കഥകൾ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.3K views
7 hours ago
#📙 നോവൽ - നീലാംബരം.... 🔻 ഭാഗം_3 ✍️ രചന - Aysha akbar തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ അവനിറങ്ങുമ്പോൾ ആ ബോഗിയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ തങ്ങളെ യാത്രയാക്കി.... എന്നാൽ കൂടെ വരാനോ ഒന്നും ഏറ്റെടുക്കാനോ ആർക്കും താല്പര്യമുണ്ടായിരുന്നില്ലെന്ന് മാത്രം....... ഒരു കല്ല് കയറ്റി വെച്ച ഭാരത്തോടെ അവൻ ട്രയിനിനിൽ നിന്നിറങ്ങി...... ചുറ്റും കനത്ത ഇരുട്ടിൽ റെയിൽ വേ സ്റ്റേഷന്റെ വെട്ടങ്ങൾ മാത്രമുണ്ട് .. ഒട്ടും തിരക്കില്ലാത്ത ആളൊഴിഞ്ഞ ഒരു ചെറിയ സ്റ്റേഷനാണത്..... അവൻ റെയിൽ വേ പോലീസ്നെ ലക്ഷ്യമാക്കി നടന്നു..... നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ട് അവളെ അവിടെയെൽപ്പിക്കുമ്പോൾ പോലീസ് കാരുടെ മുമ്പിൽ താനായിരുന്നു കുറ്റക്കാരൻ.... സത്യം പറയെടാ....... ഇതാരാടെ കൊച്ചാ..... മെലിഞ്ഞു വെളുത്ത ആ പോലീസ് കാരൻ ദേഷ്യത്തോടെ തന്നോട് വീണ്ടും ചോദിക്കുമ്പോൾ ആനന്ദി വിരലുകളിൽ പിടിച്ചു ഭയത്തോടെ ഒന്ന് കൂടി തന്നോട് ചേർന്നു നിന്നു.... അവനവളുടെ കുഞ്ഞി വിരലുകൾ കൂട്ടി പ്പിടിച്ചു.... സർ സത്യമാണ് ഞാൻ പറയുന്നത്..... ഞാൻ സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി ഡൽഹിലായിരുന്നു..... എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുകയാണ്.... അല്ലാതെ എനിക്കീ കുട്ടിയെ മുമ്പോരു പരിചയവൂമില്ല...... അഭി ആവുന്നതും പറയുമ്പോഴും അയാൾ തന്നെ ചൂഴ്ന്നു നോക്കുകയാണ്...... എന്താടോ അവിടെ..... മറ്റൊരു പോലീസ്‌കാരൻ അപ്പുറത് നിന്ന് ചോതിച്ചപ്പോഴാണ് തന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ അയാളോട് ച്ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞത്..... ആ.....കുഞ്ഞിനെ കിട്ടിയിട്ടുണ്ടെന്ന് സ്റ്റേഷനിലേക്ക് വിവരം കൊടുക്ക്.... ഈ പയ്യന്റെ അഡ്രസ്സും നമ്പറും വാങ്ങി വെച്ചു പറഞ്ഞയക്...... അയാൾ അത് പറഞതും അഭിയുടെ ശ്വാസം നേരെ വീണിരുന്നു...... അവൻ നന്ദി സൂചകമെന്നോണം അയാളെ നോക്കി...... പിന്നേയ്..... എന്താവശ്യത്തിന് എപ്പോ വിളിപ്പിച്ചാലും വന്നേക്കണം. കേട്ടോ .. തനിക്കുള്ള താക്കീതെന്ന വണ്ണം അതും പറഞ്ഞു അയാൾ അകത്തേക്ക് പോകുമ്പോൾ അവൻ സമ്മതമെന്ന വണ്ണം തല കുലുക്കി.... നേരത്തെ സംസാരിച്ച പോലീസ് കാരൻ തന്റെ പേരും അഡ്ഡ്രസുമെല്ലാം കുറിച്ചെടുക്കുമ്പോഴും ആനന്ദി യുടെ വിരലുകൾ തന്റെ കൈകളിൽ മുറുകുന്നത് അവനറിഞ്ഞു...... അവന്റെ ഹൃദയത്തിന്റെ കനം കൂടി....... അവൻ അവളിലേക്കൊന്ന് നോക്കി..... ആ കണ്ണുകൾ ഇപ്പൊ കരയുമെന്ന വണ്ണം ചുരുങ്ങിയിട്ടുണ്ട്..... ഒറ്റപ്പെടലിന്റെ ആഴിയിൽ ആ ശരീരം വിറ കൊള്ളുന്നുണ്ട്........ പ്രതീക്ഷയോടെ ആ കണ്ണുകൾ തന്നെ ഉറ്റു നോക്കുകയാണ്.... മോളിവിടെ നിന്നോ.... അമ്മയെ ഇവര് കണ്ട് പിടിച്ചു തരും....... അവളെ ആശ്വസിപ്പിക്കാൻ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു....... അവളൊന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി കൊണ്ട് വിരലുകളിലെ പിടി മുറുക്കുകയാണ്....... അവളുടെ ദയനീയമായ നോട്ടം അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി....... അവളെ താൻ അവിടെ ഉപേക്ഷിച്ചു പോകുകയാണെന്ന് മനസ്സിലായിട്ടെന്ന വണ്ണം ആ മിഴികൾ തന്നോട് യാചിക്കുന്നത് പോലെ..... ബലമായി തന്നെ അവളുടെ കുഞ്ഞി വിരലുകൾ തന്നിൽ നിന്നടർത്തി മാറ്റി കൊണ്ട് അഭി തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിന്റെ ഭിത്തിയിൽ അവൾ അള്ളി പ്പിടിച്ചിരിക്കുന്നത് അവനറിഞ്ഞു....... നിറഞ്ഞ കണ്ണുകൾ അവൻ ഇറുക്കെ ചിമ്മി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുമ്പോൾ ആ കുഞ്ഞി കണ്ണുകളിലെ കണ്ണ് നീർ അവന്റെ നെഞ്ചിലാകെ പെയ്തു തുടങ്ങിയിരുന്നു........ എന്തിനാണ് താനീത്രയേറെ നോവുന്നതെന്നറിയില്ല....... വെറും ഒരു പകലിന്റെ പരിചയം മാത്രമേ തങ്ങൾക്കിടയിലുള്ളു.... എന്നിട്ടും അവൾ തന്റെ സ്വന്തമാണെന്നത് പോലെ മനസ്സ് നീറുകയാണ്..... ഇനി ട്രെയിൻ വരാൻ കുറച്ചു കഴിയും....... അവൻ അവിടെയുള്ള ഒരു സിമന്റ്‌ ബെഞ്ചിലേക്കിരുന്നു..... നെഞ്ചിലാകെ യൊരു ഭാരം തിങ്ങി നിൽപ്പാണ്..... എന്തിനാണീശ്വരാ അവരെ തനിക്ക് മുമ്പിൽ തന്നെ കൊണ്ട് വന്നത്..... ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരുന്ന തന്റെ യുള്ളിൽ ഭാരം നിറക്കാൻ അവരെ തന്റെ മുമ്പിൽ കൊണ്ട് വരേണ്ടിയിരുന്നില്ല..... അവൻ അടുത്തുള്ള പൈപ്പിൽ പോയി ഒന്ന് മുഖം കഴുകി..... വീണ്ടും ആ സിമന്റ്‌ ബെഞ്ചിൽ വന്ന് ചാരി കിടക്കുമ്പോൾ അരികിൽ കുഞ്ഞു ശരീരത്തിന്റെ സാമീപ്യം അവന് വെറുതെ തോന്നി..... കൈകൾക്കുള്ളിൽ ആ വിരലുകളുടെ ചൂട്..... അവളെ വിട്ടിട്ട് പോരുമ്പോൾ ആ കണ്ണുകൾ തന്നെ നോക്കിയ നോട്ടം...... എല്ലാം..... അവനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുക യായിരുന്നു..... സാരമില്ല..... പോലീസ് കാർ അവളുടെ അമ്മയെ കണ്ട് പിടിച്ചു കൊടുക്കുമായിരിക്കും..... അവൻ സ്വയം ആശ്വസിച്ചു..... പക്ഷെ കുഞ്ഞിനെ വേണ്ടെന്ന് വെച്ചു ഉപേക്ഷിച്ചു പോയ ഒരുവൾ അവളെ വീണ്ടും തിരഞ്ഞെത്തുമോ...... ഇനി അവൾ വന്നില്ലെങ്കിൽ ആനന്ദിയെ അവരെന്തു ചെയ്യും..... പല വിധ ചോദ്യങ്ങൾ അവന്റെ മനസ്സിൽ തിങ്ങി നിറഞ്ഞു ...... അവളെ കുറിച് തനിക്ക് ചിന്തിക്കേണ്ട കാര്യമില്ലെങ്കിൽ കൂടി അവൾ തന്റെ ഉത്തരവാദിത്ത മാണെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ....... അവൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു...... ഇങ്ങനെ വീട്ടിലേക്ക് പോയാലും മനസ്സമാധാനം എന്തെന്ന് താനറിയില്ലെന്ന് അവന് വ്യക്തമായിരുന്നു.... അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി യതിനു ശേഷം മാത്രമേ അവളിൽ കുരുങ്ങി കിടക്കുന്ന തന്റെ ഹൃദയത്തേ മോചിപ്പിക്കാൻ കഴിയു എന്നുമനറിയാമായിരുന്നു..... യാന്ത്രിക മായെന്ന വണ്ണം ആ കാലുകൾ വീണ്ടും സ്റ്റേഷനെ ലക്ഷ്യമാക്കി നീങ്ങി....... ട്രെയിൻ വരാൻ നേരമായിട്ടുണ്ട്... അതിന് മുന്പേ ഒന്ന് കൂടി അവളെ കാണണം...... ആരെങ്കിലും അവളെ അന്വേഷിച്ചോ എന്നറിയണം...... അവളുടെ അമ്മ വന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചറിയണം...... എല്ലാം ഒന്ന് കൂടി ചോദിച്ചറിഞ് അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം.. അവൻ തുറന്ന് കിടക്കുന്ന ആ സ്റ്റേഷന്റെ യുള്ളിലേക്ക് എത്തി നോക്കുമ്പോൾ നേരത്തെ കണ്ട പോലീസ് കാരൻ ആനന്ദിക്കടുത്തേക്ക് താഴ്ന്നിരുന്നു കൊണ്ട് വഷളൻ ചിരിയോടെ അവളുടെ ഇളം ശരീരത്തിലെ നെഞ്ചിലെ തടിപ്പിൽ ഞെരടുന്നതാണ് കണ്ടത്..... ഒരു നിമിഷം അവന്റെ ശ്വാസം മൊന്നു വിലങ്ങി.... അയാളുടെ പിടുത്തത്തിന്റെ വേദനയിലെന്ന വണ്ണം ഉറക്കം തിങ്ങി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... ചുണ്ടുകൾ വിതുമ്പു‌ന്നുണ്ട്..... കുഞ്ഞി കൈകൾ കൊണ്ട് അവളയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്..... അഭി ഒരു നിമിഷം തലക്കൊരടിയേറ്റത് പോലെ അവിടെ നിന്നും പെട്ടെന്ന് മാറി നിന്നു.... നെഞ്ചിൻ കൂട് എരിഞ്ഞു പുകയുകയാണ്...... അവൻ തലയിൽ ഒരു നിമിഷമൊന്നു കൈ വെച്ചു....... ശ്വാസോച്വസത്തിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നെന്ന വണ്ണം അവൻ വാ പൊത്തി പിടിച്ചു..... അല്പ സമയത്തിന് ശേഷം തൊണ്ട ക്കൂഴിയിൽ കുരുങ്ങി നിന്ന ശ്വാസത്തിനു അല്പം അയവ് വന്നെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ ഒന്ന് കൂടെ സ്റ്റേഷന്റെ ഉള്ളിലേക്ക് എത്തി നോക്കി....... സ്റ്റേഷന്റെ ഉള്ളിലുള്ള മുറിയിലേക് പോകുന്ന അയാളെ അവൻ കണ്ടിരുന്നു.. അവൻ ആനന്ദിയിലേക്ക് ഒന്ന് നോക്കി... തറയിലിരുന്നു കൈകൾ കൊണ്ട് ഇരു കണ്ണുകളും തുടച്ചു കൊണ്ടവൾ തേങ്ങി ക്കരയുകയാണ്....... അവൻ നെഞ്ച് പൊട്ടുന്ന വേദനയോടെ അവളെ നോക്കി നിശ്ചല നായി നിന്നു...... കണ്ണ് തിരുമ്മി കരയുന്നവൾ മുഖമൊന്നുയർത്തിയപ്പോഴാണ് തന്നെ നോക്കി വാതിൽ പടിയിൽ നിൽക്കുന്ന വനെ കാണുന്നത്.. അവളുടെ ചുണ്ടുകൾ ഏറെ വിതുമ്പി.... അത് വരെയുള്ള വേദനകളെല്ലാം അവനോട് പങ്കു വെച്ചെന്ന പോൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവളോടി ചെന്നവന്റെ ഇരു കാലിൽ കൂട്ടി പിടിക്കുമ്പോൾ ഒരു നിമിഷം ഹൃദയം നിശ്ചല മായിരുന്നവന്റെ..... അവൻ അവളെയും കൊണ്ട് ഒന്നപ്പുറത്തേക്ക് മാറി നിന്നു .... നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ട്...... അവളെ അവിടെ വിട്ടിട്ട് പോന്നതിന്റെ കുറ്റബോധം കൂടി ഇപ്പൊ അവന്റെ ഉള്ളിലെരി യുന്നുണ്ട്. തന്റെ കാലുകൾ കൂടി പ്പിടിച്ചു കൊണ്ട് കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു..... എന്തായാലും ഇവിടെ അവൾ സുരക്ഷിതയല്ലെന്ന് അവനുറപ്പായി... ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കുഞ്ഞിനെ എന്തും ചെയ്യാനയാൾ മടിക്കില്ലെന്ന് അവന് തോന്നി....... അയാളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ അവന് തോന്നി..... ചുറ്റുമുള്ള സമൂഹം ഒട്ടും നല്ലതല്ല....നന്മകളെ ക്കൂടി മൂടി കളയും തിന്മകളാണ്...... ആറ് വയസ്സുകാരിയുടെ ഇളം മേനിയിൽ പോലും കാമം കാണുന്ന അത്രത്തോളം അധഃപതിച്ച മനുഷ്യരാണ് ചുറ്റും..... മനുഷ്യന്റെ ബലഹീനതകളെല്ലാം ഒളിയും മറയുമില്ലാതെ പ്രകടിപ്പിക്കാൻ ധൈര്യം കൊടുക്കുന്നൊരു തരം സമൂഹം.... അവനെന്ത് ചെയ്യേണമെന്നറിയാതെ കുഴങ്ങി..... അവളെ ഇവിടെ വിട്ടിട്ട് പോകാൻ തുടങ്ങിയപ്പോഴുള്ള ആ ഭീകരമായ വേദന അവളുടെ സമീപനത്തിൽ കുറഞ്ഞത് അവനറിഞ്ഞു.... അവളുടെ കൈ വിരലുകൾ തന്റെ പാന്റിൽ മുറുകുമ്പോൾ കണ്ണ് നീർ ആകെ ക്കൂടി കാലിൽ പടരുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി...... അഭി...എനിക്ക് പേടിയാ അഭി...എന്നേ ഒറ്റക്ക് വിട്ടിട്ട് പോകല്ലേ അഭി.... അവളവന്റെ മുഖത്തേക്ക് നോക്കി തേങ്ങി തേങ്ങി കൊണ്ടത് പറയുമ്പോൾ അവന്റെ ഹൃദയം കീറി മുറിഞ്ഞു രക്തം പൊടിഞ്ഞു.... ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേൾക്കാം.. ട്രെയിൻ പതിയെ നിശ്ചലമായതും അവളെ യവൻ കോരിയെടുത്തത് പെട്ടെന്നായിരുന്നു..... എന്ത് ചെയ്യുമെന്ന ചോദ്യത്തിനെ പാടേ മറന്നു കൊണ്ട് അവന്റെ കാലുകൾ ആ ട്രെയിനിനെ ലക്ഷ്യമായി നടക്കുമ്പോൾ അവൾ ആശ്വാസത്തോടെ അവന്റെ തോളിൽ അള്ളി പിടിച്ചു കിടന്നു......... അവൾ തന്റെ കയ്യിലിരിക്കുമ്പോൾ ഉള്ളിലെ നീറ്റലിനു അയവ് വരുന്നത് അവനും അറിയുന്നുണ്ടായിരുന്നു...... അഭി..... നിനക്കെന്താ ചെവി കേൾക്കുന്നില്ലേ......ഏതാ ഈ കുട്ടിയെന്നാ ചോദിച്ചത്..... ദേവിയുടെ ശബ്ദം ഒന്ന് കൂടി അവന്റെ നേർക്ക് ഉയർന്നപ്പോഴാണ് ചിന്തകളിൽ നിന്നവൻ ആ വീട്ട് മുറ്റത്തേക്ക് വന്നത്... അമ്മയുടെ ശബ്ദത്തിന്റെ കാഠിന്യം കൊണ്ടെന്ന വണ്ണം തന്റെ പിറകിലേക്ക് ഒതുങ്ങി നിൽക്കുന്ന ആനന്ദി യിൽ അവന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..... അമ്മേ...... ട്രെയിനീന്ന് കിട്ടിയതാ......