novel

അമ്പിളി 🌝
995 views
3 hours ago
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ നീയെൻ നീലാംബരി 🦋7  അബിക്ക് ഈ ലോകത്തേറ്റവും വെറുപ്പുള്ള വിഭവം പാവയ്ക്കതോരൻ ആണ്. അത് അറിയുന്നത് കൊണ്ടുതന്നെ  അമ്മ വീട്ടിൽ അതുണ്ടാക്കുന്ന ദിവസം അവനായിട്ട് മറ്റെന്തെങ്കിലും ഉണ്ടാക്കാറുണ്ടായിരുന്നു. ഇവിടുള്ളവർക്കെല്ലാം അത് നന്നായറിയാം അതുകൊണ്ട് മനപൂർവം ചെയ്യുന്നതാണിതെല്ലാം . അഭി കണ്ണീർ പുറത്തുചാടാൻ അനുവദിക്കാതെ അതിനെ അടക്കി നിർത്തി. അടുക്കള റാക്കിൽ നിന്നും വെളിച്ചെണ്ണ കുപ്പിയെടുത്തു ഇത്തിരി വെളിച്ചെണ്ണ ചോറിനു മുകളിൽ ഒഴിച്ചു. ഉപ്പുപാത്രത്തിൽ നിന്നും ഉപ്പെടുത്തു അതും കുറച്ചു വിതറി . നിന്ന് കൊണ്ട് തന്നെ അത് കുഴെച്ചെടുത്തു വേഗം വായിലേക്കിട്ടു. പാവയ്ക്കാ തോരൻ ഉള്ള ഭാഗം നീക്കിവച്ചു. രണ്ടു മൂന്നു വാ കഴിച്ചപ്പോഴേക്കും ചോറ് തീർന്നിരുന്നു. അഭി വാ കഴുകി ആ പാത്രവും കഴുകി കമഴ്ത്തി. "ഡാ ..............." പുറകിൽ നിന്നും മീനാക്ഷിയുടെ വിളി കേട്ട് അഭി തിരിഞ്ഞു നോക്കി.  മീനാക്ഷിയുടെ കൈയിൽ ഒരു ബക്കറ്റ് നിറച്ചു തുണികൾ ഉണ്ടായിരുന്നു. അതവർ അവനു നേരെ നീട്ടി. അഭി സംശയത്തോടെ അത് വാങ്ങി .  " ഇത് എന്റേം രേവതി ഏടത്തീടേം കുറച് വസ്ത്രങ്ങളാണ് . നല്ല വില കൂടിയതായത് കൊണ്ട് മെഷീനിൽ ഇടാൻ പറ്റില്ല. നീയത് കുളത്തിൽ പോയി കഴികിയിട്. " ഇതും പറഞ്ഞവർ അവർക്കടുത്തേക്ക് വരുന്ന രേവതിയെ നോക്കി ചിരിച്ചു.  " വെയിൽ ആറിയിട്ട് മതിയോ അമ്മായി? " അഭി പുറത്തു തിളച്ചു നിൽക്കുന്ന പൊരി വെയിലേക്ക് നോക്കി ചോദിച്ചു. വല്ലാത്തൊരു ക്ഷീണം ആ ശബ്‌ദത്തിൽ ഉണ്ടായിരുന്നു.  " നിന്നോട് ഞങൾ പറയുന്ന പണി പറയുന്ന സമയത്തു ചെയ്യണം. വെറുതെ ഇരുന്നു കൊഴുപ്പു കൂടിയാലേ  ഒരു വർഷത്തെ ആയുസ്സ് വീണ്ടും കുറഞ്ഞു പോവും..." രേവതി പുച്ഛത്തോടെ പറഞ്ഞു.  അഭി പിന്നൊന്നും പറഞ്ഞില്ല. നിലത്തിരിക്കുന്ന ബക്കറ്റ് എടുത്തു . പുറത്തിറങ്ങി . രേവതിയുടെയും മീനാക്ഷിയുടെയും ചുണ്ടുകളിലെ വിജയ ചിരി കണ്ടിട്ടും കാണാത്ത പോലവൻ നടന്നു. അടുക്കള ഭാഗത്തെ വിശാലമായ പറമ്പിൽ രണ്ടു തെങ്ങുകൾക്കിടയിലായി പ്ലാസ്റ്റിക് കയർ കൊണ്ട്  കെട്ടിയ അഴയിൽ വിരിച്ചിട്ടിരിക്കുന്ന വെള്ള തോർത്തെടുത്തു തോളിലൂടെയിട്ട് അഭി കുളത്തിലേക്ക് നടന്നു. അപ്പോഴാ ചുണ്ടിൽ വേദനയോടെയൊരു പുഞ്ചിരി തങ്ങി നിന്നിരുന്നു.  ******************* നല്ലൊരു ഉറക്കം കഴിഞ്ഞു മധു കണ്ണുകൾ പതുക്കെ ചിമ്മി തുറന്നു. എവിടെയാണ് കിടക്കുന്നതെന്ന് പെട്ടന്ന് മനസിലാവാതെയവൾ ഞെട്ടി എണീറ്റു. ഒന്ന് കൂടെ കണ്ണിറുക്കി അടച്ചു തുറന്നപ്പോഴാണ് അവൾക്ക് താൻ ആ വേശ്യാലയത്തിൽ അല്ല എന്ന് ബോധം വന്നത്. ഒരു ആശ്വാസത്തിൽ നെടുവീർപ്പിട്ടു മധു കിടക്കയിൽ നിന്നെണീറ്റു . കുളിച്ചു ഈറനോടെ കിടന്നിരുന്ന മുടി ഉണങ്ങിയിട്ടുണ്ട്. അത് വാരി വട്ടത്തിൽ ചുറ്റി കെട്ടി വച്ചു. അതവളുടെ അമ്മ കെട്ടുന്നത് കണ്ടു പഠിച്ചതാണ്. അങ്ങനെ കെട്ടിയാൽ പിന്നെ അഴിഞ്ഞു പോവില്ല. സജീവൻ ഭക്ഷണം ഒക്കെ താനേ ഉണ്ടാക്കി കഴിക്കണം എന്ന് പറഞ്ഞ ഓർമയിൽ അവൾ അടുക്കളയിലേക്ക് നടന്നു. മനോഹരമായ ഒരു ചെറിയ അടുക്കള. എല്ലാ ആധുനിക സൗകര്യങ്ങളും അവിടുണ്ടായിരുന്നു. ആദ്യം മുഖം കഴുകി ഉറക്ക ക്ഷീണം മാറ്റി ഫ്രിഡ്‌ജ്‌ തുറന്നു നോക്കി. അതിൽ കുറച്ചു പച്ചക്കറികളും മുട്ടയും ഒക്കെ ഇരിപ്പുണ്ടായിരുന്നു. ഒരുപാടു കാലമായി പാചകം ചെയ്യാതിരുന്നത് കൊണ്ട് എന്ത് ഉണ്ടാക്കണമെന്നവൾക്ക് കൺഫ്യൂഷൻ ആയി.  പിന്നൊരു ഓർമയിൽ മുട്ട മൂന്നെണ്ണം എടുത്തു പുഴുങ്ങാൻ വച്ചു. പത്രങ്ങളെല്ലാം അവിടെ താഴെയുള്ള റാക്കിൽ ഉണ്ടായിരുന്നു. ഒരു ഭാഗത്തായി പലചരക്ക് സാധനങ്ങൾ കൂട്ടി ഇട്ടിട്ടുണ്ട്. അതിൽ പോയി അരിയുടെ കവർ തപ്പിയെടുത്തു. ബസ്മതി അരിയുടെ ഒരു പാക്കറ്റ് ആയിരുന്നത്. ഉള്ളിയും തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം നന്നാക്കി കഴുകി ചെറുതായി അരിഞ്ഞു വച്ചു. എല്ലാം സെറ്റാക്കി കുറഞ്ഞ നേരം കൊണ്ടവൾ കുക്കറിൽ ഒരു എഗ്ഗ്‌ബിരിയാണി ഉണ്ടാക്കിയെടുത്തു. പാത്രം തുറന്നതും കൊതിപ്പിക്കുന്ന ബിരിയാണിയുടെ മണം കാരണം അവളുടെ വായിൽ വെള്ളം വന്നു. രണ്ടു മുട്ടയും കുറച്ചു റൈസും എടുത്തു ഹാളിലേക്ക് നടന്നു. അവിടുള്ള സോഫയിലേക്കിരുന്നു ആസ്വദിച്ചു ബിരിയാണി കഴിച്ചു. മധുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അമ്മാവന്റെ വീട്ടിൽ ആയിരുന്ന കാലത്താണ് അവസാനമായി ഇങ്ങനൊന്ന് ഉണ്ടാക്കിയത്. പക്ഷെ ജിഷ ഒരു വറ്റ് പോലും തരാതെ മുഴുവൻ കഴിച്ചു. ആ ഓർമയിൽ അവളുടെ ഉള്ളു നീറി. എങ്കിലും അത് കാര്യമാക്കാതെ മുഴുവൻ ഇരുന്ന് കഴിച്ചു. നല്ലൊരു ഏമ്പക്കവും വിട്ട് അടുക്കളയിൽ ചെന്ന് വെള്ളവും കുടിച്ചു. ഉണ്ടാക്കിയ ബിരിയാണി ബാക്കിയുള്ളത് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു വച്ച് ബാക്കി പത്രങ്ങൾ കഴുകി വച്ചു.  റൂമിൽ ചെന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ് ചാർജ് ഇല്ലെന്നു കണ്ടത്. ബാഗിൽ നിന്നും ചാർജർ എടുത്ത് പ്ലഗിൽ കുത്തി ഫോൺ ചാർജ് ചെയ്യാനിട്ടു.  ഒന്നും ചെയ്യാനില്ലെന്നോർത്തപ്പോൾ മടുത്തു പോയവൾക്ക്. ബാഗ്ളൂരും രാവിലെ ഒന്നും ചെയ്യാൻ ഉണ്ടാവാറില്ല. പക്ഷെ അവിടുത്തെ പോലെ അല്ല അവൾക്കിവിടെ. കേരളത്തിന്റെ ഊഷ്‌മളമായ അന്തരീക്ഷത്തിൽ പഴയ ബാലയെ പോലെ പാറിപ്പറന്നു നടക്കാൻ അവൾക്കു മോഹം തോന്നി. ഓരോന്നോർത്തു കിടക്കുമ്പോഴാണ് കാളിങ് ബെല്ലടിക്കുന്ന ശബ്‌ദം കേൾക്കുന്നത്. ആരായിരിക്കുമെന്ന ആകാംഷയോടെ മധു വേഗത്തിൽ പോയി വാതിൽ തുറന്നു. മുന്നിൽ ചിരിയോടെ നിൽക്കുന്നവളെ കണ്ടു അതേ ചിരി മധുവിന്റെ ചുണ്ടിലും വിരിഞ്ഞു.  " ഹായ് ഏട്ടത്തി...."  " ഹായ് , സാദ്ധ്യ....."  മധു പറഞ്ഞതും കിങ്ങിണിയുടെ മിഴികൾ വിടർന്നു.  " എന്നെ അറിയാമോ..." മധുവിനെ കടന്നു ഉള്ളിലേക്ക് കയറി കിങ്ങിണി ചോദിച്ചു. " സജീവേട്ടൻ എല്ലാവരെ കുറിച്ചും പറഞ്ഞു തന്നിട്ടുണ്ട്. "  " എന്നാൽ എന്നെ സാദ്ധ്യ എന്ന് വിളിക്കണ്ട കേട്ടോ.... കിങ്ങിണി എന്ന് വിളിച്ചാ മതി. എനിക്ക് പ്രിയാപ്പെട്ടവർ എന്നെ അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ട്ടം..." ചെറിയ കുഞ്ഞുങ്ങളെ പോലെയാവൾ പറഞ്ഞതും മധു അവളുടെ കയ്യിൽ പിടിച്ചു. "ഞാൻ അതിന് പ്രിയപെട്ടതാണോ? "  "അതെല്ലോ........ എന്റെ അഭിയേട്ടന്റെ പെണ്ണ് എനിക്ക് പ്രിയപെട്ടതല്ലേ. എന്റെ പ്രിയപ്പെട്ട ഏട്ടത്തി. " കിങ്ങിണി പറഞ്ഞതും മധുവിന് സന്തോഷവും സങ്കടവും ഒരുപോലെ വന്നു പോയി.  താൻ വെറുമൊരു വാടക ഭാര്യയാണെന്നറിയാതെ അവൾ വിളിക്കുന്ന ഏട്ടത്തി എന്ന വിളി പോലും മധുവിന് കേൾക്കെ കിങ്ങിണിയോട് സഹതാപം തോന്നി.  പിന്നെയും കിങ്ങിണി ഒരുപാടു നേരം മധുവിനോട് സംസാരിച്ചു. അവൾ നന്നായി സംസാരിക്കുമെന്ന് മധുവിന് മനസിലായി. ഇത്രകാലം അടക്കിവച്ചിരുന്ന തന്റെ മലയാളവും സംസാര വൈദക്ത്യവും മധുവും പങ്കുവച്ചു.  കുറഞ്ഞ നേരം കൊണ്ടൊരു അടുപ്പം കിങ്ങിണിയോട് മധുവിന് തോന്നി തുടങ്ങി.  " ഏട്ടത്തി എന്റെ അഭിയേട്ടനെ പോലെ അച്ഛനും അമ്മയും ഇല്ലാത്തൊരാളാണല്ലേ? " അവളുടെ ചോദ്യത്തിൽ മധു പതുക്കെ മൂല.  "അച്ഛൻ ഇന്നലെ പറയുന്നത് കേട്ടു , അച്ഛന്റെ ഏതോ സുഹൃത്തിന്റെ അകന്ന ബന്ധത്തിൽ ഉള്ളതാ ചേച്ചിയെന്ന്. പാവപെട്ട വീട്ടിലെയന്നൊക്ക പറഞ്ഞു. പക്ഷെ ചേച്ചിയെ കണ്ടാൽ പറയില്ലാട്ടോ ചേച്ചി ഒരു പാവപെട്ട വീട്ടിലെയാണെന്ന്. കണ്ടാൽ ഒരു രാജകുമാരിയെ പോലെയുണ്ട്." ആത്മാർഥമായി കിങ്ങിണി പറയുന്നത് കേട്ട് മധു മിഴിച്ചു പോയി.  " രാജകുമാരിയെ? " മധു ആവർത്തിച്ചു. " ഹ്മ്മ്..... ഒരു പാവക്കുട്ടിയെ പോലെയുള്ള രാജകുമാരി."  മധു മുല്ലമൊട്ടു പോലുള്ള പല്ലു കാണിച്ചു മനോഹരമായി ചിരിച്ചു.  " ഇവിടെ പുറത്തിറങ്ങി എന്തെങ്കിലും ഒക്കെ കാണാനുള്ള വകുപ്പുണ്ടോ കിങ്ങിണി.... ഇവിടിരുന്നിട്ട് ശ്വാസം മുട്ടുന്നു. " കുറച്ചു നേരത്തിനു ശേഷം മധു ചോദിച്ചു.  " ആണോ ? എന്നാൽ എന്റെ കൂടെ വാ നമുക്ക് കുളത്തിൽ പോവാം. നമ്മുടെ പറമ്പിൽ തന്നെയാ എന്ത് രസാന്നറിയാമോ . " കിങ്ങിണി ഇരുന്നിരുന്ന സോഫയിൽ നിന്നും ചാടിയെണീറ്റു പറഞ്ഞു. മധുവിനും ആവേശമായി. ഒരു കുളം കണ്ടിട്ട് എത്രകലാമയെന്നോർത്ത് മധു അത്ഭുതപ്പെട്ടു.  കിങ്ങിണിക്കൊപ്പം വീട് പൂട്ടി താക്കോൽ അവിടുള്ള പാത്രത്തിൽ ഇട്ട് മധു ചെറിയ കുട്ടികളെ പോലെ തുള്ളിയിറങ്ങി. കിങ്ങിണിക്ക് അവളുടെ സ്വഭാവം നന്നായി ഇഷ്ട്ടപെട്ടു.  രണ്ടു പേരും ഗസ്റ്ഹൗസിന്റെ സൈഡിലുള്ള കവുങ്ങുകളും തെങ്ങുകളും നിറഞ്ഞ പറമ്പിലൂടെ നടന്നു. ആ പറമ്പിന്റെ അറ്റത്തായി കുളപ്പുര കാണാമായിരുന്നു. " അതാ നമ്മുടെ കുളം..." കിങ്ങിണി അങ്ങോട്ട് ചൂണ്ടി പറഞ്ഞു.  മധു ആദ്യമായിരുന്നു അങ്ങനെ മറച്ചു കെട്ടിയ കുളം കാണുന്നത്. അവർ നടന്ന് അവിടേക്കെത്തി തുടങ്ങി.  " കിങ്ങിണി.................." കുറച്ചു മാറി കാണുന്ന ആ വലിയ വീടിന്റെ ബാല്കണിയിൽ നിന്നും രേവതി ഉറക്കെ വിളിച്ചു. അത് കേട്ടതും കിങ്ങിണി തിരിഞ്ഞു നോക്കി. മധുവും ശബ്ദം കെട്ടിടത്തേക്ക് നോക്കി. അവിടെ നിന്നും തങ്ങളെ നോക്കി ദഹിപ്പിക്കുന്നവരെ കണ്ടു മധു ഒന്ന് പതറി. " ഞാൻ ഇപ്പൊ വരാട്ടോ ഏട്ടത്തി. 'അമ്മ വിളിക്കുന്നുണ്ട്. ചെന്നില്ലങ്കിൽ പിന്നെ അത് മതി " കിങ്ങിണി നിരാശ്ശയോടെ പറഞ്ഞു .  "ഹമ്...." മധു മൂളി .  കിങ്ങിണി ഇട്ടിരിക്കുന്ന പാവാട പൊക്കി വന്നവഴി അല്ലാത്ത മറ്റൊരു വഴിയിലൂടെ നടന്നു. അത് മാളിക്കൽ വീട്ടിലേക്കുള്ള വഴിയായിരിക്കുമെന്നവൾക്ക് ഊഹിച്ചു .  "പിന്നെ ഏട്ടത്തി... ഞാൻ വന്നിട്ട് വെള്ളത്തിലേക്ക് ഇറങ്ങാട്ടോ... വേണെങ്കിൽ പോയി പടിയിൽ പോയിരുന്നോ. നല്ല വഴുക്കലുണ്ട് അതുകൊണ്ടാ ട്ടോ..... " തിരിഞ്ഞു മധുവിനെ നോക്കി നീട്ടി വിളിച്ചു പറഞ്ഞു കൊണ്ട് കിങ്ങിണി വേഗത്തിൽ മുന്നോട്ടു നടന്നു.  മധു രണ്ടു കയ്യിന്റെയും തള്ള വിരൽ ഉയർത്തി കാട്ടി. കിങ്ങിണി കാഴ്ചയിൽ നിന്നും മറഞ്ഞതും മധു കുളം ലക്ഷ്യമാക്കി നടന്നു. അവൾ പറഞ്ഞ പോലെ പടിക്കെട്ടിൽ പോയിരിക്കാമെന്നോർത്തു. നല്ല വെയിൽ ഉണ്ടായിരുന്നവിടെ. കുളപ്പുരക്ക് മുന്നിൽ എത്തിയതും രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒന്ന് അൽപ്പം തുറന്നാണ് കിടക്കുന്നത്. അവിടെ നിന്നും വസ്ത്രം അലക്കുന്നത് പോലുള്ള ശബ്‌ദം കേൾക്കാം.  " നട്ടുച്ചക്ക് അലക്കാനും മാത്രം വട്ട് ഇവിടെ ആർക്കാണാവോ? " മധു പിറുപിറുത്തു.  അടുത്ത വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൾ ആ വാതിൽ തുറന്നു. അതിനപ്പുറം കണ്ടതും മധുവിന്റെ മിഴികൾ അതിശയത്താൽ വിടർന്നു.  നിറയെ കല്പടവുകളുള്ള വലിയ കുളം. സൂര്യപ്രകാശം തട്ടി നീലവെള്ളം തിളങ്ങി നിൽക്കുന്നു. രണ്ടു കടവുകൾക്കിടയിലായൊരു മതിൽ ഉണ്ട്. അതുകൊണ്ടാണ് രണ്ടു വാതിലുകൾ എന്നവൾക്ക് മനസിലായി. മധു അകത്തേക്ക് കയറി. മനസ്സിൽ ആ നേരം സങ്കടമാണോ സന്തോഷമാണോ വരുന്നതെന്ന് അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ആകാശത്തിന്റെ നീല നിറം ആ നീല വെള്ളത്തിനെ കൂടുതൽ മനോഹരമാക്കി. മധു ഓരോ പടികളായി ഇറങ്ങി. അപ്പുറത്തുള്ളയാൾ വെള്ളത്തിൽ എന്തോ ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു വെള്ളം നന്നായി ഓളം വെട്ടുന്നുണ്ടായിരുന്നു. ആ ഓളങ്ങളിൽ തട്ടി കണ്ണാടിയിൽ എന്നപോലെ വെളിച്ചം പ്രതിഫലിച്ചു. അത്രയും മനോഹരമായ ആ ജലാശയത്തിന്റെ ഭംഗിയിൽ ലയിച്ചു മധു ഓരോ പടവുകളായി ഇറങ്ങി. കിങ്ങിണി പറഞ്ഞതൊക്കെയും മധു മറന്നു പോയിരുന്നു. ആ വെള്ളത്തിൽ കാലൊന്നു മുട്ടിക്കാൻ അവളുടെ ഉള്ളിൽ തോന്നുന്നുണ്ടായിരുന്നു. ആ പടിക്കെട്ടിലെ തണുപ്പ് അത്രത്തോളം ആണെങ്കിൽ ആ വെള്ളത്തിലെ തണുപ്പറിയാൻ ഉള്ളൊരു കൊതി. ഇറങ്ങി ഇറങ്ങിയവൾ അവസാന പടവിൽ എത്തി. കട്ടിയുള്ള സ്വർണകൊലുസു ധരിച്ച പാദങ്ങളിലൊന്ന് പടവിലുള്ള വെള്ളത്തിലേക്ക് വച്ചു.  മധുവിന്റെ കാൽ കുളിർന്നു. രണ്ടാമത്തെ കാൽ പാദവും വെള്ളത്തിലുള്ള പടവിലേക്ക് വെച്ചതും ആ പടവിലുള്ള പായലിൽ ചവിട്ടി മധു വെള്ളത്തിലേക്ക് മലർന്നടിച്ചു വീണു പോയി. എവിടെയും പിടിത്തം കിട്ടാതെ മധു കൂടുതൽ വെള്ളത്തിലേക്ക് താഴ്ന്നു.............. ശ്വാസം കിട്ടാതെയവൾ വെള്ളത്തിൽ മുങ്ങി പൊങ്ങാൻ തുടങ്ങി....... തുടരും....... 😌😌😌
