ഗേറ്റ് തുറന്നു തന്ന സെക്യൂരിറ്റിയെ ഒന്ന് നോക്കുക മാത്രം ചെയ്ത് കൊണ്ട് അവൾ കാറുമായി പാർക്കിംഗ് ഏരിയയിലേക്ക് പാഞ്ഞു. മധ്യവയസ്കനായ സെക്യൂരിറ്റി ‘ജോൺ’ അവളെ പരിജയത്തോടെ ഒന്ന് നോക്കിയെങ്കിലും, യാതൊരു ഭാവബേധവുമില്ലാത്ത അവളുടെ നോട്ടം അയാളെ എന്നത്തേയും പോലെ അത്ഭുതപ്പെടുത്തി.
അവൾ കാർ തുറന്ന് ഇറങ്ങിയതും, ഫ്ലാറ്റിന്റെ മറ്റൊരു സെക്യൂരിറ്റി ആയ സുരേന്ദ്രൻ, കെയർ ടേക്കർ റൂമിൽ നിന്നും അവൾക്കരുകിലേക്ക് ഓടി വന്നു. അവൾ എന്തെ എന്നുള്ള ഭാവത്തിൽ അയാളെ നോക്കി.
''മാഡം പറഞ്ഞ കമ്പ്ലൈന്റ്സ് ഞാൻ ഇന്നലത്തെ അസോസിയേഷന്റെ മീറ്റിംഗിന് മുൻപായി സെക്രട്ടറിയോടു പറഞ്ഞിരുന്നു'' അയാൾ വിനയത്തോടെ നടു അല്പം വളച്ചു കൊണ്ട് അവളുടെ മുന്നിൽ നിന്നു.
''മ്മ്''. അവൾ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്ത് കൊണ്ട് ബിൽഡിങ്ങിന്റെ ലോബിയിലേക്ക് തിരക്കിട്ടു കയറി.
'ഈ കൊച്ചിനൊന്നു ചിരിച്ചാലെന്താ' അയാൾ ഓർത്ത് കൊണ്ട് തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
അവൾ ഫ്ലാറ്റ് തുറന്ന് ഷൂ, റാക്കിലേക്ക് വെച്ച് കൊണ്ട്, ബാഗ് സോഫയിലേക്കെറിഞ്ഞു. തന്റെ ബ്ലൈസറിന്റെ രണ്ട് ബട്ടണുകൾ അഴിച്ചുകൊണ്ട്, എസി റിമോട്ടിൽ കൂളിംഗ് അഡ്ജസ്റ്റ് ചെയ്തു. അവളുടെ ബെഡ്റൂമിലേക്ക് പോകാതെ അതിനടുത്ത റൂമിനകത്തേക്ക് തിരക്കിട്ട് നടന്നു. അവിടെ ഒളിപ്പിച്ച രീതിയിലുള്ള ക്യാമറയിൽ നിന്നും ഫ്‌ളാഷ് ഡ്രൈവ് എടുത്ത് ലാപ്പിലേക്ക് കണക്ട് ചെയ്തു. അക്ഷമയോടെ അവൾ അത് നോക്കി നിന്നു. ക്യാമറയുടെ പെൻഡ്രൈവിലെ ഇന്നത്തെ തീയതിയിലുള്ള ഫോൾഡർ ഓപ്പൺ ചെയ്തു.
ഒരു സ്ത്രീ സാരി അഴിക്കുന്നതും കൂടെയുള്ള ആളുമായി കെട്ടി പുണരുന്നതും അവൾ നോക്കി നിന്നു. അവരുടെ ചെയ്തികൾ അവളിലെ ഭാവം പതിയെ മാറ്റി. അവളുടെ കണ്ണുകളിൽ നിറഞ്ഞ കാമം, വിരലുകളിലേക്ക് തരിച്ചിറങ്ങി. അവൾ ലാപ്പ് അടച്ച് വെച്ചു. ബ്ലൈസറിനുള്ളിലെ ഇന്നറിനുള്ളിലേക്കിറങ്ങിയ അവളുടെ വിരലുകൾ അവളുടെ ഇഷ്ടം അനുസരിച്ച് സഞ്ചരിച്ച് കൊണ്ടിരുന്നു. മനസ്സിലെ ആഗ്രഹങ്ങൾ പോലെ അവളുടെ വിരലുകളുടെ ദിശ മാറിക്കൊണ്ടിരുന്നു.
ഓരോ വസ്ത്രവും അഴിച്ചെറിഞ്ഞു. ഫാന്റസി വേർഡിൽ സഞ്ചരിക്കുന്ന മനസ്സിനൊപ്പം അവളുടെ വിരലുകളും ദ്രുത ഗതിയിൽ ചലിച്ചു. കുറച്ചു സമയത്തിന് ശേഷം ആവേശം കെട്ടടങ്ങിയത്തോടെ, വിയർത്തൊട്ടിയ ശരീരത്തോടെ അവൾ ബെഡിൽ ഒരു മൂലയിൽ ചുരുണ്ട് കൂടി.
ഇതാണ് നമ്മുടെ നായിക 'അബെല്ല അന്ന സേവ്യർ' എന്ന 'ബെല്ല'.
ഇതിപ്പോൾ കുറച്ചു ദിവസമായി ഇവൾ ഇങ്ങനെ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങും.