അവളുടെ അമ്മ ഇട്ടിട്ട് പോയപ്പോൾ ഞാൻ കൂടെ ക്കൂട്ടി...... അഭിയത് പറയുമ്പോൾ ദേവിയുടെ മുഖം ഒന്ന് കൂടി വരിഞ്ഞു മുറുകി...... ട്രെയിനിൽ നിന്ന് കിട്ടിയാൽ ഇങ്ങോട്ടാണോ കൊണ്ട് വരിക... നീയിത്ര വിവര ദോഷിയാണോ..... ആളുകളെന്ത് പറയും........ ഒക്കെ പോട്ടെ.... അടുത്ത ആഴ്ച നിന്റെ വിവാഹ നിശ്ചയമാണ്..... സ്നേഹേടെ വീട്ടുകാര് ഇതറിഞ്ഞാലോ..... അയല്പക്കങ്ങളിൽ നിന്നും തങ്ങൾക്ക് നേരെ യുയരുന്ന നോട്ടങ്ങൾ കണ്ടത് കൊണ്ട് തന്നെ അല്പം അമർത്തി പിടിച്ച ശബ്ദത്തിലാണ് ദേവിയത് പറഞ്ഞത്....... കവിയുടെ കണ്ണുകൾ അഭിക്ക് പിറകിലേക്ക് നീങ്ങി നിൽക്കുന്ന ആ കുഞ്ഞു സുന്ദരി യിലേക്കെത്തിയിരുന്നു...... അവളുടെ ഹൃദയം ഒന്ന് പിടച്ചു.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം അവരിലെ അമ്മ മനസ്സ് ഒന്ന് കുരുങ്ങി കിടന്നത് പോലെ...... ഇതേതാ ദേവിയേ അഭീടെ കൂടെയൊരു കുട്ടി... ഇവനെന്താണ്ടൊക്കെയോ പഠിക്കാൻ പോയേക്കുവായിരുന്നില്ലേ....... പശുവിനു കാടി വെള്ളം എടുക്കാൻ വന്ന ജാനു അതും കൂടി ചോദിച്ചിതും ദേവിക്ക് നിന്നിടം കുഴിഞ്ഞു പോകുന്നത് പോലെ തോന്നിയിരുന്നു..... ഓഹ്..... അത്..... അത് ട്രൈനീന്നെങാണ്ട് കിട്ടിയതാ ജാനു.... തള്ള ഇട്ടേച്ച് പോയപ്പോൾ അവന് സഹതാപം തോന്നി ഇങ് കൊണ്ട് വന്നു...... ദേവി വളരേ സമർത്ഥമായി അത് പറഞ്ഞു നിർത്തുമ്പോഴും അത് വിശ്വസിച്ചില്ലെന്ന വണ്ണം ജാനുവിന്റെ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു..... പാലിനൊപ്പം ഓരോ വീടുകളിലും എത്തിക്കാനുള്ള പലഹാരം കിട്ടിയതിന്റെ ചിരി....... എന്റീശ്വരാ ഇനി യിതു നാട് മുഴുവൻ എത്തുമല്ലോ..... ദേവി തലക്ക് കൈ കൊടുത്തു കൊണ്ടതും പറഞ് തിണ്ണയിലേക്കിരിക്കുമ്പോൾ അഭി അതൊന്നും ശ്രദ്ധിക്കാതെ യെന്ന വണ്ണം ആനന്ദിയുടെ കൈ പിടിച്ചു അകത്തേക്ക് കയറിയിരുന്നു...... ഇതിനെയെന്ത് ചെയ്യാനാ ഉദ്ദേശം...... അകത്തേക്ക് കയറിയ അഭിയുടെ പിറകെ വന്ന് കൊണ്ട് ദേവിയത് ചോദിക്കുമ്പോൾ അഭിയൊന്ന് തിരിഞ്ഞു....... എന്റെ പൊന്നമ്മേ..... അല്ലെങ്കിലേ തല പൊട്ടുന്നുണ്ട്.....ഒരിത്തിരി സമാധാനം തരാമോ...... അഭിയത് പറയുമ്പോൾ എല്ലാം കൂടി അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.... സത്യം പറഞ്ഞാൽ ആനന്ദിയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവന് തന്നെ അറിയില്ലായിരുന്നു...... പതിയെ ആലോചിച്ചു എന്തെങ്കിലുമൊക്കെ ചെയ്യണം..... തൽക്കാലം അവളെ എങ്ങും വിടാൻ അവന് കഴിയുമായിരുന്നില്ല...... വെറുതെ അവന്റെ മനസ്സ് അവളുടെ അമ്മയെ യൊന്നോർത്തു...... അവളിപ്പോ എവിടെയാവും.... ആനന്ദിയെ ഓർക്കുന്നുണ്ടാവുമോ........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 30 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 തലേന്നുറക്കം ശെരിയാവാത്ത മന്ദത ഉണ്ടെങ്കിൽ കൂടിയും വെളുപ്പിനെ അലാറം വെച്ച് കൊണ്ട് കാശി ഉണർന്നു. അമ്പലത്തിൽ ഒന്ന് പോകണമെന്നുണ്ട്. എന്നും പോകുന്നതാണ്. എന്നാലും ഇന്നിപ്പോ ആകെ പിറന്നാൾ ആഘോഷം പോലെ ചെയ്യുന്നത് അത് തന്നെയാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്തെ പിറന്നാൾ മധുരത്തിന്റെ ഓർമകളെയും താലോലിച്ചു കൊണ്ടാണ് അവൻ കുളിച്ചു കഴിഞ്ഞു പോകാനിറങ്ങിയത്. അച്ഛനുറങ്ങുന്നയിടത്ത് ചെന്ന് കൈ കൂപ്പി കണ്ണടച്ച് നിൽക്കുമ്പോൾ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പിറന്നാൾ ആശംസകൾ പറയുന്നത് പോലൊരു നിറവിലായിരുന്നു അവൻ. ബൈക്കിൽ കയറി അമ്പലത്തിലേക്കുള്ള യാത്രയിലൊക്കെ മനസ്സിനൊരു കനമുണ്ടായിരുന്നു. അമ്മ പോലും ഓർത്തില്ലല്ലോ എന്നൊരു പരിഭവത്തിന്റെ സങ്കടം.. അത് പുറത്ത് വരാതെ ഹൃദയത്തിനുള്ളിൽ തന്നെ വട്ടം കറങ്ങുന്നുണ്ട്. പ്രിയപ്പെട്ടവരല്ലേ.. വിശേഷങ്ങളൊക്കെ ഓർത്തിരിക്കുന്നത്? അവരാരും കാശിക്ക് പ്രിയപെട്ടവരല്ലല്ലോ! അവനങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു. അപ്പോൾ തന്നെ നല്ലൊരു വാക്ക് പോലും താൻ തിരികെ കൊടുക്കുന്നില്ലാഞ്ഞിട്ടും മുടങ്ങാതെ തന്നെ വിളിച്ചു പിറന്നാൾ ആശംസിക്കുന്ന ഒരുവളുടെ ഓർമകൾ അവനിലെക്കിരച്ചു കയറി വന്നത്. അവനൊന്നു വിറച്ചു പോയി. തലയൊന്ന് കുടഞ്ഞു കൊണ്ടവളുടെ ഓർമകളെ അകറ്റി മാറ്റാൻ ശ്രമിച്ചിട്ടും അത് നടന്നില്ല. പിന്നെയങ്ങോട്ട് അമ്പലത്തിൽ എത്തും വരെയും അവളായിരുന്നു അവന്റെ കൂട്ട്. റോഡിന്റെ അരികിലെ പടവുകൾക്ക് താഴെ ബൈക്ക് നിർത്തി കൊണ്ടവൻ ഷർട്ട് ഊരി തോളിലിട്ട് പടികൾ കയറി മുകളിലേക്ക് ചെന്നു. വലിയ തിരക്കൊന്നും ഇല്ലേലും അത്യാവശ്യം ആളുകൾ ഉണ്ട്. കണ്ണടച്ച് നിൽകുമ്പോൾ മനസ്സ് എപ്പോഴത്തെയും പോലെ ശൂന്യമാണ്. തനിക്ക് വേണ്ടി ഇനിയൊന്നും പ്രാർത്ഥന നടത്താൻ ഇല്ലാത്ത പോലൊരു തോന്നൽ. എങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥന നടത്തിക്കോ എന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടൊരുത്തി വീണ്ടും ഹൃദയത്തിലേക്കിടിച്ചു കയറി. ഈ കുരിപ്പിനെ കൊണ്ടൊരു സ്വസ്ഥതയുമില്ലല്ലോ എന്നോർക്കുമ്പോൾ പോലും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്. "നല്ല ബുദ്ധി കൊടുക്കണേ ഭഗവാനെ.. ഞാൻ കാരണം അവൾക്കൊരു നഷ്ടവും സങ്കടവും വരരുതേ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥന നടത്തുമ്പോൾ ചുണ്ട് കൂർപ്പിച്ചു നോക്കുന്ന പെണ്ണിനെ മനസ്സിൽ കണ്ടത് പോലെ അവനു പിന്നെയും ചിരി വന്നു പോയി.. കുറച്ചധികം നേരമായി അവനന്നവിടെ.. സാധാരണ പെട്ടന്ന് തിരിച്ചിറങ്ങി പോകാറുണ്ട്.. പൂജാരി അവനെ കണ്ടതേ ചിരിയോടെ സ്വീകരിച്ചു. "ഇന്നിച്ചിരി നേരെയാണോ കാശ്യേ.." തൊഴുതിറങ്ങി വന്നവന് മുന്നിലേക്ക് പ്രസാദം നീട്ടി കൊണ്ടാണ് അദ്ദേഹം ചോദിച്ചത്. ഇച്ചിരി. കൂടുതൽ വിശേഷമൊന്നും പറയാതെ ചന്ദനമെടുത്ത് നെറ്റിയിൽ നീട്ടി വരച്ചു കൊണ്ടവൻ ഒന്നു കൂടി കൈ കൂപ്പി പുറത്തേക്ക് നടന്നു. ഷർട്ട് ധരിച്ചു തിരികെ ബൈക്കിൽ കയറുമ്പോഴാണ് ശിവ യുടെ വിളിയെത്തിയത്. "ഹാപ്പി ബെർത് ഡേയ് കാശി.." ചിരിയോടെയുള്ള അവന്റെ പറച്ചിലിനൊപ്പം തന്നെ അമ്മുവിന്റെ കൂവി വിളിയും കേൾക്കുന്നുണ്ട്. "അമ്മയ്ക്ക് കൊടുക്കാം കേട്ടോ.." കാശി എന്തെങ്കിലും പറയും മുൻപ് തന്നെ ശിവ ഫോൺ അവന്റെ അമ്മയ്ക്ക് കൊടുത്തു. വൈകുന്നേരം അങ്ങോട്ട്‌ ചെല്ലാനുള്ള ക്ഷണമാണ് ആ വിളിയും. അത് പതിവാണ്. ഇനിയിപ്പോ ഈ വിളി വന്നില്ലേലും ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോൾ ശിവ ബലമായി തന്നെ അവന്റെ കൂടെ കൊണ്ട് പോകുമെന്ന് കാശ്ശിക്കറിയാം. കഴിയും പോലൊരു കുഞ്ഞു സദ്യയുമൊരുക്കി കാശിനാഥന്റെ പിറന്നാൾ ആഘോഷമാക്കാൻ അവന്റെ അമ്മയും അച്ഛനും അനിയത്തിയും കാത്തിരിപ്പുണ്ടാവും. തനിച്ചായതിൽ പിന്നെ ഇങ്ങനെ തന്നെയാണ് ഓരോ പിറന്നാൾ ദിനങ്ങളും. വരാ അമ്മാ.. " അത്രയും പറഞ്ഞു കൊണ്ടവൻ തന്നെയാ ഫോൺ കോൾ അവസാനിപ്പിച്ചു. പറഞ്ഞറിയിക്കാൻ കഴിയാതൊരു സങ്കടം അവന്റെ നെഞ്ചിൽ തിക്ക് മുട്ടി കൊണ്ടവനെ ശ്വാസം മുട്ടിച്ചു. ആ പിടപ്പോടെ തന്നെയാണ് അശോകേട്ടന്റെ വീട്ടിലേക്ക് ചെന്ന് കയറിയതും. ചെല്ലുമ്പോൾ ആള് സിറ്റൗട്ടിൽ തന്നെയുണ്ട്. ബൈക്ക് നിർത്തി കൊണ്ടവൻ അയാളുടെ അരികിലേക്ക് ചെന്നു. "ചായ പറയട്ടെ ടാ..." അവനെ കണ്ടതും അശോകൻ ചോദിച്ചു. "വേണ്ട.. ഞാൻ കുടിച്ചിട്ടാ വന്നത്.." അവനത് ചിരിയോടെ നിരസിച്ചു. "ഇന്നിച്ചിരി നേരെത്തെയാണോ..?" അശോകൻ കയ്യിലെ ഫോണിലെക്ക് നോക്കി. അഞ്ചു മിനിറ്റ്.. " പിറന്നാളിന്റെ കാര്യമൊന്നും അവൻ പറഞ്ഞില്ല. എത്രയും പെട്ടന്ന് അവിടെ നിന്നും പോകാനാണ് അവനു തിടുക്കം. അകത്തു നിന്നും വരുന്നോരു ആറ്റം ബോംബിനെ അവൻ ഓരോ നിമിഷവും ഭയക്കുന്നുണ്ട്. തുളസി ചേച്ചിയെ പോലല്ല. മുന്നിലിരിക്കുന്ന ആൾക്ക് ദേഹത്തിന് ചുറ്റും കണ്ണുകളാണ്. മോൾക്ക് പ്രേമം മൂത്തിട്ട് അതൊന്നും കാണുന്നില്ലേലും തനിക്കത് ശ്രദ്ധിക്കാതെ വയ്യല്ലോ.. "അടുത്ത ആഴ്ച നമ്മുക്കൊരു ഡീൽ ഉണ്ട് കേട്ടോ..കാശി. നിന്നെ കൊണ്ടെ പറ്റൂ.." അകത്തേക്കൊന്ന് നോക്കി ശബ്ദം കുറച്ചു പറഞ്ഞു കൊണ്ടയാൾ ബസ്സിന്റെ കീ എടുത്തു കൊണ്ടവന് നേരെ നീട്ടുമ്പോൾ അവൻ തലയാട്ടി സമ്മതിച്ചു കൊണ്ട് കൈ നീട്ടി. പിന്നെയൊന്നും പറയാതെ കാശി വേഗം തിരിഞ്ഞു നടന്നു. ബസ്സിന് നേരെ നടക്കുമ്പോഴും ഉള്ളിൽ ഒരു ആശങ്കയുണ്ട്. തലേന്നുള്ള പോലൊരു സമ്മാനവും കരുതി കൊണ്ടവൾ അകത്തുണ്ടാവുമോ എന്നൊരു ചിന്ത അവനെ വശം കെടുത്തി. അവളെന്തും ചെയ്യുമെന്ന് അവനറിയാമല്ലോ. ആ ഒരു കരുതലോടെ തന്നെയാണ് ബസ്സിലേക്ക് കയറിയതും. പക്ഷേ ഒന്നുമുണ്ടായില്ല. ഒരു നെടുവീർപ്പോടെ അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ഗേറ്റ് കടന്ന് ബസ്സ് റോഡിൽ ഇറക്കും മുൻപ് വേണ്ടന്ന് ഉള്ളിലുണ്ടായിരുന്നിട്ടും അവനറിയാതെ തന്നെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും അശോകേട്ടൻ മാത്രം ഫോണിൽ നോക്കി അവിടെയിരിപ്പുണ്ട്.. ❤️❤️ എന്തിനാ അച്ഛമ്മേ എന്നെ വിളിച്ചേ.. " ഉച്ചക്ക് ശേഷമാണ് ഗായത്രിയെ നാരായണി അമ്മ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചത്. "കാശ്യേ ഒന്ന് വിളിച്ചു താ കുട്ട്യേ.. ഇന്നെന്റെ മോന്റെ പിറന്നാളാ.. ഇവിടാർക്കും അത്‌ ഓർമ കാണില്ല." നാരായണി വല്ലാത്തൊരു സങ്കടത്തോടെ അവരുടെ ഫോൺ അവൾക്ക് നേരെ നീട്ടി. "അച്ഛമ്മയ്ക്ക് എങ്ങനെ.ഓർമ വന്നു.." ഗായത്രിക്ക് അതായിരുന്നു അതിശയം. ഏത് നേരവും അവരാ മുറിയിൽ തന്നെയാണ്. ഇവിടെ അമ്മ പോലും ഇങ്ങനൊരു വിശേഷം പറഞ്ഞു കേട്ടില്ല. "ഞാനെന്താ പൊട്ടിയാണോ.ഇവിടെല്ലാരും ഉപേക്ഷിച്ചു കളഞ്ഞത് പോലെ എനിക്കെന്റെ കുഞ്ഞിനെ കളയാൻ പറ്റില്ല.. അവനെന്റെ മോനാ.." അച്ഛമ്മ ചൊടിയോടെ ഗായത്രിയെ നോക്കി. "അയ്യോ.. അച്ഛമ്മേ ഞാൻ അങ്ങനല്ല പറഞ്ഞത്.." അവൾ മുഖം ചുളിച്ചു കൊണ്ടവരെ നോക്കി. "നിന്നെ പിന്നേം അവൻ ഉപദ്രവിച്ചോ " ഗായത്രിയുടെ മുഖത്തെ പാടുകൾ കണ്ടിട്ട് അച്ഛമ്മ ചോദിച്ചു. "അവളൊന്നും മിണ്ടാതെ കാശിയുടെ നമ്പറിൽ കോൾ ചെയ്തു കൊണ്ട് ആ ചോദ്യം കേൾക്കാഞ്ഞത് പോലെ അഭിനയിച്ച് തകർത്തു. കല്ലു മോൾ ഇതിനോടകം അച്ഛമ്മയുടെ അരികിൽ വലിഞ്ഞു കയറി കഴിഞ്ഞിരുന്നു. അവനെടുക്കുന്നില്ലല്ലോ..ബസ്സിലാവോ ഇനി..?" ഫോൺ ബെല്ലടിച്ചു തീരാനായിട്ടും കാശി അതെടുക്കുന്നില്ലെന്ന് കണ്ടതും ഗായത്രി പറഞ്ഞു. "ഏയ്‌.. അവനിപ്പോ ഊണ് കഴിക്കാൻ കയറി കാണും.. ഞാനത് നോക്കിയാണല്ലോ നിന്നെ വിളിച്ചത്.." അച്ഛമ്മ ഉറപ്പോടെ പറഞ്ഞു. അവരാ മുറിയിലാണെങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ടെന്ന് ഗായത്രി ഓർത്തു. "അച്ഛമ്മേ..." ബെല്ലടിച്ചു തീരും മുന്നേ കാശിയുടെ സ്വരം കേട്ടതും ഗായത്രി ധൃതിയിൽ ഫോൺ അവർക്ക് നേരെ നീട്ടി. പിന്നെ അച്ഛമ്മയും മോനുമുള്ള പുന്നാരം നോക്കി കൊണ്ടവൾ അവിടെ ചുവരിൽ ചാരി നിന്നു. "ഇനിയെന്നാ നീ ഇങ്ങോട്ട് വരുന്നതെന്ന് അച്ഛമ്മ ചോദിക്കുമ്പോൾ ഗായത്രി പൊള്ളിയത് പോലൊന്നു പിടഞ്ഞു. എങ്കിലും തന്റെ ഭാവമാറ്റം പുറമെ അറിയിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. അവരാ കോൾ വെച്ചതിനു ശേഷമാണ് ഗായത്രിയെ അന്വേഷിച്ചു കൊണ്ട് സുഗന്ധി അങ്ങോട്ട് വന്നത്. എന്തോ ജോലി പറഞ്ഞിട്ട് അതവൾ ചെയ്യാൻ മറന്നെന്ന് പറഞ്ഞതിന് അവളെ ശകാരിക്കാൻ തിടുക്കം കാണിക്കുകയാണ്. "നിന്റെ മോന്റെ പിറന്നാൾ ആണിന്ന്.. അത് പോലും മറന്ന് പോയ നീയാണോ സുഗന്ധി അവളെ വഴക്ക് പറയുന്നത്.. എഹ്.." അച്ഛമ്മയുടെ ചോദ്യം കേട്ടതും പിടിച്ചു കെട്ടിയത് പോലെ സുഗന്ധിയുടെ വാക്കുകൾ നിന്ന് പോയി. നാരായണിയമ്മയെ അവർ തുറിച്ചു നോക്കി. "മറ്റു മൂന്ന് മക്കളുടെയും പിറന്നാൾ ആവിശ്യത്തിൽ കൂടുതൽ നീയിവിടെ ആഘോഷമാക്കാറുണ്ടല്ലോ.. ഇതിപ്പോ ന്തേയ്‌ മറന്നു പോയത്.. അവൻ നിന്റെ കൊള്ളരുതാഴ്മകൾ ചോദ്യം ചെയ്യുന്നതിന്റെ ദേഷ്യമാണോ" അച്ഛമ്മ വീണ്ടും പരിഹാസത്തോടെ ചോദിച്ചു. "അമ്മ.. വെറുതെ അനാവശ്യം പറയരുത്.." സുഗന്ധി ഒന്ന് പതറി.. "നീ ചെയ്യുന്നതല്ലെടി അനാവശ്യം.