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.8K views
13 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _101 ✍️ രചന - ജിഫ്ന നിസാർ ❣️ "വരുന്നുണ്ടോ നീ എന്റെ കൂടെ " തന്റെ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്നവളുടെ പുറത്ത് പതിയെ തഴുകി കൊണ്ടുള്ള ആ ചോദ്യം. കേട്ടതിനി ശെരിയല്ലേ എന്നൊരു ഭാവത്തിൽ ഗായത്രി അയാളെ മുഖമുയർത്തി നോക്കി. "ഇവനെ കുറിച്ചെനിക്ക് നന്നായി അറിയാം.. അതറിഞ്ഞിട്ട് തന്നെയാണ് ഇവനെ ഞാൻ എന്റെ കുടുംബത്തിൽ കയറ്റില്ലെന്ന് വാശി പിടിച്ചത്.. പക്ഷേ അവനൊപ്പം നീ ചേർന്ന് എന്നെ തോല്പിക്കാൻ വേണ്ടി ഒളിച്ചോടി പോയിട്ടും പോലീസ് സ്റ്റേഷനിൽ വന്നിട്ട് നിന്നെ ഞാൻ കൂടെ വിളിച്ചത്..നിനക്കൊരു തെറ്റ് പറ്റി.. എന്നാലും അതിന്റെ പേരിൽ ഇവനെ പോലെ ഒരുത്തന്റെ കൂടെ നീ നരകിച്ചു തീരാതിരിക്കാൻ വേണ്ടിയാണ്. പക്ഷേ..." അയാളുടെ മുഖത്തൊരു കടുപ്പം നിറഞ്ഞതോടെ ഗായത്രി കുറ്റബോധത്തോടെ മുഖം കുനിച്ചു. വിഷ്ണുവിന്റെ മുഖത്തപ്പോഴും വല്ലാത്തൊരു പുച്ഛം തന്നെയാണ്. "നിനക്കിതൊക്കെ അനുഭവിക്കാൻ യോഗം കാണും. അത്രയും കരുതിയ മതി ഇനി. അല്ലാതിപ്പോ എന്ത് ചെയ്യും.. എല്ലാം സംഭവിച്ചു പോയില്ലേ.. ഇനിയും അതൊന്ന് തിരുത്തി നോക്കാം.. ഇതിന് മുന്നേ തന്നെ ഞാൻ അതാഗ്രഹിക്കുന്നുണ്ടായിരുന്നു. നിന്നെ വന്നൊന്ന് കാണാൻ. പക്ഷേ നിന്നോടുള്ള വാശിയേക്കാൾ ഇവനോടുള്ള ദേഷ്യവും വെറുപ്പും കൊണ്ട് എനിക്കതിനു കഴിഞ്ഞില്ല. എന്നും കരുതി ഇനിയും ഇവിടെ ഇവന് മുന്നിൽ നിന്നെയും നിന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാൻ എനിക്ക്.. എനിക്ക് കഴിയോ.." വേദന വിങ്ങിയ മകളുടെ മുഖത്ത് അരുമയോടെ തഴുകി കൊണ്ട് രാജശേഖരൻ പറയുമ്പോൾ വിഷ്ണുവിന് ഗൂഢമായൊരു ചിരിയാണ്. "വരുന്നോ നീ..." അവന്റെയാ കൂസലില്ലാത്ത മുഖത്തേക്ക് നോക്കി അയാൾ ഒരിക്കൽ കൂടി ഗായത്രിയോട് ചോദിച്ചു. "മ്മ്..." വിഷ്ണുവിന്റെ നേരെ നോക്കുമ്പോൾ വല്ലാത്തൊരു ഭയം തോന്നും. പക്ഷേ ഇനിയും ഇത് പോലൊരു തീരുമാനമെടുക്കാൻ തനിക്ക് പറ്റിയില്ലേൽ അയാളുടെ ചോരയിൽ പിറന്ന കുഞ്ഞിനെ അടക്കം തനിക്കൊപ്പം ഇല്ലായ്മ ചെയ്യും ഈ ദുഷ്ടൻ. മരിക്കാൻ ഭയമൊന്നുമില്ല. അത് അവനോടൊപ്പം ജീവിച്ചു തുടങ്ങിയതിൽ പിന്നെ കിട്ടിയ വരമാണ്. ജീവിതത്തിനോട് വല്ലാത്ത മടുപ്പും മരണത്തിനോട് തീരാത്തൊരു ആസക്തിയും. "എങ്കിൽ കുഞ്ഞിനെ വാങ്ങിക്ക്.." അവളുടെ സമ്മതം കിട്ടിയതും പിന്നെ രാജശേഖരന്റെ ആവിശ്യം അതായിരുന്നു. അതോടെ വിഷ്ണുവിന്റെ ചിരിക്ക് കൂടുതൽ തിളക്കമേറി. "അതാണ് നിങ്ങളുടെ മകൾ.. അവൾ മാത്രനാണ് നിങ്ങൾക്ക് സ്വന്തം.. ഇത് എന്റെ കുഞ്ഞാ.. ഇവളെവിടെ വളരണമെന്ന് ഞാനാ തീരുമാനിക്കുന്നത്.." അന്ന് വരെയും പുഴുത്തൊരു പട്ടിയെ പോലെ അവൻ അറച്ച് കണ്ടിരുന്ന ആ കുഞിനെ വെച്ചവൻ അധികാരം കാണിക്കുന്നത് കണ്ടപ്പോൾ അങ്ങനൊരു നിമിഷം ഒരുപാട് കൊതിച്ചിരുന്നു ഗായത്രിയിലെ അമ്മ മനം പിടഞ്ഞു പോയി. വിഷ്ണുവിന്റെ ഇറുകെയുള്ള പിടിത്തം.. നന്നായി ഭയവും വേദനയും തോന്നുന്നുണ്ട് കല്ലു മോൾക്കെന്ന് ആ കുഞ്ഞ് മുഖം കണ്ടാലേ അറിയാം. പക്ഷേ കരഞ്ഞാൽ വിഷ്ണു അടിക്കുമെന്ന് കരുതിയാവും അതെല്ലാം ഉള്ളിലൊതുക്കി പിടിക്കാൻ ആ കുരുന്നെന്നോ പഠിച്ചിരിക്കുന്നു..! "ചെല്ല്.. കുഞ്ഞിനെ വാങ്ങിക്ക് ഗായൂ.." രാജ ശേഖരൻ വീണ്ടും ആവിശ്യപ്പെട്ടു. അയാൾ അവന്റെ വാക്കുകൾക്കൊരു വിലയും കൊടുത്തില്ല. ആ വാക്കുകൾ പോലെ തന്നെ മുഖത്തുമുണ്ട് വല്ലാത്തൊരു തിടുക്കവും കടുപ്പവും. ഇനിയും ഇത് പോലെ തന്നെ നിന്നാൽ അവർ രണ്ടും തമ്മിലടിയാവും എന്നറിയാവുന്നത് കൊണ്ടാണ് ഗായത്രി വിഷ്ണുവിന്റെ അരികിലേക്ക് ചെന്നത്. "മോളെ... മോളെ തരൂ.. പ്ലീസ്.. " അങ്ങേയറ്റം താഴ്മയോടെ അവൾ അപേക്ഷിക്കുന്നത് അവർ തമ്മിലൊരു വഴക്ക് ഒഴിഞ്ഞു കിട്ടാൻ വേണ്ടി തന്നെയാണ്. "ഞാനും മോളും നിങ്ങൾക്കൊരു തടസ്സമാണെന്ന് എപ്പോഴും പറഞ്ഞിരുന്നില്ലേ.. ഇറങ്ങി പോയികൂടെ എന്നെന്നോട് ഓരോ ദിവസവും ചോദിച്ചിരുന്നില്ലെ..എങ്കിലേ നിങ്ങൾക്കോരു സ്വസ്ഥത ഉണ്ടാവൂ എന്നെന്നോട് എപ്പോഴും പറഞ്ഞിരുന്നില്ലേ.." അവൾ അവനെ നോക്കി.. വിഷ്ണുവിന്റെ മുഖത്തുള്ള ഭാവം. അതപ്പോൾ ഏതെന്ന് അവൾക്ക് പോലും മനസിലായില്ല. എന്നാൽ അവൾക്ക് പിന്നിൽ നിന്നിരുന്ന രാജശേഖരന്റെ മുഖത്ത് വല്ലാത്തൊരു നോവ് നിറഞ്ഞു. തന്റെ മകളുടെ ഗതികേട് നിറഞ്ഞ ആ വാക്കുകൾ ഓർത്തിട്ട്. "അന്നൊക്കെ എനിക്ക്... എനിക്കിറങ്ങി പോകണം എന്ന് തന്നെയായിരുന്നു. പക്ഷേ പോകാനൊരിടവും കൊണ്ട് പോകാൻ ഒരാളും ഇല്ലായിരുന്നു. ഇന്നിപ്പോ എന്റെ..വീട്ടിലേക്ക് എന്റെ അച്ഛൻ.. " അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകളിലേക്ക് വിഷ്ണു വല്ലാത്തൊരു വെറിയോടെ നോക്കി. "പോയിക്കൊള്ളാം.. ഇനിയൊരിക്കലും ഒന്നിനും വേണ്ടി നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരില്ല.. നിങ്ങൾക്കും എനിക്കും വേണ്ടിയല്ല..ദേ ഈ കുഞ്ഞിന് വേണ്ടി.." ഗായത്രി അവന് മുന്നിലേക്ക് കൈ നീട്ടി. ആ കൈകളിലേക്ക് ചാടി കയറാൻ കല്ലു മോൾക്ക് ധൃതി ആണെങ്കിലും വിഷ്ണു അവളെ ഒന്ന് കൂടി അടക്കി പിടിച്ചു. "കുഞ്ഞിനെ കൊടുക്കെടാ.." രാജ ശേഖരൻ ഗായത്രിയുടെ അരികിലേക്ക് ചെന്നിട്ടു ഗൗരവത്തോടെ പറഞ്ഞു. വേണമെങ്കിൽ അവനിട്ടു രണ്ടു കൊടുക്കാനും അയാളെ കൊണ്ട് പറ്റുമെന്ന് പോലെയാണ് ആ നിൽപ്പും നോട്ടവും. അതവനും അറിയാം. "പ്ലീസ്.. ഞാനും മോളും ഒഴിഞ്ഞു പൊയ്ക്കോളാം.." അത് പറയുന്നതാണ് അവനേറ്റവും സന്തോഷമെന്ന പോലെ.. ഒരു പ്രലോഭനം പോലെ ഗായത്രി അത് തന്നെ വീണ്ടും പറഞ്ഞു. "രക്ഷപ്പെട്ടു പോകുവാണോ നീ.." ക്രൂരത നിറഞ്ഞൊരു ചിരിയോടെ വിഷ്ണു അവളെ ചൂഴ്ന്ന് നോക്കി. "ആണെങ്കിൽ..." അവൾക്ക് വേണ്ടി അവളുടെ അച്ഛനാണ് സംസാരിച്ചത്. "ആണെങ്കിലും അല്ലെങ്കിലും അത് നടക്കില്ല.. കാരണം ദേ ഇവള് കാരണം അകത്തു ജീവിക്കുമോ മരികുമോ എന്നറിയാതെ ഒരുത്തി കിടപ്പുണ്ട്.എന്റെ കൂടപ്പിറപ്പ്. അതിനൊരു തീരുമാനം ആയിട്ട് ഇവൾ പോയാൽ മതി.. ഒന്നല്ലങ്കിൽ നിങ്ങളുടെ കൂടെ അല്ലെങ്കിൽ സെൻട്രൽ ജയിലിൽ.." അവനൊരു താളത്തിൽ പറഞ്ഞതും ഗായത്രി വിറച്ചു കൊണ്ടവനെ നോക്കി. അതെ സമയം തന്നെയാണ് അവർ നിൽക്കുന്നതിന്റെ ഇടതു സൈഡിൽ നിന്നും കുറച്ചു മാറിയുള്ള ഐ സി യു വിന്റെ ഡോർ തുറന്നു കൊണ്ട് ഭവ്യയെ നോക്കിയിരുന്നു ഡോക്ടർ പുറത്തേക്കിറങ്ങി വന്നത്. മ്ലാനത നിറഞ്ഞ അയാളുടെ മുഖം.. വിഷ്ണുവിനൊപ്പം തന്നെ ഗായത്രിയും അയാളെ തുറിച്ചു നോക്കി. റിയലി സോറി.. പതിയെ അയാൾ പറഞ്ഞ ആ വാക്കുകൾ. അത്രയും മതിയായിരുന്നു... ഗായത്രിയൊന്നാകെ ആ വാക്കുകൾ ഏകിയ നടുക്കത്തിൽ വിറക്കുമ്പോൾ കാര്യങ്ങളെല്ലാം താൻ ഉദ്ദേശിച്ചത് പോലെ നടന്നൊരു തൃപ്തിയുണ്ടായിരുന്നു വിഷ്ണുവിന്റെ മുഖം നിറയെ... ❣️❣️ ആരാ കാർത്തിക.. ഡോക്ടർ ധൃതിയിൽ വന്നിട്ടത് ചോദിക്കുമ്പോൾ കാർത്തു ഓടും പോലെ ആ മുന്നിൽ ചെന്നു നിന്നു. വിറയലോടെ തന്നെ അവൾ അയാളെ നോക്കി. "കാശിനാഥന് ബോധം വന്നിട്ടുണ്ട്.. കുട്ടിയെ കാണാൻ ബഹളം കൂട്ടുന്നു.. പ്ലീസ് കം.." അവളോടത് പറഞ്ഞു കൊണ്ടിരിക്കെ തന്നെ അയാൾ വാതിൽ തുറന്നു. മറ്റാരെയും നോക്കാതെ.. അവളോടി അകത്തു കയറി.. ഡോക്ടർക്ക് പുറകെ നടക്കുമ്പോഴും വിറയലൊതുങ്ങിയില്ല.. കണ്ണുകൾ തോർന്നില്ല. പക്ഷേ ഉള്ളിൽ അത് വരെയും എരിഞ്ഞു കൊണ്ടിരുന്ന ആ അക്നി ഗോളം... അതിപ്പോഴില്ല. വെള്ളമൊഴിച്ചു കെടുത്തിയത് പോലൊരു തണുപ്പുണ്ട്. കാശി നാഥൻ കണ്ണ് തുറന്നു.. അവളെ കാണാൻ ആവിശ്യപ്പെട്ടു.. അവക്കത്രയും മതിയായിരുന്നു.. ഡോക്ടർക്ക് പിറകെ വലിയൊരു കർട്ടന് ഉള്ളിലേക്ക് കയറുമ്പോൾ അവനെ കാണാനുള്ള മോഹം തീവ്രമായി. "കാശിയേട്ടാ... കണ്മുന്നിൽ അവനെ കാണാൻ കഴിഞ്ഞതും കൂടെയുള്ള ഡോക്ടറെ പോലും തള്ളി മാറ്റി അവളൊരു കുതിപ്പായിരുന്നു.. അവനരികിലേക്ക്. ആ ശബ്ദം കേട്ടതും അവനും തല ചെരിച്ചു നോക്കി. അതി ഭയങ്കരമായ വേദന കൊണ്ടവന്റെ മുഖം ചുളിഞ്ഞു.. കണ്ണുകൾ നിറഞ്ഞു. പക്ഷേയാ ചുണ്ടുകളിൽ ചിരിയാണ്.. ഒന്നും പറയാതെ....ഒരക്ഷരം മിണ്ടാതെ.. കണ്ണ് നീരോടെ രണ്ടാളും പരസ്പരം നോക്കി. "തന്റെ കാർത്തുവിനെ കണ്ടപ്പോ ഒക്കെയായില്ലേ.." ഡോക്ടറൊരു ചിരിയോടെ അവനെ പരിശോധിക്കാൻ കുനിഞ്ഞ് നിന്നു. കാശി ഒന്നും പറഞ്ഞില്ല. അവന്റെ നെറ്റിയിൽ വരിഞ്ഞു കെട്ടിയ മുറിവിൽ അപ്പോഴും ചോര കിനിഞ്ഞു കിടപ്പുണ്ട്. മുഖത്ത് വേറെയും മുറിവുകൾ. വലതു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.. പ്രത്യക്ഷത്തിൽ കാണുന്ന ആ പരിക്കുകൾ. കാർത്തുവിന്റെ ഉള്ളം പിടഞ്ഞു.. അവനെക്കാൾ വേദന അവൾക്കായിരുന്നു. "അശോകേട്ടൻ...സേഫാല്ലേ..ഡീ.." അത് ചോദിക്കുമ്പോൾ പാതിയിൽ മുറിഞ്ഞു പോകുന്നുണ്ടവന്റെ വാക്കുകൾ. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "നിനക്കോ..." അവന്റെ മുറിവും വേദനയുമൊന്നും അവനറിയുന്നേ ഇല്ലായിരുന്നു എന്ന് തോന്നും വിധമുള്ള ചോദ്യങ്ങൾ. "സംസാരിക്കണ്ട കാശി.. തന്റെ തലയിലെ മുറിവ്.. അത് അത്യാവശ്യം വലുപ്പമുള്ളതാ.. സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് വേദനിക്കും.. ഇന്നും നാളെയും ശ്രദ്ധിച്ചാൽ മതിയാവും..പിന്നെ പതിയെ ഒക്കെയാവും..സംസാരിക്കാനും തനിയെ എണീക്കാനുമൊക്കെ പറ്റും." ഡോക്ടർ അവന്റെ അവസ്ഥ അറിഞ്ഞത് പോലെ പറഞ്ഞു. "കണ്ട് കഴിഞ്ഞെങ്കിൽ ഇനി തന്റെ കാർത്തുവിനെ ഞാൻ പുറത്തോട്ട് നിർത്തട്ടെ.. ഇവിടെ അങ്ങനെ ആരെയും കയറ്റി വിടാത്തതാണ്.. പിന്നെ തന്റെ അവസ്ഥ കണ്ടപ്പോൾ.. ഞാൻ എന്റെ റിസ്ക്കിൽ ചെയ്തതാ.. അത് കൊണ്ടെനിക്ക് അതിന്റെ പേരിൽ പണി തരരുത്.." പാതി കളിയായും പാതി കാര്യമായും അയാളത് പറയുമ്പോൾ കാർത്തുവിനെ ഒന്ന് നോക്കി അവളുടെ കയ്യിലെ പിടിയൊന്ന് മുറുക്കി കൊണ്ടവൻ പിന്നെ അവളുടെ കയ്യിലെ പിടി വിട്ടു. കണ്ണുകൾ കൊണ്ട് മാത്രം പോയി കൊള്ളാൻ ആംഗ്യം കാണിച്ചു. അപ്പോൾ പോലും വേദന കൊണ്ടവന്റെ മുഖം ചുളിയുന്നു. പോകാനൊട്ടും ഇഷ്ടമില്ലാഞ്ഞിട്ടും അവളിറങ്ങിയത് ഡോക്ടർ പറഞ്ഞത് പോലെ അയാൾക്കൊരു ബുദ്ധിമുട്ട് ആവാതിരിക്കാനും .. പിന്നെ കാശി വീണ്ടും തന്നോട് മിണ്ടി അവന് വേദനിക്കാതിരിക്കാനും കൂടി വേണ്ടിയാണ്. വാതിൽ തുറന്നു കൊണ്ടിറങ്ങി വരുന്നവൾക്ക് നേരെ ശിവയും അശോകനും തുളസിയുമെല്ലാം ആകാംഷയോടെ നോക്കുന്നുണ്ട്. കണ്ണ് നിറച്ചു കൊണ്ടിറങ്ങി വന്നവൾ ആർത്തലച്ചു കരയാനൊരിടമാണ് തിരഞ്ഞത്. സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നവൾക്ക് പോലും തീർച്ചയില്ലാത്തൊരു വികാരമവളെ പൊതിഞ്ഞു നിൽക്കുന്നുണ്ട്. അവന്... " തുളസി എന്തോ ധൃതിയിൽ ചോദിക്കാൻ വന്നതും അശോകൻ നോട്ടം കൊണ്ടവരെ തടഞ്ഞു. ശേഷമയാൾ കാർത്തുവിന്റെ അരികിലേക്ക് ചെന്നിട്ടവളെ തോളിൽ ചേർത്ത് കൊണ്ട് തന്റെ നെഞ്ചിലെക്കണച്ചു പിടിക്കുമ്പോൾ അത് വരെയും വിങ്ങി പൊട്ടി നിന്ന സങ്കടങ്ങളുടെ പെരും മഴയത്തിറങ്ങി നിന്നത് പോലൊരു അവസ്ഥയിലാണ് അശോകൻ. എങ്കിലും അയാൾക്കുള്ളിൽ വല്ലാത്തൊരു സമാധാനം നിറയുന്നുണ്ടായിരുന്നു അപ്പോൾ മുതൽ.. തുടരും.. ഒരു മ....രണം.. അത് ഒഴിവാക്കാൻ ആവില്ലായിരുന്നു. 😖 കാശിയെ തൊട്ട വീട്ടിൽ വന്നു കൊട്ടാൻ ബളഹം കൂട്ടുന്ന കുറെ ആളുകൾ ഉണ്ടാവുമ്പോൾ അതിനെനിക് ധൈര്യം പോരാ.. അല്ലാതെ ഫയം കൊണ്ടൊന്നുമല്ല 🫣 ന്തായാലും ഒരു രണ്ടൂസം കൂടി ഇങ്ങനൊക്കെ ക്ഷമിക്കണം. തിരക്കിൽ നിന്നും ഞാൻ ഊരി പോരുന്നത് വരെയും മാത്രം 🥰 ന്നട്ട് വേണം വേറൊരു കഥ കൂടി തുടങ്ങാൻ 😁 ന്നട്ട് വേണം ഇടയ്ക്കിടെ ഇങ്ങനെ മുങ്ങാൻ 🤣 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