ഒരിക്കൽ വെറുതെ ഒന്ന് ക്യാമറ ചെക്ക് ചെയ്തപ്പോഴാണ് ഫ്ലാറ്റിനകത്ത് പലപ്പോഴായി, ജോലിക്കാരി (ശാന്ത)യും സെക്യൂരിറ്റി സുരേന്ദ്രനും കൂടെയുള്ള #### കാണാൻ ഇടയായത്. അതിനെ കുറിച്ച് ശാന്തയോട് ചോദിക്കാനോ അത് ഇവിടെ തുടരരുതെന്ന് പറയാനോ അവൾക്ക് കഴിഞ്ഞില്ല.
'തനിക്കു കിട്ടാത്ത ഒരു ജീവിതം മറ്റൊരാൾക്ക് കിട്ടുന്നത് എന്തിനു ഇല്ലാതാക്കണം' അതായിരുന്നു അവളുടെ മനസ്സിൽ.
ബെല്ല ഭർത്താവുമായുള്ള ഡിവോഴ്‌സും കഴിഞ്ഞു മൂന്നരവയസ്സുകാരൻ മകനേയും കൊണ്ട് ഈ കൊച്ചി നഗരത്തിലേക്ക് വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. തനിയെ താമസിക്കുന്നതിന്റെ പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, പരമാവധി അവളാരെയും സ്വന്തം കാര്യത്തിന് ആശ്രയിക്കാറില്ല. ബന്ധുക്കളെ ഒന്നും അടുപ്പിക്കാറെ ഇല്ല. പേരെന്റ്സ് ആയി അത്ര രസത്തിലല്ല. ആകെ ഉള്ളത് വിരലിലെണ്ണാവുന്ന കുറച്ചു കൂട്ടുകാർ ആണ്. അവരുടെ മുന്നിൽ മാത്രമാണ് അവൾ ഇപ്പോൾ ചിരിക്കാറുള്ളത്.
എന്തൊക്കെയോ ആലോചിച്ചിരുന്നവൾ ക്ലോക്കിലെ ടൈം നോക്കി കൊണ്ട് പെട്ടെന്ന് തന്നെ എഴുനേറ്റു, ചിതറി കിടക്കുന്ന വസ്ത്രങ്ങൾ വാരി എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടുകൊണ്ട് കുളിക്കാൻ ആയി പോയി.
വളരെ പെട്ടെന്ന് ഫ്രഷായി വന്നു കൊണ്ട് ക്യാമും ലാപും എല്ലാം അതെ സ്ഥാനത്ത് തന്നെ തിരികെ വെച്ച് കൊണ്ട് അവൾ ഫ്ലാറ്റ് അടച്ച് കീ എടുത്ത് കൊണ്ട് താഴേക്ക് പോയി.
ബെല്ലയുടെ മകൻ വിഹാൻ എന്ന വിച്ചുവിന്റെ സ്കൂൾ ബസ് വരുന്ന സമയം ആയിരുന്നു അത്. ബെല്ല താഴെ എത്തിയതും ബസ് വന്നു. വിച്ചു കൂട്ടുകാർക്ക് നേരെ കൈ വീശിക്കൊണ്ട് മമ്മിയ്ക്കരുകിലേക്ക് ചിരിയോടെ ഓടി വന്നു. ബെല്ല അവനെ ചേർത്ത് പിടിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഇംഗ്ലീഷും മലയാളവും കലർത്തി ബെല്ലക്ക് മനസ്സിലാകുന്നത് പോലെ അവൻ അവന്റെ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. വിച്ചുവിന് വീട്ടിൽ, അവന് കളിക്കാനും മിണ്ടാനും ആരുമില്ലെന്നുള്ള പരിഭവമാണ് എപ്പോഴും. വിച്ചുവിന് കാർട്ടൂൺ വെച്ച കൊടുത്ത് കൊണ്ട് ബെല്ല ഓഫീസ് കാര്യങ്ങളും ഫയൽ ചെക്കിങ്ങും ഒക്കെ ആയി നൈറ്റ് എന്നും ഒരുപാട് നേരം ഇരിക്കും.
ഉറക്ക കുറവും ടെൻഷനും ഒക്കെ ഉള്ള ആളാണ് ബെല്ല. വിച്ചു ഉറങ്ങിയതിനു ശേഷവും അവൾ ഉറങ്ങാതെ ഇരിക്കും. ആലോചനയോടെ. തന്റെ പഴയ കാലത്തെ കുറിച്ചോർത്ത്... ക്ലോക്കിലെ ടൈം നോക്കികൊണ്ട് ബെല്ല ഫോൺ എടുത്ത് ഒരു നമ്പർ ഡയല് ചെയ്തു.
'' ഹെലോ, എന്താടി ഈ നേരത്ത്''. മറു ഭാഗത്ത് നിന്ന് യാമിക എന്ന യാമി ചോദിച്ചു.
"അതിനു നേരം ഒരുപാടൊന്നുമായില്ലല്ലോ 9 മണി അല്ലെ ആയുള്ളൂ. നിനക്ക് ഉറങ്ങാൻ ആയോ''. ബെല്ല ചിരിയോടെ ചോദിച്ചു.
"ഇല്ല. പക്ഷെ, നീയെന്താ ഈ സമയത്ത്?''- യാമി.
''ഇന്ന് പകൽ കുറച്ചു തിരക്കിലായിരുന്നു. എന്താ നിന്റെ വിശേഷം? അവൻ വിളിക്കാറില്ലേ?'' - ബെല്ല.
''മ്മ്. നിനക്കറിയേണ്ടത് എന്റെ വിശേഷമാണോ അതോ അവന്റെയോ?''. യാമി കുസൃതിയോടെ തിരികെ ചോദിച്ചു.
ബെല്ല ഒന്നും മിണ്ടിയില്ല.
