കഥകൾ

Rafseena Namaf
585 കണ്ടവര്‍
4 മണിക്കൂർ
ഭാഗം 25 വിനയൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞെങ്കിലും അവന്റെ ആ ഭ്രാന്തമായ ചിരി വിഷ്ണുവിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. 'അവൾ കാരണം എനിക്ക് ഈ നാട് വിടേണ്ടി വന്നു...' വിഷ്ണുവിന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഉണ്ണിമായയുടെ സുരക്ഷിതത്വം ഓർത്ത് അവന്റെ മനസ്സ് നീറി. അടുത്ത ദിവസം രാവിലെ വിഷ്ണു പപ്പേട്ടനെ തനിച്ച് മാറ്റി നിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പപ്പേട്ടന്റെ വാക്കുകൾ വിഷ്ണുവിനെ ഞെട്ടിച്ചു. "മോനേ വിഷ്ണു... എനിക്ക് സത്യം നേരത്തെ അറിയാമായിരുന്നു. അവനെ ആദ്യമായി ഇവിടെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് പഴയ കാര്യസ്ഥൻ ഗോപാലൻ നായരുടെ മകൻ വിനയനാണെന്ന്. ഞാൻ ലക്ഷ്മി അമ്മയോട് ഇത് പലവട്ടം സൂചിപ്പിക്കാൻ നോക്കിയതാ. പക്ഷേ അവർ എന്റെ വാക്കിന് വലിയ വില കൊടുത്തില്ല. അവൾ അന്ന് സത്യം പറഞ്ഞത് അവനോടുള്ള ദേഷ്യം കൊണ്ടല്ലായിരുന്നു പക്ഷേ വിനയൻ അത് പകയായിട്ടാണ് ഇപ്പോഴും കൊണ്ട് നടക്കുന്നത്." കോവിലകത്ത് വിനയനും രേവതിയും ഗൂഢാലോചന നടത്തുകയായിരുന്നു. വിനയന്റെ ശബ്ദത്തിൽ പക എരിഞ്ഞു. "അവളെ പന്തലിൽ വെച്ച് അപമാനിക്കാൻ വേണ്ടി തന്നെയാടാ ഞാൻ അത്രയും ദൂരം കാര്യങ്ങൾ എത്തിച്ചത്. അവൾ കാരണം എന്റെ കുടുംബത്തിന് നാട് വിടേണ്ടി വന്നു. അതിനുശേഷം അച്ഛൻ തളർന്നു പോയി. എന്റെ അമ്മ ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. ബാംഗ്ലൂരിൽ വെച്ച് അവർക്ക് വലിയൊരു അപകടം സംഭവിച്ചു, ഇപ്പോൾ അവർക്ക് ബോധമില്ലാത്ത അവസ്ഥയാണ് Mental state. ഇതിനെല്ലാം കാരണം ഉണ്ണിമായയാണ്! ആ പക വീട്ടാതെ എനിക്ക് സമാധാനമില്ല." വിനയന്റെ വാക്കുകൾ കേട്ട് രേവതി ഒരു നിമിഷം സ്തംഭിച്ചു പോയി. "എന്താ സാർ ഇപ്പോൾ പറഞ്ഞത്? ഉണ്ണിമായ കാരണം നാട് വിടേണ്ടി വന്നെന്നോ? എനിക്കൊന്നും മനസ്സിലാകുന്നില്ല... എന്താണ് സംഭവിച്ചതെന്ന് ഒന്ന് വ്യക്തമായി പറയൂ." വിനയൻ പെട്ടെന്ന് ഒന്ന് പരുങ്ങി. തന്റെ ഉള്ളിലെ പകയുടെ കനലുകൾ വാക്കുകളായി പുറത്തു ചാടിയത് അവൻ അറിഞ്ഞിരുന്നില്ല. പക്ഷേ ഇനി ഒളിച്ചു വെച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ട് അവൻ ആ പഴയ കഥ രേവതിയോട് വെളിപ്പെടുത്തി. "അതെ രേവതി... വർഷങ്ങൾക്ക് മുമ്പ് അവൾ കാരണം എന്റെ അച്ഛന്റെ ജോലി പോയി ഞങ്ങൾക്ക് ഈ നാട് വിടേണ്ടി വന്നു. ആ നാണക്കേടിൽ അച്ഛൻ തളർന്നു മരിച്ചു. എന്റെ അമ്മയിന്ന് ബാംഗ്ലൂരിൽ ഒരു ആശുപത്രിയിൽ ബോധമില്ലാതെ കിടക്കുകയാണ്. ഇതിനെല്ലാം കാരണം ആ ഉണ്ണിമായയാണ്. അവളെ സ്നേഹിക്കാനല്ലnമറിച്ച് വിവാഹപ്പന്തലിൽ വെച്ച് നാണം കെടുത്തി അവളുടെ ജീവിതം നശിക്കുന്നത് കാണാനാണ് ഞാൻ പ്രൊഫസറായി ഇവിടെ വന്നത്." രേവതിയുടെ ഉള്ളിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. 'എങ്കിൽ കാര്യം എളുപ്പമായി. എനിക്ക് എന്റെ സ്വത്ത് കിട്ടുന്നത് വരെ നിന്നെ എനിക്ക് ആവശ്യമുണ്ട് വിനയ... അതിനു ശേഷം നിന്നെയും ഞാൻ ഒതുക്കും.' അവൾ പുറമെ വിനയനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. "അപ്പോൾ നമുക്ക് അടുത്ത നീക്കം തുടങ്ങാം സാറേ... പപ്പേട്ടനെ ഭീഷണിപ്പെടുത്തിയാൽ വിഷ്ണു തളരുമോ?" രേവതി ചോദിച്ചു. "തളരും.. വിഷ്ണുവിന്റെ ആത്മവിശ്വാസം ആ കൃഷിയാണ്. ബാങ്ക് ലോണിന്റെ കാര്യം പറഞ്ഞ് പപ്പേട്ടനെ നമുക്ക് പേടിപ്പിക്കാം. വിഷ്ണുവിനെ ആ പറമ്പിൽ നിന്ന് ഇറക്കിവിട്ടാൽ അവൻ തെരുവിലാകും. അപ്പോൾ നോക്കാം അവന്റെയും ഉണ്ണിമായയുടെയും സ്നേഹം!" വിനയൻ ക്രൂരമായി ചിരിച്ചു. ഇതൊന്നും അറിയാതെ മുറിക്കു പുറത്തുകൂടി പോവുകയായിരുന്ന സരസ്വതി തമ്പുരാട്ടി ഈ സംഭാഷണം കേട്ട് തകർന്നുപോയി. വിനയൻ സാർ വെറുമൊരു അധ്യാപകനല്ലെന്നും, തന്റെ മകന്റെയും മരുമകളുടെയും ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരു പിശാചാണെന്നും അവർ തിരിച്ചറിഞ്ഞു. വിനയന്റെ കുടുംബത്തിന് വന്ന ദുരന്തങ്ങളുടെ പക അവൻ തീർക്കുന്നത് നിരപരാധിയായ ഉണ്ണിമായയോടാണെന്ന സത്യം ആ അമ്മയെ വേദനിപ്പിച്ചു. അടുത്ത ദിവസം രാവിലെ വിഷ്ണു ആവേശത്തോടെ പറമ്പിലേക്ക് പോകുമ്പോൾ പപ്പേട്ടൻ അവിടെ തലയ്ക്ക് കൈവെച്ച് ഇരിക്കുന്നത് കണ്ടു.. "എന്താ പപ്പേട്ടാ? എന്ത് പറ്റി?" വിഷ്ണു വേവലാതിയോടെ ചോദിച്ചു. പപ്പേട്ടൻ വിറയ്ക്കുന്ന കൈകളോടെ വിനയൻ സാർ ഏൽപ്പിച്ച ആ നോട്ടീസ് വിഷ്ണുവിന് നൽകി. "മോനേ... വിനയൻ സാർ എന്നെ കണ്ടിരുന്നു. നിന്നെ ഈ പറമ്പിൽ നിന്ന് ഇറക്കിവിട്ടില്ലെങ്കിൽ എന്റെ വീടും സ്ഥലവും ബാങ്ക് ലേലം ചെയ്യുമെന്ന് അവൻ ഭീഷണിപ്പെടുത്തുന്നു. അവൻ ആ ബാങ്ക് ഡയറക്ടറെ സ്വാധീനിച്ചിരിക്കുകയാണ്." വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യം അഗ്നിയായി പടർന്നു. അവൻ പപ്പേട്ടന്റെ തോളിൽ കൈവെച്ചു. "പപ്പേട്ടാ... വിനയൻ സാർ ഒരു അധ്യാപകന്റെ വേഷം കെട്ടിയ വെറും തെമ്മാടിയാണ്. പപ്പേട്ടന്റെ വീട് പോകാതെ ഞാൻ നോക്കും. അവൻ എന്തൊക്കെ ചെയ്താലും ഈ മണ്ണിൽ നിന്ന് ഞാൻ മാറില്ല." ഉച്ചയ്ക്ക് വിഷ്ണുവും പപ്പേട്ടനും മുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിനയന്റെ കാർ അവിടെ വന്നു നിന്നു. കാറിൽ നിന്നിറങ്ങിയ വിനയനെ കണ്ടതും ഉണ്ണിമായയുടെ മുഖത്തെ ചോര വാർന്നുപോയി. താൻ ഏറെ വിശ്വസിച്ചിരുന്ന പ്രൊഫസർ സാർ ഇപ്പോൾ തന്റെ സന്തോഷം തകർക്കാൻ വന്ന ഒരു പിശാചാണെന്ന് അവൾക്ക് തോന്നി. അവൾ പേടിയോടെ വിഷ്ണുവിന്റെ പുറകിൽ ഒളിച്ചു നിന്നു. വിഷ്ണുവിന്റെ ഷർട്ടിൽ മുറുകെ പിടിക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിനയൻ ഒരു പരിഹാസച്ചിരിയോടെ മുന്നിലേക്ക് വന്നു. "വിഷ്ണു... പപ്പേട്ടനോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ളവനാണെങ്കിൽ ഈ പറമ്പ് ഉപേക്ഷിച്ച് നീ പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ എല്ലാവരും തെരുവിലാകും." വിഷ്ണു ഉണ്ണിമായയെ ഇടത് കൈകൊണ്ട് ചേർത്തുപിടിച്ചു. "വിനയാ... നിന്റെ ഭീഷണി കൊള്ളേണ്ട സ്ഥലത്ത് കൊള്ളിച്ചാൽ മതി. ഈ പെണ്ണിനെ നീ ഒന്നു നോക്കാൻ പോലും ഞാൻ സമ്മതിക്കില്ല. ബാങ്കിന്റെ കാര്യമല്ലേ നീ പറഞ്ഞത്? അത് ഞാൻ നോക്കിക്കോളാം. ഇറങ്ങിപ്പോടാ ഇവിടുന്ന്!" വിഷ്ണുവിന്റെ ആക്രോശം കേട്ട് വിനയൻ ഒന്ന് ഞെട്ടി. ഉണ്ണിമായ വിഷ്ണുവിന്റെ പിന്നിൽ നിന്ന് വിറയലോടെ വിനയനെ നോക്കി. ആ നോട്ടത്തിൽ ഭയത്തോടൊപ്പം  വെറുപ്പും ഉണ്ടായിരുന്നു.. വിനയൻ പോയിക്കഴിഞ്ഞിട്ടും വിഷ്ണുവിന്റെ ഉള്ളിലെ കനൽ കെട്ടടങ്ങിയിരുന്നില്ല. തന്റെ പിന്നിൽ പതുങ്ങി നിന്ന് വിറയ്ക്കുന്ന ഉണ്ണിമായയെ അവൻ പതുക്കെ ചേർത്തുപിടിച്ചു... "പേടിക്കണ്ട ഉണ്ണിമായേ... അവൻ വെറുതെ കുരയ്ക്കും, അത്ര തന്നെ. അവന് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല." വിഷ്ണു ആശ്വസിപ്പിച്ചു. പക്ഷേ ഉണ്ണിമായയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. "തമ്പ്രാൻ കുട്ടീ... വിനയൻ സാർ എന്തിനാണ് ഇത്രയും പകയോടെ പെരുമാറുന്നത്? പപ്പേട്ടന്റെ വീട് ജാമ്യം ഇരിക്കുന്നത് കൊണ്ടല്ലേ അവൻ ഭീഷണിപ്പെടുത്തുന്നത്? നമുക്ക് ഈ കൃഷി വേണ്ട എന്ന് വെച്ചാലോ? നിങ്ങൾ ഇത്രയും കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക്..." അവൾ വിതുമ്പി. "ഇല്ല ഉണ്ണിമായേ... നമ്മൾ ഇപ്പോൾ പിന്മാറിയാൽ അത് അവന്റെ വിജയമാണ്. പപ്പേട്ടന്റെ വീട് നമ്മൾ സംരക്ഷിക്കും." വിഷ്ണു ഉറപ്പിച്ചു പറഞ്ഞു. അന്ന് ഉണ്ണിമായ വിളക്ക് വെക്കുമ്പോൾ ആരോ നടന്നു വരുന്നത് കണ്ട് അവൾ ഒന്ന് ഭയന്ന്. ഉണ്ണിമായ ഭയത്തോടെ വിഷ്ണുവിനെ വിളിച്ചു. വിഷ്ണു പുറത്ത് വരുമ്പോൾ തന്നെ  മുണ്ടിന്റെ തലപ്പുകൊണ്ട് മുഖം മറച്ച് വിറയലോടെ സരസ്വതി തമ്പുരാട്ടി വരുന്നു. "അമ്മേ! ഈ നേരത്ത്... ആരെങ്കിലും കണ്ടാൽ?" വിഷ്ണു അവരെ അകത്തേക്ക് പിടിച്ചിരുത്തി. സരസ്വതി തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവർ വിഷ്ണുവിന്റെയും അടുത്ത് വന്ന ഉണ്ണിമായയുടെയും കൈകൾ ചേർത്തുപിടിച്ചു. "മോനേ... വിനയൻ സാർ ഒരു പിശാചാണ്. അവൻ രേവതിയോട് സംസാരിക്കുന്നത് ഇന്ന് ഞാൻ ഒളിഞ്ഞു കേട്ടു." അമ്മ കേട്ട കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. വിനയന്റെ അച്ഛന്റെ മരണം ബാംഗ്ലൂരിൽ ബോധമില്ലാതെ കിടക്കുന്ന അവന്റെ അമ്മ, ഉണ്ണിമായയോടുള്ള അവന്റെ ഭ്രാന്തമായ പക... എല്ലാം കേട്ട് ഉണ്ണിമായ തകർന്നുപോയി. "അമ്മേ... അപ്പോൾ അവൻ പണ്ട് നാടുവിട്ട ആ വിനയൻ തന്നെയാണോ? വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി വന്നത് എന്നെ തകർക്കാൻ വേണ്ടിയായിരുന്നോ?" ഉണ്ണിമായ തറയിലിരുന്നു പോയി. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. "ഞാൻ അന്ന് സത്യം പറഞ്ഞത് ഒരാളുടെ കുടുംബം തകർക്കാനല്ലായിരുന്നു അമ്മേ... പക്ഷേ..." വിഷ്ണു അവളുടെ അരികിലിരുന്ന് അവളെ ആശ്വസിപ്പിച്ചു. അവന്റെ കണ്ണുകളിൽ വിനയനോടുള്ള പക ഇരട്ടിയായി. "അമ്മേ നിങ്ങൾ ധൈര്യമായി തിരിച്ചു പൊയ്ക്കോളൂ. അവൻ എന്റെ ഉണ്ണിമായയെ തൊടില്ല. പപ്പേട്ടന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് ഞാൻ എങ്ങനെയെങ്കിലും തിരിച്ചെടുക്കും." അടുത്ത ദിവസം രാവിലെ വിഷ്ണു പപ്പേട്ടനെയും കൂട്ടി ബാങ്കിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ബാങ്കിൽ എത്തിയപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ബാങ്ക് മാനേജർ പപ്പേട്ടനെ മാറ്റി നിർത്തി പറഞ്ഞു "പപ്പേട്ടാ... വിനയൻ സാർ ആ ലോൺ തുക മുഴുവൻ അടച്ചു തീർത്തു. ഇപ്പോൾ ആ ആധാരം വിനയൻ സാറിന്റെ കൈവശമാണ്. നിങ്ങൾ അദ്ദേഹത്തിന് പണം തിരികെ നൽകി ആധാരം വാങ്ങേണ്ടി വരും." വിഷ്ണുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി. വിനയൻ കളി മാറ്റിയിരിക്കുന്നു. അവൻ പപ്പേട്ടനെ തന്റെ കാൽക്കീഴിലാക്കി വിഷ്ണുവിനെ ശ്വാസം മുട്ടിക്കുകയാണ്. "പപ്പേട്ടൻ ഇത് എങനെ സംഭവിച്ചു എങനെ അവൻ ഇതൊക്കെ ചെയ്ത് നിങ്ങളുടെ ഒപ്പ് ഇല്ലാതെ എങനെ അവന്റെ പേരിൽ ആക്കും.." പപ്പേട്ടൻ രാവിലെ നടന്ന കാര്യം ഓർത്തു... രാവിലെ ഞാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു ഒരാൾ അവിടെ എത്തിയത്. അയാൾ കൊണ്ടുവന്ന ചില രേഖകളിൽ പപ്പേട്ടൻ വിശ്വസിച്ച് ഒപ്പിട്ടു നൽകി. ലോൺ പുതുക്കാനാണെന്നാണ് പാവം പപ്പേട്ടൻ കരുതിയത്... വിഷ്ണു പപ്പേട്ടനെ കൂട്ടി വിട്ടിലേക്ക് തിരിച്ചു അവന്റെ മനസ്സിൽ വിനയനോടുള്ള പക തിളച്ചു മറിയുകയായിരുന്നു.... വിട്ടിൽ എത്തിയപ്പോൾ തന്നെ ഉണ്ണിമായ സംഭാരവുമായി വന്നു "എന്താ പറ്റിയെ പോയ കാര്യം എല്ലാം ശരിയായോ തമ്പ്രാൻകുട്ടി എന്താ മുഖത്തു വല്ലാത്ത നിരാശ" ഉണ്ണിമായ പറഞ്ഞു നിർത്തുബോൾ തന്നെ വീടിന്റെ മുറ്റത്തു ഒരു വണ്ടി വന്നു... അത് വിനയൻ ആയിരുന്നു.. വിനയൻ വീണ്ടും ആ മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവന്റെ കയ്യിൽ ഒരു പവർ ഓഫ് അറ്റോർണി രേഖ ഉണ്ടായിരുന്നു... "പപ്പേട്ടാ... നിങ്ങൾ രാവിലെ ഒപ്പിട്ടു തന്നത് ലോൺ പുതുക്കാനല്ല. നിങ്ങളുടെ കടം ഞാൻ വീട്ടിക്കൊള്ളാമെന്നു പകരം ഈ പറമ്പിന്റെ പൂർണ്ണ അധികാരം എനിക്കാണെന്നുമാണ് ആ രേഖയിലുള്ളത്," വിനയൻ പരിഹാസത്തോടെ പറഞ്ഞു.. പപ്പേട്ടൻ തകർന്നുപോയി. "സാറേ... നിങ്ങൾ എന്നെ ചതിച്ചതാണോ? ഞാൻ വിശ്വസിച്ചല്ലേ ഒപ്പിട്ടത്!" "വിശ്വാസമൊക്കെ കോവിലകത്ത് വെച്ചാൽ മതി പപ്പേട്ടാ. ഇപ്പോൾ ഈ പറമ്പിന്റെ ഉടമസ്ഥൻ ഞാനാണ്. വിഷ്ണു... ഇനി നിനക്ക് ഇവിടെ ഒരു നിമിഷം നിൽക്കാൻ അധികാരമില്ല. മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങിപ്പോകണം." വിഷ്ണുവിന്റെ രക്തം തിളച്ചു. അവൻ വിനയന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു. "എടാ... ചതിയിലൂടെ നേടിയത് അധികകാലം നിന്റെ കയ്യിൽ ഇരിക്കില്ല. പപ്പേട്ടനെ നീ പറ്റിച്ചതാണ് എന്ന് കോടതിയിൽ തെളിയിക്കാൻ എനിക്ക് ഒരു നിമിഷം മതി." വിഷ്ണു അവന്റെ ചെക്കിട്ടം നോക്കി ഒരണ്ണം കൊടുത്തു... അവൻ ഒന്നും മിണ്ടാതെ ഒരു ക്രൂരമായ ചിരി ചിരിച്ചിട്ട് അവിടെ നിന്ന് പോയി.... വിനയൻ പോയിക്കഴിഞ്ഞപ്പോൾ പപ്പേട്ടൻ പൊട്ടിക്കരഞ്ഞു. "വിഷ്ണു മോനേ... എന്നോട് ക്ഷമിക്കണം. എന്റെ ആധാരം ഇപ്പോൾ അവന്റെ കയ്യിലാണ്. ഞാൻ നിങ്ങളോട് ഇറങ്ങിപ്പോകാൻ പറയേണ്ടി വരുമോ?" വിഷ്ണു പപ്പേട്ടനെ തടഞ്ഞു. "ഇല്ല പപ്പേട്ടാ... ആധാരം അവന്റെ കയ്യിലുണ്ടെന്ന് കരുതി പപ്പേട്ടന്റെ മനസ്സ് മാറില്ലല്ലോ? നമ്മൾ ആ പറമ്പിൽ തന്നെ കൃഷി ചെയ്യും. ആധാരം തിരിച്ചെടുക്കാൻ വേണ്ട പണം ഞാൻ കണ്ടെത്തും." വിഷ്ണു തന്റെ ഫോണെടുത്ത് വിദേശത്തുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചു. "വിനയൻ പപ്പേട്ടനെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പിടുവിച്ചത്. അതിന് സാക്ഷികളായി പറമ്പിലെ പണിക്കാരും ഉണ്ടായിരുന്നു. നമുക്ക് ഇതിനെതിരെ  stay order വാങ്ങണം." കോവിലകത്തെ സ്വത്തോ പണമോ ഇല്ലാതെ തന്നെ വിനയനെ നേരിടാൻ വിഷ്ണു ഒരു വലിയ തീരുമാനം എടുത്തു... അ രാത്രി ഉണ്ണിമായ വിഷ്ണുവിന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ പറഞ്ഞു "തമ്പ്രാൻ കുട്ടീ... എനിക്ക് പേടിയാകുന്നു. വിനയൻ സാർ എന്തും ചെയ്യാൻ മടിക്കാത്ത ഒരാളാണ്." വിഷ്ണു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മന്ത്രിച്ചു "വിനയന്റെ പകയ്ക്ക് മുന്നിൽ തോറ്റു കൊടുക്കാൻ വിഷ്ണു തമ്പുരാൻ പഠിച്ചിട്ടില്ല ഉണ്ണിമായേ. അവൻ പണ്ട് ഒരു കള്ളനായിരുന്നു, ഇന്നും അവൻ കള്ളൻ തന്നെയാണ്. അവന്റെ മുഖംമൂടി ഞാൻ നാടിന് മുന്നിൽ അഴിച്ചു കാട്ടും." അതേസമയം രേവതി കോവിലകത്ത് വിനയനെ അഭിനന്ദിക്കുകയായിരുന്നു. "സാറേ... നിങ്ങൾ പുലിയാണ്! ഇനി വിഷ്ണുവിന് ആ പറമ്പിൽ ഇറങ്ങണമെങ്കിൽ നിങ്ങളുടെ സമ്മതം വേണം. പപ്പേട്ടൻ വിഷ്ണുവിനെ അവിടെ നിന്ന് ഇറക്കിവിടും എന്ന് എനിക്ക് ഉറപ്പാണ്." വിനയൻ തന്റെ ചുണ്ടിലെ രക്തം തുടച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി ചിരിച്ചു. "ഇനി കളി തുടങ്ങാൻ പോകുന്നതേയുള്ളൂ രേവതി. ഉണ്ണിമായ എന്റെ മുന്നിൽ വന്നു കരയുന്ന ദിവസം അടുത്തിരിക്കുന്നു." തുടരും..... ❤️ തെറ്റുകൾ ഉണ്ടാകാം ക്ഷമിക്കുക 🙏   #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #♥ പ്രണയം നിന്നോട്
ഷാൻ 🌹മാലാഖ 👍👍👍
984 കണ്ടവര്‍
7 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlG5lAlV?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 47 🎫🎫🎫🎫🎫🎫🎫🎫 ആശാലത പറഞ്ഞത് കേട്ടിട്ടുണ്ടായ നടുക്കത്താലോ, അതോ അതവൾക്ക് മനസിലാകാഞ്ഞിട്ടോ എന്തോ ആവണി അൽപ്പ നിമിഷത്തേയ്ക്ക് പകച്ചു പോയി. "ആശ ചേച്ചീ.." കാറ്റൂതുന്ന ഒച്ചയിൽ അവൾ വിളിച്ചു. "ആശ ചേച്ചി എന്താ പറഞ്ഞത്.. ആശചേച്ചി എവിടേയ്ക്ക് പോകുന്ന കാര്യമാ എന്നോട് സൂചിപ്പിച്ചത്." ആവണി തിരക്കി. "ഇതൊരു സൂചനയൊന്നുമല്ല ആവണീ. ഞാനെടുത്ത തീരുമാനം. നാളെ രാത്രി രതീഷേട്ടൻ ദുബൈക്ക് മടങ്ങി പോവുകയാണ്. അതോടെ ഞാനെന്റെ പഴയ ജീവിതത്തിലേക്കും.. രതീഷേട്ടൻ മടങ്ങിപ്പോകുന്നത് അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് മാത്രമല്ല, എന്റെ ജീവിതത്തിൽ നിന്ന് കൂടിയാണ്. അവസാന നിമിഷമെങ്കിലും എന്റെ ഈ തീരുമാനം അദ്ദേഹത്തിന് അൽപ്പം ആശ്വാസം നൽകുമെങ്കിൽ എനിയ്ക്കത് ചെയ്യാതിരിയ്ക്കാൻ വയ്യ. ജീവിതത്തിൽ ഇന്ന്‌, ഈ നിമിഷം വരെ വിപരീത ദിശകളിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ഞങ്ങൾ ആ യാത്ര ഇവിടെ പൂർത്തിയാക്കുകയാണ്.. ഞങ്ങൾ ഇരുവരും സ്വന്തം ഇഷ്ടം അനുസരിച്ചുള്ള യാത്ര തുടങ്ങുന്നു. ഇന്ന് വരെ ആർക്കൊക്കെയോ, ആരെയൊക്കെയോ ബോധിപ്പിയ്ക്കാൻ വേണ്ടി യുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്.. ഇനി വയ്യെന്ന് രതീഷേട്ടന് തോന്നി തുടങ്ങിയിരിയ്ക്കുന്നു. അദ്ദേഹം താലികെട്ടി ക്കൊണ്ട് വന്ന പെണ്ണിന് ഒരു ഭാര്യയുടെ കടമ ചെയ്യാൻ ഇന്നോളം സാധിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനൊരു നിഴൽ നാടകം തുടരണം.. ഉണ്ടുറങ്ങി, പകൽ മായുമ്പോൾ ഇരു ധ്രുവങ്ങളിലേക്ക് മാറി സഞ്ചരിയ്ക്കുന്ന ജീവിതമായിരുന്നു ഞങ്ങളുടേത്... അപരിചിതരെ പോലെ ഒരു വീടിനുള്ളിൽ കഴിഞ്ഞു പോകുന്ന കുറച്ച് നിഴൽ രൂപങ്ങൾ... പേരറിയാത്ത ഏതോ ദേശത്തെ, ആദ്യമായി കാണുന്ന കുറച്ച് മനുഷ്യർക്കിടയിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ ഇത്രയും നാളും.. എനിയ്ക്ക് മനസിലാക്കാൻ കഴിയാത്ത കുറെ മനുഷ്യർ. എനിയ്ക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ഒരിടം... അവരാരുമായും എനിയ്ക്ക് ഇടപഴകി പ്പോകാൻ സാധിയ്ക്കുന്നില്ല. അവരാരെങ്കിലും എന്നോട് ഒരിറ്റ് സ്നേഹം കാണിച്ചാൽ അതെനിയ്ക്ക് തിരിച്ചറിയാൻ പറ്റുന്നില്ല.. എന്റെ മനസിന്റെ തിമിരമാണോ അതെന്ന് ചോദിച്ചാൽ എനിയ്ക്കറിയാൻ വയ്യ. അവർ കൂടുതൽ കൂടുതൽ എന്നോട് അടുപ്പം കാണിയ്ക്കുന്തോറും എനിയ്ക്ക് അവരിൽ നിന്ന് കൂടുതൽ കൂടുതൽ ദൂരേയ്ക്ക് ഓടിയൊളിയ്ക്കാനാണു ആവേശം.. ഒരു വിധത്തിൽ അതൊരു പ്രതികാരമെന്ന് വേണമെങ്കിൽ പറയാം.. എന്റെ ആഗ്രഹങ്ങൾക്ക് വില നൽകാതെ എന്നെ പിടിച്ചടക്കി വച്ചവരോടുള്ള പ്രതികാരം.. അതല്ലെങ്കിൽ എന്റെ മനസ്സിനും, എന്റെ സ്വപ്നങ്ങൾക്കും പുല്ല് വിലയിട്ട് ആർക്കൊക്കെയോ സന്തോഷിയ്ക്കാൻ വേണ്ടി എന്നെ തെരുവിലേക്ക് ഇറക്കി വിടും പോലെ വേറേ കുറെ മനുഷ്യർക്കിടയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞവരോടുള്ള പ്രതികാരം.. അതെല്ലാം അവസാനിയ്ക്കുകയാണ്... ഞാൻ ആരെന്നും, എന്റെ മനസ്സ് എന്തെന്നും, മറ്റള്ളവർക്ക് ഞാൻ എങ്ങിനെയെന്നും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളായിരുന്നു.. ഒരു പക്ഷെ ദൈവത്തിന്റെ ഒരു വികൃതിയാകാം അത്...ആരും ആരുടേയും കയ്യിലെ കളിപ്പാവകൾ ആയിപ്പോകാതിരിയ്ക്കാൻ അവരവരുടെ വഴിയേ ജീവിയ്ക്കുന്നതാണ് നല്ലതെന്ന് ദൈവത്തിനും തോന്നിയിട്ടുണ്ടാകും... " ആശാലത ഒന്ന് നിർത്തി. അവളുടെ മനസിന്റെ ചൂട് വല്ലാത്തൊരു തപ്ത നിശ്വാസമായി ആവണിയുടെ കാതിലേക്ക് വീഴുന്നുണ്ടായിരുന്നു. "ചേച്ചീ.. അബദ്ധമൊന്നും കാണിയ്ക്കല്ലേ.. ഇതുപോലൊരു തീരുമാനമെടുക്കും മുൻപ് ചേച്ചി നൂറ്‌ തവണ ചിന്തിയ്ക്കണേ ചേച്ചീ.. ജീവിതമാണ്.. ഒറ്റ തവണ മാത്രം നമ്മുടെ കൈക്കുമ്പിളിലേക്ക് ദൈവം വച്ചു നീട്ടി തരുന്ന വരദാനം. അത് വെറുതേ...." താൻ ആശ ചേച്ചിയെ ഉപദേശിയ്ക്കുകയാണ് എന്ന് അവർക്ക് തോന്നിയാലോ എന്ന് കരുതി ആവണി നിർത്തി. "നൂറോ.. നൂറാവൃത്തി അല്ല അതിനും അനേക മടങ്ങ് തവണ ചിന്തിച്ചു നോക്കിയതാ ഞാൻ. എനിയ്ക്ക് അതിന് കിട്ടിയത് ഒരൊറ്റ ഉത്തരമാണ്.. കുറച്ച് മനുഷ്യർക്കിടയിൽ അശാന്തി പരത്തിക്കൊണ്ട്, അവരുടെ ജീവിതത്തിലെ സമാധാന വും, ശാന്തിയുമൊക്കെ നഷ്ടപ്പെടുത്തി ഞാനീ വീട്ടിൽ നിൽക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന്. എന്നെ മാറ്റിയെടുക്കാനോ, എന്നെ കൂടി അവരുടെ ജീവിതത്തിലേക്ക് ചേർത്തുനിർത്താനോ നോക്കി സർവ്വ വഴികളും പരാജയപ്പെട്ടു പോയവരാണ് അവർ. അവിടെ നിന്നും ഞാൻ പിന്മാറി പോയാലേ മതിയാകൂ. അതാണ്‌ ശരി..." "ചേച്ചീ... എനിയ്ക്ക് ചേച്ചിയെ നേരിട്ട് കാണണം... ഇന്നിപ്പോൾ രാത്രിയായിപ്പോയി. എനിയ്ക്ക് ചേച്ചിയോട് നേരിൽ സംസാരിയ്ക്കണം..."ആവണി അപേക്ഷിയ്ക്കും വിധം പറഞ്ഞു. "നേരിൽ പറയാനുള്ളതൊക്കെനിനക്ക് എന്നോട് ഫോണിലൂടെ പറയാമല്ലോ. നിന്റെ തൊട്ട് മുൻപിൽ ഇല്ലെന്നെല്ലാ ഉള്ളൂ ഞാൻ. നീ പറയുന്നതൊക്കെ എനിയ്ക്ക് കേൾക്കാമല്ലോ ആവണീ." "ഇല്ല. ചേച്ചി വരുവോ നാളെ ഇവിടെ... നാളെ തലവൂർ ദേവിയ്ക്ക് നിറമാലയാണ്. കഴിഞ്ഞ തവണ നമ്മൾ ഒരുമിച്ചാണ് പോയത്. ഓർമ്മയുണ്ടോ ചേച്ചിയ്ക്ക്.." ആവണി പറഞ്ഞപ്പോൾ ആശാലതയ്ക്ക് തന്റെ മനസ്സ് പിടിവിട്ടു പോകും പോലെ തോന്നി. വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ദേവിയുടെ നിറമാലയും, പൂമൂടൽ ചടങ്ങും.. അന്നൊക്കെ കുരയിൽ, ആവണിയുടെ വീട്ടിലാകും താൻ. ലീവെടുത്ത്‌ തലേ ദിവസമേ അവളുടെ വീട്ടിലെത്തും. "ചേച്ചി വരില്ലേ.." ആവണിയുടെ ചോദ്യം അവളെ ഓർമകളിൽ നിന്ന് ഉണർത്തി കളഞ്ഞു. "ഞാനിവിടെ നിന്ന് വീട്ടിലേക്ക് വരില്ലേ. അപ്പോൾ നിന്നേ വന്ന് കണ്ടോളാം. പോരെ.." "പോരാ ചേച്ചീ... എനിയ്ക്ക് പറയാനുള്ളത് ചേച്ചിയുടെ മുഖദാവിൽ പറയണം. അത് കഴിഞ്ഞിട്ട് മതി ചേച്ചീ, ചേച്ചിഒരു തീരുമാനമെടുക്കുന്നത്." "നാളെ എനിയ്ക്ക് പറ്റില്ല ആവണീ. എനിയ്ക്കെന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കി എടുക്കാനുള്ള പകലാണ് നാളെ.. നാളെ ഞാനീ വീട്ടിൽ വേണം... ഇനി എനിയ്ക്കൊരു പകൽ ഈ വീട്ടിൽ നിൽക്കാൻ പറ്റിയില്ലെങ്കിലോ.." അവൾ തന്റെ ഒച്ച ഇടറി പോകുമെന്ന് തോന്നിയപ്പോൾ പെട്ടന്ന് നിർത്തിക്കളഞ്ഞു. "നാളെ വരണേ ചേച്ചീ.. തലവൂരമ്മയുടെ നിറമാല കണ്ടു തൊഴുതാൽ അമ്മ ചേച്ചിയുടെ കൈക്കുമ്പിളിലെ ജീവജലം വിരലുകൾക്കിടയിലൂടെ ഊർന്ന് പോകാതെ ചേച്ചിയ്ക്ക് തിരികെ തന്നാലോ... ചേച്ചിയ്ക്ക് ഏറ്റം കൂടുതൽ വിശ്വാസമുള്ള അമ്മയല്ലേ... ഒന്ന് വരണേ ചേച്ചീ.." മറുവശത്ത്‌ നിന്നും മറുപടിയൊന്നും കേൾക്കാതായപ്പോൾ ആവണി കാതോർത്തു. കൈ വിരലുകൾ കൊണ്ട് വായ പൊതിഞ്ഞു പിടിച്ചിട്ടുള്ള ഒരു തേങ്ങൽ അവൾക്ക് തന്റെ കാതിൽ വന്ന് വീണത് പോലെ തോന്നി. സങ്കടം വന്നിട്ട് ആവണിയുടെ നെഞ്ചിലും ഒരു പിടച്ചിലുണ്ടായി. ♦️ തന്റെ കൈകൾക്ക് മീതെ ബ്ലാങ്കറ്റ് മെല്ലെ ചലിയ്ക്കുന്നത് പോലെ തോന്നിയപ്പോൾ മൃദുല കണ്ണുകൾ തുറന്നു നോക്കി. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ രുഗ്മിണി ബെഡിൽ എണീറ്റിരിയ്ക്കുന്ന കാഴ്ചയാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. "അമ്മേ.." അവൾ അവിടെ കിടന്ന് കൊണ്ട് മുഖം തിരിച്ചു അമ്മയെ വിളിച്ചു. താൻ വിളിച്ച ആദ്യത്തെ വിളി അമ്മ കേട്ടില്ലെന്ന് തോന്നിയപ്പോൾ അവൾ വീണ്ടും വിളിച്ചു കൊണ്ട് അമ്മയുടെ കൈത്തണ്ടയിൽ തൊട്ടു. രുഗ്മിണി അവളെ ഒന്ന് നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. "അമ്മ ഇതുവരെ ഉറങ്ങിയില്ലേ. എന്ത് പറ്റി അമ്മേ." അവൾ ബ്ലാങ്കറ്റ് ശരീരത്ത്‌ നിന്ന് താഴേയ്ക്ക് മാറ്റിക്കൊണ്ട് ബെഡിൽ കൈകുത്തി ഇരുന്നു. "ഞാൻ അവനോടൊന്നു സംസാരിയ്ക്കട്ടെ മോളേ.." "ആരോട്.. എന്ത് സംസാരിക്കട്ടെ എന്നാ അമ്മേ." "രതീഷിനോട്.. അവന്റെ ജീവിതമല്ലേ അവൻ നമ്മുടെ മുമ്പിലേക്ക് ഇട്ടു തന്നിട്ട് പോകാൻ പോണത്. അവൻ തന്നെ തിരഞ്ഞെടുത്തതായത് കൊണ്ട് അവന് നമ്മളോടൊന്നും സംസാരിയ്ക്കാനും പറ്റില്ല." "അതല്ലേ കുറച്ച് മുൻപ് ഞാൻ അമ്മയോട് പറഞ്ഞത്. അപ്പോൾ അമ്മ പറഞ്ഞതെന്താ.. അവരുടെ ജീവിതമല്ലേ.. നമ്മളല്ലല്ലോ തീരുമാനo എടുക്കേണ്ടത്.. അവരെന്തു തീരുമാനിയ്ക്കുന്നോ അതുപോലേ നടക്കട്ടെ എന്ന്.. അല്ലേ.." "അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിയ്ക്കൊരു സമാധാനം കിട്ടുവോ മോളേ.. കൈവിട്ട് പോയാൽ പോയതല്ലേ.. രണ്ടുപേരുടെയും സമാധാനത്തിനും വീട്ടുകാരുടെ നല്ലതിന് വേണ്ടിയും ആണെന്നൊക്കെ പറയാം. ജീവിതമല്ലേ.. അവൻ ഇവിടെ നിന്നും പോയിട്ട് തിരിച്ചു വരാൻ വൈകിയാൽ അവളും അവളുടെ വീട്ടിലേക്ക് പോകില്ലെന്ന് ആര് കണ്ടു." "ഏട്ടൻ ഉറങ്ങി കാണും അമ്മേ.. ഏതായാലും അമ്മ ചെന്ന് ഒന്ന് സംസാരിച്ചിട്ട് വാ.. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം തിരിച്ചു പോന്നേക്കണം എന്ന് പറയ്‌. ഇവിടെ നിൽക്കുമ്പോ തമ്മിൽ തമ്മിൽ കണ്ട് എന്തെങ്കിലുമൊക്കെ പരിഭവമുള്ളത് സ്വയം അലിഞ്ഞു പോകും അതിന്റെ ആദ്യ സൂചനയാ അമ്മേ ആശേട്ടത്തിയുടെ ഈ മാറ്റം. അതിനിടയ്ക്ക് ഏട്ടൻ പോയി വർഷങ്ങളോളം ഗൾഫിൽ നിന്നിട്ട് വരുമ്പോ ഇവിടെ പിന്നൊന്നും ബാക്കി കണ്ടൂന്നു വരില്ല." രുഗ്മിണി അതിന് മറുപടി പറയാതെ ബെഡിൽ നിന്നെണീറ്റ് രതീഷിന്റെ റൂമിലേക്ക് ചെന്നു. പുറത്ത് നിന്ന് അവർ വാതിലിൽ രണ്ട് തവണ തട്ടിയപ്പോൾ ഉടൻ തന്നെ വാതിൽ തുറക്കപ്പെട്ടു. അവനും ഉറങ്ങാതെ കിടക്കയായിരുന്നെന്ന് അവർക്ക് തോന്നി. "അമ്മയോ.. എന്താ അമ്മേ.." അവർക്ക് റൂമിലേക്ക് കയറാനായി അവൻ വഴിയൊഴിഞ്ഞു കൊടുത്തു. "നീ ഉറങ്ങിയില്ലാരുന്നോ മോനേ.. നിനക്ക് കൊണ്ട് പോകാൻ സാധനങ്ങളൊന്നും പായ്ക്ക് ചെയ്യാനില്ലല്ലോ. അതുമല്ല, ഉള്ളത് തന്നെ പോകുന്നതിന് അര മണിയ്ക്കൂർ മുമ്പ് എടുത്ത്‌ ബാഗിൽ വയ്ക്കുകയല്ലേ പതിവ്.." അവർ അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. അവന്റെ മുഖത്തോ, കണ്ണുകളിലോ ഉറക്കത്തിന്റെ നിഴൽ പോലും വന്നു മൂടിയതിന്റെ ലാഞ്ചന കാണാനില്ല. "ഞാൻ കിടന്നതേയുള്ളൂ. അപ്പോഴാ അമ്മ വന്നത്. അമ്മയ്ക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്." "ഉണ്ട്. അമ്മയ്ക്ക് നിന്നോട് പറയാൻ ഇതേയുള്ളൂ. അധിക ദിവസമൊന്നും അവിടെ നിൽക്കാതെ നീയിങ്ങു മടങ്ങി പോന്നേക്കണം. അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ നീ രണ്ട് പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടല്ലോ. അക്കാര്യങ്ങളൊക്കെ അവർ നോക്കിക്കൊള്ളും." "ഇതെന്താ അമ്മേ അമ്മ വന്ന് ഇക്കാര്യം പാതിരാത്രിയ്ക്ക് എന്നോട് പറയാൻ.. നാളെ പറയാമായിരുന്നല്ലോ. നാളെ പകൽ മുഴുവൻ ഞാനിവിടെ ഇല്ലേ." "നാളത്തേയ്ക്ക് മാറ്റി വയ്ക്കാൻ പറ്റുന്ന കാര്യമാണോടാ ഇത്. എനിയ്ക്കിത് നിന്നോട് ഇപ്പോഴാ പറയണമെന്ന് തോന്നിയത്. അതുകൊണ്ട് ഞാൻ ഇപ്പോൾ പറയുന്നു. ഒന്നോ രണ്ടോ ദിവസത്തെ കാര്യമെല്ലാ ഉള്ളോ നിനക്ക് അവിടെ. അതല്ലെങ്കിൽ മൂന്ന് ദിവസം. നാലാമത്തെ ദിവസം കയറി ഇങ്ങോട്ട് പോന്നേക്കണം. ഇയാള് മാസങ്ങളും, വർഷങ്ങളും ഒന്നും അവിടെ നിന്ന് കഷ്ടപ്പെട്ട് ഇവിടാർക്കും ചിലവിനു തരേണ്ട. കേട്ടല്ലോ. "അതെന്താ അമ്മേ അമ്മയ്ക്ക് ഇപ്പൊ അങ്ങിനെ തോന്നാൻ. ഞാൻ ചിലപ്പോ ഒരു വർഷമോ മറ്റോ കഴിഞ്ഞേ മടങ്ങി വരൂ എന്ന് പറഞ്ഞപ്പോഴൊന്നും അമ്മ അതിനെ എതിർത്തില്ലല്ലോ. അമ്മയ്ക്കെന്താ നാല് ദിവസത്തിൽ കൂടുതൽ എന്നെ കാണാതിരിയ്ക്കാൻ പറ്റില്ലേ. എങ്കിൽ അമ്മയും എന്റെ കൂടെ പൊന്നേക്കാൻ പറഞ്ഞല്ലോ ഞാൻ." "ഞാനി നി എങ്ങോട്ടുമില്ലെന്ന് പറഞ്ഞില്ലേ നിന്നോട്. അവിടെ വന്ന് നിന്റെ കൂടെ താമസിച്ചു എന്റേം മിദൂന്റെയും ഒക്കെ കൊതി തീർന്നതാ. നീ ഞാൻ പറയുന്നത് അനുസരിയ്ക്കണേ മോനേ.നാല് ദിവസം. അതിൽ കൂടുതൽ നീയവിടെ നിൽക്കല്ലേടാ. നീ ചോദിച്ചില്ലേ, അമ്മ എന്തിനാ ഈ രാത്രി തന്നെ വന്ന് ഇക്കാര്യം പറഞ്ഞത്, നീ നാളെയും ഇവിടെ കാണുമല്ലോ എന്ന്. അമ്മയ്ക്ക് അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല മോനേ. നീ ഒരു വർഷമോ മറ്റോ കഴിഞ്ഞേ വരൂ എന്ന് പറഞ്ഞപ്പോൾ അതനുസരിച്ചുള്ള എന്തെങ്കിലുമൊക്കെ പുതിയ പ്രോജക്ടുകൾ നീ പ്ലാൻ ചെയ്യുമെന്ന് അമ്മയ്ക്ക് തോന്നി. ഉള്ളതൊക്കെ മതി... നീ ഇപ്പോൾ അങ്ങോട്ട് പോകുന്നെന്ന് പറഞ്ഞത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല. അതിന്റെ കൂടാ പോയി ഒരു വർഷം നിൽക്കാൻ പോണത്.. ഇവിടെയും ഉണ്ടല്ലോ നിനക്ക് നോക്കാനുള്ള കുറെ കാര്യങ്ങൾ. അത് മതി. അത് നോക്കി നാട്ടിൽ നിൽക്കാം. അവിടെ പോയി കിടന്നാൽ നിന്റെ കാര്യങ്ങൾ നോക്കാൻ അവിടെ ആരിരിയ്ക്കുന്നെടാ.." "അവിടെനിയ്ക്ക് ആരും വേണ്ട അമ്മേ.. അവിടെ കാര്യങ്ങൾ നോക്കാൻ ആരുമില്ലെങ്കിൽ അവിടെ ആരും ഇല്ലാഞ്ഞിട്ടാണെന്ന് പറയാം.. ഇവിടെയോ..." "ആരില്ലെങ്കിലും ഇവിടെ ഞാനില്ലേടാ നിന്റെ അടുത്ത്‌. അത് പോരെ നിനക്ക്.. ആശയാണെങ്കിൽ മനസുകൊണ്ട് നമ്മളോടിപ്പോൾ അടുത്തടുത്ത്‌ വരികയാണെന്നാ എനിയ്ക്ക് തോന്നുന്നത്.. അപ്പോൾ തന്നെ നീയിവിടെ നിന്ന് മാറി നിന്നാൽ കൂടുതൽ അകൽച്ചയിലേക്ക് പോകില്ലേ മോനേ നിങ്ങൾ.." "ഹാ.. ബെസ്റ്റ്.." അമ്മ പറയുന്നത് കേട്ട് അവൻ ശബ്ദമില്ലാതെ ചിരിച്ചു. 'കൊള്ളാം അമ്മേ.. നല്ല കണ്ടു പിടുത്തം. എന്ന് വച്ചാൽ ഞങ്ങൾ തമ്മിൽ ഒറ്റ നിമിഷം പോലും പിരിയാൻ പറ്റാത്തത്ര അടുപ്പത്തിലല്ലേ. ഞാൻ ഉണ്ടില്ലെങ്കിൽ ഉണ്ണാതിരുന്നും,എന്നെക്കണ്ടില്ലെങ്കിൽ ഉറക്കമിളച്ചിരുന്നും വൃതം നോക്കുന്ന ഒരു ഭാര്യയെയാണല്ലോ എനിയ്ക്ക് കിട്ടിയിരിയ്ക്കുന്നത്..അപ്പോൾ അവൾ മനസ്സ് കൊണ്ട് അകന്നു പോയില്ലെങ്കിലേ ഉള്ളൂ. അവളുടെ ഈ അടുപ്പം കാണീരൊക്കെ വെറും നാട്യമാ അമ്മേ.. നിങ്ങൾക്കേ ഉള്ളൂ അത് മനസിലാകാത്തത്.. കുറച്ച് നാൾ ഞാനിങ്ങോട്ട് വരാതാകുമ്പോ അവൾ തനിയേ മടങ്ങി പൊയ്ക്കൊള്ളും. അവൾക്ക് തിരികെ ചെല്ലുമ്പോൾ പറയാൻ ഒരു കാരണം വേണ്ടേ.. ആ കാരണമാ ഞാൻ അവൾക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നത്. അവളുടെ കാര്യത്തിൽ നമുക്കൊരു തെറ്റ് പറ്റിപ്പോയി അമ്മേ.. നമ്മുടെ നിഗമനങ്ങൾക്കും അതീതയായ പെണ്ണായിരുന്നു അവൾ. ആകാശത്തിന്റെ അനന്തതയിലൂടെ പാറി നടക്കുന്ന ഒരു പറവയെ പോലുള്ള ജീവിതമായിരുന്നു അവളുടേത്‌. ഒരു നാട്ടിൽ നിന്ന് അന്യ നാട്ടിൽ പോയി സ്വയം ജോലിചെയ്തു സാമ്പാദിച്ചു ജീവിച്ചു പോന്ന അവളെ നമ്മളൊരു സ്വർഗത്തിലേക്കാണ് കൂട്ടി കൊണ്ട് വന്നതെന്നത് നമ്മുടെ മാത്രം മൂഢവിശ്വാസമായിരുന്നു. അവൾക്കിപ്പോഴും പഴയ അവളായി തന്നെ ജീവിയ്ക്കാനാണ് ഇഷ്ടം. തടയാൻ നിൽക്കണ്ട. പൊയ്ക്കോട്ടെ. അവൾക്ക് അവളുടേതായ ഇഷ്ടപ്രകാരം ജീവിയ്ക്കാനുള്ള അവകാശവും, അധികാരവുമുണ്ട്. അതിന് നമ്മൾ തടസം നിൽക്കാൻ പാടില്ല.. നമ്മൾ അവളെ ബന്ധിച്ച ഈ കൂട്ടിൽ നിന്ന് ചങ്ങലയഴിച്ചു സ്വയം മുഖ്‌തയായി അവൾ പൊയ്ക്കോട്ടെ. ഞാനാ ചാപ്റ്റർ വിട്ടു. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ നിന്ന് അവൾ ഇല്ലാതാകുന്നതിൽ എനിയ്ക്ക് തെല്ലും നിരാശയില്ല. " അവൻ പറഞ്ഞു നിർത്തിയപ്പോൾ അൽപ്പ സമയം രുഗ്മിണി അവന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. പിന്നെ ഒന്നും പറയാനില്ലാത്ത വിധം അവർ അവിടെ നിന്നു മെല്ലെ തിരിച്ചിറങ്ങി പോന്നു. (തുടരും) കണ്ണൂർകാരൻ 🌹🌹🌹 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
ഷാൻ 🌹മാലാഖ 👍👍👍
1K കണ്ടവര്‍
7 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlBXB1R0?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -48💚🌺 എല്ലാവരും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇന്നത്തെ സന്തോഷത്തിൽ അച്ഛനൊപ്പം കാവ്യ സ്വന്തം വീട്ടിലേക്ക് തന്നെ പോയി..... ഒരാഴ്ച അച്ഛനൊപ്പം നിൽക്കാനാണ് പോയതെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അവൾ മടങ്ങിയെത്തി ആ വരവുമാഗ്രഹിച്ച് ഒരാൾ ആ വീട്ടിൽ കാത്തിരിക്കുന്നത് കൊണ്ടാകാം ...... സ്വയമറിയാതെ തന്നെ തിരികെ വന്നുപോയത്. 🌼🌼🌼🌼 വീട്ടിലേക്ക് തിരികെ വന്ന് ഒന്ന് ഫ്രഷായതിനു ശേഷം ആദ്യമവൾ പോയത് മഹിയുടെ മുറിയിലേക്കാണ്..... എന്നാൽ ചെന്നപ്പോ അവിടെ അവനെ കണ്ടിരുന്നില്ല.... അവൾ നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് നേരെ പുറത്തേക്ക് വന്ന് ബാൽക്കണിയിലെ വശത്തേക്കൊന്ന് തിരിഞ്ഞതും അവിടെ ആരോ ഇരിക്കുന്നത് പോലെയവൾക്ക് തോന്നി..... നേരെ അവിടേക്ക് ചെന്നൊന്ന് എത്തി നോക്കിയതും മഹിയവിടെ ഇരിക്കുന്നത് കണ്ടു....... അവൾ മെല്ലെ അവനരികിലേക്ക് നടന്നു. ആരോ തനിക്കരികിലേക്ക് വരുന്ന ശബ്ദം കേട്ടാണ് കൈയിലിരുന്ന ബുക്കിൽ നിന്നവൻ മുഖമുയർത്തി നോക്കിയത്. ആഹാ എത്തിയോ....... ഒരാഴ്ച്ച നിൽക്കാനായി പോകുകയാണെന്ന് പറഞ്ഞിട്ട്....... അവളെ കണ്ടതും അവൻ ചോദിച്ചു. നിൽക്കാൻ തന്നെയാ പോയത്....... പക്ഷെ അവിടെ ചെന്നപ്പോ നിൽക്കാൻ തോന്നണ്ടേ....... അവനടുത്തേക്ക് വന്നിരുന്നു കൊണ്ടവൾ പറഞ്ഞു..... അതെന്താ തോന്നാത്തേ....... ഇവിടുള്ള പ്രിയപ്പെട്ടവരേ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി അതുകൊണ്ട് പെട്ടന്നിങ്ങു പോന്നു. അവൻ മെല്ലെ ഒന്ന് ചിരിച്ചു. അല്ലാ എന്താ ഇവിടെയിരിക്കുന്നെ....... ഇത് പതിവില്ലാത്തതാണല്ലോ..... വെറുതേ ഇവിടെ കാറ്റുകൊണ്ടിരിക്കാൻ നല്ല സുഖമുണ്ട്...... അല്ലാതെ എന്നെകാത്തിരുന്നതല്ല ല്ലേ...... അവൻ പറയുന്നത് കേട്ട് അവൾ ചോദിച്ചു. വേണമെങ്കിൽ അങ്ങനെയും പറയാം...... അത്‌ തന്നെയാണ് സത്യവും..... രാവിലെ നന്ദൻ പറഞ്ഞ് അറിഞ്ഞിരുന്നു കാവ്യ രാവിലെ വരുമെന്ന്...... അതുകൊണ്ട് തന്നെയാണ് പതിവുകൾ തെറ്റിച്ച് ബുക്ക്‌ വായിക്കുന്ന വ്യാജേന ഇവിടെ വന്നിരുന്നത്. ഇവിടിരുന്നാൽ പുറത്തേ കാഴ്ചകളെല്ലാം കാണാമല്ലോ...... പിന്നെ താനിന്ന് വരുമെന്ന് നന്ദൻ പറഞ്ഞിരുന്നു....... അതുകൊണ്ട് പ്രധീക്ഷിച്ചിരുന്നു...... ഹാ..... അങ്ങനെ പറയ്...... അവളൊരു ചിരിയോടെ പറഞ്ഞൂ. കോടതിയിൽ എന്തായി കാര്യങ്ങൾ..... അവളോട്‌ അടുത്ത് കിടക്കുന്ന ചെയറിലേക്ക് ഇരിക്കാൻ പറഞ്ഞുകൊണ്ട് അവൻ ചോദിച്ചു. എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. ഡിവോഴ്സ് കിട്ടുകയും ചെയ്തു എന്റെ ജീവിതത്തിൽ വന്നുപോയൊരു കറുത്ത അധ്യായം. അതങ്ങനെ അങ്ങ് അവസാനിച്ചു. അവളൊരു നെടുവീർപ്പോടെ പറഞ്ഞു...... കഴിഞ്ഞത് കഴിഞ്ഞില്ലേ....... ഇനി പുതിയ അധ്യായങ്ങൾക്ക് വേണ്ടി പരിശ്രമിക്ക്. താൻ നല്ലൊരു കുട്ടിയാ...... തന്റെ ജീവിതത്തിൽ നല്ലതേ നടക്കൂ...... അവനവളെ കണ്ണെടുക്കാതെ നോക്കി പറഞ്ഞു...... അവളൊന്ന് ചിരിച്ചു...... ഞാനിന്ന് ഇങ്ങ് വന്നത് ഇനി ഇവിടെ നിൽക്കാനല്ലാട്ടൊ..... പിന്നെ...... നിങ്ങളെയെല്ലാം കണ്ട് രണ്ട് ദിവസം കൂടി നിന്നിട്ട് തിരിച്ച് വീട്ടിലേക്ക് പോകാനാ...... ഇനി വീട്ടിൽ നിൽക്കാം ന്നാ അച്ഛൻ പറയുന്നത്..... ഇപ്പൊ എന്റെ കോഴ്സും കഴിഞ്ഞല്ലോ ഇനി ട്രെയിനിങ് ആണ് അത്‌ എന്റെ വീടിനടുത്താണ് കിട്ടിയിരിക്കുന്നതും. അതുകൊണ്ട് പോകാതെ തരമില്ല. അവൾ പോവുകയാണെന്ന് കേട്ടതും അവന്റെ മനസ്സിലൊരു കനം വന്നടിഞ്ഞു...... താൻ പോണ്ടാ....... ഇവിടെ..... ഇവിടെല്ലാർക്കും സങ്കടാവും....... അവന്റെ ശബ്ദം പതിഞ്ഞു പോയിരുന്നു. എല്ലാർക്കും എന്ന് പറയുമ്പോ........ മഹിയേട്ടനോ? മഹിയേട്ടന് സങ്കടം തോന്നുവോ? എനിക്കും....... അവളുടെ മനസ്സാർദ്രമായി........ ഇങ്ങനെയൊരു മനുഷ്യനെ ആദ്യമായി കാണുകയാണ്...... അവൾ അവനൊന്നു നോക്കി..... പോകാൻ ആഗ്രഹമുണ്ടായിട്ടല്ല..... പക്ഷേ.... ഡിവോഴ്സ് കിട്ടി പകുതി വഴിയിൽ നിന്ന എന്റെ പഠിത്തം കമ്പ്ലീറ്റ്‌ ആക്കി...... അന്ന് പതറിപ്പോയ മനസ്സും ശരീരവും ഇന്ന് ഓക്കേ ആണ്..... എന്തും നേരിടാനുള്ള മനകരുത്തുമുണ്ട്...... അതുകൊണ്ട്......ഇനി തിരികെ പോകുന്നത് തന്നെയാണ് നല്ലത്. അച്ഛൻ നിർബന്ധിക്കുക കൂടി ചെയ്യുകയാണ്....... ഹ്മ്മ്മ്....... പോയാൽ..... ഇടക്കൊക്കെ വരോ....... എല്ലാവരെയും കാണാൻ...... അവൻ ചോദിച്ചു? തീർച്ചയായും...... വരും...... അവൾ പറഞ്ഞതും ഇരുവർക്കുമിടയിൽ അല്പനേരമൊരു മൗനം പിടികൂടി....... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നന്ദേട്ടാ....... ഹ്മ്മ്മ്...... രാത്രി അവൾക്കരികിലേക്ക് ചരിഞ്ഞു കിടക്കുന്നവനെ നോക്കി അവൾ വിളിച്ചു. കാവ്യ നാളെ പോകുമെന്നാ പറയുന്നേ ഇന്ന് രാത്രി ഡ്രെസ്സ് എല്ലാം പാക് ചെയ്തു. ഹ്മ്മ് അവളിന്നലെ നൈറ്റ്‌ എന്നോട് പറഞ്ഞിരുന്നു. ട്രെയിങ് വീടിന്നടുത്തല്ലേ കിട്ടിയിരിക്കുന്നത്... ഹ്മ്മ്മ്....... പോകാൻ അത്ര താല്പര്യമില്ലവൾക്ക്..... അത് പിന്നെ കാണുവോടൊ...... ഇത്രയും നാൾ നമ്മൾ അതുപോലെ ആയിരുന്നില്ലേ കഴിഞ്ഞിരുന്നത്. പെട്ടന്ന് പോകുമ്പോ സങ്കടം കാണില്ലേ...... പിന്നെ തന്റെ അച്ഛൻ ഒത്തിരി നിർബന്ധിക്കുന്നുണ്ട് കൂടാതെ ട്രെയിനിങ് അവിടെ അല്ലേ കിട്ടിയിരിക്കുന്നത് അതുകൊണ്ട് ഇനിയും അവളെ വിടില്ലന്ന് അച്ഛനോട് പറയാൻ പറ്റില്ലല്ലോ...... ഹ്മ്മ്മ്...... അത്‌ പറ്റില്ല....... പക്ഷേ നന്ദേട്ടാ...... അവൾക്ക് നമ്മളെ വിട്ട് പോകുന്നതിൽ മാത്രമല്ല സങ്കടമെന്നാണ് എനിക്ക് തോന്നുന്നത്...... അത്‌ കേട്ടതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു. പിന്നെ........ എന്റെ ഒരു സംശയം മാത്രമാണ്....... കുറച്ച് നാളായി ശ്രദ്ധിക്കുന്നു..... കാവ്യക്ക് മഹിയേട്ടനെ ഇഷ്ടമാണെന്ന പോലെ..... അതുപോലെ തന്നെ തിരിച്ചും..... അത്‌ കേട്ടതും നന്ദനൊന്ന് ഞെട്ടി ഇരുവരുടേയും ഉള്ളിൽ ഒരിഷ്ടമുണ്ട് പക്ഷേ പുറത്ത് കാണിക്കുന്നില്ല. രണ്ടുപേരും പരസ്പരം പറഞ്ഞിട്ടുമില്ല .... നീ എന്തൊക്കെയാ ഭാമേ പറയുന്നേ...... എനിക്ക് തോന്നിയ ഒരു കാര്യം ആണ് നന്ദേട്ടാ..... ചിലപ്പോ തോന്നൽ മാത്രമാകാം..... രണ്ട് പേരുടെയും സാഹചര്യങ്ങൾ ഒരുപോലെയാണ്.... രണ്ടു പേരുടേയും വിഷമങ്ങൾ ഒരുപോലെയാണ്...... രണ്ടുപേർക്കും പരസ്പരം നന്നായി മനസ്സിലാകുന്നുണ്ട്...... അതാ എനിക്കങ്ങനൊരു തോന്നൽ വരാൻ കാരണം. നന്ദനപ്പോൾ ഭാമ പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു...... അവന്റെ മനസ്സിൽ അപൂർവമായി ശ്രദ്ധിക്കപ്പെട്ട ചില കാര്യങ്ങൾ അപ്പോൾ കടന്ന് വരുകയും ചെയ്തു. മെല്ലെ അവന്റെ മനസ്സൊന്നു തണുത്തു..... അങ്ങനെ ഒന്ന് അവർക്കിടയിൽ ഉണ്ടെങ്കിൽ പൂർണ്ണ സമ്മതമാണ്..... പൂർണ്ണ സന്തോഷമാണ്......... അവൻ ആലോചനയോടെ കിടന്നു........ 