📔 കഥ

Ziya🌼
1.8K views
13 hours ago
Her First Love 💕 (ഭാഗം - 14) (സയാൻ) ഷെറിന്റെ ആത്മഹത്യാശ്രമം അറിഞ്ഞ് ഞാനും ജസയും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി. ഐ.സി.യുവിന് പുറത്ത് നൈലയും ഉമ്മയും കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. അവൾ ചെയ്തത് വലിയ തെറ്റാണെങ്കിലും, കുട്ടിക്കാലം മുതൽ കൂടെ വളർന്നവളാണ്. അവൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. "അപകടനില തരണം ചെയ്തിട്ടുണ്ട്, നിങ്ങൾക്ക് പോയി കാണാം." ഞാനും ജസയും കൂടി അകത്തേക്ക് ചെന്നു. ബെഡിൽ വിളറി വെളുത്ത് കിടക്കുന്ന ഷെറിനെ കണ്ടപ്പോൾ ജസയുടെ കണ്ണുകൾ നിറഞ്ഞു. ജസ എത്ര പാവമാണെന്ന് ഞാൻ ആ നിമിഷം ഒരിക്കൽ കൂടി ഓർത്തു. (ജസ) ഷെറിൻ പതുക്കെ കണ്ണുകൾ തുറന്നു. എന്നെ കണ്ടതും അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് എന്റെ കൈ പിടിച്ചു. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഷെറിൻ: (തളർന്ന സ്വരത്തിൽ) "ജസാ... എന്നോട് ക്ഷമിക്ക്. പകയും അസൂയയും കൊണ്ട് എന്റെ ബുദ്ധി നശിച്ചുപോയി. ഇക്കയെ എനിക്ക് നഷ്ടപ്പെടുമെന്ന് പേടിച്ചാണ് ഞാൻ ആ ഹാജിറിനെ സഹായിച്ചത്. ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു." അവൾ എന്റെ കൈകളിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. സയാൻ സാർ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. ജസ: "സാരമില്ല ഷെറിൻ... നീ എല്ലാം തിരിച്ചറിഞ്ഞല്ലോ, അതുമതി. ഷെറിൻ സയാൻ സാറെ നോക്കി കൈകൂപ്പി. "ഇക്കാ... എനിക്ക് മാപ്പ് തരില്ലേ? ഇനി ഒരിക്കലും ഞാൻ നിങ്ങളുടെ ഇടയിൽ വരില്ല. നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കാണുന്നതാണ് എന്റെ പ്രായശ്ചിത്തം." സയാൻ സാർ പതുക്കെ അവളുടെ തലയിൽ കൈ വെച്ചു. "സാരമില്ല ഷെറിൻ. നീ വിശ്രമിക്കൂ." (സയാൻ) ഷെറിൻ ഹോസ്പിറ്റലിൽ നിന്നും തിരികെ വന്നത് തികച്ചും മാറിയൊരു വ്യക്തിയായാണ്. വീട്ടിലെ എല്ലാവരോടും അവൾക്ക് വലിയ സ്നേഹമായിരുന്നു. പ്രത്യേകിച്ച് ജസയോട്. മുമ്പത്തെ ആ പകയോ ദേഷ്യമോ അവളുടെ കണ്ണുകളിൽ എവിടെയും കണ്ടില്ല. (ജസ) നിക്കാഹിന്റെ ദിവസം എത്തിച്ചേർന്നു. സയാൻ സാറിന്റെ തറവാട് വീട് ഒരു മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി. ഷെറിൻ തന്നെയാണ് എന്റെ ഓരോ കാര്യങ്ങളും നോക്കി നടത്തിയത്. എന്റെ മൈലാഞ്ചി ഇടാനും ഡ്രസ്സ് സെലക്ട് ചെയ്യാനും അവൾ കാണിച്ച ആവേശം കണ്ടപ്പോൾ എനിക്ക് അവളോട് വലിയ ബഹുമാനം തോന്നി. ഷെറിൻ: "ജസേ... നീ ലോകത്തിലെ ഏറ്റവും സുന്ദരിയായ വധുവായിരിക്കണം. ഇക്കയുടെ ഭാഗ്യമാണ് നീ." അവൾ എന്റെ തലയിൽ തട്ടം ശരിയാക്കി തന്നു. അവളുടെ കണ്ണുകളിൽ തെളിഞ്ഞത് ആത്മാർത്ഥമായ സ്നേഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. (സയാൻ) പള്ളിയിൽ വെച്ച് നിക്കാഹ് മനോഹരമായി നടന്നു. "ഖബൂൽ" എന്ന് ഞാൻ ഉരുവിടുമ്പോൾ എന്റെ മനസ്സ് നിറഞ്ഞൊഴുകുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജസ ഇന്ന് എന്റെ സ്വന്തമായിരിക്കുന്നു. വിരുന്നിന് ശേഷം ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു. ബാംഗ്ലൂരിലേക്ക് പുതിയൊരു ജീവിതം തുടങ്ങാൻ ഞങ്ങൾ തയ്യാറായി. ഷെറിൻ നിറകണ്ണുകളോടെയാണ് ഞങ്ങളെ യാത്രയാക്കിയത്. ഷെറിൻ: "ഇക്കാ... ഇടയ്ക്കിടെ വിളിക്കണം. ജസേ... നീ അവിടെ ചെന്ന് പേടിക്കണ്ട, ഇക്ക നിന്റെ കൂടെയുണ്ടല്ലോ." ഞാൻ ഷെറിന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. അവളുടെ ഈ മാറ്റം ഞങ്ങളുടെ കുടുംബത്തിന് കിട്ടിയ ഏറ്റവും വലിയ സന്തോഷമായിരുന്നു. (ജസ) ബാംഗ്ലൂരിലെ ഞങ്ങളുടെ പുതിയ ഫ്ലാറ്റിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു. സയാൻ വാതിൽ തുറന്ന് എന്നെ അകത്തേക്ക് ആനയിച്ചു. ആ മുറി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ജനാലയിലൂടെ ബാംഗ്ലൂർ നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാമായിരുന്നു. സയാൻ: "ജസാ... സ്വാഗതം. ഇത് നമ്മുടെ ലോകമാണ്. ഇനി ഇവിടെ ആരും നമ്മളെ ശല്യം ചെയ്യില്ല. ആ ഭയത്തിന്റെ നാളുകൾ കഴിഞ്ഞു." സയാൻ എന്റെ കൈകൾ കോർത്തുപിടിച്ചു. ആ കണ്ണുകളിലെ പ്രണയം എന്നെ മറ്റൊരു ലോകത്തെത്തിച്ചു. ഞങ്ങൾ ഒരുമിച്ച് കോഫി കുടിച്ചുകൊണ്ട് ബാൽക്കണിയിൽ നിന്നു. ജസ: "സയാൻ... എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഷെറിൻ പോലും മാറിയല്ലോ. ഇനി നമുക്ക് സമാധാനമായി ജീവിക്കാം അല്ലേ?" സയാൻ എന്നെ ചേർത്തുപിടിച്ചു. "അതെ ജസേ... നമ്മൾ ഇനി എന്നും സന്തോഷമായിരിക്കും." നാട്ടിൽ, സയാനും ജസയും പോയ ശേഷം ഷെറിൻ അവളുടെ  മുറിയിൽ പോയി ഇരുന്നു . വാതിൽ അടച്ച ശേഷം അവളുടെ മുഖത്തെ ആ മന്ദഹാസം പതുക്കെ മാറി. സയാനും ജസയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി. "നിങ്ങൾ വിശ്വസിച്ചു അല്ലേ? ഷെറിൻ മാറി എന്ന് നിങ്ങൾ വിശ്വസിച്ചു. അതാണ് എനിക്ക് വേണ്ടതും. ബാംഗ്ലൂരിൽ നിങ്ങൾ സന്തോഷമായിരിക്കൂ... പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടാകില്ല. നിങ്ങളുടെ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ആയുധം!" #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ തുടരും.... ✍️Whispering words
Suresh Malayanthery
1.6K views
16 hours ago
യക്ഷിക്കാവ് വളവിലെ യക്ഷി (116) സൂര്യൻ പൂർണ്ണമായി അസ്തമിച്ചു കഴിഞ്ഞപ്പോൾ ആറര മണിയായിക്കഴിഞ്ഞിരുന്നു. ശരത്ചന്ദ്ര പ്രസാദ്: മതി...മതി...ഇനി പോകാം... ഗോൾഡൻ വാലിയിൽ എത്തുമ്പോൾ തന്നെ എട്ട് മണിയാകും... വീട്ടിലെത്തുമ്പോൾ പന്ത്രണ്ട് മണിയും..." ശരത്: "എന്തായാലും dinner കൂടി കഴിച്ചിട്ട് പോയാൽ മതി... വീട്ടിൽ എത്തുമ്പോൾ ഒരു മണിയെങ്കിലുമാകും... പിന്നെ എന്തോന്ന് dinner... വീട്ടിലൊന്നും കാണത്തുമില്ല... പൊന്മുടിയിൽ വന്നത് കറങ്ങാനാ...ഇനി എന്ന് വരാനാ...എന്തായാലും കറങ്ങി കൊതി തീർന്നിട്ട് പോയാൽ മതി... dinner കഴിക്കുമ്പോൾ എട്ട് മണി... കഴിച്ചാലുടൻ ബുളളറ്റോടിക്കുന്നത് എന്തായാലും ബുദ്ധിമുട്ടാണ്...ഹെയർപിൻ വളവുകളാണ്...ഇറക്കമാണ്...അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞാൽ അസ്ഥി പോലും എണ്ണിയെടുക്കാൻ പററില്ല... ഉറക്കം വന്നാൽ പിന്നെ പറയുകയും വേണ്ട... നമുക്ക് ഓരോ ചായ കൂടി കുടിക്കുമ്പോൾ ഡിന്നറിൻ്റെ സമയമാകും...ഡിന്നർ കഴിഞ്ഞ് അല്പം വിശ്രമം... പൊന്മുടി suicide point നിലാവെളിച്ചത്തിൽ കാണണം...രാത്രി കാണാൻ കൊടൈക്കനാൽ suicide point നേക്കാൾ ഭയാനകമാണ്...ശരിക്കും തല കറങ്ങും...കൊടൈക്കനാലിൽ ഇപ്പോൾ ഇരുമ്പ് വേലി കെട്ടിയിരിക്കുകയാണ്... ഇവിടെയാണെങ്കിൾ വേലിയും ഇല്ല ഒരു കുന്തവും ഇല്ല...അടിപ്പൊളിയായിട്ട് കാണാം...അപ്പോൾ ഒമ്പത് മണി... അതോടെ നമുക്ക് മടങ്ങാം..." ശരത്ചന്ദ്ര പ്രസാദ്: "അതെന്താടാ... ഒമ്പത് മണിക്ക് ഒരു ചായ കൂടി ആയാലോ?" ശരത്: "എനിക്കൊരു കുഴപ്പവുമില്ല...ചായ എത്ര കിട്ടിയാലും ഞാൻ കുടിക്കും... പിന്നെ ഇങ്ങനത്തെ തണുപ്പ് കൂടി ആയാൽ ചായ എത്ര കിട്ടിയാലും ഒരു കുഴപ്പവുമില്ല..." ശരത്ചന്ദ്ര പ്രസാദ്: "എന്നാൽ ആദ്യം suicide point കാണാൻ പോകാം...എന്നിട്ടാകാം ചായ...അപ്പോ ഒമ്പത് മണിയാകും..." ശരത്: "നിങ്ങൾ പൊയ്ക്കോ... ഞാൻ ഒരു ചായയൊക്കെ കുടിച്ചിട്ട് വന്നോളാം... എനിക്ക് വിശന്നു തുടങ്ങി...ഹൈറേഞ്ചിലൊക്കെ കറങ്ങാൻ വന്നാൽ പെട്ടെന്ന് വിശക്കും..." ശരത്ചന്ദ്ര പ്രസാദ്: "നീ തീററി പണ്ടാരമല്ലേ... നിനക്ക് അല്ലേലും വിശക്കും..." ശരത്: "ഇത് ടൂറല്ലേ സാറേ...ഇപ്പോഴല്ലേ വിശക്കേണ്ടത്..." ശരത് ചന്ദ്രൻ: "എന്തായാലും ഒരു ചായ ആകാം...അങ്ങനത്തെ തണുപ്പല്ലേ...സമയവും പോകും..." അവർ റെസ്റ്റോറൻ്റിലേക്ക് നടന്നു... അകലെ നിന്നും ഒരു പെൺകുട്ടിയുടെ രൂപവും ശബ്ദവും അവരുടെ കാതുകളിൽ മുഴങ്ങി: "തേൻ നെല്ലിക്ക വേണോ... തേൻ നെല്ലിക്ക...തേനിലിട്ട തേൻ നെല്ലിക്ക..." ആ പെൺകുട്ടിയുടെ രൂപം അവരുടെ അടുത്തേക്ക് നടന്നടുത്തു... (തുടരും) #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
