📙 നോവൽ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.1K views
3 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _14 ✍️ രചന - ജിഫ്ന നിസാർ 🥰🥰 അച്ഛമ്മയെ കുറിച്ചൊന്നും നിനക്കിപ്പോ ഒരോർമയും ഇല്ലാലെ കാശ്യേ.. " അവനങ്ങോട്ട് ചെന്നതും നാരായണി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു. വാക്കുകളിൽ മാത്രമേ പരിഭവമുള്ളു. അവനെ കണ്ട സന്തോഷം കൊണ്ടാ മുഖത്തുള്ള ചിരിക്കപ്പോൾ വല്ലാത്ത ഭംഗിയുണ്ട്. എനിക്കൊന്ന് കാണാൻ ഞാൻ വിളിച്ചു വരുത്തണം " അവനവന്റെ തലയിലൊന്ന് തലോടി. "അവിഹിതം പോലും ഇവിടുള്ള മഹാന്മാർ എനിക്ക് ചാർത്തി തന്നിട്ടും അച്ഛമ്മ വിളിക്കുമ്പോൾ ഞാനോടി വരുന്നത് എന്നോടുള്ള സ്നേഹം അറിയാവുന്നത് കൊണ്ടല്ലേ.. എന്നിട്ടും ഇങ്ങനൊക്കെ പറയാവോ അച്ഛമ്മേ.." കിടക്കുന്ന അവരെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടാ അരികിലേക്കിരുന്നു കൊണ്ട് കാശി പറയുമ്പോൾ പെട്ടന്ന് തന്നെ അവരുടെ മുഖം മങ്ങി പോയി. എന്ത് പറ്റി.. ഈ നേരത്തൊരു കിടപ്പ്.. വയ്യായ്ക വലതുമാണോ " അവരുടെ നേരെ നോക്കി കാശി ചോദിച്ചു. ഒന്നൂല്ലെടാ.. വെറുതെ കിടന്നതാ.. " അവർക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നി പോയി. രണ്ടു ദിവസം അടുപ്പിച്ചു കിടന്നാലും എന്ത് പറ്റിയെന്ന് ചോദിക്കാത്തവർക്കിടയിൽ നിന്നും അല്ലെങ്കിലും അവനെപ്പോഴും വേറിട്ട് നിൽക്കുന്നവനാണല്ലോ. അത് തന്നെയല്ലേ അവർക്കവനോടുള്ള ദേഷ്യവും അകൽച്ചയും. അവരവനോട് വിശേഷം ചോദിച്ചു. അവൻ അവരോടും. രണ്ടു പേർക്കും അത് മാത്രം അറിഞ്ഞാൽ മതി എന്നൊരു മട്ട്. സത്യത്തിൽ നാരായിണി അമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവരെ വിഷ്ണു കൂടെ നിർത്തുന്നത്. അവർക്ക് കാശ്ശിയോടുള്ള വാത്സല്യം. അവനും അവരോടുള്ള സ്നേഹം. ഇത് പോലും അവന്റെ മേൽ നോട്ടത്തിൽ വേണം എന്നുള്ള വാശി. അങ്ങനെയ്യെങ്കിലും കാശിയെ തോൽപ്പിക്കാനുള്ള അവന്റെ അടങ്ങാത്ത ത്വര. അച്ഛമ്മക്ക് അവനെയും അവന് അച്ഛമ്മേയെയും അധിക ദിവസമൊന്നും കാണാതിരിക്കാൻ പറ്റില്ലെന്ന് വിഷ്ണുവിനറിയാം. ആ പേരിൽ അവൻ തന്റെ വീട്ടിൽ വരണം. എങ്കിലേ അവന്റെ പേരിൽ ഗായത്രിയെ അവിടെയിട്ട് വേദനിപ്പിക്കാൻ കഴിയൂ. വിഷ്ണുവിന്റെ നിഘണ്ടുവിൽ അങ്ങനെയുള്ള ക്രൂരതകളാണ് ഏറെയും. "പോട്ടെ അച്ഛമ്മേ.. അച്ഛമ്മ വിളിച്ചത് കൊണ്ട് മാത്രം വന്നതാ ഞാൻ.." കാശി എഴുന്നേറ്റു. "നിന്റെ കൂടെ എനിക്കെന്റെ അവസാനകാലം എന്റെ മോൻ ഉറങ്ങുന്നയിടത്തു വേണം ന്നാ അച്ഛമ്മയ്ക്ക്.." ഇപ്രാവശ്യവും ആ നടക്കാത്ത മോഹം പറയുമ്പോൾ കാശി നിസഹായതയോടെ അവരെ ചേർത്ത് പിടിച്ചു. ആ മോഹത്തെയും അതിന്റെ തീവ്രതയെയും അവനറിയാം. പക്ഷേ അത് സാധിപ്പിച്ചു കൊടുക്കാൻ പറ്റിയൊരു സാഹചര്യമല്ലല്ലോ അവനും. രാവിലെ ഏഴ് മണിക് വീട്ടിൽ നിന്നിറങ്ങിയ അവൻ തിരികെ ചെല്ലുമ്പോഴും വൈകുന്നേരം ഏഴര കഴിയും. അത് വരെ അവരെ ആ വീട്ടില് ഒറ്റക്കെങ്ങനെ? ഇനി സഹായത്തിനൊരാളെ വെച്ചാൽ പോലും അവനോടുള്ള ദേഷ്യവും വാശിയും കൊണ്ട് നടക്കുന്ന വിഷ്ണു, അവനെ തോൽപ്പിക്കാൻ വേണ്ടി എന്തും ചെയ്യും എന്നുള്ളതും കാശിക്കറിയാം. താൻ കാരണം അച്ഛമ്മക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി അവനാ മോഹത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.. അങ്ങേയറ്റം വേദനയോടെ തന്നെ. "ഞാനൊരൂസം കൊണ്ടോവാം അച്ഛമ്മേ.. അവനാ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. "ഇത്രേം ദൂരം ക്ഷീണിച്ചു വന്നിട്ടും എന്റെ കുഞ്ഞിനൊരു ഗ്ലാസ്‌ വെള്ളം പോലും..." അച്ഛമ്മയുടെ കണ്ണ് നിറഞ്ഞതും കാശി കണ്ണ് ചിമ്മി കൊണ്ടവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു. "അച്ഛമ്മയെ കാണാൻ വന്നതാ ഞാൻ.. വന്നു.. കണ്ടു.. സന്തോഷമായി.. ഇനി തിരികെ പോണം. അല്ലാതെ ഒന്നും വേണ്ടനിക്ക്. വേണ്ടതൊന്നും വേണ്ടപ്പോൾ ഇവരെനിക്ക് തന്നിട്ടില്ല.. ഇനിയിപ്പോ തന്നാലും അതൊന്നും കാശിക്ക് വേണ്ട അച്ഛമ്മേ.." വല്ലാത്തൊരു ഉറപ്പ് നിറഞ്ഞു നിൽക്കുന്ന അവന്റെ വാക്കുകൾ. ആ കുട്ടീടെ കാര്യം ഓർക്കുമ്പോഴാ എനിക്ക്.. കേറി ചെല്ലാൻ ഒരിടം പോലുമില്ല അതിന്.. ഇവിടെ ഇട്ട് അതിനെ.. " പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ മടക്കി അവരുടെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ നാരായിണി വല്ലാത്തൊരു നോവോടെ പറഞ്ഞു. ഏട്ടത്തിയുടെ കാര്യതിൽ എന്ത് തീരുമാനമെടുക്കണമെന്ന് സത്യത്തിൽ എനിക്കറിയില്ല അച്ഛമ്മേ.. കാശിയുടെ സ്വരത്തിൽ നിസ്സഹായത വെളിവായി. അതിന്റെയൊരു വിധി.. എങ്ങനെ ജീവിക്കേണ്ടി കുട്ടിയാടാ അത്.. നിന്റെ ഏട്ടൻ അതിനെ കൊല്ലും കാശി.. നിന്റമ്മയും പെങ്ങന്മാരും അതിന് കൂട്ട് നിൽക്കുകയും ചെയ്യും.. " നാരായണി അമ്മ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. "ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ ഇവിടുത്തെ കുറ്റം മുഴുവനും പറഞ്ഞു കൊടുത്തു ഇവനെ പിരി കയറ്റാൻ വേണ്ടിയാണ് നിങ്ങളുടെ ഈ അഭിനയ വാത്സല്യം.. എനിക്കറിയാം അത്.." അത് വരെയും വാതിലിൽ അവർ കാണാതെ മറഞ്ഞു നിന്നിരുന്ന സുഗന്ധി ഉറക്കെ ചോദിച്ചു കൊണ്ടാ മുറിയിലേക്ക് കയറി വന്നു. കാശിയും അച്ഛമ്മയും ഒന്ന് പരസ്പരം നോക്കി. രണ്ടു പേർക്കും യാതൊരു ഭാവമാറ്റവുമില്ല. സുഗന്ധിയെ ഏത് നേരത്തും അവരവിടെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവം. "നാണമുണ്ടോ നിങ്ങൾക്ക്.. എന്റെ മോന്റെ ചിലവിൽ തിന്ന് കിടന്നിട്ട് അവന്റെ കുറ്റം ഈ തെമ്മാടിയോട് പറയാൻ.." കാശി നേരത്തെ പറഞ്ഞതിന്റെ ദേഷ്യം കൂടിയുണ്ട് സുഗന്ധി യുടെ വാക്കുകൾക്ക്. നിന്റെ മോന്റെ ചിലവിൽ കഴിയാൻ വലിഞ്ഞു കയറി വന്നതൊന്നും അല്ല ഞാൻ.. എന്നെ വിടാതെ ഇവിടെ പിടിച്ചു നിർത്തിയപ്പോ ഞാൻ നിന്നത് നിന്നെയോ നിന്റെ മകനെയോ പേടിച്ചിട്ടും അല്ല.. ഞാൻ കാരണം എന്റെ കാശിക്കൊരു ബുദ്ധിമുട്ട് വേണ്ടന്ന് കരുതിയിട്ട് തന്നെയാ.. അച്ഛമ്മ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. കാശി ഒന്നും മിണ്ടാതെ അവരെ രണ്ടാളെയും മാറി മാറി നോക്കിയിരുന്നു. "പിന്നെ എന്നെയിവിടെ പിടിച്ചു വെച്ചത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലെന്ന് എനിക്കറിയാം സുഗന്ധി.. അപ്പൊ നീ തിന്ന കണക്ക് വിട്.. എന്റെ കാര്യങ്ങൾ ഇപ്പോഴും ചെയ്യാനുള്ള ആരോഗ്യമെല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്. അതില്ലാതാകുന്ന നിമിഷം നീയൊക്കെ തന്നെ എന്നെ ഇവിടുന്ന് പറഞ്ഞു വിടും ന്ന് എനിക്കറിയാം.." നാരായണിയമ്മ വെട്ടി തുറന്നു പറയുമ്പോൾ അടി കിട്ടിയത് പോലെ സുഗന്ധി വിളറി പോയി. നീ നിന്റെ മരുമകളോട് ചെയ്ത് കൂട്ടിയ എന്തെങ്കിലും ഞാൻ നിന്നോട് ചെയ്തിട്ടുണ്ടോ.. ഒന്നോർക്കുക നീ.. നാരായണി അമ്മയുടെ വിരൽ സുഗന്ധിക്ക് നേരെ നീണ്ടു. "അതിന് അവളെ പോലെ വലിഞ്ഞു കയറി വന്നതല്ല ഞാൻ..." സുഗന്ധി ചുണ്ട് കൊട്ടി. "ഏട്ടത്തി അങ്ങനെ വലിഞ്ഞു കയറി വരാൻ കാരണം നിങ്ങളുടെ മകനാണ്. അത് മറക്കണ്ട.."കാശി കൂടി പറഞ്ഞു തുടങ്ങിയതോടെ സുഗന്ധി അവനെ തുറിച്ചു നോക്കി. "ഓഓഓ.. അവളെ പറഞ്ഞപ്പോ നിനക്ക് നാവുണ്ടായി.. ഇത്രേം നേരം നിന്റെ അച്ഛമ്മ എന്നോട് ചാടിയതൊന്നും നീ കേട്ടില്ലെന്നുണ്ടോ.. വെറുതെ അല്ല എന്റെ മോൻ പറയുന്നത്.." "ഇവൻ നിന്റെ ആരാ സുഗന്ധി.." നാരായണി അമ്മയുടെ ചോദ്യം. അത് വരെയും വീറോടെ പറഞ്ഞു തുള്ളിയ സുഗന്ധി ആ ചോദ്യം കേട്ടതും അവരെയൊന്നു തുറിച്ചു നോക്കി. "എന്റെ മോന് രണ്ടാൺ മക്കളുണ്ട് എന്റെ അറിവിൽ.. അതുങ്ങളെ രണ്ടിനേം അവന്റെ ഭാര്യ പ്രസവിച്ചത് തന്നെയാ.. പക്ഷേ നിന്റെ കണക്കിൽ ഒന്നിനെ കുറിച്ചെ എപ്പോഴും നീ പറയുന്നുള്ളു.. അപ്പൊ പിന്നെ ഈ കാശി നാഥൻ നിനക്കാരാ.. പറയെടി.." ദേഷ്യം കൊണ്ടവരുടെ ശബ്ദം വല്ലാതെ ഉയർന്നു. ശബ്ദം കേട്ടിട്ട് കുഞ്ഞിനേയും അടക്കി പിടിച്ചു കൊണ്ട് ഗായത്രി അങ്ങോട്ട് വന്നു. "ഓ.. വന്നോ.. വാ.. വന്നു കാണ്.. നിനക്കിപ്പോ സമാധാനമായോ.. നീ കാരണം എന്റെ കുടുംബം മൊത്തം തല്ലി പിരിഞ്ഞപ്പോ നിനക്ക് സമാധാനമായോടീ.." അവരവളെ ഒന്ന് പിടിച്ചുലച്ചു. കുഞ്ഞു വീഴാതിരിക്കാൻ ഗായത്രി അവളെ ഒന്ന് കൂടി തന്നിലെ ക്കടക്കി പിടിച്ചു. ഇവനെ കാണുമ്പോ അല്ലേലും നിനക്കും ഇവര്ക്കും വല്ലാത്ത വീറാണ്.. സുഗന്ധി വെറുപ്പോടെ പറഞ്ഞു. "എന്നോടുള്ള ദേഷ്യം അമ്മ അവരോട് കാണിക്കണ്ട. അച്ഛമ്മ എന്നെ കാണാൻ തോന്നുമ്പോ വിളിക്കും..ഞാൻ ഇനിയും ഇങ്ങോട്ട് വരിക തന്നെ ചെയ്യും. അതിനിപ്പോ നിങ്ങളും നിങ്ങളുടെ പുന്നാര മോനും എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല." കാശി നാരായണിയമ്മയെ വിട്ട് കൊണ്ട് എഴുന്നേറ്റു. "പോയിട്ട് വരാം അച്ഛമ്മേ.. അവൻ യാത്ര പറഞ്ഞു കൊണ്ട് സുഗാന്ധിയുടെ മുന്നിൽ ചെന്ന് നിന്നു. "അച്ഛമ്മ ഉള്ളത് തന്നെയാ എന്നോട് പറഞ്ഞതൊക്കെ. ഇനിയിപ്പോ അച്ഛമ്മ പറഞിയിലെങ്കിൽ കൂടിയും എനിക്കറിയാം ഇതിനുള്ളിൽ നടക്കുന്നത്. കാരണം നിങ്ങളെയും നിങ്ങളുടെ മകനെയും എനിക്കറിയാവുന്ന പോലെ വേറെ ആർക്കാ അറിയുന്നത്.." അവന്റെ മുഖം നിറയെ പുച്ഛം തന്നെയാണ്. അവനോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്നറിഞ്ഞു തന്നെയാണ് സുഗന്ധി ഒന്നും മിണ്ടാതെ നിൽക്കുന്നത്. "പിന്നെ അച്ഛമ്മ ചോദിച്ച ആ ചോദ്യം.. അതിന്റെ ഉത്തരം അറിയാൻ സത്യത്തിൽ എനിക്കും ആഗ്രഹമുണ്ട്.." നേർത്തൊരു ചിരിയോടെ അവനവരെ നോക്കി.. "ആഗ്രഹിക്കുന്ന നേരത്ത് കിട്ടാത്ത ഒന്നിനും വിലയില്ല.. അതിനി എന്താണെങ്കിൽ കൂടിയും. അത് കൊണ്ട് കാശി ഒറ്റയ്ക്ക് മതി. നിങ്ങൾക്കൊരു മോനും മതി.. " അവനതേ ചിരിയോടെ തന്നെ പറഞ്ഞു. "കരിന്തിരി പോലെ എന്റെ സ്വപ്നങ്ങളെ കത്തി എരിയിച്ചു കൊണ്ട് ഞാൻ നിങ്ങൾക്ക് നൽകിയ ഇത്തിരി വെട്ടമാണ് നിങ്ങളുടെ ഇപ്പോഴുള്ള ഈ അഹങ്കാരം.. അതിലെനിക്ക് സന്തോഷമുണ്ട്.. ഞാൻ നല്ലവനാണ് എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഞാൻ തെറ്റ് ചെയ്യുന്നില്ല. അതിലെനിക്കുറപ്പുണ്ട്. നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ ചെയ്യുന്നില്ല എന്നുള്ളതാണ് നിങ്ങളെനിക്ക് മേൽ വെച്ച് തരുന്ന ഏറ്റവും വലിയ ആരോപണം. തത്കാലം നിങ്ങളുടെ ആ ആരോപണം എനിക്കൊരു വിഷയമേ അല്ല. നമ്മുക്ക് അവകാശം പറയാൻ കഴിയാത്ത എന്തും അൽപ്പം അകന്നിരിക്കുന്നത് തന്നെയാണ് നല്ലത്. അടുത്താൽ അത് നമ്മുടെ സ്വന്തമാണെന്ന് തോന്നി പോകും. പിന്നേയുള്ള വേദനകളെ സഹിക്കാൻ കഴിയില്ല. അത് കൊണ്ട് അമ്മക്കൊരു മകൻ മാത്രം മതി...എനിക്ക് ഞാനും." അതും പറഞ്ഞു കൊണ്ടവൻ ഹാളിലേക്കിറങ്ങി. അപ്പോഴും മുഖം കുനിച്ചു നിൽക്കുന്ന ഗായത്രിയെ ഒന്ന് നോക്കി കല്ലുവിന്റെ തലയിലൊന്ന് തടവി കൊണ്ടവൻ പുറത്തേക്ക് നടന്നു. മുറ്റത്തു നിർത്തിയ ബുള്ളറ്റിലേക്ക് അവൻ കയറിയിരുന്നു നിമിഷം തന്നെയാണ് ഭവ്യയുടെ സ്കൂട്ടി അങ്ങോട്ട് കയറി വന്നത്. കാശി കയ്യിലെ വാചിലെക്കൊന്ന് നോക്കി. 7.45 പിന്നെ അവളെയും. നാല് മണിക്ക് അവളുടെ കോളേജ് വിടും എന്നുള്ളത് അവനറിയാം. എന്നിട്ടും ഒന്നും മിണ്ടാതെ.. അവിടെ നിന്നും വണ്ടിയെടുത്തു കൊണ്ട് പോരുമ്പോൾ.. "എന്റെ കാര്യം നോക്കാൻ എന്റെ വല്യേട്ടനുണ്ട്... കാശ്യേട്ടൻ വെറുതെ ആള് കളിക്കാൻ വരണ്ട.."എന്ന് ഭവ്യ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മൂളുന്നുണ്ടായിരുന്നു.. തുടരും... സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള മട്ടിൽ ജീവിച്ചവരെല്ലാം എന്നും എപ്പോഴും കുടുംബത്തിൽ മഹാന്മാർ ആണ് ഗയ്‌സ്.. അനുഭവം കുരു എന്നാണെങ്കിൽ.. എനിക്കത് കുരുവാണ്.. നിങ്ങൾക്ക്.. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അങ്ങനൊരു കുരു വരാതിരിക്കാൻ ശ്രദ്ധിക്കുക.. റിവ്യൂ ഇടണേ.. അപ്പഴേ എഴുതാൻ ഒരു ആവേശമുള്ളു.ഇല്ലേൽ ഇടയ്ക്കിടെ ഞാനിങ്ങനെ മുങ്ങും.. പൊങ്ങും.. 😁 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.1K views
4 hours ago
