✍ തുടർക്കഥ

ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.2K views
13 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlzGzDvp?d=n&ui=v64j8rk&e1=cഞാൻ മോളെയും കൂടെക്കൊണ്ട് പോകുകയാണമ്മേ... അവൾ ഒത്തിരിയാഗ്രഹിക്കുന്നുണ്ടെന്റെ കൂടെ വരാൻ. ശിവദ പറഞ്ഞു. നിനക്കെന്താ ശിവദേ ഭ്രാ.ന്തുണ്ടോ.?? വിവാഹാലോചന വന്നപ്പോൾ തന്നെ അവരുടെ വീട്ടുകാർ പറഞ്ഞതല്ലേ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന്. കുഞ്ഞൊരിക്കലും നിങ്ങൾക്കൊരു ബാധ്യതയാവില്ല, അവൾ ഇവിടെ നിന്നോളും എന്ന് ഞാനുറപ്പ് പറഞ്ഞിട്ടല്ലേ ഈ കല്യാണം നടന്നത്..അങ്ങനെ പറഞ്ഞ് കല്യാണം നടത്തിയിട്ട്, ഇപ്പോൾ കുഞ്ഞിനെയും കൊണ്ട് നീ അങ്ങോട്ട് ചെന്നാൽ കുഞ്ഞിനെയവർ സ്വീകരിക്കുമോ?? മാത്രമോ, വല്ലവരുടെയും വീട്ടിൽ ചെന്ന് ഈ കുഞ്ഞിന് സ്വാതന്ത്ര്യത്തോടെ വളരാൻ പറ്റുമോ? അതിനെ അവിടെയുള്ളവർ വേദനിപ്പിച്ചാൽ നീ എന്ത് ചെയ്യും?? ഒന്നാമത് ഒരു പെൺകുഞ്ഞാണ്. നമ്മൾ സൂക്ഷിക്കാനുള്ളത് നമ്മൾ തന്നെ സൂക്ഷിക്കണം. അമ്മ എന്തൊക്കെയാ ഈ പറയുന്നത്??? ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. ഇന്നത്തെ കാലമതാണ് ചെറിയ പെൺകുഞ്ഞിനെ പോലും, നമ്മൾ കണ്ണിലെ കൃഷ്ണമണിപോലെ നോക്കണം. ഉണ്ണിമോൾ ഇവിടെ എന്റെ കൂടെ നിന്നോളും. ഉണ്ണിമോൾ അമ്മമ്മയുടെ കൂടെ നിന്നാൽ മതി കേട്ടോ... സാവിത്രി ഉണ്ണിമോളോട് പറഞ്ഞു. ഇല്ല.... ഞാൻ അമ്മേടെ കൂടെ പോവാ... വേണ്ട മോളെ...... വേണം... ഞാൻ പോകും. മോള് പോയാൽ അമ്മമ്മ തന്നെയല്ലേ ഉള്ളൂ. മാമൻ അമ്മമ്മയെ ഇട്ടിട്ട് എങ്ങോട്ടോ പോയി. അമ്മമ്മ വയസായതല്ലേ... വല്ല അസുഖവും വന്നാൽ ആരുണ്ട് ഇത്തിരി വെള്ളമെടുത്ത് തരാൻ. സാവിത്രി വിഷമം ഭാവിച്ച്‌ ചോദിച്ചു. ഉണ്ണിമോൾക്കത് കേട്ടപ്പോൾ ആകെ വിഷമമായി നീ പോകാൻ നോക്ക്....ഓട്ടോറിക്ഷ വന്നു. ഇനിയും ഇവിടെ നിന്ന് കൊച്ചിനെകരയിക്കല്ലേ... സാവിത്രി പറഞ്ഞു. അവൾ കുഞ്ഞല്ലേ അമ്മേ... അവളെ ഞാൻ കൊണ്ടുപൊയ്കോളാം. മനുവിനോട് ഞാൻ പറഞ്ഞോളാം... ദേ... പെണ്ണേ...നീ വേഗം പോകാൻ നോക്ക്. സാവിത്രി ദേഷ്യപ്പെട്ടു. ശിവദ ഉണ്ണിമോളുടെ കവിളിൽ പിടിച്ചു. അമ്മ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ വരാം കേട്ടോ , അന്നേരം ഉണ്ണിമോളെ കൊണ്ടു പോകാം. തീർച്ചയായും കൊണ്ടുപോകാം ഇപ്പോൾ അമ്മമ്മ ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ അതുകൊണ്ട് കുറച്ചു ദിവസം മോളിവിടെ നിൽക്കാമോ..??? ഉം... ഉണ്ണിമോൾ തലയാട്ടി. ശിവദ വിഷമത്തോടെ ഓട്ടോയിൽ കയറിയിരുന്നു ഓട്ടോ ഗേറ്റ് കടന്നു പോകുന്നത് ഉണ്ണിമോൾ നോക്കി നിന്നു... ഓട്ടോയിൽ ഇരുന്നിട്ട് ശിവദക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഒന്നും വേണ്ടിയിരുന്നില്ല, തന്റെ കുഞ്ഞിനെയും കൊണ്ട് എവിടെയെങ്കിലും ഒരു വാടക വീടെടുത്ത് സ്വന്തമായി ജീവിച്ചാൽ മതിയായിരുന്നു. ആരോ പറഞ്ഞതുപോലെ ബന്ധങ്ങളെല്ലാം ബന്ധനങ്ങളാവുകയാണ്... അതിനിടയിൽ ഏറ്റവുമധികം വേദനിക്കുന്നത് താനും തന്റെ ഉണ്ണിമോളുമാണ്. അത്രയും നേരം അമ്മയോടൊപ്പം പോകാൻ കഴിയുമെന്ന് കരുതി സന്തോഷത്തോടെയിരുന്ന ഉണ്ണിമോൾ തീർത്തും മൗനത്തിലായി. ആരോമൽ അവിടെയുണ്ടായിരുന്നപ്പോൾ കുറെക്കൂടി കുഞ്ഞിനെ പരിഗണിച്ചിരുന്നു. മാമനും കൂടി പോയതോടെ ഒറ്റയ്ക്കാണെന്നുള്ള ചിന്ത ആ കുഞ്ഞു മനസ്സിൽ കൂടുകൂട്ടിയിരുന്നു... രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി. മനുവിന് ഓഫീസിൽ തിരക്കായത് കൊണ്ട് ശിവദയ്ക്കും മനുവിനും ഒരുമിച്ച് എവിടെയും പോകാനൊന്നും കഴിഞ്ഞില്ല. അയാൾ ജോലിക്ക് പോയതോടെ ശിവദയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ സ്കൂളിലേക്ക് പോയി കൊച്ചു കുട്ടികളുടെ കൂടെയിരിക്കുമ്പോഴാണ് അവൾ കുറച്ചെങ്കിലും സമാധാനമനുഭവിക്കുന്നത്. ഉണ്ണിമോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. രാവിലെയും വൈകുന്നേരവും ശിവദ ഉണ്ണിമോളെ ഫോൺ വിളിക്കും. ഉടനെ അമ്മ വരുമെന്നും അവളെ കൊണ്ടുപോരുമെന്നും പറഞ്ഞാശ്വസിപ്പിക്കും. മനുവിനോട് സംസാരിച്ച്‌, കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ചിന്ത ശിവദയുടെ ഉള്ളിൽ ഉണ്ടായിരുന്നു. അയാൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എപ്പോഴും തിരക്കാണ്. സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് ശരിക്കും ഒന്നടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും അവളെ പരിഗണിക്കുന്ന ഭർത്താവ് തന്നെയായിരുന്നു അയാൾ. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ശിവദയുടെ ഫോണിലേക്ക് ഉണ്ണിമോളുടെ ക്ലാസ് ടീച്ചറിന്റെ കോൾ വന്നത്. ഒറ്റബെല്ലിന് തന്നെ ശിവദ കാൾ അറ്റൻഡ് ചെയ്തു. ഉണ്ണിമോളുടെ ടീച്ചറാണ് വിളിക്കുന്നത് മനസ്സിലായി, എന്താ.... ടീച്ചർ വിളിച്ചത് ??? ശിവദ തിടുക്കത്തിൽ ചോദിച്ചു. മോള്...കഴിഞ്ഞു കുറച്ചു ദിവസങ്ങളായി ഇപ്പോഴും സങ്കടപ്പെട്ടിരിക്കുകയാണല്ലോ... ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ലഞ്ച് കൊണ്ടുവരുന്നത് മുഴുവനും കഴിക്കില്ല. കൂട്ടുകാരോട് ഒന്നും മിണ്ടാതെ മൗനമായിരിക്കും മോൾക്ക് സാരമായ എന്തോ സങ്കടമുണ്ടെന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ മോളോട് വിശദ വിവരങ്ങൾ ചോദിച്ചത്. ആദ്യമൊന്നും എന്നോട് ഒന്നും പറയാൻ കൂട്ടാക്കിയില്ല. മോളോട് കുറേ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത്. അവൾക്ക് അച്ഛനും അമ്മയും ഇല്ല, അവളെ ആർക്കും ഇഷ്ടമല്ല എന്നൊക്കെയാണ് കുട്ടി പറയുന്നത്. അമ്മയുടെ വിവാഹം കഴിഞ്ഞു എന്ന് മോൾ പറഞ്ഞിരുന്നു. മോളിപ്പോൾ നിൽക്കുന്നത് അമ്മമ്മയുടെ കൂടെയാണെന്നും, അമ്മമ്മയ്ക്ക് വയസ്സായി മരിച്ചു പോയാൽ ഒറ്റയ്ക്കാ വീട്ടിൽ നിൽക്കാൻ പേടിയാണെന്നൊക്കെയാണ് മോൾ പറയുന്നത്... ചെറിയ കുട്ടിയല്ലേ, അവളുടെ മനസ്സിലെ ദുഃഖങ്ങൾ കണ്ടെത്തി പരിഹരിക്കണം, അവളെ കാര്യമായി ഒന്ന് ശ്രദ്ധിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്.... ഞാൻ ശ്രദ്ധിച്ചു കൊള്ളാം ടീച്ചറേ..... ശിവദയുടെ ശബ്ദം ഇടറി. ശരി... ടീച്ചർ കാൾ കട്ടാക്കി. ശിവദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പാവം തന്റെ മോൾ.... താനൊറ്റയൊരാളാണ് തന്റെ മകളുടെ ദുഃഖത്തിന് കാരണം. പറ്റില്ല... ഒന്നിനുവേണ്ടിയും എന്റെ മകളെ എനിക്ക് വേദനിപ്പിക്കാൻ വയ്യ... ഇങ്ങനെ പോയാൽ അത് തന്റെ മകളുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കും... ഒന്നുകിൽ എന്റെ മകളെ ഞാനെന്റെ കൂടെ തന്നെ കൊണ്ടുപോകും, എന്നോടൊപ്പം എന്റെ കുഞ്ഞിനെയും സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രം ഭാര്യയായി ഞാൻ അവിടെ തുടരും ഇല്ലെങ്കിൽ ആർക്കൊക്കെ എന്തൊക്കെ നാണക്കേട് ഉണ്ടായാലും ശരി, ഞാൻ അവിടെ നിന്നിറങ്ങും. എനിക്ക്, എന്റെ മകൾക്ക് വേണ്ടി മാത്രം ജീവിച്ചാൽ മതി... ആരുമറിയാത്ത എങ്ങോട്ടെങ്കിലും എന്റെ മകളെയും കൊണ്ട് ഞാൻ പോകും. മനുവിനോട് ഇന്ന് തന്നെ കാര്യം പറയണം. മനുവിന് താൻ പറയുന്നത് സമ്മതമല്ലെങ്കിൽ ഇന്ന് തന്നെ താനവിടെ നിന്നിറങ്ങും. അവൾ ഒരുറച്ച തീരുമാനവുമായാണ് വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയപ്പോഴേ കേട്ടു... ഒരു കുഞ്ഞിച്ചിരിയുടെ ശബ്ദം... അവൾ വീടിനകത്തേക്ക് ഓടിയെത്തി. അവൾക്ക് വിശ്വസിക്കാനായില്ല.. ഉണ്ണിമോൾ... മനുവിന്റെ അമ്മ അവൾക്ക് പാലിൽ മുക്കി ബിസ്കറ്റ് കൊടുക്കുകയാണ്. ശിവദയെ കണ്ടതും ഉണ്ണിമോളോടി വന്ന് കെട്ടിപ്പിടിച്ചു. മോൾ എങ്ങനെ ഇവിടെയെത്തി....?? എന്നെ മനുവച്ഛൻ വന്ന് കൊണ്ടുവന്നതാ... ശിവദ അത്ഭുതത്തോടെ അമ്മയെ നോക്കി. അമ്മ മെല്ലെ ചിരിച്ചു.... അവൻ പോയി കുഞ്ഞിനെയിങ്ങു കൊണ്ടുവന്നു.... ഈ കിലുക്കാംപെട്ടിയെ ഞങ്ങൾക്കിഷ്ട്ടമായി... അവൾ മുറിയിലേക് ചെന്നു. അയാൾ അകത്തിരിപ്പുണ്ട്. ജൂലി എന്നെ വിളിച്ചിരുന്നു.... അയാൾ പറഞ്ഞു. അവൾ മനസ്സിലാവാതെ നെറ്റി ചുളിച്ചു... ഉണ്ണിമോളുടെ ടീച്ചർ.... ടീച്ചറിനെ മനുവിന് എങ്ങനെയറിയാം.??? എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസം താനും ഞാനും കൂടെ നിൽക്കുന്ന ഫോട്ടോ വാട്സപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ അവൾ ചോദിച്ചിരുന്നു ഇത് ആരാണെന്ന്. ഞാൻ പറഞ്ഞു ഭാര്യയാണെന്ന്. അപ്പോഴാണവൾ പറയുന്നത് ഉണ്ണിമോൾ അവിടെയാണ് പഠിക്കുന്നതെന്ന്. ഇന്ന് ഉച്ചയായപ്പോൾ അവൾ വിളിച്ചു. മോൾക്ക് വല്ലാത്ത സങ്കടം ആണെന്നൊക്കെ പറഞ്ഞു. മറ്റൊരാളുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മാത്രം വിശാല മനസ്സൊന്നും എനിക്കാദ്യം ഉണ്ടായിരുന്നില്ല എന്നുള്ളത് സത്യമാണ്. അതുകൊണ്ടാണല്ലോ ബാധ്യത ഇല്ലാത്ത ഒരു ബന്ധം വേണമെന്ന് ഞാൻ വാശി പിടിച്ചത്. പക്ഷേ ശിവദ, താനിപ്പോൾ എന്റെ ഭാര്യയാണ്. തന്റെ ദുഃഖങ്ങൾ എന്റെതും കൂടിയാണ്... കല്യാണ ദിവസം ഞാൻ ഉണ്ണിമോളെ ശ്രദ്ധിച്ചിരുന്നു... ഞാൻ ഇത്രയും ദിവസം ആലോചിക്കുകയായിരുന്നു എനിക്ക് ആ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയുമോയെന്ന്. അതിന് കഴിയുമെന്ന് എനിക്ക് തോന്നി. ശിവദയെ പിരിഞ്ഞ് നിൽക്കുമ്പോൾ ഉണ്ണിമോൾക്ക് വിഷമമാണ്. ഉണ്ണിമോളെ പിരിഞ്ഞു നിൽക്കുമ്പോൾ ശിവദക്കും. ശിവദയുടെ ദുഃഖം എന്നെയും ബാധിക്കും. അങ്ങനെയെങ്കിൽ നമുക്കെല്ലാവർക്കും ഒരുമിച്ചങ്ങ് ജീവിക്കാമെന്നെ........ അയാൾ പറഞ്ഞു. സ്കൂളിൽ നിന്ന് കുഞ്ഞിനെ മനുവിനോടൊപ്പം വിട്ടോ ?? അവൾ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല. സ്കൂളിൽ കുഞ്ഞിന്റെ അമ്മയല്ലാതെ വേറെയാരെങ്കിലും ചെന്നാൽ കുഞ്ഞിനെ അയക്കില്ലെന്ന് എനിക്കറിയാം. ഞാൻ നേരെ തന്റെ വീട്ടിലേക്ക് ചെന്നു. അമ്മ സമ്മതിച്ചോ ഉണ്ണി മോളെ മനുവിന്റെ കൂടെ വിടാൻ...??? സമ്മതിച്ചു..... അയാൾ ചിരിച്ചു. ആരോമൽ അവിടെ ഇല്ലാത്തതുകൊണ്ട് മുകളിലത്തെ നില അമ്മ വാടകയ്ക്ക് കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മക്കൊരു കൂട്ടുമാകും, വാടകയും കിട്ടുമെന്ന്. സത്യം പറഞ്ഞാൽ തന്റെ അമ്മ ജീവിക്കാനറിയാവുന്ന സ്ത്രീയാണ് കേട്ടോ. തന്നെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞിരിക്കുന്ന ആൾ ഒന്നുമല്ല... അതെ....അമ്മക്ക് എല്ലാത്തിനും നല്ല ധൈര്യമാ....ശിവദ പറഞ്ഞു ഞാൻ ചെന്ന് വിളിക്കാൻ കാത്തിരുന്നതുപോലെ ഉണ്ണിമോൾ എന്റെ കൂടെയിങ്ങു പോന്നു... ആരും പറഞ്ഞുകൊടുക്കാതെ തന്നെ അവളെന്നെ വിളിച്ചത് മാനുവച്ഛേ എന്നാണ്.... പിന്നെങ്ങനാടോ എനിക്കതിനെ സ്നേഹിക്കാതിരിക്കാൻ പറ്റുന്നത്. ശിവദ ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.. തന്റെ ദുരിതം പിടിച്ച, കഴിഞ്ഞ കാലത്തിൽ നിന്നുള്ള മോചനമാണിതെന്ന് അവൾക്ക് തോന്നി. മനസ്സ് നിറയെ ആശ്വാസം പടരുന്നു... ഈ മനുഷ്യനോട് ഉള്ളിന്റെയുള്ളിൽ കടുത്ത ആരാധന തോന്നുന്നു... പ്രണയം തോന്നുന്നു.. അവൾ അയാളെ മുറുകെ കെട്ടിപ്പിടിച്ചു... പെട്ടന്ന് ഉണ്ണിമോളുടെ ചിരി കേട്ട് അവർ തിരിഞ്ഞു നോക്കി... അമ്മ മനുവച്ഛനെ കെട്ടിപ്പിടിക്കുന്നത് കണ്ടവൾക്ക് നാണം വന്നെന്നു തോന്നി.... അയാൾ ഉണ്ണിമോൾക്ക് നേരേ ഇടം കൈ നീട്ടി..... ഉണ്ണിമോൾ ഓടിവന്ന് അവരോട് ചേർന്നു നിന്നു...... 🍀🍀🍀🍀🍀 അവസാനിച്ചു. കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.5K views
13 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlNdnBp0?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ ❤️ ഭാഗം: 36 ***----**** നാസിമ ഫോൺ എടുത്ത് അമീറിനെ വിളിച്ചു... ഖൽബകം പിടഞ്ഞുകൊണ്ടവൻ ഫോൺ എടുത്തു... എങ്ങിനെ തുടരണം എങ്ങെനെ അവതരിപ്പിക്കണം എന്നറിയാതെ... "ഹെലോ.... ഇക്കാ.." ഹെലോ... മ്മ്" "ഇക്കാ.. വിളിച്ചിരുന്നുയെന്ന് പറഞ്ഞു നസീം" മ്മ് " വിളിച്ചിരുന്നു." എന്നാലും 'ന്റെ 'ഇക്കാ.. നിങ്ങളെന്നെ ഉള്ളിന്റെ..ഉള്ളിൽ.. ഇഷ്ടത്തോടെ പൊതിഞ്ഞു കൊണ്ട് നടക്കായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് അറിയാവോ.. അന്ന് ബസിൽ വെച്ച് കണ്ടപ്പഴേ ഇയാളോട് എനിക്ക് ഇഷ്ടം തോന്നിയതാ.. മ്മ്..." പക്ഷെ..ഞാനത് തുറന്ന് പറഞ്ഞില്ലന്നെ ഒള്ളു.. മ്മ്.. " എന്തോന്നിക്കാ... ഇത്രയും കേട്ടിട്ടും മൂളൽ മാത്രമേ..ഒള്ളു...ഞാൻ പറഞ്ഞതൊന്നും ഇഷ്ടപെടാത്തപോലെ.. ഇങ്ങനെ ആണേൽ ഞാൻ വെച്ചുപോകും..അവൾ കൊഞ്ചിക്കൊണ്ട് ചിണുങ്ങി. എനിക്ക് തന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു... അതിനുള്ള അവസരം നീ...തരണ്ടേ.. ഹി..ഹി..ഹി.. അവൾ കുണുങ്ങി ചിരിച്ചു. സോറി " ഇക്ക പറഞ്ഞൊളു.. ഞാൻ..കേൾക്കാം.. അത്‌..പിന്നേ..എനിക്ക് ഞാൻ...എനിക്ക്... വാക്കുകൾ കിട്ടാതെ അവൻ തപ്പിക്കൊണ്ടിരുന്നു.. എങ്ങെനെ അവധരിപ്പിക്കണം എന്നവൻക്ക് അറിയുന്നുഉണ്ടായിരുന്നില്ല.. ഇക്ക..എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാം...അതൊക്കെ എനിക്ക് മനസ്സിലായ് എന്താ....? എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്...അതുപിന്നെ അന്ന് പറയാൻ പറ്റിയില്ല അതിൽ എനിക്ക് വെഷമം ഉണ്ട്.. നാസിമ എന്നെ തെറ്റിദ്ധരിക്കുമോ എന്ന പേടിയായിരുന്നു... എന്നൊക്കെ അല്ലേ.... ശെ... ഇവളിത് എന്തൊക്കെയാ വിളിച്ചു പറയുന്നത്.. അവൻ ദേഷ്യത്തോടെ തലചൊറിഞ്ഞു ഇക്ക...എന്താ.. മിണ്ടാതെ നിൽക്കുന്നത്... സത്യമല്ലേ..ഞാൻ പറയുന്നത്. മ്മ്..." അവൻ മൂളുക മാത്രം ചെയ്യ്തു. ശെരി... ഞാൻ പിന്നേ വിളിക്കാം..എനിക്കൊരു കാൾ വരുന്നുണ്ട്...അമീർ... ഫോൺ കട്ട് ചെയ്യ്തു.. മ്മ്.." അവൾക്കെന്തോ അവനോട് മിണ്ടി കൊതിതീരാത്ത പോലെ തോന്നി... കാൾവരാൻ കണ്ടൊരുനേരം സംസാരിച്ചു തുടങ്ങിയതല്ലേ ഒള്ളു... . **** ഛെ... ഈ പെണ്ണിത് എന്തൊക്കയാ...വിളിച്ച് പറയുന്നത്... ഏത്...നേരത്താണാവോ ഇവളുടെ പേര് പറയാൻ തോന്നിയത്... അമീർ അവന്റെ മണ്ടക്കിട്ട് ഒരു കുത്തുകൊടുത്തുകൊണ്ട് ഫോൺ ബെഡിലേക്കെറിഞ്ഞു വടികൊടുത്ത് അടിവാങ്ങിയത് പോലെ ആയല്ലോ..'