ഞാൻ നിന്നെ ഒന്നു സ്പർശിച്ചോട്ടെ ? അരുൺ അവളെ നോക്കി ചോദിച്ചു..
അവൾ വശ്യമായി ചിരിച്ചു..
നിനക്ക് സ്പർശിക്ക മാത്രമല്ല 24 മണിക്കൂർ പ്രണയിക്കാം.. നീ എന്നെ വിലക്കെടുത്തതല്ലേ??
ഇന്നു ഞാൻ നിന്റെ ചരക്കാണ് ..
ചരക്കോ ?
അതെ വില കൊടുത്തു വാങ്ങുന്ന സാധനങ്ങൾക്ക് ചരക്കെന്നല്ലേ പറയാറ്..?
ഓഹ് അങ്ങനെ...
അവൻ അവളുടെ മൂക്കിൻ തുമ്പത്തു സ്പർശിച്ചു.. എന്തു ഭംഗി ആണ് നിന്റെ ഈ നാസിക..അച്ചിൽ വാർത്തെടുത്തപോലെ.. പൂച്ചക്കുഞ്ഞിന്റെ നാസികതുമ്പുപോലെ നല്ല തണുപ്പ്.
അവൾ ചിരിച്ചു..
നീ ഇതുവരെ സ്ത്രീകളെ കണ്ടിട്ടില്ലേ?
ഉണ്ട് എന്നാലും നിന്നെപ്പോലെ ഒന്നിനെ കണ്ടിട്ടില്ല.. തന്നേമല്ല ഞാൻ ഒരു നാണം കുണുങ്ങൻ ആയിരുന്നു..
നാണം കുണുങ്ങനോ?
ആഹ്, കുണുങ്ങി സ്ത്രീലിംഗം അപ്പോൾ കുണുങ്ങൻ പുല്ലിംഗം.
അവൾ അറിയാതെ ചിരിച്ചുപോയി.
എന്തു ഭംഗിയാ നിന്റെ ചിരി, ചുവന്ന റോസാദലങ്ങൾ പൊലെ ഉള്ള അധരങ്ങൾ, മുല്ലമൊട്ടിനെ വെല്ലുന്ന ദന്തങ്ങൾ.. നോക്കിക്കേ എനിക്കു കുളിരു കോരുന്നു..
എന്റെ കൂട്ടുകാരൻ നിന്നെ വർണ്ണിക്കുന്നത് കേട്ടപ്പോൾ മുതൽ ആഗ്രഹം ആയിരുന്നു നിന്നെ ഒന്നു അടുത്തു കാണാൻ...പക്ഷെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല..
ഒന്നു കാണാൻ വേണ്ടി മാത്രമാണോ നീ ഈ നക്ഷത്ര വേശ്യയെ, ഇത്രയും പണം മുടക്കി വാടകക്കെടുത്തതു...
അതെ നിന്നെ എനിക്കു കാണണം പൂർണമായി..
ഞാൻ കണ്ടോട്ടെ ??
അവൾക്കു ചിരി വന്നു..
ഇതെന്തു സാധനം ?
ഓരോരുത്തന്മാർ വരുമ്പോളേ എന്തൊരു ആക്രാന്തമാ ??
പക്ഷെ എനിക്കു ഡിമാൻഡ്‌സ് ഉള്ളതുകൊണ്ട് ദേഹത്ത് ഉടവ് ചതവുകൾ ഇല്ല.. അവളോർത്തു..
ഞാൻ ഒരു ചിത്രകാരൻ ആണ്, സൗന്ദര്യം അതു കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആവാഹിക്കും.. നിന്റെ ഊഷ്മള സൗന്ദര്യം എനിക്കു കണ്ണുകളിലൂടെ ഹൃദയത്തിലൂടെ എന്റെ ക്യാൻവാസിൽ പകർത്തണം..
പകർത്തിക്കോട്ടെ ??
ഓഹ് പിന്നെന്താ , എനിക്കെന്തു മാന്യത..
അതിനു മുൻപായി ഞാൻ ഒന്നു ചോദിച്ചോട്ടെ ?
മ് ചോദിച്ചോളൂ..
നീ എങ്ങനെ ഇത്രയും വിലപിടിച്ച ഒരു ചരക്കായി, (നിന്റെ ഭാഷയിൽ) ?
അവൾ ഒന്നു ചിരിച്ചു.. ബെഡിന്റെ ഹെഡ്‍ബോർഡിലേക്കു തലയണ വച്ചു ചാരിയിരുന്നു.. കണ്ണുകൾ അടച്ചു.. എല്ലാം ഒരു ചലച്ചിത്രം പൊലെ ഓർത്തെടുക്കാൻ ശ്രമിച്ചു..
ഒന്നു മുരടനക്കി ഗളശുദ്ദി വരുത്തി..
അവൻ അവൾക്കു സമീപം ആയി ഇരുന്നു..
ഞാൻ എന്നെ പരിചയപ്പെടുത്താം.. സ്ഥലത്തെ അറിയപ്പെടുന്ന വേശ്യ ..
പക്ഷെ എന്റെ വില കുറച്ചു കൂടുതൽ ആണ്. ഒരു രാത്രിക്കു 5 ലക്ഷം . കാരണം ഞാൻ ഒരു നക്ഷത്ര വേശ്യ ആണ്.. ആഴ്ചയിൽ ഒന്നു അല്ലെങ്കിൽ രണ്ടു കസ്റ്റമേഴ്സിൽ കൂടുതൽ ഞാൻ സ്വീകരിക്കാറില്ല..
മാസം ഒരു കസ്റ്റമർ ഉള്ളെങ്കിൽ പോലും ഞാൻ തൃപ്ത ആണ്. എന്നെ പ്രണയിക്കുന്നവൻ ആകണം എന്നു എനിക്കു നിർബന്ധം ഉണ്ട്. എനിക്കും രതി ആസ്വദിക്കണം..
