തുടർക്കഥ

🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
950 കണ്ടവര്‍
6 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mkvey11?d=n&ui=v64j8rk&e1=cനിന്നിലലിയാനായ് പ്രണയമേ 💔 2 താൻ എന്തിനാണ് ആദിയുടെ ജീവിതത്തിലേക്ക് ഒരു അപശകുനം ആയി എത്തിപ്പെട്ടതെന്നു അവൾ പിന്നെയും പിന്നെയും ചിന്തിച്ചു കൊണ്ടു ഇരുന്നു.. വർഷങ്ങൾക്ക് മുൻപ്.... തനിക്ക് താങ്ങായി അവശേഷിക്കുന്ന ഒരേ ഒരാൾ അത് അമ്മയായിരുന്നു.അമ്മയുടെ കയ്യിൽ തൂങ്ങി വഴിയരികിലൂടെ നടക്കുമ്പോൾ പലരുടെയും ചോദ്യം അച്ഛൻ എവിടെ എന്നായിരുന്നു.. രാവന്തിയോളം പണി എടുത്തു അമ്മയെ പൊന്ന് പോലെ നോക്കിയിരുന്ന അച്ഛനെക്കുറിച്ചു പറയുമ്പോൾ അമ്മക്ക് നൂറ് നാവായിരുന്നു.. പക്ഷെ വിധി അല്ലാതെ മറ്റൊന്നും പറയാൻ ആവില്ലല്ലോ. അമ്മയുടെ ഉദരത്തിൽ ഞാൻ എന്ന തുടിപ്പ് വളരാൻ തുടങ്ങിയപ്പോൾ ആണ് അച്ഛൻ അമ്മയെ പതിവിലും കൂടുതൽ സ്നേഹം കൊണ്ടു പൊതിഞ്ഞത്.. പക്ഷെ ഒരു ദിവസം ജോലിക്ക് എന്ന് പറഞ്ഞു പോയ അച്ഛൻ തിരികെ മടങ്ങി വന്നില്ല.. വന്നതാവട്ടെ അച്ഛന്റെ മൃതശരീരവും.. കുഴഞ്ഞു വീണതാത്ര... പിന്നെ എല്ലാം വേഗം ആയിരുന്നു.. തളർന്നു പോകാൻ അമ്മയെ മനസ്സ് അനുവദിച്ചില്ല.. കാരണം ഞാൻ എന്ന ഒരാൾ അമ്മയുടെ ഉദരത്തിൽ താൻ സുരക്ഷിതയാണെന്ന വിശ്വാസത്തോടെ വസിക്കുന്നുണ്ടല്ലോ.. അപ്പൊ അമ്മക്ക് അങ്ങനെ അങ്ങ് തളരാൻ കഴിയുമോ.. ആവുന്നത് വരെ പണി എടുത്തു തന്നെ കഴിഞ്ഞു.. ഒടുവിൽ പ്രസവാന്തര വേദനകൾക്കിടയിൽ അച്ഛൻ സ്വര് കൂട്ടി വെച്ചിരുന്ന സമ്പാദ്യം അതായിരുന്നു ആശ്രയം..ഭൂമിയിലേക്ക് ഞാൻ പിറന്ന വീണ ആ നിമിഷം മുതൽ അമ്മ ജീവിച്ചത് എനിക്ക് വേണ്ടിയായിരുന്നു. പക്ഷെ സൂര്യൻ അസ്തമിക്കാൻ കാത്തു നിൽക്കുന്ന കുറെ കഴുകന്മാർക്ക് അമ്മ മോശപ്പെട്ടവൾ ആയിരുന്നു.. രാത്രിയുടെ മറവിൽ അമ്മയുടെ ചൂട് ആഗ്രഹിച്ചു വരുന്നവരെ ചൂലെടുത്തു ആട്ടി പായിച്ചിട്ടുണ്ട് അമ്മ.. എന്നിരുന്നാലും രാത്രിയിൽ അവരുടെ ശല്യം കൂടി കൂടി വന്നു.. രാത്രിയിൽ അന്യപുരുഷമാർ വീടിനു പുറത്തു കാത്തു നിൽക്കുന്നത് കണ്ട ചിലർ അതിന് ഇല്ലാകഥ രചിച്ചു എന്ന് വേണം പറയാൻ.. പലരും പലതും പറഞ്ഞു തുടങ്ങി.. ഒടുവിൽ എന്റെ പിതൃത്വം വരെ ചോദ്യം ചെയ്തു തുടങ്ങി.. അല്ലെങ്കിലും ഒരു സ്ത്രീ ഒറ്റപ്പെട്ടുപോയാൽ അവൾ ദുർബല ആണെന്ന് കരുതി എന്തും ആവാലോ ചില മനുഷ്യ മൃഗങ്ങൾക്ക്... മൃഗങ്ങൾ എന്ന് പറയാൻ ആവില്ല.. അവയ്ക്ക് പോലും മനുഷ്യരേക്കാൾ വിവരവും വിവേകവും സ്നേഹവും എന്തിന് നന്ദി പോലും ഉണ്ട്.. പേര് കേട്ട വ്യവസായി മിസ്റ്റർ ഉണ്ണിത്താൻ.. അയാൾക്ക് അമ്മയെ കണ്ടനാൾ മുതൽ ഒരു തരം ഭ്രമം ആയിരുന്നു.. ശല്യം സഹിക്കാതെ ഒരു തവണ അമ്മ അയാളെ തല്ലി.. അതിന് പ്രതികാരം കണക്കെ നാട് മുഴുവൻ അമ്മയെ അയാൾ മോശമായി ചിത്രീകരിച്ചു. സമ്പന്നനായ അയാൾക്കൊപ്പം ആയിരുന്നു അവിടെ ഉള്ളവരും.. നാട്ടിൽ തല ഉയർത്തി ജീവിക്കണമെങ്കിൽ അയാൾക്ക് എന്റെ അമ്മ കിടപ്പറ ഒരുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.. അത് നിഷേധിച്ചതിന്റെ പിറ്റേന്ന് പുഴയിൽ പൊന്തിയത് അമ്മയുടെ ചേതനയറ്റ ശരീരം ആയിരുന്നു.. പലരും അപ്പോഴും പലതും പറഞ്ഞു.. ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.. ഒടുവിൽ ഉണ്ണിത്താന്റെ കാര്യസ്ഥൻ നാരായണൻ പറഞ്ഞു അറിഞ്ഞു അമ്മയെ അയാൾ ആ ചെകുത്താൻ ഉപദ്രവിക്കാൻ ശ്രമിക്കവേ പ്രാണരക്ഷാർഥം ഓടിയതാണത്ര.. പക്ഷെ അമ്മയെ മരണം കൂട്ടി കൊണ്ടു പോയി ഒരു ദയയും കൂടാതെ... ആ പാവം ഓർത്തു കാണും എന്നെ കുറിച്ച്.... പക്ഷെ എന്ത് ചെയ്യാൻ... മാനം വിറ്റ് മകളെ സംരക്ഷിക്കുന്നതിലും നല്ലത് ജീവൻ നഷ്ടം ആകുന്നതാണെന്ന് കരുതിയിരിക്കാം.. എങ്കിൽ എന്നെയും കൂട്ടികൂടാരുന്നോ.. അമ്മയുടെ മരണം എന്നെ പാടെ തളർത്തിയിരുന്നു.. ആരുടെയും സഹായം ഇല്ലാതെ തനിയെ ആ ചെറിയ കൂരക്കുള്ളിൽ രണ്ടു ദിവസം പട്ടിണി കിടന്നു.. വെള്ളം കുടിച്ചു ജീവൻ നിലനിർത്തി.. മരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ആ ഉണ്ണിത്താൻ അയാൾക്ക് മുന്നിൽ തോൽവി ഏറ്റു വാങ്ങാൻ കഴിയുമായിരുന്നില്ല... അമ്മ മരണമടഞ്ഞെങ്കിലും അമ്മയുടെ പേര് ആരും മറന്നിരുന്നില്ല.. അച്ഛനല്ലാതെ മറ്റൊരാൾ അമ്മയെ സ്പർശിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു പക്ഷെ അവർക്ക് അതൊന്നും അറിയേണ്ടിയിരുന്നില്ല.. ഒരു വേശ്യയുടെ മകൾ... അങ്ങനെ ഒരു ഐഡന്റിറ്റി എനിക്ക് മേൽ അവർ ചാർത്തി തന്നു... ഞാൻ ആയി തിരുത്താനും ശ്രേമിച്ചില്ല.. വെറുതെ നാവിലെ വെള്ളം വറ്റുക അല്ലാതെ ആ മനുഷ്യരോട് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല.. രണ്ടു ദിവസം വെള്ളം മാത്രം ആശ്രയം... ശരീരം തളരാൻ തുടങ്ങിയിരുന്നു..തളർന്നു പോയി ഒരു നിമിഷം..ആരുടെയോ ബലിഷ്ഠമായ കൈകൾ തോളിൽ പതിഞ്ഞപ്പോഴാണ് തളർച്ച ഒക്കെ സ്വയം മറന്നു ഉണർന്നത്... ഉണ്ണിത്താൻ........ അയാളുടെ പേര് പോലും കേൾക്കുന്നത് അറപ്പായിരുന്നു ആ മനുഷ്യൻ ആണ് ഇന്ന് തനിക്ക് മുന്നിൽ നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ അടുത്ത് ഉണ്ടായിരുന്ന മഴു കൊണ്ടു ഒറ്റവെട്ടിനു അയാളെ തീർക്കാൻ തോന്നിയതാണ്. പക്ഷെ അതിനു മുൻപ് അയാൾ എന്നെ കൈകൾ കൊണ്ടു ബന്ധിച്ചിരുന്നു അയാളുടെ കണ്ണുകൾ പതിനഞ്ചു വയസ്സുകാരിയായ എന്റെ ശരീരത്തെ ഉടനീളം അളക്കുമ്പോൾ സ്വയം ഉരുകി മരിക്കുകയായിരുന്നു ഞാൻ....അയാളുടെ കൈകൾ ശരീരത്തിൽ പരതുമ്പോൾ അയാളുടെ മുഖത്തെ ക്രൂരമായ പുഞ്ചിരി അത് എന്നെ വല്ലാതെ അസസ്ഥയാക്കി.. ഒടുവിൽ കയ്യിൽ കിട്ടിയ ഒരു വസ്തു കൊണ്ടു അയാളുടെ പള്ളക്ക് മുറിവേൽപ്പിച്ചു ഓടിയണയുമ്പോൾ ഇനി എങ്ങോട്ട് എന്ന ചിന്ത എന്നെ അലട്ടിയിരുന്നില്ല... അയാളിൽ നിന്നും രക്ഷപ്പെടണം അത് മാത്രേ ഉണ്ടായിരുന്നുള്ളു.. ഒടുവിൽ ഓടി അണച്ചു എത്തിപ്പെട്ടത് ഒരു ഓർഫനേജിന്റ മുന്നിൽ.. പിന്നെ അവിടെ ആയിരുന്നു സംരക്ഷണം.. പഠിച്ചു... വളർന്നു... ഒടുവിൽ പ്രായപൂർത്തിയായി അവിടെ നിന്നും നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ ഒരു ജോലി എന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.. ജോലിക്കായി അവിടെ ഉപേക്ഷിച്ചു നാട് വിട്ടു.. പക്ഷെ വീണ്ടും ഉണ്ണിത്താന്റെ മുന്നിൽ ചെന്നു പെടുമ്പോൾ തന്റേടം കൂട്ടിനുണ്ടായിരുന്നു. എതിർത്തു തന്നെ ജീവിച്ചു.. പക്ഷെ ഒരു തവണ അയാൾക്ക് മുന്നിൽ എതിർത്തു നില്കാൻ കഴിഞ്ഞില്ല ... അയാളുടെ ആവശ്യം ഞാൻ ആയിരുന്നില്ല... എന്നിലൂടെ അയാൾക്ക് പണം സമ്പാദിക്കണമായിരുന്നു..ഒടുവിൽ അയാൾ എന്നെ അവിടെ നിന്നും നാട് കടത്തി അയാൾ പണം എറിഞ്ഞാൽ നന്ദിയോടെ കാൽ ചുവട്ടിൽ കിടക്കുന്ന ആളുകളായിരുന്നു അപ്പോഴും അവിടെ ഉണ്ടായിരുന്നത്.. ഉയർന്ന ഉദോഗസ്ഥർ വരെ അയാളുടെ പണം കൊതിച്ചു കാൽ ചുവട്ടിൽ നിന്നിരുന്നവർ ആയിരുന്നു... ഒടുവിൽ അയാൾ എന്നെ കൊണ്ടു എത്തിച്ചത് മറ്റൊരു ലോകത്തു ആയിരുന്നു... രക്ഷപെടാൻ കഴിയാത്തവിധം അവിടെ തന്റെ മാനത്തിന് വില പറയാൻ ആളുകൾ കുമിഞ്ഞു കൂടിയപ്പോൾ ജീവൻ അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അത്രെയും ഓർമ്മകൾ അവളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങിയപ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു.. ഇനിയും ഓർമകളിൽ അയവിറക്കി വേദനിക്കരുതെന്ന് വിധിയായിരിക്കാം... ആ നിമിഷം തന്നെ അവളെ തേടി ആദി അടുക്കളകോണിൽ എത്തിയിരുന്നു.. ദൂരെ എവിടേക്കോ ദൃഷ്ടി പതിപ്പിച്ചു ചലനമില്ലാതെ നിൽക്കുന്ന അവളെ കണ്ടു അവനു ഭീതി തോന്നി.. അവൾക്കരികിലേക്ക് നടക്കുമ്പോൾ ആ പെണ്ണിന് ജീവൻ ഉണ്ടെന്ന് തന്നെ തെളിയിക്കാൻ ആയി അവളുടെ ഉദരം ഉയർന്നു താഴുന്നുണ്ടാരുന്നു.. അതാരുന്നു അവന്റെ ആശ്വാസം. ആദിയുടെ സാമിപ്യം അറിഞ്ഞതും കണ്ണുകൾ തുടച്ചു സാരിതലപ്പിൽ കണ്ണുകൾ ഒപ്പി അവൾ ആദിക്ക് അഭിമുഖമായി നിന്നിരുന്നു. "എന്താ ആദി..?യേട്ടാ..." അവളുടെ വാക്കുകളിലെ ഇടർച്ച അത് മനസ്സിലാക്കിയ ആദി അവളെ തന്നിലേക്ക് ചേർത്തു നിർത്തി.. "നായകൾ കുരയ്ക്കും ചിലത് കടിക്കും.. എന്നാൽ നന്ദി ഉള്ള വർഗമാണ്. എന്നാൽ ഇപ്പൊ ഇവിടെ കിടന്നു കുരച്ചിട്ടു പോയ ആ മനുഷ്യൻ നന്ദി ഉള്ളവൻ എന്നല്ല ജീവിതത്തിന്റെയോ ബന്ധങ്ങളുടെയോ മൂല്യം മനസ്സിലാക്കാത്ത കുടുംബങ്ങൾ തമ്മിൽ ശത്രുത വരുത്തി നാശം വിതയ്ക്കുന്ന പിശാച് ആണ്.. അയാൾ പലതും പറയും നീ അത് ഒന്നും കാര്യം ആക്കരുത് കേട്ടോ.." "ആദിയേട്ടൻ എന്താ ഈ പറയണേ.. ഞാൻ ഒന്നും കേട്ടില്ല.." "ഇല്ലേ.. നീ ഒന്നും കേട്ടില്ലേ.. പിന്നെ ഈ മുഖത്ത് എങ്ങനെ ഇത്രേം സങ്കടം വന്നു.. സാരിതലപ്പ് കൊണ്ടു കണ്ണുകൾ ഒപ്പിയാൽ മാത്രം പോരാ നുണ പറയാൻ ഉള്ള ധൈര്യം ആ കണ്ണുകൾക്ക് കൊടുക്കുകയും വേണം.." "ഏട്ടാ അയാൾ പറഞ്ഞതൊക്കെ സത്യം അല്ലെ.." "നീ എന്താ സുചി ഈ പറയുന്നത്. ആ ചെറ്റ.. കൂടുതൽ എന്നെ കൊണ്ടു പറയിപ്പിക്കരുത്.. അയാൾ പറയുന്നത് കേട്ടു എന്നിൽ നിന്നും അകലാൻ ആണോ നിന്റെ ഉദ്ദേശം?? ഹ്മ്മ്..."? "അല്ലെന്ന് പറയാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഈ ഒരു വേള അങ്ങനെ വേണമെന്ന് ആഗ്രഹിച്ചു പോകുന്നു..." അവൾ പറഞ്ഞു കഴിഞ്ഞതും ആദിയുടെ മുഖത്ത് ദേഷ്യം ആണോ സങ്കടം ആണോ എന്നറിയാൻ കഴിയാത്ത ഒരു തരം ഭാവം ആയിരുന്നു. "വാ..." അവളുടെ കയ്യിൽ കൈകൾ കോർത്തു ഉമ്മറത്തേക്ക് നടക്കുമ്പോൾ സൂചിയുടെ മനസ്സിൽ ആദി എന്തിനുള്ള പുറപ്പാട് ആണെന്ന ചിന്ത ആയിരുന്നു..എങ്കിലും തന്നെ പടിയടച്ചു പുറത്താക്കാൻ ആണ് ഉദ്ദേശമെങ്കിൽ പുഞ്ചിരിച്ചു കൊണ്ടു തന്നെ ആദിയുടെ ജീവിതത്തിൽ നിന്നും താനിറങ്ങും എന്ന് അവൾ മനസ്സിൽ നിച്ഛയിച്ചു.. ഉമ്മറത്തേക്ക് ചെല്ലുമ്പോൾ കലി പൂണ്ടു ഇരിക്കുന്ന അംബികയെ ആണ് കണ്ടത്. ഒരു നിമിഷം അവൾ ഒന്ന് ഭയപ്പെട്ടു. ഇല്ല ആദിയേട്ടൻ തന്നെ കൈവിടില്ല...അരുതാത്തത് എന്തെങ്കിലും അമ്മയോട് പറഞ്ഞു അമ്മയുടെ ശാപം കൂടി ഏറ്റു വാങ്ങാൻ അവൾക്ക് ത്രാണി ഇല്ലായിരുന്നു.. ആദിയുടെ കൈകളിൽ പിടിച്ചു പിന്നിലേക്ക് അവൾ വലിക്കുമ്പോഴും അവന്റെ ബലത്തിനു മുന്നിൽ അവൾ നിസ്സഹയായി.. "അമ്മേ..." മകന്റെ പതിവില്ലാത്ത ഗാംഭീര്യം നിറഞ്ഞ വിളി കേട്ടതും അവർ തല ഉയർത്തി അവനെ നോക്കി. ഒപ്പം സൂചിയെ കണ്ടതും പുച്ഛത്തോടെ അവർ മുഖം തിരിച്ചു.. "അമ്മ ഇവളെ കണ്ടാണോ ഈ പുച്ഛം കാട്ടുന്നത് " "ആദി.. നീ എന്റെ കണ്മുന്നിൽ നിന്നും ഇവളെ കൊണ്ടു പൊയ്ക്കോ.. ഇല്ലെങ്കിൽ ഇവളെ ഞാൻ തന്നെ അടിച്ചു പുറത്താക്കും..." "ഞാൻ താലി കെട്ടിയ എന്റെ ഭാര്യേ അമ്മക്ക് എങ്ങനെ പുറത്താക്കാൻ കഴിയും.."? "ആദീ....." "അതെ അമ്മേ.. എന്റെ അനുവാദം ഇല്ലാതെ ഇവളെ പുറത്താക്കാൻ ആർക്കും കഴിയില്ല. അങ്ങനെ എങ്കിൽ അമ്മയെ പണ്ട് അച്ഛൻ പ്രണയിച്ചു വിവാഹം ചെയ്തു ഇവിടെ കൂട്ടി കൊണ്ടു വരുമ്പോൾ അച്ഛമ്മ പുറത്താക്കിയിരുന്നേൽ.."? "ആദി. നീ എന്താ എന്നെ ഇവളെ വെച്ചു സാമ്യപെടുത്തുവാണോ... ഞാൻ അങ്ങനെ ഉള്ളവൾ ആയിരുന്നോ.. എന്നാൽ ഇവൾ... ഇവളൊരു...." "നിർത്ത് അമ്മേ... ഇനി അമ്മ അത് പറയരുത്. സ്വന്തം ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്ന ഒരു പെണ്ണും അത് കേട്ടു സഹിച്ചു നിൽക്കില്ല...മതി.. ഇനി ഇവളെ അമ്മ അംഗീകരിച്ചില്ലെങ്കിലും സാരമില്ല കുത്തി നോവിക്കരുത്.. ഇത് വരെ എനിക്കോ ഇവൾക്കോ പറയാനുള്ളത് എന്തെങ്കിലും പറയാൻ അമ്മ അനുവദിച്ചിട്ടുണ്ടോ.. ഇല്ലലോ.. ശരി ഏതാണെന്നു തിരിച്ചറിയാൻ അമ്മ വൈകുന്നു.. എന്നെങ്കിലും സത്യം അറിയുമ്പോൾ അതോർത്തു ഒന്ന് പശ്ചാതപിക്കുക എങ്കിലും ചെയ്യുക.. ഇനി ഇതിനെ കുറിച്ചു ഇവിടെ ഒരു സംസാരം വേണ്ട.. ഈ ജന്മത്തിൽ ഞാൻ ഇവളെ അല്ലാതെ മറ്റൊരാളെ കൂടെ കൂട്ടുമെന്ന് വിചാരിക്കണ്ട... മകനെ ഒരു പെണ്ണ് പിടിയൻ ആക്കാൻ ആണോ അമ്മയുടെ ആഗ്രഹം.. എനിക്ക് പുച്ഛം തോന്നുന്നു അമ്മേ.... ഇനി അമ്മ ഇതിനെ കുറിച്ച് സംസാരിച്ചു വീണ്ടും വീണ്ടും താഴരുത്.. അത് കാണാൻ എനിക്കാവില്ല... " അവളുടെ കയ്യും പിടിച്ചു അകത്തേക്ക് കയറുമ്പോൾ മനസ്സിൽ ഉള്ള സങ്കടം എല്ലാം തുറന്നു പറഞ്ഞതിന്റെ ആശ്വാസം അവന്റെ മുഖത്ത് ഉണ്ടാരുന്നു.. എന്നാൽ സൂചിയുടെ മുഖത്ത് താൻ കാരണം ആണല്ലോ ഇതെല്ലാം എന്ന സങ്കടവും... രാത്രി ജനൽപാളിയിൽ നിലാവ് കണ്ടു ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു ആദി.. ഇങ്ങനെ ഒരു പാതിരാനേരത്തു സൂചിയെ കണ്ടുമുട്ടിയ ഓർമ അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു... അമ്മ കിടന്നതിന് ശേഷം വാതിലുകൾ അടച്ചു സാരിതുമ്പ് ഇടുപ്പിൽ കുത്തി ജോലിഭാരം തീർന്ന ആശ്വാസത്തിൽ ആയിരുന്നു സുചി.. അവൾ കുളിച്ചു വന്നതും ആദി ജനൽപാളിയിൽ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നതാണ് കണ്ടത്.. വാതിലുകൾ അടയുമ്പോൾ ആദിയുടെ ഉള്ളിൽ ഒരു കുസൃതി ചിരി മൊട്ടിട്ടു.. എന്നാൽ കഴിഞ്ഞതെല്ലാം ഓർത്തു അമ്മയോട് ആദി അങ്ങനെ എല്ലാം പറഞ്ഞതിന്റെ പരിഭവത്തിൽ ആയിരുന്നു സുചി.. ആദിയെ നോക്കിയ ശേഷം അവൾ കിടന്നിരുന്നു.. സൂചിയെ നോക്കി ഇരുന്ന ആദി അവൾ മൈൻഡ് ആക്കാതെ കയറി കിടന്നതും ഇതെന്താ പറ്റിയെ എന്നറിയാതെ അവൾക്കരികിൽ ബെഡിലേക്ക് ഇരുന്നു.. തിരിഞ്ഞു കിടന്നിരുന്ന അവളുടെ തോളിൽ കൈകൾ ചേർത്തു തിരിച്ചു കിടത്തിയതും അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടു ആദിയുടെ ഉള്ളൊന്നു വിങ്ങി.. (തുടരും). ഇനി മാക്സിമം രണ്ടു part. അതിനുള്ളിൽ തീരൂട്ടോ 😊 കണ്ണൂർകാരൻ 🥰🥰🥰🥰 #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
825 കണ്ടവര്‍
6 മണിക്കൂർ