അമ്പിളി 🌝
2.1K views
15 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️34  ഏഥൻറെ തീക്ഷ്ണമായ മിഴികൾ അഞ്ജുവിന്റെ മിഴികളുമായി കൊരുത്തു. ആ കുഞ്ഞു ശരീരത്തെ തന്റെ നെഞ്ചിൽ അടക്കി പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവന് തോന്നുന്നുണ്ടായിരുന്നു. ആ ക്യൂട്ട് ആയ മുഖത്തിനപ്പുറം ഒരുപാടു വേദനിക്കുന്നൊരു മനസുണ്ടെന്ന് താൻ അറിയാതെ പോയല്ലോ ........  അവൾ ഇപ്പോൾ തന്നെ കേൾക്കാൻ റെഡി ആയി ഇരിക്കുകയെണെന്നവന് മനസിലായി. ഏഥൻ അവൾക്കടുത്തായി നിലത്തേക്കിരുന്നു. നേർത്ത വെള്ളികൊലുസിട്ട , ലാവെണ്ടർ കളർ നെയിൽ പോളിഷിട്ട രണ്ടു കാൽപാദങ്ങളെയും ഏഥൻ കയ്യിലെടുത്തു തന്റെ മടിയിലേക്ക് വച്ചു. അഞ്ചു വിറച്ചു പോയി. ഏഥൻ പതുക്കെ ആ കാൽപാദങ്ങളിൽ തഴുകി തുടങ്ങി. ശരീരം വിറക്കുന്നുണ്ടെങ്കിലും അഞ്ചു ഒരു പ്രതികരണവും ഇല്ലാതെ അതെ ഇരിപ്പിരുന്നു.  " നിങ്ങളെ കേൾക്കാൻ പറഞ്ഞു എന്റെ ബുദ്ധിയോട് വഴക്കിടുന്ന ഹൃദയത്തിനോട് എനിക്ക് തന്നെ സഹതാപം തോന്നുന്നു ഏഥൻ." നിശബ്‌ദതയെ ബേദിച്ചു അഞ്ചു പതുക്കെ പറഞ്ഞു.  ഏഥൻ ചെറുതായൊന്ന് പുഞ്ചിരിച്ചു.അവളുടെ കൊലുസിലൂടെയും വിരലുകളിലൂടെയും തഴുകി കൊണ്ടിരുന്നു.  " ഞാൻ ജനിച്ചതും വളർന്നതും പ്ലസ്ടു വരെ പഠിച്ചതും ഇംഗ്ലണ്ടിൽ ആയിരുന്നു. ബ്രിസ്റ്റോളിൽ വലിയൊരു വീട്ടിൽ ഞങ്ങൾ നാലുപേർ അടങ്ങുന്ന ഒരു കുഞ്ഞു കുടുംബം. പപ്പാ ഇംഗ്ളണ്ട് സിറ്റിസൺ ആയിരുന്നു. പേര് ഡേവിസ് മില്ലർ , അമ്മ കേരളത്തിലെ ഒരു നാടൻ ബ്രാഹ്മിൻ സ്ത്രീ. നളിനി രാമസ്വാമി. അമ്മ യുകെയിലേക്ക് പഠിക്കാൻ വന്നതായിരുന്നു. പപ്പയുടെ കോളേജിൽ അവർ ഒരുമിച്ചായിരുന്നു. അവിടുന്ന് കണ്ടിഷ്ട്ടത്തിലായി പപ്പ അമ്മയെ കല്യാണം കഴിച്ചു.ഒരു ക്രിസ്ത്യാനിയെ കെട്ടിയതിന് നാട്ടിൽ അമ്മയുടെ വീട്ടുകാർ എല്ലാം നല്ല പ്രശ്നം ആയതുകൊണ്ട് 'അമ്മ പിന്നെ കേരളത്തിലേക്ക് തിരിച്ചു വന്നില്ല. പപ്പക്ക് അവിടെ ബിസിനെസ്സ് ആയിരുന്നു . അതുകൊണ്ട് പണത്തിന്റെ എല്ലാ അഹങ്കാരത്തോടെയും ആയിരുന്നു ഞങ്ങൾ വളർന്നത്. ഞങൾ എന്ന പറയുമ്പോൾ എനിക്കൊരു ഏട്ടൻ ഉണ്ട് നാഥൻ മില്ലർ. എന്നേക്കാൾ നാലുവയസിനു മൂത്തതാണവൻ. ഇംഗ്ലണ്ടിലെ സായിപ്പ് പിള്ളേർക്കൊപ്പം ഒരു റിച്ഛ് കുട്ടികാലം ആയിരുന്നു എന്റേത്. ചെറുപ്പം മുതലുള്ള എന്റെ ബെസ്റ് ഫ്രണ്ട് ആയിരുന്നു , പപ്പയുടെ പെങ്ങളുടെ മകൾ ജാനെറ്റ് വർഗീസ് എന്ന ജാൻ . ജാനും ഞാനും എല്ലാകാര്യത്തിനും ഒരുമിച്ചായിരുന്നു. സ്കൂൾ  , drawing ക്ലാസ് , ഡാൻസ് ക്ലാസ്, സ്പോർട്സ് അങ്ങനെ എല്ലാത്തിനും ഒരുമിച്ച്. ജാൻ താമസിച്ചിരുന്നതും എന്റെ വീട്ടിൽ ആയിരുന്നു. ഏകദേശം ഒരു ടെൻത് സ്റ്റാൻഡേർഡിൽ പടിക്കുമ്പോഴാണെന്ന് തോന്നുന്നു , ജാൻ proposed me. ആദ്യം ഒക്കെ ഞാൻ റിജെക്ട് ചെയ്തു. പിന്നീട് ഓർത്തപ്പോൾ എല്ലാം കൊണ്ടും അവളെനിക്ക് പെർഫെക്റ്റ് ആണെന്ന് തോന്നി. ഞങ്ങൾ പ്രണയിച്ചു തുടങ്ങി. the first love of my life. ഞങൾ ഹയർ സെക്കന്ററി പഠിക്കുന്ന സമയം. അതായത് 17 വയസ്. എക്സാം ഒക്കെ കഴിഞ്ഞു ഞാനും , നാഥനും , ജാനും കൂടെ ഒരുമിച്ചായിരുന്നു ഫുൾ ടൈം. അപ്പോഴേക്കും ഞങ്ങൾക്കിടയിലെ പ്രണയം അതിന്റെ അതിർവരമ്പുകൾ ഒക്കെ പതുക്കെ ബേധിച്ചു തുടങ്ങിയിരുന്നു. യുകെയിൽ ജനിച്ചു വളർന്ന ഞങ്ങളെ സംബന്ധിച്ച് അതെല്ലാം നോർമൽ ആയ കാര്യം ആയിരുന്നു. ഒരുദിവസം പപ്പയും അമ്മയും നാഥനും എന്തോ ആവിശ്യത്തിന് പുറത്തു പോയ ദിവസം . ഞാനും അവളും മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളു. പപ്പക്ക് ആൽക്കോഹോളിന്റെ വലിയൊരു കളക്ഷൻ ഉണ്ടായിരുന്നു . അതിൽ നിന്നും ജാൻ ഒരു കുപ്പിയെടുത്തു . ഞങൾ രണ്ടുപേരും അത് ഷെയർ ചെയ്ത് കുടിച്ചു . ലഹരി തലക്ക് പിടിച്ചതും ചിന്തകൾ ഒക്കെ മാറി തുടങ്ങി.we had a physical relationship . എല്ലാം കഴിഞ്ഞു ബോധം വന്നപ്പോൾ ഞാൻ ആകെ പാനിക് ആയി പോയി. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്ന് മനസാക്ഷി പറയും പോലെ. പക്ഷെ ജാൻ എന്നെ സമാധാനിപ്പിച്ചു. അതൊന്നും എന്റെ കുറ്റബോധത്തെ കുറച്ചില്ല. പിന്നീട് അങ്ങനെയൊന്ന് സംഭവിക്കാതെ ഞാൻ സൂക്ഷിച്ചു . പക്ഷെ കുറച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ജാനിന് പീരിയഡ്‌സ് വരാതായി. അവളുടെ പേരന്റ്സ് ഡോക്ടറെ കാണിച്ചു. അപ്പോഴാണറിയുന്നത് അവൾ പ്രെഗ്നന്റ് ആണെന്ന്. ആ കുഞ്ഞിനെ ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. ഞങളെ രണ്ടുപേരെയും മെന്റലി എല്ലാവരും torture ചെയ്‌തു. അതിലുപരി ജാൻ എന്നെ ഒരു പകയോടെ ആയിരുന്നു പിന്നീടങ്ങോട്ട് നോക്കികണ്ടത് . ജാൻ ഒരു ആൺകുട്ടിയെ പ്രസവിച്ചു. എല്ലാം സീക്രെട് ആയിരുന്നു. പപ്പയുടെ ഇൻഫ്ലുവെൻസ് വച്ച് റിലേറ്റീവ്സ് അറിയാതെ അവർ എല്ലാം ഹൈഡ് ചെയ്‌തു. കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു പ്ലാൻ. പക്ഷെ ഞാൻ സമ്മതിച്ചില്ല. അത്രയും കാലം കണ്ട പോലെയായിരുന്നില്ല പിന്നീടുള്ള ജാനിന്റെ behaviour. കുഞ്ഞിനെ നോക്കാൻ പറ്റില്ലെന്നവൾ തീർത്തു പറഞ്ഞു. അവനെ മുലയൂട്ടുകയോ എന്തിനേറെ ആ മുഖം ഒന്ന് കാണാൻ പോലും ജാൻ തയാറായില്ല. എന്റെ കൂടെ ഒരു റിലേഷന്ഷിപ്പിന് താല്പര്യം ഇല്ലെന്നും പറഞ്ഞു ബ്രേക്പ് ചെയ്‌തു.ആ കുഞ്ഞിനെ അവൾ എന്റെ കയ്യിൽ വച്ച് തന്നു എന്നെന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി. പക്ഷെ എനിക്കവനെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. എന്റെ സ്കൂൾ സെർട്ടിഫിക്കറ്റ് കിട്ടും വരെ ഞാൻ കാത്തിരുന്നു. അത് കിട്ടിയതും കേരളത്തിലേക്കുള്ള വിസ റെഡിയാക്കി ഞാൻ അവനെയും കൊണ്ട് അവിടെനിന്നും ഇങ്ങോട്ട് ഓടി പോരുകയായിരുന്നു. പപ്പക്കും അമ്മയ്ക്കും പോലും ഞങ്ങൾ ഒരു ശല്യമാകരുതെന്ന് ഞാൻ ചിന്തിച്ചു.  അവനു ഞാൻ സിറിയസ് സിയോൺ എന്ന് പേരിട്ടു. കേരളത്തിലെത്തുമ്പോൾ എവിടെ പോവണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. ആറുമാസം പ്രായമുള്ള ഒരു പൊടി കുഞ്ഞിനേയും വച്ച് കയറി ചെല്ലാൻ എനിക്കിവിടെ ഒരിടം മാത്രം ഉണ്ടായിരുന്നുള്ളു. നളിനി രാമസ്വാമി എന്ന എന്റെ അമ്മയുടെ അഗ്രഹാരം. സിറിയെയും കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നു. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ഇരുകയ്യും നീട്ടി അവർ ഞങ്ങളെ സ്വീകരിച്ചു. എന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു പിന്നീടുള്ള അഞ്ചുവർഷം ഞങ്ങളുടെ ജീവിതം. ഇംഗ്ളണ്ടിൽ നിന്നെന്നെ കോൺടാക്ട് ചെയ്യാൻ അവർ ഒരുപാട് ശ്രമിച്ചു. പക്ഷെ ഞാൻ പൂർണമായി അതൊക്കെ അവഗണിച്ചു. അവരുടെ ഒക്കെ ചിന്തകളിൽ ഒരിക്കലെങ്കിലും എന്റെ കുഞ്ഞ് ഒരു അധികപ്പറ്റായി മാറിയതല്ലേ. ഞാൻ നന്നായി പഠിക്കുമായിരുന്നു. മുത്തശ്ശിയുടെ നിർബദ്ധത്തിനാണ് ഞാൻ മെഡിക്കൽ എൻട്രൻസ് എഴുതുന്നത്. ആദ്യത്തെ attemptil തന്നെ എനിക്ക് തിരുവനന്തപുരത് അഡ്മിഷൻ കിട്ടി. രാവിലെ ക്ലാസ്സിന് പോകും. വൈകീട്ട് ഒരു ഹോട്ടലിൽ ജോലിക്കും പോകും. അതി രാവിലെ പത്രമിടാൻ പോകും. ആ വർഷങ്ങളിൽ പണത്തിന്റെ മൂല്യം ഞാൻ ശരിക്കും അറിഞ്ഞു തുടങ്ങി. പക്ഷെ എന്റെ മോന് വേണ്ടി എല്ലാം സഹിച്ചും ക്ഷമിച്ചും ഞാൻ പോരാടി. അവനെ ഒരു മുള്ളുകൊണ്ട് പോലും വേദനിപ്പിക്കാതെ ഞാൻ വളർത്തി. അതിനിടക്ക് എന്റെ ജീവിതത്തിനെ കുറിച്ചോ സന്തോഷങ്ങളെ കുറിച്ചോ ഞാൻ ഓർത്തിട്ടില്ല. പാസ് ഔട്ട് ആയി ജോലിക്ക് കയറി ഞാൻ ആദ്യം വാങ്ങിച്ചതാണ് അവന്റെ കയ്യിലുള്ള ബുള്ളറ്റ്. അതിൽ അവനെ മുന്നിലിരുത്തി എല്ലായിടത്തും ഞാൻ കറങ്ങും. അങ്ങനെ ഓരോന്ന് ഓരോന്ന് ഞാൻ അവനു വേണ്ടി നേടി കൊണ്ടിരുന്നു. അതിനിടക്ക് എന്റെ മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളെ വിട്ട് പോയി. അതിൽ പിന്നെ ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് താമസം മാറി. സിറി ഒരിക്കലും അവന്റെ അമ്മയെ കുറിച്ചെന്നോട് ചോദിച്ചിട്ടില്ല. അവനോട് ചോദിക്കുന്നവരോടൊക്കെ അമ്മ മരിച്ചു പോയെന്നാണ് അവൻ പറഞ്ഞു കൊണ്ടിരുന്നത്. അവന് അവന്റെ അമ്മയെ കുറിച്ചോ പാട്ടിയും താത്തയും ഒഴികെ എനിക്കുള്ള ബന്ധങ്ങളെ കുറിച്ചോ ഒന്നും അറിയില്ല. അവൻ ചോദിച്ചിട്ടും ഇല്ല ഞാൻ പറഞ്ഞിട്ടും ഇല്ല. ഇനി എന്തൊക്കെ സംഭവിച്ചാലും അവൻ എന്റെ ഫസ്റ്റ് പ്രിയോറിറ്റി ആണ്. അവന്റെ സന്തോഷങ്ങൾക്കപ്പുറം എനിക്കൊന്നും ഇല്ല.അവനും അങ്ങനെ തന്നെ ആയിരിക്കും.......  ഇതെല്ലാം അറിഞ്ഞു വരുന്നൊരാൾക്ക് മാത്രമേ എന്റെ ജീവിതത്തിൽ ഒരു സ്ഥാനം ഉണ്ടാവുകയുള്ളു എന്ന് ഉറപ്പിച്ചതായിരുന്നു . പക്ഷെ .................... "  അവസാനവാക്കുകൾ മുഴുവൻ ആകാതെ ഏഥൻ നിർത്തി . ആ നേരം ഏഥൻ അഞ്ജുവിന്റെ മുട്ടുകാലിനു മുകളിൽ തലവച്ചു കിടക്കുകയായിരുന്നു. സംസാരത്തിനിടയിൽ എപ്പോഴോ ചെയ്തതാണ്. അഞ്ജുവിന്റെ കാൽപാദങ്ങൾ അപ്പോഴും ഏഥൻറെ മടിയിലായിരുന്നു. ഏഥൻ തലയുയർത്തി അവളെ നോക്കി. അഞ്ജുവിന്റെ വലിയ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.  " നിങ്ങളൊരു നല്ല അച്ഛനാണ്. സിറി ഒരു നല്ല മകനും..." ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞൂ.  ഏഥൻറെ കണ്ണുകളും നിറഞ്ഞു വന്നു. അഞ്ചു കാണാതവൻ അതൊളിപ്പിച്ചു.  ആ നേരം അഞ്ചു അവളുടെ അച്ഛനെ കുറിച്ചോർത്തു. സ്നേഹിച്ചു കൊതി തീരും മുൻപേ ദൈവം തട്ടി എടുത്തു കൊണ്ടുപോയില്ലായിരുന്നെങ്കിൽ എന്നവൾ കൊതിച്ചു പോയി.  " ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? " ഏഥൻ ചോദിച്ചു. " ഹമ് .........."  " is there any chance you'll still love me ?" ഏഥൻ നിസ്സഹായതയോടെ ചോദിച്ചു. " എനിക്ക് സമയം വേണം ഏഥൻ. എല്ലാം sortout ചെയ്യാൻ എനിക്ക് സമയം വേണം. "  അഞ്ചു പറഞ്ഞു. ആ സമയം അവളുടെ മനസ് മുഴുവൻ ഏഥനോടുള്ള ബഹുമാനം ആയിരുന്നു. ആരുടേയും ഔതാര്യമില്ലാതെ ഒരു കുഞ്ഞിനെ വളർത്തി എടുത്തവനോട് വല്ലാത്ത ആരാധന തോന്നി പോകുന്നു.  അതിലപ്പുറം ഒന്നും അവൾക്ക് ആ നേരം ചിന്തിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ഒരു കാര്യം തീർച്ചയായിരുന്നു. തന്റെ മനസ്സിനെ മറ്റൊരാൾക്ക് കൊടുക്കാൻ കഴിയാത്ത വിധം മുന്നിലിരിക്കുന്നവൻ സ്വന്തമാക്കിയിരിക്കുന്നു . ഇയാളിൽ നിന്നോ ഇയാളുടെ ജീവിതത്തിൽ നിന്നോ ഇനിയൊരു തിരിച്ചു പോക്ക് തനിക്ക് ഉണ്ടാവില്ലെന്നവൾക്ക് ഉറപ്പായിരുന്നു.  " എനിക്ക് ഉറക്കം വരുന്നു." ഏഥൻറെ മടിയിലിരിക്കുന്ന കാലുകളിലേക്ക് നോക്കിയവൾ പറഞ്ഞു.അവൻ കാലുകളെ തഴുകുന്നത് കാരണം അഞ്ജുവിന് നല്ല ഉറക്കം വന്നു തുടങ്ങിയിരുന്നു, ഏഥൻ പതുക്കെ ആ കാലുകളെ നിലത്തേക്ക് വച്ചു. ഇരുന്നിടത്ത് നിന്നെണീറ്റു. അഞ്ജുവും സോഫയിൽ നിന്നെണീറ്റു. അവൾ കിടന്നിരുന്ന റൂമിലേക്ക് നടന്നു. പുറകേയവനും . " ഗുഡ് നൈറ്റ് അഞ്ചു..." ഏഥൻ പറഞ്ഞതും അവൾക്ക് സങ്കടം വന്നു. നേരത്തെ ഇമോഷൻസിന്റെ പൊട്ടിത്തെറിയിൽ ബേബി എന്ന് വിളിക്കരുതെന്ന് പറഞ്ഞിരുന്നെങ്കിലും അവൻ തന്റെ പേര് വിളിച്ചതിൽ അഞ്ജുവിന് വല്ലാത്ത വിഷമം തോന്നി.  "ഹമ്....." അഞ്ചു മൂളി. വാതിൽ ചാരി ഏഥൻ പോയി. അഞ്ജുവിനു സങ്കടം വന്നു.താൻ ഓക്കേ ആണോ എന്ന് പോലും നോക്കാതെ ഏഥൻ പൊയ്ക്കളയും എന്നവൾ ചിന്തിച്ചിരുന്നില്ല. അത്രയും വലിയൊരു റൂമിൽ ഒറ്റപെട്ടു പോയത് അവളെ ഭയപ്പെടുത്തി. ചുറ്റും ഒന്ന് വീക്ഷിച്ചു അവൾ കട്ടിലിലേക്ക് കിടന്നു. പുറത്തു നിന്നും നായ്ക്കൾ ഓരിയിടുന്ന ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു . തല വഴി മൂടി പുതച്ചവൾ വിറച്ചു കിടന്നു. പെട്ടന്ന് റൂമിലെ ലൈറ്റ് ഓഫ് ആയത് അവൾ പുതപ്പിനുള്ളിലൂടെ കണ്ടു. ആരോ തന്റെ റൂമിൽ ഉണ്ടെന്നവൾക്ക് മനസിലായി. ഏഥൻ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു പതുക്കെ പുതപ്പ് താഴ്ത്തി അവൾ ചുറ്റും കണ്ണോടിച്ചു. നേരിയ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ കട്ടിലിനടുത്തേക്ക് പുതപ്പുമായി വരുന്ന ഏഥനെ കണ്ടവൾ ഞെട്ടി. ഏഥൻ കട്ടിലിന്റെ മറ്റേ അറ്റത്തു വന്നു കിടന്നു. അഞ്ജുവിന് ചെറുതായി ഭയം അനുഭവപെട്ടു . എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി.  " പരിചയമില്ലാത്ത സ്ഥലമല്ലേ ..... ഒറ്റക്ക് കിടന്നാൽ താൻ പേടിച്ചു പോവും. ഞാൻ വീട് ലോക്ക് ചെയ്‌തു ലൈറ്റ് എല്ലാം ഓഫ് ആകാൻ പോയതായിരുന്നു. ഇന്ന് ഞാൻ ഇവിടെ കിടന്നോളാം. താൻ പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല....... ഇവിടെ ഒരറ്റത്തു ഞാൻ ഉണ്ടാകും. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി. " ഇതും പറഞ്ഞു തലവഴി പുതപ്പു മൂടി ഏഥൻ അവൾക്ക് എതിർ വശത്തേക്ക് ചെരിഞ്ഞു കിടന്നു....  അഞ്ജുവിന്റെ നെഞ്ചിൽ ഒരു തണുപ്പ് വീണു. അടുത്ത് കിടക്കുന്നവന്റെ ധൈര്യത്തിൽ അഞ്ചു കണ്ണുകൾ പതുക്കെ അടച്ചു. തുടരും.................. എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ടൂടെ ഇന്ന് ഇട്ടിട്ടുണ്ടേ.... ഇനിയെനിക്ക് കമന്റ്സ് വേണം 😌