ഒരു വഴിപാടാകാൻ പാടില്ല..
പ്രാപിക്കാൻ വരുന്നവൻ കുളിച്ചു ശുദ്ദിയായി സുഗന്ധ ദ്രവ്യങ്ങൾ പൂശി എത്തണം..
മദ്യമോ മറ്റു ലഹരികളോ പാടില്ല.. വൈൻ മാത്രം ആവാം.
കാരണം ഞാൻ പറഞ്ഞു എനിക്കും രതി ആസ്വദിക്കണം..ഞാൻ അവനെയും അവൻ എന്നെയും പൂർണ്ണം ആക്കണം..കാരണം ഈ തൊഴിൽ എനിക്കു വെറുക്കപ്പെടാൻ പാടില്ല.
കാമത്തിൽ കൂടി എന്നെ കാണാൻ പാടില്ല..
വന്യമായി എന്നെ ഭോഗിക്കാൻ പാടില്ല..
എനിക്കു എന്റെ ശരീരത്തിനോട് അത്രയ്ക്ക് കടപ്പാടുണ്ട്. തെറ്റിക്കാൻ ശ്രമിച്ചാൽ അവിടേ നിർത്തും ഞാൻ എന്റെ അന്നത്തെ ജോലി.. എന്റെ പരിചയക്കാരിൽ വലിയ വലിയ പോലീസ് ഓഫീസർസ് വരെ ഉണ്ട് അതുകൊണ്ടു ആരും എന്നെ പിണക്കാറില്ല... എനിക്കു എന്റെ ഈ ശരീരത്തിനോട് കടപ്പാടുണ്ട് എന്നു ഞാൻ പറഞ്ഞല്ലോ ..
എന്റെ ശരീരത്തിനോടുള്ള എന്റെ കടപ്പാട് എന്നതു ദൈവം തന്ന ഈ സുന്ദരമായ ശരീരത്തെ എനിക്കു ഇങ്ങനെ തന്നെ സംരക്ഷിക്കണം എന്നതാണ്...
അഴക് നിലനിൽക്കുന്ന ഒരു പ്രായം ഉണ്ട്, അതു കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കില്ല..
അപ്പോൾ നിങ്ങൾ ചോദിക്കും എത്ര ഒക്കെ ഡിമാൻഡ്‌സ് വച്ചാലും ഞാൻ ഒരു വേശ്യ അല്ലേ എന്നു..
ഞാൻ വെറും വേശ്യയല്ല, നക്ഷത്ര വേശ്യ ആണ്..
ഞാൻ വേശ്യ ആയതല്ല എന്നെ വേശ്യ ആക്കിയതാണു.. മറ്റാരുമല്ല എന്റെ ചെറിയമ്മ.. എന്റെ അമ്മക്ക് സമാനയായ രണ്ടാനമ്മ.. സ്ത്രീക്ക് ശാപം സ്ത്രീ എന്ന പച്ചപ്പരമാര്ഥം ഊട്ടി ഉറപ്പിച്ചവൾ.
🌟
(കഥയിലേക്ക് പോകാം )
വിശ്വനാഥ പണിക്കരുടെയും ഉമയമ്മ പണിക്കരുടെയും ഒരേയൊരു മകൾ ''പാർവണേന്ദു'' ...
ധാരാളം സമ്പത്തിനു നടുവിൽ പിറന്നു വീണ മകം നക്ഷത്രക്കാരി..
ഉമയമ്മ എന്ന എന്റെ അമ്മ അതി സുന്ദരി ആയിരുന്നു, ഒരു അപ്സരസിനെപ്പോലെ.. എന്റെ ജനനം വലിയ ആഘോഷം ആയിരുന്നു തറവാട്ടിൽ.. 4 തലമുറകൾക്കു ശേഷം ജനിച്ച ആദ്യ ഏകപെണ്തരി..
എന്റെ മുത്തശ്ശൻ രാമപ്പണിക്കർ, മുത്തശ്ശി മീനാക്ഷി പണിക്കർ എന്നെ തറയിലും തലയിലും വയ്ക്കാതെ
ആണ് വളർത്തിയത്.. എന്റെ മുത്തശ്ശി ആണ് എനിക്കു ഈ പേരു സമ്മാനിച്ചത്.
തറയിൽ വച്ചാൽ ഉറുമ്പരിച്ചാലോ തലയിൽ വച്ചു പേനരിച്ചാലോ?
എന്റെ മുത്തശ്ശൻ എനിക്കു നാലു വയസ്സുള്ളപ്പോൾ മരിച്ചു ..
മുത്തശ്ശി 10 വയസ്സുള്ളപ്പോൾ..
എനിക്കു സഹോദരങ്ങളായി ആരും ഉണ്ടായിരുന്നില്ല..
മുത്തശ്ശന്റെ കാലശേഷം സ്വത്തിൽ നേരിട്ട് അവകാശം ലഭിച്ച എന്റെ അച്ഛൻ, പഴയ വിശ്വനാഥൻ അല്ലാതാകാൻ അധിക സമയം വേണ്ടി വന്നില്ല..
പിന്നീട് വഴിവിട്ട ജീവിതം ആയിരുന്നു . അതിൽ എന്റെ അമ്മ വല്ലാതെ മനം നൊന്തിരുന്നു..
അന്നു ഞാൻ 10 ആം തരാം വിദ്യാർത്ഥിനി ആയിരുന്നു.. പ്രായത്തിൽ കൂടുതൽ വളർച്ചയുള്ള അതി സുന്ദരിയായ പെണ്ണ്.. എന്റെ നാട്ടിൽ എനിക്കു സമാനയായ സൗന്ദര്യവതി മറ്റൊരു പെണ്ണില്ലായിരുന്നു..
