✍ തുടർക്കഥ

🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.4K views
2 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOO3R8X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌- 43🌺💚 ആ നിമിഷം തന്നെ നന്ദനും ഭാമയും തിരിഞ്ഞുനോക്കി.... കാവ്യ അവളുടെ കഴുത്തിൽ കിടന്ന ജീവൻ കെട്ടിയ താലിമാല അഴിച്ചവിടെ വച്ചു..... ഈ ഭാരമെനിക്കിനി വേണ്ടാ...... അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി ....... ആ നിമിഷം നന്ദനും ഭാമയ്ക്കും മനസ്സിലായി പ്രശ്നം അത്രയും ഗുരുതരമാണ്....... പക്ഷേ അവരൊന്നും ചോദിച്ചില്ല...... അവൾക്ക് പറയാനുള്ളത് അവളായി തന്നെ പോകുന്ന യാത്രയിൽ പറയുമെന്ന് അവർക്കുറപ്പായിരുന്നു. അവർ സിറ്റഔട്ട്‌ൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോൾ ജീവന്റെ അമ്മ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു..... കാർ ഗേറ്റ് കഴിഞ്ഞകന്നതും അവർ ജീവന്റെ ഫോണിലേക്ക് വിളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 യാത്രയിലുട നീളം കാവ്യ വളരെ സൈലന്റായിരുന്നു..... ഭാമയും നന്ദനുമത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. കുറച്ച് ദൂരം പിന്നിട്ടതും നേരം ഇരുട്ടിതുടങ്ങി. അരമണിക്കൂർ പിന്നിട്ടതും നന്ദൻ വലിയ തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്ത് വണ്ടി നിർത്തി....... ഇറങ്..... നന്ദൻ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..... ഭാമ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി ഏതോ ചിന്തയിലാണ്ടിരുന്ന കാവ്യയെ ഭാമയൊന്ന് കുലുക്കി വിളിച്ചതും അവളൊന്നു ഞെട്ടിയുണർന്നു..... വാ...... ഇറങ്... കോഫി കുടിക്കാം ...... അപ്പോഴാണ് അവൾ ആ റെസ്റ്റോറന്റ് ശ്രദ്ധിക്കുന്നത്. താനിത്രയും നേരം ഈ ലോകത്തേ അല്ലായിരുന്നു..... അവൾ ചിന്തിച്ചു... കാവ്യാ..... ഇറങ്.... എനിക്ക് വേണ്ട ചേച്ചി........ അത്‌ പറഞ്ഞാൽ പറ്റില്ല...... ഇറങ്...... ഭാമ നിർബന്ധം പറഞ്ഞതും കാവ്യ പിന്നൊന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നന്ദന് പിന്നാലെയായി ഇരുവരും നടന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് കയറി. ഒഴിഞ്ഞു കിടന്നൊരു ടേബിളിലേക്ക് മൂന്ന് പേരുമിരുന്നു...... നിമിഷങ്ങൾക്കകം ഓർഡർ എടുക്കാൻ ആള് വന്നതും എല്ലാവർക്കും ഓരോ കോഫിയും ഒന്നോ രണ്ടോ ചെറിയ സ്നാക്സും നന്ദൻ ഓർഡർ ചെയ്തു. കാവ്യ ഇപ്പോഴും ഏതോ ലോകത്തെന്ന പോലെ ഇരിക്കുകയാണ്..... ഭാമയും നന്ദനും അവളെ തന്നെ ശ്രദ്ധിച്ചു..... കാവ്യാ....... നന്ദന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും കാവ്യ ഞെട്ടലോടെ മുഖമുയർത്തി നോക്കി...... എന്താ മോളെ പറ്റിയെ..... എന്തായിരുന്നു പ്രശ്നം.... ജീവൻ എന്തിനാ നിന്നെ ഉപദ്രവിച്ചേ..... നന്ദൻ മുഖവുരയൊന്നും കൂടാതെ തന്നെ സംസാരിച്ചു. കാവ്യ ദീർഘമായൊന്ന് ശ്വാസമെടുത്തു..... ശേഷം ഇരുവരേയും നോക്കി പറഞ്ഞുതുടങ്ങി. 💚💚 കല്യാണം കഴിഞ്ഞ് ചെന്ന ആദ്യ ദിവസങ്ങൾ വളരെ സ്നേഹമായിരുന്നു..... പെട്ടന്നുള്ള വിവാഹമായതിനാൽ പരസ്പരം നന്നായി അടുത്തറിയണം എന്നൊക്കെ തീരുമാനിച്ചിരുന്നു ....... കുറച്ച് ദിവസം കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പോകാനും പറഞ്ഞിരുന്നു...... അതെല്ലാം എനിക്കും സന്തോഷമായിരുന്നു.... എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം ആകെ മാറി തുടങ്ങി...... അയാളുടെ മാത്രമല്ല അയാളുടെ വീട്ടുകാരുടെയും..... പ്രതേകിച്ച് അമ്മയുടെ...... പിന്നീട് ആദ്യദിവസങ്ങളിൽ ഞാൻ കണ്ടവരെ അല്ലാ ആരും...... അയാൾക്ക് ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.... ആദ്യമൊക്കെ ഞാൻ ക്ഷമിച്ചു.... എന്റെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു..... പക്ഷേ..... കാരണമെന്താണെന്ന് എനിക്കറിയില്ല...... എനിക്ക് മേലേ കുറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു..... അയാളുടെ അമ്മക്ക് ഞാൻ ഓർഡർ ഇടുമ്പോൾ ഓരോന്ന് ചെയ്യുന്നൊരു വേലക്കാരി പോലെയായി മാറി..... ഇനിയും ആ വീട്ടിൽ നിന്നാൽ ഇത് തന്നെ തുടരുമെന്നുള്ളത് കൊണ്ട് പഠിക്കാൻ പോകാമെന്ന് വിചാരിച്ചു..... പഠിക്കാൻ വിടുമെന്നവാക്ക് നേരത്തേ തന്നെ തന്നതാണല്ലോ. അതുകൊണ്ട് എന്നെ വിടുമെന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാൽ അത്‌ ഞാൻ ചോദിച്ച ദിവസം നീയിനി പഠിക്കാൻ പോകണ്ട എന്നായിരുന്നു അയാളുടെ മറുപടി...... പക്ഷെ അത്‌ ഞാൻ സമ്മതിച്ചു കൊടുത്തില്ല ഞാനന്ന് പൊട്ടിത്തെറിച്ചു...... പഠിക്കണമെന്ന് തന്നെ പറഞ്ഞു.... അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. അന്നയാളെന്നെ തല്ലാൻ കൈ പൊക്കി.... ഒന്ന് പിടിച്ചു മാറ്റാൻ പോലും നോക്കാതെ അയാളുടെ അമ്മയും..... ഞാൻ അപ്പോ തന്നെ വീട്ടിൽ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്...... കരഞ്ഞുപോയി ഞാൻ..... പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കണ്ടായിരുന്നു........ നീയിനി പഠിച്ചിട്ടെന്തിനാ..... അടങ്ങി വീട്ടിൽ നിൽക്കാൻ നോക്ക്..... ഇതിലും വലിയ ബന്ധമൊന്നും നിനക്ക് കിട്ടാനില്ല ...... അവനുമായി തല്ലിപ്പിരിഞ്ഞു വീട്ടിലേക്കു വന്നാൽ ഞാനിവിടെ കേറ്റില്ല..... നാട്ടുകാർക്ക്‌ മുന്നിൽ തലകുനിക്കാൻ ഞങ്ങൾക്ക് വയ്യ. ഇതായിരുന്നു എന്റെ അമ്മയുടെ മറുപടി..... ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി എന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും എന്റെ പെറ്റമ്മ ഒന്ന് നിന്നില്ലല്ലോ എന്നോർത്തപ്പോൾ ...... ഹൃദയം തകർന്നുപോയി..... പിന്നീട് ആരെയും വിളിക്കാൻ തോന്നിയില്ല...... എന്തുചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒന്നും മനസ്സിലേക്ക് വരുന്നില്ല. ആകെയൊരു ശൂന്യത മാത്രം. അതിനിടയിൽ എന്റെ ഫോണും അയാൾ എടുത്തു മാറ്റി..... ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാളുടെ ഫോൺ എന്റെ കൈയ്യിൽ കിട്ടുന്നത്.... ലോക്കഴിക്കുന്നത് ഒരിക്കൽ കണ്ടിട്ടുള്ളത് കൊണ്ട് അതോർമ്മിച്ച് ഞാൻ ഒന്ന് ശ്രമിച്ചു നോക്കി..... അപ്പോ തന്നെ അത്‌ ഓൺ ആകുകയും ചെയ്തു..... ആദ്യം അച്ഛനെ വിളിക്കാമെന്ന് കരുതി...... പിന്നെ വേണ്ടന്ന് വച്ച് ഭാമ ചേച്ചിയെ തന്നെ വിളിക്കാമെന്ന് കരുതി വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാളുടെ വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജു കൾ കാണുന്നത്...... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് വാട്ട്സാപ്പിലേക്ക് കയറാൻ തോന്നി കയറിയപ്പോൾ ആദ്യത്തേ കോൺടാക്റ്റിൽ നിന്ന് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു. അതിലെ dp പിക് കണ്ടപ്പോ ഒന്ന് ഞെട്ടി ഒരു പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ജീവൻ...... അറിയാതെ നെഞ്ചോന്നിടിച്ചു പോയി...... ആ പിക് ഒന്ന് സൂം ചെയ്തു നോക്കി...... കണ്ടിട്ട് മലയാളി അല്ലെന്ന് മനസ്സിലായി...... ഓസ്‌ട്രെലിയയിൽ അയാൾക്കൊപ്പം ജോലി ചെയ്യുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.... അവളാകണം. ഒന്നുകൂടി നോക്കിയ ശേഷം ആ ചാറ്റ് ഓപ്പണാക്കി നോക്കി...... വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടി പോയിരുന്നു...... അത്രയ്ക്ക് വൃത്തികെട്ട രീതിയിലുള്ള ചാറ്റ് കൂടാതെ കുറേ ഫോട്ടോസും വീഡിയോസും.... അതിൽ ഒന്ന് ആയാളും ആ പെണ്ണും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ. ചതിക്കുകയായിരുന്നു............. എനിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല..... പെട്ടന്നാണ് അയാളെന്റെ പുറകിലൂടെ വന്ന് കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത്. ഞാൻ ഞെട്ടിപ്പോയി ......... ആദ്യത്തെ പകപ്പ് മാറിയതും ഞാനയാളെ എതിർത്തു...... എനിക്കിപ്പോ എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞു എന്നാൽ അയാൾക്കൊരു പുച്ഛഭാവമായിരുന്നു..... അത്‌ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടു അയാളെ ഞാൻ പിടിച്ച് തള്ളി ഫോൺ തട്ടിപ്പറിച്ചെടുക്കാൻ നോക്കി..... ഒരു ഭ്രാന്തിയെ പ്പോലെയായിരുന്നു എന്റെ പ്രവർത്തി...... അന്നേരമാണ് അയാൾ തല്ലിയത്...... ഒരുപാട് തല്ലി...... ഒരു മാസത്തിനുള്ളിൽ അയാൾക്കൊപ്പം ഓസ്‌ട്രെലിയയിലേക്ക് എന്നെയും കൊണ്ടുപോകും അവിടെ എത്തിയാൽ നിനക്ക് ഈ വിലപോലും ഞാൻ തരില്ല...... നീ ഫോണിൽ കണ്ടത് അവളുമായി നിന്റെ മുന്നിൽ വച്ച് കാണിച്ച് തരും ഞാൻ..... അയാളുടെ ആ പ്രതികരണത്തിൽ പകച്ചുപോയി ഞാൻ....... അവളുണ്ടെങ്കിൽ പിന്നെന്തിനാ എന്നെ ചതിച്ച് എന്റെ വീട്ടുകാരെ ചതിച്ച് എന്നെ നീ വിവാഹം കഴിച്ചതെന്ന് ഞാൻ അലറി ചോദിച്ചു...... അതിനും അയാളൊരു പുച്ഛ ചിരിയായിരുന്നു. നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽ പൊടിയിടാൻ എനിക്കൊരു കല്യാണം വേണമായിരുന്നു..... അതായിരുന്നു അയാളുടെ മറുപടി. ഞാൻ തകർന്നു പോയി..... അയാളുടെ അമ്മ എല്ലാമറിഞ്ഞിട്ടും മിണ്ടാതെ നിന്നു...... രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല. അയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പുറത്തുപോയാലും അപ്പൊത്തന്നെ വരും അയാൾ വന്നുകഴിഞ്ഞാൽ ആ മുറിയിലേക്ക് ഞാൻ പോകില്ല. ഇന്ന് അലമാര ലോക് ചെയ്യാൻ അയാൾ മറന്നു അതിൽ മുഴുവൻ തിരഞ്ഞപ്പോഴാണ് എന്റെ ഫോൺ കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വിളിച്ചു...... അയാൾ വരുന്നതിനു മുൻപ് തന്നെ കട്ട് ചെയ്തു. ഇങ്ങനെ തുടർന്നിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ..... കാവ്യ വലിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുനിർത്തി. നന്ദനും ഭാമയും അവൾ പറഞ്ഞതും അനുഭവിച്ചതുമായുള്ള കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു..... അതുകൊണ്ടാ പോകാൻ നേരം താലിമാലയൂരി ഞാനവിടെ വച്ചത്....... എനിക്കിനി പറ്റില്ല ഏട്ടാ...... അത്രയ്ക്ക് അനുഭവിച്ചു...... മറ്റൊരു പെണ്ണുമായുള്ള രംഗങ്ങൾ ഞാൻതന്നെ കാണുമ്പോഴുള്ള എന്റെ അവസ്ഥ....... അവളുടെ കണ്ണുനിറഞ്ഞു...... ഭാമ അവളെ ചേർത്തു പിടിച്ചു...... കാവ്യ ധൈര്യമായിരിക്ക്...... ഈ ചതിക്കവന് മാപ്പില്ല. അവന് മാത്രമല്ല അവന്റെ കുടുംബത്തിനും ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..... മോള് കോഫി കുടിക്ക്. അവളെ സമാധാനിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... നന്ദനെ കാവ്യക്ക് ഒരുപാട് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ്...... അതുകൊണ്ട് തന്നെ ഏട്ടനെ അവൾക്ക് വിശ്വാസവുമാണ്..... ഇപ്പോൾ ഒത്തിരി ധൈര്യം കൈവന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..... അവൾ ആശ്വാസത്തോടെ കോഫി കുടിച്ചു. നന്ദൻ കോഫി കുടിച്ചു കഴിഞ്ഞതും അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ബില്ലടക്കാനായി ചെന്നു ശേഷം പുറത്തേക്കിറങ്ങി ഫോൺ എടുത്ത് സഞ്ജുവിനെ ഡയൽ ചെയ്തു. ഭാമയും കാവ്യയും വരുമ്പോൾ അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അവരെ കണ്ടതും അവൻ സംഭാഷണം അവസാനിച്ചു കാറിലേക്ക് കയറി...... ഒരു അര മണിക്കൂറിനുള്ളിൽ അവർ വീട്ടിലെത്തി...... ദേവകിയമ്മ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഇറങ്ങി വരുന്ന കാവ്യയെ കണ്ടതും അവരൊന്നു ചിരിച്ചു...... ആഹാ..... ആരാ ഇത് കാവ്യ മോളോ...... ഈ കുഞ്ഞിനെ കൂട്ടാൻ പോയതാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ...... അമ്മ നന്ദനെ നോക്കി പറഞ്ഞു. ജീവൻ വന്നില്ലേ മോളെ..... കാര്യമറിയാതെ യാണ് അമ്മ ചോദിച്ചതെന്ന് അറിയാവുന്നുള്ളത് കൊണ്ട് അവൾ ഇല്ലന്ന് തലയാട്ടി ..... ഭാമ അവളെയും വിളിച്ച് അകത്തേക്ക് നടന്നു.... അവർ മുകളിലേക്കുള്ള സ്റ്റെപ് കയറിയതും ഹാളിലേക്ക് കയറിയ നന്ദനെ ദേവകിയമ്മ നോക്കി..... ആ കുട്ടി ഒത്തിരി ക്ഷീണിച്ചു പോയല്ലേടാ...... മ്മ്മ്മ്....... നന്ദൻ ഒന്നു മൂളി..... അവൾ കുറച്ച് ദിവസം ഇവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു എന്ത് പറ്റി കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെ ഇങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.2K views
12 days ago
അമ്മ തന്നെയാണ് നീതുവിനെ കൊല്ലാൻ ശ്രെമിച്ചത്… ചന്ദ്രുവിന് തല കറങ്ങുന്നത് പോലെ തോന്നി.. ഐസിയുവിന്റെ പുറത്തിട്ട കസേരകളിലൊന്നിൽ തല കയ്യിൽ തങ്ങി അവനിരുന്നു… കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം തുടങ്ങിയ വഴക്കാണ് നീതുവും അമ്മയും.. മൂന്നാല് വർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയവൾ.. അവൾക്ക് അമ്മയെ ഉൾക്കൊള്ളാൻ വയ്യാത്തതാവും പ്രശ്നമെന്ന് കരുതി.. പക്ഷെ നാൾക്ക് നാൾ പ്രശ്നങ്ങൾ കൂടി വന്നതേയുള്ളൂ.. നീതുവിന്റെ പരാതികൾ പതിയെ ഗൗരവതരമായിക്കൊണ്ടിരുന്നു.. അമ്മ പക്ഷെ ഒരിക്കൽ പോലും ഒന്നും വിശദീകരിക്കാനോ,പരാതി പറയാനോ തന്റെ മുൻപിൽ വന്നിട്ടേയില്ലെന്ന് അവനോർത്തു.. ഗതി കെട്ട് അമ്മയോടൊരിക്കൽ ചോദിക്കേണ്ടി വന്നു..നീതുവിനോട് അമ്മയ്ക്ക് മറ്റെന്തെങ്കിലും വിരോധമുണ്ടോയെന്ന്.. അമ്മ നോക്കിയ ആ നോട്ടം.. അപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.. നോവ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ…? അമ്മ… സമ്പന്നമായൊരു തറവാട്ടിൽ മൂന്ന് സഹോദരന്മാർക്കിടയിൽ രാജകുമാരിയെ പോലെ വളർന്നവൾ.. വിവാഹവും ആർഭാടമായിരുന്നു.. ഉയർന്ന ജോലിയുള്ള, തറവാട്ടിൽ പിറന്നവന്റെ സ്വഭാവത്തെ പറ്റി അവർ അന്വേഷിച്ചിരുന്നില്ലെന്ന് മാത്രം.. മദ്യപാനവും വഴക്കുകളും തുടർകഥയായപ്പോൾ വീട്ടുകാർ ഇടപെട്ടു.. പെണ്ണായിപോയില്ലേ,എല്ലാം സഹിച്ചു പിടിച്ചു നിൽക്കാനായിരുന്നു ഉപദേശങ്ങൾ..