💚💚💚💚💚💚 രാവിലെ തന്നെ പാക് ചെയ്തു വച്ച ബാഗുകൾ രണ്ടും കാവ്യ എടുത്തു വച്ചു...... ഇന്നാണ് തിരികെ വീട്ടിലേക്ക് പോകുന്നത്. മനസ്സ് നിറയെ വല്ലാത്തൊരു ശൂന്യത...... കുറച്ച് കഴിയുമ്പോൾ അച്ഛൻ വരും കൂട്ടികൊണ്ട് പോകാൻ....... പിന്നിനി എപ്പോഴാണ് ഇങ്ങോട്ടെന്നറിയില്ല. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് നന്ദനോടും ഭാമയോടും യാത്ര പറഞ്ഞിരുന്നു. അമ്മ വീട്ടിൽ തന്നെയുണ്ട് പോകാൻ നേരം ഒന്നുകൂടി പറയണം. പിന്നെ മഹി........... അവളൊരു ദീർഘനിശ്വാസ മുതിർത്തു...... കുറേ നാളുകളായി മനസ്സിൽ തോന്നിയൊരു കാര്യം.......... കുറച്ച് ദിവസങ്ങളായി മനസ്സിൽ കിടന്നു പുകയുന്നൊരു കാര്യം ......... എങ്ങനെ അത്‌ പറയുമെന്നറിയില്ല....... പക്ഷേ...... പറഞ്ഞില്ലെങ്കിൽ തനിക്കൊരു സമാധാനവും കിട്ടില്ല...... അവന്റെ മുറിയിലേക്ക് പോകാനോരോ പടികളായി കയറി........... പതിയെ അവന്റെ റൂമിലേക്ക് ചെല്ലുമ്പോൾ രാവിലത്തെ ഫിസിയോ തെറാപ്പി ഒക്കെ കഴിഞ്ഞിരിക്കകയാണ് ആള്......... ഇപ്പൊ സ്വന്തമായി നേരെ ഇരിക്കാനും കിടക്കാനും ഒക്കെ കഴിയുന്നുണ്ട്...... വളരെ പതിയെ മഹിയത് ചെയ്യുന്നുമുണ്ട് ... എഴുന്നേറ്റ് നടക്കാൻ കുറച്ച് കാലതാമസം കൂടി ഉണ്ടാകും...... അവൾ പതിയെ അകത്തേക്ക് വന്നു....... എല്ലാ ദിവസവും രാവിലെ മുറിയിലേക്ക് വരുമ്പോൾ വളരെ പ്രസന്നമായിരിക്കുന്ന മഹിയുടെ മുഖം ഇന്നാകെ വല്ലാത്തൊരു സങ്കടം നിഴലിച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി....... അകത്തേക്ക് കയറിവരുന്നവളെ കണ്ടതും അവന്റെ മുഖത്തെ ഭാവം മാറി...... പുഞ്ചിരി അണിഞ്ഞു. ആഹാ...... പോകാറായോ........ ഒരുങ്ങി വരുന്നവളെ നോക്കി അവൻ ചോദിച്ചു...... ഹ്മ്മ്മ്..... ആയി...... കുറച്ച് കഴിയുമ്പോ അച്ഛൻ വരും..... ഹ്മ്മ്മ്...... അവനൊന്നു മൂളി...... അവൾ അവനരികിലേക്ക് വന്ന് അവന്റെ ബെഡിന്റ ഒരു സൈഡിലായിവന്നിരുന്നു. ഞാൻ തന്നെ ഒത്തിരി മിസ്സ്‌ ചെയ്യും..... അവളെ നോക്കി അവൻ പറഞ്ഞു..... പെട്ടന്നവൾ മുഖമുയർത്തി നോക്കി...... തന്നെ മാത്രമല്ല..... എന്നെക്കൊണ്ട് ഇടക്ക് എഴുതിക്കുന്ന അസൈൻമെന്റ്, പ്രൊജക്റ്റ്‌ എല്ലാം മിസ്സ്‌ ചെയ്യും. അവളെ നോക്കി ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.... അതുകേട്ട് അവളൊന്നു ചിരിക്കുക മാത്രം ചെയ്തു..... ഇടക്കൊക്കെ വരുമോ........ അവളെ നോക്കി അവൻ ചോദിച്ചു..... ഹ്മ്മ്മ്..... വരാം..... കാവ്യ...... എന്നെ മിസ്സ്‌ ചെയ്യുമോ....? ചോദ്യത്തോടെ അവനെ നോക്കി....... ആ നിമിഷം അവൾ അവനെ നോക്കിയൊന്ന് മൃദുവായ് ചിരിച്ചു. ഞാൻ....... ഞാനൊരു കാര്യം ചോദിച്ചോട്ടെ മഹിയേട്ടാ........ അതിനെന്താ ചോദിക്ക്... താൻ ചോദിച്ചതിന് ഉത്തരം തരാതെ മറുചോദ്യം ചോദിക്കുന്നവളെ നോക്കി അവൻ പറഞ്ഞു നമുക്ക്........ നമുക്ക്..... അവൻ അവൾ ചോദിച്ചത് ആവർത്തിച്ചു..... നമുക്ക് വിവാഹം കഴിച്ചാലോ.....? ഏഹ്......... മഹിയിൽ ആ ചോദ്യം ഒരു നടുക്കം തീർത്തു...... എനിക്ക് മഹിയേട്ടനെ ഇഷ്ടമാണ്....... നമുക്ക് വിവാഹം കഴിച്ചാലോന്ന്........ അവൾ വീണ്ടും ആവർത്തിച്ചു........ തുടരും. 💚🌺 നെക്സ്റ്റ് പാർട്ട്‌ നാളെ തരാം കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.3K കണ്ടവര്‍
8 മണിക്കൂർ
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _11 ✍️ രചന - Aysha akbar പിറകിൽ അവളുണ്ടെന്നറിഞ്ഞിട്ടും അൽപ സമയം അവനങ്ങനെ തന്നെയിരുന്നു....... കാലിലെ കൊലുസൊന്നു കൂടിയളക്കി അവൾ ശബ്ദമുണ്ടാക്കിയതും അവൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞിരുന്നു... ഒരു നിമിഷം മുമ്പിൽ നിൽക്കുന്നവളെ കണ്ടതും അത് വരെ യുണ്ടായിരുന്ന ആ ഭയവും ആശങ്ക കളുമെല്ലാം എങ്ങോ നീങ്ങി പ്പൊയത് അവനറിഞ്ഞു...... അവളുടെ മുഖം കണ്ടതും അവളെ ആദ്യമായി കണ്ട ആ ദിവസം ഓർമയിൽ തിളച്ചു മറിഞ്ഞു..... അന്ന് മുതൽ ഇന്ന് വരെ താനനുഭവിച്ച മാനസിക സംഘർഷങ്ങളോരോന്നും അവന്റെയുള്ളിൽ തികട്ടി നിന്നു...... ഞെരമ്പുകൾ വലിഞ്ഞു മുറുകി...... അന്ന് കണ്ട നീല നിറത്തിന് പകരമായി ഇന്നവളിൽ മുഴുവനൊരു കടും ചുവപ്പാണ്...... അവളെന്നതിനെ അറിയിക്കാനെന്ന വണ്ണം മൂക്കിൽ മാത്രം ആ നീല ക്കൽ തിളങ്ങുന്നുണ്ട്..... തലയിൽ നിറഞ്ഞു നിൽക്കുന്ന നീലാംബരവും ആ പഴയ അവളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.... അവന്റെ കണ്ണുകളിൽ അഗ്നി പുകഞ്ഞു...... എന്നാൽ എണ്ണ മയമുള്ള അവളുടെയാ കുഞ്ഞു മുഖം പതിവ് പോലെ നിർവികാരതയെ പേറിയിരുന്നു..... തല താഴ്ത്തി നിൽക്കുന്നവൾ തന്നേ കണ്ടിട്ടില്ലെന്നത് വ്യക്തമാണ്........ കടും ചുവപ്പ് സാരിയുടെ അറ്റം പിടിച്ചു തെരുപ്പിടിച്ചു കൊണ്ടവൾ അങ്ങനെ നിൽക്കുകയാണ്..... അവളുടെ മുഖം നോക്കി ഒന്ന് കൊടുക്കാനാണ് അവനു തോന്നിയത്..... അന്നാ മുഖത്തിനോട് തോന്നിയ ആകർഷണം ഒന്നും തന്നെയവനിന്ന് തോന്നിയില്ലെന്ന് മാത്രമല്ല...... ഇത് വരെ ആരോടും തോന്നാന്നത്ര ഒരു ദേഷ്യമോ പകയോ എല്ലാം അവനിൽ ഉരുണ്ടു കയറി...... അവനൊന്ന് മുരടനക്കി..... തന്നേ കാണുമ്പോഴുള്ള അവളുടെ മുഖത്തെയാ ഭയവും വെപ്രാളവും കള്ളത്തരവും എല്ലാം കാണാൻ വേണ്ടി കൂടിയാണല്ലോ ഇത്ര ദൂരം താനെത്തിയത്...... ആ ശബ്ദ ത്തിലേക്ക് അവൾ പതിയെ യൊന്നു മിഴികളുയർത്തിയതും ആ കണ്ണുകളിൽ ഞൊടിയിടയിൽ കടന്ന് പിടിച്ച ഞെട്ടൽ അഭിക്ക് വല്ലാത്തൊരു ആശ്വാസം നൽകിയിരുന്നു..... ഇത്ര ദിവസം എല്ലാവരുടെ മുമ്പിലും തല കുനിച്ചു നിന്നതിവൾ കാരണമാണ്...... ആ അവൾക്ക് മുമ്പിൽ താനിതാ വിജയിച്ചിരിക്കുന്നു...... അവളുടെ നീണ്ടു വിടർന്ന കണ്ണുകൾ അവനെ കണ്ടോന്നു ചുരുങ്ങി..... അവൾ പതിയെ പിറകിലെ ചുമരിലേക്കൊന്ന് ചാരി നിന്നു... അത് കാൻകെ അവന്റെ ഉള്ളിൽ ആത്മ സംതൃപ്തി നിറഞ്ഞു നിന്നിരുന്നു.... മുഖത്ത് നിറഞ്ഞൊരു തരം പുച്ഛവുമായി അവൻ അവളെ തന്നേ നോക്കി നിൽക്കെ അധിക സമയം നീണ്ടു നിന്നിരുന്നില്ലവന്റെ സന്തോഷം...... പെട്ടെന്ന് കണ്ട ആ ഞെട്ടൽ ഞൊടിയിടയിൽ അവളിൽ നിന്ന് മാഞ്ഞു പോയി... തികഞ്ഞൊരു ഗൗരവം ആ മുഖം കയ്യടക്കി വെച്ചു..... കണ്ണുകളിൽ വീണ്ടും അതേ നിർവികാരത..... അഭിയുടെ മനസ്സ് ആകെ ക്കൂടി ഒന്ന് കുഴഞ്ഞു മറിഞ്ഞു..... അത് വരെ നിറഞ്ഞു നിന്നിരുന്ന ആ ഒരു ആശ്വാസവും സംതൃപ്തിയും ഒരു അസ്വസ്ഥത ക്ക് വഴി മാറി..... ഒന്നും സംഭവിച്ചിട്ടില്ലാത്ത അവളുടെ മട്ടിൽ അവനു വല്ലാത്ത അരിശം തോന്നി.... അതിലേറെ താനിത്ര ദൂരം തേടി വന്നത് അവളിൽ ഒട്ടും ചലനം ഉണ്ടാക്കിയിട്ടില്ലെന്നതിലുള്ള ദേഷ്യമായിരുന്നു.... അവളുടെ മുഖ ഭാവം കാൻകെ താൻ തോറ്റു പോയത് പോലെ തോന്നുകയാണ്...... തന്നേ സംബന്ധിച്ച് തന്നെ കണ്ട ഞെട്ടലിൽ അവൾ ഭയക്കണമായിരുന്നു.... ആ കണ്ണുകൾ ഏറെ ചുരുങ്ങി അവ നിറഞ്ഞൊഴുകണമായിരുന്നു..... ഇല്ലാ...ഒന്നും..സംഭവിച്ചില്ല.. അതവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.... അവന്റെ മുഖം ചുവന്നു തുടുത്തു..... വലിപ്പം കുറഞ്ഞ കണ്ണുകളിൽ അഗ്നി പടർന്നു..... എന്നേ ഓർമ്മയുണ്ടോ നിനക്ക്...... ആ ചോദ്യത്തിൽ അവൻ ഉള്ളിൽ അടക്കി വെച്ച എല്ലാ ദേഷ്യവും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..... അവളൊന്നും മിണ്ടിയില്ല... പകരം ഭാരം നിറഞ്ഞ മിഴികൾ തറയിലേക്കൂന്നി നിന്നു.. അതവനേ കൂടുതൽ ചൊടിപ്പിച്ചു..... സുഖമാണോ എന്ന് ചോദിക്കുന്നില്ല... സുഖിക്കാൻ വേണ്ടിയാണല്ലോ സ്വന്തം കുഞ്ഞിനെ പോലും ട്രെയിനിലുപേക്ഷിച്ചത്...... അഴിഞ്ഞാടി നടക്കാൻ ആ കുഞ്ഞൊരു തടസ്സമായി കാണും അല്ലെ...... അവൻ നിറഞ്ഞ രോഷത്തോടെ അത്രയും പറയുമ്പോഴും അവളതേ നിൽപ്പ് തന്നെയായിരുന്നു..... തറയിലേക്കൂന്നി നിന്നിരുന്ന ആ കൃഷ്ണ മണികൾക്ക് പോലും യാതൊരു ചലനവുമില്ല.... അഭിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല..... ആരെന്നോ എന്തെന്നോ അറിയാത്ത ഒരുത്തന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ എങ്ങനെ മനസ്സ് വന്നെടി നിനക്കൊക്കെ... അവൻ വീണ്ടും അത് ചോദിക്കുമ്പോഴും അവളതേ നിൽപ്പ് തന്നെയാണ്..... അഭി പല്ലുകൾ കൂട്ടി ക്കടിച്ചു..... കണ്ടവന്റെ കൂടെ കിടന്നു നിരങ്ങി അതിന്റെ തന്തയാരെന്ന് പോലും നിനക്കറിയില്ലായിരിക്കും അല്ലെ...... ഏയ്..... അഭി അത്രയും പറഞ്ഞപ്പൊഴേക്കും അവളുടെ കഠിനമായൊരു ശബ്ദം അവിടെയുയർന്നു... ഒപ്പം ആ കൈകൾ കൂടി തന്റെ നേർക്ക് ചലിച്ചതും അഭി ഒന്ന് പതറി പോയിരുന്നു...... അവളുടെ കണ്ണുകൾ തന്റെ മുഖത്ത് പതിഞ്ഞിരിപ്പാണ്.... കുട്ടിത്തം നിറഞ്ഞ മുഖത്തിന്‌ ഒട്ടും ചേരാത്ത ഒരു രൗദ്ര ഭാവം നിറഞ്ഞു നിൽപ്പുണ്ട്... വായ്ക്ക് വന്തത് പേസാദേ..... ചൂണ്ട് വിരൽ തനിക്ക് നേരെ ചൂണ്ടി അത് പറയുന്നവളെ കണ്ട് അഭിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിൽ കൂടി അവൾ പ്രതികരിച്ചതിൽ അല്പം ആശ്വാസം അവനു തോന്നിയിരുന്നു.... കാരണം തന്റെ ഉള്ളിലുള്ള ദേഷ്യം മുഴുവൻ വാക്കുകളായി അവളുടെ മേൽ തീർക്കണമെങ്കിൽ കൂടി അവളൊന്നു പ്രതികരിക്കണ്ടേ.... നീയെന്ത് ചെയ്യും.... പറയെടി നീയെന്ത് ചെയ്യും........ അവനൊരു പുഛത്തോടെ അതിലേറെ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവൾ അവനെ തന്നെയൊന്ന് ഉറ്റ് നോക്കി... മാനം വിറ്റ് നടക്കുന്ന നിന്നോടൊക്കെ പിന്നെന്താടി പറയേണ്ടത്..... നിനക്കും അഭിമാനമുണ്ടോ..... ഇനി ഉണ്ടെങ്കിൽ തന്നേ അതെന്റെ കാൽ ക്കീഴിലാണ്..... കാരണം നിന്റെ കുഞ് എന്റെ കയ്യിലാണുള്ളത്.... ഉപേക്ഷിതാണെങ്കിലും നീയവളെ എന്റെ കയ്യിലേൽപ്പിച്ചാണ് പോയത്...... അത് കൊണ്ട് ഞാൻ പറയും നീ കേൾക്കും..... അഭി കനമുള്ള ശബ്ദത്തിൽ അത് പറയുമ്പോൾ വീണ്ടും ആ കണ്ണുകളിൽ നിർവികാരത തളം കെട്ടി......... അത്രയും വികാരങ്ങൾ ഒരുമിച്ചു ഉൾക്കൊണ്ടിട്ടോ അത്രയും സംസാരിച്ചിട്ടോ എന്തോ അഭിയും തളർന്നു പോയിരുന്നു.... അവൻ ബാഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്തി.... അപ്പോഴും അവളതേ നിൽപ്പ് തന്നെയാണ്...... എന്തിനാണു നീയാ കുഞ്ഞിനെ കളഞ്ഞതെന്ന് ഞാൻ ചോദിക്കുന്നില്ല അതിനുള്ള ഉത്തരം എനിക്ക് കിട്ടി....... അല്പം ആശ്വാസം തോന്നിയപ്പോൾ അഭി വീണ്ടും അവന്റെ രോഷം വീണ്ടെടുത്തു ...... പക്ഷെ അങ്ങനെ കളയാൻ ഏതൊരമ്മക്ക് പറ്റും..... നീയവളുടെ സ്വന്തം അമ്മ തന്നെയല്ലേ..... അഭി ചോദിച്ചത് ദേഷ്യത്തോടെ യാണെങ്കിൽ കൂടി അവൻ പോലുമറിയാതെ അതിലൊരു ദയനീയത കലർന്നിരുന്നു..... ഒരു നിമിഷം നിർവികാരത നിറച്ചു വെച്ച അവളുടെ കണ്ണുകൾ ഒന്നിളകി.. ഹൃദയം മുറിയുകയാണെന്ന പോലാ കണ്ണുകളിൽ ഇരുൾ മൂടി...... ഇത്ര നേരമായിട്ടും നീ നിന്റെ കുഞ്ഞിനെ കുറിച്ചൊരു വാക്ക് ചോദിച്ചില്ലല്ലോ എന്നോട്..... അമ്മ എവിടെയെന്ന് ചോദിക്കുന്ന ആ കുഞ്ഞിനുള്ള കരുണ പോലും നിനക്കില്ലാതെ പോയല്ലോ...... അവൾ സുരക്ഷിതയാണോ എന്ന് പോലും നിനക്കറിയണ്ടേ..... അഭി അവൾക്ക് നേരെ വാക്കിനാൽ ശരങ്ങൾ തൊടുത്ത് വിടുമ്പോൾ അവളുടെ നെഞ്ചിലേക്കത് ആഴ്ന്നിറങ്ങി രക്തം പൊടിഞ്ഞു..... എങ്കിലും അവൾ കണ്ണുകളിൽ ഗൗരവം അടക്കി പ്പിടിച്ചു...... തന്റെ കൂടെ അവൾ സുരക്ഷിതയാണെന്ന് എനിക്കൂറപ്പുണ്ട്..... അവൾ അവനെ നോക്കി അത് പറയുമ്പോൾ ആ വാക്കുകളിലുള്ള ഉറപ്പ് ഒരു നിമിഷം അവനെയൊന്ന് അത്ഭുത പ്പെടുത്തിയിരുന്നു..... എങ്ങനെ...... എങ്ങനെ ഉറപ്പിക്കും നീ..... അന്നൊരു പകൽ ഞാൻ നിന്റെ കുഞ്ഞിനോടു കാണിച്ച ആ ഒരു അടുപ്പം കൊണ്ടോ....