ഷിച്ചിരുന്ന ചെറിയ പിസ്റ്റൾ വലിച്ചെടുത്തതും നിമിഷാർദ്ധം കൊണ്ടായിരുന്നു. അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല ഗുണ്ടകളാരും. "അടുത്തു വരരുത്! പട്ടികളേ!" അറിയാവുന്ന മലയാളത്തിൽ ചോട്ടു മുരണ്ടു. കണ്ണ് കാണാൻ സാധിക്കാത്ത മഴയിൽ, അരോഗദൃഢഗാത്രരായ ആ മനുഷ്യർക്കു നേർക്ക് വിറയാർന്ന കരങ്ങളോടെ തോക്ക് ചൂണ്ടി നിൽക്കുമ്പോഴാണ്, ചോട്ടുവിന് തന്റെ ശരീരത്തിൽ നിന്നും എന്തോ ഊർന്നിറങ്ങി പോയ പോലെ തോന്നിയത്. അരയിൽ നിന്നും താഴേക്ക് പതിച്ച ബാഗിൽ നിന്നും നോട്ടുകെട്ടുകൾ ചിതറി വീഴുന്നത് കണ്ടതും വാഹനത്തിൽ നിന്നും ഗുണ്ടകൾ വെളിയിലിറങ്ങി. എല്ലാവരുടെയും മുഖത്തൊരു പരിഹാസച്ചിരി ആയിരുന്നു. "ഇത്രയും പേരെ വെടിവെക്കാനുള്ള ഉണ്ടയൊക്കെ അതിലൊണ്ടോ മോനെ ?" മലയാളത്തിലാണ് അവർ ചോദിച്ചതെങ്കിലും ചോട്ടുവിന് അത് കൃത്യമായി മനസ്സിലായി. അടുത്ത നിമിഷം അവൻ നിലത്തേക്ക് കുനിഞ്ഞു. നോട്ടുകെട്ടുകൾ വാരിയെടുത്ത് ബാഗിലേക്കിട്ടു. പതിയെ, അതും മാറിൽ ചേർത്ത് പിടിച്ച് കൊണ്ട് അവൻ നിവർന്നു നിന്നു. അപ്പോഴേക്കും ഗുണ്ടകൾ അവന്റെ അടുത്തെത്തിയിരുന്നു. പൊടുന്നനെയാണ് അവർക്ക് മുൻപിലേക്ക് ആ ബൈക്ക് മറിച്ചിട്ടു കൊണ്ട് ചോട്ടു തിരിഞ്ഞോടിയത്! നിമിഷങ്ങൾക്കുള്ളിൽ അവൻ അവിശ്വസനീയമായ വേഗതയാർജ്ജിച്ചു. ഗുണ്ടകൾ അലർച്ചയോടെ അവന്റെ പിറകേ കുതിച്ച സെക്കന്റിൽ തന്നെ അന്തരീക്ഷത്തിൽ ഉച്ചത്തിലൊരു സൈറൺ മുഴങ്ങുന്നത് കേട്ടു! അവർ ഞെട്ടി പരസ്പരം നോക്കി. സൈറണുകളുടെ എണ്ണം വർദ്ധിച്ചതും, "പോലീസ്...!!" ഉറക്കെ അലറിക്കൊണ്ട് അവർ ജാഗരൂഗരായി. പക്ഷേ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അത് പോലീസ് വാഹനമായിരുന്നില്ല. നിര നിരയായി കുതിച്ചു പായുന്ന ആംബുലൻസുകളാണ്. മൂന്നെണ്ണമുണ്ടായിരുന്നു. എന്ത് കൊണ്ടോ, അടുത്തെവിടെയോ ഒരു ദുരന്തം ഉണ്ടായിട്ടുണ്ടെന്ന് അവർക്കെല്ലാവർക്കും ഒരുപോലെ തോന്നി. ആംബുലൻസുകൾ കടന്നു പോയതും ഗുണ്ടകൾ വീണ്ടും തിരച്ചിലാരംഭിച്ചു. പക്ഷേ അപ്പോഴേക്കും ചോട്ടു അപ്രത്യക്ഷമായിരുന്നു. പെട്ടെന്നാണ്, ഉച്ചത്തിലൊരു പട പട ശബ്ദം മുഴക്കിക്കൊണ്ട് തങ്ങളുടെ അരികിലേക്ക് ഒരു ബുള്ളറ്റ് പാഞ്ഞു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. കനത്ത മഴയിൽ, കുത്തിയൊലിച്ചൊഴുകുന്ന വെള്ളം ചിന്നി ചിതറിപ്പിച്ചു കൊണ്ട്, കറുത്ത റെയിൻകോട്ടിൽ സച്ചുവേട്ടൻ പ്രത്യക്ഷനായി! "എവിടെ ?" ശാന്തസ്വരത്തിലാണ്‌ അയാളത് ചോദിച്ചത്. "അങ്ങോട്ടോടിയിട്ടുണ്ട് സച്ചുവേട്ടാ " ഒരുത്തൻ മുൻപോട്ട് നീങ്ങിനിന്ന് ചോട്ടു ഓടിപ്പോയ വഴി കാണിച്ചു കൊടുത്തു. സച്ചുവേട്ടൻ ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു കൊണ്ട് ചോട്ടു പോയ അതേ ദിശയിലേക്ക് കുതിച്ചു. നിമിഷങ്ങൾക്കുള്ളിൽ വെട്ടിത്തിരിഞ്ഞ സുമോയും ആ ഹിമാലയ ബൈക്കിനു പിന്നാലെ അതേ ദിശയിൽ കയറ്റം കയറാനാരംഭിച്ചു. കയറ്റത്തിന്റെ ഉച്ചിയിലെത്തിയതും എല്ലാവരും നിന്നു. സച്ചുവേട്ടൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് നിൽക്കുന്നത് കാണാമായിരുന്നു. അവിടെ നിന്നും താഴേക്ക് കുത്തനെയുള്ള ഇറക്കമാണ്. ഇരുവശങ്ങളിലുമുള്ള തേയില തോട്ടങ്ങൾക്കിടയിലൂടെ അയാളുടെ കണ്ണുകൾ സസൂക്ഷ്മം സഞ്ചരിച്ചു. ഒരു മനുഷ്യക്കുഞ്ഞിന്റെ പൊടി പോലും അവിടെ കാണാനില്ലെന്ന് തീർച്ചപ്പെടുത്തിക്കൊണ്ട്, സച്ചു തിരിഞ്ഞ് തന്റെ കൂട്ടാളികളെ അമ്പരപ്പോടെ നോക്കി. അയാൾക്കത് വിശ്വസിക്കാനായില്ല. "നിങ്ങളെന്താ മൈ**കളേ പറയണേ ? ഇതെങ്ങനെ മിസ്സായി അവനെ ? ആ നരുന്ത്‌ പോലിരിക്കുന്ന ഒരു ചെറുക്കനെ ?" "ആ ആംബുലൻസുകൾ വന്നതാ പണി പറ്റിച്ചത് സച്ചുവേട്ടാ " "പന്നക്കഴുവേറികൾ!!" അയാൾ മുറുമുറുത്തു. ഗുണ്ടകൾ താഴ്ത്തിയ തല നിവർത്താതെ താഴേക്ക് നോക്കി നിന്നു. പെട്ടന്നാണ് സച്ചുവേട്ടനൊരു തോന്നൽ അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നും എന്തോ ഒരു മുരൾച്ച പോലെ! അയാൾ ഞെട്ടി മുഖമുയർത്തി കൂട്ടാളികളെ നോകിയപ്പോൾ, അവരും വിരണ്ടു നിൽക്കുകയാണ്‌. "അതെന്താ അത് ?? " അവർ അമ്പരപ്പോടെ ചുറ്റിലും കണ്ണോടിച്ചു. ഒരു വട്ടം കൂടി ആ പ്രകമ്പനമുണ്ടായി. അവരുടെ ശരീരമാകെ വിറപ്പിച്ചുകൊണ്ട്, വൈദ്യുതാഘാതം പോലെ ഒരനുഭവം. “ഭൂമികുലുക്കമാണ്‌!!” ഗുണ്ടകളിലൊരുവൻ അലർച്ചയോടെ തിരിഞ്ഞോടുന്നതു കണ്ടു. അടുത്ത നിമിഷം തന്നെ തേയിലച്ചെടികൾക്കിടയിൽ ഒരു തല പ്രത്യക്ഷമായി! "സച്ചുവേട്ടാ...!!" ഉറക്കെ അലറിക്കൊണ്ട് ഗുണ്ടകൾ തേയിലക്കാടിനുള്ളിലേക്ക് കുതിച്ചു. ജീവനും കയ്യിലേന്തി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ചോട്ടു ഓടാൻ തുടങ്ങിയിരുന്നു. പക്ഷേ കുറ്റിച്ചെടികൾക്കിടയിലൂടെ ഓടാൻ വേണ്ടത്ര പരിചയമില്ലാത്ത അവന്റെ അരികിലേക്ക്, ഗുണ്ടകൾ തലങ്ങും വിലങ്ങും ചാടി മറിഞ്ഞ് നിമിഷനേരം കൊണ്ട് കുതിച്ചെത്തി. പെട്ടെന്ന്! നേരത്തെ കേട്ടതിനേക്കാൾ ഏറെ ഉച്ചത്തിൽ, ഭയാനകമായ ഒരു ശബ്ദം കൂടി ഭൂമിയുടെ അടിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു. ഇപ്പ്രാവശ്യം തങ്ങൾ നിൽക്കുന്ന പരിസരം ഒന്നാകെ ഇളകുന്നത് പോലൊരു തോന്നൽ ഉണ്ടായി അവർക്ക്. പരസ്പരം ഭീതിയോടെ നോക്കികൊണ്ട് അവർ വെപ്രാളത്തോടെ ചിതറിയോടി. അപ്പോഴേക്കും സച്ചുവേട്ടനും ഓടി അവർക്കരിലേക്ക് എത്തിയിരുന്നു. അടുത്ത നിമിഷം! കുറ്റിച്ചെടികൾക്കിടയിൽ നിന്നും ചാടിയെഴുന്നേറ്റ ചോട്ടു, കയ്യിലുള്ള പിസ്റ്റൾ സച്ചുവേട്ടന് നേരെ ചൂണ്ടിയത് ഞൊടിയിടയിലാണ്. ഗുണ്ടകൾ എന്തെങ്കിലും സാധ്യത ചിന്തിക്കുന്നതിന് മുൻപ് തന്നെ ചോട്ടു അയാൾക്ക് നേരെ വെടിയുതിർത്ത് കഴിഞ്ഞിരുന്നു!! " ഠേ!!" അടുത്ത സെക്കന്റിൽ തന്നെ അവർ നിന്നിരുന്ന മല, രണ്ടായി പിളർന്നു!! ഒരു ഭാഗം ചോട്ടുവിനെയും വഹിച്ച് കൊണ്ട് താഴ്വവാരങ്ങളിലേക്ക് ... മറുഭാഗത്ത് ഷോൾഡറിൽ വെടിയേറ്റ സച്ചുവേട്ടൻ മലർന്നടിച്ച് നിലം പതിക്കുകയായിരുന്നു. ""സച്ചുവേട്ടാ!!"" ഗുണ്ടകൾ അയാൾക്കരികിലേക്ക് ഓടിയടുത്തു. സച്ചുവേട്ടനെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ച് ഇരുത്തിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അവർ കണ്ട കാഴ്ച്ച വിവരണാതീതമായിരുന്നു! പെരുമാരിക്കിടയിൽ തങ്ങൾ നിൽക്കുന്ന മലയുടെ പകുതി ഭാഗവും അടർന്ന് താഴേക്കൊഴുകുന്നു! മണ്ണും, പാറയും, ചരലും, ഉരുളൻകല്ലുകളും, വൃക്ഷങ്ങളും, ചെടികളും എന്ന് വേണ്ട ആ ഭൂപ്രദേശത്തുണ്ടായിരുന്ന സകലതും ഒരു ദ്രാവകം കണക്കെ കുത്തിയൊലിച്ച് അകന്നു പോകുന്ന ഒരു ഭയാനകമായ കാഴ്ച്ച! അവരുടെ കണ്ണുകളിൽ മരണഭയം മിന്നി. കുത്തിയൊലിച്ചുവന്ന മലവെള്ളം, ചോട്ടുവിനെ കോരിയെടുത്തെന്നോണം, താഴേക്കു കൊണ്ടുപോകുന്നത് കാണാമായിരുന്നു. കടപുഴകി താഴേക്കുരുളുന്ന കൂറ്റൻ മരങ്ങൾക്കിടയിലേക്ക് ആ ചെറുപ്പക്കാരനെ കൂട്ടിക്കൊണ്ടുപോകുകയാണ്‌ വെള്ളം. എന്നാൽ, മരണം ആസന്നമായിട്ടും, തന്റെ അരയിലെ ആ ബാഗ് അവൻ അപ്പോഴും ശരീരത്തോട് ചേർത്തുപിടിച്ചിരുന്നു. ഇരുട്ടിനെ ഭേദിച്ച് കൊണ്ട് അലമുറകളും നിലവിളികളും ഉയർന്നു കേൾക്കാം... അവർ നിൽക്കുന്നതിന്റെ താഴെയുള്ള മലയോര പ്രദേശത്ത്, സ്ഥിതി ചെയ്തിരുന്ന കെട്ടിടങ്ങളും, വീടുകളും, റോഡുകളും, ഒന്നായി ചേർന്നൊലിച്ച് പോകുന്നു... നിമിഷാർദ്ധം കൊണ്ടാണ് ആ പ്രദേശമൊന്നാകെ മണ്ണിനടിയിലായത്! നിമിഷങ്ങൾ കൊണ്ട് അവിടം ഭീതിപ്പെടുത്തുന്ന ഒരന്തീരക്ഷമായി മാറുകയായിരുന്നു. താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തുമ്പോൾ സച്ചുവേട്ടൻ വേദന കൊണ്ട് അമറുകയായിരുന്നു. ഇടതു കരം കൊണ്ട്, രക്തം വാർന്നൊഴുകുന്ന ഷോൾഡർ അയാൾ അമർത്തി പിടിച്ചു. കാഴ്ച്ച മറക്കുന്ന മഴനീർതുള്ളികളെ തുടച്ചു കളഞ്ഞു കൊണ്ട്, കണ്ണ് ചുരുക്കിക്കൊണ്ട് താഴേക്ക് നോക്കിയ അയാൾ ചോട്ടു അപ്രത്യക്ഷനായിരിക്കുന്നതറിഞ്ഞു! അവൻ നിന്നിരുന്ന തേയിലക്കാട് പോലും നാമാവശേഷമായിരിക്കുന്നു! "ചാവില്ല ആ പട്ടി !" താഴ്‌വാരത്തിലേക്ക് നോക്കി നിന്ന് കൊണ്ട് സച്ചുവേട്ടൻ മുറുമുറുത്തപ്പോൾ ഗുണ്ടകളിൽ ഒരാൾ അയാളെ നോക്കി. "അവൻ അങ്ങനെ എളുപ്പത്തിൽ ചാവില്ല..." അയാൾ ചുണ്ട് കൂട്ടിപ്പിടിച്ചു കൊണ്ട് തലചലിപ്പിച്ചു. "വാ നമുക്ക് പോകാം. ഇവിടെ അധിക നേരം നിൽക്കുന്നത് സേഫല്ല. ഇനീം ഇടിച്ചിലുണ്ടാവും" കൂട്ടാളികളിലൊരാൾ തിരക്കു കൂട്ടി. സച്ചുവേട്ടനും സാഹചാരികളും ഓടിച്ചെന്ന് സുമോയിലേക്ക് കയറി. വാഹനത്തിലേക്ക് കയറുന്നതിന് മുൻപ് ഒരു വട്ടം കൂടി സച്ചുവേട്ടൻ തിരിഞ്ഞു നോക്കി. ഏതാനും നിമിഷങ്ങൾക്ക് മുൻപ് വരേ അവിടെ കാണാൻ സാധിച്ചിരുന്ന മനോഹരമായ പച്ചപ്പും ഹരിതവും, മിനിട്ടുകൾ കൊണ്ട് ഉഴുതു മറിച്ചിട്ടത് പോലെ ആയിരിക്കുന്നു! എന്നിട്ടും, മഴയ്ക്ക് ശമനം ലഭിച്ചിരുന്നില്ല. ദാക്ഷിണ്യം അശേഷമില്ലാതെ, സംഹാരതാണ്ഠവം തുടർന്നു അത്! റിസോർട്ടിന്റെ കവാടം കടന്നെത്തിയ സച്ചുവേട്ടന്റെ വാഹനം ഓഫീസിനു നേരെ മുന്നിൽ ചെന്ന് നിന്നു. സ്വാമിയണ്ണൻ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. "ഹോ! ആശ്വാസം! നിങ്ങള് പെട്ട് പോയീന്നാ ഞങ്ങള് കരുതിയെ " അയാൾ സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു. വിറങ്ങലിച്ചു നിൽക്കുകയായിരുന്ന തരുൺ, ഒരടി അനങ്ങിയില്ല. "അവൻ ?" സ്വാമി ചോദിച്ചപ്പോൾ സച്ചുവേട്ടൻ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. അപ്പോഴാണ് സച്ചുവേട്ടൻ രക്തത്തിൽ കുളിച്ചു നിൽക്കുകയാണെന്ന സത്യം സ്വാമിക്ക് മനസ്സിലായത്. അയാളുടെ കണ്ണുകൾ തുറിച്ചു. "സച്ചുവേട്ടാ!!?" "പ്രശ്നമൊന്നുമില്ലടോ... ഓക്കെ ആണ് " കൈ ഒന്ന് കുടഞ്ഞു കൊണ്ട് അയാൾ നിസ്സാരഭാവത്തിൽ പറഞ്ഞു. സ്വാമിയണ്ണൻ ഗുണ്ടകളെ നോക്കി. " ആ ചെറുക്കനെ മലവെള്ളം കൊണ്ടോയി " "ആഹാ " അയാളുടെ ചുണ്ടുകൾ വിടർന്നു. "ഇതിപ്പോ ലാഭായല്ലോ! നമുക്ക് പണിയേണ്ടി വന്നില്ല അല്ലേ?" "ഞാൻ പോകുകയാണ്" പെട്ടെന്നാണ് തരുണിന്റെ ചുണ്ടുകൾ ചലിച്ചത്. എല്ലാവരും അവന്റെ നേരേ തിരിഞ്ഞു. ഉള്ള് നീറുന്ന വേദന, ആ ചെറുപ്പക്കാരന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. "ഹാ... അതാണ് നല്ലത്. ഇത്രയും പെട്ടെന്ന് സ്ഥലം വിട്ടൊ. നിങ്ങള് രണ്ട് ***രുകള് ഇങ്ങോട്ട് കെട്ടിയെടുത്തതിന് ശേഷം ഇവിടെ നല്ല സുഖമാണ്‌!" പരിഹാസച്ചിരിയോടെ സച്ചുവേട്ടൻ പറഞ്ഞപ്പോൾ തരുൺ അത് ശ്രദ്ധിച്ചത് പോലുമില്ല. "അത് മാത്രല്ല, ബോർഡർ ഒക്കെ ചെലപ്പോ അടക്കും. ലക്ഷണം കണ്ടിട്ട് ഇതൊരു ദേശീയ ദുരന്തമായിട്ട് പ്രഖ്യാപിക്കാൻ വരേ ചാൻസ് ഒണ്ട്. ഏറ്റവും കുറഞ്ഞത് ഒരു അഞ്ഞൂറ് പേരെങ്കിലും പേരെങ്കിലും വരീന്നു പോകുന്ന ലക്ഷണമുണ്ട്!" അയാളുടെ വാക്കുകൾ ഒരു നടുക്കത്തോടെയാണ് ബാക്കിയുള്ളവർ കേട്ടു നിന്നത്. പക്ഷേ, തരുൺ മാത്രം ഒരു മരവിപ്പോടെ നിന്നതേ ഉള്ളു. " അപ്പൊ ശരി മകാ!" സ്വാമിയണ്ണൻ അവനു നേരെ താക്കോൽ നീട്ടി. "സച്ചുവേട്ടൻ പറഞ്ഞത് ശെരിയാണ്. ബോർഡർ അടച്ചാൽ അടപടലം മൂഞ്ചും. വേഗം വിട്ടൊ." തരുൺ ചാവിയുമായി താറിന് അടുത്തേക്ക് നടന്നു. പെട്ടെന്നവൻ തിരിഞ്ഞു. "ഞാനൊരു കാര്യം പറയട്ടെ ?" ശാന്തമായിരുന്നു അവന്റെ സ്വരം. എല്ലാവരും അവന്റെ നേർക്ക് ശ്രദ്ധിച്ചു. "അഞ്ച് വയസ്സ് തൊട്ട് ചോട്ടുവിനെ എനിക്കറിയാം.” “തരുൺ...” സ്വാമിയണ്ണൻ അവനെ തുടരാൻ അനുവദിച്ചില്ല. “നിന്റെ വിഷമം ഞങ്ങൾക്ക് നന്നായിട്ട് മനസ്സിലാകും. പക്ഷേ സ്വന്തം കൂടപ്പിറപ്പാണെങ്കില്പ്പോലും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത് കുഞ്ഞേ. ശേഖർ ജി ഒന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെ ഒരു ഡോൺ ആയതല്ല. ഇതുപോലെ ഒരുപാട് കൊന്നും കൊലവിളിച്ചും തന്നെ കേറി വന്നതാ... ഒന്നാലോചിച്ചു നോക്കിക്കേ. അങ്ങു ദൂരെ മൈസൂരിലിരുന്ന്, ഇവിടെ കേരളത്തിൽ ഒരു അസാസിനേഷൻ നടത്താൻ, ഒരൊറ്റ ഫോൺ കോളേ വേണ്ടിവന്നുള്ളൂ അദ്ദേഹത്തിന്‌. സോ... ചോട്ടുവിനെപ്പറ്റി ഓർത്തുള്ള സങ്കടം ഇനി വേണ്ട... രണ്ടു ദിവസത്തെ സങ്കടം. അത്രേയുള്ളൂ ഇതൊക്കെ. അത്രേ പാടുള്ളൂ.” “അതൊന്നുമല്ല എന്റെ വിഷയം.” തരുണിന്റെ സ്വരം ദൃഢമായിരുന്നു. “ചോട്ടു കള്ളനാണ്‌. ചതിയനാണ്‌. ഒക്കെ എനിക്കറിയാം... പക്ഷേ...” അവൻ കിതച്ചു. “പക്ഷേ, ഒരിക്കലും അവൻ എന്നെ ചതിക്കുമെന്നു വിശ്വസിക്കാൻ എനിക്കാകുന്നില്ല. എത്ര ശ്രമിച്ചിട്ടും... അങ്ങനെയൊരു ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ.” അവൻ സ്വാമിയെയും സച്ചുവിനെയും മാറി മാറി നോക്കി ക്കൊണ്ട് തുടർന്നു. "നിങ്ങൾ രണ്ടുപേരും ഒരു കാര്യം ഓർത്തിരുന്നാൽ മതി. ഇതൊരു ചതിയായിരുന്നുവെന്ന് പിന്നീടൊരിക്കൽ ഞാനറിഞ്ഞാൽ... ഒരു പ്രാവശ്യം കൂടി ഞാൻ വരും വയനാട്ടിലേക്ക്!! കല്ലഹള്ളി ദിനകർ ബാബായുടെ മോനാ ഞാൻ! ഇറങ്ങിയാൽ ചാരം പോലും ബാക്കി വെക്കാറില്ല ഞങ്ങൾ!" ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു കൊണ്ട് തരുൺ ചെന്ന് വണ്ടിയിലേക്ക് കയറിയിരുന്ന് സ്റ്റാർട്ട്‌ ചെയ്തു. റിവേഴ്‌സ് പോകുന്ന ആ താറിനെ നോക്കി നിന്ന സ്വാമിയണ്ണൻ പതുക്കെ തല ചെരിച്ച് സച്ചുവേട്ടനെ ഒന്ന് നോക്കി! തുടരും. കണ്ണൂർകാരൻ 🌹🌹🌹🌹🌹 #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.9K views
11 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6zOEnG9?d=n&ui=v64j8rk&e1=c UNDER WORLD = CHAPTER - 15 ============================ ഒരു ഞെട്ടലോടെ നവോമിയും, അലനും, അലക്‌സും അവളെയും സ്ക്രീനിലെ ആളെയും സൂക്ഷിച് നോക്കി...! "അലൻ ഡോക്ടറെ... ഒരു ആക്സിഡന്റ് കേസ് വന്നാൽ അവരെ ഇവിടെ എത്തിക്കുന്നവരുടെ പേരും ഡീറ്റൈൽസും രേഖപെടുത്തില്ലേ...?" "തീർച്ചയായും... അതെന്താണെന്ന് നമുക്ക് നോക്കാം." "രണ്ടാമത് അയാൾ വന്നപ്പോൾ 'മുന്ന' എന്നാണ് പേര് പറഞ്ഞത്." കമ്പ്യൂട്ടർ മോണിറ്ററിൽ കണ്ണുകൾ പായിക്കുന്നതിനിടയിൽ കിരൺ പറഞ്ഞത് കേട്ട് അലക്സ് അവളെ ഒന്ന് നോക്കിയ ശേഷം ചെയറിൽ നിന്നും ചാടി എഴുന്നേറ്റു...! "എന്താ ഡോക്ടർ...?" ആകാംഷയോടെയുള്ള നവോമിയുടെ ചോദ്യം കേട്ട് അലക്സ് സിസ്റ്റത്തിലേക്ക് ഒന്നുകൂടി നോക്കി...! "ഇവിടെ നൽകിയിരിക്കുന്ന പേരും 'മുന്ന' എന്ന് തന്നെയാണ്." "ങേ... അതെങ്ങനെ ഒരേ കാറിൽ വന്നിറങ്ങിയ രണ്ട് വ്യക്തികൾക്ക് ഒരേ പേരോ...?" അലൻ ചോദിച്ച ചോദ്യം കേട്ട് വിശ്വസിക്കാൻ കഴിയാതെ ഓരോരുത്തരും മുഖത്തോട് മുഖം നോക്കി...! 'One Man In Two Face.' മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാതെ കിരണിന്റെ മനസ്സിൽ അപ്പോഴും മുന്ന മാത്രമായിരുന്നു...!!! MYSTERY CONTINUE =================== "മൂസ ഇക്കാ... അയാൾ വിളിച്ച ആ നമ്പർ എനിക്കൊന്ന് വാട്സ്ആപ്പ് ചെയ്യണം." "ശെരി മോളെ." "ആ പിന്നെ... അയാൾ വന്നിറങ്ങിയ ആ കാറിന്റെ നമ്പർ ആരുടെ പേരിൽ ഉള്ളതാണെന്നും അറിയണം." "ഇത് രണ്ടും എത്രയും വേഗം കണ്ടെത്തി ഞാൻ മോളെ വിളിക്കാം... എന്നാൽ ഞാൻ അങ്ങോട്ട്...?" "മം... ശെരി." കൂടുതലൊന്നും ആരോടും സംസാരിക്കാൻ നിൽക്കാതെ കിരൺ സെക്യൂരിറ്റിയെയും കൂട്ടി തിരികെ റൂമിലേക്ക് തിരിച്ചെത്തി...! "എന്തായി ചേച്ചീ...?" തന്നെ കണ്ടതും ആകാംഷയോടെയുള്ള ജുവലിന്റെ ചോദ്യം കേട്ട് യാതൊരു ഭാവമാറ്റവും ഇല്ലാതെ സെക്യൂരിറ്റിയുടെ സഹായത്തോടെ കിരൺ വീണ്ടും കട്ടിലിലേക്ക് കയറി...! "മൂസാക്ക പറഞ്ഞത് സത്യമാണ്... നമ്മളെ ഇവിടെ എത്തിച്ച ആളും, ഫയൽ തിരികെ നൽകാനായി രണ്ടാമത് വന്ന ആളും തികച്ചും വ്യത്യസ്‍തരാണ്, പക്ഷെ അവർ വന്ന വാഹനവും... ഉപയോഗിച്ചിരുന്ന മൊബൈലും... പറഞ്ഞിരിക്കുന്ന പേരും ഒന്ന് തന്നെ...?" കിരൺ പറഞ്ഞത് കേട്ട് ജുവലിന്റെ കണ്ണുകൾ അറിയാതെ മിഴിച്ചു...! "നമ്മളെ ആരായിരിക്കും ജുവൽ അപായപ്പെടുത്താൻ ശ്രമിച്ചത്...? നമ്മൾ ഹൈ റേഞ്ച് റോഡിൽ ഉണ്ടെന്ന് അവർ എങ്ങനെ കൃത്യമായി മനസിലാക്കി...? അത്രയും വലിയ കൊക്കയിലേക്ക് പതിച്ച നമ്മളെ എങ്ങനെ ആയിരിക്കും അയാൾ രക്ഷിച്ചത്...? അയാൾ ശെരിക്കും ആ കഥ എഴുതിയ മുന്ന തന്നെയാകുമോ...? അതോ മറ്റാരെങ്കിലും...?" ഒരല്പം ആലോചനയോടെ കിരൺ ഒന്ന് നിർത്തി...! "അല്ല ജുവൽ... നമ്മൾ എന്തിനാണ് ഇപ്പോ മുന്നയെ പറ്റി അന്വേഷിക്കുന്നത് അല്ലെ...? അയാൾ ആരായാലും നമ്മുടെ ജീവൻ രക്ഷിക്കുകയല്ലേ ചെയ്തത്, നമ്മുടെ ജീവനെടുക്കാൻ നോക്കിയവരെപ്പറ്റി ഇപ്പോ അന്വേഷിച്ചാൽ പോരെ...?" "ഞാനും ഇത് ചോദിക്കാൻ തുടങ്ങുകയായിരുന്നു, നമ്മൾ ഹൈറേഞ്ചിൽ ഉണ്ടായിരുന്നു എന്നറിയാവുന്ന രണ്ടേ രണ്ട് പേർ ഒന്ന് മൂസാക്കയും മറ്റൊന്ന് ചേച്ചിയുടെ ടീച്ചറും ആണ്. അലക്സ് എന്ന പേരുള്ള ഡോക്ടറെ ഇവിടെ കണ്ടതോടെ ടീച്ചറിന്റെ മേലും ആ ഡോക്ടറുടെ മേലും എനിക്ക് ചെറിയ സംശയം തോന്നുന്നുണ്ട് ചേച്ചീ." ജുവലിന്റെ സംശയങ്ങൾ കിരൺ നല്ലപോലെ ഒന്ന് ആലോചിച്ചു...! "നീ പറഞ്ഞത് ശെരിയാണ്... പക്ഷെ എനിക്കൊരു സംശയം, നമ്മൾ തറവാട്ടിൽ പോയത് ആരെങ്കിലും ശ്രദ്ധിച്ചിട്ട് അവിടുന്നും ഫയലുകളുമായി വെളിയിൽ വരുന്നതോ, അല്ലെങ്കിൽ നമ്മൾ അവിടുന്നും തിരിച്ച ശേഷം അകത്തു കയറിയ ആരെങ്കിലും അലമാരയുടെ അടിയിലെ അറ കണ്ടെത്തുകയും അവിടെ ഫയൽ ഉണ്ടായിരുന്നതും മനസിലാക്കിയെങ്കിൽ അയാളിലൂടെ ഹൈറേഞ്ചിൽ നമ്മൾ ഉള്ള കാര്യം അറിഞ്ഞുകൂടേ...?" ഓപിയം ഫാർമിംഗിന്റെ ഫയൽ തുറന്നുകൊണ്ട് കിരൺ പറഞ്ഞ കാര്യം ശെരിയാണെന്ന് ജുവലിനും തോന്നി...! "ചേച്ചീ പറഞ്ഞതിലും കാര്യമുണ്ട്... പക്ഷെ എനിക്കെന്തോ ടീച്ചറിനെയും ആ അലക്സ് ഡോക്ടറെയും സംശയം തോന്നുന്നുണ്ട്." "ഒരു മിനിറ്റ് ജുവൽ... ഞാൻ ഈ ഫയൽ ഒന്ന് നോക്കട്ടെ." "ശെരി ചേച്ചീ." ========================================= OPIUM FARMING IN MALWA ========================== ഉഷ്ണമാഭിനിയിൽ ചൂടുയരുന്ന മയക്കത്തിന്റെ രാജാവ് വരവറിയിക്കുന്ന കാലം, മയക്കുമരുന്നുകളുടെ തല തൊട്ടപ്പൻ എന്നറിയപ്പെടുന്നത് കാബേജ് ഇനത്തിൽ പെടുന്ന കറുപ്പ് ചെടിയാണ്, ബ്രിട്ടിഷുകാർ ഇതിനെ 'അടിമക്കൃഷി' എന്നാണ് വിളിച്ചിരുന്നത്. ഏഷ്യയിൽ ബ്രിട്ടീഷുകാരാണ് കറുപ്പ് കൃഷി ആരംഭിച്ചത്, 18 ആം നൂറ്റാണ്ടിൽ ചൈനയിലെ ഇറക്കുമതി നിരോധനം രക്തച്ചൊരിച്ചിലായ കാലം മയക്കുമരുന്നിന് അടിമപ്പെട്ട ഒരു കൂട്ടം ജനതയെ തടയാൻ ആദ്യമായി ചൈന കറുപ്പ് നിരോധിച്ചു. അവിടെ നിന്നും നാല് വർഷം ചൈനയും ബ്രിട്ടനും തമ്മിലുള്ള കറുപ്പ് യുദ്ധത്തിൽ ചൈന ബ്രിട്ടനോട് അടിയറവ് പറഞ്ഞത് ചൈനയിൽ മാത്രമല്ല ഏഷ്യയിലും കറുപ്പ് കൃഷി വ്യാപകമാക്കി. 19 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മധ്യ ഇന്ത്യയിൽ ആദ്യമായി കറുപ്പിന്റെ വിത്ത് എറിഞ്ഞു, അന്ന് മുതൽ തുടർന്ന് വന്ന ആചാരം പിന്നീട് പാരമ്പര്യ കൃഷിയായി മാറി... ശേഷം സർക്കാർ അംഗീകാരത്തോട് കൂടെ തന്നെ പുതു തലമുറയും കറുപ്പ് കൃഷിയുടെ കങ്കാണികളായി മാറി. "നവംബർ മാസത്തിൽ കറുപ്പ് ചെടി നട്ടാൽ വെറും മൂന്നു മാസം കൊണ്ട് ഫെബ്രുവരിയോടെ കറുപ്പ് പൂക്കും, പിന്നീട് ദിവസങ്ങൾക്കുള്ളിൽ വെള്ളപ്പൂക്കൾക്ക് ഇതൾ കൊഴിയും, അതിന് ശേഷം താമര മൊട്ട് പോലെ 'പോപി' എന്നറിയപ്പെടുന്ന കറുപ്പിന്റെ കായുടെ പിറവി, അവിടെ നിന്നും വെറും മൂന്ന് ആഴ്ചകൊണ്ട് മൂപ്പെത്തുന്ന കായുടെ പുറം തൊലിയിൽ ബ്ലേഡ് കൊണ്ട് നേർമയോടെ വരഞ്ഞ ശേഷം പുറത്തേക്ക് ഊറി ഒലിക്കുന്ന, പിങ്ക് നിറത്തോട് കൂടിയ, മത്ത് പിടിപ്പിക്കുന്ന ഗന്ധമുള്ള കറ. ആ കറ ചുരണ്ടി എടുത്ത് വെയിലത്തിട്ട് ഉണക്കുന്നതാണ്... മസ്തിഷ്കത്തെയും നാഡികളെയും തളർത്തുന്ന മയക്കുമരുന്നുകളുടെ രാജാവായ കറുപ്പ്." പോപിക്കകത്തെ കറുത്ത തരികൾ സുഗന്ധ വ്യഞ്ജനമായ "കസ്കസ്", കൂടാതെ പോപി അരച്ച് കലക്കി നീരെടുത്താലും ലഹരി തന്നെയാണ്... പക്ഷെ പോപിയുടെ കറയോളം നാഡി വ്യൂഹത്തെ അത് ബാധിക്കില്ല. മാത്രമല്ല മരുന്ന് കമ്പനികൾക്ക് ഒഴിച്ച് കൂടാൻ സാധിക്കാത്ത "മോർഫിൻ" കറുപ്പ് ചെടിയിൽ നിന്നും ഉല്പാദിപ്പിക്കുന്നതാണ്... അതുകൊണ്ട് മാത്രമാണ് ഗവണ്മെന്റ് അംഗീകൃതത്തോടെ കറുപ്പ് കൃഷി ഇന്ത്യയിൽ നടപ്പിലാക്കുന്നത്. കറുപ്പ് ചെടിയിൽ നിന്ന് ഗവൺമെന്റിന് ആവശ്യമായ വസ്തുക്കൾ വേർതിരിച്ചെടുത്ത ശേഷം, മാൾവയിൽ നിന്നും കറുപ്പിന്റെ കായിലെ ലഹരിയുടെ തമ്പുരാനെ കൊണ്ടുപോകുന്നത് ഡ്രഗ്ഗുകളുടെ ആസ്ഥാനമായ കരിഞ്ചന്ത (BLACK MARKET) ആയ "വാ" എന്ന സ്ഥലത്തേക്കാണ്... ഗൂഗിളിൽ പോലും സെർച്ച്‌ ചെയ്താൽ വിവരങ്ങൾ ലഭ്യമാകാത്ത നിഗൂഢവും, ഇല്ലീഗൽ ആക്ടിവിറ്റികളും, മാത്രം അരങ്ങേറുന്ന "വാ" എന്താണ് "വാ" ============ ഒറ്റ വക്കിൽ പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ദുരൂഹമായ സ്ഥലം എന്ന് "വാ"യെ വിശേഷിപ്പിക്കാം, മ്യാന്മറിനും ചൈനക്കും ഇടയിലുള്ള വന്യമായ പ്രദേശം ആണ് ഇത്, മ്യാന്മറിന്റെ അതിർത്തിക്കുള്ളിലാണ് വാ സ്ഥിതി ചെയ്യുന്നത് എങ്കിലും സ്വയം ഭരണം ആണ് ഇവിടെ നിലവിലുള്ളത്... ആയതിനാൽ തന്നെ മ്യാന്മർ സർക്കാരിനോ... അവിടുത്തെ പട്ടാളത്തിനോ ഈ പ്രദേശത്തേക്ക് പ്രവേശനം ഇല്ല. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇത്ര പരസ്യമായി അരങ്ങേറുന്ന മറ്റൊരു മേഘല ലോകത്ത് വേറെ എവിടെയും കണ്ടെത്താൻ കഴിയില്ല. മയക്കു മരുന്നുകളുടെയും, ആയുധങ്ങളുടെയും ഏറ്റവും വലിയ ഉത്പാദനം "വാ"യിൽ നിന്നും ആയതിനാൽ പുറത്ത് നിന്നുള്ള ഒരു മനുഷ്യ ജീവിക്കും ഇവിടേക്ക് പ്രവേശനം ഇല്ല, മറ്റുള്ള എല്ലാ മനുഷ്യരും ഇവരുടെ കണ്ണുകളിൽ ചാരന്മാർ ആണ്. മ്യാന്മറിനകത്താണ് "വാ" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് എങ്കിലും അവിടുത്തെ ജനതക്ക് ചൈനയോടാണ് കൂറ് കൂടുതൽ... അതിനാൽ തന്നെ ലോകം ഭയക്കുന്ന മയക്കു ഗുളികയായ "മെത്തഫെറ്റമിനും" മനുഷ്യനെ മൃഗമാക്കി മാറ്റുന്ന "ഫ്ലാക്ക" എന്ന ഡ്രഗ്ഗും ചൈന വഴിയാണ് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തി ചേരുന്നത്. അതിൽ തന്നെ പ്രധാനപെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയും, ഇന്ത്യയിലെ തന്നെ നമ്മുടെ ഈ കൊച്ചു കേരളവും. ഫ്ലാക്കയും, കറുപ്പും, സ്പൈസും, മാമ്പയും കൂട്ടിച്ചേർത്ത് രൂപപ്പെടുത്തുന്ന മനുഷ്യ മസ്തിഷ്കത്തെ കാർന്നു തിന്നുന്ന ഭീകര ഡ്രഗ്ഗ് ആണ് "സോംബി ഡ്രഗ്ഗ്." വെറും 10 ml അകത്തു ചെന്നാൽ ഏത് മനുഷ്യൻ ആയാലും അവൻ മൃഗമായി മാറിയിരിക്കും... ഡ്രഗിന്റെ അളവ് കൂടുന്നതിനനുസരിച് ചുറ്റുപാടുള്ളതെല്ലാം ഭീകര രൂപികളും, വിരൂപികളും ആയി തോന്നും എന്നത് ജീവൻ പോലും നഷ്ടപ്പെടാനുള്ള സാധ്യതയിൽ കൊണ്ടെത്തിക്കുന്നു. ZOMBY DRUG FORMULA ====================== OPIUM + ATROPINE SULFATE + BENZOIC ACID + CAMPHOR + PECTIN + C21-H25-N-05 + C34-H28-N2-O10-S + C6-H5-C-O-O-H + C10-H16-0 + C12-H16-O13-2 = """ZOMBY DRUG""" ========================================= "വെറുതെ അല്ല ഈ ഫയലിന് വേണ്ടി ഇത്രയും വർഷങ്ങളായിട്ടും അവർ തിരച്ചിൽ തുടരുന്നത്." ഓപിയം ഫാർമിംഗിന്റെ ഫയൽ അടച്ചു വെച്ച് ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം കിരൺ പറഞ്ഞത് കേട്ട് ജുവലിന് ഒന്നും മനസിലായില്ല...! "എന്താ ചേച്ചീ... അത്രക്കും ഭീകരമാണോ അതിലുള്ള കാര്യങ്ങൾ...?" "എന്തോ... മനുഷ്യ ജീവനെ അപഹരിക്കുന്ന സോംബി ഡ്രഗ് ഉണ്ടാക്കുന്ന ഫോർമുലയും... അതിന് ആവശ്യമായ കറുപ്പ് ചെടിയുടെ കായിൽ നിന്നും എടുക്കുന്ന ലഹരി മരുന്നിനെ പറ്റിയൊക്കെ പറയുന്നു, പിന്നെ ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത ഭീകര നഗരമായ 'വാ'യെ പറ്റിയൊക്കെ വിശദമായി പറഞ്ഞിട്ടുണ്ട്." "സോംബി ഡ്രഗോ...? ഈ ഡ്രഗ് അല്ലെ സ്വപ്നത്തിൽ എനിക്ക് തന്നതായും അളവിൽ കൂടുതൽ ആയതിനാൽ ചുറ്റുമുള്ളതെല്ലാം ഭീകരമായി തോന്നി ഭയം കൊണ്ട് ഞാൻ കെവിനെ കൊലപ്പെടു." ജുവൽ ആകാംഷയോടെ പറഞ്ഞു തീരുന്നതിനു മുൻപേ കിരണിന്റെ ഫോൺ റിങ് ചെയ്തു...! "ഒരു മിനിറ്റ് ജുവൽ... മൂസാക്കയാണ്." "മം." ആ ഫയൽ ഒന്നെടുത്തു തരാൻ കൈകൊണ്ട് ആംഗ്യം കാണിച്ച ശേഷം ജുവൽ ഒന്ന് മൂളിയതും... കോൾ അറ്റൻഡ് ചെയ്ത് കിരൺ ചെവിയോട് ചേർത്തു...! "ഹലോ ഇക്കാ... വണ്ടി നമ്പറിന്റെ അഡ്രസ് കിട്ടിയോ...?" "ആം കിട്ടി മോളെ... അത് പറയാനാ ഞാൻ വിളിച്ചത്, അയാൾ വന്ന കാറിന്റെ അഡ്രെസ്സ് ബോബി എന്ന ആളുടെ പേരിലും... അയാളുടെ ഫോൺ നമ്പർ അലക്സ് എന്ന പേരിലും ആണ്." "ബോബിയോ...?" ഫയൽ എടുത്ത് ജുവലിന്റെ നേരെ അവൾ എറിഞ്ഞതും ഡോർ തുറന്ന് നവോമി അവിടേക്ക് വന്നു...! "അതെ മോളെ... ബോബി. മോളറിയുമോ അയാളെ...?" "അങ്ങനെ ഒരാളെപ്പറ്റി ഞാൻ കേട്ടിട്ട് പോലും ഇല്ല ഇക്കാ... ഹലോ... ഇക്കാ... കേൾകുന്നില്ലല്ലോ." "ഹലോ മോളെ... എനിക്ക് കേൾക്കാം. മോൾക് കേൾക്കു." "ഇക്കാ... കേൾക്കുന്നില്ല ഞാൻ വിളിക്കാം." കിരൺ നവോമിയെ കണ്ടതും മൂസ കേൾക്കാം എന്ന് പറയുന്നതിനിടയിൽ തന്നെ കേൾക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ കോൾ കട്ട് ആക്കിയ ശേഷം വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മൂസക്ക് മെസേജ് ടൈപ്പ് ചെയ്തു...! "ഇക്ക പറയുന്നത് എനിക്ക് കേൾക്കാം... പക്ഷെ ഇവിടെ ഇപ്പോ ഈ കാര്യം പറയാൻ പറ്റിയ സാഹചര്യം അല്ല." "എന്നാ ഓക്കേ മോളെ... മോള് ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി." മൂസയുടെ മറുപടി വായിച്ച ശേഷം കിരൺ നവോമിയെ നോക്കി...! "മൂസക്ക ആ കാറിന്റെ അഡ്രെസ്സ് കണ്ട് പിടിച്ചു... ഏതോ ഒരു ബോബിയുടെ പേരിൽ ഉള്ള വണ്ടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്." അവൾ പറഞ്ഞത് കേട്ടുള്ള നവോമിയുടെ ആലോചന കണ്ടതും കിരൺ വീണ്ടും ഫോണിലേക്ക് നോക്കി...! "ഇക്കാ... ഈ അലക്സ് എന്ന അഡ്രെസ്സിലുള്ള ആൾ അൽപനേരം മുൻപ് നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളാണോ...?" മെസ്സേജ് ടൈപ്പ് ചെയ്ത് അയച്ച ശേഷം അവൾ വീണ്ടും നവോമിയെ നോക്കി...! "എന്താ ടീച്ചർ ആലോചിക്കുന്നത്...?" "അല്ല കിരൺ... ഈ ബോബി എന്ന് പേരുള്ള ആളെപ്പറ്റി ആലോചിക്കുവായിരുന്നു." "അങ്ങനെ ആരെയെങ്കിലും ടീച്ചറിന് അറിയാമോ...?" "ഒരു പിടിയും കിട്ടുന്നില്ല കിരൺ... ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം." വന്നത് പോലെ തന്നെ നവോമി വെളിയിലേക്ക് ഇറങ്ങിയതും കിരൺ വീണ്ടും തന്റെ ഫോണിൽ മൂസയുടെ മറുപടി നോക്കി...! "അതെ മോളെ... ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ അലക്സിന്റെ അഡ്രസ് തന്നെ ആണ് അത്." മെസ്സേജ് കണ്ട് എന്തോ ആലോചിച്ചു കണക്ക് കൂട്ടിയ ശേഷം കിരൺ മൂസയുടെ നമ്പറിലേക്ക് കോൾ ചെയ്തു...! "ഇക്കാ... ഞങ്ങൾ ഇപ്പോ ഡിസ്ചാർജ് വാങ്ങി ഇറങ്ങും, സഹായത്തിന് രണ്ട് പൊലീസുകാരെ വീട്ടിലേക്ക് അയക്കണം. ഞങ്ങളെ കൊല്ലാൻ നോക്കിയവരുടെ വിവരങ്ങൾ ആശുപത്രിയിലുള്ളവർക്ക് മനസിലാകാത്ത വിധം നമ്മളെ അറിയിക്കാൻ വേണ്ടി ആകാം ഇത്രെയും ദൂരെ ഉള്ള ആശുപത്രിയിൽ മുന്ന എത്തിച്ചതും, രണ്ട് വ്യക്തികളെ ഒരേ കാറിൽ ഒരേ നമ്പർ ഉപയോഗിച്ച് ഇക്കയുടെ അടുത്തേക്ക് അയച്ചതും. സത്യം മനസിലായ സ്ഥിതിക്ക് ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല." ഇതേ സമയം ഫയൽ വായിച്ചു കഴിഞ്ഞ ജുവൽ അതിശയത്തോടെ കിരണിനെ നോക്കികൊണ്ടിരുന്നു...! "ഓക്കേ... മോള് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതി... പൊലീസുകാരെ ഞാൻ വീട്ടിലേക്ക് അയച്ചേക്കാം." "ഓക്കേ ഇക്കാ." കോൾ കട്ട്‌ ആക്കിയതും കിരൺ ജുവലിനെ നോക്കി...! "എന്താ ഇങ്ങനെ കണ്ണ് മിഴിച്ചിരിക്കുന്നത്...?" "ഫോർമുല എഴുതിയിരിക്കുന്നതിന്റെ താഴെ ആയിട്ടുള്ള അഡ്രെസ്സ് ചേച്ചി കണ്ടില്ലായിരുന്നോ...?" "അഡ്രസോ...? ഇല്ല ശ്രദ്ധിച്ചില്ല." "SHALOM PHARMA, ERNAKULAM DIST, SHIVAPURAM STREET, OFFICE - 04842833453, GABRIEL - 9746799919" അഡ്രെസ്സ് വായിച്ചു കഴിഞ്ഞതും നവോമി വീണ്ടും അവരുടെ അടുത്തേക്ക് എത്തി...! "വേറെ കുഴപ്പം ഒന്നും നിങ്ങൾക്കില്ല അതുകൊണ്ട് ഇന്ന് ഡിസ്ചാർജ് ചെയ്യാം എന്നാണ് അലക്സ് പറഞ്ഞത്." 'ഞാൻ ചോദിക്കാൻ ഇരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരിക്കുന്നു.' "കിരൺ എന്താ ആലോചിക്കുന്നത്...?" നവോമിയുടെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു...! "അല്ല ടീച്ചർ... ഇവിടെ കിടക്കാൻ എനിക്കും ഒരു താല്പര്യം ഇല്ല, അലക്സ് ഡോക്ടറോട് ഡിസ്ചാർജ് തരാമോ എന്ന് ചോദിക്കാൻ ഇരുന്നതാ ഞാൻ." "അതേതായാലും നന്നായി... എന്നാൽ കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യ്, പോകാനുള്ള കാര്യങ്ങൾ തയ്യാറാക്കിയിട്ട് ഞാൻ വരാം." "ഓക്കേ ടീച്ചർ." ചിരിച്ചുകൊണ്ട് തിരിഞ്ഞ ശേഷം... സാവധാനം നവോമി ഡോറിനരികിലേക്ക് നടന്നു, എന്തൊക്കെയോ ചിന്തകൾ അവളുടെ മനസിനെ കീഴ്പെടുത്തിയിട്ടുണ്ട് എന്ന് ആ കണ്ണുകളിൽ നിന്നെ വായിച്ചെടുക്കാൻ കഴിയും... ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ നവോമിയുടെ മുഖം കോപം കൊണ്ട് ചുവന്ന് തുടുത്തു, നടത്തത്തിന്റെ വേഗത കൂടുന്നതിനനുസരിച് അവളുടെ ശ്വാസ ഗതിയും വർധിച്ചുകൊണ്ടേ ഇരുന്നു. ആ ഇടനാഴിക്ക് അങ്ങകലെയായി അലക്സ് എന്ന് എഴുതിയിരിക്കുന്ന റൂമിന്റെ ഡോർ തുറന്ന് നവോമി അകത്തേക്ക് കയറിയതും കിരണിന്റെയും ജുവലിൻെറയും മുറിയിലെ സംസാരം അതിനകത്തു അലയടിച്ചു കേൾക്കാമായിരുന്നു, ഡോറിന്റെ വലത് വശത്തായി മെഡിക്കൽ ബുക്കുകൾ അടുക്കി വെച്ചിരുന്ന ഷെൽഫിൽ നിന്നും ചെറിയൊരു പൊതി എടുത്ത് അലക്സ് ഇരുന്നതിന്റെ എതിർ വശത്തെ കസേരയിൽ നവോമി ഇരുന്നു...! "ആ നായിന്റെ മക്കൾ എല്ലാം മനസിലാക്കി എന്ന് തോനുന്നു." കിരണിന്റെ റൂമിൽ വെച്ചിരുന്ന മൈക്കിൽ നിന്നും അവരുടെ ശബ്ദം അലക്സിന് മുന്നിലെ ലാപ്ടോപ്പിൽ കൂടി വെളിയിലേക്ക് വന്നു...! "ഗബ്രിയേൽ എന്ന പേര് കൂടി കണ്ടതോടെ നമ്മൾ സ്വപ്നത്തിൽ കണ്ട എല്ലാവരും യഥാർത്ഥ ജീവിതത്തിൽ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്." ജുവൽ പറഞ്ഞതിന് മറുപടിയായി കിരണിന്റെ ശബ്ദം കേൾക്കാതെ വന്നതും കയ്യിലിരുന്ന കവർ പൊട്ടിച്ച് അകത്തുനിന്നും വെളുത്ത നിറത്തിലുള്ള പൊടി അല്പം എടുത്ത് നവോമി ടേബിളിന് മുകളിൽ വിതറി, ശേഷം വലതു ചൂണ്ടുവിരലിൽ അല്പം പൊടി ഒപ്പിയെടുത്ത് നാവ് നീട്ടി കണ്ണുകളടച്ചു നക്കി. നവോമിയുടെ നാവിൽ അലിഞ്ഞു ചേർന്ന സോംബി ഡ്രഗ് അവളുടെ രക്തത്തിൽ കലർന്നതും ചുവന്ന് തുടുത്ത കണ്ണുകൾ മെല്ലെ തുറന്ന് ടേബിളിന് മുകളിലെ ഡ്രഗിലേക്ക് മുഖം ചേർത്ത് ആഞ്ഞു വലിച്ച് അകത്തേക്ക് കയറ്റി...! "ബോബിയെ വിളിക്ക്... ഇന്ന് തന്നെ രണ്ടിനെയും പരലോകത്തേക്ക് പലായനം ചെയ്യിക്കണം, ഒരു തവണ മിസ്സ്‌ ആയതുപോലെ ഇനി സംഭവിച്ചാൽ സ്വയം ജീവനൊടുക്കിക്കോളാൻ പറഞ്ഞേക്ക് രണ്ടിനോടും അല്ലെങ്കിൽ ഓവർ ഡോസിൽ രണ്ടിനും ഡ്രഗ് നൽകി പരസ്പരം കൊല്ലിക്കുമെന്നും പറയണം." ===== WAIT FOR THE NEXT കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #🧟 പ്രേതകഥകൾ! #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #✍ തുടർക്കഥ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.3K views
12 days ago
അമ്മ തന്നെയാണ് നീതുവിനെ കൊല്ലാൻ ശ്രെമിച്ചത്… ചന്ദ്രുവിന് തല കറങ്ങുന്നത് പോലെ തോന്നി.. ഐസിയുവിന്റെ പുറത്തിട്ട കസേരകളിലൊന്നിൽ തല കയ്യിൽ തങ്ങി അവനിരുന്നു… കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം തുടങ്ങിയ വഴക്കാണ് നീതുവും അമ്മയും.. മൂന്നാല് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയവൾ.. അവൾക്ക് അമ്മയെ ഉൾക്കൊള്ളാൻ വയ്യാത്തതാവും പ്രശ്നമെന്ന് കരുതി.. പക്ഷെ നാൾക്ക് നാൾ പ്രശ്നങ്ങൾ കൂടി വന്നതേയുള്ളൂ.. നീതുവിന്റെ പരാതികൾ പതിയെ ഗൗരവതരമായിക്കൊണ്ടിരുന്നു.. അമ്മ പക്ഷെ ഒരിക്കൽ പോലും ഒന്നും വിശദീകരിക്കാനോ,പരാതി പറയാനോ തന്റെ മുൻപിൽ വന്നിട്ടേയില്ലെന്ന് അവനോർത്തു.. ഗതി കെട്ട് അമ്മയോടൊരിക്കൽ ചോദിക്കേണ്ടി വന്നു..നീതുവിനോട് അമ്മയ്ക്ക് മറ്റെന്തെങ്കിലും വിരോധമുണ്ടോയെന്ന്.. അമ്മ നോക്കിയ ആ നോട്ടം.. അപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.. നോവ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ…? അമ്മ… സമ്പന്നമായൊരു തറവാട്ടിൽ മൂന്ന് സഹോദരന്മാർക്കിടയിൽ രാജകുമാരിയെ പോലെ വളർന്നവൾ.. വിവാഹവും ആർഭാടമായിരുന്നു.. ഉയർന്ന ജോലിയുള്ള, തറവാട്ടിൽ പിറന്നവന്റെ സ്വഭാവത്തെ പറ്റി അവർ അന്വേഷിച്ചിരുന്നില്ലെന്ന് മാത്രം.. മദ്യപാനവും വഴക്കുകളും തുടർകഥയായപ്പോൾ വീട്ടുകാർ ഇടപെട്ടു.. പെണ്ണായിപോയില്ലേ,എല്ലാം സഹിച്ചു പിടിച്ചു നിൽക്കാനായിരുന്നു ഉപദേശങ്ങൾ..പക്ഷെ അമ്മയുടെ കണ്ണീരിനാൽ കഴുകിക്കളയാവുന്നതായിരുന്നില്ല അച്ഛന്റെ സ്വഭാവദൂഷ്യങ്ങൾ.. എല്ലാം വിറ്റ് തുലച്ചു വാടകവീട്ടിൽ അഭയം പ്രാപിച്ചപ്പോഴേക്കും കടുത്ത മദ്യപാനം കൊണ്ടു അച്ഛന്റെ ജോലി പോലും നഷ്ടമായിരുന്നു.. അമ്മയുടെ അച്ഛൻ മരിച്ചതിൽ പിന്നെ, ഒരിക്കൽ കൊഞ്ചിച്ചു ലാളിച്ച സഹോദരി, ആങ്ങളമാരുടെ സ്വൈര്യജീവിതത്തിനു തടസ്സമാണെന്നവർ തുറന്നു പറഞ്ഞതോടെ, അഭയം തേടി അമ്മ അങ്ങോട്ടും പോവാതായി… അന്നും കടം വാങ്ങാനായി ചെന്ന തന്നെ, പറ്റുബുക്കിലെ തുക കൂടിയെന്നും, ഇനിയും കടം തരാൻ പറ്റില്ലെന്നും പറഞ്ഞു കടയുടമ പരിഹസിച്ചു പറഞ്ഞയച്ചതിന്റെ പിറ്റേന്നാണ് അമ്മ രമേച്ചിയുടെ അടുത്ത് പോയി തയ്യൽ പഠിക്കാൻ തുടങ്ങിയത്.. കാതിൽ അവശേഷിച്ചിരുന്ന ഇത്തിരിപ്പൊന്നും,നുള്ളിപ്പെറുക്കിയതുമൊക്കെ ചേർത്ത കൂട്ടത്തിൽ,താൻ കുടുക്കയിൽ ഇട്ട് വെച്ചിരുന്ന ചില്ലറകളും കൂട്ടിയാണ് അമ്മ പഴയൊരു തയ്യൽ മെഷീൻ വാങ്ങിയത്.. പിന്നീടുള്ള അമ്മയുടെ ജീവിതം അതിലായിരുന്നു.. അമ്മയ്ക്ക് കിട്ടുന്ന തയ്യൽക്കൂലി പിടിച്ചു പറിച്ചെടുത്ത് കൊണ്ടുപോവുന്ന അച്ഛനെ,എതിർക്കാൻ തുടങ്ങിയതിൽ പിന്നെയാണ് പല ദിവസങ്ങളിലും,അമ്മയുടെ ദേഹത്ത് ചോര പൊടിഞ്ഞതും കരിനീലിച്ചപാടുകൾ കണ്ടു തുടങ്ങിയതും… ഇങ്ങനെ അടിയും ബഹളവുമായി ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് വീട്ടുടമ വന്നു പറഞ്ഞന്ന് സന്ധ്യയ്ക്കാണ്,അമ്മ കാശ് കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛൻ,അടുക്കളയിൽ, ആകെയുണ്ടായിരുന്ന അരിയിട്ട് വെച്ച കഞ്ഞി ചെമ്പോടെ എടുത്തെറിഞ്ഞത്… അന്ന് രാത്രി അമ്മയുടെ, അടി കൊണ്ടു തളർന്ന ദേഹത്തെ ചാരിയിരിക്കുമ്പോഴാണ് താൻ ചോദിച്ചത്… "അമ്മയ്ക്ക് അയാളെ വേണ്ടെന്നു വെച്ചൂടെ..?" അമ്മ തന്നെയൊന്ന് നോക്കി.. "ഞങ്ങക്ക് വേണ്ടാ ഇങ്ങനെയൊരച്ഛനെ.." പന്ത്രണ്ടു വയസ്സുകാരന്റെ ശബ്ദം കടുത്തതായിരുന്നു… രണ്ടുദിവസം കഴിഞ്ഞാണ് അമ്മ തന്റെ കയ്യും പിടിച്ചു പോലീസ് സ്റ്റേഷനിൽ ചെന്നത്.. "നിങ്ങൾ ഇപ്പോൾ വേണ്ടാന്ന് പറഞ്ഞാൽ അയാൾ എങ്ങോട്ട് പോവും.. അയാൾക്ക് പോകാൻ വേറൊരു സ്ഥലമുണ്ടോ..?" പോലീസുകാരന്റെ ചോദ്യത്തിന് താനാണ് മറുപടി പറഞ്ഞത്.. "എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ സാറേ.." "നിങ്ങളൊരു പരാതി തന്നാൽ ഞാൻ പിടിച്ചു അകത്തിടാം .. കുറച്ചു ദിവസം.. അത് കൊണ്ടു നന്നാകുമെന്ന് തോന്നുന്നുണ്ടോ..?" അമ്മ ഒന്നും പറഞ്ഞില്ല.. "എത്ര ദിവസം ഞങ്ങൾക്ക് നിങ്ങളെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും..? അയാൾക്ക് മേലും കീഴും നോക്കാനില്ല.. പോരാത്തേന് മുഴുക്കുടിയനും.. പുറത്തിറങ്ങി വീണ്ടും നിങ്ങളെയും കുഞ്ഞുങ്ങളെയും വല്ലതും ചെയ്താലോ..?" അതിനൊന്നും അമ്മയ്ക്ക് ഉത്തരമില്ലായിരുന്നു.. ആരുമില്ല ഒരു തുണയ്ക്കെന്ന് അമ്മയ്ക്കറിയാമായിരുന്നു.. "ഞങ്ങൾ വിളിച്ചൊന്നു പേടിപ്പിക്കാം.. നിങ്ങള് വല്ല ഡി അഡിക്ഷൻ സെന്ററിലും കൊണ്ടുചെന്നാക്കാൻ നോക്ക്.." അവർ പറഞ്ഞതെല്ലാം കേട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.. പിന്നെയും ദിവസങ്ങൾ കടന്നു പോയി.. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ ഫലമായി അമ്മയുടെ കയ്യൊന്ന് ഒടിഞ്ഞത് മിച്ചം.. അയൽവാസികളുടെ കാരുണ്യം അരിയായും ഭക്ഷണമായും പലപ്പോഴും എത്തിയത് കൊണ്ടു ചത്തില്ല.. അതിന്റെ പങ്കു പറ്റാനും അയാളുണ്ടായിരുന്നു.. ഒടുവിലൊരു രാത്രിയിൽ മദ്യപിച്ചു റോഡിലെവിടെയോ കിടന്നയാളെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചെന്ന് കേട്ടപ്പോൾ ആശ്വാസമായിരുന്നു.. വെള്ളത്തുണിയിൽ പൊതിഞ്ഞു അയാളെ ഉമ്മറക്കോലായിൽ കിടത്തിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്നൊരു തുള്ളിയും പൊഴിഞ്ഞിരുന്നില്ല.. ആരും കണ്ണീർ പൊഴിക്കാതെ, അലറിക്കരയാതെ,ഒരു ജന്മം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി.. അമ്മ കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു.. ആ തയ്യൽ മെഷീനിൽ നിന്നുള്ള വരുമാനം മൂന്ന് മക്കളുടെ പഠിപ്പിനും ജീവിതച്ചിലവുകൾക്കും തികയാതെ വന്നപ്പോൾ അമ്മ അയൽ വീടുകളിൽ വീട്ടുജോലിയ്ക്കും പോയി തുടങ്ങി… ഞങ്ങളെക്കൊണ്ടാവുന്ന പണികൾ ഞങ്ങളും.. അമ്മ ചോര നീരാക്കിയാണ് പഠിപ്പിക്കുന്നതെന്നറിയാവുന്നത് കൊണ്ടു പഠിത്തത്തിൽ ഞങ്ങളെന്നും മുന്നിലായിരുന്നു… കോളേജിൽ പഠിക്കുന്നതിനിടെയാണ് നീതുവിനെ കാണുന്നത്.. ഇഷ്ടം പറഞ്ഞു വന്നവളെ ആദ്യമൊന്നും മൈൻഡ് ചെയ്തില്ലെങ്കിലും ആള് വിടാതെ പിന്നാലെ കൂടി.. പക്ഷെ വീട്ടിലെ പ്രാരാബ്ദമൊക്കെ ഓർക്കുമ്പോൾ പ്രണയമെന്നതൊക്കെ ഒരു വിദൂരസ്വപ്നമായിരുന്നു.. ഒഴിഞ്ഞു പോവാൻ തയ്യാറല്ലാതിരുന്നവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് അന്ന് സംസാരിക്കാമെന്ന് സമ്മതിച്ചത്.. ജീവിതമൊന്നാകെ അവൾക്ക് മുൻപിൽ തുറന്നു വെച്ചപ്പോൾ പിന്മാറുമെന്ന് കരുതിയെങ്കിലും ,തന്നെ ഞെട്ടിച്ചു കൊണ്ടാണവൾ ഇറുകെ കെട്ടിപിടിച്ചു, എനിക്കീ ചെക്കനെ തന്നെ മതിയെന്ന് മന്ത്രിച്ചു കൊണ്ടു തിരിഞ്ഞോടിയത്… അവൾ ആഗ്രഹിക്കുന്നത് പോലെ പ്രണയിച്ചു നടക്കാനൊന്നും പറ്റില്ലെന്ന് ആദ്യമേ പറഞ്ഞതാണ്.. എന്നിട്ടും ഇടക്കിടെ വഴക്കുകളുണ്ടായിരുന്നു.. എന്നാലും മനസ്സിൽ നിന്നും ഇറക്കിവിടാനാവാത്ത വിധത്തിൽ പതിഞ്ഞു പോയിരുന്നു ആ മുഖം.. ജോലി കിട്ടിയ അന്ന് മുതൽ നീതു വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ശരണ്യയുടെ വിവാഹം കഴിയാതെ പറ്റില്ലെന്ന് താൻ ഉറപ്പിച്ചു പറഞ്ഞു.. അനിയത്തിയെ അവൾക്ക് ചേർന്നൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷമാണ് അമ്മയോട് നീതുവിന്റെ കാര്യം പറഞ്ഞത്.. "അതിനെന്താടാ.. നെന്റെ ഇഷ്ടമല്ലേ എനിക്ക് വലുത്.. പിന്നെ കൂടെ ജീവിക്കേണ്ടത് നീയാ.. അതോർമ്മ വേണം.. ജീവിതാവസാനം വരെ കൂടെ വേണ്ടവളാണ്.." അമ്മ ചിരിയോടെയാണ് പറഞ്ഞത്.. നീതുവിന്റേത് ഒരിടത്തരം കുടുംബമാണ്.. ഒരനിയത്തി കൂടെയുണ്ട്.. ദിവ്യ.. പ്രണയം തുടങ്ങിയ കാലം മുതലേ നീതുവിനോട് ഏറ്റവും കൂടുതൽ സംസാരിച്ചത് അമ്മയെ പറ്റിയാണ്..അമ്മയെ അവളും മനസ്സിലാക്കട്ടെ, സ്നേഹിക്കട്ടെ എന്നൊരു ആഗ്രഹം കൂടെ അതിന്റെ പിന്നിലുണ്ടായിരുന്നു.. പെണ്ണ് ചോദിക്കാൻ ചെന്ന അമ്മ,യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയോട് ചേർന്നു നിന്നവൾ,ആ കവിളത്തൊരു ഉമ്മ നൽകിയപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു.. തന്റെയും… പക്ഷെ.. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം, വൈകുന്നേരം പുറത്തുപോയി വന്ന തനിക്ക് ചായയുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടിപ്പറിച്ചെന്ന പോലെയാണ് അവൾ പറഞ്ഞത്.. "ചന്ദ്രുവേട്ടന്റെ കാര്യങ്ങളൊക്കെ നോക്കാനിപ്പോ ഞാനുണ്ടല്ലോ.. അമ്മ വെറുതെ ബുദ്ധിമുട്ടണ്ട.." അവളുടെ എടുത്തടിച്ചപോലെയുള്ള വാക്കുകൾ കേട്ടതും,അമ്മയുടെ മുഖമൊന്നു വിളറിയെങ്കിലും, അമ്മ ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നിരുന്നു… പിന്നെപ്പിന്നെ അമ്മ എന്റെ കാര്യങ്ങളിലൊന്നും ഇടപെടാതായി.. ഒരിക്കൽ നീതുവിന് വയ്യെന്ന് പറഞ്ഞു നേരത്തേ കിടന്ന രാത്രിയിൽ അടുക്കളയിൽ പോയി പ്ലേറ്റിൽ ചോറും കറികളും വിളമ്പി തനിയെ കഴിക്കുമ്പോൾ മനസ്സൊന്നു വിങ്ങി.. ജോലി കഴിഞ്ഞു തളർന്നു വരുന്ന അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെറുതിലേ തന്നെ വീട്ടുജോലികളെല്ലാം ഏറ്റെടുത്തവരായിരുന്നു ഞങ്ങൾ മൂന്നു പേരും.. എന്നാലും അമ്മ വിളമ്പിത്തരണമെന്നൊരു കുഞ്ഞു നിർബന്ധം ചിലപ്പോഴൊക്കെ താൻ കാണിക്കാറുണ്ടായിരുന്നു.. അമ്മയ്ക്കും അതറിയാം.. എന്നിട്ടിപ്പോൾ… വല്ലാതെ സങ്കടം വന്നു.. ഒരിക്കൽ ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഓർമ്മ വന്നു.. "നീതൂന് മോനോടുള്ള സ്നേഹം കൊണ്ടാണ് അവളിങ്ങനെ വാശി കാണിക്കണത്..അല്ലേലും കല്യാണം കഴിഞ്ഞാ അമ്മമാരിത്തിരി അകലം പാലിച്ചേ പറ്റൂ.. നീ വിഷമിക്കൊന്നും വേണ്ടാടാ.. അമ്മയ്ക്ക് മനസ്സിലാകും…" ഒരിക്കൽ അമ്മയോട് അകൽച്ച കാണിക്കരുതെന്ന് നീതുവിനോട് പറഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറഞ്ഞത്.. "ചന്ദ്രുവേട്ടന് അല്ലേലും എന്നേക്കാൾ വിശ്വാസം അമ്മയെയാണല്ലോ.. ഞാൻ പറയണതൊന്നും കാര്യമാക്കില്ല.." "അങ്ങനെയല്ല നീതു.. ഞാൻ.." "അമ്മയെ എനിക്കെത്ര ഇഷ്ടമാണ് ന്ന് ചന്ദ്രുവേട്ടന് അറിയോ.. ഏട്ടൻ പറഞ്ഞു അമ്മയുടെ ഓരോകാര്യങ്ങളും അറിയുമ്പോ ഇഷ്ടം കൂടിയിട്ടേയുള്ളൂ.. പക്ഷെ അമ്മ…" നിറഞ്ഞ കണ്ണുകളുയർത്തി അവളൊന്ന് നോക്കിയതും എന്റെ ഉള്ള് പിടച്ചു… "അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ.. ഞാനെന്ത് ചെയ്താലും കുറ്റം.. ഏട്ടനെ ഞാൻ അമ്മയിൽ നിന്നും അകറ്റോന്നുള്ള പേടിയാ അമ്മയ്ക്ക്…" അവൾ തേങ്ങിക്കൊണ്ട് പറഞ്ഞതും ഞാനവളെ ചേർത്തു പിടിച്ചു.. ഒന്നും പറയാനായില്ലെനിക്ക്… കുറച്ചു വാശിയും എന്റെ കാര്യത്തിൽ കുറച്ചേറെ പോസ്സസ്സീവ്നെസ്സും ഉണ്ടെന്നേയുള്ളൂ.. ആള് പാവമാണ്.. പതിയെ അവളുടെ മുടിയിൽ തഴുകുമ്പോൾ ഞാനോർത്തു.. പക്ഷെ അമ്മ… ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച, ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ച എന്റെയമ്മ.. അമ്മ ഇങ്ങനെയൊക്കെ ചെയ്യുമോ…? പക്ഷെ എന്റെ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ടു നീതുവിന്റെ കവിളിലും കയ്യിലുമൊക്കെ നീലിച്ച പാടുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു.. വഴക്കുകൾ കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു.. അമ്മയെ പോലെ തന്നെ ബിജുവും എന്നോട് അധികം സംസാരിക്കാനോ എന്റെ കാര്യങ്ങളിൽ ഇടപെടാനോ വരാതെയായി.. ഒരു വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോൾ അമ്മയുടെ പുരികത്തിന് മുകളിലായി ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചിരുന്നു.. ചോദിച്ചിട്ട് അമ്മയൊന്നും പറഞ്ഞില്ല.. ഭാര്യയെക്കൊണ്ട് എന്റെ അമ്മയെ കൊല്ലിക്കരുതെന്ന്,പറഞ്ഞ്,എന്റെ അനിയൻ ആദ്യമായി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു.. അന്നാദ്യമായി നീതുവിനെ ഞാൻ ഒരുപാട് ശകാരിച്ചു .. പക്ഷെ അവളൊന്നും സമ്മതിച്ചില്ല.. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു എന്റെ കാൽക്കൽ വീണു കരഞ്ഞവളെ കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു.. അത്രമേൽ ഞാൻ അവളെയും സ്നേഹിച്ചിരുന്നു… മനസമാധാനം നഷ്ടപ്പെട്ട് ജീവിതം നരകമായി തീർന്നിരുന്നു… അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ..ആരെ തള്ളണം, ആരെ കൊള്ളണം എന്നറിയാതെ.. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് നീതുവിന്റെ നെറ്റിയിൽ മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്ന മുറിവുണ്ടായത്.. അമ്മ തള്ളിയിട്ടതാണെന്ന് തേങ്ങലിനിടയിൽ അവൾ പറഞ്ഞിരുന്നു.. അന്ന് രാത്രി ആദ്യമായി ഞാൻ അമ്മയോട് വഴക്കുണ്ടാക്കി.. "നീയ്യ് അവളെയും കൂട്ടി ഇവടന്ന് മാറിത്താമസിക്കണം.." "ഞാൻ എങ്ങോട്ടും പോണില്ല,ഇവിടെ തന്നെ താമസിക്കും.." എവിടുന്നെന്നറിയാതെ വന്ന ദേഷ്യത്താൽ അമ്മയെ വെല്ലുവിളിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ നീതു കരയുകയായിരുന്നു.. ഒന്നും പറയാതെ,അവളെയും ചേർത്ത് പിടിച്ചു ഉറങ്ങാനാവാതെ,കിടക്കുമ്പോൾ മാറിത്താമസിക്കാമെന്ന് മുൻപ് നീതുവും ഇപ്പോൾ അമ്മയും പറഞ്ഞ വാക്കുകളിൽ മനസ്സുടക്കി കിടന്നു.. ബിജു എന്നോട് സംസാരിക്കുകയോ, മുഖത്ത് നോക്കുകയോ ചെയ്യാതായി.. അമ്മയോട് ഒന്നും സംസാരിക്കാൻ ഞാനും ശ്രെമിക്കാതായി..എന്നാലും നീതുവിനോടൊപ്പം ചേർന്നു,അമ്മയുടെ കുറ്റങ്ങളിൽ പങ്കു ചേരാൻ മനസ്സ് അപ്പോഴും അനുവദിച്ചിരുന്നില്ല.. അന്ന് നീതുവിനെ കൂട്ടി പുറത്തു പോകാമെന്നു പറഞ്ഞത് കൊണ്ടാണ് കുറച്ചു നേരത്തേ ഓഫീസിൽ നിന്നും ഇറങ്ങിയത്.. മുറ്റത്തു കാർ നിർത്തി ഇറങ്ങുമ്പോഴാണ് അകത്തു നിന്നും നീതുവിന്റെ അലർച്ച കേട്ടത് .. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച.. കഴുത്തിലെ മുറിവിൽ നിന്നും ചോരയൊഴുകി നിലത്ത് കിടന്നു പിടയുന്ന നീതു… പരിഭ്രമത്തോടെ നിൽക്കുന്ന അമ്മയുടെ കയ്യിൽ… കത്തി… നീതുവിനെ കോരിയെടുത്തു പുറത്തേയ്ക്കൊടുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കത്തി താഴെ വീണ ശബ്ദം കേട്ടിരുന്നു… എന്നാലും അമ്മ… ഐസിയു വിന്റെ പുറത്തിരിക്കുന്ന നീതുവിന്റെ അമ്മ നുള്ളിപ്പെറുക്കി കൊണ്ടുകരഞ്ഞിരുന്നു.. അവരിൽ നിന്നും ഇടയ്ക്കിടെ തന്റെ അമ്മയ്ക്കായി ഉതിർന്നു കൊണ്ടിരിക്കുന്ന ശാപവാക്കുകൾ മനസ്സിനെ കീറിമുറിച്ചു കൊണ്ടിരുന്നു.. നീതുവിനെ റൂമിലേക്ക് മാറ്റി രണ്ടാമത്തെ ദിവസവും ജീവേട്ടൻ വന്നിരുന്നു.. അനിയത്തിയുടെ ഭർത്താവെന്നതിനേക്കാൾ സ്വന്തം ഏട്ടന്റെ സ്ഥാനം കൊടുത്തിരുന്നു ജീവേട്ടന്… "എടാ.. അമ്മയുമായി ഞാൻ സംസാരിച്ചു.." ഒന്നും മിണ്ടാൻ തോന്നിയില്ല.. ജീവേട്ടൻ തന്നെ നോക്കി.. "അമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ..?" "പിന്നെ.. ഇതൊക്കെ എങ്ങനെ സംഭവിച്ചെന്നാ ലെങ്ത് കൂടുതൽ ആണ് ബാക്കി വേണോ വായിച്ചിട്ട് അഭിപ്രായം പറ ഇടണോ വേണ്ടയോ എന്ന് കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.9K views
14 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aRDgrqb?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.10 ~~~~~~~~~~~~~~~ "എടൊ...നമ്മൾ യാത്ര തുടങ്ങിയിട്ട് പത്തു മിനുറ്റ് കഴിഞ്ഞു... ത്താൻ..എന്താ..ഒന്നും മിണ്ടാത്തെ..." " എന്തെങ്കിലുമൊക്കെ പറയടോ....ജസ്റ്റ്‌ ഒന്ന് പുഞ്ചിരിക്കുകയെങ്കിലും ചെയ്യടോ...എന്നിട്ട് ഈ വീർപ്പിച്ചു വെച്ച മുഖം ഒന്ന് അഴിച്ചുപിടിക്കടോ.." "എനിക്കൊന്നും പറയാനില്ല..." "തന്നെ ഭാര്യയായി കാണാൻ പറ്റില്ല എന്നല്ലേ....ഞാൻ പറഞൊള്ളൂ.... നിന്നെ നല്ലൊരു ഫ്രണ്ടായി കാണാൻ എനിക്ക് കഴിയും... അതുപോലെ എന്നെ നല്ലൊരു ഫ്രണ്ടായി നിനക്കും കണ്ടുകൂടെ.." "ഓഹോ...അങ്ങിനെ വെറും ഒരു ഫ്രണ്ടാക്കാനാണോ എന്നെ നിക്കാഹ് കഴിച്ചത്." "നിക്കാഹിന്റെ കാര്യവും പറഞ്ഞുകൊണ്ട്.. എന്റെ സ്വഭാവം മാറ്റല്ലേ..." "നിനക്ക് വേണേൽ സംസാരിക്ക്.. ഞാനൊന്നും പറഞ്ഞില്ല. അല്ല... പിന്നേ..." " ഞാൻ വല്ലതും മിണ്ടിയാൽ... നിങ്ങളെ മനസ്സ് മാറ്റിയെടുക്കാനാണന്നോ മറ്റോ.…പറഞ്ഞാൽ ഞാനത് കേൾക്കണ്ടേ.. എനിക്ക് വെയ്യ..." "തത്കാലം ഞാൻ മിണ്ടുന്നില്ല... പോരെ.." അത്‌ പറഞ്ഞുകൊണ്ടവൾ പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണുകൾ പായിച്ചു.. "ആഹാ.. അപ്പൊ അതാണ്‌ കാര്യം." "ഞാൻ അന്ന് പറഞ്ഞത് മുഴുവൻ നീ മനസ്സിൽ വെച്ച് നടക്കാണ്... ലേ...പെണ്ണെ... ' അത് അന്നത്തെ മാനസികാവസ്ഥയിൽ പറഞ്ഞു പോയതല്ലേ...ഞാൻ" "നീയും അന്ന് എന്തല്ലാം പറഞ്ഞു.. ഞാനതൊക്കെ എപ്പോഴേ വിട്ടു..." അതുപോലെ നീയും വിട്ടുകളാ... എന്നിട്ട് നല്ല കാര്യങ്ങൾ വല്ലതും പറ." "അങ്ങിനെ വിട്ടു കളയാൻ പറ്റുന്നവയല്ലല്ലോ അത്. അന്നത്തെ ഓരോരോ വാക്കുകളും എന്റെ നെഞ്ചിൽ ഇപ്പോഴും കിടന്ന് എരിയുന്നുണ്ട്. "സത്യം പറയാല്ലോ.. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... നിന്റെ നല്ലത് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. പോട്ടെ... ഞാനിനി അതിനെ കുറിച്ച് കൂടുതൽ പറഞ്ഞുകൊണ്ട് നിന്റെ മനസ്സ് വീണ്ടും വീണ്ടും വേദനിപ്പിക്കുന്നില്ല." അവളുടെ വീട്ടിൽ പോയി അവൾ കാര്യങ്ങൾ അവതരിപ്പിക്കുമോ.. എന്നുള്ള ഭയം അവന്റെ ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു... അത് കൊണ്ട് തന്നെ ഓരോന്ന് പറഞ്ഞവൻ അവളെ അവന്റെ വരുതിയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചു കൊണ്ടിരുന്നു. "മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്റേതല്ലാത്ത ഒരാളോട് എനിക്കൊന്നും സംസാരിക്കാനില്ല." "ഓഹോ...സോറി ഞാനിനി നിന്നോട് ഒന്നും പറയുന്നില്ല." അങ്ങിനെ ഓരോന്ന് പറഞ്ഞ് വീട് എത്തിയത് അവർ അറിഞ്ഞില്ല. "വീട് എത്തിയപ്പോ പെണ്ണിന്റെ മുഖത്ത് നിലാവ് പരന്നല്ലോ.. പുഞ്ചിരിച്ചുകൊണ്ട് സുബൈർ പറഞ്ഞു.." അതൊക്കെ നിങ്ങൾക്ക് വെറുതേ തോന്നുന്നതാ.. ഉള്ളിൽ തീക്കനൽ എരിഞ്ഞു കൊണ്ടിരിക്കുമ്പോൾ എന്റെ...മുഖം അങ്ങിനെയൊന്നും തെളിയില്ല.." അതും പറഞ്ഞവൾ കാറിൽ നിന്നും ഇറങ്ങി "കേറിവായോ... മോനെ കയറി ഇരിക്ക്... ഉപ്പ...ഇപ്പോവരും ഇവിടെ അടുത്തേക്ക് പോയതാ." റസിയയുടെ ഉമ്മ അവരെ സന്തോഷത്തോടെ അകത്തേക്ക് ഷണിച്ചു.. എന്നിട്ട് കസേര ശരിയാക്കി ഇട്ട് കൊടുത്തു.. "ന്റെ കുട്ടീടെ മുഖത്ത് ഒരു തെളിച്ചവും ഇല്ലല്ലോ.. എന്ത് പറ്റി..?" ഉമ്മാടെ കുട്ടിക്ക് അസുഖം വല്ലതും...?" "ഹേയ്,.... ഒന്നുല്ല ഉമ്മാ...നിങ്ങൾക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ..." അതും പറഞ്ഞവൾ ഉമ്മാന്റെ പിന്നാലെ അടുക്കളയിലേക്ക് നടന്നു. "ഉമ്മ... ഞാൻ നസിനെ ഒന്ന് കണ്ടിട്ട് വരാം...' "അവനവിടെ ഒറ്റക്കിരിക്കല്ലേ.. ചെല്ല്... അവന്റെ അടുത്തേക്ക്... അവളെ അടുത്ത് പിന്നെ പോവാ..നിനക്ക്." മ്മ്.. " ഈ.. ഉമ്മയുടെ ഒരു കാര്യം..." അവൾ അടുക്കള വഴി പുറത്തിറങ്ങി നസിയെ വിളിച്ചു... "ഡീ... നസി... ഞാൻ വന്നു... ഓടി... വാ..." "എടി... നീ.. എപ്പോ വന്നു... നീ പോയിട്ട്.. അഞ്ചുദിവസമേ ആയൊള്ളൂ എങ്കിലും മാസങ്ങൾ കഴിഞ്ഞ പോലെ.." മ്മ്..." എന്താടി നിന്റെ മുഖത്തൊരു സന്തോഷം ഇല്ലല്ലോ...? നിന്റെ ചെറുക്കൻ എവിടെ..?" "അകത്തിരിപ്പുണ്ട്.." മ്മ്... " വായോ.. ചോദിക്കട്ടെ" നസി... അവളെയും കൂട്ടി തൊടിയിലേക്കിറങ്ങി.. "എങ്ങിനെയുണ്ട് പുതിയവീട്ടുകാരും നിന്റെ ചെറുക്കാനുമൊക്കെ.. പറയടി... കേൾക്കട്ടെ..." അതിനൊക്കെയുള്ള അവളുടെ ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ... "എന്തൊക്കെ ഉണ്ട് നിന്റെ വിശേഷങ്ങൾ " "എനിക്കെന്ത്..വിശേഷം ഇപ്പൊ..നിനക്കല്ലേ.. വിശേഷങ്ങൾ.." അതും പറഞ്ഞ് നസി അവൾക്കൊരു നുള്ള് കൊടുത്തു... "എടി.. എന്നാ...ശെരി പിന്നെ കാണാട്ടോ... മൂപ്പരവിടെ... ഒറ്റക്കിരിപ്പല്ലേ..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.." ആ... നിനക്കിപ്പോ നമ്മളെ ഒന്നും വേണ്ടിവരില്ല... മ്മ്ഹ്.. ചെല്ല്...ചെല്ല്.. " "ഒന്ന് പോടി... പെണ്ണെ.." അതും പറഞ്ഞ് റസിയ അടുക്കളയിലോട്ട്.. കയറി... "മോളെ...ഞാൻ എടുത്തുവെച്ച ചായയും പലഹാരവും ടേബിളിൽ കൊണ്ട് വെക്ക്... ഉപ്പാനെ കാണുന്നില്ല... അവൻക്ക് ചായ കൊടുക്കാം.. നീയും ഇരുന്നോ." "റസിയ നീ എവിടെ... ഞാനിവിടെ ഒറ്റക്കാണന്നുള്ള കാര്യം നീ അങ്ങ് മറന്നുവല്ലേ.. ഉമ്മാനെ കിട്ടിയപ്പോൾ." "അല്ല മോനെ... അവൾ തൊടിയിലായിരുന്നു. അവളെ കൂട്ടുക്കാരിയുമായി സംസാരത്തിലായിരുന്നു. ചെറുപ്പം മുതലേ ഉള്ള കൂട്ടുക്കാരിയാ നസീറ." ആമിനാത്ത ചിരിച്ചു കൊണ്ട് പറഞ്ഞു. "അടുക്കളയിൽ നിന്നും നോക്കിയാ കാണുന്ന ആ..വീടുതന്നയാ..." 'ഓഹ്... അതുശെരി... മ്മ്.." പലഹാരങ്ങൾ ഓരോന്നായി കൊടുന്നു വെച്ച് റസിയ ടേബിൾ നിറച്ചു... "മോളെ.. റസി... എന്താ..ഈ..മാറി നിൽക്കുന്നത്... ചെല്ല് അവന്റെ കൂടെ ഇരുന്ന് കൊട്..." "അത് വേണോ..? "ചെല്ല്... മോളെ... ഈ..പെണ്ണിന്റെ ഒരു കാര്യം..." മനസ്സില്ല മനസ്സോടെ അവൾ അവന്റെ കൂടെ ഇരുന്നു... ◾◾◾◾◾◾◾◾◾◾ അവർ വീട്ടിൽ നിന്നും ശേഷം സുബൈറിന്റെ ഉമ്മയും ഉപ്പയും അവരെ കുറിച്ച് തന്നെ സംസാരിച്ചുകൊണ്ടിരുന്നു "നമ്മൾ പേടിച്ചത് പോലെ ഒന്നും ഇല്ല. സുബൈറിന് റസിയമോളെ ഇഷ്ടപ്പെട്ടിട്ടുണ്ട്." "അതേടി.. പടച്ചതമ്പുരാൻ നമ്മളെ പ്രാർത്ഥന കേട്ടു.. ഓള്.. നല്ല കുട്ടിയാ.. നമ്മുടെ മോനെ മാറ്റിയെടുക്കാൻ ഓളെ കൊണ്ട് കഴിയും അല്ലെ സൈനബ..." മ്മ്..." "കണ്ടിടത്തോളം നല്ല കുട്ടിയാ.. കൊഴപ്പൊന്നും ഇല്ലാ..." "അതെ.. ഞാനതാ പറഞ്ഞത് .അവളിങ്ങോട്ട് കയറിവന്നാൽ എല്ലാം ശെരിയാവുമെന്ന്." "രണ്ടാളെ ചുണ്ടിലും എപ്പോഴും റസിയ മാത്രം. ഇപ്പൊ..എന്നെ ആർക്കും വേണ്ടാതായി..ല്ലേ..." നസിയ മുഖം വീർപ്പിച്ചു... "എന്താ... നസി ഇങ്ങനെയൊക്കെ പറയുന്നത്.. നിന്നെ..കഴിച്ചേ ഞങ്ങൾക്കാരുമൊള്ളൂ" കോയഹാജി അവളുടെ തോളിൽ രണ്ട് തട്ട് കൊടുത്തുകൊണ്ട് പറഞ്ഞു.. ◾◾◾◾◾◾◾◾◾◾ "മക്കളെ.. നിങ്ങൾ എത്തിയ നേരത്ത് എനിക്ക് എത്താൻ കഴിഞ്ഞില്ല. എനിക്കൊരു വിവാഹ നിശ്ചയം ഉണ്ടായിരുന്നു..." ഹംസക്ക അവരുടെ കൂടിയിരുന്ന് വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. പിന്നീട് ഭക്ഷണം എല്ലാം കഴിച്ച് സുബൈറും റസിയയും റൂമിൽ എത്തി. 'ഇക്കാ..ഞാൻ താഴെ കിടന്നോളാം..നിങ്ങൾ കട്ടിലിൽ കിടന്നോളു..." അങ്ങിനെ അവൾ താഴെയും ബെഡിൽ അവനും കിടന്നു. രണ്ട് മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണം അവളെ നിദ്രയിലേക്ക് പെട്ടന്ന് തള്ളിയിട്ടു.. സുബൈർ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞു കിടന്ന്...പിന്നെ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. കുറച്ച് കഴിഞ്ഞ് റസിയക്ക് വല്ലാത്ത തണുപ്പനുഭവപ്പെട്ടു.. പിന്നെ വിറച്ച് പനിക്കാൻ തുടങ്ങി..അവൾ എണീറ്റ് സുബൈറിനരികിൽ കട്ടിലിൽ കിടന്നു. പനി കൂടി അവൾ എന്തൊക്കയോ പറയാൻ തുടങ്ങി. സുബൈർഅത് കേട്ട് ഞെട്ടി ഉണർന്നു.. "ഇവളിപ്പോ.. എങ്ങിനെ...? എന്റെ കൂടെ കട്ടിലിൽഎത്തി.. നല്ലോണം വിറക്കുന്നുണ്ടല്ലോ. വേഗം എന്നീറ്റവൻ ഫാൻ ഓഫ്‌ ചെയ്തു. അവളുടെ അരികിലിരുന്ന് അവളുടെ നെറ്റിയിൽ കൈവെച്ച് നോക്കി. " റബ്ബേ... നല്ലോണം പനിക്കുന്നുണ്ടല്ലോ." വേഗം അവൻ പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.എന്നിട്ടും വിറയൽ കുറയാതെ വന്നപ്പോൾ... അവനാകെ പരിഭ്രമിച്ചു എന്ത് ചെയ്യണമെന്നറിയാതെ. സമാധാനമില്ലാതെ ഇടക്കിടക്ക്...അവളുടെ തുടുത്ത കവിളിൽ അവൻ തൊട്ടു നോക്കി. കൊണ്ടിരുന്നു.. പിന്നീട് നേരം പുലർന്നതിന് ശേഷം അവർ എല്ലാവരും കൂടി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.. "എന്ന്തുടങ്ങിയതാ. നല്ല പനിയുണ്ടല്ലോ.."? "ഇന്നലെ കിടക്കുന്നത് വരെ ഒന്നും ഇല്ലായിരുന്നു." "മെഡിസിൻ കൊടുത്ത് നോക്കാം.. കുറഞ്ഞില്ലേൽ... ഒരു ഡ്രിപ്പ് കയറ്റാം നല്ലക്ഷീണം ഉണ്ട് ആൾക്ക്.." മ്മ്.. " "മെഡിസിൻ കൊടുത്തിട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു പനിക്ക് ഒരു കുറവും കാണുന്നില്ല..ഡോക്ടർ രണ്ട് മൂന്ന് ടെസ്റ്റുകൾ എഴുതിത്തന്നിട്ടുണ്ട് അത് ചെയ്തിട്ട് ഡോക്ടറെ കാണിക്ക്... " സിസ്റ്റർ അവരുടെ കയ്യിലേക്ക് സ്ലിപ്പ് നീട്ടികൊണ്ട് പറഞ്ഞു. ടെസ്റ്റുകൾ നടത്തി റിസൾട്ടുമായി സുബൈറും ഹംസക്കയും ഡോക്ടറുടെ അടുത്തെത്തി. റിസൾട്ട് വാങ്ങി നോക്കിയിട്ട് ഡോക്ടർ പറഞ്ഞു.. "പേടിക്കാൻ ഒന്നുല്ല.. ഇതിലൊന്നും യാതൊരു കുഴപ്പവും കാണുന്നില്ല.. ടെൻഷൻ വല്ലതും ഉണ്ടോ..?മോൾക്ക്.." ഡോക്ടറുടെ ചോദ്യം കേട്ടതോടെ.ഹംസക്കയും സുബൈറും മുഖത്തോട് മുഖം നോക്കി... (തുടരും... കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