പക്ഷെ അമ്മയുടെ കണ്ണീരിനാൽ കഴുകിക്കളയാവുന്നതായിരുന്നില്ല അച്ഛന്റെ സ്വഭാവദൂഷ്യങ്ങൾ.. എല്ലാം വിറ്റ് തുലച്ചു വാടകവീട്ടിൽ അഭയം പ്രാപിച്ചപ്പോഴേക്കും കടുത്ത മദ്യപാനം കൊണ്ടു അച്ഛന്റെ ജോലി പോലും നഷ്ടമായിരുന്നു.. അമ്മയുടെ അച്ഛൻ മരിച്ചതിൽ പിന്നെ, ഒരിക്കൽ കൊഞ്ചിച്ചു ലാളിച്ച സഹോദരി, ആങ്ങളമാരുടെ സ്വൈര്യജീവിതത്തിനു തടസ്സമാണെന്നവർ തുറന്നു പറഞ്ഞതോടെ, അഭയം തേടി അമ്മ അങ്ങോട്ടും പോവാതായി… അന്നും കടം വാങ്ങാനായി ചെന്ന തന്നെ, പറ്റുബുക്കിലെ തുക കൂടിയെന്നും, ഇനിയും കടം തരാൻ പറ്റില്ലെന്നും പറഞ്ഞു കടയുടമ പരിഹസിച്ചു പറഞ്ഞയച്ചതിന്റെ പിറ്റേന്നാണ് അമ്മ രമേച്ചിയുടെ അടുത്ത് പോയി തയ്യൽ പഠിക്കാൻ തുടങ്ങിയത്.. കാതിൽ അവശേഷിച്ചിരുന്ന ഇത്തിരിപ്പൊന്നും,നുള്ളിപ്പെറുക്കിയതുമൊക്കെ ചേർത്ത കൂട്ടത്തിൽ,താൻ കുടുക്കയിൽ ഇട്ട് വെച്ചിരുന്ന ചില്ലറകളും കൂട്ടിയാണ് അമ്മ പഴയൊരു തയ്യൽ മെഷീൻ വാങ്ങിയത്.. പിന്നീടുള്ള അമ്മയുടെ ജീവിതം അതിലായിരുന്നു.. അമ്മയ്ക്ക് കിട്ടുന്ന തയ്യൽക്കൂലി പിടിച്ചു പറിച്ചെടുത്ത് കൊണ്ടുപോവുന്ന അച്ഛനെ,എതിർക്കാൻ തുടങ്ങിയതിൽ പിന്നെയാണ് പല ദിവസങ്ങളിലും,അമ്മയുടെ ദേഹത്ത് ചോര പൊടിഞ്ഞതും കരിനീലിച്ചപാടുകൾ കണ്ടു തുടങ്ങിയതും… ഇങ്ങനെ അടിയും ബഹളവുമായി ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് വീട്ടുടമ വന്നു പറഞ്ഞന്ന് സന്ധ്യയ്ക്കാണ്,അമ്മ കാശ് കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അച്ഛൻ,അടുക്കളയിൽ, ആകെയുണ്ടായിരുന്ന അരിയിട്ട് വെച്ച കഞ്ഞി ചെമ്പോടെ എടുത്തെറിഞ്ഞത്… അന്ന് രാത്രി അമ്മയുടെ, അടി കൊണ്ടു തളർന്ന ദേഹത്തെ ചാരിയിരിക്കുമ്പോഴാണ് താൻ ചോദിച്ചത്… "അമ്മയ്ക്ക് അയാളെ വേണ്ടെന്നു വെച്ചൂടെ..?" അമ്മ തന്നെയൊന്ന് നോക്കി.. "ഞങ്ങക്ക് വേണ്ടാ ഇങ്ങനെയൊരച്ഛനെ.." പന്ത്രണ്ടു വയസ്സുകാരന്റെ ശബ്ദം കടുത്തതായിരുന്നു… രണ്ടുദിവസം കഴിഞ്ഞാണ് അമ്മ തന്റെ കയ്യും പിടിച്ചു പോലീസ് സ്റ്റേഷനിൽ ചെന്നത്.. "നിങ്ങൾ ഇപ്പോൾ വേണ്ടാന്ന് പറഞ്ഞാൽ അയാൾ എങ്ങോട്ട് പോവും.. അയാൾക്ക് പോകാൻ വേറൊരു സ്ഥലമുണ്ടോ..?" പോലീസുകാരന്റെ ചോദ്യത്തിന് താനാണ് മറുപടി പറഞ്ഞത്.. "എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ സാറേ.." "നിങ്ങളൊരു പരാതി തന്നാൽ ഞാൻ പിടിച്ചു അകത്തിടാം .. കുറച്ചു ദിവസം.. അത് കൊണ്ടു നന്നാകുമെന്ന് തോന്നുന്നുണ്ടോ..?" അമ്മ ഒന്നും പറഞ്ഞില്ല.. "എത്ര ദിവസം ഞങ്ങൾക്ക് നിങ്ങളെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും..? അയാൾക്ക് മേലും കീഴും നോക്കാനില്ല.. പോരാത്തേന് മുഴുക്കുടിയനും.. പുറത്തിറങ്ങി വീണ്ടും നിങ്ങളെയും കുഞ്ഞുങ്ങളെയും വല്ലതും ചെയ്താലോ..?" അതിനൊന്നും അമ്മയ്ക്ക് ഉത്തരമില്ലായിരുന്നു.. ആരുമില്ല ഒരു തുണയ്ക്കെന്ന് അമ്മയ്ക്കറിയാമായിരുന്നു.. "ഞങ്ങൾ വിളിച്ചൊന്നു പേടിപ്പിക്കാം.. നിങ്ങള് വല്ല ഡി അഡിക്ഷൻ സെന്ററിലും കൊണ്ടുചെന്നാക്കാൻ നോക്ക്.." അവർ പറഞ്ഞതെല്ലാം കേട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അമ്മ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.. പിന്നെയും ദിവസങ്ങൾ കടന്നു പോയി.. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ ഫലമായി അമ്മയുടെ കയ്യൊന്ന് ഒടിഞ്ഞത് മിച്ചം.. അയൽവാസികളുടെ കാരുണ്യം അരിയായും ഭക്ഷണമായും പലപ്പോഴും എത്തിയത് കൊണ്ടു ചത്തില്ല.. അതിന്റെ പങ്കു പറ്റാനും അയാളുണ്ടായിരുന്നു.. ഒടുവിലൊരു രാത്രിയിൽ മദ്യപിച്ചു റോഡിലെവിടെയോ കിടന്നയാളെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചെന്ന് കേട്ടപ്പോൾ ആശ്വാസമായിരുന്നു.. വെള്ളത്തുണിയിൽ പൊതിഞ്ഞു അയാളെ ഉമ്മറക്കോലായിൽ കിടത്തിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്നൊരു തുള്ളിയും പൊഴിഞ്ഞിരുന്നില്ല.. ആരും കണ്ണീർ പൊഴിക്കാതെ, അലറിക്കരയാതെ,ഒരു ജന്മം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി.. അമ്മ കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു.. ആ തയ്യൽ മെഷീനിൽ നിന്നുള്ള വരുമാനം മൂന്ന് മക്കളുടെ പഠിപ്പിനും ജീവിതച്ചിലവുകൾക്കും തികയാതെ വന്നപ്പോൾ അമ്മ അയൽ വീടുകളിൽ വീട്ടുജോലിയ്ക്കും പോയി തുടങ്ങി… ഞങ്ങളെക്കൊണ്ടാവുന്ന പണികൾ ഞങ്ങളും.. അമ്മ ചോര നീരാക്കിയാണ് പഠിപ്പിക്കുന്നതെന്നറിയാവുന്നത് കൊണ്ടു പഠിത്തത്തിൽ ഞങ്ങളെന്നും മുന്നിലായിരുന്നു… കോളേജിൽ പഠിക്കുന്നതിനിടെയാണ് നീതുവിനെ കാണുന്നത്.. ഇഷ്ടം പറഞ്ഞു വന്നവളെ ആദ്യമൊന്നും മൈൻഡ് ചെയ്തില്ലെങ്കിലും ആള് വിടാതെ പിന്നാലെ കൂടി.. പക്ഷെ വീട്ടിലെ പ്രാരാബ്ദമൊക്കെ ഓർക്കുമ്പോൾ പ്രണയമെന്നതൊക്കെ ഒരു വിദൂരസ്വപ്നമായിരുന്നു.. ഒഴിഞ്ഞു പോവാൻ തയ്യാറല്ലാതിരുന്നവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് അന്ന് സംസാരിക്കാമെന്ന് സമ്മതിച്ചത്.. ജീവിതമൊന്നാകെ അവൾക്ക് മുൻപിൽ തുറന്നു വെച്ചപ്പോൾ പിന്മാറുമെന്ന് കരുതിയെങ്കിലും ,തന്നെ ഞെട്ടിച്ചു കൊണ്ടാണവൾ ഇറുകെ കെട്ടിപിടിച്ചു, എനിക്കീ ചെക്കനെ തന്നെ മതിയെന്ന് മന്ത്രിച്ചു കൊണ്ടു തിരിഞ്ഞോടിയത്… അവൾ ആഗ്രഹിക്കുന്നത് പോലെ പ്രണയിച്ചു നടക്കാനൊന്നും പറ്റില്ലെന്ന് ആദ്യമേ പറഞ്ഞതാണ്.. എന്നിട്ടും ഇടക്കിടെ വഴക്കുകളുണ്ടായിരുന്നു.. എന്നാലും മനസ്സിൽ നിന്നും ഇറക്കിവിടാനാവാത്ത വിധത്തിൽ പതിഞ്ഞു പോയിരുന്നു ആ മുഖം.. ജോലി കിട്ടിയ അന്ന് മുതൽ നീതു വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ശരണ്യയുടെ വിവാഹം കഴിയാതെ പറ്റില്ലെന്ന് താൻ ഉറപ്പിച്ചു പറഞ്ഞു.. അനിയത്തിയെ അവൾക്ക് ചേർന്നൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷമാണ് അമ്മയോട് നീതുവിന്റെ കാര്യം പറഞ്ഞത്.. "അതിനെന്താടാ.. നെന്റെ ഇഷ്ടമല്ലേ എനിക്ക് വലുത്.. പിന്നെ കൂടെ ജീവിക്കേണ്ടത് നീയാ.. അതോർമ്മ വേണം.. ജീവിതാവസാനം വരെ കൂടെ വേണ്ടവളാണ്.." അമ്മ ചിരിയോടെയാണ് പറഞ്ഞത്.. നീതുവിന്റേത് ഒരിടത്തരം കുടുംബമാണ്.. ഒരനിയത്തി കൂടെയുണ്ട്.. ദിവ്യ.. പ്രണയം തുടങ്ങിയ കാലം മുതലേ നീതുവിനോട് ഏറ്റവും കൂടുതൽ സംസാരിച്ചത് അമ്മയെ പറ്റിയാണ്..അമ്മയെ അവളും മനസ്സിലാക്കട്ടെ, സ്നേഹിക്കട്ടെ എന്നൊരു ആഗ്രഹം കൂടെ അതിന്റെ പിന്നിലുണ്ടായിരുന്നു.. പെണ്ണ് ചോദിക്കാൻ ചെന്ന അമ്മ,യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയോട് ചേർന്നു നിന്നവൾ,ആ കവിളത്തൊരു ഉമ്മ നൽകിയപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു.. തന്റെയും… പക്ഷെ.. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം, വൈകുന്നേരം പുറത്തുപോയി വന്ന തനിക്ക് ചായയുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടിപ്പറിച്ചെന്ന പോലെയാണ് അവൾ പറഞ്ഞത്.. "ചന്ദ്രുവേട്ടന്റെ കാര്യങ്ങളൊക്കെ നോക്കാനിപ്പോ ഞാനുണ്ടല്ലോ.. അമ്മ വെറുതെ ബുദ്ധിമുട്ടണ്ട.." അവളുടെ എടുത്തടിച്ചപോലെയുള്ള വാക്കുകൾ കേട്ടതും,അമ്മയുടെ മുഖമൊന്നു വിളറിയെങ്കിലും, അമ്മ ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നിരുന്നു… പിന്നെപ്പിന്നെ അമ്മ എന്റെ കാര്യങ്ങളിലൊന്നും ഇടപെടാതായി.. ഒരിക്കൽ നീതുവിന് വയ്യെന്ന് പറഞ്ഞു നേരത്തേ കിടന്ന രാത്രിയിൽ അടുക്കളയിൽ പോയി പ്ലേറ്റിൽ ചോറും കറികളും വിളമ്പി തനിയെ കഴിക്കുമ്പോൾ മനസ്സൊന്നു വിങ്ങി.. ജോലി കഴിഞ്ഞു തളർന്നു വരുന്ന അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെറുതിലേ തന്നെ വീട്ടുജോലികളെല്ലാം ഏറ്റെടുത്തവരായിരുന്നു ഞങ്ങൾ മൂന്നു പേരും.. എന്നാലും അമ്മ വിളമ്പിത്തരണമെന്നൊരു കുഞ്ഞു നിർബന്ധം ചിലപ്പോഴൊക്കെ താൻ കാണിക്കാറുണ്ടായിരുന്നു.. അമ്മയ്ക്കും അതറിയാം.. എന്നിട്ടിപ്പോൾ… വല്ലാതെ സങ്കടം വന്നു.. ഒരിക്കൽ ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഓർമ്മ വന്നു.. "നീതൂന് മോനോടുള്ള സ്നേഹം കൊണ്ടാണ് അവളിങ്ങനെ വാശി കാണിക്കണത്..അല്ലേലും കല്യാണം കഴിഞ്ഞാ അമ്മമാരിത്തിരി അകലം പാലിച്ചേ പറ്റൂ.. നീ വിഷമിക്കൊന്നും വേണ്ടാടാ.. അമ്മയ്ക്ക് മനസ്സിലാകും…" ഒരിക്കൽ അമ്മയോട് അകൽച്ച കാണിക്കരുതെന്ന് നീതുവിനോട് പറഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറഞ്ഞത്.. "ചന്ദ്രുവേട്ടന് അല്ലേലും എന്നേക്കാൾ വിശ്വാസം അമ്മയെയാണല്ലോ.. ഞാൻ പറയണതൊന്നും കാര്യമാക്കില്ല.." "അങ്ങനെയല്ല നീതു.. ഞാൻ.." "അമ്മയെ എനിക്കെത്ര ഇഷ്ടമാണ് ന്ന് ചന്ദ്രുവേട്ടന് അറിയോ.. ഏട്ടൻ പറഞ്ഞു അമ്മയുടെ ഓരോകാര്യങ്ങളും അറിയുമ്പോ ഇഷ്ടം കൂടിയിട്ടേയുള്ളൂ.. പക്ഷെ അമ്മ…" നിറഞ്ഞ കണ്ണുകളുയർത്തി അവളൊന്ന് നോക്കിയതും എന്റെ ഉള്ള് പിടച്ചു… "അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ.. ഞാനെന്ത് ചെയ്താലും കുറ്റം.. ഏട്ടനെ ഞാൻ അമ്മയിൽ നിന്നും അകറ്റോന്നുള്ള പേടിയാ അമ്മയ്ക്ക്…" അവൾ തേങ്ങിക്കൊണ്ട് പറഞ്ഞതും ഞാനവളെ ചേർത്തു പിടിച്ചു.. ഒന്നും പറയാനായില്ലെനിക്ക്… കുറച്ചു വാശിയും എന്റെ കാര്യത്തിൽ കുറച്ചേറെ പോസ്സസ്സീവ്നെസ്സും ഉണ്ടെന്നേയുള്ളൂ.. ആള് പാവമാണ്.. പതിയെ അവളുടെ മുടിയിൽ തഴുകുമ്പോൾ ഞാനോർത്തു.. പക്ഷെ അമ്മ… ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച, ഇത്രയൊക്കെ കഷ്ടപ്പാടുകൾ സഹിച്ച എന്റെയമ്മ.. അമ്മ ഇങ്ങനെയൊക്കെ ചെയ്യുമോ…? പക്ഷെ എന്റെ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ടു നീതുവിന്റെ കവിളിലും കയ്യിലുമൊക്കെ നീലിച്ച പാടുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു.. വഴക്കുകൾ കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു.. അമ്മയെ പോലെ തന്നെ ബിജുവും എന്നോട് അധികം സംസാരിക്കാനോ എന്റെ കാര്യങ്ങളിൽ ഇടപെടാനോ വരാതെയായി.. ഒരു വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോൾ അമ്മയുടെ പുരികത്തിന് മുകളിലായി ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചിരുന്നു.. ചോദിച്ചിട്ട് അമ്മയൊന്നും പറഞ്ഞില്ല.. ഭാര്യയെക്കൊണ്ട് എന്റെ അമ്മയെ കൊല്ലിക്കരുതെന്ന്,പറഞ്ഞ്,എന്റെ അനിയൻ ആദ്യമായി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു.. അന്നാദ്യമായി നീതുവിനെ ഞാൻ ഒരുപാട് ശകാരിച്ചു .. പക്ഷെ അവളൊന്നും സമ്മതിച്ചില്ല.. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു എന്റെ കാൽക്കൽ വീണു കരഞ്ഞവളെ കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു.. അത്രമേൽ ഞാൻ അവളെയും സ്നേഹിച്ചിരുന്നു… മനസമാധാനം നഷ്ടപ്പെട്ട് ജീവിതം നരകമായി തീർന്നിരുന്നു… അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ..ആരെ തള്ളണം, ആരെ കൊള്ളണം എന്നറിയാതെ.. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് നീതുവിന്റെ നെറ്റിയിൽ മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്ന മുറിവുണ്ടായത്.. അമ്മ തള്ളിയിട്ടതാണെന്ന് തേങ്ങലിനിടയിൽ അവൾ പറഞ്ഞിരുന്നു.. അന്ന് രാത്രി ആദ്യമായി ഞാൻ അമ്മയോട് വഴക്കുണ്ടാക്കി.. "നീയ്യ് അവളെയും കൂട്ടി ഇവടന്ന് മാറിത്താമസിക്കണം.." "ഞാൻ എങ്ങോട്ടും പോണില്ല,ഇവിടെ തന്നെ താമസിക്കും.." എവിടുന്നെന്നറിയാതെ വന്ന ദേഷ്യത്താൽ അമ്മയെ വെല്ലുവിളിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ നീതു കരയുകയായിരുന്നു.. ഒന്നും പറയാതെ,അവളെയും ചേർത്ത് പിടിച്ചു ഉറങ്ങാനാവാതെ,കിടക്കുമ്പോൾ മാറിത്താമസിക്കാമെന്ന് മുൻപ് നീതുവും ഇപ്പോൾ അമ്മയും പറഞ്ഞ വാക്കുകളിൽ മനസ്സുടക്കി കിടന്നു.. ബിജു എന്നോട് സംസാരിക്കുകയോ, മുഖത്ത് നോക്കുകയോ ചെയ്യാതായി.. അമ്മയോട് ഒന്നും സംസാരിക്കാൻ ഞാനും ശ്രെമിക്കാതായി..എന്നാലും നീതുവിനോടൊപ്പം ചേർന്നു,അമ്മയുടെ കുറ്റങ്ങളിൽ പങ്കു ചേരാൻ മനസ്സ് അപ്പോഴും അനുവദിച്ചിരുന്നില്ല.. അന്ന് നീതുവിനെ കൂട്ടി പുറത്തു പോകാമെന്നു പറഞ്ഞത് കൊണ്ടാണ് കുറച്ചു നേരത്തേ ഓഫീസിൽ നിന്നും ഇറങ്ങിയത്.. മുറ്റത്തു കാർ നിർത്തി ഇറങ്ങുമ്പോഴാണ് അകത്തു നിന്നും നീതുവിന്റെ അലർച്ച കേട്ടത് .. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച.. കഴുത്തിലെ മുറിവിൽ നിന്നും ചോരയൊഴുകി നിലത്ത് കിടന്നു പിടയുന്ന നീതു… പരിഭ്രമത്തോടെ നിൽക്കുന്ന അമ്മയുടെ കയ്യിൽ… കത്തി… നീതുവിനെ കോരിയെടുത്തു പുറത്തേയ്ക്കൊടുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കത്തി താഴെ വീണ ശബ്ദം കേട്ടിരുന്നു… എന്നാലും അമ്മ… ഐസിയു വിന്റെ പുറത്തിരിക്കുന്ന നീതുവിന്റെ അമ്മ നുള്ളിപ്പെറുക്കി കൊണ്ടുകരഞ്ഞിരുന്നു.. അവരിൽ നിന്നും ഇടയ്ക്കിടെ തന്റെ അമ്മയ്ക്കായി ഉതിർന്നു കൊണ്ടിരിക്കുന്ന ശാപവാക്കുകൾ മനസ്സിനെ കീറിമുറിച്ചു കൊണ്ടിരുന്നു.. നീതുവിനെ റൂമിലേക്ക് മാറ്റി രണ്ടാമത്തെ ദിവസവും ജീവേട്ടൻ വന്നിരുന്നു.. അനിയത്തിയുടെ ഭർത്താവെന്നതിനേക്കാൾ സ്വന്തം ഏട്ടന്റെ സ്ഥാനം കൊടുത്തിരുന്നു ജീവേട്ടന്… "എടാ.. അമ്മയുമായി ഞാൻ സംസാരിച്ചു.." ഒന്നും മിണ്ടാൻ തോന്നിയില്ല.. ജീവേട്ടൻ തന്നെ നോക്കി.. "അമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ..?" "പിന്നെ.. ഇതൊക്കെ എങ്ങനെ സംഭവിച്ചെന്നാ ലെങ്ത് കൂടുതൽ ആണ് ബാക്കി വേണോ വായിച്ചിട്ട് അഭിപ്രായം പറ ഇടണോ വേണ്ടയോ എന്ന് കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.4K views
13 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6awJRmM9?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം..11 ~~~~~~~~~~~~~~ പേടിക്കാനൊന്നുമില്ല... ടെൻഷൻ എന്തേലും ഉണ്ടോ മോൾക്ക്... ഡോക്ടറുടെ ആ ചോദ്യം കേട്ടതും സുബൈറും ഹംസക്കയും പരസ്പരം നോക്കി.. അത് പിന്നെ... ഞാൻ.. രണ്ട് മൂന്ന് ഡേയ്‌സ് കഴിഞ്ഞാൽ ഗൾഫിലോട്ട് തിരിച്ചു പോകും. അപ്പൊ..അതിന്റെയൊരു ടെൻഷൻ ആവും സുബൈർ ഒപ്പിച്ചു പറഞ്ഞു... എങ്കിൽ അത് തന്നെ ഡോക്ടർ വിധി എഴുതി... ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ... നല്ലോണം ക്ഷീണം കാണുന്നുണ്ട്. പിന്നേ പനി ഒന്ന് കുറയുകയും ചെയ്യട്ടെ.. "മ്മ്... എങ്കിൽപിന്നേ അങ്ങിനെ ചെയ്യാം.. ശെരി ഡോക്ടർ" "മിനിസിസ്റ്റർ.." "എന്താ sir..' "നീ..അവരുടെ കൂടെ പോയി റൂം നമ്പർ 13 കാണിച്ചു കൊട്.." "വരൂ... ഇവിടുന്ന് വലത്ത്‌ തിരിഞ്ഞാൽ മൂന്നാമത്തെ റൂം ആണ്.." "ഉപ്പ.. ഉമ്മ നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ.. ഇവിടെ ഞാനുണ്ടല്ലോ... റസിയക്ക് പ്രത്യേകിച്ചൊന്നും ഇല്ലല്ലോ.. ഞാൻ നോക്കിക്കോളാം." "അത്.. വേണ്ട മോനെ.. ഞങ്ങൾ നിന്നോളാം മോൻ പൊക്കോ.. " "ഹേയ്...എനിക്കൊരു ബുന്ധിമുട്ടും ഇല്ല.. നിങ്ങൾ വെറുതെ ഉറക്കം കളയണ്ട... ചെല്ല്... പറയുന്നത്... കേൾക്ക്.." അങ്ങിനെ ഓരോന്ന് പറഞ്ഞ് അവൻ അവരെ വീട്ടിലേക്ക് പറഞ് വിട്ടു. അല്പസമയത്തിനുശേഷം മിനി സിസ്റ്റർ വന്നു പനി നോക്കാൻ.. "അയ്യോ... പനിക്ക് ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ. ഞാൻ ഡോക്ടർക്ക് ഒന്ന് വിളിക്കട്ടെ..ട്ടോ.. എന്നിട്ട് മെഡിസിൻ ഡോസ് കൂട്ടികൊടുക്കണോ എന്ന് ചോദിക്കട്ടെ.." "റസിയയുടെ ഹസ്ബൻഡ് അല്ലെ.. നിങ്ങൾ " "അതെ.... എന്താ..സിസ്റ്റർ" "കുറച്ചു തണുത്ത വെള്ളത്തിൽ കോട്ടൺ മുക്കി മേലാകെ തുടക്കണം.." അല്പം കഴിഞ്ഞ് കുറച്ച് ഐസ് ഇട്ട വെള്ളവുമായി സിസ്റ്റർ എത്തി... "ഇത് ചെയ്തിട്ട് എങ്ങിനെയുണ്ടെന്ന് നോക്കിയിട്ട് അതിന്റെ റിസൾട്ട് അറിയിക്കണം.." കേട്ടോ.. ' "സിസ്റ്റർ..." ഇത്... അതുപിന്നെ.. ഇത്.. നിങ്ങൾക്ക് ചെയ്ത് കൊടുത്തൂടെ... തലയും ചൊറിഞ്ഞു കൊണ്ട് സുബൈർ ചോദിച്ചു.. "അല്ല... നിങ്ങൾ അവളുടെ ഹസ്ബൻഡ് തന്നെ അല്ലെ...??" "അതെ സിസ്റ്റർ..." 'എനിക്കൊരു സംശയം. അതാ ചോദിച്ചേ.. പിന്നെന്താ...