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _68 ✍️ രചന - Aysha akbar എല്ലാം കഴിഞ്ഞ് അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ ഇഷാനി കഴുത്തിൽ കിടക്കുന്ന താലി കൈ കൊണ്ട് വലിച്ചു നേരെയാക്കിയിട്ടു... അത് കണ്ടവൾക്ക് കൊതി തീരുന്നേയില്ലായിരുന്നു..... മുമ്പിൽ നിൽക്കുന്ന അമ്മയും മുത്തശ്ശിയുമെല്ലാം മറ്റുള്ള സംസാരങ്ങളിലാണ്.... അവരൊന്നും തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് ഉറപ്പ് വരുത്തി അവളൊന്നു കൂടി കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി....... അവളുടെ ചൊടിയിൽ അവൾ പോലുമറിയാതെ നിറഞ്ഞൊരു പുഞ്ചിരിയൂറി നിന്നു..... എന്നാൽ അപ്പുറത് നിന്ന് വന്ന സച്ചു അവളുടെ പ്രവർത്തി വ്യക്തമായി കണ്ടിരുന്നു.... അവളുടെ ചുണ്ടിലെ നനുത്ത പുഞ്ചിരി അവനീലേക്കും ഒരു വേള പടർന്നു...... അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി അവിടെ തന്നെ നിന്നു.... അവളുടെ കണ്ണുകളിൽ നിറഞ്ഞൊരു പ്രസരിപ്പുണ്ട്.... വിരലുകൾ താലിയിൽ കൊരുക്കുന്നതോടൊപ്പം മനസ്സും കൊരുക്കുന്നത് തിളങ്ങുന്ന ആ കൃഷ്ണ മണികളിൽ വ്യക്തമായി കാണാം........ അതിനോടൊപ്പം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നലിൽ നിഷ്കളങ്കമായി അവൾ മുമ്പിൽ നിൽക്കുന്നവരെ നോക്കുന്നുമുണ്ട്....... അവനവളോട് തോന്നിയ പ്രണയത്തിനപ്പോളോരു വാത്സല്യത്തിന്റെ ഗന്ധമായിരുന്നു..... അത്ര മേൽ ആഗ്രഹിച്ചു കിട്ടിയ കളിപ്പാട്ടം തലോടി നിൽക്കുന്ന ഒരു കൊച്ചു കുട്ടിയായി അവളെയവന് തോന്നി..... ഓടി പ്പോയവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കണമായിരുന്നവന്....... കാറെടുക്കാൻ വേണ്ടി പോകാൻ തുടങ്ങിയ അവൻ അങ്ങനെ തന്നെ നിന്നു..... എന്തോ അവളുടെ ചലനങ്ങൾ പോലും കണ്ട് മതി വരാത്തത് പോലെ..... അത്ര മേൽ ഹൃദയം നിറഞ്ഞു തുളുമ്പും പോലെ....... പെട്ടെന്നൊരു നിമിഷം കണ്ണുകളൊന്നു ചലിപ്പിച്ചപ്പോഴാണ് തന്നേ നോക്കി നിൽക്കുന്നവനെ ഒരു നിമിഷം അവളും കാണുന്നത്....... പെട്ടെന്ന് അവളുടെ കണ്ണുകളിലെ ഭാവം മാറി.... താൻ ചെയ്തത് അവൻ കണ്ടുവെന്ന് അവന്റെ ചിരിയിൽ നിന്നും വ്യക്തമാണ്....... അവൾ ചമ്മലോടെ കീഴ്ച്ചുണ്ടോന്ന് കടിച്ചു പിടിച്ചു..... നാണം കൊണ്ടവളാകെ കൂടി ചുവന്നു പോയിരുന്നപ്പോൾ...... കാറിൽ കയറിയിട്ടും ഇരുവരുടെയും ഉള്ളിൽ നിന്നാ ചിരി വിട്ട് പോയിട്ടില്ലെങ്കിൽ കൂടി സച്ചു ഒരു ഗൗരവത്തെ കൂട്ട് പിടിച്ചു...... സ്വഭാവികമായി എല്ലാവരോടും പെരുമാറാൻ ശ്രമിക്കുമ്പോഴും അവൾക്ക് നേരെയുള്ള അവന്റെയാ കള്ള ചിരി അവൾക്കും വ്യക്തമായിരുന്നു....... വീട്ടിലെത്തിയതും തനൂജ ആദ്യം ഇറങ്ങി നില വിളക്കുമായി വന്നത് ഇഷാനിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവളുടെ മനസ്സ് ശെരിക്കും ഒരപ്പൂപ്പൻ താടിയായി വായുവിൽ പൊങ്ങി നിൽക്കുന്നത് പോലെ തോന്നിയവൾക്ക്.... അത്രയേറെ സന്തോഷം അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.... അവൾ അരികിൽ നിൽക്കുന്ന സച്ചുവിനെയൊന്ന് നോക്കി.. എന്തോ നേടിയെടുത്തവന്റെ വിജയ ഭാവം അവന്റെ മുഖത്തുമുണ്ട്...... അത് കാൻകെ അവളിലൊരു പുഞ്ചിരി വിരിഞ്ഞു..... കൂട്ടി പിടിക്കാൻ കഴിയാത്ത വിധം അതവളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.... വലത് കാലു വെച്ചു കൊണ്ടവൾ അകത്തേക്ക് കയറുമ്പോൾ ആദ്യമായി ഈ വീട്ടിലേക്ക് കാലെടുത്തു വെക്കുന്നത് പോലെ തോന്നിയവൾക്ക്..... ഗായത്രി നിറഞ്ഞ മനസ്സോടെ അവളെ നോക്കി നിന്നു..... താൻ പടിയിറങ്ങി പോയ വീട്ടിലേക്ക് വലത് കാലു വെച്ചു കയറുന്ന തന്റെ മോളെ കാൻകെ അവരുടെ ഉള്ള് നിറഞ്ഞു.... താൻ മാറിയത് പോലെ മാറേണ്ട കാര്യം ഒരിക്കലും അവൾക്കുണ്ടാവില്ലെന്ന് അവർക്കുറപ്പായിരുന്നു.... കാരണം സ്നേഹം അറിയുന്നവർക്കിടയിലേക്കാണ് അവൾ വലത് കാല് വെച്ചു കയറിയിരിക്കുന്നതെന്ന് അവർക്ക് വ്യക്തമായിരുന്നപ്പോൾ..... ഈ ഡ്രെസ്സെല്ലാം ഒന്ന് മാറണ്ടേ..... എനിക്കും വല്ലാതെ ചൂടെടുക്കുന്നുണ്ട്.... നില വിളക്ക് പൂജാ മുറിയിൽ കൊണ്ട് വെച്ചു കൊണ്ട് പുറത്തിറങ്ങിയ ഇഷാനിയെ നോക്കി മീനുവത് പറയുമ്പോൾ ഇഷാനി അതേയെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി .... എങ്കി ചെല്ല്..... ഞാനിത്തിരി വെള്ളം കുടിച്ചിട്ട് പിറകെ വരാം.... മീനു അത് പറഞ്ഞതും ഇഷാനി പതിയെ കോണിപ്പടികളിലേക്ക് കാലു വെച്ചു... ഇവിടെ വന്നിട്ടും വിരലിലെണ്ണാവുന്ന തവണ മാത്രമേ താൻ മുകളിലേക്ക് കയറിയിട്ടുള്ളു..... ഇനി അവിടം തനിക്ക് കൂടി സ്വന്തമാണെന്നത് അവളുടെ ഉള്ളിലൊരു തണുപ്പ് നൽകി.... ഓഹ്...... നിനക്ക് ചെറിയൊരു കൺഫ്യൂഷൻ കൂടി വന്നില്ലല്ലോടി പെണ്ണെ... സാധാരണ നമ്മുടെ മുറി ഇതല്ലേ...... അറിയാതെ യാണെങ്കിൽ ൽ കൂടി നീയങ്ങോട്ട് കാലു വെക്കുമെന്നാ ഞാൻ കരുതിയത്....... അപ്പൊ നിന്നോട് പറയാനുള്ള ഡയലോഗ് വരെ മനസ്സിൽ കണക്കാക്കി വെച്ചിരുന്ന ഞാനാരാ..... നീ ഇത് തന്നെ ഓർത്തിരിക്കുവാണോടി..... രണ്ട് പടി മുകളിലേക്ക് കയറിയപ്പൊഴാണ് പിറകിൽ നിന്ന് കളിയാക്കി ചിരിച്ചു കൊണ്ട് മീനുവത് പറയുന്നത്..... ഇഷാനി ആകെ ക്കൂടി ചമ്മി പോയിരുന്നു...... അത് നിനക്കൊരു ചെക്കനെ കിട്ടട്ടെ അപ്പൊ കാണാം..... അപ്പോഴേക്കും അതും പറഞ്ഞു കൊണ്ട് മാളു മീനുവിന്റെ തലക്കൊന്ന് കൊട്ടി കൊണ്ട് ഇഷാനിയുടെ പിറകെ മുകളിലേക്ക് കയറിയിരുന്നു.... സച്ചുവിന്റെ മുറിയിലേക് കടക്കുമ്പോൾ തന്നെ അവളുടെ ഉള്ളിലൊരു പിടച്ചിൽ തോന്നി..... സന്തോഷമോ നാണമോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്തൊരു പിടപ്പ്...... ഡ്രസ്സ്‌ മാറാൻ മാളുവും അവളെ സഹായിച്ചു...... ഇനി താൻ എന്താണ് വേണ്ടതെന്നു വെച്ചാലിട്ടോ...... മുല്ലപ്പൂവും ആഭരണങ്ങളും മൊട്ടുനിസൂചികളുമെല്ലാം അഴിച്ചു കൊടുത്ത് മാളു അതും പറഞ്ഞ് അവിടെ നിന്ന് പോയി..... ഇഷാനി അല്പ നേരം അങ്ങനെയിരുന്നു....... ജനലിലൂടെ പുറത്തേക്കൊന്ന് നോക്കി.... പന്തൽ കെട്ടിയ ആ മറവുകൾക്കിടയിൽ നിന്ന് കൃഷ്ണ കിരീട പൂക്കൾ അവളെ എത്തി നോക്കുന്നത് അവളറിയുന്നുണ്ടായിയുന്നു... ഉള്ളിലെന്തോ നിറഞ്ഞു തുളുമ്പുന്ന ഒരാനന്ദം അവളറിഞ്ഞു.... ആളുകളൊക്കെ ഒഴിഞ്ഞു തുടങ്ങിയ ആ പന്തലിൽ അവനെവിടെയെന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു........ പക്ഷെ അവനെ എങ്ങും കാണാനുണ്ടായിരുന്നില്ല..... പെട്ടെന്നാണ് മുറിയുടെ വാതിൽ ആരോ തുറന്നത് അവളറിഞ്ഞത്..... അവൾ പെട്ടെന്ന് പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നിരുന്നു.... അതേ..... അവനാണ്...... അവളെ കണ്ട തിളക്കം അവനിലുമുണ്ട്... അവളെ നോക്കിയൊരു ചിരിയോടെ അവൻ വാതിലൊന്നടച്ചു... എന്തിനോ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവളുമറിഞ്ഞു.... മൊട്ടു സൂചി അഴിച്ച സാരിയുടെ അറ്റം അവൾ നേരെ കൂട്ടി പ്പിടിച്ചു.. എന്താ ഡ്രസ്സ്‌ മാറാത്തത്... അതും ചോദിച്ചു കൊണ്ട് അവൻ അവൾ ക്കരികിലേക്ക് ചെല്ലുമ്പോൾ അവൾ ജനലിൽ ചാരിയൊന്ന് നിന്നു..... ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി.... അവന്റെ നോട്ടം താങ്ങാൻ കഴിയില്ലെ ന്ന വണ്ണം അവൾ പതിയെ മുഖം താഴ്ത്തുമ്പോൾ അവൻ പതിയെ വിരലുകൾ കൊണ്ട് അവളുടെ തുടുത്ത കവിളിലൊന്ന് പിടിച്ചു.... അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തല താഴ്ത്തി കൊണ്ട് അവൾ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയിരുന്നു..... ഒരു നിമിഷം അവന്റെ ഹൃദയമൊന്നു പിടച്ചു..... അവൾ തന്റെ നെഞ്ചിലേക്ക് ചായുന്നത് ഇതാദ്യ മല്ലെങ്കിൽ കൂടി ഇങ്ങനെയൊരു പിടപ്പ് ആദ്യമായിട്ടാണ്..... സച്ചു ഇരു കൈകൾ കൊണ്ടും അവളെ ചുറ്റി പ്പിടിച്ചു..... അവളും അവനിലേക്ക് ചേർന്നു കിടന്നു..... സ്വപ്ന നിമിഷങ്ങളിലാണ് ഇരുവരുമെന്ന് അവർക്കറിയാമായിരുന്നു.... സച്ചു..... ദേ നിന്നേ വിളിക്കുന്നു...... ദേ വരുന്നു...... പുറത്ത് നിന്നുള്ള മാളുവിന്റെ ശബ്ദം കേട്ടതും ഇഷാനി അവനിൽ നിന്ന് അകന്ന് മാറാൻ തുടങ്ങിയതും അതും പറഞ്ഞു കൊണ്ട് സച്ചു അവളിലെ പിടുത്തം മുറുക്കി...... അവൾക്കും വിട്ട് മാറാൻ ഇഷ്ട്ടമില്ലെന്നത് കൊണ്ട് തന്നെ ഒരു ചിരിയോടെ അവളും അവനിലേക്ക് ചേർന്നു...... ഡാഹ്.... നിന്നേ വിളിക്കുന്നു.... അല്പം കഴിഞ്ഞു പുറത്ത് നിന്ന് പിന്നെയും ശബ്ദം കേട്ടപ്പോൾ ഇരുവരും അകന്ന് മാറി... പണിക്കാർക്ക് കൊടുക്കാൻ പൈസ എടുക്കാൻ വന്നതാണ് ഞാൻ...... സച്ചു അലമാര തുറന്ന് പൈസ എടുത്തു കൊണ്ട് ചിരിയോടെ ഇഷാനിയോടായത് പറയുമ്പോൾ ഇഷാനിയുമൊന്ന് ചിരിച്ചു...... സച്ചു പൈസയുമായി താഴേക്ക് ചെല്ലുമ്പോൾ അവിടെയൊന്നാകെ തന്നെ കളിയാക്കുന്നത് സച്ചു അറിയുന്നുണ്ടായിരുന്നു...... അടക്കി പ്പിടിച്ച മീനുവിന്റെയും മാളുവിന്റെയും ചിരികളെക്കാൾ മുത്തശ്ശിയുടെ ചുണ്ട് കൂട്ടി പിടിച്ചുള്ള നോട്ടത്തിൽ അവന് നാണം വന്നു പോയിരുന്നു.... പക്ഷെ അവനത് കണ്ടില്ലെ ന്ന വണ്ണം വേഗം പുറത്തേക്കിറങ്ങി.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇഷാനി ഡ്രെസ്സെല്ലാം മാറി താഴെക്കിറങ്ങുമ്പോൾ അടുക്കളയിൽ ചായ യുണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും.... ആളുകളൊക്കെ തീർത്തും കൊഴിഞ്ഞു പോയിട്ടുണ്ട്.. എല്ലാവരും വേഷമൊക്കെ മാറിയിട്ടുണ്ട്...... ഉമ്മറത്തേക്കിരുന്നോളൂ എല്ലാവരും.... ചായ യെടുത്ത് അങ്ങോട്ട് വരാം...... തനൂജ അത് പറഞ്ഞതും എല്ലാവരും ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി...... ആ.... എത്തിയോ.... എന്തിനാടി നീയെന്റെ ഏട്ടനെ നേരത്തെ മുറിയിൽ പിടിച്ചു വെച്ചത്...... മീനു ഇഷാനിയെ നോക്കി കണ്ണുരുട്ടി യെന്ന വണ്ണം അത് ചോദിക്കുമ്പോൾ അവളുടെ ചോദ്യം കേട്ട് ഇഷാനിക്ക് ചിരി വന്ന് പോയിരുന്നു...... നിന്റെ ഏട്ടനല്ല.... എന്റെ ഭർത്താവ്.... ഇഷാനി പ്രത്യേകിച്ചൊരു താളത്തോടെ അത് പറയുമ്പോൾ മീനുവിനും ചിരി വരുന്നുണ്ടായിരുന്നു..... അയ്യെടി..... ഒരു ഭർത്താവ് കാരി....... ആ രവി യങ്കിൾ വന്നപ്പോ അങ്ങ് കയറ്റി വിട്ടാൽ മതിയായിരുന്നു.... മീനു അതും പറഞ്ഞു കൊണ്ട് അവളുടെ തോളിലൊന്ന് കയ്യിടുമ്പോൾ ഇഷാനി ചിരിച്ചു..... അങ്ങനെയൊന്നും നിന്നേ വിട്ട് ഞാൻ പോകില്ല മോളെ.... ഇഷാനി നെറ്റി മീനുവിന്റെ നെറ്റിയിലൊന്ന് തട്ടിച്ചു കൊണ്ടതും പറഞ്ഞു ചിരിക്കുമ്പോൾ മീനുവും ചിരിച്ചു പോയിരുന്നു.... അവർ ഉമ്മറത്തേക്ക് നടക്കുമ്പോൾ മുത്തശ്ശിയെയും ഗോപിയേയും കൂടാതെ സച്ചുവും ആദർഷും ഋതിനുമുണ്ടായിരുന്നു.... സച്ചു ഒന്ന് തല ചെരിച്ചപ്പോഴാണ് ഇഷാനി അവന്റെ കണ്ണുകളിലൂടക്കിയത്.... അവന്റെ കണ്ണുകൾ വിടർന്നു........ ലാവെൻഡർ കളർ ടീ ഷർട്ടും ബ്ലാക്ക് പലാസോയുമിട്ട അവളെ അവന് നോക്കി നിൽക്കാൻ തോന്നി.... അങ്ങനെയൊരു വേഷത്തിൽ താൻ അവളെ കാണുന്നത് ആദ്യമല്ലെങ്കിൽ കൂടി അവളുടെ കഴുത്തിൽ കിടക്കുന്ന താലിയും നെറ്റി ചുവപ്പിച്ച സിന്ദൂരവും അവന്റെ ഹൃദയത്തി ലുടക്കിയിരുന്നു..... അതേ... അവളിപ്പോ തന്റെതാണെന്ന തോന്നലായിരുന്നു അവളുടെ സൗന്ദര്യം...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
3.3K views
1 days ago
ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/mKOr3Ma?d=n&ui=v64j8rk&e1=cഅലമാരിയുടെ കണ്ണാടിയിൽ അച്ഛന്റെ രൂപം കണ്ട് പെട്ടെന്നവൾ ഞെട്ടിത്തിരിഞ്ഞു. എന്താ അച്ഛാ?? മോൾക്ക് പോകാൻ സമയമായോ?? ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു ഉവ്വ്... അവൾ വേഗം മുറിയിൽ നിന്നും പുറത്തിറങ്ങി. മോൾക്ക് വണ്ടിക്കൂലിക്ക് കാശുണ്ടോ?? അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു. വേണ്ട. കാശ് ഉണ്ട്, ഞാൻ പോകുവാ അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി. അയാൾ ഉമ്മറത്തേക്ക് വന്ന് അവൾ നടന്നു പോകുന്നത് നോക്കി നിന്നു. ആഹാ.. വളർന്നു വളർന്ന് ഇവളൊരു അതീവ സുന്ദരിയായ പെണ്ണായിരിക്കുന്നു. അയാൾ അവൾ നടന്നു പോകുന്നത് നോക്കി നിന്നു. വഴിയുടെ അങ്ങേയറ്റത്തെത്തിയിട്ട് അവൾ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്ത വെറുപ്പ് തോന്നി. അവൾ അതിവേഗം മുന്നോട്ടുതന്നെ നടന്നു. അച്ഛനെന്നാൽ തനിക്ക് വല്ലപ്പോഴും വരുന്ന ഒരാൾ മാത്രമാണ്, തന്റെ ഓർമ്മയിലെങ്ങും അച്ഛൻ തന്നെ കൊഞ്ചിക്കുകയോ, ലാളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സ്വന്തം മകളല്ലേ എന്ന് കരുതി തനിക്കായി എന്തെങ്കിലും വാങ്ങി തന്നിട്ടു കൂടിയില്ല.... മറ്റു കുട്ടികളൊക്കെ അച്ഛനെ കുറിച്ച് പറയുമ്പോഴും അവരുടെ അച്ഛൻ അവരെ സ്നേഹത്തോടെ കൊണ്ടുനടക്കുന്നത് കാണുമ്പോഴുമൊക്കെ തനിക്ക് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. ഉള്ളത് പറഞ്ഞാൽ ആ മനുഷ്യൻ വരുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. നോട്ടവും ഭാവവും ഒക്കെ കണ്ടാൽ വെറുപ്പ് കൂടുകയേയുള്ളൂ... വഴി പണി നടക്കുന്നതുകൊണ്ട് വല്ലാത്ത പൊടിയാണ്.... ഇതിപ്പോ ഒന്ന് രണ്ട് ദിവസമായിട്ട് പണിയൊന്നും നടക്കുന്നില്ല റോഡ് ആകെ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ് . ഇത് പ്രൈവറ്റ് വഴി ആയതു കൊണ്ടായിരിക്കും...ഇങ്ങനെ താമസിക്കുന്നത്. ഇനിയിപ്പോൾ അച്ഛൻ പോയാലേ തനിക്കൊരു സമാധാനം തോന്നു. മൂന്നാല് ദിവസം നിന്ന് കഴിഞ്ഞാൽ അച്ഛൻ മടങ്ങി പോവുകയാണ് പതിവ്, പിന്നെ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ വീണ്ടും ഇതുപോലെ വരും. അച്ഛൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ എന്തോ വല്ലാത്തൊരു ശ്വാസംമുട്ട് പോലെയാണ്.. അവൾ മെയിൻ റോഡിലേക്ക് കയറി. ബസ് വരുന്ന സമയമായിട്ടുണ്ട്. അവൾ വഴിയരികിൽ കാത്തു നിന്നു. ബസ് കണ്ടതും അവൾ കൈയ് നീട്ടി. ഇരുപത് മിനിട്ട് യാത്രയുണ്ട് കോളേജിലെത്താൻ. 🍀🍀🍀🍀🍀🍀 എടി മീരേ... നിന്റെ കെട്ടിയോൻ വന്നു എന്നറിഞ്ഞല്ലോ. കൂടെ പണിയുന്ന ജാനകി ചേച്ചി ചോദിച്ചു. അതിയാൻ അങ്ങനെ ഇടയ്ക്കൊക്കെ വരും, തോന്നുമ്പോൾ പോകും. ചിലവിന് വല്ലതും തരുമോടീ.. എവിടുന്ന്! ഒരു നൂറുരൂപ പോലും തരില്ല. അങ്ങേര് വന്നു കഴിഞ്ഞാൽ അങ്ങേർക്ക് തിന്നാൻ ഉള്ളതും കൂടി ഞാൻ ഉണ്ടാക്കി കൊടുക്കണം അത്രതന്നെ. എങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരുത്തന്റെ കൂടെയാണല്ലോടി മീരേ നീ ഇറങ്ങി പോന്നത്. എന്ത് ചെയ്യാനാ ചേച്ചി അന്നത്തെ പ്രായം അറിവില്ലായ്മ. ഇന്നാണെങ്കിൽ ഞാൻ ഇങ്ങനെ പോരുമോ. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാ ഇപ്പോൾഅനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാരമില്ലടി...ഞാൻ വെറുതെ പറഞ്ഞതാ. നീ ഇനി അതോർത്ത് വിഷമിക്കുകയൊന്നും വേണ്ട. വിഷമം ഒന്നുമില്ല ചേച്ചി. എന്നെക്കുറിച്ച് ഓർക്കണ്ട, കല്യാണപ്രായമെത്തിയ മകൾ ഉണ്ടെന്നുള്ള തോന്നലെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അതിനായി ഒരുതരിപ്പൊന്നു പോലും വാങ്ങി വെച്ചിട്ടില്ല. എടീ ഇന്നത്തെ കാലത്ത് പൊന്നും പണവും ഒന്നും പെൺകുട്ടികൾക്ക് വേണ്ടി കരുതി വയ്ക്കരുത്.അതുങ്ങളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്താറാക്കണം. അതെന്തായാലും അത്രയേ ഉള്ളൂ ചേച്ചി...ഒരു ജോലി ആയിട്ടേ എന്റെ മോളെ ഞാൻ വിവാഹം കഴിപ്പിച്ചയക്കൂ.. ഇല്ലെങ്കിൽ എന്നെപ്പോലെ വല്ലവന്റെയും പറമ്പിൽ പണിയെടുക്കേണ്ടി വരും 🍀🍀🍀🍀🍀🍀 മേരി പെണ്ണേ...എന്നാ ഉണ്ട് കഴിക്കാൻ?? എൽദോസ് ഡൈനിങ് റൂമിലേക്ക് വന്ന് ഉറക്കെ ചോദിച്ചു. ചോറ് എടുക്കാം ചെറുക്കാ. എന്നതാ കൂട്ടാൻ..?? ദേ നമ്മുടെ സിന്ധു നല്ല ഒന്നാന്തരം വറുത്തരച്ച ചിക്കൻ കറിയും, രസവും, കരിമീൻ പൊള്ളിച്ചതും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങോട്ട് എടുക്ക്,വിശന്നിട്ട് വയ്യ. അവൻ പറഞ്ഞു അല്ല ! നിന്നോട് പെണ്ണുകാണാൻ പോകണമെന്ന് പറഞ്ഞിട്ട് നീ പോയില്ലേ?? മേരി ചോദിച്ചു. അത് വൈകുന്നേരം പോകാം. അതുകൊള്ളാം പെണ്ണുകാണാൻ ആരെങ്കിലും വൈകുന്നേരം പോകുവോടാ, അതൊക്കെ രാവിലെ വേണ്ടേ പോകാൻ. അങ്ങനെയൊന്നുമില്ലന്നേ അതൊക്കെ പണ്ടുള്ള നാട്ടുനടപ്പല്ലേ, നമുക്ക് വൈകുന്നേരം പോയാൽ മതി. അതാവുമ്പോൾ അവിടെ ഒരു റബ്ബർതോട്ടം വിൽക്കാനുണ്ടെന്ന് അറിഞ്ഞിരുന്നു,അതും കാണാം, കൂട്ടത്തിൽ പെണ്ണിനെയും ഒന്നു കണ്ടേക്കാം.അവൻ പറഞ്ഞു. നീ എന്തേലും ചെയ്യ്.. അല്ല! അമ്മച്ചി വരുന്നില്ലേ പെണ്ണുകാണാൻ ?? അവൻ ചോദിച്ചു. എന്റെ പൊന്നെടാ ഞാൻ വരുന്നില്ല.... എന്നാപ്പിന്നെ ഞാൻ തന്നെ പൊയ്ക്കോളാം. അവൻ പറഞ്ഞു. ആരെയെങ്കിലും കൂട്ടുകാരെയും കൂട്ടിക്കൊണ്ടുപോടാ... ഉള്ളത് പറയാമല്ലോ അമ്മച്ചി പെണ്ണ് കാണാൻ എന്റെ കൂടെ ഒറ്റ കൂട്ടുകാരും വരില്ല. അവന്മാര് പറയുന്നത് നാണംകെട്ട് മടുത്തു എന്നാണ്. ഏതു പെണ്ണിനെ കണ്ടാലും ഞാൻ കുറ്റം പറയുമത്രേ....അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ഈ ചെറുക്കന്റെ ഒരു കാര്യം. മോനേ പെണ്ണിന്റെ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല. എത്ര സുന്ദരിയായിരുന്നാലും മനസ്സ് നന്നല്ലെങ്കിൽ എല്ലാം പോയില്ലേ.. അതല്ലേ അമ്മച്ചി ഞാനും പറയുന്നത്. എനിക്ക് തോന്നണം ഇവളെന്റെ പെണ്ണാണ് ഇനിയങ്ങോട്ട് ഇവൾ എന്റെ കൂടെ വേണം എന്നൊക്കെ. ആ ഒരു ഫീലിംഗ്സ് ഒരു പെണ്ണിനെ കണ്ടിട്ടും എനിക്ക് ഇതുവരെയും തോന്നിയില്ല. പിന്നെ എങ്ങനെയാ അമ്മച്ചി, ഞാൻ അവരെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്?? അതൊക്കെ പോട്ടെ, അമ്മച്ചി കഴിച്ചായിരുന്നോ ?? അവൻ ചോദിച്ചു ഞാൻ കുറച്ചു മുമ്പ് ചോറുണ്ടു. അത് സാരമില്ല, ഇങ്ങോട്ട് ഇരിക്ക്. ഇത്തിരി കൂടി കഴിക്കാം. അവൻ അമ്മച്ചിയുടെ കൈപിടിച്ച് തന്റെ അടുത്ത് ഇരുത്തി. ഒന്ന് പോ ചെറുക്കാ...ഞാൻ വേണമെങ്കിൽ കൂട്ടിരിക്കാം. ഇനി ഭക്ഷണം കഴിക്കാൻ എന്റെ വയറ്റിൽ ഇടമില്ല, അല്ലെങ്കിൽ തന്നെ ഇപ്പോൾ ഭയങ്കര തടിയാ . ഇത്തിരി നടക്കുമ്പോഴേക്കും കിതക്കും. എന്നാൽ കഴിക്കേണ്ട. കൂട്ടിരുന്നാൽ മതി. അതെ, നിനക്ക് കൂട്ടിരിക്കണമെങ്കിൽ പോയി ഒരു പെണ്ണ് കൊണ്ടുവാ. അല്ലാതെ എന്നും എനിക്ക് കൂട്ടിരിക്കാൻ പറ്റില്ല. അവർ കെറുവിച്ചു. ഈ മേരി പെണ്ണിന്റെ ഒരു കാര്യം, എന്തിനും ഏതിനും കെറുവിക്കാൻ തുടങ്ങും നീ പ്രസംഗിച്ചുകൊണ്ടിരിക്കാതെ കഴിക്കാൻ നോക്ക്. മേരി വാത്സല്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അമ്മച്ചി പറഞ്ഞ പെണ്ണിനെ കാണാനായി വൈകുന്നേരം മൂന്നുമണിയോടെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി. കാണാൻ പോകുന്ന പെണ്ണിന്റെ വീടിന്റെ ആ ഭാഗത്ത് എവിടെയോ ആണ് വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ റബ്ബർ തോട്ടമുള്ളത്. പോകും വഴി അതും ഒന്ന് നോക്കിയിട്ട് പോരാം. സ്ഥലം വാങ്ങിക്കൂട്ടുന്നത് അയാളുടെ ഒരു ശീലമാണ്. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ അയാൾ നല്ല സ്ഥലങ്ങൾ കണ്ടാൽ വാങ്ങിച്ച് ഇടാറുണ്ട്. അയാൾ മെയിൻ റോഡിൽ നിന്നും വണ്ടി മറ്റൊരു പ്രൈവറ്റ് വഴിയിലേക്ക് ഇറക്കി. പെട്ടെന്നാണ് ദേവിക അയാളുടെ വണ്ടിക്ക് അരികിലേക്ക് വന്നത്, അയ്യോ...ചേട്ടാ, ഈ വഴി വണ്ടി പോകില്ല കേട്ടോ, റോഡ് പണി നടക്കുകയാണ്. ആണോ...?? അതെ ര, ണ്ടുമൂന്നു ദിവസമായി തുടങ്ങിയിട്ട് ഇനിയിപ്പോൾ എന്ത് ചെയ്യും?? നടന്നു പോകണം. അയാൾ വണ്ടി സൈഡിലേക്ക് ഒതുക്കി ഇട്ടു. അവൾ മുന്നോട്ടു നടന്നു. അതേ കുട്ടി.... അവിടെയൊന്നു നിന്നെ... അയാൾ ഉറക്കെ വിളിച്ചു. എന്താ...?? ഈ ആൻസിയുടെ വീട് എവിടെയാണ്?? ഏത് ആൻസി. ഈ ഓസ്ട്രേലിയയിൽ ജോലിയുള്ള ആൻസിയുടെ.ഈയിടെ നാട്ടിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേട്ടൻ പെണ്ണ് കാണാനായി വന്നതാണ് അല്ലേ?? അതെ ... എന്നാൽ എന്റെ കൂടെ പോരെ, ഇവിടെ നിന്നും കുറച്ച് നടക്കണം ആൻസി ചേച്ചിയുടെ വീട്ടിലേക്ക്. എന്തായാലും വന്നു പോയില്ലേ നടക്കാം. അയാൾ അവൾക്കൊപ്പം നടന്നു. 💚💚💚💚 തുടരണോ 😍😍😍😍 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ കണ്ണൂർകാരൻ 🥰🥰🥰🥰🥰
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.3K views
2 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mZqG4E0?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -40🌺💚 ഇനി മഹിയെന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാതെ അവളുടെ മുഖം ഭയം കൊണ്ട് വിളറിപ്പോയിരുന്നു. ഇതുവരെ അവനെ പറ്റിച്ചത് പോലെയല്ല. ഇക്കാര്യത്തിൽ അവൻ തന്നോട് ഒരിക്കലും ക്ഷമിക്കില്ല. അവന്റെ മുറുകിയ മുഖത്തേക്ക് നോക്കാൻ അവൾക്ക് പേടി തോന്നി..... കൈ വിരലുകൾ പരസ്പരം പിണച്ച് കുരുക്കിട്ട് നിലത്തേക്ക് നോക്കി നിന്നവൾ മുഖത്തേക്ക് നോക്കെടി...... തൊട്ടടുത്തായി അവന്റെ മുറുകിയ സ്വരം. അവളുടെ നെഞ്ചോന്ന് കിടുകിടുത്തു. പെട്ടന്നവൾ മുഖമുയർത്തി...... എന്തിനായിരുന്നു ഇങ്ങനൊരു നാടകം...... അവന്റെ സ്വരത്തിന് വല്ലാത്തൊരു മുരൾച്ച മഹ്..... മഹീ.... ഞാൻ...... മിണ്ടരുത്..... നിന്റെ വൃത്തികെട്ട നാവിൽ നിന്ന് എന്റെ പേരിനി ഉച്ഛരിക്കരുത്. സ്വന്തം ചുണ്ടിലേക്ക് ചൂണ്ടുവിരൽ മുട്ടിച്ച് മിണ്ടെരുതെന്ന് കാണിച്ച് കൊണ്ടവൻ പറഞ്ഞു. അവന്റെ കണ്ണുകളിൽ അന്നേരം തന്നെ ചുട്ടെരിക്കാനുള്ള തീയുണ്ടയിരുന്നു.... ഒരു നിമിഷമൊന്ന് തെറ്റിയാൽ ആ തീയിലവൻ തന്നെ വെണ്ണീറാക്കുമെന്നും തോന്നിപ്പോയി. നീ ചെയ്ത പ്രവർത്തിക്ക് അടിച്ച് നിന്റെ കരണം പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല. എന്റേതല്ലെങ്കിലും നിന്റെ വയറ്റിൽ ലോകം കാണാത്തൊരു കുഞ്ഞ് കിടപ്പുണ്ട് അതുകൊണ്ട് അതുകൊണ്ട് മാത്രം നിന്നെ കൈവക്കുന്നില്ല. പക്ഷെ നിന്നെ ഞാൻ വെറുതേ വിടുമെന്ന് നീ കരുതണ്ട പൊട്ടനെപ്പോലെ നിനക്ക് പിന്നാലെ എന്നെ നടത്തിച്ചതിനും എന്റെ ജീവിതം നശിപ്പിച്ചതിനും എന്നെ ചതിച്ചതിനും എല്ലാം ചേർത്ത് എല്ലാം ചേർത്ത് തന്നെ തന്നിരിക്കും ഞാൻ......... അത്രയും പറഞ്ഞുകൊണ്ട് മഹി വല്ലാത്തൊരു കിതപ്പോടെ തിരിഞ്ഞു നടന്നു. ഇനിയവിടെ നിന്നാൽ താൻ ചിലപ്പോളവളെ കൊല്ലും. അത്രക്കും മനസ്സ് കൈവിട്ട് നിൽക്കുകയാണ് ..... മഹീ......... പ്ലീസ് പോവല്ലെ...... ഞാൻ..... ഞാൻ പറയുന്നതൊന്ന് കേൾക്ക്..മഹി...... അവൻ തിരിഞ്ഞ് പോയതിന് പിന്നാലെ പോകാൻ തുടങ്ങിയവളെ കണ്ടതും രണ്ട് വനിതാ പോലീസുകാർ വന്ന് അവളെ പിടിച്ചു വച്ചു..... എല്ലാത്തിനെയും പിടിച്ച് സെല്ലിൽ ഇട്ടേക്ക്. ഗൗതമിനേയും കൂടെ നിന്നവരെയും മെറിനേയും നോക്കി സഞ്ചു പറഞ്ഞു. ശേഷം അവൻ പുറത്തേക്കിറങ്ങി. ആ സമയം ബൈക്കിന് മുകളിൽ വന്നിരിക്കുകയായിരുന്നു മഹി..... അവന് എന്ത് ചെയ്യണമെന്നറിയില്ല... മനസ്സ് മുഴുവൻ ശൂന്യമാണ്..... മുന്നിലേക്ക് ഒരു ഇരുട്ട് ബാധിച്ചത് പോലെ...... മെറിനിൽ നിന്ന് ഇങ്ങനൊരു ചതി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല... അവന്റെ കണ്ണുകൾ നിറഞ്ഞു..... ഇത്രയും നാൾ താനൊരു കോമാളിയെപ്പോലെ ജീവിക്കുകയിരുന്നു എന്നോർത്തപ്പോൾ അവന് തന്നോട് തന്നെ പുച്ഛം തോന്നി ...... നിറഞ്ഞ കണ്ണുകൾ ഷോൾഡർ കൊണ്ട് തുടച്ച് മുന്നിലേക്ക് നോക്കിയവൻ ആ നിമിഷമാണ് ഷോൾഡറിൽ ഒരു കൈ പതിഞ്ഞത് ..... തിരിഞ്ഞു നോക്കുമ്പോൾ.......നന്ദനാണ് ....... സഞ്ചു വിളിച്ചു പറഞ്ഞത് കൊണ്ട് വന്നതാകും. അവന്റെ മുഖം കണ്ടാലേ അറിയാം അകത്ത് നടന്നതെല്ലാം അറിഞ്ഞിട്ടുള്ള നിൽപ്പാണെന്ന്. ഏട്ടാ....... അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടതും നന്ദൻ വിളിച്ചു.. മഹി അവനിൽ നിന്ന് പെട്ടന്ന് മുഖം തിരിച്ചു. വാ വീട്ടിലേക്ക് പോകാം..... മഹിയുടെയാ ഇരുപ്പ് കണ്ടതും എന്തുകൊണ്ടോ അവനിലെ സഹോദരന് വല്ലാത്തൊരു വേദന തോന്നി..... ഞാൻ വീട്ടിലേക്കില്ല നന്ദാ....... എപ്പോഴും ഞാൻ നിങ്ങളെ നാണം കെടുത്തിയിട്ടേയുള്ളൂ..... ഇപ്പോൾ പോലും...... എങ്ങനെ ജീവിക്കണമെന്നോ ആരെ വിശ്വസിക്കണമെന്നോ പോലും അറിയാത്ത ഒരു വിഡ്ഢിയാണ് ഞാൻ ....... എന്നെപ്പോലെ ഒരുവൻ ആ വീട്ടിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്....... പിന്നെ മെറിന്റ വിശേഷങ്ങളെല്ലാം സഞ്ചു പറഞ്ഞ് നീയറിഞ്ഞു കാണുമല്ലോ........ അവനൊന്ന് പുച്ഛത്തോടെ ചിരിച്ചു. ചതിയും .....വഞ്ചനയും ...കൂടാതെ ഇത്രയും നാൾ ഞാൻ എന്റേതെന്ന് പറഞ്ഞിരുന്ന കുഞ്ഞ് പോലും......... അവനൊരു നിമിഷം നിർത്തി...... എനിക്ക്..... എനിക്കിതെല്ലാം കിട്ടണം..... ഇതിനെല്ലാം ഞാൻ അർഹനാണ്..... കാരണം അങ്ങനൊരു തെറ്റല്ലേ ഞാൻ നിന്നോടും ഭാമയോടും അമ്മയോടും ചെയ്തത്..... ഞാൻ ചെയ്ത കർമ്മത്തിന്റ ഭലം തന്നെയാണ്..... മഹിയൊരു വേദനയോടെ നന്ദന് മുഖത്തേക്ക് നോക്കി പറഞ്ഞു...... മഹിയേട്ടാ...... ഞാൻ പറഞ്ഞത് സത്യമാടാ...... ഒന്നും വേണ്ടന്ന് വച്ച് അവൾക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടതല്ലേ ഞാൻ..... എന്നിട്ടോ...... ഇപ്പോ..... ഇപ്പോ മനസ്സിലാകുന്നുണ്ട്...... നിന്റെ പെണ്ണ് ഞാൻ ഇറങ്ങിപ്പോയ നിമിഷം അനുഭവിച്ച വേദന....... മഹിയേട്ടാ.... പ്ലീസ്...... വിഷമം ഉണ്ടായിരുന്നു അവൾക്കും എനിക്കും പക്ഷേ ഇന്ന് ഒരു തരിമ്പ് പോലുമില്ല. കാരണം നിങ്ങളന്ന് ഇറങ്ങിപ്പോയത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒന്നാകാൻ കഴിഞ്ഞത്.......... അതിൽ മഹിയേട്ടനോട് എന്നും കടപ്പാട് മാത്രമേയുള്ളൂ...... ദെയ്‌വം ഞങ്ങളെ തമ്മിൽ ഒന്നിക്കാനായിരുന്നു കാണും വിധിച്ചിരുന്നത്.... അത്‌ അതുപോലെ നടന്നു...... ഭാമ നല്ല കുട്ടിയാ..... അവളെ എന്നെപ്പോലൊരാൾ ഒരിക്കലും അർഹിക്കുന്നില്ല..... ദെയ്‌വം നല്ലതേ കൂട്ടിച്ചേർക്കൂ...... മഹി നന്ദനെ നോക്കി പറഞ്ഞു...... മഹിയേട്ടൻ വാ നമുക്ക് വീട്ടിലേക്ക് പോകാം....... ആ സംസാരം നിർത്താമെന്നപോലെ നന്ദൻ പറഞ്ഞു. ഞാൻ വരുന്നില്ല നന്ദാ...... എനിക്കിപ്പോ കുറച്ചു നേരം ഒറ്റക്കിരിക്കണം..... അത് പറഞ്ഞുകൊണ്ട് നന്ദൻ ബൈക്കിൽ നേരെ ഇരുന്നുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു....... നന്ദനെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ മഹി ഗേറ്റ് കടന്ന് മുന്നിലേക്ക് പോയിരുന്നു. നന്ദനാ പോക്ക് നോക്കി ഒരുനിമിഷം നിന്നു. 