വീട്ടിൽ നിന്നും ചാടിയിറങ്ങി പിന്നോട്ട് നോക്കാതെയവൻ ഓടിക്കൊണ്ടിരുന്നു. എടാ.... ആരോമലെ അവിടെ നിൽക്ക് ... നീയെങ്ങോട്ടാ ഈ ഓടുന്നത്?? ആരോമലിന്റെ അച്ഛൻ സജി പിന്നാലെ വന്ന് ചോദിച്ചു. ആരോമൽ അതിന് മറുപടി പറയാതെ മുന്നോട്ട് തന്നെ ഓടി. വയ്യ...വീട്ടിലിരിക്കാൻ വയ്യ.... അവൻ ഓടിയോടി കുന്നിൻചരുവിന്റെ താഴെയുള്ള ചെറിയ അരുവിയുടെയരികിൽ ചെന്നിരുന്നു. അമ്മ ജോലിക്ക് പോയതാണ്, അടുത്ത് തന്നെയുള്ള സിറ്റിയിലെ ടെക്സ്റ്റൈൽ ഷോപ്പിലാണ് അമ്മ സിന്ധു ജോലി നോക്കുന്നത്. അച്ഛൻ സജി ഓട്ടോ ഡ്രൈവറാണ്. അച്ഛന്റെ കൂടെ, വീട്ടിൽ കുറച്ചുനേരമൊരുമിച്ചിരിക്കുന്നതിനെക്കുറിച്ച് ആരോമലിന് ചിന്തിക്കാൻ പോലുമാകില്ല. അച്ഛനേത് നേരവും ഉപദേശമാണ്. അങ്ങനെ ചെയ്യരുത്,ഇങ്ങനെ ചെയ്യരുത്.. അത് ചെയ്യണം.. ഇത് ചെയ്യണം... ഓഹ്.... മടുത്തു പോകും. അച്ഛൻ പറയുന്നതെന്തോ അത് മാത്രമേ ചെയ്യാൻ പറ്റൂ... അല്ലാത്തതൊന്നും ആ വീട്ടിൽ നടക്കില്ല... അച്ഛനെക്കൊണ്ട് വല്ലാതെ മടുത്തു.. ഇത്തിരി നല്ല അരിയുടെ ചോറുണ്ണാൻ കൊതിയാകും. റേഷനരി മാത്രമേ അച്ഛൻ വാങ്ങൂ കാശില്ലാത്തതുകൊണ്ടൊന്നുമല്ല. നല്ല അരിയുടെ ചോറ് കഴിച്ചാൽ രുചി പിടിച്ചു പോകുമത്രേ ,പിന്നെ അത് മാത്രമേ കഴിക്കാൻ തോന്നുവെന്ന്. വല്ലപ്പോഴുമെങ്കിലും ഇത്തിരി മീനോ ഇറച്ചിയോ വാങ്ങി തരാൻ മേലെ, അതും തരില്ല. പച്ചക്കറി മാത്രം , അതും വീട്ടിൽ നട്ടുണ്ടാക്കിയ വല്ല ചീരയോ, വഴുതനങ്ങയോ, മാങ്ങയോ... ചക്കക്കുരുവോ അങ്ങനെയൊക്കെ... സത്യം പറഞ്ഞാൽ രുചികരമായ എന്തെങ്കിലുമൊക്കെ കഴിക്കാൻ വല്ലാത്ത കൊതി തോന്നും. അമ്മയുടെ കൂടെ പുറത്ത് പോകുമ്പോൾ അമ്മ അച്ഛനറിയാതെയെന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും. മിഠായിയോ പലഹാരമോ ഒക്കെ കഴിക്കാൻ വല്ലാത്ത കൊതിയാണ്.... അച്ഛൻ തങ്ങളെ എങ്ങോട്ടും കൊണ്ടുപോവുകയുമില്ല,ഒന്നും വാങ്ങിച്ചു തരികയുമില്ല ഇപ്പോൾ സ്കൂൾ അടച്ചിരിക്കുന്ന സമയമായതുകൊണ്ട് ഇത്തിരി നേരം ടിവി കാണാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല. ദൈവത്തിന്റെ അടുത്ത ആളാണ്‌ അച്ഛൻ ദൈവത്തിന് വേണ്ടി എത്ര പണം ചിലവാക്കാനും അച്ഛന് തെല്ലും മടിയില്ല. എന്നാൽ വീട്ടിലേക്ക് കാശ് മുടക്കി എന്തെങ്കിലും വാങ്ങാൻ മടിയാണ്. എത്രയൊക്കെ പിശുക്കി പണം സമ്പാദിച്ചിട്ടും കാര്യമായ നീക്കിയിരുപ്പ് ഒന്നുമില്ല താനും . ഏതെങ്കിലുമൊക്കെ വഴിയിൽ ആ പണമെല്ലാം ചെലവാകുകയും ചെയ്യും. ബുദ്ധിയുള്ള പൊന്മാൻ കിണറ്റിലെ മുട്ടയിടൂ എന്നുള്ള പോലെയാണ് അയാളുടെ പ്രവർത്തികൾ... സിന്ധുവിന് ആദ്യമൊന്നും അയാളുടെ സ്വഭാവം സഹിക്കാൻ കഴിയില്ലായിരുന്നു. പിന്നെപ്പിന്നെ സിന്ധുവിനതൊരു ശീലമായി... എന്നാൽ ആരോമൽ വളർന്നുവരും തോറും അച്ഛന്റെ സ്വഭാവമവന് തീരെ ഇഷ്ട്ടമാകുന്നില്ല അയാളാണെങ്കിൽ അവനെ അടുത്ത് വിളിച്ചിരുത്തി ഏത് നേരവും ഉപദേശമാണ്. ദൈവഭക്തി സജിക്ക് വളരെ കൂടുതലാണെങ്കിലും ആർക്കും ഒരു രൂപ പോലും കൊടുത്ത് സഹായിക്കാനുള്ള മനസ്സൊന്നും അയാൾക്കില്ല... സജി, ഭാര്യക്കും മകനും യാതൊരു സ്വാതന്ത്ര്യവുമനുവദിച്ചു കൊടുക്കില്ല. അയാൾ പറയുന്നതനുസരിച്ച് ജീവിക്കാനുള്ള രണ്ടു മനുഷ്യജന്മങ്ങൾ മാത്രമായാണയാൾ ഭാര്യയെയും മകനെയും കാണുന്നത്. ഇന്നിപ്പോൾ ആരോമൽ കുറച്ചുനേരം മൊബൈൽ ഫോൺ ഒന്നെടുത്തു. അപ്പോൾ തുടങ്ങിയ ഉപദേശമാണ് സഹിക്കെട്ടപ്പോൾ ആരോമൽ ഇറങ്ങി ഓടിയതാണ്. മടുത്തു ഈ ജീവിതം. ഏതുനേരവും മറ്റു കുട്ടികളെ നോക്കി പഠിക്ക് അവർ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറയും ഇതെല്ലാം കേൾക്കുമ്പോൾ ആരോമലിന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തും. അവൻ അരുവിയുടെ അരികിൽ വെറുതെ മലർന്നു കിടന്നു. ആകാശത്തുകൂടി പാറിപ്പറക്കുന്ന കിളികളെ കണ്ടപ്പോൾ അവന് തോന്നി എന്നെങ്കിലുമൊരിക്കൽ തനിക്കും ഇതുപോലെ സ്വാതന്ത്രത്തോടെ പറക്കാൻ കഴിയുമോ എന്ന്. അച്ഛൻ ഒന്നിനും സമ്മതിക്കില്ല എന്തിനുമേതിനും നിയന്ത്രണങ്ങളാണ്... സ്കൂൾ ഒന്ന് തുറന്നാൽ മതിയായിരുന്നു സ്കൂളിൽ ഇരിക്കുമ്പോഴെങ്കിലും സമാധാനം കിട്ടുമല്ലോ... അവൻ കുറേ നേരമങ്ങനെ തന്നെ കിടന്നു. ആരുടെയോ കാലൊച്ച കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കി. അച്ഛൻ... മോനേ.... അയാൾ അവന്റെ അരികിൽ ഇരുന്നു. നീ നന്നാവാൻ വേണ്ടിയല്ലേ അച്ഛൻ നിന്നെ ഉപദേശിക്കുന്നത്. വാ....നമുക്ക് വീട്ടിൽ പോകാം. ഉം... അവൻ എഴുന്നേറ്റു. അവർ വീട്ടിൽ എത്തി. മോനേ...മറ്റന്നാൾ, നിന്റെ പ്രായത്തിലുള്ള കുട്ടികൾക്കായി ഒരു ക്ലാസ്സ്‌ വച്ചിട്ടുണ്ട്, ഞാൻ അറിയുന്ന ഒരു സാറാ ക്ലാസ്സ്‌ എടുക്കുന്നത്. നീയത് അറ്റൻഡ് ചെയ്യണം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ദേഷ്യവും വാശിയും ഒക്കെ തോന്നും അതൊക്കെ അടക്കി നിർത്താനും, അച്ഛനും അമ്മയും പറയുന്നത് കേട്ട് വളരാനുമൊക്കെ ആ ക്ലാസ്സ്‌ നിന്നെ സഹായിക്കും. അത് കേട്ടതും ആരോമൽ നിസ്സഹായതയോടെ അച്ഛനെ നോക്കി... അച്ഛനറിയാം മോൻ അച്ഛൻ പറഞ്ഞാൽ അനുസരിക്കില്ലേ?? അവൻ ദയനീയമായി തലകുലുക്കി. പോകില്ലെന്ന് പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല. നിർബന്ധിച്ചു കൊണ്ട് വിടും. മറ്റു കുട്ടികളൊക്കെ വെക്കേഷൻ ടൈം ആയാൽ ബന്ധുക്കളുടെ വീട്ടിൽ പോവുകയും, കൂട്ടുകാരുമൊത്ത് കളിച്ചുല്ലസിച്ചു നടക്കുകയും ഒക്കെ ചെയ്യും. തന്നെ മാത്രം ഒന്നിനും അനുവദിക്കില്ല. ആ സമയം കൂടെ സ്വഭാവവും പെരുമാറ്റവും നന്നാക്കാനുള്ള ക്ലാസ് ആണെന്ന് പറഞ്ഞ്, ഓരോ ക്ലാസുകൾക്കും അയക്കും. 💚💚💚💚💚 വൈകുന്നേരം സിന്ധു വന്നതും ആരോമൽ സിന്ധുവിന്റെ അടുത്തെത്തി. അമ്മേ ഈ അച്ഛന് എന്താ പറ്റിയത്?? ഏത് നേരവും എന്നെ ഉപദേശമാണ്. കേട്ട് കേട്ട് എനിക്ക് തലവേദനയാണ്. മറ്റന്നാൾ എന്നെ ഏതോ ക്ലാസ്സിന് വിടുകയാണെന്ന്. അമ്മക്കൊന്നു പറയാമോ ഞാൻ എവിടേക്കും പോകുന്നില്ലെന്ന്. അതേത് ക്ലാസ്സ്‌?? സിന്ധു ചോദിച്ചു എനിക്കെങ്ങും അറിയില്ല.ആരോമൽ ദേഷ്യത്തോടെ പറഞ്ഞു. ഞാൻ അച്ഛനോട് പറഞ്ഞോളാം. നീ പോയി കളിച്ചോ.. എന്ത് കളിക്കാൻ?? കൂട്ടുകാരൊന്നും എന്നെ കൂടെ കൂട്ടില്ല. അവന്മാരെ അച്ഛൻ കഴിഞ്ഞ ദിവസം വഴക്ക് പറഞ്ഞു. അവന്മാരാണത്രെ എന്നെ ചീത്തയാക്കുന്നതെന്നും പറഞ്ഞ്. ഇപ്പോൾ അവർ എന്നെ കളിക്കാൻ കൂട്ടില്ല. സിന്ധു അലിവോടെ അവന്റെ നിറുകയിൽ തഴുകി. എന്നാൽ മോൻ പോയി സൈക്കിൾ ചവിട്ടിക്കോ... അതിന് അച്ഛൻ സൈക്കിന്റെ ടയർ പഞ്ചറാക്കി വച്ചിരിക്കുവാ അമ്മേ... ഞാൻ സൈക്കിൾ ചവിട്ടി സമയം കളയുമെന്നും പറഞ്ഞ്. ഓഹ്... ഈ മനുഷ്യനെക്കൊണ്ട് മടുത്തല്ലോ സിന്ധു തലയിൽ കൈവച്ചു. എനിക്ക് മാത്രേ ഇങ്ങനുള്ള അച്ഛനുള്ളൂ... ആരോമലിന് കരച്ചിൽ വന്നു. 🌸🌸🌸🌸 തുടരും. (ബാക്കി വായിക്കാൻ ഫോളോ ചെയ്ത് ഒരു കമന്റ് ഇട്ടാൽ മതി ട്ടോ 🥰 പേജിൽ ഇട്ട കഥയാ വായിച്ചവർ ക്ഷമീര് 🫣🫣) കണ്ണൂർകാരൻ 🥰🥰🥰 #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
888 കണ്ടവര്‍
6 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml65336Q?d=n&ui=v64j8rk&e1=c❤️മൊഞ്ചത്തി പെണ്ണിന്റെ സുൽത്താൻ❤️ ഭാഗം: 39 ******** മണ്ണാർമലയിലേക്ക് പോകാനും അവിടെ ചെന്ന് അവൾ മിസ്സിംഗ്‌ ആണെന്ന് ആ... ഉമ്മയെ അറിയിക്കണമെന്നും മനസ്സിൽ കണക്ക് കൂട്ടി അവൻ കിടന്നു... എല്ലാം കേട്ട് കഴിയുമ്പോൾ താങ്ങാൻ ഉള്ള ശക്തി അവർക്ക് നൽകണെ.. എന്നപ്രാത്ഥനയോടെ... ***** നേരം പുലരുന്നതെയൊള്ളു ചെറിയ രൂപത്തിലുള്ള ഒച്ചയും ബഹളവും കേട്ടാണ് അമീർ ഉറക്കിൽ നിന്നും ഞെട്ടി ഉണർന്നത്. അവൻ എണീറ്റ് ജാലകം വഴി താഴോട്ട് നോക്കി... രണ്ട് മൂന്ന് ആളുകൾ അവിടെ നിൽപ്പുണ്ടായിരുന്നു എന്താണാവോ.. പ്രശ്നം...ഒന്നും അങ്ങട് പിടികിട്ടുന്നില്ലല്ലോ... വേഗം പ്രാതൽകർമങ്ങൾ നിർവഹിച്ച് അമീർ കോണിസ്റ്റെപ്പുകൾ ചാടി ഇറങ്ങി...ഉമ്മറത്തെത്തി.. ജാസിത്ത കരഞ്ഞു വീർത്തമുഖവുമായി നിൽക്കുന്നു...അൻവർ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുന്നു...വലിയുമ്മയും എന്തൊക്കെയോ.. പറഞ്ഞ് കരയുന്നുണ്ട്.. ഡാ...ഹംക്കേ... എന്ന് പറഞ്ഞ് വലിയുപ്പ അൻവറിനെ തല്ലാനായി ഓടിഅടുക്കുന്നു... ഒന്നും മനസിലാവാതെ അമീർ കണ്ണും മിഴിച്ചു നിന്നു. ഡാ....നായീ.. നിന്നെയെങ്ങാനും ഇനി ആ പ്രദേശത്തു കണ്ടാൽ വെട്ടി തുണ്ടം തുണ്ടം ആക്കിടും...പന്നി.. പെണ്ണുങ്ങളെ നശിപ്പിക്കാനായ് നടക്കുന്നവൻ...ഈ ഉപ്പയെയും ഉമ്മയെയും ഓർത്ത് ഞങ്ങളിപ്പോ പോണു.. ഇനി ഇതാവർത്തിച്ചാൽ ഇങ്ങനെ ആയിരിക്കില്ല ഞങ്ങളുടെ മറുപടി.. വാ...ഉപ്പാ... നമുക്ക് ഇറങ്ങാം അയാൾ നീട്ടി ഒരു തുപ്പും തുപ്പിക്കൊണ്ട് തുണിയുടെ ഒരു തല കാലുകൊണ്ട് തട്ടി കൈയിലേക്ക് ഇട്ടു പിടിച്ചു കൊണ്ട് നടന്നു നീങ്ങി.. അൻവറിന്റെ മുഖം നോക്കി ചെവി അടക്കി ഒന്ന് കൊടുത്തു അമീറിന്റെ വലിയുപ്പ... ഇറങ്ങിക്കോണം ഇപ്പൊ..ഇവിടുന്ന് എനിക്കിങ്ങനെ ഒരു മോനില്ല. കണ്ട..പെണ്ണുങ്ങളെ മുഴുവനും. " ഛെ..." അന്റെ പെമ്പ്രന്നോത്തി ഇവിടെ നിൽക്കുന്നത് കൊണ്ട് അധികമൊന്നും ഞാൻ പറയുന്നില്ല... എന്നാലും എന്റെ ഇക്ക... നിങ്ങളെന്നെ വഞ്ചിക്കുകയായിരുന്നല്ലേ ഈ രണ്ട് മക്കളെ ഓർത്തോ...നിങ്ങൾ' വൃത്തികെട്ടവൻ...വഞ്ചകൻ... കണ്ട പെണ്ണുങ്ങളെ കൂടെ കിടക്കാൻ പോയേകുന്നു.. ഇനി ഒരു നിമിഷം ഞാനിവിടെ നിൽക്കില്ല... വാ...മക്കളെ.... "മോളെ...ജാസു...." ഇല്ല...ഉമ്മാ... ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കണ്ട ഞാൻ പോരാത്തോൾ ആയത് കൊണ്ടല്ലേ... അങ്ങേര്...വേറെ പെണ്ണ് തിരഞ്ഞു പോയത്.... വഞ്ചകൻ...ദുഷ്ടൻ.... എന്നാലും നിങ്ങളിൽ നിന്ന് ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചില്ല....അവൾ പൊട്ടികരഞ്ഞു കൊണ്ട്... അകത്തേക്കോടി.... സംഭവം പെണ്ണ് കേസാണന്ന് അമീറിന് മനസ്സിലായി.. അയ്യേ...." പകൽ മാന്യൻ പിടിക്കപ്പെട്ടല്ലോ.... എന്റെ ആയിശു... ഇയാളുടെ ശല്ല്യം സഹിക്കാൻ വെയ്യാതെ ഓടിപോയതാവും" പാവം... എന്റെ മൂത്തതായിപോയി അല്ലങ്കിൽ കരണം നോക്കി ഒന്ന് പുകച്ചാൽ മതിയായിരുന്നു.. വന്നവർ...അറിഞ്ഞു സ്നേഹിച്ചമട്ടാണ്...മുഖം നീരുവെച്ചിട്ടുണ്ട് ചുണ്ടിൽ ചോരപൊടിഞ്ഞിട്ടുണ്ട്... ഇത്രയൊന്നും കിട്ടിയാൽ പോരാ...ഇങ്ങേർക്ക്... ഛെ....എന്നാലും എനിക്ക് കാണാൻ പറ്റിയില്ലല്ലോ.... എന്താടാ....മേൽപ്പോട്ടും നോക്കി നിൽക്കുന്നത് ഇതുപോലെ കുരുത്തകേട് വല്ലതും ഒപ്പിച്ചു വന്നാൽ മോനാണ് എന്നൊന്നും ഈ..ഉമ്മ നോക്കില്ല.. അങ്ങിനെ കുരുത്ത കേട് ഒപ്പിച്ചുവരാൻ ഞാൻ ഉമ്മാടെ പൊന്നാര ആങ്ങള അൻവർ ഒന്നുമല്ല.. അയാളെ പോലെ പെണ്ണുങ്ങളെ.. കാണുമ്പോഴേക്ക്.. കാമവെറി തീർക്കുന്നവനും അല്ല...ഉമ്മയേതാ പെങ്ങളേതാ...എന്നൊക്കെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അതാരാടാ...ആ ഓടിവരുന്നത്.... അത് നമ്മുടെ ദാസേട്ടൻ അല്ലേ....ഉപ്പാ.... അതേലോ...അയാളിപ്പോ എന്തിനാ...ഇങ്ങോട്ട്... നാട്ടുക്കാര് മൊത്തം അറിഞ്ഞുകാണും നിന്റെ മോന്റെ ലീലാവിലാസങ്ങൾ.... അതെന്നെ.. ഇങ്ങളൊന്ന് മിണ്ടാണ്ടിരി മനുഷ്യ...അറിയാത്തവരെ കൂടി അറിയിച്ച് നാണം കെടുത്താൻ...നിക്കണ്ട. മൊതലാളി...മൊതലാളി... എന്താടാ...ദാസപ്പാ... ഇവിടുത്തെ കുട്ടിയെ അല്ലേ..കാണാതായത്. ഇവിടുത്തെ കുട്ടിയല്ല' ഇവിടെ ജോലിക്ക് നിന്നിരുന്ന കുട്ടിയാ... ഏതായാലും ഇവിടെ ആയിരുന്നില്ലേ...അത്... അതെ.. എന്താ....? താഴെ അങ്ങാടിയിൽ താമസിക്കുന്ന ഇല്ലിക്കക്കാരില്ലേ... അവരുടെ വീട്ടിൽ ഉണ്ടെന്ന്.. ആ..കൊച്ച്... ഏത്....ആ... തുണികടനടത്തുന്ന അവരുടെ വീട്ടിലോ...ആകാംഷയോടെ അമീർ ചോദിച്ചു... ആ...അതന്നെ...ഇന്ദ്രനും ദേവനും ഇല്ലേ.... അവരുടെ വീട്ടിൽ.... നീ...എങ്ങിനെ അറിഞ്ഞു...? അവരെ അടുത്ത വീട്ടിലെ മോഹനൻ പറഞ്ഞിട്ട്... നമ്മുടെ സൈദാലിയുടെ ഒരു മോനുണ്ടല്ലോ കാദർ അവനാ പറഞ്ഞത്. നിങ്ങൾ കണ്ടോ.. അവളെ...?! അമീർ ചാടി കയറി ചോദിച്ചു... ഇല്ലാ മോനെ കണ്ടില്ല അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇവിടെ വന്ന് വിവരം പറയാമെന്ന് തോന്നി ഏട്ടാ...നിങ്ങൾക്കറിയോ അവരുടെ വീട്...എവിടെയാണെന്ന് ഇവിടുന്ന്... രണ്ട് മൂന്ന് കിലോമീറ്റർ ഉണ്ടെന്ന് തോന്നുന്നു... ഈ...കാദർ എങ്ങിനെയാ അവിടെ...അവൻ നമ്മുടെ നാട്ടുകാരൻ അല്ലേ... അമീറിന്റെ ഉപ്പൂപ്പ ചോദിച്ചു.. മ്മ്.... അവൻ എവിടെയാ ഇല്ലാത്തത്...എന്തെങ്കിലും ന്യൂസ്‌ കിട്ടിയാൽ അതിലേക്ക് കുറച്ചുകൂടി കൂട്ടി..ലോകം മുഴുവൻ നടന്നറിയിക്കുന്നവൻ അല്ലേ...ഇപ്പോഴുള്ള ആകെ ജോലി എന്ന് പറയുന്നത് അതാണ്... അവൻ കുറച്ചു മുൻപ് ഇല്ലിക്കലെ ഡ്രൈവർ ആയിരുന്നു.... എന്തോ...കുരുത്തക്കേട് ഒപ്പിച്ചിട്ട് അവിടുന്ന് പറഞ്ഞ് വിട്ടതാ... എന്നാ അവിടെ ചെല്ലണം അവളെ കാണണം... അമീറിന്റെ മനസ്സ് അവളെ കാണാൻ തുടിച്ചുകൊണ്ടിരുന്നു... ഏട്ടാ...പോവല്ലേ... ഞാനിപ്പോവരാം...ഈ വേഷം ഒന്ന് മാറിക്കോട്ടെ..നമുക്ക് അവിടെ വരെ ഒന്ന് പോവണം.... അമീർ പെട്ടന്ന് വേഷം മാറി വന്നു.... വാ...ഏട്ടാ.... അമീറെ...അവൾ അവിടെ തന്നെ കാണില്ലേ ഇത്രതൃധിയിൽ നീ എങ്ങോട്ടാ... ഉമ്മാ....അവൾ തന്നെയാണോയെന്ന് അറിയണം അറിഞ്ഞതല്ലാം സത്യമാണോ എന്നന്വേഷിക്കണം അവിടെ പോയി അവളെകൂട്ടി ഇങ്ങോട്ട് കയറി വന്നേക്കരുത് ആ..വൃത്തികെട്ടവളെ... കാണുന്നത് തന്നെ വെറുപ്പാ.. ഉമ്മാ....വേണ്ട.. എന്റെ വായിലുള്ളത് വെറുതേ കേൾപ്പിക്കണ്ട.. വൃത്തികെട്ടത്..എവിടെ ഉള്ളതെന്ന് ഇവിടെ എല്ലാവർക്കും മനസ്സിലായി.. എന്നിട്ടും നിങ്ങൾക്ക് മനസ്സിലായില്ലേ...കഷ്ടം. വാ...ഏട്ടാ... നമുക്ക് പോകാം... അവൻ അയാളെയും കൂട്ടി അവന്റെ ബൈക്കിൽ കയറി അവരുടെ വീട്ടിലേക്കായി പുറപ്പെട്ടു...കുറച്ചു ദൂരം ചെന്ന് വഴിയിൽ നിന്നും കാദറിനെയും വിളിച്ച് ബൈക്കിൽ കയറ്റി അങ്ങോട്ടേക്കായ് നീങ്ങി.. ദാ...ആ.. കാണുന്നതാ..മോനെ..വീട്.. നിർത്ത്... നിർത്ത്...ഞാൻ അകത്തോട്ടില്ല... നിങ്ങൾ പൊക്കോ ഞാനിവിടെ ഗെയ്റ്റിനു വെളിയിൽ നിന്നോളാം... അതെന്താ കാദറിക്ക അങ്ങെനെ... അതൊക്കെ പിന്നെപറയാം നിങ്ങൾ പോയി വിവരം തിരക്കിയിട്ടു...വാ.. കാദർ ഇറങ്ങി...അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടു.. അമീർ അവിടെ ചെന്ന് അറിഞ്ഞതല്ലാം സത്യമാണോ എന്ന് തിരക്കി.. ദേവും,മായയും നടന്ന സംഭവങ്ങൾ വിവരിച്ചു.. ആഹാ..അപ്പോൾ നിങ്ങളെ വീട്ടിലാണോ.. ആയിശു ഉണ്ടായിരുന്നത്.. എന്തൊരു ദുഷ്ടൻമാരാ നിങ്ങൾ ആ..കൊച്ചു പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത വെഷമം ആയിരുന്നു.. ഞങ്ങളുടെ അഞ്ജലിമോളെ പോലെത്തന്നെയായിരുന്നു ഞങ്ങൾക്ക് അവളും എന്താ ചെയ്യാ...വിടാൻ മനസ്സുണ്ടായിട്ടല്ല നാട്ടുക്കാർ പലതും പറയാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ആയിഷുവിനെ അവളുടെ നാടായ മണ്ണാർ മലയിൽ കൊണ്ട് പോയി ആക്കേണ്ടി വന്നു.. അമീർ ഒന്നും മിണ്ടാതെ... നിന്നു കുറച്ചുനേരം... അമ്മേ... അമ്മേ... എന്ന് വിളിച്ച് കൊണ്ട് അഞ്ചു ഉമ്മറത്തേക്ക് വന്നു. അമീറിനെ കണ്ടതും ഒന്നും മിണ്ടാതെ അവൾ..അമ്മയുടെ പുറകിലേക്ക് മാറി... എന്താടി...വിളിച്ച് കൂവുന്നത്.. ചെറിയ കുട്ടികളെ പോലെ... അത്‌ പിന്നേ...നസി പോവാണന്ന്...രാഹുലേട്ടനെ ഒന്ന് വിളിക്കോ... ഞങ്ങളെ ഒന്ന് ടൗണിൽ കൊണ്ട് പോയി വിടാമോ എന്ന് ചോദിക്ക്... ഇത്...ആരാ... അമ്മാ..അഞ്ചു ദേവൂനോട് തിരക്കി.. ആയിശു നിന്നിരുന്ന വീട്ടിലെ പയ്യനാണ് അവൾ ഇവിടെ ഉണ്ടന്നറിഞ്ഞു വന്നതാണ്.. ആണോ...അമ്മേ.. അഞ്ചു പതുങ്ങിയ സ്വരത്തിൽ ചോദിച്ചു....കൊണ്ട് അമ്മയുടെ മറവിൽ നിന്നും മുന്നോട്ട് വന്നു.. നിങ്ങളെ പേര്...അമീർ എന്നാണോ...? അതെ....എന്നെ എങ്ങെനെ അറിയാം... അവൾ പറഞ്ഞറിയാം... ആര്....ആയിഷുവോ...?! അവളെന്താ...എന്നെ കുറിച്ച് പറയാറ്...അവൻ അത്ഭുതത്തോടെ ചോദിച്ചു. അത്...ചോദിച്ചതും നസി അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.. അഞ്ചു... ഡോറിന്റെ മറവിൽ മറഞ്ഞു നിന്നുകൊണ്ട് നാസിമ അഞ്ചുവിനെ വിളിച്ചു. എടി.. മറഞ്ഞു നിൽക്കാതെ ഇങ്ങോട്ട് വാ... ഒരാളെ കാണിച്ചുതരാം. വാടി.... അവൾ...തട്ടം ശെരിയാക്കി ഉമ്മറത്തേക്ക് നോക്കിയതും അത്ഭുതപെട്ടു...തന്നെ വിവാഹം കഴിക്കാൻ പോകുന്നവൻ എങ്ങെനെ ഇവിടെ എന്നർത്ഥത്തിൽ.. ഇക്കാ...എന്ന് വിളിച്ചുകൊണ്ടവൾ അമീറിന്റെ അടുത്തേക്ക് ചെന്നു... ഒന്നും മനസിലാവാതെ മായമ്മയും,ദേവും, അഞ്ചുവും അവളെ നോക്കി.. നീ...എന്താ ഇവിടെ...? അത് തന്നെയാ ഞാനും ചോദിക്കാൻ വന്നേ നീയെന്താ...ഇവിടെ...? എന്ത് പറയണം എന്നറിയാതെ അമീർ നിന്നു വിയർത്തു. എന്റെ കൂട്ടുക്കാരിയാണ് ഇവൾ" അഞ്ചു "ക്ലാസില്ലാത്ത സമയത്ത്...ഞങ്ങൾ ഇടക്കൊക്കെ ഒരുമിച്ചു നിൽക്കാറുണ്ട്... അഞ്ചു... നിനക്കെങ്ങെനെ മനസ്സിലായി...ഇവനെ' അതുകൊണ്ടാണല്ലോ എന്നെ...ഒരാളെ കാണിച്ചു തരാമെന്നു പറഞ്ഞ് വിളിച്ചത്.. അത്...പിന്നെ നസി... ഞാൻ...ചുമ്മാ. നിന്നെ...പറ്റിക്കാൻ... അവൾ നിന്ന് പരുങ്ങി. അമീർ എന്ത് പറയണം എന്നറിയാതെ...ആകെ കൂടി ശ്വാസം മുട്ടിനിന്നു.. എടി... അഞ്ചു...ഇയാളാണ് എന്നെ വിവാഹം കഴിക്കാൻ പോകുന്നത്..പേര് അമീർ.... ഞാൻ പറഞ്ഞല്ലോ നേരത്തെ.. ശെരിക്കും കണ്ടല്ലോ... അപ്പൊയിനി ഫോട്ടോയുടെ ആവശ്യം ഇല്ലല്ലോ..? ഹേയ്...വേണ്ട... നസിയുടെ ഓരോ സംസാരത്തിലും അഞ്ചു അമീറിന്റെ മുഖം ശ്രദ്ധിച്ചു.. അവന്റെ മുഖത്ത് വലിയ സന്തോഷമൊന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല...ആയിഷുവിന്റെ കാര്യങ്ങൾ ചോദിക്കുമ്പോഴുള്ള ആ..പ്രസന്നതയും മുഖത്ത് കണ്ടില്ല.. എന്നാ..ശെരി ഞങ്ങൾ ഇറങ്ങട്ടെ.... അല്പം ധൃതി ഉണ്ട്... അവൻ അവരോട് കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞിറങ്ങി.. നസിയെ ചെറുതായി ഒന്ന് നോക്കികൊണ്ട് അമീർ ബൈക്കിൽ കയറി ഇരുന്നു ദാസപ്പാ..കയറ്... അവൻ ബൈക്ക് തിരിച്ച് ഗൈറ്റിന്റെ പടി കടക്കുവോളം...അവർ നോക്കിനിന്നു.... അവന്റെ ആ പെരുമാറ്റത്തിൽ നിന്നും..അഞ്ചുവിന് മനസ്സിലായി അമീറിന്...അവളോട് യാതൊരുവിധ താല്പര്യവും ഇല്ലന്ന്.. ആള് വലിയ നാണക്കാരനാ.. നസി..ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അഞ്ജുവിനെയും കൂട്ടി അകത്തോട്ടു കയറി.. അപ്പോഴും ഒന്നും മനസ്സിലാകാതെ രണ്ട് അമ്മമാരും എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു... (തുടരും) കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
