✍ തുടർക്കഥ

☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.6K views
3 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ വിവാഹ വാർഷികം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ബാംഗ്ലൂരിലെ ആഡംബര അപ്പാർട്ട്‌മെന്റിന്റെ പതിനാലാം നിലയിൽ കാർമേഘങ്ങൾ വിതറിയ കറുപ്പിനേക്കാൾ കടുപ്പമേറിയ ഒരു നിശബ്ദത തളം കെട്ടി നിന്നു. സന്ധ്യ തന്റെ ആപ്പിൾ വാച്ചിലെ സെക്കൻഡ് സൂചിയിലേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഓരോ സെക്കൻഡും ഒരു യുഗം പോലെ. ഡൈനിങ്ങ് ടേബിളിന് നടുവിൽ ഒരു വെളുത്ത ശവക്കച്ച പോലെ വിരിച്ചിട്ട തുണിക്ക് മുകളിൽ പാലടപ്പായസം ആവി പറത്തി ഇരിക്കുന്നു. സാധാരണ പായസമല്ല ഇത്; ഇതിൽ ചേർത്ത ഏലക്കയുടെ മണത്തിനൊപ്പം അല്പം അമിത ശ്രദ്ധകൂടി അവൾ കലർത്തിയിട്ടുണ്ട്. 5 വർഷത്തെ ദാമ്പത്യം എന്ന നരകത്തിന് ഇന്ന് അവൾ ഒരു പൂർണ്ണവിരാമം ഇടുകയാണ്. "കൃത്യം ഏഴര. അവൻ വരാറായി," സന്ധ്യ സ്വയം മന്ത്രിച്ചു. അവൾ ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക് ഒന്നുകൂടി കടുപ്പിച്ചു തേച്ചു. കണ്ണാടിയിൽ നോക്കി അവൾ ഒന്ന് ചിരിച്ചു.ആ ചിരിയിൽ പ്രണയമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിഴലായിരുന്നു. ……. പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. അല്ല, അത് മുട്ടലായിരുന്നു. വാതിലിന് അപ്പുറത്ത് നിന്ന് മൂന്ന് തവണയുള്ള താളാത്മകമായ മുട്ടൽ. സന്ധ്യ വാതിൽ തുറന്നു. സുരേഷ് അവിടെ നിൽക്കുന്നു. കയ്യിൽ കറുത്ത റിബൺ ചുറ്റിയ ഒരു വലിയ സമ്മാനപ്പൊതി. അവന്റെ വസ്ത്രങ്ങൾ മഴ നനഞ്ഞ് കുതിർന്നിരുന്നു. പക്ഷേ അസാധാരണമായ കാര്യം, അവന്റെ ഷൂസുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തിന് ഒരു ഇരുണ്ട ചുവപ്പ് നിറമുണ്ടായിരുന്നു. "ഹാപ്പി ആനിവേഴ്സറി സന്ധ്യേ," സുരേഷിന്റെ ശബ്ദത്തിന് ഒരുതരം ലോഹഗന്ധമുണ്ടായിരുന്നു. അവൻ അകത്തേക്ക് നടന്നു. ലിവിംഗ് റൂമിലെ ലൈറ്റുകൾ അവന്റെ സാന്നിധ്യത്തിൽ ഒന്ന് മിന്നിത്തുടങ്ങി. "എന്താ ഏട്ടാ വൈകിയത്?" സന്ധ്യ വാതിൽ അടച്ചുകൊണ്ട് ചോദിച്ചു. "ട്രാഫിക് ബ്ലോക്ക്... പിന്നെ നിനക്ക് വേണ്ടി ഈ സർപ്രൈസ് ഗിഫ്റ്റ് സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി. " സുരേഷ് ആ പാക്കറ്റ് ടേബിളിൽ വെച്ചു. "ഏട്ടൻ പോയി ഫ്രഷ് ആയി വാ, ഞാൻ പായസം വിളമ്പാം." സന്ധ്യ അടുക്കളയിലേക്ക് നീങ്ങി. …… അവർ രണ്ടുപേരും ടേബിളിന് ഇരുവശവും ഇരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സന്ധ്യ പായസം വിളമ്പി. സുരേഷ് ആദ്യത്തെ സ്പൂൺ വായിലേക്ക് വെക്കാൻ തുടങ്ങിയതും... ഫ്ലാറ്റിലെ പവർ കട്ടായി! ഇൻവെർട്ടർ ഓൺ ആയില്ല. പകരം, എവിടെ നിന്നോ വന്ന ഒരു തണുത്ത കാറ്റ് ആ മെഴുകുതിരികളെ കെടുത്തി. ഇരുട്ടിൽ സുരേഷ് തന്റെ ഫോൺ ടോർച്ച് തെളിച്ചു. ആ വെളിച്ചം ടേബിളിന്റെ മധ്യഭാഗത്ത് പതിച്ചപ്പോൾ സന്ധ്യയുടെ ശ്വാസം നിലച്ചു. അവിടെ, സന്ധ്യയുടെയും സുരേഷിന്റെയും ഇടയിലുള്ള ഒഴിഞ്ഞ കസേരയിൽ ഒരാൾ ഇരിക്കുന്നു! ആദർശ്!” അഞ്ച് വർഷം മുമ്പ് ഇതേ രാത്രിയിൽ, ഇതേ ഫ്ലാറ്റിൽ വെച്ച് പായസത്തിൽ എലിവിഷം ചേർത്ത് സന്ധ്യ കൊന്ന അവളുടെ പഴയ കാമുകൻ. അന്ന് അവൻ ധരിച്ചിരുന്ന അതേ നീല ഷർട്ട്. പക്ഷേ ആ ഷർട്ടിലെ കോളറിന് ചുറ്റും രക്തം കട്ടപിടിച്ചു കിടക്കുന്നു. അവന്റെ കഴുത്ത് അസ്വാഭാവികമായി ഒരു വശത്തേക്ക് ഒടിഞ്ഞിരുന്നു. "സന്ധ്യേ... നീ പഞ്ചസാര അല്പം കുറച്ചു," ആദർശ് പതുക്കെ തലയുയർത്തി. അവന്റെ കണ്ണുകളിൽ കൃഷ്ണമണികളില്ലായിരുന്നു, വെറും വെളുത്ത ശൂന്യത മാത്രം. അവൻ സുരേഷിന്റെ മുന്നിലിരുന്ന സ്പൂൺ എടുത്ത് പായസത്തിൽ ഒന്ന് ഇളക്കി. "ആ... ആദർശ്?" സന്ധ്യയുടെ ശബ്ദം പുറത്തേക്ക് വന്നില്ല. "പേടിക്കണ്ട സന്ധ്യേ," ആദർശ് ഒരുതരം വിചിത്രമായ ചിരിയോടെ പറഞ്ഞു. "സുരേഷിന് നീ ഇന്ന് നൽകാൻ പോകുന്ന സയനൈഡിന്റെ മണം കിട്ടിയപ്പോൾ ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ. അന്ന് എനിക്ക് തന്ന വിഷത്തിന് ഇതിലും വീര്യം കുറവായിരുന്നു. അഞ്ച് വർഷമായി ഞാൻ ആ കയ്പ്പും കൊണ്ട് നടക്കുകയാ. ഇന്ന് സുരേഷിനും കൂടി അത് കിട്ടുമ്പോൾ എനിക്ക് ഒരു ആശ്വാസമാകും." സുരേഷ് ഞെട്ടിവിറച്ച് സന്ധ്യയെ നോക്കി. "സന്ധ്യേ! നീ എന്നെ കൊല്ലാൻ നോക്കുകയാണോ?" സന്ധ്യയുടെ ഭയം പെട്ടെന്ന് ക്രൂരമായ ഒരു ചിരിയായി മാറി. "അതേടാ സുരേഷേ! 5 വർഷമായി നിന്റെ അടിമയായി ജീവിക്കുന്നതിലും നല്ലത് ഒരു കൊലപാതകിയായി ജയിലിൽ കഴിയുന്നതാ. നീയും നിന്റെ ആ ഗിഫ്റ്റും കൂടി ഇന്ന് തീരും!" അപ്പോഴാണ് സുരേഷ് പൊട്ടിച്ചിരിക്കാൻ തുടങ്ങിയത്. ആ ചിരി ആദർശിന്റെ ചിരിയേക്കാൾ ഭീകരമായിരുന്നു. അവൻ വിറയ്ക്കുന്ന കൈകളോടെ ആ ഗിഫ്റ്റ് പാക്കറ്റ് തുറന്നു. അതിനുള്ളിൽ ഒരു പഴയ ശവപ്പെട്ടിയുടെ ആകൃതിയിലുള്ള മ്യൂസിക് ബോക്സ് ആയിരുന്നു. അത് തുറന്നപ്പോൾ ആദർശിന്റെ പ്രിയപ്പെട്ട ഒരു പാട്ട് ഒഴുകി വന്നു. "സന്ധ്യേ, നീ വിചാരിച്ചോ എനിക്കൊന്നും അറിയില്ലെന്ന്? നീ വിഷത്തെ കുറിച്ച് സെർച്ച്‌ ചെയ്തത് ഫോണിൽ ഞാൻ മുൻപേ കണ്ടിരുന്നു" സുരേഷ് കസേരയിൽ ചാരിയിരുന്നു. "അന്ന് ആദർശിന്റെ ശവം ഈ ഫ്ലാറ്റിന്റെ തറയ്ക്കടിയിൽ സിമന്റിട്ട് മൂടാൻ നിന്നെ സഹായിച്ചത് ഞാനാണ്. നീ അറിയാതെ നിന്റെ കൈവിരലടയാളങ്ങൾ ഞാൻ ആ ബോഡിയിൽ പതിപ്പിച്ചിട്ടുണ്ട്. ഇന്ന് നിന്നെ പോലീസിൽ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. പക്ഷേ നീ എനിക്ക് പായസം തന്നു... ഞാൻ നിനക്ക് ഗിഫ്റ്റും!" സുരേഷ് ആ ഗിഫ്റ്റ് ബോക്സിനടിയിൽ നിന്ന് ഒരു ചെറിയ റിമോട്ട് പുറത്തെടുത്തു. "ഈ ഫ്ലാറ്റിൽ ഞാൻ കുറച്ച് സ്‌ഫോടകവസ്തുക്കൾ സെറ്റ് ചെയ്തിട്ടുണ്ട് സന്ധ്യേ. നമ്മൾ രണ്ടുപേരും ഒരുമിച്ച് പോയാലേ ഇതിനൊക്കെ അവസാനം ഉണ്ടാവൂ എനിക്ക് വയ്യ ഇങ്ങനെ ജീവിക്കാൻ." ആദർശ് തന്റെ ആത്മരൂപത്തിൽ ഇരുന്നുകൊണ്ട് കൈകൾ കൊട്ടി. "ഗംഭീരം! ഭാര്യ ഭർത്താവിനെ കൊല്ലാൻ പായസം ഉണ്ടാക്കുന്നു, ഭർത്താവ് ഭാര്യയെ കൊല്ലാൻ ഫ്ലാറ്റ് ബോംബ് വെച്ച് തകർക്കാൻ നോക്കുന്നു. മരിച്ചുപോയ കാമുകൻ ഇതൊക്കെ ഇരുന്ന് ആസ്വദിക്കുന്നു എന്തൊരു സീൻ.!" പെട്ടെന്ന് ഫ്ലാറ്റിലെ അന്തരീക്ഷം മാറി. ചുവരുകളിൽ നിന്ന് പായസം രക്തമായി ഒലിച്ചിറങ്ങാൻ തുടങ്ങി. ആദർശ് പതുക്കെ എഴുന്നേറ്റു. "പക്ഷേ , നിങ്ങൾക്ക് ഒരു തെറ്റുപറ്റി," ആദർശ് പറഞ്ഞു. അവൻ സന്ധ്യയുടെയും സുരേഷിന്റെയും കഴുത്തിൽ തന്റെ മരവിച്ച കൈകൾ വെച്ചു. "നിങ്ങൾ ആരും ഇന്ന് മരിക്കാൻ പോകുന്നില്ല. കാരണം... നിങ്ങൾ ഓൾറെഡി മരിച്ചു കഴിഞ്ഞു!" സന്ധ്യയും സുരേഷും പരിഭ്രമത്തോടെ പരസ്പരം നോക്കി. അപ്പോഴാണ് അവർ ശ്രദ്ധിച്ചത്, തങ്ങളുടെ ശരീരങ്ങൾ സുതാര്യമായി മാറുന്നു. ടേബിളിന് അപ്പുറത്ത് കട്ടിലിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നു— സന്ധ്യയും സുരേഷും. "ഒരുമണിക്കൂർ മുമ്പ് ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായി," ആദർശ് പരിഹാസത്തോടെ പറഞ്ഞു. "നിങ്ങൾ രണ്ടുപേരും ആ പുക ശ്വസിച്ച് ഉറക്കത്തിൽ തന്നെ തീർന്നു. നിങ്ങളുടെ ഈ വഴക്കും കൊലപാതക ശ്രമവും ഒക്കെ നിങ്ങളുടെ ആത്മാക്കൾ കാണുന്ന ഒരു വെറും മരീചിക മാത്രമാണ്. സത്യം പറഞ്ഞാൽ, സന്ധ്യേ... നിന്റെ ആ പായസം ആരും കുടിച്ചില്ല. സുരേഷേ... നിന്റെ ബോംബ് പൊട്ടിയതുമില്ല!" സന്ധ്യ തന്റെ കൈകൾ നോക്കി. അവൾക്ക് ഒന്നും സ്പർശിക്കാൻ കഴിയുന്നില്ല. സുരേഷിന്റെ റിമോട്ട് അവന്റെ കൈകളിൽ നിന്ന് താഴെ വീണു, പക്ഷേ ഒരു ശബ്ദവും കേട്ടില്ല. ആദർശ് സന്ധ്യയുടെ അടുത്തേക്ക് നീങ്ങി. "ഇനി നമുക്ക് പോകാം. നരകത്തിൽ നിങ്ങളുടെ വാർഷികം ആഘോഷിക്കാൻ വലിയൊരു നിര തന്നെ കാത്തിരിപ്പുണ്ട്. അവിടെ പായസം കിട്ടില്ല, പകരം കത്തുന്ന ലാവാ രസമാണ് വിളമ്പുന്നത്. പക്ഷേ വിഷമിക്കണ്ട, കൂടെ ആഘോഷിക്കാൻ ഒരുപാട് അലവലാതികൾ അവിടെത്തന്നെയുണ്ട്!" ആദർശ് അട്ടഹസിച്ചു ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വിരൽ ചൂണ്ടി. ഫ്ലാറ്റിലെ പുകയ്ക്കിടയിലൂടെ മൂന്ന് രൂപങ്ങൾ പതുക്കെ മാഞ്ഞുപോയി. പിറ്റേന്നത്തെ പത്രവാർത്ത ഇങ്ങനെ ആയിരുന്നു (“ബാംഗ്ലൂരിൽ ഷോർട്ട് സർക്യൂട്ട് മൂലം ഫ്ലാറ്റിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. അത്ഭുതമെന്നു പറയട്ടെ, കത്തിയമർന്ന ആ ഫ്ലാറ്റിൽ ഡൈനിങ്ങ് ടേബിളിലെ പായസം മാത്രം കേടുകൂടാതെ ഇരിക്കുന്നു. പായസത്തിന് ചുറ്റും മൂന്ന് സ്പൂണുകൾ വെച്ചിരുന്നതായും പോലീസ് കണ്ടെത്തി. ആദർശ് എന്ന വ്യക്തിയുടെ അഞ്ച് വർഷം പഴക്കമുള്ള അസ്ഥികൂടം തറയ്ക്കടിയിൽ നിന്ന് കണ്ടെടുത്തത് കേസിലെ നിഗൂഢത വർദ്ധിപ്പിക്കുന്നു.") ഭ്രാന്തമായ ഒരു ചിരി അപ്പോഴും ആ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മുഴങ്ങുന്നുണ്ടായിരുന്നു. “ഹാപ്പി ആനിവേഴ്സറി” ……. End
ബാൻ ഇനി 9 ഡേയ്‌സ്
6.9K views
22 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlWebqMV?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..18 ----------------- "സ്വപ്നം കാണാതെ കയറിയിരിക്ക്.ഞാൻ ഡ്രെസ്സൊക്കെ അകത്തു കൊണ്ട് പോയി വെക്കട്ടെ." മ്മ്...' റസിയ കവറുകളുമായി അകത്തേക്ക് കടന്നു. 'ഉമ്മയും ഉപ്പയും നല്ല മയക്കത്തിലായിരുന്നു. ഞാൻ വിളിച്ചിട്ടുണ്ട് ഇപ്പൊ വരും ട്ടോ...' 'ഞാൻ നിനക്ക് ചായ എടുക്കാം...' റസി നിക്ക് പോവല്ലേ..' എന്താ ഇക്കാ..?" "അതു..പിന്നെ... വാതിൽ തുറന്ന് തന്നില്ലേ.. ആ..കുട്ടി സുബൈറിന്റെ ആരായിട്ടു വരും..." "അത് ഇവിടുത്തെ ഉമ്മയുടെ അനിയത്തിയുടെ മോളാ നസിയ...അവൾ ഇവിടെയാ..' അപ്പോഴേക്കും സുബൈറിന്റെ ഉപ്പയും ഉമ്മയും വന്നു... അവരെ കണ്ടതും കരീം സലാം പറഞ്ഞുകൊണ്ട് കൈകൊടുത്തു.. "മോൻ ഇരിക്ക് എന്തൊക്കെ മോന്റെ വിശേഷം.. ഉച്ചക്ക് ഒരു ഉറക്കം പതിവുള്ളതാ..." എന്റെ വരവ് നിങ്ങളുടെ ഉറക്കം ഇല്ലാതാക്കിയോ. "ഹേയ്... ഇല്ലല്ലാ.." മോളെ..ചായ എടുക്ക്... സൈനുത്ത അടുക്കളയിലേക്ക് എത്തിനോക്കികൊണ്ട് വിളിച്ചു പറഞ്ഞു.. "വേണ്ട...ഉമ്മാ.. ഞങ്ങളിപ്പോ..കുടിച്ച് ഇറങ്ങിയതെ ഒള്ളു.." "അതൊന്നും പറഞ്ഞാ പറ്റില്ല ആദ്യമായി വന്നിട്ട്.." അവരുടെ സൽക്കാരങ്ങൾ ക്കൊടുവിൽ യാത്ര പറഞ്ഞവൻ ഇറങ്ങി.. വീട്ടിൽ കരീമിന് തിരക്കിട്ട കല്ലിയാണ ആലോചന നടന്നു കൊണ്ടിരിക്കുകയാണ്... ഒന്നും അവന് പിടിക്കുന്നില്ല ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വരുന്ന ആലോചനകളൊക്കെ അവൻ മുടക്കുകയാണ്. അവന്റെ മനസ്സ് നിറയെ നസിയയാണ്...അന്ന് അവളുടെ വീട്ടിൽ ചെന്നപ്പഴേ അവൻ ഉറപ്പിച്ചതാണ്. അവന്റെ പെണ്ണ് ഇതാണെന്ന്. അവളെ എപ്പോഴേ അവൻ മനസ്സിന്റെ ഉള്ളിൽ കുടിയിരുത്തി കഴിഞ്ഞു. "എടാ.. കരിം... ഇന്ന് പോയ കുട്ടി എങ്ങിനെണ്ട്..." "ഞാൻ ശെരിക്ക് നോക്കിയില്ല..ഉപ്പാ.. എന്തോ.. എനിക്കിഷ്ടപെട്ടില്ല.." "നോക്കാതെ എങ്ങിനേടാ ഇഷ്ടപെടാ.." "ഓരോകാരണങ്ങൾ പറഞ്ഞു നീ..ഒഴിഞ്ഞു മാറുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.. നിന്റെ മനസ്സിൽ ആരേലും ഉണ്ടോ... അത് ആദ്യം പറയടാ.." 'അത്.. പിന്നേ..ഉമ്മാ.. ഒരാളുണ്ട്.' "ആരാ...അത്.. എവിടെയുള്ള കുട്ടിയാ... "കുട്ടിയെ ഞാൻ പറഞ്ഞ് തരാം.. പക്ഷെ...' ഇത് നടക്കണങ്കിൽ റസിയ വിചാരിക്കണം..' "അതെന്താടാ... അവൾക്കറിയുന്ന കുട്ടി ആണോ..?" "അതെ... അവളെ വീട്ടിൽ ഉണ്ടല്ലോ.. ഒരു കുട്ടി...നസിയ ' ആ.. നസിയ മോളാണോ..?" "അതെ ഉമ്മ...' 'ആ.. കുട്ടി നല്ലകുട്ടിയാ നമുക്ക് ഉപ്പാനെ കൊണ്ട് ചോദിപ്പിക്കാം ' ഉമ്മ... റസിയയെ വിളിച്ചു കാര്യം പറഞ്ഞു.. അവളാ.. വിവരങ്ങൾ കേട്ടതും ആകെ..ഞെട്ടിപ്പോയി.. 'റസി.... എന്താ. നീ ഒന്നും മിണ്ടാത്തെ.' 'ഹെലോ.... ഞാൻ എന്താ പറയന്റെ റബ്ബേ...' ' ഉമ്മാ.. ഞാൻ ചെറിയ തിരക്കിലാ കുറച്ചു കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം.' "നിന്റെ തിരക്ക് കഴിഞ്ഞിട്ട് നീ... തിരിച്ചു വിളിക്ക്. പിന്നേ..അവരോടൊക്കെ ഒന്ന് വിവരം പറ.. ഉമ്മവിളിച്ചപ്പോൾ ഇങ്ങനെ പറഞ്ഞിരുന്നു. എന്താ.. അവരുടെ അഭിപ്രായം എന്ന് ചോദിക്ക്.. " മ്മ്... പറയാം ഉമ്മാ.. റസിയ വേണ്ടന്ന് പലരൂപത്തിൽ പറഞ്ഞു നോക്കി.. പക്ഷെ. അവൻക്ക് അവൾ മതിയെന്ന്..വാശിയിലാണ് എന്ന് ഉമ്മവിളിച്ചു പറഞ്ഞപ്പോൾ.. ഒന്നും പറയാൻ വെയ്യാതെ റസിയ.. അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. 'പടച്ചോനെ എല്ലാം അറിയുന്ന ഞാൻ എങ്ങിനെയാ... അവനെകൊണ്ട് അവളെ... കുട്ടിയൊക്കെ നല്ലതാ..' പക്ഷെ...' 