''ഞാൻ ഇന്നലെ വിളിക്കുമ്പോൾ അവൻ പള്ളിയിൽ തിരക്കിലായിരുന്നു. കൂടുതൽ ഒന്നും പറഞ്ഞില്ല.'' -യാമി.
''മ്മ്''. ബെല്ല ഒന്ന് മൂളുക മാത്രം ചെയ്തു.
''നീ ഇപ്പോഴും എന്തിനാ അവനെ കുറിച്ചോർത്തിരിക്കുന്നെ, അവൻ അവന്റെ കാര്യങ്ങളുമായി നടക്കുകയല്ലേ'' -യാമി.
''ഓക്കേ ഡിയർ. ഗുഡ് നൈറ്റ്'' ബെല്ല കാൾ കട്ടാക്കി.
''എത്ര പറഞ്ഞാലും മനസ്സിലാവില്ല ഇവൾക്ക്'' യാമി ആരോടെന്നില്ലാതെ മറു തലക്കൽ പറഞ്ഞു കൊണ്ടിരുന്നു.
ബെല്ലയും യാമിയും കോളേജിൽ ഒന്നിച്ചായിരുന്നു പഠിച്ചത്. ഇപ്പോഴും രണ്ട് പേരും നല്ല കൂട്ടുകാർ ആണ്.
ബെല്ല ഫോൺ വെച്ച്. കണ്ണടച്ച് കുറച്ച് സമയം പഴയ കാര്യങ്ങൾ ഓർത്തിരുന്നു.
ബെല്ലക്ക് കൂട്ടായി അനില എന്ന ഒരു പെൺകുട്ടി കൂടെ ഉണ്ട്. ശാന്തയുടെ ചേച്ചിയുടെ മകൾ ആണ് അനില. വീട്ടിലെ ചില സാഹചര്യങ്ങൾ കൊണ്ട് അനിലക്ക് അവിടെ നില്ക്കാൻ പറ്റാത്തത് കൊണ്ട് രാത്രിയിൽ ബെല്ലയുടെ കൂടെയാണ് നിൽക്കുന്നത്. രാവിലെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ ജോലിക്ക് പോകും. അനില ബെല്ലക്ക് ഒരു കൂട്ടും, മകന്റെ കെയർ ടെയ്ക്കറും ഒക്കെ ആണ്.
ശാന്ത, ബെല്ല ഓഫീസിലേക്ക് പോകുന്നതിനു തൊട്ടു മുൻപായിട്ടാണ് ബെല്ലയുടെ ഫ്ലാറ്റിലേക്ക് വരുന്നത്. അവർ പണികൾ എല്ലാം തീർത്ത് ഉച്ചകഴിഞ്ഞു വേറെ ഫ്ലാറ്റിൽ ജോലിക്ക് പോകും. രാത്രിയിലേയും രാവിലേയും കുക്കിങ്ങും വിച്ചുന്റെ ടിഫ്ഫിനും എല്ലാം അനില റെഡിയാക്കി കൊടുക്കും. അവൾ എല്ലാം കൊണ്ടും ബെല്ലക്ക് ഒരു സഹായമാണ്. (അനിലയുടെയും ശാന്തയുടെയും കാര്യങ്ങൾ വഴിയേ പറയാം).
അന്നൊരു സൺഡേ ആയിരുന്നു. ഓഫീസിലെ തീർക്കാനുള്ള കുറച്ച് വർക്കുകൾ തീർക്കുന്ന തിരക്കിലായിരുന്നു ബെല്ല. അനില ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി വെച്ച് കൊണ്ട് അവളുടെ അമ്മയെ കാണാൻ വീട്ടിലേക്ക് പോയി. വിച്ചു തന്റെ കുഞ്ഞി സൈക്കിൾ ഓടിച്ച് കൊണ്ട് കോറിഡോറിൽ കളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ ബെല്ലയുടെ അടുത്തേക്ക് വരും. താഴെ ചിൽഡ്രൻസ് പ്ലേയ് ഏരിയയിൽ കളിയ്ക്കാൻ വിടാൻ പറയും. ബെല്ല സമ്മതിക്കാതെയാവുമ്പോൾ അവനെ പുറത്തു കൊണ്ട് പോകാൻ പറയും.
ബെല്ല അവനെ വീണ്ടും ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച് വിടും. ബെല്ല ഉച്ച വരെ ഇരുന്നു വർക് തീർത്തു. ബെല്ല കൂടി പാർട്ണർഷിപ്പുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവൾ വർക്ക് ചെയ്യുന്നത്. ബെല്ലയുടെ തന്നെ മറ്റൊരു കൂട്ടുകാരി സൂര്യയും അവളുടെ ഭർത്താവ് അഭീഷും കൂടെയാണ് കമ്പനി നടത്തുന്നത്.
ഇതിനു മുന്നേ ബാംഗ്ലൂർ ആയിരുന്ന ബെല്ലയെ സൂര്യ നിർബന്ധിച്ചു വിളിച്ചത് കൊണ്ട് ആണ് അവൾ കൊച്ചിക്ക് വന്നത്. വർക് തീർന്നപ്പോൾ ബെല്ലക്കും ബോർ അടിച്ചു. പുറത്ത് പോകാമെന്ന തീരുമാനത്തിൽ അവൾ വിച്ചുവിനെ റെഡിയാക്കി. വിച്ചു ആഹ്‌ളാദത്തോടെ പുറത്തിറങ്ങാൻ കാത്തിരുന്നു.
