📙 നോവൽ

Ziya🌼
1.1K views
6 hours ago
Her First Love 💕 (ഭാഗം - 12) (ജസ) സയാന്റെ തറവാട് വീട് ഇന്ന് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. മുറ്റത്തെ പന്തലിൽ മൈലാഞ്ചിയുടെയും അത്തറിന്റെയും മണം നിറഞ്ഞുനിൽക്കുന്നു. സയാന്റെ ഉപ്പയും ഉമ്മയും ചേർന്ന് തീരുമാനിച്ച ഞങ്ങളുടെ വിവാഹ നിശ്ചയമാണ് (വളയിടൽ). നൈല എന്നെ ഒരുക്കുന്ന തിരക്കിലാണ്. അവൾ എനിക്കായി തിരഞ്ഞെടുത്തത് മുത്തുകൾ തുന്നിപ്പിടിപ്പിച്ച, ആകാശ നീല നിറത്തിലുള്ള മനോഹരമായ ഒരു ഷരാര ആയിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഉമ്മ ആഗ്രഹിച്ചതുപോലെ ഒരു വലിയ തറവാട്ടിലെ മരുമകളായി ഞാൻ മാറാൻ പോകുന്നു. സയാന്റെ ഉമ്മ എന്റെ അടുത്തേക്ക് വന്ന് എന്റെ കവിളിൽ തലോടി. ഉമ്മ: "മോളെ... നീ എന്റെ മകന്റെ പ്രാണൻ മാത്രമല്ല, ഈ വീടിന്റെ ഐശ്വര്യമാണ്. റസിയ മുകളിൽ ഇരുന്ന് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും." (സയാൻ) വെള്ള കുർത്തയും മുണ്ടും ധരിച്ച് ഞാൻ ഹാളിൽ അതിഥികൾക്കിടയിലായിരുന്നു. പക്ഷേ എന്റെ മനസ്സ് മുഴുവൻ ജസയിലായിരുന്നു. അവൾ സാവധാനം പടികൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി. ആ ഷരാരയിൽ അവൾ ഒരു രാജകുമാരിയെപ്പോലെ തോന്നി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് അവളുടെ വിരലിൽ മോതിരം അണിയിച്ചു. സയാൻ ഇബ്രാഹിം ജസ മറിയത്തെ തന്റെ ജീവിതസഖിയായി ഉറപ്പിച്ചു. പക്ഷേ, ആ തിരക്കിനിടയിൽ ഷെറിൻ ദേഷ്യത്തോടെ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല. (ജസ) ആഘോഷങ്ങൾക്കിടയിൽ വസ്ത്രം ഒന്ന് ശരിയാക്കാനായി ഞാൻ മുകളിലെ മുറിയിലേക്ക് പോയതായിരുന്നു. പെട്ടെന്ന് മുറിയുടെ വാതിൽ ആരോ അകത്തുനിന്ന് പൂട്ടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഹാജിറിനെയാണ്! അവന്റെ കൂടെ ഷെറിനും ഉണ്ടായിരുന്നു. ജസ: "ഹാജിർ! നീ എങ്ങനെ ഇവിടെ എത്തി? ഷെറിൻ... ഇതെന്താ?" ഷെറിൻ: "മിണ്ടരുത് ജസേ! നീ ഇക്കയെ മോഹിപ്പിച്ചു വശത്താക്കിയതാണ്. നിനക്ക് നിന്റെ ഉപ്പ ഒരുക്കി വെച്ച നിക്കാഹ് ഉണ്ട്. അങ്ങോട്ട് പൊയ്ക്കോ!" ഹാജിർ ഒരു മയക്കുമരുന്ന് സ്പ്രേ എന്റെ മുഖത്തേക്ക് അടിച്ചു. ഞാൻ ബോധരഹിതയായി താഴേക്ക് വീണു. (സയാൻ) ഏറെ നേരം കഴിഞ്ഞിട്ടും ജസയെ കാണാതായപ്പോൾ ഞാൻ പരിഭ്രമിച്ചു. ഞാൻ മുകളിലെ മുറിയിലേക്ക് ഓടിച്ചെന്നു. വാതിൽ തകർത്തു അകത്തു കയറിയപ്പോൾ അവിടെ ജസയുടെ ഷരാരയിലെ കുറച്ച് മുത്തുകൾ തറയിൽ ചിതറിക്കിടക്കുന്നു! താഴെ മുറ്റത്ത് ഒരു ആംബുലൻസ് വേഗത്തിൽ പോകുന്നത് ഞാൻ കണ്ടു. നൈല നിലവിളിച്ചുകൊണ്ട് ഓടിവന്നു. നൈല: "ഇക്കാ... ഹാജിറും ഷെറിനും കൂടി ജസയെ ആ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി! ഹാജിർ ഫോണിൽ പറയുന്നത് കേട്ടു... ജസയുടെ ഉപ്പ അവളെ ഇന്ന് രാത്രി തന്നെ മറ്റൊരാൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടെന്ന്!" (ജസ) ബോധം വരുമ്പോൾ ഞാൻ ഒരു പഴയ പള്ളിക്ക് അടുത്തുള്ള വീട്ടിലായിരുന്നു. അവിടെ എന്റെ ഉപ്പ (ആ രാക്ഷസൻ) നിൽക്കുന്നുണ്ട്. അയാളുടെ കൂടെ ഹാജിറും വേറെ ചിലരും ഉണ്ടായിരുന്നു. ഉപ്പ: "നിന്റെ ഈ ജാഡയൊക്കെ ഇവിടെ തീരും. സയാൻ ഇബ്രാഹിം നിന്നെ തിരഞ്ഞു വരില്ല. ഹാജിറിന്റെ കൂടെ നിന്റെ നിക്കാഹ് ഇപ്പോൾ നടക്കും. മൗലവി എത്തിയിട്ടുണ്ട്." ഞാൻ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു, പക്ഷേ അവർ എന്നെ നിർബന്ധിച്ചു നിക്കാഹിന് ഇരുത്താൻ ശ്രമിച്ചു. ആ പള്ളിയുടെ പരിസരത്ത് സയാന്റെ കാർ വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു. (സയാൻ) എന്റെ പ്രാണനെ കൊണ്ടുപോയ ആംബുലൻസിനെ പിന്തുടർന്ന് ഞാൻ അവിടെ എത്തി. മുറ്റത്ത് നിൽക്കുന്ന ഹാജിറിന്റെ ഗുണ്ടകളെ ഞാൻ നേരിട്ടു. എന്റെ ഉള്ളിലെ ദേഷ്യം ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിച്ചു. ഹാജിർ ജസയുടെ കഴുത്തിൽ കത്തി വെച്ച് പുറത്തേക്ക് വന്നു. "അടുക്കരുത് സയാൻ! ഒരടി മുന്നോട്ട് വെച്ചാൽ ഇവളുടെ ശ്വാസം ഞാൻ നിർത്തും." സയാൻ അവിടെ നിന്നു. ജസയുടെ കണ്ണുകളിൽ മരണം നിഴലിക്കുന്നു. പക്ഷേ സയാന്റെ കണ്ണുകളിൽ അവളെ എന്ത് വില കൊടുത്തും രക്ഷിക്കാനുള്ള വാശിയായിരുന്നു. (തുടരും...) ✍️whispering words #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.3K views
7 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് 17 ജിഫ്ന നിസാർ ❤️ "കാശി...മോൾക്ക് വയ്യെടാ.. പനി ആണെന്ന്. അവൾക്ക് വീട്ടിലേക്ക് വരണം.. ഞാനിപ്പോ ഇവിടില്ല.. തിരിച്ചു വരാൻ എന്തായാലും രണ്ടു ദിവസം കഴിയും.. മഹിയും സ്ഥലത്തില്ല.. നിനക്കൊന്ന് അവളെ പോയി കൊണ്ട് വരാൻ പറ്റുമോ.." അശോകേട്ടന്റെ ആവിശ്യം. ഇത് വരെയും ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല. ഒറ്റയ്ക്ക് അവളുമായി ഇടപെടലുകൾ നടത്തേണ്ടി വരുന്ന സന്ദർഭങ്ങളെ താൻ തന്നെയാണ് ഇല്ലാതാക്കാറുള്ളത്. "നിനക്കെന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഡാ.." തന്റെ മൗനം അറിഞ്ഞത് കൊണ്ടായിരിക്കും വീണ്ടും ആളത് ചോദിച്ചത്. "ഇല്ല.. ഞാൻ.. ഞാൻ പോയിക്കോള്ളാം" തന്റെ മനസ്സിലുള്ളത് മൂപ്പരോട് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെ അത് ഏറ്റെടുക്കുകയെ അവനു മുന്നിൽ പിന്നെ വഴിയുള്ളു. "കാർ വീട്ടിലുണ്ട്.. തുളസിയോട് മോൾക്ക് വയ്യെന്നത് പറഞ്ഞിട്ടില്ല.. അവള് കരഞ്ഞു അലമ്പാകും.. നീ അവളെ കൊണ്ട് വരുമ്പോ അറിഞ്ഞാ മതി.." അത് കൂടി ഓർമ്മിപ്പിച്ചു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയിട്ടും അവനതേ ഇരിപ്പ് തന്നെയായിരുന്നു കുറച്ചു നേരം. പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു പോയി മുഖം കഴുകി. ഡ്രസ്സ്‌ മാറി.. ആ നേരത്തെ യാത്രയുടെ മുഷിപ്പ് ഒന്നുമില്ല. വല്ലാത്തൊരു ആവേശത്തിലാണ് ഉള്ളം മുഴുവനും. അല്ലേലും ഡ്രൈവ് പോലെ തന്നെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നും ഇപ്പോഴില്ലല്ലോ..മെയ്യും മനസ്സും അതില്ലങ് ലയിച്ചു പോകുമ്പോൾ കാശിനാഥൻ മറ്റെല്ലാം മറക്കും.. പെട്ടന്ന് തന്നെ വാതിലും പൂട്ടി ബുള്ളറ്റിൽ അശോകേട്ടന്റെ വീട്ടിലേക്കു പോയി. കോളിങ് ബെല്ലടിച്ചു കാത്തു നിന്നു. പ്രതീക്ഷിച്ചത് പോലെ തുളസി ചേച്ചിയാണ് വന്നത്. "അത്യാവശ്യം വല്ലതുമാണോ കാശി " കാറിന്റെ കീ അവനു നേരെ നീട്ടി കൊണ്ടവർ ചിരിയോടെ ചോദിച്ചു. കാശി വരും കീ കൊടുക്കണം എന്നല്ലാതെ അവരോടൊന്നും കൂടുതൽ അശോകേട്ടൻ പറഞ്ഞിട്ടില്ല എന്ന് കാശിക്ക് മനസിലായി. അവരും കൂടെ പോരണമായിരുന്നു എന്നായിരുന്നു കാശി അപ്പോൾ ഓർത്തത്. പക്ഷേ പറയേണ്ടന്ന് അശോകേട്ടൻ പറഞ്ഞത് കൊണ്ട് അവനൊന്നും പറഞ്ഞതുമില്ല. രാത്രിയാണ് സൂക്ഷിച്ചു പോ.." അവനൊന്നും പറയുന്നില്ലെന്ന് കണ്ടതും അതും പറഞ്ഞു കൊണ്ടവർ തിരികെ പോയി. അശോകൻ ഇതിന് മുന്നേയും ഇത് പോലെ അവനെ ഓരോന്നു ഏല്പിച്ചു കൊണ്ട് വിടാറുള്ളത് കൊണ്ട് തന്നെ അവർക്കതിൽ പുതുമയൊന്നും തോന്നിയില്ല. വളരെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് കാശിയാ കാർ ഓടിച്ചത്. അശോകേട്ടന്റെ ബെൻസ്.. അയാൾ അല്ലാതെ പിന്നെ ഓടിക്കുന്ന ആൾ കാശി മാത്രമാണ്. ഏകദേശം പത്തു മണിയോടെയാണ് കാർത്തിക പഠിക്കുന്ന കോളേജിന് മുന്നിലേക്ക് കാശി എത്തിചേർന്നത്. ഇനിയങ്ങോട്ട് ചെയേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അവനൊരു ആശയകുഴപ്പമുണ്ട്. കാർത്തികയുടെ കൂടെ ഒറ്റയ്ക്ക് തിരികെ പോണമല്ലോ എന്നായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതും. പക്ഷേ അശോകേട്ടൻ പറഞ്ഞത് കൊണ്ട് അനുസരിക്കാതെയും വയ്യ. എന്തായാലും അവൻ ഓഫീസിന് നേരെ നടന്നു. അവിടെയുള്ള കാര്യങ്ങളെല്ലാം അശോകേട്ടൻ പറഞ്ഞു സെറ്റാക്കി കാണുമെന്നുള്ളത് അവനറിയാം. നീയങ്ങോട്ട് ചെന്നാൽ മതിയെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞത് അത് പോലെ തന്നെ..എല്ലാം റെഡിയാണ്. കാർത്തികയെ പോയി വിളിച്ചിട്ട് വരാൻ വാർഡൻ ആരെയോ ഏല്പിച്ചു.. "കാർതികയുടെ ആരാണ്.? ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യം. ഞാൻ.. അവനൊന്നു വിക്കി.. അതോടെ അവരുടെ മുഖത്തൊരു സംശയം നിറഞ്ഞു. "അവളുടെ ബ്രദർ വരും എന്നാണല്ലോ മിസ്റ്റർ അശോകൻ പറഞ്ഞത്.. പിന്നെന്തിന് ഇവരിത് ചോദിച്ചു എന്നൊരു ചോദ്യം അവന്റെ ഉള്ളിലുണ്ട്. അതിനേക്കാൾ കാർതികയുടെ ബ്രദർ.. തന്നെ അശോകേട്ടൻ എങ്ങനെയാണ് കാണുന്നതെന്ന് അവനൊരിക്കൽ കൂടി മനസിലാക്കി കൊടുക്കുന്ന ആ സ്ഥാനം.. ബ്രദർ തന്നെയാണ്. കാശി അത് പറയുമ്പോൾ അമർത്തിയൊരു മൂളൽ മാത്രമാണ് മറുപടി. അവരുടെ ആ പ്രവർത്തി അവനൊട്ടും പിടിച്ചിട്ടില്ല. പക്ഷേ അതവരുടെ ജോലി ആണെന്നും ഇത്രയും പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇങ്ങനെയൊക്കെ വേണം എന്നോർക്കുമ്പോൾ അവനാ നീരസം ഉള്ളിൽ തന്നെ ഒതുക്കി.. "ഇവിടെ പേരെഴുതി ഒപ്പിട്ട് ത്താ.." അവർ മുന്നിലേക്ക് നീക്കി വെച്ച ഫയലിൽ കാർത്തിക അശോകൻ എന്നെഴുതി ചേർത്തതിന്റെ താഴെ പേന വെച്ച് കൊണ്ടവർ അവനെ നോക്കി. ആ പേരിനു കീഴെ തന്റെ പേരെഴുതി ഒപ്പിട്ട് നൽകുമ്പോൾ തന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർ കാണാതിരിക്കാൻ അവൻ അങ്ങേയറ്റം പരിശ്രമിച്ചു. "കാർതികയ്ക്ക് ഒട്ടും വയ്യാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഇത്രയും രാത്രിയിൽ.. പേരന്റസ് വരാതെ വിടാറില്ല.." അവരുടെ കാർക്കശ്യം നിറഞ്ഞ സ്വരം. കാശി ഒന്നും മിണ്ടിയില്ല. ഇനി ഏത് നിമിഷവും തനിക്ക് മുന്നിലേക്ക് കടന്ന് വരുന്നവളെ കുറിച്ചോർത്തു കൊണ്ടായിരുന്നു അവന്റെ മനസ്സ് ഭാരപ്പെട്ടതൊക്കെ.. ❣️❣️ നിന്റെ മഹിയേട്ടൻ ആയിരിക്കോ ഇനി.. കാർത്തുവിന്റെ ബാഗ് കയ്യിലെടുത്തു കൊണ്ട് മിയ ചോദിച്ചു. "എന്റെ മഹിയോ.. അതേത് വകയിൽ..?" ഉള്ള ആരോഗ്യം വെച്ചിട്ട് അവൾ മിയയുടെ നേരെ തിരിഞ്ഞു. ആരുടെ മഹി ആണെന്നാലും വന്നത് അവൻ തന്നെ ആണാവോ.. " മിയ ചോദിക്കുമ്പോൾ കാർത്തു ഒരു കോട്ട് കൂടി എടുത്തിട്ട് കൊണ്ട് അറിയില്ലെന്ന് കൈ മലർത്തി. "വീട്ടിൽ പോയി നന്നായി പനിച്ചു കിടക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട.. അടുത്ത ആഴ്ച ഇനിയും എക്സാം ഉണ്ട്.. അത് മറക്കാതെ പെട്ടന്നിങ്ങോട്ട് തന്നെ വന്നേക്കണം കേട്ടോ " വരാന്തയിലൂടെ താഴെക്കുള്ള സ്റ്റെപ്പിനടുത്തേക്ക് നടക്കുമ്പോൾ മിയ ഓർമ്മിപ്പിച്ചു. പനി കൊണ്ട് അങ്ങേയറ്റം അവശത ഉണ്ടെങ്കിൽ കൂടിയും വീട്ടിൽ പോകുന്നതിന്റെ തിളക്കമുണ്ട് കാർത്തുവിന്.. രണ്ടു ദിവസമായി കേൾക്കാൻ കഴിയാത്ത ഒരു ചീത്ത വിളിയുടെ മിസ്സിംഗ്‌..