10.6K views
20 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6geNNQ0?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.7 ~~~~~~~~~~~~~~~~~~~~~~ ഇതെല്ലാം കണ്ട് റസിയ അവനെ അത്ഭുതത്തോടെ നോക്കി... അവളുടെ മുഖത്ത് നോക്കി കണ്ണിറുക്കി. ഒന്ന് പുഞ്ചിരിച്ച് അവൻ അകത്തേക്ക് കടന്നതും.. കോയഹാജി വന്നു... "എടാ.. നീ.. എവിടെ പോയതായിരുന്നു...?" "നിന്റെ വേണ്ടാത്ത കളിയൊക്കെ നിർത്തിക്കോണം.. ഇപ്പൊ..നീ..പഴയ സുബൈർ അല്ല.. ഉത്തരവാദിത്വമുള്ള ഒരു ഭർത്താവാ..." "സൈനബ... ഞാൻ തൊടിയിലേക്ക് ഇറങ്ങാ.." "ഉമ്മാ...ഉപ്പ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഞാനിപ്പോ എന്ത് ചെയ്തുന്നാ..." "മിണ്ടാതെ എന്റെ മുന്നിൽ നിന്നും പോവാ അനക്ക് നല്ലത്..." "റസിയ... ചായ എടുത്തു വെക്ക്...എനിക്ക് വിശക്കുന്നു.." സുബൈറിന്റെ.. വിളിയിൽ അവൾ ശെരിക്കും ഞെട്ടിപ്പോയി. "മിഴിച്ചു നോക്കാൻ അല്ല പറഞ്ഞത്.. ' ചായ എടുത്ത് വെക്കാനാ..." അവൾ വേഗം ദോശയും കട്ടനും എടുത്ത് മേശമേൽ കൊണ്ട് വെച്ചു. "മോളെ.. നീയും ഇരുന്നോ അവന്റെ കൂടെ.." സൈനുമ്മ അവളെ നോക്കികൊണ്ട് പറഞ്ഞു. "വേണ്ട.. ഉമ്മാ.. ഇക്ക കഴിച്ചോട്ടെ... ഞാൻ നിങ്ങളുടെ കൂടെ ഇരിക്കാം.." റസിയയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവളുടെ മനസ്സിന് ഒരൽപ്പം ആശ്വാസമായത് പോലെ തോന്നി... സുബൈർ അവളുടെ മുന്നിൽ അഭിനയിക്കുകയാണെന്ന് പാവം അവൾക്ക് മനസിലായില്ല... എങ്ങിനെ മനസ്സിലാവാനാ അവന്റെ കഥകൾ ഒന്നും അറിയാതെ അവൾ ഇന്നലെയല്ലേ...അവന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.. വീട്ടിൽ ഉള്ളവരാരും ഒന്നും അറിയരുത് എന്ന് അവന് നിർബന്ധം ഉണ്ടായിരിന്നു. റസിയയുടെ വീട്ടിൽ നിന്നും അടുക്കള കാണൽ ചടങ്ങിന് ഉമ്മയും ഉപ്പയും കുറച്ചു ബന്ധുക്കളും വരുന്നുണ്ട്...അപ്പൊ അതിന്റെ തിരക്കിലാണ് വീട്ടിലുള്ള ഓരോരുത്തരും. സൈനുമ്മ ആകെ വെപ്രാളം പിടിച്ച് ഓടിനടക്കുകയാണ്. മണവാട്ടിയെ കാണാൻ വരുന്നവരെ സൽക്കരിക്കലും.. വരുന്ന ബന്ധുക്കളെ സ്വീകരിക്കാൻ ഉള്ള ഒരുക്കങ്ങളും എല്ലാം കൂടി ആയപ്പോൾ.. സമയം പോയത് തന്നെ അറിഞ്ഞില്ലാരും.. "ആയിഷുമ്മ... അവരിങ്ങു എത്താറായി നിങ്ങൾ വെറ്റിലയും ചവച്ചിരിക്കി. എല്ലാ ഭാരവും ഈ എന്റെ തലയിൽ ആണല്ലോ.." "ബേജാറാവാതെ സൈനോ... അടുക്കളയിൽ എല്ലാം റെഡിയാണ് അവരിങ്ങു എത്തിയാൽ മതി.." റസിയ ഇടക്കിടക്ക് ഉമ്മറത്തു വന്നു നോക്കും വല്ല വണ്ടിയുടെയും ശബ്ദം കേൾക്കുന്നുണ്ടോ അറിയാൻ... കുറച്ചു സമയത്തിന് ശേഷം.. കോയഹാജി വിളിച്ചു പറഞ്ഞു. "സൈനു... അവരെത്തിട്ടോ.." "റസിമോളെ... അവരെത്തി." റസിയ ഉമ്മറത്തേക്ക് ഓടിച്ചെന്ന് അവളുടെ ഉപ്പയും ഉമ്മയും കാറിൽ നിന്നും ഇറങ്ങുന്നത് സന്തോഷത്തോടെ നോക്കിനിന്നു... "വരി... എല്ലാരും അകത്തേക്ക് കയറിയിരിക്കി.." അവർ വന്നവരെയെല്ലാം സൽക്കരിച്ച് അകത്തേക്ക് ഇരുത്തി. റസിയ ഓടി ചെന്ന് ഉപ്പയുടെ മാറിലേക്ക് ചാഞ്ഞു... രണ്ട് പേരുടെയും കണ്ണുകൾ ഈറനണിഞ്ഞു.. "ഉപ്പ.. ദാ.. അങ്ങോട്ട്‌ ഇരുന്നോളി.." "ഉപ്പാന്റെ കുട്ടിക്ക് സുഖാണോ..? " അതെ എന്നവൾ തലയാട്ടി... ഉമ്മയേക്കാൾ കൂടുതൽ അടുപ്പം അവൾക്ക് ഉപ്പയോടായിരുന്നു.. വന്നവരിൽ ഓരോരുത്തരെയായി അവൾ എല്ലാവർക്കും പരിജയപെടുത്തി കൊടുത്തു.. ഭക്ഷണമൊക്കെ കഴിച്ച് അവരെല്ലാവരും സംസാരത്തിൽ മുറുകിയിരിക്കുകയാണ്.. പകൽ വെളിച്ചത്തെ തേങ്ങോലകൾ മറച്ചു കളിക്കുന്നു..മാനത്തെ ചുവപ്പ് മാറാൻ തുടങ്ങിയിരിക്കുന്നു. "അല്ല... ആമിനു.. സമയം കുറെയായി പോകണ്ടേ നമുക്ക്. അങ്ങ് എത്തണ്ടേ നമുക്ക്." "നിങ്ങളിരിക്കി.. കുറച്ചൂടെ കഴിയട്ടെ എന്നിട്ട് പോകാം." സുബൈറിന്റെ ഉമ്മ ഹംസക്കയേ നോക്കി പറഞ്ഞു. "നിങ്ങൾ പെണ്ണുങ്ങൾക്ക് വർത്താനം പറഞ്ഞാൽ പൂതി കെടൂല.. അതിനിയിനി ഞങ്ങൾ പിന്നേ ഒരു ദിവസം വരാ.." അവര് എല്ലാവരോടുംയാത്ര പറഞ്ഞിറങ്ങി.. റസിയ അവർ പോകുന്നതും നിറമിഴികളോടെ നോക്കി നിന്നു... "സൈനു...ബാക്കി വന്ന പത്തിരിയും ഇറച്ചി കറിയും എല്ലാം എല്ലാവർക്കും കൊടുത്തേക്ക്. ഒന്നും ഇവിടെ ബാക്കി വെക്കേണ്ട..." "മ്മ്... അങ്ങിനെതന്നെയാ ചെയ്യുന്നത്.." "എടാ... സുബൈറെ അവളുടെ ഉപ്പ ഇറങ്ങാൻ നേരം എന്താ നിന്നോട് പറഞ്ഞിരുന്നത്.." "നാലു ദിവസം കഴിഞ്ഞാൽ വിരുന്ന് ചെല്ലാൻ പറഞ്ഞതാ.." "നീ.. എന്ത് പറഞ്ഞു എന്നിട്ട്.? "എന്നെ കിട്ടില്ല നിങ്ങൾ വേറെ ആളെ നോക്കിയെന്ന്.." "പോടാ... കളവ് പറയാതെ " അവൻ അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.. നക്ഷത്രങ്ങൾ ഓരോന്നായി മാനത്ത് സ്ഥലം പിടിക്കാൻ തുടങ്ങി അതിനരികിൽ പുഞ്ചിരിച്ചുകൊണ്ട് വെള്ളിക്കിണ്ണവും വന്നത്തി. നസിയ..ഏതോ അനന്തലോകത്താണ് അവളുടെ മനസ്സും അതിലേക്ക് ആഴ്‌ന്നിറങ്ങിയിട്ടുണ്ട്. റസിയ ബാക്കിലൂടെ ചെന്നവളെ തട്ടി വിളിച്ചു. "നസീ... നസീ.." അവൾ ഞെട്ടിതിരിഞ്ഞു. "ഒഹ്.. ഇത്തയായിരുന്നോ..? " ഞാനങ്ങു പേടിച്ചുപോയി." എന്ത് പറ്റി നസി..? നീ..കരഞ്ഞോ..? നിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ" "അത്... പിന്നേ.. ഇത്ത.. ഞാൻ.." "എന്താ.. മോളെ.. എന്ത് പറ്റി..? "ഞാൻ ചിരിച്ചു കളിച്ചു നടക്കുന്നുണ്ടെന്നേ ഒള്ളു." എന്റെ മനസ്സൊക്കെ സങ്കടത്തിൽ മുങ്ങി കിടക്ക..." "മോളെ... എനിക്കൊന്നും മനസ്സിലാകുന്നില്ല.." "ഈ.. ചെറുപ്രായത്തിൽ എന്താ.. നിനക്ക് ഇത്ര സങ്കടം..?!" അവൾ റസിയയുടെ മാറിലേക്ക് വീണുകൊണ്ട് പൊട്ടികരഞ്ഞു.. "ഹേയ്.. നസി.." കോളേജിൽ വല്ല പ്രശ്നവും.. " "അല്ല ഇത്ത.." "ഇത്ത ചോദിച്ചില്ലേ.. എന്റെ ഉമ്മയെവിടെ എന്ന്..എന്റെ.. ഉമ്മ മരിച്ചിട്ട് നാലുവർഷായി.. "ഒഹ്.. സാരല്ല.. സമാധാനിക്ക് എല്ലാം റബ്ബിന്റെ വിധിയല്ലേ.." "അത്‌.. പിന്നേ.. എന്റെ ഉമ്മയെ എന്റെ ഉപ്പകൊന്നതാണ്." എന്ത്...?! "അതെ ഇത്ത.." തേങ്ങിക്കൊണ്ടിരിക്കുന്ന അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്ന് റസിയക്ക് അറിയുന്നുണ്ടായിരുന്നില്ല. "നസി... റസി..." "രണ്ട് പേരും വന്നേ..' "ഇത്ത... മൂത്തമ്മ വിളിക്കുന്നു.. നമുക്ക് അങ്ങോട്ട് പോകാം.. ബാക്കി പിന്നേ പറയാം... ഞാൻ പറഞ്ഞതൊന്നും മൂത്തമ്മ അറിയരുത് ട്ടോ." "ഹേയ്.. ഇല്ല ".. നസിവേഗം ബാത്‌റൂമിൽ കടന്ന് മുഖം കഴുകി... അവർ ഒന്നിച്ച് അടുക്കളയിലോട്ട് നടന്നു. ◾◾◾◾◾◾◾◾◾◾◾ ഭക്ഷണമൊക്കെ കഴിച്ച് റസിയ...അവരുടെ റൂമിൽ സുബൈറിനരികിൽ ചെറിയൊരു നാണത്തോടെ പുഞ്ചിരി തൂകി നിന്നു.... "റസിയ... വാ.. ഇവിടെ വന്നിരിക്ക്. അവൻ അവന്റെ അടുത്തേക്കായി അവളെ വിളിച്ചു... തെല്ലു മടിയോടെ അവൾ അവനക്കരികിൽ വന്നിരുന്നു... "എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്... എല്ലാം ക്ഷമയോടെ നീ കേൾക്കും എന്ന് ഞാൻ വിശ്വാസിക്കട്ടെ.." "റസിയ ഞാനിപറയുന്ന കാര്യങ്ങൾ എങ്ങിനെ ഉൾകൊള്ളും എന്നെനിക്കറിയില്ല.." പക്ഷെ.. " പറയാതിരിക്കാൻ എനിക്ക് കഴിയില്ല. " എന്താണിപ്പോ.. അങ്ങിനെയൊരു കാര്യം എന്ന ഭാവത്തിൽ അവൾ അവനെ നോക്കി. ഞാൻ പറയാൻ പോകുന്ന വാക്കുകൾ റസിയക്ക് ഒട്ടും സന്തോഷം നൽകുന്ന..ഒന്നല്ല അതെന്ന്... നീ..മനസ്സിലാക്കണം." അവൾ മുഖം ഉയർത്തിയൊന്ന് അവനെ നോക്കികൊണ്ട് ചോദിച്ചു. "എന്താ.. ഇക്കാ..?" "അത്.. പിന്നേ... ഞാൻ.. ഇപ്പൊ ഒരു വിവാഹത്തെ കുറിച്ചോ. വിവാഹ ജീവിതത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം എനിക്ക്.. നിക്ക്.. നിന്നെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല..." ഒന്നും മനസ്സിലാവാതെ അവൾ അവനെ നോക്കി. സത്യം... എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം എത്രയോ അകലയാണ് റസിയ.." റസിയയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവളുടെ മുഖം മങ്ങി. അവൾ ബെഡിൽ നിന്നും എഴുനേറ്റു... "ഇക്ക എന്തൊക്കെയാ ഈ.. പറയുന്നത്..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല." "നിന്നെ..എനിക്കെന്റെ ഭാര്യയായി കാണാൻ കഴിയില്ലെന്ന്.. ഞാൻ കുറേ ശ്രമിച്ചു നോക്കി.. പക്ഷെ... എന്റെ മനസ്സതിന് വിസമ്മതിക്കുന്നു." സുബൈറിന്റെ.. ഈ..വാക്കുകൾ അവളുടെ ഹൃദയത്തിനുള്ളിലേക്ക് മൂർച്ചയുള്ള..എന്തോ തുളഞ്ഞു കയറുന്നത് പോലെ തോന്നി..അവൾക്ക്.. തളർന്നു വീഴാതിരിക്കാൻ അവൾ ഭിത്തിയിൽ പിടിച്ചു.. "നീ... സുന്ദരിയാണ് നല്ല കുട്ടിയാണ്.. എല്ലാം എനിക്കറിയാം.. അതുകൊണ്ടായില്ലല്ലോ.. എന്റെ മനസ്സ് കൂടി അംഗീകരികേണ്ടേ.." "എത്ര നിസാരമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചത്..." ഞാൻ എന്ന പെണ്ണിന്റെ മനസ്സ് എന്താ നിങ്ങൾ കാണാൻ ശ്രമിക്കാത്തത്. "കൂടുതൽ ചോദ്യം ഒന്നും ഇങ്ങോട്ട് വേണ്ട.. " എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു." "ഇങ്ങനെയൊക്കെ ആണങ്കിൽ പിന്നെന്തിനാ നിങ്ങൾ എന്നെ വിവാഹം കഴിച്ച് ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്.? " "അത്... പിന്നേ.. ഞാൻ എല്ലാവരോടും പറഞ്ഞതാ ആര് കേൾക്കാൻ.." "ഇല്ല... ഞാൻ വിശ്വസിക്കില്ല.. അനുവാദം ഇല്ലാതെ നടക്കുന്ന ഒന്നല്ല വിവാഹം." "നീ..വിശ്വാസിച്ചാലും ഇല്ലങ്കിലും എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..." "ഞാൻ പത്തു ദിവസം കൂടി കഴിഞ്ഞാൽ ഗൾഫിലേക്ക് തിരിച്ചുപോകും. അത് വരെ നിൽക്കണേൽ നിൽക്കാം.. അല്ലേൽ നിനക്ക് നാളെ തന്നെ തിരിച്ചുപോകാം നിന്റെ വീട്ടിലേക്ക്." അതും കൂടി കേട്ടു കഴിഞ്ഞപ്പോൾ.. അവൾ ശെരിക്കും തളർന്നു പോയിരുന്നു. (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹 #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.9K views