ക്ഷേത്ര ദർശനത്തിനു സ്ഥിരമായി എത്താറുള്ള ഞാൻ അച്ഛനുവേണ്ടി, വഴിപാടായി മഹാദേവനു കൂവളത്തില മാല ചാർത്തിച്ചു കണ്ടു തൊഴുതു പ്രാർത്ഥിച്ചു , എന്റെ അച്ഛനെ നേർവഴിക്കു നടത്തണെ എന്നു..
മറ്റൊന്നും എന്റെ കണ്ണിലും മനസ്സിലും ഉടക്കാറില്ല.. കാരണം എന്റെ അമ്മയുടെ കണ്ണുനീർ എന്നെ അത്ര അധികം വേദനിപ്പിച്ചിരുന്നു, തളർത്തിയിരുന്നു..
ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ എന്നെ ആരോ പിന്തുടരുന്നതായി തോന്നി..
ഞാൻ തിരിഞ്ഞു നോക്കിയില്ല വേഗത്തിൽ നടന്നു..
വീട്ടിലെത്തിയപ്പോൾ ആണ് ആശ്വാസം ആയതു, ഭീതി ഒഴിഞ്ഞത്..
വഴിപാട് മുടക്കാൻ പാടില്ലാത്തതുകൊണ്ടു അടുത്ത ദിവസവും ഞാൻ പോയി.
ക്ഷേത്രത്തിൽ എത്തിയ ഞാൻ ആൽത്തറയിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ടു..
അയാൾ എന്നെ നോക്കി ചിരിച്ചു.
എനിക്കു ചിരിക്കാൻ തോന്നിയില്ല..
ശ്രദ്ദിക്കാതെ ക്ഷേത്രത്തിനകത്തേക്കു നടന്നു..
വഴിപാട് കൗണ്ടറിൽ നിന്നും കൂവളത്തിലമാലക്കു കൂപ്പൺ വാങ്ങി..
മാല ക്ഷേത്രനടയിൽ വച്ചു..
തിരുമേനി ചാർത്തിച്ചത് കണ്ടു തൊഴുതിറങ്ങി..
ഇതെല്ലാം നോക്കി നിന്ന അയാൾ എനിക്കു പുറകെ വന്നു..
ഒന്നു നിൽക്കണെ..
ഞാൻ നിന്നു, താത്പര്യം ഇല്ലാത്ത
മട്ടിൽ അയാളെ നോക്കി..
കുട്ടീടെ പേരെന്താ ?
എന്റെ ചേട്ടാ, എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ചേട്ടൻ ഉദ്ദേശിക്കുന്ന ടൈപ്പ് അല്ല . വെറുതെ സമയം കളയണ്ട..
ഞാൻ തിരിഞ്ഞു നടന്നു .
അടുത്ത ദിവസവും അയാൾ പുറകെ വന്നു..
ഞാൻ അയാളെ കൈകൂപ്പി തൊഴുതറിയിച്ചു, ദയവായി എന്നെ ഉപദ്രവിക്കാതെ പോകൂ..
അയാൾ എന്റെ പിന്നാലെ വരുന്നത് നിർത്തി.. എന്നാലും എന്നും രാവിലെ ഹാജർ ഉണ്ടാകും..
ശല്യം സഹിക്ക വയ്യാതെ ഞാൻ ക്ഷേത്രദര്ശന സമയം മാറ്റി..
അതും അയാൾ മനസ്സിലാക്കി.
ഒടുക്കം ഞാൻ എന്റെ നേർച്ച മുടക്കി..
തുടരാൻ കഴിഞ്ഞില്ല..
അയാൾക്ക് വാശി ആയി.. പിന്നീട് സ്കൂൾ സമയം ആയി അയാളുടെ ശല്യം..
നിവൃത്തി ഇല്ലാതെ കാര്യസ്ഥൻ രാഘവേട്ടനോട് പറഞ്ഞു.. രാഘവേട്ടൻ അതു അച്ഛനോടും. അച്ഛൻ അയാളെ ആൾക്കാരെ വിട്ടു പെരുമാറി..
പിന്നീട് ശല്യം ഒന്നും ഉണ്ടായില്ല..
പ്ലസ് 2 പഠിക്കുമ്പോൾ അവസാന ദിന ഫൈനൽ എക്സാം കഴിഞ്ഞു വീട്ടിലെത്തിയ എന്നെ വരവേറ്റത് വീടിനു മുൻപിലെ ആൾക്കൂട്ടം ആയിരുന്നു..
എന്തോ അപകടം മണത്ത ഞാൻ വീട്ടിലേക്കു പറക്കുകയായിരുന്നു..
അവിടെ കണ്ട കാഴ്ച എന്റെ സപ്ത നാഡികളും തകർത്തി.. ചവുട്ടി നിൽക്കുന്ന ഭൂമി കറങ്ങുന്ന പൊലെ തോന്നി..അഗാധമായ ഗർത്തത്തിലേക്ക് പതിക്കുന്ന പോലെ പതിച്ചു...
കണ്ണു തുറക്കുമ്പോൾ മുറിയിൽ കട്ടിലിൽ.. എനിക്കു ചുറ്റുമായി ആരൊക്കെയോ..
എന്റെ മിഴിനീരിൽ ഒക്കെ അവ്യക്തം ആയിരുന്നു..
വെള്ളത്തുണിയിൽ പൊതിഞ്ഞ എന്റെ പ്രിയപ്പെട്ട അമ്മ...എനിക്കു ഓർക്കാൻ കൂടി വയ്യ ഇന്നും...