എന്റെ പടച്ചോനെ' അവളെ കയ്യിലിപ്പോ.. എന്റെ നമ്പറും കിട്ടി.. ഇനിയെനിക്കും ഫോണിനും. വിശ്രമം ഉണ്ടാകാൻ ചാൻസില്ല പെണ്ണല്ലേ..വർഗം. ***** ഇക്കാ... ദാ...ഫോൺ.. അവനെ നോക്കി നാണത്തോടെ പുഞ്ചിരിച്ചുകൊണ്ടവൾ ഫോൺ അവന്റെ കയ്യിൽ ഏല്പിച്ചുകൊണ്ട് അകത്തേക്ക് പിന്തിരിഞ്ഞു നടന്നു.. അവളെ നാണം കണ്ടതോന്നും അവരെ ആദ്യരാത്രി ആയിരുന്നെന്ന് ഇതിപ്പോ...ജസ്റ്റ്‌ വിളിച്ചല്ലേ ഒള്ളു....കഴുത.. നമുക്ക് എന്നാണാവോ ഇങ്ങനെയൊക്കെ ഒരു ഭാഗ്യം. "ന്റെ.. ആയിശു എവിടെയാണേലും ഒന്ന് വേഗം വാ... എന്നരികിലേക്ക് . നമുക്കും വേണ്ടേ.. ഇങ്ങനെ മധുരമൂറും സല്ലാപങ്ങളൊക്കെ. എന്താടാ..ഒറ്റക്കിരുന്ന് പിറുപിറുക്കുന്നത്.. ജോലി വല്ലതും ശെരിയായോ എന്റെ ഉമ്മാ ഞാനൊന്നും പറഞ്ഞില്ല... ഒന്ന് സ്വസ്ഥായിട്ടിരുന്ന് സ്വപ്നം കാണാനെങ്കിലും നിങ്ങൾ സമ്മതിക്കോ... അവിടെയും വരും ജോലി...ജോലി..കഷ്ടണ്ട്ട്ടൊ. എടാ.. ഇന്ന് വൈകീട്ട് നാസിമാക്ക് അവളുടെ കൂട്ടുക്കാരിയുടെ വീട്ടിൽ പോകണമെന്ന് പറയുന്നു. അവളെ ബസ്റ്റാന്റവരെ ഒന്ന് ആക്കികൊടുത്തെക്ക്. അവളുടെ ചുറ്റലും കറങ്ങലുമെല്ലാം നിർത്താനായി.. അവനോട് ചോദിച്ചോ...? ആരോട്...? എന്റെ അളിയൻ അമീറിനോട്.. അവൻ അവളെ നിക്കാഹ് കഴിച്ചിട്ടൊന്നുല്ലല്ലോ സമ്മതം ചോദിക്കാൻ അവളുടേത് ആവട്ടെ. എന്നിട്ട് മതി ചോദ്യവും പറച്ചിലൊക്കെ.. "മ്.. മതിയെങ്കിൽ മതി. പിന്നേ...നീ ഇടക്ക് കൊണ്ടന്നാക്കാറില്ലേ അവളുടെ കൂട്ടുകാരി അഞ്ചു. അവിടേക്കാ.. എത്ര കോളേജുകൾ മാറി..മാറി..പഠിച്ചു രണ്ടാളും..എന്നാലും ആ..പഴയ ചെങ്ങാത്തം അന്നും,ഇന്നും ഒരുപോലെ തന്നെ അതിനൊരു മാറ്റവുമില്ല... മ്മ്.. ഉവ്..ഉവ്... എനിക്കുമുണ്ട്..അങ്ങിനെ കൂടെ പഠിച്ച ആൾ 'അവൻ തന്നെയാ അമീറും അവളെ മാത്രം പുകഴ്ത്തണ്ട. എന്നെയും കൂടെ ഉൾപെടുത്തിക്കോ.. ഈ...ചെക്കന്റെ ഒരു കാര്യം വയസ്സ് പത്തിരുപത്താറായി ഇപ്പോഴും കൊച്ചുകുട്ടികളുടെ കുശുമ്പും,കൊണ്ട് നടക്കാ. അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവന്റെ ഉമ്മ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു. **** അമ്മേ... ഇന്ന് വൈകുനേരം എന്താ സ്പെഷ്യൽ ഒന്നുല്ല..എന്നുമുള്ളത് പോലെ..തന്നെ... ചെറിയമ്മേ... അത് പറ്റില്ല നസി വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ.. ഓഹോ... പിന്നേ...അവൾ എത്ര ഇവിടെ വന്ന് നിന്നിട്ടുള്ളതാ.. ഉള്ളതൊക്കെ തിന്നാമതി.. എന്നിട്ട് ആയിഷുവിനെ നോക്കി അവളുടെ അമ്മ കണ്ണിറുക്കി...അവളെ ചൂടാക്കുകയാണന്ന് അവൾക്കും മനസ്സിലായി. ദേ... അമ്മേ എന്റെ സ്വഭാവം മാറ്റണ്ടാട്ടോ.. നാളെ വേറെ ഒരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ.. ഇപ്പോഴും..ചെറിയ കുട്ടിയാണന്നാ വിചാരം... ദേ... ഇതും അതും തമ്മിൽ ഒരു ബന്ധവുമില്ലാ... ഓരോന്ന് പറഞ്ഞ് ചൂട് കൂട്ടല്ലേ... എങ്കിലിന്ന് അടുക്കളയിൽ ഞാൻ കയറാം നല്ല പത്തിരിയും, വറുത്ത് അരച്ച കോഴിക്കറിയും.. ആയിക്കോട്ടെ ഇന്നത്തെ സ്പഷ്യൽ എന്താ..അഞ്ചു നിന്റെ അഭിപ്രായം ആയിശു അവളോട് ചോദിച്ചു.. എങ്കിൽ പിന്നേ... അത്‌ മതി ആയിശു.. നസിയുടെ വീട്ടിൽ വിരുന്ന് ചെല്ലുമ്പോൾ അവളുടെ ഉമ്മ ഉണ്ടാക്കിത്തരാറുണ്ട് എന്താ..അതിന്റെ രുചി. എന്നായിന്ന് അമ്മമാർ രണ്ട് പേരും മാറിക്കെ... ആയിശു അടുക്കള നിനക്ക് വിട്ട് തന്നിരിക്കുന്നു. അഞ്ചു അവരോടായ് പറഞ്ഞു. ഞാൻ..ഒറ്റക്കോ നീയും..വായോ... എനിക്ക് അവളെ സ്റ്റാന്റിൽ പോയി കൂട്ടാനുണ്ട്. അത് ഇപ്പോഴല്ലല്ലോ അഞ്ചു' മണിക്കല്ലേ.. ഇപ്പൊ..മൂന്നല്ലേ ആയൊള്ളു.. ശെരി... എന്നെകൊണ്ട് പറ്റുന്നത് പോലെ ഞാനും സഹായിക്കാം.. മ്മ്.... അങ്ങെനെമതി... ഒന്നര മണിക്കൂർ ആയപ്പോഴേക്കും.. ആയിശു കടുപ്പത്തിൽ പത്തിരി പരിവാടി കഴിച്ചു. ഇനി കോഴിക്കറി ഉണ്ടാക്കണം. വൃത്തിയാക്കി വെച്ച കോഴിയെടുത്തവൾ കുക്കറിൽ ഇട്ടു.അതിന്റെ കൂടെ ഉള്ളിയും,തക്കാളിയും ഇഞ്ചി..വെളുത്തുള്ളിയും മസാലകളും എല്ലാകൂടി കൂട്ടി കുഴച്ച് അടുപ്പത്തുവെച്ചു. അപ്പോഴേക്കും തേങ്ങചിരവി വറുക്കാനായി വെച്ചു. എടി... അഞ്ചു..നീ..പൊക്കോ സമയമായല്ലോ... ഇനി ഇത് അരച്ച് ഒഴിക്കാൻ അല്ലേ ഒള്ളു... ഞാൻ ചെയ്‌തോളാം.. ഒക്കെ...ഡി.. അഞ്ചു അടുക്കളയിൽ നിന്നും റൂമിലേക്കോടി. തിടുക്കത്തിൽ വേഷം മാറി ഇറങ്ങി.. എല്ലാം..റെഡിയാക്കിവെച്ച് അടുക്കള വൃത്തിയാക്കി അവൾ ഹാളിലേക്കെത്തി.. അഞ്ചു പോയപ്പോൾ അവൾ തനിച്ചായ പോലെ തോന്നി.. അവൾ മുറ്റത്തേയ്ക്കിറങ്ങി പൂക്കളോടും ഇലകളോടും എല്ലാം വെറുതേ കിന്നാരം പറഞ്ഞു..നടന്നു... ***** എടാ...അമീറെ... ഇന്നല്ലേ..അമാന വരുന്നത്... അവളെപ്പോയി കൂട്ടീട്ട് വായോ... ട്രെയിൻ ഇറങ്ങി..അവൾ ബസിനു വരില്ലേ... അവൾ നിന്നെ പറഞ്ഞിവിടാൻ പറഞ്ഞിട്ടുണ്ട് പൊക്കോ... അവൾ കാത്ത് മുഷിയും.. മ്മ്... ശെരി വലിയ മുഖതെളിയില്ലാതെ അവൻ വേഷം മാറി ബൈക്കിന്റെ കീയും എടുത്തിറങ്ങി... അവൻ ഇറങ്ങിയതും ജാസി ലൈലത്തയുടെ അരികിലെത്തി... ഇത്താത്ത... നിങ്ങൾ എത്രയും വേഗം ഇക്കാക്കയോട് നാട്ടിലേക്ക് വരാൻപറ എന്നിട്ട് പെട്ടന്ന് നമുക്ക് അത് നടത്തണം അല്ലേൽ ചെക്കൻ ആയിഷുവിനെയും കൂട്ടി ഇങ്ങോട്ട് കയറി വരും. എന്താ... ജസി നീ അങ്ങെനെ പറയുന്നത്.. അവനെന്തേലും പറഞ്ഞോ..നിന്നോട്.. എന്തിനാ..പറയുന്നത്... അവന്റെ റൂമിലുള്ള കാബോർഡ് ഒന്ന് തുറന്ന് നോക്കിയാൽ മതി... എല്ലാം കാണാം..അവന്റെ മനസ്സ് മുഴുവനും അതിനകത്തുണ്ട്.. അപ്പൊ... നാസിമാ.... അത് നിങ്ങൾ ചോദിച്ചപ്പോ അവൻ വെറുതെ പറഞ്ഞതാവാനാണ് വഴി.. "അമാനയുമായി അവൻ വരുന്നതിന് മുൻപ് ഒന്ന് പോയി നോക്ക് ഞാനിന്നലെ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ വെറുതേ..ഒന്ന് എത്തിനോക്കിയതാ.." ലൈലത്തഅത് കേട്ടതും അവന്റെ റൂമിലേക്കോടിചെന്നു ഛെ... കാബോർഡ് പൂട്ടിയിരിക്കുന്നല്ലോ.. റൂം..മൊത്തം അരിച്ചു പെറുക്കിയിട്ടും ചാവി കിട്ടിയില്ല... ഇത്ത..കബോർഡ് തുറന്നു നോക്കിയോ...? ഇല്ലാ..അവൻ പൂട്ടിയിട്ടാണ് പോയത്... ഓഹോ... ഇന്നലെ അടക്കാൻ മറന്നതാവും.. എന്നെ ടെൻഷൻ അടിപ്പിക്കാതെ പറ എന്താ.. അതിനുള്ളിൽ...നീയെന്താ കണ്ടന്ന്. പറഞ്ഞത്.. പറയാൻ പറ്റില്ല വായിക്കണം.. അപ്പോഴേ അറിയൂഅതിന്റെ ആഴവും വ്യാപ്തിയും. എന്തോന്ന്.. തെളിയിച്ചു പറ അതെ.... അവൻ എഴുതി വെച്ചിരിക്കാന്ന് അവന്റെ ഖൽബിലെ മാലാഖയെപറ്റി അവൻക്ക് അവളോടുള്ള പ്രണത്തെ കുറിച്ച്...അവളെ കാണാത്തതിലുള്ള സങ്കടങ്ങളെ കുറിച്ച്.. അങ്ങെനെ..ഓരോന്നും. അതൊക്കെ ഒന്ന് വായിക്കുക തന്നെവേണം ഞാൻ തരിച്ചുപ്പോയി... അവളവനെ മയക്കി വശത്താക്കി വെച്ചിട്ടുണ്ട്.. അൻവർ ഇക്ക പറഞ്ഞത്പോലെ അവൾ പഠിച്ചകള്ളിയാ... അവനിങ്ങു വരട്ടെ... കാണിച്ചു കൊടുക്കുന്നുണ്ട് അവന്റെ പ്രണയവും എഴുത്തും ഈ...ലൈല ആരാണന്ന് അവനിന്നറിയും... ഇത്താത്ത.. ഇപ്പൊൾ പ്രശനം ഒന്നും ഉണ്ടാക്കണ്ട..നമുക്ക് തല്ക്കാലം മൗനം പാലിക്കാം അതാണിപ്പോ നല്ലത്... എന്ത്..വേണമെന്ന് എനിക്കറിയാം.. ലൈല ദേഷ്യത്തോടെ ഹാളിലെ സോഫയിൽ ചെന്നിരുന്നു.. പിന്നാലെ ജാസിയും. ****** എടി... ആയിശു ഞങ്ങളെത്തി.. ഉമ്മറത്ത് എത്തിയപ്പോഴേക്കും അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... "വാ...നസി ഞാൻ കാണിത്തരാം എന്റെ ആയിശൂട്ടിയെ അമ്മമാരെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... എവിടെ.. അവൾ ആയിശു. ഇവിടെയെത്തുവോളം എന്തൊരു പോരിശയായിരുന്നു.. കൂട്ടുക്കാരിയെ കുറിച്ച് പറയാൻ ഉണ്ടായിരുന്നത്. ആയിശു.... ആയിശു..." അഞ്ചു...നീട്ടി വിളിച്ചു. ദാ... വരുന്നു..പെണ്ണെ.. അവൾ ഗോവണി ഇറങ്ങിവന്നു... നാസിമ അവളെതന്നെ ഇമവെട്ടാതെ നോക്കിനിന്നു. ആഹാ.. നിന്റെ കൂട്ടുക്കാരിനല്ല മൊഞ്ചത്തിയാണല്ലോ... അഞ്ചുസെ... മ്മ്.... അവളെ മൊഞ്ചുപോലെത്തന്നെയാ അവളെ സ്വഭാവവും... ആഹാ... വായോ...ആയിശു. എടി..അഞ്ചു.. ഈ മൊഞ്ചത്തിയെ ഞാൻ എടുക്കട്ടെ... എങ്ങിനെ.... എങ്ങിനെങ്ങിനെ.... എന്റെ വീട്ടിലോട്ട്... കൊണ്ട് പൊക്കോട്ടെയെന്ന്. ഹേയ്... അങ്ങനെ വെറുതേകൊണ്ട് പോകാനൊന്നും പറ്റില്ല... അല്ലേ ആയിശു... വെറുതേ..വേണ്ട ഡോ... എന്റെ ഇക്കയുണ്ടല്ലോ അവൻക്ക് കൊണ്ട് പോയ്‌ കൊടുക്കാനാ.. ഈ..മൊഞ്ചത്തിയെ... ആയിശു.. ആകെഅമ്പരന്ന് നിൽക്കാണ്.. മോൾ.. അവരെ കുസൃതികളും തമാശകളും കേട്ട് പേടിക്കണ്ടാട്ടൊ.. രണ്ടും കൂടി കൂടിയാൽ അവരിങ്ങനയാ...ആരേലും എന്തേലും പറഞ്ഞു തിന്നുകൊണ്ടിരിക്കും ഇന്ന് നീയാണ് ഇവരുടെ ഇരയെന്ന് തോന്നുന്നു. നീ...പേടിച്ചു പോയോ.. വാ.. ഞാൻ..തമാശ പറഞ്ഞതാണേലും എനിക്ക് ഒരു ഇക്കയുണ്ട് വീട്ടിൽ...അവനോട് ചോദിക്കട്ടെ ഞാൻ.... ഈ മൊഞ്ചത്തിയെ വേണോയെന്ന്.. ഹേയ്.... അതൊന്നും നടക്കില്ല.. അവൾ ബുക്ക്ട് ആണ് പെണ്ണെ... നീ...ആദ്യം.. നിന്റെ ചെറുക്കന്റെ ഫോട്ടോ കാണിക്ക്.. ഞാൻ വന്ന് കയറിയതല്ലെയൊള്ളു. അതൊക്കെ പിന്നെയാവാം.. അത്‌.. പറ്റില്ല.. നിന്റെ ചെറുക്കനെ ഞങ്ങൾക്കിപ്പോ കാണണം അല്ലേ... ആയിശു... അതെ...വേണം. ആയിശുവും വിട്ട് കൊടുത്തില്ല. എന്റെ കയ്യിൽ ഫോട്ടോ. ഒന്നുമില്ല വേണേൽ ഇക്കാടെ ഡിപി കാണിക്കാം. നാസിമ..പുഞ്ചിരിച്ചുകൊണ്ട് ഫോണെടുത്ത് വാട്സ്ആപ്പ് തുറന്നു... ചെറുക്കനെ കാണാൻ ആകാക്ഷയോടെ അഞ്ചുവും..ആയിഷുവും.. അവളുടെ കൂടെതന്നെ നിന്നു.. (തുടരും) കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
972 views
13 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mpxkEV0?d=n&ui=v64j8rk&e1=cമിശ്വ 33 "അവിടം മുതൽ എല്ലാം തകിടം മറിയാനാരംഭിച്ചു എന്നു വേണം പറയാൻ. മൃദുല ആ ബന്ധത്തെ നഖശിഖാന്തം എതിർത്തു. വെറുതേ എതിർക്കുകയല്ല, വല്ലാതെ വയലന്റ് ആയി അവൾ! ഇനി തേജ് ചിന്റുവിനെ കണ്ടാൽ തല്ലിക്കൊന്ന് കടലിൽ കലക്കിയേക്കാൻ അവൾ ഓർഡറിടുന്നത് ഞാൻ നേരിട്ടു കേട്ടതാണ്‌ മാൻ!" തരുണിന്റെ നെറ്റി ചുളിഞ്ഞു. " മൃദുലയ്ക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമെന്തായിരുന്നു ?" "സ്വാഭാവികമായ ചോദ്യം. ഞാനും അത് തന്നെയേ ചോദിച്ചുള്ളൂ. ഇതിന്റെ പേരിലാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്." തരുണിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം തെളിഞ്ഞു വരുന്നത് അജയ് ശ്രദ്ധിച്ചു. "പേടിക്കണ്ടടോ. മൃദുല ലെസ്ബിയൻ ഒന്നുമല്ല. ഷീ ജസ്റ്റ്‌ റിയലി ലൈക്ഡ് മൈ സിസ്റ്റർ." അജയ് പുഞ്ചിരിച്ചു. "ഭയങ്കര കൂട്ടായിരുന്നു അവർ. അങ്ങനെ ഒരു പേഴ്സണാലിറ്റി ആണ് ചിന്റുവിന്. അവളുടെ മുഖത്ത് നോക്കി ആർക്കും ഒരു നോ പറയാൻ പറ്റില്ല. വല്ലാത്ത ക്യൂട്ട് ആണവൾ " തരുൺ നിശബ്ദനായി കേട്ട് ഇരിക്കുകയാണ്. എന്തുകൊണ്ടോ , ഈ കഥ ഒരു ദുരന്തപര്യവസാനി ആയേക്കുമെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. "ഈ സംഭവത്തിന്‌ ശേഷം, ചിന്റുവും മൃദുലയും തമ്മിൽ മിണ്ടാതെയായി. ആകെ അസ്വസ്ഥതയായി. അവസാനം , ഞാൻ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു.” ഒരൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷമാണ്‌ അജയ് തുടർന്നത്. “ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ഒരു 4 മാസമായിട്ടുണ്ടാകും. ഒരു ഫ്രണ്ട് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ചിന്റു, മാരീഡ് ദാറ്റ്‌ ഗയ്!” അജയുടെ വാക്കുകൾ മുറിഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് അയാൾ വീണ്ടും തുടർന്നത്. "അവൾ അയാളെ രജിസ്റ്റർ മാരി ചെയ്തു. കോരമംഗലയിൽ എവിടെയോ പോയി താമസവും തുടങ്ങി. അന്നാണ് ആദ്യമായി ഞാനും മൃദുലയും തമ്മിൽ ഒരു പ്രശ്നമുണ്ടാകുന്നത്." തരുൺ സംശയത്തോടെ മുഖമുയർത്തി. "ഞാൻ അവളോട്‌ പറഞ്ഞു , നീ ഇടപെട്ടില്ലായിരുന്നെങ്കിൽ , ഇപ്പൊ എനിക്കെന്റെ പെങ്ങളുടെ കല്യാണം ഇങ്ങനെ ഒരു അന്യനെ പോലെ വേറെ ഒരാൾ പറഞ്ഞ് അറിയേണ്ടി വരുമായിരുന്നില്ല... അങ്ങനെ കൊറേ എന്തൊക്കെയോ പറഞ്ഞു." അജയുടെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു. "ഞങ്ങൾക്ക് വേറെ ബന്ധുക്കളൊന്നുമുണ്ടായിരുന്നില്ല തരുൺ. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്. അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്... അത് പറഞ്ഞ അന്ന് മുതൽ ഞാനും മൃദുലയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. കാരണം , ചിന്റു കണ്ടുപിടിച്ച ആ ചെറുക്കൻ... തേജ്... അയാൾ , അവരുടെ ഫാമിലി ബിസിനസ്സിൽ ഉണ്ടായിരുന്ന ആളായിരുന്നത്രെ!" തരുൺ ഞെട്ടി! "അവരുടെ കൂടെ ഡ്രഗ്സ് ട്രാഫിക്കിങ്നു അവനുമുണ്ടായിരുന്നത്രെ!" "ഷിറ്റ്!" "ഉം" "വെറുതെയല്ല മൃദുല ആ ബന്ധം എതിർത്തത് "തരുൺ തല ചലിപ്പിച്ചു. "എക്സാക്റ്റ്ലി! അവൾ എന്നാൽ അതെന്നോട് പറയണ്ടേ. എങ്കിലല്ലേ എനിക്കറിയൂ. എനിവേ , ഞാൻ പോയി തേജിനെ മീറ്റ് ചെയ്തു. ബട്ട്, മൃദുല പറഞ്ഞതുപോലെ പ്രശ്നക്കാരനായിട്ട് എനിക്ക് തോന്നിയില്ല. ഹീ വാസ് എ റിയൽ നൈസ് ജന്റിൽ മാൻ!" തരുൺ കണ്ണെടുക്കാതെ അജയ്നെ തന്നെ നോക്കി ഇരിപ്പാണ്. അയാൾ ഒന്ന് നിശ്വസിച്ചു. "അതിനു ശേഷം, കുറച്ചു കാലം എടുത്തു എല്ലാം ഒന്നു സോൾവ് ആകാൻ... ഏതാണ്ട് രണ്ട് മൂന്ന് മാസങ്ങൾ. ചിന്റു സേഫ് ആയിരുന്നു . അവൻ അവളെ വളരേ സേഫ് ആയിട്ടാണ് കൊണ്ടു നടന്നത്. എവെരിതിങ് വാസ് ഓക്കേ. സൊ... പതുക്കെ പതുക്കെ മൃദുലയും ഓക്കേ ആയി. പേപ്പേഴ്സ് എല്ലാം റെഡി ആയതും ഞങ്ങൾ US ലേക്ക് തിരിച്ചു. ല്യുസിയാനയിലായിരുന്നു ഞാൻ പ്രാക്ടീസ് സെറ്റ് ആക്കിയത് . അവിടെ എന്റെ ഒരു ഫ്രണ്ട്ന്റെ ക്ലിനിക്കിൽ. പിന്നെ രണ്ടു വർഷം അവിടെയായിരുന്നു. എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ രണ്ടു വർഷങ്ങൾ. ഇവിടെ ഇപ്പൊ ഒരു KGF ഗേൾ ആയി നടക്കുന്ന മൃദുല, അവിടെ എന്റെ സ്വന്തമായിരുന്നു. ഐ ലവ്ഡ് ഹെർ മോർ ദാൻ എനിതിങ്ങ് ഇൻ ദി വേൾഡ് മാൻ!” അജയുടെ ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു. “മൃദുല, ഒരു വീട്ടമ്മയായിട്ട്... ചിന്തിക്കാൻ പോലും പറ്റുന്നില്ലഡോ.” തരുൺ അവിശ്വസനീയത മറച്ചുവെച്ചില്ല. “അവൾ അപ്പോഴും അവിടെയിരുന്നുകൊണ്ട്, ഇവിടത്തെ ബിസിനസ്‌ ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവളുടെ അപ്പായുടെ വെജ് റെസ്റ്റെറന്റ് അവിടെയും എത്തിച്ചു അവൾ. വിതിൻ 2 ഇയർസ് 4 റെസ്റ്റോറന്റ്സ്! ഷീ ഈസ്‌ സച്ച് എ ഗ്രേറ്റ്‌ -" " അതൊക്കെ വിട് . എന്താ ഉണ്ടായതെന്ന് പറയൂ അജയ്!" തരുൺ ഇടയ്ക്കു കയറി. "അങ്ങനെ ഇരിക്കുമ്പോ... കഴിഞ്ഞ വർഷം - ജൂലൈ 27ത്ത്നായിരുന്നു അത് സംഭവിച്ചത്." തരുണിന്റെ മുഖത്ത് കൗതുകം നിറഞ്ഞു. "മൃദുലയ്ക്ക് ഒരു കാൾ വന്നു. നാട്ടിൽ നിന്ന്. നാട്ടിൽ ആ സമയത്ത് പാതിരാത്രിയാണ്. സൊ , എന്തോ എമർജൻസി ആണെന്ന് മനസ്സിലായി. അവൾ പുറത്തിറങ്ങി ഒരു 10 മിനുറ്റ്സ് സംസാരിച്ചു. പിന്നെ , റൂമിലേക്ക്‌ കയറി വന്ന് 'ഞാൻ നാട്ടിൽ പോകുകയാണ്' എന്ന് മാത്രം പറഞ്ഞ് പാക്കിങ് സ്റ്റാർട്ട്‌ ചെയ്തു. സ്വഭാവികമായിട്ടും ഞാൻ ഞെട്ടി. എന്താ സംഭവം എന്നൊന്ന് ചോദിച്ചതേ എനിക്കോർമ്മയുള്ളൂ. അവൾ ഒരു യക്ഷിയെപ്പോലെ പാഞ്ഞ് വന്ന് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു മാൻ!" ആ ഓർമ്മ മനസ്സിൽ വന്നതുപോലെ , അജയ് ഒരു നിമിഷം വിറങ്ങലിച്ച് ഇരുന്നു. " എന്താ ഉണ്ടായത് ?" "ചിന്റു ആണ്‌ അവളെ വിളിച്ചതെന്ന് പിന്നീടാണ്‌ ഞാനറിഞ്ഞത്...” അജയുടെ സ്വരം നന്നേ താണു. “ആ പട്ടി... തേജ്... അവൻ -" " അവൻ അഡിക്റ്റായിരുന്നു അല്ലേ ?" തരുണിന്റെ ചോദ്യത്തിൽ നേരിയ പരിഹാസ ചുവയുണ്ടായിരുന്നു. “നിങ്ങൾ എന്തു കോപ്പിലെ സൈക്ക്യാട്രിസ്റ്റ് ആണ്‌ മാൻ ? ഒരു അഡിക്റ്റിനെ ഫാമിലിയിൽ കയറ്റുമോ ആരെങ്കിലും ? അവൻ എത്ര ഡീസന്റായിക്കോട്ടെ. എത്ര ജെന്റില്മാൻ ആയിക്കോട്ടെ. ഒരിക്കൽ ഈ സാധനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ, പിന്നെ അതിൽ നിന്നും പൂർണ്ണമായിട്ട് പുറത്തേക്ക് വരണമെങ്കിൽ ഇത്തിരി പാടാണ്‌ മാൻ.” ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. അജയ് തലകുനിച്ച് നിശബ്ദനായി വീണ്ടും ബെഞ്ചിലേക്ക് ചാരി. “ബാക്കി കൂടി പറയൂ...” തരുൺ അയാളെ തട്ടി വിളിച്ചു. വല്ലാതെ താഴ്ന്ന സ്വരത്തിലാണ്‌ അജയ് തുടർന്നത്. " അവൻ അവളെ വല്ലാതെ ഉപദ്രവിക്കാറുണ്ടായിരുന്നു തരുൺ. ഹീ വാസ് എ റിയൽ സൈക്കോ!! തീരെ സഹികെട്ടപ്പൊഴാണ്‌ ചിന്റു മൃദുലയ്ക്ക് കോൾ ചെയ്തത്." തരുണിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. " കാൾ വന്ന് 15 മിനുറ്റ്സിൽ ഞങ്ങൾ എയർപോർട്ടിലേക്കു യാത്ര തുടങ്ങി. ദാറ്റ്‌ എൻറ്റയർ ട്രിപ്പ്‌!! ഓൾമോസ്റ്റ് 20 മണിക്കൂറുകൾ! അവൾ മിണ്ടിയില്ല മാൻ! ക്യാൻ യൂ ഇമാജിൻ ദാറ്റ്‌ ?" അയാൾ തരുണിനെ നോക്കി. "എത്ര എല്ലൊടിഞ്ഞെന്നാ പറഞ്ഞത് ? ഇരുപത്തിനാലോ ?" "മ്മ്... പക്ഷേ അത് മുൻപല്ലേ " അജയ് അവനെ നോക്കി പുരികം ചുളിച്ചു . "ആ... പക്ഷേ , നിങ്ങൾ എന്നിട്ടും പഠിച്ചില്ല എന്നു പറഞ്ഞതാ ഞാൻ.. ഞങ്ങൾക്ക് ഫാമിലി ലവ് ഇത്തിരി കൂടുതലാണ് അജയ്. നീ മൃദുലയെ കല്യാണം കഴിച്ചാൽ , പിന്നെ ചിന്റു നിന്റെ സിസ്റ്റർ അല്ല. ഞങ്ങളുടെയും കൂടെ ആണ്." "കുറച്ച് ഓവർ അല്ലേ അത് ?" "എന്താണ് പിന്നെ സംഭവിച്ചതെന്ന് പറയൂ!" തരുണിന്റെ സ്വരം ഗൗരവമാർജ്ജിച്ചു. " വെൽ... തരുൺ ആയിരുന്നെങ്കിൽ അവനെ എന്തു ചെയ്തേനെ ?" അജയ് അവനെ ഉറ്റുനോക്കി. " സിംപിൾ ... അവനെയും കൊണ്ടു ഞാൻ കല്ലഹള്ളി വരേ ഒരു യാത്ര പോകും. കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും. എന്നിട്ട് , ഹേമാവതി എന്നൊരു പുഴയുണ്ട് ഞങ്ങടെ നാട്ടിൽ ..." " മതി. മനസ്സിലായി." അജയ് അവനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. "ഏറെക്കുറെ അത് തന്നെയായിരുന്നു മൃദുലയുടെയും പ്ലാൻ. ബട്ട് ഞാൻ സമ്മതിച്ചില്ല." തരുണിന്റെ മുഖം മുറുകി വന്നു. "എന്താ താൻ സമ്മതിക്കാതിരുന്നത് ?" "വയലൻസ് അല്ലല്ലോ നമ്മുടെ ഫസ്റ്റ് ഗോ ടു ഓപ്ഷൻ. തേജ് അഡിക്റ്റ് ആണെങ്കിൽ , എനിക്കതു മനസ്സിലാക്കാം. ഞാൻ അത്തരക്കാരെ ചികിൽസിക്കുന്ന ഒരു ഡോക്ടർ അല്ലേ ? സൊ... അങ്ങനെ ഡീൽ ചെയ്യാം എന്നാണ് ഞാൻ കരുതിയത്. ബട്ട്, നാട്ടിലെത്തിയത് ഒരു ദുരന്തവാർത്തയിലേക്കാണ്." അജയുടെ തല താഴ്ന്നു. "മൃദുലയെ വിളിച്ചു പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തതും , അവളെ ആ മൃഗം... " അജയുടെ ചുണ്ടുകൾ വിറച്ചു . "അവൻ അവളെ പുറകിൽ നിന്നും അടിച്ചു വീഴ്ത്തി. എന്നിട്ടും കലി തീരാതെ ആ ബാസ്റ്റഡ്, എന്റെ പെങ്ങളെ അഅപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് തള്ളിയിട്ടു!" തരുണിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ സംഭവം അവൻ പ്രതീക്ഷിച്ചിരുന്നതാണെന്നു തോന്നി. "ആൻഡ് ദാറ്റ്സ് ഇറ്റ് മാൻ... തന്റെ ചോദ്യത്തിനുള്ള ആൻസർ ആയി. ഇതാണ് ഞാനും മൃദുലയും തമ്മിൽ ഉണ്ടായ പ്രശ്നം." "ചിന്റു ?" തരുണിന് അറിയേണ്ടത് അതായിരുന്നു. അജയ് ബെഞ്ചിൽ പുറകോട്ടു ചാരിയിരുന്നുകൊണ്ട് മുകളിലെ ബാൽക്കണിയിലേക്ക് വിരൽ ചൂണ്ടി. അത്ഭുതപ്പെട്ടുപോയ തരുൺ ചാടിയെഴുന്നേറ്റു! അതി സുന്ദരിയായ ഒരു ചെറുപ്പക്കാരി ഇരുന്നിരുന്നു അവിടെ. “ഹായ്!” ചിന്റു അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. ഒരു നിമിഷ നേരത്തേക്ക് അവളുടെ വീല്ച്ചെയറിലെ സ്റ്റീൽ ചക്രങ്ങളുടെ തിളക്കം തരുണിന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു കളഞ്ഞു. “അവനെവിടെ ? തേജ് ?” തിരിഞ്ഞ് അജയെ നോക്കിയ തരുണിന്റെ കണ്ണുകളിൽ ക്രോധം നിറഞ്ഞിരുന്നു. “അവനെവിടാണെന്നാണ്‌ ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുന്നത് തരുൺ...” അജയ് ഒരു വരണ്ട ചിരി ചിരിച്ചു. “പൊലീസടക്കം, ഒരുപാടു പേർ അവനെ അന്വേഷിച്ചു നടപ്പുണ്ട്. സൗകര്യം പോലെ, മൃദുലയോട് ഒന്നു ചോദിച്ചു നോക്കൂ.അവൾക്കറിയാതിരിക്കില്ല.” “അപ്പൊ ഇതാണ്‌ നീയും മൃദുലയും തമ്മിലുണ്ടായ പ്രശ്നം...” തരുൺ ചുണ്ടു കടിച്ചു. “യെസ്!” “പൊന്നു സുഹൃത്തേ... നീ അവളെ മറന്നേക്കൂ കേട്ടോ.” അജയ് ഞെട്ടി മുഖമുയർത്തി. “കാരണം, നീയും കൂടി ഉത്തരവാദിയാണ്‌ അതിന്‌.” ചിന്റുവിനെ ചൂണ്ടിക്കൊണ്ടാണ്‌ തരുൺ അത് പറഞ്ഞത്. “മൃദുല ഒരിക്കലും നിന്നോട് ക്ഷമിക്കും എന്നെനിക്കു തോന്നുന്നില്ല.” “പ്ലീസ് ഡോണ്ട് സേ ദാറ്റ്...” അജയ് ചിരിച്ചു. “അങ്ങനെ ഒക്കെ ആരെങ്കിലും പറയാൻ കാത്തിരിക്കുകയാണ്‌ ഞാൻ.” “ഞാൻ സീരിയസായിട്ട് പറഞ്ഞതാണ്‌ അജയ്! ഒരിക്കലും തമ്മിൽ ചേരാത്തവരാണ്‌ നിങ്ങൾ രണ്ടും. ചേരാൻ പാടില്ലാത്തവരാണ്‌.” ആ ഡയലോഗ് ഞാൻ ഒരുപാടു വട്ടം കേട്ടതാണ്‌ തരുൺ. പക്ഷേ, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. അവളെപ്പോലൊരാളെ മറന്നുകളയുന്നത് അത്ര ഈസിയല്ല.“ ”ഉം...“ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ തരുൺ തിരിഞ്ഞ് ചിന്റുവിനെ ഒന്നു നോക്കി.താൻ തിരികെ പോകുകയാണെന്ന അർത്ഥത്തിൽ കയ്യുയർത്തി വീശി. ”എനിക്കൊരുപകാരം ചെയ്യണം...“ അജയ് എഴുന്നേറ്റുകൊണ്ടു പറഞ്ഞു. ”നോ... നിങ്ങളുടെ ഈ പ്രശ്നത്തിൽ ഞാൻ ഇടപെടില്ല. എന്റെ വിഷയമല്ല ഇത്. തുടക്കം തൊട്ടേ നിങ്ങളുടെ തീരുമാനങ്ങൾ തെറ്റായിരുന്നു അജയ്. ഈവൺ അവളെ പ്രേമിച്ചതു വരെ.“ ”അങ്ങനാണെങ്കിൽ ഞാനൊന്നു പറയട്ടെ ?“ തീഷ്ണമായിരുന്നു അയാളുടെ സ്വരം. ”തരുൺ മിശ്വയെ അന്വേഷിച്ചുള്ള ഈ യാത്രയില്ലേ ? അതൊരു ബുദ്ധിപരമായ തീരുമാനമാണോ ?“ ”മനസ്സിലായില്ല.“ ”നമുക്കു രണ്ടുപേർക്കുമറിയാം മിശ്വയ്ക്കെന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക എന്ന്. അതറിയാതിരിക്കാനും മാത്രം, തരുൺ അത്ര വലിയൊരു മണ്ടനാണെന്നെനിക്കു തോന്നുന്നില്ല.“ ഒരൊറ്റക്കുതിപ്പിന്‌ മുൻപോട്ടാഞ്ഞ തരുൺ അജയുടെ കോളറിൽ പിടിമുറുക്കി. ”നിന്റെ ചെങ്ങാതിയും ഇതു തന്നെയാ പറഞ്ഞെ. എന്റെ പെണ്ണിനെപ്പറ്റി. നീയും അതാവർത്തിക്കാനാണ്‌ പ്ലാനെങ്കിൽ...കഴുവേറിക്ക മകനേ!“ കുലുങ്ങിച്ചിരിച്ചുകൊണ്ട് അജയ് തരുണിന്റെ കൈമുഷ്ടി വിടുവിച്ചെടുത്തു. ”ഇത്രേ ഞാനും പറഞ്ഞുള്ളൂ തരുൺ. ആണുങ്ങൾ പ്രേമിക്കാൻ തുടങ്ങിയാൽ പിന്നെ, അവരെക്കാൾ വലിയ പൊട്ടന്മാരുണ്ടാകില്ല ലോകത്ത്.നിനക്കിത് മനസ്സിലാകും എന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാണ്‌ ഞാൻ കാണണമെന്നു പറഞ്ഞത്. അതുകൊണ്ടു മാത്രമാണ്‌ എല്ലാം തുറന്നു പറഞ്ഞത്... ആൾസൊ...“ അയാൾ ഒന്നു നിർത്തി. തരുണിന്റെ നെറ്റി ചുളിഞ്ഞു. ”ആൾസൊ... എന്റെ പെണ്ണിനെ എനിക്കു കിട്ടാൻ നീ കൂടെ നിന്നാൽ, മിശ്വയെ കണ്ടുപിടിക്കാൻ ഞാനുമുണ്ടാകും നിന്റെ കൂടെ.“ തുടരും 🥰🥰🥰🥰🥰 കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
1.2K views
13 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ma7M050?d=n&ui=v64j8rk&e1=cമന്ത്രകോടി പാർട്ട്‌ :53💚🌺 ഡോക്ടറുടെ കൺസൾട്ടിങ് റൂമിൽ നിന്നിറങ്ങുമ്പോൾ ഇന്നുവരെ അനുഭവിക്കാത്തത്ര സന്തോഷത്തിലായിരുന്നു നന്ദനും ഭാമയും. രണ്ടിടത്തും ലീവ് വിളിച്ച് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോ തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചായിരുന്നു ഇരുവരുടെയും ചിന്ത. 🌼🌼🌼🌼 വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിൽ ഇരുവരും അത്രയും സന്തോഷത്തിലായിരുന്നു....... നന്ദൻ വീട്ടിലെത്തുന്നതിനു മുൻപ് തന്നെ കുറച്ച് മധുരപലഹാരങ്ങൾ കൂടി വാങ്ങിയിരുന്നു...... ദേവകിയമ്മ അന്ന് വീട്ടിലുണ്ടായിരുന്നു ജോലികളൊക്കെ ഒതുക്കി ഒരു കപ്പ് കോഫിയുമായി ഡയിനിങ് ഹാളിലേക്ക് ഇരിക്കുമ്പോഴായിരുന്നു നന്ദന്റെയും ഭാമയുടേയും വരവ്....... അടുക്കളയിലെന്തോ എടുക്കാനായി വന്ന കാവ്യയും രാവിലെ ജോലിക്ക് പോയിട്ട് തിരിച്ചു വന്നു നിൽക്കുന്ന നന്ദനേയും ഭാമയേയുമൊന്ന് നോക്കി........ എന്താ ഏട്ടാ പോയില്ലേ....... എന്തുപറ്റി തിരിച്ചുവന്നത് രണ്ടുപേരും? അവൾ ചോദിച്ചു കൊണ്ട് അരികിലേക്കെത്തി..... അപ്പൊത്തന്നെ ദേവകിയമ്മയും ഹാളിലേക്ക് വന്നിരുന്നു...... പോയില്ലേ മക്കളേ...... രണ്ട് പേരേയും നോക്കി അവർ ചോദിച്ചു.... രണ്ട് പേരും എങ്ങനെ യീ സന്തോഷവാർത്ത പറയുമെന്നറിയാതെ നിൽക്കുകയാണ്. മുഖത്തോട് മുഖം നോക്കുന്നുമുണ്ട്. അത്‌..... അമ്മേ...... ഭാമ തുടക്കമിട്ടു..... മറുപടി പറയാനുള്ള അവരുടെ തപ്പിതടയൽ കണ്ടതും കാവ്യയുമമ്മയും പരസ്പരം നോക്കി...... അതമ്മേ.... അങ്ങോട്ട് പോകുന്നവഴിക്ക് ഭാമക്കൊരു തലചുറ്റൽ പോലെ...... എന്നിട്ട്..... അത് കേട്ടതും ദേവകിയമ്മയുടേയും കാവ്യയുടേയും മുഖത്തൊരാധി പ്രകടമായി..... എന്നിട്ട്...... പെട്ടന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ ചെന്നു ഡോക്ടറേ കാണിച്ചു. അവർ ബ്ലഡ്‌ ടെസ്റ്റിനൊക്കെ എഴുതി തന്നു. ടെസ്റ്റ്‌ കഴിഞ്ഞു റിപ്പോർട് കിട്ടിയപ്പോ.... സന്തോഷിക്കാനുള്ള വകയുണ്ട്. അവൻ പറഞ്ഞു..... അത്‌ കേട്ടപ്പോ കാവ്യക്ക് പൂർണമായങ്ങോട്ട് മനസ്സിലായില്ലെങ്കിലും ദേവകിയമ്മയ്ക്ക് ഏകദേശം പിടികിട്ടി. അമ്മയൊരു മുത്തശ്ശിയാകാൻ പോകുന്നു. നന്ദൻ കൈയിലിരുന്ന സ്വീറ്റ്സിന്റെ ബോക്സ്‌ തുറന്നുകൊണ്ട് പറഞ്ഞു...... അത്‌ കേട്ടതും ഒരു കുഞ്ഞ് പുഞ്ചിരിയോടെ നിന്ന ഭാമക്കരികിലേക്ക് ദേവകിയമ്മയും കാവ്യയും വന്നു...... ഇരുവരുടേയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു...... ചേച്ചി..... സത്യാണോ ........ ഭാമയെ കെട്ടിപിടിച്ചു കൊണ്ട് കാവ്യാ ചോദിച്ചു... ദേവാകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. നന്ദൻ മധുരം നിറഞ്ഞ ബോക്സ് അമ്മയുടെ മുന്നിലേക്ക്‌ നീട്ടിയതും സന്തോഷം തുളുമ്പുന്ന കണ്ണുകളോടെ അവരതിൽ നിന്ന് കുറച്ചെടുത്ത് ഭാമയുടെ നേർക്ക് നീട്ടി....... മഹി രാവിലത്തെ ഫിസിയോതെറാപ്പിയൊ ക്കെ കഴിഞ്ഞ് ഒരുറക്കത്തിലായിരുന്നു. ഉണർന്നുടനെ കാവ്യയീ വാർത്തയവനെ അറിയിക്കുകയും ചെയ്തു. അവനൊന്നു പുഞ്ചിരിച്ചു....... കുറച്ച് നിമിഷം കഴിഞ്ഞതും എന്തോ ഓർത്തതുപോലെ അവന്റെ നെഞ്ചിലൊരു വേദന തങ്ങി. എപ്പോഴോ ഒരിക്കൽ ഒരച്ഛനാകാൻ തയ്യാറെടുത്തതായിരുന്നല്ലോ...... അവനൊന്നു ദീർഘ നിശ്വാസമുതിർത്തു. മഹിയുടെ മുഖം മാറിയതും അവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കികൊണ്ട് കാവ്യ അവനെ ചേർത്തുപിടിച്ചു...... പിന്നീടങ്ങോട്ട് ഓരോ ദിവസങ്ങളും വരാൻ പോകുന്ന കുഞ്ഞഥിതിക്ക് വേണ്ടി കൂടി ആ വീടൊരുങ്ങി....... ഓരോ ദിവസവും സന്തോഷം മാത്രം....... പുതിയ പുതിയ വിഭവങ്ങളും രുചിക്കൂട്ടുകളു മൊരുക്കി ദേവകിയമ്മയും കാവ്യയും ഭാമയുടെ ഇടവും വലവുമുണ്ടായിരുന്നു. ഇടക്ക് കാവ്യയുടെ അച്ഛനും കാണാൻ വന്നിരുന്നു...... 🌼🌼🌼 സഞ്ചുവിന്റെ വിവാഹം അടുക്കാറായിട്ടുണ്ട് അതിന്റെ കൂടി തിരക്കിലാണിപ്പോ..... വിവാഹത്തിന് ഡ്രെസ്സെടുക്കാൻ പോകാൻ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ഭാമയും ദേവകിയമ്മയുമൊഴിച്ച് എല്ലാവരും പോകുന്നുണ്ട്. കാവ്യാ...... ഈ തണുപ്പത്ത് കുളിക്കണോ ഞാൻ...... അവളെ നോക്കി അവൻ ദയനീയമായി ചോദിച്ചു കുളിക്കണം..... ഒരു മയവുമില്ലാതവൾ പറഞ്ഞു. ശേഷം കബോഡിനടുത്തേക്ക് ചെന്ന് അവനുമവൾക്കും ഇടാനാവശ്യമുള്ള വസ്ത്രങ്ങൾ എടുത്ത് വച്ചു. രാവിലെ തുടങ്ങിയ ചോദ്യങ്ങളാണ് ഞാൻ വരണോ ഞാൻ കുളിക്കണോ എന്നൊക്കെ...... വലിയ മടി ഇല്ലെങ്കിലും ചെറിയ ചെറിയ മടി ആൾക്കുണ്ട്. അത്‌ കാവ്യക്കറിയാം. കുറച്ച് ദൂരെയുള്ള കടയിലേക്കാണ് പോകുന്നത്.... പുറത്തൊക്കെ പോവുകയും വരുകയുമൊക്കെ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെയാണ് അവൻ വേണമെന്ന് അവൾ നിർബന്ധിക്കുന്നത്. ഞാൻ വന്നാ എന്നെയും വീലചെയറിൽ തള്ളി നീ നടക്കണം കാവ്യാ...... ടൈം എടുക്കും ഒത്തിരി...... മഹിയേട്ടനെ വീലചെയറിൽ തള്ളി നടക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല ഒരു നാണക്കേടുമില്ല. പല്ലവിയും സഞ്ചുവും എടുത്ത് പറഞ്ഞതാ കുഴപ്പമില്ലെങ്കിൽ മഹിയേട്ടനേം കൊണ്ട് വരണം ന്ന് . നന്ദേട്ടനും പറഞ്ഞു. മര്യാദക്ക് കുളിക്കാനിരുന്നേ...... അവന്റെ മുടിയിലേക്ക് കുറച്ച് ഓയിലൊ യൊഴിച്ച് ഒന്ന് മസാജ് ചെയ്ത് അവൾ വീൽചെയർ ഉരുട്ടി ബാത്‌റൂമിലേക്ക് കൊണ്ടുപോയി....... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൻ ഫ്രഷായിക്കഴിഞ്ഞു..... അവൾ അവന്റെ വീൽചെയർ ഉരുട്ടി പുറത്തേക്കിറക്കി...... ദേ.....കാവ്യാ..... എന്റെ മുടി തോർന്നിട്ടില്ല ഒന്നൂടി തുടച്ച് തന്നേ........ മുടിയിലെ കുഞ്ഞ് നനവിനെകാണിച്ചുകൊണ്ടവൻ പറഞ്ഞു ഞാൻ നന്നായി തുടച്ചതാണല്ലോ....... ഏയ്യ് വെള്ളം പോയിട്ടില്ല..... പറയുന്നതിനിടയിൽ ഒന്ന് തുമ്മുകകൂടി ചെയ്തവൻ. കാവ്യ ഉടനെ തന്നെ വിരിച്ചിട്ട ടൗവൽ എടുത്തുകൊണ്ടു വന്നു. അവടുത്തേക്ക് വന്നപ്പോൾ തന്നെ അവൻ വീൽചെയറിൽ ഇരുന്നുകൊണ്ട് അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു. അവൾ തല തോർത്തി കൊടുക്കുമ്പോൾ എപ്പോഴും അവൻ അങ്ങനെ തന്നെയാണ് ഇരിക്കുന്നത്. അവൾ ഒന്നുകൂടി തോർത്തി തുടങ്ങിയതും അവൻ അവളുടെ വയറിലേക്ക് മുഖം ചരിച്ചിരുന്നു ......... കാവ്യ അറിയതൊന്ന് പിന്നിലേക്ക് നീങ്ങാൻ ആഞ്ഞെങ്കിലും നടന്നില്ല അവൻ മുറുകി ചുറ്റി പ്പിടിച്ചിരിക്കുകയാണ്..... മഹിയേട്ടാ........ ഹ്മ്മ്മ്...... ചേർന്നിരുന്നുകൊണ്ട് തന്നെ അവൻ മൂളി.... ക്.... കഴിഞ്ഞു..... പ്ലീസ്......പ്ലീസ്......... കുറച്ച് നേരം കൂടി..... അല്ലേൽ ഞാൻ ഇനിയും തുമ്മും. ആഹാ..... അപ്പോ അടവാണല്ലേ...... അവൾ ചോദിച്ചു കഴിഞ്ഞതും നേരത്തേ നനഞ്ഞ അവളുടെ സാരിയുടെ മുൻഭാഗത്തേക്ക് വീണ്ടുമവൻ മുഖം ചേർത്തു. വെള്ളം നനഞ്ഞിരുന്നത് കൊണ്ട് തന്നെ അവളുടെ ആലില വയറിനോട് ചേർന്നൊട്ടി യാണാ സാരി കിടന്നിരുന്നത്..... അവൻ കണ്ണുതുറന്നൊന്നു നോക്കി....... ഇങ്ങനെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കാൻ ഒത്തിരി ഇഷ്ടാണ്...... ഇന്നെന്തോ ആ ആഗ്രഹം കൂടി കൂടി വരുന്നപോലെ..... അവൾ കൈയുയർത്തി തന്റെ തലതുടക്കുന്നതിനനുസരിച്ച് ആ സാരി മെല്ലെ മെല്ലെ നീങ്ങുന്നുണ്ട്..... അതവൻ കൗതുകത്തോടെ നോക്കിയിരുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ സാരിയുടെ മറ നന്നായൊന്നു നീങ്ങിയതും ഉള്ളിലെ ആഗ്രഹത്തേ അടക്കാനാകാതെ അവനാ വയറിൽ അമർത്തി ഒന്ന് ചുംബിച്ചുപോയി. മഹിയുടെയാ പ്രവർത്തി കാവ്യയുടെ കൈകൾ നിശ്ചലമാക്കിക്കളഞ്ഞു കാൽ കുത്തിയവളൊന്ന് ഉയർന്നുപൊങ്ങി പ്പോയി..... മഹ്..... മഹിയേട്ടാ........ എന്ത് സോഫ്റ്റാണ് കാവ്യാ....... മുഖമുയർത്തി ഒരു കള്ളച്ചിരി യോടെ അവൻ ചോദിച്ചു. കാവ്യ പെട്ടന്ന് തന്നെ ആ കൈക്കുള്ളിൽ നിന്നും അടർന്നുമറി...... ഇച്ചിരി കൂടുന്നുണ്ട്....... അവൾ കൃത്രിമ ഗൗരവം കാട്ടി പറഞ്ഞതും അവനൊന്നു കണ്ണിറുക്കി ചിരിച്ചു. കൊതി കൊണ്ടാ...... വീണ്ടും അതേ ചിരി..... പറയാൻ വന്നതെന്തോ പറയാതെ കാവ്യ ടൗവലെടുത്ത് ബാത്‌റൂമിനടുത്തേക്ക് നടന്നു. അപ്പോ അവളുടെ ചുണ്ടിന്റെ കോണിലുമൊരു നാണത്തിൽ കുതിർന്ന ചിരിയുണ്ടായിരുന്നു.... മഹി മെല്ലെ മുടിയൊന്ന് കൈകൊണ്ട് പിന്നിലേക്ക് കോതി....... നേരത്തത്തെ ഓർമ്മയിൽ ഒന്ന് ചിരിച്ചു പോയി..... ആ നിമിഷം തന്നെയാണ് ഡോറിലൊരു തട്ട് കേട്ടത്..... ഏട്ടാ.... ഞാനാ..... നന്ദൻ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു..... ആഹ്ഹ്ഹ്.... അകത്തേക്ക് വാടാ...... ഏഹ് നിങ്ങളിതുവരെ ഒരുങ്ങിയില്ലേ..... അകത്തേക്ക് കയറിക്കൊണ്ടവൻ ചോദിച്ചു..... ഒരുങ്ങാൻ തുടങ്ങുവാടാ..... മ്മ്മ്....... കാവ്യയെവിടെ.... അവൾ കുളിക്കാൻ കയറി...... ആഹ്ഹ് എന്നാപ്പിന്നെ ഏട്ടനെ ഒരുങ്ങാൻ ഞാൻ ഹെൽപ് ചെയ്യാം..... അവൻ നന്ദന്റ ഡ്രെസ്സ് കട്ടിലിൽ നിന്ന് എടുത്ത് അവന്റെ നേർക്ക് തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.... മ്മ്മ്..... മഹി മൂളിക്കൊണ്ട് കണ്ണാടിക്ക് നേരെ തിരിഞ്ഞിരുന്നു..... ശേഷം കൈകൊണ്ട് മുടി ഒന്നുകൂടി പിന്നിലേക്ക് കോതി...... അറിയാതൊരു പുഞ്ചിരി ചുണ്ടിൽ വന്നുപോയി...... എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
Diya Samad
1.9K views
16 hours ago
Part 48 ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു. സമയം വീണ്ടും മുന്നോട്ട് പോയതും മറ്റെന്തോ ചിന്തയിൽ നിൽക്കുന്നവളെ കണ്ടതും അവന് ഒന്ന് മുരടനക്കി. അത് കേട്ട് മുന്നിൽ നിൽക്കുന്നവളവുടെ കണ്ണോന്ന് പിടയുന്നതും ഒരു വെപ്രാകത്തോടെ തന്നെ നോക്കുന്നതും പിന്നെ അതെ വെപ്രാളത്തിൽ തന്നെ തന്റെ കയ്യിൽ നിന്ന് പാലും വാങ്ങി അടുക്കളയിലേക്ക് പോകുന്നതും ഒക്കെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു. പിന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് മുറിയിലേക്ക് പോയി കുളിക്കാൻ ഉള്ളതും എടുത്ത് പുറത്തേക്ക് കടക്കാൻ ഒരുങ്ങി. " ഇതെന്ത് ചെയ്യാനാ " : അടുക്കളയിൽ എത്തിയതും പാല് പൊട്ടിച്ച് ചരുവത്തിലേക്ക് മാറ്റുന്നവളെ കണ്ടതും അവൻ തിരക്കി. " അത് ചായക്ക് വെക്കാൻ " : അവനെ നോക്കാതെ തന്നെ ചെയ്യുന്ന പ്രവർത്തി തുടർന്ന് കൊണ്ട് അവൾ പറഞ്ഞു. " എനിക്ക് ആയിട്ട് ആണ് ചായ ഇടുന്നതെങ്കിലും വേണ്ട എനിക്ക് ഈ സമയം ചായ കുടിച്ച് ശീലം ഇല്ല കട്ടൻ ആണ് പതിവ് " : അതും പറഞ്ഞ് തോർത്ത് ഒന്നും കൂടി തോളിൽ കയറ്റി ഇട്ട് പുറത്തേക്ക് കടന്നു. അത് കേട്ടതും ചെയ്യുന്ന പ്രവർത്തി നിർത്തി ഒഴിച്ച് വെച്ച പാലിലേക്ക് അവൻ പോയ വഴിയിലേക്ക് മാറി മാറി നോക്കി അവൾ. " കട്ടൻ " : ചൂടാറി പോകാതെ ഇരിക്കാൻ അവൻ കുളിച്ചിട്ട് വന്നിട്ടാണ് അവൾ കട്ടൻ ഇട്ടത്. അതും ആയി റൂമിൽ വന്നതാണ് അവൾ. അവിടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീപ്പി ഒതുക്കുവാണ് കണ്ണൻ. " അത് ആ ടേബിളിലേക്ക് വെച്ചേരെ " : കണ്ണാടിയിൽ കൂടി അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു. കട്ടൻ അവിടെ വെച്ച് തിരിഞ്ഞ് പുറത്തേക്ക് കടക്കാൻ ആഞ്ഞതും എന്തോ ഓർത്ത പോലെ അവൾ അവന് നേരെ തിരിഞ്ഞു. " കഴിക്കാൻ എന്താ വേണ്ടേ....? " : അവൾ സ്വാഭാവികം എന്ന പോലെ ചോദിച്ചു. അത് കേട്ടതും അവൻ ഒന്ന് നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി. പിന്നെ എന്തോ ആലോജിച്ച് കൊണ്ട് താടി തടവി. " എനിക്ക് നല്ല ചൂട് പൊറോട്ടയും ബീഫ് റോസ്റ്റും മതി " : അതും പറഞ്ഞ് ടേബിളിൽ നിന്ന് കട്ടനെടുത്ത് കസാരയിൽ വന്നിരുന്നു. എന്നാൽ കണ്ണൻ പറഞ്ഞത് കേട്ട് അവനെ തന്നെ മിഴിച്ച് നോക്കി നിൽക്കുവാണ് ഗൗരി. പതിയെ ദയനീമായി അവനെ നോക്കി. കസേരയിൽ ഇരുന്നിട്ട് അവളെ നോക്കിയതും അവൻ കണ്ടതും അവളുടെ ആ നോട്ടം ആയിരുന്നു. അവളുടെ ആ പാവം പിടിച്ച നോട്ടം കണ്ടിട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഇതുപോലെ എന്തെങ്കിലും ഒക്കെ പറഞ്ഞെ അവളോട് മിണ്ടാൻ കഴിയുള്ളു എന്ന ഓർമയിൽ അവൻ ആ ചിരി ഉള്ളിലൊതുക്കി. " എന്തേ...? " : അവൻ ഒരു പിരുകം ഉയർത്തി കൊണ്ട് ചോദിച്ചു. " അത് പിന്നെ ഈ പൊറോട്ട ഒക്കെ ഇപ്പൊ.... " : അവൾ എന്ത് മറുപടി നൽകണം എന്ന് അറിയാതെ നിന്ന് പരുങ്ങി. " പൊറോട്ട ഉണ്ടാകാൻ അറിയില്ലേ....? " : കണ്ണൻ അതിന് പെട്ടന്ന് തന്നെ അറിയില്ലെന്ന പോലെ ചുമൽ കൂച്ചി. " ആണോ എങ്കിൽ സാരമില്ല, ബീഫ് റോസ്റ്റ് ഉണ്ടാക്കിയാൽ മതി ചോർ ഉണ്ടെങ്കിൽ അതും കൂട്ടി കഴിക്കാലോ " : അവൻ കട്ടൻ കുടിച്ച് കൊണ്ട് പറഞ്ഞു. അതിനും ദയനീമായൊരു നോട്ടം ആയിരുന്നു അവളിൽ നിന്ന് അവന് മറുപടി ആയി കിട്ടിയത്. " എന്തേ...? " : കണ്ണൻ " അത് ഇവിടെ അതൊന്നും ഇല്ല " : ഗൗരി മെല്ലെ പറഞ്ഞു. " എന്നിട്ടാണോ ഗൗരി നന്ദ എന്നോട് എന്ത് വേണം എന്ന് ചോദിച്ചേ....? " : കണ്ണനും സൗമ്യമായി ചോദിച്ചു. അവന്റെ ആ ചോദ്യം കേട്ടപ്പോഴാണ് താൻ ചോദിച്ചതിലെ കുഴപ്പം അവൾക്ക് മനസ്സിലായത്. " അത് പിന്നെ ഞാൻ... ഞാൻ ഉദ്ദേശിച്ചത് രാവിലെ ചുറ്റത്തിന്റെ ബാക്കി മാവ് ഇരിപ്പുണ്ട് അത് വെച്ച് അപ്പം ചുടണോ അതോ ചോർ മതിയോ എന്ന.... അതാ ഞാൻ " : അവൾ ഒരു വല്ലയിമയുടെയും പരുങ്ങളൂടെയും അവന് മുഖം കൊടുക്കാതെ പറഞ്ഞ് നിർത്തി. " ഹ്മ്മ് അങ്ങനെയാണോ " : അവന് അവളിൽ നോട്ടം പതിപ്പിച്ച് കൊണ്ട് ചോദിച്ചു. അതിന് പെട്ടെന്ന് തന്നെ ആണെന്ന പോലെ തലയനക്കി. " ഇവിടെ ഇരിക്ക് " : കണ്ണ് കൊണ്ട് കട്ടിലിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു. അതിന് എതിർപ്പൊന്നും കാട്ടാതെ മെല്ലെ കാട്ടിലിന് അരികിലേക്ക് വന്ന് ഇന്നലെ ഇരുന്നത് പോലെ ഇരുന്നു. അവന് അഭിമുകമായി. അത് കണ്ടു പതിയെ കട്ടൻ കുടിച്ച് കൊണ്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി. " ഹ്മ്മ് എങ്കിൽ അങ്ങനെ പറയണം ഒരു കാര്യം നമ്മൾ പറയുമ്പോൾ കേൾക്കുന്ന വ്യക്തിക്ക് കൂടി മനസ്സിലാകുന്ന വിധം പറയണം അല്ലെങ്കിൽ മുന്നിൽ നിൽക്കുന്ന വെക്തി എങ്ങനെ മനസ്സിലാക്കാനാ....? ഇപ്പൊ തന്നെ കണ്ടില്ലേ ഗൗരി നന്ദ ഒന്ന് മനസ്സിൽ കണ്ടിട്ട് എന്നോട് ചോദിച്ചാൽ അത് ഞാൻ എങ്ങനെ മനസ്സിലാക്കാനാ...? " : അത്രയും പറഞ്ഞ് അവളെ നോക്കിയതും അവൻ പറയുന്നതൊക്കെ നല്ല ശ്രദ്ധയോടെ കേട്ട് നിൽപ്പുണ്ട്. അത് കണ്ടതും അവൻ വീണ്ടും പറഞ്ഞ് തുടങ്ങി. " അപ്പൊ എന്ത് വേണം പറയുമ്പോൾ പാതി മനസ്സിൽ വെച്ച് സംസാരിക്കരുത്. അത് ഇനി ആരോടായാലും, ആർക്കും നമ്മുടെ മനസ്സ് വായിക്കാൻ കഴിയണം എന്ന് ഇല്ല. നേരെ ചൊവ്വേ പറഞ്ഞ് കൊടുത്താൽ പോലും മനസ്സിലാത്തവരുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത് അപ്പോൾ പിന്നെ ഉള്ളിൽ വെച്ച് സംസാരിച്ച പിന്നെ പറയണോ.....? അതേപോലെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഉള്ളിലുള്ളത് പറയാനും മടിക്കരുത്. അങ്ങനെ മൗനം പാലിച്ചാൽ നഷ്ടങ്ങൾ നമ്മുക്ക് മാത്രമേ വന്ന് ചേരു. നമ്മുക്ക് വേണ്ടി നമ്മൾ സംസാരിക്കുന്നിടത്തോളം വരില്ല ഇനി ആരൊക്കെ സംസാരിച്ചു എന്ന് പറഞ്ഞാലും. നമ്മൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ പലതും നമ്മൾ കേട്ടെന്ന് വരും തന്നിഷ്ടം, അഹങ്കാരം, സ്വാർത്ഥത പക്ഷെ അതൊക്കെ നമ്മൾ ആയത് കൊണ്ട് അല്ല മറ്റുള്ളവർക്ക് പന്ത് തട്ടാൻ ആയി നമ്മൾ നിന്ന് കൊടുക്കാഞ്ഞിട്ടാണ് എന്ന് ഓർത്താൽ മതി. അപ്പോൾ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.  ഞാൻ പറഞ്ഞത് വല്ലതും മനസ്സിലാകുന്നുണ്ടോ.....? " : അവൻ സൗമയാമായി എന്നാൽ ഗൗരവം വിടാതെ അവൾക്ക് പറഞ്ഞ് കൊടുത്തു. അത്രയും അവൻ അവൾക്കായി പറഞ്ഞ് കൊടുക്കുമ്പോൾ അവന്റെ മനസ്സിൽ ഗൗരി നന്ദ എന്ന പെൺകുട്ടി വളർന്ന് വന്ന ചുറ്റുപാടും വീട്ടിലെ അവസ്ഥയും ആയിരുന്നു. പെട്ടന്നൊരു മാറ്റം അവൾക്ക് സാധ്യമല്ല എന്നും പതിയെ ഇതുപോലെ കുറച്ച് കുറച്ചായി പറഞ്ഞ് കൊടുത്ത് വേണം അവളെ മാറ്റിയെടുക്കാൻ എന്ന് അവനും അറിയാം. എല്ലാം കേട്ട് അവനെ തന്നെ കണ്ണ് വിടർത്തി നോക്കി ഇരിക്കുവാണ്. കണ്ണൻ പറഞ്ഞ പലതും അവൾക്ക് ഉള്ളിൽ കൊണ്ടു എന്നതാണ് സത്യം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചെറിയമ്മയുടെയും അമ്മമയുടെയും പ്രവർത്തിയും തന്നോടുള്ള പെരുമാറ്റവും ഒക്കെ അച്ഛനോട് പറഞ്ഞാലോ എന്ന് പക്ഷെ പലതും കാട് കയറി ചിന്തിച്ച് അതൊന്നും പറയണ്ട എന്നതിൽ എത്തി ചേരും. ശെരിയാ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ നഷ്ടം നമ്മുക്ക് മാത്രം ആയിരിക്കും. അവൾ ഓർത്ത് കൊണ്ട് കണ്ണാനിലേക്ക് മിഴികൾ ചലിപ്പിച്ചു അവിടെ തന്നെയും നോക്കി ഇരിക്കുന്നവനെ കണ്ടതും അവളിൽ വെപ്രാളം നിറഞ്ഞു. " വീടും പരിസരവും ഒക്കെ ഇഷ്ടമായോ...? " : അവളുടെ ചിന്തയും വെപ്രാളവും ഒക്കെ മനസ്സിലായി അവന് വിഷയം മാറ്റി. " ഹ്മ്മ് " : കണ്ണൻ വേറെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ അവൾ ഒന്ന് മൂളി. " ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...?  " : ഒരിറക്ക് കട്ടൻ കുടിച്ച് കൊണ്ട് അവൻ ചോദിച്ചു. " ഹ്മ്മ് ഹ്മ്മ് " : ഇല്ലെന്ന പോലെ മൂളിക്കൊണ്ട് തലയാട്ടി. " എന്ത്.....? " : കണ്ണൻ " ഇല്ല, ബുദ്ധിമുട്ട് ഒന്നുമില്ല " : അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പറഞ്ഞു. " ഇവിടെ ഒറ്റക്ക് ഇരുന്ന് മുഷിച്ചിലുണ്ടോ...? " : കണ്ണൻ " ഹ്മ്മ് " : ഉണ്ട് എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കൊണ്ട് മൂളി. മറുപടി നൽകിയതിന് ശേഷമാണ് എന്താ പറഞ്ഞെ എന്നെ അവൾക്ക് ഓർമ വന്നത്. പെട്ടന്ന് അവൻ ചോദിച്ചപ്പോൾ ഉള്ളിലുള്ള സത്യം അതെ പാടി അങ്ങ് പുറത്ത് വന്നതാണ്. സത്യം ആയത് കൊണ്ട് അത് പിന്നെ തിരുത്താനും അവൾ പോയി. " ഹ്മ്മ് വഴി ഉണ്ടാകാം " : കട്ടൻ കുടിച്ച് തീർത്ത് കസാരയിൽ നിന്ന് എണീറ്റ് കൊണ്ട് അവൻ പറഞ്ഞു. പുറകെ തന്നെ അവനെ ഒരു സംശയത്തോടെ നോക്കി കൊണ്ട് എണീറ്റു. " ഹാ പിന്നെ കഴിക്കാൻ എന്തായാലും മതി കേട്ടോ എനിക്ക് ആയിട്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാകണം എന്നില്ല എന്താണോ ഉള്ളത് അത് മതി. " : കപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. അതിനൊരു തലയാട്ടൽ നൽകി കൊണ്ട് അതും വാങ്ങി മുറിയിൽ നിന്ന് ഇറങ്ങി. അടുക്കളയിൽ ഓരോന്ന് ചെയുമ്പോഴും അവളുടെ ചിന്ത അവൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി നിൽപ്പായിരുന്നു. പിന്നെ അതെല്ലാം ഒരറ്റത്തേക്ക് മാറ്റി എല്ലാം എടുത്ത് വെക്കാൻ തുടങ്ങി. അവനൊപ്പം ഇരിക്കാതെ ഒഴിഞ്ഞ് മാറി നിൽക്കാൻ നോക്കിയെങ്കിലും തലേന്നത്തെ പോലെ തന്നെ ഓരോന്ന് പറഞ്ഞ് അവളെയും ഒപ്പം ഇരുത്തി. കഴിച്ച് കഴിഞ്ഞിട്ടും അതെ അവൾ വന്ന് മുറിയിൽ കയറി വാതിലടക്കുന്നത് വരെ അവൻ ഹാളിൽ അവൾക്ക് കൂട്ടിരിക്കും. ഗൗരി അടുക്കള എല്ലാം ഒതുക്കി അടുക്കള വാതിലും അടച്ച് അവൾ മുറിയിൽ കയറി കതകടച്ചതിന് ശേഷം മാത്രമാണ് അവൻ മുറിയിലേക്ക് കയറിയത്. ______________________________________________ പിന്നെയും ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ഗൗരിയുടെ ജീവിതം ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോയി കൊണ്ട് ഇരുന്നു. പതിയെ പതിയെ എന്ത് കൊണ്ടോ അവളും ഈ ജീവിതം ആസ്വദിച്ച് തുടങ്ങി. ചിലപ്പോൾ പാതിക്ക് വെച്ച് അവളെ ഉപേക്ഷിച്ച് പോയ സമാധാനം തിരിച്ച് എത്തിയത് കൊണ്ടാകാം. സ്വന്തം വീട്ടിലെ പോലെ ആരും നിയന്ത്രിക്കാനോ അടിമപ്പെടുത്താനോ കുറ്റപ്പെടുത്താനോ എന്തിന് പറയുന്നു കാര്യാ കാരണങ്ങൾ ഒന്നുമില്ലാതെ ആരും ഉപദ്രവിക്കാൻ ഇല്ലാത്തത് കൊണ്ടോ അവൾക്ക് സമാധാനവും ഉള്ളിൽ ചെറുതായി പൊങ്ങി വരുന്ന സന്തോഷവും അവളെ മൂടി. ആ സന്തോഷത്തിന്റെ തിളക്കം അവളിലും കാണാൻ ഉണ്ടായിരുന്നു. പണ്ടത്തെ മൂടികെട്ടലൊന്നും ഇന്ന് അവളുടെ മുഖത്ത് കാണാനില്ല, ശരീരത്തിനും മനസ്സിനും ഊർജ്ജം കൈവരിച്ചത് പോലെ ആണ് അവളുടെ ഓരോ പ്രവർത്തിയും. ഒറ്റക്കിരുന്നുള്ള അവളുടെ മുഷിച്ചിലിന് പിറ്റേന്ന് തന്നെ ഒരു പരിഹാരം എന്ന വണ്ണം അവനോരു സെക്കന്റ്‌ ഹാൻഡ് ടി വി വീട്ടിലെത്തിച്ചു. ഇപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അതിന് മുന്നിലിരുന്നാണ് അവൾ സമയം കളയുന്നത്. പിന്നെ വൈകിട്ട് ആകുമ്പോൾ മുറ്റത്തേക്ക് ഇറങ്ങും. പക്ഷെ അവൾക്ക് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത് കണ്ണനാണ്. കല്യാണത്തിന് മുന്നേ കണ്ടും കേട്ടും അറിഞ്ഞ കണ്ണനല്ല ഇപ്പോൾ അവൾക്ക് മുന്നിൽ അവൾ കാണുന്നത്. ഗൗരവത്തിൽ സംസാരിക്കും എങ്കിലും ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടില്ല ഇനി ഇതെല്ലാം അവളെ കാണിക്കാൻ വേണ്ടി ഉള്ള ഓരോ പ്രകടനങ്ങൾ ആണോ അതോ കല്യാണം കഴിഞ്ഞുള്ള ആദ്യ നാലുകളിലെ പ്രതിഭാസം ആണോ എന്നും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ മറ്റ് ദുശീലങ്ങൾ ഒന്നും  ഈ ദിവസങ്ങളിൽ അവൾ അവനിൽ കണ്ടതും ഇല്ല. ഇതൊക്കെ തന്നെ കാണിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഇരിക്കുന്നതാണോ എന്ന് ആലോചിക്കുമ്പോൾ, മദ്യത്തിനും മറ്റും അഡിക്റ്റായ ഒരാൾക്ക് അത്ര പെട്ടന്നൊന്നും അതിൽ മുക്തി നേടാൻ കഴിയില്ലെന്ന് പലരും പറഞ്ഞത് ഓർമ വരും.  