അത് കേൾക്കാൻ അവളേറെ കൊതിച്ചു പനി കുളിരല്ലാതെ തന്നെ അവളൊന്നു വിറച്ചു. മിയ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂടെ നടക്കുന്നുണ്ട്. വാർഡന് മുന്നിലേക്കെത്തുമ്പോൾ പിന്നെ ഒരക്ഷരം മിണ്ടാതെ തുറിച്ചു നോക്കി നിൽക്കുന്നവൾക്ക് നേരെ കാർത്തു പകച്ചു നോക്കി. എന്താടി.. അത് വരെയും നിർത്താതെ സംസാരിച്ചു കൊണ്ട് വന്നവളുടെ പെട്ടന്നുള്ള മാറ്റം. മിയ അവളെ നോക്കി മുന്നോട്ട് നോക്കാൻ കണ്ണ് കാണിച്ചു. ഒറ്റ നോട്ടം.. സ്വയം മറന്നു കൊണ്ട് കാർത്തു മുന്നോട്ട് കുതിച്ചു.. അവളുടെ വരവ് കണ്ടിട്ട് കാശി ഞെട്ടി പോയി. അവന്റെ നോട്ടം വാർഡന് നേരെയാണ്. "ഇവൾക്ക് പനിയുണ്ടോ എന്നൊരു ഭാവത്തിലാണ് അവരുടെ നിൽപ്പെന്ന് കണ്ടതും അവനപ്പോൾ ചിരി വന്നു. "കാശ്.. കാശ്യേട്ടൻ ഒറ്റയ്ക്കാ വന്നത്..?" കാർത്തു ശ്വാസം മുട്ടലോടെ ചോദിച്ചു. "അല്ല.. ഒരു ജാഥക്കുള്ള ആളുണ്ട്.. പുറത്താ.." അവൻ ഗൗരവത്തിൽ തന്നെയാണ്. മിയക്ക് ചിരി വന്നു അപ്പോഴുള്ള കാർത്തുവിന്റെ ഭാവം കണ്ടിട്ട്. "പൊയ്ക്കോട്ടേ ഇനി.." കാശി തിരിഞ്ഞു നിന്നിട്ട് വാർഡന് നേരെ നോക്കി. "മ്മ്.. സൂക്ഷിച്ചു പോ.." അത് മാത്രം പറഞ്ഞു കൊണ്ടവർ ഒന്നമർത്തി മൂളി. കാശി കാർത്തുവിനെ കടന്ന് ചെന്ന് മിയയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി.. അവനെ നോക്കി മിയ ചിരിച്ചെങ്കിലും അവൻ ഗൗരവത്തോടെ തന്നെ തിരിഞ്ഞു നടന്നു.. കാർത്തു അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസമാക്കാത്ത പോലാണ്. പനിയുടെ കാര്യമൊക്കെ അവൾ ഏറെക്കുറെ മറന്നു പോയിരുന്നു. അവനെ കണ്ടപ്പോൾ തന്നെ കിട്ടിയൊരു ഊർജ്ജമുണ്ടപ്പോൾ അവളുടെ സിരകളിലാകെ.. "ഡീ.. മിയ തോളിൽ അടിച്ചു കൊണ്ട് വിളിക്കുമ്പോൾ അവളൊന്നു ഞെട്ടി. ഇനിയും ഇവിടെ നിന്നു സ്വപ്നം കണ്ടാ.. അങ്ങേര് നിന്നെ ഇവിടെ ഇട്ടിട്ട് പോകും..നോ ഡൗട്ട്.." വാർഡൻ കേൾക്കാതെ മിയ അവളോട് പറഞ്ഞു. "എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി..കാശ്യേട്ടൻ മാത്രം. എന്നെ കൂട്ടാൻ.. കാർത്തു ചിരിയോടെ പറഞ്ഞു മാത്രം "നിന്റച്ഛൻ പറഞ്ഞാ മൂപ്പര് ച്ചാവും ന്ന് നീ തന്നെയല്ലേ പറയാറുള്ളത്.. അങ്ങനെ കണ്ടാ മതി കൂടുതൽ എസ്‌പെക്ട് ചെയ്യണ്ട.." കാശി പോയ വഴിയേ നോക്കി മിയ പുച്ഛത്തോടെ പറഞ്ഞു. 'ചേ.. നശിപ്പിച്ചു. വൃത്തികെട്ടവൾ.. കാർത്തു അവളെ നോക്കി പല്ല് കടിച്ചു. "ഞാൻ ഉള്ളത് പറഞ്ഞു.. "ആയിക്കോട്ടെ.. എന്തായാലും എന്നെ കൂട്ടാൻ വന്നല്ലോ.. എനിക്കത് മതി.." കാർത്തു സ്വയം ആശ്വാസിക്കാൻ ശ്രമിച്ചു. "ആഹ്.. ഇനിയിപ്പോ അതാണ്‌ നല്ലത്.. "നീ പോടീ കുശുമ്പി.. കാശ്യേട്ടൻ എന്നെ കൂട്ടാൻ വന്നല്ലോ.." കാർത്തു മിയയുടെ കവിളിൽ കുത്തി. "വല്ലാണ്ട് കൊഞ്ചി ഇവിടെ നിന്നാ നിന്റെ കാശ്യേട്ടൻ വന്ന പോലെ തന്നെ അങ്ങ് പോകും.. അത് കൊണ്ട് പൊന്ന് മോള് വിട്ടോ.. എനിക്കൊന്ന് ഉറങ്ങണം.. ഇന്നലെ നിന്റെ പനി കാരണം എന്റേം കൂടി ഉറക്കം പോയില്ലേ.." മിയ മുഖം ചുളിച്ചു.. "ഡീ.. കാർത്തു അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് വിളിച്ചു. "ഇനിയെന്താ.. അല്ല.. അത് പിന്നെ.. അല്ലേൽ തന്നെ നിനക്കിപ്പോ പനിയൊന്നും ഇല്ലല്ലോ. കയ്യൊക്കെ തണുത്തു പോയിരിക്കുന്നു. ഇനിയിപ്പോ വീട്ടിൽ പോണോ ന്നാ.. മിയ ഐസ് പോലെ തണുത്ത കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "പോടീ.. ഇത് പേടിച്ചിട്ടാ.. കാർത്തു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. പേടിയോ.. എന്തിന്.. മിയ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. "അത്.. എനിക്കറിയില്ല.. ആ മൊതലിനെയോ.. കാശി പോയ വഴിയേ നോക്കി മിയ ചോദിച്ചു.. കാർത്തു അതിനുത്തരമൊന്നും പറഞ്ഞില്ല. പേടിക്കേണ്ട കുട്ടി.. നീ വിചാരിച്ച ആ കാറൊരു മണിയറയാക്കാം.. അത് വഴി നിന്റെ കാശ്യേട്ടന്റെയും നിന്റെ അച്ഛന്റേം കൊമ്പ് ഒപ്പം ഒടിച്ചു മടക്കി കുപ്പിയിലാക്കാം.. ഇത് പോലൊരു അവസരം ഇനി കിട്ടില്ല.. അത് കൊണ്ട് കിട്ടിയ അവസരം എൻജോയ് ചെയ്യാൻ ഉള്ളെന് അവളുടെ ഒരു പേടി.. " കാർത്തുവിനെ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് മിയ പറഞ്ഞു.. ഹാപ്പി ജേർണി.. ആൻഡ്... ബാക്കി പറയാതെ ഒരു കള്ളത്തരത്തോടെ മിയ ഓടി കയറി പോയിട്ടും കാർത്തു കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു. പുറത്തെ തണുപ്പും ഉള്ളിലെ പനി തണുപ്പും കൂടി ഒരുമിച്ചാക്രമിക്കാൻ ശ്രമിച്ചപ്പോൾ അവൾ പാർക്കിങ്ങിൽ നിർത്തിയ കാറിന് നേരെ നടന്നു. വല്ലാത്തൊരു വിറയലുണ്ട്. ഒന്ന് അടുത്ത് കാണാൻ അത്രമേൽ കൊതിച്ചു പോയ ഒരാളാണവൻ. ഇന്നിപ്പോൾ അവന്റെ അരികിൽ പോകുന്നത് ഓർത്തപ്പോൾ അവൾക്കൊരു വല്ലായ്മ.. അവനത് ഇഷ്ടമാവില്ല എന്ന് തന്നെയാണ് ആ വല്ലായ്മക്ക് മുഖ്യ കാരണവും. മിയ പറഞ്ഞത് പോലെ.. അച്ഛൻ പറഞ്ഞേൽപ്പിച്ചത് കൊണ്ട് മാത്രം വന്നവനാണ്.. കാശി കാർ ഹോൺ മുഴക്കി തുടങ്ങിയപ്പോൾ.. വിയലോടെ തന്നെ കാർത്തിക അവനരികിലേക്ക് ചെന്നു. തുടരും. എഴുതും മുന്നേ ഇതൊക്കെ നിങ്ങൾ ഊഹിച്ചു വെക്കുന്നുണ്ടല്ലോ ന്നാ പിന്നെ ഒരു സമാധാനം 😀 പ്രണയിക്കുന്ന ആളിനോപ്പമുള്ള യാത്ര.. അതാണ്‌ യാത്ര 🫣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.7K views
1 days ago
#📙 നോവൽ - മുറ ചെറുക്കൻ... 🔻 ഭാഗം _70 ✍️ രചന -Aysha akbar ജനലിലൂടെ സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ഇഷാനി കണ്ണുകൾ തുറന്നത്....... മുകളിൽ കാണുന്ന മരത്തിന്റെ മേൽക്കൂര അവളുടെ ഉള്ളിലൊരു തണുപ്പ് നിറച്ചു..... അല്ലെങ്കിലും ഇവിടെയുള്ള പുലരികൾക്ക് അല്പം സുഖം കൂടുതലാണ്...... എഴുന്നേല്‌ക്കുമ്പോൾ മുകളിലേ ഈ മേൽക്കൂര കണ്ടാൽ ഇവിടെയാണെന്ന ആനന്ദം ഉള്ളിലേക്കിരച്ചു കയറും.... കട്ടിലിൽ നിന്ന് ഉയരുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവും........ അവൾ കട്ടിലിൽ തന്നെ കിടന്നു മേൽക്കൂര കണ്ണ് നിറച്ചു കണ്ടു..... അവളുടെ കൈ അവളൊന്നു വലിച്ചപ്പോഴാണ് കയ്യിനു മുകളിൽ ഒരു തലയുടെ ഭാരം അവളറിഞ്ഞത്.... അവൾ പതിയെ യൊന്നു തല ചെരിച്ചു..... കണ്ണുകൾ ചിമ്മി കിടക്കുന്നവന്റെ സുഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു.... ഇപ്പൊ തങ്ങളിരുവർക്കും ഒരേ ഗന്ധമാണ്..... അതേ..... പ്രണയത്തിന്റെ ഗന്ധം..... അവളുടെ കണ്ണുകൾ തിളങ്ങി....... അവയിലൊരായിരം കൃഷ്ണ കിരീടപ്പൂക്കൾ ഒന്നിച്ചു പൂത്തു നിന്നു...... തന്നിലെ വേദനിക്കുന്ന ഹൃദയത്തെ ആദ്യമായി ഉൾ കണ്ണ് കൊണ്ട് കണ്ട് പിടിച്ചവനാണ്...... തന്റെ വേദ നകളിലേക്ക് പ്രണയത്തിന്റെ മരുന്ന് വെച്ചു സുഖപ്പെടുത്തി തന്ന വൈദ്യനാണ്..... തന്നിലെ കറ കളഞ്ഞ പ്രണയത്തിന്റെ അവകാശിയാണ്... അവൾ അവളുടെ കൈക്ക് മുകളിൽ കിടക്കുന്നവന്റെ മുടിയിൽ പതിയെ യൊന്നു തലോടി.... ഏറെ വാത്സല്യത്തോടേ.... തന്റെ ഹൃദയം ഒരമ്മയിലേക്ക് ചേക്കേറൂന്നത് ആദ്യമായി അവളറിഞ്ഞു.... ആ നെറ്റിയിൽ അവളൊനന്ന് ചുണ്ടമർത്തി...... ഉറക്കത്തിലും അതറിഞ്ഞെന്ന വണ്ണം അവനവളുടെ നഗ്നമായ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത് പിടിച്ചു....... ആദ്യം അവളൊന്നു പിടഞെങ്കിലും ഇടം കയ്യാലേ അവളെവനെ മാറോട് ചേർത്ത് പിടിച്ചു... ഒറ്റ രാത്രി കൊണ്ട് അവളുടെ ഹൃദയം ഒന്ന് കൂടി പക്ക്വമായത് പോലെ അവൾക്ക് സ്വയം തോന്നി..... ഒരു പക്ഷെ അവനിലെ അവകാശിയെ ഏറ്റ് വാങ്ങാൻ മനസ്സ് സ്വയം തയ്യാറായതാവാം..... അവളുടെ കവിളിണകൾ നാണം കൊണ്ടൊന്നു പൂത്തു...... ആരും കാണാനില്ലെങ്കിൽ കൂടി അവളതിനെ എന്തിനോ കടിച്ചു പിടിച്ചിരുന്നു........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ സത്യത്തിൽ ഇഷാനി സ്വപ്നം കണ്ടതിലും അപ്പുറം അപ്പുറമായിരുന്നു.... മീനുവും തനൂജാമ്മയും മുത്തശ്ശിയും അമ്മയും ഋതിനും ഗോപി മാമനും മമ്മയും സചുവേട്ടനും താനും......... സ്വർഗം എന്നത് എവിടെയാണെന്ന് അറിയുമോ....... അതേ...... അത് ഞങ്ങൾക്കിടയിലാണ്..... ഞങ്ങളെല്ലാവരും ഒരുമിച്ചു ഊണ് കഴിക്കുന്ന ആ മേശയിൽ........ കുശലം പറഞ്ഞു ഇളം കാറ്റേറ്റ് നന്ദ്യാർ വട്ട പൂക്കളെ കണ്ട് കൊണ്ടിരിക്കുന്ന ആ ഉമ്മറത്ത്...... താനും മീനുവും സ്വകാര്യം പറഞ്ഞിരിക്കുന്ന ആ മാഞ്ചോട്ടിൽ....... മമ്മയും താനും മീനുവും തനൂജാമ്മയും കളിച്ചു ചിരിച്ചു എണ്ണ തേച് വിസ്തരിച്ചു കുളിക്കുന്ന ആ കുളക്കടവിൽ... നാമം ജപിക്കുന്ന മുത്തശ്ശിക്കരികിലായിരുന്നു മീനുജും താനും കാലു തിരുമ്മി കൊടുക്കുമ്പോഴുള്ള ആ പിണ്ണ തൈലത്തിന്റെ ഗന്ധത്തിൽ..... കസേരയിൽ കാലു നീട്ടി കിടക്കുന്ന ഗോപി മാമന്റെ മുഖത്ത് തേക്കുന്ന നിറമുള്ള ആ പൊടികളിൽ..... കോണിപ്പടികൾ കയറി മുകളിലേക്കെത്തുമ്പോഴേക്കും പിറകിൽ നിന്ന് വന്നു അടി വയറ്റിൽ കെട്ട് പിണക്കുന്ന സച്ചുവേട്ടന്റെ ആ കൈകളിൽ.... നെറ്റിയിൽ വീണു കിടക്കുന്ന മൂടിയിഴകളെ വകഞ്ഞു മാറ്റിയുള്ള അവന്റെ ചുംബന ത്തിന്റെ ചൂടിൽ..... അതേ...... ഇതിലെല്ലാം താനാ സ്വർഗത്തെ കാണുന്നുണ്ട്........ ഇത്രയും ചെറിയ കാര്യങ്ങളിൽ സ്വർഗത്തെ കണ്ട് പിടിക്കാൻ കഴിയുമോയെന്ന് സംശയമുണ്ടാവാം...... മനസ്സിന്റെ നിറഞ്ഞ സന്തോഷം എവിടെയാണോ അവിടമാണ് സ്വർഗം.... ഇതിനും മുകളിലൊരു സന്തോഷമെന്ന് ഓർക്കാൻ കഴിയാത്ത വിധം സന്തോഷത്തെ താൻ ഇന്ന് അനുഭവിക്കുന്നുണ്ട്... എന്നാൽ ഇതിനും മുകളിൽ ഇനിയൊരു സന്തോഷം ഉണ്ടെന്ന് തനിക്ക് മനസ്സിലായത് ഒന്ന് തല ചുറ്റി വീണപ്പോഴായിരുന്നു..... തന്നെ എല്ലാവരും കൂടി താങ്ങി പ്പിടിച്ചു സച്ചുവേട്ടന്റെ ചികിത്സാ മുറിയിലേക് കിടത്തി .. സച്ചുവേട്ടൻ ആ സമയം അവിടെയില്ല .... എല്ലാവരും തന്റെ അടുത്ത് കൂടി നിന്നു...... തനൂജാമ്മയും മമ്മയും മുത്തശ്ശി യും എല്ലാം അടുത്ത് തന്നെയുണ്ട്...... മീനു വിന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.... കുട്ടിക്കല്പം കാറ്റ് കിട്ടട്ടെ.... അല്പമൊന്ന് മാറി നിൽക്കു.. എന്ന് പറഞ്ഞു കൊണ്ട് ഗോപി മാമനും വാതിൽ പടിയിൽ തന്നെയുണ്ട്...... കട്ടിലിൽ കിടക്കുന്ന തനിക്ക് പ്രത്യേകിച്ച് അസുഖമോന്നുമില്ലെങ്കിൽ കൂടി എന്തൊക്കെയോ ഒരു അവശത പോലെ....... എല്ലാവരും അല്പം പിറകിലേക്ക് മാറി ഡോക്ടർ തന്നെ പരിശോധിച്ച് തുടങ്ങി..... കയ്യിലെ നാഡി പിടിച്ചു നോക്കുന്ന ഡോക്ടറെ ഏറെ വിളർച്ച നിറഞ്ഞ കണ്ണുകളോടെ താനൊന്ന് നോക്കി........ ഇരു നിറമുള്ള വാലിട്ട് കണ്ണെഴുതി യ അവർ എന്നേ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..... ഏയ്.... ടെൻഷനാവനൊന്നുമില്ല..... യു ആർ ഗോയിങ് ടു ബി എ മദർ....... കൺഗ്രാജുലേഷൻ...... ഡോക്ടർ അത് പറഞ്ഞതും ഒരു നിമിഷം ഹൃദയമൊന്നു നിശ്ചലമായത് അവളറിഞ്ഞു....... ഹൃദയത്തിലേക്ക് പെട്ടെന്ന് ഇടിച്ചു കയറി വന്ന സുഖമുള്ള ആ ഭാരം തൊണ്ട ക്കുഴിയിലൊരു ശ്വാസ തടസ്സം സൃഷ്ടിച്ചത് പോലെ....... അവളുടെ കണ്ണുകൾ വേഗം നീണ്ടു പോയത് വാതിൽ പടിയിൽ നിൽക്കുന്നവരിലേക്കായിരുന്നു...... ഡോക്ടർ പലതും തന്നോട് ചോദിക്കുകയും പതിഞ്ഞ ശബ്ദത്തിൽ മറുപടി പറയുകയും ചെയ്യുന്നത് കൊണ്ട് തന്നെ ആരും അത് കേട്ടിട്ടുണ്ടായിരുന്നില്ലെന്നതാണ് ശെരി...... അത് കൊണ്ട് തന്നെ ഡോക്ടർ അവർക്ക് നേരെ നടന്നടുക്കുമ്പോൾ അവൾ തിളങ്ങുന്ന കണ്ണുകളാൽ അവരെ ഓരോരുത്തരെയും നോക്കി നിന്നു..... ഓരോ കണ്ണുകളിലെയും സന്തോഷം അവൾക് നേരിട്ട് കാണാനെന്ന പോൽ.... അപ്പോഴേക്കും കടയിൽ നിന്ന് ഓടി സച്ചുവും അങ്ങോട്ടെത്തിയിരുന്നു.... ആഗ്രഹിച്ച ആ നിമിഷം കൺ മുമ്പിൽ കാണുമ്പോൾ ഇഷാനിക്ക് ഹൃദയം തുളുമ്പുന്നത് പോലെ തോന്നി....... അവന്റെ കണ്ണുകൾ ആദ്യം നീണ്ടത് തന്നിലേക്കാണ്...... ആരും വെറീഡ് ആവേണ്ട..... ഇവിടേക്ക് പുതിയൊരാൾ വരാനുള്ള തയ്യാറെടുപ്പിലാ.... ഷീ ഈസ്‌ പ്രെഗ്നന്റ്........ ഓടി വന്ന അതേ കിതപ്പിൽ സച്ചു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ എല്ലാവരോടുമായി ഒരു ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു...... ഒരു നിമിഷം ആ കണ്ണുകൾ നിശ്ചലമായത് ഇഷാനിയറിഞ്ഞു...... എല്ലാവരുടെ കണ്ണുകളിലും ഒരേ വികാരം........ ഞെട്ടലോ സന്തോഷമോ കൂടി കുഴഞ്ഞ ഭാവം...... ഗോപി യുടേ ചുണ്ടുകൾ ഒന്ന് വിതുമ്പി പോകുന്നത് പോലെ ഇഷാനിക്ക് തോന്നി.... ആ കണ്ണുകളിൽ ഇത് വരെ താൻ കാണാത്തൊരു നീർ തിളക്കം ആദ്യമായി അവൾ കണ്ടു...... പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്തു അവർ ഡോക്ടറുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അയ്യോ ഇത്രയൊന്നും വേണ്ടെന്ന തരത്തിൽ ഡോക്ടറോന്ന് ചിരിച്ചു..... അല്ല ഡോക്ടറെ..... ഇത്രയും നല്ലൊരു കാര്യം പറഞ്ഞ നിങ്ങൾക്ക് ഇതിലേറെ വലുതെന്താണ് തരികയെന്നാ ഞാനാലോചിക്കുന്നത്.... അതും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഒരു ചിരിയോടെ അവിടെ നിന്ന് ഗോപി നടക്കുമ്പോൾ ഇഷാനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നിയിരുന്നു.... ഒരച്ചനെന്നാൽ എന്തെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചറിയാം..... തന്റെ മകൻ ആ സ്ഥാനത്തേക്ക് കടക്കുന്നതിലുള്ള സന്തോഷമോ തന്റെ ചോരയെ ഈ കയ്യിലൊന്നിട്ട് കൊഞ്ചിക്കാനുള്ള വാത്സല്യമൊ എന്തെല്ലാമോ കൂടി കലർന്നിരുന്നാ കണ്ണുകളിൽ..... ഗോപിയുടെ ആ ഭാവം എല്ലാവരിലും തീവ്രമായ ഒരു വികാരമുണർത്തി..... സച്ചുവിന്റെ നെഞ്ചിൽ അതൊന്ന് കൊളുത്തി വലിച്ചു..... അവൻ പതിയെ ഇഷാനിയിലേക്കൊന്ന് നോക്കി..... അവൾ എല്ലാവരുടെയും സന്തോഷം കണ്ടെന്ന പോൽ മതി മറന്ന് നിൽക്കുകയാണ്....... എല്ലാവരും കൂടി ഒരു നിമിഷം അവളുടെ ചുറ്റും നിന്നു..... അവൾ പതിയെ ഒന്നെഴുന്നേറ്റിരുന്നു.... മമ്മയും തനൂജാമ്മയും മുത്തശ്ശിയും മാറി മാറി ചുംബിച്ചു....... മീനു ഇറുക്കെ കെട്ടി പ്പിടിച്ചു...... സച്ചു മാത്രം കട്ടിലിനൊരു വശത്തങ്ങനെ നിൽക്കുകയാണ്........ അവളെ നോക്കി കൊതി തീരാത്തേയെന്ന വണ്ണം...... മമ്മക്ക് തന്നോടെന്തോക്കെയോ പറയണമെന്നുണ്ടെങ്കിൽ കൂടി സന്തോഷം കൊണ്ടൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു.... എല്ലാവരുടെയും സന്തോഷ പ്രകടനത്തിന് ശേഷം സച്ചുവേട്ടന് വേണ്ടിയെന്ന പോൽ എല്ലാവരും പുറത്തേക്ക് നിന്നു...... കട്ടിലിന്റെ കാലിൽ നിന്നും അവൻ പതിയെ നടന്നു അവൾ ക്കരികിലേക്കിരുന്നു....... ആ കണ്ണുകളിലേ സന്തോഷം ഇത് വരെ തനിക്ക് കിട്ടിയ എല്ലാത്തിനും മുകളിലായിരുന്നു...... എന്ത്‌ പറയണമെന്നറിയില്ലായിരുന്നവന്..... അവളുടെ കൈ പതിയെ എടുത്തവൻ ഒന്ന് ചുണ്ടമർത്തി.... തന്റെ കൈ പത്തി നനയുന്നത് അവളുമറിഞ്ഞു.... എന്തിനാ കരയുന്നത്...... ഭാഗ്യമുള്ള ഒരു ജന്മം ഈ ഭൂമിയിലേക്ക് വരാൻ പോകുകയാ..... സ്നേഹിക്കാൻ ചുറ്റും ഇത്ര പേര് കാത്തിരിക്കുന്നുണ്ടെന്ന് എങ്ങനെയാ ഒന്നറിയിക്കാ .. തന്റെ കൈക്ക് മുകളിൽ അമർന്ന അവന്റെ തലയൊന്നുയർത്തി പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ അവളത് ചോദിക്കുമ്പോൾ അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണ് നീർ അവന്റെ കയ്യിൽ നിന്നും പിടി വിട്ട് പോയിരുന്നു...... ഇരു കണ്ണുകളും നിറഞ്ഞൊഴുകി..... അവനവളെ ഇറുക്കെ പുണർന്നു........ കണ്ണ് നീരുപ്പ് കലർന്ന ആ ചിരിയിൽ നിന്നും ഒരു കുഞ്ഞു കൃഷ്ണ കിരീടപ്പൂവ് കണ്ണുകൾ തുറന്നിരുന്നു....... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
6.4K views
2 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _16 ✍️ രചന - ജിഫ്ന നിസാർ ❣️ അയാളെന്തിന് വന്നു... " ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം. "പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.." അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം. "ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?" ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്. "കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..." ഭവ്യാ.. അനാവശ്യം പറയരുത്.. അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു. "പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.." ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു. കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി. "എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല.. അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.." ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി. "ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി.. ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി. "നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.." ഗായത്രിക്ക് കണ്ണ് നിറഞ്ഞു. ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ.. അതെന്റെ ഗതികേട്.. " ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... " ഭവ്യ പ്ലീസ്.." കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു. "അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻ‌തൂക്കം കൊടുത്തിരുന്നു എങ്കിൽ...." ഗായത്രി വിങ്ങലോടെ പറഞ്ഞു.. ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. " ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു.. "അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.." ഭവ്യ ചുണ്ട് കോട്ടി.. അത് കള്ളകഥയൊന്നുമല്ല.. ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്. പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല. അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല. അച്ഛമ്മയാണ്. ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്. അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും. ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവനോടത്ര മാത്രം അനീതി ചെയ്തിട്ടും. അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല. എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും.. കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്. അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല. കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ❤‍🔥❤‍🔥 വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി... ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്.. തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്.. എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല. നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്.. മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്.. നാളുകളായി അവനെ അറിയുന്ന താരാട്ട്. അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി. ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി.. എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്.. പറ ശിവാ.. നീ കഴിച്ചോ ഡാ.. അതായിരുന്നു ആദ്യത്തെ ചോദ്യം. "കഴിക്കണം.. പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്. വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്. രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും. അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും. "സമയം ഒൻപത് കഴിഞ്ഞു കാശി..." ശിവ ഓർമ്മിപ്പിച്ചു. "അതിന്... "അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ.. "ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല.. കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല. "എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.." ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു. വെച്ചിട്ട് പോ ശിവാ.. "ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.." "ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്.. കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു. "അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം.. വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം. എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.." ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്.. എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല. ശിവാ.. ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി. പക്ഷേ അനക്കമില്ല.. "ശിവാ.. നീ പോയോ ഡാ.." ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്.. "തീർന്നോ.. ചിരിയോടെയുള്ള ശിവയുടെ ചോദ്യം. അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു. വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ.. എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി.. ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല.. ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു... ശിവാ.. അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി. കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി. എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.." ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. "ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം.. അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല.. കാശിയുടെ പതർച്ചയുള്ള സ്വരം. അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ.. ശിവ പെട്ടന്ന് ചോദിച്ചു. "എന്ന് ഞാൻ പറഞ്ഞില്ല.. കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്. ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ.. വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ.. ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്. "എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ.. വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി.. നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ.. കാശി അസഹിഷ്ണുത യോടെ ചോദിച്ചു. എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.." ശിവ കളിയാക്കി കൊണ്ട് ചോദിച്ചു. വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ.. കാശി ഈണത്തിൽ ചോദിച്ചു.. അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ.. ഏയ് ഒന്നുല്ല.. കാശിക്കൊരു കള്ളത്തരം. പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ.. മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ.. ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. "ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ.. വെച്ചിട്ട് പോടാ.. പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു. ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല. കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു. വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല. എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല. ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്. നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്. പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല. ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി. അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു. ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു.. അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു.. "പറഞ്ഞോ അശോകേട്ടാ.. അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം. പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ.. കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി.. തുടരും.. കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത്‌ പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❤️ #📔 കഥ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.2K views
