നോവൽ # പ്രണയകഥകൾ # തുടർക്കഥ

𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
0 view
10 hours ago
#📙 നോവൽ ബൈക്കിൽ അവനോട് ചേർന്നിരുന്ന് വരുന്ന ദീപ്തിയെ കണ്ടതും മീരയുടെ മുഖം വലിഞ്ഞു മുറുകി. ആ നിമിഷം അവളുടെ മനസ്സിലേക്ക് കടന്ന് വന്നത് കോളേജ് ടൂർ കഴിഞ്ഞു വന്ന ദിവസം വേണിയുടെ മുന്നിൽ വച്ച് താൻ ശ്രീഹരിയുടെ ബൈക്കിൽ അവനോട് ചേർന്നിരുന്ന് പോയതാണ്. അന്ന് ആ കാഴ്ച കണ്ട് വേണി എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ ഇരട്ടിയാണ് ഇന്ന് ഇപ്പോൾ ഈ നിമിഷം താൻ അനുഭവിക്കുന്നതെന്ന് വേദനയോടെ മീര ചിന്തിച്ചു. തന്റെ ഭർത്താവിന്മേൽ ആ പെണ്ണ് അധികാരം സ്ഥാപിക്കുമോ എന്നൊരു ഭയം മീരയുടെ ഉള്ളിൽ നിറഞ്ഞു. ആ കാഴ്ച്ച കണ്ട് നിൽക്കാൻ ത്രാണി ഇല്ലാതെ മീര അകത്തേക്ക് കയറി പോയി. അത് കണ്ടതും ശ്രീഹരിയുടെ ചുണ്ടിൽ പ്രതികാരം നിറഞ്ഞൊരു പുഞ്ചിരി വിടർന്നു മറഞ്ഞു. "ദീപ്തി ഇവിടെ ഒറ്റയ്ക്കാണോ താമസം?" ബൈക്ക് സ്റ്റാൻഡ് ഇട്ട് ഇറങ്ങുമ്പോ അവൻ ചോദിച്ചു. "അതേ... നാട്ടിലേക്ക് ട്രാൻസ്ഫർന് ശ്രമിക്കുന്നുണ്ട്. എപ്പോ കിട്ടുമെന്ന് അറിയില്ല. ഉടനെ ശരിയാക്കാം എന്നൊക്കെയാ പറയുന്നത്. ദീപ്തി പറഞ്ഞു. "ദീപ്തി മാരീഡ് ആണോ?" ശ്രീഹരി ചോദിച്ചു. "എന്റെ ഹസ്ബൻഡ് മരിച്ചു പോയി ശ്രീഹരി. അദ്ദേഹത്തിന്റെ ജോലിയാണ് എനിക്ക് ലഭിച്ചത്. 18 ആം വയസ്സിൽ ആയിരുന്നു എന്റെ വിവാഹം അജിയേട്ടനുമായി കഴിഞ്ഞത്. എന്നേക്കാൾ 14 വയസിനു മൂത്തത് ആയിരുന്നു. കല്യാണം കഴിഞ്ഞു 1 വർഷം കഴിഞ്ഞപ്പോ കുട്ടിയായി. എനിക്ക് 22 വയസ്സുള്ളപ്പോ അദ്ദേഹം ഹാർട്ട് അറ്റാക് വന്ന് മരിച്ചു. അദ്ദേഹം ഒരു ഹാർട്ട് പേഷ്യന്റ് ആയിരുന്നു. അത് മറച്ചു വച്ചായിരുന്നു വിവാഹം നടത്തിയത്. അദ്ദേഹം മരിക്കുമ്പോൾ മോൾക്ക് 3 വയസ്സായിരുന്നു പ്രായം. ഇപ്പോൾ അവൾക്ക് ഏഴ് വയസ്സുണ്ട്. ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയിട്ട് 2 വർഷം ആയെ ഉള്ളു. മോൾ നാട്ടിൽ എന്റെ അമ്മയുടെ കൂടെയാണ് താമസം. അടിക്കടിയുള്ള ട്രാൻസ്ഫർ മോൾടെ സ്കൂൾ വിദ്യാഭ്യാസത്തേ ബാധിക്കണ്ടല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടാത്തത്. അത് പോരാതെ ഇവിടെ കൊണ്ട് വന്ന് നിർത്തിയ ആരെങ്കിലും മോളെ നോക്കാൻ കൂടെ വേണം. എന്റെ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടും വന്ന് നിൽക്കില്ല. അതൊക്കെ കാരണം മോൾ അവിടേം ഞാൻ ഇവിടേം ആയി." ദീപ്തിയുടെ കഥ കേട്ടപ്പോൾ ശ്രീഹരിക്ക് അവളോട് എന്ത് പറയണമെന്ന് തന്നെ അറിയാതെയായി. "സോറി ദീപ്തി. എനിക്കൊന്നും അറിയില്ലായിരുന്നു. തന്നെ കണ്ടാൽ കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ല. വെറുതെ വീട്ടിലെ വിശേഷം അറിയാൻ ജസ്റ്റ്‌ ചോദിച്ചതാ ഞാൻ." ശ്രീഹരി ബദ്ധപ്പെട്ട് മറുപടി നൽകി. "അതൊന്നും സാരമില്ല... ശ്രീഹരി ഈ ഓഫീസിലേക്ക് വന്നപ്പോൾ മുതൽ ആരോടും അധികം സംസാരത്തിന് നിൽക്കാതെ ജോലി ചെയ്ത് പോകുവായിരുന്നല്ലോ. അങ്ങനെ ഉള്ളപ്പോൾ എന്റെ കാര്യമൊക്കെ എങ്ങനെ അറിയാനാണ്. ഇവിടെ ഞാൻ താമസിക്കുന്ന വീടിനു മുകളിൽ റെന്റിനു വന്ന് നിൽക്കാൻ തുടങ്ങിയിട്ട് കൂടി എന്നോട് നേരെചൊവ്വേ മിണ്ടിയിട്ടില്ലല്ലോ. ആരോടും കൂടുതൽ മിണ്ടാൻ താല്പര്യം ഇല്ലാത്ത ആളാണെന്നു തോന്നിയത് കൊണ്ടാണ് ഞാനും ഇത്രയും നാൾ വലിയ സംസാരത്തിനൊന്നും വരാതിരുന്നത്. ഇന്ന് പക്ഷേ വണ്ടി കിട്ടാത്തത് കൊണ്ട് എനിക്ക് ശ്രീഹരിയോട് ലിഫ്റ്റ് ചോദിക്കാൻ സംസാരിക്കേണ്ടി വന്നു. ഇങ്ങനെ ആരോടും മിണ്ടാതെ സ്വന്തം കാര്യം നോക്കി നടക്കല്ല്ട്ടോ. നമുക്ക് ചുറ്റുമുള്ളവരോടും ഒന്ന് ചിരിച്ചു കാണിക്കുകയും മിണ്ടുകയും ഒക്കേ വേണം. എന്നാലേ നമുക്കൊരു അത്യാവശ്യം വന്നാൽ ആരെങ്കിലും സഹായിക്കാൻ ഉണ്ടാവു. ദീപ്തി പാതി കളിയായും കാര്യമായിട്ടുമാണ് അത് പറഞ്ഞത്. "സത്യത്തിൽ ഞാൻ എല്ലാവരോടും മനഃപൂർവം മിണ്ടാത്തതാണ് ദീപ്തി. ഞാൻ മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്റെ സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കി തീർത്തത്." ശ്രീഹരിയുടെ മുഖത്ത് സങ്കടം നിറഞ്ഞു. "അതിന് മാത്രം എന്ത് പറ്റി ശ്രീഹരിക്ക്? വൈഫും ആയിട്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ? ദീപ്തി ചോദിച്ചു. "ഹാ.... അവൾ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണവും അവൾ ഒരുത്തൻ മാത്രമാണ്." ശ്രീഹരി നെടുവീർപ്പിട്ടു. "എന്നോട് ഷെയർ ചെയ്യാൻ പറ്റുന്നതാണെങ്കി പറയു. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ." ദീപ്തി പറഞ്ഞു "അതൊക്കെ പറയാൻ തുടങ്ങിയ ഇപ്പോ ഒന്നും തീരില്ല. അതുകൊണ്ട് വേറൊരു ദിവസം പറയാം ഞാൻ. ഇപ്പോ ഞാൻ പോയിട്ട് കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും കഴിക്കട്ടെ." ശ്രീഹരി മുകളിലേക്ക് പോകാൻ തുടങ്ങി. "അതേ... നാളെ രാവിലെ കൂടി എനിക്ക് ലിഫ്റ്റ് തരേണ്ടി വരും. ബുദ്ധിമുട്ട് ആവോ." ദീപ്തി പറഞ്ഞു. "ഏയ്‌... എനിക്കൊരു ബുദ്ധിമുട്ടും ഇല്ല... ദീപ്തിക്ക് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി." പറഞ്ഞിട്ട് ശ്രീഹരി മുകളിലേക്ക് പോയി. അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഹാളിലെ സോഫയിൽ മീര ഇരിപ്പുണ്ടായിരുന്നു. ശ്രീഹരി പക്ഷേ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിൽ കയറി വാതിൽ അടച്ചു. അവനോട് ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നതിനെ കുറിച്ച് ചോദിക്കാൻ കാത്തിരുന്ന മീര ഇളിഭ്യയായി പോയി. എങ്കിലും വിട്ട് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. ശ്രീഹരി ഫ്രഷ് ആയി വരുന്നതും കാത്ത് അവൾ അവിടെ തന്നെ ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു ശ്രീഹരി കുളിച്ചു ഡ്രസ്സ്‌ മാറി വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോൾ കാറ്റു പോലെ മീര അവന്റെ അടുത്തേക്ക് ചെന്നു. 'എന്താ ശ്രീയേട്ടന്റെ ഉദ്ദേശം? അവൾ ചോദിച്ചു. "എന്ത് ഉദ്ദേശം?" "ശ്രീയേട്ടൻ എന്തിനാ ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നത്. "എന്റെ ബൈക്കിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ കയറ്റും. അത് ചോദിക്കാൻ നീയാരാ?" ശ്രീഹരി കോപിച്ചു. "ഞാൻ ഭാര്യയായി ഉള്ളപ്പോ നിങ്ങളെ വണ്ടിക്ക് പിന്നിൽ ഒരുത്തിയെയും കയറ്റണ്ട. എനിക്കത് ഇഷ്ടമല്ല. മീര ഒച്ച ഉയർത്തി. "നിന്റെ ഇഷ്ടം നോക്കിയല്ല ഞാൻ ജീവിക്കുന്നത്. പിന്നെ നിന്നെ ഞാനെന്റെ ഭാര്യ ആയിട്ടല്ല വേലക്കാരി ആയിട്ടാ കാണുന്നത്. അതുകൊണ്ട് വേലക്കാരി ആ സ്ഥാനത്ത് നിന്നാൽ മതി. ഉടമസ്ഥനെ ഭരിക്കാൻ വരണ്ട.' "എന്നോട് പ്രതികാരം വീട്ടാൻ കണ്ടെത്തിയ വഴിയാണ് ഇതെങ്കിൽ ഭയങ്കര ചീപ്പായി പോയെന്നെ എനിക്ക് പറയാൻ ഉള്ളു. ശ്രീയേട്ടൻ തന്നെ സ്വന്തം വില കളയരുത്. മീര ചൊടിച്ചു. "എന്റെ ജീവിതം തന്നെ നശിപ്പിച്ചിട്ട് എന്റെ മുന്നിൽ നിന്ന് ഇങ്ങനെ പ്രസങ്ങിക്കാൻ നാണമില്ലേ നിനക്ക്. ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ഞാൻ ഇനിയും ദീപ്തിയെ എന്റെ ബൈക്കിൽ കയറ്റും. ഞാൻ അവളുടെ കാറിലും കയറും. ചിലപ്പോൾ അതിനപ്പുറവും ചെയ്യും ഞാൻ. ഇതൊന്നും കണ്ട് നിക്കാൻ പറ്റില്ലെങ്കിൽ ആ മേശ വലിപ്പിലുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് ഇവിടുന്ന് ഇറങ്ങി പോടീ. കുറച്ചെങ്കിലും നാണവും മാനവും ബാക്കി ഉണ്ടെങ്കിൽ നീ അങ്ങനെ എങ്കിലും ചെയ്ത് എനിക്ക് സ്വസ്ഥത താ. അത്രേം പറഞ്ഞിട്ട് ശ്രീഹരി മുറിയിലേക്ക് തന്നെ കയറി പോയി. മീര മുഖം പൊത്തി കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്കും പോയി. രാത്രി 9 മണി കഴിഞ്ഞപ്പോൾ ശ്രീഹരി ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിരുന്ന അത്താഴം എടുത്തു കഴിച്ചിട്ട് പോയി കിടന്നു. 10 മണിക്കാണ് മീര കഴിക്കാൻ വന്നത്. ശ്രീഹരി കഴിച്ചു വച്ച പാത്രം കൂടി എടുത്തു കഴുകി വച്ചിട്ട് അവളും പോയി കിടന്നു. ആ രാത്രി മീരയ്ക്ക് ഉറക്കം വന്നതേയില്ല. ശ്രീഹരി തന്നെ പ്രകോപിപ്പിക്കാൻ ആയിരിക്കും ദീപ്തിയെ ബൈക്കിൽ കയറ്റിയതെന്നും അവർ തമ്മിൽ അരുതാത്ത ബന്ധമൊന്നും ഉണ്ടാവില്ല എന്നൊക്കെ ഓർത്ത് സമാധാനിക്കാൻ അവൾ ശ്രമിച്ചു. ശ്രീഹരി ഇനി തന്നെ പുറത്താക്കാൻ വേണ്ടി ഇതുപോലെ ഉള്ള എന്തൊക്കെ ചെയ്താലും അവനോട് അതിന്റെ പേരിൽ അടികൂടാതെ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണമെന്ന് മീര തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ ചെയ്താൽ അവന് തന്നോടുള്ള വെറുപ്പ് മാറിയാലോ എന്നൊക്കെ അവൾ ആശിച്ചു. കുറേ നാൾ ശ്രീഹരിയുടെ കാര്യത്തിലൊന്നും ഇടപെടാതെ അവന്റെ കാര്യങ്ങൾ മുടക്കം കൂടാതെ ചെയ്ത് പോന്നാൽ അവന്റെ മനസ്സ് അലിയുമെന്ന് മീര ചിന്തിച്ചു. അതിനാൽ പിറ്റേ ദിവസം രാവിലെ ശ്രീഹരി ദീപ്തിയെ കൂടി കൊണ്ട് പോകുന്നത് കണ്ടിട്ടും മീര പ്രതികരിക്കാൻ നിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ശ്രീഹരി ബൈക്ക് എടുക്കാതെ ദീപ്തിക്കൊപ്പം തന്നെ ഓഫീസിൽ പോകാനും വരാനും ആരംഭിച്ചു. അത് അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെടാൻ കാരണമായി. ദീപ്തിയുമായി സൗഹൃദത്തിൽ ആയതിനാൽ ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചുള്ള യാത്രയിൽ ശ്രീഹരി തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ദീപ്തിയോട് തുറന്ന് പറഞ്ഞു. തുടരും
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.1K views
19 hours ago
#📙 നോവൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഗംഗയ്ക്കു ആകെ ഒരു ബുദ്ധിമുട്ട് പോലെ..പിന്നിൽ കേറി ഇരുന്ന് പോകാനും മടി. അവനാണെങ്കിൽ മുന്നോട്ട് നോക്കി ഇരിക്കുകയാണ്. ഗംഗ പതിയെ നടന്നു ചെന്നിട് അവന്റെ പിറകിലായി കയറി ഇരുന്നു.. അനന്തൻ ബൈക്ക് മുന്നോട്ട് എടുത്തതും പെട്ടന്ന് അവൾ അവന്റെ തോളിൽ വലം കൈ അമർത്തി അനന്തേട്ടാ പതുക്കെ പോയാൽ മതി ട്ടോ... എനിക്ക് ബൈക്കിലെ യാത്ര അത്രയ്ക്ക് വശമില്ല. ഗംഗ അല്പം മുന്നോട്ട് ആഞ്ഞു അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അനന്തൻ ബൈക്കിന്റെ വേഗത അല്പം കുറച്ചു കൊണ്ട് ഇത്തിരി മുൻപോട്ട് ആഞ്ഞു ഇരുന്നു. മെയിൻ റോഡ് കഴിഞ്ഞു ഇത്തിരി പോയ ശേഷം വണ്ടി ഒരു ചെമ്മൺ പാതയിലേക്ക് കയറി.. ഇരു വശവും ചെമ്പരത്തി വേലി തീർത്ത ആ വഴിയിലൂടെ പോകുമ്പോൾ അവിടെവിടെയായ് വീടുകളൊക്കെ കണ്ടു. വഴിയോരത്തു കാലികളെ വെറുതെ മേയാൻ വിട്ടേക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഇത്തിരി പേടി തോന്നി. എങ്ങാനും വണ്ടിയുടെ കുറുകെ ചാടിയാൽ എന്താകും അവസ്ഥ... അതോർത്തപ്പോൾ അവൾക്ക് ശരീരം വിറച്ചു. ചില കാലികളുടെ കൊമ്പും കുലുക്കിയുള്ള ഓട്ടം കണ്ടാൽ പേടിച്ചു മൂത്രംഒഴിച്ച് പോകുമല്ലോ എന്ന് അവളോർത്തു. കുണ്ടും കുഴിയും നിറഞ്ഞ പാത പിന്നിട്ട ഒരു മലയടി വാരത്തു വണ്ടി വന്നു നിന്നു. അമ്പലം ഉണ്ടോ എന്ന് ചുറ്റിനും നോക്കി. പക്ഷെ എങ്ങും കാണാതെ വന്നപ്പോൾ ഗംഗ യുടെ നെറ്റി ചുളിഞ്ഞു. ഇറങ്ങു...... അവളുടെ നോട്ടം കണ്ടു കൊണ്ട് അനന്തൻ പറഞ്ഞു... അമ്പലത്തിൽ എത്തിയോ... അവൾ ഊർന്നിറങ്ങുമ്പോൾ അവനോട് ചോദിച്ചു ഹമ്..... ഒന്ന് മൂളിയ ശേഷം അനന്തൻ ബൈക്ക് ന്റെ ചാവി ഊരി എടുത്തിട്ട് പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു അടിവാരവും കഴിഞ്ഞു അവർ നേരെ ഇറങ്ങി ചെന്നത് ഒരു ചെറിയ ഇടവഴിയിൽ ആയിരുന്നു. അവിടെ നിന്നും ഒരു ചെറിയ കയറ്റം. പച്ചപുല്ല് പുതച്ച ആ ചരുവിലൂടെ കയറിയ ശേഷം നാലഞ്ച് പടികൾ പിന്നിട്ടു മുകളിൽ എത്തിയപ്പോൾ ഗംഗയെ നന്നായിട്ട് കിതച്ചു. ഇനി ഒരുപാട് ദൂരം ഉണ്ടോ അനദേട്ടാ.. കിടപ്പടക്കിക്കൊണ്ട് ഗംഗ അനന്തനെ നോക്കി. ദെ.. ആ കാണുന്നതാണ് അമ്മൻ കോവിൽ. അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗംഗ നോക്കി.. ഒരു പാറ യുടെ മുകളിലായി കാണുന്ന ചെറിയൊരു കോവിൽ നാലഞ്ച് ആളുകൾ നിൽക്കുന്നത് അവൾ കണ്ടു.. ഇവിടെയാണ് ഭദ്രകാളി അമ്മന്റെ മൂലസ്ഥാനം.. അമ്മ പറഞ്ഞത് ഉപദേവതയെ പ്രതിഷ്ഠിച്ച അമ്പലത്തിന്റെ കാര്യമാണ്.. ഇവിട തൊഴുതു പ്രാർത്ഥിച്ചിട്ട് അവിടേക്ക് പോകാം.. മ്മ്..... അണച്ചു കൊണ്ടവൾ മൂളി. പിന്നെയും പാതകൾ താണ്ടി നടന്നു പോയപ്പോൾ അവൾ ഓർത്തത്, ഇതുതന്നെയല്ലേ തന്റെ ജീവിതം എന്നായിരുന്നു. ദുർഘടങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് അവൾ ചിന്തിച്ചു. അപ്പോഴേക്കും അവർ ഏറ്റവും മുകളിലായി അമ്പലത്തിന്റെ മുൻവശത്ത് എത്തിയിരുന്നു. വളരെ ചെറിയ ഒരു കോവിലാണ്. പലവിധത്തിലുള്ള ധാരാളം ചെടികൾ ചുറ്റിനും പൂത്തുനിൽക്കുന്നു. തണുപ്പും കുളിരും സുഗന്ധപൂരിതവുമായ ഒരു അന്തരീക്ഷം. ഏതൊക്കെയോ പക്ഷികളുടെ പാട്ടും കുറുകലും, ഒപ്പം അകലെ എവിടെയോ ഒഴുകുന്ന അരുവിയിൽ നിന്നുതിരുന്ന കള കളാരവം... വളരെ ശാന്തവും പ്രകൃതിരമണീയവുമായ പ്രദേശം.. ഒപ്പം ഭക്തി സാന്ദ്രമായ അന്തരീക്ഷം. ചന്ദനത്തിന്റെയും പനിനീരിന്റെയും മഞ്ഞൾപൊടിയുടെയും ചെമ്പകപ്പൂവിന്റെയും ഒക്കെ മാസ്മരിക സുഗന്ധം നിറഞ്ഞ ക്ഷേത്രങ്കണത്തിലേക്ക് അനന്ദന്റെ പിന്നാലെ കയറുമ്പോൾ , ഈ നാടുവിട്ടൊരിക്കലും പോകാൻ തനിക്കിടെ ഉണ്ടാവരുത് എന്നാണ് അവൾ ആദ്യമായി പ്രാർത്ഥിച്ചത്.. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കുന്ന ഭദ്രകാളി സങ്കല്പമായിരുന്നു ആ ക്ഷേത്രത്തിൽ കുടികൊണ്ടത്. ഉഗ്രരൂപണിയായ ശ്രീഭദ്രയെ ആയിരുന്നു ഗംഗ ഓർത്തതെങ്കിൽ ഈ ക്ഷേത്രത്തിൽ, മക്കളുടെ മുൻപിൽ സകല ആഗ്രഹങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊണ്ട് വാത്സല്യ വരദായിനിയായ ഭദ്രകാളിആയിരുന്നു കറുത്ത രൂപമായിരുന്നു. ശരിക്കും ഒരു അമ്മ ഇരിക്കുന്ന പോലെ അവൾക്ക് തോന്നി... ആ മടിത്തട്ടിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് തന്റെ സങ്കടം മുഴുവനും ഇറക്കി വെച്ചോട്ടെ എന്നും, അമ്മയുടെ വലം കൈകൊണ്ട് തന്റെ നെറുകയിൽ ഒന്ന് തലോടി തന്നെ അശ്വസിപ്പിക്കാമോ എന്നുമാണ് അവൾ അമ്മൻ കോവിലിലെ അമ്മയോട് പ്രാർത്ഥിച്ചത്. മിഴികൾ നിറഞ്ഞു തൂവിയത് അറിയാതെ അവൾ ആ വിഗ്രഹത്തിൽ നോക്കി തന്റെ സങ്കടം പറയുകയാണ്. ആരുമില്ല..... എനിയ്ക്ക് ആരുമില്ല...പെറ്റമ്മ പോലും ആട്ടി പായിച്ചു, താൻ പറയുന്ന ഒരു വാക്ക് കേൾക്കാൻ പോലും കൂട്ടാക്കാതെ താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് തിരക്കാതെ തന്റെ അച്ഛനും, കൂടപ്പിറപ്പും ഒക്കെ അകലെ തന്റെ നാട്ടിൽ ഉണ്ട്. ജീവിതത്തിൽ അങ്ങോളം കൂടെ കാണുമെന്ന കരുതിയവന്റെ പേകൂത്തുകൾ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. മാതൃത്വത്തിന്റെ ചൂട് അറിയും മുന്നേ തന്റെ കുഞ്ഞും വേർപ്പെട്ട് പോയി.. അവളുടെ അധരം വിറയ്ക്കുകയാണ്.... അവൾ വീണ്ടും ശ്രീ കോവിലിൽ ഇരിയ്ക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. ഗംഗ..... അനന്തൻ വിളിച്ചതും അവൾ ഞെട്ടി മുഖം തിരിച്ചു നോക്കി. പ്രദക്ഷിണം വയ്ക്കാൻ വരൂ... അവൻ മുന്നോട്ടു നടന്നു... പിന്നാലെ ഗംഗയും.. ഒരുതവണ ചുറ്റിപ്രദക്ഷിണം വെച്ച ശേഷമാണ് അനന്തൻ കാട്ടുപൂക്കൾ കൊണ്ട് കോർത്ത ഒരു മാല വാങ്ങി ഗംഗയുടെ കയ്യിൽ കൊടുക്കുന്നത്. ഇത് നടയ്ക്കു വെച്ച് തന്റെ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക.. ഉറപ്പായും ദേവി സാധിപ്പിച്ചു തന്നിരിക്കും.. അവൻ പറയുന്നത് കേട്ട് അവൾ തലകുലുക്കി. ഇനി ഒരു ചതിക്കുഴിയിലും എന്നെ വീഴ്ത്തരുത്,,, എനിക്ക് കാവൽ ആയിട്ട് എന്റെ അമ്മ എന്നും ഉണ്ടായിരിക്കണം, അമ്മയുടെ ഇരു കണ്ണുകളും എന്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണം,, നാളത്തെ ജോലി എനിക്ക് അനുയോജ്യമായതാണെങ്കിൽ മാത്രം മതി,,,അല്ലെങ്കിൽ അമ്മ അത് തട്ടിത്തെറിപ്പിച്ചു കളഞ്ഞേക്കണം. ഇനിയും കണ്ണുനീര് കുടിയ്ക്കുവാൻ എനിക്ക് പറ്റില്ല,,, അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു.... അതായിരുന്നു അവൾ ആ ദേവിഅമ്മയെ നോക്കി പ്രാർത്ഥിച്ചത്.. പിന്നീട് കൺമുമ്പിൽ വെച്ച് തന്നെ തിരുമേനി ആ മാല ഭദ്രകാളി അമ്മയെ ചാർത്തുകയും ചെയ്തു. വീണ്ടും മൂന്നുപ്രദക്ഷിണം കൂടിവെച്ച ശേഷം അനന്തനോടൊപ്പം ഗംഗ കോവിലിന്റെ പുറത്തേക്ക് ഇറങ്ങി. അപ്പോളേക്കും ഇത്തിരി പ്രായം ചെന്ന ഒരു സ്ത്രീയവരുടെ അടുത്തേക്ക് നടന്നു വന്നു. പാറിപ്പറന്ന മുടിയിഴകളും, ഇത്തിരി പുറത്തേക്ക് തുറിച്ചു നിൽക്കുന്ന ചുവന്ന മിഴികളും, അല്പം ഉന്തിയ ദന്ത നിരകളും,, അലസമായി വാരിവലിച്ചു കൊടുത്തിരിക്കുന്ന ഒരു പട്ട്ചേലയും ആയിരുന്നു അവരുടേത്.. അവരെ കണ്ടപ്പോൾ ഗംഗയ്ക്ക് ചെറുതായി ഭയം തോന്നി. അനന്തൻ റെ അരികിലേക്ക് ഇത്തിരി നീങ്ങി നിന്നപ്പോൾ അവൻ എന്താണെന്ന് അർത്ഥത്തിൽ ഗംഗയെ നോക്കി. സ്ത്രീയെ കണ്ടുകൊണ്ടാണെന്ന് അനന്തന് ബോധ്യമായി. ഇത് കാളികുട്ടിയമ്മ... ഇവിടെയാണ് ഈ അമ്മയുടെ വാസം...പാവമാ.. പേടിക്കണ്ട... അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഗംഗയോട് പറഞ്ഞു. കയ്യിലിരുന്ന് ചെറിയൊരു മുല്ലപ്പൂ മാല അവർ അനന്തന് കൊടുത്തിട്ട് ഗംഗയെ ചൂണ്ടി അത് ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടു. അവ്യക്തമായ രീതിയിൽ ന്തോ പറഞ്ഞു കൊണ്ട് അവർ പിന്നെയും ഗംഗയെ നോക്കി. അനന്തന് ചെറിയ മടി പോലെ തോന്നി. ഉൻ പൊണ്ടാട്ടി.... അവർ ചോദിച്ചതും അനന്തൻ അല്ലെന്ന് നിഷേധ രൂപേണ തലകുലുക്കി.. പെട്ടെന്ന് അവർ കോവിലിലേക്ക് വിരൽ ചൂണ്ടിയിട്ട് അനന്തനോട് നീ ഇവളെ വിവാഹം കഴിക്കും എന്നൊക്കെ ആംഗ്യത്തിൽ പറയുന്നുണ്ട്. അനന്തനും ഗംഗയും ആകെ വല്ലായ്മയുടെ നിൽക്കുകയാണ്,, വീണ്ടും വീണ്ടും അവർ പൂ ചൂടി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ അനന്തൻ ഗംഗയുടെ മുടി ചുരുളിലേക്ക് അത് തിരുകി വെച്ചു.. പെട്ടന്ന് അവർ അവിടെ തൂങ്ങിയാടുന്ന മണിയിൽ പിടിച്ച് ഉറക്കെ അതു മുഴക്കി ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവരെ രണ്ടാളെയും അനുഗ്രഹിച്ചുകൊണ്ട് അവിടെ നിന്നും താഴേക്ക് ഇറങ്ങി പോയി തുടരും.
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.7K views
20 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 113 ✍️ രചന - ജിഫ്‌ന നിസാർ 💥 ഏഹ്.. അതിപ്പോ എന്തിനാവും " അത് വരെയും തന്നെക്കാൾ വലിയൊരു ധൈര്യശാലി ഇനിയീ ലോകത്ത് തന്നെയില്ലെന്ന മട്ടിൽ നിന്നിരുന്ന മിയ കാശി പറഞ്ഞതറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു പരവേശത്തിലാണ്. കാർത്തുവിന് ചിരി വരുന്നുണ്ട് അവളുടെ മുഖം കാണുമ്പോൾ. പക്ഷേ മുൻ അനുഭവങ്ങൾ വെച്ചിട്ട് അവളെങ്ങനെ എരിതീയിൽ നിൽക്കുമ്പോൾ ചിരിച്ചു പോയാൽ അത്‌ തനിക്കത്ര നല്ലതിനാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവളത് കടിച്ചോതുക്കി. "എന്തായാലും നീ ശിവേട്ടനെ ഒന്ന് കാണെടി.. മൂപ്പർക്കിനി എന്താ പറയാനുള്ളതെന്നറിയാലോ.. അങ്ങനെ ഉള്ളത് കൊണ്ടാവും കാശ്യേട്ടൻ നിന്നോട് രാവിലെ പോയാൽ മതിയെന്ന് പറഞ്ഞത്.. എന്തായാലും ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ആൾക്ക് നല്ല മാറ്റം ഉണ്ടെന്ന് തോന്നുന്നു.. അല്ലേൽ ഇതിത്ര വേഗത്തിലൊരു പുരോഗതി ഉണ്ടാവില്ലല്ലോ " കാർത്തു അവളെ ആശ്വാസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവൾ പറയുന്ന ഓരോ വാക്കും മിയക്ക് കൂടുതൽ ടെൻഷൻ നൽകുകയാണ് ചെയ്യുന്നത്.. ഈ പണിക്ക് ഇറങ്ങേണ്ടായിരുന്നു എന്ന് പോലും തോന്നി പോയ്‌.. റിയലി സോറി ഡീ.. " കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മിയ പറയുമ്പോൾ കാർത്തു അവളെ കണ്ണ് മിഴിച്ചു നോക്കി. എന്തിന്.. നീ എന്നോട് എന്ത് ചെയ്തു.. " ഇതിപ്പോ ചെയ്തതിനല്ല.." മിയക്കൊരു വല്ലാത്ത ചിരി.. പിന്നെ..." ഇത് കുറെ മുന്നേ ചെയ്ത് പോയൊരു തെറ്റിനാ " മിയ കണ്ണ് ചിമ്മി കാണിച്ചു. കാര്യം തെളിയിച്ചു പറയെടി. കാർത്തു അവളുടെ കൈയിൽ ഒരടി കൊടുത്തു. മിഷൻ കാശി നാഥൻ.. അന്ന് ഞാൻ നിന്നോട് എന്തൊക്കെ പറഞ്ഞിരുന്നു. മറക്കാനും വെറുക്കാനും വിട്ടു കളയാനുമൊക്കെ എത്ര ഫോഴ്‌സ് ചെയ്ത് വെറുപ്പിച്ചു.. പക്ഷേ ഇന്ന്.. ഇന്ന് എനിക്കറിയാം കാർത്തു അന്നത്തെ നിന്റെ മനസ്സ്..