ഇനി രാവിലെ ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ കുടിച്ചിട്ട് അതിന്റെ കെട്ട് ഇറങ്ങുമ്പോൾ ആണോ തിരിച്ച് വരുന്നേ എന്ന് ഓർക്കുമ്പോൾ, ഉച്ചക്ക് കഴിക്കാനായി രാവിലെ പോയാ അതെ വൃത്തിയിൽ തിരിച്ച് വരുന്നവനെ ഓർമ വരും. അതൊക്കെ കാണുമ്പോൾ മറ്റ് ദുശീലങ്ങളും ഒന്നും അവനില്ല എന്ന് മനസ്സിലിരുന്ന് ആരോ പറയുന്ന പോലെ തോന്നും അവൾക്ക്, അത് ഉള്ളിൽ ചെറുതല്ലാത്തൊരു സമാധാനം അവളിൽ നിറയ്ക്കും ഒരു പക്ഷെ അവനോടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് ആവാം എന്ന് അവൾ സ്വയം ഞായികരിക്കും. അപ്പോഴും കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!! തുടരും........ #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Diya Samad
7.6K views
2 days ago
Part 47 മുതലാളിക്ക് ഒരു ഉറപ്പ് ഞാൻ തരാം നല്ല ഒരു ജോലി എനിക്ക് തന്ന ഒരിക്കലും അറിഞ്ഞ് കൊണ്ട് വീണ്ടും ആ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഞാൻ പോകില്ല, കാരണം എനിക്കും ജീവിക്കണം. അതിനിനി എന്ത് മുതലാളി എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്... എന്ത് ജോലിയും!!! " അത്രയും പറഞ്ഞ് നിർത്തി കണ്ണൻ മുരളീധരനെ നോക്കി അവിടെ ഇപ്പോഴും അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുവാണ്. കണ്ണന്റെ നോട്ടം കണ്ട് സാബുവും അദ്ദേഹത്തെ നോക്കി. " മുതലാളി ഒന്നും പറഞ്ഞില്ല " : നിമിഷങ്ങൾ പിന്നിട്ടട്ടും അനക്കം ഒന്നും കാണാതെ വന്നതും സാബു തിരക്കി. " ഹ്മ്മ് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, മറച്ച് വെക്കാൻ കഴിയുന്നത് ആയിട്ടും താൻ അതിന് മുതിർന്നില്ലല്ലോ. ഉള്ളതെല്ലാം അതെ പാടി തുറന്ന് പറഞ്ഞില്ലേ. " : മുരളീധരൻ ചെറുചിരിയോടെ പറഞ്ഞു. അത് കേട്ടതും സാബുവിന്റെ മുഖം തെളിഞ്ഞു, എങ്കിലും കണ്ണന്റെ മുഖം ഇപ്പോഴും ഗൗരവം തന്നെയാണ്. " പക്ഷെ ഇപ്പൊ ഇവിടെ ജോലി ഒന്നും ഒഴിവില്ല കണ്ണാ ഞാൻ തന്നെ ഒഴുവാക്കുവാണെന്ന് വിചാരിക്കരുത് ഇന്നലെ കൂടി രണ്ട് പേരെ ജോലിക്കായി എടുത്തതെ ഉള്ളൂ അതാ. താൻ വിഷമിക്കണ്ട തന്റെ നമ്പർ തന്നേക്ക് എന്തെങ്കിലും ആവിശ്യം വരുവാണെങ്കിൽ ഞാൻ തന്നെ വിളിച്ചോളാം. " : മുരളീധരൻ സമാധാനത്തിൽ പറഞ്ഞു. അത് കേട്ടതും അതുവരെ തെളിഞ്ഞ് നിന്ന സാബുവിന്റെ മുഖം ഒന്ന് മങ്ങി. കണ്ണന് പിന്നെ യാതൊരു ഭവമാറ്റവും ഇല്ല. " ഹാ നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ ഞാൻ കയ്യൊഴിഞ്ഞതലല്ലോ ഇവന് ഇവിടെ ഉറപ്പായിട്ടും ഞാൻ ജോലി നൽകും, ഇപ്പോ ഇവിടെ ഒഴിവ് ഇല്ലാത്തത് കൊണ്ടല്ലേ. എന്തേ എന്നെ വിശ്വാസം ഇല്ലേ....? " : മുരളീധരൻ അല്പം ഗൗരവത്തിൽ ചോദിച്ചു. " അയ്യോ മുതലാളിയെ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല അവന്റെ അവസ്ഥ ഒക്കെ മുതലാളിയും കേട്ടതല്ലേ അതാ... അല്ലെങ്കിൽ തന്നെ മറ്റാരേക്കാളും എനിക്ക് മുതലാളിയെ വിശ്വാസമുണ്ട്, അതുപോലെ ഒരു പ്രവർത്തി അല്ലെ മുതലാളി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്ത് തന്നത് അല്ല ചെയ്ത് കൊണ്ട് ഇരിക്കുന്നത് " : സാബു ഒരു വല്ലയിമയോടെ പറഞ്ഞു. " ഞാൻ ചുമ്മാതെ പറഞ്ഞതാടോ. പിന്നെ കണ്ണന്റെ കാര്യം, അത് ഞാൻ ഉറപ്പ് തരുന്നു അവന് നല്ല ഒരു ജോലി തന്നെ നൽകും പോരെ. " :  ആദ്യം സാബുവിനോടും പിന്നെ കണ്ണനെ നോക്കി കൊണ്ട് ചോദിച്ചു. അതിന് ഗൗരവം മെല്ലെ മായപ്പെടുത്തിയുള്ള ഒരു തലയാട്ടൽ ആയിരുന്നു കണ്ണന്റെ പ്രതികരണം. " അതാണ്, പിന്നെ കണ്ണന്റെ നമ്പർ ദാ ഈ പേപ്പറിൽ എഴുതി തന്നേക്ക് എന്തെങ്കിലും ഒഴിവ് വരുവാണെങ്കിലോ അല്ല എന്തെങ്കിലും ജോലി വരുവാണെങ്കിലോ ഞാൻ വിളിക്കാം. " : ഒരു വെള്ള പേപ്പറും കൂടെ ഒരു പേനയും കണ്ണന് മുന്നിലേക്ക് നീട്ടി കൊണ്ട് മുരളീധരൻ പറഞ്ഞു. അതിൽ പേരും നമ്പറും എഴുതി സാബുവിനെ ഒന്ന് പോകാം എന്ന അർത്ഥത്തിൽ തലയനക്കി. " ശെരി മുതലാളി ഞങ്ങൾ എന്ന ഇറങ്ങട്ടെ " : സാബു അതും പറഞ്ഞ് കസാരയിൽ നിന്ന് എണീറ്റത് കണ്ണനും മുരളീധരൻ ഒന്ന് തലയാട്ടി കൊണ്ട് എണീറ്റു. " ഹാ കണ്ണാ ഒരു നിമിഷം " : അവർ പോകുന്നതും നോക്കി ഇരുന്നയാൾ എന്തോ ഓർത്ത പോലെ പിന്നിൽ നിന്നും വിളിച്ചു. വിളി കേട്ട് തിരിഞ്ഞ് നോക്കുന്നവരെ കണ്ടതും ഒരു നിമിഷം എന്ന് കൈ കൊണ്ട് കാണിച്ച് അയാൾ ഓഫീസ് റൂം എന്ന് ബോർഡ്‌ എഴുതി വെച്ചിരിക്കുന്ന മുറിയിലേക്ക് കയറി. അത് കണ്ടതും കണ്ണനും സാബുവും സംശയത്തോടെ മുഖത്തോട് മുഖം നോക്കി. " ഇന്നാ ഇത് നീ വെച്ചോ " : അല്പം സമയത്തിനുള്ളിൽ തിരിച്ച് വന്നയാൽ കയ്യിലുള്ള കെട്ട് നോട്ട് കണ്ണന് നൽകികൊണ്ട് പറഞ്ഞു. അത് കണ്ടതും സാബുവിന്റെ കണ്ണോന്ന് വിടർന്നെങ്കിൽ കണ്ണന്റെ കണ്ണോന്ന് ചുരുങ്ങി പോയി. " അയ്യോ ഞാൻ... എനിക്ക് അതൊന്നും വേണ്ട മൊതലാളി. എന്നെ പോലൊരു വെക്തിക്ക് ജോലി തരാൻ കാണിച്ച മനസ്സ് തന്നെ വലിയ കാര്യം അതിന്റെ കൂടെ ഇതുപോലെ ഒക്കെ " : കണ്ണന് ദയനീയത വരുത്തി കൊണ്ട് പറഞ്ഞു. " ഹ താൻ വേടിക്കടോ, ഒരു കെട്ടൊക്കെ കഴിഞ്ഞതല്ലേ ചിലവും കൂടും. ഞാൻ ജോലി തരുന്നത് വരെ ജീവിക്കണ്ടേ അതിന് ഇത് ആവിശ്യം വരും. എന്ത് ചെയ്യാൻ ഞാൻ തന്റെ അവസ്ഥ അറിഞ്ഞ് പോയില്ലേ അപ്പൊ വെറും കൈയ്യോടെ തന്നെ പറഞ്ഞയച്ചാൽ മനസ്സിനൊരു സുഖം കിട്ടില്ല അതാ. പിന്നെ ഈ പണം ഒക്കെ ആവിശ്യക്കാർക്ക് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്തിനാടോ. " : മുരളീധരൻ ഒരു തമാശ പറയുന്ന ലാഘവത്തിൽ അത്രയും പറഞ്ഞ് നിർത്തി. അത് കേട്ട് സാബുവിൽ ഒരു ചിരി വിരിഞ്ഞെങ്കിൽ കണ്ണൻ അയാളെ കണ്ണെടുക്കാതെ നോക്കി നിന്നു. " ഹാ പിന്നെ ഇനി ആ പഴയ ജീവിതം ഒന്നും വേണ്ട കേട്ടോ. ദേ ഇന്ന് മുതൽ നമ്മുക്കൊരു പുതിയ മനുഷ്യനായി തുടങ്ങാം എന്ത് പറയുന്നു. " : അയാൾ കണ്ണന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അപ്പോഴും മറുപടി ഒന്നും നൽകാതെ അയാളെ തന്നെ കണ്ണെടുക്കാതെ നോക്കുവായിരുന്നു കണ്ണൻ. " ശെരി മുതലാളി " : കണ്ണന്റെ നോട്ടം കണ്ടതും സാബു മുരളീധരാനുള്ള മറുപടി നൽകി. " ഹ്മ്മ് പിന്നെ എന്ത് ആവിശ്യം വന്നതും യാതൊരു മടി കൂടാതെ വിളിച്ചോണം " : മുരളീധരൻ ഒരു ചിരിയോടെ പറഞ്ഞു. അതിന് രണ്ടു പേരും ഒന്ന് തലയാട്ടി ഒരിക്കൽ കൂടി യാത്ര പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി. അല്പം മുന്നോട്ട് നടന്നതും കണ്ണൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അവിടെ തങ്ങളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നയാളെ കണ്ടതും ഒരിക്കൽ കൂടി നോക്കി കൊണ്ട് പല ചിന്തകൾ കൊണ്ട് പുകയുന്ന മനസ്സോടെ അവൻ അവിടെ നിന്ന് നടന്ന് നീങ്ങി. " നീ പേടിക്കണ്ട മുതലാളി ഒരു കാര്യം ഏറ്റ ഏറ്റതാ അതിനൊരു ഉദാഹരണം ആണല്ലോ ഈ ഞാൻ " : അതും പറഞ്ഞ് സാബു ഓട്ടോയിലേക്ക് കയറി. പിന്നാലെ തന്നെ കണ്ണനും. പിന്നീട് അങ്ങോട്ട് സാബുവിന്റെ വായിൽ നിന്ന് മുരളീധരൻ മുതലാളിയെ കുറിച്ചുള്ള പുരാണം ആയിരുന്നു. കണ്ണൻ ഒന്നിനും മറുപടി നൽകുന്നില്ലെങ്കിലും നല്ലൊരു കേൾവിക്കാരനായി. ______________________________________________ ഉച്ചക്ക് ചോറും കഴിച്ച് എന്ത് ചെയ്യും എന്ന് കരുതി വെറുതെ ഇരുന്നപ്പഴാ രാവിലെ മാറ്റി വെച്ച പച്ചക്കറി വിത്തുകളെ കുറിച്ച് ഗൗരിക്ക് ഓർമ വന്നത് പിന്നെ അതും എടുത്ത് അടുക്കള പുറത്തേക്ക് ഇറങ്ങി. മണ്ണ് കിളക്കാനും മാത്രം മൂർച്ചയുള്ളത് ഒന്നും അവിടെ കാണാത്തത് കൊണ്ട് കയ്യിൽ കിട്ടിയ ഒരു വടി വെച്ചാണ് മണ്ണ് മാന്തിയതും കിളച്ചതും മറ്റും. കയ്യിലുള്ള വിത്തെല്ലാം പാകത്തിന് വിതറി. അധികം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും മുളകും, പയറും, വെണ്ടയ്ക്കയും, മത്തങ്ങായും, ബീൻസും ഒക്കെ അതിലുണ്ടായിരുന്നു. വീട്ടിൽ ഇതുപോലെ ഒരു കുഞ്ഞ് തോട്ടം അവൾ ഉണ്ടാക്കി എടുത്തിട്ടുണ്ടായിരുന്നു. അവിടെ പിന്നെ നൃത്തവും ഇതുപോലെ ഉള്ള കുഞ്ഞു കുഞ്ഞു കൃഷി ആയിരുന്നല്ലോ ആകെ ആശ്വാസം, പൈസ മുടക്കുള്ള പണി അല്ലാത്തത് കൊണ്ട് ആരും എതിര് പറയാൻ ഒന്നും വരില്ല അതെ പോലെ തന്നെ സഹായത്തിനും. ഓരോന്ന് ഓർത്ത് അവൾ ഒന്ന് നിശ്വസിച്ചു. വിത്തിടൽ പരുപാടി ഒക്കെ കഴിഞ്ഞ് അവൾ വീടും പരിസരവും ഒക്കെ ഒന്ന് ചുറ്റി കണ്ടു. വീടിന് ചുറ്റും അത്യാവിശം നല്ല സ്ഥലം ഉണ്ടായിരുന്നു. അവളുടെ വീട്ടിലെക്കാളും സ്ഥലം ഉണ്ടായിരുന്നു ഇവിടെ. പുറത്തെല്ലാം നോക്കി തിരിഞ്ഞ് സന്ധ്യ അടുകാറായപ്പോൾ ഓടി പോയി ഒന്ന് മേൽ കഴുകി ഇറങ്ങി. വീട്ടിൽ ആയിരുന്നു എങ്കിൽ ഈ സമയം വിലക്ക് വെച്ചേനെ എന്ന് അവൾ ഓർത്തു. ഇവിടെ ഇപ്പൊ അതിനുള്ള സൗകര്യങ്ങളോ സാധനങ്ങളോ ഇല്ലാതാനും. അന്ന് സാധനങ്ങൾ വേടിക്കാൻ കയറിപ്പോൾ ഒരു കുഞ്ഞ് വിളക്ക് എങ്കിലും വേടിക്കണം എന്ന് അവൾക്ക് ഉണ്ടായിരുന്നു എങ്കിലും കണ്ണനെ ഓർത്ത് അവൾ ഉള്ളിലൊതുക്കി. പിന്നെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൾക്ക് ആകെ മടുപ്പ് തോന്നുന്നുണ്ടായിരുന്നു. പിന്നെ മുന്നിലെ കഥകടച്ച് എന്ന് ഉറപ്പ് വരുത്തി അവൾ മുറിയിലേക്ക് പോയി അമ്മയോട് ഇന്നലെ പറയാൻ ബാക്കി വെച്ചതൊക്കെ പറഞ്ഞ് തീർക്കുന്നതിന് ഇടയിലാണ് കണ്ണൻ വന്നതറിഞ്ഞത്. കണ്ണൻ അകത്ത് കയറിയതും കയ്യിലിരുന്ന അവളെ ഒരു നോട്ടം നോക്കി കയ്യിലിരുന്ന പാൽ അവൾക്ക് നേരെ നീട്ടി. തനിക്ക് നേരെ എന്തോ നീണ്ട് വന്നതറിഞ്ഞതും തല കുനിച്ച് നിന്നവൾ സംശയത്തോടെ തല ഉയർത്തി നോക്കി. അവിടെ പാലും പിടിച്ച് നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണോന്ന് വിടർന്ന് പോയി. താൻ പറയാതെ തന്നെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവനെ കാണേ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ നിറഞ്ഞു. സന്തോഷമോ അത്ഭുതവോ മറ്റോ. തന്നെ നോക്കി കണ്ണ് വിടർത്തി നിൽക്കുന്നവളെ കണ്ടതും അവനും ഉള്ളം തുടി കൊട്ടി. തന്റെ ചെറിയ ചെറിയ പ്രവർത്തി പോലും കണ്ണും വിടർത്തി നോക്കി നിൽക്കുന്നവളെ അവനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു. തുടരും...... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #viral #trending #പ്രണയം
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
2.9K views