🌼🌼🌼 ഇതേ സമയം അകത്തേ സെല്ലിലിരുന്ന് സ്വയം പഴിക്കുകയായിരുന്നു മെറിൻ...... ഒരിക്കലും മഹി അറിയരുതെന്ന് കരുതിയൊരു സത്യം...... അതിന്നവൻ അറിഞ്ഞിരിക്കുന്നു......... ഇനിയൊരിക്കലും അവൻ തന്നോട് ക്ഷമിക്കില്ല...... തന്റെ പുറകേ എപ്പോഴും സ്നേഹത്തോടെ നടക്കുന്ന മഹിയെ മാത്രമേ തനിക്കറിയാവൂ അവന് മറ്റൊരു മുഖമുണ്ട്....... ആ മുഖമാണ് നേരത്തേ കണ്ടത്....... അവനെ പരിചയപ്പെടുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇങ്ങനെയൊക്കെയാകുമെന്ന്. കെവിൻ ഡ്രെഗ്ഗ്സ് കേസിൽ പിടിയിലായി പെട്ടന്നൊന്നും പുറത്തിറങ്ങില്ലെന്ന് അറിഞ്ഞ നിമിഷമാണ് മഹി വർക്ക്‌ ചെയ്യുന്ന കമ്പിനിയിൽ താനും ജോയിൻ ചെയ്യുന്നത് ..... ആദ്യമൊന്നും മഹിയെ അത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നെ പിന്നെ ആരോടും വലിയ കൂട്ടുകെട്ടിന് നിൽക്കാത്ത അവനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ ആരെയും ആകർഷിക്കുന്ന അവന്റെ ശരീരവും....... കെവിൻ വരുന്നത് വരെ ഒരു ടൈം പാസ്സ് അത്രേ കരുതിയുള്ളൂ..... എന്നാൽ മറ്റ് പുരുഷന്മാരിൽ നിന്നും വ്യത്യസ്ഥമായി അടുക്കാൻ ശ്രമിക്കുമ്പോൾ അകന്ന് പോകുന്നവനായിരുന്നു മഹി...... എന്നാൽ പെണ്ണ് വിചാരിച്ചാൽ നടക്കാത്തതെന്താനുള്ളത്.... ആദ്യം സൗഹൃദം പിന്നെ പ്രണയം പിന്നെ ഒരുമിച്ചുള്ള ജീവിതം...... എന്തൊക്കെ പറഞ്ഞാലും ആളൊരു ജെന്റിൽ മാനായിരുന്നു...... എത്രയൊക്കെ അടുത്ത് താമസിച്ചിട്ടും ഒരു ശാരീരിക ബന്ധത്തിന് ആള് മുതിർന്നിട്ടില്ല..... എന്നാൽ അങ്ങനെ വിടാൻ താൻ ഉദ്ദേശിച്ചിരുന്നില്ല..... കെവിൻ തിരിച്ചു വരുന്നതിന് മുൻപ് ഈ നാടകം അവസാനിപ്പിക്കണം..... മഹിയെ സ്വന്തമാക്കിക്കൊണ്ട്കൂടിയാകണം ഇത് അവസാനിപ്പിക്കാൻ എന്നായിരുന്നു ഉള്ളിൽ...... തന്റെ പ്ലാൻ പോലെ തന്നെ നടന്നു...... പരസ്പരം ഒന്നായി...... പിന്നീട് ഒരിക്കലറിഞ്ഞ ലഹരി വീണ്ടുമറിയാൻ മഹിക്കായിരുന്നു തിടുക്കം പലപ്പോഴും അവൻ പ്രൊട്ടക്ഷൻ ഒന്നും എടുത്തിരുന്നില്ലെങ്കിലും കൃത്യമായി താൻ ടാബ്ലറ്റ് കഴിക്കുന്നുണ്ടായിരുന്നു. മഹിയോടൊപ്പം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞു കെവിൻ വരുകയാണെന്ന്...... അതോടെ മഹിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ സമയമായെന്നും തോന്നി പതിയെ മഹിയുമായി പ്രശ്നങ്ങൾ തുടങ്ങി....... കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ പ്ലാൻ ചെയ്തത് പോലൊരു ഇറങ്ങിപ്പോക്ക്...... തന്നിൽ കുടുങ്ങി കിടന്നത് കൊണ്ടാകണം അവനിതൊന്നും മനസ്സിലായിരുന്നില്ല. കെവിൻ ജയിലിൽ നിന്ന് വന്നതോടെ അവന്റെയരികിലേക്ക് പോയി....... ഒരിക്കലും മഹി കണ്ടെത്തില്ലെന്നുള്ള ഉറപ്പുണ്ടായിരുന്നു. ഏകദേശം രണ്ട് മാസത്തോളം അവനൊപ്പമുണ്ടായിരുന്നു..... ഒരിക്കലും മഹിയുടെ കാര്യം കെവിനോട് പറഞ്ഞിരുന്നില്ല..... അങ്ങനെയിരിക്കുമ്പോഴാണ് കെവിൻ വീണ്ടും ഡ്രഗ്ഗ് മാഫിയക്ക് പിന്നാലെ പോകുന്നത്.... ആ സമയം അപ്പച്ചന് വയ്യാതെ താൻ നാട്ടിലെത്തുകയും ചെയ്തു....... പിന്നെ കുറച്ച് നാൾകഴിഞ്ഞ് തിരികെ കെവിന്റെയരികിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് കെവിന്റെ മരണമറിയുന്നത്. ആകെ സ്തംഭിച്ചു പോയെന്ന് വേണം പറയാൻ..... അതിന്റെ ഞെട്ടലിൽ നിന്ന് മാറുമ്പോൾ അറിയുന്നത് താൻ ഗർഭിണിയാണെന്നും..... കെവിന്റെ കുഞ്ഞാണ് സംശയമില്ല. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അബോഷൻ ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ തീർത്തും പറഞ്ഞു..... അതോടെ വീണ്ടും മഹിയിലേക്കെത്താനുള്ള പ്ലാൻ കണ്ടെത്തി..... കാരണം കുഞ്ഞിനൊരു അച്ഛൻ വേണമല്ലോ...... അവനൊരിക്കലും തന്നെ തള്ളിക്കളയില്ല.... പിന്നീടങ്ങോട്ട് വലിയൊരു അഭിനയമായിരുന്നു....... അതിലെല്ലാം മഹി വീഴുകയും ചെയ്തു. അവനോടൊപ്പം തന്നെ അങ്ങ് ജീവിക്കാം എന്നുറപ്പിക്കുമ്പോഴായിരുന്നു ഗൗതമിന്റെ വരവ്..... ആ വരവാണ് തന്നെ യീ ജയിലഴിക്കുള്ളിലാക്കിയത്...... അവൾ സെല്ലിലെ കമ്പിയിൽ തല മുട്ടിച്ചുകൊണ്ട് ആലോചിച്ചു..... ഇനിയെന്ത് ചെയ്യാൻ പറ്റുമെന്നോ ആര് രക്ഷിക്കുമെന്നോ ഒന്നുമറിയില്ല..... ഇനി എങ്ങോട്ടാണ് ഈ കുഞ്ഞിനേയും കൊണ്ടുള്ള ജീവിതമെന്നും അറിയില്ല. ആ നിമിഷം അവൾക്ക് തോന്നിയിരുന്നു ഒന്നും.... ഒന്നും വേണ്ടായിരുന്നു. 🌼🌼 ഇതേ സമയം സിറ്റിയിലൂടെ ചീറി പായുകയായിരുന്നു മഹിയുടെ ബൈക്ക്...... അവനനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും പിരിമുറുക്കവുമെല്ലാം വണ്ടിയുടെ സ്പീഡ് കൂട്ടുന്നുണ്ടായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ ബുദ്ധി മരവിച്ച് കണ്ണുനീർ കൊണ്ട് കാഴ്ച മങ്ങിയൊരു നിമിഷം എതിരെ വന്നൊരു ലോറിയിലേക്ക് മഹിയുടെ ബൈക്ക് ഇടിച്ചുകയറി..!!!!! തുടരും 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
6.4K views
2 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 13 ✍️ രചന - ജിഫ്ന നിസാർ 🥰 ഗിരി ആത്മഹത്യ ചെയ്തു.. അങ്ങനല്ല.. പലരും ചേർന്നവനെ അങ്ങനൊരു അവസ്ഥയിലേക്കെത്തിച്ചു.. ജീവിതത്തിലെ അവസാനപ്രതീക്ഷയുമായി ഓടി വന്ന ഒരുവനെ യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ അവന്റെയാ മരവിച്ച ഹൃദയവേദനയ്ക്കും പിടിച്ചു നിൽക്കാൻ കണ്ടെത്തിയ കച്ചി തുരുമ്പിനും ലക്ഷങ്ങൾ വിലയിട്ട് കൊണ്ട്.. അവനെ കൊണ്ടത് കഴിയില്ലെന്നറിഞ്ഞും അതിൽ തന്നെ പിടിച്ചു നിന്നു. പണമില്ലെങ്കിൽ.. മരിക്കുന്നതാണ് നല്ലതെന്നുള്ള ഒരു മാനസിക നിലയിലേക്കവനെ തള്ളി വീഴ്ത്തിയതിന്റെ ഒരു തരത്തിലുമുള്ള സങ്കടങ്ങളോ ആകുലതയോ ഇല്ലാതെയാണ് അവന്റെയാ ചൂടാറിയ ശരീരത്തിന് കീഴിൽ വിഷ്ണുനാദ് റീത്തു വെച്ചു കൊണ്ട് കൊണ്ട് മാറി നിന്നത്. ഗിരിയുടെ മരണത്തിന്റെ തണുപ്പും പേറി കൊണ്ടുള്ള ആ മുഖത്തെക്ക് നോക്കുമ്പോൾ പോലും അവന്റെ മുഖത്തല്പം പോലും കുറ്റബോധമില്ല. പകരം വല്ലാത്തൊരു ഭാവം. ഗിരിക്കരികിൽ കരഞ്ഞു തളർന്നു കൊണ്ടിരിക്കുന്ന അവന്റെ അമ്മയുടെ തോളിലൊന്നു തൊട്ട് കൊണ്ട് അവരുടെ നഷ്ടത്തിന്റെ അളവ് അടയാളപ്പെടുത്തുന്നവന്റെ നേരെ പ്രഭാകരൻ തുറിച്ചു നോക്കുന്നുണ്ട്. അയാളുടെ ആ ആയിരം അർഥങ്ങൾ നിറഞ്ഞ നോട്ടം കണ്ടിട്ടും വിഷ്ണുവിന് അൽപ്പം പോലും കൂസലില്ല. അല്ലെങ്കിൽ തന്നെ അവനിതു പോലെ ആദ്യമായാണോ ചെയ്യുന്നത്.? ഗിരിക്ക് കൊടുക്കാൻ കഴിയാത്ത ആ വലിയ സഹായം ഇനി അവൻ ഫ്രീ ആയിട്ട് ചെയ്തു കൊടുക്കും. അവനിനി നയാ പൈസ പോലും വേണ്ടി വരില്ല. അതിന്റെ പിറകിൽ എന്തൊക്കെ നൂലാമാല കേസ് കെട്ടുകൾ ഉണ്ടോ അതെല്ലാം അവൻ അവസാനിപ്പിച്ചു കൊടുക്കും. ആ കട തുറന്നു പ്രവർത്തിക്കാൻ എന്തും ചെയ്യും എന്നൊരു സേവനമനസ്ഥിതിയിലേക്ക് അവനാ കുടുംബത്തെ കൊണ്ടെത്തിക്കും.അവനൊപ്പമുണ്ടെന്നുള്ള ധൈര്യം കൊടുക്കും. ഗിരിയെ പോലെ കണ്ടു കൊള്ളാൻ അവന്റമ്മയ്ക്ക് വാക്ക് കൊടുക്കും. അവന്റെ കുഞ്ഞുങ്ങളുടെ നേരെ കരുണ കാണിക്കും. പക്ഷേ അതിന് വേണ്ടിയിനി ഗിരിയുടെ ഭാര്യ അനില കുറെ വിയർത്തു നനയേണ്ടി വരും എന്ന് മാത്രം. അവരുടെ ആവിശ്യം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്നു എന്നൊരു വല വിരിച്ചു കൊണ്ടവൻ അവരെ കെണിയിൽ വീഴ്ത്തും. തിരിച്ചു കയറി രക്ഷപ്പെട്ടു പോണം എന്നവർ അതിയായി ആഗ്രഹിച്ചാലും അതിന് കഴിയാത്ത വിധം അവനാ ചതി കുഴിയുടെ ആഴം പിന്നെയും പിന്നെയും കൂട്ടും. അവനും അവന്റെ കൂടെയുള്ള മേലുദ്യോഗസ്ഥർക്കും മടുക്കും വരെയും.. അല്ലെങ്കിൽ ഗിരിയുടെ പെണ്ണിന്റെ മനസ്സ് മടുത്തു കൊണ്ടവൾ അവനു പിറകെ തന്നെ മരണത്തിലേക്ക് പോകും വരെയും.. പ്രിയപ്പെട്ടവന്റെ ശരീരത്തിനരികെ മരവിച്ചത് പോലിരിക്കുന്ന അനിലയുടെ നേരെ നോക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണിലെ ചിരിക്കാ ഭാവമായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇര വലയിൽ വീഴുന്ന സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരി.. ഇരയെ കെണി വെച്ച് പിടിച്ചു കൊണ്ടതിൽ വീഴ്ത്തി അത് കാണുന്ന വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞ ചിരി.. ഗിരിയുമായി അവനെ കാണാൻ പോയാ നിമിഷത്തെ ശപിച്ചു കൊണ്ടേയിരുന്നു പ്രഭാകരനപ്പോൾ. ഒരു അവസാനശ്രമം എന്നെ കരുതിയൊള്ളു. അത് പക്ഷേ ഗിരിയുടെ അവസാനമാകുമെന്ന് അയാളൊരിക്കലും കരുതിയിട്ടില്ല.. അത്രയും വലിയൊരു പൈസ അവൻ വിലയിടും എന്നും കരുതിയില്ല. എന്തെങ്കിലും പറഞ്ഞു കൊണ്ടവനെ സമ്മതിപ്പിച്ചെടുക്കാം എന്നൊരു വിശ്വാസമുണ്ടായിരുന്നു. ആളൊരു നാറി ആണെങ്കിൽ കൂടിയും കാശ്നോടുള്ള അവന്റെ ആർത്തി.. അത് പക്ഷേ അത്രയും കൂടി പോകുമെന്ന് അയാളും ഓർത്തില്ല. അതിന്റെയൊരു പകപ്പും കുറ്റബോധവും പേറിയാണ് അവനില്ലാതായി പോയാ ആ നിമിഷം മുതൽ അയാളവിടെ നിൽക്കുന്നത്. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ.. അഞ്ചും രണ്ടും വയസ്സുള്ള രണ്ടു പൊടി കുഞ്ഞുങ്ങളുമായി ഇനി ഭർത്താവിന്റെ തണലില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കും എന്നറിയാത്ത അവന്റെ ഭാര്യ അനിലയുടെ കണ്ണിലെ ശൂന്യത.. മാറി നിന്നിട്ടൊന്ന് പൊട്ടി കരയാൻ അയാൾ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നപ്പോൾ. അവനെയീ ഭൂമിയിൽ പിടിച്ചു നിർത്താൻ വേണ്ടി ആ കടയുടെ കാര്യങ്ങൾക്കായി ഓടി നടന്നിട്ടും ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞു കൊണ്ട് താങ്ങളെ എല്ലാം തോൽപ്പിച്ചു കളഞ്ഞ കൂട്ടുകാരന്റെ ചലനം നിലച്ച ശരീരത്തെ തുറിച്ചു നോക്കി അവന്റെ കൂട്ടുകാരും അതേ ഭാരവും പേറിയാണ് നിൽക്കുന്നത്.. ഇതൊന്നും കാണാതെ അറിയാതെ.. ഗിരിയപ്പോൾ സ്വസ്തമായി ഉറങ്ങി കിടന്നു.. ശ്വാസമില്ലെങ്കിലും വളരെ കാലമായിരുന്നു അവനങ്ങനെ എല്ലാം മറന്നു കൊണ്ടൊന്നു സ്വസ്ഥമായി കിടന്നിട്ട്..ഉറങ്ങിയിട്ട്.. 💜💜 നീയെപ്പോ വന്നു.. " ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം സുഗന്ധി വേഗം തന്നെ ചോദിച്ചു. "അമ്മ കലാപരിപാടി ആരംഭിച്ചത്തിന് തൊട്ട് മുന്നേ.. പറയുന്നതിനൊപ്പം തന്നെ കയ്യിലുള്ള കവർ സ്ലാബിൾ വെച്ചിട്ടവൻ വേഗം കല്ലു മോളെ പോയെടുത്തു. കുഞ്ഞപ്പോഴും നിർത്താതെ ചുമച്ചു കൊണ്ടിരിക്കുന്നുണ്ട്.. അവൻ അതിന്റെ നെഞ്ചും പുറവും അമർത്തി തിരുമ്പി കൊടുത്തു. കലാപരിപാടിയോ" സുഗാന്ധിയുടെ മുഖം ചുളിഞ്ഞു.. "ആഹ്.. നാടകം.. ഏട്ടത്തി കുറച്ചു വെച്ച തീ കൂട്ടി വെച്ചിട്ട് അതിലുള്ളത് കരിയും വരെയും അതിലേക്ക് നോക്കി നിന്നിട്ട് അമ്മയ്ക്ക് വഴക്കുണ്ടാക്കാൻ പറ്റിയ പരുവത്തിൽ ആയതും തീ വീണ്ടും കുറച്ചു വെച്ചിട്ട് ഏട്ടത്തിയെ തട്ടി വിളിച്ചു കാണിച്ചു കൂട്ടുന്ന ഈ നാടകം തുടങ്ങിയ നിമിഷം തന്നെ ഞാനും ഇവിടെത്തി നിന്നു ന്നാ പറഞ്ഞത്.." യാതൊരു കൂസലുമില്ലാതെ അത്രയും പറഞ്ഞിട്ട് അവൻ പോക്കറ്റിൽ നിന്നും കൊണ്ട് വന്ന ചോക്ക്ലേറ് എടുത്തു കൊണ്ട് കല്ലുവിന്റെ കയ്യിൽ കൊടുത്തു. കഴിച്ചോ ട്ടോ..കല്ലുമോൾക്ക് വേണ്ടി ചെറിയച്ഛൻ കൊണ്ട് വന്നതാ ട്ടോ.. " ആ കുഞ്ഞ് മുഖം ചുവന്നു പോയിരുന്നു. അതിനൊപ്പം തന്നെ കാശി കൈ നീട്ടി ജനലും കൂടെ തള്ളി തുറന്നതോടെ അൽപ്പം ആശ്വാസമായിരുന്നു. അവനു പിന്നിൽ സുഗന്ധി വിളറി വെളുത്തു നിൽപ്പുണ്ട്. അവനെല്ലാം കണ്ടുവെന്ന് അവർക്കുറപ്പുണ്ട്. "തെറ്റ് കണ്ടാ ഞാൻ ചിലപ്പോൾ ചീത്ത പറയും.. കുഞ്ഞിന് കൊടുക്കാൻ ഭക്ഷണം ഉണ്ടാകുമ്പോൾ അതിലൊരു ശ്രദ്ധ വേണ്ടേ.. അതിനുള്ള ഒരു പാഠമാണ്..ഇനിയിവൾ അടുക്കളയിൽ വന്നിട്ട് ഇത് പോലെ അന്തം വിട്ട് നിൽക്കരുത്. ഇവിടെ വേറേം ആളുകൾ ഉള്ളതാ.. അവരുടെ സേഫ്റ്റി കൂടി എനിക്ക് നോക്കണ്ടേ.." സുഗന്ധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. "തെറ്റ് കണ്ടാൽ ഉറപ്പായും അമ്മ ചീത്ത വിളിക്കും.. ഇനിയിപ്പോ തെറ്റ് കണ്ടില്ലേലും അമ്മ അത് തന്നെ ചെയ്യും.. മറുവശം ഏട്ടത്തി ആണെങ്കിൽ.." കാശിയുടെ മുഖം നിറയെ പുച്ഛമാണ്. "നീ വെറുതെ അനാവശ്യം പറയരുത് കാശി.." അവരുടെ വിരൽ അവനു നേരെ നീട്ടുമ്പോൾ വിറക്കുന്നുണ്ട്. ദേഷ്യം കൊണ്ട്. "ഇതിന്റെ പാതി വീറും വാശിയും മൂത്ത മോനോട് കാണിക്ക്.. ഒരു മനുഷ്യന് ഏതൊക്കെ നിലയിൽ തെറ്റ് ചെയ്യാൻ കഴിയുമോ അതെല്ലാം പുന്നാര മോൻ ചെയ്യുന്നുണ്ട്.. അതൊന്ന് പറഞ്ഞു തിരുത്താൻ നിങ്ങൾക്ക് പറ്റിയ കുറെ സാധു ജനങ്ങൾ രക്ഷപ്പെട്ടു പോകും..ചെയ്ത് കൂട്ടുന്നതിനൊക്കെ ഒടുവിൽ ശിക്ഷ കിട്ടുമ്പോൾ അതും ഈ കുഞ്ഞിന്റെയും പെണ്ണിന്റെയും തലയിൽ കെട്ടി വെക്കാൻ നോക്കി രക്ഷപ്പെട്ടു പോകാം എന്നൊന്നും കരുതേണ്ട.. ദൈവം പൊട്ടനൊന്നുമല്ല..