അവസ്ഥ.. ഇതിപ്പോ ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ട് പോലുമില്ല. എന്നിട്ടും.. ഞാനത്.. എങ്ങനാ നിന്നോട് പറയുന്നേ.. " അവളോടത് പറയുമ്പോൾ പോലും മിയയുടെ മുഖം ചുവന്നു. അങ്ങനിപ്പോ നി കഷ്ടപ്പെട്ടത് പറയണ്ട ട്ടോ .." കാർത്തു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചിരിച്ചു.. ഇന്നിനി ഹോസ്റ്റലിൽ ചെന്നില്ലേൽ നിന്റെ അപ്പൻ പ്രശ്നമുണ്ടാകുമോ ഡീ.. " കാർത്തു സംശയത്തോടെ മിയയെ നോക്കി. എനിക്കറിയില്ല.." പ്രണയത്തിനു മാത്രം നൽകാൻ കഴിയുന്നൊരു ധൈര്യം അപ്പോൾ മുതൽ മിയയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിൽപ്പുണ്ട്.. കാർത്തുവിനത് വളരെ പെട്ടന്ന് തന്നെ മനസിലായി.. 💥💥 നീ കയറുന്നില്ലേ.. " കാശി കാറിൽ നിന്നിറങ്ങും മുൻപ് ശിവയോട് ചോദിച്ചു. ഇല്ലെടാ.. നേരം വൈകി.." അതോ അവളുണ്ടായിട്ടോ.." കാശി ചിരിയോടെ ചോദിച്ചു. പോടാ.. അതൊന്നുമല്ല.." ചിരിച്ചു കൊണ്ട് ശിവ കാശിയെ നോക്കാതെ മുഖം തിരിച്ചു. കഴിച്ചിട്ട് പോകാ.. ഡാ.ഇനിയിപ്പോ വീട്ടിൽ ചെന്നിട്ടു വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോ.. " കാശി ഒന്ന് കൂടി പറഞ്ഞു. അതിപ്പോ ഇവിടെ ആയാലും അങ്ങനല്ലേ.. ഉറങ്ങിയവരെ ഉണർത്തണ്ടേ.. " അതിന് ഞാൻ തിരികെ വരാതെ ഉറക്കം വരാത്തൊരാൾ ഇവിടുണ്ട്.. " കാശിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. അതാരാണെന്ന് അവൻ പറഞ്ഞില്ലേലും ശിവക്ക് മനസ്സിലായി. ഹൃദയം നിറഞ്ഞൊരു ചിരിയപ്പോൾ അവനിലുമുണ്ട്. "രാവിലെ വരാൻ മറക്കണ്ട നീ.. ഞാൻ മിയയിട് പറയാൻ കാർത്തുവിനെ ഏല്പിച്ചിട്ടുണ്ട്. പുറത്തേക്കിഎങ്ങും വഴി കാശി ഓർമ്മിപ്പിച്ചു. വേണോ ഡാ.. എനിക്കെന്തോ.. ഇത് സെറ്റാവില്ല എന്നൊരു തോന്നൽ.. അവരൊക്കെ വല്ല്യ ആളുകൾ.." ശിവ ചടപ്പോടെ മുഖം ചുളിച്ചു. ചുമ്മാ നീയൊന്ന് പോയി നോക്ക് ശിവ.. പറ്റില്ലേൽ നമ്മുക്ക് വിട്ടു കളയാം..മിയ നല്ല കുട്ടിയ.. അവളെ മാത്രം നോക്ക്.. അവൾ നിനക്ക് ഒക്കെ ആവുമെങ്കിൽ ബാക്കി ഒക്കെ നിന്റെ വഴിയേ താനെ സെറ്റായി കൊള്ളും..ഇല്ലേൽ അവളുണ്ടാക്കി കൊള്ളും.." കാശ്ശിയൊരു ചിരിയോടെ പറഞ്ഞിട്ടും ശിവയുടെ മുഖത്തെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അത് മിയയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവനപ്പോൾ അനുഭവിക്കുന്ന ആ ഫീൽ.. അതിന്റെ ആഴം.. അതെല്ലാം ശിവ പറയാതെ തന്നെ കാശിക്കറിയാൻ കഴിയുമല്ലോ. പോയി നോക്കടാ.. എന്ന് മാത്രം പറഞ്ഞു കൊണ്ടവൻ കാറിന്റെ ഡോർ അടച്ചു കൊണ്ട് തിരിഞ്ഞു. അപ്പോഴേക്കും മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് കാർത്തുവങ്ങോട്ട് ഇറങ്ങി വരുന്നുണ്ട്. "കാശി.. അവളെ നോക്കി ചിരിയോടെ നിൽക്കുന്ന കാശി ശിവ വിളിച്ചത് കേട്ടപ്പോൾ അവനെ നോക്കി. എന്താടാ.. അവന്റെ മുഖം കണ്ടപ്പോൾ എന്തോ പറയാനുണ്ടെന്ന് മനസ്സിലായത് കൊണ്ട് കാശി കുറച്ചു കൂടി ശിവയുടെ അരികിലേക്ക് നീങ്ങിനിന്ന് കൊണ്ട് ചോദിച്ചു. എടാ... അമ്മയെ ഇറക്കാൻ എന്തേലും..." കാശിയുടെ നോട്ടം കണ്ടപ്പോൾ ശിവ മുഴുവനും പറഞ്ഞില്ല. നിന്റമ്മ വീട്ടിലില്ലേ... " കാശി കടുപ്പത്തിൽ ചോദിച്ചു. ശിവ ഒന്നും മിണ്ടാതെ അവനെ നോക്കുക മാത്രം ചെയ്തു. അങ്ങനെ വീട്ടിൽ അല്ലാത്തവർ എവിടെ ആണേലും അതിപ്പോ അവരുടെ കൂടി കയ്യിലിരിപ്പ് കൊണ്ടാണ്.. അതൊന്ന് തീരട്ടെ.. അഹങ്കാരം ഒരു പൊടിക്ക് കുറഞ്ഞിട്ടു അമ്മയാവട്ടെ ശിവ.. അപ്പൊ ഞാൻ പോകും.. " തീരുമാനിച്ചുറപ്പിച്ചത് പോലുള്ള അവന്റെ വാക്കുകൾ. അത് മതിയെന്ന പോലെ ശിവ തലയാട്ടി. ഇറങ്ങുന്നില്ലേ ശിവേട്ട.. " കാർത്തു കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ശിവയോട് ചോദിച്ചു. അവൾ ചേർന്ന് നിന്ന ആ നിമിഷം തന്നെ കാശിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചു. ഇല്ല കുഞ്ഞാറ്റെ.. പോട്ടെ..നേരം പോയ്‌.. " ശിവയാ കാഴ്ച കണ്ട തൃപ്തിയോടെയാണ് മറുപടി പറഞ്ഞതും. അവരങ്ങനെ ഒരുമിച്ച് ചേർന്ന് നിൽക്കുന്നത് കാണാൻ അവനത്ര മാത്രം കൊതിച്ചു പോയിരുന്നല്ലോ. "നിന്റെ കൂട്ടുകാരി കൊച്ചുറങ്ങിയോ " ശിവയൊരു കള്ളചിരിയോടെ ചോദിച്ചു. കാശിയെ കൂടി നോക്കി അതേ കള്ളത്തരത്തോടെ തന്നെയാണ് കാർത്തു അതേ എന്ന് മൂളിയതും. "എങ്കിൽ വിട്ടോ ഡാ.. നാളെ ഏഴിന് മുന്നേ പോര്.. എങ്കിലേ സമയത്ത് മിയക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്യാൻ പറ്റൂ.." കാശ് ഓർമ്മിപ്പിച്ചു.. ശിവ അത് സമ്മതിച്ചു കൊണ്ട് തന്നെയാണ് തിരികെ പോയതും.. 💥💥 അശോകനെന്താ ഈ വഴിയേ... " അയാളെ അവിടെ വീട്ടിൽ കണ്ട ടെൻഷൻ മുഴുവനുമുണ്ട് തമ്പിയുടെ മുഖം നിറയെ. അന്ന്.. കാർത്തു കാശിയുടെ കൂടെ പോയെന്നറിഞ്ഞ അന്ന്.. അന്നാണ് അവർ അവസാനമായി കണ്ടത്. അന്ന് ആവിശ്യത്തിലും കൂടുതൽ ബഹളം ഉണ്ടാക്കിയിട്ട് തന്നെയാണ് തമ്പി ഇറങ്ങി പോന്നതും. മഹേഷേന്ന മകൻ ഒരു മനുഷ്യന് വേണ്ട യാതൊരു ക്വാലിറ്റിയും ഇല്ലാതായി പോകാൻ കാരണം അയാളുടെ പക മുറ്റിയ മനസും അതിൽ നിന്നും മകനിലേക്ക് ഒഴുകിയ വിഷം നിറഞ്ഞു നിൽക്കുന്ന ഉപദേശങ്ങളും തന്നെയാണ്. എന്തും.. ഇഷ്ടം തോന്നുന്ന താല്പര്യം തോന്നുന്ന എന്തും സ്വന്തമായി കിട്ടണം എന്നുള്ള സ്വാർത്ഥത അയാളിൽ പണ്ട് മുതൽ തന്നെയുണ്ട്. തനിക്കല്ലാതെ മറ്റൊരാൾക്കും യാതൊരു വിധത്തിലുമുള്ള ഉയർച്ച ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന.. പ്രാർത്ഥന നടത്തുന്ന ക്രൂരത നിറഞ്ഞ അയാളിലെ അതേ മനസ്സ് തന്നെ മകനിലേക്കും വെച്ച് മാറി.. പഠിച്ചു പാസായി വന്നപ്പോൾ അച്ഛനെക്കാൾ കേമനായി തന്നെ ആ കാര്യത്തിൽ മഹേഷേന്ന മകൻ വളർന്നു. അതിന് വേണ്ടി അവനിനി ചെയ്തു കൂട്ടാനൊന്നും ബാക്കിയില്ല എന്നാ പോലാണ്. തമ്പി അളിയൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.. ഞാൻ ആദ്യമായാണോ ഇവിടെ വരുന്നേ.. " ആ മുഖത്തെ പതർച്ചയും വെപ്രാളവും കണ്ടപ്പോൾ തന്നെ അയാൾക്കെല്ലാം അറിയാമെന്നുള്ളത് അശോകന് ഉറപ്പായി. അയാളതപ്പോൾ നന്നായി ആസ്വദിച്ചു കൊണ്ടാണ് പറഞ്ഞതും. മഹി ഇവിടില്ല.. " അശോകന്റെ ചോദ്യം കേട്ടതായി പോലും ഗൗനിക്കാതെ തമ്പി കടുപ്പത്തിൽ പറഞ്ഞപ്പോഴും അശോകൻ ചിരിക്കുക മാത്രം ചെയ്തു.. "അവനില്ലെന്ന് എനിക്കറിയാലോ.. അവനെവിടെ പോയെന്നും എന്തിനു പോയെന്നും കൂടി എനിക്കറിയാം അളിയാ.." അതേ ചിരിയോടെ തന്നെ അശോകൻ പറയുമ്പോൾ തമ്പിയുടെ മുഖം വിളറി വെളുത്തു.. ദീപയില്ലേ... ആ പറഞ്ഞതിന്റെ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നത് പോലെ ചോദിച്ചു കൊണ്ട് അശോകൻ അകത്തേക്ക് കയറി.. തമ്പിയുടെ നെഞ്ചിടിപ്പേറി.. അശോകന്റെ ആ വരവ്.. അതങ്ങനെ ഒരു വെറും വരവല്ലെന്ന് അയാൾക്കുള്ളിൽ നിന്നുമൊരു മുന്നറിയിപ്പ് ഉയർന്നു കേൾക്കുന്നുണ്ട്. എരിതീയിൽ എന്നത് പോലെയാണ് പിന്നെയുള്ള അയാളുടെ അവസ്ഥ.. അകത്തേക്ക് കയറി ചെല്ലാനും അവിടെ നിൽക്കാനും വയ്യാ.