ബെല്ല ഫോൺ എടുത്ത് യാമിയെ വിളിച്ചു. ഫോൺ ഓഫായിരുന്നു. സൺഡേ അല്ലെ എന്തെങ്കിലും തിരക്കാവും എന്നോർത്തു ബെല്ല പിന്നെ വിളിച്ചില്ല. അവൾ ഒരു ബ്ലൂ ജീനും കുറച്ച് ട്രാന്സ്പരെന്റ് ആയ വൈറ്റ് കുർത്തയും ഇട്ട് വേഗം റെഡി ആയി. വിച്ചുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് വേഗം കാറിനടുത്തേക്ക് നടന്നു.
''മമ്മി, നമ്മൾ എവിടെയാ പോകുന്നെ? പാർക്കിൽ ആണോ? മാളിൽ ആണോ? വിച്ചു ആഹ്‌ളാദത്തോടെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.
ബെല്ലയുമായി പുറത്ത് പോകുന്ന സന്തോഷമായിരുന്നു വിച്ചുവിന്. കൊച്ചിയിൽ വന്നിട്ട് രണ്ടോ മൂന്നോ തവണ യാമിയും ഒന്നിച്ച് മാളിൽ പോയതല്ലാതെ അവർ അങ്ങനെ അധികം പുറത്തൊന്നും പോകാറില്ല. ബെല്ല ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു.
ബെല്ല കാറിൽ കയറുന്നത് കണ്ട് സുരേന്ദ്രൻ അവരെ നോക്കി. തന്റെ ടോപിനുള്ളിലേക്കാണ് അയാളുടെ കണ്ണുകൾ എന്നുള്ളത് കൂളിംഗ് ഗ്ലാസ്സിലൂടെ നോക്കിയ ബെല്ലക്കും മനസ്സിലായി. സുരേന്ദ്രൻ വിച്ചുവിനെ നോക്കി ബൈ പറഞ്ഞു കൈ കാണിച്ചു.
ബെല്ലയും വിച്ചുവും കൂടി അവരുടെ ഡസ്റ്ററിൽ കയറി. നിമിഷങ്ങൾക്കുള്ളിൽ ആ വണ്ടി പുറത്തേക്ക് പാഞ്ഞു. വിച്ചു എവിടേക്കാണ് പോകുന്നതെന്നറിയാതെ വീണ്ടും വീണ്ടും ബെല്ലയോട് ചോദിച്ച് കൊണ്ടിരുന്നു. അവൾ ചിരിയോടെ അവനെ നോക്കി ''സർപ്രൈസ്'' എന്ന് പറഞ്ഞു.
ഒരുപാട് നാളുകൾക്ക് ശേഷം പഴയ വഴികളിലെ പുതിയ കാഴ്ചകൾ നോക്കി അവൾ സ്ലോവിൽ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.
ഓർമ്മകൾ അവളെ പിന്നിലേക്ക് നടത്തിക്കൊണ്ടിരുന്നു. ഒരു വലിയ പള്ളിയുടെ മുന്നിലായി നിർത്തി. അവൾ തിരു രൂപത്തിലേക്ക് നോക്കി ഇരുന്നു. പള്ളിക്കകത്തേക്ക് കയറാൻ അവൾക്ക് തോന്നിയില്ല. വീണ്ടും പതിയെ കാർ മുന്നോട്ട് നീങ്ങി. ഓർമ്മകൾ മനസ്സിൽ തിങ്ങി നിറഞ്ഞു. ബെല്ലക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയ മൂഡ് ആയിരുന്നില്ല ആ സമയത്ത്. തിരികെ പോകാൻ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ വിച്ചുവിന്റെ സന്തോഷം കണ്ടിട്ട് അതിനാവുന്നുമില്ല. അവളുടെ കാർ മുന്നോട്ട് തന്നെ പോയി കൊണ്ടിരുന്നു. ബീച്ച് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തതും. വിച്ചു സന്തോഷം കൊണ്ട് ബഹളം വെക്കാൻ തുടങ്ങി. ബെല്ല പുറത്തിറങ്ങി ചൈൽഡ് ലോക്ക് മാറ്റിക്കൊണ്ട് അവനെ പുറത്തേക്കിറങ്ങി. താഴെ ഇറങ്ങിയതും അവൻ സ്വാതന്ത്രം കിട്ടിയ പോലെ എങ്ങോട്ടെന്നില്ലാതെ ഓടി...
ബെല്ല അവനെ വിളിച്ച് കൊണ്ട് പുറകെ ഓടി.
കുറച്ച് സമയത്തെ ഓട്ടത്തിന് ശേഷം അവൻ തളർന്നു അലയടിക്കുന്ന തിരകൾക്ക് മുന്നിലായി ഓട്ടം നിർത്തി നിന്നു.
ബെല്ലയും പുറകെ ഓടി വന്നു. അവന്റെ കയ്യിൽ പിടിച്ചു.
''വിച്ചു, മമ്മി പറയുന്നത് കേൾക്കാതെ ഇങ്ങനെ ഓടിയാൽ പിന്നെ മമ്മി ഒരിക്കലും ഇവിടേക്ക് കൊണ്ട് വരില്ല. കേട്ടല്ലോ'' ബെല്ല ആധിയോടെ പറഞ്ഞു കൊണ്ട് അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു.
''ഇനി മമ്മി പറയുന്നത് പോലെ ചെയ്യുള്ളു''. വിച്ചു അവന്റേതായ മലയാളം ഭാഷയിൽ പറഞ്ഞു.
ബെല്ല ചിരിയോടെ എഴുനേറ്റു. ജീൻസിലെ മണ്ണ് തട്ടി കളഞ്ഞു.
അപ്പോഴാണ് ഒരു കൂട്ടം ആൺകുട്ടികൾ തന്നെ തന്നെ നോക്കുന്നതായി തോന്നിയത്. കണ്ടിട്ട് കോളേജ് പിള്ളേരെ പോലെ തോന്നി.
അവൾ അവരെ അവഗണിച്ച് കൊണ്ട്, വിച്ചുവിന്റെ കയ്യും പിടിച്ച് കൊണ്ട് തിരകളെ തൊട്ടു തൊട്ടില്ലെന്ന പോലെ മണൽപരപ്പിലൂടെ നടന്നു. കുറച്ച് ദൂരം നടന്നതും അധികം ആളില്ലാത്തിടത്ത് അവൾ വിച്ചുവിനെയും കൊണ്ടിരുന്നു. അവൾ മണ്ണുകൾ കൂട്ടി മൺകൂനയുണ്ടാക്കി,പിന്നെ അതൊരു കുഞ്ഞു വീടാക്കികൊണ്ടിരുന്നു. ആദ്യമായി കാണുന്ന കാര്യങ്ങൾ നോക്കി, വിച്ചു ബെല്ലയെ സഹായിച്ച് കൊണ്ട് കൂടെ നിന്നു. വിച്ചുവിന് ജ്യൂസ് വേണമെന്ന് പറഞ്ഞത് കൊണ്ട് അവൾ അവനെ അവിടെയാക്കി കൊണ്ട് ജ്യൂസ് വാങ്ങാനായി പോയി. ബെല്ല പോകുന്നവഴിയിലൊക്കെ വിച്ചുവിനെ തിരഞ്ഞു നോക്കി. അവൻ മൺവീടി നടുത്തേക്ക് മണ്ണ് കൂട്ടി കൊണ്ടിരിക്കുവായിരുന്നു.
ഐസ്ക്രീമും ജൂസും ഒക്കെ ആയി ബെല്ല തിരികെ വരുമ്പോൾ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന വിച്ചുവിനെയാണ്. കാര്യമറിയാതെ അവൾ വിച്ചുവിനടുത്തേക്ക് ഓടി വന്നു. പൊട്ടിയ മൺവീട് കണ്ടപ്പോൾ ബെല്ലക്ക് കാര്യം മനസ്സിലായി. അവൾ ഒരു കൈകൊണ്ട് വിച്ചുവിനെ എടുത്തു. അവനെ സമാധാനിപ്പിച്ച് കൊണ്ട് അവന്റെ നേരെ ഐസ് ക്രീം നീട്ടി. അതോടെ വിച്ചു കരച്ചിൽ നിർത്തി. വിച്ചു കൈ ചൂണ്ടിയ ഭാഗത്തേക്ക് ബെല്ല നോക്കി. കുറച്ച് മാറി മൂന്ന് ചെറിയ കുട്ടികൾ ഓടി കളിക്കുന്നുണ്ട്. അതിനടുത്ത് തന്നെ ഒരാൾ തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുന്നുണ്ട്. അത് മിക്കവാറും ഇവരുടെ അച്ഛൻ ആകും.
എവിടെയോ കണ്ടത് പോലെ തോന്നി അവൾ ആ കുട്ടികളെ തന്നെ നോക്കി. അതിലെ ഒരു കുട്ടി ഓടിയപ്പോൾ ആണ് മൺവീട് പൊട്ടിപ്പോയത്. വിച്ചു ബെല്ലയോട് അത് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. വേറെ പുതിയ മൺവീട് ഉണ്ടാക്കാമെന്ന് പറഞ്ഞു ബെല്ല വിച്ചുവിനെ വീണ്ടും സമാധാനിപ്പിച്ചു.
ബെല്ല ആ കുട്ടികളെ തന്നെ നോക്കി, കണ്ടിട്ട് 4,3,2 എന്നീ എയ്‌ജിലുള്ളതാണെന്നു തോന്നുന്നു. പെട്ടെന്നാണ് ഫോൺ വിളിച്ചു നിന്നയാൾ ബെല്ലക്ക് നേരെ തിരിഞ്ഞത്... പെട്ടെന്നയാളുടെ മുഖം കണ്ടതും അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു!
അവൾക്ക് ആളെ മനസ്സിലായി. കുട്ടികളുടെ ഫോട്ടോ മുൻപ് കണ്ടിട്ടുള്ളത് കൊണ്ടാണ് അത്ര പരിചയം തോന്നിയത്. എന്ത് ചെയ്യണമെന്നറിയാതെ അവൾ അനങ്ങാതെ നിന്നു. 'മുന്നിലേക്ക് പോകണോ വേണ്ടയോ'? അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വന്നു കൊണ്ടേ ഇരുന്നു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ വിച്ചുവിനെയും എടുത്ത് കൊണ്ട് അവർക്കരുകിൽ നിന്നും നടന്നകന്നു.
സൂര്യസ്തമയം കഴിഞ്ഞതും അവൾ കാർ സ്റ്റാർട്ട് ചെയ്തു. ആരെയോ പ്രതീക്ഷിച്ച് കൊണ്ട് അവളുടെ കണ്ണുകൾ ചുറ്റുപാടും ചലിച്ച് കൊണ്ടിരുന്നു.
അയാളും മക്കളും റോഡിനരുകിലേക്ക് നടന്നു വരുന്നത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു. വിച്ചു കാണാതെ കൂളിംഗ് ഗ്ലാസ്സിനുള്ളിലൂടെ അവൾ കണ്ണുകൾ തുടച്ചു.
അയാൾ ആ ചെറിയ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിക്കുന്നത് അവൾ നോക്കി ഇരുന്നു.
പിന്നെ കാർ സ്റ്റാർട്ടാക്കി അവൾ വന്ന വഴിയേ പോയി.
വിച്ചു മാളിൽ പോകണമെന്നൊക്കെ പറഞ്ഞെങ്കിലും ബെല്ല ഒന്നും സമ്മതിച്ചില്ല. അവളുടെ ചിന്തകൾ മുഴുവൻ അയാളെ കുറിച്ചായിരുന്നു... വീട്ടിൽ വന്നു ഓൺലൈൻ ഫുഡ് ഓർഡർ ചെയ്ത കൊണ്ട് അവളും കുഞ്ഞും ഫ്രഷായി വന്നു. യാമികയുടെ മിസ് കാൾ അവൾ അപ്പോഴാണ് കണ്ടത്... സംസാരിക്കാൻ മൂഡില്ലാത്ത കൊണ്ട് അവൾ കാര്യങ്ങൾ പറഞ്ഞു മെസ്സേജ് അയച്ചു.
അന്ന് ബെല്ലക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം അയാളെ കണ്ടത് മാത്രമായിരുന്നു അവളുടെ മനസ്സിൽ. മറവിയുടെ മാറാലയിലേക്ക് തള്ളിയിടാൻ ശ്രമിച്ച കൊണ്ടിരുന്ന പഴയ കാര്യങ്ങൾ എല്ലാം പതിവിലും കൂടുതലായി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. എന്നും രാത്രി വിച്ചു ഉറങ്ങിയതിനു ശേഷം, ബെല്ല ലൈംഗീക ഇച്ഛയോടെ അടുത്ത റൂമിൽ പോയി കിടക്കും. അടങ്ങാത്ത അഭിനിവേശം അവൾ പല രീതിയിൽ ആ നാലുചുവരുകൾ സാക്ഷിയായി തീർക്കും. പക്ഷെ ഇന്നവൾക്ക് സങ്കടവും ദേഷ്യവുമാണ് തന്നോടും തന്റെ ജീവിതം ഇങ്ങനെ ആക്കി തീർത്ത ഓരോരുത്തരോടും...
ഉറക്കമില്ലാതെ അവൾ ആ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഒരു ദേഷ്യത്തിൽ ലാപ്പിലെ ശാന്തയുടെയും സുരേന്ദ്രന്റെയും വീഡിയോസ് എല്ലാം അവൾ ഡിലീറ്റ് ആക്കി.
ക്യാമറയിൽ കണക്ട് ചെയ്ത സ്റ്റോറേജ് ഡിവൈസും മാറ്റി. പിന്നെയും ദേഷ്യം കൊണ്ട് പഴയ ഫോൺ എടുത്ത് ചാർജിൽ ഇട്ടു, അതിലെ ഫോട്ടോസ് ഒക്കെ നോക്കി ഇരുന്നു.
ഇടയ്ക്കിടെ നിറയുന്ന കണ്ണുകൾ വാശിയോടെ തുടച്ച് കൊണ്ടിരുന്നു... അങ്ങനെ കിടന്നു നേരം വെട്ടം വെച്ച് തുടങ്ങിയപ്പോഴാണ് അവൾ ഉറങ്ങിയത്.
അനില രാവിലെ എഴുനേറ്റു ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആക്കിയതിനു ശേഷം വിച്ചുവിനെ വിളിക്കാനായി വരുമ്പോഴാണ് അടുത്ത റൂമിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ബെല്ല അവിടെ കിടന്നാണ് ഉറങ്ങിയതെന്നു അവൾക്ക് മനസ്സിലായി. അല്ലെങ്കിൽ ഈ സമയം ബെല്ല ബാല്കണിയിൽ എക്സസൈസ് ചെയ്യുകയായിരിക്കും.
അനില ആദ്യം ഒന്ന് മടിച്ചെങ്കിലും സമയം ഒരുപാടായല്ലോ എന്നോർത്ത് ബെല്ലയെ വിളിച്ചു.
ബെല്ല ഞെട്ടലോടെ എഴുനേറ്റു. അനിലയെ മുന്നിൽ കണ്ടതും അവൾക്ക് വെപ്രാളമായി. 'അനില കണ്ടിട്ടുണ്ടാവുമോ ഇന്നലെ രാത്രിയിൽ താൻ കരഞ്ഞതും മറ്റും'. അവൾ ഓർത്ത് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി.
''ചേച്ചി എന്താ ഈ റൂമിൽ'' -അനില
''ഹ. ഞാൻ ഇന്നലെ ബുക്ക്സ് നോക്കി ഇവിടെ ഇരുന്നു. അങ്ങനെ ഉറങ്ങി പോയി'' ബെല്ല ബെഡിൽ കിടക്കുന്ന ബുക്ക് നോക്കി പറഞ്ഞു.
''സമയം ആയി. ഞാൻ വിച്ചുവിനെ വിളിക്കട്ടെ'' അനില പറഞ്ഞു കൊണ്ട് അടുത്ത റൂമിലേക്ക് നടന്നു.
ബെല്ല മിററിനു മുന്നിൽ നിന്ന്, തന്നെ ആകമാനം ഒന്ന് നോക്കി. 'ഇന്നലെ കരഞ്ഞത് കൊണ്ട് മുഖം നന്നായി വീർത്തിട്ടുണ്ട്, കണ്ണുകൾ ചെറുതായത് പോലെ ഇരിക്കുന്നു. അനിലക്ക് മനസ്സിലായി കാണുമോ?' അവൾ ഓർത്ത് കൊണ്ട് ഫ്രഷ് ആവാനായി പോയി.