2 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mOO3R8X?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌- 43🌺💚 ആ നിമിഷം തന്നെ നന്ദനും ഭാമയും തിരിഞ്ഞുനോക്കി.... കാവ്യ അവളുടെ കഴുത്തിൽ കിടന്ന ജീവൻ കെട്ടിയ താലിമാല അഴിച്ചവിടെ വച്ചു..... ഈ ഭാരമെനിക്കിനി വേണ്ടാ...... അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി ....... ആ നിമിഷം നന്ദനും ഭാമയ്ക്കും മനസ്സിലായി പ്രശ്നം അത്രയും ഗുരുതരമാണ്....... പക്ഷേ അവരൊന്നും ചോദിച്ചില്ല...... അവൾക്ക് പറയാനുള്ളത് അവളായി തന്നെ പോകുന്ന യാത്രയിൽ പറയുമെന്ന് അവർക്കുറപ്പായിരുന്നു. അവർ സിറ്റഔട്ട്‌ൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോൾ ജീവന്റെ അമ്മ പുറത്തേക്ക് വന്നു നോക്കുന്നുണ്ടായിരുന്നു..... കാർ ഗേറ്റ് കഴിഞ്ഞകന്നതും അവർ ജീവന്റെ ഫോണിലേക്ക് വിളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 യാത്രയിലുട നീളം കാവ്യ വളരെ സൈലന്റായിരുന്നു..... ഭാമയും നന്ദനുമത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. കുറച്ച് ദൂരം പിന്നിട്ടതും നേരം ഇരുട്ടിതുടങ്ങി. അരമണിക്കൂർ പിന്നിട്ടതും നന്ദൻ വലിയ തിരക്കില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്ത് വണ്ടി നിർത്തി....... ഇറങ്..... നന്ദൻ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി..... ഭാമ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി ഏതോ ചിന്തയിലാണ്ടിരുന്ന കാവ്യയെ ഭാമയൊന്ന് കുലുക്കി വിളിച്ചതും അവളൊന്നു ഞെട്ടിയുണർന്നു..... വാ...... ഇറങ്... കോഫി കുടിക്കാം ...... അപ്പോഴാണ് അവൾ ആ റെസ്റ്റോറന്റ് ശ്രദ്ധിക്കുന്നത്. താനിത്രയും നേരം ഈ ലോകത്തേ അല്ലായിരുന്നു..... അവൾ ചിന്തിച്ചു... കാവ്യാ..... ഇറങ്.... എനിക്ക് വേണ്ട ചേച്ചി........ അത്‌ പറഞ്ഞാൽ പറ്റില്ല...... ഇറങ്...... ഭാമ നിർബന്ധം പറഞ്ഞതും കാവ്യ പിന്നൊന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നന്ദന് പിന്നാലെയായി ഇരുവരും നടന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് കയറി. ഒഴിഞ്ഞു കിടന്നൊരു ടേബിളിലേക്ക് മൂന്ന് പേരുമിരുന്നു...... നിമിഷങ്ങൾക്കകം ഓർഡർ എടുക്കാൻ ആള് വന്നതും എല്ലാവർക്കും ഓരോ കോഫിയും ഒന്നോ രണ്ടോ ചെറിയ സ്നാക്സും നന്ദൻ ഓർഡർ ചെയ്തു. കാവ്യ ഇപ്പോഴും ഏതോ ലോകത്തെന്ന പോലെ ഇരിക്കുകയാണ്..... ഭാമയും നന്ദനും അവളെ തന്നെ ശ്രദ്ധിച്ചു..... കാവ്യാ....... നന്ദന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും കാവ്യ ഞെട്ടലോടെ മുഖമുയർത്തി നോക്കി...... എന്താ മോളെ പറ്റിയെ..... എന്തായിരുന്നു പ്രശ്നം.... ജീവൻ എന്തിനാ നിന്നെ ഉപദ്രവിച്ചേ..... നന്ദൻ മുഖവുരയൊന്നും കൂടാതെ തന്നെ സംസാരിച്ചു. കാവ്യ ദീർഘമായൊന്ന് ശ്വാസമെടുത്തു..... ശേഷം ഇരുവരേയും നോക്കി പറഞ്ഞുതുടങ്ങി. 💚💚 കല്യാണം കഴിഞ്ഞ് ചെന്ന ആദ്യ ദിവസങ്ങൾ വളരെ സ്നേഹമായിരുന്നു..... പെട്ടന്നുള്ള വിവാഹമായതിനാൽ പരസ്പരം നന്നായി അടുത്തറിയണം എന്നൊക്കെ തീരുമാനിച്ചിരുന്നു ....... കുറച്ച് ദിവസം കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പോകാനും പറഞ്ഞിരുന്നു...... അതെല്ലാം എനിക്കും സന്തോഷമായിരുന്നു.... എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം ആകെ മാറി തുടങ്ങി...... അയാളുടെ മാത്രമല്ല അയാളുടെ വീട്ടുകാരുടെയും..... പ്രതേകിച്ച് അമ്മയുടെ...... പിന്നീട് ആദ്യദിവസങ്ങളിൽ ഞാൻ കണ്ടവരെ അല്ലാ ആരും...... അയാൾക്ക് ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.... ആദ്യമൊക്കെ ഞാൻ ക്ഷമിച്ചു.... എന്റെ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു..... പക്ഷേ..... കാരണമെന്താണെന്ന് എനിക്കറിയില്ല...... എനിക്ക് മേലേ കുറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു..... അയാളുടെ അമ്മക്ക് ഞാൻ ഓർഡർ ഇടുമ്പോൾ ഓരോന്ന് ചെയ്യുന്നൊരു വേലക്കാരി പോലെയായി മാറി..... ഇനിയും ആ വീട്ടിൽ നിന്നാൽ ഇത് തന്നെ തുടരുമെന്നുള്ളത് കൊണ്ട് പഠിക്കാൻ പോകാമെന്ന് വിചാരിച്ചു..... പഠിക്കാൻ വിടുമെന്നവാക്ക് നേരത്തേ തന്നെ തന്നതാണല്ലോ. അതുകൊണ്ട് എന്നെ വിടുമെന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാൽ അത്‌ ഞാൻ ചോദിച്ച ദിവസം നീയിനി പഠിക്കാൻ പോകണ്ട എന്നായിരുന്നു അയാളുടെ മറുപടി...... പക്ഷെ അത്‌ ഞാൻ സമ്മതിച്ചു കൊടുത്തില്ല ഞാനന്ന് പൊട്ടിത്തെറിച്ചു...... പഠിക്കണമെന്ന് തന്നെ പറഞ്ഞു.... അതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. അന്നയാളെന്നെ തല്ലാൻ കൈ പൊക്കി.... ഒന്ന് പിടിച്ചു മാറ്റാൻ പോലും നോക്കാതെ അയാളുടെ അമ്മയും..... ഞാൻ അപ്പോ തന്നെ വീട്ടിൽ വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്...... കരഞ്ഞുപോയി ഞാൻ..... പക്ഷേ അമ്മയ്ക്ക് അതൊന്നും കേൾക്കണ്ടായിരുന്നു........ നീയിനി പഠിച്ചിട്ടെന്തിനാ..... അടങ്ങി വീട്ടിൽ നിൽക്കാൻ നോക്ക്..... ഇതിലും വലിയ ബന്ധമൊന്നും നിനക്ക് കിട്ടാനില്ല ...... അവനുമായി തല്ലിപ്പിരിഞ്ഞു വീട്ടിലേക്കു വന്നാൽ ഞാനിവിടെ കേറ്റില്ല..... നാട്ടുകാർക്ക്‌ മുന്നിൽ തലകുനിക്കാൻ ഞങ്ങൾക്ക് വയ്യ. ഇതായിരുന്നു എന്റെ അമ്മയുടെ മറുപടി..... ഒരു നിമിഷം ഞാനൊന്ന് പകച്ചുപോയി എന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും എന്റെ പെറ്റമ്മ ഒന്ന് നിന്നില്ലല്ലോ എന്നോർത്തപ്പോൾ ...... ഹൃദയം തകർന്നുപോയി..... പിന്നീട് ആരെയും വിളിക്കാൻ തോന്നിയില്ല...... എന്തുചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒന്നും മനസ്സിലേക്ക് വരുന്നില്ല. ആകെയൊരു ശൂന്യത മാത്രം. അതിനിടയിൽ എന്റെ ഫോണും അയാൾ എടുത്തു മാറ്റി..... ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ അങ്ങനെയിരിക്കെ ഒരു ദിവസമാണ് അയാളുടെ ഫോൺ എന്റെ കൈയ്യിൽ കിട്ടുന്നത്.... ലോക്കഴിക്കുന്നത് ഒരിക്കൽ കണ്ടിട്ടുള്ളത് കൊണ്ട് അതോർമ്മിച്ച് ഞാൻ ഒന്ന് ശ്രമിച്ചു നോക്കി..... അപ്പോ തന്നെ അത്‌ ഓൺ ആകുകയും ചെയ്തു..... ആദ്യം അച്ഛനെ വിളിക്കാമെന്ന് കരുതി...... പിന്നെ വേണ്ടന്ന് വച്ച് ഭാമ ചേച്ചിയെ തന്നെ വിളിക്കാമെന്ന് കരുതി വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാളുടെ വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജു കൾ കാണുന്നത്...... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് വാട്ട്സാപ്പിലേക്ക് കയറാൻ തോന്നി കയറിയപ്പോൾ ആദ്യത്തേ കോൺടാക്റ്റിൽ നിന്ന് മെസ്സേജ് വന്നുകൊണ്ടേയിരിക്കുന്നു. അതിലെ dp പിക് കണ്ടപ്പോ ഒന്ന് ഞെട്ടി ഒരു പെണ്ണിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ജീവൻ...... അറിയാതെ നെഞ്ചോന്നിടിച്ചു പോയി...... ആ പിക് ഒന്ന് സൂം ചെയ്തു നോക്കി...... കണ്ടിട്ട് മലയാളി അല്ലെന്ന് മനസ്സിലായി...... ഓസ്‌ട്രെലിയയിൽ അയാൾക്കൊപ്പം ജോലി ചെയ്യുന്ന പെണ്ണിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.... അവളാകണം. ഒന്നുകൂടി നോക്കിയ ശേഷം ആ ചാറ്റ് ഓപ്പണാക്കി നോക്കി...... വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടി പോയിരുന്നു...... അത്രയ്ക്ക് വൃത്തികെട്ട രീതിയിലുള്ള ചാറ്റ് കൂടാതെ കുറേ ഫോട്ടോസും വീഡിയോസും.... അതിൽ ഒന്ന് ആയാളും ആ പെണ്ണും ചേർന്നുള്ള കിടപ്പറ രംഗങ്ങൾ. ചതിക്കുകയായിരുന്നു............. എനിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല..... പെട്ടന്നാണ് അയാളെന്റെ പുറകിലൂടെ വന്ന് കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത്. ഞാൻ ഞെട്ടിപ്പോയി ......... ആദ്യത്തെ പകപ്പ് മാറിയതും ഞാനയാളെ എതിർത്തു...... എനിക്കിപ്പോ എന്റെ വീട്ടിൽ പോണമെന്നു പറഞ്ഞു എന്നാൽ അയാൾക്കൊരു പുച്ഛഭാവമായിരുന്നു..... അത്‌ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടു അയാളെ ഞാൻ പിടിച്ച് തള്ളി ഫോൺ തട്ടിപ്പറിച്ചെടുക്കാൻ നോക്കി..... ഒരു ഭ്രാന്തിയെ പ്പോലെയായിരുന്നു എന്റെ പ്രവർത്തി...... അന്നേരമാണ് അയാൾ തല്ലിയത്...... ഒരുപാട് തല്ലി...... ഒരു മാസത്തിനുള്ളിൽ അയാൾക്കൊപ്പം ഓസ്‌ട്രെലിയയിലേക്ക് എന്നെയും കൊണ്ടുപോകും അവിടെ എത്തിയാൽ നിനക്ക് ഈ വിലപോലും ഞാൻ തരില്ല...... നീ ഫോണിൽ കണ്ടത് അവളുമായി നിന്റെ മുന്നിൽ വച്ച് കാണിച്ച് തരും ഞാൻ..... അയാളുടെ ആ പ്രതികരണത്തിൽ പകച്ചുപോയി ഞാൻ....... അവളുണ്ടെങ്കിൽ പിന്നെന്തിനാ എന്നെ ചതിച്ച് എന്റെ വീട്ടുകാരെ ചതിച്ച് എന്നെ നീ വിവാഹം കഴിച്ചതെന്ന് ഞാൻ അലറി ചോദിച്ചു...... അതിനും അയാളൊരു പുച്ഛ ചിരിയായിരുന്നു. നാട്ടുകാരുടേയും ബന്ധുക്കളുടെയും കണ്ണിൽ പൊടിയിടാൻ എനിക്കൊരു കല്യാണം വേണമായിരുന്നു..... അതായിരുന്നു അയാളുടെ മറുപടി. ഞാൻ തകർന്നു പോയി..... അയാളുടെ അമ്മ എല്ലാമറിഞ്ഞിട്ടും മിണ്ടാതെ നിന്നു...... രണ്ട് ദിവസം ഞാൻ ആരോടും മിണ്ടിയില്ല. അയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പുറത്തുപോയാലും അപ്പൊത്തന്നെ വരും അയാൾ വന്നുകഴിഞ്ഞാൽ ആ മുറിയിലേക്ക് ഞാൻ പോകില്ല. ഇന്ന് അലമാര ലോക് ചെയ്യാൻ അയാൾ മറന്നു അതിൽ മുഴുവൻ തിരഞ്ഞപ്പോഴാണ് എന്റെ ഫോൺ കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വിളിച്ചു...... അയാൾ വരുന്നതിനു മുൻപ് തന്നെ കട്ട് ചെയ്തു. ഇങ്ങനെ തുടർന്നിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ..... കാവ്യ വലിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞുനിർത്തി. നന്ദനും ഭാമയും അവൾ പറഞ്ഞതും അനുഭവിച്ചതുമായുള്ള കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു..... അതുകൊണ്ടാ പോകാൻ നേരം താലിമാലയൂരി ഞാനവിടെ വച്ചത്....... എനിക്കിനി പറ്റില്ല ഏട്ടാ...... അത്രയ്ക്ക് അനുഭവിച്ചു...... മറ്റൊരു പെണ്ണുമായുള്ള രംഗങ്ങൾ ഞാൻതന്നെ കാണുമ്പോഴുള്ള എന്റെ അവസ്ഥ....... അവളുടെ കണ്ണുനിറഞ്ഞു...... ഭാമ അവളെ ചേർത്തു പിടിച്ചു...... കാവ്യ ധൈര്യമായിരിക്ക്...... ഈ ചതിക്കവന് മാപ്പില്ല. അവന് മാത്രമല്ല അവന്റെ കുടുംബത്തിനും ബാക്കി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..... മോള് കോഫി കുടിക്ക്. അവളെ സമാധാനിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... നന്ദനെ കാവ്യക്ക് ഒരുപാട് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ്...... അതുകൊണ്ട് തന്നെ ഏട്ടനെ അവൾക്ക് വിശ്വാസവുമാണ്..... ഇപ്പോൾ ഒത്തിരി ധൈര്യം കൈവന്നതുപോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു..... അവൾ ആശ്വാസത്തോടെ കോഫി കുടിച്ചു. നന്ദൻ കോഫി കുടിച്ചു കഴിഞ്ഞതും അവർക്കരികിൽ നിന്ന് എഴുന്നേറ്റ് ബില്ലടക്കാനായി ചെന്നു ശേഷം പുറത്തേക്കിറങ്ങി ഫോൺ എടുത്ത് സഞ്ജുവിനെ ഡയൽ ചെയ്തു. ഭാമയും കാവ്യയും വരുമ്പോൾ അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. അവരെ കണ്ടതും അവൻ സംഭാഷണം അവസാനിച്ചു കാറിലേക്ക് കയറി...... ഒരു അര മണിക്കൂറിനുള്ളിൽ അവർ വീട്ടിലെത്തി...... ദേവകിയമ്മ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പം ഇറങ്ങി വരുന്ന കാവ്യയെ കണ്ടതും അവരൊന്നു ചിരിച്ചു...... ആഹാ..... ആരാ ഇത് കാവ്യ മോളോ...... ഈ കുഞ്ഞിനെ കൂട്ടാൻ പോയതാണേൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ...... അമ്മ നന്ദനെ നോക്കി പറഞ്ഞു. ജീവൻ വന്നില്ലേ മോളെ..... കാര്യമറിയാതെ യാണ് അമ്മ ചോദിച്ചതെന്ന് അറിയാവുന്നുള്ളത് കൊണ്ട് അവൾ ഇല്ലന്ന് തലയാട്ടി ..... ഭാമ അവളെയും വിളിച്ച് അകത്തേക്ക് നടന്നു.... അവർ മുകളിലേക്കുള്ള സ്റ്റെപ് കയറിയതും ഹാളിലേക്ക് കയറിയ നന്ദനെ ദേവകിയമ്മ നോക്കി..... ആ കുട്ടി ഒത്തിരി ക്ഷീണിച്ചു പോയല്ലേടാ...... മ്മ്മ്മ്....... നന്ദൻ ഒന്നു മൂളി..... അവൾ കുറച്ച് ദിവസം ഇവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു എന്ത് പറ്റി കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെ ഇങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
saaaf
4.2K views
3 days ago
രഹസ്യ മുറി Part -1 കോഴിക്കോട് നഗരത്തിലെ തിരക്കുള്ള ഒരു രാത്രിയായിരുന്നു അത്. നഗരമധ്യത്തിലുള്ള ഒരു വലിയ അപ്പാർട്ട്‌മെന്റിലിരുന്ന് ഇന്റീരിയർ ഡിസൈനറായ ഫിദ തന്റെ പുതിയ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു. പ്രോജക്റ്റ് പൂർത്തിയാകാത്തതിനാൽ ഓഫീസ് സമയം കഴിഞ്ഞും അവൾ അവിടെത്തന്നെ തുടരുകയായിരുന്നു. രാത്രി ഏകദേശം 10:30 ആയപ്പോൾ അവൾ ഓഫീസിൽ നിന്നിറങ്ങി. പത്ത് മിനിറ്റ് നടന്നാൽ അവളുടെ ഫ്ലാറ്റിലെത്താം. പുറത്തിറങ്ങിയതും കറന്റ് പോയി. അതേസമയം ശക്തമായ കാറ്റ് വീശാൻ തുടങ്ങി. ഇടിയും മിന്നലുമൊക്കെയായി ഉടനെ ഒരു കനത്ത മഴ പെയ്യാൻ പോകുന്നുവെന്ന് തോന്നിപ്പിച്ചു. അവൾ നടത്തത്തിന്റെ വേഗത കൂട്ടി. മഴ പെയ്യുന്നതിന് മുമ്പ് മുറിയിലെത്തണം, അവളുടെ കയ്യിൽ കുടയുണ്ടായിരുന്നില്ല. കുറച്ചു ദൂരം നടന്നപ്പോൾ ആരോ തന്റെ പിന്നാലെയുള്ളതുപോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞു നോക്കി. ആരുമില്ല. അവൾ വീണ്ടും വേഗത്തിൽ നടന്നു. എന്നിട്ടും ആ തോന്നൽ മാറിയില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ. എങ്ങനെയൊക്കെയോ ഭയന്നുകൊണ്ട് അവൾ തന്റെ ഫ്ലാറ്റിലെത്തി. എന്നിട്ടും ഒരു വിചിത്രമായ പേടി അവളുടെ ഉള്ളിൽ ബാക്കിയായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടനെ അവൾ ഫ്രഷ് ആയി ആഹാരം കഴിച്ച് തന്റെ പ്രോജക്റ്റ് ജോലി തുടരാനായി ഇരുന്നു. കോടികൾ വിലമതിക്കുന്ന വലിയൊരു പ്രോജക്റ്റായിരുന്നു അത്. അവളുടെ കരിയറിനെയും കമ്പനിയുടെ ഭാവിയെയും തന്നെ മാറ്റാൻ ശേഷിയുള്ള ഒന്ന്. ഒരു തൊഴിലിനേക്കാൾ ഉപരി ഡിസൈനിംഗ് അവളുടെ ഒരു പാഷനായിരുന്നു. കുറെ നേരം ജോലി ചെയ്ത ശേഷം ലാപ്ടോപ്പ് ചാർജ് ചെയ്യാൻ എഴുന്നേറ്റപ്പോഴേക്കും വീണ്ടും കറന്റ് പോയി. ഫോണിലെ ടോർച്ച് തെളിച്ച് സമയം നോക്കി—അർദ്ധരാത്രി പന്ത്രണ്ട് മണിയായിരിക്കുന്നു. അവൾ ബെഡ് വിരിച്ച് ഉറങ്ങാൻ തയ്യാറെടുത്തു. പെട്ടെന്ന്— കോളിംഗ് ബെൽ മുഴങ്ങി. സമയം അർദ്ധരാത്രിയാണ്. കറന്റുമില്ല. നേരത്തെ ആരോ തന്നെ പിന്തുടരുന്നത് പോലെ തോന്നിയ കാര്യവും അവൾ ഓർത്തു. അവളുടെ ഉള്ളിൽ പേടി പടർന്നു. ബെൽ വീണ്ടും അടിച്ചു. അവൾ മെല്ലെ വാതിൽ തുറന്ന് ചുറ്റും നോക്കി. ആരുമില്ല. അവളുടെ പേടി കൂടി. ഒന്നുകൂടി ചുറ്റും നോക്കി വാതിൽ അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണിൽ ഒരുകാര്യം ഉടക്കിയത്... ഒരു പെട്ടി. വൃത്തിയായി പൊതിഞ്ഞ ഒരു പെട്ടി. അവൾ അത് എടുത്ത് പരിശോധിച്ചു. പേരോ മേൽവിലാസമോ അയച്ച ആളുടെ വിവരങ്ങളോ ഒന്നുമില്ല. പേടിയുണ്ടായിരുന്നെങ്കിലും അവൾ ആ പെട്ടിയുമായി മുറിക്കുള്ളിലേക്ക് കയറി. ആ സമയത്ത് കറന്റ് തിരിച്ചു വന്നു. അവൾ പതുക്കെ ആ പെട്ടി തുറന്നു. അതിനുള്ളിൽ ഉണ്ടായിരുന്നത്: * പഴയൊരു സ്കെച്ച് ബുക്ക് * ഒരു ചെറിയ പെൻഡ്രൈവ് * കറുത്ത കല്ല് പതിപ്പിച്ച ഒരു മോതിരം ആ സ്കെച്ച് ബുക്ക് മറിച്ചു നോക്കിയ ഫിദ ഞെട്ടിപ്പോയി. അവൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അതേ മുറിയുടെ ഡിസൈൻ പ്ലാൻ ആയിരുന്നു അതിൽ—ഓരോ അളവുകളും കൃത്യമായി യോജിക്കുന്നു. അതെ... അത് അവളുടെ മുറി തന്നെയായിരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. ഹാളും ബെഡ്റൂമും തമ്മിലുള്ള ചുവരിനിടയിൽ ഒരു ചെറിയ രഹസ്യമുറി കൂടി ആ ഡിസൈനിൽ ചേർത്തിട്ടുണ്ട്. അവൾ ലാപ്ടോപ്പിൽ പെൻഡ്രൈവ് ഇട്ടു. ഒരു വീഡിയോ പ്ലേ ആയി. ഇരുട്ടത്ത് ആരോ ആ ഫ്ലാറ്റിലെ ചുവരിനുള്ളിൽ എന്തോ ഒളിപ്പിച്ചു വെക്കുന്നു. പെട്ടെന്ന് ആ വീഡിയോ അവസാനിച്ചു. അന്ന് രാത്രി തന്നെ അവൾ ആ ഭിത്തിയിൽ തട്ടി നോക്കി. ഒരു ഭാഗത്ത് മാത്രം ശബ്ദത്തിൽ മാറ്റമുണ്ടായിരുന്നു. അവൾ വീണ്ടും തട്ടി നോക്കി. ആ ചുവരിനുള്ളിൽ വിടവുണ്ടെന്ന് (hollow) അവൾക്ക് മനസ്സിലായി. സ്കെച്ച് ബുക്കിൽ കണ്ടതുപോലെ അവിടെ എന്തോ ഉണ്ടെന്ന് അവൾക്കുറപ്പായി. പക്ഷേ അത് തുറക്കാൻ യാതൊരു വഴിയും അവൾക്ക് കണ്ടെത്താനായില്ല. എന്തോ ഒരു രഹസ്യസംവിധാനം അവിടെ ഉറപ്പായും ഉണ്ടാകുമെന്ന് അവൾക്ക് തോന്നി. നേരം ഒരുപാട് വൈകിയതിനാൽ ബാക്കി കാര്യങ്ങൾ നാളെ പരിശോധിക്കാമെന്ന് കരുതി അവൾ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് വീണ്ടും ലൈറ്റുകൾ അണഞ്ഞു. കറന്റ് പോയിരിക്കുന്നു. ഭയം വീണ്ടും തിരിച്ചെത്തി. ഒരു സിനിമയിൽ സംഭവിക്കുന്നത് പോലെയാണ് തനിക്ക് ചുറ്റും കാര്യങ്ങൾ നടക്കുന്നതെന്ന് അവൾക്ക് തോന്നി. ആകെ പേടിച്ചരണ്ട അവൾ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു. തുടരും..... Please like and support ❤️ #📙 നോവൽ #📖 കുട്ടി കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
3K views
7 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ സുരേന്തർ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ലല്ലൻ ഭായ് വെറുമൊരു മയക്കുമരുന്ന് കച്ചവടക്കാരൻ മാത്രമായിരുന്നില്ല. ഡൽഹിയുടെ അധോലോകത്ത് അയാൾ വളർന്നത് കൃത്യമായ രാഷ്ട്രീയ-വിദേശ സഹായത്തോടു കൂടിയായിരുന്നു. അയാളുടെ സാമ്രാജ്യത്തിന്റെ വേരുകൾ അതിർത്തി കടന്ന് പാകിസ്ഥാനിലേക്കും കാനഡയിലേക്കും പടർന്നു കിടന്നിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് അതിർത്തി കടത്തിയുള്ള സ്വർണ്ണക്കടത്തിലൂടെയാണ് ലല്ലൻ ഭായ് ഐ.എസ്.ഐ ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ വ്യാജ കറൻസികൾ വിപണിയിൽ എത്തിക്കുക എന്നതായിരുന്നു അവർ ലല്ലനെ ഏൽപ്പിച്ച ആദ്യ ദൗത്യം. ദുബായ് വഴി എത്തുന്ന ഈ വ്യാജ നോട്ടുകൾ നേപ്പാൾ അതിർത്തിയിലൂടെ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് എത്തിക്കുന്നതിൽ ലല്ലൻ വിജയിച്ചു. ഇതിന് പകരമായി അത്യാധുനിക ആയുധങ്ങളും മയക്കുമരുന്നും ലല്ലന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചു. പഞ്ചാബിലെ ലഹരി മാഫിയയെ നിയന്ത്രിച്ചിരുന്നത് ലല്ലൻ ഭായിയുടെ വിശ്വസ്തരായിരുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകൾക്ക് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ ആവശ്യമായ ആയുധങ്ങളും പണവും എത്തിച്ചു കൊടുത്തിരുന്നത് ലല്ലനായിരുന്നു. "നമുക്ക് വേണ്ടത് പണമല്ല, അധികാരം ആണ്," എന്ന് ലല്ലൻ ഭായ് തന്റെ അനുയായികളോട് പറയുമായിരുന്നു. ഖാലിസ്ഥാൻ അനുകൂലികൾ വഴി ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി കടത്തി ആയുധങ്ങൾ എത്തിക്കുന്ന വിദ്യ ലല്ലൻ ഭായ് പരിചിതമാക്കി. ഇത് വഴി ലഭിക്കുന്ന പണം അയാൾ ദക്ഷിണന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചു. ……. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ എപ്പോഴും തിരക്കാണ്. എന്നാൽ ഐ.ജി ആദർശൻ സാറിന്റെ മുറിയിൽ അന്ന് അസാധാരണമായ നിശബ്ദതയായിരുന്നു. മുന്നിലിരിക്കുന്ന ഫയലുകളിൽ ലല്ലൻ ഭായ്എന്ന പേര് ചുവന്ന മഷിയാൽ വട്ടം വരച്ചിരിക്കുന്നു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വൻ മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ലല്ലൻ. അയാൾ ദക്ഷിണേന്ത്യ ലക്ഷ്യമിടുന്നു എന്ന രഹസ്യവിവരം ഐ.ബിയാണ് കൈമാറിയത്. "നമുക്ക് ആ സംഘത്തിന്റെ ഉള്ളിലേക്ക് ഒരാളെ കയറ്റണം. പക്ഷേ അത് നമ്മുടെ റെഗുലർ ഓഫീസർമാരായാൽ പെട്ടെന്ന് പിടിക്കപ്പെടും," ആദർശൻ സാർ ആലോചനയിലാണ്ടു. ആ സമയത്താണ് കയ്യിൽ ഒരു ട്രേയുമായി സുരേഷ് എന്ന സുര അകത്തേക്ക് വന്നത്. സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു സാധാരണ ഓഫീസ് അസിസ്റ്റന്റ്. പക്ഷേ സുരേഷ് വെറുമൊരു ചായക്കാരനായിരുന്നില്ല. പണ്ട് ഐ.ജിയുടെ ഗൺമാനായിരുന്ന പത്മനാഭൻ നായരുടെ മകനാണ് അവൻ. പത്മനാഭൻ നായരുടെ മരണശേഷം ആശ്രിത നിയമനം വഴിയാണ് സുരേഷ് പോലീസിൽ എത്തിയത്. "സുരേ, നീ പഴയ ബോംബെ കഥകൾ പറയാറുണ്ടല്ലോ? അവിടെ എന്ത് പണിയായിരുന്നു നിനക്ക്?" ആദർശൻ സാർ ഗൗരവത്തിൽ ചോദിച്ചു. "അത് സാറേ... പണ്ട് വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാ. കുറച്ചു കാലം ധാരാവിയിൽ ഒരു ചായക്കടയിൽ നിന്നു. പിന്നെ ഒരു ചെറിയ ഗാരേജിലും. ആ സമയത്ത് കുറച്ച് ഹിന്ദിയൊക്കെ പഠിച്ചു," സുരേഷ് വിനയത്തോടെ തല ചൊറിഞ്ഞു. "നീ ഇവിടെ വന്നിട്ട് എത്ര കാലമായി?" "മൂന്ന് കൊല്ലമായി സാറേ. പക്ഷേ ഇപ്പോഴും ഈ ഫയലുകൾക്കിടയിൽ ഇരിക്കാനാണ് എനിക്കിഷ്ടം." സുരേഷിന്റെ കണ്ണുകളിലെ ആ തിളക്കം ആദർശൻ സാർ ശ്രദ്ധിച്ചു. ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണക്കാരൻ—അതായിരുന്നു ലല്ലൻ ഭായിയെ വീഴ്ത്താൻ ഏറ്റവും അനുയോജ്യമായ ആയുധം. ……. എന്നാൽ സുരേഷിന് ഒരു വലിയ ചരിത്രമുണ്ട്. പത്തനംതിട്ടയിലെ ഒരു ചെറിയ ഗ്രാമത്തിൽ വളർന്ന സുരേഷ്, തന്റെ അച്ഛൻ പത്മനാഭൻ നായരിൽ നിന്നാണ് കളരിയുടെ അടവുകൾ പഠിച്ചത്. ഹൈസ്കൂൾ പഠനത്തിന് ശേഷം അല്പം വികൃതിയായി നടന്ന സുരേഷ് ഒടുവിൽ ഒരു തർക്കത്തെ തുടർന്ന് വീട് വിട്ട് മുംബൈയിലേക്ക് വണ്ടി കയറി. മുംബൈയിലെ കഷ്ടപ്പാടുകൾക്കിടയിൽ അവൻ അവിടുത്തെ തെരുവുഭാഷയും മനുഷ്യരുടെ സ്വഭാവങ്ങളും കൃത്യമായി പഠിച്ചെടുത്തു. അവിടെയുള്ള ഒരു ഗുണ്ടാനേതാവിന്റെ വണ്ടി നന്നാക്കിക്കൊടുത്താണ് അവൻ ഗാരേജിൽ പേരെടുത്തത്. ഒരിക്കൽ ഒരു തെരുവ് യുദ്ധത്തിൽ അഞ്ചുപേരെ ഒറ്റയ്ക്ക് നേരിട്ട സുരേഷിനെ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാൽ അച്ഛന്റെ മരണം അവനെ നാട്ടിലേക്ക് തിരികെ എത്തിച്ചു. ആ പഴയ അടിപിടിക്കാരൻ സുരേഷിനെ പോലീസ് യൂണിഫോമിനുള്ളിൽ ആരും തിരിച്ചറിഞ്ഞില്ല. ……. "നിന്റെ പഴയ ആ രൂപം എനിക്ക് തിരിച്ചു വേണം സുരേ," ആദർശൻ സാർ പറഞ്ഞു. "നിന്റെ പേര് ഇനി മുതൽ സുരേന്ദർ സിംഗ്. ഒരു ഹരിയാനക്കാരൻ മല്ലു സിഖ്." ……. ലല്ലൻ ഭായിയുടെ സംഘത്തിലേക്ക് നേരിട്ട് ചെന്ന് കയറുന്നത് ആത്മഹത്യാപരമാണെന്ന് ഐ.ജി ആദർശൻ സാറിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ 'സുരേന്ദർ സിംഗ്' എന്ന വ്യാജ വ്യക്തിത്വത്തിന് ഒരു കൃത്യമായ അടിത്തറ വേണമായിരുന്നു. …… ആദ്യം ചെയ്തത് ഹരിയാന പോലീസിന്റെ ഡാറ്റാബേസിൽ സുരേന്ദർ സിംഗ് എന്ന പേരിൽ ഒരു വ്യാജ ക്രിമിനൽ ഫയൽ ഉണ്ടാക്കുക എന്നതായിരുന്നു. റോത്തക്കിൽ ഒരു രാഷ്ട്രീയ കൊലപാതകം നടത്തി ഒളിച്ചോടിയ ക്രിമിനൽ എന്ന നിലയിലാണ് സുരേഷിനെ അവർ ചിത്രീകരിച്ചത്. ലല്ലൻ ഭായിയുടെ ചാരന്മാർ പോലീസ് റെക്കോർഡുകൾ പരിശോധിച്ചാൽ പോലും സുരേഷ് ഒരു യഥാർത്ഥ കുറ്റവാളിയാണെന്ന് അവർക്ക് തോന്നും വിധമായിരുന്നു ആ പ്ലാൻ. …….. ഡൽഹിയിലെ പഹാഡ്‌ഗഞ്ചിലെ ഒരു പൊളിഞ്ഞ ലോഡ്ജിൽ സുരേഷ് താമസം തുടങ്ങി. ദിവസങ്ങളോളം ഒരേ മുഷിഞ്ഞ വസ്ത്രം ധരിച്ച്, താടി വളർത്തി, കണ്ണുകളിൽ ഒരുതരം ക്രൂരത വരുത്തി അവൻ അവിടെയുള്ള തട്ടുകടകളിൽ ഇരുന്നു. ആരെയും കൂസാത്ത ഭാവം. ആരെങ്കിലും നോക്കിയാൽ തിരികെ തുറിച്ച് നോക്കുന്ന പ്രകൃതം. അവിടെയുള്ള പ്രാദേശിക ഗുണ്ടകൾ സുരേഷിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരിക്കൽ കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടുപേർ വന്ന് സുരേഷിനെ ശല്യം ചെയ്തു. "ഏയ് , ഇവിടെ ഇരിക്കാൻ നിനക്ക് ആരാ അനുവാദം തന്നത്?" സുരേഷ് മറുപടി പറഞ്ഞില്ല. ചായ കുടിച്ചു തീർത്ത ശേഷം ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചു. അടുത്ത നിമിഷം ആ രണ്ടുപേരും നിലത്ത് കിടന്ന് പിടയുകയായിരുന്നു. സുരേഷിന്റെ കൈക്കരുത്ത് ആ പരിസരത്ത് പാട്ടായി. ഈ വാർത്ത ലല്ലൻ ഭായിയുടെ വലംകൈയായ ജഗ്ഗുവിന്റെ ചെവിയിലെത്തി. ജഗ്ഗുവിന് തന്റെ സംഘത്തിലേക്ക് പുതിയ അടിപിടിക്കാരെ' ആവശ്യമായിരുന്നു. ഒരു രാത്രിയിൽ, സുരേഷ് താമസിക്കുന്ന ലോഡ്ജിന് മുന്നിൽ മൂന്ന് കറുത്ത കാറുകൾ വന്നു നിന്നു. ജഗ്ഗു പുറത്തിറങ്ങി സുരേഷിന്റെ അടുത്തേക്ക് നടന്നു. "നീ കൊള്ളാമല്ലോ. ഹരിയാനയിൽ നിന്ന് എന്തിനാ ഇങ്ങോട്ട് വന്നത്?" സുരേഷ് തന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. "അവിടെ ഒരുവനെ തീർത്തു. ഇപ്പോൾ പോലീസ് പിന്നാലെയുണ്ട്. ജീവിക്കാൻ ഒരു പണി വേണം, അത്ര തന്നെ." സുരേഷിന്റെ ആ ചങ്കൂറ്റം ജഗ്ഗുവിന് ഇഷ്ടപ്പെട്ടു. "നാളെ രാവിലെ യമുനയുടെ തീരത്തുള്ള പഴയ ഗോഡൗണിലേക്ക് വാ. നമുക്ക് നോക്കാം." അടുത്ത ദിവസം സുരേഷ് ഗോഡൗണിലെത്തി. അവിടെ ലല്ലൻ ഭായ് തന്റെ സിംഹാസനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. സുരേഷിനെ കണ്ടതും ലല്ലൻ ഒന്ന് പുച്ഛിച്ചു. "നിന്നെ കണ്ടാൽ ഒരു മലയാളി ലുക്ക് ഉണ്ടല്ലോ?" ലല്ലൻ ചോദിച്ചു. "അതെ ഭായ്, അച്ഛൻ മലയാളിയാണ്. പക്ഷേ വളർന്നത് ഹരിയാനയിലാണ്. അതുകൊണ്ട് തല്ലാൻ എനിക്ക് ഹരിയാനക്കാരന്റെ കരുത്തുണ്ട്," സുരേഷ് ഹിന്ദിയിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ലല്ലൻ ഒരു വലിയ ഗുണ്ടയെ ചൂണ്ടി പറഞ്ഞു, "ഇവനെ ഒന്നു വീഴ്ത്തി കാണിക്കൂ." നാട്ടിലെ കളരിമുറകൾ സുരേഷ് മനസ്സിൽ ധ്യാനിച്ചു. എതിരാളി ആഞ്ഞടിച്ചപ്പോൾ സുരേഷ് ഒഴിഞ്ഞു മാറി അയാളുടെ മർമ്മം നോക്കി ഒരൊറ്റ പ്രഹരം. നിമിഷങ്ങൾക്കുള്ളിൽ ആ രാക്ഷസരൂപൻ നിലംപതിച്ചു. ലല്ലൻ ഭായ് എഴുന്നേറ്റു നിന്ന് കൈയടിച്ചു. …… തുടക്കത്തിൽ സുരേഷിനെ അവർ വിശ്വസിച്ചില്ല. എല്ലാ നീക്കങ്ങളും ലല്ലന്റെ ആളുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ സംഘത്തിനുള്ളിലെ ഒരു ചാരനെന്ന് സംശയിക്കുന്ന ഒരാളെ ലല്ലൻ സുരേഷിന്റെ മുന്നിലിട്ട് തല്ലി. "ഇവനെ നീ തീർക്കണം," ലല്ലൻ സുരേഷിന് ഒരു കത്തിയെറിഞ്ഞു കൊടുത്തു. സുരേഷിന്റെ ഉള്ളൊന്ന് പിടഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ സുരേഷ് പതറിയില്ല. അവൻ ആ കത്തിയെടുത്ത് അയാളുടെ അടുത്തേക്ക് ചെന്നു. എന്നാൽ കൊല്ലുന്നതിന് പകരം, അയാളുടെ കെട്ടുകൾ അറുത്തു മാറ്റി ലല്ലന്റെ നേരെ തിരിഞ്ഞു. "ഭായ്, ഒരു വഞ്ചകനെ കൊല്ലാൻ എനിക്ക് ആയുധം വേണ്ട. പക്ഷേ ഇവൻ ചാരനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? അതോ എന്നെ പരീക്ഷിക്കുകയാണോ?ഞാൻ ചതിക്കില്ല പക്ഷെ എന്നെ ചതിക്കുന്നവരെ ഇഷ്ടം അല്ല" സുരേഷിന്റെ ആ മറുചോദ്യം ലല്ലനെ അത്ഭുതപ്പെടുത്തി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "നീ മിടുക്കനാണ് സുരേന്ദർ. നിന്നെ എനിക്ക് വിശ്വാസമായി." യഥാർത്ഥത്തിൽ ആ ചാരൻ ലല്ലന്റെ തന്നെ ഒരാളായിരുന്നു. സുരേഷിന്റെ ആത്മാർത്ഥത അളക്കാൻ ലല്ലൻ ഒരുക്കിയ നാടകമായിരുന്നു അത്. അതിൽ വിജയിച്ചതോടെ സുരേഷ് ലല്ലൻ ഭായിയുടെ വിശ്വസ്ത വൃത്തത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്നാണ് കേരള പോലീസിന് ആവശ്യമായ രഹസ്യ വിവരങ്ങൾ അവൻ ചോർത്താൻ തുടങ്ങിയത്. സുരേഷിനെ അവൻ തന്റെ ടീമിലെ പുതിയ ഹിറ്റ്മാൻആയി നിയമിച്ചു. ലല്ലൻ ഭായിയുടെ എല്ലാ രഹസ്യ ഇടപാടുകളും സുരേഷ് ശ്രദ്ധിക്കാൻ തുടങ്ങി. രാത്രികളിൽ ആരും കാണാതെ അവൻ തന്റെ സ്പെഷ്യൽ ഫോണിലൂടെ കോഡുകൾ വഴി കേരളത്തിലേക്ക് വിവരങ്ങൾ അയച്ചു. നാട്ടിലെ തന്റെ പ്രിയ സുഹൃത്തായ സജിതൻ എന്ന കോൺസ്റ്റബിളിന് അവൻ അയച്ച കത്തുകൾ യഥാർത്ഥത്തിൽ ഐ.ജി ആദർശൻ സാറിനുള്ള രഹസ്യ റിപ്പോർട്ടുകളായിരുന്നു. "സജിതാ, അവിടെ മഴ പെയ്യാൻ പോകുന്നു. പശുക്കളെ തൊഴുത്തിൽ കയറ്റണം (അർത്ഥം: വലിയൊരു കള്ളക്കടത്ത് വണ്ടി പുറപ്പെടാൻ പോകുന്നു, തടയാൻ തയ്യാറാവുക)." ലല്ലൻ ഭായിയുടെ വാരണാസിയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചില നീല ഫയലുകൾ കണ്ടു. അതിൽ ഓപ്പറേഷൻ തരംഗ്'ൽ എന്നൊരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങൾ വഴി സ്ഫോടകവസ്തുക്കൾ കടത്താനും ഐ.എസ്.ഐയുടെ സഹായത്തോടെ ദക്ഷിണേന്ത്യയിൽ അശാന്തി പടർത്താനുമുള്ള നീക്കമായിരുന്നു അത്. അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ വിവരങ്ങൾ സുരേഷ് തന്റെ മൈക്രോ ക്യാമറയിൽ പകർത്തി. ലല്ലൻ ഭായിയുടെ ഫോണിലേക്ക് വന്നിരുന്ന അന്താരാഷ്ട്ര കോളുകൾ പലതും ലാഹോറിൽ നിന്നാണെന്ന് സുരേഷ് തിരിച്ചറിഞ്ഞു. ഇത് കേവലം ഒരു ഗ്യാങ്സ്റ്റർ യുദ്ധമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വലിയൊരു തീവ്രവാദ ശൃംഖലയാണെന്ന് സുരേഷ് മനസ്സിലാക്കി. …… വാരണാസിയിലെ മണികർണ്ണിക ഘട്ടിന് അല്പം അകലെയുള്ള വിജനമായ ഒരു പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ആ നിർണ്ണായക കൂടിക്കാഴ്ച. ഗംഗാ നദിയിൽ അന്ന് അസാധാരണമായ മൂടൽമഞ്ഞായിരുന്നു. ലല്ലൻ ഭായ് തന്റെ കറുത്ത കുർത്തയ്ക്കുള്ളിൽ ഒളിപ്പിച്ച വിദേശ നിർമ്മിത പിസ്റ്റൾ ഇടയ്ക്കിടെ തടവി നോക്കുന്നുണ്ടായിരുന്നു. കൂടെ വിശ്വസ്തനായി സുരേഷും അക്കരെയെത്തിയ രണ്ട് സ്പീഡ് ബോട്ടുകളിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച അഞ്ചുപേർ ഇറങ്ങിവന്നു. അതിലൊരാൾ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ പ്രതിനിധിയും മറ്റൊരാൾ ലാഹോറിൽ നിന്നുള്ള ഐ.എസ്.ഐ ഏജന്റുമായിരുന്നു. "സാധനം എവിടെ?" ഐ.എസ്.ഐ ഏജന്റ് ഗൗരവത്തിൽ ചോദിച്ചു. ലല്ലൻ ഭായ് സുരേഷിന് നേരെ കൈ കാണിച്ചു. സുരേഷ് അടുത്തുണ്ടായിരുന്ന രണ്ട് വലിയ മരപ്പെട്ടികൾ തുറന്നു. അതിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും, അതിനടിയിലായി അത്യാധുനിക ഐ.ഇ.ഡി (IED) ചിപ്പുകളും ഉണ്ടായിരുന്നു. "ഇത് അടുത്ത ആഴ്ചയോടെ കൊച്ചിയിലും മംഗലാപുരത്തും എത്തും. ദക്ഷിണേന്ത്യ നമ്മൾ വിചാരിച്ച പോലെ കത്തും," ലല്ലൻ ഭായ് ക്രൂരമായി ചിരിച്ചു. ഈ വിവരം മൈക്രോഫോണിലൂടെ കേട്ടുകൊണ്ടിരുന്ന ഐ.ജി ആദർശൻ സാർ ഞെട്ടിപ്പോയി. പെട്ടെന്നാണ് ലല്ലന്റെ കയ്യിലുള്ള സിഗ്നൽ ജാമർ ചുവന്ന പ്രകാശം കാണിച്ചത്. "ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്!" ലല്ലൻ അലറി. അവൻ സംശയത്തോടെ സുരേഷിനെ നോക്കി. സുരേഷിന്റെ കുർത്തയുടെ പോക്കറ്റിൽ ഒരു ചെറിയ നീല വെളിച്ചം മിന്നുന്നുണ്ടായിരുന്നു—അതൊരു മൈക്രോ ട്രാൻസ്മിറ്ററായിരുന്നു. "സുരേന്ദർ... നീ എന്നെ ചതിച്ചു!" ലല്ലൻ തോക്ക് സുരേഷിന്റെ തലയ്ക്ക് നേരെ ചൂണ്ടി. മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും സുരേഷിന്റെ മുഖത്ത് ഭയമുണ്ടായിരുന്നില്ല. അവൻ പതുക്കെ ഒന്ന് ചിരിച്ചു. "ഭായ്, ഞാൻ പറഞ്ഞില്ലേ... എന്നെ ചതിക്കുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന്. പക്ഷേ രാജ്യം ചതിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല." ലല്ലൻ ട്രിഗർ അമർത്തുന്നതിന് തൊട്ടുമുമ്പ് സുരേഷ് ഒരു ഇടിമിന്നൽ വേഗത്തിൽ അവന്റെ കൈ പിടിച്ചു തിരിച്ചും. വെടിയുണ്ട ആകാശത്തേക്ക് പാഞ്ഞു. അടുത്ത നിമിഷം സുരേഷ് തന്റെ കുർത്ത വലിച്ചു കീറി എറിഞ്ഞു. ഉള്ളിൽ കേരള പോലീസിന്റെയും എൻ.ഐ.എയുടെയും സംയുക്ത ദൗത്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റായിരുന്നു. "Now!" സുരേഷ് തന്റെ വാച്ച് വഴി സിഗ്നൽ നൽകി. നിമിഷങ്ങൾക്കുള്ളിൽ ഗംഗയുടെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് നാല് പോലീസ് ബോട്ടുകൾ കുതിച്ചെത്തി. മുകളിൽ നിന്നും ഹെലികോപ്റ്ററിന്റെ ഇരമ്പൽ കേട്ടു. Up പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡോകളും കേരള പോലീസും Nia യും നാലുഭാഗത്തുനിന്നും വളഞ്ഞു. ഗുണ്ടകൾ വെടിയുതിർക്കാൻ തുടങ്ങി. സുരേഷ് ഒഴിഞ്ഞുമാറി ലല്ലന്റെ കഴുത്തിന് പിടിച്ച് ഒരു 'മർമ്മപ്രഹരം' നൽകി. ലല്ലൻ വേദനകൊണ്ട് പുളഞ്ഞു. ആയുധം താഴെയിടാൻ സുരേഷ് ഗർജ്ജിച്ചു. ഐ.എസ്.ഐ ഏജന്റും ഖാലിസ്ഥാൻ പ്രതിനിധിയും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അവരെ പിടികൂടി. നിലത്തു വീണ ലല്ലൻ ഭായിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സുരേഷ് അവനെ എഴുന്നേൽപ്പിച്ചു. "നീ ആരാടാ?" ലല്ലൻ ചോര തുപ്പിക്കൊണ്ട് ചോദിച്ചു. . "എന്റെ പേര് സുരേഷ്. കേരള പോലീസ്! ഓർത്തു വെച്ചോ, ഈ മണ്ണ് തൊട്ടു കളിക്കാൻ വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും!" ലല്ലൻ ഭായിയെയും സംഘത്തെയും വിലങ്ങ് വെച്ച് ബോട്ടിലേക്ക് കയറ്റുമ്പോൾ, ഗംഗയുടെ തീരത്ത് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു. മാസങ്ങളായി അനുഭവിച്ച പിരിമുറുക്കം ഒഴിഞ്ഞപ്പോൾ സുരേഷ് പതുക്കെ ഗംഗയിലെ ജലം കൈയ്യിലെടുത്തു മുഖം കഴുകി. ദൂരെ നിന്നും ഐ.ജി ആദർശൻ സാറിന്റെ ഫോൺ കോൾ വന്നു. "സുരേഷേ... ദൗത്യം വിജയിച്ചു. രാജ്യം നിന്നെ ഓർത്ത് അഭിമാനിക്കുന്നു." "നന്ദി സാറേ... പക്ഷേ ഒരു കാര്യമുണ്ട്," സുരേഷ് പറഞ്ഞു. "ഇനി ഈ വേഷം കെട്ടൽ എനിക്ക് വയ്യ. എനിക്ക് എത്രയും വേഗം നാട്ടിലെത്തണം. പരുത്തിപ്പാറയിലെ ആ കടയിൽ പോയി ഒരു സുലൈമാനിയും കുടിച്ച് നല്ല നാടൻ ഊണ് കഴിക്കണം. ഈ അലവലാതികളുടെ ചപ്പാത്തിയും പരിപ്പും കഴിച്ച് മടുത്തു!" ആദർശൻ സാറിന്റെഫോണിലൂടെ പൊട്ടിച്ചിരി വാരണാസിയിലെ കാറ്റിൽ അലിഞ്ഞു ചേർന്നു. ഒരു മഹാവിപത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച നായകൻ പതുക്കെ തന്റെ പഴയ നാടൻരൂപത്തിലേക്ക് മടങ്ങുകയായിരുന്നു. ……. End