അമ്പലത്തിൽ പോയില്ല.. പ്രാർത്ഥന നടത്തിയില്ല.. എന്തിന് മകനെ വിളിച്ചത് കൂടിയില്ല.. നീയൊരു തള്ളയാണോടി.." അച്ഛമ്മയുടെ സങ്കടമെല്ലാം ദേഷ്യമായിട്ടാണ് പുറത്തേക്ക് വീഴുന്നത്. "ഞാനവനെ വിളിക്കാൻ കരുതിയതാ.." കള്ളം പറഞ്ഞിട്ടെങ്കിലും അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള സുഗന്ധിയുടെ വിഫല ശ്രമം.. "നീ ഒലത്തും.. ഇപ്പൊഴീ പറഞ്ഞ നുണ നീയങ്‌ ഏട്ടായി മടക്കിക്കോ സുഗന്ധി.. എനിക്കറിയാം നിന്നെ.. നന്നായി അറിയാം. എന്റെ മോന്റെ കൂടെ ജീവിച്ച പഴയ സുഗന്ധി അല്ലിപ്പോ നീ. അവൻ പോയേ പിന്നെ നിന്റെ നന്മകളും പോയിരിക്കുന്നു.. പിശാചിനെ പോലൊരുത്തന്റെ കൂടെ കൂടി നീയും ഇപ്പൊ അവനെ പോലായി.." അച്ഛമ്മക്കവരെ എന്നീറ്റ് രണ്ടു കൊടുക്കാനുള്ള കലിയുണ്ട്. പക്ഷേ അടിച്ചും വഴക്ക് പറഞ്ഞും ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ലല്ലോ ഒരമ്മക്ക് സ്വന്തം മകനോടുള്ള സ്നേഹം.. "ഓർത്തോ നീ.. അവന്റെ കൈ കൊണ്ട് വെള്ളം കുടിച്ചേ നീ അവസാനിക്കൂ.. ഇതെന്റെ ശാപം കൂടിയാണെന്ന് കൂട്ടിക്കോ നീ. അത്രയും.. അത്രയും വേദനിക്ക്ണ്ട് ന്റെ കുട്ടിയിന്ന്.. അതിന് നീ ഉത്തരം പറയേണ്ടി വരും.. പറയിപ്പിക്കും.. നോക്കിക്കോ നീ." പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും അവരത് അടക്കി പിടിച്ചു.. അത് കൂടി പറഞ്ഞിട്ടവർ വീണ്ടും കിടക്കയിലേക്ക് തന്നെ കിടക്കുമ്പോൾ കല്ലു മോളെയും എടുത്തു കൊണ്ട് ഓടും പോലെ ഗായത്രിയാണ് ആദ്യം ആ മുറി വിട്ട് പുറത്ത് ചാടിയത്. അവൾക്ക് പിറകെ.. ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് സുഗന്ധിയും. അപ്പോഴും കാശിയുടെ പിറന്നാൾ മറന്നല്ലോ എന്നായിരുന്നില്ല അവരുടെ മനസ്സിൽ.. അവന് വേണ്ടി നാരായണി അമ്മ തന്നെ വെറുതെ വഴക്ക് പറഞ്ഞല്ലോ എന്ന് മാത്രമായിരുന്നു... തുടരും.. പട്ടീടെ വാല് സുഗന്ധിയുമായി എന്തെങ്കിലും കണക്ഷൻ തോന്നുന്നുണ്ടോ നിങ്ങൾക്ക് 😎 എങ്കിലത് തികച്ചും.... യാഥാർഥ്യമാണ് 😌 റിവ്യൂ ഇട്ടിട്ട് പോണേ.. ഡെയിലി ഇടാൻ പരമാവധി ശ്രമിക്കാം ഞാനും 🥰 സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
Aksharathalukal അക്ഷരത്താളുകൾ
3.3K views
7 days ago
ഗേറ്റ് തുറന്നു തന്ന സെക്യൂരിറ്റിയെ ഒന്ന് നോക്കുക മാത്രം ചെയ്ത് കൊണ്ട് അവൾ കാറുമായി പാർക്കിംഗ് ഏരിയയിലേക്ക് പാഞ്ഞു. മധ്യവയസ്കനായ സെക്യൂരിറ്റി ‘ജോൺ’ അവളെ പരിജയത്തോടെ ഒന്ന് നോക്കിയെങ്കിലും, യാതൊരു ഭാവബേധവുമില്ലാത്ത അവളുടെ നോട്ടം അയാളെ എന്നത്തേയും പോലെ അത്ഭുതപ്പെടുത്തി. അവൾ കാർ തുറന്ന് ഇറങ്ങിയതും, ഫ്ലാറ്റിന്റെ മറ്റൊരു സെക്യൂരിറ്റി ആയ സുരേന്ദ്രൻ, കെയർ ടേക്കർ റൂമിൽ നിന്നും അവൾക്കരുകിലേക്ക് ഓടി വന്നു. അവൾ എന്തെ എന്നുള്ള ഭാവത്തിൽ അയാളെ നോക്കി. ''മാഡം പറഞ്ഞ കമ്പ്ലൈന്റ്സ് ഞാൻ ഇന്നലത്തെ അസോസിയേഷന്റെ മീറ്റിംഗിന് മുൻപായി സെക്രട്ടറിയോടു പറഞ്ഞിരുന്നു'' അയാൾ വിനയത്തോടെ നടു അല്പം വളച്ചു കൊണ്ട് അവളുടെ മുന്നിൽ നിന്നു. ''മ്മ്''. അവൾ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്ത് കൊണ്ട് ബിൽഡിങ്ങിന്റെ ലോബിയിലേക്ക് തിരക്കിട്ടു കയറി. 'ഈ കൊച്ചിനൊന്നു ചിരിച്ചാലെന്താ' അയാൾ ഓർത്ത് കൊണ്ട് തന്റെ ജോലിയിലേക്ക് തിരിഞ്ഞു. അവൾ ഫ്ലാറ്റ് തുറന്ന് ഷൂ, റാക്കിലേക്ക് വെച്ച് കൊണ്ട്, ബാഗ് സോഫയിലേക്കെറിഞ്ഞു. തന്റെ ബ്ലൈസറിന്റെ രണ്ട് ബട്ടണുകൾ അഴിച്ചുകൊണ്ട്, എസി റിമോട്ടിൽ കൂളിംഗ് അഡ്ജസ്റ്റ് ചെയ്തു. അവളുടെ ബെഡ്റൂമിലേക്ക് പോകാതെ അതിനടുത്ത റൂമിനകത്തേക്ക് തിരക്കിട്ട് നടന്നു. അവിടെ ഒളിപ്പിച്ച രീതിയിലുള്ള ക്യാമറയിൽ നിന്നും ഫ്‌ളാഷ് ഡ്രൈവ് എടുത്ത് ലാപ്പിലേക്ക് കണക്ട് ചെയ്തു. അക്ഷമയോടെ അവൾ അത് നോക്കി നിന്നു. ക്യാമറയുടെ പെൻഡ്രൈവിലെ ഇന്നത്തെ തീയതിയിലുള്ള ഫോൾഡർ ഓപ്പൺ ചെയ്തു. ഒരു സ്ത്രീ സാരി അഴിക്കുന്നതും കൂടെയുള്ള ആളുമായി കെട്ടി പുണരുന്നതും അവൾ നോക്കി നിന്നു. അവരുടെ ചെയ്തികൾ അവളിലെ ഭാവം പതിയെ മാറ്റി. അവളുടെ കണ്ണുകളിൽ നിറഞ്ഞ കാമം, വിരലുകളിലേക്ക് തരിച്ചിറങ്ങി. അവൾ ലാപ്പ് അടച്ച് വെച്ചു. ബ്ലൈസറിനുള്ളിലെ ഇന്നറിനുള്ളിലേക്കിറങ്ങിയ അവളുടെ വിരലുകൾ അവളുടെ ഇഷ്ടം അനുസരിച്ച് സഞ്ചരിച്ച് കൊണ്ടിരുന്നു. മനസ്സിലെ ആഗ്രഹങ്ങൾ പോലെ അവളുടെ വിരലുകളുടെ ദിശ മാറിക്കൊണ്ടിരുന്നു. ഓരോ വസ്ത്രവും അഴിച്ചെറിഞ്ഞു. ഫാന്റസി വേർഡിൽ സഞ്ചരിക്കുന്ന മനസ്സിനൊപ്പം അവളുടെ വിരലുകളും ദ്രുത ഗതിയിൽ ചലിച്ചു. കുറച്ചു സമയത്തിന് ശേഷം ആവേശം കെട്ടടങ്ങിയത്തോടെ, വിയർത്തൊട്ടിയ ശരീരത്തോടെ അവൾ ബെഡിൽ ഒരു മൂലയിൽ ചുരുണ്ട് കൂടി. ഇതാണ് നമ്മുടെ നായിക 'അബെല്ല അന്ന സേവ്യർ' എന്ന 'ബെല്ല'. ഇതിപ്പോൾ കുറച്ചു ദിവസമായി ഇവൾ ഇങ്ങനെ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങും. ഒരിക്കൽ വെറുതെ ഒന്ന് ക്യാമറ ചെക്ക് ചെയ്തപ്പോഴാണ് ഫ്ലാറ്റിനകത്ത് പലപ്പോഴായി, ജോലിക്കാരി (ശാന്ത)യും സെക്യൂരിറ്റി സുരേന്ദ്രനും കൂടെയുള്ള #### കാണാൻ ഇടയായത്. അതിനെ കുറിച്ച് ശാന്തയോട് ചോദിക്കാനോ അത് ഇവിടെ തുടരരുതെന്ന് പറയാനോ അവൾക്ക് കഴിഞ്ഞില്ല. 'തനിക്കു കിട്ടാത്ത ഒരു ജീവിതം മറ്റൊരാൾക്ക് കിട്ടുന്നത് എന്തിനു ഇല്ലാതാക്കണം' അതായിരുന്നു അവളുടെ മനസ്സിൽ. ബെല്ല ഭർത്താവുമായുള്ള ഡിവോഴ്‌സും കഴിഞ്ഞു മൂന്നരവയസ്സുകാരൻ മകനേയും കൊണ്ട് ഈ കൊച്ചി നഗരത്തിലേക്ക് വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. തനിയെ താമസിക്കുന്നതിന്റെ പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, പരമാവധി അവളാരെയും സ്വന്തം കാര്യത്തിന് ആശ്രയിക്കാറില്ല. ബന്ധുക്കളെ ഒന്നും അടുപ്പിക്കാറെ ഇല്ല. പേരെന്റ്സ് ആയി അത്ര രസത്തിലല്ല. ആകെ ഉള്ളത് വിരലിലെണ്ണാവുന്ന കുറച്ചു കൂട്ടുകാർ ആണ്. അവരുടെ മുന്നിൽ മാത്രമാണ് അവൾ ഇപ്പോൾ ചിരിക്കാറുള്ളത്. എന്തൊക്കെയോ ആലോചിച്ചിരുന്നവൾ ക്ലോക്കിലെ ടൈം നോക്കി കൊണ്ട് പെട്ടെന്ന് തന്നെ എഴുനേറ്റു, ചിതറി കിടക്കുന്ന വസ്ത്രങ്ങൾ വാരി എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടുകൊണ്ട് കുളിക്കാൻ ആയി പോയി. വളരെ പെട്ടെന്ന് ഫ്രഷായി വന്നു കൊണ്ട് ക്യാമും ലാപും എല്ലാം അതെ സ്ഥാനത്ത് തന്നെ തിരികെ വെച്ച് കൊണ്ട് അവൾ ഫ്ലാറ്റ് അടച്ച് കീ എടുത്ത് കൊണ്ട് താഴേക്ക് പോയി. ബെല്ലയുടെ മകൻ വിഹാൻ എന്ന വിച്ചുവിന്റെ സ്കൂൾ ബസ് വരുന്ന സമയം ആയിരുന്നു അത്. ബെല്ല താഴെ എത്തിയതും ബസ് വന്നു. വിച്ചു കൂട്ടുകാർക്ക് നേരെ കൈ വീശിക്കൊണ്ട് മമ്മിയ്ക്കരുകിലേക്ക് ചിരിയോടെ ഓടി വന്നു. ബെല്ല അവനെ ചേർത്ത് പിടിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഇംഗ്ലീഷും മലയാളവും കലർത്തി ബെല്ലക്ക് മനസ്സിലാകുന്നത് പോലെ അവൻ അവന്റെ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. വിച്ചുവിന് വീട്ടിൽ, അവന് കളിക്കാനും മിണ്ടാനും ആരുമില്ലെന്നുള്ള പരിഭവമാണ് എപ്പോഴും. വിച്ചുവിന് കാർട്ടൂൺ വെച്ച കൊടുത്ത് കൊണ്ട് ബെല്ല ഓഫീസ് കാര്യങ്ങളും ഫയൽ ചെക്കിങ്ങും ഒക്കെ ആയി നൈറ്റ് എന്നും ഒരുപാട് നേരം ഇരിക്കും. ഉറക്ക കുറവും ടെൻഷനും ഒക്കെ ഉള്ള ആളാണ് ബെല്ല. വിച്ചു ഉറങ്ങിയതിനു ശേഷവും അവൾ ഉറങ്ങാതെ ഇരിക്കും. ആലോചനയോടെ. തന്റെ പഴയ കാലത്തെ കുറിച്ചോർത്ത്... ക്ലോക്കിലെ ടൈം നോക്കികൊണ്ട് ബെല്ല ഫോൺ എടുത്ത് ഒരു നമ്പർ ഡയല് ചെയ്തു. '' ഹെലോ, എന്താടി ഈ നേരത്ത്''. മറു ഭാഗത്ത് നിന്ന് യാമിക എന്ന യാമി ചോദിച്ചു. "അതിനു നേരം ഒരുപാടൊന്നുമായില്ലല്ലോ 9 മണി അല്ലെ ആയുള്ളൂ. നിനക്ക് ഉറങ്ങാൻ ആയോ''. ബെല്ല ചിരിയോടെ ചോദിച്ചു. "ഇല്ല. പക്ഷെ, നീയെന്താ ഈ സമയത്ത്?''- യാമി. ''ഇന്ന് പകൽ കുറച്ചു തിരക്കിലായിരുന്നു. എന്താ നിന്റെ വിശേഷം? അവൻ വിളിക്കാറില്ലേ?'' - ബെല്ല. ''മ്മ്. നിനക്കറിയേണ്ടത് എന്റെ വിശേഷമാണോ അതോ അവന്റെയോ?''. യാമി കുസൃതിയോടെ തിരികെ ചോദിച്ചു. ബെല്ല ഒന്നും മിണ്ടിയില്ല. ''ഞാൻ ഇന്നലെ വിളിക്കുമ്പോൾ അവൻ പള്ളിയിൽ തിരക്കിലായിരുന്നു. കൂടുതൽ ഒന്നും പറഞ്ഞില്ല.'' -യാമി. ''മ്മ്''. ബെല്ല ഒന്ന് മൂളുക മാത്രം ചെയ്തു. ''നീ ഇപ്പോഴും എന്തിനാ അവനെ കുറിച്ചോർത്തിരിക്കുന്നെ, അവൻ അവന്റെ കാര്യങ്ങളുമായി നടക്കുകയല്ലേ'' -യാമി. ''ഓക്കേ ഡിയർ. ഗുഡ് നൈറ്റ്'' ബെല്ല കാൾ കട്ടാക്കി. ''എത്ര പറഞ്ഞാലും മനസ്സിലാവില്ല ഇവൾക്ക്'' യാമി ആരോടെന്നില്ലാതെ മറു തലക്കൽ പറഞ്ഞു കൊണ്ടിരുന്നു. ബെല്ലയും യാമിയും കോളേജിൽ ഒന്നിച്ചായിരുന്നു പഠിച്ചത്. ഇപ്പോഴും രണ്ട് പേരും നല്ല കൂട്ടുകാർ ആണ്. ബെല്ല ഫോൺ വെച്ച്. കണ്ണടച്ച് കുറച്ച് സമയം പഴയ കാര്യങ്ങൾ ഓർത്തിരുന്നു. ബെല്ലക്ക് കൂട്ടായി അനില എന്ന ഒരു പെൺകുട്ടി കൂടെ ഉണ്ട്. ശാന്തയുടെ ചേച്ചിയുടെ മകൾ ആണ് അനില. വീട്ടിലെ ചില സാഹചര്യങ്ങൾ കൊണ്ട് അനിലക്ക് അവിടെ നില്ക്കാൻ പറ്റാത്തത് കൊണ്ട് രാത്രിയിൽ ബെല്ലയുടെ കൂടെയാണ് നിൽക്കുന്നത്. രാവിലെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ ജോലിക്ക് പോകും. അനില ബെല്ലക്ക് ഒരു കൂട്ടും, മകന്റെ കെയർ ടെയ്ക്കറും ഒക്കെ ആണ്. ശാന്ത, ബെല്ല ഓഫീസിലേക്ക് പോകുന്നതിനു തൊട്ടു മുൻപായിട്ടാണ് ബെല്ലയുടെ ഫ്ലാറ്റിലേക്ക് വരുന്നത്. അവർ പണികൾ എല്ലാം തീർത്ത് ഉച്ചകഴിഞ്ഞു വേറെ ഫ്ലാറ്റിൽ ജോലിക്ക് പോകും. രാത്രിയിലേയും രാവിലേയും കുക്കിങ്ങും വിച്ചുന്റെ ടിഫ്ഫിനും എല്ലാം അനില റെഡിയാക്കി കൊടുക്കും. അവൾ എല്ലാം കൊണ്ടും ബെല്ലക്ക് ഒരു സഹായമാണ്. (അനിലയുടെയും ശാന്തയുടെയും കാര്യങ്ങൾ വഴിയേ പറയാം). അന്നൊരു സൺ‌ഡേ ആയിരുന്നു. ഓഫീസിലെ തീർക്കാനുള്ള കുറച്ച് വർക്കുകൾ തീർക്കുന്ന തിരക്കിലായിരുന്നു ബെല്ല. അനില ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി വെച്ച് കൊണ്ട് അവളുടെ അമ്മയെ കാണാൻ വീട്ടിലേക്ക് പോയി. വിച്ചു തന്റെ കുഞ്ഞി സൈക്കിൾ ഓടിച്ച് കൊണ്ട് കോറിഡോറിൽ കളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ ബെല്ലയുടെ അടുത്തേക്ക് വരും. താഴെ ചിൽഡ്രൻസ് പ്ലേയ് ഏരിയയിൽ കളിയ്ക്കാൻ വിടാൻ പറയും. ബെല്ല സമ്മതിക്കാതെയാവുമ്പോൾ അവനെ പുറത്തു കൊണ്ട് പോകാൻ പറയും. ബെല്ല അവനെ വീണ്ടും ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച് വിടും. ബെല്ല ഉച്ച വരെ ഇരുന്നു വർക് തീർത്തു. ബെല്ല കൂടി പാർട്ണർഷിപ്പുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവൾ വർക്ക് ചെയ്യുന്നത്. ബെല്ലയുടെ തന്നെ മറ്റൊരു കൂട്ടുകാരി സൂര്യയും അവളുടെ ഭർത്താവ്‌ അഭീഷും കൂടെയാണ് കമ്പനി നടത്തുന്നത്. ഇതിനു മുന്നേ ബാംഗ്ലൂർ ആയിരുന്ന ബെല്ലയെ സൂര്യ നിർബന്ധിച്ചു വിളിച്ചത് കൊണ്ട് ആണ് അവൾ കൊച്ചിക്ക് വന്നത്. വർക് തീർന്നപ്പോൾ ബെല്ലക്കും ബോർ അടിച്ചു. പുറത്ത് പോകാമെന്ന തീരുമാനത്തിൽ അവൾ വിച്ചുവിനെ റെഡിയാക്കി. വിച്ചു ആഹ്‌ളാദത്തോടെ പുറത്തിറങ്ങാൻ കാത്തിരുന്നു. ബെല്ല ഫോൺ എടുത്ത് യാമിയെ വിളിച്ചു. ഫോൺ ഓഫായിരുന്നു. സൺ‌ഡേ അല്ലെ എന്തെങ്കിലും തിരക്കാവും എന്നോർത്തു ബെല്ല പിന്നെ വിളിച്ചില്ല. അവൾ ഒരു ബ്ലൂ ജീനും കുറച്ച് ട്രാന്സ്പരെന്റ് ആയ വൈറ്റ് കുർത്തയും ഇട്ട് വേഗം റെഡി ആയി. വിച്ചുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് വേഗം കാറിനടുത്തേക്ക് നടന്നു. ''മമ്മി, നമ്മൾ എവിടെയാ പോകുന്നെ? പാർക്കിൽ ആണോ? മാളിൽ ആണോ? വിച്ചു ആഹ്‌ളാദത്തോടെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ബെല്ലയുമായി പുറത്ത് പോകുന്ന സന്തോഷമായിരുന്നു വിച്ചുവിന്. കൊച്ചിയിൽ വന്നിട്ട് രണ്ടോ മൂന്നോ തവണ യാമിയും ഒന്നിച്ച് മാളിൽ പോയതല്ലാതെ അവർ അങ്ങനെ അധികം പുറത്തൊന്നും പോകാറില്ല. ബെല്ല ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു. ബെല്ല കാറിൽ കയറുന്നത് കണ്ട് സുരേന്ദ്രൻ അവരെ നോക്കി. തന്റെ ടോപിനുള്ളിലേക്കാണ് അയാളുടെ കണ്ണുകൾ എന്നുള്ളത് കൂളിംഗ് ഗ്ലാസ്സിലൂടെ നോക്കിയ ബെല്ലക്കും മനസ്സിലായി. സുരേന്ദ്രൻ വിച്ചുവിനെ നോക്കി ബൈ പറഞ്ഞു കൈ കാണിച്ചു. ബെല്ലയും വിച്ചുവും കൂടി അവരുടെ ഡസ്റ്ററിൽ കയറി. നിമിഷങ്ങൾക്കുള്ളിൽ ആ വണ്ടി പുറത്തേക്ക് പാഞ്ഞു. വിച്ചു എവിടേക്കാണ് പോകുന്നതെന്നറിയാതെ വീണ്ടും വീണ്ടും ബെല്ലയോട് ചോദിച്ച് കൊണ്ടിരുന്നു. അവൾ ചിരിയോടെ അവനെ നോക്കി ''സർപ്രൈസ്'' എന്ന് പറഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം പഴയ വഴികളിലെ പുതിയ കാഴ്ചകൾ നോക്കി അവൾ സ്ലോവിൽ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. ഓർമ്മകൾ അവളെ പിന്നിലേക്ക് നടത്തിക്കൊണ്ടിരുന്നു. ഒരു വലിയ പള്ളിയുടെ മുന്നിലായി നിർത്തി. അവൾ തിരു രൂപത്തിലേക്ക് നോക്കി ഇരുന്നു. പള്ളിക്കകത്തേക്ക് കയറാൻ അവൾക്ക് തോന്നിയില്ല. വീണ്ടും പതിയെ കാർ മുന്നോട്ട് നീങ്ങി. ഓർമ്മകൾ മനസ്സിൽ തിങ്ങി നിറഞ്ഞു. ബെല്ലക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയ മൂഡ് ആയിരുന്നില്ല ആ സമയത്ത്. തിരികെ പോകാൻ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ വിച്ചുവിന്റെ സന്തോഷം കണ്ടിട്ട് അതിനാവുന്നുമില്ല. അവളുടെ കാർ മുന്നോട്ട് തന്നെ പോയി കൊണ്ടിരുന്നു. ബീച്ച് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തതും. വിച്ചു സന്തോഷം കൊണ്ട് ബഹളം വെക്കാൻ തുടങ്ങി. ബെല്ല പുറത്തിറങ്ങി ചൈൽഡ് ലോക്ക് മാറ്റിക്കൊണ്ട് അവനെ പുറത്തേക്കിറങ്ങി. താഴെ ഇറങ്ങിയതും അവൻ സ്വാതന്ത്രം കിട്ടിയ പോലെ എങ്ങോട്ടെന്നില്ലാതെ ഓടി... ബെല്ല അവനെ വിളിച്ച് കൊണ്ട് പുറകെ ഓടി. കുറച്ച് സമയത്തെ ഓട്ടത്തിന് ശേഷം അവൻ തളർന്നു അലയടിക്കുന്ന തിരകൾക്ക് മുന്നിലായി ഓട്ടം നിർത്തി നിന്നു. ബെല്ലയും പുറകെ ഓടി വന്നു. അവന്റെ കയ്യിൽ പിടിച്ചു. ''വിച്ചു, മമ്മി പറയുന്നത് കേൾക്കാതെ ഇങ്ങനെ ഓടിയാൽ പിന്നെ മമ്മി ഒരിക്കലും ഇവിടേക്ക് കൊണ്ട് വരില്ല. കേട്ടല്ലോ'' ബെല്ല ആധിയോടെ പറഞ്ഞു കൊണ്ട് അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു. ''ഇനി മമ്മി പറയുന്നത് പോലെ ചെയ്യുള്ളു''. വിച്ചു അവന്റേതായ മലയാളം ഭാഷയിൽ പറഞ്ഞു. ബെല്ല ചിരിയോടെ എഴുനേറ്റു. ജീൻസിലെ മണ്ണ് തട്ടി കളഞ്ഞു. അപ്പോഴാണ് ഒരു കൂട്ടം ആൺകുട്ടികൾ തന്നെ തന്നെ നോക്കുന്നതായി തോന്നിയത്. കണ്ടിട്ട് കോളേജ് പിള്ളേരെ പോലെ തോന്നി. അവൾ അവരെ അവഗണിച്ച് കൊണ്ട്, വിച്ചുവിന്റെ കയ്യും പിടിച്ച് കൊണ്ട് തിരകളെ തൊട്ടു തൊട്ടില്ലെന്ന പോലെ മണൽപരപ്പിലൂടെ നടന്നു. കുറച്ച് ദൂരം നടന്നതും അധികം ആളില്ലാത്തിടത്ത് അവൾ വിച്ചുവിനെയും കൊണ്ടിരുന്നു. അവൾ മണ്ണുകൾ കൂട്ടി മൺകൂനയുണ്ടാക്കി,പിന്നെ അതൊരു കുഞ്ഞു വീടാക്കികൊണ്ടിരുന്നു. ആദ്യമായി കാണുന്ന കാര്യങ്ങൾ നോക്കി, വിച്ചു ബെല്ലയെ സഹായിച്ച് കൊണ്ട് കൂടെ നിന്നു. വിച്ചുവിന് ജ്യൂസ് വേണമെന്ന് പറഞ്ഞത് കൊണ്ട് അവൾ അവനെ അവിടെയാക്കി കൊണ്ട് ജ്യൂസ് വാങ്ങാനായി പോയി. ബെല്ല പോകുന്നവഴിയിലൊക്കെ വിച്ചുവിനെ തിരഞ്ഞു നോക്കി. അവൻ മൺവീടി നടുത്തേക്ക് മണ്ണ് കൂട്ടി കൊണ്ടിരിക്കുവായിരുന്നു. ഐസ്ക്രീമും ജൂസും ഒക്കെ ആയി ബെല്ല തിരികെ വരുമ്പോൾ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന വിച്ചുവിനെയാണ്. കാര്യമറിയാതെ അവൾ വിച്ചുവിനടുത്തേക്ക് ഓടി വന്നു. പൊട്ടിയ മൺവീട് കണ്ടപ്പോൾ ബെല്ലക്ക് കാര്യം മനസ്സിലായി. അവൾ ഒരു കൈകൊണ്ട് വിച്ചുവിനെ എടുത്തു. അവനെ സമാധാനിപ്പിച്ച്‌ കൊണ്ട് അവന്റെ നേരെ ഐസ് ക്രീം നീട്ടി. അതോടെ വിച്ചു കരച്ചിൽ നിർത്തി. വിച്ചു കൈ ചൂണ്ടിയ ഭാഗത്തേക്ക് ബെല്ല നോക്കി. കുറച്ച് മാറി മൂന്ന് ചെറിയ കുട്ടികൾ ഓടി കളിക്കുന്നുണ്ട്. അതിനടുത്ത് തന്നെ ഒരാൾ തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുന്നുണ്ട്. അത് മിക്കവാറും ഇവരുടെ അച്ഛൻ ആകും. എവിടെയോ കണ്ടത് പോലെ തോന്നി അവൾ ആ കുട്ടികളെ തന്നെ നോക്കി. അതിലെ ഒരു കുട്ടി ഓടിയപ്പോൾ ആണ് മൺവീട് പൊട്ടിപ്പോയത്. വിച്ചു ബെല്ലയോട് അത് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. വേറെ പുതിയ മൺവീട് ഉണ്ടാക്കാമെന്ന് പറഞ്ഞു ബെല്ല വിച്ചുവിനെ വീണ്ടും സമാധാനിപ്പിച്ചു. ബെല്ല ആ കുട്ടികളെ തന്നെ നോക്കി, കണ്ടിട്ട് 4,3,2 എന്നീ എയ്‌ജിലുള്ളതാണെന്നു തോന്നുന്നു. പെട്ടെന്നാണ് ഫോൺ വിളിച്ചു നിന്നയാൾ ബെല്ലക്ക് നേരെ തിരിഞ്ഞത്... പെട്ടെന്നയാളുടെ മുഖം കണ്ടതും അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു! അവൾക്ക് ആളെ മനസ്സിലായി. കുട്ടികളുടെ ഫോട്ടോ മുൻപ് കണ്ടിട്ടുള്ളത് കൊണ്ടാണ് അത്ര പരിചയം തോന്നിയത്. എന്ത് ചെയ്യണമെന്നറിയാതെ അവൾ അനങ്ങാതെ നിന്നു. 'മുന്നിലേക്ക് പോകണോ വേണ്ടയോ'? അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വന്നു കൊണ്ടേ ഇരുന്നു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അവൾ വിച്ചുവിനെയും എടുത്ത് കൊണ്ട് അവർക്കരുകിൽ നിന്നും നടന്നകന്നു. സൂര്യസ്തമയം കഴിഞ്ഞതും അവൾ കാർ സ്റ്റാർട്ട് ചെയ്തു. ആരെയോ പ്രതീക്ഷിച്ച് കൊണ്ട് അവളുടെ കണ്ണുകൾ ചുറ്റുപാടും ചലിച്ച്‌ കൊണ്ടിരുന്നു. അയാളും മക്കളും റോഡിനരുകിലേക്ക് നടന്നു വരുന്നത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു. വിച്ചു കാണാതെ കൂളിംഗ് ഗ്ലാസ്സിനുള്ളിലൂടെ അവൾ കണ്ണുകൾ തുടച്ചു. അയാൾ ആ ചെറിയ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിക്കുന്നത് അവൾ നോക്കി ഇരുന്നു. പിന്നെ കാർ സ്റ്റാർട്ടാക്കി അവൾ വന്ന വഴിയേ പോയി. വിച്ചു മാളിൽ പോകണമെന്നൊക്കെ പറഞ്ഞെങ്കിലും ബെല്ല ഒന്നും സമ്മതിച്ചില്ല. അവളുടെ ചിന്തകൾ മുഴുവൻ അയാളെ കുറിച്ചായിരുന്നു... വീട്ടിൽ വന്നു ഓൺലൈൻ ഫുഡ് ഓർഡർ ചെയ്ത കൊണ്ട് അവളും കുഞ്ഞും ഫ്രഷായി വന്നു. യാമികയുടെ മിസ് കാൾ അവൾ അപ്പോഴാണ് കണ്ടത്... സംസാരിക്കാൻ മൂഡില്ലാത്ത കൊണ്ട് അവൾ കാര്യങ്ങൾ പറഞ്ഞു മെസ്സേജ് അയച്ചു. അന്ന് ബെല്ലക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം അയാളെ കണ്ടത് മാത്രമായിരുന്നു അവളുടെ മനസ്സിൽ. മറവിയുടെ മാറാലയിലേക്ക് തള്ളിയിടാൻ ശ്രമിച്ച കൊണ്ടിരുന്ന പഴയ കാര്യങ്ങൾ എല്ലാം പതിവിലും കൂടുതലായി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. എന്നും രാത്രി വിച്ചു ഉറങ്ങിയതിനു ശേഷം, ബെല്ല ലൈംഗീക ഇച്ഛയോടെ അടുത്ത റൂമിൽ പോയി കിടക്കും. അടങ്ങാത്ത അഭിനിവേശം അവൾ പല രീതിയിൽ ആ നാലുചുവരുകൾ സാക്ഷിയായി തീർക്കും. പക്ഷെ ഇന്നവൾക്ക് സങ്കടവും ദേഷ്യവുമാണ് തന്നോടും തന്റെ ജീവിതം ഇങ്ങനെ ആക്കി തീർത്ത ഓരോരുത്തരോടും... ഉറക്കമില്ലാതെ അവൾ ആ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഒരു ദേഷ്യത്തിൽ ലാപ്പിലെ ശാന്തയുടെയും സുരേന്ദ്രന്റെയും വീഡിയോസ് എല്ലാം അവൾ ഡിലീറ്റ് ആക്കി. ക്യാമറയിൽ കണക്ട് ചെയ്ത സ്റ്റോറേജ് ഡിവൈസും മാറ്റി. പിന്നെയും ദേഷ്യം കൊണ്ട് പഴയ ഫോൺ എടുത്ത് ചാർജിൽ ഇട്ടു, അതിലെ ഫോട്ടോസ് ഒക്കെ നോക്കി ഇരുന്നു. ഇടയ്ക്കിടെ നിറയുന്ന കണ്ണുകൾ വാശിയോടെ തുടച്ച് കൊണ്ടിരുന്നു... അങ്ങനെ കിടന്നു നേരം വെട്ടം വെച്ച് തുടങ്ങിയപ്പോഴാണ് അവൾ ഉറങ്ങിയത്. അനില രാവിലെ എഴുനേറ്റു ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡി ആക്കിയതിനു ശേഷം വിച്ചുവിനെ വിളിക്കാനായി വരുമ്പോഴാണ് അടുത്ത റൂമിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ബെല്ല അവിടെ കിടന്നാണ് ഉറങ്ങിയതെന്നു അവൾക്ക് മനസ്സിലായി. അല്ലെങ്കിൽ ഈ സമയം ബെല്ല ബാല്കണിയിൽ എക്സസൈസ് ചെയ്യുകയായിരിക്കും. അനില ആദ്യം ഒന്ന് മടിച്ചെങ്കിലും സമയം ഒരുപാടായല്ലോ എന്നോർത്ത് ബെല്ലയെ വിളിച്ചു. ബെല്ല ഞെട്ടലോടെ എഴുനേറ്റു. അനിലയെ മുന്നിൽ കണ്ടതും അവൾക്ക് വെപ്രാളമായി. 'അനില കണ്ടിട്ടുണ്ടാവുമോ ഇന്നലെ രാത്രിയിൽ താൻ കരഞ്ഞതും മറ്റും'. അവൾ ഓർത്ത് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി. ''ചേച്ചി എന്താ ഈ റൂമിൽ'' -അനില ''ഹ. ഞാൻ ഇന്നലെ ബുക്ക്സ് നോക്കി ഇവിടെ ഇരുന്നു. അങ്ങനെ ഉറങ്ങി പോയി'' ബെല്ല ബെഡിൽ കിടക്കുന്ന ബുക്ക് നോക്കി പറഞ്ഞു. ''സമയം ആയി. ഞാൻ വിച്ചുവിനെ വിളിക്കട്ടെ'' അനില പറഞ്ഞു കൊണ്ട് അടുത്ത റൂമിലേക്ക് നടന്നു. ബെല്ല മിററിനു മുന്നിൽ നിന്ന്, തന്നെ ആകമാനം ഒന്ന് നോക്കി. 'ഇന്നലെ കരഞ്ഞത് കൊണ്ട് മുഖം നന്നായി വീർത്തിട്ടുണ്ട്, കണ്ണുകൾ ചെറുതായത് പോലെ ഇരിക്കുന്നു. അനിലക്ക് മനസ്സിലായി കാണുമോ?' അവൾ ഓർത്ത് കൊണ്ട് ഫ്രഷ് ആവാനായി പോയി. അനില വർക്ക് എരിയയോട് ചേർന്നുള്ള സെർവന്റ് റൂമിൽ ആണ് കിടക്കാറ്. ബെല്ല വേറെ റൂമിൽ കിടക്കാൻ പറഞ്ഞാലും അവൾ അനുസരിക്കില്ല. അത്കൊണ്ട് തന്നെ ബെല്ലയുടെ റൂമിലോ അതിനടുത്ത റൂമിലോ ഒന്നും നടക്കുന്ന കാര്യങ്ങൾ അവൾ അറിയാറില്ല. അനില വിച്ചുവിനെ ഒരുക്കി ബാഗുമായി ഹാളിൽ കൊണ്ട് വന്നിരുത്തി. ബ്രെക്ക് ഫാസ്റ്റ് വിളമ്പികൊണ്ട് അവൾ വിച്ചുവിനെ കഴിക്കാനായി വിളിച്ചു. വിച്ചുവിന് ഫുഡ് കഴിക്കാൻ മടിയാണ്. ബെല്ല ഗൗരവത്തിൽ നോക്കിയതും വിച്ചു നല്ല കുട്ടിയായി വന്നിരുന്നു കഴിച്ചു തുടങ്ങി. അവർ കഴിക്കുന്നത് നോക്കി അനില ജോലിക്കു പോകാനായി ബാഗുമെടുത്ത് രണ്ടാളോടും യാത്ര പറഞ്ഞു. ''നീ കഴിച്ചോ? ലഞ്ച് ബോക്സ് എടുത്തോ?''