'ഒരു കുട്ടി ഉള്ള അവളെ.. എനിക്ക് വെയ്യ.. ഞാൻ എന്ത് പറയും...' റസിയ ആകെ ടെൻഷനിലായി... ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.. അവനോട് എല്ലാം തുറന്നു പറഞ്ഞാലോ... ഇനിയിപ്പോ അവൻ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എല്ലാ അറിയുമ്പോ.. മനസ്സിന് സങ്കടമാകുമോ..? " 'ഒരു കാര്യം ചിന്തിച്ചാൽ ഒന്നും അവൾ അറിഞ്ഞുകൊണ്ടല്ലല്ലോ.ഒന്നും അവളുടെ കുറ്റം അല്ലല്ലോ...എല്ലാം അങ്ങിനെ സംഭവിച്ചു പോയതല്ലേ..' 'ഞാൻ..എനിക്കൊന്നും അറിയുന്നില്ല...എന്ത് പറയണം എന്ത് പറയണ്ട എന്ന്..' 'ഇത് ശെരിയാവില്ലന്ന് പറഞ്ഞാ...' 'വരുന്നത് വരട്ടെ രണ്ടും കൽപ്പിച്ച് അവനോട് വിവരങ്ങൾ തുറന്നു പറയാം...അല്ലേൽ ഒരിക്കലവൻ ഇതറിയേണ്ടി വന്നാൽ ഞാൻ അടക്കം എല്ലാവരും കുറ്റക്കാരാവില്ലേ.. അവന്റെ മുൻപിൽ. എല്ലാം അറിഞ്ഞു കഴിഞ്ഞതിനു ശേഷം അവൻ തീരുമാനിക്കട്ടെ.. എന്ത് വേണം എന്ന്... എന്നാ എനിക്ക് മനസ്സിന് ഒരാശ്വാസം കിട്ടുമല്ലോ... അല്ലങ്കിൽ കുറ്റബോധത്തിന്റെ കണികകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കില്ലേ.. റസിയ അങ്ങിനെ ഓരോന്ന് ആലോചിച്ചിരുന്നു... ഒടുവിൽ അവൾ കരീമിനെ വിളിച്ച് എല്ലാവിവരങ്ങളും പറഞ്ഞു... ഒരു ഞെട്ടലോടു കൂടി അവൻ എല്ലാം കേട്ടു.. "ഇക്ക ഇനി അവളെ വിവാഹം കഴിക്കുകയാണങ്കിൽ.. ഈ..വിവരങ്ങൾ ഇക്ക അറിഞ്ഞതായി ഒരിക്കലും അവളറിയരുത്.." അവളെ കല്ലിയാണം കഴിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ലാ... റസിയ... എല്ലാം അവളറിയാതെ സംഭവിച്ചുപോയതല്ലേ. എല്ലാം.... അതിന്..ആ.. കുട്ടിയെ ശിക്ഷികണ്ടല്ലോ...?" "എനിക്കും എതിർപ്പ് ഒന്നും..ഇല്ല ഇക്കാ.. നല്ലകുട്ടിയാ..അവൾ... പിന്നേ ഈ..കാര്യം ഉമ്മയും ഉപ്പയും അറിയണ്ട. നമ്മൾ രണ്ട് പേരും മാത്രം..' 'ഒന്നും ഉണ്ടായയിട്ടല്ല പ്രായം ആയവരല്ലേ..അവർക്ക് ചിലപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല അതാ...' 'ശെരി.. ഫോൺ വെച്ചോ..' 'മ്മ്.. ഓക്കേ..ഇക്ക..' രണ്ട് ദിവസത്തിനു ശേഷം സുബൈർ നാട്ടിൽ വരുന്നുണ്ടന്ന വാർത്ത അവളുടെ ചെവികളിൽ..എത്തി... "മോളെ നാളെ രാത്രി ഏഴുമണിക്കാണത്ര.. അവൻ ഇവിടെ എത്തുന്നത്..." അവൾക്ക് സന്തോഷവും ഉണ്ട്..ദുഃഖവും ഉണ്ട്.. വീണ്ടും പഴയത് പോലെത്തന്നെ ആവുമോ..? എന്നുള്ളഭയം അവളുടെ ഉള്ളിൽ നിഴലിച്ചുനിന്നു. അതൊ..പഴയതൊക്കെ മറന്ന്...എന്നെ സ്നേഹിക്കാൻ ഇക്കാക്ക് കഴിയുമോ..? " ആ.ഹ് നോക്കാം..വരട്ടെ. അന്ന് രാത്രി.. നേരത്തെ അവൾ കിടന്നു... നേരം പുലർന്നത് തൊട്ട്...ഓരോരോ പണികളിലായിരുന്നു.. റൂം..അടിക്കലും വാരലും, എല്ലാം.. ഒതുക്കി പെറുക്കി വെച്ച്. അവന്റെ വരവിനായി അവൾ കാത്തിരുന്നു.. 'മോളെ ഇന്ന് രാത്രി ഏഴുമണിക്ക്.. എയർപോർട്ടിൽ എത്തും...രാത്രി ഒരു ഒൻപത് മണിയോടെ അവൻ വീട്ടിൽ എത്തും. ഇന്ശാഅല്ലാഹ്' അവന്റെ ഇഷ്ട വിഭവമായ കോഴി ബിരിയാണി ഉണ്ടാക്കി വെക്കാം..ല്ലേ..' മ്മ്...അതെ.. ഉമ്മാ....അവൾ സൈനുമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. 'അവന്റെ കുട്ടുക്കാർ ആണത്ര വിളിക്കാൻ പോകുന്നത്... അവർക്കും കൂടി കരുതേണ്ടി വരും..' മ്മ്....' ☘️☘️☘️☘️☘️☘️☘️☘️☘️ എല്ലാവരും കൂടി ചേർന്ന് ബിരിയാണിയും, ഇറച്ചിയും, പത്തിരിയും എല്ലാം റെഡിയാക്കി വെച്ച്....മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ എല്ലാവരും നമസ്കരിക്കാൻ പോയി..റസിയ നമസ്ക്കാരം കഴിഞ്ഞ്. നല്ല...വിരിപ്പ് നോക്കി അതിൽ കുറച്ച് സെന്റ് തേച്ച് വിരിച്ചിട്ടു.. ഞാൻ കണ്ട സ്വപ്നങ്ങൾ യഥാർത്യമാകുമോ.. ഇക്ക എന്റേത് മാത്രമാകുമോ... അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. ☘️☘️☘️☘️☘️☘️☘️☘️☘️ സുബൈർ കൂട്ടുകാരും വീട്ടിൽ എത്തി...ഭക്ഷണം കഴിച്ചിട്ടു പോകാം എന്ന് പറഞ്ഞു സൈനുത്ത അവരെ ഒരു പാട് നിർബന്ധിച്ചു... വയർ ഫുള്ളാ ഉമ്മാ ഇനി ഒന്നും പോവില്ല.. നിങ്ങൾ ഭക്ഷണം കഴിച്ചോ...? " കഴിച്ചു ഉമ്മാ അതല്ലേ ഞങ്ങൾ പറഞ്ഞത്.. സുബൈറേ എന്ത് പണിയാഡാ.. നീ കാണിച്ചത് ഇതൊക്കെ പിന്നേ ഞങ്ങൾ ആർക്ക് വേണ്ടി ഉണ്ടാക്കിയതാ.. ഉമ്മാ.. ചൂടാവാതെ അവർ എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ എനിക്ക് കഴിക്കേണ്ടി വന്നു....നിങ്ങൾ എല്ലാവരെയും കഴിച്ചിട്ട് ബാക്കി മിച്ചം വരുന്നത് ഫ്രഡ്ജിൽ സൂക്ഷിച്ചാൽ പോരെ നാളെയും കഴിക്കാല്ലോ... 'എടാ... ഞങ്ങൾ ഇറങ്ങി അപ്പൊ.. എല്ലാം പറഞ്ഞപ്പോലെ.. സുബൈറിനെ പുറത്തേക്ക് വിളിച്ച് എന്തൊക്കെയൊ പതുക്കെ പറഞ്ഞവർ ചിരികുന്നുണ്ടായിരുന്നു.' 'അപ്പൊ.. ഒക്കെ.. ഡാ.. നാളെ..കാണാം...' അവരോട് കൈവീശികാണിച്ചു കൊണ്ടവൻ അകത്തേക്ക് കടന്നു. അവൻ അടുക്കളയിലേക്ക് കടന്ന്.. ടേബിളിൽ കൊടുന്നുവെച്ച ജെഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചുകൊണ്ട്.. ആകെ ഒന്ന് കണ്ണോടിച്ചു.. "എന്താടി.. കാന്താരി.. നീ..ഇങ്ങനെഅന്തം വിട്ടു നോക്കുന്നത്.. നിനക്കൊന്നും ചോദിക്കാൻ ഇല്ലേ..' നസിയ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. റസിയ... എന്നെ നോക്കണ്ട ഞാൻ കഴിച്ചു..നിങ്ങൾ എല്ലാവരും കഴിച്ചോളൂ. ഉമ്മാ.. ഉപ്പയെവിടെ.. ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആവട്ടെ... അവൻ കോണിസ്റ്റെപ്പുകൾ കയറി മുകളിലോട്ട് നടന്നു.. മോളെ..ഇവിടെ ഇങ്ങനെ നാണിച്ചു നിൽക്കാതെ കൂടെ ചെല്ല് അവൻക്ക് തോർത്തും.. ഡ്രെസ്സൊക്കെ എടുത്ത് കൊടുക്ക്.. സൈനുത്ത അവളെയും അവന്റെ കൂടെ പറഞ്ഞയച്ചു... ഇക്കാ... തോർത്ത്.. 'മ്മ്... അവിടെ വെച്ചേക്കു. ഞാൻ എടുത്തോളാം. കുളികഴിഞ്ഞാൽ ഞാൻ കിടക്കും എനിക്ക് നല്ല ക്ഷീണമുണ്ട്.. നീ പോയി ഭക്ഷണം കഴിച്ചിട്ട് വന്ന് കിടന്നോ.. ട്ടോ..' അവൾ നിരാശ ഭാവത്തോടെ തിരിഞ്ഞു നടന്നു... രണ്ട് വർഷം കഴിഞ്ഞതിനു ശേഷം ആദ്യമായി കാണുകയാണ് അതിന്റെ യാതൊരു സന്തോഷവും ആ.. മുഖത്തിലില്ല. പക്ഷെ..ചമ്മൽ മറക്കാൻ പാടുപെടുന്ന പോലെ തോന്നിയെനിക്ക്.. എന്നാലും വല്ലാത്ത തൊലിക്കട്ടി തന്നെയാ ഇങ്ങേർക്ക്... കണ്ടിട്ട് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല... വന്നതല്ലേ ഒള്ളു.. കാണാം.. ☘️☘️☘️☘️☘️☘️☘️☘️☘️ ഭക്ഷണം കഴിച്ചവൾ പാത്രങ്ങൾ ഓരോന്നായി കഴുകി എടുത്തുവെച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ്.. ആയിഷുമ്മത്ത അവളോട് പറഞ്ഞത്.. "എടി.. റസിയാ.. മതി ഇവിടെ കിടന്ന് തിരിഞ്ഞത്... അങ്ങോട്ട് ചെല്ല്.. ബാക്കി ഞാൻ തീർത്തോളാം അവനവിടെ കാത്തിരിക്കുന്നുണ്ടാവും." "ഒഹ്.. പിന്നേ.. കാത്തിരിക്കുന്നു അതിന് സുബൈർ വേറെ ജനിക്കേണ്ടി വരും.." "എന്താടി ഒറ്റക്ക് നിന്ന് പിറു പിറുക്കുന്നത്.." "ഒന്നുല്ല ആയിഷുമ്മത്ത ' എന്നാ..ചെല്ല്... മ്മ്... ഞാൻ പൊക്കോളാം അവൾ ആയിഷുമ്മയുടെ കവിളിൽ പിടിച്ച് നുള്ളികൊണ്ട് പറഞ്ഞു. ☘️☘️☘️☘️☘️☘️☘️☘️☘️ റസിയ... റൂമിൽ എത്തി. സുബൈർ കണ്ണാടിയിൽ നോക്കി..മുടി ചീകികൊണ്ടിരിക്കുകയായിരുന്നു...അവൾ അകത്തു കടന്ന് റൂം ലോക്കിട്ടു... "അഹ്.. നീ..എത്തിയോ.." "പിന്നെ.. ഞാൻ തന്റെ കൂടെ കട്ടിലിൽ കിടക്കുന്നത് കൊണ്ട് തനിക്ക് വിരോധം ഒന്നും ഇല്ലല്ലോ..." അവന്റെ ചോദ്യം കേട്ട് റസിയ അവനെ ഒന്നുകൂടെ നോക്കി... (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ബാൻ ഇനി 9 ഡേയ്‌സ്
7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/me48Bxp?d=n&ui=v64j8rk&e1=cആൻസിയെ കാണും മുമ്പ് ഒരു കുസൃതിപ്പെണ്ണ് എന്റെ മനസ്സങ്ങ് കീഴടക്കിക്കളഞ്ഞമ്മച്ചി... അതേത് പെണ്ണ് ?? അമ്മച്ചി അവനെ നോക്കി. ഈ പറഞ്ഞപോലെ ആ കുട്ടിയുടെ പേര് എന്താണെന്ന് എനിക്കുമറിയില്ല. നീ ചോദിച്ചില്ലേ?? ഇല്ല... ആട്ടെ... നമ്മുടെ കൂട്ടത്തിൽ ഉള്ളതാണോ?? അല്ല. അല്ലെങ്കിലും സാരമില്ല, എന്റെ മോന് ഇഷ്ടമായ കുട്ടിയെ എനിക്കും ഇഷ്ടമാകും. മേരി അവന്റെ നെറുകയിൽ തലോടി. ആ കുട്ടി പഠിച്ചുകൊണ്ടിരിക്കുകയാണമ്മച്ചീ പഠിച്ച് കഴിയട്ടെ, എന്നിട്ട് ചോദിക്കാം. അത് പറ്റില്ല. ഈ കൊല്ലം എന്തായാലും നിന്റെ വിവാഹം നടത്തിയേ പറ്റൂ, വിവാഹം കഴിഞ്ഞും ആ കുട്ടിക്ക് പഠിക്കാവുന്നതല്ലേ ഉള്ളൂ... അത് വേണ്ടെന്നേ... പഠനം കഴിയട്ടെ. ഇപ്പോഴത്തെ പെൺകുട്ടികളല്ലേ, അവർക്ക് സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ടാകില്ലേ, അതിന് തടസ്സം നിൽക്കുന്നത് ശരിയല്ല. എടാ...പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണെന്ന് പറയുമ്പോൾ , അതിന് വേറെ ആരോടെങ്കിലും ഇഷ്ടമോ മറ്റോ ഉണ്ടോയെന്നറിയില്ലല്ലോ പഴയ കാലമല്ലല്ലോ ഇത്. ആ കുട്ടിക്ക് അങ്ങനെ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ എനിക്കതിനെ കെട്ടാനുള്ള യോഗ്യതയില്ലെന്ന് ഞാനങ്ങ് സമാധാനിക്കും അമ്മച്ചി... മേരി അവന്റെ കണ്ണുകളിലേക്ക് നോക്കി.. ആ കുട്ടിയെ, എന്റെ മോന് ഒത്തിരി ഇഷ്ടമായി എന്ന് തോന്നുന്നല്ലോ... അയാൾ ദേവികയെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ അമ്മച്ചിയോട് പങ്കുവച്ചു. മറ്റുള്ളവരെ പോലും കരുതാൻ അവർക്ക് സന്തോഷം പകരാൻ, മനഃസാക്ഷിയുള്ള കുട്ടികൾക്ക് മാത്രമേ കഴിയൂ...മേരി പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും കോഴിക്കും വരെ അവളെ അറിയാം.. അയാൾ ചിരിച്ചു.. അവറ്റോൾ എങ്ങനെയാണ് ആ കുട്ടിയെ മാത്രം തിരിച്ചറിയുന്നതെന്നാ ഞാൻ വിചാരിക്കുന്നത്.. അതങ്ങനെയാ മോനേ... തമ്പുരാൻ ചിലരെയൊക്കെ ഭൂമി നിറയെ സ്നേഹം വിതറാനായി പറഞ്ഞു വിട്ടിരിക്കുന്നതാണ്... നീ പറഞ്ഞുപറഞ്ഞ് എനിക്കിപ്പോൾ ആ പെൺകുട്ടിയെ കാണാൻ കൊതിയാകുന്നു.. നല്ല കുട്ടിയാണമ്മച്ചി , നമ്മുടെ തൊടിയിൽ നിൽക്കണ തുമ്പപ്പൂവ് ഇല്ലേ അതുപോലെയാണ് തുമ്പപ്പൂ പോലിരിക്കുന്ന പെൺകുട്ടിയോ... നിനക്ക് വട്ടാ ചെറുക്കാ... മേരി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു അയാൾ അമ്മച്ചിയുടെ മടിയിലേക്ക് കിടന്നു.പതിയെ കണ്ണുകൾ അടച്ചു... അവൾ നടക്കുമ്പോഴുള്ള ആ വെള്ളിക്കൊലുസിന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നത് പോലെ അയാൾക്ക് തോന്നി. അയാൾ അവിടെയുള്ള നാലേക്കർ റബ്ബർ തോട്ടം വാങ്ങിയിരുന്നു. ഇടയ്ക്ക് ആ സ്ഥലത്ത് പോകുമ്പോൾ ആ കുട്ടിയെ കാണാൻ പറ്റുമായിരിക്കും.. അയാൾ വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടി.. 🌹🌹🌹🌹🌹 രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞുപോയി. ആ പെൺകുട്ടിയെ ഒരിക്കൽക്കൂടി കാണണമെന്ന് എൽദോസിന് അതിയായ ആഗ്രഹം തോന്നി. അവളറിയാതെ, അവൾ പഠിക്കുന്ന കോളേജിനരുകിൽ പോയി നിന്ന്,. അവളിറങ്ങിവരുന്നത് അയാൾ മറഞ്ഞിരുന്നു കണ്ടു. അവൾ കൂട്ടുകാരികളോടൊപ്പം ബസ്റ്റാൻഡിലേക്ക് നടക്കുകയാണ്. അയാളുടെ ഉള്ളിൽ ആകെ ഒരു തണുപ്പ് നിറഞ്ഞു. പിന്നീട് അവൾ അറിയാതെ അയാൾ അവളെ കുറിച്ച് അന്വേഷിച്ചു. ഡിഗ്രി ഫൈനലിയർ പഠിക്കുന്ന കുട്ടിയാണ്. ഇരുപതു വയസ്സോളം പ്രായം ഉണ്ടാകാം. എന്തായാലും പഠനം കഴിയട്ടെ. താൻ നേരിട്ട് ചോദിക്കും ജീവിതത്തിലേക്ക് കൂടെ കൂട്ടിക്കോട്ടെ എന്ന്, സമ്മതമാണെങ്കിൽ മാത്രം താനവളേയും കൊണ്ട് അമ്മച്ചിയുടെ മുന്നിൽ പോയി നിൽക്കും. അവളെ കണ്ട് അമ്മച്ചിയുടെ മുഖത്ത് സന്തോഷം നിറയുന്നതും, കണ്ണുകളിൽ സ്നേഹം നറയുന്നതും തനിക്ക് കാണണം. കാരണം താൻ ആഗ്രഹിച്ചതത്രയും തന്റെ അമ്മച്ചിയെ പോലെ എല്ലാത്തിനെയും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പെണ്ണിനെയാണ്. ഇതിനുമുമ്പ് അങ്ങനെ ഒരാളെ കണ്ടെത്തിയില്ല, അതുകൊണ്ടാണ് ഓരോരോ ആലോചനകളും താൻ വേണ്ടെന്ന് വച്ചത്. കിഴക്കേമൂട്ടിൽ എൽദോസിന് വരുന്നവിവാഹാലോചനകൾ നിരവധിയാണ്. സാമ്പത്തിക ഭദ്രതയുള്ള, സൗന്ദര്യമുള്ള, വിദ്യാഭ്യാസമുള്ള നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ തന്നെയുള്ള അയാളെപ്പോലെ ഒരാളെ സ്വന്തമാക്കാൻ ഏത് പെൺകുട്ടികൾക്കാണ് ആഗ്രഹമില്ലാത്തത്. പക്ഷേ എൽദോസിന്റെ ഉള്ളിൽ കയറി പറ്റിയത് ഒരേയൊരു പെൺകുട്ടിയാണ് ദേവിക....അവൾ മാത്രം... 🌹🌹🌹🌹🌹🌹 ദേവികക്ക് എക്സാം നടക്കുന്നതുകൊണ്ട് ഒന്നിനും സമയം തികയുന്നില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് പി ജി ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. പി ജി,തനിയെ പഠിക്കാമെന്നാണ് അവൾ കരുതുന്നത്. ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. അതുകൊണ്ട് എന്തെങ്കിലും ഒരു ചെറിയ ജോലി നേടിയിട്ട്, ഒപ്പം സ്വയം പഠനം നടത്താവുന്നതേയുള്ളൂ എന്നാണ് അവൾ പറയുന്നത്. മീര പക്ഷേ അതിനൊന്നും സമ്മതിക്കുന്നില്ല. കോളേജിൽ പോയി തന്നെ പഠിക്കണമെന്നാണ് മീരയുടെ പക്ഷം. എക്സാമിന്റെ അവസാന ദിവസം ദേവികക്ക് കോളേജിൽ നിന്നും പോരാൻ പോലും തോന്നുന്നില്ലായിരുന്നു. കൂട്ടുകാരെല്ലാം ഇനി പലയിടങ്ങളിലേക്ക് പിരിയുകയാണ്. ചില കൂട്ടുകാരികളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അവർ ഇനി തുടർന്ന് പഠിക്കുന്നില്ല. ഇനി അവരൊക്കെ ഏതെങ്കിലും ഒക്കെ നാട്ടിൽ ആരുടെയെങ്കിലും ഭാര്യയായി... അങ്ങനെയങ്ങനെ... ദേവിക കൂട്ടുകാരെ കെട്ടിപ്പിടിച്ച് കരഞ്ഞു... അവൾക്ക് തന്റെ ഹൃദയം പറിഞ്ഞു പോകുന്ന വേദന തോന്നി. അവൾ മാത്രമല്ല ക്ലാസിലെ മിക്കവാറും എല്ലാവരും വലിയ വിഷമത്തിൽ ആയിരുന്നു. മൂന്നുവർഷം ഒരുമിച്ച് ഉണ്ടായിരുന്നവരാണ്..പക്ഷെ പിരിയാതെ വയ്യല്ലോ... വീട്ടിലേക്കുള്ള യാത്രയിൽ ബസിൽ ഇരിക്കുമ്പോൾ പലപ്പോഴും ദേവികയുടെ കണ്ണുകൾ നിറഞ്ഞു. എൽദോസ് തോട്ടത്തിൽ പോകാനെന്ന വ്യാജേന അന്ന് ദേവികയെ കാണാനായി പുറപ്പെട്ടു... അവൾ ബസിറങ്ങി നടക്കുന്നത് അയാൾ കണ്ടു. അയാൾ വാഹനം അവൾക്കരികിൽ നിർത്തി. ഹേയ് കുട്ടീ കയറുന്നുണ്ടോ ?? അയാൾ ചോദിച്ചു. ഇല്ല. അതെന്താ...?? വരൂ ഞാൻ തന്റെ വീടിന്റെ അവിടെ ഇറക്കാം. വേണ്ടാ.. ചേട്ടൻ പൊയ്ക്കോ. അവൾ പറഞ്ഞു. എന്ത് പറ്റി?? എന്താ കണ്ണ് നിറഞ്ഞിരിക്കുന്നത്?? അയാൾ ചോദിച്ചു. ഹേയ് ഒന്നൂല്ല.. കൂട്ടുകാരെ പിരിയുന്നതിന്റെ വിഷമമാണോ..?? അയാൾ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞാൽ അത് നുണയാവും.. പ്രിയപ്പെട്ട കൂട്ടുകാരെല്ലാം ഇനി വേറെ വേറെ ഇടങ്ങളിലല്ലേ... സങ്കടമുണ്ട്... അവൾ പറഞ്ഞു. അയാൾ വണ്ടിയിൽ നിന്നിറങ്ങി. ദേവിക...ഞാൻ തന്നോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുണ്ട്. വേണ്ട ചേട്ടാ പറയണ്ട. ചേട്ടൻ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം. മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവ് എനിക്ക് ജന്മനാ കിട്ടിയതാണ്. ചേട്ടൻ അന്ന് ആൻസി ചേച്ചിയെ കാണാൻ പോയില്ലെന്ന് ഞാൻ അറിഞ്ഞു. അപ്പോഴേ എനിക്ക് ഡൗട്ട് തോന്നിയിരുന്നു.. അതുപിന്നെ ദേവിക... ഞാൻ.. ചേട്ടാ..ഞാൻ കോളേജിൽ പോകുന്ന വഴിക്ക് യാദൃശ്ചികമായി ഒരു ദിവസം ചേട്ടനെ കണ്ടു. കൊട്ടാരം പോലുള്ള ആ വീട്ട് മുറ്റത്ത് ചേട്ടനെ കണ്ടപ്പോഴാണ് അത് ചേട്ടന്റെ വീട് ആണെന്ന് എനിക്ക് മനസ്സിലായത്. ചേട്ടന്റെ വീട്ടിലെ പട്ടിക്കൂടിന്റത്ര വലിപ്പം പോലുമില്ല എന്റെ വീടിന്. ചേരേണ്ടവർ തമ്മിലേ ചേരാൻ പാടുള്ളൂ.. അങ്ങനല്ല കുട്ടീ... എനിക്ക് വേറെ ആരോടും ഇങ്ങനെയൊരിഷ്ടം ഇതുവരെയും തോന്നിയിട്ടില്ല. ചേട്ടാ...ഇതൊക്കെ വെറും കൗതുകം മാത്രമാണ്. ജീവിതത്തോടടുക്കുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് ചേട്ടന് തന്നെ തോന്നും. കുറച്ചൂടെയൊക്കെ പക്വതയോടെ ചിന്തിച്ചു നോക്കൂ... ഞാൻ പോട്ടെ... അവൾ മുന്നോട്ട് നടന്നു. ഇല്ലെടീ കുറുമ്പി... നിന്നെ ഞാനങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അയാൾ ചിരിച്ചു. 🌹🌹🌹🌹🌹🌹 ദേവിക വീട്ടിലെത്തി. മീര എത്തിയിട്ടില്ല. അവൾ വസ്ത്രം മാറ്റി.പെട്ടന്ന് ഒന്ന് കുളിച്ച് മറ്റൊന്ന് ധരിച്ചു. അമ്മ വരുമ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാം. അവൾ നേരേ അടുക്കളയിലേക്ക് എത്തി. പെട്ടന്നാണ് ആരോ മുറ്റത്തേക്ക് വരുന്ന ശബ്ദമവൾ കേട്ടത് അവൾ തിടുക്കത്തിൽ മുൻവശത്തേക്ക് വന്നു. 🌹🌹🌹🌹🌹🌹🌹 തുടരും. കണ്ണൂർകാരൻ 🌹🌹🌹🌹🌹 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ബാൻ ഇനി 9 ഡേയ്‌സ്
5K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mKAgnpp?d=n&ui=v64j8rk&e1=cഅറുപതോളം ചാപ്റ്ററുകൾ ഷെഡ്യൂൾ ചെയ്തിരുന്നതാണ്‌. പക്ഷേ, പോസ്റ്റായി 4 സെക്കൻഡുകൾ കഴിയുമ്പോൾ ഷെയർ ചാറ്റ് റിമൂവാക്കുന്നു. അതുകൊണ്ടാണ്‌ ലേറ്റായത്. എല്ലാം എഡിറ്റ് ചെയ്യണം. ഷെയർ ചാറ്റിനു അലർജിയുള്ള വാക്കുകൾ റിമൂവാക്കണം. മിശ്വ - 22 "എനിക്ക് പ്രിയപ്പെട്ട ഒരാളെ തേടി ഇറങ്ങിയതാണ് ഞാൻ. മിശ്വ! എന്റെ കളിക്കൂട്ടുകാരി... എനിക്കൊരുപാടിഷ്ടമുള്ള എന്റെ പ്രിയപ്പെട്ട പെൺകുട്ടി..." ആവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തിയപ്പോൾ അമ്മാവന്റെ മുഖത്ത്‌ കടുത്ത നിരാശ വ്യാപിക്കുന്നത്‌ വ്യക്തമായിരുന്നു. അല്പനേരത്തേക്ക് അയാൾ ഒന്നും മിണ്ടിയില്ല. എന്തല്ലാമോ മനസ്സിലിട്ട് കൂട്ടിക്കിഴിക്കുന്ന പോലെ... അയാൾ ചിന്താമൂകനായിരുന്നു. ഒടുവിൽ, അമ്മാവൻ തരുണിന്റെ തോളിൽ കരം ചേർത്തു പിടിച്ചു. "എന്താ അവളുടെ പേര് പറഞ്ഞത് ?" ശേഖർജിയുടെ നേർത്ത ശബ്ദത്തിലുള്ള ചോദ്യം. "മിശ്വ " തരുൺ അയാളെ ഉറ്റുനോക്കി. "ഇതെത്ര കാലമായി നീയും അവളും തമ്മിൽ ?" തികഞ്ഞ പുഞ്ചിരിയോടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. "അങ്ങനെ ചോദിച്ചാൽ..." അവൻ ആലോചനയിലാണ്ടു. "ചെറുപ്പം മുതലേ എനിക്കറിയാം അവളെ. പക്ഷേ, പ്രേമൊന്നുമല്ല ഞങ്ങളു തമ്മിൽ." തരുൺ അല്പം നീരസം കലർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് ബാൽക്കണിയിൽ നിന്നുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടു. "പിന്നെ ? " "പിന്നെന്താ... ഞാൻ പറഞ്ഞില്ലേ ? കൂട്ടുകാരിയാണവൾ." "എന്താ തരുൺ തമാശ പറയുകയാണോ ?" അയാൾ ചിരിച്ചു. "അങ്ങനെയല്ല മാമാ... എനിക്കത് പറഞ്ഞു തരാൻ അറിയില്ല..." "ഉം..." അമ്മാവൻ അമർത്തി ഒന്ന് മൂളി. "അവൾ ഇവിടെ ഉണ്ടോ... മൈസൂരിൽ ?" "അറിയില്ല " തരുണിന് അതിനും ഉത്തരമില്ലായിരുന്നു. "പിന്നെ നിനക്ക് അറിയാവുന്നത് എന്താടാ ?" നേരിയ പരിഹാസഭാവത്തിൽ ശേഖർജി ചോദിച്ചു. "എനിക്കറിയാവുന്നത്... " തരുൺ ഒന്ന് നിശ്വസിച്ചതിന് ശേഷം പുഞ്ചിരിച്ചു കൊണ്ട് തുടർന്നു. "എനിക്കറിയാവുന്നത്... എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. എവിടെയാണ് എന്താണ് എന്നൊന്നും അറിയില്ലെങ്കിലും അവളെ ഞാൻ എങ്ങനെയെങ്കിലും കണ്ടുപിടിക്കുക തന്നെ ചെയ്യും. ഇനിയിപ്പോ എന്തെങ്കിലും ആപത്തിലാണെങ്കിൽ എന്ത് വില കൊടുത്തും ഞാനവളെ രക്ഷിക്കുകയും ചെയ്യും! ഇതൊക്കെയാണ് എനിക്ക് അറിയാവുന്നത്!" ദൃഢമായിരുന്നു തരുണിന്റെ സ്വരം. അമ്മാവൻ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. "ഉം... റസ്റ്റ്‌ എടുക്കു." അവന്റെ ചുമലിൽ ഒന്ന് തട്ടിക്കൊണ്ട് റെഡ്ഡി പുറത്തേക്ക് നടന്നു. പെട്ടെന്നയാൾ ഒന്ന് നിന്നു. "മിശ്വ... ഫുൾ നെയിം എന്താ ?" "മിശ്വ പ്രകാശ് പാട്ടീൽ. " തരുൺ തിരിഞ്ഞ് നിന്ന് പറഞ്ഞു. "ഉം... ഞാനൊന്ന് അന്വേഷിക്കട്ടെ. " റെഡ്ഡി തിരിഞ്ഞു നടന്നു. റൂമിന് വെളിയിൽ ഭവ്യതയോടെ കാത്ത് നിൽക്കുന്ന വിക്ടറിനെ അയാളൊന്ന് നോക്കി. "മിടുക്കനാണ് സർ... ബട്ട് ഒരിത്തിരി ഓവർ ഇമോഷണൽ ആണ്. പിന്നെ സംസാരം ഒക്കെ ആക്ഷൻ സിനിമയിലെ ഡയലോഗ് പോലെയാ പറയുന്നത്. എനിക്ക് ചിരി വന്നു." അയാൾ ചിരിയോടെ പറഞ്ഞപ്പോൾ റെഡ്ഡിയുടെ ചുണ്ടിലും ഒരു ചെറുചിരി മിന്നിമാഞ്ഞു.. "അപ്പൊ വിക്ടർ... ഈ പെണ്ണിനെ ഒന്ന് കണ്ടുപിടിക്കണമല്ലോ. " ശേഖർജിയുടെ ശബ്ദം ഗൗരവമാർജ്ജിച്ചു. "വെരി സിംപിൾ സർ." വിക്ടർ നിസ്സാര മട്ടിൽ പറഞ്ഞു. "കല്ലഹള്ളി റയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചാൽ അവൾ എങ്ങോട്ടാണ് ടിക്കറ്റ് എടുത്തതെന്ന് കിട്ടും. ആ ഡേറ്റ് വെച്ച് നമുക്ക് അന്വേഷിക്കാം." "എന്നാ അത് നടക്കട്ടെ. അവളെ തരുൺ കാണുന്നതിന് മുൻപ് നമുക്കൊന്ന് കാണണ്ടേ!" ചുണ്ട് കൂട്ടിപ്പിടിച്ച് വന്യമായൊരു ചിരിയോടെ പറഞ്ഞു കൊണ്ട് റെഡ്ഡി താഴേക്ക് നടന്നു. പിറകെ തന്നെ അതേ ചിരിയോടെ വിക്ടറും അനുഗമിച്ചു. ബാൽക്കണിയിലെ റെയിലിൽ കയ്യൂന്നിക്കൊണ്ട് തരുൺ അതേ നിൽപ്പ് തുടർന്നു. അന്തരീക്ഷമാകെ തണുപ്പാണ്. മൈസൂർ മഹാ നഗരം ഉണരുന്നതേയുള്ളൂ. കട്ടകൾ അടുക്കി വെച്ചത് പോലുള്ള പടുകൂറ്റൻ കെട്ടിടങ്ങൾ... അതിനെ മറച്ചു കൊണ്ട് പുക പോലെ ഒഴുകിയകലുന്ന കോടമഞ്ഞിലേക്ക് കണ്ണുകളർപ്പിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ നിന്നു. പെട്ടെന്നാണ് അവന്റെ ദൃഷ്ട്ടികൾ താഴെ കോമ്പൗണ്ടിലേക്ക് നീണ്ടത്. ബംഗ്ലാവിന്റെ ഗാർഡനിനോട്‌ ചേർന്നുള്ള വിശാലമായ ഗ്രൗണ്ടിൽ, ലക്ഷണമൊത്ത ഒരു വെള്ളക്കുതിര! അതിന്റെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് ചടുലതയോടെ നടന്ന് വരുന്ന മൃദുല. തരുണിന്റെ മിഴികളിൽ കൗതുകം മിന്നി. അതിന്റെ പുറത്തേക്ക് അനായാസം ചാടിക്കയറിയ മൃദുല, മെയ്വഴക്കമുള്ള, ഒരു പടനായികയെ പോലെ കുതിക്കുന്നത് കാണെ തരുണിൽ അത്ഭുതം നിറഞ്ഞു. ഷോർട്സും ടീഷർട്ടും തലയിലൊരു തൊപ്പിയും ധരിച്ച് കുതിരസവാരി നടത്തുന്ന മൃദുല രാജശേഖര റെഡ്ഡിയെ അവൻ ഇമവെട്ടാതെ അല്പനേരം നോക്കി നിന്നു. പൊടുന്നനെ, പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഫോൺ റിങ്ങ് ചെയ്യാനാരംഭിച്ചു. അവൻ പുരികം ചുളുക്കിക്കൊണ്ട് ഫോൺ എടുത്ത് നോക്കി. എന്നാൽ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് തരുൺ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി! "അച്ഛൻ!" അവന്റെ ചുണ്ടുകൾ ചലിച്ചു. കൈകൾക്ക് വിറയൽ ബാധിച്ചു. ഞൊടിയിടനേരം കൊണ്ട് കഴിഞ്ഞു പോയ കാര്യങ്ങളൊക്കെയും അവന്റെ കണ്മുന്നിൽ മിന്നി മറഞ്ഞു. കണ്ണുകൾ മുറുക്കി ചിമ്മിത്തുറന്ന് ദീർഘനിശ്വാസം എടുത്ത് വിട്ട് കൊണ്ട് തരുൺ രണ്ടും കല്പ്പിച്ച് കോൾ എടുത്തു. "ഹ… ഹലോ " ഇടറലോടെയാണെങ്കിലും തരുൺ പറഞ്ഞൊപ്പിച്ചു. മറുവശം നിശബ്ദമായിരുന്നു... അവൻ സ്ക്രീനിലേക്ക് ഒന്ന് കൂടെ നോക്കി. കോൾ കണക്ട് ആണെന്ന് കണ്ടതും വീണ്ടും ചെവിയോട് ചേർത്തു. "അച്ഛാ..." "നീ സേഫ് അല്ലേ ? " ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ദിനകർ റെഡ്ഡിയുടെ സ്വരം. "അതെ. " തരുണിന്റെ നെറ്റി ചുളിഞ്ഞിരുന്നു. "വയനാട്ടിലാണോ ഇപ്പോഴും ? " അടുത്ത ചോദ്യം. "അല്ല. ഞാൻ തിരികെയെത്തി. " "മൈസൂരിലെത്തിയോ. " അയാളുടെ ശബ്ദത്തിൽ ആശ്വാസം നിഴലിച്ചത് പോലെ... "എത്തി " "ഉം. ശെരി " "അല്ല… ഞാൻ വയനാട്ടിൽ പോയെന്ന് എങ്ങനെ -" തരുണിന്റെ ചോദ്യം പൂർത്തിയാകുന്നതിന് മുൻപേ മറുവശത്ത് കോൾ കട്ട് ചെയ്തിരുന്നു. ** വയനാട് - മേപ്പാടി ഗവണ്മെന്റ് പോളിടെക്ക്നിക്ക് കോളേജ് - ദുരിതാശ്വാസ ക്യാമ്പ്. ഭൂമീദേവിയുടെ ഭീകരതാണ്ഢവത്തിൽ, ജീവന് വേണ്ടി പൊരുതി വിജയിച്ചു വന്നവർ. എങ്കിലും, ഉറ്റവരും കിടപ്പാടവും നഷ്ട്ടപ്പെട്ടു പോയ അവരുടെ മുഖത്ത് തീരാദുഃഖത്തിന്റെ കനൽപാളികൾ ഉണ്ടായിരുന്നു. നോക്കി നിൽക്കുന്നവരെ പോലും പൊള്ളിച്ചു കളയും വിധം അവ ഓരോരുത്തരിലും എരിഞ്ഞു പുകഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് അനാഥരായ മനുഷ്യർ... അച്ഛനമ്മമാർ നഷ്ടമായ പിഞ്ചോമനകൾ, മക്കൾ മൃതിയടഞ്ഞു പോകുന്നത് കൺമുന്നിൽ കാണേണ്ടി വന്ന മാതാപിതാക്കൾ... ജീവനു തുല്യം സ്നേഹിച്ച് സന്തോഷത്തോടെ കഴിഞ്ഞവരുടെ ഇടയിലേക്ക് പ്രതീക്ഷിക്കാതെ കടന്നു വന്ന്, അവരുടെ സ്വന്തബന്ധങ്ങളെ മണ്ണിനടിയിലാക്കി മേൽവിലാസം പോലും നഷ്ടപ്പെടുത്തിക്കളഞ്ഞ് ഭൂപടം മാറ്റിയെഴുതിയ പ്രകൃതിപ്രക്ഷോഭം! മിനിറ്റുകളുടെ ഇടവേളകളിൽ ആ കോളേജ് കോമ്പൗണ്ടിനകത്തേക്ക് വാഹനങ്ങൾ ഇരമ്പിയെത്തിക്കൊണ്ടേയിരുന്നു. കേരളമങ്ങോളം ഉള്ള ജനങ്ങൾ ഒത്തുചേർന്ന് ദുരിതത്തിലാഴ്ന്ന മനുഷ്യർക്ക് അടിയന്തിര അവശ്യ സാമഗ്രികൾ എത്തിക്കുന്നവയാണവ. പലചരക്കുകളും, ഭക്ഷണപതാർത്ഥങ്ങളും, കുടിവെള്ളവും, വസ്ത്രങ്ങളും, ഒരു മനുഷ്യന് അത്യാവശ്യം വേണ്ടി വരുന്ന സകല വസ്തുക്കളും മണിക്കൂറുകൾക്കകം ആ ദുരിതാശ്വാസ ക്യാംപിലേക്ക് ഒഴുകിയെത്തി. ബെഞ്ചുകളും ടേബിളുകളും മാറ്റി ഇട്ട്, ക്ലാസ് മുറികളിൽ കട്ടിലുകൾ സ്ഥാനം പിടിച്ചു. ഓഫീസ് മുറികളിൽ അരിയും പലവ്യഞ്ജനവും നിറഞ്ഞു. ഒരു വശത്ത് ഭക്ഷണം പാചകം ചെയ്യലും നടന്നു പോന്നു. കോളേജിനോട് ചേർന്ന് തന്നെ ഒരു ആനക്കൂട്ടം വിശ്രമിക്കുന്നത് കാണാം. പതിനാറ് ആനകൾ! അതിൽ പകുതിയും പല പ്രായത്തിലുള്ള കുഞ്ഞുങ്ങൾ. ദുരന്തത്തിൽ അവർക്കും കിടപ്പാടം നഷ്ടമായിരിക്കുന്നു. ഭീതിപ്പെടുത്തുന്ന കാഴ്ച്ചയാണെങ്കിലും ഒരു മനുഷ്യക്കുഞ്ഞ് പോലും അവരെ കണ്ട് ഭയന്നില്ല. ഇരുകൂട്ടരും തുല്യദുഖിതർ. ചോറും കറികളും എല്ലാവരെയും തേടി എത്തി. ഭക്ഷണം വിളമ്പി നൽകാനായി വോളന്റിയർമാർ നിരന്നു. "ആരും ആനകൾക്ക് ഭക്ഷണം കൊടുക്കരുത്. അതിന്റെ അടുത്തേക്ക് പോകുകയും അരുത്. നമ്മൾ അവരെ ശ്രദ്ധിക്കാഞ്ഞാൽ അവർ നമ്മളെയും ബുദ്ധിമുട്ടിക്കില്ല." ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ ഉറക്കെ വിളിച്ചു പറഞ്ഞ് എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. അത് അതേ പടി അനുസരിച്ചു കൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു. ഇന്നലെ വരേ കുടുംബത്തോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചവർ ഇന്ന് തനിച്ചാണ്. ആ ഓർമ്മകളിൽ ചിലരുടെ ഭക്ഷണം കണ്ണുനീർ കുതിർത്തു. നിലത്ത് പായ വിരിച്ച് കിടന്നും, വരാന്തകളിൽ ചാരി ഇരുന്നും, ദുരന്തം നേരിട്ട് കണ്ട അവരിൽ ചിലർ മാധ്യമ പ്രവർത്തകരോട് വാചാലരായി. "പേരെന്താ ? " മദ്ധ്യവയസ്കനായ ഒരു ഉദ്യോഗസ്ഥൻ വന്ന് ചോദിച്ചതും തറയിൽ കിടക്കുകയായിരുന്ന ആ ചെറുപ്പക്കാരൻ ശ്രമപ്പെട്ട് എഴുന്നേറ്റ് ഇരുന്നു. "ചോട്ടു! " "ചോട്ടുവോ ? " അയാളുടെ പുരികം ചുളിഞ്ഞു. "റെക്കോർഡിക്കൽ നെയിം പറയെടോ " "ഓ! എന്റെ പേര് ഞാൻ തന്നെ മറന്നു പോയിരിക്കുന്നു സർ " അവൻ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ ദയനീയ ഭാവത്തോടെ ഒരു നിമിഷം നോക്കി നിന്നു. "ഭഗത്. ഛോട്ടാ ഭഗത്..." "ഉം. മലയാളം അറിയില്ലല്ലേ ?" ഫയലിൽ രേഖപ്പെടുത്തുന്നതിനിടയിൽ അയാൾ മുഖമുയർത്തി. "കൊറച്ചു കൊറച്ചു അറിയാം." "മ്മ്. നാട് ? " "കല്ലഹള്ളി... കർണാടക. " "അപകടം സംഭവിക്കുമ്പോൾ തന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ ?" ആ ചോദ്യം അവനെ കൊണ്ടെത്തിച്ചത് ജീവനും കയ്യിലേന്തി നെട്ടോട്ടമോടിയ തേയിലത്തോട്ടത്തിലേക്കാണ്. അവൻ ഒന്നും പറയാഞ്ഞപ്പോൾ അയാൾ എഴുത്തു നിർത്തി തലയുയർത്തി. "ഇല്ല. ഞാൻ ഒറ്റക്കായിരുന്നു." "ഉം. വയനാട്ടിലേക്ക് എന്തിന് വന്നു ?" "അത്... ടൂർ." ചോട്ടു വേഗം പറഞ്ഞു. "ഒറ്റക്കോ ?" അയാളുടെ നെറ്റി ചുളിഞ്ഞു. ചോട്ടു ഒരു നിമിഷം ആലോചിച്ചു. ഒടുവിൽ, "അതെ. ഒറ്റക്ക് തന്നെ." ഉദ്യോഗസ്ഥൻ ഒന്ന് അമർത്തി മൂളി. അയാൾക്കത് വിശ്വാസയോഗ്യമായി തോന്നിയില്ലെന്ന് മുഖത്ത് വ്യക്തം. "മ്മ്. അഡ്രസ്സ് വേണം." ചോട്ടുവിനെ ചെറഞ്ഞൊന്ന് നോക്കിക്കൊണ്ട് ചോദിച്ചു. "അഡ്രസ്സൊന്നും ഇല്ലാത്തവനാണ് സർ... എന്നെ വിട്ടേക്കൂ. ഞാൻ എന്റെ നാട്ടിലേക്ക് പൊക്കോളാം. " ചോട്ടു കൈകൂപ്പി. "ഈ ബാഗ് തന്റെയല്ലേ ?" പെട്ടെന്ന് അയാൾ പിറകിൽ നിന്നും ഒരു ബാഗ് എടുത്ത് കാണിച്ച് ചോദിച്ചതും ചോട്ടുവിന്റെ കണ്ണുകൾ തുറിച്ചു വന്നു. ഞൊടിയിടയിൽ അത് ചാടി കൈപിടിയിലാക്കിക്കൊണ്ട് അവൻ തുറന്നു നോക്കി. പണം ഭദ്രമായി തന്നെ അതിനുള്ളിൽ ഉണ്ടായിരുന്നു. ചോട്ടുവിന്റെ മുഖത്ത് അതിശയഭാവം നിറഞ്ഞു. ഇത്രയൊക്കെ സംഭവിച്ചിട്ടും, പല കൈകൾ മാറി വന്നിട്ടും ഈ പണം നഷ്ടപ്പെട്ടില്ലല്ലോ... അവിശ്വസനീയം! പിറുപിറുത്ത് കൊണ്ട് അവൻ എഴുന്നേറ്റ് നിന്നു. ശരീരമാകെ മുറിവുകളാണ്. തലങ്ങും വിലങ്ങും ഒട്ടിച്ച ബാൻഡ് എയ്ഡുകളിലേക്ക് അവനൊന്ന് നോക്കി. എങ്കിലും വേദനയറിയാത്ത പോലെ. കുഴ തെറ്റിയ ഇടതു കരം പ്ലാസ്റ്ററിനുള്ളിലാണ്. അതിനുള്ളിൽ നിന്നും ഉറുമ്പരിക്കുന്ന പോലെ... മുഖം ചുളിച്ചു കൊണ്ട് വേച്ച് വേച്ച് പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് പെട്ടന്നവന് ഓർമ്മ വന്നത്. "ഈ ബാഗ് മാത്രേ കിട്ടിയൊള്ളോ ? " തിരിഞ്ഞു നോക്കിക്കൊണ്ട് ചോട്ടു നിന്നു. "അതെ. വേറെ എന്തെങ്കിലും ഉണ്ടായിരുന്നോ ?" അവൻ ഒന്നും മിണ്ടിയില്ല. വേറെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ആ മാരകായുധത്തെ പറ്റി ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുന്നത് ദോഷം ചെയ്തേക്കും എന്ന് സ്വയം ഓർത്ത് അവൻ മൗനം പാലിച്ചു. "എനിക്ക് പോണം. " ചോട്ടു പിറുപിറുത്തു. "ഈ ക്യാമ്പിനുള്ളിൽ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോളൂ. നാട്ടിലേക്ക് പോകുന്ന കാര്യമാണെങ്കിൽ എല്ലാം ഒന്ന് ക്ലിയർ ആയിട്ടേ നടക്കൂ. മഴ ഒക്കെയൊന്ന് കുറയട്ടെ. ആരെയെങ്കിലും വിളിക്കണമെങ്കിൽ ഫോൺ തരാം. " പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് അയാൾ പറഞ്ഞപ്പോൾ ചോട്ടു വിലങ്ങനെ തല ചലിപ്പിച്ചു. "വിളിക്കാനും പറയാനുമൊന്നും എനിക്കാരുമില്ല സർ. " മനസ്സിൽ തെളിഞ്ഞു വന്ന തരുണിന്റെ രൂപം അവന്റെ മുഖം വലിഞ്ഞു മുറുക്കി. പല്ലുകൾ ഞെരിച്ചമർത്തി കൊണ്ടാണ് ചോട്ടു തുടർന്നത്. "എനിക്ക് ചുരത്തിലേക്ക് പോകാൻ പറ്റുമോ ?" എന്തോ വലിയ തമാശ കേട്ട പോലെ ചുറ്റിലുമുള്ളവർ ചിരിച്ചു. തുടരും... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
ബാൻ ഇനി 9 ഡേയ്‌സ്
5.7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mDqEDlv?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -41🌺💚 ഇതേ സമയം സിറ്റിയിലൂടെ ചീറി പായുകയായിരുന്നു മഹിയുടെ ബൈക്ക്...... അവനനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും പിരിമുറുക്കവുമെല്ലാം വണ്ടിയുടെ സ്പീഡ് കൂട്ടുന്നുണ്ടായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ ബുദ്ധി മരവിച്ച് കണ്ണുനീർ കൊണ്ട് കാഴ്ച മങ്ങിയൊരു നിമിഷം എതിരെ വന്നൊരു ലോറിയിലേക്ക് മഹിയുടെ ബൈക്ക് ഇടിച്ചുകയറി..!!!!! 🌼🌼🌼🌼🌼🌼🌼🌼 സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ചെന്ന് കയറുമ്പോഴായിരുന്നു നന്ദന് ഹോസ്പിറ്റലിൽ നിന്നൊരു കാൾ വരുന്നത്. അത്‌ അറ്റൻഡ് ചെയ്ത് സംസാരിച്ചു കഴിഞ്ഞതും നന്ദൻ ചലനമറ്റ് നിന്നുപോയി. കാരണം അത്രമേൽ തളർന്നു പോകുന്നൊരു വാർത്തയായിരുന്നു മറുപ്പുറത്തു നിന്നും കേട്ടാത്. വീട്ടിലേക്ക് വന്നുകയറിയതിലും വേഗത്തിൽ തിരിച്ചിറങ്ങി പോകുന്നവനെ അമ്മയും ഭാമയും എന്തെന്നറിയാതെ നോക്കി നിന്നു. ഒരു നിമിഷം ഭാമയോട് ഒന്ന് പറയണമെന്നവനുണ്ടായിരുന്നു. എന്നാൽ അവളടുത്തേക്ക് നടന്നുവരുന്ന അമ്മയേ കണ്ടതും അത്‌ വേണ്ടന്ന് വച്ച് അവൻ പെട്ടന്ന് വണ്ടിയിലേക്ക് കയറി...... പോകുന്നവഴിയിൽ സഞ്ചുവിനെയും വിളിച്ച് ഹോസ്പിറ്റലിൽ നിന്നറിഞ്ഞ കാര്യം പറഞ്ഞിരുന്നു..... അവനും ഹോസ്പിറ്റലിലേക്ക് എത്താമെന്നു പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. 🌼 അരമണിക്കൂർ യാത്രക്കൊടുവിൽ ഓടിക്കിതച്ച് ഹോസ്പിറ്റൽ റിസപ്ഷനിലെത്തി വിവരങ്ങൾ അന്വഷിച്ച് I. C. U വിന് മുന്നിൽ എത്തുമ്പോൾ തളർന്നു പോയിരുന്നു നന്ദൻ....... ബൈസ്റ്റാൻഡർ വന്നത് കണ്ടതും മഹിയെ നോക്കിയ ഡോക്ടറെ ഡ്യൂട്ടി നഴ്സ് വിവരമറിയിച്ചു. ഉടൻ തന്നെ അവനെ ഡോക്ടർ ക്യാബിനിലേക്ക് വിളിപ്പിച്ചു. അപ്പോഴേക്കും സഞ്ജുവും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് ഡോക്ടറുടെ ക്യാബിനിലേക്ക് കയറിയത്. ഡോക്ടർ മഹിയേട്ടന്....... നന്ദനൊന്ന് ചോദിച്ചു നിർത്തി...... നിങ്ങൾ മഹിയുടെ??? നന്ദനെ നോക്കി ഡോക്ടർ ചോദിച്ചു. ഞാൻ മഹിയുടെ ബ്രദറാണ് നന്ദൻ. ഇത് സഞ്ചയ് റിലേറ്റീവ് ആണ്. ഹ്മ്മ്.... സീ മിസ്റ്റർ നന്ദൻ മഹിക്ക് ഗുരുതരമായ പരിക്കുകളോടെയാണ് ഇവിടെ കൊണ്ട് വന്നത് ഞങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്. ഹെഡിഞ്ചറി നന്നായി ഉണ്ടായിട്ടുണ്ട് കൂടാതെ കൈക്കും കാലിനും ഓടിവും നടുവിന് ഉണ്ടായ ചതവുമെല്ലാം ഗൗരവമുള്ളതാണ്.... ബ്ലഡും നന്നായി പോയിട്ടുണ്ട്. ക്രിട്ടികൽ സിറ്റുവേഷനിൽ തന്നെയാണ്...... അതിൽ നിന്നൊരു മാറ്റം ഇപ്പോൾ പ്രതീക്ഷിക്കണ്ട. മാക്സിമം ഞങ്ങൾ ശ്രമിക്കുണ്ട്. ഡോക്ടർ പറഞ്ഞു നിർത്തിയതും നന്ദന്റ കണ്ണു നിറഞ്ഞു.... സഞ്ചു അവന്റെ കൈയിൽ ചേർത്തു പിടിച്ചു. ഡോക്ടർ പറഞ്ഞവസാനിപ്പിച്ചതും ഇരുവരും പുറത്തേക്കിറങ്ങി.... നന്ദൻ ഒരു തളർച്ചയോടെ ക്രിട്ടിക്കൽ i. C. U വിന് മുൻപിലിരുന്നു. കൂടെ സഞ്ജുവും...... നന്ദാ..... സഞ്ചു വിളിച്ചു ..... എടാ മാഹിയേട്ടൻ..... ഞാൻ.....ഞാൻ എങ്ങനെയാടാ ഇത് അമ്മയോട് പറയുക.... എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല...... എത്രയൊക്കെ പറഞ്ഞാലും പാവമാണെ ടാ..... ഒരുപാട് സ്നേഹമുണ്ട് ആളോട്.... നന്ദൻ മഹിയെക്കുറിച്ച് പതം പറഞ്ഞു പോയി..... സഞ്ചു നന്ദനെ ചേർത്ത് പിടിച്ചു...... നന്ദന്റെ കണ്ണ് നിറഞ്ഞാൽ സഞ്ചുവിന്റെ ഉള്ളവുമൊന്ന് പിടയും.... ഇരുവരും അങ്ങനേയിരുന്നു..... മണിക്കൂറുകളോളം..... ഏകദേശം ഒരഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ മഹി മെഡിസിനോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടെർസ് അറിയിച്ചു. അപകട നില തരണം ചെയ്തിട്ടില്ല....I. C. U വിൽ തന്നെ തുടരേണ്ടിവരും..... ആ വാർത്തയറിഞ്ഞപ്പോൾ നേരിയ ഒരാശ്വാസം കിട്ടിയിരുന്നു. വൈകുന്നേരമായിട്ടും നന്ദനെകാണാതായതോടെ ഭാമ വിളിച്ചു തുടങ്ങി.....കുറച്ച് കഴിഞ്ഞതും ഫോണെടുത്ത് അവനവളോട് കാര്യം പറഞ്ഞു അത് കേട്ടതും അവളാകെ ഞെട്ടിയ അവസ്ഥയിലാണ്..... അമ്മയോട് എങ്ങനെ ഇക്കാര്യം പറയും.... അവളും ആകെ ടെൻഷനായി..... എന്നാലും ധൈര്യം സംഭരിച്ചവൾ അമ്മയോട് പറഞ്ഞു മഹിക്ക് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായെന്നും നന്ദനും സഞ്ജുവും അവിടെയാണെന്നും...... അത്‌ കേട്ടതും ദേവകിയമ്മ തളർന്നു പോയിരുന്നു.... കരണം രാവിലെമുതൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്രയും വലുതാണ്.... ഭാമ അമ്മക്കരികിൽ തന്നെയിരുന്നു.... പരമാവധി അവരെ ആശ്വസിപ്പിച്ചു..... നേരം ഒത്തിരി വൈകിയത് കൊണ്ട് പിറ്റേന്ന് രാവിലെ തന്നെ ഭാമയും അമ്മയും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോഴാണ് അപകടമെത്ര വലുതായിരുന്നുവെന്ന് ദേവാകിയമ്മയ്ക്ക് മനസ്സിലായത്. മഹിയെ ഇതുവരെയും I. C. U വിൽ നിന്ന് മാറ്റിയിരുന്നില്ല...... എന്നാൽ അപകട നില തരണം ചെയ്തിരുന്നു. അന്ന് നന്ദൻ ഒത്തിരി നിർബന്ധിച്ചെങ്കിലും അമ്മ വീട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല. അതുകൊണ്ട് തന്നെ അവർക്കായി അവിടെ റൂം എടുത്തിരുന്നു. ആവശ്യ സാധനങ്ങൾ വീട്ടിൽ പോയി കൊണ്ട് വന്നതെല്ലാം നന്ദനും സഞ്ചുവും ചേർന്നാണ്.... മൂന്ന് ദിവസങ്ങൾ...... മൂന്ന് യുഗങ്ങൾ പോലെ കഴിഞ്ഞുപോയി നന്ദനും ഭാമയും സഞ്ചുവും പല്ലവിയും മാറി മാറി i. C. U വിന് മുൻപിലിരുന്നു. ഇടക്കെപ്പോഴോ വിവരമറിഞ്ഞ് ഭാമയുടെ അച്ഛനും വന്നുപോയിരുന്നു. ഉറക്കമൊഴിഞ്ഞ് തള്ളി നീക്കിയ ദിവസങ്ങൾ ക്കൊടുവിൽ മഹിയെ I. C. U വിൽ നിന്ന് റൂമിലേക്ക് മാറ്റി..... ഒരു മൂന്നു നാല് മാസത്തേക്ക് ബെഡിൽ നിന്നും അനങ്ങാൻ കഴിയില്ല..... അതുപോലെയാണ് ശരീരത്തിൽ ഫ്രക്ചർ സംഭവിച്ചിരിക്കുന്നത്..... ഒരാഴ്ച കൂടി കഴിഞ്ഞതും മഹിയെ ഡിസ്ചാർജ് ചെയ്തു...... മഹി ഇനി കുറച്ച് നാൾ കിടപ്പ് തന്നെ യായതുകൊണ്ട് കൂടെ ഹോം നഴ്സ് ഏജൻസിയിൽ വിളിച്ച് ഒരു മെയിൽ നഴ്സിനേയും അറേൻജ് ചെയ്തു നന്ദൻ. 🌼🌼🌼 ആഴ്ചകൾക്ക് ശേഷം വീട്ടിലേക്ക് വരുമ്പോൾ എല്ലാവരും മടുത്തു പോയിരുന്നു.... അതുപോലെ യായിരുന്നു ഹോസ്പിറ്റൽ വാസം. നന്ദൻ ആകെ ക്ഷീണിച്ചവശനായിരുന്നു... അതുപോലെയായിരുന്നു ഇത്രയും ദിവസത്തെ ഓട്ടപ്പാച്ചിൽ. മുറിയിലെത്തി ഒന്ന് ഫ്രഷായികഴിഞ്ഞതും കടുപ്പം കൂട്ടിയൊരു ചായ ഭാമ അവനായി കൊണ്ട് വന്നു.... അവരുടെ മുറിയിലെ ജാലകവാതിൽ വഴി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ. നന്ദേട്ടാ.... അവൾ പിന്നിൽ നിന്നും പതിയെ വിച്ചതും അവൻ തിരിഞ്ഞു നോക്കി...... ശേഷം ചായ അവളുടെ കൈയിൽ നിന്നും വാങ്ങി അടുത്ത് കിടന്ന കസേരയിലേക്കിരുന്നു. ഭാമ മെല്ലെ അവന്റെ മുടിയിഴകളിൽ ഒന്ന് തലോടി..... ഒത്തിരി ക്ഷീണിച്ചു.... അവൾ മുടിയിഴകൾ വിരലുകൾ കൊണ്ട് മെല്ലെ ഇളക്കിമറിച്ചു കൊണ്ട് പറഞ്ഞു..... ഇത്രയും ദിവസത്തേ ഓട്ടം അങ്ങനെയായിരുന്നില്ലേ ടൊ.... ഹ്മ്മ്മ്..... മഹിയേട്ടന് എത്ര നാൾ വേണ്ടിവരും ഏഴുന്നേറ്റ് നടക്കാൻ.... അടുത്തൊരു ചെയറിലേക്ക് ഇരുന്നുകൊണ്ട് ഭാമ ചോദിച്ചു . മാസങ്ങൾ വേണ്ടി വരുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്..... പിന്നെ മഹിയേട്ടന്റെ മനോബലം കൂടി ഉണ്ടെങ്കിൽ പെട്ടന്ന് എഴുന്നേറ്റ് നടക്കാം.... മ്മ്മ്.... ഭാമയൊന്ന് മൂളി. പക്ഷേ.... ആളൊരു തളർന്നമട്ടാണ് മെറിന്റെ കേസ് അത്രത്തോളം മഹിയേട്ടനെ ഉലച്ചിട്ടുണ്ട്...... ഒരിക്കലും പ്രധീക്ഷിച്ചിരുന്നില്ലല്ലോ അത്‌ മഹിയേട്ടന്റ കുഞ്ഞല്ലന്ന്..... എത്ര നന്നായാണ് അവൾ എല്ലാവരെയും വിഡ്ഢികളാക്കിയത് നന്ദൻ പറഞ്ഞു... ഭാമയൊരു നെടുവീർപുതിർത്തു ഇങ്ങനെയും മനുഷ്യൻമ്മാരുണ്ട്..... ചതിച്ചാലും നമുക്ക് മനസ്സിലാക്കാൻ പറ്റാത്തവർ..... അവരങ്ങനെയാണല്ലോ വിശ്വാസം നേടുന്നതും. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കഥയല്ല ടൊ അവൾക്കുള്ളത് കൃത്യമായികിട്ടും. പുറത്ത് കടക്കാൻ ഒരു പഴുതുമില്ലാതെയാണ് സഞ്ചു പൂട്ടിയിരിക്കുന്നത്..... കേസ് നടക്കുകയല്ലേ...... അവളിനി അടുത്തെങ്ങും പുറം ലോകം കാണില്ല. ഹ്മ്മ്മ്..... 🌼🌼🌼 ഇതേ സമയം അടുത്ത മുറിയിൽ ഒന്നനങ്ങാൻ വയ്യാതെ കിടക്കുകയാണ് മഹി.... സ്വന്തം മുറിയിലെത്തിയതും അവനിൽ വല്ലാത്തൊരസ്‌ത്ഥത നിറഞ്ഞു.... ഒരു തരം ശ്വാസം മുട്ടൽ..... എന്നാൽ അതൊന്ന് തുറന്ന് പറയാൻ കൂടി കഴിയുന്നില്ല.... നാവാകെ വറ്റിയിരിക്കുകയാണ് ഒന്നുയർത്താൻ പോലും കഴിയാതെ..... ശരീരത്തിന്റെ അവസ്ഥയും മറിച്ചല്ല..... ഒന്നനക്കാൻ കൂടി കഴിയുന്നില്ല..... കുറച്ച് നേരം അവനങ്ങനേ കിടന്നു....... നിമിഷങ്ങൾക്കുള്ളിൽ അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി..... ചെയ്ത കർമ്മത്തിന്റ ഭലമെല്ലാം അനുഭവിക്കുകയാണ്.......... ആർക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച് വീട്ടുകാരെ ചതിച്ച് ഇറങ്ങിപുറപ്പെട്ടോ ഇന്നയാൾകരണം തന്നെ മനസ്സിനും ശരീരത്തിനും മുറിവേറ്റ് ജീവശവമായി കിടക്കുന്നു........ അവൻ നിറഞ്ഞ കണ്ണുകൾ മെല്ലെയടച്ചു. തുടരും. 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