597 കണ്ടവര്‍
6 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlNj5N9Q?d=n&ui=v64j8rk&e1=cമിശ്വ - 36 വിജയ് പുര. ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ, വളരെ വിചിത്രമായ ചില സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയായിരുന്നു. സമയം രാത്രി 10 മണി കഴിഞ്ഞിട്ടുണ്ടാകും. പുറത്തെ വരാന്തയിലേക്കിറങ്ങിയ അധിനിയാണ് ആദ്യം ആ കാഴ്ച്ച കണ്ടത്. ഒരു ചെറുപ്പക്കാരി പെൺകുട്ടി! ഇടനാഴിയുടെ അങ്ങേ അറ്റത്ത് ഒരു നിഴൽ പോലെ! ആരാണെന്ന് ചോദിച്ചിട്ട് മറുപടിയുണ്ടായില്ല. ഇന്നുവരെ ആ കെട്ടിടത്തിൽ കണ്ടിട്ടില്ല അവളെ. ഉറപ്പാണ്. അധിനി ധൈര്യം സംഭരിച്ച് അവൾക്കരികിലേക്ക് ചെന്നു. പെൺകുട്ടിക്ക് അനക്കമില്ല. തൊട്ടരികിലെത്തിയപ്പോഴാണ് , അവൾ തിരിഞ്ഞു അഭിമുഖമായി നിന്നത്. “അവിടെ നിന്നാ മതി!” മൂർച്ചയുള്ള ഒരു സ്വരം കേട്ടു! അധിനിയുടെ തൊണ്ട വരണ്ടു പോയി. ഒരു കറുത്ത ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു ആ യുവതി. ഇരു കൈകളിലും ഒരോ കറുത്ത കത്തികൾ ഗുണന ചിഹ്നം പോലെ പിടിച്ചു മാറോടു ചേർത്തിരുന്നു അവൾ! അടുത്ത നിമിഷം, അലറി നിലവിളിച്ചുകൊണ്ട് അധിനി തിരിഞ്ഞോടി. ഉച്ചത്തിൽ ഉയർന്ന അവളുടെ നിലവിളി ശബ്ദം കേട്ട്, കെട്ടിടത്തിലെ വാതിലുകളെല്ലാം തുറക്കപ്പെട്ടു. അന്തേവാസികളെല്ലാം ഇടനാഴിയിലേക്കിറങ്ങി. ആർക്കും ഒന്നും മനസ്സിലായില്ല. ഒടുവിൽ, അധീനിയുടെ ഒരു കൂട്ടുകാരി എല്ലാവരേയും തന്റെ മുറിയിലേക്ക് വിളിക്കുന്നതുവരെ. അവിടെ... ഒരു പ്രേതത്തെ കണ്ടതുപോലെ വിളറിപ്പോയിരുന്നു ആ പെൺകുട്ടി. ശ്വാസമെടുക്കാൻ പോലും ബദ്ധപ്പെട്ടു അധീനി. നോട്ടം അപോഴും ആ ഇടനാഴിയിലേക്കു തന്നെ ഉറച്ചിരുന്നു. പത്തു മിനിട്ടുകൾക്കുള്ളിൽ അക്കയും രാജയും സ്ഥലത്തെത്തി. പക്ഷേ, അവൾ എത്ര വിശദീകരിച്ചു പറഞ്ഞുകൊടുത്തിട്ടും, ആർക്കുമത് വിശ്വസിക്കാനായില്ല.സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. വായുവിലേക്ക് അലിഞ്ഞു ചേർന്നതുപോലെ ആ പെൺകുട്ടി അപ്രത്യക്ഷയായിരിക്കുന്നു! യാതൊരു തരത്തിലും സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് ഒരാൾക്ക്‌ ആ കെട്ടിടത്തിലേക്കു പ്രവേശിക്കാനാകില്ല. സി സി ടി വിയിലും ഒന്നും കാണാനില്ല. അധിനിക്ക് തോന്നിയതാകാം എന്നാണ് അക്കയുടെയും രാജയുടെയും വാദം. അധീനി സമ്മതിക്കുന്നില്ല എന്നു കണ്ടപ്പോൾ രാജയുടെ മുഖഭാവം മാറി വന്നതാണ്‌. പക്ഷേ, പെട്ടെന്നാണ് അവിടെ ഉച്ചത്തിൽ ഒരു നിലവിളിശബ്ദം മുഴങ്ങിയത്! "മിശ്വ!" അക്ക തിരിച്ചറിഞ്ഞു. എല്ലാവരും തിടുക്കത്തിൽ അവളുടെ മുറിയിലേക്കോടി. വാതിൽ തുറന്നാണ്‌ കിടന്നിരുന്നത്. ഉള്ളിൽ സകലതും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. ഫർണ്ണീച്ചറുകളും, അവളുടെ വസ്ത്രങ്ങളുമെല്ലാം തറയിൽ വാരി വലിച്ചിട്ടിരുന്നു. അവയ്ക്കിടയിൽ കൂനിക്കൂടിയിരുന്ന മിശ്വ, ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. "എന്ത് പറ്റി ? " രാജ അമ്പരന്നു. "അവിടെ..." മിശ്വ, പുറത്തെ ഇടനാഴിയിലേക്ക് വിരൽ ചൂണ്ടി. "അ... അവിടെ ഒരു പെണ്ണ്..." "എവിടെ ? നിനക്കൊക്കെ കൂട്ടത്തോടെ പ്രാന്തായോ ?" രാജയുടെ മുഖം മുറുകി. "ചൂടാവല്ലേ രാജയ്യാ... എന്തോ ഒരു പ്രശ്നം ഉണ്ട്." അക്ക ഇടപെട്ടു. "ഇങ്ങനെ എല്ലാരും ഒരുപോലെ പേടിക്കണമെങ്കിൽ എന്തെങ്കിലും കാണണമല്ലോ. അങ്ങനെ ഒരുത്തി ഇതിനകത്ത് കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ , എന്തായാലും അവളെ നമുക്ക് പൊക്കണം." അവർ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ രാജയെ നോക്കി. "അയ്യാ, പിള്ളേരോട് വരാൻ പറ . നമുക്ക് ഈ കെട്ടിടം മൊത്തം ഒന്ന് അഴിച്ചിട്ടു പരിശോധിക്കണം." അവർ പറഞ്ഞു തീരുന്നതിനു മുൻപ്തന്നെ രാജ തന്റെ ഫോൺ ഡയൽ ചെയ്തു തുടങ്ങിയിരുന്നു. ഏതാനും മിനുട്ടുകൾക്കുള്ളിൽ, രണ്ട് പിക്കപ്പ് ട്രക്കുകളിലായി ഏതാണ്ട് മുപ്പതു പേരടങ്ങുന്ന ഒരു സംഘം സ്ഥലത്തെത്തി. ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, ആ കെട്ടിടത്തിലേക്കു ഇരച്ചു കയറിയ അവർ നിമിഷങ്ങൾക്കുള്ളിൽ ഒരോ മുറികളിലും കയറി, പരിശോധന തുടങ്ങി. മേശകളും കട്ടിലുകളുമെല്ലാം മറിച്ചു ഭിത്തിയോട് ചേർത്തിട്ടു. വസ്ത്രം വെച്ചിരുന്ന വലിയ ട്രോളികൾ വരേ അവർ തുറന്ന് നോക്കി വലിച്ചു വാരിയിട്ടു. സെക്യൂരിറ്റി ഭയന്നു വിറങ്ങലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. അവർ പറയുന്നതുപോലെ , അങ്ങനെ ഒരു പെൺകുട്ടിയെ അവിടെ നിന്നും കണ്ടെത്തിയാൽ, അയാളുടെ അന്ത്യമാണ് അന്ന്. പക്ഷേ, ഏതാനും ഒരു മണിക്കൂറോളമെടുത്ത ആ തിരച്ചിലിനൊടുവിൽ എല്ലാവരും നിരാശരായി. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാ മട്ടിലായി കാര്യങ്ങൾ. എല്ലാവരുടെയും ശ്രദ്ധ അധിനിയിലേക്കും മിശ്വയിലേക്കുമായി. ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി വിറങ്ങലിച്ചു നിൽക്കാനേ ആ പെൺകുട്ടികൾക്കായുള്ളൂ. "എല്ലാരും തിരിച്ചു അവരവരുടെ മുറിയിലേക്ക് പോകൂ. ചുമ്മാ മനുഷ്യരെ മെനക്കെടുത്താതെ" രൂക്ഷഭാവത്തോടെ അക്ക പറഞ്ഞു. "നിങ്ങൾ രണ്ടാളും വരൂ " അവർ മിശ്വയേയും അധിനിയേയും അടുത്തേക്ക് വിളിച്ചു. "ഇന്ന് രാത്രി നിങ്ങൾക്ക് പണിയുണ്ട്. കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി ഇറങ്ങി നിൽക്കൂ." അധിനി ഞെട്ടി മിശ്വയെ നോക്കി. “അക്കാ... ഇവൾ...” "മിശ്വ ഒക്കെ അടങ്ങി നിന്നോളും. നീ പേടിക്കണ്ട. ഞാൻ പറഞ്ഞത് കേൾക്കൂ. അര മണിക്കൂർ കഴിയുമ്പോ ഞാൻ വണ്ടി വിടാം." "എവിടേക്കാ അക്കാ ?" ""വേറെ എവിടേക്കാ ? നമ്മുടെ വീർ സിംഹന്റെ അടുത്തേക്ക് തന്നെ." ചെറുചിരിയോടെ അക്ക പറഞ്ഞപ്പോൾ അധിനിയുടെ കണ്ണുകൾ മിഴിഞ്ഞു. അവളുടെ മനസ്സിൽ ആ രാത്രി തെളിഞ്ഞു. മിശ്വ കാർക്കിച്ചു തുപ്പിയപ്പോൾ , ചാടിയെഴുന്നേറ്റ ആ തടിയന്റെ രൂപം. കലി തുള്ളി ബിരിയാണിപ്പാത്രം തട്ടിതെറിപ്പിച്ചു കളഞ്ഞ അയാളുടെ ഭയാനകരൂപം. " ഇനി എന്റെ മോൾ അങ്ങനൊന്നും ചെയ്യില്ല. അല്ലെടീ ?" മിശ്വയുടെ കവിളിൽ തലോടിക്കൊണ്ടാണ് അക്ക ചോദിച്ചത്. മിശ്വ ഒന്നും മിണ്ടാതെ തന്റെ പാവാടയിൽ കൂട്ടിപ്പിടിച്ച് നിൽക്കുകയാണ്. "അപ്പൊ എല്ലാം പറഞ്ഞപോലെ. 5000 വെച്ച് ടിപ്പ് വാങ്ങിച്ചോണം. അത് കിട്ടുന്ന വരേ അയാള് പറയുന്നതൊക്കെ കേട്ട് അവിടെ നിക്കണം. മനസ്സിലായോ ? " അക്കയുടെ കള്ളച്ചിരി. "ഒരിത്തിരി അയാൾ വേദനിപ്പിക്കും. പക്ഷേ, ഒരുപാടൊന്നുമില്ല. ബഹളം വെക്കാതെ- അധീനി, നീ മിശ്വമോൾക്ക്‌ എല്ലാം ഒന്നു പറഞ്ഞു കൊടുത്തേരെ." അധിനി തലയാട്ടി. മിശ്വ സാവധാനം തിരിഞ്ഞു റൂമിലേക്ക്‌ നടന്നു. ഏതാണ്ട് അരമണിക്കൂറിനു ശേഷം, ബെഡ് റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ, വാതിൽക്കൽ തന്നെ അംശി നിൽക്കുന്നുണ്ടായിരുന്നു. മിശ്വയെ ഇറുക്കെ കെട്ടിപ്പിടിച്ചു അവൾ. "അങ്ങനെ എന്റെ കുട്ടീ... നീയും തുടങ്ങുകയാണ് ഈ ജീവിതം..." മിശ്വയുടെ മുഖം ഒരു കരിങ്കൽ പ്രതിമ പോലെ തോന്നിച്ചു. "ചേച്ചി പോയി കിടന്നോ. പുറത്തിങ്ങനെ ഒറ്റയ്ക്കിറങ്ങി നടക്കേണ്ട. ഒരു ചെകുത്താൻ പെണ്ണ് ഇറങ്ങി നടക്കുന്നുണ്ട്." മിശ്വ പറഞ്ഞു . എന്നിട്ട് , സാവധാനം , അംശിയെ വകഞ്ഞു മാറ്റി ഇടനാഴിയിലേക്കിറങ്ങി. ഏറ്റവും അങ്ങേയറ്റത്ത്, അധിനി കാത്തു നിൽക്കുന്നുണ്ടായിരുന്നു. താഴെ നിന്നും, ആരോ ഉച്ചത്തിൽ വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് രണ്ടുപേരും അങ്ങോട്ട്‌ നോക്കി. അക്കയാണ്. ഡ്രൈവറും കാറും എല്ലാം അവരെ കാത്തു നിൽക്കുകയാണ്. "മിശ്വാ... നീ പ്രശ്നമൊന്നും ഉണ്ടാക്കരുത് കേട്ടോ." ഗോവണി ഇറങ്ങുമ്പോൾ, അധിനി പറഞ്ഞു. "ആ മനുഷ്യൻ നമ്മളെ കൊന്നു കുഴിച്ചു മൂടും. ഒരു വല്ലാത്തവനാ. പണ്ട് ഇവിടുന്നു പോയ ഒരു പെൺകുട്ടിയുടെ കഴുത്തു കടിച്ചു മുറിച്ചിട്ടുണ്ട്!" മിശ്വയിൽ നിന്നും ഒരു ദീർഘനിശ്വാസം മാത്രം. പട്ടാപ്പകൽ പോലെ നിലാവുണ്ടായിരുന്നു അന്ന്. പക്ഷേ , അസ്ഥി വരേ മരവിച്ചു പോകുന്ന തണുപ്പും, ഒപ്പം ചൂളം കുത്തി വീശുന്ന കാറ്റ് അവരെ മുൻപോട്ട് ഒരു ചുവടു പോലും വെയ്ക്കാനാകാത്ത വിധം ഉപദ്രവിച്ചുകൊണ്ടിരുന്നു. “വേഗം വാ മക്കളേ! ആ സിംഹത്തിന്റെ ഞെരമ്പു വല്ലതും കയറിപ്പിടിക്കും. എത്ര നേരമായി അയാൾ പ്രതീക്ഷിച്ചിരിക്കുന്നു.” അക്ക ഒരു ചെറുചിരിയോടെ അവരെ പ്രോത്സാഹിപ്പിച്ചു. കാറിന്റെ ബാക്ക് സീറ്റിലായി അക്ക നടുവിലും, രണ്ട് പെൺകുട്ടികൾ ഇരുവശങ്ങളിയുമായി ഇരുന്നു. ഏതോ ബട്ടൻ അമർത്തിയപ്പോൾ. ഡ്രൈവറുടെ സീറ്റിനെ മറച്ചുകൊണ്ട് ഒരു കറുത്ത ഗ്ലാസ് ഉയർന്നു വന്നു. യാത്രയിലുടനീളം അക്കയ്ക്ക് വീർ സിംഹ റാവു വിന്റെ വിശേഷങ്ങൾ പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ തടിച്ച കൈത്തലം , തന്റെ തുടകളിലൂടെ സഞ്ചരിക്കുന്നത് മിശ്വയെ വല്ലാതെ അലട്ടുന്നത് മനസ്സിലാക്കാമായിരുന്നു. ഒരു പഴുതാരയെ നോക്കുന്നതുപോലെ അവൾ ആ കൈയ്യുടെ ചലനങ്ങൾ വീക്ഷിച്ചു. മുൻപും, അവളത് ശ്രദ്ധിച്ചിട്ടുണ്ട്. അക്ക തന്റെ ശരീരത്തിൽ തൊടുന്നത് അത്ര സ്വഭാവികമായ രീതിയിൽ അല്ല എന്നൊരു തോന്നൽ. ഏതാണ്ട് അര മണിക്കൂർ നേരത്തെ സഞ്ചാരം. അവർ വീർ സിംഹന്റെ വീട്ടിലെത്തി. അവർ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ , മിശ്വ ശ്രദ്ധിച്ചിരുന്നില്ല. പടുകൂറ്റൻ ബംഗ്ലാവാണ് അത്. പല നിറത്തിലുള്ള കൊത്തു പണികളാൽ സമ്പന്നമായ വിശാലമായ അങ്കണം. ഒരേ കോമ്പൗണ്ടിൽ തന്നെ ഒരുപോലുള്ള മൂന്ന് വീടുകൾ ഉണ്ടായിരുന്നു. "രണ്ടെണ്ണം അയാളുടെ ഭാര്യമാരുടേതാ..." അക്ക മിശ്വയുടെ ചെവിയിൽ പറഞ്ഞു. " ഈ മൂന്നാമത്തേതിലാണ് , അയാളുടെ ബാക്കിയുള്ള കളികൾ." അതും പറഞ്ഞു കൊണ്ട് അക്ക അടക്കിച്ചിരിച്ചു. നിർവികാരതയോടെ ബംഗ്ലാവിനുള്ളിലേക്ക് കയറിയ മിശ്വ തിരിഞ്ഞ് അക്കയെ നോക്കി. "അക്ക വരുന്നില്ലേ ?" "എന്തിന് ? " അവരുടെ ചുണ്ടിലൊരു കള്ളച്ചിരി മിന്നി. "എന്റെ ആവശ്യമൊന്നുമില്ല. അയാൾ പഠിപ്പിച്ചു തന്നോളും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അധിനി ഇല്ലേ ?" മിശ്വ തിരിഞ്ഞ് ആ വിശാലമായ സ്വീകരണമുറിയിലേക്ക് ചുവടുകൾ വെച്ചു. അധിനി , ആദ്യം തന്നെ അകത്തേക്ക് കയറിക്കഴിഞ്ഞിരുന്നു. പൂർണ്ണമായും , ലൈംഗീക അരാജകത്വത്തിന്റെ വക്താവായിരുന്നു വീർ സിംഹ റാവു. ആളുകൾ ആദ്യം കയറി വരുന്ന സ്വന്തം വീടിന്റെ സ്വീകരണമുറിയിൽ തന്നെ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. ചില ചിത്രങ്ങളിൽ, സുന്ദരികളായ സ്ത്രീകളോടൊപ്പം അയാളുമുണ്ടായിരുന്നു. എന്തോ വലിയൊരു കാര്യം സാധിച്ചത് മട്ടിൽ തള്ളവിരൽ ഉയർത്തിക്കാട്ടി നിൽക്കുന്ന ആ മനുഷ്യനെ നോക്കി നിന്ന മിശ്വയുടെ മുഖത്ത് വല്ലാത്തൊരു ഭാവം കടന്നു വരുന്നത് അധിനി ശ്രദ്ധിച്ചു. "പൊന്നു മോളെ... ചതിക്കല്ലേ." അവൾ കൈ കൂപ്പി. "ഒരു വട്ടം കൂടി ഇയാളെ പിണക്കിയാൽ, പിന്നേ നീ ഇല്ല. നിന്നെ ഉറപ്പായിട്ടും അക്ക-" " കൊല്ലുമായിരിക്കും! അല്ലേ ?" മിശ്വ പൂർത്തിയാക്കിക്കൊടുത്തു. "നീ പേടിക്കണ്ട. എനിക്ക് ചാകാനുള്ള സമയമായിട്ടില്ല." "ഓക്കെ... എന്നാൽ ഞാൻ പോയി ഡ്രസ്സ്‌ മാറിയിട്ട് വരാം. നിന്നെപ്പോലെ അല്ല. ഞാൻ ഒരു ഡാൻസ് കാരിയാണ്." അധിനി ചിരിച്ചു. "അതിന് എനിക്ക് സ്പെഷ്യൽ ടിപ്പ് കിട്ടും." മിശ്വ തലയാട്ടി. സ്വീകരണമുറിയുടെ ഒത്ത നടുക്കായി ഒരു ചെറിയ കോയ് പോണ്ട് ഉണ്ടായിരുന്നു. അവൾ അതിനരികിലൂടെ സാവധാനം ഒന്ന് വലം വെച്ചു. അതിനുള്ളിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ , തീറ്റ കിട്ടുമെന്ന് കരുതിയാകണം, അവളെത്തന്നെ പിന്തുടരുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു. പെട്ടെന്ന്! ഉച്ചത്തിൽ ആരോ കയ്യടിക്കുന്ന ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു നോക്കി മിശ്വ! വെളുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരുന്ന മനോഹരമായ സ്റ്റെയർകേസ്. അതിന്റെ മധ്യത്തിലായി ഇരു കൈകളും വിടർത്തി ആ മനുഷ്യൻ നിന്നിരുന്നു. വീർ സിംഹ റാവു! അന്ന് കണ്ടതു പോലെയല്ല , അടിവസ്ത്രം മാത്രമാണ് ഇന്ന് അയാളുടെ വേഷം. "സുന്ദരി മിശ്വ!" അയാൾക്ക്‌ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാനാകുന്നില്ല എന്ന് തോന്നിച്ചു. ഒറ്റക്കുതിപ്പിന് താഴെയെത്തിയ അയാൾ അവൾക്കരികിലേക്ക് പറന്നടുത്തു. "അക്ക പറഞ്ഞപ്പോ, ഞാൻ വിശ്വസിച്ചില്ല." അവളുടെ ചുണ്ടുകളിൽ ഇറുക്കിപ്പിടിച്ചു അയാൾ തന്റെ മുഖത്തേക്കടുപ്പിച്ചു. ഒരൊറ്റ നിമിഷം ആ നിൽപ്പ് നിന്നു അയാൾ. അത്ഭുതമടക്കാനാകുന്നില്ല അയാൾക്ക്‌. "നീ മിടുക്കിയായല്ലോ! മര്യാദക്കാരിയായല്ലോ!" മിശ്വ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "അല്ലെങ്കിലും, ഹർഷൻ അയ്യാവുടെ വർക്ക്ഷോപ്പിൽ ഒന്ന് റിപ്പയർ ചെയ്തിറക്കിയാൽ, ഏതു വണ്ടിയും ഒരു റേസ്കാർ ആകും." തന്റെ നെഞ്ചിലേക്ക് ഒരു കമ്പിക്കഷ്ണം കുത്തിയിറക്കിയതുപോലെ, മിശ്വ പിടഞ്ഞു. "അതൊക്കെ പോട്ടേ. ഡാൻസ്കാരി എവിടെ ?" അയാൾ ചുറ്റും നോക്കി. "അവൾ ഡ്രസ്സ്‌ മാറാൻ പോയി... ദാ ആ മുറിയിലേക്ക്." മിശ്വ ഒരു മുറിക്ക് നേരെ വിരൽ ചൂണ്ടി. "നൈസ്! അതിന്റെ ആവശ്യമില്ലായിരുന്നു... ഏത് ? ഡ്രെസ്സിന്റെ!" ഉറക്കെ ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അയാൾ സ്റ്റെയറിനെ ലക്ഷ്യമാക്കി നടന്നു. "അവൾ വന്നോളും. തൽക്കാലം നീ വാ." അയാൾ അവളെ കൈയ്യാട്ടി വിളിക്കുന്നുണ്ടായിരുന്നു. "ഒരുമിച്ച് വരാം അയ്യാ..." വിറയാർന്ന സ്വരത്തിൽ മിശ്വ അറിയിച്ചു. ഒരു മൂളിപ്പാട്ടും ഡാൻസും ഒക്കെയായി സിംഹം മുകളിലേക്ക് കയറി അപ്രത്യക്ഷനായി. രണ്ട് മിനുട്ടുകൾക്ക് ശേഷം... ബാത്ത് റൂമിൽ, കണ്ണാടിക്ക് മുൻപിൽ മുഖം ഇറുകെ പൊത്തി നിൽക്കുകയായിരുന്നു അധിനി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും, കണ്ണുനീർ നിലയ്ക്കുന്നില്ല. അവൾ തുടരെ തുടരെ മുഖം കഴുകി. ഒടുവിൽ തേങ്ങലടക്കി, ഒരു ടവൽ കൊണ്ട് മുഖം അമർത്തി തുടച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം പുറത്തേക്കിറങ്ങി വന്ന അധിനി തന്റെ നർത്തക വേഷത്തിൽ അതീവ സുന്ദരിയായിരുന്നു. കണ്ണുകൾ ഒരുവട്ടം കൂടി അമർത്തി തുടച്ച അവൾ, വളരേ ബദ്ധപ്പെട്ട്, ഒരു പുഞ്ചിരി വരുത്തി മുഖത്ത്. ഒരോ വട്ടവും , ആ മൃഗത്തിന് മുൻപിൽ ഡാൻസ് ചെയ്യുമ്പോൾ, തന്റെ ആത്മാവിന്റെ ഒരു കഷ്ണം അടർന്നു വീഴും പോലെ തോന്നിയിരുന്നു അവൾക്ക്. താൻ ഇട്ടുകൊണ്ട് വന്ന ഡ്രസ്സ്‌ എല്ലാം ഒരു കവറിലേക്ക് മാറ്റി നിവർന്നതാണ് അധിനി. പെട്ടെന്നാണ്‌ പുറകിൽ ഒരു അനക്കം പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയതും, ഞെട്ടി വിറങ്ങലിച്ചു പോയി അവൾ! "ഉറങ്ങിക്കോ നീ!" കാറ്റു പോലെ ഒരു ശബ്ദം . അടുത്ത നിമിഷം തലയുടെ ഇടതുവശത്തായി ഒരു പ്രഹരമേറ്റ അധിനി താഴേക്കു പതിച്ചു. ബോധം നഷ്ടപ്പെടുന്നതിനു ഒരു നിമിഷാർദ്ധം മുൻപ് , അവൾ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. പുറകോട്ടു മലർന്നു വീണ, തന്റെ ശരീരത്തിനിരുവശത്തുമായി കാലുകൾ കവച്ചു വെച്ച് നിൽക്കുന്ന ഒരു സ്ത്രീ രൂപം! ഒരു ഒത്ത ശരീരമുള്ള യുവതി! നേർത്ത അടിവസ്ത്രങ്ങളാണ് വേഷം. മുഖമാകെ ചുറ്റി വരിഞ്ഞുകൊണ്ട് ഒരു കറുത്ത ഷോൾ കാണാമായിരുന്നു. "ആരാ ??" അധിനിയുടെ ചോദ്യം ഒരു ഞെരക്കമായി വെളിയിൽ വന്നു. മറുപടിയായിട്ടേന്നോണം, ആ പെൺകുട്ടി , തന്റെ അരയിൽ , പുറകു വശത്തായി ഒതുക്കി വെച്ചിരുന്ന രണ്ട് ചെറു വാളുകൾ വലിച്ചെടുത്തു. ഒരു ഗുണന ചിഹ്നത്തിന്റെ ആകൃതിയിൽ അത് തന്റെ മാറിലേക്ക് ചേർത്തു പിടിച്ചുകൊണ്ട്, അവൾ അധിനിയുടെ മുഖത്തിന്‌ നേരെ കുനിഞ്ഞു. "ഞാൻ വല്ലി!! ഉറങ്ങിക്കോ നീ....തുടങ്ങാൻ പോവാ ഞാൻ!!" അടുത്ത നിമിഷം, അതിലൊരു വാളിന്റെ പിടി അധീനിയുടെ തിരുനെറ്റിയിൽത്തന്നെ വന്നു പതിച്ചു. ഒരു വിളക്ക് ഊതിക്കെടുത്തുന്നതുപോലെ, ആ പെൺകുട്ടി ബോധരഹിതയായി. തുടരും 🥰🥰🥰 കണ്ണൂർകാരൻ 🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #❤️ പ്രണയം സ്റ്റാറ്റസുകൾ #📔 കഥ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