അനില വർക്ക് എരിയയോട് ചേർന്നുള്ള സെർവന്റ് റൂമിൽ ആണ് കിടക്കാറ്. ബെല്ല വേറെ റൂമിൽ കിടക്കാൻ പറഞ്ഞാലും അവൾ അനുസരിക്കില്ല. അത്കൊണ്ട് തന്നെ ബെല്ലയുടെ റൂമിലോ അതിനടുത്ത റൂമിലോ ഒന്നും നടക്കുന്ന കാര്യങ്ങൾ അവൾ അറിയാറില്ല.
അനില വിച്ചുവിനെ ഒരുക്കി ബാഗുമായി ഹാളിൽ കൊണ്ട് വന്നിരുത്തി. ബ്രെക്ക് ഫാസ്റ്റ് വിളമ്പികൊണ്ട് അവൾ വിച്ചുവിനെ കഴിക്കാനായി വിളിച്ചു.
വിച്ചുവിന് ഫുഡ് കഴിക്കാൻ മടിയാണ്. ബെല്ല ഗൗരവത്തിൽ നോക്കിയതും വിച്ചു നല്ല കുട്ടിയായി വന്നിരുന്നു കഴിച്ചു തുടങ്ങി. അവർ കഴിക്കുന്നത് നോക്കി അനില ജോലിക്കു പോകാനായി ബാഗുമെടുത്ത് രണ്ടാളോടും യാത്ര പറഞ്ഞു.
''നീ കഴിച്ചോ? ലഞ്ച് ബോക്സ് എടുത്തോ?''ബെല്ല അവളെ നോക്കി ചോദിച്ചു.
''കഴിച്ചു. എടുത്തു ചേച്ചി'' അനില പറഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ ഇറങ്ങി.
ബെല്ല പിന്നെ താമസിയാതെ വിച്ചു കഴിച്ചു തീർന്നതും, ബാഗുമെടുത്ത് അവന്റെ കയ്യും പിടിച്ചു ലിഫ്റ്റിനരുകിലേക്ക് ഓടി.
അവളോട് 'ഗുഡ് മോർണിംഗ്' വിഷ് ചെയ്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ അവർക്കൊപ്പം ലിഫ്റ്റിന് മുന്നിലായി നിന്നു. ഇതാണ് 'ദേവ്'. ബെല്ലയുടെ അടുത്ത ഫ്ലാറ്റിൽ ഉള്ളതാണ്. അവിവാഹിതനായ ദേവ്‍മോഹൻ പാലക്കാട്ടുകാരൻ ആണ്. ഇവിടെ ഒരു കമ്പനി മാനേജർ ആണ്. ബെല്ലയോടുള്ള ഇഷ്ടം കൊണ്ട് അയാൾ എന്നും ഈ സമയത്ത് അവർക്കൊപ്പം ലിഫ്റ്റിൽ കയറും. ബെല്ലക്ക് താല്പര്യമില്ലാത്ത കൊണ്ട് അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചെന്നു വരുത്തി മൊബൈലിൽ കുത്തി കൊണ്ടിരുന്നു. വിച്ചു ദേവ് ആയി നല്ല കൂട്ടാണ്. വിച്ചുവിലൂടെ ബെല്ലയുടെ മനസ്സിലേക്ക് കടക്കാൻ ദേവ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്.
ഒന്ന് പ്രസവിച്ചതാണെന്നൊന്നും ബെല്ലയെ കണ്ടാൽ പറയില്ല. ശരീര സൗന്തര്യം അവൾ അത് പോലെയാണ് കാത്തു സൂക്ഷിക്കുന്നത്. അത്രയും ഹോട്ട് ആയ ഒരു പെണ്ണ് ആ ബിൽഡിംഗ് തന്നെ വേറെ ഇല്ല. ദേവ്ന്റെ കണ്ണുകൾ സ്‌പെക്കിനുള്ളിലൂടെ അവളെ സ്കാൻ ചെയ്തു കൊണ്ടിരുന്നു. വിച്ചു ദേവിന്റെ കയ്യിൽ തൂങ്ങി കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്.
ലിഫ്റ്റ് ഡോർ ഓപ്പൺ ആയതും അവൾ വിച്ചുവിന്റെ കൈ അയാളിൽ നിന്നും വലിച്ചെടുത്ത് കൊണ്ട് വേഗം പുറത്തേക്ക് ഓടി. കൂട്ടുകാരുടെയൊപ്പം കളിക്കാമെന്നുള്ളത് കൊണ്ട് തന്നെ വിച്ചുവിന് സ്കൂളിൽ പോകാൻ വലിയ ഇഷ്ടമാണ്. വിച്ചുവിനെ യാത്രയാക്കി അവൾ തിരികെ ലിഫ്റ്റിനടുത്തേക്ക് വരുമ്പോൾ ദേവ് അവിടെ തന്നെ ഉണ്ട്. അവൾ അയാൾക്ക് മുഖം കൊടുക്കാതെ ഫോണിൽ കുത്തികൊണ്ടിരുന്നു.
''ബെല്ല... ഞാൻ നാളെ നാട്ടിൽ പോകും''
ലിഫ്റ്റിനകത്ത് കയറിയതും ദേവ് ബെല്ലയെ വിളിച്ചു.
'അതിന്'എന്ന ഭാവത്തിൽ ബെല്ല ഫോണിൽ നിന്നും തല ഉയർത്തി അയാളെ നോക്കി.
''അമ്മ ഒറ്റക്കല്ലേ...എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്. ബെല്ല തന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ലേ? എനിക്ക് തന്നെ മറക്കാൻ കഴിയുന്നില്ല. ഞാൻ വിച്ചുവിനെ എന്റെ മകനെ പോലെ നോക്കും. ഞാൻ അതൊക്കെ മുൻപേ പറഞ്ഞതാണല്ലോ''. ദേവ് അത്രയും പറഞ്ഞു അവളെ തന്നെ നോക്കി നിന്നു.