ബാൻ ഇനി 9 ഡേയ്‌സ്
7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mZqG4E0?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -40🌺💚 ഇനി മഹിയെന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാതെ അവളുടെ മുഖം ഭയം കൊണ്ട് വിളറിപ്പോയിരുന്നു. ഇതുവരെ അവനെ പറ്റിച്ചത് പോലെയല്ല. ഇക്കാര്യത്തിൽ അവൻ തന്നോട് ഒരിക്കലും ക്ഷമിക്കില്ല. അവന്റെ മുറുകിയ മുഖത്തേക്ക് നോക്കാൻ അവൾക്ക് പേടി തോന്നി..... കൈ വിരലുകൾ പരസ്പരം പിണച്ച് കുരുക്കിട്ട് നിലത്തേക്ക് നോക്കി നിന്നവൾ മുഖത്തേക്ക് നോക്കെടി...... തൊട്ടടുത്തായി അവന്റെ മുറുകിയ സ്വരം. അവളുടെ നെഞ്ചോന്ന് കിടുകിടുത്തു. പെട്ടന്നവൾ മുഖമുയർത്തി...... എന്തിനായിരുന്നു ഇങ്ങനൊരു നാടകം...... അവന്റെ സ്വരത്തിന് വല്ലാത്തൊരു മുരൾച്ച മഹ്..... മഹീ.... ഞാൻ...... മിണ്ടരുത്..... നിന്റെ വൃത്തികെട്ട നാവിൽ നിന്ന് എന്റെ പേരിനി ഉച്ഛരിക്കരുത്. സ്വന്തം ചുണ്ടിലേക്ക് ചൂണ്ടുവിരൽ മുട്ടിച്ച് മിണ്ടെരുതെന്ന് കാണിച്ച് കൊണ്ടവൻ പറഞ്ഞു. അവന്റെ കണ്ണുകളിൽ അന്നേരം തന്നെ ചുട്ടെരിക്കാനുള്ള തീയുണ്ടയിരുന്നു.... ഒരു നിമിഷമൊന്ന് തെറ്റിയാൽ ആ തീയിലവൻ തന്നെ വെണ്ണീറാക്കുമെന്നും തോന്നിപ്പോയി. നീ ചെയ്ത പ്രവർത്തിക്ക് അടിച്ച് നിന്റെ കരണം പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല. എന്റേതല്ലെങ്കിലും നിന്റെ വയറ്റിൽ ലോകം കാണാത്തൊരു കുഞ്ഞ് കിടപ്പുണ്ട് അതുകൊണ്ട് അതുകൊണ്ട് മാത്രം നിന്നെ കൈവക്കുന്നില്ല. പക്ഷെ നിന്നെ ഞാൻ വെറുതേ വിടുമെന്ന് നീ കരുതണ്ട പൊട്ടനെപ്പോലെ നിനക്ക് പിന്നാലെ എന്നെ നടത്തിച്ചതിനും എന്റെ ജീവിതം നശിപ്പിച്ചതിനും എന്നെ ചതിച്ചതിനും എല്ലാം ചേർത്ത് എല്ലാം ചേർത്ത് തന്നെ തന്നിരിക്കും ഞാൻ......... അത്രയും പറഞ്ഞുകൊണ്ട് മഹി വല്ലാത്തൊരു കിതപ്പോടെ തിരിഞ്ഞു നടന്നു. ഇനിയവിടെ നിന്നാൽ താൻ ചിലപ്പോളവളെ കൊല്ലും. അത്രക്കും മനസ്സ് കൈവിട്ട് നിൽക്കുകയാണ് ..... മഹീ......... പ്ലീസ് പോവല്ലെ...... ഞാൻ..... ഞാൻ പറയുന്നതൊന്ന് കേൾക്ക്..മഹി...... അവൻ തിരിഞ്ഞ് പോയതിന് പിന്നാലെ പോകാൻ തുടങ്ങിയവളെ കണ്ടതും രണ്ട് വനിതാ പോലീസുകാർ വന്ന് അവളെ പിടിച്ചു വച്ചു..... എല്ലാത്തിനെയും പിടിച്ച് സെല്ലിൽ ഇട്ടേക്ക്. ഗൗതമിനേയും കൂടെ നിന്നവരെയും മെറിനേയും നോക്കി സഞ്ചു പറഞ്ഞു. ശേഷം അവൻ പുറത്തേക്കിറങ്ങി. ആ സമയം ബൈക്കിന് മുകളിൽ വന്നിരിക്കുകയായിരുന്നു മഹി..... അവന് എന്ത് ചെയ്യണമെന്നറിയില്ല... മനസ്സ് മുഴുവൻ ശൂന്യമാണ്..... മുന്നിലേക്ക് ഒരു ഇരുട്ട് ബാധിച്ചത് പോലെ...... മെറിനിൽ നിന്ന് ഇങ്ങനൊരു ചതി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല... അവന്റെ കണ്ണുകൾ നിറഞ്ഞു..... ഇത്രയും നാൾ താനൊരു കോമാളിയെപ്പോലെ ജീവിക്കുകയിരുന്നു എന്നോർത്തപ്പോൾ അവന് തന്നോട് തന്നെ പുച്ഛം തോന്നി ...... നിറഞ്ഞ കണ്ണുകൾ ഷോൾഡർ കൊണ്ട് തുടച്ച് മുന്നിലേക്ക് നോക്കിയവൻ ആ നിമിഷമാണ് ഷോൾഡറിൽ ഒരു കൈ പതിഞ്ഞത് ..... തിരിഞ്ഞു നോക്കുമ്പോൾ.......നന്ദനാണ് ....... സഞ്ചു വിളിച്ചു പറഞ്ഞത് കൊണ്ട് വന്നതാകും. അവന്റെ മുഖം കണ്ടാലേ അറിയാം അകത്ത് നടന്നതെല്ലാം അറിഞ്ഞിട്ടുള്ള നിൽപ്പാണെന്ന്. ഏട്ടാ....... അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടതും നന്ദൻ വിളിച്ചു.. മഹി അവനിൽ നിന്ന് പെട്ടന്ന് മുഖം തിരിച്ചു. വാ വീട്ടിലേക്ക് പോകാം..... മഹിയുടെയാ ഇരുപ്പ് കണ്ടതും എന്തുകൊണ്ടോ അവനിലെ സഹോദരന് വല്ലാത്തൊരു വേദന തോന്നി..... ഞാൻ വീട്ടിലേക്കില്ല നന്ദാ....... എപ്പോഴും ഞാൻ നിങ്ങളെ നാണം കെടുത്തിയിട്ടേയുള്ളൂ..... ഇപ്പോൾ പോലും...... എങ്ങനെ ജീവിക്കണമെന്നോ ആരെ വിശ്വസിക്കണമെന്നോ പോലും അറിയാത്ത ഒരു വിഡ്ഢിയാണ് ഞാൻ ....... എന്നെപ്പോലെ ഒരുവൻ ആ വീട്ടിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്....... പിന്നെ മെറിന്റ വിശേഷങ്ങളെല്ലാം സഞ്ചു പറഞ്ഞ് നീയറിഞ്ഞു കാണുമല്ലോ........ അവനൊന്ന് പുച്ഛത്തോടെ ചിരിച്ചു. ചതിയും .....വഞ്ചനയും ...കൂടാതെ ഇത്രയും നാൾ ഞാൻ എന്റേതെന്ന് പറഞ്ഞിരുന്ന കുഞ്ഞ് പോലും......... അവനൊരു നിമിഷം നിർത്തി...... എനിക്ക്..... എനിക്കിതെല്ലാം കിട്ടണം..... ഇതിനെല്ലാം ഞാൻ അർഹനാണ്..... കാരണം അങ്ങനൊരു തെറ്റല്ലേ ഞാൻ നിന്നോടും ഭാമയോടും അമ്മയോടും ചെയ്തത്..... ഞാൻ ചെയ്ത കർമ്മത്തിന്റ ഭലം തന്നെയാണ്..... മഹിയൊരു വേദനയോടെ നന്ദന് മുഖത്തേക്ക് നോക്കി പറഞ്ഞു...... മഹിയേട്ടാ...... ഞാൻ പറഞ്ഞത് സത്യമാടാ...... ഒന്നും വേണ്ടന്ന് വച്ച് അവൾക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടതല്ലേ ഞാൻ..... എന്നിട്ടോ...... ഇപ്പോ..... ഇപ്പോ മനസ്സിലാകുന്നുണ്ട്...... നിന്റെ പെണ്ണ് ഞാൻ ഇറങ്ങിപ്പോയ നിമിഷം അനുഭവിച്ച വേദന....... മഹിയേട്ടാ.... പ്ലീസ്...... വിഷമം ഉണ്ടായിരുന്നു അവൾക്കും എനിക്കും പക്ഷേ ഇന്ന് ഒരു തരിമ്പ് പോലുമില്ല. കാരണം നിങ്ങളന്ന് ഇറങ്ങിപ്പോയത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒന്നാകാൻ കഴിഞ്ഞത്.......... അതിൽ മഹിയേട്ടനോട് എന്നും കടപ്പാട് മാത്രമേയുള്ളൂ...... ദെയ്‌വം ഞങ്ങളെ തമ്മിൽ ഒന്നിക്കാനായിരുന്നു കാണും വിധിച്ചിരുന്നത്.... അത്‌ അതുപോലെ നടന്നു...... ഭാമ നല്ല കുട്ടിയാ..... അവളെ എന്നെപ്പോലൊരാൾ ഒരിക്കലും അർഹിക്കുന്നില്ല..... ദെയ്‌വം നല്ലതേ കൂട്ടിച്ചേർക്കൂ...... മഹി നന്ദനെ നോക്കി പറഞ്ഞു...... മഹിയേട്ടൻ വാ നമുക്ക് വീട്ടിലേക്ക് പോകാം....... ആ സംസാരം നിർത്താമെന്നപോലെ നന്ദൻ പറഞ്ഞു. ഞാൻ വരുന്നില്ല നന്ദാ...... എനിക്കിപ്പോ കുറച്ചു നേരം ഒറ്റക്കിരിക്കണം..... അത് പറഞ്ഞുകൊണ്ട് നന്ദൻ ബൈക്കിൽ നേരെ ഇരുന്നുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു....... നന്ദനെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ മഹി ഗേറ്റ് കടന്ന് മുന്നിലേക്ക് പോയിരുന്നു. നന്ദനാ പോക്ക് നോക്കി ഒരുനിമിഷം നിന്നു. 🌼🌼🌼 ഇതേ സമയം അകത്തേ സെല്ലിലിരുന്ന് സ്വയം പഴിക്കുകയായിരുന്നു മെറിൻ...... ഒരിക്കലും മഹി അറിയരുതെന്ന് കരുതിയൊരു സത്യം...... അതിന്നവൻ അറിഞ്ഞിരിക്കുന്നു......... ഇനിയൊരിക്കലും അവൻ തന്നോട് ക്ഷമിക്കില്ല...... തന്റെ പുറകേ എപ്പോഴും സ്നേഹത്തോടെ നടക്കുന്ന മഹിയെ മാത്രമേ തനിക്കറിയാവൂ അവന് മറ്റൊരു മുഖമുണ്ട്....... ആ മുഖമാണ് നേരത്തേ കണ്ടത്....... അവനെ പരിചയപ്പെടുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇങ്ങനെയൊക്കെയാകുമെന്ന്. കെവിൻ ഡ്രെഗ്ഗ്സ് കേസിൽ പിടിയിലായി പെട്ടന്നൊന്നും പുറത്തിറങ്ങില്ലെന്ന് അറിഞ്ഞ നിമിഷമാണ് മഹി വർക്ക്‌ ചെയ്യുന്ന കമ്പിനിയിൽ താനും ജോയിൻ ചെയ്യുന്നത് ..... ആദ്യമൊന്നും മഹിയെ അത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നെ പിന്നെ ആരോടും വലിയ കൂട്ടുകെട്ടിന് നിൽക്കാത്ത അവനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ ആരെയും ആകർഷിക്കുന്ന അവന്റെ ശരീരവും....... കെവിൻ വരുന്നത് വരെ ഒരു ടൈം പാസ്സ് അത്രേ കരുതിയുള്ളൂ..... എന്നാൽ മറ്റ് പുരുഷന്മാരിൽ നിന്നും വ്യത്യസ്ഥമായി അടുക്കാൻ ശ്രമിക്കുമ്പോൾ അകന്ന് പോകുന്നവനായിരുന്നു മഹി...... എന്നാൽ പെണ്ണ് വിചാരിച്ചാൽ നടക്കാത്തതെന്താനുള്ളത്.... ആദ്യം സൗഹൃദം പിന്നെ പ്രണയം പിന്നെ ഒരുമിച്ചുള്ള ജീവിതം...... എന്തൊക്കെ പറഞ്ഞാലും ആളൊരു ജെന്റിൽ മാനായിരുന്നു...... എത്രയൊക്കെ അടുത്ത് താമസിച്ചിട്ടും ഒരു ശാരീരിക ബന്ധത്തിന് ആള് മുതിർന്നിട്ടില്ല..... എന്നാൽ അങ്ങനെ വിടാൻ താൻ ഉദ്ദേശിച്ചിരുന്നില്ല..... കെവിൻ തിരിച്ചു വരുന്നതിന് മുൻപ് ഈ നാടകം അവസാനിപ്പിക്കണം..... മഹിയെ സ്വന്തമാക്കിക്കൊണ്ട്കൂടിയാകണം ഇത് അവസാനിപ്പിക്കാൻ എന്നായിരുന്നു ഉള്ളിൽ...... തന്റെ പ്ലാൻ പോലെ തന്നെ നടന്നു...... പരസ്പരം ഒന്നായി...... പിന്നീട് ഒരിക്കലറിഞ്ഞ ലഹരി വീണ്ടുമറിയാൻ മഹിക്കായിരുന്നു തിടുക്കം പലപ്പോഴും അവൻ പ്രൊട്ടക്ഷൻ ഒന്നും എടുത്തിരുന്നില്ലെങ്കിലും കൃത്യമായി താൻ ടാബ്ലറ്റ് കഴിക്കുന്നുണ്ടായിരുന്നു. മഹിയോടൊപ്പം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞു കെവിൻ വരുകയാണെന്ന്...... അതോടെ മഹിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ സമയമായെന്നും തോന്നി പതിയെ മഹിയുമായി പ്രശ്നങ്ങൾ തുടങ്ങി....... കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ പ്ലാൻ ചെയ്തത് പോലൊരു ഇറങ്ങിപ്പോക്ക്...... തന്നിൽ കുടുങ്ങി കിടന്നത് കൊണ്ടാകണം അവനിതൊന്നും മനസ്സിലായിരുന്നില്ല. കെവിൻ ജയിലിൽ നിന്ന് വന്നതോടെ അവന്റെയരികിലേക്ക് പോയി....... ഒരിക്കലും മഹി കണ്ടെത്തില്ലെന്നുള്ള ഉറപ്പുണ്ടായിരുന്നു. ഏകദേശം രണ്ട് മാസത്തോളം അവനൊപ്പമുണ്ടായിരുന്നു..... ഒരിക്കലും മഹിയുടെ കാര്യം കെവിനോട് പറഞ്ഞിരുന്നില്ല..... അങ്ങനെയിരിക്കുമ്പോഴാണ് കെവിൻ വീണ്ടും ഡ്രഗ്ഗ് മാഫിയക്ക് പിന്നാലെ പോകുന്നത്.... ആ സമയം അപ്പച്ചന് വയ്യാതെ താൻ നാട്ടിലെത്തുകയും ചെയ്തു....... പിന്നെ കുറച്ച് നാൾകഴിഞ്ഞ് തിരികെ കെവിന്റെയരികിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കെവിന്റെ മരണമറിയുന്നത്. ആകെ സ്തംഭിച്ചു പോയെന്ന് വേണം പറയാൻ..... അതിന്റെ ഞെട്ടലിൽ നിന്ന് മാറുമ്പോൾ അറിയുന്നത് താൻ ഗർഭിണിയാണെന്നും..... കെവിന്റെ കുഞ്ഞാണ് സംശയമില്ല. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അബോഷൻ ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ തീർത്തും പറഞ്ഞു..... അതോടെ വീണ്ടും മഹിയിലേക്കെത്താനുള്ള പ്ലാൻ കണ്ടെത്തി..... കാരണം കുഞ്ഞിനൊരു അച്ഛൻ വേണമല്ലോ...... അവനൊരിക്കലും തന്നെ തള്ളിക്കളയില്ല.... പിന്നീടങ്ങോട്ട് വലിയൊരു അഭിനയമായിരുന്നു....... അതിലെല്ലാം മഹി വീഴുകയും ചെയ്തു. അവനോടൊപ്പം തന്നെ അങ്ങ് ജീവിക്കാം എന്നുറപ്പിക്കുമ്പോഴായിരുന്നു ഗൗതമിന്റെ വരവ്..... ആ വരവാണ് തന്നെ യീ ജയിലഴിക്കുള്ളിലാക്കിയത്...... അവൾ സെല്ലിലെ കമ്പിയിൽ തല മുട്ടിച്ചുകൊണ്ട് ആലോചിച്ചു..... ഇനിയെന്ത് ചെയ്യാൻ പറ്റുമെന്നോ ആര് രക്ഷിക്കുമെന്നോ ഒന്നുമറിയില്ല..... ഇനി എങ്ങോട്ടാണ് ഈ കുഞ്ഞിനേയും കൊണ്ടുള്ള ജീവിതമെന്നും അറിയില്ല. ആ നിമിഷം അവൾക്ക് തോന്നിയിരുന്നു ഒന്നും.... ഒന്നും വേണ്ടായിരുന്നു. 🌼🌼 ഇതേ സമയം സിറ്റിയിലൂടെ ചീറി പായുകയായിരുന്നു മഹിയുടെ ബൈക്ക്...... അവനനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും പിരിമുറുക്കവുമെല്ലാം വണ്ടിയുടെ സ്പീഡ് കൂട്ടുന്നുണ്ടായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ ബുദ്ധി മരവിച്ച് കണ്ണുനീർ കൊണ്ട് കാഴ്ച മങ്ങിയൊരു നിമിഷം എതിരെ വന്നൊരു ലോറിയിലേക്ക് മഹിയുടെ ബൈക്ക് ഇടിച്ചുകയറി..!!!!! തുടരും 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ
✍️Pursta
2.8K views
1 months ago