അമ്പിളി 🌝
2.6K views
1 days ago
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ MY DOCTOR❤️33  ഏഥൻ റൂമിലെത്തി ചോരക്കറയുള്ള വസ്ത്രങ്ങളൂരി , ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി. ഡ്രസ്സ് ചേഞ്ച് ചെയ്‌തു റൂമിലെത്തിയപ്പപ്പോഴാണ് സിറി ബെഡിൽ ഇരിക്കുന്നത് കണ്ടത്. ഏഥൻ ഒന്ന് പതറി. അവനോട് എങ്ങനെ സംസാരിക്കണം എന്ന് മനസിലാവുന്നില്ല. അവൻ തന്നെ കുറിച്ചെന്തായിരിക്കും വിചാരിച്ചു വെച്ചിട്ടുണ്ടാവുക എന്നോർത്തു ഏഥനു ടെൻഷൻ ആയി .  " അപ്പാ....................." സിറി വിളിച്ചതും ഏഥൻ വരുത്തി തീർത്ത ചിരിയോടെ അവനടുത്തു പോയിരുന്നു. കണ്തടങ്ങൾ ചുവന്നിരിക്കുന്നു ഏഥനെ കണ്ടു സിറിക്ക് വിഷമം തോന്നി.സിറി ഏഥൻറെ കയ്യിൽ പിടിച്ചു .  " എന്റെ മുന്നിൽ ഒരിക്കലും എന്റെ അപ്പന്റെ തല കുനിയരുത്. ഞാൻ കണ്ടു വളർന്ന തലയെടുപ്പുള്ള ആത്മവിശ്വാസം നിറഞ്ഞ എന്റെ അപ്പനെ അത് പോലെ തന്നെ കണ്ടാൽ മതി ഇനിയും...."  തല കുനിച്ചിരുന്ന ഏഥൻ മുഖമുയർത്തി അവനെ നോക്കി.  " സിറി................ ഞാൻ ഒരു cheater ആണെന്ന് തോന്നുന്നുണ്ടോ? " ഏഥൻ നിരാശയോടെ ചോദിച്ചു.  " എന്റെ അപ്പനെ എനിക്കറിയും പോലെ ഈ ലോകത്ത് ആർക്കും അറിയാമെന്ന് തോന്നുന്നില്ല. ആ ഞാൻ അപ്പനെ അവിശ്വസിക്കുമോ?"  ഏഥൻ അവിശ്വാസത്തോടെ അവനെ മിഴിച്ചു നോക്കി. സിരി ഏഥനെ പുണർന്നു. ഏഥൻ അവന്റെ നീണ്ട മുടിയിഴകളെ തഴുകി.ഇരുവരുടെയും മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു.... ആ ഒരു പുണരൽ രണ്ടു മനസ്സുകളെയും ഒന്ന് തണുപ്പിച്ചു.  ഇരുവരും അകന്നു മാറി. ഏഥൻ എണീറ്റ് ബാൽക്കണിയിലേക്ക് നാടന്നു പുറകെ സിറിയും. ഇരുവരും ബാല്കണിയിൽ നിന്ന് റോഡിലേക്ക് നോക്കി.  ഏഥൻ പറഞ്ഞു തുടങ്ങി. അഞ്ജുവിനെ കണ്ടത് മുതൽ നടന്നതെല്ലാം..... സിറി ശ്വാസം അടക്കിപ്പിടിച്ചു കേട്ടിരുന്നു. അവന്റെ ഹൃദയം നീറുന്നുണ്ടായിരുന്നു. അവൻ കേട്ട് കൊണ്ടിരിക്കുന്നത് സ്വന്തം അപ്പന്റെയും ആദ്യമായി പ്രണയം തോന്നിയവളുടെയും നിമിഷങ്ങളാണല്ലോ.  " നീ ജനിച്ചതിൽ പിന്നെ മറ്റൊരു ലോകം എനിക്കുണ്ടായിട്ടില്ല സിറി. ഞാൻ നിന്റെ അപ്പനാകുമ്പോൾ എനിക്ക് നിന്റെ ഈ പ്രായമാണ് . ഇംഗ്ളണ്ടിൽ നിന്നും നിന്നെയും കൊണ്ട് ഇങ്ങോട്ടു വരുമ്പോൾ ആ പതിനെട്ടുകാരന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു. ഒരു അല്ലലും അറിയിക്കാതെ നിന്നെ വളർത്തണം. അന്ന് തുടങ്ങി അതിനുള്ള ഓട്ടമായിരുന്നു. അതിനുശേഷം ഞാൻ പെൺകുട്ടികളെ കാണാഞ്ഞിട്ടല്ല, ഒരുപാട് പ്രൊപോസൽസും വന്നിട്ടുണ്ട്. നീയും നീലുവും നവീനും ഉൾപ്പെടെ എല്ലാവരും ഒരു ജീവിതത്തിന് നിർബന്ധിക്കുമ്പോഴും , ഒരിക്കലും അങ്ങനൊന്ന് ഉണ്ടാകില്ലെന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ ജീവിതം മടുപ്പായി തുടങ്ങിയപ്പോൾ ഞാനും ചിന്തിച്ചു തുടങ്ങി ഒരു പാർട്ണർ ഉണ്ടായിരുന്നെങ്കിലെന്ന്. പക്ഷെ പേടിയായിരുന്നു. എന്റെ റിയാലിറ്റി അറിയാതെ എന്റെ ജീവിതത്തിലേക്ക് ആരെയും കടക്കാൻ ഞാൻ അനുവദിച്ചില്ല. അതുപോലെയായിരുന്നില്ല അഞ്ജന. കുറഞ്ഞ ദിവസത്തിനുള്ളിൽ എന്റെ ഹൃദയത്തിൽ അവളെങ്ങനെ കടന്ന് കൂടിയെന്ന് എനിക്ക് അറിയില്ല കുഞ്ഞാ.... ആദ്യം കണ്ട അന്ന് തന്നെ i feel a deep connection with her. ഉള്ളിൽ ഇരുന്ന് ആരോ 'she is mine ' എന്ന് പറയും പോലെ . മനസിനെ കണ്ട്രോൾ ചെയ്യാൻ എന്നാൽ കഴിയും വിധം ശ്രമിച്ചു നോക്കി. പക്ഷെ അവളുടെ കണ്ണിൽ എന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു പിടപ്പുണ്ട്. i lost my self.  ഞങ്ങൾ തമ്മിൽ ഇന്ന് വരെ ഒരു ഓപ്പൺ കമ്മ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല. എന്നെക്കുറിച്ചു അവൾക്കോ അവളെ കുറിച്ച് എനിക്കോ പൂർണമായി ഒന്നും അറിയില്ല. എന്തിനേറെ , നീ പറഞ്ഞിട്ടുള്ള,  നിന്റെ റാഗിംഗ് വഴി കിട്ടിയ സീനിയർ ചേച്ചി അവളാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്നെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷം മാത്രം ഒരു തീരുമാനം എടുത്താൽ മതിയെന്ന് ഞാൻ അഞ്ജുവിനോട് പറഞ്ഞിരുന്നു. അതിനു ശേഷം നിന്നോട് പറയാമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. വിധി ഇങ്ങനൊരു കൂടിക്കാഴ്ച നമ്മൾ മൂവർക്കും ഇടയിൽ കാത്തു വച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. "  ഏഥൻ പറഞ്ഞു നിർത്തി. സിറിക്ക് എന്ത് പറയണം എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. ഇന്നൊരു ദിവസം കൊണ്ട് അഞ്ചു നേരിട്ട ഷോക്കുകൾ ഓർക്കേ അവനു സങ്കടം വന്നു. അവളെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. ഈ അവസ്ഥയിൽ അവൾ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കാനാണ്.  " അപ്പാ............. അഞ്ചു, she is innocent . അപ്പന് അവളെ കുറിച്ച് അറിയാത്ത ചിലത് ഞാൻ പറഞ്ഞു തരട്ടെ."  സിറി ചോദിച്ചതും ഏഥൻ തലയാട്ടി. സിറി അഞ്ചു പറഞ്ഞതുൾപ്പെടെ എല്ലാം എഥനോട് പറഞ്ഞു. ഇന്നൊരു ദിവസം അവൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളും പറഞ്ഞു.  ഏഥൻ ഒന്നും മിണ്ടാതെ അവൻ പറയുന്നതത്രയും കേട്ട് നിന്നു . അവളുടെ വീട്ടുകാരെയും മഹേഷിനെയും കുറിച്ച് കേട്ടതൊക്കെയും അവന് അവിശ്വസനീയമായി തോന്നി. ഇന്നൊരു ദിവസം അവൾക്ക് എത്ര മോശമായിരുന്നു എന്നോർക്കേ ഏഥൻ നെറ്റിയിൽ കൈ വച്ചു. ഓടി പോയി അവളെ ചേർത്ത് പിടിക്കാൻ അവന്റെ മനസ് മുറവിളി കൂട്ടി. പക്ഷെ അവരെക്കാൾ എല്ലാം ഇപ്പോൾ താൻ അവളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അവനു നന്നായറിയാം .  " അവൾ അത്രയും തകർന്നു പോയിരുന്നല്ലേ? " ഏഥൻ നിസ്സഹായതയോടെ ചോദിച്ചു. സിറി ഒന്ന് പുഞ്ചിരിച്ചു.  " ഞാൻ അഞ്ജുവിനോട് ഒന്ന് സംസാരിക്കട്ടെ അപ്പാ..... മറ്റൊന്നും അല്ല . ഒന്ന് സംസാരിക്കാനുള്ള അവസരം അപ്പന് കൊടുക്കണം എന്ന് പറയാൻ. അവളുടെ ജീവിതം അവളുടെ മാത്രം തീരുമാനം ആണ്. എനിക്കെന്റെ ഹിറ്റ്ലറെ ഇങ്ങനെ കാണാൻ വയ്യ. അവൾ എന്ത് തീരുമാനിച്ചാലും അപ്പനത് ഉൾക്കൊള്ളണം. അവളെനിക്കെന്റെ സുഹൃത്തും അപ്പൻ എനിക്കെന്റെ ജീവനും ആണ്. അപ്പനെ കഴിഞ്ഞേ എന്തും ആരും എനിക്കുള്ളൂ. അത് കൊണ്ട് ഇനി നിങ്ങൾ ഇങ്ങനെ വേദനിക്കരുത്............"  നിറകണ്ണുകളോടെ പറഞ്ഞു കൊണ്ടവൻ വേഗത്തിൽ പുറത്തേക്ക് പോയി .  ****************** സിറി എത്തിയപ്പോൾ സീമേച്ചി രക്തക്കറ ഉള്ള ഡ്രെസ്സും ബക്കറ്റും മോപ്പും ഒക്കെ ആയി ഇറങ്ങി വരുന്നുണ്ടായിരുന്നു. എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്ന പോലെ ഒരു ഭാവത്തിൽ അവനെ നോക്കിയവർ പുറത്തേക്ക് പോയി. കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന അഞ്ജുവിനടുത്തേക്ക് സിറി പോയിരുന്നു. അവന്റെ നെഞ്ച് നീറി.  വൈശാഖും ആരോണും പറഞ്ഞത് പോലെ അഞ്ജുവിന് തന്നോടെന്തെങ്കിലും തോന്നും വരെ അവളെ തന്റെ ഇഷ്ട്ടം അറിയിക്കാതെ കൊണ്ട് നടന്നത് എത്ര നന്നായി എന്നവൻ ചിന്തിച്ചു. " അഞ്ചു....." വിളി കേട്ടവൾ തലയുയർത്തി . " സിറി......" നിറഞ്ഞ കണ്ണുകളെ ഒളിപ്പിക്കാതവൾ എണീറ്റിരുന്നു.  സിറിയുടെ ഒരു ടീഷർട്ടും ട്രാക്ക്പാന്റും ആയിരുന്നു അവൾ ധരിച്ചിരുന്നത്.  " സോറി...... എനിക്കൊന്നും അറിയില്ലായിരുന്നു." സിറി പതുക്കെ പറഞ്ഞു. അഞ്ചു ഒന്നും മിണ്ടിയില്ല.  " ഞാൻ തന്നോടൊരു കാര്യം പറഞ്ഞോട്ടെ? "  "ഹ്മ്മ്..." അഞ്ചു മൂളി. " നാളെ രാവിലെ ഞാൻ തന്നെ ഹോസ്റ്റലിൽ ആക്കിത്തരാം. പക്ഷെ ഇന്നൊരു ദിവസം കുറച്ചു നേരം എന്റെ അപ്പനെ കേൾക്കാൻ ഒരു മനസ്സ് കാണിക്കാമോ? പ്ലീസ്....."  ഇടറിയ സ്വരത്തിൽ പറയുന്നവനോട് എന്ത് പറയണമെന്നറിയാതെ അഞ്ചു പതറി. ഏഥനെ കേൾക്കാനുള്ള മനസ് തനിക്ക് ആയോ എന്നവൾ സ്വയം ചിന്തിച്ചു. സിറിയുടെ ഭാവം കണ്ടു എതിർത്ത് പറയാൻ തോന്നിയില്ല..... " അപ്പൻ തന്നെ ചതിച്ചതല്ലടോ. ഞാൻ ആണ് ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ drawback.. പതിനെട്ടു വയസിൽ എന്റെ അപ്പന് പറ്റിപ്പോയ അബദ്ധം. ഞാൻ ഇല്ലായിരുന്നെങ്കിൽ ഒരു യവ്വനം മുഴുവൻ ആ മനുഷ്യൻ നഷ്ടപ്പെടുത്തി കളയില്ലായിരുന്നു. തന്നെയെന്നല്ല ലോകത്തൊരു പെണ്ണിനേയും ചതിക്കാൻ എനെറെ അപ്പനാവില്ല. തനിക്ക് എന്റെ അപ്പനെ ഇഷ്ടമായിരുന്നെങ്കിൽ അത് ഇല്ലാതാവാൻ കാരണം ഞാൻ ആണെങ്കിൽ നിങ്ങൾക്കിടയിൽ ഒരിക്കലും ശല്യമാവാത്ത വിധം ഞാൻ ഒഴിഞ്ഞു തരാം......... നിങ്ങളുടെ ആരുടേയും കണ്മുന്നിൽ പോലും ഞാൻ വരില്ല. ഇനിയും ഞാൻ കാരണം എന്റെ അപ്പന്റെ ജീവിതം കൈവിട്ടു പൊയ്ക്കൂടാ............"  അവളോട് പറയുന്ന ഓരോ വാക്കും അവന്റെ തന്നെ ഹൃദയം തകർത്തു കൊണ്ടിരുന്നു.പക്ഷെ അവൻ പിന്മാറിയില്ല. എതിരെ നിൽക്കുന്നത് ആരായിരുന്നാലും അവളെ വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചേനെ നേടിയെടുത്തേനേ. പക്ഷെ ഇപ്പോൾ അതിന് കഴിയില്ലല്ലോ. എല്ലാ സന്തോഷങ്ങളും അപ്പൻ ത്യജിച്ചത് തനിക്ക് വേണ്ടി ആയിരുന്നു ഇന്നവരെ ഒന്നും തിരിച്ചു കൊടുക്കാനവന് കഴിഞ്ഞിട്ടില്ല. ഇതെങ്കിലും ആ മനുഷ്യന് വേണ്ടി അവനു ചെയ്തേ പറ്റൂ..... അഞ്ചു ഞെട്ടലോടെ അവൻ പറയുന്നത് കേട്ടിരുന്നു. എന്ത് മറുപടി പറയണം എന്നവൾക്ക് മനസിലായില്ല.  " എനിക്ക് ഇത് ഒരു വലിയ ഷോക്ക് ആയിരുന്നു സിറി......അല്ലാതെ നീ അല്ല ഇതിനൊന്നും കാരണം....." ഇടറിയതെങ്കിലും ആത്മാർത്ഥമായവൾ പറഞ്ഞു. സിരി അവളുടെ കയ്യിൽ ഒന്ന് അമർത്തി പിടിച്ചു പുഞ്ചിരിച്ചു . ധൃതിയിൽ അവിടുന്ന് ഇറങ്ങി പോയി. അവന്റെ ബൈക്ക് സ്റ്റാർട്ട് ആവുന്ന സൗണ്ട് അഞ്ചു കേട്ടു. അവൻ എങ്ങോട്ടോ പോയെന്നവൾക്ക് മനസിലായി. " മോളെ..... ഭക്ഷണം ടേബിളിൽ ഉണ്ട്. എനിക്ക് വീട്ടിൽ പോകാൻ സമയം ആയി. മക്കൾ കാത്തിരിക്കും. " അൽപ്പനേരം കഴിഞ്ഞതും വാതിൽക്കൽ വന്നു പറഞ്ഞു സീമേച്ചി പോയി.  അഞ്ജുവിന് എന്ത് ചെയ്യണമെന്ന്  ഒരു ബോധവും ഇല്ലായിരിക്കുന്നു. സിറി സംസാരിച്ചു പോയതിൽ പിന്നെ അവളൊന്ന് ഓക്കേ ആയി തുടങ്ങിയിരുന്നു . ഇതിലും വലിയ ദുരന്തങ്ങൾ അതിജീവിച്ചിട്ടുണ്ട് അതൊക്കെ വച്ച് നോക്കുമ്പോൾ ഇതിൽ നിന്നും അതിജീവിക്കാൻ തനിക്ക് പറ്റുമെന്നവൾക്ക് തോന്നി.