ചിതയിലേക്കെടുക്കുമ്പോൾ ഞാൻ വാവിട്ടു നിലവിളിച്ചു എന്നെ കൂടി കൊണ്ടുപോകാൻ .. എന്റെ അമ്മക്കൊപ്പം പോകാൻ ആരും എന്നെ അനുവദിച്ചില്ല..
അവളുടെ കണ്ണുകൾ നിറഞ്ഞു..
ഇമകൾ മുറുക്കി അടച്ചു ദീർഘ ശ്വാസം എടുത്തു..
അവൾ തുടർന്നു
എന്റെ അച്ഛൻ വലിയ പ്രമാണി ആയിരുന്നല്ലോ .. കാര്യസ്ഥൻ രാഘവേട്ടൻ മാത്രം ആയിരുന്നു പിന്നീട് എനിക്കാശ്വാസം.. എന്റെ അച്ഛൻ വിശ്വനാഥ പണിക്കർ ഒരു സ്ത്രീ ലമ്പടൻ ആയിരുന്നു.. എല്ലാമറിയാമായിരുന്ന എന്റെ പാവമമ്മ എല്ലാം സഹിച്ചു ആ നാലു ചുവരുകൾക്കുള്ളിൽ എരിയുകയായിരുന്നു..
തലേദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയിരുന്നില്ല ഞാൻ സ്കൂളിൽ പോകുന്നവരെ..
രാഘവേട്ടനും ജലജേച്ചിയും ആയിരുന്നു എനിക്കു ഏക ആശ്വാസം..
ദിവസങ്ങൾ കൊഴിഞ്ഞു പോയി.. ജലജേച്ചി നിർബന്ധിച്ചു ആയിരുന്നു എന്നെ കഴിപ്പിച്ചിരുന്നതും കുടിപ്പിച്ചിരുന്നതും എല്ലാം.
ജലജേച്ചിയിൽ നിന്നാണ് പിന്നീട് ആ വാർത്ത അറിഞ്ഞത്.
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ അമ്മ ആത്മഹത്യ ചെയ്തതായിരുന്നു എന്നു..
അതിനെ സ്വാഭാവിക മരണം ആയി തീർത്തു എന്നു അച്ഛന്റെ പണവും സ്വാധീനവും..
മനസ്സു മരവിച്ച ദിവസങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്..
അമ്മയും കൂടി പോയതോടെ അച്ഛനു സർവ്വ സ്വാതന്ത്ര്യം ആയി...
പക്ഷെ എന്റെ അമ്മ ആത്മഹത്യ ചെയ്യില്ല എന്നു എനിക്കുറപ്പായിരുന്നു..
ഇങ്ങനെ ദുർമാർഗി ആയ ഒരച്ഛനടുത്തു പ്രായപൂർത്തി ആയ മകളെ ഉപേക്ഷിച്ചു പോകും എന്നു അപ്പോളും വിശ്വസിച്ചിരുന്നില്ല..
ഒരു ചെറിയ കുട്ടിയായ എനിക്കു എന്തു ചെയ്യാൻ പറ്റും..
അങ്ങനെ ഇരിക്കെ ഒരു ദിവസം ജലജേച്ചി മറ്റൊരു സത്യം കൂടി പറഞ്ഞു...
എന്റെ അമ്മ ആത്മഹത്യ ചെയ്യില്ല എന്നു എനിക്കുറപ്പായിരുന്നു..
ഇങ്ങനെ ദുർമാർഗി ആയ ഒരച്ഛനടുത്തു പ്രായപൂർത്തി ആയ മകളെ ഉപേക്ഷിച്ചു പോകും എന്നു അപ്പോളും വിശ്വസിച്ചിരുന്നില്ല..
ഒരു ചെറിയ കുട്ടിയായ എനിക്കു എന്തു ചെയ്യാൻ പറ്റും..
അങ്ങനെ ഇരിക്കെ ഒരു ദിവസം ജലജേച്ചി മറ്റൊരു സത്യം കൂടി പറഞ്ഞു...
ഗിരിജ എന്ന ഒരു സ്ത്രീയുടെ വീട്ടിൽ വച്ചു എന്റെ അച്ഛനെ നാട്ടുകാർ വീടു വളഞ്ഞു പിടിച്ചെന്ന്.. പിന്നീട് അതിൽ നിന്നും രക്ഷപ്പെടാനായി അവരെ വിവാഹം കഴിക്കാൻ പോകുന്നു എന്നു..
ഭാര്യ മരിച്ചു മാസങ്ങൾ കൂടി ആയിട്ടില്ല...
അപ്പോഴേക്കും എന്റെ പ്ലസ് 2 റിസൾട്ട് വന്നിരുന്നു.. ഫുൾ A plus. 98% .
തുടർന്നു എന്റെ സ്വപ്നം ആയ ടീച്ചർ എന്ന ജോലിക്കു വേണ്ടി തുടർന്നു പഠിക്കാൻ കോളേജിൽ BSC ക്കു ചേർന്നു..
ആദ്യ ദിവസം തന്നെ കോളേജ് റാഗിങ്ങിന്റെ പേടി ഉണ്ടായിരുന്നു..
പക്ഷെ പേടിച്ചപോലെ ഒന്നും ഉണ്ടായിരുന്നില്ല..
ഒരുപാടു തിരഞ്ഞിട്ടാണ് ക്ലാസ് കണ്ടുപിടിക്കാൻ സാധിച്ചത്.. എന്റെ സാഹചര്യം എന്നെ ഒരു ഉൾവലിഞ്ഞ പ്രകൃതം ആക്കിയിരുന്നു.. തേർഡ് റോയിൽ ആണ് ഒരു സീറ്റ് ഒഴിഞ്ഞു കണ്ടതു..
അവിടെ സ്ഥാനം ഉറപ്പിച്ചു..
അടുത്തുള്ള കുട്ടികൾ പേരു ചോദിച്ചു.. പേരു പറഞ്ഞെങ്കിലും പരിചയപ്പെടാൻ ഒന്നും നിന്നില്ല..