അകത്തേക്ക് ചെല്ലാൻ അയാൾക്ക് നല്ലത് പോലെ ഭയമുണ്ട്.. അശോകൻ ചോദിക്കുന്ന ചോദ്യങ്ങൾ. നോക്കിയും കണ്ടും വേണം എല്ലാം ചെയ്യാനെന്ന് മഹിയുടെ കർശന നിർദ്ദേശങ്ങളുണ്ട് അയാൾക്കും ദീപക്കും. അപ്പോഴേക്കും ശബ്ദം കേട്ടിട്ട് ഇറങ്ങി വന്ന ദീപാ തൊട്ട് മുമ്പിൽ ചിരിയോടെ നിൽക്കുന്ന സഹോദരനെ കണ്ടപ്പോൾ വല്ലാതെ പകച്ചുപോയി. "എപ്പോ.. വന്നു.." ആ നോട്ടവും ചിരിയും കാണെ.. ദീപ ചോദിച്ചു. നിനക്കെന്താ ദീപേ.. വിക്കും തുടങ്ങിയോ.. " എന്നലാ ഭയത്തെ തീർത്തും അവഗണിച്ചു കൊണ്ട് അശോകൻ ചിരിയോടെ തന്നെ ചോദിച്ചു. ഏയ്.. ഒന്നുല്ല..ഇരിക്ക്.. ഞാൻ ചായ എടുക്കാം.. " ആ മുന്നിൽ.. വല്ലാത്തൊരു ശൗര്യം നിറഞ്ഞു നിൽക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കാൻ വയ്യാതെ രക്ഷപ്പെട്ടു പോകാനുള്ള ത്വരയോടെ ദീപ തിടുക്കത്തിൽ തിരിഞ്ഞ് നടക്കുമ്പോൾ അശോകന്റെ ചുണ്ടിലെ ചിരിക്ക് പുച്ഛത്തിന്റെ ചുവയുണ്ടായിരുന്നു.. തീരുമാനിച്ചുറപ്പിച്ച ഒരുപാട് കാര്യങ്ങളുടെ കനമുണ്ടായിരുന്നു... തുടരും... നമ്മളവസാനത്തിനു ആരംഭം കുറിച്ച് കഴിഞ്ഞു.. ഇത് തീർന്നിട്ട് സ്വസ്ഥമായിട്ട് ഇടണോ അതോ തീരും മുന്നേ തുടങ്ങി വെക്കണോ പുതിയ കഥ എന്നൊരു കൺഫ്യൂഷൻ ഉണ്ട് കേട്ടോ എനിക്ക്.. എന്തായാലും ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കണം 😁 റിവ്യൂ ഇട്ടിട്ട് പോണേ. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
അമ്പിളി 🌝
3K views
1 days ago
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ MY DOCTOR ❤️47 മെർലിൻ കത്തിയിലേക്കും നിലത്തു ബന്ധനസ്ഥയായിരിക്കുന്ന അഞ്ജുവിനെയും മാറി മാറി നോക്കി. പകയാളുന്ന കണ്ണുകളോടെ അവൾക്കുനേരെ അത് ഓങ്ങി ഓടി വന്നതും, തോമസിന്റെ അടിനാഭിക്ക് ആഞ്ഞോരു ചവിട്ട് കൊടുത്ത് അയാളെ ഒരു മൂലയിക്കലേക്ക് തെറിപ്പിച്ചു സിറി ഒറ്റകുതിപ്പിന് ആ കത്തി തട്ടിയെറിഞ്ഞു. മെർലിൻ അവന്റെ ബലത്തിൽ സൈഡിലേക്ക് വീണു, കത്തി അഞ്ജു കിടക്കുന്നിടത്തേക്കും. " ഡീ.... "  സിറി ഒരു ഭ്രാന്തനെ പോലെ മെർലിനു നേരെ ചീറി. മെർലിൻ ഭയന്ന് പോയി. ശരിക്കും ഏഥൻ മുന്നിൽ  നിൽക്കും പോലെയവൾക്ക് തോന്നി. സിറി വന്നവളുടെ കഴുത്തിൽ കുത്തി പിടിച്ചു. മെർലിൻ പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ പേടിച്ചു പോയി. എന്നാൽ ഇത് കണ്ട മാർട്ടിൻ സിദ്ദുവിനെ അടിച്ചു നിലതേക്കിട്ടു.. സിറിയുടെ കയ്യിൽ നിന്നും കിട്ടിയത് തന്നെ പൂർണമായും ഭേദമാവാത്തത് കൊണ്ട് തന്നെ സിദ്ധു ആകെ വശം കേട്ടു പോയി. മാർട്ടിൻ പാഞ്ഞു വന്നു സിറിയെ ആഞ്ഞു ചവിട്ടി. അവൻ നിസ്സാരൻ അല്ലെന്ന് പൂർണബോധ്യം ഉള്ളത് കൊണ്ട് മാർട്ടിൻ അയാളുടെ മാക്സിമം ശക്തി എടുത്തിരുന്നു. സിറി മുന്നിലേക്കാഞ്ഞു പോയെങ്കിലും വീണ്ടും എണീറ്റു മാർട്ടിനു നേരെ തിരിഞ്ഞയാളെ അടിച്ചു. എല്ലാം കണ്ടു നിസ്സഹായായി അഞ്ജു ഇരുന്നു. അപ്പോഴാണ് സൈഡിൽ ഇരിക്കുന്ന വലിയൊരു മരകഷ്ണം മെർലിൻ കാണുന്നത്. അതവൾ കയ്യിൽ വല്ലാത്തൊരു വെറിയോടെ എടുത്തു. നേരത്തെ അഞ്ജുവിനെയും സിറിയെയും പിടിച്ചു കൊണ്ടു വരുന്നതിനു മുന്നായി അവന്റെ തലക്ക് തോമസ് അടിച്ചു മുറിവാക്കിയിടത്തു നോക്കി വീണ്ടുമവൾ അടിക്കാനോങ്ങി. " സിറി....... " അത് കണ്ടു നിന്ന അഞ്ചു നിസ്സഹായതയോടെ ആർത്തു. സിറി പെട്ടന്ന് തിരിഞ്ഞു നോക്കിയതും മെർലിൻ ആരോ മുടിയിൽ പിടിച്ചു വലിച്ചപോലെ പുറകിലേക്ക് മലർന്നതും ഒരുമിച്ചായിരുന്നു. ആ മരകഷ്ണം നിലത്തേക്ക് വീണു. " അപ്പാ.... " സിറി ആശ്വാസത്തിന്റെ ശബ്ദത്തിൽ വിളിച്ചു. അവൾക്കു പുറകിൽ ഇതുവരെ കാണാത്ത ഭാവത്തിൽ ഏഥൻ. ആ കണ്ണുകൾ.... സാക്ഷാൽ ഭൈരവന് തുല്യം അഗ്നിയാളുന്ന കണ്ണുകൾ. ആ നോട്ടത്തിന് പോലും ഒരാളെ ദഹിപ്പിക്കാൻ കഴിയുമെന്നവന് തോന്നി. സിറിയെ കണ്ടതും ആ കണ്ണുകളിൽ വാത്സല്യമോ നിരാശയോ ആകുലതയോ അങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ മാറി മറിഞ്ഞു വന്നു കൊണ്ടിരുന്നു. " സിറി.... " ഒരച്ഛന്റെ വേദനയിൽ വിളിച്ചുകൊണ്ടു അവനടുത്തേക്ക് ഏഥൻ ചുവടുകൾ വച്ചു. അപ്പോഴേക്കും മാർട്ടിൻ സിറിയെ പുറം നോക്കി നല്ലൊരു ഇടി വച്ചു കൊടുത്തിരുന്നു. ഏഥൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ വൈശാകും ആരോണും മാർട്ടിനു നേരെ ചാടി വീണു. അത് കണ്ടതും സിറിയുടെ ചുണ്ടിൽ വല്ലാത്തൊരു ചിരി വിരിഞ്ഞു. വൈശാഖ് ആ നേരത്തും അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അപ്പോഴേക്കും സിറിക്ക് തല നല്ല വേദനയെടുക്കുന്നുണ്ടായിരുന്നു. അവൻ ഒരു സൈഡിലേക്ക് നിന്നു. ഏഥൻ മെർലിനെ തീക്ഷണമായൊന്ന് നോക്കി കണ്ണുകൾ കൊണ്ടവന്റെ പ്രിയപെട്ടവളെ തിരഞ്ഞു. കയ്യ് പുറകിലേക്ക് കെട്ടി പാതിവെളിവാകുന്ന മേൽ ശരീരത്തിൽ ഇരിക്കുന്നവളെ കണ്ടതും ഏഥന്റെ നെഞ്ചിൽ സൂചി കുത്തും പോലെ വേദനിച്ചു. അവനെ കണ്ടപ്പോൾ അഞ്ജുവിന്റെ സങ്കടം കൂടി വന്നു. കരഞ്ഞു വീർത്ത കണ്ണുകൾ വീണ്ടും പെയ്തു.ഒറ്റകുതിപ്പിന് ഏഥൻ  അഞ്ചുവിനടുത്തെത്തി. പൂ പറിക്കുന്ന ലാഘവത്തിൽ അഞ്ജുവിന്റെ കയ്യിലെ കെട്ടഴിച്ചു. അവളെ പൂണ്ടടക്കം വാരി പുണർന്നു.അഞ്ജു അവന്റെ വലിയ ശരീരത്തിനുള്ളിൽ ഒളിച്ചിരിക്കും പോലെ തേങ്ങിക്കൊണ്ടിരുന്നു. ഏഥൻ അവനിട്ടിരിക്കുന്ന ഷർട്ട്‌ വേഗത്തിൽ ഊരി അവളെ ധരിപ്പിച്ചു. " സോറി.... " കുറ്റബോധം നിറഞ്ഞ സ്വരത്തിൽ അത് പറഞ്ഞു ആ നെറ്റിയിൽ അവനൊന്നു അമർത്തി മുത്തി.അഞ്ജു വിങ്ങി പൊട്ടി. എന്നിട്ടവളെ പിടിച്ചെണീപ്പിച്ചു സിറിക്കടുത്തു കൊണ്ടു ചെന്നു നിർത്തി. അവൻ ജീവൻ കൊടുത്തു സ്നേഹിക്കുന്ന രണ്ടേ രണ്ടു പേരാണ് അവനു മുന്നിൽ ഇങ്ങനെ തളർന്നു വേദനിച്ചു നിൽക്കുന്നത്. ഏഥന്റെ മുഖം വലിഞ്ഞു മുറുകി. നഗ്നമായ മുകൾ ശരീരത്തിലെ നീല ഞരമ്പുകൾ പൊങ്ങി വന്നു. അവന്റെ സകല നിയന്ത്രണവും നഷ്ട്ടപെട്ടെന്ന് ആ ശരീരം കാണിച്ചു തരുന്നുണ്ടായിരുന്നു. പിന്നീടവിടെ നടന്നതൊക്കെയും താണ്ഡവമായിരുന്നു. സാക്ഷാൽ മഹാദേവന്റെ താണ്ടവം. വൈശാഖിനോ ആരോണിനോ സിദ്ധുവിനോ അവന്റെ കൂടെ വന്നവർക്കോ പിന്നീട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവരുടെ കണ്മുന്നിൽ വേദനിച്ചുള്ള കരച്ചിലുകളും എല്ലൊടിയുന്ന ശബ്ദവും മാത്രം വ്യകതമായി കേട്ടു. അത്രയും പൈശാച്ഛികമായി ഏഥൻ അവരെ പ്രഹരിച്ചു. വൈശാകും ആരോനും ഞെട്ടി മിഴിച്ചവനെ നോക്കി. അവരിന്നേവരെ കാണാത്ത സിറിയുടെ അപ്പന്റെ മുഖം..... എപ്പോഴും ഫോർമൽ വെയറിൽ പുഞ്ചിരിച്ച മുഖത്തോടെ കാണുന്ന ശാന്തനായ ഏഥൻ ഡോക്ടർക്ക് പകരം നട്ടെല്ലുള്ളൊരു കാമുകനെ, അച്ഛനെ അവർക്കവിടെ കാണാമായിരുന്നു.  