ഇത്രയും ഞൊണ്ടി ന്യായങ്ങൾ പറയാൻ നാണമാവൂന്നില്ലേ നിനക്ക്...... അവനത് ചോദിക്കുമ്പോൾ വാക്കുകളിൽ അങ്ങേയറ്റം പരിഹാസം കലർന്നിരുന്നു..... അവളുടെ കണ്ണുകളിൽ അതല്പം പോലും ഭാവ മാറ്റം കരുതിയില്ല.... അവൾ കൂർത്ത നോട്ടത്തിൽ അവനിൽ കണ്ണുകൾ പതിപ്പിച്ചു നിൽപ്പാണ്...... അതവനിൽ ചെറിയൊരു സംശയ ത്തിനിടം കൊടുത്തു..... ഏട്ടത്തി ചോദിച്ചത് പ്പോലെ അവളെന്നെ മുൻപ് കണ്ടിട്ടുണ്ടോ.... അപ്പൊ നീ ഇതിനു മുമ്പ് എന്നേ കണ്ടിട്ടുണ്ടോ..... അവനത് ചോദിച്ചതും അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയൊന്നിളക്കി ... അപ്പോഴും ആ കണ്ണുകളിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ട്..... അത് കോണ്ട് തന്നേ അവളുടെ ഇല്ലെന്നുള്ള ഉത്തരം അവന് വിശ്വാസ യോഗ്യമായിരുന്നില്ല..... എനിക്ക് തോന്നുന്നത് അന്നത്തെ ആ ട്രെയിൻ യാത്ര നമുടെ ആദ്യ കൂടി കാഴ്ചയല്ലെന്നാണ്...... അവൻ അതും പറഞ്ഞു കൊണ്ട് ഉത്തരത്തിനായി അവളെ ഉറ്റ് നോക്കി.... ഇവിടെ നിന്ന് മടങ്ങുമ്പോൾ എല്ലാത്തിനുമുള്ള ഉത്തരം അവനു വേണമായിരുന്നു..... അതേ..... നമ്മൾ ആദ്യമായി കണ്ട് മുട്ടുന്നത് ആ ട്രെയിനിൽ വെച്ചു തന്നെയാണ്...... ഉറച്ച ശബ്ദത്തോടെ അവളത് പറയുമ്പോഴും അവന്റെ കണ്ണിലെ സംശയം നീങ്ങിയിരുന്നില്ല..... കടവുൾ മേലെ സത്യം..... അവനൊരു ചോദ്യ ഭാവത്തോടെ അവളെ നോക്കിയതും അല്പം ശാന്തമായി തുടങ്ങിയിരുന്ന ആ കണ്ണുകളിൽ പെട്ടെന്ന് രോഷം കലർന്നു.... കടവുളാ ..... യാരന്ത കടവുൾ........നീ പാതിരിക്കിയാ...... അവൾ ദേഷ്യത്തോടെ അത് ചോദിച്ചു കോണ്ട് അവനു നേരെ അലറുമ്പോൾ അഭിയൊന്ന് ഞെട്ടി പ്പോയിരുന്നു...... അവൻ കട്ടിലിൽ ഇരുന്നിടത് നിന്നോഴുന്നേറ്റു..... കൺ മുമ്പിൽ കാണുന്നതാണ് സത്യം..... എനിക്ക് നിന്നെയാണ് കാണുന്നത്..... നിന്നേ തൊട്ട് സത്യം ചെയ്യാം..... നമ്മൾ തമ്മിൽ ആദ്യമായി കാണുന്നത് ആ ട്രെയിനിൽ വെച്ചു തന്നെയാണ്...... എന്റെ കുഞ്ഞിനെ സുരക്ഷിതമായി കൂടെ കൂട്ടിയ നിന്നെക്കാൾ വലിയ ഏത് ശക്തിയെ നിനക്ക് പ്രപഞ്ചത്തിൽ കാണിച്ചു തരാൻ കഴിയും...... അവൾ അവന്റെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ അവളുടെ വാക്കിന്റെ ആഴി മനസ്സിലാവാതെയെന്ന വണ്ണം അവൻ അവളെ തന്നേ നോക്കിയിരിക്കുകയാണ്..... പെട്ടെന്ന് പിടി തരാത്ത ഒരു പ്രത്യേക സ്വഭാവമാണവൾക്കെന്ന് അവനു തോന്നിപ്പോയി ..... ഈ ചുരുങ്ങിയ സമയം കോണ്ട് അവളിൽ മാറി മറിഞ്ഞ ഭാവങ്ങളോരോന്നും ആ നിമിഷങ്ങൾക്കോട്ടും ചേരാത്ത താണ്... നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലാണ് അവളുടെ പ്രതികരണങ്ങളൊക്കെയും..... തനിക്കാവളോടുള്ള വികാരമല്ല അവൾക്ക് തന്നോടുള്ളത്..... സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന തന്നേ അവൾ ദൈവ സ്ഥാനത് വെച്ചെങ്കിൽ അവൾക്കാ കുഞ്ഞിനോട് സ്നേഹമില്ലെ..... പിന്നെന്തിന് അവളതിനെ ഉപേക്ഷിച്ചു..... ഉത്തരത്തിനായി വന്ന തന്റെ മേൽ ചോദ്യത്തിന്റെ കുറുക്കുകൾ മുറുകുന്നത് അവനറിഞ്ഞു...... അവളോട് ഇനിയും സംസാരിക്കണമായിരുന്നവന്....... തന്റെ ചോദ്യങ്ങൾ പൂർണമായി നശിപ്പിച്ച ശേഷം മാത്രമേ അവനിവിടെ നിന്ന് പോകാൻ കഴിയു വെന്ന് അവനറിയാമായിരുന്നു..... കണ്ണിൽ കാണുന്നത് മാത്രം വിശ്വസിക്കുന്ന ആളല്ല ഞാൻ.. ഈ ലോകവും പ്രപഞ്ചവുമെല്ലാം ഇത്രയേറെ ഭംഗിയോടെ കാത്ത് സൂക്ഷിക്കുന്ന ഒരാളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്...... ആ ഒരു ശക്തി തന്നെയായിരിക്കില്ലേ നിന്റെ കുഞ്ഞിനെ കൃത്യമായി എന്റെ കയ്യിലെത്തിച്ചത്....... അവൻ അവന്റെ ശെരിയെ മുറുകെ പിടിച്ചു കൊണ്ട് അവൾക്ക് മുമ്പിൽ മറു ചോദ്യം ചോദിച്ചെന്ന വണ്ണം വിജയീ ഭാവത്തോടെ നിന്നു..... എന്നിട്ടെന്തേ നിന്റെ ആ ശക്തി ഞങ്ങളെ കാണാത്തത്.... സ്നേഹത്തിൽ തുടങ്ങി വഞ്ചനയിൽ അവസാനിച്ച ഞങ്ങളുടെ ഹൃദയങ്ങളെ കാണാത്തത്.... പൂക്കളുടെ ഗന്ധം തട്ടി വാടി ക്കരിഞ്ഞ ഞങ്ങളുടെ സ്വപ്നങ്ങളെ കാണാത്തത്..... ഈ വാതിനിലിപ്പുറം തിങ്ങി നിറഞ്ഞ കുറച്ചു സ്ത്രീ ജന്മങ്ങളുടെ തേങ്ങലുകളെ കാണാത്തത് ..... വേശ്യാലയത്തിൽ കുഞ്ഞിനെ പ്രസവിക്കേണ്ട ഒരമ്മയുടെ വേദന കാണാതെ പോയത്.... രോഷത്തോടെ അവളത് ചോദിക്കുമ്പോൾ അവൾ അവനു നേരെ ചീറുകയായിരുന്നു..... ഇത് വരെ അടക്കി പ്പിടിച്ച സങ്കടങ്ങളുടെ ആഴി ആ ചോദ്യത്തിൽ കലർന്നതായി അവനു തോന്നി... വിടർന്ന കണ്ണുകൾ ഒന്നു കൂടി ഉരുണ്ടിട്ടുണ്ട്.... പിടിച്ചു നിർത്തിയ ഒരു അണക്കെട്ട് അവിടെ മങ്ങലോടെ കാണാം...... ചോദ്യങ്ങൾ ചോദിക്കാൻ ഒരാളെ കിട്ടിയ ആശ്വാസമുണ്ടോ ആ ചോദ്ധ്യത്തിലെന്ന് അവൻ തിരഞ്ഞു നോക്കി..... അവനു തിരിച്ചെന്ത് പറയണ മെന്നറിയില്ലായിരുന്നു..... ഉത്തരത്തിനായി വന്ന തന്നേ അവൾ ചോദ്യങ്ങൾ കോണ്ട് വരിഞ്ഞു മുറുക്കിയിരുന്നു....... ഉത്തരം കയ്യിലില്ലാത്ത വണ്ണം അവനൊരു ശില കണക്കെ അങ്ങനെ നിന്നു..... ദൈവത്തിന് വേണ്ടി വക്കാലത് പറയേണ്ടി വരുന്ന ഒരുവന്റെ മാനസിക സംഘർഷം ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക് ..... അവളുടെ ചോദ്യങ്ങളിൽ നിന്ന് അവനോടി പോകണമായിരുന്നു.... കാരണം അവൾ തനിക്ക് മുമ്പിൽ നിരത്തുന്നത് അവളുടെ ഉള്ളിൽ എരിയുന്ന അഗ്നിയാന്നെന്ന് അവനറിയാമായിരുന്നു..... അവനൊന്നും മിണ്ടിയില്ല...... ഉത്തരം കൊടുക്കാൻ അവന്റെ കയ്യിലുണ്ടായിരുന്നില്ലെന്നതാണ് ശെരി...... പുറമെ അടക്കി പ്പിടിച്ച അവളുടെ ഗൗരവത്തിന് പിറകിൽ ഒരഗ്നി പർവതം പുകയുന്നത് അവനു കാണാമായിരുന്നു.... എന്നാൽ അവൾ പറഞ്ഞത് അവളെ കുറിച് മാത്രമല്ല....... താനറിയാത്ത ഈ ലോകമറിയാത്ത ഒരു പക്ഷെ ദൈവം പോലുമറിയാത്ത കുറച്ചു മനസ്സുകൾ അവിടെയുണ്ടെന്ന് അവൾ പറഞ്ഞു വെച്ചിരിക്കുകയാണ് തന്നോട്..... ഒരു നിമിഷം അവൻ നിസ്സഹായനായി പോയിരുന്നു...... ചോദ്യങ്ങൾ ചോദിക്കാനും പ്രതികാരം ചെയ്യാനും വന്നവൻ അവളുടെ കേവലം രണ്ട് ചോദ്യങ്ങളിൽ മുങ്ങി താഴ്ന്നു പോയിരിക്കുന്നു..... അവളെ ഒന്ന് കൂടി നോക്കിയ ശേഷം അവൻ ബാഗുമെടുത്തു ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഉത്തരങ്ങളെക്കാൾ ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു...... ആ വിടർന്ന കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന വേദനയുടെ ആഴി അത് പോലെ അവനിലേക്കും പടർന്നിരുന്നു....... അപ്പോഴും മനസ്സവളെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു....... അവൾക്ക് വേണ്ടി മനസ്സ് കൊണ്ടവൻ അവന്റെ ദൈവത്തോട് പ്രാർത്ഥിച്ചു തുടങ്ങിയിരുന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K കണ്ടവര്‍
1 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _46 ✍️ രചന - ജിഫ്ന നിസാർ 🥰 "സ്വയം വിചാരിക്കാതെ ഇതിൽ നിന്നും രക്ഷപ്പെട്ടു പോകാൻ കഴിയില്ല ഏട്ടത്തി " ഒരൽപ്പം നീരസത്തോടെ തന്നെയാണ് കാശി ഗായത്രിയോടത് പറഞ്ഞത്. അവളുടെ അവസ്ഥ കാണുമ്പോൾ അവന് വല്ലാത്ത ദേഷ്യം വരുന്നുണ്ട്. ശിവ അവളെ ഇവിടെ കൊണ്ട് വിടുന്നതിലും നല്ലത് അവളാ എരി വെയിൽ കൊണ്ട് നടന്നു പോരുന്നത് തന്നെയായിരുന്നു. എങ്കിൽ ഇത്രത്തോളം പരിക്ക് പറ്റില്ലായിരുന്നു. ഇതിപ്പോ വിഷ്ണു ശിവക്ക് കൊടുക്കാൻ കരുതിയത് കൂടി ഏറ്റു വാങ്ങി അവശയായ അവളുടെ ദേഹത്തു പറ്റി കൂടി ഇരിക്കുന്ന..കല്ലു മോളും. അസാഹ്യതയോടെ അവനാ കാഴ്ചയിൽ നിന്നും മുഖം തിരിക്കാൻ ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. ഹൃദയം വേദന കൊണ്ട് നീറുന്നു. ഇത്രയും മനസാക്ഷി ഇല്ലാത്ത ആളായി പോയല്ലോ തന്റെ ഏട്ടനെന്ന് പരിതപിക്കുന്നു. അവനെ വിട്ടിട്ട് പോകാൻ ഗായത്രി വിസമ്മതിക്കുന്നിടത്തോളം തനിക്കിനി ഇവരുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. അവനൊരു ദീർഘ നിശ്വാസത്തോടെ ഗായത്രിയെ നോക്കി. വിളറിയ ഒരു ചിരിയോടെ അവൾ അവനെയും. "ശിവയോട് ഒന്ന് ശ്രദ്ധിക്കാൻ പറയണേ കാശി.. പാമ്പിന്റെ പകയോടെ കാത്തിരിപ്പുണ്ടാവും. എനിക്കറിയാം. വിട്ട് കളഞ്ഞെന്നൊക്കെ നമ്മൾക്ക് തോന്നും. പക്ഷേ ഒരു അവസരം കാത്ത് നിൽപ്പവും.." ഗായത്രി ഓർമ്മിപ്പിച്ചു. "ഇതെല്ലാം അറിഞ്ഞു കൊണ്ട് പിന്നെയും നീ അവനൊപ്പം നിൽക്ണ്ടല്ലോ.. കാശി പറഞ്ഞതല്ലേ നിന്നോട് നിന്നെയും കുഞ്ഞിനേം സുരക്ഷിതമായി ഒരിടത് ആക്കി തരാം ന്ന്.. എന്നിട്ട് അത് കേൾക്കുന്നുണ്ടോ നീയ്യ്.. ഇതിപ്പോ മാടിനെ പോലെ ഇവിടുത്തെ പണിയെടുപ്പ് പോരാഞ്ഞിട്ട് ചങ്കിൽ കുത്തുന്ന വാർത്താനോം ഒക്കെത്തിനും പുറമെ അവന്റെ അക്രമവും.. എന്തിനാ ന്റെ കുട്ട്യേ. നീയ്യ്.. മടുക്ക്ണില്ല്യേ നിനക്ക്.." അച്ഛമ്മയ്ക്ക് അവളുടെ അവസ്ഥ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ കഴിയും.. കാശി വിളിച്ചപ്പോൾ അവരാണ് ഗായത്രിയെ തല്ലി ചതച്ച കാര്യമെല്ലാം അവനോട് പറഞ്ഞത്. അത് വേണ്ടായിരുന്നു എന്നാണ് അപ്പോഴും ഗായത്രിക്ക് തോന്നിയത്. തന്നെ സഹായിച്ചതിന്റെ പേരിൽ അവന്റെയൊ ശിവയുടെയോ നേരെ വിഷ്ണുവിന്റെ പക നീളുന്നത് അവൾക് ഓർക്കാൻ വയ്യ. തന്നെ രക്ഷപ്പെടുത്തി കൊണ്ട് പോയാലും വിഷ്ണു കാശിയെ വെറുതെ വിടില്ല. നേരിട്ട് ഏറ്റു മുട്ടിയാൽ കാശിയെ എതിർത്തു തോൽപ്പിക്കാൻ വിഷ്ണുവിന് കഴിയില്ല. അതിൽ ഗായത്രിക്കും തർക്കമില്ല. പക്ഷേ ചതി കൊണ്ട് മാത്രം ജയിക്കാൻ അറിയാവുന്നവനെ അവൾക് ഭയമായിരുന്നു. താൻ ജയിക്കാൻ വേണ്ടി.. തനിക്ക് പക തോന്നിട്ടവരെ ഒതുക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന വിഷ്ണുവിന്റെ ആ ക്രൂരത.. അത് ശെരിക്കും അറിയാവുന്നത് കൊണ്ടാണ് അനേകം പ്രാവശ്യം കാശി വിളിച്ചിട്ടും രക്ഷപ്പെട്ടു പോകാൻ അവനൊപ്പം ശ്രമിക്കാഞ്ഞത്. താൻ രക്ഷപ്പെട്ടു പോകും. പക്ഷേ അത് മൂലം.. പിന്നെയങ്ങോട്ട് കാശി കഷ്ടപ്പെടും. അതുറപ്പുണ്ട്. "തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിക്ക്.. ഞാൻ വന്നോളാം. അല്ലാതിപ്പോ ഞാൻ എന്താണ് പറയേണ്ടത്. ഇങ്ങനൊക്കെ കാണുമ്പോൾ സഹിക്കാൻ വയ്യ ഏട്ടത്തി. അത് കൊണ്ടാ രക്ഷപ്പെട്ടു പോകാൻ കൂടെ കൂടെ പറയുന്നത്.ഈ കുഞ്ഞിനെ എങ്കിലും ഓർത്തൂടെ പറയുന്നതിനൊപ്പം തന്നെ കാശി പോക്കറ്റിൽ നിന്നും അത്യാവശ്യം കനത്തിൽ കുറച്ചു നോട്ടുകൾ എടുത്തു കൊണ്ട് അച്ഛമ്മയുടെ അരികിലേക്ക് വെച്ച് കൊടുത്തു. "കുഴപ്പമില്ല കാശി.. എന്നെ തിരഞ്ഞു ഓടി വരാൻ എനിക്കൊരു അനുജൻ ഉണ്ടല്ലോ എന്നുള്ളതാ ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം.. ധൈര്യം.."അത് മതിയെടാ.. ഏട്ടത്തിക്ക് ദൈവം അറിഞ്ഞു തന്നതാ ഈ അനുഗ്രഹം.. നീയും അച്ഛമ്മയും.. പിടിച്ചു നിൽക്കാൻ തത്കാലം അത് മതിയെടാ.." ഗായത്രി ചിരിയോടെ പറഞ്ഞു. "എങ്കിൽ ഞാൻ പോട്ടെ.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്ക്.." കല്ലു മോളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് കാശി പോകാൻ എഴുന്നേറ്റു. ഗായത്രിക്ക് ആശ്വാസമാണ് തോന്നിയത്. വിഷ്ണു അവിടില്ല. അവൻ തിരികെ വരും മുന്നേ കാശി തിരിച്ചു പോകണേ എന്നുള്ളതായിരുന്നു അവനെത്തിയത് മുതൽ അവളുടെ പ്രാർത്ഥന. അതവനോട് പറയാനും വയ്യ. എങ്കിൽ പിന്നെ അയാൾ വന്നിട്ടേ ഞാൻ പോകൂ എന്നെങ്ങാനും അവൻ വാശി പിടിച്ചാൽ പിന്നെ തീർന്നു. പറയാൻ പറ്റില്ല.. സുഗന്ധിയെയും കൂട്ടി വിഷ്ണു കാവ്യയുടെ വീട്ടിൽ പോയതാണ്. ആ നേരത്ത് കാശി വന്നത് നന്നായി. അവർ തമ്മിലൊരു കൂടി കാഴ്ച നടന്നില്ലാല്ലോ. ഇല്ലെങ്കിൽ ശിവയോട് ഉള്ളത് പോലും വിഷ്ണു കാശിയോട് തീർക്കും. ശിവയെ വല്ലതും പറഞ്ഞാൽ പിന്നെ കാശി വെറുതെ നിൽകുകയുമില്ല..