▁ ▂ ▄ ▅HRIDAYTHIN KOOTIL ▅ ▄ ▂ ▁ ♛ PART 5 ♛ ✒️ 𝓟𝓾𝓻𝓼𝓽𝓪 അവൾ അയാളുടെ മുഖത്ത് നോക്കുന്നതിന് മുമ്പ് തന്നെ അയാൾ അവളുടെ bracelet അയാൾ എടുത്തു മാറ്റി.അത് നിമിഷങ്ങൾക്ക് ഉള്ളിൽ കഴിഞ്ഞെങ്കിലും. അവളുടെ മനസിലൂടെ പല ഓർമകളും കടന്നു പോയി..... "ഇനി എന്താ ചെയ്യുന്നത്,വീട്ടിലോട്ടു പോവല്ലേ...." - ക്യാബിനിൽ നിന്ന് ഇറങ്ങിയതും ആലിയ ചോദിച്ചു. "എനിക്ക് നല്ല ഡൗട്ട് ഉണ്ട്, നീയെങ്ങാനും അയാളോട് പറഞ്ഞ് സെറ്റ് ആക്കിയതാണോ....." - സെഫി " ദേ,സെഫിക്ക, ഇനി അത് എന്റെ നെഞ്ചത്തോട്ട് വെക്ക്..... ഇയാൾ ഇങ്ങനെ ഒരാളാണെന്ന് എനിക്ക് അറിയുകപോലുമില്ല . ഇനി ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല. നമുക്ക് വീട്ടിലോട്ട് പോകാം  " - ആലിയ " വീട്ടിലോട്ട് പോവാം.... പക്ഷേ നാളെ നിനക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല " - സെഫി അപ്പോഴേക്കും അങ്ങോട്ട് മേഘ വന്നു. " എന്താടീ... എല്ലാം ശരിയായോ " - മേഘ " കാര്യങ്ങൾ ഒക്കെ okay ആയി....പക്ഷേ" -ആലിയ " പിന്നെ എന്താ ..... " - മേഘ " നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞിരിക്കുകയാണ് " - ആലിയ "അതിനെന്താ..... അത് നല്ലതല്ലേ " - മേഘ " അതല്ലെടീ.....എനിക്ക് കുഴപ്പമൊന്നുമില്ല " - ആലിയ " അവളുടെ കല്യാണം ഞങ്ങൾ അങ്ങ് ഉറപ്പിച്ചു.... അപ്പോ നാളെ കാണാൻ വരുന്ന ഒരു ചടങ്ങ് ഉണ്ട്." - സെഫി ആലിയ പറഞ്ഞു തീർക്കുന്നതിന് മുമ്പ്, സെഫി പറഞ്ഞു. " ആണോടീ.... ആരാ ചെക്കൻ" - മേഘ " എനിക്കൊന്നും അറിയാൻ പാടില്ല മേഘ. ഇവരെല്ലാം കൂടെ എന്തൊക്കെയോ പറയുന്നുണ്ട്....ആ, നിന്റെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ, എന്നെ വിളിച്ചില്ലല്ലോ നീ " - ആലിയ " എടീ ഞാൻ പറഞ്ഞല്ലോ....." - മേഘ "ഹാ.... സാരല്ല, എന്തായലും നീയും നാളെ അങ്ങോട്ട് വന്നേക്ക്" - ആലിയ " അത് നീ പറയണോ..... ഞാൻ അങ്ങോട്ടേക്ക് വന്നിരിക്കും" - മേഘ " അല്ല......അപ്പൊ നാളെ നിനക്ക് ലീവ് ഉണ്ടോ " - ആലിയ " പിന്നെ...എനിക്ക് ലീവുണ്ട്. കുറെ " - മേഘ അങ്ങനെ അവരെല്ലാം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ.... പിറകിൽ നിന്ന് ആരോ ആലിയയെ വിളിച്ചു. " excuse me..... ആലിയ അഷ്‌ക " അവരെല്ലാവരും വിളി കേട്ട് തിരിഞ്ഞു. അത് ആ MD ആയിരുന്നു. ' ഇയാളുടെ മുഖത്തിന് എന്തുപറ്റി, ആകെ വിയർത്തുകുളിച്ച് ഇരിക്കുന്നല്ലോ.... ' ആലിയ മനസ്സിൽ പറഞ്ഞു. "അതെ.... ഇയാൾ നാളെ വരണം എന്ന് ഇല്ല" - MD അയാൾ കിതച്ചുകൊണ്ട് ആയിരുന്നു അത് പറഞ്ഞത്. "അതെന്താ സർ അങ്ങനെ പറഞ്ഞെ....എനിക്ക് problem ഒന്നും ഇല്ല ഞാൻ നാളെ വരാം" - ആലിയ "എന്റെ പൊന്ന് കൊച്ചേ ഞാൻ പറഞ്ഞല്ലോ, നാളെ വരണ്ട..... നീ നിനക്ക് ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി" - MD അതും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി. "ഇത് എന്താ ഇയാൾക്ക് പെട്ടെന്ന് ഒരു മനമാറ്റം " സെഫി ആലിയയോട് ചോദിച്ചു. "ആ.... എനിക്ക് അറിയാൻ പാടില്ല🙄" - ആലിയ "MD ഇങ്ങനെ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ, ഇങ്ങേർക്ക് ഇത് എന്ത് പറ്റി ആവോ " - മേഘ. എല്ലാവരും എന്താ ഉണ്ടായത് എന്നെ അറിയാതെ കൺഫ്യൂസ് ആയി.പിന്നെ കുറച്ചു നേരം മേഘയോട് സംസാരിച്ചു കഴിഞ്ഞു അവർ അവിടുന്നു വീട്ടിലേക്ക് പോയി. ♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠ "എന്തായി മോളെ...." - ബാനു അവർ കേറി വന്നപ്പോൾ തന്നെ ബാനു ചോദിച്ചു. "എന്താവാൻ....." - ആലിയ "അല്ലാ.....ജോലി കാര്യത്തിന് പോയത് അല്ലെ, അത് എന്തായിന്ന് ചോദിച്ചതാ " - ബാനു "ജോലി ഒക്കെ okay ആയി...." - ആലിയ "ആണോ.... എന്നിട്ട് എന്താടി നിനക്ക് ഒരു സന്തോഷം ഇല്ലാത്തെ?എന്തായാലും ചിലവ് വേണം" - ബാനു ബാനു അത് പറഞ്ഞപ്പോ ആലിയ അവളെ ഒന്ന് തുറിച്ചു നോക്കി. "ഇന്നലെ അല്ലെ നിനക്ക് ഒരു പെട്ടി മുഴുവൻ സാധനങ്ങൾ തന്നത്" "അല്ല,ഞാൻ ചുമ്മാ പറഞ്ഞതാ.....അത് വിട്,ജോലി ഒക്കെ കിട്ടിയല്ലോ, എന്നിട്ടും നിന്റെ മുഖത്ത് എന്താ ഒരു സന്തോഷ കുറവ്, നാളത്തെ പെണ്ണ് കാണൽ ആലോചിച്ചിട്ട് ആണോ"  -ബാനു "എന്റെ ആലിയ...നിനക്ക് നീ ആഗ്രഹിച്ച ജോലി കിട്ടിയില്ലേ, പിന്നെ നീ ആഗ്രഹിച്ച പോലെ ഒരു ആളെ തന്നെ നിനക്ക് കിട്ടും" - സെഫി "ഓഹ്😒...Thank You for the advice" - ആലിയ "അല്ലെ....നിങ്ങൾ വന്നായിരുന്നോ" ആലിയയുടെ ഉമ്മ അങ്ങോട്ടേക്ക് വന്നു ചോദിച്ചു. "എല്ലാം സെറ്റ് ആണ് എളീമ.... ഇനി നാളെ എന്തൊക്കെയാ സ്പെഷ്യൽ" - സെഫി " ഹലോ..... അവര് നാളെ പെണ്ണുകാണാൻ അല്ലെ വരുന്നേ, അതിന് എന്ത് സ്പെഷ്യൽ ഒക്കെ..... " - ആലിയ "അവർ അങ്ങനെ പെണ്ണുകാണാൻ മാത്രമായിട്ടല്ല വരുന്നത്, നീ തന്നെയല്ലേ പറഞ്ഞത് കാനഡയിൽ നിന്ന് വന്നാൽ ഉടൻ ഞാൻ പറയുന്ന ആരെയും നീ കെട്ടിക്കോളാം എന്ന്..... " - ആലിയടെ ഉമ്മ "എന്നുവെച്ച്..... എന്റെ സമ്മതം കൂടെ നോക്കണ്ടേ " - ആലിയ "അതൊക്കെ നീ നാളെ വരുന്നവരോട് പറഞ്ഞാമതി " -ആലിയടെ ഉമ്മ "വരുന്നവരോട് ആണോ ഞാൻ പറയണ്ടേത്?" ആലിയ അത് പറഞ്ഞതും ഉമ്മ അവിടുന്ന് പോയി. "നീ ഒന്ന് പോയേ പെണ്ണെ..." - സെഫി സെഫി ആലിയയുടെ കവിളിൽ തട്ടി അവിടെ നിന്ന് പോയി. "അല്ല... ആളുടെ പേര് എങ്കിലും ഒന്ന് പറഞ്ഞിട്ട് പോ....." - ആലിയ ആരും അത് കേൾക്കാത്തത് കൊണ്ട് തന്നെ അവൾ ബാനുവിനെ നോക്കി.ബാനു ആണെങ്കിൽ കൈമലർത്തി കാണിച്ചു . "പോടീ.... പട്ടി" - ആലിയ ബാനുവിനെ നോക്കി അതും പറഞ്ഞു ആലിയ അവിടുന്നു പോയി. അതിന് ഞാൻ എന്ത് ചെയ്തിട്ട  എന്ന ഭാവത്തിൽ ബാനു അവളെ നോക്കി. ആലിയ അവളുടെ റൂമിലേക്ക് പോയി വാതിൽ അടച്ചു.അവിടെ മൈതിലി ഫോണിൽ കുത്തി കൊണ്ട് ഇരിക്കുകയായിരുന്നു. "ഓ...നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ" - ആലിയ "ഹമ്.... അല്ല, നിനക്ക് ജോബ് സെറ്റ് ആയില്ലേ" - മൈതിലി "ആഹ്..." - ആലിയ "ആഹാ... അപ്പോ double congrats" - മൈതിലി "ദേ പെണ്ണെ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്" - ആലിയ "എന്താടി,നിനക്ക് ജോലി കിട്ടിയത് നല്ല കാര്യം അല്ലെ " - മൈതിലി "ജോലി കിട്ടിയത് ഒക്കെ നല്ലതാ.... പക്ഷേ നാളത്തെ കാര്യം" - ആലിയ "നീ എന്തിനാ അത് ആലോചിച്ചു ടെൻഷൻ അടിക്കുന്നെ....എന്തായാലും അവന്റെ അടുത്ത് നിന്ന് ഒഴിവാവാൻ നല്ല അവസരം ആണ് എന്നല്ലേ നീ ഇന്നലെ പറഞ്ഞത്. പിന്നെന്താ, ഇനി നിനക്ക് അവനോട് ശെരിക്കും പ്രേമം തുടങ്ങിയോ" - മൈതിലി "അതല്ലടി, പെട്ടന്ന് കല്ല്യാണം കഴിക്കാ എന്നൊക്കെ പറഞ്ഞാൽ. എനിക്ക് എന്തോ താല്പര്യം ഇല്ല." "പെട്ടെന്ന് ഒന്നും ഇല്ലല്ലോ, നാളെ അവർ കണ്ടിട്ട് പൊക്കോട്ടെ. പിന്നെ കല്ല്യാണ കാര്യം പറയാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ " "എന്നാലും ഒന്നും അറിയാത്ത ഒരാളുടെ കൂടെ, എനിക്കറിയില്ല... " "എന്നാ പിന്നെ എല്ലാം അറിയുന്ന ഒരാൾ ഉണ്ടെല്ലോ. അവനെ അങ്ങ് പോയി കെട്ടിക്കോ " 'അതായിരിക്കും നല്ലത് ' ആലിയ സ്വയം പറഞ്ഞുകൊണ്ട് അവിടുന്ന് എഴുന്നേറ്റ് പോവാൻ നിന്നു. "അമ്മ വിളിച്ചിരുന്നു. നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞു.നിന്നോട് ഒന്ന് അങ്ങോട്ട് വിളിക്കാൻ പറഞ്ഞു" - മൈതിലി  "ഞാൻ വിളിച്ചോളാം..." കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ആലിയപറഞ്ഞു "എല്ലാം ശെരിയാവും ടീ" - മൈതിലി മൈതിലി അത് പറഞ്ഞപ്പോ ആലിയ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ നിന്ന് പോയി. ♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠ "ഹാ....നീ ഇവിടെ ഇരിക്കായിരുന്നുല്ലേ. എവിടെ ഒക്കെ നോക്കി നിന്നെ" - ബാനു ബാനു ഒരു മുറിയുടെ വാതിൽ തുറന്ന് ആലിയ അവിടെ ഇരിക്കുന്നത് കണ്ടു.ആ മുറിയിൽ ബാനു, ആലിയ, സെഫി എല്ലാരും കൂടി ഫ്രീ ടൈമിൽ ഇരുന്ന് കത്തി അടിക്കുന്ന ഒരു സ്പെഷ്യൽ റൂം ആണ് .ആ റൂമിൽ നിറയെ അവരുടെ ഫോട്ടോ ഫ്രെയിംസ് ഉണ്ട്. അതുപോലെ ഒരുപാട് ഐറ്റംസും. "നീ എന്താടി ഇവിടെ ഫോണും കുത്തി കൊണ്ട് ഇരിക്കുന്നെ. നീ അത് ഒക്കെ എടുത്ത് വെച്ചിട്ട് നിന്റെ കാനടയിലെ വിശേഷങ്ങൾ ഒക്കെ പറ " - ബാനു അതും പറഞ്ഞു ബാനു അവളുടെ കയ്യിൽ നിന്ന് ഫോൺ എടുത്ത് മാറ്റിയിട്ട് അവളുടെ അടുത്ത് ഇരുന്നു. "പ്രത്യേകിച്ച് എന്ത് വിശേഷം...ഞാൻ അങ്ങോട്ട് work ചെയ്യാൻ പോയതല്ലേ"  - ആലിയ "Work ചെയ്യാൻ തന്നെ ആണെന്ന് ഉറപ്പാണെല്ലോല്ലേ " - സെഫി സെഫി അതും പറഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് കേറി വന്നു. "അതെന്താ അങ്ങനെ ഒരു talk സെഫിക്ക?" ബാനു സംശയത്തോടെ ചോദിച്ചു. "ഞാൻ വന്നപ്പോ തൊട്ട് തുടങ്ങിയതാ,അവിടെം ഇവിടെം തൊടാതെ എന്തൊക്കെയോ പറയുന്നേ....ഞാൻ പോവാണ് "-ആലിയ  "നീ ഇവിടെ ഇരിക്ക്, സെഫിക്ക ചുമ്മാ അവളുടെ മൂഡ് കളയല്ലേ " "എല്ലാർക്കും ഒളിപ്പിച്ചു വെക്കുന്നത് ആണല്ലോ ഇഷ്ടം, നിനക്കും" - സെഫി "ഓഹ്....എന്റെ ബാനു,നിനക്ക് വല്ലതും അറിയുമോ " - ആലിയ "എനിക്ക് ഒന്നും അറിയാൻപാടില്ല എന്റെ പൊന്നോ..." - ബാനു "അത് ഇപ്പൊ നിങ്ങൾ രണ്ടാളും അറിയണ്ട ആവിശ്യം ഇല്ല. നാളെ നേരത്തെ എഴുന്നേൽക്കേണ്ടത് അല്ലെ, മക്കൾ പോയി കിടന്ന് ഉറങ്ങാൻ നോക്ക്" - സെഫി സെഫി അത് പറഞ്ഞപ്പോ ആലിയ മുഖം കൂർപ്പിച്ചു അവിടുന്നു ഇറങ്ങി പോയി. "ചുമ്മാ എന്തിനാ അവളെ ഇങ്ങനെ വട്ട് ആക്കുന്നെ " - ബാനു. "വെറുതെ, ഒരു രസം " - സെഫി. "എന്നോടെങ്കിലും ഒന്ന് പറഞ്ഞൂടെ😚...." - ബാനു "നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ പറയാം. ഇങ്ങ് അടുത്തോട്ടു വാ " - സെഫി അത് കേട്ടതും ബാനു ചെവി കൂർപ്പിച്ചു പിടിച്ചു സെഫിയുടെ അടുത്തോട്ടു ഇരുന്നു. "നിന്റെ മറ്റവൻ.......ഫാസിൽ!"  സെഫി അതും പറഞ്ഞു സെഫി അവിടുന്നു ഒറ്റ ഓട്ടം. "സെഫിക്കാ..... " - ബാനു റൂമിൽ നിന്ന് ഇറങ്ങിയതും സെഫിക്ക് ഒരു കാൾ വന്നു. അവൻ എടുത്ത് സംസാരിച്ചു. "ആ, ഇവിടെ എല്ലാം സെറ്റ് ആണ്. നിങ്ങൾ നാളെ എല്ലാവരും എത്തിയാൽ മതി" "ഏയ്, അവൾക്ക് അങ്ങനെ doubt ഒന്ന് ഇല്ല. ആൾക്ക് ആകെ വട്ടായിട്ട് ഉണ്ട് എന്തായാലും " "ശെരി എന്നാ, നാളെ കാണാം " സെഫി അത്രയും പറഞ്ഞുകൊണ്ട് കാൾ കട്ട്‌ ആക്കി. ♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠                                                 തുടരും..... ഇഷ്ട്ടമാകുന്നുണ്ടെങ്കിൽ കമന്റ്‌ ചെയ്യു! #💌 പ്രണയം #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #തുടർകഥ
ബാൻ ഇനി 9 ഡേയ്‌സ്
4.3K views
1 months ago
ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു " അവൾ പെണ്ണല്ലേ " എന്ന്. പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. " അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ. നീയൊക്കെ ന്തേലും കാട്ടെ പറയെ ചെയ്താൽ പിന്നേ ആളുകൾ കുറ്റം പറയുന്നത് എന്നെയാ.. വളർത്തുദോഷത്തിന്റെ ആണെന്ന്. " അമ്മ പറയുന്നത് കേട്ടാൽ തോന്നും വളയിട്ട പെണ്ണ് വർത്താനം പറഞ്ഞാൽ അത് വളർത്തുദോഷം ആണെന്ന്. വീട്ടിൽ നിന്ന് തന്നെ ഇങ്ങനെ മുരടിപ്പിച്ചാൽ പിന്നേ എങ്ങനെ പെൺകുട്ടികൾ പ്രതികരിക്കാനാ! അന്ന് വീട്ടിലേക്ക് വന്ന വാടകക്കാരൻ അമ്മയ്ക്ക് നേരെ ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ കേട്ടായിരുന്നു പടി കയറി വന്നത്. " വാടക തരാൻ ഇല്ലെങ്കിൽ നീയൊന്ന് കിടന്ന് തന്നാലും മതി " എന്ന് പറഞ്ഞ അയാൾക്ക് മുന്നിൽ പ്രതികരിക്കാൻ മടിച്ചു തല താഴ്ത്തി നിന്ന അമ്മയെ കണ്ടപ്പോൾ ദേഷ്യവും പുച്ഛവുമാണ് തോന്നിയത്. ആ ദേഷ്യം തീർത്തത് വന്നു കേറിയ വീട്ടുടമസ്ഥന്റെ മുഖത്ത്‌ ആയിരുന്നു. " ദേ, വീട്ടിൽ കിടക്കുന്ന അച്ചിയോട് പറയുന്ന പോലെ ഇവിടെ കേറിവന്ന് എന്റെ അമ്മയോട് പറഞ്ഞാൽ ഉണ്ടല്ലോ താൻ നാളെ അഴി എണ്ണും. കാണണോ? വാടക തരാതെ ഇരുന്നിട്ടൊന്നും ഇല്ലല്ലോ. പിന്നെ വാടക ഒരു ദിവസം വൈകിയാൽ അപ്പൊ കൂടുന്ന ഈ അസ്കിതയ്ക്ക് പറ്റിയ ഒന്ന് വീടിന്റെ പിറകിലുണ്ട് . നല്ല ഒന്നാന്തരം മുള്ളുമുരുക്ക്. ഇനി ഇമ്മാതിരി വേഷംകേട്ടുമായി ഇവിടെ കേറിയാൽ... " അവളുടെ ഭാവം കണ്ട് അയാളും ഭയന്നിരുന്നു. പക്ഷേ അടി കിട്ടിയ കവിളിനേക്കാൾ നീറിയത് വ്രണപ്പെട്ട മനസ്സ് ആയിരുന്നു. " ഇങ്ങനെ തല കുമ്പിട്ട് നിൽക്കാതെ അമ്മയ്ക്ക് അയാളുടെ മുഖത്ത്‌ നോക്കി രണ്ട് പറഞ്ഞൂടെ. ഓഹ് അമ്മൂമ്മയുടെ വളർത്തുദോഷം ആണെന്ന് നാട്ടുകാർ പറഞ്ഞാലോ അല്ലെ? കഷ്ട്ടം " ദേഷ്യത്തോടെയും സങ്കടത്തോടെയും അകത്തേക്ക് കയറുമ്പോൾ പെണ്ണിന്റെ ശബ്ദം പൊങ്ങിയത് നാട്ടുകാർ ആരേലും കേട്ടോ എന്ന വേവലാതി ആയിരുന്നു അമ്മയ്ക്ക്. അന്ന് ബസ്സിൽ കയറുമ്പോൾ തിരക്ക് അസഹനീയമായിരുന്നു. അതിനിടക്ക് അടുത്തു നിൽക്കുന്നവന്റെ കൈ ശരീരത്തിൽ പലയിടങ്ങളിൽ സ്പർശ്ശിക്കാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ അല്പം മാറിനിന്നു. പക്ഷേ, അയാൾ വിടാൻ ഭാവമില്ലായൊരുന്നു. തിരക്കിനിടയിൽ അയാളുടെ കൈകൾ മാറിടത്തിലേക്ക് നിങ്ങിയപ്പോൾ അവൾ അയാൾക്ക് നേരെ തിരിഞ്ഞു. "ചേട്ടന് ശരിക്കും ന്താ വേണ്ടത്. കുറെ നേരമായല്ലോ പരതികൊണ്ടിരിക്കുന്നു. കാണാതെപോയ വല്ല സാധനവും ന്റെ ദേഹത്തു കണ്ടോ?" അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ചമ്മലോടെ ചിരിച്ചു. " ഞാൻ ന്ത്‌ ചെയ്തെന്ന..?. തിരക്കല്ലേ കുട്ടി. അതിനിടയിൽ പിന്നിൽ നിന്നുള്ള തള്ളും. അപ്പൊ ദേഹത്തു തട്ടി മുട്ടി എന്നൊക്കെ ഉണ്ടാകും. ഇതിപ്പോ താനീ ബസ്സിൽ ഉണ്ടെന്ന് കരുതി തിരക്ക് ഒഴിവാക്കാൻ പറ്റോ? " അയാളുടെ വഷളൻചിരി കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്. പക്ഷേ, ഒന്ന് ഒതുങ്ങി. " എനിക്ക് വേണ്ടി ചേട്ടൻ തിരക്ക് ഒഴിവാക്കി കഷ്ടപ്പെടണ്ട. പിന്നെ തിരക്ക് എന്നത് തപ്പാനും തലോടാനും ഉള്ള എളുപ്പവഴി ആണെന്ന് കരുതി ഇടിച്ചുകേറി വന്നാൽ ...... " അതയാക്കൊരു താകീത് ആയിരുന്നു. കണ്ടു നിന്നവർ ചിലർ പെണ്ണിന്റ തന്റേടത്തെ വാഴ്‌ത്തിയപ്പോൾ ചിലർ പെണ്ണിന്റെ നാക്കിനെ പഴിച്ചു. ഒന്നുല്ലങ്കിൽ അവളൊരു പെണ്ണല്ലേ എന്ന് അടക്കം പറഞ്ഞവരോട് അടക്കത്തിൽ തന്നെ ആണവൾ പറഞ്ഞത്, " അതെ, പെണ്ണാണ്.... അതോണ്ട് ആണല്ലോ ആ ചേട്ടന് കൃമികടി തോന്നിയത്. പെണ്ണായത് കൊണ്ടാണ് പറയേണ്ട പോലെ പറഞ്ഞതും. പെണ്ണ് ഉറക്കെ പറഞ്ഞാൽ ന്താ ചേച്ചി ഇത്ര പുച്ഛം.? ഇളക്കം വന്നവന് ഉളുപ്പില്ലാതെ നിന്ന് കൊടുത്താ കൂടോ പെണ്ണിന്റെ അഭിമാനം? " അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മൗനം പാലിച്ചവരെ നോക്കി വെറുതെ അവൾ പുഞ്ചിരിച്ചു. പെണ്ണിന്റെ ശത്രുവിനെ കണ്ട അവജ്ഞതയോടെ. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അരികിൽ വന്നിരുന്ന അമ്മ പറയുന്നുണ്ടായിരുന്നു " മോളെ, സൂക്ഷിക്കണം, നമുക്ക് നമ്മളെ ഉള്ളൂ... ആൺതുണ ഇല്ലെന്നറിയുമ്പോൾ പലരും ഓരോന്ന് പറഞ്ഞു പിറകെ വരും. അതിനൊക്കെ ദേഷ്യപ്പെടാൻ നിന്നാൽ നാളെ നമുക്ക് തന്നെ അതൊക്കെ ദോഷവും. അതുകൊണ്ട് മോളിനി ആരോടും.... നമ്മളൊക്കെ പെണ്ണുങ്ങളാ മോളെ... " അമ്മ പിന്നെയും പെണ്ണെന്നു ഓർമ്മപ്പെടുത്തുന്നപ്പോലെ പറയുന്നത് കേട്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ചിരിയും വരുന്നുണ്ടായിരുന്നു. കരുത്തു പകരേണ്ട വാക്കിനു പകരം കനലണയ്ക്കാൻ ആണ് അമ്മ ശ്രമിക്കുന്നത്. മകളെ ഓർത്തുള്ള ഒരമ്മയുടെ വേവലാതി ആണതെന്ന് അവൾക്കറിയാം. അതുകൊണ്ട് തന്നെ സ്നേഹത്തോടെ അവൾ അമ്മയെ ചേർത്തുപിടിച്ചു. പിന്നെ ആ കവിളിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് പറയുന്നുണ്ടായിരുന്നു, " അമ്മേ, വെറും പെണ്ണാണെന്ന് കരുതി കരഞ്ഞുജീവിക്കുന്നതിലും നല്ലത് തന്റെടിയായ അഹങ്കാരിയയി ഒരു ദിവസം എങ്കിൽ ഒരു ദിവസം അന്തസ്സായി ജീവിക്കുന്നതല്ലേ. പെണ്ണിന്റ ശബ്ദം പൊങ്ങിയാൽ വാ പൊത്തിപ്പിടിക്കേണ്ട കാലം അല്ലിത്. പറയേണ്ടിടത്ത്‌ പറയാൻ പ്രാപ്തരാക്കണം ഇനി മക്കളെ എല്ലാ അമ്മമാരും. അല്ലെങ്കിൽ ചിലപ്പോ.,.... അതുകൊണ്ട് ഇനി എന്റെ അമ്മ എന്നോട് ഒന്ന് മാത്രം പറയരുത്.... "മോളെ നീ പെൺകുട്ടിയാണ് " എന്ന്. അതൊരു വെറും വാക്കല്ല, ഒരാളുടെ ആത്മധൈര്യത്തിന്റെ അടിവേരറുക്കുന്ന അലങ്കാരമാകുകയാണ് വെറും പെണ്ണെന്ന വാക്ക്. " അവളുടെ വാക്കുകളിലപ്പോൾ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അമ്മയുടെ തലോടലിലും.... പക്ഷെ, അമ്മയുടെ മനസ്സ് മാത്രം അപ്പോഴും പറഞ്ഞുകൊണ്ടേ ഇരുന്നു, " ന്നാലും നമ്മളൊക്കെ വെറും പെണ്ണല്ലേ മോളെ " എന്ന്..... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ
ബാൻ ഇനി 9 ഡേയ്‌സ്
4.7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aaGkbq8?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ❤️ ഭാഗം: 22 ****** പെണ്ണിന് ദേഷ്യം വന്നോ... ആയിശു...ഡി...ആയിശു... ജാസു അവളുടെ പിന്നാലെ പോയി.... അയ്യേ... നീ...കരയാണോ... ഇല്ല..നിനക്കിഷ്ടമില്ലാതെ ഒന്നും നടക്കില്ല. നടത്തുകയും..ഇല്ല.... നിങ്ങൾക്കൊക്കെ ഞാനൊരു ഭാരമായി..തുടങ്ങി അല്ലേ.. അതുകൊണ്ടാണല്ലോ ആരോ...വന്ന് ചോദിച്ചപ്പോഴേക്കും. അവൾ തേങ്ങി.. ഹേയ്...ഇല്ല.. ഒരിക്കലുമില്ല...ആയിശു. നിന്റെ നല്ലതിന് വേണ്ടിയല്ലേ.. നിനക്കിഷ്ടല്ലങ്കിൽ...വേണ്ട.. ഞാൻ ഇനി നിന്റെ വിവാഹത്തെ പറ്റി.. സംസാരിക്കുന്നില്ല..മതിയല്ലോ. കണ്ണീർ തുടക്ക്.. എന്റെ...ആരും ആയില്ലെങ്കിലും. ആരൊക്കെയോ...ആയി തോന്നിയിട്ടുള്ളത് അമീറിക്കയെ... കണ്ടത് മുതൽ ആണ്.. ഞാൻ പോലും അറിയാതെ എന്നുള്ളം അവനെ കൊതിച്ചു പോവുന്നുണ്ട്... സ്വന്തമാകില്ലെന്ന് എനിക്കറിയാം...എന്നാലും എന്റെ ഉള്ളിനുള്ളിൽ എവിടെയോ..ഒരു ചെറുപ്രതീക്ഷ വിരിയുന്നുണ്ട്. അവൻ എന്റേതായി മാറുമെന്ന ഒരു തോന്നൽ...എന്തൊ.. ഒരോ ദിവസവും അവനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നത് പോലെ..എത്രയും പെട്ടന്ന് അവനെന്റെ അരികിൽ എത്തിയിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിച്ചു പോവുന്നത്. ആയിശു...എന്താ... ചിന്തിക്കുന്നത്. ചിന്തയിൽ നിന്നും ഉണർന്നുകൊണ്ടവൾ പെട്ടന്ന് മറുപടി കൊടുത്തു. ഹേയ്....ഒന്നുല്ല.. ജാസിത്ത... വാ... ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കണ്ട.... വാ...വീട്ടിലേക്ക് പോകാം... മ്മ്.... ഇത്ത പേടിക്കേണ്ട... ഞാൻ വന്നോളാം... ഇത്ത പൊക്കോ... കുറച്ച് സമയം ഒറ്റക്കിരിക്കാൻ ഒരു കൊതി. മ്മ്... ആയിക്കോട്ടെ.. പെട്ടന്ന് വരണം ഞാൻ വന്നോളാം ഇത്ത പൊക്കോ... ജാസു.... ഫോൺ അടിക്കുന്നത് കേട്ടില്ലേ... ദാ.... വരുന്നു ഉമ്മാ.... ഹെലോ... ആ...അമീറോ... എന്തൊക്കെ അവിടുത്തെ വിശേഷങ്ങൾ... സുഖം..മാമി അവിടെയോ... ഇവിടെയും അതുപോലെ...തന്നെ മഹ്... ആയിശു...എന്തെ.. അവൾക്ക് കൊഴൊപ്പൊന്നും ഇല്ല.. പിന്നേ...നിന്നോടുള്ള ദേഷ്യം ഒക്കെ മാറിയിട്ടുണ്ട്...കേട്ടോ.. അവൾ നിന്നെ അന്വേഷിക്കാറുണ്ട് പലപ്പോഴും. ആണോ....? അമീറിന്റെ മനസ്സിൽ ലഡു പൊട്ടി... മ്മ്.... അതെ.. പിന്നേ...വേറൊരു കാര്യം നിന്റെ കൂട്ടുക്കാരൻ വന്നിരുന്നു...നസീം. ആയിഷുവിനെ പെണ്ണ് ചോദിച്ചു കൊണ്ട് എന്ത്....? ആർക്ക് വേണ്ടി.. അവൻക്ക് വേണ്ടി...അല്ലാതാർക്കാ അവൻക്ക് വേണ്ടിയോ..?? അമീർ ചെറുതായി ഒന്ന് ഞെട്ടി... "നിന്നോട് പറഞ്ഞില്ലേ... അവൻ.. പറഞ്ഞിരുന്നു... പക്ഷെ..അവൻക്കാണ് എന്ന്പറഞ്ഞില്ല... കള്ള ഹിമാറ് അവൻ പതുക്കെ പറഞ്ഞു... എന്നിട്ട്...ആയിശുവിന്റെ തീരുമാനം എന്താ..?? അവൾക്ക് നൂറ് വെട്ടം സമ്മതമെന്ന്...അവനെ ഒരു നോക്ക് കണ്ടപ്പോഴേക്കും അവൾക്കിഷ്ടായി... ഓഹോ... അവളെങ്ങിനെ പറഞ്ഞൊ.. പറഞ്ഞ...ഡാ... സത്യം...അവനാണേൽ നല്ല മൊഞ്ചനും ആണല്ലോ... ആർക്കാ..ഇഷ്ടപെടാതിരിക്ക. എന്നോടുള്ള ദേഷ്യം ഒക്കെ മാറിയെന്നു മാമി ശെരിക്കും പറഞ്ഞതാണോ....? അതോ...ഇപ്പോഴും അവളുടെ മനസ്സിനുള്ളിൽ എന്നോട് വെറുപ്പ് തന്നെ ആയിരിക്കുമോ..? ഞാൻ പറഞ്ഞത് സത്യം തന്നയാ... പക്ഷെ... അവൾ നിന്നെ കാണുന്നത് ഒരു ആങ്ങളയുടെ ‌സ്ഥാനത്താണ്...നിനക്ക് അങ്ങോട്ടുള്ളത് പോലെ അവൾക്ക് ഇങ്ങോട്ടില്ല.. അത്‌ പറഞ്ഞുകൊണ്ട് ജാസി ശബ്ദം താഴ്ത്തി ചിരിച്ചു. ഹെലോ... അമീർ.. എടാ.... എന്താ...ഒന്നും മിണ്ടാത്തെ.. ഡാ... അമീറെ.... നീ...മുന്നിൽ നിന്ന് വേണം അവളെ കൈപിടിച്ചു അവൻക്ക് കൊടുക്കാൻ.. പിന്നേ.... അമീറിന്റെ...പട്ടി വരും.. അതും പറഞ്ഞുകൊണ്ടവൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്യ്തു... ഹെലോ... ഹെലൊ... ശോ... ഫോൺ കട്ട് ചെയ്ത് കളഞൊ പഹയൻ... അവൾ എന്റെ പെണ്ണാണ്.. അവൾ വേറെ ഒരാളുടേതാവുന്നത് എനിക്ക് സഹിക്കില്ല.... അവന്റെ ഖൽബ് പിടഞ്ഞു കൊണ്ടിരുന്നു.. ജാസു തമാശയായി പറഞ്ഞതാണങ്കിലും അവനത് നല്ലത് പോലെ ഏറ്റു... അവൾക്ക് എന്നോടുള്ള വെറുപ്പ് ഇത് വരെ മാറിയില്ലേ... എനിക്കറിയാം...എന്നെ എത്രമാത്രം അവൾ സ്നേഹിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും അവളുടെ നയനങ്ങൾ പലപ്പോഴും എന്നോട് മന്ത്രിച്ചിട്ടുണ്ട്. ഇല്ല..നാസിമും ആയുള്ള അവളുടെ വിവാഹം ഒരിക്കലും നടക്കാൻ പാടില്ല..അത്‌ നടത്തില്ല...അവൻക്ക് ആയിശുവിന്റെ അടുതേക്കത്താൻ തൃതിയായി.. കരയിൽ പിടിച്ചിട്ട മീനിനെ പോലെ അവന്റെ മനം കിടന്ന് പിടഞ്ഞു കൊണ്ടിരുന്നു... ****** പാവം അവൻക്ക് വല്ലാണ്ട് പിടിച്ചില്ല തോന്നുന്നു...അവൾ മുഖം പൊത്തി ചിരിച്ചു.. ആടാ...അമീറെ നിന്റെ ഉള്ളിലിരിപ്പ് ഇതാണല്ലേ....കള്ളാ... അവളുടെ കരച്ചിലും പിഴിച്ചിലും കണ്ടപ്പോൾ..തന്നെ ഞാൻ....ഊഹിച്ചു. പ്രണയം രണ്ട് പേരിലും നിറഞ്ഞിട്ടുണ്ടെന്ന്.. രണ്ട് പേരും ഉള്ളുതുറക്കാതെ പരസ്പരം പ്രണയിക്കട്ടെ അതാണല്ലോ...ഇപ്പൊ നടക്കുന്നത്....ജാസു ഫോൺ എടുത്ത് വെച്ച് അടുക്കളയിലോട്ട് നടന്നു. ആയിശു അവിടെ.... ആരെയോ...ഓർക്കുന്നപോലെ അടുക്കളപ്പടിയിൽ പുറത്തേക്ക് നോക്കിയിരിപ്പുണ്ട്....ജാസു പതുക്കെ ചെന്ന് ചെവിയിൽ "ട്ടോ.. " എന്ന് പറഞ്ഞതും അവൾ ഞെട്ടിപ്പോയി... "ന്റെ.... ഉമ്മാ..." കഷ്ട്ടം ഉണ്ട് ട്ടോ.... ഞാൻ ശെരിക്കും പേടിച്ചു. ആരെയാ... ഇങ്ങനെ ഓർത്തിരിക്കുന്നത്... ഹേയ്... ചുമ്മ... ഞാൻ എന്റെ കോഴികൾ കൊത്തിപ്പെറുക്കുന്നത് നോക്കിയിരുന്നതാ.. മ്മ്.... ആയിക്കോട്ടെ... പിന്നേ...അമീർ വിളിച്ചിരുന്നു.. ഇപ്പൊ... അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു...പുഞ്ചിരി ഉദിച്ചു ചുണ്ടിൽ...കവിളുകൾ ചുവന്നു. എന്തിനാ...വിളിച്ചേ... സുഖാണോ...അവിടെ എല്ലാവർക്കും... മ്മ്... എല്ലാവർക്കും സുഖാണോ.. എന്നറിയില്ല...അവൻക്ക് സുഖാണ്... ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞു അവനോട് പക്ഷെ...ചെർക്കനത് പിടിച്ചില്ലെന്ന് തോന്നുന്നു.... ഓഹോ... എന്ത് തമാശയാ പറഞ്ഞത്. നിന്റെ കല്ലിയാണക്കാര്യം. അത് തമാശയാണോ...? അടങ്ങടി...അത് കേട്ടപ്പോൾ അവന്റെ ഒരു ചോദ്യം.. നസീമിനെ കെട്ടാൻ ആയിശുവിന് സമ്മതം ആണോ...എന്ന്.. ഞാൻ പറഞ്ഞു നൂറ് വെട്ടം എന്ന്....അതവൻക്ക് പിടിച്ചില്ലെന്ന് തോന്നുന്നു പിന്നേ... ഹെലോ..ചോദിച്ചിട്ട് ഒരനക്കവും ഇല്ല.. ഫോൺ കട്ട് ചെയ്തു പോയി പഹയൻ..ജാസി ചിരിച്ചുകൊണ്ട് അവളോട് അവതരിപ്പിച്ചു.. കണ്ടോ...ഇതാ..പറ്റാത്തെ അവൾ മുഖം വീർപ്പിച്ചു പിടിച്ചു. എന്തിനാ...അങ്ങിനെയൊക്കെ പറയാൻ പോയത്...പാവത്തിന് സങ്കടം ആയിക്കാണും. ആയിശു...മോൾ ഒന്നുടെ പറഞ്ഞെ...ആർക്ക് സങ്കടമായന്ന്.. അങ്ങിനെ പാവം ആയതോണ്ടാണോ... അവനെ നീ ഇവിടുന്ന് ഓടിച്ചു വിട്ടത്.. അത്‌...പിന്നേ..ഞാൻ... ഞാൻ..ചുമ്മാ... നിന്ന് ഉരുളണ്ട...രണ്ട് പേരോടും മാറി..മാറി ചോദിച്ചിട്ടും പിടിത്തരാതെ മാറിനിന്നവർ. എന്നിട്ടിപ്പോ...പരസ്പരം തുറന്ന് പറയാതെ ഇതെന്ത് പ്രേമമാ പിള്ളേരെ ആയിശു ജാസുവിന്റെ കൈ തണ്ടയിൽ ഒരു പിച്ച് കൊടുത്തുകൊണ്ട്... പുറത്തേയ്ക്കോടി.... ഈ..പിള്ളേരുടെ രണ്ടാളുടെയും കാര്യം... ജാസി...സ്വയം പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി. ****** ഉമ്മാ.... ഞാൻ നാട്ടിൽ പോയാലോ.. എന്താ അഭി പ്രായം. നാട്ടിൽ പോകാനോ... എന്തിന്...? എന്റെ കൂട്ടുക്കാരൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ആണോ....? മ്മ്... ഏതാ...പെണ്ണെന്ന് അറിയണ്ടേ....ഉമ്മാക്ക്. ആരാ...? ആയിശു.. നമ്മുടെ വീട്ടിലെ... ആയിശുവോ.. അവളെങ്ങിനെ അവൻ..? മ്മ്... അമീർ ഇടം കണ്ണിട്ട് ഉമ്മയെ ഒന്ന് നോക്കി..ആ..മുഖത്ത് സന്തോഷം വിരിയുന്നതവൻ ശ്രദ്ധിച്ചു. ജാസി പറഞ്ഞ കാര്യങ്ങൾ ഒന്നൂടെ പെരുക്കി പറഞ്ഞു അവൻ... അത് നന്നായി... ആ...കുട്ടിക്ക് ഒരു ജീവിതം കിട്ടുമല്ലോ... മ്ഹ്.. അതെയതെ ശല്ല്യം.. എങ്ങനേലും അവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയായിരുന്നു..ലൈലത്ത മനസ്സിൽ ചിന്തിച്ചു. എന്റെ ഉമ്മാ... നിങ്ങൾ തന്നെയാവും അവളുടെ അമ്മായിഅമ്മ അതിനുള്ള പണിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്... ഞാൻ തിരിച്ചു വരുമ്പോൾ... എന്റെ പെണ്ണായിട്ട് അവളെന്റെ കൂടെ ഉണ്ടാകും അവൻ ഉമ്മയെ നോക്കി ഒരു ആക്കിയ ചിരിച്ചിരിച്ചു കൊണ്ട്...പുറത്തേക്ക് പോയി. പടച്ചോനെ... അവന്റെ മനസ്സ് മാറാതെ കാത്തുകൊള്ളണമേ നസീമിന് തന്നെ അവളെ വിവാഹം കഴിപ്പിക്കാൻ തോന്നിക്കണമേ..ലൈലത്ത മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചുകൊണ്ട്..നിന്നു. *****--**** എടാ... നസീമേ നിനക്ക് എന്ത് പറ്റി. ഒന്നിനും ഒരു ഉഷാറില്ലല്ലോ.. ഞാൻ ഒരുകാര്യം പറഞ്ഞ ഉമ്മ കേൾക്കുമോ...? എന്താടാ....? അത് പിന്നേ.. ഞാൻ മൂന്നാല് ദിവസം മുന്നേ പറഞ്ഞില്ലേ അമീറിന്റെ വീട്ടിലെ ആ..കുട്ടിയെ...കുറിച്ച്.. അതിന് എന്താ... നമുക്കത് നടത്താമെന്ന് ഞാൻ പറഞ്ഞതല്ലേ... അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല എന്തു പറ്റിയെടാ അവർക്ക് എതിർപ്പ് വല്ലതും. അവൾ ആയിശു.. ആ...വീട്ടിലെ മോളല്ല ഉമ്മാ... അവരുടെ വീട്ടിൽ അടുക്കള ജോലി ചെയ്യുന്ന കുട്ടിയാ.. ഉപ്പയും ഉമ്മയും ഒന്നും ഇല്ലാത്ത ഒരു പാവം കുട്ടി. ഹോ... ആണോ...? ഉമ്മാ.. നിങ്ങൾക്ക് പ്രശ്നം ഉണ്ടോ ഞാനവളെ വിവാഹം കഴിക്കുന്നതിൽ എനിക്ക് കൊഴപ്പൊന്നുല്ല നിന്റെ ഉപ്പാക്ക് ആയിരിക്കും പ്രശ്നം. മ്മ്... അതെ.... ഞാനത് ചിന്തിച്ചു. ഛെ.." ഇനിയിപ്പോൾ എന്ത് ചെയ്യും. വീട്ടുക്കാരെ കൂട്ടി അങ്ങോട്ട് പെണ്ണ് കാണാൻ ചെല്ലാൻ പറയുകയും ചെയ്യ്തു. നീ...സമാധനപെട് നമുക്ക് വഴിയുണ്ടാക്കാം ഉപ്പയുടെ മറുപടി ഇനി എന്താണാവോ.. അതും കൂടി അറിഞ്ഞാലേ ഒരു സമാധാനം ഉണ്ടാകു നസീം അവന്റെ മുറിയിലേക്ക് കയറിപ്പോയി.. (തുടരും ) കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ബാൻ ഇനി 9 ഡേയ്‌സ്