24 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aRPwPMw?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.5 ~~~~~~~~~~~~~~~~~~~~~ അവൻ കാറിൽ നിന്നും ഇറങ്ങി.. മനോഹരമായി ഒരുക്കിയ പന്തലിനുള്ളിലേക്ക് കടന്നു.അവളുടെ വീട്ടുക്കാർ വന്ന് അവനെ സ്വീകരിച്ച്... അവൻക്കായി ഒരുക്കിയ ഇരുപിഡത്തിൽ സുബൈറിനെ കൊണ്ട് പോയിരുത്തി. അപ്പോഴേക്കും ഫോട്ടോ ഗ്രാഫർമാർ ഫോട്ടോ എടുക്കാൻ മത്സരിച്ചുകൊണ്ടിരുന്നു. സുബൈർ ആരുടേയും മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തിയിരുന്നു. ******************** കുറച്ചു കഴിഞ്ഞ് ഖുതുബ തുടങ്ങി...അയാളുടെ ഓരോ വാക്കും അവന്റ ഹൃദയത്തിനെ നോവിപ്പിക്കുന്നതായിരുന്നു. അതവനിൽ വല്ലാത്ത കുറ്റബോധം ഉണർത്തികൊണ്ടിരുന്നു. ദൈവികവും പരിശുദ്ധവുമായ, സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ. സന്തോഷപൂർണമായ ഐക്യത്തോടെയുള്ള കുടുംബ ജീവിതത്തെ കുറിച്ച് അയാൾ വിവരിച്ചു കൊണ്ടിരുന്നു. ജീവിതം ഒരാൾക്കു മാത്രം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും രണ്ട് പേരുടെയും പരിപൂർണ്ണ സഹകരണവും പങ്കാളിത്തവും അനിവാര്യമാണന്ന്. ഊന്നി പറഞ്ഞുകൊണ്ട്. ചെറിയ ഒരു പ്രാർത്ഥനയോട് കൂടി അയാൾ ഖുതുബ അവസാനിപ്പിച്ചു. അൽപ്പസമയത്തിന് ശേഷം നിക്കാഹ് കഴിഞ്ഞു.. പെണ്ണിനെ കൂട്ടാൻ സുബൈറിന്റെ ആളുകൾ എത്തി... അവരെ അവിടെയുള്ളവർ അകത്തേക്ക് സ്വീകരിച്ചിരുത്തി. സുബൈറിന്റെ മനസ്സിൽ കൊടും കാറ്റ് ആഞ്ഞു വീശി. അവൻ ഒന്നിച്ച് നിലം പഴുതി വീഴുന്നതായി അവൻക്ക് തോന്നി. ഖുത്‌ബയിലെ ഓരോ വാക്കും അവന്റെ ചെവിക്ക് ചുറ്റും പാറിനടന്ന് അവന് ആസ്വസ്ഥ ഉണ്ടാക്കികൊണ്ടിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വലിയ ഒരു ബാധ്യതയല്ലേ..? ഞാൻ... ഏറ്റെടുത്തിരിക്കുന്നത്. അതിൽ ഒരു കോറല് പോലും ഏൽക്കാതെ കാത്തു സംരക്ഷികേണ്ടത് എന്റെ കടമയല്ലേ..' അങ്ങിനെ ഓരോന്ന് മനസ്സിലിട്ട്. ചിന്തിച്ചിരിക്കുമ്പോഴാണ് കുറച്ചു പേര് വന്ന് അവനെ ഫോട്ടോ എടുക്കാൻ ക്ഷണിക്കുന്നത്. റസിയയെ സുന്ദരിയാക്കി അവന്റെ അടുത്ത് കൊടുന്നു നിർത്തിയിട്ടുണ്ട്. പലരും ഫോട്ടോസ് എടുക്കാൻ മത്സരിച്ചു കൊണ്ടിരുന്നു.. "നല്ല മഴയുടെ ലക്ഷണം ഉണ്ട്.പെട്ടെന്ന് ഇറങ്ങണം" അകത്തു നിന്നും ആരോ..വിളിച്ചു പറയുന്നത് കേട്ടപ്പോൾ...കയ്യും കാലുമൊക്കെ ആകെ തളർന്നു പോകുന്നത് പോലെ തോന്നിയവൻക്ക്. ഇളം റോസ് പട്ടുസാരിയിൽ റസിയ അധീവ സുന്ദരിയായി രുന്നു... സുബൈർ ആദ്യമായി അവളെ ഇടംകണ്ണിട്ടൊന്നു നോക്കി.. "ന്റെ റബ്ബേ.." അവൻ അറിയാതെ നെഞ്ചത്ത് കൈ വെച്ചുപോയി..ഇവളെ എനിക്ക് ഭാര്യയായി കാണാൻ കഴിയുമോ..? ഇത്രയും സുന്ദരിയായ ഇവൾ എന്റെ ചാരെ വന്ന് നിന്നിട്ടും അകന്ന് നിൽക്കാൻ ആണല്ലോ.. എന്റെ മനസ്സ് പറയുന്നത്. ആരും കാണാതെ അവന്റെ മനസ്സ് നീറിപുകഞ്ഞു.. പാവം റസിയ ഒന്നും അറിയാതെ സ്വപ്നങ്ങളുടെ ഒരു ലോകത്താണ്.. ആ.. മുഖവും കണ്ണിന്റെ തിളക്കവും കണ്ടാലറിയാം.. എങ്കിലും അവളുടെ മുഖത്ത് പെയ്തൊഴിയാൻ വിതുമ്പി നിൽക്കുന്ന കാർമേഘം ഇരുണ്ട് കൂടി നിൽക്കുന്നത് പോലെ തോന്നി.. ഉമ്മയെയും,ഉപ്പയെയും വിട്ട് പിരിയുന്നതിന്റെ സങ്കടം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു.. ഉപ്പ അവളുടെ കൈ പിടിച്ച് സുബൈറിന്റെ വലത് കൈയ്യിലേക്ക് വെച്ചു കൊടുത്തു.. " എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കണേ മോനെ..." എന്ന ഉപ്പയുടെ മുഖഭാവം സുബൈർ വായിച്ചെടുത്തു. ഉപ്പയോടും ഉമ്മയോടും യാത്ര പറഞ്ഞവൾ ഇറങ്ങി. അവർക്കായി പൂക്കൾകൊണ്ട് അലങ്കിരിച്ച കാറിൽ സുബൈറിനോടപ്പം അവളും കയറി.. എല്ലാവരോടും ഒന്നുകൂടെ യാത്ര പറഞ്ഞവർ നീങ്ങി.. എല്ലാ..വണ്ടികളെയും ബാക്കിലാക്കി സുബൈറിന്റെ കാർ കുതിച്ചുകൊണ്ടിരുന്നു. ചെമ്പകത്തിന്റെ നിറമുള്ളവൾ അവനെ നോക്കി പുഞ്ചിരിച്ചു. തെളിഞ്ഞ നിലാവ് പോലെ മനസ്സില്ല മനസ്സോടെ നേർത്ത ഭാവത്തിൽ തിരിച്ചു അവനും പുഞ്ചിരിച്ചു. പകൽ കിരണങ്ങളെ മെല്ലെ അകത്തേക്ക് വലിച്ച് സന്ധ്യയെ പുത്താക്കാനുള്ള തിരക്കിലാണ് മേഘകൂട്ടങ്ങൾ. കാർ സുബൈറിന്റെ വീട് പടിക്കൽ വന്നുനിന്നു. രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി പന്തലിനുള്ളിലേക്ക് നടന്നു..ഇടയിൽ ഫോട്ടോ ഗ്രാഫർമാരുടെ മത്സരം അവരെ വീർപ്പുമുട്ടിക്കു ന്നതിലും അപ്പുറമായിരുന്നു. സൈനുത്ത വന്ന് റസിയയുടെ കൈ പിടിച്ച്.. പന്തലിൽ അവർക്കായി ഒരുക്കിയ ഇരുപ്പിഡത്തിൽ അവളെ കൊണ്ട് പോയി ഇരുത്തി. പിന്നെ മണ്ണവാട്ടിയെ കാണുന്ന തിരക്കിലാണ് എല്ലാവരും. ഓരോരുത്തർ ഓരോ..അഭിപ്രായം പറഞ്ഞ് ചിരിക്കുന്നു. അവളുടെ കൂടെ വന്നവർ ചായ സൽക്കാരം കഴിഞ് അവളോട്‌ യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങി.. സൈനുത്ത അവളെ കൈപിടിച്ച് അകത്തോട്ടു കൂട്ടീട്ടു പോയി.ഹാളിലുള്ള സോഫയിൽ അവളോട് ഇരിക്കാൻ പറഞ്ഞു. പിന്നേ..ഓരോരുത്തർ വന്ന്...റസിയയോട് ചോദ്യങ്ങൾ.. ചോദിക്കാൻ തുടങ്ങി. എല്ലാം..ഒരേ ചോദ്യങ്ങൾ.. "എന്താ.. പേര്..?" റസിയ..' "എത്രവരെ പഠിച്ചു..?" 'ഡിഗ്രി കഴിഞ്ഞു ' വീട്ടിൽ ആരൊക്കെ ഉണ്ട്..? " 'ഉപ്പ.. ഉമ്മാ.. ഇക്ക..' "നാസിയാ... നാസിയാ.." എന്താ.. മൂത്തമ്മ...? " "ഇയ്യ്.. റസിയാനെ വിളിച്ച് മുകളിലെ അവരുടെ റൂമിലേക്ക് കൊണ്ട് പൊക്കോ..." പിന്നേ..ജമീലയെയും വിളിച്ചോ.. എന്നിട്ട് അവളുടെ സാരിയൊക്കെ മാറ്റി.. ഉടിപ്പിക്ക്.." ആളുകളുടെ ബഹളം എല്ലാം ഒഴിഞ്ഞു തുടങ്ങി. ഇത്ത... വാ.. എന്റെകൂടെ." "രാവിലെമുതൽ കെട്ടിയൊരുങ്ങി നിൽക്കുന്നതല്ലേ.. ഒന്ന് ഫ്രഷായി... ഈ.. വേഷമൊക്കെമാറിട്ട് വരാം... "സൈനു... സൈനു.." "എന്താ.. ഇക്കാ." എവിടെ മോൾ..? നസിയ അവളെയും കൊണ്ട്... ബെഡ്‌റൂമിലേക്ക് പോയിട്ടുണ്ട്. എന്തെ..? "ഒന്നുല്ല.. സമയം ഒൻപത് കഴിഞ്ഞില്ലേ.. ആ.. കുട്ടിക്ക് വിശക്കുന്നുണ്ടാവും രാവിലെ മുതൽ കര്യമായിട്ടൊന്നും കഴിച്ചു കാണില്ല... മ്മ്..." അതെ... ഞാൻ വിളിക്കാം അവരെ..." ഡ്രെസ്സൊക്കെ മാറ്റിഉടുത്ത് അവർ രണ്ട് പേരും കൂടി നസിയയുടെ റൂമിൽ വന്നിരുന്നു. "അല്ല...ഇത്ത നമ്മൾ പരിജയപെട്ടില്ലല്ലോ.? "ഞാൻ സുബൈർ ഇക്കയുടെ എളാമയുടെ മകളാണ്.." "പേര് നസിയ.. ഇപ്പൊ ഡിഗ്രിഫസ്റ്റ്.. ഇയർആണ്." ആണോ..? റസിയ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. "എന്നിട്ട് ഉമ്മയെവിടെ..?" " പരിചയപെട്ടവരുടെ കൂട്ടത്തിൽ ഒന്നും അങ്ങിനെ ഒരാളെ കണ്ടില്ല.." അത്.. പിന്നെ.. താഴേന്ന് മൂത്തമ്മ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു..നമുക്ക് അങ്ങോട്ട് പോകാം.. നസിയ എന്തൊക്കെയോ തന്നിൽ നിന്ന് മറക്കുന്നതായി റസിയക്ക് തോന്നി.. പടച്ചോനെ.. ഈ... കുട്ടിയുടെ ഉമ്മ ജീവിച്ചിരിപ്പില്ലേ..ന്നാവോ എന്റെ ചോദ്യം അവളെ വിഷമിപ്പിച്ചോ..ആവോ...വേണ്ടായിരുന്നു. റസിയ സ്വയം പറഞ്ഞു. അവർ കോണിസ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി.. അണിഞ്ഞു വന്ന സ്വർണ്ണാഭരണങ്ങളല്ലാം അവൾ സൈനുമ്മയെ ഏൽപിച്ചു.. നസിയ കൂട്ടിനുണ്ടായത് കൊണ്ട്.അവൾക്ക് വലിയ ബോറടിയൊന്നും അനുഭവപ്പെട്ടില്ല.. "സമയം പത്താവാറായി മക്കളെ വേഗം.. വാ... ഇതൊക്കെ ഒന്ന് എടുത്ത് വെച്ചിട്ടുവേണം എനിക്കൊന്ന് ഊരനിവർത്താൻ.." വെളുത്ത് മെലിഞ്ഞൊരു വലിയുമ്മ മുഖത്ത് ചുളിവ് വീണ് തുടങ്ങിയിരിക്കുന്നു. പെൺകുപ്പായവും തുണിയും ആണ് വേഷം.. വെറ്റില തിന്ന് ചുണ്ട് ചുവപ്പിച്ചിരിക്കുന്നു.. "ഇവിടെ സഹായത്തിനു നിൽക്കുന്ന താത്തയാ ആയിഷുമ്മു.. സൈനുത്ത റസിയയോടായി പറഞ്ഞു." "മ്മ്.... അവളൊന്ന് മൂളി.." അവർ ഭക്ഷണം കഴിക്കാനായി ടേബിളിനടുത്ത് വന്നിരുന്നു... ആയിഷുമ്മ ചോർ വിളമ്പി പ്ലേറ്റിലേക്ക് ഇട്ട് കൊടുത്തതും അവളുടെ മനസ്സ് വീടുവരെ ഒന്ന് പോയി.. ഉപ്പയെയും ഉമ്മയെയും ഓർത്തതും അവളുടെ കണ്ണിൽ നനവ് പടർന്നു.. "എന്താ.. ഇത്ത.. കഴിക്കുന്നില്ലേ.?" "പ്ലേറ്റിൽ കളം വരച്ചു കളിക്കണോ..? " "കഴിക്ക് മോളെ.." "വേണ്ട ഉപ്പ... എനിക്ക് മതി "... അവൾ എണീറ്റ് പോയി കൈകഴുകി.." വൈകീട്ട് വന്നു കയറിയപ്പോ.. ഒരു നോട്ടം കണ്ടതാ.. ഇക്കാനെ..പിന്നേ ഇവിടെയൊന്നും കണ്ടതേയില്ല.. എവിടെപ്പോയി.. റസിയയുടെ കണ്ണും മനസ്സും അവനെ തിരഞ്ഞു കൊണ്ടിരുന്നു. (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
4.6K views
26 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 OPERATION AQUA-CHIP ( sequel of NOXIFEN- The World Of Madness, ഗർഭിണികൾ ഹൃദ്രോഗികൾ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട്‌ അറ്റാക്കും ഹൃദ്രോഗികൾക്ക് പ്രസവ വേദന യും വന്നേക്കാം കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. സുരേഷ് കുമാർ തന്റെ ബിരിയാണി ചെമ്പ് ഉപേക്ഷിച്ചതും, സജിതനോട് മാപ്പ് ചോദിച്ചതും നിസാർ കണ്ടുനിന്നത് അവിശ്വസനീയതയോടെയാണ്.അലിയും രോഗം ഭേദം ആയി മടങ്ങി പോയി "തലവൻ വീണുപോയിരിക്കുന്നു, സജിതന്റെ 10G തരംഗങ്ങൾ അയാളുടെ മസ്തിഷ്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരിക്കുന്നു!" നിസാർ ആത്മഗതം ചെയ്തു. പക്ഷേ നിസാർ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാളുടെ സിദ്ധാന്തം ലളിതമാണ് ‘വായുവിലൂടെയുള്ള സിഗ്നലുകളെക്കാൾ അപകടകാരി വെള്ളത്തിലൂടെ വരുന്ന കോഡുകളാണ്.’ നിസാർ പതുക്കെ ക്ലിനിക്കിന്റെ പുറകിലെ പൈപ്പിന് ചുവട്ടിലേക്ക് നീങ്ങി. പൈപ്പിൽ നിന്ന് ഇറ്റുവീഴുന്ന ഓരോ തുള്ളി വെള്ളവും നിസാറിനോട് എന്തോ പറയുന്നുണ്ട്. "ടാപ്പ്... ടാപ്പ്... ടാപ്പ്..." "മനസ്സിലായി! ഇത് മോഴ്സ് കോഡ് ആണ്!" നിസാർ ആവേശഭരിതനായി. ‘സജിതൻ ചായപ്പൊടിയിൽ മാത്രമല്ല, ഈ നാട്ടിലെ മൊത്തം വാട്ടർ അതോറിറ്റി കണക്ഷനിലും ചിപ്പുകൾ കലർത്തിയിരിക്കുന്നു.’ പെട്ടെന്ന് നിസാർ തന്റെ പ്ലാൻ മാറ്റി. ‘സുരേഷ് ഇപ്പോൾ ഒരു സിവിൽ പഴ്സൺ ആണ്. അയാളെ ഈ അപകടകരമായ മിഷനിലേക്ക് ഇനി വലിച്ചിഴക്കരുത്. പകരം, ആദർശിനെയും വേണുവിനെയും ബിജുവിനെയും കൂട്ടുപിടിക്കണം. ‘നിസാർ പതുക്കെ ബിജുവിന്റെ അടുത്തേക്ക് ചെന്നു. "ഏജന്റ് ബിജു, ഓപ്പറേഷൻ അക്വാ-ചിപ്പ് തുടങ്ങാനുള്ള സമയമായി. സുരേഷ് സർ ഇപ്പോൾ സജിതന്റെ നിഴലിലാണ്. നമ്മൾ ഒറ്റയ്ക്ക് പോരാടണം!" ബിജു അപ്പോൾ മരത്തിന് മുകളിൽ നിന്ന് താഴെ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. "എന്താണ് പ്ലാൻ നിസാർ?" "സജിതന്റെ വീട്ടിലെ കോഡിങ് സിസ്റ്റം (മോട്ടോർ )നമ്മൾ ഇന്നലെ അടിച്ചു തകർത്തു. പക്ഷേ അവൻ ഒരു ബാക്കപ്പ് സിസ്റ്റം വെച്ചിട്ടുണ്ട്. ആ കിണറ്റിലെ വെള്ളം മൊത്തം നമ്മൾ തീർക്കണം! എങ്കിൽ മാത്രമേ ഈ നാട്ടിലെ സിഗ്നലുകൾ അവസാനിക്കൂ ഗെറ്റ് റെഡി ബോയ്സ് ഫോർ ഓപ്പറേഷൻ അക്വാ ചിപ്പ്." നിസാർ ഗൗരവത്തോടെ പറഞ്ഞു. ……….. അന്നേ ദിവസം വൈകുന്നേരം, നോക്സിഫെൻ കഴിച്ച ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുമ്പോൾ പുറത്ത് വലിയൊരു ബഹളം കേട്ടു. സജിതൻ ഓടിക്കിതച്ചു വരുന്നു! "ഡോക്ടറേ... രക്ഷിക്കണം! ആ സുരേഷ് മാറിയെന്ന് കരുതിയതാ... പക്ഷേ ഇപ്പോൾ അവന്റെ ടീമിലെ നിസാർ എന്റെ കിണറ്റിലെ വെള്ളം മൊത്തം ബക്കറ്റിൽ കോരി റോഡിലേക്ക് ഒഴിക്കുകയാണ്! അവന്റെ കൂടെയുള്ളവർ ആ വെള്ളത്തിൽ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നു!" സാമുവൽ സജിതനോടൊപ്പം ചെന്നു. നിസാർ ആവേശത്തിലാണ്. ഓരോ ബക്കറ്റ് വെള്ളം ചായ ഗ്ലാസിൽ കോരി ഒഴിക്കുമ്പോഴും അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു: "സിഗ്നൽ വൺ... ഡിലീറ്റഡ്! സിഗ്നൽ ടു... സിഗ്നൽ 3ഡിലീറ്റഡ്!" വേണു തന്റെ പേപ്പർ വിമാനങ്ങൾ ആ വെള്ളത്തിൽ മുക്കി വാട്ടർ പ്രൂഫ് മിസ്സൈലുകൾ ആക്കി സജിതന്റെ വീടിന് നേരെ എറിയുന്നു. ആദർശ് ആ ചെളിയിൽ പുതിയൊരു ഡിജിറ്റൽ സാറ്റലൈറ്റ് ലിങ്ക്' വരയ്ക്കുകയാണ്. സുരേഷ് കുമാർ ഇതൊക്കെ കണ്ട് ദൂരെ മാറി നിന്ന് തലയിൽ കൈവെച്ചു. "എന്റെ ദൈവമേ, ഞാൻ തുടങ്ങിയ വിനയാണല്ലോ ഇത്!" സുരേഷ് പതുക്കെ നിസാറിന്റെ അടുത്തേക്ക് ചെന്നു. "നിസാർ, നിർത്ത്! സജിതൻ പാവമാണ്. സിഗ്നലുകൾ ഒന്നുമില്ല. അതൊക്കെ നമ്മുടെ തോന്നലായിരുന്നു." നിസാർ ഒരു നിമിഷം സുരേഷിനെ നോക്കി ഒന്ന് പുച്ഛിച്ചു. എന്നിട്ട് സാമുവൽ ഡോക്ടറുടെ അടുത്തേക്ക് തിരിഞ്ഞു പറഞ്ഞു: "ഡോക്ടർ, കണ്ടില്ലേ? സജിതന്റെ ഏറ്റവും പുതിയ വൈറസ് സുരേഷ് സാറിനെ ബാധിച്ചിരിക്കുന്നു. അയാൾക്ക് ഫ്ലാഷ് മെമ്മറി ലോസ്സ്' സംഭവിച്ചിരിക്കുന്നു. ഇനി ഒരേയൊരു വഴിയേ ഉള്ളൂ..." നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ബക്കറ്റിലെ ബാക്കി വെള്ളം സുരേഷിന്റെ തലയിലേക്ക് ഒഴിച്ചു. "സിസ്റ്റം റീബൂട്ട്! റീബൂട്ട് ചെയ്യ്" നിസാർ അലറി. “ റീബൂട്ടോ? പോടാ എന്റെ ഡ്രസ്സ്‌ മുഴുവനും നനഞ്ഞു “ സുരേഷ് നനഞ്ഞ കോഴിയെ പോലെ വിറങ്ങലിച്ചു നിന്നു ഡോക്ടർ സാമുവൽ ഒന്നും മിണ്ടിയില്ല. അയാൾ പോക്കറ്റിൽ നിന്ന് ഒരു സ്ട്രിപ്പ് നോക്സിഫെൻ കൂടി എടുത്തു. ഇത്തവണ അയാൾ അത് കഴിച്ചില്ല. പകരം ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് നിസാറിന് നേരെ നീട്ടി. "നിസാർ... ഈ വെള്ളത്തിൽ സജിതന്റെ രഹസ്യ കോഡ് ഉണ്ട്. ഇതൊന്ന് കുടിച്ച് ഡീകോഡ് ചെയ്യാമോ?" “ ഓഫ് കോഴ്സ് “ നിസാർ ആവേശത്തോടെ ആ വെള്ളം വാങ്ങി കുടിച്ചു. അതിൽ ഡോക്ടർ നേരത്തെ കലർത്തി വെച്ചിരുന്ന സ്ട്രോങ്ങ് സെഡേറ്റീവ് ഉണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ നിസാർ പതുക്കെ കസേരയിലേക്ക് ചരിഞ്ഞു. "ഡോക്ടർ... സജിതന്റെ കോഡ്... ഭയങ്കര... പവർഫുൾ... ആണ്..." നിസാർ മയക്കത്തിലേക്ക് വഴുതി വീണു. സുരേഷ് സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. പക്ഷേ അപ്പോഴും ദൂരെ നിന്ന് ബിജു വിളിച്ചു പറയുന്നുണ്ടായിരുന്നു: "സാർ, നിസാർ വീണു! പക്ഷേ വാട്ടർ ടാങ്കിന് മുകളിൽ പുതിയൊരു ഏലിയൻ സിഗ്നൽ കാണുന്നുണ്ട്!" സജിതന്റെ പൂച്ച മിന്നു വാട്ടർ ടാങ്കിന് മുകളിൽ ഇരുന്ന് താഴേക്ക് നോക്കി ഒന്ന് കരയുന്നുണ്ടായിരുന്നു ……. സാമുവൽ ഡോക്ടർ നൽകിയ കോഡ് കലർത്തിയ വെള്ളം കുടിച്ച് മയങ്ങിയ നിസാർ ഉണർന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ശാന്തിഗിരി റിസോർട്ടിലെ തന്റെ മുറിയിൽ ഫാനിന്റെ കറക്കം നോക്കി കിടക്കുമ്പോൾ നിസാറിന്റെ ഉള്ളിൽ ഒരു പുതിയ സത്യം തെളിഞ്ഞു. "ആ ഫാൻ കറങ്ങുന്നത് വെറുതെയല്ല. അത് സജിതന്റെ 10G തരംഗങ്ങളെ അന്തരീക്ഷത്തിൽ കലർത്താനുള്ള പ്രൊപ്പല്ലർ ആണ്!" നിസാർ ചാടിയെഴുന്നേറ്റു അവിടെ നിന്നും ഓടി. തന്റെ പഴയ ടീമിനെ വീണ്ടും സംഘടിപ്പിക്കണം. പക്ഷേ സുരേഷ് ഇപ്പോൾ ചാരനാണ്. അതുകൊണ്ട് അതീവ രഹസ്യമായി വേണം നീക്കങ്ങൾ. നിസാർ പതുക്കെ റിസോർട്ടിലെ പൂന്തോട്ടത്തിലേക്ക് ഇറങ്ങി. അവിടെ ബിജുവും ആദർശും വേണുവും സങ്കടത്തോടെ ഇരിക്കുകയായിരുന്നു. സുരേഷിന്റെ മാറ്റം അവരെയും തളർത്തിയിട്ടുണ്ട്. "സുഹൃത്തുക്കളേ, നിങ്ങൾ കണ്ടത് സത്യമല്ല!" നിസാർ രഹസ്യമായി അവരോട് പറഞ്ഞു. "സുരേഷ് സാറിനെ അവർ ഹോളോഗ്രാം ഉപയോഗിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ക്ലിനിക്കിൽ ഇരിക്കുന്നത് യഥാർത്ഥ സുരേഷ് സാറല്ല, സജിതൻ നിർമ്മിച്ച ഒരു ആൻഡ്രോയിഡ് റോബർട്ട് ആണ്!" ബിജുവിന്റെ കണ്ണ് തള്ളി. "അപ്പോൾ സാർ ശരിക്കും എവിടെയാണ്?" "അയാളെ അവർ സജിതന്റെ വീടിന്റെ അടിയിലുള്ള സീക്രട്ട് ലാബിൽ തടവിലാക്കിയിരിക്കുകയാണ്. നമുക്ക് അയാളെ രക്ഷിക്കണം. അതിന് മുൻപ് സജിതന്റെ പ്രധാന ഊർജ്ജ സ്രോതസ്സ് തകർക്കണം. അത് അവന്റെ വീട്ടിലെ വാട്ടർ ടാങ്ക് ആണ്. ആ ടാങ്ക് ആണ് അവന്റെ ഈ സൂപ്പർ പവറുകൾക്ക് പിന്നിൽ!" നിസാർ തന്റെ പ്ലാൻ വിശദീകരിച്ചു. “ഇത്തവണ എല്ലാവർക്കും ഹൈ-ഫ്രീക്വൻസി ഡിറ്റക്ടറുകൾ വേണം. “ അവർ റിസോർട്ടിലെ അടുക്കളയിൽ നിന്ന് സ്റ്റീൽ പാത്രങ്ങളും തവികളും ഒക്കെ മോഷ്ടിച്ച് തങ്ങളുടെ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. …….. രാത്രി പന്ത്രണ്ട് മണി. ആംബുലൻസ് ഡ്രൈവർ ഇത്തവണ കീ എടുത്ത് മാറ്റാൻ മറന്നിരുന്നില്ല. പക്ഷേ നിസാറിന് അതൊരു തടസ്സമായിരുന്നില്ല. അയാൾ റിസോർട്ടിലെ മാലിന്യം കൊണ്ടുപോകുന്ന പഴയ ഒരു ലോറി സ്റ്റാർട്ട് ചെയ്തു. "ഇതാണ് നമ്മുടെ ഡിസ്ട്രോയർ വണ്ടി'!" നിസാർ പ്രഖ്യാപിച്ചു. വേണു തന്റെ പേപ്പർ വിമാനങ്ങളിൽ കല്ലുകൾ കെട്ടിവെച്ചു. "ഇത് സജിതന്റെ ടവറുകൾ തകർക്കാനുള്ള ലോങ്ങ് റേഞ്ച് മിസ്സൈലുകൾ ആണ്!" ആദർശ് ലോറിയുടെ ബോഡിയിൽ ചോക്ക് കൊണ്ട് വലിയൊരു ഭൂപടം വരച്ചു. "ഇതാണ് സജിതന്റെ സാമ്രാജ്യം. നമ്മൾ ഈ പോയിന്റിലൂടെ വേണം അകത്ത് കടക്കാൻ." ലോറി നീങ്ങിത്തുടങ്ങി. …….. സജിതന്റെ വീടിന് മുന്നിലെത്തിയപ്പോൾ നിസാർ കണ്ടത് വിചിത്രമായ ഒരു കാഴ്ചയാണ്. സജിതൻ തന്റെ പൂച്ച മിന്നുവിനോടൊപ്പം മുറ്റത്ത് ഇരിക്കുന്നു. അവന്റെ കയ്യിൽ ഒരു ലാപ്ടോപ്പ് ഉണ്ട്. "കണ്ടാ? കണ്ടാ ആ അലവലാതി സിഗ്നലുകൾ അയക്കുകയാണ്!" നിസാർ അലറി. നിസാർ ലോറിയിൽ നിന്ന് ചാടിയിറങ്ങി. ബിജുവും ആദർശും വേണുവും പിന്നാലെ. അവർ സജിതന്റെ വാട്ടർ ടാങ്കിന് അടുത്തേക്ക് ഓടി. നിസാർ നേരത്തെ കരുതിയിരുന്ന ഒരു വലിയ പൈപ്പ് ഉപയോഗിച്ച് ടാങ്കിന്റെ അടിഭാഗത്ത് അടിക്കാൻ തുടങ്ങി. "സജിതൻ! നിന്റെ കളി അവസാനിച്ചു! ഈ ഡാറ്റ മൊത്തം ഞങ്ങൾ ഡിലീറ്റ് ചെയ്യാൻ പോകുകയാണ്!" ശബ്ദം കേട്ട് സജിതൻ ഓടിവന്നു. "എന്റെ പൊന്നു നിസാറേ... നിനക്ക് ഇത് എന്തിന്റെ കേടാണ്? സുരേഷ് മാറിയപ്പോൾ നീ തുടങ്ങിയോ?" "മിണ്ടരുത് ഇന്റർ ഗാലക്റ്റിക് ചാര! നീ എന്തിനാണ് എന്റെ സുരേഷ് സാറിനെ റോബർട്ട് ആക്കിയത്?" നിസാർ തിരിച്ചു ചോദിച്ചു. പെട്ടെന്ന് സജിതന്റെ പൂച്ച മിന്നു നിസാറിന്റെ അടുത്തേക്ക് വന്നു. അത് പതുക്കെ നിസാറിന്റെ കാലിൽ മുട്ടി ഉരുമ്മി. നിസാർ ഞെട്ടിപ്പോയി. "ബിജൂ... ജാഗ്രത! ഈ പൂച്ച ഒരു ലേസർ സെൻസർ ആണ്! ഇവൾ എന്റെ ഡിജിറ്റൽ സിഗ്നേച്ചർ റീഡ് ചെയ്യുകയാണ്!" നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ചായ പാത്രം പൂച്ചയ്ക്ക് നേരെ കാട്ടി. "നിന്റെ ലേസർ പവർ എന്റെ ഈ ഷീൽഡിന് മുന്നിൽ ഏൽക്കില്ല!" അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയത് സുരേഷ് കുമാർ ആയിരുന്നു! കൂടെ ഡോക്ടർ സാമുവലും. "നിസാർ, നിർത്ത്!" സുരേഷ് അലറി. “ ദേ സുരേഷിന്റെ റോബർട്ട്” നിസാർ സുരേഷിന് നേരെ കൈചൂണ്ടി "ഞാൻ റോബോട്ട് ഒന്നുമല്ല. ഞാൻ മനുഷ്യനാണ്. നോക്ക്, എനിക്ക് വേദനിക്കുന്നുണ്ട്!" സുരേഷ് തന്റെ കയ്യിൽ ഒന്ന് നുള്ളി കാണിച്ചു. നിസാർ സംശയത്തോടെ സുരേഷിനെ നോക്കി. "എങ്കിൽ ഒരു കാര്യം ചെയ്യൂ. സജിതൻ അയക്കുന്ന ഈ 10G വൈഫൈ ഒന്ന് ഓഫ് ചെയ്യാൻ പറയൂ." സുരേഷ് സജിതനെ നോക്കി. സജിതൻ നിസ്സഹായാവസ്ഥയോടെ തന്റെ ലാപ്ടോപ്പ് സുരേഷിന് നൽകി. "എടാ, ഇത് എന്റെ ഓഫീസിലെ മീറ്റിംഗ് ആണ്. വൈഫൈ ഓഫ് ചെയ്താൽ എന്റെ ജോലി പോകും!" സുരേഷ് നിസാറിന്റെ അടുത്തേക്ക് നടന്നു ചെന്നു. അയാൾ നിസാറിന്റെ തോളിൽ കൈവെച്ചു. "നിസാറേ, ഈ ലോകത്ത് സിഗ്നലുകൾ ഉണ്ട്. പക്ഷേ അത് നമ്മളെ ഉപദ്രവിക്കാനല്ല. നമുക്ക് സംസാരിക്കാൻ വേണ്ടിയാണ്. നീ ഈ വാട്ടർ കോഡ് എന്നൊക്കെ പറയുന്നത് നിന്റെ മനസ്സിന്റെ ഒരു ഭ്രമം മാത്രമാണ്." നിസാർ ഒന്ന് തണുത്തു. പക്ഷേ ബിജു വിട്ടു കൊടുത്തില്ല. "സാർ, ഇയാൾ സജിതന്റെ വശത്താണ്! സജിതൻ ഇയാൾക്ക് കൈക്കൂലി നൽകിയിട്ടുണ്ട്!" അപ്പോഴാണ് സാമുവൽ ഡോക്ടർ മുന്നോട്ട് വന്നത്. ഡോക്ടറുടെ കണ്ണുകൾ ചുവന്നിരുന്നു. അയാൾ തന്റെ കയ്യിലിരുന്ന ഒരു പുതിയ തരം മരുന്ന് പാക്കറ്റ് പുറത്തെടുത്തു. അത് വേഗം വായിലേക്ക് ഇട്ടു "സുരേഷ്... നീ പറഞ്ഞത് ശരിയാണ്. ഇവരെ ചികിത്സിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ചെയ്യാം." ഡോക്ടർ തന്റെ തലയിൽ ഒരു സ്റ്റീൽ പ്ലേറ്റ് വെച്ചു! എല്ലാവരും ഞെട്ടിപ്പോയി. "ഡോക്ടർ... നിങ്ങളും?" നിസാർ അത്ഭുതപ്പെട്ടു. "അതെ നിസാർ! ഞാൻ ഇന്നലെ ഞാൻ നോക്സി ഫെൻ കഴിച്ചപ്പോൾ എനിക്ക് സത്യം മനസ്സിലായി. സജിതൻ വെറുമൊരു ഇന്റർ ഗാലക്റ്റിക് ചാരനല്ല. അവൻ ഈ പ്രപഞ്ചത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാൻ നടക്കുന്ന യൂണിവേഴ്സൽ ഡാറ്റാ ഹാക്കർ ആണ് ഈ പ്ലേറ്റ് ഇല്ലെങ്കിൽ അവൻ എന്റെ ചിന്തകൾ ചോർത്തും!" സാമുവൽ ഡോക്ടർ ഇപ്പോൾ സുരേഷിനെക്കാളും വലിയ വട്ടനായി മാറിയിരിക്കുന്നു! നോക്സിഫെന്റെ ഓവർഡോസ് ഡോക്ടറുടെ തലച്ചോറിനെ മാറ്റിമറിച്ചിരുന്നു. "സജിതൻ! നിന്റെ 10G ടവർ എവിടെയാണ്? എനിക്ക് അത് തിരിച്ചു ഹാക്ക് ചെയ്യണം!" ഡോക്ടർ അലറി. നിസാർ ആവേശഭരിതനായി. "കണ്ടോ സുരേഷ് സാറേ... ഡോക്ടർ പോലും സത്യം തിരിച്ചറിഞ്ഞു! ഇനി നമ്മൾ 4 പേർ... കൂടെ ഡോക്ടറും! നമ്മൾ ഈ ലോകത്തെ ഈ ഭീകരനിൽ നിന്നും രക്ഷിക്കും! ……. പിറ്റേന്ന് രാവിലെ ശാന്തിഗിരി റിസോർട്ട് ഒരു യുദ്ധക്കളമായി മാറി. ഹെഡ് നഴ്സ് കണ്ടത് വിചിത്രമായ കാഴ്ചയാണ്. ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുന്നത് തലയിൽ ഒരു വലിയ അലുമിനിയം പാത്രം വെച്ചാണ്! അദ്ദേഹത്തിന്റെ മേശപ്പുറത്ത് രോഗികൾക്ക് നൽകേണ്ട മരുന്നുകൾക്ക് പകരം കുറെ ഡിഷ് ആന്റിനയുടെ കഷ്ണങ്ങൾ ഇരിക്കുന്നു. "സിസ്റ്റർ, ഈ മരുന്നുകൾ സജിതന്റെ സ്പൈ ഡിവൈസസ് ആണ്. ഇത് നമുക്ക് നശിപ്പിക്കണം!" ഡോക്ടർ ആജ്ഞാപിച്ചു. നിസാർ ഇപ്പോൾ ഡോക്ടറുടെചീഫ് ടെക്നിക്കൽ ഓഫീസർ ആണ്. അയാൾ ക്ലിനിക്കിലെ എല്ലാ ടാപ്പുകളും തുറന്നു വിട്ടു. "ഡോക്ടർ, വെള്ളത്തിലൂടെയുള്ള ഡാറ്റ ട്രാൻസ്ഫർ ഇപ്പോൾ ഹൈ-സ്പീഡിൽ നടക്കുന്നുണ്ട്. നമുക്ക് സജിതന്റെ സെർവർ തകർക്കാം!" സുരേഷ് കുമാർ ഇത് കണ്ട് തകർന്നുപോയി. അയാൾ സജിതന്റെ അടുത്തേക്ക് ചെന്നു. "സജിതൻ, മാപ്പ്... എല്ലാം തുടങ്ങിയത് ഞാനാണ്. പക്ഷേ ഇപ്പോൾ ഡോക്ടർ പോലും ഈ അവസ്ഥയിലായി. ഇനി എന്ത് ചെയ്യും?" സജിതൻ തന്റെ പൂച്ച മിന്നുവിനെ തലോടിക്കൊണ്ട് പറഞ്ഞു. "സുരേഷേ, വട്ട് എന്നത് ഒരു പനി പോലെയാണ്. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരും. ഇപ്പോൾ നിനക്ക് അത് മാറി. പക്ഷേ അത് ഡോക്ടറെ പിടികൂടി. ഇനിയിപ്പോൾ ഡോക്ടർ അവരെ ചികിത്സിക്കില്ല, പകരം അവരോടൊപ്പം ചേർന്ന് എനിക്ക് പണി തരാൻ നോക്കും!" പെട്ടെന്ന് ക്ലിനിക്കിന് മുകളിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടു. വേണു തന്റെ ഏറ്റവും വലിയ പേപ്പർ വിമാനം അതൊരു വലിയ കാർഡ്ബോർഡ് ഷീറ്റായിരുന്നു താഴേക്ക് പറത്തി വിട്ടു. അതിൽ എഴുതിയിരുന്നു: "സജിതൻ തോറ്റു! 10G സിഗ്നൽ ജാം ആയിരിക്കുന്നു!" നിസാർ താഴെ നിന്ന് തുള്ളിച്ചാടി. "വിജയം! നമ്മൾ ജയിച്ചിരിക്കുന്നു! സജിതന്റെ വൈഫൈ റേഞ്ച് കുറഞ്ഞു!" സജിതൻ തന്റെ ഫോൺ എടുത്തു നോക്കി. "അയ്യോ! ശരിക്കും റേഞ്ച് പോയല്ലോ!" അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, നിസാർ ഫോൺ റേഞ്ച് കിട്ടാതിരിക്കാൻ സജിതന്റെ വീടിന്റെ അടുത്തുള്ള മൊബൈൽ ടവറിന്റെ വയർ പതുക്കെ മുറിച്ചു കളയുകയായിരുന്നു! …. അങ്ങനെ ശാന്തിഗിരി റിസോർട്ട് സജിതൻ വിരുദ്ധ സേനയുടെ ആസ്ഥാനമായി മാറി. സുരേഷ് കുമാർ ഇപ്പോൾ ഒരു സാധാരണക്കാരനായി അവിടെ ജോലി ജീവിക്കുന്നു. പക്ഷേ അയാൾക്ക് ഒരു പേടിയുണ്ട് - എപ്പോഴെങ്കിലും ആ ബിരിയാണി ചെമ്പ് വീണ്ടും തലയിൽ വെക്കാൻ തോന്നുമോ എന്ന്. ഡോക്ടർ സാമുവൽ ഇപ്പോൾ രോഗികളോടൊപ്പം ഇരുന്ന് പ്രപഞ്ച രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു അയ്യാളെ ചികിൽസിക്കാൻ പുതിയ ഡോക്ടർ ശാന്തി ഗിരിയിൽ ചാർജ് എടുത്തു. സജിതൻ ഈ ദുരിതങ്ങൾ കാരണം തന്റെ വീട് വിറ്റ് ദൂരെ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നു. പക്ഷേ നിസാർ... അയാൾ ഇപ്പോഴും രാത്രിയിൽ പൈപ്പ് വെള്ളത്തിന്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുന്നു. കാരണം, സജിതൻ തോറ്റെങ്കിലും സജിതന്റെ പൂച്ച മിന്നു ഇപ്പോഴും ആ മുറ്റത്ത് ഇരിക്കുന്നുണ്ട്. "നീ ഏത് ഗാലക്സിയിൽ നിന്നുള്ളതാണ്?" നിസാർ പതുക്കെ ചോദിച്ചു. പൂച്ച ഒന്ന് കരഞ്ഞു. ആ കരച്ചിലിൽ ഒരു സിഗ്നൽ ഉണ്ടെന്ന് നിസാർ ഉറപ്പിച്ചു. അയാൾ തന്റെ ചായ ഗ്ലാസ്സ് കാതോട് ചേർത്തു പിടിച്ചു. "ബീപ്പ്... ബീപ്പ്... ബീപ്പ്..." "തുടരും...!" നിസാർ രഹസ്യമായി ചിരിച്ചു. ……. വട്ട് ഒരിക്കലും അവസാനിക്കുന്നില്ല, അത് പുതിയ രൂപങ്ങൾ എടുക്കുന്നു എന്ന് മാത്രം! ……. End
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.5K views
1 months ago
ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/6zNdmQ6?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.2 ********************* "ഞാൻ വിളിക്കാം..ട്ടോ" പതിഞ്ഞ സ്വരത്തിൽ അബു ഹംസക്കയുടെ കാതിൽ പറഞ്ഞുകൊണ്ട് അവരുടെ കൂടെ കാറിൽ കയറി യാത്രയായി.. ഹംസക്കയും, ആമിനത്തയും അവർ പോകുന്നതും നോക്കി നിന്നു..അവരുടെ തീരുമാനം എന്തന്നറിയാതെ... ******************** ആകാശത്ത് നീലിമ മാഞ്ഞു തുടങ്ങിയിരിക്കുന്നു. രാത്രിയെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണവർ. സുബൈർ കാറിൽ അരുവിലായി സ്ഥാനം പിടിച്ച്... ആരോടും ഒന്നും മിണ്ടാതെ..അങ്ങിനെ ഇരിക്കുകയാണ്..ദേഷ്യം കൊണ്ട് മുഖം ചുവന്നു തുടച്ചിരിക്കുന്നു... "എന്താ...എല്ലാവരും ഇങ്ങനെ.. മിണ്ടാതിരിക്കുന്നത്..?" പെണ്ണിനെ ആർക്കും പിടിച്ചില്ലേ..?" അബുവിന്റെ ചോദ്യം കേട്ട് സുബൈറിന്റെ ഉമ്മ അവനെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു.. "ഇനിയൊരു പെണ്ണുകാണാൻ ഞാനില്ല. എനിക്ക് ആ.. കുട്ടിയെ നല്ലോണം ഇഷ്ടായി.. എന്താ..അവൾക്കൊരു കുറവ്, സൗന്ദര്യമില്ലേ, പഠിപ്പില്ലേ"... "നമ്മൾക്ക് ഇഷ്ടപെട്ടത് കൊണ്ടായില്ലല്ലോ.. കുട്ടിയെ വിവാഹം കഴിക്കാൻ ഉള്ള ആൾ അവനല്ലേ..ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറയേണ്ട ആൾ ഇങ്ങനെ മിണ്ടാതിരിക്കുകയല്ലേ.." "നീ... എന്താ..സുബൈറേ തേനീച്ച കുത്തിയവനെ പോലെ മുഖവും വീർപ്പിച്ചിരിക്കുന്നത്. എന്തെങ്കിലുമൊക്കെ ഒന്ന് പറ..അബുവിനോട്. അവൻ ചോദിച്ചത് കെട്ടില്ലെന്നുണ്ടോ.. ഇയ്യ്.." "എന്റെ ഉമ്മാ... എന്റെ സമ്മതം ചോദിച്ചിട്ട് അല്ലല്ലോ...നിങ്ങളുടെ ഈ...പെണ്ണുകാണലും, എന്റെ വിവാഹവും ഒന്നും. പിന്നെ..എന്തിന്.. ഈ..ഒരു കാര്യത്തിന് ഞാൻ മറുപടിപറയണം. അതും നിങ്ങളുടെ ഇഷ്ടത്തിന് അങ്ങ് തീരുമാനിച്ചോളു.." "നല്ല ഉത്തരമാ.. നിന്റെ മറുപടി. എന്താ..നിന്റെ വിചാരം ഈ.. ജൂണിൽക്ക് 30..കഴിഞ്ഞു നിനക്ക്. ഇനിയെന്ന് വേണമെന്നാ.. എന്റെയും,വാപ്പയുടേയും കാലം കഴിയുന്നതിന് മുമ്പ്.. ഞങ്ങൾക്ക് കാണണം..നീ...ഒരു കുടുംബമായി കഴിയുന്നത്. അതിന് സമ്മതിക്കൂല ഇയ്യ്‌ " " തുടങ്ങി എന്തെങ്കിലുമൊക്കെ ആയിക്കോളു...ഒന്നിനും ഞാനില്ല... എന്നോട് ഇതിനെ കുറിച്ച് കൂടുതൽ ചോദിക്കുകയും വേണ്ട.. " അവൻ മുഖം തിരിച്ച് പുറത്തേ.. കാഴ്ച്ചകളിലേക്ക് കണ്ണും നട്ടിരുന്നു. ഓരോന്ന് ചോദിച്ചും പറഞ്ഞും.. വീട് എത്തിയത് അവർ അറിഞ്ഞില്ല... ********************** റസിയയുടെ വീട്ടിൽ അഭിപ്രായങ്ങളുടെ പെരുമഴയാണ്. "നല്ല സ്വഭാവമുള്ള കൂട്ടര് അല്ലേ..എനിക്കിഷ്ടായി. അബുവിന് നല്ലവണ്ണം അറിയുന്ന ആൾക്കാരാ അവൻ നമ്മളെ ചതിക്കില്ല..." ആമിനതാത്ത നീട്ടി പറഞ്ഞു... " അതൊക്കെ ശരിയാ..' "പക്ഷേ " "മോൾ വല്ല്യ.. വിഷമത്തിലാ..ചെക്കൻ അവളോടൊന്നും മിണ്ടിയില്ലത്രേ.. പേരിന് ഒന്ന് നോക്കിയത് പോലുമില്ലന്ന്.എനിക്ക് അത് കേട്ടിട്ട് വലിയ പ്രതീക്ഷയൊന്നും ഇല്ല..ന്റെ...ആമിനാ..." "അബു ഇറങ്ങാൻ നേരം എന്താ നിങ്ങളെ ചെവിയിൽ പറഞ്ഞത്. വിവരം അറിയിക്കാം എന്നാണോ..?" "മ്മ്... അതെ.. മ്മ്ഹ്, ഹംസക്ക നെടുവീർപ്പിട്ടു." " റസിയ.... ഇത് നടന്നില്ലെങ്കിൽ എന്റെ മോൾക്ക് വെഷമം ഒന്നും തോന്നരുത്... ഇതല്ലങ്കിൽ വേറെ... റബ്ബ് വിധിച്ചതല്ലേ.. നടക്കു...റസിയയുടെ തോളിൽ തട്ടിക്കൊണ്ട് ഹംസക്ക മൊഴിഞ്ഞു. 'ഇല്ല..ഉപ്പ..' എനിക്ക് വെഷമം ഒന്നുല്ല...ഉപ്പ വെഷമിക്കാതിരുന്നാൽ മതി.." അവൾ ഉപ്പയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഹംസക്ക അവളുടെ തലയിൽ തലോടികൊണ്ട് ഭിത്തിയിൽ തൂങ്ങികിടക്കുന്ന ക്ലോക്കിലേക്ക് കണ്ണുകൾ പായിച്ചു. "ആമിനാ...നേരം ഒൻപത് കഴിഞ്ഞു. ഇതുവരെ അബു ഒന്ന് വിളിച്ചില്ലല്ലോ..?" "നിങ്ങൾ ഇങ്ങനെ ബേജാറാവാതെ.." ദേ.... ഫോൺ അടിക്കുന്നു അബുവാകും ആമിനാത്തഹംസക്കെയെ നോക്കികൊണ്ട് പറഞ്ഞു. ഹംസക്ക വേഗം പോയി ഫോണെടുത്തു... ആരാണന്നറിയാൻ ആമിനാത്ത ആകാംഷയോട് കൂടി കാതുംകൂർപ്പിച്ചു നിന്നു. "ആ... അബു.. പറയ്..എന്തായി.. "അവർക്ക് മോളെ ഇഷ്ട്ടായിട്ടുണ്ട്..ട്ടോ.. മോളെ അഭിപ്രായം എന്താ...അവൾക്ക് കൊഴപ്പൊന്നും ഇല്ലല്ലോ.." "മോൾക്ക് എതിർ അഭിപ്രായം ഒന്നുല്ല.." എങ്കിൽ നാല് ആളെ കൂട്ടി..നല്ലൊരു ദിവസം നോക്കി...ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. സുബൈറിന്റെ ഉപ്പ കോയഹാജി..