ക്ലാസ് കഴിഞ്ഞു നേരെ ബസ് പിടിച്ചു വീട്ടിലേക്കു.
അടുത്ത ദിവസം ആയിരുന്നു സീനിയേഴ്സ് എത്തിയത് ..
അവിടവിടെ കുട്ടികളെക്കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കുന്നത് കണ്ടു..
എന്നെയും വിളിച്ചു.
ഞാൻ ഇപ്പോൾ കരയും എന്ന മട്ടിൽ കണ്ണു നിറഞ്ഞു നിന്നു..
എന്റെ അമ്മയുടെ മരണംഎന്നെ അത്രമാത്രം തളർത്തിയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇമോഷണൽ ആകുമായിരുന്നു..
എന്റെ മുഖം കണ്ടപ്പോൾ അതിലെ ഒരു സീനിയർ ചേച്ചിക്ക് എന്നോട് സഹതാപം തോന്നി.
എന്നെ ആ ചേച്ചീ വിളിച്ചു മാറ്റി നിർത്തി ..
മോൾ വിഷമിക്കേണ്ട എനിക്കു നിന്നെ അറിയാം ആരും ഉപദ്രവിക്കില്ല പൊക്കോളാൻ..
എന്തെങ്കിലും ഉണ്ടായാൽ അറിയിക്കണം എന്നു പറഞ്ഞു ഫോൺ നമ്പർ തന്നു..
ഫ്രഷേഴ്‌സ് ഡേ എത്തി, ഓരോരുത്തർക്കായി ടാസ്കുകൾ നടക്കുന്നു..
എനിക്കു കിട്ടിയത് ഒരു ചേട്ടനെ പ്രൊപ്പോസ് ചെയ്യാൻ..
ഞാൻ ആകെ വിഷമിച്ചു..അപ്പോഴേക്കും സീനിയർ ചേച്ചിയെ കണ്ടു..
ചേച്ചി പേടിക്കണ്ട എന്നു കണ്ണടച്ചു കാണിച്ചു..
ഞാൻ പ്രൊപ്പോസ് ചെയ്യേണ്ട ആളിനെ കണ്ടതും ബോധം പോകും എന്ന അവസ്ഥയിൽ ആയി..
ഞാൻ കരയുന്ന പൊലെ അയാളെ നോക്കി..
എന്റെ പുറകെ നടന്നതിന് അച്ഛൻ ഉപദ്രവിച്ച വ്യക്തി.
അയാൾ ഒരു വിജിഗീഷുവിനെപ്പോലെ എന്നെ നോക്കി നിൽക്കുന്നു പരമ പുശ്ചത്തോടെ..
അയാൾ മനഃപൂർവം കയറി വന്നതാണെന്ന് മനസ്സിലായി..
നിവൃത്തി ഇല്ലാതെ ഞാൻ അയാൾക്ക് റെഡ്‌റോസ് കൊടുത്തു പറഞ്ഞു ''എനിക്കു നിങ്ങളെ ഇഷ്ടമാണ്''
അയാൾ തിരിച്ചു i love you too എന്നു പറഞ്ഞു പൂ വാങ്ങി..
പിന്നീട് ചേച്ചീ പറഞ്ഞപ്പോൾ മനസ്സിലായി അയാൾ അവിടെ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റുഡന്റ് ആണെന്നും പേരു കൈലാസ് എന്നാണെന്നും.
ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ അയാൾ അതിലെ നടന്നു പോകുന്നത് കണ്ടു, ചേച്ചി അയാളെ ഉറക്കെ വിളിച്ചു.
കൈലാസ് ഒന്നിങ്ങോട്ടു വരൂ..
അയാൾ അവിടേക്കു വന്നു.
ഞാൻ ചിരിച്ചു കാണിച്ചു എങ്കിലും അയാൾ പരിചയ ഭാവം പോലും നടിച്ചില്ല.
എനിക്കതിൽ പരിഭവം ഒന്നും ഉണ്ടായില്ല..
ചേച്ചി പരിചയപ്പെടുത്തി , തനിക്കു ഇയാളെ അറിയുമോ ? നമ്മുടെ നാട്ടുകാരിയാ.
മ് കണ്ടിട്ടുണ്ട് അയാൾ പറഞ്ഞു.
ഞാൻ വരട്ടെ ഒരത്യാവശ്യം ഉണ്ട് എന്നു പറഞ്ഞു അയാൾ ഒഴിഞ്ഞുമാറി അവിടെനിന്നും പോയി..
കൈലാസ് ഇങ്ങനെ അല്ലല്ലോ എന്തു പറ്റി ?
അതെന്നെ ആ ചേട്ടന് നേരത്തേ അറിയാം.. പിന്നെ തുടർന്നു മുൻപുണ്ടായ കാര്യങ്ങളും പറഞ്ഞു..
ഓഹോ അതാണോ കാരണം ..
സാരമില്ല മോളു പൊക്കോ ..
പിന്നീട് പലതവണ കൈലാസിനെ കണ്ടെങ്കിലും കാണാത്ത മട്ടിൽ താൻ ഒഴിഞ്ഞു മാറി നടന്നു..
കുട്ടികൾ ഓടുന്നതു കണ്ടു ഞാൻ ചുറ്റിനും നോക്കി..
അവിടെ അടി നടക്കുന്നു എന്നു പറയുന്നത് കേട്ടു..
ഒഴിഞ്ഞു മാറി നടക്കുന്ന കൂട്ടത്തിൽ പെട്ടെന്നു തന്നെ ആരോ വലിച്ചു അയാളുടെ ദേഹത്തേക്ക് ചേർത്തു..
കഴുത്തിൽ ഏതോ ഒരു ആയുധത്തിന്റെ തണുപ്പറിഞ്ഞു..