തനിക്ക് ചെയ്തു കൊടുത്താൽ എനിക്കല്പം ജോലിയുണ്ട്.. ഞാനാ നേഴ്സിംഗ് റൂമിലുണ്ടാകും റിസൾട് അവിടെ വന്ന് അറിയിച്ചാൽ മതി.." "ശെരി...സിസ്റ്റർ." ഛെ.. " ഇങ്ങനെ ഒരു പണി ഇതിന് പുറകിൽ വരുമെന്ന് അറിഞ്ഞില്ല.. അവളുടെ ഉമ്മാനെ പറഞ്ഞ് വിടണ്ടായിരുന്നു. അവൻ വെള്ളം നിറച്ച ബക്കറ്റ് ഒരു ഭാഗത്ത്‌ വെച്ച് വാതിൽ അടച്ച് ലോക്കിട്ടു... റസിയ നല്ല മയക്കത്തിലാണ് അവൻ വെള്ളവുമായി അവളുടെ അരികിലെത്തി. "റസിയ... എണീക്ക്.. റസി.." പനിയുടെ ക്ഷീണം കാരണം അവൾക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല... ആദ്യം അവനൊരു തോർത്തെടുത്ത് അവന്റെ കണ്ണുകൾ മൂടി കെട്ടി... എന്നിട്ട് തപ്പി തടഞ്ഞ് അവളുടെ ഡ്രസ്സ്‌ ഓരോന്നായി ഊരി എടുത്തു. കോട്ടൺ വെള്ളത്തിൽ മുക്കി തുടക്കാൻ തുടങ്ങി... കുട്ടികളെയൊക്കെ ഇങ്ങനെ ചെയ്യും പക്ഷെ..വലിയവർക്കും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ..?" ആ... ആർക്കറിയാം.. മനുഷ്യനെ മെനെക്കെടുത്താനായിട്ട്.. കൈകാലുകൾ വിറച്ചിട്ട് കോട്ടൺ കയ്യിൽനിൽക്കുന്നില്ലല്ലോ.റബ്ബേ... എങ്കിലും ധൈര്യം സംഭരിച്ച് അവൻ തുടച്ചുകൊണ്ടിരുന്നു. അതിനിടയിൽ റസിയ മെല്ലെ കണ്ണ് തുറന്നു..സുബൈറിന്റെ അവസ്ഥ കണ്ട് അവൾക്ക് ചിരിയും കരച്ചിലും ഒന്നിച്ച് വന്നു.. അവന്റെ കൈ പിടിച്ച്... മതി..ഇക്കാ..കുറവുണ്ട് എന്നവൾക്ക് പറയണം എന്നുണ്ട്.. പക്ഷെ.. എന്ത് ചെയ്യാനാ... അവൾ കണ്ണുകൾ അടച്ച് തന്നെ കിടന്നു.. കുറച്ച് കഴിഞ്ഞ് ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട്കൊണ്ടവൻ അവളുടെ മേലെ വേഗം പുതിപ്പെടുത്തു വിരിച്ച് വാതിൽ തുറന്നു... മിനി സിസ്റ്റർ ആയിരുന്നു അത്... "എന്തായി... റസിയക്ക് ഇപ്പൊ...എങ്ങിനെയുണ്ട്. ആഹാ... പനി വിട്ടല്ലോ... റസിയ... ഇപ്പൊ ക്ഷീണമൊക്കെ കുറഞ്ഞോ.." "അതെ...കുറവുണ്ട്" സുബൈർ... റൂമിന് വെളിയിലേക്ക് കടന്നു. സിസ്റ്റർ വാതിൽ ലോക്ക് ഇട്ടു.. അവൾ എണീറ്റിരുന്ന്‌ വേഗം ഡ്രസ്സ്‌ ചെയ്തു. സിസ്റ്റർ പുറത്തേക്ക് കടന്നതും സുബൈർ റൂമിനകത്തേക്ക് കടന്നുവന്നു.. അവന്റെ മുഖത്ത് നല്ല ചമ്മൽ ഉണ്ടായിരുന്നു.. "കള്ളനാ... നിങ്ങൾ.. കള്ളനാ." എന്റെ ശെരിരഭാഗങ്ങളല്ലാം നിങ്ങൾ....കണ്ണുകൊണ്ട് ഒപ്പിയെടുത്തില്ലേ.. ഇനി നിങ്ങളെ ഞാൻ ആരായി കാണണം..പറ.. എങ്ങിനെ കാണണം. അവൾ കരഞ്ഞു..." "റസിയ.. ഞാൻ... ൻ.. എനിക്ക്...തന്നോട് എന്ത്പറയണം.. മെന്നെറിയില്ല.. സാഹചര്യം എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണ്. ഞാൻ.. ഞാൻ..ഒന്നും.. കണ്ടിട്ടില്ല...ഞാൻ എവിടേക്കും നോക്കിയിട്ടുമില്ല സത്യം.." "സിസ്റ്റർ അങ്ങിനെ വന്ന് പറഞ്ഞപ്പോൾ.. എനിക്ക്... ഞാൻ...പിന്നെ എന്താ..ചെയ്യാ... നീ..തന്നെ പറ.." "എനിക്കിപ്പോ..തന്നോട് ചെറിയ അടുപ്പമൊക്കെ തോന്നുന്നുണ്ടഡോ.. പക്ഷെ.. " "അത് എങ്ങിനെയുള്ള ഇഷ്ടം ആണന്നൊന്നും എനിക്ക് പറയാനറിയില്ല.." അതും പറഞ്ഞവൻ റൂമിൽനിന്നും ഇറങ്ങിപ്പോയി.. വിവരം അറിഞ്‌ കോയഹാജിയും സൈനുമ്മയും ഹോസ്പിറ്റലിൽ എത്തി.. സുബൈർ ഗൾഫിലേക്ക് പോകുന്ന വിവരം ഡോക്ടറേ..അറിയിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി.. "റസിയ നിനക്കിപ്പോ എങ്ങിനെയുണ്ട്..." "നല്ല ക്ഷീണം ഉണ്ട് ഞാൻ കുറച്ച് നേരം പോയി കിടക്കട്ടെ ഉമ്മ." "മോൾ പോയി കിടന്നോളു..." അവൾ മുകളിലേക്ക് കയറിപ്പോയി... "അവളുടെ മുഖത്ത് നല്ല സങ്കടം ഉണ്ട്.. പാവം...കല്ലിയാണം കഴിഞ്ഞിട്ട് പത്ത്‌ ദിവസല്ലേ.. ആയൊള്ളൂ..." "നിനക്ക് നിന്റെ മോനോടൊന്ന് പറഞ്ഞ് നോക്കാമായിരുന്നു.. ഒരു പത്തു ദിവസം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് ലീവ് കഴിഞ്ഞിട്ടൊന്നും അല്ലല്ലോ..അവൻ അങ്ങോട്ട് ഓടുന്നത്." "തുടങ്ങി.. അവൻ എന്റെ മാത്രം മോനാകുന്നത് എങ്ങിനെയാ... നിങ്ങൾക്കും പറയാം. ഈ... വിവരം അവനോട്." "അതെങ്ങിനെയാ. അവനെ കുറ്റം പറയാനും അവനോട് ദേഷ്യം കാണിക്കാനും അല്ലെ നിങ്ങൾക്കറിയു..." "നീ...തർക്കുത്തരം പറഞ് ജയിക്കണ്ട. നിനക്ക് ചോദിക്കാൻ പറ്റുമെങ്കിൽ ചോദിക്ക്.." കോയഹാജി സൈനബയെ തറപ്പിച്ചു നോക്കികൊണ്ട് മുറ്റത്തേക്കിറങ്ങി. അങ്ങിനെ ഒരു ദിനം കൂടി കഴിഞ്ഞുപ്പോയി... സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.. സുബൈർ tv കാണുകയാണ് അതിനിടയിലേക്ക് റസിയ കടന്ന് വന്നു... "ഏത് സമയം നോക്കിയാലും ഇത് തന്നെ പരിവാടി...വേറെ പണിയൊന്നും ഇല്ലേ ഇയാൾക്ക്..." "നീ.. നിന്റെ പണി നോക്ക് റസിയ... ഞാൻ എന്ത് ചെയ്താലും നിനക്കെന്താ..." "എനിക്ക് കുഴപ്പം ഉണ്ട്. രാവിലെ എണീറ്റത് മുതൽ ഇരിക്കാണല്ലോ..ഈ കുന്തത്തിന് മുന്നിൽ ഒരു ഉത്തരവാദിത്തബോധവും ഇല്ലാതെ.." "മതി... എണീറ്റെ.. ഉപ്പ..തൊടിയിൽ ഉണ്ട് ചെന്ന് ഉപ്പാനെ സഹായിക്ക്.. തീറ്റ, കറങ്ങൽ, ടീവി കാണുക. ഇതല്ലാത്ത പരിവാടിയൊന്നുല്ല.. അവൾ പോയി tv ഓഫ്‌ ചെയ്തു.. "റസിയ അത് ഓണാക്ക്." "പറ്റില്ല..." "ഇവളെന്താ.. കാണിക്കുന്നത് നല്ലൊരു സിനിമ ആയിരുന്നു.." നശിപ്പിച്ചു... "നിങ്ങളിപ്പോ.. അങ്ങിനെ കാണണ്ട.." "ഇവൾക്കെന്താ ഭ്രാന്തായോ..?" "അതെ..എനിക്ക് ഭ്രാന്താ.. ഇതൊക്കെ ഇങ്ങനെ ഇരുന്ന് കണ്ടിട്ടാ.. നിങ്ങൾ എന്നോട് ഒരു സ്നേഹവും ഇല്ലാതെ പെരുമാറുന്നത്. നിങ്ങളെ മാറ്റി എടുക്കാൻ പറ്റുമോ..ഇല്ലയോ.. എന്ന് ഞാനൊന്ന് നോക്കട്ടെ..." അതും പറഞ്ഞവൾ... റിമോർട്ട് എടുത്ത് റൂമിലേക്കോടി... "റസിയ.. നിക്ക്.. അതെനിക്ക് തരാനാ പറഞ്ഞത്.." "ഇല്ലന്ന് പറഞ്ഞില്ലേ.." "റസിയ എന്നെ വട്ട് കളിപ്പിക്കല്ലേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.. എന്റെ സ്വഭാവം കേടുവരുത്തല്ലേ.." സുബൈർ റിമോർട്ട് തട്ടിപ്പറിക്കാൻ ശ്രമിച്ചു. റസിയ കൈ മേലേക്ക് പൊക്കി ചാടാൻ തുടങ്ങി. "ആയിഷുമ്മ... ആയിഷുമ്മ.." "എന്താ.. സൈനു.." "നിങ്ങളൊന്ന് അവരെ റൂമിൽ പോയി നോക്കുമോ.. കുറേനേരായി മേലെന്ന് ഒച്ചയും ബഹളവും എല്ലാം കേൾക്കുന്നു. എനിക്കെന്തോ ഒരു സമാധാനക്കേട്.." "സ്റ്റെപ്പൊന്നും കയറാൻ വെയ്യ..കാൽമുട്ടിനു നല്ലവേദന അല്ലേൽ ഞാൻ പോയി നോക്കിയേനെ..." "പിന്നേ..എനിക്കല്ലേ പറ്റുക എനിക്കും മുട്ടിനു വേദന തന്നെയാ... അഹ്.. എന്നാലും ഞാൻ പോയിനോക്കാം.." പാവം പതിയെ.. പതിയെ സ്റ്റെപ്പുകൾ കയറി മുകളിലെത്തി അവർ കാണാതെ കുറച്ചുനേരം അവിടെനിന്നു കാര്യങ്ങൾ വീക്ഷിച്ചു കൊണ്ട് താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങി... ഈ... കുട്ടികളുടെ ഒരു കാര്യം... അഞ്ചു വയസ്സല്ലേ ആയൊള്ളു രണ്ടിനും.. വായ പൊത്തി ചിരിച്ചുകൊണ്ട്.. ആയിഷുമ്മ.. പതിയെ ഇറങ്ങി. "എന്തിനാ.. നിങ്ങൾ ചിരിക്കുന്നത്..?! "എന്താ പ്രശ്നം..?" സുബൈറിന്റെ ഉച്ചത്തിലുള്ള ശബ്ദം ഇങ്ങോട്ട് കേൾക്കുന്നുണ്ടല്ലോ.." "അതൊന്നും പറയണ്ട ന്റെ സൈനോ.. കൊച്ചുകുട്ടികളെല്ലേ രണ്ടും.. ഇപ്പൊ കണ്ടാ അങ്ങിനെയേ തൊന്നു.." "എന്തൊക്കെയാ നിങ്ങൾ പറയുന്നത്. എനിക്കൊന്നും മനസ്സിലായില്ല.." "ടീവി കാണുമ്പോ ഞ്ഞെക്കുന്ന ഒരു കുന്ത്രാണ്ടം ഇല്ലേ അതിന്റെ പേരൊന്നും എനിക്കറീല..." ആ... അത് കൊണ്ട് എന്താ.. അതുകൊണ്ട് ഒന്നുല്ല റസിയ മോൾ അത് തരില്ലന്നും പറഞ്ഞു കൊണ്ട് അത് പൊക്കിപിടിച്ചേക്കുന്നു. സുബൈർ മോൻ അത് ബലം പ്രയോഗിച്ചുകൊണ്ട് പിടിച്ച് വാങ്ങുന്നു.. അല്ലാതെ ഒന്നും ഇല്ല എനിക്കത് കണ്ടപ്പോൾ ചിരിവന്നു... ഞാനിങ്ങു പോന്നു അവരെ കളിക്കണ്ടു നിന്നാ എന്റെ പണിയെവിടെ കിടക്കും. ഞാൻ അടുക്കളയിലോട്ട് ചെല്ലെട്ടെ... മ്മ്... ഒഹ്.. അത്രയേ ഒള്ളു.. ഈ.. കുട്ടികൾ ഞാനങ്ങു പേടിച്ചു... "റസിയ... കുറേ നേരായി നീ എന്റെ ക്ഷമ നശിപ്പിക്കുന്നു.. "ഇക്ക എന്തൊക്കെ പറഞ്ഞാലും.. ഞാൻ തരാൻ ഉദ്ദേശിച്ചിട്ടില്ല.. അവളത് പറഞ്ഞതും അവളുടെ മുഖത്തിനിട്ട് ഒരു അടി കൊടുത്തതും ഒന്നിച്ചായിരുന്നു... മുഖവും പൊത്തിപിടിച്ചു കൊണ്ടവൾ ബെഡിലേക്ക് വീണു... സുബൈർ രൂക്ഷമായി അവളെ നോക്കികൊണ്ട് കാറ്റു പോലെ ബൈക്കിന്റെ ചാവിയും എടുത്ത് പുറത്തേക്ക് പോയി... (തുടരും... കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.3K views
14 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6zp9bM9?d=n&ui=v64j8rk&e1=c31 ക്രൂരമായ ഒരു ചിരിയോടെ അയാൾ അവളുടെ അടുത്തേക്ക് അവൾ വിശ്വസിക്കാനാവാതെ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു എന്താ മോളെ, നീ എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ..?? അയാൾ അവളുടെ കയ്യിൽ പിടിച്ചവളെ അടുത്ത് കിടന്ന കസേരയിലേക്ക് ഇരുത്തി മറ്റൊരു കസേരയിൽ അവൾക്ക് അഭിമുഖമായി അയാളും ഇരുന്നു. മോള് വല്ലാതെ പേടിച്ചുപോയി അല്ലേ?? അയാൾ അവളുടെ കവിളിൽ തഴുകി. അവൾ വിശ്വസിക്കാനാകാതെ തറഞ്ഞിരിക്കുകയായിരുന്നു. തന്റെ നന്ദുവിന്റെ അച്ഛൻ .... തന്റെ പ്രിയപ്പെട്ട നന്ദലാൽ എപ്പോഴും വായ തോരാതെ പറഞ്ഞിരുന്ന അയാളുടെ സ്നേഹനിധിയായ അച്ഛൻ... കൺമുന്നിൽ കണ്ടിട്ടും വിശ്വസിക്കാനാവാതെ അവൾ അയാളുടെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കി. മോൾക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല അല്ലേ ?? അതേ, മോളെ അച്ഛൻ തന്നെയാണ് ഇതിന്റെ എല്ലാം പിന്നിൽ. നിങ്ങൾക്ക്...നിങ്ങൾക്ക് എങ്ങനെ ഇത്ര ക്രൂരൻ ആവാൻ കഴിഞ്ഞു?? എന്തിനുവേണ്ടിയാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?? അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു. നിനക്കറിയില്ല മോളെ, ഈ ലോകത്തിൽ ഏറ്റവും വില പണത്തിനാണ് , പണത്തിനൊപ്പം തന്നെ വിലയുണ്ട് അധികാരത്തിനും. അത് രണ്ടും കിട്ടിയാൽ ഈ ലോകം തന്നെ കീഴടക്കാൻ സാധിക്കും. നിങ്ങൾ തന്നെയാണോ സ്വന്തം മകനെ അപകടത്തിൽപെടുത്തിയത് ?? അവൾ മുന്നോട്ടാഞ്ഞ് അയാളുടെ കഴുത്തിന് പിടിച്ചു. തനിക്ക് എങ്ങനെ തോന്നിയെടോ സ്വന്തം മകനെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ... പാവം എന്റെ നന്ദു, അവൻ എപ്പോഴും നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ഭൂമിയിലെ ഏറ്റവും നന്മയുള്ള മനസ്സിന്റെ ഉടമ അച്ഛനാണെന്ന് എപ്പോഴും പറയുമായിരുന്നു നന്ദു. പക്ഷേ നിങ്ങളീ ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനാണ്. ഏറ്റവും നീചനായ മനുഷ്യനാണ്. നിങ്ങളെ ഞാൻ വെറുതെ വിടില്ല. എന്റെ നന്ദുവിനെ ഇല്ലാതാക്കിയ നിങ്ങളെ ഞാൻ ഒരിക്കലും വെറുതെ വിടില്ല. അയാൾ ചെറുപുഞ്ചിരിയോടെ അവളുടെ കൈകൾ ബലമായി എടുത്തുമാറ്റി. എന്നാലും മകനേക്കാൾ വലുതായിരുന്നോ നിങ്ങൾക്ക് പണം?? അതിന് അവൻ എന്റെ മകനാണെന്ന് നിന്നോട് ആരു പറഞ്ഞു?? അയാൾ ചോദിച്ചു. നിതാര ഞെട്ടലോടെ അയാളെ നോക്കി. ഞാൻ അവന്റെ അമ്മയെ വിവാഹം കഴിക്കുമ്പോൾ അവന് ഒരു വയസ്സ് പ്രായമുണ്ടായിരുന്നു. കോടീശ്വരിയായ അവളെ സ്വന്തമാക്കുമ്പോൾ, ആ മകനൊരു ബാധ്യതയാകുമെന്ന് ഞാൻ കരുതിയതേയില്ല കാരണം ബാധ്യതകളെയൊക്കെ ഒഴിവാക്കാൻ ഞാൻ പണ്ടേ പഠിച്ചിരുന്നു. എന്റെ ഭാര്യയുടെ സന്തോഷം അവളുടെ മകനായിരുന്നു. അവൻ ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു. ഞാൻ അവനെ സ്നേഹിക്കും തോറും എന്റെ ഭാര്യ,എന്നെ കൂടുതൽ കൂടുതൽ വിശ്വസിച്ചു. അവൾ എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു. അങ്ങനെ സ്നേഹം ഭാവിച്ച്‌ ഭാവിച്ച് ഞാൻ അവളിൽ നിന്നും അവളുടെ സ്വത്തുക്കൾ ഒക്കെ കൈക്കലാക്കി. അതിനിടയിൽ എനിക്ക് അവളിൽ നന്ദനയുണ്ടായി. നന്ദനയ്ക്ക് അവളുടെ ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അവൻ ഞങ്ങളുടെ തന്നെ മകനായി വളരട്ടെ എന്ന് ഞാൻ വിചാരിച്ചു. ഒരു പൂവ് നുള്ളുന്ന ലാഘവത്തോടെ എനിക്ക് അവനെ നേരത്തെ തന്നെ ഒഴിവാക്കാമായിരുന്നു . ഞാനത് ചെയ്യാതിരുന്നത് എന്റെ മകളുടെ സന്തോഷത്തെ കരുതിയാണ്. എന്നിട്ട് പിന്നെ എന്തിനാണ് ഒടുക്കം നിങ്ങൾ നന്ദുവിനെ കൊ--ന്നു--കള--ഞ്ഞത്?? അത് അവൻ ചോദിച്ചു വാങ്ങിയതാണ്. എങ്ങനെ?? എനിക്കൊന്നും മനസ്സിലാകുന്നില്ല.നിതാര പറഞ്ഞു അതൊന്നും മോൾ അറിയേണ്ട കാര്യങ്ങൾ അല്ല, പിന്നെ മോൾ ചോദിച്ചത് കൊണ്ട് മാത്രം ഞാൻ പറയാം. അല്ലെങ്കിലും മോൾ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പറഞ്ഞു പോകും, നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് കൊതിയായതാണ്... അയാളുടെ കണ്ണുകൾ അവളുടെ ഉടലിലൂടെ പാഞ്ഞു നടന്നു. അവൾക്ക് അറപ്പ് തോന്നി. നീ പക്ഷേ ബുദ്ധിമതിയാണ്. പണ്ട് എന്റെ കൂടെ ഉണ്ടായിരുന്ന ഡാനിയേ നീ വശത്താക്കി, എനിക്ക് എതിരായി തിരിച്ചു. പക്ഷേ നിങ്ങൾക്ക് ജയിക്കാൻ ആവില്ല മക്കളെ കാരണം നിങ്ങൾ തോൽപ്പിക്കേണ്ടത് എന്നെയാണ് ഈ എന്നെ... അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു. നിങ്ങൾക്ക് ഒരിക്കലും എന്നെ തോൽപ്പിക്കാനാവില്ല. ഒരിക്കൽ നിന്റെ നന്ദു എന്നെ കുടുക്കാനായി ശ്രമിച്ചതാണ്. രഹസ്യമായി അവൻ എന്റെ ചില നീക്കങ്ങൾ കണ്ടെത്തി. എന്നെ കുടുക്കാൻ അവൻ ശ്രമിച്ചു. പക്ഷേ അതൊന്നും എന്റെ രോമത്തിൽ പോലും ഏശിയില്ല. അവനെ ദാ.. എന്റെ കൂട്ടാളികൾ വെ- ള്ള- ത്തിൽ മു- ക്കി- പ്പിടിച്ച് ശ്വാ- സം മുട്ടിച്ച് ശ്വാസം മുട്ടിച്ച്... ആഹാ.... അയാൾ ആത്മസംതൃപ്തിയിൽ കണ്ണുകൾ അടച്ചു. അത് കേട്ടതും നിതാര ഭ്രാന്തമായി അയാളുടെ മുഖത്ത് ത- ല്ലി. അയാൾ കണ്ണുകൾ തുറന്നില്ല... അടിക്ക് മോളെ... അടിക്ക്...ദാ.. ഈ കവിളിൽ കൂടെ... അയാൾ കവിൾ കാട്ടി. നിതാര അയാളെ അറപ്പോടെ നോക്കി. അന്ന് നീ നന്ദനയെ കാണാനായി വീട്ടിൽ കണ്ടപ്പോൾ നിന്നെയങ്ങോട്ട് കടിച്ച് തിന്നാൻ തോന്നിയതാ എനിക്ക്. പിന്നെ ഞാനങ്ങു ക്ഷമിച്ചു. ഇത്തിരി വൈകിയാലും നീ എനിക്കുള്ളത് തന്നെയാണല്ലോ. സത്യം പറയാലോ മോളെ ഞാൻ അങ്ങനെയൊന്നും മറ്റു പെൺകുട്ടികളെ മോഹിക്കാറില്ല. ദാ... ഇവരെയൊന്നും ഞാൻ ഒന്ന് തൊട്ടുപോലും നോക്കിയിട്ടില്ല. ഇവരെയൊക്കെ അവന്മാർക്ക് ഉള്ളതായിരുന്നു,എന്റെ കൂട്ടാളികൾക്ക്. പക്ഷേ മോളും മോളുടെ സുഹൃത്തായ ഡാനിയേയും ചേർന്ന് അവരെയൊക്കെ കുടുക്കിയില്ലേ. ഇനിയിപ്പോൾ അച്ഛന് മറ്റൊന്നും നോക്കാനില്ല മോളെ. എന്തായാലും എന്റെ നന്ദുമോൻ മോഹിച്ച പെണ്ണല്ലേ, നല്ല രു- ചി- യുണ്ടോന്ന് അച്ഛൻ നോക്കിയാലും മതി, അവൻ സ്വർഗത്തിൽ ഇരുന്ന് അതുകണ്ട് സന്തോഷിച്ചോളും. ഛെ... വൃത്തിക്കെട്ടവനെ... അവൾ അയാളുടെ മുഖത്തേക്കു തുപ്പി... നീയൊക്കെ മനുഷ്യൻ തന്നെയാണോടാ നീ അപ്പോൾ സ്വന്തം മകളെയും...?? ഇല്ല... അവൾ എന്റെ മകളാണ്. എന്റെ ര- ക്തത്തിൽ പിറന്ന എന്റെ മകൾ. അവളെ ഞാൻ അങ്ങനെയൊന്നും..വിചാരിക്ക പോലുമില്ല.എന്റെ നെഞ്ചിൽ കിടത്തി ഞാൻ വളർത്തിയ എന്റെ മകളാണ് അവൾ. എന്നിട്ട് പിന്നെ എന്തിനാണ് താൻ അവളെ ഒരിക്കൽ ത- ട്ടി-ക്കൊണ്ടുപോരാൻ ആളുകളെ ഏർപ്പാടാക്കിയതും, അവളെ കടത്തിക്കൊണ്ടുപോയതും. അത് ആരുടെയും സംശയം എന്റെ നേർക്ക് നീളാതിരിക്കാൻ വേണ്ടിയാണ് മോളെ. ഞങ്ങൾ അങ്ങനെ പല അടവുകളും എടുക്കും, അങ്ങനെയല്ലേ ഈ നിലയിൽ എത്തിയത്. നിതാര അയാളെ മനസ്സിലാകാതെ നോക്കി നന്ദുവിന്റെ മരണത്തിൽ എന്റെ ഭാര്യക്ക് എന്നെ ഒരു സംശയവും ഉണ്ടാകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം അവൾ എന്റെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ്. എന്റെ മകളെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കുന്നത് വരെ അവൾ ജീവനോടെ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമാണ്. അപ്പോൾ അത് കഴിഞ്ഞാലോ.?? നിതാര ചോദിച്ചു. അതുകഴിഞ്ഞാൽ, എന്റെ ഭാര്യയെ ഞാൻ സ്വർഗ്ഗത്തിലേക്ക് പറഞ്ഞയക്കും. അവൾ സ്വർഗത്തിൽ കഴിയട്ടെ... മോള് ഇങ്ങ് വാ...