എവിടെയൊക്കെയോ ഏഥന്റെ ഭാഗത്തുനിന്നും അവൾ ചിന്തിച്ചു തുടങ്ങി. തമ്മിൽ പരസ്പരം ഒന്നും അറിയാതെ എങ്ങനെ ഏഥനുമായുള്ള റിലേഷൻഷിപ് ഇത്രയും മുന്നോട്ട് പോയെന്നവൾക്ക് അത്ഭുതമായി . അവൻ കാണിച്ചതൊന്നും നാടകമല്ലെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ. പക്ഷെ ഇത്രയും വലിയൊരു ട്വിസ്റ്റ് ആയിരിക്കും ഏഥനു പറയാൻ ഉണ്ടായിരിക്കുകയെന്നു അവൾ ഓർത്തതേ ഇല്ല. ഐഷു പറഞ്ഞപോലെ 'now he is her sugardaddy. ' എന്ത് കൊണ്ടോ ഏഥനെ കേൾക്കണമെന്നവൾക്ക് തോന്നി. മഹേഷിനെ പോലൊരു ആഭാസന്റെ കൈകളിൽപെടുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ആണെന്ന് വിചാരിച്ചവളാണ് , താൻ സ്നേഹിച്ചു പോയൊരാൾക്ക് സംസാരിക്കാൻ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റില്ലല്ലോ. അതിലുപരി സിറിക്ക് അവന്റെ അപ്പനിലുള്ള വിശ്വാസവും അവളെ സ്വാധീനിച്ചിരുന്നു.  അഞ്ചു റൂമിന് പുറത്തിറങ്ങി. ആരും ഇല്ലാതെ അവിടം പൂർണമായ നിശബ്ദത ആയിരുന്നു. അവൾക്ക് ചെറുതായി ഭയം തോന്നി. അത്രയും വലിയ വീടിനുള്ളിൽ ഒറ്റപെട്ടത് പോലെ. അഞ്ജുവിന് വിശന്ന് തുടങ്ങി. രാവിലെ ഹോസ്റ്റലിൽ നിന്ന് ഒരു അപ്പം എന്തോ കഴിച്ചതാണ്. ഉച്ചക്കും കഴിച്ചിരുന്നില്ല.  ആ നേരം എന്ത് കൊണ്ടോ സിറിയും ഏഥനും ഒന്നും കഴിച്ചിട്ടുണ്ടാകില്ലല്ലോ എന്നവൾ ചിന്തിച്ചു. ഇങ്ങനെയൊക്കെ ചിന്തിക്കാൻ തന്റെ മനസികാവസ്ഥക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണെന്നവൾ കരുതി. എല്ലായിടത്തും കത്തി നിൽക്കുന്ന ലൈറ്റിന്റെ ധൈര്യത്തിൽ അവൾ ഡൈനിങ് ഹാൾ തിരഞ്ഞു നോക്കി.  വല്ലാത്ത പിൻഡ്രോപ് സൈലെന്റ്സ് അസ്വസ്ഥതപെടുത്തിയെങ്കിലും അഞ്ചു ധൈര്യം സംഭരിച്ചു ടേബിളിൽ ഇരുന്ന പത്രങ്ങൾ തുറന്നു . കമഴ്ത്തി വച്ചിരിക്കുന്ന പാത്രത്തിൽ ഒന്നെടുത്തു രണ്ടു ചപ്പാത്തിയും ആവി പറക്കുന്ന ചിക്കൻ കറിയും ഒഴിച്ച് വേഗത്തിൽ കഴിച്ചു. വയർ നിറഞ്ഞതും കുറേയൊരു ആശ്വാസം അനുഭവപെട്ടു. വേഗത്തിൽ അടുക്കളയിലെത്തി പാത്രം കഴുകി കമഴ്ത്തി വലിയ ഫ്രിഡ്‌ജ് തുറന്ന് വെള്ളം കുടിച്ചു വേഗത്തിൽ ഹാളിലേക്ക് നടന്നു.  ഹാളിലെ പുതിയ മോഡൽ സോഫയിലേക്കവൾ ഇരുന്നു. വിശപ്പും ക്ഷീണവും മാറിയപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി അഞ്ജുവിന്. പതുക്കെ അടുത്തേക്ക് വരുന്ന കാലൊച്ച കേട്ടവൾ തലയുയർത്തി. ഒരു ജോഗേർസും ഫുൾ സ്ലീവ് വൈറ്റ് ടീഷർട്ടും ധരിച്ചു ഏഥൻ അവൾക്കു മുന്നിൽ വന്നു നിന്നു.  തുടരും........................... വെറുപ്പിച്ചോ ഞാൻ എല്ലാരേം 🫣🫣
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.4K views
1 days ago
#📙 നോവൽ ചോര ഛർദ്ധിക്കുന്നത് കണ്ട് ശ്രീഹരിയും മീരയുടെ അച്ഛനും അമ്മയും ഞെട്ടി നിൽക്കുമ്പോ തന്റെ വായിൽ നിന്നും വന്ന കൊഴുത്ത ചോര കണ്ട മീര ആ ഷോക്കിൽ ബോധം കെട്ട് ബെഡിലേക്ക് വീണു. "ഡോക്ടർ... മീര..." ആധിയോടെ ഡോക്ടറെ നോക്കിയിട്ട് ശ്രീഹരി മീരയുടെ അരികിൽ വന്നിരുന്നു. "പേഷ്യന്റിനെ വേഗം icu വിലേക്ക് ഷിഫ്റ്റ്‌ ചെയ്യൂ." ഡോക്ടർ കൂടെയുള്ള നേഴ്സിന് എന്തൊക്കെയോ നിർദേശങ്ങൾ നൽകിയിട്ട് മീരയുടെ പൾസ് ഒക്കെ ചെക്ക് ചെയ്ത് നോക്കി. "പേഷ്യന്റിന് ഓക്സിജൻ കുറവാണ്. ഇപ്പോൾ തന്നെ ഓക്സിജൻ സപ്പോർട് കൊടുക്കണം." ഡോക്ടർ നിർദേശിച്ചു. അപ്പോഴേക്കും രണ്ട് അറ്റെൻഡർമാർ വന്ന് മീരയെ അപ്പോൾ തന്നെ icu വിലേക്ക് കൊണ്ട് പോയി. ********* "ഡോക്ടർ... മീരയ്ക്ക് എന്ത് പറ്റി? ഡോക്ടർ അല്ലേ സി ടി സ്കാൻ നോർമൽ ആണ് കുഴപ്പമില്ല എന്ന് പറഞ്ഞത്. പിന്നെ എന്ത് കൊണ്ട ഇങ്ങനെയൊക്കെ?" ഡോക്ടർടെ മുന്നിൽ വളരെ വിഷമത്തോടെ നിൽക്കുകയാണ് ശ്രീഹരി. "അതാണ് എനിക്കും മനസ്സിലാവാത്തത്. വയറിന്റെ സി ടി സ്കാനിംഗ് ൽ ഒരു പ്രശ്നവും കാണുന്നില്ല. ഒരു ഡീറ്റെയിൽ ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളും വേണ്ടി വരും മീരയുടെ പ്രശ്നം കണ്ട് പിടിക്കാൻ. അതിരിക്കട്ടെ മുൻപേ തന്നെ എന്തെങ്കിലും ഹെൽത് ഇഷ്യൂ ഉള്ള ആളാണോ മീര. " ഡോക്ടർ അവനോട് ചോദിച്ചു. "ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടേ ഉള്ളു. അത് കൂടാതെ അവൾ എന്റെ നെയ്ബർ കൂടി ആയത് കൊണ്ട് ചെറുപ്പം മുതൽ മീരയെ ഞാൻ കാണുന്നതാണ്. എന്റെ അറിവിൽ പ്രത്യേകിച്ച് ഒരു ഹെൽത് ഇഷ്യൂസും ഉള്ള ആളല്ല മീര. ശ്രീഹരി ഉറപ്പിച്ചു പറഞ്ഞു. "ഓക്കേ, എന്തായാലും മീരയ്ക്ക് കൂടുതൽ ഡീറ്റെയിൽ പരിശോധനകൾ വേണ്ടി വരും. ഈ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യങ്ങൾ കുറവായത് കൊണ്ട് ഏതെങ്കിലും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകേണ്ടി വരും. ഇവിടിപ്പോ തൊട്ടടുത്തുള്ളത് റിംസ് ഹോസ്പിറ്റലാണ്. നിങ്ങൾ അങ്ങോട്ട്‌ ഷിഫ്റ്റ്‌ ആകുന്നതായിരിക്കും ബെറ്റർ. ഞാനിവിടുന്നു ഒരു റെഫെറൽ ലെറ്റർ കൂടി തരാം." ഡോക്ടറെ വാക്കുകൾ കേട്ടതും ശ്രീഹരി തളർന്നു. റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കൊക്കെ കൊണ്ട് പോകാൻ ഡോക്ടർ പറയണമെങ്കിൽ മീരയ്ക്ക് എന്തോ കാര്യമായ ഗുരുതര പ്രശ്നമായിരിക്കുമെന്നും ഇവിടുത്തെ ട്രീറ്റ്മെന്റ് അവൾക്ക് മതിയാവില്ലെന്നും ശ്രീഹരി ചിന്തിച്ചു. "ഓക്കേ ഡോക്ടർ... ഞങ്ങൾ മീരയെ റിംസിലേക്ക് കൊണ്ട് പൊയ്ക്കോളാം." "ഇവിടുന്ന് ആംബുലൻസ് ഏർപ്പാടാക്കാം. ഓക്സിജൻ സപ്പോർട്ട് കൊടുത്തു പോകേണ്ടതുള്ളത് കൊണ്ട് നിങ്ങൾ കാറിൽ പോകാതെ ആംബുലൻസ് ൽ പോകുന്നതായിരിക്കും നല്ലത്. ഇനിയും ഓരോ ഊഹത്തിന്റെ പേരിൽ ഇവിടുന്ന് ട്രീറ്റ്മെന്റ് ചെയ്ത് സമയം പാഴാക്കുന്നതിനേക്കാൾ നല്ലത് യഥാർത്ഥ പ്രശ്നം എന്താണെന്ന് പെട്ടെന്ന് കണ്ട് പിടിച്ച് അതിനുള്ള ചികിത്സ തുടങ്ങുന്നതല്ലേ. ഡോക്ടർടെ വാക്കുകൾ കേട്ട് ശ്രീഹരി യാന്ത്രികമായി തലയനക്കുകയും മൂളുകയും ചെയ്ത് കൊണ്ടിരുന്നു. ******** അധികം വൈകാതെ തന്നെ മീരയെ ഇന്ദിര ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് നൽകി ആംബുലൻസ് ൽ കയറ്റി റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇന്ദിര ഹോസ്പിറ്റൽ ഒരു ചെറിയ ഇടത്തരം ഹോസ്പിറ്റൽ ആണ്. ഒരുവിധം അസുഖം, പ്രസവം അതൊക്കെ അവിടെ നോക്കാറുണ്ട്. കോസ്‌റ്റ്ലി ആയിട്ടുള്ള ബ്ലഡ് ടെസ്റ്റുകൾ ഒന്നും അവിടുത്തെ ലാബിൽ ഇല്ല. പുറത്ത് ലാബിൽ കൊടുത്താണ് ചെയ്യുന്നത്. അത് കൊണ്ട് അങ്ങനെ കൊടുക്കുന്ന സാമ്പിളിന്റെ റിപ്പോർട്ട്‌ കിട്ടാനും വൈകും. അതുപോലെ സി ടി സ്കാനിംഗ് ന് അപ്പുറമുള്ള ടെസ്റ്റുകളും അവിടെ ചെയ്യാറില്ല. ആവശ്യം വന്നാൽ പുറത്ത് നിന്ന് ചെയ്തിട്ട് വരാൻ റെഫർ ചെയ്യാറാണുള്ളത്. ഇവിടെ മീരയുടെ കാര്യത്തിൽ ഇങ്ങനെയൊന്നും ഡിലേ വരുത്തുന്നത് നല്ലതല്ലെന്ന് തോന്നിയത് കൊണ്ടാണ് അതിന് കാത്ത് നിൽക്കാതെ അവളെ റിംസിലേക്ക് റെഫർ ചെയ്തത്. കിഷോറിനെയും അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത് ആ ഹോസ്പിറ്റലിലാണ്. മീരയ്ക്കൊപ്പം ആംബുലൻസ് ൽ കയറിയത് അവളുടെ അച്ഛനും അമ്മയുമാണ്. ശ്രീഹരി കാറിൽ അവരെ പിന്തുടർന്നു. മയങ്ങി കിടക്കുന്ന മീരയെ നോക്കി കണ്ണീരൊപ്പി ഇരിക്കുകയാണ്‌ പത്മിനി. "മോഹനേട്ടാ... എനിക്കെന്തോ ഒരു പേടി തോന്നുന്നു. മോൾടെ ഈ വയ്യായ്കയൊക്കെ കാണുമ്പോ അവൾടെ പണ്ടത്തെ അസുഖം വീണ്ടും വന്നോന്നു ഒരു സംശയം പോലെ." "പത്മിനി...." ശാസനയോടെ അയാൾ വിളിച്ചു. "ഇത്... ഇത്... അതൊന്നും ആയിരിക്കില്ല. മോഹൻ പറഞ്ഞു. "അതാവല്ലേ എന്ന് തന്നെയാ എന്റെയും ആഗ്രഹം. ഇങ്ങനെയൊരു അസുഖം ഇവൾക്കുണ്ടെന്നും മുൻപേ ഇത് വന്നിട്ടുണ്ടെന്നും അറിഞ്ഞാൽ ഹരി മോൻ ചിലപ്പോ നമ്മുടെ മോളേ ഉപേക്ഷിച്ചു കളയില്ലേ." പത്മിനിയുടെ മുഖത്ത് ഭയം നിറഞ്ഞു. "നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ പത്മിനി. അങ്ങനെയൊന്നും ഉണ്ടാവില്ല. ഹരിയെ നമുക്ക് അറിയാത്തതാണോ. മനസ്സിൽ നന്മയുള്ള മോനാണ് അവൻ. നമ്മുടെ മോൾക്ക് എന്ത് അസുഖം ആയാലും ഹരി അവളെ അതിന്റെ പേരിൽ ഉപേക്ഷിക്കയൊന്നുമില്ല. മോഹൻ അവരെ ആശ്വസിപ്പിച്ചു. "എന്നാലും മോൾക്ക് ഇങ്ങനെ പെട്ടെന്ന് വയ്യാതാവാൻ എന്താ കാരണമെന്നാ എനിക്ക് മനസ്സിലാകാത്തത്." പത്മിനി സങ്കടത്തോടെ മീരയുടെ ശിരസിൽ തലോടി. "എന്താണെങ്കിലും ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ്‌ ചെയ്യുമ്പോ അറിയാലോ.. ഇനിയിപ്പോ എന്താണെങ്കിലും നമ്മൾ സഹിച്ചല്ലേ പറ്റു. നീ പേടിക്കുന്നത് പോലെ ആ അസുഖം ആണെങ്കിൽ പണ്ടത്തെ പോലെ നമ്മൾ തളർന്ന് പോകാതെ പിടിച്ചു നിൽക്കണം. മോൾക്കും മോനും ധൈര്യം നൽകി കൂടെ നിന്ന് ഇവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരേണ്ടതും നമ്മുടെ കടമയാണ്." മോഹൻ ഭാര്യയ്ക്ക് ധൈര്യം നൽകി. ********** റിംസ് ഹോസ്പിറ്റലിൽ ആംബുലൻസ് എത്തിയതും മീരയെ നേരെ എമർജൻസിയിലേക്കാണ് ആദ്യം കൊണ്ട് പോയത്.. അവിടുന്ന് അവളെ icu വിലേക്ക് തന്നെ ഷിഫ്റ്റ്‌ ചെയ്തു. അതോടൊപ്പം സ്കാനിംഗ് ഉം ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളുമൊക്കെ മുറയ്ക്ക് നടന്നു. രാത്രിയോടെ മീരയ്ക്ക് ബോധം വന്നു. ഓർമ്മ തെളിഞ്ഞപ്പോ മുതൽ ഓക്സിജൻ സപ്പോർട് ഇല്ലാതെ അവൾ ശ്വാസം എടുത്തു തുടങ്ങിയപ്പോൾ മീരയെ icu വിൽ നിന്ന് റൂമിലേക്ക് മാറ്റി. മീരയുടെ അച്ഛനും അമ്മയും അപ്പോഴും പോകാതെ അവിടെ ഉണ്ടായിരുന്നു. ശ്രീഹരി അവരോട് പൊയ്ക്കോളാൻ പറഞ്ഞെങ്കിലും പിറ്റേന്ന് രാവിലെ ഡോക്ടർ റൗണ്ട്സിന് വന്ന് പോയിട്ട് ഞങ്ങൾ പോകാമെന്ന് പറഞ്ഞ് അവർ അവിടെ തന്നെ തങ്ങാൻ തീരുമാനിച്ചു. റൂമിൽ എത്തിയപ്പോ മുതൽ മീര ആരോടും മിണ്ടാതെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കയായിരുന്നു. തനിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു. അതവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തി. മീരയെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ശ്രീഹരിയും അവളുടെ അച്ഛനും അമ്മയും മീരയെ ഒരു രീതിയിലും സംസാരിച്ചു ബുദ്ധിമുട്ടിപ്പിക്കാൻ ശ്രമിച്ചില്ല. ശ്രീഹരി ബെഡിൽ അവളോട് ചേർന്ന് കിടന്ന് മീരയുടെ ശിരസ്സ് തഴുകി കൊണ്ടിരുന്നു. ******* രാവിലെ പത്ത് മണി കഴിഞ്ഞപ്പോഴാണ് ഡോക്ടർ റൗണ്ട്സിന് വന്നത്. "എങ്ങനെയുണ്ട് മീര... ഓക്കേ ആണോ ഇപ്പോ." സൗഹൃദ ഭാവത്തിൽ ചോദിച്ചു കൊണ്ട് ഡോക്ടർ ഉമ റൂമിലേക്ക് വന്നു. മീര ഒരു വിളറിയ പുഞ്ചിരിയോടെ അവരെ നോക്കി. "പേടിക്കാൻ ഒന്നുമില്ല കേട്ടോ. ഞങ്ങളൊക്കെ കൂടെ ഇല്ലേ." ഡോക്ടർ ഉമ പറഞ്ഞു. "എനിക്കെന്താ ഡോക്ടർ അസുഖം." "ഡോക്ടർ രാജേന്ദ്രനാണ് മീരയെ കൺസൾട്ട് ചെയ്യുന്ന. ഇപ്പോ ഒരു ടെസ്റ്റ്‌ കൂടി ചെയ്യാൻ മീരയെ കൊണ്ട് പോകുന്നുണ്ട്. അതിന്റെ റിപ്പോർട്ട്‌ വരുമ്പോ ഡോക്ടർ വന്ന് സംസാരിക്കും കേട്ടോ. സങ്കടപ്പെട്ട് ഇരുന്ന് ഹെൽത്ത്‌ വീക്ക്‌ ആക്കാതെ മെന്റലി നല്ല സ്ട്രോങ്ങ്‌ ആയിരിക്കണം കേട്ടോ." ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ മീരയെ എന്തോ ടെസ്റ്റിനായി കൊണ്ട് പോകാൻ അറ്റൻഡർമാർ വന്നു. ശ്രീഹരി ആ കൂടെ പോകാൻ തുടങ്ങിയതും ഡോക്ടർ ഉമ വേണ്ടെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അതോടെ ശ്രീഹരി അവിടെ തന്നെ നിന്നു. മീരയെ അവിടുന്ന് കൊണ്ട് പോയതും ഡോക്ടർ അവർക്ക് നേരെ തിരിഞ്ഞു. "നിങ്ങൾ പേഷ്യന്റിന്റെ ആരാണ്." ഡോക്ടർ ഉമ മൂവരെയും നോക്കി. "ഞാൻ മീരയുടെ ഹസ്ബൻഡ് ആണ്. ഇത് അവളുടെ അച്ഛനും അമ്മയും." ശ്രീഹരി പറഞ്ഞു. "എനിക്ക് നിങ്ങളോട് മാത്രമായി സംസാരിക്കണമായിരുന്നു. അതുകൊണ്ടാണ് മീരയ്ക്ക് സംശയം തോന്നാതെ ഇവിടെ നിന്നും മാറ്റിയത്. നിങ്ങളെ പുറത്തേക്ക് വിളിച്ചു സംസാരിച്ചാലും മീരയ്ക്ക് സംശയമാകും. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാമെന്ന് വച്ചത്. ഡോക്ടർ ഉമയുടെ വാക്കുകൾ മൂവരിലും ആശങ്ക ഉളവാക്കി. "അവൾക്ക് എന്താ അസുഖം ഡോക്ടർ?" ശ്രീഹരിയുടെ ശബ്ദം വിറച്ചു. "മീരയ്ക്ക് ബ്രെയിൻ ട്യൂമറാണ്." ഡോക്ടർ ഉമയുടെ വാക്കുകൾ ചാട്ടുളി പോലെയാണ് ശ്രീഹരിയുടെ കാതിൽ പതിഞ്ഞത്. തുടരും
അമ്പിളി 🌝
2.9K views