3 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml6r7zDX?d=n&ui=v64j8rk&e1=cപറ അമ്മേ...ഉണ്ണിമോളേം കൊണ്ടുപോകുമോ? ആ ഇളം മനസ്സ് വേദനിപ്പിക്കാൻ ശിവദക്ക് തോന്നിയില്ല. മോളേം കൊണ്ടുപോകാം കേട്ടോ, അവൾ പറഞ്ഞു. അപ്പോൾ മാത്രം ഉണ്ണി മോളുടെ മുഖത്ത് പൂനിലാവ് പൂത്തപോലൊരു പുഞ്ചിരി വിടർന്നു. ആ ചിരിയുടെ അഴകിലേക്ക് ശിവദയങ്ങനെ നോക്കിയിരുന്നു.... തന്റെ മകളാണ്.... തന്റെ ഉയിരാണ്.... എന്നേക്കുമുള്ള തന്റെ സമ്പാദ്യമാണ്.... എന്നിട്ടും തന്റെ ജീവനെയിവിടെ ഉപേക്ഷിച്ചിട്ടാണ് താൻ ഭർത്താവിനരികിലേക്ക് പോയത്. മറ്റെന്തിനേക്കാളും തനിക്ക് വലുത് തന്റെ മകളായിരുന്നു. എന്നിട്ടും എന്റെ മനസ്സ് മനസ്സിലാക്കാതെ എല്ലാവരും കൂടി നിർബന്ധിച്ചു മറ്റൊരു വിവാഹത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. മനു നല്ലവനാണ്, പക്ഷേ വിവാഹത്തിന് മുമ്പേ അയാളുടെ വീട്ടുകാർ പറഞ്ഞിരുന്നു കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന്. എന്റെ പൊന്നു മോളെ.... തീരുമാനങ്ങൾ എടുക്കാൻ ധൈര്യമില്ലാത്ത, ആത്മവിശ്വാസം തീരെയില്ലാത്ത ഒരമ്മയായി പോയി നിന്റേത്...അവൾ ഉണ്ണിമോളേ നെഞ്ചോടു ചേർത്ത് പിടിച്ചു n നീ അമ്മയോട് ക്ഷമിക്കില്ലേ കുഞ്ഞേ.. ...അവൾ മൗനമായി കുഞ്ഞിനോട് മാപ്പ് ചോദിച്ചു..... അന്ന് ശിവദ കൂടുതൽ സമയവും കുഞ്ഞിനോടൊപ്പമാണ് ചെലവഴിച്ചത്. ഉണ്ണിമോൾക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുത്ത്, അവളെ നിർബന്ധിച്ചു കഴിപ്പിച്ചു. അവളോടൊപ്പം മുറ്റത്തും, തൊടിയിലുമെല്ലാം കളിക്കാൻ കൂടി കുറേ ദിവസങ്ങൾക്കു ശേഷം അവിടെങ്ങും ഉണ്ണിമോളുടെ ചിരി നിറഞ്ഞു... മകൻ എല്ലാവരെയും ചതിച്ച് ഒരു പെണ്ണിനെയും വിളിച്ചുകൊണ്ട് മുങ്ങിയതിന്റെ വിഷമത്തിൽ ഇരിക്കുകയായിരുന്ന സാവിത്രിയുടെ മനസ്സ്, ഉണ്ണിമോൾടെ ചിരിയും കുസൃതിയുമൊക്കെ കണ്ടപ്പോൾ അല്പം ശാന്തമായി. ഒടുവിൽ അവൻ തെ.. ണ്ടി. ത്തിരിഞ്ഞ് ഇവിടെ തന്നെയെത്തുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്. പട്ടിണി കിടക്കുമ്പോൾ പ്രേമവും മണ്ണാങ്കട്ടയും ഒന്നും കാണില്ല. പെട്ടെന്ന് സാവിത്രി എന്തോ ഓർത്തത് പോലെ അലമാരിയുടെ മുന്നിലേക്ക് ഓടി. അലമാരി തുറന്ന് അകത്തെ ചെറിയ ബോക്സ്‌ തുറന്നു നോക്കി. ഈശ്വരാ അവൻ ചതിച്ചു.... സാവത്രിയുടെ നിലവിളികേട്ട് ശിവദയും ഉണ്ണിമോളും അകത്തേക്ക് പാഞ്ഞു വന്നു. എന്താ അമ്മേ....??? എടി മോളെ, അവൻ നമ്മളെ ചതിക്കുകയായിരുന്നു. എന്റെ സ്വർണമെല്ലാം എടുത്തുകൊണ്ടാണ് അവൻ പോയിരിക്കുന്നത്... ഈ പറമ്പിലെ കുരുമുളകും കൊക്കോയും ഒക്കെ നുള്ളി പെറുക്കി വിറ്റ് ഞാൻ ഉണ്ടാക്കി, സൂക്ഷിച്ചുവച്ച പണവും അവൻ കൊണ്ടുപോയി. അവൻ ഒരിക്കലും രക്ഷപെടില്ല നശിച്ചു പോവുകയേയുള്ളൂ... സാവിത്രി തലയിൽ കൈവെച്ച് പ്രാ.കി... ശിവദയ്ക്കത് കേട്ടപ്പോൾ ചിരിയാണ് വന്നത് ലോക പിശുക്കിയാണ് തന്റെ അമ്മ. തനിക്കും ആരോമലിനും അവർ വളരെ നല്ല അമ്മയാണ്. അതൊക്കെ ശരിയാണ്. എങ്കിലും ആർക്കും ഒരു രൂപ പോലും കൊടുത്ത് സഹായിക്കുന്ന ആളല്ല. വല്ല ഭിക്ഷക്കാരോ മറ്റോ വന്നാൽ വാതിൽ തുറക്കാതെ, പമ്മി ഇരിക്കും. അവർ പോയതിനുശേഷമേ വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യു. ആർക്കും ഒരു രൂപ പോലും കൊടുക്കില്ല.... ഭിക്ഷക്കാർക്ക് എങ്കിലും ഒരു പത്തു രൂപ കൊടുത്തു കൂടെയമ്മേ എന്ന് ചോദിക്കുമ്പോൾ, അമ്മ പറയും അവർക്ക് പത്ത് വീട്ടിൽ കയറിയാൽ തന്നെ ജീവിക്കാനുള്ള വക കിട്ടും. നമ്മൾ കഷ്ടപ്പെട്ട് പണിയെടുത്താലേ നമുക്ക് പണം കിട്ടു എന്ന്.. അങ്ങനെയുള്ള അമ്മയുടെ സ്വർണവും പണവും എടുത്താണ് ആരോമൽ മുങ്ങിയിരിക്കുന്നത്. അത് ഉപയോഗിച്ചവന് സുഖമായി ജീവിക്കാവുന്നതേയുള്ളൂ.. ഒരു കണക്കിന് നോക്കിയാൽ മറ്റൊരു വീട്ടിൽ നിന്നും വരുന്ന പെൺകുട്ടിക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ വല്ലാത്ത ബുദ്ധിമുട്ടാകും. വല്ല കോവലിന്റെ ഇലയോ ചീരയോ മത്തങ്ങയോ, ചക്കക്കുരുവോ ഒക്കെ ആയിരിക്കും ഇവിടെ കറികൾ... പുറത്തുനിന്നും കാശ് മുടക്കിയുള്ള ഒരു പച്ചക്കറിയും വാങ്ങില്ല. വല്ലകാലത്തും ഇത്തിരി കോഴിയോ, ശകലം മീനോ വാങ്ങിച്ചാലായി. ഇങ്ങനെയൊക്കെ പിശുക്കുന്നവർക്ക് ഇതുപോലെയൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ... സാരമില്ലമ്മേ നമ്മുടെ ആരോമൽ അല്ലേ, അവൻ നന്നായി ജീവിക്കട്ടെ. ശിവദ പറഞ്ഞു നീ പോടി....നിനക്ക് അങ്ങനെയൊക്കെ പറയാം. പോയത് എന്റെ മുതലാണ്‌. അമ്മയീ മുതലൊക്കെ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നിട്ട് എന്താ കാര്യം. പോകുമ്പോൾ ഇതൊന്നും ആർക്കും കൊണ്ടുപോകാൻ പറ്റില്ല. ഒക്കെ ഇവിടെ ഉപേക്ഷിച്ചിട്ടില്ല നമ്മളെല്ലാവരും മടങ്ങേണ്ടത് ഞാൻ ഇതുപോലെ പിശുക്കി സമ്പാദിക്കുന്നുണ്ടെങ്കിൽ,അതെല്ലാം നിങ്ങൾക്ക് അനുഭവിക്കാനാ. എന്റെ കാലം കഴിഞ്ഞാലും നിങ്ങൾക്ക് പ്രയോജനപ്പെടുമല്ലോ... എനിക്കൊന്നും വേണ്ട. എനിക്ക് പണ്ടേ പണത്തിനോടോ സ്വർണത്തിനോടോ ഒന്നും ആഗ്രഹമില്ല. ആഹ് കൊള്ളാം.. നീ നേഴ്സറി പിള്ളേരെ പഠിപ്പിച്ച് കിട്ടുന്ന കാശും കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണ് പെണ്ണേ....സാവിത്രി ചോദിച്ചു. എനിക്കതു മതിയമ്മേ... ആ നശിച്ചവൻ ഏതെങ്കിലും കാലത്ത് തിരിച്ചു വരുമല്ലോ, ഈ മുറ്റത്ത് ഞാൻ അവനെ കേറ്റില്ല....സാവിത്രി മുരണ്ടു.. ശിവദ ചിരിച്ചു അച്ഛൻ ഉണ്ടായിരുന്ന കാലത്തും വീട്ടിലെ കാര്യകാരി അമ്മയായിരുന്നു. അച്ഛൻ സമ്പാദിക്കുന്ന പണം കൃത്യമായി അമ്മയുടെ കൈകളിൽ ഏൽപ്പിക്കണം ഇല്ലെങ്കിൽ അമ്മ ഉറഞ്ഞുതുള്ളും. അച്ഛൻ ഒരു പാവമായിരുന്നു. അച്ഛൻ പലപ്പോഴും പറയുമായിരുന്നു. വളർന്നുവരുന്നത് ഒരു പെൺകുട്ടിയാണ് അതുകൊണ്ട് എന്തെങ്കിലും സമ്പാദിക്കണമെന്ന് പറഞ്ഞ് അക്കാലം മുതൽ അമ്മ ഓരോന്നും സ്വരുക്കൂട്ടി വയ്ക്കുമായിരുന്നു എന്ന്. നിന്റെ അമ്മ പിശുക്കി ആണെങ്കിലും കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ നല്ല കാര്യപ്രാപ്തിയുള്ള ആളാണെന്ന്. അതുകൊണ്ടാണ് ഞാൻ പണിതുണ്ടാക്കുന്ന പണം പോലും അവളുടെ കയ്യിൽ കൊടുക്കുന്നതെന്ന് അതുകൊണ്ട് ഇരുപത്തിയഞ്ചു പവന്റെ സ്വർണ്ണവും, കൂടാതെ പണവും കൊടുത്താണ് തന്നെ വിവാഹം കഴിപ്പിച്ചയച്ചത്. സാധാരണക്കാരന്റെ കുടുംബത്തിന് ഇരുപത്തിയഞ്ചു പവൻ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഏതുകാലത്തും ഭാരപ്പെട്ട കാര്യം തന്നെയാണ്. അങ്ങനെയൊക്കെ നോക്കുമ്പോൾ അമ്മയുടെ പിശുക്ക് ഒരർത്ഥത്തിൽ നല്ലതായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും താൻ വേർപിരിഞ്ഞപ്പോൾ, വിവാഹത്തിന് കൊടുത്ത പണം അയാൾ തിരികെ തന്നിരുന്നു. സ്വർണവും മുഴുവൻ ഉണ്ടായിരുന്നു. മനുവിനോടൊപ്പം വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ,താലിമാലയും , രണ്ട് വളയും പാദസരവും ഒഴിച്ച് ബാക്കിയെല്ലാം ലോക്കറിൽ വെച്ചിരുന്നു. പണ്ടത്തെ പോലെയല്ലല്ലോ സ്വർണത്തിന് ഇപ്പോൾ വില കൂടുതലല്ലേ... നേഴ്സറി കുട്ടികളെ പഠിപ്പിക്കുന്ന തനിക്ക് സാലറിയായി അധികമൊന്നും കിട്ടാറില്ല. അതുകൊണ്ടുതന്നെ തനിക്ക് തന്റെ വീട്ടുകാർ തന്ന സ്വർണവും പണവും തന്റെ ഉണ്ണിമോൾക്കായി താൻ കരുതിവച്ചിരിക്കുകയാണ്. ഒരു കണക്കിന് നോക്കിയാൽ തന്റെ വിവാഹം കഴിഞ്ഞത് നന്നായി. ഇല്ലെങ്കിൽ ആരോമൽ ആ സ്വർണവും പണവും കൂടി കൊണ്ടുപോകുമായിരുന്നോ?? ഹേയ്...ഇല്ല. അവൻ അങ്ങനെയൊന്നും ചെയ്യില്ല. താൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് ഏറെ ആഗ്രഹം അവനായിരുന്നു. അവൻ എപ്പോഴും പറയുമായിരുന്നു ചേച്ചിക്ക് ഒരു കുടുംബം വേണ്ട എന്ന്.. ഒരുപക്ഷേ അവനും കൂടി പോയി കഴിഞ്ഞാൽ ഈ അമ്മയുടെ പിശുക്കിന്റെ ഇടയിൽ കിടന്ന് താൻ വേദനിക്കേണ്ടി വരുമല്ലോ എന്നവൻ വിചാരിച്ചിരുന്നിരിക്കാം.അതുകൊണ്ടാകും തന്റെ വിവാഹത്തിനായി അവൻ നിർബന്ധിച്ചത്. എന്തായാലും തന്റെ അനിയനെ പ്രാകാനൊന്നും തനിക്ക് പറ്റില്ല. എവിടെയായിരുന്നാലും അവൻ സന്തോഷമായി തന്നെ ഇരിക്കട്ടെ... പിറ്റേന്ന് രാവിലെ സാവിത്രി നിർബന്ധിച്ച്‌ ശിവദയെ തിരിച്ചയക്കാൻ നോക്കി ഉണ്ണിമോൾ, അവളുടെ ബാഗിൽ ഉടുപ്പുകളും ബുക്‌സും, ഒന്ന് രണ്ട് ടോയ്‌സും എടുത്തു വച്ചു. അമ്മേ... നമുക്ക് പോകാം.. അവൾ തുള്ളിത്തുള്ളി.... ശിവദയുടെ അരികിലേക്ക് വന്നു. 💚💚💚💚💚💚💚 തുടരും. കണ്ണൂർകാരൻ 🥰🥰🥰🥰 #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
3.5K views
3 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mwqNmEk?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -52💚🌺 ദിവസങ്ങൾ പതിയെ കൊഴിഞ്ഞു തുടങ്ങി...... മഹിയും കാവ്യയും പതിയെ പതിയെ അടുത്ത് തുടങ്ങി...... പ്രണയവും സ്നേഹവും ആ റൂമിൽ ഇടകലർന്നൊഴുകാൻ ആരംഭിച്ചു. മഹിയുടെ ചികിത്സ ഇപ്പോഴും നടക്കുന്നുണ്ട്. ഇപ്പോ കൂടുതലായും ഫിസിയോതെറാപ്പിയാണ്..... ആദ്യ ദിവസങ്ങളിൽ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ചെയ്തു കൊടുത്തിരുന്നു. ഇപ്പോ ഡോക്ടർ പറഞ്ഞുകൊടുത്തത് പ്രകാരം കാവ്യ തന്നെയാണ് ദിവസവും രാവിലെ അത്‌ ചെയ്യുന്നത്........ മഹി എഴുന്നേറ്റ് നടക്കുമെന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്.കുറച്ച് സമയമെടുക്കുമെന്നേ യുള്ളൂ. മറ്റെല്ലാ കാര്യങ്ങൾക്കും സ്ട്രോങ്ങ്‌ ആയി നിൽക്കുന്നുണ്ടെങ്കിലും അതിരാവിലെയുള്ള ഫിസിയോ തറാപ്പിമാത്രം അവന് ഇച്ചിരി മടിയാണ്...... മടി മാത്രം നടക്കില്ലന്നുള്ള രീതിയാണ് കാവ്യക്ക്...... അന്നും അതുപോലൊരു ദിവസമായിരുന്നു.... എനിക്ക് വയ്യെടി..... പ്ലീസ്...... ഇന്നത്തേക്ക് ഇത്രേം മതി... ഇന്നത്തേയും കൂടി ചേർത്ത് നാളെ ചെയ്യാം.... കുറച്ചു നേരത്തേ മൂവ്മെന്റ് ന് ശേഷം കാൽ തുട കഴച്ചു തുടങ്ങിയപ്പോൾ മഹി കാവ്യയോട് പറഞ്ഞു...... പറ്റില്ല മഹിയേട്ടാ..... കുറച്ച് നേരം കൂടി ചെയ്താൽ മതി. പ്ലീസ്‌ ടീ...... ദേ...... എന്റെ കൊച്ചിനിപ്പോ വന്ന് വന്നു നല്ല മടിയായി തുടങ്ങിയിട്ടുണ്ട്..... കാവ്യ അവന്റെ മുഖത്തേക്ക് ഒരു കൃത്രിമ ഗൗരവത്തോടെ നോക്കി പറഞ്ഞു. എന്നും ഇല്ലല്ലോ ടീ ഇന്നെനിക്കിനി വയ്യ. എന്നുമീ മടി പറയുന്നത് ഞാൻ കേൾക്കാൻ നിൽക്കാത്തത് കൊണ്ടല്ലേ എന്നും ചെയ്തു തീരുന്നത്. ഇന്നും അതുപോലെ അങ്ങ് ചെയ്താൽ മതി... കാവ്യ പറഞ്ഞു..... ഓഹ്...... അങ്ങനാണേൽ എനിക്ക് എനർജി വേണം..... അത്‌ കേട്ടതും കാവ്യ കണ്ണുരുട്ടി...... മഹി മടി പറയുമ്പോൾ കുറച്ച് എനെർജി കിട്ടാനെന്നും പറഞ്ഞ് കുഞ്ഞ് കുഞ്ഞ് ഉമ്മകൾ അവൻ എണ്ണം വയ്ക്കാതെ ചോദിച്ചു വാങ്ങുന്നുണ്ട്. തറാപ്പി കംപ്ലീറ്റ് ആകാൻ വേണ്ടി അവളത് കൊടുക്കാറുമുണ്ട്...... പക്ഷേ പോകെ പോകെ അവനതൊരു ശീലമാക്കി തുടങ്ങി....... ഇന്നും അതേ വാശിയാണ്...... ഇന്നെനിക്ക് കുറച്ച് കൂടുതൽ എനെർജി തന്നെ വേണം എന്നാലേ ഞാൻ ബാക്കി തറാപ്പി കംപ്ലീറ്റാക്കു. കുഞ്ഞ് കുട്ടികൾ വാശി പിടിക്കും പോലവൻ പറഞ്ഞു. കാര്യം അത്യാവശ്യം പാടുള്ള കാര്യം തന്നെയാണ് ഈ ഫിസിയോ തെറാപ്പി ചെയ്യുന്നതും ചെയ്യിക്കുന്നതും . അതിന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നുള്ളത് കൊണ്ടാണ് അവന്റെയീ കുഞ്ഞ് കുഞ്ഞ് പരിഭവങ്ങൾക്ക് കൂടെ നിൽക്കുന്നത്. തരുന്നുണ്ടോ....... മഹി വീണ്ടും ചോദിച്ചു..... ഉമ്മ വാങ്ങിക്കൊണ്ട് തെറാപ്പി ചെയ്യാൻ എന്റെ മഹിയേട്ടൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലേ....... അവനടുത്തേക്ക് മുട്ടുകുത്തി ഇരുന്നുകൊണ്ടവൾ ചോദിച്ചു...... ഏയ്യ് അതൊക്കെ നിന്റെ തോന്നലാ..... എനെർജി ഇല്ലെങ്കിൽ എനിക്കിപ്പോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാ..... ഉവ്വ...... അതെനിക്ക് മനസ്സിലാകുന്നുണ്ട്.... കാവ്യ ഒരു തലയാട്ടലോടെ പറഞ്ഞു. ഇന്നെനിക്ക് കുറച്ച് അധികം എനെർജി വേണം കേട്ടോ...... ഒരു കുഞ്ഞ് ചിരിയോടെ പറഞ്ഞവൻ കണ്ണടച്ചു. കാവ്യ തന്റെ തൊട്ടുമുന്നിൽ കാണുന്നയാ മുഖമങ്ങനെ നോക്കിയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞതും അവൾ മെല്ലെ മുന്നോട്ടാഞ്ഞു..... ഇന്ന് എവിടെയാണവൾ ഉമ്മ വയ്ക്കുന്നതറിയാൻ ആകാംഷയുടെ മുൾമുനയിൽ നിൽക്കുകയാണവൻ. കരണം ഓരോ ദിവസവും കണ്ണടക്കുമ്പോൾ കിട്ടുന്ന ഓരോ ചുംബനങ്ങളും അവനത്രയും പ്രിയപ്പെട്ടതാണ്...... അവ കിട്ടുന്ന നിമിഷം താനീലോകത്തേ അല്ലെന്ന് തോന്നിപോകുമവന്. തനിക്കരികിലേക്കെത്തിയവളുടെ ശ്വാസനിശ്വാസം അവന്റെ മുഖത്തേക്ക് തട്ടുന്നുണ്ടിപ്പോൾ. കാവ്യയവന്റെ അടുത്തേക്ക് കുറച്ച് കൂടി ചേർന്ന് തനിക്ക് നേരെയിരിക്കുന്ന മുഖം മെല്ലെ ഒന്ന് ചരിച്ചു . അവൾക്കെപ്പോഴും പ്രിയമുള്ള ആ കഴുത്തിടുക്കിലെ കുഞ്ഞ് മറുകിലൊന്നുനോക്കി ശേഷം മെല്ലെയവിടെ ചുണ്ട് ചേർത്തു. ചുംബനമെവിടെയാണെന്നറിഞ്ഞതും മഹി ശ്വാസമെടുക്കാൻ കഴിയാതെ നിശ്ചലനായിരുന്നു പോയി...... അവനറിയാതെ മിഴികൾ തുറന്ന് പോവുകയും ചെയ്തു....... കാവ്യ അവളുടെ അധരങ്ങളെ മെല്ലെ ഒന്നിഴച്ചു..... ആ നിമിഷം മഹിയുടെ കൈകൾ അവനിരുന്ന വീൽചെയറിൽ അറിയാതെ മുറുകിപ്പോയി. ആ നിമിഷം തന്നെ കാവ്യ ചുണ്ടുകൾ ഒന്നുകൂടി അമർത്തി അവിടെ നിന്നും പിൻവലിച്ചു. മഹി ഉള്ളിൽ അധികമായ് പിടിച്ചു നിർത്തിയ ശ്വാസത്തേ പുറത്തേക്ക് തള്ളിക്കൊണ്ട് തനിക്ക് മുൻപിൽ കണ്ണടച്ച് നിൽക്കുന്നവളെയൊന്ന് നോക്കി..... കാവ്യാ...... അവൻ മെല്ലെ വിളിച്ചു...... ഹ്മ്മ്..... ഒരു മൂളലോടെ അവൾ കണ്ണുതുറന്നു...... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു പോയി. ഇത്രയും എനെർജി കിട്ടുമെന്ന് പ്രദീക്ഷിച്ചില്ല..... അത് കേട്ടവളും ഒന്ന് നാണത്തോടെ ചിരിച്ചു. ഇനി എന്നും എനിക്കിത് പോലെ കൂടുതൽ എനെർജി തന്നാൽ മതി..... അവൻ പറഞ്ഞു..... അയ്യടാ...... കൊച്ചിന്റ ആഗ്രഹം കൊള്ളാലോ....... ദേ..... മര്യാദക്ക് ബാക്കി ചെയ്തേ...... ഒരു കള്ള ഗൗരവം നടിച്ച് മുഖത്തേ നാണം മറച്ചവൾ പറഞ്ഞുകൊണ്ട് അവന്റെ അടുത്ത് നിന്നും എഴുന്നേറ്റു. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നന്ദേട്ടാ....... എനിക്കാകെ ടെൻഷനാകുന്നു....... താൻ ടെൻഷനാകാതിരിക്ക് ഭാമേ....... നമ്മൾ യൂറിൻ ടെസ്റ്റിന് കൊടുത്തിരിക്കുന്നതല്ലേ ഉള്ളൂ...... റിസൾട് കിട്ടട്ടേ...... രാവിലെ തന്നെ ജോലിക്ക് പോകാൻ ഇറങ്ങിയതാണ് നന്ദനും ഭാമയും കുറച്ചു ദൂരം പിന്നിട്ടപ്പോ തന്നെ ഭമാക്ക് വല്ലാത്തൊരു അസ്വസ്ഥത പോലെ...... ഒരു തലചുറ്റലും തളർച്ചയും മുൻപെങ്ങും കണ്ടിട്ടില്ലാത്തത് പോലെയുള്ള അവളുടെ ബുദ്ധിമുട്ട് കണ്ടതും നന്ദനും ചെറിയ ടെൻഷനായി. അവൻ ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചു. അവിടെ ചെന്നതും ഡോക്ടറെ കണ്ടു. ലക്ഷണങ്ങൾ പറഞ്ഞതും ഉടൻ തന്നെ കുറച്ച് ടെസ്റ്റുകൾക്ക് എഴുതി തന്നിരുന്നു. അതിൽ പ്രേഗ്നെന്സി ടെസ്റ്റും ഉൾപ്പെട്ടിരുന്നു. അതറിഞ്ഞതുമുതൽ ഭാമയിൽ നിർവചിക്കാൻ അറിയാത്തൊരു ഭാവമാണ്. അത്‌ പോസിറ്റീവ് ആയെങ്കിൽ എന്നവൾ ആഗ്രഹിക്കുന്നുമുണ്ട് അതിന്റെ ടെൻഷനിലാണവൾ..... റിപ്പോർട്ട്‌ ഒന്ന് കൈയിൽ കിട്ടിയെങ്കിൽ..... അങ്ങനെ പ്രാർത്ഥിച്ചിരുന്ന നിമിഷം തന്നെയാണ് ഡോക്ടർ വിളിപ്പിച്ചത്. ടെസ്റ്റ്‌ റിസൾട്ട് വന്നിട്ടുണ്ട് കേട്ടോ...... ഡോക്ടറുടെ മുന്നിലെ കസേരയിലേക്ക് വന്നിരുന്നതും അവർ പറഞ്ഞു..... എന്തായാലും കൺഗ്രാജുലേഷൻ...... നന്ദൻ ഒരച്ഛനാകാൻ പോകുന്നു ഭാമ അമ്മയും അതിന്റെ ക്ഷീണമായിരുന്നു ഭമയ്ക്ക് ഡോക്ടർ അത്‌ പറഞ്ഞതും ഇരുവരും വർദ്ധിച്ച സന്തോഷത്തോടെ മുഖാ മുഖം നോക്കി....... ഇരുവരിലും സന്തോഷം നിറഞ്ഞ പുഞ്ചിരി. നന്ദൻ ഭാമയുടെ കൈകൾ കവർന്ന് മുറുക്കി പിടിച്ചു..... എന്തായാലും ഞാൻ കുറച്ച് വൈറ്റമിൻ ടാബ്ലറ്റ് എഴുതി തരാം..... ഇരുവരും ഒരുപോലെ തലയാട്ടി....... ശേഷം കുറച്ചധികം നിർദ്ദേശങ്ങളും നൽകി. ഡോക്ടറുടെ കോൺസൾട്ടിങ് റൂമിൽ നിന്നിറങ്ങുമ്പോൾ ഇന്നുവരെ അനുഭവിക്കാത്തത്ര സന്തോഷത്തിലായിരുന്നു നന്ദനും ഭാമയും. രണ്ടിടത്തും ലീവ് വിളിച്ച് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോ തങ്ങൾക്കിടയിലേക്ക് വരാൻ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചായിരുന്നു ഇരുവരുടെയും ചിന്ത. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