5.8K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6OlA8db?d=n&ui=v64j8rk&e1=cപെയ്തൊഴിയാതെ ഭാഗം.10 ********** "ഉമ്മയിനി ഒന്നും പറയണ്ട. എന്ത് വേണമെന്ന് എനിക്കറിയാം... തെറ്റ് ചെയ്തത് ഞാൻ ആണല്ലോ...അത് ആരും അറിയാതെ തിരുത്താൻ പറ്റുമോയെന്ന്..ഞാൻ നോക്കട്ടെ... മാഹിറ മനസ്സിൽ എന്തൊക്കെയോ.. കണക്ക് കൂട്ടി അകത്തേക്ക് കടന്നു... ☘️☘️☘️ ഉമ്മാ....." എന്താടാ... " "അത്... പിന്നേ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്." "എന്താടാ..കൊച്ചു കുട്ടികളെ പോലെ നിന്ന് പരുങ്ങുന്നത് കാര്യം പറയടാ..." "ഞാൻ..പഠിപ്പിക്കുന്ന കോളേജിൽ ഒരു കുട്ടിയുണ്ട്.. ഈ..വർഷം ചേർന്നതാണ്.. ജുബൈരിയ എന്നാണ് പേര്.... മൂന്ന് ആങ്ങളമാർക്ക് ഒറ്റപെങ്ങൾ വാപ്പയില്ല.. അവളുടെ ഭർത്താവ് മരിച്ചതാണ്.പ്രണയ വിവാഹം ആയിരുന്നു.. രണ്ട് വർഷത്തെ ആയുസ്സ് അവരുടെ ബന്ധത്തിന് ഉണ്ടായൊള്ളു... അവൾക്കൊരു മോളുണ്ട്.. രണ്ട് വയസ്സ് കഴിഞ്ഞിട്ടൊള്ളു വാവക്ക്. ആ...കുട്ടിയെ ഞാൻ നിക്കാഹ് കഴിച്ചാലോ.. എന്നൊരു.. ആഗ്രഹം... ഉമ്മാന്റെ അഭിപ്രായം എന്താ..." "പടച്ചോനെ എന്റെ പ്രാർത്ഥന നീ കേട്ടല്ലോ. നിന്നെയും നിന്റെ മോനെയും പൊന്നുപോലെ നോക്കാൻ പറ്റുന്നവളാണേൽ ഈ.. ഉമ്മാക്ക് സമ്മതമാണ്." "അവൾക്കറിയാം..ഉമ്മാ എന്റെ കഥകളൊക്കെ. പിന്നേ.. സ്നേഹിക്കുന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട...അത് തീർച്ചയായും ഉണ്ടാകും നല്ല കുട്ടിയാ....കാണാനും മൊഞ്ചുണ്ട്.. എനിക്കിഷ്ടപ്പെട്ടു." "അതൊന്നും ഉറപ്പ് പറയാൻ പറ്റില്ല..ഇപ്പോഴത്തെ മക്കൾ അല്ലേ..." "ഹേയ്... ഇവൾ അങ്ങിനെയായിരിക്കില്ല അതെനിക്ക്... ഉറപ്പുണ്ട്...ഉമ്മാ.... അവളുടെ ഭർത്താവ് മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു...വീട്ടുക്കാർ എത്ര..നിർബന്ധിച്ചിട്ടും അവൾ മറ്റൊരു വിവാഹത്തിന് ഇത് വരെ സമ്മതിച്ചിട്ടില്ല...ഇപ്പോഴും അവനെ മനസ്സിലിട്ട് നടക്കുവാ... അവളുടെ ജീവിതത്തിൽ ഭർത്താവായി അവൻ മാത്രം മതി എന്നും പറഞ്ഞുകൊണ്ട്.. അത് കേട്ടപ്പോഴാണ് എനിക്ക് ആ..കുട്ടിയോട് ബഹുമാനവും സ്നേഹവും എല്ലാം തോന്നിയത്..." "എന്റെ മോൻ..ആ കുട്ടിയെ കല്ലിയാണം കഴിക്കണ്ട എന്നാണ് എന്റെ അഭിപ്രായം.." "അതെന്താ.. ഉമ്മാ.." "പഴയ ഭർത്താവ് അവളുടെ മനസ്സിൽ ഉള്ളടത്തോളം കാലം ആ..കുട്ടിക്ക് നിന്നെ മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയില്ല. പിന്നേ..അത് മാത്രവുമല്ല. അവൾക്ക് രണ്ട് വയസ്സ് കഴിഞ്ഞ മോളുണ്ട് എന്നല്ലേ..പറഞ്ഞത്. നമ്മുടെ..വാവയും ചെറുതാണല്ലോ..രണ്ട് പേരെയും ഒരേപോലെ കൊണ്ട് നടക്കാൻ ആ..കുട്ടിക്ക് കഴിഞ്ഞു കൊള്ളണം എന്നില്ല... എന്തൊക്കെ പറഞ്ഞാലും. സ്നേഹത്തിലായാലും, പരിചരണത്തിലായാലും അവളുടെ മകൾ കഴിഞ്ഞേ..അവൾക്ക് നമ്മുടെ വാവയോട് ഉണ്ടാവു....അത് കൊണ്ട് അത് വേണോ...?" "അങ്ങിനെ ഒന്നും ഉണ്ടാവില്ല..അതൊക്കെ മറ്റൊരാൾ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതോടെ...എല്ലാം സാവകാശം..ശെരിയാവും അത് വരെ ഉള്ളത് പോലെ ആവില്ലല്ലോ..പിന്നീട്. എല്ലാം തരണം ചെയ്യാൻ അവൾ..പഠിക്കില്ലേ... പിന്നേ...അവളുടെ മോൾ അത്..നമ്മുടെ കൂടെ ഉണ്ടാവില്ലല്ലോ... അവളുടെ വീട്ടിൽ ആയിരിക്കില്ലേ.. പിന്നേ..നമ്മുടെ മോനെ നോക്കാൻ..എന്താ ബുന്ധിമുട്ട്..." "അവൾ നിന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഞാൻ പറയുന്നത് ഒന്നും നിനക്ക് മനസ്സിലാവില്ല...എന്റെ മോൻ ഇനിയും വിഷമിക്കുന്നത് കാണാൻ എനിക്ക് വെയ്യ...അത് കൊണ്ടാണ്...ഉമ്മ പറയുന്നത്." "എല്ലാം ഉമ്മാന്റെ വെറും തോന്നലുകളാണ്.. ഒന്നും ഉണ്ടാവില്ല.." "എന്റെ മോന്റെ ഇഷ്ടം പോലെ...അവളുടെ കുഞ്ഞിനെ നിനക്കും നിന്റെ കുഞ്ഞിനെ അവൾക്കും.മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയണം.അല്ലേൽ.. അവിടെമുതൽ നിങ്ങൾക്ക് ഇടയിൽ വിടവ് വരും അത് വരാതെ നോക്കാൻ എന്റെ മോൻക്ക് കഴിയുമെങ്കിൽ ഓക്കേ... ഉമ്മാക്ക് സമ്മതം ആണ്..." "ഒന്നും ഉണ്ടാവില്ല ഉമ്മാ. എല്ലാം നിങ്ങളുടെ പേടിയും കടന്നുള്ള ചിന്തകൾകൊണ്ടും തോന്നുന്നതാണ്.." അവൻ ഉമ്മയെ ചേർത്ത് പിടിച്ചു.. എന്നിട്ട് ഉമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ ഒരു സ്നേഹ ചുംബനം ചാർത്തി... "നിങ്ങളുടെ പ്രാർത്ഥന ഉണ്ടായാൽ മതി... അത്ര മാത്രം മതി " ഉമ്മ.. അവനെ നോക്കി സങ്കടപ്പെട്ടു...ഒന്നും ഉണ്ടാവില്ലന്ന് കണ്ണുറുക്കി കാണിച്ചു കൊണ്ടവൻ കുഞ്ഞിന്റെ അടുത്തേക്ക് നീങ്ങി.... ☘️☘️☘️☘️☘️ റഹ്മത്തെ..." എന്താ.. ഇക്കാ. " "ഒരാഴ്ച്ച കഴിഞ്ഞാൽ ജൂബിക്ക് ക്ലാസ്സ്‌ കഴിയുകയല്ലേ...നമുക്ക് അവളെയും മോളെയും കുറച്ചു ദിവസത്തിനു ഇങ്ങോട്ട് കൊണ്ട് വന്നാലോ..." "അവൾ വരുമോ..? " ഫാസിലിന്റെയും അവളുടെയും നിക്കാഹ് ചർച്ച കെട്ട് ദേഷ്യം പിടിച്ചു ഇറങ്ങി പോയവളല്ലെ. " "അത് അന്നല്ലേ..നീ വിളിച്ചു നോക്ക് വരുവണേൽ ഞാൻ പോയി കൊണ്ട് വരാം അവളെ..." "മ്മ്.... അഹ്... പിന്നേ.. ഫാസിൽ അന്ന് പറഞ്ഞ കുട്ടിയെ കാണാൻ പോവണ്ടേ..നമുക്ക്. അത് പറഞ്ഞുകൊണ്ട് വിളിക്കാം..അവളെ ഇങ്ങോട്ട്...അല്ലേ..ഇക്കാ.. എന്നാ..പിന്നേ അവൾക്ക് പ്രശ്നവും ഇല്ല..." "മ്മ്ഹ്... നമ്മുടെ മക്കളുടെ കൂടെ കളിച്ചു വളരേണ്ട കുട്ടിയാ... അവൾ...നമ്മളുമായും നമ്മുടെ മക്കളുമായും മോൾക്ക് അടുപ്പം വേണം. ജേഷ്ഠത്തി അനിയത്തി എന്നുള്ള ബന്ധവും കുറയും അത് പാടില്ല... ഇനി ജുബി വന്നില്ലേലും മോളെ കൊണ്ട് വരണം.. അവൾക്കിപ്പോ രണ്ട് കഴിഞ്ഞില്ലേ..." "മ്മ്ഹ്." "ഞാൻ ഒന്ന് ഫ്രീ ആവട്ടെ ഇക്കാ..എന്നിട്ട് വിളിക്കാട്ടോ..." റഹ്മത്ത് അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.. "എന്താ... റഹ്മത്തെ ഫൈസൽ പറയുന്നത്.?" "അത്‌..ഉമ്മാ ജൂബിയുടെയും മോളുടെയും കാര്യമാ.. അവരെ ഇങ്ങോട്ട് കൊണ്ട് വരണം എന്ന് പറയുകയാ.." "നമ്മൾ അവളെ ഒന്നും ചെയ്തില്ലല്ലോ... അവളുടെ നല്ലതിന് വേണ്ടിയല്ലേ... അവളുടെ മോൾ അവളുടെ കൂടെ എന്നും ഉണ്ടാവാൻ വേണ്ടിയല്ലേ.,അവരെ തമ്മിൽ പിരിക്കണ്ട കരുതിയല്ലെ...എന്നിട്ടും അവളെ മുന്നിൽ നമ്മൾ തെറ്റ്ക്കാരായി...അല്ലേ മോളെ..." അതിലൊന്നും അവളെ തെറ്റ് പറയാൻ പറ്റില്ല ഉമ്മാ.. അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ..നമുക്ക് മനസ്സിലാകും...അവൾക്ക് ഉൾകൊള്ളാൻ പറ്റുന്നുണ്ടാവില്ല.. ഉമ്മാക്കറിയാല്ലോ.. അവരെക്കാൾ താഴ്ന്ന തട്ടിലുള്ള കുടുംബം ആയിട്ടുപോലും... അവളുടെ ഒരൊറ്റ നിർബന്ധം പ്രകാരം ആണല്ലോ... ഫാരിസുമായുള്ള നിക്കാഹിന് അവളുടെ ആങ്ങളമാർ സമ്മതിച്ചത്. അത് മാത്രമല്ല അവൻ ഗൾഫിലേക്ക് പോയിട്ട് ഒരു മാസത്തോളം കരഞ്ഞിരുന്നവളാ അവൾ...അങ്ങിനെയുള്ളവൾക്ക്...അവനെ മറക്കാൻ പറ്റുമോ..? " "എന്റെ റഹ്മത്തെ.. അവനെ മറക്കണമെന്ന് നമ്മളാരും അവളോട് പറഞ്ഞില്ലല്ലോ... അവന്റെ ഓർമകളും അവനുമൊത്തുള്ള അവരുടെ നിമിഷങ്ങളും അവളുടെ മരണം വരെ അവളുടെ മനസ്സിൽ നിന്ന് പോവില്ല....അതങ്ങിനെ ഇടക്ക്.. ഇടക്കിടക്ക് അവളെ ഉണർത്തികൊണ്ടിരിക്കും. എന്ന് കരുതി ജീവിതകാലം.. കൂട്ടില്ലാതെ എങ്ങിനെയാ... " മ്മ്ഹ്.. " അതിന് റഹ്മത്ത് ഒന്ന് മൂളുകയെ ചെയ്തൊള്ളൂ.. ☘️☘️☘️☘️☘️ "ജുബി... ചായ കുടിച്ചിട്ട് പോയാൽ മതി..." "വേണ്ട ഇത്ത... ഇറങ്ങുന്നില്ല എന്തൊക്കെയോ ഒരു പേടി..." "എന്തിനാ... പേടി.." "കോളേജിൽ ചെന്ന് അയാളുടെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മലും.' വല്ലതും ചോദിച്ചാൽ അതിന് എന്ത് മറുപടി പറയും എന്നാലോയ്ക്കുമ്പോൾ ഭയവും ഉണ്ട്....ഞാനിന്ന് പോണോ..ഇത്ത..." കൊച്ച് കുട്ടിയൊന്നും അല്ലല്ലോ... നിനക്ക് എന്താണോ തോന്നുന്നത് അത് പറയ്‌... എന്ത് മറുപടി പറഞ്ഞാലും നിന്റെ കൂടെ ഞങ്ങളുണ്ട്. "ഇത്തയുടെ അഭിപ്രായം എന്താ...ഞാൻ..എന്ത് മറുപടി കൊടുക്കണം എന്നാണ് ഇത്ത ആഗ്രഹിക്കുന്നത്."അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു... "നീ ദേഷ്യപെടില്ലെങ്കിൽ ഞാൻ പറയാം..." ഇല്ല... പറ... " "സമ്മതമാണ്..എന്ന് പറയുന്നതാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം...എന്ന് കരുതി ഞങ്ങൾ ആരും നിന്നെ നിർബന്ധിക്കില്ല....നിനക്ക് എന്തും തീരുമാനിക്കാം.." അതിന് തിരിച്ചു മറുപടി ഒന്നും പറയാതെ... ഇത്തയുടെ ഒക്കതിരിക്കുന്ന കുഞ്ഞിനെ ഒന്നമർത്തി ചുംബിച്ചു കൊണ്ട് ബാഗ് ഒന്നൂടെ തോളിലേക്ക് നീക്കി അവൾ നടന്നകന്നു... ന്റെ... റബ്ബേ... ഞാനിപ്പോ എന്ത് മറുപടിയാ പറയാ.. അഹ്..അയാൾ ചോദിക്കട്ടെ... അപ്പോ എന്താണോ..തോന്നുന്നത് അത് പറയാം...അവളങ്ങിനെ ഓരോന്ന് ചിന്തിച്ചു നടന്നു... കോളേജിൽ എത്തി.. ക്ലാസ്സ്‌ കയറിയിരുന്നു. ആദ്യത്തെ ക്ലാസ്സ്‌ തന്നെ റഫീഖ് സാറാണ്... അയാൾ ക്ലാസിലേക്ക് വരാൻ സമയം ആയിതുടങ്ങിയപ്പോൾ അവളുടെ ഹൃദയം പതിവിലും മിടിക്കാൻ തുടങ്ങി...പക്ഷെ... പ്രതീക്ഷിക്കാതെ കടന്ന് വന്നത്....മറ്റൊരു സാറായിരുന്നു... അവളുടെ മനസ്സും കണ്ണും അയാളെ തിരഞ്ഞു കൊണ്ടിരുന്നു... ആരോടും ചോദിക്കാൻ വയ്യല്ലോ എന്ന് കരുതി അവൾ മിണ്ടാതെ നിന്നു... പിന്നീട്... മറ്റ് കുട്ടികൾ പറഞ്ഞാണ് അവൾ അറിഞ്ഞത്... അയാൾ ഒരാഴ്ച്ച ലീവാണ് എന്ന്. പതിവ് പോലെ ക്ലാസ്സ്‌ കഴിഞ്ഞു അവൾ വീട്ടിലേക്ക് പുറപ്പെട്ടു.. എങ്കിലും അവളുടെ മനസ്സ് ആസ്വസ്ഥയായിരുന്നു. എന്താവും ഒരാഴ്ച്ച ലീവെടുത്തത്... വല്ലായ്ക വല്ലതും... അതോ എന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ഉണ്ടായിട്ടോ... ഞാനിനി മറുപടി കൊടുക്കാത്തത്തിലുള്ള വിഷമം ആണോ... അങ്ങിനെ ഓരോരോ ചോദ്യങ്ങൾ അവൾ സ്വയം ചോദിച്ച് കൊണ്ടിരുന്നു.. ******* "മോളെ... നസി..ജുബി എത്തിയില്ലേ..." "വന്നല്ലോ.. വന്ന് നേരെ അവളുടെ റൂമിലേക്ക് കയറിപോകുന്നത് കണ്ടു. മുഖത്തിന്‌ ഒരു തെളിമയില്ല....എന്ത് പറ്റിയാവോ...?" ജുബി... വാതിൽ അടച്ചു ലോക്കിട്ടതിന് ശേഷം റൂമിലുള്ള കസേരയിൽ ഇരുന്ന് ഫോൺ ലോക്ക് തുറന്ന്.. സാറിന്റെ ഫോൺ നമ്പറിൽ തൊട്ടു...എന്ത്‌ പറ്റിയെന്ന് വിളിച്ച് ചോദിക്കണോ.. വിളിച്ചാൽ അയാൾ എന്തെങ്കിലും കരുതുമോ... വേണ്ട..വാട്സ്ആപ്പിൽ മെസേജ് അയച്ചുനോക്കാം... അവൾ... അയാളുടെ.. പ്രൊഫൈൽ തിരഞ്ഞു. മെസേജ് അയക്കാൻ വേണ്ടി...ടൈപ്പിങ്ങിൽ വിരൽ അമർത്തിയതും. അവൾക്ക് വീണ്ടും ചമ്മൽ അനുഭവപ്പെട്ടു...വേണ്ടല്ലേ അയാളുടെ ഡിപ്പി എടുത്ത് അവൾ കുറച്ചു നേരം കണ്ണോടിച്ചു... കാണാൻ ഒന്നും തെറ്റില്ല..സുന്ദരനാ.. അല്ല..എനിക്കിപ്പോ എന്തിന്റെ കേടാ... ഞാൻ എന്തിനാ..അയാളുടെ ഡിപ്പി നോക്കിയിരിക്കുന്നത്. അയാൾ കോളേജിലേക്ക് വന്നില്ലെങ്കിൽ എനിക്കെന്താ...' 'ജുബി.. നിനക്ക് എന്ത് പറ്റി...? " വേണ്ടാത്തവയുടെ പിന്നാലെ നീയെന്തിനാ പോവുന്നത്...? " നിന്റെമനസ്സിൽ ശെരിക്കും എന്താ..? " അയാളെ..നീ ഇഷ്ടപ്പെടുന്നുണ്ടോ...? " നിന്റെ പുതു ജീവിതത്തിലേക്ക് അയാളെ ക്ഷണിക്കാൻ നീ..തയ്യാറാണോ..? " നിനക്കതിന് കഴിയുമോ." ഭിത്തിയിൽ പതിപ്പിച്ച കണ്ണാടിയിൽ നോക്കി അവൾ അവളോട് തന്നെ ചോദിച്ച് കൊണ്ടിരുന്നു... (തുടരും.... കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