1 days ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋6  എല്ലാവരുടെയും മുഖത്തെ ആശ്ചര്യം കണ്ടു സജീവന്റെ മുഖത്തു അഭിമാനം തെളിഞ്ഞു. താരയുടെ കണ്ണുകൾ അസൂയയാൽ കുറുകി. വർഷ അവളുടെ തോളിൽ തോള് കൊണ്ടൊരു തട്ട് കൊടുത്തു.  " The goodess of beauty...." വർഷ താരയുടെ കാതിൽ പറഞ്ഞു. താര പല്ല് കടിച്ചു.  രേവതിയുടെയും മീനാക്ഷിയുടെയും മുഖത്തും പറഞ്ഞറിയിക്കാനാവാത്ത വിധം ഞെട്ടൽ കാണാമായിരുന്നു.  കിങ്ങിണി സന്തോഷത്തോടെ  മധുവിനെ നോക്കി ചിരിച്ചു. മധുവാണെങ്കിലോ പഴയകാല കൊട്ടാരം പോലുള്ള ആ വീടും ഉമ്മറത്തു അണിനിരന്നു നിൽക്കുന്ന അഹങ്കാരം തുളുമ്പുന്ന മനുഷ്യൻമാരെയും വിടർന്ന മിഴികളോടെ നോക്കി കാണുകയായിരുന്നു .  " ആളുകളൊക്കെ കുറച്ചു സീൻ ആണല്ലോ. " സജീവന്റെ അടുത്തേക്ക് നീങ്ങി അയാൾക്ക് കേൾക്കാൻ പാകത്തിൽ മധു പറഞ്ഞു.  " കുറച്ചല്ല കുറച്ചധികം." സജീവൻ ചിരിയോടെ മറുപടി പറഞ്ഞു. അയാൾക്കവളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റത്തിൽ വലിയ സന്തോഷം തോന്നി. കേരളത്തിൽ എത്തിയ മുതൽ അവൾ മൊത്തത്തിൽ മാറിപ്പോയി . ബാഗ്ലുരിൽ വച്ച് കണ്ട ആ പെൺകുട്ടിയേ അലവളിപ്പോൾ . വല്ലാത്തൊരു പോസിറ്റിവിറ്റി വന്നു ചേർന്ന പോലെ . ടാക്സിയിൽ നിന്നും അവളുടെ ഡ്രെസ്സും സാധനങ്ങളും അടങ്ങിയ കവറുകൾ സജീവൻ കയ്യിലെടുത്തു ടാക്സി തിരിച്ചു പോയി. " ഇതിലേതാ കഥാനായകൻ? " സഞ്ജുവിനെയും വരുണിനെയും ആകാംഷയോടെ നോക്കിയവൾ ചോദിച്ചു. " രണ്ടാളും അല്ല , അബിമോൻ കിടക്കുകയായിരിക്കും.." സജീവൻ പറഞ്ഞു. എന്തുകൊണ്ടോ അവൾക്കൊരു നിരാശ തോന്നി.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തന്നെ നോക്കി ചിരിക്കുന്ന കിങ്ങിണിയെ നോക്കി മനോഹരമായവൾ പുഞ്ചിരിച്ചു. അത് കണ്ടതും രേവതി കിങ്ങിണിയെ നോക്കി ദേഷ്യത്തിൽ കണ്ണുരുട്ടി. രണ്ടുപേരും ആ വലിയ വീടിന് ഉമ്മറത്തേക്ക് നടന്നു.  " ഇവളെ ആ ഗസ്റ്റ് housilekk ആക്കിയേക്ക്. ഒന്ന് ഫ്രഷ് ആയി വിശ്രമിച്ചോ. ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വന്നോളാം. " മാധവൻ ഗൗരവത്തിൽ പറഞ്ഞു. മധു എല്ലാവരെയും ഒന്നുകൂടെ നോക്കി സജീവനൊപ്പം നടന്നു.  " കോള്ളാലോടാ.... ചരക്ക്..." സഞ്ജു വഷളൻ ചിരിയോടെ  വരുണിനോടായി പറഞ്ഞു. "സത്യം.... ഇങ്ങോട്ടല്ലേ വരുന്നത്, മുട്ടി നോക്കാം , കൊടുത്ത പൈസക്ക് പലരീതിയിലും മുതലാക്കാമല്ലൊ.............."  " കിട്ടിയാൽ പൊളിക്കും മോനേ....."  രണ്ടു പേരും പരസ്പരം മുഖത്തു നോക്കി ചിരിച്ചു. സ്ത്രീകളെല്ലാം അകത്തേക്ക് കയറി പോയി. മാധവനും കിങ്ങിണിയും ചെടി നനക്കൽ വീണ്ടും തുടങ്ങി. മധുവിനെയും കൊണ്ട് വീടിനു കുറച്ചു മാറി പണിതിട്ടുള്ള ചെറിയൊരു വീട്ടിലേക്കയാൾ ചെന്ന് കയറി . കവറുകൾ നിലത്തു വച്ച് ഉമ്മറത്തെ ചുമരിൽ തൂക്കിയ ചെറിയ ബോക്സിൽ നിന്നൊരു കീ എടുത്തു അയാൾ വാതിൽ തുറന്നു.  " വാ...." അവളെ വിളിച്ചു സജീവൻ അകത്തേക്ക് കയറി. മധു ആകാംഷയോടെ അകത്തേക്ക് കടന്നു ചുറ്റും നോക്കി. ഒരു മൂന്നംഗ കുടുംബത്തിന് സുഖമായി ജീവിക്കാവുന്ന അടിപൊളിയൊരു വീടായിരുന്നത്. രണ്ടു റൂമും അടുക്കളയും ഉൾപ്പെടെ നല്ലൊരു വീട്. തോളിലുള്ള ബാഗ് സോഫയിലേക്കിട്ട് വീടുമുഴുവൻ നടന്നു കണ്ടു ഹാളിലേക്ക് തന്നെയവൾ തിരിച്ചെത്തി.  "മോളുടെ സാധങ്ങൾ ഒക്കെ ഞാൻ ആ റൂമിലേക്ക് വെച്ചിട്ടുണ്ട്. അടുക്കളയിലും വെച്ചുണ്ടാക്കാൻ വേണ്ടതൊക്കെ ഉണ്ട്. ഉണ്ടാക്കി കഴിക്കേണ്ടി വരും. നാളെയും മറ്റന്നാളും ഇവിടെ തങ്ങാം അത് കഴിഞ്ഞുള്ള ദിവസം കല്യാണം അല്ലെ. അന്നുമുതൽ അവിടെയായിരിക്കും." സജീവൻ പറഞ്ഞതിനൊക്കെ അവൾ അനുസരണയോടെ തലയാട്ടി.  " സജീവേട്ടാ......... അതെല്ലാം ആരാണ്? "  അവിടെ കണ്ടവരെ കുറിച്ചാണവൾ ചോദിക്കുന്നതെന്ന് സജീവന് മനസിലായി. സജീവൻ സോഫയിലേക്കിരുന്നു.  " ആ കസേരയിൽ ഇരിക്കുന്നയാളെ കണ്ടില്ലേ അതാണ് മാധവൻ  , ഇവിടുത്തെ ഇപ്പോഴത്തെ കാരണവർ. മാളിക്കൽ നാരായണൻ ആയിരുന്നു അവരുടെ അച്ഛൻ . അഭി മോന്റെ അസുഖം അറിഞ്ഞത് മുതൽ സാറിന് വയ്യായിരുന്നു. അഭി ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയം പെട്ടന്ന് അറ്റാക്ക് വന്നു മരിക്കുകയായിരിന്നു. അദ്ദേഹത്തിന് മൂന്നു മക്കളാണ്. മാധവൻ , രണ്ടാമത്തെയാൾ മഹാദേവൻ , മൂന്നാമത് ലക്ഷ്‌മി . ലക്ഷ്‌മി  ജനിച്ചതിൽ പിന്നെയായിരിക്കുന്നു നാരായണൻ സാറിന്റെ ഉയർച്ച. അതുകൊണ്ട് ഒരുവിധം സ്ഥാപനങ്ങൾക്ക് എല്ലാം ആൾ ലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മാധവന്റെ ഭാര്യ രേവതി. അവിടെ നമ്മളെ നോക്കി ദഹിപ്പിച്ചു  കൊണ്ടിരുന്ന രണ്ടു സ്ത്രീകളില്ലേ അതിൽ കുറച്ചു വണ്ണമുള്ളതാണ് രേവതി. അടുത്ത് നിന്നിരുന്നത് മീനാക്ഷി . മഹാദേവന്റെ ഭാര്യ. മഹാദേവൻ ആ പൈപ്പ് പിടിച്ചു പുറത്തു നിന്നിരുന്നതാണ്. അദ്ദേഹത്തിന് അടുത്തുള്ളത് മാധവന്റെ ഇളയ മോൾ സാദ്ധ്യ ആ മോൾ പ്ലസ് ടുവിൽ പഠിക്കുന്നു . അയാൾക്ക് മൂന്ന് മക്കളാണ്. മൂത്തവൻ സഞ്ജു അച്ഛനൊപ്പം ബിസിനെസ്സ് നോക്കുന്നു. അവനാണ് അവിടുണ്ടായിരുന്ന പയ്യന്മാരിൽ നീളം കൂടുതൽ ഉള്ളവൻ. മറ്റവൻ വരുൺ മഹാദേവന്റെ മകൻ. അവനും ബിസിനെസ്സ് നോക്കുന്നു. മാധവന്റെ രണ്ടാമത്തവൾ സിത്താര വാതിൽക്കൽ നിന്നിരുന്നതിൽ ചുവപ്പ് ചുരിദാർ ഇട്ടത്. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത് ഉണ്ടായിരുന്നത് മഹാദേവന്റെ മോൾ വർഷ , ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ് . പിന്നെ അഭി , അവൻ വയ്യാതെ ആയതിൽ പിന്നെ വല്ലാതെ പുറത്തിറങ്ങാറില്ല. ലക്ഷ്‌മി രണ്ടു കൊല്ലം മുന്നേ ഒരു ആക്സിഡന്റിൽ മരിച്ചു പോയി. ലക്ഷ്‌മിയുടെ ഭർത്താവ് അഭി കുഞ്ഞായിരിക്കുമ്പോൾ മരിച്ചു പോയതാണ്. അന്ന് മുതൽ അവർ ഇവിടെയായിരുന്നു. അമ്മയുടെ മരണം അഭിമോനെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു. അവിടുന്ന് അവന്റെ മുത്തശ്ശൻ കടകളുടെ ഉത്തരവാദിത്തങ്ങൾ ഒക്കെ കൊടുത്തു അവനെ മാറ്റിയെടുത്തു. ഇവരിലെ  ഏറ്റവും തലയെടുപ്പുള്ള പുരുഷൻ അവനായിരുന്നു. പക്ഷെ ഇപ്പോൾ...... " വാക്കുകൾ മുഴുവനാക്കാൻ ആവാതെ അയാൾ ഉമിനീരിറക്കി.  " എന്താ അയാളുടെ അസുഖം? " മധു ആകാംഷയോടെ ചോദിച്ചു. " കാൻസർ ആണ്.... കൂടുതൽ വിവരങ്ങൾ ഒന്നും എനിക്കറിയില്ല." ഒരു ഇടർച്ചയോടെ അയാൾ പറഞ്ഞതും മധുവിന്റെ മുഖത്ത് നല്ലൊരു ഞെട്ടൽ ആയിരുന്നു. പിന്നവൾ ഒന്ന് നെടുവീർപ്പിട്ടു. " ഇപ്പോൾ ഇങ്ങനൊരു കല്യാണം കഴിപ്പിക്കുന്നതിന്റെ കാരണം എന്താ? " ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. എന്നിട്ട് ചുറ്റും നോക്കി.  " പൊന്നു കുഞ്ഞേ... ഇവരുടെ പലകാര്യങ്ങളും അറിയാതിരിക്കുന്നതാണ് നല്ലത്. കാണുന്ന പോലെയല്ല ആരും. കൊല്ലാൻ പോലും മടിക്കാത്ത കൂട്ടരാണ്. ഒരുവർഷം വരെ ഒന്നിലും ഇടപെടാതെ നിന്നോ , അവരുടെ ആവശ്യം കഴിഞ്ഞാൽ കിട്ടുന്ന പണവും കൊണ്ട് ഇനിയുള്ള ജീവിതം നന്നായി ജീവിക്ക്." അയാൾ അൽപ്പം ഭയത്തോടെ പറഞ്ഞു.  എല്ലാം കേട്ടിട്ടും യാതൊരു കുലുക്കവും ഇല്ലാതെ നിൽക്കുന്നവളെ അയാൾ അത്ഭുതത്തിൽ നോക്കി.  " അതൊക്കെ ശരി. ഞാൻ ഒരു കാര്യത്തിലും ഇടപെടാനില്ല. എനിക്ക് വലുത് എന്റെ ജീവിതം തന്നെ ആണ് . പക്ഷെ കാര്യം പറഞ്ഞൂടെ." അവൾ മുഖം ചുളിച്ചു പറഞ്ഞു.  " മോളെ, ഇവിടുത്തെ നാരായണൻ സാർ മരിക്കും മുന്നേ എഴുതി വച്ച മുദ്രപത്രം ആണ് എല്ലാത്തിനും കാരണം. അതിന്റെ നിയമവശം ഒന്നും എനിക്കറിയില്ല . എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞു തരാം. നാരായണൻ സാർ മരിക്കും മുന്നേ സ്വത്തുക്കൾ ഒക്കെ ഭാഗം വച്ച് വിൽപത്രം എഴുതിയിരുന്നു. പക്ഷെ എല്ലാം അഭിമോന്റെ പേരിലാണ്...... അത് ഇനി അവർക്ക് എല്ലാവര്ക്കും ഒരുപോലെ കിട്ടണമെങ്കിൽ അബിമോൻ ഒരു കല്യാണം കഴിക്കണം. കല്യാണം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞു അഭിയും അവന്റെ നിയമപ്രകാരമുള്ള ഭാര്യയും ഒപ്പിട്ടാൽ എല്ലാം തുല്യമായി വീതിക്കപ്പെടും. അതിനു മുന്നേ അബിമോൻ മരിച്ചു പോയാൽ സ്വത്തിന്റെ പകുതി അഭിയുടെ ചികിത്സ നടക്കുന്ന ഹോസ്പിറ്റലിന്റെ ചാരിറ്റി ഫണ്ടിലേക്ക് പോകും. 500 കോടിക്ക് മുകളിലുള്ള സ്വത്തുക്കളാണ്. കുറുക്കന്റെ ബുദ്ധിയുള്ള മാധവൻ സാർ അത് നഷ്ട്ടപെടുത്തില്ല. ഇവിടെ ഈ കാര്യം മാധവൻ സാറിനും മഹാദേവൻ സാറിനും അവരുടെ ആണ്മക്കൾക്കും മാത്രം അറിയുകയുള്ളൂ. പുറത്തു ഇതിനെ പറ്റി അറിയുന്ന ഒരേ ഒരാൾ ഞാൻ ആണ്. അത് കൊണ്ടാണ് പറഞ്ഞത്,ഇതൊന്നും അറിഞ്ഞ പോലെ നടിക്കണ്ട . നിന്റെ കാര്യം മാത്രം നോക്കി ഇവിടെ ജീവിച്ചാൽ അവർ പറഞ്ഞ തുകയും നിന്റെ സ്വതന്ത്രവും എല്ലാം നിനക്ക് കിട്ടും. ഇല്ലെങ്കിൽ ഒരു കുഞ്ഞു പോലും അറിയാതെ അവർ ഇല്ലാതാക്കി കളയും . മനസാക്ഷിയില്ലാത്ത മനുഷ്യന്മാരാണ്. ബാഗ്ലൂരിൽ വച്ച് നീ ചോദിച്ചില്ലേ നിന്നെ തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താണെന്ന്. അപ്പോൾ പറഞ്ഞതല്ലാത്ത ഒരു ഉത്തരം കൂടിയുണ്ടതിന്. മാധവൻ സാറിന് വേണ്ടത് ആരും ചോദിക്കാനും പറയാനും വരാത്ത , മരിച്ചാലും ചോദ്യം ഉയരാത്ത ഒരാളെയായിരുന്നു........ " എല്ലാം പറഞ്ഞയാൾ എണീറ്റ് പോകുമ്പോൾ മധു തറഞ്ഞു നിൽക്കുകയായിരുന്നു.  " എരിതീയിൽ നിന്ന് വറചട്ടിയിലേക്കാണോ ഈശ്വരാ ഞാൻ വന്നു പെട്ടിരിക്കുന്നത്..." അവൾ ആശങ്കയോടെ പിറുപിറുത്തു.  അല്പനേരത്തെ ആലോചനക്ക് ശേഷം വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. റൂമിൽ കയറി.  സാരി അഴിച്ചു റൂമിലെ ബാത്റൂമിലേക്ക് കുളിക്കാൻ കയറി. കേരളത്തിലെ തണുത്ത കിണർ വെള്ളം ദേഹത്തിലൂടെ ഒഴുകി ഇറങ്ങുന്നത് കണ്ണടച്ചവൾ ആസ്വദിച്ചു. എത്രയോ കാലങ്ങൾക്കു ശേഷം ഇന്നാണ് താൻ ഇത്രയും തണുപ്പുള്ള വെള്ളത്തിൽ കുളിക്കുന്നതെന്നവൾ ഓർത്തു. കുളി കഴിഞ്ഞു ഒരു നീല ഷോർട് ടോപ്പും വെള്ള ലൂസ് പാന്റും എടുത്തു ധരിച്ചു നേരേയവൾ കട്ടിലിലേക്ക് മലർന്നു കിടന്നു. രാത്രി ഉറക്കം പതിവില്ലാത്തത് കൊണ്ട് ട്രെയിനിൽ വച്ച് ഉറങ്ങിയിരുന്നില്ല , പകലുറക്കം പതിവായതു കൊണ്ടും യാത്രാക്ഷീണം കൊണ്ടും മധുവിന്റെ കണ്ണുകൾ അടഞ്ഞു പോയി. നല്ല ആർദ്രമായ തണുത്ത അന്തരീക്ഷത്തിൽ വരും വരായ്കകളെ കുറിച്ചൊന്നും അറിയാതെ ആ പെണ്ണൊരുത്തി സുഖമായി ഉറക്കം പിടിച്ചു തുടങ്ങി.  **************** " ഡാ...... " അലർച്ച പോലുള്ള ശബ്‌ദം കേട്ടാണ് അഭി കണ്ണ് തുറന്നത്. അപ്പോഴേക്കും തലവേദന കുറച്ചു കുറഞ്ഞിരുന്നു.  " മൂന്നു നേരം തീറ്റ ഉറക്കം. അസുഖമാണെന്നും പറഞ്ഞു കിടന്നാൽ ആകെ ചെയ്യുന്ന പണികളും കൂടെ ചെയ്യണ്ടല്ലോ.."  രേവതിയുടെ അലർച്ച വീണ്ടും മുഴങ്ങിയതും അഭി പതുക്കെ കിടക്കയിൽ നിന്നെണീറ്റു.  ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടര കഴിഞ്ഞിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു പോയി കാണുമെന്നവൻ ഊഹിച്ചു. തന്നെ നോക്കി ദഹിപ്പിക്കുന്ന രേവതിയെ നോക്കി പുഞ്ചിരിച്ചു അഭി അവരെ മറികടന്നു പുറത്തേക്കിറങ്ങി. നേരെ ഡൈനിങ്ങ് ഹാളിൽ എത്തി ടേബിളിൽ പരന്നു കിടക്കുന്ന എച്ചിൽ പത്രങ്ങളൊക്കെയും എടുത്തു കൊണ്ട് പോയി കഴുകി തുടങ്ങി. എല്ലാം കഴിഞ്ഞു ടേബിളും ക്ലീൻ ചെയ്തു നിലവും അടിച്ചു വാരി. അപ്പോഴേക്കും അവൻ കിതച്ചു പോയിരുന്നു. അവൻ ചെയ്യുന്നത് നോക്കി ജാനിച്ചേച്ചിയും അമ്മാളുചേച്ചിയും പുറത്തു തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു.  " ഈ വയ്യാത്ത കുഞ്ഞിനെ ഇട്ടു നരകിപ്പിക്കുന്നതിന് ഈ ഭൂതനകളെ ദൈവം വെറുതെ വിടില്ല അമ്മാളു." നിറഞ്ഞ കണ്ണുകൾ തോളിലിട്ട തോർത്തിന്റെ തലകൊണ്ട് തുടച്ചു ജാനിച്ചേച്ചി പറഞ്ഞു.  " എങ്ങനെ നടന്നിരുന്ന കുഞ്ഞാണ് . രാവിലെ ഇസ്തിരിയിട്ടു നിവർത്തി ഷർട്ടും പാന്റും ഒക്കെയിട്ട് വരുന്നൊരു വരവുണ്ടായിരുന്നു. കാണുന്നവരുടെ തല അറിയാതെ ബഹുമാനം കൊണ്ട് കുനിഞ്ഞു പോവുമായിരുന്നു. മുത്തശ്ശനും പോയി ഒന്ന് തളർന്നപ്പോഴേക്കും നീർക്കോലികളൊക്കെ തലപൊക്കി ചീറ്റി തുടങ്ങി. പാവം "  അമ്മാളുചേച്ചിയും നെടുവീർപ്പോടെ പറഞ്ഞു. " ഇതിനെ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നെങ്കിൽ കല്യാണം കഴിച്ചു വരാൻ പോകുന്ന കുട്ടിയെ ഏതൊക്കെ ചെയ്യുമെന്ന് കണ്ടറിയാം...." ജനിച്ചേച്ചി എണീറ്റു കൊണ്ട് പറഞ്ഞു.  "അതെ..... കണ്ടു തന്നെ അറിയാം. "  എല്ലാം കഴിഞ്ഞു മുഖവും കയ്യും കഴുകി അവനായി അടച്ചു വച്ചിരിക്കുന്ന പാത്രം അഭി തുറന്നു നോക്കി. നല്ല വിശപ്പുണ്ടായിരുന്നവന്. ഒരുപാടൊന്നും കഴിക്കാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആ വളഞ്ഞ പാത്രത്തിൽ ഇരിക്കുന്ന ഇത്തിരി ചോറും സൈഡിലായി വച്ചിരിക്കുന്ന പാവക്ക തോരനും കണ്ടവന്റെ കണ്ണ് നിറഞ്ഞു പോയി..  തുടരും............ എങ്ങനെയുണ്ട് എന്റെ നീലാംബരിയുടെ പോക്ക്