അയാൾ കൈ നീട്ടി. നിതാര പെട്ടെന്ന് കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് പിന്നിലേക്ക് മാറി. എന്തിനാ മോളെ പേടിക്കുന്നത്?? മോൾ പേടിക്കേണ്ട, ഇങ്ങോട്ട് വാ അയാൾ വീണ്ടും പറഞ്ഞു.. ആ പെൺകുട്ടികൾ അവരുടെ സംസാരം കേട്ട് ഭയന്ന് വിറച്ച് മുറിയുടെ മൂലയിൽ പോയി ഇരിക്കുകയാണ്.. നിതാര മോളെ, നീ എന്താണ് ഇങ്ങനെയൊക്കെ തുടങ്ങുന്നത്?? ദേ.. ആ പെൺകുട്ടികൾ വല്ലാതെ പേടിച്ചാണ് ഇരിക്കുന്നത് നിതാര മോൾ ഇങ്ങോട്ട് വാ അച്ഛന്റെ മടിയിൽ ഇരിക്ക്... നിതാര ഭയത്തോടെ ഡാനിയുടെ നേരെ നോക്കി അയാൾ ബോധരഹിതനായി കിടക്കുകയാണ്. അയാളിൽ നിന്നും പടർന്നൊഴുകിയ ര- ക്തം നിലത്തു പടർന്നിട്ടുണ്ട്... അവൾ ഒറ്റക്കുതിപ്പിന് ഡാനിയുടെ അരികിലെത്തി ഡാനി... ഡാനി... അവൾ അയാളെ കുലുക്കി ഉണർത്താൻ നോക്കി. ഡാനി എഴുന്നേൽക്ക്.... ഡാനിയുടെ തലയുടെ സൈഡ് വശം പൊ- ട്ടിയിട്ടുണ്ട്. ഇപ്പോൾ ര-, ക്തമൊഴുക്ക് നിലച്ച് അവിടെ ര- ക്തം കട്ടപിടിച്ചിട്ടുണ്ട്. ഡാനി..... ഡാനി.... അവൾക്ക് കരച്ചിൽ വന്നു. വെറുതെ അവനെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ട മോളെ.. നിങ്ങൾ എന്തൊരു നീചനായ മനുഷ്യനാണ്. ഞാനിതെല്ലാം നന്ദനയോടു പറയും. ഈ സത്യങ്ങളെല്ലാം നിങ്ങളുടെ മകൾ അറിഞ്ഞാൽ അവൾ നിങ്ങളെ വെറുക്കും... അതിന് അവൾ എങ്ങനെ അറിയാനാണ്?? ഡാനിയും, ഈ പെൺകുട്ടികളും, ദേ ആ കിടക്കുന്ന സ്ത്രീകളും, പിന്നെ നിതാര മോളും ഇന്നത്തോടെ ഇവിടെ അവസാനിക്കുകയാണ്. എന്നിട്ട്, ഞാനും എന്റെ മോളും ഇന്ന് തന്നെ ഇവിടെ നിന്നും പറക്കും. അല്ലെങ്കിലും ഇവിടെ ജീവിക്കണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. കാരണം എന്റെ സമ്പാദ്യങ്ങൾ ഒന്നും ഇവിടെയല്ല . അയാൾ ഉറക്കെ ചിരിച്ചു സമ്പന്നന്മാരിൽ ഒരാളായി ഞാനിനി വിലസി നടക്കും.ഇത്രനാൾ ഞാൻ സമ്പാദിച്ചത് മതി മോളെ എന്റെ പത്ത് തലമുറകൾക്ക് ജീവിക്കാൻ തന്റെ തലമുറയിൽ ഒന്നാണല്ലോ അല്ലേ യമുന ചേച്ചിയിൽ തനിക്കുണ്ടായ അമ്പാടി..??? ഉം... അങ്ങനെയൊരു അബദ്ധം സംഭവിച്ചു പോയി. വേണമെന്ന് വച്ചതല്ല. പറ്റിപ്പോയതാണ്. സാരമില്ല, എന്റെ ഒരു വിത്ത് ഇവിടെ വളരട്ടെ... അയാൾ ഒരു വഷളൻ ചിരി ചിരിച്ചു നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ട് ചെന്ന് തീർക്കും. പാവം യമുന ചേച്ചിയെ വച്ചല്ലേ നിങ്ങൾ ചതി തുടങ്ങിയത്. അതെ, അവൾ നല്ല രാശിയുള്ള പെണ്ണാ.. ഈ പ്രായത്തിലും അവൾ കിടുവാ.. എന്റെ പല സുഹൃത്തുക്കൾക്കും ഇപ്പോഴും അവളെ മതി. നല്ല കിളുന്നു പെ- ണ്ണുങ്ങളെ തരാമെന്ന് പറഞ്ഞാലും അവന്മാർക്ക് യമുനയെ മതി. അതല്ലേ ഞാൻ അവളെ കൊ- ല്ലാ,- തെ വളർത്തിക്കൊണ്ടുവന്നത്. ഉള്ളത് പറയാമല്ലോ അവളെ വച്ച് ഞാൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. ഭൂമിയിൽ ഇതുപോലെ വേറെ ഉണ്ടോ ഒരു അപ്സരസ്.... ഇനി സമയം കളയാനില്ല മോളെ, എനിക്ക് പോകണം. ഇനി ഞാൻ ഈ കേരളത്തിലേക്ക് ഇല്ല. നല്ലവരിൽ നല്ലവരായി, എന്റെ മകളുടെ പാവം അച്ഛനായി, ഇനിയുള്ള കാലം ഈ കോടീശ്വരൻ ഈ ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ ജീവിച്ചോട്ടെ. ഇന്നത്തോടെ ഞാൻ എല്ലാം അവസാനിപ്പിക്കുകയാണ്. അച്ഛന് പ്രായമായി മോളെ... ഇനി ഓടാൻ വയ്യ. 💚💚💚💚💚💚💚 തുടരും. കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
4.5K views
26 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 OPERATION AQUA-CHIP ( sequel of NOXIFEN- The World Of Madness, ഗർഭിണികൾ ഹൃദ്രോഗികൾ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട്‌ അറ്റാക്കും ഹൃദ്രോഗികൾക്ക് പ്രസവ വേദന യും വന്നേക്കാം കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. സുരേഷ് കുമാർ തന്റെ ബിരിയാണി ചെമ്പ് ഉപേക്ഷിച്ചതും, സജിതനോട് മാപ്പ് ചോദിച്ചതും നിസാർ കണ്ടുനിന്നത് അവിശ്വസനീയതയോടെയാണ്.അലിയും രോഗം ഭേദം ആയി മടങ്ങി പോയി "തലവൻ വീണുപോയിരിക്കുന്നു, സജിതന്റെ 10G തരംഗങ്ങൾ അയാളുടെ മസ്തിഷ്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരിക്കുന്നു!" നിസാർ ആത്മഗതം ചെയ്തു. പക്ഷേ നിസാർ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാളുടെ സിദ്ധാന്തം ലളിതമാണ് ‘വായുവിലൂടെയുള്ള സിഗ്നലുകളെക്കാൾ അപകടകാരി വെള്ളത്തിലൂടെ വരുന്ന കോഡുകളാണ്.’ നിസാർ പതുക്കെ ക്ലിനിക്കിന്റെ പുറകിലെ പൈപ്പിന് ചുവട്ടിലേക്ക് നീങ്ങി. പൈപ്പിൽ നിന്ന് ഇറ്റുവീഴുന്ന ഓരോ തുള്ളി വെള്ളവും നിസാറിനോട് എന്തോ പറയുന്നുണ്ട്. "ടാപ്പ്... ടാപ്പ്... ടാപ്പ്..." "മനസ്സിലായി! ഇത് മോഴ്സ് കോഡ് ആണ്!" നിസാർ ആവേശഭരിതനായി. ‘സജിതൻ ചായപ്പൊടിയിൽ മാത്രമല്ല, ഈ നാട്ടിലെ മൊത്തം വാട്ടർ അതോറിറ്റി കണക്ഷനിലും ചിപ്പുകൾ കലർത്തിയിരിക്കുന്നു.’ പെട്ടെന്ന് നിസാർ തന്റെ പ്ലാൻ മാറ്റി. ‘സുരേഷ് ഇപ്പോൾ ഒരു സിവിൽ പഴ്സൺ ആണ്. അയാളെ ഈ അപകടകരമായ മിഷനിലേക്ക് ഇനി വലിച്ചിഴക്കരുത്. പകരം, ആദർശിനെയും വേണുവിനെയും ബിജുവിനെയും കൂട്ടുപിടിക്കണം. ‘നിസാർ പതുക്കെ ബിജുവിന്റെ അടുത്തേക്ക് ചെന്നു. "ഏജന്റ് ബിജു, ഓപ്പറേഷൻ അക്വാ-ചിപ്പ് തുടങ്ങാനുള്ള സമയമായി. സുരേഷ് സർ ഇപ്പോൾ സജിതന്റെ നിഴലിലാണ്. നമ്മൾ ഒറ്റയ്ക്ക് പോരാടണം!" ബിജു അപ്പോൾ മരത്തിന് മുകളിൽ നിന്ന് താഴെ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. "എന്താണ് പ്ലാൻ നിസാർ?" "സജിതന്റെ വീട്ടിലെ കോഡിങ് സിസ്റ്റം (മോട്ടോർ )നമ്മൾ ഇന്നലെ അടിച്ചു തകർത്തു. പക്ഷേ അവൻ ഒരു ബാക്കപ്പ് സിസ്റ്റം വെച്ചിട്ടുണ്ട്. ആ കിണറ്റിലെ വെള്ളം മൊത്തം നമ്മൾ തീർക്കണം! എങ്കിൽ മാത്രമേ ഈ നാട്ടിലെ സിഗ്നലുകൾ അവസാനിക്കൂ ഗെറ്റ് റെഡി ബോയ്സ് ഫോർ ഓപ്പറേഷൻ അക്വാ ചിപ്പ്." നിസാർ ഗൗരവത്തോടെ പറഞ്ഞു. ……….. അന്നേ ദിവസം വൈകുന്നേരം, നോക്സിഫെൻ കഴിച്ച ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുമ്പോൾ പുറത്ത് വലിയൊരു ബഹളം കേട്ടു. സജിതൻ ഓടിക്കിതച്ചു വരുന്നു! "ഡോക്ടറേ... രക്ഷിക്കണം! ആ സുരേഷ് മാറിയെന്ന് കരുതിയതാ... പക്ഷേ ഇപ്പോൾ അവന്റെ ടീമിലെ നിസാർ എന്റെ കിണറ്റിലെ വെള്ളം മൊത്തം ബക്കറ്റിൽ കോരി റോഡിലേക്ക് ഒഴിക്കുകയാണ്! അവന്റെ കൂടെയുള്ളവർ ആ വെള്ളത്തിൽ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നു!" സാമുവൽ സജിതനോടൊപ്പം ചെന്നു. നിസാർ ആവേശത്തിലാണ്. ഓരോ ബക്കറ്റ് വെള്ളം ചായ ഗ്ലാസിൽ കോരി ഒഴിക്കുമ്പോഴും അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു: "സിഗ്നൽ വൺ... ഡിലീറ്റഡ്! സിഗ്നൽ ടു... സിഗ്നൽ 3ഡിലീറ്റഡ്!" വേണു തന്റെ പേപ്പർ വിമാനങ്ങൾ ആ വെള്ളത്തിൽ മുക്കി വാട്ടർ പ്രൂഫ് മിസ്സൈലുകൾ ആക്കി സജിതന്റെ വീടിന് നേരെ എറിയുന്നു. ആദർശ് ആ ചെളിയിൽ പുതിയൊരു ഡിജിറ്റൽ സാറ്റലൈറ്റ് ലിങ്ക്' വരയ്ക്കുകയാണ്. സുരേഷ് കുമാർ ഇതൊക്കെ കണ്ട് ദൂരെ മാറി നിന്ന് തലയിൽ കൈവെച്ചു. "എന്റെ ദൈവമേ, ഞാൻ തുടങ്ങിയ വിനയാണല്ലോ ഇത്!" സുരേഷ് പതുക്കെ നിസാറിന്റെ അടുത്തേക്ക് ചെന്നു. "നിസാർ, നിർത്ത്! സജിതൻ പാവമാണ്. സിഗ്നലുകൾ ഒന്നുമില്ല. അതൊക്കെ നമ്മുടെ തോന്നലായിരുന്നു." നിസാർ ഒരു നിമിഷം സുരേഷിനെ നോക്കി ഒന്ന് പുച്ഛിച്ചു. എന്നിട്ട് സാമുവൽ ഡോക്ടറുടെ അടുത്തേക്ക് തിരിഞ്ഞു പറഞ്ഞു: "ഡോക്ടർ, കണ്ടില്ലേ? സജിതന്റെ ഏറ്റവും പുതിയ വൈറസ് സുരേഷ് സാറിനെ ബാധിച്ചിരിക്കുന്നു. അയാൾക്ക് ഫ്ലാഷ് മെമ്മറി ലോസ്സ്' സംഭവിച്ചിരിക്കുന്നു. ഇനി ഒരേയൊരു വഴിയേ ഉള്ളൂ..." നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ബക്കറ്റിലെ ബാക്കി വെള്ളം സുരേഷിന്റെ തലയിലേക്ക് ഒഴിച്ചു. "സിസ്റ്റം റീബൂട്ട്! റീബൂട്ട് ചെയ്യ്" നിസാർ അലറി. “ റീബൂട്ടോ? പോടാ എന്റെ ഡ്രസ്സ്‌ മുഴുവനും നനഞ്ഞു “ സുരേഷ് നനഞ്ഞ കോഴിയെ പോലെ വിറങ്ങലിച്ചു നിന്നു ഡോക്ടർ സാമുവൽ ഒന്നും മിണ്ടിയില്ല. അയാൾ പോക്കറ്റിൽ നിന്ന് ഒരു സ്ട്രിപ്പ് നോക്സിഫെൻ കൂടി എടുത്തു. ഇത്തവണ അയാൾ അത് കഴിച്ചില്ല. പകരം ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് നിസാറിന് നേരെ നീട്ടി. "നിസാർ... ഈ വെള്ളത്തിൽ സജിതന്റെ രഹസ്യ കോഡ് ഉണ്ട്. ഇതൊന്ന് കുടിച്ച് ഡീകോഡ് ചെയ്യാമോ?" “ ഓഫ് കോഴ്സ് “ നിസാർ ആവേശത്തോടെ ആ വെള്ളം വാങ്ങി കുടിച്ചു. അതിൽ ഡോക്ടർ നേരത്തെ കലർത്തി വെച്ചിരുന്ന സ്ട്രോങ്ങ് സെഡേറ്റീവ് ഉണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ നിസാർ പതുക്കെ കസേരയിലേക്ക് ചരിഞ്ഞു. "ഡോക്ടർ... സജിതന്റെ കോഡ്... ഭയങ്കര... പവർഫുൾ... ആണ്..." നിസാർ മയക്കത്തിലേക്ക് വഴുതി വീണു. സുരേഷ് സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. പക്ഷേ അപ്പോഴും ദൂരെ നിന്ന് ബിജു വിളിച്ചു പറയുന്നുണ്ടായിരുന്നു: "സാർ, നിസാർ വീണു! പക്ഷേ വാട്ടർ ടാങ്കിന് മുകളിൽ പുതിയൊരു ഏലിയൻ സിഗ്നൽ കാണുന്നുണ്ട്!" സജിതന്റെ പൂച്ച മിന്നു വാട്ടർ ടാങ്കിന് മുകളിൽ ഇരുന്ന് താഴേക്ക് നോക്കി ഒന്ന് കരയുന്നുണ്ടായിരുന്നു ……. സാമുവൽ ഡോക്ടർ നൽകിയ കോഡ് കലർത്തിയ വെള്ളം കുടിച്ച് മയങ്ങിയ നിസാർ ഉണർന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ശാന്തിഗിരി റിസോർട്ടിലെ തന്റെ മുറിയിൽ ഫാനിന്റെ കറക്കം നോക്കി കിടക്കുമ്പോൾ നിസാറിന്റെ ഉള്ളിൽ ഒരു പുതിയ സത്യം തെളിഞ്ഞു. "ആ ഫാൻ കറങ്ങുന്നത് വെറുതെയല്ല. അത് സജിതന്റെ 10G തരംഗങ്ങളെ അന്തരീക്ഷത്തിൽ കലർത്താനുള്ള പ്രൊപ്പല്ലർ ആണ്!" നിസാർ ചാടിയെഴുന്നേറ്റു അവിടെ നിന്നും ഓടി. തന്റെ പഴയ ടീമിനെ വീണ്ടും സംഘടിപ്പിക്കണം. പക്ഷേ സുരേഷ് ഇപ്പോൾ ചാരനാണ്. അതുകൊണ്ട് അതീവ രഹസ്യമായി വേണം നീക്കങ്ങൾ. നിസാർ പതുക്കെ റിസോർട്ടിലെ പൂന്തോട്ടത്തിലേക്ക് ഇറങ്ങി. അവിടെ ബിജുവും ആദർശും വേണുവും സങ്കടത്തോടെ ഇരിക്കുകയായിരുന്നു. സുരേഷിന്റെ മാറ്റം അവരെയും തളർത്തിയിട്ടുണ്ട്. "സുഹൃത്തുക്കളേ, നിങ്ങൾ കണ്ടത് സത്യമല്ല!" നിസാർ രഹസ്യമായി അവരോട് പറഞ്ഞു. "സുരേഷ് സാറിനെ അവർ ഹോളോഗ്രാം ഉപയോഗിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ക്ലിനിക്കിൽ ഇരിക്കുന്നത് യഥാർത്ഥ സുരേഷ് സാറല്ല, സജിതൻ നിർമ്മിച്ച ഒരു ആൻഡ്രോയിഡ് റോബർട്ട് ആണ്!" ബിജുവിന്റെ കണ്ണ് തള്ളി. "അപ്പോൾ സാർ ശരിക്കും എവിടെയാണ്?" "അയാളെ അവർ സജിതന്റെ വീടിന്റെ അടിയിലുള്ള സീക്രട്ട് ലാബിൽ തടവിലാക്കിയിരിക്കുകയാണ്. നമുക്ക് അയാളെ രക്ഷിക്കണം. അതിന് മുൻപ് സജിതന്റെ പ്രധാന ഊർജ്ജ സ്രോതസ്സ് തകർക്കണം. അത് അവന്റെ വീട്ടിലെ വാട്ടർ ടാങ്ക് ആണ്. ആ ടാങ്ക് ആണ് അവന്റെ ഈ സൂപ്പർ പവറുകൾക്ക് പിന്നിൽ!" നിസാർ തന്റെ പ്ലാൻ വിശദീകരിച്ചു. “ഇത്തവണ എല്ലാവർക്കും ഹൈ-ഫ്രീക്വൻസി ഡിറ്റക്ടറുകൾ വേണം. “ അവർ റിസോർട്ടിലെ അടുക്കളയിൽ നിന്ന് സ്റ്റീൽ പാത്രങ്ങളും തവികളും ഒക്കെ മോഷ്ടിച്ച് തങ്ങളുടെ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. …….. രാത്രി പന്ത്രണ്ട് മണി. ആംബുലൻസ് ഡ്രൈവർ ഇത്തവണ കീ എടുത്ത് മാറ്റാൻ മറന്നിരുന്നില്ല. പക്ഷേ നിസാറിന് അതൊരു തടസ്സമായിരുന്നില്ല. അയാൾ റിസോർട്ടിലെ മാലിന്യം കൊണ്ടുപോകുന്ന പഴയ ഒരു ലോറി സ്റ്റാർട്ട് ചെയ്തു. "ഇതാണ് നമ്മുടെ ഡിസ്ട്രോയർ വണ്ടി'!" നിസാർ പ്രഖ്യാപിച്ചു. വേണു തന്റെ പേപ്പർ വിമാനങ്ങളിൽ കല്ലുകൾ കെട്ടിവെച്ചു. "ഇത് സജിതന്റെ ടവറുകൾ തകർക്കാനുള്ള ലോങ്ങ് റേഞ്ച് മിസ്സൈലുകൾ ആണ്!" ആദർശ് ലോറിയുടെ ബോഡിയിൽ ചോക്ക് കൊണ്ട് വലിയൊരു ഭൂപടം വരച്ചു. "ഇതാണ് സജിതന്റെ സാമ്രാജ്യം. നമ്മൾ ഈ പോയിന്റിലൂടെ വേണം അകത്ത് കടക്കാൻ." ലോറി നീങ്ങിത്തുടങ്ങി. …….. സജിതന്റെ വീടിന് മുന്നിലെത്തിയപ്പോൾ നിസാർ കണ്ടത് വിചിത്രമായ ഒരു കാഴ്ചയാണ്. സജിതൻ തന്റെ പൂച്ച മിന്നുവിനോടൊപ്പം മുറ്റത്ത് ഇരിക്കുന്നു. അവന്റെ കയ്യിൽ ഒരു ലാപ്ടോപ്പ് ഉണ്ട്. "കണ്ടാ? കണ്ടാ ആ അലവലാതി സിഗ്നലുകൾ അയക്കുകയാണ്!" നിസാർ അലറി. നിസാർ ലോറിയിൽ നിന്ന് ചാടിയിറങ്ങി. ബിജുവും ആദർശും വേണുവും പിന്നാലെ. അവർ സജിതന്റെ വാട്ടർ ടാങ്കിന് അടുത്തേക്ക് ഓടി. നിസാർ നേരത്തെ കരുതിയിരുന്ന ഒരു വലിയ പൈപ്പ് ഉപയോഗിച്ച് ടാങ്കിന്റെ അടിഭാഗത്ത് അടിക്കാൻ തുടങ്ങി. "സജിതൻ! നിന്റെ കളി അവസാനിച്ചു! ഈ ഡാറ്റ മൊത്തം ഞങ്ങൾ ഡിലീറ്റ് ചെയ്യാൻ പോകുകയാണ്!" ശബ്ദം കേട്ട് സജിതൻ ഓടിവന്നു. "എന്റെ പൊന്നു നിസാറേ... നിനക്ക് ഇത് എന്തിന്റെ കേടാണ്? സുരേഷ് മാറിയപ്പോൾ നീ തുടങ്ങിയോ?" "മിണ്ടരുത് ഇന്റർ ഗാലക്റ്റിക് ചാര! നീ എന്തിനാണ് എന്റെ സുരേഷ് സാറിനെ റോബർട്ട് ആക്കിയത്?" നിസാർ തിരിച്ചു ചോദിച്ചു. പെട്ടെന്ന് സജിതന്റെ പൂച്ച മിന്നു നിസാറിന്റെ അടുത്തേക്ക് വന്നു. അത് പതുക്കെ നിസാറിന്റെ കാലിൽ മുട്ടി ഉരുമ്മി. നിസാർ ഞെട്ടിപ്പോയി. "ബിജൂ... ജാഗ്രത! ഈ പൂച്ച ഒരു ലേസർ സെൻസർ ആണ്! ഇവൾ എന്റെ ഡിജിറ്റൽ സിഗ്നേച്ചർ റീഡ് ചെയ്യുകയാണ്!" നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ചായ പാത്രം പൂച്ചയ്ക്ക് നേരെ കാട്ടി. "നിന്റെ ലേസർ പവർ എന്റെ ഈ ഷീൽഡിന് മുന്നിൽ ഏൽക്കില്ല!" അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയത് സുരേഷ് കുമാർ ആയിരുന്നു! കൂടെ ഡോക്ടർ സാമുവലും. "നിസാർ, നിർത്ത്!" സുരേഷ് അലറി. “ ദേ സുരേഷിന്റെ റോബർട്ട്” നിസാർ സുരേഷിന് നേരെ കൈചൂണ്ടി "ഞാൻ റോബോട്ട് ഒന്നുമല്ല. ഞാൻ മനുഷ്യനാണ്. നോക്ക്, എനിക്ക് വേദനിക്കുന്നുണ്ട്!" സുരേഷ് തന്റെ കയ്യിൽ ഒന്ന് നുള്ളി കാണിച്ചു. നിസാർ സംശയത്തോടെ സുരേഷിനെ നോക്കി. "എങ്കിൽ ഒരു കാര്യം ചെയ്യൂ. സജിതൻ അയക്കുന്ന ഈ 10G വൈഫൈ ഒന്ന് ഓഫ് ചെയ്യാൻ പറയൂ." സുരേഷ് സജിതനെ നോക്കി. സജിതൻ നിസ്സഹായാവസ്ഥയോടെ തന്റെ ലാപ്ടോപ്പ് സുരേഷിന് നൽകി. "എടാ, ഇത് എന്റെ ഓഫീസിലെ മീറ്റിംഗ് ആണ്. വൈഫൈ ഓഫ് ചെയ്താൽ എന്റെ ജോലി പോകും!" സുരേഷ് നിസാറിന്റെ അടുത്തേക്ക് നടന്നു ചെന്നു. അയാൾ നിസാറിന്റെ തോളിൽ കൈവെച്ചു. "നിസാറേ, ഈ ലോകത്ത് സിഗ്നലുകൾ ഉണ്ട്. പക്ഷേ അത് നമ്മളെ ഉപദ്രവിക്കാനല്ല. നമുക്ക് സംസാരിക്കാൻ വേണ്ടിയാണ്. നീ ഈ വാട്ടർ കോഡ് എന്നൊക്കെ പറയുന്നത് നിന്റെ മനസ്സിന്റെ ഒരു ഭ്രമം മാത്രമാണ്." നിസാർ ഒന്ന് തണുത്തു. പക്ഷേ ബിജു വിട്ടു കൊടുത്തില്ല. "സാർ, ഇയാൾ സജിതന്റെ വശത്താണ്! സജിതൻ ഇയാൾക്ക് കൈക്കൂലി നൽകിയിട്ടുണ്ട്!" അപ്പോഴാണ് സാമുവൽ ഡോക്ടർ മുന്നോട്ട് വന്നത്. ഡോക്ടറുടെ കണ്ണുകൾ ചുവന്നിരുന്നു. അയാൾ തന്റെ കയ്യിലിരുന്ന ഒരു പുതിയ തരം മരുന്ന് പാക്കറ്റ് പുറത്തെടുത്തു. അത് വേഗം വായിലേക്ക് ഇട്ടു "സുരേഷ്... നീ പറഞ്ഞത് ശരിയാണ്. ഇവരെ ചികിത്സിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ചെയ്യാം." ഡോക്ടർ തന്റെ തലയിൽ ഒരു സ്റ്റീൽ പ്ലേറ്റ് വെച്ചു! എല്ലാവരും ഞെട്ടിപ്പോയി. "ഡോക്ടർ... നിങ്ങളും?" നിസാർ അത്ഭുതപ്പെട്ടു. "അതെ നിസാർ! ഞാൻ ഇന്നലെ ഞാൻ നോക്സി ഫെൻ കഴിച്ചപ്പോൾ എനിക്ക് സത്യം മനസ്സിലായി. സജിതൻ വെറുമൊരു ഇന്റർ ഗാലക്റ്റിക് ചാരനല്ല. അവൻ ഈ പ്രപഞ്ചത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാൻ നടക്കുന്ന യൂണിവേഴ്സൽ ഡാറ്റാ ഹാക്കർ ആണ് ഈ പ്ലേറ്റ് ഇല്ലെങ്കിൽ അവൻ എന്റെ ചിന്തകൾ ചോർത്തും!" സാമുവൽ ഡോക്ടർ ഇപ്പോൾ സുരേഷിനെക്കാളും വലിയ വട്ടനായി മാറിയിരിക്കുന്നു! നോക്സിഫെന്റെ ഓവർഡോസ് ഡോക്ടറുടെ തലച്ചോറിനെ മാറ്റിമറിച്ചിരുന്നു. "സജിതൻ! നിന്റെ 10G ടവർ എവിടെയാണ്? എനിക്ക് അത് തിരിച്ചു ഹാക്ക് ചെയ്യണം!" ഡോക്ടർ അലറി. നിസാർ ആവേശഭരിതനായി. "കണ്ടോ സുരേഷ് സാറേ... ഡോക്ടർ പോലും സത്യം തിരിച്ചറിഞ്ഞു! ഇനി നമ്മൾ 4 പേർ... കൂടെ ഡോക്ടറും! നമ്മൾ ഈ ലോകത്തെ ഈ ഭീകരനിൽ നിന്നും രക്ഷിക്കും! ……. പിറ്റേന്ന് രാവിലെ ശാന്തിഗിരി റിസോർട്ട് ഒരു യുദ്ധക്കളമായി മാറി. ഹെഡ് നഴ്സ് കണ്ടത് വിചിത്രമായ കാഴ്ചയാണ്. ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുന്നത് തലയിൽ ഒരു വലിയ അലുമിനിയം പാത്രം വെച്ചാണ്! അദ്ദേഹത്തിന്റെ മേശപ്പുറത്ത് രോഗികൾക്ക് നൽകേണ്ട മരുന്നുകൾക്ക് പകരം കുറെ ഡിഷ് ആന്റിനയുടെ കഷ്ണങ്ങൾ ഇരിക്കുന്നു. "സിസ്റ്റർ, ഈ മരുന്നുകൾ സജിതന്റെ സ്പൈ ഡിവൈസസ് ആണ്. ഇത് നമുക്ക് നശിപ്പിക്കണം!" ഡോക്ടർ ആജ്ഞാപിച്ചു. നിസാർ ഇപ്പോൾ ഡോക്ടറുടെചീഫ് ടെക്നിക്കൽ ഓഫീസർ ആണ്. അയാൾ ക്ലിനിക്കിലെ എല്ലാ ടാപ്പുകളും തുറന്നു വിട്ടു. "ഡോക്ടർ, വെള്ളത്തിലൂടെയുള്ള ഡാറ്റ ട്രാൻസ്ഫർ ഇപ്പോൾ ഹൈ-സ്പീഡിൽ നടക്കുന്നുണ്ട്. നമുക്ക് സജിതന്റെ സെർവർ തകർക്കാം!" സുരേഷ് കുമാർ ഇത് കണ്ട് തകർന്നുപോയി. അയാൾ സജിതന്റെ അടുത്തേക്ക് ചെന്നു. "സജിതൻ, മാപ്പ്... എല്ലാം തുടങ്ങിയത് ഞാനാണ്. പക്ഷേ ഇപ്പോൾ ഡോക്ടർ പോലും ഈ അവസ്ഥയിലായി. ഇനി എന്ത് ചെയ്യും?" സജിതൻ തന്റെ പൂച്ച മിന്നുവിനെ തലോടിക്കൊണ്ട് പറഞ്ഞു. "സുരേഷേ, വട്ട് എന്നത് ഒരു പനി പോലെയാണ്. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരും. ഇപ്പോൾ നിനക്ക് അത് മാറി. പക്ഷേ അത് ഡോക്ടറെ പിടികൂടി. ഇനിയിപ്പോൾ ഡോക്ടർ അവരെ ചികിത്സിക്കില്ല, പകരം അവരോടൊപ്പം ചേർന്ന് എനിക്ക് പണി തരാൻ നോക്കും!" പെട്ടെന്ന് ക്ലിനിക്കിന് മുകളിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടു. വേണു തന്റെ ഏറ്റവും വലിയ പേപ്പർ വിമാനം അതൊരു വലിയ കാർഡ്ബോർഡ് ഷീറ്റായിരുന്നു താഴേക്ക് പറത്തി വിട്ടു. അതിൽ എഴുതിയിരുന്നു: "സജിതൻ തോറ്റു! 10G സിഗ്നൽ ജാം ആയിരിക്കുന്നു!" നിസാർ താഴെ നിന്ന് തുള്ളിച്ചാടി. "വിജയം! നമ്മൾ ജയിച്ചിരിക്കുന്നു! സജിതന്റെ വൈഫൈ റേഞ്ച് കുറഞ്ഞു!" സജിതൻ തന്റെ ഫോൺ എടുത്തു നോക്കി. "അയ്യോ! ശരിക്കും റേഞ്ച് പോയല്ലോ!" അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, നിസാർ ഫോൺ റേഞ്ച് കിട്ടാതിരിക്കാൻ സജിതന്റെ വീടിന്റെ അടുത്തുള്ള മൊബൈൽ ടവറിന്റെ വയർ പതുക്കെ മുറിച്ചു കളയുകയായിരുന്നു! …. അങ്ങനെ ശാന്തിഗിരി റിസോർട്ട് സജിതൻ വിരുദ്ധ സേനയുടെ ആസ്ഥാനമായി മാറി. സുരേഷ് കുമാർ ഇപ്പോൾ ഒരു സാധാരണക്കാരനായി അവിടെ ജോലി ജീവിക്കുന്നു. പക്ഷേ അയാൾക്ക് ഒരു പേടിയുണ്ട് - എപ്പോഴെങ്കിലും ആ ബിരിയാണി ചെമ്പ് വീണ്ടും തലയിൽ വെക്കാൻ തോന്നുമോ എന്ന്. ഡോക്ടർ സാമുവൽ ഇപ്പോൾ രോഗികളോടൊപ്പം ഇരുന്ന് പ്രപഞ്ച രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു അയ്യാളെ ചികിൽസിക്കാൻ പുതിയ ഡോക്ടർ ശാന്തി ഗിരിയിൽ ചാർജ് എടുത്തു. സജിതൻ ഈ ദുരിതങ്ങൾ കാരണം തന്റെ വീട് വിറ്റ് ദൂരെ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നു. പക്ഷേ നിസാർ... അയാൾ ഇപ്പോഴും രാത്രിയിൽ പൈപ്പ് വെള്ളത്തിന്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുന്നു. കാരണം, സജിതൻ തോറ്റെങ്കിലും സജിതന്റെ പൂച്ച മിന്നു ഇപ്പോഴും ആ മുറ്റത്ത് ഇരിക്കുന്നുണ്ട്. "നീ ഏത് ഗാലക്സിയിൽ നിന്നുള്ളതാണ്?" നിസാർ പതുക്കെ ചോദിച്ചു. പൂച്ച ഒന്ന് കരഞ്ഞു. ആ കരച്ചിലിൽ ഒരു സിഗ്നൽ ഉണ്ടെന്ന് നിസാർ ഉറപ്പിച്ചു. അയാൾ തന്റെ ചായ ഗ്ലാസ്സ് കാതോട് ചേർത്തു പിടിച്ചു. "ബീപ്പ്... ബീപ്പ്... ബീപ്പ്..." "തുടരും...!" നിസാർ രഹസ്യമായി ചിരിച്ചു. ……. വട്ട് ഒരിക്കലും അവസാനിക്കുന്നില്ല, അത് പുതിയ രൂപങ്ങൾ എടുക്കുന്നു എന്ന് മാത്രം! ……. End
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5.3K views
27 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6dD86Qb?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.4 *******-************** കയറിവരുന്ന കുട്ടിയെ അവൻക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയണേ... കൈ ഉയർത്തി മേല്ക്ക് നോക്കി പറഞ്ഞുകൊണ്ട് സഹതാപത്തോടെ അവൻ ഉപ്പക്കരികിലോട്ട് നടന്നു നീങ്ങുന്നതും നോക്കി സൈനുമ്മ നിന്നു ഒരു നെടുവീർപ്പോടെ.. ********************** "എടി.. സൈനു.. നീ ഉറങ്ങിയോ.." "ഇല്ല.. എന്തെ..?" ഇയ്യ് പറഞ്ഞപ്പോലെ സുബൈറിനെ ഞാൻ ശ്രദ്ധിച്ചു.. അവന്റെ മുഖത്തിന്‌ ഒരു തെളിച്ചം പോരാ... ഇങ്ങനെ ആയാൽ നമ്മളിനി എന്ത് ചെയ്യും...?! "മ്മ്ഹ്... അവന് അവളെ മറക്കാൻ കഴിയുന്നില്ലന്ന്... അവൻ ശ്രമിക്കുന്നുണ്ട്... പക്ഷെ.. അവന് കഴിയുന്നില്ലന്ന്." "ഒഹ്... കല്ലിയാണം നിശ്ചയിച്ചു... ഇനി എട്ടോ പത്തോ ദിവസമേ ഒള്ളു ത്താനും..." "അത് തന്നെയാ ഞാനും ചിന്തിക്കുന്നത്..." "കാര്യം പറഞ്ഞാൽ ഇനിയിപ്പോ...പെണ്ണിനെ ഞാൻ കെട്ടേണ്ടി വരോ.? " "എന്തുപറഞ്ഞാലും നിങ്ങൾക്ക് തമാശയാ.." "ന്റെ കുട്ടിക്ക് ആ..പെണ്ണിനെ മറക്കാൻ പറ്റുന്നുണ്ടാവില്ല.." "മറക്കാൻ പറ്റണില്ല പോലും. അതും ഭർത്താവും രണ്ടു കുട്ടികളുമായി കഴിയുന്ന അവളെ.." മ്മ്ഹ്.." "അവനോട് ഇത്രയും സ്നേഹം അവൾക്ക്‌ ഇങ്ങോട്ട്... ഉണ്ടായിരുന്നെങ്കിൽ... അവൾ വേറെ കല്യാണം കഴിക്കുമായിരുന്നോ..?" ന്നെ ".... കൊണ്ടൊന്നും പറയിപ്പിക്കണ്ട..." "ഇയ്യും നിന്റെ മോനും. " "അവനെ ന്യായീകരിക്കാതെ മിണ്ടാതെ കിടക്കാ.. നിനക്ക് നല്ലത്." "അല്ല റസിയക്ക് ഒരു ആങ്ങളയുണ്ടെന്നല്ലേ പറഞ്ഞത്. അവനീ..കല്യാണത്തിന് വരുന്നുണ്ടോ..ആവോ..?" "അവന് ലീവ് കൊടുത്തിട്ടില്ലെന്നല്ലേ മൂപ്പര് പറഞ്ഞത്..." "അഹ്.. മൂപ്പര് അങ്ങിനെ പറഞ്ഞു അല്ലേ..." മ്മ്... " "ബാക്കിയിനി നാളെ സംസാരിക്കാം.. കണ്ണ് പിടിച്ചിട്ട് കിട്ടുന്നില്ല.." "ആ..നേരം പുലർന്നാൽ ഓടിപ്പായാൻ ഉള്ളതല്ലേ.. കോയാക്ക വലതുഭാഗം ചെരിഞ്ഞു കിടന്നു.." ******************** "ക്ലോക്കിലെ സൂചികൾ വേഗം വേഗം ചലിക്കുന്നതായി റസിയക്ക് തോന്നി. ഓരോ ദിനവും ഇലകൊഴിയും വേഗത്തിൽ കോഴിഞുപ്പോയി.. അങ്ങിനെ അവർ ആഗ്രഹിച്ച...ദിവസം വന്നെത്തി.. "കല്യാണരാവ്." സുബൈറിന്റെ കഥകൾ ഒന്നുമറിയാതെ പാവം റസിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. രണ്ടു വീട്ടിലും കല്യാണത്തിന്റെ ആഘോഷങ്ങൾ തുടങ്ങി.. ആളുകൾ വന്നും പോയി കൊണ്ടിരുന്നു. വീട്ടിൽ ഒരുക്കിയ പന്തലിൽ തന്നെയാണ് വിവാഹം നടക്കുന്നത്. അവളെ മൈലാഞ്ചി അണിയിപ്പിക്കുന്ന തിരക്കിലാണ് കൂട്ടുകാരികൾ... അവർ ചെവിയിൽ എന്തൊക്കെയോ പറയുന്നു... റസിയ നാണത്താൽ ചിരിക്കുന്നു.. "മോളെ കരീംക്ക വിളിക്കുന്നു.." ആമിനഉമ്മ ഫോൺ എടുത്ത് അവളുടെ കാതോരം വെച്ച് പിടിച്ചു. റസിയയുടെ ഒരേയൊരു ആങ്ങളയാണ് കരീം. അവൻ സൗദിയിലാണ്. ഹംസക്കക്കും ആമിനത്തക്കും അവർ രണ്ട് മക്കളെ ഒള്ളു.. അവൻ കല്യാണത്തിന് എത്താൻ കഴിയാത്തതിൽ നല്ല പരിഭവം ഉണ്ട്‌ അവൾക്ക്. "ഹെലോ.. ഇക്കാ.." ഫോൺ കാതോരം അടുപ്പിച്ചതും അവൾ പരിഭവത്തിന്റെയും പരാതിയുടെയും കെട്ടഴിച്ചു.. " എന്താ മോളെ... ഇങ്ങനെയൊക്കെ ഇക്കാക്ക് വരാൻ കഴിയാത്തത് കൊണ്ടല്ലേ... ഞാൻ ഇവിടെ ആണേലും എന്റെ മനസ്സ് മുഴുവൻ നിങ്ങളുടെ അടുത്താണ്. " "ഇക്ക മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. എല്ലാം..മംഗളമായി കഴിയട്ടെ... ഇൻഷാ അള്ളാ..." വിവരങ്ങൾ എല്ലാം അന്വേഷിച്ചതിനു ശേഷം അവൻ ഫോൺ വെച്ചു... ********************* ചെക്കന്റെ വീട്ടിൽ ബെഡ്റൂം ഒരുക്കുന്നതിന്റെ തിരക്കിലാണ് സുബൈറിന്റെ കൂട്ടുകാർ.. "എടാ..സുബൈറെ നോക്ക്..ഇങ്ങനെ മതിയോന്ന്..." "ഒന്നും വേണ്ട എന്ന് ഞാൻ ആദ്യമേ..പറഞ്ഞതല്ലേ.. പിനെന്തിനാ.. ഇങ്ങനെയൊക്കെ." "പൂവും മാലയും എല്ലാം ഞാൻ എടുത്ത് ദൂരെ കളയും പറഞ്ഞേക്കാം." ബെഡ്‌റൂം ഒരുക്കി വെച്ചേക്കുന്നു.." അവൻ പല്ലുകൾ ഞെരിച്ചുകൊണ്ട് പറഞ്ഞു.. "എന്താ...സുബൈറേ... നിനക്ക് പറ്റിയത്...?" "ഞാൻ...ആ.. പെൺകുട്ടിയുമായി ജീവിക്കാൻ പോണില്ല. എനിക്ക് അവളെ എന്നല്ല. ആരെയും വേണ്ട.. ഒരു പ്രഹസനത്തിന് വേണ്ടി എന്റെ...റൂം അണിയിചൊരുക്കുകയും വേണ്ട.." " നീ...എന്തിനുള്ള പുറപ്പാടാ.." "ഒരു പാവം പെൺകുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നീ..തകർത്തെറിയുന്നത്. അത് ഓർമ്മ വേണം.. "അവളെ നിനക്ക് ഭാര്യയായി അംഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ എന്തിനാ..നീ.. ഈ..വീട്ടിലോട്ട്..ആ.. കുട്ടിയെ നിക്കാഹ് കഴിച്ചു കൊണ്ട് വരുന്നത്." "ആര്..കൊണ്ട് വരുന്നു. അതിന്.. സുബൈറിന്റെ വാക്കുകൾ ഇവിടെ ആരേലും കേട്ടിട്ടു വേണ്ടേ." കൂട്ടുക്കാർ ഓരോരുത്തരായി അവരുടെ പ്രതിഷേധം പലരൂപത്തിലും പങ്കു വെച്ചു... പിന്നെ ഒന്നും,രണ്ടും അങ്ങോട്ടും,ഇങ്ങോട്ടും പറഞ്ഞ്. അവർ പിണങ്ങി. "വാടാ... പിള്ളേരെ നമുക്ക് പോകാം അവന് ഭ്രാന്താണ്.." സുബൈർ ബെഡിലേക്ക് ചാഞ്ഞുകൊണ്ട് മലർന്നു കിടന്നു.. തലയിലൂടെയും.. താടിയിലൂടെയും എല്ലാം..വിരൽ ഓടിച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചങ്ങിനെ കിടന്നു... "ഇക്കാ..എന്നെ കാണാൻ ഇനി വരരുത്.. എന്റെ മനസ്സിലിപ്പോ.. നിങ്ങളില്ല.." അവളുടെ കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ.. അവൻ കാണാൻ ചെന്നപ്പോൾ അവൾ പറഞ്ഞവാക്കുകളാണ്. പെട്ടന്ന് ബെഡിൽ നിന്നും എണീറ്റ് ഭിത്തിയിൽ പതിപ്പിച്ചു വെച്ച കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു. മുഖം ആകെ വിളറി പിടിച്ചവനെപ്പോലെ തോന്നി..അവൻക്ക് "അല്ലാഹ്"... എന്താ..എനിക്ക് പറ്റിയത്..?" "എന്താ എനിക്ക് പറ്റിയെ... എനിക്ക്...എന്നെതന്നെ മനസ്സിലാകുന്നില്ലല്ലോ?" ഞാൻ എന്തൊക്കെയാ അവരോട് വിളിച്ചു പറഞ്ഞത്.. " "നാളെ എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കയറിവരുകയോ..?! എനിക്കത്.. ഉൾകൊള്ളാൻ കഴിയുമോ.?" "ന്റെ..മനസ്സ് അവളെ അംഗീകരിക്കുമോ..? " ഞാനും എന്റെ ഓർമകളും മാത്രമായി ഒതുങ്ങിയ ഈ.. ബെഡ്‌റൂമിൽ.. എനിക്കൊപ്പം ഇനി വേറെ ഒരാളും കൂടി... എനിക്കത് ചിന്തിക്കാൻ കൂടി വെയ്യ.. നാളെ മുതൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു...പിടക്കുന്ന മനസ്സുമായി അവൻ ബെഡിലേക്ക് വീണു.. ******************* കോഴികൾ കൂവാൻ തുടങ്ങി...പക്ഷികൾ കലപിലകൂട്ടി തീറ്റ തേടിപോകാനുള്ള ഒരുക്കത്തിലാണ് പ്രഭാതം പൊട്ടി വിടരുന്നതിന്റെ സന്തോഷപ്രകടനങ്ങൾ. രണ്ട് വീട്ടിലും കല്ലിയാണമേളത്തിന്റെ ഒരുക്കങ്ങൾ... നടന്നു കൊണ്ടിരിക്കുന്നു... വരുന്നവരെയല്ലാം... ജ്യൂസ് നൽകി സ്വീകരിക്കുന്നു... പെണ്ണിന്റെ വീട്ടിലുള്ളവർ അവളെ അണിയിച്ചൊരുക്കുന്നതിന്റെ..തിരക്കിലാണ്.. സമയം വേഗം.. വേഗം കടന്ന് പോകുന്നതായി സുബൈറിനു തോന്നി അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. വെള്ള കുർത്തയണഞ് അവൻ കോണിസ്റ്റെപ്പുകൾ ഇറങ്ങി വന്നു... വെളുത്ത് അധികം മെലിഞ്ഞിട്ടല്ലാത്ത ശരീരം..ചെറിയ കണ്ണുകൾ.. അധികം കട്ടിയില്ലാത്ത മീശയും കുഞ്ഞ് താടിയും.. ഉപ്പയോടും ഉമ്മയോടും ബാക്കി ബെന്ധുക്കളോടും യാത്രപറഞ്ഞവൻ.. റസിയയുടെ വീട്ടിലേക്ക് പുറപ്പെട്ടു. സുബൈറിന് ടെൻഷൻ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ആകെ ഒരു വീർപ്പ് മുട്ടൽ അനുഭവപ്പെട്ടു.. വണ്ടിയിൽ അവന്റെ കൂടെ ഉള്ളവർ അവനോട് എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്.. പക്ഷെ.. " അവൻ ഒന്നും കേൾക്കുന്നില്ല മനസ്സൊക്കെ എവിടെയോ.. പാറി പറന്നു നടക്കുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങി എവിടേക്കെങ്കിലും ഓടി രക്ഷപെട്ടാലോ..എന്ന് വരെ തോന്നിയവൻക്ക്. "എടാ... വീട് എത്തി. ഇറങ്ങുന്നില്ലേ.." എന്നകൂട്ടുകാരന്റെ ചോദ്യം കെട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്. അവൻ കാറിൽ നിന്നും ഇറങ്ങി..മനോഹരമായി ഒരുക്കിയ പന്തലിനുള്ളിലേക്ക് കടന്നു..അവളുടെ വീട്ടുക്കാർ വന്ന് അവനെ സ്വീകരിച്ച്..അവനുവേണ്ടി പ്രത്യകമായി ഒരുക്കിയ ഇരുപിഡത്തിൽ കൊണ്ടുപോയി സുബൈറിനെ ഇരുത്തി. അപ്പോഴേക്കും ഫോട്ടോ ഗ്രാഫർമ്മാർ.. ഫോട്ടോ എടുക്കാൻ മത്സരിച്ചു കൊണ്ടിരുന്നു.. ആരുടേയും മുഖത്തേക്ക് നോക്കാതെ അവൻ തലയും താഴ്ത്തിയിരുന്നു. ( തുടരും... കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5.7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aj431q9?d=n&ui=v64j8rk&e1=c20 ഇനി ഇതൊക്കെ തന്റെ വെറും തോന്നൽ മാത്രമായിരിക്കുമോ?? അതോ, സ്വത്തിനു വേണ്ടിയെങ്ങാനുംഅമ്മാവൻ അമ്മയെ ചതിച്ചതാണോ?? വന്നുവന്നിപ്പോൾ ആരെയും വിശ്വാസമില്ലാതായി. മടുത്തു വല്ലാതെ മടുത്തു... ജീവിതത്തോട് വല്ലാത്ത വെറുപ്പ് തോന്നുന്നു. പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു. അവൾ ഫോണെടുത്ത് നോക്കി. ഡാനിയാണ് വിളിക്കുന്നത്. അവൾ എടുത്തു.. ഡാനി ഇപ്പോൾ എവിടെയാണ്? അവൾ ചോദിച്ചു അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഓരോ ദിവസം ചെല്ലുന്തോറും പ്രശ്നങ്ങൾ ഏറി വരികയാണല്ലോ ഡാനി. ഒക്കെ ശരിയാകുമെടോ. ഇല്ല.ഒന്നും ഒരിക്കലും ശരിയാവില്ല അതെന്താ?? അയാൾ ചോദിച്ചു. എന്റെ അമ്മ... അമ്മയ്ക്ക് എന്ത് പറ്റി ? അവൾ അമ്മയ്ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു. അയാൾക്ക് എന്തുപറഞ്ഞവളെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അത്തരം പരീക്ഷണങ്ങളിലൂടെയാണല്ലോ അവൾ കുറെ നാളുകളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എല്ലാം ശരിയാകും. അയാൾ പറഞ്ഞു പക്ഷേ, അന്ന് എന്റെ മരണമായിരിക്കും അല്ലേ ഡാനി?? നീ അവളുടെ ശബ്ദം ഇടറി താൻ ധൈര്യമായിരിക്കെടോ,ഞാനില്ലേ കൂടെ? അയാളുടെ ശബ്ദം ആർദ്രമായി. ഞാൻ കൂടെയുണ്ട് എന്റെ ജീവൻ അവസാനിക്കുന്ന നിമിഷം വരെയും ഭയക്കേണ്ട കേട്ടോ. ഡാനി പറഞ്ഞു. ഉം... അവളുടെ നനഞ്ഞ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ എന്തോ തിക്കുമുട്ടുന്നത് പോലെയാണ്. പാവം പെണ്ണ് ...അയാൾ കോൾ കട്ടാക്കി. 