Paruzzz17
4.4K views
22 days ago
ദേവോദയം🧡💛 Part-46 "ആഹാ.. ഇന്നെന്താ മൂന്നാളും കൂടി...?" പുറത്ത് നിന്ന് പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്ന രുദ്രയെയും തേജസിനെയും ദേവിനെയും നോക്കി രുദ്രയുടെ അമ്മ ചോദിച്ചു... "ചുമ്മ വന്നതാ... പിന്നെ പനികാരിയേം കൂടി കാണാന്ന് കരുതി...." ദേവ് ആണ് പറഞ്ഞത്... "പനി ആണെങ്കിൽ എന്താ? റെസ്റ്റ് എടുക്കണ്ടേ? ഉച്ച വരെ റെസ്റ്റ് എടുത്തു... പിന്നെ ഗിറ്റാർ എടുത്തു പ്രാക്ടീസ് എന്ന് പറഞ്ഞു ഒരു ഇരുപ്പ് ഇരുന്നു... ഇപ്പോൾ കാളിന്ദി നോട്സ് എന്തോ അയച്ചു കൊടുത്തുന്നു പറഞ്ഞു അത് ഇരുന്നു എഴുതുവാ...." "ആഹാ... എന്ന ഞങ്ങൾ പോയി ഒന്ന് കാണട്ടെ...." മൂന്നും കൂടി അവളുടെ റൂമിലേക്ക് പോയി... ചെന്നപ്പോൾ കണ്ടത് ബെഡിന്റെ നടുക്ക് ചമ്രം പിണഞ്ഞു പല്ലവി ഇരിക്കുന്നു... മുന്നിലും സൈഡിലും ആയി മൂന്നു ബുക്സ് നിരത്തി വെച്ചിരിക്കുന്നു.... ഒരെണ്ണം മടിയിൽ പില്ലോയുടെ മുകളിൽ ഇരിപ്പുണ്ട്.. ഇടത് കയ്യിൽ ഫോണും... കത്തിച്ചു വെച്ചു നോട്സ് എഴുത്താണ്... ഇടയ്ക്ക് ഫോണിലെ ഫോട്ടോ സൂം ചെയ്തും സൂം ഔട്ട്‌ ചെയ്തും നോക്കുന്നുണ്ട്.... അവന്മാർ വന്നു അവളുടെ കൂടെ ബെഡിൽ ഇരുന്നു... പല്ലവി എഴുതുന്ന കൂട്ടത്തിൽ തല ഒന്ന് പൊക്കി അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു... വീണ്ടും ബുക്കിലേക്ക് തന്നെ തല താഴ്ത്തി.... "ഡീ.. വേണോങ്കി പറ... കുറച്ചു എഴുതി സഹായിക്കാം...." രുദ്ര അവള് ഇങ്ങോട്ട് സഹായം ചോദിക്കാൻ ആണ് അങ്ങനെ പറഞ്ഞത്... "എഴുതി തരോ?" സന്തോഷത്തിൽ ചോദിച്ചു.. "വേണോ?" "വേണം!!!"🤩 "മ്മ് " അവനിൽ നിന്ന് ആ മൂളൽ കേൾക്കേണ്ട താമസം.., അവള് മൂന്നു ബുക്കും മൂന്നു പേർക്കും ആയി അങ്ങ് കൊടുത്തു.. ദേവും തേജസും ഞങ്ങളും എഴുതണോ എന്ന ഭാവത്തിൽ പെട്ടല്ലോ എന്ന അർത്ഥത്തിൽ അവളെ നോക്കി.... "വേഗം തുടങ്ങിക്കോ... മൂന്നാൾക്കും എഴുതാൻ ഉള്ളത് മൂന്നാളുടേം ഫോണിലേക്കു ഞാൻ അയച്ചേക്കാം...." സന്തോഷത്തിൽ പറഞ്ഞു കൊണ്ട് അവള് അവർക്ക് നോട്ട് അയച്ചു കൊടുത്തു.. പിന്നെ നാലാളും കൂടി ഇരുന്നു എഴുതാൻ തുടങ്ങി... 🌜🌛🌜🌛🌜🌛🌜🌛🌜🌛 പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളും അങ്ങനെ തന്നെ മുന്നോട്ടു പോയി... കാളിന്ദി രുദ്രയെ മൈൻഡ് പോലും ചെയ്യുന്നില്ല... അവനു വിഷമത്തേക്കാൾ ഏറെ വാശി ആണ്... അവനും അങ്ങോട്ട് പോയി മിണ്ടുന്നതിന് ഒക്കെ ഒരു ലിമിറ്റ് ഉണ്ട് എന്നൊക്കെ അവന്മാരോട് പറയും.. എങ്കിലും എല്ലാ ദിവസവും അവളോട് മിണ്ടാൻ അവൻ ഒരു ട്രൈ നടത്തും... അവള് പക്ഷെ അവന്റെ നിഴൽ കണ്ടാലേ പെട്ടെന്ന് പോകും..... തേജസിനും പ്രേത്യേകിച്ചു മാറ്റം ഒന്നുല്ല... പക്ഷെ അവൻ ഇപ്പോൾ പല്ലവിയോട് കുറച്ചു കുറച്ചായി സംസാരിക്കുന്നുണ്ട്... അച്ഛൻ മരിച്ച സങ്കടം മുഴുവൻ ആയി ഓവർക്കം ചെയ്യാൻ അവൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല... താനും കൂടി അവോയ്ഡ് ചെയ്താൽ അത് അവളുടെ മനസ്സിനെ ബാധിക്കും എന്നവന് മനസിലായി.... പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു.. പല്ലവിയും കാളിന്ദിയും ഫസ്റ്റ് ഇയറിൽ നിന്ന് സെക്കന്റ്‌ ഇയറിലേക്കും പിന്നീട് തേർഡ് ഇയറിലേക്കും കടന്നു.... 2 വർഷം പെട്ടെന്ന് പോയി....അവന്മാരുടെ മൂന്നാളുടെയും കോളേജ് കാലഘട്ടവും അവസാനിച്ചു... എങ്കിലും രുദ്ര തന്നെ പല്ലവിയെ കൊണ്ടാക്കാനും കൂട്ടാനും പോയി... അവള് ഇതിനിടയിൽ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ എടുത്തിരുന്നു.. എങ്കിലും അവൻ കാളിന്ദിയെ കാണാനുള്ള അവസരം നഷ്ടപ്പെടണ്ട എന്ന് കരുതി അവൻ തന്നെ പോകും... 🌜🌛🌜🌛🌜🌛🌜🌛🌜🌛 പല്ലവിയുടെ കോളേജ് ടൈം നല്ല വേഗത്തിൽ തന്നെ പോയിക്കൊണ്ടിരുന്നു... ഉറക്കം ഉളച്ച രാത്രികളും സ്‌ട്രെസ്സും കഷ്ടപ്പാടുകളും ഒക്കെ ആയി അവളും കാളിന്ദിയും ഫൈനൽ ഇയറിലേക്ക് കാലെടുത്തു വെച്ച്... ഇനി ഒരു വർഷം... ഒരു വർഷം കൂടി അവർ ആ കോളേജിൽ...... 🌜🌛🌜🌛🌜🌛🌜🌛🌜🌛 ഒരു ഞായറാഴ്ച ദിവസം... ഇന്ന് ദേവിന്റെ പിറന്നാൾ ആണ്...അവനു 23 വയസ്സ് ആവുകയാണ്...അവന്മാർ മൂന്നും കൂടി രാവിലെ അമ്പലത്തിൽ പോയപ്പോ പല്ലവിയെ കൂടി കൂടെ കൂട്ടി... കുറച്ചു ദൂരെയുള്ള അമ്പലത്തിൽ ആണ്.. അതുകൊണ്ട് അവർ കാറിൽ ആണ് പോയത്... തേജസ്‌ ഡ്രൈവ് ചെയ്തു... അമ്പലത്തിൽ എത്തിയപ്പോ സമയം 8:45 ആയിരുന്നു... അത്യാവശ്യം തിരക്കുള്ള അമ്പലം ആയിരുന്നു അത്..പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ ലേറ്റ് ആയി... അമ്പലത്തിനു പുറത്തു ഇറങ്ങിയപ്പോൾ പല്ലവി കണ്ടത് കാറിന്റെ ഡോറിൽ ചാരി നിൽക്കുന്ന ദേവിനെ ആണ്.. അവന്മാർ രണ്ടും അമ്പലത്തിനു അകത്താണ്.. പുറത്ത് ഇറങ്ങിയിട്ടില്ല... അവൾ നടന്നു അവന്റെ അടുത്തേക്ക് ചെന്നു.. അവൻ അവളെ കണ്ടതും ഒന്ന് ചിരിച്ചു... "ഹാപ്പി ബർത്ത്ഡേ ദേവേട്ടാ "❤️ അവൾ പറഞ്ഞതും അവൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു... "താങ്ക്യു "🥺❤️ അവൾ തിരിഞ്ഞു അമ്പലത്തിലേക്ക് ഒന്ന് നോക്കി.. അവന്മാർ എന്തോ വഴിപാടിന്റെ പ്രസാദം വാങ്ങാൻ നിൽക്കുവാ.. തിരക്ക് ഉള്ളത് കൊണ്ട് ക്യു നിൽക്കണം.... അവൾ മനസ്സിൽ എന്തോ ചിന്തിക്കാൻ തുടങ്ങി.. ഇത് തന്നെയാണ് അവസരമെന്ന് ഓർത്തു ദേവിനെ നോക്കി..... "നീ ഇതെന്താ ആലോചിക്കുന്നേ??" "ഏയ്‌.. ഒ.. ഒന്നുല്ല.." അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അത് നോക്കാൻ തുടങ്ങി.. പല്ലവിയ്ക്ക് നല്ല ടെൻഷൻ ആയി എങ്ങനെ എങ്കിലും മനസ്സിൽ ഉള്ളത് പറയാമെന്നു കരുതുന്നു... "ദേവേട്ടാ...." "ആഹ്മ്.. എന്താടി?" "എനിക്ക്.. എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.." "പറഞ്ഞോ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ??" "പ്രശ്നം ഒ... ഒന്നുല്ല..." "പിന്നെ?" "അത്...." എന്ന് പറഞ്ഞു കൊണ്ട് ഒന്ന് തിരിഞ്ഞു അമ്പലത്തിന്റെ ഉള്ളിലേക്ക് നോക്കിയപ്പോഴേ അവൾ കണ്ട് പ്രസാദം വാങ്ങി നടന്നു വരുന്ന രുദ്രയെയും തേജസിനെയും... അവൾ പെട്ടെന്ന് പറയാൻ വന്നത് വിഴുങ്ങി.. പെട്ടെന്ന് കാറിന്റെ പുറകിലെ ഡോർ തുറന്നു അകത്തേക്ക് കയറി ഡോർ അടച്ചു... ഇവൾക്കിത് എന്ത്‌ പറ്റി എന്നാലോചിച്ചു ദേവ് നിന്നു.... അപ്പോഴേക്കും അവന്മാർ അടുത്ത് എത്തിയിരുന്നു... ഉടനെ തന്നെ അവന്മാർ കാറിൽ കേറി അവർ അവിടെ നിന്നും പുറപ്പെട്ടു.... ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ പല്ലവി നന്നായി വെട്ടി വിയർത്തു.... 🌜🌛🌜🌛🌜🌛🌜🌛🌜🌛 "നീ എന്താ അവിടെ വെച്ചു എന്നോട് പറയാൻ വന്നത്??" വീട്ടിൽ എത്തി ആഹാരം കഴിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ ദേവ് പുറത്ത് ഇരിക്കുന്ന പല്ലവിയോട് ചോദിച്ചു... "ഏഹ്.. അ.. അത്... ദേവേട്ടാ..." "പറഞ്ഞോ " അവൻ അവളുടെ അടുത്തിരുന്നു... "ഞ്.. ഞാൻ... ഞാൻ പറയുന്ന കാര്യം ദേവേട്ടൻ അവർ രണ്ടാളോടും പറയരുത്... നമ്മുടെ രണ്ടാളുടെയും ഇടയിൽ ഒതുക്കി നിർത്തണം...." "അതെന്താ അങ്ങനെ? " "അത്... അങ്ങന... ഈ കാര്യം അവതരിപ്പിക്കാൻ ഇന്നത്തെ ദിവസം തന്നെയാ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു....അതുകൊണ്ട ഇന്ന് തന്നെ പറയാമെന്നു വിചാരിച്ചേ...." "നീ പറഞ്ഞോ " അവൻ പറഞ്ഞതും പല്ലവി ഡ്രെസ്സിൽ കൈകൾ രണ്ടും മുറുക്കി പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചു.... "എ.. എനിക്ക് ദേവേട്ടനെ... ഇഷ്ട്ടമാ...." അവന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കി... അതിശയം നിറഞ്ഞ മിഴികളോടെ അവൻ അവളെ നോക്കുന്നുണ്ട്.... അവളും പെട്ടെന്ന് അവനിൽ നിന്ന് മിഴികൾ മാറ്റി... ദൂരേക്ക് കണ്ണുകളെ പായിച്ചു... "പല്ലവി...." അവൻ തോളിൽ കൈ വെച്ചു വിളിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി.. "നിന്റെ അടുത്ത് എന്നെ അങ്ങനെ കാണരുത് എന്ന് ഞാൻ പറയുന്നില്ല... പക്ഷെ എനിക്ക് നിന്നെ ഒരിക്കലും... ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല..." "എ.. എനിക്കറിയാം ദേവേട്ടൻ ഇങ്ങനെ ഒക്കെയേ പറയു എന്ന്... പണ്ടേ.. പണ്ടേ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതാ... പക്ഷെ.. ധൈര്യം ഇല്ലാരുന്നു... പറയാൻ... പറയാൻ.... കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഞാനിതു പറഞ്ഞത് എങ്കിൽ എന്നെ ഒഴിവാക്കാൻ ഞാനൊരു കുട്ടി ആണെന്ന് വേണമെങ്കിൽ പറയുമായിരുന്നു അല്ലെ.. ഇപ്പോൾ ആണെങ്കിൽ അത് പറ്റില്ലാലോ.. അല്ലെ? 🥺 അത്രയും ചോദിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൾ ഏങ്ങി കരഞ്ഞു പോയിരുന്നു.... "പല്ലവി.. നീ... നീ കരയാൻ വേണ്ടി പറഞ്ഞതല്ല... എനിക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യം ഇല്ല... നീ എന്റെ അനിയത്തിയാ....." അവളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അവൻ പറഞ്ഞു... "പല്ലവി.. നീ നിന്റെ ചുറ്റുമൊന്ന് നോക്ക്... നിന്നെ സ്നേഹിക്കുന്ന എന്തോരം ആളുകൾ ഉണ്ടെന്ന്.. അവരെയൊക്കെ ഒന്ന് മനസ്സിലാക്കു...." അവസാന വാചകം തേജസിനെ മാത്രം ഉദ്ദേശിച്ചാണ് അവൻ പറഞ്ഞത്... അത്രമാത്രം അവളോട് പറഞ്ഞു അവൻ ആ പടികൾ ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാതെ അവളവനെ നോക്കി നിന്നു... തുടരും... 🌜❤️🌛 #💞 പ്രണയകഥകൾ #📙 നോവൽ #💞 നിനക്കായ്
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