പെട്ടെന്നു കുട്ടികളുടെ ശ്രദ്ധ തന്നിലേക്കായി..
വിടെടാ അവനെ അല്ലെങ്കിൽ....
കൈലാസ് ചോര പുരണ്ട ഷർട്ടുമായി നിൽക്കുന്നു. ഒരുത്തന്റെ കോളറിൽ പിടിച്ചു മുഷ്ടി ചുരുട്ടിക്കൊണ്ടു ആണ് നിൽപ്പ്..
കൈലാസ് പെട്ടെന്നു അവനെ വിട്ടു..
ഞാൻ കണ്ണടച്ചു നിന്നു ..
എനിക്കു പേടി തോന്നിയില്ല ..
പകരം സന്തോഷം..
ഇവൻ അറുത്താൽ എനിക്കു അമ്മേടെ അടുത്തു പോകാമല്ലോ..
വിട്ടതല്ല മറ്റുള്ളവന്മാർ കൈലാസിനെ ഉപദ്രവിക്കാൻ തുടങ്ങി..
കുറെ കഴിഞ്ഞപ്പോഴും ഇയാളെന്തേ കഴുത്തറുക്കാത്തെ എന്നു കരുതി നോക്കുമ്പോൾ ഒരുത്തൻ കൈലാസിന്റെ തലയിൽ ഇഷ്ടിക വച്ചു ഇടിക്കാൻ തുടങ്ങുന്നു..
തന്നെ പിടിച്ചിരുന്നവന്റെ കൈക്കിട്ടു ഒരു കടി കൊടുത്തതും അവന്റെ കയ്യിലെ കത്തി താഴെ വീണു. ഒരൊറ്റ ഓട്ടത്തിന് കൈലാസിനെ തള്ളി.. അയാളും താനും താഴേക്ക് വീണു..
കൈലാസിന്റെ മുകളിലായി താൻ..
അപ്പോഴാണ് ഇഷ്ടികയുമായി നിൽക്കുന്നവനെ കൈലാസ് കണ്ടതു .
കൈലാസിന് കാര്യം മനസ്സിലായി.. കൈലാസ് തന്നെ തള്ളി മാറ്റി എഴുനേറ്റപ്പോഴേക്കും അവർ ജീവനും കൊണ്ടു ഓടി..
പുറകെ ഓടി എങ്കിലും അവർ രക്ഷപെട്ടു..
കൈലാസ് താങ്ക്സ് പറഞ്ഞു .. ഞാൻ ഒന്നും മിണ്ടാതെ എന്റെ ബാഗും എടുത്തു ക്ലാസ്സിലേക്ക് പോയി.
അതിനുശേഷവും പലതവണ കണ്ടെങ്കിലും ഞാൻ ഒഴിഞ്ഞു മാറിപ്പോയി..
ഒരു ദിവസം അബദ്ധത്തിൽ അയാളുടെ മുന്പിലെത്തിപ്പെട്ടു..
എന്റെ മുൻപിൽ ഒരു തടയണ പൊലെ അയാൾ നിന്നു..
മാറ് എനിക്കു പോകണം ഞാൻ പറഞ്ഞു..
താൻ പൊക്കോ അതിനു ഞാൻ പിടിച്ചിട്ടുണ്ടോ ?
ഒഴിഞ്ഞു മാറി പോകാൻ നോക്കിയപ്പോൾ അയാൾ അവിടെയും ബ്ലോക്ക് ചെയ്തു..
എന്റെ കണ്ണു നിറഞ്ഞതും അയാളുടെ മുഖം വിവർണ്ണം ആയി..
സോറി, താൻ ഇത്ര പാവം ആണോ ?
കണ്ണുനീരിനിടയിൽ ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു..
പക്ഷെ വിഫലം ആയി..
സാരമില്ല താൻ പൊക്കോ ...
പക്ഷെ പോകുന്നതിനു മുൻപ് ഒരു കാര്യം, എനിക്കു തന്നോടൊന്നു സംസാരിക്കണം..
തനിക്കു മനസ്സുണ്ടാകുമ്പോൾ പറഞ്ഞാൽ മതി..
തലയാട്ടി അവൾ അവിടെനിന്നും പോയി..
ഒരു ദിവസം സീനിയർ ചേച്ചിക്കൊപ്പം ഇരിക്കുമ്പോൾ കൈലാസ് അവിടേക്കു എത്തി..
അവർ സംസാരിച്ചു കൊണ്ടിരിക്കെ ചേച്ചിക്ക് ഫോൺ വന്നു..
നിങ്ങൾ സംസാരിക്കു ഞാൻ ഇപ്പോൾ വരാം..
പാറു പോകല്ലേ എന്നു പറഞ്ഞു,ഞാൻ വന്നിട്ടേ പോകാവൂ എന്നും..
കൈലാസ് എന്നെ നോക്കി ചിരിച്ചു, ഞാനും..
ഇപ്പോൾ സംസാരിക്കുന്നതിൽ വിരോധം ഉണ്ടോ ? കൈലാസ് ചോദിച്ചു..
ഇല്ല എന്നു ഞാൻ തലയിളക്കി..
താൻ എന്തിനാ എന്നെ ഗുണ്ടകളെക്കൊണ്ട് ഉപദ്രവിപ്പിച്ചേ ?
എന്റെ മുഖം കുനിഞ്ഞു..
സോറി, ഞാൻ അറിഞ്ഞില്ല.. ഞാൻ രാഘവേട്ടനോട് ആണ് പറഞ്ഞതു.. അതു അച്ഛൻ എങ്ങനെയോ അറിഞ്ഞതാ..
തന്റെ അച്ഛനെപ്പറ്റി വളരെ മോശം ആയി ആണല്ലോ കേൾക്കുന്നത്...