സീൻ വലുതാവും. അപ്പോഴും ഭയം തനിക്ക് തന്നെയാണ്. അതൊന്നും ഉണ്ടായില്ലല്ലോ. ഇനിയിപ്പോ എങ്ങാനും അവർ ഇവൻ വന്നത് അറിഞ്ഞാലും അവരില്ലാത്ത നേരത്ത് താൻ വിളിച്ചു വരുത്തി എന്നൊക്കെ പറയും. അതൊന്നും പിന്നെ പുതുതായി ഉള്ളതല്ലാത്തത് കൊണ്ട് പ്രശ്നമില്ല. പക്ഷേ ഇപ്പോൾ വിഷ്ണുവും കാശിയും തമ്മിൽ കാണുന്നത് ഒഴിഞ്ഞു കിട്ടിയാല്ലോ എന്നായിരുന്നു ഗായത്രിയുടെ ആശ്വാസം മുഴുവനും. ❣️❣️ അപ്പൊ ഇനിയെന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചർ പ്ലാൻ.. അതൊന്ന് പറഞ്ഞേ അങ്ങോട്ട്.. " മിയ കാർത്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു. സിമ്പിൾ.. മെയിൻ എക്സാം ഇനി ഒരു മാസം കഴിഞ്ഞു ഒള്ളു എന്നുള്ളത് കൊണ്ടും അത് വരെയും ഉള്ളത് ഞാൻ നല്ലത് പോലെ പ്രസന്റ് ചെയ്തു എന്നുള്ളത് കൊണ്ടും എന്റെ റൂട്ട് ക്ലിയർ ആയിരിക്കുന്നു.. ഇനി.. ഇനിയെനിക്കിയൊരു കാര്യം കൂടി ചെയ്യാനുണ്ട്.. മെഡിസിൻ കമ്ലീറ്റ് ചെയ്ത് കൊണ്ട് ഞാൻ നേടി എടുക്കാൻ കൊതിചോരു മോസ്റ്റ്‌ വാല്യു ആയൊരു മിഷൻ.. മിസ്റ്റർ കാശി നാഥൻ.. " കണ്ണുകൾ ചിമ്മി അടച്ചു മനോഹരമായ ചിരിയോടെ കാർത്തു മിയയെ നോക്കി. "അപ്പോൾ ഇത്രയും ദിവസം ഞാൻ അവനെ കുറിച്ച് പറഞ്ഞു തന്നതൊക്കെ ഗോവിന്ദ.." മിയ നിരാശ ഭവിച്ചു. "നീയന്നല്ല.. സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാലും കാർത്തിക അശോകൻ ഉപേക്ഷിച്ചു കളയാത്ത ഒന്നുണ്ട് ഈ ലോകത്തെങ്കിൽ അതിന്റെ പേര് കാശി നാഥൻ എന്ന് മാത്രമാണ്.." വളരെ പെട്ടന്ന് തന്നെ അവളുടെ വാക്കുകൾക്ക് മീതെ പ്രണയതിന്റെ മേമ്പോടി വീണു തുടങ്ങി. "ഓ.. അപ്പൊ അമ്പലപറമ്പിൽ അശോകൻ ഗ്രീൻ സിഗ്നൽ തന്നില്ലേൽ പൊന്നു മോളെന്ത് ചെയ്യും.. അത് കൂടി കേൾക്കട്ടെ.." മിയ ഗൗരവം നടിച്ചു. "തീർച്ചയായും ഞാൻ അവനെയും കൊണ്ട് ഒളിച്ചോടും.." "ആഹാ.. പൊളിക്കും.. നീ അവനെ കൊണ്ട് പോകേണ്ടി വരും.. അല്ലാതെ അവൻ നിന്നെ കൊണ്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല.." " അതൊക്കെ നിന്റെ തോന്നലാണ് കുട്ടാ. അവനെന്നെ ഇഷ്ടമാണ്. എന്റെ അച്ഛന് അവനെയും.. അവരെ രണ്ടു പേരെയും എനിക്ക് നഷ്ടപ്പെടില്ല.. നീ നോക്കിക്കോ.. കാർത്തിക അശോകനെ.. അശോകൻ തന്നെ കാർത്തിക കാശിനാഥൻ ആക്കും.. എനിക്കുറപ്പുണ്ട്.. " മിയക്ക് പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും കാർത്തുവിന്റെ സന്തോഷവും ആവേശവും കാണുമ്പോൾ അവളൊന്നും മിണ്ടിയില്ല. ഇത്രയും ദിവസം അവൻ വിളിക്കാത്തതും തന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തിട്ടത്തുമെല്ലാം അവള് മറന്നത് പോലാണ്. എത്രയും പെട്ടന്ന് വീട്ടിൽ പോയി അച്ഛനോട് കാശിയുടെ കാര്യം പറയണമെന്നും അച്ഛൻ സമ്മതിച്ചു എന്നറിയുമ്പോൾ അവൻ തന്നെ പിന്നെ തടസ്സമൊന്നും പറയാതെ സ്നേഹിക്കുമെന്നും സ്വപ്നം കണ്ടു കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുന്നവൾ. മിയക്ക് എന്ത് കൊണ്ടൊ അത് കാണുമ്പോൾ ഒരു നെഗറ്റീവ് ചിന്തയാണ് ഉള്ളം മുഴുവനും. ഇവൾ വിചാരിച്ചത് പോലൊന്നും നടക്കില്ലേ എന്നൊരു ഭയവും ഉള്ളിൽ തോന്നി തുടങ്ങി. പക്ഷേ അതൊന്നും പുറമെ കാണിക്കാതെ സന്തോഷതോടെ തന്നെ അവിടെ നിന്നും യാത്ര പറഞ്ഞു പോകണം എന്നതാണ് അവളുടെയും മനസ്സിൽ. കാർത്തു പറഞ്ഞത് പോലെ തന്നെ പഠനവും ജോലിയും ഏറെക്കുറെ സെറ്റാണ്. ഇനിയിപ്പോ മെയിൻ എക്സാം ഒരെണ്ണം അറ്റന്റ് ചെയ്യുന്നതോടെ എന്നേക്കുമായി ഡോക്ടറെന്നാ പദവി സ്വന്തം. മിയ ഓരോന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും കാർത്തു പോകാനുള്ള പാക്കിഗ് ഏകദേശം തീർത്തു കഴിഞ്ഞു. അവൾക്ക് വല്ലാത്തൊരു ആവേശമുണ്ട്. "പെട്ടന്ന് നോക്ക് മിയ.. ഇത് കഴിഞ്ഞു വേണ്ടേ നമ്മുക്ക് പാർട്ടിക്ക് പോകാൻ. അപ്പോഴേക്കും പോകാനുള്ള ടൈം ആകും.." കാർത്തു വിളിച്ചു പറഞ്ഞപ്പോൾ മിയയും എഴുന്നേറ്റു. ലാസ്റ്റ് ഡേയ് ആയത് കൊണ്ട് തന്നെ അവരുടെ സെന്റോഫ് കൂടിയാണ് അന്ന്. അത് കൂടി തീർത്തിട്ട് വേണം മടങ്ങി പോകാൻ. കാശി നാഥൻ എന്നൊരൊറ്റ ചിന്തയിൽ മാത്രം കുരുങ്ങി കിടക്കുന്നത് കൊണ്ട് കാർത്തുവിന്റെ ചെയ്തികൾക്ക് വല്ലാത്ത സ്പീഡുണ്ട്. മിയ അവൾക്കൊപ്പമെത്താൻ വളരെ പാട് പെട്ടു.. ❣️❣️ അത് സാരമില്ല അങ്കിൾ.. അങ്കിൾ കാണാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ പിന്നെ എനിക്കാ ട്രിപ്പ് എൻജോയ് ചെയ്യാൻ പറ്റിയില്ല.. അത് കൊണ്ടാ ഞാനത് വിട്ട് പോന്നത്.. " മഹേഷ്‌ അശോകന് മുന്നിൽ എളിമ നിറച്ചു. അയാളുടെ ഉള്ളം നിറഞ്ഞൊരു ചിരിയുണ്ട്.. അവനപ്പോൾ പുച്ഛമാണ് തോന്നിയത്. "എന്താ പറയാൻ അങ്കിൾ.. മനഃപൂർവം അശോകന്റെ പതർച്ച കാണാൻ..മഹേഷ്‌ വീണ്ടും ചോദിച്ചു. "പറയാം മഹി.. പലവട്ടം ഞാൻ ആലോചിച്ചു ഇത് നിന്നോട് പറയണോ വേണ്ടയോ എന്ന്. പിന്നെ എനിക്ക് നിന്നെ നന്നായി അറിയാമല്ലോ. നീയെല്ലാം ആ സെൻസിൽ എടുക്കുമെന്ന് അറിയാമല്ലോ.. അത് കൊണ്ട് നിന്നോട് കൂടി പറയാമെന്നു വെച്ചു.." എത്രയൊക്കെ ലാഘവത്തോടെ പറയാൻ ശ്രമിച്ചിട്ടും മഹേഷിനോട്‌ അത് പറയാൻ തുടങ്ങിയപ്പോൾ മുതൽ അയാൾക്കൊരു വല്ലായ്മയുണ്ട്. അവനത് ആസ്വദിക്കുകയാണ് എന്നുള്ളത് അയാൾ അറിഞ്ഞതുന്നില്ല. "ധൈര്യമായി പറഞ്ഞോ അങ്കിൾ.. ഞാനല്ലേ.." "നിനക്കറിയാലോ എനിക്കൊരുപാട് ശത്രുക്കൾ ഉണ്ടെന്ന്. അങ്ങോട്ട് പോയി ഞാൻ ആരുടേയും ശത്രുതാ സബാധിച്ചു വെച്ചിട്ടില്ല. എന്റെ കാര്യം എന്റെ ന്യായം.. അത് കരുതി മാത്രം ജീവിക്കുന്നവനാണ്. പക്ഷേ എല്ലാത്തിലും വലുതായി എനിക്കെന്റെ ഫാമിലി തന്നെയാണെന്ന് നിനക്കറിയില്ലേ.. ഇപ്പൊ ശത്രുക്കൾ എന്റെ കുടുംബത്തിലും കയറി കളിച്ചു തുടങ്ങി. ആരെന്നും എന്തെന്നും ഞാൻ അറിഞ്ഞിട്ടില്ല.. അറിഞ്ഞിട്ടില്ല എന്നല്ല മഹി.. ഞാനത് അന്വേഷിച്ചു നോക്കിയിട്ടില്ല എന്ന് വേണം പറയാൻ.. തീർച്ചയായും ഞാനത് കണ്ടു പിടിക്കും. പക്ഷേ അതിന് മുന്നേ.. എന്റെ കുടുംബം സേഫ് ആക്കണം എന്നൊരു തോന്നൽ. എന്നിട്ട് മതി പ്രതികാരമൊക്കെ. ഞാൻ കാരണം അവർക്കൊന്നും വരരുത്. അവർ വേദനിക്കരുത്. അത്രയുമേ എന്റെ മനസിലിപ്പോ ഒള്ളു.. അതിനെ കുറിച്ച് പറയാൻ വിളിച്ചതാ ഞാൻ നിന്നെ.." അശോകൻ മഹേഷിനെ നോക്കി.. അവനൊരു ചിരിയോടെ അയാളെ നോക്കി ഇരുന്നു. ശേഷം അയാൾക്ക് മുന്നിലേക്ക് ഒരു കവർ നീട്ടി.. തുറന്നു നോക്ക് അങ്കിൾ.. ശാന്തമായിയാണ് മഹേഷിന്റെ വാക്കുകൾ. എന്നിട്ടും അശോകനൊരു പതർച്ച തോന്നി. തനിക്കു കിട്ടിയത് പോലെയുള്ള കുറച്ചു ഫോട്ടോ തന്നെയാണ് അതിനുള്ളില്ലെന്ന് കണ്ടതും അയാൾ വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു.. "ഇതിനെ കുറിച്ചാണോ അങ്കിൾ ഭയക്കുന്നത്..?" മഹേഷിന്റെ ചിരി..അതൊരു നല്ല ലക്ഷണമായി അശോകന് തോന്നിയില്ല. അശോകൻ അവനെ തുറിച്ചു നോക്കി അങ്ങനെ തന്നെ ഇരുന്നു... തുടരും.. അവനെ.. ഒരു ചെറ്റയാണ്.. അശോകൻ ചേട്ടാ.. പിന്നെയാണോ ഓന്റെ ചിരി.. 😆 സൂക്ഷിച്ചും കണ്ടുമൊക്കെ മരുമോനെ സെലക്ട് ചെയ്യ്‌.. എനിക്കത് മാത്രമേ പറയാനൊള്ളൂ..😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
🦋❤MeMoRiEs oF LoVe❤🦋
4.6K കണ്ടവര്‍
1 മാസം
തന്നിലും കൂടുതൽ ലൈഗീകാസക്തി ഭാര്യയ്ക്ക് ഉണ്ടെന്ന് പലപ്പോഴും അജയന് തോന്നിയിട്ടുണ്ട്.. അവൾ ആഗ്രഹിക്കുന്ന നേരങ്ങളിലൊക്കെ അയാൾ വേണം.. മിക്ക പുരുഷൻമ്മാർക്കും അജയനോട് അസൂയയാണ്. എങ്ങനെ ഇല്ലാതിരിക്കും..! സംസ്ഥാന സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സകല വാർത്തകളിലും പരസ്യങ്ങളിലും ജനശ്രദ്ധ പിടിച്ച മാദക റാണിയാണല്ലോ അയാളുടെ ഭാര്യ... അജയന്റെ അങ്കലാപ്പിലേക്ക് വരാം. വിവാഹശേഷമാണ് അയാൾ മദ്യപാനിയായത്. അങ്ങനെ മൂന്നര കാലിൽ കയറി വരുന്ന നാളുകളിൽ എത്ര മുട്ടിയാലും തുറക്കാത്ത കതകാണ് അയാളും അവളും മാത്രം താമസിക്കുന്ന ആ വീടിന്.... അയൽവക്കകാരൻ രഘു കള്ളും കുടിച്ച് വന്ന് കെട്ട്യോളെ മർദിച്ച് ലൈംഗീകമായി പീഡിപ്പിച്ച കഥ നാട്ടിലാകെ പാട്ടാണ്. പാട്ടിന്റെ അവസാനം രഘു തടവിലായ വരികളും... അല്ലെങ്കിലും ഭാര്യയെ അടിമയായി കാണുന്ന അവനൊന്നും ഇനി പുറം ലോകം കാണരുതെന്ന പക്ഷക്കാരൻ തന്നെയാണ് അജയനും... എത്ര കുടിച്ചാലും ആർക്കുമൊരു ഉപദ്രവും അജയൻ ഉണ്ടാക്കില്ല. സുന്ദരിയായ ഭാര്യ തുറക്കാത്ത കതകും ചാരി അയാൾ അവിടെ കിടക്കും. ചിലപ്പോൾ തുറക്കില്ലെന്ന് അറിയുന്നത് കൊണ്ട് കാറിൽ തന്നെ സീറ്റും ചാരി മയങ്ങും... ഒരിക്കൽ നാട്ടിൽ നിന്ന് അജയന്റെ അമ്മയും അമ്മാവനും ആ വീട്ടിലേക്ക് അപ്രതീക്ഷിതമല്ലാതെ വരുകയുണ്ടായി... 'മോളെവിടെ മോനെ...?' കയറി വന്ന മാത്രയിൽ വെറുതേ തലയുയർത്തി അങ്ങുമിങ്ങും ശ്രദ്ധിച്ചാണ് അമ്മ ചോദിച്ചത്. അവളൊരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് പോയിരിക്കുകയാണെന്നും പറഞ്ഞ് അജയൻ രണ്ടുപേരോടും കയറിയിരിക്കാൻ പറഞ്ഞു. അമ്മയും അമ്മാവനും പരസ്പരം മുഖത്തോട്ട് മുഖം നോക്കുകയാണ്. ശേഷം, ഒരു പന്തികേട് ചവച്ച് അജയന്റെ മുന്നിലേക്ക് തുപ്പി. 'അതിപ്പോൾ അവളുടെ ഇഷ്ട്ടങ്ങൾക്ക് ഞാൻ എന്തിനാണ് തടസ്സം നിൽക്കുന്നത്...' അജയൻ തല ഉയർത്താതെ പറഞ്ഞു. കൊല്ലം മൂന്നായിട്ടും ഒരു കുഞ്ഞിനെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ചിന്തിക്കാത്തതെന്ന് ആ തല നരച്ച അമ്മാവൻ ചോദിച്ചു. പ്രസവിക്കേണ്ടതും മുലയൂട്ടേണ്ടതും അവളല്ലേ അമ്മാവായെന്നും പറഞ്ഞ് എഴുന്നേൽക്കാനേ അയാൾക്ക് തോന്നിയുള്ളൂ... 'നിങ്ങള് വന്നിട്ട് ഇറങ്ങാമെന്ന് കരുതി നിന്നതാണ്... അത്യാവശ്യമായി പോകാനുണ്ട്... പെട്ടെന്ന് വരാം...' എന്നും പറഞ്ഞ് തന്റെ ജോലി ആവശ്യത്തിനായി അജയൻ പുറത്തേക്ക് പോയി. തിരിച്ച് വരുമ്പോഴേക്കും ഷൂട്ടിന് പോയ ഭാര്യയും എത്തി. 'നിങ്ങളുടെയൊരു കുഞ്ഞിനെ ലാളിക്കാൻ യോഗമുണ്ടാകുമോ എനിക്ക്...?' അത്താഴം കഴിക്കുന്ന നേരത്ത് അജയന്റെ അമ്മ അവളോട് ചോദിച്ചതാണ്. കേട്ടപ്പോൾ കഴിക്കുന്നത് നിർത്തി അവൾ എഴുന്നേറ്റ് പോയി. അതൊരു മറുപടിയായിരുന്നുവെന്ന് മനസ്സിലാക്കിയ ആ അമ്മ അജയനെ വെറുതേയൊന്ന് നോക്കുക മാത്രം ചെയ്തു. അയാൾക്ക് യാതൊന്നും പറയാനുണ്ടായിരുന്നില്ല. ആ രാത്രി കനത്തതും, പാതി നിലാവിൽ അലിഞ്ഞതും, ഒടുവിൽ മാഞ്ഞതും, ആ വീട്ടിൽ നിന്ന് ഉയരുന്ന നിരാശകളെ ഓർത്തായിരിക്കണം. ആർക്കൊക്കെ, എന്തിനോടൊക്കെയാണ് നിരാശയെന്ന് പോലും വ്യക്തമാകാത്ത വിധം സങ്കീർണ്ണമായി പോയി... ഒരു മോഡലുമായുള്ള ജീവിതത്തിന്റെ വരും വരായ്കൾ ആലോചനയുമായി ദല്ലാൾ വന്നപ്പോഴേ അജയന് മനസ്സിലായതാണ്. പരസ്പരം യാതൊന്നിനും നിർബന്ധിക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. അത്തരം യാതൊരു നിയന്ത്രണങ്ങളിലും പെടാതിരിക്കാൻ അവൾ കൂർമ്മമായി ശ്രദ്ധിച്ചു. എന്നിട്ടും, മദ്യപാനം ഉൾപ്പടെയുള്ള പല കാര്യങ്ങളിലും ഭാര്യ തന്നെ നിയന്ത്രിക്കുന്നത് തടയാൻ അജയന് കഴിഞ്ഞില്ല. പിറ്റേന്ന് അതിരാവിലെ തന്നെ അമ്മയും അമ്മാവനും പോയി. മക്കളുടെ പെരുമാറ്റത്തിൽ ആ പഴയ മനുഷ്യർ മുഷിഞ്ഞ് പോയി. 'നിങ്ങളുടെ ജീവിതമൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നില്ലേ...!' പോകാൻ നേരം അമ്മാവൻ പറഞ്ഞതാണ്. കൊള്ളാവുന്ന ജോലിയും, സമ്പത്തും നാട്ടിൽ ഉണ്ടായിട്ടും ഒരു പെണ്ണിന്റെ തുമ്പും പിടിച്ച് നടക്കാൻ നാണമില്ലേയെന്നും അമ്മാവൻ ചേർത്തിരുന്നു. ലവലേശം ഇല്ലെന്ന അർത്ഥത്തിൽ അജയൻ ആ നേരം ചിരിച്ചു. അമ്മാവൻ പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് അറിയായിരുന്നു... അങ്ങനെ തന്റേടം കാണിച്ചാൽ നഷ്ടപ്പെടുന്ന ഭാര്യയുടെ മുഖം അതിന് അനുവദിക്കുന്നില്ല. അവൾ, അത്രയ്ക്കും സുന്ദരിയായിരുന്നു... ചേർന്ന് നിൽക്കുന്ന മിക്ക ബന്ധങ്ങളിലും അങ്ങനെയൊരു പ്രത്യേകത കാണാൻ സാധിക്കും. നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച് പരമാവധി താഴ്ന്ന് നിൽക്കുന്ന മനുഷ്യർക്കെല്ലാം അജയന്റെ മുഖമാണ്. ഇങ്ങനെ തങ്ങൾക്ക് കിട്ടിയ ഇണകളുടെ ആകർഷണതയിൽ വന്ദിക്കാൻ പാകം അടിമപ്പെട്ട് പോയവരൊക്കെ ഭിക്ഷാടകരായി രൂപാന്തരപ്പെടും... പിന്നാലെ നടന്ന് പ്രീതിപ്പെടുത്തുന്നതും അതുകൊണ്ടാണ്. അത് നിരന്തരം കാണുന്ന തന്റെ പങ്കാളികൾ വല്ലപ്പോഴും എറിഞ്ഞ് തരുന്ന നേരത്തിലാണ് ലോകത്തിലെ മുഴുവൻ സ്നേഹമെന്ന് അവർ കരുതുന്നു... ആശ്വസിക്കുന്നു... അന്ന്, അജയന്റെ ഭാര്യയ്ക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ഓഫീസിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞ് അയാൾ ഇറങ്ങുമ്പോഴാണ് അവൾ തടഞ്ഞത്. ഇന്ന് താൻ ഫ്രീയാണെന്നും തനിക്ക് വേണ്ടി ലീവെടുക്കൂവെന്നും അജയന്റെ കവിളിൽ തൊട്ട് അവൾ നിർബന്ധിച്ചു. ആ സ്പർശനമേറ്റ അയാൾക്ക് അതിന് വഴങ്ങുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളൂ.. പരസ്പരം ചുണ്ടുകൾ തമ്മിൽ അമർത്തി ചുംബിക്കുകയും, നുണയുകയും ചെയ്തുകൊണ്ട് രണ്ടുപേരും കിടപ്പ് മുറിയിലെ മെത്തയിലേക്ക് വീണു. അപ്പോഴേക്കും അവർ പൂർണ്ണ നഗ്നരായിരുന്നു. കോണ്ടമില്ലാത്ത ആവലാതി അയാൾ പറഞ്ഞു. ഗുളികയുണ്ടെന്ന് അവൾ മൊഴിഞ്ഞു. അല്ലെങ്കിലും, നിരോധനയുറ ഇല്ലാതെയുള്ള വേഴ്ച്ചയാണ് അവൾക്ക് കൂടുതൽ ഇഷ്ട്ടം...! അന്ന് അവർ ഒരുപോലെ തിളച്ചു. അജയൻ തളർന്നെന്ന് തോന്നിയപ്പോൾ അവളുടെ മുഖം വാടി. പെണ്ണിന്റെ പരവേശവും കിതപ്പും മാറിയിട്ടുണ്ടായിരുന്നില്ല. അവളൊരു തേരാളിയെ പോലെ അയാളുടെ മേലേക്ക് കയറിയിരുന്നു. ചാട്ടവാറടി കിട്ടിയ കുതിരയുടെ മുരുൾച്ചയായിരുന്നു പിന്നീട് അയാൾക്ക്...! മിക്ക രാത്രികളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. തന്നിലും കൂടുതൽ ലൈംഗീകാസക്തി ഭാര്യയ്ക്ക് ഉണ്ടെന്ന് പലപ്പോഴും അജയന് തോന്നിയിട്ടുണ്ട്. അവൾ ആഗ്രഹിക്കുന്ന നേരങ്ങളിലൊക്കെ അയാൾ വേണം. ആഗ്രഹം പോലെ അവളുടെ പൂത്ത ദേഹത്ത് പടർന്നില്ലെങ്കിൽ പ്രശ്നമാണ്. 'ഇനി മണപ്പിച്ച് ഇങ്ങ് വാ...' ഫുൾ കഥ കമന്റിൽ കൊടുത്തിട്ടുണ്ട് 👇 #📔 കഥ