ബെല്ല അവളെ നോക്കി ചോദിച്ചു. ''കഴിച്ചു. എടുത്തു ചേച്ചി'' അനില പറഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ ഇറങ്ങി. ബെല്ല പിന്നെ താമസിയാതെ വിച്ചു കഴിച്ചു തീർന്നതും, ബാഗുമെടുത്ത് അവന്റെ കയ്യും പിടിച്ചു ലിഫ്റ്റിനരുകിലേക്ക് ഓടി. അവളോട് 'ഗുഡ് മോർണിംഗ്' വിഷ് ചെയ്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ അവർക്കൊപ്പം ലിഫ്റ്റിന് മുന്നിലായി നിന്നു. ഇതാണ് 'ദേവ്'. ബെല്ലയുടെ അടുത്ത ഫ്ലാറ്റിൽ ഉള്ളതാണ്. അവിവാഹിതനായ ദേവ്‍മോഹൻ പാലക്കാട്ടുകാരൻ ആണ്. ഇവിടെ ഒരു കമ്പനി മാനേജർ ആണ്. ബെല്ലയോടുള്ള ഇഷ്ടം കൊണ്ട് അയാൾ എന്നും ഈ സമയത്ത് അവർക്കൊപ്പം ലിഫ്റ്റിൽ കയറും. ബെല്ലക്ക് താല്പര്യമില്ലാത്ത കൊണ്ട് അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചെന്നു വരുത്തി മൊബൈലിൽ കുത്തി കൊണ്ടിരുന്നു. വിച്ചു ദേവ് ആയി നല്ല കൂട്ടാണ്. വിച്ചുവിലൂടെ ബെല്ലയുടെ മനസ്സിലേക്ക് കടക്കാൻ ദേവ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ഒന്ന് പ്രസവിച്ചതാണെന്നൊന്നും ബെല്ലയെ കണ്ടാൽ പറയില്ല. ശരീര സൗന്തര്യം അവൾ അത് പോലെയാണ് കാത്തു സൂക്ഷിക്കുന്നത്. അത്രയും ഹോട്ട് ആയ ഒരു പെണ്ണ് ആ ബിൽഡിംഗ് തന്നെ വേറെ ഇല്ല. ദേവ്ന്റെ കണ്ണുകൾ സ്‌പെക്കിനുള്ളിലൂടെ അവളെ സ്കാൻ ചെയ്തു കൊണ്ടിരുന്നു. വിച്ചു ദേവിന്റെ കയ്യിൽ തൂങ്ങി കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്. ലിഫ്റ്റ് ഡോർ ഓപ്പൺ ആയതും അവൾ വിച്ചുവിന്റെ കൈ അയാളിൽ നിന്നും വലിച്ചെടുത്ത് കൊണ്ട് വേഗം പുറത്തേക്ക് ഓടി. കൂട്ടുകാരുടെയൊപ്പം കളിക്കാമെന്നുള്ളത് കൊണ്ട് തന്നെ വിച്ചുവിന് സ്കൂളിൽ പോകാൻ വലിയ ഇഷ്ടമാണ്. വിച്ചുവിനെ യാത്രയാക്കി അവൾ തിരികെ ലിഫ്റ്റിനടുത്തേക്ക് വരുമ്പോൾ ദേവ് അവിടെ തന്നെ ഉണ്ട്. അവൾ അയാൾക്ക് മുഖം കൊടുക്കാതെ ഫോണിൽ കുത്തികൊണ്ടിരുന്നു. ''ബെല്ല... ഞാൻ നാളെ നാട്ടിൽ പോകും'' ലിഫ്റ്റിനകത്ത് കയറിയതും ദേവ് ബെല്ലയെ വിളിച്ചു. 'അതിന്'എന്ന ഭാവത്തിൽ ബെല്ല ഫോണിൽ നിന്നും തല ഉയർത്തി അയാളെ നോക്കി. ''അമ്മ ഒറ്റക്കല്ലേ...എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്. ബെല്ല തന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ലേ? എനിക്ക് തന്നെ മറക്കാൻ കഴിയുന്നില്ല. ഞാൻ വിച്ചുവിനെ എന്റെ മകനെ പോലെ നോക്കും. ഞാൻ അതൊക്കെ മുൻപേ പറഞ്ഞതാണല്ലോ''. ദേവ് അത്രയും പറഞ്ഞു അവളെ തന്നെ നോക്കി നിന്നു. ''ദേവ്, ഞാൻ ഇതിന്റെ മറുപടി ഒത്തിരി തവണ പറഞ്ഞു കഴിഞ്ഞതാണ്. സോറി. ഇനി ഒരു വിവാഹത്തിന് എനിക്ക് താല്പര്യമില്ല.'' ബെല്ല അവനെ നോക്കി ദൃഢമായി പറഞ്ഞു. ''ബെല്ലക്ക് താൽപര്യമില്ലെങ്കിൽ വിവാഹം ആയിട്ട് വേണ്ട. നമുക്ക് ലിവിങ് ടുഗെതർ ആയിക്കൂടെ... അതാവുമ്പോൾ പരസ്പരം ഇഷ്ടത്തോടെ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കഴിയാം. വേണ്ടന്ന് തോന്നുമ്പോൾ വേണ്ടാന്ന് വെയ്കാലോ" ദേവ് ബെല്ലയെ അടിമുടി നോക്കിയാണ് അത് പറഞ്ഞത്. ''ഹൌ ടയർ ടു സെ ലൈക് ദാറ്റ്!!!...നീ കണ്ടിട്ടുള്ള പെണ്ണിനെ പോലെയല്ല ഈ ബെല്ല''. ബെല്ല ദേഷ്യത്തോടെ അവൻറെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു തുടങ്ങി. ആ സമയത്ത് ലിഫ്റ്റ് ഡോർ ഏഴാമത്തെ ഫ്ലോറിൽ ഓപ്പൺ ആയി. സോമൻ അങ്കിൾ ആയിരുന്നു. 70 വയസ്സ് പ്രായമുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ. അയാൾ രണ്ട് പേരെയും വിഷ് ചെയ്തുകൊണ്ട് ഓരോ വിശേഷങ്ങൾ പറഞ്ഞു. ദേവ് എല്ലാത്തിനും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. പക്ഷെ അവന്റെ കഴുകൻ കണ്ണുകൾ അപ്പോഴും അവളുടെ മാറുകളിൽ ആയിരുന്നു. ബെല്ലക്ക് അതുംകൂടി കണ്ടതോടെ അവനോടുള്ള ദേഷ്യം കൂടി. സോമൻ അങ്കിൾ ഒമ്പതാമത്തെ ഫ്ലോർ എത്തിയപ്പോൾ ഇറങ്ങി. ബെല്ല ദേവിനെ രൂക്ഷമായി നോക്കി. ''നീ എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കണ്ട. നിന്നെ കണ്ടാലേ അറിയാം നിനക്ക് നല്ല ക*#പ്പ് ആണെന്ന്''. ദേവ് അവളെ ഇനി കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ദേഷ്യത്തിൽ പറഞ്ഞു. ''അതേടാ... എനിക്ക് ക*#പ്പ് ആണ്. പക്ഷെ അത് തീർക്കാൻ നീ മതിയാവില്ല. അതിന് പറ്റിയ ആണ് വേറെയാ''. ബെല്ല ദേഷ്യത്താൽ വിറച്ചുകൊണ്ടാണ് അത്രയും പറഞ്ഞത്. ''ഓ അപ്പോൾ അതാണ് കാര്യം. രഹസ്യക്കാരനെ ഒക്കെ കൊണ്ടാണ് നടപ്പ്. എന്നാൽ ഇതങ്ങു പറഞ്ഞിരുന്നെങ്കിൽ 6 മാസമായിട്ടു നിന്റെ പുറകെ ഉള്ള ഈ നടപ്പ് എനിക്ക് ഒഴിവാക്കാമായിരുന്നല്ലോ? പക്ഷെ ഞാൻ ഒന്നിന് വേണ്ടി കൊതിച്ചിട്ടുണ്ടേൽ അത് ഏത് വിധേനയും നേടിയെടുക്കും. ചോദിച്ചിട്ടു തന്നില്ലേൽ തട്ടിപ്പറിക്കും അതാണ് ശീലം''. അവനും വർധിച്ച ദേഷ്യത്തിൽ തന്നെ അവളെ വെല്ലു വിളിച്ചു. അവൾ എന്തോ പറയാൻ ആയി തുടങ്ങിയതും അവരുടെ ഫ്ലോർ ആയ പന്ത്രണ്ടിൽ ലിഫ്റ്റ് ഡോർ ഓപ്പൺ ആയി. ഡോറിന് വെളിയിൽ ആളെ കണ്ട് അവർ സംയമനം പാലിച്ചു മിണ്ടാതെ പുറത്തേക്കിറങ്ങി അവരവരുടെ ഡോറിനടുത്തേക്ക് നടന്നു. ഡോർ ക്ലോസ് ചെയ്യും മുൻപ് ബെല്ല ഒന്ന് കൂടെ അവനെ നോക്കി. അവൻ അവളോട്, പറഞ്ഞു ജയിച്ച സന്തോഷത്തിൽ വഷളൻ ചിരിയോടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾ വലതു കയ്യിലെ നടുവിരൽ അവനു നേരെ ഉയർത്തി കാണിച്ച് കൊണ്ട് ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു. ദേവ് പ്ലിങ്ങിയ മുഖത്തോടെ അവിടെ തന്നെ നിന്നു. ബെല്ല അവനെക്കാളും തറയാവുമെന്നു അവൻ ഒരിക്കലും വിചാരിച്ചില്ല. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52479/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
7.3K views
17 days ago
ഇതിയാനാ ഈ ചെക്കനേ വഷളാക്കുന്നത്........ ബാൽക്കണിയിലേക്ക് കയറി വന്നു കൊണ്ട് ആലിയാമ്മ ദേഷ്യപ്പെട്ടു........ എന്തോന്നാടി കൊച്ചേ ഉറഞ്ഞു തുള്ളുന്നത്. അല്ലെങ്കിലേ ഈ ഊരുതെണ്ടിയുടെ കൊള്ളരുതായ്മകളൊക്കെ നല്ല വെടിപ്പായി അറിയാവുന്നത് നിങ്ങൾക്കല്ലിയോ........ 'ഊരുതെണ്ടി...... മ്മ്മ് ...... ക്യാപ്ഷൻ കൊള്ളാം ആലി കൂട്ടി........!! ഫ്രെഡ്ഡി കൈയ്യിലിരിക്കുന്ന സ്പടികഗ്ലാസിലെ ചുവന്ന ദ്രാവകം ഒന്ന് സിപ്പ് ചെയ്തു കൊണ്ടു പറഞ്ഞു....... ആലിക്കൊച്ചേ........ എൻ്റെ ചെക്കന് കുറച്ച് അലമ്പനും തെമ്മാടിയുമാ....... പക്ഷേ നേരും നെറിയുമുള്ളവനാ........ അപ്പൻ്റെ സർട്ടിഫിക്കറ്റും കിട്ടിയല്ലോ...... രണ്ടും കണക്കാ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ആലിയാമ്മ നെടുവീർപ്പെട്ടു......!! മോൻ്റെ ഫോട്ടോ ഒരെണ്ണം എടുത്തു വച്ചേക്ക് കാടാറുമാസം നാടാറുമാസം എന്നാണല്ലോ കണക്ക് ഇനി ഈ തിരുമോന്ത എന്നു കാണാനാകുമോ ഒരു പെൺകൊച്ചുള്ളതാണേൽ പോണ്ടിച്ചേരിയിൽ മെഡിസിന് പഠിക്കുകയാ വേറൊന്ന് ഊരുതെണ്ടലും രണ്ട് മക്കളുണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ....... ഒടുവിലായപ്പോഴേക്കും ഗദ്ഗദം കൊണ്ട് സംസാരിക്കാനാതെ ചുണ്ടും കടിച്ചു പിടിച്ച് ആലിയാമ്മ താഴേക്കിറങ്ങിപ്പോയി.........!! ടാ ..... മാക്കാനേ അപ്പനെല്ലാത്തിനും കൂടെ നില്ക്കും ഒന്നിനൊഴികെ.ആലിക്കൊച്ചിൻ്റെ കണ്ണു നിറഞ്ഞാൽ അത് അപ്പനെക്കൊണ്ട് സഹിക്കാൻ പറ്റില്ല കേട്ടോ........ ഫ്രെഡ്ഡിയുടെ നെഞ്ചുമൊന്ന് കലങ്ങി ..........!! അപ്പാ ....... ഞാൻ താന്തോന്നിയാണോ ഫ്രെഡ്ഡി വിഷാദത്തോടെ അപ്പൻ്റെ കൈ പിടിച്ച് ചോദിച്ചു......... നിന്നെ ഇങ്ങനെയൊക്കെയാടാ അപ്പനിഷ്ടം നീ പോയി അമ്മയെ ആശ്വസിപ്പിക്ക്......... ഫ്രെഡ്ഡിയുടെ തോളിൽത്തട്ടിപറഞ്ഞു........!! ദാ.... ലവനാണ് നുമ്മ നായകൻ ഫെഡറിക് ഫ്രാൻസീസ് എന്ന ഫ്രെഡ്ഡി..........!! കക്ഷിയെ അമ്മ ഊരുതെണ്ടി എന്നു വിളിച്ചപ്പോൾ....... ഉത്തരവാദിത്വമില്ലാതെ കള്ളും കുടിച്ചു നടക്കുന്ന ആളാണെന്നു കരുതേണ്ട......... ഫ്രെഡ്ഡി ഒരു ബൈക്ക് റേസിങ് റൈഡറാണ്........ ചെറുപ്പകാലം മുതൽ വെടിയുണ്ട പോലെ ചീറിപ്പായുന്ന ബൈക്കുകളോടുള്ള അടങ്ങാത്ത ക്രേസ്സ്.......... ചെറുപ്പത്തിൽ നാട്ടിലെ പട്ടാളക്കാരനായ വിജയൻ ചേട്ടൻ്റെ അടുത്താണ് ബുള്ളറ്റ് കണ്ടിട്ടുള്ളത്...... ബുള്ളറ്റിലിരുന്ന് അത് റേസ് ചെയ്തു ആ ചേട്ടൻ ഓടിച്ചു വരുമ്പോൾ ....... ഹോ....... ആ കുടുകൂടൂന്നുള്ള സൗണ്ട്...... അടുത്തുകൂടീ അത് പാഞ്ഞു പോകുമ്പോൾ രോമാഞ്ചത്തോടെ നോക്കി നിന്നിട്ടുണ്ട്....... അന്നങ്ങ് മനസ്സിൽ കയറിയതാ ആ പടക്കുതിര....!!. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ബൈക്ക് റേസറാണ് ഫ്രെഡ്ഡി ലോകത്തെ വിവിധതരം റേസിങ്ങിൽ വാശിയേറിയതാണ് സൂപ്പർ ക്രോസ്സ് ....... അതിൽ വിന്നറാണ് ഫ്രെഡ്ഡി സൂപ്പർ ക്രോസിലെ ഏറ്റവും ഉയർന്ന വിഭാഗമായ എസ്.എക്‌സ്.വണ്ണിൽ ചാമ്പ്യനാവുകയാണ് അടുത്ത ലക്ഷ്യം. പിന്നെ സൂപ്പർക്രോസിൽ ലോകചാമ്പ്യനാവുകയും. അതിനായി കടുത്ത പരിശ്രമത്തിലാണ് ഫ്രെഡ്ഡി......!! പ്രത്യേകതരം സ്വഭാവക്കാരനാണ് ...... സാഹസീകത ഭയങ്കര ഇഷ്ടമാണ് അതേ പോലെ സ്പീഡും....... വണ്ടിയൊക്കെ വെടിയുണ്ട പാഞ്ഞു പോകുന്ന വേഗത്തിലാണ് ഓടിക്കുന്നത് അതൊക്കെ ട്രാക്കിൽ മാത്രം സാധാ റോഡിൽ ആള് ഡീസൻ്റാ വേഗതയുടെ കാര്യം പറയും പോലെയാ പ്രവർത്തിയും...... ഏതു കാര്യത്തിലും അവന് അവൻ്റേതായ തീരുമാനങ്ങളുണ്ട് ഒന്നിൻ്റെ പേരിലും അതിൽ നിന്ന് വ്യതിചലിക്കാറുമില്ല. ഒരു പ്രശ്നത്തിൽ ഇടപെട്ടാൽ അതെത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിൻ്റെ അവസാനം കാണാതെ തിരികെ വരാറില്ല.....!! അറപ്പുരയ്ക്കൽ തറവാട് നാലേക്കർ ഭൂമിയിൽ ആധുനികത എല്ലാം തികഞ്ഞ സൗധം...... വിശാലമായ ലാൻഡ് സ്കേപ്പിങ് സിറ്റിങ് ഏരിയ..... സ്വിമ്മിങ്ങ് പൂൾ...... ഗാർഡൻ .....ആധുനിക രീതിയിലുള്ള ജിംനേഷ്യം സെറ്റു ചെയ്തിട്ടുണ്ട്. വെണ്ണക്കൽ തോല്കുമാറുള്ള ഫിനിഷിങ്ങിലാണ് വീടിൻ്റെ പെയിൻ്റിങ്ങ്....... നിരവധി വിദേശ ഇറക്കുമതി കാറുകൾ..... ഫ്രെഡ്ഢിയുടെ ബൈക്കുകൾ വിശാലമായ പോർച്ചിൽ ഇടം പിടിച്ചിരിക്കുന്നു.... കാരണവരായ വർഗ്ഗീസ് മാപ്പിളയുടെ മക്കളാണ് ഫ്രാൻസിസും ഫിലിപ്പും ഫ്രാൻസിസിനും ആലിയാമ്മയ്ക്കും രണ്ട് മക്കൾ ഫെഡറിക്ക് ഫ്രാൻസിസും ഫിദാ ഫ്രാൻസിസും ഫിലിപ്പിനും ഭാര്യ ലിസിക്കും ഒരു മകൻ റഹാൻMBA കഴിഞ്ഞ് - ബിസ്സിനസ്സ് നോക്കുന്നു. എല്ലാവരും ഒന്നിച്ചാണ് താമസം അറപ്പുരയ്ക്കൽ ഇന്ത്യയിലൊട്ടാകെ.... ഹോട്ടലുകൾ ജ്യുവലറികൾ'. റിസോർട്ടുകൾ....... കോളേജുകൾ അങ്ങനെ നീളൂന്ന ബിസിനസ്സ് ശൃംഖലയാണ്.ഇതൊക്കെ കുടുംബം ഒന്നാകെയാണ് മാനേജ് ചെയ്യുന്നത്....... നമ്മുടെ ചെക്കന് ഈ ബിസിനസ്സൊന്നും പിടിക്കുകേല...... യേശുദേവൻ്റെ കരുണ ചൊരിയുന്ന രൂപത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആലിയാമ്മയുടെ അരികിലേക്ക് ഫ്രെഡ്ഡി വന്നു നിന്നു. കണ്ണുതുറന്ന ആലി കാണുന്നത് തന്നെ നോക്കി നില്ക്കുന്ന മകനേയാണ്. ഫ്രെഡ്ഡി അമ്മയെ ചേർത്തു പിടിച്ചു ആലിക്കുട്ടി.......... ഫ്രെഡ്ഡി കുറുമ്പോടെ വിളിച്ചു. ഹോ.....നാറ്റം ഏതാണ്ടൊക്കെ വലിച്ചു കേറ്റിയിട്ട് അമ്മയെ പുന്നാരിക്കാൻ വന്നേക്കുന്നു........ ആലിയാമ്മ മൂക്കു ചുളിച്ചോണ്ട് അവൻ്റെ കൈയ്യും തട്ടിമാറ്റി നടന്നു. ശ്ശെടാ പറച്ചിലു കേട്ടാൽ ഏതു നേരവും ആൽക്കഹോൾ ഫാക്ടറിയുമായാ നടപ്പെന്നു തോന്നുന്നല്ലോ....... എൻ്റെ ആലിക്കുട്ടി അപ്പൻ്റെ കൂടെ വല്ലപ്പോഴും കാണുമ്പോൾ ഒന്നു പിടിക്കും ....... അല്ലേലും ആലിക്കുട്ടിക്ക് കുറച്ച് അസൂയ ഉണ്ട് എൻ്റേം അപ്പൻ്റേം കെമസ്ട്രി കണ്ടിട്ട്....... അതു പോലൊരു അപ്പനേ ആർക്കേലും കിട്ടുമോ ദാ...... അമ്മേടേ ഈ കൊച്ചു തെമ്മാടിടേ ഭാഗ്യമാ എൻ്റെ അപ്പൻ..... ഭാഗ്യം..... എന്തു ഭാഗ്യമാടാ നിൻ്റെ കുരുത്തക്കേടിന് കൂട്ടുനിൽക്കുന്നതു കൊണ്ടാണോ അപ്പനും മോനും കണക്കാ അവൻ്റെയൊരു കെമസ്ട്രി..... എഞ്ചിനിയറിങ് കഴിഞ്ഞ ചെറുക്കൻ പറഞ്ഞുടനെ റേസിങിന് വിട്ടേക്കുന്നു അങ്ങേർക്ക് പണ്ടേ വിവരമില്ല ആലിയാമ്മാ അവനെ ചിറി കോട്ടി കാണിച്ചു....... ആലി കൊച്ചിന് ഇപ്പോ എന്തോ വേണം...... ഈ പിണക്കം മാറാൻ ഞാനെന്തു ചെയ്യണം ഓ.....പിന്നെ ഞാനെന്തു പറഞ്ഞാലും കേൾക്കുന്നൊരു മോൻ....... അതെന്തൊരു വർത്തമാനമാ ആലിക്കുട്ടി ഈ ഫ്രെഡ്ഡി ആരെങ്കിലും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ ഈ ആലിക്കുട്ടിയുടെ വാക്കുകൾക്കു മാത്രമാണ്. അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു...... എന്നാ നീ ടെസ്സയുടെ കാര്യത്തിൽ എന്തു തീരുമാനിച്ചു...... ദാണ്ട് കിടക്കണു..... ചട്ടീം കലോം ആലിക്കുട്ടിയെ സ്നേഹിക്കാൻ വന്നാലുടനെ എടുത്തിടും എനിക്ക് കെട്ടാൻ തോന്നുമ്പോൾ അങ്ങോട്ടുപറയാം ഇതുവരെ കുസൃതിയോടെ സംസാരിച്ചവൻ അരിശത്തോടെ അവൻ്റെ റൂമിലേക്ക് പോയി...... ഫ്രെഡ്ഡിയുടെ പോക്കു നോക്കി വേദനയോടെ ആലിയാമ്മ താടിക്ക് കൈയ്യും കൊടുത്തിരുന്നു. അമ്മയും മോനും പിന്നെയും പിണങ്ങിയോ...? ശുണ്ഡി പിടിച്ചിരിക്കുന്ന ആലി കൊച്ചിൻ്റെ അടുത്തേക്ക് ഫ്രാൻസിസ് ഇരുന്നു....... കെട്ടിൻ്റെ കാര്യം പറയുമ്പോൾ അവനു തുള്ളലാ ആലിക്കൊച്ച് സങ്കടത്തോടെ പറഞ്ഞു. ഇനി ആരെങ്കിലും ആ ചങ്കിനകത്തു ഉണ്ടോ.....? ആലിക്കൊച്ച് ഒരു ഞെട്ടലോടെ ഫ്രാൻസിസിനെ നോക്കി..... എവിടുന്ന്........ അവൻ്റെ ഇഷ്ടവും ആവേശവും പാഷനും സന്തോഷവുമെല്ലാം അവൻ പൊടി പാറിക്കൊണ്ട് താണ്ടുന്ന ദൂരത്തായാണ്.......വേഗതയേയാണ്. ബൈക്ക് റേസ് ചെയ്ത് നില്ക്കുന്ന ഓരോ നിമിഷവും അവന് ലഹരിയാണ്. ഒരു പെണ്ണിനോടും തോന്നാത്ത ലഹരി അതൊക്കെ മറികടന്ന് അവനൊരു പെണ്ണിനെ ചങ്കിൽ കയറ്റിയാൽ കർത്താവു വിചാരിച്ചാലും അവിടുന്നവൻ ഇറക്കി കളയില്ല. നീ വിഷമിക്കേണ്ട ചെക്കനു കുറച്ചു സമയം കൊടുക്ക്........ പിന്നെ ആ ടെസ്സയുടെ കാര്യം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലേണ്ട . എനിക്കേ ആ കൊച്ചിനെ പിടിക്കുന്നില്ല മുഖത്താകെ ചുണ്ണാമ്പും തേച്ച് അര നിക്കറും നമ്മളെയൊക്കെ കാണുമ്പോൾ ആ കൊച്ചിനൊരു പുശ്ചമാ എൻ്റെ ചെക്കന് എന്നതായാലും ആ കൊച്ച് വേണ്ട...... ഫ്രാൻസിസ് തറപ്പിച്ചു പറഞ്ഞു. ഫ്രെഡ്ഡിതൻ്റെ മുറിയിൽ ചുവരിലൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളിലും ഷീൽഡുകളിലും കൈവിരലുകളോടിച്ചു കൊണ്ടിരുന്നു. ആദ്യമായി 19 വയസ്സിൽ നാട്ടിലെ ചെറിയൊരു ട്രാക്കിൽ യമഹമുടെ ബൈക്കുമായി മത്സരത്തിനിറങ്ങിയതു മുതൽ ഈയടുത്ത കാലത്ത് സൂപ്പർ ക്രോസ്സിൽ വിന്നറായി കപ്പുയർത്തി നില്ക്കുന്ന പിക്ചേഴ്സ് വരെയുണ്ട് ......... മത്സരങ്ങൾക്കു ലഭിച്ച ഷീൽഡുകളും പതക്കങ്ങളും കപ്പുകളും കൊണ്ട് ചുവരിന് ഒരു ഭാഗം നിറഞ്ഞിരിക്കുന്നു. ഈ ഇരുപത്തിയേഴു വയസ്സിലും പത്തു വയസ്സുകാരൻ്റെ ആകാംക്ഷയോടെ ഫ്രെഡ്ഡി അതെല്ലാം തൊട്ടു നോക്കി കൊണ്ടേയിരിക്കുന്നു. ചേട്ടായി....... ഫ്രെഡ്ഡി.തിരിഞ്ഞു നോക്കിയതും റഹാൻ......... ഫ്രെഡ്ഡിയുടെ അപ്പൻ ഫ്രാൻസിസിൻ്റെ അനിയൻ ഫിലിപ്പിൻ്റെ മകൻ........ ഇരുപത്തിനാലു വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ...... കുസൃതിയും കുറുമ്പും നിറഞ്ഞ കണ്ണുകൾ....... ടെസ്സ അടിപൊളിയല്ലേ..... ചേട്ടായി ഒന്നു നോക്കിയാലോ........ ആണോ ....... അത്രയ്ക്ക് അടിപൊളിയാണോ ഫിലിപ്പിനു വേണ്ടി ഒന്നു നോക്കിയാലോ ഫ്രെഡ്ഡി അരിശത്തോടെ പറഞ്ഞു. സന്തോഷമായി ചേട്ടായി .....അപ്പനു വിളി കേൾക്കെണ്ട വല്ല ആവശ്യമുണ്ടായിരുന്നോ എനിക്ക്....... റഹാൻ തല ചൊറിഞ്ഞോണ്ട് ആത്മഗതിച്ചു. ഫ്രെഡ്ഡിയുടെ മനസ്സിൽ ഒരുത്തിയും ഇല്ല. അങ്ങനെയൊരാളും വേണ്ട എൻ്റെ മനസ്സിൽ അങ്ങ് സൗദി അറേബ്യയുടെ മണലാരണ്യങ്ങളിൽ പൊടി പാറിക്കൊണ്ട് ....... ഞാൻ താണ്ടുന്ന എൻ്റെ സ്വപ്നം ഇന്ത്യൻ പതാകയുമേന്തി നില്ക്കുന്ന നിമിഷം ഞാനാ സ്വപ്നത്തിൽ എത്താൻ കാതങ്ങളോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു...... എൻ്റെ മനസ്സിനെയും ശരീരത്തേയും കഠിനമായ പരിശീലനത്തിലൂടെ....... ട്രാക്കിൻ്റെ വരുതിയിലെത്തിക്കണം. നിതാന്ത പരിശ്രമങ്ങൾ ........ വീട്ടുവീഴ്ചയില്ലാത്ത പരിശീലനങ്ങൾ ........ മരണത്തെപ്പോലും മുഖാമുഖം കാണുന്ന നിമിഷങ്ങൾ...... !! ഇതിനിടയൽ കൂടെ ഒരു പെണ്ണ്...... ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പോക്കാ എൻ്റേത്...... കൂടെ ഒരാളുണ്ടായാൽ....... അതൊന്നും ശരിയാകില്ല...... അതൊന്നും എൻ്റെ ചിന്തയിൽ കൂടി ഇല്ല.......!! അമ്മയെ എന്നെ കാണുന്നില്ലെന്ന് പരാതിയാണ് .... ഇനി ഒരാളുടെ കൂടീ പരാതി താങ്ങാൻ വയ്യ..... റൈഡർ സന്യാസിയാകാനുള്ള പുറപ്പാടാണ്....... അല്ലേ റഹാൻ ചിരിച്ചോണ്ട് ചോദിച്ചു. സന്യാസി കൊള്ളാല്ലോടാ...... ചെക്കാ ഫ്രെഡ്ഡി അവനെ നോക്കി ചിരിച്ചു.....!! റഹാൻ ഫ്രെഡ്ഡിയെ ഒന്നു നോക്കി...... ജിമ്മിലും ട്രാക്കിലെയും കഠിന പരിശ്രമത്തിലൂടെ ഉരുക്കിയെടുത്ത ഫിറ്റ് ബോഡി ...... ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ആകാര സൗഷ്ടവം....... കുസൃതി കണ്ണുകൾ..... എങ്കിലും ഗൗരവമായ ഭാവം....!! എൻ്റമ്മോ...... റഹാൻ സ്വന്തം ശരീരത്തിലേക്ക് നോക്കി അയ്യേ ..... ചളുക്കാ പുളുക്കാനുള്ള ബോഡി....... എന്തൊരു ദാരിദ്രൃം..... സ്വന്തം ശരീരത്തിൽ നോക്കി നെടുവീർപ്പെട്ടു.......!! എന്തോന്നാടെ ഈ നോക്കിക്കൊണ്ടിരിക്കുന്നെ ഫ്രെഡ്ഡി അവനെയൊന്നു കൂർപ്പിച്ചു നോക്കി...... പറഞ്ഞിട്ട് എന്തു കാര്യം ....... ആനയ്ക്ക് അതിൻ്റ വലിപ്പം അറിയില്ലല്ലോ...... റഹാൻ കുറുമ്പോടെ പറഞ്ഞു........ ചേട്ടായിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലെ ..... പെട്ടെന്ന് റഹാൻ ചോദിച്ചു. പ്രണയം...... അല്ലേ..... ഫ്രെഡ്ഡി ഒന്നു ചിരിച്ചു. ഉണ്ടല്ലോ...... ചിലതിനോടെല്ലാം പ്രണയമാണ്....... ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തോട്....... രാത്രിയിൽ പെയ്യുന്ന മഴയോട്....... ഇരമ്പിയാർക്കുന്ന കടലിനോട്....... പച്ചപരവതാനി വിരിച്ച വയലിനോട്...... നീഗൂഢവും നിശബ്ദമുമായി വൃക്ഷങ്ങളാൽ നിറഞ്ഞു നില്ക്കുന്ന വനങ്ങളോട് കാട്ടരുവികളോട് തലയുയർത്തിത്തി നില്ക്കുന്ന കൊടുമുടികളോട്..... അതിലേറെ പ്രണയം ചീറിപ്പായുന്ന റേസിങ് മ്പൈക്കുകളോട് വേഗത്തിനോട് സാഹസികതയോട് ചിറിപ്പായുന്ന ബൈക്കുകൾ ഞെരിച്ചമർത്തുന്ന റേസിങ് ട്രാക്കുകളോട് ഓരോ മത്സരങ്ങളോടും പ്രണയമാണ് അവസാനിക്കാത്ത പ്രണയം ആ..... ബെസ്റ്റ് ..... ആരോട് എന്താ ചോദിച്ചത്........ ആകെ........ ഗ്യാസ് പോയ അവസ്ഥയിൽ റഹാൻ കിളികളെയെല്ലാം തിരിച്ചുവിളിക്കാൻ പോലും കഴിയാതെ നിന്നു.......!! ടാ..... പൊട്ടാ..... എന്തോന്നാ മിഴിച്ചു നില്ക്കുന്നെ.......?? എന്നതാ...... ഇവിടെ നടന്നത് ....... ഞാനെന്താ ഇവിടെ........ റഹാൻ സ്വന്തം തലയ്ക്കു തട്ടി...... വന്ന കിളികളെയെല്ലാം വേഗം കൂട്ടീലാക്കി.....!! എനിക്ക് നിങ്ങളൊക്കെയില്ലേ അതുമതി...... റഹാനെ ചേർത്തു പിടിച്ചു കൊണ്ട് ഫ്രെഡ്ഡി പറഞ്ഞു.....!! ടാ കൊച്ചനേ...... ആലിക്കൊച്ച് മുടിഞ്ഞ അരിശത്തിലാ എനിക്കാണേൽ നാളെ വെളുപ്പിനെ പോകണം ...... നീ എങ്ങനെയെങ്കിലും ഹെൽപ്പെടാ..... അതിൻ്റെ കണ്ണുനീരു കണ്ടോണ്ട് പോകാൻ മനസ്സ് വരില്ലെടാ...... ഫ്രെഡ്ഡിയുടെ ശബ്ദമൊന്നിടറി........ ചേട്ടായി വിഷമിക്കേണ്ട നമ്മുക്ക് ശരിയാക്കാമെന്നേ......!! ഡിന്നറിനായി വർഗ്ഗീസ് മാപ്പിളയും...... മക്കളായ ഫ്രാൻസിസും ഫിലിപ്പും എത്തി...... അവനെന്തിയേ ഇവിടുത്തെ പോക്കിരി...... കുഞ്ഞുമോനേ ....... വാടാ ചെക്കാ കഴിക്കുന്ന സമയമായിട്ടും അവിടെ എന്തെടുക്കുകയാ വർഗ്ഗീസ് മാപ്പിള ഫ്രെഡ്ഡിയുടെ റൂമിലേക്ക് നോക്കി വിളിച്ചു. ഞാനിവിടുണ്ടേ........ ഫ്രെഡ്ഡി റെഹാനുമായി അങ്ങോട്ടെത്തി കഴിക്കാനിരുന്നു. ലിസിമ്മാ പോരട്ടെ എൻ്റെ സ്പെഷ്യൽ ....... ഈ ചെക്കനെ കൊണ്ടു തോറ്റു ആലി ചേട്ടത്തി...... ലിസി ചിരിച്ചോണ്ട് .... ഫ്രെഡ്ഡിക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും ഹാഫ് ബോയിൽഡ് മുട്ടയും എടുത്തിട്ടു വന്നു......!! അതും ആസ്വദിച്ച് കഴിച്ചു കൊണ്ട് പറഞ്ഞു..... അപ്പാപ്പാ ...... കുഞ്ഞു മോൻ നാളെ നാടുവിടുകയാ കേട്ടോ...... അതു കേട്ടതും എല്ലാവരും നിശബ്ദരായി....... ഫ്രെഡ്ഡി നോക്കിയപ്പോൾ അപ്പനും റഹാനു മൊഴികെയുള്ള മുഖങ്ങളിലെല്ലാം സങ്കടം...... അപ്പനെ ഉറ്റുനോക്കിയപ്പോൾ...... ഫ്രാൻസിസ് അവനെ കണ്ണടച്ചു കാണിച്ചു....... എങ്ങോട്ടാ കുഞ്ഞുമോനേ ഇത്തവണ...... എളേപ്പൻ ഫ്രാൻസിസ് ചോദിച്ചു. കുറച്ചു ദൂരെ....... വനാതിർത്തിയോട് ചേർന്നുള്ള കൊച്ചുഗ്രാമം...... കളരികൾക്കും ആയോധന കലകൾക്കും പേരുകേട്ട കാളിപുരം....!! അവിടെ ആയോധന കലകൾക്ക് അഗ്രഗണ്യനായ ഗുരുവുണ്ട് അദ്ദേഹത്തിൻ്റെ അടുത്തു കുറച്ചു കാലം വിദ്യകളൊക്കെ അഭ്യസിക്കണം...... അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന സൂപ്പർ ക്രോസ്സിൽ വിജയിക്കാൻ അത് വളരെ ഉപകരിക്കും...... കോച്ചിൻ്റെ നിർദ്ധേശമാണ്........!! ആലിയാമ്മ മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടതും റഹാൻ ചിരിച്ചു. ആലിമ്മാ........ ചേട്ടായി പോയിട്ടു വരട്ടെ....... വേറെ രാജ്യത്തെങ്ങുമല്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയല്ലേ ....... ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു........!! ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു.......!! റഹാൻ ഫ്രെഡ്ഡിയെ നോക്കിയതും ...... ചെക്കനവിടെ മസിലൊക്കെ വിറപ്പിച്ച് ഇങ്ങനെ ചപ്പാത്തിയിൽ ബലം പിടിക്കുകയാ ..... റഹാൻ പതിയെ എഴുന്നേറ്റ് ഒറ്റോട്ടം സ്റ്റെയർ കയറി മുകളിലോട്ട്.....!! ടാ..... കൈ കഴുകീട്ട് പോടാ ഫിലിപ്പ് പറഞ്ഞതും ഇനിയവിടെ നിന്നാൽ ഒരിക്കലും കഴുകാൻ കൈയ്യുണ്ടാവില്ല അപ്പാ..... പറഞ്ഞതും റൂമിലേക്കോടി വാതിലടച്ചിരുന്നു അവൻ...... അവൻ്റെ പരാക്രമം കണ്ട് എല്ലാവരും ചിരിച്ചു. അത്താഴമൊക്കെ കഴിഞ്ഞ് ഫ്രെഡ്ഡി കിടക്കാനായി പോയി.....!! പുലർച്ചെ 4.30 ആയി........ അറപ്പുരയ്ക്കൽ മാളിക നിയോൺ ബൾബിൻ്റെ പ്രകാശത്തിൽ കുളിച്ചു നിന്നു ....... ഫ്രെഡ്ഡി ....... തൻ്റെ ലഗേജുമായി താഴേക്ക് ഇറങ്ങി....... അവൻ താഴേക്കിറങ്ങുന്നതും നോക്കി ആലിയാമ്മയും ഫ്രാൻസിനും ലിവിങ് ഏരിയയിൽ കാത്തു നിന്നു...... അപ്പാ....... ന്നാ പിന്നെ ...... വിണ്ടും പാക്കലാം ആലിക്കുട്ടി....... Love u ഫ്രെഡ്ഡി അവരെ ചേർത്തു പിടിച്ച് നെറ്റിയിൽ മുത്തി...... ടാ...... കള്ള തിരുമാലി പോയേച്ചും വെക്കം വന്നേക്കണം....... അതു പിന്നെ അങ്ങനല്ലിയോ....... എൻ്റെ ആലിക്കുട്ടി ഫ്രെഡ്ഢിയെ കാണാനാഗ്രഹിക്കുമ്പോഴേ നമ്മളരികിൽ ഉണ്ടാകില്ലേ...... ഫ്രെഡ്ഡി കുസൃതിയോടെ തൻ്റെ ജിപ്സിയിൽ കയറി ഓടിച്ചു പോയി........ ഫ്രാൻസിസ്....... കണ്ണു തുടയ്ക്കുന്നതു കണ്ടതും ആലി കൊച്ചിനും നൊന്തു....... എന്നതാ അച്ചായാ ഇത് ........ ആലികൊച്ച് വേദനയോടെ ചോദിച്ചു........ എൻ്റെ തെമ്മാടിയെ കണ്ടു കൊതി തീർന്നില്ല......" നിങ്ങൾക്കല്ലായിരുന്നോ എനക്കേട് മോൻ ലോകം കീഴടക്കിയേച്ചും വരട്ടേന്നും പറഞ്ഞ് ആ ചെറുക്കനെല്ലാത്തിനും പിരി കേറ്റി വിട്ടേച്ച് ഇപ്പോ ഇരുന്നു മോങ്ങുന്നു.....!! പോട്ടെടി അവൻ അവൻ്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചിട്ടു വരട്ടെ......." അറപ്പുരയ്ക്കലിൻ്റെ വിശാലമായ കോർട്ടിയാഡിൽ നിന്ന് മെയിൻ ഗേറ്റ് വഴി....... റോഡിലേക്ക് ഇറങ്ങുമ്പോഴും ഫ്രെഡ്ഡിയുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.......!! ഒറ്റയ്ക്കൂള്ള യാത്ര...... അങ്ങനെ വേണമെന്നൊരു തോന്നൽ അതു കൊണ്ടാണ് ഉറ്റ സുഹൃത്തായ ആൽവിനെപ്പോലും ഒപ്പം കൂട്ടാത്തത്. കോച്ച് അജയഘോഷ് പറഞ്ഞു തന്നൊരു വിവരണം മാത്രമേയുള്ളു ആ നാടിനേക്കുറിച്ച്........ വനാതിർത്തിയോടു ചേർന്നുള്ള ഒരു ഗ്രാമം പരിഷ്കൃത ലോകം എത്തി നോക്കാത്തൊരിടം...... പ്രത്യേക ആചാരങ്ങളും അനുഷ്ടാനങ്ങളും അനുവർത്തികുന്ന ഒരു ഊര്...... മന്ദാകിനിപ്പുഴയും ഊരിലെ കാളിയുടെ ക്ഷേത്രം...... ആയോധനകലകളിൽ അഗ്രഗണ്യനായ യദു ശർമ്മൻ...... ഇത്രയുമേ അജയഘോഷിൽ നിന്നു കിട്ടിയ വിവരങ്ങൾ.....!! "മ്മ്മ്.... ബാക്കിയൊക്കെ അവിടെ ചെന്നിട്ട് അറിയാം..." ജിപ്സി കുറേ ദൂരം താണ്ടി..... സൂര്യൻ കത്തിക്കയറുന്നു. ഉച്ച സമയം ആയിരിക്കുന്നു. നാളെ വൈകുന്നേരത്തോടെ കാളിപുരത്ത് എത്തുകയുള്ളു. വിശപ്പു തോന്നിയപ്പോൾ വണ്ടിയൊന്ന് ഒതുക്കാൻ തീരുമാനിച്ചു. ഫ്രെഡ്ഡി ചുറ്റുമൊന്നു നോക്കി..... ആൾത്തിരക്ക് കുറഞ്ഞൊരു കവലയിലാണവൻ...... വണ്ടി സൈഡാക്കി..... അതിൽ നിന്നിറങ്ങി ഒന്നു മൂരി നിവർത്തി.... റോഡരികിൽ പൊതു ടാപ്പ് കണ്ടതും അങ്ങോട്ടേക്ക് നടന്നു.മുഖത്ത് വെള്ളം വീണപ്പോൾ ഒരാശ്വാസം...... ആലിക്കുട്ടി എന്തൊക്കെയോ പൊതിഞ്ഞു കെട്ടിവെച്ചിട്ടുണ്ട്. ജിപ്സിയുടെ ബാക്കിൽ കുറേ സാമഗ്രികൾ കണ്ടതും... ഇതൊക്കെ എപ്പോ? വനാതിർത്തിയിലുള്ള ഗ്രാമത്തിലേക്കാണെന്നു പറഞ്ഞതു കൊണ്ടാവും പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യസാധനങ്ങൾ, പൊടി വകകൾ ഉണക്കി വച്ച ഐറ്റമസ്. മിൽക്ക് പ്രൊഡക്ട്സ്.അങ്ങനെ പോകുന്നു..... വാഴയിലയിൽ പൊതിഞ്ഞ ചോറെടുത്ത് ജിപ്സിയിലിരുന്ന് കഴിച്ചു..... ചെമ്പാവരിച്ചോറും കുറച്ച് തൈരും ചമ്മത്തിയും ഉണക്കമീനും...... ഹെൽത്ത് കോൺഷ്യസ് കാരണം എല്ലാം ലളിതമായിട്ടാണ്...... ഫ്രെഡ്ഡിക്ക് ഫാസ്റ്റ്ഫുഡിനേക്കാളും വീട്ടിലെ ഭക്ഷണമാണ് ഇഷ്ടം....!! വീണ്ടും യാത്രയാരംഭിച്ചു. തനിച്ചുള്ള ഇത്രയും ലോങ്ങ് യാത്രയൊക്കെ വേറെ ആർക്കാണേലും ബോറായേനെ..... ഫ്രെഡ്ഡിക്ക് ഇതൊന്നും വിഷയമല്ല ഡ്രൈവിങ് എപ്പോഴും ലഹരിയാണ്. രാത്രിയായപ്പോൾ ഭക്ഷണം കഴിഞ്ഞ് ഒരു ലോഡ്ജിൽ താമസിച്ചു രാവിലെ വീണ്ടും യാത്ര തുടങ്ങി നഗരങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് അവൻ്റെ ജിപ്സി ഓടിക്കൊണ്ടിരുന്നു. ചെറിയ അരുവികളും പാറക്കൂട്ടങ്ങളും പിന്നെ വലിയ മലനിരകൾ ദൂരെയായി കൊടുംകാട്...... ദുർഘടം പിടിച്ച മൺറോഡിലൂടെ വണ്ടി പൊയ്ക്കൊണ്ടിരുന്നു.ചെറിയൊരു അരുവിയെ കീറി മുറിച്ച് വണ്ടി ചെന്നത് നിന്നത് കാളിപുരം എന്നെഴുതിയ മഞ്ഞ ബോർഡിനടുത്താണ് ദൂരെയായി ജനസഞ്ചാരം ഉള്ളതായി ഫ്രെഡ്ഡിക്ക് തോന്നി...... അങ്ങോട്ടേക്ക് വണ്ടി നിർത്തി...... മൂന്നാല് ചെറിയ കടകൾ..... പക്ഷേ കുറച്ചു.... താഴെയായി ചന്തയാണെന്നു തോന്നുന്നു. അവിടെ തിരക്കുണ്ട്...... കവലയുടെ ഒത്ത നടുക്കായി പടർന്നു പന്തലിച്ച അരയാൽ നില്‌കൂന്നു. ചുറ്റും തറ കെട്ടിയിട്ടിട്ടുണ്ട്. അതിൽ രണ്ട് വൃദ്ധർ ഇരിക്കുന്നു. കുറേ കൂടിലുകൾ അടുത്തടുത്തായി കാണാം...... ഫ്രെഡ്ഡി പതിയെ ആ ചെറിയ കടയിലേക്ക് നീങ്ങി. പലചരക്ക് കടയാണ്.കടയിൽ വന്ന സ്ത്രികൾക്ക് എന്തൊക്കെയോ എടുത്ത് കൊടുക്കുകയാണ്. ""അതേ ചേട്ടാ.... ഞാൻ കുറച്ച് ദൂരേന്നാണേ.... ഈ കളരിഗുരുക്കൾ യദുശർമ്മ......?? "ഓ...... അയ്യാവേ തിരക്കിയാണോ മൺറോഡ് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു......ദാ......ഈ വഴി പോയി ഒരു വളവ് അകലെ കാളീക്ഷേത്രമുണ്ട് അതിന് പുറകിലാണ് കളരിത്തറ......" ഫ്രെഡ്ഢി കടക്കാരനോട് നന്ദി പറഞ്ഞ് അവിടേക്ക് തിരിച്ചു. ചുറ്റും കാടാൽ തീർത്തൊരു ഗ്രാമം പ്രകൃതി രമണിയതയിൽ പൂത്തുലഞ്ഞു നില്ക്കൊന്നിരിടം കാട്ടുപൂക്കളിൻ്റെ സൗരഭ്യം..... മന്ദാകിനിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നു...... ഏകദേശം നാനൂറ് കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നു. അധികം പരിഷ്കാരങ്ങളൊന്നും കടന്നു കൂടിയിട്ടില്ല. വളവു തിരിഞ്ഞതും ത്രിശൂലവും ഒറ്റക്കൽ സ്തൂപവും കണ്ടു...... കരങ്കല്ലിൽ തീർത്ത ചെറിയൊരു ക്ഷേത്രം ഒറ്റക്കല്ലിൽ തീർത്ത കാളി വിഗ്രഹം.....!! ഫ്രെഡ്ഡി ജീപ്പ് പടുകൂറ്റൻ വേപ്പിൻ മരത്തിന് മുന്നിൽ നിർത്തി. ഇറങ്ങി പതിയെ നടന്നു. മൺ റോഡിലൂടെ കാളവണ്ടി പോകുന്നു. നിറയെ പച്ചക്കറിയുമായി...... അവിടമാകെ കാപ്പിപ്പൂവിൻ്റെ മണം നിറഞ്ഞു നില്ക്കുന്നു...... മൺ റോഡിനപ്പുറം കാപ്പിത്തോട്ടമാണ്...... വെൺമ നിറഞ്ഞ പൂക്കളാൽ പൂത്തുലഞ്ഞു നില്ക്കുന്നു. കാളി ക്ഷേത്രത്തിനു ചുറ്റും ഇരുളു മൂടീയതു പോലേ നിഗൂഡതകൾ നിറഞ്ഞിടമായി തോന്നി. അകത്തുനിന്നും ജപമന്ത്രങ്ങൾ ഉച്ചത്തിൽ കേൾക്കാം "ഓം കാളീം മേഘസമപ്രഭാം ത്രിനയനാംവേതാളകണ്ഠസ്ഥിതാംഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാകരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാംമുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം" ക്ഷേത്രത്തിന് അരികിലായി കൂറ്റൻ വൃക്ഷങ്ങളാലും.....വള്ളിപ്പടർപ്പുകളാലും നിറഞ്ഞ കാവ്...... അതിൽ മാനംമുട്ടെ വളർന്നൊരു വൃക്ഷത്തിൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു........ രക്തവർണ്ണമാർന്ന കുങ്കുമവും മഞ്ഞൾപ്പൊടിയും..... മരത്തിനു ചുറ്റും കൂടി കിടക്കുന്നു. റോഡരികിൽ നിന്ന് ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന കാവി പുതച്ചൊരാൾ കാറ്റു പോലവൻ്റെയടുത്തെത്തി..... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52663/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
-shahidha
3.6K views
27 days ago
#🤩 എന്റെ ആദ്യ പോസ്റ്റ് ALWAYS YOURS Part 1 " വേഗം പോവാൻ നോക്ക് പെണ്ണേ..........ഇയ്യ് ഇപ്പൊ പോയാലെ ബസ്സ് കിട്ടു ഇലെങ്കി അത് നോക്കണ്ട" സുലൈഖ തൻ്റെ മകളോടായി പറഞ്ഞു "ഞാൻ പോയി ഉമ്മാ........അസ്സലാമു അലൈക്കും " റിൻഷ അവരോടായി മറുപടി പറഞ്ഞു "വലൈക്കും അസ്സലാം" റിൻഷ അതിവേഗം ബസ്സ് സ്റ്റോപ്പിലേക് നടന്നു ഇതാണ് റിൻഷ എന്ന റിനു റസാഖ് സുലൈഖ ദമ്പതികളുടെ രണ്ടാമത്തെ പുത്രി മൂത്തതാത്ത റൈഹ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുമായി ജീവിക്കുന്നു ഗൾഫിൽ സെറ്റിൽഡാണ് രണ്ടാമത്തെ ആൾ അതായത് റിനു ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് ഇനി മൂന്നാമത്തത് ഒരു ആൺ തരി ആണ് അവൻ റസീൻ റാസി എന്ന് വിളിക്കും അവൻ പത്തിൽ പഠിക്കുന്നു ഇനി കഥയിലോട്ട് തിരിച്ച് വരാം ഡിഗ്രി ഫസ്റ്റ് ഇയർ കഴിയാൻ ആയിക്കുണു റിനു എല്ലാവരും എന്നെ പരിചയപ്പെട്ട സ്ഥിതിക്ക് ഇനി ബാക്കി ഞാൻ പറയാം ഞാൻ ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ ബസ്സ് വന്നു അതിൽ കയറി ഇത് രണ്ട് ഫചങ്കുകൾ ഉണ്ട് സ്ഥയും ആര്യയും (അമ്മു )രണ്ട് പേരും എൻ്റെ കൂടെ ചെറുപ്പു തൊട്ടെ ഉള്ളവരാ അടുത്ത സ്റ്റോപ്പിൽ നിന്ന് അവരും കയറി പിന്നെ കോളേജ് എത്തും വരെ വായക്ക് റെസ്റ്റ് കൊടുത്തില്ല അവിടെ ഇറങ്ങി ഞങ്ങൾ മൂന്ന് പേരും കോളേജിൽ എത്തിയപ്പോഴാണ് ഇന്നത്തെ സെപെഷ്യാലിറ്റിയെ കുറിച്ച് ഓർത്തത് തന്നെ Feb 14 പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കു ഉള്ള ദിവസം എടികളെ എന്ത് ഭംഗിയാ കാണാൻ (അമ്മു) സത്യം (സഫ ) ഇന്ന് ആർക്കൊക്കെ proposal കിട്ടുന്നാവോ (ഞാൻ) കണ്ടറിയാം ബാവേഗം നടക്ക്(സ്ഫ) ഞങ്ങൾക്കിടയിൽ കുറച്ച് കാര്യഗൗരവം ഉണ്ടെങ്കി അത് സഫക്കാണ് പക്ഷേ എല്ലാ അലമ്പിനു ഓളും ഇണ്ടാവും പക്കാ നീറ്റ് ഒന്നു മല്ല ക്ലാസ്സിൽ ചെന്ന് സെക്കൻ്റ് ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു കാരണം അതാണ് ഞങ്ങടെ സീറ്റ് അങ്ങനെ ഉച്ച വരെ ക്ലാസ്സുകൾ കഴിഞ്ഞ് പോയികൊണ്ടിരുന്നു ഉച്ച ആയപ്പോഴേക്കും ക്ലാസ്സ് കേട്ട് ആകെ ക്ഷീണിച്ചു ബെല്ലടിച്ചതും കാൻ്റീനിലേക്ക് ഒരു ഓട്ടമായിരുന്നു അവിടെ ചെന്ന് ഫുഡും കഴിച്ച് ഇരിക്കുമ്പോ ആയിരുന്നു ആ സംഭവം അതെന്താന്ന് വെച്ചാ ......... തുടരും #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
16.4K views
1 months ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _2 ✍️ രചന - ജിഫ്ന നിസാർ ❤️❤️ പ്രേതാലയം പോലൊരു വീടും അവിടെ പിശാചിനെ പോലൊരു ചെക്കനും.. " തിരികെ അശോകന്റെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ, ഓർക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും പച്ച കുത്തിയത് പോലെ കാശിയുടെ മനസ്സിലും കാതിലും സ്റ്റീഫന്റെ ആ വാക്കുകളങ്ങനെ നിറഞ്ഞു നിന്നു. എന്തൊരു ഭംഗിയുണ്ടായിരുന്നു തന്റെ വീടിന്..കുടുംബത്തിന്. കാഴ്ചയിലുള്ള ഭംഗിയല്ലത്. അകമേ സ്നേഹം മാത്രം നിറച്ചൊരു കുടുംബത്തിന്റെ ഭംഗി. അച്ഛൻ ഗോപാലകൃഷ്ണൻ.. അമ്മ സുഗന്ധി.. അച്ഛമ്മ നാരായണി. താനടക്കം നാല് മക്കൾ.. മൂത്ത ചേച്ചി കാവ്യ. ഏട്ടൻ വിഷ്ണുനാദ്.. പിന്നെ താൻ.. ഒരനിയത്തി.. ഭവ്യ.. സന്തുഷ്ട കുടുംബം. അത് തകർത്തു കൊണ്ടങ്ങോട്ട് വലതു കാൽ വെച്ചിട്ടാദ്യം കയറി വന്നത് കാവ്യേച്ചിയുടെ പ്രണയമാണ്. ഉല്ലാസ്.. അതും കല്യാണമണ്ഡപത്തിലേക്ക് താലി കെട്ടുന്നതിനു തൊട്ട് മുൻപ് കയറി വന്നവന്റെ കൂടെ അത് വരെയും അങ്ങനൊരു പ്രണയത്തെ കുറിച്ചോ പ്രണയനായകനെ കുറിച്ചോ ഒരക്ഷരം മിണ്ടാൻ കൂടി ശ്രമിക്കാത്ത കാവ്യേച്ചി ഇറങ്ങി പോകുമ്പോൾ.. ആകൂടി നിൽക്കുന്നവർക്കിടയിലേക്ക് അച്ഛൻ പ്രാണൻ വെടിഞ്ഞു കൊണ്ടാണ് കുഴഞ്ഞു വീണത്. വളർത്തു ദോഷമെന്ന കനമുള്ള കുറ്റപ്പെടുത്തലൊന്നും കേൾക്കാൻ നിൽക്കാതെ അച്ഛനാ അപമാനത്തിൽ നിന്നും രക്ഷപ്പെട്ടു പോയത് പോലെ.. പക്ഷേ അവിടം മുതൽ അന്ന് വരെയുമുണ്ടായിരുന്ന ജീവിതത്തിന്റെ താളം പിഴച്ചു. പഠിച്ചു കൊണ്ടിരിക്കുന്ന ഏട്ടനും താനും അനിയത്തിയും. ആരെന്നോ ഏതെന്നോ അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങി പോയ കാവ്യേച്ചി..