2.2K views
11 days ago
#✍ തുടർക്കഥ ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mk5xjgX?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 69) ഏലൂർ - ചൗക്ക മുൻപ് എഫ് എ സീ ടി പോലുള്ള വലിയ കമ്പനികളുടെ ഫാക്ടറികൾ ഉണ്ടായിരുന്ന കാലത്ത്, അവിടത്തെ തൊഴിലാളികളും, ഉദ്യോഗസ്ഥരും താമസിച്ചിരുന്ന ഒരു റെസിഡൻഷ്യൽ ഏരിയയാണത്. കാലക്രമേണ അതൊരു കോളനി ആയിത്തീർന്നിരുന്നു. ഇപ്പോഴാകട്ടെ, ഫാക്ടറികളെല്ലാം പൂട്ടിയ സാഹചര്യത്തിൽ ചൗക്കയിലെ ചില ഭാഗങ്ങൾ എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന വിധ്വംസക കേന്ദ്രങ്ങളാണ്. മഞ്ഞുമ്മൽ പുഴയുടെ തീരത്തുള്ള - ഒരു സമയത്ത് മനോഹരമായിരുന്ന - ആ പ്രദേശം ഇപ്പോൾ നിയമപാലകർക്ക് ഒരു തീരാ തലവേദനയാണ്. മെയിൻ റോഡിൽ നിന്നും അധികം ഉള്ളിലല്ലാതെ തന്നെ സ്ഥിതിചെയ്തിരുന്ന ഒരു പഴയ ഫാക്ടറിയുണ്ടായിരുന്നു. മിൽക്കി വേ ഡയറി പ്രൊഡക്റ്റ്സ്. കാലങ്ങളായി അടഞ്ഞു കിടക്കുകയാണാ സ്ഥാപനം. നാലു മൂലയും ഇടിഞ്ഞു വീണിട്ടും തലയുയർത്തിത്തന്നെ നിൽക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിൽ, പ്രേതഭവനം പോലെ ഒരു കെട്ടിടം. അതിന്റെ മെയിൻ ഗേറ്റ് തകർന്നു നിലം പൊത്തിയിരുന്നു. അകത്തേക്കു കയറിപ്പോയിരിക്കുന്ന ടയർ പാടുകൾ കാണാം. മെയിൻ കെട്ടിടത്തോടു ചേർത്തു തന്നെ പണിതിരിക്കുന്ന ഒറ്റ നിലയുള്ള സർവ്വീസ് സെന്ററിനു മുൻപിൽ, നിർത്തിയിട്ടിരിക്കുന്ന ഒരു കറുത്ത ഫോർച്ചൂണർ വാഹനമുണ്ടായിരുന്നു. അതിന്റെ മുൻഭാഗം ആകെ ഇടിച്ചു തകർന്ന നിലയിലാണ്. മെയിൻ കെട്ടിടം ഏതാണ്ട് ഇരുപത്തഞ്ചടി ഉയരം വരുന്ന ഇരുനിലക്കെട്ടിടമാണ്. അതിന്റെ ഭിത്തികൾ, ഒരുയരം കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് കോരുഗേറ്റഡ് ഷീറ്റുകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. താഴെ വലതു വശത്തെ മൂലയിൽ ഭിത്തി പൊളിച്ചുണ്ടാക്കിയ ഒരു കൂറ്റൻ ദ്വാരം കാണാമായിരുന്നു. ഈയടുത്ത കാലത്ത് ആരോ ചെയ്തതാണെന്നുറപ്പ്. ഉള്ളിലെ കൂറ്റൻ ഹാളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന ഏതാനും മേശകളുണ്ട്. ആ ഫാക്ടറിക്ക് ജീവനുണ്ടായിരുന്ന കാലത്തിന്റെ ഓർമ്മയ്ക്കെന്നോണം അവയങ്ങനെ തുരുമ്പെടുത്തു കിടന്നു. മേശകൾക്കു മുകളിൽ അവിടവിടെയായി തെളിയിച്ചു വെച്ചിരുന്ന എമർജൻസി ലൈറ്റുകളുണ്ടായിരുന്നു. അതിൽ പുറകിലെ ഭിത്തിയോടു ചേർന്നു കിടന്നിരുന്ന മേശയ്ക്കു മുകളിൽ മലർന്നു കിടക്കുകയാണ് ആ മധ്യവയസ്കൻ. വാൾട്ടർ സെക്വേറ! അതേ മേശയിൽത്തന്നെ നിരനിരയായി ഇരിക്കുന്നുണ്ടായിരുന്നു അയാളുടെ അഞ്ച് കൂട്ടാളികളും. എല്ലാവരുടേയും ശ്രദ്ധ ഏറ്റവുമൊടുവിൽ നിന്നിരുന്ന ചെറുപ്പക്കാരനിലേക്കാണ്. അവൻ തന്റെ ഇടതുകൈ കൊണ്ട് ഒരു സ്റ്റാമ്പ് നാവിൽ പതിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം വലതു കൈയ്യിൽ പിടിച്ചിരുന്ന ഫോണിലേക്ക് ശ്രദ്ധാപൂർവ്വം നോക്കുന്നുമുണ്ടവൻ. അവന്റെ മുൻപിലെ മേശയിൽ അവരുടെയെല്ലാം ആയുധങ്ങൾ നിരത്തിയിട്ടിരുന്നു. പന്ത്രണ്ടു പിസ്റ്റളുകളും ഒരു INSAS ലൈറ്റ് മെഷീൻ ഗണ്ണും. കുറേയേറെ കത്തികളും. മെഷീൻ ഗൺ അതിന്റെ ബട്ട് ഊരിമാറ്റിയ നിലയിലാണ്. എല്ലാ ആയുധങ്ങളിലും ഒരു വൃത്തത്തിനുള്ളിൽ ക്രേസി 9 എന്ന എഴുത്തു പതിപ്പിച്ചിരിക്കുന്നത് കാണാം. “വിജയ്... എല്ലാം ഓക്കെയല്ലേ ?” കിടന്ന കിടപ്പിൽ വാൾട്ടറിന്റെ ചോദ്യമുയർന്നു. “അണ്ണാ...” ആ ചെറുപ്പക്കാരൻ വാൾട്ടറിനരികിലെത്തി. അവന്റെ മുഖത്ത് സംശയം നിറഞ്ഞിരുന്നു. “എന്താ പ്രശ്നം ?” വാൾട്ടർ എഴുന്നേറ്റിരുന്നു. “അമർ ഈ അയച്ചു തന്നിരിക്കുന്ന ലൊക്കേഷൻ നോർവേയിലാണ്. ഇതു കണ്ടോ ?” വിജയ് ഫോൺ വാൾട്ടറിനു നേരേ തിരിച്ചു പിടിച്ചു. “അവനെ വിളിക്ക്!” വാൾട്ടർ മേശപ്പുറത്തു നിന്നും താഴെയിറങ്ങിക്കൊണ്ട് ആവശ്യപ്പെട്ടു. “വിളിച്ചു. ഫോൺ ഓഫാ.” വിജയുടെ സ്വരം ഗൗരവമാർജ്ജിച്ചിരുന്നു. “പ്രശ്നമാണെന്നു തോന്നുന്നു.” സാവധാനം എല്ലാവരുടേയും മുഖം ജാഗരൂകമായി. “ട്രാക്കിങ്ങ് ആകാൻ സാധ്യതയുണ്ട്. അഥവാ ആണെങ്കിൽ അത് മിക്കവാറും പൊലീസ് ആകാനേ വഴിയുള്ളൂ. കാരണം, ബഡിയ്ക്കോ, അമറിനോ അതിനുള്ള ബുദ്ധിയുണ്ടെന്നെനിക്കു തോന്നുന്നില്ല.” “ഉം... ” വാൾട്ടറിന്റെ മുഖം ആലോചനാ നിമഗ്നമായി. “ഐ തിങ്ക് വീ ഷുഡ് മൂവ്!” കൂട്ടാളികളിലൊരാൾ അപകടം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. “പരിചയം കുറവുള്ള സ്ഥലമാണ്. വീ ഷുഡ് ബീ കെയർഫുൾ.” “ഓക്കേ!” ദീർഘനിശ്വാസത്തോടെ തന്റെ അരയിൽ കൊളുത്തിയിട്ടിരുന്ന, തീപ്പെട്ടിയുടെ വലിപ്പമുള്ള ഒരു നോട്ട്ബുക്കെടുത്തു നിവർത്തി വാൾട്ടർ. കുറേയേറെ പേജുകൾ മറിച്ചിട്ടാണ് അയാൾക്കൊരു കാലി പേജ് കാണാനായത്. അതിനുള്ളിൽ ബുക്കിനോടൊപ്പം തന്നെ കൊളുത്തിയിട്ടിരുന്ന ഒരു ചെറിയ പെൻസിലെടുത്ത് ‘അമർ’എന്ന മൂന്നക്ഷരങ്ങൾ എഴുതി ചേർത്തതിനുശേഷം, ആ മനുഷ്യൻ മേശപ്പുറത്തു നിന്നും തന്റെ പിസ്റ്റളും, കർഷകർ റബർ ടാപ്പിങ്ങിനുപയോഗിക്കുന്ന തരം ഒരു കത്തിയും എടുത്തുകൊണ്ട് പുറത്തേക്കു നടന്നു. പിന്നെ ഒട്ടും താമസമുണ്ടായില്ല. കൂട്ടാളികളെല്ലാം, ഒരു മിലിട്ടറി ബറ്റാലിയൻ എന്ന പോലെ തങ്ങളുടെ ആയുധങ്ങൾ ധരിച്ച് നേതാവിനെ അനുഗമിച്ചു. ഭിത്തിയിലെ ആ ദ്വാരത്തിലൂടെ പുറത്തെത്തിയതും വാൾട്ടർ നിന്നു. എന്തോ പന്തികേടു തോന്നിയിരിക്കുന്നു അയാൾക്ക്. ഇടതു ചെവിയിൽ കൈപ്പത്തി ചേർത്തുവെച്ച് എന്തോ ശ്രദ്ധിക്കുകയാണയാൾ. പുറകേ ഇറങ്ങി വന്ന സംഘവും ആ വിചിത്രമായ ശബ്ദം ശ്രദ്ധിച്ചിരിക്കുന്നു. എല്ലാവരും ചുറ്റും നോക്കുകയാണ്. ഒരു കൂട്ടം വണ്ടുകൾ മുരളുന്നതുപോലുള്ള ശബ്ദം. “വാൾട്ട്!” ഉറക്കെ ഒരു വിളിയുയർന്നു. വിജയ് ആണ്. അവന്റെ നോട്ടം കണ്ട് മുകളിലേക്കു നോക്കിയ എല്ലാവരും കണ്ടു ആ കാഴ്ച്ച! “ഫക്ക്!” ഉറക്കെ അലറിക്കൊണ്ട് ആ സംഘം ഫോർച്ചൂണറിനു നേരേ കുതിച്ചു. ഏതാണ്ട് അൻപതടി ഉയരത്തിൽ അവരുടെ തലയ്ക്കു മീതേ തങ്ങി നിന്നിരുന്ന ആ അത്യാധുനീക ഡ്രോൺ അവരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് പിൻതുടരാനാരംഭിച്ചു. ചുവന്ന തീക്കണ്ണു പോലെ, അതിന്റെ ക്യാമറയ്ക്കു ചുറ്റും ഒരു എൽ ഈ ഡി ലൈറ്റ് സ്ട്രിപ്പ് വെട്ടിത്തിളങ്ങി. തകർന്നു കിടന്ന ഗേറ്റിനു മുകളിലൂടെ, ഭയാനകമായ ഒരു മുരൾച്ചയോടെ കുതിച്ചിറങ്ങിയ ആ ഫോർച്ചൂണറിന്റെ മുൻ ഭാഗത്തു നിന്നും എന്തൊക്കെയോ തെറിച്ചുപോകുന്നത് കാണാമായിരുന്നു. റോഡിലെത്തിയതും ഇടത്തേക്കു വെട്ടിച്ച ഫോർച്ചൂണറിന്റെ പാസഞ്ചർ സീറ്റിൽ നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വന്നു. സിൽവർ നിറത്തിൽ ഒരു തോക്കിൻ കുഴൽ ആ കൈയ്യിലിരുന്ന് വെട്ടിത്തിളങ്ങി. ഡ്രോണിനു നേരേ ചൂണ്ടിപ്പിടിച്ച ആ തോക്കിന്റെ പുറകിലെ സേഫ്റ്റി ഓഫാക്കിക്കൊണ്ട് ഒരു തള്ളവിരൽ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം ഡ്രോണിലെ ലൈറ്റുകളെല്ലാം അണഞ്ഞ് അത് ഇരുട്ടിലേക്കലിഞ്ഞു ചേർന്നു. ഈ സമയം ഏതാനും കിലോമീറ്റർ മാത്രം അകലെ കണ്ടെയ്നർ റോഡിൽ. മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു വന്നുകൊണ്ടിരുന്ന ആ ബൊലേറോ ഓടിച്ചിരുന്ന ജെയിംസായിരുന്നു. പൊലീസ് സൈറണും ബീക്കൺ ലൈറ്റുകളുമായി ആ വാഹനത്തിന്റെ പോക്കു കണ്ടാൽത്തന്നെ അറിയാം, മുൻപിൽ തടസ്സമായിട്ടു വരുന്നവൻ ആരായിരുന്നാലും അതവന്റെ അവസാനത്തിനാണെന്ന്. പാസഞ്ചർ സീറ്റിൽ അവനോടൊപ്പമിരുന്നിരുന്ന പോത്തൻ തന്റെ പിസ്റ്റളെടുത്ത് ലോഡഡാണെന്നുറപ്പു വരുത്തി. അഡീഷണൽ മാഗസീനുകൾ രണ്ടെണ്ണമെടുത്ത് അരയ്ക്കു പുറകിൽ തിരുകിക്കൊണ്ട് തിരിഞ്ഞു നോക്കിയ അയാൾ രൂപേഷിന്റെ മുഖഭാവം ശ്രദ്ധിച്ചു. “ഒരു ചെറിയ പണി കിട്ടീട്ടൊണ്ട്. അവന്മാർ അവിടുന്നു വിട്ടു!” ഐപാഡ് സ്ക്രീനിൽ നോക്കിയിരുന്ന രൂപേഷിന്റെ മുഖത്ത് നേരിയ സങ്കോചം കാണാമായിരുന്നു. “അതിനിപ്പയെന്നാ ഡ്രോൺ ഫോളോ ചെയ്യില്ലേ ?” ജെയിംസ് ചോദിച്ചു. “ഡ്രോൺ അവരു കണ്ടെന്നു തോന്നുന്നു സർ!” അവൻ തന്റെ ഐപാഡ് തിരിച്ച് പോത്തനെ കാണിച്ചു കൊടുത്തു. ഫോർച്ചൂണറിന്റെ പാസഞ്ചർ സീറ്റിൽ, ഡ്രോണിനു നേരേ തോക്കും ചൂണ്ടിയിരിക്കുന്ന ആ മധ്യവയസ്കനെ പോത്തൻ തിരിച്ചറിഞ്ഞു. ഇൻഫ്രാ റെഡ് ക്യാമറയുടെ പച്ച നിറമുള്ള ഇമേജായിരുന്നിട്ടും വാൾട്ടറിന്റെ മുഖം വ്യക്തമായിരുന്നു. “പേടിക്കണ്ട. ഞാൻ ലൈറ്റെല്ലാം ഓഫാക്കി. അവന്മാർക്ക് ഈ ഇരുട്ടത്ത് പെട്ടെന്നൊന്നും ലൊക്കേറ്റ് ചെയ്യാൻ പറ്റില്ല.ഇപ്പളും ഫോളോ ചെയ്യുന്നുണ്ട് ഞാൻ.” രൂപേഷ് പറഞ്ഞു. “ഓക്കേ! ഒരു നിമിഷത്തേക്കു പോലും കണ്ണീന്നു മാറരുത്.” പോത്തൻ പറഞ്ഞു. “ടേക്ക് ലെഫ്റ്റ്!” രൂപേഷ് ജെയിംസിന്റെ തോളിൽത്തട്ടി. “ഏലൂരു വഴി പോകാതെ വേറേ പണിയുണ്ട്. അവന്മാര് ചൗക്ക കോളനീടെ ഉള്ളിലേക്കാ കേറിയേക്കുന്നെ.” വന്ന വേഗതയിൽത്തന്നെ ഇടത്തേക്കു വെട്ടിച്ച ബൊലേറൊയുടെ ഇടതു വശമൊന്ന് ഉയർന്നു താണു. എന്തൊക്കെയോ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കാമായിരുന്നു. തെറിച്ചു വീഴാനൊരുങ്ങിയ രൂപേഷിനെ വിൻസന്റ് ചേർത്തുപിടിച്ചു. ജെയിംസ് ഗിയർ ഡൗൺ ചെയ്ത് നന്നായൊന്നു റെയ്സ് ചെയ്തപ്പോൾ, റോഡിൽ നിന്നും അതിഥി തൊഴിലാളികളുകളുടെ ഒരു സംഘം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നത് കാണാമായിരുന്നു. “ഇനി ഞാൻ പറയുന്ന വഴീക്കോടെ തന്നെ പൊക്കോണം.” രൂപേഷ് മുന്നറിയിപ്പു കൊടുത്തു. “ഡ്രോണിന് എട്ടു കിലോമീറ്റർ റേഞ്ചേ ഉള്ളൂ. അത് മറന്നു പോകല്ല്.” പക്ഷേ വലിയൊരു വളവ് വീശിയെടുത്ത ജെയിംസിനു മുൻപിൽ ആ പ്രതിബന്ധം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരു കൂറ്റൻ പെട്രോൾ ടാങ്കർ! അത് തിരിച്ചെടുക്കാനായി കഷ്ടപ്പെടുകയാണ് ഡ്രൈവർ. അനേകയാവർത്തി മുൻപോട്ടും പുറകോട്ടും ഓടിച്ച് ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു ആ തമിഴൻ. ഇപ്പോൾ ആ നെടുനീളൻ ട്രക്ക് റോഡിനു വിലങ്ങനെയായി, ഇരു വശത്തുനിന്നുമുള്ള ട്രാഫിക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നിലയുറപ്പിച്ചിരിക്കുകയാണ്. അലറിപ്പാഞ്ഞ് വന്നു നിന്ന പൊലീസ് വാഹനം കൂടി കണ്ടതോടെ ആ ഡ്രൈവർ ആകെ പകച്ചുപോയി. ഒരു നിമിഷം പോലും പാഴാക്കാനാകില്ല. പുറകിലെ ഡോർ തുറന്ന് ചാടിയിറങ്ങിയ വിൻസന്റ് ഒരൊറ്റക്കുതിപ്പിന് ടാങ്കറിന്റെ കാബിനുക്യാബിനുള്ളിലേക്ക് പറന്നു കയറി. തുടർന്ന് ഒരു കോഴിക്കുഞ്ഞിനെയെന്നവണ്ണം ആ ഡ്രവറെ തൂക്കി താഴേക്കിറക്കി വിട്ട അവൻ, മുൻപിലോ പുറകിലേ എന്താണെന്നു പോലും നോക്കാതെ ഗിയർ മാറ്റി, ആക്സിലറേറ്ററിൽ ഒരൊറ്റച്ചവിട്ടായിരുന്നു. ഇടതുവശത്ത് അട്ടിയിട്ടു വെച്ചിരുന്ന സിമന്റ് ഇഷ്ടികകളുടെ ഒരു നിര ഇടിച്ചു തെറിപ്പിച്ചുകൊണ്ട് വട്ടം തിരിഞ്ഞ ആ ടാങ്കറിന്റെ പിൻഭാഗം നിരങ്ങി റോഡിനു സമാന്തരമായി കിതച്ചു നിന്നു. വഴി ക്ലിയറായതും, മുൻപോട്ടു കുതിച്ചു ചെന്ന ബൊലേറോയിലേക്ക്, ടാങ്കറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നു തന്നെ ഊർന്നിറങ്ങി ആ ആഫ്രിക്കൻ യുവാവ്. “വീ ആർ ഗോയിങ്ങ് സ്ട്രെയ്റ്റ് റ്റു ദെം! നേരേ ചെന്നിട്ട്, വലത്തേക്കുള്ള ആറാമത്തെ വഴി. അവന്മാർ നമ്മുടെ മുൻപിലുണ്ടാകും!” രൂപേഷ് ഉറക്കെ വിളിച്ചു പറഞ്ഞു. സൈറൻ സ്വിച്ച് അമർത്തിക്കൊണ്ട് ബ്രേക്കിൽ നിന്നും കാലെടുത്ത ജെയിംസ് തന്റെ വലതു കാൽ വായുവിലുയർത്തി ആക്സിലറേറ്ററിൽ ആഞ്ഞൊരു ചവിട്ടായിരുന്നു. മുൻ ഭാഗം കുതിച്ചു പൊങ്ങിയ ബൊലേറോ ഒരു കൊള്ളിയാൻ പോലെ ഇരുട്ടിനെ തുളച്ചുകൊണ്ട് മുൻപോട്ടു പാഞ്ഞു. ആറാമത്തെ വളവ്. ഹാൻഡ് ബ്രേക്ക് വലിച്ച ജെയിംസ് സ്റ്റിയറിങ്ങ് പൂർണ്ണമായും വലത്തേക്ക് വെട്ടിച്ചുകൊണ്ട് ആക്സിലറേറ്റർ ചവിട്ടിയമർത്തി. നിന്ന നിൽപ്പിൽ 90 ഡിഗ്രീ തിരിഞ്ഞ ആ വാഹനം, ഇടവഴിയിലേക്കു കയറിയതും, ദൂരെ ഇരുട്ടിൽ ഒരനക്കം കണ്ടു. ഒറ്റക്കണ്ണുമായി പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന ഒരു കറുത്ത ഫോർച്ചൂണറിന്റെ അസ്ഥികൂടം! “സീറ്റ് ബെല്റ്റ്സ് എവെരിബഡി!” ഉറക്കെ അലറിക്കൊണ്ട് ജെയിംസ് ബൊലേറോ മുൻപോട്ടു പായിച്ചു. ഏതാണ്ട് 200 മീറ്ററുകൾ മാത്രം. ഇരുവാഹനങ്ങളും അതിവേഗതിയിലാണ്. കൂട്ടിയിടിയുണ്ടായാൽ ഒന്ന് മറ്റേതിനെ ഇല്ലാതാക്കിക്കളയും എന്നുറപ്പ്! എന്നാൽ... നേർക്കു നേരേ തൊട്ടു തൊട്ടില്ല എന്ന അകലത്തിലെത്തിയതും ഫോർച്ചൂണർ വലത്തേക്കു വെട്ടിച്ച് ഒരു നേർത്ത ഇടവഴിയിലേക്കു തിരിഞ്ഞു. അതിന്റെ മുൻപിൽ, വലതു ഭാഗത്തെ നഗ്നമായ ടയർ ബൊലേറോയുടെ ബമ്പറിൽ ഉരസിക്കൊണ്ട്! മുൻപിലെ പാസഞ്ചർ സീറ്റിലിരുന്ന വാൾട്ടറിന്റെ മുഖം കണ്ടതും പോത്തൻ അലറിക്കൊണ്ട് തോക്കു ചൂണ്ടിയതാണ്. പക്ഷേ ഒരു നിമിഷാർദ്ധത്തേക്കു മാത്രമേ ആ അവസരം കിട്ടിയുള്ളൂ. വളവു തിരിഞ്ഞതും, ഫോർച്ചൂണർ ഒരൊറ്റക്കുതിപ്പിന് ഇരച്ചു കയറിപ്പോയി. ഏതാനും മീറ്ററുകൾ അകത്തേക്കു ചെന്നപ്പോഴേക്കും, ഭ്രാന്തമായ വേഗതയാർജ്ജിച്ചു കഴിഞ്ഞിരുന്നു ആ വാഹനം. വളരെ വീതി കുറഞ്ഞ ആ വഴിയുടെ ഇരു വശത്തും പാർക്കു ചെതിരുന്ന ഇരു ചക്രവാഹനങ്ങൾ ചിതറി മുകളിലേക്കു തെറിക്കുന്നതു കാണാമായിരുന്നു. എതിരേ വന്നിരുന്ന ഒരു ഓട്ടോറിക്ഷ അടുത്ത പറമ്പിലേക്കോടിച്ചിറക്കുന്നതും കണ്ടു. ഗിയർ ഡൗൺ ചെയ്ത ജെയിംസ് ഒരൊറ്റ കുതിപ്പായിരുന്നു. നിമിഷ നേരം കൊണ്ട് ഫോർച്ചൂണറിനു തൊട്ടു പുറകിലെത്തിയ ബൊലേറോ അശേഷം വേഗത കുറയ്ക്കാതെ അതിനു പുറകിലേക്ക് ഇടിച്ചു കയറി. ആഘാതത്തിൽ അതിന്റെ പുറകിലെ ഗ്ലാസ്സുകൾ പൊട്ടിച്ചിതറുന്നത് കാണാമായിരുന്നു. ബൊലേറോയുടെ തീഷ്ണ വെളിച്ചത്തിൽ അതിനുള്ളിൽ നിന്നും പുറത്തേക്കു നീണ്ടിറങ്ങുന്ന മെഷീൻ ഗണ്ണിന്റെ കുഴൽ അവർ വ്യക്തമായി കണ്ടു! ആദ്യത്തെ വെടി പൊട്ടിയതും, ബൊലേറോ മുൻപോട്ടു കുതിച്ചതും ഒരുമിച്ചാണ്. ഫോർച്ചൂണറിന്റെ പുറകിലെ ഡോർ അടർന്ന് താഴെ റോഡിലേക്കു വീണു. അതിനു മുകളിലേക്ക് ബൊലേറോയുടെ ചക്രങ്ങൾ കയറിയതും, തങ്ങളുടെ വാഹനത്തിനടിയിൽ അഗ്നിബാധയുണ്ടായതുപോലെ പോത്തനും കൂട്ടർക്കും തോന്നി. ഫോർച്ചൂണറിന്റെ ലോഹ വാതിൽ റോഡിലുരഞ്ഞ് തീപ്പൊരി ചിതറിയതാണ്. തോക്കും പിടിച്ചു നിന്നവന്റെ ബാലൻസ് തെറ്റി അവൻ തൊട്ടു മുൻപിലെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കാണാമായിരുന്നു. മെഷീൻ ഗൺ അവന്റെ തോളിൽ കൊളുത്തിയിട്ടിരിക്കുകയാണ്. അവന്റെ കൂട്ടാളികൾ രണ്ടുപേർ കൈയ്യിൽ തോക്കുകളുമായി നിലയുറപ്പിക്കാനാകാതെ പാടുപെടുന്നതു കാണാമായിരുന്നു. അവർ ബൊലേറോയ്ക്കു നേരേ തോക്കു ചൂണ്ടുമ്പോഴെല്ലാം ഫോർച്ചൂണർ വശങ്ങളിലേക്കു തെന്നി മാറുകയാണ്. ഒരു വട്ടം കൂടി ആ ബൊലേറോ മുൻപോട്ടു കുതിച്ചു! ഇടിയുടെ ആഘാതത്തിൽ, ഫോർച്ചൂണർ റോഡിൽ നിന്നും ഇടതുവശത്തെ കാനയിലേക്ക് തെന്നിപ്പോയി. അവിടെ നിന്നും കുതിച്ചുയർന്ന അത് തിരികെ റോഡിലേക്കു കയറിയപ്പോഴേക്കും, പുറകിൽ സീറ്റിനെ കെട്ടിപ്പിടിച്ചു നിന്നവൻ തെറിച്ചു പുറത്തേക്കു വീണിരുന്നു. ഒരു ഈനാം പേച്ചിയെപ്പോലെ ശരീരം ഉള്ളിലേക്ക് വളച്ച് വീഴ്ച്ചയുടെ ആഘാതത്തിൽ നിന്നും രക്ഷപ്പെട്ട്, ചാടിയെഴുന്നേറ്റ ആ യുവാവ്, ഒരൊറ്റക്കുതിപ്പിന് ബൊലേറോയുടെ ബോണറ്റിലേക്ക് കയറി. നിമിഷങ്ങൾക്കുള്ളിൽ മുൻപിലെ ഗ്ലാസ്സിനടുത്തെത്തിയ അവൻ, വലതു കൈ കൊണ്ട് വൈപ്പറുകളിലൊന്നിന്റെ അടി ഭാഗത്ത് പിടിമുറുക്കി. അത്ര വേഗതയുണ്ടായിട്ടും, ജെയിംസ് തലങ്ങും വിലങ്ങും വെട്ടിച്ചിട്ടും അവൻ പിടുത്തം വിട്ടില്ല. ഒരു ഭ്രാന്തനെപ്പോലെ, പല്ലിളിച്ചു ചിരിക്കുന്നുണ്ടായിരുന്ന ആ ചെറുപ്പക്കാരൻ, തന്റെ തോളിൽ തൂക്കിയിട്ടിരുന്ന മെഷീൻ ഗണ്ണിനെ വരുതിയിലാക്കാനുള്ള ശ്രമമാണ്. അടുത്ത നിമിഷം ജെയിംസ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി. ഒരലർച്ചയോടെ നിശ്ചലമായി ബൊലേറോ. ആ യുവാവിന്റെ ശരീരം വായുവിലുയർന്നുപോയി. എന്നിട്ടും അവൻ തന്റെ പിടി വിട്ടില്ല! ബോണറ്റിലേക്ക് അലച്ചു വീണ അവൻ അടുത്ത നിമിഷം തന്നെ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞുയർന്ന് ജെയിംസിനു നേരേ ആ തോക്കു ചൂണ്ടിയതും, ട്രിഗർ വലിച്ചതും ഒരുമിച്ചായിരുന്നു. വിൻഡ് ഷീൽഡ് ഗ്ലാസ്സ് ഒരായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറി. അടുത്ത നിറയൊഴിക്കാൻ അവനവസരം കിട്ടിയില്ല. മുൻപോട്ടാഞ്ഞ പോത്തൻ ആ ചെറുപ്പക്കാരന്റെ തലമുടിയിൽ പിടിച്ച് ഒന്നുലച്ചതും, മിനുസമുള്ള ബോണറ്റിലേക്ക് കമിഴ്ന്നടിച്ചു വീണുപോയി അവൻ. അടുത്ത നിമിഷം, മെഷീൻ ഗൺ തോളിൽ നിന്ന് താഴേക്കൂർത്തിക്കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ചെറിയ പിസ്റ്റൾ പുറത്തെടുത്തു അവൻ. പക്ഷേ വൈകിപ്പോയിരുന്നു. പോത്തൻ അവന്റെ മുടിയിലെ പിടുത്തം വിട്ടിരുന്നില്ല.അതിശക്തമായ ഒരൊറ്റ വലിയിൽ, ആ യുവാവ് ബൊലേറോയ്ക്കുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു. അതികായനായിരുന്ന അവന്റെ ആരോഗ്യമോ, കൈയ്യിലുണ്ടായിരുന്ന ആയുധമോ, ഒന്നും പോത്തനു വിഷയമായിരുന്നില്ല. തന്റെ കൈമരുങ്ങിനു കിട്ടിയതും, തലയ്ക്കിരുവശവുമായി തുടർച്ചയായ ഏതാനും താഢനങ്ങളിലൂടെ ആ ചെറുപ്പക്കാരന്റെ മസ്തിഷ്കം മരവിപ്പിച്ചു കളഞ്ഞു പോത്തൻ! ജെയിംസ് അവന്റെ കൈയ്യിൽ നിന്നും ആ തോക്കു വലിച്ചെടുത്ത് പുറകിൽ, വിൻസന്റിനെ ഏൽപ്പിച്ചുകൊണ്ട് വാഹനം മുൻപോട്ടെടുത്തു. ഫോർച്ചൂണറിന്റെ പുറകിലെ ചുവന്ന വെളിച്ചം ദൂരെ ഒരു പൊട്ടുപോലെ ആയിരിക്കുന്നു ഇപ്പോൾ. പോകുന്ന പോക്കിൽത്തന്നെ പോത്തൻ ആ ചെറുപ്പക്കാരന്റെ ശരീരം തള്ളി ബോണറ്റിലൂടെ ബൊലേറോയുടെ മുപിലേക്ക് തള്ളിയിട്ടത് പെട്ടെന്നായിരുന്നു. ജെയിംസ് പോലും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു നീക്കം. നിമിഷങ്ങൾക്കുള്ളിൽ, വാഹനം ആ ചെറുപ്പക്കാരന്റെ ശരീരത്തിലൂടെ കയറിയിറങ്ങി അപ്പുറത്തെത്തി! ജെയിംസ് ഞെട്ടി പോത്തനെ നോക്കി. “മക്കളേ! ഇത് നമ്മടെ കേസാ! നമ്മളാ എഫ് ഐ ആർ ഇടുന്നേ! ഒരു മൈരും നോക്കണ്ട കാര്യമില്ല!” പോത്തൻ മുരണ്ടു. തുടരും കണ്ണൂർകാരൻ 🌹🌹🌹🌹 #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
3.5K views
28 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ആദർശനും ആവേശവും ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. 2024 ആദർശൻ ഒരു കടുത്ത സിനിമാ പ്രേമിയൊന്നുമല്ല. പക്ഷേ, നാട്ടിലെ സംസാരം കേട്ട് ടൗണിലെ തിയേറ്ററിൽ ആവേശത്തിന്റെ സെക്കൻഡ് ഷോ കാണാൻ പോയതാണ്. സിനിമയിലെ ഫഹദ് ഫാസിലിന്റെ രംഗണ്ണൻ തകർപ്പൻ പ്രകടനം കണ്ട് ആദർശൻ ആകെ ചാർജ് ആയിരിക്കുകയാണ്. തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും രംഗണ്ണന്റെ ആ ചിരിയും "എടാ മോനേ..." വിളിയും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വീട്ടിൽ ഭാര്യയുടെ കടുത്ത എതിർപ്പുണ്ടായിരുന്നു. "രാത്രി ഈ വണ്ടിയും കൊണ്ട് പോകണ്ട, പണ്ട് രാജ്മഹൽ റോഡിൽ നടന്ന കാര്യങ്ങൾ ഒന്നും നിങ്ങളോട് പറയണ്ടല്ലോ" എന്ന് അവൾ പറഞ്ഞതാണ്. പക്ഷേ, അന്ന് അവളുടെ ഫേവറിറ്റ് സീരിയൽ ഉള്ളതുകൊണ്ട് കിട്ടിയ ഒരു വിടവിലൂടെ ആദർശൻ രക്ഷപെട്ടതാണ്. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം 12:45. അപ്പോഴാണ് സിനിമയിലെ ആവേശം ജീവിതത്തിലേക്ക് കടന്നത്. ആദർശന്റെ പഴയ ചേതക് സ്കൂട്ടർ പണിമുടക്കി. "എടാ മോനേ... സീൻ കോണ്ട്രയാണല്ലോ!" ആദർശൻ പിറുപിറുത്തു. കിക്ക് ചെയ്ത് കിക്ക് ചെയ്ത് അവന്റെ കാല് തളർന്നു. പെട്രോൾ ഉണ്ടോ എന്ന് നോക്കാൻ ടാങ്ക് കുലുക്കിയപ്പോൾ കേൾക്കുന്ന ശബ്ദം ഒരു വല്ലാത്ത നിശബ്ദതയ്ക്ക് വഴിമാറി. ആ വഴിക്ക് ഈ സമയത്ത് ആരും വരാനില്ല. രാജ്മഹൽ ജങ്ഷനിലേക്കുള്ള ആ എട്ടു കിലോമീറ്റർ ദൂരം കാടുകയറിയ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെയാണ്. അവസാനം വണ്ടി തള്ളി അവൻ നടന്നു. ഇരുട്ട്, മങ്ങിയ സ്ട്രീറ്റ് ലൈറ്റുകൾ, എവിടെയോ ഒരു പട്ടിയുടെ ഓരിയിടൽ. പെട്ടെന്നാണ് അന്തരീക്ഷത്തിൽ ഒരു മാറ്റം അവൻ ശ്രദ്ധിച്ചത്. വഴിയരികിലെ മരങ്ങളിൽ നിന്നും കാറ്റില്ലാതെ തന്നെ ഇലകൾ താഴേക്ക് വീഴുന്നു ‘ വണ്ടി തള്ളുന്ന ശബ്ദം കൂടാതെ മറ്റൊരു നടത്തത്തിന്റെ ഒച്ച കൂടി കേൾക്കുന്നില്ലേ? ‘അവൻ നിന്നു. അപ്പോൾ ആ ശബ്ദവും നിലച്ചു. നടന്നു തളർന്ന ആദർശൻ വഴിയിൽ കണ്ട ഒരു പഴയ കരിങ്കൽ മതിലിൽ വണ്ടി ചാരി വെച്ചു. മൊബൈൽ നോക്കിയപ്പോൾ ചാർജ് 1%. ഫ്ലാഷ് ലൈറ്റ് ഇട്ടതും ഫോൺ ചത്തു. ‘ ചത്ത ഫോണിന്റെ കറുത്ത സ്ക്രീനിൽ പ്രതിഫലിച്ച തന്റെ രൂപത്തിന് പുറകിൽ, മറ്റാരോ നിൽക്കുന്നുണ്ടോ?’ " ഹോ ദുരിതം ഇനി നടക്കാം, നടന്ന് തീർക്കാം" എന്ന് കരുതി മുന്നോട്ട് നീങ്ങിയപ്പോൾ ദൂരെ മരങ്ങൾക്കിടയിൽ ഒരു വെള്ള രൂപം. ആദർശൻ നിന്നു. അവന്റെ ഹൃദയം വാരിയെല്ല് അടിച്ചു തകർക്കാൻ നോക്കുന്നു. "ഇത് കൊക്കാണോ?" അവൻ ചിന്തിച്ചു. ‘പക്ഷേ ഈ പാതിരാത്രി കൊക്ക് എന്ത് ഉണ്ടാക്കാനാണ്? ‘ കുറച്ചുകൂടി അടുത്തേക്ക് നീങ്ങിയപ്പോൾ അത് തൂങ്ങിക്കിടക്കുന്ന വെള്ള ജുബ്ബയുടെ കൈകളാണെന്ന് മനസ്സിലായി. ആ രൂപത്തിന്റെ കാലുകൾ നിലത്ത് സ്പർശിച്ചിട്ടില്ലെന്ന് ഒരു നിമിഷം അവന് തോന്നി. ആ രൂപം അനങ്ങാതെ നിന്നു. "അറിയുമോ...?" ആ ശബ്ദം അവന്റെ പുറകിൽ നിന്നാണ് വന്നത്! ആദർശൻ തിരിഞ്ഞു നോക്കി. എല്ലുന്തിയ ശരീരം, ഉയർന്നു നിൽക്കുന്ന പല്ലുകൾ, പാതി തുറന്ന കണ്ണുകൾ. ഒരു നിമിഷം ആദർശൻ വിചാരിച്ചു ഇത് സിനിമയുടെ പ്രൊമോഷന് വേണ്ടി ആരെങ്കിലും നിൽക്കുന്നതാണോ എന്ന്. പക്ഷേ ആ രൂപത്തിന്റെ കയ്യിലിരുന്ന ഒരു പഴയ തുരുമ്പിച്ച താക്കോൽക്കൂട്ടം ആദർശന്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽ തന്റെ സ്കൂട്ടറിന്റെ അതേ അടയാളം! “ഹയ്യോ ഓ “ പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ട് ആദർശൻ ഓടിയ ഓട്ടം ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ട് പോലും കണ്ടിട്ടുണ്ടാവില്ല. കിതച്ച് പാതി ജീവനുമായി അവൻ രാജ്മഹൽ ജങ്ഷനിൽ എത്തി. ഭാഗ്യത്തിന് ദൂരെ നിന്ന് ഒരു പഴയ കറുത്ത ജീപ്പിന്റെ വെട്ടം. കൈ കാണിച്ചപ്പോൾ ജീപ്പ് നിന്നു. ഡ്രൈവർ ചോദിച്ചു: "എന്താടോ ഈ അസമയത്ത്?" "സ്കൂട്ടർ പഞ്ചറായി... അല്ല നിന്നുപോയി. ഒന്ന് കല്ലുംഭാഗം വരെ വിടുമോ?" ആദർശൻ ദയനീയമായി ചോദിച്ചു. അയാൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു "ശരി കയറിക്കോ. എനിക്കും വീട്ടിൽ എത്താൻ ധൃതിയുണ്ട്. വഴിക്ക് ടയർ പഞ്ചറായി കുറേ സമയം പോയി." ജീപ്പിൽ ഇരിക്കുമ്പോഴും ആദർശൻ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഡ്രൈവർ ആദർശനെ ഒന്ന് പാളി നോക്കി ചോദിച്ചു “ എവിടെ പോയതാ “ “ സിനിമ കാണാൻ “ " വല്ല പ്രേതപ്പടവും ആയിരുന്നോ?" "അല്ല... ആവേശം കാണാൻ പോയതാ. പക്ഷേ മടക്കയാത്രയിൽ വഴിയിൽ ഒരു രൂപത്തെ കണ്ടു." ഡ്രൈവർ പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു. റോഡിന്റെ നടുവിൽ വണ്ടി നിന്നു. കാടിനുള്ളിൽ നിന്നും മൂങ്ങകളുടെ കരച്ചിൽ മാത്രം. "എന്ത് രൂപം?" അയാൾ ചോദിച്ചു. ആദർശൻ വിവരിച്ചു: "ഒരു വെള്ള ജുബ്ബയിട്ട രൂപം... ഉയർന്നു നിൽക്കുന്ന പല്ലുകൾ... അവന്റെ കയ്യിൽ ഒരു താക്കോൽക്കൂട്ടം ഉണ്ടായിരുന്നു." ഡ്രൈവർ ശാന്തമായി പറഞ്ഞു. "താൻ ഭാഗ്യവാനാണ്. ആ കാണുന്ന രൂപം ശരിക്കും ഒരു മനുഷ്യനല്ല. ഈ വഴിയിൽ പത്തു വർഷം മുൻപ് ഇതേപോലെ ഒരു സെക്കൻഡ് ഷോ കഴിഞ്ഞ് വണ്ടി തള്ളിപ്പോയ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. അയാളെ കൊന്നത് ആരാണെന്ന് ഇന്നും ആർക്കും അറിയില്ല. അവൻ കഴുത്തിൽ പിടിച്ചാൽ പിന്നെ തീർന്നു. താൻ എങ്ങനെ രക്ഷപ്പെട്ടു?" ആദർശന്റെ തൊണ്ട ഉണങ്ങി. "ഞാൻ... ഞാൻ ഓടി രക്ഷപ്പെട്ടു." “ ഹ ഹ ഹ “ അയാൾ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തോ പന്തികേട്. അയാൾ വണ്ടി വീണ്ടും ഓടിച്ചു തുടങ്ങി. ആദർശൻ പതുക്കെ അയാളുടെ കയ്യിലേക്ക് നോക്കി. അവിടെ ഒരു പഴയ മുറിവുണങ്ങിയ പാടുണ്ട്. അപ്പോഴാണ് ജീപ്പിന്റെ ഡാഷ് ബോർഡിൽ ഇരിക്കുന്ന ഒരു പഴയ ഫോട്ടോ അവൻ ശ്രദ്ധിച്ചത്. അതിൽ നിൽക്കുന്നത് മൂന്ന് പേർ. രണ്ട് പേരെ അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മൂന്നാമൻ... വെള്ള ജുബ്ബയിട്ട ആ രൂപം തന്നെ! ആദർശൻ വിയർക്കാൻ തുടങ്ങി. "ഈ രാത്രി ഇനി താൻ വീട്ടിൽ പോകണ്ട. എന്റെ വീട്ടിൽ നിൽക്കാം, രാവിലെ പോകാം." അയാൾ പറഞ്ഞു. ആദർശനു വേറെ വഴി ഇല്ലായിരുന്നു അയാളുടെ വീടിന്റെ ഉള്ളിലെത്തിയപ്പോൾ, അയാൾ ആദർശനെ ഒരു പഴയ തടിപ്പണി ചെയ്ത കസേരയിൽ ഇരുത്തി. ആ വീടിന് ഒരു പഴയ ആശുപത്രിയുടെ ഗന്ധമായിരുന്നു. ചുമരിലെ ക്ലോക്ക് 1:45-ൽ നിശ്ചലമായി നിൽക്കുന്നു. അയാൾ നേരെ മുന്നിലിരുന്നു ചോദിച്ചു "അപ്പോൾ ആ രൂപത്തെ തനിക്ക് ശരിക്കും പേടിയായല്ലേ?" "പിന്നല്ലാതെ! ഞാൻ മരിച്ചു പോകുമായിരുന്നു." ആദർശൻ പറഞ്ഞു. അയാൾ പതുക്കെ കസേരയിൽ മുന്നോട്ട് ആഞ്ഞിരുന്നു. ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമായി. ആദർശന്റെ കണ്ണുകൾ തള്ളി. അതേ വെള്ള ജുബ്ബ, അതേ ഉയർന്നു നിൽക്കുന്ന പല്ലുകൾ, അതേ തുറിച്ച കണ്ണുകൾ! അയാൾ ചോദിച്ചു. "അപ്പോൾ താൻ കണ്ട ആ രൂപം.അത് ഞാനായിരുന്നോ?" ആദർശൻ ബോധം കെട്ടു വീഴാൻ തുടങ്ങിയപ്പോൾ അയാൾ പതുക്കെ ചിരിച്ചു. "എടാ മോനേ... നോക്കിയേ!" അയാൾ തന്റെ വായയിലെ 'പ്രോസ്തെറ്റിക്' പല്ലുകൾ ഊരി മാറ്റി. വെള്ള ജുബ്ബ ഊരി എറിഞ്ഞു. അതിന്റെ ഉള്ളിൽ അയാൾ ഒരു സാധാരണ ഷർട്ടാണ് ഇട്ടിരുന്നത്. "നീ പേടിക്കണ്ട. ഞാൻ ഒരു നാടക നടനാണ്. എന്റെ പേര് പച്ചാളം സജിത്. നാളെ രാജ്മഹൽ ക്ലബ്ബിൽ ഒരു ഹൊറർ നാടകമുണ്ട്. അതിന്റെ റിഹേഴ്സൽ കഴിഞ്ഞ് കോസ്റ്റ്യൂം പോലും മാറാതെ വരികയായിരുന്നു ഞാൻ. വഴിക്ക് ജീപ്പ് പഞ്ചറായി. മൂത്രമൊഴിക്കാൻ വേണ്ടി കാടിന്റെ അരികിൽ നിന്നപ്പോഴാണ് നീ എന്നെ നോക്കി നിലവിളിച്ച് ഓടിയത്. നീ ഓടുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ച് ഞാനും ജീപ്പിനുള്ളിൽ കയറി ഇരുന്നതാ!" ആദർശൻ ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു. "അപ്പോൾ... ആ താക്കോൽക്കൂട്ടം?" "ഓ അത് നീ വണ്ടി ചാരി വെച്ച മതിലിന്റെ അവിടെ നിന്ന് എനിക്ക് കിട്ടിയതാ. നിന്റെ സ്കൂട്ടറിന്റെ ആണെന്ന് തോന്നി ഞാൻ എടുത്തതാ." സജിത് ചിരിച്ചുകൊണ്ട് പറഞ്ഞു. പുറത്ത് നേരം പുലരുന്നത് ജനലിലൂടെ കണ്ടപ്പോൾ ആദർശൻ പതുക്കെ ചിരിച്ചു. സിനിമയിലെ രംഗണ്ണൻ പറഞ്ഞതുപോലെ അവന്റെ ഉള്ളിലും ആവേശം വന്നു. സജിത്ത് അവന് ഒരു കപ്പ് ചായ കൊടുത്തു. "നീ ഭാഗ്യവാനാണ് ആദർശൻ, ആ പഴയ മതിൽ ഉണ്ടല്ലോ, അവിടെയാണ് പത്ത് വർഷം മുൻപ് ഒരു കൊലപാതകം നടന്നത്. നീ വണ്ടി അവിടെ ചാരി വെച്ചത് കൊണ്ടാണ് ഞാൻ അത് കണ്ടത്." ആദർശൻ ചായ കുടിച്ചു തീർത്തു മുറ്റത്തിറങ്ങി. സജിത്തിന്റെ ജീപ്പ് അവിടെ കിടപ്പുണ്ട്. ടയറിന്റെ അടുത്ത് ഒരു സ്റ്റെപ്പിനി ഇരിക്കുന്നത് അവൻ കണ്ടു. അപ്പോഴാണ് അവന് ഒരു കാര്യം ഓർമ്മ വന്നത്. "സജിത്ത്, നിങ്ങൾ പറഞ്ഞല്ലോ ജീപ്പ് പഞ്ചറായപ്പോൾ കാട്ടിൽ നിൽക്കുകയായിരുന്നു എന്ന്. പക്ഷേ ഞാൻ നിങ്ങളെ കാണുമ്പോൾ നിങ്ങൾ നിൽക്കുകയല്ലായിരുന്നു... വായുവിൽ തൂങ്ങിക്കിടക്കുകയായിരുന്നു!" സജിത്തിന്റെ ചിരി പെട്ടെന്ന് നിന്നു. അയാൾ ആദർശനെ നോക്കി. "ഞാൻ... ഞാൻ ഒരു പഴയ പാറപ്പുറത്താണ് നിന്നിരുന്നത് ആദർശൻ. നിനക്ക് ഇരുട്ടിൽ തോന്നിയതാകും." ആദർശൻ തിരിഞ്ഞു നടന്നു. പക്ഷേ അവന്റെ മനസ്സിൽ ആ ചിത്രം മായുന്നില്ല. ‘ഞാൻ കണ്ട ആ രൂപത്തിന് നിഴൽ ഉണ്ടായിരുന്നില്ല. സജിത്തിന് ഇപ്പോൾ നിഴലുണ്ട്. അപ്പോൾ ഞാൻ കാട്ടിൽ കണ്ടത് ആരെയാണ്? ‘ സജിത്തിനെയോ അതോ സജിത്ത് അഭിനയിക്കാൻ പോകുന്ന ആ കഥാപാത്രത്തിന്റെ യഥാർത്ഥ ഉടമസ്ഥനെയോ? രാജ്മഹൽ റോഡിലൂടെ തിരികെ നടക്കുമ്പോൾ ആദർശൻ ഉറപ്പിച്ചു: "ഇനി മേലിൽ സെക്കൻഡ് ഷോയ്ക്ക് പോകുമ്പോൾ ഫുൾ ടാങ്ക് പെട്രോൾ കരുതേണ്ടി വരും” വഴിയിൽ ഉപേക്ഷിക്കപ്പെട്ട തന്റെ സ്കൂട്ടറിന് അടുത്തേക്ക് അവൻ എത്തി. ആശ്ചര്യമെന്നു പറയട്ടെ, സ്കൂട്ടർ ഇപ്പോൾ സ്റ്റാർട്ടായിരിക്കുന്നു. ദുരൂഹതകൾ അവസാനിക്കുന്നില്ല ……… End