അങ്ങനെ നിങ്ങളെ വെറുതെ വിടില്ല.. അതോർത്തോ.." ദേഷ്യമൊതുക്കാൻ കഴിയാതെ അവനും പല്ല് കടിച്ചു. ഗായത്രി അപ്പോഴും മുഖം കുനിച്ചു കൊണ്ട് നിൽപ്പാണ്. ഇന്നിനി ഇവനീ പറയുന്നതിന് കൂടിയുള്ള ശിക്ഷ താൻ ഏറ്റു വാങ്ങേണ്ടി വരും എന്നുള്ള ഭയത്തിനൊപ്പം തന്നെ.. കാശ്ശിയെ നേരെ നോക്കാൻ കൂടി അവൾക്ക് വയ്യ. ഇത്രയും കാലമായിട്ടും അവനന്ന് പറഞ്ഞു തന്ന വാക്കുകൾ അന്നൊന്നു കേൾക്കാൻ തോന്നിയിരുന്നു എങ്കിൽ താൻ രക്ഷപ്പെട്ടു പോകുമായിരുന്നു എന്നുള്ള കുറ്റബോധം അവനെ കാണുമ്പോൾ ഒക്കെയും അവളെ വല്ലാതെ തകർത്തു കളയും.. "കല്ലു മോളെ കരുതിയല്ലേ ഏട്ടത്തി ഇവിടെ ഇതെല്ലാം സഹിച്ചു ജീവിക്കുന്നത്.. എന്നിട്ടാ കുഞ്ഞ് ശ്വാസമില്ലാതെ ചുമക്കുന്നത് കണ്ടിട്ടും.." കാശിക്ക് കുഞ്ഞിനെ നോക്കുമ്പോൾ അവളുടെ നിഷ്കളങ്ക നിറഞ്ഞ ചിരി കാണുമ്പോൾ ഗായത്രിയോടും ദേഷ്യം തോന്നി.. "കല്ലുന് വേണ്ടി വാങ്ങിച്ചതാ.. എടുത്തു വെച്ചേക്ക് ഏട്ടത്തി.." അവളുടെ മുഖം കണ്ടതും പിന്നെയൊന്നും പറയാൻ തോന്നാതെ കാശി വേഗം താൻ കൊണ്ട് വന്ന കവർ അവൾക്കടുത്തേക്ക് നീക്കി വെച്ചു കൊടുത്തു. മോൾക്കുള്ള ബിസ്കറ്റ്.. മിടായി.. അങ്ങനെ കുറച്ചു സാധനങ്ങളാണ് അതിൽ. വരുമ്പോഴേല്ലാം അങ്ങനെ ഒരു കവർ കൊണ്ട് വരാൻ അവൻ മറക്കാറില്ല. അത് മാത്രമല്ല.. മുത്തശ്ശിയെ കണ്ടിട്ട് മടങ്ങി പോകും വഴി.. ആ കയ്യിൽ ചുരുട്ടി വെച്ചു കൊടുക്കുന്ന കുറച്ചു നോട്ടുകൾ.. അതും തനിക് തരാൻ വേണ്ടിയുള്ളതാണെന്ന് ഗായത്രിക്കറിയാം. ആ വീട്ടിൽ അവളെങ്ങനെയാവും ജീവിക്കുന്നതെന്ന് അവനാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. അത് തന്നെയാണ് അവിടാർക്കും ഒട്ടും പിടിക്കാത്തതും. ഒരു വേലകാരി ആയി കൂടി താങ്കൾ പരിഗണന കൊടുക്കാത്ത ഒരുവൾ.. അവളുടെ കുഞ്ഞ്. അവർക്ക് രണ്ടു പേർക്കും അവൻ കൊടുക്കുന്ന പരിഗണന.. അതിനവർ പറയുന്ന പേര് വേറെയാണ്.. കാശിക്ക് അതൊന്നും അത്ര പുതുമയുള്ള കാര്യവുമല്ല.. "എന്നോട് വഴക്കുണ്ടാക്കാൻ വേണ്ടിയാണോ നീയിപ്പോ വന്നത്..?" സുഗന്ധി അവനോട് ചോദിച്ചു. "എനിക്ക് വേറെ പണിയുണ്ട്.. അവനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു. "പിന്നെ.. കളക്ടർ ഉദ്യോഗമല്ലേ.. ആ വളയം പിടിച്ചു തിരിച്ചു നടക്കുന്നവന്റെ ഒരു തിരക്ക്.." സുഗന്ധി അവനെ കളിയാക്കി. "കൊച്ചിനെ പിടിക്കേട്ടത്തി.. ഞാൻ മുത്തശ്ശി യെ പോയെന്നു കാണട്ടെ.. എനിക്കുടനെ പോണം.." കാശി കല്ലു മോളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു കൊണ്ട് കാശി സുഗന്ധി പറഞ്ഞത് ഗൗനിച്ചത് കൂടിയില്ല.. "വെറുതെയല്ല വിഷ്ണു പറയുന്നത്.. അവനില്ലാത്ത സ്നേഹമാ നിനക്കീ നാശങ്ങളോട്.. നാട്ടുകാരും അവനും ഇല്ലാത്തതൊന്നുമല്ല....." കാശിയുടെ നോട്ടം കണ്ടതും സുഗന്ധി പാതിയിൽ നിർത്തി. കാശി കുഞ്ഞിനെ ഗായത്രിക്ക് കൊടുത്തു. കുഞ്ഞിനെ കൊണ്ട് പോ.. അവന്റെ മുഖം വലിഞ്ഞു മുറുകി.. ഗായത്രി വിറയലോടെ അവിടെ നിന്നും പിൻവാങ്ങി. പറയുന്നത് കുഞ്ഞ് കേൾക്കരുത് എന്നുള്ളത് കൊണ്ടാണ് അവനങ്ങനെ പറഞ്ഞതെന്ന് അവൾക്കറിയാം. രണ്ടു വയസ്സുള്ള കുഞ്ഞിനോട് അവൻ കാണിക്കുന്ന കരുണയുടെയും കരുതലിന്റെയും പാതിയെങ്കിലും ഇവിടുള്ളവർ കാണിച്ചെങ്കിൽ എന്നാണ് അവളപ്പോൾ കരുതിയത്.. "നിങ്ങളുടെ പുന്നാര വിഷ്ണുവിന്റെ ചിലപ്പെനിക്ക് പുല്ലാണ്.. അപ്പൊ അത് വിട്.. പിന്നെ നാട്ടുകാർ.. കാശി നാഥൻ എന്തെന്ന് നിങ്ങളെക്കാൾ ഈ നാട്ടുകാർക്ക് അറിയാം.. അപ്പൊ പിന്നെ മോൻ പറയുന്ന ചെറ്റത്തരം നാട്ടുകാരുടെ പറ്റിലേക്ക് കൂടി എഴുതി ചേർത്ത് പരിപാടി വലുതാക്കാൻ നോക്കണ്ട.. അത് നടക്കില്ല.." കാശിയുടെ കണ്ണുകൾ ചുവന്നു പോയിരുന്നു. "പിന്നെ.. നിങ്ങളുടെ വിഷ്ണു മോൻ ആ കുഞ്ഞിനോട് കാണിക്കുന്നതിലും കൂടുതൽ സ്നേഹം ഞാൻ കാണിക്കുന്നത് നിങ്ങളും അവനും പറയുന്ന ആ മറ്റേടത്തെ ബന്ധം കൊണ്ടല്ല.. എന്റേം എന്റെ അച്ഛന്റേം ചോര തന്നെയാ ആ കുഞ്ഞ് ഞരമ്പിൽ ഓടുന്നത്.. വിഷ്ണു നാദ് അത് വിശ്വാസിച്ചാലും ഇല്ലേലും എനിക്കതിൽ നല്ല ഉറപ്പുണ്ട്.അല്ലെങ്കിൽ... അവനൊന്നു നിർത്തിയിട്ടു കുറച്ചു കൂടി സുഗന്ധിയുടെ അരികിലേക്ക് നീങ്ങി നിന്നു. "നിങ്ങളുടെ ഈ ചെറ്റത്തരവും ചീഞ്ഞ സ്വഭാവവും പിന്നെ നിങ്ങളുടെ മഹാനായ മോന്റെ തിരു മോന്തയും കണ്ടു കൊണ്ടാ പെണ്ണിവിടെ നിൽക്കില്ല.." കുത്തി തുളയും പോലുള്ള ആ വാക്കുകൾ.. സുഗന്ധി പകച്ചു നിന്നു.. തുടരും.. പിന്നല്ലാതെ... ഒരു ചുകന്ദി...വന്നേക്കുന്നു. ശെരിയാക്കി തരാ ട്ടാ 😡 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
14.4K views
16 days ago
#📙 നോവൽ - മുറ ചെറുക്കൻ..... 🔻ഭാഗം _58 ✍️ രചന - Aysha akbar വരുന്നില്ലേ...... അന്തം വിട്ട് കൊണ്ട് അവിടെ തന്നെ നിന്നിരുന്ന മീനുവിമേ നോക്കി ഗായത്രി ചോദിച്ചതും മീനു പെട്ടെന്ന് അവർക്ക് പിറകെ നടന്നു തുടങ്ങി....... ദേ..... കണ്ടോ..... ആ ഒരു വശം മുഴുവൻ വാഴ ത്തോട്ടമായിരുന്നു...... ശങ്കരേട്ടൻ വാഴ നനക്കാൻ വെള്ളം തുറന്ന് വിടുമ്പോൾ ഞങ്ങളെല്ലാവരും കൂടി ഓടിയങ് ചെല്ലും........ കുറച്ചു നടന്നപ്പുറത്തെക്ക് ചൂണ്ടി ഗായത്രിയത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ ഓർമ്മകൾ കത്തി നിന്നിരുന്നു...... മീനു ഒന്നവിടേക്ക് നോക്കി.... അവിടെയൊരു വീടാണിപ്പോ ഉള്ളത്.. അവൾ വീണ്ടും ഗായത്രിയെ യൊന്നു നോക്കി...... ആ കണ്ണുകളിൽ എവിടെയോ നഷ്ടത്തിന്റെ. നീരുറവ പൊടിഞ്ഞിട്ടുണ്ട്..... അവരിൽ നിന്ന് ഇന്ന് വരെ കാണാത്ത ആ ഭാവം അവളെയേറെ അത്ഭുത പ്പെടുത്തിയിരുന്നു...... വീണ്ടും നടക്കുന്നിടത്തെല്ലാം ഗായത്രിക്ക് ഓർമ്മകൾ കുന്ന് കൂടി കിടന്നു..... മീനു അവർക്കൊപ്പം എല്ലാം കേട്ടെന്ന പോലങ്ങനെ നടക്കുമ്പോഴാണ് നീ ഗായത്രി യേ പോലെയാണെന്ന് മുത്തശ്ശി പറയാറുള്ളത് അവളോർത്തെടുത്തത്.... വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന താനും അഹങ്കാരം പിടിച്ചു മുഖം കൂർപ്പിച്ചു നിൽക്കുന്ന അവരും എവിടെ കിടക്കുന്നു വെന്ന് പുച്ഛത്തോടെ യോർത്തിട്ടുണ്ട് അപ്പോഴെല്ലാം.... അത്‌ പറഞ്ഞതിന് മുത്തശ്ശിയോട് മുഖം കൂർപ്പിച്ചിരുന്നിട്ടുണ്ട്.... എന്നാൽ.... ഇന്നാ വാക്കുകൾ ശെരിയെന്നു മനസ്സ് സമ്മതിക്കുന്നു.... അവരുടെ കൈ കൊണ്ടുള്ള ആംഗ്യങ്ങൾ പോലും തന്റെത് പോലെ അവൾക്ക് തോന്നി...... രണ്ട് പേരും സംസാര പ്രിയരായത് കൊണ്ട് തന്നെ രണ്ട് പേർക്കും പരസ്പരം ബുദ്ധിമുട്ട് തോന്നിയില്ല........ ഗായത്രി പണ്ടത്തെ ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ ഇന്നത്തെ അവിടെയുള്ള മാറ്റത്തെ മീനാക്ഷി അവർക്ക് പറഞ്ഞു കൊടുത്തു..... രണ്ട് കാല ഘട്ടങ്ങളായി അവരങ്ങനെ സഞ്ചരിച്ചു....... അമ്പല നടയിലെത്തിയപ്പോൾ എന്തിനോ ഗായത്രിയുടെ കണ്ണുകളൊന്ന് നനഞ്ഞു...... എന്ത്‌ പ്രാർത്ഥിക്കണമെന്ന് അവർ മറന്നു പോയിരുന്നു...... ഇഷാനി യുടെ മനസ്സ് മാറ്റാൻ വേണ്ടിയാണ് താൻ വന്നത്...... എന്നാൽ അവളിത്രയേറെ സ്നേഹിക്കുന്ന സുന്ദരമായ ഇവിടം വിട്ട് അവൾക്കിഷ്ടമില്ലാത്ത ഇടത്തേക്ക് അവളെ താനെങ്ങനെ കൂട്ടി കൊണ്ട് പോകും..... അവർക്കറിയുന്നില്ലായിരുന്നു....... പക്ഷെ.... രവിയേട്ടൻ...... ഓർക്കും തോറും അവരുടെ ഹൃദയം വിങ്ങി..... അവർ കണ്ണുകൾ ഇറുക്കെ ചിമ്മി...... പ്രാർത്ഥനക്കിടയിൽ വേദന കൊണ്ട് ചുളിയുന്ന അവരുടെ മുഖ ഭാവം മീനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അവരുടെ വേദനകൾ ആദ്യമായി അവളെയും നൊമ്പര പ്പെടുത്താൻ തുടങ്ങിയിരുന്നു..... ചുരുങ്ങിയ സമയം കൊണ്ട് തന്നെ അച്ഛൻ എപ്പോഴും വാ തോരാതെ പറയുന്ന കുഞ്ഞനുജത്തി എന്താണെന്ന് മീനുവിന് മനസ്സിലായിരുന്നു...... അച്ഛനെപ്പോഴും അപ്പച്ചിയെ കുറിച് പറയാൻ വല്യ ഇഷ്ടമാണ്.... പണ്ടത്തെ ഓരോ കാര്യങ്ങൾ പറയുമ്പോൾ തന്നെ തനിക്ക് ദേഷ്യ വരും.... അഹങ്കാരം പിടിച്ച ഇവരുടെ മുഖം ഓർമ വരും..... എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് താൻ അച്ഛന്റെ ഓർമ്മകളിലുള്ള ആ അപ്പച്ചിയിലെക്കെത്തിയെന്ന് അവൾക്ക് ബോധ്യമായിരുന്നു......... പോകാം..... പ്രാർത്ഥന കഴിഞ്ഞിറങ്ങും നേരം അതും ചോദിച്ചു കൊണ്ട് ഗായത്രി പതിയെ മീനുവിന്റെ തോളിലൊന്ന് കൈ വെച്ചതും പെട്ടെന്ന് മീനു അവരെയൊന്ന് നോക്കി..... അവളുടെ കണ്ണുകൾ എന്തിനോ പെട്ടെന്നൊന്നു നിറഞ്ഞു..... ഗായത്രിയും ഒരു നിമിഷം അവളെ നോക്കി..... അവളുടെ നിറഞ്ഞ കണ്ണുകൾ നോക്കി.... അത്‌ താൻ കാണിച്ച അടുപ്പത്തിലുള്ള സന്തോഷമാണെന്ന് മനസ്സിലാക്കാൻ മാത്രം അവർ ആ പഴയ ഗായത്രിയായി മാറിയിരുന്നു.... എന്തിനോ അവരുടെ ഹൃദയവും വിങ്ങി.... കുറ്റ ബോധം കൊണ്ട് മീനുവിന്റെ കണ്ണിലേക്ക് നോക്കാൻ അവർക്ക് കഴിഞ്ഞില്ല....... ഇത്ര കാലം അവൾക്ക് കൊടുക്കേണ്ടിയിരുന്ന ഒരു അപ്പച്ചിയുടെ സ്നേഹം താൻ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.... ഗായത്രി അവളിൽ നിന്ന് കണ്ണ് വെട്ടിച്ചു അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു നടക്കുമ്പോൾ നിറ കണ്ണുകൾ മീനുവിന്റെ കാഴ്ച മറക്കുന്നുണ്ടായിരുന്നു...... എടി ഗായത്രി...... അമ്പല ത്തിൽ നിന്നിറങ്ങി ആ കൽ വിളക്കിന്റെ മുമ്പിലെത്തി യപ്പോഴാണ് ആ വിളിയിലേക്ക് ഗായത്രി യൊന്നു തിരിഞ്ഞത്....... ഒരു മങ്ങിയ കോട്ടൺ സാരിയുടുത് തന്റെ അടുത്തേക്ക് വരുന്ന അവളുടെ കണ്ണുകളിലെ സന്തോഷം മാത്രം മതിയായിരുന്നു ഗായത്രിക്ക് അവരെ തിരിച്ചറിയാൻ...... സ്രീജേ...... നിനക്കപ്പോ ഓർമ്മയുണ്ടല്ലേ.... ഗായത്രി വിളിച്ചതും അവരതും പറഞ്ഞു ഗായത്രിയുടെ കയ്യിലൊന്ന് പിടിച്ചിരുന്നു....... ഗായത്രി നിറഞ്ഞൊന്ന് പുഞ്ചിരിച്ചു....... പഴയ കൂട്ടുകാരിയെ കണ്ടപ്പോൾ അവരാ പതിനാറിലേക്കോടി പ്പോയിരുന്നു....... നീയെപ്പോ വന്നു ഇങ്ങോട്ട്...... ഞാൻ രണ്ട് ദിവസമായി...... നീയോ..... ഗായത്രിയത് ചോദിച്ചതും അവരുടെ മുഖമൊന്നു മാറി..... ഞാനിവിടെ തന്നെയാടി..... ഏട്ടൻ പോയിട്ട് കൊല്ലം ഏഴായി....... അതീ പിന്നേ അവിടെ നിക്കാൻ വയ്യാത്ത അവസ്ഥയായി....... ഇങ് പോന്നു.... ഇവിടെയും സുഗണ്ടായിട്ടല്ല...... ആട്ടും തുപ്പും ചെയ്താലും സ്വന്തം ചോരയില്ലേ ന്ന് കരുതി സമാധാനിക്കാലോ..... വയസ്സിലേറെ പ്രായം തോന്നിക്കുന്ന ആ മുഖത്തെ എണ്ണ മയം ഒന്ന് തുടച്ചു കൊണ്ട് ശ്രീജ അത്‌ പറയുമ്പോൾ ഗായത്രി യുടെ ഉള്ള് വല്ലാതെ പിടഞ്ഞു...... കാരണം അവർക്കത് പുതിയ അറിവായിരുന്നു..... ഉണ്ടും ഉറങ്ങിയും ഒപ്പം കഴിഞ്ഞാവരാണ്....... താനാണല്ലോ എല്ലാം മറന്നത്..... മക്കളോ...... ചോദിക്കുമ്പോൾ ഗായത്രിയുടെ സ്വരം വല്ലാതെ ഇടറിയിരുന്നു.... രണ്ടാളുണ്ടെടി...... മൂത്തത് പെണ്ണാ.... അവൾക്കൊരു കല്യാണം ഏതാണ്ട് ഉറച്ച പോലായിട്ടുണ്ട്..... ഇളയത് ചെക്കനാ.... അവനിപ്പോ പ്ലസ് ടു വിനു പഠിക്കുകയാ... അവനെന്തെങ്കിലും ഒന്നിനായാൽ കുറെ ബുദ്ധിമുട്ട് തീരുമായിരിക്കും..... അവരതും പറഞ്ഞു നനവോടെ ഒന്ന് പുഞ്ചിരിക്കുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷ കത്തി നിൽക്കുന്നത് ഗായത്രി തിരിച്ചറിഞ്ഞു...... നിസ്സാര കാര്യങ്ങൾക്ക് പതം പറയുന്ന തന്നെ കുറിച് സ്വയമവരോന്നോർത്തു നോക്കി...... അപ്പൊ ജീവിതമൊക്കെ എങ്ങനെയാടി...... എത്ര ചോദിക്കേണ്ടെന്ന് കരുതിയിട്ടും ഗായത്രി ചോദിച്ചു പോയിരുന്നു..... കാരണം ഭർത്താവില്ലാതെ..... ഭർത്താവിന്റെ കണക്കറ്റ സ്വത്തുകളില്ലാതെ..... ആഡംബരങ്ങളി ല്ലാതെ എങ്ങനെ ജീവിക്കണമെന്നറിയാത്ത ഗായത്രിക്ക് അത്‌ വലിയൊരു ചോദ്യം തന്നെയായിരുന്നു..... ഞാൻ പാടത്തു പണിയുള്ളപ്പോൾ അതിനു പോകും...... പിന്നേ രണ്ട് മൂന്ന് വീടുകളിലും പണിക്ക് പോകുന്നുണ്ട്..... അങ്ങനെയൊക്കെ കഴിഞ്ഞ് പോകുന്നെടി...... മക്കളെ ഒരു കരക്കെത്തിക്കണ്ടേ..... അവരതും പറഞ്ഞൊന്ന് നെടു വീർപ്പിടുമ്പോൾ ശ്വാസം വിലങ്ങി പ്പോയിരുന്നു ഗായത്രിക്ക്..... എന്റെ കാര്യം പറഞ്ഞു നിന്നേ ഞാൻ വല്ലാതാക്കിയോ..... എന്നിട്ട് പറ നിന്റെ വിശേഷം.... രേണുവോ ബിന്ദുവോ ആരെയെങ്കിലും നീ കണ്ടിരുന്നോ പിന്നേ... ശ്രീജ വീണ്ടും അത്‌ ചോദിക്കുമ്പോഴും ഗായത്രിക്ക് ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു..... സ്വന്തം ജീവിതം കൊണ്ട് മക്കൾക്ക് വേണ്ടി വിധിയോട് പൊരുതുന്ന അവളും തന്റെ ജീവിതത്തിനു വേണ്ടി മക്കളെ ബലിയാടാക്കുന്ന താനും രണ്ട് ധ്രുവങ്ങളിലെന്ന പോൽ അകലത്തിലാണെന്ന് ഗായത്രിക്ക് തോന്നി..... അവളുടെ അവസ്ഥ അറിഞ്ഞിരുന്നെങ്കിൽ അവളെ തനിക്ക് സഹായിക്കാമായിരുന്നു ഇത് വരെ..... എന്നാൽ താനാണ് ആരോടും അടുപ്പം വെച്ചു പുലർത്താതിരുന്നത് ..... പുതിയ ജീവിതം കണ്ട് കണ്ണ് മഞ്ഞളിച്ചു ആരെ കുറിച്ചും അന്ന്വേഷിക്കാതെ എല്ലാവരിൽ നിന്നും ഒളിച്ചോടി പോയത്...... ഇപ്പൊ നഷ്ടത്തിന്റെ വക്കിലെത്തി നിൽക്കുമ്പോഴുള്ള ഈ തിരിച്ചറിവിന് പ്രത്യേകിച്ച് വിലയൊന്നുമില്ലെന്ന് അവർക്ക് സ്വയം തോന്നി...... ശ്രീജ യോട് യാത്ര പറഞ്ഞു തിരിക്കുമ്പോൾ ഗായത്രിയുടെ നെഞ്ചിലെന്തോ ഒന്ന് കനം കെട്ടി നിന്നത് അവരറിഞ്ഞിരുന്നു...... ഒന്ന് പൊട്ടി കരഞ്ഞാൽ മാത്രം അലിഞ്ഞു പോയേക്കാവുന്ന എന്തോ ഒന്ന്....... ആകെ ക്കൂടിയൊരു ശൂന്യത അവരെ പൊതിഞ്ഞു പിടിച്ചത് പോലെ........ തിരികെ വീട്ടിലെത്തുമ്പോഴും അതേ ഭാവം തന്നെയായിരുന്നു ഗായത്രിക്ക്...... ഇത്രയും സമയം എങ്ങനെ പിടിച്ചു നിന്നു മമ്മ യോടൊപ്പം...... ഇഷാനി കണ്ണിറുക്കി കൊണ്ട് മീനുവിനോടത് ചോദിക്കുമ്പോൾ മീനുവിന് എന്ത് പറയണമെന്നറിയില്ലായിരുന്നു..... ഇഷാനി ചോദിച്ചത് തമാശ രൂപത്തിലാണെങ്കിലും മീനുവിനെന്തോ കരച്ചിൽ വന്നു...... ഏറെ മോശമായി മനസ്സ് ചിത്രീകരിച്ചിരുന്ന ഒരാൾ..... വെറുപ്പിന്റെ കണ്ണിലൂടെ മാത്രം താൻ നോക്കിയിരുന്ന ഒരാൾ പെട്ടെന്ന് പ്രതീക്ഷിക്കാത്ത നേരത്ത് നമുക്ക് പ്രിയപ്പെട്ട വരായി മാറുമ്പോഴുള്ള ആ വികാരത്തെ മീനുവിന് പിടിച്ചു നിർത്താൻ കഴിയുന്നില്ലായിരുന്നു.... അവളൊരു പതിഞ്ഞ പുഞ്ചിരി മാത്രം നൽകി അവിടെ നിന്നും നടന്നത് നിറയുന്ന കണ്ണുകൾ ഇഷാനി കാണാതിരിക്കാൻ വേണ്ടി തന്നെയായിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അന്ന് തിരികെ ആ വീട്ടിലെ ത്തിയപ്പോൾ ഗായത്രിക്ക് മനസ്സ് വിങ്ങി പൊട്ടുന്നത് പോലെ തോന്നി .... എന്തൊക്കെയോ വികാരങ്ങളിൽ മനസ്സ് കുടുങ്ങി കിടക്കുകയാണ്.... അത്‌ പോലെ തന്നെ മനസ്സിലാകെ നിറഞ്ഞു നിൽക്കുന്നൊരു കുളിരുമുണ്ട്... ഇരുട്ട് അല്പാൽപ്പമായി വീണു തുടങ്ങിയിട്ടുണ്ട്..... തുറന്നിട്ട ജന വാതിലിലൂടെ ഒരിളം കാറ്റ് അവരിലേക്ക് കടന്ന് വന്നു.... അവർ മുറിയിൽ നിന്നും ഒന്ന് പുറത്തെ ക്കിറങ്ങി..... ഉമ്മറത്തു അമ്മയിരുന്നു നാമം ജപിക്കുന്നുണ്ട്.. ഇഷാനി യും മീനുവും ഉമ്മറത്തെ ആ നീളൻ തിണ്ണയുടെ ഒരറ്റത്തിരുന്നു എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്....... തനൂജയും ഗോപിയും അകത്താണ്.... ഗായത്രി പതിയെ അങ്ങോട്ട് കടന്ന് വന്നു..... അവിടെ അമ്മക്കപ്പുറം ഒരു കസേരയിരിക്കുന്നുണ്ടെങ്കിലും അവരത് ശ്രദ്ധിക്കാതെ അപ്പുറത്തെ ആ തിണ്ണയിലിരുന്നതും പതിവിനു വിപരീതമായ കാഴ്ച ആയത് കൊണ്ട് തന്നെ മുത്തശ്ശിയും ഇഷാനിയും അമ്പരന്നിരുന്നു...... എന്നാൽ മീനുവിന് മാത്രം അതിൽ അത്ഭുത മൊന്നും തോന്നിയില്ല...... എന്തെന്നാൽ അവരിലെ അവരെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു വെന്ന് ചുരുങ്ങിയ സമയം കൊണ്ട് മീനുവിന് മനസ്സിലായിരുന്നു..... അവളുടെ ചുണ്ടിൽ ഏറെ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..... ആ തിണ്ണയിലിരുന്നപ്പോൾ തന്നെ അവരിലൊരു തെളിച്ചം വന്നിരുന്നു.... കാലുകൾ രണ്ടും കൂടി തിണ്ണക്ക് മുകളിലേക്ക് കയറ്റി വെച്ചു ആ കാൽ മുട്ടുകൾ കൂട്ടി പിടിച്ചു വയൽ വരമ്പിലേക്ക് നോക്കി യിരിക്കുന്ന ഗായത്രി യെ കണ്ട മുത്തശ്ശി യുടെ കണ്ണുകളെന്തിനോ നിറഞ്ഞു....... കാരണം അവർ ഇങ്ങനെയൊരു ഗായത്രിയെ കണ്ടിട്ടുണ്ടായിരുന്നു........ ഇഷാനി അപ്പോഴും അത്ഭുതത്തിൽ തന്നെയാണ്........ കാരണം.... അവൾ ഇങ്ങനെയൊരു മമ്മയെ കണ്ടിട്ടേയില്ലായിരുന്നു............ (തുടരും) Aysha Akbar #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