957 കണ്ടവര്‍
11 മണിക്കൂർ
പ്രണയവർണ്ണം🍂 ആ പെങ്കൊച്ചിനെ ഒന്ന് നോക്കിയേ ടാ സേവിച്ചാ.... കാണാനെന്നാ ഒരു അഴകാ...... ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ ചരിഞ്ഞിരുന്ന് കാലുകൾ പുറത്തേക്കിട്ട് ഫോണിൽ നോക്കിയിരിക്കുന്നവനോടായി അമ്മച്ചി പറഞ്ഞു..... അമ്മച്ചി പറയുന്നത് കേൾക്കുന്നുണ്ട് എങ്കിലും മുഖം ഉയർത്താതെ ഫോണിൽ എന്തോ നോക്കി ഇരുപ്പാണ് അവൻ . അത് കണ്ടതും അമ്മച്ചി അവനെ ഒന്ന് കുലുക്കി വിളിച്ചു . ആ കുന്തം താഴെ വച്ചിട്ട് ആ കൊച്ചിനെ നോക്കെടാ .... ആ കുലുക്കത്തിൽ തന്നെ അവന്റ കൈയിൽ നിന്ന് ഫോൺ താഴെപ്പോയി . ഈ അമ്മച്ചി...... അവൻ അമ്മച്ചിയെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി .ശേഷം ഫോൺ എടുത്ത് സ്ക്രീനിൽ പറ്റിയിരുന്ന പൊടി തുടച്ച് ഓൺ ആക്കി...... വീണ്ടും അതിലേക്ക് മുഖം തിരിച്ചു . അമ്മച്ചി വീണ്ടും ആ പെൺകുട്ടിയെ തന്നെ വീക്ഷിക്കുകയായിരുന്നു . എന്നതായാലും എനിക്ക് അതുപോലെ ഐശ്വര്യള്ള ഒരു മരുമോള് കൊച്ചിനെ മതി കേട്ടോടാ.... അത് കേട്ടതും അവൻ ഫോണിൽ നിന്നും വീണ്ടും മുഖമുയർത്തി അമ്മച്ചിയെ നോക്കി നെറ്റിചുളിച്ചു . എന്റെ മുഖത്തേക്ക് നോക്കാതെ ആ കൊച്ചിനെ നോക്കെടാ .... അമ്മച്ചി അവൾ നിന്ന ഭാഗത്തേക്ക്‌ അവന്റെ തല തിരിച്ചുപിടിച്ചു . കണ്ണുകൾ നേരെ ചെന്ന് നിന്നത് അവളിൽ തന്നെയായിരുന്നു . ഒരൊറ്റ നോട്ടത്തിൽ തന്നെ അവന്റെ കണ്ണുകൾ അറിയാതെ വിടർന്നു...... പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ നിന്ന് രണ്ട്‌ മൂന്ന് കുഞ്ഞ് കുട്ടികളുടെ കൂടെ ചെറുപുഞ്ചിരിയോടെ മെഴുകുതിരി കത്തിക്കുന്നവൾ ..... അത്ഭുതംനിറഞ്ഞ മിഴികളോടെ അവൻ അവളെ നോക്കി . എന്റെ മാതാവേ....ഇത് അവളല്ലേ....!!! അവന്റെ അധരങ്ങൾ ശബ്ദം പുറത്തേക്ക് വിടാതെ മെല്ലെ മന്ത്രിച്ചു ..... അമ്മച്ചി അവന്റെ മുഖത്തേക്ക് നോക്കി എങ്ങനുണ്ടെടാ അമ്മച്ചിയുടെ സെലക്ഷൻ അവർ അവനെ നോക്കി പുരികം പൊക്കി ചോദിച്ചു . മുഖത്തേക്ക് വന്ന അത്ഭുതഭാവം പെട്ടന്ന് മറച്ചു പിടിച്ച് അവൻ കപട ഗൗരവമണിഞ്ഞു . ദേ .....അമ്മച്ചി ഒന്ന് മിണ്ടാതിരുന്നേ ....... പള്ളിയിൽ വരുന്ന പെൺകൊച്ചുങ്ങളെ പോലും വെറുതെ വിടരുത് . അവൻ അമ്മച്ചിയുടെ കൈ എടുത്ത് മാറ്റി പറഞ്ഞു . അവർ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി . വേണ്ടടാ വേണ്ടാ നീ ആരേം നോക്കണ്ട ...... പള്ളിപ്പരിസരം ആയിപ്പോയി വേറൊന്നും ഞാൻ പറയുന്നില്ല..... അമ്മച്ചി മുഖവും വീർപ്പിച്ച്‌ ജീപ്പിനുള്ളിൽ നിന്ന് മെഴുകുതിരിയും എടുത്ത് പ്രധക്ഷിണം നടക്കുന്നിടത്തേക്ക് നടന്നു ..... എന്റെ കർത്താവേ എന്നാണോ ഇവനൊന്നു പെണ്ണുകെട്ടി കാണുന്നേ .... അവർ സ്വയം പിറുപിറുത്ത് നടന്നു . മുഖം തിരിച്ചുള്ള അമ്മച്ചിയുടെ പോക്ക് കണ്ടതും അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി . ഫോൺ പോക്കറ്റിലിട്ട് അവൻ അമ്മച്ചിയുടെ പിന്നാലെ നടന്നു . മേരികുട്ടി പിണങ്ങിപോകുവാണോ........ ഒന്ന് നിക്കെന്റെ മേരിയമ്മേ...... അവൻ പിന്നിൽ നിന്ന് വിളിച്ചു . പോടാ ......... നിനക്ക് നിന്റെ ഇഷ്ടങ്ങളല്ലേ വലുത് . ഞാനിങ്ങനെ നിനക്ക് വേണ്ടി നേർച്ചയും പ്രാർത്ഥനയുമായിട്ട് കേറി ഇറങ്ങി നടന്നോളാം അതാണല്ലോ എന്റെ വിധി....... തിരിച്ചു വിളിച്ചിട്ടും അമ്മച്ചി കെറുവിച്ചമുഖത്തോടെ എന്തൊക്കെയോ പിറുപിറുത്ത് പള്ളിക്ക് മുന്നിലേക്ക് നടന്നു പോയതും അവൻ ഒരു കുഞ്ഞ് ചിരിയോടെ ജീപ്പിനരികിലേക്ക് നടന്നു . അപ്പോഴാണ് പുണ്യാളന്റെരൂപക്കൂടിന് മുന്നിൽ നിൽക്കുന്നവളിലേക്ക് ഒന്നുകൂടി കണ്ണ് പതിഞ്ഞത്. ഒരുമാത്ര അവനവിടെ നിന്നുപോയി. """"അമ്മച്ചി പറഞ്ഞത് നേര് തന്നെയാ ...... എന്നാ ഒരു അഴകാ പെണ്ണിന് ......"""" നെറ്റിയിലേക്ക് വീണുകിടന്ന മുടിതുമ്പിനെ പിന്നിലേക്ക് ഒതുക്കി മീശ തുമ്പ് ഒന്ന് തടവി ഒരു കുഞ്ഞ് ചിരിയോടെ അവൻ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിലേക്ക് വന്നിരുന്ന് അവളുടെ ഓരോ ചലനങ്ങളും നോക്കിയിരുന്നു . വെള്ളയിൽ നീലക്കരയുള്ള ഒരു കോട്ടൺ സാരിയാണ് അവളുടെ വേഷം . മനോഹരമായി അത് ഞൊറിഞ്ഞ് ഉടുത്തിട്ടുണ്ട് .അതിന്റെ മുന്താണീ ഭാഗം ഷോൾഡറിലൂടെ ചുറ്റി തുമ്പ് അറ്റം വലം കൈയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട് . മറു കൈയ്യാലാണ് മെഴുകുതിരി കത്തിക്കുന്നത് . ആ തിരി നാളത്തിന്റെ മഞ്ഞ വെളിച്ചം അവളുടെ വിടർന്ന കണ്ണുകളിലും ചുവന്ന മൂക്കിൻ തുമ്പിലും നനവാർന്ന അധരങ്ങളിലും തിളക്കം നൽകി പ്രതിഫലിക്കുന്നത് പോലെ തോന്നുന്നുണ്ട്. അവൻ സീറ്റിലേക്ക് ചാരിയിരുന്ന് ആ കാഴ്ചയെ ഉള്ളിലേക്ക് ആവാഹിച്ചു . ആ നിമിഷം അവന്റെ ഉള്ളിൽ അവളെ ആദ്യമായികണ്ട ദിവസമായിരുന്നു . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 പാലായിലെ ഒരു ഇടത്തരം തറവാടാണ് കുരിശ്മുറ്റം എന്ന ഞങ്ങളുടെ തറവാട് . കാരണവന്മാരായി തുടങ്ങി വച്ച് ...... കൈമാറി കൈമാറി ഞങ്ങളിലേക്ക് എത്തിയ കൃഷിയും ബിസ്സ്നസ്സുകളുമെല്ലാം നോക്കിനടത്തുന്നു . തറവാട്ടിൽ അപ്പച്ചനും അമ്മച്ചിയും ഞാനും എന്റെ അനിയൻകുട്ടനും പിന്നെ അപ്പന്റെ സഹോദരിയും കുടുംബവും ആണ് ഇപ്പോ താമസിക്കുന്നത് ....... ബാക്കിയുള്ളവർ ഒക്കെ അവരവരുടെ ഷെയർ വാങ്ങി സെറ്റിലായി . ബിസ്സ്നസും മറ്റുകാര്യങ്ങളും എല്ലാം അപ്പച്ചന്റെ കണ്ട്രോളിൽ ആയിരുന്നു ..... അതുകൊണ്ട് ഒന്നും അറിയണ്ടായിരുന്നു . പക്ഷെ പെട്ടന്നാണ് അപ്പച്ചന് ബിസ്സിനസ്സ് നോക്കാൻ കഴിയാതെ ആരോഗ്യം മോശമാകുന്ന ഒരു അവസ്ഥ വന്നത് . അതോടെ അപ്പച്ചന് ഇനിമുതൽ ബെഡ് റെസ്റ്റും പറഞ്ഞ് ഞാൻ എല്ലാത്തിനും മുന്നിട്ടിറങ്ങി . പിന്നീട് ബിസ്സ്നസ്സ്ന് ആവശ്യമായ ലോഡ് കൊണ്ട് പോകുമ്പോൾ അതിന് നേതൃത്വം നൽകുന്നതും ചില വണ്ടികളിൽ എസ്‌കോട്ട് പോകുന്നതും കണക്കുകൾ നോക്കുന്നതുമെല്ലാം എന്റെ ജോലിയായ് തീർന്നു . പരുത്തിയും ,ഏലവും ,കാപ്പിയും ,മറ്റു സുഗന്ധവ്യജ്ഞഞങ്ങളുമൊക്കെ യാണ് കയറ്റിയയക്കുന്നത്. 🌷 അങ്ങനെ യിരിക്കെയാണ് രണ്ട്‌ വർഷത്തിൽ ഒരിക്കൽ മാത്രം അപ്പച്ചനും ക്ലീറ്റസേട്ടനും ലോഡും കൊണ്ട് വരാറുള്ള ഇവിടേക്ക് ഞാൻ ആദ്യമായ് വരുന്നത് . അന്ന് തന്നെയാണ് ഞാനവളെ ആദ്യമായ് കാണുന്നതും . ഇവിടെ അടിവാരത്തേ ഒരു ഇടത്തരം മാർക്കറ്റിലെ ഗോഡൗണിലാണ് ലോഡ് ഇറക്കുന്നത് . ഞാൻ വരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കണക്കുകൾ കറക്റ്റായി പറഞ്ഞു കൊടുത്താൽ ക്ലീറ്റസ് ചേട്ടൻ തന്നെ എല്ലാം നോക്കിക്കോളുമായിരുന്നു . എന്നാലും അപ്പച്ചനേപ്പോലെ യാത്രകൾ ഒത്തിരി ഇഷ്ടപെട്ടിരുന്നത് കൊണ്ടും രാത്രിയിൽ ആരും കാണാതെ ക്ലീറ്റസേട്ടനുമായി ചിയേർസടിക്കുമ്പോൾ പറഞ്ഞു കേൾക്കുന്ന ആ കൊച്ച് അടിവാരകാഴ്ചകളെ കുറിച്ചും കേട്ടപ്പോൾ പിറ്റേന്ന് ലോഡ് കയറ്റിയ ലോറിക്ക് പിന്നാലെ ജീപ്പുമെടുത്ത് പുറപ്പെട്ടു.......... മണിക്കൂറുകൾ നീണ്ടയാത്ര..... മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകൾ കണ്ട് ... ഏക്കറുകൾ കണക്ക് തട്ട് തട്ടായി കൃഷി ചെയ്തിരിക്കുന്ന തേയില തോട്ടങ്ങൾ അവയ്ക്ക് നടുവിലൂടെ ഇളം വെയിലേറ്റ് ഒരു യാത്ര ...... ക്ലീറ്റസ് ചേട്ടൻ വണ്ടിയുമായി ഒത്തിരി മുന്നിലാണെങ്കിലും താൻ കുറച്ച് പിന്നിലാണ് . പോകെ പോകെ തേയില തോട്ടങ്ങൾ കുറഞ്ഞു വന്നു .ഒരു കുഞ്ഞു നിരപ്പായാ പ്രാദേശിത്തേക്ക് കയറി .......... അവിടെ ഒത്തിരി കടകളും കുഞ്ഞ്കുഞ്ഞ് പീടികകളും നിരന്നു കാണുന്നുണ്ട് ...... കുറച്ച് കൂടി മുന്നോട്ട് നീങ്ങിയ ശേഷം വണ്ടി ഒരു സൈഡിലായി അടുപ്പിച്ച് ക്ലീറ്റസ് ചേട്ടൻ ഇറങ്ങി . അതിനടുത്തായ് തന്നെ സേവ്യറും വണ്ടി ചേർത്തിട്ട് ഇറങ്ങി ....... ശേഷം കൈകൾ മുകളിലേക്ക് ഉയർത്തി നന്നായി ഒന്ന് മൂരി നിവർത്തി . നല്ല ജനവാസമുള്ള പ്രാദേശമാണ് ...... തൊട്ട് അടുത്താണ് മാർക്കറ്റും .... ആ സ്ഥലത്തിന്റെ മനോഹാരിത കണ്ട് ചുറ്റുമൊന്ന് തിരിഞ്ഞതും ഒരു പ്രൈവറ്റ് ബസ്സ് നിറയെ ആളുകളേയും നിറച്ച് മുന്നിലൂടെ പൊടി പറത്തി കടന്നു പോയി ..... ആ ബസ്സിന്റെ മുകളിലും സൈഡ്കളിലുമായി വട്ടിയും ചട്ടിയും കുടവും മുകളിലായി പച്ചക്കറികൾ ഒക്കെ അടങ്ങിയ ചാക്കുകളും കാണാം ........ ഗ്രാമങ്ങളിൽ മാത്രം കാണാൻ കിട്ടുന്ന ചില മനോഹരമായ കാഴ്ചകൾ ...... ക്ലീറ്റസ് ചേട്ടൻ മുന്നിലേക്ക് വന്നു . മോനേ അവിടെ ഒരു ചെറിയ ചായക്കടയുണ്ട് ഉണ്ട് ഞാനും അലക്സ് ഇച്ചായനും കൂടി വരുമ്പോഴൊക്കെ കയറുന്ന കടയാ ....... ഒരു ചായകുടിച്ചേച്ച് ബാക്കി നോക്കാം . ആഹ്ഹ് ..... ക്ലീറ്റസേട്ടൻ രണ്ട് ചായ പറയ് ഞാൻ ഒന്ന് രണ്ട് ഫോൺകാൾ ചെയ്തിട്ട് വരാം ..... ശെരി മോനേ ..... ക്ലീറ്റസ് കടയിലേക്ക് കയറി . സാമാന്യം വലുതും തിരക്കുമുള്ള കട ചിലരൊക്കെ തമിഴ് ചേർത്ത് ആണ് സംസാരിക്കുന്നത് . കാശ് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന മേശയ്ക്ക്‌ മുകളിൽ ഒരു റേഡിയോ ഇരിപ്പുണ്ട് ...... പഴയതെങ്കിലും പുതുമ നഷ്ടമാകാത്ത ഒരു സിനിമാ ഗാനം അതിൽ നിന്നും കേൾക്കുന്നുമുണ്ട് . രണ്ട് ചായ പറഞ്ഞു കൊണ്ട് അയാൾ ബെഞ്ചിലേക്ക് ഇരുന്നു . കടക്കാരൻ ക്ലീറ്റസിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു . """ആഹാ .....ഇതാരാ....ക്ലീറ്റസോ കണ്ടിട്ട് കുറേ ആയല്ലോ ... കൂടെഉള്ള ആള് ഇന്ന് വന്നില്ലേ ...."" അഹ് വന്നിട്ടില്ല ....കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ കൊണ്ട് വീട്ടിൽ ആണ് .പകരം ഇച്ചായൻന്റെ മോൻ വന്നിട്ടുണ്ട് . ഫോൺ ചെയ്യുകയാ പുറത്ത് . ആഹ്ഹ് . ചായ എങ്ങനെ ..... ഒരു ചോദ്യത്തോടെ അയാൾ ക്ലീറ്റസിനെ നോക്കി . കടുപ്പം കൂട്ടി എടുത്തോ ..... ക്ലീറ്റസ് മുന്നിലുള്ള പത്രം നിവർത്തി നോക്കിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും സേവിച്ചൻ ഫോൺ ചെയ്ത് കഴിഞ്ഞ് കടക്ക് ഉള്ളിലേക്ക് കയറിവന്നു ക്ലീറ്റസിന്റെ അടുത്തായിതന്നെ അവൻ ഇരുന്നു . ചായ മേശയിൽ കൊണ്ട് വച്ച് വർക്കി അവനെ ഒന്ന് നോക്കി ചിരിച്ചു അവനും അതേ ചിരി തിരിച്ചുനൽകി. ബെന്നി എവിടെപ്പോയി വർക്കി ....... ക്ലീറ്റസ് ഗ്ലാസ്‌ കൈയിൽ എടുത്ത്കൊണ്ടു ചോദിച്ചു .... ബെന്നി മാർക്കറ്റിലേക്ക് ഇറങ്ങിയതാ ഇപ്പോതിരിച്ചു വരും . പറഞ്ഞു തീർന്നതും ഇരു കൈകളിളും സാധനങ്ങൾ അടങ്ങിയ സഞ്ചിയുമായി സേവിയേക്കാൾ രണ്ട് മൂന്ന് വയസ്സ് കൂടുതൽ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരക്കൾ അകത്തേക്ക് കയറിവന്നു ....... സാധനങ്ങൾ സൈഡിലുള്ള ബഞ്ചിൽ വച്ച് തിരിഞ്ഞപ്പോഴാണ് ക്ലീറ്റസിനെ അവൻ കാണുന്നത് .... ആഹാ ഇതാര് ക്ലീറ്റസേട്ടനോ ..... കണ്ടിട്ട് ഇച്ചരെ ആയല്ലോ ...... അവൻ അവർക്കടുത്തേക്ക് വന്നു . ആ മോനേ ....അലക്സ് ഇച്ചായന് ചെറിയ വയ്യായിക ഒക്കെ ഉണ്ടായി അതാ ഇങ്ങോട്ട് ലോഡും കൊണ്ട് വരാൻ പറ്റാതെ ആയത്..... ആഹ്ഹ് ..... എന്നിട്ടിപ്പോ അലക്സ് സാർ ന് എങ്ങനുണ്ട് ..... ഇപ്പോ ഭേദമായി വരുകയാ ..... വീട്ടിൽ റെസ്റ്റിൽ ആണ് ആള് .... തിരിച്ച് ചെല്ലുമ്പോ ഞാൻ അന്വേഷിച്ചുന്ന് പറയണം കേട്ടോ ..... അവൻ പുഞ്ചിരിച്ചു .... കൂടെ ഇരിക്കുന്ന ആള് അദ്ദേഹത്തിന്റെ മോനാണ് അല്ലേ .... മുഖത്തെ സാമ്യം മനസ്സിലാക്കി കൊണ്ട്തന്നെ സേവിയെ നോക്കി ബെന്നി ചോദിച്ചു . അതേ ...ഇച്ചായന്റെ മോനാ .... സേവി അവനെ നോക്കി പുഞ്ചിരിച്ചു . ചായകുടിച്ച് അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയ ശേഷം സേവിയും ക്ലീറ്റസും വണ്ടി എടുത്ത് മാർക്കറ്റിലെത്തി . ക്ലീറ്റസ് ഗോഡൗൺന് മുന്നിലായി വണ്ടി നിർത്തി പുറത്തിറങ്ങി . അപ്പോഴേക്കും തൊഴിലാളികൾ എത്തിയിരുന്നു .അവർ സാധനങ്ങൾ ഓരോന്നായി ഇറക്കുന്നത് കണ്ടതും സേവി കണക്കുകൾ അടങ്ങുന്ന ബുക്കിൽ ചില കാര്യങ്ങൾ വെട്ടുകയും തിരുത്തുകയുമൊക്കെ ചെയ്തു . ആ ജോലി കഴിഞ്ഞതും അവൻ വണ്ടിക്കു മുന്നിലേക്ക്‌ വന്നു ...... ലോഡ് ഇറക്കി കഴിയാൻ കുറച്ച് അധികം സമയം എടുക്കുമെന്ന് അവന് തോന്നി . അവൻ ക്ലീറ്റസേട്ടനേ നോക്കാൻ ഏൽപ്പിച്ചിട്ട് ആ മാർക്കറ്റ് മുഴുവനായും ഒന്ന് കണ്ണോടിച്ചു . പലരും വിലപേശി സാധനങ്ങൾ വാങ്ങി സഞ്ചിയിലേക്കും കവറുകളിലേക്കും വച്ച് പണം നൽകുന്നുണ്ട് .....ആ മാർക്കറ്റ് ഒന്ന് നടന്ന് കാണാൻ മുന്നോട്ട് നീങ്ങിയതും വീണ്ടും എന്തോ ആവശ്യത്തിന് മാർക്കറ്റിൽ വന്നു നിൽക്കുന്ന ബെന്നിയെ കാണുന്നത് . അവൻ വെള്ളമുണ്ട് മടക്കി കുത്തി ബെന്നിക്കടുത്തേക്ക് നടന്നു ..... ആഹാ ലോഡ് ഇറക്കുന്നേ ഉള്ളോ അവൻ അതേ എന്ന അർത്ഥത്തിൽ ചിരിച്ചു . ഇച്ചിരി നേരം പിടിക്കുമേന്നെ എല്ലാം ഇറക്കാൻ ..... അപ്പോഴേക്കും ഇവിടുത്തെ കുറച്ച് സ്ഥലങ്ങൾ കാണാം ന്ന് കരുതി വണ്ടിക്ക് അടുത്തേക്ക് പോകുവായിരുന്നു . ആഹാ സ്ഥലം കാണാൻ ഇറങ്ങിയതാണോ എന്നാ എന്റെ കൂടെ കൂടിക്കോ ഞാൻ കുറച്ച് സാധനങ്ങൾ ഒക്കെ ആയിട്ട് പുണ്യാളൻന്റെ പള്ളിയിലേക്കാ ...... നല്ലോരു കയറ്റം കയറണം പള്ളി എത്തണമെങ്കിൽ ........ പോകുന്ന വഴിക്ക് കാണാനോക്കെ ഒത്തിരി ഉണ്ടെന്നേ ..... സാറ് വരുന്നോ ...... ആയിക്കോട്ടെ .....അവൻ ക്ലീറ്റസിനോട് ലോഡ് ഇറക്കികഴിഞ്ഞ് വിളിക്കാൻപറഞ്ഞ ശേഷം വന്ന് ബെന്നിയുടെ ബൈക്ക്ന്റെ പുറകിൽ കയറി . ചെമ്മൺ പാതകളി ലൂടെ ചെറിയപൊടി പറത്തി ബെന്നി ബൈക്ക് മുന്നോട്ട് ഓടിച്ചു . ഇരുവശവും കാണുന്ന തേയില തോട്ടങ്ങൾ ആകാശത്ത് തട്ടുന്ന ഒരു കോണ് പോലെ താഴെ നിന്നും കയറുമ്പോൾ കാണപ്പെട്ടു ...... മുന്നിലേക്ക് പോകെ പോകെ ബെന്നിയും സേവിയും സംസാരിച്ചുതുടങ്ങി കുറച്ച് നേരമേ വേണ്ടി വന്നുള്ളൂ ഇരുവർക്കു മിടയിൽ നല്ലൊരു സുഹൃത്ത് ബന്ധം രൂപം കൊള്ളാൻ...... അതിനിടയിൽ തന്നെ ബെന്നിയുടെ സാർ എന്ന വിളി മാറ്റി സേവിയെന്ന് വിളിപ്പിച്ചു അവൻ ബെന്നിയെ സ്വയം ബെന്നിച്ചനെന്നും വിളിച്ച് ആ സൗഹൃദത്തേ അങ്ങ് മുറുക്കി കെട്ടി . ചെറു ചുരം കയറി മുകളിൽ എത്തിയപ്പോൾ സേവി കണ്ണ് ചിമ്മാതെ അവിടമാകെ നോക്കി നിന്നു....... അത്രക്ക് ഭംഗിയായിരുന്നു....മലമുകളിലെ പുണ്യാളൻന്റെ പള്ളിയും താഴ് വാരങ്ങൾ പോലെ ഉള്ള പച്ചപ്പ് നിറഞ്ഞ പ്രാദേശങ്ങളും തേയില തൊട്ടങ്ങളും മരങ്ങളും ...... ഒരു പോസിറ്റീവ് എനർജി തോന്നി അവന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കുറച്ച് ഫോട്ടോസ് എടുത്ത് ഒരു അര മണിക്കൂർ അവിടെ നിന്നപ്പോൾ ബെന്നി സാധനങ്ങൾ പള്ളിയിൽ ഏൽപ്പിച്ചു വന്നിരുന്നു ..... അഹ് ബെന്നിച്ചായാ ..... പോകാം ടാ ....... പോകാം ഇച്ചായൻ വണ്ടി എടുക്ക് ക്ലീറ്റസേട്ടൻ ലോഡ് ഇറക്കി കാത്ത് നിൽപ്പുണ്ടാകും . ബെന്നി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ..... കാഴ്ചകൾ കണ്ടും സംസാരിച്ചും തിരിച്ച് മാർക്കറ്റിൽ എത്തിയത് അറിഞ്ഞില്ല . അപ്പോഴേക്കും ലോഡ് ഇറക്കി കണക്കുകൾ കറക്റ്റ് ചെയ്ത് തൊഴിലാളികളോടായി എന്തോ പറഞ്ഞ് നിൽക്കുകയായിരുന്നു ക്ലീറ്റസേട്ടൻ ..... ബെന്നിയുടെ ബൈക്കിൽ സേവിച്ചൻ വന്ന് ഇറങ്ങിയതും ക്ലീറ്റസ് അവർക്ക് അടുത്തെത്തി ...... എടാ മറക്കണ്ട പെരുന്നാളിന് വരണം കേട്ടോ നാല് കൊല്ലത്തിൽ ഒരിക്കലാ പുണ്യാളൻന്റെ പെരുന്നാള്കൂടുന്നെ ..... ആഗ്രഹിക്കുന്നതെന്തും സത്യമുള്ളതാണേൽ അത് നടന്നിരിക്കും . വരുമ്പോ ഫാമിലി ആയിട്ട് വന്നേക്ക് കേട്ടോ .... കേട്ട് ഇച്ചായാ ...... ഞാനിങ്ങുവന്നേക്കാം........ അന്ന് മറ്റേ കാര്യം ശെരിയാക്കണം ....ഞാൻ ഏറ്റെടാ ഉവ്വെയ് ..... അതിന് മുന്നേ പറ്റുമെങ്കിൽ ഞാൻ വരും ഇവിടത്തേ ക്ലൈമറ്റ്ന് ഒരു പ്രതേക ഫീൽ . ക്ലീറ്റസേട്ടൻ ഇരുവരെയും നോക്കി കാണുകയായിരുന്നു എത്ര പെട്ടന്നാ ഇരുവരും അടുത്തത് . എന്നാ ശെരി ടാ കാണാം ഞാൻ കടയിലേക്ക് ചെല്ലട്ടെ ....ബെന്നി സേവി യുടെ തോളിൽ ഒന്ന് തട്ടിയിട്ട് ബൈക്ക് മുന്നിലേക്ക് എടുത്തു . പിന്നീട് അവരും നിന്നില്ല ഇരുട്ടുന്നതിന് മുൻപ് അവർ തിരിച്ചു ...... ഇപ്രാവശ്യം സേവിയുടെ ബ്ലാക് ജീപ്പ് മുന്നിലും ലോഡ് ഒഴിഞ്ഞലോറിയുമായി ക്ലീറ്റസേട്ടൻ പിന്നിലുമായി വണ്ടി ഓടിച്ചു .... റോഡ് വീതി ഉള്ളതാണ് എങ്കിലും പല ഇടത്തും കൊടും വളവുകൾ ആണ് ചുറ്റുന്നത് . അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതെ ഏതെങ്കിലും വാഹനം വന്ന് കയറിയാൽ ഒരു കൂട്ടി മുട്ടൽ ഉറപ്പാണ് . ആദ്യത്തേ രണ്ട് വളവുകൾ തിരിഞ്ഞു മൂന്നാമത്തെ ഇറക്കം കഴിഞ്ഞ് ഉള്ള വളവിൽ ഏതോ ഒരു വാഹനം മുന്നിലേക്ക് വന്ന് കയറി അവൻ പ്രധീക്ഷിച്ചിരുന്നില്ല......അവൻ ബ്രേക്കിലേക്ക് ആഞ്ഞു ചവിട്ടി പ്പോയി ..... പിന്നിൽ നിന്നും വന്ന ക്ലീറ്റസേട്ടനും തൊട്ടു തൊട്ടില്ല എന്ന രീതിക്ക് ബ്രേക്ക് പിടിച്ചു.എങ്കിലും മുന്നിലുള്ള വണ്ടിയുമായി സേവിയുടെ വണ്ടി കൂട്ടി ഇടിച്ചിരുന്നു . പെട്ടന്ന് തന്നെ അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി . ഒരു റ്റൂ വീലറിൽ ആണ് വണ്ടി ഇടിച്ചത് ..... അവൻ മുന്നിലേക്ക്‌ വന്ന് നോക്കിയതും മറു സൈഡിൽ നിന്നു കൈയിലെ പോടി തട്ടി ക്കളഞ്ഞ് ഒരു പെൺകുട്ടി പതിയെ എണീറ്റുവന്നിരുന്നു ആ കൈ മുട്ട് ചെറുതായി പൊട്ടിയിട്ടുമുണ്ട്....... അവളുടെ വണ്ടിയിൽ നിന്നും കുറച്ച് കവറുകളും മറിഞ്ഞു വീണിരുന്നു അതിൽ നിന്ന് അച്ചപ്പവും കുഴലപ്പവും ഉണ്ണിയപ്പവു മൊക്കെ അത്തപൂക്കളം പോലെ തറയിൽ നിരന്നു കിടക്കുന്നുണ്ട് . മുന്നിൽ വന്ന് നോക്കി നിൽക്കുന്നവനേ കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി ഡോ ..!!! എവിടെ നോക്കിയാ ഡോ വണ്ടി ഓടിക്കുന്നെ അവളുടെ മുഖം മുറുകി തന്റെ മുഖത്ത് കണ്ണില്ലേ ........ കൈ ഉഴിഞ്ഞ് അവൾ അവന്റെ മുന്നിലേക്ക് വന്നു ........ തുടരണോ ഞാൻ ഇത് എഴുതിയത് ആണ് ആദ്യത്തെ അക്കൗണ്ടിൽ അതാണ് വായിച്ചത് ആണോ ചോദിക്കുന്നത് വെറുതെ ഒരു മാസം കളയാൻ പറ്റില്ല മറ്റൊരു നോവൽ വെയ്റ്റിംഗിൽ ആണ് വായിക്കാത്തവർ 10 പേര് ഉണ്ടങ്കിൽ ബാക്കി ഇടാം കണ്ണൂർകാരൻ 🥰🥰🥰 #📔 കഥ #✍ തുടർക്കഥ #❤️ പ്രണയം സ്റ്റാറ്റസുകൾ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
2.1K കണ്ടവര്‍
1 ദിവസം
പരിണയം ❣️1 " ദേവാ.... " "എന്താണ് മാഷേ തന്റെ സംസാരത്തിൽ ഒരു ഇടർച്ച പോലെ. എന്തെങ്കിലും പ്രശ്നം ഉണ്ടോടോ.?" "ഏയ്‌ ഇല്ലാ ദേവാ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. " "കഴിഞ്ഞു പോയ നഷ്ടപ്രണയത്തെ കുറിച്ചാണോടോ. അത് വിടെടോ മാഷേ " "പിന്നെ.എനിക്ക് അതിനല്ലേ നേരം." "പിന്നെ? പിന്നെ എന്റെ പ്രിയപ്പെട്ടവൾക്ക് എന്താണ് സംഭവിച്ചത്.?" "ഒന്നുല്ലെടോ. തന്റെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞു. എന്നാണ് നാട്ടിലേക്ക്. നമുക്ക് ഒന്ന് കാണണ്ടേ "? "പിന്നെ കാണാതെ. വിവാഹം ഒന്നും ആയിട്ടില്ലെടോ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവിടെ വിശിഷ്ട അതിഥി താൻ ആയിരിക്കും.അത് അതിന്റെ വഴിക്ക് നടക്കും.അമ്മ അതിന്റെ പിന്നാലെ ആണ്. താനോ.? തനിക്ക് വീട്ടിൽ നിന്നും പ്രഷർ ഒന്നുല്ലേ.? ഇവിടെ ഞാൻ 25 കടന്നതും വീട്ടിൽ തുടങ്ങി കല്യാണം ആലോചന.30 തികയും മുൻപ് നടത്തുമെന്നാണ് തീരുമാനം. എനിക്ക് താല്പര്യം ഇല്ലെടോ. അവരെയും കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒന്നും പെണ്ണിനെ കിട്ടില്ലെടോ " "മ്മ്. ഞാൻ പിന്നെ അയക്കാം. കുറച്ചു തിരക്കുകൾ ഉണ്ട്. വർക്ക്‌ കഴിഞ്ഞു വന്നതല്ലേ. ദേവ് റസ്റ്റ്‌ എടുത്തോളൂ." ..................................... "അനൂവേച്ചി.അവർ എത്തിയിട്ടുണ്ട്. നീ ഇത് വരെ റെഡി ആയില്ലേ.?" പിന്നിൽ നിന്നും അനിയത്തിയായ അഭി വിളിച്ചതും ഓർമകളിൽ നിന്നും അനു സ്വബോധത്തിലേക്ക് തിരിച്ചു വന്നിരുന്നു. എല്ലാം തന്റെ ഓർമ്മകൾ ആണെന്ന് ഓർത്തപ്പോൾ ഒരു സങ്കടം അവളുടെ മുഖത്ത് നിഴലിച്ചു. "നിന്നെ ഞാൻ ഒരുക്കി നിർത്തിയിട്ടല്ലേ ചേച്ചി പോയെ.? പിന്നെ ഇപ്പൊ മുഖം എന്തേയ് വിളറി ഇരിക്കണേ. ആ ഐശ്വര്യമുള്ള മുഖം ഇപ്പൊ തന്നെ കുളമാക്കും.ചേച്ചിവന്നേ അവരെത്തി." ശ്രീലകത്തിൽ ശ്രീധരന്റെയും ദേവകിയുടെയും മക്കൾ ആണ് അനുഗ്രഹ എന്ന അനുവും അനുജത്തി അഭിനയ എന്ന അഭിയും. അഭിയുടെ ചെറുപ്പത്തിലേ മരണപെട്ടതാണ് ശ്രീധരൻ. പിന്നീട് അവരെ വളർത്തിയത് ദേവകി അമ്മ തനിച്ചാണ്. ............................................ മുറ്റത്തു കാറിന്റെ ശബ്ദം കേട്ടതും അഭി അനുവിന്റെ വീൽ ചെയറിൽ കൈകൾ മുറുക്കി കിച്ചണും ഹാളിനും ഇടയിലെ ഇടനാഴിയിലേക്ക് കൊണ്ട് പോയി. അവരെ സ്വീകരിച്ചു ഇരുത്തിയത് ദേവകിയുടെ സഹോദരൻ അശോകൻ ആണ്. "എന്റെ അനുവേച്ചി. ചെക്കൻ കൊള്ളാട്ടോ. എന്റെ ചേച്ചിപെണ്ണിന് നന്നായി ഇണങ്ങും." കാതോരം അഭിയുടെ പതുങ്ങിയ ശബ്ദം കേട്ടതും ആ വാക്കുകൾ ഒന്നും അനുവിനു സന്തോഷം നൽകുന്നതല്ലായിരുന്നു. "ദേവകി മോളെ വിളിക്ക്." ഏവരെയും സൽക്കരിച്ചു അശോകൻ ദേവകിയോടായി പറഞ്ഞതും അവർ അഭിയെ കണ്ണുകൾ കൊണ്ട് അരികിലേക്ക് വിളിച്ചു.അഭി അനുവിനെ അവർക്കരികിലേക്ക് കൊണ്ട് വന്നതും ബന്ധുക്കളിൽ പലരുടെയും മുഖം വാടുന്നത് അനു ശ്രദ്ധിച്ചിരുന്നു. എന്നാൽ പയ്യന്റെ മുഖത്ത് പുഞ്ചിരി കണ്ടതും അവൾക്ക് അതൊരു ആശ്വാസം ആയി തോന്നി. "ഇതാണ് പെൺകുട്ടി. അനുഗ്രഹ.പിജി കഴിഞ്ഞു ചെന്നൈയിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുകയാണ്. രണ്ടു കൊല്ലങ്ങൾക്ക് മുൻപ് തിരിച്ചുള്ള യാത്രയിൽ ഒരു ആക്‌സിഡന്റ്. ജീവൻ പോലും തിരിച്ചു കിട്ടുമെന്ന് വിചാരിച്ചതല്ല. എല്ലാം ശേഖരൻ പറഞ്ഞിട്ടുണ്ടാകുമല്ലോ " അടുത്ത് ഇരിക്കുന്ന ബ്രോക്കർ ശേഖരനെ ചൂണ്ടി അശോകൻ പറഞ്ഞതും ശേഖരൻ അതേയെന്ന് തലയാട്ടി. ദേവകി തന്നെ ആണ് അവർക്കുള്ള ചായയും പലഹാരങ്ങളും ടേബിളിൽ കൊണ്ട് വെച്ചത്. അല്പനേരത്തെ സംസാരത്തിനൊടുവിൽ അനുവിനും പയ്യനും സംസാരിക്കാൻ ആയി അവർ അവസരം കൊടുത്തിരുന്നു. വീൽ ചെയർ സ്വയം നീക്കി തന്റെ റൂമിലേക്ക് പോയവളുടെ പിന്നാലെ അയാളും നടന്നു. ജനാലക്കരികിൽ പുറത്തേക്ക് കണ്ണുകൾ പായിച്ചു ചിന്തയിൽ ഇരിക്കുന്നവൾക്കരികിൽ അയാൾ പോയിരുന്നു. "അനു...." പിന്നിൽ വിളി കേട്ടതും അവൾ പതിയെ പിന്നിലേക്ക് തല ചരിച്ചു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ അവനോട് അടുത്തുള്ള ചെയറിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും അവൻ അത് നിരസിക്കാതെ അവിടെ ഇരുന്നു. "എന്നെ അറിയാലോ. ഞാൻ അരവിന്ദ്." "മ്മ് അമ്മ പറഞ്ഞിരുന്നു." "താൻ വായിക്കും അല്ലെ.."? "ഏഹ്. എന്താ?" "ടോ താൻ വായിക്കുന്ന കൂട്ടത്തിൽ ആണോന്നു. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ആണല്ലോ." "മ്മ് ഇടക്ക് വായനശീലം ഉണ്ട്. വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ " "അത് നല്ലതാ. അല്ല തനിക്ക് ട്രീറ്റ്മെന്റ് ചെയ്തിട്ടും നടക്കാൻ ആവില്ലേ.?" അവളുടെ കാലുകളിൽ നോക്കി ചോദിക്കുന്നവനെ മറുപടി നൽകാൻ കഴിയാതെ അവൾ തന്റെ കാലുകളിലേക്ക് ഒന്ന് നോക്കി പോയി. "ട്രീറ്റ്മെന്റ് നടത്തിയാൽ എല്ലായ്‌പോഴും വിജയിക്കുമോ അരവിന്ദ്.? കാലുകൾ തളർന്നു പോയവൾക്ക് ഇനി ഇതിൽ കൂടുതൽ എന്ത് ട്രീറ്റ്മെന്റ് നൽകാൻ ആണെടോ." ശരീരത്തിനു ഒപ്പം മനസ്സ് കൂടി തനിക്ക് ഒപ്പം നിന്നാൽ മാത്രേ എന്തും നടക്കുകയുള്ളു. അത് ഡോക്ടർ പല തവണ പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ താൻ അതിന് ശ്രമിക്കുമ്പോഴെല്ലാം പരാജയം സംഭവിച്ചു പോകുന്നു. "ഓഹ് സോറി ടോ. തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. പിന്നെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായിട്ടോ.തന്റെ അഭിപ്രായം എന്താണെങ്കിലും ആലോചിച്ചു വിളിച്ചു അറിയിച്ചാൽ മതി. ഞാൻ എന്നാ ഇറങ്ങട്ടെ." അവളോടായി യാത്ര പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ ഒരു ഭാരം തങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു അനുവിന്. ഫോൺ എടുത്തു പഴയ ചാറ്റുകളിൽ കൂടി കണ്ണുകളോടിക്കുമ്പോൾ അവളുടെ മനസ്സിൽ അവനെവിടെ എന്നൊരു ചോദ്യം അവശേഷിച്ചു. ................................................ " അവർ കണ്ടിട്ട് മടങ്ങിയിട്ട് രണ്ടു ദിവസം ആയല്ലേ ഏട്ടാ. അവർ മറുപടി ഒന്നും പറഞ്ഞില്ലല്ലോ. നമുക്ക് താല്പര്യകുറവ് ഒന്നുല്ലെന്നു അറിയിച്ചതല്ലേ. " ആശങ്ക നിറഞ്ഞ അവരുടെ ചോദ്യം കേട്ടതും അശോകൻ അനുവിന്റെ റൂമിലേക്ക് ഒന്ന് പാളി നോക്കി. "അനു എവിടെ ദേവകി.?" "അഭി അവളെയും കൂട്ടി പുറത്തു നിൽപ്പുണ്ട്. എപ്പോഴും റൂമിൽ തന്നെ ഇരുന്നാൽ അവൾക്കും മടുപ്പാകില്ലേ.?" "ഹ്മ്മ്.പിന്നെ അവർ വിളിച്ചിരുന്നു." "എന്നിട്ട്?" അശോകന്റെ വാക്കുകൾ കേട്ടതും പ്രതീക്ഷയോടെ അയാളുടെ മറുപടി കേൾക്കാനായി ദേവകി കാതോർത്തു. "അവർ പറയുന്നതിലും തെറ്റില്ല ദേവി. അവളുടെ കുറവുകൾ നമുക്കും അറിയാവുന്നതല്ലേ. അവർക്ക് വേണ്ടത് പണമല്ലെന്ന്. നടക്കാൻ കഴിയാത്ത ഒരു മരുമകളെ നോക്കാൻ അല്ല മകനെ പെണ്ണ് കെട്ടിക്കുന്നതെന്ന്. മകന്റെ കാര്യങ്ങൾ നോക്കുവാനും വീട്ടുകാര്യങ്ങൾ നോക്കുവാനും കഴിവില്ലാത്ത പെണ്ണിന് ഇനി സർക്കാർ ജോലി ഉണ്ടെന്ന് പറഞ്ഞാൽ പോലും അവർക്ക് അതിന് താല്പര്യം ഇല്ലെന്ന്. അനുവിന് നല്ല സാലറി കിട്ടുന്ന ജോലി ആണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി ആണിത്.പയ്യന് പക്ഷെ അഭിപ്രായവ്യത്യാസം ഒന്നുല്ല. ആ പെങ്ങൾകുട്ടിക്കും അമ്മയ്ക്കും ആണ് പ്രശ്നം " പ്രതീക്ഷയോടെ നിന്നിരുന്ന ദേവകിയുടെ മുഖത്ത് നിരാശ പടർന്നതും അശോകൻ ഒന്നും പറയാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങി. എന്നാൽ എല്ലാം കേട്ടു പിന്നിൽ ഉണ്ടായിരുന്ന അനുവിന് യാതൊരു സങ്കടവും തോന്നിയില്ല. "അവരുടെ വീട്ടുകാര്യങ്ങൾ നോക്കുവാൻ ആണ് മരുമകൾ എങ്കിൽ എനിക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല അമ്മാവാ. എല്ലാം പറഞ്ഞിട്ടല്ലേ അവരെ ഇവിടേക്ക് ക്ഷണിച്ചത്.കാലുകൾ മാത്രേ അനുവിന്റെ തളർന്നിട്ടുള്ളു. മനസ്സ് ഇപ്പോഴും സ്ട്രോങ്ങ്‌ ആണ്. ഒരു വിവാഹം ഇല്ലെങ്കിൽ തന്നെ ജീവിക്കാൻ ഉള്ളത് വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്തിട്ടായാലും ഞാൻ സമ്പാദിക്കുന്നുണ്ട്. അല്ലെങ്കിലും എനിക്ക് ഇത് ഒന്നും ആഗ്രഹിക്കാൻ അവകാശമില്ലമ്മേ." "പിന്നെ... പിന്നെ നീ എന്ത് ഭാവിച്ചാണ് അനു. നിന്റെ വിവാഹം നടത്താതെ അഭിയുടെ വിവാഹം നടത്താൻ എനിക്ക് കഴിയില്ല. നിനക്ക് നിന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതിയല്ലോ. അഭിയുടെ കാര്യം നീ മറന്നു പോകുന്നു." ദേവകിയുടെ സംസാരം കേട്ടു ഇത്തവണ അനുവിന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. അല്ലെങ്കിലും വിവാഹം ആഗ്രഹിക്കാത്ത തനിക്ക് ഇത് ഒന്നും വിഷമം ഉളവാക്കുന്ന കാര്യമല്ല എന്നാൽ അഭി. അവളുടെ വിവാഹം അത് അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ. അഭിയുടെ മുഖത്ത് നോക്കിയതും അനുവിന് തന്റെ അവസ്ഥ ഓർത്തു വേദന തോന്നിയിരുന്നു. "എനിക്കും ആഗ്രഹം ഉണ്ട് അനുവേച്ചിയുടെ വിവാഹം നടത്താൻ. കാരണം മറ്റൊന്നുമല്ല. ഈ അവസ്ഥയിൽ അനുവേച്ചിയോട് ഉള്ള പ്രണയം പോലും മറന്നു ഉപേക്ഷിച്ചു പോയ ആ ഹരിയേക്കാൾ നല്ലൊരു ബന്ധം എന്റെ ചേച്ചിക്ക് കിട്ടണം അത്ര തന്നെ." താൻ മറവിയിലേക്ക് ഒതുക്കുവാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയുടെ പേര് കേട്ടതും അനു പതറി പോയിരുന്നു. ഒരു നാൾ തനിക്ക് എല്ലാമെല്ലാം ആയിരുന്നവൻ. "ഹരി..." തുടരണോ ബാക്കി കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
1.5K കണ്ടവര്‍
1 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mR7v51v?d=n&ui=v64j8rk&e1=cമിശ്വ - 35 രാത്രി. അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ മെർലിനിലെ റൂം നമ്പർ 27. ആ സ്യൂട്ട് റൂമിനുള്ളിലെ സോഫയിൽ, ചാരി കിടക്കുകയാണ് സച്ചുവേട്ടൻ. ചുറ്റും അയാളുടെ ആജ്ഞാനുവർത്തികളായ ആറ് പേർ. എതിർവശത്ത് , ബെഡിൽ ചോട്ടുവും അവന്റെ മൂന്ന് കൂട്ടാളികളും. മുറിയുടെ നടുക്കായുള്ള ഒരു കോഫി ടേബിളിൽ ആ കറുത്ത ഇരുമ്പു പെട്ടി തുറന്നു വെച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ചോട്ടുവിലാണ്. അനുയായികളിലൊരാൾ, തന്റെ അരയിൽ നിന്നും ഒരു മദ്യക്കുപ്പി എടുത്തതും, സച്ചുവേട്ടനും ചോട്ടുവും ഒരേ പോലെ അയാളെ തടഞ്ഞു. “ഇതൊരു തീരുമാനമായിട്ട് മതി അതൊക്കെ. ചോട്ടൂ... നീ സംസാരിക്ക്. നിന്റെയാണല്ലോ പ്ലാനിങ്ങൊക്കെ." സച്ചുവേട്ടൻ അവന്റെ ശ്രദ്ധയാകർഷിച്ചു. മറുപടിയെന്നോണം, മുൻപോട്ടാഞ്ഞ ചോട്ടു, ആ പെട്ടിക്കുള്ളിൽ നിന്നും ഒരു പിസ്റ്റൾ എടുത്തു ബെഡിലേക്കിരുന്നു. അതീവ സൂക്ഷ്മതയോടെ അതിന്റെ മാഗസിൻ ഉള്ളിലേക്ക് തിരുകി കയറ്റിയതിനു ശേഷം, അവൻ അതൊന്നു കോക്ക് ചെയ്തുകൊണ്ട് എല്ലാവരെയും ഒന്ന് നോക്കി. "ആദ്യമേ എല്ലാരോടുമായി ഞാൻ ഒരു കാര്യം പറയാം…” അതീവ ഗൗരവത്തിലാണവൻ തുടർന്നത്. “ചോട്ടു, ഇനി ഇല്ല. അവൻ ചത്തു. ആ ഉരുൾപൊട്ടലിൽ!" എല്ലാവരും അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്റെ പേര് ഭഗത്! എന്നെ ഇനി അങ്ങനെ വിളിച്ചാൽ മതി!" ഉറച്ച സ്വരത്തിലാണ് അവൻ അത് ആവശ്യപ്പെട്ടത്. "ഇനി കാര്യത്തിലേക്ക്, ആഴ്ച്ചയിൽ ഒരിക്കലാണ് നമ്മുടെ ശേഖർ ജി യുടെ ഗോൾഡ് റൺ. വാങ്ങിയിട്ട് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പഴക്കമുള്ള ഒരു പുത്തൻ പുതിയ വാഹനത്തിലാണ്, അവർ ഇവിടെ നിന്നും ഗോൾഡ് കയറ്റിക്കൊണ്ടുപോകുക. എന്റെ ഊഹം ശരിയാണെങ്കിൽ, പുതിയ വാഹനങ്ങളുടെ പേപ്പർ വർക്ക്‌ എല്ലാം പക്കാ ആയിരിക്കും. ചെക്കിങ് കുറയും. അതായിരിക്കും കാരണം." എല്ലാവരും തലകുലുക്കി. "അടിവാരത്തുള്ള അവരുടെ ഗാരേജിൽ നിന്നും , വണ്ടിയിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ, പിന്നേ നമുക്ക് മൈസൂർ വരെയുള്ള 100-150 കിലോമീറ്റർ യാത്രയിൽ, എവിടെ വെച്ച് വേണമെങ്കിലും അവരെ അടിച്ചിടാം. കാരണം, ആ വണ്ടി നേരിട്ട് ആരും പ്രൊട്ടക്ഷൻ ഇല്ല. ആകെ ഡ്രൈവറും ഒരു സഹായിയും മാത്രമേ കാണൂ. അവർ ഒരിക്കലും ഒരു ആക്രമണം പ്രതീക്ഷിച്ചല്ല വരുന്നത്. കാരണം, കേരളത്തിൽ വെച്ച് ആ വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇവിടെ ഒരു സ്വാമിയണ്ണൻ ഉണ്ട്. ആ ഒരു ധൈര്യത്തിലാണ് പന്ത്രണ്ടും പതിനഞ്ചും കോടി ഒക്കെ വരുന്നത് ഈ ഇടപാട് അവന്മാര് ഇത്ര കൂൾ ആയിട്ട് നടത്തുന്നത്. പക്ഷേ... ഈ സ്വാമിയണ്ണന്റെ, വളരേ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് ദാ ഈ കിടക്കുന്ന സച്ചുവേട്ടൻ. അതുകൊണ്ട് തന്നെ, നമുക്ക് അധികം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ പരിപാടി നടത്താൻ പറ്റും. എല്ലാം ഭംഗിയായിട്ട് നടന്നാൽ , മിനിമം 12 കോടി വില വരുന്ന ഒരു വണ്ടി നമുക്ക് സ്വന്തം!" ഒരു വിടർന്ന പുഞ്ചിരിയോടെയാണ്‌ അവനത് പറഞ്ഞവസാനിപ്പിച്ചതെങ്കിലും, സച്ചുവേട്ടന്റെ കൂടെയുള്ള എല്ലാവരും നേരിയ ഭയപ്പാടിലാണെന്ന് ചോട്ടുവിനു മനസ്സിലായി. "നിങ്ങൾക്കൊക്കെ നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരിക്കും. പക്ഷേ , എനിക്കും ദാ ഇവന്മാർക്കും അങ്ങനെ ഒന്നുമില്ല. രണ്ടും കല്പിച്ചാണ് ഞങ്ങൾ. അതുകൊണ്ട് , താൽപ്പര്യമില്ലാത്തവർ പിരിഞ്ഞു പൊയ്ക്കോളൂ. എന്തു തന്നെയായാലും , ഈ സംഭവം ഞങ്ങൾ ചെയ്തിരിക്കും. അതിപ്പോ , നിങ്ങളുടെ കൂടെയായാലും ഒറ്റയ്ക്കായാലും." "പ്ലാൻ പറയൂ." സച്ചുവേട്ടൻ ഇടപെട്ടു. അയാളുടെ സ്വരം നന്നേ ഗൗരവം പ്രാപിച്ചിരുന്നു. "പ്ലാൻ..." ചോട്ടു ചിരിച്ചു. "നാളെ പുലർച്ചെ മുതൽ , ഗാരേജിന്റെ പുറത്ത് നമ്മുടെ പയ്യന്മാർ ഉണ്ടാകണം. പരിചയക്കാരൻ ആരും വേണ്ടാ. പ്രശാന്തോ ദേവയോ, നിന്നോളും. കർണാടക റെജിസ്ട്രേഷൻ വാഹനങ്ങൾ ആണ് നമ്മുടെ നോട്ടം. പുലർച്ചെ 4 മണി മുതൽ ഉള്ള സമയത്ത് ആ ഗാരേജിലേക്ക് കയറിപ്പോകുന്ന വാഹനങ്ങൾ നമ്മൾ നോട്ടമിടുന്നു. വണ്ടി തിരികെ പോന്നാൽ, നമ്മുടെ പയ്യന്മാർ അവർക്കു സംശയം തോന്നാതെ പുറകെ ഫോളോ ചെയ്യുന്നു. ഒപ്പം നമ്മളെ വിവരമറിയിക്കുന്നു. പക്ഷേ... ഒരു വലിയ പ്രശ്നമുണ്ട്.” എല്ലാവരും ഒരുപോലെ മുഖമുയർത്തി. “അവന്മാരുടെ തിരിച്ചുള്ള യാത്ര പട്ടാപ്പകൽ ആണ്. അത് നമുക്കൊരു തടസ്സമാകും. കാരണം, ഈ ടൈമിൽ വയനാട് ചുരം ബിസി ആയിരിക്കും. ടൂറിസ്റ്റ് സീസൺ അല്ലേ. ചുരത്തിൽ വെച്ചൊന്നും ഒരറ്റാക്ക് നമുക്കു ചിന്തിക്കാനേ പറ്റില്ല." “അതൊരു വലിയ ഇഷ്യൂ ആണെന്നെനിക്കു തോന്നുന്നില്ല.” സച്ചുവേട്ടൻ ഇടപെട്ടു. “അവർ പോകുന്നത് മുത്തങ്ങ ബന്ദിപ്പൂർ വനത്തിലൂടെ ആണെന്നാണ് പണ്ട് സ്വാമിയണ്ണൻ പറഞ്ഞത്. അങ്ങനെയാണെങ്കിൽ, യാതൊരു ടെൻഷനും വേണ്ട. ഇഷ്ടം പോലെ ഓപ്ഷൻസ് ഉണ്ട്. ഒരു പട്ടിക്കാളി പോലും ഉണ്ടാകില്ല റോഡിൽ. പക്ഷേ ആക്ഷൻ പെട്ടെന്നായിരിക്കണം. മാക്സിമം 10 മിനിറ്റ്. അതിനുള്ളിൽ വണ്ടി നമ്മുടെ കയ്യിലായിരിക്കണം. പിന്നെ, നേരെ അവിടുന്ന് തിരിച്ചു സുൽത്താൻ ബത്തേരി പിടിച്ചാൽ മതി. അവിടെ എത്തിക്കിട്ടിയാൽ, പിന്നെ ബാക്കി ഞാൻ ഏറ്റു." "ഓക്കേ " ചോട്ടു തുടർന്നു. "അപ്പൊ അങ്ങനെ തീരുമാനിക്കാം. എന്നല്ല, തീരുമാനിച്ചു കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ ഒരുപാട് ചർച്ചകളുടെ ആവശ്യമില്ല. ആലോചിച്ചാൽ, ഒരന്തമില്ല. ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല എന്നു കേട്ടിട്ടില്ലേ ? ഇത് നമ്മൾ ഒരുപാട് ചർച്ച ചെയ്താൽ, പയ്യെ പയ്യെ ധൈര്യം ചോർന്നു പോകും. നിങ്ങള് വിട്ടൊ. ഞാൻ വിളിക്കാം. ആദ്യം വണ്ടി വരട്ടെ. എന്നിട്ടാണല്ലോ ബാക്കി." അവൻ ചിരിച്ചു. "പോകാൻ വരട്ടെ. " ദേവ കയ്യുയർത്തി. "വണ്ടി പിടിച്ച്, അത് നിങ്ങളെ ഏൽപ്പിച്ചാൽ പിന്നെ? ബാക്കി കൂടി പറയൂ." "ബാക്കിയെന്താ, അത് വിറ്റു ക്യാഷ് ആക്കണം." സച്ചുവേട്ടൻ ചുമലുകളുയർത്തി. "അത് താൻ ചെയ്യും ?" ദേവ അയാളെ ചുഴിഞ്ഞു നോക്കി. "നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്തോളൂ. എനിക്ക് വിഷയമല്ല. " സച്ചുവേട്ടൻ ഉറക്കെ ചിരിച്ചു . "ഇത് അരീം പച്ചക്കറിയുമൊന്നുമല്ല. ഇത്രയും വലിയ ക്വാണ്ടിറ്റി വിറ്റൊഴിവാക്കണമെങ്കിൽ, അജ്ജാതി കണക്ഷൻസ് വേണം." “നിങ്ങൾക്ക് എവിടെയാണ്‌ കണക്ഷൻസ് ?” “കൂടുതൽ ചികയല്ലേ മോനേ... നിനക്ക് കുഞ്ഞു കളിക്കാൻ പറ്റുന്ന പാർട്ടിയല്ല ഞാൻ.” സച്ചുവേട്ടന്റെ ഭാവം മാറി. “ഞാൻ വേറൊന്നും കൊണ്ടു ചോദിച്ചതല്ല.” ദേവയുടേയും സ്വരമുയർന്നു. “സാധനം നിങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞാൽ , പിന്നെ, ഞങ്ങളെ ആവശ്യമില്ലല്ലോ. എല്ലാം കഴിയുമ്പോ, നിങ്ങൾ പതുക്കെ ഞങ്ങളെയങ്ങ് -" "പൊന്നു സഹോദരാ... " സച്ചുവേട്ടൻ ഇടക്കു കയറി. "ഇത് മുദ്രപ്പത്രത്തിൽ എഴുതി തരാൻ പറ്റുന്ന കേസാണോ ? ഒക്കെ ഒരു വിശ്വാസത്തിന്റെ പുറത്ത് നടക്കണം. പറ്റില്ലെങ്കിൽ പറഞ്ഞേക്കൂ. നമുക്കിതു വിട്ടേക്കാം. മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്. ഇല്ലെങ്കി വേറേ വഴി നോക്കാനും ഞങ്ങക്കറിയാം. " വളരെ പെട്ടെന്നു തന്നെ മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു. ഒടുവിൽ സച്ചുവേട്ടൻ തന്നെ തുടർന്നു. "നിങ്ങൾ അങ്ങനെയൊക്കെ ചിന്തിച്ചാൽ, ഈ നിൽക്കുന്ന ചോട്ടു, സോറി - ഭഗത് ഇപ്പൊ ജീവിച്ചിരിക്കേണ്ടവനല്ല. അവനെ തട്ടിക്കളയാൻ നടന്നവരാ ഈ നിക്കുന്ന എല്ലാരും. എന്നിട്ടും, അവൻ ഞങ്ങളെ വിശ്വസിച്ച് ഇറങ്ങിയില്ലേ ? അതൊക്കെത്തന്നെയേ പറ്റുകയുള്ളൂ ഈ ബിസിനസ്സിൽ. ഒരു പരസ്പരവിശ്വാസം. അത്ര തന്നെ." ദേവ ഒരു ദീർഘാനിശ്വാസത്തോടെ കൂട്ടുകാരെ നോക്കി. ചോട്ടു അവനോട് ഇരിക്കാൻ ആംഗ്യം കാട്ടി. സച്ചുവേട്ടനും കൂട്ടരും എഴുന്നേറ്റു. "അപ്പൊ നിങ്ങൾ ആലോചിച്ച് വേണ്ട പോലെ തീരുമാനിക്കൂ. ആവശ്യമില്ലാത്ത ചുറ്റിക്കളിക്ക് നിൽക്കരുത്. ആളാരാന്നറിയാതെ ചുമ്മാ പോണോനോടും വരുന്നോനോടും കേറി ഒടക്കരുത്. നിങ്ങടെ നാടല്ല ഇത്. ഒരുപാട് ദൂരെയാണ്. മറക്കണ്ട." സച്ചുവേട്ടൻ അർത്ഥം വെച്ചൊന്നു പറഞ്ഞിട്ട് പുറത്തേക്കു നടന്നു. അയാളുടെ അനുയായികളൊക്കെ അനുഗമിച്ചു. “ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.” സച്ചുവേട്ടൻ തിരിഞ്ഞു നിന്നു. “ഇത് ചെയ്യാൻ തന്നെയാണ്‌ നമ്മുടെ തീരുമാനമെങ്കിൽ, ഏർപ്പാട് കഴിഞ്ഞാലുടൻ, ഗോൾഡ് വണ്ടിയിലുള്ളവന്മാർ തീർന്നിരിക്കണം! ഇല്ലെങ്കിൽ കളി ഇതൊന്നുമാകില്ല. അവന്മാർ ജീവനോടെ രക്ഷപ്പെട്ടാൽ, ഒരൊറ്റ ഫോൺ കോൾ മതി എല്ലാം തകിടം മറിയാൻ. നേരത്തോടു നേരം കഴിയാതെ, വണ്ടി മിസ്സായ വിവരം സ്വാമിയണ്ണൻ അറിയാൻ ഇടവരരുത്. അങ്ങനെ ഉണ്ടായാൽ, ഇതിൽ ഇടപെട്ട എല്ലാ അവന്മാരുടെയും ചാക്കാലയാണ്‌! ഭഗത്! നിന്നോടാണ്‌ ഞാനത് പറഞ്ഞത്. ആ വണ്ടിയിലുള്ളത് സാക്ഷാൽ തരുൺ ആണെങ്കില്പ്പോലും നിന്റെ കൈ വിറയ്ക്കാൻ പാടില്ല!” ചോട്ടുവിന്റെ മുഖം മുറുകി വന്നത് അശേഷം വകവെയ്ക്കാതെ സച്ചുവേട്ടനും കൂട്ടരും തിടുക്കത്തിൽ മുറിവിട്ട് പുറത്തേക്കിറങ്ങിപ്പോയി. പ്രശാന്ത് എന്തോ പറയാനാഞ്ഞതാണ്. പക്ഷെ ചോട്ടു കൈ ചുണ്ടിൽ മുട്ടിച്ചു. "ശ്ശ് ശ്ശ്!" ജനലിലൂടെ താഴേക്കു നോക്കി, സച്ചുവേട്ടനും ടീമും അവരുടെ വാഹനത്തിൽ കയറി സ്ഥലം വിട്ടു എന്നുറപ്പു വരുത്തി ചോട്ടു. അടുത്ത നിമിഷം, അവന്റെ ഭാവം മാറി. തിടുക്കത്തിൽ, തന്റെ തന്റെ ഫോണും പേഴ്സുമെല്ലാം എടുത്ത് പോക്കറ്റിൽ താഴ്ത്തി. കൂട്ടുകാരോടും അത് തന്നെ ചെയ്തോളാൻ ആംഗ്യം കാണിച്ചു. റൂമിനു വെളിയിലെത്തിയിട്ടേ അവൻ പിന്നെ വായ് തുറന്നുള്ളൂ. "ആ മുറിയ്ക്കകത്ത് വെച്ച് വായ് അധികം തുറക്കണ്ട." "അതെന്ത് ? " ദേവ ഞെട്ടി. "വാടാ !" ചോട്ടു തിടുക്കത്തിൽ താഴേക്ക് നടന്നു. "എന്താടാ ?" ദേവ വീണ്ടും ചോദിച്ചു. താഴെ എത്തി, റോഡ് ക്രോസ്സ് ചെയ്തതും ചോട്ടു അവർക്ക് നേരെ തിരിഞ്ഞു. "ആ ഹോട്ടൽ മൊത്തം അയാളുടെ സെറ്റപ്പ് ആണ്. അവിടെ ഇരുന്നോണ്ട് ചുമ്മാ വല്ലതും വിളിച്ചുപറഞ്ഞാൽ… ഭിത്തിക്കു വരേ കണ്ണും കാതുമൊക്കെ ഉണ്ടാകും ചെലപ്പൊ." ചോട്ടു വിശദമാക്കിക്കൊടുത്തു. "വളരേ സൂക്ഷിച്ചു മാത്രം ഇടപെടണം. ഒരുപാട് അപകടങ്ങൾ ഉണ്ട് ഇതിൽ." റോഡിന്‌ എതിർ വശത്തായി ഏതാണ്ട് 200 മീറ്റർ അകലെ, ധാരാളം ദീപങ്ങളാൽ അലങ്കൃതമായൊരു മനോഹരമായ കഫെ ഉണ്ടായിരുന്നു. അവിടേക്കാണ് ചോട്ടു കൂട്ടുകാരെയും കൂട്ടി നടന്നത്. വയനാടിന്റെ രാത്രി ഭംഗി, എത്ര ആസ്വദിച്ചിട്ടും മതിയാവാത്ത പോലെ അവർ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു. രോമകൂപങ്ങൾ തുളച്ച് ഉള്ളിലേക്കിറങ്ങിപ്പോകുന്ന തരം നൂൽ മഴ പെയ്യുന്നുണ്ടായിരുന്നു. അവർക്കതൊക്കെ പുതിയ അനുഭവമാണ്‌. നിമിഷ നേരം കൊണ്ട് കൈകാലുകൾ തണുത്തു മരവിച്ചു അവരുടെ. ഭക്ഷണം ഓർഡർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മേശപ്പുറത്തിരുന്ന ദേവയുടെ ഫോൺ റിങ്ങ് ചെയ്യുന്നത് ചോട്ടുവിന്റെ ശ്രദ്ധയാകർഷിച്ചത്. സ്‌ക്രീനിൽ, തരുൺ കാളിങ്ങ്... എന്ന് വ്യക്തമായി കാണാമായിരുന്നു. ഏറെ നാളുകൾക്കു ശേഷം തരുണിന്റെ ചിത്രം കണ്ടപ്പോൾ, അവന്റെ ഉള്ളിൽ ഒരു പിടച്ചിലനുഭവപ്പെട്ടു. മുഖത്ത് പുച്ഛമായിരുന്നു. കട്ട്‌ ചെയ്യാനൊരുങ്ങിയ അവനെ ചോട്ടു തടഞ്ഞു. "എടുക്കൂ. അവന് പറയാനുള്ളത് കേൾക്കൂ. എന്റെ കാര്യം പറയണ്ട." "വേണോ ?" "വേണം " അവന്റെ സ്വരം താഴ്ന്നിരുന്നു. "അവന് സുഖമാണോ എന്ന് ചോദിക്കൂ. ഇപ്പോഴും ആ പെണ്ണിന്റെ മടിയിൽ തന്നെയാണോ ഉള്ളതെന്ന് ചോദിക്കൂ..." “നിന്റെ അന്വേഷണം പറയണോ %^&രേ ?” ദേവ പല്ലുകൾ കടിച്ചമർത്തി. കാൾ അറ്റൻഡ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി. "നിനക്കിപ്പോഴും തരുൺ നിന്നെ ഒഴിവാക്കിയതാണെന്ന് മനസ്സിലായിട്ടില്ലല്ലേ ?" അംബാന്റെ ചോദ്യത്തിൽ ആശ്ഛര്യ ഭാവം. ചോട്ടു മറുപടിയൊന്നും പറഞ്ഞില്ല. പകരം വേദന പുരണ്ട ഒരു ചെറു ചിരിയോടു കൂടി, തന്റെ ഭക്ഷണം കഴിക്കൽ തുടർന്നു. "ഹോട്ടലിൽ മാത്രമല്ല. ഇവിടെയും ഉണ്ട് അയാളുടെ ആളുകൾ " രഹസ്യമായിട്ടാണ് അംബാൻ അത് പറഞ്ഞത്. കഫെയുടെ ഇരുണ്ട മൂലകളിലിരുന്ന് തങ്ങളെ വീക്ഷിക്കുന്ന കണ്ണുകൾ ചോട്ടുവും തിരിച്ചറിഞ്ഞിരുന്നു. അഞ്ച് മിനിട്ടുകളോളം നീണ്ടു, ദേവയുടെ സംസാരം. തിരികെ കയറി വന്ന അവന്റെ മുഖത്ത്, ആശയകുഴപ്പം നിഴലിച്ചു. "എന്ത്‌ പറ്റീഡാ ? അവനെന്തു പറഞ്ഞു ?" ചോട്ടു പുരികം ചുളിച്ചു. "അവൻ... ബാംഗ്ലൂരിലാണ്... ഏതോ ബാറിൽ. ആ പെണ്ണിനെ അന്വേഷിച്ചുള്ള കറക്കമാണ് ഇപ്പോഴും... ആ മിശ്വയെ." ചോട്ടുവിന് തന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നി. "നീയെന്ത് പറഞ്ഞു ? " "വയനാട്ടിൽ ഒരു ജോബ് വേക്കൻസി ഉണ്ടെന്നു പറഞ്ഞു." ദേവ ചിരിച്ചു. “എന്റെ കാര്യം വല്ലതും പറഞ്ഞോ അവൻ ?” “ഒരു ചതി പറ്റി എന്നു മാത്രം പറഞ്ഞു. വല്ലാത്ത സങ്കടമുണ്ടായിരുന്നു അവന്റെ സ്വരത്തിൽ... നിന്നോട് വേണ്ട വിധത്തിൽ ഒന്നു സംസാരിക്കാൻ പറ്റിയില്ലത്രേ... ഇനി ഒരവസരം കിട്ടില്ലല്ലോ... എന്നൊക്കെയാണ്‌ കക്ഷിയുടെ സങ്കടം.” “അവനൊക്കെ നമ്മളാര്‌ ? ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടിക്കളിക്കനൊരു പാവ. അത്രേയുള്ളൂ.അവനും കൊള്ളാം അവന്റെ തന്തേം കൊള്ളാം.” പ്രശാന്ത് ഒരു ആത്മഗതം പോലെയാണത് പറഞ്ഞത്. "നാല് പേരും കൂടി ഒരിടത്തിരുന്നെ. എനിക്കൊരു കാര്യം പറയാനുണ്ട്." അതീവ ഗൗരവത്തിലാണ് അംബാൻ. ചോട്ടു ഇരുന്നിരുന്ന വട്ടമേശയുടെ നാല് കസേരകളിലായി ആ സംഘം ഇരിപ്പുറപ്പിച്ചു. അംബാൻ അല്പം മുൻപോട്ടാഞ്ഞ് ഇരുന്നു. ബാക്കി മൂന്ന് പേരും അവനരികിലേക്ക് മുഖമടുപ്പിച്ചു. "നമ്മൾ , ഈ വണ്ടി പിടിച്ചിട്ട്, അത് ശരിക്കും ആ സച്ചൂന്ന് പറയുന്നവനെ ഏൽപ്പിക്കുകയാണോ ?" ചോട്ടുവിന്റെ മുഖത്ത് അതി ഗൂഢമായൊരു പുഞ്ചിരി വിടർന്നു. "ഈ ഓപ്പറേഷൻ കഴിയുമ്പോ, സച്ചൂന്ന് പറയുന്നവൻ ഈ ഭൂമുഖത്തുണ്ടാവാൻ പാടില്ല മക്കളേ!" തുടരും കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
2.5K കണ്ടവര്‍
2 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1BEkXp?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -54💚🌺അവസാനഭാഗം. എന്താണ് ഒരു ചിരിയൊക്കെ...... അവന്റെ ചിരികണ്ട് നന്ദൻ ചോദിച്ചു പോയി..... ഒന്നൂല്ലടാ..... ഹ്മ്മ്...... വിശ്വസിച്ചു....നന്ദൻ തലയാട്ടി ഒന്ന് ചിരിച്ചു. 🦋🦋🦋🦋🦋🦋 ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ഒരുങ്ങി ഇറങ്ങി കാറിലേക്ക് കയറി. നന്ദൻ ഭാമക്കടുത്തേക്ക് ചെന്ന് പോവുകയാണെന്ന് ഒന്നുകൂടി പറഞ്ഞതിന് ശേഷമാണ് ഇറങ്ങി വന്നത്. ഒപ്പം അവളും ഉമ്മറം വരെ വന്നു. രണ്ട് മാസം ആകുന്നേ ഉള്ളൂ ഭാമയ്ക്ക് ശർദ്ധിൽ ഒന്നും വലിയ രീതിക്കില്ലെങ്കിലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർ. അതുകൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും അവൾ വരാത്തത്. എല്ലാവരും കാറിലേക്ക് കയറുമ്പോൾ വെറുതേ എന്തെങ്കിലും സംസാരിച്ചിരിക്കുന്ന രണ്ടുപേർ അടുത്തിരുന്നിട്ടും പരസ്പരം നോക്കാതെ മൗനത്തിലാണ്...... എന്നാൽ രാവിലെ നടന്ന അവരുടെ മാത്രമായ നിമിഷങ്ങളെയോർത്ത് രണ്ട് പേർക്കും നാണത്തിൽ കുതിർന്നൊരു ചിരി വരുന്നുമുണ്ട്. അത്‌ മറ്റാരും കാണാതെ മനോഹരമായത് മറക്കുന്നുമുണ്ടവർ. 🌼 സിറ്റിയിലെ അത്യാവശ്യം വലിയൊരു ഷോപ്പിംഗ് മാളിലേക്കാണ് അവർ ചെന്നത്. അവർ ചെന്നിറങ്ങിയ സമയം തന്നെ പല്ലവിയും സഞ്ചുവും മറ്റെല്ലാവരും അവിടെ എത്തിയിരുന്നു. എല്ലാവർക്കും ഡ്രസ്സ് എടുത്ത് ഫുഡ്‌ ഒക്കെ കഴിച്ച് അത്യാവശ്യം വൈകി തന്നെയാണ് അവർ വീട്ടിലേക്കെത്തിയത്. 🌼 നന്ദൻ റൂമിലേക്ക്‌ വന്ന് ഡ്രെസ്സ് മാറ്റി ഒന്ന് കുളിച്ചിറങ്ങുമ്പോൾ ഭാമയും മുറിയിലേക്ക് വന്നിരുന്നു..... കഴിച്ചിട്ടാണോ നന്ദേട്ടാ വന്നേ...... അവൾ പിന്നിൽ നിന്ന് ചോദിച്ചു. ആഹ്ഹ് ഞാനവരുടെ കൂടെ പുറത്തു നിന്നും കഴിച്ചെടോ. ഹമ്....... അപ്പോ ഞാൻ പോയി കഴിച്ചിട്ട് വരട്ടെ...... പെട്ടന്നൊരു വാടിയ മുഖത്തോടെ അവൾ ചോദിച്ചു. കാവ്യ എല്ലാവരും പുറത്തുനിന്ന് കഴിച്ചെന്നു പറഞ്ഞപ്പോൾ ചെറിയൊരു പ്രധീക്ഷയുണ്ടായിരുന്നു നന്ദേട്ടൻ ഇവിടെ വന്ന് തനിക്കൊപ്പമേ കഴിക്കുകയുള്ളൂ എന്ന്. പക്ഷേ ഇപ്പോ കഴിച്ചിട്ട് വന്നെന്ന് കേട്ടപ്പോ എന്തോ ഒരു കുഞ്ഞ് സങ്കടം പോലെ...... എന്നാ ഞാൻ കഴിച്ചിട്ട് വരാം..... മെല്ലെ മുഖം തിരിക്കാതെ പറഞ്ഞുകൊണ്ടവൾ പുറത്തേക്കിറങ്ങാൻ വന്നതും..... ഭാമേ....... ഒന്നിങ്ങു വന്നേ....... പിന്നിൽ നിന്നും നന്ദന്റെ വിളികേട്ടവൾ തിരിഞ്ഞു ........ എന്താ നന്ദേട്ടാ...... ഇങ്ങ് വാ...... അവൻ വിളിച്ചതും അവൾ അടുത്തേക്ക് ചെന്നു. തങ്ങൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സുകളുടെ കവർ മാറ്റി വച്ചിരുന്ന കൂട്ടത്തിൽ നിന്നും അവനൊരു കുഞ്ഞ് പാഴ്‌സൽ കവർ എടുത്തു. ആ നിമിഷം തന്നെ അവിടെ മസാല ദോശയുടെയും ചട്നിയുടെയുമൊക്കെ ഒരു മണം പരന്നു..... ഇത്..... ഇതെന്താ...... തുറന്നു നോക്ക്...... ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ പറഞ്ഞു. കൈയിലേക്ക് ആ ഭക്ഷണത്തിന്റെ ചൂട് പറ്റിയപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു അതെന്താണെന്ന്..... അവളത് മുറിയിലെ കുഞ്ഞ് ടേബിലേക്ക് കൊണ്ട് വച്ച് തുറന്നു നോക്കിയതും അവളുടെ കണ്ണൊന്നു വിടർന്നു. മസാല ദോശയും കൂടെ ചട്നി സാമ്പാർ അത് കണ്ടതും അവളുടെ വായിൽ വെള്ളമൂറി... ആയെടുത്ത് വച്ച കവറിൽ വീണ്ടുമൊരു പൊതി കൂടി ഉണ്ടായിരുന്നു. അവൾ മറ്റെന്തോ ആണെന്ന് കരുതി അതും ഒന്ന് തുറന്നു നോക്കി..... അതിലും മസാല ദോശതന്നെ യായിരുന്നു. നന്ദൻ ഒരു ചെയർ കൂടി എടുത്തുകൊണ്ടു വന്ന് ആ ടേബിളിന്റെ അരികിൽ ഇട്ടു. എന്റെ ഭാമക്കുട്ടി ഇവിടെ കഴിക്കാതിരിക്കുമ്പോ എങ്ങനെയാ ഞാൻ കഴിക്കണേ...... അവൻ അവളേയും അടുത്തു കിടന്ന കസേരയിലേക്ക് പിടിച്ചിരുത്തി ആ താടിത്തുമ്പിലൊന്ന് പിടിച്ചുകൊണ്ട് ചോദിച്ചു. അവളവനെ നോക്കിയൊന്നു ചിരിച്ചു. ആ നിമിഷം നന്ദൻ രണ്ട് പേർക്കുമുന്നിലും ഭക്ഷണം കഴിക്കാനുള്ള രീതിയിൽ നീക്കി വച്ചു. ശേഷം അവന്റെ മുന്നിലിരുന്നതിൽ നിന്നും കുറച്ചെടുത്ത് അവൾക്ക് നേരെ നീട്ടി....... കഴിക്ക്....... നമ്മുടെ കുഞ്ഞ് വാവക്ക് കൂടി കിട്ടട്ടെ....... അവൻ പറഞ്ഞതും അവൾ മെല്ലെ വയറിലേക്ക് കൈവച്ചു...... അത് കഴിച്ചു കഴിയുന്നത് വരെ നന്ദൻ വാരി കൊടുത്തിരുന്നു. അത്രമേൽ സന്തോഷത്തോടെ അവളും 🌼🌼🌼🌼🌼🌼🌼 രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞു ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടേയും കല്യാണം....... പത്തിനും പതിനൊന്നിനുമിടയിലുള്ള നല്ല മുഹൂർത്തത്തിലാണ് താലികെട്ടൽ ചില്ലി റെഡ് കളർ സാരിയിൽ വളരെ സുന്ദരിയായി ഒരുങ്ങി നിൽക്കുകയാണ് പല്ലവി. അവൾക്കടുത്ത് തന്നെ ഒരു കസവ് മുണ്ട് തോളിലൂടെ മൂടി പോലീസിന്റെയാ തലയെടുപ്പോടെ തന്നെ എന്നാൽ ചുണ്ടിലൊരു പുഞ്ചിരിയോടെ നിൽപ്പുണ്ട് സഞ്ചു. അവനടുത്തായി തന്നെ നന്ദനും ഭാമയും കാവ്യയും പിന്നെ ഒരു സ്റ്റിക്കിൽ മുറുകെ പിടിച്ച് മഹിയും നിൽപ്പുണ്ട്. അവന്റെ വലത് കൈയിൽ നന്നായി തന്നെ കാവ്യ സപ്പോർട്ട് ചെയ്ത് പിടിച്ചിട്ടുണ്ട് ...... ഏകദേശം ഒരാഴ്ചയായിക്കാണും മഹി എഴുന്നേറ്റ് നിന്നു തുടങ്ങിയിട്ട്. നന്നായി നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ഏതിലെങ്കിലും സപ്പോർട് ചെയ്ത് ഇങ്ങനെ നിൽക്കാൻ അവനെക്കൊണ്ട് കഴിയുന്നുണ്ട്. ഇപ്പോ അമ്പലത്തിൽ വന്നത് മുതൽ വീൽചെയറിൽ ഇരിക്കുകയായിരുന്നു . ഇപ്പോ താലികെട്ട് കാണാൻ വേണ്ടി കാവ്യ അവനടുത്തേക്ക് ചെന്ന് കൊണ്ട് വന്നതാണ്. ഒരേ നിറത്തിൽ വരുന്ന സാരിയും ഷർട്ടും മുണ്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. അതുപോലെ തന്നെയായിരുന്നു നന്ദന്റെയും ഭമയുടേയും ഡ്രസ്സ് ഒരേ നിറം. ഭാമ അധികം വലിപ്പം വച്ച് തുടങ്ങാത്ത വയറിൽ ഇടക്കിടക്ക് കൈവയ്ക്കുന്നുണ്ട്. അതിപ്പോൾ അവൾക്കൊരു ശീലമാണ്. കുറച്ച് നേരം കഴിഞ്ഞതും താലികെട്ടാനുള്ള മുഹൂർത്തമായി.....