Aksharathalukal അക്ഷരത്താളുകൾ
1.7K views
18 hours ago
സമയം രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. മൂന്നാർ മലനിരകളെ തഴുകി എത്തുന്ന തണുത്ത കാറ്റിന് പോലും തെക്കേത്തല എസ്റ്റേറ്റിലെ ഗോഡൗണിനുള്ളിലെ ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ ഉണക്ക തേയിലയുടെയും ചണചാക്കിന്റെയും രൂക്ഷഗന്ധം തളം കെട്ടി നിൽക്കുന്നുണ്ട്. തൊഴിലാളികൾ ഒരേ താളത്തിൽ, ആയാസപ്പെട്ട് തേയില ചാക്കുകൾ ചുമലിലേറ്റി ലോറിയിലേക്ക് കയറ്റുകയാണ്. ഓരോ ചാക്ക് ലോറിയിലേക്ക് വീഴുമ്പോഴും വലിയ ശബ്ദത്തോടെ തേയിലപ്പൊടി പുക പോലെ അന്തരീക്ഷത്തിൽ പറന്നു നടന്നു. തൊഴിലാളികളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടുകൾ മുതുകോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. സൂപ്പർവൈസർ വർക്കി ചേട്ടൻ കഴുത്തിലെ തോർത്തുമുണ്ട് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഗോഡൗണിന്റെ വലിയ ഗേറ്റിന് അപ്പുറത്ത് നിന്ന് ഒരു ഇരമ്പൽ കേട്ടത്. ഒരു കറുത്ത ഥാർ മണ്ണിട്ട റോഡിലൂടെ പൊടി പറത്തിക്കൊണ്ട് അത് ചീറിപ്പാഞ്ഞു വരികയായിരുന്നു. ടയറുകൾ മണ്ണിൽ ഉരയുന്ന ശബ്ദത്തോടെ ഗോഡൗണിന് തൊട്ടുമുന്നിലായി അത് സഡൻ ബ്രേക്കിട്ടു. ആ ശബ്ദം കേട്ടതും ലോറിയിൽ ചാക്ക് കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ അറിയാതെ കൈയിലുള്ള പണി നിർത്തിപ്പോയി. എല്ലാവരും വശങ്ങളിലേക്ക് മാറി, ഭയത്തോടെ ആ ജീപ്പിലേക്ക് നോക്കി. ഗോഡൗണിലാകെ പെട്ടെന്ന് ഒരു നിശബ്ദത പരന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കെവിൻ പുറത്തേക്കിറങ്ങി. ആറടി പൊക്കമുള്ള, വെളുത്ത നിറമുള്ള ചെറുപ്പക്കാരൻ. കറുത്ത കൂളിംഗ് ഗ്ലാസ് ഊരി പോക്കറ്റിൽ വെക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. ഫുൾ സ്ലീവ് ഷർട്ടിന്റെ കൈകൾ മടക്കി വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം, എന്തോ പ്രശ്നത്തിനാണ് വരവെന്ന്. അവൻ നേരെ നടന്നത് വർക്കി ചേട്ടന്റെ അടുത്തേക്കാണ്. അവന്റെ ഓരോ ചുവടുവെപ്പിലും തെക്കേത്തല എസ്റ്റേറ്റിന്റെ മുതലാളി എന്ന അധികാരം നിഴലിക്കുന്നുണ്ടായിരുന്നു. കെവിനെ കണ്ടതും വർക്കി ചേട്ടൻ അറിയാതെ എഴുന്നേറ്റു പോയി. കൈയിലുള്ള പേന വിറയ്ക്കുന്നുണ്ടായിരുന്നു. "വർക്കിച്ചാ..." കെവിന്റെ ശബ്ദം പരുക്കനായിരുന്നു. അത് ഗോഡൗണിനുള്ളിൽ മുഴങ്ങി. "കുഞ്ഞേ..." വർക്കി ചേട്ടൻ തൊണ്ടയിൽ കുടുങ്ങിയ ശബ്ദത്തോടെ വിളിച്ചു. കെവിൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. പിന്നെ വർക്കിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു: "ഇന്നലെ പോയ ലോഡിൽ രണ്ട് ചാക്ക് കുറവുണ്ടെന്ന് പരാതി വന്നല്ലോ... ആരാ ഇവിടെ കണക്ക് നോക്കുന്നത്? വർക്കിച്ചൻ തന്നെയല്ലേ?" വർക്കി വിയർത്തു. അയാൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് തോർത്ത് മുണ്ട് ഒന്നുകൂടി നേരെയിട്ടു. "അത് കുഞ്ഞേേ... ഞാൻ... അത് പിന്നെ..." വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. "പുതിയ പയ്യൻ കണക്കെഴുതിയപ്പോൾ തെറ്റിയതാ സാറേ. അവനൊരു അബദ്ധം പറ്റിയതാ." "അബദ്ധമോ?" കെവിന്റെ പുരികം ഉയർന്നു. ചുണ്ടിൽ ഒരു പരിഹാസച്ചിരി മിന്നിമാഞ്ഞു. "കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തന്നെ ആണല്ലോ വർക്കിച്ചാ കേൾക്കുന്നത്? അബദ്ധം... തെറ്റ്... മാറിപ്പോയി..." കെവിൻ മെല്ലെ നടന്ന് അടുക്കി വെച്ചിരുന്ന തേയില ചാക്കുകളുടെ അടുത്തേക്ക് നീങ്ങി. അവന്റെ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വരുന്നത് ആ നടത്തത്തിൽ അറിയാമായിരുന്നു. പെട്ടെന്ന്, അവിടെ കൂട്ടിയിട്ടിരുന്ന ഒരു ചാക്കിൽ അവൻ ശക്തിയായി കൈ ചുരുട്ടി ഇടിച്ചു. ആ ഇടിയിൽ ചാക്കിനുള്ളിലെ തേയിലപ്പൊടി പുറത്തേക്ക് തെറിച്ചു. അവിടെ നിന്നിരുന്ന തൊഴിലാളികൾ പേടിച്ച് ഒന്നു പിന്നോട്ട് മാറി. കെവിൻ തിരിഞ്ഞ് വർക്കിയെ നോക്കി. ആ കണ്ണുകളിൽ ഇപ്പോൾ ദയയുടെ ഒരംശം പോലുമില്ലായിരുന്നു. "അവനെ ഇപ്പോൾ തന്നെ പറഞ്ഞു വിടണം. ഇനി മേലാൽ തെക്കേത്തല എസ്റ്റേറ്റിൻ്റെ പടി അവൻ ചവിട്ടരുത്.." കെവിൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. വർക്കി ചേട്ടൻ വെപ്രാളത്തോടെ അവന്റെ പിന്നാലെ ചെന്നു. "കുഞ്ഞേ അവൻ പാവമാ. വേറൊരു നിവൃത്തിയുമില്ലാത്ത കൊണ്ടാ ഈ പണിക്ക് വന്നത്. വീട്ടിൽ കഷ്ടപ്പാടാ... ക്ഷമിക്കണം." കെവിൻ നടത്തം നിർത്തി. അവൻ വർക്കിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ആ നോട്ടത്തിൽ വർക്കി ഉരുകിപ്പോകുമെന്ന് തോന്നി. "വർക്കിച്ചാ, ഈ സെന്റിമെൻസ് ഒക്കെ തന്റെ വീട്ടിൽ എടുത്താൽ മതി. ഇവിടെ ബിസിനസ്സാണ് നടക്കുന്നത്. പണി അറിയാത്തവൻ എനിക്ക് വേണ്ട. പറഞ്ഞത് കേട്ടാൽ മതി." അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ കെവിൻ ജീപ്പിലേക്ക് കയറി. ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം അവിടെ കൂടിനിന്നവരുടെ നെഞ്ചിലാണ് കൊണ്ടത്. നിമിഷനേരം കൊണ്ട് ആ കറുത്ത ഥാർ വന്ന വേഗത്തിൽ തന്നെ പാഞ്ഞു പോയി. പിറകിൽ പൊടിപടലങ്ങൾ മാത്രം ബാക്കി. തൊഴിലാളികൾ ഭയത്തോടെ പരസ്പരം നോക്കി. ആരും ഒന്നും മിണ്ടിയില്ല. ................................................. തെക്കേത്തല എസ്റ്റേറ്റിന്റെ കൂറ്റൻ ഇരുമ്പ് ഗേറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് കിതച്ചുകൊണ്ട് വന്നു നിന്നു. മുൻവശത്തെ വാതിലിലൂടെ നന്ദന ഇറങ്ങി. തണുത്ത കാറ്റ് അടിച്ചപ്പോൾ അവൾ അറിയാതെ ഷാൾ കൊണ്ട് പുതച്ചു. കയ്യിലൊരു നീല ഫയലും തോളിലൊരു പഴയ ലെതർ ബാഗും ഉണ്ടായിരുന്നു. ബസ് പോയതും അവിടെ വല്ലാത്തൊരു വിജനത അനുഭവപ്പെട്ടു. ചുറ്റും കോടമഞ്ഞ് പുതച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം. പെട്ടെന്നാണ് അവളുടെ പഴയ നോക്കിയ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ 'അമ്മ' എന്ന് തെളിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. "ഹലോ അമ്മാ..." മറുതലയ്ക്കൽ അമ്മയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. "മോളേ നന്ദൂ... നീ എത്തിയോ അവിടെ?" "എത്തി അമ്മാ. ഞാൻ ഗേറ്റിന്റെ മുന്നിലാ. വലിയ എസ്റ്റേറ്റ് ആണെന്നാ തോന്നുന്നേ. ..." നന്ദന ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "സൂക്ഷിക്കണം ട്ടോ. അറിയാത്ത സ്ഥലമല്ലേ... അവിടെ ചെന്നിട്ട് വേണം എനിക്ക് സമാധാനമാവാൻ. ഇവിടെ അച്ഛന് നെഞ്ചുവേദന കുറച്ചുണ്ട്. പിന്നെ... ആ മരുന്ന് തീരാറായി. അതുകൊണ്ട് ഈ ജോലിയെങ്കിലും..." അമ്മ പാതിവഴിയിൽ നിർത്തി. ആ വാക്കുകളിലെ നോവ് നന്ദനയുടെ നെഞ്ചിലാണ് കൊണ്ടത്. "അമ്മ പേടിക്കണ്ട." അവൾ ശബ്ദത്തിൽ പരമാവധി ധൈര്യം സംഭരിച്ചു. "എനിക്ക് ക്വാളിഫിക്കേഷൻ ഉണ്ടല്ലോ അമ്മാ. പിന്നെ ഇത്രയും ദൂരം വണ്ടി കയറി വന്നതല്ലേ, ജോലി കിട്ടാതെ ഞാൻ തിരിച്ചു വരില്ല. അമ്മ ധൈര്യമായിട്ടിരിക്ക്. ഞാൻ ഇവിടുത്തെ സാറിനെ കണ്ടിട്ട് വിളിക്കാം." അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലിട്ടു. സെക്യൂരിറ്റി ചേട്ടനോട് വഴി ചോദിച്ച് അവൾ ഉള്ളിലേക്ക് നടന്നു. ഇന്നലെ പെയ്ത മഴ കാരണം ടാറിട്ട റോഡിലെ കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. റോഡിന് ഇരുവശവും നിൽക്കുന്ന സിൽവർ ഓക്ക് മരങ്ങളിൽ നിന്ന് ഇലകൾ താഴേക്ക് വീണു കിടക്കുന്നു. നെഞ്ചിടിപ്പോടെയാണ് അവൾ നടന്നത്. ഈ ജോലി കിട്ടിയാലേ അച്ഛന്റെ മരുന്ന് വാങ്ങാൻ കഴിയൂ. അവൾ സർട്ടിഫിക്കറ്റുകൾ ഇരിക്കുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ചു. ദൂരെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു. നന്ദന തിരിഞ്ഞു നോക്കിയില്ല. അവൾ റോഡിന്റെ ഒരു വശത്തേക്ക് ഒതുങ്ങി നടന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന കെവിൻ അപ്പോൾ ബ്ലൂടൂത്തിൽ ആരോടോ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. മുന്നിലെ റോഡിലെ കുഴിയോ, വശത്ത് കൂടി നടക്കുന്ന പെൺകുട്ടിയെയോ അവൻ ശ്രദ്ധിച്ചതേയില്ല. വണ്ടി ഒരു വലിയ കുഴിയിലേക്ക് ഇറങ്ങി. ശബ്ദം കേട്ട് നന്ദന ഞെട്ടിത്തിരിഞ്ഞു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ബ്രൗൺ നിറമുള്ള ചെളിവെള്ളം, റോക്കറ്റ് പോലെ അവളുടെ നേരെ പാഞ്ഞു വന്നു. അവളുടെ വെളുത്ത ചുരിദാറിലും, മുഖത്തും, നെഞ്ചോട് ചേർത്തു പിടിച്ച ഫയലിലും എല്ലാം ചെളി വാരി വിതറിയ പോലെയായി. ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി. കണ്ണുകൾ ഇറുക്കിയടച്ചു. ചെളിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി. ഫയലിലെ പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് വെള്ളം ഇറങ്ങിയത് അവൾ ഭയത്തോടെ കണ്ടു. പക്ഷേ, ആ ജീപ്പ് നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. നന്ദനയുടെ ഉള്ളിൽ സങ്കടത്തേക്കാൾ വേഗത്തിൽ ദേഷ്യം ആളിക്കത്തി. "ഡാ നിർത്തെടാ വണ്ടി..." അവളുടെ ശബ്ദം എസ്റ്റേറ്റിൽ മുഴങ്ങി. ജീപ്പിന്റെ ചുവന്ന ബ്രേക്ക് ലൈറ്റ് തെളിഞ്ഞു. ടയറുകൾ സ്കിഡ് ചെയ്ത് വണ്ടി നിന്നു. റിവേഴ്സ് ഗിയറിന്റെ മുരൾച്ചയോടെ ജീപ്പ് വേഗത്തിൽ പിന്നോട്ട് വന്നു. അവളുടെ തൊട്ടടുത്ത് വന്ന് സഡൻ ബ്രേക്കിട്ടു. ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ്സ് മെല്ലെ താഴ്ന്നു. കെവിൻ തന്റെ കൂളിംഗ് ഗ്ലാസ്സ് ചൂണ്ടുവിരൽ കൊണ്ട് ഒന്ന് താഴ്ത്തി, പുരികം ചുളിച്ച് അവളെ അടിമുടി നോക്കി. ചെളിയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ടിട്ടും അവന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. "ആരാടി നിന്റെ എടാ?" കെവിന്റെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു. നന്ദന ഒട്ടും പതറാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി. "താൻ തന്നെയാടാ... താൻ തന്നെ! കണ്ണുപൊട്ടനാണോടോ താൻ? വഴിയിൽ കൂടെ മനുഷ്യർ നടക്കുന്നത് കണ്ടില്ലേ? അതോ വണ്ടി ഓടിക്കുമ്പോൾ കണ്ണ് വേറെ എവിടെയെങ്കിലും ആയിരുന്നോ?" കെവിൻ അവിശ്വസനീയതയോടെ അവളെ നോക്കി. തെക്കേത്തല എസ്റ്റേറ്റിൽ വെച്ച് അവനോട് ഇങ്ങനെ സംസാരിക്കാൻ ആർക്കും ധൈര്യം വന്നിട്ടില്ല. അവൻ ജീപ്പിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ആറടി പൊക്കമുള്ള അവന്റെ രൂപം അവളുടെ മുന്നിൽ ഒരു മല പോലെ നിന്നു. നന്ദന ഒന്ന് പകച്ചു, പക്ഷേ അവൾ ഒരടി പോലും പിന്നോട്ട് മാറിയില്ല. "നീയേതാടി?" കെവിൻ ഗർജിച്ചു. "ഈ എസ്റ്റേറ്റിലെ പണിക്കാർ ആരും എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാറില്ല. നിനക്ക് എന്നെ അറിയാഞ്ഞിട്ടാ..." "സംസാരിക്കില്ലായിരിക്കും!" നന്ദന ഇടയ്ക്ക് കയറി പറഞ്ഞു. "കാരണം അവർക്ക് തന്നെ പേടിയാവും. എനിക്ക് പേടിയില്ല. താൻ നോക്ക്..." അവൾ തന്റെ ചുരിദാറിലെ ചെളിപ്പാടുകൾ ചൂണ്ടിക്കാട്ടി. "എന്റെ വേഷം കണ്ടോ? എന്റെ സർട്ടിഫിക്കറ്റ് വരെ നനഞ്ഞു. ഒരു മനുഷ്യൻ വഴിയിൽ കൂടി നടക്കുമ്പോൾ മിനിമം മര്യാദയെങ്കിലും കാണിക്കണ്ടേ?" അവൾ ചെളി പറ്റിയ ഫയൽ അവന് നേരെ നീട്ടി. കെവിൻ അത് ഒന്ന് പാളി നോക്കി. എന്നിട്ട് ചുണ്ടുകോട്ടി ചിരിച്ചു. "ഓ... ഇതിനാണോ നീ ഈ കിടന്ന് കാറുന്നത്? കുറച്ച് ചെളിയല്ലേ തെറിച്ചുള്ളൂ..." അവൻ പോക്കറ്റിൽ നിന്ന് ബ്രൗൺ നിറമുള്ള ലെതർ പേഴ്സ് എടുത്തു. അതിൽ നിന്ന് പുത്തൻ രണ്ട് 500 രൂപ നോട്ടുകൾ വലിച്ചെടുത്തു. "ഇന്നാ പിടിച്ചോ..." അവൻ ആ നോട്ടുകൾ അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു. കാറ്റിൽ പറന്ന് അത് അവളുടെ കാലിനടിയിൽ പോയി വീണു. "ഇതുകൊണ്ട് ടൗണിൽ പോയി പുതിയ ഉടുപ്പും വാങ്ങി, ആ നനഞ്ഞ സർട്ടിഫിക്കറ്റിന്റെ കോപ്പിയും എടുത്ത് വീട്ടിൽ പോടി." നന്ദനയുടെ കണ്ണിൽ ദേഷ്യം ഇരച്ചുകയറി. അവളുടെ വിരലുകൾ മുഷ്ടി ചുരുട്ടി. അവൾ മെല്ലെ കുനിഞ്ഞ് ആ നോട്ടുകൾ കയ്യിലെടുത്തു. പക്ഷേ, അടുത്ത നിമിഷം സംഭവിച്ചത് കെവിൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. നന്ദന ആ നോട്ടുകൾ കൈവെള്ളയിൽ വെച്ച് ചുരുട്ടിക്കൂട്ടി. എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്ന്, അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് അത് ബലമായി തിരുകി വെച്ചു. "പണം കൊണ്ട് എല്ലാം തീർക്കാം എന്നാണോടോ നിന്റെ വിചാരം?" നന്ദനയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "മര്യാദ എന്നൊരു സാധനമുണ്ട്. അത് മാർക്കറ്റിൽ നിന്ന് കാശ് കൊടുത്ത് വാങ്ങാൻ കിട്ടില്ല. അത് ഉണ്ടാവണം, ഇവിടെ..." അവൾ സ്വന്തം നെഞ്ചിൽ തൊട്ടു കാണിച്ചു. കെവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "എടി... എന്റെ ദേഹത്ത് തൊടാൻ മാത്രം വളർന്നോ നീ?" അവൻ കൈ ഓങ്ങി. നന്ദന അനങ്ങിയില്ല. അവൾ തലയുയർത്തി നിന്നു. "തൊട്... തൊടാൻ ധൈര്യമുണ്ടെങ്കിൽ തൊട്. തനിക്ക് പണമുണ്ടെന്ന അഹങ്കാരം മാത്രമേ ഉള്ളൂ തലയിൽ. വിവരം വട്ടപ്പൂജ്യം." കെവിൻ കൈ താഴ്ത്തി. അവന്റെ പല്ലുകൾ ഞെരിഞ്ഞു. "ദേ. നീയേതാടീ എന്നെ ഉപദേശിക്കാൻ" "ഞാൻ ഇവിടുത്തെ ഓഫീസിൽ നല്ല അന്തസ്സായി ജോലി നോക്കാൻ വന്നതാ. അല്ലാതെ തന്നെപ്പോലെ വഴീപ്പോവുന്ന പാവങ്ങളെ ദ്രോഹിക്കാനല്ല." അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. കെവിന് അത് സഹിച്ചില്ല. ഒരു പെണ്ണ്, അതും ജോലിയന്വേഷിച്ചു വന്നവൾ തന്നെ പരസ്യമായി അപമാനിച്ചിട്ട് പോകുന്നു! "നിൽക്കെടി അവിടെ." അവന്റെ ശബ്ദത്തിൽ അധികാരത്തിന്റെ കടുപ്പമുണ്ടായിരുന്നു. നന്ദന നിന്നു. "ജോലി വേണം അല്ലേ നിനക്ക്? എന്നാ നീ ഓഫീസിലേക്ക് ചെല്ല്. നിനക്ക് ആര് ജോലി തരുമെന്ന് ഞാനും ഒന്ന് കാണട്ടെ." അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. നന്ദന നോക്കി നിൽക്കെ അവൻ ആരെയോ വിളിച്ചു. "ശശാങ്കാ, ഞാനാ കെവിൻ. ഓഫീസിലേക്ക് ഇപ്പോൾ ഒരുത്തി വരും. ചെളിയിൽ കുളിച്ച ഒരു കോലം..." അപ്പുറത്ത് നിന്ന് എന്തോ പറഞ്ഞത് കേട്ട് “മമ്മിയല്ല ആര് പറഞ്ഞാലും വേണ്ടില്ല” അവൻ നന്ദനയെ നോക്കി പുച്ഛത്തോടെ ചിരിച്ചു. "...അവളെ ഗേറ്റിന് പുറത്താക്കണം. അവൾക്ക് അവിടെ ജോലി കൊടുക്കാൻ പാടില്ല. ഇന്റർവ്യൂവിന് പോലും ഇരുത്തണ്ട. കേട്ടല്ലോ?" മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു. "ഇനി നീ ചെല്ല്. ഈ കെവിൻ വിചാരിക്കാതെ ഇവിടെ ഒരില പോലും അനങ്ങില്ല." നന്ദന മരവിച്ചു പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അച്ഛന്റെ മുഖം മനസ്സിലേക്ക് ഓടി വന്നു. പക്ഷേ അവൾ കരഞ്ഞില്ല. കെവിന്റെ മുന്നിൽ കരയരുതെന്ന് അവൾക്ക് വാശിയുണ്ടായിരുന്നു. കെവിൻ കൂളിംഗ് ഗ്ലാസ്സ് തിരികെ വെച്ചു. ജീപ്പിൽ കയറി ഡോർ വലിച്ചടച്ചു. വണ്ടി പൊടി പറത്തിക്കൊണ്ട് പാഞ്ഞുപോയി. നന്ദന ആ പോക്ക് നോക്കി നിന്നു. അവളുടെ കവിളിലൂടെ ഒരു തുള്ളി കണ്ണീർ താഴേക്ക് വീണു. അവൾ അത് കൈകൊണ്ട് തുടച്ചു മാറ്റി. "അഹങ്കാരി.... കാണിച്ചു തരാം ഞാൻ..." അവൾ ഫയലിലെ ചെളി കൈകൊണ്ട് തട്ടിക്കളഞ്ഞു. എന്നിട്ട് ദൃഢനിശ്ചയത്തോടെ ഓഫീസിലേക്ക് നടന്നു. തെക്കേത്തല എസ്റ്റേറ്റ് ഓഫീസിന്റെ ഗ്ലാസ് വാതിൽ തള്ളിത്തുറന്ന് നന്ദന അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറിയതും എയർകണ്ടീഷണറിലെ തണുപ്പ് അവളെ പൊതിഞ്ഞു. പക്ഷേ അവളുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ തണുപ്പിന് കഴിയില്ലായിരുന്നു. ചെളി പുരണ്ട വേഷവുമായി വരുന്ന അവളെ കണ്ട് ഓഫീസിലെ മറ്റു സ്റ്റാഫുകൾ അത്ഭുതത്തോടെ തലയുയർത്തി നോക്കി. ചിലർ പരസ്പരം എന്തൊക്കെയോ മന്ത്രിച്ചു. നന്ദന അതൊന്നും ശ്രദ്ധിച്ചില്ല. അവൾ നേരെ ചെന്നത് മാനേജർ ശശാങ്കന്റെ ക്യാബിനിലേക്കാണ്. കറങ്ങുന്ന കസേരയിൽ ചാരിയിരുന്ന് ഫയൽ നോക്കുകയായിരുന്ന ശശാങ്കൻ, മുന്നിൽ വന്നു നിന്ന രൂപം കണ്ട് ഞെട്ടി. ചെളിയിൽ കുളിച്ച ചുരിദാറും, നനഞ്ഞ ഫയലും... അയാൾ മൂക്കിലെ കണ്ണട ഒന്ന് താഴ്ത്തി വെച്ചു. "ആഹാ... സാർ പറഞ്ഞ ആള് വന്നല്ലോ!" ശശാങ്കൻ കസേരയിൽ നിന്നെഴുന്നേൽക്കാതെ തന്നെ പറഞ്ഞു. "അറിയാലോ..പിന്നെ എന്തിനാ കുട്ടി ഇങ്ങോട്ട് വന്നത്." നന്ദന മുന്നിലെ കസേരയുടെ അരികിൽ പിടിച്ച് നിന്നു. "സാർ പ്ലീസ്... മുൻവിധിയോടെ പെരുമാറരുത്. എന്റെ ഈ അവസ്ഥയ്ക്ക് കാരണം നിങ്ങളുടെ ആ സാർ തന്നെയാണ്. ഈ സർട്ടിഫിക്കറ്റ് ഒന്ന് നോക്കണം..." അവൾ നനഞ്ഞ ഫയൽ മേശപ്പുറത്തേക്ക് വെച്ചു. "എനിക്ക് എക്സ്പീരിയൻസ് ഉണ്ട്. എം.