💜💜💜💜💜 നിതാര രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ,ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി. എത്രയും പെട്ടെന്ന് വാടകയ്ക്ക് ഒരു വീട് എടുക്കണം. അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണം അച്ഛന്റെ അരികിലേക്ക് അമ്മയെ കൊണ്ടുപോകാൻ ഒക്കില്ലല്ലോ അവർ പണ്ടേ പിരിഞ്ഞവരല്ലേ തനിക്ക് എന്തായാലും അമ്മയെ വേണം. അമ്മാവനാണോ ഈ സകല പ്രശ്നങ്ങൾക്കും കാരണമെന്ന തോന്നൽ ഉള്ളതുകൊണ്ട് അമ്മയെ അവിടെ നിർത്താൻ പറ്റില്ല. അമ്മ അവിടെ നിൽക്കുന്ന ഓരോ നിമിഷവും തനിക്ക് പേടിയാണ് പിന്നെ ആകെയുള്ള ആശ്വാസം അമ്മയുടെ അച്ഛനുമമ്മയും അവിടെയുണ്ട് എന്നുള്ളതാണ് അവർക്ക് ജീവനാണ് തന്റെയമ്മയെ.. പറ്റിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു വീട് സംഘടിപ്പിച്ച് അമ്മയെ കൊണ്ടുവരണം. അമ്മയെ നോക്കേണ്ടത് തന്റെ മാത്രം ഉത്തരവാദിത്വമാണ്. അമ്മയ്ക്ക് മകളായിട്ടും മകനായിട്ടും താൻ മാത്രമേയുള്ളൂ.. അമ്മയെ പൊന്നുപോലെ നോക്കണം അമ്മ പഴയതുപോലെ എഴുന്നേറ്റ് നടക്കുന്നത് തനിക്ക് കാണണം. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീട് അവൾ കണ്ടെത്തി. ഓഫീസിലെ ഒരു സുഹൃത്ത് മുഖേനയാണ് ആ വീട് ലഭിച്ചത് അച്ഛനോട് സമ്മതം വാങ്ങി അവൾ അമ്മയെ കൊണ്ടുവരാനായി പോയി. അമ്മാവൻ സമ്മതിക്കുമോ എന്നറിയില്ല. ഇനി സമ്മതിച്ചില്ലെങ്കിലും അമ്മയെ താൻ കൊണ്ടുവരും അവൾ മനസ്സിൽ ഉറപ്പിച്ചു. 💚💚💚💚 അവൾ അമ്മാവന്റെ വീട്ടിലേക്ക് ചെന്നു. പഴയതുപോലെ അമ്മാവനോട് സ്നേഹം പ്രകടിപ്പിക്കാൻ തനിക്കാവുന്നില്ല. എന്തോ ഒരു അകൽച്ച തോന്നുന്നു അവൾ അകത്തേക്ക് കയറി. മോളെ.... അമ്മാവൻ വാത്സല്യത്തോടെ അവളുടെ തോളിൽ പിടിച്ചു. അവൾ പെട്ടെന്ന് അയാളിൽ നിന്നും മാറിനിന്നു. അവൾ അകത്തേക്ക് ചെന്നു. മുത്തശ്ശനും മുത്തശ്ശിയും അകത്തുണ്ട്. അവരോട് സംസാരിച്ചിട്ട് അവൾ അമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നു. അമ്മ എന്തോ വലിയ ആലോചനയിലാണെന്ന് തോന്നുന്നു. അവൾ അമ്മയുടെ അരികിലിരുന്നു അമ്മയെ പരിചരിക്കുന്ന ഹോംനേഴ്സ് അമ്മയ്ക്ക് കഴിക്കാനുള്ള മരുന്നുമായി കയറി വന്നു. വായ തുറക്കാൻ പറയുമ്പോൾ അമ്മ വായ തുറക്കുന്നുണ്ട്, മരുന്നു വായിലിട്ട് കൊടുത്ത് വെള്ളവും ഒഴിച്ച്, ഇറക്കാൻ പറയുമ്പോൾ അതുപോലെ ചെയ്യുന്നുണ്ട്. അതൊക്കെ അമ്മക്ക് മനസ്സിലാകുന്നുണ്ട് അമ്മയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ പാവത്തിന് അതിനാകുന്നില്ലല്ലോ. ഞാൻ അമ്മയെ കൊണ്ടുപോകാൻ വേണ്ടി വന്നതാണ്.അവൾ പറഞ്ഞു. മോളെ...അതെങ്ങനെ ശരിയാകും?? അതൊക്കെ ശരിയാകും മുത്തശ്ശാ.. അതല്ല മോളെ, നിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതല്ലേ, അപ്പോൾപ്പിന്നെ ഇനിയും അങ്ങോട്ട് കൊണ്ടുപോകുന്നത് ശരിയല്ലല്ലോ അങ്ങോട്ട് അല്ല കൊണ്ടുപോകുന്നത് ഞാനൊരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഞാനിപ്പോൾ ജോലിക്ക് പോകുന്നുണ്ട്. ഞങ്ങൾക്ക് താമസിക്കാൻ അത് മതിയാകും. കൂടാതെ അമ്മയുടെ ചികിത്സ നടത്തണം അമ്മാവൻ അങ്ങോട്ട് കയറി വന്നു. മോളെ നിതാരെ നീ എന്തൊക്കെയാ ഈ പറയുന്നത്. നിന്റെ അമ്മയെ ഞങ്ങൾ നല്ലതുപോലെ തന്നെയാണ് നോക്കുന്നത് അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മാവാ.. അവളെ ഞങ്ങൾ നോക്കിക്കോളാം മോൾ സമാധാനമായി ഇരിക്ക്. ഇല്ല.. ഞാൻ തീരുമാനിച്ചുറപ്പിച്ചിട്ടാണ് വന്നത്. അമ്മയെ കൊണ്ടുപോയേ പറ്റൂ മോളെ..നീ ഇപ്പോൾ എടുത്ത തീരുമാനം തെറ്റാണ്. അതെങ്ങനെ തെറ്റാവും?? എനിക്ക് അമ്മയെ സംരക്ഷിക്കേണ്ട കടമയുണ്ട്. അതുകൊണ്ട് അമ്മയെ ഞാൻ കൊണ്ടുപോകുന്നു. എന്റെ സഹോദരീ ഇവിടെ സുരക്ഷിതയാണ്. പിന്നെ എന്തിനുവേണ്ടിയാണ് വാടക വീട്ടിലേക്ക് നീ അവളെ കൊണ്ടുപോകുന്നത്?? എന്റെ അമ്മയെ എനിക്ക് ജീവനോടെ കിട്ടണമെന്നുള്ളതുകൊണ്ടാണ് ഞാൻ കൊണ്ടുപോകുന്നത്. അവൾ അയാളുടെ കണ്ണുകളിൽ നോക്കി തറപ്പിച്ചാണ് അത് പറഞ്ഞത്. അതെന്താ കുട്ടി നീ അങ്ങനെ പറഞ്ഞത് അവൾ ഇവിടെ സുരക്ഷിതയല്ല എന്നാണോ.. അമ്മാവന് അങ്ങനെയാണ് മനസ്സിലായതെങ്കിൽ അങ്ങനെ തന്നെ.. അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അത്രയും പറഞ്ഞതോടെ മുത്തശ്ശനും മുത്തശ്ശിയും , നിന്റെ അമ്മയെ കൊണ്ടുപൊയ്ക്കോളൂ എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അവൾക്ക് അവരുടെ സമ്മതം മതിയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് മുറ്റത്ത് വന്നു നിന്നു. അവൾ പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവർ നിതാരയുടെ അമ്മയെ ആംബുലൻസിൽ കയറ്റി. നിതാരയുടെ കാർ ആംബുലൻസിനു പിന്നാലെ നീങ്ങി. നിതാര അമ്മയെയും കൊണ്ട് നേരെ വാടക വീട്ടിലേക്കാണ് പോയത്. അമ്മയെ നോക്കാൻ, ഏർപ്പാട് ചെയ്തിരിക്കുന്ന ഹോം നേഴ്സ് അപ്പോഴേക്കും എത്തിയിരുന്നു. ആംബുലൻസിനുള്ള പണവും കൊടുത്തിട്ട് അവൾ അകത്തേക്ക് വന്നു. അമ്മയൊന്നുകൊണ്ടും പേടിക്കേണ്ട കേട്ടോ, എല്ലാം ശരിയാകും. എന്റെ അമ്മ പഴയതുപോലെ ആകും, എനിക്ക് ഉറപ്പാണ്. അവൾ പറഞ്ഞു. അവൾ കുക്കറിൽ അല്പം പൊടിയരി കഞ്ഞി ഉണ്ടാക്കി, അമ്മയെ കഴിപ്പിച്ചു. അമ്മയ്ക്കുള്ള മരുന്ന് ഹോംനേഴ്സ് എടുത്തു കൊടുത്തു. അമ്മയെ ശ്രദ്ധിച്ചോളണെ.. ഞാനൊന്നു പുറത്തുപോയിട്ട് വരാം നിതാരാ ഹോം നേഴ്സിനോട് പറഞ്ഞു. ശരി.അവർ തലയാട്ടി. നിതാര നേരെ പോയത് അച്ഛന്റെ അരികിലേക്കാണ്. അച്ചൻ കട്ടിലിൽ കിടക്കുകയാണ്. അവൾ അടുത്തേക്ക് ചെന്നു. അച്ഛാ.. അയാൾ ഒന്നും മിണ്ടിയില്ല എന്താ അച്ഛാ പിണക്കമാണോ? എന്താ പറ്റിയത്?? ഇനിയെന്ത് പറ്റാൻ ! ഞാൻ ആർക്കുവേണ്ടിയാണോ ജീവിച്ചത്, അവൾ എന്നെ ഉപേക്ഷിച്ചു പോയില്ലേ?? ഞാൻ ഉപേക്ഷിച്ച് പോയതൊന്നുമല്ല അച്ഛാ. അമ്മയുടെ അവസ്ഥ അച്ഛനറിയാൻ പാടില്ലാഞ്ഞിട്ടാ.. നീ അമ്മയെ ഓർത്തു, അച്ഛനെ മറന്നു അല്ലേ?? ഇല്ല. അമ്മയ്ക്ക് അല്പം പരിഗണന കൂടുതൽ കൊടുക്കേണ്ട സമയമല്ലേ അച്ഛാ, അതുകൊണ്ടാണ്. അല്ലാതെ എനിക്ക് രണ്ടുപേരോടും യാതൊരു തിരിച്ചു വ്യത്യാസവുമില്ല. രണ്ടാളും എനിക്ക് ജീവനാണ് അച്ഛൻ വല്ലതും കഴിച്ചായിരുന്നോ?? അവൾ ചോദിച്ചു. ഇല്ല വിശപ്പൊക്കെ കെട്ടുപോയി. അതൊന്നും പറഞ്ഞാൽ പറ്റില്ല അച്ഛൻ വന്നേ... അവൾ അയാളുടെ കയ്യിൽ പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു. ചേച്ചി...ഞങ്ങൾക്ക് കഴിക്കാൻ എടുക്ക് അവൾ ഉറക്കെ വിളിച്ചുപറഞ്ഞു. ജോലിക്കാരി അവർക്കുള്ള ഭക്ഷണം എടുത്തു കൊണ്ട് വന്നു. നിതാരെയാണ് അച്ഛന് വിളമ്പിക്കൊടുത്തത്, ഒപ്പം അവൾക്കും വിളമ്പി. അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അതിനുശേഷം അവൾ മടങ്ങിപ്പോയി. 💚💚💚💚💚💚 അമ്മയ്ക്ക് ഇനി ആയുർവേദ ചികിത്സ നോക്കാമെന്ന് അവൾക്ക് തോന്നി. ആയുർവേദ ചികിത്സയാകുമ്പോൾ പണം കൂടുതൽ വേണ്ടി വന്നേക്കാം. എങ്കിലും സാരമില്ല തന്റെ അക്കൗണ്ടിൽ പണമുണ്ട്. കൂടാതെ അമ്മയുടെ അക്കൗണ്ടിലും കാണുമല്ലോ. പെട്ടെന്നാണ് അവൾ ഓർത്തത് അമ്മയെ ചികിത്സിക്കുന്ന പേരിൽ അമ്മാവൻ അമ്മയുടെ പണം പിൻവലിച്ചിരിക്കാം. അതൊന്നു നോക്കണം. അമ്മ വിദേശത്ത് ജോലി നോക്കുന്ന ആളായിരുന്നത് കൊണ്ട് തന്നെ നല്ലൊരു തുക അമ്മയുടെ അക്കൗണ്ടിൽ കാണേണ്ടതാണ്. ഇന്നിപ്പോൾ ബാങ്കിൽ പോകാൻ ഒക്കില്ല സമയം വൈകുന്നേരം ആയല്ലോ. നാളെ രാവിലെ ബാങ്കിൽ ചെന്ന് നേരിട്ട് അന്വേഷിക്കണം. അമ്മയുടെ അക്കൗണ്ടിൽ കിടന്ന തുക പിൻവലിച്ചിട്ടുണ്ടെങ്കിൽ. അമ്മാവനെ കൂടുതൽ സംശയിക്കാം. അവൾ പിറ്റേന്ന് ബാങ്കിൽ എത്തി. 🍀🍀🍀🍀🍀🍀🍀 തുടരും. പ്രാർത്ഥിക്കുക സുഖമില്ല വായന മുടക്കേണ്ട കരുതി ഇടുന്നത് ആണ് കണ്ണൂർകാരൻ 🥺🥺🥺🥺🥺 #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Ddm4G9?d=n&ui=v64j8rk&e1=cCRITICAL MISSING PERSONS – PART 08 ജില്ലാ ജയിൽ - പത്തനം തിട്ട. പിറ്റേന്നു രാവിലെ 10:30 ഫീമെയിൽ അസിസ്റ്റന്റ് സൂപ്പ്രണ്ട് സമീറ നൗഫൽ ചിന്നമ്മുവിന്റെ ഫയൽ വിശദമായി പരിശോധിക്കുകയായിരുന്നു. എതിർവശത്തായി കസേരയിലിരുന്ന അനിലയും ആൽബിയും പക്കാ മര്യാദക്കാരായി നിലകൊണ്ടു. “ഉഡായിപ്പൊന്നുമല്ലല്ലോ അല്ലേ ?” സമീറ പുഞ്ചിരിച്ചു. “ഈ പോത്തൻന്ന് പറയണ പുള്ളീനെ അത്ര വിശ്വാസം പോരാ. അതുകൊണ്ടാ. കാര്യം ഇവിടുന്ന് തന്നുവിട്ടാപ്പിന്നെ എനിക്ക് വേറേ ഉത്തരവാദിത്തമൊന്നും ഇല്ല. എന്നാലും അങ്ങനെയല്ലല്ലോ.” “ഓളെ ഞങ്ങള്‌ പൊന്നുപോലെ നോക്കും മാഡം. ഒരു ടെൻഷനും വേണ്ട.” അനില ഉറപ്പുകൊടുത്തു. അധികം വൈകിയില്ല. പേപ്പർ വർക്കുകളെല്ലാം പൂർത്തിയായതും, ഒരു വനിതാ ഉദ്യോഗസ്ഥ ചിന്നമ്മുവിനേയും കൊണ്ട് അവർക്കരികിലെത്തി. മുൻപ് പല വട്ടം ജയിലിൽ കിടന്നിട്ടുള്ളതുകൊണ്ടാകണം, ഈ പുതിയ ഇടപാട് ചിന്നമ്മുവിന്‌ മനസ്സിലായ മട്ടില്ല. അവൾ സംശയത്തോടെ, തന്നെ കൊണ്ടുപോകാൻ വന്നവരെ നോക്കി. കണ്ണുകൾ തുറിച്ചു വന്നു അവളുടെ! “മാഡം!!” അവൾ ഞെട്ടി ജയിലുദ്യോഗസ്ഥയുടെ നേരേ തിരിഞ്ഞു. “എന്നെ ഇവരുടെ കൂടെ വിടരുത്!” അറിയാതെയെന്നോണം കൈ കൂപ്പിപ്പോയിരുന്നു തമിഴത്തി. അനിലയുടെ മുഖം കണ്ട മാത്രയിൽ പകുതി ജീവൻ പറന്നു പോയിരിക്കുന്നു എന്നു വ്യക്തം. “മജിസ്ട്രേറ്റിന്റെ ഓർഡറല്ലേ മോളൂ... ഞാനെന്താ ചെയ്യ ? ഒന്ന് പോയി കറങ്ങിയേച്ച് വാ.“ പുഞ്ചിരിയോടെ, എന്നാൽ അതീവ ഗൗരവത്തിൽ സമീറ അവളെ അനിലയെ ഏൽപ്പിച്ചു. കിലുകിലെ വിറച്ചുകൊണ്ടാണ്‌ ചിന്നമ്മു പുറത്തേക്ക് നടന്നത്. നടക്കുന്ന വഴിയിൽത്തന്നെം, അവളുടെ കൈവിലങ്ങിൽ അനില പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, പുറത്തെത്തി ബൊലേറോയിലേക്ക് കയറുന്നതുവരെ ഒരക്ഷരം മിണ്ടിയില്ല ആ പൊലീസുകാരി. ആൽബി ഒരു സപ്പോർട്ടിനു വന്നതാണ്‌. അയാൾ ചിന്നമ്മുവിനെ ശ്രദ്ധിച്ചതുപോലുമില്ല എന്നു തോന്നി. വാഹനം, ജെയിൽ കോമ്പൗണ്ട് വിട്ട് പുറത്തേക്കിറങ്ങി. ജെയിംസായിരുന്നു ഡ്രൈവിങ്ങ് സീറ്റിൽ. അയാളും ഒരു നിമിഷത്തേക്ക് പോലും പുറകോട്ടൊന്നു തിരിഞ്ഞു നോക്കിയില്ല. ഹൈവേയിലേക്കു കയറിയ വാഹനം അതീവ വേഗതയാർജ്ജിച്ചു. “എങ്ങോട്ടാ എന്നെ ?” ചിന്നമ്മു ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. “നീ വല്ലതും കഴിച്ചോടീ രാവിലെ ?” അനില അവളുടെ തലമുടിയിൽ ‘സ്നേഹപൂർവ്വം’ ഒന്നു തഴുകിക്കൊണ്ട് ചോദിച്ചു. “മാഡം... ഞാൻ ഒരു കാര്യം പറയട്ടെ ?” “വേണ്ട.” അനില ഒരു ദീർഘനിശ്വാസത്തോടെ ചിന്നമ്മുവിന്റെ ഫയൽ നിവർത്തി അതിലേക്ക് ശ്രദ്ധ തിരിച്ചു. ഏതാണ്ട് അര മണിക്കൂർ നേരത്തെ യാത്ര. ഹൈവേയിൽ നിന്നും വെട്ടിത്തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കയറിയ ആ പൊലീസ് വാഹനം, അധികം വൈകാതെ തന്നെ ആനിക്കാട് എന്നൊരു ചെറിയ സിറ്റിയിലെത്തി. അവിടെ റോഡരികിൽത്തന്നെ അവരെ കാത്തെന്നോണം പോത്തന്റെ ബൊലേറോ കിടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ വാഹനം കൂടി കണ്ടതോടെ ചിന്നമ്മുവിന്റെ പരിഭ്രമം ഇരട്ടിച്ചു. ഇപ്രാവശ്യം തനിക്ക് ‘എട്ടിന്റെ പണി’ തന്നെ കിട്ടിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. വിശാലമായ ഒരു പാടശേഖരത്തിനു നടുവിലൂടെ നൂലു പോലെ നീണ്ടു കിടന്ന റോഡിലൂടെ ആ വാഹനങ്ങൾ മുൻപോട്ടു തന്നെ കുതിച്ചു. പോത്തന്റെ ബൊലേറോ ആയിരുന്നു മുൻപിൽ. അവിടെ എവിടെയോ അയാൾക്ക് സ്വന്തമായി ഒരു ‘ഇടിമുറി’ ഉണ്ടത്രേ. പക്ഷേ, ഒരു സ്ത്രീയെ കൊണ്ടുപോയി എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടു തന്നെ അറിയണം. ഒരു ചെറു തോടിനു മുകളിലെ നേർത്ത പാലത്തിലേക്ക് കയറിയ വാഹനങ്ങൾ ‘വൈ’ ഷേപ്പിൽ വിഭജിക്കപ്പെട്ട റോഡിൽ, ഇടതു വശത്തേക്ക് തിരിഞ്ഞു. തുടർന്നങ്ങോട്ട് ഏക്കറു കണക്കിന്‌ റബർ തോട്ടമാണ്‌. അതിനിടയിലൂടെ ഒരു മണ്ണുവഴിയുണ്ടയിരുന്നു. കുറച്ചങ്ങ് ചെന്നപ്പോൾ, ഒരു കൂറ്റൻ ഇരുമ്പു ഗേറ്റും അതിനു പുറകിലായി തകര ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ഒരു ഗോഡൗണും കാണാനായി. പോത്തൻ പുറത്തിറങ്ങി, ഗേറ്റ് തുറന്ന് എല്ലാവരേയും അകത്തേക്ക് കയറ്റി വിട്ടു. അയാളുടെ കയ്യിൽ ഒരു താക്കോൽ കൂട്ടമുണ്ടായിരുന്നത് ബാക്കിയുള്ളവരുടെ ശ്രദ്ധയാകർഷിച്ചു. ഏതു നാട്ടിൽ ചെന്നാലും, ഒരു ഇടിമുറി സെറ്റപ്പ് പോത്തൻ ഉണ്ടാക്കിയെടുത്തിരിക്കും. അതങ്ങനെ ഒരു മനുഷ്യനാണ്‌. ആദ്യം ഇടി. പിന്നെ സംസാരം. കെട്ടിടത്തിനുള്ളിലേക്ക് കയറി, ലൈറ്റ് ഓണാക്കിയതിനുശേഷം പോത്തൻ സഹപ്രവർത്തകരെ എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു. ഉള്ളിൽ... രണ്ടു നില ഉയരമുള്ള ഒരു കൂറ്റൻ ഹാളായിരുന്നു അത്. തകര ഷീറ്റ് കൊണ്ടാണ്‌ പൂർണ്ണ നിർമ്മിതി. മുകളിലെ ഏതാനും ഷീറ്റുകൾ ക്ലിയർ അക്രലിക്കാണ്‌. അതുകൊണ്ടു തന്നെ അത്യാവശ്യം വെളിച്ചമുണ്ടായിരുന്നു ഉള്ളിൽ. മൂന്നോ നാലോ ബിസിനസുകൾക്കുള്ള സാമഗ്രികളുണ്ടായിരുന്നു അകത്ത്. കാർഷികോപകരണങ്ങളാണധികവും. ഒരു സൈഡിൽ ഫർണീച്ചറുകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാമായിരുന്നു. “ജെയിംസൂട്ടാ... വേദിയുടെ മധ്യഭാഗത്തായി ആ പെലിയാടിമകളെ ഉപവിഷ്ഠയാക്കൂ...” പോത്തൻ ഒരു കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരവിട്ടു. ഈ സമയം എർണാകുളം, കാക്കനാടുള്ള ‘ഗുല്മോഹർ കഫേ’യിൽ, സുനിൽ ദാമോദരൻ അക്ഷമനായിരിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായിട്ടുള്ള തന്റെ ഒരാഗ്രഹം അന്ന് പൂവണിയുകയാണ്‌. ഒരർത്ഥത്തിൽ പറഞ്ഞാൽ തന്റെ ജീവിതം ഇന്നു മുതൽ ഒരു ‘ഒഫീഷ്യൽ പൊലീസ് ബിസിനസ്’ ആകാൻ പോകുകയാണ്‌. കഷ്ടി പത്തു മിനിട്ടേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ഒരു പൊലീസ് ബൊലേറോ ഇരച്ചെത്തി കഫേയുടെ മുൻപിൽ വിലങ്ങനെ ബ്രേക്ക് ചെയ്തു നിർത്തി. രൂപേഷും വർഗ്ഗീസും പുറത്തേക്കിറങ്ങിയ ഉടനെ വാഹനം അവിടം വിട്ടു പോകുകയും ചെയ്തു. “നമസ്കാരം സർ!” സുനിൽ പുഞ്ചിരിയോടെ അവരെ സ്വീകരിച്ച് കഫേയുടെ ഉള്ളിലേക്കാനയിച്ചു. “ഒരു മിനിറ്റ് സുനിൽ...” രൂപേഷ് അവനെ തടഞ്ഞുകൊണ്ട് ആ പരിസരമാകെ ഒന്നു വീക്ഷിച്ചു. വർഗ്ഗീസും അതു തന്നെ ചെയ്യുന്നത് കാണാമായിരുന്നു. അൽപ്പ സമയത്തിനു ശേഷം... “ഞാൻ രൂപേഷ്. ഇത്-” “പരിചയപ്പെടുത്തുവൊന്നും വേണ്ട സർ.” സുനിൽ ചിരിച്ചു. “കുറച്ചു നേരം ഇവിടെ നിന്ന് സംസാരിക്കൂ സുനിൽ!” രൂപേഷിന്റെ സ്വരം ഗൗരവമാർജ്ജിച്ചിരുന്നു. “തനിക്ക് ഞങ്ങളെ അറിയാമെന്നൊക്കെ എനിക്കറിയാം. പക്ഷേ, ഇപ്പോ ഒരു പത്തു മിനിട്ട് നമുക്കിവിടെ നിന്ന് ഒന്നു കുശലം പറയാം. കാര്യൊണ്ട്.” “മനസ്സിലായി സർ.” സുനിൽ പെട്ടെന്നു തന്നെ മര്യാദക്കാരനായി. ഏതാണ്ട് പത്തു മിനിട്ട് നീണ്ടു നിന്ന സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം, മൂവർ സംഘം കഫേയുടെ ഉള്ളിലേക്ക് നടന്നു. മൂന്നുപേരും ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്തതിനു ശേഷമാണ്‌ തുടർന്ന് സംസാരിച്ചത്. “അപ്പൊ... സുനിൽ...” രൂപേഷ് പുഞ്ചിരിച്ചുകൊണ്ട് ഒരു ഫയൽ തുറന്നു. “നമുക്ക് ഫോർമാലിറ്റികളില്ലാതെ നേരിട്ട് കാര്യങ്ങളിലേക്ക് കടക്കാം.” “ആയ്ക്കോട്ടെ സർ.” “ഈ സാറയും താനും