മ് അറിയാം..
തനിക്കു പറഞ്ഞുകൂടേ ?
എനിക്ക് കഴിയില്ല.. കാണുന്നതു തന്നെ പേടിയാ.
എന്റെ അമ്മേ അയാൾ കൊന്നതാണോ എന്നു കൂടി അറിയില്ല..
താൻ എന്താ പറഞ്ഞേ?
അവൾ ഒന്നും മിണ്ടിയില്ല.. കണ്ണുകൾ ഒഴുകി.
തന്റെ സ്വന്തം ആണോ ഈ മുല്ലപ്പെരിയാർ ഡാം? ഏതു സമയോം ഇങ്ങനെ തുറന്നു വിടാൻ..
പെട്ടെന്നു കരച്ചിൽ നിർത്തി ഞാൻ കൈലാസിനെ നോക്കി..
അതോ മണിച്ചൻ നിനക്ക് സ്ത്രീധനം തന്നോ ?
കൈലാസ് ചിരിച്ചു.. ഞാനും ചിരിച്ചു.
തന്റെ ചിരി നല്ല ഭംഗി ഉണ്ട്.
ഞാൻ പെട്ടെന്നു ചിരി മാറ്റി.
മതി കണ്ണു തുടക്ക്.. ഇല്ല എങ്കിൽ കാണുന്നവർ കരുതും ഞാൻ തന്നെ കരയിപ്പിച്ചു എന്നു..
സോറി , കണ്ണുകൾ തുടച്ചു..
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, ഇനി പഠിച്ചു സ്വന്തം കാലിൽ നിൽക്കണം..
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഡാം തുറക്കാതെ ബോൾഡ് ആവണം.
ശ്രമിക്കാം, തലയാട്ടി..
ശ്രമിച്ചാൽ പോരാ,
മ്, അന്നെന്തായിരുന്നു പ്രശ്നം?
അവന്മാർ ഡ്രഗ്സ് അടിച്ചു വന്നു എന്നോട് കൊമ്പു കോർത്തതാ..
തനിക്കു എന്തു ധൈര്യം ആയിരുന്നു അത്ര കൂൾ ആയി നിന്നതു..
എനിക്കു മരിക്കാൻ പേടി ഇല്ലാത്ത കാരണം.
കൈലാസിന്റെ കണ്ണുകൾ തള്ളി..
എനിക്കെന്റെ അമ്മയുടെ അടുത്തു പോകാമല്ലോ എത്രയും പെട്ടെന്നു എന്നു കരുതി..
താൻ എന്തൊക്കെയാ പറയുന്നേ ?
കൈലാസേട്ടന് അറിയാല്ലോ എന്റെ അമ്മ പോയ കാര്യം..അവളുടെ കണ്ണു നിറഞ്ഞു..
അറിയാം, ഓരോരുത്തർക്കും വരാനും പോകാനും സമയം കുറിച്ചിരിക്കുന്നത് സ്രഷ്‌ടാവല്ലേ? അങ്ങനെ സമാധാനിക്ക്...
താൻ വരുന്നോ ഞാൻ ഡ്രോപ്പ് ചെയ്യാം..
വേണ്ട ഞാൻ പ്രിയേച്ചിക്കൊപ്പം ബസിനു പൊക്കോളാം.
തന്നെ ഇരിക്കാൻ പേടി ഇല്ലല്ലോ?
ഇല്ല...
ശരി എന്നാൽ ഞാൻ വിടുവാ..
അപ്പോഴേക്കും ചേച്ചി വന്നു.. കൈലാസ് യാത്ര പറഞ്ഞു പോയി.
പ്രിയയ്‌ക്കൊപ്പം താനും..
കൈലാസുമായിട്ടുള്ള പിണക്കം മാറിയോ ? പ്രിയ ചോദിച്ചു.
എനിക്കല്ല ആ ചേട്ടനായിരുന്നില്ലേ ദേഷ്യം..
ഇനിയിപ്പോൾ ഫ്രണ്ട്‌സ് ആകാമല്ലോ ?
മ്..
പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു ഞങ്ങൾ നടന്നു..
പോകുന്ന വഴിയിൽ ബസിൽ ഇരുന്നു പുറത്തേക്കു നോക്കിയ ഞാൻ ഞെട്ടിത്തരിച്ചു നിന്നു.
കൈലാസുമായിട്ടുള്ള പിണക്കം മാറിയോ ? പ്രിയ ചോദിച്ചു.
എനിക്കല്ല ആ ചേട്ടനായിരുന്നില്ലേ
ദേഷ്യം..
ഇനിയിപ്പോൾ ഫ്രണ്ട്‌സ് ആകാമല്ലോ ?
മ്..
പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു ഞങ്ങൾ നടന്നു..
പോകുന്ന വഴിയിൽ ബസിൽ ഇരുന്നു പുറത്തേക്കു നോക്കിയ ഞാൻ ഞെട്ടിത്തരിച്ചു.
ഒരു സ്ത്രീയുടെ ചുമലിൽ കൂടി ചേർത്തു പിടിച്ചു നിൽക്കുന്ന അച്ഛൻ..
പിന്നീട് പലരും എന്റെ അച്ഛനെ ശപിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്, എന്റെ അച്ഛൻ പല പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ചു എന്നു ..
ആ ശാപം ഒരു ദിനം അയാളുടെ സന്താനം ആയ ഞാൻ അനുഭവിക്കേണ്ടി വരും എന്നു ഞാൻ ഭയപ്പെട്ടിരുന്നു.
അതു സത്യം ആയി..
അല്ല, കഥ മാത്രം കേട്ടാൽ മതിയോ? 24 മണിക്കൂർ ഇതാ എന്നു പറയുമ്പോഴേക്കും കഴിയും . ഇപ്പോൾ തന്നെ സമയം ഒരുപാടായി..
