📔 കഥ

Hibon Chacko
580 views
6 hours ago
saico (psychological thriller 1/4) Screenplay by Hibon Chacko ®copyright protected #🎬സിനിമ കോർണർ #🎬 പുത്തൻ പടം #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🚗 വിന്റേജ് കാറുകൾ Opening credits Scene 1 Ext. ഒഴിഞ്ഞ T കവല. Night 10pm രാത്രിസമയം, ഒരൊഴിഞ്ഞ T കവലയിൽ (ഉള്ളേരിയയിലെ )നേരെയും വലത്തോട്ടും പോകാനാകുന്ന വിധത്തിൽ ഒരു സ്ട്രീറ്റ് ലൈറ്റിന് താഴെയായി, ഒരു കാർ കിടക്കുകയാണ്. അതിൽ രണ്ടുപേർ ഇരിക്കുന്നുണ്ട് -മുൻസീറ്റിൽ (കാർ ഓഫ് ആണ് ). കാർ കിടക്കുന്ന വഴിയിലേക്ക് കുറുകെ മറ്റൊരു വഴി വന്ന് കയറുകയാണ് (റോഡ് ടാർ ചെയ്തിരിക്കുന്നു ) 1.long shot/corner * ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട്‌ ഐസ്ക്രീം കഴിക്കുകയാണ് പ്രായം ഉദ്ദേശം 35 തോന്നിക്കുന്ന ഒരുവൻ. തൊട്ടപ്പുറത്തെ പാസഞ്ചർ സീറ്റിൽ ഇരിക്കെ ഇടത്തേ കൈയ്യിൽ കത്തിയെരിയുന്ന സിഗരറ്റ് വിൻഡോയിലൂടെ പുറത്തേക്ക് തളർത്തിയിട്ട്, ഒന്ന്‌ നിവർന്ന് ഇരിക്കുകയാണ് 40 വയസ്സ് തോന്നിക്കുന്ന ഒരാൾ. ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്നയാൾ അല്പം സന്തോഷത്തിലും മറ്റെയാൾ അതിനെ അപേക്ഷിച്ച് മൗനത്തിലുമാണെന്ന് പറയാം. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ ഒരു സാധാരണ വേഷധാരിയാണ്, മറ്റേയാളാകട്ടെ കൈകൾ ചുരുട്ടിവെച്ച ഷർട്ടാണ് ധരിച്ചിരിക്കുന്നത് -പാന്റ്സിനോടൊപ്പം, മുടി പോലീസുകാരുടെ സ്റ്റൈലിൽ ആണ് വെട്ടിയിരിക്കുന്നത്. 2.medium shot/tracking ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ : (ഐസ്ക്രീം കഴിച്ചു തീർന്നപ്പോഴേക്കും ) “സായ് ബ്രോ, സസ്‌പെൻഷനൊക്കെ തുടങ്ങിയിട്ട് എങ്ങനെയുണ്ട്?” മറ്റെയാൾ (സായ് ): (പഴയപടി തുടരവേ, സാവധാനംപോലെ ) “തുടങ്ങിയതല്ലേ ഉള്ളൂ…പിന്നെയിത് ആദ്യത്തേതൊന്നുമല്ലല്ലോ!?” 3.medium shot/back/Int. സായ് : (പഴയപടി തുടർന്ന്,ഡ്രൈവിംഗ് സീറ്റിലെ അവനെ നോക്കി ) “രാത്രി ഇങ്ങനെ വൈബ് പിടിച്ചുകിടക്കാൻ ഇവിടെ എന്നാ സുഖമാല്ലേ?” (ഐസ്ക്രീം പൂർണ്ണമായും പൂർത്തിയാക്കി മുന്നോട്ടായിരിക്കുകയാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ, കുറുകെ കേറുന്ന വഴി കാണാം ) 4.medium shot/corner */back ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ : (സായിയെ നോക്കി, അര തമാശയോടെ ) “കമ്പനിക്ക് പോലീസുകാരില്ല എന്നുള്ള സങ്കടം ഉണ്ടോ!?” 5.close up/Int. സായ് : (പഴയപടി തുടർന്നിരിക്കവേ, അര ലാഘവത്തോടെ, മറുപടിയെന്നവിധം ) “നിന്നെപ്പോലുള്ളൊരു കൂട്ടുകാരനാടാ ഈ പ്രായത്തിലും എന്നെയൊരു ചെറുപ്പക്കാരനാക്കി മാറ്റിയിരിക്കുന്നത്!” 6.close up/Int. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ പഴയപടി സായിയെ നോക്കിയിരിക്കെ, ‘ഓഹോ’ എന്നൊരു ഭാവം നർമ്മത്തിൽ കലർത്തിയ മുഖഭാവം പ്രകടമാക്കുന്നു (നിശബ്ദമായി ) 7.close up/Int. സായ് : (എരിയുന്ന സിഗരറ്റ് അടങ്ങിയ കൈ പഴയപടി പുറത്തേക്കിട്ടുതന്നെ, മുന്നിലേക്ക് മുഖം തിരിച്ച് നേർത്ത ഗാംഭീര്യം ഭാവിച്ച് ) “എന്ത്‌ സസ്‌പെൻഷനിലാണെങ്കിലും പോലീസുകാരൻ, പോലീസുകാരൻ തന്നെയാടാ…” (മറുപടി പ്രതീക്ഷിക്കാത്ത വാചകമെന്നവിധം, ഇയാളെ നോക്കിയിരിക്കുകയാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവൻ -പഴയപടി ) 8.medium shot/back/Int. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാൾ സായിയിൽ നിന്നും മുഖമെടുത്ത് നേരെയിരുന്ന് (ഒന്നനങ്ങി ), കൈയ്യിലേ തീർന്ന ഐസ്ക്രീം പാത്രം പിടിച്ചങ്ങനെ തുടർന്നു (ഉപേക്ഷിക്കുവാൻ തയ്യാറായെന്നവിധം ) സായ് ആകട്ടെ പഴയപടി ഒന്ന്‌ വിരിഞ്ഞിരിക്കുകയാണ്, മുന്നോട്ട് നോക്കിയവിധം, ഇടതുകൈയ്യിൽ എരിയുന്ന സിഗരറ്റ് വെളിയിലെക്കിട്ട്. രണ്ടുനിമിഷത്തിനകം വളരെ സാധാരണവിധം എന്നാൽ പെട്ടെന്ന് കാറിനകത്തെ മുന്നിലെ മിററിലൂടെ എന്തോ ശ്രദ്ദിക്കുന്നു സായ് (പിന്നിലൂടെ ആരോ നടന്ന് വരുന്നുണ്ട്, അരിക് പറ്റി ) 9.medium shot/tracking ഒരു യുവാവെന്ന് തോന്നിക്കുന്നൊരാൾ റോഡിന്റെ അരികുപറ്റി, മുന്നിലായവരുടെ കാർ കിടക്കുന്ന വശത്തുകൂടി പിന്നിലേക്ക് നടന്നുചെല്ലുകയാണ് -പാന്റ്സും ഷർട്ടുമാണ് വേഷം, ഷൂസ് ധരിച്ചിട്ടുണ്ട്, തോളിലായി ഒരു ബാഗുമുണ്ട് -സ്കൂൾ ബാഗ് പോലെ (കാറിൽ ഇരുവരും പഴയപടി തുടർന്നിരിക്കുകയാണ്). മറ്റൊന്നും ശ്രദ്ദിക്കാത്തവിധം, മുന്നോട്ട് ലക്ഷ്യംവെക്കുംവിധമാണ് യുവാവിന്റെ നടത്തം. യുവാവ് നടന്ന് കാറിനടുത്തേക്ക് എത്തുകയാണ്. 10.medium shot/tracking /back യുവാവ് പഴയപടി തുടർന്നെന്നവിധം ഇരുവരുമിരിക്കുന്ന കാറിന്റെ വലതുഭാഗം ചേർന്ന്, കാറിനെ മറികടന്ന് (വീണ്ടും റോഡിന്റെ ഇടതുഭാഗം ചേർന്ന്പറ്റി മുന്നോട്ട് സാവധാനമെന്ന് തോന്നിക്കുംവിധം നടക്കുകയാണ് ) പോകുന്നത് -ആദ്യം കാറിനുള്ളിലെ മിററിലൂടെ നോക്കിയിരുന്ന മുഖമെടുത്ത് കടന്നുപോകുന്ന യുവാവിനെ നോക്കി തുടരുകയാണ് പോലീസുകാരൻ -പഴയപടി തുടരവേ. ഈ സമയം യുവാവ് കടന്നുപോകുന്നത്, പഴയപടിയിരിക്കെ ഡ്രൈവിംഗ് സീറ്റിട്ടിലിരിക്കുന്നവനും അർത്ഥരഹിതമായവിധം ശ്രദ്ദിച്ച് നോക്കി തുടർന്നിരുന്നു. 11.medium shot/side കാറിനുള്ളിലെ ഇരുവരും പഴയപടി തുടർന്നിരിക്കവേ, യുവാവ് ഭാവവ്യത്യാസമില്ലാതെ റോഡിന്റെ ഇടത്തേ അരികുപറ്റി മുന്നോട്ട് പോകുന്നത് ശ്രദ്ദിച്ചിരിക്കുകയാണ്. പോലീസുകാരൻ അല്പം ഗൗരവത്തിലാണ് ശ്രദ്ധ, മുന്നോട്ടുള്ള വഴിയിൽ വഴിവിളക്കുകൾ മാത്രമാണ് വെളിച്ചം 12.medium shot/back/Int. സായി : (കാറിൽ ഇരുവരും പഴയപടിയിരിക്കെ, കത്തിയെരിയുന്ന സിഗരറ്റ് റോഡരുകിൽ നിലത്തേക്കിട്ട് ഇടതുകൈ അകത്തേക്കാക്കി, മുന്നിലെ യുവാവിനെ ലക്ഷ്യംവെച്ചുതന്നെ, ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവനോട് നേർത്ത ധൃതിയിൽ ) “നീ വേണ്ടിയെടുത്തേ, അവനെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ…” ഡ്രൈവിംഗ്. യുവാവ് : (ഐസ്ക്രീം പാത്രം കൈവിടാതെ നോട്ടം സായിയിലേക്കാക്കി, ധൃതിയിൽ ) “എന്റെ സായ് ബ്രോ, ഒന്ന്‌ വിട്, ആരെങ്കിലും പെട്ടിട്ട് വീട്ടിൽ പോകുന്നതായിരിക്കും…” 13.medium shot/side സായി : (പഴയഭാവം വെടിയാതെ, മുന്നിലേക്ക് ലക്ഷ്യംവെച്ചുതന്നെ, ഡ്രൈവിംഗ്. യുവാവിനെ മാനിച്ച് ) “എന്റെ കിരൺ, നീ വണ്ടി എടുക്ക്… കാര്യം എന്താണെന്ന് ഒന്ന്‌ ചോദിക്കാമല്ലോ, വണ്ടി എടുക്ക്..” 