തമ്മിൽ എങ്ങനാരുന്നു ?” “അം... അതെന്താ സർ അങ്ങനെ ചോദിച്ചെ ?” “അതായത്... ലവ് കണക്ഷൻ. വൺ വേ, റ്റൂ വേ... ജസ്റ്റ് ഫ്രണ്ട്സ്... ബെസ്റ്റി... അങ്ങനെ പല ജാതി ഉണ്ടല്ലോ ഇപ്പോ.” വർഗ്ഗീസ് ഇടപെട്ടു. “അങ്ങനൊന്നും ചോദിച്ചാ എനിക്കറിയാൻ പാടില്ല സർ.” സുനിൽ വിഷണ്ണനായി. “ഇത് പൊലീസുകാരടെ ഒരു സ്ഥിരം ക്ലീഷേ ചോദ്യമായിപ്പോയല്ലോ സർ.” “അതെന്താഡോ ? ഞങ്ങള്‌ പൊലീസുകാരല്ലേ ?” സുനിൽ തലകുനിച്ചു. “ഞങ്ങളെന്തോ ഭയങ്കര സൂപ്പർ ഹീറോസാണെന്നൊരു ചിന്തയുണ്ടല്ലേ സുനിലിന്‌ ?” രൂപേഷ് കണ്ണുകളിറുക്കി ഒരു പുഞ്ചിരിയോടെയാണത് ചോദിച്ചത്. “വേറൊന്നും കൊണ്ടു ചോദിച്ചതല്ല എന്റെ സുനിലേ. തനിക്കറിയാമല്ലോ. മിസ്സിങ്ങ് കേസുകളിൽ, ആദ്യത്തെ 48 മണിക്കൂറുകൾക്കുള്ളിൽ ആളെ കിട്ടിയില്ലെങ്കിൽ, പിന്നെ 99% അയാൾ മരണപ്പെട്ടിട്ടുണ്ടാകും. അതാണ്‌ സ്റ്റാറ്റസ്റ്റിക്സ്. സോ...” “സാറ ജീവനോടെയുണ്ടാകുമെന്ന് എനിക്കും പ്രതീക്ഷയില്ല സർ... എന്റെ ഊഹം ശരിയാണെങ്കിൽ, അവർ അവളെ ആസിഡിൽ അലിയിച്ച് കടലിൽ കലക്കിയിട്ടുണ്ടാകണം.” പൊലീസുകാർ ഞെട്ടി മുഖമുയർത്തി. “ആ ഫയലിൽ നിങ്ങളു വായിച്ചില്ലേ ? പട്ടാപ്പകൽ, ആസിഡുമായി നടക്കുന്ന ഒരു സ്ത്രീ... എന്നെ അറ്റാക്ക് ചെയ്തിരുന്നു... എന്നെ മാത്രല്ല, മൂന്നാലു കേസുകളുണ്ടായി അതുപോലെ. സോ, അതുപോലുള്ള കെമിക്കൽസിനൊക്കെ ആക്സസുള്ളവരാണ്‌ ഇതിനു പുറകിൽ.” “താൻ, ‘ബ്രേക്കിങ്ങ് ബാഡ്’ സീരീസ് കണ്ടിട്ടുണ്ട് എന്നെനിക്കു മനസ്സിലായി.” രൂപേഷ് പുഞ്ചിരിച്ചു. “പോത്തൻ സർ വരില്ലേ ?” സുനിലിനറിയേണ്ടത് അതായിരുന്നു. രൂപേഷും വർഗ്ഗീസും ‘അത്ര പോരാ’ എന്നൊരു തോന്നലുണ്ടായിത്തുടങ്ങിയിരുന്നു അവന്‌. “പോത്തൻ സാർ ഒക്കെ വരുമെഡേ. അവരൊക്കെ വേറേ സൈഡീന്ന് പണി തൊടങ്ങിക്കഴിഞ്ഞു. നിനക്കെന്താ ഞങ്ങളെ ബോധിച്ചില്ലേ ?” “അതിന്റെയല്ല സർ...” സുനിലിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “എങ്ങനാ നമ്മൾ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ ഉദ്ദേശിക്കുന്നത് ?” “ഒന്നും വിചാരിക്കരുത് സുനിലേ.” വർഗ്ഗീസാണ്‌ മറുപടി പറഞ്ഞത്. “തൽക്കാലം നിന്നെ ഞങ്ങടെ ചൂണ്ടേൽ കൊരുക്കാനാണ്‌ പ്ലാൻ. അതിൽ ആരേലും കൊത്തിയാൽ... നമ്മൾ പയ്യെ വലിച്ച് അവനെ അങ്ങ് കരയ്ക്കെത്തിക്കും...” “എനിക്ക് മനസ്സിലായില്ല...” “സുനിലിന്റെ തന്നെ റിപ്പോർട്ട് പ്രകാരം, താൻ 24 മണിക്കൂറും അവരുടെ നിരീക്ഷണത്തിലാണ്‌. കൊലപാതകഭീഷണി വരെയുണ്ട്. അപ്പോ, ഞങ്ങളാലോചിച്ചിട്ട് ഇതിലും നല്ലൊരു ഓപ്ഷൻ വേറേ കിട്ടാനില്ല സുനിലേ. ഇത്രേം പബ്ലിക്കായിട്ട് ഞങ്ങളെപ്പോലുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ കൂടെ നിന്നെ കണ്ടാൽ, അവന്മാർ എന്തായാലും ഒന്ന് പകയ്ക്കും. അതാണ്‌ നമ്മുടെ ഒരു പ്രതീക്ഷ.” “പക്ഷെ... ഞാൻ അതിന്റെയൊക്കെ പുറകേ ഒരുപാടു പോയിട്ടുണ്ട്. ഒക്കെ ഡെഡ് എൻഡുകളാന്നേ.” “നിന്നെപ്പോലെയാണോടാ മൈരേ ഞങ്ങള്‌ ?” വർഗ്ഗീസിന്‌ ദേഷ്യം വന്നത് പെട്ടെന്നായിരുന്നു. “മെനകെട്ടവൻ മൊത്തം നെഗറ്റീവാണല്ലോ!” “എന്റെ സുനിലേ... ഈ കേസ് ഒരു ഭ്രഹ്മാണ്ഠകടാഹമായിട്ടങ്ങനെ കിടക്കുകയാണ്‌.” രൂപേഷ് കുലുങ്ങിച്ചിരിച്ചുകൊണ്ട് ഇടയ്ക്കു കയറി. “എവിടുന്ന് എങ്ങനെ തുടങ്ങണം എന്നൊരു പിടിയുമില്ല. തന്റെ ഈ ഫയൽ ആണ്‌ ആകെയുള്ള ലീഡ്. പക്ഷേ, അതിലെങ്ങും ഒരു ഇമ്മീഡിയറ്റ് ആക്ഷനൊള്ള വകുപ്പില്ല. സോ... ഇപ്പൊ നമ്മൾ കളിക്കുന്നത് ഒരു വെയ്റ്റിങ്ങ് ഗെയിമാണ്‌. ഞങ്ങൾ ഇവിടുന്നു പോയിക്കഴിയുമ്പോൾ നിനക്കതു മനസ്സിലാകും.“ രൂപേഷ് പുഞ്ചിരിച്ചു. സുനിലിന്റെ നെറ്റിയിൽ ചുളിവുകൾ വീണു. വർഗ്ഗീസ് തന്റെ ഫയലിൽ നിന്നും ഒരു പേപ്പറെടുത്ത് സുനിലിനു നീട്ടി. ”ഇതേലൊന്ന് ഒപ്പിട്ട് തന്നേരേ.അതുപോലെ, ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്ക്, ഫോണിൽ വലിയ കുത്സിത പ്രവർത്തികൾക്കൊന്നും നില്ക്കരുത്. തന്റെ ഫോൺ, വല്യ ആന സ്ക്രീനിൽ ഞങ്ങൾ അപ്പറത്തിരുന്ന് കാണുന്നുണ്ട് എന്നോർത്താ മതി.“ തന്റെ സിം കാർഡിനെ ക്ലോൺ ചെയ്യാനുള്ള അനുമതി പത്രത്തിൽ ഒപ്പിട്ടു നിവർന്ന സുനിലിന്‌ രൂപേഷ് ഒരു പുതിയ ഐഫോൺ 14 കൈമാറി. ”തന്റെ സിം എടുത്ത് ഈ ഫോണിലിടണം. റിഗ്ഗ്ഡാണ്‌. ഇതിനകത്ത് നീ പോലുമറിയാതെ കുറേ ആപ്പുകൾ ഓടുന്നുണ്ടാവും. നിന്റെ ലൊക്കേഷൻ, നിന്നെ വിളിക്കുന്നവന്റെ ലൊക്കേഷൻ ഒക്കെ ഞങ്ങൾക്ക് കിട്ടാൻ എളുപ്പാരിക്കും.“ ”ഓക്കെ സർ!“ പൊലീസുകാരുടെ കാര്യക്ഷമതയിലുണ്ടായിരുന്ന സുനിലിന്റെ സംശയം അപ്രത്യക്ഷമായത് നിമിഷാർദ്ധം കൊണ്ടാണ്‌. “ശരി മോനെ! ഞങ്ങള്‌ നടക്കട്ടെ. ഇനി നിന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നവൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ മിസ്റ്റേക്കായിരിക്കും അത്. പക്ഷേ, ഐറോണിക്കലി... അവൻ ആ മിസ്റ്റേക്ക് ചെയ്യണം എന്നാണ്‌ ഞങ്ങടെ പ്രാർത്ഥന.” വർഗ്ഗീസ് സുനിലിന്റെ തലമുടിയിൽ ഒന്നു തലോടിക്കൊണ്ട് എഴുന്നേറ്റു. “അതുപോലെ... പേടിപ്പിക്കാൻ പറയുവല്ല. പരമാവധി, ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക. എന്തുണ്ടായാലും, ഞങ്ങടെ രണ്ടുപേരുടേയും നമ്പർ നിന്റെ ഫോണിൽ സ്പീഡ് ഡയലിൽ ഉണ്ടായിരിക്കണം. അസ്വഭാവികമായി എന്തു കണ്ടാലും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ച്, നിന്റെ ആ സ്ത്രീ സുഹൃത്തില്ലേ, ആസിഡ് സുന്ദരി... ഒരു വട്ടം കൂടി അവളെ കണ്ടാൽ...” “അറിയാം സർ.” അപ്പോൾ വർഗ്ഗീസിന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു. വാട്ട്സാപ്പിൽ ഒരു മെസേജ് തുറന്ന അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. രൂപേഷ് മുഖമുയർത്തി. “ഏതാനും നിമിഷങ്ങൾക്കുള്ളിൽ... അനിലമാഡം ചിന്നമ്മുവിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നതാണ്‌. നമ്മളോട് ചെല്ലുമ്പൊ ഒരു കൊട്ടയുമായിട്ട് ചെല്ലാൻ. വടിച്ച് കോരാൻ!” തുടരും ❤️❤️❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6gxBwxb?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -18🌺💚 മഹിയേട്ടൻ....... നന്ദന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.... കണ്ണുകൾ മറച്ച കൂളിംഗ്ലാസ് എടുത്ത് കൊണ്ട് മഹി തിരിഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് നോക്കി...... തന്നെ കണ്ടെന്നോണം പകച്ചു നിൽക്കുന്ന നന്ദനെയവനൊന്ന് നോക്കി....... ആ നിമിഷം തന്നെയാണ് നന്ദനോട് എന്തോ കാര്യം പറയുവാനായി ദേവകിയമ്മ ഉമ്മറത്തേക്ക് വന്നത് പിന്നാലെ ഫോണിൽ നോക്കി ഒരു കൈയിൽ ചായക്കപ്പും പിടിച്ച് പല്ലവിയുമുണ്ട്...... മഹി കാറിന്റെ ഡോർ അടച്ച ശേഷം പതിയെ മുന്നോട്ടു വന്നു...... മുറ്റത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന നന്ദനരികിലേക്കു വന്നുകൊണ്ട് അവൻ നോക്കുന്ന ഭാഗത്തേക്ക്‌ ദേവകിയമ്മ നോക്കിയതും അവരിലൊരു പകപ്പ് ദൃശ്യമായി. 💚 ആ നിമിഷം തന്നെയാണ് മഹി ദേവകിയമ്മയെ കാണുന്നത്....അമ്മയുടെ മിഴികൾ തന്റെ നേർക്കാണെന്നു കണ്ടതും ഒരു നിമിഷം മഹി മുഖം കുനിച്ചു. ദേവകിയമ്മ മഹിയിൽ നിന്നും കണ്ണുകൾ ചലിപ്പിച്ചില്ല...... ആദ്യമായ് തന്നോട് വഴക്കിട്ട് വീട്ടിൽ നിന്നവൻ ഇറങ്ങിപ്പോയത് അവളരുടെ മനസ്സിലേക്ക് പാഞ്ഞെത്തി..... നിമിഷ നേരം കൊണ്ട് അവരുടെ കണ്ണുകൾ നിറയാൻ വെമ്പി....... പക്ഷേ അവരാ കണ്ണുനീരിനെ പിടിച്ചു നിർത്തി കോപത്തോടെ അവനെ നോക്കി..... മഹി ഒന്നുകൂടി അമ്മയെ നോക്കിയശേഷം കാറിനരികിലേക്ക് ചെന്ന് കോഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു..... നന്ദനും അമ്മയും പല്ലവിയും ഒരുപോലെ അങ്ങോട്ടേക്ക് നോക്കി..... നിമിഷങ്ങൾക്കകം ഒരു പെൺകുട്ടി അതിൽ നിന്നിറങ്ങി..... മഹി ഒരു സൈഡിലേക്ക് നീങ്ങി നിന്നു.... ഉമ്മറത്ത് നിന്നവരുടെയെല്ലാം കണ്ണുകൾ അവളിലേക്ക്‌ നീങ്ങി...... വളരെ മോഡേൺ ആയിട്ടുള്ളൊരുവളാ ണെന്ന് അവളുടെ വേഷവിധാനങ്ങളിൽ നിന്നു തന്നെ തിരിച്ചറിയാം...... കളർ ചെയ്ത മുടിയിഴകൾ ചെവി മടക്കിലേക്ക് ഒതുക്കിവച്ചുകൊണ്ട് മഹിയോട് ചേർന്ന് നിന്നു അവൾ..... ശേഷം തന്നെ ഉറ്റുനോക്കുന്നവരെയൊന്ന് നോക്കി...... വാ..... മെറിന്റെ കൈ പിടിച്ച് മഹി മുന്നോട്ട് നടന്നു..... കോലായിലെ സ്റ്റെപ്പുകൾ പതിയെ കയറി ദേവകി യമ്മയ്ക്ക് മുന്നിൽ വന്ന് നിന്നു...... അമ്മയോട് എന്ത് പറഞ്ഞു തുടങ്ങണമെന്ന് അവന് അറിയില്ലായിരുന്നു അമ്മേ...... ഞാൻ........ അവൻ പറയാൻ തുടങ്ങുമ്പോഴേക്കും കോപം നിറഞ്ഞ മുഖത്തോടെ നിന്ന ദേവകിയമ്മയുടെ വലതുകരം മഹിയുടെ കവിളിൽ പതിഞ്ഞിരുന്നു...... അടിയുടെ ആക്കത്തിൽ അവന്റെ മുഖമൊന്നു ചരിഞ്ഞു പോയി..... അമ്മയുടെ ഭാഗത്ത്‌ നിന്നും ഇതു പ്രധീക്ഷിക്കാതിരുന്നതിനാൽ നോക്കി നിന്ന നന്ദനും പല്ലവിയും വരെ ഒരുപോലെ ഞെട്ടി..... നൂറാവർത്തി എന്റമ്മ പാവമാ എന്ന് പറയുന്ന മഹിയുടെ അമ്മയെ ക്കുറിച്ചുള്ള ധാരണ ഒരു നിമിഷം കൊണ്ട് മെറിൻ തിരുത്തി എഴുതി...... മിണ്ടരുത് നീ...... ചുവന്ന കണ്ണുകളോടെ ദേഷ്യം നിറഞ്ഞ മുഖത്തോടെ ദേവകിയമ്മ അവനു നേരെ ചീറി....... എന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നത്...... ആരെക്കാണാനാ വന്നത് ....... പറയെടാ...... മഹി ഒരു വാക്കുപോലും മിണ്ടിയില്ല...... മുഖം കുനിച്ച് നിന്നു....... മെറിന് അത് കണ്ടതും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...... ഇവനെന്തിനാ ഈ തള്ള പറയുന്നതും കേട്ട് മുഖം താഴ്ത്തി നിൽക്കുന്നത്...... എന്തൊക്കെ യായിരുന്നു അമ്മയേ കുറിച്ച് പറയുമ്പോൾ..... അവളൊരു പുച്ഛത്തോടെ മുഖം കോട്ടി...... ദേവകിയമ്മ ദേഷ്യത്തിൽ തന്നെയാണ്....... എന്താ മഹി നിന്റെ നാവിറങ്ങി പോയോ? ഒരധ്യാപികയുടെ കാർക്കശ്യം നിമിഷനേരം കൊണ്ടവരുടെ ഭാവത്തിൽ നിറഞ്ഞൂ. ഒരു നാട് മുഴുവൻ ഞങ്ങളെ അപമാനിക്കാൻ ഇട്ടുകൊടുത്തിട്ട് പോയതല്ലേ നീ....... ഒരു പെൺകുട്ടിയുടെ താലി ഭാഗ്യം പുറം കാലുകൊണ്ട് തട്ടി എറിഞ്ഞ് അവളുടെ കണ്ണീര് വീഴ്ത്തിയവനല്ലേ നീ....... ആ നീ എന്തിനാ തിരിച്ചു വന്നത്? ദേവകിയമ്മ കുറ്റപ്പെടുത്തലുകളുടെ കെട്ടഴിച്ചു കൊണ്ട് ചോദിച്ചു..... തന്റെ ഭാഗത്ത്‌ നൂറ് ശതമാനം തെറ്റുണ്ട്..... അതിനെ ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ല..... ആ ബോധം ഉള്ളതുകൊണ്ട് തന്നെ അമ്മയോടവൻ മറുത്ത് പറഞ്ഞില്ല.... നന്ദനും പല്ലവിയും പരസ്പരം നോക്കി..... അടുത്തൊന്നും അമ്മയെ ഇത്ര ദേഷ്യത്തിൽ അവർ കണ്ടിട്ടില്ല.... അമ്മയെ നോക്കി അത് ചിന്തിക്കുമ്പോഴായിരുന്നു അകത്തു നിന്നും ഭാമ ഇറങ്ങി വരുന്നത് നന്ദൻ കാണുന്നത്...... ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരവും ശബ്ദവും കേട്ടാണവൾ അങ്ങോട്ടേക്ക് എത്തിയത്....... പുറത്ത് ആരൊക്കെയോ വന്നിട്ടുണ്ടെന്നും അവൾക്ക് തോന്നിയിരുന്നു. ഭാമ മെല്ലെ നടന്ന് അമ്മയ്‌ക്കരികിലേക്ക് എത്തുമ്പോഴായിരുന്നു മുഖം കുനിച്ചു നിൽക്കുന്ന മഹിയെ കാണുന്നത്...... അവനെ കണ്ടതും ഒരു നിമിഷം പിടിച്ച് കെട്ടിയത് പോലെയവൾ നിന്നുപോയി....... നന്ദൻ പെട്ടന്നവളുടെ മുഖത്തേക്ക് നോക്കി....... മഹിയെ കണ്ട ഞെട്ടലിൽ ആണവൾ...... ആ നിമിഷം തന്നെയാണ് മഹി മുഖമുയർത്തിയത്...... അമ്മയ്ക്ക് പുറകിലായി തന്നെ നോക്കി നിൽക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ മുഖം ഒരു നിമിഷമൊന്ന് ഉടക്കി...... അവന്റെ നോട്ടം കണ്ടതും ദേവകിയമ്മ തനിക്ക് പുറകിൽ നിൽക്കുന്നവളെ ഒന്ന് നോക്കി...... ആ നിമിഷം തന്നെ അവർ കുറച്ച് സൈഡിലേക്ക് നീങ്ങിനിന്നു ....... ശേഷം അവളുടെ കൈയിൽ പിടിച്ച് മുന്നിലേക്ക്‌ നിർത്തി...... മാഹിക്ക് ഇതാരാണെന്ന് ഓർമ്മയുണ്ടോ? ഒരു ചോദ്യത്തോടെയവർ അവന്റെ മുഖത്തേക്ക് നോക്കി ഫോണിലൂടെ മാത്രം കണ്ടവളാണ് പക്ഷേ ആ മുഖം പെട്ടന്നൊന്നും മറക്കില്ല....... ആ ശബ്ദവും. അവൻ ഒന്നും മിണ്ടിയില്ല..... നീ കാരണം നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിൽ ഏറ്റവും കൂടുതൽ നാണം കെടേണ്ടിയിരുന്നവൾ....... നീ കാരണം കുറച്ചു ദിവസത്തേക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചവൾ...... അമ്മയേയും സഹോദരനേയും വിവാഹമുറപ്പിച്ച പെണ്ണിനേയും ചദിച്ചിട്ട് നാടുകടന്നവന് അതൊന്നും ചിന്തിക്കാനുള്ള സമയം കാണില്ലന്നറിയാം........ മഹി ഭാമയെ തന്നെ ഉറ്റുനോക്കി....... അവന്റെ മനസ്സിൽ ഞെട്ടൽ മാറി നിരവധി ചോദ്യങ്ങൾ തെളിഞ്ഞു...... ആ നിമിഷം തന്നെ അവളുടെ നെറുകയിലെ ഒരു നുള്ള് കുംങ്കുമത്തിലും കഴുത്തിൽ കിടക്കുന്ന താലിയിലേക്കും അവന്റെ നോട്ടം എത്തി നിന്നുത് അവൻ അമ്മയേയും അടുത്ത് നിന്ന നന്ദനേയും നോക്കി...... ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി തന്നെ ദേവകിയമ്മ അവന്റെ നേർക്ക് നോക്കിപറഞ്ഞു ഇവളിപ്പോൾ എന്റെ മരുമകളാണ്...... ഒരേ ഒരു മരുമകൾ മെറിനെ കൂടി നോക്കി അവർ പറഞ്ഞു.... എന്റെ ഇളയമകനായ നന്ദന്റെ ഭാര്യ......... അവനൊരു ഞെട്ടലോടെ നന്ദനേയും ഭാമയെയും നോക്കി....... ഒന്ന് ദീർഘനിശ്വാസമുതിർത്തു. കുറച്ചു നിമിഷങ്ങൾക്ക് ശേഷമവൻ അമ്മയെ നോക്കി...... അമ്മേ...... ഞാൻ ചെയ്തത് തെറ്റാണ്...... എനിക്കറിയാം.... ഞാൻ ചെയ്യാൻ പാടില്ലായിരുന്നു...... പക്ഷേ..... എനിക്ക്.... എനിക്ക് വേറെ വഴികൾ ഇല്ലായിരുന്നു..... നിന്റെ ന്യായീകരണങ്ങളൊന്നും എനിക്കറിയണ്ട മഹി ഒന്നും കേൾക്കുകയും വേണ്ട നീ പോകാൻ നോക്ക്..... അമ്മേ..... പ്ലീസ്..... പോകാൻ വേണ്ടി വന്നതല്ല ഞാൻ.... അടുത്തു നിന്ന മെറിനെ പെട്ടന്നവൻ ചേർത്തു പിടിച്ചു..... ഇവളെ കൊണ്ട് പോകാൻ എനിക്കൊരു സ്ഥലവുമില്ലയിപ്പോൾ...... പെട്ടന്നു ദേവകിയമ്മ അവളെ നോക്കി...... ഇത് മെറിൻ........ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഇപ്പോ ഇവളെന്റെ ഭാര്യയാണ്..... ദേവകിയമ്മ ഒരു നിമിഷം അവളെ നോക്കി അവളെയും കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ അവർക്ക് തോന്നിയിരുന്നു ഇതിങ്ങനെ വരൂള്ളൂ എന്ന്.... എന്നാൽ മഹിയും ഭാമയും പല്ലവിയും ഒന്ന് ഞെട്ടിയ മട്ടാണ്.... അമ്മയെ നോക്കി കൊണ്ടവൻ തുടർന്നു... ഇവളെ കൂട്ടാൻ വേണ്ടിയായിരുന്നു ഞാനന്ന് പോയത്..... എനിക്കറിയാം എല്ലാം ഞാൻ നേരത്തേ പറയേണ്ടതായിരുന്നു..... പക്ഷേ എന്റെ സാഹചര്യം അങ്ങനെയായിരുന്നു....... ഒന്നും ആരോടും പറയാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല..... അതുകൊണ്ടാണ് അന്ന് അമ്മയോട് വഴക്കിട്ടത്...... സ്വയം കുമ്പസരിക്കുന്നതുപോലെയവൻ പറഞ്ഞു നിർത്ത് മഹി...... ഇതൊന്നും നീ ചെയ്ത തെറ്റിനുള്ള ന്യായീകരണങ്ങളല്ല...... എല്ലാം നിസാരമായി കാണുന്ന നിനക്ക് ഞങ്ങൾ അനുഭവിച്ച ടെൻഷൻ പറഞ്ഞാൽ മനസ്സിലാകില്ല ......... നീ പോകാൻ നോക്ക്....... ഇനിയൊന്നും സംസാരിക്കാനില്ലന്നപോലെ അവർ അകത്തേക്ക് നടക്കാനൊരുങ്ങി....... അമ്മേ..... പ്ലീസ്..... ഞാൻ പറയുന്നത് മുഴുവനായൊന്നു കേൾക്ക്..... അകത്തേക്ക് നടക്കാനൊരുങ്ങിയ അമ്മയുടെ കൈ പിടിച്ച് കൊണ്ടവൻ പറഞ്ഞു.... എനിക്കിപ്പോ ഇറങ്ങി പോകാമായിരുന്നു പക്ഷേ ഇവളുടെ അവസ്ഥ ഇപ്പോൾ അങ്ങനെയല്ല....... ദേവകിയമ്മ തിരിഞ്ഞ് അവനെ ചോദ്യരൂപേണ നോക്കി...... മെറിൻ പ്രെഗ്നന്റ് ആണ്....... മഹി പറഞ്ഞു....... അത് കേട്ടതും അവരുടെ കണ്ണുകൾ വിടർന്നു... ആ നിമിഷം മനസ്സിൽ അറിയാത്തൊരു പിടിവലി വീണു എങ്കിലും മുഖത്തത് പ്രകടിപ്പിക്കാതെ അവനരികിൽ നിന്ന മെറിനെ ഒന്നു നോക്കി. ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞ് അകത്തേക്ക് തന്നെ നടന്നു. എന്നാൽ അവിടെ നിന്ന നന്ദനും ഭാമയും പല്ലവിയും ഇപ്പോൾ പറഞ്ഞുകേട്ട വാർത്തയിൽ ഞെട്ടി നിൽക്കുകയാണ്. നിമിഷങ്ങൾക്കകം മഹിയിലൊരു നിരാശ നിറഞ്ഞു അമ്മ ഒരിക്കലും ഇത്രയും പ്രതികരിക്കുമെന്ന് കരുതിയില്ല..... അഥവാ പ്രതികരിച്ചാലും തങ്ങളെ സ്വീകരിക്കുമെന്ന് വിചാരിച്ചിരുന്നു....... താൻ അത്രയേറെ നിർബന്ധിച്ചാണ് മെറിനെ കൊണ്ടുവന്നത്..... കുറച്ച് പ്രശ്നങ്ങൾ ഉണ്ടാകുമെന്നു നേരത്തേ അവളോട്‌ പറഞ്ഞിരുന്നു പക്ഷേ ഇത്രയും താൻ പ്രദീക്ഷിച്ചില്ല......... വല്ലാത്തൊരു വിഷമത്തോടെ മഹി തിരിഞ്ഞ് പുറത്തേക്ക് നോക്കി...... ആ നിമിഷമാണ് നന്ദന്റെ ശബ്ദമവിടെ കേട്ടത്... പല്ലവി......ഭാമേ......... ഏട്ടത്തിയെ കൂടി അകത്തേക്ക് കൂട്ടിക്കോ..... തുടരും....🌺💚 ലൈക് ചെയ്ത് അഭിപ്രായങ്ങൾ എഴുതണേ........ 💚 കണ്ണൂർകാരൻ ❤️❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5.9K views