അവന് ലീവ് കുറവാണ് അതുകൊണ്ട് വിവാഹം പെട്ടെന്ന് വേണ്ടി വരും എന്നാണ് അവർ പറയുന്നത്.. "ഹോ " പിന്നെ..അങ്ങോട്ടും ഇങ്ങോട്ടുമുള്ള സംഭാഷണങ്ങൾക്ക് ഒടുവിൽ അവർ ഫോൺ വെച്ചു. "ആമിന... ഇപ്പൊ..ന്റെ' സന്തോഷം എത്രണ്ടെന്ന് നിനക്കറിയോ...?" ഇനിയിപ്പോ...ഭക്ഷണം ഒന്നും കഴിച്ചില്ലേലും വേണ്ടില്ല... വയറ് നിറഞ്ഞു.." "എടി...ഇയ്യ്.. മോളെ വിളിച്ച് കാര്യം പറയ്. അവർ പറയാതെ തന്നെ ഇതെല്ലാം റസിയ അകത്തിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും മുന്നിൽ അവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളുടെ ഉള്ളകം നീറി പുകയുകയായിരുന്നു... "അൽഹംദുലില്ലാഹ്" അവൾ മനസ്സിൽ പറഞ്ഞു സുബൈറിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു... ചില സംശയങ്ങൾ അവളെ വീർപ്പു മുട്ടിച്ചുകൊണ്ടിരുന്നു. എന്താ...എന്നോട് ഒന്നും മിണ്ടാതിരുന്നത്. ആ...മുഖത്ത് ഒരു പുഞ്ചിരിയോ.. സന്തോഷമൊ..ഒന്നും ഞാൻ കണ്ടില്ലല്ലോ..?" മറിച്ച് വീർപ്പിച്ചു കെട്ടിയ മുഖമായിരുന്നു ഞാൻ കണ്ടത്... ആരുടെയോ.. നിർബന്ധത്തിന് വേണ്ടി വന്നത് പോലെ..അങ്ങിനെ ഒരാളെ.. ജീവിതത്തിൽ കൂട്ടിയാൽ.. അങ്ങിനെയൊരു നൂറു.. നൂറ്..ചോദ്യങ്ങൾ റസിയ അവളോട് തന്നെ ചോദിച്ച് കൊണ്ടിരുന്നു. മൗനം മാത്രമായിരുന്നു. അതിനെല്ലാം..ഉത്തരം.. ഈ.. വിവാഹം അവൾക്ക് വേണ്ടന്ന് വെക്കണം എന്നുണ്ടായിരുന്നു... പക്ഷേ...ഉപ്പാന്റെ അതിയായ സന്തോഷം കണ്ടപ്പോൾ..അതിനി... അവളായിട്ട് നശിപ്പിക്കണ്ട എന്ന് കരുതി.. അവളുടെ ഉപ്പയും ഉമ്മയും ഏറെ നാളത്തെ വിഷമത്തിനൊടുവിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ഉറക്കിനെ പുൽകി.. ******************** എന്റെ.. റബ്ബേ.. ഈ.. ജീവിതത്തിൽ ഇനിയൊരു പെണ്ണ് വേണ്ടെന്ന് ഞാൻ എന്നോ...തീരുമാനിച്ചു കഴിഞ്ഞ കാര്യമാ...എന്റെ മനസ്സിൽ അവൾ കുടിയിരിക്കുന്നിടത്തോളം കാലം എനിക്ക് മറ്റൊരു പെണ്ണിനെ...കുറിച്ച് ചിന്തിക്കാനൊ.. സ്നേഹിക്കാനൊ കഴിയില്ല... എന്റെ വിഷമങ്ങളും വേവലാതികളും എന്താ...ആരും ഒന്നും മനസ്സിലാകാത്തെ.. അവളുടെ ഓർമ്മകൾ എന്നിൽ ഒരു നോവായി പടർന്നു പിടിക്കുമ്പോൾ.. എനിക്കങ്ങനെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കഴിയും. ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. "ഇക്കാ...എനിക്ക് നല്ല പേടിയുണ്ട്..." എന്തിന്...? " എന്തിന് പേടിക്കണം.. " "സുബൈർ അവനിഷ്ടം ഇല്ലാതെ നമ്മൾ ഇതിന് നിർബന്തിക്കുമ്പോൾ.." "എന്റെ...സൈനു... അതൊക്കെ അവൻ വലിയ ഡയലോഗ് അടിക്കുന്നതാ.. കല്ലിയാണം കഴിയുമ്പോ അതൊക്കെ മാറുമെന്നേ.." കഴിഞ്ഞ പ്രാവശ്യം അവൻ ലീവിന് വന്നപ്പോൾ നമ്മൾ എത്ര പെണ്ണ് തിരഞ്ഞതാ..മൂന്നാലു വർഷമായിട്ട് ഇതുതന്നെയല്ലേ... അവന് അന്നും പറയാനുണ്ടായിരുന്നത്. ഈ...ഡയലോഗ് അടിച്ചവൻ നമ്മളെ പേടിപ്പിച്ചു..നമ്മൾ അതിൽ വീഴുകയും ചെയ്തു... ഇനി അത് ശെരിയാവില്ല..." "എനിക്കെന്തോ.. വല്ലാതെ തോന്നുന്നു.. അവന്റെ മനൊസ്സൊന്ന് മാറാൻ നമ്മളിനി എന്ത് ചെയ്യണം... നമ്മുക്ക് അവനെ...വല്ല കൗൺസിലിങ്ങിനും കൊണ്ട് പോയാലോ.." "ഹേയ്... അവനതിന് ഒന്നും സമ്മതിക്കില്ല..." "നമ്മൾ അന്വേഷിച്ചിടത്തോളം നല്ലക്കുട്ടിയാ... റസിയ. മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണ് അവന്റെ ജീവിതത്തിൽ വന്ന് കയറിയാൽ തീരാവുന്ന പ്രശ്നമേ.. അവൻക്കൊള്ളൂ.. അവൻ എന്തൊക്കെ പറഞ്ഞാലും..ഈ.. വിവാഹത്തിൽ നിന്ന് ഒരിക്കലും പിന്മാറരുത്. ഇത് നടന്നെ പറ്റു.. കോയഹാജി അത് മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ********************* രണ്ട് ദിവസം കഴിഞ്ഞുപോയി.. അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വഴി ചർച്ചകൾ നടന്ന് കൊണ്ടിരുന്നു.. നല്ലൊരു ഡേറ്റ് തീരുമാനിച്ച് നിശ്ചയം നടത്താൻ അവർ തീരുമാനിച്ചു കഴിഞ്ഞു. സുബൈറിന്റെ ഒരുവാക്കുകൾക്കും വിലകൽപിക്കാതെ.. (തുടരും....) കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5.9K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aj431q9?d=n&ui=v64j8rk&e1=c20 ഇനി ഇതൊക്കെ തന്റെ വെറും തോന്നൽ മാത്രമായിരിക്കുമോ?? അതോ, സ്വത്തിനു വേണ്ടിയെങ്ങാനുംഅമ്മാവൻ അമ്മയെ ചതിച്ചതാണോ?? വന്നുവന്നിപ്പോൾ ആരെയും വിശ്വാസമില്ലാതായി. മടുത്തു വല്ലാതെ മടുത്തു... ജീവിതത്തോട് വല്ലാത്ത വെറുപ്പ് തോന്നുന്നു. പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു. അവൾ ഫോണെടുത്ത് നോക്കി. ഡാനിയാണ് വിളിക്കുന്നത്. അവൾ എടുത്തു.. ഡാനി ഇപ്പോൾ എവിടെയാണ്? അവൾ ചോദിച്ചു അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഓരോ ദിവസം ചെല്ലുന്തോറും പ്രശ്നങ്ങൾ ഏറി വരികയാണല്ലോ ഡാനി. ഒക്കെ ശരിയാകുമെടോ. ഇല്ല.ഒന്നും ഒരിക്കലും ശരിയാവില്ല അതെന്താ?? അയാൾ ചോദിച്ചു. എന്റെ അമ്മ... അമ്മയ്ക്ക് എന്ത് പറ്റി ? അവൾ അമ്മയ്ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു. അയാൾക്ക് എന്തുപറഞ്ഞവളെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അത്തരം പരീക്ഷണങ്ങളിലൂടെയാണല്ലോ അവൾ കുറെ നാളുകളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എല്ലാം ശരിയാകും. അയാൾ പറഞ്ഞു പക്ഷേ, അന്ന് എന്റെ മരണമായിരിക്കും അല്ലേ ഡാനി?? നീ അവളുടെ ശബ്ദം ഇടറി താൻ ധൈര്യമായിരിക്കെടോ,ഞാനില്ലേ കൂടെ? അയാളുടെ ശബ്ദം ആർദ്രമായി. ഞാൻ കൂടെയുണ്ട് എന്റെ ജീവൻ അവസാനിക്കുന്ന നിമിഷം വരെയും ഭയക്കേണ്ട കേട്ടോ. ഡാനി പറഞ്ഞു. ഉം... അവളുടെ നനഞ്ഞ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ എന്തോ തിക്കുമുട്ടുന്നത് പോലെയാണ്. പാവം പെണ്ണ് ...അയാൾ കോൾ കട്ടാക്കി. 💜💜💜💜💜 നിതാര രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ,ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി. എത്രയും പെട്ടെന്ന് വാടകയ്ക്ക് ഒരു വീട് എടുക്കണം. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണം അച്ഛന്റെ അരികിലേക്ക് അമ്മയെ കൊണ്ടുപോകാൻ ഒക്കില്ലല്ലോ അവർ പണ്ടേ പിരിഞ്ഞവരല്ലേ തനിക്ക് എന്തായാലും അമ്മയെ വേണം. അമ്മാവനാണോ ഈ സകല പ്രശ്നങ്ങൾക്കും കാരണമെന്ന തോന്നൽ ഉള്ളതുകൊണ്ട് അമ്മയെ അവിടെ നിർത്താൻ പറ്റില്ല. അമ്മ അവിടെ നിൽക്കുന്ന ഓരോ നിമിഷവും തനിക്ക് പേടിയാണ് പിന്നെ ആകെയുള്ള ആശ്വാസം അമ്മയുടെ അച്ഛനുമമ്മയും അവിടെയുണ്ട് എന്നുള്ളതാണ് അവർക്ക് ജീവനാണ് തന്റെയമ്മയെ.. പറ്റിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു വീട് സംഘടിപ്പിച്ച് അമ്മയെ കൊണ്ടുവരണം. അമ്മയെ നോക്കേണ്ടത് തന്റെ മാത്രം ഉത്തരവാദിത്വമാണ്. അമ്മയ്ക്ക് മകളായിട്ടും മകനായിട്ടും താൻ മാത്രമേയുള്ളൂ.. അമ്മയെ പൊന്നുപോലെ നോക്കണം അമ്മ പഴയതുപോലെ എഴുന്നേറ്റ് നടക്കുന്നത് തനിക്ക് കാണണം. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീട് അവൾ കണ്ടെത്തി. ഓഫീസിലെ ഒരു സുഹൃത്ത് മുഖേനയാണ് ആ വീട് ലഭിച്ചത് അച്ഛനോട് സമ്മതം വാങ്ങി അവൾ അമ്മയെ കൊണ്ടുവരാനായി പോയി. അമ്മാവൻ സമ്മതിക്കുമോ എന്നറിയില്ല. ഇനി സമ്മതിച്ചില്ലെങ്കിലും അമ്മയെ താൻ കൊണ്ടുവരും അവൾ മനസ്സിൽ ഉറപ്പിച്ചു. 💚💚💚💚 അവൾ അമ്മാവന്റെ വീട്ടിലേക്ക് ചെന്നു. പഴയതുപോലെ അമ്മാവനോട് സ്നേഹം പ്രകടിപ്പിക്കാൻ തനിക്കാവുന്നില്ല. എന്തോ ഒരു അകൽച്ച തോന്നുന്നു അവൾ അകത്തേക്ക് കയറി. മോളെ.... അമ്മാവൻ വാത്സല്യത്തോടെ അവളുടെ തോളിൽ പിടിച്ചു. അവൾ പെട്ടെന്ന് അയാളിൽ നിന്നും മാറിനിന്നു. അവൾ അകത്തേക്ക് ചെന്നു. മുത്തശ്ശനും മുത്തശ്ശിയും അകത്തുണ്ട്. അവരോട് സംസാരിച്ചിട്ട് അവൾ അമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നു. അമ്മ എന്തോ വലിയ ആലോചനയിലാണെന്ന് തോന്നുന്നു. അവൾ അമ്മയുടെ അരികിലിരുന്നു അമ്മയെ പരിചരിക്കുന്ന ഹോംനേഴ്സ് അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നുമായി കയറി വന്നു. വായ തുറക്കാൻ പറയുമ്പോൾ അമ്മ വായ തുറക്കുന്നുണ്ട്, മരുന്നു വായിലിട്ട് കൊടുത്ത് വെള്ളവും ഒഴിച്ച്, ഇറക്കാൻ പറയുമ്പോൾ അതുപോലെ ചെയ്യുന്നുണ്ട്. അതൊക്കെ അമ്മക്ക് മനസ്സിലാകുന്നുണ്ട് അമ്മയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ പാവത്തിന് അതിനാകുന്നില്ലല്ലോ. ഞാൻ അമ്മയെ കൊണ്ടുപോകാൻ വേണ്ടി വന്നതാണ്.അവൾ പറഞ്ഞു. മോളെ...അതെങ്ങനെ ശരിയാകും?? അതൊക്കെ ശരിയാകും മുത്തശ്ശാ.. അതല്ല മോളെ, നിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതല്ലേ, അപ്പോൾപ്പിന്നെ ഇനിയും അങ്ങോട്ട് കൊണ്ടുപോകുന്നത് ശരിയല്ലല്ലോ അങ്ങോട്ട് അല്ല കൊണ്ടുപോകുന്നത് ഞാനൊരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഞാനിപ്പോൾ ജോലിക്ക് പോകുന്നുണ്ട്. ഞങ്ങൾക്ക് താമസിക്കാൻ അത് മതിയാകും. കൂടാതെ അമ്മയുടെ ചികിത്സ നടത്തണം അമ്മാവൻ അങ്ങോട്ട് കയറി വന്നു. മോളെ നിതാരെ നീ എന്തൊക്കെയാ ഈ പറയുന്നത്. നിന്റെ അമ്മയെ ഞങ്ങൾ നല്ലതുപോലെ തന്നെയാണ് നോക്കുന്നത് അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മാവാ.. അവളെ ഞങ്ങൾ നോക്കിക്കോളാം മോൾ സമാധാനമായി ഇരിക്ക്. ഇല്ല.. ഞാൻ തീരുമാനിച്ചുറപ്പിച്ചിട്ടാണ് വന്നത്. അമ്മയെ കൊണ്ടുപോയേ പറ്റൂ മോളെ..നീ ഇപ്പോൾ എടുത്ത തീരുമാനം തെറ്റാണ്. അതെങ്ങനെ തെറ്റാവും?? എനിക്ക് അമ്മയെ സംരക്ഷിക്കേണ്ട കടമയുണ്ട്. അതുകൊണ്ട് അമ്മയെ ഞാൻ കൊണ്ടുപോകുന്നു. എന്റെ സഹോദരീ ഇവിടെ സുരക്ഷിതയാണ്. പിന്നെ എന്തിനുവേണ്ടിയാണ് വാടക വീട്ടിലേക്ക് നീ അവളെ കൊണ്ടുപോകുന്നത്?? എന്റെ അമ്മയെ എനിക്ക് ജീവനോടെ കിട്ടണമെന്നുള്ളതുകൊണ്ടാണ് ഞാൻ കൊണ്ടുപോകുന്നത്. അവൾ അയാളുടെ കണ്ണുകളിൽ നോക്കി തറപ്പിച്ചാണ് അത് പറഞ്ഞത്. അതെന്താ കുട്ടി നീ അങ്ങനെ പറഞ്ഞത് അവൾ ഇവിടെ സുരക്ഷിതയല്ല എന്നാണോ.. അമ്മാവന് അങ്ങനെയാണ് മനസ്സിലായതെങ്കിൽ അങ്ങനെ തന്നെ.. അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അത്രയും പറഞ്ഞതോടെ മുത്തശ്ശനും മുത്തശ്ശിയും , നിന്റെ അമ്മയെ കൊണ്ടുപൊയ്ക്കോളൂ എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അവൾക്ക് അവരുടെ സമ്മതം മതിയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് മുറ്റത്ത് വന്നു നിന്നു. അവൾ പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവർ നിതാരയുടെ അമ്മയെ ആംബുലൻസിൽ കയറ്റി. നിതാരയുടെ കാർ ആംബുലൻസിനു പിന്നാലെ നീങ്ങി. നിതാര അമ്മയെയും കൊണ്ട് നേരെ വാടക വീട്ടിലേക്കാണ് പോയത്. അമ്മയെ നോക്കാൻ, ഏർപ്പാട് ചെയ്തിരിക്കുന്ന ഹോം നേഴ്സ് അപ്പോഴേക്കും എത്തിയിരുന്നു. ആംബുലൻസിനുള്ള പണവും കൊടുത്തിട്ട് അവൾ അകത്തേക്ക് വന്നു. അമ്മയൊന്നുകൊണ്ടും പേടിക്കേണ്ട കേട്ടോ, എല്ലാം ശരിയാകും. എന്റെ അമ്മ പഴയതുപോലെ ആകും, എനിക്ക് ഉറപ്പാണ്. അവൾ പറഞ്ഞു. അവൾ കുക്കറിൽ അല്പം പൊടിയരി കഞ്ഞി ഉണ്ടാക്കി, അമ്മയെ കഴിപ്പിച്ചു. അമ്മയ്ക്കുള്ള മരുന്ന് ഹോംനേഴ്സ് എടുത്തു കൊടുത്തു. അമ്മയെ ശ്രദ്ധിച്ചോളണെ.. ഞാനൊന്നു പുറത്തുപോയിട്ട് വരാം നിതാരാ ഹോം നേഴ്സിനോട് പറഞ്ഞു. ശരി.അവർ തലയാട്ടി. നിതാര നേരെ പോയത് അച്ഛന്റെ അരികിലേക്കാണ്. അച്ചൻ കട്ടിലിൽ കിടക്കുകയാണ്. അവൾ അടുത്തേക്ക് ചെന്നു. അച്ഛാ.. അയാൾ ഒന്നും മിണ്ടിയില്ല എന്താ അച്ഛാ പിണക്കമാണോ? എന്താ പറ്റിയത്?? ഇനിയെന്ത് പറ്റാൻ ! ഞാൻ ആർക്കുവേണ്ടിയാണോ ജീവിച്ചത്, അവൾ എന്നെ ഉപേക്ഷിച്ചു പോയില്ലേ?? ഞാൻ ഉപേക്ഷിച്ച് പോയതൊന്നുമല്ല അച്ഛാ. അമ്മയുടെ അവസ്ഥ അച്ഛനറിയാൻ പാടില്ലാഞ്ഞിട്ടാ.. നീ അമ്മയെ ഓർത്തു, അച്ഛനെ മറന്നു അല്ലേ?? ഇല്ല. അമ്മയ്ക്ക് അല്പം പരിഗണന കൂടുതൽ കൊടുക്കേണ്ട സമയമല്ലേ അച്ഛാ, അതുകൊണ്ടാണ്. അല്ലാതെ എനിക്ക് രണ്ടുപേരോടും യാതൊരു തിരിച്ചു വ്യത്യാസവുമില്ല. രണ്ടാളും എനിക്ക് ജീവനാണ് അച്ഛൻ വല്ലതും കഴിച്ചായിരുന്നോ?? അവൾ ചോദിച്ചു. ഇല്ല വിശപ്പൊക്കെ കെട്ടുപോയി. അതൊന്നും പറഞ്ഞാൽ പറ്റില്ല അച്ഛൻ വന്നേ... അവൾ അയാളുടെ കയ്യിൽ പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു. ചേച്ചി...ഞങ്ങൾക്ക് കഴിക്കാൻ എടുക്ക് അവൾ ഉറക്കെ വിളിച്ചുപറഞ്ഞു. ജോലിക്കാരി അവർക്കുള്ള ഭക്ഷണം എടുത്തു കൊണ്ട് വന്നു. നിതാരെയാണ് അച്ഛന് വിളമ്പിക്കൊടുത്തത്, ഒപ്പം അവൾക്കും വിളമ്പി. അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അതിനുശേഷം അവൾ മടങ്ങിപ്പോയി. 💚💚💚💚💚💚 അമ്മയ്ക്ക് ഇനി ആയുർവേദ ചികിത്സ നോക്കാമെന്ന് അവൾക്ക് തോന്നി. ആയുർവേദ ചികിത്സയാകുമ്പോൾ പണം കൂടുതൽ വേണ്ടി വന്നേക്കാം. എങ്കിലും സാരമില്ല തന്റെ അക്കൗണ്ടിൽ പണമുണ്ട്. കൂടാതെ അമ്മയുടെ അക്കൗണ്ടിലും കാണുമല്ലോ. പെട്ടെന്നാണ് അവൾ ഓർത്തത് അമ്മയെ ചികിത്സിക്കുന്ന പേരിൽ അമ്മാവൻ അമ്മയുടെ പണം പിൻവലിച്ചിരിക്കാം. അതൊന്നു നോക്കണം. അമ്മ വിദേശത്ത് ജോലി നോക്കുന്ന ആളായിരുന്നത് കൊണ്ട് തന്നെ നല്ലൊരു തുക അമ്മയുടെ അക്കൗണ്ടിൽ കാണേണ്ടതാണ്. ഇന്നിപ്പോൾ ബാങ്കിൽ പോകാൻ ഒക്കില്ല സമയം വൈകുന്നേരം ആയല്ലോ. നാളെ രാവിലെ ബാങ്കിൽ ചെന്ന് നേരിട്ട് അന്വേഷിക്കണം. അമ്മയുടെ അക്കൗണ്ടിൽ കിടന്ന തുക പിൻവലിച്ചിട്ടുണ്ടെങ്കിൽ. അമ്മാവനെ കൂടുതൽ സംശയിക്കാം. അവൾ പിറ്റേന്ന് ബാങ്കിൽ എത്തി. 🍀🍀🍀🍀🍀🍀🍀 തുടരും. പ്രാർത്ഥിക്കുക സുഖമില്ല വായന മുടക്കേണ്ട കരുതി ഇടുന്നത് ആണ് കണ്ണൂർകാരൻ 🥺🥺🥺🥺🥺 #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