14.close up/Int. ധൃതിയിൽ ഐസ്ക്രീം പാത്രം ഗിയറിനടുത്തെവിടെയോ വെച്ചശേഷം കാർ സ്റ്റാർട്ട്‌ ചെയ്ത് ഹെഡ്ലൈറ്റ് ഓൺ ചെയ്യുന്ന കിരൺ -ഇരുവരും മുന്നോട്ട് നോക്കിത്തന്നെയാണ് പഴയപടി. ശേഷം വാഹനം മെല്ലെ മുന്നോട്ട് നീക്കുകയാണ് (T വഴി പിന്നിടുന്നുണ്ട്, മുന്നോട്ട് നടക്കുന്ന യുവാവിനെ കാണാം *) 15.long shot/side/Right side of car കാറിൽ ഇരുവരും സാവധാനമെന്ന് തോന്നിക്കും വിധം മുന്നോട്ടു ചെന്ന്, സാവധാനം തന്നെ മറ്റൊന്നും ശ്രദ്ദിക്കാതെ മുന്നോട്ട് നടക്കുന്ന യുവാവിനടുത്ത് എത്തിനിൽക്കുന്നു- വാഹനം ഓഫ് ആക്കുന്നില്ല. കാറിന്റെ ഇടത്തെ വിൻഡോ, സായിയുടെ ഭാഗം തന്റെ വശത്ത് മുന്നിലായെത്തി നിന്നതോടെ, സായിയുടെ നോട്ടവും കൊണ്ടെന്നവിധം യുവാവ് നിൽക്കുന്നു, ഇവരെ ശ്രദ്ദിച്ചശേഷം. 16.medium shot/back/Int. സായി: (തങ്ങളെ നോക്കി- തലമാത്രംകൊണ്ട്, നിൽക്കുന്ന യുവാവിനോട്) “ഒറ്റയ്ക്കാണല്ലോ…എങ്ങോട്ടാ?” 17.medium shot/side/high angle യുവാവ് : (വളരെ സാവധാനപൂർവ്വം, ചിരിയില്ല പക്ഷെ, കിരണിനെ മുൻനിറുത്തി സായിയോട് ) “നേരിമംഗലത്താ എന്റെ വീട്. അങ്ങോട്ടു പോകുവാ.” 18.medium shot/side/Right side of car സായി : (നേർത്ത ഭാവത്തോടെ, യുവാവിനെ നോക്കി, പഴയപടി തുടർന്നുനിൽക്കവേ ) “എന്താ ഈ സമയത്ത്…എന്തെങ്കിലും പറ്റിയോ?” 19.close up/Int./corner * യുവാവ് : (മുഴുവനായും സായിയിലേക്ക് തിരിഞ്ഞുനിന്നശേഷം തലയല്പം കുനിച്ച്, സാവധാനം ) “കൂട്ടുകാരുടെ കൂടെ ഒരു കല്യാണത്തിന് പോയതാ. തിരിച്ചു പോരുന്ന വഴി ഒരുത്തന്റെ മൊബൈൽ എടുക്കാൻ മറന്നു. ട്രിപ്പിൾ അടിച്ചാണ് ഇങ്ങോട്ട് പോന്നത്… അവര് രണ്ടാളും തിരിച്ച് മൊബൈൽ എടുക്കാൻ പോയിരിക്കുകയാണ്. ഞാനിങ്ങു നടന്നു, ലിഫ്റ്റൊന്നും ഇതുവരെ കിട്ടിയില്ല.” 20.long shot /corner * യുവാവ് : (പഴയപടി തുടരവേ, കിരണിനെ മുൻനിറുത്തി സായിയോട് ) “ഞാനെന്റെ വേറൊരു കൂട്ടുകാരനെ വിളിച്ചിട്ടുണ്ട്, മിക്കവാറും ഉടനെ വരും.” (തന്റെ മൊബൈലെടുത്ത് ആ കൂട്ടുകാരനെയെന്നവിധം -അയല്പക്കക്കാരൻ ആകാം, വിളിക്കുവാൻ തയ്യാറാകുന്നു യുവാവ്, പഴയപടി തുടരവേതന്നെ ) കിരൺ : (സംഭവം വീക്ഷിച്ച് ഇരിക്കുന്നുവെന്നപടി ഉടനെ സായിയോട്, ഇടതുകൈയ്യാൽ തോളിൽ തട്ടിയശേഷം ) “അവൻ ലിഫ്റ്റ് വല്ലതും കിട്ടി പോട്ടെന്നേയ്. നമുക്ക് പോകേണ്ടേയ്…!” (സായി കിരണിനെ ശ്രദ്ദിച്ചുപോകുന്നു, നോക്കിപ്പോകുന്നു സാവധാനം ) 21.medium shot/side/Right side of car സായി : (കിരണിൽ നിന്നും മുഖമെടുത്തെന്നവിധം, യുവിനെയെന്നവിധം നോക്കി ) “ഓക്കെയ്, നിന്റെ കാര്യം നടക്കട്ടെ. എന്താ നിന്റെ പേര്?” 22.close up/Int. യുവാവ് : (പഴയപടി തുടരവേ, മൊബൈൽ ചെവിയിൽ നിന്നും കോൾ കട്ടാക്കിയപടി മാറ്റി, തന്നെ വീക്ഷിച്ചിരിക്കുന്ന ഇരുവരോടുമായുമെന്നവിധം ) “എന്റെ പേര് അരുൺ.” കിരൺ : (ധൃതി കലർന്ന സൗമ്യതയോടെ, അല്പം ഉച്ചത്തിൽ ) “അരുൺ ബ്രോ വിട്ടോ എന്നാൽ. ഞങ്ങളും പോകുവാ.” (‘ശരി’ എന്നവിധം തലയാട്ടിയശേഷം- ഇരുവരോടും, കൈയ്യിൽ മൊബൈലുമായി പഴയപടി മുന്നോട്ട് ഇടത്തേ അരിക് ചേർന്ന് നടന്നുതുടങ്ങുകയാണ് അരുൺ. കാറിലെ ഇരുവരും പരസ്പരം നോക്കുന്നുണ്ട് ) 23.medium shot കിരൺ : (പഴയപടി സായിയെ നോക്കി ഇരിക്കെ, കാർ ഓഫ് ചെയ്തിട്ടില്ല ഇതുവരെ, ഹെഡ്ലൈറ്റ് തെളിഞ്ഞാണ് കിടക്കുന്നത് ) “ഇതൊക്കെ സാധാരണമാണ് ബ്രോ. ഞാനും ഇങ്ങനെ ഇഷ്ടംപോലെ പെട്ട് പോയിട്ടുണ്ട് വഴിയിൽ…” സായി : (അനുനയിപ്പിക്കുംവിധമുള്ള കിരണിന്റെ വാചകങ്ങൾക്ക് മറുപടിയായി ഒന്ന്‌ തണുത്തവിധം, കിരണിനെ നോക്കിയിരിക്കെ ) “മ്മച്ച്…ജസ്റ്റ്‌ ഒന്ന്‌ പേടിപ്പിച്ചതല്ലേ ഞാൻ…” (യുവാവ് മുന്നോട്ട് നടന്ന് പോകുന്നുണ്ട് ) 24.medium shot/back/Int. സായി : (ഒന്നനങ്ങി മുന്നോട്ടായിരുന്നു, തന്നെ നോക്കിയിരിക്കുന്ന കിരണിനോട് ) “ശ്ശെ…സിഗരറ്റൊന്ന് വലിച്ചു തീർക്കാനും പറ്റിയില്ല.., നീ വണ്ടി തിരിക്ക്, നമുക്ക് ടൗണിൽ പോകാം, കിട്ടിയാൽ മൂഡിന് രണ്ടെണ്ണം വാങ്ങിക്കാം, ഐസ്ക്രീമും.” (‘ഊമ്’ എന്നവിധം തലയാട്ടി നേരെയിരുന്ന് കിരൺ, സ്റ്റിയറിങ്ങ് പൂർണ്ണമായും വലത്തേക്ക് തിരിച്ചശേഷം കാർ മുന്നോട്ടെടുക്കുന്നു -തിരിച്ചു പോകുവാനായി ) 25.medium shot/side/Left side of car കാർ തിരിച്ച്, പോകുന്നസമയം (ഹെഡ്ലൈറ്റ് മാറുന്നതും ഇല്ലാതാകുന്നതും *), അരുൺ തന്റെ വലതുകൈയ്യിൽ പിടിച്ചിരുന്ന മൊബൈൽ ചെവിയോട് ചേർത്തു- ആരെയോ വിളിച്ചിരുന്നുവെന്നവിധം, പഴയപടി ഭാവമൊന്നും കൂടാതെ മുന്നോട്ട് നടക്കവേ. 26.close up/tracking /back Cut. Scene 2 (1A) Ext. ഒഴിഞ്ഞ T കവല. Night 11pm അരമണിക്കൂർ കഴിഞ്ഞവിധം കിരണും സായിയും കാറിൽ അതേ സ്ഥലത്ത് കിടക്കുകയാണ്, കാർ ഓഫ് ആണ്. ഇരുവരും ഒരേപോലെയൊക്കെ മുന്നോട്ടിരുന്നു ഐസ്ക്രീം തിന്നുകയാണ്. [(1)-ലെ വിവരണം നോക്കുക 27.long shot-close up /tracking ഒരു ബൈക്ക് കാറിനെതിരെ വരികയാണ്, ഹെഡ്ലൈറ്റിന്റെ വെളിച്ചം അടുത്ത് വരുന്നുണ്ട്. കാറിൽ ഇരുവരും ഐസ്ക്രീമിന് പിറകെയാണ്. 28.long shot/back of the car ഇരുവരും ഐസ്ക്രീം കഴിച്ച് തീരാറാവുകയാണ്, തീർന്ന് അതിന്റെ കവർ ഏതാണ്ട് ഒരുമിച്ച് ഗിയറിന്റെ ഭാഗത്തേക്ക്‌ പൂഴ്ത്തുന്നസമയം ബൈക്കിൽ വന്നയാൾ ഇവരെ കടന്ന് പോകുന്നു. ഇരു കൂട്ടരും മൈൻഡ് ചെയ്യുന്നില്ല. ബൈക്ക് അകന്ന് പോകുകയാണ് -ബൈക്കുകാരൻ സാധാരണ വേഷത്തിലാണ്. 29.medium shot/side/left side of car ഇരുവരുമിരിക്കുന്ന കാർ കിടക്കുന്ന വഴിയിലേക്ക് വന്നുകയറുന്ന വഴി, മറ്റൊരു കാർ പെട്ടെന്നെന്നവിധം പാഞ്ഞുവന്ന് ഇടത്തേക്ക് തിരിഞ്ഞു, ഇവരുടെ കാറിനെ ഒന്ന്‌ പിന്നിട്ടശേഷം പെടുന്നനെ നിർത്തുന്നു -കാറിലെ ഡ്രൈവ് ചെയ്യുന്നയാൾ ഇരുവരേയും ശ്രദ്ദിച്ചെന്ന മട്ടിൽ. ശേഷം സായിയും മറ്റുമിരിക്കുന്ന കാറിനെ മാനിച്ച്, വന്നയാൾ സ്വന്തം കാർ പിന്നോട്ടെടുത്ത് ഒപ്പമാക്കുന്നു കാറുകൾ രണ്ടും (സായിയോടും മറ്റും സ്വന്തം കാറിലിരുന്ന് സംസാരിക്കാം എന്നവിധം, ഇരുകാറുകൾക്കുമിടയിൽ സ്പേസ് ഉണ്ട്, വന്ന കാർ ഓൺ ആണ് ). 30.long shot/back of Sai’s car സായി : (ഇരുന്നിടത്തുനിന്നും കിരണിന്റെ വിൻഡോയുടെ ഭാഗത്തേക്ക്‌ വലിഞ്ഞു, വന്ന കാർ ഡ്രൈവ് ചെയ്യുന്നതും അതിൽ ആകെ ഉണ്ടായിരിക്കുന്നതുമായ കിരണിന്റെ പ്രായമുള്ള ആളോട്, കിരണും അവനെ ശ്രദ്ദിക്കുന്നുണ്ട് ) “ഡാ ശങ്കർ, എന്നാ ഇവിടെ?” (പരിചയമുള്ള രണ്ടുപേർക്കിടയിലെ സംസാരം പോലെയുള്ള ഈ വാചകം കേൾക്കുമ്പോൾ ശങ്കറിന്റെ വലതുകരം കാറിന്റെ പുറത്തേക്ക് മടക്കി പിടിച്ചിരിക്കുകയായിരുന്നു -റിവേഴ്സ് വന്നതിന്റെ ആധിക്യമെന്നവിധം, സായിയെ ശ്രദ്ദിക്കുന്നതിനൊപ്പം. രണ്ടുമൂന്നു നിമിഷം ആ നോട്ടം തുടർന്നശേഷം പെട്ടെന്ന് മുന്നോട്ട് നോക്കിയിരുന്നു ശങ്കർ, കാറിന്റെ ഹെഡ്ലൈറ്റ് ഓൺ ആയിരുന്നു ) 31.medium shot/side /left side of car തുടരും.....