''ദേവ്, ഞാൻ ഇതിന്റെ മറുപടി ഒത്തിരി തവണ പറഞ്ഞു കഴിഞ്ഞതാണ്. സോറി. ഇനി ഒരു വിവാഹത്തിന് എനിക്ക് താല്പര്യമില്ല.'' ബെല്ല അവനെ നോക്കി ദൃഢമായി പറഞ്ഞു.
''ബെല്ലക്ക് താൽപര്യമില്ലെങ്കിൽ വിവാഹം ആയിട്ട് വേണ്ട. നമുക്ക് ലിവിങ് ടുഗെതർ ആയിക്കൂടെ... അതാവുമ്പോൾ പരസ്പരം ഇഷ്ടത്തോടെ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കഴിയാം. വേണ്ടന്ന് തോന്നുമ്പോൾ വേണ്ടാന്ന് വെയ്കാലോ" ദേവ് ബെല്ലയെ അടിമുടി നോക്കിയാണ് അത് പറഞ്ഞത്.
''ഹൌ ടയർ ടു സെ ലൈക് ദാറ്റ്!!!...നീ കണ്ടിട്ടുള്ള പെണ്ണിനെ പോലെയല്ല ഈ ബെല്ല''. ബെല്ല ദേഷ്യത്തോടെ അവൻറെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു തുടങ്ങി.
ആ സമയത്ത് ലിഫ്റ്റ് ഡോർ ഏഴാമത്തെ ഫ്ലോറിൽ ഓപ്പൺ ആയി. സോമൻ അങ്കിൾ ആയിരുന്നു. 70 വയസ്സ് പ്രായമുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ. അയാൾ രണ്ട് പേരെയും വിഷ് ചെയ്തുകൊണ്ട് ഓരോ വിശേഷങ്ങൾ പറഞ്ഞു. ദേവ് എല്ലാത്തിനും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
പക്ഷെ അവന്റെ കഴുകൻ കണ്ണുകൾ അപ്പോഴും അവളുടെ മാറുകളിൽ ആയിരുന്നു. ബെല്ലക്ക് അതുംകൂടി കണ്ടതോടെ അവനോടുള്ള ദേഷ്യം കൂടി. സോമൻ അങ്കിൾ ഒമ്പതാമത്തെ ഫ്ലോർ എത്തിയപ്പോൾ ഇറങ്ങി.
ബെല്ല ദേവിനെ രൂക്ഷമായി നോക്കി. ''നീ എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കണ്ട. നിന്നെ കണ്ടാലേ അറിയാം നിനക്ക് നല്ല ക*#പ്പ് ആണെന്ന്''. ദേവ് അവളെ ഇനി കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ദേഷ്യത്തിൽ പറഞ്ഞു.
''അതേടാ... എനിക്ക് ക*#പ്പ് ആണ്. പക്ഷെ അത് തീർക്കാൻ നീ മതിയാവില്ല. അതിന് പറ്റിയ ആണ് വേറെയാ''. ബെല്ല ദേഷ്യത്താൽ വിറച്ചുകൊണ്ടാണ് അത്രയും പറഞ്ഞത്.
''ഓ അപ്പോൾ അതാണ് കാര്യം. രഹസ്യക്കാരനെ ഒക്കെ കൊണ്ടാണ് നടപ്പ്. എന്നാൽ ഇതങ്ങു പറഞ്ഞിരുന്നെങ്കിൽ 6 മാസമായിട്ടു നിന്റെ പുറകെ ഉള്ള ഈ നടപ്പ് എനിക്ക് ഒഴിവാക്കാമായിരുന്നല്ലോ? പക്ഷെ ഞാൻ ഒന്നിന് വേണ്ടി കൊതിച്ചിട്ടുണ്ടേൽ അത് ഏത് വിധേനയും നേടിയെടുക്കും. ചോദിച്ചിട്ടു തന്നില്ലേൽ തട്ടിപ്പറിക്കും അതാണ് ശീലം''. അവനും വർധിച്ച ദേഷ്യത്തിൽ തന്നെ അവളെ വെല്ലു വിളിച്ചു. അവൾ എന്തോ പറയാൻ ആയി തുടങ്ങിയതും അവരുടെ ഫ്ലോർ ആയ പന്ത്രണ്ടിൽ ലിഫ്റ്റ് ഡോർ ഓപ്പൺ ആയി.
ഡോറിന് വെളിയിൽ ആളെ കണ്ട് അവർ സംയമനം പാലിച്ചു മിണ്ടാതെ പുറത്തേക്കിറങ്ങി അവരവരുടെ ഡോറിനടുത്തേക്ക് നടന്നു. ഡോർ ക്ലോസ് ചെയ്യും മുൻപ് ബെല്ല ഒന്ന് കൂടെ അവനെ നോക്കി. അവൻ അവളോട്, പറഞ്ഞു ജയിച്ച സന്തോഷത്തിൽ വഷളൻ ചിരിയോടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.
അവൾ വലതു കയ്യിലെ നടുവിരൽ അവനു നേരെ ഉയർത്തി കാണിച്ച് കൊണ്ട് ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു.
ദേവ് പ്ലിങ്ങിയ മുഖത്തോടെ അവിടെ തന്നെ നിന്നു. ബെല്ല അവനെക്കാളും തറയാവുമെന്നു അവൻ ഒരിക്കലും വിചാരിച്ചില്ല.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/52479/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