Aksharathalukal അക്ഷരത്താളുകൾ
10.7K കണ്ടവര്‍
1 മാസം
ഇതിയാനാ ഈ ചെക്കനേ വഷളാക്കുന്നത്........ ബാൽക്കണിയിലേക്ക് കയറി വന്നു കൊണ്ട് ആലിയാമ്മ ദേഷ്യപ്പെട്ടു........ എന്തോന്നാടി കൊച്ചേ ഉറഞ്ഞു തുള്ളുന്നത്. അല്ലെങ്കിലേ ഈ ഊരുതെണ്ടിയുടെ കൊള്ളരുതായ്മകളൊക്കെ നല്ല വെടിപ്പായി അറിയാവുന്നത് നിങ്ങൾക്കല്ലിയോ........ 'ഊരുതെണ്ടി...... മ്മ്മ് ...... ക്യാപ്ഷൻ കൊള്ളാം ആലി കൂട്ടി........!! ഫ്രെഡ്ഡി കൈയ്യിലിരിക്കുന്ന സ്പടികഗ്ലാസിലെ ചുവന്ന ദ്രാവകം ഒന്ന് സിപ്പ് ചെയ്തു കൊണ്ടു പറഞ്ഞു....... ആലിക്കൊച്ചേ........ എൻ്റെ ചെക്കന് കുറച്ച് അലമ്പനും തെമ്മാടിയുമാ....... പക്ഷേ നേരും നെറിയുമുള്ളവനാ........ അപ്പൻ്റെ സർട്ടിഫിക്കറ്റും കിട്ടിയല്ലോ...... രണ്ടും കണക്കാ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ആലിയാമ്മ നെടുവീർപ്പെട്ടു......!! മോൻ്റെ ഫോട്ടോ ഒരെണ്ണം എടുത്തു വച്ചേക്ക് കാടാറുമാസം നാടാറുമാസം എന്നാണല്ലോ കണക്ക് ഇനി ഈ തിരുമോന്ത എന്നു കാണാനാകുമോ ഒരു പെൺകൊച്ചുള്ളതാണേൽ പോണ്ടിച്ചേരിയിൽ മെഡിസിന് പഠിക്കുകയാ വേറൊന്ന് ഊരുതെണ്ടലും രണ്ട് മക്കളുണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ....... ഒടുവിലായപ്പോഴേക്കും ഗദ്ഗദം കൊണ്ട് സംസാരിക്കാനാതെ ചുണ്ടും കടിച്ചു പിടിച്ച് ആലിയാമ്മ താഴേക്കിറങ്ങിപ്പോയി.........!! ടാ ..... മാക്കാനേ അപ്പനെല്ലാത്തിനും കൂടെ നില്ക്കും ഒന്നിനൊഴികെ.ആലിക്കൊച്ചിൻ്റെ കണ്ണു നിറഞ്ഞാൽ അത് അപ്പനെക്കൊണ്ട് സഹിക്കാൻ പറ്റില്ല കേട്ടോ........ ഫ്രെഡ്ഡിയുടെ നെഞ്ചുമൊന്ന് കലങ്ങി ..........!! അപ്പാ ....... ഞാൻ താന്തോന്നിയാണോ ഫ്രെഡ്ഡി വിഷാദത്തോടെ അപ്പൻ്റെ കൈ പിടിച്ച് ചോദിച്ചു......... നിന്നെ ഇങ്ങനെയൊക്കെയാടാ അപ്പനിഷ്ടം നീ പോയി അമ്മയെ ആശ്വസിപ്പിക്ക്......... ഫ്രെഡ്ഡിയുടെ തോളിൽത്തട്ടിപറഞ്ഞു........!! ദാ.... ലവനാണ് നുമ്മ നായകൻ ഫെഡറിക് ഫ്രാൻസീസ് എന്ന ഫ്രെഡ്ഡി..........!! കക്ഷിയെ അമ്മ ഊരുതെണ്ടി എന്നു വിളിച്ചപ്പോൾ....... ഉത്തരവാദിത്വമില്ലാതെ കള്ളും കുടിച്ചു നടക്കുന്ന ആളാണെന്നു കരുതേണ്ട......... ഫ്രെഡ്ഡി ഒരു ബൈക്ക് റേസിങ് റൈഡറാണ്........ ചെറുപ്പകാലം മുതൽ വെടിയുണ്ട പോലെ ചീറിപ്പായുന്ന ബൈക്കുകളോടുള്ള അടങ്ങാത്ത ക്രേസ്സ്.......... ചെറുപ്പത്തിൽ നാട്ടിലെ പട്ടാളക്കാരനായ വിജയൻ ചേട്ടൻ്റെ അടുത്താണ് ബുള്ളറ്റ് കണ്ടിട്ടുള്ളത്...... ബുള്ളറ്റിലിരുന്ന് അത് റേസ് ചെയ്തു ആ ചേട്ടൻ ഓടിച്ചു വരുമ്പോൾ ....... ഹോ....... ആ കുടുകൂടൂന്നുള്ള സൗണ്ട്...... അടുത്തുകൂടീ അത് പാഞ്ഞു പോകുമ്പോൾ രോമാഞ്ചത്തോടെ നോക്കി നിന്നിട്ടുണ്ട്....... അന്നങ്ങ് മനസ്സിൽ കയറിയതാ ആ പടക്കുതിര....!!. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ബൈക്ക് റേസറാണ് ഫ്രെഡ്ഡി ലോകത്തെ വിവിധതരം റേസിങ്ങിൽ വാശിയേറിയതാണ് സൂപ്പർ ക്രോസ്സ് ....... അതിൽ വിന്നറാണ് ഫ്രെഡ്ഡി സൂപ്പർ ക്രോസിലെ ഏറ്റവും ഉയർന്ന വിഭാഗമായ എസ്.എക്‌സ്.വണ്ണിൽ ചാമ്പ്യനാവുകയാണ് അടുത്ത ലക്ഷ്യം. പിന്നെ സൂപ്പർക്രോസിൽ ലോകചാമ്പ്യനാവുകയും. അതിനായി കടുത്ത പരിശ്രമത്തിലാണ് ഫ്രെഡ്ഡി......!! പ്രത്യേകതരം സ്വഭാവക്കാരനാണ് ...... സാഹസീകത ഭയങ്കര ഇഷ്ടമാണ് അതേ പോലെ സ്പീഡും....... വണ്ടിയൊക്കെ വെടിയുണ്ട പാഞ്ഞു പോകുന്ന വേഗത്തിലാണ് ഓടിക്കുന്നത് അതൊക്കെ ട്രാക്കിൽ മാത്രം സാധാ റോഡിൽ ആള് ഡീസൻ്റാ വേഗതയുടെ കാര്യം പറയും പോലെയാ പ്രവർത്തിയും...... ഏതു കാര്യത്തിലും അവന് അവൻ്റേതായ തീരുമാനങ്ങളുണ്ട് ഒന്നിൻ്റെ പേരിലും അതിൽ നിന്ന് വ്യതിചലിക്കാറുമില്ല. ഒരു പ്രശ്നത്തിൽ ഇടപെട്ടാൽ അതെത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിൻ്റെ അവസാനം കാണാതെ തിരികെ വരാറില്ല.....!! അറപ്പുരയ്ക്കൽ തറവാട് നാലേക്കർ ഭൂമിയിൽ ആധുനികത എല്ലാം തികഞ്ഞ സൗധം...... വിശാലമായ ലാൻഡ് സ്കേപ്പിങ് സിറ്റിങ് ഏരിയ..... സ്വിമ്മിങ്ങ് പൂൾ...... ഗാർഡൻ .....ആധുനിക രീതിയിലുള്ള ജിംനേഷ്യം സെറ്റു ചെയ്തിട്ടുണ്ട്. വെണ്ണക്കൽ തോല്കുമാറുള്ള ഫിനിഷിങ്ങിലാണ് വീടിൻ്റെ പെയിൻ്റിങ്ങ്....... നിരവധി വിദേശ ഇറക്കുമതി കാറുകൾ..... ഫ്രെഡ്ഢിയുടെ ബൈക്കുകൾ വിശാലമായ പോർച്ചിൽ ഇടം പിടിച്ചിരിക്കുന്നു.... കാരണവരായ വർഗ്ഗീസ് മാപ്പിളയുടെ മക്കളാണ് ഫ്രാൻസിസും ഫിലിപ്പും ഫ്രാൻസിസിനും ആലിയാമ്മയ്ക്കും രണ്ട് മക്കൾ ഫെഡറിക്ക് ഫ്രാൻസിസും ഫിദാ ഫ്രാൻസിസും ഫിലിപ്പിനും ഭാര്യ ലിസിക്കും ഒരു മകൻ റഹാൻMBA കഴിഞ്ഞ് - ബിസ്സിനസ്സ് നോക്കുന്നു. എല്ലാവരും ഒന്നിച്ചാണ് താമസം അറപ്പുരയ്ക്കൽ ഇന്ത്യയിലൊട്ടാകെ.... ഹോട്ടലുകൾ ജ്യുവലറികൾ'. റിസോർട്ടുകൾ....... കോളേജുകൾ അങ്ങനെ നീളൂന്ന ബിസിനസ്സ് ശൃംഖലയാണ്.ഇതൊക്കെ കുടുംബം ഒന്നാകെയാണ് മാനേജ് ചെയ്യുന്നത്....... നമ്മുടെ ചെക്കന് ഈ ബിസിനസ്സൊന്നും പിടിക്കുകേല...... യേശുദേവൻ്റെ കരുണ ചൊരിയുന്ന രൂപത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആലിയാമ്മയുടെ അരികിലേക്ക് ഫ്രെഡ്ഡി വന്നു നിന്നു. കണ്ണുതുറന്ന ആലി കാണുന്നത് തന്നെ നോക്കി നില്ക്കുന്ന മകനേയാണ്. ഫ്രെഡ്ഡി അമ്മയെ ചേർത്തു പിടിച്ചു ആലിക്കുട്ടി.......... ഫ്രെഡ്ഡി കുറുമ്പോടെ വിളിച്ചു. ഹോ.....നാറ്റം ഏതാണ്ടൊക്കെ വലിച്ചു കേറ്റിയിട്ട് അമ്മയെ പുന്നാരിക്കാൻ വന്നേക്കുന്നു........ ആലിയാമ്മ മൂക്കു ചുളിച്ചോണ്ട് അവൻ്റെ കൈയ്യും തട്ടിമാറ്റി നടന്നു. ശ്ശെടാ പറച്ചിലു കേട്ടാൽ ഏതു നേരവും ആൽക്കഹോൾ ഫാക്ടറിയുമായാ നടപ്പെന്നു തോന്നുന്നല്ലോ....... എൻ്റെ ആലിക്കുട്ടി അപ്പൻ്റെ കൂടെ വല്ലപ്പോഴും കാണുമ്പോൾ ഒന്നു പിടിക്കും ....... അല്ലേലും ആലിക്കുട്ടിക്ക് കുറച്ച് അസൂയ ഉണ്ട് എൻ്റേം അപ്പൻ്റേം കെമസ്ട്രി കണ്ടിട്ട്....... അതു പോലൊരു അപ്പനേ ആർക്കേലും കിട്ടുമോ ദാ...... അമ്മേടേ ഈ കൊച്ചു തെമ്മാടിടേ ഭാഗ്യമാ എൻ്റെ അപ്പൻ..... ഭാഗ്യം..... എന്തു ഭാഗ്യമാടാ നിൻ്റെ കുരുത്തക്കേടിന് കൂട്ടുനിൽക്കുന്നതു കൊണ്ടാണോ അപ്പനും മോനും കണക്കാ അവൻ്റെയൊരു കെമസ്ട്രി..... എഞ്ചിനിയറിങ് കഴിഞ്ഞ ചെറുക്കൻ പറഞ്ഞുടനെ റേസിങിന് വിട്ടേക്കുന്നു അങ്ങേർക്ക് പണ്ടേ വിവരമില്ല ആലിയാമ്മാ അവനെ ചിറി കോട്ടി കാണിച്ചു....... ആലി കൊച്ചിന് ഇപ്പോ എന്തോ വേണം...... ഈ പിണക്കം മാറാൻ ഞാനെന്തു ചെയ്യണം ഓ.....പിന്നെ ഞാനെന്തു പറഞ്ഞാലും കേൾക്കുന്നൊരു മോൻ....... അതെന്തൊരു വർത്തമാനമാ ആലിക്കുട്ടി ഈ ഫ്രെഡ്ഡി ആരെങ്കിലും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ ഈ ആലിക്കുട്ടിയുടെ വാക്കുകൾക്കു മാത്രമാണ്. അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു...... എന്നാ നീ ടെസ്സയുടെ കാര്യത്തിൽ എന്തു തീരുമാനിച്ചു...... ദാണ്ട് കിടക്കണു..... ചട്ടീം കലോം ആലിക്കുട്ടിയെ സ്നേഹിക്കാൻ വന്നാലുടനെ എടുത്തിടും എനിക്ക് കെട്ടാൻ തോന്നുമ്പോൾ അങ്ങോട്ടുപറയാം ഇതുവരെ കുസൃതിയോടെ സംസാരിച്ചവൻ അരിശത്തോടെ അവൻ്റെ റൂമിലേക്ക് പോയി...... ഫ്രെഡ്ഡിയുടെ പോക്കു നോക്കി വേദനയോടെ ആലിയാമ്മ താടിക്ക് കൈയ്യും കൊടുത്തിരുന്നു. അമ്മയും മോനും പിന്നെയും പിണങ്ങിയോ...? ശുണ്ഡി പിടിച്ചിരിക്കുന്ന ആലി കൊച്ചിൻ്റെ അടുത്തേക്ക് ഫ്രാൻസിസ് ഇരുന്നു....... കെട്ടിൻ്റെ കാര്യം പറയുമ്പോൾ അവനു തുള്ളലാ ആലിക്കൊച്ച് സങ്കടത്തോടെ പറഞ്ഞു. ഇനി ആരെങ്കിലും ആ ചങ്കിനകത്തു ഉണ്ടോ.....? ആലിക്കൊച്ച് ഒരു ഞെട്ടലോടെ ഫ്രാൻസിസിനെ നോക്കി..... എവിടുന്ന്........ അവൻ്റെ ഇഷ്ടവും ആവേശവും പാഷനും സന്തോഷവുമെല്ലാം അവൻ പൊടി പാറിക്കൊണ്ട് താണ്ടുന്ന ദൂരത്തായാണ്.......വേഗതയേയാണ്. ബൈക്ക് റേസ് ചെയ്ത് നില്ക്കുന്ന ഓരോ നിമിഷവും അവന് ലഹരിയാണ്. ഒരു പെണ്ണിനോടും തോന്നാത്ത ലഹരി അതൊക്കെ മറികടന്ന് അവനൊരു പെണ്ണിനെ ചങ്കിൽ കയറ്റിയാൽ കർത്താവു വിചാരിച്ചാലും അവിടുന്നവൻ ഇറക്കി കളയില്ല. നീ വിഷമിക്കേണ്ട ചെക്കനു കുറച്ചു സമയം കൊടുക്ക്........ പിന്നെ ആ ടെസ്സയുടെ കാര്യം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലേണ്ട . എനിക്കേ ആ കൊച്ചിനെ പിടിക്കുന്നില്ല മുഖത്താകെ ചുണ്ണാമ്പും തേച്ച് അര നിക്കറും നമ്മളെയൊക്കെ കാണുമ്പോൾ ആ കൊച്ചിനൊരു പുശ്ചമാ എൻ്റെ ചെക്കന് എന്നതായാലും ആ കൊച്ച് വേണ്ട...... ഫ്രാൻസിസ് തറപ്പിച്ചു പറഞ്ഞു. ഫ്രെഡ്ഡിതൻ്റെ മുറിയിൽ ചുവരിലൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളിലും ഷീൽഡുകളിലും കൈവിരലുകളോടിച്ചു കൊണ്ടിരുന്നു. ആദ്യമായി 19 വയസ്സിൽ നാട്ടിലെ ചെറിയൊരു ട്രാക്കിൽ യമഹമുടെ ബൈക്കുമായി മത്സരത്തിനിറങ്ങിയതു മുതൽ ഈയടുത്ത കാലത്ത് സൂപ്പർ ക്രോസ്സിൽ വിന്നറായി കപ്പുയർത്തി നില്ക്കുന്ന പിക്ചേഴ്സ് വരെയുണ്ട് ......... മത്സരങ്ങൾക്കു ലഭിച്ച ഷീൽഡുകളും പതക്കങ്ങളും കപ്പുകളും കൊണ്ട് ചുവരിന് ഒരു ഭാഗം നിറഞ്ഞിരിക്കുന്നു. ഈ ഇരുപത്തിയേഴു വയസ്സിലും പത്തു വയസ്സുകാരൻ്റെ ആകാംക്ഷയോടെ ഫ്രെഡ്ഡി അതെല്ലാം തൊട്ടു നോക്കി കൊണ്ടേയിരിക്കുന്നു. ചേട്ടായി....... ഫ്രെഡ്ഡി.തിരിഞ്ഞു നോക്കിയതും റഹാൻ......... ഫ്രെഡ്ഡിയുടെ അപ്പൻ ഫ്രാൻസിസിൻ്റെ അനിയൻ ഫിലിപ്പിൻ്റെ മകൻ........ ഇരുപത്തിനാലു വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ...... കുസൃതിയും കുറുമ്പും നിറഞ്ഞ കണ്ണുകൾ....... ടെസ്സ അടിപൊളിയല്ലേ..... ചേട്ടായി ഒന്നു നോക്കിയാലോ........ ആണോ ....... അത്രയ്ക്ക് അടിപൊളിയാണോ ഫിലിപ്പിനു വേണ്ടി ഒന്നു നോക്കിയാലോ ഫ്രെഡ്ഡി അരിശത്തോടെ പറഞ്ഞു. സന്തോഷമായി ചേട്ടായി .....അപ്പനു വിളി കേൾക്കെണ്ട വല്ല ആവശ്യമുണ്ടായിരുന്നോ എനിക്ക്....... റഹാൻ തല ചൊറിഞ്ഞോണ്ട് ആത്മഗതിച്ചു. ഫ്രെഡ്ഡിയുടെ മനസ്സിൽ ഒരുത്തിയും ഇല്ല. അങ്ങനെയൊരാളും വേണ്ട എൻ്റെ മനസ്സിൽ അങ്ങ് സൗദി അറേബ്യയുടെ മണലാരണ്യങ്ങളിൽ പൊടി പാറിക്കൊണ്ട് ....... ഞാൻ താണ്ടുന്ന എൻ്റെ സ്വപ്നം ഇന്ത്യൻ പതാകയുമേന്തി നില്ക്കുന്ന നിമിഷം ഞാനാ സ്വപ്നത്തിൽ എത്താൻ കാതങ്ങളോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു...... എൻ്റെ മനസ്സിനെയും ശരീരത്തേയും കഠിനമായ പരിശീലനത്തിലൂടെ....... ട്രാക്കിൻ്റെ വരുതിയിലെത്തിക്കണം. നിതാന്ത പരിശ്രമങ്ങൾ ........ വീട്ടുവീഴ്ചയില്ലാത്ത പരിശീലനങ്ങൾ ........ മരണത്തെപ്പോലും മുഖാമുഖം കാണുന്ന നിമിഷങ്ങൾ...... !! ഇതിനിടയൽ കൂടെ ഒരു പെണ്ണ്...... ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പോക്കാ എൻ്റേത്...... കൂടെ ഒരാളുണ്ടായാൽ....... അതൊന്നും ശരിയാകില്ല...... അതൊന്നും എൻ്റെ ചിന്തയിൽ കൂടി ഇല്ല.......!! അമ്മയെ എന്നെ കാണുന്നില്ലെന്ന് പരാതിയാണ് .... ഇനി ഒരാളുടെ കൂടീ പരാതി താങ്ങാൻ വയ്യ..... റൈഡർ സന്യാസിയാകാനുള്ള പുറപ്പാടാണ്....... അല്ലേ റഹാൻ ചിരിച്ചോണ്ട് ചോദിച്ചു. സന്യാസി കൊള്ളാല്ലോടാ...... ചെക്കാ ഫ്രെഡ്ഡി അവനെ നോക്കി ചിരിച്ചു.....!! റഹാൻ ഫ്രെഡ്ഡിയെ ഒന്നു നോക്കി...... ജിമ്മിലും ട്രാക്കിലെയും കഠിന പരിശ്രമത്തിലൂടെ ഉരുക്കിയെടുത്ത ഫിറ്റ് ബോഡി ...... ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ആകാര സൗഷ്ടവം....... കുസൃതി കണ്ണുകൾ..... എങ്കിലും ഗൗരവമായ ഭാവം....!! എൻ്റമ്മോ...... റഹാൻ സ്വന്തം ശരീരത്തിലേക്ക് നോക്കി അയ്യേ ..... ചളുക്കാ പുളുക്കാനുള്ള ബോഡി....... എന്തൊരു ദാരിദ്രൃം..... സ്വന്തം ശരീരത്തിൽ നോക്കി നെടുവീർപ്പെട്ടു.......!! എന്തോന്നാടെ ഈ നോക്കിക്കൊണ്ടിരിക്കുന്നെ ഫ്രെഡ്ഡി അവനെയൊന്നു കൂർപ്പിച്ചു നോക്കി...... പറഞ്ഞിട്ട് എന്തു കാര്യം ....... ആനയ്ക്ക് അതിൻ്റ വലിപ്പം അറിയില്ലല്ലോ...... റഹാൻ കുറുമ്പോടെ പറഞ്ഞു........ ചേട്ടായിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലെ ..... പെട്ടെന്ന് റഹാൻ ചോദിച്ചു. പ്രണയം...... അല്ലേ..... ഫ്രെഡ്ഡി ഒന്നു ചിരിച്ചു. ഉണ്ടല്ലോ...... ചിലതിനോടെല്ലാം പ്രണയമാണ്....... ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തോട്....... രാത്രിയിൽ പെയ്യുന്ന മഴയോട്....... ഇരമ്പിയാർക്കുന്ന കടലിനോട്....... പച്ചപരവതാനി വിരിച്ച വയലിനോട്...... നീഗൂഢവും നിശബ്ദമുമായി വൃക്ഷങ്ങളാൽ നിറഞ്ഞു നില്ക്കുന്ന വനങ്ങളോട് കാട്ടരുവികളോട് തലയുയർത്തിത്തി നില്ക്കുന്ന കൊടുമുടികളോട്..... അതിലേറെ പ്രണയം ചീറിപ്പായുന്ന റേസിങ് മ്പൈക്കുകളോട് വേഗത്തിനോട് സാഹസികതയോട് ചിറിപ്പായുന്ന ബൈക്കുകൾ ഞെരിച്ചമർത്തുന്ന റേസിങ് ട്രാക്കുകളോട് ഓരോ മത്സരങ്ങളോടും പ്രണയമാണ് അവസാനിക്കാത്ത പ്രണയം ആ..... ബെസ്റ്റ് ..... ആരോട് എന്താ ചോദിച്ചത്........ ആകെ........ ഗ്യാസ് പോയ അവസ്ഥയിൽ റഹാൻ കിളികളെയെല്ലാം തിരിച്ചുവിളിക്കാൻ പോലും കഴിയാതെ നിന്നു.......!! ടാ..... പൊട്ടാ..... എന്തോന്നാ മിഴിച്ചു നില്ക്കുന്നെ.......?? എന്നതാ...... ഇവിടെ നടന്നത് ....... ഞാനെന്താ ഇവിടെ........ റഹാൻ സ്വന്തം തലയ്ക്കു തട്ടി...... വന്ന കിളികളെയെല്ലാം വേഗം കൂട്ടീലാക്കി.....!! എനിക്ക് നിങ്ങളൊക്കെയില്ലേ അതുമതി...... റഹാനെ ചേർത്തു പിടിച്ചു കൊണ്ട് ഫ്രെഡ്ഡി പറഞ്ഞു.....!! ടാ കൊച്ചനേ...... ആലിക്കൊച്ച് മുടിഞ്ഞ അരിശത്തിലാ എനിക്കാണേൽ നാളെ വെളുപ്പിനെ പോകണം ...... നീ എങ്ങനെയെങ്കിലും ഹെൽപ്പെടാ..... അതിൻ്റെ കണ്ണുനീരു കണ്ടോണ്ട് പോകാൻ മനസ്സ് വരില്ലെടാ...... ഫ്രെഡ്ഡിയുടെ ശബ്ദമൊന്നിടറി........ ചേട്ടായി വിഷമിക്കേണ്ട നമ്മുക്ക് ശരിയാക്കാമെന്നേ......!! ഡിന്നറിനായി വർഗ്ഗീസ് മാപ്പിളയും...... മക്കളായ ഫ്രാൻസിസും ഫിലിപ്പും എത്തി...... അവനെന്തിയേ ഇവിടുത്തെ പോക്കിരി...... കുഞ്ഞുമോനേ ....... വാടാ ചെക്കാ കഴിക്കുന്ന സമയമായിട്ടും അവിടെ എന്തെടുക്കുകയാ വർഗ്ഗീസ് മാപ്പിള ഫ്രെഡ്ഡിയുടെ റൂമിലേക്ക് നോക്കി വിളിച്ചു. ഞാനിവിടുണ്ടേ........ ഫ്രെഡ്ഡി റെഹാനുമായി അങ്ങോട്ടെത്തി കഴിക്കാനിരുന്നു. ലിസിമ്മാ പോരട്ടെ എൻ്റെ സ്പെഷ്യൽ ....... ഈ ചെക്കനെ കൊണ്ടു തോറ്റു ആലി ചേട്ടത്തി...... ലിസി ചിരിച്ചോണ്ട് .... ഫ്രെഡ്ഡിക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും ഹാഫ് ബോയിൽഡ് മുട്ടയും എടുത്തിട്ടു വന്നു......!! അതും ആസ്വദിച്ച് കഴിച്ചു കൊണ്ട് പറഞ്ഞു..... അപ്പാപ്പാ ...... കുഞ്ഞു മോൻ നാളെ നാടുവിടുകയാ കേട്ടോ...... അതു കേട്ടതും എല്ലാവരും നിശബ്ദരായി....... ഫ്രെഡ്ഡി നോക്കിയപ്പോൾ അപ്പനും റഹാനു മൊഴികെയുള്ള മുഖങ്ങളിലെല്ലാം സങ്കടം...... അപ്പനെ ഉറ്റുനോക്കിയപ്പോൾ...... ഫ്രാൻസിസ് അവനെ കണ്ണടച്ചു കാണിച്ചു....... എങ്ങോട്ടാ കുഞ്ഞുമോനേ ഇത്തവണ...... എളേപ്പൻ ഫ്രാൻസിസ് ചോദിച്ചു. കുറച്ചു ദൂരെ....... വനാതിർത്തിയോട് ചേർന്നുള്ള കൊച്ചുഗ്രാമം...... കളരികൾക്കും ആയോധന കലകൾക്കും പേരുകേട്ട കാളിപുരം....!! അവിടെ ആയോധന കലകൾക്ക് അഗ്രഗണ്യനായ ഗുരുവുണ്ട് അദ്ദേഹത്തിൻ്റെ അടുത്തു കുറച്ചു കാലം വിദ്യകളൊക്കെ അഭ്യസിക്കണം...... അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന സൂപ്പർ ക്രോസ്സിൽ വിജയിക്കാൻ അത് വളരെ ഉപകരിക്കും...... കോച്ചിൻ്റെ നിർദ്ധേശമാണ്........!! ആലിയാമ്മ മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടതും റഹാൻ ചിരിച്ചു. ആലിമ്മാ........ ചേട്ടായി പോയിട്ടു വരട്ടെ....... വേറെ രാജ്യത്തെങ്ങുമല്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയല്ലേ ....... ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു........!! ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു.......!! റഹാൻ ഫ്രെഡ്ഡിയെ നോക്കിയതും ...... ചെക്കനവിടെ മസിലൊക്കെ വിറപ്പിച്ച് ഇങ്ങനെ ചപ്പാത്തിയിൽ ബലം പിടിക്കുകയാ ..... റഹാൻ പതിയെ എഴുന്നേറ്റ് ഒറ്റോട്ടം സ്റ്റെയർ കയറി മുകളിലോട്ട്.....!! ടാ..... കൈ കഴുകീട്ട് പോടാ ഫിലിപ്പ് പറഞ്ഞതും ഇനിയവിടെ നിന്നാൽ ഒരിക്കലും കഴുകാൻ കൈയ്യുണ്ടാവില്ല അപ്പാ..... പറഞ്ഞതും റൂമിലേക്കോടി വാതിലടച്ചിരുന്നു അവൻ...... അവൻ്റെ പരാക്രമം കണ്ട് എല്ലാവരും ചിരിച്ചു. അത്താഴമൊക്കെ കഴിഞ്ഞ് ഫ്രെഡ്ഡി കിടക്കാനായി പോയി.....!! പുലർച്ചെ 4.30 ആയി........ അറപ്പുരയ്ക്കൽ മാളിക നിയോൺ ബൾബിൻ്റെ പ്രകാശത്തിൽ കുളിച്ചു നിന്നു ....... ഫ്രെഡ്ഡി ....... തൻ്റെ ലഗേജുമായി താഴേക്ക് ഇറങ്ങി....... അവൻ താഴേക്കിറങ്ങുന്നതും നോക്കി ആലിയാമ്മയും ഫ്രാൻസിനും ലിവിങ് ഏരിയയിൽ കാത്തു നിന്നു...... അപ്പാ....... ന്നാ പിന്നെ ...... വിണ്ടും പാക്കലാം ആലിക്കുട്ടി....... Love u ഫ്രെഡ്ഡി അവരെ ചേർത്തു പിടിച്ച് നെറ്റിയിൽ മുത്തി...... ടാ...... കള്ള തിരുമാലി പോയേച്ചും വെക്കം വന്നേക്കണം....... അതു പിന്നെ അങ്ങനല്ലിയോ....... എൻ്റെ ആലിക്കുട്ടി ഫ്രെഡ്ഢിയെ കാണാനാഗ്രഹിക്കുമ്പോഴേ നമ്മളരികിൽ ഉണ്ടാകില്ലേ...... ഫ്രെഡ്ഡി കുസൃതിയോടെ തൻ്റെ ജിപ്സിയിൽ കയറി ഓടിച്ചു പോയി........ ഫ്രാൻസിസ്....... കണ്ണു തുടയ്ക്കുന്നതു കണ്ടതും ആലി കൊച്ചിനും നൊന്തു....... എന്നതാ അച്ചായാ ഇത് ........ ആലികൊച്ച് വേദനയോടെ ചോദിച്ചു........ എൻ്റെ തെമ്മാടിയെ കണ്ടു കൊതി തീർന്നില്ല......" നിങ്ങൾക്കല്ലായിരുന്നോ എനക്കേട് മോൻ ലോകം കീഴടക്കിയേച്ചും വരട്ടേന്നും പറഞ്ഞ് ആ ചെറുക്കനെല്ലാത്തിനും പിരി കേറ്റി വിട്ടേച്ച് ഇപ്പോ ഇരുന്നു മോങ്ങുന്നു.....!! പോട്ടെടി അവൻ അവൻ്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചിട്ടു വരട്ടെ......." അറപ്പുരയ്ക്കലിൻ്റെ വിശാലമായ കോർട്ടിയാഡിൽ നിന്ന് മെയിൻ ഗേറ്റ് വഴി....... റോഡിലേക്ക് ഇറങ്ങുമ്പോഴും ഫ്രെഡ്ഡിയുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.......!! ഒറ്റയ്ക്കൂള്ള യാത്ര...... അങ്ങനെ വേണമെന്നൊരു തോന്നൽ അതു കൊണ്ടാണ് ഉറ്റ സുഹൃത്തായ ആൽവിനെപ്പോലും ഒപ്പം കൂട്ടാത്തത്. കോച്ച് അജയഘോഷ് പറഞ്ഞു തന്നൊരു വിവരണം മാത്രമേയുള്ളു ആ നാടിനേക്കുറിച്ച്........ വനാതിർത്തിയോടു ചേർന്നുള്ള ഒരു ഗ്രാമം പരിഷ്കൃത ലോകം എത്തി നോക്കാത്തൊരിടം...... പ്രത്യേക ആചാരങ്ങളും അനുഷ്ടാനങ്ങളും അനുവർത്തികുന്ന ഒരു ഊര്...... മന്ദാകിനിപ്പുഴയും ഊരിലെ കാളിയുടെ ക്ഷേത്രം...... ആയോധനകലകളിൽ അഗ്രഗണ്യനായ യദു ശർമ്മൻ...... ഇത്രയുമേ അജയഘോഷിൽ നിന്നു കിട്ടിയ വിവരങ്ങൾ.....!! "മ്മ്മ്.... ബാക്കിയൊക്കെ അവിടെ ചെന്നിട്ട് അറിയാം..." ജിപ്സി കുറേ ദൂരം താണ്ടി..... സൂര്യൻ കത്തിക്കയറുന്നു. ഉച്ച സമയം ആയിരിക്കുന്നു. നാളെ വൈകുന്നേരത്തോടെ കാളിപുരത്ത് എത്തുകയുള്ളു. വിശപ്പു തോന്നിയപ്പോൾ വണ്ടിയൊന്ന് ഒതുക്കാൻ തീരുമാനിച്ചു. ഫ്രെഡ്ഡി ചുറ്റുമൊന്നു നോക്കി..... ആൾത്തിരക്ക് കുറഞ്ഞൊരു കവലയിലാണവൻ...... വണ്ടി സൈഡാക്കി..... അതിൽ നിന്നിറങ്ങി ഒന്നു മൂരി നിവർത്തി.... റോഡരികിൽ പൊതു ടാപ്പ് കണ്ടതും അങ്ങോട്ടേക്ക് നടന്നു.മുഖത്ത് വെള്ളം വീണപ്പോൾ ഒരാശ്വാസം...... ആലിക്കുട്ടി എന്തൊക്കെയോ പൊതിഞ്ഞു കെട്ടിവെച്ചിട്ടുണ്ട്. ജിപ്സിയുടെ ബാക്കിൽ കുറേ സാമഗ്രികൾ കണ്ടതും... ഇതൊക്കെ എപ്പോ? വനാതിർത്തിയിലുള്ള ഗ്രാമത്തിലേക്കാണെന്നു പറഞ്ഞതു കൊണ്ടാവും പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യസാധനങ്ങൾ, പൊടി വകകൾ ഉണക്കി വച്ച ഐറ്റമസ്. മിൽക്ക് പ്രൊഡക്ട്സ്.അങ്ങനെ പോകുന്നു..... വാഴയിലയിൽ പൊതിഞ്ഞ ചോറെടുത്ത് ജിപ്സിയിലിരുന്ന് കഴിച്ചു..... ചെമ്പാവരിച്ചോറും കുറച്ച് തൈരും ചമ്മത്തിയും ഉണക്കമീനും...... ഹെൽത്ത് കോൺഷ്യസ് കാരണം എല്ലാം ലളിതമായിട്ടാണ്...... ഫ്രെഡ്ഡിക്ക് ഫാസ്റ്റ്ഫുഡിനേക്കാളും വീട്ടിലെ ഭക്ഷണമാണ് ഇഷ്ടം....!! വീണ്ടും യാത്രയാരംഭിച്ചു. തനിച്ചുള്ള ഇത്രയും ലോങ്ങ് യാത്രയൊക്കെ വേറെ ആർക്കാണേലും ബോറായേനെ..... ഫ്രെഡ്ഡിക്ക് ഇതൊന്നും വിഷയമല്ല ഡ്രൈവിങ് എപ്പോഴും ലഹരിയാണ്. രാത്രിയായപ്പോൾ ഭക്ഷണം കഴിഞ്ഞ് ഒരു ലോഡ്ജിൽ താമസിച്ചു രാവിലെ വീണ്ടും യാത്ര തുടങ്ങി നഗരങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് അവൻ്റെ ജിപ്സി ഓടിക്കൊണ്ടിരുന്നു. ചെറിയ അരുവികളും പാറക്കൂട്ടങ്ങളും പിന്നെ വലിയ മലനിരകൾ ദൂരെയായി കൊടുംകാട്...... ദുർഘടം പിടിച്ച മൺറോഡിലൂടെ വണ്ടി പൊയ്ക്കൊണ്ടിരുന്നു.ചെറിയൊരു അരുവിയെ കീറി മുറിച്ച് വണ്ടി ചെന്നത് നിന്നത് കാളിപുരം എന്നെഴുതിയ മഞ്ഞ ബോർഡിനടുത്താണ് ദൂരെയായി ജനസഞ്ചാരം ഉള്ളതായി ഫ്രെഡ്ഡിക്ക് തോന്നി...... അങ്ങോട്ടേക്ക് വണ്ടി നിർത്തി...... മൂന്നാല് ചെറിയ കടകൾ..... പക്ഷേ കുറച്ചു.... താഴെയായി ചന്തയാണെന്നു തോന്നുന്നു. അവിടെ തിരക്കുണ്ട്...... കവലയുടെ ഒത്ത നടുക്കായി പടർന്നു പന്തലിച്ച അരയാൽ നില്‌കൂന്നു. ചുറ്റും തറ കെട്ടിയിട്ടിട്ടുണ്ട്. അതിൽ രണ്ട് വൃദ്ധർ ഇരിക്കുന്നു. കുറേ കൂടിലുകൾ അടുത്തടുത്തായി കാണാം...... ഫ്രെഡ്ഡി പതിയെ ആ ചെറിയ കടയിലേക്ക് നീങ്ങി. പലചരക്ക് കടയാണ്.കടയിൽ വന്ന സ്ത്രികൾക്ക് എന്തൊക്കെയോ എടുത്ത് കൊടുക്കുകയാണ്. ""അതേ ചേട്ടാ.... ഞാൻ കുറച്ച് ദൂരേന്നാണേ.... ഈ കളരിഗുരുക്കൾ യദുശർമ്മ......?? "ഓ...... അയ്യാവേ തിരക്കിയാണോ മൺറോഡ് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു......ദാ......ഈ വഴി പോയി ഒരു വളവ് അകലെ കാളീക്ഷേത്രമുണ്ട് അതിന് പുറകിലാണ് കളരിത്തറ......" ഫ്രെഡ്ഢി കടക്കാരനോട് നന്ദി പറഞ്ഞ് അവിടേക്ക് തിരിച്ചു. ചുറ്റും കാടാൽ തീർത്തൊരു ഗ്രാമം പ്രകൃതി രമണിയതയിൽ പൂത്തുലഞ്ഞു നില്ക്കൊന്നിരിടം കാട്ടുപൂക്കളിൻ്റെ സൗരഭ്യം..... മന്ദാകിനിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നു...... ഏകദേശം നാനൂറ് കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നു. അധികം പരിഷ്കാരങ്ങളൊന്നും കടന്നു കൂടിയിട്ടില്ല. വളവു തിരിഞ്ഞതും ത്രിശൂലവും ഒറ്റക്കൽ സ്തൂപവും കണ്ടു...... കരങ്കല്ലിൽ തീർത്ത ചെറിയൊരു ക്ഷേത്രം ഒറ്റക്കല്ലിൽ തീർത്ത കാളി വിഗ്രഹം.....!! ഫ്രെഡ്ഡി ജീപ്പ് പടുകൂറ്റൻ വേപ്പിൻ മരത്തിന് മുന്നിൽ നിർത്തി. ഇറങ്ങി പതിയെ നടന്നു. മൺ റോഡിലൂടെ കാളവണ്ടി പോകുന്നു. നിറയെ പച്ചക്കറിയുമായി...... അവിടമാകെ കാപ്പിപ്പൂവിൻ്റെ മണം നിറഞ്ഞു നില്ക്കുന്നു...... മൺ റോഡിനപ്പുറം കാപ്പിത്തോട്ടമാണ്...... വെൺമ നിറഞ്ഞ പൂക്കളാൽ പൂത്തുലഞ്ഞു നില്ക്കുന്നു. കാളി ക്ഷേത്രത്തിനു ചുറ്റും ഇരുളു മൂടീയതു പോലേ നിഗൂഡതകൾ നിറഞ്ഞിടമായി തോന്നി. അകത്തുനിന്നും ജപമന്ത്രങ്ങൾ ഉച്ചത്തിൽ കേൾക്കാം "ഓം കാളീം മേഘസമപ്രഭാം ത്രിനയനാംവേതാളകണ്ഠസ്ഥിതാംഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാകരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാംമുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം" ക്ഷേത്രത്തിന് അരികിലായി കൂറ്റൻ വൃക്ഷങ്ങളാലും.....വള്ളിപ്പടർപ്പുകളാലും നിറഞ്ഞ കാവ്...... അതിൽ മാനംമുട്ടെ വളർന്നൊരു വൃക്ഷത്തിൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു........ രക്തവർണ്ണമാർന്ന കുങ്കുമവും മഞ്ഞൾപ്പൊടിയും..... മരത്തിനു ചുറ്റും കൂടി കിടക്കുന്നു. റോഡരികിൽ നിന്ന് ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന കാവി പുതച്ചൊരാൾ കാറ്റു പോലവൻ്റെയടുത്തെത്തി..... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52663/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