16.2K views
21 days ago
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _56 ✍️ രചന - Aysha akbar കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ഈ നേരത്ത് ആരെന്ന ചോദ്യം എല്ലാവരിലും നിറഞ്ഞു നിന്നിരുന്നു..... സുഖമില്ലാത്ത ആരെങ്കിലുമാവും.... ഞാൻ നോക്കട്ടെ..... അതും പറഞ്ഞു കൊണ്ട് കൈ കഴുകി സച്ചു എഴുന്നേറ്റു...... വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന ഗായത്രിയെ കണ്ട് സച്ചുവൊന്ന് ഞെട്ടി... അപ്പോഴേക്കും ഇഷാനിയുടെ മുറിവുകൾ അവന്റെ മനസ്സോർമിപ്പിച്ചിരുന്നു.... അവന്റെ പേശികൾ വലിഞ്ഞു മുറുകി.... പപ്പക്കും മമ്മിക്കും ഒട്ടും ഇഷ്ടമില്ലാതെ കിട്ടിയൊരു ഗിഫ്റ്റാണ് ഞാൻ.... റിട്ടേൺ ചെയ്യാനാണോ റീപ്ലേസ് ചെയ്യാനോ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ എന്നേ അവരത് ചെയ്യുമായിരുന്നു.... എന്ന ഇഷാനിയുടെ വാക്കുകളാണ് അവന്റെ കാതിൽ അലയടിച്ചത്..... സച്ചു വിനെ കണ്ടതും ഗായത്രിയുടെ മുഖവും വരിഞ്ഞു മുറുകി..... മാനസികമായി ആകെ ക്കൂടി തകർന്ന അവസ്ഥയിലായിരുന്നു ഗായത്രി .... എല്ലാത്തിനും കാരണം മുന്നിൽ നില്ക്കുന്നവനാണെന്ന തിരിച്ചറിവിൽ അവർക്ക് ദേഷ്യം വന്നിരുന്നു..... മ്മ്......?എന്ത്‌ വേണം....? സച്ചു അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.... എന്റെ വീട്ടിലേക്ക് ഞാനെന്തിന് വന്നു വെന്ന് ചോദിക്കാൻ നീ യാരാ..... ഗായത്രി ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ കേവലം ദേഷ്യം മാത്രമായിരുന്നില്ല അത്‌... മറിച്ചു അഹങ്കരിക്കാനും പൊങ്ങച്ചം കാണിക്കാനും തനിക്കിപ്പോ ഒന്നുമില്ലെന്ന തിരിച്ചറിവ് കൂടിയായിരുന്നു.... ഈ വീട്ടിലും കൂടി സ്ഥാനമില്ലെങ്കിൽ തനിക്ക് പോകാനൊരിടമില്ലെന്ന പൂർണ ബോധ്യ മായിരുന്നു.... അത്‌ കൊണ്ട് തന്നെയാണ് തനിക്കും ഇവിടെ അവകാശനുണ്ടെന്ന് അവർ സ്വയം വരുത്തി തീർക്കാൻ ശ്രമിച്ചത്..... മുത്തശ്ശി........ സച്ചു ഗായത്രിക്ക് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ലെങ്കിൽ കൂടി അവൻ അകത്തേക്ക് നോക്കിയൊന്ന് വിളിച്ചു.... ആരാടാ... രോഗി കൾ വല്ലവരും തന്നെയാണോ.... ഉടുത്തിരുന്ന നേര്യതിന്റെ തുമ്പിൽ കയ്യൊന്ന് തുടച്ചു അതും ചോദിച്ചു കൊണ്ടായിരുന്നു മുത്തശ്ശി പുറത്തേക്ക് വന്നത്...... മ്മ്...... രോഗി തന്നെയാ..... പക്ഷെ ഈ രോഗത്തിനുള്ള മരുന്ന് എന്റെ കയ്യിലില്ലെന്ന് മാത്രം..... സച്ചു ഗായത്രിയെ ഒന്ന് നോക്കി അതും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോകുമ്പോൾ ഗായത്രി അവനെ കണ്ണുരുട്ടി യോന്ന് നോക്കി.... അപ്പോഴാണ് മുത്തശ്ശി ഗായത്രിയെ കാണുന്നത്.... മ്മ്.... എന്താ..... അത്‌ ചോദിക്കുമ്പോൾ മുത്തശിയുടെ സ്വരത്തിനും ഒരു കടുപ്പമുണ്ടായിരുന്നു.... അവൾ വന്നത് ഇഷാനിയെ കൊണ്ട് പോകാനാണെങ്കിൽ വേണ്ടാ എന്നൊരു അർത്ഥം കൂടി അതിനുണ്ടായിരുന്നു..... അത്‌ കേട്ടതും ഗായത്രിക്ക് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല.... ഇത് വരെയില്ലാത്തൊരു വിങ്ങൽ. .. അതെന്താ എനിക്കെന്റെ വീട്ടിലേക്ക് വെറുതെ വന്നു കൂടെ..... ഗായത്രി അത്‌ ചോദിക്കുമ്പോൾ വാക്കുകളിൽ ദേഷ്യവും സങ്കടവും ഒരു പോലെ കലർന്നിരുന്നു..... അങ്ങനെ ഒന്ന് പതിവില്ലല്ലോ...അത്‌ കൊണ്ട് ചോദിച്ചതാ.... എന്തായാലും കയറി വാ.... മുത്തശ്ശി അതും പറഞ് കൊണ്ട് അകത്തേക്ക് കയറുമ്പോൾ ഗായത്രിയും കൂടെ കയറി...... സച്ചു അപ്പോഴേക്കും ഇഷാനിയെ എടുത്ത് മുറിയിലേക് നടന്നിരുന്നു.... ആരാ വന്നത്...... അവളെ കട്ടിലിലേക്കിരുതത്തുമ്പോഴാണ് അവളത് ചോദിച്ചത്..... അവനൊന്നും മിണ്ടിയില്ല.... പകരം തലയിണയൊന്നു ശെരിയാക്കി വെച്ചു കൊടുത്തവൻ.... അപ്പോഴേക്കും അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി.... ഒരു പക്ഷെ തന്നെ കൂട്ടാൻ വേണ്ടി വന്നവരാണോ എന്നവൾക്ക് ഭയം തോന്നി.... അവൾ കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കി.... ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ഭയം അവന് വ്യക്തമായിരുന്നു..... അപ്പോഴേക്കും ഗായത്രി ആ മുറിയിലേക് കടന്ന് വന്നിരുന്നു..... ഗായത്രി യേ കണ്ടതും ഇഷാനി യുടെ ശ്വാസമിടിപ്പ് കൂടി.... അവൾ ദയനീയമായി സച്ചു വിനെ നോക്കി..... നിന്റെ സമ്മതമില്ലാതെ ആരും നിന്നെയെങ്ങും കൊണ്ട് പോകില്ലിവിടെ നിന്ന്..... പോരെ.... സച്ചു അവളോടായതു പറയുമ്പോൾ ഗായത്രിയെ ഒന്നമർത്തി നോക്കിയിരുന്നു...... ഗായത്രി അതറിഞ്ഞിട്ടും കണ്ടില്ലെന്ന് വെച്ചു..... നിനക്കിപ്പോ എങ്ങനെയുണ്ട്...... കുഴപ്പമില്ല.... ഗൗരവത്തിൽ ഗായത്രി ഇഷാനിയോടായത് ചോദിക്കുമ്പോൾ അവൾ പതിയെ മറുപടി പറഞ്ഞു.. ഗായത്രി സച്ചുവിനെ നോക്കി ഒന്നമർത്തി മൂളി കൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും ഇഷാനിയുടെ കണ്ണുകൾ ചുരുങ്ങി തന്നെയിരുന്നു..... സച്ചു അവളെയൊന്ന് നോക്കി.... ഏറെ ദയനീയത നിറഞ്ഞ ആ മുഖമോർത്ത് അവന് വല്ലാത്തൊരു സാഹതാപം തോന്നി.... ഇത്രയേറെ പാവം പിടിച്ചൊരു പെണ്ണിനെ താനിത് വരെ കണ്ടിട്ടേയില്ല.... അവളുടെ സാഹചര്യവും മോശമായ പേരന്റിങ്ങും അവളെ അങ്ങനെ യാക്കി തീർത്തതാവാം..... എങ്കിലും അവൾ മാറാൻ ശ്രമിച്ചത് തനിക്ക് വേണ്ടിയാണ്....... ഉറങ്ങിക്കോ.... ഒന്നും ആലോചിക്കേണ്ട.... അവൻ കണ്ണുകൾ രണ്ടും ചിമ്മി ഒരു ചെറു പുഞ്ചിരിയോടെ അവളോടായത് പറയുമ്പോൾ അവളിലും ചെറിയൊരു ചിരി പടർന്നു..... അവൻ പുതപ്പ് അവൾക്ക് മേൽ വലിച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു അവിടെ നിന്നിറങ്ങുമ്പോഴും ഗായത്രിയുടെ വരവിന്റെ ലക്ഷ്യം എന്താവുമെന്ന ആശങ്ക അവനിലുമുണ്ടായിയുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മുകളിലേ നീളൻ വരാന്തയിൽ ആ കൈവരിക്കടുത്തായി തണുത്ത കാറ്റേറ്റ് നിൽക്കുമ്പോഴായിരുന്നു പിറകിലൊരു ആളനക്കം അവനറിഞ്ഞത്...... വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം അവിടമാകേ പരന്നപ്പോൾ തന്നെ ആളാരാണെന്ന് അവന് മനസ്സിലായിരുന്നു....... അത്‌ കൊണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കിയില്ല...... സച്ചു...... ഗായത്രി അല്പം ഗൗരവത്തോടെ തന്നെ വിളിച്ചതും ഇത് വരെ കേട്ട് ശീലമില്ലാത്ത ശബ്ദത്തിൽ അതേറേ അരോചകമായി അവന് തോന്നി.... അതിനോട്ടും ആത്മാർത്ഥതയില്ലായിരുന്നത് കൊണ്ടാവാം ഒരു പക്ഷെ..... മ്മ്......? അവൻ ചോദ്യ ഭാവത്തിൽ അവർക്ക് നേരെ തിരിഞ്ഞു ...... അവിടുത്തെ അവസ്ഥയൊക്കെ അറിയുന്നതല്ലേ..... എന്റെ മുമ്പിൽ മറ്റു വഴികളൊന്നുമില്ല.... അവളെ പറഞ്ഞു മനസ്സിലാക്കാൻ...... നിനക്കല്ലാതെ മറ്റാർക്കും കഴിയുമെന്ന്..... തോന്നുന്നില്ല....... ഗായത്രി അത്രയും പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുമ്പിൽ താഴ്ന്നു കൊടുക്കാനുള്ള പ്രയാസം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു..... അപ്പോഴും ആവശ്യം തന്റെതാണെന്ന തിരിച്ചറിവാവാം അവരെ അതിന് പ്രാപ്തയാക്കിയത്...... സച്ചുവിന് ആകെ ക്കൂടി ദേഷ്യം വന്നിരുന്നു..... അതെന്താ എനിക്ക് മാത്രമേ പറ്റുവെന്ന്.... നിങ്ങൾക്ക് പറ്റില്ലേ.... നിങ്ങൾ അമ്മയല്ലേ.... നിങ്ങളല്ലേ അവളെ പ്രസവിച്ചത്.... സച്ചു പുച്ഛത്തോടെ അത്‌ ചോദിക്കുമ്പോൾ നിറഞ്ഞു വന്ന അമർഷം ഗായത്രിയുടെ മുഖത്ത് പ്രകടമായിരുന്നു വെങ്കിലും അവർ സ്വയം നിയന്ത്രച്ചു..... ഓഹ്.... പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാവില്ലലോ അല്ലെ... പണത്തിനും പൊങ്ങച്ചത്തിനും നടുവിൽ പഠിപ്പില്ലാത്ത മകൾ നിങ്ങൾക്കൊരു കുറച്ചിലായിരുന്നല്ലോ അല്ലെ......... എന്റെ നിവൃത്തി കേട് കൊണ്ട് നിന്നോട് പറഞ്ഞെന്ന് വേച്ചു നീ വല്ലാതെയങ് നെഗളിക്കേണ്ട..... അവൻ ദേഷ്യത്തോടെ അത്‌ ചോദിക്കുമ്പോൾ ഉള്ളിലെ ദേഷ്യം കടിച്ചു പിടിക്കാൻ കഴിയാതെ തന്നെയായിരുന്നു ഗായത്രി തിരിച്ചത് ചോദിച്ചത്...... സച്ചു ഗായത്രിയെ യൊന്നു നോക്കി..... ദേഷ്യം കൊണ്ടവർ അടി മുടി വിറക്കുന്നുണ്ട്...... ഒരമ്മയുടെ കടമ നിങ്ങൾ ചെയ്തിരുന്നെങ്കിൽ ഈ നിവൃത്തി കേടൊരിക്കലും നിങ്ങൾക്ക് വരില്ലായിരുന്നു..... സച്ചു പുച്ഛത്തോടെ അത്‌ പറഞ്ഞത് അല്പം ശബ്ധം ഉയർത്തി തന്നെയായിരുന്നു...... ഗായത്രി ഒരു നിമിഷമൊന്ന് പതറി പ്പോയി...... സ്നേഹത്തോടെ അവളെ പറഞ്ഞു തിരുത്തേണ്ടിടത്തും കൈ പിടിച്ചു മുന്നിലേക്ക് നടത്തേണ്ടതിനും പകരം നിങ്ങളവളെ പുച്ഛത്തോടെ ചവിട്ടി താഴ്ത്തി..... മനസ്സറിഞ്ഞു കൂടെ നിൽക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവളിങ്ങനെയാവില്ലായിരുന്നു....... നിങ്ങൾ അവൾക്കൊരു നല്ല അമ്മയായിരുന്നു വെങ്കിൽ എന്റെ മുമ്പിൽ ഇങ്ങനെ യാചിക്കേണ്ടി വരില്ലായിരുന്നു...... മിനിമം അവളുടെ സ്വന്തം കാര്യങ്ങൾ ക്കെങ്കിലും അവൾ പ്രാപ്തയാകുമായിരുന്നു...... അതിനേക്കാൾ......ഇത്രയും അവൾ വേദനിക്കേണ്ടി വരില്ലായിരുന്നു.... സച്ചു നനഞ്ഞൊരു ശബ്ദത്തോടെ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ഗായത്രി ക്ക് തിരികെ പറയാൻ വാക്കുകളുണ്ടായിരുന്നില്ല..... പിന്നേ....... നിങ്ങളെന്ത്‌ ഉദ്ദേശത്തിലാണ് വന്നതെന്നെനിക്കറിയില്ല.... ചിലപ്പോൾ നിങ്ങളുടെ ഭർത്താവെന്ന് പറയുന്ന ആ പൊങ്ങച്ചക്കാരൻ നാറി പറഞ്ഞു വിട്ടതാവും..... അയാൾക്കുള്ളത് ഞാൻ വേറെ കരുതി വെച്ചിട്ടുണ്ട്..... അയാളെന്നല്ല അയാളുടെ തന്ത വന്നാലും അവളുടെ സമ്മതമില്ലാതെ അവളെ യാരും ഈ പടി കടത്തില്ല...... പറഞ്ഞേക്കാം..... സച്ചു ഗായത്രി യേ അമർത്തിയൊന്ന് നോക്കി അതും പറഞ്ഞവിടെ നിന്ന് നടക്കുമ്പോൾ ഗായത്രി അങ്ങനെ നിന്നു..... അവന്റെ വാക്കുകൾക്ക് അത്ര മേൽ ഗാഭീര്യമുണ്ട്...... അതിലേറെ പറഞ്ഞത് പ്രാവർത്തികമാക്കാൻ തക്ക ധൈര്യമുണ്ട്..... എന്താണ് ചെയ്യേണ്ടതെന്നറിയില്ല..... തെറ്റ് തന്റെ ഭാഗത്തുമുണ്ടെന്നറിയാം.... പക്ഷെ തനിക്ക് അതായിരുന്നു ശെരി...... അവർ പതിയെ ഇഷാനി കിടക്കുന്ന മുറിയിലേക്കൊന്ന് നടന്നു.... പാതി ചാരി വെച്ച വാതിൽ അവരൊന്നു തുറന്നു.... കണ്ണുകൾ പൂട്ടി യൂറങ്ങുന്നവളെ നോക്കി നിൽക്കെ അവരുടെ നെഞ്ചോന്ന് പിടച്ചു..... ഉണങ്ങി തുടങ്ങിയ അവളുടെ മുറിവുകൾ അവരുടെ ഹൃദയത്തിൽ ഒരു വേദന തീർത്തു..... പക്ഷെ അപ്പോഴും താനാരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് അവർക്കറിയില്ലായിരുന്നു..... അവളുടെ ഇഷ്ടം നേടി കൊടുത്താൽ തനിക്ക് നഷ്ടമാകുന്നത് തന്റെ താലിയാണ്.... ഇനി താനായി കൊണ്ട് പോയില്ലെങ്കിലും അയാൾ അവളെ കൊണ്ട് പോകുമെന്നാണ് പറഞ്ഞിട്ടുള്ളത്..... അറിയുന്നില്ല.... ഒന്നും അറിയുന്നില്ല...... ഗായത്രി ആകെ യൊരു മരവിച്ച അവസ്ഥയിലായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഹേയ് സിൻഡ്രല്ല.... കട്ടിലിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ആ വിളിയവൾ കേട്ടത്..... ഇഷാനിയുടെ കണ്ണുകൾ വിടർന്നു...... എന്ത് പറ്റിയെന്റെ മോൾക്ക്..... ഗോപി ഓടി വന്നവളുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ടാണത് ചോദിച്ചത്.... അവളുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് മാറി..... ഇത് വരെ എന്ത് പറ്റിയാലും ഇനിയങ്ങോട്ടൊന്നും പറ്റില്ല..... പോരെ....... അവളുടെ ഭാവ മാറ്റം അറിഞ്ഞെന്ന വണ്ണം ഗോപിയതും പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിലൊന്ന് ചുണ്ടമർത്തുമ്പോൾ അതവൾക്ക് കിട്ടിയ ധൈര്യമായി രുന്നു.... അയാളുടെ വാത്സല്യത്തിന് ഒരച്ഛന്റെ കരുതലുണ്ടായിരുന്നു.... അവളുടെ കണ്ണുകൾ വീണ്ടും തെളിഞ്ഞു...... അപ്പോഴേക്കും തനൂജയും സച്ചുവും മീനു വും അങ്ങോട്ട് വന്നിരുന്നു..... ദേ..... ഇവന് വേണ്ടിയാണോ നീ ഇത്രയും തല്ല് കൊണ്ടത്.... കുറച്ചു കൂടി പ്പോയി..... ഇത്ര തല്ല് കൊണ്ട് നേടിയെടുക്കാനുള്ള തൊന്നുമില്ല ഇവൻ.... ഗോപി അല്പം പുച്ഛം കലർത്തി സച്ചുവിനെ നോക്കിയത് പറയുമ്പോൾ സച്ചു മുഖത്തൊരു കപട ദേഷ്യമണി ഞ്ഞു ഗോപിയെ തറപ്പിച്ചു നോക്കി.... എല്ലാവരിലും അതൊരു ചിരിയുടെ മേമ്പോടി വിതറി...... ഏറെ നിഷ്കളങ്കമായി ഇഷാനിയും ചിരിച്ചു...... ഗോപി അവളെയൊന്ന് നോക്കി.... ഇവിടെ ഇവളുള്ളിടത്തോളം എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ നോക്കണം കേട്ടോടാ..... ഗോപി ഇഷാനിയുടെ തോളിലേക്ക് കയ്യിട്ട് സച്ചുവിനെ നോക്കിയത് പറയുമ്പോൾ ഒരു നിമിഷം സച്ചുവിന്റെയും ഇഷാനിയുടെയും നെഞ്ചോന്ന് പിടച്ചു...... മിഴികൾ തമ്മിൽ ഏറെ വാചാലമായി.... നൂറ് വട്ടം സമ്മതമെന്ന് അവനവളോട് പറയാതെ പറഞ്ഞു...... ഇഷാനിയുടെ കണ്ണുകളും ആ വാക്കിനെ മനസ്സിൽ പതിപ്പിച്ചു..... ഇപ്പൊ ഓക്കെ ആണോ സിൻഡ്രല്ല..... ഗോപി അതും ചോദിച്ചു കൊണ്ടൊരു ചിരിയോടെ കണ്ണുകൾ നേരെ വെട്ടിച്ചത് വാതിൽ പടിയിൽ നിൽക്കുന്ന ഗായത്രിയിലേക്കായിരുന്നു........ ഒരു നിമിഷം സിൻഡ്രല്ല എന്ന ഗോപിയുടെ വിളി ഹൃദയത്തിൽ തറഞ്ഞത് പോലെ നിൽക്കുക യായിരുന്നു ഗായത്രി........... (തുടരും) Eid mubarak all ❤️ Aysha Akbar #📔 കഥ