കോം റാങ്ക് ഹോൾഡറാണ് ഞാൻ. ടാക്സേഷനിൽ ഡിപ്ലോമയും ഉണ്ട്. യോഗ്യത നോക്കിയല്ലേ ജോലി തരേണ്ടത്?" ശശാങ്കൻ ആ ഫയലിലേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. അയാൾ കൈകൊണ്ട് 'പോകൂ' എന്ന ആംഗ്യം കാണിച്ചു. "യോഗ്യതയൊക്കെ ഉണ്ടാവാം കുട്ടിക്ക്. അതൊന്നും ഞാൻ ഇല്ലെന്ന് പറയുന്നില്ല. പക്ഷേ, ഇവിടെ നിയമം കെവിൻ സാറാണ്. സാർ 'നോ' എന്ന് പറഞ്ഞാൽ പിന്നെ അതിനൊരു അപ്പീൽ ഇല്ല. വെറുതെ സമയം കളയണ്ട. പൊയ്ക്കോ." നന്ദനയുടെ ക്ഷമ നശിച്ചു. "അതിന് അയാൾ ആരാ? ഈ കമ്പനിയുടെ എം.ഡി ഒരു മാഡമല്ലേ. അവരല്ലേ കാര്യങ്ങൾ തീരുമാനിക്കേണ്ടത്? എനിക്ക് അവരെ കാണണം." ശശാങ്കൻ പരിഹാസത്തോടെ ചിരിച്ചു. "എം.ഡി ഇവിടെ വരാറില്ല കുട്ടി. പേരിനൊരു എം.ഡി ഉണ്ടെന്നേ ഉള്ളൂ. കാര്യങ്ങൾ നോക്കുന്നത് കെവിൻ സാറാണ്. മര്യാദയ്ക്ക് പോകുന്നതാണ് നിനക്ക് നല്ലത്." ശശാങ്കൻ തിരികെ ഫയലിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ നന്ദന പിന്മാറാൻ തയ്യാറല്ലായിരുന്നു. അവൾ ശശാങ്കന്റെ മുന്നിലെ കസേര വലിച്ചിട്ട് അതിൽ കയറി ഇരുന്നു. ശശാങ്കൻ ഞെട്ടിപ്പോയി. "എങ്കിൽ ഞാൻ പോകുന്നില്ല." അവൾ കൈകെട്ടി ഇരുന്നു. "എന്നെ ഇന്റർവ്യൂ ചെയ്യാതെ, എന്റെ യോഗ്യത പരിശോധിക്കാതെ ഞാൻ ഇവിടുന്ന് ഇറങ്ങില്ല." ശശാങ്കൻ ദേഷ്യത്തോടെ എഴുന്നേറ്റു. "കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? എനിക്ക് സെക്യൂരിറ്റിയെ വിളിക്കേണ്ടി വരും." അയാൾ ഫോണിലേക്ക് കൈ നീട്ടി. അപ്പോഴാണ് ഓഫീസിന്റെ ഉൾവശത്തെ വലിയ തേക്കും തടിയിലുള്ള വാതിൽ തുറന്നത്. ഗാംഭീര്യമുള്ള ഒരു സ്ത്രീ അവിടെ വന്നു നിന്നു. ഓഫ് വൈറ്റ് നിറമുള്ള കോട്ടൺ സാരിയാണ് വേഷം. നരച്ച മുടി ഒതുക്കി വെച്ചിരിക്കുന്നു. കഴുത്തിൽ ലളിതമായ ഒരു സ്വർണ്ണ മാല മാത്രം. പക്ഷേ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. അത് ത്രേസ്യാമ്മ ആയിരുന്നു. കെവിന്റെ മമ്മി. "എന്താ ശശാങ്കാ ഇവിടെ ഒരു ബഹളം?" ആ ശബ്ദം കേട്ടതും ശശാങ്കൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. ഫോൺ താഴെ വെച്ചു. അയാളുടെ മുഖത്ത് പെട്ടെന്ന് ഭയം നിഴലിച്ചു. ത്രേസ്യാമ്മ മെല്ലെ നടന്ന് അവരുടെ അടുത്തേക്ക് വന്നു. "മേഡം... അത്..." ശശാങ്കൻ വരുത്തി. "ഒന്നുമില്ല മേഡം. ഈ കുട്ടി..." ത്രേസ്യാമ്മയുടെ കണ്ണുകൾ നന്ദനയുടെ മേൽ പതിഞ്ഞു. ചെളി പുരണ്ട വേഷവും, വാശിയുള്ള മുഖവും അവർ ശ്രദ്ധിച്ചു. "ആരാ ഈ കുട്ടി? എന്താ ദേഹത്തൊക്കെ ചെളി?" നന്ദന കസേരയിൽ നിന്നെഴുന്നേറ്റു. അവൾ ത്രേസ്യാമ്മയെ ബഹുമാനത്തോടെ നോക്കി, പക്ഷേ സത്യം മറച്ചു വെച്ചില്ല. "എന്റെ പേര് നന്ദന. ഇന്റർവ്യൂവിന് വന്നതാ മേഡം. പുറത്തു വെച്ച് ഇവിടുത്തെ സാറ് വണ്ടി കൊണ്ട് ചെളി തെറിപ്പിച്ചതാണ് ഇത്. മാപ്പ് പറയുന്നതിന് പകരം എന്റെ മുഖത്തേക്ക് പണം എറിഞ്ഞു തന്നു. എന്നിട്ട് എന്നെ ജോലിക്ക് എടുക്കരുതെന്ന് വാശിയും." ത്രേസ്യാമ്മയുടെ മുഖം മാറി. ആ കണ്ണുകളിൽ വിഷമം പടരുന്നത് നന്ദന കണ്ടു. അവർ ശശാങ്കനെ രൂക്ഷമായി നോക്കി. "ശശാങ്കാ, കെവിൻ പറഞ്ഞതാണോ ഇവളെ ഇറക്കി വിടാൻ?" ശശാങ്കൻ തല കുനിച്ചു. "അതേ മേഡം..." ഓഫീസിൽ വലിയൊരു നിശബ്ദത പരന്നു. എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി നിന്നു. ത്രേസ്യാമ്മ നന്ദനയുടെ അടുത്തേക്ക് വന്നു. "മോളേ..." അവരുടെ ശബ്ദം മയപ്പെട്ടു. "ഈ കമ്പനിയുടെ ഉടമസ്ഥൻ അവനല്ല, ഞാനാണ്. ഈ കസേരയിൽ ആര് ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്." നന്ദന അതിശയത്തോടെ അവരെ നോക്കി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50730/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
saaaf
1.9K views
18 hours ago
രഹസ്യ മുറി Part-3 കോടികൾ വിലമതിക്കുന്ന കള്ളപ്പണക്കെട്ടുകളും... കുറെ വിദേശ രേഖകളും. കാര്യങ്ങളെല്ലാം ഇപ്പോൾ ഫിദയ്ക്ക് വ്യക്തമാകാൻ തുടങ്ങിയിരിക്കുന്നു...മറ്റൊരു വോയിസ് റെക്കോർഡിംഗ് കൂടി കണ്ടപ്പോൾ അവൾ അത് തുറന്നു. "നീ ഇത് കണ്ടെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല..." ശാന്തമായ ഒരു ശബ്ദം പറഞ്ഞു. "മുൻപുണ്ടായിരുന്ന ഡിസൈനറും നിന്നെപ്പോലെ തന്നെയായിരുന്നു. അവൾക്കും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..." ആ ശബ്ദം ഫിദയ്ക്ക് പരിചയമുള്ളതായി തോന്നി. ആ പഴയ സ്കെച്ച് ബുക്ക് അവിടെ പണ്ട് ജോലി ചെയ്തിരുന്ന, പിന്നീട് മരിച്ച മറ്റൊരു ഡിസൈനറുടേതായിരുന്നു. ആ ഫോൺ മറ്റൊരാളുടേതും. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. അവർ രണ്ടുപേരും ഫിദ ഇപ്പോൾ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്, അവൾ ഇപ്പോൾ താമസിക്കുന്ന അതേ മുറിയിലാണ് അവരും താമസിച്ചിരുന്നത്. കത്തിൽ പറഞ്ഞിരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഫിദ എല്ലാ രേഖകളും പരിശോധിച്ചു. കത്തിൽ വിവരിച്ചതിനേക്കാൾ വളരെ വലുതാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. കോഴിക്കോട്ടെ ഏറ്റവും വലിയ ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനങ്ങളിലൊന്നിന്റെ മറവിൽ ഇത്രയും വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്തുതന്നെയായാലും സത്യം പുറത്തുകൊണ്ടുവരുമെന്ന് അവൾ തീരുമാനിച്ചു. പിറ്റേന്ന് ഫിദ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്ത് നേരത്തെ ഇറങ്ങി. മുറിയിലെത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് അവൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരികെ മുറിയിലെത്തിയ ശേഷം അവൾ ജോലി തുടർന്നു. അന്നും കനത്ത മഴയായിരുന്നു. രാത്രി ഏകദേശം 11:30-ഓടെ ജോലി നിർത്തി ആഹാരം കഴിച്ച് അവൾ കിടക്കാൻ ഒരുങ്ങി. പെട്ടെന്ന്— കറന്റ് പോയി. ഇതിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അവൾക്ക് ഇത്രയും പേടി തോന്നിയിട്ടില്ല. അതിന് കാരണം—അവൾ നൽകിയ പരാതിയായിരുന്നു. മുമ്പ് ഈ സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. അവളുടെ മരണത്തിന് പിന്നിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരും, സമൂഹത്തിലെ സ്വാധീനമുള്ള വ്യക്തികളും, പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെട്ട ഒരു സംഘമാണെന്ന് ഫിദയ്ക്ക് അറിയാമായിരുന്നു. അതിനുശേഷം ഈ കേസിനെക്കുറിച്ച് അന്വേഷിച്ച സാറ എന്ന മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. ഇപ്പോൾ താൻ പരാതി നൽകിയ വിവരം അവർ അറിഞ്ഞാൽ താനും അപകടത്തിലാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അപ്പോഴാണ്—വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടത്. ഫോണിലെ വെളിച്ചം ഉപയോഗിച്ച് ഫിദ പതുക്കെ തിരിഞ്ഞു നോക്കി. വാതിലിനടുത്ത് ഒരു നിഴൽ നിൽക്കുന്നു. അത് ആ ഫ്ലാറ്റിന്റെ ഉടമയായിരുന്നു. അവൻ തനിച്ചായിരുന്നില്ല, പിന്നിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. "നീ എല്ലാം കണ്ടെത്തി... അല്ലേ?" ഒരു ക്രൂരമായ ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന്—അവൻ അവളുടെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തു. പിറ്റേന്ന് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഫിദയെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഫിദയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ ആരെയും കണ്ടില്ല, ഹാൾ മുഴുവൻ അലങ്കോലമായി കിടക്കുകയായിരുന്നു. തലേദിവസം രാത്രി ആ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത് അദ്ദേഹം ഓർത്തു. സംശയം തോന്നിയ അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അടുത്ത ദിവസം പത്രത്തിന്റെ ഒരു മൂലയിൽ ഫിദയുടെ തിരോധാന വാർത്ത വന്നു. ദിവസങ്ങൾ കടന്നുപോയി. അവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം—കോഴിക്കോട് നഗരം ഞെട്ടിപ്പിക്കുന്ന ഒരു വാർത്താ റിപ്പോർട്ട് കേട്ടാണ് ഉണർന്നത്. പ്രമുഖമായ ഒരു ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനത്തിന്റെ തട്ടിപ്പുകൾ പുറത്തായിരിക്കുന്നു. മയക്കുമരുന്ന്, ഭൂമാഫിയ... സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മറ്റുള്ളവരെ തട്ടിക്കൊണ്ടുപോയതാണെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നിൽ സ്ഥാപന ഉടമയും ചില പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും രാഷ്ട്രീയക്കാരും ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എല്ലാ തെളിവുകളും ഫ്ലാറ്റിലെ രഹസ്യ മുറിക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ സത്യം പുറത്തുവരാൻ കാരണം—ഫിദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആയിരുന്നു. ആ വീഡിയോയിൽ അവൾ എല്ലാം വ്യക്തമായി വിവരിക്കുകയും തെളിവുകളെല്ലാം കാണിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലുടനീളം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വൈകാതെ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി. അതേസമയം, ഫിദയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. വീഡിയോ അപ്‌ലോഡ് ചെയ്ത ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് അവളുടെ ഫ്ലാറ്റ് തന്നെയായിരുന്നു. എന്നാൽ അവിടെ നിന്ന് അവളുടെ ഫോൺ മാത്രമാണ് ലഭിച്ചത്. പിന്നീട്, അവൾ കാണാതായ അതേ ദിവസം തന്നെയാണ് ആ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് കണ്ടെത്തി. അത് ഓട്ടോമാറ്റിക്കായി പോസ്റ്റ് ആകാൻ ഷെഡ്യൂൾ ചെയ്തിരിക്കുകയായിരുന്നു. അന്ന് രാത്രി— ഒരു പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നു. "സാർ... ഞാൻ സാറയാണ്..." "എനിക്ക് ഈ കേസിനെക്കുറിച്ച് സംസാരിക്കണം. ഫിദയെ അവർ എവിടെയാണ് കൊണ്ടുപോയിരിക്കുന്നതെന്ന് എനിക്കറിയാം." സമയം രാത്രി 10 മണി. നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ഒരു സ്ഥലം—ഒരു ചെറിയ കാട് പിടിച്ച പ്രദേശം. ദൂരെയായി ഒരു പഴയ ഷെഡ് കാണാം. സാറയും പോലീസ് സംഘവും അവിടെ എത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജനലിലൂടെ അകത്തേക്ക് നോക്കി. അകത്ത്— ഫിദ. ഒരു കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു അവൾ. #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
𝐇𝐞𝐚𝐫𝐭𝐥𝐞𝐳𝐬🍷
1.5K views
21 hours ago
Beneath the merciless glow of the street, she drifts through the night—untethered, solitary, and almost aimless, like a soul that has forgotten where it belongs 🥀 . . . . . . 🥀 #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
thαѕnєєm
1.8K views
1 days ago
ഇലച്ചാർത്തുകളിലെ ഓർമ്മപ്പുസ്തകം രചന:തസ്‌നീം പഴയ ആ തറവാടിന് 'ശ്രാവണം' എന്നാണ് പേര്. ചുവരുകളിൽ പായൽ പിടിച്ചു തുടങ്ങിയെങ്കിലും, ആ വീടിന് ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു. ഭവാനിയമ്മ ഓരോ ദിവസവും തുടങ്ങുന്നത് പൂമുഖത്തെ ആ വലിയ നിലവിളക്ക് കൊളുത്തിക്കൊണ്ടാണ്. ​മക്കൾ ബാംഗ്ലൂരിലെ തിരക്കിലേക്ക് ചേക്കേറിയപ്പോൾ, അവർ ബാക്കിവെച്ചു പോയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഭവാനിയമ്മ ഒരു നിധിപോലെ കാത്തുസൂക്ഷിച്ചു. "അമ്മേ, ആ കാടുപിടിച്ച പറമ്പിൽ ഒറ്റക്ക് ഇരിക്കാതെ ഇങ്ങോട്ട് പോന്നൂടെ?" എന്ന മക്കളുടെ സ്കൈപ്പ് കോളുകളിലെ ചോദ്യത്തിന്, "എനിക്ക് ഇവിടെ തിരക്കാണ് മക്കളേ..." എന്നൊരു ചിരി മാത്രമായിരുന്നു അവരുടെ മറുപടി. ​ശേഖരൻ നായർ മരിച്ചിട്ട് അഞ്ചു വർഷം തികയുന്നു. പക്ഷേ, ഉമ്മറത്തെ ആ വലിയ ചാരുകസേരയിൽ ഇരിക്കുമ്പോൾ, കാറ്റിൽ ഒഴുകിവരുന്ന പുകയിലയുടെയും ചന്ദനത്തിരിയുടെയും മണം അദ്ദേഹത്തിന്റെ സാമീപ്യം അവർക്ക് നൽകിക്കൊണ്ടിരുന്നു. വൈകുന്നേരം സ്കൂൾ ബസ്സിന്റെ ഹോൺ കേൾക്കുന്നതോടെ ഭവാനിയമ്മ അടുക്കളയിൽ തിരക്കിലാകും. ചുക്കുവെള്ളവും, പിന്നെ അവർക്കായി ഉണ്ടാക്കി വെച്ച ഉണ്ണിയപ്പമോ ഇലയടയോ പാത്രങ്ങളിൽ നിറയും. ​അപ്പു, മാളു, പിന്നെ ചെറിയ കണ്ണൻ—അവരായിരുന്നു ഭവാനിയമ്മയുടെ ലോകം. അവർ വരുന്നത് വെറും പലഹാരം കഴിക്കാനല്ല, ഭവാനിയമ്മയുടെ ഉള്ളിലെ 'കഥാപെട്ടി' തുറപ്പിക്കാനാണ്. ​"അമ്മൂമ്മേ... ഇന്ന് ആ പഴയ കാവിലെ യക്ഷിയുടെ കഥ പറയുമോ?" കണ്ണൻ വലിയ കണ്ണുകളോടെ ചോദിച്ചു. ​"യക്ഷിയൊന്നുമല്ലടാ കുട്ടാ... അത് ആ കാടിനെ കാക്കുന്ന കാവൽക്കാരിയായിരുന്നു. പണ്ട് ഈ നാട്ടിൽ മഴ പെയ്യാതിരുന്നപ്പോൾ..." ഭവാനിയമ്മ കഥ പറഞ്ഞുതുടങ്ങി. ​അവരുടെ കഥകളിൽ പ്രകൃതിയും മനുഷ്യനും ഒന്നായിരുന്നു. പുഴകൾ സംസാരിക്കുമായിരുന്നു, പക്ഷികൾ സന്ദേശങ്ങൾ എത്തിക്കുമായിരുന്നു. ആ കഥകളിലൂടെ കുട്ടികൾ തങ്ങളുടെ നാടിനെ സ്നേഹിക്കാൻ പഠിച്ചു. പിറ്റേന്ന് വീണ്ടും പതിവുപോലെ സ്കൂൾ വിട്ട പാടെ കുട്ടികൾ ഭവാനിയമ്മയുടെ കഥ കേൾക്കാൻ ചുറ്റും കൂടി. ഭവാനിയമ്മ ഒരു കസേരയിൽ ഇരുന്ന് ഒരു പുസ്തകവും കയ്യിൽ വെച്ചു കഥ പറഞ്ഞുകൊടുക്കാൻ തുടങ്ങി. ​"മക്കളേ, പണ്ട് പണ്ട് ഈ പറമ്പിന്റെ അറ്റത്തുള്ള കാവിൽ ഒരു ചെറിയ നീലപ്പൂവ് ഉണ്ടായിരുന്നു. ആ പൂവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു—അതൊരു പാട്ടുപാടും പൂവായിരുന്നു!" ഭവാനിയമ്മ പറഞ്ഞു തുടങ്ങിയപ്പോൾ കുട്ടികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ​പണ്ട്, ഈ നാട്ടിലൊട്ടാകെ വലിയൊരു വരൾച്ച വന്നു. പുഴകൾ വറ്റി, കിണറുകൾ ഉണങ്ങി. പക്ഷികളും മൃഗങ്ങളും വെള്ളം കിട്ടാതെ വലഞ്ഞു. മനുഷ്യർ തമ്മിൽ വെള്ളത്തിനായി വഴക്കിട്ടു. ആകെ സങ്കടമായ കാലം. ​ഈ സമയം, കാവിലെ ആ നീലപ്പൂവ് മാത്രം വാടാതെ നിന്നു. ഒരു ദിവസം വൈകുന്നേരം, ഒരു ചെറിയ കുരുവി ദാഹിച്ചു വലഞ്ഞ് ആ പൂവിന്റെ അരികിൽ വന്നു വീണു. ​"എനിക്ക് ഇത്തിരി വെള്ളം തരുമോ?" കുരുവി ചോദിച്ചു. ​പൂവ് പറഞ്ഞു: "എന്റെ ഉള്ളിൽ തേനുണ്ട്, പക്ഷേ നിന്റെ ദാഹം മാറ്റാൻ വെള്ളമില്ല. എന്നാൽ എനിക്കൊരു പാട്ടു പാടാൻ അറിയാം. ആ പാട്ട് മേഘങ്ങളെ വിളിച്ചു വരുത്തും. പക്ഷേ ആ പാട്ട് പാടിത്തീരുമ്പോൾ ഞാൻ ഇല്ലാതാകും." ​കുട്ടികൾ പേടിയോടെ ചോദിച്ചു, "അയ്യോ, എന്നിട്ട് ആ പൂവ് പാടിയോ അമ്മൂമ്മേ?" ​ഭവാനിയമ്മ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു: "അതെ മക്കളേ, ആ പൂവ് പാടാൻ തീരുമാനിച്ചു. ലോകത്തിലെ മറ്റുള്ളവർക്ക് വേണ്ടി സ്വയം ഇല്ലാതാകാൻ ആ കുഞ്ഞുപ്പൂവ് തയ്യാറായി. അത് ഏറ്റവും മനോഹരമായ ഒരു രാഗം പാടിത്തുടങ്ങി. ആ പാട്ട് കാറ്റിൽ അലിഞ്ഞ് ആകാശത്തെത്തി. പാട്ട് കേട്ട് കറുത്ത മേഘങ്ങൾ ഓടിക്കൂടി. ​പെട്ടെന്ന് ഇടിയും മിന്നലുമുണ്ടായി. മണ്ണിലേക്ക് വലിയ മഴത്തുള്ളികൾ വീണു. പുഴകൾ നിറഞ്ഞു, കിണറുകൾ കവിഞ്ഞു. നാട് മുഴുവൻ സന്തോഷത്തിലായി. പക്ഷേ, മഴ കഴിഞ്ഞു നോക്കിയപ്പോൾ ആ നീലപ്പൂവ് അവിടെ ഉണ്ടായിരുന്നില്ല. അതിനു പകരം അവിടെ നൂറുകണക്കിന് പുതിയ നീലപ്പൂക്കൾ മുളച്ചു വന്നിരുന്നു!" ​ഭവാനിയമ്മ കുട്ടികളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു: "മക്കളേ, ആ പൂവിനെപ്പോലെയാകണം നമ്മളും. മറ്റുള്ളവർക്ക് വേണ്ടി നമ്മളാൽ കഴിയുന്ന നല്ല കാര്യങ്ങൾ ചെയ്യണം. നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മൾ പോയാലും ഈ മണ്ണിൽ പുതിയ പൂക്കളായി വിരിഞ്ഞുനിൽക്കും." ​കഥ കേട്ട് കഴിഞ്ഞ് കണ്ണനും അപ്പുവും ചിന്നുവും കുറച്ചുനേരം നിശബ്ദരായി ആ കാവിൻ്റെ ഭാഗത്തേക്ക് നോക്കി നിന്നു. അവിടെ എവിടെയോ ആ നീലപ്പൂവ് ഇപ്പോഴും പാടുന്നുണ്ടാകുമെന്ന് അവർക്ക് തോന്നി. ഒരു ശനിയാഴ്ച ഉച്ചയ്ക്ക്, ഒരു വെള്ള ഇന്നോവ കാർ തറവാടിന്റെ മുറ്റത്ത് വന്നുനിന്നു. രഘുവും രമയും കുടുംബസമേതം എത്തിയതായിരുന്നു. അവരോടൊപ്പം ഒരു റിയൽ എസ്റ്റേറ്റ് ഏജന്റും ഉണ്ടായിരുന്നു. ​"അമ്മേ, ഇത് ശരിയാവില്ല. ഈ വീട് നോക്കാൻ പോലും ആളില്ല. ഞങ്ങളൊരു നല്ല വില ഒപ്പിച്ചിട്ടുണ്ട്. സിറ്റിക്കടുത്ത് ഒരു ഫ്ലാറ്റ് അമ്മയുടെ പേരിൽ എടുക്കാം. ബാക്കി പണം കൊണ്ട് ഞങ്ങൾക്ക് ബിസിനസ് വികസിപ്പിക്കാം." രഘുവിന്റെ വാക്കുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു. ​ഭവാനിയമ്മ ഒന്നും മിണ്ടിയില്ല. അവർ പതിയെ മുറ്റത്തെ ആ വലിയ മാവിന്റെ ചുവട്ടിലേക്ക് നടന്നു. അതിന്റെ തടിയിൽ തടവി അവർ നിന്നു. താൻ പോയാൽ ഈ മാവ് വെട്ടിമാറ്റപ്പെടും, കുളം മൂടപ്പെടും, ആ ഉമ്മറം തകർക്കപ്പെടും. അന്ന് വൈകുന്നേരം കുട്ടികൾ പതിവുപോലെ എത്തി. പക്ഷേ ഭവാനിയമ്മയുടെ മുഖത്തെ വിഷാദം അവർ തിരിച്ചറിഞ്ഞു. ​"അമ്മൂമ്മേ, എന്താ പറ്റിയേ? കഥ പറയുന്നില്ലേ?" മാളു ചോദിച്ചു. ​ഭവാനിയമ്മ കുട്ടികളെ അരികിൽ ഇരുത്തി. "മക്കളേ, ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു സത്യകഥ പറഞ്ഞുതരാം. ഒരു വലിയ മരത്തിന്റെയും അത് കാത്തുസൂക്ഷിക്കുന്ന ഒരു വൃദ്ധയുടെയും കഥ." ഭവാനിയമ്മ കുട്ടികളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ കണ്ണുകളിൽ നേരിയൊരു നനവ് പടർന്നിരുന്നു. അവർ തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് നിലത്ത് തടവിയിട്ട് ആ 'സത്യകഥ' പറഞ്ഞു തുടങ്ങി: "മക്കളേ, വർഷങ്ങൾക്ക് മുമ്പ്, ഈ വീട് പണിയുന്നതിനും എത്രയോ കാലം മുമ്പ്, ഈ മണ്ണിൽ ഒരു വലിയ ആൽമരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിൽ ഒരു കൊച്ചു വീടും. അവിടെ ഒരു വൃദ്ധയും താമസിച്ചിരുന്നു. ആ വൃദ്ധക്ക് ഈ ലോകത്ത് കൂട്ടിനുണ്ടായിരുന്നത് ആ ആൽമരം മാത്രമായിരുന്നു. ​മഴ പെയ്യുമ്പോൾ ആ മരം തന്റെ വലിയ ഇലകൾ കൊണ്ട് അവർക്ക് കുടയായി മാറി. വെയിൽ കനക്കുമ്പോൾ അത് അവർക്ക് തണലേകി. പക്ഷികൾ ആ മരക്കൊമ്പിലിരുന്ന് അവർക്ക് പാട്ടുകൾ പാടിക്കൊടുത്തു. ആ വൃദ്ധയും മരവും തമ്മിൽ സംസാരിക്കുമായിരുന്നു എന്ന് നാട്ടുകാർ പറയുമായിരുന്നു. ​ഒരിക്കൽ, ആ നാട്ടിലെ രാജാവ് അവിടെ ഒരു വലിയ കൊട്ടാരം പണിയാൻ തീരുമാനിച്ചു. കൊട്ടാരം പണിയണമെങ്കിൽ ആ ആൽമരം വെട്ടിമാറ്റണം. രാജാവിന്റെ ഭടന്മാർ കോടാലികളുമായി വന്നു. അവർ ആ വൃദ്ധയോട് പറഞ്ഞു: ​'നിനക്ക് ഞങ്ങൾ സ്വർണ്ണവും പണവും തരാം, ഈ മരം വിട്ടുതരൂ. നിനക്ക് സുഖമായി മറ്റൊരു സ്ഥലത്ത് ജീവിക്കാം.' ​പക്ഷേ ആ വൃദ്ധ മരത്തെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു: 'ഈ മരം വെറുമൊരു മരമല്ല, ഇത് എന്റെ ജീവിതമാണ്. ഇതിന്റെ വേരുകൾ ഓടുന്നത് എന്റെ രക്തത്തിലൂടെയാണ്. ഇതിനെ വെട്ടുമ്പോൾ നിങ്ങൾ മുറിക്കുന്നത് എന്റെ ഹൃദയമാണ്.' ​അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ രാജാവ് നേരിട്ടെത്തി. ആ വൃദ്ധയുടെ കണ്ണുകളിലെ ഉറപ്പും മരത്തോടുള്ള ആഴത്തിലുള്ള സ്നേഹവും കണ്ടപ്പോൾ രാജാവിന്റെ മനസ്സ് മാറി. രാജാവ് കൊട്ടാരം മറ്റൊരിടത്തേക്ക് മാറ്റി പണിതു. ​കാലം കടന്നുപോയി... ആ വൃദ്ധ മരിച്ചപ്പോൾ, അവരെ ആ മരത്തിന്റെ ചുവട്ടിൽ തന്നെ അടക്കം ചെയ്തു. വർഷങ്ങൾക്കിപ്പുറം, ആ മരം വീണുപോയിരിക്കാം, പക്ഷേ ആ വൃദ്ധയുടെ ആത്മാവ് ഇപ്പോഴും ഈ മണ്ണിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. താൻ സ്നേഹിച്ച മണ്ണും മരങ്ങളും സംരക്ഷിക്കപ്പെടുന്നത് കാണാൻ അവർ ഇന്നും ഇവിടെ എവിടെയോ കാവൽ നിൽക്കുന്നുണ്ട്." ​ഭവാനിയമ്മ കഥ പറഞ്ഞു നിർത്തിയപ്പോൾ ചുറ്റും വലിയ നിശബ്ദതയായിരുന്നു. അവർ മെല്ലെ തന്റെ ചാരുകസേരയിൽ ചാരിയിരുന്നു കൊണ്ട് കുട്ടികളോട് ചോദിച്ചു: ​"മക്കളേ, ആ വൃദ്ധ ഞാനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" ​അപ്പുവും മാളുവും പരസ്പരം നോക്കി. ആ കഥയിലൂടെ താൻ ഈ തറവാട് വിട്ടുപോകാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭവാനിയമ്മ അവർക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഈ വീടും മരങ്ങളും വെറും വസ്തുക്കളല്ല, മറിച്ച് തന്റെ ജീവന്റെ ഭാഗമാണെന്ന് അവർ ആ കൊച്ചു ഹൃദയങ്ങളിലേക്ക് പകർന്നു നൽകി. ഭവാനിയമ്മ തന്റെ ജീവിതം തന്നെ ഒരു കഥയായി അവർക്ക് മുന്നിൽ അവതരിപ്പിച്ചു. ഓരോ മരവും ഓരോ ചെടിയും തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നും, അവയെ വിട്ടുപോയാൽ തന്റെ ശ്വാസം നിലയ്ക്കുമെന്നും ആ കുട്ടികൾക്ക് മനസ്സിലായി. ആ സംഭാഷണം മറഞ്ഞുനിന്ന് കേൾക്കുകയായിരുന്ന രഘുവിന്റെയും രമയുടെയും ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ​തങ്ങൾ വിൽക്കാൻ ശ്രമിക്കുന്നത് ഒരു വീടല്ല, മറിച്ച് ഒരു വലിയ സംസ്കാരത്തെയും അമ്മയുടെ പ്രാണനെയുമാണെന്ന് അവർ തിരിച്ചറിഞ്ഞു. അടുത്ത ദിവസം രാവിലെ രഘു ആ ഏജന്റിനെ മടക്കി അയച്ചു. അവൻ അമ്മയുടെ അടുത്ത് വന്നിരുന്നു. ​"അമ്മേ... ഞങ്ങൾക്കൊരു തെറ്റ് പറ്റി. ഈ വീട് വിൽക്കുന്നില്ല. പകരം, ഓരോ അവധിക്കാലത്തും ഞങ്ങൾ ഇങ്ങോട്ട് വരും. ഈ കുട്ടികൾക്കൊപ്പം കഥ കേൾക്കാൻ ഞങ്ങളും ഉണ്ടാകും." ​ഭവാനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവർ ആ ചാരുകസേരയിൽ അമർന്നിരുന്നു. മുറ്റത്ത് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ആ വലിയ തറവാട് വീണ്ടും ചിരിക്കാൻ തുടങ്ങി. ​രാത്രിയിൽ, ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഭവാനിയമ്മ മനസ്സിൽ പറഞ്ഞു: "ശേഖരേട്ടാ, നമ്മൾ ജയിച്ചു. ഈ വീട് ഇനിയും കഥകൾ പറയും..." #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.9K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _18 ✍️ രചന - ജിഫ്ന നിസാർ.. ❤‍🔥 നിനക്കിപ്പോ പഴയൊരു സ്നേഹമില്ലല്ലോ സ്നേഹമോളെ.. അതെന്ത് പറ്റി.. ഏഹ് " പറയുന്നതിനൊപ്പം തന്നെ വിഷ്ണു സ്നേഹയുടെ ദേഹം അവനു തോന്നിയയിടത്തൊക്കെ വേദനിപ്പിച്ചു കൊണ്ട് ഞെരിക്കുന്നുണ്ട്. "വേദനിക്കുന്നു വിഷ്ണു... അവളുടെ മുഖം കൂടുതൽ ദയനീയമായിരുന്നു. അവളുടെ കണ്ണുകൾ രണ്ടു നിറഞ്ഞു തൂവാൻ പാകത്തിന് ഭയമിരുണ്ട് കൂടി കിടക്കുന്നു. "അഹ്.. കുറച്ചു വേദന കൂടി സഹിക്കേന്റെ മോളെ.. അല്ലാതെ എല്ലായ്‌പ്പോഴും..എനിക്ക് നിന്നെ %₹*@തരാൻ മാത്രം പറ്റുവോ.. ഏഹ്.." വല്ലാത്തൊരു വഷളൻ ചിരിയോടെ വിഷ്ണു വീണ്ടുമവളുടെ മുറിവേറ്റ ചുണ്ടുകളിൽ അമർത്തി ഞെരിച്ചു.. എനിക്ക്.. എനിക്ക് തിരിച്ചു പോണം. സ്നേഹ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു അവളെ കൂടുതൽ അമർത്തി പിടിക്കുകയാണ് ചെയ്തത്.. നിന്റെ മക്കൾ സ്കൂളിൽ നിന്നും വരും.. അല്ലേ." അടുത്തുള്ള മേശയിൽ നിന്നും മദ്യ ഗ്ലാസ്‌ എടുത്തു കൊണ്ടത് പതിയെ കുടിച്ചിറക്കി അവനത് ചോദിക്കുമ്പോൾ അവനിൽ നിന്നും അകന്നു മാറി പോകാൻ കഴിയാത്ത നിസ്സഹായതയോടെ സ്നേഹ മുഖം കുനിച്ചു. അപ്പോഴും വിഷ്ണു വിന്റെ കൈകൾ അവളെ പലയിടത്തും വേദനിപ്പിക്കുന്നുണ്ട്. സഹിക്കുകയെ നിവൃത്തിയൊള്ളു എന്നൊരു ഭാവമാണവൾക്ക്.. വല നെയ്യുന്ന ചിലന്തിയെ പോലെ.. വളരെ സൂക്ഷ്‌മമായി..അവൻ തന്നെ കെണിയിൽ പെടുത്തി കഴിഞ്ഞു. തന്റെ ശരീരമടക്കം പിടിച്ചു വാങ്ങിയിട്ട് പിന്നെ അതെല്ലാം തന്റെ തെറ്റാണ് എന്നത് പോലായി തീർന്നിരിക്കുന്നു ഇപ്പോഴുള്ള കാര്യങ്ങൾ. അല്ലെങ്കിലും അവനെ മാത്രം കുറ്റം പറയാനും പറ്റില്ലല്ലോ..? ഒരിക്കലും ഒരാളും ക്ഷമിക്കാത്ത തെറ്റല്ലേ താൻ ചെയ്തത്.. ചെയ്തു കൊണ്ടിരിക്കുന്നത്.. താൻ കൂടി അനുവാദം കൊടുക്കാതെ അവനൊരിക്കലും തന്റെ ജീവിതത്തിൽ കയറി വന്നിട്ടില്ല. താനായിരുന്നു ആദ്യമവനെ കാണാൻ പോയത്. വീട് പണിയുടെ എന്തോ ആവിശ്യത്തിന്..വേണ്ടി. ഭർത്താവ് വിജേഷ് ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ വീട് പണിയെല്ലാം തന്റെ ഉത്തരവാദിത്തമായിരുന്നു. തനിക്കഴിക്കാൻ പറ്റാത്ത എന്തോ നൂലാ മാല കേസ് വന്നപ്പോൾ അതിന് വേണ്ടി ആദ്യം പോയി അവനെ കണ്ടത് താനാണ്. ആദ്യമൊക്കെ അതിന്റെ റിസ്ക് വശങ്ങളെ കുറിച്ചാണ് അവൻ പറഞ്ഞു തന്നത്. പതിവുപോലെ എല്ലായിടത്തും കാര്യം നടക്കാൻ വേണ്ടി താൻ കാശ് ഓഫർ ചെയ്തപ്പോൾ അവനത് നിരസിച്ചു. ഇത്‌ കൊണ്ടല്ല ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെയാണ് അതിന് ശ്രമിക്കാത്തതെന്ന് പറഞ്ഞ നിമിഷം അവനോട് തോന്നിയ ആരാധന.. "താനിങ്ങനെ ഒറ്റയ്ക്ക് ഇവിടെല്ലാം കയറിയിറങ്ങി നടക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്.. ഞാനൊന്ന് കൂടി ശ്രമിച്ചു നോക്കട്ടെ..