1 months ago
മൂന്നാം വട്ടമാണ്‌ കേട്ടാ. ഇപ്രാവശ്യവും ഷെയർ ചാറ്റ് ഇത് ഡിലീറ്റ് കളഞ്ഞാൽ, ഞാൻ അതോടെ ഈ പരിപാടി നിർത്തുകയാണ്‌. :( ശിക്ഷാർഹം അവസാനിച്ചു വായിക്കുക എല്ലാവരും പത്തനംതിട്ട - ഇളമണ്ണൂർ എന്ന സ്ഥലത്തുണ്ടായ ഒരു യഥാർത്ഥ സംഭവമാണ്‌ ചുവടെ. കഥയ്ക്കാവശ്യമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഇതൊരു യാഥാർത്ഥ്യമാണ്‌ എന്ന് മനസ്സിലാക്കി തന്നെ വായിക്കുമെന്നു കരുതുന്നു. പുതിയ നോവലിന്റെ വിഷയം ഇതാണ്‌. സ്വന്തം വീട്ടുമുറ്റത്തു നിന്ന് കാണാതെ പോകുന്ന കുഞ്ഞുങ്ങൾ... അച്ഛന്റേയും അമ്മയുടേയും കൂടെ ഉറങ്ങിക്കിടന്നിരുന്നിടത്തു നിന്നു പോലും അപ്രത്യക്ഷമാകുന്ന പൊന്നോമനകൾ... ഒരന്വേഷണം ആവശ്യമല്ലേ ? ഇതിന്റെയൊക്കെ പുറകിൽ ഒരു സിൻഡിക്കേറ്റ് ഉണ്ടെങ്കിൽ... ഒരു മാഫിയ ഉണ്ടെങ്കിൽ... അതന്വേഷിക്കാൻ കേരള പൊലീസ്, ക്രൈം ബ്രാഞ്ചിലെ മേജർ ക്രൈംസ് ഡിവിഷൻ ഇറങ്ങിയാലോ ? അതാണീ കഥ. വായിച്ചോളൂ. CRITICAL MISSING PERSONS – PART 01 ഒരു അഭ്യർത്ഥന മാന്യരെ, ഈ എഴുത്തു കൊണ്ടുവരുന്നയാൾ ഊമയാണ്‌. അപ്പന്റെ പേര്‌ ആന്റണി എന്നും അമ്മയുടെ പേര്‌ മേരി എന്നുമാണ്‌. ഇയാൾക്ക് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. രണ്ടുപേർ മുടന്തരും കാഴ്ച്ചയില്ലാത്തവരുമാണ്‌. ഇതിൽ ഒരു പെൺകുട്ടി കോളേജിൽ പഠിക്കുന്നു. ഒരു കുട്ടിക്ക് ഒരു ഉടലും രണ്ട് തലയുമായി അമ്മയ്ക്ക് ഓപ്പറേഷൻ മൂലം ജനിച്ചു. ഉടൻ തന്നെ അമ്മ മരിക്കുകയും ചെയ്തു. ഈ കുട്ടി ജീവിച്ചിരിപ്പുണ്ട്. അപ്പൻ ഇലക്ട്രിക്ക് ഷോക്ക് മൂലം മരിച്ചു. ഈ സ്ഥിതിയിൽ താങ്കളെപ്പോലുള്ളവരെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ഇവർക്ക് ഗവണ്മെന്റ് സർട്ടിഫിക്കറ്റും നല്കിയിട്ടുണ്ട്. തുണി (സാരി മുണ്ട് ഷർട്ട്) രൂപ എന്നിവ കൊടുത്ത് സഹായിക്കുന്നവർക്ക് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച അനുഭവം ഉണ്ടാകുന്നതാണ്‌. സംഭാവന നല്കുന്നവർ നോട്ടുബുക്കിൽ മേൽ വിലാസം എഴുതേണ്ടതാണ്‌. പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വിവാഹം ചെയ്തയക്കേണ്ടതിന്‌ ദയവുചെയ്ത് യഥാശക്തി സഹായിക്കുവാനും ഈ നോട്ടീസ് മടക്കി തരുവാനും അപേക്ഷിച്ചുകൊള്ളുന്നു. മതമേതായാലും മനുഷ്യൻ ഒന്ന്. എന്ന്, (ഒപ്പ്) ഡോ. വി. ജോസഫ് B.Sc. MBBS വളപട്ടണം കണ്ണൂർ ജില്ല. കൈയ്യിൽ കിട്ടിയ ആ നോട്ടീസ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്ന 8 വയസ്സുകാരൻ ആ ചോദ്യം കേട്ട് മുഖമുയർത്തി. “മോന്റെ പേരെന്താ ?” തമിഴ് കലർന്ന മലയാളത്തിൽ അത് ചോദിച്ചുകൊണ്ട് ‘അക്ക’ വരാന്തയിലേക്കിരുന്നു. ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നാടോടി സ്ത്രീയായിരുന്നു അവർ. മുഷിഞ്ഞ് ചുളുങ്ങിക്കൂടിയ, നിറം മങ്ങിയ ഉടയാടകൾ വാരിച്ചുറ്റിയ, ശരീരം കറുത്ത് കരുവാളിച്ച ഒരു മനുഷ്യക്കോലം. കറുത്ത ചുണ്ടുകൾ പിളർത്തി മഞ്ഞപ്പല്ലുകൾ പുറത്തു കാണിച്ചുകൊണ്ടൊരു ചിരിയുണ്ടായിരുന്നു അവരുടെ മുഖത്ത്. “ശ്രീക്കുട്ടൻ. ശ്രീജിത്ത്ന്നാ മുഴുവൻ പേര്‌. ചേച്ചിയാണോ ഊമ ?” കുഞ്ഞ് സംശയത്തോടെ അവരെ അടിമുടി നോക്കി. “ഇവിടെ മോൻ മാത്രേ ഉള്ളോ ?” അവരുടെ മറുപടി മറ്റൊരു ചോദ്യമായിരുന്നു. “അമ്മ ഉച്ചയാകുമ്പൊ വരും. അപ്പ്രത്തെ വീട്ടി പണിക്കു പോയതാ. പിന്നെ...” അവൻ മുറ്റത്ത് ആ സ്ത്രീയെത്തന്നെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന തന്റെ നായയെ ഒന്നു നോക്കി. “അവനുണ്ടല്ലോ കൂട്ടിന്‌.” “ഉം...” ആ സ്ത്രീ ഒന്നു മൂളിക്കൊണ്ട് കുഞ്ഞിന്റെ കൈയ്യിൽ നിന്നും ആ നോട്ടീസ് വാങ്ങിച്ചെടുത്തു. “അല്ല ചേച്ചീ... ഈ ഊമാന്ന് പറഞ്ഞാ പിന്നെ എങ്ങനെയാ മിണ്ടണെ ?” “അതൊക്കെയുണ്ട്.” ചുറ്റും തക്കും പുക്കും നോക്കിക്കൊണ്ട് എഴുന്നേറ്റ ആ സ്ത്രീ, സാവധാനം ഗേറ്റിനെ ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽ തന്നെ അവർ തന്റെ ഭാണ്ഢക്കെട്ടിൽ നിന്നും ഒരു ഫോൺ എടുത്ത് ആരെയോ വിളിക്കുന്നത് കാണാമായിരുന്നു. ശ്രീക്കുട്ടനാകട്ടെ അതൊന്നും കാര്യമായി ശ്രദ്ധിക്കാതെ തന്റെ മൊബൈൽ ഗെയിമിലേക്ക് മടങ്ങുകയും ചെയ്തു. പന്തികേട് തോന്നിയിട്ടാകണം, അവന്റെ നായ ഇരുന്നിടത്തു നിന്ന് അനങ്ങിയിട്ടില്ല. അവർ ഗേറ്റ് കടന്നു പോയി അപ്രത്യക്ഷയായിട്ടും മിടുക്കനായ കാവൽക്കാരന്റെ നോട്ടം ആ ദിശയിൽത്തന്നെ ഉറച്ചു നിന്നു. പത്തു മിനിറ്റ് തികച്ചെടുത്തില്ല. അക്ക വീണ്ടും പ്രത്യക്ഷപ്പെട്ടു. മുൻപത്തേതിനേക്കാൾ ഉത്സാഹവതിയായി വീണ്ടും ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറി വന്നു അവർ. “അമ്മ വന്നോ മോനേ ?” ചിരി കുറച്ചുകൂടി വിടർന്നിരുന്നു ഇപ്പോൾ. “ഇല്ല.” ഫോണിൽ നിന്നും മുഖമുയർത്താതെ ശ്രീക്കുട്ടന്റെ മറുപടി. ഗെയിമിലെ ഏതോ തന്ത്രപ്രധാന ലെവലിലാണ്‌ അവനെന്നു വ്യക്തം. “മോനേ... അക്കാവുക്ക് കൊറച്ചു വെള്ളം തരാമോ ?” മുറ്റത്ത് നിന്നിരുന്ന കണിക്കൊന്ന മരത്തോട് ചേർന്നു നിന്നുകൊണ്ടാണ്‌ അവരതാവശ്യപ്പെട്ടത്. ടിപ്പുവിൽ നിന്നും നേർത്ത ഒരു മുരളൽ ഉയർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീ അവനെ ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നുമുണ്ട്. പക്ഷേ, വലിയ ശരീരവലിപ്പമൊന്നുമില്ലാത്ത ഒരു സാധാരണ നാടൻ നായയാണവനെന്നായിരിക്കണം അവർ കരുതിയിട്ടുണ്ടാകുക.അതുകൊണ്ടായിരിക്കണം, ആ സ്ത്രീയ്ക്ക് അശേഷം കൂസലില്ലായിരുന്നു. ശ്രീക്കുട്ടൻ ഒരു വലിയ സ്റ്റീൽ കപ്പിൽ വെള്ളവുമായി വന്ന് അവരെ വരാന്തയിലേക്ക് ക്ഷണിച്ചു. പക്ഷേ, “ഇങ്ങോട്ട് കൊണ്ടുവാ മോനേ. അക്ക ഒരു സൂത്രം കാണിച്ചു തരാം.” ആ സ്ത്രീ വാത്സല്യത്തോടെ അവനെ കൈയ്യാട്ടി വിളിച്ചു. ശ്രീക്കുട്ടൻ രണ്ട് സ്റ്റെപ്പുകളിറങ്ങി മുറ്റത്തേക്കിറങ്ങിയതും അത് സംഭവിച്ചു... നിലത്തമർന്നു കിടന്നിരുന്ന ടിപ്പു ചാടിയെഴുന്നേറ്റ് നിവർന്നു നിന്നത് ഒരൊറ്റ നിമിഷാർദ്ധം കൊണ്ടായിരുന്നു! തനിക്ക് അതിഭീകരമായ ഒരബദ്ധം പിണഞ്ഞിരിക്കുന്നു എന്ന് ‘അക്ക’ തിരിച്ചറിയാൻ അധിക സമയമെടുത്തില്ല. എഴുന്നേറ്റു നിന്നപ്പോഴാണ്‌ ആ നായയുടെ യഥാർത്ഥ വലിപ്പം അവർക്ക് ബോധ്യപ്പെട്ടത്. പാതി നാടനും, പാതി ജെർമ്മൻ ഷെപ്പേഡുമായിരുന്നു ആ മിടുക്കൻ. മൂന്നു വയസ്സ് പ്രായത്തിൽത്തന്നെ ഒരൊത്ത നായുടെ വലിപ്പമാർജ്ജിച്ചിരുന്നു അവൻ. “ടിപ്പൂ... അവിടെയിരിക്കടാ! പാവം ചേച്ചീനെ പേടിപ്പിക്കല്ലേ!” ശ്രീക്കുട്ടന്റെ കർശനമായ ആജ്ഞ കേട്ടിട്ടും നായയുടെ ഭാവം മാറിയില്ല. ആ സ്ത്രീ ഇനി അനങ്ങിയാൽ അവളുടെ കഴുത്ത് അവന്റെ വായിലിരിക്കും എന്നുറപ്പ്. അത്രമാത്രം അവനെ പ്രകോപിപ്പിക്കാനും മാത്രം ആ ‘പാവം ചേച്ചി’ എന്തു ചെയ്തിട്ടാണ്‌ എന്ന് കുഞ്ഞിന്‌ മനസ്സിലായില്ല. നായയുടെ കഴുത്തിലെ ബെൾട്ടിൽ പിടിമുറുക്കിക്കൊണ്ട് കുഞ്ഞ് ആ കപ്പിലെ വെള്ളം സ്ത്രീയ്ക്കു നീട്ടി. “മോനേ... ആ പട്ടിയെ ഒന്നു കെട്ടിയിടാമോ ? അക്ക നേരത്തേ പറഞ്ഞ സൂത്രം...” അവർ ചുണ്ടമർത്തി ചിരിച്ചു. “അവൻ കടിക്കൂല്ല ചേച്ചീ.” ശ്രീക്കുട്ടൻ ഉറക്കെ ചിരിച്ചു. “പേടിക്കണ്ട. പാവം ചെക്കനാ എന്റെ ടിപ്പു.” ശ്രീക്കുട്ടന്‌ ആ നായയെപ്പറ്റി വലിയ ബോധ്യമില്ല എന്ന് അവർക്ക് മനസ്സിലായി. ചുമ്മാതല്ല അമ്മ, ഒരു 8 വയസ്സുകാരനെ അങ്ങനെ ഒറ്റയ്ക്കാക്കിയിട്ട് പോയിട്ടുണ്ടാകുക. പക്ഷേ അവർക്കങ്ങനെ പിൻവാങ്ങാനാകുമായിരുന്നില്ല.അവരുടെ മാറിൽ കുറുകേ കിടന്നിരുന്ന ഭാണ്ഢക്കെട്ടിനുള്ളിൽ ഒരു മൊബൈലിന്റെ റിങ്ങ് ടോൺ മുഴങ്ങിയത് പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ആ സ്ത്രീ തന്റെ വലതു കൈയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു ചെറിയ കുപ്പി പുറത്തെടുത്തു. “ഇതാ അക്ക പറഞ്ഞത്...” ചിരിയോടെ ആ കുപ്പി കുഞ്ഞിന്റെ മുഖത്തേക്ക് നീട്ടിപ്പിടിച്ചതും, ശ്രീക്കുട്ടന്‌ അപകടം മണത്തു. അതൊരു സ്പ്രേ ബോട്ടിലാണ്‌! അവൻ ഭയന്ന് പുറകോട്ടു ചാടിയതും, അവർ ബോട്ടിൽ ക്യാപ്പ് അമർത്തിയതും ഒരുമിച്ചായിരുന്നു. ഒപ്പം അവർ വലതു കൈ കൊണ്ട് സ്വന്തം മുഖം പൊത്തിപ്പിടിക്കുകയും ചെയ്തു. സ്പ്രേ മുഖത്തു പതിച്ചതും, അലറിക്കരഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ തിരിഞ്ഞോടി. പുറകോട്ട് വീടിനെ ലക്ഷ്യമാക്കി ഓടിയ കുഞ്ഞിന്റെ കാൽ ആദ്യത്തെ സ്റ്റെപ്പിൽ തൊട്ടപ്പോഴേക്കും അവൻ കുഴഞ്ഞുതുടങ്ങിയിരുന്നു. ഉച്ചത്തിൽ ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് മുൻപോട്ടു കുനിഞ്ഞ ശ്രീക്കുട്ടൻ വരാന്തയിലേക്ക് കമിഴ്ന്നു വീണു പോയി. അടുത്ത നിമിഷം ഒരൊറ്റക്കുതിപ്പിൽ അവനരികിലെത്തിയ ആ സ്ത്രീ, അവനെ കോരിയെടുത്ത്, തന്റെ തോളിലേക്ക് കിടത്തിക്കൊണ്ട് തിരിഞ്ഞതും ആ കാഴ്ച്ച കണ്ടു. തനിക്കു മുൻപിൽ ഭയാനകമാം വിധം പല്ലിളിച്ചു ചിരിക്കുന്ന മരണം! ഒരൊറ്റക്കുതിപ്പിന്‌ അവളുടെ കഴുത്തൊപ്പം ഉയർന്ന ടിപ്പു, തല ചെരിച്ചതും, വായ് പിളർന്നതുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞിരുന്നു. മലർന്നടിച്ച് പുറകോട്ട് വീണുപോയ ആ സ്ത്രീ, തന്റെ ഭാണ്ഢത്തിൽ നിന്നും ഒരു നീണ്ട സ്റ്റീൽ പൈപ്പ് വലിച്ചെടുത്ത് ആ മൃഗത്തെ നേരിട്ടു. പക്ഷേ, അവന്റെ ആദ്യത്തെ കടി തന്നെ അവളുടെ കൈത്തണ്ടയിലായിരുന്നു. പച്ചയിറച്ചിയിൽ പല്ലുകൾ താഴ്ന്നതും, അവൻ ഉറക്കെ മുരണ്ടുകൊണ്ട് തല വെട്ടിച്ചു. ഒരു വലിയ കഷണം ഇറച്ചി വായുവിലുയർന്നു പോകുന്നത് കണ്ടു. അവിടെ നിന്നും അവരുടെ ദേഹത്തേക്ക് പടർന്നു കയറിയ ടിപ്പു, വീണ്ടും കഴുത്തിനെ ലക്ഷ്യമാക്കി കുനിഞ്ഞതും, അവർ ഉറക്കെ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റതും ഒരുമിച്ചായിരുന്നു. ആ നാൽക്കാലിയോട് പിടിച്ചു നിൽക്കാൻ തനിക്കാകില്ല എന്നു മനസ്സിലായതും, ‘അക്ക’ തിരിഞ്ഞോടി. പക്ഷേ, ഗേറ്റു വരെ പോലും എത്താനായില്ല അവർക്ക്. പുറകിൽ നിന്നും അവരുടെ ഭാണ്ഢക്കെട്ടിൽ ചാടി പിടിച്ച ടിപ്പു അവർക്കു ചുറ്റും ഒരു വലയം വെച്ചതും, വീണ്ടും അവൾ കറങ്ങി നിലത്തേക്ക് വീണു. ഗേറ്റിനരികിലേക്കോടിയ നായ അവർ ഇറങ്ങിയോടാത്ത വിധം കാവൽ നിന്നുകൊണ്ട്, ഉറക്കെ കുരയ്ക്കാനാരംഭിച്ചു. ആ പ്രദേശമാകെ വിറങ്ങലിച്ചു പോകത്തക്ക ഉച്ചത്തിൽ! ആ സ്ത്രീ ചാടിയെഴുന്നേറ്റതും വീടിന്റെ ഇടതുവശത്തെ നേർത്ത വഴിയിൽ നിന്നും ഉറക്കെ ഒരു വിളിയുയർന്നു. “ടിപ്പൂ! എന്താടാ അവിടെ ?” ഓടി വരുന്നുണ്ടായിരുന്നു സുമില. ശ്രീക്കുട്ടന്റെ അമ്മ. സ്വതവേ ശാന്തശീലനായ ടിപ്പു അങ്ങനെ കുരയ്ക്കണമെങ്കിൽ എന്തെങ്കിലും അപായമില്ലാതെ വരില്ല എന്നവർക്കുറപ്പായിരുന്നു. മുറ്റത്തെത്തിയതും, അവരാ കാഴ്ച്ച കണ്ട് സ്തബ്ധയായിപ്പോയി. വായിലൂടെ നുരയും പതയുമൊഴുക്കിക്കൊണ്ട് ബോധരഹിതനായിക്കിടക്കുന്ന തന്റെ കുഞ്ഞ്! ഉറക്കെ അലറി നിലവിളിച്ചു പോയി ആ അമ്മ. അധികം ദൂരെയല്ലാതെ സ്ഥിതിചെയ്തിരുന്ന വായനശാലാ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏതാനും യുവാക്കളാണ്‌ നിലവിളി ആദ്യമായി ശ്രദ്ധിച്ചത്. അതിൽ ബാറ്റുമായി നിന്നിരുന്ന ശ്രീനാഥ് - ശ്രീക്കുട്ടന്റെ മൂത്ത ജ്യേഷ്ഠൻ - അമ്മയുടെ സ്വരം തിരിച്ചറിഞ്ഞതും, വെട്ടിത്തിരിഞ്ഞ് തന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു. നാടോടി സ്ത്രീ, തന്റെ ഭാണ്ഢക്കെട്ട് വലിച്ചെറിഞ്ഞ്, ധരിച്ചിരുന്ന വസ്ത്രങ്ങളിൽ പലതും ഊരിയെറിഞ്ഞ്, സാരി പാവാടയോടു കൂടി മുകളിലേക്ക് തെറുത്തുകയറ്റി ആ പൈപ്പ് കൈയ്യിലെടുത്തു. പക്ഷേ, അവർക്ക് ഒരടി മുൻപോട്ടു വെക്കാനായില്ല, അപ്പോഴേക്കും, പാഞ്ഞെത്തിയ സുമിലയുടെ ഒറ്റയടിക്ക് അവൾ വേച്ചു വീഴാൻ പോയി. പക്ഷേ, രക്ഷപ്പെടാനുള്ള തത്രപ്പാടിൽ, ഒരു ഭ്രാന്തിയെപ്പോലെ പാഞ്ഞ ആ സ്ത്രീയെ തടുക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ഗേറ്റിലെത്തിയതും അവരുടെ തുടയിലെ മാംസത്തിൽ തന്നെ ചാടിക്കടിച്ചു ടിപ്പു. ഉറക്കെ അലറിക്കരഞ്ഞുകൊണ്ട് നായയെ തട്ടിത്തെറിപ്പിച്ച അവർ ഗേറ്റ് തുറന്ന് വെളിയിലേക്ക് ആദ്യ ചുവടു വെച്ചതും- വായുവിലൂടെ ചീറിപ്പാഞ്ഞു വന്ന ഒരു ക്രിക്കറ്റ് ബാറ്റ്, അവരുടെ മുൻ വശത്തെ മൂന്നു പല്ലുകൾ തെറിപ്പിച്ചുകൊണ്ടാണ്‌ പ്രയാണമവസാനിപ്പിച്ചത്. ഒപ്പം പുറകിൽ നിന്നും പാഞ്ഞടുത്ത ശ്രീനാഥ്, അവരുടെ രണ്ടു കാലുകളും നിലത്തു നിന്നും തട്ടി മുകളിലേക്കുയർത്തിക്കളഞ്ഞു. മലർന്നടിച്ച് റോഡിലേക്ക് വീണ അക്കയിൽ നിന്നും കില്ലപ്പട്ടികൾ ഓരിയിടുന്നതുപോലൊരു ശബ്ദമുയർന്നു. മുടിക്കുത്തിനു പിടിച്ച് അവരെ ഒന്നുകൂടി പൊക്കിയെടുത്ത് താഴേക്കിട്ടു ആ യുവാവ്. “കൊല്ലല്ലേ... കൊല്ലല്ലേ അണ്ണാ....” അവരിൽ നിന്നും ദീനമായൊരു കരച്ചിലുയർന്നു. ഓടിയടുത്ത നാട്ടുകാർക്കെല്ലാം കൈകാലുകൾ തരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു സ്ത്രീയല്ലേ... എന്തു ചെയ്യാനൊക്കും ? ഏതാണ്ട് അരമണിക്കൂറിനു ശേഷം... സമീപത്തുള്ള പബ്ലിക്ക് ഹെൽത്ത് സെന്ററിൽ നിന്നും ഡോക്ടർമാരെത്തി ശ്രീക്കുട്ടന്‌ വേണ്ട പ്രഥമശുശ്രൂഷകൾ പൂർത്തിയാക്കി. അവൻ ഉണർന്നെങ്കിലും, ഒരു ദിവസത്തേക്ക് ഒബ്സർവേഷനിൽ വെക്കാം എന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. സ്ഥലം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. സർക്കിൾ ആ പ്രദേശവാസി തന്നെയായതിനാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. പെട്ടെന്നു തന്നെ എല്ലാവരുടേയും മൊഴിയെടുത്ത് പരാതി എഴുതി വാങ്ങി അവർ നാടോടി സ്ത്രീയുമായി സ്റ്റേഷനിലേക്ക് തിരിച്ചു. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