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.1K views
10 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _62 ✍️ രചന - ജിഫ്ന നിസാർ 💥💥 "എങ്ങനെ എപ്പോ എന്നുള്ള ചോദ്യങ്ങളൊന്നും ഇപ്പൊ ഇങ്ങോട്ട് വേണ്ട സാറേ.. എന്നോട് വാക്ക് പറഞ്ഞ കാശ് ബിബി സർ സെറ്റാക്കി വെച്ചോ.. ഞാൻ പ്ലാൻ ചെയ്തത് പോലെ തന്നെ എല്ലാം നടക്കുമെങ്കിൽ, ഇന്നത്തോടെ സാറിന്റെ വലിയൊരു പ്രശ്നം തീർന്നു കിട്ടും.." വിഷ്ണുവിന്റെ വാക്കുകൾ വിശ്വാസിക്കുകയെ ബിബിനപ്പോൾ നിർവാഹമുള്ളു. മുള്ളിൻ മുനയിലെന്നത് പോലെയാണ് ഇപ്പൊ അവന്റെ നില നിൽപ്പ്. ഭവ്യ ആണുങ്ങളെ വല വീശി പിടിക്കുന്നവൾ എന്നൊരു സെന്റിമെന്റൽ കൊണ്ടാണിപ്പോ പിടിച്ചു നിൽക്കുന്നത്. അതൊന്ന് ഉറപ്പിക്കാൻ വേണ്ടുന്ന എന്തൊക്കെയോ ചെയ്ത് തരാമെന്ന് വിഷ്ണു പറഞ്ഞിട്ട് ദിവസങ്ങളായി. ഇത് വരയും അതിന് അനുകൂലമായ ഒന്നും തന്നെ അവന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അങ്ങോട്ട് വിളിച്ചെങ്ങാനും ചോദിച്ച അവന്റെ ഒടുക്കത്തെ ജാഡ. അതും പോരാഞ്ഞിട്ട് കാര്യം തനിക്ക് ആവിശ്യത്തിന് എന്നതിൽ നിന്നും അത്യാവശ്യത്തിന് എന്നതിലേക്ക് എത്തി നിൽക്കുമ്പോൾ ആ നാറി കാശ് കൂട്ടി ചോദിക്കുന്നുണ്ട്. സംഗതി നടത്തി തരുന്നത് റിസ്ക് ആണ് പോലും. ഏറ്റെടുത്തപ്പോൾ ഇല്ലാത്ത റിസ്ക് കാശ് കേറ്റി വിളിക്കാനുള്ള അടവാണെന്ന് മനസ്സിലായിട്ടും മിണ്ടാതെ കേട്ട് നിൽക്കും. എല്ലാം കൂടി ബിബിന് തൊണ്ട പഴുത്തു പൊട്ടിയത് പോലെ വിഴുങ്ങി കളയുകയേ നിവൃത്തിയൊള്ളു. "അപ്പോൾ പറഞ്ഞത് പോലെ..ഇന്ന്.. അല്ലെങ്കിൽ നാളെ. ഉച്ചയോടെ ഇതിനൊരു അവസാനം കണ്ടിരിക്കും.. ബിബി സാർ ധൈര്യമായിട്ട് വെച്ചിട്ട് പോ.. പോയിട്ട് അടുത്ത ഇര പിടിച്ചോ.. ബൈ.." ബിബിയെ പിന്നെയൊന്നും പറയാൻ സമ്മതിച്ചു കൊടുക്കാതെ വിഷ്ണുവിന്റെ കോൾ അവസാനിക്കുകയും ചെയ്തു. എന്നാലും എന്തായിരിക്കും അവന്റെ പ്ലാൻ.? ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ബിബി ഓർത്തത് അതായിരുന്നു. അതിനി തനിക്ക് കൂടുതൽ കുരുക്ക് ആയി തീരാഞ്ഞാൽ മതിയായിരുന്നു. ആങ്ങളയെയും പെങ്ങളെയും കുടിച്ച വെള്ളത്തിനു വിശ്വാസിക്കാൻ പറ്റില്ല. കാശേന്ന് കേട്ട സ്വന്തം അമ്മയെ പോലും മറിച്ചു വിൽക്കുന്ന ടീമാണ്.. അതൊന്ന് നടന്നു കിട്ടും വരെയും തന്റെ ഉള്ളമിനി ടെൻഷൻ കൊണ്ട് എരിതീയിലെന്നത് പോലെ ഞെളിപിരി കൊള്ളുമെന്നുള്ളത് അവനുറപ്പുണ്ട്.. 💥💥 കാശിയിപ്പോ വരുമെന്നും വന്നാൽ തന്നെ തന്റെ കാര്യത്തിൽ അവനെന്തെങ്കിലും തീരുമാനമെടുക്കുമെന്നുമാണ് കാർത്തുവിന്റെ അവസാന പ്രതീക്ഷ. കണ്ണുകൾ ഇടയ്ക്കിടെ ക്ലോക്ക് തേടി പോകുന്നത് ഉള്ളിലെ പിടപ്പ് കൊണ്ടാണ്. ഏഴ് മണിയൊക്കെ കഴിഞ്ഞു തുടങ്ങിയപ്പോൾ അവൾക്കുള്ളിലും ചെറുതായി ഭയം പൊടിഞ്ഞു തുടങ്ങി. ഇവിടിങ്ങനെ ഒരു പരിപാടി നടക്കാൻ വേണ്ടി അവനെ മനഃപൂർവം മാറ്റിയതാണോ? അല്ലെങ്കിലിപ്പോ വരേണ്ട സമയമൊക്കെ കഴിഞ്ഞു പോയി. അവന്റെ ബുള്ളറ്റ് അവിടെ തന്നെ ഉണ്ടോ എന്ന് നോക്കാനും വിട്ട് പോയി ഈ ധൃതിക്കിടയിൽ. ഇവിടെ ഇങ്ങനൊക്കെ നടക്കുമെന്ന് ആരറിഞ്ഞു? കണ്മുന്നിൽ വരാതെ വിരുന്നുകാരോട് വിശേഷം ചോദിച്ചു മരിക്കുന്ന അച്ഛൻ.. ഇപ്പോഴും പിടി തരാത്ത അമ്മയും. തന്റെ വേദന കാണാൻ കഴിയാത്ത ഇവർക്ക് വേണ്ടി താൻ ഇനിയും വേദനിക്കണോ? ഇവരെ അപമാനിക്കാൻ വയ്യെന്നുള്ളത് കൊണ്ടിങ്ങനെ ശ്വാസം പിടിച്ചു നടക്കണോ.? എല്ലാം ഉറക്കെ വിളിച്ചു പറഞ്ഞിട്ടിറങ്ങി പോയാലോ എന്നൊക്കെ ഉള്ളിൽ മിന്നി മാഞ്ഞു പോകുന്ന പരിഭവങ്ങളാണ്. സങ്കടമാണ്. നേരിട്ട് ഒന്നും ആരും പറയുന്നില്ലേൽ കൂടിയും അന്നവിടെ നടക്കാൻ പോകുന്നത് എന്തെന്നുള്ളതിന്റെ ഒരു ഏകദേശ ധാരണ അവൾക്കും കിട്ടി കഴിഞ്ഞു. ഏഴര മണിയൊക്കെ കഴിഞ്ഞു പോയിട്ടും കാശിയെ കാണാതെ വന്നപ്പോൾ അതിലും താൻ അറിയാത്ത എന്തോ ചതി നടന്നു കഴിഞ്ഞെന്നുള്ളത് അവളുറപ്പിച്ചു. അവനെ ഒന്ന് വിളിക്കണമെന്ന് തോന്നി. ഇവിടെ നടക്കുന്നതൊന്നും അവൻ അറിഞ്ഞിട്ടുണ്ടാവില്ല. അതുറപ്പാണ്. 'ഇനിയിപ്പോ മുകളിൽ പോണത് എന്തിനാ കുഞ്ഞാറ്റെ .. ഇവിടിരിക്ക്.. ഇത്രേം നേരം നീ മുറിയിൽ തന്നെ അല്ലായിരുന്നോ.." മുറിയിൽ ഉള്ള ഫോൺ എടുത്തു കൊണ്ട് കാശിക്ക് വിളിക്കാം എന്നുള്ള തീരുമാനത്തിൽ ഉറച്ചു കൊണ്ട് സ്റ്റെപ്പിന് നേരെ ചെന്നതേ കരുതി കൂട്ടിയുള്ള ആക്രമണം പോലെ ഗീത ചിറ്റ കയ്യിൽ പിടിച്ചു നിർത്തി. എന്റെ ഫോൺ മുകളിലാ ചിറ്റേ.. മുറിയിൽ. അതെടുത്തു കൊണ്ട് വരാൻ.. " ഉള്ളാലെ അവരോടൊരു നീരസമൊക്കെ തോന്നുന്നു. പക്ഷേ സ്നേഹം കൊണ്ട് തന്നെ മൂടുന്ന ഈ ആളോട് അതൊന്നും പ്രകടിപ്പിക്കാൻ പോലും വയ്യാതെ അവള് വലഞ്ഞു പോയി. "അത്ര ഒള്ളോ കാര്യം... മാളു.കുഞ്ഞാറ്റ ചേച്ചിയുടെ ഫോൺ മുകളിൽ അവളുടെ മുറിയിൽ കാണും അതെന്ന് എടുത്തിട്ട് വന്നേ എന്ന് ഞൊടിയിട കൊണ്ടൊരു തീരുമാനം പറയുമ്പോൾ.. ചിറ്റ പറഞ്ഞത് അക്ഷരപ്രതി തെറ്റിക്കാതെ മാളു സ്റ്റെപ്പ് കയറി ഓടി പോയപ്പോൾ ഫോൺ കിട്ടിയാലും ഇവിടെ ഈ ബഹളങ്ങൾക്കിടയിൽ അവനെ എങ്ങനെ വിളിക്കും എന്നായിരുന്നു മനസ്സിൽ. വീണ്ടും മനസ്സ് ചത്തു കൊണ്ടവിടെ തന്നെ ഇരുന്നു. തന്നോട് സംസാരിക്കാൻ വരുന്നവരോട് വല്ലാത്ത ദേഷ്യം വരുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ പ്രകടനം നടത്താനും വയ്യ. അപ്പോഴും ഇടക്ക് നോട്ടം ക്ളോക്കിലേക്ക് നീളും. അവനിനി വരുമെന്നുള്ള പ്രതീക്ഷയും നഷ്ടം വന്നിരിക്കുന്നു. എല്ലാം കൂടി അവൾക്ക് തന്നെ പിടി കിട്ടാത്തൊരു മാനസിക നിലയിലേക്ക് എടുത്തെറിയപ്പെടുന്നു. ദേ.. മഹിയൊക്കെ വന്നു " എന്നാരോ വിളിച്ചു പറയുന്നത് കേട്ടതും അത് വരെയും ഊഹം മാത്രമുണ്ടായിരുന്ന ആ കാര്യമിനി സത്യമാവുകയാണ് എന്നൊരു പൊള്ളലിൽ അവളൊന്നു പിടഞ്ഞു. "എന്തിനാ കുട്ട്യേ.. നീ വിറക്കുന്നെ.മഹിയെ കുട്ടിക്ക് അറിയാത്ത അറിയാത്ത ആളൊന്നും അല്ലല്ലോ. ഇത്രയും പേടിക്കാൻ " ആരുടെയോ ആ ആശ്വാസിപ്പിക്കൽ. കല്ലിനു കാറ്റ് പിടിച്ചത് പോലെ.. ശ്വാസം പോലും എടുക്കാതെ അവളോരേ ഇരിപ്പാണ്. "ജീവനോടെ ഈ കാശി നാഥൻ ഭൂമിയിൽ ഉണ്ടെങ്കിൽ.. മഹേഷിന്റെ താലി നിനക്ക് സ്വീകരിക്കേണ്ടി വരില്ല.. വിശ്വാസമില്ലേ നിനക്കെന്നെ.." പിടി വിട്ട് പോകുമെന്നുള്ള അവസ്ഥയിലേക്ക് എത്തി പെടുമ്പോൾ കാർത്തു അവനെ ഓർക്കും.. കാശി നാഥനെ.. അവൻ നൽകിയ വാക്കിനെ.. എരിയുന്ന മനസ്സിൽ അൽപ്പം ആശ്വാസം കിട്ടുന്നത് അപ്പോൾ മാത്രമാണ്. എല്ലാവർക്കും മഹേഷിനെ സ്വീകരിക്കാനുള്ള തിടുക്കമാണ്. എല്ലാവർക്കും ഒരു പോലെ യോഗ്യനാണല്ലോ അവൻ. ഇതിപ്പോൾ ഇങ്ങനെ പോട്ടെ.. അച്ഛനോട് എന്തായാലും ഒരു തുറന്നു സംസാരം വേണ്ടി വരും. അതിന് ശേഷം ഇങ്ങനെയുള്ള ഒന്നിനും കാർത്തിക നിന്ന് തരുമെന്ന് ആരും കരുതണ്ട. കാശി നാഥന്റെ പെണ്ണാ ഞാൻ. എനിക്കങ്ങനെ ജീവിച്ചാൽ മതി.. മോളെ.. പിന്നിൽ നിന്നും തേൻ ചാലിച്ചു കൊണ്ടൊരു വിളി. ദീപ ആന്റിയാണ്. മഹേഷിന്റെ അമ്മ. അവനൊരു അനിയത്തിയും അനിയനും കൂടിയുണ്ട്. അച്ഛൻ മുരളി തമ്പി.. മഹേഷിന്റെ വേറൊരു പതിപ്പ്.. "എന്ത് പറ്റി.. വയ്യേ നിനക്ക്.." ചിരിയോടെ അരികിലേക്ക് വന്ന ദീപാന്റി കാർത്തുവിന്റെ മുഖം കണ്ടതും ചോദിച്ചു. "അവൾക്കിതൊരു സർപ്രൈസ് ആണ് ദീപാ.. അതിന്റെയൊരു.. അല്ലേടാ.." അച്ഛൻ കൂടി അങ്ങോട്ട് വന്നിട്ട് ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ പരിഭവം കൊണ്ടാ പിടിയിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചേങ്കിൽ കൂടിയും വല്ലാത്തൊരു ബലത്തോടെ അശോകൻ അവളിലെ പിടി കൂടുതൽ മുറുക്കുകയാണ് ചെയ്തത്. കാർത്തുവിനും അത് പെട്ടന്ന് മനസ്സിലായി. കത്തും പോലൊരു നോട്ടം അയാൾക്ക് നേരെ നീട്ടുമ്പോൾ ആ ചുണ്ടിലെ പുച്ഛം അവൾക്കറിയാൻ കഴിഞ്ഞു. അവൾക്കപ്പോൾ അതെല്ലാം അത്ഭുതം നിറഞ്ഞ കാഴ്ചകൾ തന്നെയായിരുന്നു. അപ്പോഴേക്കും അവളെയും കൂട്ടി.. ബലമായി തന്നെ അശോകൻ ഹാളിലെത്തി നിന്നു. മഹേഷിന്റെ അരികിൽ. ഹായ് കുഞ്ഞാറ്റ.. " ആരും എതിർപ്പൊന്നും പറയില്ലെന്നുറപ്പുള്ളത് കൊണ്ടാവും.. കൈകൾ നീട്ടുന്നതിന് പകരം അവൻ കെട്ടിപിടിക്കുകയാണ് ചെയ്തത്. തീയിലേക്ക് ചേർത്ത് വെച്ചത് പോലൊരു പൊള്ളലോടെ പിടഞ്ഞപ്പോൾ അവന്റെ കൈകൾക്ക് കൂടുതൽ ശക്തിയേറി. കണ്ട് നിന്നവർക് അതവന്റെ പ്രണയവും സ്നേഹവുമൊക്കെയാണ്. പക്ഷേ കൂടുതൽ ശക്തിയോടെ ഞെരിച്ചമർത്തുവന്റെ ഉദ്ദേശം എന്തെന്ന് കത്തി നിൽക്കുന്ന അവന്റെ കണ്ണുകൾ കണ്ടാലേ അറിയാം. ആ നോട്ടം കണ്ടതും നിറയാൻ തുടങ്ങിയാ കണ്ണുകളെ കാർത്തു കഷ്ടപ്പെട്ടു കൊണ്ടോതുക്കി. അവന് മുന്നിൽ അങ്ങനെ കൂടി തോറ്റു കൊടുക്കില്ല എന്നൊരു വാശി. "പിടയല്ലേ ഡീ..ഞാൻ തുടങ്ങിയിട്ടല്ലേ ഒള്ളു.. അപ്പഴേ നീയിങ്ങനെ.. ഏഹ്.." അവളന്നു മാറാൻ ശ്രമിച്ചപ്പോൾ മുരളും പോലെ മഹേഷ്‌ ശബ്ദമടക്കി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും കുടിക്കാനുള്ള ജ്യൂസ് കൊണ്ട് ആരൊക്കെയോ വന്നു. കുടിക്ക് മോനെ എന്നും പറഞ്ഞു കൊണ്ട് മഹേഷിന്റെ നേരെ ഗ്ലാസ്‌ നീട്ടുന്ന തുളസിയെ കാർത്തു ദേഷ്യത്തോടെയൊന്ന് നോക്കി. അവളുടെ നോട്ടത്തിന്റെ അർഥമറിഞ്ഞത് പോലെ അവരൊന്നു വിളറി പോയി. "കുഞ്ഞാറ്റക്ക് കൊടുക്കാന്റി.. അവൾക്കും ദാഹം കാണും. അല്ലേ." അവൻ തുളസിയെ നോക്കി കണ്ണ് ചിമ്മി. എനിക്ക് വേണ്ട.." യാതൊരു മയവും ഇല്ലാതെ അത്രയും പറഞ്ഞു കൊണ്ടവിടെ നിന്നും അവളൊന്നകന്നു നിൽക്കാൻ ശ്രമിച്ചെങ്കിലും മഹേഷിന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചു. ആ ആൾക്കൂട്ടം പോലും മറന്നിട്ടവന്റെ ചെകിട് നോക്കി അടിക്കാൻ കൈ തരിക്കുന്നുണ്ട്. പക്ഷേ അതിപ്പോൾ ചെയ്യേണ്ട.. കൂടുതൽ പ്രശ്നമാവും.. പാമ്പിന്റെ പകയുമായി ജീവിക്കുന്ന നാറിയാണ് എന്നൊക്കെ മനസ്സിൽ കരുതി കൊണ്ടവൾ ക്ഷമിച്ചു. കരി നീല കളർ ഷർട്ടും ഓഫ് വൈറ്റ് പാന്റും. ബ്രാൻഡ് വാച്ചും ഷൂവും.. കാര്യമായിട്ട് തന്നെ ഒരുങ്ങി കെട്ടി വന്നിട്ടുണ്ടവൻ. മൊത്തത്തിൽ അവനൊരു റോയൽ ലുക്ക്‌ തന്നെയാണ്. അവനിലേക്ക് കസിൻസ് പിള്ളേരുടെ ആരാധന നിറഞ്ഞു നിൽക്കുന്ന നോട്ടം കാർത്തു അപ്പോഴും കാണുന്നുണ്ട്. പക്ഷേ ഉള്ളിലെ അവന്റെ തറ സ്വഭാവം അവർക്കറിയില്ലല്ലോ എന്നോർക്കുമ്പോൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ കോടി പോയി. "അപ്പോൾ ഇനി ഇതങ് നീട്ടി വെക്കേണ്ട എന്ന് തന്നെയാണ് എനിക്കും.. കുഞ്ഞാറ്റയുടെ പഠനം തീരാൻ കാത്തു നിൽപ്പായിരുന്നു ഞാനും. മഹേഷിന്റെ കാര്യം എല്ലാവരേം അറിയിച്ചതല്ലേ. കാർത്തു അവനുള്ളതാണെന്ന് വളരെ മുൻപ് തന്നെ തീരുമാനം എടുത്തതുമാണ് " അത്രയും പറഞ്ഞിട്ട് അശോകൻ കാർത്തുവിനെ ആണ് നോക്കിയത്. ദേഷ്യം കൊണ്ടവളുടെ ഉള്ളം പുകഞ്ഞു. അങ്ങനൊരു വാക്ക് ഉയർന്നു കെട്ടത് മുതൽ അവളും പറഞ്ഞിട്ടുണ്ട് മഹേഷിനെ അവൾക്കിഷ്ടമല്ലെന്നും അവളുടെ പാട്ണറിന്റെ സ്ഥാനത്തേക്ക് അവനെ കാണാൻ കഴിയില്ലെന്നും. അങ്ങനെ പറഞ്ഞപ്പോഴൊക്കെ.. അതൊക്കെ നമ്മുക്ക് സമയം പോലെ പരിഗണിക്കാം ഇപ്പൊ അച്ഛന്റെ കുഞ്ഞാറ്റ കിളി നന്നായി പഠിച്ചോ എന്ന് പറഞ്ഞ ആളാണ്‌ ഇങ്ങനെ പറയുന്നത്. കാശ്യേട്ടൻ പറഞ്ഞത് പോലെ താൻ കുറച്ചു കൂടി ക്ഷമ കാണിക്കണമായിരുന്നു. മഹേഷിന്റെ പിടിയിൽ നിന്നും മാറി നിൽക്കാൻ കൊതിച്ചപോഴും അവളുടെ ഉള്ളം നീറിയത് അതോർത്തു കൊണ്ടാണ്. "രണ്ടാഴ്ചക്ക് ശേഷം മഹി ചുമതല ഏൽക്കുന്ന പുതിയ ബ്രാഞ്ച് ഓപ്പൺ ആവുകയാണ്.. അതിന് മുന്നേ തന്നെ കല്യാണം നടത്തിയെടുക്കാനാണ് എന്റെയും അവന്റെയും പ്ലാൻ.. അങ്ങനെ തന്നെ ചെയ്യാം. അല്ലേ അളിയാ.." അശോകൻ മുരളിയെ കൂടി ചേർത്ത് പിടിച്ചു. ഗൂഡമായൊരു ചിരിയോടെ.. മഹേഷിന്റെ നോട്ടം കാർത്തുവിന്റെ നേരെയാണ്. വിജയം ഉറപ്പിച്ചവന്റെ വല്ലാത്തൊരു നോട്ടം. വളരെ മുന്നേ തന്നെ ഒരുക്കങ്ങൾ എല്ലാം റെഡി ആയത് കൊണ്ട് ഇനി കൂടുതൽ നീട്ടി വെക്കുന്നില്ല. അടുത്ത സൺ‌ഡേ.. വിവാഹം.. ഇതൊന്ന് ഔദ്യോഗികമായി നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് നിങ്ങളെ വിളിച്ചു കൂട്ടിയത്.. " അശോകന്റെ വാക്കുകൾ കയ്യടിയോടെ സ്വീകരിക്കപ്പെട്ടു. കാർത്തു ശ്വാസിക്കാൻ പോലും മറന്ന് നിൽകുമ്പോൾ ദീപാ അവളുടെ കൈയിൽ അത്യാവശ്യം വലുപ്പമുള്ള ആഡംബരത്തോടെ തന്നെ അലങ്കരിച്ച ഒരു സ്വീറ്റ് പായ്ക്ക് പിടിപ്പിച്ചു.. 💥💥 സർ.. തന്റെ കയ്യിൽ അണിയിച്ച വിലങ്ങിലേക്ക് നോക്കി കാശി ആവിശ്വസനീയതയോടെ വിളിച്ചു. "എന്ത് ചെയ്തിട്ടാ സാറേ.. അവനറിയില്ല എന്ന് പറഞ്ഞില്ലേ നിങ്ങളോട്.. പിന്നെന്ത് കോപ്പിലെ പരിപാടിയാണ്.." ശാന്തനായ ശിവയുടെ നിയത്രണം നഷ്ടപ്പെട്ടു പോയി കൈ വിലങ്ങുമായി ചെയ്യാത്ത കുറ്റത്തിന്റെ ഭാരത്തോടെ നിൽക്കുന്ന കാശിയെ കണ്ടപ്പോൾ. ദേ... വല്ലാണ്ട് ചിലച്ച നിന്നെ കൂടി പിടിച്ചു അകത്തിടും.. ബസ്സിൽ മയക്കു മരുന്ന് കടത്തിയ ആരും അറിയില്ലെന്ന് കരുതിയോ നീയൊക്കെ.. എന്നിട്ടും അവന്റെയൊക്കെ ന്യായം.. " യൂണിഫോമിൽ നിന്നോരു പോലിസ്കാരൻ ശിവയെ പിടിച്ചു പിന്നിലേക്കൊന്നു തള്ളി കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.. "ഈ വളയം എന്റെ ചോറാ സാറേ.. ജീവിതവും ജീവനുമൊക്കെയാണ്. ഇത് പോലൊരു നെറികെട്ട കാര്യം ഇതിനുള്ളിൽ ഞാൻ ചെയ്യില്ല.. ചെയ്തിട്ടില്ല." തീ പാറും പോലൊരു നോട്ടത്തോടെ കാശി പോലിസ് കാരെ നോക്കി. പക്ഷേ അവരുടെ മുഖത്തൊരു ഭാവമാറ്റം പോലുമില്ല. ചതി.. അതെല്ലാം കണ്ട് നിന്ന ശിവയുടെ മനസ്സിൽ അപ്പോഴും അത് തന്നെയായിരുന്നു.. തുടരും.. ആര്..? ശിവ സംശയിക്കുന്ന പോലെ അതിന് വേണ്ടിയാണോ ഇനിയാ പരട്ട അശോകൻ ന്റെ ചെക്കനേം വിളിച്ചോണ്ട് പോയത്..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
🥰 kanthariprince 🌸
823 views
10 hours ago
അമ്മച്ചി അകത്ത് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല തിണ്ണയിൽ മൂന്നെണ്ണവും കൂടി കെട്ടിപ്പിടിച്ച് ബഹളം വെക്കുന്നത് കേട്ടപ്പോഴാണ് അമ്മച്ചി അടുക്കളയിൽ നിന്നും പതുക്കെ അങ്ങോട്ട് ഇറങ്ങി വന്നത്................... ​"എന്താണ്ടി ഇവിടെ രാവിലെ തന്നെ മൂന്നെണ്ണവും കൂടി എന്താ ഈ കാണിച്ചുകൂട്ടുന്നത്" അമ്മച്ചി ചോദിച്ചുകൊണ്ട് വന്നപ്പോഴാണ് കസേരകളുടെ മുന്നിൽ നമ്മുടെ സീത ചിരിച്ചും കൊണ്ട് ആ പുതിയ ഡ്രസ്സും ഇട്ടു നിൽക്കുന്നത് കാണുന്നത്................... ​സീതക്കുട്ടിയെ ആ ലുക്കിൽ കണ്ടതും അമ്മച്ചിയുടെ മുഖം പെട്ടെന്ന് മാറി..................... ​"അഹ് കൊള്ളാമല്ലോ ഇതാരാ വാങ്ങിത്തന്നത്" അമ്മച്ചി അത്ഭുതത്തോടെ അവളുടെ അരികിലേക്ക് നടന്നു ചെന്നു ചോദിച്ചു................. ​"ഇത് അനു ചേച്ചി എനിക്ക് വാങ്ങി തന്നതാ അമ്മേ" സീതക്കുട്ടി ഒരഹങ്കാരത്തോടെ സ്കേർട്ടിന്റെ അറ്റം പിടിച്ച് കാണിച്ച് ചിരിച്ചു.................... ​"ആഹാ എന്റെ മോളെ കാണാൻ എന്നാ ചന്തമാടി ഇത്... ശരിക്കും ഒരു സുന്ദരിക്കുട്ടിയായിട്ടുണ്ട് ട്ടോ" അമ്മച്ചി സീതക്കുട്ടിയുടെ താടിക്ക് പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു................. ​അമ്മച്ചിയും സീതക്കുട്ടിയും അങ്ങനെ നിൽക്കുമ്പോഴാണ് കസേരയിലിരുന്ന അനുവിന് ഒരു കാര്യം കത്തിയത്................ അവൾ സീതക്കുട്ടിയെ താഴെ മുതൽ മുകളിലേക്ക് വരെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആര്യയോട് ചോദിച്ചു....................... ​"അല്ല ആര്യേ എത്ര പെട്ടെന്നാടി ഇവൾക്ക് ഇത്രയും പൊക്കം വെച്ചത്" ​അതു കേട്ടതും ആര്യ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു............... "അല്ലടി അനു അത് ആ ഡ്രസ്സ് ഇട്ടതുകൊണ്ട് തോന്നുന്നതാ ആ ഡിസൈനും സ്കേർട്ടും ഒക്കെ വരുമ്പോൾ ആൾക്ക് ഇത്തിരി പൊക്കം ഉള്ളതുപോലെ തോന്നും" ​അപ്പോഴേക്കും അമ്മച്ചി അനുവിന്റെ അടുത്തേക്ക് തിരിഞ്ഞു.............. "എന്റെ അനു മോളേ അവൾക്ക് ഇത് വാങ്ങി കൊടുത്തതിന് ഒത്തിരി നന്ദി കേട്ടോ അവൾക്ക് ഇത് നല്ല പൊരുത്തമുണ്ട്" ​"അയ്യോ അതിനെന്താ അമ്മച്ചി അവൾക്ക് ഇഷ്ടപ്പെട്ടല്ലോ അതുമതി" അനു സന്തോഷത്തോടെ പറഞ്ഞു.............. ​അനുവിനോട് നന്ദി പറഞ്ഞു കഴിഞ്ഞതും അമ്മച്ചി നേരെ തിരിഞ്ഞ് കസേരയിലിരുന്ന ആര്യയുടെ നെഞ്ചത്തോട്ട് അങ്ങോട്ട് കേറി.................. ​"കണ്ടോടി കണ്ടോടി എന്റെ കൊച്ച് ഒരുങ്ങി വന്നിരിക്കുന്നത് നീ ഇങ്ങനെ ഒരുങ്ങുമോടി എപ്പോഴെങ്കിലും രാവിലെ എഴുന്നേറ്റത് മുതൽ ദാ ഈ കിടക്കുന്ന രൂപം കണ്ടില്ലേ നീ അവളെ കണ്ടെങ്കിലും ഒന്നു പഠിക്ക് ആര്യേ" അമ്മച്ചി കൈ ചൂണ്ടി കാണിച്ച് ഒരൊറ്റ ചൊറിയൽ ​അമ്മച്ചിയുടെ ആ ചോദ്യം കേട്ടതും ആര്യയുടെ മുഖം കട്ട ദേഷ്യം കൊണ്ട് വീണ്ടും അങ്ങ് ഇരുണ്ടു................. ​"ആഹാ അപ്പോ വീണ്ടും കുറ്റം എനിക്ക് തന്നെ അഹ്ഹ്... ഞാൻ ഒന്നും പറയുനിന്നില്ലേ" ​"അല്ല അമ്മേ ഇവളെ സ്കൂളിൽ വിടുന്നില്ലേ" അനു പെട്ടെന്ന് സീതക്കുട്ടിയെ നോക്കി ചോദിച്ചു.............. ​അമ്മച്ചി ആര്യയെ ചൊറിയുന്നത് നിർത്തി അനുവിന്റെ ചോദ്യം കേട്ട് പറഞ്ഞു.............. ​"എവിടെ മോളേ ഇവിടെ അടുത്ത് ഒന്നും സ്കൂളില്ല അങ്ങ് ദൂരെയാണ് അവിടം വരെ കൊണ്ടുപോയി ആക്കണം അതുകൊണ്ട് ഇപ്പൊ അങ്ങോട്ട് വിടുന്നില്ല ഒന്നാമത് കാട് ആണ് ചുറ്റും" ​"പിന്നെ ഇവളെ ആരാ അമ്മേ പഠിപ്പിക്കുന്നത്" അനു അത്ഭുതത്തോടെ ചോദിച്ചു............ ​"ആര്യ പഠിപ്പിക്കും അങ്ങനെ കുറച്ചൊക്കെ അവൾക്ക് അറിയാം, അല്ലേടി" അമ്മച്ചി ആര്യയെ നോക്കി ചോദിച്ചു............... ​അതുവരെ ദേഷ്യത്തിൽ ഇരുന്ന ആര്യയുടെ മുഖത്ത് പെട്ടെന്ന് ഒരു വലിയ ചിരി വന്നു അനുവിനെ നോക്കി പറഞ്ഞു.................. ​"She's a genius you know"(⁠◠⁠‿⁠・⁠)☆ ​ആര്യ അത് പറഞ്ഞതും സീതക്കുട്ടി കടിച്ചോണ്ടിരുന്ന ചോക്ലേറ്റ് കഷ്ണവുമായി അവളെ ഒന്നു തുറിച്ചു നോക്കി................. ​"ഇവൾക്ക് പഠിക്കാൻ നല്ല മടിയാണ് അനു ഞാൻ നല്ല തല്ലി പിടിച്ചിട്ടാണ് പലതും പഠിപ്പിച്ചത്" ആര്യ പഴയ ഓർമ്മയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു............ ​അതു കേട്ടതും അനുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല...........അവൾ ആര്യയെ നോക്കി ചോദിച്ചു........ ​"അപ്പോ പിന്നെ നീ ജീനിയസ് എന്ന് പറഞ്ഞതോ" ​"ഹമ്മ് അത് പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്ന് പഠിക്കുന്നത് കൊണ്ട് അല്ലേടി ഞാൻ അങ്ങനെ പറഞ്ഞത് തല്ലിയാലും കക്ഷി കാര്യങ്ങൾ ഒക്കെ പെട്ടെന്ന് തലയിൽ കേറ്റും" ആര്യ ചിരിച്ചും ക്കൊണ്ട് പറഞ്ഞു............. ​അത് കേട്ടതും സീതക്കുട്ടി അഹങ്കാരത്തോടെ തന്റെ പുതിയ ഡ്രസ്സിന്റെ അറ്റം ഒന്നു പിടിച്ച് അനുവിനെ നോക്കി ഇളിച്ചു കാണിച്ചു.................. ​"കണ്ടോ അനു ചേച്ചി ഞാൻ പുലിയാണ് ഹിഹി" ​"പിന്നെ വലിയ പുലി പോയി ആ ബുക്ക് എടുത്ത് വെക്കാൻ നോക്കെടി പറയുന്നത് ഒരു വഹ കേൾക്കില്ല ഫോണും കുത്തി കൊണ്ട് ഇരുന്നോളും" ***(തുടരും.........🌸)*** 😌💖 അങ്ങനെ നമ്മുടെ സീതക്കുട്ടി ഒരു സുന്ദരിക്കുട്ടിയായി വന്ന് എല്ലാവരെയും ഞെട്ടിച്ചു...........അതും പോരാഞ്ഞ് കക്ഷി തല്ലിപ്പഠിച്ച ജീനിയസ് ആണെന്ന് നമ്മുടെ ആര്യ ചേച്ചിയും സമ്മതിച്ചു 🤭 ഇനി ആര്യയുടെ വിരട്ടൽ കേട്ട് സീതക്കുട്ടി ബുക്ക് എടുക്കുമോ അതോ വീണ്ടും കാർട്ടൂണിലേക്ക് മടങ്ങുമോ? #💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📔 കഥ #📙 നോവൽ
Suresh Malayanthery
890 views
10 hours ago
മരിച്ചുപോയവരുടെ രാജ്യങ്ങൾ (217) "അയ്യേ...എന്തിനാ കുട്ടിച്ചാത്താ നമ്മൾ ഭൂമിയിൽ തിരിച്ചു വന്നത്?" "ഇത് ഭൂമിയല്ലേടാ കഴുതേ...ഇത് ചൊവ്വയാണ്..." "അയ്തേ...അങ്ങ് ദൂരെ നോക്ക് കുട്ടിച്ചാത്താ...നീല നിറത്തിൽ കണ്ടോ... അതാണ് ചൊവ്വ..." "മരമണ്ടാ...നീല നിറത്തിൽ കാണുന്നതാണ് ഭൂമി... ചൊവ്വയുടെ നിറം ചുവപ്പാണ്..." "അയ്യേ...അല്ല മരമണ്ടൻ കുട്ടിച്ചാത്താ...ഭൂമിയാണെങ്കിൽ മരങ്ങളും, വൃക്ഷങ്ങളും, ചെടികളും, കുന്നുകളും മലകളും ഒക്കെ കാണണ്ടേ... അതൊരു ചെറിയ പൊട്ടല്ലേ കുട്ടിച്ചാത്താ... മുകളിലെങ്ങനെയാ ഭൂമി വരുന്നത് പൊട്ടൻ കുട്ടിച്ചാത്താ...കടലിലെ വെള്ളം താഴെ വീഴില്ലേ കുട്ടിച്ചാത്താ..." "ശ്ശോ...ഈ പൊട്ടനെ കൊണ്ട് ഞാൻ തോററു... ഈ കഴുതയോട് ഇനി യങ്ങനെയാ പറയുക... എടാ മരക്കഴുതേ...ദൂരെ നിന്ന് നോക്കുമ്പോൾ മരമൊന്നും കാണാൻ കഴിയില്ല...മരങ്ങളും, കുന്നുകളും, മലകളും ഇല്ലാത്ത പോലെയേ തോന്നൂ..." "നമ്മൾ മുകളിലോട്ട് വന്നപ്പം ഞാൻ മരങ്ങൾ കണ്ടതല്ലേ മടയൻ കുട്ടിച്ചാത്താ..." (തുടരും) #📖 കുട്ടി കഥകൾ #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍲 ഇന്നത്തെ രുചി
🥰 kanthariprince 🌸
655 views
12 hours ago
അതൊരു സന്ധ്യയായിരുന്നു............... ആശുപത്രിയുടെ വരാന്തയിൽ ആൾത്തിരക്ക് കുറഞ്ഞ സമയം............ അവിടെയിരുന്ന് തന്റെ അവസ്ഥകളെ ഓർത്ത് വിഷമിക്കുമ്പോൾ ആണ് ആ കാഴ്ച കണ്ണിൽ പെട്ടത്................... ​രണ്ട് കൈകളുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ദാഹിച്ചപ്പോൾ വെള്ളം കുടിക്കാൻ പാടുപെടുന്നു..................🙁 കൂടെയുള്ളവർ പുറത്തുപോയതുകൊണ്ട് അവൻ ആ കുപ്പിയിലേക്ക് നോക്കി നിസ്സഹായനായി ഇരിക്കുന്നു................ ആ കാഴ്ച കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.............. ​പിന്നീട് കണ്ടത് അതിനേക്കാൾ വലിയൊരു കാഴ്ചയായിരുന്നു................. കാലുകൾ ഇല്ലാത്തൊരു ചേച്ചി വീൽചെയർ പോലും ഇല്ലാതെ ഏറെ കഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങുന്നു...............🙁 ആ നിമിഷം സ്വന്തം വേദനകൾ പെട്ടെന്ന് വളരെ ചെറുതായി പോയി എനിക്ക് കൈകളുണ്ട് കാലുകളുണ്ട് എല്ലാം സ്വന്തമായി ചെയ്യാനുള്ള കരുത്തുണ്ട്............. ​എന്നിട്ടും ഞാൻ എന്തിനായിരുന്നു പരാതിപ്പെട്ടത്? ആ ആശുപത്രി വരാന്തയിൽ നിന്ന് അന്ന് ഇറങ്ങി നടക്കുമ്പോൾ ജീവിതം എത്ര മനോഹരമാണെന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു മറ്റുള്ളവരുടെ വേദനകൾ കാണുമ്പോൾ നമ്മൾ അറിയാതെ തന്നെ കരുത്തരായി മാറുന്നു.................. ജീവിതം തന്നതിൽ ഏറ്റവും വലിയ സമ്മാനം ഈ ശാരീരികമായ പൂർണ്ണത തന്നെയാണ്.................... കണ്ണ് ഉള്ളപ്പോൾ കണ്ണിൻ്റെ വില മനസ്സിലായി എന്ന് വരില്ലല്ലോ പക്ഷേ, എന്റെ ജീവിതം ഇതിലും ദുരന്തമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ പരാതികൾക്ക് പകരം ഒരു വലിയ മൗനം മാത്രമായി കൂടെ.................... 😌 എന്റെ കൺമുന്നിലെ കാഴ്ചകളേക്കാൾ വലിയൊരു സങ്കടം എന്റെ ഉള്ളിലുണ്ട്................. ഞാൻ വളർന്നുവന്നത് പലതരം അമ്മമാരുടെ ഇടയിലാണ്.............. സ്നേഹിച്ചവരുണ്ട് വേദനിപ്പിച്ചവരുമുണ്ട്. ആ അനുഭവങ്ങളൊക്കെ ചേർത്തുവെച്ചാൽ എന്റെ ജീവിതം തന്നെ വലിയൊരു കഥയാണ് പലരും ഇന്ന് ഇല്ല 🙁. പറയാൻ തുടങ്ങിയാൽ തീരാത്ത അത്രയും കാര്യങ്ങൾ ഉള്ളിൽ കിടപ്പുണ്ട് അതൊരു വലിയ കുമ്പസാരം പോലെയാണ്........................ ​ഇതൊന്നും പറഞ്ഞ് ഞാൻ ആരെയും ശല്യപ്പെടുത്തുന്നില്ല................ ​I am not disturbing you........... 🩷 #📔 കഥ #💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #💓 ജീവിത പാഠങ്ങള്‍
🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
1.1K views
12 hours ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1dvBKk?d=n&ui=v64j8rk&e1=cഗുണ്ടാ സാമി -2 ----------------------- ലക്കം 2 കാടിൻ്റെ ഒരു ഭാഗത്തായി മനുഷ്യവാസമുള്ള ഇടങ്ങളിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഇരുണ്ട സാമ്രാജ്യം പോലെയാണ് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്... ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ലിൽ തീർത്ത കെട്ടിടമാണത്. കാട്ടുപായലുകൾ പടർന്നുപിടിച്ച മംഗലാപുരം ഓടുമേഞ്ഞ അതിന്റെ മേൽക്കൂര കണ്ടാൽ, കുറ്റാക്കുറ്റിരുട്ടിൽ കാടിന് നടുവിൽ വായ പിളർന്നു നിൽക്കുന്ന വലിയൊരു ഗുഹയാണെന്നേ തോന്നൂ. വരാന്തയിൽ കത്തുന്ന ഒരു മങ്ങിയ മഞ്ഞ ബൾബാണ് അവിടെ ആകെയുള്ള വെളിച്ചം. ആ വെളിച്ചത്തിലേക്ക് നൂറുകണക്കിന് കാട്ടുപ്രാണികൾ പാഞ്ഞടുത്ത് ചത്തുവീഴുന്നുണ്ട്. സ്റ്റേഷന്റെ ഉള്ളിലേക്ക് കാലെടുത്തുവെക്കുമ്പോൾ തന്നെ മൂക്കിലേക്കടിക്കുന്നത് കുമ്മായത്തിന്റെയും, തോക്കുകളിൽ പുരട്ടുന്ന ഗൺ ഓയിലിന്റെയും രൂക്ഷഗന്ധമാണ്... ഭയാനകമായ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദൂരെ നിന്നും ആ ഇരമ്പൽ കേട്ടു തുടങ്ങി. ഹെയർപിൻ വളവുകൾ തിരിഞ്ഞ്, കനത്ത കോടമഞ്ഞിനെ വകഞ്ഞുമാറ്റിക്കൊണ്ട് ഫോറസ്റ്റിന്റെ മഹീന്ദ്ര ജീപ്പ് വേട്ടയാടി തളർന്ന ഒരു കാട്ടുമൃഗത്തെപ്പോലെ സ്റ്റേഷൻ മുറ്റത്ത് കിതച്ചുകൊണ്ട് നിന്നു. മുൻകൂട്ടി വിവരം ലഭിച്ചിരുന്നതുകൊണ്ട്, അതുവരെ ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്ന ഫോറസ്റ്റ് ഗാർഡുകളായ കുമാരനും സുകുവും പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റു. സിമന്റ് തറയിൽ ബൂട്ടുകൾ അമർത്തിച്ചവിട്ടി അവർ ജീപ്പിന് നേർക്ക് പാഞ്ഞടുത്തു. ഗാർഡുകളുടെ കയ്യിൽ ലോഡ് ചെയ്ത 12-ബോർ ഇരട്ടക്കുഴൽ തോക്കുകൾ. തോക്കിൻ കുഴലുകൾ ലക്ഷ്യം വെച്ചിരിക്കുന്നത് ആ മഹീന്ദ്ര ജീപ്പിന്റെ പിന്നിലെ കട്ടിയുള്ള പച്ച ടാർപ്പായയിലേക്കാണ്. തോക്കുകൾക്കും ലാത്തികൾക്കും നടുവിൽ, ഒരു ഉരുക്കുകോട്ട പോലെ ആ ഗാർഡുകൾ ആ ജീപ്പിനെ വരിഞ്ഞു മുറുക്കി നിന്നു. ആ സമയത്ത് ദൂരെ നിന്നും കാടിനെ കുലുക്കുന്ന ആ ശബ്ദം മുഴങ്ങിയത്... 'ഡുഗ്... ഡുഗ്... ഡുഗ്...' ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റേഷൻ മുറ്റത്തേക്ക് ഇരച്ചുകയറി വന്നു. അതിൽ നിന്നിറങ്ങിയ ഓഫീസറെ കണ്ട് അവിടെ നിന്ന ഗാർഡുകൾ ഒന്നടങ്കം സല്യൂട്ട് അടിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാകേലൻ! മനസ്സാക്ഷി എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടുംക്രൂരനായ ഓഫീസറാണ് നാകേലൻ.. ആറടിയോളം ഉയരം, പാറക്കല്ല് പോലുള്ള മല്ലന്റെ ശരീരം. ഒറ്റനോട്ടത്തിൽ കാക്കിയണിഞ്ഞ ഒരു പക്കാ റൗഡി. ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റുമായി അയാൾ ജീപ്പിന്റെ അടുത്തേക്ക് അധികാരത്തോടെ നടന്നു വന്നു. "തുറക്കെടാ അത്!" നാകേലന്റെ പരുക്കൻ ശബ്ദം മുഴങ്ങി. ജീപ്പിനുള്ളിൽ ഏതോ കൊടും നരഭോജിയായ പുലിയെയാണ് പുറത്തിറക്കാൻ പോകുന്നതെന്ന ഭയത്തോടെ അവിടെയെത്തിയ ഭവദാസൻ വിറയ്ക്കുന്ന കൈകളോടെ പഴനിമലയെ കയറി പിടിച്ചു.. ഗാർഡുകൾ ജീപ്പിന്റെ പിന്നിലെ പച്ച ടാർപ്പായ വലിച്ചുമാറ്റി. ക്ലിംഗ്... ക്ലിംഗ്... കനത്ത ഇരുമ്പുചങ്ങലകളുടെ കിലുക്കം ആ അന്തരീക്ഷത്തിൽ ഭയാനകമായി മുഴങ്ങി. ജീപ്പിൽ നിന്നും താഴേക്ക് ഇറങ്ങിവന്ന പർവ്വതത്തെ പോലുള്ള ആ മനുഷ്യരൂപം കണ്ട് അവിടെ നിന്ന ഗാർഡുകളുടെ ചോരയുറഞ്ഞുപോയി. കാട്ടുവള്ളികൾ കൊണ്ടും കനത്ത ഇരുമ്പുചങ്ങലകൾ കൊണ്ടും ബന്ധിക്കപ്പെട്ട നിലയിലുള്ള ഒരു മനുഷ്യൻ! ഇരുമ്പുലക്ക പോലുള്ള കൈകളുള്ള അതിഭയങ്കരനായ ഒരു ആജാനുബാഹു. തോളിനൊപ്പം കിടക്കുന്ന നീണ്ട ചുരുളൻ മുടിയും, ഷർട്ടിനെ കീറിമുറിക്കാൻ പാകത്തിൽ തുടുത്തുനിൽക്കുന്ന പേശികളും. അതായിരുന്നു ആംബ്രോസ്! നാട് മുഴുവൻ വിറപ്പിക്കുന്ന ഗുണ്ടാത്തലവൻ! ഭവദാസൻ ആ കാഴ്ച കണ്ട് തരിച്ചു നിന്നുപോയി. വിയർപ്പൊലിക്കുന്ന മുഖത്തോടെ അവൻ തൊട്ടടുത്ത് നിന്ന പഴനിമലയുടെ നേരെ തിരിഞ്ഞ് പതുക്കെ മന്ത്രിച്ചു: "പഴനിമലേ... ഇത് പുലിയല്ല, സാക്ഷാൽ സിംഹമാണ്..!" ഭവദാസൻ പറഞ്ഞത് സത്യമായിരുന്നു. ചങ്ങലകളാൽ വരിഞ്ഞു മുറുക്കപ്പെട്ടിട്ടും, ചുറ്റും തോക്കുകൾ നീളുന്നുണ്ടായിട്ടും ആംബ്രോസിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. "തൂക്കിയെടുത്ത് സെല്ലിൽ അടയ്ക്കെടാ അവനെ!" നാകേലൻ അലറി. ആ ആജ്ഞ കേട്ടിട്ടും ഗാർഡുകൾക്ക് ആംബ്രൊസിനെ തൊടാൻ ഭയമായിരുന്നു. ഒരു മൃഗരാജന്റെ ശാന്തതയോടെ അയാൾ ചുറ്റുപാടും നിൽക്കുന്ന ഫോറസ്റ്റുകാരെ നോക്കി. അവരുടെ ആയുധങ്ങളുടെ കൃത്യമായ സ്കെച്ച് അയാൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കൂട്ടിനുള്ളിൽ അടയ്ക്കപ്പെട്ടാലും തനിക്കെതിരെ നിൽക്കുന്ന സകലതിനെയും വലിച്ചുകീറാൻ കാത്തു നിൽക്കുന്ന ഒരു കാട്ടുസിംഹത്തിന്റെ വീര്യത്തോടെ ആംബ്രോസ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കയറി.. ---------------------------- സ്റ്റേഷന്റെ ഉള്ളിലെ മങ്ങിയ വെളിച്ചത്തിൽ ആ കാഴ്ച ഭയാനകമായിരുന്നു. കയ്യിലുള്ള കനത്ത ഇരുമ്പുദണ്ഡിൽ എണ്ണ പുരട്ടുകയായിരുന്നു നാകേലൻ. തൊട്ടടുത്ത് ഫോറസ്റ്റ് വാച്ചർ സുകു ഒരു പന്തം കത്തിച്ചു പിടിച്ചിട്ടുണ്ട്. പന്തത്തിലെ തീയിലേക്ക് ആ ഇരുമ്പുദണ്ഡ് കാണിച്ച് നാകേലൻ അത് ചുട്ടു പഴുപ്പിക്കുകയാണ്. സെല്ലിന്റെ ഇരുമ്പഴികൾക്കുള്ളിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ നിൽക്കുന്ന ആംബ്രോസിന്റെ മുഖത്ത് അത് കണ്ടിട്ടും ഭയത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല. പകരം, ചുട്ടുപഴുക്കുന്ന ആ ഇരുമ്പുദണ്ണിലേക്കും നാകേലന്റെ മുഖത്തേക്കും നോക്കി പരിഹാസത്തോടെ അയാൾ ചിരിച്ചു. "ഇതൊക്കെ മതിയാവോ സാറേ..!" ആ ഗുണ്ടയുടെ ചോദ്യം കേട്ട് നാകേലന്റെ സിരകളിൽ ചോര തിളച്ചു. നാകേലൻ ആംബ്രോസിനെ തല്ലാനായി ദണ്ഡുമായി മുന്നോട്ടാഞ്ഞതും, ഭയത്തോടെ പഴനിമല അയാളുടെ കൈകളിൽ കയറിപ്പിടിച്ചു. "തല്ലണോ സാറേ..?" പഴനിമലയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു, "കുടുംബമുള്ളതാ സാറേ.. അവനല്ല.. നമുക്ക്..! വെളിയിൽ ഇറങ്ങിയാൽ ആംബ്രോസ് നമുക്കിട്ട് പണിയും!" പഴനിമലയെ ശക്തിയായി തള്ളിമാറ്റിക്കൊണ്ട് നാകേലൻ അലറി: "മാറി നിക്കടോ.. മോളീന്ന് വിളി വരുന്ന മുന്നേ ഇവനെക്കൊണ്ട് സകലതും ഞാൻ പറയിപ്പിക്കും..! ഇനിയൊരിക്കലും പുറം ലോകം കാണാതെ ഇവനെ ഞാൻ പൂട്ടും!" ചുട്ടുപഴുത്ത ദണ്ഡുമായി നാകേലൻ സെല്ലിനടുത്തേക്ക് നടന്നടുക്കുമ്പോഴാണ്, സ്റ്റേഷന് വെളിയിൽ നിന്നും വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടി മുഴങ്ങി... കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വലിയൊരു വാഹനവ്യൂഹം തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷനിന് മുന്നിൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു.. "ചെന്നു നോക്കീട്ട് വാടോ.." നാകേലൻ ദേഷ്യത്തോടെ സുകുവിനെ നോക്കി അലറി . സ്റ്റേഷന് പുറത്തേക്ക് തലനീട്ടി നോക്കിയ സുകുവിന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ബൈക്കുകളിലായി വന്നിറങ്ങിയിരിക്കുന്നത് പത്ത് പതിനാറ് ചെറുപ്പക്കാരാണ്. എല്ലാവരുടെയും കൈകളിൽ മാരകമായ ആയുധങ്ങളുണ്ട്. അതിൽ രണ്ടുപേർ കൈകളിലിരിക്കുന്ന നാടൻ ബോംബ് ഒരു പന്തുപോലെ പരസ്പരം എറിഞ്ഞു കളിക്കുകയാണ്! "സാറേ.. നാകേലൻ സാറേ.." സുകുവിന്റെ അലർച്ച കേട്ട് അകത്തുനിന്നും നാകേലനും പഴനിമലയും ഭവദാസനുമെല്ലാം പുറത്തേക്ക് ഓടി വന്നു. സ്റ്റേഷൻ മുറ്റത്തെ കാഴ്ച കണ്ട് ഫോറസ്റ്റുകാരുടെ ശ്വാസം നിന്നുപോയി. കൂട്ടത്തിൽ മുൻപിൽ നിന്ന ചെറുപ്പക്കാരൻ, സുബി, കയ്യിലുള്ള ആ നാടൻ ബോംബ് എറിയാൻ പാകത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നാകേലനെ നോക്കി ചോദിച്ചു: "സാറേ... ഞങ്ങടെ ആംബ്രോസ് അച്ചായനെ ഇങ്ങോട്ട് ഇറക്കണോ.. അതോ... ബോംബ് അങ്ങോട്ട് എറിയണോ?" ആ ചോദ്യം കേട്ട് പഴനിമലയുടെ ജീവൻ പോയി. അയാൾ കൈകൂപ്പിക്കൊണ്ട് നാകേലനോട് കെഞ്ചി: "സാറേ.. അതെങ്ങാനും അവന്മാർ ഇങ്ങോട്ടെറിഞ്ഞാൽ.. ശേഷ ക്രിയ നടത്താൻ നമ്മുടെ പിള്ളേർക്ക് ഒരു കഷ്ണം അസ്ഥി പോലും ബാക്കി കിട്ടില്ല..!" തൊട്ടുപിന്നിൽ നിന്ന കുമാരനും അത് ശരിവെച്ചു: "സാറേ.. എല്ലാം ആംബ്രോസിന്റെ ശിഷ്യന്മാരാ.. എല്ലാം കഞ്ചാവാ.. വിട്ടേക്കാം സാറേ!" തന്റെ പദവിയും അധികാരവും ആ ബോംബിന് മുന്നിൽ ഒന്നുമല്ലെന്ന് നാകേലന് മനസ്സിലായി. അപമാനഭാരത്താലും ദേഷ്യത്താലും കൈചുരുട്ടി അയാൾ സ്റ്റേഷനകത്തേക്ക് തിരിച്ചു നടന്നു. അപ്പോഴാണ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിർത്താതെ ശബ്ദിച്ചത്. നാകേലൻ വേഗത്തിൽ ഫോണെടുത്തു: "ഹലോ." മറുതലയ്ക്കൽ മായകണ്ണനാണ്! "പറഞ്ഞിടത്ത് മാലമ്മയുടെ വീട്ടിൽ കഞ്ചാവ് വെച്ചിട്ടുണ്ട്...!" മറുപടി ഒരു മൂളലീൽ ഒതുക്കി നാകേലൻ തലയാട്ടി ഫോൺ വെച്ചു. മാലമ്മയ്ക്കുള്ള കെണി മായകണ്ണൻ ഒരുക്കിക്കഴിഞ്ഞു. ആ കെണിയിൽ മാലമ്മയെ പൂട്ടിയാൽ കൈയ്യിൽ വരുന്നത് ലക്ഷങ്ങളാണ്. പുറത്ത് ബോംബുമായി നിൽക്കുന്ന ആംബ്രോസിന്റെ ഗുണ്ടകളെ നേരിടാൻ പോയാൽ ജീവന് ആപത്താണ്.. പോകും. മാത്രമല്ല, മായകണ്ണൻ വിളിച്ചതു കൊണ്ട് മാലമ്മയെ അറസ്റ്റ് ചെയ്യാൻ ഉടനെ അവിടെ എത്തുകയും വേണം.മാലമ്മയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് വരുമ്പോൾ ആംബ്രോസ് സ്റ്റേഷനിൽ ഉണ്ടായാൽ തങ്ങളുടെ രഹസ്യ പദ്ധതികൾ പൊളിയും. ഇപ്പോൾ തത്കാലം ആംബ്രോസിനെ വിട്ടയക്കുന്നതാണ് തനിക്ക് നല്ലതെന്ന കുശാഗ്രബുദ്ധിയോടെ നാകേലൻ മനസ്സിൽ കണക്ക് കൂട്ടി.. അയാൾ പഴനിമലയ്ക്ക് സെല്ല് തുറക്കാൻ നിർദ്ദേശം നൽകി.. നാകേലന്റെ സമ്മതം കിട്ടിയതോടെ പഴനിമല വേഗത്തിൽ പോയി സെല്ല് തുറന്നു. ചങ്ങലകളഴിച്ചപ്പോൾ, നാകേലനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് ആംബ്രോസ് പുറത്തേക്ക് നടന്നു. ആംബ്രോസ് വെളിയിലേക്ക് ഇറങ്ങി വരുന്നത് കണ്ട് ശിഷ്യന്മാർ ആഹ്ളാദത്തോടെ കൈകളുയർത്തി ആർത്തു വിളിച്ചു. തന്റെ സ്റ്റേഷനിൽ വെച്ച് ഒരു കൊടുംക്രിമിനലിനെ ആരാധിക്കുന്നത് ഒന്നും ചെയ്യാൻ കഴിയാതെ നാകേലന് നോക്കിനിൽക്കേണ്ടി വന്നു. പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്തൊരു കാര്യമുണ്ടായി. ആംബ്രോസ് പുറത്തിറങ്ങിയ ആവേശത്തിൽ സുബി തന്റെ കയ്യിലിരുന്ന ആ ബോംബ് ഫോറസ്റ്റുകാർ നിൽക്കുന്ന വരാന്തയിലേക്ക് ഒരൊറ്റയേറ്! ബോംബ് തങ്ങളുടെ അടുത്തേക്ക് പാഞ്ഞു വരുന്നത് കണ്ട് നാകേലനും സുകുവും കുമാരനും ചിതറിയോടി.. പക്ഷേ ഭവദാസന് ഓടാൻ കഴിഞ്ഞില്ല മരണം ഉറപ്പിച്ച് നെഞ്ചിൽ കൈവെച്ചു ഭവദാസൻ കണ്ണടച്ചു നിന്നു.. എന്നാൽ ബോംബ് ഭവദാസന്റെ മുന്നിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, ഒരു അഭ്യാസിയെപ്പോലെ വായുവിൽ കുതിച്ചുയർന്ന് വായുവിൽ മലക്കം മറിഞ്ഞ് ആംബ്രോസ് ആ ബോംബ് ഒറ്റക്കയ്യിൽ പിടിച്ചെടുത്തു! ആംബ്രൊസ് ആശാൻ്റെ മിന്നൽ പ്രകടനം കണ്ട് കോരിത്തരിപ്പോടെ ശിഷ്യന്മാർ കയ്യടിച്ചു.. ബോംബ് താഴെ വീണിരുന്നെങ്കിലുള്ള അവസ്ഥ ഓർത്ത് ഫോറസ്റ്റുകാർ ഒന്നടങ്കം വിറച്ചു പോയി. തന്റെ കയ്യിലിരിക്കുന്ന ആ മരണക്കുരുക്കിനെ വായുവിൽ ഒന്നുകൂടി എറിഞ്ഞു പിടിച്ചുകൊണ്ട്, നാകേലന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി ആംബ്രോസ് ചോദിച്ചു: "പേടിച്ചുപോയോ നാകേലൻ സാറേ..? ഈ സ്റ്റേഷനിലിട്ട് നിങ്ങളെയൊക്കെ കത്തിക്കാൻ ഈ ബോംബ് ധാരാളമാണ് " അത്രയും പറഞ്ഞുകൊണ്ട്, ആംബ്രോസ് തന്റെ കൈയിലിരുന്ന ആ നാടൻ ബോംബ് സ്റ്റേഷന് വെളിയിലെ ഇരുട്ടിലേക്ക് സർവ്വ ശക്തിയുമെടുത്ത് ഒറ്റയേറ്! അത് ചെന്ന് വീണത് ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്തിന് അതിരിട്ട് നിന്നിരുന്ന പടുകൂറ്റൻ കാട്ടുതേക്ക് മരത്തിന്റെ ശിഖരത്തിലാണ്.... വലിയൊരു കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ ബോംബ് പൊട്ടിത്തെറിച്ചു! ഭൂമി കുലുങ്ങുന്നതുപോലുള്ള ആ പ്രകമ്പനത്തിൽ ഫോറസ്റ്റ് സ്റ്റേഷന്റെ പഴയ ജനൽച്ചില്ലുകൾ വാവിട്ടു കരഞ്ഞു. കോടമഞ്ഞിന്റെ തണുപ്പിനെ വകഞ്ഞുമാറ്റിക്കൊണ്ട്, ആ പടുകൂറ്റൻ മരം നിന്നനിൽപ്പിൽ വലിയൊരു അഗ്നിജ്വാലയായി മാറി! തീപ്പൊരികൾ ഒരു വെടിക്കെട്ടുപോലെ ആകാശത്തേക്ക് ചിതറിത്തെറിച്ചു. ആളിക്കത്തുന്ന ആ തീപ്പന്തത്തിന്റെ ചുവന്ന വെളിച്ചത്തിൽ, ഒരു സിംഹത്തിന്റെ ഗാംഭീര്യത്തോടെ ആംബ്രോസ് നിൽക്കുന്നത് ഫോറസ്റ്റുകാർ കണ്ടു.. ഭവദാസന് ആംബ്രോസിനോട് ആരാധന തോന്നിയ നിമിഷം ആയിരുന്നു.. ജീവൻ വെച്ചുള്ള മരണക്കളി... ആ ബോംബ് ഒരു പക്ഷെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ മാത്രമല്ല ആംബ്രോസ് അടക്കം പൊട്ടിത്തെറിക്കും..!! അത്രയും വേഗത്തിൽ വരുന്ന ബോംബിനെ വായുവിൽ ചാടി പിടിക്കാൻ ചില്ലറ കഴിവ് പോര.. മെയ് വഴക്കവും അസാമാന്യമായ ധൈര്യവുമുളള മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്.. അതാണ് ആംബ്രോസ് പുഷ്പം പോലേ ചെയ്ത് കൂട്ടിയത്.. തന്റെ ശിഷ്യന്മാർക്കൊപ്പം ബൈക്കിൽ കയറി ആംബ്രോസ് മഹാരാജാവിനെ ഇരുട്ടിലേക്ക് മറഞ്ഞു. ആളിക്കത്തി നിൽക്കുന്ന ആ മരത്തിലേക്ക് നോക്കി ഗാർഡുകൾ വിറങ്ങലിച്ച് നിൽക്കുകയാണ് അപ്പോഴും. ആ കാതടപ്പിക്കുന്ന സ്ഫോടനത്തിന്റെ നടുക്കത്തിൽ നിന്നും പുതിയ വാച്ചർ ഭവദാസൻ മുക്തനായിരുന്നില്ല. എന്നാൽ പഴനിമലയുടെ മുഖത്ത് വലിയ അത്ഭുതമൊന്നുമില്ലായിരുന്നു. ‘ഇതൊക്കെ എന്ത്’ എന്ന മട്ടിൽ അയാൾ വിയർത്തു വിറച്ചു നിൽക്കുന്ന ഭവദാസനെ നോക്കി. "എന്തിനാ ഭവദാസാ നീയീ പേടിക്കുന്നത്? ഇതൊക്കെ ആംബ്രോസിന് വെറും കുട്ടികളിയല്ലേ!" പഴനിമല ശബ്ദം താഴ്ത്തി മന്ത്രിച്ചു. ഭവദാസൻ സംശയത്തോടെ പഴനിമലയെ നോക്കി. ചുറ്റുമുള്ള ഗാർഡുകൾ കേൾക്കാത്ത വിധത്തിൽ പഴനിമല തുടർന്നു: "രണ്ടു വർഷം മുൻപ് പാലക്കാട് അതിർത്തിയിൽ വെച്ച് സായുധരായ വലിയൊരു പോലീസ് പട ഇവനെ വളഞ്ഞിട്ട് പിടിച്ചു. കൈകളിലും കാലുകളിലും ഡബിൾ ലോക്കുള്ള വിലങ്ങുവെച്ച് പോലീസ് വാനിന്റെ ഇരുമ്പ് കമ്പിയിലാണ് അന്ന് ബന്ധിച്ചിരുന്നത്. വണ്ടി ചുരം കയറിക്കൊണ്ടിരിക്കുമ്പോൾ ഒരു മൃഗത്തെപ്പോലെ ഒറ്റവലിക്ക് അവൻ ആ കമ്പി പറിഞ്ഞെടുത്തു. തടയാൻ വന്ന പോലീസുകാരെ ആ കമ്പി വെച്ച് അടിച്ചു വീഴ്ത്തി. എന്നിട്ട് മുൻസീറ്റിലിരുന്ന ഡി.