5.1K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jbQk40?d=n&ui=v64j8rk&e1=cആരതി തെളിയിക്കുകയും ചെയ്തു . ദാറ്റ് മീന്‍, ഇപ്പോള്‍ അശ്വിനിക്ക് നേരെയുണ്ടായിരുന്ന ആക്രമണവും ആരതി മുഖേനെ ജിനി പ്ലാന്‍ ചെയ്തു വച്ചതാണ് .." "ശരി, എങ്കില്‍ കരണ്‍ ശിവയല്ലെന്ന് ആരതിക്ക് എങ്ങനെ മനസ്സിലായി ??" "അശ്വിനിയും ഞാനും തമ്മിലുള്ള സംഭാഷണം മറഞ്ഞു നിന്ന് കേള്‍ക്കുന്ന ആരതിയെ ഞാനറിയുന്നില്ലെന്ന് നീ കരുതിയെങ്കിലും എനിക്കത് കാണാതിരിക്കാന്‍ പറ്റുമോ ആരതി കൊച്ചേ.. ബിക്കോസ് ഞാനൊരു ഇന്‍റലിജന്‍റ് ഓഫീസറല്ലേ, എന്‍റെ കണ്ണുകള്‍ നിന്നെ കാണുന്നില്ലെങ്കിലും എന്നിലുള്ള അകകണ്ണ് നിന്നോടൊപ്പം തന്നെ ആയിരുന്നു...." എല്ലാം തുറന്നു പറഞ്ഞ ശേഷം തന്റെ പോക്കറ്റിൽ നിന്നും ഗരം സിഗരറ്റ് എടുത്ത് കത്തിച്ച് പുക തള്ളി അൽപ്പം പുറകോട്ട് നിന്ന് കൈ രണ്ടും വിടർത്തി എല്ലാവരെയും നോക്കി കരണ്‍ ഒന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു : "𝐒𝐎 𝐓𝐇𝐄 𝐂𝐀𝐒𝐄 𝐈𝐒 𝐒𝐎𝐋𝐕𝐄𝐃....." കരണ്‍ പറഞ്ഞു നിര്‍ത്തിയതും രാംദാസിന്‍റെ വക വിസിലടി ഉയര്‍ന്നു : "നീ പൊളിച്ചെടാ വിഷ്ണൂ..." ഒപ്പം കൈയ്യടിയോടെ അയാള്‍ കരണിനെ വന്ന് ചുറ്റിപ്പിടിച്ചു. കരണ്‍ പതിയെ മസൂദിനെ നോക്കി . ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ മസൂദ് ജഗനു നേരെ ചൂണ്ടിയ ഗണ്‍ താഴേക്ക് മാറ്റി . ഒന്നും മിണ്ടാതെ നില്‍ക്കുന്ന ജഗന്നാഥനെ കരണ്‍ നോക്കിയതും അയാള്‍ പുഞ്ചിരിച്ചു കൊണ്ട് കൈയ്യടിച്ച് കരണിനെ പ്രശംസിക്കുകയായിരുന്നു. "ഇവരെയെല്ലാം ഞാന്‍ താങ്കള്‍ക്ക് വിട്ട് നല്‍കുകയാണ് . ഇനി എന്തു വേണമെന്ന് ജഗന് തീരുമാനിക്കാം. ചന്ദ്രചൂഢന്‍റെ കേസ്സില്‍ എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതും ആവാം.. ഈ അന്വേഷണത്തിനിടയില്‍ അറിയാതെയാണെങ്കിലും അയാള്‍ ഇങ്ങനെ കിടക്കാന്‍ കാരണം ഞാനാണല്ലോ..." കരണിന്‍റെ ഏറ്റു പറച്ചില്‍ കേട്ട ജഗന്നാഥന്‍ പതിയെ അവനരികിലേക്ക് ചെന്നു . ആകാംക്ഷയോടെ രാംദാസ് ഇരുവരേയും നോക്കി. "ചന്ദ്രചൂഢന്‍ അര്‍ഹിച്ചത് തന്നെയാണ് അയാള്‍ക്ക് കിട്ടിയിരിക്കുന്നത് കരണ്‍ .. എന്തായാലും അയാള്‍ റിക്കവറി ആവട്ടെ എന്നിട്ട് ബാക്കിയൊക്കെ നമുക്ക് തീരുമാനിക്കാം.." ഒരു പുഞ്ചിരിയോടെ പറഞ്ഞ് ജഗന്‍ രാംദാസിനെ നോക്കി : "തനിക്കുള്ള ശിക്ഷയായി ഞാന്‍ കരുതിയിരിക്കുന്നത് ഒരു പ്രൊമോഷനാണ്..!!" "ങേ!! സത്യം ??!!" വിശ്വസിക്കാനാവാതെ രാംദാസ് ചോദിച്ചു . അതിനു മറുപടിയായി ജഗന്നാഥന്‍ ഒന്നു തലയാട്ടി . ആ നിമിഷം രാംദാസിന് ഓര്‍മ്മ വന്നത് കരണിന്‍റെ വാക്കുകളായിരുന്നു . ഈ കേസ് തെളിഞ്ഞു കഴിഞ്ഞാല്‍ തനിക്ക് ഒരു പ്രൊമോഷന്‍ ലഭിക്കുമെന്ന കരണിന്‍റെ ആ വാക്കുകള്‍.! "സര്‍??" ഉമ്മറത്തു നിന്നും ഉയര്‍ന്ന വിളികേട്ട് കരണ്‍ തിരിഞ്ഞു നോക്കി . അവിടെ സര്‍വര്‍ നില്‍പ്പുണ്ടായിരുന്നു .. പതിയെ കരണ്‍ സര്‍വറിനടുത്ത് ചെന്നു : "സോറി സര്‍വര്‍ .. ഇപ്പോൾ എല്ലാം കെട്ടിടങ്ങി .. ഇനി ഞാന്‍ നിനക്കു മുന്നില്‍ കീഴടങ്ങാം.." "നോ സര്‍, അങ്ങ് കീഴടങ്ങാനുള്ളതല്ല .. അങ്ങയുടെ വില മറ്റെന്തിനേക്കാളും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു .." "ഏയ്...!!" കരണ്‍ സര്‍വറിന്‍റെ തോളില്‍ കൈവച്ചതും പെട്ടെന്ന് സര്‍വറിന്‍റെ മുബൈല്‍ ശബ്ദിച്ചു . സര്‍വര്‍ ആ ഫോണ്‍ കരണിനു നേരെ നീട്ടി : "സര്‍ ഈ കോള്‍ താങ്കള്‍ക്കായുള്ളതാണ് ." സംശയത്തോടെ കരണ്‍ ആ ഫോണ്‍ വാങ്ങി കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ??" "അങ്ങനെ നീ അവളെ രക്ഷിച്ചെടുത്തു.. അല്ലെടാ തെമ്മാടി .." "ഓഹ് !! സര്‍ !! പട്ടേല്‍ സര്‍ !!" വിടർന്ന കണ്ണുകളോടെ അവൻ വിളിച്ചു. "ഉം.. ഇനി നിനക്ക് അവിടെ ഒന്നും ചെയ്യാനില്ലല്ലോ ??" "ഉണ്ട് സര്‍ .." "എന്ത് ??!!" "അശ്വിനിയെ .. അവളെ എനിക്ക് കൂട്ടണം .." "ഓഹോ.... ശെരി ശെരി.. പെട്ടെന്ന് ആവട്ടെ .. അത് കഴിഞ്ഞ് ഉടന്‍ ഡല്‍ഹിയിലേക്ക് നീ തിരിക്കണം .." "തീര്‍ച്ചയായും സര്‍ .. ജയ് ഹിന്ദ്...!!" "ജയ്ഹിന്ദ്...!!!" ഫോണ്‍ സര്‍വറിന് തിരിച്ചേല്‍പ്പിച്ച് കരണ്‍ പതിയെ ആരതിയ്ക്കടുത്തേക്ക് ചെന്നു : "നിന്നെ ഒരുപാട് സ്നേഹിച്ച നിന്‍റെ ചേച്ചിക്ക് നേരേ തന്നെ ഇത് പാടില്ലായിരുന്നു മോളേ .. നിന്നെ അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്കറിയാം. എനിക്ക് മാത്രമേ അതറിയൂ.." അപ്പോള്‍ മാത്രമായിരുന്നു ആരതിയുടെ കണ്ണീര് എന്തിനോ പൊടിഞ്ഞത് .. ശേഷം കരണ്‍ അശ്വിനിക്കരികില്‍ ചെന്ന് കൈ കൂപ്പി : "എന്നോട് ക്ഷമിക്കൂ അശ്വി..." "അരുത്..." കരണ്‍ പറഞ്ഞു തീരും മുന്നേ അവള്‍ കരണിന്‍റെ ചുണ്ടുകളില്‍ കൈ വച്ചു . ശേഷം കരണിനെ അവള്‍ ഇറുകി പുണരുകയായിരുന്നു : "ഉപേക്ഷിക്കരുത് കരണ്‍, ഈ അനാഥ പെണ്ണിനെ ഉപേക്ഷിക്കരുത്.. എന്നെ തനിച്ചാക്കി കരൺ എങ്ങോട്ടും പോകരുത്.." അവളുടെ കണ്ണുനീർ കരണിന്‍റെ നെഞ്ചില്‍ നനവ് പടര്‍ത്തി . പതിയെ കരണ്‍ അവളുടെ മുഖം കൈ കുമ്പിളിലെടുത്തു : "ഉപേക്ഷിക്കാനോ??!! നിന്നെ തനിച്ചാക്കി ഞാൻ പോകുവാനോ..??!! എന്‍റെയച്ഛന്‍ എനിക്കായ് കരുതി വെച്ച നിധിയാണ് നീ .. ആ നിന്നെ വിട്ടു കളയാനോ ?! ഒ .. ഒരിക്കലുമില്ല അച്ചൂ..." അവന്റെ ശബ്ദമിടറി. ആ നിമിഷം ഒരിളം കാറ്റ് ഇരുവരേയും പുണര്‍ന്നു . അത് തങ്ങളുടെ അച്ഛന്‍മാരാണെന്ന് അശ്വിനിയും കരണും മനസ്സിലാക്കുകയായിരുന്നു. ശേഷം കരണ്‍ ആരതിയേയും ആദിത്യനേയും മാറി മാറി നോക്കി : "അനാഥാലയത്തില്‍ എത്താനുള്ള ആ ഫണ്ട് തീര്‍ച്ചയായും എത്തിയിരിക്കും .. പക ആവാം .. പക്ഷേ ഒന്നുമറിയാത്ത പാവം അനാഥ കുട്ടികളോട് ആവരുത്.. ഒരു നേരത്തെ വിശപ്പിന്‍റെ ഭീകരതയും കാഠിന്യവും ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നീയൊക്ക ഇതൊന്നും ചെയ്യാന്‍ മുതിരില്ലായിരുന്നു. അശ്വിനി ഒരു അനാഥ പെണ്ണായതാണ് നിന്‍റെയൊക്കെ പ്രശ്നം.. ഓരോ വര്‍ഷവും ഈ രാജ്യത്തെ അനാഥ മക്കളുടെ പേരിലും പാവപ്പെട്ട കുട്ടികളുടെ പേരിലും ഒഴുകിയെത്തുന്ന ഫണ്ട് എടുത്തു നോക്കിയാല്‍ അത് കോടികളിലും നില്‍ക്കാതെ വരും . ആ ഫണ്ട് അവരിലേക്ക് കൃത്യമായി എത്തിയിരുന്നെങ്കില്‍ ഈ രാജ്യത്ത് ഒരു കുഞ്ഞു പോലും പട്ടിണി കിടക്കില്ല . ഒരു കുഞ്ഞു പോലും അമ്മയുടെ മുന്നില്‍ വെച്ച് മണ്ണ് വാരി തിന്നില്ല.. സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയും, സമൂഹത്തിലെ ഉന്നത പദവിക്ക് വേണ്ടിയും, പകയുടെ പേരിലും നിന്നെ പോലെയുള്ള കാട്ടാളന്മാര്‍ കൊച്ചു കുട്ടികളോട് കാണിക്കുന്ന ഈ കൈയ്യിട്ട് വാരല്‍ ക്രൂരത എന്ന് നിര്‍ത്തുന്നോ അന്ന് ഈ നാട് നന്നാവും.." അത്രയും പറഞ്ഞ് അല്‍പ്പ നേരം കരണ്‍ ശാന്തത കൈകൊണ്ടു . "ഒരാളുടെ വിശപ്പു ദാഹവും തീര്‍ക്കുന്നതിനേക്കാള്‍ വലിയ പുണ്യമില്ല.. അതേ വിശപ്പിനെ അവഗണിക്കുന്നതിനേക്കാള്‍ വലിയ പാപവുമില്ല.. ഇനിയെങ്കിലും നന്നായാല്‍ നിനക്കൊക്കെ കൊള്ളാം..." അപ്പോഴേക്കും ജഗന്നാഥന്‍ വിളിച്ചതനുസരിച്ച് പോലീസ് ജീപ്പുകള്‍ തറവാട്ടിലെത്തി . ഓരോരുത്തരെയായി ജഗന്നാഥന്‍ കൊണ്ടു പോയി . കൂട്ടത്തില്‍ കരണിന്‍റെ പക്കലുള്ള തെളിവുകളും. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ കരണ്‍ അശ്വിനിയുടെ കൈകളില്‍ പിടിച്ചു : "നീ ഭയപ്പെടേണ്ട അശ്വിനി, മാനസിക വിഭ്രാന്തിയെന്ന പേരില്‍ ആരതിയെ അധികനാള്‍ അകത്തു കിടത്തില്ല . മാത്രമല്ല ഇനിയുള്ള വരവ് സ്ത്രീ സംരക്ഷകരുടേയും വനിതാ കമ്മീഷന്‍റേയുമൊക്കെയാ . കേസ് നീണ്ട് നീണ്ട് അവള്‍ പുറത്തു വരിക തന്നെ ചെയ്യും . അന്നേരം പുതിയൊരു ആരതിയെ നമുക്ക് പ്രതീക്ഷിക്കാം .." കരണിന്‍റെ നെഞ്ചിലേക്ക് അശ്വിനി പതിയെ തല ചായ്ച്ച് നിന്നു . അവളുടെ മുടിയികളില്‍ അവൻ മെല്ലെ തലോടി . "നമുക്ക് ആ കര്‍മ്മം ചെയ്യേണ്ടേ അച്ചൂ .. എന്‍റെയച്ഛനും നിന്‍റെയച്ഛനും തുടങ്ങി വച്ച ആ വലിയ കാര്യം .. ആ ഫണ്ട് ആ അമ്പത് അനാഥാലയങ്ങള്‍ക്കും നമ്മള്‍ എത്തിച്ചു കൊടുക്കണം .." ഉം.. ഒന്നു മൂളി അശ്വിനി അവനെ വീണ്ടും ഇറുകി പുണര്‍ന്ന് നിന്നു . തങ്ങളുടെ അടുത്ത ദൗത്യം ചെയ്തു തീര്‍ക്കാന്‍ അവര്‍ ഇരുവരും മനസ്സുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു. 𝙰𝚗 𝙰𝚌𝚝𝚒𝚘𝚗 𝙵𝚕𝚒𝚌𝚔𝚎𝚍 𝚂𝚝𝚘𝚛𝚢 𝙱𝚢 𝗗𝗶𝗹𝘀𝗵𝗮𝗱🙏 ********************************************************************************** നാല് വര്‍ഷങ്ങള്‍ക്ക് ശേഷം. 𝗦𝗬𝗗𝗡𝗘𝗬.. PARADISO അപ്പാര്‍ട്ട്മെന്‍റ് .. ഫ്ളാറ്റ് നമ്പര്‍ C203 .. ഇര്‍ര്‍ര്‍....!! കടുവയ പോലെ കരണ്‍ ഗര്‍ജ്ജിച്ചു കാണിക്കുന്നു . ഇര്‍ര്‍ര്‍...!! വീണ്ടും കരണ്‍ അത് തന്നെ തുടര്‍ന്നു . കരണിന്‍റെ ചെയ്തി കണ്ട് ഒരു കുഞ്ഞു കൈ അയാളുടെ മൂക്കിന് ഒരു മാന്ത് കൊടുത്തു .. ആാാാ അമ്മേ.....!!! ഉച്ചത്തിൽ കരണ്‍ നിലവിളിച്ചു. "ങേ!! ഹെന്താ എന്തുപറ്റി...??" ഞെട്ടലോടെ അശ്വിനി അവിടെ ഓടിയെത്തിയപ്പോള്‍ കണ്ടത് തങ്ങളുടെ മകളെ കരണിന്‍റെ നെഞ്ചിലിരുത്തി ഡാഡിയും മകളും തമാശ കളിക്കുന്നതാണ് .. "ഓ ഡാഡിയും മോളും കൂടി ഇവിടെ കസര്‍ത്ത് കാണിക്കുകയാണോ ??" എളിയില്‍ കൈ വച്ച് അവള്‍ ചോദിച്ചു . "രണ്ട് വയസ്സേ ആയിട്ടുള്ളൂ അപ്പോഴേക്കും അമ്മയെ പോലെ ചൂടന്‍ ചെമ്പ് തന്നെ ഇവള്‍ . എന്‍റെ മൂക്ക് മാന്തി പറിച്ചെന്നേ..." മൂക്ക് തടവി കരണ്‍ പറഞ്ഞു. "ഉവ്വ .. നന്നായുള്ളൂ .. കോപത്തിന്‍റെ കാര്യത്തില്‍ ഈ ഡാഡിയും ഒട്ടും പുറകില്‍ അല്ലല്ലോ..." ഹി ഹി ഹി.... ഒരു അലന്ന ചിരി അശ്വിനിയെ നോക്കി കരണ്‍ പാസ്സാക്കി. അശ്വിനി അകത്തേക്ക് കയറി വിളിച്ചു : "മോളെ ശിവാനീ...??" മകളെ അശ്വിനി തന്‍റെ മടിയിലിരുത്തി : "വല്ലാത്ത കോപക്കാരനായ നിന്‍റെ പപ്പയെ ഇതുപോലെ മാന്തി പറിക്കണം ട്ടോ . അങ്ങനേങ്കിലും ആ ദേഷ്യത്തിന് ഒരു കുറവ് വരട്ടെ..." കരണിനെ നോക്കി അശ്വിനി കൊഞ്ഞനം കുത്തി. "ഉം .. അല്ലേല്‍ തന്നെ നിന്‍റെ മമ്മ എന്‍റപുറം മാന്തി പൊളിക്കുന്നുണ്ട് . ഇനി മകൾ ശിവാനിയുടെ വക മുഖം മാന്തി പൊളിക്കലും കൂടി ആവുമ്പോള്‍ എന്നെ ഉടലോടെ അങ്ങോട്ടെടുക്കും .." കരണ്‍ കളിയാക്കി ചിരിച്ചു. "ഛീ...!! മോളുടെ മുന്നില്‍ വച്ചാണോ ഇമ്മാതിരി വര്‍ത്തമാനം പറയുന്നേ ??" അശ്വിനി ചുണ്ടു കോട്ടി. "എന്തേയ് സത്യമല്ലേ ഞാന്‍ പറഞ്ഞേ .." അശ്വിനിയുടെ നെറ്റിയിൽ തന്‍റെ നെറ്റി ചേര്‍ത്ത് കരണ്‍ കൊഞ്ചവേ പെട്ടെന്നായിരുന്നു ആ ഫോണ്‍ ശബ്ദിച്ചത്. സംശയത്തോടെ ഇരുവരും പരസ്പരം നോക്കി. കരണ്‍ ആ കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ ??" "ഹലോ മിസ്റ്റര്‍ കരണ്‍ .." "പട്ടേല്‍ സര്‍...??!!" അതിശയത്തോടെ കരൺ വിളിച്ചു. "യെസ് .. എന്തായി സിഡ്നിയിലെ നിന്റെ വെക്കേഷന്‍ കരൺ..??!!" "𝐈'𝐦 𝐕𝐞𝐫𝐫𝐲 𝐇𝐚𝐩𝐩𝐲 𝐒𝐢𝐫..." "ഉം. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ നിന്നെ വിളിച്ചത് കരൺ.." "എന്താ സര്‍..??" കരൺ മുഖം ചുളിച്ചു. "സാവൂദിന്‍റെ കൈയ്യാളി റസാഖ് ഹസിയത്ത് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ തമ്പടിച്ചിരിക്കുന്നതായി സ്പൈ ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്.. So I Need Your Coming Back.. Its Your New Mission Karan..." കരണ്‍ അല്‍പ്പ നേരം മൗനം പൂണ്ടു . ശേഷം അശ്വിനിയെ തിരിഞ്ഞൊന്നു നോക്കി. കരണിന് അനുവാദം കൊടുത്തെന്നപോലെ അശ്വിനി കണ്ണുകളടച്ച് കാണിച്ചു. അതു മനസ്സിലാക്കിയ കരണ്‍ കണ്ണുകൾ ചുരുക്കി ഒന്നു പുഞ്ചിരിച്ചു പറഞ്ഞു : "𝐈'𝐥𝐥 𝐁𝐞 𝐁𝐚𝐜𝐤 𝐏𝐚𝐭𝐭𝐞𝐥 𝐒𝐚𝐚𝐛...." ((അവസാനിച്ചു)) മിഷൻ രണ്ടാം ഭാഗമായ ബൊമ്മലാട്ടം ഉടൻ തുടങ്ങുന്നു.. കാത്തിരിക്കുക 🙏 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