🌹കെട്ട്യോൾ 🌹ആണെന്റെ 💋മാലാഖ
4.6K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jbQk40?d=n&ui=v64j8rk&e1=cആരതി തെളിയിക്കുകയും ചെയ്തു . ദാറ്റ് മീന്‍, ഇപ്പോള്‍ അശ്വിനിക്ക് നേരെയുണ്ടായിരുന്ന ആക്രമണവും ആരതി മുഖേനെ ജിനി പ്ലാന്‍ ചെയ്തു വച്ചതാണ് .." "ശരി, എങ്കില്‍ കരണ്‍ ശിവയല്ലെന്ന് ആരതിക്ക് എങ്ങനെ മനസ്സിലായി ??" "അശ്വിനിയും ഞാനും തമ്മിലുള്ള സംഭാഷണം മറഞ്ഞു നിന്ന് കേള്‍ക്കുന്ന ആരതിയെ ഞാനറിയുന്നില്ലെന്ന് നീ കരുതിയെങ്കിലും എനിക്കത് കാണാതിരിക്കാന്‍ പറ്റുമോ ആരതി കൊച്ചേ.. ബിക്കോസ് ഞാനൊരു ഇന്‍റലിജന്‍റ് ഓഫീസറല്ലേ, എന്‍റെ കണ്ണുകള്‍ നിന്നെ കാണുന്നില്ലെങ്കിലും എന്നിലുള്ള അകകണ്ണ് നിന്നോടൊപ്പം തന്നെ ആയിരുന്നു...." എല്ലാം തുറന്നു പറഞ്ഞ ശേഷം തന്റെ പോക്കറ്റിൽ നിന്നും ഗരം സിഗരറ്റ് എടുത്ത് കത്തിച്ച് പുക തള്ളി അൽപ്പം പുറകോട്ട് നിന്ന് കൈ രണ്ടും വിടർത്തി എല്ലാവരെയും നോക്കി കരണ്‍ ഒന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു : "𝐒𝐎 𝐓𝐇𝐄 𝐂𝐀𝐒𝐄 𝐈𝐒 𝐒𝐎𝐋𝐕𝐄𝐃....." കരണ്‍ പറഞ്ഞു നിര്‍ത്തിയതും രാംദാസിന്‍റെ വക വിസിലടി ഉയര്‍ന്നു : "നീ പൊളിച്ചെടാ വിഷ്ണൂ..." ഒപ്പം കൈയ്യടിയോടെ അയാള്‍ കരണിനെ വന്ന് ചുറ്റിപ്പിടിച്ചു. കരണ്‍ പതിയെ മസൂദിനെ നോക്കി . ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ മസൂദ് ജഗനു നേരെ ചൂണ്ടിയ ഗണ്‍ താഴേക്ക് മാറ്റി . ഒന്നും മിണ്ടാതെ നില്‍ക്കുന്ന ജഗന്നാഥനെ കരണ്‍ നോക്കിയതും അയാള്‍ പുഞ്ചിരിച്ചു കൊണ്ട് കൈയ്യടിച്ച് കരണിനെ പ്രശംസിക്കുകയായിരുന്നു. "ഇവരെയെല്ലാം ഞാന്‍ താങ്കള്‍ക്ക് വിട്ട് നല്‍കുകയാണ് . ഇനി എന്തു വേണമെന്ന് ജഗന് തീരുമാനിക്കാം. ചന്ദ്രചൂഢന്‍റെ കേസ്സില്‍ എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതും ആവാം.. ഈ അന്വേഷണത്തിനിടയില്‍ അറിയാതെയാണെങ്കിലും അയാള്‍ ഇങ്ങനെ കിടക്കാന്‍ കാരണം ഞാനാണല്ലോ..." കരണിന്‍റെ ഏറ്റു പറച്ചില്‍ കേട്ട ജഗന്നാഥന്‍ പതിയെ അവനരികിലേക്ക് ചെന്നു . ആകാംക്ഷയോടെ രാംദാസ് ഇരുവരേയും നോക്കി. "ചന്ദ്രചൂഢന്‍ അര്‍ഹിച്ചത് തന്നെയാണ് അയാള്‍ക്ക് കിട്ടിയിരിക്കുന്നത് കരണ്‍ .. എന്തായാലും അയാള്‍ റിക്കവറി ആവട്ടെ എന്നിട്ട് ബാക്കിയൊക്കെ നമുക്ക് തീരുമാനിക്കാം.." ഒരു പുഞ്ചിരിയോടെ പറഞ്ഞ് ജഗന്‍ രാംദാസിനെ നോക്കി : "തനിക്കുള്ള ശിക്ഷയായി ഞാന്‍ കരുതിയിരിക്കുന്നത് ഒരു പ്രൊമോഷനാണ്..!!" "ങേ!! സത്യം ??!!" വിശ്വസിക്കാനാവാതെ രാംദാസ് ചോദിച്ചു . അതിനു മറുപടിയായി ജഗന്നാഥന്‍ ഒന്നു തലയാട്ടി . ആ നിമിഷം രാംദാസിന് ഓര്‍മ്മ വന്നത് കരണിന്‍റെ വാക്കുകളായിരുന്നു . ഈ കേസ് തെളിഞ്ഞു കഴിഞ്ഞാല്‍ തനിക്ക് ഒരു പ്രൊമോഷന്‍ ലഭിക്കുമെന്ന കരണിന്‍റെ ആ വാക്കുകള്‍.! "സര്‍??" ഉമ്മറത്തു നിന്നും ഉയര്‍ന്ന വിളികേട്ട് കരണ്‍ തിരിഞ്ഞു നോക്കി . അവിടെ സര്‍വര്‍ നില്‍പ്പുണ്ടായിരുന്നു .. പതിയെ കരണ്‍ സര്‍വറിനടുത്ത് ചെന്നു : "സോറി സര്‍വര്‍ .. ഇപ്പോൾ എല്ലാം കെട്ടിടങ്ങി .. ഇനി ഞാന്‍ നിനക്കു മുന്നില്‍ കീഴടങ്ങാം.." "നോ സര്‍, അങ്ങ് കീഴടങ്ങാനുള്ളതല്ല .. അങ്ങയുടെ വില മറ്റെന്തിനേക്കാളും ഞാനിപ്പോള്‍ മനസ്സിലാക്കുന്നു .." "ഏയ്...!!" കരണ്‍ സര്‍വറിന്‍റെ തോളില്‍ കൈവച്ചതും പെട്ടെന്ന് സര്‍വറിന്‍റെ മുബൈല്‍ ശബ്ദിച്ചു . സര്‍വര്‍ ആ ഫോണ്‍ കരണിനു നേരെ നീട്ടി : "സര്‍ ഈ കോള്‍ താങ്കള്‍ക്കായുള്ളതാണ് ." സംശയത്തോടെ കരണ്‍ ആ ഫോണ്‍ വാങ്ങി കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ??" "അങ്ങനെ നീ അവളെ രക്ഷിച്ചെടുത്തു.. അല്ലെടാ തെമ്മാടി .." "ഓഹ് !! സര്‍ !! പട്ടേല്‍ സര്‍ !!" വിടർന്ന കണ്ണുകളോടെ അവൻ വിളിച്ചു. "ഉം.. ഇനി നിനക്ക് അവിടെ ഒന്നും ചെയ്യാനില്ലല്ലോ ??" "ഉണ്ട് സര്‍ .." "എന്ത് ??!!" "അശ്വിനിയെ .. അവളെ എനിക്ക് കൂട്ടണം .." "ഓഹോ.... ശെരി ശെരി.. പെട്ടെന്ന് ആവട്ടെ .. അത് കഴിഞ്ഞ് ഉടന്‍ ഡല്‍ഹിയിലേക്ക് നീ തിരിക്കണം .." "തീര്‍ച്ചയായും സര്‍ .. ജയ് ഹിന്ദ്...!!" "ജയ്ഹിന്ദ്...!!!" ഫോണ്‍ സര്‍വറിന് തിരിച്ചേല്‍പ്പിച്ച് കരണ്‍ പതിയെ ആരതിയ്ക്കടുത്തേക്ക് ചെന്നു : "നിന്നെ ഒരുപാട് സ്നേഹിച്ച നിന്‍റെ ചേച്ചിക്ക് നേരേ തന്നെ ഇത് പാടില്ലായിരുന്നു മോളേ .. നിന്നെ അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്കറിയാം. എനിക്ക് മാത്രമേ അതറിയൂ.." അപ്പോള്‍ മാത്രമായിരുന്നു ആരതിയുടെ കണ്ണീര് എന്തിനോ പൊടിഞ്ഞത് .. ശേഷം കരണ്‍ അശ്വിനിക്കരികില്‍ ചെന്ന് കൈ കൂപ്പി : "എന്നോട് ക്ഷമിക്കൂ അശ്വി..." "അരുത്..." കരണ്‍ പറഞ്ഞു തീരും മുന്നേ അവള്‍ കരണിന്‍റെ ചുണ്ടുകളില്‍ കൈ വച്ചു . ശേഷം കരണിനെ അവള്‍ ഇറുകി പുണരുകയായിരുന്നു : "ഉപേക്ഷിക്കരുത് കരണ്‍, ഈ അനാഥ പെണ്ണിനെ ഉപേക്ഷിക്കരുത്.. എന്നെ തനിച്ചാക്കി കരൺ എങ്ങോട്ടും പോകരുത്.." അവളുടെ കണ്ണുനീർ കരണിന്‍റെ നെഞ്ചില്‍ നനവ് പടര്‍ത്തി . പതിയെ കരണ്‍ അവളുടെ മുഖം കൈ കുമ്പിളിലെടുത്തു : "ഉപേക്ഷിക്കാനോ??!! നിന്നെ തനിച്ചാക്കി ഞാൻ പോകുവാനോ..??!! എന്‍റെയച്ഛന്‍ എനിക്കായ് കരുതി വെച്ച നിധിയാണ് നീ .. ആ നിന്നെ വിട്ടു കളയാനോ ?! ഒ .. ഒരിക്കലുമില്ല അച്ചൂ..." അവന്റെ ശബ്ദമിടറി. ആ നിമിഷം ഒരിളം കാറ്റ് ഇരുവരേയും പുണര്‍ന്നു . അത് തങ്ങളുടെ അച്ഛന്‍മാരാണെന്ന് അശ്വിനിയും കരണും മനസ്സിലാക്കുകയായിരുന്നു. ശേഷം കരണ്‍ ആരതിയേയും ആദിത്യനേയും മാറി മാറി നോക്കി : "അനാഥാലയത്തില്‍ എത്താനുള്ള ആ ഫണ്ട് തീര്‍ച്ചയായും എത്തിയിരിക്കും .. പക ആവാം .. പക്ഷേ ഒന്നുമറിയാത്ത പാവം അനാഥ കുട്ടികളോട് ആവരുത്.. ഒരു നേരത്തെ വിശപ്പിന്‍റെ ഭീകരതയും കാഠിന്യവും ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ നീയൊക്ക ഇതൊന്നും ചെയ്യാന്‍ മുതിരില്ലായിരുന്നു. അശ്വിനി ഒരു അനാഥ പെണ്ണായതാണ് നിന്‍റെയൊക്കെ പ്രശ്നം.. ഓരോ വര്‍ഷവും ഈ രാജ്യത്തെ അനാഥ മക്കളുടെ പേരിലും പാവപ്പെട്ട കുട്ടികളുടെ പേരിലും ഒഴുകിയെത്തുന്ന ഫണ്ട് എടുത്തു നോക്കിയാല്‍ അത് കോടികളിലും നില്‍ക്കാതെ വരും . ആ ഫണ്ട് അവരിലേക്ക് കൃത്യമായി എത്തിയിരുന്നെങ്കില്‍ ഈ രാജ്യത്ത് ഒരു കുഞ്ഞു പോലും പട്ടിണി കിടക്കില്ല . ഒരു കുഞ്ഞു പോലും അമ്മയുടെ മുന്നില്‍ വെച്ച് മണ്ണ് വാരി തിന്നില്ല.. സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയും, സമൂഹത്തിലെ ഉന്നത പദവിക്ക് വേണ്ടിയും, പകയുടെ പേരിലും നിന്നെ പോലെയുള്ള കാട്ടാളന്മാര്‍ കൊച്ചു കുട്ടികളോട് കാണിക്കുന്ന ഈ കൈയ്യിട്ട് വാരല്‍ ക്രൂരത എന്ന് നിര്‍ത്തുന്നോ അന്ന് ഈ നാട് നന്നാവും.." അത്രയും പറഞ്ഞ് അല്‍പ്പ നേരം കരണ്‍ ശാന്തത കൈകൊണ്ടു . "ഒരാളുടെ വിശപ്പു ദാഹവും തീര്‍ക്കുന്നതിനേക്കാള്‍ വലിയ പുണ്യമില്ല.. അതേ വിശപ്പിനെ അവഗണിക്കുന്നതിനേക്കാള്‍ വലിയ പാപവുമില്ല.. ഇനിയെങ്കിലും നന്നായാല്‍ നിനക്കൊക്കെ കൊള്ളാം..." അപ്പോഴേക്കും ജഗന്നാഥന്‍ വിളിച്ചതനുസരിച്ച് പോലീസ് ജീപ്പുകള്‍ തറവാട്ടിലെത്തി . ഓരോരുത്തരെയായി ജഗന്നാഥന്‍ കൊണ്ടു പോയി . കൂട്ടത്തില്‍ കരണിന്‍റെ പക്കലുള്ള തെളിവുകളും. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ കരണ്‍ അശ്വിനിയുടെ കൈകളില്‍ പിടിച്ചു : "നീ ഭയപ്പെടേണ്ട അശ്വിനി, മാനസിക വിഭ്രാന്തിയെന്ന പേരില്‍ ആരതിയെ അധികനാള്‍ അകത്തു കിടത്തില്ല . മാത്രമല്ല ഇനിയുള്ള വരവ് സ്ത്രീ സംരക്ഷകരുടേയും വനിതാ കമ്മീഷന്‍റേയുമൊക്കെയാ . കേസ് നീണ്ട് നീണ്ട് അവള്‍ പുറത്തു വരിക തന്നെ ചെയ്യും . അന്നേരം പുതിയൊരു ആരതിയെ നമുക്ക് പ്രതീക്ഷിക്കാം .." കരണിന്‍റെ നെഞ്ചിലേക്ക് അശ്വിനി പതിയെ തല ചായ്ച്ച് നിന്നു . അവളുടെ മുടിയികളില്‍ അവൻ മെല്ലെ തലോടി . "നമുക്ക് ആ കര്‍മ്മം ചെയ്യേണ്ടേ അച്ചൂ .. എന്‍റെയച്ഛനും നിന്‍റെയച്ഛനും തുടങ്ങി വച്ച ആ വലിയ കാര്യം .. ആ ഫണ്ട് ആ അമ്പത് അനാഥാലയങ്ങള്‍ക്കും നമ്മള്‍ എത്തിച്ചു കൊടുക്കണം .." ഉം.. ഒന്നു മൂളി അശ്വിനി അവനെ വീണ്ടും ഇറുകി പുണര്‍ന്ന് നിന്നു . തങ്ങളുടെ അടുത്ത ദൗത്യം ചെയ്തു തീര്‍ക്കാന്‍ അവര്‍ ഇരുവരും മനസ്സുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു. 𝙰𝚗 𝙰𝚌𝚝𝚒𝚘𝚗 𝙵𝚕𝚒𝚌𝚔𝚎𝚍 𝚂𝚝𝚘𝚛𝚢 𝙱𝚢 𝗗𝗶𝗹𝘀𝗵𝗮𝗱🙏 ********************************************************************************** നാല് വര്‍ഷങ്ങള്‍ക്ക് ശേഷം. 𝗦𝗬𝗗𝗡𝗘𝗬.. PARADISO അപ്പാര്‍ട്ട്മെന്‍റ് .. ഫ്ളാറ്റ് നമ്പര്‍ C203 .. ഇര്‍ര്‍ര്‍....!! കടുവയ പോലെ കരണ്‍ ഗര്‍ജ്ജിച്ചു കാണിക്കുന്നു . ഇര്‍ര്‍ര്‍...!! വീണ്ടും കരണ്‍ അത് തന്നെ തുടര്‍ന്നു . കരണിന്‍റെ ചെയ്തി കണ്ട് ഒരു കുഞ്ഞു കൈ അയാളുടെ മൂക്കിന് ഒരു മാന്ത് കൊടുത്തു .. ആാാാ അമ്മേ.....!!! ഉച്ചത്തിൽ കരണ്‍ നിലവിളിച്ചു. "ങേ!! ഹെന്താ എന്തുപറ്റി...??" ഞെട്ടലോടെ അശ്വിനി അവിടെ ഓടിയെത്തിയപ്പോള്‍ കണ്ടത് തങ്ങളുടെ മകളെ കരണിന്‍റെ നെഞ്ചിലിരുത്തി ഡാഡിയും മകളും തമാശ കളിക്കുന്നതാണ് .. "ഓ ഡാഡിയും മോളും കൂടി ഇവിടെ കസര്‍ത്ത് കാണിക്കുകയാണോ ??" എളിയില്‍ കൈ വച്ച് അവള്‍ ചോദിച്ചു . "രണ്ട് വയസ്സേ ആയിട്ടുള്ളൂ അപ്പോഴേക്കും അമ്മയെ പോലെ ചൂടന്‍ ചെമ്പ് തന്നെ ഇവള്‍ . എന്‍റെ മൂക്ക് മാന്തി പറിച്ചെന്നേ..." മൂക്ക് തടവി കരണ്‍ പറഞ്ഞു. "ഉവ്വ .. നന്നായുള്ളൂ .. കോപത്തിന്‍റെ കാര്യത്തില്‍ ഈ ഡാഡിയും ഒട്ടും പുറകില്‍ അല്ലല്ലോ..." ഹി ഹി ഹി.... ഒരു അലന്ന ചിരി അശ്വിനിയെ നോക്കി കരണ്‍ പാസ്സാക്കി. അശ്വിനി അകത്തേക്ക് കയറി വിളിച്ചു : "മോളെ ശിവാനീ...??" മകളെ അശ്വിനി തന്‍റെ മടിയിലിരുത്തി : "വല്ലാത്ത കോപക്കാരനായ നിന്‍റെ പപ്പയെ ഇതുപോലെ മാന്തി പറിക്കണം ട്ടോ . അങ്ങനേങ്കിലും ആ ദേഷ്യത്തിന് ഒരു കുറവ് വരട്ടെ..." കരണിനെ നോക്കി അശ്വിനി കൊഞ്ഞനം കുത്തി. "ഉം .. അല്ലേല്‍ തന്നെ നിന്‍റെ മമ്മ എന്‍റപുറം മാന്തി പൊളിക്കുന്നുണ്ട് . ഇനി മകൾ ശിവാനിയുടെ വക മുഖം മാന്തി പൊളിക്കലും കൂടി ആവുമ്പോള്‍ എന്നെ ഉടലോടെ അങ്ങോട്ടെടുക്കും .." കരണ്‍ കളിയാക്കി ചിരിച്ചു. "ഛീ...!! മോളുടെ മുന്നില്‍ വച്ചാണോ ഇമ്മാതിരി വര്‍ത്തമാനം പറയുന്നേ ??" അശ്വിനി ചുണ്ടു കോട്ടി. "എന്തേയ് സത്യമല്ലേ ഞാന്‍ പറഞ്ഞേ .." അശ്വിനിയുടെ നെറ്റിയിൽ തന്‍റെ നെറ്റി ചേര്‍ത്ത് കരണ്‍ കൊഞ്ചവേ പെട്ടെന്നായിരുന്നു ആ ഫോണ്‍ ശബ്ദിച്ചത്. സംശയത്തോടെ ഇരുവരും പരസ്പരം നോക്കി. കരണ്‍ ആ കോള്‍ അറ്റന്‍ഡ് ചെയ്തു : "ഹലോ ??" "ഹലോ മിസ്റ്റര്‍ കരണ്‍ .." "പട്ടേല്‍ സര്‍...??!!" അതിശയത്തോടെ കരൺ വിളിച്ചു. "യെസ് .. എന്തായി സിഡ്നിയിലെ നിന്റെ വെക്കേഷന്‍ കരൺ..??!!" "𝐈'𝐦 𝐕𝐞𝐫𝐫𝐲 𝐇𝐚𝐩𝐩𝐲 𝐒𝐢𝐫..." "ഉം. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ നിന്നെ വിളിച്ചത് കരൺ.." "എന്താ സര്‍..??" കരൺ മുഖം ചുളിച്ചു. "സാവൂദിന്‍റെ കൈയ്യാളി റസാഖ് ഹസിയത്ത് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ തമ്പടിച്ചിരിക്കുന്നതായി സ്പൈ ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്.. So I Need Your Coming Back.. Its Your New Mission Karan..." കരണ്‍ അല്‍പ്പ നേരം മൗനം പൂണ്ടു . ശേഷം അശ്വിനിയെ തിരിഞ്ഞൊന്നു നോക്കി. കരണിന് അനുവാദം കൊടുത്തെന്നപോലെ അശ്വിനി കണ്ണുകളടച്ച് കാണിച്ചു. അതു മനസ്സിലാക്കിയ കരണ്‍ കണ്ണുകൾ ചുരുക്കി ഒന്നു പുഞ്ചിരിച്ചു പറഞ്ഞു : "𝐈'𝐥𝐥 𝐁𝐞 𝐁𝐚𝐜𝐤 𝐏𝐚𝐭𝐭𝐞𝐥 𝐒𝐚𝐚𝐛...." ((അവസാനിച്ചു)) മിഷൻ രണ്ടാം ഭാഗമായ ബൊമ്മലാട്ടം ഉടൻ തുടങ്ങുന്നു.. കാത്തിരിക്കുക 🙏 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
16.6K views
1 months ago