ബലിഷ്ട്ടമായ ആ ശരീരത്തെ നേരിടാൻ മുന്നിലുള്ള നാലുപേർക്കും കഴിയുന്നുണ്ടായിരുന്നില്ല. മെർലിനും കാണുന്ന കാഴ്ച്ചയിൽ തളർന്നു. അവനെ വിളിക്കാൻ കാണിച്ച മണ്ടത്തരത്തെ ഓർത്തവൾ നീറി. അവൻ വേദനിക്കണം എന്നെ അവൾ ചിന്തിച്ചോള്ളൂ. ഇവരെ കാണാതാവുമ്പോൾ അവൻ അനുഭവിക്കുന്ന ഭ്രാന്തു കാണണം എന്നോർത്താണ് അവനെ വിളിച്ചത്. ലൊക്കേഷൻ അയച്ചത്. അവനിവിടെ എത്തുമ്പോഴേക്കും അവരെ കൊന്നു തള്ളുമെന്ന് ഉറപ്പിച്ചതാണ്. ആ ലൊക്കേഷൻ നോക്കി എത്തുന്ന ഏഥൻ അതുകണ്ടു നീറുന്നത് ആലോചിച്ചു ഒരുപാട് സന്തോഷിച്ചതാണ്. എന്തിനേറെ കേസ് വരുമെന്ന് അറിയുന്നത്കൊണ്ടു തന്നെ അത് ഏറ്റെടുക്കാനുള്ള ആളുകളെ വരെ മാർട്ടിൻ തയ്യാറാക്കിയിരുന്നു. തെളിവുകൾ അടക്കം സെറ്റാക്കിയിരുന്നു. പക്ഷെ എല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്നതവൾ നിസ്സഹായതയോടെ നോക്കിനിന്നു . ഏഥൻ എന്ന ഭ്രാന്തു തന്നെ എവിടെയാണ് കൊണ്ടു ചെന്ന് നിർത്തിയിരിക്കുന്നതെന്ന് ചിന്തിക്കാൻപോലുമവൾക്ക്  പേടി തോന്നി. എന്നാൽ പൂർണമായും തോൽക്കാൻ മെർലിൻ തയ്യാറായിരുന്നില്ല. അവൾ ഇരുന്നിടത്തു നിന്നും പതുക്കെ ഇഴഞ്ഞു നീങ്ങി സിറി തട്ടിയെറിഞ്ഞ കത്തി കൈക്കാലക്കി. അത് പതുക്കെ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി. കുറച്ചു നിമിഷങ്ങൾ വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട്  നാലു  പുരുഷശരീരങ്ങളെ പഴന്തുണി കേട്ടു പോലെ ഏഥൻ നിലത്തേക്കിട്ടു. എന്നിട്ട് കിതക്കുന്ന ശരീരത്തോടെ നിലത്തേക്കിരുന്നു. ശരീരത്തിൽ പടർന്നിട്ടുള്ള ചോര നിലത്തു കിടക്കുന്ന തുണികഷ്ണം എടുത്തു തുടച്ചു. ആ ഇരിപ്പും പ്രവർത്തിയും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. അടഞ്ഞു തൂങ്ങുന്ന കണ്ണുകളോടെ മാർട്ടിൻ അവനെ കണ്ടു. സാത്താൻ ആണോ ദൈവമാണോ എന്ന് തിരിച്ചറിയാൻ കഴിയാതൊരു ഭവമായിരുന്നു ഏഥനപ്പോൾ. മേൽ തുടച്ചു ഏഥൻ ഇരുന്നിടത്തു നിന്നെണീറ്റു. സിദ്ധു പോലും അൽപ്പം ശക്തിയിൽ ഉമിനീരിറക്കി.. അങ്ങനൊരു മനുഷ്യനായിരുന്നു അവർക്കു മുന്നിലപ്പോൾ ഉണ്ടായിരുന്നത്. ഏഥൻ നടന്നു മെർലിനടുത്തെത്തി. അവനെ കണ്ടതും ഭയത്തോടെ മെർലിൻ പുറകിലേക്ക് നിരങ്ങി. എന്നാൽ ഏഥന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി വിരിഞ്ഞു. അവൻ ആ ചിരിയോടെ തന്നെ അവളുടെ മുടിക്കുത്തിൽ പിടിച്ചെണീപ്പിച്ചു. എന്നിട്ട് അഞ്ജുവും സിറിയും നിൽക്കുന്നിടത്തേക്ക് വലിച്ചു കൊണ്ടു വന്നു. " നോക്ക് മെർലിൻ.... എന്റെ കുഞ്ഞിനെ നോക്ക്. ഇന്ന് വരെ ഒരു മുള്ള്കൊണ്ടുപോലും ഞാൻ വേദനിപ്പിക്കാത്ത എന്റെ കുഞ്ഞിനെ നീ എന്താ ചെയ്തു വച്ചിരിക്കുന്നത് മെർലിൻ." തല്ലുക്കൊണ്ട് ചതഞ്ഞ ദേഹത്തോടെയും ഉണങ്ങി തുടങ്ങാത്ത ചോര തങ്ങിയ മുടിയിഴകളോടെയും നിൽക്കുന്ന സിറിയെ വേദനയോടെ നോക്കി ഭ്രാന്തനെപ്പോലെ  ഏഥൻ മുരണ്ടു. " ദേ... എന്റെ പെണ്ണിനെ നോക്ക്... ഞാൻ പറഞ്ഞതല്ലേ.. അവളെന്റെ ജീവനാണെന്ന് പറഞ്ഞതല്ലേ... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതിവളാണെന്ന് പറഞ്ഞതല്ലേ... എന്നിട്ട് നിനക്കെങ്ങനെയാ മെർലിൻ എന്റെ പെണ്ണിനെ ഇങ്ങനെ അപമാനിക്കാൻ കഴിഞ്ഞത്... ആ നിഷ്കളങ്കമായ ശരീരം മനുഷ്യന്റെ മുഖമുള്ള വേട്ടപ്പട്ടികൾക്കിട്ട് കൊടുക്കാൻ തോന്നിയത്...നീയൊരു പെണ്ണാണോ? "  അവന്റെ ശബ്ദം അവിടെയുള്ള ചുമരിനെ പോലും ഭയപ്പെടുത്തി. ആ ഡയലോഗിൽ  പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ പോലെ സിദ്ധു പകച്ചു പോയി. " നീ എന്റേതാണ് ഏഥൻ.... നിന്നെ കിട്ടാൻ ഞാൻ ഏത് അറ്റം വരെയും പോകും... ആരെ വേണമെങ്കിലും കൊല്ലും.... ഒരിത്തിരി ജീവൻ എന്നിൽ ബാക്കിയുണ്ടെങ്കിൽ ഞാൻ നിന്നെ സ്വന്തമാക്കും ഏഥൻ........." അവന്റെ കോപം ജ്വലിക്കുന്ന കണ്ണിൽ നോക്കി അവൾ ഉച്ചത്തിൽ അലറി. പെട്ടന്ന് ഏഥൻ അവളുടെ കരണകുറ്റി നോക്കി ഒറ്റയടി. മെർലിൻ വേദനകൊണ്ട് കണ്ണുകളടച്ചു. " എനിക്ക് വേണ്ടി ഇത്രയും കാണിച്ചു കൂട്ടിയ നിന്നെയും നിന്റെ വേട്ടപ്പട്ടികളെയും ഞാൻ ജീവനോടെ വിടുമെന്ന് നീ കരുതുന്നുണ്ടോ മെർലിൻ? നിനക്കീ dr ഏഥനെയല്ലേ അറിയൂ.. നിനക്കറിയാത്ത ഒരു ഏഥനുണ്ട്. തലയുയർത്തി നോക്കാൻ ഒരുത്തൻ ധൈര്യപെടാത്ത ഏഥൻ... ഞാൻ മനഃപൂർവം മറന്നു കളഞ്ഞ എന്നെ നീ വീണ്ടും ഓർമപ്പെടുത്തി കളഞ്ഞാലോ..." ഏഥൻ അടങ്ങാത്ത കോപത്താൽ ചുവന്നു തുടുത്തു. ആ ഭാവങ്ങൾ മെർലിനെ നന്നായി ഭയപ്പെടുത്തി. അവന്റെ സമനില നഷ്ടപ്പെട്ടോ എന്ന് പോലും അവൾ ചിന്തിച്ചു. ഏഥൻ ഒറ്റ തള്ളിന് മെർലിനെ  നിലത്തേക്കിട്ടു. മെർലിൻ അൽപ്പം അകലേക്ക്‌ വീണു പോയി.അവൻ തന്നെ കൊന്നുകളയുമെന്നവൾക്ക്  തോന്നി. എന്നാൽ മരിക്കും മുൻപ് അവന്റെ ഏതെങ്കിലും ഒരു സന്തോഷം ഇല്ലാതാക്കണമെന്നവൾ ഉറപ്പിച്ചു. ഏഥൻ മാർട്ടിനു നേരെ തിരിഞ്ഞതും മെർലിൻ പോക്കറ്റിൽ നിന്നും കത്തിയെടുത്തു എണീറ്റു അഞ്ജുവിന് നേരെ പാഞ്ഞു. " അപ്പാ.... അഞ്ജു.... " സിറി ആർത്തതും ഏഥൻ മാർട്ടിനെ കോളറിൽ പിടിച്ചു അഞ്ജുവിന് മുന്നിലേക്ക് ഒറ്റ തള്ള്. മെർലിന്റെ കത്തി മാർട്ടിന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. മാർട്ടിൻ വേദനകൊണ്ട് ആർത്തു. " ചേട്ടായീ....... " നെഞ്ചിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തത്തോടെ നിലത്തേക്ക് ഊർന്നു വീണ മാർട്ടിനെ നോക്കി ഒന്നും മനസ്സിലാവാതെ മിഴിച്ച കണ്ണുകളോടെ മെർലിൻ അലറി. അവൾ മാർട്ടിന്റെ ശരീരത്തിലേക്ക് ഊർന്നു വീണു. ഒന്നുരണ്ടു തവണ മാർട്ടിൻ പിടച്ചു. പിടച്ചിലിനൊടുക്കം അയാളുടെ ശരീരം നിശ്ചലമായി. എല്ലാവരും ഞെട്ടി പോയി. എന്നാൽ ഏഥന്റെ ഭാവം പുച്ഛമായിരുന്നു. സ്വന്തം ചേട്ടനെ കൊന്ന അനിയത്തിയെ നോക്കിയവൻ നഗ്നമായ നെഞ്ചിലേക്ക് കൈകൾ പിണച്ചു കെട്ടി നിന്നു. ആ നിൽപ് പോലും വല്ലാത്തൊരു ഭീകരത സൃഷ്ട്ടിച്ചു. എല്ലാം കണ്ടു നിൽക്കുന്ന അഞ്ജു ബോധം കേട്ട് നിലത്തേക്ക് ഊർന്നു വീണു. സിറിയവളെ വേഗത്തിൽ കൈകളിൽ താങ്ങി. പെട്ടന്നാണ് അകത്തേക്ക് ആരൊക്കെയോ വരുന്ന പോലെ എല്ലാവർക്കും തോന്നുന്നത്. എല്ലാവരും അങ്ങോട്ടേക്ക് നോക്കി. ഒരു നാലഞ്ച് പോലീസുകാർ അകത്തേക്ക് കയറി വന്നു. " ഏഥൻ.... നീ ഓക്കേ അല്ലേ? " si ഏഥനെ നോക്കി ചോദിച്ചു. " ഓക്കെയാടാ.... നീ ഇതിനൊരു തീരുമാനമാക്ക്. ഈ കേസിൽ എവിടെയും ഞാനോ എന്റെ മക്കളോ പാടില്ല.... " " അത് പറയാനുണ്ടോ... നീ ഇവരേം കൂട്ടി ഹോസ്പിറ്റലിലേക്ക് ചെല്ല്... ബാക്കി ഞാൻ ഏറ്റു.. " si പുഞ്ചിരിയോടെ പറഞ്ഞതും ഏഥൻ ചിരിച്ചു. സിറിക്കടുത്തേക്ക് ചെന്ന് ബോധം മറഞ്ഞു അവന്റെ മേൽ കിടക്കുന്ന അഞ്ജുവിനെ കൈകളിൽ കോരിയെടുത്തു തോളിലേക്കിട്ടു. മറുകൈ കൊണ്ടു സിറിയുടെ കയ്യിൽ പിടിച്ചു. " വാ.... " എല്ലാവരെയും നോക്കി പറഞ്ഞു അവരെയും കൊണ്ട് ഏഥൻ മുന്നിൽ നടന്നു. ബാക്കി എല്ലാവരും ബഹുമാനത്തോടെ ഏഥന്റെ പുറകെ നടന്നു. ഇടയ്ക്കവനൊന്ന് തിരിഞ്ഞു നോക്കി. ഒരു പറ്റം പോലീസിന് മുന്നിൽ ജീവനറ്റു കിടക്കുന്ന  മാർട്ടിന്റെ ദേഹത്ത് മുഖം വച്ചു തേങ്ങുന്ന മെർലിൻ. അവന്റെ ചുണ്ടിൽ പുച്ഛം തങ്ങി നിന്നു. ഇതവൾക്കുള്ള ശിക്ഷയാണ്. അവളുടെ ഭ്രാന്തിനുള്ള ശിക്ഷ. അവന്റെ മോനേ വേദനിപ്പിച്ചതിനുള്ള ശിക്ഷ അവന്റെ പെണ്ണിനെ തൊട്ടതിന്നുള്ള ശിക്ഷ...... തുടരും.....