നിറദീപങ്ങൾക്കുള്ളിൽ തിളങ്ങുന്ന ദെയ്ങ്ങളെ സാക്ഷിയാക്കി സഞ്ചു പല്ലവിയുടെ കഴുത്തിൽ താലി ചാർത്തി. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. ഉച്ചക്കുള്ള വിവാഹ സദ്യ കഴിക്കലും വൈകിട്ടത്തെ ഫങ്ക്ഷനും അടുക്കള കാണൽ ചടങ്ങുകളും എല്ലാം കഴിഞ്ഞ് അന്ന് ഏറെ വൈകിയാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തിയത് . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോ മഹിയുടെ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിച്ചു. ട്രീറ്റ്മെന്റിന്റെ അവസാന ഘട്ടമാണിത്....... കാവ്യക്കും മഹിക്കും ഇപ്പോ പൂർണമായുള്ള കോൺഫിഡൻസ് ഉണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങായി നിന്ന് നേടാൻ പോകുന്ന വിജയം. അതിന്റെ സന്തോഷവുമുണ്ട് ഇരുവരിലും. 🌼🌼🌼🌼🌼 ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു. ഇന്നാണ് സഞ്ചുവിന്റേയും പല്ലവിയുടെയും ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുന്നത്. സഞ്ചുവിന്റെ ലീവിന്റെ പ്രശ്നം കൊണ്ടാണ് അത്‌ ഒന്നര മാസം വരെ നീണ്ടു പോയത്. എന്തായാലും അത്‌ നന്നായെന്ന് വിചാരിക്കുന്ന രണ്ടു പേർ കൂടി ഉണ്ട് മഹിയും കാവ്യയും. ഒന്നര മാസം കൊണ്ട് മഹിയും തറയിൽ കാലുറപ്പിച്ചു നടന്നു തുടങ്ങി...... ഒരു മാസം കൂടി കഴിഞ്ഞാൽ ജോലിക്ക് ജോയിൻ ചെയ്യണം എന്നാണ് അവന്റെ തീരുമാനം. അതുകൊണ്ട് അതിന് മുൻപേ ഒരു യാത്രക്ക് തയ്യറെടുക്കാനിരിക്കുക യായിരുന്നു ഇരുവരും . ആ സമയമാണ് നന്ദൻ എങ്ങനെ ഒരു ഐഡിയ മുന്നോട്ട് വച്ചത്. സഞ്ചുവിനും പല്ലവിക്കും ഒപ്പം മഹിയേട്ടനും കാവ്യയും കൂടി പോട്ടെ........ ആ അഭിപ്രായത്തിൽ എല്ലാവർക്കും സമ്മതവുമായിരുന്നു. ഇന്ന് അതിന്റെ പാക്കിങ്ങിലാണ് മഹിയും കാവ്യയും. നീ റെഡിയായില്ലേ കാവ്യാ........ കഴിഞ്ഞു മഹിയേട്ടാ....... ഇനി ലഗേജ്‌ എല്ലാം എടുത്ത് വണ്ടിയിൽ വച്ചാൽ മതി..... ഹ്മ്മ്...... സഞ്ചുവും പല്ലവിയും പുറത്ത് കാറിൽ വെയ്റ്റ് ചെയ്യുന്നുണ്ട്. മഹി പറഞ്ഞുകൊണ്ട് അവരുടെ ലഗേജ്‌ എടുത്തു...... എന്തൊരു വെയ്റ്റ് ആണിതിന് പെട്ടിയുടെ വെയ്റ്റ് കണ്ട് താഴെ വച്ചുകൊണ്ടവൻ ചോദിച്ചു. അത്രക്കൊന്നും ഇല്ല. ഒന്ന് പോയേ മഹിയേട്ടാ..... എന്താ നീ ഇതിനകത്ത് നിറച്ചേക്കുന്നെ...... മഹി ചോദിച്ചുകൊണ്ട് അവളെ നോക്കി. എന്റേം മഹിയേട്ടന്റേം ഡ്രെസ്സ്,പെർഫ്യും, നമ്മുടെ നൈറ്റ്‌ ഡ്രസ്സ്‌ അതൊക്കെയേ ഉള്ളൂ....... നൈറ്റ്‌ ഡ്രെസ്സ് ഒന്നും വേണ്ടീരുന്നില്ല കാവു..... അത്‌ കേട്ടതും അവളൊന്ന് ഒറ്റപ്പുരിഗമുയർത്തി അവനെ നോക്കി...... പിന്നെ നൈറ്റ്‌ ഡ്രെസ്സ് ഇല്ലാതെ നടക്കോ നമ്മൾ. അവൾ തിരിച്ചു ചോദിച്ചു. അത്‌ കേട്ടതും അവൻ ഒന്ന് വശപ്പിശകോടെ ചിരിച്ചു. ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നമുക്കെന്തിനാ ടാ നൈറ്റ്‌ ഡ്രെസ്സ് അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു..... ദേ മഹിയേട്ടാ...... വന്നുവന്ന് ഒരു നാണവുമില്ല...... അവനൊന്നു വെളുക്കെ ചിരിച്ചു. ശേഷം വീണ്ടുമെന്തോ പറയാൻ തുടങ്ങുമ്പോഴാണ് നീട്ടിയൊരു ഹോൺ കേട്ടത് പുറത്ത് നിന്ന്....... അതോടെ പറയാൻ വന്നത് പറയാതെ ഇരുവരും പുറത്തേക്കിറങ്ങി. ഉമ്മറത്ത് തന്നെ നന്ദനും ഭാമയും അമ്മയും നിൽപ്പുണ്ട്. കുറച്ച് പുറത്തേക്കുന്തിയ വയറിൽ തൊട്ടുകൊണ്ടാണ് ഭാമയുടെ നിൽപ്പ്. അവൾക്കടുത്ത് ചിരിയോടെ നന്ദനും. കുറച്ച് നേരത്തിനൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഹണിമൂണിനായി അവർ പ്ലാൻ ചെയ്തിരിക്കുന്ന പ്ലെയ്സ് ലക്ഷദ്വീപ് ആയിരുന്നു. അതൊക്കെ തിരഞ്ഞെടുത്തത് പല്ലവിയും കാവ്യയും ചേർന്നാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ഫ്ലൈറ്റ് യാത്ര സുഖകരമായിരുന്നു. അവിടെ അത്യാവശ്യം നല്ലോരു റിസോട്ടും ബുക്ക്‌ ചെയ്തിരുന്നു. രാത്രിയാണ് മുറിയിലെത്തിയത് അത്യാവശ്യം ക്ഷീണം ഇരു കൂട്ടർക്കും ഉണ്ടായിരുന്നു. നന്നായി ഉറങ്ങി ഒന്ന് റസ്റ് എടുത്ത് പിറ്റേന്നാണ് അവർ പുറത്തേക്കിറങ്ങിയത്...... ആകാശ നീല നിറമുള്ള ആഴങ്ങൾ കുറവുള്ള വെളുത്ത മണൽ തരികൾ നിറഞ്ഞ തനിക്കുള്ളിലൊളിച്ച അത്ഭുതങ്ങളെ തുറന്ന പുസ്തകങ്ങൾ പോലെ കാട്ടിതരുന്ന നീല സാഗരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായൊരു ദ്വീപ്. കുറെ യേറെ കാഴ്ചകൾ കണ്ട് വൈകിട്ട് വളരെ സന്തോഷത്തോടെയാണ് ഫുഡ്‌ കഴിച്ച് എല്ലാവരും തിരികെ റൂമിലേക്കെതിയത്. നിശയുടെ ഭംഗി കൂടി വന്നപ്പോൾ സഞ്ചുവും പല്ലവിയും ഇരുവരുടെയും നല്ല നിമിഷങ്ങൾ അപ്പുറത്തെ റൂമിൽ ആസ്വദിച്ചു തുടങ്ങിയിരുന്നു. എന്നാൽ തുടക്കം കുറിക്കാൻ കഴിയാതെ ഒന്ന് ഒളിച്ച് കളിക്കുകയായിരുന്നു മഹിയും കാവ്യയും. കാവ്യക്കാകെയൊരു വെപ്രാളമാണ്....... ഇന്നുവരെ കാണാത്ത മഹിയുടെ മറ്റൊരു ഭാവം അവന്റെ കണ്ണുകളിൽ കണ്ട വെപ്രാളം. കാവ്യാ....... റിസോട്ടിലെ തങ്ങളുടെ മുറിയലെ ബാൽക്കണിയിൽ കടൽക്കാറ്റേറ്റ് നിൽന്നിരുന്ന കാവ്യയുടെ പിന്നിലൂടെ പുണർന്ന് ഒരു പതിഞ്ഞ ശബ്ദത്തിൽ അവനവളെ വിളിച്ചു...... കാതിനരികിൽ മുത്തമിട്ട് കൊണ്ടുള്ള വിളിയായതിനാൽ അവളൊന്ന് കുളിർന്നു കൊണ്ട് തല വെട്ടിച്ചു......... ഇങ്ങനെ നിന്നാൽ മതിയോ...... കിടക്കണ്ടേ....... ഹ്മ്മ്...... കുറച്ച് കൂടി കഴിഞ്ഞിട്ട്....... അതെന്താ...... കുറച്ച് കൂടി കഴിയണേ...... ഉദരത്തിൽ ചുറ്റിയിരുന്ന കൈകളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചുകൊണ്ടവൻ ചോദിച്ചു...... മ്ച്ചും..... ഒന്നൂല്ല......... ഒന്ന് പിടഞ്ഞുകൊണ്ടവൾ മാറാൻ തുടങ്ങിയതും അവൻ കൈകളാൽ അവളെ കോരിയെടുത്തു....... മഹ്...... മഹിയേട്ടാ..... താഴെ നിർത്തിക്കെ..... മഹിയത് കേട്ടതായി ഭാവിക്കട്ടെ അവളേയും കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു...... മഹിയേട്ടാ..... താഴെ നിർത്താൻ...... നടക്കാറായെങ്കിലും കുറച്ച് നാൾ കൂടി വെയ്റ്റ് ഒന്നും എടുക്കരുത് ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മറന്നോ........ അതിന് നിനക്ക് വെയ്റ്റ് ഉണ്ടെങ്കിലല്ലേ ഞാനത് ഓർക്കേണ്ടതുള്ളൂ...... അവനൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ കട്ടിലിലേക്ക് കിടത്തി...... അവനും അവൾക്കരികിലേക്ക് കിടന്നു..... സ്നേഹിക്കാം.... കാതരമായി മെല്ലെ അവൻ അവൾക്കടുത്തേക്ക് കിടന്നു ചോദിച്ചു. അവൾക്ക് എന്ത് പറയണമെന്നറിയാത്തൊരു പരിഭ്രമം. റൂമിലെ മെയിൻ ലൈറ്റ് അണച്ച് ടേബിൾ ലൈറ്റ് ഓൺ ചെയ്തവൻ...... ആ ലൈറ്റിന്റെ സ്വർണവെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു........ നിമിഷങ്ങൾ കഴിഞ്ഞു തുടങ്ങിയതും സമ്മതം ചോദിച്ചു വശം കെടുത്തി സമ്മതിപ്പിച്ചവൻ. അതോടെ ചുംബനങ്ങളുടെ മഞ്ഞു വീഴ്ചകൾ ആരംഭിച്ചു........ ഇന്നുവരെ കാത്തിരുന്നൊരു നിമിഷം....... ഇരുവരും പരസ്പരം കൊതിച്ചൊരു നിമിഷം..... മഹിയുടെ ചുംബനങ്ങൾ അതിരുകടന്നു....... എപ്പോഴും അവൾക്ക് നൽകുന്ന മൃതു ചുംബനങ്ങളിൽ നിന്നവ വന്യമായി..... അധരങ്ങൾ പരസ്പരം കോർത്തിണങ്ങി. നെറുകയിലൂടെ നാസികയിലൂടെ കവിളുകളിലൂടെ ഒഴുകി ഒഴുകി കഴുത്തിലൂടെ മാറിലൂടെ വയറിലൂടെ മഹിയുടെ കൈ ഒഴുകി നടന്നു....... അവന്റെ കരാലാളനകളിൽ കാവ്യ കുറുകി പിടഞ്ഞു....... എപ്പോഴോ വസ്ത്രങ്ങളകന്നു....... മൃദു ഭാവനകൾ വന്യമായി........... കിതപ്പുകളും, ശ്വാസനിശ്വാസങ്ങളും ആ മുറിക്കുള്ളിൽ മാത്രമൊതുങ്ങി....... പുറത്തേ തണുപ്പേറിയ കാറ്റ് അങ്ങകലെയുള്ള നീലക്കടലിന്റെ സമ്മാനമായിരുന്നു അവർ അത്‌ കൊണ്ട് കരയേ ഏൽപ്പിച്ചു....... അവയാ പ്രദേശമങ്ങനെ കുളിരണിയിച്ചു കൊണ്ടിരുന്നു....... എപ്പോഴോ കിതപ്പടങ്ങി ആ മാറിലേക്ക് മുഖം താഴ്ത്തിയവൻ വീഴുമ്പോൾ ഇത്രനാൾ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം കെട്ടടങ്ങിയ ആത്മ സംതൃപ്തിയിലായിരുന്നു ഇരുവരും...... എപ്പോഴോ പരസ്പരം മുഖത്തേക്ക് നോക്കിയവർ ചിരിച്ചു...... അതിൽ എല്ലാമുണ്ടായിരുന്നു എല്ലാം............. സന്തോഷം സങ്കടം പ്രണയം സ്നേഹം വാത്സല്യം അങ്ങനെയെല്ലാം....... ഈ ജന്മം മുഴുവൻ ഇവയെല്ലാം അവരിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങളാണ്. കരണം......ആദ്യ ജീവിതത്തിലെ നഷ്ടങ്ങളിൽ നിന്ന് കരകയറി കൃത്യമായ കൈകളിലാണ് ഇരുവരും വന്ന് ചേർന്നത്. യഥാർത്ഥ ജീവിതമെന്താണെന്ന് മനസ്സിലാക്കിയതും ഇവിടെനിന്നാണ്........ 🌼🌼🌼🌼🌼🌼🌼 ഈ നിമിഷം വീട്ടിൽ നന്ദന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് ഭാമ........ നാല് മാസങ്ങൾ പിന്നിട്ടതേയുള്ളൂ. കാത്തിരിപ്പാണിരുവരും കൈയിലേക്ക് കിട്ടുന്ന കുഞ്ഞതിഥിക്ക് വേണ്ടി....... ആ സന്തോഷത്തിൽ തന്നെയാണവർ ഉണരുന്നതും ഉറങ്ങുന്നതും....... ഉറങ്ങിയിട്ടില്ലെങ്കിലും കണ്ണടച്ച് കിടക്കുകയാണ്........ നന്ദൻ മെല്ലെയാ വയറിലേക്ക് തഴുകി..... ഭാമ അറിയുന്നുണ്ടായിരുന്നു ആ തലോടൽ..... അവൻ കണ്ണ് തുറക്കാതെ തന്നെ അവളുടെ നെറ്റിമേൽ ഒന്ന് ചുംബിച്ചു...... എന്നും അത്‌ പതിവാണ്........ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുന്നതിനു മുൻപൊരു ചുംബനം....... അതിൽ എല്ലാമുണ്ട് ...... എല്ലാം....... ഈ ജീവിതത്തിലേക്ക് വന്നതിനും ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാകുന്നതിനും,ഒന്നായി നിക്കുന്നതിനും എല്ലാം. ഇതുപോലെ മുന്നോട്ട് ജീവിക്കട്ടേയല്ലേ....സമാധാനത്തോടെ സന്തോഷത്തോടെ............ തല്ക്കാലം എല്ലാവരോടും വിടപറയാം...... അവസാനിച്ചു 💚🌺 എല്ലാവർക്കും ഒത്തിരി താങ്ക്സ്.... കഴിയുമെങ്കിൽ രണ്ട് വരി കുറിക്കണേ.....🩷✨ കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
4.4K കണ്ടവര്‍
10 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mrzlMED?d=n&ui=v64j8rk&e1=cമോളിങ്ങ് വന്നേ.... അമ്മമ്മ ഒരു കാര്യം പറയട്ടെ.... സാവിത്രി ഉണ്ണിമോളെയും കൊണ്ട് അവിടെ നിന്നും മാറി. ഉണ്ണിമോളെ അടുക്കളയിലേക്ക് കൊണ്ടുപോയി സാവിത്രി അവൾക്ക് ഭക്ഷണം വാരി കൊടുത്തു. ഒരു ഗ്ലാസ്സ് പാലും കുടിപ്പിക്കാൻ നോക്കി വേം... കുടിക്ക്, നമുക്ക് അമ്പലത്തിൽ പോകാനുള്ളതല്ലേ മോളെ... എനിക്ക് മതി അമ്മമ്മേ.... മതിയോ... എന്നാൽ ബാക്കി നമുക്ക് വന്നിട്ട് കുടിക്കാം ട്ടോ. ബാക്കി വന്ന പാൽ സാവിത്രി ഫ്രിഡ്ജിലേക്ക് എടുത്ത് മൂടിവച്ചു. വന്നെത്തിയ ബന്ധുക്കളെയൊക്കെ കണ്ടതോടെ ഉണ്ണിമോൾ സങ്കടപ്പെടാൻ പോലും മറന്ന് ശൂന്യമായ മനസ്സോടെ നിന്നു.. ആളുകളുടെ ഒച്ചയും ബഹളവും സന്തോഷവും ഒക്കെ കണ്ട് ഉണ്ണിമോൾ ഇടയ്ക്കിടെ എല്ലാവരെയും പകച്ചു നോക്കുന്നുണ്ടായിരുന്നു.... എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു മനുവിന്റെ ഭാഗത്ത് നിന്നും ഒരുപാട് ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും അയൽവക്കത്തെ കുറച്ചാളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടും കുരവയും ഒന്നുമില്ലാതെ, പ്രാർത്ഥനകളുടെ മാത്രമകമ്പടിയോടെ മനു ശിവദയെ താലി ചാർത്തി.... ഉണ്ണിമോൾ അമ്മമ്മയുടെ പിന്നിൽ മുഖം ഒളിപ്പിച്ചു. വന്നവരിൽ ചിലർ ഉണ്ണിമോളെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. താലികെട്ട് കഴിഞ്ഞ് , അമ്പലത്തിൽ നിന്നിറങ്ങി ഓഡിറ്റോറിയത്തിൽ എത്തി. വധൂവരന്മാരുടെ കൂടെ ഫോട്ടോ എടുക്കാൻ ആളുകൾ നിൽക്കുമ്പോൾ ശിവദയുടെ കണ്ണുകൾ ഉണ്ണിമോളെ തിരിയുകയായിരുന്നു... അവളെ അവിടെങ്ങും കാണുന്നില്ല. മോളെവിടെ എന്ന് അവൾ അമ്മയോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. പുറത്തുണ്ടെന്ന് അമ്മ കൈകൾ കൊണ്ട് മറുപടി പറഞ്ഞു. ആരോമലിനെയും കാണുന്നില്ല ആരോമലിന്റെ കൂടെയായിരിക്കും ഉണ്ണിമോളെന്ന് ശിവദക്ക് മനസ്സിലായി. ആരോമലിന് അവളെ ജീവനാണ്. കുഞ്ഞിലെ മുതൽ ഉണ്ണിമോളെ എടുത്തുകൊണ്ട് നടക്കുകയും, ബൈക്കിൽ കയറ്റി സിറ്റിയിലൊക്കെ കൊണ്ടുപോവുകയും ചെയ്യും... ശിവദ കസിൻ ഹിമയെ കൈകൊണ്ട് അടുത്തേക്ക് വിളിച്ചു. ഹിമ അരികിലേക്ക് ചെന്നു എടീ... ആരോമലിനെയും ഉണ്ണിമോളെയും വിളിച്ചുകൊണ്ട് വാ. ഫോട്ടോ എടുക്കാൻ അവർ ഇതുവരെ നിന്നില്ലല്ലോ. ഞാൻ പോയി വിളിച്ചു കൊണ്ടുവരാം ഹിമ ഓഡിറ്റോറിയത്തിന് പുറത്തേക്ക് പോയി. ഓഡിറ്റോറിയത്തിന് പുറത്ത് ഐസ്ക്രീം കൊടുക്കുന്നിടത്ത് നിൽപ്പുണ്ടവർ. ആരോമൽ ഉണ്ണിമോൾക്ക് ഐസ്ക്രീം കോരി കൊടുക്കുകയാണ്. നിങ്ങൾ ഇവിടെ നിൽക്കുകയായിരുന്നോ വാ ഫോട്ടോ എടുക്കണ്ടേ... ഹിമ ചോദിച്ചു. ഉണ്ണിമോൾക്ക് ചെറിയൊരു വിഷമം പോലെ അതാ ഞാൻ അവളെയും കൊണ്ട് ഇങ്ങോട്ട് പോന്നത്. വാ... മോളെ നമുക്ക് പോയി ഫോട്ടോ എടുക്കാം. ആരോമൽ അവളുടെ കൈപിടിച്ചു. അവർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് കടന്നു. അമ്മയുടെയും പുതിയ ഭർത്താവിന്റേയും അടുത്ത് നിൽക്കുമ്പോൾ ഉണ്ണിമോൾ മുഖം ഉയർത്തി അമ്മയെ നോക്കി... ശിവദ അവളെ ചേർത്തു പിടിച്ചു. ഉണ്ണിമോൾ അവളോട്‌ ചേർന്നു നിന്നു.. ഇനി ഇതുപോലെ അമ്മയുടെ കൂടെ നിൽക്കാൻ പറ്റില്ല. അമ്മ ഇനി വേറെ വീട്ടിൽ ആണെന്നാണ് അമ്മമ്മ പറഞ്ഞത്.... മോളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുമ്മകൾ കൊണ്ട് പൊതിയാൻ ശിവദക്ക് തോന്നി... ആരെക്കെയോ ചേർന്ന് തങ്ങളെ അകറ്റുകയാണ്. എന്താണ് ശരി, എന്താണ് തെറ്റ് , താനെന്ത് ചെയ്യണം എന്നൊന്നുമറിയാൻ പറ്റാതായിരിക്കുന്നു. എന്തൊക്കെയോ നിയന്ത്രണങ്ങൾ തന്റെമേൽ വന്നതുപോലെ അവൾക്ക് തോന്നി. അല്ലെങ്കിലും എക്കാലവും അങ്ങനെ തന്നെയായിരുന്നു. പഠനം കഴിഞ്ഞ് ഉടനെ അച്ഛനും അമ്മയും ചേർന്നൊരാളെ കണ്ടെത്തി തന്നു. അയാളുടെ ഭാര്യയായി, അയാളുടെ കുഞ്ഞിനെ പ്രസവിച്ചു . പക്ഷെ, അയാൾക്ക് വേറെ ബന്ധമുണ്ടെന്നറിഞ്ഞപ്പോൾ താൻ ഒത്തിരി സങ്കടപ്പെട്ടു. സഹിക്കാൻ പറ്റാതായ ഒരു ദിവസം അയാളിൽ നിന്നിറങ്ങി പോരാനുള്ള ധൈര്യം മാത്രം തനിക്ക് എവിടെ നിന്നോ കിട്ടി. കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോൾ എങ്ങനെയെങ്കിലും മുന്നോട്ട് ജീവിക്കണമെന്നുള്ള ധൈര്യമൊക്കെ തോന്നിച്ചിരുന്നു. പക്ഷേ പെട്ടെന്നുള്ള അച്ഛന്റെ മരണം വീണ്ടും കുടുംബത്തെയൊന്നാകെ ഉലച്ചു കളഞ്ഞു. അച്ഛൻ മരച്ചിട്ടിപ്പോൾ മൂന്നു വർഷങ്ങൾ കഴിഞ്ഞു. ഇനി അമ്മയ്ക്കും കൂടി എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നീ ഒറ്റയ്ക്കായി പോകുമെന്ന് പറഞ്ഞാണ് അമ്മ വിവാഹത്തിന് നിർബന്ധിച്ചത്. അമ്മ മാത്രമല്ല,ആരോമലും പറയും ചേച്ചിക്ക് ഒരു ജീവിതം വേണ്ടേയെന്ന്. ഉണ്ണിമോൾ പെട്ടെന്ന് വളർന്നു വലുതാകും അവൾക്കൊരു ജീവിതമൊക്കെ ആവുമ്പോൾ, ആ കാലത്ത് ചേച്ചി ഒറ്റയ്ക്കാകും എന്നൊക്കെയാണ് അവനും പറഞ്ഞത്. കൂടാതെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഒക്കെ നിർബന്ധം കൂടെയായപ്പോൾ... ആകെ കൺഫ്യൂഷനിലായി.. അങ്ങനെയാണ് വിവാഹത്തിന് സമ്മതിച്ചത്. ഉണ്ണിമോളെ പിരിയേണ്ടി വരുമെന്നുള്ള ദുഃഖം തനിക്ക് താങ്ങാൻ കഴിയുന്നതല്ല.... ഫോട്ടോയെടുപ്പ് കഴിഞ്ഞതും ആളുകൾ ആഹാരം കഴിക്കാനായി പോയി. ആകെ വരന്റെ ഭാഗത്തുനിന്നും, വധുവിന്റെ ഭാഗത്തുനിന്നുമായി അറുപതു പേരെ ഉള്ളൂ... അവർക്കുള്ള സദ്യ വിളമ്പി തുടങ്ങിയിരുന്നു. ഉണ്ണിമോളേ സാവിത്രി തന്റെ അരികിലാണ് ഇരുത്തിയത്. ഉണ്ണി മോൾക്ക് ഭക്ഷണം വാരിക്കൊടുത്ത് പായസവും കുടിപ്പിച്ച്, സാവിത്രി അവളുടെ കൈകഴുകിപ്പിക്കുന്നത് കണ്ടപ്പോൾ മാത്രം ശിവദക്ക് നേരിയ ആശ്വാസം തോന്നി. അമ്മ തന്നെയും ആരോമലിനെയും നോക്കിയതുപോലെ, നന്നായി തന്നെ അവളെ നോക്കുമെന്നറിയാം. എങ്കിലും പഴയ പ്രായമല്ലല്ലോ അമ്മയ്ക്ക്... ഭക്ഷണശേഷം എല്ലാവരും വാഹനങ്ങളിൽ കയറി. സാവിത്രി, ആരോമലിന്റെ കൈയിൽ ഉണ്ണിമോളെ ഏൽപ്പിച്ചിട്ട് ശിവദ പോകുമ്പോൾ വാഹനത്തിനരികിലേക്ക് വരരുതെന്ന് പ്രത്യേകം ചട്ടം കെട്ടി. ശിവദ പോകുന്നത് കണ്ടാൽ ഉണ്ണിമോൾക്ക് സഹിക്കാനാവില്ല. ഉണ്ണിമോൾ കരയുന്നത് കണ്ടാൽ ശിവയും താങ്ങില്ല. അതുകൊണ്ട് ആ പരിസരത്തേക്ക് വന്നേക്കരുതെന്ന് പ്രത്യേകം പറഞ്ഞു. മനുവിനൊപ്പം കാറിൽ കയറുമ്പോൾ ശിവദയുടെ കണ്ണുകൾ ഉണ്ണി മോളെ തിരയുകയായിരുന്നു. ഉണ്ണിമോളെവിടെ എന്ന് ശിവദ തന്നോട് ചോദിച്ചെങ്കിലോ എന്ന് കരുതി സാവിത്രി അൽപ്പം മാറിയാണ് നിന്നത്. അവൾ വിവാഹം കഴിഞ്ഞു പോകുന്നതിൽ തനിക്ക് തെല്ലും സങ്കടമില്ലെന്ന് അവളെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു അവർക്ക്. താനും കൂടെ വിഷമിക്കുന്നത് കണ്ടാൽ അവൾ തളർന്നു പോകും. അടുത്തുനിന്ന ബന്ധുവിനോട് സംസാരിച്ചവരുടെ തോളിൽ കയ്യിട്ട് എന്തോ പറഞ്ഞുറക്കെ ചിരിച്ചുകൊണ്ട് നിൽക്കുന്ന സാവിത്രിയെ ശിവദ കാണുന്നുണ്ടായിരുന്നു. ഉണ്ണിമോളെയും ആരോമലിനെയും കാണുന്നില്ല.... വാഹനത്തിൽ കയറൂ... രണ്ടുമണിക്ക് മുൻപ് ഗൃഹത്തിൽ കയറണം. മുതിർന്ന ആരോ പറഞ്ഞു. ശിവദ വാഹനത്തിൽ കയറി. അവരുടെ വാഹനം പോയതിനുശേഷമാണ് ആരോമൽ ഉണ്ണിമോളെയും കൊണ്ട് സാവിത്രിയുടെ അരികിലെത്തിയത്. ബന്ധുക്കളിൽ ചിലർ മനുവിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്. ആരോമലും അവർക്കൊപ്പം പോകുന്നുണ്ട്. നീ പോയിട്ട് വാ... ഞാൻ ഉണ്ണി മോളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയാണ് സാവിത്രി പറഞ്ഞു. സാവിത്രിയും കുറച്ചു ബന്ധുക്കളും ഉണ്ണിമോളും മറ്റൊരു വാഹനത്തിൽ കയറി. സ്വന്തം വീട്ടിലേക്ക് തിരിച്ചു. അമ്മയില്ലാത്ത വീട്ടിലേക്ക് കയറിയപ്പോഴേക്കും ഉണ്ണിമോൾക്ക് സങ്കടം സഹിക്കാനായില്ല. എന്റെ അമ്മ ഇനി ഒരിക്കലും വീട്ടിലേക്ക് വരില്ല അല്ലെ അമ്മമ്മേ?? അവൾ കരച്ചിലോടെ ചോദിച്ചു. അമ്മ വരും, ഉണ്ണിമോളെ കാണാതിരിക്കാൻ അമ്മയ്ക്ക് പറ്റുമോ , അമ്മ ഇടയ്ക്കിടെ വരുമല്ലോ. അമ്മ വരുമ്പോൾ മോൾക്ക് എന്തൊക്കെ വാങ്ങിച്ചു കൊണ്ട് വരുന്നതെന്ന് അറിയാമോ. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലേ അമ്മമ്മേ...?? മോളെ അമ്മയ്ക്ക് ജീവനാണല്ലോ, അമ്മയ്ക്ക് മാത്രമല്ല അമ്മമ്മയ്ക്കും മാമനും മോളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എന്നിട്ട് പിന്നെ എന്തിനാ എന്നെയിവിടെ ഇട്ടിട്ടു പോയത് ?? എന്നെ അമ്മയ്ക്ക് വേണ്ടാഞ്ഞിട്ടല്ലേ.. അങ്ങനെയൊന്നും പറയല്ലേ മോളെ, അമ്മമ്മയ്ക്ക് കൂട്ടായിട്ടല്ലേ മോളെയിവിടെ നിർത്തിയിരിക്കുന്നത്. അമ്മമ്മ പ്രായമായില്ലേ, അമ്മമ്മയ്ക്ക് വേറെയാരാ ഉള്ളത്.. മോള് കരയണ്ട. കുറച്ചുദിവസം കഴിയുമ്പോൾ അമ്മ ഇങ്ങോട്ട് വരും ഇനി ഇങ്ങോട്ട് വന്നില്ലെങ്കിൽ, നമ്മൾ അങ്ങോട്ട് പോകും അത് പോരേ...?? ആം...... അവൾ തലയാട്ടി. അത്രയും ദിവസം അമ്മയോടൊപ്പം കിടന്ന മുറിയിലേക്ക് ഉണ്ണിമോൾ കയറിപ്പോയി. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാറ്റി, മറ്റൊരെണ്ണം അവൾ തന്നെ എടുത്തിട്ടു. എപ്പോഴും പാട്ടൊക്കെ പാടി, സ്കൂളിലെ വിശേഷങ്ങളൊക്കെ പറഞ്ഞ്,കുസൃതിയോടെ ഓടിച്ചാടിപിന്നാലെ നടക്കുന്ന കുട്ടിയായിരുന്നു ഉണ്ണിമോൾ, പക്ഷെ, ശിവദയുടെ കല്യാണമാണെന്നറിഞ്ഞപ്പോൾ മുതൽ കളിയും ചിരിയും ഒന്നുമില്ലാതെ എപ്പോഴും മൗനമായി ഇരിക്കുകയായിരുന്നു പതിവ്.... എന്തിനുമേതിനും അവൾക്ക് ശിവദയമ്മ വേണമായിരുന്നു. ഉണ്ണിമോൾ പതിയെ മുറിയിലെ കട്ടിലിലേക്ക് ഇരുന്നു. സ്കൂളിലെ എല്ലാവർക്കും അച്ഛനും അമ്മയും ഉണ്ട്. തനിക്ക്‌ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ അമ്മയും നഷ്ടമായിരിക്കുകയാണ്. തനിക്കിനി ആരുമില്ലെന്നുള്ള ചിന്ത ആ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഉണ്ണിമോൾ പതിയെ എഴുന്നേറ്റ് പൂമുഖത്തേക്ക് നടന്നു. അവിടെ ഇട്ടിരിക്കുന്ന കസേരയിലിരുന്നു പുറത്തേക്ക് നോക്കി. ഉണ്ണിമോളെ... എന്ന് വിളിച്ചുകൊണ്ടമ്മ വന്നിരുന്നെങ്കിലെന്ന് ആ പിഞ്ചുഹൃദയം വല്ലാതെ മോഹിച്ചു. വഴിയിലേക്ക് കണ്ണും നട്ട് അവളങ്ങനിരുന്നു. 💚💚💚💚💚💚 തുടരും. 💚💚💚💚💚💚 കണ്ണൂർകാരൻ 🌹🌹🌹🌹 #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
4.1K കണ്ടവര്‍
10 ദിവസം
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mljkrQj0?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -49🌺💚 നമുക്ക്........ നമുക്ക്..... അവൻ അവൾ ചോദിച്ചത് ആവർത്തിച്ചു..... നമുക്ക് വിവാഹം കഴിച്ചാലോ.....? ഏഹ്......... മഹിയിൽ ആ ചോദ്യമൊരു നടുക്കം തീർത്തു...... എനിക്ക് മഹിയേട്ടനെ ഇഷ്ടമാണ്....... നമുക്ക് വിവാഹം കഴിച്ചാലോന്ന്........ അവൾ വീണ്ടും ആവർത്തിച്ചു........ 🌼🌼🌼 കാവ്..... കാവ്യ എന്തായീ പറയുന്നത് ....... ഒന്ന് വിക്കി കൊണ്ടവൻ ചോദിച്ചു..... ഞാൻ കാര്യമായി തന്നെ ചോദിച്ചതാ........ എനിക്ക് മഹിയേട്ടനെ ഇഷ്ടാണ്....... അതെങ്ങനെ തുടങ്ങിയെന്ന് എനിക്കറിയില്ല.... മാഹിയേട്ടൻ എന്താണെന്ന് അറിഞ്ഞു തുടങ്ങിയത് മുതൽ എങ്ങനെയാണെ ന്നറിഞ്ഞു തുടങ്ങിയത് മുതൽ എനിക്ക് മഹിയേട്ടനെ ഇഷ്ടാണ്....... മറ്റാരോടും എനിക്ക് ഇങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല...... ഒരുപാടൊരുപാട് ആലോചിച്ച് പറയണോ വേണ്ടയൊയെന്ന്..... ഇന്നലെ രാത്രി ഇതാലോചിച്ച് എനിക്ക് ഉറക്ക മില്ലായിരുന്നു. മനസ്സിലുള്ളത് തുറന്ന് പറയാതെ പോയാൽ ശ്വാസം മുട്ടിപ്പോകുമെന്ന് തോന്നിയത് കൊണ്ടാ ഇന്ന് തുറന്ന് പറഞ്ഞത്. മഹി എന്ത് പറയണമെന്ന് അറിയാതെ അവളെ തന്നെ നോക്കിയിരുന്നു....... എനിക്കറിയാം...... മഹിയേട്ടന് എന്നെ ഇഷ്ടമാണെന്ന്...... പലപ്പോഴും എനിക്കങ്ങനെ തോന്നിയിട്ടുമുണ്ട്........ അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു...... കാവ്യാ...... നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താണ് നിന്നിലുള്ള കുറവ്...... നീ നല്ല കുട്ടിയാണ്........ പക്ഷേ ഞാനോ..... ഭാമയുമായി നടക്കാനിരുന്ന കല്യാണ കഥയൊക്കെ അറിയാമല്ലോ..... വലിയൊരു ചതി ചെയ്തവനാണ് ഞാൻ നിങ്ങളുടെ കുടുംബത്തോട്....... ആ എന്നെ നീ സ്നേഹിക്കുന്നുവെന്നറിഞ്ഞാൽ...... കൂടാതെ സ്വന്തമായ് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയില്ല. ആരും ഒന്നും പറയില്ല..... പറയാൻ ഞാൻ അനുവദിക്കുകയുമില്ല.... മഹിയേട്ടന്റെ അന്നത്തെ സാഹചര്യം എന്തായിരുന്നു എന്ന് എനിക്കറിയാം...... പിന്നെ എന്റെ വീട്ടുകാർ ..... അവർ കണ്ടെത്തി തന്ന നല്ല ബന്ധം ഇന്ന് എവിടെയാണ്....... ചിലർ പറയുമായിരിക്കും ബന്ധം പിരിഞ്ഞതിന്റ നാലാം നാൾ അവൾ വേറെ കെട്ടിയെന്ന് ....... ആരെന്ത് പറഞ്ഞാലും എനിക്കൊരു പ്രശ്നമില്ല ആരുടെയും വായ്‌ മൂടിക്കെട്ടാൻ എനിക്ക് കഴിയില്ല. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. എന്നെ ഉപദ്രവിച്ച് രസിച്ചയാദുഷ്ടനെ ഓർത്തിരിക്കാനുള്ളതല്ല ഇനിയെന്റെ ജീവിതം എന്റെ ഇഷ്ടത്തിനനുസരിച്ച് എന്റെ സന്തോഷത്തിനനുസരിച്ച് ജീവിക്കാനുള്ളതാണ്..... എനിക്ക് പ്രയോരിറ്റി തരുന്ന എന്നെ സ്നേഹിക്കാൻ അറിയാവുന്നുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടെത്തുകയും ചെയ്തു. കാവ്യാ........... എന്റെ അവസ്ഥ എന്താണെന്ന് നിനക്ക് അറിയില്ലേ...... അറിയാം...... നല്ലതുപോലെ അറിയാം...... പക്ഷേ കാത്തിരിക്കാൻ ഞാൻ തയ്യാറല്ല...... ഈ വീൽചെയറിൽ നിന്ന് മഹിയേട്ടൻ എഴുന്നേൽക്കാൻ ഇനിയും ഒരുപാട് മാസങ്ങൾ എടുത്തേക്കുമെന്നും എനിക്കറിയാം..... അതിന് മുൻപേ നമുക്ക് കല്യാണം കഴിക്കണം ഈ വീൽചെയറിൽ നിന്ന് മഹിയേട്ടനെ കൈപിടിച്ചുയർത്താൻ എനിക്ക് കഴിയണം. കാവ്യാ.... നീ വിചാരിക്കുന്നത് പോലെയല്ല. മഹിയേട്ടാ പ്ലീസ്...... മഹി വീണ്ടും പറയാൻ വന്നതുമവൾ തടഞ്ഞു. മഹിയേട്ടന് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ ഞാൻ ഇവിടെ നിന്ന് പോയ്ക്കഴിഞ്ഞാൽ മഹിയേട്ടന് ഇപ്പോ അനുഭവിക്കുന്ന സന്തോഷം പൂർണമായ് അനുഭവിക്കാൻ കഴിയുമെന്ന്..... മഹി അതിനുത്തരം പറയാതെ മുഖം താഴ്ത്തി...... അവൾ അവനരികിലേക്ക് മുട്ട് കുത്തി ഇരുന്നു...... എനിക്കറിയാം...... മഹിയേട്ടന് എന്നെ ഇഷ്ടമാണെന്ന്..... മഹിയേട്ടന്റ മനസ്സിൽ ഇപ്പോ എന്താണെന്നും..... കാവ്യാ...... നീ വിചാരിക്കുന്നത് പോലെയാകില്ല ഞാനുമായുള്ള വിവാഹ ബന്ധം. ഞാൻ ഈ വീൽചെറിൽ നിന്നെഴുന്നേൽക്കാൻ ഇനിയും ഒരുപാട് നാളുകളെടുക്കും ....... കൃത്യമായൊരു ഡേറ്റ് പോലും പറയാൻ കഴിയില്ല...... അതുവരെ...... പൂർണമായൊരു ദാമ്പത്യ ജീവിതം പോലും നമുക്ക് കഴിയില്ല..... ഞാൻ മഹിയേട്ടന്റ അവസ്ഥ എന്താണെന്ന് മനസ്സിലാക്കികൊണ്ട് തന്നെയാണ് ഈ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നത്.... മാഹിയേട്ടൻ ആരോഗ്യം വീണ്ടെടുക്കുമ്പോൾ പൂർണമായൊരു ദാമ്പത്യജീവിതം തുടങ്ങിയാൽ മതി. അതുവരെ മനസ്സ് കൊണ്ട് സ്നേഹിച്ചും പ്രണയിച്ചും ജീവിക്കാം നമുക്ക്..... നമ്മുടെ വിഷമങ്ങൾ പങ്കുവയ്ക്കാനും സന്തോഷങ്ങൾ പറയാനും പരസ്പരം താങ്ങാവനും നമ്മുക്ക് മാത്രമേ കഴിയൂ..... മാഹിയേട്ടൻ ഒരിക്കലും എനിക്കൊരു ബാധ്യതയല്ല....... മഹിയേട്ടന്റെ ചിന്തകൾ ആ വഴിക്കാണെന്ന് എനിക്കറിയാം....... അതെല്ലാം മനസ്സിൽ നിന്ന് മാറ്റിയേക്ക്..... അവനൊന്നും മിണ്ടിയില്ല....... തനിക്കവളെ ഇഷ്ടമാണ്...... എന്നും കൂടെ ഉണ്ടായെങ്കിലെന്ന് ആഗ്രഹിക്കുന്നുമുണ്ട്. വിട്ടുകളയാൻ കഴിയുന്നില്ല.പക്ഷെ എന്തോ ഒന്ന് പുറകിലേക്ക് വലിക്കുന്നു. അവൾ ആലോചനയോടെ യിരിക്കുന്ന മഹിയുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അവന്റെ ഫോൺ കൈയെത്തി എടുത്തു.... അവൻ പെട്ടന്നവളെ നോക്കി..... വീൽചെയറിന്റ ഹാന്റിലിൽ പിടിച്ചിരുന്ന അവന്റെ കൈ ഒന്ന് ഉയർത്തികൊണ്ട് ഒരു വിരൽ മാത്രം ഫോണിന്റെ പിന്നിൽ വച്ച് അതിന്റെ ഫിങ്കർ ലോക് അഴിച്ചവൾ.... ശേഷം മഹിയുടെ ഫോണിലേക്ക് അവളുടെ നമ്പർ സേവ് ചെയ്തു വച്ച് അവളുടെ ഫോണിലേക്ക് ഒന്ന് മിസ്സ്കോൾ ചെയ്തുകൊണ്ട് അവൾ എഴുന്നേറ്റു.... ഫോൺ തിരികെ അവന്റെ പോക്കറ്റിലേക്ക് വച്ചുകൊടുക്കുകയും ചെയ്തു.. ഒരുപാടാലോചിച്ച് തലപുകയ്ക്കണ്ട മഹിയേട്ടന്റ സമ്മതം അറിഞ്ഞുടൻ ഞാൻ എല്ലാവരോടും ഇക്കാര്യം തുറന്ന് പറയും എനിക്കീ മഹിയെ വേണം..... അവന്റെ കവിളിലൊന്നു തഴുകികൊണ്ടവൾ പറഞ്ഞു. ഞാൻ പോകുവാ...... വിളിക്കാം...... പറഞ്ഞുകൊണ്ടവൾ പോകാനെഴുന്നേറ്റു മഹിയൊന്നും മിണ്ടിയില്ല.... അവളെ തന്നെ അങ്ങനെ നോക്കി ഇരുന്നു... 💚💚💚 അന്ന് തന്നെ കാവ്യ അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങി. രാത്രി അവൾ ഫോൺ വിളിച്ചെങ്കിലും മഹി എടുത്തിരുന്നില്ല..... അവന്റെ മനസ്സിൽ വല്ലാത്തൊരു പിടിവലി നടക്കുകയായിരുന്നു. പിറ്റേ ദിവസവും അത്‌ തന്നെയായിരുന്നു അവസ്ഥ. മഹിക്കാകെ ഒരസ്വസ്ഥത തോന്നി തുടങ്ങി....... ഒന്നാമത് അവളെ കാണാത്തത്തിലുള്ള മിസ്സിംഗ്‌ രണ്ടാമത് അവൾ പറഞ്ഞ കാര്യങ്ങൾ...... നന്ദൻ മഹിയുടെ പുതിയ മാറ്റങ്ങളെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു....... അടുത്ത ദിവസം കാവ്യ വീണ്ടും വിളിച്ചു. മഹിക്ക് കോൾ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ ശബ്ദമൊന്നു കേൾക്കാൻ അവൻ അത്രയുമാഗ്രഹിക്കുന്നുണ്ടായിരുന്നു. അവൻ കോളെടുത്തു........ മഹിയേട്ടാ........ മറുവശത്തു നിന്നും കാവ്യാ വിളിച്ചു...... മ്മ്മ്മ്മ്...... അവനൊന്ന് മൂളി.... ദേഷ്യമാണോ എന്നോട്...... എന്തിന്???? അവൻ ചോദിച്ചു... ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട്...... എനിക്ക് ദേഷ്യമൊന്നുമില്ല കാവ്യാ...... തനിക്കൊരു മറുപടി തരാൻ പറ്റണ്ടേ...... അതുകൊണ്ടാ ഞാൻ...... അത്‌ സാരമില്ല......... മാഹിയേട്ടൻ സമയമെടുത്ത് ആലോചിക്ക്...... അതുവരെ പഴേ പോലെ നമുക്ക് നല്ല സുഹൃത്ത്കളായി ഇരിക്കന്നെ.... അവളൊരു കുഞ്ഞ് പുഞ്ചിരിയോടെ പറഞ്ഞു. അവൾക്കവന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങനെ പറഞ്ഞതും ആ വാക്കുകൾ ചെറുതല്ലാത്തൊരാശ്വാസ മവനിൽ പടർത്തി...... നന്ദേട്ടനും ഭാമ ചേച്ചിയുമൊക്കെ എവിടെപ്പോയി..... ഇവിടുണ്ട്...... എന്റെടുത്ത് നിന്നും ഇപ്പോ താഴേക്ക് പോയതേ ഉള്ളൂ രണ്ടുപേരും.... ആഹ്ഹ്..... താനിന്ന് പോയില്ലേ...... പോയിരുന്നു...... പതിയെ പതിയെ ഓരോ വിശേഷങ്ങളിലേക്ക് കടന്നു ഇരുവരും...... കാവ്യ മഹിയുടെ മനസ്സ് മനസ്സിലാക്കി അവന് സമയം കൊടുത്തു..... ദിവസങ്ങൾ പതിയെ കടന്ന് പോയി തുടങ്ങി.... ഫോൺ വിളികൾ പതിവായി തുടങ്ങി.... സംസാരങ്ങൾ നീണ്ടുതുടങ്ങി...... അതോടെ മഹിയുടെ മനസ്സും മാറി സഞ്ചരിച്ചു.... അകലങ്ങളിലിരുന്ന് ഫോൺ ചെയ്യുന്നതിനേക്കാൾ അരികിലവളുടെ സാമീപ്യമവൻ ആഗ്രഹിച്ചുതുടങ്ങി...... മാസമൊന്നു കഴിഞ്ഞപ്പോൾ അവളുടെ മുന്നിലവൻ മുട്ടുകുത്തി..... പരസ്പരമിരുവരും സമ്മതത്തോടെ തന്നെ വീട്ടിലറിയിച്ചു. ആദ്യം നന്ദനേയും ഭാമയെയുമാണ് അറിയിച്ചത് . മഹിയുടെ മാറ്റം നേരത്തേ കണ്ട് മനസ്സിലാക്കിയത് കൊണ്ടും സംശയമുള്ളത് കൊണ്ടും മഹി പറഞ്ഞപ്പോൾ നന്ദനിൽ വലിയ ഭവമാറ്റങ്ങളൊന്നും ഇല്ലായിരുന്നു..... ആ സമയം അവൻ പറയുകയും ചെയ്തു ഞാനും ഭാമയും ഇത് പ്രതീക്ഷിച്ചിരുന്നു വെന്ന്...... പിന്നീട് അവരിരുവരുടെയും ഡ്യൂട്ടിയായിരുന്നു വീട്ടിലവതരിപ്പിക്കൽ ദേവകിയമ്മക്ക് നൂറുവട്ടം സമ്മതം അത്രയ്ക്ക് ഇഷ്ടമാണ് അവർക്ക് കാവ്യയെ. കാവ്യയുടെ വീട്ടിൽ ചെറിയ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു..... അവൾ ആരെയും മൈൻഡ് ചെയ്തിരുന്നില്ല....... പത്തിൽ പത്ത് പൊരുത്തവും നോക്കി എല്ലാം തികഞ്ഞതെന്ന് പറഞ്ഞ് ആഡംബരത്തോടെ അവർ തന്നെയാണ് ഒരുത്തനെ വിവാഹം കഴിച്ചു തന്നത്..... എന്നിട്ട് എന്തുണ്ടായി...... ആ ഒരു ചോദ്യത്തിൽ എല്ലാവരും മൗനം പാലിച്ചു..... കാവ്യയുടെ അച്ഛൻ അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് പറഞ്ഞു...... ശാരദ ഇപ്പോഴും ഇടം തിരിഞ്ഞു നിൽക്കുകയാണ്...... അതാരും അധികം ശ്രദ്ധിക്കാനും നിന്നില്ല. ദിവസങ്ങൾ പതിയെ കടന്നുപോയി...... ഫോണിലൂടെ വിശേഷങ്ങൾ പറഞ്ഞും ആഗ്രഹങ്ങൾ പറഞ്ഞും സ്വപ്നങ്ങൾ പങ്കുവച്ചും മുൻപത്തേതിനെക്കാൾ ഇരുവരും ഒത്തിരി അടുത്തു. ഒരാഴ്ച കൂടി കഴിഞ്ഞാൽ രെജിസ്റ്റർ ഓഫീസിൽവച്ച് ഒരു ചെറിയ താലികെട്ടാണ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ കഴിഞ്ഞുപോയ ജീവിതത്തിലെ കറുത്ത അധ്യായങ്ങളായ മെറിനേയും, ജീവനേയും മറവിക്ക് വിട്ടുകൊടുത്ത് പുതിയ പുലരി സ്വപ്നം കാണുകയായിരുന്നു മഹിയും കാവ്യയുമപ്പോൾ. തുടരും. 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