അവളുടെ പഠനമെല്ലാം കഴിഞ്ഞ ശേഷമാണ് അച്ഛൻ കല്യാണം നോക്കിയത് തന്നെ. അച്ഛന്റെ തണലിൽ മാത്രം ജീവിച്ചു ശീലിച്ച അമ്മ.. താൻ ജീവിച്ചിരിക്കെ തന്നെ മകന്റെ വേർപാടിന്റെ വേദന തിന്ന് കൊണ്ട് തകർന്ന് പോയ അച്ഛമ്മ.. എല്ലാം കൂടി പിടി വിട്ട് പോകുന്നുണ്ടായിരുന്ന ഏതോ ഒരു ദിവസം.. അച്ഛന്റെ മുഖം അവസാനമായൊന്ന് കാണാൻ കൂടി വരാൻ തോന്നാത്തത്രേം മനസാക്ഷി ഇല്ലാത്ത.. ആ മരണത്തിന്റെ കാരണക്കാരി.. കാവ്യേച്ചി ഭർത്താവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കയറി വന്ന ആ ദിവസം.. അന്നായിരുന്നു കാശിനാഥൻ എന്ന താൻ അത് വരെയുമുള്ള ശാന്ത സ്വഭാവം വിട്ട് ശരിക്കുമൊരു പിശാചിനെ പോലായി മാറിയത്. യാതൊരു കുറ്റബോധവുമില്ലാതെ മുന്നിൽ വന്നു നിൽക്കുന്ന കാവ്യയെ ചേച്ചിയുടെ പരിഗണന പോലും കൊടുക്കാതെ എടുത്തിട്ടടിക്കുമ്പോൾ അച്ഛനോടുള്ള സ്നേഹവും കടപ്പാടും മാത്രമായിരുന്നു മനസ്സിൽ. അച്ഛന് ചെയ്യാൻ കഴിയാഞ്ഞത് ചെയ്യുന്നു എന്നൊരു ചിന്തയായിരുന്നു ഉള്ളിൽ തിളച്ചു മറിഞ്ഞത്. ഏട്ടനും അമ്മയും പരമാവധി തന്നെ തടയാൻ നോക്കിയെങ്കിലും താൻ തന്റെ കലി തീരുവോളം അവളെ തല്ലി. അത് തീരും വരെയും അത് നോക്കി നിന്ന അവളുടെ പ്രാണനായകൻ.. ഉല്ലാസ്. ആ ഒരൊറ്റ അനുഭവം കൊണ്ട് തന്നെ മനസ്സിലായി ഇനിയവളുടെ ജീവിതത്തിന്റെ ഗതി. കൈ പിടിച്ചു കൂടെ കൂട്ടിയവന്റെ മനസിലും ജീവിതത്തിലും അവൾക്കുള്ള സ്ഥാനം. അച്ഛനെ കൊലക്കു കൊടുത്തു കൊണ്ടവൾ നേടിയ ജീവിതത്തിൽ ഇനി കൂടുതലെന്തു പ്രതീക്ഷിക്കാൻ.. സമാധാനമാണ് അപ്പോഴും തോന്നിയത്. അവൾക്കത് തന്നെ കിട്ടണം എന്നുള്ള വാശി. ഇനിയീ വീട്ടിൽ കണ്ടു പോകരുതെന്ന് അലറി വിളിച്ചു കൊണ്ടവളെ ഗേറ്റിന് പുറത്താക്കി അതടച്ചു പൂട്ടുമ്പോഴും ഏട്ടനും അമ്മയും അവൾക്ക് വേണ്ടി വാദിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ കാര്യമൊക്കെ അവരുടെ ഓർമകൾ നിന്നും മാഞ്ഞു പോയോ എന്നായിരുന്നു അന്ന് തോന്നിയത്. കാരണം എന്റച്ഛൻ നല്ലൊരച്ഛനായിരുന്നു.. വാത്സല്യത്തിനും സ്നേഹത്തിനും മൂപ്പര് പിശുക്ക് കാണിച്ചിട്ടില്ല. ഞങ്ങളുടെ ഒരു കാര്യവും ചെയ്യാതിരുന്നിട്ടില്ല. കല്യാണം ഉറപ്പിക്കുന്നതിനു മുന്നേ കാവ്യെച്ചിയോട് പലവട്ടം ഇതിന് നിനക്ക് സമ്മതമല്ലേ എന്ന് ചോദിക്കുന്നതിന് പലപ്പോഴും താനും സാക്ഷിയായിരുന്നു. അന്നൊന്നും പറയാതെ വായിൽ പഴം തിരുകി കയറ്റിയത് പോലെ നടന്നിട്ട് വിവാഹപന്തലിൽ വെച്ചവൾ ചെയ്തു പോയ ക്രൂരത ഇവർക്കെങ്ങനെ ഇത്രയും പെട്ടന്ന് മറക്കാൻ കഴിഞ്ഞു എന്നായിരുന്നു അത്ഭുതം. തനിക്കൊരു ഇഷ്ടമുണ്ടന്നവൾ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും അച്ഛന്നത് പരിഗണിക്കുമായിരുന്നു. എന്തായാലും അന്നായിരുന്നു തനിക്കുള്ളിൽ ഒരു പിശാച് കൂടി വളർന്നു വന്നത്. കാശി മാറി പോയെന്ന് പരിചയമുള്ള പലരും പറഞ്ഞു. പക്ഷേ അവരാരും കാശി മാറി പോകാനുള്ള കാരണം കണ്ടില്ല.. സാഹചര്യം മനസിലാക്കിയില്ല.. സ്വന്തം അമ്മ പോലും അതിന് ശ്രമിച്ചില്ല. എന്റെ മോളെ തല്ലി ചതച്ചു.. വീട്ടിൽ കയറ്റിയില്ല എന്നൊക്കെ പറഞ്ഞു കരയുന്നത് കണ്ടപ്പോൾ ശെരിക്കും പുച്ഛമാണ് തോന്നിയത്. ഏട്ടനും ഭവ്യയും പിന്നെ പണ്ടേ അങ്ങനെയാണ്.. സ്വന്തം കാര്യം സിന്ദാബാദ് എന്നൊരു രീതി. അച്ഛമ്മ മാത്രം മൗനത്തോടെ തന്നെ മനസിലാക്കി.കൂടെ നിന്നു. ഇനിയവളെ ഈ പടി കയറ്റിയ എന്റെ മോന്റെ ആത്മാവ് പോലും പൊറുക്കില്ല.. നീയത് അനുവദിക്കരുത് എന്ന് തന്നോട് വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ അതൊന്നുമായിരുന്നില്ല ശരിക്കുമുള്ള വെല്ലുവിളി. ആ വീട്ടിൽ ആർക്കുമൊരു ജോലിയില്ല. അന്ന് വരെയും അതിന്റെ ആവിശ്യം വന്നിട്ടില്ല. എന്നാൽ ഇനിയത് പറ്റില്ല.. അത് വരെയും തങ്ങി കൊണ്ട് നടന്നിരുന്ന ആ ശക്തിയിപ്പോ കൂടെയില്ല. ഇനി പഴയ പോലൊരു ജീവിതം സാധ്യവുമല്ല. ഏട്ടന് പഠനം നിർത്താൻ വയ്യ.. അത് മുന്നോട്ടു കൊണ്ട് പോണം.. ജോലി വേണം.. കൂലി പണിക്കൊന്നും ഇറങ്ങാൻ വയ്യ എന്നുള്ള നിലപാട്.. പറയുക മാത്രമല്ല അതിൽ തന്നെ ഉറച്ചു നിൽക്കുകയും കോളേജിൽ പോകാനും തുടങ്ങി. "അവൻ അവസാന വർഷമല്ലേ. ഈ ഒരു കൊല്ലം കൂടി കഴിഞ്ഞ പിന്നെ അവനൊരു നല്ല ജോലി കിട്ടിയാൽ നമ്മൾ രക്ഷപ്പെടും..കൂലി പണിക്ക് ഇറങ്ങിയാ പിന്നെ ഒരു രക്ഷയുണ്ടാവില്ല. പഠനവും പരീക്ഷയുമെല്ലാം കൈവിട്ടു പോകും. പിന്നെ മരണം വരെയും അതിൽ കുരുങ്ങി കിടക്കും. മാത്രമല്ല. അവനതിനു താല്പര്യമില്ല.." എന്ന് അമ്മ പറഞ്ഞു.. പക്ഷേ എങ്ങനെ ജീവിതം മുന്നോട്ടു പോകും എന്നതിനെ കുറിച്ച് അമ്മക്കറിയില്ല. എങ്കിലും അതിലൊരു ധ്വനിയുണ്ടായിരുന്നു.തനിക്കുള്ള മുന്നറിയിപ്പ്. അതേട്ടൻ പറയിച്ചതാണ്. അതും തനിക്കറിയാം. താൻ ഡിഗ്രി കഴിഞ്ഞു പുതിയ പിജി കൊഴസിന് അഡ്മിഷൻ എടുത്തിട്ടുള്ളു. ജോലി കിട്ടാൻ ഇനിയും കുറച്ചു കൂടി പഠിക്കെണ്ടി വരും. ഉപേക്ഷിച്ചു കളയാൻ തനിക്കാണ് എളുപ്പമെന്നുള്ള ധ്വനി. ഏട്ടനെ പോലെ നല്ലൊരു ജോലി തന്റെയും സ്വപ്നനമായിരുന്നു.. പക്ഷേ അതെല്ലാം ഉള്ളിലേടക്കി. ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല.അച്ഛന്റെ സ്ഥാനം ഏറ്റെടുത്തു നടത്താനുള്ള ഏട്ടൻ സ്വന്തം നിലപാട് പറഞ്ഞു. അത് നടക്കാൻ അമ്മയെ കൂട്ട് പിടിച്ചു. ഇനിയിപ്പോ ആരെ കണ്ടിട്ടാണ് താൻ..? ഏട്ടനെ പോലെ ആരെങ്ങനെ എന്ത് ചെയ്തിട്ടായാലും സ്വന്തം കാര്യം മുടക്കില്ലാതെ നടന്നു കിട്ടിയാൽ മതി എന്നുള്ള മനസ്സ് തനിക്കുണ്ടായില്ല. "വേണോ ഡാ..പാർട്ട് ടൈം ആയിട്ട് എന്തെങ്കിലും ജോലി നോക്കിയ പോരെ.നിന്റെ കാര്യം നടന്നു കിട്ടും.. പഠനം തീരും വരെയും അങ്ങനെ പിടിച്ചു നിന്നു കൂടെ.. അവരൊക്കെ അവരുടെ കാര്യത്തിനു തികച്ചും മതി.. നീ വെറുതെ നിന്റെ സ്വപ്നങ്ങൾ വിട്ട് കളയണോയെന്ന് ആത്മ സുഹൃത് ശിവ മാത്രം ചോദിച്ചു. അച്ഛമ്മയെ പോലെ തന്നെ അറിയാവുന്നവൻ.. തന്റെ നോവ് അത്‌ പോലെ ഏറ്റു വാങ്ങുന്നവൻ.. ശിവ ദേവ്.. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവനാണ്. അവനു മുന്നെയോ.. അവനു ശേഷമോ അത് പോലൊരു സൗഹൃദം തന്നിലേക്ക് വന്നിട്ടില്ല.ഇനി വരാനും പോകുന്നില്ല. വേണോ മോനെ.. എന്റെ കുഞ്ഞിനും നല്ലൊരു ജോലി സ്വപ്നമല്ലേ.."എന്ന് അച്ഛമ്മയും ചോദിച്ചു. ബാക്കി എല്ലാവരും അവരുടെ കാര്യം നടന്നു കിട്ടിയാൽ മതി എന്ന് മാത്രം കരുതി.. അമ്മ പോലും ഏട്ടന്റെ സ്വപ്നം.. ഏട്ടന്റെ ജോലി എന്നൊക്കെ മാത്രം പറഞ്ഞു.. മനസ്സ് മടുപ്പിച്ചു. പാർട്ട് ടൈം ജോലി കൊണ്ട് തന്റെ കാര്യം നടന്നു പോകുമായിരുന്നു.. പക്ഷേ അത് മതിയോ..? ജീവിച്ചിരുന്ന കാലത്തോളം യാതൊരു കുറവും അറിയില്ലാത്ത താൻ വീട്ടു കാര്യങ്ങളെ കുറിച്ച് കൂടി ചിന്തിച്ചു തുടങ്ങുമ്പോൾ ഏട്ടൻ കോളേജിൽ ആഘോഷമാക്കി പഠിക്കുന്ന തിരിക്കിലായിരുന്നു. എന്ത് ചെയ്‌തണമെന്നോ.. എങ്ങനെ ചെയ്യണമെന്നോ യാതൊരു ഊഹവുമില്ലാതിരുന്ന തനിക് മുന്നിലേക്ക് വാസുദേവൻ കടന്നു വന്നത് അച്ഛന്റെ പ്രിയസൗഹൃദമായല്ല..അച്ഛനെ പോലെയാണ്. ഒരു വഴി കാട്ടിയെ പോലെയാണ്. എന്ത് ജോലിയും ചെയ്യാൻ ഒരുക്കമായിരുന്നു. കാശ് കിട്ടണം എന്നുള്ള ഒറ്റ ചിന്ത മാത്രം.. ഡ്രൈവിംഗ് പഠിപ്പിച്ചത് വാസുവേട്ടനാണ്. ലൈസൻസ് എടുത്ത ഉടനെ മൂപ്പരുടെ ബസ്സിൽ ജോലിക്ക് കയറി.. അതിൽ പിന്നെ മുന്നോട്ടുള്ള ജീവിതം ഭയപ്പെടുത്തിയിട്ടില്ല. അത്യാവശ്യം നല്ലത് പോലെ തന്നെ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. കോളേജ് പഠനം. ജോലി എന്നതൊക്കെ പൂർണമായും മറന്നു പോയി.അല്ല.. അങ്ങനെ മറക്കാൻ താൻ വല്ലാതെ ശ്രമിച്ചു.. കാരണം തനിക്കറിയാമായിരുന്നു ഇനി അതൊന്നും തന്നെ നടക്കില്ലെന്നുള്ളത്. കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്ക് പേറാൻ അറിഞ്ഞു കൊണ്ടാ പ്രാരാപ്ദത്തിന്റെ കയത്തിലേക്ക് എടുത്തു ചാടിയ വിഡ്ഢിയാണ് താൻ. ഏതൊരു കുടുംബത്തിലും കാണപ്പെടുന്നൊരു വിഡ്ഢി.. തനിക് മുന്നേ ഇത് ചെയ്ത ധാരാളം വിഡ്ഢികളുണ്ട്. എല്ലാം നേടി എടുത്തതിനു ശേഷം ആ കുടുംബം തിരിഞ്ഞ് നിന്നിട്ട് നീ അതിന് മാത്രം എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ പകച്ചു പോകുന്ന പമ്പര വിഡ്ഢികൾ. ഇനി ചെയ്തത് എണ്ണി പറഞ്ഞു കൊടുത്താൽ തന്നെ അതൊക്കെ കണക്കായി സൂക്ഷിച്ചു എന്നൊരു ആരോപണം കൂടി അവർക്ക് പതിച്ചു കിട്ടും. അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.. അച്ഛനോളം വാത്സല്യം തന്നെയുണ്ട് വാസുവേട്ടനും.. ജീവിതമൊരു താളത്തിൽ കയറിയിട്ടുണ്ട് ഉള്ളിൽ കയറി കൂടിയ ആ കലിപ്പൻ പിശാചിനെ തന്നിൽ നിന്നും പുറത്തെടുത്തു കളയാൻ പിന്നെ തനിക്ക് കഴിഞ്ഞിട്ടില്ല.. നീട്ടിയുള്ള ഹോൺ വിളിയിലാണ് കാശി ഞെട്ടി പോയത്.. ഇത്രയും നേരം താൻ ഓർമകളിൽ കൂടി അലഞ്ഞു തിരിയുകയായിരുന്നു.. അതിന്റെയൊരു ചൂടുണ്ട് ദേഹം മുഴുവനും. പിന്നെ ഉള്ളിലും.. അന്നങ്ങനെ സ്വപ്നം പോലും ഉപേക്ഷിച്ചു കൊണ്ട് ആർക്കു വേണ്ടി പൊരുതി തുടങ്ങിയോ ഇന്നവരൊന്നും കൂടെയില്ല. ആർക്കും കാശിയെ വേണ്ട.. ആർക്കുമവന്റെ സ്വഭാവം ഇഷ്ടമല്ല.. അവന്റെ ആദർഷങ്ങൾ സഹിക്കാൻ വയ്യ.. അവന്റെ ഗൗരവം പോലും അവർക്ക് അരോചകമാണ്.. എല്ലാവരും ഒന്നായി.. ജോലിക്കാരൻ ഏട്ടന്റെ കൂടെ.. അവന്റെ വീട്ടിൽ.. അവനിപ്പോ നല്ല ശബളം വാങ്ങുന്ന ജോലിയായി.. ഭാര്യയായി.. കുടുംബമായി. ശിവ ആദ്യം പറഞ്ഞത് പോലെ അവർക്കെല്ലാം എല്ലാമായി.. അമ്മ പോലും..അവന്റെ... ഏട്ടന്റെ കൂടെ നിന്നു. അല്ലെങ്കിലും അമ്മ ആദ്യം മുതലേ അവന്റെ കൂടെയാണല്ലോ..? അവനു വേണ്ടി.. അവന്റെ സ്വപ്നം കയ്യെത്തി പിടിക്കാൻ തന്നോട് ജോലിക്ക് പോകാൻ പറയാതെ പറഞ്ഞു. അടുക്കളയിലെ ദാരിദ്യം അവൻ കേൾക്കേ തന്നെ തന്നോട് പറഞ്ഞു.. ഭവ്യയുടെ കോളേജ് ഫീസ്.. അച്ഛമ്മയുടെ മരുന്ന്.. ഒടുവിൽ ഏട്ടന്റെ ഫീസ് അടക്കം തന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.. അമ്മയും ഏട്ടനും കൂടി അത് വാങ്ങിച്ചെടുക്കുകയായിരുന്നു അച്ഛമ്മ മാത്രം അവരുടെ കൂടെ അവിടെ ആണെങ്കിലും മനസ്സ് കൊണ്ടവർ തനിക്കൊപ്പമാണ്. അവരെത്ര വെറുപ്പ് കാണിച്ചാലും ആ വീട്ടിലേക്കു മടുപ്പോടെ പോകുന്നത് ആ പാവത്തിനെ കാണാൻ വേണ്ടി മാത്രമാണ്. അവന്റെ ചുണ്ടിലൊരു വരണ്ട ചിരി വിരിഞ്ഞു. ഉപേക്ഷിച്ചു കളഞ്ഞ സ്വപ്നനങ്ങൾ നെഞ്ചിൽ വിങ്ങി വിറച്ചു. എപ്പോഴത്തെയും പോലെ.. കലിപ്പിന്റെ മൂട് പടം കൊണ്ടവൻ അതൊക്കെയും ഒളിപ്പിച്ചു പിടിച്ചു.. കയ്യിലെ വാച്ചിലേക്ക് നോക്കുമ്പോൾ ഏഴേ ഇരുപത്. കൃത്യം ഏഴരക്ക് ബസ് എടുക്കാനുണ്ട്. ടൗണിൽ നിന്നും കുറച്ചു പോകാനുണ്ട് തന്റെ വീട്ടിലേക്ക്. ബസ് അശോകേട്ടന്റെ വീട്ടിലിട്ട് അവിടെ നിന്നും ബൈക്കിൽ താൻ പോകുകയാണ് പതിവ്. കുഞ്ഞാറ്റ എന്ന് പേരുള്ള അഞ്ചു ബസ്സ് മൂപ്പർക്ക് സ്വന്തമായുണ്ട്. അതിൽ ഒരെണ്ണമാണ് കാശിയുടെ തട്ടകം. അവന്റെ ഏറ്റവും വലിയ ലഹരി.. ഓരോന്നോർത്തു കൊണ്ട് അവന്റെ ബൈക്ക് അമ്പലപ്പറമ്പിൽ എന്നെഴുതി തൂക്കിയ ഗേറ്റും കടന്ന് ഇന്റർലോക്ക് ചെയ്തു മനോഹരമാക്കിയ വിശാലമായ മുറ്റത്തേക്കിരച്ചു കയറി.. അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിനു മുന്നിൽ. തുടരും.. സന്തോഷം... കൂടെ നിന്നതിൽ.. ചേർത്ത് പിടിച്ചതിൽ.. വീണ്ടും എഴുതാൻ ആവേശം നിറച്ചതിൽ.. ഒറ്റ പാർട്ട് കൊണ്ട് കൊഴിഞ്ഞു പോകാതെ ഇനിയും കൂടെ ഉണ്ടാവും എന്ന് കരുതുന്നു 💥 ഓൻ എത്തിയിട്ടുണ്ട് ട്ടോ.. ... കാശി... ഓന്റെ ചങ്ക് ശിവ ❤‍🔥❤‍🔥 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #📔 കഥ #💞 പ്രണയകഥകൾ