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.9K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _112 ✍️ രചന - ജിഫ്ന നിസാർ 💐 ഒടുവിൽ എല്ലാം കൂടി ഒത്തു വന്നപ്പോൾ ഈ പറഞ്ഞു കൂട്ടിയ തെറ്റുകൾ മുഴുവനും താൻ തന്നെ ചെയ്‌തോ എന്നൊരു അങ്കലാപ്പായി പോയ്‌ വിഷ്ണുവിന് തന്നെ. രാജശേഖരന്റെ സ്പെഷ്യൽ റെക്കമെന്റെഷൻ.. അവനെ കുറിച്ച് കിട്ടാനുള്ളതെല്ലാം ഒന്ന് പോലും വിടാതെ ചികഞ്ഞെടുത്തു കൊണ്ടാണ് പോലീസ് അയാളോട് നീതി കാണിച്ചതും അവനോടുള്ള ദേഷ്യം തീർത്തതും. കണ്ടതും കേട്ടതുമായ മകന്റെ കേസ് കെട്ടുകൾ. സുഗന്ധിക്കും ഏറെക്കുറെ മതിയായ പോലാണ്. ചെയ്ത് പോയതെല്ലാം അബദ്ധമായിരുന്നു എന്നൊരു തോന്നൽ. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ അവരാകെ മടുത്തു പോയിരിക്കുന്നു.. കാശി പലപ്പോഴും ഓർമപ്പെടുത്തിയ മൂത്ത മകന്റെ നെറികെട്ട കളികൾ. അതാണിപ്പോൾ മറയേതുമില്ലാതെ അവർക്ക് മുന്നിൽ വെളിവായത്.. മൃഗങ്ങൾ പോലും തോറ്റു പോകുന്നത്ര ക്രൂരത. അതിലൊന്ന് പോലും അറിയാൻ കഴിയാതെ.. അറിയാൻ ശ്രമിക്കാതെ അവന്റെ കൂടെ കൂടിയ താനൊരു മനുഷ്യൻ തന്നെയാണോ എന്നവർക്ക് പോലും സംശയമാണ്. വിഷ്ണുവിന്റെ അമ്മ എന്നുള്ള പദവി ആ സ്റ്റേഷനിൽ വെച്ച് അവർക്കൊരു ഭാരമായത് പോലെ. മകളെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ കൂട്ട് നിന്നതിന്റെ കലിപ്പ് രാജ ശേഖരൻ സുഗന്ധിയോടും കാണിച്ചിട്ടുണ്ട്. സ്ത്രീധനപീഡനവും ഗാർഹിക പീഡനവും അടക്കം അവർക്കും പിടിപ്പത് തലയിലുണ്ട്. ചുരുക്കത്തിൽ അവർക്ക് വേണ്ടി ഹാജരാവാൻ വേണ്ടി പോലും നല്ലൊരു വക്കീൽ ഇല്ലെന്നുള്ള അവസ്ഥ. ഇത് വരെയും ചെയ്ത് കൂട്ടിയത് വെച്ചിട്ട് കാശിയെ അവരോന്നിനും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കാവ്യയും ഉല്ലാസ്സും എല്ലാം അറിയുമ്പോൾ വരുമെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.. രണ്ട് പേർക്കും. കരുതിയത് പോലെ തന്നെ അവര് വന്നു. വേണ്ടത് ചെയ്ത് തരാമെന്ന് വാക്കും പറഞ്ഞു കൊണ്ട് ഇറങ്ങി പോയവർ പിന്നെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും തിരികെ വന്നില്ല എന്നുള്ളത്.. പിന്നെയും നിരാശയിലേക്ക് തന്നെ തള്ളിയിട്ട് കഴിഞ്ഞു. ഗായത്രിയിട്ട് കൊടുത്ത തീ പൊരി ആളി കത്തി അവരതിന്റെ പിടിയിലാണെന്ന് അമ്മയും മോനും അറിഞ്ഞതുമില്ല.. 💥💥 ഇനിയാ വയ്യാത്ത കൈ അനക്കി വല്ലതും വരുത്തി വെച്ച നിങ്ങൾക്ക് തന്നെയാ കാശ്യേട്ട നഷ്ടം.. " കെറുവോടെ പറഞ്ഞിട്ട് അവനോടുള്ള പരിഭവത്തോടെ കാർത്തു തിരിഞ്ഞിരുന്നു. നിനക്കൊരു നഷ്ടവുമില്ലേ.. " അത്രമേൽ ഹൃദ്യമായൊരു ചോദ്യത്തോടെ കാശി ഒരു കൈ കൊണ്ടവളെ പുണർന്നു തന്നിലേക്ക് ചേർത്തു. "എനിക്കെന്ത്.. അല്ലേൽ തന്നെ ഞാൻ പറയുന്നത് വല്ലതും നിങ്ങള് കേൾക്കുവോ.." നീ പറയുന്നതെല്ലാം ഞാൻ കേൾക്കുന്നില്ലേ ന്റെ കുഞ്ഞാറ്റ കിളിയെ.. ഞാനെന്റെ വീട്ടിൽ പോലും പോകാതെ ഇത്രേം ദിവസം ഇവിടെ തന്നെ നിന്നത്... അതച്ഛന് വേണ്ടിയല്ലേ.. അവൻ പറയുന്നതിന്റെ ഇടയിലേക്ക് ഓടി കയറി കൊണ്ടവൾ മുഖം വീർപ്പിച്ചു. അല്ലല്ലോ.. അതെന്റെയീ കിളി കുഞ്ഞിന് വേണ്ടിയാ.അവിടെത്തിയ ഞാനീ ഓട്ട പാച്ചിലിൽ പെട്ടു പോകുമ്പോൾ ന്റെ പെണ്ണ് ഒറ്റക്കായി പോയാലോ ന്ന് കരുതിയാ... " എങ്കിൽ പിന്നെ കുറച്ചു ദിവസം കൂടി ഓടാതെ അടങ്ങി നിന്നൂടെ.. മുറിവൊക്കെ കരിഞ്ഞു.. പക്ഷേ കൈ.. " അവളവന്റെ കയ്യിൽ പിടിച്ചു. ഒരാഴ്ച കൊണ്ടിതും ഒക്കെയാവും എന്നവൾക്കും അറിയാം. പക്ഷേ അവന്റെയീ പാച്ചില് കാണുമ്പോ ഭയമാണ്.. നഷ്ടപ്പെടാൻ വയ്യാത്ത.. അങ്ങനൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഏതൊന്നിനോടും ഒരാൾക്ക് തോന്നുന്ന സ്നേഹം പൊതിഞ്ഞു കെട്ടിയ ഭയമായിരുന്നു അവൾക്കും. അതവനും അറിയാം. "എനിക്കറിയാം കാർത്തു.. പക്ഷേ അങ്ങനെ അടങ്ങിയിരിക്കാൻ പറ്റുമോ.. എനിക്ക്.അതിനാ വൃത്തികെട്ടവൻ സമ്മതിച്ചു തരുമോ.." ഇപ്രാവശ്യം അവന്റെ മുഖം മാറി.. മഹേഷ്‌ പിന്നെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ.." കാർത്തു ഹൃദയമിടിപ്പോടെ ചോദിച്ചു. അതിനവൻ ഉണ്ടാക്കിയ പ്രശ്നം തന്നെ തീർന്നില്ലല്ലോ.. ആ വെപ്രാളം അറിഞ്ഞിട്ട് അവളെ ഒന്നു കൂടി നെഞ്ചിലേക്കടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു. ഇനിയൊരു പ്രശ്നത്തിലും പോവല്ലേ.. അവന് അവന്റെ വഴി നമ്മുക്ക് നമ്മുക്ക് വഴി.. അത്രേം മതി. അത് വരെയുമുള്ള കുറുമ്പെല്ലാം വിട്ടൊഴിഞ്ഞിട്ട് വല്ലാത്തൊരു ഭയമുണ്ടവൾക്ക്. അത്രേം ഒള്ളു എനിക്കും. പക്ഷേ അവൻ നമ്മളെ വഴി നടക്കാൻ വിടില്ല കാർത്തു.. പക ഒളിപ്പിച്ചു കൊണ്ട് എവിടെയോ തക്കം പാർത്തിരിപ്പുണ്ട്. ഇനിയും ഒരവസരം അവന് കൊടുക്കാൻ പാടില്ല. അതൊരുപക്ഷെ.." വേണ്ട.. വേണ്ട.. പറയല്ലേ.." അവനെന്താണ് പറയാൻ വരുന്നതെന്നാറിഞതും കാർത്തു ആ വാ പൊതിഞ്ഞു പിടിച്ചു. ഇല്ല.. പറയുന്നില്ല.. പക്ഷേ ഞാൻ പറയാതിരുന്നത് കൊണ്ടൊ നീ കേൾക്കാതിരുന്നത് കൊണ്ടോ ഒന്നും നടക്കാതിരിക്കില്ല. മഹേഷിനെ കുറച്ചിപ്പോ കുറച്ചൊക്കെ നിനക്കും അറിയാമല്ലോ.. ഇപ്പൊ അവനായിട്ട് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. എന്നും കരുതി അവനൊതുങ്ങി പോയോന്നോ നന്നായി പോയെന്നോ ഇതിന് അർഥമില്ല.." കാശി ഒന്നു ശ്വാസമെടുത്തു.. തത്കാലികമായൊരു പരിഹാരമല്ല കാർത്തു വേണ്ടത്. എന്നേക്കുമായി അവനെന്ന ശത്രു ഇല്ലാതായാലേ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.. " താനീ തുറന്നു പറയുന്നതെല്ലാം അവളിൽ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടുന്നുണ്ടെന്ന് കാശിക്കറിയാം . പക്ഷേ പറയാതിരിക്കാനും കഴിയില്ല. എല്ലാം അവൾ അറിയേണ്ടത് തന്നെയാണ്.. പേടിക്കണ്ട.." അവനൊന്നു കൂടി അവളിലെ പിടി മുറുകി. "നേരിട്ട് അവനിനി ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ളത് ഞാൻ ചെയ്ത് കഴിഞ്ഞു. ഞാൻ അടുത്തില്ലാത്ത അവസരം നോക്കി നിനച്ഛനെ കൊല്ലാ കൊല ചെയ്തതിനുള്ളത് ഒട്ടും കുറയാതെ അവന് കൊടുത്തു തീർത്താൽ മാത്രമേ എന്റെ നെഞ്ചിലെ തീ അണയൂ..അതെന്റെ കടമ കൂടിയല്ലേ.." കാശി പല്ല് കടിച്ചു കൊണ്ടാണ് അത്രയും പറയുന്നത്.. എനിക്ക് പേടിയുണ്ട് കേട്ടോ.." കാർത്തു ഓർമ്മിപ്പിച്ചു.. ആ.. നന്നായി പോയ്‌.. സഹിച്ചോ.. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ കാശി നാഥൻ നിനക്ക് ചേരുന്ന ആളല്ല.. അവനില്ലാത്ത പോരായ്മകൾ ഒന്നുമില്ല.. അതും പോരാഞ്ഞു അമ്പലപറമ്പിൽ അശോകന്റെ പേഴ്സ്നൽ ഗുണ്ടയാണ് ഞാനെന്നൊക്കെ.. കേട്ടില്ലല്ലോ നീ.. അനുഭവിച്ചോ ട്ടാ.. " താൻ പറയുന്നത് ഇഷ്ടമാവുന്നില്ല എന്ന മട്ടിൽ വീർത്തു വരുന്ന ആ കവിളിൽ നുള്ളി നോവിച്ചു കൊണ്ടാണ് അവൻ പറയുന്നത്. അവനെ ഒന്നു തുറിച്ചു നോക്കി കൊണ്ട് ആ കൈ തട്ടി മാറ്റി കാർത്തു പോയി കിടക്കയിലിരുന്നു. ചുമ്മാ പറഞ്ഞതാ ന്റെ പൊന്നേ.. " പുന്നാരിച്ചു കൊണ്ടൊരു ചിരിയോടെ അവനും.. എന്നോട് മിണ്ടണ്ട.." കാർത്തു തിരിഞ്ഞിരുന്നു. അയ്യോ.. അങ്ങനൊന്നും പറഞ്ഞൂടാ.. നിന്നോട് മിണ്ടാൻ.. നിന്നേ തലോടാൻ മോഹിച്ചു നിൽപ്പാണ് ഞാൻ... " ബാക്കി അവൻ പാടും മുൻപ് ചിരിയോടെ കാർത്തു അവനെ കെട്ടിപിടിച്ചു. ഒരിത്തിരി നേരം തന്നോട് പിണങ്ങിയിരിക്കാൻ കൂടി വിടാത്ത അവളുടെയാ നിറഞ്ഞു തൂവുന്ന പ്രണയം.. കാശിയാ നെറുകയിൽ ചുണ്ട് ചേർത്തു. "പേടിക്കണ്ട.. ഞാനില്ലേൽ നീയുണ്ടാവില്ലെന്ന് എനിക്കിപ്പോ നന്നായി അറിയാം.. അതോർത്തു കൊണ്ട് തന്നെയാണ് എന്റെ ഓരോ ചുവടും.. ശത്രു നമ്മള് വിചാരിച്ചതിലും മിടുക്കനാണ്.. തിരിച്ചടി കൊടുക്കാൻ ഒരുങ്ങുമ്പോ നമ്മളും അതേ മിടുക്ക് കാണിക്കണം. ഇല്ലേൽ കുരുങ്ങി പോകും . അവനിനി ഒന്നും ചെയ്യാൻ കഴിയാത്ത വിധം പൂട്ടണം. അതിന് വേണ്ടിയാണ് ഞാനും നിന്റെ അച്ഛനും ശിവയുമൊക്കെ ശ്രമിക്കുന്നത്. കേട്ടോ.." അവളുടെയാ മനസറിഞ്ഞത് പോലെ സ്നേഹത്തോടെ കാശി പറഞ്ഞു കൊടുത്തു.. ഉള്ളിലെ ആശങ്കകൾ തീർത്തും വിട്ടു പോയില്ലേലും അവന്റെ ആ വാക്കുകൾ കാർത്തുവിന് ആശ്വാസമാകുക തന്നെ ചെയ്ത്.. അവർ സംസാരിക്കുന്നതിന്റെ ഇടയിലേക്കാണ് താഴെയുണ്ട് എന്ന് പറഞ്ഞു കൊണ്ടുള്ള ശിവയുടെ മെസ്സേജ്.. അതോടെ കാശ്ശിക്കൊപ്പം കാർത്തു കൂടി എഴുന്നേറ്റു. "മിയ വൈകുന്നേരമല്ലേ പോകുന്നത്.." മുറിയിൽ നിന്നിറങ്ങും മുൻപേ അവൻ ചോദിച്ചു. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "എങ്കിൽ രാവിലെ പോയാൽ മതിയെന്ന് പറയ്യ് നീ അവളോട്.ശിവ കൊണ്ട് വിടും.. അവർ തമ്മിൽ സംസാരിച്ചു കൊണ്ടൊരു തീരുമാനം എടുക്കട്ടെ.." സ്റ്റെപ്പിറങ്ങി കൊണ്ട് കാശി പറഞ്ഞു. അപ്പൊ ശിവേട്ടനും.." കാർത്തു അമ്പരപ്പോടെ അവനെ നോക്കി. കാശി കണ്ണൊന്നു ചിമ്മി ചിരിക്കുക മാത്രം ചെയ്തു. കാർത്തു അവന്റെ കയ്യിലൊന്ന് പിച്ചി.. ഇന്നലെ താൻ അത്രയ്ക്ക് പറഞ്ഞിട്ടും അപ്പൊ അതിനെ കുറിച്ചൊന്നും പറയാത്തത്തിനാണ് ആ പിച്ചെന്ന് കാശിക്കും മനസ്സിലായി. അവരിറങ്ങി ചെല്ലുമ്പോൾ താഴെ അശോകനൊപ്പം തുളസി കൂടിയുണ്ട്. ഞാനൂടെ വരാടാ കാശി.. " അവനെ കണ്ടതെ അശോകൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "ഏയ്.. അതിന്റെ ആവിശ്യമില്ല അശോകേട്ട.. ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു.." അവൻ ചിരിയോടെ തന്നെയാണ് പറയുന്നത്. കാർത്തു വിളിക്കുന്നപോലെ അച്ഛാ ന്ന് വിളിക്കെടാ എന്നൊക്കെ അശോകൻ കുറെ പ്രാവശ്യം അവനോട് പറഞ്ഞിരുന്നു. അശോകേട്ടൻ എന്നവൻ അറിയാതെ വിളിച്ചപ്പോഴൊക്കെ തിരുത്തി കൊടുത്തിരുന്നു. പക്ഷേ അങ്ങനെ അല്ലാത്ത ഒന്നും അവന് വഴങ്ങുന്നില്ല എന്നതായിരുന്നു സത്യം. എങ്കിൽ പിന്നെ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവരും കരുതി. "പോയിട്ട് വരാം.." എല്ലാവരോടുംമായി പറഞ്ഞിട്ട് അവനിറങ്ങി ചെല്ലുമ്പോഴേക്കും ശിവ അവനെ കാത്തെന്ന പോലെ നിൽക്കുന്നുണ്ട്. സൂക്ഷിച്ചു പോണം കേട്ടോ.. എന്തുണ്ടെലും വിളിക്ക്.. ഞാൻ കൂടെയുണ്ട്.. " കാരിലേക് കയറും മുൻപ് അശോകൻ അവനെ ഓർമ്മിപ്പിച്ചു. കാശി ചിരിയോടെ തലയാട്ടി.. 💥💥 പല്ല് കടിച്ചു കൊണ്ട് മഹേഷ്‌ കയ്യിലുള്ള ഫോൺ കിടക്കയിലേക്ക് നീട്ടി എറിഞ്ഞു. എന്നിട്ടും അടങ്ങാത്ത ദേഷ്യത്തോടെ അവനാ ചുവരിൽ ആഞ്ഞടിച്ചു. കരുതിയതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് തനിക്ക് മുന്നിലിപ്പോൾ. പല നമ്പറിൽ നിന്നും മാറി മാറി വിളിച്ചിട്ടും സ്റ്റീഫൻ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യുന്നില്ല. നാട്ടിലുള്ള കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്. ആ ഒരു ധൈര്യത്തിൽ തന്നെയാണ് പിടിച്ചു നിൽക്കുന്നതും. അന്ന് ഓടി പോന്നത് ചെന്നെയിലേക്കാണ്. അവിടെ നിന്നും ദുബായും വരെയും എത്തി. പക്ഷേ അതൊന്നുമല്ല ഇപ്പൊ മെയിൻ പ്രശ്നം. അത്രയൊക്കെ താൻ ചെയ്ത് കൂട്ടിയിട്ടും സ്വന്തം ജീവന് വില പറഞ്ഞിട്ടും ഇത് വരെയും തനിക്കെതിരെ അമ്പലപറമ്പിൽ അശോകൻ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. തന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ അന്വേഷിച്ചു ചെന്നിട്ടില്ല. ഒരു ഫോൺ കോൾ പോലും ചെയ്തിട്ടില്ല. അതിനർത്ഥം...! അതാണ്‌ മഹേഷിനെ ഭയപ്പെടുത്തുന്നത്.. ഏസി കൂട്ടിയിട്ട ആ മുറിയിൽ നിന്നിട്ട് പോലും അവനാകെ വിയർത്തു കുളിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം യാതൊരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയ്‌. ഓഫീസ് കാര്യം അടക്കം തന്റെ കൈ പിടിയിൽ ഒതുക്കിയിട്ടാണ് അശോകന് നേരെ ഇറങ്ങി പുറപ്പെട്ടത് തന്നെ. അതായത് അശോകന്റെ സ്വന്തം സ്ഥാപനം.. അത് തന്റെ പേരിലേക്ക് മാറ്റിയിട്ട് കൂടി അയാളൊരു നീക്ക് പോക്കും നടത്തുന്നില്ല. സത്യത്തിൽ ആ ശാന്തതയേ അവന് ഭയന്ന് തുടങ്ങീട്ട് കുറച്ചു ദിവസമായി. ഇനിയും മാറി നിന്നാൽ അവതാളത്തിലാവുന്ന ഓഫീസ് കാര്യങ്ങൾ. പക്ഷേ നാട്ടിലേക്ക് ചെന്നിറങ്ങിയാൽ എന്തുണ്ടാവും എന്ന് ഊഹിക്കാൻ പോലും ആവുന്നില്ല.. കാശി നാഥൻ അശോകന്റെ കൂടെയുണ്ട് എന്നത് മഹേഷിന്റെ ഭയത്തിന്റെ ആക്കം കൂട്ടി.. അവൻ തനിക്കെതിരെ അന്വേഷണവുമായി നടക്കാൻ തുടങ്ങിയതിന്റെ റിസൾട്.. അതപ്പോൾ മഹേഷിനെ മുൻപ്പൊന്നും ഇല്ലാത്ത വിധം വല്ലാതെ അസ്വസ്ഥതപ്പെടുത്തി... തുടരും.. പിന്നല്ല.. ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലെന്ന് ആരെങ്കിലും ഇവനോടൊന്ന് പറഞ്ഞു കൊടുക്കുവോ.. 😆 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