തനിക്കു വരക്കണ്ടേ ? ഉറങ്ങണ്ടേ ? എന്നെ ഭോഗിക്കണ്ടേ ?
വരയ്ക്കണം, ഉറങ്ങണം പക്ഷെ മൂന്നാമത്തേത് ഇപ്പോൾ വേണ്ട..
താൻ എന്തു മനുഷ്യനാടോ?
എന്റെ 5 ലക്ഷം നിന്റെ കയ്യിൽ ഉണ്ടല്ലോ? ഭോഗിക്കാൻ ഇത്തവണ അല്ലാതെ ഒരു അവസരം തരുമോ ?
ആലോചിക്കാം..
അവൻ തന്റെ ക്യാൻവാസ് തയ്യാറാക്കി,
അവളെ അതിലേക്കു പകർത്തി, ഏകദേശം 5 മണിക്കൂറോളം..

ക്ഷീണിതരായി.
ഒരു തലയിണയും ഷീറ്റും ആയി അവൻ സോഫയിലേക്ക് വീണു.
ഒരു ചിരിയോടുകൂടി അവളു ബെഡിലും കിടന്നു..
എല്ലാ പുരുഷന്മാരും ഭോഗികൾ അല്ല.. നല്ല മനസ്സുകളും ഉണ്ട്, കൈലാസേട്ടന്റെ മുഖം മനസ്സിൽ നിറഞ്ഞു ..
പാടില്ല തന്റെ അശുദ്ധശരീരത്തിൽ അങ്ങനെ ഒരു മനസ്സു പാടില്ല..
അരുണിനോട് ഒരു കൂടപ്പിറപ്പിനോടുള്ള വാത്സല്യം നിറയുന്നതായി തോന്നി ... എന്തൊക്കെയോ ഓർത്തു കിടന്ന അവളുടെ കൂവള മിഴികളെ നിദ്രാദേവി തഴുകി..
ക്ഷീണം തീർന്നു ഉണരുമ്പോൾ ഏറെ വൈകി ഇരുന്നു..
അവൻ കുളിച്ചു തയ്യാറായി ഭക്ഷണവും ആയി കാത്തിരിക്കുന്നത് അവളെ അത്ഭുതപ്പെടുത്തി..
അവൾ ഉണർന്നതു കണ്ടതും അരുൺ പറഞ്ഞു , വിശന്നു വയറു പരുഷം പറഞ്ഞു തുടങ്ങി.. എളുപ്പം വാ..
പെട്ടെന്നു ഫ്രഷ് ആയി എത്തിയ അവളുടെ കൈകളിലേക്ക് കുങ്കുമപ്പൂവിട്ട ചായ നൽകി..
ഇതെങ്ങനെ നീ അറിഞ്ഞു ? എന്റെ പ്രിയപ്പെട്ടത്..
അറിഞ്ഞുകൊണ്ടൊന്നുമല്ല ഈ സൗന്ദര്യ രഹസ്യം ഊഹിച്ചു.. അവൻ ചിരിച്ചു..
തനിക്കേറെ ഇഷ്ടപ്പെട്ട അപ്പവും സ്ടൂവും.. കണ്ണുകൾ നിറഞ്ഞു..
എനിക്കും ഏറ്റവും പ്രിയപ്പെട്ടതാണ് ഇവകൾ അവൻ പറഞ്ഞു..
ഭക്ഷണ ശേഷം അവൻ ചോദിച്ചു , നമുക്കൊന്ന് പുറത്തു പോയാലോ ?
വെറുതെ ഒരു ഡ്രൈവ് ?
അവൻ അവൾക്കു അത്ഭുതം ആയിക്കൊണ്ടിരുന്നു..
അങ്ങനെ വ്യത്യസ്തൻ ആയ ഒരു കസ്റ്റമറിനൊപ്പം 24 മണിക്കൂർ അവസാനിച്ചു..
താൻ പണം തരേണ്ട, ഒരു ദിവസം കൂടി എനിക്കൊപ്പം തങ്ങിക്കൂടെ??
കഴിയില്ല, ഞാൻ ഒരു അധ്യാപകൻ ആണ്..എന്റെ ജോലിയോട്, എന്റെ കുട്ടികളോട് എനിക്കു കടമ ഉണ്ട്.
പാർവണ ഫ്രീ ആണെങ്കിൽ ശനിയാഴ്ച ഞാൻ വരാം..
ബാക്കി കഥ കൂടി പറഞ്ഞു തരണം..
തീർച്ചയായിട്ടും, അവൾ മറുപടി പറഞ്ഞു..
ആ ആഴ്ച മുഴുവൻ തന്റെ ശരീര സൗന്ദര്യ വർദ്ധക വസ്തുക്കളുമായി മൽപിടുത്തവും ഉറക്കവും ആയി ഒപ്പം ജലജേച്ചിയുടെ പാചക പരീക്ഷണങ്ങളുടെ ടെസ്റ്ററും ആയി ആ ഒരാഴ്ച കഴിഞ്ഞു പോയി..
ജലജേച്ചിക്ക് അറിയില്ല തന്റെ തൊഴിൽ..അവളോർത്തു..
അരുണുമായി അവൾ മറ്റൊരു ലൊക്കേഷൻ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്..
ഭൂപ്രകൃതി കൊണ്ടു മനോഹരം ആയ കുമാരകം കോക്കനട് ലഗൂൺ ഹട്.
വേമ്പനാട്ടു കായലിന്റെ ഓരത്തായി മനോഹരമായ ഭൂപ്രകൃതിയിൽ സമ്പന്നം ആയ പ്രദേശം...
അരുണിന്റെ ചോയ്സ് ആയിരുന്നു..
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/44030/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