വൈ.എസ്.പി-യുടെ വാരിയെല്ല് ഒറ്റച്ചവിട്ടിന് തകർത്തിട്ട്, ഓടുന്ന വാനിൽ നിന്നും കൊക്കയിലെ ഇരുട്ടിലേക്ക് ഒറ്റച്ചാട്ടമായിരുന്നു അവൻ! പോലീസുകാർ വട്ടംനിന്ന് വെടിയുതിർത്തിട്ടും ഒരൊറ്റ ബുള്ളറ്റ് പോലും ആംബ്രോസിന്റെ ദേഹത്ത് കൊണ്ടില്ല. ആ സിംഹത്തിനെയാണ് നാകേലൻ സാറ് ചുട്ടുപഴുത്ത കമ്പി വെച്ച് പേടിപ്പിക്കാൻ നോക്കിയത്!" ഇത് കേട്ടതോടെ ഭവദാസന്റെ കണ്ണുകൾ വിടർന്നു. ഇരുട്ടിലേക്ക് മറഞ്ഞ ആ കൊടും ഗുണ്ടയോടുള്ള ഭയവും അതിലേറെ ആരാധനയും ഭവദാസന്റെ മനസ്സിൽ ഒന്നുകൂടി വർദ്ധിക്കുകയായിരുന്നു. എന്നാൽ ആളിക്കത്തുന്ന ആ കാട്ടുതേക്കിന്റെ തീയെക്കാൾ വലിയൊരു അഗ്നിപർവ്വതം നാകേലന്റെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. തന്റെ അധികാരത്തെയും താൻ ധരിച്ചിരിക്കുന്ന കാക്കിയെയും വെല്ലുവിളിച്ചുകൊണ്ട് ആംബ്രോസ് മടങ്ങിപ്പോയിരിക്കുന്നു. ഒരു ഗുണ്ടയ്ക്ക് മുൻപിൽ താൻ ഇത്രയും നിസ്സഹായനായിപ്പോയല്ലോ എന്നോർത്തപ്പോൾ അയാളുടെ പല്ലുകൾ ദേഷ്യം കൊണ്ട് കടുപ്പിച്ചു. ആ അപമാനം അയാളുടെ ഉള്ളിൽ ഒരു മുറിവായി മാറി. ആ മുറിവിൽ നിന്നും ഇറ്റുവീഴുന്ന ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കാൻ നാകേലന് ഒരാളെ വേണമായിരുന്നു. ആ ഇരയാണ് മാലമ്മ! മായകണ്ണന്റെ ആ ഫോൺ കോൾ അയാളുടെ ഉള്ളിലെ വേട്ടമൃഗത്തെ ഉണർത്തിക്കഴിഞ്ഞു... ആംബ്രോസിനോടുള്ള ആ സകല ദേഷ്യവും മാലമ്മയുടെ മേൽ തീർക്കാൻ അയാൾ തീരുമാനിച്ചു. നാകേലൻ തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിന് അരികിലേക്ക് പകയോടെ നടന്നു. അയാൾ ബൈക്ക് സ്റ്റാർട്ട് ആക്കി. ആ കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ബുള്ളറ്റിന്റെ ശബ്ദം സ്റ്റേഷൻ മുറ്റത്ത് മുഴങ്ങി. തന്റെ ബൂട്ട് കൊണ്ട് ഗിയർ അമർത്തുമ്പോൾ, അത് ആംബ്രോസിന്റെ കഴുത്തിൽ ചവിട്ടുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്. "കുമാരാ, സുകു... ജീപ്പെടുക്കെടാ!" നാകേലൻ അലറി. അയാളുടെ ശബ്ദത്തിലെ വന്യത കണ്ട് അവർ ഒട്ടും വൈകിയില്ല. അവർ ജീപ്പിലേക്ക് ചാടിക്കയറി. നാകേലൻ തന്റെ ബുള്ളറ്റ് മുന്നോട്ട് കുതിപ്പിച്ചു. പിന്നാലെ ഒരു നിഴലുപോലെ മഹീന്ദ്ര ജീപ്പും. കോടമഞ്ഞും ഇരുട്ടും നിറഞ്ഞ കാട്ടുപാതയിലൂടെ അവർ മാലമ്മയുടെ കുടിൽ ലക്ഷ്യമാക്കി പാഞ്ഞു. അതേസമയം അങ്ങകലെ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചം മാത്രം ജനൽ വിടവിലൂടെ പുറത്തേക്ക് കിനിഞ്ഞിറങ്ങുന്ന ആ വീടിനുള്ളിൽ, വരാനിരിക്കുന്ന വലിയൊരു ദുരന്തം അറിയാതെ ഗർഭിണിയായ മാലമ്മയും അമ്മയും ആ സമയം ഉറങ്ങുകയായിരുന്നു. അവിടേക്ക് മരണത്തിന്റെ ദൂതനെപ്പോലെ നാകേലന്റെ റോയൽ എൻഫീൽഡ് ഇരച്ചുകയറി വന്നു. ഹെഡ്ലൈറ്റിന്റെ വെളിച്ചം കാട്ടുചെടികളെ വകഞ്ഞുമാറ്റി മാലമ്മയുടെ കുടിലിന്റെ മുറ്റത്തേക്ക് പതിച്ചു. ചരൽക്കല്ലുകളിൽ ടയറുകൾ ഉരസിത്തീർക്കുന്ന ഭയാനകമായ ശബ്ദത്തോടെ ബുള്ളറ്റും, തൊട്ടുപിന്നാലെ കാവൽനായ്ക്കളെപ്പോലെ ഫോറസ്റ്റിന്റെ മഹീന്ദ്ര ജീപ്പും ബ്രേക്കിട്ടു നിന്നു. ആ ശബ്ദത്തിൽ കുടിലിന് ചുറ്റുമുള്ള മരങ്ങളിൽ നിന്നും പക്ഷികൾ ഭയന്ന് ചിറകടിച്ച് പറന്നകന്നു. എഞ്ചിൻ ഓഫ് ചെയ്ത ശേഷം, കാൽച്ചുവട്ടിലെ കരിയിലകളെ ഞെരിച്ചമർത്തിക്കൊണ്ട് നാകേലൻ ബുള്ളറ്റിൽ നിന്നും താഴെയിറങ്ങി. കാട്ടുതീയുടെ വെളിച്ചത്തിൽ കണ്ടതിനേക്കാൾ വലിയൊരു ക്രൂരത ഇപ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നു. ഇരയെ റാഞ്ചാൻ കാത്തുനിൽക്കുന്ന ഒരു കഴുകനെപ്പോലെ അയാൾ ആ കുടിലിലേക്ക് തുറിച്ചുനോക്കി. ഒരു വാക്ക് പോലും ഉരിയാടാതെ നാകേലൻ കൈകൊണ്ട് ആംഗ്യം കാണിച്ചതും, ജീപ്പിൽ നിന്നും സുകുവും കുമാരനും മാലമ്മയുടെ കുടിലിന്റെ ഇരുവശങ്ങളിലായി സ്ഥാനം പിടിച്ചു കഴിഞ്ഞു. മായക്കണ്ണന്റെ അധികാരക്കൊതിക്കും നാകേലന്റെ വ്രണപ്പെട്ട ഈഗോയ്ക്കും നടുവിൽ, അന്ന് രാത്രി ആ കുടിലിൽ ബലികഴിക്കപ്പെടാൻ പോകുന്നത് മാലമ്മയുടെ സ്വപ്നങ്ങളും അവളിലെ ആ പുതിയ ജീവനുമായിരുന്നു... മരണത്തിന്റെ ഗന്ധം പേറുന്ന ആ തണുത്ത കാറ്റിലേക്ക്, നാകേലന്റെ ബൂട്ടുകൾ കുടിലിന്റെ പലക വാതിലിന് നേർക്ക് പതിയെ ചുവടുവെച്ചു തുടങ്ങി... (തുടരും) കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
Suresh Malayanthery
1.1K views
13 hours ago
അസ്ഥിക്കൂടങ്ങളുടെ നാട് (234) ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മുരുകൻ്റെ ഭാര്യയയുടെ സഹായത്തോടെ മുരുകൻ്റെ ബന്ധുകക്കളേയും വിവരമറിയിച്ചു. പാറപ്പുറത്ത് തമ്പി മുര്യുകൻ്റെ ഭാര്യയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... അതു കണ്ട ഡോക്ടർമാർ പാറപ്പുറത്ത് തമ്പിയോട്: "നിങ്ങൾ ഇവരുടെ ശരിക്കും ആരാണ്?" "ഞാൻ ശരിക്കും ഇവരുടെ സഹോദരനാണ്..." "സ്വന്തം സഹോദരനാണോ?" "സ്വന്തമല്ല...വകയിൽ ഇവരുടെ സഹോദരനാണ്..." "എന്ത് വകയിൽ?" "ദാ...ഇത് മുരുകൻ എനിക്ക് പണയം വച്ച ഒരു കോടി രൂപയുടെ ആഭരങ്ങളാണ്. ഇപ്പോൾ ഇതിന് കുറഞ്ഞത് നൂറ് കോടി വില വരും...ഇപ്പോ സ്വർണ്ണത്തിന് എന്താ വില എൻ്റെ പൊന്നു സാറന്മാരേ...അടുക്കാൻ പററുകേല..." "നിങ്ങളോട് പ്രസംഗിക്കാനല്ല പറഞ്ഞത്...നിങ്ങൾ മരിച്ചയാളിൻ്റെ സുഹൃത്തെന്നല്ലേ ആദ്യം പറഞ്ഞത്? ഇപ്പോൾ എങ്ങനെ സഹോദരനായി?" "എൻ്റെ സാറേ... ഞാൻ മരിച്ചയാളിൻ്റെ സഹോദരനല്ല... ഇവരുടെ സഹോദരനെന്നാണ് പറഞ്ഞത്..." "അത് തന്നെയാണ് ഞങ്ങളും ചോദിച്ചത്..." "മുരുകൻ ഈ ആഭരണങ്ങൾ പണയം വയ്ക്കാൻ വന്നപ്പോൾ പറഞ്ഞതാണ് ഇവരെ സഹോദരി എന്ന് വിചാരിച്ച് ഈ ആഭരണങ്ങൾ പണയം വാങ്ങണമെന്ന്... അങ്ങനെ എൻ്റെ സഹോദരി ആയതാണ്..." അപ്പോഴേയ്ക്കും പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു വന്നു... (തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍔 രുചി #🍲 ഇന്നത്തെ രുചി
Aksharathalukal അക്ഷരത്താളുകൾ
1.3K views
18 hours ago
💔 "ഇച്ചായാ... എന്നെ വിട്ട് പോവല്ലേ... നീ ഇല്ലാതെ എനിക്ക് പറ്റില്ല..." 💔 "നിനക്ക് നല്ലത് മാത്രമേ വരൂ നിച്ചു... അടുത്ത ജന്മത്തിൽ എങ്കിലും ജാതിയും മതവും ഇല്ലാത്ത ഒരു ലോകത്തിൽ നമ്മുക്ക് ഒരുമിക്കാം..." ഈ കഥ അക്ഷരതാളുകളിൽ നിന്നും എടുത്തതാണ്... https://share.aksharathalukal.in/s/48498/view #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ സ്റ്റോറി ഇവിടെ ❤️ ഇതുപോലെയുള്ള കഥകൾ വായിക്കാനും.. നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി സമ്പാദിക്കാനും.. ഇന്ന് തന്നെ അക്ഷരത്താളുകൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യൂ..... #aksharathalukal #novel #malayalamstories #stories #malayalamnovels #malayalamwriters