എല്ലാം തന്റെ ഭാഗ്യം പോലിരിക്കും "എന്ന് സഹതാപതോടെ.. മാന്യതയോടെ തന്നോട് പറഞ്ഞിട്ട് അതിന്റെ പിറ്റേ ആഴ്ച ആകാര്യം ശെരിയാക്കി തന്നപ്പോൾ.. ആ ആരാധന ഒന്ന് കൂടി വളർന്നു. "അദ്ദേഹത്തിനോട് ഒരു നന്ദി പറഞ്ഞേക്ക് സ്നേഹ.. ഇക്കാലത്തു ആരും ഇങ്ങനൊന്നും സഹായിക്കില്ല.. വല്ല്യ മനസ്സുള്ള ആളാണ്‌.പറ്റൂച്ച നീ എന്തേലും ഗിഫ്റ്റും വാങ്ങിച്ചു പോയിക്കോ"എന്ന് പറഞ്ഞത് വിജേഷേട്ടൻ തന്നെയാണ്. മറ്റൊരു തുടക്കം. നല്ലൊരു പെർഫ്യൂം വാങ്ങിച്ചിട്ട് വിജേഷ്ട്ടൻ സന്തോഷത്തോടെ തരാൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോയത്. മാന്യമായി തന്നെ സ്വീകരിച്ചു. തന്നെയും തന്റെ ഗിഫ്റ്റിനെയും.. വീട് പണി നന്നായി നടക്കട്ടെ എന്നും ആശംസിച്ചു വിടുമ്പോൾ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു അപ്പോൾ മുതൽ. നമ്പരൊക്കെ പരസ്പരം കൈ മാറിയിട്ടും വിളിയോ ചാറ്റിങ്ങോ ഒന്നുമില്ലാതെ അവൻ തന്റെ വിശ്വാസലിസ്റ്റിലേക്ക് ഇടം പിടിച്ചു.. ഭർത്താവ് നാട്ടിൽ ഇല്ലാതെ.. ഭർത്താവിന്റെ വീട്ടുകാരുടെ സഹകരണമില്ലാതെ.. സ്വന്തം വീട്ടിലും കൂടെ നിന്ന് സഹായിക്കാൻ മതിയായ ആളുകളില്ലാതെ ഒറ്റക്കൊരു വീട് പണിയുടെ പ്രഷർ.. അപ്പോഴും വിഷ്ണു തന്നെയായിരുന്നു സഹായിച്ചത്. കാശായും അവന്റെ സാന്നിധ്യമായും.നിരവധി തവണ. വിജേഷേട്ടനും പലപ്പോഴും അവനോട് സംസാരിച്ചിട്ടുണ്ട്. രണ്ടു പേരും തമ്മിലും നല്ലൊരു സൗഹൃദം വളർന്നു.. പക്ഷേ.. കൂടെ കൂടെയുള്ള കാഴ്ചകൾ.. അതിനിടയിൽ അറിയാതെ അവന്റെ കരുതൽ സ്നേഹം.. ഇതിനെല്ലാം താൻ അടിമ പെട്ടത് പോലെ.. അവൻ ഫോഴ്സ് ചെയ്തിട്ടില്ല.. അത് സത്യം തന്നെ.. പക്ഷേ തനിക്കവനെ വേണമെന്ന് തൊന്നും വിധമൊരു അട്രാക്ഷൻ തോന്നിപ്പോകും വിധം അവനടുത്തു. തന്നെ അടുപ്പിച്ചു. വാടക വീട്ടിൽ.. വീട് പണിക്കിടെ.. അതിന്റെ കാര്യങ്ങളുമായി അഞ്ചു വർഷത്തോളമായിരുന്നു വിജേഷേട്ടൻ നാട്ടിൽ വന്നിട്ട്.. ആളുടെ പരുക്കൻ സ്വഭാവതിന്റെ നേരെ വിപരീതമായുള്ള വിഷ്ണുവിന്റെ ശാന്തമായുള്ള ചിരിയും വർത്താനങ്ങളും. ആദ്യമായി.. മറ്റൊരു ഉദ്ദേശത്തിൽ പൂർത്തിയാവാത്ത വീടിന്റെ അകത്തു വെച്ച് അവൻ തന്നെ തൊട്ടപ്പോൾ താനെന്തേ തടയാഞ്ഞത്..? അതിപ്പോൾ ഇവിടെ വരെയും കൊണ്ടെത്തിച്ചിരിക്കുന്നു. മൃദുവായി തന്നെ സ്നേഹിച്ചവനിന്ന് ചെന്നായയുടെ സ്വഭാവമാണ്. അവൻ കടിച്ചു കീറാത്ത ഒരിടവും തന്റെ ശരീരത്തിലില്ല. പുറമെ പരുക്കനാണെങ്കിലും വിജേഷ് എത്ര സൗമ്യമായിട്ടായിരുന്നു തന്നോട് ഇടപ്പെട്ടിരുന്നത് എന്നോർത്ത് പോകും. പക്ഷേ അപ്പോഴേക്കും കുറ്റബോധത്തോടൊപ്പം അവനുമായുള്ള ബന്ധവും വല്ലാതെ വളർന്നു പോയി.. അങ്ങനല്ല.. അവനത് വളർത്തി എടുത്തു.. തിരിച്ചിറങ്ങി നടക്കാൻ കഴിയാത്ത വിധം അവൻ തന്നെ കത്രിക പൂട്ടിട്ട് പൂട്ടി. അവന്റെ മാത്രമല്ല.. അവൻ പറയുന്നവരുടെ കൂടി ഒപ്പം കിടക്കേണ്ടി വരുന്ന ദുരവസ്ഥ. ഇല്ലെങ്കിൽ വിഡിയോ സോഷ്യൽ മിഡിയ വഴി പുറത്ത് വിടും എന്നുള്ള ഭീക്ഷണി.. അത് വെറുമൊരു ഭീഷണി അല്ലല്ലോ.. ആദ്യസംഗമത്തിന്റെ.. താൻ വളരെ ഏറെ ആവേശത്തിൽ അവനിലേക്ക് ചേർന്ന് നിൽക്കുന്ന വിഡിയോ.. അതിൽ അവന്റെ മുഖം മാത്രമില്ല..താനും തന്റെ ആവേശവും വളരെ വ്യക്തമായി ഉണ്ടായിരുന്നു എന്നതും അവൻ തന്നെ കെണിയിൽ പെടുത്താൻ വളരെ മുന്നേ തന്നെ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി. അടുത്ത ആഴ്ച വിജേഷേട്ടൻ നാട്ടിൽ വരുകയാണ്. നീണ്ടു ആറു വർഷങ്ങൾക്ക് ശേഷം.. ഒരു ഭാര്യ എന്ന നിലയിൽ എത്ര സന്തോഷം തോന്നേണ്ടതാണ്.! ഇപ്രാവശ്യം പുതിയ വീട്ടിൽ നമ്മുക്കൊന്നിച്ചു കൂടണം എന്നൊക്കെ സ്വപ്നം കണ്ടു വരുന്നു ആ പാവത്തിനോട് താൻ ചെയ്തത് എന്താണ്..? മരിക്കാൻ പേടിയാണ്.. അത് മരണത്തെയല്ല.. അത് വെച്ച് പോലും തന്നോട് പ്രതികാരം ചെയ്യുമെന്ന് പറയുന്ന ഈ കാലനെക്കാൾ ക്രൂരത നിറഞ്ഞവനെ.. അത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു. ഇനിയെന്നെ ശല്യം ചെയ്യരുതെന്ന് വിഷ്ണുവിന്റെ കാല് പിടിച്ചു പറയാൻ വന്നതാണ്. അതും അവൻ പറഞ്ഞ ഹോട്ടൽ മുറിയിൽ. "ഇനിയില്ല.. ഞാനെല്ലാം വിട്ടു.. ഇനി നീയായിട്ട് എന്നെ തേടി വരാതിരുന്നാൽ മതി.. നിനക്കല്ലായിരുന്നോ ആവേശം കൂടുതൽ.. ആഹ്.. ഇനിയിപ്പോ ഭർത്താവ് ഉണ്ടല്ലോ. അപ്പൊ പിന്നെ നമ്മള് ഔട്ട്..സാരമില്ല.. എന്തായാലും നീ ഇത്രയും ദൂരം വന്നതല്ലേ..ഇന്നൊരു തവണ കൂടി എന്ന് പറഞ്ഞു തുടങ്ങിയവൻ. ഒന്നിലും രണ്ടിലുമൊന്നും അടങ്ങിയില്ല.. "നിന്റെ മൂത്ത മോളിപ്പോ പത്തിലായി ല്ലേ.." കഴുത്തിൽ ചുണ്ടമർത്തി കൊണ്ട് വിഷ്ണുവിന്റെ ചോദ്യം. പൊള്ളിയത് പോലെ സ്നേഹം തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും അവനവിടെ പല്ലമർത്തി. വേദന കൊണ്ട് കണ്ണുകൾ ഇറുകെ അടക്കുന്നതിനൊപ്പം മറ്റൊരു ഭയം കൂടി സ്നേഹയെ ചുറ്റി വരിഞ്ഞു.. വിഷ്ണു വീണ്ടും ചുറ്റി വരിയുന്നതും ശ്വാസം മുട്ടിക്കുന്നതുമൊന്നും അവളപ്പോൾ മുതൽ അറിയുന്നുണ്ടായിരുന്നില്ല.. ❤‍🔥❤‍🔥 ആ സീറ്റ് ബെൽറ്റ് പിടിച്ചിട്.. മുന്നിലേക്ക് തന്നെ കയറിയിരുന്നവളോട് യാതൊരു അയവുമില്ലാതെ കാശി പറയുമ്പോൾ അവനരികിൽ.. അത്രയും അരികെ ചേർന്നിരുന്നതിന്റെ വിറയലുണ്ടവൾക്ക്. എനിക്ക്.. എനിക്കിത് പിടിച്ചിടാൻ പറ്റുന്നില്ല.. അവശതയോടെ കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി നെറ്റി ചുളിച്ചു. പറ്റാഞ്ഞിട്ട് തന്നെയൊ അതൊ തന്നെ പറ്റിക്കുന്നതോ എന്നായിരിക്കും അവന്റെയാ സംശയമെന്ന് അവൾക്ക് മനസ്സിലായി.. "അതത്ര എവരസ്റ്റ് കീഴടക്കുന്ന പോലത്തെ പണിയൊന്നുമല്ല.. ഒന്നൂടെ ശ്രമിച്ചു നോക്ക്.." അവനത് പറഞ്ഞതും കാർത്തു ഒന്ന് കൂടി ശ്രമിച്ചു.. അപ്പോഴത് ചെയ്യാൻ പറ്റിയപ്പോൾ അവന്റെയൊരു നോട്ടം.. അതോടെ അവളവനെ നോക്കാതെ തിരിഞ്ഞിരുന്നു. വളരെ പതിയെ ആണവൻ കാർ ഓടിക്കുന്നത്. അച്ഛൻ..അച്ഛനെവിടെ പോയതാ " കയറി ഇരുന്നു കുറച്ചു ദൂരമെത്തിയിട്ടും പിന്നെയൊന്നും മിണ്ടാതെയിരിക്കുന്ന കാശിയോട് ഒരു തുടക്കത്തിന് വേണ്ടിയിട്ടാണ് കാർത്തുവത് ചോദിച്ചത്. "അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനല്ല.. എടുത്തടിച്ചത് പോലുള്ള ആ ഉത്തരം. കാർത്തു തിരിഞ്ഞിരുന്നു കൊണ്ട് പല്ല് കടിച്ചു.. ഇങ്ങനൊരു സാധനം..ഇവനെ.. ഇവനെയുണ്ടല്ലോ.. അവളിരുന്നു പിറു പിറുത്തു. കാശി അത് കേട്ടിട്ടും ഒന്നും മിണ്ടാതിരുന്നു. "അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനാണ്.. സമ്മതിച്ചു. പക്ഷേ എന്നെക്കാൾ മൂപ്പർക്കിഷ്ട്ടം എന്റെ കാശിനാഥനെ ആണല്ലോ..അപ്പൊ പിന്നെ അറിയാതിരിക്കുമോ അച്ഛൻ എവിടെ പോയെന്ന്.." നിന്റെ കാശി നാഥനോ.. അതേത് വകയിൽ.." "വകുപ്പൊന്നും പതിച്ചു കിട്ടിയിട്ടില്ല. എങ്കിലും എന്റെയാണ്. അവളവന്റെ ഗിയറിൽ വെച്ച കയ്യിലൊന്ന് തൊടാൻ ശ്രമിച്ചതും കാശി കൈ പിൻവലിച്ചു. "പറയുന്ന പണി നല്ല വെടിപ്പായി ചെയ്യുന്ന പേഴ്സ്നൽ ഗുണ്ടയോടുള്ള ഇഷ്ടമാണ് എന്നോട് നിന്റെ അച്ഛനുള്ളത്.. അത് കണ്ട് പൊന്ന് മോള് വെറുതെ തുള്ളണ്ട.." എങ്കിൽ കൊറച്ചു കാശ് തന്നേക്ക്.. വെറുതെ തുള്ളുന്നില്ല.." കാർത്തുവിന് ദേഷ്യം വന്നു.. "ഒടുക്കം കരഞ്ഞു വിളിച്ചു നടക്കരുത്.." "അതെ.. അത് തന്നെയാ എനിക്കും പറയാനുള്ളത്.. ഒടുവിൽ അച്ഛനോട് ഞാൻ കാര്യം പറയുമ്പോൾ.. എന്നെ കരയാൻ വിടരുത്.. ചേർത്ത് പിടിച്ചേക്കണം.. സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ടവൾ അവനെ സ്നേഹത്തോടെ നോക്കി. ആ അവശതയിലും അവളുടെ കണ്ണിൽ തിളങ്ങുന്ന രണ്ടു പ്രണയത്തിന്റെ നക്ഷത്രങ്ങൾ. അതിലേക്ക് നോക്കാതിരിക്കാൻ.. ആ തിളക്കം ഏറ്റു പൊള്ളാതിരിക്കാൻ കാശി വല്ലാതെ പാട് പെട്ടു. "കാശിയേട്ടനെന്താ എന്നോടിപ്പോഴും ഇഷ്ടമില്ലാത്തെ?" കാർത്തു ചോദിക്കുമ്പോൾ കാശി വേഗം സ്റ്റിരിയോ ഓൺ ചെയ്തു. ആ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാനുള്ള അവന്റെ അടവ്.. ഇനിയിത് പോലൊരു അവസരം കിട്ടില്ല.. കിട്ടിയാലും അവനത് അറിഞ്ഞു കൊണ്ട് സ്വീകരിക്കില്ല. അപ്പോൾ പിന്നെ കിട്ടിയ അവസരം മിയ പറഞ്ഞത് പോലെ തന്നെ എൻജോയ് ചെയ്യാൻ കാർത്തു തീരുമാനിച്ചു. "മനുഷ്യനെ കളിയാക്കുന്നോ.." ചോദ്യത്തോടൊപ്പം തന്നെ അവളാ സ്റ്റീരിയോ ഓഫ് ചെയ്തു. അവനവളെ ചിറഞ്ഞു നോക്കി. പാട്ടിന്റെ വട്ട് തീർന്നോ നിനക്ക്..?" കാശി ദേഷ്യത്തോടെ ചോദിച്ചു. ആ വട്ടൊക്കെ വരും