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2.1K views
1 days ago
#📙 നോവൽ തികഞ്ഞ ഒരു മകൾ ഉണ്ട് എനിക്ക്.. ഇവളെ പോലെയുള്ളവളെ ഒക്കെ ഇവിടെ കേറ്റി താമസിപ്പിച്ചാൽ എന്റെ കുഞ്ഞിന്റെ ജീവിതം വഴിയാധാരമാകും. ഉമ പറയുന്നത് കേട്ടതും അനന്തന്റെ നെറ്റി ചുളിഞ്ഞു.. ഗംഗയ്ക്കും മനസ്സിലായി ഉമയും മാളവും ഒക്കെ കാര്യങ്ങൾ മനസ്സിലാക്കിയെന്ന്.. അവളുടെ മിഴികൾ നിറഞ്ഞു.. കള്ളക്കണ്ണീരൊന്നുമൊഴുക്കണ്ട കേട്ടോ.. അതിവിടെ ചിലവാകത്തുമില്ല... ഉമ തീർത്തു പറഞ്ഞു. ഞാൻ.... ഞാൻ നാളെ പോയ്കോളാം... നേരം വെളുക്കുമ്പോഴേ പൊയ്ക്കോളാം അമ്മേ. അതിനു മറുപടി പറയാതെ അവർ മകന്റെ നേർക്ക് തിരിഞ്ഞു. പെറ്റതള്ളയെ നീ വെറും മറ്റവളാക്കി കളഞ്ഞു അല്ലേടാ... അമ്മ വെറുതെ ആവശ്യമില്ലാത്ത വർത്താനം പറയരുത്.. നാട്ടുകാരെ കേൾപ്പിക്കാൻ ആണോ ഇങ്ങനെ ഒച്ച ഇടുന്നത്. ഒരു നാട്ടുകാരെയും കേൾപ്പിക്കാനല്ല, നാളെ ഒരിക്കൽ ആരും, ഉമയുടെ മകൻ എവിടെയോ കിടന്ന ഒരുത്തിയെയും കെട്ടി ജീവിക്കുന്നുവെന്ന് കേൾക്കാൻ ഇട വരരുത്.. അതിന് ഞാനിവളെ കല്യാണം കഴിക്കാമെന്ന് പറഞ്ഞൊ. നീ പറഞ്ഞില്ല... ശരി തന്നെ.. പക്ഷേ നിന്റെ ഉദ്ദേശം എന്താണ്.. ഈ പെൺകൊച്ചിന്റെ കല്യാണം കഴിഞ്ഞതല്ലേ, നിയമപരമായിട്ട് ഇവള് മറ്റൊരുത്തന്റെ ഭാര്യയല്ലേ, വയറ്റിൽ ഒരു കുഞ്ഞു കൂടി ഉണ്ടായിരുന്നത് അല്ലേ ഇവൾക്ക്,,, ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ നീ ഇവളെയും കൂട്ടി ഇങ്ങോട്ട് വന്നത്. അതെ അറിഞ്ഞുകൊണ്ട് തന്നെയാ വന്നത്... എന്തു ഉദ്ദേശത്തിലാണ് നീ ഇങ്ങോട്ട് വന്നത്... നാളെ ഒരിക്കൽ എന്റെ പെങ്ങൾക്കാണ് ഈ ഗതി വരുന്നതെങ്കിൽ ഞാനെന്തു പ്രവർത്തിക്കും അത് തന്നെയാണ് ഇവളുടെ മേലും ചെയ്തത്. ആത്മഹത്യയുടെ വക്കിൽ നിന്ന ഇവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്നത് ആരും പറയുന്നത് കേട്ട് ഇറക്കി വിടാൻ അല്ല.. പിന്നെ??? ഇവൾക്ക് സുരക്ഷിതമായി ഈ വീട്ടിൽ താമസിക്കാൻ പറ്റുമെന്ന് ഞാൻ കരുതി, അല്ലെങ്കിൽ കോൺവെന്റില്.. ഇവിടെ എവിടെയെങ്കിലും ഗംഗ സമാധാനത്തോടെ കഴിയണം.. കോൺവെന്റിൽ ഇപ്പോൾ സാഹചര്യം കുറച്ച് പ്രതികൂലമാണ്. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഗംഗയ്ക്ക് അവിടെ താമസിക്കാം..അതുവരെ ഇവിടെ നിൽക്കും.. നടക്കില്ല... ഈ ഉമ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.. അതെന്താ.... അത് പറ്റില്ല,, നാളെ പോലീസുകാര് നിന്നെ അന്വേഷിച്ചു ഇവിടെ എത്തും. കൈയ്യോടെ അവർ നിന്നെ പൊക്കിയെടുത്ത് കൊണ്ടുപോകും. എനിക്കും എന്റെ മോൾക്കും ഇവിടെ സമാധാനത്തോടെ കഴിയണം. അമ്മ പേടിക്കുന്നതുപോലെ ഒന്നുമുണ്ടാവില്ല.... പിന്നെ... ആരാ പറഞ്ഞെ,,, ഈ പെണ്ണിന്റെ വീട്ടുകാര് അടങ്ങിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അനന്തേട്ടാ ഇവിടെ ഒരു തർക്കംവേണ്ട, ഞാൻ നാളെ പൊയ്ക്കോളാം.... ഗംഗ അവരുടെ ഇടയിൽ കയറി പറഞ്ഞു.. അപ്പോഴേക്കും അനന്തന്റെ വീട്ടിലേക്ക് അയൽ വീട്ടിൽ നിന്നും ആരോ എത്തി. പിന്നീട് ആരും ഒന്നും പറഞ്ഞതുമില്ല. സുശീലയും മാളുവും ഒക്കെ ഗംഗയെ ഇടക്കൊക്കെ നോക്കുന്നുണ്ട്.. ഒഴുകിവന്ന കണ്ണീർ തുടച്ചുകൊണ്ട് ആ പാവം അനന്തന്റെ മുറിയിലേക്ക് പോയി. ഉമേ... നിന്റെ പ്ലാൻ എന്താണ്, നീ എന്തിനാ ആ കുട്ടിയോട് ദേഷ്യപ്പെട്ട് പെരുമാറിയത്. ഇങ്ങനെയൊന്നും അല്ലല്ലോ ഉമേ നീ കുറച്ചു മുന്നേ പറഞ്ഞത്. സുശീല അടക്കിപ്പിടിച്ചുകൊണ്ട് പറയുകയാണ്. ചേച്ചി... അവള് ആളൊരു പാവമാണ്. കുടുംബക്കാരാലോചിച്ച് കെട്ടിച്ചു വിട്ടതല്ലേ. എന്നിട്ടും അതിനീ ഗതി വന്നല്ലോ.. ഒരു കാരണവശാലും അവളെ ഞാനിവിടുന്ന് പറഞ്ഞയക്കില്ല.. എന്റെ മകനെ സമ്മതമാണെങ്കിൽ ഞാൻ അവളെ അനന്തന്റെ ഭാര്യയാക്കും. ന്റെ കൃഷ്ണാ.... ഉമേ നീ എന്ത് അസംബന്ധമാണീ പറയുന്നത്... അനന്തൻ അറിഞ്ഞാൽ പിന്നെ തീർന്നുകാര്യങ്ങൾ. നോക്കാം ചേച്ചി ഏതു വരെ പോകുന്നു.. അവളുടെ സൗന്ദര്യവും വിദ്യാഭ്യാസവും ഒന്നും കണ്ടല്ല ഞാൻ ഇതൊക്കെ പറയുന്നത്. ആ പെൺകുട്ടി ഈ ചുരുങ്ങിയ നാളുകൊണ്ട് അനുഭവിച്ച വേദനയും വിഷമവും എത്രത്തോളമാണ്. എന്നാ പ്രായമുണ്ട് അതിന്.. അനന്തൻ പറഞ്ഞത് നേരാണ്, എന്റെ മകൾക്കാണീ ഗതി വരുന്നതെങ്കിലോ... സഹിക്കുവൊ ചേച്ചി നമ്മൾ ആരെങ്കിലും... ഉമ പറഞ്ഞതും സുശീല താടിക്ക് കൈയും കൊടുത്തു അനന്തന്റെ മുറിയിലേക്ക് നോക്കി. ഗംഗ ആണെങ്കിൽ സിസ്റ്ററിനെ കാണിക്കാൻ കൊണ്ടുപോയ സർട്ടിഫിക്കറ്റുകൾ ഒക്കെ അടുക്കി ബാഗിലേയ്ക്ക് വയ്ക്കുകയാണ്.. അങ്ങനെ ഈ വീട്ടിലെയും താമസം മതിയാക്കാൻ നേരമായിയെന്ന് അവൾക്ക് ഏറെക്കുറെ ബോധ്യമായി. തന്റെ ദുർവിധിയെ ശപിച്ചുകൊണ്ട് അവൾ അവിടെ കിടന്ന കസേരയിൽ ഇരുന്നു. താൻ മൂലം ഈ കുടുംബത്തിന് ഒരു ദോഷം ഉണ്ടാകരുതെന്ന് ഗംഗയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഇവിടെ നിന്നും മടങ്ങിപ്പോണമെന്ന് അവൾ കണക്ക് കൂട്ടി. അനന്തൻ പുറത്താരോടോ ഉറക്കെ സംസാരിക്കുന്നത് ഗംഗ കേൾക്കുന്നുണ്ട്. അനന്തന് ഇത്തിരി ശബ്ദം ഉള്ള കൂട്ടത്തിലാണ്.. എല്ലാവരോടും ഉച്ചത്തിലാണ് പറയുന്നത്. ഫോണിലൂടെ ആണെങ്കിലും നേരിട്ട് സംസാരിക്കുമ്പോഴാണങ്കിലും ശരി.... നാളെ ഇവള് പോകുവോടാ....അതോ പുതിയ അടവ് എടുക്കുമോ.. അമ്മ അമ്മേടെ കാര്യം നോക്ക്.. വെറുതെ എന്നെ ക്കൊണ്ട് ഒന്നും പറയിക്കല്ലേ. അവൻ ശബ്ദമുയർ.ത്തി ഉമയും മകനും തമ്മിൽ വീണ്ടും കൊമ്പ് കോർക്കുകയാണ് തുടരും
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.5K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _100 ✍️ രചന - ജിഫ്ന നിസാർ 💥 ദേ കാർത്തു എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. നീയിങ്ങനെ കൊച്ച് കുട്ടികളെ പോലെ തുടങ്ങിയാലോ.. പറഞ്ഞില്ലേ ഞാൻ.. അവനൊന്നും വരില്ലെന്ന്. ഇതിനേക്കാൾ വലിയ ദുരന്തങ്ങളിൽ നിന്നും കാത്തിരിക്കാൻ ആരും ഇല്ലാഞ്ഞിട്ടും പുഷ്പം പോലെ എഴുന്നേറ്റ് വന്നവനാ നിന്റെയാ കണവൻ.. ഇതിപ്പോ അവന്റെ മനസ്സിൽ നീ അത്രേം നിറഞ്ഞു നിൽകുമ്പോൾ.. അവന് വേണ്ടി ഇത്രേം വേദനയോടെ നീ കാത്തിരികുമ്പോൾ.. അവനതെങ്ങനെ അറിയാതെ പോകും.. ആ ചെക്കൻ എണീറ്റ് വരുമ്പോ നീയെന്റെ പെണ്ണിനെ മര്യദക്ക് നോക്കിയില്ലേ ന്നും ചോദിച്ചു കൊണ്ട് എന്നെയാണ് കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്നത്.. കൂട്ടത്തിൽ നിനക്കുള്ളതും കിട്ടും. അത് കൊണ്ട് നീയീ വെള്ളമെങ്കിലും കുടിക്ക്.. നിനക്കൊട്ടും വയ്യ.. " ശിവ തന്റെ കയ്യിലുള്ള വെള്ളകുപ്പി വീണ്ടും കാർത്തുവിന്റെ നേരെ നീട്ടി.. "എനിക്ക് വേണ്ടാഞ്ഞിട്ടാ ശിവ.. അവനെ ഒന്ന് കാണാതെ ഞാൻ..." അത്രയും ആയപ്പോഴേക്കും അവൾക്ക് പിന്നെ മിണ്ടാൻ കഴിയുന്നില്ല. "അവനെ കാണാഞ്ഞിട്ട് എനിക്കും വയ്യ.. നിന്റെത്ര ഇല്ലേലും എന്റേം നെഞ്ച് പൊട്ടുന്നുണ്ട്.. ഒരായിരം വട്ടം ആ നാറിയോട് ഞാൻ പറഞ്ഞതാ ഞാനൂടി വരാ ന്ന്. കേട്ടില്ല.. കേൾക്കില്ല.. അത് ഞാൻ നിന്റെ അമ്മയ്ക്ക് കൂട്ടിരിക്കാൻ വേണ്ടിയൊന്നും അല്ല.. എന്നേം നിന്നെയും ഒരുപോലെ സേവ് ചെയ്യാൻ അവനെ കൊണ്ട് പറ്റില്ലേ എന്നോർത്തു കൊണ്ടാണ്.. സ്നേഹിച്ചാൽ അവൻ.. അവനങ്ങനെയാണ്.. ജീവൻ കളയേണ്ടി വന്നാലും അവൻ കൂടെ ഉള്ളവരെ സേഫ് ആക്കും.." നിറയാൻ തുടങ്ങിയ കണ്ണുകളെ വേഗം തോളു കൊണ്ട് തുടച്ചിട്ട് ശിവ കാർത്തുവിനെ നോക്കി. "ഇതിനെക്കാൾ വലിയ പരീക്ഷഞങ്ങളെ അതി ജീവിച്ചു വന്നവനാ അവൻ.. ഇതും അവന് മുന്നിൽ തോറ്റു പോകും.. കാത്തിരിക്കാൻ നീ ഉണ്ടാവുമ്പോൾ അതെങ്ങനെ അവനു കണ്ടില്ലെന്ന് നടിക്കാൻ കഴിയും.." പറയുന്നതിനൊപ്പം തന്നെ ശിവ വീണ്ടും കാർത്തുവിന് നേരെ വെള്ളം നീട്ടി. അങ്ങോട്ട് എത്തി ചേർന്നിട്ട് ഒരു രാത്രിയും പകലും അവസാനിച്ചു കഴിഞ്ഞു. ചെറിയൊരു സർജറിക്ക് ശേഷവും കാശിയുടെ ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെന്നുള്ള അറിവ്.. ഒരു തുള്ളി വെള്ളം പോലുമില്ലാതെ അവളാ വാതിൽക്കൽ തന്നെ കാത്തിരിപ്പാണ്. ഡോക്ടർ കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായി അവളോട് പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് അവൾക്കത്ര പേടിയും. വേണമെങ്കിൽ പോയെന്നു കാണ് എന്നും അവൾക്കവർ പെർമിഷൻ കൊടുത്തത് ആ മുഖത്തെ പ്രാണസങ്കടം പിടയുന്നത് കണ്ടിട്ട് തന്നെയാണ്. "എനിക്ക്.. എനിക്കവന്റെ ചിരിക്കുന്ന.. കണ്ണ് തുറന്നെന്നെ നോക്കുന്ന മുഖം കണ്ടാൽ മതിയെന്ന് പറഞ്ഞു കൊണ്ടവൾ അത് നിരസിച്ചു. ശിവ അത്രയും പറഞ്ഞത് കൊണ്ടാണ് അവളാ കുപ്പിയിൽ നിന്നും അൽപ്പം വെള്ളം കുടിച്ചത്.. "ഡോക്ടർ പിന്നെ വന്നോ ശിവ എന്നും ചോദിച്ചു കൊണ്ട് അവർക്കിടയിലേക്ക് അശോകൻ വന്നു നിൽകുമ്പോൾ അവരെ നോക്കുക പോലും ചെയ്യാതെ അവൾ വീണ്ടുമൊരു കസേരയിൽ പോയിരുന്നു. അശോകന്റെ നോട്ടവും കാർത്തുവിന്റെ നേരെയാണ്. അയാളുടെ ഇടതു കൈക്ക് ചെറിയൊരു പൊറലുണ്ട്. പിന്നെ നെറ്റിയിലും വലതു കൈ പത്തിക്കും വെച്ചു കെട്ടലുകൾ. കാര്യമായ പരിക്കുകളുടെ ക്ഷീണം ആ മുഖത്തു തന്നെയുണ്ട്. ഡ്രിപ് ഇടാൻ വേണ്ടി ഡോക്ടർ വഴക്ക് പറഞ്ഞു നിർബന്ധിച്ചെന്ന പോലെ മുറിയിലേക്ക് മാറ്റിയതാണ്. അത് തീർന്ന ഉടനെ.. ഒരു മുണ്ടും തോളിൽ പുതച്ച തോർത്തുമായി അയാൾ വീണ്ടുമാ ഐ സി യൂ വിന്റെ അരികിലേക്ക് തന്നെ വന്നു. കുറച്ചു മുന്നേ വന്നിട്ട് ഡോക്ടർ പറഞ്ഞതെല്ലാം ശിവ അയാളോട് പറഞ്ഞു. അശോകൻ ഒന്നും മിണ്ടാതെ കാർത്തുവിന്റെ അരികിലുള്ള കസേരയിൽ പോയിരുന്നു. കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു കൊണ്ട് കുനിഞ്ഞിരിക്കുന്നവൾ അയാളുടെ സാമീപ്യം അറിയുന്നുണ്ട്. എന്നിട്ടും പക്ഷേ മുഖമുയർത്തി നോക്കുന്നില്ല. നിങ്ങളെന്റെ ചെക്കനെ സംശയിച്ചു എന്നൊരു മൗനപ്രതിഷേധം അവളിൽ നിറഞ്ഞു നിൽപ്പുണ്ട്. അതയാൾക്ക് മനസ്സിലാവും.. കുഞ്ഞാറ്റെ...." അശോകൻ വാത്സല്യത്തോടെ.. ആ വേദന കാണുമ്പോഴുള്ള വിങ്ങലോടെ തന്നെ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴുതി മാറി. പക്ഷേ ആ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ വിതുമ്പി. അത് കണ്ട് കൊണ്ടാണ് തുളസി അങ്ങോട്ടേക്ക് ധൃതിയിൽ വരുന്നത്. അവർ ബാത്റൂമിൽ കയറിയ തക്കത്തിന് പോന്നതാണ് അശോകൻ. മുറിവുകൾ നിസാരമല്ല.. നന്നായി ശ്രദ്ധിച്ചിലേൽ ഇൻഫെക്ഷൻ വരുമെന്ന് ഡോക്ടർ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചതാണ്. പക്ഷേ അയാൾക്ക് മുന്നിലപ്പോൾ അതൊന്നുമല്ല വലുതായി ഉള്ളത്. തന്റെ ജീവനെടുക്കാൻ തുനിഞ്ഞവൻ.. തനിക്കു വേണ്ടി ജീവൻ തരാൻ തുനിഞ്ഞവൻ.. ഒരുപാട് വിശ്വാസിച്ച...സ്നേഹിച്ച രണ്ടു പേര്. മഹേഷും കാശിയും. അതിലൊരുവൻ ആ സ്നേഹവും വിശ്വാസവും കൊണ്ട് തന്നെ ചതിക്കാൻ നോക്കി. മറ്റെയാൾ സ്വന്തം ജീവൻ കൊടുത്തിട്ട് ആണേലും അത് നില നിർത്താനും നോക്കി. കാശിയെ ഓർക്കുമ്പോൾ വീണ്ടും വീണ്ടും അയാളെ വല്ലാത്തൊരു വേദന പൊതിഞ്ഞു. മഹേഷിനെ ഓർക്കുമ്പോൾ അറിയാതെ തന്നെ ആ പല്ലുകൾ ഞെരിഞ്ഞമർന്നു. "കുഞ്ഞാറ്റെ.. മോളെ...." വീണ്ടും സ്നേഹം ചാസ്‌ലിച്ചു കൊണ്ടുള്ള വിളിയോടെ.. അശോകൻ വിളിച്ചു. അവളെ തൊടാൻ കൈ നീട്ടി. പിന്നെയുമത് തട്ടി മാറ്റാൻ തോന്നാതേ അവൾ കണ്ണ് നിറച്ചു കൊണ്ടയാളുടെ തോളിലേക്ക് ചായുമ്പോൾ തുളസി കൂടി കരഞ്ഞു തുടങ്ങി.. "നിന്റെ കാശ്വേട്ടന് ഒന്നും സംഭവിക്കില്ല.