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _34 ✍️ രചന - Aniprasad. ശ്വാസം മുട്ടി റെയ്ച്ചലിന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി വരുന്നത് കണ്ടതോടെ ജോസപ്പേട്ടൻ വന്ന് കാരിരുമ്പിന്റെ കരുത്താർന്ന, എസ്തപ്പാന്റെ കൈകളിൽ പിടിച്ചു. "വിട്.. വിടെടാ പട്ടീ അവളെ.. ഞങ്ങളെ ഇത്രയും ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ലേടാ... അതിനും വേണ്ടി എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത്...ഒരു കൂട്ടം മനുഷ്യരുടെ കൊലക്കത്തിയിൽ നിന്നും നിനക്ക് ജീവനൂതി തന്നതിനാണോടാ നീ അവളെ കൊല്ലാൻ നോക്കുന്നത്... അവള് ചത്ത്‌ പോകുമെടാ ചെകുത്താനെ..." ജോസപ്പേട്ടൻ അവന്റെ കയ്യിൽ അടിച്ചപ്പോൾ ഒരു കൈകൊണ്ട് എസ്തപ്പാൻ അയാളെ കുടഞ്ഞെറിഞ്ഞു. ജോസപ്പേട്ടൻ തെറിച്ചു നിലത്തേയ്ക്ക് വീണു. എസ്തപ്പാൻ ഒരു കൈകൊണ്ട് റെയ്ച്ചലിനെ തൂക്കിയെടുത്ത്‌ ജോസപ്പേട്ടന്റെ അടുത്തേയ്ക്ക് ഇട്ടു. നടു ഇടിച്ചു സിമന്റ് തറയിലേക്ക് വീണ റെയ്ച്ചലിൽ നിന്നും "ഹഗ് "എന്നൊരു ശബ്ദമുണ്ടായി. റെയ്ച്ചൽ ഇരു കൈകളും കഴുത്തിൽ കോർത്ത്‌ പിടിച്ചു കൊണ്ട് ചുമയ്ക്കാൻ തുടങ്ങിയപ്പോൾ ജോസപ്പേട്ടൻ അവരെ ഇരുകയ്യാലും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എസ്തപ്പാന്റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി. "ഇനി നിന്നെ ഈ വീട്ടിൽ ഞാൻ കണ്ട് പോകരുത്... പത്ത്‌ മിനിറ്റ് സമയം തരും നിനക്ക് ഞാൻ അതിനുള്ളിൽ നിന്റെ സർവ്വ കൂടും, കുടുക്കയും എടുത്തു കൊണ്ട് നീ സ്ഥലം വിട്ടോണം." അയാൾ പല്ലുകൾ ഞെരിച്ചു കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ എസ്തപ്പാനെ നോക്കി. അവനാകട്ടെ, അപ്പറയുന്നതൊന്നും തന്നോടല്ലെന്ന മട്ടിൽ ഒരു ബീഡിയെടുത്ത്‌ ചുണ്ടിൽ വച്ചു കടിച്ചു പിടിച്ചു. എസ്തപ്പാൻ ബീഡിയ്ക്ക് തുമ്പിൽ തീ പിടിപ്പിയ്ക്കും മുമ്പേ ഒരുകാൽ വളച്ചു മറ്റേ കാൽ മുട്ട് നിലത്തു കുത്തി അവരുടെ അടുത്തേയ്ക്കിരുന്നു. റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ വരിഞ്ഞു പിടിച്ചു. എസ്തപ്പാൻ തന്റെ ചുണ്ടത്തിരുന്ന ബീഡി ജോസപ്പെട്ടൻറെ മുഖത്തേയ്ക്ക് തുപ്പി. തന്റെ മുഖത്ത് വന്ന് തട്ടിയ ബീഡി ഒരു കൈകൊണ്ട് ജോസപ്പേട്ടൻ തട്ടി കളഞ്ഞു. "എവിടെ പോകാൻ... എസ്തപ്പാൻ എവിടെയും പോണില്ല.. ഈ വീട് വിട്ട് തൽക്കാലം എസ്തപ്പാൻ എങ്ങോട്ടുമില്ല.. എനിയ്ക്ക് മതിയായി എന്ന് തോന്നുന്നത് വരെ ഞാനിവിടെ കാണും.. ഈ വീട്ടിൽ... നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ട് ജോസപ്പേ.. അത് മറന്നു പോയി. അല്ലേ.. ഗൗരിയെന്ന കരാർ... നിങ്ങളുടെ മകളുടെ ജീവന്റെ വിലയായി അവളുടെ ജീവൻ കൊണ്ട് പിഴയൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് കാണണ്ടേ... അതിന് വേണ്ടിയല്ലേ ഈ ഭൂമിയിൽ ഇത്ര നാളും നിങ്ങൾ കാത്ത്‌ കാത്തിരുന്നത്." എസ്തപ്പാൻ അവരെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു. "വേണ്ട..." ജോസപ്പേട്ടൻ അവനെ നോക്കി കയ്യെടുത്തു തൊഴുതു. "ഞങ്ങൾ പറഞ്ഞ വാക്ക് ഞങ്ങളായിട്ട് തന്നെ തിരിച്ചെടുത്തു.ഞങ്ങൾക്ക് വേണ്ടി നീ ആരെയും കൊല്ലേണ്ടതില്ല. ഞങ്ങൾക്ക് ആരോടും പ്രതികാരമില്ല.. ഇനിയും ഞങ്ങളെ ഉപദ്രവിയ്ക്കാതെ ഒന്ന് പോയി തരുവോ ഈ വീട്ടിൽ നിന്ന്.. നിന്റെ കാല് പിടിയ്ക്കാം ഞാൻ.." "ഇവനോടൊന്നും കെഞ്ചാൻ നിൽക്കേണ്ട ഒരു കാര്യവുമില്ല. നമുക്ക് പോലീസിൽ ചെന്ന് പറയാം.. അവർ വന്നു കൊണ്ട് പൊക്കോളും ഇവനെ.. അല്ലെങ്കിൽ ഇവനെ തിരഞ്ഞു നടക്കുന്ന ആ പിള്ളേരെ അറിയിച്ചാലും മതി. അവര് നോക്കിക്കോളും ഇവന്റെ കാര്യം.ജീവനോടിവൻ മറുകര കാണില്ല." തന്നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയവനോടുള്ള സർവ്വ വെറുപ്പും അവരുടെ വാക്കുകളിലുണ്ടായിരുന്നു. എസ്തപ്പാൻ മിന്നൽ പോലെ വലതു കൈ ചുരുട്ടി അവരുടെ മുഖത്തിടിയ്ക്കാൻ കൊണ്ട് വന്നപ്പോൾ ജോസപ്പേട്ടൻ തടഞ്ഞു. "ഒന്നും ചെയ്യല്ലേ.. അവള് ചത്തു പോകും...ഞാൻ നിങ്ങടെ കാല് പിടിയ്ക്കാം." അയാൾ വിലപിച്ചു. "പോലീസ്.. നിന്റെ ഏത് പോലീസിനെ വരുത്തിയാടീ നീ എസ്തപ്പാനെ ഇവിടുന്ന് കെട്ടു കെട്ടിയ്ക്കാൻ പോകുന്നത്.. നിന്റെ നിലവിളി കേട്ട് ഇവിടെ പോലീസ് വന്നാൽ ഒറ്റ ദിവസത്തിൽ കൂടുതൽ എസ്തപ്പാന് ലോക്കപ്പിൽ കിടക്കേണ്ടി വരില്ല. അത് കഴിഞ്ഞു ഞാൻ ഇറങ്ങി വരുന്നത് രണ്ടിനെയും വരിഞ്ഞു കെട്ടി കല്ലാറിന്റെ അടിയിലെ ചെളിയിലേക്ക് ചവുട്ടി താഴ്ത്താൻ വേണ്ടിയാകും. അത് നീയൊന്നും എന്നേ കൊണ്ട് ചെയ്യിപ്പിയ്ക്കരുത്..." അവന്റെ കണ്ണിൽ നിന്നൊരു തീഗോളം വന്ന് മുഖത്തിടിയ്ക്കും പോലെ ജോസപ്പേട്ടന് തോന്നി. "നിങ്ങൾക്ക് ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചിരിയ്ക്കും. ഗൗരിയുടെ ജീവന് പകരം നിങ്ങൾ എനിയ്ക്ക് തരാമെന്നേറ്റ പണം നിങ്ങളും എനിക്ക് തന്നിരിക്കണം. കേട്ടല്ലോ..." ആയിരം ചെകുത്താന്മാർ ഒന്നിച്ച് ചേർന്നൊരു ഒറ്റ രൂപമെടുത്ത മനുഷ്യനാണ് തന്റെ മുൻപിൽ ഇരിയ്ക്കുന്നതെന്ന് ജോസപ്പേട്ടന് തോന്നി. രുധിരം നുണഞ്ഞട്ടും, നുണഞ്ഞിട്ടും കൊതിയടങ്ങാത്തത് പോലെ അവന്റെമുഖം വിറയ്ക്കുന്നു. "ഒരു തവണ... ഒരൊറ്റ തവണ കൂടി എസ്തപ്പാൻ പറയുകയാ... എസ്തപ്പാനോട് വാക്ക് വ്യത്യാസം കാണിച്ചിട്ടുണ്ടെങ്കിൽ... എസ്തപ്പാനെ ഒറ്റി കൊടുത്തു രക്ഷപ്പെട്ടു കളയാം എന്ന് മനസിലെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ....ഓർത്തോ.. അത് മരണത്തിലേക്കുള്ള നിന്റെയൊക്കെ യാത്രയുടെ ആദ്യ പടിയാ... എന്റെ ജീവനെടുക്കാൻ ആളെയും കൂട്ടി എനിയ്ക്ക് പിന്നാലേ വേട്ട നായയെ പോലെ പാഞ്ഞു വന്ന അവനൊരു കാമുകിയില്ലേ.. ആ റോബിച്ചൻ എന്ന തെണ്ടിയ്ക്ക്... അവള് നശിച്ചു വെണ്ണീർ അടിഞ്ഞു മുട്ടുകാലിൽ ഇഴഞ്ഞു അവന്റെ മുമ്പിൽ ചെല്ലുമ്പോ അവന്റെ നെഞ്ച് പൊട്ടണം ആ കാഴ്ച കണ്ടിട്ട്.. അവളുടെമാനത്തിന് വിലയിട്ടെടുത്തിട്ട് ഒരു ചണ്ടിയാക്കി അവളെ ഞാനവന്റെ മുമ്പിലേക്കിടും. അതുകഴിഞ്ഞു മതി എനിയ്ക്കാ കഴുവേറിയുടെ ജീവൻ... എസ്തപ്പാന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര വീഴ്ത്താൻ അവനൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് എസ്തപ്പാൻ അവന് കൊടുക്കുന്നത് മരണ ശിക്ഷയാ. അതിൽ കുറഞ്ഞൊന്നും എസ്തപ്പാന്റെ നിഘണ്ടുവിൽ ഇല്ല.." എസ്തപ്പാന്റെ മുഖത്ത്‌ വിടരുന്ന ചിരിക്ക് മരണത്തിന്റെ വരണ്ട ഗന്ധമുണ്ടായിരുന്നു. അവനൊന്ന് ചലിക്കുമ്പോൾ തന്നെ റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ മുറുകെ പിടിക്കും. "ദുർബുദ്ധിയൊന്നും തോന്നാതിരുന്നാൽ കുറച്ച് കാലം കൂടി ജീവിച്ചിരിയ്ക്കാം.. എനിയ്ക്കല്ല.. നിങ്ങൾക്ക്." എസ്തപ്പാൻ അവർക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു. തന്റെ മുൻപിൽ ഒരു മഹാ മേരു വളർന്ന് നിൽക്കുന്നത് പോലെ ജോസപ്പേട്ടന് തോന്നി. ഇവൻ ഇനിയും ഓരോ മനുഷ്യന്റെ ജീവനെടുക്കാൻ ഉള്ള ഒരുക്കമാണെന്നോർക്കേ അയാളിൽ അടിമുടിയൊരു വിറയലുണ്ടായി. ♦️ "ഹെന്റീശോയെ.. നീയീ പറയുന്നത് നേരാണോടാ റോബിച്ചാ.. ആ ഇത്തിരിപോന്ന ചെക്കനെ ആ മുതു കാലൻ വെള്ളത്തിലിട്ടു കൊന്നതാണോ... എന്നിട്ടെന്താടാ ആരും ഈ വിവരം പോലീസിനോട് പറയാതിരുന്നത്... അവരും എഴുതി തള്ളിയോ ആ ചെക്കൻ കാല് വഴുതി വെള്ളത്തിൽ പോയതാണെന്ന്.." മകൻ പറയുന്നത് കേട്ട് പൊന്നമ്മ നെഞ്ചത്ത് കൈ വച്ചു. "പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചുള്ള മരണമെന്നാണ്. പായലും ചെളിയും ശ്വാസകോശത്തിൽ വരെ അടിഞ്ഞിട്ടുണ്ട്." "എങ്കിൽ പിന്നെ എങ്ങിനാടാ മോനേ അവൻ കൊന്നതാണെന്ന് പറയുന്നത്.. അതിന് ആ കാലൻ നിങ്ങളെ പേടിച്ച് നാടുവിട്ട് പോയതല്ലേ." "എവിടെ പോയാലും, ഏത് കുത്തൊഴുക്കിലും കല്ലാർ നീന്തിക്കടന്ന് അവനിവിടെ വരാമല്ലോ..." "എന്നാലുംമോനെ..." "അത് തന്നെയാകും നടന്നത് അമ്മച്ചീ. അമ്മച്ചി ഈ വിവരം പുറത്ത് ആരോടും പറയരുത്. ജെസ്സിയേ വെളിയിലെക്കെങ്ങും വിടരുത്.. അമ്മച്ചിയും ഒന്ന് സൂക്ഷിച്ചോണം..." "ഞങ്ങൾ എന്തിനാ മോനേ സൂക്ഷിയ്ക്കുന്നത്.. അവന് ഞങ്ങളോടും പകയുണ്ടോ..ഞങ്ങൾഅവനോട് എന്ത് തെറ്റ് ചെയ്തെടാഞങ്ങളോട്പക തോന്നാൻ.... ഇനി അത് ഉണ്ടെങ്കിൽതന്നെ എന്തിന്.." "അമ്മച്ചിയോടോ, ജെസ്സിയോടോ അല്ല അവന് പക.. അവിനിവിടം വിട്ടു പോകേണ്ടി വന്നത്ഞങ്ങളെല്ലാവരും ചേർന്ന് ആക്രമിയ്ക്കാൻ മുതിർന്നതിൽ പിന്നെയല്ലേ.. അതിന് മുമ്പിട്ട് നിന്നത് തന്നെ ഞാനും ബെന്നിച്ചനും, മുരളിയും, രവിയും ആണല്ലോ... പീലിപ്പോസ് മുതലാളി കൊണ്ട് വന്നവരെല്ലാം തിരികെ പോയില്ലേ. അവരെയൊന്നും അവന് അറിയാനും പാടില്ലല്ലോ.. അപ്പോൾ സ്വാഭാവികമായും അവൻ തിരിയുക ഞങ്ങൾക്ക് നേരെ ആയിരിയ്ക്കില്ലേ." "മതി.. നിർത്ത്‌.. കേട്ടിട്ട് അമ്മച്ചിക്ക് പേടിയാവുന്നല്ലോടാ. വാ മോനേ.. നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം. വേണ്ടുന്ന പോലൊരു പരാതി കൊടുത്താൽ അവര് നോക്കിക്കോളും അവന്റെ കാര്യം.. നമ്മളെന്തിനാ അവനെ പേടിച്ച് ജീവിയ്ക്കുന്നത്.. എവിടുന്നോ അഭയം തേടി നമ്മുടെ മണ്ണിലേക്ക് എത്തിയതല്ലേ അവൻ.. ഇപ്പൊ തന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോകാമെടാ." "അവിടെ ചെന്നാൽ നമ്മൾ എന്തു പരാതിയാ അമ്മച്ചീ കൊടുക്കുക. ഇവിടെ നമ്മുടെ നാട്ടിലേ ഇല്ലാത്ത ഒരുത്തൻ.. അവൻ എന്നെങ്കിലും വന്ന് ആക്രമിയ്ക്കുമെന്ന പേടി കൊണ്ടുള്ള പെറ്റിഷൻ.. പോലീസുകാർ വന്ന് ഇവിടെ നമ്മൾക്ക് കാവലിരിയ്ക്കുമോ അമ്മച്ചീ.. അവരും നമ്മളോട് പറയും സൂക്ഷിച്ചോളാനും, എന്തെങ്കിലും ആവശ്യം വന്നാൽ വിളിയ്ക്കാനും. വേണമെങ്കിൽ ഇതൊക്കെ നമ്മുടെ തോന്നലാണ് എന്നും പറഞ്ഞു മടക്കി അയയ്ക്കാനും മതി." "ഹെന്റെ കർത്താവേ.. ഉള്ള മനഃസമാധാനം കൂടി പോയല്ലോ.. അവരെവിടെ മോനേ നിന്റെ കൂട്ടുകാർ.." "അവരും വീട്ടിൽ എല്ലാവരോടും പറഞ്ഞു വച്ചിട്ടുണ്ട്.. ഒന്നും ഉണ്ടായിട്ടല്ല അമ്മച്ചീ..നമ്മുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് കരുതി പറഞ്ഞെന്ന് മാത്രം... പേടിയ്ക്കാനൊന്നുമില്ല. ജനങ്ങളോടെല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. അവനെ എവിടെ വച്ച് ആര് കാണുന്നോ അപ്പോഴേ പരസ്പരം അറിയിച്ചേക്കണം എന്ന്.. ഇനി അവനീ കൊടുവത്തൂർ കാല് കുത്തിയാൽ പിന്നെ അവന്റെ ജീവിതത്തിൽ ഒരു സൂര്യോദയം ഇല്ല." ഒരു പിശറൻകാറ്റ് തന്റെ കാതിനു ചുറ്റും ചൂളം കുത്തും പോലെ പൊന്നമ്മയ്ക്ക് തോന്നി. കിഴക്കൻ മാനം കറുക്കുന്നതും, മഴക്കാറ്റടിയ്ക്കുന്നതും ഒക്കെ ഒരു ഭീതിയോടെയാണ് പൊന്നമ്മ നോക്കി കണ്ടത്. ♦️ മഴ തോർന്നെങ്കിലും മാനത്ത്‌ കരിമ്പുക അടിഞ്ഞത് പോലെ കാർമേഘങ്ങൾ ചിതറി കിടപ്പുണ്ട്. ഏഴുമണി ആകും മുമ്പേ നേരം ഇരുട്ടിയ പ്രതീതിയായിക്കഴിഞ്ഞു. കൊടുവത്തൂരിന് ഉള്ള അവസാന കടത്തും കഴിഞ്ഞതോടെ ലോപ്പസ് കടത്ത്‌ വള്ളം ഇലഞ്ഞി മരത്തിൽ ബന്ധിച്ച ശേഷം തന്റെ മാടത്തിലേക്ക് പോന്നു. മഴയായതു കൊണ്ട് സ്ഥിരമായി പോയി വരുന്നവരെല്ലാം നേരത്തെ കൊടുവത്തൂരിന്മടങ്ങി പോന്നിട്ടുണ്ട്. ലോപ്പസ് തന്റെ കസേരയിലേക്ക് ഇരുന്ന ശേഷം ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ട് ഭദ്രമായി മടിയിൽ വച്ചിരുന്ന മദ്യക്കുപ്പി എടുത്തു തറയിലേക്ക് വച്ചു. കാറ്റടിച്ചപ്പോൾ മെഴുകുതിരി കെട്ടു പോയതിനു കാറ്റിനെ ഒരു പച്ച തെറി പറഞ്ഞും കൊണ്ട് അയാൾ വീണ്ടും മെഴുകുതിരി തെളിച്ചു. കുടിയ്ക്കാൻ വച്ചിരുന്ന കുപ്പിവെള്ളം തുറന്ന് അയാൾ ഒരു കവിൾ വെള്ളം വായിലൊഴിച്ചു കുലുക്കൊഴിച്ചു തുപ്പി. പിന്നെ മദ്യക്കുപ്പി കയ്യിലെടുത്തു അതിന്റെ അടപ്പിന് മീതെ കൈപ്പത്തി കൊണ്ട് രണ്ട് തട്ട് തട്ടിയ ശേഷം തുറന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചു. "ഉച്ച ആകുമ്പോ തുടങ്ങുന്ന പരവേശമാ പുള്ളേ നിന്നെ ഒരിത്തിരി ഉള്ളിലെത്തിയ്ക്കാൻ.ഇന്ന്‌ മഴയായതു കൊണ്ട് കുറച്ച് നേരത്തെ പറ്റി." അയാൾ ഗ്ലാസ് എടുത്ത്‌ ചുണ്ടോട് ചേർത്തതും ടാർപ്പാളിന്റെ പുറത്ത് മഴതുള്ളികൾ വീഴുന്ന ഒച്ച കേട്ട് തുടങ്ങി. "ങാ.. വീണ്ടും തൊടങ്ങിയോ... ഇനി രാത്രി മുഴുവൻ മഴയായിരിയ്ക്കും." അയാൾ തന്നത്താൻ പറഞ്ഞു കൊണ്ട് ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി. അടുത്തത് ഒഴിയ്ക്കാനായി കുപ്പിയെടുത്തു തുറക്കുമ്പോൾ ലോപ്പസിന് തോന്നി വാതിൽക്കൽ ആരോ ഒരാൾ നിൽപ്പുണ്ടെന്ന്... വാതിൽക്കൽ നിൽക്കുന്ന രൂപത്തിന് വെളിയിൽ മഴ പെയ്യുന്നനിടെ ചെറുമിന്നലുകളും കാണാം.. വാതിലടഞ്ഞു നിൽക്കുന്ന മനുഷ്യന്റെ മുഖം മെഴുകുതിരി വെളിച്ചത്തിൽ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. "ആരാ.. എന്ത് വേണം. മഴ നനയാതിരിയ്ക്കാനാണെങ്കിൽ അകത്തേയ്ക് കയറിനിന്നോ.അതോ അക്കരയ്ക്ക് പോകാനാണോ. അക്കരക്കാണെങ്കിൽ ഈ മഴയത്തു പോകാൻ പറ്റില്ല. മഴ പോരാത്തതിന് ഇരുട്ടും. വേണെങ്കിൽ ഇവിടെ കിടന്നോ. രാവിലെ ആദ്യത്തെ പോക്കിന് അക്കരെ എത്തിക്കാം." ലോപ്പസ് അടുത്തത് ഒഴിയ്ക്കാനുള്ള ശ്രമമായി. "ലോപ്പസേട്ടാ.. ഇത് ഞാനാ..." തീ മിന്നൽ പോലൊരു ശബ്ദം തന്നെ വന്ന് ചുറ്റിയതായി തോന്നിയിട്ട് ലോപ്പസിന്റെ കൈ വിറച്ചു. മദ്യക്കുപ്പി മാറ്റിവച്ചിട്ട് ലോപ്പസ് കസേരയിൽ നിന്നെണീറ്റു. പുറത്ത് നിന്നയാൾ ലോപ്പസിന് തന്നെ കാണാൻ വേണ്ടി മെഴുകുതിരി വെളിച്ചത്തിലേക്ക് നീങ്ങി നിന്നു. ആറോ ഏഴോ വർഷങ്ങൾക്ക് ശേഷംകരുണന്റെ മുഖം കണ്മുമ്പിൽ കണ്ട് ലോപ്പസ് അമ്പരന്നു പോയി. (തുടരും) #📔 കഥ