തീരും.. പക്ഷേ തീരാത്ത വട്ടെനിക്ക് കാശ്യേട്ടനോട് മാത്രമേ ഒള്ളു.. " അവളിലേക്ക് വീണ്ടും പ്രണയം പാഞ്ഞു കയറി. "സത്യത്തിൽ നീ പനി പിടിച്ചെന്ന് പറഞ്ഞത് ഉള്ളത് തന്നെയാണോ..? "അങ്ങനല്ലാന്ന് തോന്നിയോ.. നോക്കിക്കേ.. പനിച്ചിട്ട് തന്നെയാ.." പറഞ്ഞതും കാർത്തു കാശിയുടെ കൈ പിടിച്ചെടുത്തു കൊണ്ട് സ്വന്തം കഴുത്തിലേക്ക് ചേർത്ത് വെച്ചു.. പനി ചൂടിനോപ്പം അവളുടെ നെഞ്ചിടിപ്പ് പോലും പടർന്നു കയറിയ ആ സ്പർശം.. കാശി ഞെട്ടി വിറച്ചു പോയി. അവളും. ചെയ്തു കഴിഞ്ഞാണ് അവളാ പ്രവർത്തിയെ കുറിച്ചോർത്തത് തന്നെ.. കാർത്തു കൈ വിട്ടതും കാശി തി പൊള്ളാലെറ്റത് പോലെ കൈ പിൻവലിച്ചു. അവനാകെ വിയർത്തു പോയിരുന്നു. കയ്യിലിപ്പോഴും അവളുടെ ശരീരത്തിന്റെ ചൂടുണ്ടെന്ന് അവനു തോന്നി. എസി ഓഫ് ചെയ്തു കൊണ്ടവൻ ഗ്ലാസ്‌ ചെറുതായി താഴ്ത്തിയിട്ടു. നല്ല പനിയുണ്ട് പെണ്ണിന്. വായിട്ടലക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാണ്.. വിയർത്തു പോയ നെറ്റിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ അവളെയൊന്ന് പാളി നോക്കി. അവളപ്പോൾ അവനെ നോക്കാതിരിക്കാൻ മുഖം തിരിച്ചിരുന്നു. കുറച്ചു ദൂരം ചെന്നതും.. ചെറിയൊരു തട്ട് കടയ്ക്ക് മുന്നിൽ കാശി കാർ നിർത്തി.. കാർത്തു ചോദ്യചിഹ്നം പോലെ അവനെ നോക്കി. "എനിക്കുറക്കം വരുന്നു.. ഒരു ചായ കുടിക്കണം.." അത് പറഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റയിച്ചു മാറ്റി കൊണ്ട് ഡോർ തുറന്നിറങ്ങി. അവനൊപ്പം വിളിച്ചില്ലല്ലോ.. അത് കൊണ്ട് ഇറങ്ങുന്നില്ലെന്ന് കരുതിയവളെ അമ്പരപ്പിച്ചു കൊണ്ടവൻ അവളിരിക്കുന്ന ഭാഗത്തേക്ക്‌ വന്നിട്ടാ ഡോർ കൂടി തുറന്നു. അതോടെ കാർത്തുവും ഉത്സാഹത്തോടെ അവനൊപ്പം ചെന്നു. അവിടെയുള്ളൊരു കുപ്പി വെള്ളമെടുത്ത് കൊണ്ടവൻ മുഖം കഴുകി.. പിന്നെ രണ്ടു കസേരകളിൽ ഒന്നെടുത്തു കൊണ്ട് കാർത്തുവിന്റെ അരികിൽ വെച്ച് കൊടുത്തു. ' രണ്ടു ചായ.. " അവിടിരിക്കുന്നതിനിടെ അവനുറക്കെ വിളിച്ചു പറഞ്ഞു. കാർത്തു അവനെ തന്നെ നോക്കിയിരിക്കുന്ന അസ്വസ്ഥതയിൽ നിന്നും രക്ഷപെടാനാണ് കാശി ഫോണെടുത്തു നോക്കിയത്.. അപ്പോഴേക്കും മുന്നിലേക്ക് ചായ വന്നെത്തി. അത് കൊണ്ട് വന്നവനെ ഒന്ന് നോക്കി ചായ വാങ്ങിക്കുമ്പോൾ അവന്റെ നോട്ടം കാർത്തികയുടെ മേലാണ്. വല്ലാത്തൊരു നോട്ടം. കാശിയുടെ കണ്ണുകൾ കുറുകി.. ചായ വാങ്ങിക്ക് " അവനുറക്കെ പറയുമ്പോൾ കാർത്തുവിനോപ്പം ചായ കൊണ്ട് വന്നവൻ കൂടി ഞെട്ടി പോയി. കാശി ഫോൺ പോക്കറ്റിലേക്കിട്ട് കൊണ്ട് അലസമായി ചുറ്റും നോക്കി. ചായ കൊണ്ട് വന്നു തന്നവനും പിന്നെ മറ്റൊരാളും. താനും കാർത്തുവും അല്ലാതെ വേറെ ആരുമില്ല. റോഡ് സൈഡിൽ തന്നെയാണ് കടയുള്ളത്. പെട്ടന്ന് കുടിക്ക്.." കാശി ധൃതി കാണിക്കുന്നത് താനവനെ നോക്കിയിരിക്കുന്നത് കൊണ്ടാണെന്നാണ് കാർത്തു കരുതിയത്. അവന്റെ നോട്ടവും ശ്രദ്ധയും പക്ഷേ അവളിൽ ആയിരുന്നില്ല. നടന്നോ.. ഞാൻ കാശ് കൊടുത്തു വരാം.." അവളത് കുടിച്ച് തീർത്ത ഉടനെ കാശിയാ ഗ്ലാസ്‌ പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു. കുറച്ചു മാറി നിർത്തിയിരിക്കുന്ന കാറിന്റെ നേരെ നടക്കും മുന്നേ.. കാർത്തുവൊരു കല്ലിൽ തടഞ്ഞു കൊണ്ട് മുന്നോട്ടാഞ് പോയി. വീണുവെന്ന് കരുതി കണ്ണിറുക്കി അടച്ചു പിടിക്കും മുന്നേ.. കാശിയുടെ കരുത്തുള്ള കൈയിൽ അവളമർന്നു പോയി.. വീണ്ടും തമ്മിലറിയുന്ന ചൂടും ചൂരും.. കാർത്തുവിന് ശ്വാസം മുട്ടി പിടച്ചു.. ബുൾസൈ പോലത്തെ രണ്ടു കണ്ണുണ്ടായിട്ടും.. മനുഷ്യന് പണിയുണ്ടാക്കാൻ.. വാ ഇങ്ങോട്ട്.. " കുതിച്ചു തുള്ളിയ ഹൃദയതാളം അവളറിയാതിരിക്കാൻ അവൻ വെറുതെ കലിപ്പ് കാണിച്ചു. അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കാറിന്റെ നേരെ നടന്നു.. കയറി ഇരിക്ക്.. ഞാനിപ്പോ വരാം.. " അവൾക്കെന്തെങ്കിലും തിരികെ ചോദിക്കാൻ അവസരം കിട്ടും മുന്നേ വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാ കടയുടെ നേരെ ചെന്നു... തുടരും.. എന്നാലും ലവനിങ്ങനെ വലിഞ്ഞു മുറുകി നടക്കേണ്ട കാര്യം ന്തുവാ ന്നാ ഇനിക്ക്.. 😁 ഇങ്ങക്ക് തോന്നിയോ അത്.. 😎 റിവ്യൂ കുറയുന്നുണ്ടോ.. എനിക്കെഴുതാൻ തോന്നൂല കേട്ടോ... സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
Ziya🌼
3.2K views
1 days ago
Her First Love 💕 (ഭാഗം - 13) (സയാൻ) ഹാജിർ ജസയുടെ കഴുത്തിൽ കത്തി അമർത്തി നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കണ്മുന്നിൽ ഇരുട്ട് കയറി. അവളുടെ ആകാശ നീല ഷരാരയിൽ ചോര പടരുമോ എന്ന ഭയം എന്നെ തളർത്തി. പക്ഷേ, തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഹാജിർ: "സയാൻ... നീ വലിയ ഹീറോ ചമയണ്ട. ഇവൾ എന്റെ പെണ്ണാണ്. ഇവളുടെ ഉപ്പ സമ്മതിച്ച നിക്കാഹാണിത്. നീ ഇവിടുന്ന് പോയില്ലെങ്കിൽ ഇവളുടെ ശ്വാസം ഞാൻ ഇപ്പൊ നിർത്തും!" ജസയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവൾക്ക് ശബ്ദമില്ലായിരുന്നു. ഞാൻ പതുക്കെ കൈകൾ ഉയർത്തി. ഞാൻ: "ഹാജിർ... കത്തി താഴ്ത്തൂ. നിനക്ക് എന്താ വേണ്ടത്? പണമല്ലേ? എന്റെ ബിസിനസ്സ് തരാം, പണം തരാം. ജസയെ വിട്ടേക്ക്." ഞാൻ സംസാരിച്ച് ഹാജിറിന്റെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുമ്പോഴാണ് പിന്നിലൂടെ നൈലയും പോലീസും എത്തുന്നത് ഞാൻ കണ്ടത്. ഞാൻ പെട്ടെന്ന് ഒരു കല്ലെടുത്ത് ഹാജിറിന്റെ കയ്യിലേക്ക് എറിഞ്ഞു. കത്തി താഴെ വീണ ആ നിമിഷം ഞാൻ അവന് നേരെ പാഞ്ഞു കയറി. (ജസ) സയാൻ ഹാജിറിനെ നേരിടുമ്പോൾ എന്റെ ഉപ്പ ഒരു വടിയുമായി സയാനെ അടിക്കാൻ വന്നു. പക്ഷേ പോലീസ് അദ്ദേഹത്തെ തടഞ്ഞു. ഹാജിറിനെ സയാൻ ശരിക്കും പെരുമാറി. വർഷങ്ങളായി ഞാൻ അനുഭവിച്ച എല്ലാ വേദനയ്ക്കും സയാൻ നൽകിയ ഓരോ അടിയും ഒരു മരുന്നായിരുന്നു. നൈല ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആ ഷരാരയുടെ ഷാൾ കൊണ്ട് അവൾ എന്റെ കണ്ണീർ തുടച്ചു. (സയാൻ) പോലീസ് ഹാജിറിനെയും ജസയുടെ ഉപ്പയെയും വിലങ്ങുവെച്ച് കൊണ്ടുപോയി. പക്ഷേ ഷെറിൻ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അവൾ ഈ ചതിക്ക് വഴി ഒരുക്കി എങ്ങോട്ടോ മാറി നിന്നു. ഞാൻ ജസയുടെ അടുത്തേക്ക് ചെന്നു. അവൾ ആകെ തളർന്നിരുന്നു. ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ഞാൻ: "സാരമില്ല ജസാ... എല്ലാം കഴിഞ്ഞു. ഇനി ആരും നിന്നെ തൊടില്ല. ആ രാക്ഷസന്റെ ഭരണം ഇന്ന് അവസാനിച്ചു." ജസ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കരഞ്ഞു. ആ കരച്ചിലിൽ അവളുടെ വർഷങ്ങളായുള്ള സങ്കടങ്ങൾ മുഴുവൻ അലിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി. (ജസ) തിരികെ തറവാട് വീട്ടിൽ എത്തിയപ്പോൾ സയാന്റെ ഉപ്പയും ഉമ്മയും ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. എല്ലാവരുടെയും മുഖത്ത് ആശ്വാസമായിരുന്നു. സയാന്റെ ഉപ്പ: "ഇനി ഒട്ടും വൈകിക്കണ്ട. നിശ്ചയം കഴിഞ്ഞു, ഇനി ഇവൾ നമ്മുടെ വീട്ടിലെ മകളായി തന്നെ ഇവിടെ നിൽക്കട്ടെ. അടുത്ത വെള്ളിയാഴ്ച നമുക്ക് ഇവരുടെ നിക്കാഹ് നടത്താം." ആ രാത്രിയിൽ മുറ്റത്തെ നിലാവിൽ സയാന്റെ കൂടെ ഇരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ എന്റെ വിരലുകൾ കോർത്തു. ജസ: "സയാൻ... നന്ദി. എന്നെ ആ നരകത്തിൽ നിന്ന് വീണ്ടും രക്ഷിച്ചതിന്." സയാൻ: "നന്ദിയല്ല ജസേ വേണ്ടത്... എനിക്ക് നിന്റെ ഈ ചിരി മതി. ഇനി നമ്മുടെ ജീവിതം ബാംഗ്ലൂരിലാണ്. അവിടെ ആരും നമ്മളെ ശല്യം ചെയ്യില്ല." സയാൻ എന്റെ നെറ്റിയിൽ ചുംബിച്ചു. പക്ഷേ, പിറ്റേന്ന് രാവിലെ സയാന്റെ ഫോണിലേക്ക് ഒരു വീഡിയോ മെസ്സേജ് വന്നു. അത് ഷെറിൻ അയച്ചതായിരുന്നു. വീഡിയോയിൽ ഷെറിൻ ഒരു ഹോസ്പിറ്റലിൽ നിൽക്കുകയാണ്. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു: ഷെറിൻ: "ഇക്കാ... നിങ്ങൾ ജസയെ രക്ഷിച്ചു അല്ലേ? പക്ഷേ എനിക്ക് ഇനി ജീവിക്കണ്ട. നിങ്ങൾ അവളെ വിവാഹം കഴിച്ചാൽ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ല. ഇത് എന്റെ അവസാനത്തെ സന്ദേശമാണ്." (തുടരും...) ✍️whispering words #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