അവനത്ര പെട്ടന്നൊന്നും തോറ്റു പോകുന്നവൻ അല്ലെന്ന് ഞാൻ പറഞ്ഞു തരണോ എന്റെ മോൾക്ക് .. ഏഹ്.." നെഞ്ചുലഞ്ഞു കരയുന്ന മകളുടെ സങ്കടം അയാളെയും അപ്പാടെ തകർത്തു കളയുന്നുണ്ട്. "അവളെ.. അവളെ നോക്കികോണേ.." തല പൊട്ടി... പ്രാണവേദനയുടെ വീണ് പോകും മുന്നേ അവനാകെ പറഞ്ഞത് അതാണ്. അതിനർത്ഥം അത്രയും കാശി നാഥൻ തന്റെ മകളെ സ്നേഹിക്കുന്നു എന്ന് തന്നെയാണ്. അവന്റെ കാര്യത്തിൽ താനെടുത്ത തെറ്റായ തീരുമാനം ഓർത്തു കൊണ്ടയാൾക്ക് വീണ്ടും വീണ്ടും വല്ലാത്തൊരു മനസ്താപം തോന്നുന്നുണ്ട്. കാർത്തുവിനും എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ അവൾക്കൊന്നിനും വയ്യ. അത്രമേൽ തകർന്ന് പോയിരിക്കുന്നു. അശോകൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടവളെ സാധാനിപ്പിക്കുണ്ട്. എന്നിട്ടും അതിൽ ഒരു വാക്ക് പോലും അവളിൽ ആളി കത്തുന്ന തീ അണക്കാൻ ഉപകരിച്ചില്ല.. അവർക്കിടയിലേക്ക് ആ വാതിൽ തുറന്നു കൊണ്ട് കാശിയെ നോക്കുന്ന ഡോക്ടർ ഇറങ്ങി വരുമ്പോൾ അശോകനോപ്പം കാർത്തുവും എഴുന്നേറ്റു.. അവളപ്പോൾ വല്ലാതെ വിറക്കുന്നുണ്ട്.. 💥💥 ഡോക്ടർ എന്ത് പറഞ്ഞെടാ വിഷ്ണു.. " അവനെ കണ്ടത്തെ സുഗന്ധി ഓടി പിടഞ്ഞു വന്നു കൊണ്ട് ചോദിച്ചു. വിഷ്ണുവിനാ വരവും ചോദ്യവും കൂടി ആകെയൊരു ദേഷ്യമാണ് തോന്നിയത്. കാര്യങ്ങൾ താൻ ഉദ്ദേശിച്ചതിൽ നിന്നും മാറി പോകുന്നുണ്ടോ എന്നൊരു ചെറുതല്ലാത്ത ആശങ്കയുണ്ടവന്. ഡോക്ടർ പറഞ്ഞ വാക്കുകൾ അതാണ്‌ അർഥമാക്കുന്നത്. "അങ്ങനെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.. നിങ്ങളോട് പറഞ്ഞതൊക്കെ തന്നെ.." അലസലായി സുഗന്ധിയോട് പറയുന്നത്തിനൊപ്പം തന്നെ വിഷ്ണുവിന്റെ നോട്ടം ഗായത്രിയിലും പിന്നെ കുറച്ചു മാറിയുള്ള കസേരയിൽ കല്ലു മോളുടെ അരികിൽ ഇരിക്കുന്ന രാജ ശേഖരാജിലും എത്തി നിന്നു. "ഇയാളെന്താ ഇനിയും പോകാത്തത്.." വിഷ്ണു നീരസത്തോടെ സുഗന്ധിയോട് ചോദിച്ചു. ആഹ്.. എനിക്കറിയില്ല.. " അയാളോടുള്ള ദേഷ്യം അവരുടെ മുഖത്തും കാണുന്നുണ്ട്. മകളെ അങ്ങോട്ട് കൊണ്ട് വരാൻ സഹായിച്ചത് ആ മനുഷ്യൻ ആണെന്ന് കൂടി സുഗന്ധിയപ്പോൾ ഓർത്തില്ല. ഒന്നമർത്തി മൂളി കൊണ്ടവൻ അയാൾക്ക് നേരെ നടക്കുമ്പോൾ ഗായത്രി വെപ്രാളത്തോടെ അവനെ നോക്കി. എന്നാൽ ആ ഭയവും വെപ്രാളവും ആസ്വദിച്ചു കൊണ്ടൊരു പുച്ഛത്തോടെ അവൻ രാജ ശേഖരന്റെ അരികിൽ നിന്നും ബലമായി എന്നാ പോലെ കല്ലുവിനെ വലിച്ചെടുത്തു. അധികാരം കാണിക്കുന്ന പോലൊരു നോട്ടവും ഭാവവും ഉണ്ടായിരുന്നു അവനപ്പോൾ. വേദന കൊണ്ടാ കുഞ് കരയാൻ തുടങ്ങുമ്പോൾ രാജശേഖരൻ .. പല്ല് കടിച്ചു കൊണ്ടവനെ നോക്കി. എന്നാലോ അവനതും പുച്ഛിച്ചു വിട്ടു. "കുഞ്ഞിനെ വേദനിപ്പിക്കല്ലേ... ഗൗരവത്തോടെ തന്നെ അയാൾ വിഷ്ണുവിന്റെ നേരെ നോക്കി പറഞ്ഞു. "ഇത് എന്റെ കുഞ്ഞല്ലേ.. എന്ത് വേണമെന്ന് എനിക്കറിയാം.." മനഃപൂർവം ഒരു പ്രശ്നമുണ്ടാകുക.. എന്നിട്ടയാളെ അവിടെ നിന്നും പറഞ്ഞു വിടുക എന്നൊരു ഉദ്ദേശത്തോടെ തന്നെ വിഷ്ണു ഉറക്കെ പറഞ്ഞു. "നിന്റെ കുഞ് തന്നെ..അതൊക്കെ ഞാനും സമ്മതിച്ചു.പക്ഷേ അതിനോട് ഒരുമാതിരി ചിറ്റമ്മ നയം കാണിക്കരുത് നീ.. അത് വേദനിച്ചു കരയുന്നത് നീ കാണുന്നില്ലേ.." അവനെക്കാൾ കടുപ്പമുണ്ടപ്പോൾ അയാളുടെ മുഖത്തും. "ഇതെന്റെ കുടുംബപ്രശ്നം.. അതിൽ നിങ്ങൾ ഇടപെടുന്നത് എന്തിനാ.. ഏത് ##₹@മോൾ വിളിച്ചിട്ട നിങ്ങളിങ്ങോട്ട് കെട്ട് കെട്ടി വന്നത്.. ഏഹ് " വിഷ്ണുവത് ചോദിക്കുമ്പോൾ രാജശേഖരന്റെ കണ്ണുകൾ ഗായത്രിയുടെ നേരെയാണ്. ഉത്തരം നീ പറയുന്നോ ഞാൻ പറയണോ എന്നൊരു ധ്വനിയുണ്ടതിൽ. അത് മനസ്സിലായ പോലെ അവളോടി അയാൾക്കരികിൽ ചെന്നു നിന്നു. "അച്ഛൻ.. അച്ഛനാ വിഷ്ണുവേട്ട ഭവ്യയെ.." അവന്റെ തുറിച്ചു നോട്ടം കണ്ടപ്പോൾ അവൾക്ക് വല്ലാതെ വിറച്ചു. അതിനൊപ്പം അവളോടുള്ള കലി തീർക്കും പോലെ അവൻ കല്ലു മോളെ അമർത്തി പിടിച്ചിട്ടുണ്ട്. "ഓ.. അത് കൊള്ളാലോ.. മോള് കൊല്ലാനും തന്ത രക്ഷപ്പെടുത്താനും.. നല്ല ഐഡിയ." അവനൊരു പുച്ഛത്തോടെ ചിരിക്കുമ്പോൾ ഗായത്രി പൊള്ളിയത് പോലെ ഒന്നു പിടഞ്ഞു. രാജ ശേഖരന്റെയും നോട്ടം അവൾക്ക് നേരെയാണ്. "നീയെന്താ പറഞ്ഞു വരുന്നത്..?" അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അയാൾ വിഷ്ണുവിനോടായി ചോദിച്ചു. "പറഞ്ഞതൊക്കെ ശരി തന്നെ കാർന്നോരെ.. നിങ്ങളുടെ ഈ പു.... ന്നാര മോൾക്ക് കുറച്ചു ദിവസമായി എന്റെ പെങ്ങളോടൊരു സ്നേഹം. സ്നേഹം ന്ന് പറയുമ്പോ ഊട്ടാനും ഉറക്കാനും എന്ന് വേണ്ട സകലമാന കാര്യങ്ങളും അവളങ്ങു ഏറ്റെടുത്തു. പക്ഷേ അന്നൊന്നും ഞാനോ എന്റമ്മയോ അറിഞ്ഞില്ല.. അതാ പാവത്തിന്റെ ജീവൻ എടുക്കാനുള്ള സ്നേഹമാണെന്ന്.. എന്നിട്ടവളുടെ ഒരു അഭിനയം. അതിനൊപ്പിച്ചു തുള്ളാൻ നിങ്ങളും.." വിഷ്ണു അറുത്തു മുറിച്ചെന്നാ പോലെ പറയുമ്പോൾ.. ഏറെ ഭയന്നത് പോലെ തന്നെ ആ കുറ്റം തന്നിലേക്ക് വന്നു ചേരുന്ന വഴിയിൽ ഗായത്രി പകച്ചുനിന്നു. രാജശേഖരന്റെ നോട്ടം ഒരുവേള മകൾക്ക് നേരെയാണ്. "ഞാൻ.. ഞാനൊന്നും ചെയ്തില്ല അച്ഛ... അവൾക്ക്.. അവൾക്ക് പനി ആയത് കൊണ്ട് ഞാൻ.." വിതുമ്പി കൊണ്ടവൾ അയാളോട് പറഞ്ഞു. "മിണ്ടരുത് കള്ളി നീ..." പെടുന്നനെ രാജശേഖരനെ പോലും ഞെട്ടിച്ചു കൊണ്ട് വിഷ്ണു ഒച്ചയിട്ടു. ഞെട്ടി വേച്ചു കൊണ്ട് പിന്നിലേക്ക് വീഴാൻ തുടങ്ങിയ മകളെ രാജശേഖരൻ കൈ നീട്ടി വലിച്ചു കൊണ്ട് തന്റെ നെഞ്ചിൽ ചേർക്കുമ്പോൾ... വർഷങ്ങൾക്ക് ശേഷം ആ നെഞ്ചിൻ ചൂടിലേക്ക് അവളൊതുങ്ങി തീർന്നു.. വന്നു തീരുന്നത്... അതിനി എന്തായാലും അപ്പോൾ മുതൽ അവൾക്കൊരു ഭയവും തോന്നിയില്ല. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതസ്ഥാനത്താണ് അവളപ്പോൾ ചേർന്ന് നിൽക്കുന്നത്. പിന്നെന്ത്‌ ഭയക്കാൻ...! തുടരും.. അച്ഛൻ... 💥💥💥 ലെങ്ത് കൂട്ടി പോസ്റ്റ്‌ ചെയ്യാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ് കേട്ടോ.. ഇതിങ്ങനെ നീണ്ടു നീണ്ടു പോകുന്നത്. മനസ്സിലാവുമല്ലോ ല്ലേ ❣️ റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
♥️ കാറ്റിനെ പ്രണയിച്ച പൂവ് ♥️
2.3K views
7 days ago
പാർട്ട്‌-20 അപരിചിത അവസാന ഭാഗം മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കോടതിയുടെ പടികൾ ഇറങ്ങി നടന്ന ദേവപ്രിയയുടെ കാലുകൾക്ക് ദിശയില്ലായിരുന്നു. കയ്യിൽ പഴയ ഫയൽ... നെഞ്ചിൽ ആയിരം മുറിവുകൾ... മനസ്സിൽ ഒരേയൊരു ചോദ്യം... "ഇനി ഞാൻ എവിടേക്ക് പോകും...?" അവൾ മുന്നോട്ട് നടന്നു. പെട്ടെന്ന്... പിന്നിൽ നിന്ന് ഒരു ശബ്ദം. "ദേവപ്രിയ..." അവൾ പതിയെ തിരിഞ്ഞു. അഭിറാം... അവളുടെ പിന്നിൽ തന്നെ നിൽക്കുകയായിരുന്നു. അവൻ അടുത്തേക്ക് വന്നു. ഒരു നിമിഷം പോലും ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ... അവളുടെ കൈകളിലേക്ക് തന്റെ കൈ ചേർത്തുവച്ചു. "ഇനി ഒറ്റയ്ക്ക് നടക്കണ്ട." ദേവപ്രിയ കണ്ണുനീർ തുടച്ചു. "എനിക്ക് ഇനി ആരുമില്ല അഭിറാം..." "എന്നെ കാത്തിരിക്കാൻ ഒരു വീടില്ല..." "ഒരു കുഞ്ഞില്ല..." "ഒരു ജീവിതമില്ല..." അഭിറാം ചെറുതായി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും കണ്ണുനീർ ഉണ്ടായിരുന്നു. "എനിക്കും ആരുമില്ല ദേവപ്രിയ..." "എന്റെ ഭാര്യയും..." "എന്റെ മകനും..." "ഇന്ന് ഓർമ്മകളിൽ മാത്രമാണ്." "വീട്ടുകാർ ഉണ്ടെങ്കിലും..." "സ്വന്തമെന്ന് വിളിക്കാൻ എനിക്ക് ആരുമില്ല." അവൻ ഒരു നിമിഷം നിർത്തി. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "നമ്മൾ രണ്ടുപേരും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്..." "പക്ഷേ..." "ജീവിതം നമ്മളെ ഇനിയും ഉപേക്ഷിച്ചിട്ടില്ല." "എന്റെ കൂടെ പോരുന്നോ...?" "സഹതാപം കൊണ്ടല്ല..." "പ്രണയം എന്ന വാക്ക് പറഞ്ഞ് നിന്നെ വീണ്ടും സ്വപ്നം കാണിക്കാനുമല്ല..." "നിന്നെ മനസ്സിലാക്കിയ ഒരാളായി..." "നിന്റെ കൈ ഒരിക്കലും വിടാതെ കൂടെ നടക്കാൻ..." "നമുക്ക് ഇനി ആരുമില്ലല്ലോ..." "ഇനി... നമുക്ക് നമ്മൾ മാത്രം മതി..." ആ വാക്കുകൾ കേട്ട നിമിഷം... ദേവപ്രിയ പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ... വേദനയുടെതായിരുന്നില്ല. വർഷങ്ങൾക്കുശേഷം... സ്വന്തമെന്ന് വിളിക്കാൻ ഒരാളെ കണ്ടെത്തിയ ഒരു മനസ്സിന്റെ കരച്ചിലായിരുന്നു അത്. അവൾ പതിയെ അഭിറാമിന്റെ കൈ മുറുകെ പിടിച്ചു. "ഈ പ്രാവശ്യം..." "കൈവിടില്ലല്ലോ...?" അഭിറാം അവളുടെ കണ്ണുകളിലേക്ക് നോക്കി. "മരണം പോലും നമ്മളെ വേർപെടുത്തുന്നതുവരെ..." "ഞാൻ നിന്റെ കൂടെയുണ്ടാകും." ആറ് മാസങ്ങൾക്ക് ശേഷം... ദേവപ്രിയ വീണ്ടും ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. മുഖത്ത് പഴയ വേദനയുടെ നിഴലുകൾ ഇപ്പോഴും ഉണ്ടായിരുന്നു. പക്ഷേ... ആ നിഴലുകൾക്ക് ഇടയിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങിയിരുന്നു. ആ പുഞ്ചിരിക്കു കാരണം... അഭിറാമായിരുന്നു. ഓരോ രാവിലെയും... "ഭക്ഷണം കഴിച്ചോ...?" എന്ന് ചോദിക്കുന്ന ഒരാൾ. ക്ഷീണിച്ച് വരുമ്പോൾ... ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഒരാൾ. കരയുമ്പോൾ... മിണ്ടാതെ കൂടെയിരിക്കുന്ന ഒരാൾ. അത്രയേ അവൾക്ക് വേണ്ടിയിരുന്നുള്ളൂ. ഒരു വൈകുന്നേരം... രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയ അതേ ബസ് സ്റ്റോപ്പിൽ നിന്നു. അതേ മഴ... അതേ കാറ്റ്... അതേ വഴി... ദേവപ്രിയ അഭിറാമിന്റെ തോളിലേക്ക് തലചായച്ചു. "അറിയാമോ..." "ഒരിക്കൽ ഞാൻ ഈ വഴിയിലൂടെ നടന്നത്..." "എല്ലാം നഷ്ടപ്പെട്ടവളായിട്ടായിരുന്നു." "ഇന്ന്..." "എന്റെ കൂടെ എന്റെ ലോകമുണ്ട്." അഭിറാം അവളുടെ കൈ മുറുകെ പിടിച്ചു. "ജീവിതം ചിലപ്പോൾ വൈകിയാണ് നീതി നൽകുന്നത്..." "പക്ഷേ..." "തരാതെ വിടില്ല." ദേവപ്രിയ ആകാശത്തേക്ക് നോക്കി. അച്ഛനെ ഓർത്തു. അമ്മയെ ഓർത്തു. നിലയെ ഓർത്തു. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അത് സങ്കടത്തിന്റെ കണ്ണുനീരല്ലായിരുന്നു. പ്രതീക്ഷയുടെ കണ്ണുനീരായിരുന്നു. അവസാനം... "ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ തകർക്കാനാണ്... ചിലർ വരുന്നത് നമ്മളെ വീണ്ടും ജീവിക്കാൻ പഠിപ്പിക്കാനാണ്..." "ഒരു അഭി ദേവപ്രിയയുടെ ജീവിതം തകർത്തു... മറ്റൊരു അഭി ആ ജീവിതത്തെ വീണ്ടും പുനർജനിപ്പിച്ചു." "ഒരിക്കൽ ഒറ്റപ്പെട്ട രണ്ട് ആത്മാക്കൾ... ഒടുവിൽ പരസ്പരം സ്വന്തമായി." #❤ സ്നേഹം മാത്രം 🤗 #story #￰കല.... #📙 നോവൽ #💞 നിനക്കായ് അവസാനിച്ചു ❤️
Babu Kariambadi
2.4K views
25 days ago
#📙 നോവൽ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത് പുസ്തകത്തിന്റെ പേജുകളല്ല… അതിനെ ഹൃദയത്തോട് ചേർത്ത് വായിക്കുന്ന വായനക്കാരാണ്. 'ഇൻക്വിലാബ് സിന്ദാബാദ്' എന്റെ ഏറ്റവും പുതിയ നോവലുകളിൽ ഒന്നാണ്. ഈ കഥയുടെ ഓരോ വരിയിലും ഒരു കാലത്തിന്റെ മുറിവുകളും, മനുഷ്യന്റെ പോരാട്ടങ്ങളും, പ്രതീക്ഷയുടെ തീനാളങ്ങളും ഒളിഞ്ഞിരിക്കുന്നു. ഈ യാത്ര പൂർണമാകണമെങ്കിൽ എന്റെ പേനയേക്കാൾ ശക്തമായി സംസാരിക്കേണ്ടത് നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. വായിക്കൂ… പങ്കുവെക്കൂ… നിങ്ങളുടെ ഹൃദയത്തിൽ ഇടം കൊടുക്കൂ… കാരണം ഒരു നല്ല കഥയുടെ വിജയം എഴുത്തുകാരന്റേത് മാത്രമല്ല, അതിനെ നെഞ്ചേറ്റിയ ഓരോ വായനക്കാരന്റേയും വിജയമാണ്. 'ഇൻക്വിലാബ് സിന്ദാബാദ്' — നിങ്ങളുടെ കൈകളിലൂടെ കൂടുതൽ ഹൃദയങ്ങളിലേക്ക് എത്തട്ടെ. നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നും പ്രതീക്ഷിക്കുന്നു. ❤️📖